തക്ബീർ ചൊല്ലൽ – രൂപവും നിയമങ്ങളും

ഇബ്നു ഉസൈമീൻ (റ)

ഈ ലേഖനം  (ഇബ്നു ഉസൈമീൻ (റ) യുടെ ‘ശറഹുൽ മുംതിഅ്’ എന്ന  ഗ്രന്ഥത്തെയും അദ്ദേഹത്തിന്‍റെ ഫത്’വകളെയും ആസ്പദമാക്കി തയ്യാറാക്കിയത് ആണ്.

തക്ബീർ രണ്ടു വിധമുണ്ട്:

ഒന്ന് : التكبير المطلق, അഥവാ സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീർ.

രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമെന്നോണം ചൊല്ലുന്ന തക്ബീർ.

ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായല്ലാതെ ദുല്‍ഹിജ്ജ ഒന്ന് മുതൽ അയ്യാമു തശ്രീഖിന്‍റെ അവസാനദിവസം അതായത് ദുല്‍ഹിജ്ജ 13 വരെ എപ്പോഴും ഒരാള്‍ക്ക് തക്ബീർ ചോല്ലാവുന്നതാണ്. ഒരാള്‍ക്ക് അങ്ങാടിയിലോ, വീട്ടിലോ, ജോലി സ്ഥലത്തോ എന്നിങ്ങനെ, അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുന്നത് വിലക്കപ്പെടാത്ത ഏത് സ്ഥലത്ത് വച്ചും അത് നിര്‍വഹിക്കാവുന്നതാണ്.
അതുപോലെ ഈദുൽ ഫിത്വറിനാണെങ്കിൽ മാസം കണ്ടത് മുതൽ പെരുന്നാൾ നമസ്കാരത്തിനായി ഇമാം നമസ്കാര സ്ഥലത്ത് എത്തുന്നത് വരെ തക്ബീർ ചോല്ലാവുന്നതാണ്.

എന്നാൽ സമയബന്ധിതമായി നിര്‍വഹിക്കുന്ന തക്ബീർ (التكبير المقيد). അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷവും നിര്‍വഹിക്കുന്ന തക്ബീറിന് നിശ്ചിത സമയം ഉണ്ട്. അറഫാ ദിവസത്തിലെ ഫജർ നമസ്കാരം മുതൽ, അയ്യാമുതശ്‌രീഖിന്‍റെ അവസാന ദിവസമായ ദുല്‍ഹിജ്ജ 13ന് അസർ നമസ്കാരം വരെ ആയിരിക്കും അത് നിര്‍വഹിക്കേണ്ടത്. അതായത് മൊത്തം 23 ഫര്‍ദ് നമസ്കാരങ്ങള്‍ക്കായിരിക്കും അത് നിര്‍വഹിക്കപ്പെടുക.

എന്നാൽ ഹജ്ജ് നിര്‍വഹിക്കുന്നയാൾ പെരുന്നാൾ ദിവസം ദുഹർ നമസ്കാരാനന്തരം ആണ് സമയബന്ധിതമായ തക്ബീർ നിര്‍വഹിക്കാൻ ആരംഭിക്കുക. കാരണം അതിനു മുൻപ് അവർ തൽബിയത് ചൊല്ലലിൽ ആയിരിക്കും.

ചെറിയ പെരുന്നാളിന് ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായി തക്ബീർ ചൊല്ലലില്ല.

സംഗ്രഹം: തക്ബീർ ചൊല്ലൽ രണ്ടു വിധമുണ്ട്. സമയബന്ധിതമായതും, സമയബന്ധിതമല്ലാത്തതും. സമയബന്ധിതമല്ലാത്തത് ഈദുൽ ഫിത്വറിന്‍റെ രാവ് മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിന് എത്തുന്ന വരെയും, ദുല്‍ഹിജ്ജ ഒന്ന് മുതൽ അയ്യാമു തശ്‌രീഖിന് സൂര്യൻ അസ്തമിക്കുന്നത് വരെയും ഏത് സമയത്തും ചൊല്ലാം.

സമയബന്ധിതമായ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമുള്ള ചൊല്ലൽ അറഫ ദിനത്തിലെ ഫജ്ര്‍ നമസ്കാരാനന്തരം ആരംഭിച്ച് അയ്യാമു തശ്‌രീഖിന്‍റെ അവസാന ദിവസം അസർ നമസ്കാരം വരെയും ആയിരിക്കും. എന്നാൽ ചെറിയ പെരുന്നാളിന് ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷം നിര്‍വഹിക്കപ്പെടുന്ന തക്ബീർ ഇല്ല.

ശബ്ദമുയര്‍ത്തൽ:  പുരുഷന്മാർ തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കണം. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീർ ചൊല്ലേണ്ടത്.

അബൂ ഹുറൈറ (റ) പറയുന്നു: ഉമറുബ്നുൽ ഖത്താബും (റ), ഇബ്നു ഉമർ (റ) തക്ബീർ ചൊല്ലിക്കൊണ്ട്‌ അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീർ കേട്ട് മറ്റുള്ളവരും തക്ബീർ ചൊല്ലും. – [ബുഖാരി].


തക്ബീറിന്‍റെ രൂപം:
الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
അതല്ലെങ്കിൽ الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

എന്നാൽ ഒരാൾ ചൊല്ലിക്കൊടുത്ത് മറ്റുള്ളവർ ഏറ്റുചൊല്ലുന്ന രീതി , അതുപോലെ ഫര്‍ദ് നമസ്കാര ശേഷം കൂട്ടം ചേര്‍ന്ന് തക്ബീർ ചൊല്ലുന്ന രീതി ഇത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടില്ല. ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്.

ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.

അബ്ദുൽ റഹ്മാൻ അബ്ദുൽ ലത്വീഫ്

ഫിത്വർ സകാത്ത് പണമായി നൽകാവുന്നതല്ല. ഭക്ഷണമായിത്തന്നെ നൽകുക എന്നതാണ് പ്രവാചക ചര്യ.

عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب

അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: ” പ്രവാചകന്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നൽകാറുണ്ടായിരുന്നത് ” – [ബുഖാരി, മുസ്‌ലിം].

അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയുംടെയും അഭിപ്രായം. അതാണ്‌ തെളിവിന്റെ അടിസ്ഥാനത്തിൽ പ്രബലമായതും. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലിജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ ദരിദ്രർക്ക് ഭക്ഷണമായി നൽകാനായി വിശ്വാസയോഗ്യരായ ആളുകളെ അതിന്റെ പണം ഏല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രവാചകന്റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040 ഗ്രാം ആണ് തൂക്കം ലഭിച്ചത് എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്റെ  അശറഹുൽ മുംതിഅ’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം.

അതുപോലെ അത് പെരുന്നാൾ നമസ്കാരത്തിന്  മുൻപായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. പ്രവാചകൻ (സ) പറഞ്ഞു: ” നമസ്കാരത്തിന്  മുൻപായി ഒരാൾ അത് നിർവഹിക്കുകയാണ്‌ എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്” – അബൂ ദാവൂദ്.

മാസപ്പിറവിയും ആശയക്കുഴപ്പങ്ങളും.

അബ്ദുൽ റഹ്മാൻ അബ്ദുൽ ലത്വീഫ്

മാസപ്പിറവിയും ആശയക്കുഴപ്പങ്ങളും. ഹൈഅതു കിബാറുൽ ഉലമയിലെ 17 പണ്ഡിതന്മാർ ചേര്‍ന്നെടുത്ത തീരുമാനം. പെരുന്നാളുകളും, നോമ്പുകളുമെല്ലാം വരുമ്പോൾ നാട്ടിൽ സാധാരണയായി മാസപ്പിറവിയെ ചൊല്ലി തര്‍ക്കങ്ങൾ ഉടലെടുക്കാറുണ്ട്. ഒരേ വീട്ടിൽ പോലും ഇത്തരം ഭിന്നതകൾ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. പിതാവ് ഒരു ദിവസവും, മാതാവ് മറ്റൊരു ദിവസവും പെരുന്നാൾ ആഘോഷിക്കുകയും അവര്‍ക്കിടയിൽ തങ്ങൾ ഏത് സ്വീകരിക്കണമെന്നറിയാതെ ആശങ്കാകുലരായി നില്‍ക്കുകയും ചെയ്യുന്ന മക്കളെയും നമുക്ക് കാണാം. ഈ വിഷയത്തിൽ തങ്ങൾ വച്ചുപുലര്‍ത്തുന്ന രീതിയോട് യോജിക്കാത്ത ആളുകളെ പിഴച്ചവരായും, നേര്‍മാര്‍ഗത്തിൽ നിന്നും തെറ്റിപ്പോയവരായും കാണുന്നവരും വിരളമല്ല. എന്നാൽ ഈ വിഷയത്തിന്‍റെ കര്‍മശാസ്ത്രപരമായ വീക്ഷണം എന്ത്?!, ഈ വിഷയത്തിലുള്ള അഭിപ്രായ ഭിന്നത പരിഗണിക്കേണ്ടതുണ്ടോ?!, തുടങ്ങിയ വിഷയങ്ങൾ പലപ്പോഴും ആരും പരിശോധിക്കാറില്ല. ഈ വിഷയത്തെക്കുറിച്ച് സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയായ ഹൈഅതു കിബാറുൽ ഉലമയിലെ പതിനേഴോളം പണ്ഡിതന്മാർ ചേര്‍ന്ന്‍ ചര്‍ച്ച ചെയ്യുകയും തതടിസ്ഥാനത്തിൽ അവർ നല്‍കിയ മറുപടിയുമാണ്‌ ഇവിടെ നല്‍കുന്നത്. ഒരുപാട് ആശയക്കുഴപ്പങ്ങൾ തീര്‍ക്കാൻ അത് പ്രാപ്തമാണ് ഇൻഷാ അല്ലാഹ്.

ചോദ്യം : ഞങ്ങൾ അമേരിക്കയിലും, കാനഡയിലുമുള്ള വിദ്യാര്‍ഥികൾ ആണ്. എല്ലാ വര്‍ഷവും റമദാൻ ആരംഭിക്കുമ്പോൾ ഞങ്ങള്‍ക്കിടയിൽ ഭിന്നിപ്പ് ഉണ്ടാവുകയും ആളുകൾ മൂന്ന്‍ വിഭാഗക്കാരായി തിരിയുകയും ചെയ്യാറുണ്ട്.

