Book – നമസ്കാരം വിധികളും മര്യാദകളും അബ്ദുൽലത്തീഫ് സുല്ലമി മാറഞ്ചേരി

നമസ്കാരം വിധികളും മര്യാദകളും

അബ്ദുൽലത്തീഫ് സുല്ലമി മാറഞ്ചേരി

ആമുഖം

അല്ലാഹുവിന്റെ നാമത്തിൽ നമസ്കാരവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പാഠങ്ങളാണ് ഈ കൃതിയിലെ ഉള്ളടക്കം.
        ചിലയാളുകൾ നമസ്കരിക്കും പക്ഷേ, അവർക്ക് അതിലുടെ രേഖപ്പെടുത്തപ്പെടുന്ന പ്രതിഫലം പത്തിലൊന്ന് മാത്രമായിരിക്കും ചിലർക്ക് ഒമ്പതിലൊന്ന് ചിലർക്ക് എട്ടിലൊന്ന് ചിലർക്ക് ഏഴിലൊന്ന് എന്നിങ്ങനെ ചിലർക്ക് പകുതി പ്രതിഫലം ലഭിക്കുമെന്നും ഹദീസുകളിൽ പറയുന്നു. ഇത് ആളുകൾ മനസ്സിലാക്കിയതും നിർവ്വഹിക്കുന്ന രീതിയും അനുസരിച്ചായിരിക്കും പ്രതിഫലത്തിലെ ഏറക്കുറച്ചിൽ എന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടാവുകയില്ല.

        അതിനാൽ നബി (സ) യുടെ നമസ്കാരം, ഫറളുകളിലെ പോരായ്മകൾ പരിഹരിക്കുമെന്ന് പഠിപ്പിക്കപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ, യാത്രയിലെ നമസ്കാരം, നമസ്കരിക്കുന്നവരിൽ ഉണ്ടാവേണ്ട സൽഗുണങ്ങൾ, നമസ്കാരവുമായി പ്രചരിക്കപ്പെട്ട അടിസ്താനമില്ലാത്ത കാര്യങ്ങൾഎന്നിവയെല്ലാമാണ് നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കുന്ന ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. നിങ്ങൾ വായിക്കുക. വിലയിരുത്തുക, അബദ്ധങ്ങൾ ചുണ്ടിക്കാണിക്കുക.
അല്ലാഹു സൽക്കർമ്മമായി സ്വീകരിക്കട്ടെ, സഹകരിച്ചവർ ക്കെല്ലാം പ്രതിഫലം നൽകട്ടെ (ആമീൻ)
പ്രാർത്ഥനയോടെ !
റിയാദ്
9/4/2007
സഹോദരൻ
അബ്ദുൽലത്തീഫ് സുല്ലമി മാറഞ്ചേരി

