ഹദീസ് 30

ഹദീസ് 30

“ഇസ്ലാം അപരിചിതാവസ്ഥയിലാണ് ആരംഭിച്ചത്, അത് അപരിചിതാവ സ്ഥയായി മടങ്ങുകയും ചെയ്യും. അപ്പോൾ അപരിചിതർക്ക് മംഗളം.” (മുസ്ലിം:289) '

അബൂഹുറൈറയും (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– മക്കയിൽ ഇസ്ലാമിന്റെ തുടക്കം വളരെ കുറഞ്ഞ ആളുകളുമായിട്ടാണ്. അപരിചിതത്വമുള്ള രൂപത്തിലാണതിന്റെ തുടക്കം. നാട്ടിലെ ഭൂരിഭാഗം ആളുകളും അവരോട് എതിർപ്പും ശത്രുതയും പ്രകടിപ്പിക്കുന്ന അവസ്ഥയായിരുന്നു. മദീനയിലേക്ക് വരുമ്പോഴും ഈ അപരിചിതത്വം ഉണ്ടായിരുന്നു. പിന്നീട് ഇസ്ലാമിലേക്ക് കൂട്ടംകൂട്ടമായി ആളുകൾ കടന്ന് വരികയാണുണ്ടായത്.
– عُرْبة എന്നാൽ ഭാഷാർത്ഥം സ്വന്തം നാട്ടിൽ നിന്ന് വിട്ട് വേറെ സ്ഥലത്ത് താമസിക്കൽ എന്നാണ്.
– ഇമാം കുർതുബി പറയുന്നു: സ്വന്തം നാടുകളിൽ നിന്ന് ദീനുമായി ഓടിപ്പോയി പ്രവാസികളായി (അപരിചിതരായി) പോയ മുഹാജിറുകൾ ഈ ഹദീസിന്റെ ഉദ്ദേശ്യത്തിൽ പെടാൻ സാധ്യതയുണ്ട്. അതിന്റെ അർത്ഥം; അവസാന കാല ഘട്ടത്തിൽ മുസ്ലീംകൾക്ക് പരീക്ഷണങ്ങൾ കഠിനമാവുകയും അവർ ദീനുമായി നാടുവിടുകയും ചെയ്യും, അവർ അവരുടെ നാടുകളിൽ നിന്ന് മാറി പ്രവാസം സ്വീകരിക്കും. മുഹാജിറുകൾ ചെയ്തത് പോലെ. (അൽമുഫ്ഹിം:1/363).
– ഇമാം നവവി  (റ) പറഞ്ഞു: ഇമാം  (റ) ക്വാദ്വി, പറഞ്ഞിട്ടുണ്ട്. “ഈ ഹദീസിന്റെ ആശയം പൊതുവായതാണ്, നിശ്ചയം ഇസ്ലാം ഒറ്റപ്പെട്ട കുറച്ച് ആളുകളാൽ ആണ് ആരംഭം കുറിച്ചത്, പിന്നെ അത് വ്യാപിക്കുകയും വിജയിക്കുകയും ചെയ്യ്തു. പിന്നെ ഒറ്റപ്പെട്ട കുറച്ച് ആളുകളല്ലാതെ ബാക്കിയാ വാത്ത വിധം അതിന് കുറവുകളും ആളൊഴിച്ചിലും വന്ന് ചേരും.’ (ശർഹുവവി:2/354).
– ഈ ഹദീസ് നബി യുടെ പ്രവാചകത്വത്തിന്റെ അടയാള ങ്ങളിൽ പെട്ട അടയാളമാണ്, കാരണം ഭാവിയിൽ സംഭവി ക്കുന്നതായ കാര്യമാണ് നബി (സ)  അറിയിക്കുന്നത്, ഇസ്ലാമിന്റെ അപരിചിതത്വം ആണ് അത്.
– ഈ അപരിചിതത്വത്തിന്റെ കാലഘട്ടത്തിൽ ഇസ്ലാം മുറുകെ പിടിക്കുന്ന അപരിചിതർക്ക് മംഗളങ്ങൾ എന്നാണ് റസൂൽ (സ)  ഈ പറഞ്ഞത്. അത് അവരുടെ മഹത്വത്തെ സൂചിപ്പിക്കുന്നു.
– ഇങ്ങനെയുള്ള അവസ്ഥയിൽ മതകാര്യങ്ങൾ ചെയ്യുന്നവർക്ക് 50 സ്വഹാബിമാരുടെ പ്രതിഫലമുണ്ടാവും എന്ന് റസൂൽ (സ)  പറഞ്ഞിട്ടുണ്ട്. അവർ സഹായിക്കപ്പെടുന്ന വിഭാഗവുമാണ്.

ഹദീസ് 29

ഹദീസ് 29

“മയ്യിത്തിനെ മൂന്ന് കാര്യങ്ങൾ പിന്തുടരും, അതിൽ രണ്ടെണ്ണം മടങ്ങുകയും ഒന്ന് മയ്യിത്തിന്റെ കൂടെ അവശേഷിക്കുകയും ചെയ്യും. അവന്റെ കുടുംബവും, സമ്പത്തും അവന്റെ കർമങ്ങ ളും അവനെ പിന്തുടരും, അനന്തരം കുടുംബവും, സമ്പത്തും മടങ്ങുകയും അവന്റെ കർമം (മാത്രം) അവശേഷിക്കുകയും ചെയ്യും.” (ബുഖാരി, മുസ്ലിം)

അനസു ബ്നു മാലിക്(റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

ഹദീസ് റിപ്പോർട്ട് ചെയ്തത്: അനസു ബ്നു മാലിക് അൽ അൻസ്വാരി അജ്ജാരി. മരണം ഹിജ്റ: 92
– ഒരാൾ മരിച്ചാൽ അവന്റെ ക്വബ്റിനടുത്തേക്ക് മൂന്ന് കാര്യങ്ങൾ അനുഗമിക്കും, അവന്റെ മക്കളും, ബന്ധുക്കളുമടങ്ങിയ കുടുംബം, അവൻ നേടിയെടുത്ത സമ്പാദ്യങ്ങൾ, നൻമയും തിൻമയുമായിട്ട് അവൻ ചെയ്ത് കൂട്ടിയ പ്രവർത്തനങ്ങൾ. കുടുംബവും, സമ്പത്തും മടങ്ങിപ്പോകും, അവന്റെ കൂടെ അവന്റെ കർമങ്ങൾ മാത്രം അവശേഷിക്കും. – അവന്റെ സമ്പത്ത് പിന്തുടരും എന്നതിനർത്ഥം അവന്റെ അടിമകൾ, വാഹനം പോലെയുള്ള അവന്റെ സമ്പാദ്യങ്ങളിൽ പെട്ടവ അവനെ അനുഗമിക്കും എന്നാണ്. അല്ലെങ്കിൽ അവന്റെ ബാധ്യതകൾ തീർക്കാനുള്ള സമ്പത്തും ഇതിൽഉൾപ്പെടാം.
– ഇതൊരു ഓർമപ്പെടുത്തലാണ്, ഈ ലോകത്ത് നാം കഠിനാദ്ധ്വാനം ചെയ്ത് നേടിയെടുക്കുന്ന ഭൗതിക കാര്യങ്ങൾ മരണത്തോടെ നമുക്ക് നഷ്ടപ്പെടും, എന്നാൽ നാം ജീവിതത്തി ൽ ചെയ്യുന്ന നല്ല കാര്യങ്ങൾ മരണ ശേഷവും നമ്മോടൊപ്പ മായിരിക്കും.
– നമ്മോടൊപ്പം കർമങ്ങൾ മാത്രമാണുണ്ടാവുക എന്ന അറിയിപ്പിലൂടെ നാം മനസ്സിലാക്കേണ്ടത് നമ്മൾക്ക് ബർസഖീ ലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന കർമങ്ങൾ നമ്മുടെ അടുത്ത് വേണമെന്നതാണ്. സകല കർമങ്ങളും നമുക്ക് ഉപകരിക്കില്ല, സൽകർമങ്ങൾ മാത്രമേ അവിടെ ഉപ കാരപ്രദമാവുകയുള്ളൂ.
– അപ്പോൾ ശാശ്വതമായൊരു ലോകത്തിന് വേണ്ടി നമ്മൾ അധ്വാനിച്ചുണ്ടാക്കിയ പല ഭൗതിക കാര്യങ്ങളും ഉപകരിക്കില്ല എന്നത് വലിയൊരു ചിന്ത നമ്മളിലുണ്ടാക്കേണ്ടതാണ്, നമ്മുടെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും നാം ചില വഴിക്കുന്നത് കുടുംബത്തിനും, സമ്പത്തിനും വേണ്ടിയാണ്. പാരത്രിക ജീവിതത്തിൽ ഉപകരിക്കാനുള്ള നൻമകൾ നേടിയെടുക്കാനുള്ള സമയം കണ്ടെത്തൽ നമ്മുടെ ജീവിതത്തിൽ വളരെ കുറവാണ് എന്ന് മനസ്സിലാക്കാൻ നമുക്കാവണം.
– ആയതിനാൽ നൻമകൾക്കുള്ള പരിശ്രമങ്ങൾ നാം നന്നായി നടത്തണം. കുടംബത്തിനും സമ്പത്തിനും വേണ്ടി നാം നടത്തുന്ന പ്രയത്നങ്ങൾ പോലും നൻമകളാക്കി മാറ്റാൻ നമുക്ക് സാധിച്ചാൽ പാരത്രിക ജീവിതം ധന്യമാക്കാൻ നമുക്കാവും.
– “നീ ദുൻയാവിൽ താമസിക്കുതിനനുസരിച്ച് അതിന് വേണ്ടി പ്രവർത്തിക്കുക, അത് പോലെ പരലോകത്തിൽ നീ താമസിക്കുതിനനുസരിച്ച് അതിന് വേണ്ടിയും പ്രവർത്തിക്കുക’ എന്ന് നമ്മുടെ പൂർവികർ പറയാറുണ്ടായിരുന്നു. ഇഹലോകം നശ്വരവും പരലോകം ശാശ്വതവുമാണ് എന്ന ഓർമപ്പെടുത്തലാണ് അതിലുള്ളത്.