1- അവനവന്‍റെ നാട്ടിലെ മാസപ്പിറവി അടിസ്ഥാനമാക്കി നോമ്പ് പിടിക്കുന്ന വിഭാഗം. 2- സൗദിയിലെ നോമ്പിന്‍റെ ആരംഭം ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകൾ. 3- അമേരിക്കയിലും കാനഡയിലുമുള്ള മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന്‍റെ പ്രഖ്യാപനത്തെ ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകൾ. സ്റ്റുഡന്‍സ് അസോസിയേഷന്‍റെ രീതി ഇപ്രകാരമാണ്: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അവർ മാസപ്പിറവി നിരീക്ഷിക്കും, ഏതെങ്കിലും ഒരു സ്ഥലത്ത് മാസപ്പിറവി ദര്‍ശിച്ചാൽ ഉടൻ തങ്ങളുടെ വ്യത്യസ്ഥ സെന്‍ററുകളിലേക്ക് ആ വിവരം എത്തിക്കുകയും അങ്ങനെ അമേരിക്കയുടെ വ്യത്യസ്ഥ നഗരങ്ങളിലുള്ള മുസ്ലിമീങ്ങൾ അവർ ആ മാസപ്പിറവിയെ അടിസ്ഥാനമാക്കി ഒന്നടങ്കം ഒരേ ദിവസം നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു. ഇവരിൽ ആരുടെ മാസപ്പിറവിയെയാണ് ഞങ്ങൾ അവലംഭിക്കേണ്ടത് ?! ഈ വിഷയത്തിൽ ഞങ്ങള്‍ക്ക് ശറഇന്‍റെ വിധി പറഞ്ഞു തരുമല്ലോ, അല്ലാഹു നിങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ …. ഉത്തരം: ‘ഹൈഅതു കിബാറുൽ ഉലമ’ (അഥവാ സൗദിയിലെ ഉന്നത പണ്ഡിതസഭ) ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവർ ചര്‍ച്ച ചെയ്ത് എടുത്തിട്ടുള്ള തീരുമാനത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്. ഒന്നാമതായി: ‘മാസപ്പിറവി യുടെ നിര്‍ണയസ്ഥാനങ്ങൾ ‘ (المطالع) വ്യത്യസ്ഥമാണ് എന്നത് ബുദ്ധികൊണ്ടും അനുഭവം കൊണ്ടും ബോധ്യമായ ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിൽ പണ്ഡിതന്മാര്‍ക്കാര്‍ക്കും അഭിപ്രായ ഭിന്നതയില്ല. എന്നാൽ മാസപ്പിറവിയുടെ വിഷയത്തിൽ ‘മാസപ്പിറവി നിര്‍ണയ സ്ഥാനങ്ങളുടെ’ വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്ന വിഷയത്തിലാണ് പണ്ഡിതന്മാര്‍ക്കിടയിൽ അഭിപ്രായ ഭിന്നത ഉള്ളത്. രണ്ടാമതായി: ‘മാസപ്പിറവി നിര്‍ണയ സ്ഥാനങ്ങളുടെ’ വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത് ഇജ്തിഹാദിയായ അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തിൽ ഉള്ളത്. രണ്ട് വ്യത്യസ്ഥ അഭിപ്രായമാണ് പണ്ഡിതന്മാർ ഈ വിഷയത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് : അവരിൽ ചിലർ മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനത്തിലുള്ള വ്യത്യാസത്തെ പരിഗണിക്കുന്നു. ചിലർ അത് പരിഗണിക്കുന്നില്ല. (അഥവാ ഒരു വിഭാഗം ലോകത്തിന്‍റെ ഏത് ഭാഗത്ത് മാസപ്പിറവി വീക്ഷിചാലും അത് എല്ലാവര്‍ക്കും ബാധകമാണ് എന്ന് കാണുന്നു. മറ്റൊരു വിഭാഗം ഓരോ പ്രദേശത്തുകാരും അവനവന്‍റെ പ്രദേശത്തെ മാസപ്പിറവിയെ ആസ്പദമാക്കി പ്രവര്‍ത്തിക്കണം എന്നും അഭിപ്രായപ്പെടുന്നു). അതിൽ രണ്ട് അഭിപ്രായക്കാരും ഖുര്‍ആനിൽ നിന്നും സുന്നത്തിൽ നിന്നും തങ്ങളുടേതായ തെളിവ് പിടിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം ഒരേ തെളിവ് തന്നെ രണ്ടഭിപ്രായക്കാരും തെളിവായി ഉദ്ദരിച്ചിട്ടുമുണ്ട്. ഉദാ: يَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ എന്ന ആയത്ത് صوموا لرؤيته وأفطروا لرؤيته എന്ന ഹദീസ് , ഇവയെല്ലാം രണ്ടുകൂട്ടരും തെളിവ് പിടിക്കുന്ന തെളിവുകളാണ്. പ്രമാണങ്ങൾ മനസ്സിലാക്കുന്നതിലും, അവയിൽ നിന്ന് തെളിവ് പിടിക്കുന്ന രീതിയിലുമുള്ള വ്യത്യാസമാണ് അവരുടെ അഭിപ്രായങ്ങൾ വ്യത്യസ്ഥമാകാൻ കാരണം. ഹൈഅത്തു കിബാറുൽ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തിൽ പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങൾ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, കാര്യങ്ങൾ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും അനാവശ്യ ഭിന്നതകൾ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ ഈ വിഷയത്തിൽ എത്തിച്ചേര്‍ന്ന വീക്ഷണം. ഓരോ ഇസ്ലാമിക രാഷ്ട്രത്തിനും അതത് രാജ്യങ്ങളിലെ പണ്ഡിതന്മാർ മുഖേന മുകളിൽ സൂചിപ്പിച്ച അഭിപ്രായങ്ങളിൽ ഏത് അഭിപ്രായത്തെയാണോ പ്രമാണബദ്ധമായി കാണുന്നത് ആ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. കാരണം ആ രണ്ട് അഭിപ്രായങ്ങള്‍ക്കും അതിന്‍റേതായ തെളിവുകളും പ്രമാണങ്ങളും ഉണ്ട്. മൂന്നാമതായി: ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ പഠനം നടത്തുകയുണ്ടായി. ശേഷം മാസപ്പിറവി നിശ്ചയിക്കാൻ ഗോളശാസ്ത്രക്കണക്കുകൾ അവലംഭിക്കാൻ പാടില്ല എന്ന് അവർ ഐക്യഖണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു. കാരണം പ്രവാചകൻ(ﷺ) പറഞ്ഞു: ” നിങ്ങൾ മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം വ്രതം അനുഷ്ഠിക്കുകയും, വ്രതം അവസാനിപ്പിക്കുകയും ചെയ്യുക “. അതുപോലെ പ്രവാചകൻ(ﷺ) പറഞ്ഞു: ” മാസപ്പിറവി വീക്ഷിക്കുന്നത് വരേക്കും നിങ്ങൾ വ്രതമനുഷ്ടിക്കരുത്. അത് വീക്ഷിക്കുന്നത് വരേക്കും നിങ്ങൾ വ്രതം അവസാനിപ്പിക്കുകയും ചെയ്യരുത് ” . ഇതേ അര്‍ത്ഥത്തിൽ മറ്റു ധാരാളം തെളിവുകളും വന്നിട്ടുണ്ട്. ലിജ്നതുദ്ദാഇമയുടെ അഭിപ്രായപ്രകാരം ഇസ്‌ലാമിക ഭരണമില്ലാത്ത രാജ്യങ്ങളിൽ, ആ രാജ്യത്ത് ജീവിക്കുന്ന മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം മാസപ്പിറവി പ്രഖ്യാപിക്കുന്ന വിഷയത്തിൽ ഇസ്‌ലാമിക ഭരണകൂടത്തിന്‍റെ സ്ഥാനമാണ് മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനുള്ളത്. നേരത്തെ രണ്ടാമത്തെ പാരഗ്രാഫിൽ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തിൽ ഹൈഅതു കിബാറുൽ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്. അവര്‍ക്ക് വ്യത്യസ്ഥ മാസപ്പിറവിയെ ആസ്പദമാക്കുകയോ, ഒരൊറ്റ മാസപ്പിറവിയെ ആസ്പദമാക്കുകയോ ചെയ്യാം. എന്നിട്ട് അവർ സ്വീകരിച്ച അഭിപ്രായപ്രകാരം അവരുടെ രാജ്യങ്ങളിലെ മുസ്ലിമീങ്ങള്‍ക്ക് മാസപ്പിറവി നിര്‍ണയിച്ചു നല്‍കുകയും ചെയ്യാം. ആ പ്രദേശത്തെ ആളുകൾ സ്റ്റുഡന്‍സ് അസോസിയേഷൻ സ്വീകരിച്ച അഭിപ്രായവും, അവരുടെ നിര്‍ണയവും പിന്‍പറ്റുകയാണ് വേണ്ടത്. അവര്‍ക്കിടയിൽ സ്വരച്ചേര്‍ച്ച ഉണ്ടാവാനും ഒരേ സമയം വ്രതം ആരംഭിക്കാനും, ആശയക്കുഴപ്പങ്ങളും ഭിന്നതകളും ഇല്ലാതിരിക്കുവാനും വേണ്ടിയാണത്. ആ രാജ്യത്ത് ജീവിക്കുന്ന ഓരോ ആളുകളും മാസപ്പിറവി വീക്ഷിക്കാൻ ശ്രമിക്കട്ടെ. വിശ്വാസയോഗ്യനായ ഒരു വ്യക്തിയോ, ഇനി ഒന്നിലധികം ആളുകളോ മാസപ്പിറവി വീക്ഷിച്ചാൽ അവർ അതുപ്രകാരം വ്രതമനുഷ്ടിക്കുകയും, രാജ്യത്തിന്‍റെ വിവിധ ഭാഗത്തേക്ക് ആ വിവരമെത്തിക്കാൻ വേണ്ടി മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനെ മാസപ്പിറവി കണ്ട വിവരം അറിയിക്കുകയും ചെയ്യട്ടെ. റമദാനിന്‍റെ ആരംഭത്തിൽ മാത്രമാണ് വിശ്വസ്ഥനായ ഒരാൾ മാത്രം മാസപ്പിറവി ദര്‍ശിച്ചാലും അത് പരിഗണിക്കപ്പെടുക. എന്നാൽ റമദാൻ അവസാനിക്കുന്ന സന്ദര്‍ഭത്തിൽ മാസപ്പിറവി രണ്ട് വിശ്വസ്ഥരായ ആളുകൾ ദര്‍ശിച്ചാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. അല്ലാത്തപക്ഷം മുപ്പത് പൂര്‍ത്തിയാക്കേണ്ടതാണ്. കാരണം പ്രവാചകൻ(ﷺ) ഇപ്രകാരം പറഞ്ഞു : ” മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം നിങ്ങൾ വ്രതം ആരംഭിക്കുകയും, അതുപ്രകാരം തന്നെ വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. ഇനി മാസപ്പിറവി ദര്‍ശിക്കാൻ പറ്റാത്ത വിധം മേഘം മൂടിയാൽ നിങ്ങൾ മുപ്പത് പൂര്‍ത്തിയാക്കുക.” അല്ലാഹു അനുഗ്രഹിക്കട്ടെ… ഈ ഉത്തരത്തിന്‍റെ ആരംഭത്തിൽ തത് വിഷയത്തിൽ ഹൈഅതു കിബാറുൽ ഉലമയിൽ ഒരു ചര്‍ച്ചനടന്നതായി ലിജ്നതുദ്ദാഇമ സൂചിപ്പിക്കുന്നുണ്ട്. പതിനേഴ്‌ പ്രഗല്‍ഭ പണ്ഡിതന്മാരാണ് ആ ചര്‍ച്ചയിൽ പങ്കെടുത്തത്. അവരുടെ പേരുകൾ താഴെ കൊടുക്കുന്നു. 1- അബ്ദുൽ അസീസ്‌ ബിൻ ബാസ്. 2- അബ്ദുറസാഖ് അഫീഫി. 3- മുഹമ്മദ്‌ അമീൻ ശന്‍ഖീത്തി 4-മിഹ്ദാർ അഖീൽ. 5- അബ്ദുല്ലാഹ് ബിൻ ഹുമൈദ്. 6- അബ്ദുല്ലാഹ് ബിൻ ഖയ്യാത്വ്. 7- അബ്ദുല്ലാഹ് ബിൻ മുനീഅ്. 8- സ്വാലിഹ് അല്ലുഹൈദാൻ. 9- മുഹമ്മദ് ബിൻ ജുബൈർ. 10- അബ്ദുല്ലാഹ് ബിൻ ഗുദയ്യാൻ. 11- സുലൈമാൻ ബിൻ ഉബൈദ്. 12- റാഷിദ് ബിൻ ഖുനയ്യിൻ. 13- മുഹമ്മദ്‌ അല്‍ഹര്‍കാൻ 14-അബ്ദുല്‍മജീദ്‌ ഹസൻ. 15- ഇബ്രാഹീം ആലു ശൈഖ്. 16- സ്വാലിഹ് ബിൻ ഗസ്വൂൻ. 17- അബ്ദുൽ അസീസ്‌ ബിൻ സ്വാലിഹ്. ഇവരെല്ലാം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്‍റെ ആകെച്ചുരുക്കമാണ് ലിജ്നയുടെ ഫത്’വയിൽ ഉള്ളത്. ഈ ഫത്’വയിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതായുണ്ട്. 1- ഒന്നാമതായി ഈ വിഷയം അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ്. മാത്രമല്ല ഈ വിഷയത്തിലെ അഭിപ്രായഭിന്നത പരിഗണിക്കപ്പെടുന്ന ഭിന്നതയുമാണ്. അഥവാ خلاف معتبر ആണ്. അതിനാൽ തന്നെ ഏതെങ്കിലും ഒരു അഭിപ്രായക്കാർ സുന്നത്തിന് വിപരീതം പ്രവര്‍ത്തിച്ചവരോ, പിഴച്ച് പോയവരോ ആണ് എന്ന് പറയാൻ പാടില്ല. ഒരു വിഷയത്തിൽ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്നത് അഥവാ معتبر ആണ് എങ്കിൽ ആ വിഷയത്തിൽ لا إنكار في مسائل الإجتهاد എന്ന തത്വപ്രകാരമാണ് സമീപിക്കുക. അഥവാ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്ന വിഷയത്തിൽ പരസ്പരം വിമര്‍ശിക്കാൻ പാടില്ല. ഇത് ഒന്നിലധികം തവണ ലിജ്ന വ്യക്തമാക്കുന്നുണ്ട് : ഉദാ: (‘മാസപ്പിറവി നിര്‍ണയ സ്ഥാനങ്ങളുടെ’ വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത് (അഥവാ ലോകം മുഴുവൻ ഒരൊറ്റ മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ, അതല്ല വ്യത്യസ്ത മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ എന്നത് ) ഇജ്തിഹാദിയായ , അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തിൽ ഉള്ളത്). അതുപോലെ : (നേരത്തെ രണ്ടാമത്തെ പാരഗ്രാഫിൽ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തിൽ ഹൈഅതു കിബാറുൽ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്). (അഭിപ്രായ ഭിന്നത സാധുവായ ഒരു വിഷയത്തിലാണ് ഇങ്ങനെ രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാർ പറയാറുള്ളത്). 2- ഈ വിഷയത്തിൽ മുസ്‌ലിം ഭരണം ഉള്ള പ്രദേശമാണ് എങ്കിൽ, ഒരു മുസ്‌ലിം ഭരണാധികാരി ഏതെങ്കിലും ഒരു അഭിപ്രായത്തെ തിരഞ്ഞെടുത്താൽ, തങ്ങളുടെ അഭിപ്രായത്തോട് യോജിചില്ലെങ്കിൽ പോലും ആ പ്രദേശത്ത് ജീവിക്കുന്ന ആളുകൾ ഒരിക്കലും അതിന് വിപരീതം ചെയ്യാൻ പാടില്ല. കാരണം حكم الحاكم يرفع الخلاف (അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളിൽ ഭരണാധികാരിയുടെ വിധി അഭിപ്രായഭിന്നതയെ ഇല്ലാതാക്കുന്നു) എന്ന തത്വപ്രകാരം ഭരണാധികാരിയുടെ തീരുമാനമാകും അന്തിമ തീരുമാനം. അതനുസരിച്ച് ആണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്. ഇനി മുസ്‌ലിം ഭരണകൂടം ഇല്ലാത്ത പ്രദേശം ആണ് എങ്കിൽ അവിടെ ഭൂരിപക്ഷം മുസ്ലിമീങ്ങളും പുലര്‍ത്തിപ്പോരുന്ന രീതി എന്ത് എന്നതാണ് പരിഗണിക്കുക. അഭിപ്രായ ഭിന്നതക്ക് ശറഇയായി സാധുതയുള്ള ഒരു പൊതുവിഷയത്തിൽ ഒരു നാട്ടിലെ മുസ്ലിമീങ്ങൾ പൊതുവേ ഒരു രീതി സ്വീകരിച്ചു വരുന്നുണ്ടെങ്കിൽ തന്‍റെ അഭിപ്രായത്തിനോട് അത് യോജിക്കുന്നില്ലെങ്കിൽ പോലും അതനുസരിച്ച് പ്രവര്‍ത്തിക്കാൻ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അഭിപ്രായഭിന്നത معتبر ആയ വിഷയത്തെ സംബന്ധിച്ചാണ് നമ്മൾ സംസാരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മാസപ്പിറവിയുടെ വിഷയത്തിൽ അഭിപ്രായ ഭിന്നത معتبر ആണ് എന്നത് മുകളിൽ ലിജ്നയുടെ ഫത്’വയിൽ തന്നെ പരാമര്‍ശിച്ചുവല്ലോ. അത്തരം ഒരു വിഷയത്തിൽ ഒരു നാട്ടിലെ മുസ്ലിമീങ്ങൾ പൊതുവായ ഒരു വീക്ഷണം വച്ചുപുലര്‍ത്തുന്നുണ്ടെങ്കിൽ തന്‍റെ അഭിപ്രായത്തോട് യോജിച്ചാലും ഇല്ലെങ്കിലും അതാണ്‌ ഒരു മുസ്‌ലിം സ്വീകരിക്കേണ്ടത്. അതല്ലാതെ അവിടെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ പാടില്ല. ഇത് കര്‍മശാസ്ത്രത്തിലെ ഒരു പൊതുതത്വമാണ്. ഈ തത്വത്തെ ആസ്പദമാക്കി ശൈഖ് ഇബ്നു ബാസ് പറയുന്നു: സൗദിയിൽ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാനിൽ മാസപ്പിറവി കാണുന്നത് എന്നാണല്ലോ നിങ്ങൾ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത് എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങൾ എന്നാണോ നോമ്പ് പിടിക്കുന്നത് അവരോടൊപ്പമാണ് നിങ്ങൾ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമാതായി : പ്രവാചകൻ(ﷺ) പറയുന്നു: ” വ്രതം നിങ്ങൾ (വിശ്വാസികൾ) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ) വ്രതമവസാനിപ്പിക്കുന്ന ദിവസത്തിലാണ്. ബലി പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ) ബലിയറുക്കുന്ന ദിവസത്തിലാണ് “. അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ ഉദ്ദരിച്ചതാണിത്. അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും പാക്കിസ്ഥാനിൽ കഴിയുന്നിടത്തോളം കാലം അവിടെയുള്ള മുസ്ലിമീങ്ങൾ എന്നാണോ നോമ്പെടുക്കുന്നത് അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ് അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും. ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. രണ്ടാമതായി : നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളിൽ നിന്നും വ്യത്യസ്ഥമായി നിങ്ങൾ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും, വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാൽ പരസ്പരം വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും പുണ്യത്തിന്‍റെയും കാര്യത്തിൽ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

 
 
وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا

“നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറിൽ മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്” – [ ആലു ഇംറാൻ 103].


അതുപോലെ മുആദിനെയും അബൂ മൂസൽ അശ്അരിയെയും 
യമനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയിൽ പ്രവാചകൻ(ﷺ) 
ഇപ്രകാരം ഉപദേശിച്ചു: ” നിങ്ങൾ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത 
അറിയിക്കുക, നിങ്ങൾ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്. 
നിങ്ങൾ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ഭിന്നിക്കാതിരിക്കുകയും 
ചെയ്യുക ” .
[مجموع فتاوى ابن باز (15 / 103- 104)]

 

 

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) സൂചിപ്പിച്ച ഇതേ ആശയം മുകളിൽ 
നല്‍കിയ ലിജ്നയുടെ ഫത്’വയിലും കാണാം : ( ഹൈഅത്തു 
കിബാറുൽ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, 
നിഗമനങ്ങളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ 
അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല 
എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, 
ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തിൽ പോലും 
ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി 
കര്‍മ്മങ്ങൾ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, 
കാര്യങ്ങൾ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും 
അനാവശ്യ ഭിന്നതകൾ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് 
ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ ഈ വിഷയത്തിൽ 
എത്തിച്ചേര്‍ന്ന വീക്ഷണം.).
ഇനി പുലര്‍ത്തിപ്പോരുന്ന രീതിക്ക് വല്ല മാറ്റവും വരുത്തുകയാണ് എങ്കിൽ
തന്നെ അത് അതത് പ്രദേശത്തെ പണ്ഡിതന്മാർ ഒരുമിച്ചു ചേര്‍ന്ന്‍ ചര്‍ച്ച 
ചെയ്ത് കൂട്ടായി എടുക്കേണ്ട ഒരു തീരുമാനമാണ്.
3- ഇനി ഏത് അഭിപ്രായം സ്വീകരിച്ചാലും ഒരിക്കലും തന്നെ മാസപ്പിറവി
നിര്‍ണയിക്കൽ ഗോളശാസ്ത്രപ്രകാരമാകാൻ പാടില്ല. ഇതാണ് ഈ 
ഫത്’വയിൽ നിന്നും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം.
(ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി 
നിശ്ചയിക്കുന്നതിനെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട് വന്ന 
പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും 
ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ പഠനം 
നടത്തുകയുണ്ടായി. ശേഷം മാസപ്പിറവി നിശ്ചയിക്കാൻ 
ഗോളശാസ്ത്രക്കണക്കുകൾ അവലംഭിക്കാൻ പാടില്ല എന്ന് അവർ 
ഐക്യണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു ).

മാസപ്പിറവിയും ആശയക്കുഴപ്പവും

മാസപ്പിറവിയും ആശയക്കുഴപ്പവും – ശൈഖ് ഇബ്നു ബാസ് (رحمه الله).
ഗൾഫിൽ മാസപ്പിറവി കാണുകയും, നാട്ടിൽ കാണാതിരിക്കുകയും ചെയ്തതിനാൽ ആളുകൾ ആശയക്കുഴപ്പത്തിലായിരിക്കും. എന്നാൽ ഈ വിഷയത്തിൽ ഒരു വിശ്വാസി സ്വീകരിക്കേണ്ട നിലപാടെന്ത് എന്നത് ശൈഖ് ഇബ്നു ബാസ് (رحمه الله)
വ്യക്തമാക്കുന്നു.
ശൈഖ് ഇബ്നു ബാസ് പറയുന്നു:
സൗദിയിൽ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം
കഴിഞ്ഞാണ് പാക്കിസ്ഥാനിൽ മാസപ്പിറവി കാണുന്നത്
എന്നാണല്ലോ നിങ്ങൾ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ
അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ
മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത്
എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള
ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങൾ എന്നാണോ നോമ്പ് പിടിക്കുന്നത്
അവരോടൊപ്പമാണ് നിങ്ങൾ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന്
രണ്ട് കാരണങ്ങളുണ്ട്.
ഒന്നാമാതായി : പ്രവാചകന്‍(ﷺ) പറയുന്നു: “വ്രതം നിങ്ങൾ
(വിശ്വാസികൾ) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ
പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ) വ്രതമവസാനിപ്പിക്കുന്ന
ദിവസത്തിലാണ്. ബലി പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ)
ബലിയറുക്കുന്ന ദിവസത്തിലാണ്”.
(അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ
ഉദ്ദരിച്ചതാണിത്). അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും
പാക്കിസ്ഥാനിൽ കഴിയുന്നിടത്തോളം കാലം അവിടെയുള്ള
മുസ്ലിമീങ്ങൾ എന്നാണോ നോമ്പെടുക്കുന്നത്
അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ
നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ്
അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം
നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല മാസപ്പിറവി നിര്‍ണയ
സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും
വ്യത്യസ്ഥമായിരിക്കും. ഇബ്നു അബ്ബാസ് (رضي الله عنه) ,
അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ
നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ്
അഭിപ്രായപ്പെട്ടിട്ടുള്ളത്.
രണ്ടാമതായി : നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളിൽ
നിന്നും വ്യത്യസ്ഥമായി നിങ്ങൾ വ്രതമെടുക്കുന്നത്,
ആശയക്കുഴപ്പങ്ങളും, വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ
തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാൽ പരസ്പരം
വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ്
ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും
പുണ്യത്തിന്‍റെയും കാര്യത്തിൽ പരസ്പരം സഹകരിച്ച്
പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക.
അതുകൊണ്ടാണ് അല്ലാഹു
ഇപ്രകാരം പറഞ്ഞത്:

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
” നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറിൽ മുറുകെ പിടിക്കുക.
നിങ്ങൾ ഭിന്നിച്ചുപോകരുത്“.
-[ ആലു ഇംറാന്‍ 103].
അതുപോലെ മുആദിനെയും അബൂ മൂസൽ അശ്അരിയെയും
യമനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയിൽ പ്രവാചകന്‍(ﷺ)
ഇപ്രകാരം ഉപദേശിച്ചു: “നിങ്ങൾ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത
അറിയിക്കുക, നിങ്ങൾ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്.
നിങ്ങൾ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം
ഭിന്നിക്കാതിരിക്കുകയും ചെയ്യുക” .
[مجموع فتاوى ابن باز (15 / 103- 104)]

ശഅ്ബാൻ മാസവും ബറാഅത്ത് രാവും

വിശുദ്ധ ഖുര്‍ആനിലെ നാല്‍പ്പത്തിനാലാം (44) അദ്ധ്യായമായ സൂറത്തു ദ്ദുഖാനിന്റെ ആരംഭത്തിൽ പറഞ്ഞിട്ടുള്ള അനുഗ്രഹീത രാത്രി കൊണ്ടുള്ള വിവക്ഷ ശഅ്ബാൻ പതിനഞ്ചാണെന്ന് ഒരു വിഭാഗം വാദിക്കുകയും അന്ന് പ്രത്യേകം ആരാധനകൾ നിര്‍വ്വഹിക്കുകയും ഭക്ഷണവിഭങ്ങളുണ്ടാക്കി വിതരണം ചെയ്യുകയും, ഖുര്‍ആൻ പാരായണം ചെയ്യുകയും, നോമ്പ് നോല്‍ക്കുകയും ചെയ്തുവരുന്ന സമ്പ്രദായം ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്നു.

ഇത് വിശുദ്ധ ഖുര്‍ആനിന്റെ ഖണ്‍ഠിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. കാരണം ഖുര്‍ആൻ പറയുന്നത് ഇപ്രകാരമാണ് “തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനിനെ) ഒരു അനുഗ്രഹീത രാവിലാണ് അവതരിപ്പിച്ചിട്ടുള്ളത് (സൂറ ദുഖാൻ:2).

പ്രസ്തുത രാവ് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുൽ ഖദ്റാണെന്നും അത് റമദാനിലാണ് എന്നുമുള്ള കാര്യം ഖുര്‍ആൻ തന്നെ മറ്റു സൂറത്തുകളിലൂടെ നമുക്ക് വ്യക്തമാക്കിത്തരികയും ചെയ്യുന്നുണ്ട് “തീര്‍ച്ചയായും നാം അതിനെ ലൈലത്തുൽ ഖദ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത് അതിനെ സംബന്ധിച്ച് നീ എന്താണ് മനസ്സിലാക്കിയിരിക്കുന്നത് അത് ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ഒരു രാത്രിയത്രെ (സൂറത്തുൽ ഖദ്ർ).

മേൽ പറയപ്പെട്ട രാത്രി റമാദാനിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി(സ) റമദാനിനെ നമുക്ക് ഇപ്രകാരം പരിചയപ്പെടുത്തിയതും ഹദീസിൽ കാണാം: “നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം വന്നെത്തി യിരിക്കുന്നു അതിൽ ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്… (ഹദീസ് നസാഇ അല്‍ബാനി 4/129നമ്പർ:2106)

ഖുര്‍ആൻ അവതരിച്ചിട്ടുള്ളത് റമദാനിലാണെന്ന കാര്യവും നമുക്ക് ഖുര്‍ആനിൽ തന്നെ കണ്ടെത്താവു ന്നതാണ്. “റമദാൻ മാസം, ആ മാസത്തിലാകുന്നു മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും സത്യാസത്യ വിവേചനത്തിനും മാര്‍ഗദര്‍ശനത്തിനുമുള്ള തെളിവുകളുമായിക്കൊണ്ടും ഖുര്‍ആൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് (ബഖറ:185).

