നമസ്കാരാനന്തരമുള്ള ദിക്റുകളും ദുആഉകളും

നമസ്കാരാനന്തരമുള്ള ദിക്റുകളും ദുആഉകളും

നമസ്കാരത്തില്‍നിന്ന് വിരമിച്ചാല്‍

നമസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ താഴെ വരുന്ന ദുആ നബി (സ്വ) മൂന്നു പ്രാവശ്യം ചൊല്ലിയിരുന്നതായി ഥൗബാനി (റ) ല്‍ നിന്നും ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.

أَسْـتَغْفِرُ اللَّه 

‘അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു.’

നമസ്കാരത്തില്‍നിന്ന് വിരമിച്ച് ഇസ്തിഗ്ഫാര്‍ ചൊല്ലിയതിനു ശേഷം തിരുനബി (സ്വ) താഴെ വരുന്ന ദിക്ര്‍ ചൊല്ലി യിരുന്നതായി ഥൗബാനി (റ) ല്‍ നിന്നുള്ള ഹദീഥിലുണ്ട്.

أَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ  

‘അല്ലാഹുവേ നീയാണ് സലാം, നിന്നില്‍ നിന്നാണ് സമാധാനം, ഉന്നതിയുടേയും മഹത്വത്തിന്‍റേയും ഉടമസ്ഥനേ നീ അനുഗ്രഹ പൂര്‍ണനായിരിക്കുന്നു.’

നബി (സ്വ) നമസ്കാരത്തില്‍ നിന്ന് വിരമിച്ച് താഴെ വരു ന്ന ദിക്ര്‍ ചൊല്ലിയിരുന്നതായി മുഗീറഃയി (റ) ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، أَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعتَ ،وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അ വന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അ വനു മാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അ വന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ നീ നല്‍ കുന്നത് തടയുന്നവനായി ആരുമില്ല. നീ തടയുന്നത് നല്‍കു ന്നവനായി ആരുമില്ല. നിന്‍റെ അടുക്കല്‍ ധനമുള്ളവന് ധനം ഉപകരിക്കുകയില്ല.’

നബി (സ്വ) നമസ്കാരത്തില്‍ നിന്ന് സലാം വീട്ടിയാല്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലിയത് അബ്ദുല്ലാഹ് ഇബ്നു സുബെയ്റി (റ) ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ، لاَحَوْلَ وَلاَ قُوَّةَ إلاَّ بِاللَّهِ ، لاَ إلـَهَ إلاَّ اللَّهُ ، وَلاَ نَعْبُدُ إلاَّ إيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إلـهَ إلاَّ اللَّهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അ വനു മാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അ വന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവെ കൊണ്ട ല്ലാതെ ഒരു കഴിവും ശേഷിയുമില്ല. അല്ലാഹുവല്ലാതെ യാതൊ രു ആരാധ്യനുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നു മില്ല. സര്‍വ്വ അനുഗ്രഹങ്ങളും ഔദാര്യങ്ങളും അവന്‍റേത് മാത്ര മാണ്. ഉത്തമമായ സ്തുതികള്‍ അവനുണ്ട്. അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. വണക്കം അവന് നിഷ്കളങ്കമാക്കു ന്നവരിലാണ് ഞാന്‍; കാഫിരീങ്ങള്‍ വെറുപ്പ് പ്രകടിപ്പിച്ചാലും.’

    سُبْحَانَ اللَّهِ      ،     الْحَمْدُ للَّهِ      ،    اللَّهُ أَكْبَرْ

എന്നീ ദിക്റുകള്‍ ഓരോന്നും 33 പ്രാവശ്യവും ശേഷം താ ഴെ വരുന്ന ദിക്റു കൊണ്ട് നൂറ് തികക്കുകയും ചെയ്ത വ്യക്തി യുടെ കഴിഞ്ഞുപോയ പാപങ്ങള്‍ സമുദ്രത്തിലെ നുരകള്‍ക്ക് തുല്യമാണെങ്കിലും അവ പൊറുക്കപ്പെടുമെന്ന് ഇമാം മുസ് ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്.

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അ വന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അ വനു മാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അ വന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.’

ഇഖ്ലാസ്വ്, ഫലക്വ്, അന്നാസ് ഓതുക

എല്ലാ നമസ്കാരങ്ങള്‍ക്കൊടുവിലും ഈ സൂറത്തു കള്‍ ഓതുവാന്‍ ഉക്വ്ബത്ത് ഇബ്നുആമിറി?നോട് നബി (സ്വ) കല്‍പ്പിച്ചതായി സുനനു അബീദാവൂദിലുണ്ട്. അല്‍ബാനി സ്വ ഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ആയത്തുല്‍കുര്‍സിയ്യ് ഓതുക

എല്ലാ നമസ്കാരശേഷവും ആയത്തുല്‍കുര്‍സിയ്യ് ഓതി യാല്‍ മരണമല്ലാതെ അയാളുടെ സ്വര്‍ഗ പ്രവേശനത്തിന് തടസ്സമായി ഒന്നുമില്ല എന്ന് നബി (സ്വ) പറഞ്ഞതായി സുനനുന്നസാഇയിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

സ്വുബ്ഹിക്കും മഗ്രിബിനും ശേഷം

താഴെ വരുന്ന ദിക്ര്‍ ഒരാള്‍ സ്വുബ്ഹ്, മഗ്രിബ് എന്നീ നമസ്കാരങ്ങള്‍ക്കു ശേഷം പത്ത് തവണ വീതം ചൊല്ലിയാല്‍ അവ ഓരോന്നു കൊണ്ടും അല്ലാഹു അവന് പത്ത് നന്മകള്‍ രേഖപ്പെടുത്തുമെന്നും അവനില്‍ നിന്ന് പത്ത് തിന്മകള്‍ മായിക്കു മെന്നും അവന് പത്ത് പദവികള്‍ ഉയര്‍ത്തുമെന്നും ദിക്റുകള്‍ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടിമകളെപ്പോലെ ആയി രിക്കുമെന്നും അവ അവന് പിശാചില്‍നിന്ന് സുരക്ഷയായിരിക്കു മെന്നും തിരുമൊഴിയുണ്ട്. ഇമാം അഹ്മദ് നിവേദനം. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരി ല്ലാത്തവനുമാണ്. രാജാധിപത്യം അവനാണ് എല്ലാ സ്തുതി യും അവന്നാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവ നാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.’

സ്വുബ്ഹി നമസ്കാര ശേഷം

സ്വുബ്ഹി നമസ്കാരത്തില്‍നിന്ന് സലാം വീട്ടിയാല്‍ താഴെവരുന്ന ദുആ നബി (സ്വ) ചെയ്തിരുന്നതായി ഉമ്മുസലമ യി?ല്‍നിന്ന് ഇമാം ഇബ്നുമാജഃ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ،وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً

‘അല്ലാഹുവേ ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീ വനവും സ്വീകരിക്കപ്പെടുന്ന കര്‍മങ്ങളും ഞാന്‍ നിന്നോട് ചോ ദിക്കുന്നു.’

വിത്ര്‍ നമസ്കാര ശേഷം

സലാം വീട്ടിയാല്‍ താഴെ വരുന്ന ദിക്ര്‍ ശബ്ദം നീട്ടി മൂന്നു തവണ ചൊല്ലുകയും ചെയ്തിരുന്നുവെന്ന് ഇമാം അബൂദാവൂദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

سُبْحَانَ المَلِكِ القُدُّوسِ

‘രജാധിപതിയും പരിശുദ്ധനുമായ അല്ലാഹുവിന്‍റെ വിശുദ്ധിയെ ഞാന്‍ അങ്ങേയറ്റം വാഴ്ത്തുന്നു.’

നമസ്കാരത്തിലെ ദുആകളും ദിക്വ്റുകളും

നമസ്കാരത്തിലെ ദുആകളും ദിക്വ്റുകളും

ഏതാനും പ്രാരംഭ പ്രാര്‍ത്ഥനകള്‍
 
തക്ബീറത്തുല്‍ ഇഹ്റാമിനും ക്വിറാഅത്തിനും ഇടക്ക് നബി (സ്വ) താഴെവരുന്ന ദുആ ചൊല്ലിയിരുന്നതായി ഇമാം ബുഖാരിയിലും മുസ്ലിമിലും നിവേദനം ചെയ്തു.
 
اَللّهُمَّ بَاعِدْ بَيْنِي وبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ المَشْرِقِ وَالمَغْرِبِ اَللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ  اَللَّهُمَّ  اِغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ 
 
‘അല്ലാഹുവേ, കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ നീ അകറ്റിയതുപോലെ എന്നെയും എന്‍റെ പാപങ്ങളേയും പരസ്പരം നീ അകറ്റേണമേ. അല്ലാഹുവേ വെള്ളവസ്ത്രം അഴുക്കില്‍നിന്ന് ശുദ്ധിയാക്കപ്പെടുന്നതുപോലെ പാപങ്ങളില്‍നിന്ന് നീ എന്നെ ശുദ്ധിയാക്കേണമേ! അല്ലാഹുവേ, പാപങ്ങളില്‍നിന്ന് എന്നെ ആലിപ്പഴം, വെള്ളം, മഞ്ഞ് എന്നിവകൊണ്ട് നീ കഴുകേണമേ.’
 
നമസ്കാരം തുടങ്ങിയാല്‍ നബി (സ്വ) താഴെ വരുന്ന  ദിക്ര്‍ ചൊല്ലിയിരുന്നതായി ആഇശാ(റ)യില്‍നിന്ന് ഇമാം തുര്‍മുദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
 
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالى جَدُّكَ وَلاَ إِلـهَ غَيْرُكَ 
 
‘അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നിന്‍റെ നാമം അനുഗ്രഹപൂര്‍ണ്ണവും നിന്‍റെ കാര്യം ഉന്നതവുമായിരിക്കുന്നു. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല.’
 
നബി (സ്വ) നമസ്കാരത്തില്‍ തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലിയാല്‍ താഴെ വരുന്ന ദുആ ചൊല്ലിയിരുന്നതായി അലിയ്യി(റ)ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു. 
 
وَجَّهْتُ وَجْهِيَ للَّذِي فَطَرَ السَّمَاوَاتِ وَالأرْضَ حَنِيفًا مُسْلِمًا وَمَا أنَا مِنَ الْمُشْرِكِينَ إنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي للَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ اللَّهُمَّ أَنْتَ المَلِكُ لاَ إلـهَ إلاَّ أَنْتَ. أنْتَ رَبِّي وَاَنَا عَبْدُكَ، ظَلَمْتُ نَفْسِي واعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا  إنَّهُ لاَ يَغْفِرُ الذُّنُوبَ إلاَّ أنْتَ وَاهْدِنِي لأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إلاَّ أَنْتَ وَاصْرِفْ  عَنِّي سَيِّئَهَا لاَ يَصْرِفُ  عَنِّي  سَيِّئَهَا  إلاَّ أنْتَ  لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي ِيَدَيْكَ، وَالشَّرُّ لَيْسَ إلَيْكَ أنَا بِكَ  وَإلَيْكَ، تَبَارَكْتَ  وَتَعَالَيْتَ  أسْتَغْفِرُكَ وَأتُوبُ  إلَيْكَ
 
ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് ഋജു മനസ്കനായി ഞാന്‍ എന്‍റെ മുഖത്തെ തിരിച്ചിരിക്കുന്നു.  ഞാന്‍ ബഹുദൈവാരാധകരില്‍ പെട്ടവനല്ല. 
നിശ്ചയം എന്‍റെ നമസ്കാരവും ബലിയും എന്‍റെ ജീവിതവും മരണവും ലോകരക്ഷിതാവായ അല്ലാഹുവിനു മാത്ര മുള്ളതാകുന്നു. അവന് യാതൊരു പങ്കുകാരും ഇല്ല. അതാണ് എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്ലിംകളില്‍ ഒന്നാമനാണ്. 
അല്ലാഹുവേ നീയാണ് രാജാധിപത്യമുള്ളവന്‍. നീയല്ലാതെ ആരാധ്യനില്ല. നീ എന്‍റെ നാഥനും ഞാന്‍ നിന്‍റെ അടിമയുമാണ്. ഞാന്‍ എന്നോടു തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാന്‍ എന്‍റെ പാപങ്ങള്‍ ഏറ്റു പറയുന്നു. അതിനാല്‍ എന്‍റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്തുതരേണമേ. നിശ്ചയം നീയല്ലാതെ പാപങ്ങള്‍ പൊറുക്കുകയില്ല. 
ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് നീയെന്നെ നയിക്കേണമേ. ആ നന്മയിലേക്ക് നയിക്കാന്‍ നീയല്ലാതെയില്ല. എന്നില്‍ നിന്ന് ചീത്ത സ്വഭാവങ്ങളെ നീ തടയേണമേ. അതിനെ എന്നില്‍ നിന്ന് നീയല്ലാതെ തിരിച്ചുകളയുകയില്ല.
നിന്‍റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുകയും അതില്‍ ഞാന്‍ വീണ്ടും വീണ്ടും സൗഭാഗ്യം കാണുകയും ചെയ്യുന്നു. നന്മ മുഴുവനും നിന്‍റെ കൈകളിലാണ്. തിന്മയൊന്നും നിന്നിലേക്കില്ല. ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും (എന്‍റെ മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണനും ഉന്നതനുമായിരിക്കുന്നു. ഞാന്‍ നിന്നോടു പാപമോചനം ചോദിക്കുകയും നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുകയും ചെയ്യുന്നു.
 
