ആയിശാ സ്വിദ്ധീഖാ (റ)

ആയിശാ സ്വിദ്ധീഖാ (റ) ബിൻത് അസ്സ്വിദ്ധീഖ് (റ) ഉസാമബ്നു അബ്ദുല്ലാഹ് ഖയ്യാത്വ്

ഉസാമ ബിൻ അബ്ദുല്ലാഹ് ഹയാത്ത്

വിവർത്തനം : സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

ഒന്നാം ഖുതുബ:

അല്ലാഹുവിനെ സ്തുതിക്കുകയും, വാഴ്ത്തുകയും ചെയ്തതിന് ശേഷം. ബഹുമാന്യരായ മുസ്ലിം സഹോദരങ്ങളെ, ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തുകയും, അവരെ സംരക്ഷിക്കുകയും ചെയ്യുന്നതും, അതിനുള്ള മനസുണ്ടാവുന്നതും ഉന്നതവും,  മഹത്തരവുമായ

സൽസ്വഭാവമാകുന്നു. വിശ്വാസികളെ ഉപദ്രവിക്കുകയും, അവരിൽ ദുരാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയെന്നത് ഗുരുതരവും, ഭാരമേറിയതുമായ പാപമാണ്, രക്ഷിതാവിന്റെ മൂന്നിൽ പ്രതീക്ഷയറ്റുപോകുന്ന മഹാനഷ്ടവുമാണ്. അല്ലാഹു പറയുന്നു:

(وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِاحْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا)(أحزاب:58)

സത്യവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്.’ (അഹ്സാബ് : 58)

അല്ലാഹു തന്റെ മതത്തെ സഹായിക്കുവാൻ പ്രത്യേകം തിരഞ്ഞെടുക്കുകയും , അവൻറ പ്രവാചകന്റെ കൂടെ സഹവസിക്കുവാൻ അവസരം നൽകുകയും, അവൻറ ഗ്രന്ഥം സംരക്ഷിക്കുവാൻ ഉത്തരവാദിത്വം ഏൽപിക്കപ്പെടുകയും, മതപ്രബോധനം ചെയ്യാൻ ബാധ്യതയേൽപിക്കപ്പെടുകയും ചെയ്ത നല്ലവരായ പ്രവാചകാനുചരൻമാരെയും, പ്രവാചക കൂടുംബത്തെയും, വിശ്വാസികളുടെ മാതാക്കളെയും മോശമായി ചിത്രീകരിക്കുകയും, അവരെ ഉപദ്രവിക്കുകയും ചെയ്യുകയെന്നത് വിശ്വാസി വിശ്വാസിനികളെ ഉപദ്രവിക്കുന്നതിനേക്കാൾ ഗുരുതരവും, ഭീകരവുമാകുന്നു. ഈ ഉപദ്രവം കഴിഞ്ഞ കാലങ്ങളിലും, ഇന്നും അഭംഗുരം തുടർന്ന് കൊണ്ടേയിരിക്കുന്നു. ഈയടുത്ത് വിശ്വാസികളുടെ മാതാവും പ്രവാചക പത്നിയുമായ ആയിശ (റ) വിനെയും, അവരുടെ പിതാവിനെയും സംബന്ധിച്ച് ചില വിവരദോശികൾ പടച്ച് വിട്ടിട്ടുള്ള കാര്യങ്ങൾ വളരെ മോശമായി പോയിട്ടുണ്ട്, അവർ പ്രവാചകൻ (ﷺ) നൽകിയ താക്കീതിനെ സംബന്ധിച്ച് അജ്ഞതയിലുമാണ്.

عن أمّ سلمة رضي الله عنها حين قالت له عليه الصلاة والسلام:إنَّ الناسَ يتحرَّون بهداياهم يومَ عائشة، فمُرهم فليدورُوا معك حيث دُرْت، فقال صلى الله عليه:وسلم:لا تُؤذيني في عائشةَ، فإنّه والله مانزَل عليَّ الوحيُ وأنا في لحافِ امرأةٍ منكنّ غيرها) 

ഉമ്മുസലമ (റ) പ്രവാചകൻ (ﷺ) യോട് പറയുകയുണ്ടായി. ജനങ്ങൾ ആയിശാ(റ) യുടെ ദിവസത്തിൽ മാത്രമാണല്ലോ താങ്കൾക്ക് സമ്മാനം നൽകുന്നത്, അത്കൊണ്ട് ആയിശയോട് താങ്കളോടൊപ്പം എപ്പോഴും ചുറ്റിക്കറങ്ങുവാൻ പറയുക, അപ്പോൾ പ്രവാചകൻ (ﷺ) പറയുകയുണ്ടായി, ആയിശാ(റ) യുടെ കാര്യത്തിൽ നിങ്ങളെന്നെ ഉപദ്രവിക്കാതിരിക്കുക. കാരണം, അല്ലാഹു തന്നെയാണ് സത്യം! നിങ്ങളിൽപെട്ട ഒരു സ്ത്രീയുടെ വിരിപ്പിലും ഞാൻ നുണ്ടായപ്പോൾ എനിക്ക് വഹ്യ് നൽകപ്പെട്ടില്ല, അവരുടെ വിരിപ്പിലൊഴിച്ച്. ആയിശാ(റ) യെ ഉപദ്രവിക്കുന്നത് പ്രവാചകനെ ഉപദ്രവിക്കുന്നതിന് തുല്യമാണ്, കാരണം പ്രവാചകൻ (ﷺ) ക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു ആയിശാ(റ) ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ശ്രദ്ധേയമാണ്.

عن عمرو بن العاصِ رضي الله عنه أنّه سأل النبيَّ صلى الله عليه وسلم:أيُّ الناس أحبّ إليك يا رسولَالله؟ قال(عائشة)، قال: فمن الرجال؟  قال: (أبوها)(بخاري ومسلم)

അംറുബ്നുൽ ആസ്വ്(റ) വിൽ നിന്ന്, അദ്ദേഹം നബി(ﷺ) യോട് ചോദിക്കുകയുണ്ടായി, “പ്രവാചകരെ, ജനങ്ങളിൽ താങ്കൾക്ക് ഏറ്റവും ഇഷ്ടമുള്ളത് ആരെയാണ്, പറയുകയുണ്ടായി: ‘ആയിശയാണ്’, പുരുഷൻമാരിലോ? പറഞ്ഞു അവരുടെ പിതാവിനെയാണ്’ (ബുഖാരി,മുസ്ലിം)

ആയിശാ (റ) യുടെ ശ്രേഷ്ടതക്കും , മഹത്വത്തിനും ഇത് തന്നെ മതി. അവരെയാണ് നബി(ﷺ) ക്ക് ഇണയായി അല്ലാഹു തിരഞ്ഞെടുത്തത്. ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദിസ് നാം വായിക്കുക:

عن عائشة رضي الله عنها أنها قالت : قالَ رسول الله صلى الله عليه وسلم (أُريتُكِ في المنامِ ثلاثَ ليالٍ، جاء بكِ الملكُ في سَرَقةٍ من حرير، فيقول: هذهامرأتُك، فأكشِفُ عن وَجهكِ فإذا أنتِ فيه، فأقول: إن يكُ هذا من الله يُمضِه)(بخاري ومسلم)

ആയിശാ (റ) പറയുന്നു: “റസൂലുല്ലാഹ് (ﷺ) പറഞ്ഞു: മൂന്ന് രാത്രികളിലായി നിന്നെ എനിക്ക് സ്വപ്നത്തിൽ കാണിക്കപ്പെടുകയുണ്ടായി, പട്ട് കൊണ്ടുള്ള ഒരു കൂടാരത്തിൽ നിന്നെയുമായി ഒരു മലക്ക് വന്നുകൊണ്ട് പറഞ്ഞു: ഇവളാണ് താങ്കളുടെ പത്നി. ഞാൻ നിൻറ മുഖം വെളിവാക്കിയപ്പോൾ നിന്നെ അതിൽ കാണുകയുണ്ടായി, അപ്പോൾ ഞാൻ പറഞ്ഞു : ഇത് അല്ലാഹുവിൽ നിന്നാണെങ്കിൽ അത് സംഭവിക്കുക തന്നെ ചെയ്യുന്നതാണ് (ബുഖാരി,മുസ്ലിം)

പ്രവാചകൻമാരുടെ സ്വപ്നം വഹ്യാണെന്ന കാര്യത്തിൽ സംശയമില്ല. അവർ (ആയിശാ (റ)) പ്രവാചകൻ (ﷺ)  ദുൻയാവിലെയും, പരലോകത്തിലെയും ഇണയാകുന്നു. ഇമാം തിർമിദി ശരിയായ സനദിലൂടെ റിപ്പോൾട്ട് ചെയ്ത ഹദീസിൽ നമുക്ക് കാണാം:

عن عائشة رضيالله عنها  :أنَّ جبريل جاء بصورتها في خِرقة حريرٍ خضراء إلى النبيّ ِصلى الله عليه وسلم فقال: هذه زوجتُك في الدنيا والآخرة. (الترمذي)

ആയിശാ (റ) പറയുന്നു: “ജിബ്രീൽ  അവരുടെ രൂപത്തിൽ പച്ച നിറത്തിലുള്ള പട്ടിൻ കൂടാരത്തിൽ നബി (ﷺ) യുടെ അടുത്ത് വന്ന് കൊണ്ട് പറയുകയുണ്ടായി: ‘ഇവർ ഇഹത്തിലും പരത്തിലുമുള്ള താങ്കളുടെ ഇണയാകുന്നു ‘ (തിർമിദി) 

ഹാഖിമിൻറ മുസ്തദ്റകിൽ സ്വഹീഹായ സനദോടുകൂടി ഉദ്ധരിക്കപ്പെട്ട ഹദിസ്:

عن عائشة رضي الله عنها أنها قالت: قلتُ: يا رسول الله،مَن مِن أزواجك في الجنّة؟ قال:(أما إنّكِ من هنّ) (مستدرك الحاكم بإسنادٍ صحيحٍ)

ആയിശാ(റ) യിൽ നിന്ന് അവർ പ്രവാചകൻ (ﷺ) യോട് ചോദിക്കുകയുണ്ടായി: “അല്ലാഹുവിൻറ തിരുദൂതരെ, സ്വർഗത്തിൽ താങ്കളുടെ ഇണകൾ ആരെല്ലാമാണ്? പറഞ്ഞു: “അറിയുക, നീ അവരിൽപെട്ടവളാണ്” (ഹാഖിം) 

നബി (ﷺ) ആയിശാ(റ) യ്ക്ക് ജിബ്രീൽ(അ) യുടെ സലാം എത്തിച്ച് കൊടുക്കുകയുണ്ടായി. ആ കാര്യമാണ് ഇമാം ബുഖാരിയും, മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നമുക്ക് കാണാൻ കഴിയുന്നത്.

عن عائشة رضي الله عنها أنها قالت: قالَ رسولُالله صلى الله عليه وسلم((ياعائشَة، هذا جبريل، وهو يقرأعليكِ السّلام))، قالت: وعليه السلام ورحمةُ الله، ترى ما لا نرى يا رسولالله) (بخاري ومسلم).

ആയിശാ(റ) യിൽ നിന്ന് അവർ പറയുകയുണ്ടായി: റസൂലുല്ലാഹ് (ﷺ) പറഞ്ഞു: “ഓ, ആയിശാ, നിങ്ങൾക്കിതാ ജിബ്രിൽ(അ)  പറഞ്ഞിരിക്കുന്നു “അവർ പറഞ്ഞു: ‘അദ്ദേഹത്തിനും അല്ലാഹുവിൻറ അനുഗ്രഹവും സമാധാനവും ഉണ്ടാവട്ടെ’. പ്രവാചകരെ, താങ്കൾ ഞങ്ങൾ കാണാത്തത് കാണുന്നുണ്ടല്ലേ (ബുഖാരി,മുസ്ലിം) 

റസൂലുല്ലാഹ് (ﷺ) മറ്റു സ്ത്രീകളിൽ നിന്ന് അവർക്ക് പ്രത്യേകമായുള്ള പ്രത്യേകതകളും, ശ്രേഷ്ഠതകളും കൃത്യമായി വിശദീകരിക്കുന്നത് താഴെ വരുന്ന ഹദീസിലൂടെ നാം മനസിലാക്കുക.

 

وبنبيَّ صلى الله عليه وسلم ((كمُل من الرّجال كثير، ولم يكمُل من النّساء إلا آسية امرأتُ فرعون، ومريم ابنةُ عمران، وفضل عائشةَعلى النساءِ كفضلالثريد على سائرِ الطعام)) (بخاري ومسلم)

“പൂരുഷൻമാരിൽ ധാരാളമാളുകൾ പൂർണത കൈവരിച്ചിട്ടുണ്ട്, എന്നാൽ സ്ത്രീകളിൽ ഫിർഔനിൻറെ ഭാര്യയായ ആസിയയും, ഇംറാനിൻറ പുത്രിയായ മറിയമുമല്ലാതെ മറ്റാരും പൂർണതയിലേക്ക് എത്തിയിട്ടില്ല. ആയിശായ്ക്ക് മറ്റു സ്ത്രീകളേക്കാൾ ഉള്ള ശ്രേഷ്ടത മറ്റു ഭക്ഷണത്തിൽ നിന്ന് ‘ഥരീദി’ (മാവും,കാരക്കയും,നെയും ചേർത്ത് കൊണ്ടുള്ള പലഹാരം) നൂള്ള ശ്രേഷ്ടത പോലെയാണ്” (ബുഖാരി,മുസ്ലിം) 

നബി (ﷺ) ക്ക് ആയിശാ(റ) യോടുള്ള അതിയായ ഇഷ്ടവും, അവർക്കുള്ള ഉയർന്ന സ്ഥാനവും കാരണം അനുവദനീയമായകാര്യങ്ങൾ ആസ്വദിക്കുവാൻ പ്രവാചകൻ (ﷺ) സഹായിച്ചിരുന്നതായി നമുക്ക് ഹദിസുകളിൽ വായിക്കാവുന്നതാണ്. ആയിശാ(റ) പറയുന്നു.