പ്രമുഖ ഖുര്‍ആൻ വ്യാഖ്യാതാവായ, ബഹു ഇബ്നുകസീർ(റ) പറയുന്നത് കാണുക: “ആരെങ്കിലും പ്രസ്തുത (അനുഗ്രഹീതരാവ്) ശഅ്ബാൻ പതിനഞ്ചിനാണെന്ന് (15)പറഞ്ഞാൽ അവൻ സത്യത്തിൽ നിന്നും വളരെ ദൂരം അകലെ യാണ്, കാരണം ഖുര്‍ആനിന്റെ നസ്സ് (ഖണ്ഠിതമായ അഭിപ്രായം) അത് റമദാൻ മാസത്തിലാണ് എന്നത് തന്നെ (തഫ്സീർ ഇബ്നുകസീർ 4/13).

രിസ്ഖ് നിശ്ചയിക്കുന്ന രാവ് !?

ശഅ്ബാൻ മാസം 15ന് ബറാഅത്ത് രാവ് എന്നാണ് പറയപ്പെടുക എന്നും പ്രസ്തുത ദിവസത്തിലാണ് ഒരു മനുഷ്യന്റെ ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കപ്പെടുക എന്നുമുള്ള ധാരണകളും പ്രാമാണ്യ യോഗ്യമായ തെളിവുകളുടെ പിന്‍ബലമില്ലാത്തതും വ്യാജനിര്‍മ്മിത കാര്യങ്ങളിൽ പെട്ടതുമാണ്.

ഈ ദിവസത്തിൽ നോമ്പനുഷ്ഠിക്കുവാനും, രാത്രി പ്രത്യേകമായി നമസ്കരിക്കുവാനും ചിലർ പ്രചരിപ്പിക്കുന്നതും അടിസ്ഥാനമില്ലാത്ത കാര്യമാണ്.

മുന്‍ഗാമികൾ എന്ത് പറയുന്നു

ഇത് സംബന്ധിച്ച് പൂര്‍വ്വികരായ ഏതാനും പണ്ഡിതൻമാരുടെ വാക്കുകൾ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ശൈഖ് ശിഹാബുദ്ദീൻ അബൂശാമ (റ): (ഇദ്ദേഹം ശാഫിഈ മദ്ഹബിലെ രണ്ടാം ശാഫി എന്ന് അറിയപ്പെടുന്ന നവവി(റ)യുടെ ഉസ്താദുകൂടിയാണ് )“നമ്മുടെ പണ്ഡിതന്‍മാരിൽ ഒരാളും തന്നെ ശഅ്ബാൻ പതിനഞ്ചാം രാവിന് പ്രത്യേകതയുള്ളതായി കാണുകയോ പ്രസ്തുത ദിവസത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായോ നമ്മുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അബൂമുലൈക എന്ന പണ്ഡിതനോട് സിയാദ്ബ്നു നുമൈർ, ശഅ്ബാൻ 15 ന്റെ മഹത്വം ലൈലത്തുൽ ഖദ്ർ പോലെ പ്രതിഫലാര്‍ഹമാണ് എന്ന് പറയുന്നുണ്ടല്ലോ എന്ന് ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ‘അങ്ങിനെ പറയുന്നത് ഞാൻ കേള്‍ക്കുകയും അന്നേരം എന്റെ കയ്യിൽ ഒരു വടിയുമുണ്ടായിരുന്നുവെങ്കിൽ തീര്‍ച്ചയായും നാം അവനെ അടിക്കുമായിരുന്നു. നബി(സ)യിൽ നിന്നും പ്രസ്തുത ദിവസത്തിൽ പ്രത്യേകമായി ഒരു തരത്തിലുള്ള നമസ്കാരവും നിര്‍വ്വഹിക്കാൻ നിര്‍ദ്ദേശിക്കുന്ന യാതൊരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല, ഇത്തരത്തിലുള്ള ഒരു സമ്പ്രദായം ആദ്യമായി സമൂഹത്തിൽ കടന്നുകൂടിയത് ബര്‍മക്കികളുടെ കാലഘട്ടത്തിലാണ്. അവർ ഭക്ഷണ വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മതത്തിൽ പലതും കടത്തിക്കൂട്ടിയവരാണ്. ശഅ്ബാൻ മാസത്തിന്ന് ശ്രേഷ്ഠതയുള്ളതായി അലി(റ)വിൽ നിന്നും, ആയിഷ(റ)യിൽ നിന്നും, അബൂമൂസ(റ)വിൽ നിന്നും ഇബ്നുമാജ:(റ)തന്റെ ഗ്രന്ഥത്തിൽ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഹദീസുകളും ദുര്‍ബ്ബലമായ പരമ്പരകളിലൂടെ മാത്രം ഉദ്ധരിക്കപ്പെടുന്നവയാണ്്. (ശിഹാബുദ്ദീൻ അബൂശാമ: അൽ ബാഇസ് അലാ ഇന്‍കാരിൽ ബിദഇ വല്‍ഹവാദിസി).

ശൈഖ് ഇബ്നുറജബ്(റ): “ശഅ്ബാൻ (15) പതിനഞ്ച് പുണ്യദിനമായി കരുതലും അന്ന് പ്രത്യേകം ആഘോഷങ്ങൾ സംഘടിപ്പിക്കലും ബിദ്അത്ത് (അനാചാരം) ആകുന്നു. ഇത് സംബന്ധമായി വന്നിട്ടുള്ളതായ എല്ലാ ഹദീസുകളും ദുര്‍ബലമായതാണ്, അവയിൽ ചിലതാകട്ടെ വ്യാജനിര്‍മ്മിതവുമാണ്. (ഇബ്നുറജബ് കിതാബുൽ ലത്വാ ഇഫ്).

ഇമാം നവവി(റ): “റജബ്മാസം ആദ്യ വെള്ളിയാഴ്ച മഗ്‌രിബിന്‍റേയും ഇശാഇന്റെയും ഇടയിലായി റഗാഇബ് എന്ന പേരിൽ പന്ത്രണ്ട് റക്അത്ത് നമസ്കാരമുള്ളതായി പറയപ്പെടുന്നതും ശഅ്ബാൻ പതിനഞ്ചിനുള്ളതായി പറയപ്പെടുന്ന നൂറ് റക്അത്ത് നമസ്കാരവും ബിദ്അത്തും വര്‍ജ്ജിക്കേണ്ടതുമാണ്; ഖൂതുല്‍ ഖുലൂബ്, ഇഹിയാ ഉലൂമിദ്ദീൻ എന്നീ കിതാബുകളിലോ മറ്റു ചില ഹദീസുകളിലോ ഈ നമസ്കാരങ്ങളെ സംബന്ധിച്ച് പറയുന്നത് കണ്ട് ഒരാളും തന്നെ വഞ്ചിതരാകരുത് അതെല്ലാം ബാത്വിൽ ആണ് (തെളിവിന്ന് കൊള്ളാവുന്നതല്ല) (ഇമാം നവവി(റ) അല്‍മജ്മൂഅ് )

ഹിജ്റ 520ൽ നിര്യാതനായ ഇമാം ത്വര്‍ത്തൂശി(റ) പറയുന്നു. നമ്മുടെ ശൈഖുമാരിലോ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരിലോ പെട്ട ആരെങ്കിലും ശഅ്ബാൻ 15 ലേക്ക് തിരിഞ്ഞ് നോക്കുന്നതായി നാം കണ്ടിട്ടില്ല.മറ്റു മാസങ്ങളെക്കാൾ ശഅബാൻ 15ന് യാതൊരു പരിഗണനയും അവർ നല്‍കാറുണ്ടായിരുന്നില്ല.ശഅബാൻ 15ന് ലൈലത്തുൽ ഖദറിന്റെ പ്രതിഫലമാണെന്ന് സിയാദ് അൽനുമൈരി പറയുന്നതായി ഇബ്നു അബീമുലൈക്കയോട് പറയപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു. അയാൾ അങ്ങിനെ പറയുന്നത് ഞാൻ കേട്ടാൽ ,അപ്പോൾ എന്റെ കയ്യിൽ വടിയുണ്ടെങ്കിൽ ഞാനയാളെ അടിച്ചു ശരിപ്പെടുത്തുമായിരുന്നു.

മേല്‍പറയപ്പെട്ട പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്നും ഇങ്ങിനെ ഒരു ആചാരം നബി (സ)യുടെ ചര്യയിൽ നിന്നും അവര്‍ക്കാര്‍ക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല അവരുടെ അറിവിൽ പെട്ടിടത്തോളം അത് ബിദ്അത്തും വര്‍ജ്ജിക്കേണ്ടതുമാണെന്നും നാം കണ്ടുകഴിഞ്ഞു.

ശഅ്ബാൻ പതിനഞ്ചിനാണ് ഓരോരുത്തരുടേയും ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കുക എന്നും അത് കൊണ്ട് തന്നെ യഥാക്രമം മൂന്ന് യാസീനുകൾ ഭക്ഷണവിശാലതക്കും ആയുസ്സ് വര്‍ദ്ധനവിന്നും മരണപ്പെട്ടു പോയിട്ടുള്ളവരുടെ നന്മക്ക് വേണ്ടിയും പ്രസ്തുത ദിവസത്തിൽ പാരായണം ചെയ്യേണ്ടതായി പറയപ്പെടുന്നതും അടിസ്ഥാനരഹിതമാണ്.

എന്നാൽ ഭക്ഷണ വിശാലത ആഗ്രഹിക്കുന്നവരോട് കുടുംബ ബന്ധം ചേര്‍ക്കുവാനും (ഹദീസ് ബുഖാരി), ആയുസ്സിൽ വര്‍ദ്ധനവിന് പുണ്യകര്‍മ്മങ്ങൾ അധികരിപ്പിക്കുവാനും (അല്‍ബാനി സ്വ: തിര്‍മിദി: 2139 ) മാണ് നബി(സ) നിര്‍ദ്ദേശിച്ചി ട്ടുള്ളത്.

ഖൗല ഒരു അനാചാരത്തിന്റെ വേരറുത്തവൾ

മദീനയിലെ ഒരു പ്രഭാതം. നടപ്പാതകളിലൂടെ തിരക്കിട്ട് നടക്കുകയാണ് ഖലീഫ ഉമർ. കൂടെ സഹായി ജാറൂദ് അബ്ദിയും.. പെട്ടെന്നാണ് അല്‍പ്പം പ്രായമായ ഒരു സ്ത്രീ ഉമറിന്റെ മുന്നിൽ വന്നു നിന്ന് ഉമറിനെ തടഞ്ഞു നിര്‍ത്തിയത്.. ആ സ്ത്രീയെ കണ്ടതും ഉമർ വിനയാന്വിതനായി അവിടെ നിന്നു.. ഉമർ നിന്നതും ആ സ്ത്രീ ഉമറിനെ അധികാരഭാവത്തിൽ, ശാസനാസ്വരത്തിൽ ഉപദേശിക്കാൻ തുടങ്ങി..

“ഹേ ഉമർ, ഉക്കാളചന്തയിൽ ഗുസ്തി പിടിച്ചു നടന്നിരുന്ന കാലത്ത് നീ ഞങ്ങള്‍ക്ക് ഉമൈർ (കൊച്ചു ഉമർ) ആയിരുന്നു.. പിന്നീട് നീ ഞങ്ങള്‍ക്ക് ഉമർ ആയി. മക്കയുടെ വക്താവ് ആയി.. ഇപ്പോൾ വിശ്വാസികളുടെ എല്ലാം അമീർ (നേതാവ്) ആയിരിക്കുന്നു.. അതിനാൽ പ്രജകളുടെ കാര്യത്തിൽ അല്ലാഹുവിനെ ഭയപ്പെടുക. ഓര്‍ത്തുകൊള്ളുക, അല്ലാഹുവിന്റെ താക്കീതിനെ ഭയപ്പെടുന്നവന്ന് ദൂരെ കിടക്കുന്ന മനുഷ്യനും അടുത്ത ബന്ധുവിനെപ്പോലെയാകുന്നു”

എന്നിട്ട് അവർ തന്റെ കൂടെ ഉള്ള ഒരു സ്ത്രീയുടെ പരാതികൾ ഉമറിനോട് സംസാരിക്കാൻ തുടങ്ങി.. അത് കഴിഞ്ഞപ്പോൾ തന്റെ തന്നെ മറ്റുചില പരാതികളും രാജ്യത്ത് ചെയ്യേണ്ട മറ്റു കാര്യങ്ങളും അങ്ങനെ അങ്ങനെ ഉമറിനെ നിര്‍ത്താതെ ഉപദേശിക്കാൻ തുടങ്ങി.. കിസ്രയും ഹിര്‍ക്കലും വരെ പേടിയോടെ മാത്രം കാണുന്ന ഉമർ ആ സ്ത്രീക്ക് മുന്നിൽ ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ വിനയാന്വിതനായി എല്ലാം തലകുലുക്കി കേള്‍ക്കുന്നു.. സമയം കടന്നു പോവുകയാണ്.. കൂടെ ഉള്ള ജാറൂദിന് ക്ഷമ നശിച്ചു തുടങ്ങി.. ആരാണ് ഈ വൃദ്ധ, ഉമറിനെ ഇത്ര അധികാരത്തോടെ ഉപദേശിക്കാൻ മാത്രം? ഇസ്ലാമികരാഷ്ട്രത്തിലെ ഗജകില്ലാഡികൾ വരെ, എന്തിനു സാക്ഷാൽ ഖാലിദ് ബിൻ വലീദ് പോലും ഉമറിന്റെ മുന്നിൽ ഇങ്ങനെ നില്‍ക്കില്ലല്ലോ..? സഹികെട്ട ജാറൂദ് ആ സ്ത്രീയോട് തട്ടിക്കയറി..

“ഹേ സ്ത്രീ.. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത് എന്നറിയുമോ? നിങ്ങൾ അമീറുൽ മുഅമിനീന്റെ (വിശ്വാസികളുടെ നേതാവ്) സമയം മെനക്കെടുത്തുകയാണല്ലോ? അദ്ദേഹം ഒരു അത്യാവശ്യകാര്യത്തിനു പോവുകയാണ് എന്നറിയില്ലേ?”

അത് വരെ നിശബ്ദനായി നിന്ന ഉമറിന്റെ ശബ്ദം പൊങ്ങി.. അതെ, ഉമർ വീണ്ടും ഉമറായി..!

“നാവടക്കൂ ജാറൂദ്.. നിനക്ക് ഇതാരാണെന്നറിയില്ല.. ഇത് ഖൗലയാണ്…!!

ഖൗല.. ആ പേര് ജാറൂദിന് അത്ര പരിചിതം ആയിരിക്കില്ല.. അതൊരു ഫ്ലാഷ്ബാക്ക് ആണ്..

പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്ന് ഖൗല യുവതിയാണ്.. ളിഹാർ എന്ന അറബികളുടെ അങ്ങേയറ്റം നികൃഷ്ടമായ ഒരു അനാചാരത്തിന്റെ ബലിയാടാവേണ്ടി വന്നവൾ.. ഭാര്യയോടു ദേഷ്യപ്പെടുമ്പോൾ അക്കാലത്തെ ഭര്‍ത്താക്കന്മാർ ചെയ്യുന്ന ഒരു ആചാരം. ളിഹാർ ചെയ്യുക.. അതോടെ ഭാര്യയുമായുള്ള കിടത്തവും വേഴ്ചയിലേര്‍പ്പെടുന്നതും അയാൾ അവസാനിപ്പിക്കും. എന്നാൽ ഭാര്യക്ക് അയാളെ വിട്ടു പോകാനും പറ്റില്ല.. ഭാര്യയെ ഒഴിവാക്കുകയും വേണം എന്നാൽ അവളുടെ സ്വത്തുക്കൾ ലഭിക്കുകയും വേണം എന്ന് ചിന്തിക്കുന്ന കുബുദ്ധികൾ നല്ലവണ്ണം ഈ അനാചാരം ഉപയോഗിച്ചിരുന്നു.. എത്രയെത്ര അറബി സ്ത്രീകളെയാണ് ഈ അനാചാരം കണ്ണീരു കുടിപ്പിച്ചത്..?

പക്ഷെ ഖൗല അങ്ങനെയൊരു സാധാരണ സ്ത്രീയല്ലല്ലോ.. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ സ്ത്രീ ഇതിനെതിരെ പ്രതികരിച്ചു.. ഫലം ഇല്ലെന്നു കണ്ടപ്പോൾ അവർ നബിയുടെ മുന്നിൽ എത്തി.. ഈ അനാചാരത്തിനെതിരെ ശബ്ദിക്കാൻ, അത് നിരോധിക്കാൻ അവർ നബിയോട് ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു.. ദേഷ്യവും കോപവും സഹിക്കാൻ കഴിയാതെ ആ സ്ത്രീ തന്റെ ആ നേതാവിനോട് തന്റെ ആവലാതികൾ ആവര്‍ത്തിച്ചു പറഞ്ഞു തര്‍ക്കിച്ചു.. നബിയുടെ ശബ്ദത്തിനു മേലെയെങ്ങാനും സഹാബികളിൽ ആരുടെയെങ്കിലും ശബ്ദം ഉയര്‍ന്നാൽ അപ്പോൾ അല്ലാഹു അതിനെ ശാസിച്ചു കൊണ്ട് വചനങ്ങൾ ഇറക്കുമായിരുന്നു.. പക്ഷെ ഖൗലയുടെ കാര്യത്തിൽ അത് സംഭവിച്ചില്ല.. മറിച്ചു ഓണ്‍ ദി സ്പോട്ടിൽ ആ സ്ത്രീയേ പിന്തുണച്ചു കൊണ്ട് എഴാനാകാശത്ത് നിന്നും വചനങ്ങൾ ഇറങ്ങി..

“തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകൾ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. നിങ്ങളിൽ ചിലർ ഭാര്യമാരെ ളിഹാർ ചെയ്യുന്നു. എന്നാൽ ആ ഭാര്യമാർ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവർ മാത്രമാണ് അവരുടെ മാതാക്കൾ. അതിനാൽ നീചവും വ്യാജവുമായ വാക്കുകളാണ് അവർ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും.” (ഖുര്‍ആൻ 58:1,2)

ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു നിരാലംബയായ സ്ത്രീക്ക് എഴാനാകാശത്ത് നിന്നും ദൈവത്തിന്റെ ഐക്യദാര്‍ഢ്യം.. സ്ത്രീയുടെ വേദനകള്‍ക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം…

ഖൗല, ഒരു അനാചാരത്തിന്റെ വേര് അറുത്തവൾ. അനേകം സ്ത്രീകളുടെ കണ്ണീരിനു വേണ്ടി ശബ്ദിച്ചവൾ.. അവളാണ് ഉമറിന്റെ മുന്നിൽ നില്‍ക്കുന്നത്. നബിയോട് വരെ ഉച്ചത്തിൽ സംസാരിക്കാൻ ധൈര്യപ്പെട്ടവൾ ആണവൾ.. അന്ന് ദൈവം തന്റെ വചനങ്ങളാൽ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ആദരിച്ച ആ സ്ത്രീക്ക് മുന്നിൽ ഉമർ പിന്നെ വിനയാന്വിതൻ ആയി നില്‍ക്കാതിരിക്കുമോ?
“ഇത് ഖൗലയാണ്.. തന്റെ പരാതികൾ ഏഴാകാശങ്ങളിൽ കേള്‍ക്കപ്പെട്ട വനിതയാണവർ. അതിനാൽ അല്ലാഹുവാണെ, ഇന്ന് രാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും അവര്‍ക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞുകഴിയും വരെ ഞാൻ ഇവിടെ നില്‍ക്കും. നമസ്കാര സമയങ്ങളിൽ മാത്രമേ അവരോട് വിടുതൽ ചോദിക്കുകയുള്ളൂ..”
ഉമർ ഖൗലക്ക് നേരെ തിരിഞ്ഞു.. “അല്ലയോ സഹോദരീ, പറഞ്ഞാലും.. ഉമർ ഇതാ കേള്‍ക്കാൻ തയ്യാറാണ്..”
വിനയാന്വിതനായി തന്റെ മുന്നിൽ നില്‍ക്കുന്ന ഖലീഫയെയും അന്തം വിട്ടു നില്‍ക്കുന്ന ജാറൂദിനെയും മാറി മാറി നോക്കിയ ശേഷം ഖൗലയുടെ മുഖത്ത് അപ്പോൾ വിരിഞ്ഞ പുഞ്ചിരി ഇസ്ലാമികചരിത്രത്തിലെതന്നെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു..
ഇസ്ലാം സ്ത്രീവിരുദ്ധം ആണെന്നും സ്ത്രീകളുടെ വിഷമങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന മതം ആണെന്നും പറയുന്ന വിമര്‍ശകര്‍ക്ക് മുന്നിൽ മേല്‍പറഞ്ഞ ഖുര്‍ആൻ വചനങ്ങൾ ഇന്നും പുഞ്ചിരി തൂകി നില്‍ക്കുന്നു..