നബി (സ്വ) രാത്രി എഴുന്നേറ്റാല്‍ നമസ്കാരം ആരംഭിച്ചിരുന്നത് ഈ ദുആ ചൊല്ലിക്കൊണ്ടായിരുന്നുവെന്ന് ആഇശാ (റ) യില്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു:
 
اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَي صِرَاطٍ مُسْتَقِيمٍ.
 
‘ജിബ്രീലിന്‍റേയും മീക്കാഈലിന്‍റേയും ഇസ്റാഫീലിന്‍റേയും റബ്ബായ, വാനങ്ങളുടേയും ഭൂമിയുടേയും സൃഷ്ടാവായ, അദൃശ്യവും ദൃശ്യവും അറിയുന്നവനായ അല്ലാഹുവേ, നീ നിന്‍റെ ദാസന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായ വിഷയങ്ങളില്‍ വിധിക്കുന്നവനാണ്. നിന്‍റെ തീരുമാനത്താല്‍, സത്യത്തിന്‍റെ വിഷയത്തില്‍ അഭിപ്രായവ്യത്യാസത്തിലകപ്പെട്ടതില്‍ നീ എനിക്കു നേര്‍വഴി കാണിക്കേണമേ. നിശ്ച യം നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴി കാണിക്കുന്നു.’
 
താഴെ വരുന്ന ദിക്ര്‍ ചൊല്ലി നബി (സ്വ) രാത്രിയിലുള്ള തന്‍റെ നമസ്കാരം ആരംഭിച്ചിരുന്നു എന്ന് ഇബ്നുഅബ്ബാസി (റ) ല്‍ നിന്ന് ഇമാം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്:
 
اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ   وَلَكَ الْحَمْدُ لَكَ مُلْكُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ  وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَالْأَرْضِ وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ وَلِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ وَالنَّبِيُّونَ حَقٌّ وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ وَالسَّاعَةُ حَقٌّ اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ وَإِلَيْكَ حَاكَمْتُ فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ أَوْ لَا إِلَهَ غَيْرُكَ
 
അല്ലാഹുവേ നിനക്കുമാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നിയന്താവാകുന്നു. നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും ആധിപത്യം നിനക്കു മാത്രമാകുന്നു.  
നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നൂറാ (പ്രകാശമാ) കുന്നു. നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീയാകുന്നു വാനങ്ങളുടേയും ഭൂമിയുടേയും രാജാവ്. 
നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ ഹക്ക്വാ (സത്യമാ)കുന്നു. നിന്‍റെ വാഗ്ദാനം ഹക്ക്വാകുന്നു. നിന്നെ കണ്ടുമു ട്ടല്‍ ഹക്ക്വാകുന്നു. നിന്‍റെ വചനം ഹക്ക്വാകുന്നു. സ്വര്‍ഗം ഹക്ക്വാകുന്നു. നരകം ഹക്ക്വാകുന്നു. നബിമാര്‍ ഹക്ക്വാകുന്നു. മുഹമ്മദ് (സ്വ) ഹക്ക്വാകുന്നു. അന്ത്യനാളും ഹക്ക്വാകുന്നു. 
അല്ലാഹുവേ, നിനക്കു മാത്രം ഞാന്‍ സമര്‍പ്പിച്ചു. നിന്നെ ഞാന്‍ വിശ്വസിച്ചംഗീകരിച്ചു. നിന്നില്‍ മാത്രം ഞാന്‍ തവക്കുലാക്കി. നിന്നിലേക്കു മാത്രം ഞാന്‍ തൗബഃ ചെയ്തു മടങ്ങി. നിനക്കായി ഞാന്‍ തര്‍ക്കിച്ചു. നിന്നിലേക്കു മാത്രം ഞാന്‍ വിധി തേടി.
അതിനാല്‍ ഞാന്‍ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്കു പൊറുത്തു തരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തി പ്പിക്കുന്നവനും. നീയല്ലാതെ യഥാര്‍ത്ഥ ആരാധ്യനില്ല. അഥവാ നീ ഒഴികെ യഥാര്‍ത്ഥ ആരാധ്യനില്ല.
 
പാരായണത്തിനു മുമ്പ്
 
തിരുദൂതര്‍ (സ്വ) നമസ്കാരത്തില്‍ ക്വുര്‍ആന്‍ പാരായണത്തിനുമുമ്പ് താഴെ വരുന്ന ഇസ്തിആദത്ത് നിര്‍വ്വഹിച്ചത് അബൂ സഈദ് അല്‍ഖുദ്രി (റ) യില്‍ നിന്ന് നിവേദനം. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ
 
‘ശപിക്കപ്പെട്ട പിശാചില്‍നിന്ന്, അവന്‍റെ ഭ്രാന്ത്, അഹങ്കാരം, കവിത എന്നിവയില്‍നിന്നും സൂക്ഷ്മമായി കേള്‍ക്കുന്നവനും സസൂക്ഷ്മം അറിയുന്നവനുമായ അല്ലാഹുവില്‍ ഞാന്‍ ശരണം തേടുന്നു.’
 
റുകൂഇലെ ദിക്റുകള്‍, ദുആഉകള്‍
 
റുകൂഇല്‍ നബി (സ്വ) താഴെവരുന്ന ദിക്ര്‍ മൂന്നു തവണ ചൊല്ലിയിരുന്നതായി ഹുദയ്ഫ (റ) യില്‍ നിന്നുള്ള ഹദീഥിലു ണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. 
 
سُبْحَاَنَ رَبِّيَ العَظِيمْ 
 
‘മഹോന്നതനായ എന്‍റെ നാഥന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു’
 
റുകൂഇല്‍ താഴെവരുന്ന ദിക്റും നബി (സ്വ) മൂന്നു തവണ ചൊല്ലിയിരുന്നതായി ഉക്വ്ബത് ബ്നുആമിറി (റ) ല്‍നിന്നു ള്ള ഹദീഥിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
سُبْحَانَ رَبِّىَ الْعَظِيمِ وَبِحَمْدِهِ 
 
‘മഹാനായ എന്‍റെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’
 
തിരുനബി (സ്വ) ചുവടെയുള്ള ദുആ റുകൂഇല്‍ വര്‍ദ്ധി പ്പിച്ച് ചൊല്ലിയിരുന്നതായി ആഇശ (റ) യില്‍ നിന്ന് ഇമാം ബു ഖാരി നിവേദനം ചെയ്തു. 
 
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي 
 
‘ഞങ്ങളുടെ റബ്ബായ അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അല്ലാഹുവേ, നീ എനിക്ക് പാപമോചനം നല്‍കേണമേ.’
 
നബി (സ്വ) നമസ്കാരത്തില്‍ റുകൂഅ് ചെയ്താല്‍  ചൊല്ലിയിരുന്നതായി അലിയ്യി (റ) ല്‍ നിന്ന് ഇമാം മുസ്ലിം ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തു:  
 
اللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِى وَبَصَرِى وَمُخِّى وَعَظْمِى وَعَصَبِى
 
‘അല്ലാഹുവേ നിനക്ക് ഞാന്‍ റുകൂഅ് ചെയ്തു. നിന്നില്‍ ഞാന്‍ വിശ്വസിച്ചു. നിനക്ക് ഞാന്‍ സമര്‍പ്പിച്ചു. നിനക്ക് എന്‍റെ കേള്‍വിയും കാഴ്ചയും തലച്ചോറും അസ്ഥിയും നാഢിയുമെല്ലാം കീഴ്പ്പെട്ടിരിക്കുന്നു.’
 
തിരുനബി (സ്വ) തന്‍റെ റുകൂഇലും സുജൂദിലും ഇപ്രകാരം പറയുമായിരുന്നു എന്ന് ആഇശാ (റ) യില്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.
 
سُبُّوحٌ قُدُّوسٌ رَبُّ الْمَلَائِكَةِ وَالرُّوحِ
 
‘പരിശുദ്ധനും അനുഗ്രഹീതനും മലക്കുകളുടേയും റൂഹിന്‍റേയും രക്ഷിതാവുമായ അല്ലാഹുവിനെ ഞാന്‍ ആരാധിക്കുന്നു.’ 
 
നമസ്കരിച്ചുകൊണ്ടിരിക്കെ ഒരു വ്യക്തി താഴെ വരുന്ന ദിക്ര്‍ ചൊല്ലുകയും നബി (സ്വ) അത് കേട്ടപ്പോള്‍ ‘ഞാന്‍ ആശ്ചര്യപ്പെട്ടുപോയി; അതിനുവേണ്ടി ആകാശകവാടങ്ങള്‍ തുറക്കപ്പെട്ടു’ എന്നു പറഞ്ഞു.  നബി (സ്വ) ഇതു പറഞ്ഞതില്‍ പിന്നെ ഞാന്‍ അവ ഉപേക്ഷിച്ചിട്ടേയില്ല എന്ന് ഇബ്നു ഉമറും (റ) പറഞ്ഞു. സംഭവം ഇമാം മുസ്ലിം നിവേദനം ചെയ്തു.
 
اللهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللهِ بُكْرَةً وَأَصِيلًا
 
‘അല്ലാഹു അക്ബറുകബീറന്‍ എന്നു ഞാന്‍ തക്ബീര്‍ ചൊല്ലുന്നു. അല്‍ഹംദുലില്ലാഹികഥീറന്‍ എന്നു ഞാന്‍ ഹംദു ചൊല്ലുന്നു. അല്ലാഹുവിന്‍റെ പരിശുദ്ധി പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹു ചൊല്ലി ഞാന്‍ നിര്‍വ്വഹിക്കുന്നു.’
 
റുകൂഇല്‍ നിന്ന് ഉയരുമ്പോള്‍
 
റുകൂഇല്‍ നിന്ന് തല ഉയര്‍ത്തിയാല്‍ കൈകള്‍ ഉയര്‍ത്തുമ്പോള്‍ നബി (സ്വ) ചൊല്ലിയിരുന്നതായി ഇബ്നു ഉമറി (റ) ല്‍ നിന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം: 
 
سَمِعَ اللَّهُ لِمَنْ حَمِدَه 
 
‘അല്ലാഹുവിനെ സ്തുതിച്ചവര്‍ക്ക് അവന്‍ കേട്ട് (ഉത്തരം നല്‍കട്ടെ)’ 
 
റുകൂഇന്  ശേഷം ഇഅ്തിദാലില്‍
 
റുകൂഇല്‍ നിന്ന് തല ഉയര്‍ത്തി ‘സമിഅല്ലാഹുലിമന്‍ ഹമിദഃ’ എന്ന് ചൊല്ലിയപ്പോള്‍ ഒരു വ്യക്തി താഴെവരുന്ന സ്തുതി വചനം ചൊല്ലിയത് നബി (സ്വ) കേള്‍ക്കുകയും നമസ്കാരാനന്തരം അദ്ദേഹത്തെ തിരക്കി തിരുമേനി (സ്വ) പറഞ്ഞു: ‘തങ്ങളിലാര് ആദ്യം ഇത് രേഖപ്പെടുത്തണമെന്നതിനായി മുപ്പതില്‍ പരം മലക്കുകള്‍ അതിലേക്ക് മത്സരിക്കുന്നത് ഞാന്‍ കണ്ടു.’ സംഭവം സ്വഹീഹുല്‍ ബുഖാരിയിലുണ്ട്.
 
رَبَّنَا وَلَكَ الْحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ
 
‘അനുഗ്രഹീതവും വിശിഷ്ഠവുമായ അതിരറ്റ സ്തുതികള്‍ എല്ലാം ഞങ്ങളുടെ നാഥാ നിനക്ക് മാത്രമാകുന്നു.’
 
റുകൂഇല്‍ നിന്ന് ഉയര്‍ന്നാല്‍ താഴെ വരുന്ന ദിക്ര്‍ തിരുനബി (സ്വ) ചൊല്ലിയിരുന്നതായി ഇബ്നു അബ്ബാസി (റ)ല്‍ നിന്ന് ഇമാം മുസ്ലിം നിവേദനം. 
 
رَبَّنَا لَكَ الْحَمْدُ مِلْء السَّمَاوَاتِ وَ الأَرْضِ وَمِلْءَ  مَا شِئْتَ مِنْ شَيْءٍ بَعْدُ، أَهْلَ الثَّنَاءِ وَالمَجْدِ أَحَقُّ مَا قَالَ العَبْدُ وَكُلَّنَا لَكَ عَبْدٌ، اَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ  
 
‘ആകാശങ്ങളിലും ഭൂമിയിലും ശേഷം നീ ഉദ്ദേശിച്ച എല്ലായിടത്തും നിറയെയുള്ള സ്തുതി നിനക്കാണ്. ഉന്നതിക്കും പ്രശംസക്കും അര്‍ഹനായവനേ! ഞങ്ങളെല്ലാം നിന്‍റെ അടിമകളായിരിക്കെ ഒരു ദാസന്‍ പറയാന്‍ ഏറ്റവും അര്‍ഹമായത് ഇതാണ്.  അല്ലാഹുവേ, നീ നല്‍കുന്നത് തടയുന്നവനില്ല നീ തടയുന്നത് നല്‍കുന്നവനുമില്ല, ഏത് ധനികന്‍റെ ഐശ്വര്യവും നിന്‍റെ അടുക്കല്‍ ഉപകരിക്കുകയില്ല.’  
 
റുകൂഇല്‍നിന്ന് ഉയര്‍ന്നാല്‍ താഴെ വരുന്ന ദിക്ര്‍ തിരുനബി (സ്വ) ചൊല്ലിയിരുന്നത് അലിയ്യി (റ) ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.   
 
اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا بَيْنَهُمَا وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ
 
‘അല്ലാഹുവേ, ഞങ്ങളുടെ നാഥാ ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ശേഷം നീ ഉദ്ദേശിച്ച എല്ലായിടത്തും നിറയെയുള്ള മുഴുസ്തുതിയും നിനക്കു മാത്രമാണ്.’
 