عن عائشة رضي الله عنها أنها قالت: لقد رأيتُ رسولَ الله صلى الله عليه وسلم يقوم على بابِ حجرتي والحبشةُ يلعَبونبالحِراب في المسجد، وإنه ليسترني بردائِه لكي أنظرَ إلى لعبِهم، ثم يقفُ من أجلي حتى أكون أنا التي أنصرف. وفي رواية: حتى أكون أنا التي أسأَم)(بخاري ومسلم) (وفي روايةٍ للنسائي قالت: وما بي حبُّ النظر إليهم، ولكنّي أحببتُ أن يبلغَ النساءَ مقامُه لي ومكاني منه)

ആയിശാ (റ) യിൽ നിന്ന്: അവർ പറഞ്ഞു: പള്ളിയിൽ അബ്സീനിയക്കാർ അമ്പുകൾ കൊണ്ടുള്ള ഒരുതരം കളി നടത്തിക്കൊണ്ടിരിക്കുമ്പോൾ റസൂലുല്ലാഹ് (ﷺ) അത് ശ്രദ്ധിച്ച്കൊണ്ടിരിക്കുന്നതായി ഞാൻ കണ്ടു, ആ സന്ദർഭം പ്രവാചകൻറ തട്ടംകൊണ്ട് ഒരു മറയുണ്ടാക്കി ആ കളി കാണുവാൻ എനിക്ക് സാഹചര്യമുണ്ടാക്കി തന്നു, അങ്ങിനെ ഞാൻ കാരണം പ്രവാചകൻ എന്റെ കൊതി തീരുവോളം അവിടെ നിൽക്കുകയുണ്ടായി മറ്റൊരു റിപ്പോർട്ടിലുള്ളത് “എനിക്ക് മടുപ്പനുഭവപ്പെടുന്നത് വരെ തിരുനബി അവിടെ നിൽക്കുകയുണ്ടായി എന്നാണുള്ളത്. (ബുഖാരി,മുസ്ലിം)

തയമ്മുമിൻ ആയത്തിറങ്ങുവാൻ കാരണം ആയിശ (റ) യാകുന്നു, അതും അവരുടെ ഒരു പ്രത്യേകതയാണ്. ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക 

عن عائشة رضي الله عنها قالت: خرجنَامع رسولِ الله صلى الله عليه وسلم في بعضِ أسفارِه، حتى إذا كنّا بالبيداءِ أو بذاتِ الجيشِ انقطع عِقدي، فأقام رسول ُالله صلى الله عليه وسلم على التِماسِه، وأقام الناسُ معه،وليسُوا على ماءٍ، فأتى الناسُ أبا بكرٍ رضي الله عنه فقالوا: ما ترى ما صنَعَت عائشة؟! أقامت برسولِ الله وبالناس وليسوا على ماء وليس معهم ماء، قالت: فعاتبني أبو بكر فقال ما شاء الله أن يقول، وجعل يطعن بيده فيخاصِرتي، فلا يمنعني من التحرُّك إلا مكانُ النبيّ ِصلى الله عليه وسلم، حتى أصبح على غير ماء، فأنزل الله آيةَالتيمّم فتيمَّموا، فقال أُسيد بن حُضَيْر: ما هذا بأوَّل بركتِكم يا آل أبي بكر،قالت: فبَعثنا البعيرَ التي كنتُ عليه فوجدنا العِقد تحته) (بخاري ومسلم)

ആയിശാ(റ) യിൽ നിന്ന് ഞങ്ങൾ പ്രവാചകൻ (ﷺ) യോടൊപ്പം  യാത്ര പുറപ്പെടുകയുണ്ടായി, ഞങ്ങൾ യാത്ര ചെയ്ത് മരൂഭൂമിയിൽ സൈന്യത്തോടൊപ്പം ചേർന്നപ്പോൾ എന്റെ മാല നഷ്ടപ്പെട്ടു, പ്രവാചകൻ (ﷺ) അത് അന്വോഷിക്കുവാനായി നിന്നപ്പോൾ ജനങ്ങളും അദ്ദേഹത്തോടൊപ്പം നിന്നു. എന്നാൽ അവർക്കാവശ്യമായ വെള്ളമുള്ള സ്ഥലമായിരുന്നില്ല അത്. ജനങ്ങൾ അബൂബക്കർ(റ) വിൻറെയടുത്ത് വന്ന് കൊണ്ട് പറയുകയുണ്ടായി. ആയിശാ എന്താണ് ചെയ്തതെന്ന് താങ്കൾക്കറിയുമോ? ! പ്രവാചകനെയും, ജനങ്ങളെയും ഇവിടെ പിടിച്ച് നിറുത്തിയിരിക്കുന്നു, അവർ വെള്ളമുള്ള സ്ഥലത്തല്ല, അവരുടെ പക്കൽ  വെള്ളവുമില്ല . ആയിശാ (റ) പറയുന്നു: അബൂബക്കർ എന്നെ ആക്ഷേപിക്കുകയും, അല്ലാഹു ഉദ്ദേശിച്ചതെല്ലാം എന്നോട് പറയുകയും ചെയ്തു. തന്റെ കൈകൊണ്ട് എൻറെ ഊരയിൽ ഇടിക്കുകയും ചെയ്തു. പ്രവാചകൻ (ﷺ) എന്റെ മടിത്തട്ടിൽ ഉള്ളത് കൊണ്ട് ഞാൻ ചലിച്ചില്ല. (എനിക്ക് നല്ലപോലെ വേദനിച്ചിരുന്നു) അവർ ഉണർന്നെഴുന്നേറ്റപ്പോൾ വെള്ളമില്ലാത്തത് കാരണം അല്ലാഹു തയമ്മുമിൻറ ആയത്തിറക്കുകയുണ്ടായി, അങ്ങിനെ അവർ  തയമ്മും ചെയ്യുകയും ചെയ്തു. ഉസൈദ്ബ്നു  ഖുളൈർ പറയുന്നു: ഇത് സംഭവിച്ചത് അനുഗ്രഹീതമായ അബൂബക്കർ (റ) വിൻറ കുടുംബം മുഖേനയാകുന്നു. ആയിശാ(റ) പറയുന്നു: അങ്ങിനെ ഞങ്ങൾ സഞ്ചരിച്ചിരുന്ന മൃഗത്തെ എഴുന്നേൽപിച്ചപ്പോൾ അതിന് ചുവട്ടിൽ നിന്ന് മാല കണ്ടെടുക്കുകയും ചെയ്തു”. (ബുഖാരി,മുസ്ലിം)

ഇമാം അഹ്മദ് തന്റെ മുസ്നദിൽ ഉദ്ധരിക്കുന്നു:

عن عائشة رضي الله عنها قالت: يقول أبي حين جاء من الله الرخصةُ للمسلمين: والله، ما علمتِ يابُنيَّة إنكِ لمباركة، ماذا جعل للمسلمين في حبسِكِ إياهم من البركةواليُسْر) (مسند الإمام أحمد)

ആയിശാ(റ) യിൽ നിന്ന് മുസ്ലീംകൾക്ക് അല്ലാഹുവിൽ നിന്ന് ഇളവ് വന്ന സന്ദർഭത്തിൽ എന്റെ പിതാവ് എൻറെയടുത്ത് വന്ന് പറയുകയുണ്ടായി. അല്ലാഹു തന്നെയാണ് സത്യം! എന്റെ കുഞ്ഞുമകളെ, നീ അനുഗ്രഹീതയാണെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു. നീ കാരണമായി മുസ്ലിംകൾക്ക് നേരിട്ട പ്രയാസം അനുഗ്രഹവും, എളുപ്പവുമായാണ് പരിണമിച്ചത് ” ( അഹ്മദ് ) 

ആയിശാ (റ) സഹജീവികളോട് അങ്ങേയറ്റം ദയയും കാരുണ്യവും കാണിച്ചിരുന്നതിനോടൊപ്പം തന്നെ ഒരുപാട് നന്മകളും പുണ്യങ്ങളും അവർക്ക് നൽകിയിരുന്നുവെന്നതിന് ഒരുപാട് ഉദാത്തമായ മാതൃകയും, ഉദാഹരണങ്ങളുമുണ്ട്. ഉർവ്വത്തുബ്നു സുബൈർ(റ) വ്യക്തമാക്കുന്നു: മുആവിയ്യ(റ) ഒരിക്കൽ ആയിശാ (റ) ക്ക് ഒരു ലക്ഷം ദിർഹം കൊടുത്തയക്കുകയുണ്ടായി, അപ്പോൾ അവർ പറയുകയുണ്ടായി: അല്ലാഹു തന്നെയാണ് സത്യം! എല്ലാവർക്കും വീതം വെക്കുന്നത് വരെ ഞാനത് തൊടുകയില്ല”. അപ്പോൾ തന്റെ ഭൃത്യ ചോദിച്ചു, ഒരു ദിർഹമിന് നമുക്ക് മാംസം വാങ്ങാമായിരുന്നല്ലോ? അവർ പറയുകയുണ്ടായി: “എന്നോട് ആദ്യം പറഞ്ഞു കൂടാമായിരുന്നില്ലേ?” അത്വാഅ്ബ്നു റബാഹ്(റ) പറഞ്ഞു: “ മൂആവിയ്യാ(റ) ആയിശാ(റ) ക്ക് ഒരു ലക്ഷത്തിന്റെ മാല കൊടുത്തയച്ചപ്പോൾ അത് വിശ്വാസികളുടെ മാതാക്കൾക്കിടയിൽ (പ്രവാചകൻ(ﷺ) യുടെ ഭാര്യമാർക്കിടയിൽ) വീതിക്കുകയുണ്ടായി.

ആയിശാ(റ) ക്ക് ഒരുപാട് പ്രത്യേകതയും ശ്രേഷ്ഠതകളും പദവികളും ഉണ്ടായിരിക്കെ തന്നെ അവരെ പുകഴ്ത്തുന്നത് അവർ വളരെയധികം ഭയപ്പെടുകയും, അതിനെ സൂക്ഷിക്കുകയും ചെയിരുന്നു.

عن ابن عبّاس رضي الله عنهما استأذن على عائشةَ وهي مغلوبة -أي: بمرض الموت- فقالت: أخشى أن يُثنِيَعليَّ، فقيل: ابن عمّ رسول الله صلى الله عليه وسلم ومِنوجوه المسلمين، قالت: فأذنوا له، فقال: كيف تجدينَكِ؟ فقالت: بخيرٍ إن اتَّقيت، قال رضي الله عنه: فأنتِ بخيرٍ إن شاءَ الله، زوجة رسول الله صلى الله عليه وسلم، ولم يتزوَّج بكرًا غيرَكِ، ونزل عُذرُكِ من السماء، فلمّا جاء ابن الزبير قالت له: جاء ابن عباس وأثنى عليَّ، وودِدتُ أني كنتُ نسيًا منسيًّا) (بخاري)

ആയിശാ(റ) ക്ക് രോഗമുണ്ടായ (മരണത്തോടടുത്ത് ബാധിച്ച രോഗം) സന്ദർഭത്തിൽ ഇബ്നു അബ്ബാസ്(റ) അവരെ സന്ദർശിക്കുവാൻ അനുവാദം ചോദിക്കുകയുണ്ടായി, അപ്പോൾ അവർ പറഞ്ഞു: എന്നെ പുകഴ്തുന്നതിനെ ഞാൻ ഭയപ്പെടുന്നു, പറയപ്പെട്ടു, റസൂലുല്ലാഹ് (ﷺ) യുടെ പിതൃവ്യ പുത്രനല്ലെ, തുടർന്ന് അവർ പറഞ്ഞു: അനുവാദം നൽകുക. ഇബ്നു അബ്ബാസ്(റ) ചോദിച്ചു, എന്താണ് അവസ്ഥ?  പറഞ്ഞു: ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെങ്കിൽ നല്ലത് തന്നെ, ആ സമയം ഇബ്നു അബ്ബാസ് (റ) പറയുകയുണ്ടായി: അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ നിങ്ങൾ നൻമയിൽ തന്നെയാണ്, അല്ലാഹുവിന്റെ ദൂതരുടെ ഇണയാണ്, അവിടുന്ന് കന്യകയായി അങ്ങയെല്ലാതെ മറ്റാരെയും വിവാഹം കഴിച്ചിട്ടില്ല. താങ്കളുടെ നിരപരാധിത്വം വാനലോകത്ത് നിന്നും ഇറങ്ങുകയുണ്ടായി. അങ്ങിനെ ഇബ്നു സുബൈർ വന്നപ്പോൾ അവർ പറഞ്ഞു. ഇബ്നു അബ്ബാസ് വന്ന് എന്നെ പുകഴ്തുകയുണ്ടായി, ആ സമയം ഞാൻ വിസ്മരിക്കപ്പെട്ട് പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നനെയെന്ന് ആഗ്രഹിച്ചുപോയി” (ബുഖാരി) 

പ്രവാചകൻ (ﷺ) യിൽ നിന്നും ധാരാളം അറിവുകൾ ജനങ്ങൾക്ക് പകർന്ന് കൊടുക്കുവാനുള്ള സൗഭാഗ്യം അല്ലാഹു അവർക്ക് നൽകിയ മഹത്തായ ഒരു അനുഗ്രഹം തന്നെയാണ്. നിരവധി  ശ്രേഷ്ഠതകളും, പ്രത്യേകതകളും കൊണ്ട് അനുഗ്രഹീതയായി ആയിശാ(റ) വിന്റെ മറ്റൊരു പ്രത്യേകത നാം അവരിൽ നിന്ന് തന്നെ മനസിലാക്കുക:

(عن عائشة رضي الله عنها قالت: تُوفِّي رسولالله صلى الله عليه وسلم في بيتي وفي يومِي وليلتي وبين سَحْري ونَحْري، ودخل عبد الرحمن بن أبي بكر ومعه سواكٌ رطْب، فنظر إليه النبي صلى الله عليه وسلم حتى ظننتُ أنه يريده، فأخذتُه فمضغتُهونفضْتُه وطيَّبتُه، ثم دفعتُه إليه، فاستنَّ به كأحسنِ ما رأيته استنَّ قطّ، ثم ذهب يرفعه إليَّ فسقطَت يدُه، فأخذتُ أدعو له بدعاءٍ كان يدعو به له جبريل، وكان هويدعو به إذا مرِض، فلم يدعُ به في مرضِه ذاك، فرفَعَ بصه إلى السماء وقال: ((فيالرفيق الأعلى))، وفاضَت نفسه صلى الله عليه وسلم،فالحمد لله الذي جمع بين ريقي وريقِه في آخر يومٍ من الدنيا). (أخرجه الإمام أحمد في مسنده بإسنادٍ صحيح)

ആയിശാ(റ) യിൽ നിന്ന് അവർ പറയുന്നു: “ എന്റെ വീട്ടിൽ വെച്ച്, എന്റെ ദിവസത്തിൽ , എന്റെ രാത്രിയിൽ, എന്റെ മാറിനും മടിത്തട്ടിനുമിടയിൽ കിടന്ന് കൊണ്ടാണ് റസൂലുള്ളാഹി(ﷺ) മരണപ്പെട്ടത്. അതിന്റെ തൊട്ട് മുമ്പ് അബ്ദുർറഹ്മാനുബ്നു അബുബക്കർ(റ) അവിടേക്ക് പ്രവേശിച്ചു . അദ്ദേഹത്തിന്റെ കയ്യിൽ ഉണങ്ങിയ  ഒരു മിസ് വാക്കുണ്ടായിരുന്നു, നബി (ﷺ) അതിലേക്ക് നോക്കുന്നത് കണ്ടപ്പോൾ അത് ആവശ്യമുണ്ടെന്ന് എനിക്ക് തോന്നി, ഞാനത് വാങ്ങി കടിച്ച് ലോലമാക്കി പ്രവാചകന് നൽകുകയുണ്ടായി. അത് വാങ്ങി മൂമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത രൂപത്തിൽ വളരെ ഭംഗിയായി ദന്തശുദ്ധികരണം വരുത്തുകയും ചെയ്തു. ശേഷം അതെനിക്ക് തിരിച്ച് നൽകാൻ വേണ്ടി കൈ നിട്ടിയപ്പോൾ പ്രവാചകൻറ കൈ താഴേക്ക് വീഴുകയുണ്ടായി. അപ്പോൾ ജിബ്രീൽ(അ) അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാറുള്ള പ്രാർത്ഥന ഞാൻ പ്രാർത്ഥിച്ചു, ആ പ്രാർത്ഥന തന്നെയാണ് പ്രവാചകന് രോഗം വരുമ്പോൾ തിരുമേനി പ്രാർത്ഥിക്കാറുള്ളത്. എന്നാൽ ഈ സന്ദർഭത്തിൽ പ്രവാകൻ ഇത് പ്രാർത്ഥിച്ചിരുന്നില്ല . തൻറ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തിക്കൊണ്ട് പറയുകയുണ്ടായി. (ഉന്നതമായ കൂട്ടുകാരിലേക്ക്) അങ്ങിനെ പ്രവാചകൻറ ആത്മാവ് ഉയർന്ന് പോയി. ഈ ലോകത്തിലെ അവസാന ദിവസം എൻറ ഉമിനീരും പ്രവാചകന്റെ ഉമിനീരും ഒരുമിച്ച് കൂട്ടിയ അല്ലാഹുവിനാണ് സർവ്വസ്തുതി ” (അഹ്മദ്)

ഇത് എത്ര ഉന്നതവും, മഹത്തരവുമായ ശ്രേഷ്ടതയാണ് അവർക്ക് നൽകിയത്. ഇത് ജനങ്ങൾക്ക് വിശദീകരിച്ച് കൊടുക്കുവാൻ പറ്റിയ ഉത്തമ ഗുണം തന്നെ. ഉമ്മുൽ മുഅ്മിനീനായ ആയിശാ(റ) ക്കുള്ള അവകാശവും, അവരോടുള്ള സ്നേഹവും, സഹായവും, അവർക്കെതിരെയുള്ള ദുരാരോപണങ്ങൾക്കെതിരെയുള്ള പ്രതിരോധവും, അവരിലൂടെ പ്രവാചകൻ (ﷺ) യെ ഉപദ്രവിക്കുന്നവർക്കെതിരെയുള്ള താക്കീതുമാണ് നാം ഇവിടെ നിർവ്വഹിക്കുന്നത്. അവരെ ആക്ഷേപിക്കുകയും, അവർക്കെതിരെ ദുരാരോപണങ്ങൾ അഴിച്ച് വിടുകയും ചെയ്യുന്ന വ്യക്തമായ കുറ്റം ചെയ്യുന്നവർക്കുള്ള അല്ലാഹുവിന്റെ താക്കീത് നാം കൃത്യമായി മനസിലാക്കുക. അല്ലാഹു പറയുന്നു:

(وَمِنْهُمُ الَّذِينَ يُؤْذُونَ النَّبِيَّ وَيَقُولُونَ هُوَ أُذُنٌ قُلْ أُذُنُ خَيْرٍ لَكُمْ يُؤْمِنُ بِاللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِلَّذِينَ آمَنُوا مِنْكُمْ وَالَّذِينَ يُؤْذُونَ رَسُولَ اللهِ لَهُمْ عَذَابٌ أَلِيمٌ) (التوبة: 61)

“നബിയെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ് എന്ന് പറയുകയും ചെയ്യുന്ന ചിലർ അവരുടെ കൂട്ടത്തിലുണ്ട്. പറയുക: അദ്ദേഹം നിങ്ങൾക്ക് ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാകുന്നു. അദ്ദേഹം അല്ലാഹുവിൽ വിശ്വസിക്കുന്നു. യഥാർത്ഥ വിശ്വാസികളെയും അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളിൽ നിന്ന് വിശ്വസിച്ചവർക്ക് ഒരു അനുഗ്രഹവുമാണദ്ദേഹം. അല്ലാഹുവിന്റെ ദൂതനെ ദ്രോഹിക്കുന്നവരാരോ അവർക്കാണ് വേദനയേറിയ ശിക്ഷയുള്ളത്”. (തൗബഃ 61)

എന്റെ ഈ വാക്കുകൾ ഇവിടെ അവസാനിപ്പിക്കുകയാണ്, നമ്മുടെ പാപങ്ങൾ പൊറുക്കുവാനായി അല്ലാഹുവിനോട് ഇസ്തിഗ്ഫാർ നടത്തുന്നു, അവൻ പാപങ്ങൾ പൊറുക്കുന്നവനും കരുണാനിധിയുമാണ്.