ആ വിമര്‍ശകര്‍ക്ക് ഖൗലയെ അറിയില്ല, മറിയമിനെ അറിയില്ല, ആസിയയെ അറിയില്ല, ഹാജറയെയും ഖദീജയെയും അറിയില്ല, ഫാത്വിമയെയും ആയിഷയെയും അറിയില്ല, ഉമ്മു അമ്മാറയെയും സുമയ്യയെയും അറിയില്ല….. അവര്‍ക്ക് അറിയാവുന്നത് ചില ‘മലാല’മാരെ മാത്രമാണ്..

ഇസ്ലാമിക വിശ്വാസം

ഇസ്ലാമിക വിശ്വാസം أصول العقيدة

തൗഹീദ് (ഏകദൈവ വിശ്വാസം) അല്ലാഹുവിനുമാത്രം നിർബന്ധവും, അനിവാര്യവുമായിട്ടുള്ള  ആരാധനാ കർമ്മങ്ങളിൽ അവനെ ഏകനാക്കുക എന്നതാണ്  തൗഹീദ്.

അല്ലാഹു പറയുന്നു.

“എന്നെമാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ, ജിന്നിനെയും,മനുഷ്യനെയും ഞാൻ സൃഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത്-56)

“നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, അവനോട് യാതൊന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക.” (അന്നിസാഅ്-36)

തൗഹീദ് മൂന്നു ഇനങ്ങളുണ്ട്.

  • രക്ഷാകർതൃത്വത്തിലുള്ള ഏകത്വം,
  • ദിവ്യത്വത്തിലുള്ള ഏകത്വം,
  • നാമവിശേഷണങ്ങളിലുള്ള ഏകത്വം.

1-രക്ഷാകർതൃത്വത്തിലുള്ള എകത്വം

ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ്, നിയന്ത്രണം, ഇവയിൽ അല്ലാഹുവിനെ ഏകനാക്കലാണ് ഇത്. അവൻ മാത്രമാകുന്നു  ആകാശ ഭൂമികളുടെ പൂർണ്ണ  ആധിപത്യമുള്ള അന്നദാതാവും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. 

“അല്ലാഹു പറയുന്നു ആകാശത്തു നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനംനൽകാൻ  അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല.” (ഫാത്വിർ-3)

“ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ, അവൻ അനുഗ്രഹപൂർണ്ണനായിരിക്കുന്നു. .അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (മുൽക്-1).

അവൻറ ആധിപത്യം ഈ പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്നതും, അവൻ ഉദ്ദേശിക്കുന്നതു പോലെ അവൻ കൈകാര്യം ചെയ്യുന്നതുമാകുന്നു. നിയന്ത്രണത്തിലുള്ള അവൻറ ഏകത്വം എന്നാൽ അതിലൊന്നും അവന്ന് യാതൊരു പങ്കുകാരുമില്ലാതെ അവൻ എല്ലാം നിയന്ത്രി ക്കുന്നു എന്നതാണ്.

“അല്ലാഹു പറയുന്നു;അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവന്നു തന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂർണ്ണനായിരിക്കുന്നു.”
(അഅ്റാഫ്-54).

മുഴുവൻ സൃഷ്ടികളെയും അവൻ മാത്രം നിയന്ത്രിക്കുന്നു. തൗഹീദിന്റെ ഈ വശത്തെ ഒരു മനുഷ്യരും നിഷേധിച്ചിട്ടില്ല. നിഷേധിക്കുന്നവർ എന്നു പറയുന്ന ന്യൂനാൽ ന്യൂനപക്ഷം തന്നെ ബാഹ്യമായി 
അവരത് നിഷേധിക്കുന്നുണ്ടെങ്കിലും 

മനസ്സിന്റെ അടിത്തട്ടിൽ അവരും  ആന്തരികമായി  ഇതംഗീകരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു.

( ١٤:نمل ){ وجحدوا بها واستيقنتها انفسهم }

“അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യംവന്നിട്ടും അവരതിനെ നിഷേധിച്ചു കളഞ്ഞു. (വി.ഖു.27:14)

2-ദിവ്യത്വത്തിലുള്ള ഏകത്വം.

എല്ലാ ആരാധനയിലും അല്ലാഹുവെ ഏകനാക്കലാണ് ഇത്.

മനുഷ്യൻ അല്ലാഹുവിൻറെ കൂടെ ആരാധനയിലോ, സാമീപ്യം തേടുന്നതിലോ  യാതൊന്നിനെയും സ്വീകരിക്കരുത്. തൗഹീദിന്റെ ഈ വശമാണ് മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം. അല്ലാഹു പറയുന്നു;

     (٥٦: الذاريات  )  {وماخلقت الجن والانس الا ليعبدون}

“എന്നെമാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ, ജിന്നിനെയും മനുഷ്യനെയും ഞാൻ സ്യഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത് -56)

ഇതിനു വേണ്ടിയാണ് പ്രവാചകരെ അല്ലാഹു നിയോഗിച്ചതും വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും. അല്ലാഹു പറയുന്നു.

{  وما ارسلنا من قبلك من رسول الا نوحي اليه انه لا اله الا انا فاعبدون}                                        (٢٥:الانبياء)

 

“ഞാനല്ലാതെ യാതൊരു ദൈവവുമില്ല, അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ 
എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (വി.ഖു. 21:25)

പ്രവാചകർ അവരുടെ ജനങ്ങളെ ക്ഷണിച്ചപ്പോൾ ബഹുദൈവ വിശ്വാസികളായ ജനത നിരാകരിച്ചതും ഈ തൗഹീദ് തന്നെയായിരുന്നു.

قَالُوا أَجِئْتَنَا لِنَعْبُدَ اللَّهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَا فَأْتِنَا بِمَا تَعِدُنَا إِنْ كُنْتَ مِنَ الصَّادِقِينَ [٧٠]

 

“അവർ പറഞ്ഞു. ഞങ്ങൾ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കൾ ആരാധിച്ചിരുന്നതിനെ ഞങ്ങൾ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്തു വന്നിരിക്കുന്നത്? (വി.ഖു. 7:70)

അതുകൊണ്ട് മനുഷ്യൻ തന്റെ ആരാധനകളൊന്നും തന്നെ അല്ലാഹു അല്ലാത്തവർക്ക് ചെയ്യരുത്. അവർ ദൈവ സാമീപ്യം സിദ്ധിച്ച മലക്ക്, പ്രവാചകൻ, സദ്‌വൃദ്ധനായ വലിയ്യ്  പോലെയുള്ള സൃഷ്ടികൾ ആരുതന്നെ ആയിരുന്നാലും പാടില്ല. കാരണം, ആരാധനക്ക് അല്ലാഹുവിനു മാത്രമേ അർഹതയുള്ളൂ.

3-നാമവിശേഷണങ്ങളിലുള്ള ഏകത്വം

അല്ലാഹുവോ അവന്റെ  പ്രവാചകാനോ അല്ലാഹുവിനെ എന്തു പേർ വിളിച്ചുവോ, എന്തു വിശേഷിപ്പിച്ചുവോ അത് വാഖ്യാനങ്ങളോ, നിരാകരണമോ, രൂപസങ്കൽപമോ, സദൃശ്യപ്പെടുത്തലോ കൂടാതെ അവയെല്ലാം യാഥാർത്ഥ്യമാണെന്ന നിലക്ക് അല്ലാഹുവിന്റെ മഹത്വത്തിന്
അനുയോജ്യമാം വിധം വിശ്വസിക്കലാണ് തൗഹീദിന്റെ ഈ വശം.

ഉദാ:

1-അല്ലാഹുവിന്ന് അൽഹയ്യു , അൽഖയ്യും (എന്നെന്നും ജീവിച്ചിരിക്കുന്നവൻ, എല്ലാം നിയന്ത്രിക്കുന്നവൻ  തുടങ്ങിയ പേരുകളുണ്ട്. അൽഹയ്യ്  എന്നത്  അല്ലാഹുവിന്റെ ഒരു പേരാണെന്ന് നാം വിശ്വസിക്കണം. മുമ്പ് ഇല്ലായ്മയോ, ഇനിയൊരു നാശത്തിനോ  വിധേയമാകാത്തവിധം
എന്നെന്നുമുള്ള ജീവിതം എന്നതിൽ നിന്നും ഉൽഭൂതമാകുന്ന ഒരു പേരാണെന്ന് വിശ്വസിക്കൽ നിർബന്ധമാണ്. അസ്സമിഅ്  (എല്ലാം കേൾക്കുന്നവൻ) എന്നൊരുപേരും അല്ലാഹുവിനുണ്ട്. അതും അല്ലാഹുവിന്റെ പേരാണെന്ന് നാം വിശ്വസിക്കണം,

കേൾവി എന്നുള്ളത് അല്ലാഹുവിൻറ വിശേഷണമാണെന്നും വിശ്വസിക്കണം. കാരണം, അവൻ കേൾക്കുന്നുണ്ട്.

അല്ലാഹു പറയുന്നു:

“അല്ലാഹുവിന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്മാർ പറഞ്ഞു.അവരുടെ കൈകൾ ബന്ധിതമാകട്ടെ- അവർ ആ പറഞ്ഞ വാക്കുകാരണം അവർ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവൻറ ഇരുകൈകളും നിവർത്തപ്പെട്ടവയാകൂന്നു. അവൻ എങ്ങനെ ഉദ്ദേശിക്കുന്നുവോ, അങ്ങനെ ചെലവഴിക്കുന്നു.” (മാഇദ.64)

വളരെ വിശാലമായി കൊടുക്കുന്ന, നിവർത്തപ്പെട്ടവ എന്ന വിശേഷണത്തോടു കൂടിയ രണ്ടു കൈകൾ അല്ലാഹുവിനുണ്ടെന്ന് അവൻ തന്നെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. ആയതിനാൽ അനുഗ്രഹങ്ങളാലും, ദാനങ്ങളാലും നിവർത്തപ്പെട്ട രണ്ടു കൈകൾ അല്ലാഹുവിനുണ്ടെന്ന് നാം വിശ്വസിക്കൽ നിർബന്ധമത്രെ. പക്ഷെ നമ്മുടെ മനസ്സിന്റെ ഭാവനയിലോ, വാക്കുകൾ കൊണ്ടോ ആ കൈകൾക്ക് സൃഷ്ടികളുടെ കൈകളുമായി സദൃശമാക്കലോ, രൂപസാദൃശ്യം സങ്കൽപിക്കുവാനോ പാടില്ല. കാരണം

അല്ലാഹു തന്നെ പറയുന്നു. “അവനുതുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനും ആകുന്നു” (അശ്ശൂറാ-11)

തൗഹീദിന്റെ ഈ വിഭാഗത്തിെന്റെ  രത്‌നച്ചുരുക്കം; അല്ലാഹുവോ അവന്‍റെ പ്രവാചകനോ സ്ഥിരപ്പെടുത്തിയത് നാം യാഥാർത്ഥ്യമായി സ്ഥിരപ്പെടുത്തുക. അതിൽ വ്യാഖ്യാനങ്ങളോ, നിരാകരണമോ, രൂപ സങ്കൽപമോ, സദൃശ്യപ്പെടുത്തലോ പാടില്ല.

ലാഇലാഹ ഇല്ലല്ലാഹ്, ആശയം

ലാഇലാഹ ഇല്ലല്ലാഹ് ആണ് മതത്തിന്റെ അടിത്തറ. ഇസ്‍ലാം മതത്തിൽ അതിന് മഹത്തായ സ്ഥാനമാണുള്ളത്. ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ  ഒന്നാമത്തെ സ്തംഭവും, വിശ്വാസത്തി (ഈമാനി) ന്റെ  പരമോന്നത
ശ്രേണിയുമാണത്. മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളുടെയും സ്വീകാര്യത, ഈവാക്കു പറയുന്നതിലും അതനുസരിച്ചുള്ള പ്രവർത്തനങ്ങളിലുമാണ് നിലനിൽക്കുന്നത്. യാതൊരു ആശയ വ്യതിയാനവും കൂടാതെ മനസ്സിലാക്കിയിരിക്കേണ്ട
അതിന്റെ  ശരിയായ അർത്ഥം; യഥാർത്ഥ ആരാധനക്കർഹമായി  ഒന്നും  തന്നെയില്ല. അല്ലാഹു ഒഴികെ  എന്നതാകുന്നു. സ്രഷ്ടാവായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, പുതിയ വസ്തുക്കൾ ഉണ്ടാക്കാൻ കഴിയുന്നവൻ അല്ലാഹു അല്ലാതെ മറ്റാരുമില്ല. ആസ്തിക്യമുള്ളവൻ അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്നിവയൊന്നും ഇതിൻറെ പൂർണ്ണ അർത്ഥങ്ങളല്ല.

ഈ വാക്യത്തിന് രണ്ട് മുഖ്യഘടകങ്ങളുണ്ട്.

1-നിഷേധം: (لا ا له.  ) 

എന്ന നമ്മുടെ വാക്കിലുള്ള ” യാതൊരു ആരാധ്യനുമില്ല” എന്ന
നിഷേധമാണത്. എല്ലാ വസ്തുക്കളുടെയും ആരാധ്യതയെ നിഷേധിക്കുന്നു എന്നർത്ഥം.

2- സ്ഥിരീകരണം: الا   الله  -അല്ലാഹു ഒഴികെ എന്ന വാക്കിലൂടെയാണത്.
ആരാധ്യത അല്ലാഹുവിന് മാത്രം, അവന്ന് യാതൊരു പങ്കുകാരുമില്ലെന്ന് സ്ഥിരീകരിക്കലാണത്. അല്ലാഹുവിനെയല്ലാതെ ആരാധിക്കുവാൻ പാടില്ല. ആരാധനയുടെ ഏതൊരു രൂപവും അല്ലാഹുവല്ലാത്തവർക്ക് അർപ്പിക്കുവാൻ പാടില്ല. എല്ലാ പങ്കാളികളെയും നിഷേധിച്ചുകൊണ്ട്, അല്ലാഹുവിന്റെ  ഏകത്വത്തെ സ്ഥിരീകരിച്ചു കൊണ്ടുള്ള ആശയം മനസ്സിലാക്കി ഒരാൾ ഈ വാക്ക് ഉച്ചരിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുവാൻ തീരുമാനിക്കുകയും ചെയ്താൽ അയാൾ ഒരു യഥാർത്ഥ മുസ്‍ലിമായി. വിശ്വാസമില്ലാതെ പ്രവർത്തനങ്ങൾ മാത്രം ചെയ്താൽ അവൻ കപടവിശ്വാസിയായിത്തീരും. അതിനു വിപരീതമായി ബഹുദൈവ വിശ്വാസങ്ങൾ വച്ചു പുലർത്തുന്നവൻ-നാവുകൊണ്ട് ഈ വാക്യം  ഉച്ചരിച്ചാലും ശരി  ബഹുദൈവ വിശ്വാസിയും, സത്യനിഷേധിയും ആയിത്തീരും.

ലാഇലാഹ ഇല്ലല്ലാഹ്; മഹത്വം:

ഈ വാക്യത്തിന് വലിയ മഹത്വങ്ങളും ആശയങ്ങളുമുണ്ട്. അവയിൽ
പെട്ടതാണ്

1-നരകത്തിൽ പ്രവേശിപ്പിക്കപ്പെട്ടവന് അതിലെ സ്ഥിരതാമസം തടയപ്പെടും. നബി (സ) പറഞ്ഞു. ഹൃദയത്തിൽ ഒരുഗോതമ്പു മണിയോളം നന്മയുണ്ടായിരിക്കെ ഒരാൾ ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞിട്ടുണ്ടെങ്കിൽ അവൻ നരകത്തിൽ നിന്നും പുറത്താക്കപ്പെടും.
മനസ്സിൽ ഒരു അണുമണിയാളം നന്മയുള്ളവൻ ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞിട്ടുണ്ടെങ്കിൽ അവൻ
നരകത്തിൽ നിന്നും പുറത്തു കടത്തപ്പെടും (ബുഖാരി- മുസ് ലിം)

2-മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം തന്നെ ഈ വാക്യത്തിന്‍റെ

ആശയമാണ്. അല്ലാഹു പറയുന്നു.

   ( ٥٦: الذاريات   ){ وما خلقت الجن والانس الا ليعبدون}

“എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ജിന്നിനെയും മനുഷ്യനെയും ഞാൻ സൃഷ്ടിച്ചിട്ടില്ല.” (ദാരിയാത് 56)

3-അതിന്നു വേണ്ടിയാണ് പ്രവാചകന്മാർ നിയോഗിതരായതും, വേദഗ്രന്ഥങ്ങൾ ഇറക്കപ്പെട്ടതും. അല്ലാഹു പറയുന്നു

{ وما ارسلنا من قبلك من رسول الا نوحي اليه انه لا اله الا انا فاعبدون} (  ٢٥:الانبيااء )

 

“ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരുദൂതനെയും നാം അയച്ചിട്ടില്ല.” (21-25)

4-മുഴുവൻ പ്രവാചകരുടെയും പ്രബോധനത്തിൻറെ സമാരംഭം

അതായിരുന്നു. എല്ലാ പ്രവാചകരും അവരുടെ ജനങ്ങളോട്

പറഞ്ഞത്;

           (٧٣:الا عراف  .  ){ يا قوم اعبدوا الله مالكم من اله غيره}

“എന്റെ  ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ, അവനല്ലാതെ നിങ്ങൾക്ക് യാതൊരു
ദൈവവുമില്ല.”(അഅ്റാഫ്: 73) എന്നതായിരുന്നു.

5-ദൈവസ്മരണയുടെ വാക്കുകളിൽ (ദിക്റുകളിൽ) ഏറ്റവും മഹത്തരമായ വാക്യവും അതുതന്നെ. നബി( സ) പറഞ്ഞു. ഞാനും, എനിക്കു മുമ്പുള്ള പ്രവാചകരും പറഞ്ഞതിൽ ഏറ്റവും ശ്രേഷ്ഠമായ വചനം “ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റൊന്നുമില്ല. അവന്ന് യാതൊരു പങ്കാളിയുമില്ല” എന്നതാകുന്നു

(മുവത്വഅ്- മാലിക്)

ലാഇലാഹ  ഇല്ലല്ലാഹ്;  നിബന്ധനകൾ

ഈ വാക്യം ഉച്ചരിക്കുന്നവൻ താഴെ പറയുന്ന ഏഴു ശർതുകൾ

പാലിച്ചെങ്കിൽ മാത്രമേ അത് പൂർണ്ണാർത്ഥത്തിൽ ആകുകയുള്ളൂ.

1-അറിവ്; ( العلم)

നിഷേധ -സ്ഥിരീകരണങ്ങളോടു കൂടി അതു മനസ്സിലാക്കിയിരിക്കണം.
അതിന്റെ തുടർ പ്രവർത്തനങ്ങളും അറിഞ്ഞിരിക്കണം.
ഒരാൾ അല്ലാഹു മാത്രമേ ആരാധനക്ക് അർഹനായുള്ളു എന്നും
അവനല്ലാത്തവർക്കുള്ള ആരാധനകളെല്ലാം നിഷ്ഫലമാണെന്നും
മനസ്സിലാക്കുന്നു. ആ അറിവനുസരിച്ച് അവൻ പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ അവൻ ഈ വാക്യത്തിന്റെ ആശയം മനസ്സിലാക്കിയവനായിത്തീരും. അല്ലാഹു
പറയുന്നു.