ഹദീസ് 28

“നിങ്ങളി ൽ ഒരാൾ തശഹുദ് (അത്തഹിയ്യാത്ത്) ചൊല്ലിയാൽ നാല് കാര്യങ്ങളെ തൊട്ട് അവൻ അല്ലാഹുവിനോട് രക്ഷ ചോദിക്ക ട്ടെ, അവൻ പറയണം: അല്ലാഹുവേ നിശ്ചയം ഞാൻ നരക ശിക്ഷയിൽ നിന്നും, ക്വബ്റിലെ ശിക്ഷയിൽ നിന്നും, ജീവിത ത്തിലേയും, മരണത്തിലേയും കുഴപ്പത്തിൽ നിന്നും, മസീഹു ദ്ദജ്ജാലിന്റെ ദ്രോഹത്തിൽ നിന്നും നിന്നിൽ ഞാൻ രക്ഷ തേടുന്നു.” (മുസ്ലിം: 1263)

അബുഹുറൈറ നിവേദനം, (റ) റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– നമസ്കാരത്തിലെ അവസാന ഇരുത്തത്തിൽ അത്തഹിയ്യാ ത്തിന് ശേഷം ചൊല്ലേണ്ട പ്രാർത്ഥനയാണ് ഈ ഹദീസിലൂടെ പഠിപ്പിക്കുത്.
– നാല് കാര്യങ്ങളെ കുറിച്ച് അല്ലാഹുവിനോട് രക്ഷ ചോദിക്കാൻ നബി (സ) കൽപിച്ചിരിക്കുന്നു. കുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ നബി (സ) സ്വഹാബികൾക്ക് ഇത് പഠിപ്പിക്കുമായിരുന്നു എന്ന് ഹദീസിലുണ്ട്. ജീവിതത്തിലും മരണത്തിലും ഉണ്ടാകുന്ന സകല ഫിത്നകളിൽ നിന്നു മുള്ള രക്ഷ ചോദിക്കലാണ് ഇതിലുള്ളത്.
– ഇത് പ്രാർത്ഥിക്കുന്നതിന്റെ വിധിയിൽ പണ്ഡിതൻമാർക്കടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇത് സുന്നത്താണെന്ന് പറയുന്നവരുണ്ട്, ഇത് വാജിബ് (നിർബന്ധം) ആണെന്ന് പറയുന്നവരും അവരിലുണ്ട്. ഭൂരിഭാഗം പണ്ഡിതരും ഇത് ചൊല്ലൽ സുന്നത്ത് ആണെന്ന് അഭിപ്രായത്തിലാണ്. അതാണ് ശരി.
– പൂർവ്വികർ ഈ പ്രാർത്ഥനയുടെ കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തിയിരുന്നു, താഊസ് നമസ്കാരത്തിൽ തന്റെ മകൻ ഈ പ്രാർത്ഥന പ്രാർത്ഥിക്കാതിരുന്നപ്പോൾ മടക്കി നമസ്കരിക്കാൻ പറഞ്ഞിരുന്നു എന്ന ഇമാം നവവി (റ) , പറഞ്ഞി ട്ടുണ്ട്. (ശർഹുന്നവവി: 5/89)
– ഈ പ്രാർത്ഥനയുടെ കാര്യത്തിൽ ശൈഖ് മുഹമ്മദ് ബ സ്വാലിഹ് അൽ ഉഥൈമീൻ പറയുന്നത് കാണുക: ‘ഈ നാല് കാര്യങ്ങളിൽ നിന്നുള്ള രക്ഷ ചോദിക്കലിൽ രണ്ട് അഭിപ്രായങ്ങളുണ്ട്.
ഒന്നാമത്തെ അഭിപ്രായം: അത് നിർബന്ധമാണ്, ഇത് ഇമാം അഹ്മദിൽ (റ) നിന്നുള്ള ഒരു റിപ്പോർട്ട് ആണ്, താഴെ പറയുന്ന കാര് ണങ്ങളാലാണത്;
1. അതുമായി ബന്ധപ്പെട്ട് നബി  (സ) യുടെ കൽപനയുള്ളത് കൊണ്ട്.
2. അതിന്റെ അപകടവും വലിപ്പവും കഠിനമായത് കൊണ്ട്.
രണ്ടാമത്തെ അഭിപ്രായം: അത് സുന്നത്താണ്. ഇതാണ് ഭൂരി ഭാഗം പണ്ഡിതരും പറഞ്ഞത്.

– അത് ഒഴിവാക്കൽ നല്ലതല്ല എന്നതിൽ സംശയമില്ല, അത് (മനഃപ്പൂർവം) ഒഴിവാക്കിയാൽ അവൻ രണ്ട് അപകടത്തിലാണ്:
1. അത് ഒഴിവാക്കൽ കുറ്റകരമാണ്.
2. അവന്റെ നമസ്കാരം ശരിയാവുകയില്ല, ഇതിനാലാണ് സലഫുകൾ ഇത് പ്രാർത്ഥിക്കാത്തവരോട് നമസ്കാരം മടക്കി നിർവ ഹിക്കാൻ പറഞ്ഞത്. (ശർഹുൽ മുംതിഅ്:3/199-200)
– നരകം കുറ്റവാളികളുടെ ശിക്ഷയുടെ കേന്ദ്രമാണ്, അവിടത്തെ ശിക്ഷാമുറകളെ കുറിച്ച് കുർആനിലും ഹദീസുകളി ലും ധാരാളം പരാമർശങ്ങളുണ്ട്. നരകത്തിൽ നിന്ന് എപ്പോഴും നാം രക്ഷ ചോദിക്കണം.
– ക്വബ്ർ ശിക്ഷയിൽ നിന്നും രക്ഷ ചോദിക്കാൻ പഠിപ്പിച്ചിരി ക്കുന്നു. ക്വബ്ർ ശിക്ഷയെ നിഷേധിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ഹദീസ്. എല്ലാ ദിവസങ്ങളിലും അതിൽ നിന്ന് രക്ഷ ചോദിക്കണമെന്നാണ് നബി പഠിപ്പിക്കുന്നത്. അത് അത്രക്ക് ഭീകരമായത് കൊണ്ട് തന്നെയാണ്. ജീവിതത്തിൽ തിൻമകൾ ചെയ്തവർക്ക് അവിടെ വിവിധങ്ങളായ ശിക്ഷകൾ ഉണ്ടായിരിക്കും.
– മനുഷ്യന് ജീവിതത്തിലും മരണ വേളയിലും വിവിധ പരീ ക്ഷണങ്ങളെ നേരിടേണ്ടി വരും, കാലവിപത്തുകളും, മനു ഷ്യന്റെ പ്രവർത്തനങ്ങൾ കൊണ്ടുണ്ടാകുന്ന പരീക്ഷണങ്ങളും, മുസ്വീബത്തുകളും എല്ലാം ഇതിൽ പെടും. തിൻമകളിലേക്കും ദേഹേഛകളിലേക്കും മനുഷ്യൻ ചെന്ന് പതിക്കുന്നത് ജീവിതത്തിലുണ്ടാകുന്ന വലിയ പരീക്ഷണമാണ്. ദുർമരണമാണ് മനുഷ്യന് വരുന്നതെങ്കിൽ അവന്റെ കാര്യം കഷ്ടമാണ്, അതിൽ നിന്നുമെല്ലാം രക്ഷ ചോദിക്കൽ ഇതിൽ പെടും.
– ദജ്ജാലിന്റെ ഫിത്നകളെ കുറിച്ച് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അന്ത്യദിനത്തിന്റെ മുടിയായി വരു വലിയ പ്രതിസന്ധിയും പരീക്ഷണവുമാണ് ദജ്ജാലിന്റെ കുഴപ്പങ്ങൾ. അതിൽ നിന്നും സദാ രക്ഷ ചോദിക്കാൻ മതം ആവശ്യപ്പെടുന്നു.
– ആദം നബി (അ) നെ സൃഷ്ടിച്ചത് മുതൽ അന്ത്യദിനം വരേക്കും ഭൂമിയിൽ ഉണ്ടായ ഫിത്നകളിൽ ഏറ്റവും ഭീകരമാണ് ദജ്ജാലിന്റെ കുഴപ്പങ്ങൾ എന്ന് നബി (സ) അറിയിച്ചിട്ടുണ്ട്.
– അവൻ തിന്നുകയും കുടിക്കുകയും ചെയ്യുന്ന മനുഷ്യനാ ണ്, അവൻ ഒറ്റക്കണ്ണനാണ്. അവൻ ഇലാഹ് ആണെന്ന്വാദിക്കും. കപടൻമാരും അവിശ്വാസികളും അവനോട് കൂട്ടു കൂടും.
– അവന്റെ വരവറിഞ്ഞാൽ അവനിൽ നിന്ന് അകന്ന് പോകണ മെന്ന് നബി പറഞ്ഞിട്ടുണ്ട്, കാരണം അവൻ ഉണ്ടാക്കു സംശയങ്ങളും, വിദ്യകളും കൊണ്ട് വഴിതെറ്റി അവനെ പി ന്തുടരാനുള്ള സാഹചര്യമുണ്ട് എന്ന് റസൂൽ അറിയിക്കു ന്നു.
– സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകൾ ആരെങ്കിലും മനഃപ്പാഠമാക്കിയാൽ അവന് ദജ്ജാലിൽ നി ന്നുള്ള സുരക്ഷയുണ്ട് എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
– എല്ലാ ദിവസവും അഞ്ച് നേരം ഈ നാല് കാര്യങ്ങളിൽ നിന്ന് രക്ഷ ചോദിക്കാൻ റസൂൽ നമ്മെ പഠിപ്പിക്കുന്നതി ൽ നിന്ന് അതിന്റെ ഗൗരവം നാം മനസ്സിലാക്കണം.