Book – അല്ലാഹു – ഡോക്ടർ എം ഉസ്മാൻ

അല്ലാഹു

ഡോക്ടർ എം ഉസ്മാൻ

        ദൈവത്തെക്കുറിച്ച് എമ്പാടും തെറ്റു ധാരണകളും അന്ധവിശ്വാസങ്ങളും മതരംഗത്തുപോലും നിലനിൽക്കുന്നു . അവ പലതും ദൈവത്തിൻറെ മഹത്വം കുറച്ചുകാണിക്കാൻ മതം തരം താണിരിക്കുന്നു . പദാർത്ഥിക ലോകത്തിനപ്പുറം , നമുക്കു അളക്കാനാ തുക്കാനോ കഴി യാത്ത ദൈവത്തെ നമ്മുടെ ഭാവനകൾക്കൊത്തു രൂപപ്പെടുത്തുന്നത് എത്ര വലിയ വിഡ്ഢിത്തമാണ്. ചിലർ ദൈവത്തെ നിഷേധിക്കുന്നതിന്ന് പ്രധാനമായ കാരണം ദൈവത്തെ വേണ്ടപോലെ മനസ്സിലാക്കാത്തതാണു. ദൈവത്തെ മനസ്സിലാക്കാനുള്ള ഏക മാർഗ്ഗം ദൈവത്തിൻറെ സന്ദേശമാണു. പരിക്ഷണശാലയിൽ ഗവേഷണം നടത്തി അതു കണ്ടത്താവതല്ല.
        എല്ലാറ്റിനും സ്രഷ്ടാവുണ്ടെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാർ എന്ന കാര്യ ത്തിന് പ്രസക്തിയില്ല. ദൈവം ലോകത്തിന്റെ സ്രഷ്ടാവാണ് എന്ന മൗലിക സത്യം ഉൾക്കൊണ്ടവനെ സംബന്ധിച്ചടത്താളം, ആ ദൈവത്തിന്റെ സന്ദേശം സ്വീകരിക്കുക മാത്രമാണു ധർമ്മം. പരമ കാരണത്തിനു പിന്നൊരു കാരണം ആവശ്യമില്ല . ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യം ആ സൃഷ്ടിച്ചവനെ സൃഷ്ടിച്ചതാര് എന്നു തുടങ്ങി അവസാ നിക്കാത്ത ചോദ്യങ്ങളുടെ കയത്തിലാണെത്തിക്കുക എന്നതോർക്കുക.
        പിന്നെ, ലോകത്തിനൊരു സ്രഷ്ടാവുണ്ടെന്നംഗീകരിക്കാൻ സ്രഷ്ടാവിന്റെ സ്രഷ്ടാവിനെ തെരയണ്ടതില്ല. നമ്മുടെ പ്രശ്നം ലോകത്തിനൊരു സൃഷ്ടാവുണ്ടോ എന്നതാണ്. അത് മനസ്സിലാക്കാൻ സ്രഷ്ടാവിന്റെ സൃഷ്ടിയായ പ്രപഞ്ച വസ്തുക്കൾ സഹായിക്കും. സ്രഷ്ടാവിന്റെ കഴിവിന്റെയും അറിവിന്റെയും നേരിയയൊരംശം മാത്രമാണ് സ്യഷ്ടിജാലങ്ങളിലൊളിഞ്ഞു കിടക്കുന്നത്.
        ശാസ്ത്രീയ ഗവഷണങ്ങൾക്കും,ഭ ൗതിക വിജ്ഞാനത്തിന്റെ പരിധികൾക്കും അപ്പുറമുള്ള ഈ കാര്യത്തെപ്പററിയുള്ള അറിവ് മനുഷ്യർക്ക് ലഭിക്കുവാനുള്ള ഒരേ ഒരു മാർഗം ദൈവിക സന്ദേശങ്ങളാണ്. അതിൽ ഏറ്റവും അവസാനത്തേതും പരിപൂർണ്ണവുമായ പരിശുദ്ധഖുർആൻ അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊണ്ടും, അവന്റെ പരിശുദ്ധിയെയും മഹത്വത്തെയും പ്രകീർ ത്തിച്ചുകൊണ്ടും നൽകുന്ന നിസ്തുലമായ വിവരണങ്ങൾ മനുഷ്യവർഗത്തെ നേർമാർഗത്തിലേക്ക് നയിക്കുവാൻ എത്രയും പര്യാപ്തമാണ്.

ഡയറക്ടർ
നീച ഓഫ് ട്രൂത്ത്

Book – തജ്‌വീദ്

തജ്‌വീദ്

അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം

അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം അക്ഷരങ്ങളുടെ ഉൽഭവസ്ഥാനങ്ങൾ ബലപ്പെട്ട അഭിപ്രായപ്രകാരം പതിനേഴാണ് . വായയിലെ ഒഴിഞ്ഞ സ്ഥലം, തൊണ്ട, നാവ്, രണ്ട് ചുണ്ടുകൾ, തരിമൂക്ക് എന്നീ അഞ്ച് സ്ഥലങ്ങളിലായിട്ടാണിത്.