(  ١٩: محمد ){ فاعلم   ان  الله لا اله الا الله}

“ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക” (47:19)

നബി (സ) പറഞ്ഞു. ആരാധനക്കർഹനായി അല്ലാഹുവല്ലാതെ ആരുമില്ലെന്ന്  മനസ്സിലാക്കിക്കൊണ്ട് ഒരാൾ മരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. (മുസ് ലിം)

2-ദൃഢത:.(  اليقين)

മാനസികമായ സംതൃപ്തിയോടും, നിശ്ചയ ദാർഢ്യത്തോടും കൂടി അത് ഉച്ചരിക്കുക. ജിന്നുകളിലും , മനുഷ്യരിലും ഉള്ള യാതൊരു  പൈശാചിക ശക്തിക്കും ഒരു സംശയത്തിന്റെ കണികയിലുടെയും കടന്നുവരാൻ പറ്റാത്ത രൂപത്തിൽ മനസ്സിലാക്കി ഉറച്ചു വിശ്വസിക്കണം. അല്ലാഹു പറയുന്നു:

(   ١٥الحجرات ؛ )    { اننا المؤمنون الدين ءامنو ابا لله ورسوله  ثم لم يرتابوا }

“അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും, പിന്നീട് സംശയിക്കാതിരിക്കുകയും ചെയ്തവരാരോ, അവർ മാത്രമാകുന്നു സത്യവിശ്വാസികൾ (ഹുജറാത്-15.)

ആരാധനക്കു അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും,

ഞാൻ (മുഹമ്മദ് നബി) അല്ലാഹുവിന്റെ ദൂതനാണെന്നും സംശയലേശമന്യേ
സാക്ഷ്യം വഹിച്ചുകൊണ്ട്, ഒരു ദാസൻ അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ
പ്രവേശിക്കാതിരിക്കില്ലെന്ന് നബി (സ)പറഞ്ഞിരിക്കുന്നു.

3-സ്വീകാര്യത :(القبول)

ഈ വാക്യം കൊണ്ട് ഉദ്ദേശിക്കപ്പെട്ട എല്ലാ കാര്യങ്ങളും
മനസ്സാവാചാ സ്വീകരിച്ചിരിക്കണം. എല്ലാ ദൈവിക വചനങ്ങളും മുഹമ്മദു നബി (സ) കൊണ്ടുവന്ന എല്ലാ കാര്യങ്ങളും ഒന്നൊഴിയാതെ
സത്യമായംഗീകരിച്ചിരിക്കണം.

അല്ലാഹു പറയുന്നു :

آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ [٢٨٥]

“തന്റെ രക്ഷിതാവിങ്കൽ നിന്നും തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും, അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻറെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല എന്നതാണ് അവരുടെ നിലപാട് അവർ പറയുകയും ചെയ്തു, ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളോട് പൊറുക്കണമേ, നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.” (അൽബഖറ-285.)

ഇസ്‍ലാമിലെ മതനിയമങ്ങളിൽ ഏതെങ്കിലും ഒന്നിനെ നിഷേധിച്ചാൽ അത് ഈ വാക്യത്തെ തിരസ്കരിക്കലാകും. ഇസ്‍ലാമിലെ അനന്തരാവകാശ നിയമങ്ങൾ, ബഹുഭാര്യത്വ നിയമം, വ്യഭിചാരം,കളവ് ഇവക്കുള്ള ശിക്ഷാനിയമങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് നിഷേധിക്കുന്നതു പോലെത്തന്നെ. അല്ലാഹു പറയുന്നു:

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا [٣٦]

“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ സത്യ വിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്  സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.” (അൽഅഹ്സാബ്-36)

4-കീഴ്പെടൽ.: الاىقياد  )

ഈ വാക്യം സൂചിപ്പിക്കുന്ന എല്ലാ കാര്യങ്ങൾക്കും കീഴ്പെട്ടിരിക്കണം. സ്വീകാര്യത വാക്കുകളിലൂടെ ആണെങ്കിൽ, കീഴ്പെടൽ പ്രവർത്തനത്തിലൂടെ ആയിരിക്കും. ഈ വാക്യത്തിന്റെ ആശയം പൂർണ്ണമായി മനസ്സിലാക്കി, അതു സ്വീകരിച്ചയാൾ അതനുസരിച്ചു പ്രവർത്തിക്കുന്നില്ലെങ്കിൽ അതവന്ന് യാതൊരു ഫലവും ചെയ്യില്ല.

അല്ലാഹു പറയുന്നു;

                      (  ٥٤:الزمر   ) {وانيبو  الى ربكم واسلمو  له  }

“നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ  മടങ്ങുകയും, അവന്ന് കീഴ്പെടുകയും ചെയ്യുവീൻ.” (സുമർ 54).

انفسهم  فلا  وربك لايؤمنون   حتى يحكموك  فيماشجربينهم ثم لايجدو فى حرجا مما قضيت ويسلمو تسليما                                                                                         (٦٥:النساء  )

“ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം, അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അതു പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും
ചെയ്യുന്നതു വരെ അവർ വിശ്വാസികളാവുകയില്ല.” (4-65)

5-സത്യസന്ധത :الصدق)

ഈ വാക്യത്തിലുള്ള തന്റെ വിശ്വാസത്തിൽ സത്യവാനായിരിക്കണം.
അല്ലാഹു പറയുന്നു.

    (٩:التوبة )   { يأ بها الذين عامنوا اتقو ا اللهوكونوا معاصدقين}

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്മാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക.” (9)

നബി (സ)പറഞ്ഞു. ആരെങ്കിലും തന്റെ മനസ്സിൽ സത്യസന്ധമായി “ലാഇലാഹ ഇല്ലല്ലാഹ്” പറഞ്ഞാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും (അഹ്മദ്)

നാവുകൊണ്ട് ഉച്ചരിച്ച് മനസ്സു കൊണ്ട് തിരസ്കരിച്ചാൽ അതവനെ രക്ഷപ്പെടുത്തുകയില്ലെന്ന് മാത്രമല്ല. അവൻ കപടവിശ്വാസി
(മൂനാഫിഖു) കളുടെ ഗണത്തിൽ പെടുകയും ചെയും. നബിയുടെ ചര്യയെ പൂർണ്ണമായോ, ഭാഗികമായോ കളവാക്കൽ ഈ വാക്യത്തിലുള്ള സത്യസന്ധതയുടെ വിപരീതമായിത്തീരും. കാരണം പ്രവാചകനെ അനുസരിക്കാൻ അല്ലാഹു നമ്മോട് കൽപിച്ചിരിക്കുന്നു. മാത്രമല്ല അല്ലാഹുവിനെ അനുസരിക്കാനുള്ള കൽപനയോട് ചേർത്താണ് പറഞ്ഞിട്ടുള്ളതും. അല്ലാഹു പറയുന്നു;

“പറയുക, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക, പ്രവാചകനെയും അനുസരിക്കുക.” (അന്നൂർ-54.)

6-നിഷ്കളങ്കത ; ( الااخلاص)

വിശ്വാസത്തിന്റെ ചാഞ്ചല്യങ്ങൾ പോലുമേൽകാത്ത, സദ് വിചാരത്തോടെയുള്ള പ്രവർത്തന പരിശുദ്ധിയാണ് ഇതുകൊണ്ടുള്ള വിവക്ഷ. ഈവാക്യം പറയുന്നവന്റെ എല്ലാ വാക്കും പ്രവർത്തിയും ദൈവപ്രീതിക്കു വേണ്ടിയായിരിക്കണം. അതിൽ നാട്യത്തിനോ, പ്രശസ്തിക്കോ, അതിക നേട്ടത്തിനോ, വ്യക്തി താൽപര്യങ്ങൾക്കോ, രഹസ്യമോ പരസ്യമോ ആയ വികാരങ്ങൾക്കോ, ഏതെങ്കിലും വ്യക്തിയോടോ, ആദർശത്തോടോ, ദൈവികമല്ലാത്ത തത്വ സംഹിതയോടോ ഉള്ള അനുരാഗാത്മക ഭ്രമത്തിനോ സ്ഥാനമില്ല. ദൈവപ്രീതിയും പരലോക മോക്ഷവും മാത്രമേ ലക്ഷ്യമായിട്ടുള്ളൂ. സൃഷ്ടാവിന്‍റെ തൃപ്തിയല്ലാതെ സ്യഷ്ടികളിൽ നിന്നും ഒരു പ്രതിഫലമോ, നന്ദിവാക്കോ  അതിൽ
പ്രതിക്ഷിക്കുന്നില്ല. അല്ലാഹു പറയുന്നു

“അറിയുക, അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ് വണക്കം.” (സുമർ-3.)

“കീഴ് വണക്കം  അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട്, ഋജുമനസ്കരായ നിലയിൽ അവനെ ആരാധിക്കുവാനല്ലാതെ അവർ കൽപിക്കപ്പെട്ടിട്ടില്ല.” (ബയ്യിന-5.)

നബി (സ) പറഞ്ഞു. അല്ലാഹുവിൻറെ പ്രീതിമോഹിച്ചുകൊണ്ട് ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞവന് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു (ബുഖാരി-മുസ്ലിം ).

7-സ്നേഹം :(المحبة)

ഈ വാക്യത്തെയും, അതിന്റെ ആശയത്തെയും സ്നേഹിക്കണം. അല്ലാഹുവിനെയും അവൻറ റസൂലിനെയും മറ്റെല്ലാറ്റിനും
ഉപരിയായി ഇഷ്ടപ്പെടണം. ബഹുമാനാദരവും, ഭയ പ്രതീക്ഷാദികളോടെയും അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അല്ലാഹു ഇഷ്ടപ്പെട്ട
എല്ലാറ്റിനെയും സ്നേഹിക്കുകയും വേണം. മക്ക, മദീന, പള്ളികൾ, എന്നീ സ്ഥലങ്ങൾ, റമദാൻമാസം, ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തുദിവസങ്ങൾ എന്നീ കാലങ്ങൾ, ദൂതന്മാർ, പ്രവാചകന്മാർ, മലക്കുകൾ, സ്വഹാബികൾ, രക്തസാക്ഷികൾ, സദ് വൃദ്ധർ എന്നിവർ, നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നീ പ്രവർത്തനങ്ങൾ, ഖുർആൻ പാരായണം, ദിക്റുകൾ എന്നീ വചനങ്ങൾ ഇവയൊക്കെയാണ് അല്ലാഹുവിന്ന് ഇഷ്ടപ്പെട്ടവ.

തന്റെ ദേഹേച്ചകളെക്കാൾ, അല്ലാഹുവിന്ന് ഇഷ്ടമുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകപ്പെടണം. അല്ലാഹുവിന്ന്
വെറുപ്പുള്ള കാര്യങ്ങളോട് വെറുപ്പ് പ്രകടിപ്പിക്കണം. സത്യനിഷേധത്തോടും, നിഷേധികളോടും, അധർമ്മത്തോടും വെറുപ്പുള്ളവനായിത്തീരണം.

അല്ലാഹു പറയുന്നു:

 يَا أَيُّهَا الَّذِينَ آمَنُوا مَنْ يَرْتَدَّ مِنْكُمْ عَنْ دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ وَاللَّهُ وَاسِعٌ عَلِيمٌ [٥٤]

 

“സത്യവിശ്വാസികളേ, നിങ്ങൾ ആരെങ്കിലും തന്റെ മതത്തിൽ നിന്നും പിന്തിരിഞ്ഞു കളയുന്നപക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്. അവർ സത്യ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരത്തിലേർപ്പെടും. ഒരാക്ഷേപകന്റെ  ആക്ഷേപവും അവർഭയപ്പെടുകയില്ല. (മാഇദ-54).

മുഹമ്മദ് റസൂലുല്ലാഹി; ആശയം

മുഹമ്മദുനബി: അല്ലാഹുവിന്റെ ദാസനും, മുഴുവൻ ജനങ്ങൾക്കുമുള്ള പ്രവാചകനും ആണെന്ന് ആന്തരികവും ബാഹ്യവുമായി
അംഗീകരിക്കലാണ് അതിന്റെ ഉദ്ദേശ്യം. ആ വിശ്വാസമനുസരിച്ചു പ്രവർത്തിക്കുകയും വേണം. മതത്തിൽ നിയമമല്ലാത്ത ദൈവികാരാധന ഉപേക്ഷിക്കുക, അദ്ദേഹം കൽപിച്ച കാര്യങ്ങൾ ജീവിതത്തിൽ പകർത്തലും, അദ്ദേഹത്തെ അനുസരിക്കലും, അദ്ദേഹം വിരോധിച്ച കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കലും ഈ ആശയത്തിന്റെ വിശദാംശങ്ങളിൽ പെടുന്നതാണ്. മുഹമ്മദ് റസൂലുള്ളാഹി  (മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു) എന്ന സാക്ഷ്യവാക്യത്തിന് രണ്ടുമുഖ്യഘടകങ്ങൾ ഉണ്ട്. അദ്ദേഹം അല്ലാഹുവിൻറെ ദാസനും, ദൂതനുമാണ് എന്നതാണ് ആ രണ്ടു ഘടകങ്ങൾ. നബിയെ  അനർഹമായി പുകഴ്ത്തലും, വ്യക്തി

പ്രശംസ നടത്തലും ഇതു തടയുന്നു. അദ്ദേഹം ഈ രണ്ടു ഘടകങ്ങൾ  കൊണ്ടു തന്നെ സൃഷ്ടികളിൽ പരിപൂർണ്ണത നേടിയവനാകുന്നു. അദ്ദേഹം അല്ലാഹുവിന്റെ അടിമയും, ആരാധകനുമാണ് എന്നാണതിന്റെ ആശയം. അദ്ദേഹം മറ്റു മനുഷ്യർ
സൃഷ്ടിക്കപ്പെട്ട ധാതുവിൽ നിന്നും സൃഷ്ടിക്കപ്പെട്ടവനും, മറ്റു മനുഷ്യർക്കു സംഭവിക്കുന്ന
എല്ലാകാര്യങ്ങളും സംഭവിക്കാവുന്ന ഒരു മനുഷ്യനുമാണെന്നു സാരം. അല്ലാഹു പറയുന്നു.

“(നബിയേ) പറയുക, ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു” (18-110.)

“തന്റെ  ദാസൻറമേൽ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന്നുയാതൊരു വക്രതയും വരുത്താതെ ചൊവ്വായ നിലയിൽ ആക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി.” (18-1.)

മുന്നറിയിപ്പുകാരനും, സന്തോഷവാർത്ത അറിയിക്കുന്നവനുമായി

അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്കുള്ള പ്രബോധകനുമായി, മുഴുവൻ ജനങ്ങളിലേക്കുംനിയോഗിക്കപ്പെട്ടവൻ എന്നാണ് റസൂൽ എന്നപദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. (അദ്ദേഹം അല്ലാഹുവിൻറ ദാസനും, ദൂതനുമാണെന്നുള്ള) ഈ രണ്ടു വിശേഷണങ്ങൾ ഉൾക്കൊള്ളുന്ന സാക്ഷ്യവാക്യം 
അദ്ദേഹത്തിന്റെ യഥാർത്ഥ പദവിയെ അംഗീകരിക്കുന്നു. ഒരുദാസൻ എന്ന നിലവിട്ട് ജനങ്ങൾ അദ്ദേഹത്തെ ആരാധ്യനായി സങ്കൽപിക്കുന്നതിൽ നിന്നും അത് തടയുന്നു. ഗുണം നൽകൽ, ദോഷത്തെ തടയൽ, കാര്യങ്ങൾ സാധിപ്പിക്കൽ പോലെയുള്ള, അല്ലാഹുവിനു മാത്രം കഴിയുന്ന, അവനോടു മാത്രം ചോദിക്കപ്പെടേണ്ടുന്ന കാര്യങ്ങൾ നബിയോട് ചോദിക്കാൻ പാടില്ലെന്നും ഈ വാക്ക് അർത്ഥമാക്കുന്നു. മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ ദൗത്യം തന്നെ നിഷേധിക്കുകയും, അദ്ദേഹത്തെ പിൻപറ്റുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തിരിക്കുന്നു. അതും ഈ ആശയത്തിന്നു വിപരീതമാണ്.

ഈമാൻ കാര്യങ്ങൾ

മനുഷ്യ പ്രവർത്തനങ്ങളുടെയും വാക്കുകളുടെയും സാധുതയും, സ്വീകാര്യതയും നിലകൊള്ളുന്നത് ശരിയായ വിശ്വാസത്തിന്മേലാണ്. വിശ്വാസം പിഴച്ചുപോയാൽ അതിലൂടെ ഉടലെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിഷ്ഫലമായിത്തീരുമെന്നാണ് ഖുർആനും സുന്നത്തും പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു.

{ ومن يكفر با لا  يمن  فقد حبط عمله وهو  فى الآخرة من الخسرين  }                                           (٥: المائدة   )

 

സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്റെ  കർമ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്തിൽ അവൻ നഷ്ടം പറ്റിയവരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും. (മാഇദ:5)

ولقد اوحي إليك والى الذين من قبلك لءن اشركت ليحبطن عملك ولتكونن من الخسرين                                                                                             (٦٥:الزمر)

 

 “തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ. (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും.”  (സുമർ 65.)

ഇസ് ലാമിക   വിശ്വാസ സംഹിത, അല്ലാഹുവിലും അവന്റെ മലക്കുകളിലും, വേദഗ്രന്ഥങ്ങളിലും, പ്രവാചകരിലും അന്ത്യദിനത്തിലും,വിധിയിലും ഉള്ള വിശ്വാസത്തിൽ നിന്നാണ് ഉദ്ഭൂതമാകുന്നത്. ഈ ആറു കാര്യങ്ങളാണ് ഇസ്ലാമിക വിശ്വാസത്തിന്റെ ആണിക്കല്ല്. അതു പഠിപ്പിക്കാനാണ് പരിശുദ്ധ ഖുർആൻ അവതീർണമായത്. അതിനുവേണ്ടി തന്നെയാണ് മുഹമ്മദ് നബി (സ) പ്രവാചകനായി നിയമിതനായതും.