സുജൂദിലെ ദിക്റുകള്‍, ദുആഉകള്‍
 
നബി (സ്വ) സുജൂദില്‍ മൂന്നു തവണ താഴെയുള്ള ദിക്ര്‍ ചൊല്ലിയതായി ഹുദയ്ഫ (റ) യില്‍നിന്നും ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
سُبْحَانَ رَبِّيَ الأَعْلَى 
 
‘അത്ത്യുന്നതനായ എന്‍റെ നാഥന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’ 
 
സുജൂദില്‍ താഴെ വരുന്ന ദിക്ര്‍ മൂന്നു തവണ തിരുനബി (സ്വ) ചൊല്ലിയതായി ഉക്വ്ബയി (റ) ല്‍ നിന്നുള്ള റിപ്പോര്‍ട്ടിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
سُبْحَانَ رَبِّىَ الأَعْلَى وَبِحَمْدِهِ
 
‘മഹോന്നതനായ എന്‍റെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’
 
താഴെ വരുന്ന ദുആ തിരുനബി (സ്വ) സുജൂദില്‍ അധികമായി ചൊല്ലിയിരുന്നത് ആഇശ (റ) യില്‍ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്തു:
 
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي 
 
‘ഞങ്ങളുടെ നാഥനായ അല്ലാഹുവേ നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു, അല്ലാഹുവേ നീ എനിക്ക് പൊറുത്ത് തരേണമേ.’
 
നമസ്കാരത്തില്‍ സുജൂദ് ചെയ്താല്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി അലിയ്യി (റ) ല്‍ നിന്നും ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  
 
اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِى لِلَّذِى خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
 
‘അല്ലാഹുവേ നിനക്ക് ഞാന്‍ സുജൂദു ചെയ്തു. ഞാന്‍ നിന്നില്‍ വിശ്വസിച്ചു. നിനക്ക് ഞാന്‍ സമര്‍പ്പിച്ചു. സൃഷ്ടിക്കുകയും രുപപ്പെടുത്തുകയും കണ്ണും കാതും കീറുകയും ചെയ്തവന് എന്‍റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു. ഉത്തമനായ സൃഷ്ടികര്‍ത്താവ് അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.’  
 
സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തത്തില്‍
 
സുജൂദുകള്‍ക്കിടയിലിരുന്നാല്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി ഹുദയ്ഫ (റ) യില്‍നിന്നും ഇബ്നുമാജഃ നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
 رَبِّ اغْفِرْ لِي  رَبِّ اغْفِرْ لِي 
 
‘എന്‍റെ നാഥാ നീ എനിക്ക് പൊറുത്തുതരേണമേ, എന്‍റെ നാഥാ നീ എനിക്ക് പൊറുത്തുതരേണമേ.’
സുജൂദുകള്‍ക്കിടയില്‍ ഇരുന്നാലുള്ള ദുആ വചനം ഇബ്നു അബ്ബാസി (റ) ന്‍റെ രിവായത്തില്‍ ഇപ്രകാരമാണുള്ളത്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
 
اَللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي 
 
‘അല്ലാഹുവേ എനിക്ക് പൊറുത്തുതരേണമേ. എന്നോട് കരുണ കാണിക്കേണമേ. എന്നെ നേര്‍വഴിയിലാക്കേണമേ. എന്‍റെ കാര്യങ്ങള്‍ പരിഹരിക്കേണമേ. എനിക്ക് സൗഖ്യം നല്‍കേണമേ. എനിക്ക് ഉപജീവനം തരേണമേ. എന്നെ ഉയര്‍ത്തേണമേ.’ 
 
ക്വുര്‍ആന്‍ പാരായണത്തിന്‍റെ സുജൂദില്‍
 
നമസ്കാരത്തില്‍ ഓത്തിന്‍റെ സുജൂദില്‍ തിരുദൂതര്‍ (സ്വ) ചൊല്ലിയിരുന്നത് ആഇശാ (റ) യില്‍ നിന്ന് ഇമാം തിര്‍മുദി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തു. ദുആയില്‍ അടിവരയിട്ട ഭാഗം ഇമാം ഹാകിമിന്‍റെ രിവായത്തില്‍ നിന്ന്.
 
سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَ شَقَّ سَمْعَهُ وَ بَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللَّهُ أَحْسَنَ الْخَالِقِينَ  
 
‘സൃഷ്ടിക്കുകയും കണ്ണും കാതും കീറുകയും ചെയ്തത് ഏതൊരുവന്‍റെ ശക്തിയും ശേഷിയും കൊണ്ടാണോ അവന് എന്‍റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു. അത്യുത്തമനായ സൃഷ്ടികര്‍ത്താവ് അല്ലാഹു അനുഗ്രഹ പൂര്‍ണ്ണനായിരിക്കുന്നു.’
 
താഴെ വരുന്ന ദുആ ഓത്തിന്‍റെ സുജൂദില്‍ തിരുദൂതര്‍ (സ്വ) ചൊല്ലിയിത് ഇബ്നുഅബ്ബാസ് (റ) കേട്ടതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.  
 
اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا، وَضَعْ عَنِّي بِهَا وِزْرًا، وَاجْعَلْهَا لِي عِنْدَكَ ذُخْرًا، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ 
 
‘അല്ലാഹുവേ, ഈ സുജൂദിന് നിന്‍റെ അടുക്കല്‍ ഒരു കൂലി എനിക്കു നീ രേഖപ്പെടുത്തേണമേ. ഒരു കുറ്റം എന്നില്‍നിന്ന് ഇതു കൊണ്ട് നീ മായ്ക്കേണമേ. ഇതിനെ ഒരു സൂക്ഷിപ്പു സ്വത്തായി നീ എനിക്കു സംരക്ഷിക്കേണമേ. നിന്‍റെ ദാസനായ ദാവൂദില്‍ നിന്ന് നീ സ്വീകരിച്ചതു പോലെ ഇതു എന്നില്‍നിന്നു നീ സ്വീകരിക്കേണമേ.’
 
നമസ്കാരത്തിലെ തശഹ്ഹുദ് 
 
നമസ്കാരത്തില്‍ അത്തഹിയ്യാത്ത് ചൊല്ലിയാല്‍ വാനത്തിനും ഭൂമിക്കുമിടയിലുള്ള എല്ലാ സജ്ജനങ്ങള്‍ക്കും സലാമോതലായി എന്ന് നബി (സ്വ) പറഞ്ഞത് സ്വഹീഹുല്‍ ബുഖാരിയില്‍ വന്നിട്ടുണ്ട്.
 
التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ، وَالطَّيِّبَاتُ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلاَمُ عَلَيْناَ وَعَلَى عِباَدِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لاَ إِلـهَ إِلاَّ اللَّهُ وَأََشْهَدُ أَنَّ مُحَمَّدًا عَبْدهُ وَرَسُولُهُ 
 
‘എല്ലാ തഹിയ്യത്തുകളും അല്ലാഹുവിനാണ്. നല്ലതും വിശിഷ്ടമായതും (അവനാണ്). നബിയേ അങ്ങേക്ക് അല്ലാഹുവിന്‍റെ സമാധാനവും കാരുണ്യവും അവന്‍റെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഞങ്ങള്‍ക്കും സദ്വൃത്തരായ ദാസന്മാര്‍ക്കും സമാധാനമുണ്ടാവട്ടെ. അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റൊരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനും ദാസനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ 
 
സ്വലാത്ത് 
 
തശഹ്ഹുദില്‍ തിരുനബി (സ്വ) ക്കും സജ്ജനങ്ങള്‍ക്കും സലാമോതിയ ശേഷം നബി (സ്വ) യുടെമേല്‍ സ്വലാത്ത് ചൊല്ലല്‍ നിര്‍ബന്ധമാണ് എന്ന ഒരു അദ്ധ്യായം തന്നെ ഇമാം അബൂഉവാനഃ തന്‍റെ മുസ്തഖ്റജില്‍ നല്‍കിയിട്ടുണ്ട്. പ്രസ്തുത അദ്ധ്യായത്തില്‍ തല്‍വിഷയത്തിലുള്ള ഹദീഥുകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. സ്വലാത്തിന്‍റെ രൂപങ്ങള്‍ അറിയിക്കുന്ന ഒരു അദ്ധ്യായം തന്നെ ഈ ഗ്രന്ഥത്തില്‍ നല്‍കി യിട്ടുണ്ട്. 
 
സ്വലാത്തിന് ശേഷമുള്ള ഏതാനും ദുആഉകള്‍
 
നമസ്കാരത്തില്‍ തശഹ്ഹുദിനും സലാമിനും ഇടയില്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി അലിയ്യി (റ) ല്‍ നിന്നും ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.  
 
أَللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لاَ إِلـهَ إِلاَّ أَنْتَ. 
 
‘അല്ലാഹുവേ ഞാന്‍ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമായും പരസ്യമായും അമിതമായും ചെയ്തുപോയതും എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാവുന്നതുമായ എന്‍റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ! നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീയല്ലാതെ ഒരു ആരാധ്യനുമില്ല.’ 
 
തശഹ്ഹുദ് ചൊല്ലിയ ശേഷം നാല് കാര്യങ്ങളില്‍ നിന്ന് അഭയം തേടുവാന്‍ നബി (സ്വ) കല്‍പിക്കുകയും താഴെവരുന്ന ദുആ ഉണര്‍ത്തുകയും ചെയ്തത് ഇമാം മുസ്ലിം അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം ചെയ്തു. 
 
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقبْرِ ، وَمِنْ عَذَابِ النَّارِ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ 
 
‘അല്ലാഹുവേ ക്വബ്ര്‍ ശിക്ഷയില്‍ നിന്നും നരകശിക്ഷയില്‍ നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളില്‍ നിന്നും മസീഹുദ്ദജ്ജാലിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു.’
 
നമസ്കാരത്തിന്‍റെ ഒടുവില്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി സഅ്ദി (റ) ല്‍ നിന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തു. എഴുത്ത് പഠിപ്പിക്കപ്പെടും വിധം ഇത് സ്വഹാബികളെ പഠിപ്പിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
 
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ
 
‘അല്ലാഹുവേ, ഭീരുത്വത്തില്‍നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ആയുസ്സിന്‍റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് ഞാന്‍ മടക്കപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ദുന്‍യാവിലെ പരീക്ഷണങ്ങളില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ക്വബറുശിക്ഷയില്‍നിന്നും ഞാന്‍ നിന്നില്‍ രക്ഷ തേടുന്നു.
 
നമസ്കാരത്തില്‍ ചൊല്ലുവാന്‍ ഒരു ദുആഅ് നബി (സ്വ) യോട് അബൂബകര്‍ (റ) ആവശ്യപെട്ടപ്പോള്‍ തിരുമേനി (സ്വ) പഠിപ്പിച്ചത്  ഇമാം ബുഖാരി ഇപ്രകാരം നിവേദനം ചെയ്യുന്നു:
 
اللهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا  وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
 
‘അല്ലാഹുവേ, ഞാന്‍ എന്നോടു തന്നെ ധാരാളം അന്യായം ചെയ്തു. പാപങ്ങള്‍ നീയല്ലാതെ പൊറുക്കുകയില്ല. നിന്നില്‍ നിന്നുള്ള പാപമോചനം നീ എനിക്കു കനിയേണമേ. നീ എനിക്കു കരുണ ചൊരിയേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.’
 
ഒരു വ്യക്തി തശഹ്ഹുദില്‍ താഴെ വരുന്ന ദുആ നിര്‍വ്വഹിച്ചതു കേട്ടപ്പോള്‍, അയാള്‍ക്കു പൊറുത്തു കൊടുക്കപ്പെട്ടു എന്ന് തിരുമേനി (സ്വ) മൂന്നു തവണ പറഞ്ഞു. സംഭവം സുനനുന്നസാഇയിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.  
 
اللهُمَّ إِنِّي أَسْأَلُكَ يَا اللهُ الأَحَدُ الصَّمَدُ الذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
 
‘അല്ലാഹുവേ, നിന്നോടിതാ ഞാന്‍ തേടുന്നു. ഏകനും, എല്ലാവര്‍ക്കും ആശ്രയം നല്‍കുന്ന നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്‍. അല്ലാഹുവേ എന്‍റെ തെറ്റുകള്‍ നീ എനിക്കു പൊറുക്കേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.’ 
 
എല്ലാ നമസ്കാരങ്ങള്‍ക്കൊടുവിലും മുടക്കാതെ താഴെ വരുന്ന ദുആ ചൊല്ലുവാന്‍ മുആദി(റ)നോട് നബി (സ്വ) വസ്വിയ്യത് ചെയ്തു. ഇമാം അഹ്മദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.  
 
اَللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
 
‘അല്ലാഹുവേ, നിനക്ക് ദിക്ര്‍ എടുക്കുവാനും ശുക്ര്‍ ചെയ്യുവാനും നിനക്കുള്ള ഇബാദത്ത് നന്നാക്കുവാനും നീ എന്നെ സഹായിക്കേണമേ.’
 
തശഹ്ഹുദിനു ശേഷം ചൊല്ലുവാന്‍ താഴെവരുന്ന ദുആ തിരുദൂതര്‍ (സ്വ) പഠിപ്പിച്ചിരുന്നുവെന്ന് ഇബ്നുമസ്ഊദി (റ) ല്‍ നിന്ന് ഹാകിമും മറ്റും നിവേദനം ചെയ്തു. ഇമാം ഹാകിമും ദഹബിയും സ്വഹീഹെന്ന്  വിശേഷിപ്പിച്ചു.
 
اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا وَأَصْلِحْ ذَاتَ بَيْنِنَا وَاهْدِنَا سُبُلَ السَّلاَمِ وَنَجِّنَا مِنَ الظُّلُمَاتِ إِلَي النُّورِ وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَبَارِكْ لَنَا فِي أَسْمَاعِنَا وَأَبْصَارِنَا وَقُلُوبِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ وَاجْعَلْنَا شَاكِرِينَ لِنِعْمَتِكَ مُثْنِينَ بِهَا قَابِلِيهَا وَأَتِمَّهَا عَلَيْنَا
 
‘അല്ലാഹുവേ നീ ഞങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കേണമേ. ഞങ്ങള്‍ക്കിടയിലുള്ള (പിണക്കങ്ങളില്‍) നീ ഇസ്വ് ലാഹ് ഉണ്ടാക്കേണമേ. 
സമാധാനത്തിന്‍റെ വഴികളെ നീ ഞങ്ങള്‍ക്ക് കനിയേണമേ. അന്ധകാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് നീ ഞങ്ങളെ നയിക്കേണമേ. 
പരസ്യമായതും രഹസ്യമായതുമായ നീചവൃത്തികളെ നീ ഞങ്ങളില്‍ നിന്ന് അകറ്റേണമേ. 
ഞങ്ങളുടെ കേള്‍വിയിലും കാഴ്ചയിലും ഹൃദയങ്ങളിലും ഇ ണകളിലും സന്തതികളിലും നീ ഞങ്ങള്‍ക്ക് അനുഗ്രഹമരുളേണമേ.  
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു. നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവരും അതിനെ സ്വീകരിച്ചു പുകഴ്ത്തുന്നവരുമാക്കേണമേ. അതു ഞങ്ങള്‍ക്ക് നീ പൂര്‍ത്തീകരിച്ചു നല്‍കേണമേ.’
 
 
 
അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി 

വുദ്വൂഇലെ ദിക്റുകള്‍, ദുആഉകള്‍

വുദ്വൂഇലെ ദിക്റുകള്‍, ദുആഉകള്‍

വുദ്വൂഅ് ചെയ്യുന്നതിനു മുമ്പ്

വുദ്വൂഅ് ഇല്ലാത്തവന് നമസ്കാരമില്ലെന്നും ‘ബിസ്മില്ലാഹ്’ ചൊല്ലാത്തവന് (സമ്പൂര്‍ണ്ണ) വുദ്വൂഅ് ഇല്ലെന്നും നബി (സ്വ) പറഞ്ഞത് ഹദീഥിലുണ്ട്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

بِسْــمِ اللهِ

‘അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ ആരംഭിക്കുന്നു)’

വുദ്വൂഅ് ചെയ്ത ശേഷം

വുദ്വൂഅ് ചെയ്ത് താഴെവരുന്ന ദിക്ര്‍ ചൊല്ലുന്നവര്‍ക്ക് സ്വര്‍ഗകവാടങ്ങള്‍ എട്ടും തുറക്കപ്പെടുമെന്നും താനുദ്ദേശിക്കു ന്നതിലൂടെ അയാള്‍ക്ക് പ്രവേശിക്കാവുന്നതാണെന്നും ഇമാം മുസ്ലിമും മറ്റും നിവേദനം. അടിവരയിട്ട ദുആയുടെ ഭാഗം ഇമാം തിര്‍മുദിയുടെ റിപ്പോര്‍ട്ടിലാണ് ഉള്ളത്.

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ ، اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ واجْعَلْنِي مِنَ المُتَطَهِّرِينَ

അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരില്ലാ ത്തവനുമാണ്. നിശ്ചയം, മുഹമ്മദ് അവന്‍റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അല്ലാഹുവേ ധാരാളമായി പശ്ചാതപിക്കുന്നവരില്‍ എന്നെ ആക്കേണമേ. ശുചി ത്വം പാലിക്കുന്നവരിലും എന്നെ നീ ഉള്‍പ്പെടുത്തേണമേ.

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി

അദാനും ഇക്വാമത്തും അനുബന്ധ ദിക്റുകളും

അദാനും ഇക്വാമത്തും അനുബന്ധ ദിക്റുകളും

അദാന്‍ (ബാങ്കുവിളി)
 
നബി (സ്വ) അബൂമഹ്ദൂറ (റ) യെ പഠിപ്പിച്ച ബാങ്കുവിളി: 
 
اللَّهُ أَكْبَرُ  اللَّهُ أَكْبَرُ    اللَّهُ أَكْبَرُ   اللَّهُ أَكْبَرُ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ 
أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ 
حَىَّ عَلَى الصَّلاَةِ حَىَّ عَلَى الصَّلاَةِ  حَىَّ عَلَى الْفَلاَحِ حَىَّ عَلَى الْفَلاَحِ 
اللَّهُ أَكْبَرُ   اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ
 
ഇക്വാമത്ത്:
 
നബി (സ്വ) അബൂമഹ്ദൂറ (റ) യെ  പഠിപ്പിച്ച ഇക്വാമത്ത്: 
 
 اللَّهُ أَكْبَرُ   اللَّهُ أَكْبَرُ 
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ  أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ 
حَىَّ عَلَى الصَّلاَةِ  حَىَّ عَلَى الْفَلاَحِ 
قَدْ قَامَتِ الصَّلاَةُ قَدْ قَامَتِ الصَّلاَةُ
اللَّهُ أَكْبَرُ   اللَّهُ أَكْبَرُ    لاَ إِلَهَ إِلاَّ اللَّهُ
 
സ്വുബ്ഹി ബാങ്കില്‍ ഹയ്അലകള്‍ക്കു ശേഷം താഴെവരും പ്രകാരം പറയുവാന്‍ തിരുനബി? അബൂമഹ്ദൂറഃ?യോടു പറഞ്ഞു: 
 
الصَّلاةُ خَيْرٌ مِنَ النَّوْمِ
 
ബാങ്കുവിളി കേള്‍ക്കുമ്പോള്‍
 
ډ ബാങ്ക് കേട്ടാല്‍, മുഅദ്ദിന്‍ പറയുന്നതു പോലെ പറയുക. ഹയ്യഅലസ്സ്വലാത്, ഹയ്യഅലല്‍ഫലാഹ് എന്നിവിടങ്ങളിലൊഴിച്ച്. അവിടെ ചുവടെ ചേര്‍ത്ത ‘ഹൗക്വലഃ’ ചൊല്ലുക. 
 
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
 
‘അല്ലാഹുവെ കൊണ്ടല്ലാതെ ഒരു കഴിവും ചലന ശേഷിയുമില്ല.’
 
വല്ലവനും ഹൃദയത്തില്‍ തട്ടി ഇപ്രകാരം പറഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുവെന്ന് ഇമാം മുസ്ലിം രിവായത്ത് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്. 
 
ډ തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുക. 
ډ തിരുനബി (സ്വ) ക്കു വേണ്ടി വസീലഃയെ തേടുക.
 
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِى وَعَدْتَهُ
 
‘ഈ സമ്പൂര്‍ണ്ണ വിളിയുടേയും ക്വാഇമത്തായ സ്വലാത്തിന്‍റേയും രക്ഷിതാവായ അല്ലാഹുവേ, മുഹമ്മദിന് നീ അല്‍വസീലയും അല്‍ഫദ്വീലയും നല്‍കേണമേ. നീ തിരുമേനി (സ്വ) ക്ക് വാഗ്ദാനം ചെയ്തതായ സ്തുതിക്കപ്പെട്ട മക്വാമില്‍ തിരുമേനി (സ്വ) യെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കേണമേ. 
 
അബൂസഈദി (റ) ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ (സ്വ) പറഞ്ഞു: “നിങ്ങള്‍ മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്നത്) കേട്ടാല്‍, അയാള്‍ പറയുന്നതു പോലെ നിങ്ങളും പറയുക. ശേഷം നിങ്ങള്‍ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുക. കാരണം, വല്ലവനും എന്‍റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുകൊണ്ട് അല്ലാഹു അവന് പത്ത് കാരുണ്യങ്ങള്‍ വര്‍ഷിക്കും. ശേഷം നിങ്ങള്‍ എനിക്കുവേണ്ടി അല്ലാഹുവോട് വസീലഃയെ തേടുക. കാരണം അത് സ്വര്‍ഗത്തിലെ ഒരു പദവിയാണ്. അല്ലാഹുവിന്‍റെ ദാസന്മാരില്‍ ഒരു ദാസനു മാത്രമാണ് അത് ചേരുക. ആ വ്യക്തി ഞാനാകുവാന്‍ ഞാന്‍ ആശിക്കുന്നു. ഒരാള്‍ എനിക്കു വേണ്ടി വസീലഃയെ തേടിയാല്‍ അവന് ശഫാഅത്ത് ലഭിക്കുന്നതാണ്.” (മുസ്ലിം)
 
ډ താഴെ വരും വിധം ശഹാദത്ത് ചൊല്ലുക.
 
വല്ലവനും ബാങ്ക് കേള്‍ക്കുമ്പോള്‍ താഴെ വരുന്ന ശഹാദത്ത് ചൊല്ലിയാല്‍ അവന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടുവെന്ന് ഇമാം മുസ്ലിം രിവായത്ത് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്. 
 
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللَّهِ رَبًّا وَبِمُحَمَّدٍ رَسُولاً وَبِالإِسْلاَمِ دِينًا
 
‘അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരനില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് അവന്‍റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായിട്ടും മുഹമ്മദി?നെ റസൂലായിട്ടും ഇസ്ലാമിനെ ദീനായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.
 
 
അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി 

പള്ളികളുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

പള്ളികളുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

പള്ളിയിലേക്ക് പുറപ്പെട്ടാല്‍

തിരുനബി (സ്വ) ബാങ്കുവിളികേട്ട് പള്ളിയിലേക്ക് പുറപ്പെട്ടപ്പോള്‍ താഴെ വരുന്ന ദുആ ചൊല്ലിയതായി ഇമാം ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്.

اللَّهُمَّ اجْعَلْ فِى قَلْبِى نُورًا وَفِى لِسَانِى نُورًا وَاجْعَلْ فِى سَمْعِى نُورًا وَاجْعَلْ فِى بَصَرِى نُورًا وَاجْعَلْ مِنْ خَلْفِى نُورًا وَمِنْ أَمَامِى نُورًا وَاجْعَلْ مِنْ فَوْقِى نُورًا وَمِنْ تَحْتِى نُورًا. اللَّهُمَّ أَعْطِنِى نُورًا.

‘അല്ലാഹുവേ, നീ എന്‍റെ ഹൃദയത്തിലും നാവിലും കേള്‍വിയിലും കാഴ്ചയിലും പിന്നിലും മുന്നിലും മുകളിലും താഴെയും പ്രകാശമാക്കേണമേ. നീ എനിക്ക് വെളിച്ചം ഏകേണമേ.

പള്ളിയില്‍ പ്രവേശിക്കുമ്പോള്‍

പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.

اللَّهُمَّ افْتَحْ لِى أَبْوَابَ رَحْمَتِكَ

‘അല്ലാഹുവേ നിന്‍റെ കാരുണ്യകവാടങ്ങള്‍ എനിക്ക് തുറക്കേണമ.’

പള്ളിയിലേക്ക് പ്രവേശിക്കുന്നവന്‍ താഴെ വരുന്ന ദുആ ചൊല്ലിയാല്‍ ശിഷ്ടദിനം അവന്‍ പിശാചില്‍ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ

‘മഹാനായ അല്ലാഹുവില്‍, അവന്‍റെ ആദരവുറ്റ തിരുമുഖത്താല്‍, അവന്‍റെ അനാദിയായ അധികാരത്താല്‍ അകറ്റപ്പെട്ട പിശാചില്‍നിന്നും ഞാന്‍ അഭയം തേടുന്നു.’

നബി (സ്വ) പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ ചൊല്ലിയതായി ഇമാം ഇബ്നുമാജഃ, ഇബ്നുസ്സുന്നി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തു. അടിവരയിട്ട ഭാഗം ഇബ്നുസ്സുന്നിയുടെ റിപ്പോര്‍ട്ടില്‍ മാത്രമുള്ളതാണ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللهِ والصَّلاَةُ والسَّلاَمُ عَلَى رَسُولِ الله اللَّهُمّ اِغْفِرْ لِي ذُنُوبي

‘അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ പ്രവേശിക്കുന്നു) സ്വലാത്തും സലാമും അല്ലാഹുവിന്‍റെ തിരുദൂതരില്‍ ഉണ്ടാവട്ടേ. അല്ലാഹുവേ, നിന്‍റെ കാരുണ്യത്തിന്‍റെ കവാടങ്ങള്‍ നീ എനിക്ക് തുറക്കേണമ.’

പള്ളിയില്‍നിന്ന് പുറപ്പെടുമ്പോള്‍

പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ചൊല്ലുവാന്‍ നബി (സ്വ) കല്‍പ്പിച്ചതായി ഇമാം ഇബ്നുമാജഃ റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّى أَسْأَلُكَ مِنْ فَضْلِكَ

അല്ലാഹുവേനിന്‍റെ ഔദാര്യത്തില്‍നിന്ന് ഞാന്‍ നിന്നോട് തേടുന്നു.

اللَّهُمَّ اعْصِمْنِى مِنَ الشَّيْطَانِ الرَّجِيمِ

അല്ലാഹുവേ, അകറ്റപ്പെട്ട പിശാചില്‍നിന്നും നീ എന്നെ രക്ഷപ്പെടുത്തേണമേ.