രണ്ടാം ഖുതുബ:

 ശേഷം, അല്ലാഹുവിൻറ അടിയാറുകളെ , പ്രവാചകൻ (ﷺ) യോടുള്ള മുസ്ലിം സമുദായത്തിന്റ ബാധ്യതയിൽപെട്ടതാണ് റസൂലുല്ലാഹ് (ﷺ) മഹത്വപ്പെടുത്തുകയും, ആദരിക്കുകയും ചെയ് തവരെ ആദരിക്കുകയും, മഹത്വപ്പെടുത്തുകയും ചെയ്യുകയെന്നത്. അതുപോലെ പ്രവാചകൻ (ﷺ) ഇഷ്ടപ്പെട്ടവരെ ഇഷ്ടപ്പെടുകയും ചെയ്യുക. കാരണം നബി (ﷺ) നല്ലതല്ലാതെ ഇഷ്ടപ്പെടുകയില്ല. അതാണ് ഇബ്നു അബ്ബാസ് (റ) ആയിശാ(റ) നോട് മരണവേളയിൽ പ്രവേശിച്ച് കൊണ്ട് പറഞ്ഞത്: 

عن ابن عبّاس رضي اللهعنهما قال: كنتِ أحبَّ نساء رسول الله صلى الله عليه وسلم، ولم يكن يُحب إلا طيِّبًا، سقَطَت قِلادتُكِ ليلة الأبواء، وأصبح رسول الله صلى الله عليه وسلم ليلقُطها، فأصبح الناس وليس معهم ماء،فأنزل اللهفَتَيَمَّمُوا صَعِيدًا طَيِّبًا”، فكان ذلك من سبَبكِ، وماأنزل الله بهذه الأمّة من الرخصة، ثم أنزل الله تعالى براءَتكِ من فوقِ سبعِ سماوات، فأصبح ليس مَسجدٌ من مساجِد اللهِ يُذكَر فيها الله إلا كانت براءتُكِ تُتلى فيه آناء الليل وأطرافَ النهار، قالت: دعني عنك يا ابن عباس، فوالله لودِدتُأني كنتُ نسيًا منسيًّا. أخرجه البخاري في صحيحه.

“പ്രവാചകൻ (ﷺ) ഏറ്റവും ഇഷ്ടമുള്ള ഇണയാണ് നിങ്ങൾ, റസുലുല്ലാഹ് (ﷺ) നല്ലതല്ലാതെ ഒന്നും ഇഷ്ടപ്പെടുകയില്ല, ‘അബവാഅ്’ അങ്ങയുടെ മാല നഷ്ടപ്പെട്ടപ്പോൾ പ്രവാചകൻ (ﷺ) അത് അന്വേഷിച്ച് നടക്കുകയുണ്ടായി, ജനങ്ങളും അദ്ദേഹത്തോടൊപ്പം നടന്നു, അവർക്ക് വെള്ളം കിട്ടാതെയായപ്പോൾ അല്ലാഹു തയമ്മുമിൻറ ആയത്തിറക്കി, (നിങ്ങൾ ശുദ്ധമായ മണ്ണ് കൊണ്ട് ശുദ്ധീകരണം വരുത്തുക). അത് നിങ്ങൾ കാരണമാണ് ഉണ്ടായത്, അതുപോലെ ഏഴാനാകാശത്തനപ്പുറത്ത് നിന്ന് അങ്ങയുടെ നിരപരാധിത്വം ഉന്നതനായ അല്ലാഹു ഇറക്കി. രാവും പകലുകളിലുമായി അങ്ങയുടെ നിരപരാധിത്വം വ്യക്തമാക്കുന്ന ആയത്തുകൾ അല്ലാഹുവിന്റെ പള്ളികളായ പള്ളികളിലെല്ലാം പാരായണം ചെയ്ത് കൊണ്ടിരിക്കുന്നു. അപ്പോൾ ആയിശാ (റ) പറയുകയുണ്ടായി . “ ഇബ്നു അബ്ബാസ് എന്നെ ഉപേക്ഷിക്കുക , അല്ലാഹുവാണ് സത്യം! തീർച്ചയായും ഞാൻ വിസ്മരിക്കപ്പെട്ട് പോയിരുന്നെങ്കിൽ എത് നന്നായിരുന്നേനേ”   (ബുഖാരി)

ഉസൈദ്ബ്നു ഖുളൈർ (റ) അവരോട് പറഞ്ഞത് പോലെ നാമും പറയുന്നു. “അല്ലാഹു താങ്കൾക്ക് നന്മയും, പ്രതിഫലവും നൽകുമാറാവട്ടെ, അല്ലാഹുവാണ് സത്യം! നിങ്ങൾ വെറുക്കുന്ന ഏതൊരു കാര്യത്തെയും അല്ലാഹു നിങ്ങൾക്ക് നന്മയല്ലാതെ മാറ്റി തീർക്കാതിരിക്കില്ല. ആയിശാ (റ) ക്ക് നേരെയുണ്ടാകുന്ന ഏതൊരു ആരോപണവും, ആക്ഷേപവും എല്ലാം തന്നെ അവസാനിക്കുന്നത് അവരെ സഹായിക്കുന്നതിലും, അവരുടെ ശ്രേഷ്ടതകളും, പ്രത്യേകതകളും, അവരുടെ ബുദ്ധിവൈഭവവും, അവരുടെ പാണ്ഡിത്യവും, ഒന്നുകൂടി ജനങ്ങളെ പഠിപ്പിക്കുന്നതിലും, ബോധ്യപ്പെടുത്തുന്നതിലുമാണ്. ഇത് ഒരു നന്മയാണ്. അല്ലാഹുവിന്റെ അടിമകളെ നിങ്ങൾ അവനെ സൂക്ഷിക്കുക. റസൂൽ (ﷺ) യുടെ സ്നേഹനിധിയായ സ്വിദ്ധീഖാബിൻത് സിദ്ധീഖ് (റ) യുടെ സ്ഥാനം മനസിലാക്കുക, അവരുടെയും, മറ്റു വിശ്വാസികളുടെ മാതാക്കളുടെയും, അവരുടെ കുടുംബത്തിന്റെയും, മുഴുവൻ സ്വഹാബാക്കളുടെയും അവകാശങ്ങളെ നാം പരിഗണിക്കുക. എങ്കിൽ നിങ്ങൾക്ക് അല്ലാഹുവിൻറെയടുത്ത് സ്വർഗം കൊണ്ട് വിജയിക്കുന്നവരിൽ ഉൾപ്പെടുവാൻ സാധിക്കുന്നതാണ്.

Book – ഋതുമതിയാകുമ്പോൾ ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമിൻ

ഋതുമതിയാകുമ്പോൾ

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമിൻ

فضيلة الشیع محمد بن صالح العثيمين
ശൈഖ് മുഹമ്മദ് ബിൻ സാലിഹ് അൽ ഉസൈമീൻ

ലോക മുസ്ലിം പണ്ഡിതരിൽ പ്രമുഖൻ. സഊദിഅറേബ്യയിലെ ഉന്നത പണ്ഡിത സഭയിൽ അംഗം അല്ലാമാ ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസിനോടൊപ്പം അറിയപ്പെടുന്ന നാമം. ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി (ഖസ്വ)  വിൽ അഖീദ് യുടെ തലവൻ ഹി.1414 ലെ ഫൈസൽ അവാർഡ് ജേതാവ് ചെറുതും വലൂതുമായ നൂറോളം കൃതികളുടെ കർത്താവ്.

        ജനനം 1947ഹി റമദാൻ27. സ്വദേശമായ ഉനൈസയിൽ വെച്ച് പ്രാഥമിക പഠനം പൂർത്തിയാക്കി റിയാദിലെ അൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി യിൽ നിന്ന് ശരീഅത്തിൽ ബിരുദം നേടി തൻ വന്ദ്യ ഗുരുനാഥൻ ശൈഖ് അബ്ദുറഹിമാൻ സഅദി നിര്യാതനായപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി അതോടെ ഉനൈസയിലെ ഇമാമും മുഫ്തിയുമായി മതവിധികൾക്ക് ഖുർആനും സുന്നത്തും ആധാരമാക്കണമെന്നും മദ്ഹബുകളെ അന്ധമായി അനുകരിക്കാൻ പാടില്ലെന്നും പഠിപ്പിക്കുന്ന ശൈഖ് ഉസൈമീൻ കൃതികൾ ഹൃദ്യവും തെളിവുകൾ കൊണ്ട് ധന്യവുമാണ്. 

പുസ്തകത്തെപ്പറ്റി ,

ശൈഖ് ഉസൈമീൻ എഴുതിയ (സീകളിൽ പ്രകൃത്യാ കാണപ്പെടുന്ന രക്ത സാന്നിദ്ധ്യം) എന്ന ലഘു കൃതിയുടെ വിവർത്തനമാണ് – ഋതുമതിയാകുമ്പോൾ “. മുസ്ലിമായ ഓരോ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്. സ്തീകൾ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആർത്തവം, രക്തസ്രാവം പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികൾ ലളിതമായി ഇതിൽ വിവരിച്ചിരിക്കുന്നു. കർമ്മശാസ്ത്ര ഗ്രൻഥങ്ങൾ ചർവ്വിത ചർവ്വണം നടത്തി സങ്കീർണമാക്കിയ പല പ്രശ്നങ്ങളും വിശുദ്ധ ഖുർആനിൻറയും നബിചര്യയുടെയും വെളിച്ചത്തിൽ വിലയിരുത്തുകയാണിവിടെ. ഹമ്പലീ മദ്ഹബിനാട് ആഭിമുഖ്യം പുലർത്തുന്നവരാണ് ശൈഖിന്റെ അഭിസംബോധിതരിൽ പലരും അതിനാൽ ഹമ്പലീ വീക്ഷണങ്ങളെ പ്രത്യേകം ചർച്ചാവിധേയമാക്കുന്നത് കാണാ അടിക്കുറിപ്പുകൾ പരിഭാഷകനാണ്. ബുഖാരിയും മൂലിമും റിപ്പോർട്ട് ചെയ്യാത്ത ഹദീസുകളുടെ സ്വീകാര്യത ഗ്രഹിക്കുന്നതിൽ വിഖ്യാതനായ വിശ്വ ഹദീസ് പണ്ഡിതൻയ് നാസ്വിറുദ്ധീൻ അൽബാനിയുടെ കൃതികളാണ് അവലംബം. സഊദി അറേബ്യയിലെ മതകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന “മക്തബുതവുനീ ലിദ്ദഅവത്തി വൽ ഇർഷാദ് വ തൗയതുൽ ജാലിയാത്ത്, ദം (രിയാദ്) എന്ന സ്ഥാപനമാണ് ഈ കൃതിയുടെ പ്രസാധകർ. അബദ്ധങ്ങളില്ലാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എന്നാലും തെറ്റുകൾ കണ്ടേക്കാം  ശ്രദ്ധയിൽ പെടുന്നവരോട് ഉണർത്തണമെന്ന് അപേക്ഷിക്കുന്നു. എം. ഐ. മുഹമ്മദലി സുല്ലമി, ഇ. അബ്ദുസ്സലാം ഫാറൂഖി, ഒയാസിസ് ജനറൽ സർവ്വീസ് (റിയാദ്) തുടങ്ങി പുസ്തകത്തിന്റെ വിവിധ ഘട്ടങ്ങളിൽ സഹകരിച്ച എല്ലാവരോടും നന്ദി പറയുന്നു. പ്രതിഫലർഹമായ ഒരു കർമ്മമായി അല്ലാഹു ഇത് സ്വീകരിക്കട്ടെ .

വിവർത്തകൻ.

Book – വുദ്വൂഉം നമസ്കാരവും അബ്ദുൽ ജബ്ബാർ അബ്ദുള്ള

വുദ്വൂഉം നമസ്കാരവും

അബ്ദുൽ ജബ്ബാർ അബ്ദുള്ള

മുഖക്കുറി

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ

        ‘വുദ്വൂഅ’ ‘നമസ്കാരം’ എന്നീ രണ്ട് പ്രധാന കർമ്മങ്ങളിൽ ഏതാനും മത വിധികളും മസ്അലകളും മഹത്വങ്ങളുമാണ് ഈ ലഘുകൃതിയുടെ ഉള്ളടക്കം. പ്രമുഖ പണ്ഡിതന്മാരായ ശൈഖ് മുഹമ്മദ് ഇബ്നു സ്വാലിഹ് അൽ ഉഥൈമീന്റെ ‘അശ്ശറഹുൽ മുംതിഅ’, ശൈഖ് സ്വാലിഹ് ഇബ്നു ഫൗസാൻ അൽ ഫൗസാന്റെ ‘അൽ മുലഖ്ഖസ്വുൽ ഫിക്വ് ഹി’ ശൈഖ് സഈദ് ഇബ്നു മിസ്ഫിർ അൽ ക്വഹ്താനി യുടെ ‘സ്വലാതുൽ മുഅ’മിൻ’, ശൈഖ് ഇബ്റാഹീം ഇബ്നു മുഹമ്മദ് അദ്ദ്വുവയ്യാന്റെ ‘മനാറുസ്സബീൽ’, അബ്ദുല്ലാഹ് ഇബ്നു മുഹമ്മദ് അത്വയ്യാറിന്റെ ‘കിതാബുസ്സ്വലാത്’ എന്നീ ഗ്രന്ഥങ്ങളാണ് ഈ ലഘുകൃതി തയ്യാറാക്കുവാൻ അവലംബിച്ചിട്ടുള്ളത്. ഇത് തയ്യാറാക്കിയതിൽ എന്തെങ്കിലും വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉണർത്തണമെന്ന് താല്പര്യപ്പെടുന്നു.

        ഈ സംരംഭത്തിന് സഹകരിച്ചവർ പലരാണ്. ഇത് സൂക്ഷ്മമായി പരിശോധിച്ച് വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയത് ബഹു: മുഹമ്മദ് സ്വാദിഖ് മദീനിയാണ്. അദ്ദേഹത്തോടുള്ള കടപ്പാടും കൃതജ്ഞതയും രേഖപ്പെടുത്തുന്നു. ഇതിന്റെ കെട്ടും മട്ടും നന്നാക്കുവാൻ സഹകരിച്ച എല്ലാ സഹോദരങ്ങൾക്കും അല്ലാഹു തക്ക പ്രതിഫലം നൽകുമാറാകട്ടെ…, അല്ലാഹുവേ, നിന്റെ വജ്ഹിനായി മാത്രം. നീ ഞങ്ങളോട് പൊറുക്കേണമേ.

ദുൽഹത്തിലെ പത്തു ദിവസങ്ങളുടെ ശ്രേഷ്ടത

ദുൽഹജ്ജിലെ പത്തു ദിവസങ്ങളുടെ ശ്രേഷ്ടത

തയ്യറാക്കിയത് :സയ്യിദ് സഅഫർ സ്വാദിഖ്

ഒരു സത്യവിശ്വാസി നിരന്തരം അല്ലാഹുവിനെ ആരാധിക്കണം.
 ചില ദിവസങ്ങളിലോ , സന്ദർഭങ്ങളിലോ അല്ല .
 ഖുർആൻ പറയുന്നു

فإذا فرغت فانصبار 7 وإلى ربك قازقبارة ) ( الشرح : 7 – 8 )

ശരിയായ ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിനെ ആരാധിക്കും .
 അഞ്ച് നേരത്തെ നമസ്കാരം .
 ദിക്റുകൾ മറ്റു ആരാധനകൾ .
അതുപോലെ അല്ലാഹു ആദരിക്കുകയും , ബഹുമാനിക്കുകയും ചെയ്തി ദിവസങ്ങളിൽ പ്രത്യകമായി ചെയ്യുവാൻ പറഞ്ഞ ആരാധനകളും ചെയ്യുന്നതാണ് .

ഇസ്ലാമിൽ ഒരുപാട് സമയങ്ങൾക്കും , സ്ഥലങ്ങൾക്കും പ്രത്യകതകളുണ്ട് . അല്ലാഹു പറയുന്നു .

إن عدة الشهور عند الله اثنا عشر شهرا في كتاب الله يوم خلق السريوات والأرض منها أربعة حرم ذلك الدين القسم فلا نطلقوا فيهن أنفه وقالوا المشركين كافة كما يُقاتلونكم كافة واعْلَمُوا أن الله قع المتقين ) ( التوبة : (36 )

നാല് പവിത്രമായ മാസങ്ങൾ
ദുൽ ഖഅദ് , ദുൽ ഹിജ്ജ , മുഹർറം , റജബ് 

വിശുദ്ധ ഖുർആൻ ഇറങ്ങിയ മാസം

شهر رمضان الذي أنزل فيه القرآن هدى للناس وبات من الهدى والفرقان ( البقرة : (185 ) 

അതുപോലെ ലൈലത്തുൽ ഖദ്ർ :

ليلة القدر خير من الف شهرره

അതുപോലെ പ്രത്യേകമാക്കിയതാണ് മുഹർറം

عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : افضل الصيام بعد رمضان شهر الله المحرّم وافضل الصة بعد الفريضة صلاة الليل ) ( مسلم ) 

എന്നാൽ ഒരു ദിവസത്തെയും അല്ലാഹു ചീത്ത ദിവസമാണെന്ന് പറഞ്ഞില്ല , നഹ്സിന്റെ ദിവസമാണെന്ന് പറഞ്ഞില്ല . ഒരു കലണ്ടർ ദുൽഹിജ്ജ 9 ന്

ചില സ്ഥലങ്ങൾക്ക് ശ്രേഷ്ടതയുണ്ട് .
മക്ക , മദീനാ പള്ളികൾ

ن أنس بن مالك رضي الله عنه أن رسول الله صلى الله عليه وسلم طلع له أحَةً فقال هذا حل بحنا ونحة اللهم إن إبراهيم حزم مكة وإلي خزنت فا بين لابنها ) ( هاري
 وعن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إن الإيمان البارز إلى المدينة كما نأرز الية إلى خفا زهار )

وعن أبي هريرة رضي الله عنه عن النبي صلى الله عَلَيْهِ وَسَلَّمَ قَالَ : لا تشد الرحال إلا إلى الة تاج المسجد الحرام وتجد الرسول صلى الله عليه وسلم وتجد الالمى ) ( خاري ) 

( عن أبي هريرة أن رَسُول الله صلى الله عَلَيْهِ وَسَلَّم قال : أحب الود إلى الله قاجدها وأتفض الود إلى الله أستونها ) رمسلم

ഇങ്ങനെ അല്ലാഹു പ്രത്യേകമാക്കുകയും ശ്രേഷ്ടമാക്കുകയും ചെയ്ത സമയമാണ് ദുൽഹിജ്ജ : യിലെ ആദ്യത്തെ പത്ത് ദിവസങ്ങൾ :

والفخر ( 1 وليال عشر ( 2 )

 – قال ابن كثير رحمه الله المراد بها عشر ذي الحجة كما قاله ابن عباس وابن الزبير ومجاهد وغيرهم – امام بخاري

 و رغن ابن عباس عن الني صلى الله عليه وسلم قال ما من عمل أزكي عند الله عز وجل ولا أعظم أجرا من خير نغمة في نشر الأخي قل ولا الجهاد في سبيل الله عز وجل ، فال ولا الجهاد في سبيل الله عز وجل إلا رجل خرج بنفسه وماله فلم يرجع من ذلك شيء ، والدارمي

( ويذكروا اسم الله في تمام مخلوقات رالحج : 2 )

 قال ابن عباس أيام العشر : تفسير ابن كثير – 

( عن ابن عُمَرَ عن النبي صلى الله عليه وسلم قال : ما من أيام أغلَمُ عند الله ولا أحب إليه من العمل فيهن من هذه الأيام العشر فازوا بهن من التهليل والتكم والتخميد ( أحمد ) 5 

– فال وكان سبد تن خير إذا دخل أيام العشر اجتهد الجبهادًا شديدا حتى ما يكاد يقبر علي ( الدارمي )

എന്ത്കൊണ്ടാണ് ഇത്രമാത്രം പ്രത്യേകത വന്നത്:

 يقول ابن حجر في الفتح ( والذي يظهر أن السبب في اهنباز عشر ذي خجة المكان اجتماع أمهات العبادة فيه ، وفي الصلاة والصيام والصدقة والحج ولا يأتي في غيره ) 

എന്തെല്ലാം ആരാധനകളാണ് നാം ചെയ്യേണ്ടത് ?

الصلاة يستحب التكم الى الفرانش ، والإكثار من النوافل فافا من أفضل الفريات

 . | عن معد بن أبي طلحة الغمري قال : لفت نوتان فولي رسول الله صلى الله عليه وسلم ، فقلت اخبرني بعمل أغة احلى الله به التة أو قال : قلت بأحب الأعمال إلى الله فى توسالة ن ت نوسالة التالية فقال مالت عن ذلك

ارسُول الله صلى الله عَلَيْهِ وَسَلَّمَ فَقَالَ : فَلَيّك بلطر ؛ السجود لله فإنك لا تستخد لله سجدة إلا رَفَقك الله بها دَرَجاً وخط عنك بها خطنَةً ) ( مسلم ) و

 الصوم : ( عن بعض أزواج الي على الله عليه وسلم قالت : كان رسول الله صلى الله عليه وسلم يوم ينغ دي الحجة ، ويوم عاشوراء وثلاثة أيام من كل شهر أول التين من الشهر والحي ) ( أبوداود ) 

– التكبير والتهليل والتحميد 

باب فشل العمل في أيام الشريف وقال ابن عباس واذكروا الله في أيام معلومات أيام العشر والايام المعدودات أي ام التشرين وكان ابن عمر وأبو فزيّة يُخرّجان إلى التوق في أيام العشر نكران وبكو الناس بتخرجنا وكر مُحَمّد بن علي خلف النافلة ) ( خاري ) 

باب النكير أيام فتى وإذا غدا إلى غرفة وكان عمر رضي الله عنه يكبر في لبنه بيى ي ه أهل المنجد قلقرون وبكر أقل الأسواق حتي لون بني نكيرا وكان ابن عمر كر بي تلك الأيام وخلف الصلوات وعلى فراشه رفي قطاطه

وَمَله وَمَة تلك الأيام جَمِيعًا وكانت ميمونة تكرّ يوم الخر ركن النساء يكون خلف أبان بن عُمَان وَعُمَرَني عبدالعزيز ليالي الشريف مع الرجال في المنجد ) ( بخاري )

 – الأضحية 

– صيام يوم عرفة ( ولى عن صوم يوم الذين قال ذاك يوم ولدت فيه ويوم بعثت أو ألونَ عَلَى فيه قال فقال صوم قلائي من كل شهر ورفعنان إلى رمضان صوم الذفر قال ويل عن صوم يوم عرفة فقال يُكفر الستة المامية والباقة ) ( مسلم ) 

ഹാജിമാരായി അറഫയിലുള്ളവർക്ക് നോമ്പ് പാടില്ല .കാരണം പ്രവാചകൻ അറഫയിലായിരുന്നപ്പോൾ നോമ്പനുഷ്ടിച്ചിട്ടില്ല . 

 هوادا – الدعاء يوم عرفة : ( عن عمرو بن شعيب عن أبيه عن جده أن النبي صلى الله عليّه وسلم قال : عز الدعاء دعاء يوم عرقة وخير ما قلت أنا واليون من قلبي لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير ) الترمذي )

 – قال ابن القيم : خير الأيام عند الله يوم النحر ، وهو يوم الحج الأكبر كما في السنن أبو داود : عن عبد الله بن قرط عن النبي صلى الله عَلَيْهِ وَسَلَّمَ قال : إن أغلّم الأيام عند الله تبارك وتعالى يوم الخر ثم يوم القرّ ) ويوم القر هو يوم الاستقرار في فتي ، وهو اليوم الحادي عشر

ലോക മുസ്ലീങ്ങൾ വ്യത്യസ്ഥ ദേശങ്ങളിൽ നിന്ന് ഹജ്ജ് ചെയ്യുവാൻ വരുന്നു .
പണ്ട് ഇബ്രാഹിം നബി മക്കയിൽ നിന്ന് വിളിച്ച് വിളിക്ക് ഉത്തരം നൽകി കൊണ്ട് വരുന്നു .
 ഖുർആൻ പറയുന്നു

اذن في الناس بالحج يأتوك رجالاً وَعَلَى اللّ ضامر يأتين من كل فج عميق ( 27 لشهدوا منافع لهم وبذكُرُوا اسم الله في أيام معلومات على ما رزقهم من بهيمة الألغام فكوا بها واطعموا البائس الفقير ( الحج : 28 )

അവർക്ക് വേണ്ടി പ്രാർത്ഥിക്കുക .
 യാതൊരു അപകടവുമില്ലാതെ പരിപൂർണമായി ഹജ്ജ് ചെയ്ത് കൊണ്ട് , മബ്റായി ഹജ്ജ് ചെയ്തവരുടെ കൂട്ടത്തിൽ പെട്ട് അവരുടെ കുടുംബത്തിലേക്കും നാട്ടിലേക്കും മടങ്ങുവാൻ അല്ലാഹു അവർക്ക് തൗഫീഖ് നൽകട്ടേ .

 ആമീൻ ,

അറബിക് ക്വിസ്സ് -1

/15

അറബിക് ക്വിസ്സ് -1

അറബി ഭാഷയുമായി ബന്ധപ്പെട്ട 15 ചോദ്യങ്ങളടങ്ങിയ പ്രവര്‍ത്തനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശ്രദ്ധയോടെ വായിച്ച് ശരിയുത്തരങ്ങള്‍ അടയാളപ്പെടുത്തുക. അവസാനം സ്കോറും ശരിയുത്തരവും അറിയാന്‍ സാധിക്കും. കൂടുതല്‍ പഠിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീന്‍

1 / 15

സൈക്കിളിന് അറബിയില്‍ പറയുന്ന പേരെന്ത് ?

2 / 15

ആശുപത്രി എന്നതിന്റെ ശരിയായ  അറബി വാക്ക്  കണ്ടെത്തുക ?

3 / 15

Please എന്ന് അറബിയില്‍ പറയണം. ഏതാണ് ശരി ?

4 / 15

ഈ ചിത്രത്തിന് ഏറ്റവും യോജിച്ച അറബി പദമേത് ?

5 / 15

അറബിയില്‍ സ്വാഗതം എന്ന് പറയണം. നിങ്ങള്‍ ഏത് തെരഞ്ഞെടുക്കും ?

6 / 15

مَاءٌ എന്നാല്‍ വെള്ളം എന്നര്‍ത്ഥം. പക്ഷെ ജ്യൂസ് ആണ് ഇഷ്ടം. അറബിയില്‍ ജ്യൂസിന് എന്ത് പറയും ?

7 / 15

വളരെ നന്ദി എന്ന് നാം പറയാറുണ്ട്. അത് ഒന്ന് അറബിയിലാക്കാം. ശരി തെരെഞ്ഞെടുക്കൂ …

8 / 15

Good Evening എന്നതിന്റെ അറബി എന്താണ് ?

9 / 15

Good Morning എന്ന് അറബിയില്‍ എങ്ങനെ പറയും ?

10 / 15

ബീച്ച് , തീരം എന്നൊക്കെ നാം പറയാറുണ്ട്. അതിന്റെ അറബി എന്താണ് ?

11 / 15

يَسَار  എന്നാല്‍ ഇടത് എന്നാണര്‍ത്ഥം. അപ്പോള്‍ വലത് എന്നതിന് അറബിയില്‍ എന്ത് പറയും?

12 / 15

ചിത്രത്തില്‍ കാണുന്നതെന്ത്?

13 / 15

ഹോട്ടലിനു അറബിയില്‍ പറയുന്നതെന്ത് ?

14 / 15

ഫോണിന് അറബിയില്‍ എന്ത് പറയും ?

15 / 15

Sorry എപ്പോഴും ആവശ്യമുള്ള ഒരു പദമാണ്. അത് അറബിയില്‍ പറയാന്‍  അറിയുമോ ?

Your score is

ഇസ്‌ലാം നന്മയാണ് നബീല്‍ പയ്യോളി

ഇസ്‌ലാം നന്മയാണ്

നബീല്‍ പയ്യോളി
2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25

കൊറോണ വൈറസ് ലോകമാകെ പടര്‍ന്നുപിടിച്ചിരിക്കുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. നോക്കൂ, നാം എത്ര നിസ്സാരന്മാരാണ്! രോഗങ്ങള്‍ നമ്മെ തകര്‍ത്ത് കളയുന്നു! ക്യാന്‍സറാണ് ഈ നൂറ്റാണ്ടിലെ മാരക രോഗങ്ങളില്‍ ഒന്ന്. അനുദിനം എത്രയോ പേര്‍ ക്യാന്‍സര്‍ പിടിപെട്ട് മരണമടയുന്നു. അനേകംപേര്‍ വേദനതിന്ന് കഴിഞ്ഞുകൂടുന്നു. അതില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല. പണക്കാരനും പണിക്കാരനും ധനികനും ദരിദ്രനും ഭരണാധികാരികളും ഭരണീയരും രോഗങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായരാകുന്നു. പാവപ്പെട്ടവര്‍ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ സന്മനസ്സുകള്‍ അവര്‍ക്ക് തണലാകുന്നു. പണക്കാര്‍ നാട്ടില്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ തേടുന്നു. ചിലര്‍ വിദേശ രാജ്യങ്ങളില്‍ വിദഗ്ധ ചികിത്സക്ക് വേണ്ടി പോകുന്നു. മരണത്തിന് മുന്നില്‍ ഈ വ്യത്യാസങ്ങള്‍ ഒന്നുമില്ല എന്നല്ലേ നമ്മുടെ അനുഭവം പറയുന്നത്?