ഹദീസ് 26

ഹദീസ് 27

“നബി (സ) ശുദ്ധീകരണത്തിലും, മുടി ചീകുന്നതിലും ചെരിപ്പ് ധരിക്കുന്നതിലുമെല്ലാം വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു.” (ബുഖാരി, മുസ്ലിം)

ആഇശ പറഞ്ഞു (റ) :

– ഹദീസ് റിപ്പോർട്ട് ചെയ്തത്: ഉമ്മുൽ മുഅ്മിനീൻ ആഇശ ബിൻത് അബീബക്കർ അസ്സ്വിദ്ദീക് അത്തമിയ്യ, മരണം ഹിജ്റ:57.
– ഓരോ കാര്യങ്ങൾ പ്രവർത്തിക്കുമ്പോൾ വലതിനെ മുന്തി ക്കൽ നബിചര്യയാണ്. നബി (സ) ക്ക് മുഴുവൻ കാര്യങ്ങളിലും കഴിയുന്നത്ര വലതിനെ മുന്തിക്കൽ ഇഷ്ടമായിരുന്നു എന്ന് ഹദീസിലുണ്ട്. ഇതിൽ സുന്നത്തായി പഠിപ്പിച്ചവയും മര്യാ ദയായി പഠിപ്പിക്കപ്പെട്ടവയും ഉണ്ട്. വസ്ത്രം ധരിക്കുമ്പോഴും, മുടി ചീകുമ്പോഴും വലതിനെ മുന്തിച്ചിരുന്നു.
-എന്നാൽ ബാത്ത്റൂമിൽ കയറുമ്പോൾ ഇടത് കാൽ വെച്ച് കയറണം, അതേ പോലെ വസ്ത്രം അഴിക്കുമ്പോൾ ആദ്യം ഇടത് ഭാഗം കൊണ്ട് അഴിച്ച് തുടങ്ങണം.
– ഈ ഹദീസിന്റെ വെളിച്ചത്തിൽ ചെരിപ്പ്, സോക്സ് പോലെ യുള്ളവ ധരിക്കുമ്പോൾ ആദ്യം വലത് കാലിൽ ധരിക്കുകയും അഴിക്കുമ്പോൾ ഇടത് കൊണ്ട് തുടങ്ങുകയും ചെയ്യണം.
– തലമുടി ചീകുമ്പോഴും മറ്റും വലത് ഭാഗം കൊണ്ട് തുടങ്ങ ണം, ഇബ്നു ബത്വാൽ പറയുന്നു: “തർജീൽ (തലമുടി ചീകൽ) എന്നതിൽ തലമുടിയും, താടിയും നേരെയാക്കലും, എണ്ണ പുരട്ടലും പെടും. തലമുടി വടിക്കു സന്ദർഭത്തിൽ വലത് ഭാഗം കൊണ്ട് തുടങ്ങൽ സുന്നത്താണ്’.
– അംഗശുദ്ധി വരുത്തുമ്പോഴും, കുളിക്കുമ്പോഴും, ശുദ്ധീകരി ക്കുമ്പോഴും വലതിനെ മുന്തിക്കൽ മുസ്തഹബ്ബാണെന്നതിന് ഹദീസ് തെളിവാണ്.
– എല്ലാ കാര്യങ്ങളിലും ഇത് ശ്രദ്ധിക്കണമെന്ന പാഠമാണ് നബി (സ) യുടെ അധ്യാപനത്തിൽ നിന്ന് മനസ്സിലാകുന്നത്.
– ഈ ഹദീസിന്റെ രത്നച്ചുരുക്കം:
ആദരിക്കപ്പെടേണ്ട കാര്യങ്ങളിൽ വലതിനെ മുന്തിക്കണം. അത് കൈകൊണ്ട് ചെയ്യുന്നതാണെങ്കിലും, കാൽ കൊണ്ടുള്ളതാണ ങ്കിലും. പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ വലത് കാൽ വെച്ച്കയറലും, പുറത്ത് വരുമ്പോൾ ഇടത് കാൽ വെച്ച് ഇറങ്ങലും അതിനെ ആദരിക്കുന്നതിൽ പെട്ടതാണ്.
മോശമായതോ, വൃത്തികേടുള്ളതോ ആയ കാര്യങ്ങളിൽ ഇടതിനെ മുന്തിക്കണം, കക്കൂസിൽ പ്രവേശിക്കുമ്പോൾ ഇടത് കാൽ വെച്ച് പ്രവേശിക്കുക, ഇറങ്ങുമ്പോൾ വലത് കാൽ വെച്ച് ഇറങ്ങുക പോലെയുള്ളവ.

07 – സന്മാർഗത്തിനും ദീനിൽ ഉറച്ച് നിൽക്കാനും

07 - സന്മാർഗത്തിനും ദീനിൽ ഉറച്ച് നിൽക്കാനും

سؤال الله الهداية والرشد والثبات على الدين

ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം ഹിദായത്ത് ലഭിക്കുക എന്നുളളതാണ്. ലഭിച്ച ഹിദായത്ത് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. എത്ര ദൗർഭാഗ്യവാന്മാരാണ് അത്തരത്തിലുളളവർ. രാവിലെ വിശ്വാസിയായവൻ വൈകിട്ട് അവിശ്വാസിയും വൈകിട്ട് വിശ്വാസിയായവൻ രാവിലെ അവിശ്വാസിയും ആകാനുളള സാധ്യതകൾ തിരുദൂതരുടെ വചനങ്ങളിൽ നമുക്ക് കാണാം. അതു കൊണ്ട് തന്നെ ലഭിച്ച മഹത്തായ അനുഗ്രഹം നിലനിൽക്കാൻ നാം നിരന്തരം പ്രാർത്ഥിക്കണം. ഒരു വിശ്വാസി ഒരു ദിവസം നിർബന്ധമായും പതിനേഴ് തവണ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് ഞങ്ങളെ നീ നേർമാർഗത്തിൽ ചേർക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല. (അൽ-ഫാത്തിഹ: 6-7) എന്നത്. 

അത്തരത്തിൽ സന്മാർഗത്തിനും ദീനിൽ ഉറച്ച് നിൽക്കാനും നാം പഠിക്കേണ്ട ചില പ്രാർത്ഥനകളാണ് ഈ അദ്ധ്യായത്തിൽ വിശദീകരിക്കുന്നത്. 

01

اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى

അല്ലാഹുവേ, ഞാൻ നിന്നോട് സന്മാർഗവും ഭക്തിയും പാപമോചനവും ഐശര്യവും ചോദിക്കുന്നു.

തിർമിദി
02

اللَّهُمَّ إنِّي أَسْأَلُكَ الهُدَى وَالسَّدَادَ

അല്ലാഹുവേ, ഞാൻ നിന്നോട് ഹുദയും (നേർമാർഗം) സദാദും (ലക്ഷ്യപ്രാപ്തിയും) തേടുന്നു.

ഇബ്നുഹിബ്ബാൻ
03

اللَّهُمَّ إِنِّي أَسْتَهْدِيكَ لأَرْشَدِ أَمْرِي، وَأَعُوذُ بِكَ مِنْ شَرِّ نَفْسِي

“അല്ലാഹുവേ, എന്റെ കാര്യങ്ങളിൽ എനിക്ക് നീ വഴി കാണിക്കേണമേ, എന്റെ മനസ്സിന്റെ തിന്മകളിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു.”

ത്വബ്റാനി
04

اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِي فِيمَا أَعْطَيْتَ ، وَقِنِي شَرَّ مَا قَضَيْتَ ، إِنَّكَ تَقْضِي وَلا يُقْضَى عَلَيْكَ ، إِنَّهُ لا يَذِلُّ مَنْ وَالَيْتَ ، وَلا يَعِزُّ مَنْ عَادَيْتَ ، تَبَارَكْتَ وَتَعَالَيْتَ

“അല്ലാഹുവേ! നീ ഹിദായതിൽ (സന്മാർഗത്തിൽ) ആക്കിയവരിൽ (ഉൾപ്പെടുത്തി) എന്നെയും നീ ഹിദായതിൽ ആക്കേണമേ! നീ സൗഖ്യം നൽകിയവരിൽ എനിക്കും സൗഖ്യം നൽകേണമേ! നീ കാര്യങ്ങൾ ഏറ്റെടുത്തവരിൽ (ഉൾപ്പെടുത്തി) എന്റെ കാര്യങ്ങളും നീ ഏറ്റെടുക്കേണമേ! നീ എനിക്ക് നൽകിയതിൽ ബറകത് (അനുഗ്രഹം) ചൊരിയേണമേ! നീ വിധിച്ച ദോഷങ്ങളിൽ നിന്ന് എന്നെ നീ രക്ഷിക്കേണമേ! നീയാണ് വിധിക്കുന്നവന്‍; നിനക്കെതിരെ വിധിക്കപ്പെടുകയില്ല. നീ (കാര്യങ്ങൾ) ഏറ്റെടുത്തവർ അപമാനിതരാവുകയില്ല. (നീ ശത്രുത സ്വീകരിച്ചവന്‍ പ്രതാപം നേടുകയില്ല.) ഞങ്ങളുടെ റബ്ബായ നീ പരിശുദ്ധനും അനുഗ്രഹസമ്പൂർണ്ണനും ഉന്നതനുമായിരിക്കുന്നു.”

ഇബ്നുമാജ, തിർമിദി, അബൂദാവൂദ്, നസാഈ, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി
05

اللَّهُمَّ اجْعَلْ فِي قَلْبِي نُورًا وَفِي بَصَرِي نُورًا وَفِي سَمْعِي نُورًا وَعَنْ يَمِينِي نُورًا وَعَنْ يَسَارِي نُورًا وَفَوْقِي نُورًا وَتَحْتِي نُورًا وَأَمَامِي نُورًا وَخَلْفِي نُورًا وَاجْعَلْ لِي نُورًا

“അല്ലാഹുവേ, നീ എന്റെ ഹൃദയത്തിലും നാവിലും കേൾവിയിലും കാഴ്ചയിലും ഇടതും വലതും മുകളിലും താഴെയും പ്രകാശമാക്കേണമേ. നീ എനിക്ക് വെളിച്ചമേകേണമേ.” നബി ﷺ ബാങ്കു വിളികേട്ട് പള്ളിയിലേക്ക് പുറപ്പെട്ടപ്പോൾ മുകളിലെ ദുആ ചൊല്ലിയതായി ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

ശറഹുസ്സുന്നഃ ബഗവി
06

رَبَّنَا آتِنَا مِنْ لَدُنْكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

“ഞങ്ങളുടെ റബ്ബേ, നിന്റെ പക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ നൽകുകയും ഞങ്ങളുടെ കാര്യം നേരാം വണ്ണം നിർവഹിക്കുവാന്‍ നീ സൗകര്യം നൽകുകയും ചെയ്യേണമേ.” ആദർശ സംരക്ഷണാർത്ഥം നാടും വീടും വിട്ട് പാലായനം ചെയ്ത് ഗുഹയിൽ അഭയം കണ്ടെത്തിയ ഒരു സംഘം യുവാക്കൾ (അസ്വ്‌ഹാബുൽകഹ്ഫ്) നിർവ്വഹിച്ച ദുആയാണ് മുകളിൽ കൊടുത്തത്. (ബൈഹഖി)

അൽ കഹ്‌ഫ്: 10
07

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ۞ رَبَّنَا إِنَّكَ جَامِعُ النَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ اللَّـهَ لَا يُخْلِفُ الْمِيعَادَ

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാർഗ്ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു. ഞങ്ങളുടെ നാഥാ, തീർച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതിൽ യാതൊരു സംശയവുമില്ല. നിശ്ചയം അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല.