 

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി

പ്രഭാത പ്രദോഷങ്ങളിലെ ദിക്റുകള്‍

പ്രഭാത പ്രദോഷങ്ങളിലെ ദിക്റുകള്‍

പ്രഭാതപ്രദോഷങ്ങളില്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) താഴെ വരുന്ന ദിക്ര്‍ ചൊല്ലുമായിരുന്നു എന്നും പ്രഭാതത്തിലും പ്രദോഷത്തിലും ഇത് പറയുവാന്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചിട്ടുണ്ട്.

പ്രഭാതത്തില്‍:

أَصْبَحْنَا عَلَى فِطْرَةِ الْإِسْلَامِ وَعَلَى كَلِمَةِ الْإِخْلَاصِ وَعَلَى دِينِ نَبِيِّنَا مُحَمَّدٍ  وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنْ الْمُشْرِكِينَ

‘ഇസ്ലാമിന്‍റെ ഫിത്വ്റത്തിലും, ഇഖ്ലാസ്വിന്‍റെ കലിമത്തിലും, ഞങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടെ ദീനിലും, ഋജുമനസ്കനും മുസ്ലിമും മുശ്രിക്കുകളില്‍ പെടാത്തവനുമായ ഞങ്ങളുടെ പിതാവായ ഇബ്റാഹീ (അ) മിന്‍റെ മില്ലത്തിലും ആയിക്കൊണ്ട് ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു.’

പ്രദോഷത്തില്‍:

أَمْسَيْنَا عَلَى فِطْرَةِ الْإِسْلَامِ وَعَلَى كَلِمَةِ الْإِخْلَاصِ وَعَلَى دِينِ نَبِيِّنَا مُحَمَّدٍ  وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنْ الْمُشْرِكِينَ

പുലരുമ്പോള്‍ മൂന്ന് തവണയും വൈകുന്നേരം മൂന്ന് തവണയും താഴെ വരുന്ന ദിക്ര്‍ ചൊല്ലിയാല്‍, അന്ത്യനാളില്‍ അവനെ തൃപ്തിപ്പെടുക എന്നത് അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു എന്ന് മുസ്നദിലുണ്ട്. ശുഐബ് അല്‍അര്‍നാഊത്വ് ഹദീഥിനെ സ്വഹീഹുന്‍ ലിഗയ്രിഹീ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

നേരം പുരുമ്പോള്‍ ഒരാള്‍ ഇതു ചൊല്ലിയാല്‍, ‘ഞാനാണ് നായകന്‍, ഞാന്‍ അവന്‍റെ കൈ പിടിക്കുകയും ശേഷം അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും’ എന്ന് തിരുമേനി (സ്വ) പറഞ്ഞതായി ഇമാം ത്വബറാനിയുടെ റിപ്പേര്‍ട്ടിലുണ്ട്. അല്‍ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ رَسُولاً

‘അല്ലാഹുവിനെ റബ്ബായിട്ടും ഇസ്ലാമിനെ ദീനായിട്ടും മുഹമ്മദി (സ്വ) നെ റസൂലായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.’

رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ نَبِيًّا

‘അല്ലാഹുവിനെ റബ്ബായിട്ടും ഇസ്ലാമിനെ ദീനായിട്ടും മുഹമ്മദി (സ്വ) നെ നബിയായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.’

അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) സുബ്ഹി നമസ്കരിച്ച് സലാം വീട്ടിയാലും പ്രഭാതത്തില്‍ പ്രവേശിച്ചാലും താഴെ വരുന്ന ദുആ ചൊല്ലുമായിരുന്നു എന്ന് ഉമ്മുസലമഃ (റ) യില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً

‘അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന കര്‍മവും ഞാന്‍ നിന്നോട് ചോദിക്കുന്നു.’

എല്ലാ പ്രഭാത പ്രദോഷങ്ങളിലും താഴെ വരുന്ന ദിക്റുകള്‍ തിരുമേനി (സ്വ) ചൊല്ലിയതായും ചൊല്ലാന്‍ കല്‍പ്പിച്ചതായും അബൂഹുറയ്റഃ (റ) യില്‍ നിന്നുള്ള ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ ബാനി ഹദീഥുകളെ സ്വഹീഹെന്നു വിശേഷിപ്പിച്ചു.

പ്രഭാതത്തില്‍:

اللَّهُمَّ بِكَ أَصْبَحْنَا وَبِكَ أَمْسَيْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ الْمَصِيرُ

‘അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു മടക്കം.’

പ്രദോഷത്തില്‍:

اللَّهُمَّ بِكَ أَمْسَيْنَا وَبِكَ أَصْبَحْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ

‘അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്പ്.’

വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് ചുവടെ നല്‍കിയ വചനം നൂറ് തവണ പറഞ്ഞാല്‍ അന്ത്യനാളില്‍ ഒരാളും അയാളുടെ കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമായ കര്‍മ്മവുമായി എത്തിയിട്ടില്ല; അയാള്‍ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കില്‍ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചവനോ അല്ലാതെ എന്ന് ഇമാം തിര്‍മുദിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇമാം തിര്‍മുദി ഹസനെന്ന് വിശേഷിപ്പിച്ചു.

لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്.’

ആയത്തുല്‍കുര്‍സിയ്യ് ഓതുക

പ്രഭാതത്തില്‍ ആയത്തുല്‍കുര്‍സിയ്യ് പാരായണം ചെയ്താല്‍ പ്രദോഷമാകുവോളവും പ്രദോഷത്തില്‍ പാരായണം ചെയ്താല്‍ പുലരുവോളവും ജിന്നില്‍ നിന്ന് സുരക്ഷയാകുമെന്ന ജിന്നിന്‍റെ വാര്‍ത്തയെ നബി (സ്വ) സത്യപ്പെടുത്തിയതായി ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ

അല്ലാഹു അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശ ഭൂമികളിലുള്ളതെല്ലാം അവന്‍റേതാണ്. അവന്‍റെ അനുവാദമില്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിക്കുന്നതല്ലാതെ അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെ കുര്‍സിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (വി. ക്വു. 2: 225)

സയ്യിദുല്‍ഇസ്തിഗ്ഫാര്‍

സയ്യിദുല്‍ഇസ്തിഗ്ഫാര്‍ ദൃഢവിശ്വാസിയായിക്കൊണ്ട് പകലില്‍ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും ഇവ ദൃഢവിശ്വാസിയായിക്കൊണ്ട് രാത്രിയില്‍ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വര്‍ഗ്ഗവാസികളില്‍ പെട്ടവനാണെന്ന് ഇമാം ബുഖാരി സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്.

أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ

‘അല്ലാഹുവേ, നീയാണ് എന്‍റെ നാഥന്‍. നീയല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്‍റെ ദാസനാണ്. എന്‍റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളില്‍ നിന്നും നിന്നില്‍ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കു മുമ്പില്‍ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.’

പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാന്‍ നബി (സ്വ) മകള്‍ ഫാത്വിമ (റ) യോട് വസ്വിയ്യത് ചെയ്ത ദുആയാണ് ചുവടെ. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْـلِحْ لِي شَأْنِي كُلَّهُ وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ

‘എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്‍റെ കാരുണ്യം കൊണ്ട് നിന്നോട് ഞാന്‍ സഹായം അര്‍ത്ഥിക്കുന്നു. എന്‍റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കി തരേണമേ. കണ്ണിമ വെട്ടുന്ന നേരമെങ്കിലും എന്‍റെ കാര്യം നീ എന്നിലേക്ക് ഏല്‍പ്പിക്കരുതേ.’

വല്ലവനും താഴെ വരുന്ന തസ്ബീഹ് പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും നൂറു തവണ പറഞ്ഞാല്‍ അവന്‍ കൊണ്ടുവന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും അന്ത്യനാളില്‍ കൊണ്ടുവന്നിട്ടില്ല; അയാള്‍ ചൊല്ലിയതു പോലുള്ളത് ചൊല്ലിയ അല്ലെങ്കില്‍ അതിനേക്കാള്‍ വര്‍ദ്ധിച്ച് ചൊല്ലിയ വ്യക്തിയൊഴികെ എന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.

سُبـْحَانَ اللهِ وَبِحَمْدِهِ

‘അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’

ഒരാള്‍ പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും താഴെ വരുന്ന തസ്ബീഹ് നൂറു തവണ പറഞ്ഞാല്‍ അവന്‍ പൂര്‍ത്തീകരിച്ച് കര്‍മ്മങ്ങള്‍ എത്തിച്ചതുപോലെ സൃഷ്ടികളില്‍ ഒരാളും എത്തിച്ചിട്ടില്ലെന്ന് സുനനുഅബീദാവൂദിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ

‘മഹത്വമേറിയവനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’

താഴെ വരുന്ന ദുആ പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാന്‍ നബി (സ്വ) അബൂബകറി (റ) നോട് കല്‍പ്പിച്ചത് സുനനുകളിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ

‘ആകാശങ്ങളും ഭൂമിയും ഇല്ലായ്മയില്‍നിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേ യും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്‍റെ ശരീരത്തിന്‍റെ തിന്മകളില്‍ നിന്നും പിശാചിന്‍റെ കെടുതികളില്‍നിന്നും അല്ലാഹുവില്‍ പങ്കുചേര്‍ക്കുവാന്‍ അവന്‍ ക്ഷണിക്കുന്ന കാര്യങ്ങളില്‍നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതില്‍ നിന്നും അത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.’

തിരുനബി (സ്വ) വൈകുന്നേരമാകുമ്പോഴും നേരം പുലരുമ്പോഴും ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രഭാതത്തില്‍:

أَصْبَحْنَا وَ أَصْبَحَ المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ اللهُ وَحدَهُ لاَ شَريِك َلـَهُ ، لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذَا الْيَوْمِ وَ خَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ هَذَا الْيَوْمِ وَ شَرِّ مَا بَعدَهُ، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ

‘ഈ പ്രഭാതത്തില്‍ മുഴുവന്‍ ആധിപത്യവും അല്ലാഹുവിന് മാത്രമായിരിക്കെ ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. സര്‍വ്വസ്തുതിയും അവനുമാത്രമാകുന്നു. യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. എന്‍റെ രക്ഷിതാവേ, ഈ ദിനത്തിലെ നന്മയും ശേഷമുള്ള ദിനങ്ങളിലെ നന്മയും ഞാന്‍ തേടുന്നു. ഈ ദിനത്തിലെ തിന്മയില്‍നിന്നും ശേഷമുള്ള ദിനങ്ങളിലെ തിന്മയില്‍നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്‍റെ രക്ഷിതാവേ, അലസതയില്‍ നിന്നും വാര്‍ദ്ധക്യത്തിന്‍റെ കെടുതികളില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്‍റെ രക്ഷിതാവേ, നരക ശിക്ഷയില്‍ നിന്നും ക്വബ്ര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു.

പ്രദോഷത്തില്‍:

أَمـْسَينَا وَ أَمسَى المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ للهُ وَحدَهُ لاَ شَريِك َلـَهُ لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذِهِ اللَيلَةِ وَ خَيْرَ مَا بَعْدَهَا، وَأَعُوذُ بِكَ مِنْ شَرِّ هَذِهِ اللَّيلةِ وَ شَرِّ مَا بَعدَهَا، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ

താഴെ വരുന്ന ദുആ വചനങ്ങളെ തിരുദൂതര്‍ (സ്വ) പ്രഭാതത്തിലും പ്രദോഷത്തിലും ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി (റ) ല്‍ നിന്നുള്ള ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي

‘അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്‍റെ ആദര്‍ശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്‍റെ നഗ്നത മറക്കേണമേ, എന്‍റെ ഭയപ്പാടുകള്‍ക്ക് നിര്‍ഭയത്വമേകേണമേ. അല്ലാഹുവേ എന്‍റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണ ഞ്ഞേക്കാവുന്ന അപകടങ്ങളില്‍ നിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്‍റെ താഴ്ഭാഗത്തിലൂടെ (ഭൂഗര്‍ഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതില്‍നിന്ന് നിന്‍റെ മഹത്വത്തില്‍ ഞാന്‍ അഭയംതേടുന്നു.’

താഴെ വരുന്ന ദിക്ര്‍ ഒരാള്‍ പ്രദോഷത്തില്‍ മൂന്നു തവണ പറഞ്ഞാല്‍ പുലരുന്നതുവരേയും പ്രഭാതത്തിലാണ് മൂന്നു തവണ പറയുന്നതെങ്കില്‍ വൈകുന്നതുവരേയും പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാളെ ബാധിക്കുകയില്ലെന്നു ഉഥ്മാന്‍ ഇബ്നുഅഫ്ഫാനി(റ)ല്‍ നിന്നുള്ള ഹദീഥിലുണ്ട്.

എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും ഇതു മൂന്ന് തവണ ചൊല്ലുന്ന വ്യക്തിയെ യാതൊന്നും ഉപദ്രവിക്കുകയില്ല എന്നും റിപ്പോര്‍ട്ടുണ്ട്. അല്‍ബാനി ഹദീഥുകളെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ

‘അല്ലാഹുവിന്‍റെ നാമത്തില്‍. അവന്‍റെ നാമം (സ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം സസൂക്ഷ്മം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.’

താഴെ വരുന്ന തസ്ബീഹ് പ്രഭാത പ്രദോഷങ്ങളില്‍ മൂന്നു തവണ ചൊല്ലുന്നതിന്‍റെ മഹത്വമറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്.