മാരകരോഗങ്ങളും അപകടങ്ങളും പെട്ടെന്നുള്ള മരണങ്ങളുമെല്ലാം മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കുന്നതാണ്. ഓര്‍ക്കാന്‍ പറ്റാത്ത രീതിയില്‍ നാടിനെ നടുക്കിയ പ്രളയവും ചുഴലിക്കാറ്റും സുനാമിയും അടക്കം പലസംഭവങ്ങളിലും നമ്മളുമായി ഒരു ബന്ധവും ഇല്ലാത്ത നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമായപ്പോള്‍ നമ്മുടെയൊക്കെ മനസ്സ് വേദനിച്ചിട്ടുണ്ട്. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരാളുടെയും മനസ്സിനെ പിടിച്ചുകുലുക്കുന്ന പ്രതിഭാസം തന്നെയാണ് മരണം. അതിനെ തടുക്കാന്‍ ലോകത്ത് ഒരാള്‍ക്കും സാധ്യമല്ല. അധികാരം, സമ്പത്ത്, സ്വാധീനം, ബൗദ്ധികനിലവാരം തുടങ്ങി മനുഷ്യന്റെ ഔന്നത്യത്തിന്റെ അടയാളമായി നാം കാണുന്ന ഒന്നിനും മരണത്തില്‍നിന്ന് അവനെ രക്ഷപ്പെടുത്തുക സാധ്യമല്ല. അതിനെക്കാള്‍ നമ്മെ ചിന്തിപ്പിക്കുന്നത് നാം എപ്പോള്‍ മരിക്കും എന്നതിലെ അജ്ഞതയാണ്. വിവരസാങ്കേതിക വിദ്യയുടെ കാലത്ത് കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും ഒക്കെ പ്രവചിക്കാന്‍ ഒരു പരിധിവരെ സാധിക്കുന്നു എന്നാണ് ലോകം പറയുന്നത്. അത് എത്രത്തോളം പ്രയോഗികവല്‍ക്കരിക്കാന്‍ സാധിച്ചു എന്നത് ചോദ്യചിഹ്നമായി നില്‍ക്കുന്നു.

എങ്കിലും മരണം എപ്പോഴാണ് എന്നെ തേടിയെത്തുക എന്നത് നമ്മുടെ മനസ്സിനെ അലട്ടുന്ന ഒരു പ്രശ്‌നം തന്നെയാണ്. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? എന്തിനായിരിക്കും മരണം എന്ന പ്രതിഭാസം? അത് കഴിഞ്ഞാല്‍ പിന്നെയെന്ത്? നാം പലപ്പോഴും ഉത്തരം തേടിയ ചോദ്യങ്ങളാണ് ഇവ. പക്ഷേ, തൃപ്തികരമായ ഒരു ഉത്തരത്തിലേക്ക് നാം എത്തിച്ചേര്‍ന്നിട്ടുണ്ടോ? ആ ഉത്തരം നമുക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കിയിട്ടുണ്ടോ? ഇസ്‌ലാം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ട്. ലോകസ്രഷ്ടാവായ നാഥന്‍ അവന്റെ സൃഷ്ടികളുടെ മുഴുവന്‍ പ്രത്യേകതകളും അറിയുന്നവനാണല്ലോ. അതുകൊണ്ട് തന്നെ ആ സൃഷ്ടികളുടെ മനസ്സിനെ സമാധാനിപ്പിക്കാനും അവര്‍ക്ക് പ്രതീക്ഷ നല്‍കാനും അവനാണ് സാധിക്കുക. അല്ലാഹു പറയുന്നു:

”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു”(ക്വുര്‍ആന്‍ 67:2).

മനുഷ്യരില്‍ ആരാണ് സല്‍പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്യുന്നത് എന്ന് പരീക്ഷിക്കുക എന്നതാണ് ജനനത്തിനും മരണത്തിനും ഇടക്കുള്ള ജീവിതം കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത്. നന്മയുള്ളവരാവുക എന്നതാണ് ആ ജീവിതം സാര്‍ഥകമാക്കാന്‍ ചെയ്യേണ്ടത് എന്നതാണ് ചുരുക്കം.

മനുഷ്യര്‍ പൊതുവെ നന്മയുള്ളവരാണ്. ഏതൊരു മനുഷ്യന്റെ ഹൃദയത്തിലും നന്മയുടെ കണികകള്‍ ഉണ്ടാവും എന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നന്മയും തിന്മയും എങ്ങനെ വേര്‍തിരിക്കാന്‍ സാധിക്കും? അത് മനസ്സിലാക്കാന്‍ എന്താണ് മാനദണ്ഡം? നമ്മെ കുഴക്കുന്ന ഒരു ചോദ്യമാണ് അത്. ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും ആണവ പരീക്ഷണം നടത്തിയവര്‍ ശാസ്ത്രലോകത്തെ വിപ്ലവകരമായ ഒരു കണ്ടുപിടിത്തം നടത്തിയതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു. എന്നാല്‍ അത് തീര്‍ത്ത ദുരന്തം ഇന്നും അവിടെയുള്ള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു കൂട്ടരുടെ നന്മ മറ്റൊരു കൂട്ടര്‍ക്ക് വലിയ തിന്മയായി അനുഭവപ്പെടുന്നു. ഇങ്ങനെയുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്; നാം നിത്യേന കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായത്. മനസ്സിനെ വേദനിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ നിത്യേന നമ്മുടെ മുമ്പിലൂടെ കടന്നുപോകുന്നു. അപ്പോഴെല്ലാം നന്മ-തിന്മകളെ കുറിച്ചുള്ള ചോദ്യം നമ്മെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. എങ്കില്‍ അതിന് ഒരു പരിഹാരം വേണ്ടേ? തീര്‍ച്ചയായും എന്നതാണ് നമ്മുടെ ഉത്തരം! അത് എങ്ങിനെ സാധ്യമാകും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമാണ്. നാം ജീവിതത്തില്‍ പ്രയോഗിക്കുന്ന അതേ യുക്തി ഇവിടെയും ഉപയോഗിച്ചാല്‍ മതി. കാര്യം നിസ്സാരം. നമ്മള്‍ വാങ്ങിയ ഒരു മൊബൈല്‍ കേടായാല്‍ നാം എന്ത് ചെയ്യും? ആദ്യം നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ ചെയ്യും! പിന്നെ ആ മൊബൈല്‍ കാറ്റലോഗ് പരിശോധിക്കും. അതിലും പരിഹാരം കണ്ടില്ലെങ്കില്‍ അത് പഠിച്ചവരെ സമീപിക്കും. അവരും കൈമലര്‍ത്തിയാല്‍ നിര്‍മാണ കമ്പനിയുമായി ബന്ധപ്പെടും. ഇതേ യുക്തി ഉപയോഗിച്ചാല്‍ നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം എളുപ്പത്തില്‍ ലഭ്യമാകും. മനുഷ്യന്റെ സ്രഷ്ടാവും പരിപാലകനുമായ ലോകനാഥന്റെ വിളിക്ക് കാതോര്‍ക്കുകയാണ് നന്മ തിന്മകള്‍ വേര് തിരിച്ചറിയാനുള്ള മാര്‍ഗം.

”(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ” (ക്വുര്‍ആന്‍ 18:110).

ചൂഷണമുക്തമായ ആരാധന സംസ്‌കാരമാണ് ഇസ്‌ലാം മുന്നോട്ട്‌വെക്കുന്നത്. സൃഷ്ടിയും അവന്റെ സ്രഷ്ടാവും നേരിട്ട് ബന്ധം സ്ഥാപിക്കുകയും ആ ബന്ധം കെടാതെ സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് ആ സംസ്‌കാരം. ഏറ്റവും വലിയ നന്മ എന്നത് സ്രഷ്ടാവിനെ അറിയുക എന്നത് തന്നെയാണ്. അതില്‍ പ്രധാനം അവനെ മാത്രം ആരാധിക്കുക എന്നതും. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ബാധ്യതയും കടമയും അതാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ ജീവിതത്തില്‍ പുതിയ തിരിച്ചറിവുകള്‍ അത്  സമ്മാനിക്കും. അല്ലാഹുവിനെ മാത്രമെ ആരാധിക്കൂ എന്ന് തീരുമാനിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന സമാധാനവും സന്തോഷവും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. ഇസ്‌ലാം ലോകത്തിന് മുന്നില്‍ വെക്കുന്ന പരമപ്രധാനമായ കാര്യമാണ് ആരാധന ലോകത്തിന്റെ രക്ഷിതാവിനോട് മാത്രമെ ആകാവൂ എന്നത്. ലോകത്ത് ഇന്ന് ആരാധിക്കപ്പെടുന്ന മുഴുവന്‍ സൃഷ്ടികള്‍ക്കും പരിമിതികള്‍ ഉണ്ട്. ഏതെങ്കിലും രാജ്യം, കാലയളവ്, വിഭാഗം, ഭാഷ, ദേശം, വര്‍ഗം തുടങ്ങിയ ഘടങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു ലോകത്തെ മുഴുവന്‍ ആരാധനാവസ്തുക്കളും.

എന്നാല്‍ അല്ലാഹു ഈ പരിമിതികള്‍ക്കെല്ലാം അപ്പുറത്താണ്. അവന്‍ ഏതെങ്കിലും കാലഘട്ടത്തിലെ ദൈവമല്ല. ലോകത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ അവന്‍ ദൈവം തന്നെയാണ്. അവനെ ആരാധിക്കാന്‍ ദേശ, ഭാഷ, വര്‍ഗ, വര്‍ണ വ്യത്യാസമില്ല. പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടികളുടെയും ആരാധ്യനാണവന്‍. എത്ര വിശാലമായ കാഴ്ചപ്പാട്! മനുഷ്യന്റെ ആരാധ്യന്‍ ഒന്നാകുമ്പോള്‍ അവിടെ ഉച്ചനീചത്വങ്ങള്‍ക്ക് സ്ഥാനമില്ലാതാകുന്നു. വര്‍ഗ, വര്‍ണ, ഭാഷ, ദേശ വ്യത്യാസമില്ലാതെ മാനവികതയുടെ ഉദ്‌ഘോഷണം കൂടിയാണ് ഇസ്‌ലാം ഇതിലൂടെ മുന്നോട്ട് വെക്കുന്നത്. ക്വുര്‍ആന്‍ പറയുന്നു:

”അല്ലാഹു  അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ” (ക്വുര്‍ആന്‍ 2:255).

ലോകത്തിന് നന്മയുടെ സന്ദേശം പകര്‍ന്നുനല്‍കാനാണ് കാലാകാലങ്ങളില്‍ ജനങ്ങളില്‍ നിന്ന് തന്നെ ദൈവദൂദന്മാരെ തെരഞ്ഞെടുത്ത് അല്ലാഹു നിയോഗിച്ചത്. അവര്‍ അവരുടെ ജനങ്ങളോട് നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു. അവസാനത്തെ പ്രവാചകന്‍ മുഹമ്മദ് ﷺ  ഈ സന്ദേശം ലോകാവസാനം വരെയുള്ളവര്‍ക്ക് മാതൃകയായി കടന്നുവന്നു. ഒരു ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്ന കടമകൂടി അദ്ദേഹം നിര്‍വഹിച്ചു. അപരിഷ്‌കൃതരായ ഒരു സമൂഹം ലോകം മാതൃകാ സമൂഹം എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം നന്മയുടെ കേദാരമായി മാറിയതിന്റെ അടിസ്ഥാനം അവരുടെ ദൈവ വിശ്വാസവും ദൈവിക സന്ദേശത്തിന്റെ വെളിച്ചത്തില്‍ ചിട്ടപ്പെടുത്തിയ ജീവിതവും ആയിരുന്നു.

സുപ്രധാനമായ ആരാധനയിലെ ഏകത്വത്തോടൊപ്പം എടുത്ത് പറഞ്ഞ വലിയ നന്മയാണ് മാതാപിതാക്കളെ പരിപാലിക്കുക എന്നത്. അല്ലാഹു പറയുന്നു:

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ! എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക”(ക്വുര്‍ആന്‍ 17:23).

ഇന്ന് ലോകം നേരിടുന്ന വലിയയൊരു പ്രതിസന്ധിയാണ് വയോജനങ്ങളുടെ പുനരധിവാസം. പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്ക് ഭരമാകുന്നു; രാജ്യത്തിനും! അവരുടെ ചോരയും നീരും വറ്റിയിരിക്കുന്നു. തൊലി ചുളിഞ്ഞു സൗന്ദര്യം പാടെ നഷ്ടമായിരിക്കുന്നു. കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ ഘടകങ്ങളില്‍ അവര്‍ക്ക് ക്രിയാത്മകമായ ഒന്നും ചെയ്യാനില്ല. അവര്‍ക്ക് വേണ്ടി ഓള്‍ഡ് എയ്ജ് ഹോം എന്ന പേരില്‍ തടവറകള്‍ തീര്‍ക്കുകയാണ് പല മക്കളും. ഇവിടെയാണ് തന്റെ ജീവിതത്തിലെ നിര്‍ബന്ധ ബാധ്യതയായി മാതാപിതാക്കളുടെ പരിചരണം ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നത്. മാതാപിതാക്കളെ പരിചരിക്കലാണ് നീതിക്ക് വേണ്ടിയുള്ള യുദ്ധത്തെക്കാള്‍ വലുതെന്ന പ്രവാചക അധ്യാപനങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ മങ്ങിയ മനസ്സുകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന വെളിച്ചം എത്രമാത്രമാണെന്ന് ബോധ്യമാകും. ജീവിതകാലം മുഴുവന്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി നീക്കിവെച്ച മാതാപിതാക്കള്‍ വാര്‍ധക്യത്തില്‍ അവഗണിക്കപ്പെടുന്നത് അനീതിയാണ് തിന്മയാണ് എന്ന് ഏതൊരു മനസ്സും പറയും.

മക്കളുടെ കാര്യത്തിലും ഇസ്‌ലാം കൃത്യമായ നിര്‍ദേശങ്ങള്‍ ലോകത്തിന് കൈമാറുന്നുണ്ട്. അല്ലാഹു പറയുന്നു:

”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടുകൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്. അതുപോലെതന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തുതീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 2:233).

പലരും ഇതില്‍ പരാജിതരാണ് എന്നതല്ലേ യാഥാര്‍ഥ്യം? ജോലിയും സമ്പാദിക്കാനുള്ള തിടുക്കവും മാതാപിതാക്കളെ മറക്കാന്‍ കാരണമാകുന്നുവെങ്കില്‍ പുനര്‍വിചിന്തനം നടത്തണം. നാളെ തനിക്കും ഈ ദുരവസ്ഥ വരും എന്നോര്‍ക്കണം.

ഡേ കെയറുകള്‍ ഇന്ന് വ്യാപകമാണ്; ഓള്‍ഡെയ്ജ് ഹോമുകളും. ഇവ പരസ്പര പൂരകങ്ങളാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് ചെയ്യേണ്ട കടമകള്‍ ചെയ്യായാകുമ്പോള്‍ മക്കളും അവരുടെ കടമകള്‍ മറക്കുന്നു. ജോലിത്തിരക്കും മറ്റും പറഞ്ഞു കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവര്‍ക്ക് വേണ്ട പരിചരണങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നത് ഇന്ന് വ്യാപകമാണ്. കുട്ടികളെ പരിചരിക്കുന്നവരെ മാതാപിതാക്കളെ പോലെ സ്‌നേഹിക്കുകയും മാതാപിതാക്കളെ പരിചാരകരായി മാത്രം കാണുകയും ചെയ്യുന്ന സാഹചര്യം നാം തന്നെ ഉണ്ടാക്കുന്നതാണ്.

രണ്ട് വിഭാഗവും കടമകള്‍ നിര്‍വഹിക്കുക എന്നത് മാത്രമാണ് പരിഹാരം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമൂഹത്തിലെ ഓരോ കണ്ണിയും തങ്ങളുടെ ബാധ്യതാനിര്‍വഹണം കൃത്യമായി ചെയ്യുമ്പോള്‍ മാത്രമാണ് സന്തുലിത സമൂഹം രൂപം കൊള്ളുന്നത്. മറിച്ചാണെങ്കില്‍ അസന്തുലിതാവസ്ഥ സമൂഹത്തെ തകര്‍ച്ചയിലേക്ക് നയിക്കും. ഇന്നിന്റെ സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍ എത്ര മനോഹരമാണ് എന്ന് നമുക്ക് ബോധ്യമാകും.

കുടുംബ ശൈഥില്യം ഇന്ന് വലിയ സാമൂഹിക പ്രശ്‌നമാണ്. കുത്തഴിഞ്ഞ ജീവിതക്രമം അതിന് കാരണമാണ്. എന്നാല്‍ അതിനപ്പുറം കഥകളും സിനിമകളും നോവലുകളും തീര്‍ത്ത ഫാന്റസികള്‍ക്ക് പുറകില്‍ പോകുന്നു എന്നതാണ്. സാങ്കല്‍പിക ലോകത്ത് നിന്നും യാഥാര്‍ഥ്യങ്ങളിലേക്ക് തിരിച്ചു നടക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ഇവിടെ ഇസ്‌ലാമിക അധ്യാപനം പ്രസക്തമാണ്.

”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്” (ക്വുര്‍ആന്‍ 30:21).