വർഗീയതക്കെതിരെ… മതേതര ചേരി ഉണർന്ന് പ്രവർത്തിക്കുക

ഇന്ത്യയെ വർഗീയതയിൽ അധിഷ്ഠിതമായ ഒരു ഹിന്ദുത്വ
രാഷ്ട്രമാക്കാനുള്ള തീവ്രശ്രമത്തിലാണ് ചില ദുഷ്ട ശക്തികൾ,
ഇതര മതങ്ങളെയും സംസ്കാരങ്ങളെയും ഇല്ലായ്മ ചെയ്ത്
ഏകശിലാത്മകമായ മതവും സംസ്കാരവും രാജ്യത്തിനുമേൽ
അടിച്ചേൽപിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങളും പദ്ധതികളും അവർ
ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി സർക്കാർ മേൽനോട്ടത്തിൽ തന്നെ
ന്യൂനപക്ഷങ്ങളും ദളിതുകളും വേട്ടയാടപ്പെട്ടു തുടങ്ങി. അവർക്ക് വേണ്ടി
ശബ്ദിച്ച് പല എഴുത്തുകാരും ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും
കൊലചെയ്യപ്പെട്ടു. നിരപരാധികളായ മഹാഭൂരിപക്ഷം ഹിന്ദുക്കളുടെ
പേരിൽ ന്യൂനപക്ഷം വരുന്ന ഫാഷിസ്റ്റുകളുടെ നേതൃത്വത്തിൽ
ഹിന്ദുത്വം അഴിഞ്ഞാടി. വർഗീയത ഫണം നിവർത്തി ആടിത്തിമിർത്തു.
പിഞ്ചുകുട്ടികൾ പോലും മതത്തിന്റെ പേരിൽ ക്രൂരമായി വധിക്കപ്പെട്ടു.
രാജ്യത്തെ മഹാഭൂരിപക്ഷമായ മതേതര ജനതക്കിടയിൽ നിലനിൽക്കുന്ന
ഭിന്നതകളാണ് ഫാഷിസ്റ്റുകളുടെ ഈ കുതിപ്പിന് കാരണം. മതേതര
ജനാധിപത്യ പ്രസ്ഥാനങ്ങൾ ഭിന്നിച്ചു പോവുകയും കേവലം ചില
നയനിലപാടുകളിലും വീക്ഷണങ്ങളിലുമുള്ള വ്യത്യാസങ്ങളുടെ പേരിൽ
പരസ്പരം സഹകരിക്കാതിരിക്കുകയും വ്യക്തികൾ തമ്മിലുള്ള
അസ്വാരസ്യങ്ങൾ കാരണം പിളർന്നു പിളർന്നു ഗ്രൂപ്പുകളായിത്തീരുകയും
ചെയ്യുന്ന സ്ഥിതി വന്നപ്പോൾ ഫാഷിസ്റ്റുകൾക്ക് പിടിച്ചുകയറാനുള്ള
ഒരു ഏണിയായി അത് മാറി. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ
വ്യാപകമായ അഴിമതികൾ ഉണ്ടെന്നു സമർഥിക്കാൻ ഫാഷിസ്റ്റുകൾക്ക്
സാധിച്ചതോടെ മതേതര പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും തകർന്നു.
ഇന്ത്യയിലെ ഹൈന്ദവ സമുദായം ഉൾക്കൊള്ളുന്ന മഹാ
ഭൂരിപക്ഷം സുശക്തമായ ഒരു രാഷ്ട്രത്തിനു വേണ്ടി മതേതര
ആശയങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണ്.
ഫാഷിസ്റ്റുകൾക്ക് ശക്തമായ സ്വാധീനം ഉണ്ടെന്ന് അവർ
അവകാശപ്പെടുന്ന സംസ്ഥാനങ്ങളിൽ ഹൈന്ദവ സമുദായത്തിലെ
മതേതരവിശ്വാസികളുടെ വോട്ടുകൾ ഛിന്നഭിന്നമായത് മതേതര
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ ഈഗോ
ക്ലാഷുകൾ നിമിത്തം മാത്രമാണ്. അത് പരിഹരിക്കപ്പെടണമെങ്കിൽ
രാഷ്ട്രശിൽപികൾ ഉയർത്തിപ്പിടിച്ച് മൂല്യബോധം ആദർശമായി
സ്വീകരിച്ച നിഷ്കാമികളുടെ നേതൃത്വം മതേതര പ്രസ്ഥാനങ്ങൾക്ക്
അനിവാര്യമാണ്.
വർഗീയതക്കെതിരെ മതേതര കൂട്ടായ്മ വളർന്നു വരണം. ശക്തിപ്പെടണം.
ലോകം കാതോർക്കുന്ന കാലത്തിന്റെ ആവ
ശ്യമാണത്.സ്വാതന്ത്ര്യസമര നേതാക്കളായ മുഹമ്മദ് അബ്ദുറഹ്മാൻ
സാഹിബ്, വക്കം മൗലവി, കെ.എം മൗലവി, സീതി സാഹിബ് തുടങ്ങിയ
മുസ്ലിം നവോത്ഥാന നായകരും ഡോ.ഉസ്മാൻ സാഹിബ്,
കെ.പി മുഹമ്മദ് മൗലവി തുടങ്ങിയ മഹാരഥന്മാരും ഉയർത്തിപ്പിടിച്ച
ആശയാദർശങ്ങൾ ശക്തമായി പിന്തുടരുന്ന മുജാഹിദ് പ്രബോധന
വിഭാഗമായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്
ഇതാണ് ഈ വിഷയത്തിൽ പറയാനുള്ളത്.

പിശാചിന്റെ കൊമ്പും മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ ജനനവും

പിശാചിന്റെ കൊമ്പും മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ ജനനവും. ഇന്റർനെറ്റിൽ ഈ വിഷയം സേര്‍ച്ച്‌ ചെയ്‌താൽ മനസ്സിലാകും ഈ കൂട്ടർ എത്രമാത്രം കളവ് പ്രചരിപ്പിക്കുന്നുണ്ട് എന്ന്. നബിതിരുമേനിയുടെ പേരിൽ ഒരു കളവ് പറഞ്ഞാൽ അവന്‍ നരകത്തിൽ ഒരു സീറ്റ് ഒരുക്കി കൊള്ളട്ടെ എന്നാണ് നബി വചനം!

സമസ്തക്കാരുടെ കുപ്രചരണം ഒരുപൊളിച്ചെഴുത്ത്. “നജ്ദിൽ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക,” എന്ന് നബി(സ) പറഞ്ഞ ഒരു ഹദീസിനെ നൂറ്റാണ്ടു പതിനാലിനിടക്ക് ആധികാരിക പണ്ഡിതൻമാർ ആരും വിശദീകരിക്കാത്തരൂപത്തിൽ ദുർവ്യാഖ്യാനിച്ചിട്ടാണ് അവർ ഇതിനെ വഹാബികളുടെ മേൽ ചാർത്തുന്നത്.

അല്ലെങ്കിലും ഇവർ ഉദ്ധരിക്കുന്ന ആയത്തുകൾക്കോ ഹദീസുകൾക്കോ ഒന്നും തന്നെ ഇവർ നൽകുന്ന വിശദീകരണങ്ങൾ മുൻഗാമികൾ ആരും തന്നെ പറയാത്തതാണെന്ന് എല്ലാവരേക്കാളുമേറെ ബോധ്യമുള്ളത് ഇവർക്ക് തന്നെയാണല്ലോ.

ഇത്തരത്തിൽ കോട്ടിമാട്ടുന്ന വിഷയം തന്നെയാണ് നജ്ദിൽ നിന്ന് ഉത്ഭവിക്കുന്ന പിശാചിന്റെ കൊമ്പ് കൊണ്ട് ഉദ്ദേശം വഹാബികളാണ് എന്നത്. ഇത് സമർത്ഥിക്കാൻ ഇവർക്ക് ആകെയുള്ള ന്യായം മുഹമ്മദിബ്്നു അബ്ദുൽ വഹാബിന്റെ നാടും നജ്ദ് എന്ന് പേരുള്ള ഒരു സ്ഥലമായിപ്പോയി എന്നത് മാത്രമാണ്. നജ്ദ് എന്ന് പേരുള്ള നാടുകളെല്ലാം ശപിക്കപ്പെട്ടതാണെങ്കിൽ എത്ര പ്രദേശങ്ങൾ ആ ഗണത്തിൽ ഇക്കൂട്ടർ ഉൾപ്പെടുത്തേണ്ടിവരും…!

രാജ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വിശ്രുത ഗ്രന്ഥമായ മുഅ്ജമുൽ ബുൽദാനിൽ പറയുന്നു: “അറേബ്യയിൽ തന്നെ ധാരാളം നജ്ദുകളുണ്ട് അതിൽ പെട്ടതാണ് യമാമയിലെ ഒരു താഴ് വരയായ നജ്ദുൽ ബർഖ്, നജ്ദുൽ ഖാൽ തുടങ്ങിയവ… “ചുരുക്കത്തിൽ ധാരാളമുള്ളതിൽ നിന്ന് പന്ത്രണ്ടണ്ണം മാത്രം അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിൽ എടുത്തു കൊടുത്തു എന്നു മാത്രം. ഈ നജ്ദുകളെല്ലാം ശപിക്കപ്പെട്ട പ്രദേശങ്ങളാണെന്നും അവിടെ നിന്നെല്ലാം പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്നും ലോകത്ത് ഏതെങ്കിലും ഒരു വ്യക്തിക്ക് വാദമുണ്ടോ? ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ല. എങ്കിൽ പിന്നെ ഈ നജ്ദുകളിൽ ഏതിനെ കുറിച്ചാണ് നബി (സ) അങ്ങനെ പ്രവചിച്ചത്?. ആ പ്രവചനത്തിലൂടെ നബി) (സ) തങ്ങൾ ഉദ്ദേശിച്ച നജ്ദിൽ തന്നെയാണോ മുഹമ്മദിബ്നു അബ്ദുൽ വഹാബ് ജനിച്ചത്.? ഇനി ആണെങ്കിൽ തന്നെ അദ്ദേഹം പ്രബോധനം ചെയ്ത ആശയങ്ങൾ പൈശാചിക ആശയങ്ങളാണോ എന്നൊക്കെയാണല്ലോ ഒരു വിശ്വാസി അന്വേഷിക്കേണ്ടത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും അവക്കുമുൻഗാമികൾ നൽകിയ വ്യാഖ്യാനങ്ങളും പരിശോധിക്കുമ്പോൾ നേരെ തിരിച്ചാണ് നമുക്ക് മനസ്സിലാകുന്നത്. നമുക്ക് അവയൊന്ന് പരിശോധിക്കാം. ആദ്യം ഇതുമായി ബന്ധപ്പെട്ട ഹദീസ് എന്താണെന്നു നോക്കാം. ഇമാം ബുഖാരി തന്റെ സ്വഹീഹുൽ ബുഖാരിയിൽ – 7092, 7093 നമ്പറുകളായി റിപ്പോർട്ട് ചെയ്യുന്നു. “ഇബ്നു ഉമർ(റ)വിൽനിന്ന് നിവേദനം: നബി(സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുനിന്നുകൊണ്ട് പറയുന്നതായി ഞാൻ കേട്ടു. അറിയണേ, കുഴപ്പങ്ങൾ ഇവിടെനിന്നാകുന്നു. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തു നിന്ന്.

7094-ാം നമ്പർ ഹദീസ് ഇപ്രകാരമാണ്, ് 2 – ﺫﻛَﺮ ﺍﻟﻨﺒﻲُّ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪ ﻭﺳﻠَّﻢ : ‏( ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﺷﺎﻣِﻨﺎ ، ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﻳَﻤَﻨِﻨﺎ ‏) . ﻗﺎﻟﻮﺍ : ﻳﺎ ﺭﺳﻮﻝَ ﺍﻟﻠﻪِ ، ﻭﻓﻲ ﻧَﺠﺪِﻧﺎ ؟ ﻗﺎﻝ : ( ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﺷﺎﻣِﻨﺎ ، ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﻳَﻤَﻨِﻨﺎ ‏) . ﻗﺎﻟﻮﺍ : ﻳﺎ ﺭﺳﻮﻝَ ﺍﻟﻠﻪِ ، ﻭﻓﻲ ﻧَﺠﺪِﻧﺎ ؟ ﻓﺄﻇﻨُّﻪ ﻗﺎﻝ ﻓﻲ ﺍﻟﺜﺎﻟﺜﺔِ : ‏( ﻫﻨﺎﻙ ﺍﻟﺰﻻﺯِﻝُ ﻭﺍﻟﻔِﺘَﻦُ ، ﻭﺑﻬﺎ ﻳَﻄﻠُﻊُ ﻗﺮﻥُ ﺍﻟﺸﻴﻄﺎﻥِ ‏) . ﺍﻟﺮﺍﻭﻱ : ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﺍﻟﻤﺤﺪﺙ : ﺍﻟﺒﺨﺎﺭﻱ – ﺍﻟﻤﺼﺪﺭ : ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ – ﺍﻟﺼﻔﺤﺔ ﺃﻭ ﺍﻟﺮﻗﻢ : 7094 ﺧﻼﺻﺔ ﺣﻜﻢ ﺍﻟﻤﺤﺪﺙ : ധﺻﺤﻴﺢ

ഇബ്നു ഉമർ (റ) വിൽനിന്ന് നിവേദനം: “നബി(സ) പറഞ്ഞു, അല്ലാഹുവേ, ഞങ്ങൾക്ക് ഞങ്ങളുടെ ശാമിൽ നീ അനുഗ്രഹം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളുടെ യമനിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ. സ്വഹാബികൾ പറഞ്ഞു. നബിയേ, ഞങ്ങളുടെ നജ്ദിലും. നബി (സ) പറഞ്ഞു.അല്ലാഹുവേ, ഞങ്ങളുടെ ശാമിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ, ഞങ്ങളുടെ യമനിൽ ഞങ്ങൾക്ക് നീ അനുഗ്രഹം ചെയ്യേണമേ. അവർ പറഞ്ഞു. പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും. മൂന്നാമത്തെ തവണയാണെന്ന് തോന്നുന്നു. നബി (സ) ഇപ്രകാരം പറഞ്ഞു. അവിടെയാണ് ഭൂമികുലുക്കങ്ങളും കുഴപ്പങ്ങളും, അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും. സ്വഹീഹുൽബുഖാരിയിൽതന്നേ , 3279, 3511 എന്നീ നമ്പറുകളിലും ഇതേ ഹദീസ് തന്നെ ആവർത്തിച്ചു വന്നതായി കാണാം. മാത്രമല്ല, സ്വഹീഹ് മുസ്ലിമിൽ 5167, 5169, 5171, 5172 ഇമാം അഹമ്മദ്(ജ) തന്റെ മുസ്നദിൽ 4738,5152, 5401, 5758, 5968, 6020 ഇമാം മാലിക് (ജ) തന്റെ മുവത്വയിൽ 1544 എന്നീ നമ്പറുകളിലും ഇതേ ഹദീസ് പദപ്രയോഗങ്ങളിൽ ചെറിയ വ്യത്യാസങ്ങളോടെ റിപ്പോർട്ട് ചെയ്തതായി കാണാം. ഈ റിപ്പോർട്ടുകളിൽ എല്ലാം തന്നെ നബി (സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത് എന്ന് വ്യക്തമാണ്. മാത്രവുമല്ല, എല്ലാ കുഴപ്പങ്ങളുടേയും കേന്ദ്രമാണ് കിഴക്കൻഭാഗമെന്ന് മറ്റ് ധാരാളം ഹദീസുകളിൽ നബി (സ) പ്രസ്താവിച്ചിരിക്കുന്നു. ഉദാഹരണമായി നബി (സ) പറഞ്ഞു. ﺃﻥَّ ﺭﺳﻮﻝَ ﺍﻟﻠﻪِ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪِ ﻭﺳﻠَّﻢَ ﻗﺎﻝ : ﺭﺃﺱُ ﺍﻟﻜﻔﺮِ ﻧﺤﻮُ ﺍﻟﻤﺸﺮﻕِ ، “കുഫ്റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു. (ബുഖാരി. 3501, മുസ്ലിം 75) ഈ രൂപത്തിലുള്ള ഹദീസുകൾ ഹദീസ് ഗ്രന്ഥങ്ങളിൽ ധാരാളം വന്നതായി കാണാം. എങ്കിൽ ഏതാണ് ഈ കിഴക്ക് ഭാഗം. വെറുമൊരു ഭൂപടം മാത്രം മതിയല്ലോ ഇത് കണ്ടുപിടിക്കാൻ. നബി (സ) തങ്ങൾ മദീനയിൽനിന്നാണ് ഇത് പറയുന്നത്. അതും അവിടുത്തെ മിമ്പറിൽവെച്ച് എന്നും, മിമ്പറിന്റെ സമീപത്തുവെച്ച് എന്നുമൊക്കെ ഹദീസിൽ വന്നിട്ടുണ്ട്. (ഉദാഹരണം. ബുഖാരി 3511 അഹ്മദ് 5758, 5968) മദീനയിലെ കിഴക്ക് ഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസറ എന്നിവ ഉൾകൊള്ളുന്ന ഇറാഖ് ആണ് എന്നത് ഭൂപടത്തിൽ നിന്നുതന്നെ വളരെ വ്യക്തമാണ്. എന്നാൽ ഹദീസുകളും ഇക്കാര്യങ്ങൾ വ്യക്തമാക്കിത്തരുന്നത് കാണാം. ഇമാം മുസ്ലിം (റ) തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്.(7297) ﻩ ﻗﺎﻝ ﺳﻤﻌﺖ ﺳﺎﻟﻢ ﺑﻦ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻳﻘﻮﻝ : ﻳﺎﺃﻫﻞ ﺍﻟﻌﺮﺍﻕ ﻣﺎﺃﺳﺄﻟﻜﻢ ﻋﻦ ﺍﻟﺼﻐﻴﺮﺓ ،ﻭﺃﺭﻛﺒﻜﻢ ﻟﻠﻜﺒﻴﺮﺓ ﺳﻤﻌﺖ ﺃﺑﻲ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻳﻘﻮﻝ ﺳﻤﻌﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﻘﻮﻝ ﺇﻥ ﺍﻟﻔﺘﻨﺔ ﺗﺠﻲﺀ ﻣﻦ ﻫﻬﻨﺎ ﻭﺃﻭﻣﺄ ﺑﻴﺪﻩ ﻧﺤﻮ ﺍﻟﻤﺸﺮﻕ ﻣﻦ ﺣﻴﺚ ﻳﻄﻠﻊ ﻗﺮﻧﺎ ﺍﻟﺸﻴﻄﺎﻥ ﻣﺴﻠﻢ സാലിമിബ്നു അബ്ദുല്ലാഹ് (റ) പറയുന്നു: “അല്ലയോ ഇറാഖ്കാരേ, ചെറിയകാര്യങ്ങളെക്കുറിച്ചുപോലും നിങ്ങൾ ചോദിച്ചറിയുന്നു. എന്നാൽ വലിയ വലിയ കാര്യങ്ങൾ (തിന്മകൾ) നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം! എന്റെ പിതാവ് അബ്ദുല്ലാഹിബ്നു ഉമർ (റ) കിഴക്കുഭാഗത്തേക്ക് ചൂണ്ടി കൊണ്ട് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് തീർച്ചയായും കുഴപ്പങ്ങളെല്ലാം ഇവിടെനിന്നാണ്. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്. മൂസാ നബി ഫിർഔൻ കുടുംബത്തിൽ പെട്ടവനെ അബദ്ധത്തിൽ കൊലചെയ്തതിനെക്കുറിച്ചുപോലും ഖുർആൻ പറഞ്ഞത് “നീ ഒരാളെ കൊല്ലുകയുണ്ടായി” (ത്വാഹാ 40) എന്നാണ്. നിങ്ങളാകട്ടെ പരസ്പരം കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു (മുസ്ലിം 5172) ഇബ്നു അബീ നുഐം(റ)പറയുന്നു: “ഞാൻ ഇബ്നു ഉമർ (റ)വിന്റെ കൂടെ നിൽക്കുമ്പോൾ ഒരാൾ അദ്ദേഹത്തോട് കൊതുകിന്റെ രക്തത്തെക്കുറിച്ച് (കൊതുകിനെ കൊല്ലുന്നത്/കൊതുകുരക്തം വസ്ത്രത്തിലായാലുള്ള വിധി സംബന്ധിച്ച്) ചോദിക്കുകയുണ്ടായി. അപ്പോൾ ഇബ്നു ഉമർ(റ) ചോദിച്ചു. നീ ഏതുനാട്ടുകാരനാണ്. അദ്ദേഹം പറഞ്ഞു. ഇറാഖിയാണ്. ഇബ്നു ഉമർ(റ)പറഞ്ഞു. ഇവരുടെ കാര്യം നിങ്ങൾ ഒന്ന് നോക്കൂ. ഇവർ ഒരു കൊതുകിന്റെ രക്തത്തിന്റെ കാര്യത്തിലാണ് എന്നോട് ചോദിക്കുന്നത്. അവരാകട്ടെ നബി(സ)യുടെ പേരക്കുട്ടിയെ കൊന്നവരാണ് താനും. (ബുഖാരി 5994, തിർമുദി3703,അഹ്മദ് 5417) ഇപ്പോൾ വളരെ വ്യക്തമായി. കിഴക്ക്കൊണ്ട് നബി(സ) ഉദ്ദേശിച്ചത് ഇറാഖ് ആണെന്ന് ഇമാം അഹ്മദ് ഉദ്ധരിച്ച ഒരു ഹദീസിൽ ഇതൊന്നുകൂടി വ്യക്തമാക്കുന്നത് കാണാം. അതിപ്രകാരമാണ്. “ഇബ്നു ഉമർ (റ) പറയുന്നു. നബി(സ) തന്റെ കൈ കൊണ്ട് ഇറാഖിനു നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ, ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ,എന്ന് മൂന്നുതവണ പറഞ്ഞു. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നത് അവിടെനിന്നാകുന്നു. (അഹ്മദ് 6020)