ഓരോ അക്ഷരങ്ങളുടെയും മഖ്റജ് മനസ്സിലാക്കാനും താൻ ഓതുന്നത് ഓരോ അക്ഷരങ്ങളുടെയും മഖ്റജുകളിൽ നിന്ന് തന്നെയാണോ എന്നുറപ്പു വരുത്തുന്നതിനും താഴെയുളള മഖ് റജുകളും അവയുടെ ചിത്രങ്ങളും ഉപയോഗപ്പെടുമെന്ന് വിശ്വസിക്കുന്നു.

മഖ് റജുകൾ മനസ്സിലാക്കാനുള്ള മറെറാരു എളുപ്പ വഴിയാണ് ഏതക്ഷരത്തിൻറ മഖ്റജാണോ അറിയേണ്ടത്. അതിന് ശദ്ദുടോടുകൂടെ സുകൂനും മുമ്പ് ഹംസ “അ” യും കൊടുത്ത് ഉച്ചരിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്.

Book – പ്രാര്‍ത്ഥന ശ്രേഷ്ഠതകളും, വിധി വിലക്കുകളും, മര്യാദകളും. സയ്യിദ് സഅ്ഫര്‍ സ്വാദിക്ക് മദീനി

പ്രാര്‍ത്ഥന ശ്രേഷ്ഠതകളും, വിധി വിലക്കുകളും, മര്യാദകളും.

സയ്യിദ് സഅ്ഫര്‍ സ്വാദിക്ക് മദീനി

മുൻ മൊഴി

الله الرحمن الرحيم
الحمد لله الصلاة والسلام على رسول الله وعلى آله وصحبه أجمعين

മനുഷ്യസമൂഹത്തെ അല്ലാഹു ലോകത്തേക്ക് നിയോഗിച്ചത് അവനെ മാത്രം ആരാധിക്കുവാൻ വേണ്ടിയാണ്. ആരാധനകളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടത് പ്രാർത്ഥനയുമാണ്. പ്രാർത്ഥനയില്ലാത്ത ഒരു ആരാധനയും അല്ലാഹുവിന്റെയടുത്ത് സ്വീകാര്യമാവുകയില്ല. ഏതൊരു കർമ്മത്തെയും ആരാധനയായി മാറ്റുന്നത് അതിലടങ്ങിയിട്ടുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥനയില്ലാത്ത ആരാധനകൾ വെറും അഭ്യാസ പ്രകടനമായിരിക്കും. എന്നാൽ വിശ്വാസിയുടെ ഈ അമൂല്യമായ രത്നത്തെ സംബന്ധിച്ച് അധികമാളുകളും അജ്ഞരാണെന്നതാണ് യാഥാർത്ഥ്യം. പ്രാർത്ഥനയുടെ കാര്യത്തിൽ വളരെയധികം അലംഭാവമാണ് സമൂഹം കാണിക്കുന്നത്.