ഉമ്മുല്‍മുഅ്മിനീന്‍ ജുവയ്രിയ്യഃ (റ) യില്‍നിന്ന് നി വേദനം: തിരുദൂതര്‍ (സ്വ) സുബ്ഹി നമസ്കരിച്ച് പ്രഭാതത്തില്‍ അവരുടെ അടുക്കല്‍ നിന്ന് പുറപ്പെട്ടു. നമസ്കരിച്ച സ്ഥലത്തു തന്നെ അവര്‍ ഇരുന്നു. പൂര്‍വ്വാഹ്നം പിന്നിട്ടപ്പോള്‍ തിരുദൂതര്‍ (സ്വ) മടങ്ങിവന്നു. അവര്‍ അപ്പോഴും അവിടെ ഇരിക്കുകയായിരുന്നു. തിരുദൂതര്‍ (സ്വ) പറഞ്ഞു: ‘ഞാന്‍ നിങ്ങളെ പിരിഞ്ഞിറങ്ങിയ അതേ അവസ്ഥയില്‍ തന്നെയാണോ നിങ്ങളിപ്പോഴും. അവര്‍ പറഞ്ഞു: അതെ. തിരുമേനി (സ്വ) പറഞ്ഞു: ഞാന്‍ നിങ്ങളെ പിരിഞ്ഞ ശേഷം നാല് വചനങ്ങള്‍ മൂന്ന് തവണ ചൊല്ലുകയുണ്ടായി. ഇന്ന് നിങ്ങള്‍ ചൊല്ലിയ ദിക്റുകളെല്ലാം അവയോടൊത്ത് തൂക്കുകയാണെങ്കില്‍ അവയായിരിക്കും കനം തൂങ്ങുക.”(മുസ്ലിം)

سُبْحَانَ اللَّهِ عَدَدَ خَلْقِهِ ، سُبْحَانَ اللَّهِ رِضَا نَفْسِهِ ، سُبْحَانَ اللَّهِ زِنَةَ عَرْشِهِ ، سُبْحَانَ اللَّهِ مِدَادَ كَلِمَاتِهِ

‘അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ പടപ്പുകളുടെ എണ്ണത്തോളം. അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ നഫ്സിന്‍റെ തൃപ്തിയോളം. അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ അര്‍ശിന്‍റെ തൂക്കത്തോളം. അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്‍റെ വചനങ്ങളുടെ വ്യാപ്തിയോളം.’

سُبـْحَانَ اللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِه

‘അല്ലാഹുവിന്‍റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്‍റെ നഫ്സിന്‍റെ തൃപ്തിയോളവും അവന്‍റെ അര്‍ശിന്‍റെ തൂക്കത്തോളവും അവന്‍റെ വചനങ്ങളുടെ വ്യാപ്തിയോളവും അവനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’

താഴെവരുന്ന രണ്ടു ദുആഉകള്‍ പ്രഭാത പ്രദോഷങ്ങളില്‍ മൂന്നു തവണ ആവര്‍ത്തിച്ചു ചൊല്ലുന്നതിന്‍റെ മഹത്വമറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്.

‘അബ്ദുര്‍റഹ്മാന്‍ ബ്നു അബീ ബകറഃ (റ) തന്‍റെ പിതാവ് അബൂബകറഃ (റ) യോട് ചോദിച്ചു: പിതാവേ, താങ്കള്‍ എല്ലാ പ്രഭാത പ്രദോഷങ്ങളിലും മൂന്ന് തവണ ഈ വചനങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലുന്നതായി ഞാന്‍ കേള്‍ക്കുന്നുവല്ലോ. അദ്ദേഹം പ്രതികരിച്ചു: നബി (സ്വ) ഇവ കൊണ്ട് പ്രഭാത പ്രദോഷങ്ങളില്‍ മൂന്നു തവണ ദുആ ചെയ്തതായി ഞാന്‍ കേട്ടിട്ടുണ്ട്. അതില്‍ പിന്നെ തിരുമേനി (സ്വ) യുടെ സുന്നത്ത് പ്രാവര്‍ത്തികമാക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.'(മുസ്നദു അഹ്മദ്) ഇമാം ഇബ്നു ഹജര്‍ ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ عَافِنِى فِى بَدَنِى اللَّهُمَّ عَافِنِى فِى سَمْعِى اللَّهُمَّ عَافِنِى فِى بَصَرِى لاَ إِلَهَ إِلاَّ أَنْتَ

‘അല്ലാഹുവേ, നീ എനിക്ക് എന്‍റെ ശരീരത്തില്‍ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്‍റെ കേള്‍വിയില്‍ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്‍റെ കാഴ്ചയില്‍ സൗഖ്യമേകേണമേ. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.’

اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ عَذَاب الْقَبْرِ لاَ إِلَهَ إِلاَّ أَنْتَ

‘അല്ലാഹുവേ കുഫ്റില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ ക്വബ്റിലെ ശിക്ഷയില്‍ നി ന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.’

മൂന്നു തവണ വീതം പാരായണം ചെയ്യുക

അല്‍ഇഖ്ലാസ്വ്, അല്‍ ഫലക്വ്, അന്നാസ്

എന്നീ സൂറത്തുകള്‍ പാരായണം ചെയ്യുക. അതിന്‍റെ മഹത്വമറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്.

ഖുബയ്ബി (റ) ല്‍ നിന്ന് നിവേദനം: ‘ഞങ്ങള്‍ കോരിച്ചൊരിയുന്ന മഴയും കൂരിരിട്ടുമുള്ള ഒരു രാത്രി അല്ലാഹുവിന്‍റെ തിരുദൂതരെ (സ്വ) തേടി പുറപ്പെട്ടു. തിരുമേനി (സ്വ) ഞങ്ങള്‍ക്ക് നമസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. (അബ്ദുല്ലാഹ് ബ്നുഖുബയ്ബ് (റ)) പറയുന്നു: അങ്ങനെ ഞാന്‍ തിരുമേനി (സ്വ) യെ കണ്ടെത്തി. തിരുദൂതര്‍ (സ്വ) പറഞ്ഞു: താങ്കള്‍ പാരായണം ചെയ്യുക. ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. വീണ്ടും തിരുമേനി (സ്വ) പറഞ്ഞു: താങ്കള്‍ പാരായണം ചെയ്യുക. അപ്പോഴും ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. ഞാന്‍ ചോദിച്ചു: എന്താണ് ഞാന്‍ പാരായണം ചെയ്യേണ്ടത്? തിരുമേനി (സ്വ) പറഞ്ഞു: രാവിലേയും വൈകുന്നേരവും താങ്കള്‍ അല്‍ഇഖ്ലാസ്വ്, അല്‍ ഫലക്വ്, അന്നാസ് എന്നിവ മൂന്നു തവണ പാരായണം ചെയ്യുക; അവ താങ്കള്‍ക്ക് എല്ലാ കാര്യത്തിനും മതിയാകുന്നതാണ്.'(തിര്‍മുദി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

എല്ലാ ദിനവും പ്രഭാതത്തിലും പ്രദോഷത്തിലും താഴെ വരുന്ന ദിക്ര്‍ ഒരാള്‍ ഏഴ് തവണ ചൊല്ലിയാല്‍ അവനെ അലട്ടുന്ന ഇഹപരപ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ അവന് അല്ലാഹു മതി എന്ന് തിരുമൊഴിയുണ്ട്. ഇബ്നുസുന്നി റിപ്പോര്‍ട്ട് ചെയ്തു. ശുഅയ്ബ് അല്‍അര്‍നാഊത്വും അബ്ദുല്‍ക്വാദിര്‍ അല്‍അര്‍നാ ഊത്വും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

حَسْبِيَ اللهُ لاَ إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ

‘എനിക്ക് അല്ലാഹു മതി. അവനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. അവനില്‍ ഞാന്‍ ഭരമേല്‍പ്പിച്ചു. അവന്‍ മഹിത സിംഹാസനത്തിന്‍റെ രക്ഷിതാവാകുന്നു.’

താഴെ വരുന്ന ദിക്ര്‍ ഒരാള്‍ പ്രഭാതത്തിലും പ്രദോഷത്തിലും ഒരു തവണ ചൊല്ലിയാല്‍ അതോടെ അല്ലാഹു ആ ദിനം അവന്‍റെ നാലില്‍ ഒരു ഭാഗം നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും രണ്ടു തവണ പറഞ്ഞാല്‍ അവന്‍റെ പകുതി നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും മൂന്നു തവണ പറഞ്ഞാല്‍ അ വന്‍റെ നാലില്‍ മൂന്നു ഭാഗം നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും നാലു തവണ പറഞ്ഞാല്‍ അവനെ പൂര്‍ണമായും നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞതായി അനസി (റ) ല്‍ നിന്ന് ഇമാം അബൂദാവൂദ് നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ബാസ് ഹസനെന്ന് വിശേഷിപ്പിച്ചു.

പ്രഭാതത്തില്‍:

اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ ، أَنَّكَ أَنْتَ اللهُ لاَ إِلهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ ، وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ

പ്രദോഷത്തില്‍:

اللَّهُمَّ إِنِّي أَمْسَيْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ ، أَنَّكَ أَنْتَ اللهُ لاَ إِلهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ ، وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ

‘അല്ലാഹുവേ, ഞാന്‍ പ്രഭാതത്തില്‍ പ്രവേശിച്ചു (പ്രദോഷത്തില്‍ പ്രവേശിച്ചു), ഞാന്‍ നിന്നെ സാക്ഷിയാക്കുന്നു, നിന്‍റെ അര്‍ശിന്‍റെ വാഹകരേയും നിന്‍റെ മലക്കുകളേയും നിന്‍റെ സകല സൃഷ്ടികളേയും ഞാന്‍ സാക്ഷിയാക്കുന്നു, നിശ്ചയം, നീയാകുന്നു അല്ലാഹു. യഥാര്‍ത്ഥ ആരാധനക്കര്‍ഹനായി നീ മാത്രം. നീ ഏകനും യാതൊരു പ ങ്കുകാരനില്ലാത്തവനുമാകുന്നു. നിശ്ചയം, മുഹമ്മദ് നബി നിന്‍റെ ദാസനും നിന്‍റെ ദൂതനുമാകുന്നു.’

താഴെ വരുന്ന ദിക്ര്‍ ഒരാള്‍ പ്രഭാത പ്രദോഷങ്ങളില്‍ പത്തു തവണ വീതം ചൊല്ലിയാല്‍ അവ ഓരോന്നു കൊണ്ടും അവന് അല്ലാഹു പത്ത് നന്മകള്‍ രേഖപ്പെടുത്തുമെന്നും അവനില്‍ നിന്ന് പത്ത് തിന്മകള്‍ മായിക്കുമെന്നും അവന് പത്ത് പദവികള്‍ ഉയര്‍ത്തുമെന്നും ദിക്റുകള്‍ പത്തും അവന് മോചിപ്പിക്കപ്പെട്ട പ ത്ത് അടിമകളെപ്പോലെ ആയിരിക്കുമെന്നും പ്രഭാതത്തില്‍ ചൊല്ലിയാല്‍ പ്രദോഷംവരേയും പ്രദോഷത്തില്‍ ചൊല്ലിയാല്‍ പ്രഭാതം വരേയും അവ അവന്(പിശാചില്‍നിന്ന്) സുരക്ഷയായിരിക്കുമെന്നും ഇവയെ മറികടക്കുന്ന ഒരു കര്‍മ്മവും അവന്‍ അന്ന് ചെയ്തിട്ടില്ലയെന്നും അറിയിക്കുന്ന തിരുമൊഴിയുണ്ട്. അല്‍ ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ് എല്ലാ സ്തുതിയും അവന്നാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവ നാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.’

അല്ലാഹുവോട് നൂറു തവണ മഗ്ഫിറത്തിനു വേണ്ടി തേടാതെ ഞാന്‍ ഒരിക്കലും പ്രഭാതത്തില്‍ പ്രവേശിച്ചിട്ടില്ലെന്ന് തിരുനബി (സ്വ) പറഞ്ഞതായി ഹദീഥുണ്ട്. ഹദീഥിനെ അല്‍ ബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചിട്ടുണ്ട്.

اسْتَغْفِرُ اللهَ

‘അല്ലാഹുവോട് ഞാന്‍ പാപം പൊറുക്കുവാന്‍ തേടുന്നു.’

താഴെ വരുന്ന വിധം തസ്ബീഹും തഹ്മീദും തക് ബീറും തഹ്ലീലും ചൊല്ലുന്നതിന്‍റെ മഹത്വം അറിയിക്കുന്ന ഒരു ഹദീഥ് ഇപ്രകാരമുണ്ട്. തിരുദൂതര്‍ (സ്വ) പറഞ്ഞു: “വല്ലവനും സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ സുബ്ഹാനല്ലാഹ് ചൊല്ലിയാല്‍ അത് നൂറു ഒട്ടകങ്ങളേക്കാള്‍ ശ്രേഷ്ഠമായി. വല്ലവനും ഉദയത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ അല്‍ഹംദുലില്ലാഹ് ചോല്ലിയാല്‍ അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) വഹിക്കപ്പെടുന്ന നൂറ് കുതിരകളേക്കാള്‍ ശ്രേഷ്ഠമായി. വല്ലവനും ഉദ യത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ അല്ലാഹു അ ക്ബര്‍ ചൊല്ലിയാല്‍ അത് നൂറ് അടിമകളെ മോചിപ്പിച്ചതിനേക്കാള്‍ ശ്രേഷ്ഠമായി.

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

എന്നു പറഞ്ഞാല്‍ അന്ത്യനാളില്‍ ഒരാളും അയാളുടെ കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമായ കര്‍മ്മവുമായി എത്തിയിട്ടില്ല; അയാള്‍ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കില്‍ അ തിനേക്കാള്‍ വര്‍ദ്ധിപ്പിച്ചവനോ അല്ലാതെ.” ഇമാം തിര്‍മുദിയും അല്‍ബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

سُبْحَانَ اللهِ ، الْحَمْدُ للهِ ، الله أَكْبَرُ
لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

‘അല്ലാഹു പരമപരിശുദ്ധനാകുന്നു. അല്ലാഹുവിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. അല്ലാഹു ഏറ്റവും വലിയവനാകുന്നു. യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്.’