ആലുഇംറാൻ: 8-9
08

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

‘ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിക്കേണമേ’

09

اللهمَّ مُصَرِّفَّ الْقُلُوبِ ، صَرِّفْ قُلُوبَنَا عَلَى طَاعَتِكَ

‘ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിനക്കുള്ള അനുസരണത്തിൽ ഉറപ്പിക്കേണമേ’

നസാഈ
10

اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لَا إِلَهَ إِلَّا أَنْتَ أَنْ تُضِلَّنِي أَنْتَ الْحَيُّ الَّذِي لَا يَمُوتُ وَالْجِنُّ وَالْإِنْسُ يَمُوتُونَ

“അല്ലാഹുവേ, നിനക്ക് ഞാൻ കീഴ്പ്പെട്ടു. നിന്നിൽ ഞാൻ വിശ്വസിച്ചു. നിന്നിൽ ഞാൻ ഭരമേൽപ്പിച്ചു. നിന്നിലേക്ക് ഞാൻ മടങ്ങി. നിനക്ക് വേണ്ടി ഞാൻ തർക്കിച്ചു. അല്ലാഹുവേ, എന്നെ വഴി പിഴപ്പിക്കുന്നതിൽ നിന്ന് നിന്റെ പ്രതാപം കൊണ്ട് ഞാൻ രക്ഷ ചോദിക്കുന്നു. നീയല്ലാതെ ആരാധ്യനില്ല. നീ എന്നെന്നും മരിക്കാതെ ജീവിച്ചിരിക്കുന്നവനാണ്. ജിന്നുകളും മനുഷ്യരും മരിക്കുന്നവരാണ്.”

മുസ്‌ലിം
11

اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ، وَالْعَزِيمَةَ عَلَى الرُّشْدِ، وَأَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَأَسْأَلُكَ شُكْرَ نِعْمَتِكَ، وَحُسْنَ عِبَادَتِكَ

“അല്ലാഹുവേ, കാര്യങ്ങളിൽ സ്ഥൈര്യവും വിവേകത്തിൽ മനക്കരുത്തും (ശരിയായ കാര്യത്തിൽ ഉറച്ച് നിൽക്കാനുളള കഴിവ്) ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ കാരുണ്യവും പാപമോചനവും ഉറപ്പായും ലഭിക്കുന്ന മാർഗങ്ങൾ ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാനും നിന്നക്ക് നന്നായി ആരാധനകൾ ചെയ്യാനുമുളള (കഴിവ്) ഞാൻ നിന്നോട് ചോദിക്കുന്നു.”

അഹ്‌മദ്
12

اللَّهُمَّ إِنِّى أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ ، أَوْ أَزِلَّ أَوْ أُزَلَّ ، أَوْ أَظْلِمَ أَوْ أُظْلَمَ ، أَوْ أَجْهَلَ أَوْ يُجْهَلَ عَلَىَّ.

“അല്ലാഹുവേ, ഞാന്‍ വഴിപിഴക്കുന്നതിൽ നിന്നും വഴിപിഴപ്പിക്കപ്പെടുന്നതിൽ നിന്നും വ്യതിചലിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കപ്പെടുന്നതിൽനിന്നും അക്രമിക്കുന്നതിൽനിന്നും അക്രമിക്കപ്പെടുന്നതിൽ നിന്നും അവിവേകം പ്രവൃത്തിക്കുന്നതിൽ നിന്നും എന്നോട് അവിവേകം കാണിക്കപ്പെടുന്നതിൽ നിന്നും നിന്നിൽ ഞാന്‍ അഭയം തേടുന്നു.”

അബൂദാവൂദ്

08 – ദുനിയാവിലെയും പരലോകത്തെയും ​

08- ദുനിയാവിലെയും പരലോകത്തെയും നന്മകൾക്കായ്

നമ്മുടെ ജീവിത ലക്ഷ്യം പരലോക വിജയമാണ്, എന്നാൽ ദുനിയാവിനെ മറന്ന് കളയുകയും വേണ്ട എന്ന് അല്ലാഹു തന്നെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇരു ലോകത്തും നന്മക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് നബി ﷺ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അത്തരത്തിലുളള പ്രാർത്ഥനകളാണ് ഈ അദ്ധ്യായത്തിൽ ഉൾകൊളളിച്ചിരിക്കുന്നത്. 

01

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്‌.”

ബഖറ: 201
02

اللَّهُمَّ إِنِّي أَسْأَلُكَ مِنْ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ وَأَعُوذُ بِكَ مِنْ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَعُوذُ بِكَ مِنْ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا

“അല്ലാഹുവേ, ദുനിയാവിലെയും ആഖിറത്തിലെയും, ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ മുഴുവന്‍ നന്മകളും നിന്നോട് ഞാന്‍ തേടുന്നു. അല്ലാഹുവേ, ദുനിയാവിലെയും ആഖിറത്തിലേയും, ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ മുഴുവന്‍ തിന്മകളിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു. അല്ലാഹുവേ, നിന്റെ ദാസനും നബിയുമായ (മുഹമ്മദ് ﷺ) നിന്നോട് തേടിയ നന്മകൾ നിന്നോട് ഞാന്‍ തേടുന്നു. നിന്റെ ദാസനും നബിയുമായ (മുഹമ്മദ് ﷺ) നിന്നിൽ അഭയം തേടിയ തിന്മകളിൽനിന്ന് നിന്നിൽ ഞാന്‍ അഭയം തേടുന്നു. അല്ലാഹുവേ, സ്വർഗവും സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും ഞാന്‍ നിന്നോട് തേടുന്നു. നരകത്തിൽനിന്നും നരകത്തിലേക്ക് അടുപ്പിക്കുന്ന വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും നിന്നിൽ ഞാന്‍ അഭയം തേടുന്നു. നീ വിധിച്ച എല്ലാ വിധിയും എനിക്കു നന്മയാക്കുവാന്‍ ഞാന്‍ നിന്നോട് തേടുന്നു.”

ഇബ്‌നുമാജ
03

اللَّهُمَّ اغْفِرْ لِي ذَنْبِي، وَوَسِّعْ لِي فِي دَارِي، وَبَارِكْ لِي فِيمَا رَزَقْتَنِي

അല്ലാഹുവേ, എന്റെ പാപം പൊറുത്ത് തരേണമേ, എന്റെ വീട് വിശാലമാക്കേണമേ, എനിക്ക് നീ നൽകിയതിൽ അനുഗ്രഹം ചൊരിയെണമേ.

അഹ്‌മദ്
04

اللهمَّ انْفَعْنِي بِمَا عَلَّمْتَنِي ، وَعَلِّمْنِي مَا يَنْفَعُنِي ، وَزِدْنِي عِلْمًا

“അല്ലാഹുവേ, നീ എന്നെ പഠിപ്പിച്ചത് കൊണ്ട് എനിക്ക് ഉപകാരം നൽകേണമേ, എനിക്ക് ഉപകാരമുളളത് നീ എന്നെ പഠിപ്പിക്കേണമേ, എനിക്ക് അറിവ് വർദ്ധിപ്പിക്കേണമേ.”

ഇബ്‌നുമാജ
05

اللهم) فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ)

ആകാശ ഭൂമികളുടെ സ്രഷ്ടവായ അല്ലാഹുവേ, ഈ ലോകത്തെയും പരലോകത്തെയും എന്റെ രക്ഷാധികാരി നീയാണ്. എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സദ്‌വൃത്തരോടൊപ്പം ചേർക്കുകയും ചെയ്യേണമേ. (സൂറത്ത് യൂസുഫ്: 10)axആകാശ ഭൂമികളുടെ സ്രഷ്ടവായ അല്ലാഹുവേ, ഈ ലോകത്തെയും പരലോകത്തെയും എന്റെ രക്ഷാധികാരി നീയാണ്. എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സദ്‌വൃത്തരോടൊപ്പം ചേർക്കുകയും ചെയ്യേണമേ.

സൂറത്ത് യൂസുഫ്: 10
06

اَللَّهُمَّ أَعِنَّا عَلَى شُكْرِكَ، وَذِكْرِكَ، وَحُسْنِ عِبادتِكَ

“അല്ലാഹുവേ, നിനക്ക് നന്ദി കാണിക്കാനും നിന്നെ ഓർക്കാനും നന്നായി ആരാധനകൾ ചെയ്യാനും ഞങ്ങളെ നീ സഹായിക്കേണമേ”.

അഹ്‌മദ്
07

اَللَّهُمَّ أَحْسَنْتَ خَلْقِي، فَأَحْسِنْ خُلُقِي

“അല്ലാഹുവേ, നീ എന്റെ സൃഷ്ടിപ്പ് നന്നാക്കിയിരിക്കുന്നു. അതിനാൽ എന്റെ സ്വഭാവം നന്നാക്കേണമേ.”

അഹ്‌മദ്
08

اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ وَرَحْمَتِكَ، فَإِنَّهُ لا يَمْلِكُهَا إِلا أَنْتَ

“അല്ലാഹുവേ, ഞാൻ നിന്റെ കാരുണ്യവും ഔദാര്യവും ചോദിക്കുന്നു. തീർച്ചയായും നീയല്ലാതെ അവ ഉടമപ്പെടുത്തുന്നില്ല.”