സ്യഷ്ടിച്ച ദൈവത്തോട് പ്രാർത്ഥിക്കേണ്ടതിന് പകരം വെറും ചാപല്യങ്ങളും, വൈകല്യങ്ങളുമുള്ള സ്യഷ്ടികളോടാണ് അധികമാളുകളും പ്രാർത്ഥിക്കുന്നത്. ചിലർ നാട്ടിയ വിഗ്രഹത്തോട് പ്രാർത്ഥിക്കുമ്പോൾ മറ്റുചിലർ മണ്ണിൽ മറമാടപ്പെട്ടവരോടാണ് പ്രാർത്ഥിക്കുന്നത്. സമൂഹത്തോടൊപ്പം അവർക്ക് തെളിവുകളുണ്ടാക്കിക്കൊണ്ട് ഒരുപറ്റം പണ്ഡിതന്മാരും അതിന് കുടപിടിക്കുന്ന ദയനീയമായ കാഴ്ചയാണിന്ന് നാട്ടിൽ നമുക്ക് കാണാനാവുന്നത്. ഈ പശ്ചാത്തലത്തിൽ എന്താണ് പ്രാർത്ഥന? ആരോടാണ് പ്രാർത്ഥിക്കേണ്ടത്? പ്രാർത്ഥനയുടെ മര്യാദകൾ, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സന്ദർഭങ്ങൾ, സമയങ്ങൾ സ്ഥലങ്ങൾ, പ്രാർത്ഥനയിൽ വരൂന്ന ബിദ്അത്തുകൾ തുടങ്ങിയ കാര്യങ്ങൾ ഇസ്ലാമിക (പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് അൽപം പരിശോധിക്കാം.إن شاء الله പ്രാർത്ഥനയുടെ അനേകം ഗ്രന്ഥങ്ങൾ നമുക്ക് മാർക്കറ്റിൽ ലഭിക്കും. എന്നാൽ എങ്ങനെ പ്രാർത്ഥിക്കണം? ആരോട് പ്രാർത്ഥിക്കണം? എപ്പോഴാണ് പ്രാർത്ഥിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഒരു പ്രാർത്ഥനയുടെ പുസ്തകത്തിലും ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ല, അത് കൊണ്ടാണ് പ്രാർത്ഥനയെ സംബന്ധിച്ച് കുറച്ച്കാര്യങ്ങൾ ശേഖരിക്കുവാൻ ആരംഭിച്ചത്. ഉദ്ധരിക്കുന്ന ആയത്തുകളുടെ സൂറത്തും നമ്പറും കൊടുത്തിട്ടുണ്ട്, അത്പോലെ ഹദീസുകൾ ആരാണ് ഉദ്ധരിച്ചത്, സ്വഹീഹാണോ, ദുർബ്ബലമാണോയെന്നും ഹദീസിന്റെ അവസാനം കൊടുത്തിട്ടുണ്ട്. മനുഷ്യൻ എന്ന നിലക്ക് തെറ്റുകളും, പിഴവുകളും സംഭവിക്കുവാൻ സാധ്യതയുണ്ട്. ഇത് പരിപൂർണമായും തെറ്റിൽ നിന്ന് മുക്തമാണെന്ന് അവകാശമുന്നയിക്കുന്നില്ല. വല്ല അപാകതകളുമുണ്ടെങ്കിൽ സൂചിപ്പിക്കുവാൻ അപേക്ഷിക്കുന്നു. അല്ലാഹു ഇത് ഒരു സ്വാലിഹായ കർമ്മമായി സ്വീകരിക്കുമാറാവട്ടെ. ആമീൻ. നിങ്ങളുടെ സഹോദരൻ