തികച്ചും വ്യത്യസ്തരായ, അപരിചിതരായ രണ്ടുപേര്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നു എന്നതാണ് വിവാഹജീവിതത്തിന്റെ പ്രത്യേകത. അത് സമാധാനത്തിന്റെ കൂടിച്ചേരല്‍ ആവണം. സ്‌നേഹവും കാരുണ്യവും ജീവിതത്തെ പരിപോഷിപ്പിക്കാന്‍ അത്യന്താപേക്ഷിതമാണ്. രണ്ടുപേരും മനുഷ്യരാണ് എന്ന തിരിച്ചറിവ് കൂടിയാകുമ്പോള്‍ ജീവിതം സന്തോഷകരമാവും.

”അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു…”(ക്വുര്‍ആന്‍ 2:187).

ഇവിടെ ഇണകളെ വസ്ത്രം എന്നു വിശേഷിപ്പിച്ചത് ചിന്തനീയമാണ്. വസ്ത്രം നമ്മുടെ ന്യുനതകള്‍ മറച്ചുവെക്കാനും അഭിമാനം സംരക്ഷിക്കാനും ഭംഗിക്കും വേണ്ടിയാണെല്ലോ. ഇണകളുടെ ന്യുനതകള്‍ പരസ്പരം മറച്ച് മുന്നോട്ട് പോകുമ്പോള്‍ മാത്രമാണ് വൈവാഹിക ജീവിതം അര്‍ഥപൂര്‍ണമാകുന്നത്. ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നതാണ് കുടുംബ ശൈഥില്യങ്ങള്‍ക്ക് അടിസ്ഥാനവും.

മദ്യവും മയക്കുമരുന്നും കുത്തഴിഞ്ഞ ലൈംഗികതയും സാമ്പത്തിക കുറ്റകൃത്യങ്ങളും ഇന്നിന്റെ ശാപമാണ്. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം” (ക്വുര്‍ആന്‍ 5:90).

മദ്യം തിന്മകളുടെ മാതാവാണ് എന്ന പ്രവാചകമൊഴി ശ്രദ്ധേയമാണ്. മദ്യവും മയക്കുമരുന്നുകളും തീര്‍ക്കുന്ന കുറ്റകൃത്യങ്ങള്‍ കണക്കില്ലാത്തതാണ്. അതിലേക്കുള്ള വാതിലുകള്‍ കൊട്ടിയടക്കുകയാണ് ഇസ്‌ലാം.

നന്മകളുടെ അധ്യാപനങ്ങള്‍ മാത്രമാണ് ഇസ്‌ലാം ലോകത്തിന് കൈമാറുന്നത്. ക്വുര്‍ആന്‍ പറയുന്നു: ”പശ്ചാത്തപിക്കുന്നവര്‍, ആരാധനയില്‍ ഏര്‍പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, (അല്ലാഹുവിന്റെ മാര്‍ഗത്തില്‍) സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കുന്നവര്‍. (ഇങ്ങനെയുള്ള) സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക” (ക്വുര്‍ആന്‍ 9:112).

”(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുകേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കുവാന്‍ വേണ്ടി അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്” (ക്വുര്‍ആന്‍ 6:151).

സഹജീവികളെ സ്‌നേഹിക്കുന്ന, പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാതൃകാ സമൂഹ സൃഷ്ടി സാധ്യമാണെന്ന് പ്രവാചക ജീവിതം ലോകത്തോട് വിളിച്ചുപറയുന്നു. തിന്മയും അനീതിയും ഉച്ചനീചത്വങ്ങളും ചൂഷണവും കൊലപാതകവും അക്രമവും ഒന്നും ഇല്ലാത്ത, സമാധാനം നിലനില്‍ക്കുന്ന സമൂഹം. ഇസ്‌ലാമിക അധ്യാപനങ്ങള്‍ ശിരസ്സാവഹിക്കുന്നതോടെ ഓരോ വ്യക്തിക്കും ആ സമാധാനം അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കും.

”വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു” (ക്വുര്‍ആന്‍ 2:257).

ഇനി മരണത്തിന് ശേഷം എന്ത് എന്നതിനും ഇസ്ലാം നമുക്ക് കൃത്യമായ ഉത്തരം നല്‍കുന്നു.

”പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി.” (ക്വുര്‍ആന്‍ 2:56)

മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നും അവിടെ നന്മതിന്മകള്‍ക്ക് പ്രതിഫലം ഉണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അത് നല്‍കുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ആണ് വിശ്വാസിയുടെ കരുത്ത്.

”ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ക്വുര്‍ആന്‍ 3:185)

ഈ ലോകത്ത് മുകളില്‍ സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന നന്മകള്‍ ചെയ്തവര്‍ക്ക് നാളെയുടെ ലോകത്ത് വിജയം കൈവരിക്കാന്‍ സാധിക്കും. അവര്‍ ശാശ്വത സുഖസന്തോഷങ്ങളുടെ കേദാരമായ സ്വര്‍ഗാവകാശികളായി മാറും. ഈ ലോക ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ നൈമിഷികമാണ്. ഒരുവേള അവഗണിക്കപ്പെടേണ്ട കാര്യങ്ങള്‍, അതിനപ്പുറം നാളെയുടെ ശാശ്വത ജീവിതത്തിലേക്കുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് ഒരു വിശ്വാസിയുടെ കടമ. അത് ബോധ്യപ്പെടുന്ന ഏതൊരാള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ സാധ്യമാകും. ശുഭപ്രതീക്ഷ മാത്രമായിരിക്കും അവരെ നയിക്കുക. നിരാശയോ അമിത പ്രതീക്ഷയോ അവനെ ഭരിക്കുകയില്ല. മറിച്ച് ഈ ലോകജീവിതത്തിന്റെ നശ്വരതയും മരണാനന്തര ജീവിതത്തിന്റെ അനശ്വരതയും തീര്‍ത്ത പ്രകാശപൂരിത പാതയില്‍ അവന്‍ ജീവിതം നയിക്കും. അത് ഈ ലോകത്തെ ഏറ്റവും സമാധാനമുള്ള മനുഷ്യനായി അവനെ മാറ്റുകയും ചെയ്യും. പ്രകൃതിമതമായ ഇസ്ലാമിനല്ലാതെ മറ്റൊന്നിന്നിനും ഈ പോസിറ്റീവ് എനര്‍ജിയോ കാഴ്ചപ്പാടോ ലോകത്തിന് കൈമാറാന്‍ സാധ്യമല്ല.

Book – വൈവാഹിക നിയമങ്ങൾ അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി

വൈവാഹിക നിയമങ്ങൾ

അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി

ആമുഖമായി രണ്ടുവാക്ക്

        ശിഥിലമായ കുടുംബബന്ധങ്ങൾ. കണ്ണീരിൽ കുതിർന്ന മനസ്സുകൾ…. നരകിച്ചു ജീവിക്കുന്ന കണക്കറ്റ് ജനങ്ങൾ. ഇതിന് പരിഹാരം തേടുന്ന ജനത ഇത് ഇന്നിന്റെ ഒരു തീരാദുഃഖം ആയി മാറിയിരിക്കുകയാണ്. കുടുംബജീവിതത്തിന് അടിത്തറ പാകുന്ന വിവാഹം. അവിടെ ശ്രദ്ധിക്കുകയും ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടതായ  നിർദ്ദേശങ്ങളും നിയമങ്ങളും പാലിക്കുന്നതിൽ കാണിക്കുന്ന അശ്രദ്ധ ഇതു മാത്രമാണ് മേൽപറയപ്പെട്ട പ്രശ്നങ്ങളുടെ കാരണം. അവയ്ക്കുള്ള പരിഹാരമാകട്ടെ മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് കുടുംബജീവിതത്തിൽ അനിവാര്യമായും ഉണ്ടായിരിക്കണമെന്ന് കൽപ്പിച്ച നിർദ്ദേശങ്ങളിലേക്ക് തിരിച്ചു പോവുക എന്നുള്ളതുമാണ്.

        വൈവാഹിക ജീവിത വിഷയത്തിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ മലയാളത്തിൽ കുറച്ചൊന്നുമല്ല. എന്നാൽ പ്രസ്തുത ഗ്രന്ഥങ്ങളിൽ കാണാൻ കഴിഞ്ഞിട്ടില്ലാത്ത പല വിഷയങ്ങളും ജനങ്ങൾ അറിയേണ്ടത് ആയിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വെളിച്ചംവീശുന്ന ഇസ്ലാമിക ശരീഅത്ത് വിവാഹത്തെയും ദാമ്പത്യ മര്യാദകളെയും അവഗണിച്ചിട്ടില്ല.

        വൈവാഹിക ജീവിതം ഖുർആനിനെയും നബിചര്യയും അടിസ്ഥാനത്തിൽ പ്രതിപാദിക്കാൻ ഉള്ള ഒരു ശ്രമമാണ് ഇവിടെ നടത്തിയിട്ടുള്ളത്. കുറ്റമറ്റ ഹദീസുകൾ മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ളത് അല്ലാത്ത ഹദീസുകൾ നാസ്വിറുദ്ദീൻ അൽബാനി(റ) സ്വഹീഹാണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവതന്നെ ഹദീസ് നമ്പറും ഗ്രന്ഥത്തിന്റെ പേരും അടിക്കുറിപ്പായി ചേർത്തിട്ടുമുണ്ട്.

        ഇത് കുറ്റമറ്റതാണെന്ന് അവകാശപ്പെടുന്നില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നവരോട് നന്ദി ഉണ്ടായിരിക്കും. ഇതിന്റെ രചനയിൽ സഹായിച്ചിട്ടുള്ളവരോടുള്ള കടപ്പാടുകൾ ഓർമ്മിക്കുകയും പ്രതിഫലത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നാഥാ ഇതൊരു സൽകർമ്മമായി സ്വീകരിച്ച് സഹകരിച്ച എല്ലാവർക്കും പ്രതിഫലം നൽകേണമേ(ആമീൻ).

റിയാദ്
23/08/2005
അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി
റിയാദ്, സൗദി അറേബ്യ.

Book – ദാമ്പത്യ മര്യാദകൾ പ്രവാചക ചര്യയിൽമുഹമ്മദ് നാസ്വാറുദ്ധീൻ അൽബാനി (റ) വിവർത്തനം സയ്യിദ് സഅ്ഫര്‍ സ്വാദിഖ്

ദാമ്പത്യ മര്യാദകൾ പ്രവാചക ചര്യയിൽ

മുഹമ്മദ് നാസ്വാറുദ്ധീൻ അൽബാനി (റ)

വിവർത്തനം
സയ്യിദ് സഅ്ഫര്‍ സ്വാദിഖ്

മുഖവുര

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു വിന്റെ നാമത്തിൽ, അവൻറ പ്രവാചകരിലും,  കുടുംബങ്ങളിലും, അനുചരന്മാരിലും  സദാ ശാന്തിയും, സമാധാനവും വർഷിക്കുമാറാവട്ടെ,

മാനവരാശിയുടെ മുന്നിൽ പ്രവാചകതിരുമേനി (ﷺ) യുടെ ജീവിതം തുറന്ന് വെച്ച് രൂപത്തിൽ ഒരാളുടെയും ജീവിതം നമുക്ക് ലോകത്ത് കാണുവാൻ സാധ്യമല്ല, ചെറുതും, വലുതും, നിസ്സാരവുമായിട്ടുള്ള എല്ലാ കാര്യവും അതിൽ അടങ്ങിയിട്ടുണ്ട്. മുസ്ലിം സമൂഹം വിശുദ്ധ ഖുർആനിനോടൊപ്പം പ്രവാചക തിരുമേനിയുടെ ജിവിതചര്യയും പ്രമാണമായി അംഗീകരിക്കുന്നു, ഇസ്ലാമിക ശരീഅത്തനുസരിച്ച് ഒരു പ്രവർത്തനം സൽകർമ്മമായി അംഗീകരിക്കുവാനും, അതിന് പരലോകത്ത് പ്രതിഫലം ലഭിക്കുവാനുമുള്ള നിബന്ധനയിൽപെട്ടതാണ് പ്രവാച ക(ﷺ)യുടെ ജീവിത ചര്യയിൽപെട്ട കാര്യം ചെയ്യുക യെന്നുള്ളത്. ആയതിനാൽ ഒരു മുസ്ലിം തന്റെ ജീവിതത്തിൽ എല്ലാ രംഗങ്ങളിലും പ്രവാചകതിരുമേനിയെ മാതൃകാപുരുഷനായി സ്വീകരിക്കേണ്ടതുണ്ട്. ആധുനിക കാലഘട്ടത്തിൽ പ്രവാചകൻറ ചര്യ എന്താണെന്ന്
ശാസ്ത്രീയമായിതന്നെ നമുക്ക് കണ്ടെത്തുവാൻ സാധിക്കുന്നു. അതിലെ നെല്ലും പതിരും ഉന്നതരായിട്ടുള്ള പണ്ഡിതന്മാർ നമുക്ക് വേർതിരിച്ച് തന്നിട്ടുണ്ട്. അതിനാൽ തന്നെ ഭൗതിക സുഖാസ്വാദനങ്ങൾ അന്വേഷിച്ച് കണ്ടത്തുന്നത് പോലെ മതത്തിൻറ പേരിൽ ചെയ്യുന്ന ഓരോ കാര്യത്തിലും പ്രവാചക ചര്യയെന്താണെന്ന് നാം അന്വേഷിച്ച് കണ്ടെത്തൽ നമ്മുടെ ബാധ്യത യാകുന്നു.

         ഒരു സത്യവിശ്വാസിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാകുന്നു അവൻറ വിവാഹം. വിവാഹവുമായി ഒരുപാട്
അനാചാരങ്ങളും ബിദ്അത്തുകളും നടമാടുന്ന നാടാണ് നമ്മുടെ കേരളം. പ്രവാചകൻ (ﷺ) പറയുന്നത് ഈ ലോകത്ത് നേടാനാവുന്ന ഏറ്റവും നല്ല വിഭവം സദ്വൃത്തയായ ഭാര്യയാകുന്നു.കാരണം ഒരാളുടെ ജീവിതം പൂർണമാകുന്നത് വിവാഹത്തിലൂടെയാണ്, തന്റെ രാവിലും, പകലിലും, രഹസ്യത്തിലും പരസ്യത്തിലും എല്ലാം തന്ന അനുഗമിക്കുന്ന സഹധർമ്മിണിയെ തിരെഞ്ഞെടുക്കുമ്പോൾ
ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, അതോടൊപ്പം തന്നെ വിവാഹ ശേഷം അവളുമായി ഒരുമിച്ച് ജീവിക്കുമ്പോൾ അനുവർത്തിക്കേണ്ട അനേകം മര്യാദകളുമുണ്ട്. ഈ വിഷയത്തിലും പ്രവാചക മാതൃക പാലിക്കുവാൻ ഓരോ മുസ്ലിമും ബാധ്യസ്ഥനാകുന്നു.

        ഈ നൂറ്റാണ്ടിൽ ലോകം ദർശിച്ചിട്ടുള്ള ഏറ്റവും വലിയ ഹദീസ് പണ്ഡിതനായിരുന്ന മുഹമ്മദ് നാസ്വിറുദ്ധീൻ അൽബാനി(റ) ഒരു വിശ്വാസിയുടെ ദാമ്പത്യ ജീവിതം എങ്ങിനെയായിരിക്കണമെന്ന് പ്രവാചകചര്യയിൽ നിന്നും സ്ഥിരപ്പെട്ട ഹദീസിൻറ വെളിച്ചത്തിൽ വിവരിക്കുന്ന ഒരു കൊച്ചു കൃതിയുടെ വിവർത്തനമാണ് നിങ്ങളുടെ കൈകളിൽ, പരിഭാഷ പദാനുപദമാക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതിൽ ഉദ്ദരിച്ചിട്ടുള്ള ഹദീസുകൾ ബുഖാരിയും മുസ്ലിമും ഉദ്ദരിച്ചതും, അത് പോലെ മറ്റു ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നുമുള്ള സ്വഹീഹായ ഹദിസുകളുമാകുന്നു.

