നബി ചരിത്രം – 53

നബി ചരിത്രം - 53: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 03]

ബനുൽ മുസ്തലഖ് യുദ്ധം .

ഖുസാഅ ഗോത്രത്തിന്റെ ഉപവിഭാഗമാണ് ബനുൽ മുസ്തലഖ്. അൽമുറൈസീഅ്‌ യുദ്ധം എന്നും ഇത് അറിയപ്പെടുന്നു. ബനൂ ഖുറാഅയുടെ ഒരു ജല സംഭരണിയുള്ള സ്ഥലമാണ് മുറൈസീഅ്‌. ശഅ്ബാൻ മാസത്തിലാണ് ഈ യുദ്ധം നടന്നത്.
മുസ്ലിംകൾക്കു ഉഹ്ദിൽ ഏറ്റ പരാജയം കണക്കിലെടുത്ത് ബനുൽ മുസ്‌ത്വലഖിലെ ചില അറബികൾ മുസ്‌ലിംകൾക്കെതിരെ അതിക്രമങ്ങൾ പ്രവർത്തിക്കാൻ ധൈര്യം കാണിച്ചു എന്നതാണ് ഈ യുദ്ധത്തിന്റെ കാരണം.

ബനുൽ മുസ്തലഖിന്റെ നേതാവായ ഹാരിസുബ്നു അബീ ളറാർ ചില ആളുകളെ തന്റെ കൂടെ കൂട്ടി. ആയുധങ്ങൾ എടുത്തു. എന്നിട്ട് തന്റെ സമീപ ഗോത്രങ്ങളെ മദീനക്കെതിരെ അക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ചു. ഇസ്ലാമിന്റെ സന്ദേശങ്ങൾ എത്തപ്പെട്ട ഗോത്രങ്ങളായിരുന്നു ഇവയെല്ലാം. മാത്രവുമല്ല ഉഹ്ദ് യുദ്ധത്തിൽ മുശ്രിക്കുകൾക്കൊപ്പം മുസ്‌ലിംകൾക്കെതിരെ ഇവർ പങ്കെടുത്തിട്ടുമുണ്ട്. ഈ വിവരം നബിﷺ അറിഞ്ഞപ്പോൾ വിഷയങ്ങളുടെ വസ്തുത അറിയുന്നതിന് വേണ്ടി ബുറൈദതുബ്നു ഹുസ്വൈബിرضي الله عنهനെ അവരിലേക്ക് അയച്ചു.

അദ്ദേഹം ബനുൽ മുസ്തലഖിൽ എത്തുകയും ഹാരിസിനെയും അയാളുടെ അനുയായികളെയും കാണുകയും സംസാരിക്കുകയും ചെയ്തു. അപ്പോഴാണ് അവർ മദീനക്കെതിരെ വലിയ സംഘത്തെ ഒരുക്കി വെച്ചിരിക്കുന്നു എന്ന് അറിഞ്ഞത്. ബനുൽ മുസ്തലഖുകാർ ബുറൈദയോرضي الله عنهട് ചോദിച്ചു; നിങ്ങളാരാണ്? അദ്ദേഹം പറഞ്ഞു: ഞാൻ നിങ്ങളുടെ ജനതയിൽ പെട്ട ഒരാളാണ്. മുഹമ്മദിനെതിരെ നിങ്ങൾ ആളുകളെ സംഘടിപ്പിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഇങ്ങോട്ട് വന്നതാണ്. ഞാനും എന്നെ അനുസരിക്കുന്നവരും എന്റെ ജനതയോടൊപ്പം ഉണ്ടാകും. അങ്ങനെ നമുക്ക് ഒറ്റക്കെട്ടായി മുഹമ്മദിന്റെ അടിത്തറ തന്നെ മുറിച്ചു കളയാം. അപ്പോൾ ബനുൽ മുസ്തലഖിന്റെ നേതാവായ ഹാരിസ് പറഞ്ഞു: ഞങ്ങൾ അതിനു തയ്യാറാണ്. അതു കൊണ്ട് കാര്യങ്ങൾ വേഗമാകട്ടെ. അപ്പോൾ ബുറൈദ പറഞ്ഞു: ഞാനിപ്പോൾ യാത്രയാവുകയാണ്. എന്റെ ജനതയുമായി ഞാൻ നിങ്ങളിലേക്ക് വരും. ഇതു കേട്ടപ്പോൾ ബനുൽ മുസ്തലഖ് കാർക്ക് സന്തോഷമായി. ബുറൈദ വേഗത്തിൽ മദീനയിലേക്ക് മടങ്ങുകയും നബിﷺയോട് കാര്യങ്ങൾ അറിയിക്കുകയും ചെയ്തു.

നബി ജനങ്ങളെ ഒരുമിച്ചു കൂട്ടി. വളരെ പെട്ടെന്ന് ബനുൽ മുസ്ത്വലഖിലേക്ക് പുറപ്പെട്ടു. 700 യോദ്ധാക്കളായിരുന്നു കൂടെയുണ്ടായിരുന്നത്. 30 കുതിരകൾ ഉണ്ടായിരുന്നു. കുറെ മുനാഫിഖുകളും കൂടെ പുറപ്പെട്ടിരുന്നു. അവരുടെ നേതാവായി അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സലൂലും ഉണ്ടായിരുന്നു. ശഅ്ബാൻ മാസത്തിലെ രണ്ടു ദിവസം കഴിഞ്ഞതിനു ശേഷമായിരുന്നു അവരുടെ യാത്ര. മദീനയുടെ ചുമതല നബിﷺ സൈദ്ബ്നു ഹാരിസرضي الله عنهയെ ഏൽപ്പിച്ചു.
ബനുൽ മുസ്ത്വലഖിന്റെ നേതാവായ ഹാരിസ് നബിﷺയുടെ കാര്യങ്ങൾ അറിയുന്നതിനു വേണ്ടി ഒരു ചാരനെ നിയോഗിച്ചിരുന്നു. വഴിയിൽ വെച്ച് നബി അയാളെ കണ്ടുമുട്ടി. ശത്രു സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അയാളോട് ചോദിച്ചു. പക്ഷേ ഒന്നും മറുപടി പറഞ്ഞില്ല. നബിﷺ അയാൾക്ക് മുമ്പിൽ ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഇസ്‌ലാം സ്വീകരിക്കാൻ അയാൾ തയ്യാറായില്ല. അതു കൊണ്ടു തന്നെ ഒരു ചാരൻ എന്ന നിലയ്ക്ക് ഉമറുബ്നുൽ ഖത്താബിرضي الله عنهനോട് അയാളെ കൊലപ്പെടുത്താൻ പറഞ്ഞു.

മുഹമ്മദ് നബിﷺയുടെ പുറപ്പെടലും തന്റെ ചാരന്റെ കൊല്ലപ്പെടലും ഹാരിസ് അറിഞ്ഞപ്പോൾ അവർക്ക് വലിയ പ്രയാസം ഉണ്ടായി. ശക്തമായ ഭയം അവരെ പിടി കൂടുകയും ചെയ്തു. ഇതോടെ അവരുടെ കൂടെ ഉണ്ടായിരുന്ന അറബികൾ അവരിൽ നിന്നും വിട്ടു പോയി. നബിﷺ മുറൈസീഇൽ എത്തിയപ്പോൾ ബനുൽ മുസ്തലഖിൽ നിന്നും യുദ്ധത്തിനായി ഒരുങ്ങിനിൽക്കുന്നവരോട് യുദ്ധം ചെയ്തു. അവരുടെ ജല സംഭരണിയിൽ നിന്നും വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന കന്നുകാലികളെ പിടികൂടി. കുട്ടികളെ ബന്ദികളാക്കി. അന്നാണ് നബിﷺക്ക് ജുവൈരിയയെ رضی اللہ عنھا ലഭിക്കുന്നത്. ഹാരിസിന്റെ മകളായിരുന്നു ജുവൈരിയ (ബുഖാരി: 2541 മുസ്ലിം: 1730)
നബിയുടെ കല്പനപ്രകാരം ബന്ധികളെ ഒരുമിച്ചു കൂട്ടി. അവരുടെ ചുമതല ബുറൈദതുബ്നുൽ ഹുസൈബിرضي الله عنهനെ ഏൽപ്പിച്ചു. ഒട്ടകങ്ങൾ, ആടുകൾ, ആയുധങ്ങൾ, മറ്റു വിഭവങ്ങൾ തുടങ്ങി യുദ്ധാർജിത (ഗനീമത്) സ്വത്തായി ലഭിച്ച എല്ലാം ഒരുമിച്ചു കൂട്ടി. അവയുടെ സംരക്ഷണ ചുമതല നബിയുടെ ഭൃത്യനായിരുന്ന ശുഖ്റാൻرضي الله عنه എന്ന സഹാബിയെ ഏൽപ്പിച്ചു. ചെറിയ കുട്ടികളെ മറ്റൊരു ഭാഗത്തും ഒരുമിച്ചു കൂട്ടി.

2000 ഒട്ടകങ്ങളായിരുന്നു അന്ന് ലഭിച്ചത്. 5000 ആടുകളും ബന്ധികളായി 100 പേരും ഉണ്ടായിരുന്നു. ബന്ധികളെ പുരുഷന്മാർക്കും ആടുകളെയും ഒട്ടകങ്ങളെയും യോദ്ധാക്കൾക്കും നബിﷺ വീതിച്ചു നൽകി. അഞ്ചിൽ ഒന്ന് മാറ്റി വെക്കുകയും ചെയ്തു. യുദ്ധത്തിൽ മുസ്ലിംകളിൽ നിന്ന് ഹിഷാമുബ്നു സ്വബാബرضي الله عنه എന്ന സ്വഹാബി മരണപ്പെട്ടിരുന്നു. അൻസാരികളിൽ പെട്ട ഒരു സ്വഹാബി ശത്രുവാണെന്നു കരുതി അറിയാതെ കൊലപ്പെടുത്തിയതാണ്. നബിﷺ അദ്ദേഹത്തോട് അതിനുള്ള പ്രായശ്ചിത്തം (ദിയത്) നൽകാൻ കൽപ്പിച്ചു.

ബനുൽ മുസ്തലഖ് യുദ്ധവും മുനാഫിക്കുകളും.
ഈ യുദ്ധത്തിൽ നബിയോടൊപ്പം ഒട്ടനവധി മുനാഫിഖുകൾ പുറപ്പെട്ടിരുന്നു എന്ന് നാം സൂചിപ്പിച്ചുവല്ലോ. മുനാഫിക്കുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സലൂലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ജിഹാദിൽ പങ്കെടുക്കുക എന്നതായിരുന്നില്ല അവരുടെ പുറപ്പേടിന്റെ ലക്ഷ്യം. മറിച്ച് മുസ്ലിംകൾക്കിടയിൽ ഫിത്‌നകൾ ഇളക്കി വിടലായിരുന്നു. മുനാഫിക്കുകൾ കാരണം ഈ യുദ്ധത്തിൽ രണ്ടു പ്രധാനപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
(ഒന്ന്) മുഹാജിറുകൾക്കും അൻസാറുകൾക്കുമിടയിൽ ഫിത്ന ഉണ്ടാക്കൽ.
(രണ്ട്) ആയിഷയെ സംബന്ധിച്ചുള്ള അപവാദപ്രചരണം. (ഇത് ഇൻഷാ അള്ളാ അടുത്ത അദ്ധ്യായത്തിൽ വിശദീകരിക്കാം)
സൈദുബ്നു അർഖംرضي الله عنه പറയുന്നു. ഞാൻ യുദ്ധത്തിലായിരിക്കെ അബ്ദുല്ലാഹിബ്നു ഉബയ്യ് പറയുന്നതായി കേട്ടു: മുഹമ്മദിന്റെ കൂടെയുള്ള ആർക്കും നിങ്ങളൊന്നും ചെലവഴിക്കരുത്. എങ്കിൽ മുഹമ്മദിൽ നിന്നും അവർ അകന്നു പോയിക്കൊള്ളും. മാത്രവുമല്ല മദീനയിൽ നമ്മൾ എത്തിക്കഴിഞ്ഞാൽ അവിടത്തെ പ്രധാനികളായ നമ്മൾ നിന്ദ്യന്മാരായ ഈ ആളുകളെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്യും. ഇത് ഞാൻ എന്റെ പിതൃവ്യനോടു പോയി പറഞ്ഞു.(ഉമറിനോടാണെന്നും റിപ്പോർട്ടർക്കു സംശയമുണ്ട്) അദ്ദേഹമത് നബിﷺയോട് പറഞ്ഞു. അപ്പോൾ നബിﷺ എന്നെ വിളിക്കുകയും അക്കാര്യം ഞാൻ നബിﷺയോട് സംസാരിക്കുകയും ചെയ്തു. കാര്യത്തിന്റെ വസ്തുത അറിയാൻ നബിﷺ അബ്ദുല്ലാഹിബ്നു ഉബയ്യിന്റെയും അനുയായികളുടെയും അടുക്കലേക്ക് ആളെ അയച്ചു. ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് അവർ ആണയിട്ട് പറയുകയും ചെയ്തു. (സൈദുബ്നു അർഖം പറയുന്നു) നബിﷺ എന്റെ വാക്കിനെ തള്ളിക്കളയുകയും മുനാഫിക്കുകൾ പറഞ്ഞത് സത്യമായി അംഗീകരിക്കുകയും ചെയ്തു.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വലിയ പ്രയാസം എനിക്ക് ഈ സന്ദർഭത്തിൽ ഉണ്ടായി. അങ്ങിനെ ഞാൻ എന്റെ വീട്ടിൽ തന്നെ ഇരുന്നു. അപ്പോൾ എന്റെ പിതൃവ്യൻ എന്നോട് പറഞ്ഞു: നബിﷺ നിന്നെ വ്യാജമാക്കുകയും യും നിന്നോട് ദേഷ്യപ്പെടുകയും ചെയ്യുന്നത് നീ ഉദ്ദേശിച്ചിട്ടില്ല അല്ലേ?. അങ്ങിനെയിരിക്കെയാണ് സൂറത്തുൽ മുനാഫിഖൂനിലെ വചനങ്ങൾ അവതരിക്കുന്നത്. ഈ വചനങ്ങൾ അവതരിച്ച ഉടനെ നബിﷺ എന്റെ അടുക്കലേക്ക് ആളെ പറഞ്ഞയച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു : അല്ലയോ സൈദ്; അല്ലാഹു താങ്കളെ സത്യപ്പെടുത്തിയിരിക്കുന്നു.(ബുഖാരി: 4900. മുസ്ലിം: 2772) ജാബിറിൽرضي الله عنه നിന്നും നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ നബിﷺയോടൊപ്പം യുദ്ധം ചെയ്തു.

ആ യുദ്ധത്തിൽ ഒട്ടനവധി മുഹാജിറുകൾ ഉണ്ടായിരുന്നു. മുഹാജിറുകളുടെ കൂട്ടത്തിൽ നിന്നും തമാശക്കാരനായ ഒരു വ്യക്തി അൻസാരി യുടെ പിരടിയിൽ ഒരു കൊട്ട് കൊടുത്തു. അൻസാരി ക്ക് ശക്തമായ കോപം വന്നു. ഇതോടെ രണ്ടു പേരും പരസ്പരം സഹായത്തിനായി ആളുകളെ വിളിച്ചു. മുഹാജിർ പറഞ്ഞു: മുഹാജിറുകളേ സഹായിക്കണേ. അൻസാരി പറഞ്ഞു: അൻസാറുകളുടെ സഹായിക്കണേ. അവർക്കിടയിലേക്ക് നബിﷺ ഇറങ്ങി വന്നു. എന്നിട്ട് പറഞ്ഞു: എന്താണ് നിങ്ങൾ ഇങ്ങിനെ ജാഹിലിയ്യത്തിലെ സ്വഭാവം കാണിക്കുന്നത്?. എന്നിട്ട് ചോദിച്ചു; എന്താണ് ഇവരുടെ പ്രശ്നം?. അപ്പോൾ മുഹാജിർ അൻസാരിയെ അടിച്ച വിവരം അവർ നബിﷺയെ അറിയിച്ചു. നബിﷺ പറഞ്ഞു: ഇതൊക്കെ ഒഴിവാക്കൂ. മോശമാണ് ഇതെല്ലാം. അബ്ദുല്ലാഹിബ്നു ഉബയ്യ് (മുനാഫിഖ്) പറഞ്ഞു: ഞങ്ങൾക്കെതിരെയേണോ ഇവർ രണ്ടു പേരും ജനങ്ങളെ പരസ്പരം സഹായത്തിന് വിളിക്കുന്നത്. മദീനയിലെത്തിക്കഴിഞ്ഞാൽ ഞങ്ങളിലെ പ്രതാപികൾ ഇവരിലെ നിന്ദ്യന്മാരെ പുറത്താക്കുക തന്നെ ചെയ്യും. അപ്പോൾ ഉമർرضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഈ വൃത്തി കെട്ടവനെ ഞാൻ കൊന്നു കളയട്ടെ?. നബിﷺ പറഞ്ഞു: വേണ്ട. മുഹമ്മദ് സ്വന്തം അനുയായികളെ കൊല്ലാൻ തുടങ്ങി എന്ന് ആളുകൾ പറഞ്ഞു തുടങ്ങും.(ബുഖാരി: 3518. മുസ്ലിം: 2584)

ഈ ചർച്ചയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ നബിﷺ ആഗ്രഹിച്ചു. കർമപരമായ ഒരു പരിഹാര മാർഗം സ്വീകരിക്കാനും ഉദ്ദേശിച്ചു. നബിﷺ എല്ലാവരോടും ഉടനെ മടങ്ങാൻ ആവശ്യപ്പെട്ടു. അന്നത്തെ ദിവസത്തിന്റെ പകുതിയും ഒരു രാത്രിയും അവരെക്കൊണ്ട് യാത്ര തുടർന്നു. രണ്ടാം ദിവസം സൂര്യന്റെ ചൂട് അവർക്ക് പ്രയാസം ഉണ്ടാക്കിയപ്പോൾ വഴിയിൽ വിശ്രമിക്കാനായി ഇരിക്കുകയും ഉടനെ ഉറങ്ങിപ്പോവുകയും ചെയ്തു. ഫിത്‌നക്ക് കാരണമാകുന്ന ഒരു ചർച്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും അതിലൂടെ മുഹാജിറുകളും അൻസാറുകളും അടങ്ങുന്ന മുസ്ലിംകളുടെ ഐക്യം ചോർന്നു പോകാതിരിക്കാനും വേണ്ടിയായിരുന്നു നബിﷺ ഇപ്രകാരമെല്ലാം ചെയ്തത്. മുനാഫിഗിന്റെ നേതാവായ ഇബ്നു ഉബയ്യ് പടർത്തി വിട്ട ഫിത്‌നയായിരുന്നു ഇത്. മുസ്ലിംകളുടെ സ്നേഹവും സാഹോദര്യവും തകർക്കലായിരുന്നു മുനാഫിഖിന്റെ ലക്ഷ്യം. അബ്ദുല്ലാഹിബിനു ഉബയ്യിന്റെ മകന്റെ പേരും അബ്ദുല്ല എന്ന് തന്നെയായിരുന്നു. അദ്ദേഹം തന്റെ പിതാവ് പറഞ്ഞ കാര്യം അറിഞ്ഞപ്പോൾ നബിﷺയുടെ അടുക്കൽ വന്നു കൊണ്ട് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അബ്‌ദുല്ലാഹിബ്നു ഉബയ്യുബ്നു സലൂലിനെ കൊലപ്പെടുത്താൻ നിങ്ങൾ ഉദ്ദേശിക്കുന്നു എന്ന് എനിക്ക് വിവരം ലഭിച്ചു. അദ്ദേഹം എന്റെ പിതാവാണ്. അങ്ങിനെ അദ്ദേഹത്തെ കൊലപ്പെടുത്തൽ അനിവാര്യമാണ് എങ്കിൽ നിങ്ങൾ എന്നോട് കൽപ്പിക്കുക. ഞാൻ പിതാവിന്റെ തലയെടുത്ത് നിങ്ങൾക്ക് കൊണ്ടു വന്നു തരാം. എനിക്കു പകരം മറ്റൊരാളെ എന്റെ പിതാവിനെ കൊല്ലാൻ വേണ്ടി നിങ്ങൾ ഏൽപ്പിച്ചാൽ പിന്നെ അദ്ദേഹം നടന്നു പോകുന്നത് കാണുമ്പോൾ എന്റെ പിതാവിനെ കൊന്ന വ്യക്തിയാണല്ലോ ആ പോകുന്നത് എന്ന് എന്റെ മനസ്സിൽ വരും. അപ്പോൾ എനിക്ക് അയാളെ കൊല്ലേണ്ടി വരും. അങ്ങിനെ ഒരു മുസ്ലിമിനെ കൊന്ന വ്യക്തിയായി മാറും ഞാൻ. അക്കാരണത്താൽ എനിക്ക് നരകത്തിലും പ്രവേശിക്കേണ്ടി വരും. അപ്പോൾ നബിﷺ പറഞ്ഞു: നാം നിങ്ങളുടെ പിതാവിനോട് മൃദുലത കാണിക്കുന്നു. നമ്മുടെ കൂടെ ഉള്ളടത്തോളം അയാളോടുള്ള സഹവർതിത്വം നമുക്ക് നന്നാക്കാം. (സീറതു ഇബ്നു ഹിശാം: 3 /320)

നബിﷺയും അനുചരന്മാരും ബനുൽ മുസ്തലഖിൽ നിന്നും മടങ്ങി മദീനയിലെത്തിയപ്പോൾ അബ്ദുള്ളرضي الله عنه മുന്നിട്ടു ചെന്ന് തന്റെ പിതാവിനെയും കാത്തു മദീനയുടെ കവാടത്തിങ്കൽ ചെന്ന് നിന്നു. വാപ്പയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഒട്ടകത്തെ അവിടെ മുട്ടു കുത്തിച്ചു. എന്നിട്ട് പറഞ്ഞു അല്ലാഹുവാണ് സത്യം അല്ലാഹുവിന്റെ പ്രവാചകൻ അനുവാദം നൽകുന്നത് വരെ ഇവിടെ നിന്നും നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല. കാരണം അല്ലാഹുവിന്റെ പ്രവാചകനാണ് പ്രതാപവാൻ നിങ്ങളാണ് നിന്ദതയുള്ളവൻ. നബിﷺ അങ്ങോട്ട് കടന്നുവരികയും അനുവാദം കൊടുക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: “അയാളോടുള്ള നമ്മുടെ സഹവർത്തിത്വം അയാൾ നമ്മുടെ കൂട്ടത്തിൽ ഉള്ളിടത്തോളം കാലം നമുക്ക് നന്നാക്കാം”. ഇബ്നു ഉബയ്യിനെ അയാളുടെ പാട്ടിൽ വിടുകയും മദീനയിലേക്ക് അയാൾ പ്രവേശിക്കുകയും ചെയ്തു.

സമൂഹത്തിലെ നേതാക്കന്മാരെ അവിവേകം കൊണ്ട് പിടികൂടാതെ ഇത്തരം ചികിത്സാ മാർഗങ്ങൾ നബിﷺ സ്വീകരിച്ചത് ഫിത്‌നകളെ ഇല്ലാതാക്കുവാനും ജനങ്ങളെ അടുപ്പിക്കുവാനും ഇണക്കുവാനും വേണ്ടിയായിരുന്നു. അതു കൊണ്ടു തന്നെ അവരെ അമിതമായി ആക്ഷേപിച്ചില്ല. മറിച്ച് അവരുടെ ന്യായങ്ങളെ സ്വീകരിക്കുകയാണ് ചെയ്തത്. ഈ ഒരു ഫിത്നയെ സംബന്ധിച്ചാണ് സൂറതുൽ മുനാഫിഖീനിലെ വചനങ്ങൾ അവതരിച്ചത്.

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

നല്ല മനസ്സും നല്ല മനുഷ്യനും

നല്ല മനസ്സും നല്ല മനുഷ്യനും

ഫദ്‌ലുല്‍ ഹഖ് ഉമരി

മനുഷ്യ ശരീരത്തിലെ ഒരു അത്ഭുത അവയവമാണ് ഹൃദയം. ശരീരത്തിന്റെ നേതാവാണ് ഹൃദയം എന്നും പറയാം. മനുഷ്യന്റെ നിലനില്‍പിനാവശ്യമായ രക്തത്തിന്റെ പ്രധാന പ്രവര്‍ത്തനം നടക്കുന്നതും  ഹൃദയത്തിലൂടെയാണ്. ഹൃദയത്തിന്റെ ചലനം നമ്മുടെ ഇച്ഛയനുസരിച്ചല്ല. മനുഷ്യന് അതില്‍ ഒരു പങ്കും ഇല്ല. ആത്മീയമായി പറഞ്ഞാല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഉറവിടമാണ് ഹൃദയം. 

ഹൃദയത്തിന് വ്യത്യസ്ഥ അവസ്ഥകളുണ്ട്. ചിലപ്പോള്‍ ലോലമാകുന്നു. ചിലപ്പോള്‍ കാഠിന്യമുള്ളതാകുന്നു. വിശ്വസിക്കുന്നു, നിഷേധിക്കുന്നു. അലസമാകുന്നു, ഊര്‍ജ്വസ്വലതയുള്ളതാകുന്നു. അഥവാ ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇബ്‌നുമസ്ഊദ്(സ്വ) പറയുന്നു: ” തീര്‍ച്ചയായും ഹൃദയങ്ങള്‍ക്ക് ഒരു മുന്നിടലും പിന്തിരിയലുമുണ്ട്. അതിനാല്‍ അത് മുന്നിടുമ്പോള്‍ നിങ്ങള്‍ അതിനെ സ്വീകരിക്കുക. പിന്തിരിയുമ്പോള്‍ അതിനെ വിട്ടേക്കുക. ഹൃദയങ്ങള്‍ക്ക് നിങ്ങള്‍ ആശ്വാസം നല്‍കണം. കാരണം അതു വെറുത്താല്‍ അന്ധനായി മാറും”(ഇബ്‌നു മുഫ്‌ലീഹുല്‍ ഹസലി).

ഇരുമ്പിന് ക്ലാവ് പിടിക്കുന്നതുപോലുള്ള അവസ്ഥ ഹൃദയത്തിനുമുണ്ട്. ദൈവസ്മരണയും ക്വുര്‍ആന്‍ പാരായണവുമാണ് അതിനെ ശുദ്ധീകരിക്കാനുള്ള മാര്‍ഗം. ഇരുമ്പ് ഉപയോഗിക്കാതെ വെച്ചാല്‍ അതിന് ക്ലാവ് പിടിക്കും. അങ്ങനെ അതു നശിക്കും. ഹൃദയവും ഉപയോഗശൂന്യമാക്കി വെച്ചാല്‍ അജ്ഞത അതിനെ അതിജയിക്കുകയും അത് നശിക്കുകയും ചെയ്യും. മനുഷ്യന്‍ നന്നാകുന്നതും കേടുവരുന്നതും ഹൃദയത്തിന്റെ അവസ്ഥയനുസരിച്ചാണ്. അതുകൊണ്ട് ഹൃദയത്തെ നന്നാക്കാനുള്ള ശ്രമവും അധ്വാനവും എപ്പോഴും ആവശ്യമാണ്. ‘മനുഷ്യശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അതു നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അതു കേടുവന്നാല്‍ ശരീരം മുഴുവന്‍ കേടുവന്നു’ എന്നു പറയുന്നത് ഈ മാനദണ്ഡത്തിലാണ്. 

ശിര്‍ക്ക്, കാപട്യം, സ്വയം പെരുമ, അഹങ്കാരം, അസൂയ തുടങ്ങി എല്ലാ തിന്മകളില്‍ നിന്നും ഹൃദയം ശുദ്ധമാക്കേണ്ടതുണ്ട്. ഇങ്ങനെ ശുദ്ധമായ ഹൃദയത്തിനാണ് ‘അല്‍ക്വല്‍ബുസ്സലീം’ എന്നു പറയുന്നത്. ഇഹത്തിലും പരത്തിലും ഇത്തരം ഹൃദയമുള്ളവര്‍ക്കേ രക്ഷപ്പെടാനും വിജയിക്കാനും സാധിക്കുകയുള്ളൂ. 