സ്വലാത്ത് ചൊല്ലുക

പ്രഭാതത്തിലും പ്രദോഷത്തിലും നബി (സ്വ) യുടെ മേല്‍ പത്ത് സ്വലാത്തുകള്‍ വീതം ചൊല്ലുന്നവന് അന്ത്യനാളില്‍ ശഫാഅത്ത് ലഭിക്കുന്നതാണെന്ന് ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ.

‘അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്‍റെ കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ കരുണ ചൊരിയേണമേ! നിശ്ചയം നീ സ്തുത്യര്‍ ഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിനേയും ഇ ബ്റാഹീമിന്‍റെ കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം, നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’

താഴെ വരുന്ന ദുആ പ്രദോഷത്തിലായിരിക്കെ പറഞ്ഞിരുന്നുവെങ്കില്‍ താങ്കള്‍ക്ക് ഉപദ്രവമേല്‍പ്പിക്കില്ലായിരുന്നു എന്ന് തേള്‍ കടിച്ച ഒരു വ്യക്തിയോട് തിരുമേനി (സ്വ) പറഞ്ഞതായി ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

أَعـُوذُ بـِكَلِمَاتِ اللهِ التـَامّاتِ مِنْ شَـرِّ ماَ خَلَـقَ

‘അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് അവന്‍ സൃഷ്ടിച്ചതിലെ തിന്മകളില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു.’

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

രോഗം, രോഗി, രോഗ സന്ദര്‍ശനം ഏതാനും ദിക്റുകള്‍

രോഗം, രോഗി, രോഗ സന്ദര്‍ശനം ഏതാനും ദിക്റുകള്‍

പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോള്‍

രോഗം കൊണ്ടോ മറ്റോ പരീക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ കാണുകയും താഴെ വരുന്ന ദിക്ര്‍ ഒരാള്‍ ചൊല്ലുകയും ചെയ്താല്‍ ആ പരീക്ഷണം അയാള്‍ക്ക് ഏല്‍ക്കുകയില്ലന്ന് ഇമാം തിര്‍മുദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلَاكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلًا

‘താങ്കളെ പരീക്ഷിച്ചതില്‍ നിന്ന് എനിക്ക് സൗഖ്യം നല്‍കിയ,അവന്‍ സൃഷ്ടിച്ച ധാരാളം സൃഷ്ടികളേക്കാള്‍ എനിക്ക് ശ്രേഷ്ഠത നല്‍കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും.’

രോഗിയുടെ അടുക്കലെത്തിയാല്‍

തിരുനബി (സ്വ) ഒരു അഅ്റാബിയുടെ അടുക്കല്‍ പ്രവേശിച്ച സംഭവം ഇമാം ബുഖാരി അദബുല്‍മുഫ്റദില്‍ നിവേദനം ചെയ്തിട്ടുണ്ട്. സംഭവത്തെ അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. സന്ദര്‍ശനവേളയില്‍ തിരുമേനി (സ്വ) പ്രാര്‍ത്ഥിച്ചു:

لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ

‘യാതൊരു പ്രയാസവും ഉപദ്രവവും ഇല്ലാതിരിക്കട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ (പാപങ്ങളില്‍നിന്ന്) പരിശുദ്ധിയുണ്ടാകും.’

ഒരാള്‍, മരണം ആസന്നമാകാത്ത ഒരു രോഗിയെ സന്ദര്‍ശിക്കുകയും അയാളുടെ അടുക്കല്‍ ഏഴുതവണ താഴെ വരുന്ന ദുആ നിര്‍വ്വഹിക്കുകയും ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് തീര്‍ച്ചയായും സൗഖ്യമേകുന്നതാണ് എന്ന് ഇമാം അബൂദാവൂദും തിര്‍മുദിയും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

أَسْأَلُ اللهَ اْلعَظِيمَ رَبَّ اْلعَرْشِ اْلعَظِيم أَنْ يَشْفِيكَ

‘അതിമഹത്വമുള്ളവനായ, മഹിത സിംഹാസനത്തിന്‍റെ രക്ഷിതാവായ അല്ലാഹുവോട്, അവന്‍ താങ്കള്‍ക്ക് ശിഫാഅ് ഏകുവാന്‍ ഞാന്‍ യാചിക്കുന്നു.’
തിരുനബി ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ താഴെ വരുന്ന ദുആ നിര്‍വ്വഹിച്ചതായും രോഗിയെ സന്ദര്‍ശിക്കുന്നവര്‍ രോഗി ക്കുവേണ്ടി ദുആ ചെയ്യുവാന്‍ കല്‍പിച്ചതായും ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ اشْفِ عَبْدَكَ، يَنْكَأُ لَكَ عَدُوًّا أَوْ يَمْشِي لَكَ إِلَى صَلَاةٍ

‘അല്ലാഹുവേ, ശത്രുവെ നിനക്കായി തകര്‍ക്കുവാനും നിനക്കുള്ള ഒരു നമസ്കാരത്തിലേക്കു നടക്കുവാനും നിന്‍റെ ദാസനു നീ ശമനം നല്‍കേണമേ.’
രോഗി പ്രാര്‍ത്ഥിക്കുവാന്‍

പതിനെട്ടു വര്‍ഷം രോഗം കൊണ്ടു പരീക്ഷിക്കപ്പെട്ട, കു ടുംബങ്ങളും സമ്പത്തുകളും നഷ്ടപെട്ട, അടുത്തവരും അകന്നവരും കയ്യൊഴിച്ച, പൈശാചിക ശല്യം ശാരീരികമായി ബാധിച്ച അയ്യൂബ് നബി (അ) തന്‍റെ അവസ്ഥ റബ്ബായ അല്ലാഹുവിനു മുമ്പില്‍ അവതരിപ്പിച്ചു നിര്‍വ്വഹിച്ച ദുആ:

أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ

എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. (വി. ക്വു. 23: 86)

അയ്യൂബ് നബി (സ്വ) യുടെ ഈ ദുആക്കുള്ള ഉത്തരം പെട്ടെന്നായിരുന്നു. അദ്ദേഹത്തിനു നേരിട്ട കഷ്ടപ്പാട് അല്ലാഹു അകറ്റിക്കളയുകയും കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും അദ്ദേഹത്തിനു നല്‍കുകയും ചെയ്തു എന്ന് വിശുദ്ധ ക്വുര്‍ആന്‍ അറിയിച്ചിട്ടുണ്ട്.

അഭയം തേടേണ്ട ഏതാനും രോഗങ്ങള്‍

താഴെവരുന്ന ദുആ തിരുനബി (സ്വ) നിര്‍വ്വഹിക്കാറുള്ളതായി അനസി(റ)ല്‍ നിന്ന് ഇമാം അബൂദാവൂദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الأَسْقَامِ

‘വെള്ളപ്പാണ്ട്, ഭ്രാന്ത്, കുഷ്ഠം, മോശമായ രോഗങ്ങള്‍ എന്നിവ യില്‍ നിന്ന് അല്ലാഹുവേ ഞാന്‍ നിന്നില്‍ അഭയം തേടുന്നു.’

ഒരു ദുആയില്‍ ഏതാനും രോഗങ്ങളില്‍നിന്ന് പ്രത്യേകം തിരുനബി (സ്വ) അഭയം തേടിയിരുന്നത് അനസി(റ)ല്‍നിന്ന് ഇമാം ഇബ്നുഹിബ്ബാന്‍ നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إنِّي ….. أعُوذُ بِكَ مِنَ الصَّمَمِ والبَكَمِ والجُنُونِ والجُذامِ والبَرَصِ وَسَيِّىءِ الأَسْقامِ

‘അല്ലാഹുവേ,……. ബധിരത, മൂകത, ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട്, മോശമായ രോഗങ്ങള്‍ എന്നിവയില്‍നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു.’

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

യാത്രയുമായി ബന്ധപ്പെട്ട ദിക്റുകള്‍

യാത്രയുമായി ബന്ധപ്പെട്ട ദിക്റുകള്‍

വാഹനത്തില്‍ കയറുമ്പോള്‍

യാത്രക്കായി വാഹനത്തില്‍ കയറുമ്പോള്‍ താഴെ വരും ക്രമത്തില്‍ തിരുനബി (സ്വ) ചെയ്യുകയും ചൊല്ലുകയും ചെയ്തതായി അലി (റ) യില്‍ നിന്നും ഇബ്നുഉമറി (റ) ല്‍ നിന്നും ഇമാം തിര്‍മുദി രിവായത്ത് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

വാഹനത്തിലേക്ക് കാലുവെച്ചാല്‍ (മൂന്ന് തവണ)

بِسْـــمِ الله

വാഹനത്തില്‍ കയറിയിരുന്നാല്‍

الْحَــمْدُ لِلَّهِ

سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَىٰ رَبِّنَا لَمُنْقَلِبُونَ

ഞങ്ങള്‍ക്ക് വേണ്ടി ഈ വാഹനത്തെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കിതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.

ശേഷം മൂന്ന് തവണ:

الْحَمْدُ لِلَّهِ

ശേഷം മൂന്ന് തവണ:

اللَّهُ أَكْبَرُ

അതില്‍പിന്നെ:

سُبْحَانَكَ إنّي ظَلَمْتُ نَفْسِي فاغْفِرْ لِي إِنَّهُ لاَ يَغْفِرُ الذُّنُوبَ إلاَّ أَنْتَ

‘അല്ലാഹുവേ, നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നിശ്ചയം ഞാന്‍ എന്നോട് അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതിനാല്‍ നീ എ നിക്ക് പൊറുത്ത് തരേണമേ. നിശ്ചയം, പാപങ്ങളെ നീയല്ലാതെ പൊറുക്കുകയില്ല.’

യാത്ര പുറപ്പെട്ട് വാഹനത്തിലിരുന്നാല്‍ തിരുനബി (സ്വ) ചൊല്ലിയതായി ഇബ്നു ഉമറി (റ) ല്‍നിന്ന് ഇമാം മുസ്ലിം ഇപ്രകാരം നിവേദനം ചെയ്തു:


اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ

سُبْحَانَ الَّذِى سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِى سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ اللَّهُمَّ أَنْتَ الصَّاحِبُ فِى السَّفَرِ وَالْخَلِيفَةُ فِى الأَهْلِ اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِى الْمَالِ وَالأَهْلِ

‘ഞങ്ങള്‍ക്ക് വേണ്ടി ഈ വാഹനത്തെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കിതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയില്‍ ഞങ്ങള്‍ നിന്നോട് പുണ്യവും തക്വ്വയും നീ ഇഷ്ടപ്പെടുന്ന കര്‍മ്മവും തേടുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്ര ഞങ്ങള്‍ക്ക് നീ എളുപ്പമാക്കേണമേ. അതിന്‍റെ ദൂരം ഞങ്ങള്‍ക്ക് നീ ചുരുക്കേണമേ. അല്ലാഹുവേ, നീയാകുന്നു യാത്രയില്‍ കൂട്ടുകാരനും കുടുംബത്തില്‍ പിന്‍ഗാമിയും. അല്ലാഹുവേ, യാത്രാ ക്ലേശങ്ങളില്‍ നിന്നും ദുഃഖകരമായ കാഴ്ചകളില്‍നിന്നും കുടുംബത്തിലേക്കും സമ്പത്തിലേക്കും മോശമായുള്ള മടക്കത്തില്‍നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.

യാത്രയില്‍നിന്ന് മടങ്ങിയാല്‍

തിരുനബി (സ്വ) യാത്രയില്‍ നിന്ന് മടങ്ങിയാല്‍ മുകളില്‍ നല്‍കിയ ദുആ ചൊല്ലുന്നതോടൊപ്പം താഴെവരുന്ന ദിക്റും നിര്‍ വ്വഹിച്ചതായി ഇമാം മുസ്ലിമിന്‍റെ തന്നെ റിപ്പോര്‍ട്ടിലുണ്ട്.

آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ

‘പശ്ചാതപിക്കുന്നവരും ആരാധന നിര്‍വ്വഹിക്കുന്നവരും ഞങ്ങളുടെ നാഥനെ വാഴ്ത്തുന്നവരുമായി മടങ്ങുന്നവരാണ് ഞങ്ങള്‍.’

യാത്ര കയറ്റത്തിലാകുമ്പോള്‍

യാത്ര കയറ്റത്തിലാകുമ്പോള്‍ തക്ബീര്‍ ചൊല്ലുവാന്‍ തിരുമേനി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദിയുടെ റിപ്പോര്‍ട്ടിലുണ്ട്.

اللَّهُ أَكْبَرُ

യാത്ര ഇറക്കത്തിലാകുമ്പോള്‍

സ്വഹാബികള്‍ യാത്രയില്‍ കയറ്റത്തിലാകുമ്പോള്‍ തക്ബീറും ഇറക്കമിറങ്ങുമ്പോള്‍ തസ്ബീഹും ചൊല്ലിയിരുന്നതായി ജാബിറി (റ) ല്‍ നിന്നുള്ള ഇമാം ബുഖാരിയുടെ ഹദീഥിലുണ്ട്.