ത്വബ്റാനി
09

رَبِّ اشْرَحْ لِي صَدْرِي. وَيَسِّرْ لِي أَمْرِي

“രക്ഷിതാവെ, എന്റെ ഹൃദയം വിശാലമാക്കേണമേ, എന്റെ കാര്യങ്ങൾ എളുപ്പമാക്കേണമേ.”

ത്വാഹ: 25-26
10

رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِين

ഞങ്ങളുടെ രക്ഷിതാവെ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളെ സാക്ഷികളോടൊപ്പം രേഖപ്പെടുത്തേണമേ.

ആലുഇംറാൻ: 53
11

رَبِّ زِدْنِي عِلْمًا

“രക്ഷിതാവെ, എനിക്ക് നീ അറിവ് വർദ്ധിപ്പിച്ച് തരേണമേ.”

ത്വാഹ: 114
12

اللَّهُمَّ إِنِّى أَسْأَلُكَ فِعْلَ الْخَيْرَاتِ وَتَرْكَ الْمُنْكَرَاتِ وَحُبَّ الْمَسَاكِينِ وَأَنْ تَغْفِرَ لِى وَتَرْحَمَنِى وَإِذَا أَرَدْتَ فِتْنَةَ قَوْمٍ فَتَوَفَّنِى غَيْرَ مَفْتُونٍ أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ

‘അല്ലാഹുവേ, നന്മകൾ പ്രവർത്തിക്കലും തിന്മകൾ വെടിയലും സാധുക്കളോടുള്ള സ്നേഹവും ഞാന്‍ നിന്നോട് യാചിക്കുന്നു. നീ എന്നോടു പൊറുക്കുവാനും കരുണ കാണിക്കുവാനും (ഞാന്‍ നിന്നോടു തേടുന്നു.) ജനങ്ങളിൽ നീ വല്ല പരീക്ഷണവും ഉദ്ദേശിക്കുകയാണെങ്കിൽ പരീക്ഷണത്തിനു വിധേയനാക്കപ്പെടാത്തവിധം നീ എന്നെ (മരണത്തിലൂടെ) പിടികൂടേണമേ. നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന കർമ്മത്തോടുള്ള സ്നേഹവും ഞാന്‍ നിന്നോടു തേടുന്നു’

തിർമിദി

സുജൂദ് നൽകുന്ന ആനന്ദം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിമൂന്ന്

സുജൂദ് നൽകുന്ന ആനന്ദം لذة السجود

മ്മുടെ ശരീരത്തിലെ നാം ഏറ്റവും ശ്രദ്ധിക്കുന്ന ഭാഗം ഏതാണ്? സംശയമില്ല മുഖം തന്നെ. മണ്ണും പൊടിയും ആവാതെ എപ്പോഴും അത് വൃത്തിയായി സൂക്ഷിക്കാറുണ്ട്. എന്നാൽ, മണ്ണും പൊടിയും നിറഞ്ഞ ആളുകൾ ചവിട്ടി നടക്കുന്ന പ്രതലത്തിലും നാം നമ്മുടെ മുഖം വെക്കാറുണ്ട്. അതെപ്പോഴാണ് ? സുജൂദിൽ . നമ്മുടെ എല്ലാം റബ്ബിന്റെ മുന്നിൽ സമർപ്പിക്കുന്നതിന്റെ ഏറ്റവും മൂർത്തമായ രൂപമാണത്. അതുകൊണ്ടു തന്നെ സുജൂദിന് വലിയ പ്രാധാന്യമാണ് മതത്തിലുള്ളത്.
നമസ്കാരമാണല്ലോ ഒരു വിശ്വാസി ചെയ്യുന്ന കർമങ്ങളിൽ ഏറ്റവും പ്രധാനം. അതിൽ ഏറ്റവും പ്രധാനം സുജൂദാ ണ്. അതുകൊണ്ടാണ് നമസ്കാരത്തെ കുറിച്ച് പറയുമ്പോൾ പലപ്പോഴും സുജൂദിനെ അല്ലാഹു എടുത്തു പറയാൻ കാരണം. (ഇൻസാൻ : 26 ഉദാഹരണം) നമസ്കാരത്തിൽ കൂടുതൽ ഉള്ള കർമവും സുജൂദാണല്ലോ.
നമസ്കാര സ്ഥലത്തിന് مسجد എന്നാണ് അല്ലാഹു പ്രയോഗിച്ച വാക്ക്. സുജൂദ് ചെയ്യുന്ന സ്ഥലം എന്നാണതിനർഥം. നമസ്കാരത്തിൽ സുജൂദ് മാത്രമല്ലല്ലോ ഉള്ളത്.
ഇതെല്ലാം സുജൂദിന്റെ മഹത്വത്തിനുള്ള തെളിവാണ്.

ഒരു മനുഷ്യന്റെ ഏഴ് അവയവങ്ങളാണ് സുജൂദിൽ നിലത്ത് വെക്കുന്നത്.
” أُمِرْنَا أَنْ نَسْجُدَ عَلَى سَبْعَةِ أَعْظُمٍ
(ബുഖാരി : 810)
നെറ്റി (മൂക്കടക്കം ) , രണ്ട് കൈപ്പത്തികൾ ,കാൽ മുട്ടുകൾ, കാൽ വിരലുകൾ എന്നിവയാണവ. ഇവ നിലത്ത് പതിച്ച് റബ്ബിന്റെ മുന്നിൽ നാം നിൽക്കുമ്പോൾ വിനയത്തിലെ പാരമ്യതയിലാണ് നാം. തല ഉയർത്തിയാണ് മനുഷ്യർ പെരുമ നടിക്കാറ്. എന്നാൽ സുജൂദിൽ തല താഴെയാണ്. നെഞ്ച് വിരിച്ച് അഹങ്കാരം കാണിക്കും ചിലർ. സുജൂദിൽ നെഞ്ച് താഴ്ന്നിരിക്കുന്നു . കൈകൾ ചൂണ്ടി ഭീഷണി മുഴക്കുന്ന കരങ്ങൾ നിലത്ത് അമർന്നിരിക്കുന്നു! റബ്ബിന്റെ മുന്നിൽ തന്റെ നിസ്സാരത വെളിപ്പെടുത്തുന്ന ഏറ്റവും നല്ല മാർഗം സുജൂദാണ്.
ഈ പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളും അവന് സുജൂദ് ചെയ്യുന്നു എന്ന് റബ്ബ് പറഞ്ഞിട്ടുണ്ട്.
(وَلِلَّهِ یَسۡجُدُ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ طَوۡعࣰا وَكَرۡهࣰا وَظِلَـٰلُهُم بِٱلۡغُدُوِّ وَٱلۡـَٔاصَالِ ۩)
അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് സുജൂദ് ചെയ്യുന്നു.)
[ റഅദ്:15]
(وَلِلَّهِ یَسۡجُدُ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَمَا فِی ٱلۡأَرۡضِ مِن دَاۤبَّةࣲ وَٱلۡمَلَـٰۤىِٕكَةُ وَهُمۡ لَا یَسۡتَكۡبِرُونَ)
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര് അഹങ്കാരം നടിക്കുന്നില്ല.
[ നഹ്ൽ :49]
(أَلَمۡ تَرَ أَنَّ ٱللَّهَ یَسۡجُدُ لَهُۥ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَمَن فِی ٱلۡأَرۡضِ وَٱلشَّمۡسُ وَٱلۡقَمَرُ وَٱلنُّجُومُ وَٱلۡجِبَالُ وَٱلشَّجَرُ وَٱلدَّوَاۤبُّ وَكَثِیرࣱ مِّنَ ٱلنَّاسِۖ وَكَثِیرٌ حَقَّ عَلَیۡهِ ٱلۡعَذَابُۗ وَمَن یُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ یَفۡعَلُ مَا یَشَاۤءُ ۩)
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില് കുറെപേരും അല്ലാഹുവിന് സുജൂദ് അര്പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില് ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന് ആരും തന്നെയില്ല. തീര്ച്ചയായും അല്ലാഹു താന് ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
[ ഹജ്ജ്: 18]

ഏതാനും ചിലരൊഴിച്ച് ഈ പ്രപഞ്ചത്തിലെ ബാക്കിയുള്ള മുഴുവൻ സൃഷ്ടികളും അവന് സുജൂദ് ചെയ്യുന്നുവെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്.
അവയുടെ സുജൂദ് ആലങ്കാരികമല്ല. അക്ഷരാർത്ഥത്തിൽ തന്നെയാണ്. എന്നാൽ അതിന്റെ രൂപം മനുഷ്യരുടേത് പോലെയാവണമെന്നില്ല.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ) പറയുന്നു:
: “والسجود من جنس القنوت فإن السجود الشامل لجميع المخلوقات هو المتضمن لغاية الخضوع والذل وكل مخلوق فقد تواضع لعظمته وذل لعزته واستسلم لقدرته ولا يجب أن يكون سجود كل شيء مثل سجود الإنسان على سبعة أعضاء ووضع جبهة في رأس مدور على التراب فإن هذا سجود مخصوص من الإنسان” ا (جامع الرسائل: 1/27)
“സുജൂദ് എന്നാൽ താഴ്മ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ്. അത് എല്ലാ സൃഷ്ടികൾക്കും ഉണ്ട്. അത് മനുഷ്യരുടേത് പോലെ തന്നെ അവണം എന്നില്ല. തല മണ്ണിൽ വെച്ച് ഏഴ് അവയവങ്ങളിൽ ചെയ്യുന്ന സുജൂദ് മനുഷ്യർക്കുള്ളതാണ്. “

ഓരോ സുജൂദും റബ്ബിന്റെയടുക്കൽ പദവികളുയരാനും
പാപങ്ങൾ പൊറുക്കപ്പെടാനും കാരണമാണ്.
” مَا مِنْ عَبْدٍ يَسْجُدُ لِلَّهِ سَجْدَةً إِلَّا رَفَعَهُ اللَّهُ بِهَا دَرَجَةً، وَحَطَّ عَنْهُ بِهَا خَطِيئَةً “.
حكم الحديث: صحيح
(തിർമിദി: 388)