ഹൃദയത്തിന്റെ ശുദ്ധി അതിന്റെ ഉടമസ്ഥന് ഉപയോഗം നല്‍കും. സ്‌നേഹം, സാഹോദര്യം തുടങ്ങി എല്ലാ ഗുണങ്ങളും നല്‍കും. അപ്പോള്‍, നബി(സ്വ) പറഞ്ഞതുപോലെ അങ്ങനെയുള്ളവര്‍ ‘പരസ്പരം ശക്തി നല്‍കുന്ന കെട്ടിടം’ പോലെയാകും. ഹൃദയത്തിന്റെ രോഗം അതിന്റെ ഉടമക്കും സമൂഹത്തിനും ദോഷം ചെയ്യും. ഹൃദയം ശരീരത്തിന് എപ്രകാരമാണോ അതുപോലെയാണ് ഒരു വ്യക്തി സമൂഹത്തിന്. വ്യക്തികള്‍ നന്നായാല്‍ സമൂഹം നന്നാകും. വ്യക്തികള്‍ കേടുവന്നാല്‍ സമൂഹം ദുഷിക്കും. 

അല്ലാഹുവിനെ അറിയാനുള്ള വഴികള്‍ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. അതന്റെയും അടിസ്ഥാനം ഹൃദയമാണ്. കര്‍മങ്ങള്‍ നിയ്യത്ത് (ഉദ്ദേശം) അനുസരിച്ചാണ്. നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണ്. ‘തക്വ് വ (സൂക്ഷ്മത) ഇവിടെയാണെന്ന്’ എന്ന് പറഞ്ഞ് നബി(സ്വ) ഹൃദയത്തിലേക്കാണ് ചൂണ്ടിയത്. ശരീരത്തിലെ മറ്റു അവയവങ്ങള്‍ ഹൃദയത്തിന്റെ കീഴിലാണ്. 

‘മാറ്റിമറിക്കുക’ എന്നാണ് ‘ക്വലബ’ എന്ന പദയത്തിന്റെ അര്‍ഥം. അതില്‍ നിന്നാണ് ‘ക്വല്‍ബ്’ (ഹൃദയം) ഉണ്ടായത്. മനുഷ്യനിലുണ്ടാകുന്ന വൈകാരികതകളും ഹൃദയത്തിലാണ്. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. 

ഈമാന്‍ (വിശ്വാസം) ഹൃദയത്തിലാണ്: 

”അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു…” (അല്‍ഹുജുറാത്:7).

”വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും” (അന്നഹ്ല്‍:106). 

ശാന്തി ഹൃദയത്തിലാണ്: 

”അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്” (അര്‍റഅ്ദ്:28). 

സമാധാനം ഹൃദയത്തിലാണ്: 

”അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത.് അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി…” (അല്‍ഫത്ഹ്:4). 

ഭയം ഹൃദയത്തിലാണ്: 

”അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വം തരണം ചെയ്യുന്നവരും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നവരും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവര്‍” (അല്‍ഹജ്ജ്:35).

കീഴൊതുങ്ങലിന്റെ ബന്ധം ഹൃദയവുമായിട്ടാണ:് 

”വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന്ന് കീഴ്‌പെടുവാനുമാണ് (അത് ഇടയാക്കുക.)…” (അല്‍ഹജ്ജ്:54). 

ഹൃദയം ലോലമാകും: 

”അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു…”(അസ്സുമര്‍: 23).

ഖുശൂഅ് (ഭയഭക്തി) ഹൃദയത്തില്‍ നിന്നാണ്: 

”വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ?…” (അല്‍ഹദീദ്:16).

ശുദ്ധീകരണം ഹൃദയത്തിലാണ് വേണ്ടത്: 

”(നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും,നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു” (ആലുഇംറാന്‍:154).

”അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് അപമാനമാണുള്ളത്. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും” (അല്‍മാഇദ:41).

‘ക്വല്‍ബ്’ എന്ന പദം രണ്ട് അര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്. 

1. നെഞ്ചിന്റെ ഇടതു വശത്തു സ്ഥാപിക്കപ്പെട്ട മാംസപിണ്ഡം. 

2. മനുഷ്യന്റെ ആത്മീയ വശം. അല്ലാഹുവിന്റെ അത്ഭുതകരമായ പ്രവര്‍ത്തനം. മനുഷ്യനെ മനുഷ്യനാക്കുന്നത് ഈ ആത്മീയ വശമാണ്. അതാണ് നമ്മുടെ ചര്‍ച്ചാവിഷയം. അറബിയില്‍ പല പദങ്ങളും ഹൃദയത്തിന് വേണ്ടി ഉപയോഗിക്കാറുണ്ട്.

”അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു” (ആലുഇംറാന്‍:18). ഇവിടെ ‘സ്വദ്ര്‍’ എന്ന പദമാണ് വന്നിട്ടുള്ളത്. ‘നഫ്‌സ്’ എന്നും പറയാറുണ്ട്.”നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക” (അല്‍ബക്വറ: 235). ഇവിടെ ‘നഫ്‌സ്’ എന്ന പ്രയോഗമാണ് വന്നിട്ടുള്ളത്. അറബികള്‍ റൂഹിന്റെ (ആത്മാവ്) സ്ഥാനത്ത് നഫ്‌സ് എന്നും നഫ്‌സിന്റെ സ്ഥാനത്ത് റൂഹ് എന്നും പറയാറുണ്ട്. 

കര്‍മങ്ങളുടെ അടിസ്ഥാനം ഹൃദയമാണെന്ന് പറഞ്ഞല്ലോ. അതിനാല്‍ തന്നെ ആക്ഷേപവും പുകഴ്‌വാക്കും ഹൃദയത്തിന് നേരെയാണ് ചെല്ലാറുള്ളത്. 

ഹൃദയം കഠിനമാകും, ലോലമാകും, സുരക്ഷിതമാകും, രോഗിയാകും, ഹൃദയം നശിക്കും. ഈ അവസ്ഥകള്‍ക്കനുസരിച്ച് ശരീരത്തിന്റെ അവയവങ്ങളും പ്രവര്‍ത്തിക്കും. (അവസാനിച്ചില്ല)

 
 
 
 

നബി ചരിത്രം – 52

നബി ചരിത്രം - 52: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 02]

ഹിജ്റ അഞ്ചാം വർഷം

(2) നബിﷺയും സൈനബ് ബിൻത് ജഹ്ഷും رضی اللہ عنھا തമ്മിലുള്ള വിവാഹം.

നബിﷺയുടെ ഭാര്യമാരിൽ ഒരാളാണ് സൈനബ് ബിൻത് ജഹ്ഷ്رضی اللہ عنھا. ഉമ്മുൽ മുഅ്മിനീൻ എന്നാണ് നബിﷺയുടെ ഭാര്യമാർ അറിയപ്പെടുക. അബ്ദുൽ മുത്തലിബിന്റെ മകൾ ഉമൈമയാണ് സൈനബി رضی اللہ عنھا ന്റെ ഉമ്മ. നബിﷺയുടെ അമ്മായിയാണ് ഉമൈമ. മക്കയിൽ വെച്ചു കൊണ്ടാണ് സൈനബ്رضی اللہ عنھا ഇസ്ലാം സ്വീകരിക്കുന്നത്. അതിന് ശേഷം മദീനയിലേക്ക് ഹിജ്റ പോയി.

നബിﷺയുടെ ഭൃത്യനായിരുന്ന സൈദ് ബിനു ഹാരിസ رضي الله عنه വാണ് ആദ്യം സൈനബി رضی اللہ عنھا യെ വിവാഹം ചെയ്തിരുന്നത്. അദ്ദേഹം വിവാഹമോചനം നടത്തിയതിനു ശേഷമാണ് നബിﷺ അവരെ വിവാഹം കഴിക്കുന്നത്. വളർത്തു പുത്രൻ ഭാര്യയെ വിവാഹമോചനം നടത്തിയാലും അവരെ വിവാഹം കഴിക്കൽ നിഷിദ്ധമാണ് എന്ന ജാഹിലിയ്യാ കാലഘട്ടത്തിലെ നിയമത്തെ എടുത്തു കളയലായിരുന്നു ഈ വിവാഹത്തിന്റെ ലക്ഷ്യം. കുടുംബ മഹിമയുടെയും ഗോത്രത്തിന്റെയും പേരിൽ അഭിമാനം കൊണ്ടിരുന്ന ജാഹിലിയ്യാ കാലഘട്ടത്തിലെ പതിവു സമ്പ്രദായങ്ങളെ നിർമ്മാർജ്ജനം ചെയ്യലും ഈ വിവാഹത്തിന്റെ ലക്ഷ്യമായിരുന്നു.

തന്റെ ഭൃത്യനും ഇഷ്ട വ്യക്തിയുമായ സൈദ്ബ്നു ഹാരിസ رضي الله عنه വിന് സൈനബ് رضی اللہ عنھا യെ കല്യാണം കഴിച്ചു കൊടുത്തത് നബിﷺ തന്നെയായിരുന്നു. സൈദ്ബ്നു മുഹമ്മദ് എന്നാണ് ആളുകൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാൽ ദത്തു പുത്രൻമാർ ഒരിക്കലും സ്വന്തം മക്കൾ ആവുകയില്ല എന്ന നിയമം പഠിപ്പിക്കുകയായിരുന്നു ഈ വിവാഹത്തിലൂടെ. “നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(അഹ്സാബ് 5) എന്ന ആയത്ത് അവതരിക്കുന്നത് വരെ നബിﷺയുടെ ഭൃത്യനായ സൈദിനെ رضي الله عنه സൈദ്ബ്നു മുഹമ്മദ് എന്ന് മാത്രമായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്. ഈ ആയത്ത് അവതരിച്ചതോടുകൂടി ഞങ്ങൾ ആ വിളി നിർത്തി എന്ന് അബ്ദുല്ലാഹിബ്നു ഉമർ പറയുന്നതായി ഹദീസിൽ കാണുവാൻ സാധിക്കും. (ബുഖാരി :4782. മുസ്‌ലിം: 2425)

സൈദിനു رضي الله عنه വേണ്ടി നബിﷺ സൈനബ് ബിന്ദു ജഹ്ശിرضی اللہ عنھاനെ വിവാഹാന്വേഷണം നടത്തിയപ്പോൾ അവർ വിസമ്മതിക്കുകയുണ്ടായി. സൈദിനെക്കാൾ നല്ല തറവാട്ടുകാരി ആണല്ലോ ഞാൻ എന്നായിരുന്നു അവർ പറഞ്ഞത്. അല്പം കാർക്കശ്യ സ്വഭാവവുമുള്ള ആളായിരുന്നു സൈനബ് ബിന്ദു ജഹ്ശ്رضی اللہ عنھا. അപ്പോൾ ഖുർആനിലെ ഈ ആയത്ത് അവതരിച്ചു:

“അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (അഹ്സാബ്: 36)

ഖുർആനിലെ ഈ ആയത്ത് അവതരിച്ചപ്പോൾ സൈനബ് ബിന്ദു ജഹ്ശ്رضی اللہ عنھا പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ എന്നെ കല്യാണം കഴിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെ കൊണ്ട് നിങ്ങൾ തൃപ്തിപ്പെട്ടിട്ടുണ്ടോ? . അപ്പോൾ നബിﷺ പറഞ്ഞു: ഉണ്ട്. അപ്പോൾ സൈനബ്رضی اللہ عنھا പറഞ്ഞു: എങ്കിൽ ഞാൻ അല്ലാഹുവിന്റെ പ്രവാചകനോട് അനുസരണക്കേട് കാണിക്കുകയില്ല. അങ്ങിനെയാണ് സൈദ് رضي الله عنه സൈനബിرضی اللہ عنھاനെ വിവാഹം കഴിക്കുന്നത്.

ഏതാണ്ട് ഒരു വർഷമാണ് ഭാര്യയായി സൈനബ്رضی اللہ عنھا സൈദിന്റെ رضي الله عنه കൂടെ നിന്നത്.  ഒരിക്കൽ സൈദ് رضي الله عنهപ്രവാചകന്റെ അടുക്കൽ വന്നു കൊണ്ട് ഇപ്രകാരം പരാതി പറഞ്ഞു. “അല്ലാഹുവിന്റെ പ്രവാചകരെ, അവർ നാവു കൊണ്ട് എന്നെ പ്രയാസപ്പെടുത്തുന്നു. അവരുടെ സ്ഥാനത്തെ എപ്പോഴും എടുത്തു പറയുന്നു. അപ്പോൾ നബിﷺ സൈദിനോട് رضي الله عنهപറഞ്ഞു: നീ അല്ലാഹുവിനെ ഭയപ്പെടുക അവരെ ഭാര്യയായി നിന്റെ കൂടെ പിടിച്ചു നിർത്തുക. (ബുഖാരി: 7420) സൈനബിനെرضی اللہ عنھا ഭാര്യയായി കൂടെ നിർത്താൻ സൈദിനെ رضي الله عنه നബിﷺ ഇടയ്ക്കിടയ്ക്ക് ഉപദേശിച്ചു കൊണ്ടിരുന്നു. എന്നാൽ അന്നു കാലത്ത് നിലവിലുണ്ടായിരുന്ന ദത്തു പുത്ര നിയമങ്ങൾ എടുത്തു കളയുക എന്നുള്ളത് അല്ലാഹുവിന്റെ തീരുമാനത്തിൽ പെട്ടതായിരുന്നു. അങ്ങിനെ തന്റെ ദത്തു പുത്രൻ വിവാഹമോചനം നടത്തിയ സ്ത്രീയെ നബിﷺ കല്യാണം കഴിക്കണം. ജാഹിലിയ്യാ കാലഘട്ടത്തിൽ വ്യാപകമായിരുന്ന ഈ സമ്പ്രദായത്തിനെതിരെ നബിﷺ തന്നെ പ്രവർത്തന രൂപത്തിൽ മാതൃക കാണിച്ചു കൊടുക്കണം. ഇതൊക്കെയായിരുന്നു അല്ലാഹുവിന്റെ തീരുമാനങ്ങൾ.

സൈനബിനെرضی اللہ عنھا സൈദ് رضي الله عنه വിവാഹമോചനം ചെയ്യണം എന്ന് പറയാൻ നബിﷺയോട് അള്ളാഹു കല്പിക്കുകയും ചെയ്തു. അതിനു ശേഷം വേണം നബിﷺ സൈനബിرضی اللہ عنھاനെ വിവാഹം കഴിക്കാൻ. എന്നാൽ ഇത് സൈദി رضي الله عنه നോട് പറയുന്ന വിഷയത്തിൽ നബിﷺക്ക് ലജ്ജ തോന്നി. ആളുകൾ തന്നെക്കുറിച്ച് ആക്ഷേപിച്ചു പറയുമല്ലോ എന്നായിരുന്നു നബിﷺയുടെ പ്രയാസം. വളർത്തു പുത്രന്റെ ഭാര്യയെ മുഹമ്മദ് കല്യാണം കഴിച്ചു എന്നായിരിക്കും ആളുകൾ പറയുക. ഈ സന്ദർഭത്തിൽ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു. 

“നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.” (അഹ്സാബ് 37) 

ആയിഷ പറയുന്നു: അല്ലാഹു ഇറക്കിക്കൊടുത്തതിൽ എന്തെങ്കിലും ഒന്ന് മുഹമ്മദ് നബിﷺ മറച്ചു വെക്കുകയായിരുന്നുവെങ്കിൽ ഈ ആയത്ത് മറച്ചു വെക്കുമായിരുന്നു. (മുസ്ലിം: 177) അങ്ങിനെ സൈദ് رضي الله عنه അവരെ വിവാഹ മോചനം നടത്തി. സൈനബിന്رضی اللہ عنھاറെ ഇദ്ദ കാലം അവസാനിച്ചപ്പോൾ നബി അവരെ വിവാഹം കഴിക്കുകയും ചെയ്തു.

നബിയുടെ കാര്യം സൈനബിرضی اللہ عنھاനോട് പറയാൻ നബിﷺ സൈദിനെ رضي الله عنه തന്നെയാണ് ഏൽപ്പിച്ചത്. സൈദ് رضي الله عنه അതിനു വേണ്ടി ചെന്നപ്പോൾ സൈനബ്رضی اللہ عنھا മാവ് കുഴക്കുകയായിരുന്നു. സൈദ് رضي الله عنه പറയുകയാണ്: സൈനബിرضی اللہ عنھاനെ കണ്ടപ്പോൾ എന്റെ മനസ്സിൽ വലിയ പ്രയാസം തോന്നി. അവരെ നോക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ സൈനബിرضی اللہ عنھاന്റ പിന്നിൽ മറുവശത്തേക്ക് തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: സൈനബ്, റസൂൽ നിങ്ങളുടെ കാര്യത്തെക്കുറിച്ച് പറയുന്നതിനു വേണ്ടി എന്നെ അയച്ചതാണ്. അപ്പോൾ സൈനബ്رضی اللہ عنھا പറഞ്ഞു: ഞാനെന്റെ റബ്ബിനോട് കൂടിയാലോചന നടത്തുന്നതു വരെ ഒന്നും ചെയ്യുകയില്ല. ശേഷം അവർ എണീറ്റ് പള്ളിയിലേക്ക് പോയി. ഖുർആനിലെ ആയത്ത് അവതരിച്ചു. അതോടെ അനുവാദം ചോദിക്കാതെ നബിﷺ അങ്ങോട്ട് കയറി വന്നു. കാരണം ആകാശ ലോകത്ത് നിന്നും അല്ലാഹു അവരുടെ വിവാഹം ചെയ്തു കൊടുത്തിരുന്നു. (മുസ്ലിം: 1428)

മറ്റു ഭാര്യമാരോട് സൈനബ്رضی اللہ عنھا പലപ്പോഴും ഇപ്രകാരം അഭിമാനം പറയാറുണ്ടായിരുന്നു: “നിങ്ങളുടെ കുടുംബക്കാർ ആണല്ലോ നിങ്ങളെ വിവാഹം കഴിച്ചു കൊടുത്തത്. എന്നാൽ എന്നെ വിവാഹം കഴിച്ചു കൊടുത്തത് ഏഴു ആകാശങ്ങൾക്കു മുകളിൽ നിന്ന് അല്ലാഹുവാണ്”.(ബുഖാരി: 7420) 

സൈനബرضی اللہ عنھاയുമായി വീട് കൂടിയതിനു ശേഷം നബിﷺ ഒരു വലീമയും നടത്തി. റൊട്ടിയും മാംസവുമായിരുന്നു വലീമയിലെ ഭക്ഷണം. മുസ്ലിമിന്റെ ഹദീസിൽ ഇത് നമുക്ക് കാണുവാൻ സാധിക്കും (ബുഖാരി 4794). സൈനബുമായുള്ള വിവാഹ ശേഷം നബിﷺ നടത്തിയ വലീമയെക്കാൾ നല്ല ഒരു വലീമ മറ്റു ഭാര്യമാർക്കും നബിﷺ നടത്തിയിട്ടില്ല എന്ന് അനസ് رضي الله عنهപറയുന്നുണ്ട്(മുസ്ലിം:1428, 91) . നബിﷺ നടത്തിയ വലീമയിൽ 300 ൽപരം ആളുകൾ പങ്കെടുത്തിരുന്നു എന്നും അസ്ഹാബുസ്സുഫ്ഫ ഇരിക്കുന്ന സ്ഥലവും നബിﷺയുടെ റൂമും നിറഞ്ഞു കവിഞ്ഞതായും അവിടെ കൊണ്ടു വന്ന ഭക്ഷണം വർദ്ധിച്ച് മുഅ്ജിസത്ത് വെളിവായതായും അനസിന്റെ رضي الله عنه സുദീർഘമായ ഹദീസിൽ കാണുവാൻ സാധിക്കും.(മുസ്ലിം:94, 1428)

ഭക്ഷണം കഴിച്ചതിനു ശേഷം ചില ആളുകൾ നബിﷺയുടെ വീട്ടിൽ ഇരുന്നു സംസാരിക്കുവാൻ തുടങ്ങി. നബിﷺയും അവിടെ ഉണ്ടായിരുന്നു. നബിﷺയുടെ ഭാര്യ മാരാകട്ടെ ചുമരിന്റെ ഭാഗത്തേക്ക് മുഖം തിരിച്ചു നിൽക്കുകയായിരുന്നു. നബിﷺ യാകട്ടെ അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു കൊണ്ടിരുന്നു. അപ്പോഴും ആളുകൾ അവിടെ സംസാരത്തിൽ തന്നെയായിരുന്നു. ഈ സന്ദർഭത്തിൽ അല്ലാഹു ഖുർആനിലെ ഈ ആയത്ത് അവതരിപ്പിച്ചു 

“സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.” (അഹ്സാബ്: 53).

ഹിജാബിന്റെ വിഷയത്തിൽ ഉമർ رضي الله عنهനബിയോട് പലപ്പോഴും അഭിപ്രായം പറയാറുണ്ടായിരുന്നു. ഈ വിഷയത്തിൽ തന്റെ റബ്ബിന്റെ കാര്യത്തിൽ പ്രതീക്ഷ അർപ്പിക്കുകയും ചെയ്തിരുന്നു. അങ്ങിനെ ഉമറിന് رضي الله عنهറെ അഭിപ്രായത്തോട് യോജിക്കുന്ന നിലക്കുള്ള ആയത്ത് അല്ലാഹു അവതരിപ്പിക്കുകയും ചെയ്തു. 

അനസ് رضي الله عنهപറയുന്നു: ഉമർ رضي الله عنهഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ നല്ലവരും ചീത്തവരുമായ ആളുകൾ താങ്കളുടെ അടുക്കലേക്ക് വരുന്നുണ്ട്. താങ്കൾ ഭാര്യമാരോട് സ്വീകരിക്കാൻ കൽപ്പിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. അങ്ങിനെ അല്ലാഹു ഹിജാബിന്റെ ആയത്ത് അവതരിപ്പിച്ചു. (ബുഖാരി: 4790)

മതം, ഭയ ഭക്തി, ധർമ്മ നിഷ്ഠ, നന്മ തുടങ്ങി എല്ലാ കാര്യങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിൽ തന്നെയായിരുന്നു സൈനബ് ബിൻത് ജഹ്ഷ്رضی اللہ عنھا. നബിﷺ പറഞ്ഞതായി ആയിഷرضی اللہ عنھا പറയുന്നു: നിങ്ങളിൽ നിന്ന് ആദ്യമായി എന്നിലേക്ക് വന്നു ചേരുക നിങ്ങളിൽ നീണ്ട കൈയുള്ളവളായിരിക്കും. അപ്പോൾ ഞങ്ങൾ ഭാര്യമാർ ആരുടെ കയ്യാണ് കൂടുതൽ നീണ്ടത് എന്ന് പരസ്പരം നോക്കാറുണ്ടായിരുന്നു. സൈനബിന്റെرضی اللہ عنھاകയ്യാണ് ഏറ്റവും നീളം ഉള്ളതായി ഞങ്ങൾ കണ്ടത്. സ്വന്തം കൈകൾ കൊണ്ട് അധ്വാനിക്കുകയും ധർമ്മം നൽകുകയും ചെയ്തിരുന്നവരായിരുന്നു അവർ.(മുസ്ലിം: 2452)

ആയിഷ യിൽ നിന്നും നിവേദനം; അവർ പറയുന്നു: നബിﷺയുടെ ഭാര്യമാർ ഒരിക്കൽ ഫാത്തിമرضی اللہ عنھاയെ നബിﷺയുടെ അടുക്കലേക്ക്‌ അയച്ചു. ഫാത്തിമرضی اللہ عنھا വന്ന് നബിﷺയോട് അനുവാദം ചോദിച്ചു. ആ സന്ദർഭത്തിൽ നബിﷺ എന്റെ കൂടെ എന്റെ വിരിപ്പിൽ കിടക്കുകയായിരുന്നു. നബിﷺ അവർക്ക് അനുവാദം കൊടുത്തു. അപ്പോൾ ഫാത്തിമرضی اللہ عنھا പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, താങ്കളുടെ ഭാര്യമാർ അബൂ ഖുഹാഫ رضي الله عنهയുടെ മകളുടെ കാര്യത്തിൽ താങ്കളോട് നീതി ചോദിച്ചു കൊണ്ട് എന്നെ അയച്ചതാണ്. ആയിഷ പറയുന്നു: ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. ഈ സന്ദർഭത്തിൽ നബിﷺ ഫാത്തിമرضی اللہ عنھا യോട് ഇപ്രകാരം പറഞ്ഞു: ഞാൻ ഇഷ്ടപ്പെടുന്നത് നീ ഇഷ്ടപ്പെടുന്നില്ലേ. ഫാത്തിമرضی اللہ عنھا പറഞ്ഞു: തീർച്ചയായും പ്രവാചകരെ. അപ്പോൾ നബിﷺ പറഞ്ഞു: എങ്കിൽ നീ ഇവളെ ഇഷ്ടപ്പെടുക (ആയിശയെ ചൂണ്ടിക്കൊണ്ടാണ് നബിﷺ ഇപ്രകാരം പറഞ്ഞത്) റസൂലിൽ നിന്നും ഈ മറുപടി കിട്ടിയപ്പോൾ ഫാത്തിമرضی اللہ عنھاہ അവിടെ നിന്നും എണീറ്റ് പോയി.

നബിﷺയോട് സംസാരിച്ച വിഷയവും നബിﷺ മറുപടി പറഞ്ഞതുമെല്ലാം ഫാത്തിമرضی اللہ عنھا നബിﷺയുടെ ഭാര്യമാരെ അറിയിച്ചു. അപ്പോൾ അവർ പറഞ്ഞു. നിന്നെ അങ്ങോട്ട് അയച്ചത് കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. അതു കൊണ്ട് വീണ്ടും മടങ്ങിച്ചെന്ന് ഒന്നു കൂടി ഇക്കാര്യം പറയുക. അപ്പോൾ ഫാത്തിമرضی اللہ عنھا പറഞ്ഞു: അല്ലാഹുവാണ് സത്യം; ഈ വിഷയത്തിൽ ഇനി ഞാൻ നബിﷺയോട് സംസാരിക്കുകയില്ല. ആയിഷ رضی اللہ عنھاപറയുന്നു: അപ്പോൾ പ്രവാചക പത്നിമാർ സൈനബ് ബിൻതു ജഹ്ശിرضی اللہ عنھനെ നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. പ്രവാചക പത്നിമാരിൽ എന്റെ അതേ സ്ഥാനം തന്നെയായിരുന്നു സൈനബിرضی اللہ عنھاനും നബിﷺ നൽകിയിരുന്നത്. മത വിഷയത്തിൽ സൈനബിرضی اللہ عنھاനെക്കാൾ നല്ല ഒരു സ്ത്രീയെ വേറെ ഞാൻ കണ്ടിട്ടില്ല. അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വരും ഏറ്റവും സത്യസന്ധമായി സംസാരിക്കുന്നവരുമായിരുന്നു അവർ. ഏറ്റവും നന്നായി കുടുംബ ബന്ധം പുലർത്തുന്നവരായിരുന്നു. ഏറ്റവും കൂടുതലായി സ്വദഖ നൽകുന്നവരായിരുന്നു…….(മുസ്ലിം: 2442)

ഹിജ്റ ഇരുപതാം വർഷമാണ് ആണ് ഉമ്മുൽ മുഅമിനീൻ സൈനബ് رضی اللہ عنھا മരണപ്പെടുന്നത്. ഉമറുബ്നുൽ ഖത്താബി رضي الله عنه ന്റെ ഭരണ കാലമായിരുന്നു അത്. മരിക്കുമ്പോൾ അവർക്ക് 53 വയസ്സായിരുന്നു. നബിയുടെ മരണ ശേഷം ഏറ്റവും ആദ്യമായി മരിച്ച ഭാര്യ കൂടിയാണ് ഉമ്മുൽ മുഅ്മിനീൻ സൈനബ് ബിൻത് ജഹ്ഷ്رضی اللہ عنھا. അവരുടെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം കൊടുത്തത് ഉമർ رضي الله عنه ആയിരുന്നു. ബഖീഇൽ അവരെ മറവു ചെയ്യുകയും ചെയ്തു.

ഫദ്‌ലുല്‍ ഹഖ് ഉമരി

16 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 16]

പ്രവാചകൻ(ﷺ)യുടെ വിയോഗം

മക്കം ഫത്ഹിന് ശേഷമുള്ള പല സംഭവങ്ങളും പ്രവാചകൻ(ﷺ)യുടെ വേർപാട് വിളിച്ചറിയിക്കുന്നതായിരുന്നു. ഹജ്ജിൻറ സന്ദർഭത്തിൽ മിനായിൽ വെച്ച് സൂറത്ത്നസ് അവതരിച്ചപ്പോൾ എൻറ മരണവാർത്ത അറിയിക്കപ്പെട്ടു എന്ന് പറഞ്ഞതും, മുആദ്(رضي الله عنه)വിനെ യമനിലേക്ക് നിയോഗിച്ചിച്ചപ്പോൾ ഇനി താങ്കൾ ഒരു പക്ഷേ ഈ പള്ളിയുടെ അടുക്കൽ എൻറ ഖബറിന് അടുത്തുകൂടെയാകും നടക്കുക. എന്ന് പറഞ്ഞതെല്ലാം അതാണ് സൂചിപ്പിക്കുന്നത്.

