വീടുമായി ബന്ധപ്പെട്ട ദിക്റുകള്‍
വീട്ടില്‍ പ്രവേശിക്കുമ്പോള്‍
ډ ബിസ്മില്ല ചൊല്ലുക
ډ സലാം പറയുക
ജാബിറില്‍നിന്നു നിവേദനം. തിരുദൂതര്‍ (സ്വ) പറഞ്ഞു:
“ഒരാള്‍ തന്‍റെ വീട്ടില്‍ പ്രവേശിക്കുകയും തന്‍റെ പ്രവേശന വേളയിലും ഭക്ഷണവേളയിലും അല്ലാഹുവെ സ്മരിക്കുകയുമായാല്‍ ശൈത്വാന്‍ (തന്‍റെ കൂട്ടുകാരോടും കൂടെയുള്ളവരോടും) പറയും: ‘നിങ്ങള്‍ക്ക് (ഇവിടെ) അന്തിയുറങ്ങുവാനും രാത്രി ഭക്ഷണത്തിനും യാതൊരു വഴിയുമില്ല. ഒരാള്‍ തന്‍റെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍, തന്‍റെ പ്രവേശന വേളയില്‍ അല്ലാഹുവെ സ്മരിക്കുവാന്‍ മറന്നാല്‍ ശൈത്വാന്‍ (തന്‍റെ കൂട്ടുകാരോടും കൂടെയുള്ള വരോടും) പറയും: ‘നിങ്ങള്‍ (ഇവിടെ)അന്തിയുറക്കം നേടിയിരി ക്കുന്നു.’ തന്‍റെ ഭക്ഷണവേളയില്‍ അല്ലാഹുവെ സ്മരിക്കുവാന്‍ മറന്നാല്‍ ശൈത്വാന്‍(തന്‍റെ കൂട്ടുകാരോടും കൂടെയുള്ളവരോ ടും) പറയും: ‘നിങ്ങള്‍ (ഇവിടെ) അന്തിയുറക്കവും രാത്രിഭക്ഷ ണവും നേടിയിരിക്കുന്നു.”(മുസ്ലിം)
വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍
ഒരാള്‍ തന്‍റെ വീട്ടില്‍ നിന്നും പുറപെടുമ്പോള്‍,
بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بالله
അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ പുറപ്പെടുന്നു), അല്ലാഹുവില്‍ ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല.
എന്നു പ്രാര്‍ത്ഥിച്ചാലുള്ള ഫലവും മഹത്വവുമായി ബന്ധപ്പെട്ട് അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞു: “അന്നേരം അയാളോട് പറ യപ്പെടും, (മറ്റുള്ളവരുടെ തിന്മയില്‍ നിന്ന്) നീ തടയപ്പെട്ടു, നീ സംരക്ഷിക്കപ്പെട്ടു. നീ സന്മാര്‍ഗ്ഗം സിദ്ധിച്ചവനായി. പിശാച് അവനില്‍ നിന്ന് അകന്ന് നില്‍ക്കും. എന്നിട്ട് മറ്റൊരു പിശാചിനോട് പറയും: നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും? തീര്‍ച്ചയായും അയാള്‍ക്ക് സന്മാര്‍ഗ്ഗം സിദ്ധിച്ചിരിക്കുന്നു, മറ്റുള്ളവരില്‍ നിന്നുള്ള തിന്മ അയാള്‍ക്ക് തടയപ്പെട്ടിരിക്കുന്നു, അയാള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.” സുനനു അബീദാവൂദ്. ഹദീ ഥിനെ ഇബ്നുബാസ് തുഹ്ഫയില്‍ ഹസനെന്നും അല്‍ബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
തിരുനബി (സ്വ) വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ ആകാശത്തിലേക്ക് കണ്ണു നടുകയും താഴെ വരുന്ന ദുആ ചൊല്ലുകയും ചെയ്യാതെ പുറപ്പെടാറില്ലായിരുന്നു എന്ന് ഉമ്മുസലമഃ (റ) യില്‍ നിന്ന് ഇമാം അബൂദാവൂദും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പു.
اللَّهُمَّ إِنِّى أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ ، أَوْ أَزِلَّ أَوْ أُزَلَّ ، أَوْ أَظْلِمَ أَوْ أُظْلَمَ ، أَوْ أَجْهَلَ أَوْ يُجْهَلَ عَلَىَّ.
അല്ലാഹുവേ, ഞാന്‍ വഴിപിഴക്കുന്നതില്‍ നിന്നും വഴിപിഴപ്പിക്കപ്പെടുന്നതില്‍ നിന്നും വ്യതിചലിക്കുന്നതില്‍ നിന്നും വ്യതിചലിപ്പിക്കപ്പെടുന്നതില്‍നിന്നും അക്രമിക്കുന്നതില്‍നിന്നും അക്രമിക്കപ്പെടുന്നതില്‍ നിന്നും അവിവേകം പ്രവൃത്തിക്കുന്നതില്‍ നിന്നും എന്നോട് അവിവേകം കാണിക്കപ്പെടുന്നതില്‍ നിന്നും നിന്നില്‍ ഞാന്‍ അഭയം തേടുന്നു.
അബുൽ ജബ്ബാർ അബ്ദുള്ള മദീനി