ഒരടിമ തന്റെ റബ്ബിലേക്ക് ഏറ്റവും അടുക്കുന്നത് സുജൂദിലാണ്. എങ്ങനെ അല്ലാതിരിക്കും? അവന്റെ എല്ലാം റബ്ബിന്റെ മുന്നിൽ വിനയത്തോടെ സമർപ്പിച്ച് നിൽക്കുന്ന വേളയാണല്ലോ അത്. അത് കൊണ്ട് തന്നെ റബ്ബിനോട് എല്ലാം തുറന്ന് പറയാനും അവനോട് യാചിക്കാനും പറ്റിയ അവസരമാണത്. തന്റെ മുഖം പോലും പൂർണമായി മറ്റൊരാൾ കാണുന്നില്ല! കണ്ണ് ഭൂമിയിലാണ്. അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നില്ല! ഇങ്ങനെയൊരവസരം വേറെയുണ്ടോ? ഇല്ല . അപ്പോൾ തന്നെയാണ് ചോദിക്കാൻ നല്ലത്. തല ഉയർത്തി ചോദിക്കുന്നതിനേക്കാൾ തല താഴ്ത്തി യാചിക്കുന്നതല്ലേ നല്ലത്.
” أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ “.
(മുസ്ലിം : 482)

സുജൂദിലെ ദിക്റ് പോലും ഏറെ അർഥവത്താണ്.
سبحان ربي الأعلى
എന്നതാണല്ലോ ഒരു ദിക്റ് . الأعلى എന്നാൽ ഏറ്റവും ഉന്നതിയിലുള്ളവൻ എന്നാണ്. ഇത് പറയുമ്പോൾ അടിമ ഏറ്റവും താഴ്മയുള്ള അവസ്ഥയിലും!

സുജൂദിന്റെ ആധിക്യം സ്വർഗ പ്രവേശനത്തിന് കാരണമാണ്. സൗബാൻ (റ)നോടും (മുസ്ലിം :488) റബീഅ (റ)നോടും (മുസ്ലിം : 489)തിരുമേനി പറഞ്ഞത് അതാണല്ലോ.

റബ്ബിന്റെ കൽപന പ്രകാരം ഒരു സുജൂദ് നിർവഹിക്കാതിരുന്നതാണല്ലോ ഇബ്ലീസ് പുറത്താക്കപ്പെടാൻ കാരണം. അതുകൊണ്ടു തന്നെ വിശ്വാസികൾ ചെയ്യുന്ന സുജൂദ് അവനെ കരയിപ്പിക്കുന്നുണ്ട്. എന്റെ നാശമേ എന്നവൻ വിലപിക്കുന്നു! എന്നോട് പറയപ്പെട്ടപ്പോൾ ഞാൻ വിസമ്മതിച്ചു. അവനത് ചെയ്തു. അവന് സ്വർഗം, എനിക്ക് നരകം എന്നവൻ പറയും!
” إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ، فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ : يَا وَيْلَهُ “، وَفِي رِوَايَةِ أَبِي كُرَيْبٍ : ” يَا وَيْلِي، أُمِرَ ابْنُ آدَمَ بِالسُّجُودِ، فَسَجَدَ، فَلَهُ الْجَنَّةُ، وَأُمِرْتُ بِالسُّجُودِ، فَأَبَيْتُ، فَلِي النَّارُ “.
(മുസ്ലിം : 81)

വിശ്വാസികളുടെ വ്യതിരിക്തതയാണ് റബ്ബിനുള്ള അവരുടെ സുജൂദ്. രക്ഷിതാവിനോടുള്ള നന്ദി പ്രകടിക്കുന്നതിന്റെ ഭാഗം കൂടിയാണത്. അതാണല്ലോ ഒരു സന്തോഷകരമായ നിമിഷം വന്നാൽ ചെയ്യുന്ന ശുക്റിന്റെ സുജൂദ് . സുജൂദാണ് നന്ദി പ്രകടനത്തിന്റെ ഏറ്റവും ഉയർന്ന രൂപം.
എന്നാൽ ചിലർ ഫർള് നമസ്കാര വേളകളിൽ ഇമാം സുജൂദിലാണെങ്കിൽ ബാക്കിൽ കാത്തു നിൽക്കുന്നു! ഇമാം തല ഉയർത്താൻ വേണ്ടി. ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു സുജൂദാണവർ നഷ്ടപ്പെടുത്തുന്നത് !

അതേസമയം ഈ സുജൂദ് പടപ്പുകളുടെ മുന്നിൽ സമർപ്പിക്കുന്നവന്റെ നന്ദി കേട് ചിന്തിച്ചു നോക്കൂ. റബ്ബിലേക്കടുക്കുന്നതു പോലെ സൃഷ്ടികളിലേക്കടുക്കലാണത്! എന്തു വലിയ നന്ദി കേട് !
സുജൂദിന്റെ ചൈതന്യം ശരിയായി ഉൾകൊണ്ട ഒരാൾക്ക് റബ്ബിനു മുന്നിലെല്ലാതെ അവന്റെ നെറ്റിത്തടം വെക്കാനാവുമോ? ഇല്ലല്ലോ. മയ്യിത്ത് നമസ്കാരത്തിൽ റുകൂഉും സുജൂദും ഇല്ലാത്തതിന്റെ രഹസ്യവും ഇതല്ലേ?

എന്നാൽ സുജൂദ് അല്ലാഹുവിന് മാത്രം എന്നത് പിശാചിന്റെ വാദമാണെന്ന് ചിലർ പറയുന്നു ! പിശാചിനു പോലും ഇല്ലാത്ത വാദം! പിശാചാവട്ടെ സുജൂദ് ചെയ്യാറുമില്ല!

വിശ്വാസികളുടെ മുഖങ്ങളിൽ സുജൂദിന്റെ അടയാളങ്ങളുണ്ടാവും (ഫത്ഹ് : 29 ) അത് ഈമാനിന്റെ വെളിച്ചമാണ്. ആ വെളിച്ചമുള്ളവർക്കേ പരലോകത്തും സുജൂദിന് കഴിയുകയുള്ളൂ. അല്ലാത്തവർക്കതിനു കഴിയില്ല !
(یَوۡمَ یُكۡشَفُ عَن سَاقࣲ وَیُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا یَسۡتَطِیعُونَ)
കണങ്കാല് വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള് ഓര്ക്കുക. സുജൂദ് ചെയ്യാന് (അന്ന്‌) അവര് ക്ഷണിക്കപ്പെടും. അപ്പോള് അവര്ക്കതിന് സാധിക്കുകയില്ല.
[ ക്വലം :42]

ക്വുർആൻ പാരായണ വേളയിലും ചിലയിടങ്ങളിൽ സുജൂദുണ്ട്. അവ ശുദ്ധിയോടെ നിർവഹിക്കലാണ് നല്ലത്.

നിത്യേന നിരവധി തവണ സുജൂദുകൾ നാം നിർവഹിക്കുന്നുണ്ട്. എന്നാൽ അതിന്റെ ആത്മീയ ചൈതന്യം പൂർണ്ണമായി ഉൾക്കൊണ്ട് തന്നെയാണോ നമ്മുടെയൊക്കെ സുജൂദ് എന്നത് നാം ഗൗരവമായി പരിശോധിക്കേണ്ടതാണ്. ധൃതി പിടിച്ചും അശ്രദ്ധമായും ചെയ്യുന്ന സുജൂദിന് ജീവനുണ്ടാവില്ല. കാലുകൾ അടുപ്പിച്ച് വെച്ച് , കൈവിരലുകൾ ചേർത്ത് പിടിച്ച്, അവ ക്വിബ് ലക്ക് നേരേ വെച്ച് , മൂക്ക് ഭൂമിയിൽ തട്ടിച്ച്, കൈകൾ കക്ഷത്തു നിന്നും അൽപം അകറ്റപ്പിടിച്ച്, കൈപത്തി മാത്രം നിലത്ത് തട്ടിച്ചാണ് – (കൈമുട്ടുകൾ നിലത്തു തട്ടാതെ ) സുജൂദ് ചെയ്യേണ്ടത്. മനുഷ്യമനസ്സിനും ഹൃദയത്തിനും ഇത്രയും ആശ്വാസം കിട്ടുന്ന മറ്റൊരു രൂപവും ഇല്ല! കാരണം ശരീരത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ഹൃദയത്തിന് ശാരീരികമായി ഏറ്റവും ആശ്വാസം കിട്ടുന്നത് സുജൂദിലാണ്. കാരണം ശരീരത്തിന്റെ 90 % വും ഈ അവസ്ഥയിൽ ഹൃദയത്തിനു താഴെയാണ്. താഴേക്കുള്ള പ്രത്യേകിച്ചും തലച്ചോറിലേക്കുള്ള വിതരണം ഹൃദയത്തിന് സുജൂദിന്റെ അവസ്ഥയിൽ എളുപ്പം സാധിക്കുന്നു.
അഥവാ, സുജൂദ് വിശ്വാസിക്ക് ആത്മീയവും ശാരീരികവുമായ ഊർജ്ജം നൽകുന്നു. ഹൃദയത്തിനാവട്ടെ വിശ്വാസത്തിന്റെ കുളിർമയും പ്രവർത്തനത്തിലെ ആശ്വാസവും ലഭിക്കുന്നു.
ആരാധനയിലെ ആനന്ദം സുജൂദിനേക്കാൾ മറ്റൊന്നിലുമില്ല.
റബ്ബിന് സ്തുതി.

