നമസ്കാരത്തിലെ ദുആകളും ദിക്വ്റുകളും

നമസ്കാരത്തിലെ ദുആകളും ദിക്വ്റുകളും

ഏതാനും പ്രാരംഭ പ്രാര്‍ത്ഥനകള്‍
 
തക്ബീറത്തുല്‍ ഇഹ്റാമിനും ക്വിറാഅത്തിനും ഇടക്ക് നബി (സ്വ) താഴെവരുന്ന ദുആ ചൊല്ലിയിരുന്നതായി ഇമാം ബുഖാരിയിലും മുസ്ലിമിലും നിവേദനം ചെയ്തു.
 
اَللّهُمَّ بَاعِدْ بَيْنِي وبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ المَشْرِقِ وَالمَغْرِبِ اَللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ  اَللَّهُمَّ  اِغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ 
 
‘അല്ലാഹുവേ, കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ നീ അകറ്റിയതുപോലെ എന്നെയും എന്‍റെ പാപങ്ങളേയും പരസ്പരം നീ അകറ്റേണമേ. അല്ലാഹുവേ വെള്ളവസ്ത്രം അഴുക്കില്‍നിന്ന് ശുദ്ധിയാക്കപ്പെടുന്നതുപോലെ പാപങ്ങളില്‍നിന്ന് നീ എന്നെ ശുദ്ധിയാക്കേണമേ! അല്ലാഹുവേ, പാപങ്ങളില്‍നിന്ന് എന്നെ ആലിപ്പഴം, വെള്ളം, മഞ്ഞ് എന്നിവകൊണ്ട് നീ കഴുകേണമേ.’
 
നമസ്കാരം തുടങ്ങിയാല്‍ നബി (സ്വ) താഴെ വരുന്ന  ദിക്ര്‍ ചൊല്ലിയിരുന്നതായി ആഇശാ(റ)യില്‍നിന്ന് ഇമാം തുര്‍മുദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
 
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالى جَدُّكَ وَلاَ إِلـهَ غَيْرُكَ 
 
‘അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നിന്‍റെ നാമം അനുഗ്രഹപൂര്‍ണ്ണവും നിന്‍റെ കാര്യം ഉന്നതവുമായിരിക്കുന്നു. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല.’
 
നബി (സ്വ) നമസ്കാരത്തില്‍ തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലിയാല്‍ താഴെ വരുന്ന ദുആ ചൊല്ലിയിരുന്നതായി അലിയ്യി(റ)ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു. 
 
وَجَّهْتُ وَجْهِيَ للَّذِي فَطَرَ السَّمَاوَاتِ وَالأرْضَ حَنِيفًا مُسْلِمًا وَمَا أنَا مِنَ الْمُشْرِكِينَ إنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي للَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ اللَّهُمَّ أَنْتَ المَلِكُ لاَ إلـهَ إلاَّ أَنْتَ. أنْتَ رَبِّي وَاَنَا عَبْدُكَ، ظَلَمْتُ نَفْسِي واعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا  إنَّهُ لاَ يَغْفِرُ الذُّنُوبَ إلاَّ أنْتَ وَاهْدِنِي لأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إلاَّ أَنْتَ وَاصْرِفْ  عَنِّي سَيِّئَهَا لاَ يَصْرِفُ  عَنِّي  سَيِّئَهَا  إلاَّ أنْتَ  لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي ِيَدَيْكَ، وَالشَّرُّ لَيْسَ إلَيْكَ أنَا بِكَ  وَإلَيْكَ، تَبَارَكْتَ  وَتَعَالَيْتَ  أسْتَغْفِرُكَ وَأتُوبُ  إلَيْكَ
 
ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് ഋജു മനസ്കനായി ഞാന്‍ എന്‍റെ മുഖത്തെ തിരിച്ചിരിക്കുന്നു.  ഞാന്‍ ബഹുദൈവാരാധകരില്‍ പെട്ടവനല്ല. 
നിശ്ചയം എന്‍റെ നമസ്കാരവും ബലിയും എന്‍റെ ജീവിതവും മരണവും ലോകരക്ഷിതാവായ അല്ലാഹുവിനു മാത്ര മുള്ളതാകുന്നു. അവന് യാതൊരു പങ്കുകാരും ഇല്ല. അതാണ് എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്ലിംകളില്‍ ഒന്നാമനാണ്. 
അല്ലാഹുവേ നീയാണ് രാജാധിപത്യമുള്ളവന്‍. നീയല്ലാതെ ആരാധ്യനില്ല. നീ എന്‍റെ നാഥനും ഞാന്‍ നിന്‍റെ അടിമയുമാണ്. ഞാന്‍ എന്നോടു തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാന്‍ എന്‍റെ പാപങ്ങള്‍ ഏറ്റു പറയുന്നു. അതിനാല്‍ എന്‍റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്തുതരേണമേ. നിശ്ചയം നീയല്ലാതെ പാപങ്ങള്‍ പൊറുക്കുകയില്ല. 
ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് നീയെന്നെ നയിക്കേണമേ. ആ നന്മയിലേക്ക് നയിക്കാന്‍ നീയല്ലാതെയില്ല. എന്നില്‍ നിന്ന് ചീത്ത സ്വഭാവങ്ങളെ നീ തടയേണമേ. അതിനെ എന്നില്‍ നിന്ന് നീയല്ലാതെ തിരിച്ചുകളയുകയില്ല.
നിന്‍റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുകയും അതില്‍ ഞാന്‍ വീണ്ടും വീണ്ടും സൗഭാഗ്യം കാണുകയും ചെയ്യുന്നു. നന്മ മുഴുവനും നിന്‍റെ കൈകളിലാണ്. തിന്മയൊന്നും നിന്നിലേക്കില്ല. ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും (എന്‍റെ മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണനും ഉന്നതനുമായിരിക്കുന്നു. ഞാന്‍ നിന്നോടു പാപമോചനം ചോദിക്കുകയും നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുകയും ചെയ്യുന്നു.
 
നബി (സ്വ) രാത്രി എഴുന്നേറ്റാല്‍ നമസ്കാരം ആരംഭിച്ചിരുന്നത് ഈ ദുആ ചൊല്ലിക്കൊണ്ടായിരുന്നുവെന്ന് ആഇശാ (റ) യില്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു:
 
اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَي صِرَاطٍ مُسْتَقِيمٍ.
 
‘ജിബ്രീലിന്‍റേയും മീക്കാഈലിന്‍റേയും ഇസ്റാഫീലിന്‍റേയും റബ്ബായ, വാനങ്ങളുടേയും ഭൂമിയുടേയും സൃഷ്ടാവായ, അദൃശ്യവും ദൃശ്യവും അറിയുന്നവനായ അല്ലാഹുവേ, നീ നിന്‍റെ ദാസന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായ വിഷയങ്ങളില്‍ വിധിക്കുന്നവനാണ്. നിന്‍റെ തീരുമാനത്താല്‍, സത്യത്തിന്‍റെ വിഷയത്തില്‍ അഭിപ്രായവ്യത്യാസത്തിലകപ്പെട്ടതില്‍ നീ എനിക്കു നേര്‍വഴി കാണിക്കേണമേ. നിശ്ച യം നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴി കാണിക്കുന്നു.’
 
താഴെ വരുന്ന ദിക്ര്‍ ചൊല്ലി നബി (സ്വ) രാത്രിയിലുള്ള തന്‍റെ നമസ്കാരം ആരംഭിച്ചിരുന്നു എന്ന് ഇബ്നുഅബ്ബാസി (റ) ല്‍ നിന്ന് ഇമാം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്:
 
اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ   وَلَكَ الْحَمْدُ لَكَ مُلْكُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ  وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَالْأَرْضِ وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ وَلِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ وَالنَّبِيُّونَ حَقٌّ وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ وَالسَّاعَةُ حَقٌّ اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ وَإِلَيْكَ حَاكَمْتُ فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ أَوْ لَا إِلَهَ غَيْرُكَ
 
അല്ലാഹുവേ നിനക്കുമാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നിയന്താവാകുന്നു. നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും ആധിപത്യം നിനക്കു മാത്രമാകുന്നു.  
നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നൂറാ (പ്രകാശമാ) കുന്നു. നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീയാകുന്നു വാനങ്ങളുടേയും ഭൂമിയുടേയും രാജാവ്. 
നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. നീ ഹക്ക്വാ (സത്യമാ)കുന്നു. നിന്‍റെ വാഗ്ദാനം ഹക്ക്വാകുന്നു. നിന്നെ കണ്ടുമു ട്ടല്‍ ഹക്ക്വാകുന്നു. നിന്‍റെ വചനം ഹക്ക്വാകുന്നു. സ്വര്‍ഗം ഹക്ക്വാകുന്നു. നരകം ഹക്ക്വാകുന്നു. നബിമാര്‍ ഹക്ക്വാകുന്നു. മുഹമ്മദ് (സ്വ) ഹക്ക്വാകുന്നു. അന്ത്യനാളും ഹക്ക്വാകുന്നു. 
അല്ലാഹുവേ, നിനക്കു മാത്രം ഞാന്‍ സമര്‍പ്പിച്ചു. നിന്നെ ഞാന്‍ വിശ്വസിച്ചംഗീകരിച്ചു. നിന്നില്‍ മാത്രം ഞാന്‍ തവക്കുലാക്കി. നിന്നിലേക്കു മാത്രം ഞാന്‍ തൗബഃ ചെയ്തു മടങ്ങി. നിനക്കായി ഞാന്‍ തര്‍ക്കിച്ചു. നിന്നിലേക്കു മാത്രം ഞാന്‍ വിധി തേടി.
അതിനാല്‍ ഞാന്‍ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്കു പൊറുത്തു തരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തി പ്പിക്കുന്നവനും. നീയല്ലാതെ യഥാര്‍ത്ഥ ആരാധ്യനില്ല. അഥവാ നീ ഒഴികെ യഥാര്‍ത്ഥ ആരാധ്യനില്ല.
 
പാരായണത്തിനു മുമ്പ്
 
തിരുദൂതര്‍ (സ്വ) നമസ്കാരത്തില്‍ ക്വുര്‍ആന്‍ പാരായണത്തിനുമുമ്പ് താഴെ വരുന്ന ഇസ്തിആദത്ത് നിര്‍വ്വഹിച്ചത് അബൂ സഈദ് അല്‍ഖുദ്രി (റ) യില്‍ നിന്ന് നിവേദനം. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ
 
‘ശപിക്കപ്പെട്ട പിശാചില്‍നിന്ന്, അവന്‍റെ ഭ്രാന്ത്, അഹങ്കാരം, കവിത എന്നിവയില്‍നിന്നും സൂക്ഷ്മമായി കേള്‍ക്കുന്നവനും സസൂക്ഷ്മം അറിയുന്നവനുമായ അല്ലാഹുവില്‍ ഞാന്‍ ശരണം തേടുന്നു.’
 
റുകൂഇലെ ദിക്റുകള്‍, ദുആഉകള്‍
 
റുകൂഇല്‍ നബി (സ്വ) താഴെവരുന്ന ദിക്ര്‍ മൂന്നു തവണ ചൊല്ലിയിരുന്നതായി ഹുദയ്ഫ (റ) യില്‍ നിന്നുള്ള ഹദീഥിലു ണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. 
 
سُبْحَاَنَ رَبِّيَ العَظِيمْ 
 
‘മഹോന്നതനായ എന്‍റെ നാഥന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു’
 
റുകൂഇല്‍ താഴെവരുന്ന ദിക്റും നബി (സ്വ) മൂന്നു തവണ ചൊല്ലിയിരുന്നതായി ഉക്വ്ബത് ബ്നുആമിറി (റ) ല്‍നിന്നു ള്ള ഹദീഥിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
سُبْحَانَ رَبِّىَ الْعَظِيمِ وَبِحَمْدِهِ 
 
‘മഹാനായ എന്‍റെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’
 
തിരുനബി (സ്വ) ചുവടെയുള്ള ദുആ റുകൂഇല്‍ വര്‍ദ്ധി പ്പിച്ച് ചൊല്ലിയിരുന്നതായി ആഇശ (റ) യില്‍ നിന്ന് ഇമാം ബു ഖാരി നിവേദനം ചെയ്തു. 
 
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي 
 
‘ഞങ്ങളുടെ റബ്ബായ അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അല്ലാഹുവേ, നീ എനിക്ക് പാപമോചനം നല്‍കേണമേ.’
 
നബി (സ്വ) നമസ്കാരത്തില്‍ റുകൂഅ് ചെയ്താല്‍  ചൊല്ലിയിരുന്നതായി അലിയ്യി (റ) ല്‍ നിന്ന് ഇമാം മുസ്ലിം ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തു:  
 
اللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِى وَبَصَرِى وَمُخِّى وَعَظْمِى وَعَصَبِى
 
‘അല്ലാഹുവേ നിനക്ക് ഞാന്‍ റുകൂഅ് ചെയ്തു. നിന്നില്‍ ഞാന്‍ വിശ്വസിച്ചു. നിനക്ക് ഞാന്‍ സമര്‍പ്പിച്ചു. നിനക്ക് എന്‍റെ കേള്‍വിയും കാഴ്ചയും തലച്ചോറും അസ്ഥിയും നാഢിയുമെല്ലാം കീഴ്പ്പെട്ടിരിക്കുന്നു.’
 
തിരുനബി (സ്വ) തന്‍റെ റുകൂഇലും സുജൂദിലും ഇപ്രകാരം പറയുമായിരുന്നു എന്ന് ആഇശാ (റ) യില്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.
 
سُبُّوحٌ قُدُّوسٌ رَبُّ الْمَلَائِكَةِ وَالرُّوحِ
 
‘പരിശുദ്ധനും അനുഗ്രഹീതനും മലക്കുകളുടേയും റൂഹിന്‍റേയും രക്ഷിതാവുമായ അല്ലാഹുവിനെ ഞാന്‍ ആരാധിക്കുന്നു.’ 
 
നമസ്കരിച്ചുകൊണ്ടിരിക്കെ ഒരു വ്യക്തി താഴെ വരുന്ന ദിക്ര്‍ ചൊല്ലുകയും നബി (സ്വ) അത് കേട്ടപ്പോള്‍ ‘ഞാന്‍ ആശ്ചര്യപ്പെട്ടുപോയി; അതിനുവേണ്ടി ആകാശകവാടങ്ങള്‍ തുറക്കപ്പെട്ടു’ എന്നു പറഞ്ഞു.  നബി (സ്വ) ഇതു പറഞ്ഞതില്‍ പിന്നെ ഞാന്‍ അവ ഉപേക്ഷിച്ചിട്ടേയില്ല എന്ന് ഇബ്നു ഉമറും (റ) പറഞ്ഞു. സംഭവം ഇമാം മുസ്ലിം നിവേദനം ചെയ്തു.
 
اللهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللهِ بُكْرَةً وَأَصِيلًا
 
‘അല്ലാഹു അക്ബറുകബീറന്‍ എന്നു ഞാന്‍ തക്ബീര്‍ ചൊല്ലുന്നു. അല്‍ഹംദുലില്ലാഹികഥീറന്‍ എന്നു ഞാന്‍ ഹംദു ചൊല്ലുന്നു. അല്ലാഹുവിന്‍റെ പരിശുദ്ധി പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹു ചൊല്ലി ഞാന്‍ നിര്‍വ്വഹിക്കുന്നു.’
 
റുകൂഇല്‍ നിന്ന് ഉയരുമ്പോള്‍
 
റുകൂഇല്‍ നിന്ന് തല ഉയര്‍ത്തിയാല്‍ കൈകള്‍ ഉയര്‍ത്തുമ്പോള്‍ നബി (സ്വ) ചൊല്ലിയിരുന്നതായി ഇബ്നു ഉമറി (റ) ല്‍ നിന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം: 
 
سَمِعَ اللَّهُ لِمَنْ حَمِدَه 
 
‘അല്ലാഹുവിനെ സ്തുതിച്ചവര്‍ക്ക് അവന്‍ കേട്ട് (ഉത്തരം നല്‍കട്ടെ)’ 
 
റുകൂഇന്  ശേഷം ഇഅ്തിദാലില്‍
 
റുകൂഇല്‍ നിന്ന് തല ഉയര്‍ത്തി ‘സമിഅല്ലാഹുലിമന്‍ ഹമിദഃ’ എന്ന് ചൊല്ലിയപ്പോള്‍ ഒരു വ്യക്തി താഴെവരുന്ന സ്തുതി വചനം ചൊല്ലിയത് നബി (സ്വ) കേള്‍ക്കുകയും നമസ്കാരാനന്തരം അദ്ദേഹത്തെ തിരക്കി തിരുമേനി (സ്വ) പറഞ്ഞു: ‘തങ്ങളിലാര് ആദ്യം ഇത് രേഖപ്പെടുത്തണമെന്നതിനായി മുപ്പതില്‍ പരം മലക്കുകള്‍ അതിലേക്ക് മത്സരിക്കുന്നത് ഞാന്‍ കണ്ടു.’ സംഭവം സ്വഹീഹുല്‍ ബുഖാരിയിലുണ്ട്.
 
رَبَّنَا وَلَكَ الْحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ
 
‘അനുഗ്രഹീതവും വിശിഷ്ഠവുമായ അതിരറ്റ സ്തുതികള്‍ എല്ലാം ഞങ്ങളുടെ നാഥാ നിനക്ക് മാത്രമാകുന്നു.’
 
റുകൂഇല്‍ നിന്ന് ഉയര്‍ന്നാല്‍ താഴെ വരുന്ന ദിക്ര്‍ തിരുനബി (സ്വ) ചൊല്ലിയിരുന്നതായി ഇബ്നു അബ്ബാസി (റ)ല്‍ നിന്ന് ഇമാം മുസ്ലിം നിവേദനം. 
 
رَبَّنَا لَكَ الْحَمْدُ مِلْء السَّمَاوَاتِ وَ الأَرْضِ وَمِلْءَ  مَا شِئْتَ مِنْ شَيْءٍ بَعْدُ، أَهْلَ الثَّنَاءِ وَالمَجْدِ أَحَقُّ مَا قَالَ العَبْدُ وَكُلَّنَا لَكَ عَبْدٌ، اَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ  
 
‘ആകാശങ്ങളിലും ഭൂമിയിലും ശേഷം നീ ഉദ്ദേശിച്ച എല്ലായിടത്തും നിറയെയുള്ള സ്തുതി നിനക്കാണ്. ഉന്നതിക്കും പ്രശംസക്കും അര്‍ഹനായവനേ! ഞങ്ങളെല്ലാം നിന്‍റെ അടിമകളായിരിക്കെ ഒരു ദാസന്‍ പറയാന്‍ ഏറ്റവും അര്‍ഹമായത് ഇതാണ്.  അല്ലാഹുവേ, നീ നല്‍കുന്നത് തടയുന്നവനില്ല നീ തടയുന്നത് നല്‍കുന്നവനുമില്ല, ഏത് ധനികന്‍റെ ഐശ്വര്യവും നിന്‍റെ അടുക്കല്‍ ഉപകരിക്കുകയില്ല.’  
 
റുകൂഇല്‍നിന്ന് ഉയര്‍ന്നാല്‍ താഴെ വരുന്ന ദിക്ര്‍ തിരുനബി (സ്വ) ചൊല്ലിയിരുന്നത് അലിയ്യി (റ) ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.   
 
اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا بَيْنَهُمَا وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ
 
‘അല്ലാഹുവേ, ഞങ്ങളുടെ നാഥാ ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ശേഷം നീ ഉദ്ദേശിച്ച എല്ലായിടത്തും നിറയെയുള്ള മുഴുസ്തുതിയും നിനക്കു മാത്രമാണ്.’
 
സുജൂദിലെ ദിക്റുകള്‍, ദുആഉകള്‍
 
നബി (സ്വ) സുജൂദില്‍ മൂന്നു തവണ താഴെയുള്ള ദിക്ര്‍ ചൊല്ലിയതായി ഹുദയ്ഫ (റ) യില്‍നിന്നും ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
سُبْحَانَ رَبِّيَ الأَعْلَى 
 
‘അത്ത്യുന്നതനായ എന്‍റെ നാഥന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’ 
 
സുജൂദില്‍ താഴെ വരുന്ന ദിക്ര്‍ മൂന്നു തവണ തിരുനബി (സ്വ) ചൊല്ലിയതായി ഉക്വ്ബയി (റ) ല്‍ നിന്നുള്ള റിപ്പോര്‍ട്ടിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
سُبْحَانَ رَبِّىَ الأَعْلَى وَبِحَمْدِهِ
 
‘മഹോന്നതനായ എന്‍റെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.’
 
താഴെ വരുന്ന ദുആ തിരുനബി (സ്വ) സുജൂദില്‍ അധികമായി ചൊല്ലിയിരുന്നത് ആഇശ (റ) യില്‍ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്തു:
 
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي 
 
‘ഞങ്ങളുടെ നാഥനായ അല്ലാഹുവേ നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു, അല്ലാഹുവേ നീ എനിക്ക് പൊറുത്ത് തരേണമേ.’
 
നമസ്കാരത്തില്‍ സുജൂദ് ചെയ്താല്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി അലിയ്യി (റ) ല്‍ നിന്നും ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  
 
اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِى لِلَّذِى خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
 
‘അല്ലാഹുവേ നിനക്ക് ഞാന്‍ സുജൂദു ചെയ്തു. ഞാന്‍ നിന്നില്‍ വിശ്വസിച്ചു. നിനക്ക് ഞാന്‍ സമര്‍പ്പിച്ചു. സൃഷ്ടിക്കുകയും രുപപ്പെടുത്തുകയും കണ്ണും കാതും കീറുകയും ചെയ്തവന് എന്‍റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു. ഉത്തമനായ സൃഷ്ടികര്‍ത്താവ് അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.’  
 
സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തത്തില്‍
 
സുജൂദുകള്‍ക്കിടയിലിരുന്നാല്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി ഹുദയ്ഫ (റ) യില്‍നിന്നും ഇബ്നുമാജഃ നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
 رَبِّ اغْفِرْ لِي  رَبِّ اغْفِرْ لِي 
 
‘എന്‍റെ നാഥാ നീ എനിക്ക് പൊറുത്തുതരേണമേ, എന്‍റെ നാഥാ നീ എനിക്ക് പൊറുത്തുതരേണമേ.’
സുജൂദുകള്‍ക്കിടയില്‍ ഇരുന്നാലുള്ള ദുആ വചനം ഇബ്നു അബ്ബാസി (റ) ന്‍റെ രിവായത്തില്‍ ഇപ്രകാരമാണുള്ളത്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
 
اَللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي 
 
‘അല്ലാഹുവേ എനിക്ക് പൊറുത്തുതരേണമേ. എന്നോട് കരുണ കാണിക്കേണമേ. എന്നെ നേര്‍വഴിയിലാക്കേണമേ. എന്‍റെ കാര്യങ്ങള്‍ പരിഹരിക്കേണമേ. എനിക്ക് സൗഖ്യം നല്‍കേണമേ. എനിക്ക് ഉപജീവനം തരേണമേ. എന്നെ ഉയര്‍ത്തേണമേ.’ 
 
ക്വുര്‍ആന്‍ പാരായണത്തിന്‍റെ സുജൂദില്‍
 
നമസ്കാരത്തില്‍ ഓത്തിന്‍റെ സുജൂദില്‍ തിരുദൂതര്‍ (സ്വ) ചൊല്ലിയിരുന്നത് ആഇശാ (റ) യില്‍ നിന്ന് ഇമാം തിര്‍മുദി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തു. ദുആയില്‍ അടിവരയിട്ട ഭാഗം ഇമാം ഹാകിമിന്‍റെ രിവായത്തില്‍ നിന്ന്.
 
سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَ شَقَّ سَمْعَهُ وَ بَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللَّهُ أَحْسَنَ الْخَالِقِينَ  
 
‘സൃഷ്ടിക്കുകയും കണ്ണും കാതും കീറുകയും ചെയ്തത് ഏതൊരുവന്‍റെ ശക്തിയും ശേഷിയും കൊണ്ടാണോ അവന് എന്‍റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു. അത്യുത്തമനായ സൃഷ്ടികര്‍ത്താവ് അല്ലാഹു അനുഗ്രഹ പൂര്‍ണ്ണനായിരിക്കുന്നു.’
 
താഴെ വരുന്ന ദുആ ഓത്തിന്‍റെ സുജൂദില്‍ തിരുദൂതര്‍ (സ്വ) ചൊല്ലിയിത് ഇബ്നുഅബ്ബാസ് (റ) കേട്ടതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.  
 
اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا، وَضَعْ عَنِّي بِهَا وِزْرًا، وَاجْعَلْهَا لِي عِنْدَكَ ذُخْرًا، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ 
 
‘അല്ലാഹുവേ, ഈ സുജൂദിന് നിന്‍റെ അടുക്കല്‍ ഒരു കൂലി എനിക്കു നീ രേഖപ്പെടുത്തേണമേ. ഒരു കുറ്റം എന്നില്‍നിന്ന് ഇതു കൊണ്ട് നീ മായ്ക്കേണമേ. ഇതിനെ ഒരു സൂക്ഷിപ്പു സ്വത്തായി നീ എനിക്കു സംരക്ഷിക്കേണമേ. നിന്‍റെ ദാസനായ ദാവൂദില്‍ നിന്ന് നീ സ്വീകരിച്ചതു പോലെ ഇതു എന്നില്‍നിന്നു നീ സ്വീകരിക്കേണമേ.’
 
നമസ്കാരത്തിലെ തശഹ്ഹുദ് 
 
നമസ്കാരത്തില്‍ അത്തഹിയ്യാത്ത് ചൊല്ലിയാല്‍ വാനത്തിനും ഭൂമിക്കുമിടയിലുള്ള എല്ലാ സജ്ജനങ്ങള്‍ക്കും സലാമോതലായി എന്ന് നബി (സ്വ) പറഞ്ഞത് സ്വഹീഹുല്‍ ബുഖാരിയില്‍ വന്നിട്ടുണ്ട്.
 
التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ، وَالطَّيِّبَاتُ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلاَمُ عَلَيْناَ وَعَلَى عِباَدِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لاَ إِلـهَ إِلاَّ اللَّهُ وَأََشْهَدُ أَنَّ مُحَمَّدًا عَبْدهُ وَرَسُولُهُ 
 
‘എല്ലാ തഹിയ്യത്തുകളും അല്ലാഹുവിനാണ്. നല്ലതും വിശിഷ്ടമായതും (അവനാണ്). നബിയേ അങ്ങേക്ക് അല്ലാഹുവിന്‍റെ സമാധാനവും കാരുണ്യവും അവന്‍റെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഞങ്ങള്‍ക്കും സദ്വൃത്തരായ ദാസന്മാര്‍ക്കും സമാധാനമുണ്ടാവട്ടെ. അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റൊരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനും ദാസനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ 
 
സ്വലാത്ത് 
 
തശഹ്ഹുദില്‍ തിരുനബി (സ്വ) ക്കും സജ്ജനങ്ങള്‍ക്കും സലാമോതിയ ശേഷം നബി (സ്വ) യുടെമേല്‍ സ്വലാത്ത് ചൊല്ലല്‍ നിര്‍ബന്ധമാണ് എന്ന ഒരു അദ്ധ്യായം തന്നെ ഇമാം അബൂഉവാനഃ തന്‍റെ മുസ്തഖ്റജില്‍ നല്‍കിയിട്ടുണ്ട്. പ്രസ്തുത അദ്ധ്യായത്തില്‍ തല്‍വിഷയത്തിലുള്ള ഹദീഥുകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. സ്വലാത്തിന്‍റെ രൂപങ്ങള്‍ അറിയിക്കുന്ന ഒരു അദ്ധ്യായം തന്നെ ഈ ഗ്രന്ഥത്തില്‍ നല്‍കി യിട്ടുണ്ട്. 
 
സ്വലാത്തിന് ശേഷമുള്ള ഏതാനും ദുആഉകള്‍
 
നമസ്കാരത്തില്‍ തശഹ്ഹുദിനും സലാമിനും ഇടയില്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി അലിയ്യി (റ) ല്‍ നിന്നും ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.  
 
أَللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لاَ إِلـهَ إِلاَّ أَنْتَ. 
 
‘അല്ലാഹുവേ ഞാന്‍ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമായും പരസ്യമായും അമിതമായും ചെയ്തുപോയതും എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാവുന്നതുമായ എന്‍റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ! നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീയല്ലാതെ ഒരു ആരാധ്യനുമില്ല.’ 
 
തശഹ്ഹുദ് ചൊല്ലിയ ശേഷം നാല് കാര്യങ്ങളില്‍ നിന്ന് അഭയം തേടുവാന്‍ നബി (സ്വ) കല്‍പിക്കുകയും താഴെവരുന്ന ദുആ ഉണര്‍ത്തുകയും ചെയ്തത് ഇമാം മുസ്ലിം അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം ചെയ്തു. 
 
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقبْرِ ، وَمِنْ عَذَابِ النَّارِ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ 
 
‘അല്ലാഹുവേ ക്വബ്ര്‍ ശിക്ഷയില്‍ നിന്നും നരകശിക്ഷയില്‍ നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളില്‍ നിന്നും മസീഹുദ്ദജ്ജാലിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു.’
 
നമസ്കാരത്തിന്‍റെ ഒടുവില്‍ താഴെ വരുന്ന ദുആ നബി (സ്വ) ചൊല്ലിയിരുന്നതായി സഅ്ദി (റ) ല്‍ നിന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തു. എഴുത്ത് പഠിപ്പിക്കപ്പെടും വിധം ഇത് സ്വഹാബികളെ പഠിപ്പിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
 
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ
 
‘അല്ലാഹുവേ, ഭീരുത്വത്തില്‍നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ആയുസ്സിന്‍റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് ഞാന്‍ മടക്കപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ദുന്‍യാവിലെ പരീക്ഷണങ്ങളില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ക്വബറുശിക്ഷയില്‍നിന്നും ഞാന്‍ നിന്നില്‍ രക്ഷ തേടുന്നു.
 
നമസ്കാരത്തില്‍ ചൊല്ലുവാന്‍ ഒരു ദുആഅ് നബി (സ്വ) യോട് അബൂബകര്‍ (റ) ആവശ്യപെട്ടപ്പോള്‍ തിരുമേനി (സ്വ) പഠിപ്പിച്ചത്  ഇമാം ബുഖാരി ഇപ്രകാരം നിവേദനം ചെയ്യുന്നു:
 
اللهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا  وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
 
‘അല്ലാഹുവേ, ഞാന്‍ എന്നോടു തന്നെ ധാരാളം അന്യായം ചെയ്തു. പാപങ്ങള്‍ നീയല്ലാതെ പൊറുക്കുകയില്ല. നിന്നില്‍ നിന്നുള്ള പാപമോചനം നീ എനിക്കു കനിയേണമേ. നീ എനിക്കു കരുണ ചൊരിയേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.’
 
ഒരു വ്യക്തി തശഹ്ഹുദില്‍ താഴെ വരുന്ന ദുആ നിര്‍വ്വഹിച്ചതു കേട്ടപ്പോള്‍, അയാള്‍ക്കു പൊറുത്തു കൊടുക്കപ്പെട്ടു എന്ന് തിരുമേനി (സ്വ) മൂന്നു തവണ പറഞ്ഞു. സംഭവം സുനനുന്നസാഇയിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.  
 
اللهُمَّ إِنِّي أَسْأَلُكَ يَا اللهُ الأَحَدُ الصَّمَدُ الذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
 
‘അല്ലാഹുവേ, നിന്നോടിതാ ഞാന്‍ തേടുന്നു. ഏകനും, എല്ലാവര്‍ക്കും ആശ്രയം നല്‍കുന്ന നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്‍. അല്ലാഹുവേ എന്‍റെ തെറ്റുകള്‍ നീ എനിക്കു പൊറുക്കേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.’ 
 
എല്ലാ നമസ്കാരങ്ങള്‍ക്കൊടുവിലും മുടക്കാതെ താഴെ വരുന്ന ദുആ ചൊല്ലുവാന്‍ മുആദി(റ)നോട് നബി (സ്വ) വസ്വിയ്യത് ചെയ്തു. ഇമാം അഹ്മദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.  
 
اَللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
 
‘അല്ലാഹുവേ, നിനക്ക് ദിക്ര്‍ എടുക്കുവാനും ശുക്ര്‍ ചെയ്യുവാനും നിനക്കുള്ള ഇബാദത്ത് നന്നാക്കുവാനും നീ എന്നെ സഹായിക്കേണമേ.’
 
തശഹ്ഹുദിനു ശേഷം ചൊല്ലുവാന്‍ താഴെവരുന്ന ദുആ തിരുദൂതര്‍ (സ്വ) പഠിപ്പിച്ചിരുന്നുവെന്ന് ഇബ്നുമസ്ഊദി (റ) ല്‍ നിന്ന് ഹാകിമും മറ്റും നിവേദനം ചെയ്തു. ഇമാം ഹാകിമും ദഹബിയും സ്വഹീഹെന്ന്  വിശേഷിപ്പിച്ചു.
 
اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا وَأَصْلِحْ ذَاتَ بَيْنِنَا وَاهْدِنَا سُبُلَ السَّلاَمِ وَنَجِّنَا مِنَ الظُّلُمَاتِ إِلَي النُّورِ وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَبَارِكْ لَنَا فِي أَسْمَاعِنَا وَأَبْصَارِنَا وَقُلُوبِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ وَاجْعَلْنَا شَاكِرِينَ لِنِعْمَتِكَ مُثْنِينَ بِهَا قَابِلِيهَا وَأَتِمَّهَا عَلَيْنَا
 
‘അല്ലാഹുവേ നീ ഞങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കേണമേ. ഞങ്ങള്‍ക്കിടയിലുള്ള (പിണക്കങ്ങളില്‍) നീ ഇസ്വ് ലാഹ് ഉണ്ടാക്കേണമേ. 
സമാധാനത്തിന്‍റെ വഴികളെ നീ ഞങ്ങള്‍ക്ക് കനിയേണമേ. അന്ധകാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് നീ ഞങ്ങളെ നയിക്കേണമേ. 
പരസ്യമായതും രഹസ്യമായതുമായ നീചവൃത്തികളെ നീ ഞങ്ങളില്‍ നിന്ന് അകറ്റേണമേ. 
ഞങ്ങളുടെ കേള്‍വിയിലും കാഴ്ചയിലും ഹൃദയങ്ങളിലും ഇ ണകളിലും സന്തതികളിലും നീ ഞങ്ങള്‍ക്ക് അനുഗ്രഹമരുളേണമേ.  
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു. നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവരും അതിനെ സ്വീകരിച്ചു പുകഴ്ത്തുന്നവരുമാക്കേണമേ. അതു ഞങ്ങള്‍ക്ക് നീ പൂര്‍ത്തീകരിച്ചു നല്‍കേണമേ.’
 
 
 
അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി 

Leave a Comment