        ഓരോ ഹദീസും ഉദ്ദരിക്കുമ്പോൾ അവിടെതന്നെ ആരാണ് ഹദീസ്
ഉദ്ദരിച്ചുട്ടുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗ്രന്ഥത്തിൻറ വാള്യം, എന്നിവ സാധാരണക്കാര സംബന്ധിച്ചിടത്തോളം ഉപകാരമില്ലാത്തതിനാൽ രേഖപ്പെടുത്തിയിട്ടില്ല, അതാവശ്യമായിവരുന്നവർക്കത് ഈ കിതാബിൻറ അറബി മൂലത്തിൽ നിന്നും ലഭിക്കുന്നതാണ്. ഹദീസുകളിലെ നിവേദകനെ പല സ്ഥലത്തും ഉദ്ദരിച്ചിട്ടില്ല. അൽബാനി പല സ്ഥലത്തും നൽകിയിട്ടുള്ള അടിക്കുറിപ്പുകൾ അത് പോലെ ചേർത്തിട്ടുണ്ട്, എന്നാൽ സാധാരണ വായനക്കാരെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമല്ലെന്നു തോന്നിയ ഹദീസിന്റെ നിദാനശാസ്ത്രത്തെ സംബന്ധിച്ചിട്ടുള്ള ചർച്ചകൾ ഉപേക്ഷിച്ചിട്ടുണ്ട്, അത് പോലെ സ്ത്രീകൾക്ക് സ്വർണം നിഷിദ്ധമാണോ, അനുവദനീയമാണോ എന്ന വിഷയത്തിൽ അൽബാനി പണ്ഡിതോചിതവും, പ്രമാണബദ്ധവുമായിട്ടുള്ള വിശാലമായ ഒരു ചർച്ച  നടത്തുന്നുണ്ട്, ഈ ചർച്ച സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമല്ലാത്തതിനാൽ നാം അത് വിട്ട് കളഞ്ഞിട്ടുണ്ട് അതിന്റെ രത്ന ചുരുക്കം മാത്രമേ നാം ഉദ്ദരിച്ചിട്ടൊള്ളൂ. വിവർത്തനത്തിന് ഞാൻ ഉപയോഗിച്ചിട്ടുള്ള പുസ്തകം ഈജിപ്തിലെ പുസ്തക ശാലയായ ‘ദാറുസ്സലാം’ (120 അസ്ഹർ റോഡ്. പി.ബി. നമ്പർ: അൽ ഗൂറിയ) പുറത്തിറക്കിയിട്ടുള്ള പുതിയ പതിപ്പാണ്. ഈ പതിപ്പിൽ അൽബാനിയെ വിമർശിച്ചിട്ടുള്ളവർക്ക് വിശദമായി ഒരു മറുപടി ഇതിൻറ മുഖവുരയിൽ തന്ന അൽബാനി നൽകുന്നുണ്ട്. ഇത് ഹദീസ് നിദാന ശാസ്ത്ര നിയമങ്ങളും മറ്റും ഉദ്ദരിച്ച് കൊണ്ടുള്ള സുദീർഘമായ ഒരു ചർച്ചയാണ്, പണ്ഡിതന്മാർക്ക് മാത്രം ഉപയോഗപ്പെടുന്നതായത് കൊണ്ട് തന്നെ അതിന്റെ വിവർത്തനം ഇവിടെ ചേർത്തിട്ടില്ല. അത് പോലെ ഈ പുസ്തകത്തിലുള്ള മൂന്നാം പതിപ്പിലെ മുഖവുരയുടെ വിവർത്തനം മാത്രമേ ഇവിടെ ചേർത്തിട്ടൊള്ളൂ. മലയാളഭാഷയിൽ അഗാധപാണ്ഡിത്യം ഇല്ലാത്തതിനാൽ തന്നെ ചില വാചകങ്ങളും പ്രയോഗങ്ങളും വിരസതയുണ്ടാക്കിയേക്കാം അത് സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുകയാണ്. അവസാനമായി അല്ലാഹു ഇതൊരു സൽകർമ്മമായി സ്വീകരിക്കട്ടെയെന്നും, കേരള മുസ്ലീങ്ങൾക്ക് ഉപകാര പ്രദമാവട്ടെയെന്നും പ്രാർത്ഥിക്കുകയാണ്.
പ്രവാചകനിലും, കുടുംബാധികളിലും, അനുചരന്മാരിലും സദാ ശാന്തിയും, സമാധാനവും വർഷിക്കുമാറാവട്ടെ,

വിവർത്തകൻ:
സയ്യിദ് സഅ്ഫർ സ്വാദിഖ്
ജുബൈൽ ദഅ്വാ സെൻറർ
സൗദിഅറേബ്യ

മൂന്നാം പതിപ്പിന്റെ മുഖവുര

        സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു, അവനെ  ഞങ്ങൾ സ്തുതിക്കുകയും, അവനോട് ഞങ്ങൾ സഹായം ചോദിക്കുകയും, പാപമോചനവും തേടുകയും ചെയ്യുന്നു, ഞങ്ങളിലെ ബുദ്ധിമുട്ടുകളിൽ നിന്നും, ചീത്ത പ്രവർത്തനങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷ തേടുന്നു, അല്ലാഹു സന്മാർഗം നൽകിയവനെ വഴികേടിലാക്കുവാനോ, അവൻ വഴികേടിലാക്കിയവനെ സന്മാർഗത്തിലാക്കുവാനോ ആർക്കും സാധ്യമല്ല, അല്ലാഹുവല്ലാതെ യഥാർത്ഥത്തിൽ മറ്റൊരു ആരാധ്യനില്ലായെന്നും, അവന്ന് യാതൊരു പങ്കുകാരനില്ലായെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നൊടൊപ്പം മുഹമ്മദ് (ﷺ) അല്ലാഹുവിൻറെ അടിമയും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ ( Aal-E-Imran 102)

“സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങൾ മുസ്ലീങ്ങളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത് (ആലുഇംറാൻ- 102)

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا (An-Nisa 1)

“മനുഷ്യരെ, നിങ്ങളെ ഓരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിൻറ ഇണയേയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ച് കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക) തീർച്ചയായും അല്ലാഹു നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു” (നിസാഅ് – 1)

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا (Al-Ahzab 70,71)

“സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായവാക്ക് പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ
കർമ്മങ്ങൾ നന്നാക്കിതരികയും, നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്കവൻ പൊറുത്ത് തരികയും ചെയ്യും. അല്ലാഹുവെയും അവൻറെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു” (അഹ് സാബ് – 70-71)

ഏറ്റവും നല്ല വർത്തമാനം അല്ലാഹുവിന്റെ ഗ്രന്ഥവും, നല്ല സന്മാർഗ്ഗം പ്രവാചകൻ  മുഹമ്മദ് (ﷺ) യുടേതുമാകുന്നു, ഏറ്റവും ചീത്തയായ
കാര്യം ദീനിൽ  പുതുതായുണ്ടാക്കിയതും, പുതുതായി ഉണ്ടാക്കിയതെല്ലാം ബിദ്അത്തുകളും,  ബിദ്അത്തുകളെല്ലാം വഴികേടും, എല്ലാ വഴികേടുകളുടെയും പര്യവസാനം നരകത്തിലേക്കുമാകുന്നു.

അല്ലയോ സഹോദരാ, നിൻറെ കയ്യിലുള്ള ഈ കൊച്ചു കൃതി “ദാമ്പത്യ മര്യാദകൾ പ്രവാചക ചര്യയിൽ’ എന്ന പുസ്തകത്തിൻറെ മൂന്നാം
പതിപ്പാകുന്നു. കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ മുൻ പതിപ്പുകളെല്ലാം തീർന്ന് പോയി, വ്യത്യസ്ത നാടുകളിൽ നിന്ന് ആവശ്യക്കാർ വർദ്ധിക്കുകയും ചെയ്ത്കൊണ്ടിരിക്കുന്ന അവസരത്തിൽ കൂടുതൽ ഉപകാരപ്പെടുന്ന രൂപത്തിൽ ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തികൊണ്ടാണ് ഈ പതിപ്പിറക്കുന്നത്. അല്ലാഹുവിങ്കൽ ഇത് വർദ്ധിക്കുന്ന ഒരു സൽകർമ്മമാവട്ടെ
യെന്ന് ആഗ്രഹിച്ച്കൊണ്ടാണ് ഇതിന് മുതിരുന്നത്. അല്ലാഹു പറയുന്നു

 إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ( Yaseen 12)  

“അവർ ചെയ്തുവെച്ചതും അവരുടെ (പ്രവർത്തനങ്ങളുടെ)അനന്തര ഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു” (യാസീൻ – 12)

പ്രവാചകൻ(ﷺ) പറയുന്നു:

 مَنْ دَعَا إلى هدى كان له من الأجر مثل أجور من تبعه لا يَنْفَعُ ذَلِك من أجورهم ) ( رواه مسلم

“ആരെങ്കിലും നന്മയിലേക്ക് ക്ഷണിച്ചാൽ, ക്ഷണിച്ചവനും ചെയ്യുന്നവനെ പേലെ പ്രതിഫലം ലഭിക്കുന്നതാണ്, ചെയ്തവന്റെ പ്രതിഫലം ഒട്ടും കുറയുക യുമില്ലതാനും” (മുസ്ലിം).

ഇത് അല്ലാഹുവിന്റെ  വിശ്വാസികളായ അടിമകൾക്ക് ഉപകാരപ്പെടുമാറാവട്ടെ, രക്ഷപ്പെട്ട ഹൃദയവുമായി വന്നവർക്ക് മാതം രക്ഷകിട്ടുന്ന, ധനവും, സന്താനങ്ങളും ഉപാകാരപ്പെടാത്ത പരലോകത്തനിക്ക് അല്ലാഹു പ്രതിഫലം നൽകുമാറാവട്ടെ, അല്ലാഹുവിന്നാകുന്നു സർവ്വസ്തുതിയും.

ദിമഷ്ഖ്. 22 സഫർ 1388ഹി
മുഹമ്മദ് നാസ്വിറുദ്ധീൻ
അൽ അൽബാനി.
(അല്ലാഹു അദ്ദേഹത്തിന് മർഹമത്ത് നൽകട്ടെ)

വിശ്വാസകാര്യങ്ങളിലെ സൂഫി ചിന്താഗതികൾ ഷൈഖ് സ’അദ് ബ്നു നാസ്വര്‍ അഷഥ്‘രി പരിഭാഷ: മുഹമ്മദ് ഷമീര്‍ മദീനി

വിശ്വാസകാര്യങ്ങളിലെ സൂഫി ചിന്താഗതികൾ ​

آراء الصوفية في أركان الإيمان​

ഷൈഖ് സ’അദ് ബ്നു നാസ്വര്‍ അഷഥ്‘രി
പരിഭാഷ: മുഹമ്മദ് ഷമീര്‍ മദീനി

ആമുഖം

സർവലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവസ്തതിയും. പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബിയിൽ അല്ലാഹു
വിന്റെ രക്ഷയും അനുഗ്രഹവുമുണ്ടാകട്ടെ. പരക്കെ അറിയപ്പെടുന്ന ഒരു വിഭാഗമാണ് സൂഫിയാക്കൾ. അതുകൊണ്ടു തന്നെ അവരുടെ ചിന്താഗതികളും വിശ്വാസ-ആദർശങ്ങളും ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ പഠന വിധേയമാക്കുന്നത് നന്നായിരിക്കും. അതുകൊണ്ടാണ് വിശ്വാസകാര്യങ്ങളിലെ സൂഫി ചിന്താഗതികൾ എന്ന പേരിൽ ഇത്തരമൊരു ചർച്ചക്ക് തയ്യാറായത്. വിഷയത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് സുപ്രധാനങ്ങളായ രണ്ട് കാര്യങ്ങളെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു.
ഒന്ന്: സൂഫിയ്യാക്കൾ ഇന്ന് നിലവിലുണ്ടോ? അതല്ല, അവർ നാമാവശേഷമായോ?
രണ്ട് : തസ്വവുഫിന്റെ തുടക്കമെങ്ങിനെയായിരുന്നു? സൂഫിസത്തിന്റെ പ്രകടമായ അടയാളങ്ങളും രീതിശാസ്ത്രങ്ങളും എന്തൊക്കെയാണ്?
മറുപടി: സൂഫിസത്തിലേക്ക് ചേർത്തു പറയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന നിരവധി കക്ഷികളുണ്ട്. മൊറോക്കോ, സുഡാൻ, ലിബിയ, സിറിയ, ഈജിപ്ത് തുടങ്ങിയ നാടുകളിലുള്ള ‘ശാദുലിയ്യാ’ വിഭാഗവും, സുഡാൻ, നൈജീരിയ, സനഗൽ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലുള്ള ‘തീജാനിയ്യ’ വിഭാഗവും അതിനുദാഹരണങ്ങളാണ്. മാത്രമല്ല, നൈജീരിയയിൽ മാത്രമുള്ള ‘തീജാനിയ്യാ’ക്കൾ പത്ത് ദശലക്ഷത്തിലധികം വരുമെന്നാണ് ചില ഗവേഷകർ അഭിപ്രായപ്പെടുന്നത്. സൂഫി വിഭാഗത്തിൽ തന്നെ പെട്ട മറ്റൊരു കക്ഷിയാണ് സുഡാനിലെ ‘ഖിയ്യ’ ത്വരീഖത്ത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലെ ‘ബറേൽവി’കളും, ‘നഖ്ശബന്ദിയ്യ’, ‘മൗലവിയ്യ’, ‘ഖാദിരിയ്യ’, ‘രിഫാഇയ്യ’, ‘കത്താനിയ്യ’, ‘അഹ്മദിയ്യത്തുൽ ഇദ്രീസിയ്യ’ തുടങ്ങിയവയും സൂഫി വിഭാഗങ്ങളാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ‘ദയൂബന്ദി’കളെ പോലെയും തുർക്കിയിലെ ‘നൂരിസിയ്യാ’ക്കളെ പോലെയും സൂഫിസത്തിന്റെ സ്വാധീനമുള്ള, അവരുടെ ആദർശങ്ങൾ സ്വീകരിച്ചതുമായ വേറെ ചില കക്ഷികളും വിഭാഗങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ കുറിച്ചുള്ള പഠനം കാലാഹരണപ്പെട്ടുപോയ വല്ലതിനും ജീവൻ നൽകി അവതരിപ്പിക്കുന്ന ഒന്നല്ല, പ്രത്യുത നമ്മുടെ സമകാലിക യാഥാർഥ്യ ങ്ങളെ കുറിച്ചുള്ള പഠനമാണെന്നത് വ്യക്തമാണ്.
സൂഫിസത്തിന്റെ തുടക്കം ഭൗതിക വിരക്തിയും (സുഹ്ദ്) ആരാധനക്കായി ഒഴിഞ്ഞിരിക്കലും ഇസ്ലാമിക സമൂഹത്തിൽ വ്യാപിച്ചിരുന്ന ആഢംഭരത്തിന്റെ പ്രകടഭാവങ്ങൾ ഉപേക്ഷിക്ക ലുമൊക്കെയായിരുന്നു. പരുക്കൻ രോമവസ്ത്രങ്ങൾ ധരിക്കൽ അതാണറിയിക്കുന്നത്. വിജ്ഞാനങ്ങളിൽ നിന്നകന്ന് ആരാധന കളിലും മറ്റു കർമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ വ്യത്യസ്ത ങ്ങളായ വിശ്വാസ ആദർശങ്ങൾ അവരിലേക്ക് എളുപ്പത്തിൽ കടന്നു കൂടുവാൻ സഹായകമായി, കാരണം അത്തരം വ്യതിയാനങ്ങളിൽ നിന്ന് സംരക്ഷണം നൽകും വിധത്തിലുള്ള മതപരമായ അറിവ് അവർക്കുണ്ടായിരുന്നില്ല. “തസ്വവുഫി’ന്റെ ചരിത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ സ്വഹാബത്തിനെ കാലഘട്ടം മുതൽ അതിൻറെ തുടക്കം ഉണ്ടായിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. സ്വഹാബികൾ അപ്പോൾ തന്നെ അതിനെ എതിർക്കുകയും ചെയ്തിട്ടുണ്ട്തന്റെയും കുടുംബത്തിന്റെയും ഉപജീവനത്തിനായി ജോലി ചെയ്യാതെ ആരാധനക്കായി ഒഴിഞ്ഞിരിക്കുന്നവരെ ഉമർ (റ) ആക്ഷേപിക്കുകയുണ്ടായി. കൂഫയിലെ പള്ളിയിൽ ഒരുമിച്ചുകൂടി സംഘമായി ദിക്ർ ചൊല്ലിയവരെ ഇബ്നു മസ്ഊദ്വും (റ) എതിർത്തിട്ടുണ്ട്. മലമുകളിൽ ആരാധനക്കായി പ്രത്യേക ഭവനങ്ങളുണ്ടാക്കിയവരെയും അദ്ദേഹം ആക്ഷേപിച്ചു. ഇപ്രകാരം തസ്വവുഫിന്റെ പ്രകടരൂപങ്ങൾ ഏതാനും കൊച്ചു കൊച്ചു ബിദ്അത്തുകൾ കൊണ്ടാണ് തുടങ്ങിയത്. പിന്നീട് കാലാന്തരത്തിൽ അത് വളർന്ന് വലുതായി ശരീഅത്തിന് വിരുദ്ധ മായ പല ഗുരുതര സംഗതികളും അവരുടെ പക്കൽ ഉണ്ടായി, സൂഫിയ്യാക്കൾ വ്യത്യസ്തങ്ങളായ നിരവധി കക്ഷികളാണ്. അവർക്കിടയിൽ തന്നെ പരസ്പര ഭിന്നതയും എതിർപ്പുകളുമുണ്ട്.

