വുദ്വൂഇലെ ദിക്റുകള്‍, ദുആഉകള്‍
വുദ്വൂഅ് ചെയ്യുന്നതിനു മുമ്പ്
വുദ്വൂഅ് ഇല്ലാത്തവന് നമസ്കാരമില്ലെന്നും ‘ബിസ്മില്ലാഹ്’ ചൊല്ലാത്തവന് (സമ്പൂര്‍ണ്ണ) വുദ്വൂഅ് ഇല്ലെന്നും നബി (സ്വ) പറഞ്ഞത് ഹദീഥിലുണ്ട്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
بِسْــمِ اللهِ
‘അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ ആരംഭിക്കുന്നു)’
വുദ്വൂഅ് ചെയ്ത ശേഷം
വുദ്വൂഅ് ചെയ്ത് താഴെവരുന്ന ദിക്ര്‍ ചൊല്ലുന്നവര്‍ക്ക് സ്വര്‍ഗകവാടങ്ങള്‍ എട്ടും തുറക്കപ്പെടുമെന്നും താനുദ്ദേശിക്കു ന്നതിലൂടെ അയാള്‍ക്ക് പ്രവേശിക്കാവുന്നതാണെന്നും ഇമാം മുസ്ലിമും മറ്റും നിവേദനം. അടിവരയിട്ട ദുആയുടെ ഭാഗം ഇമാം തിര്‍മുദിയുടെ റിപ്പോര്‍ട്ടിലാണ് ഉള്ളത്.
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ ، اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ واجْعَلْنِي مِنَ المُتَطَهِّرِينَ
അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരില്ലാ ത്തവനുമാണ്. നിശ്ചയം, മുഹമ്മദ് അവന്‍റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അല്ലാഹുവേ ധാരാളമായി പശ്ചാതപിക്കുന്നവരില്‍ എന്നെ ആക്കേണമേ. ശുചി ത്വം പാലിക്കുന്നവരിലും എന്നെ നീ ഉള്‍പ്പെടുത്തേണമേ.
അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി