പള്ളികളുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

പള്ളികളുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

പള്ളിയിലേക്ക് പുറപ്പെട്ടാല്‍

തിരുനബി (സ്വ) ബാങ്കുവിളികേട്ട് പള്ളിയിലേക്ക് പുറപ്പെട്ടപ്പോള്‍ താഴെ വരുന്ന ദുആ ചൊല്ലിയതായി ഇമാം ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്.

اللَّهُمَّ اجْعَلْ فِى قَلْبِى نُورًا وَفِى لِسَانِى نُورًا وَاجْعَلْ فِى سَمْعِى نُورًا وَاجْعَلْ فِى بَصَرِى نُورًا وَاجْعَلْ مِنْ خَلْفِى نُورًا وَمِنْ أَمَامِى نُورًا وَاجْعَلْ مِنْ فَوْقِى نُورًا وَمِنْ تَحْتِى نُورًا. اللَّهُمَّ أَعْطِنِى نُورًا.

‘അല്ലാഹുവേ, നീ എന്‍റെ ഹൃദയത്തിലും നാവിലും കേള്‍വിയിലും കാഴ്ചയിലും പിന്നിലും മുന്നിലും മുകളിലും താഴെയും പ്രകാശമാക്കേണമേ. നീ എനിക്ക് വെളിച്ചം ഏകേണമേ.

പള്ളിയില്‍ പ്രവേശിക്കുമ്പോള്‍

പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്തു.

اللَّهُمَّ افْتَحْ لِى أَبْوَابَ رَحْمَتِكَ

‘അല്ലാഹുവേ നിന്‍റെ കാരുണ്യകവാടങ്ങള്‍ എനിക്ക് തുറക്കേണമ.’

പള്ളിയിലേക്ക് പ്രവേശിക്കുന്നവന്‍ താഴെ വരുന്ന ദുആ ചൊല്ലിയാല്‍ ശിഷ്ടദിനം അവന്‍ പിശാചില്‍ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ

‘മഹാനായ അല്ലാഹുവില്‍, അവന്‍റെ ആദരവുറ്റ തിരുമുഖത്താല്‍, അവന്‍റെ അനാദിയായ അധികാരത്താല്‍ അകറ്റപ്പെട്ട പിശാചില്‍നിന്നും ഞാന്‍ അഭയം തേടുന്നു.’

നബി (സ്വ) പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ ചൊല്ലിയതായി ഇമാം ഇബ്നുമാജഃ, ഇബ്നുസ്സുന്നി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തു. അടിവരയിട്ട ഭാഗം ഇബ്നുസ്സുന്നിയുടെ റിപ്പോര്‍ട്ടില്‍ മാത്രമുള്ളതാണ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللهِ والصَّلاَةُ والسَّلاَمُ عَلَى رَسُولِ الله اللَّهُمّ اِغْفِرْ لِي ذُنُوبي

‘അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ പ്രവേശിക്കുന്നു) സ്വലാത്തും സലാമും അല്ലാഹുവിന്‍റെ തിരുദൂതരില്‍ ഉണ്ടാവട്ടേ. അല്ലാഹുവേ, നിന്‍റെ കാരുണ്യത്തിന്‍റെ കവാടങ്ങള്‍ നീ എനിക്ക് തുറക്കേണമ.’

പള്ളിയില്‍നിന്ന് പുറപ്പെടുമ്പോള്‍

പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ചൊല്ലുവാന്‍ നബി (സ്വ) കല്‍പ്പിച്ചതായി ഇമാം ഇബ്നുമാജഃ റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّى أَسْأَلُكَ مِنْ فَضْلِكَ

അല്ലാഹുവേനിന്‍റെ ഔദാര്യത്തില്‍നിന്ന് ഞാന്‍ നിന്നോട് തേടുന്നു.

اللَّهُمَّ اعْصِمْنِى مِنَ الشَّيْطَانِ الرَّجِيمِ

അല്ലാഹുവേ, അകറ്റപ്പെട്ട പിശാചില്‍നിന്നും നീ എന്നെ രക്ഷപ്പെടുത്തേണമേ.

 

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി

Leave a Comment