ഹിജ്റ; 11ാം വർഷം സഫർ മാസം അവസാന ദിവസം നബി(ﷺ) അല്ലാഹുവിന്റെ കൽപ്പനപ്രകാരം മസ്ജിദുന്നബവിയോട് തൊട്ടുള്ള ശ്മശാനം സന്ദർശിക്കുകയും ഖബറാളികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത ശേഷം തിരിച്ചുവരുന്ന അവസരത്തിലായിരുന്നു നബി(ﷺ)ക്ക് രോഗ ലക്ഷണങ്ങൾ കണ്ടത്. നബി(ﷺ)യുടെ കൂടെ തൻ ഭ്രിത്യനായ അബൂമുവയ്ഹിബയും ഉണ്ടായിരുന്നു.

പ്രവാചകൻ(ﷺ) അദ്ദേഹത്തോട് ഇങ്ങിനെ പറഞ്ഞു: “അല്ലാഹു ഐഹിക ജീവിതത്തിലെ ഖജനാവുകളുടെ താക്കോലുകൾ എനിക്ക് നൽകിക്കൊണ്ടുള്ള ശാശ്വത ജീവിതവും സ്വർഗ്ഗവും വേണോ അതല്ല അല്ലാഹുവിനെ കണ്ട്മുട്ടലും സ്വർഗ്ഗവും വേണോ എന്ന കാര്യത്തിൽ എനിക്ക് തിരഞ്ഞെടുക്കാൻ അവസരം തന്നു. ഞാൻ അന്നരം ശേഷം അല്ലാഹുവിനെ കാണലും സ്വർഗ്ഗവും തിരഞ്ഞെടുത്തു !!” എന്നു പറഞ്ഞു. അന്ന് നബി(ﷺ)യുടെ ഊഴം മൈമൂന(رضي الله عنها)യുടെ വീട്ടിലായിരുന്നു. പ്രവാചകൻ (ﷺ) മററു ഭാര്യമാരെയെല്ലാം വിളിച്ചു വരുത്തിയ ശേഷം ആയിഷ(رضي الله عنها)യുടെ വീട്ടിൽ കഴിയാൻ അനുവാദം ചോദിക്കുകയും അവർ സമ്മതിച്ചത് അനുസരിച്ച് ആയിഷ(رضي الله عنها)യുടെ വീട്ടിലേക്ക് മാറുകയും ചെയ്തു; പിന്നീട് തൻറ മരണംവരെ അവിടെത്തന്നെയായിരുന്നു പ്രവാചകൻ(ﷺ) കഴിഞ്ഞു കൂടിയത്.

വിവരമറിഞ്ഞ് സന്ദർശകർ വന്നുപോയിക്കൊണ്ടേയിരുന്നു. ഒരു ദിവസം മകൾ ഫാത്വിമ (رضي الله عنها) വന്നപ്പോൾ നബി അവരെതന്നോട് ചേർത്ത് ഇരുത്തിയ ചെവിയിൽ എന്തോ സ്വകാര്യമായി പറഞ്ഞു അന്നേരം ഫാതിമ(رضي الله عنها) വിതുമ്പിക്കരയാൻ തുടങ്ങി. അൽപ്പം കഴിഞ്ഞ് വീണ്ടും അദ്ദേഹം എന്തോ പറഞ്ഞു. അന്നേരം അവർ ചിരിക്കുകയും ചെയ്തു. ആയിഷ(رضي الله عنها) അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് രഹസ്യമാക്കിവെക്കുകയും പിന്നീട് നബി(ﷺ)യുടെ അവർ ഇപകാരം പറഞ്ഞു: “ആദ്യം തൻറ മരണം അടുത്തിരിക്കുന്നു എന്നും അതിനാൽ തഖ്വയും ക്ഷമയും കൈക്കൊള്ളണമെന്ന് പറഞ്ഞപ്പോഴാണ് ഞാൻ കരഞ്ഞത്. പിന്നീട്, എന്നോടൊപ്പം ആദ്യമായി എൻറ കുടുംബത്തിൽ നിന്നും വന്നുചേരുക നീ ആയിരിക്കുമെന്നും നീ സ്വർഗ്ഗ സ്ത്രീകളുടെ നേതാവായിരിക്കും എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ചിരിച്ചത് എന്നും പറഞ്ഞു.’ ഇക്കാര്യം ഇമാം ബുഖാരി തൻറ സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മരണശേഷം

പ്രവാചകന് പനി ശക്തമായിക്കൊണ്ടേയിരുന്നു. തലയിൽ വെള്ളം ഒഴിച്ചുകൊണ്ട് തണുപ്പിക്കുകയും, തുണി ചുററിനോക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആയിഷ(رضي الله عنها) സൂറത്തുൽ മുഅവ്വിദതൈനി ഓതി തൻ കൈകളിൽ ഊതി തടവിക്കൊടുക്കുന്നുമുണ്ട്. പ്രവാചകൻ ഒരു മുണ്ട് കൊണ്ട് മുഖം മൂടിയിട്ടുണ്ട് ഇടക്ക് അത് നീക്കിക്കൊണ്ട് തന്റെ അടുത്തായി ഒരു പാത്രത്തിലുള്ള വെള്ളത്തിൽ കൈമുക്കി മുഖം തുടക്കുകയും ലാഇലാഹ ഇല്ലല്ലാഹ് ഇ ന്നലിൽ മൗതി ലസകറാത്ത് (നിശ്ചയം മരണവേദന അ സഹ്യമായത് തന്നെയാണ്) എന്നും അല്ലാഹുവേ, മരണ വേദനയെത്തൊട്ട് ഞാൻ നിന്നോട് രക്ഷതേടുന്നു. എന്നും പറഞ്ഞുകൊണ്ടിരുന്നു. പ്രവാചകന് ഇടക്ക് ബോധം നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു. ഒരിക്കൽ ഒരു രാതി തെളിഞ്ഞപ്പോൾ ജനങ്ങൾ നമസ്കരിച്ചോ എന്ന് ചോദിച്ചു. ഇല്ല (പ്രവാചകരേ, അവർ നിങ്ങളെ പ്രതീക്ഷിച്ച് ഇരിക്കുകയാണ് എന്ന് പറഞ്ഞു. അന്നേരം അൽപം ഉന്മേഷം ലഭിക്കാൻ കുറച്ച് വെള്ളം ലയിലൊഴിച്ച് കൊടുക്കാൻ പറഞ്ഞു. അവരത് പ്രകാരം ചെയ്തു; പള്ളിയിലേക്ക് പുറപ്പെടാൻ സമയം പിന്നേയും ബോധം നഷ്ടപ്പെട്ടു. അൽപം കഴിഞ്ഞ്ബോധം തെളിഞ്ഞപ്പോൾ അവർ നമസ്കരിച്ചോ എന്ന് ചോദിച്ച് ഇല്ല. എന്ന് കേട്ടപ്പോൾ വീണ്ടും മേൽ പറഞ്ഞത് പോലെ ആവർത്തിച്ചു. ഇത് രണ്ട് മൂന്ന് തവണ ആവർത്തിച്ചു. അവസാനം പള്ളിയിൽ പോയി നമസ്കരിക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ അബൂബക്കർ (رضي الله عنه) വിനോട് ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കാൻ പറയാൻ ഏൽപ്പിച്ചു. അന്നേരം എന്റെ പിതാവ് ഖുർആൻ ഓതുന്ന സമയം പൊട്ടി കരയുന്ന വ്യക്തിയാണ് അദ്ദേഹത്തിന് അതിന് കഴിയില്ല. മററാരെയെങ്കിലും എടുത്ത് ഏൽപ്പിക്കണമെന്ന് ആയിഷ(رضي الله عنها) പറഞ്ഞു നോക്കിയെങ്കിലും നബി(ﷺ) അതനുവദിച്ചില്ല. അബൂബക്കർ(رضي الله عنه) ജനങ്ങൾക്ക് ഇമാമായി നമസ്കരിച്ചു. അന്നേരം നബിക്ക് അൽപം ആശ്വാസം തോന്നിയപ്പോൾ പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാൻ നബി(ﷺ) താൽപര്യം പ്രകടിപ്പിക്കുകയും രണ്ടാളുടെ ചുമലിൽ കൈവെച്ച് പള്ളിയിലേക്ക് പുറപ്പെട്ടു ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന പ്രസ്തുത ഹദീസിൽ കാല് എടുത്ത്ക്കാൻ കഴിയാതെ കാല് വലിച്ചുകൊണ്ട് പള്ളിയിലേക്ക് നീങ്ങുമ്പോൾ, പോകുന്ന വഴിക്ക് കാല് വലിച്ച രണ്ട് വരകൾ കാണാമായിരുന്നു.!! എന്ന് രേഖപ്പെടുത്തുന്നുണ്ട്. നോക്കൂ ജമാഅത്തിന് പ്രവാചകൻ (ﷺ) കണ്ടിരുന്ന ഗൗരവം എത്രയാണ് !!

മറെറാരിക്കൽ നബി(ﷺ) പള്ളിയിൽ വരുന്നത് കണ്ട് അബൂബക്കർ പുറകോട്ട് നീങ്ങി നബിയെ ഇമാമാക്കാൻ ഒരുങ്ങി. അന്നേരം നബി(ﷺ) നമസ്കാരം തുടരാൻ ആവശ്യപ്പെടുകയും അബൂബക്കർ(رضي الله عنه)വിന്റെ സമീപത്ത് ഇരുന്ന് നമസ്കരിക്കുകയും ചെയ്തു. ഇനിയൊക്കെ അബൂബക്കറാകട്ടെ എന്ന് എന്ന ഒരു സൂചനയായിരുന്നു അത് എന്ന് ചരിത്രകാരന്മാർ അതിനെ വിലയിരുത്തുന്നതായി കാണാം. പിന്നീട് പ്രവാചകൻ(ﷺ) മിമ്പറിൽ ഇരുന്ന്, ഹംദുംത്തും ചൊല്ലി ജനങ്ങളോടായി വസ്വിയ്യത്തുകളും നൽകി.:

“ജനങ്ങളേ, (മുഹാജിറുകളുടേയും അൻസാറുകളുടേയും ത്യാഗങ്ങളേയും സ്ഥാനങ്ങളേയും അനുസ്മരിച്ച ശേഷം) നിങ്ങൾ പരസ്പരം ബഹുമാനത്തോടെയും വിട്ടുവീഴ്ചാ മനസ്സോടെയും കഴിയണം; എന്ന് ഓർമ്മപ്പെടുത്തി. ശേഷം, ഒരു ദാസന് തന്റെ രക്ഷിതാവ് ഐഹിക സുഖം അതല്ലെങ്കിൽ പരലോകം രണ്ടിലൊന്ന് തിര സ്വലാ ഞെഞ്ഞെടുക്കാൻ സ്വാതന്ത്യം നൽകി. അപ്പോൾ ആ ദാസൻ പരലോകം തിരഞ്ഞെടുത്ത് കഴിഞ്ഞു. ഇത് കേട്ട അബൂബക്കർ(رضي الله عنه) പൊട്ടിക്കരയാൻ തുടങ്ങി. നബി(ﷺ) അദ്ദേഹത്ത സാന്ത്വനപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ഞാൻ ആരെയെങ്കിലും ഖലീലായി തിരഞ്ഞെടു ക്കുമായിരുന്നു വെങ്കിൽ അബൂബക്കറിനെ തിരഞ്ഞെടുക്കുമായിരുന്നു. എന്നാൽ ഇസ്ലാമിൽ സ്നേഹവും സുഹൃദ് ബന്ധവുമാണല്ലൊ വലുത്.

ജനങ്ങളേ, ജൂതന്മാരേയും ക്രിസ്ത്യാനികളേയും അല്ലാഹുശപിക്കട്ടെ. അവർ അവരുടെ പ്രവാചകന്മാരുടേയും സജ്ജനങ്ങളുടേയും ഖബറുകളെ ആരാധനാ സ്ഥലങ്ങളാക്കിയവരാണ്. ഞാനിതാ അക്കാര്യം നിങ്ങളോട് വിരോധിക്കുന്നു. എൻറെ ഖബറിനെ നിങ്ങൾ ആരാധിക്കപ്പെടുന്ന ഒരു ബിംബമാക്കരുത്.

ഇതാ ആർക്കെങ്കിലും എന്നോട് ഏതെങ്കിലും പ്രതികാരം എടുക്കേണ്ട വിധം എന്നിൽ നിന്നും എന്തെങ്കിലും വാക്കോ പ്രവൃത്തിയോ ഉണ്ടായിട്ടുണ്ട് എങ്കിൽ ഞാനിതാ നിൽക്കുന്നു; എന്റെ ശരീരവുമിതാ നിങ്ങൾ പ്രതികാരം ചെയ്തുകൊള്ളുക. അങ്ങിനെ സുദീർഘമായി പല കാര്യങ്ങളും ഉപദേശിച്ചു.” പ്രവാചകൻ(ﷺ)യുടെ വിയോഗം നടന്ന ദിവസം സുബ്ഹി നമസ്കാരത്തിന് അബൂബക്കർ (رضي الله عنه) നേതൃത്വം നൽകിക്കൊണ്ടിരിക്കെ നബി(ﷺ) തന്റെ മുറിയിൽ നിന്നും അവിടെ കടന്നുവന്നു. അബൂബക്കർ(رضي الله عنه) നബിക്ക് തൽസ്ഥാനം നൽകാൻ ഒരുങ്ങിയെങ്കിലും നബി(ﷺ) സമ്മതിച്ചില്ല. അബൂബക്കറിന്റെ നേതൃത്വത്തിൽ ജനങ്ങളെ ഐക്യത്തി ലും സ്നേഹത്തിലും കണ്ട പ്രവാചകൻ അത്യധികം സന്തോഷിച്ചു.നമസ്കാര ശേഷം പ്രവാചകൻ(ﷺ)യെ പതിവിൽ കവിഞ്ഞ ഉന്മേഷത്തോടെ കണ്ട സ്വഹാബികൾ വളരെ സന്തോഷിച്ചു. പക്ഷേ അത് അവസാനത്തോടടുത്ത ഉന്മേഷമായിരുന്നു എന്ന് അവർക്ക് പിന്നീടാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. നബി(ﷺ)ക്ക് രോഗം സുഖം പ്രാപിച്ചുതുടങ്ങി എന്ന് കരുതി, സ്വഹാബികൾ പല ഭാഗത്തക്കുംപോയി. അബൂബക്കർ(رضي الله عنه)ഉം തൻറ മകളായി പ്രവാചക പത്നി ആയിഷ(رضي الله عنها)യോട് പറഞ്ഞ് സ്ഥലം വിട്ടുപോയി. ഏകദേശം ളുഹാ സമയമായായപ്പോൾ പ്രവാചകൻ(ﷺ)യുടെ അവസ്ഥക്ക് മാററം വന്നു. ആയിഷ(رضي الله عنها) തന്റെ മാറിലേക്ക് പ്രവാചകനെ ചാരിയിരുത്തി. നബി(ﷺ) ഇടക്കിടക്ക് “ഇലർ റഫീഖിൽ അതാ ‘ (അല്ലാഹുവിന്റെ ഉന്നതമായ സവിധത്തിലേക്ക്) എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. അതിനിടയിൽ “അറേബ്യൻ ഉപഭൂഖൺഢത്തിൽ രണ്ട് മതം ഇനി ഉണ്ടായിക്കൂടാ’, “നിങ്ങൾ നമസ്കാരത്തിൻറെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം നിങ്ങൾ ഉടമപ്പെടുത്തിയവരുടെ (സ്ത്രീകളുടെ) കാര്യവും” എന്നും ഉപദേശിച്ചു. മേൽ പറഞ്ഞതായ വാക്കുകൾ ആണ് അവസാനമായി പ്രവാചകൻ (ﷺ) ജനങ്ങളോടായി സംസാരിച്ചത് എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

അങ്ങിനെ ആയിഷ(رضي الله عنها) യുടെ മാറിൽ തലവെച്ചുകൊണ്ട് ലോകാനുഗ്രഹിയായ പ്രവാചകൻ (ﷺ) റഫീഖുൽ അഅ് ലായിലേക്ക് (അല്ലാഹുവിങ്കലേക്ക്) യാതയായി. എന്നന്നേക്കുമായി ഈ ഭൗതികലോകത്തിൽ നിന്നും കണ്ണടച്ചു. (ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ). ഹിജ്റ 11 റബീഉൽ അവ്വൽ 11 ന് തിങ്കളാഴ്ചയായിരുന്നു പ്രസ്തുത സംഭവം. എന്നാൽ പന്ത്രണ്ടിന്, ഒന്നിന് രണ്ടിന് എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായവും ഈ വിഷയത്തിൽ ചരിത്ര ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. ആയിഷ(رضي الله عنها) പ്രവാചകൻ തിരു ശിരസ്സ് എടുത്ത് താഴെ വെച്ച് പൊട്ടിക്കരഞ്ഞു. ദു:ഖം അണപൊട്ടിയൊഴുകി. കേട്ടവർ എല്ലാവരും അൽഭുതപ്പെട്ട് ഓടിയെത്തി. മരണവാർത്ത എല്ലായിടത്തും പരന്നു. ഉമർ(رضي الله عنه) നബി(ﷺ) മരിച്ചു എന്ന് പറയാൻ കൂട്ടാക്കിയില്ല. ബോധം നഷ്ടപ്പെട്ടതാണ്. അതിനാൽ ആരെങ്കിലും നബി(ﷺ) മരിച്ചു എന്നു പറഞ്ഞാൽ അവരുടെ കൈകാലുകൾ ഞാൻ കൊത്തി മുറിക്കും എന്ന് അട്ടഹസിച്ചു; ആകെ ഭീകരമായ ഒരവസ്ഥ. വിവരമറിഞ്ഞ അബൂബക്കർ(رضي الله عنه) ഓടിയെത്തി നബി(ﷺ)യുടെ മയ്യത്ത് കിടത്തിയിരുന്ന മുറിയിൽ കടന്ന് മൃതശരീരം മൂടിയിരുന്ന മുണ്ട് നീക്കി പ്രവാചകൻറ ചേതനയററുകിടക്കുന്ന മുഖത്ത് ഒരു ചുംബനമർപ്പിച്ച ശേഷം, ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉമർ(رضي الله عنه)ൻറ നേർക്ക് ചെന്ന് ശാന്തനാകാൻ പറഞ്ഞു. അദ്ദേഹം അനുസരിക്കുന്നില്ലെന്ന് കണ്ടപ്പോൾ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു: “വല്ലവരും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കിൽ മുഹമ്മദ് ഇതാ മരണപ്പെട്ടിരിക്കുന്നു; അതല്ല ഏഴ് ആകാശങ്ങൾക്ക് ഉപരിലോകത്തുള്ള അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത് എങ്കിൽ അവൻ മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്. തുടർന്ന് വിശുദ്ധ ഖുർആനിൽ നിന്നും താഴെ പറയുന്ന വചനം ഓതിക്കേൾപ്പിച്ചു:

“മുഹമ്മദ്‌ അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട്‌ തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട്‌ തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന്‌ ഒരു ദ്രോഹവും അത്‌ വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌. “ (ആലുഇംറാൻ 144)

അബൂബക്കർ (رضي الله عنه)വിന്റെ വാക്കുകൾ കേട്ട ഉമർ(رضي الله عنه) പൊട്ടിക്കരഞ്ഞുകൊണ്ട് ഇങ്ങിനെ പറഞ്ഞു: എൻറെ കാലുകൾക്ക് എന്ന് താങ്ങി നിർത്താൻ ശക്തിയില്ലാതെയാവന്നു; എന്ന് പറഞ്ഞ് നിലത്ത് നിലത്ത് ഇരുന്ന് പോയി. പ്രസ്തുത വചനങ്ങൾ അബൂബക്കർ (رضي الله عنه) പാരായണം ചെയ്യുന്നതിന് മുമ്പ് ഞങ്ങളാരും കേട്ടിട്ടില്ലാത്തത് പോലെ അനുഭവപ്പെട്ടു. പ്രവാചകൻ(ﷺ) എന്നെന്നേക്കുമായി ഞങ്ങളിൽ നിന്നും വേർപെട്ടിരിക്കുന്നു എന്ന് അതോടെ എനിക്ക് ബോധ്യമാവുകയും ചെയ്തു. എന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

മയ്യത് സംസ്ക്കരണം

പിന്നീട് മുഹാജിറുകളും അൻസ്വാറുകളുമാകുന്ന മുഴുവൻ ജനങ്ങളും ബനൂസാഇദിന്റെ പന്തലിൽ ഒരുമിച്ചുകൂടുകയും റസൂൽ (ﷺ)യുടെ പിൻഗാമിയായി അബൂബക്കർ (رضي الله عنه) വിനെ തിരഞ്ഞെടുക്കുകയും. അല്ലാഹുവിൻറെ റസൂൽ നമ്മുടെ മതകാര്യങ്ങൾക്ക് നേതാവായി നിശ്ചയിച്ചുതന്ന വ്യക്തിയെ നമുക്ക് എന്തുകൊണ്ട് നമ്മുടെ ദുൻയാകാര്യങ്ങൾക്കും തോവായി അംഗീകരിച്ചുകൂടാഎന്ന് പറഞ്ഞു കൊണ്ട് ഉമർ (رضي الله عنه) ആദ്യം ബൈഅത്ത് (അനുസരണപ്രതിജ്ഞ) ചെയ്തു. അതോടുകൂടി എല്ലാവരും ബൈഅത്ത് ചെയ്തു. അങ്ങിനെ പ്രവാചകന് ശേഷം മുസ്‌ലിം സമൂഹത്തിന്റെ ഒന്നാമത്ത ഖലീഫയായി അബൂബക്കർ(رضي الله عنه) തിരഞ്ഞെടുക്കപ്പെട്ടു.

ചൊവ്വാഴ്ച പ്രവാചകൻ(ﷺ)യുടെ ഭൗതിക ശരീരം കുളിപ്പിക്കാൻ എടുത്തു. അലി, അബ്ബാസ്, അബ്ബാസ്(رضي الله عنه)വിൻറ രണ്ട് മക്കളായ ഫദ്ല്, കുഥമ്; ശക്സാൻ, ഉസാമ:, ഔസ് (رضي الله عنه) എന്നിവർ ചേർന്നാണ് കുളിപ്പിച്ചത്. അദ്ദേഹം മരണപ്പെടുന്ന അവസരത്തിൽ ധരിച്ചിരുന്ന വസ്ത്രം അഴിക്കാതെ തന്നെയാണ് കുളിപ്പിക്കൽ കർമ്മം നിർവ്വഹിച്ചത്. പിന്നീട് മൂന്ന് വസ്ത്രത്തിലായി അദ്ദേഹത്തെ കഫൻ ചെയ്യുകയും സുഗന്ധം പൂശുകയും ചെയ്തു.

കുളിപ്പിച്ച് കഫൻ ചെയ്ത ശേഷം ആദ്യം പുരുഷന്മാർ, പിന്നീട് സ്ത്രീകൾ, കുട്ടികൾ എന്നീ ക്രമത്തിലായി മയ്യത്ത് നമസ്കാരം നിർവ്വഹിച്ചു. ചെറു സംഘങ്ങളായി വന്ന് നമസ്കരിക്കുകയാണ് ഉണ്ടായത്. ആരും മറെറാരാൾക്ക് ഇമാമായിട്ട് അല്ല നമസ്കാരം നിർവ്വഹിച്ചത്. ശേഷം മയ്യത്ത് എവിടെ മറവു ചെയ്യണം എന്ന വിഷയത്തിൽ പലരും പല അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചു. അന്നേരം “”പ്രവാചകൻമാർ എവിടെ വെച്ചാണോ മരണപ്പെടുന്നത് അവിടെ ഖബറടക്കപ്പെടുകയും ചെയ്യണം” എന്ന് പ്രവാചകൻ(ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് എന്ന് അബൂബക്കർ (رضي الله عنه) പറഞ്ഞതോടുകൂടി പ്രശ്നത്തിന് പരിഹാരമായി. അങ്ങിനെ ആയിഷ(رضي الله عنه)യുടെ മുറിയിൽ പ്രവാചകൻ(ﷺ) മരണപ്പെട്ട അതേ സ്ഥാനത്ത് തന്നെ ഖബറടക്കാനുള്ള ഏർപ്പാടുകൾ ആരംഭിച്ചു.

മക്കക്കാർക്കിടയിൽ ഖബർ കുഴിക്കാറുണ്ടായിരുന്ന അബൂ ഉബൈദ(رضي الله عنه)വിന്റെ അടുത്തേക്കും. മദീനക്കാരിൽ ഖബർ കുഴിച്ചിരുന്ന വ്യക്തിയായ അബൂത്വൽഹ (رضي الله عنه)വിൻറെ അടുത്തേക്കും ആളെ പറഞ്ഞയച്ചുവെങ്കിലും. അബൂത്വൽഹ(رضي الله عنه)ക്ക് ആയിരുന്നു ആ ഭാഗ്യം ലഭിച്ചത്. അദ്ദേഹം വന്ന് നബി(ﷺ)യടെ പരിശുദ്ധ ദേഹം മറവു ചെയ്യുന്നതിനായി ലഹ്ദ് (ആഴത്തിൽ കുഴിച്ച് സൈഡിൽ മതിൽ തുരന്ന് മയ്യത്ത് അടക്കം ചെയ്യുന്ന രീതിയിൽ ഖബർ തയ്യാറാക്കുന്നതിനാണ് ലഹദ് എന്ന് പറയുക.

സാധാരണ നമ്മുടെ നാട്ടിൽ ഖബർ കുഴിച്ച് അതിൻറ നടുവിലായി വീണ്ടും കുഴിച്ച് മയ്യത്ത് അടക്കം ചെയ്യുന്ന രീതിയിലുള്ള ഖബറിന് ശഖ്ഖ് എന്നും പറയപ്പെടും) രീതിയിലായി ഖബർ തയ്യാറാക്കി. അങ്ങിനെ അലി, അബ്ബാസ്, ഖുഥമ്, ഫദ്ല്, ശക്സാൻ(رضي الله عنه) എന്നിവർ ചേർന്ന് (പ്രവാചകൻ (ﷺ) യുടെ പരിശുദ്ധ ശരീരം മണ്ണിലേക്ക് താഴ്ത്തി സംസ്കരിക്കപ്പെട്ടു. “മിൻഹാ ഖലഖ്നാകും വഫീഹാ നുഈദുകും വമിൻഹാ നുഖ്രിജുകും താറതൻ ഉഖ്റാ.’ (മണ്ണിൽ നിന്നും നാം നിങ്ങളെ സൃഷ്ടിച്ചു മണ്ണിലേക്ക് തന്നെ നിങ്ങളെ മടക്കുന്നു. അതിൽ നിന്നുതന്നെ നാം മറെറാരു പ്രാവശ്യം നാം നിങ്ങളെ പുറത്ത് കൊണ്ടുവരികയും ചെയ്യും) എത്ര ഉന്നതരായാലും എല്ലാവരുടേയും അവസ്ഥ ഒന്നു തന്നെ. !!.

തിങ്കളാഴ്ച മരണപ്പെട്ട പ്രവാചകൻ (ﷺ)യുടെ ജനാസ ചൊവ്വാഴ്ച അസ്തമിച്ച ശേഷം രാതി, വിങ്ങുന്ന മനസ്സോടും വിതുമ്പുന്ന ഹൃദയത്തോടും നനവാർന്ന കണ്ണുകളോടും കൂടി ഒരുമിച്ചുകൂടിയ പതിനായിരങ്ങളെ വിട്ടുകൊണ്ട് എന്നന്നേക്കുമായി യാത്രയായി.

പ്രവാചകൻ(ﷺ) ലോകത്തെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മഹനീയ കാൽപ്പാടുകൾ നമ്മുടെ മുന്നിൽ പകൽ വെളിച്ചം പോലെ പരന്ന് കിടക്കുന്നു. അത് പിന്തുടർന്ന് ജീവിക്കലാണ് നമുക്ക് അദ്ദേഹത്തോടുള്ള ബാധ്യതകളിൽ പ്രഥമ പരിഗണനയർഹിക്കുന്നത്.

 

അബ്ദുൽ ലത്തീഫ് സുല്ലമി

നബി ചരിത്രം – 51

നബി ചരിത്രം - 51: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 01]

(1) ദൗമതുൽ ജന്തൽ യുദ്ധം.