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

 
 

നേര്‍പഥം ഓണ്‍ലൈന്‍ ക്വിസ് നിബന്ധനകള്‍

1. സമീല്‍ ഓണ്‍ലൈന്‍ ലൈബ്രറിയുമായി സഹകരിച്ച് നേര്‍പഥം വാരികയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളെ ആസ്പദമാക്കിയാണ് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
2. ലോക്ക്ഡൗണ്‍ പിരീഡില്‍ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 7 മണിക്ക് മാഗസിന്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യുകയും ഞായറാഴ്ച രാവിലെ പത്തു മണി മുതല്‍ സമീല്‍ ഓണ്‍ലൈന്‍ ലൈബ്രറിയില്‍ ചോദ്യങ്ങള്‍ ലഭ്യമാവുകയും ചെയ്യും.
3. എല്ലാ ആഴ്ചയും ബുധന്‍ രാത്രി 12 മണി വരെ മാത്രമെ ഉത്തരങ്ങള്‍ സ്വീകരിക്കുകയുള്ളൂ.
4.ലോക്ക്ഡൗണ്‍ പിരീഡിന് ശേഷം, ഞായറാഴ്ച അപ്‌ലോഡ് ചെയ്യുകയും ചൊവ്വ 10 മണി മുതല്‍ വെള്ളി രാത്രി 12 മണി വരെ ചോദ്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാവുകയും ചെയ്യും.
5. പേരും മൊബൈല്‍ നമ്പറും വെച്ചാണ് മത്സരാര്‍ഥികള്‍ ഓണ്‍ലൈനില്‍ പ്രവേശിക്കേണ്ടത്. വിജയികളുടെ വിലാസം മൊബൈല്‍ നമ്പര്‍ വെച്ചാണ് കണ്ടെത്തുന്നത് എന്നതിനാല്‍ സ്വന്തം നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ.
6. ഒരേ നമ്പറില്‍ നിന്ന് ഒരാഴ്ചയില്‍ ഒന്നിലധികം മത്സരങ്ങള്‍ പങ്കെടുക്കാന്‍ സാധ്യമാകില്ല.
7. തുടര്‍ മത്സരങ്ങളില്‍ പങ്കാളികളാവുന്നവരുടെ ഡീറ്റയില്‍സ് സ്വീകരിക്കാനുള്ള മാനദണ്ഡം മൊബൈല്‍ നമ്പറായതിനാല്‍ മെഗാ മത്സരത്തിന് ഒരേ നമ്പറില്‍ നിന്നുള്ള എന്‍ട്രികള്‍ മാത്രമേ പരിഗണിക്കൂ.
8. ശരിയുത്തരങ്ങള്‍ വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാവും.
9. ഏറ്റവും കൂടുതല്‍ ശരിയുത്തരങ്ങള്‍ അയച്ചതിനെ ആധാരമാക്കിയാണ് ഓരോ ആഴ്ചയിലെയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ നിശ്ചയിക്കുന്നത്.
10. വിജയികളുടെ പേരുകള്‍ വ്യാഴാഴ്ച മുതല്‍ സമീല്‍ ഓണ്‍ലൈന്‍ ലൈബ്രറിയിലൂടെയും നേര്‍പഥം വെബ്‌സൈറ്റിലൂടെയും നേര്‍പഥത്തിലൂടെയും പബ്ലിഷ് ചെയ്യും.
11. വിജയികളെ ഔദ്യോഗികമായി വിവരമറിയിക്കുകയും സമ്മാനം നേരിട്ടെത്തിക്കുകയും ചെയ്യും.
12. ഓരോ മത്സരത്തിലും ലഭിച്ച മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയാണ് ഫൈനല്‍ മത്സരത്തിലെ വിജയികളെ തെരഞ്ഞെടുക്കുന്നത്. ഫൈനല്‍ പോയിന്റില്‍ തുല്യത പാലിച്ചാല്‍ തുടര്‍ മത്സരത്തിലൂടെ വിജയിയെ കണ്ടെത്തും.
13. ഓരോ മത്സരത്തിലും ലഭിക്കുന്ന മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കുന്ന പോയിന്റ് ടേബിള്‍ ഓണ്‍ലൈനില്‍ ലഭ്യമാവും.
14. മെഗാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംസ്ഥാന പ്രോഗ്രാമിലായിരിക്കും വിതരണം ചെയ്യുക.
15. നേര്‍പഥം ജീവനക്കാരുടെയോ മാനേജ്‌മെന്റിന്റെയോ എന്‍ട്രികള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല.
16. മത്സരങ്ങളെ കുറിച്ചുള്ള അന്തിമ തീരുമാനം നേര്‍പഥം ക്വിസ് കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.

അബൂ ബക്കര് സ്വിദ്ദിക്ക് (റ)

അബൂബക്കർ സിദ്ധീഖ് (റ)

ഒരിക്കല്‍ നബി (സ) പറഞ്ഞു:
“ഇസ്ലാമിനെ മുന്നില്‍ വെച്ചുകൊടുത്തപ്പോള്‍ ഏതൊരാളും പ്രഥമ ഘട്ടത്തില്‍ ഒരു വിമുഖത കാണിക്കാതിരുന്നില്ല. അബൂബക്കര്‍(റ) ഒഴികെ, അദ്ദേഹം അങ്ങനെയായിരുന്നില്ല. ഒട്ടും സംശയിക്കാതെ അത് സ്വീകരിച്ചു.”