ഇമാം ബുഖാരി ഉദ്ധരിച്ച 7094 ാം ഹദീസിനെ വിശദീകരിക്കവെ ഇമാം അസ്ക്വലാനി(റ) പറയുന്നു. “മദീനക്കാരുടെ നജ്ദ് ഇറാഖും അതിന്റെ പ്രാന്തപ്രദേശങ്ങളുമാണ്. അതാണ് മദീനക്കാരുടെ കിഴക്കുഭാഗമെന്ന് ഖത്താബി പറഞ്ഞിരിക്കുന്നു നബി(സ) പ്രാർത്ഥിക്കാൻ വിസമ്മതിച്ച നജ്ദ് ഇറാഖാണെന്ന് വ്യക്തം. നബി(സ)യുടെ പ്രാർത്ഥനയെക്കുറിച്ചു തന്നെ വന്ന റിപ്പോർട്ടുകളിൽ തന്നെയും നജ്ദിനുവേണ്ടിയും എന്ന സ്ഥാനത്ത് ‘ഇറാഖിൻ വേണ്ടിയും’ എന്ന് തന്നെ വന്നതായി കാണാം. പ്രസ്തുത റിപ്പോർട്ട് ഇമാം ഫസ്വി തന്റെ ‘അൽമഅ്രിഫത്തു വത്താരീഖ്’ എന്ന ഗ്രന്ഥത്തിൽ 2/746 ൽ കൂഫയെക്കുറിച്ച് പറയുന്ന അദ്ധ്യായം എന്ന ശീർഷകത്തിൽ കൊടുത്തിട്ടുണ്ട് . അതിന്റെ പൂർണരൂപം ഇപ്രകാരമാണ്. “നബി(സ) പറഞ്ഞു. അല്ലാഹുവേ, ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും ഞങ്ങളുടെ സ്വാഇലും ഞങ്ങളുടെ യമനിലും ഞങ്ങളുടെ ശാമിലും നീ ഞങ്ങൾക്ക് ബർക്കത്ത് ചെയ്യണേ. അപ്പോൾ ഒരാൾ പറഞ്ഞു. നബിയേ ഞങ്ങളുടെ ഇറാഖിലും. അപ്പോൾ നബി(സ) പറഞ്ഞു: അവിടെയാണ് ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാവുക. അവിടെനിന്നുതന്നെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും ഇനി നജ്ദുകൊണ്ടുള്ള ഉദ്ദേശം ഇബ്നു അബ്ദുൽ വഹാബിന്റെ ജന്മനാടായ സഊദി അറേബ്യയിലെ നജ്ദ് ആണെങ്കിൽ ഹദീസിൽ സൂചിപ്പിക്കപ്പെട്ട ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാകുമെന്നതും കുഫ്റിന്റെ കേന്ദ്രമാണെന്നതും എല്ലാം ആ നജ്ദിന്റെ ചരിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ടോ?

എന്നാൽ ഇറാഖിലോ? അന്നുമുതൽ ഇന്നുവരെ എല്ലാകുഴപ്പങ്ങളുടേയും കേന്ദ്രബിന്ദു ഇറാഖാണ് എന്നതല്ലേ വസ്തുത? പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും അവിടെനിന്നുതന്നെ എന്നതും ഇറാഖ്പോലെ പുലർന്ന മറ്റൊരു ദേശം കാണുക സാധ്യമല്ല. മുസ്ലിം സമുദായത്തിന്റെ ഐക്യം തകർത്ത് ഛിദ്രതയുണ്ടാക്കിയ പിഴച്ച കക്ഷികൾ മിക്കവാറും ഉത്ഭവിച്ചത് ഇറാഖിൽനിന്നാണെന്ന് കാണാം. ഇമാം അസ്ഖലാനി പറയുന്നു. “ഒന്നാമത്തെ കുഴപ്പം കിഴക്കുഭാഗത്തു നിന്നായിരുന്നു. അത് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പിൻ കാരണമായി. അതാകട്ടെ. പിശാചിൻ അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണല്ലോ. അതുപോലെ തന്നെ ബിദ്അത്തുകൾ ഉത്ഭവിച്ചതും ആ ഭാഗത്തു നിന്നാണ്. ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി മാറുമെന്നും അതിൽ എഴുപത്തിരണ്ട് കക്ഷികൾ നരകക്കാരാണെന്നും ഉള്ള ഹദീസിനെ വിശദീകരിക്കവേ മുല്ലാ അലിയ്യുൽ ഖാരി പറയുന്നു (മേൽഹദീഥ് ഇമാം തുർമുദി, ഇബ്നുമാജ, ഹാകിം, തുടങ്ങിയവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . “ബിദഈ കക്ഷികളുടെ അടിസ്ഥാനം ഏഴ് വിഭാഗങ്ങളാണ്. മുഅ്തസിലി, ശീആ, ഖവാരിജ്, നജ്ജാരിയ്യ, ജബ്രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ എന്നിവരാണവർ. ഇവർ യഥാക്രമം 20,22,20,3,1,5,1 എന്നീ എണ്ണം ഉപവിഭാഗങ്ങളായി പിന്നീട് ഭിന്നിച്ചു. (ആകെ 72). പിഴച്ച കക്ഷികളായ 72 കക്ഷികളും ഉൽഭവിച്ചത് ഈ ഏഴ് കക്ഷികളിൽനിന്നാണ് എന്ന് ചുരുക്കം.

പിന്നീട് ലോകത്ത് പുതിയ കക്ഷികൾ ഉടലെടുത്തിട്ടുണ്ടങ്കിൽ അവരുടെ ആദർശം ഈ എഴുപത്തിരണ്ടിൽ ഏതെങ്കിലും ഒന്നിന്റേതായിരിക്കും എന്നർത്ഥം. ഈ ഏഴ് കക്ഷികളുടേയും നേതാക്കൾ ഇറാഖുകാരായിരുന്നു. ചരിത്രപണ്ഡിതനായ സുലൈമാൻ (മരണം 1372 ഹിജ്റ) തന്റെ നബിചരിത്രം എന്ന ഗ്രന്ഥത്തിൽ പറയുന്നു: മുഴുവൻ പിഴച്ച കക്ഷികളും വലിയ വലിയ കുഴപ്പങ്ങളും എല്ലാം പ്രത്യക്ഷപ്പെട്ടത് ഇറാഖിലെ നാടുകളിൽ നിന്നാണ്. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതുതന്നയാണ്. ഇതിൻ ചരിത്രം സാക്ഷിയുമാണ്. ഉസ്മാൻ(റ) വിൻ എതിരെയുള്ള കലാപങ്ങളുടെ തുടക്കം ഇറാഖ് ഭാഗത്തുനിന്നായിരുന്നു. ജമൽ, സ്വിഫ്ഫീൻ യുദ്ധങ്ങൾ നടന്നതും ആ പ്രദേശങ്ങളിൽ തന്നെ. അലി(റ) വധിക്കപ്പെടുന്നതും ഇറാഖിൽവച്ചുതന്നെ. ഖവാരിജുകൾ, ജബ്രികൾ, ഖദ്രികൾ തുടങ്ങിയവരെല്ലാം ഉടലെടുത്തതും അവിടെനിന്നുതന്നെ. കള്ളപ്രവാചകനായ മുഖ്താർ പ്രവാചകത്വം വാദിച്ചതും അവിടെനിന്നു തന്നെ. ദജ്ജാലിന്റെയും യഅ്ജൂജ് മഅ്ജൂജിന്റെയും പുറപ്പാട് ആ ഭാഗത്തു നിന്നായിരിക്കുമെന്ന് ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. നബി(സ)യുടെ പേരിൽ ലക്ഷക്കണക്കായ ഹദീസുകൾ വ്യാജമായി നിർമ്മിച്ചുണ്ടാക്ക പ്പെട്ടതിൽ ഭൂരിഭാഗവും ഇറാഖിൽനിന്നായിരുന്നുവെന്നത് ഒരു ചരിത്ര യാഥാർത്ഥ്യം കൂടിയാണല്ലോ. ഒരുകാലത്ത് ‘ഹദീസ് അടി ക്കുന്ന കേന്ദ്രം’ എന്ന അപരനാമത്തിൽ കുപ്രസിദ്ധമായതും ഇറാഖായിരുന്നുവല്ലോ. ഇക്കാര്യം ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത് നോക്കുക. താബിഈ പണ്ഡിതനായ ഹിശാം ബ്നു ഉർവ(റ) പറയുന്നു:

“നിന്നോട് ഒരു ഇറാഖീ ആയിരം ഹദീസുകൾ പറഞ്ഞാൽ നീ അതിൽ 990 എണ്ണം ഒഴിവാക്കുക. ബാക്കിയുള്ളത് നീ സംശയിക്കുകയും ചെയ്യുക. റബീഅത്തുബ്നു അബ്ദിറഹിമാൻ(റ) പറയുന്നു: “പൂർണ്ണ ബുദ്ധിയുള്ള ഒരു ഇറാഖിയേയും ഞാൻ കണ്ടിട്ടില്ല. ഇമാം ത്വാഊസ്(റ) പറയുന്നു. “നിന്നോട് ഒരു ഇറാഖി നൂറ് ഹദീസുകൾ പറഞ്ഞാൽ 99 എണ്ണവും നീ ഉപേക്ഷിക്കുക. ഇമാം ശാഫിഈ(റ) പറയുന്നു: “ഇറാഖിൽ നിന്നും വന്ന ഏതൊരുഹദീസും തന്നെ ഹിജാസിൽ അതിൻ അടിസ്ഥാനമുണ്ടങ്കിലല്ലാതെ നീ സ്വീകരിക്കരുത്. ചുരുക്കത്തിൽ പ്രവാചകൻ(സ) പ്രാർത്ഥിക്കാൻ വിസമ്മതിച്ചതും ഫിത്ത്നയുടെ കേന്ദ്രമായും പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്ന സ്ഥലമായും ഒക്കെപ്പറഞ്ഞത് ഇറാഖിലെ നജ്ദാണെന്ന് പ്രമാണങ്ങൾകൊണ്ടും ചരിത്ര യാഥാർത്ഥ്യങ്ങൾകൊണ്ടും വ്യക്തമായി. എന്നാൽ ശൈഖ് മുഹമ്മദ്ബ്്നു അബ്ദുൽ വഹാബിന്റെ ജന്മസ്ഥലമായ ഇന്നത്തെ സഊദി അറേബ്യയുടെ ഭാഗമായ നജ്ദ് ഏതെങ്കിലും രൂപത്തിൽ ശപിക്കപ്പെട്ട തായി ഹദീസുകളിൽ വന്നിട്ടുണ്ടോ?

ഇല്ലെന്ന് മാത്രമല്ല, നബി തങ്ങൾ ബർകത്തിനായി പ്രാർത്ഥിച്ച പ്രദേശങ്ങളിൽ പെട്ടതാണ് അത് എന്നതാണ് യാഥാർത്ഥ്യം. അതായത് നബി(സ) ശാമിനും യമനിനും വേണ്ടി പ്രാർത്ഥിക്കുകയും അവയെ പുകഴ്ത്തുകയും ചെയ്തത് ധാരാളം ഹദീസുകളിൽ സ്ഥിരപ്പട്ടിട്ടുണ്ട്. മക്ക തിഹാമയിൽപെട്ടതും, തിഹാമ യമനിൽപെട്ടതുമാണ് എന്ന് ഇമാം നവവി(റ),അസ്ഖലാനി(റ)തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട്്.

ﻗﺎﻝ ﺍﺑﻦ ﺣﺠﺮ ﻓﻲ ﺍﻟﻔﺘﺢ ‏( 13/47‏) ،ﻭﺍﻟﻌﻴﻨﻲ ﻓﻲ ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ( 24/200‏) ﻗﺎﻝ ﺍﻟﺨﻄﺎﺑﻲ : ‏( ﻧﺠﺪ ﻣﻦ ﺟﻬﺔ ﺍﻟﻤﺸﺮﻕ ﻭﻣﻦ ﻛﺎﻥ ﺑﺎﻟﻤﺪﻳﻨﺔ ﻛﺎﻥ ﻧﺠﺪﻩ ﺑﺎﺩﻳﺔ ﺍﻟﻌﺮﺍﻕ ﻭﻧﻮﺍﺣﻴﻬﺎ ﻭﻫﻲ ﻣﺸﺮﻕ ﺃﻫﻞ ﺍﻟﻤﺪﻳﻨﺔ ، ﻭﺃﺻﻞ ﻧﺠﺪ ﻣﺎﺃﺭﺗﻔﻊ ﻣﻦ ﺍﻷﺭﺽ ﻭﻫﻮ ﺧﻼﻑ ﺍﻟﻐﻮﺭ ﻓﺈﻧﻪ ﻣﺎ ﺍﻧﺨﻔﺾ ﻣﻨﻬﺎ ﻭﺗﻬﺎﻣﺔ ﻛﻠﻬﺎ ﻣﻦ ﺍﻟﻐﻮﺭ ﻭﻣﻜﺔ ﻣﻦ ﺗﻬﺎﻣﺔ ).

മക്കയുടേയും യമനിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്നതാണല്ലോ സഊദി അറേബ്യയിലെ നജ്ദ്. ഈ പ്രദേശം മുമ്പ് നജ്ദുൽ യമാമ എന്നായിരുന്നത്രേ അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെക്കുറിച്ച് നജ്ദ് എന്നും നജ്ദുൽ യമാമ എന്നും ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീഥിൽ വന്നിട്ടുണ്ട്. യമാമയെക്കുറിച്ച് വിശദീകരിക്കവെ അല്ലാമാ കർമാനി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്. മക്കയിൽനിന്നും നാല് മർഹല അകലെയുള്ള യമനിലെ ഒരു പ്രദേശമാകുന്നു. ശാമിനും യമനിനും വേണ്ടി നബി(സ) പ്രാർത്ഥിക്കാനുള്ള കാരണം ഹനഫീ പണ്ഡിതനായ അബ്ദുൽഹഖ് ദഹ്ലവി ഇപ്രകാരം രേഖപ്പെടുത്തുന്നു. “കാരണം മക്ക നബി(സ) യുടെ ജന്മനാടാണ്. അത് യമനിൽ പെട്ടതാണ്. മദീന നബി(സ) യുടെ വാസസ്ഥലവും മറവ് ചെയ്യപ്പെട്ട ഇടവുമാണ്. അത് ശാമിൽപെട്ടതുമാണ്.(മിർഖാത് 5/650) ചുരുക്കത്തിൽ ഇന്ന് സഊദി അറ്യേയുടെ ഭാഗമായ നജ്ദ് അന്ന് നബി(സ) ബർക്കത്തി നായി ദുആ ചെയ്ത യമനിന്റെ ഭാഗമാണ് എന്നർത്ഥം. ഇനിയും ഈ യാഥാർത്ഥ്യം ബോധ്യപ്പെടാത്തവരോ ബോധ്യപ്പെട്ടില്ലെന്ന് നടിക്കുന്നവരോ ആയ ആരെങ്കിലും ബാക്കിയുണ്ടങ്കിൽ അവരുടെ ശ്രദ്ധയിലേക്കായി ഇവരുടെ പ്രസിദ്ധീകരണമായ ഐ.പി. പുറത്തിറക്കിയ ‘വഹാബിസം വിമർശനപഠനം’ എന്ന പുസ്തകത്തിലെ ഏതാനും വരികൾകൂടി കൊടുത്തുകൊണ്ട ് അവസാനിപ്പിക്കട്ടെ. അതിപ്രകാരമാണ് “വരണ്ട ഭൂപ്രദേശമായ നജ്ദിന്റെ ഊഷരസ്വഭാവം ആനാടിന്റെ ധൈഷണിക ചരിത്രത്തിലും പ്രതിഫലിക്കുന്നുണ്ട്. ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്ന കാര്യത്തിൽ സിറിയ, യമൻ തുടങ്ങിയ പ്രദേശങ്ങളുമായി അനുകൂലമല്ലാത്ത തരത്തിൽ താരതമ്യപ്പെടുത്തുന്ന ചില സൂചനകൾ ഹദീസിലുണ്ട്. അവിടെനിന്നും കുഴപ്പങ്ങളും അക്രമങ്ങളും പിശാചിന്റെ തലമുറയും ഉയർന്നുവരുമെന്നാണ് സൂചന. പ്രവചന സ്വഭാവമുള്ള ഹദീസിനെ നിരീക്ഷണക്ഷമമായ ചരിത്ര പ്രതിഭാസങ്ങളുമായി ബന്ധിപ്പിക്കുന്നത് വിഷമം പിടിച്ച പണിയാണ്. അതിൻ ശ്രമിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. ഈ പ്രത്യേക ഹദീസ് ആധികാരികമാണെങ്കിൽ തന്നെയും അതിൻ വഹ്ഹാ ബിസവുമായി യാതൊരു ബന്ധവുമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നജദ് എവിടെ? عن ابن عمر رضي الله عنهما قال : ذكر النبي صلى الله عليه وسلم فقال : اللهم بارك لنا في شامنا ، اللهم بارك لنا في يمننا ، قالوا : وفي نجدنا ، قال: اللهم بارك لنا في شامنا ، اللهم بارك لنا في يمننا ، قالوا : يا رسول الله وفي نجدنا فأظنه قال الثالثة : هناك الزلازل والفتن ، وبها يطلع قرن الشيطان . رواه البخاري والترمذي وأحمد . وفي هذا الحديث لفظ : نجدنا .

عن ابن فضيل عن أبيه قال : سمعت سالم بن عبدالله بن عمر يقول : يا أهل العراق ! ما أسألكم عن الصغيرة وأركبكم للكبيرة ! سمعت أبي عبدالله بن عمر يقول : سمعت رسول الله صلى الله عليه وسلم يقول : إن الفتنة تجيء من ههنا ، وأومأ بيده نحو المشرق ، من حيث يطلع قرنا الشيطان وأنتم يضرب بعضكم رقاب بعض ….. الحديث . رواه مسلم بهذا اللفظ . وعن ابن عباس رضي الله عنهما قال دعا النبي صلى الله عليه وسلم : اللهم بارك لنا في صاعنا ومدنا ، وبارك لنا في شامنا ويمننا . فقال رجل من القوم يا نبي الله وفي عراقنا . قال : إن بها قرن الشيطان ، وتهيج الفتن ، وإن الجفاء بالمشرق . قال الهيثيمي في المجمع : رواه الطبراني في الكبير ورجاله ثقات . وهاتان الروايتان صريحتان في تعيين المراد مما أبهم في غيرها من الروايات .