റബീഉൽ അവ്വൽ മാസത്തിലാണ് ഈ യുദ്ധം ഉണ്ടാകുന്നത്. ശ്യാമിന്റെ ഭാഗത്തുള്ള ഒരു സ്ഥലമാണ് ദൗമതുൽ ജന്തൽ. ദൗമതുൽ ജന്തലിൽ നിന്നും ഡമസ്കസിലേക്കു അഞ്ചു രാത്രികളുടെ യാത്രാ ദൂരം ഉണ്ട്. മദീനക്കും ദൗമതുൽ ജന്തലിനും ഇടക്ക് 15 രാത്രികളുടെ യാത്രാ ദൂരമണ് ഉള്ളത്.

യുദ്ധത്തിനുള്ള കാരണം ഇതായിരുന്നു: ദൗമതുൽ ജന്തലിലെ ഒരുപാട് അറബി ഗോത്രങ്ങൾ അതിലൂടെ പോകുന്ന ആളുകളെ ആക്രമിക്കുകയും അവരുടെ കയ്യിലുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും അതോടൊപ്പം മദീനയെ അക്രമിക്കാൻ അവർ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞ ഉടനെ നബിﷺ തന്റെ അനുയായികളെ ഒരുമിച്ചു കൂട്ടി. മദീനയുടെ ചുമതല സിബാഉബ്നു അർഫതുൽഗിഫാരി رضي الله عنه യെ ഏൽപ്പിച്ചു.

ആയിരം സ്വഹാബികളെയും കൂട്ടി നബിﷺ അങ്ങോട്ട് പുറപ്പെട്ടു. രാത്രിയിലാണ് അവർ സഞ്ചരിച്ചിരുന്നത്. പകൽ സന്ദർഭങ്ങളിൽ അവർ ഒളിച്ചിരിക്കുകയും ചെയ്യും. മദ്കൂർ എന്ന് പേരുള്ള ഒരു വ്യക്തിയായിരുന്നു വഴികാട്ടിയായി അവരുടെ കൂടെ ഉണ്ടായിരുന്നത്. നബിﷺയും അനുയായികളും ദൗമതുൽ ജന്തലിൽ എത്തിയപ്പോൾ അവരുടെ ആടുമാടുകളെയും ഇടയന്മാരെയും പിടി കൂടി. ചില ആളുകളൊക്കെ അവരിൽ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ വിവരം ദൗമതുൽ ജന്തലിലെ ആളുകൾ അറിഞ്ഞപ്പോൾ അവർ ഭയത്താൽ ചിഹ്ന ഭിന്നമായി ഓടി.

നബിﷺ ദൗമതുൽ ജന്തലിന്റെ മുറ്റത്തു തന്നെ ചെന്നു നിന്നു. അവിടെ ആരെയും കണ്ടില്ല. അല്പം ദിവസം അവിടെത്തന്നെ താമസിച്ചു. സൈന്യങ്ങളെ നാനാ വശങ്ങളിലേക്കും അവിടെ നിന്നും നിയോഗിച്ചു. അവരിൽ ആരെയും പിടികൂടാൻ കഴിയാതെ സൈന്യം തിരിച്ചു വന്നു. നബിﷺയും അനുയായികളും മദീനയിലേക്ക് മടങ്ങിപ്പോന്നു.

നബിﷺക്കെതിരെ കുതന്ത്രങ്ങളും മറ്റു പ്രയാസങ്ങളും ഒന്നും ഉണ്ടായില്ല. മദീനയിൽ നിന്നും അകന്ന് ശാമിന്റെ ഭാഗത്തേക്കുള്ള ഒന്നാമത്തെ യുദ്ധമായിരുന്നു ഇത്. അതു കൊണ്ടു തന്നെ അജ്ഞതയിൽ മുഴുകിക്കിടക്കുന്ന ശാമിന്റെ ഭാഗത്തേക്കുള്ള ഇസ്ലാമിന്റെ പ്രവേശന കവാടം തുറക്കൽ കൂടിയായിരുന്നു ശാമിലേക്കുള്ള യുദ്ധത്തിന്റെ യാത്ര. ശാമിലുള്ള ഖൈസറിനെയും പട്ടാളത്തെയും ഭയപ്പെടുത്തൽ കൂടി ആയി മാറി ഈ യുദ്ധ യാത്ര.

സ്വഹാബികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ മാർഗത്തിൽ ബഹുദൂരം സഞ്ചരിക്കാനുള്ള ഒരു പരിശീലനം കൂടിയായി ഇത്. വിദൂര സ്ഥലങ്ങളിൽ പോയി വൻ വിജയങ്ങൾ നേടുന്നതിനുള്ള ഒരു ആമുഖം കൂടിയായിരുന്നു യുദ്ധം. റജബ് മാസത്തിൽ 400 ആളുകളുമായി മുസൈന സംഘം (വഫ്ദ്) നബിﷺയുടെ അടുക്കൽ വന്നു. നുഅ്‌മാനുബ്നു മുഖര്‌രിൻ, ഖുർറതുബ്നു ഇയാസ്, ബിലാലുബ്നുൽ ഹാരിസ്, തുടങ്ങിയ വലിയ നേതാക്കന്മാർ അതിൽ ഉണ്ടായിരുന്നു. നബിﷺ അവരോട് ഇസ്ലാമിന്റെ പേരിലുള്ള ബൈഅത്ത് ചെയ്തു. “നിങ്ങൾ എവിടെ നിന്നാണോ വന്നത് അവിടെത്തന്നെയുള്ള മുഹാജിറുകൾ ആണ് നിങ്ങൾ. അതു കൊണ്ട് നിങ്ങൾ നിങ്ങളുടെ സമ്പത്തിലേക്ക് മടങ്ങി കൊള്ളുക” എന്ന് നബിﷺ അവരോട് പറഞ്ഞു. അങ്ങിനെ അവർ അവരുടെ രാജ്യത്തേക്ക് മടങ്ങിപ്പോയി.

(ത്വബഖാതുൽ കുബ്റാ- ഇബ്നു സഅ്‌ദ്) മുസൈന സംഘം നബിﷺയുടെ അടുക്കൽ വന്നതുമായി ബന്ധപ്പെട്ടു കൊണ്ട് വിശദീകരിക്കുന്ന ഇമാം അഹ്മദിന്റെ ഹദീസ്(23746) കാണുവാൻ സാധിക്കും. നബിﷺ ഇപ്രകാരം പറഞ്ഞതായി ഒരു ഹദീസ് കാണുവാൻ സാധിക്കും” അസ്‌ലം, ഗിഫാരി, മുസൈന, ജുഹൈനക്കാർ തുടങ്ങിയവർ ബനൂ തമീം, ബനൂ ആമിർ, അസദിന്റെ സഖ്യ കക്ഷികൾ, ഗത്ഫാൻ എന്നിവരെക്കാൾ നല്ലവരാണ്.(ബുഖാരി : 3326. മുസ്ലിം: 2521)

ഫദ്‌ലുല്‍ ഹഖ് ഉമരി

15 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 15]

അബൂബക്കർ (رضي الله عنه) ഹജിന് നേതൃത്വം നൽകുന്നു

ഹിജ്റ ഒമ്പതാം വർഷം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ഒരു കാലമായിരുന്നു. മക്കം ഫത്ഹും, തബൂക്ക് യുദ്ധവും കഴിഞ്ഞപ്പോൾ ഇസ്ലാമിന്റെ കീർത്തി നാനാ ദിക്കുകളിലേക്കും വ്യാപിച്ചു. ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്നു. മററു ദൂര ദിക്കുകളിൽ നിന്നും പ്രസിദ്ധമായ ഗോത്രങ്ങൾ അവരുടെ ഇസ്‌ലാം  മതാശ്ലേഅറിയിച്ചുകൊണ്ട് വഫ്ദുകളായി (നിവേദകസംഘങ്ങൾ) എത്തിക്കൊണ്ടിരുന്നു. അത ‘കൊണ്ട് ഹിജ്റ ഒമ്പതാം വർഷം ആമുൽ വഹൂദ് (നിവേദക സംഘവർഷം) എന്നാണ് അറിയപ്പെടുന്നത്.

ജനങ്ങളുടെ കൂട്ടമായുള്ള മതത്തിലേക്കുള്ള പ്രവേശനം തുടർന്നുകൊണ്ടിരുന്നു. ഹജ്ജ് കാലമടുത്തപ്പോൾ നബി (ﷺ) ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹിച്ചു. പക്ഷേ മുശ്രികുകൾ നഗ്നരായി കഅബ ത്വവാഫ് ചെയ്യുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ അത് വേണ്ടെന്ന് വെക്കുകയും അതോടൊപ്പം അത് എങ്ങിനെ അവസാനിപ്പിക്കും എന്ന് ആലോചിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങിനെ ആ വർഷം ഹജ്ജ് നിർവ്വഹിക്കുന്നതിന് ജനങ്ങൾക്ക് നേതൃത്വം നൽകാൻ അബൂബക്കർ(رضي الله عنه)വിനെ ചുമതലപ്പെടുത്തി. സൂറത്ത് തൗബയുടെ ആദ്യഭാഗത്ത് അവതരിച്ച മുപ്പതോളം ആയത്തുകൾ ഹജ്ജ് വേളയിൽ ജനങ്ങളെ ഓതിക്കേൾ പ്പിക്കാൻ ഉത്തരവാദപ്പെടുത്തുകയും ചെയ്തു. ഈ വിഷയവുമായി അബൂബക്കർ(رضي الله عنه) വിൻറ പുറപ്പാടിന് ശേഷം അലി(رضي الله عنه)നെ പറഞ്ഞയക്കുകയാണ് ഉണ്ടായത് എന്നും അഭിപ്രായമുണ്ട്. മുമ്പ് നടപ്പിലുണ്ടായിരുന്ന പല കാര്യങ്ങളും അതോടുകൂടി നിർത്തലാക്കുകയും മേലിൽ അത് ആവർത്തിക്കുന്നത് വിലക്കുന്നതുമായിരുന്നു പ്രസ്തുത വാക്യങ്ങളിലെഉള്ളടക്കം. അങ്ങിനെ അബൂബക്കർ(رضي الله عنه) ഹജ്ജിന് നേതൃത്വം നൽകുകയും ദുൽഹജ്ജ് പത്തിന് യൗമുന്നഹ്റിൻറ ദിവസം അലി(رضي الله عنه) നബി(ﷺ)യുടെ കൽപ്പന ജനങ്ങളിൽ വിളംബരം നടത്തുകയും ചെയ്തു. മുന്നൂറിൽ പരം ആളുകൾ അന്ന് വിശ്വാസികളിൽ നിന്നും ഹജ്ജ് കർമ്മം നിർവ്വഹിക്കുകയുണ്ടായി.

ഈ വർഷത്തിന് ശേഷം മുശ്രികുകൾ ഹജ്ജ് നിർവ്വഹിക്കുന്നതും നഗ്നമായി കഅബ ത്വവാഫ് ചെയ്യുന്നതും അതോടെ അവസാനിപ്പിച്ചു. അറേബ്യൻ ഉപദ്വീപിൽ നിന്ന് വിഗ്രഹാരാധന പൂർണ്ണമായും തുടച്ചു നീക്കുന്നതിനു കൂടിയുള്ള കാഹളമൂതലായിരുന്നു അത്. നബി(ﷺ)ക്ക് പരിശുദ്ധ ഹജ്ജ് നിർവ്വഹിക്കാനുള്ള കളമൊരുക്കലായിരുന്നു മേൽപറയപ്പെട്ട സംഭവങ്ങൾ എന്നു പറയലാവും ശരി.

ഫതുൽ വിദാഅ്

നബി(ﷺ)യുടെ നിയോഗദൗത്യം ഏറെക്കുറെ പൂർത്തീകരിക്കപ്പെട്ടു. ഏകദൈവവിശ്വാസത്തിൽ ഊട്ടപ്പെട്ട ഒരു സമൂഹം വളർന്നുവന്നു. പ്രബോധന ഉത്തരവാദിത്വം അനുചരന്മാരിലും ഉണ്ടാക്കിയെടുത്തു. പലരേയും പ്രബോധകരായി മറ്റു പ്രദേശങ്ങളിലേക്ക് പറഞ്ഞയച്ചു. ഏകദേശം തൻറ ഇഹലോക ജീവിതം അവസാനിക്കാറായി എന്ന് സന്ദേശം ലഭിച്ചുകൊണ്ടിരുന്നു. പ്രവാചകൻ അത് അവസരം കിട്ടുമ്പോൾ അനുയായികളെ ഉണർത്തുവാനും മറന്നില്ല; അതിനൊരു ഉദാഹരണമാണ് ഹിജ്റ: പത്താം കൊല്ലം മുആദ്(رضي الله عنه)വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ ഇങ്ങിനെ പറഞ്ഞു: “മുആദേ, ഈ വർഷത്തിനു ശേഷം നീ ഇവിടെ വെച്ച് എന്നെ കണ്ടുമുട്ടിയില്ല എന്നു വന്നേക്കും. നീ എൻറ ഈ പള്ളിയുടെ അടുക്കലായി എൻ ഖബറിനടുത്തുകൂടി നടന്നേക്കും” ഇതു കേട്ട് മുആദ്(رضي الله عنه) പൊട്ടിക്കരഞ്ഞു.

നബി(ﷺ)യുടെ പ്രബോധനത്തിൻറ ഫലം കാണിച്ചു കൊടുക്കുന്നതിന് എല്ലാ ദിക്കുകളിൽ നിന്നുമുള്ള അനുയായികളെ ഒരുമിച്ചുകൂട്ടുന്നതിനും അല്ലാഹു ഉദ്ദേശിച്ചിരിക്കാം. അതോടൊപ്പം തന്റെ ദൗത്യം താൻ പൂർത്തീകരിച്ചു എന്നതിന് അല്ലാഹുവിനെ മുൻനിർത്തി അവരെ സാക്ഷികളാക്കുവാനും അവസരമൊരുക്കി. ഇസ്ലാമിൻറ പ്രഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന് തന്നിലൂടെ മാതൃക കാണിക്കുകയും വേണമല്ലൊ. അതിനായി നേരത്ത അബൂബക്കർ(رضي الله عنه)നെ പറഞ്ഞയച്ച് പാതയൊരുക്കുകയും ചെയതു.

നബി(ﷺ) ദുൽഖഅദ് മാസത്തിൽ താനിതാ ഈ വർഷം ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് വിളംബരം നടത്തി. ഇത് അറിഞ്ഞ സ്വഹാബികൾ അതിരററ് ആഹ്ളാദിച്ചു. അവരും പ്രവാചകനോടൊത്ത് ഹജ്ജ് നിർവ്വഹിക്കാൻ തയ്യാറെടുത്തു. നാനാഭാഗത്ത് നിന്നും ജനങ്ങൾ വാഹനപ്പുറത്തും കാൽനടയായും എത്തിക്കൊണ്ടേയിരുന്നു.

ദുൽഖഅദ് മാസം ഇരുപത്തഞ്ചിന് ശനിയാഴ്ച ളുഹർ നമസ്കാര ശേഷം നബി(ﷺ)യും അനുയായികളും ഹജ്ജ്കർമ്മം നിർവ്വഹിക്കാനായി പുറപ്പെട്ടു. നബി(ﷺ)യോടൊപ്പം അവിടുത്തെ പത്നിമാരും കൂടെ പുറപ്പെട്ടു. ബലിയറുക്കുന്നതിനായുള്ള മൃഗങ്ങളേയും നബി(ﷺ) കൂടെ കൊണ്ടുപോകുകയുണ്ടായി. അസ്വ്ർ നമസ്കാരത്തിന് മുമ്പായി അവർ ദുൽഹുലൈഫയിൽ എത്തി അവിടെ നിന്നും അസ്വർ ഖസ്റാക്കി (യാത്രക്കാർക്ക്ആനുകൂല്യ മാണ് നാല് റക്അത്തുള്ള നമസ്കാരങ്ങൾ രണ്ട് റക്അത്ത് ആക്കി ചുരുക്കുക എന്നത് ഇതിന് ഖസ്വ്റ് എന്ന് പറയും. അതുപോലെ ളുഹറും അസം ഏതെങ്കിലും ഒരു നമസ്കാര സമയത്ത് ഒന്നിച്ച് ഒരു നൽകപ്പെട്ട നമ വേറ ബാങ്കും ഒാരോ സ്കാരത്തിനും വേറെ ഇഖാമത്തും കൊടുത്ത് നിർവ്വഹിക്കാൻ ഇളവനുവദിച്ചു.

അപ്രകാരം തന്നെ മഗ്രി ബും ഇശാഉം. ഇതിന് ജംഅ് എന്നും പറയുന്നു) നമസ്കരിച്ചു അന്ന് രാത്രി അവിടെ താമസിച്ചു. അടുത്ത ദിവസം ളുഹർ നമസ്കാരത്തിന് മുമ്പായി ഇഹ്റാമിനായി കുളിച്ച് ആയിഷ(رضي الله عنها) നബിക്ക് തലയിലും താടിയിലുമെല്ലാം സുഗന്ധം പുശിക്കൊടുത്തു. ശേഷം ഇഹ്റാമിൻറതായ വസ് തം ഒരു തുണി ഉടുക്കുകയും മറെറാന്ന് കൊണ്ട് തലമറയാത്ത വിധം പുതക്കുകയും ചെയ്തു. ശേഷം ളുഹർ ഖസ്റാക്കി നമസ്കരിച്ച ശേഷം തന്റെ വാഹനമായ ഖസ്വാഅ് എന്ന ഒട്ടകപ്പുറത്ത് കയറി ഹജ്ജിനും ഉംറക്കുമായി ഇഹ്റാമിൽ പ്രവേശിക്കുന്ന വചനം (ലബ്ബക്കല്ലാ ഹുമ്മ ഉംറത്തൻ വഹജ്ജൻ) ഉരുവിട്ടു ശേഷം ഉച്ചത്തിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരുന്നു. നബിയെ കണ്ട് കൊണ്ട് അനുയായികളും തൽബിയത്ത് ചൊല്ലിക്കൊണ്ട് യാതതുടർന്നു. നബി(ﷺ) ഹജ്ജിനായി ഇഹ്റാമിൽ പ്രവേശിച്ച് മദീനയുടെ ഭാഗത്തിലൂടെ വരുന്നവരുടെ മീഖാത്തായ ദുൽഹുലൈഫയാണ് ഇന്ന് അഭയാർ അലി എന്ന പേരിൽ അറിയപ്പെടുന്നത്.

മക്കയോട് അടുത്തുള്ള ദീതുവാ എന്ന സ്ഥലത്ത് രാത്രി താമസിച്ച ദുൽഹജ്ജ് നാലിന് സുബ്ഹി നമസ്കരിച് മക്കയിൽ ഹറമിൽ പ്രവേശിക്കുന്നതിനായി വീണ്ടും കുളിച്ച ഹറമിൽ പ്രവേശിച്ച് ത്വവാഫും സഹിയും നിർവ്വഹിച്ചു. പിന്നീട് ബലിമൃഗത്തെ കൂടെ കരുതിയിട്ടില്ലാത്ത അനുയായികളോട് തങ്ങൾ നിർവ്വഹിച്ചത് ഉംറ് മാത്രമാക്കി മുടി നീക്കി ഇഹ്റാമിൽ നിന്നും ഒഴിവാ കാൻ പറഞ്ഞു. എന്നാൽ എനിക്ക് ഇപ്പോൾ കിട്ടിയ വിവ ശേഷം ശേഷം നേരത്തെ എനിക്ക് ലഭിച്ചിരുന്നുവെങ്കിൽ ഞാനും നിങ്ങളെപ്പോലെ ഉംറമാത്രമാക്കി ഇഹ്റാമിൽ നിന്നും ഒഴിവായി ഹജ്ജ് സമയത്ത് രണ്ടാമത് ഇഹ്റാമിൽ പ്രവേശിക്കുമായിരുന്നു; എന്ന് നബി(ﷺ) അന്നേരം സഹാബികളോടായി പറഞ്ഞു. ഇതിൽ നിന്നും നബി(ﷺ) ഉംറയും ഹജ്ജും ഒന്നിച്ച് നിർവ്വഹിക്കുന്ന ഖിറാൻ രീതിയിലാണ് ഹജ്ജ് നിർവ്വഹിച്ചതെങ്കിലും ഉംറയും ഹജ്ജും വേറെ വേറെ ഇഹ്റാമോട് കൂടി നിർവ്വഹിക്കുന്ന തമത്തുഅ് ആണ് ശ്രഷ്ഠം എന്ന് മനസ്സിലാക്കാവുന്നതാണ്.

യൗമുത്തർവിയ എന്ന് അറിയപ്പെടുന്ന ദുൽഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെട്ടു. ഇതോടെയാണ് ഹജ്ജ് കർമ്മം ആരംഭിക്കുന്നത്. അന്ന് ളുഹർ മുതൽ ഒമ്പതിന് സുബ്ഹി വരെയുള്ള അഞ്ച് സമയങ്ങളിലെ നമസ്കാരങ്ങൾ നാല് റക്അത്തുള്ളവ രണ്ടാക്കി ചുരുക്കി അതാതിൻറ സമയങ്ങളിൽ നിർവ്വഹിച്ചു. ഒമ്പതിന് സൂര്യോദയത്തിന് ശേഷം എല്ലാവരും ഹജ്ജിലെ ഏറ്റവും പ്രധാന കർമ്മമായ അറഫയിൽ നിൽക്കുന്നത്തിനായി അറഫാ മൈതാനം ലക്ഷ്യം വെച്ച് നീങ്ങി. നബി(ﷺ) അറഫയുടെ സമീപത്ത് നമിറ എന്ന സ്ഥലത്ത് നിർമ്മിച്ച തമ്പിൽ ഉച്ചവരെകഴിച്ചുകൂട്ടി. ളുഹറിൻ സമയമായപ്പോൾ നബി(ﷺ) തൻ ഒട്ടകപ്പുറത്ത് കയറി ബത്ൽ വാദി എന്ന, ഇന്ന്അറഫയിലെ പള്ളി നിൽക്കുന്നിടത്ത് നിന്ന് ചരിത്ര പ്രസിദ്ധമായ തൻറ ഖുതുബത്തുൽ വിദാഅ് (വിടവാങ്ങൽസംഗം) നിർവ്വഹിച്ചു. ഒരു ലക്ഷത്തിൽ ആളുകൾ നബിയുടെ പ്രസംഗം ശവിച്ചുകൊണ്ട് നബി(ﷺ)യോടൊപ്പം ഹജ്ജ് നിർവ്വഹിക്കുകയുണ്ടായി.

വിടവാങ്ങൽ പ്രസംഗം

വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കമാണ് താഴെ കൊടുക്കുന്നത്.

“മനുഷ്യരേ, ഇത് സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്ത് വെച്ച് ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന് അറിഞ്ഞുകൂട. മനുഷ്യരേ, ഈ പ്രദേശത്തിൻറ, ഈ മാസത്തിൻറ, ഈ സുദിനത്തിൻറ പവിതതപോലെ നിങ്ങൾ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കൽപ്പിക്കേണ്ടതാണ്. നിങ്ങളുടെ കൈവശം ആരുടെയെങ്കിലും അമാനത്തുകൾ (സൂക്ഷിപ്പ് സ്വത്തുകൾ) ഉണ്ടെങ്കിൽ അത് കൊടുത്തു വീട്ടുക. ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളേയും ഞാനിതാ കുഴിച്ചുമൂടുന്നു. എല്ലാവിധ പലിശയേയും ഞാനിതാ ചവിട്ടിത്താഴ്ത്തുന്നു. മൂലധനമല്ലാതെ ഒന്നും നിങ്ങൾക്ക് അവകാശപ്പെടുന്നില്ല; ഒരാളും അക്രമിക്കപ്പെടരുതല്ലൊ. എന്റെ പിതൃവ്യൻ അബ്ബാസ്(رضي الله عنه)വിന് കിട്ടേണ്ടതായ പലിശ ഞാനിതാ ദുർബലപ്പെടുത്തിയിരിക്കുന്നു. എല്ലാ നിലക്കുള്ള പ്രതികാരങ്ങളും ഇതാ അവസാനിപ്പിച്ചിരിക്കുന്നു; ഒന്നാമതായി അബ്ദുൽ മുത്തലിബിൻറ മകൻ ഹാരിഥിൻറ മകൻ റബീഅയുടെ പ്രതികാരം ഇതാ ദുർബലപ്പെടുത്തുന്നു. ജനങ്ങളേ, നിങ്ങളുടെ ഈ ഭൂമിയിൽ ഇനി പിശാച് ആരാധിക്കപ്പെടുന്നതിൽ നിന്നും അവൻ നിരാശനായിരിക്കുന്നു; എന്നാൽ ആരാധനയല്ലാതെ നീചപ്രവർത്തനങ്ങളാൽ അവൻ അനുസരിക്കപ്പെടുന്നതിൽ അവൻ തൃപ്തിയടയും. പിശാചിന് ആരാധനയുണ്ടാവുകയില്ല എന്നാൽ അനുസരണം ഉണ്ടാവും. ജനങ്ങളേ, സ്ത്രീകളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. അവർ നിങ്ങളുടെ അടുക്കൽ ഒരു അമാനത്താണ്. എന്നാൽ നിങ്ങളുടെ വിരിപ്പിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പിക്കാതിരിക്കുക എന്നത് അവർക്ക് നിങ്ങളോടുള്ള കടമയാണ്. നിങ്ങൾ അവരോട് മാന്യമായി പെരുമാറുക. അവർക്ക് ആവശ്യമായ ഭക്ഷണം വസ്ത്രം എന്നിവ മാന്യമായി നിങ്ങൾ നിർവ്വഹിച്ച് കൊടുക്കുക. ഞാനിതാ കാര്യങ്ങളെല്ലാം നിങ്ങളിലേക്ക് എത്തിച്ചു തന്നിരിക്കുന്നു. രണ്ട് കാര്യങ്ങൾ ഞാനിതാ നിങ്ങളെ ഏൽപ്പിക്കുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾ പിഴച്ചുപോകുകയില്ല; അത് അല്ലാഹുവിന്റെ ഗനവും അവന്റെ പ്രവാചകൻ ചര്യയുമാണ്. ജനങ്ങളേ, എനിക്ക് ശേഷം ഇനി ഒരു പ്രവാചകനില്ല. നിങ്ങൾക്ക് ശേഷം ഒരു സമുദായവുമില്ല. നിങ്ങൾ നിങ്ങളുടെ നാഥനെമാത്രം ആരാധിക്കുക, അഞ്ച് സമയം നമസ്കരിക്കുക, റമദാനിൽ നോമ്പ് അനുഷ്ഠിക്കുക, ക്കാത്ത് നൽകുക, ഹജ്ജ് നിർവ്വഹിക്കുക, നിങ്ങളുടെ നേതൃത്വത്ത അനുസരിക്കുക എങ്കിൽ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം. ജനങ്ങളേ, എന്നെ സംബന്ധിച്ച് നിങ്ങളോട് ചോദിക്കും അന്ന് നിങ്ങളെന്തായിരിക്കും മറുപടി പറയുക? താങ്കൾ ഞങ്ങൾക്ക് എത്തിച്ചു തന്നു, താങ്കളുടെ ദൗത്യം നിർവ്വഹിച്ചു എന്ന് ഞങ്ങൾ പറയും എന്ന് അവർ ഏക സ്വരത്തിൽ പറഞ്ഞു: അന്നേരം പ്രവാചകൻ തന്റെ ചൂണ്ടുവിരൽ മേൽപ്പോട്ട് ഉയർത്തി “അല്ലാഹുവേ, നീ ഇതിന്

സാക്ഷി . . . നീ ഇതിന് സാക്ഷി . . . എന്ന് ആവർത്തിച്ചു പറഞ്ഞു.

ജനങ്ങളേ, നിങ്ങളെല്ലാം ഒരേ പിതാവിൽനിന്ന്. എല്ലാവരും ആദമിൽ നിന്ന് ആദം മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടു. നിങ്ങളിൽ ഏററവും ആദരണീയൻ ഏററവും ഭക്തിയുള്ളവനാണ്. അറബിക്ക് അനറബിയേക്കാൾ തഖ്വകാണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല. “ജനങ്ങളേ, ഇവിടെ ഹാജറുള്ളവർ ഹാജരില്ലാത്തവർക്ക് ഇത് എത്തിച്ചുകൊടുക്കുക. എത്തിക്കപ്പെടുന്നവർ എത്തിച്ചവരേ

ക്കാൾ കാര്യം ഗ്രഹിച്ചേക്കാം.” നബി(ﷺ)യുടെ പ്രസംഗശേഷം വിശുദ്ധ ഖുർആനിലെ താഴെ പറയുന്ന സൂക്തം അവതരിച്ചു: “ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കന്നു. എന്റെ അനുഗ്രഹം ഞാൻ നിങ്ങൾക്ക് നിറവേററിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു”(സൂ റ: മാഇദ: 3)

ഇത് പ്രവാചകൻ(ﷺ) ഓതി കേൾപ്പിച്ചപ്പോൾ ഉമർ(رضي الله عنه) പൊട്ടിക്കരഞ്ഞു പോയി കാരണം അന്വേഷിച്ചപ്പോൾ; ഏതൊന്നും പൂർണ്ണതയിൽ എത്തിയാൽ പിന്നെ തളർച്ചയാണല്ലൊ ഉണ്ടാവുക. അതോടൊപ്പം പ്രവാചകൻ(ﷺ)യുടെ മരണം അടുത്തതായി ഇത് അറിയിക്കുന്നുമുണ്ട്. എന്ന് അവർ ഇതിലൂടെ മനസ്സിലാക്കിയതായി പറഞ്ഞു.. ശേഷം നബി(ﷺ) ളുഹറും അസ്വം ജംഉം ഖസ്മായി നമസ്കരിച്ചു.