سُبْحَانَ اللهِ

യാത്രയാക്കുന്നവന്‍ യാത്രക്കാരനു വേണ്ടി

തിരുനബി(സ്വ)യോട് യാത്ര ചോദിച്ചിരുന്ന സ്വഹാബത്തിനെ താഴെ വരുന്ന ദുആ ചൊല്ലി തിരുമേനി? യാത്രയാക്കിയിരുന്നു എന്ന് സുനനുത്തിര്‍മുദിയിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَسْتَوْدِعُ اللَّهَ دِينَكَ وَأَمَانَتَكَ وَخَوَاتِيمَ عَمَلِكَ

‘താങ്കളുടെ ദീന്‍ സംരക്ഷിക്കുവാനും താങ്കള്‍ കൈകാര്യം ചെയ്യുന്ന അമാനത്ത് സംരക്ഷിക്കുവാനും താങ്കളുടെ നല്ല പര്യവസാനവും ഞാന്‍ അല്ലാഹുവോട് തേടുന്നു.’

തിരുനബി (സ്വ) യോട് ഒരു വ്യക്തി തന്‍റെ യാത്രയില്‍ ബര്‍കത്തുണ്ടാകുവാനായി ദുആ ചെയ്യുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരുമേനി (സ്വ) ചെയ്ത ദുആ. ഇമാം തിര്‍മുദി സംഭവം വിവരിച്ചു. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

زَوَّدَكَ اللَّهُ التَّقْوَى وَغَفَرَ ذَنْبَكَ وَيَسَّرَ لَكَ الْخَيْرَ حَيْثُمَا كُنْتَ

‘അല്ലാഹു, തക്വ്വയെ താങ്കള്‍ക്ക് പാഥേയമാക്കുകയും താങ്കളുടെ പാപം പൊറുക്കുകയും താങ്കള്‍ എവിടെയാണെങ്കിലും നന്മയെ എ ളുപ്പമാക്കുകയും ചെയ്യട്ടെ.’

യാത്രക്കാരന്‍ യാത്രയാക്കുന്നവനു വേണ്ടി

യാത്രയാക്കുന്നവര്‍ക്കു വേണ്ടിയും താന്‍ വിട്ടേച്ചു പോകുന്നവര്‍ക്ക് വേണ്ടിയും യാത്രയാകുന്നന്‍ ഈ ദുആ ചെയ്യുവാന്‍ നബി (സ്വ) കല്‍പ്പിച്ചതായി ഇബ്നുസ്സുന്നിയും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. ഇബ്നു ഹജര്‍ ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَسْتَوْدِعُكُمُ اللَّهَ الَّذي لا تَضِيعُ وَدَائِعُهُ

‘അല്ലാഹുവോട് താങ്കളെ സംരക്ഷിക്കുവാന്‍ ഞാന്‍ തേടുന്നു; അവന്‍റെ സംരക്ഷണത്തിലുള്ളവയൊന്നും നഷ്ടപ്പെടുകയില്ല.’

ഒരിടത്ത് ചെന്നിറങ്ങിയാല്‍

വല്ലവനും ഒരിടത്ത് ചെന്നിറങ്ങി താഴെ വരുന്ന ദുആഅ് ചൊല്ലിയാല്‍ താനിറങ്ങിയ സ്ഥലത്തു നിന്ന് യാത്രയാകുന്നതുവരെ യാതൊന്നും അവനെ ഉപദ്രവിക്കില്ലെന്ന് തിരുനബി (സ്വ) പറഞ്ഞതായി സ്വഹീഹു മുസ്ലിമിലുണ്ട്.

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

‘അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് അവന്‍ സൃഷ്ടിച്ചതിലെ തിന്മയില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു.’



അബുൽ ജബ്ബാർ അബ്ദുള്ള മദീനി

സദസ്സുകളുമായി ബന്ധപ്പെട്ട ദിക്റുകള്‍

സദസ്സുകളുമായി ബന്ധപ്പെട്ട ദിക്റുകള്‍

സദസ്സിലിരിക്കുമ്പോള്‍

ഒരേ സദസ്സില്‍ ചുവടെയുള്ള ദുആ നൂറു തവണ നബി (സ്വ) നിര്‍വ്വഹിച്ചിരുന്നത് എണ്ണിയിരുന്നതായി ഇബ്നുഉമറി(റ) ല്‍നിന്ന് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ

‘നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എന്‍റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവ നും കരുണ ചൊരിയുന്നവനുമാകുന്നു.’

സദസ്സ് പിരിയുമ്പോള്‍

സദസ്സ് പിരിഞ്ഞ് എഴുന്നേല്‍ക്കുന്നതിന് മുമ്പ് താഴെ വരുന്ന ദുആ വചനം ചൊല്ലിയാല്‍ ആ മജ്ലിസില്‍ നിന്ന് പോകുന്നതിനുമുമ്പ് പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് സുനനുത്തിര്‍മുദിയിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

سُبْحَانَكَ اللّهُمَّ وَبِحَمْدِكَ أَشْهَدُ أن لاَ إلَهَ إلاّ أنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

‘അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഞാന്‍ നിന്നോട് പൊറുക്കലിനെ തേടുന്നു. നിന്നിലേക്ക് തൗബഃ ചെയ്ത് മടങ്ങുകയും ചെയ്യുന്നു.’

തിരുദൂതര്‍ (സ്വ) താഴെ വരുന്ന ദുആ ചെയ്യാതെ വളരെ വിരളമായേ സദസ്സില്‍നിന്ന് എഴുന്നേറ്റിരുന്നുള്ളൂ എന്ന് സുനനു ത്തിര്‍മുദിയിലുണ്ട്. ഇമാം തുര്‍മുദി ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا تَحُولُ بِهِ بَيْنَنَا وَبَيْنَ مَعَاصِيكَ، وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ، وَمِنَ الْيَقِينِ مَا تُهَوِّنُ عَلَيْنَا مَصَائِبَ الدُّنْيَا، اللَّهُمَّ مَتِّعْنَا بأسْمَاعِنا، وَأَبْصَارِنَا، وقُوَّتِنَا مَا أحْيَيْتَنَا، وَاجْعَلْهُ الوارثَ مِنَّا، وَاجْعَلْ ثَأرَنَا عَلَى مَنْ ظَلَمَنَا، وَانْصُرْنَا عَلَى مَنْ عَادَانَا، وَلاَ تَجْعَلْ مُصيبَتَنَا فِي دِينِنَا، وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا، وَلاَ مَبْلَغَ عِلْمِنَا، وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا.

അല്ലാഹുവേ, ഞങ്ങള്‍ക്കും ഞങ്ങള്‍ നിന്നോടു തെറ്റു പ്രവര്‍ത്തിക്കുന്നതിനും ഇടയില്‍ മറയിടുന്ന നിന്നോടുള്ള പേടിയും നിന്‍റെ സ്വര്‍ഗത്തിലേക്ക് ഞങ്ങളെ അടുപ്പിക്കുന്ന നിനക്കുള്ള അനുസ രണവും ഭൗതിക ജീവിതത്തിലെ വിപത്തുകള്‍ ഞങ്ങള്‍ക്ക് നിസാരമാക്കിത്തരുന്ന ദൃഢവിശ്വാസവും നീ ഞങ്ങള്‍ക്കു കനിയേണമേ.

ഞങ്ങളുടെ കേള്‍വികളിലും കാഴ്ചകളിലും ശക്തികളിലും ഞങ്ങളെ നീ ജീവിപ്പിക്കുന്ന കാലമത്രയും നീ ഞങ്ങള്‍ക്ക് സുഖമേകേണമേ. പ്രസ്തുത സുഖം നീ ഞങ്ങള്‍ക്ക് ശേഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ പ്രതികാരം ഞങ്ങളോട് അന്യായം ചെയ്തവര്‍ക്കെതിരില്‍ മാത്രമാക്കേണമേ.

ഞങ്ങളോടു ശത്രുതവെച്ചവര്‍ക്കെതിരില്‍ നീ ഞങ്ങളെ സഹായിക്കേണമേ.
ഞങ്ങളുടെ മുസ്വീബത്ത് നീ ഞങ്ങളുടെ ദീനില്‍ (ദീനീ നിഷ്ഠയെ കെടുത്തുന്നതും പോക്കുന്നതും) ആക്കരുതേ. ഞങ്ങളുടെ ഏറ്റവും വലിയ വിചാരവും വിജ്ഞാനത്തിന്‍റെ ലക്ഷ്യവും നീ ദുനിയാവ് ആക്കരുതേ. ഞങ്ങളോടു കരുണ കാണിക്കാത്തവര്‍ക്ക് നീ ഞങ്ങളുടെമേല്‍ ആധിപത്യം നല്‍കരുതേ.

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

വീടുമായി ബന്ധപ്പെട്ട ദിക്റുകള്‍

വീടുമായി ബന്ധപ്പെട്ട ദിക്റുകള്‍

വീട്ടില്‍ പ്രവേശിക്കുമ്പോള്‍

ډ ബിസ്മില്ല ചൊല്ലുക
ډ സലാം പറയുക

ജാബിറില്‍നിന്നു നിവേദനം. തിരുദൂതര്‍ (സ്വ) പറഞ്ഞു:
“ഒരാള്‍ തന്‍റെ വീട്ടില്‍ പ്രവേശിക്കുകയും തന്‍റെ പ്രവേശന വേളയിലും ഭക്ഷണവേളയിലും അല്ലാഹുവെ സ്മരിക്കുകയുമായാല്‍ ശൈത്വാന്‍ (തന്‍റെ കൂട്ടുകാരോടും കൂടെയുള്ളവരോടും) പറയും: ‘നിങ്ങള്‍ക്ക് (ഇവിടെ) അന്തിയുറങ്ങുവാനും രാത്രി ഭക്ഷണത്തിനും യാതൊരു വഴിയുമില്ല. ഒരാള്‍ തന്‍റെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍, തന്‍റെ പ്രവേശന വേളയില്‍ അല്ലാഹുവെ സ്മരിക്കുവാന്‍ മറന്നാല്‍ ശൈത്വാന്‍ (തന്‍റെ കൂട്ടുകാരോടും കൂടെയുള്ള വരോടും) പറയും: ‘നിങ്ങള്‍ (ഇവിടെ)അന്തിയുറക്കം നേടിയിരി ക്കുന്നു.’ തന്‍റെ ഭക്ഷണവേളയില്‍ അല്ലാഹുവെ സ്മരിക്കുവാന്‍ മറന്നാല്‍ ശൈത്വാന്‍(തന്‍റെ കൂട്ടുകാരോടും കൂടെയുള്ളവരോ ടും) പറയും: ‘നിങ്ങള്‍ (ഇവിടെ) അന്തിയുറക്കവും രാത്രിഭക്ഷ ണവും നേടിയിരിക്കുന്നു.”(മുസ്ലിം)

വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍

ഒരാള്‍ തന്‍റെ വീട്ടില്‍ നിന്നും പുറപെടുമ്പോള്‍,

بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بالله

അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ പുറപ്പെടുന്നു), അല്ലാഹുവില്‍ ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല.

എന്നു പ്രാര്‍ത്ഥിച്ചാലുള്ള ഫലവും മഹത്വവുമായി ബന്ധപ്പെട്ട് അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞു: “അന്നേരം അയാളോട് പറ യപ്പെടും, (മറ്റുള്ളവരുടെ തിന്മയില്‍ നിന്ന്) നീ തടയപ്പെട്ടു, നീ സംരക്ഷിക്കപ്പെട്ടു. നീ സന്മാര്‍ഗ്ഗം സിദ്ധിച്ചവനായി. പിശാച് അവനില്‍ നിന്ന് അകന്ന് നില്‍ക്കും. എന്നിട്ട് മറ്റൊരു പിശാചിനോട് പറയും: നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും? തീര്‍ച്ചയായും അയാള്‍ക്ക് സന്മാര്‍ഗ്ഗം സിദ്ധിച്ചിരിക്കുന്നു, മറ്റുള്ളവരില്‍ നിന്നുള്ള തിന്മ അയാള്‍ക്ക് തടയപ്പെട്ടിരിക്കുന്നു, അയാള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.” സുനനു അബീദാവൂദ്. ഹദീ ഥിനെ ഇബ്നുബാസ് തുഹ്ഫയില്‍ ഹസനെന്നും അല്‍ബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

തിരുനബി (സ്വ) വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ ആകാശത്തിലേക്ക് കണ്ണു നടുകയും താഴെ വരുന്ന ദുആ ചൊല്ലുകയും ചെയ്യാതെ പുറപ്പെടാറില്ലായിരുന്നു എന്ന് ഉമ്മുസലമഃ (റ) യില്‍ നിന്ന് ഇമാം അബൂദാവൂദും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പു.

اللَّهُمَّ إِنِّى أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ ، أَوْ أَزِلَّ أَوْ أُزَلَّ ، أَوْ أَظْلِمَ أَوْ أُظْلَمَ ، أَوْ أَجْهَلَ أَوْ يُجْهَلَ عَلَىَّ.

അല്ലാഹുവേ, ഞാന്‍ വഴിപിഴക്കുന്നതില്‍ നിന്നും വഴിപിഴപ്പിക്കപ്പെടുന്നതില്‍ നിന്നും വ്യതിചലിക്കുന്നതില്‍ നിന്നും വ്യതിചലിപ്പിക്കപ്പെടുന്നതില്‍നിന്നും അക്രമിക്കുന്നതില്‍നിന്നും അക്രമിക്കപ്പെടുന്നതില്‍ നിന്നും അവിവേകം പ്രവൃത്തിക്കുന്നതില്‍ നിന്നും എന്നോട് അവിവേകം കാണിക്കപ്പെടുന്നതില്‍ നിന്നും നിന്നില്‍ ഞാന്‍ അഭയം തേടുന്നു.

അബുൽ ജബ്ബാർ അബ്ദുള്ള മദീനി