പ്രവാചകന്‍ മദീനത്തെ പള്ളിയിൽ ഇരിക്കെ യമന് വേണ്ടിയും ശാമിൻ (ഇന്നത്തെ സിറിയ) ക്ക് വേണ്ടിയും ദുആ ചെയ്തപ്പോൾ ഒരാൾ നജദിനു വേണ്ടിയും പ്രവാചകരെ എന്ന് പറയുകയും പ്രവാചകന്‍ ദുആ ചെയ്യാതിരുന്നപ്പോൾ അയാൾ നജദി നു വേണ്ടിയും പ്രവാചകരെ എന്ന് ആവർത്തിക്കുകയും ചെയ്തപ്പോൾ (ഒരു രിവായത്തിൽ ഇറാക്കിൻ വേണ്ടിയും എന്ന് തന്നെ വന്നിട്ടുണ്ട്) പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് കൈ ചൂണ്ടി അവിടെ നിന്ന് ഫിത്ത്ന പുറപ്പെടും, കുഴപ്പം ഉണ്ടാകും, പിശാചിന്‍റെ കൊമ്പു പുറപ്പെടും, കുഫ്ര്‍ പുറപ്പെടും, എന്നൊക്കെ വ്യത്യസ്‌ത രിവായത്തുകളിൽ വന്നിട്ടുണ്ട്. പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് മദീന പള്ളിയിൽ ഇരുന്നു ചൂണ്ടിക്കാട്ടിയത് ഒരിക്കലും തെക്ക് ഭാഗം സ്ഥിതി ചെയ്യുന്ന ഇന്നത്തെ റിയാള് എന്ന നജിദിനെ കുറിച്ചാകില്ല എന്നുറപ്പല്ലേ?. മാത്രമല്ല, ഉസ്മാന്‍ (റ) യുടെ വധത്തിൽ കലാശിച്ച ഫിത്ത്നയിൽ ഇറാക്കിൽ നിന്നുള്ളവരുടെ പങ്കും വളരെ വലുത് തന്നെയാണ്, ശേഷം ഇസ്ലാമിൽ പൊട്ടി പുറപ്പെട്ട ഫിത്‌നകൾ, ഖവാരിജുകൾ ശിയാക്കൾ, റാഫിളികൾ ബാത്വിനിയാക്കൾ, ഖദരിയ്യാക്കൾ, ജമ്ഹ്മികൾ മുഅതസില എന്ന് തുടങ്ങി എല്ലാവരും ഇറാക്കിൽ നിന്നായിരുന്നു ആരംഭം. ഇതിൽ ഒന്ന് പോലും റിയാദിൽ നിന്നുള്ളതല്ല.!

അല്ലാഹുവിന്‍റെ പ്രവാചകന്‍റെ മുഅജിസത്തായി ഈ പ്രവചനത്തെ ഇത് കൊണ്ട് തന്നെ പണ്ഡിതന്‍മാർ വിശദീകരിച്ചിട്ടുണ്ട്. ഇത് ഖത്താബിയും ഇബ്ന്‍ ഹജർ അസ്ഖലാനിയും നജദ് എന്നത് ഇറാക്കിലാണ് എന്ന് വിശദീകരിച്ചിട്ടുണ്ട്. ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുൽ വഹാബ് (റ) കൊണ്ടുവന്ന ഏതു ആശയമാണ് ഇസ്ലാമിൽ പുതുതായുള്ളത്?. അദ്ദേഹം ചെയ്ത ഉയര്‍ന്ന ഖബറുകളെ നിരപ്പാക്കിയതും ഖബറുകളെയും മരങ്ങളെയും കല്ലുകളെയും നേര്‍ച്ച സ്ഥലമാക്കി അവരോടു സഹായം തേടിയിരുന്നതിനെ തടയുന്നതുമാണോ?. അതോ മദ്ഹബുകളുടെ പേരിൽ അന്യോന്യം കലഹിച്ചും ആക്രമിച്ചും മസ്ജിദുൽ ഹറമിൽ പോലും നാല് മിമ്പറുകളും അവര്‍ക്ക് വേറെ വേറെ ജമാഅത്തുകളും നടന്നിരുന്നത് നിര്‍ത്തലാക്കിയതോ?. അന്യോന്യം കലഹിച്ചു അനേകം നാട്ടു രാജ്യങ്ങളായി നിലനിന്നിരുന്ന സൗദി അറേബ്യയെ ഇന്ന് കാണുന്ന രീതിയിൽ ഒരൊറ്റ ഭരണത്തിനു കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ അനുകൂലിച്ചതാണോ തെറ്റ്?. ഇന്ന് കേരളത്തിൽ ഉള്ള പോലെ മാലയും മൗലൂദ് റാത്തീബുകളും നേര്‍ച്ച മാമാങ്കങ്ങളും ഇസ്ലാമികമാണോ? അതോ ജൂതന്‍ മാരുടെയും ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ആചാരങ്ങളുടെ മിശ്രിതങ്ങളോ?. മരിച്ചവരുടെ ഖബർ കെട്ടി പൊക്കുന്നത് പ്രവാചകൻ വിരോധിച്ചതായി എണ്ണമറ്റ ഹദീസുകളിൽ വന്നതും ജൂതന്മാർ അവരുടെ ആചാരമായി കൊണ്ട് നടക്കുന്നതുമല്ലേ? അല്ലാഹുവിന്‍റെ പ്രവാചകൻ മരണത്തെ ഓര്‍ക്കാനും ഖബറാളികള്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതിനും ഖബർ സന്ദര്‍ശനം സുന്നത്താക്കിയെങ്കിൽ ഖബറുകളിലെ മരിച്ചവരോട് ആവശ്യം പറയാനും നേര്‍ച്ച മാമാങ്കങ്ങൾ നടത്താനും ജൂതന്മാരെയും ക്രിസ്ത്യാനികളെയും പോലെ ദുരുപയോഗം ചെയ്യുന്നവരല്ലേ യഥാര്‍ത്ഥ ചാരന്‍മാർ? അല്ലാഹുവിന്‍റെ സിഫത്തുകൾ മരിച്ച മുഹിയുദ്ധീൻ ശൈഖിനും രിഫാഈ ശൈഖിനും മമ്പുറത്തെ തങ്ങള്‍ക്കും എന്തിനു ഭ്രാന്തനായ അണ്ണാച്ചിക്ക് വരെ വക വെച്ച് കൊടുത്തു, അവരോടൊക്കെ ആവശ്യ നിര്‍വഹണത്തിൻ സഹായം ചോദിക്കുന്ന തനിച്ച ശിര്‍ക്കല്ലേ? യഥാര്‍തത്തിൽ ശിര്‍ക്കിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ഇസ്ലാമിലേക്ക് കടത്തി വിടാന്‍ ജൂതൻ ശ്രമിക്കുന്ന യഥാര്‍ത്ഥ ചാരപ്പണി?

അത് ഭംഗിയായി ചെയ്യുന്നത് ഇന്ന് ലോകത്ത് ശിയാക്കളും ഖുറാഫികളുമല്ലേ? അല്ലാഹുവിന്‍റെ പ്രവാചകൻ പഠിപ്പിച്ച സ്വഹീഹായ ഹദീസുകളിൽ വന്നത് അതേപോലെ അനുഷ്ടിക്കുന്ന സലഫികളെ, ഊരും പേരും തിരിയാത്തതും അണ്ണാച്ചിയുടെയും ശവങ്ങളെ പൂജിക്കുന്ന സമസ്തക്കാർക്ക് എങ്ങിനെയാണ് വിമര്‍ശിക്കാനാകുക?. ഇന്ന് സമസ്തക്കാർ ‍ പുണ്യമായി കരുതികൊണ്ടാടുന്ന, മൗലൂദ്ദ്, മാലപ്പാട്ടകൾ, റാതീബ്, ജാറപ്പൂജകൾ തുടങ്ങി ഏതു ബിദ് അത്തിനാണ് ഖുര്‍ആനിന്‍റെയോ ഹദീസിന്‍റെയോ പിന്‍ബലമുള്ളത്?.

ഇതെല്ലാം ശിയാക്കളുടെയും തനിച്ച ജൂതായിസത്തിന്‍റെയും ബാക്കി പത്രമാണ്‌ എന്ന് ആളുകള്‍ക്ക് മനസ്സിലാകും എന്നായപ്പോൾ ശരിയായ ഖുര്‍ആനും ഹദീസും പ്രഖ്യാപിക്കുന്ന ശുദ്ധമായ തൌഹീദും പ്രവാചകന്‍റെ സുന്നത്തും യഥാവിധി പിന്‍പറ്റുന്ന സലഫികൾ ചെയ്യുന്ന ഏതു അമലുകൾ ആണ് പ്രവാചകൻ പഠിപ്പിക്കാത്തതൊന്നും ജൂത ക്രിസ്ത്യാനികളുടെ ചര്യയുമായി ബന്ധമുള്ളതെന്നും വ്യക്തമാക്കുമോ?. അഹല്സ്സുന്നയുടെ ആദര്‍ശം എന്നത് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും എങ്ങിനെ സ്വഹാബികളും ഉത്തമ നൂറ്റാണ്ടിലെ മുന്‍ഗാമികളും മനസ്സിലാക്കിയോ അതേ പോലെ മനസ്സിലാക്കുകയും ആചരിക്കുകയും ചെയ്യുക എന്നതാണ്. അതിനെതിരായി ആര് എന്ത് പറഞ്ഞാലും അത് അവര്‍ക്ക് പറ്റിയ അബദ്ധമായി കണക്കാക്കി പ്രമാണത്തിലേക്ക് മടങ്ങുക എന്നതാണ് കേരളത്തിലെ യഥാര്‍ത്ഥ മുജാഹിദുകൾ എന്നും സ്വീകരിച്ച നിലപാട്. അത് തന്നെയാണ് ലോകത്ത് സലഫികൾ സ്വീകരിച്ച നിലപാടും.

ഇസ്മത്തു (പാപ സുരക്ഷിതത്വം) ലഭിച്ച പ്രവാചകന്മാർ അല്ലാത്ത ആര് പറയുന്നതിലും നെല്ലും പതിരും ഉണ്ടാകും എന്നത് കൊണ്ടാണ് പ്രമുഖരായ നാല് മദ് ഹബുകളുടെ ഇമാമീങ്ങൾ പോലും പറഞ്ഞതിൽ സ്വഹീഹായ പ്രമാണവുമായി എതിരാവുമ്പോൾ അത് കയ്യൊഴിഞ്ഞു സ്വഹീഹായ ഹദീസ് പിടിക്കാന്‍ അവർ ആവശ്യപ്പെട്ടത് അതേ പോലെ മുജാഹിദുകൾ നടപ്പിൽ വരുത്തുന്നത്. അത് കൊണ്ട് പ്രമാണ വിരുദ്ധമായി ആര് പറഞ്ഞതായാലും അത് തള്ളിക്കളഞ്ഞു പ്രമാണത്തോടൊപ്പം നില്‍ക്കുന്ന മുജാഹിദുകളെ വലത്ത് നിന്ന് ഇടത്തോട്ടെഴുതിയ ഏതു കിതാബിലുള്ളതും തെളിവായി എടുത്തു, അതിനെതിരായി വ്യക്തമായ ഖുര്‍ആനും ഹദീസും ഒഴിവാക്കി പോലും ശിര്‍ക്കിലും ബിദ്അത്തിലും മുങ്ങിയ നിങ്ങള്‍ക്ക് ആദര്‍ശം കൊണ്ട് ഒന്ന് തോണ്ടാൻ പോലും കഴിയില്ല.

അതിനാൽ തങ്ങൾ ഇന്ന് ചെയ്യുന്ന ഓരോ കര്‍മങ്ങളുടെയും അടിസ്ഥാനം യഥാവിധി പരിശോധിച്ച് തിരുത്താൻ തയ്യാറായാൽ നാളെ പരലോകത്ത് വിരൽ കടിക്കുന്ന 72 വിഭാഗങ്ങളിൽ ഒന്നാവാതെ രക്ഷപ്പെടാം. അല്ലാഹു നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.. സഹായിക്കട്ടെ … ആമീൻ…..

നബിദിനാഘോഷം പ്രമാണങ്ങൾക്കു മുമ്പിൽ പിടയുന്ന ബിദഇകൾ

നബിദിനം ആഘോഷിക്കാം;  പണ്ഡിതരുടെ ഖിയാസ്

   ✍🏼മൗലിദാഘോഷത്തിന്ന് തെളിവായി  ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസാണ്  സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഖിയാസ്വ് ചെയ്യുന്നത് കാണുക…

ഹദീസ് ചുവടെ ഉദ്ധരിക്കുന്നു:

٣٣٩٧ – حدّثنا عليّ بن عبد اللّٰه، حدّثنا سفيان، حدّثنا أيّوب السّختيانيّ، عن ابن سعيد بن جبير، أن أبيه، عن ابن عبّاس رضي اللّٰه عنهما، أن النّبيّ صلّى اللّٰه عليه وسلّم، لمّا قدم المدينة، وجدهم يصومون يوما، يعني عاشوراء، فقالوا: هذا يوم عظيم، وهو يوم نجى اللّٰه فيه موسى، وأغرق آل فرعون، فصام موسى شكرا للّٰه، فقال ‘أنا أولى بموسى منهم’ فصامه وامر بصيامه. (صحيح البخاري)

١٢٧ – (١١٣٠) حدّثنا يحيى بن يحيى، أخبرنا هشيم، عن أبي بشر، عن سعيد بن جبير، عن ابن عبّاس رضي اللّٰه عنهما، قال: قدم  رسول اللّٰه صلّى اللّٰه عليه وسلّم المدينة، فوجد اليهود يصومون يوم عاشوراء  فسىٔلوا عن ذلك؟ فقالوا: هذا اليوم الّذي أظهر اللّٰه فيه موسى، وبني إسراىٔيل على فرعون، فتحن نصومه تعظيما له، فقال النّبيّ صلّى اللّٰه عليه وسلّم: نحن أولى بموسى منكم فأمر بسومه. (صحيح مسلم)

وقد سىٔل شيخ الإسلام حافظ العصر أبو الفضل ابن حجر عن عمل المولد، فأجاب بما نصه: أصل عمل المولد بدعة لم تنقل عن احد من السّلف الصّالح من القرون الثّلاثة، ولكنّها مع ذلك قد اشتملت على محاسن وضدّها، فمن تحرّى في عملها المحاسن وتجنب ضدّها كان بدعة حينة والّا فلا، قال: وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصّحيحين من ‘أنّ النّبيّ صلّى اللّٰه عليه وسلّم قدم المدينة فوجد اليهود يصومون يوم عاشوراء، فسألهم فقالوا: هو يوم أغرق اللّٰه فيه فرعون ونجى موسىفنحن نصومه شكرا للّٰه تعالى’, فيستفاد منه فعل الشكر للّٰهعلى ما من به في يوم معين من إسداء نعمة أو دفع نعمة أو دفع نقمة، ويعاد ذلك في نظيىر ذلك اليوم من كلّ سنة، والشّكر للّٰه يحصل بأنواع العبادة كالسّجود والصّيام والصّدقة والثلاوة، وأيٌ نعمةأعظم من النّعمة ببرور هذا النّبيّ نبي الرّحمة في ذلك اليوم؟ وعلى هذا فينبغي أن يتحرّى اليوم بعنينه حتّى يطابق قصة موسى في يوم عاشوراء. (الكتاب: الحاوي للفتاوي)

 3 ലക്ഷം ഹദീസ് മനഃപ്പാഠമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ് ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ് ബഹു: ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ)പറയുന്നു:

നബിദിനം കഴിക്കുന്നതിന് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായി ഞാന്‍ മനസ്സിലാക്കുന്നു. അതായത് നബിﷺ മദീനയിൽ ചെന്നപ്പോള്‍ അവിടത്തെ ജൂതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു. അപ്പോള്‍ അവരോട് നബിﷺചോദിച്ചു എന്തിനാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്? അവര്‍ പറഞ്ഞു ഫിര്‍ഔനിനെ അല്ലാഹുﷻ മുക്കി കൊന്നതും മൂസാ നബി(അ)നെ അല്ലാഹുﷻ രക്ഷിച്ചതും ഈ ദിവസമാണ്. അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രകടിപ്പിച്ച് നോമ്പ് നോക്കുകയാണ്…

ഇതിൽ നിന്നും ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുﷻ ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടനം നടത്തുക, വർഷംതോറും ആ ദിവസത്തിൽ അതിനെ ആവർത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹുﷻ ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുﷻവിന് ഷുക്റ് ചെയ്യാമെന്നും വർഷം തോറും ആ ദിവസത്തിൽ അതിനെ ആവർത്തിക്കപ്പെടാമെന്നും ഇതിൽ നിന്നും മനസ്സിലാവുന്നു…

അതിനാൽ നബിﷺയുടെ ജനനം എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു അനുഗ്രഹം ഇനി ഏതുണ്ട്..? അതിനാൽ നബിﷺ ഈ ലോകത്തേക്ക് വന്ന ദിവസമായ റബീഉൽ അവ്വൽ12 ന് നബിദിനാഘോഷം അനുവദനീയമാകുന്നു…

ആഷൂറാആ് ദിവസത്തിൽ മൂസാ നബി(അ) മിന്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബി(അ)നെ ഫിർഔനിൽ നിന്നും രക്ഷപ്പെടുത്തിയ ദിവസത്തിന് അവർ പ്രത്യേകത കൽപിച്ചത് പോലെ നബിﷺ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജന്മദിനാഘോഷം നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവർകൾ സ്ഥിരപ്പെടുത്തുന്നത്…

الكتاب: الحاوي للفتاوي

വീണ്ടുംസ്വഹീഹ് ബുഖാരിയിൽ നിന്ന് ഹദീസും‌, ഷറഹും നോക്കാം..

قَالَ [ص: ١٠] عُرْوَةُ، وثُوَيْبَةُ مَوْلاَةٌ لِأَبِي لَهَبٍ: كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النّبيّ صلّى اللّٰه عليه وسلّم، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ، قَالَ لَهُ: مَاذَا لَقِيتَ؟ قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ. (صحيح البخاري)

وذكر السّهيليّ أنّ العبّاس قال لمّا مات أبو لهب رأيته في منامي بعد حول في شرّ حال في شرّ حال فقال ما لقيت بعدكم راحة الّا أنّ العذاب يخفّف عنّي كلّ يوم اثنين قال وذلك أنّ النّبيّ صلّى اللّٰه عليه وسلّم ولد يوم الاثنين وكانت ثويبة بشّرت أبا لهب بمولده فأعتقها. (فتح الباري ابن حجر العسقلاني)

ويذكر أن بعض أهل أبي لهب: أي وهو أخوه العباس رضي اللّٰه تعالى عنه رآه في النوم في حالة سينة، فعن العبّاس رضي اللّٰه تعالى عنه قال: مكنت حول بعد موت أبي لهب لا أراه في نوم، ثم رأيته في شر حال: فقلت له: ماذا لقيت فقال له أبو لهب: لم أذق بعدكم رخاء . وفي لفظ: فقال له بشر جيبة، بفتح الخاء المعجمة، وقيل بكسر الخاء: وهي سوء الحال، غير أني سقيت في هذه وأشار الى النقرة المذكورة بعتاقتيثويبة، ذكره الحافظ الدمياظى والذي في المواهب: وقد رؤى أبو لهب بعد موته في النوم: فقيل له: ما حالك؟ فقال في النار، إلا أنّه يخفف عني كل ليلة اثنين، وأمص ذلك بإعتاقي لثوبية عند ما بشرتين بولادة النّبيّ صلّى اللّٰه عليه وسلّم وبإرضاعها فليتأمل. (سيرة الحلبية ١/١٢٤)

ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തിൽ അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്.

അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുണ്ട്. നബിﷺ തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താൽ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു…

 (ഫത്ഹുല് ബാരി 9/145)

നബിﷺ ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചത് കൊണ്ടാണ് അബൂലഹബിന് നരകത്തിൽ വിരലുകള്‍ക്കിടയിലൂടെ തെളിനീര് ലഭിച്ചത്….!

അവിശ്വാസികൾക്ക് പോലും ഹബീബ്ﷺ യുടെ ജനനത്തിൽ സന്തോഷിച്ച കാരണം കൊണ്ട് പ്രത്യേകമായി ശിക്ഷയിൽ നിന്ന് ഇളവ്  അല്ലാഹുﷻ നൽകിയെങ്കിൽ നബി‌‌ﷺ യുടെ ഉമ്മത്തായ നമ്മൾക്ക് തീർച്ചയായും അല്ലാഹുﷻ അതിലധികമായി നൽകാതിരിക്കുകയില്ല… 

ഇൻ ശാ അല്ലാഹ്……..