പിന്നീടുള്ള സമയം സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ പ്രാർത്ഥനയിലും മറ്റുമായി കഴിഞ്ഞുകൂടുകയും അസ്തമിച്ച ശേഷം മുസ്ദലിഫയിലേക്ക് നീങ്ങുകയും മുസ്ലിഫയിൽ എത്തിയ ശേഷം മഗ്രിബും ഇശാളും നമസ്കരിച്ച് ബാക്കി സമയം സുബഹി വരെ കിടന്ന്ഉറങ്ങുകയും ചെയ്തു.

സുബ്ഹി നമസ്കാരത്തിനു ശേഷം മശ്അറുൽ ഹറാമിൻറ (ഇപ്പോഴത്തെ പള്ളിയുടെ) അടുത്ത് വെച്ച് പ്രാർത്ഥിച്ച് ശേഷം സൂര്യോദയത്തിനു മുമ്പായി മിനായിലേക്ക് പോയി ജംറത്തുൽ അഖബയിൽ കല്ലേറ് നടത്തിതാൻ കൊണ്ടുവന്ന ഒട്ടകങ്ങളിൽ 63 എണ്ണം നബി(ﷺ)അറുത്തു ബാക്കി എണ്ണം അലി(رضي الله عنه)വി നെക്കൊണ്ട് അറുക്കാൻ ആവശ്യപ്പെട്ടു; അങ്ങിനെ 100 എണ്ണത്തെ പ്രവാചക ൻ(ﷺ) അറുത്തു. ശേഷം തലമുടി നീക്കം ചെയ്ത കഅബയുടെ അടുക്കൽ ചെന്ന് ത്വവാഫ് നടത്തി ഹറമിൽ വെച്ച് ളുഹർ നമസ്കരിക്കുകയും ചെയ്തു. അനന്തരം മിനാ യിലേക്ക് തന്നെ തിരിച്ച് വന്ന് ദുൽഹജ്ജ് 11,12,13 ദുൽഹജ്ജ് 11,12,13 തീയതി കളിൽ മിനായിൽ താമസിക്കുകയും ഓരോ ദിവസവും മൂന്ന് ജംറകളിലും കല്ലേറ് നടത്തുകയും ചെയ്തു. മിനായിൽ വെച്ചും ദിവസവും നബി(ﷺ) ജനങ്ങളോട് പ്രസംഗിക്കുകയുണ്ടായി. പിന്നീട് കഅബയുടെ അടുക്കൽ ചെന്ന് വിടവാങ്ങൽ ത്വവാഫ് നിർവ്വഹിച്ച് മദീനയിലേക്ക് തിരിച്ചുപോയി. ഇതോടുകൂടി ഇസ്ലാമിന്റെ എല്ലാ ആരാധനാനുഷ്ഠാനങ്ങളും പ്രവാചകൻ (ﷺ) ജനങ്ങൾക്ക് മാതൃകാപരമായി നിർവ്വഹിച്ച് കാണിച്ചുകൊടുത്തു. പ്രത്യേകിച്ചും ഹജ്ജ് കർമ്മം എല്ലാ വിധ അനാചാരങ്ങളിൽ നിന്നും ജാഹിലിയ്യാ രീതികളിൽ നിന്നും ശുദ്ധീകരിക്കുകയും ചെയ്തു. ഒാരോ നബി(ﷺ) ഒരു ഹജ്ജ് മാത്രമാണ് നിർവ്വഹിച്ചിട്ടുള്ളത്. അത് പ്രവാചകൻറ ഹജ്ജത്തുൽ വദാഅ് (വിടവാങ്ങൽഹജ്ജ്) എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.

 

അബ്ദുൽ ലത്തീഫ് സുല്ലമി

14 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 14]

ഹുനൈൻ യുദ്ധം

മക്കം ഫത്ഹ്് ശേഷം അധികം കഴിയുന്നതിന് മുമ്പ് തന്നെ മുസ്‌ലിംകൾക്ക് മറെറാരു യുദ്ധത്തിന് തയ്യാറെടുക്കേണ്ടതായി വന്നു. മക്ക മുസ്‌ലിംകൾക്ക് കീഴ്പ്പെട്ടതോടുകൂടി പരിസര ഗോത്രങ്ങളെല്ലാം മുസ്‌ലിംകൾക്ക് കീഴ്പ്പെട്ടുവെങ്കിലും ഹവാസിൻ, ഥഖീഫ് ഗോത്രങ്ങൾ നബി (ﷺ)ക്ക് കീഴടങ്ങാൻ തയ്യാറായില്ല എന്നുമാത്രമല്ല അവർ ഒരു പ്രതികാര ബുദ്ധിയോടെ പ്രവാചകനും മുസ്‌ലിംകൾക്കുമെതിരിൽ തിരിയാൻ തീർച്ചപ്പെടുത്തുകയും അതിനായുള്ള ചരടുവലി ആരംഭിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ വേണ്ട തീരുമാനമെടുത്ത് എത്രയും പെട്ടന്ന് ഒരു യുദ്ധത്തിനായുള്ള പടയൊരുക്കാൻ മാലിക് ബ് ഒൗഫിനെ അവർ ചുമതലപ്പെടുത്തുകയും ചെയ്തു. ത്രന്തശാലിയായ മാലികിൽ നേതൃത്വം വന്നു ചേർന്നതോടെ ഹുനൈനിൽ മുസ്‌ലിംകൾക്ക് പരിചയമില്ലാത്ത തിരഞ്ഞെടുത്തു. നബിയുടെ പോററുമാതാവായിരുന്ന ഹലീമ യുടെ ഗോത്രമായ ബനൂ സഅദ് അടക്കം പല ഗോതങ്ങ ളുടേയും സഹകരണവും സഹായവും ഇക്കാര്യത്തിലേക്ക് കയ്യിലെടുത്തുകഴിഞ്ഞ ശേഷമായിരുന്നു ഈ നീക്കങ്ങളെല്ലാം. പിന്തിരിഞ്ഞ് ഓടാതിരിക്കാൻ സൈന്യത്തിൻറപുറകിലായി സ്ത്രീകളേയും കുട്ടികളേയും അണി നിരത്തുകയും ചെയ്തു.

ഈ നീക്കങ്ങൾ മനസ്സിലാക്കിയ പ്രവാചകൻ (ﷺ) മക്കം ഫത്ഹിനായി തന്നോടൊപ്പം വന്നിരുന്ന 10000 പേരും അതോടൊപ്പം മക്കയിൽ നിന്നുള്ള 2000 പേരുമടങ്ങുന്ന പന്ത്രണ്ടായിരം പേരടങ്ങുന്ന ഒരു വമ്പിച്ച സൈന്യവുമായി ഹുനൈനിലേക്ക് പുറപ്പെട്ടു. ഹിജ്റ എട്ടാം വർഷം ശവ്വാൽ അഞ്ചിനായിരുന്നു അത്. നബി(ﷺ), അമുസ്ലിമായിരുന്ന സ്വഫ്വാനുബ്നു ഉമയ്യയിൽ നിന്ന് പോലും ഈ യുദ്ധത്തിന് വേണ്ടി വാളുകളും അങ്കികളും കടം വാങ്ങിയിരുന്നു; എന്നത് ഇക്കാലത്ത് പ്രത്യേകം വിലയിരുത്തണ്ട കാര്യമാണ്. ഹുനൈനിലേക്കുള്ള യാത്രാമദ്ധ്യ ഉണ്ടായ ഒരു സംഭവം പ്രത്യേകം സ്മരണീയമാണ്. ഇമാം തിർമുദി നാം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രസ്തുത സംഭവത്തിൻറ ചുരുക്കം ഇപ്രകാരമാണ്: ഖുറൈശികൾക്ക് യുദ്ധത്തിൽ വിജയവും ബർക്കത്തും (അനുഗ്രഹവും) ലഭിക്കുന്നതിനു വേണ്ടി യുദ്ധോ പകരണങ്ങൾ കൊളുത്തിയിട്ട് അവിടെ ഭജനമിരിക്കുകയും ബലിനടത്തുകയും ചെയ്യുന്നതിന് “ദാതു അൻവത്’ (കൊളുത്ത് മരം) എന്ന പേരിൽ ഒരു മരമുണ്ടായിരുന്നു. ഇസ്ലാമിലേക്ക് വന്നിട്ട് അധികകാലമായിട്ടില്ലായിരുന്ന വിശ്വാസികളിൽ ചിലർ ഇത് കണ്ടപ്പോൾ പ്രവാചകനോട് ഇങ്ങനെ പറഞ്ഞു: “നബിയേ, അവർക്ക് (മുശ്രികുകൾക്ക്) ദാത അൻവാത് ഉള്ളത് പോലെ നമുക്കും ഒരു ദാത് അൻവാത് നിശ്ചയിച്ചു തരൂ. ഇത് കേട്ട പ്രവാചകൻ (ﷺ) പറഞ്ഞു: അല്ലാഹു അക്ബർ നിങ്ങൾ ഇപ്പോൾ ആവശ്യപ്പെട്ടത് മുമ്പ് പ്രവാചകനായ മൂസ(عليه السلام) യുടെ ജനത “അവർക്ക് ഇലാഹുകൾ (ദൈവങ്ങൾ) ഉള്ളത്പോലെ ഞങ്ങൾക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരൂ’ എന്ന് പറഞ്ഞതിന് തുല്യമാണ്. നിശ്ചയം നിങ്ങൾ പൂർവ്വീകരുടെ ചര്യ തുടരുക തന്നെയാണിത്.” ഇവിടെ നമുക്ക് ഒരു കാര്യം ഇതിലൂടെ മനസ്സിലാക്കാം. അഭൗതികമായ നിലയിൽ എന്തെങ്കിലും ഒരു വസ്തുവിൽ നാം ഗുണം പ്രതീക്ഷിക്കുകയോ തിന്മയിൽ നിന്ന് ശരണം തേടുകയോ ചെയ്താൽ അത് ആ വസ്തുവിനെ ഇലാഹാക്കലാണ്. ഇലാഹ് ആണ് എന്ന വിശ്വാസം ഇല്ലാതെ ചെയ്താൽ പോലും അത് ഇലാഹ് ആകുന്നതാണ്.

നേരത്തെ തന്നെ ഹുനൈനിലെത്തിയിരുന്ന ശ്രതു സെന്യം മലമടക്കുകളിലായി വഴിയോരങ്ങളിൽ ഒളിച്ചു നിൽക്കുകയായിരുന്നു. പ്രവാചകനും അനുയായികളും തങ്ങളുടെ നേർക്ക് എത്തിയപ്പോൾ ശ്രതുക്കൾ ഒറ്റക്കെട്ടായിവിശ്വാസികളുടെ നേർക്ക് ചാടിവീണ് ആക്രമണം നടത്തി. അപ്രതീക്ഷിതമായുണ്ടായ ഈ അക്രമണത്തിൽ മുസ്‌ലിം സൈന്യം ചിന്നിച്ചിതറി. അവർ ഭയന്ന് നാലു ഭാഗത്തേക്കും ചിതറിയോടി.

ഈ അവസരത്തിൽ പ്രവാചകൻ (ﷺ) ധൈര്യപൂർവ്വം ഉറച്ചു നിന്നു. അദ്ദേഹം ഉച്ചത്തിൽ ഇങ്ങനെ വിളിച്ചു പറത്തു: ‘അന നബിയ്യുൻ ലാ കദിബ്, അനബ് അബ്ദൽ മുത്വലിബ് (ഞാൻ നബിയാണ്; കള്ളമല്ല പറയുന്നത്. ഞാൻ അബ്ദുൽ മുത്വലിബിൻറ മകനാണ്” നബിയോടൊപ്പം അബൂബക്കർ, ഉമർ, അലി, റബീഅ:, ഫദ്ല്, ഖുഥ് അം, ഉസാമ:, അബ്ബാസ് (رضي الله عنه) തുടങ്ങിയ വിരലിലെണ്ണാവു ന്ന ആളുകൾ മാത്രമായിരുന്നു ഉറച്ചുനിന്നത്. അന്നേരം അബ്ബാസ് (رضي الله عنه) നബി(ﷺ)യുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ കാലങ്ങളിൽ ലഭിച്ച വിജയങ്ങളേയും സഹായങ്ങളേയും ഓർമ്മപ്പെടുത്തി ക്കൊണ്ട് അൻസ്വാറുകളോടും മുഹാജിറു കളോടും തിരിച്ചുവരാൻ ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. “അൻസ്വാറുകളേ മുഹാജിറുകളേ, തിരിച്ചുവരൂ ! മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ട് . ശബ്ദം കേട്ട ഭാഗത്തേക്ക് തോറേറാടിയ പട തിരിച്ചുവന്നു. മുസ്‌ലിംകൾക്ക് ധൈര്യവും ആത്മവിശ്വാസവും വീണ്ടുകിട്ടി. പ്രവാചകൻ (ﷺ) അവരെ അഭിനന്ദിച്ചു. അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു. “ഇപ്പോൾ യുദ്ധം ചൂടുപിടിച്ചു” അതോടുകൂടി യുദ്ധത്തിൻറ് ഗതിമാറി. അവർ ശക്തമായി പൊരുതി. ശത്രുക്കൾ ചിതറിയോടി. അല്ലാഹുവിൻറെ അനുഗ്രഹത്താൽ മുസ്‌ലിംകൾ വിജയിക്കുകയും ചെയ്തു. ശതുനേതാവായിരുന്ന മാലികും കൂട്ടുകാരും ത്വാഇഫിൽ അഭയം തേടുകയും ചെയ്തു. സ്തീകൾ അടക്കം നിരവധിയാളുകൾ ബന്ധനസ്ഥരാക്കപ്പെട്ടു. കണക്കില്ലാത്ത സ്വത്തുക്കൾ മുസ്‌ലിംകൾക്ക് ഗനീമത്തായി ലഭിക്കുകയും ചെയ്തു. ഇരുപത്തിനാലായിരത്തോളം ഒട്ടകം, നാൽപ്പതിനായിരം ആടുകൾ, നാലായിരം ഊഖിയ വെള്ളി എന്നിവയായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഈ യുദ്ധത്തെ സംബന്ധിച്ച് അല്ലാഹു വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:

“തീര്‍ച്ചയായും ധാരാളം ( യുദ്ധ ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഹുനൈന്‍ ( യുദ്ധ ) ദിവസത്തിലും ( സഹായിച്ചു. ) അതായത്‌ നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത്‌ നിങ്ങള്‍ക്ക്‌ യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക്‌ ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം. പിന്നീട്‌ അല്ലാഹു അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്‍റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” (തൗബ: 25, 26) ആൾബലം കൊണ്ടോ സന്നാഹങ്ങൾ കൊണ്ടോ അല്ല മുസ്‌ലിംകൾക്ക് ലഭിച്ച വിജയങ്ങൾ എന്ന് മനസ്സിലാക്കാൻ ഹുനൈൻ യുദ്ധം മതിയായ തെളിവാണ്.

തബൂക് യുദ്ധം

മുഅ്തത് യുദ്ധത്തിൽ തങ്ങൾക്ക് ഏററ പരാജയത്താൽ ഒരു യുദ്ധത്തിന് തക്കം പാർത്ത് കാത്തിരുന്നവരായിരുന്നു റോമക്കാർ. ഈ സാഹചര്യത്തിലായിരുന്നു മുസ്‌ലിംകൾ മക്ക അധീനപ്പെടുത്തുകയും ഏറെ താമസിയാതെ ഹുസൈനും ത്വാഇഫുമെല്ലാം അവർക്ക് കീഴ്പ്പെടുകയും ചെയ്ത സംഭവങ്ങൾ. ഇതിൽ സഹികെട്ട റോമക്കാർ സിറിയയിൽ വമ്പിച്ച സന്നാഹങ്ങൾ ഒരുക്കി. അവർ മുസ്‌ലിംകളെ ആക്രമിക്കാൻ തന്നെ തീരുമാനിച്ചു പുറപ്പെട്ടു. വിവരമറിഞ്ഞ പ്രവാചകൻ (ﷺ) ശത്രുക്കളുമായി ഏറ്റുമുട്ടാൻ തന്നെ തീരുമാനിച്ചു. എന്നാൽ ഈ യുദ്ധം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലായിരുന്നു എന്നത് ചരിത്രകാരന്മാരെല്ലാം വിവരിക്കുന്നുണ്ട്. ശക്തമായ ചൂട്, വരൾച്ച, ഉള്ള കായ്കനികൾ പഴുത്ത് പറിക്കാറിയതിനാൽ ആളുകൾക്ക് പങ്കെടുക്കാനുള്ള വൈമനസ്യം, അതിനേക്കാളെല്ലാമുപരി സാമ്പത്തിക പ്രതിസന്ധി. എന്നാലും നബി(ﷺ) യുദ്ധത്തിന് തയ്യാറെടുക്കാൻ തന്നെ തീരുമാനിച്ചു. സ്വഹാബികളോട് യുദ്ധഫണ്ടിലേക്ക് സംഭാവനകൾ നൽകാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് സത്യത്തിൽ ഉഥമാൻ (رضي الله عنه) മുന്നൂറ് ഒട്ടകങ്ങളും അതിനാവശ്യമായ എല്ലാ വസ്തുക്കളും, ആയിരം ദീനാറും നൽകി. നബി(ﷺ) അദ്ദേഹത്തിന്റെവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. അതു കേട്ടപ്പോൾ അദ്ദേഹം പിന്നേയും പിന്നേയും നൽകിക്കൊണ്ടിരുന്നു. അങ്ങിനെ പണത്തിന് പുറമെ തൊള്ളായിരം ഒട്ടകങ്ങളും നൂറ് കുതിരകളും അദ്ദേഹം നൽകുകയുണ്ടായി എന്ന് കാണാവുന്നതാണ്. 

അബൂബക്കർ (رضي الله عنه) തൻറ വിഹിതം, ഒരു ചെറിയ പൊതിയുമായി വരുന്നത് കണ്ട ഉമർ(رضي الله عنه) ഇക്കാര്യത്തിലെങ്കിലും എനിക്ക് അബൂബക്കറിനെ തോൽപ്പിക്കണമെന്ന് കരുതി തന്റെ സ്വത്തിൻറെ നേർപകുതിയുമായി എത്തി. അത് നബിയുടെ നബിയുടെ മുന്നിൽ വെച്ചു. ഇത് എത്രയുണ്ട് എന്ന് ആരാഞ്ഞപ്പോൾ പ്രവാചകരേ, എൻറ സ്വത്തിന്റെ പകുതിയിതാ നൽകുന്നു എന്ന് പറഞ്ഞു. അടുത്തത് അബൂബക്കർ(رضي الله عنه) നൽകുന്നത് കാണാൻ ആകാംക്ഷയോടെ നിൽക്കുന്ന ഉമർ(رضي الله عنه), ഒരു ചെറിയ പൊതി അബൂബക്കർ(رضي الله عنه) നബി (ﷺ)ക്ക് നേരെ നീട്ടുന്നതാണ് കണ്ടത്. അന്നേരം അദ്ദേഹ ത്തോട് ഇനി എന്താണ് ബാക്കിയുള്ളത് എന്ന് ചോദി ച്ചപ്പോൾ നബിയേ, അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസം അത് മാത്രമാണ് ഇനി ബാക്കിയുള്ളത് എന്റെ സ്വത്ത് മുഴുവനുമാണ് ഞാനീ കൊണ്ടുവന്നിരിക്കുന്നത്. ഇത് കേട്ട് ഉമർ(رضي الله عنه) പറഞ്ഞുപോയി: ഇല്ല, അബൂബക്കറേ, ദുനിയാവിൽ താങ്കളെ കവച്ചുവെക്കാൻ ഒരാൾക്കും കഴിയുകയില്ല. അപകാരം ഒരു നിലക്കും സ്വന്തമായി വാഹനമൊ രുക്കി യുദ്ധത്തിന് പോകാൻ കഴിയാത്തവർ പ്രവാചകൻ (ﷺ)യുടെ അടുക്കൽ വന്ന് യുദ്ധഫണ്ടിൽ നിന്നും വാഹനം നൽകി സഹായിക്കണം എന്ന് ആവശ്യപ്പെട്ട് പ്രവാചകന്റെ അടുക്കൽ എത്തിയപ്പോൾ നബിക്കും അവരെ സഹായിക്കാനായില്ല. അന്നേരം എങ്കിൽ രക്ഷപ്പെട്ടു എന്ന ആശ്വാസവുമായി മടങ്ങിയിരിക്കും എന്നായിരിക്കും വായനക്കാർ കരുതുന്നത്. എന്നാൽ നിങ്ങൾക്ക് തെറ്റുപറ്റി. അല്ലാഹു ആ മുഴുവൻ അറിയിക്കുന്നത് നമുക്ക് വിശുദ്ധ ഖുർആനിൽ നിന്നും ഇപ്രകാരം മനസ്സിലാക്കാം:

“മറ്റൊരു വിഭാഗത്തിന്‍റെ മേലും കുറ്റമില്ല.( യുദ്ധത്തിനു പോകാന്‍ ) നീ അവര്‍ക്കു വാഹനം നല്‍കുന്നതിന്‌ വേണ്ടി അവര്‍ നിന്‍റെ അടുത്ത്‌ വന്നപ്പോള്‍ നീ പറഞ്ഞു: നിങ്ങള്‍ക്ക്‌ നല്‍കാന്‍ യാതൊരു വാഹനവും ഞാന്‍ കണ്ടെത്തുന്നില്ല. അങ്ങനെ ( യുദ്ധത്തിന്‌ വേണ്ടി ) ചെലവഴിക്കാന്‍ യാതൊന്നും കണ്ടെത്താത്തതിന്‍റെ പേരിലുള്ള ദുഃഖത്താല്‍ കണ്ണുകളില്‍ നിന്ന്‌ കണ്ണുനീര്‍ ഒഴുകിക്കൊണ്ട്‌ അവര്‍ തിരിച്ചുപോയി. ( അങ്ങനെയുള്ള ഒരു വിഭാഗത്തിന്‍റെ മേല്‍. )” (തൗബ: 92)

എന്നാൽ സങ്കടവും കരച്ചിലും കണ്ടപ്പോൾ അവരെ അബ്ബാസ്, ഉഥ്മാൻ, യാമീനുബ്നു അംറ്(رضي الله عنه) എന്നിവർ വാഹനം നൽകി സഹായിക്കുകയുണ്ടായി. രണ്ടും മൂന്നും ആളുകൾ മാറിമാറിയായിരുന്നു ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തിരുന്നത് എന്നത് ഈ യുദ്ധത്തിൻ പ്രയാസകരമായ അവസ്ഥയെയാണ് നമുക്ക് വിവരിച്ചു തരുന്നത് ! കൂടാതെ മുനാഫിഖുകൾ ശക്തമായ ദുഷ്പചരണങ്ങളും റോമക്കാരെക്കുറിച്ച് പേടിപ്പെടുത്തലുകളുമായി മുസ്‌ലിംകളെ പിന്തിരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. എന്നിട്ടും മുപ്പതിനായിരത്തോളം വരുന്ന സൈ ന്യവു മായി നബി(ﷺ) തബൂക്കിലേക്ക് പുറപ്പെട്ടു.

ഹിജ്റ ഒമ്പതാം വർഷം റജബ് മാസത്തിലായിരുന്നു ഇത്. നബി(ﷺ)യും സ്വഹാബികളും തബൂക്കിൽ ഇറങ്ങി താവളമടിച്ചു. അനന്തരം ശത്രുക്കളോട് ഏറ്റുമുട്ടുന്നതിന് ആവേശമുണ്ടാകുന്നതിന് വേണ്ടി പ്രവാചകൻ (ﷺ) ഐഹിക ജീവിതത്തിന്റെ നിസ്സാരതയും രക്തസാക്ഷിത്വത്തിൻ മഹത്വവും പരലോകത്തിൻറെ അനശ്വരതയുമെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പ്രസംഗം നടത്തുകയുണ്ടായി !. ഇത് കേട്ട റോമൻ പട്ടാളക്കാർ ഭയന്ന് വിറക്കാൻ തുടങ്ങി. അവർക്ക് അധികമൊന്നും ആ അവസ്ഥയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവർ പിന്തിരിഞ്ഞു ഒടാൻ തുടങ്ങി.

അങ്ങിനെ ഒരു ഏറ്റുമുട്ടലിന് മുമ്പായിത്തന്നെ റോമക്കാർ തോറേറാടുകയാണുണ്ടായത്. നബി(ﷺ)യും അനുയായികളും രണ്ടാഴ്ചയോളം തബൂക്കിൽ താമസിച്ചു. അതിനിടയിൽ അയ്മ, അദ്റഹ്, ജർബാഹ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളെല്ലാം നബി(ﷺ)യുമായി സന്ധിയിലേർപ്പെടുകയും സമാധാനക്കരാർ കൈമാറുകയും ചെയ്തു. തബൂക്ക് യുദ്ധത്തോടു കൂടി മുസ്‌ലിംകളുടെ ശക്തിയും ആധിപത്യവും ആരാലും തോൽപ്പിക്കാൻ കഴിയാത്തതാണ് എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുകയും ചെയ്തു. ഇത് പ്രവാചകൻ(ﷺ)യുടെ ജീവിതത്തിലെ അവസാനത്തെ യുദ്ധവുമായിരുന്നു.

നബി(ﷺ)യും അനുയായികളും തബൂക്കിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കെ ചിലർ പറഞ്ഞു: നബിയേ, പലരും കാരണമില്ലാതെ യുദ്ധത്തിൽ പിന്നും വിട്ടുനിന്നിട്ടുണ്ട്. അന്നേരം പ്രവാചകൻ(ﷺ) പറഞ്ഞു: “അത് വിട്ടേക്കുക. അവരിൽ അല്ലാഹു നന്മ ഉദ്ദേശിച്ചവർ നിങ്ങളോടൊപ്പം എത്തിച്ചേക്കും, അല്ലാത്തവരിൽ നിന്നും അല്ലാഹു നിങ്ങളേയും രക്ഷപ്പെടുത്തും” ഉടനെ ജനങ്ങളിൽ ചിലർ പറഞ്ഞു: നബിയേ, വാഹന പ്രശ്നം കാരണത്താൽ അബൂദർറ്(رضي الله عنه)വും എത്തിച്ചേർന്നിട്ടില്ല. നബി(ﷺ) നേരത്തെ പറഞ്ഞ വാക്കുകൾ ആവർത്തിച്ചു. എന്നാൽ അബൂദർറ് തൻറ വാഹനം നടക്കാതെയായപ്പോൾ അതിനെ ഉപേക്ഷിച്ച് അതിന്റെ പുറത്തുണ്ടായിരുന്ന തന്റെ ഭക്ഷണവും മറ്റു വസ്തുക്കളുമെല്ലാം തലയിൽ ചുമന്നുകൊണ്ട് തബൂകിന് നേരെ നടന്നു. അങ്ങിനെ അകലെനിന്നും ഒരാൾ നടന്നുവരുന്നത് കണ്ടപ്പോൾ പ്രവാചകൻ(ﷺ) പറഞ്ഞു: “കുൻ അബാദർറ് (നീ അബൂ ദർറ് ആവുക)” അടുത്ത് വന്നപ്പോൾ അത് അബൂദർറ് തന്നെയായിരുന്നു. നബി(ﷺ) അദ്ദേഹത്തെ കണ്ടപ്പോൾ “യർഹമുല്ലാഹു അബാ ദർറ്, യംശീ വഹ്ദഹു വ യമൂത്തു വഹ്ദഹു വ യബഹു വഹ്ദഹു. (അല്ലാഹു അബൂദർറിന് കരുണ ചൊരിയട്ടെ. അദ്ദേഹം ഒറ്റക്ക് നടന്നു. ഇനി ഒററക്ക് മരണ വരെപ്പെടുകയും, ഒററക്ക് പുനർജനിക്കുകയും ചെയ്യും)” (സീറത്തുന്നബവിയ്യ: ഡോ: മുഹമ്മദ് അബൂ ശഹ്ബ:). എന്ന് പറഞ്ഞു. ഉഥ്മാൻ(رضي الله عنه)ന്റെ കാലത്ത് അദ്ദേഹം റബദയി ലേക്ക് താമസം മാറ്റുകയും മരണം തൻറ ഭാര്യയോടും ഭത്യനോടുമൊപ്പം കഴിച്ചുകൂട്ടുകയും ചെയ്തു. 