അഹംഭാവത്തിന്റെ മുനയൊടിക്കുന്ന ആയത്തുൽ കുർസിയ്യ്-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിരണ്ട്

അഹംഭാവത്തിന്റെ മുനയൊടിക്കുന്ന ആയത്തുൽ കുർസിയ്യ് فضل آية الكرسي

അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണം അവനല്ലാതെ അറിയില്ല. വളരെ സൂക്ഷ്മമായവ മുതൽ അർശു വരെ അവന്റെ സൃഷ്ടികളാണ്.
സൃഷ്ടികൾ ഓരോന്നും സ്രഷ്ടാവിന്റെ ഔന്നിത്യം വിളിച്ചോതുന്നുണ്ട്. അവന്റെ സൃഷ്ടികളിൽ ഏറെ ദുർബലനാണ് മനുഷ്യൻ. എന്നാലും അഹങ്കാരത്തിനും നിഷേധത്തിനും ഒരു കുറവുമുണ്ടാവില്ല. മനുഷ്യന് അല്ലാഹുവിന്റെ ഔന്നിത്യം ഗ്രഹിക്കാൻ നിരവധി കാര്യങ്ങൾ അവന്റെ ഗ്രന്ഥത്തിൽ അവൻ പഠിപ്പിക്കുന്നുണ്ട്.
അത്തരത്തിലുള്ള ഒരായത്താണ് ആയത്തുൽ കുർസിയ്യ്.

വിശുദ്ധ ക്വുർആനിലെ ഏറ്റവും മഹത്തരമായ വചനമാണത്. വിശ്വാസി നിത്യജീവിതത്തിൽ നിരവധി തവണ അത് പാരായണം ചെയ്യണമെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്. രാവിലെ, വൈകുന്നേരം , ഉറങ്ങാൻ നേരത്ത്, നിർബന്ധ നമസ്ക്കാരാനന്തരം തുടങ്ങിയവ ചില സമയങ്ങളാണ്.
അല്ലാഹുവിന്റെ കുർസിയിനെ കുറിച്ച് പരാമർശിക്കുന്ന ക്വുർആനിലെ ഏക ആയത്താണിത്.
موضع قدمي الله
“അല്ലാഹുവിന്റെ പാദങ്ങളുടെ സ്ഥാനം ” എന്നതാണ് അഹ്ലുസ്സുന്ന അതിന് നൽകുന്ന വിശദീകരണം. അതാവട്ടെ ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് സ്വീകാര്യമായി നിവേദനം ചെയ്യപ്പെട്ടതാണ്. അല്ലാഹുവിന്റെ അർശിന്റെ മുന്നിലാണ് അതുള്ളത്.
وهو بين يدي العرش كالمقدمة له
എന്ന് ഉസൈമീൻ (റ) ന്റെ തഫ്സീറിൽ കാണാം.

10 ഭാഗങ്ങളാണ് ആയത്തുൽ കുർസിയ്യിനുള്ളത്.

1- ﴿ اللَّهُ لَا إِلَهَ إِلَّا هُوَ ﴾

2- ﴿ الْحَيُّ الْقَيُّومُ ﴾

3- ﴿ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ﴾

4- ﴿ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ﴾

5- ﴿ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ﴾

6- ﴿ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ﴾

7- ﴿ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ ﴾

8- ﴿ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ﴾

9- ﴿ وَلَا يَئُودُهُ حِفْظُهُمَا ﴾

10- ﴿ وَهُوَ الْعَلِيُّ الْعَظِيمُ ﴾ [البقرة: 255].
എന്നിവയാണവ.
അല്ലാഹു മാത്രമാണ് ഈ ആയത്തിലെ വിഷയം.

الله،الحي،القيوم،العلي،العظيم
എന്നീ അല്ലാഹുവിന്റെ അഞ്ച് നാമങ്ങൾ ഇതിലുണ്ട്. ഇതിൽ الحي،القيوم എന്നിവയെ കുറിച്ച്اسم الله الأعظم എന്ന് പറയപ്പെട്ടിട്ടുണ്ട്.
അതിന്റെ പ്രത്യേകത എന്താണ്?
الذي إذا دعي الله به أجاب، وإذا سئل به أعطى،
ഇവകൊണ്ട് പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കും. ചോദിച്ചാൽ ലഭിക്കും. ഇതാണ് പ്രത്യേകത.
ഇമാം നവവി ,ഇബ്നുൽ ക്വയിം, അല്ലാമാ സഅദി, ഉസൈമീൻ എന്നിവർ ഈ അഭിപ്രായത്തിനാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. ( ഈവിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. 14 അഭിപ്രായങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
الحي
എന്ന നാമം അല്ലാഹുവിന്റെ മഹത്വത്തിന്റെ പ്രകടമായ തെളിവാണ്. എന്നെന്നും ജീവിക്കുന്നവൻ അവൻ മാത്രം! മറ്റു
” ആരാധ്യന്മാർ ” ഒന്നുകിൽ മരിച്ചവർ, അല്ലെങ്കിൽ മരിക്കുന്നവർ!
القيوم
അല്ലാഹുവിന്റെ നിരാശ്രയത്വത്തെ കുറിക്കുന്നുണ്ട്. എല്ലാവരും അവനിലേക്ക് ആവശ്യമുള്ളവർ . അവനാരുടെയും ആവശ്യമില്ല. അങ്ങിനെയുള്ളവനാണ് ആരാധ്യനാവുക. എന്നാൽ ചില ആരാധ്യന്മാരെ ആരാധകർ സംരക്ഷിക്കണം !
പ്രളയം, നിപ്പ, കോവിഡ് … ഇതൊന്നും തടുക്കാൻ ആരെയും കാണില്ല. ഇപ്പോൾ അത്തരത്തിലുള്ള
എല്ലാ ” ആരാധ്യന്മാരും ” ഒളിവിലാണ്! ഒരു മാന്ത്രിക മോതിരത്തിന്റേയും ഏലസ്സിന്റേയും പരസ്യങ്ങൾ ഇപ്പോൾ പത്രങ്ങളിലില്ല!
നിന്ന നിൽപിൽ അർബുദം വരെ സുഖപ്പെടുത്തിയവരെ പറ്റിയും ഒരു വിവരവുമില്ല! പാവങ്ങൾ !

അല്ലാഹുവിന്റെ കുർസിയ്യ് ആണല്ലോ ആയത്തിലെ പ്രധാന വിഷയം. ആകാശ ഭൂമികളുടെ വലിപ്പമുണ്ടതിന്! ഏഴ് ആകാശങ്ങളുണ്ട് ! നാം എത്ര കണ്ടിട്ടുണ്ട് ? ഒന്ന്! അതു തന്നെ മുഴുവൻ കണ്ടിട്ടുണ്ടോ? ഇല്ല. ഈ കാണുന്ന സൂര്യചന്ദ്രാതി നക്ഷത്രങ്ങൾ മുഴുവനും ഒന്നാം ആകാശത്താണ് ! എത്ര നക്ഷത്രം നാം കണ്ടു! തുഛം! അവയുടെ വലിപ്പം ?
ഭാവനക്കുമപ്പുറം !
അപ്പോൾ രണ്ടാനാകാശം? ഒന്നിനേക്കാൾ വലുത് ! അങ്ങനെ ചിന്തിക്കൂ, ഏഴാനാകാശത്തിന്റെ വിശാലത എത്രയാണെന്ന്!
സുബ്ഹാനല്ലാഹ്!
അതു കഴിഞ്ഞ് ഭൂമിയുടെ വലിപ്പം എത്രയാണ്? ആരാണ് ഭൂമി മുഴുവൻ കണ്ടത്? ആരുമില്ല! അപ്പോൾ ആകാശങ്ങളുടെയും ഭൂമിയുടേയും വലിപ്പം കൂടിയാൽ എത്രയാണോ അതാണവന്റെ കുർസി യ്യിന്റെ വിശാലത ! എങ്കിൽ അവന്റെ അർശിന്റെ വിശാലത എത്രയായിരിക്കും! ഒരു ഹദീസ് നോക്കൂ!
[عن أبي ذر الغفاري:] ما الكرسيُّ في العرشِ إلّا كَحلقةٍ من حديدٍ أُلْقيَت بينَ ظَهْري فلاةٍ منَ الأرضِ
الألباني ، شرح الطحاوية ٢٧٩ • صحيح •
വിജനഭൂമിയിൽ വീണു കിടക്കുന്ന ഇരുമ്പിന്റെ വളയം പോലെയാണ് അർശിനെ അപേക്ഷിച്ച് കുർസിയ്യ് !
ഈ ചെറിയ ഇരുമ്പു വളയത്തെ കുറിച്ചാണ് ആകാശ ഭൂമിയുടെ വിശാലത എന്നു പറഞ്ഞത് ! അതിനപ്പുറത്ത് വിശാലമായി കിടക്കുന്ന ഭൂമി! അപ്പോൾ അർശിന്റെ വലിപ്പം എത്രയാണ്.! ഇത് അല്ലാഹുവിന്റെ സൃഷ്ടിയാണ്! ഇതുണ്ടാക്കിയ അല്ലാഹു എത്ര വലിയവൻ ! അല്ലാഹു അക്ബർ !
ഇതാണ് അവൻ العظيم ആണെന്ന് പറഞ്ഞത്!

ഈ അർശിന്റെയും മുകളിലാണവൻ ! അതാണ് العلي.

അർശടക്കമുള്ള സൃഷ്ടികളെ അവൻ നിയന്ത്രിക്കുന്നു ! എത്ര കാലമായി? അറിയില്ല! സഹായി ഉണ്ടോ? ഇല്ല! ക്ഷീണം ബാധിച്ചോ? ഇല്ല! മയക്കമുണ്ടോ? ഇല്ല .
ഉറങ്ങുന്നുണ്ടോ? അതും ഇല്ല!
അവൻ എത്ര പരിശുദ്ധൻ!
ഇങ്ങനെയുള്ളവന്റെ അടുക്കൽ അവന്റെ അനുവാദം കൂടാതെ ആർക്ക് മിണ്ടാനാവും?
ആർക്കുമാവില്ല! എല്ലാം അവന്റെ അടിമകൾ!
അവനെത്ര വലിയവൻ, നാം എത്ര നിസ്സാരർ !

അർശിന്റെ വലിപ്പത്തിനു മുന്നിൽ മനുഷ്യന്റെ വലിപ്പം എവിടെയാണ്? വളരെ നിസ്സാരം! പക്ഷേ, മനുഷ്യമനസ്സിലെ അഹങ്കാരത്തിന്റെ വലിപ്പമോ?
ഒരറ്റവും ഇല്ല!