പരസ്പര മാത്സര്യങ്ങളും അന്യോന്യം ആക്ഷേപശരങ്ങൾ വർഷിക്കലുമൊക്കെ യുണ്ട്, തസ്വവൂഫിന്റെ കാര്യത്തിലും ബിദ്അത്തുകളിലും അവരൊക്കെയും ഒരേ നിലവാരത്തിലല്ല. വിശ്വാസ കാര്യങ്ങളിൽ ഏതിലെങ്കിലുമുള്ള സൂഫി ചിന്താഗതികളെ കുറിച്ച് നാം സംസാരിക്കുമ്പോൾ അത് അവരിലെ എല്ലാ കക്ഷികളിലുമുണ്ട് എന്ന അർഥത്തിലല്ല. അപ്രകാരം തന്നെ ആധുനിക സൗകര്യങ്ങളും വാർത്താവിനിമയ മാർഗങ്ങളുമൊക്കെ വ്യാപിച്ച ഈ കാലഘട്ടത്തിൽ ധാരാളക്കണക്കിന് സൂഫിയ്യാക്കൾ തങ്ങളുടെ മുൻകാല ചിന്താഗതികളിൽ ചിലതിൽ നിന്നൊക്കെ മാറാൻ തുടങ്ങിയതായും കണ്ടിട്ടുണ്ട്. തങ്ങളുടെ ബിദ്അത്തുകളെയും ചില വിശ്വാസങ്ങളെയും നിരാകരിക്കുന്ന വ്യക്തമായ തെളിവുകൾ കണ്ടതുകൊണ്ടായിരിക്കാമത്.

ഈ വാക്കുകൾ കൊണ്ട് ഏതെങ്കിലും വ്യക്തികളെ ആക്ഷേപി ക്കൽ എന്റെ ലക്ഷ്യമല്ല. മറിച്ച് സൂഫിയാക്കളുടെ ചില വിശ്വാസങ്ങൾ ഖുർ ആനും സുന്നത്തുമായി തട്ടിച്ചു നോക്കി സർവലോക രക്ഷിതാവായ അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിനത്തിൽ എന്റെയും അവരുടെ യും രക്ഷ യാഗ ഹിച്ചു കൊണ്ടും നസ്വീഹത്തി (ഗുണകാംക്ഷ ) ന്റെ താല്പര്യത്തിലുമുള്ള അല്ലാഹുവുന്റെ പൊരുത്തത്തിനായുള്ള ശ്രമം മാത്രമാംണിത്. ഈമാൻ കാര്യങ്ങളുടെ ക്രമത്തിൽ ത്തന്നെ എന്റെ വാക്കുകളെ ഞാൻ ക്രമീകരിക്കുകയായണ്. അതായത്, ഈമാനിനെ കുറിച്ച് നബി (സ) യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് വിശദീകരിച്ചതായി സ്വഹീഹായ ഹദീഥുകളിൽ വന്ന ക്രമത്തിൽ തന്നെ, നബി (സ) പറഞ്ഞു:

الإيمان: أن تؤمن بالله وملائكته وكتبه ورسله واليوم الآخر وتؤمن بالقدر خيره وشره (مسلم)

“ഈമാൻ അഥവാ വിശ്വാസമെന്നത്, അല്ലാഹുവിലും അവന്റെ മലക്കുകളിലും കിതാബുകളിലും ദൂതൻമാരിലും അന്ത്യദിനത്തിലും വിധിയിലൂം അഥവാ അ തിന്റെ നന്മ – തിന്മകളിലും നീ വിശ്വസിക്കലാണ്.”  (മുസ്ലിം)

ശൈഖ് സഅദ് അശ്ലത്വരി
ഉന്നത പണ്ഡിത സഭാ അംഗം
സുഊദി അറേബ്

Book – ഇസ്ലാമിന് രാഷ്ട്രീയ വ്യാഖ്യാനം അബുൽ ഹസൻ അലി നദ്‌വി വിവർത്തനം സുഹൈർ ചുങ്കത്തറ

ഇസ്ലാമിന് രാഷ്ട്രീയ വ്യാഖ്യാനം

അബുൽ ഹസൻ അലി നദ്‌വി

വിവർത്തനം
സുഹൈർ ചുങ്കത്തറ

പ്രസാധകക്കുറിപ്പ്:

        പറളി കേന്ദ്രമാക്കി പാലക്കാട് ജില്ലയിൽ മത വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക രംഗങ്ങളിൽ പ്രവത്തിക്കുന്ന ഒരു സംഘടനയാണും സലഫി എജുക്കേഷണൽ അസോസിയേഷൻ (S.E.A) ശൈശവം മുതൽ ഇസ്ലാമിക സംസ്ക്കാരം വളത്താനുതകുന്ന നഴ്സറി റസിഡൻഷ്യൽ ബോർഡിംഗും ആളുകൾ, ആർട്സ്-പ്രൊഫഷണൽ കോളേജുകൾ, തൊഴിൽ ശാലകൾ, പരിശീലന കേന്ദ്രങ്ങൾ, ആശുപത്രികൾ, സാധുസംരക്ഷണ കേന്ദ്രങ്ങൾ, ലൈബ്രറികൾ, സാംസ്ക്കാരിക കേന്ദ്രങ്ങൾ ഇവ സ്ഥാപിക്കുക, പ്രസിദ്ധീകരണങ്ങളിറക്കുക. ഇതൊക്കെ ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ചിലതാണു.

        ആദ്യപടിയായി ജില്ലയിൽ 8 നഴ്സറികളും ഒരു L. P. ചേളം തുടങ്ങി. കേരളത്തിലാദ്യമായി S.S. L. C. യും അഫ്സലുൽ ഉലമാ എൻട്രൻസ്, പ്രി ലി മി ന റി, ഫൈനൽ ഇവയും പാസ്സായ പെൺകുട്ടികൾക്ക് ഇസ്ലാമിക നഴ്സറി ട്രെയിനിംഗ് കോഴ്സും തുടങ്ങി. 34 കുട്ടികളുള്ള ഒന്നാം ബാച്ച് പുറത്തിറങ്ങി. ഇപ്പോഴിതാ S. E. A. യുടെ ഒന്നാമത്തെ പ്രസിദ്ധീകരണം. പ്രമുഖ പണ്ഡിതനായ അബുൽ ഹസൻ അലി നദ്വിയുടെ ” ഇസ്ലംമിനു രാഷ്ട്രീയ വ്യാഖ്യാനം ”. ചന്ദ്രിക വാരാന്തപ്പതിപ്പിൽ ഇതു ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നദവി സാഹിബ് സസന്തോഷം പ്രസിദ്ധീകരണാനുമതി നൽകിയിട്ടുമുണ്ട്. ഇനിയും വിപുലവും ശ്രമകരവുമായ പല പദ്ധതികളും മുമ്പിലുണ്ട്. അല്ലാഹുവിൻറെ മഹത്തായ കരുണയും, പിന്നെ നിങ്ങളുടെ സഹകരണവുമാണു് അവലംബം. ഈ സംരംഭത്തിൽ സഹകരിച്ച എല്ലാവരോടും, വിശിഷ്യ വിവർത്തകനോടും, ഇസ്ലാമിയാ പ്രസ്സിനോടും ഞങ്ങൾക്ക് മനസ്സുനിറഞ്ഞ നന്ദിയുണ്ട്. സവ്വശക്തനായ അല്ലാഹ നമ്മളെല്ലാം അനുഗ്രഹിക്കട്ടെ. ആമീൻ.

പ്രസാധകർ

വായനക്കു മുമ്പ്

        നശ്വരമായ ഇഹലോകം. അനശ്വരമായ പരലോകം,ഇവിടുത്തെ നന്മ ക്ക് അവിടെ സ്വം. തിന്മക്ക് നരകം. നന്മചെയ്ത് സ്വർഗ്ഗം നേടുകയാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. നന്മയും തിന്മയും ഏതെന്നും സ്വയം കണ്ടുപിടിക്കാൻ മനുഷ്യനു കഴിയില്ല. കച്ചവടത്തിലും കൃഷിയിലുമൊക്കെ ലാഭ നഷ്ടങ്ങൾ കണക്കാക്കി. വിജയ പരാജയങ്ങൾ അറിയാം. എന്നാൽ പരലോക വിജയവും പരാജയവും എന്തിന്റെ അടിസ്ഥാനങ്ങളിലാവുമെന്നു പറയാൻ മനുഷ്യ ചിന്തക്കോ, ബുദ്ധിക്കോ സ്വയം സാദ്ധ്യമല്ല.

        ഈ അറിവു നൽകാനാണ് ജീവിതവും മരണവും പുനരുദ്ധാനവും, സ്വർഗ്ഗ നരകങ്ങളും പടച്ച അല്ലാഹു തന്നെ മനുഷ്യരിൽ നിന്നു തെരഞ്ഞെടുത്ത പ്രാവാചകരെ ഭൂമിയിലേക്കയച്ചതു്. അവർ ലക്ഷ്യവും മാർഗ്ഗവും കാണിച്ചുതന്നു. പരലോകത്തു ഗുണം കിട്ടുന്നതും ദോഷമായി തീരുന്നതും എന്തൊക്കെയെന്നു പറഞ്ഞുതന്നു. അല്ലാഹു നിയോഗിച്ചയച്ച ആ പ്രവാചകരുടെ നിര, അന്ത്യദൂതൻ മുഹമ്മദ് (സ) യോടെ തീരുന്നു. നന്മതിന്മകളുടെ വിശദീകരണം പൂർത്തിയായി. സ്വർഗ്ഗത്തിലേക്കടുപ്പിക്കാൻ, നരകത്തിൽ നിന്നകറ്റാൻ വേണ്ട എല്ലാം അല്ലാഹുവിങ്കൽ നിന്നുള്ള ദിവ്യബോധനത്തിലൂടെ അവിടുന്നു ലോകത്തെ പഠിപ്പിച്ചു. അവസാനം അവിടുന്നു അരുളി.

”രണ്ട് കാര്യം നിങ്ങൾക്കും ഞാൻ തന്നു പോകുന്നു, അവ മുറുകെ പിടിക്കുന്നേടത്തോളം നിങ്ങം പിഴക്കുകയേ ഇല്ല. അല്ലാഹുവിന്റെ ഗ്രന്ഥവും (ഖുർആൻ) അവന്റെ ദൂതൻ ചര്യയും (സുന്നത്ത്) ആണവ”

        ഈ രണ്ട് പ്രമാണങ്ങൾ മാത്രമാണ് ജീവിതത്തിലെ വഴികാട്ടി. അല്ലാഹുവെ മാത്രം ആരാധിച്ച്, ഖുർആനും സുന്നത്തും ഉൾകൊണ് പരലോകത്തിലെ വിജയത്തിനായി പ്രവത്തിക്കുക എന്നതാണു ലക്ഷ്യവും മാർഗ്ഗവുമെന്നും ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നു. പടച്ച തമ്പുരാൻ പഠിപ്പിച്ച സന്മാർഗ്ഗത്തിലെ ലക്ഷ്യത്തിനും മാർഗ്ഗത്തിനും വിപരീതമായി, ഇസ്ലാമിനെ തെററായി വ്യാഖ്യാനിക്കാനും അതു ജനങ്ങളെ പഠിപ്പിക്കാനും കാലാകാലങ്ങ ളിൽ ശ്രമം നടന്നിട്ടുണ്ട്. അന്നൊക്കെ യാഥാത്ഥ്യം മനസ്സിലാക്കിയ പണ്ഡിതന്മാർ ആ ദുർവ്യാഖ്യാനങ്ങളെ എതിർത്തിട്ടുമുണ്ട്’.

        ഈ യുഗത്തിൽ, ഒരു വ്യവസ്ഥാപിത ദൈവീക ഭരണകൂടത്തിന്റെ സംസ്ഥാപനമാണ് മനുഷ്യ ജീവിതത്തെൻറ ലക്ഷ്യമെന്നും, ആരാധനാ കമ്മങ്ങൾ അതിനുള്ള പരിശീലനങ്ങളാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണു ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി ലക്ഷ്യവും മാഗ്ഗവും വിശദീകരിക്കുന്നതിൽ അതിന്റെ സ്ഥാപകനായ ഉസ്താദ് അബുൽ അലാ മൗദൂദിക്കും മറ്റും പററിയ അടിസ്ഥാനപരമായ പിശകുകൾ ആത്മാത്ഥമായി ചൂണ്ടികാണിച്ചുകൊണ്ട് ലോക പണ്ഡിതനായ അബുൽ ഹസൻ അലി നദ്വി എഴുതിയ പുസ്തകമാണ് ‘അത്തഫ്സീറു സിയാസിലിൽ ഇസ്ലാം” ഈ പിശകു പ്രചരിപ്പിക്കുന്ന ധാരാളം പുസ്തകങ്ങൾ ജമാഅത്തെ ഇസ്ലാമി മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലരും അതു അന്ധമായ അനുകരണാത്മക ഭ്രമത്തോടെ ഉൾക്കൊണ്ടിട്ടുമുണ്ട്. പടച്ചവൻപഠിപ്പിച്ചിട്ടില്ലാത്ത ലക്ഷ്യവും മാറ്റവും ജനങ്ങൾ ഉൾക്കൊള്ളരുതു് എന്ന ആത്മാത്ഥമായ ആഗ്രഹമാണു , നദവിയുടെ പുസ്തകം വിവർത്തനം ചെയ്യാൻ ഒരു വിദ്യാത്ഥി മാത്രമായ എന്നെ പ്രേരിപ്പിച്ചത്

        നദ്വിവി യുടെ പഴയ വാക്കുകൾ ഉദ്ധരിച്ചും 78 സെപ്തംബർ 1 നദ’വി സാഹിബ് മുഖവുരയെഴുതിയതായിട്ടും ഈ പുസ്തകം അദ്ദേഹത്തിന്റെ പഴയ ചിന്തയാണെന്നു പറഞ്ഞും ജനങ്ങളെ വഞ്ചിക്കുന്ന നിലപാട’ അവർ സ്വീകരിച്ചു കാണുന്നതിൽ വേദനയുണ്ട്’. നാവുകൾ മുദ്രവെക്കപ്പെട്ട’, കൈകൾ സംസാരിക്കുന്ന, കാലുകൾ സാക്ഷി നിൽക്കുന്ന പരലോക നാളിൽ വാക്കുകളും കർമ്മങ്ങളും വിശ്വാസങ്ങളും തൂക്കി നോക്കപ്പെടുമെന്ന പേടിയോടെ ഇതി ലെ അടിസ്ഥാനപരമായ കാര്യങ്ങൾ ഖുർആന്റെയും സുന്നത്തിറെയും അടിസ്ഥാനത്തിൽ പരിശോധിക്കണമെന്നു ഉണർത്തികൊണ്ട്  ‘ ഇസ്ലാമിനു രാഷ്ട്രീയ വ്യാഖ്യാനം നിങ്ങളുടെ മുമ്പിൽ വെക്കുന്ന, അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
സുഹൈർ ചുങ്കത്തറ സലഫി
P, M. 4, കോളേജ°,
പറളി. 16-2-1982