അദ്ദേഹം തൻറ മരണമാസന്നമായപ്പോൾ ഭാര്യയോടും മൃത്യനോടുമായി പറഞ്ഞു: “ഞാൻ മരണപ്പെട്ടാൽ നിങ്ങൾ രണ്ടുപേരും കൂടി എന്നെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്ത ശേഷം വഴിയോരത്തായി കൊണ്ടു പോയിവെക്കുക. യാത്രാസംഘം പോകുന്നതായി കണ്ടാൽ ഇത് റസൂലിന്റെ സ്വഹാബി അബൂദർറിൻറ മയ്യത്താണ് എന്ന് പറയുക” പറഞ്ഞ പ്രകാരം പ്രവർത്തിച്ചു. അതുവഴി ഒരു സംഘത്തോടൊപ്പം വന്ന ഇബ്നുമസ്ഊദ് (رضي الله عنه) എന്താണ് എന്ന് അന്വേഷിക്കുകയും അവർ വിഷയം പറയുകയും ചെയ്തു. അന്നേരം അദ്ദേഹം “യർഹമുല്ലാഹു അബാ ദർറ്, യംശീ വഹ്ദഹു വ യമൂത്തു വഹ്ദഹു പ്രവാചക വചനം അനുസ്മരിക്കുകയും, അദ്ദേഹം അവിടെ ഇറങ്ങി അബൂദർറ് (رضي الله عنه) വിൻറ മയ്യത്ത് ഖബറട ക്കുകയും ചെയ്തു. അങ്ങിനെ പ്രവാചകൻ പ്രവചനം പുലരുകയും ചെയ്തു. നബി(ﷺ)യും അനുയായികളും തബൂക്കിൽ നിന്നും വിജയശ്രീലാളിതരായി മടങ്ങിയെത്തി. ഹിജ്റ; ഒമ്പത് റമദാൻ മാസത്തിലായിരുന്നു അത്. ശേഷം പ്രവാചകൻ (ﷺ) മദീനാ പള്ളിയിൽ സ്വഹാബികളുമായി കഴിഞ്ഞുകൂടവെ യുദ്ധത്തിൽ പലരും വന്ന് കാരണങ്ങൾ ബോധിപ്പിച്ചു. നബി (ﷺ) അതെല്ലാം അംഗീകരിക്കുകയും ചെയ്തു. പലരും കളവ് പറഞ്ഞു രക്ഷപ്പെട്ടു. എന്നാൽ വിശ്വാസികളിൽ പെട്ട മൂന്ന് പേർ, കഅബ്ബ്നു മാലിക്, മുറാറത്തു ബ്റബീഅ, ഹിലാലു ബ്നു ഉമയ്യ എന്നിവർക്ക് കാരണങ്ങളൊന്നും നിരത്താനുണ്ടായിരുന്നില്ല; അവർ കളവ് പറയുവാൻ തയ്യാറായതുമില്ല. സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ആകാം ഇനിയും സമയമുണ്ടല്ലോ എന്ന അലംഭാവമനസ്സ് മാത്രമായിരുന്നു അവരെ തടഞ്ഞത്. നബി(ﷺ) അവരോട് എല്ലാ നിലക്കുമുള്ള ബഹിഷ്കരണം ഏർപ്പെടുത്തി. വിശ്വാസികളോട് അവരോട് സംസാരിക്കാൻ പോലും പാടില്ല; എന്നു വിലക്കി. അവരുടെ ഭാര്യമാരോട് അല്ലാഹു അവരുടെ വിഷയത്തിൽ ഒരു തീരുമാനം അറിയിക്കുന്നത് വരെ വിട്ടു നിൽക്കണമെന്ന് അറിയിച്ചു !. അങ്ങിനെ അമ്പത് ദിവസം അവർ ഭൂമിയിൽ തികച്ചും നരകയാതന അനുഭവിച്ച് കഴിഞ്ഞു കൂടേണ്ടി വന്നു. അവസാനം അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. അത് അവരുടെ ജീവിതത്തിലെ ഏററവും ആനന്ദകരമായ ദിവസമായിരുന്നു; എന്ന് അവർ പിന്നീട് പറഞ്ഞിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. പ്രസ്തുത മൂന്ന് പേരുടെ തൗബ: സ്വീകരിച്ചത് അടക്കം തബൂക്ക് യുദ്ധവുമായി ബന്ധപ്പെട്ട അനേക വിഷയങ്ങൾ സൂറത്ത് തൗബയിലൂടെ വിശദീരിക്കുന്നുണ്ട്. 

 
അബ്ദുൽ ലത്തീഫ് സുല്ലമി

13 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 13]

മക്കാ വിജയം

അല്ലാഹു തന്റെ മതത്തിനും അതിന്റെ അനുയായികൾക്കും നൽകിയ അതിമഹത്തായ വിജയങ്ങളിൽ ഒന്നാണ് മക്കാ വിജയം. അതു മുഖേന മനുഷ്യ സമൂഹത്തിനാകമാനം സന്മാർഗ്ഗവും നിർഭയത്വവുമായി നിശ്ചയിക്കപ്പെട്ട കഅബാ മന്ദിരവും അതുൾക്കൊള്ളുന്ന രാജ്യവും ശുദ്ധീകരിക്കപ്പെട്ടു. ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് പ്രവേശിക്കുവാനും ഇസ്ലാമിൻറ യശസ്സ് ഭൂമുഖത്താകെ വ്യാപിക്കുവാനും അത് കാരണമായി. ഹുദൈബിയ്യയിൽ വെച്ച് മുസ്‌ലിംകളും മുശ്രികുകളും തമ്മിൽ ഒപ്പിട്ട് കൈമാറിയ സന്ധി വ്യവസ്ഥ പ്രകാരം ഇരുവിഭാഗവുമായി സഖ്യത്തിലേർപ്പെടുന്ന കക്ഷികൾക്കും പ്രസ്തുത വ്യവസ്ഥകൾ പാലിക്കൽ ബാധകമായിരുന്നു.

എന്നാൽ മുശ്രികളുമായി സഖ്യത്തിലേർപ്പെട്ടിരുന്ന ബ്കർ ഗോതം മുസ്‌ലിം സഖ്യ കക്ഷിയിൽ പെട്ട ഖുസാഅ:ഗോതത്തെ അക്രമിച്ചതായിരുന്നു പ്രസ്തുത വിജയത്തിൽ കലാശിച്ച യുദ്ധത്തിന് നിമിത്തമായി വർത്തിച്ചത്. ഹിജ്റ: എട്ടാം വർഷത്തിലായിരുന്നു പ്രസ്തുത സംഭവം. ബക്സ് ഗോത്രം ഖുസാഅയെ ആക്രമിച്ചപ്പോൾ മുശ്രികുകൾ സന്ധി ലംഘിച്ചുകൊണ്ട് ബക്കാർക്ക് രഹസ്യമായി ആയുധങ്ങൾ എത്തിച്ചുകൊടുത്തു. തന്നെയുമല്ല ബക്സ് സൈന്യത്തോടൊപ്പം അവരുടെ നേതാക്കൾ യുദ്ധത്തിൽ പങ്കാളികളാവുകയും ചെയ്തു.

ഖുസാഅഃ ഗോതം ആത്മരക്ഷാർത്ഥം ഹറമിൽ പ്രവേശിച്ചപ്പോൾ ബക്കാരുടെ നേതാവ് നൗഫൽ സ്വന്തം അനുയായികളുടെ വിലക്കുകൾ പോലും ലംഘിച്ച് പരിശുദ്ധ ഹറമിൽ പ്രവേശിച്ചവരെ ആക്രമിക്കുകയുണ്ടായി. ഈ സന്ദർഭത്തിൽ അവർ അംറു ബ്നു സാലിമുൽ ഖുസാഇയുടെ നേതൃത്വത്തിൽ പ്രവാചകൻ (ﷺ) യുടെ അടുക്കൽ ചെന്ന് സഹായം തേടുകയും പ്രവാചകൻ(ﷺ) അവർക്ക് സഹായം വാഗ്ദാനം നൽകുകയും ചെയ്തു.

ഖുറൈശികളുടെ കരാർ ലംഘനവും വഞ്ചനയും മനസ്സിലാക്കിയ അബൂസുഫ്യാൻ അന്നേരം തന്ന സന്ധി വ്യവസ്ഥകൾ പുനഃ സ്ഥാപിച്ചു കിട്ടാനായി മുസ്‌ലിംകളുമായി സംസാരിക്കാനായി നേരെ മക്കയിലേക്ക് പുറപ്പെട്ടു.

അദ്ദേഹം നേരെ ചെന്നത് പ്രവാചകൻ (ﷺ)യുടെ വീട്ടിലേക്ക് ആയിരുന്നു. അവിടെ തന്റെ മകളും പ്രവാചക പതിമാരിൽ ഒരാളുമായ ഉമ്മു ഹബീബ: (رضي الله عنه) മാത്രമായിരുന്നു അന്നേരം ഉണ്ടായിരുന്നത്. അവർ പിതാവ് കയറി വരുന്നത് ഉടനെ പ്രവാചകൻ (ﷺ) ഉപയോഗിക്കുന്ന വരിപ്പ് മടക്കി വെക്കുകയുണ്ടായി ഉടനെ അബൂസുഫ്യാൻ ചോദിച്ചു “ആ വിരിപ്പിന് ഞാൻ പററാത്തത് കൊണ്ടോ, അതല്ല. ആ വരിപ്പ് എനിക്ക് പററാത്തത് കൊണ്ടോ !? എന്താണ് നീ അത് മടക്കി വെച്ചത് ?” റസൂൽ (ﷺ)യുടെ വിരിപ്പിൽ ഇരിക്കാൻ നിങ്ങൾക്ക് അർഹതയില്ല; നിങ്ങൾ മുശ്രിക്കും നജസുമാണ്.

അവർ യാതൊരു മടിയും കൂടാതെ മറുപടി പറഞ്ഞു!. എന്നെ പിരിഞ്ഞതിന് ശേഷം നീ ഒരു പാട് മോശമായിട്ടുണ്ട് എന്നു മാത്രം പറഞ്ഞ് അബൂ സുഫ്യാൻ ഇറങ്ങി നടന്നു. നോക്കൂ കഴിഞ്ഞു പോയ നമ്മുടെ മുൻ തലമുറയുടെ ജീവിത മാതൃകകൾ! തങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും മററു സർവ്വ ജനങ്ങളേക്കാളും അല്ലാഹുവിൻറ റസൂലിനെ സ്നേഹിക്കുമ്പോൾ മാത്രമെ വിശ്വാസിയാവുകയുള്ളൂ (നബി വചനം). എന്നും ഭർത്താക്കളുടെ അസാന്നിധ്യത്തിൽ ഭർത്താവിന് ഇഷ്ടമില്ലാത്തവരെ തങ്ങളുടെ വീട്ടിൽ പ്രവേശിപ്പിക്കരുത് എന്നീ കൽപ്പനകൾ എല്ലാം എത്ര ശ്രദ്ധാപൂർവ്വമായിരുന്നത് അവർ പാലിച്ചു പോന്നിരുന്നത് !? ഇത്തരം മഹനീയ മാതൃകകൾ ആധുനിക തലമുറ ഉൾക്കൊണ്ടിരുന്നുവെങ്കിൽ . . . . .!

പ്രതീക്ഷിച്ച പോലെ മകളിൽ നിന്നും തനിക്ക് യാതൊരു സഹായവും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ അബൂ സുഫ്യാൻ പിന്നെ നബി(ﷺ), അബൂബക്കർ, ഉമർ(رضي الله عنه) എന്നിവരെയെല്ലാം ചെന്നു കണ്ടെങ്കിലും പ്രതികരണം നിരാശാജനകമായിരുന്നു. ഖുറൈശികൾ സന്ധി ലംഘിച്ച് വഞ്ചനയും ആക്രമണവും നടത്തിയത് അറിഞ്ഞ പ്രവാചകൻ (ﷺ) വലിയ ഒരു സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു. വഴിക്കു വെച്ച് ധാരാളം ആളുകൾ സൈന്യത്തിൽ ചേരുകയും ചെയ്തു. ഹിജ്റ എട്ടാം വർഷം റമദാൻ പത്തിന് ആയിരുന്നു ഇത്. പതിനായിരം പേരിൽ കുറയാത്ത എണ്ണമായിരുന്നു പ്രസ്തുത സൈന്യത്തിലെ അംഗ സംഖ്യ. നബി(ﷺ)യും അനുയായികളും മക്കയെ ലക്ഷ്യം വെച്ച് നീങ്ങുന്നത് രഹസ്യമാക്കിവെക്കാൻ നബി(ﷺ) അനുയായികളോട് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഒരു വലിയ സംഘട്ടനവും രക്തച്ചൊരിച്ചിലും ഒഴിവാകുവാകുവാനും എന്നാൽ കഅബയുടേയും മക്കയുടേയും പവിത്രത കാത്തു സൂക്ഷിക്കാൻ ഇനി അത് തങ്ങൾക്ക് ലഭ്യമാക്കുകയും വേണം എന്ന് മനസ്സായിരുന്നു ഈ പുറപ്പാടിൻറയും രഹസ്യമാക്കലിന്റേയും പിന്നിലുള്ള ലക്ഷ്യം. എന്നാൽ സഹാബിയായ ഹാതിബ് ബ്നു അബീ ബൽതഅ (رضي الله عنه) നബി(ﷺ)യുടെ കൽപ്പനക്ക് വിരുദ്ധമായി വിശ്വാസികളുടെ പുറപ്പാടിനെ സംബന്ധിച്ച് ഖുറൈശികളെ വിവരമറിയിക്കുന്ന ഒരു കത്ത് ഒരു സ്ത്രീ വശം രഹസ്യമായി കൊടുത്തയക്കുകയുണ്ടായി. ഇത് അല്ലാഹു വഹ്യു മുഖേനെ നബി(ﷺ)ക്ക് അറിയിച്ചു കൊടുത്തു. വിവരം അറിഞ്ഞ ഉടനെ പ്രവാചകൻ(ﷺ) അലി, സുബൈർ, മിഖ്ദാദ് (رضي الله عنه) എന്നിവരെ വിളിച്ചു മക്കയിലേക്കുള്ള വഴിമ ദ്ധ്യ എത്തിയിട്ടുള്ള പ്രസ്തുത സ്ത്രീയെ ചെന്നു കണ്ട് എഴുത്ത് വാങ്ങിച്ചു വരാൻ പറഞ്ഞയച്ചു. നബിയുടെ നിർദ്ദേശവും അടയാളങ്ങളുമനുസരിച്ച് അവർ സ്ത്രീയെ കണ്ടെത്തി എഴുത്ത് ആവശ്യപ്പെട്ടപ്പോൾ അവൾ ആദ്യം നിഷേധിച്ചു. തൽസമയം എഴുത്ത് തന്നില്ലെങ്കിൽ ഞങ്ങൾ വസ്ത്രാക്ഷേപം നടത്തും എന്ന് പറഞ്ഞപ്പോൾ അവൾ തൻ മുടിക്കെട്ടിനുള്ളിൽ ഒളിപ്പിച്ച് വെച്ചിരുന്ന എഴുത്ത് എടുത്ത് കൊടുത്തു. കത്ത് പ്രവാചകന് ലഭിച്ച ഉടനെ ഹാത്വിബ്(رضي الله عنه) വിനെ വിളിച്ച് നബി (ﷺ) കാരണം തിരക്കി.

ഉടനെ അദ്ദേഹം പറഞ്ഞത് “നബിയേ, ഞാൻ മതത്തിൽ നിന്നും പുറത്ത് പോവുകയോ അവിശ്വാസത്തെ ഇഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. മററു മുഹാജിറുകൾക്കെല്ലാം മക്കയിലെ അവരുടെ സ്വത്ത് സംരക്ഷിക്കാൻ കുടുംബക്കാരുണ്ട്. എനിക്ക് അങ്ങിനെ ആരുമില്ല. അതിനാൽ എൻറ പ്രവർത്തനം മുഖേനെ ഖുറൈശികൾക്ക് എന്നോട് ഒരു അനുകമ്പ തോന്നി എന്റെ സ്വത്ത് സംരക്ഷിക്കപ്പെടുന്നതിന് വേണ്ടി ചെയ്തുപേയതാണ്” എന്നു പറഞ്ഞു. അന്നേരം പ്രവാചകൻ (ﷺ) അവൻ സത്യം പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു. അന്നേരം ഉമർ(رضي الله عنه) നബിയേ, ഞാൻ അവന്റെ കഴുത്ത് വെട്ടിക്കൊള്ളട്ടെ എന്നു ചോദിക്കുന്നുണ്ടായിരുന്നു. പ്രവാചകൻ(ﷺ) സ്വഹാബികളെ ശാന്തരാക്കിക്കൊണ്ട് പറഞ്ഞു: “അദ്ദേഹം ബദറിൽ പങ്കെടുത്ത വ്യക്തിയാണ്, അല്ലാഹു അവർക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു. തുടർന്ന് ഖുർആൻ 60ാം അദ്ധ്യായമായ സൂറത്ത് മുംതഹിനയിലെ ആദ്യ വചനങ്ങൾ അവതരിച്ചു. അത് ഇപ്രകാരമാണ്,  

“ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ ( നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌. ) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു. അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവര്‍ നിങ്ങള്‍ക്ക്‌ ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക്‌ ദുഷ്ടതയും കൊണ്ട്‌ അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന്‌ അവര്‍ ആഗ്രഹിക്കുകയും ചെയ്യും. ” (സൂറ: മുംതഹിന: 1,2).

നബി(ﷺ)യും അനുയായികളും മക്കയെ ലക്ഷ്യം വെച്ച് നടന്നു നീങ്ങി. വഴിയിൽ വെച്ച് അബ്ബാസു ബ്നു അബ്ദിൽ മുത്തലിബും കുടുംബവും മുസ്ലിമായിക്കൊണ്ട് മദീനയിലേക്ക് മുഹാജിറുകളായി പുറപ്പെട്ടു വരുന്നത് കണ്ടു. പ്രവാചകൻ അന്നേരം കുടുംബത്തെ മദീനയിലേക്ക് അദ്ദേഹത്തോട് തന്റെ വിശ്വാസം രഹസ്യമാക്കി വെക്കാൻ ആവശ്യപ്പെട്ടു. നബി(ﷺ)യും അനുയായികളും മക്കയുടെ കവാടമായ മർറു ദഹ്റാനിൽ എത്തിയപ്പോൾ നബി(ﷺ) അനുയായികളോട് തീപന്തം കത്തിക്കുവാൻ ആവശ്യപ്പെട്ടു പതിനായിരത്തിലധികം വരു സൈന്യം തീപന്തവുമേന്തി വരുന്നത് കണ്ട ഖുറൈശികൾ അമ്പരന്നു. വഴിക്കുവെച്ച് തീപ്പന്തം കണ്ട അബൂ സുഫ്യാൻ കൂടെയുണ്ടായിരുന്ന ഹകീമു ബ് ഹുസാം, ബുദൈലു ബ്വർഖാഅ് എന്നിവരോട് എന്താണ് നാം ഇക്കാണുന്നത് അറഫയാണോ ? എന്ന് പരിഭാന്തിയോടെ വിളിച്ചു പറയാൻ തുടങ്ങി. അറഫയിലല്ലാതെ ഇങ്ങനെ ഒരു രംഗം അവർക്ക് പരിചയമില്ലായിരുന്നു. തൽസമയത്ത് അബ്ബാ സുബ്നു അബ്ദുൽ മുത്തലിബ് അവരുടെയടുക്കൽ അവർക്ക് ഭയം ജനിക്കുന്ന വിധം പ്രവാചകൻ ആഗമനത്തെക്കുറിച്ച് അറിയിച്ചു. ഭയവിഹ്വലനായ അബൂ സുഫ്യാനും കൂട്ടുകാരും അബ്ബാസ് (رضي الله عنه)വിനോട് സംരക്ഷണം ആവശ്യപ്പെടുകയും അദ്ദേഹം അവർക്ക് സംരക്ഷണം നൽകി നേരെ പ്രവാചകന്റെയടുക്കൽ ഹാജറാക്കുകയും ചെയ്തു. രംഗം കണ്ട ഉമർ(رضي الله عنه), അബൂ സുഫ്യാനെ വധിക്കുന്നതിന് പ്രവാചകനോട് അനുവാദം ചോദിച്ചു.

പ്രവാചകൻ (ﷺ) ഉമറിനോട് ശാന്തമാകാൻ ആവശ്യപ്പെട്ടു. അബ്ബാസ്(رضي الله عنه) വിനോട് അബൂസുഫ്യാനേയും കൊണ്ട് തൻറ ടൻറിലേക്ക് പോകുവാനും നേരം പുലർന്ന ശേഷം അവരെ പ്രവാചകൻ(ﷺ)യുടെ മുന്നിൽ ഹാജരാക്കുവാനും പറഞ്ഞു. ഒരു രാത്രി വിശ്വാസികളോടൊപ്പം കഴിയാൻ അവസരം ലഭിച്ച അബൂ സുഫ്യാൻ വിശ്വാസികൾക്കിടയിലെ പ്രവാചകൻറ സ്ഥാനവും അദ്ദേഹത്തോട് അനുയായികൾ ക്കുണ്ടായിരുന്ന സ്നേഹവും കണ്ട് അമ്പരന്ന്; ഇങ്ങിനെ പറഞ്ഞു: “കിസ്യുടേയും കൈസറിന്റേയും അടുക്കൽ പോലും കണ്ടിട്ടില്ലാത്ത വല്ലാത്ത സ്നേഹബന്ധം !! അൽഭുതം തന്നെ !”

അടുത്ത ദിവസം അബ്ബാസ് (رضي الله عنه) അബൂ സുഫ്യാനേയും കൊണ്ട് പ്രവാചകൻറെയടുക്കൽ ചെന്നു. പ്രവാചകൻ (ﷺ) അദ്ദേഹത്തോട് അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് നിനക്ക് ബോധ്യമായോ ? എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “ഇത് വരേക്കും ഒരു ദൈവവും എന്നെ സഹായിച്ചിട്ടില്ല” പിന്നീട് പ്രവാചകൻ ചോദിച്ചു: “”ഞാൻ അല്ലാഹുവിൻറ റസൂലാണ് എന്നതിൽ നിനക്ക് ഇനിയും സംശയമുണ്ടോ ?” അതും അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടതായിറിയിച്ചു. പിന്നീട് ഒട്ടും താമസമുണ്ടായില്ല; ഇസ്ലാമിനും മുസ്‌ലിംകൾക്കുമെതിരിൽ ഒരു പാട് യുദ്ധങ്ങങ്ങൾക്ക് നായകത്വം വഹിച്ച അദ്ദേഹം ശഹാദത്ത് ഉച്ചരിച്ച് ഇസ് ലാമിന്റെ കാവൽ ഭടനായി മാറി.

നബിയും അനുയായികളും സംഘം സംഘമായി മക്കയിൽ പ്രവേശിച്ചു. ഖുറൈശികൾ ഭയവിഹ്വലരായി നോക്കി നിൽക്കുക മാത്രം ചെയ്തു. തടിച്ചുതിങ്ങി നിൽക്കുന്ന ജനങ്ങളെ നോക്കി അവർ കാണത്തക്കനിലയിൽ അബൂസുഫ്യൻ (رضي الله عنه) വിനെ മുന്നിൽ നിർത്തിക്കൊണ്ട് പ്രവാചകൻ വിളിച്ചു പറഞ്ഞു : “വല്ലവരും സ്വന്തം വീടുകളിൽ കടന്ന് വാതിൽ അടച്ചു നിന്നാൽ അവന് അഭയമുണ്ട്, പള്ളിയിൽ പ്രവേശിക്കുന്നവർക്കും അഭയമുണ്ട്, അപ്രകാരം അബൂസുഫ്യാൻ വീട്ടിൽ കയറി നിൽക്കുന്നവർക്കും അഭയമുണ്ട്.”

പിന്നീട് പ്രവാചകനും അനുയായികളും കഅബയെ ലക്ഷ്യം വെച്ച് നീങ്ങി കഅബയെ ഏഴ് പ്രവശ്യം ത്വവാഫ് ചെയ്തു. കഅബക്ക് ചുറ്റുമായി സ്ഥാപിക്കപ്പെട്ടിരുന്ന മുന്നൂറിൽ പരം വിഗ്രഹങ്ങളെ എടുത്തുമാററി. അന്നേരം പ്രവാചകൻ(ﷺ) “ജാഅൽ ഹഖ് വ സഹഖൽ ബാത്വി ലു ഇന്നൽ ബാത്വില കാന സഹൂഖാ (സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. നിശ്ചയം അസത്യം മാഞ്ഞുപോകുന്നതാകുന്നു” എന്ന ഖുർആനിക വചനം (ഇസ്റാഅ് 81) ഉരുവിട്ടുകൊണ്ടേയിരുന്നു. ശേഷം കഅബ തുറക്കാനാവശ്യപ്പെടുകയും അതിലുണ്ടായിരുന്ന ഇബ്റാഹീം നബിയുടേയും ഇസ്മാഈൽ നബിയുടേയും അടക്കം എല്ലാ ബിംബങ്ങളും പുറത്തേക്ക് എടുത്തിട്ട് തന്റെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് തല്ലിത്തകർത്തു. കഅബക്ക് അകത്ത് കയറി പ്രവാചകൻ രണ്ട് റക്അത്ത്നമസ്കരിച്ചു. മക്കക്കാർ കഅബക്ക് ചുറ്റും തടിച്ചുകൂടിയിട്ടുണ്ട്. ഇനി എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന് വ്യാകുലചിത്തരായി നോക്കിനിൽക്കുകയാണ്.

തങ്ങളുടെ എല്ലാ അടവുകളും പരാജയപ്പെട്ടതായി അവർക്ക് ബോദ്ധ്യമായി. നബി(ﷺ)യുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയവർ, കഴുത്തിൽ മുണ്ടിട്ട് മുറുക്കി കൊല്ലാൻ ശ്രമിച്ചവർ, നാട്ടിൽ നിന്നും ആട്ടിയോടിച്ചവർ, കൂക്കി വിളിച്ചവർ എല്ലാവരും പ്രവാചകന്റെ മുഖത്തേക്ക് തുറിച്ചു നോക്കി, വിറപൂണ്ട് മനസ്സുമായി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പേടിച്ചു നിൽക്കുകയാണ്. ഇന്ന് എന്തായാലും ഒരു അറുകൊലയുടെ ദിവസം തന്നെയായിരിക്കും എന്ന് കണക്ക് കൂട്ടി നിൽക്കുന്നവരോടായി പ്രവാചകൻ (ﷺ) അടുത്ത് ചെന്ന് ചോദിച്ചു: “ഞാൻ നിങ്ങളെ എന്ത് ചെയ്യുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത് ? അവർ പറഞ്ഞു: “നല്ലത് മാത്രമായിരിക്കും താങ്കൾ പവർത്തിക്കുക. താങ്കൾ ഒരു മാന്യനാണ് മാന്യൻ പുതനുമാണ്”. അന്നേരം പ്രവാചകൻ (ﷺ) പ്രഖ്യാപിക്കുകയാണ്: “

എൻറ മുൻ പ്രവാചകരിൽ ഒരാളായ യൂസുഫ് (عليه السلام) തന്റെ സഹോദരങ്ങളോട് പറഞ്ഞ വാക്കുകളാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത് : (ഇല്ല, നിങ്ങളോട് യാതൊരു പ്രതികാര നടപടികൾക്കും മുതിരുന്നില്ല; പൊയ്ക്കൊള്ളുക നിങ്ങളെയെല്ലാം വെറുതെ വിട്ടിരിക്കുന്നു’. എന്തൊരു വിശാലമായ പൊതുമാപ്പ് !! കാരുണ്യത്തിന്റെ ദിനം. ചരിത്രത്തിൽ തുല്യത കാണാത്ത ഒരു മാതൃക !!