അർശു മുതൽ ആകാശ ഭൂമികളിലുള്ള സൂക്ഷ്മ ജീവികൾ വരെ അവന്റെ ജ്ഞാനത്തിനുള്ളിലാണ്. അവയെ കുറിച്ച പൂർണ്ണ ജ്ഞാനം അവനുണ്ട് !
അവന്റെ ജ്ഞാനം പൂർണ്ണമാണ്. അവ്യക്തതകൾ ഇല്ലാത്തതാണ്.

ഇനി ആലോചിച്ചു നോക്കൂ, ഇങ്ങ് ഭൂമിയിലെ ഒരു കോണിലിരുന്ന് ഇത്തിരിപ്പോന്ന ഒരു മനുഷ്യൻ അത്യുന്നതനും അർശിന്റെയും കുർസിയ്യിന്റെയും ഉടമയുമായ അല്ലാഹുവിനെ നിഷേധിക്കുന്നുവെങ്കിൽ അവൻ എത്ര ധിക്കാരിയാണ് !!
അവൻ എത്ര വലിയ വിഢിയാണ്! അവൻ എത്ര വലിയ അഹങ്കാരിയാണ് !
പിശാചാണ് മനുഷ്യനെ ഇത്രവലിയ അഹങ്കാരിയാക്കുന്നത്. അവൻ വലിയ അഹങ്കാരിയാണല്ലോ. അതുകൊണ്ടു തന്നെ അഹങ്കാരിയായ പിശാചിനെതിരെയുള്ള മികച്ച ആയുധമാണ് ആയത്തുൽ കുർസിയ്യ് .

ഉസൈമീൻ (റ) ഈ ആയത്തിൽ നിന്ന് നിന്ന് ലഭിക്കുന്ന 38 ഗുണപാഠങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതിൽ ഒന്ന് ഇങ്ങനെയാണ്.
فإذا كنت متعاليا فى نفسك فاذكر علو الله.وإذاكنت عظيما في نفسك فاذكر عظمة الله.وإذا كنت كبيرا في نفسك فاذكر كبرياء الله
സ്വയം ഔന്നിത്യബോധം നിനക്കുണ്ടെങ്കിൽ നീ അല്ലാഹുവിന്റെ ഔന്നിത്യം ഓർക്കണം. ഞാൻ മഹാനാണ് എന്ന് നിനക്ക് തോന്നുന്നുവെങ്കിൽ നീ അല്ലാഹുവിന്റെ മഹത്വം ഓർമിക്കുക. ഞാൻ വലിയവനാണ് എന്ന് നിനക്ക് തോന്നുന്നുവെങ്കിൽ അല്ലാഹുവിന്റെ പ്രതാപം നീ ഓർക്കുക.

അതെ, മനുഷ്യനെ റബ്ബിന്റെ മഹത്വം പഠിപ്പിക്കുകയാണീ ആയത്ത് ചെയ്യുന്നത്. അഹങ്കാരത്തിന്റെയും അഹന്തയുടെയും
അഹംഭാവത്തിന്റെയും മുന തകർക്കുന്നതാണ് ഈ ആയത്ത് !
അല്ലാഹുവേ നീ എത്ര പരിശുദ്ധൻ !

09 – മാതാപിതാക്കൾക്കും മക്കൾക്കും കുടുംബത്തിനും​

09 - മാതാപിതാക്കൾക്കും മക്കൾക്കും കുടുംബത്തിനും

അല്ലാഹു തട്ടിക്കളയാത്ത ചില പ്രാർത്ഥനകൾ നബി ﷺ പഠിപ്പിച്ച് തന്നിട്ടുണ്ട്. മാതാപിതാക്കൾ മക്കൾക്ക് അനുകൂലമായും പ്രതികൂലമായും പ്രാർത്ഥിച്ചാൽ, മക്കൾ മാതാപിതാക്കളുടെ നന്മക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അല്ലാഹു ആ പ്രാർത്ഥനകൾ സ്വീകരിക്കുമെന്ന് നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കൾക്ക് വേണ്ടിയും മക്കൾക്കും കുടുംബത്തിനും വേണ്ടിയും പ്രാർത്ഥനകൾ നിർവഹിക്കുക എന്നത് നമ്മുടെ കടമയാണ്. ക്വുർആനിലും ഹദീസിലും ഈ വിഷയത്തിൽ ധാരാളം പ്രാർത്ഥനകൾ കാണാം. അവയിൽ ചിലത് താഴെ കൊടുക്കുന്നു. 

رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ

“എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തുതരേണമേ.”
ഖുർആൻ
നൂഹ്: 28

رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

“എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ”
ഖുർആൻ
ഇസ്റാഅ്: 24

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കണ്‍കുളിർമ നൽകുകയും ധർമ്മനിഷ്ഠപാലിക്കുന്ന വർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.”
ഖുർആൻ
അൽ-ഫുർഖാൻ: 74

قَالَ رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ.

“അദ്ദേഹം (സകരിയ്യ നബി n) തന്റെ റബ്ബിനോട് പ്രാർത്ഥിച്ചു: എന്റെ റബ്ബേ, എനിക്ക് നീ നിന്റെ പക്കൽ നിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു.”
ഖുർആൻ
ആലുഇംറാൻ: 38

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ.

എന്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളിൽ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാർത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.
ഖുർആൻ
സൂറ ഇബ്റാഹീം: 40

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ.

“എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കുവാനും നീ എനിക്ക് പ്രചോദനം നൽകേണമേ. എന്റെ സന്തതികളിൽ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീർച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.”
ഖുർആൻ
അൽ-അഹ്ഖാഫ് 15

10 – പരലോകവും ദീനും നന്നാവാൻ​

10- പരലോകവും ദീനും നന്നാവാൻ

പരലോകത്ത് വിജയിക്കണമെങ്കിൽ ഇഹലോക ജീവിതത്തിൽ ദീൻ അനുസരിച്ച് ജീവിക്കണം. നമ്മുടെ ഇഹലോക ജീവിതം സമാധാനം നിറഞ്ഞതാവാൻ ദീൻ നമ്മുടെ ജീവിതത്തിലുണ്ടായാൽ മതി. അതു കൊണ്ട് തന്നെയാണ് പരലോകവും ദീനും നന്നാവാൻ നബി ﷺ ധാരാളം പ്രാർത്ഥനകൾ നമ്മെ പഠിപ്പിച്ചത്. 

اللَّهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلْ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ وَاجْعَلْ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ

“എന്റെ കാരുണ്യത്തിന് സുരക്ഷിതത്വം നൽകുന്ന എന്റെ ദീനിനെ നീ നന്നാക്കണമേ, എന്റെ ജീവിതം നിലനിൽക്കുന്ന എന്റെ ദുനിയാവിനെയും നീ നന്നാക്കണമേ, എനിക്ക് മടങ്ങിച്ചെല്ലാനുളള എന്റെ പരലോകത്തെയും നീ നന്നാക്കണമേ, എന്റെ ജീവിതത്തെ എനിക്ക് നന്മ വർദ്ധിപ്പിക്കുന്ന തരത്തിൽ ആക്കി തീർക്കേണമേ. മരണത്തെ നീ എനിക്ക് എല്ലാ നാശങ്ങളിൽ നിന്നുമുളള ആശ്വാസമാക്കി തീർക്കേണമേ.”
(മുസ്‌ലിം)​

اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي

“അല്ലാഹുവേ, നിന്റെ അദൃശ്യജ്ഞാനം കൊണ്ടും സൃഷ്ടികളുടെ മേലുളള നിന്റെ കഴിവ് കൊണ്ടും എനിക്ക് ജീവിതം നന്മയാകുന്ന കാലത്തോളം കാലം എന്നെ ജീവിപ്പിക്കേണമേ, മരണമാണ് എനിക്ക് നല്ലതെന്ന് നീ അറിയുന്നുവെങ്കിൽ എന്നെ മരിപ്പിക്കേണമേ.”
(സ്വഹീഹ് ഇബ്‌നുഹിബ്ബാൻ)​

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ ضِيقِ الدُّنْيَا وَضِيقِ يَوْمِ الْقِيَامَةِ

“അല്ലാഹുവേ, ഇഹലോകത്തെയും അന്ത്യദിനത്തിലെയും ഞെരുക്കത്തിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.”
(അബൂദാവൂദ്)​

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَعِلْمٍ لَا يَنْفَعُ وَدَعْوَةٍ لَا يُسْتَجَابُ لَهَا

“അല്ലാഹുവെ, ഭക്തിയില്ലാത്ത മനസ്സിൽ നിന്നും സ്വീകരിക്കപ്പെടാത്ത പ്രാർത്ഥനകളിൽ നിന്നും ആർത്തിയടങ്ങാത്ത മനസ്സിൽ നിന്നും ഉപകാരമില്ലാത്ത അറിവിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.”
(നസാഈ)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ

അല്ലാഹുവേ, ഞാൻ ചെയ്തതിന്റെ തിന്മയിൽ നിന്നും ഞാൻ ചെയ്തിട്ടില്ലാത്തതിന്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.
(അബൂദാവൂദ്)

وَلَا تُخْزِنَا يَوْمَ الْقِيَامَةِ

“ഞങ്ങളെ അന്ത്യദിനത്തിൽ നീ നിന്ദ്യരാക്കരുതേ,”
(ആലുഇംറാൻ: 194)​

اللهم افتَحْ لي أبوابَ رحمتك

“അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്ക് വേണ്ടി നീ തുറക്കേണമേ.”
(മുസ്‌ലിം)​

اَللَّهُمَّ اِجْعَلْنِي مِنْ اَلتَّوَّابِينَ, وَاجْعَلْنِي مِنْ اَلْمُتَطَهِّرِينَ

“അല്ലാഹുവേ, എന്നെ നീ പശ്ചതപിക്കുന്നവരിൽ ഉൾപ്പെടുത്തേണമേ, ശുദ്ധി പാലിക്കുന്നവരിലും ഉൾപ്പെടുത്തേണമേ.”
(തിർമിദി)​

اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ

“ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചിന്റെ കെടുതികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാന്‍ അവന്‍ ക്ഷണിക്കുന്ന കാര്യങ്ങളിൽനിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതിൽ നിന്നും അത് ഒരു മുസ്‌ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.”
(തിർമിദി)​