പിന്നീട് ബിലാൽ (رضي الله عنه)വിനോട് ബാങ്ക് വിളിക്കാൻ ആവശ്യപ്പെടുകയും അങ്ങിനെ അല്ലാഹു അക്ബർ . . അശ്ഹദുഅൻ. . . ലാ ഇലാ ഹ ഇല്ലല്ലാഹു അശ്ഹദുഅന്ന മുഹമ്മദൻ റസൂലുല്ലാഹ്. എന്ന ശബ്ദം അന്നു മുതൽ ഇന്നുവരേയും, ശേഷം അല്ലാഹു ഉദ്ദേശിക്കുന്നതയും അവിടെയും ലോകത്തിൻറ മറെറല്ലാ ദിക്കുകളിലും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ലോകത്തിൻ സമയഗണ നയിലെ വ്യത്യാസമനുസരിച്ച് എല്ലാ നേരവും ലോകത്ത് ബാങ്കിൻ പദങ്ങൾ മുഴങ്ങിക്കൊ ണ്ടേയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഹിജ്റ: എട്ടാം വർഷം റമദാൻ 17 ന് ആയിരുന്നു പ്രസ്തുത സംഭവം. 20ന് ആയിരുന്നു എന്നും അഭിപ്രായമുണ്ട്. അങ്ങിനെ യാതൊരു രക്തച്ചൊരിച്ചിലുമില്ലാതെ കഅബയും അത് നിലകൊള്ളുന്ന പ്രദേശങ്ങളും തീർത്തും വിഗ്രഹങ്ങളിൽ നിന്നും ശിർക്കിൽ നിന്നും മുക്തമായി. “ഇന്നാ ഫത ഹ്നാ ലക ഫത്ഹൻ മുബീനാ” (തീർച്ചയായും താങ്കൾ ക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നൽകിയി രിക്കുന്നു) (സൂറ: ഫത്ഹ്) എന്ന അല്ലാഹുവിൻറ പ്രഖ്യാപനം പുലരുക തന്നെ ചെയ്തു. പിന്നീട് നബി(ﷺ) കഅബയുടെ താക്കോൽ നേരത്തെ അതിന്റെ കൈവശക്കാരനായിരുന്ന ഉഥ്മാനു ബ്നു ത്വരഹ (رضي الله عنه) വിനെ വിളിച്ച് തിരിച്ച് ഏൽപ്പിച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: “ഇന്ന് നന്മയുടെയും കരാർ പൂർത്തീകരണത്തിന്റേയും ദിവസമാണ്.” ശേഷം പ്രവാചകൻ(ﷺ) ഖുറൈശികളെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തുകയുണ്ടായി. അതിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ പൂർവ്വീകമായി നിലനിന്നു വരുന്ന ജാഹിലിയ്യത്തിന്റെ എല്ലാ വിധ ജാടകളും താൻ പോരിമയും അല്ലാഹു ഇതാ നീക്കി ക്കളഞ്ഞിരിക്കുന്നു. ശേഷം “മനുഷ്യരേ, നിങ്ങളെ ഒരേ ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന ഖുർആനിക വചനം പ്രവാചകൻ പാരായണം ചെയ്തു. അടുത്ത ദിവസവും പ്രവാചകൻ സമൂഹത്തെ അഭിമുഖീകരിച്ച് പ്രസംഗിച്ചു. “അല്ലാഹു ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് നാൾ തൊട്ട് പവിത്രമായി ആദരവ് കൽപ്പിച്ചിട്ടുള്ള പ്രദേശമാണ് മക്ക. അത് അന്ത്യനാൾ വരെ പവിത്രതയോടെ നിങ്ങൾ കാത്ത് സൂക്ഷി ക്കേണ്ടതുണ്ട് ‘എന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞു. തുടർന്ന് പത്തൊമ്പത് ദിവസം പ്രവാചകനും അനുയായികളും മക്കയിൽ താമസിച്ചു ശേഷം മദീനയിലേക്ക് തന്നെ തിരിച്ചു പോകുകയും ചെയ്തു. അതിന്നിടയിൽ ധാരാളം സ്ത്രീ പുരുഷന്മാർ ഇസ്ലാമിൽ പ്രവേശിച്ച് പ്രവാചകൻറയടുക്കൽ വന്ന് ബൈഅത്ത് ചെയ്യുകയുണ്ടായി. അതോടെ മക്കയുടെ ആധിപത്യം പരിപൂർണ്ണമായും മുസ് ലിംകളുടെ കൈകളിലായിത്തീർന്നു.

 
അബ്ദുൽ ലത്തീഫ് സുല്ലമി

12 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 12]

ഖൈബർ യുദ്ധം

ഹിജ്റ: ഏഴാം കൊല്ലത്തിലായിരുന്നു ഖൈബർ യുദ്ധം. ഹുദൈബിയ സന്ധിയോടുകൂടി മുശ്രികുകളുടെ ഭാഗം തീർത്തും സുരക്ഷിതമായി എന്ന് ഉറപ്പായതോടുകൂടി പിന്നീട് നബി(ﷺ) ശ്രദ്ധിച്ചത് മുസ്‌ലിംകൾക്ക് എക്കാലത്തും അപകടം വരുത്തിവെക്കാൻ ശ്രമിച്ചിരുന്ന ജൂതന്മാരുടെ നേരെയായിരുന്നു. ഖൻദഖിൽ മുസ്ലികൾക്കെതിരിൽ മുശ്രിഖുകളെ സഹായിച്ചിരുന്ന ബനു നളീറുകാരും അവരുടെ പ്രരണയാൽ മുസ്‌ലിംകളുമായുണ്ടായിരുന്ന കരാർ ലംഘിച്ച ബനൂ ഖുറൈളക്കാരുമെല്ലാം ഒത്തു കൂടി യിരുന്ന സ്ഥലമായിരുന്നു ഖൈബർ. അതാകട്ടെ പിന്നീട് മുസ്‌ലിംകൾക്കെതിരിൽ കുതന്ത്രങ്ങൾ ആസൂത്രണം ചെയ്യാനുള്ള കേന്ദ്രമായി മാറിയിട്ടുണ്ടായിരുന്നു. അതിനാൽ ഏത് സമയത്തും അവരിൽ നിന്നുമുള്ള ഭീഷണി നേരിടുന്ന അവസ്ഥയായിരുന്നു മുസ്‌ലിംകൾക്ക് ഉണ്ടായിരുന്നത്. അതിനാൽ ഹുദൈബിയ്യയിൽ നിന്നും മടങ്ങിയ ഉടൻ 1600 പേർ ഉൾക്കൊള്ളുന്ന ഒരു സംഘത്തെയും കൊണ്ട് ഖൈബറിലേക്ക് പുറപ്പെട്ടു.

മുസ്‌ലിം സൈന്യം ഖൈബറിലെ കോട്ടകളെ വലയം ചെയ്തുകൊണ്ട് നിലയുറപ്പിച്ചു. ഇരു സൈന്യങ്ങളും തമ്മിൽ ശക്തമായി പൊരുതി ജൂതന്മാർ പലരും മരിച്ചു വീണു. അങ്ങിനെ ഒരു രാത്രി പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “നാളെ ഞാൻ യുദ്ധപതാക അല്ലാഹു ഇഷ്ടപ്പെട്ട അല്ലാഹു ഇഷ്ടപ്പെടുന്ന ഒരാളുടെ കയ്യിൽ കൊടുക്കും അയാളുടെ കയ്യാൽ അല്ലാഹു നമുക്ക് വിജയം നൽകുക തന്നെ ചെയ്യും” അന്ന് രാത്രി പ്രവാചകൻ നാളെ എന്നെ വിളിച്ചിരുന്നെങ്കിൽ എന്ന പ്രതീക്ഷയോടെ എല്ലാവരും കിടന്നുറങ്ങി.

അടുത്ത പ്രഭാതത്തിൽ പ്രവാചകൻ(ﷺ) അലി(رضي الله عنه)വിനെ വിളിച്ച് പതാകയും വാളും ഏൽപ്പിച്ചു. അലി(رضي الله عنه)വിൻറ നേതൃത്വത്തിൽ നടന്ന പൊരിഞ്ഞ പോരാട്ടത്തിൽ കോട്ടകൾ ഓരോന്ന് ഓരോന്നായി പിടിച്ചടക്കി. അവസാനം ഖൈബറിൽ നിന്നും ജൂതന്മാരെ നാടുകടത്തുമെന്നായപ്പോൾ അവർ പ്രവാചകനുമായി സന്ധിയാവശ്യപ്പെട്ടു. അതനുസരിച്ച് ഖൈബറിലെ കൃഷിഭൂമിയിൽ കൃഷിചെയ്ത് കിട്ടുന്ന ഉൽപന്നങ്ങളുടെ പകുതി മുസ്‌ലിംകൾക്ക് നൽകുമെന്ന വ്യവസ്ഥയിൽ അവരെ അവിടെ തന്നെ കഴിഞ്ഞുകൂടാൻ അനുവദിച്ചു. തൊണ്ണൂറ്റിമൂന്ന് ആളുകൾ അവരിൽ നിന്നും കൊല്ലപ്പെട്ടപ്പോൾ മുസ്‌ലിം കളിൽ നിന്നും പതിനഞ്ച് പേർ ശഹീദായി. ധാരാളം സമ്പത്ത് ഗനീമത്തായി ലഭിച്ച ഒരു യുദ്ധമായിരുന്നു ബൈബർയുദ്ധം. ഗനീമത്ത് സ്വത്തുക്കളുടെ കൂട്ടത്തിൽ കാണപ്പെട്ട തൗറാത്തിന്റെ ഏടുകൾ നബി(ﷺ) ജൂതന്മാർക്ക് തന്നെ തിരിച്ചേൽപ്പിച്ചത് ആധുനിക സമൂഹം അനുകരിക്കേണ്ട ഒരുമഹനീയ മാതൃകയാണ്.

അന്യ മതസ്ഥരോടുള്ള വൈരാഗ്യം നിമിത്തം മററു മതസ്ഥരുടെ മതഗ്രന്ഥങ്ങൾ കത്തിക്കുകയും ആരാധനാലയങ്ങൾ അക്രമിക്കുകയും മലിനമാക്കുകയും ചെയ്യുന്ന പുരോഗമനവാദികളായ ആധുനികരേക്കാർ എത്ര മാന്യമായ പെരുമാററമാണ് ഇസ്ലാമിന്റെ പ്രവാചകൻ(ﷺ) കാഴ്ചവെച്ചത് !! (മുഹമ്മദ്അബൂ സഹ്ബയുടെ സീറത്തുന്നബവിയ്യ :419)

വിഷം പുരട്ടിയ മാംസം: 

ഖൈബറിൽ നിന്നും വിജയികളായി മടങ്ങവെ ജൂതന്മാരുടെ ആവശ്യമനുസരിച്ച് മാന്യമായി പെരുമാറിയിട്ടും അവരുടെ ഭാഗത്ത് നിന്നുണ്ടായ നീചമായ ഒരു സംഭവമായിരുന്നു വിഷം പുരട്ടിയ മാംസം പ്രവാചകനും അനുയായികൾക്കും സൽക്കരിച്ചത് ! സലാമ് ബ്നു മിശ്കമിൻറെ ഭാര്യ സൈനബ് നബി(ﷺ) യേയും അനുയായികളേയും ഭക്ഷണത്തിനായി ക്ഷണിച്ചു. പൊരിച്ച് ആട്ടിൻ മാംസമായിരുന്നു വിഭവം. നബി(ﷺ) മുന്നിൽ കൊണ്ടുവെച്ച ഭക്ഷണത്തിൽ നിന്നും ഒരുകഷ്ണം എടുത്ത് വായിലിട്ട് ഉടനെ തുപ്പിക്കളഞ്ഞു. അതിൽ വിഷം പുരട്ടിയിരിക്കുന്നു. അതിനാൽ തിന്ന്പോകരുത് എന്ന് അല്ലാഹു അറിയിച്ചുകൊടുത്തു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന സ്വഹാബികളിൽ നിന്ന് ബിശ്ർ ബ്നുൽ ബർറാഅ് (رضي الله عنه) ഒരു കഷ്ണം എടുത്ത് തിന്നുകഴിഞ്ഞിരുന്നു; ഉടനെ അദ്ദേഹം അവിടെ മരിച്ചുവീണു.  നബി(ﷺ), എന്തിനാണ് ഈ കൊടും ചതി ചെയ്തത് എന്ന ചോദ്യത്തിന് താങ്കൾ സത്യപ്രവാചകനാണ് എങ്കിൽ അല്ലാഹു താങ്കളെ രക്ഷിക്കും; അതല്ല കള്ളപ്രവാചകനാണ് എങ്കിൽ നിങ്ങളുടെ ശല്യം നീങ്ങികിട്ടുകയും ചെയ്യുമല്ലൊ. എന്നും പറഞ്ഞു. പ്രവാചകൻ ബിശ്(رضي الله عنه) നെ കൊന്നതിന് പ്രതിക്രിയ എന്ന നിലക്ക് പ്രസ്തുത സ്ത്രീയേയും കൊന്നുകളഞ്ഞു. 

ഉംറ നിർവ്വഹണം

ഹുദൈബിയയിലെ വ്യവസ്ഥ അനുസരിച്ച് നബി(ﷺ) യും അനുയായികളും നഷ്ടപ്പെട്ട ഉംറ നിർവ്വഹിക്കാനായി ഒരുങ്ങി. ഹിജ്റ: എട്ട് ദുൽഖഅദ് മാസത്തി ലായിരുന്നു സംഭവം. നബി(ﷺ), കഴിഞ്ഞ വർഷം ഉംറ നിർവ്വഹിക്കാൻ കഴിയാതെ തിരിച്ചു പോരേണ്ടി മുഴുവൻ ആളുകളോടും പുറപ്പെട്ടുകൊള്ളാൻ പറഞ്ഞു. കൂടാതെ പുതുതായി കുറേ ആളുകൾ വേറേയും പുറപ്പെട്ടു. സ്ത്രീകളും കുട്ടികളും കൂടാതെ രണ്ടായിരം പേരുണ്ടായിരുന്നു അവർ. അറുപത് ബലിമൃഗത്തേയും അവർ കൂടെ കരുതിയിരുന്നു. ദുൽഹുലൈഫയിൽ നിന്നും അവർ ഇഹ്റാമിൽ പ്രവേശിച്ചു. മുസ്‌ലിംൾ ഉംറ നിർവ്വഹിക്കാൻ വരുന്നത് കണ്ട് നിൽക്കാനാകാതെ മുശ്രികുകൾ മക്കയുടെ സമീപ പ്രദേശത്തേക്ക് ഒഴിഞ്ഞു പോയി. മുസ്‌ലിംകൾ ആരോഗ്യം ക്ഷയിച്ചവരും ക്ഷീണിതരുമാണെന്ന ഖുറൈശികളുടെ പ്രചരണം ശരിയല്ല എന്ന് കാണിച്ചു കൊടുക്കും വിധം വസ്ത്രം വലത്ത തോൾ ഒഴിവാക്കിക്കൊണ്ട് ആദ്യ മൂന്ന് ചുററൽ സ്പീഡിൽ നടന്ന് കൊണ്ടായിരുന്നു മുസ്‌ലിംകൾ തവാഫ് ചെയ്തത്. ശേഷം സ്വഫാ മർവക്ക് ഇടയിൽ സ്അ് നിർവ്വഹിച്ച് മർവക്ക് സമീപം വെച്ച് ബലിമൃഗത്തെ അറുക്കുകയും മുടിയെടുക്കുകയും ചെയ്തുകൊണ്ട് അവർ ഉംറയുടെ കർമ്മങ്ങളിൽ നിന്നും വിരമിച്ചു.

പിന്നീട് മൂന്ന് ദിവസം അവർ മക്കയിൽ തന്നെ സന്തോഷപൂർവ്വം കഴിച്ചുകൂട്ടി. നാലാം ദിവസം മക്കവിട്ട് പോകാനായി മക്കക്കാർ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് മക്കയോട് അടുത്ത സ്ഥലമായ സരിഫ് എന്ന സ്ഥലത്ത് അവർ ചെന്ന് ഇറങ്ങി. ഈ യാത്രയിലായിരുന്നു നബി(ﷺ) മൈമൂന(رضي الله عنها) യെ വിവാഹം കഴിച്ചത്. ഉംറത്തുൽ ഖള്വാഅ്, ഉംറത്തുൽ ഖിസ്വാസ്, ഉംറത്തു സ്സുൽഹ് എന്നി ങ്ങനെ വിവിധ പേരുകളിൽ ഈ ഉംറ അറിയപ്പെടുന്നുണ്ട്.

മുഅ്ത് യുദ്ധം

ഏററവും കൂടുതൽ രക്തച്ചൊരിൽ നടന്നതും ഭീകരത നിറഞ്ഞതുമായ യുദ്ധമായിരുന്നു മുഅ്ത്ത് യുദ്ധം. ഹിജ്റ: എട്ടാം വർഷം ജമാദുൽ അവ്വലിലായിരുന്നു പ്രസ്തത യുദ്ധം. ഹുദൈബിയ്യ സന്ധിക്ക് ശേഷം നബി(ﷺ) വിവിധ രാഷ്ട്രത്തലവന്മാർക്ക് കത്തുകൾ അയച്ച കൂട്ടത്തിൽ ബസ്വറയിലെ രാജാവിനുള്ള കത്തുമായി ഹാരിഥ ബ്നു ഉമൈറുൽ അസദിയെ പറഞ്ഞയച്ചു. വഴിക്ക് വെച്ചു ബസ്വറയിലെ അമീർ ശാം പ്രദേശത്തേക്ക് നിയമിച്ചിരുന്ന ഗവർണ്ണറായിരുന്ന ശുറഹ്ബീലു ബ്നു അംറ് പ്രസ്തുത കത്ത് വാങ്ങി വലിച്ചുകീറുകയും കത്ത് കൊണ്ട് പോയിരുന്ന ഹാരിഥിനെ വധിക്കുകയും ചെയ്തു. ഇതാണ് യുദ്ധത്തിന് വഴി വെച്ച പ്രധാന കാരണം. ഒരു ദൂതൻ അകാരണമായി വധിക്കപ്പെടുക എന്നത് തുല്യതയില്ലാത്തതും ക്ഷമിക്കാൻ കഴിയാത്തതുമായ ഗുരുതരമായ കുററമാണ്. അത്കൊണ്ട്തന്നെ പ്രവാചകൻ (ﷺ) മുവ്വായിരം പേരുൾക്കൊള്ളുന്ന ഒരു സൈന്യത്തെ ഹാരിഥ് ബ്നു അംറുൽ അസദിയെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചോദിക്കുന്നതിനായി ശാമിലേക്ക് പുറപ്പെട്ടു. സാധാരണയിൽ നിന്നും വ്യത്യസ്തമായി സൈനിക നേതൃത്വം സൈദ് ബ്നു ഹാരിഥക്ക് നൽകിക്കൊണ്ട് മറ്റുള്ളവരോടായി ഇപ്രകാരം പറഞ്ഞു; അദ്ദേഹം രക്തസാക്ഷിയായാൽ പിന്നെ ജഅ്ഫർ ബ്നു അബീത്വാലിബ്, അദ്ദേഹവും രക്തസാക്ഷിയായാൽ പിന്നെ അബ്ദുല്ലാഹിബ്നു റവാഹ: ഇങ്ങിനെ ചുമതലപ്പെടുത്തുന്നത് മുമ്പൊന്നുമില്ലാത്ത ഒരു പ്രത്യേകതകൂടിയായിരുന്നു. കൂടാതെ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിങ്ങൾ ധീരമായി പൊരുതുക. കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ, പുരോഹിതന്മാർ, മാങ്ങളിലും മറ്റും ആരാധനകളിൽ കഴിയുന്ന സന്യാസിമാർ എന്നിവരെ യാതൊരു കാരണവശാലും കൊലപ്പെടുത്തരുത്. ഈത്തപ്പനകൾ മുറിക്കുക, മററു മരങ്ങൾ വെട്ടി നശിപ്പിക്കുക, കെട്ടിടങ്ങൾ തകർക്കുക തുടങ്ങിയ നശീകരണ പ്രവർത്തനങ്ങളിൽ ഒരുകാരണവശാലും ഏർപ്പെടരുത്. തുടങ്ങിയ എക്കാലത്തുമുള്ള സൈനികർ പാലിക്കേണ്ടതായ വിലപ്പെട്ട പല നിർദ്ദേശങ്ങളും പ്രവാചകൻ അവർക്ക് നൽകുകയുണ്ടായി. അങ്ങിനെ പ്രവാചകനും മദീനയിൽ ശേഷിപ്പുള്ളവരും കൂടി സൈന്യത്തെ യാതയാക്കി.

സൈന്യം ശാമിനോടടുത്ത് എത്തിയപ്പോൾ ശാമിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും സംഘടിച്ച ഒരു ലക്ഷം പേർ ഉൾപ്പെട്ട സൈന്യത്തിനു പുറമെ റോമിൽ നിന്ന് ലക്ഷം പേരടങ്ങുന്ന മറെറാരു സൈന്യത്തെ ഹിർക്കൽ രാജാവും അയച്ചിട്ടുണ്ടെന്ന വിവരം അവർക്ക് ലഭിച്ചു. ഇത് കേട്ട ചിലർ മുവ്വായിരം പേരടങ്ങുന്ന നാം എങ്ങിനെ രണ്ട് ലക്ഷത്തെ നേരിടും അത്കൊണ്ട് പ്രവാചകനെ വിവരമറിയിച്ച ശേഷമാകാം ബാക്കി കാര്യങ്ങൾ എന്ന് അഭിപ്രായപ്പെട്ടു. ഉടനെ അബ്ദുല്ലാഹിബ്നു റവാഹ(رضي الله عنه) ശഹീദാകാൻ താൽപ്പര്യമില്ലാത്തവരാണോ നിങ്ങൾ നാം ഇതിൻറ മുമ്പുണ്ടായിരുന്ന യുദ്ധങ്ങളിൽ ആളുകളുടെ ആധിക്യമോ ശക്തിയോ കണ്ടുകൊണ്ടല്ല പുറപ്പെട്ടിട്ടുള്ളത്. അല്ലാഹു നമ്മ ആദരിച്ച് ബഹുമാനിച്ച മതത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമാണിത്. രണ്ടാലൊരു നന്മ അവൻ നമുക്ക് നൽകുമെന്നത് ഉറപ്പാണ്; ഒന്നുകിൽ ശഹാദത്ത് (രക്തസാക്ഷിത്വം) അതല്ലെങ്കിൽ വിജയം !! അബ്ദുല്ലാഹിബ്നു റവാഹയുടെ സംസാരം കേട്ട് എല്ലാവരും അതിനോട് അനുകൂലിച്ചു. അവർ എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ച് മുന്നോട്ട് ഗമിച്ചു.

മുഅ്തത്തിൽ ഇരു വിഭാഗവും താവളമുറപ്പിച്ചു. സെന്യങ്ങൾ പരസ്പരം കണ്ടുമുട്ടി. ചരിത്രത്തിൽ തുല്യതയില്ലാത്ത യുദ്ധം, രണ്ട് ലക്ഷത്തോട് മുവ്വായിരം പേരുടെ പോരാട്ടം ആരംഭിച്ചു. ആദ്യം മുസ്‌ലിം പക്ഷത്ത് നിന്നും സൈദ്ബ്നു ഹാരിഥ് പതാകയേന്തി. ശത്രുക്കളുമായി ധീരമായി പൊരുതി. അധികം താമസിയാതെ അദ്ദേഹം രക്ത സാക്ഷിയായി. പിന്നെ തൽസ്ഥാനം ജഅ്ഫറു ബ് അബീത്വാലിബ്(رضي الله عنه) ഏറെറടുത്തു. അദ്ദേഹം, ആദ്യം തൻറ വലത് കൈ അററുവീണ ഉടനെ ഇടതു കൈയിൽ പതാക വഹിച്ചു. അതും മുറിഞ്ഞു വീണപ്പോൾ ശേഷിച്ചിരുന്ന തോൾ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് പതാക വഹിക്കാൻ ശ്രമിച്ചെങ്കിലും അധികം താമസിയാതെ അദ്ദേഹവും രക്ത സാക്ഷിയായി. മരുച്ചുവീണപ്പോൾ അദ്ദേഹത്തിൻറെ ശരീരത്തിൽ തൊണ്ണൂറിലധികം മുറിവുകളുണ്ടായിരുന്നു എന്നും അവയെല്ലാം മുൻഭാഗത്ത് മാത്രമായിരുന്നു എന്നും ദൃക്സാക്ഷിയായിരുന്ന ഇബ്നു ഉമർ(رضي الله عنه) വിൽ നിന്ന് ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജറുൽ അസ്ഖലാനി(رضي الله عنه) റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ അദ്ദേഹം സ്വർഗ്ഗത്തിൽ രണ്ട് കൈകൾക്ക് പകരമെന്നോണം രണ്ട് ചിറകു കളോടെയായിരിക്കും എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്കൊണ്ട് ചരിതത്തിൽ ജഅ്ഫറു ത്വയ്യാർ (പറക്കുന്ന ജഅ്ഫർ) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു അന്ന് അദ്ദേഹത്തിൻറെ പ്രായം.

പിന്നീട് അബ്ദുല്ലാഹിബ്നു റവാഹ(رضي الله عنه)വിൻറ ഊഴമായിരുന്നു. അദ്ദേഹവും ഏറെ താമസിയാതെ ശഹീദായി. ശേഷം ഖാലിദു ബ്നുൽ വലീദ്(رضي الله عنه) നേതൃത്വം ഏറെറടുത്തു. അദ്ദേഹം, നേരത്ത സൈന്യത്തിൻറ പിൻനിരയിലുണ്ടായിരുന്നവരെ മുന്നിലേക്കും ഇടത് ഭാഗത്തുണ്ടായിരുന്ന വരെ വലതു ഭാഗത്തേക്കും; വലത് ഭാഗത്തുണ്ടായിരുന്ന വരെ ഇടത് ഭാഗത്തേക്കും മാററി ക്രമീകരിച്ചുകൊണ്ട് മുന്നേറി. ഇത് കണ്ട് ശത്രുക്കൾ മുസ്‌ലിംകൾക്ക് പുതിയ സൈന്യം എത്തിയിട്ടുണ്ടെന്ന് കരുതി ഭയപ്പെട്ട് പിൻമാറി. യുദ്ധം അവസാനിക്കുകയും ചെയ്തു. മുവ്വായിരം പേർ രണ്ട് ലക്ഷം പേരുമായി ഏറ്റു മുട്ടിയിട്ടുകൂടി പന്ത്രണ്ട് പേർ മാത്രമാണ് മുസ്‌ലിം പക്ഷത്ത് നിന്നും ശഹീദായത്. ശ്രതുപക്ഷത്ത് നിരവധിയാളുകൾ കൊല്ലപ്പെട്ടു.

 
അബ്ദുൽ ലത്തീഫ് സുല്ലമി

11 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 11]

ഹുദൈബിയ്യ സന്ധി 

ഹിജ്റ: ആറാം കൊല്ലം നടന്ന ഏററവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു ഹുദൈബിയ്യ സന്ധി. മക്കയോട് വിടപറഞ്ഞിട്ട് വർഷങ്ങൾ ആറ് പിന്നിട്ടുകഴിഞ്ഞു. മുസ്‌ലിംകൾ പലരും പൂർവ്വികരായി ആദരിച്ചു വന്നിരുന്ന, തങ്ങൾ നമസ്കാരത്തിൽ തിരിഞ്ഞുനിന്ന് പ്രാർത്ഥിക്കുന്ന കഅബയൊന്ന് സന്ദർശിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന തങ്ങളുടെ ആഗ്രഹം പ്രവാചകൻ മുന്നിൽ പ്രകടിപ്പിച്ചു. ആ അവസരത്തിൽ നബി(ﷺ)യും അനുയായികളും നിർഭയരായി തലമുടി കളഞ്ഞവരും മുടി വെട്ടിയവരുമായ നിലയിൽ കഅബയിൽ പ്രവേശിക്കുന്നതായി ഒരു സ്വപ്നം കാണുകയും ചെയ്തു. ഖുർആൻ ഫത്ഹ് 27ാം വചനത്തിൽ വിവരിക്കുന്നുണ്ട്. പ്രവാചകൻ(ﷺ) താൻ കണ്ട സ്വപ്നത്തെ സംബന്ധിച്ച് സ്വഹാബികളെ അറിയിച്ചു. അതനുസരിച്ച് അവരോട് ഉംറ നിർവ്വഹിക്കാൻ പുറപ്പെടാൻ ആഹ്വാനം ചെയ്തു. പ്രവാചകൻ(ﷺ) യുടെ കൽപ്പന കേട്ട്, 1500 പേരടങ്ങുന്നഒരു സംഘം ഉംറക്ക് തയ്യാറെടുത്തു. നബി(ﷺ) അവരേയും കൊണ്ട് മക്കയിലേക്ക് പറപ്പെട്ടു. അവർ യുദ്ധം ചെയ്യാനുള്ള ഉദ്ദേശ്യത്തിലല്ല വരുന്നതെന്ന് അറിയാൻ ഇഹ്റാമിന്റെ വസ്ത്രം ധരിച്ച് തൽബിയത്ത് (ഉംറക്കോ ഹജ്ജിനോ പ്രവേശിച്ചു കഴിഞ്ഞാൽ ചൊല്ലിക്കൊണ്ടിരിക്കുന്ന കീർത്തനം) ചൊല്ലി, ബലിമൃഗത്തേയും കൊണ്ടായിരുന്നു പുറപ്പെട്ടിരുന്നത്. പക്ഷേ മക്കയുടെ ഏകദേശം അടുത്ത്, ഹുദൈബിയ്യയിൽ എത്തിയപ്പോൾ നബി(ﷺ)യുടെ വാഹനം അവിടെ മുട്ടുകുത്തിയത് അനുസരിച്ച് അവർ ഹുദൈബിയ്യയിൽ ഇറങ്ങി. ഈ പുറപ്പാടിനെ സംബന്ധിച്ച് വിവരം ലഭിച്ച ഖുറൈശികൾ വിവരം അറിയാൻ ബുദൈലുബ് വറഖാഅ്, മിക്സസ്, ഹുലൈസു ബ്നു അർഖമ: തുടങ്ങിയ പലരേയും മുസ്‌ലിംകളുടെ അടുത്തേക്ക് അയച്ചു. എല്ലാവരും മുസ്‌ലിംകൾ യുദ്ധത്തിനായല്ല വരുന്നത് എന്ന് ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു ഉപാധിയും കൂടാതെ വിശ്വാസികൾ മക്കയിൽ പ്രവേശിച്ചു എന്നതിലുള്ള അപമാനം കാരണത്താൽ ചില വ്യവസ്ഥകൾക്ക് അനുസരിച്ച് മാത്രമേ അനുവദിച്ചുകൂട്ടു എന്നതിൽ ഉറച്ചുനിന്നു.

ഈ അവസരത്തിൽ മക്കക്കാരുടെ ഉദ്ദേശ്യം അറിയാൻ നബി(ﷺ) ഉഥ്മാൻ (رضي الله عنه) വിനെ അവരിലേക്ക് അയച്ചു. ഉഥ്മാൻ (رضي الله عنه)വിനോട് അവർ ത്വവാഫ് ചെയ്തുകൊള്ളാൻ പറഞ്ഞു. അന്നേരം പ്രവാചകനെ അനുവദിക്കാത്ത നിലക്ക് ഞാൻ ത്വവാഫ് ചെയ്യില്ലെന്ന് പറഞ്ഞു പിൻമാറി. ഖുറൈശികളാകട്ടെ ഉഥ്മാനെ മക്കയിൽ പിടിച്ചുവെച്ചു. എന്നാൽ ഈ അവസരത്തിൽ ഉഥ്മാൻ(رضي الله عنه) കൊല്ലപ്പെട്ടിരിക്കുന്നു; എന്ന് പ്രചരിച്ചു. ഇത് പ്രവാചകനേയും വിശ്വാസികളേയും വല്ലാതെ പ്രയാസപ്പെടുത്തുകയും ഇതിന്പ്രതികാരം ചെയ്യാനായി വിശ്വാസികൾ പ്രവാചകനോട് ആവശ്യപ്പെട്ടു. പ്രവാചകൻ (ﷺ) അത് അംഗീകരിച്ചു; ഒന്നുകിൽ വിജയം അതല്ലെങ്കിൽ മരണം എന്നതിൽ ഉറച്ചു നിൽക്കുമെന്ന് വിശ്വാസികൾ ഒരു മരച്ചുവട്ടിൽ വെച്ച് ബൈഅത്ത് (ഉടമ്പടി) ചെയ്തു. ഇക്കാര്യം ഖുർആൻ ഫത്ഹ് 18 ൽ വിവരിക്കുന്നുണ്ട്. ഇതാണ് അത് രിദ്വാൻ എന്ന് അറിയപ്പെടുന്നത്.

ഈ ഉടമ്പടി പൂർത്തിയാകുമ്പോഴേക്ക് ഉഥ്മാൻ(رضي الله عنه) സുരക്ഷിതനായി തിരിച്ചെത്തി. മുസ്‌ലിംകളുടെ ഉടമ്പടിയുടെ കാര്യം അറിഞ്ഞ മുശ്രികുകൾ എത്രയും പെട്ടെന്ന് വിഷയം അവസാനിപ്പിക്കുന്നതിന് വേണ്ടി സംസാരിക്കാൻ ചില വ്യവസ്ഥകളുമായി സുഹൈൽ(رضي الله عنه)വിനെ പറഞ്ഞയച്ചു. അദ്ദേഹം പ്രവാചകനുമായി താഴെ പറയുന്ന വ്യവസ്ഥകളിൽ എത്തിച്ചേർന്നു.

1. ഈ വർഷം പ്രവാചകനും അനുയായികളും മടങ്ങിപ്പോവുകയും അടുത്ത വർഷം വന്ന് ഉംറ നിർവ്വഹിക്കുകയും ചെയ്യുക.

2. അടുത്ത പത്ത് വർഷത്തേക്ക് അന്യോന്യം യുദ്ധം ചെയ്യാതിരിക്കുക.

3. മുശികുകളുടെ ഭാഗത്ത് നിന്ന് ആരെങ്കിലും മുസ്‌ലിംകളുടെ ഭാഗത്തേക്ക് എത്തിയാൽ അവരെ തിരിച്ചയക്കണം. എന്നാൽ മുസ്‌ലിം കളിൽ നിന്ന് ആരെങ്കിലും മുശ്രികുകളുടെ ഭാഗത്തേക്ക് പോയാൽ അവരെ തിരിച്ചയ ക്കുന്നതല്ല. 

4. ഈ കരാറിൽ ഏതെങ്കിലും വിഭാഗം കക്ഷിചേരുകയാണെങ്കിൽ അവർക്കും കരാർ വ്യവസ്ഥകൾ ബാധകമായിരിക്കും. ഈ കരാർ അംഗീകരിക്കാൻ മുസ്‌ലിംകൾ വൈമനസ്യം പ്രകടിപ്പിച്ചെങ്കിലും അവസാനം അംഗീകരിക്കപ്പെടുക തന്നെ ചെയ്തു.

പിന്നീട് കരാർ എഴുതി രേഖപ്പെടുത്താൻ മുസ്‌ലിംകളുടെ പക്ഷത്ത് നിന്ന് അലി(رضي الله عنه)വിനെ പ്രവാചകൻ തിരഞ്ഞടുത്തു. പ്രവാചകൻ(ﷺ) വാചകങ്ങൾ പറഞ്ഞു കൊടുത്തു. തുടക്കത്തിൽ ബിസ്മില്ലാഹി റഹ്മാനി റഹീം (കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിൻറ നാമത്തിൽ) ഇത് കേട്ട ഉടനെ സുഹൈൽ എതിർത്തു. അല്ലാഹു റഹ്മാനാണ് എന്ന് ഞങ്ങൾ അംഗീകരിക്കുന്നില്ല. എന്നാൽ എങ്ങിനെ തുടങ്ങണം ? അദ്ദേഹം പറഞ്ഞു: ബിസ്മികല്ലാഹുമ്മ (അല്ലാഹുവിൻറെ നാമത്തിൽ) അങ്ങിനെ അത് രേഖപ്പെടുത്തി. പിന്നെ, ഹാദാ മാ സ്വാലഹ് അലൈ ഹി മുഹമ്മദൻ റസൂലുല്ലാഹി മഅ സുഹൈലുബ അംറ് (ഇത് അല്ലാഹുവിൻറെ റസൂൽ മുഹമ്മദ് സുഹൈ ലു ബ്നു അംറുമായി എഴുതുന്ന കരാർ) എന്ന് എഴുതാൻ പറഞ്ഞു; ഉടനെ വീണ്ടും സുഹൈൽ ഇടപെട്ടുകൊണ്ട് പറഞ്ഞു: നീ അല്ലാഹുവിൻറെ പ്രവാചകനാണ് എന്ന് ഞങ്ങൾ അംഗീകരിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നങ്ങൾക്കൊന്നും ഇടയുണ്ടാകുകയില്ലല്ലൊ. അതിനാൽ റസൂലുല്ലാ എന്നതിന് പകരം അബ്ദുല്ലയുടെ മകൻ മുഹമ്മദ് എന്ന് എഴുതണം. നബി(ﷺ) അംഗീകരിച്ചുകൊണ്ട് പറഞ്ഞു. ശരി, പക്ഷേ നിങ്ങൾ എതിർത്താലും ഞാൻ അല്ലാഹുവിൻറ പ്രവാചകൻ തന്നെയാണ്. റസൂലുല്ലാ എന്ന് എഴുതിയത് മായ്ക്കാൻ അലി(رضي الله عنه) വിസമ്മതിച്ചപ്പോൾ നബി(ﷺ)തന്നെ അത് വെട്ടുകയും ശേഷം കരാർ മുകളിൽ പറയപ്പെട്ട വ്യവസ്ഥകൾ ഉൾപ്പടെ രണ്ട് കോപ്പി എഴുതി പ്രവാചകനും സുഹൈലും സാക്ഷികളും ഒപ്പ് വെച്ച് ഇരു വിഭാഗത്തേയും ഓരോ കോപ്പി ഏൽപ്പിച്ചു.

കരാർ ഒപ്പു വെക്കുന്നതിനിടയിൽ സുഹൈലിന്റെ മകൻ അബൂജൻദൽ(رضي الله عنه) തടവിൽ നിന്നും ചാടി കൈകാലുകളിൽ ചങ്ങലകൾ ബന്ധിക്കപ്പെട്ട നിലയിൽ, എന്നെ രക്ഷിക്കൂ എന്ന് വിളിച്ചു കരഞ്ഞുകൊണ്ട് അവിടെ എത്തി. ഉടനെ അദ്ദേഹത്തിൻറെ പിതാവ് മുഖത്ത് ഒരടികൊടുത്ത്കൊണ്ട് പോകാൻ പറഞ്ഞു; തുടർന്ന് കരാർ നടപ്പാക്കുന്നതിലെ ആദ്യ രംഗമാണിത്; അത്കൊണ്ട് അവനെ തിരിച്ചയക്കണം എന്ന് നബിയോടായി പറഞ്ഞു. നബി(ﷺ) അബു ജൻദലിനോട് പറഞ്ഞു: “അബൂജൻദൽ ക്ഷമിക്കുക, അല്ലാഹു താങ്കൾക്കും താങ്കളെപ്പോലെയുള്ള മററുള്ളവർ ക്കും ഒരു മാർഗ്ഗം കാണിച്ചുതരാതിരിക്കുകയില്ല. അത് കൊണ്ട് താങ്കൾ മടങ്ങിപ്പോകണം. ഞങ്ങൾ കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു.” ഉമർ(رضي الله عنه) വിനെപ്പോലുള്ളവർ അങ്ങയററം രോഷാകുലരായിരുന്നു പ്രസ്തുത സംഭവത്തിൽ. നബി(ﷺ) എല്ലാവരേയും സമാധാനിപ്പിച്ചു ശാന്തരാക്കി. ഒരു ശേഷം ചില സ്ത്രീകളും ഖുറൈശികളിൽ നിന്നും രക്ഷപ്പെട്ട് പ്രവാചകന്റെ അടുക്കലെത്തി. അവരെയും തിരിച്ചയക്കാൻ മുശ്രികുകൾ ആവശ്യപ്പെട്ടുവെങ്കിലും കരാറിൽ സ്ത്രീകളുടെ കാര്യം പറയാത്തതിനാൽ പ്രവാചകൻ(ﷺ) അത് നിരസിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്തു.

സന്ധിപ്രകാരം തിരിച്ചു പോരേണ്ടതിനാൽ ഇഹ്റാമിൽനിന്ന് ഒഴിവായി ബലിമൃഗത്തെ അറുക്കാൻ പറഞ്ഞു. പക്ഷേ സ്വഹാബികൾ സന്ധിയിലും ഉംറ നിർവ്വഹിക്കാതെതിരിച്ചു പോകുന്നതിലും തീർത്തും അസംതൃപ്തരായിരുന്നു. അതിനാൽ രണ്ട് മൂന്ന് തവണ ആവർത്തിച്ചു പറഞ്ഞിട്ടും സ്വഹാബികൾ ആരും എഴുന്നേൽക്കാത്തതിൽ പ്രവാചകൻ(ﷺ) വിഷമിച്ചു. ഇനി എന്ത് ചെയ്യണം എന്ന് കൂടെയുണ്ടായിരുന്ന ഭാര്യ ഉമ്മുസൽമ (رضي الله عنها) യുമായി ആലോചിച്ചു അവർ പറഞ്ഞു: പ്രവാചകരെ, അങ്ങ് ആദ്യം താങ്കളുടെ മൃഗത്തെ അറുക്കുകയും തലമുടി കളയുകയും ചെയ്യുക. അപ്പോൾ ബാക്കിയുള്ളവരും അത് അംഗീകരിച്ചുകൊള്ളും. പറഞ്ഞ പ്രകാരം നബി(ﷺ) അറുക്കുകയും മുടി കളയുകയും ചെയ്തപ്പോൾ സ്വഹാബികളും അതുപോലെ പ്രവർത്തിച്ചു.

നബി(ﷺ)യും സ്വഹാബികളും മദീനയിലേക്ക് തന്നെ തിരിച്ചുപോയി. വഴിക്ക് വെച്ച് സൂറത്തുൽ ഫത്ഹ് അവതരിച്ചു. ഇന്നാ ഫതഹ്നാ ലക ഫത്ഹൻ മുബീനാ (തീർച്ചയായും താങ്കൾക്ക് നാം വ്യക്തമായ ഒരു വിജയം നൽകിയിരിക്കുന്നു) പ്രമുഖരായ മുഫസ്സിറുകൾ ഫത്ഹൻ ബീനാ എന്നത് ഹുദൈബിയാ സന്ധിയാണ് എന്ന് തന്നെയാണ് വിശദീകരിച്ചിട്ടുള്ളത്.

“ഹുദൈബിയാ സന്ധിയിലൂടെ മുസ്‌ലിംകൾക്ക് കൈവന്ന നേട്ടങ്ങൾ വലയിരുത്തിയാൽ പലരും ഏററവും വലിയ നേട്ടമായി കാണുന്ന മക്കം ഫത്ഹ് ഒന്നും തന്നെയല്ല”എന്ന് അബൂബക്കർ (رضي الله عنه) വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഹുദൈബിയ്യയിലെ നേട്ടങ്ങൾ

1. മുശ്രികുൾ ആട്ടിപ്പുറത്താക്കിയ മുസ്‌ലിംകളെ തങ്ങളോടൊപ്പം അംഗീകരിച്ചു. കാരണം തുല്യർ തമ്മിലാണല്ലൊ സന്ധിയിൽ ഏർപ്പെടുക. 

2. പത്ത് കൊല്ലം യുദ്ധമില്ലാ കാലമാക്കി പ്രഖ്യാപിച്ചതിനാൽ ദഅ്വത്ത് (പ്രബോധനം) വ്യാപകമാക്കാൻ കഴിഞ്ഞു. അതിനാലാണ് ഹുദൈബിയ്യയിൽ 1500 പേർ നബി(ﷺ)യോടൊപ്പമുണ്ടായിരുന്നത് മക്കം ഫത്ഹ്സമയത്ത് 10000 ആയിട്ടുണ്ടായിരുന്നു.

3. മുസ്‌ലിംകൾക്ക് യാതൊരു ഭയവുമില്ലാതെ സമാധാനത്തോടെ ഉംറ നിർവ്വഹിക്കാൻ സാധിച്ചു.

4 മുസ്ലിമായി വന്നവരെ മുശ്രികുകളിലേക്ക് തിരിച്ചയക്കുക എന്നത് പ്രയാസകരമായി കണ്ടത് അസ്ഥാനത്തായിരുന്നു; എന്ന് മാത്രമല്ല അത് മുസ്‌ലിംകൾക്ക് ഗുണകരമായി ഭവിച്ചു. മുശ്രികുകൾ പിന്നീട് പ്രസ്തുത നിബന്ധന തന്നെ ഭേദഗതി വരുത്താൻ വരെ നിർബന്ധിതരായി. 

5. ഇസ്‌ലാം പുറം നാടുകളിലേക്കുകൂടി വ്യാപിക്കുന്നതിന് ഇക്കാലയളവിൽ പ്രവാചകൻ നടത്തിയ എഴുത്തുകൾ വഴിതെളിയിച്ചു.

6. ഖാലിദ് ബ്നു വലീദ്, അംറുബ്നുൽ ആസ്, ഉഥ്മാനു ത്വൽഹഃ എന്നീ പ്രമുഖരായ സ്വഹാബികളും ഈ അവസരത്തിലാണ് ഇസ്ലാമിലേക്ക്വന്ന ത്. അവർ മുസ്ലിമായി എത്തിയപ്പോൾ പ്രവാചകൻ(ﷺ) “മക്കഅതിൻറ കരളിതാനമ്മിലേക്ക്ഇട്ടു തന്നിരിക്കുന്നു” എന്ന് പറഞ്ഞതായി ചരിത്രങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. 

അബൂ ജൻദൽ(رضي الله عنه)വും അദ്ദേഹത്തെപ്പോലെ മടക്കി അയക്കപ്പെട്ട അബൂ ബസ്വീറും മക്കയിൽ ഖുറൈശികൾക്കെതിരിൽ ഒരു വലിയ സംഘത്ത ഉണ്ടാക്കിയെടുത്തു. അവർ സകലവിധേനയും മുശ്രികുകളെ ദ്രോഹിച്ചുകൊണ്ടിരുന്നു. അവസാനം അബൂബസ്വീറിനെ തിരിച്ചുവിളിക്കാനും മേലിൽ മുസ്ലിമായി മക്കയിൽ നിന്നും മദീനയിലേക്ക് വരുന്നവരെ തിരിച്ചയക്കേണ്ടതില്ലെന്നും ഖുറൈശികൾ നബി(ﷺ)യോട് ആവശ്യപ്പെട്ടു. നോക്കൂ പ്രവാചകൻ ദീർഘദൃഷ്ടി !! മുസ്ലിംകളിൽനിന്ന് ഒരാൾ മക്കയിലേക്ക് ശ്രതുപക്ഷത്തേക്ക് മാറിയ ഒരാളെ മുസ്‌ലിംകൾക്ക് തന്നെ കിട്ടിയിട്ട് എന്ത് പ്രയോജനമാണ് ലഭിക്കുക. എന്നാൽ മുസ്ലിമായ ഒരു വ്യക്തി എവിടെയായിരുന്നാലും അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്നുള്ളത് ഉറപ്പാണ് താനും. ഇക്കാര്യം ഹുദൈബിയ്യ സന്ധിയിലൂടെ വ്യക്തമാവുകയും ചെയ്തു. രാജാക്കന്മാരിലേക്കുളള പ്രബോധനം ഹുദൈബിയ സന്ധിക്ക് ശേഷം പ്രവാചകൻ സ്വീകരിച്ച പ്രധാനമായ ഒരു പ്രബോധനമാർഗ്ഗമായിരുന്നു വിവിധനാടുകളിലേക്ക് അവിടുത്തെ രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകൾ അയച്ചു എന്നുള്ളത്. ഇതനുസരിച്ച് റോമിലെ ഹിർക്കൽ, പേർഷ്യയിലെ കിസ്റാ, ഈജിപ്തിലെ മുഖൗഖിസ്, അബ്സീനിയയിലെ നജ്ജാശി, ബഹ്റയിയിലെ മുൻദിറു ബ്നു സാവ, ബസ്വറയിലെ അമീർ, ഡമസ്കസിലെ അമീർ, യമാമയിലെ ഭരണാധികാരി, യമനിലെ ഹിംയർ, ഒമാനിലെ രാജാവ് എന്നിവർക്ക് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകൾ അയക്കുകയുണ്ടായി.

ഹിർഖൽ ചക്രവർത്തി കത്ത് വായിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ പറ്റുന്ന ഒരാളെ തിരയുകയും അതനുസരിച്ച് കച്ചവടാവശ്യാർത്ഥം ശാമിലേക്ക് പോയിരുന്ന അബൂസുഫ്യാനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. സത്യമാണ് എന്ന് ബോധ്യപ്പെട്ടപ്പോൾ തന്റെ കൊട്ടാരനിവാസികളെ വിളിച്ചുകൊണ്ട് നിങ്ങൾക്ക് വിജയവും സന്മാർഗ്ഗവും പ്രാപിക്കേണമെങ്കിൽ; എഴുത്ത് വായിച്ച് കേൾപ്പിച്ചുകൊണ്ട് പ്രവാചകൻ(ﷺ) യിൽ വിശ്വസിക്കാനും പിൻപററാനും ആവശ്യപ്പെട്ടു. കൂടാതെ തീർച്ചയായും അദ്ദേഹം എന്റെ ഈ സ്ഥാനം പോലും കയ്യടക്കുന്ന ഒരു കാലം വരും. ഞാൻ അദ്ദേഹത്തിനടുത്തുണ്ടാകുമെങ്കിൽ അദ്ദേഹത്തിന്റെ തൃപാദങ്ങൾ കഴുകിക്കൊടുക്കും എന്നു വരെ പറഞ്ഞു. അന്നേരം അവിടെയുണ്ടായിരുന്നവർ അത് അംഗീകരിക്കാൻ തയ്യാറില്ലാതെ ബഹളംവെച്ചു. ഉടനെ ഞാൻ നിങ്ങളെ പരീക്ഷിക്കാൻ പറഞ്ഞതാണ് എന്ന് പറഞ്ഞു. അന്നേരം എല്ലാവരും തന്റെ കാൽക്കൽ സാഷ്ടാംഗം നമിച്ചു. അതോടെ അധികാരം നഷ്ടമാകും എന്ന് കണ്ട് ആദർശത്ത കയ്യൊഴിക്കുകയും ചെയ്തു.

ഈജിപ്തിലെ മുഖൗഖിസ് രാജാവ് കത്ത് ലഭിച്ചപ്പോൾ കത്തുമായി ചെന്ന ഹാതിബ് ബ്നു അബീ ബൽതഅയെ ആദരിച്ചു. അദ്ദേഹത്തോട് പ്രവാചകനെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം വരാനിരിക്കുന്ന ഒരു പ്രവാചകനെ സംബന്ധിച്ച് ഞാൻ മനസ്സിലാക്കിയിരുന്നത് അദ്ദേഹം ശാമിൽ നിന്നായിരിക്കും എന്നായിരുന്നു. എന്ന് മാത്രം അറിയിച്ചു കൊണ്ട് കത്തിന് മറുപടി നൽകിക്കൊണ്ട് മാന്യമായി പ്തികരിക്കുകയും മാരിയത്ത് എന്ന അടിമ സ്ത്രീ അടക്കം ധാരാളം പാരിതോഷികങ്ങൾ കൊടുത്തയക്കുകയും ചെയ്തു. അധികാര മോഹത്താൽ അദ്ദേഹവും സത്യം അറിഞ്ഞിട്ടും വിശ്വാസിക്കാൻ തയ്യാറായില്ല എന്നാണ് മനസ്സിലാകുന്നത്.

അബ്സീനിയയിലെ നജ്ജാശീ രാജാവിന് കത്ത് ലഭിച്ചപ്പോൾ അദ്ദേഹം കത്തുമായി ചെന്ന വ്യക്തിയെ ആദരിക്കുകയും ഈസാ നബി(عليه السلام)യുടെ, പ്രവാചകനെ സംബന്ധിച്ച് സുവിശേഷം അനുസ്മരിച്ചുകൊണ്ട് മുസ്ലിമാവുകയും ചെയ്തു. ഹിജ്റ: ഒമ്പതാം കൊല്ലം അദ്ദേഹം മരണപ്പെട്ട വിവരം അല്ലാഹു നബി(ﷺ)യെ അറിയിക്കുകയും നബി(ﷺ) സ്വഹാബികളേയും കൊണ്ട് അദ്ദേഹത്തിന് വേണ്ടി ഗാഇബായ നിലക്ക് മയ്യത്ത് മുന്നിലില്ലാതെ മയ്യത്ത് നമസ്കരിക്കുകയും ചെയ്തു. മറ്റ് അവസരങ്ങളിൽ മയ്യത്ത് മുന്നിൽ വെച്ചോ അതല്ലെങ്കിൽ ഖബ്റിന്നടുത്ത് വെച്ചോ അല്ലാതെ പ്രവാചകൻ(ﷺ) ഒരാൾക്കും മയ്യത്ത് നമസ്കരിച്ചിട്ടുമില്ല.

എന്നാൽ മയ്യത്ത് നമസ്കരിക്കപ്പെട്ട നജ്ജാശി രാജാവ്നേരത്തെ മുസ്‌ലിംകൾ അങ്ങോട്ട് ഹിജ്റ പോയപ്പോൾ വിശ്വസിച്ചതായിരുന്നു. ഹുദൈബിയക്ക് ശേഷം കത്ത് അയക്കപ്പെട്ടത് അദ്ദേഹത്തിന്റെ പിൻഗാമിക്കായിരുന്നു. അദ്ദേഹം വിശ്വസിച്ചു എന്നതിന് കൃത്യമായ രേഖകളില്ല. എന്നും ചരിത്രകാരന്മാർ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായക്കാരാണ്. പേർഷ്യയിലെ രാജാവ് കിസ്റാ കത്ത് വായിച്ച് അത് കീറിനശിപ്പിക്കുകയാണുണ്ടായത്. ഇതറിഞ്ഞ പ്രവാചകൻ അയാളുടെ അധികാരവും അല്ലാഹു നശിപ്പിക്കട്ടെ എന്ന്പ്രാർത്ഥിച്ചു. കത്ത് നശിപ്പിച്ചതോടൊപ്പം യമനിലെ ഗവർണ്ണറായ ബാദാൻ എന്ന വ്യക്തിക്ക് ഉടനെ രണ്ടാളുകളെ അയച്ച് ഹിജാസിൽ നിന്നും എഴുത്തയച്ച വ്യക്തിയെ (പ്രവാചകനെ) തൻറ മുന്നിൽ ഹാജറാക്കാൻ കൽപ്പിക്കുകയും ചെയ്തു. കൽപ്പനയനുസരിച്ച് ബാദാൻ രണ്ടാളു കളെ നബിയുടെ അടുക്കലേക്ക്അയച്ചു.

അവർ നബി (ﷺ)യുടെ അടുത്ത് എത്തിയപ്പോൾ നബി(ﷺ) അവരോട് ഇങ്ങിനെ പറഞ്ഞു: “എൻറെ റബ്ബ് ബാദാൻ യജമാനനെ ഇന്നലെ കൊലപ്പെടുത്തിയിരിക്കുന്നു എന്ന് ചെന്ന് പറയുക. നീ നേര മുസ്ലിമാവുകയാണ് എങ്കിൽ നിന്റെ അധികാരങ്ങൾ എല്ലാം നിനക്ക് തുടർന്നും ലഭിക്കുന്നതുമായിരിക്കും എന്നും അറിയിച്ചുകൊള്ളുക” ഈ വാർത്തയും കേട്ട് രണ്ട് പേരും ബാദാൻറ അടുക്കലെത്തിയ പ്പോഴാണ്. പേർഷ്യൻ രാജാവിനെ മകൻ ശീറവൈഹി കൊലപ്പെടുത്തി അധികാരം കയ്യടക്കിയ വിവരവും പ്രവാചകനെ യാതൊരു നിലക്കും ആക്ഷേപിച്ച് പോകരുത് എന്ന താക്കീതുമായി പുതിയ രാജാവിന്റെ കത്തുമായി ദൂതൻ ബാദാൻ അടുക്കൽ എത്തുന്നത്. കത്ത് കിട്ടിയ ഉടനെ ബാദാനും യമനിലെ തൻറെ പ്രജകളും ഒന്നടങ്കം ഇസ്‌ലാം  വിശ്വസിക്കുകയും ചെയ്തു. ബഹ്റൈനിയിലെ രാജാവ് മുൻദിറു ബ്നു സാവ കത്ത് കിട്ടിയ ഉടനെ വിശ്വസിച്ച് കൂട്ടത്തിൽ പെട്ട വ്യക്തിയാണ്.

ഈ കത്തുകൾ ലഭിച്ചവർ വ്യത്യസ്ത നിലക്കുള്ള പ്രതികരണങ്ങളാണ് പ്രകടിപ്പിച്ചത് എന്ന് നിങ്ങൾ മനസ്സിലാക്കി. പക്ഷേ ഇതോടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇസ്ലാമിനേയും പ്രവാചകനേയും സംബന്ധിച്ചുള്ള വിവരങ്ങൾ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം.

 

അബ്ദുൽ ലത്തീഫ് സുല്ലമി