ഏകദൈവത്തെ മാത്രം ആരാധിക്കാന്‍ ഇബ്റാബീം (അ) നിര്‍മിച്ച കഅബ പില്‍കാലത്ത് വിഗ്രഹങ്ങളുടെ കേദാരമായി മാറി. നൂറുകണക്കില്‍ വിഗ്രഹങ്ങള്‍
അവിടെ പ്രതിഷ്ഠിക്കപ്പെട്ടു. ലാത്ത, ഉസ്സ, മനാത്ത, ഉസാഫ്, നാഇല, ഹുബ്ല ഇവയെല്ലാം അവിടത്തുകാര്‍ ആരാധിച്ചിരുന്ന പ്രധാന വിഗ്രഹങ്ങളായിരുന്നു.
ഓരോ ഗോത്രത്തിനും അവരുടേതായ പ്രത്യേക വിഗ്രഹങ്ങള്‍. സൂര്യനെയും മലക്കുകളെയും ജിന്നുകളെയും നക്ഷത്രങ്ങളെയും ആരാധിച്ചിരുന്നവര്‍ വേറെയും. ചുരുക്കം ചില പ്രകൃതി വാദക്കാരും!. ഏകദൈവാരാധന അവിടെ സാമാന്യമായി അപരിചിതമായിരുന്നു എന്നു പറയാം; അവര്‍ ഇബ്റാഹീം (അ)ന്‍റെ താവഴിക്കാണ് ഞങ്ങള്‍ എന്ന് ജല്‍പിക്കാറുണ്ടാരുന്നെങ്കിലും. സൃഷ്ടികളെ ആരാധിക്കുന്നതിനു പകരം സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് സമര്‍ത്ഥിച്ചിരുന്ന ചുരുക്കം ചില വ്യക്തികള്‍ അക്കാലത്തുണ്ടായിരുന്നുവത്രെ. അബൂഖൈസുബ്നുഅനസ്, ഖുസ്സുബ്നു സാഇദ, സൈദുബ്നു അംറ്ബ്നു നുഫൈല്‍, വറഖത്ത്നു നൗഫല്‍ എന്നിവര്‍ അത്തരക്കാരില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചും പാരത്രിക ജീവിതത്തെ സംബന്ധിച്ചും പരമ്പരാഗതമായ ചില കേട്ടുകേള്‍വികളും ധാരണകളും അവര്‍ വെച്ചുപുലര്‍ത്തിയിരുന്നു. വിഗ്രഹാരാധനയെ വെറുക്കുകയും അതിന്‍റെ യുക്തിഹീനതയെ ക്കുറിച്ച് ജനങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു അവര്‍. പ്രവാചകന്‍റെ ആകമനത്തിനു തൊട്ടുമുമ്പ് മക്കാനിവാസികള്‍ക്കിടയില്‍ ജീവിച്ച അവര്‍ അക്കാലത്തെ പണ്ഡിതരും ബുദ്ധിജീവികളും സാഹിത്യകാരന്‍മാരുമായിരുന്നു. ഏകദൈവത്തെക്കുറിച്ചും പരലോക ജീവിതത്തെ സംബന്ധിച്ചും വരാനിരി ക്കുന്ന ഒരു പ്രവാചകന്‍റെ ആഗമനത്തെക്കുറിച്ചും അവരുടെ കവിതകളും പ്രസംഗങ്ങളും ധാരാളമായിരുന്നു.

നബി (സ) യുടെ പ്രവാചകത്വലബ്ധിക്ക് മുമ്പ് അബൂബക്കര്‍(റ) അത്തരക്കാരുമായി ചങ്ങാത്തം പുലര്‍ത്തിയിരുന്നു. ജീവിതത്തില്‍ ഒരിക്കലും വിഗ്രഹാരാധന ചെയ്യാത്ത ആളായിരുന്നു അദ്ദേഹം. എല്ലാ പ്രതിഷ്ഠകളെയും അദ്ദേഹം വെറുത്തു. അതുനിമിത്തം ഏകദൈവവാദികളായ ഇവരുടെ സാമീപ്യവും അഭിപ്രായവും അബൂബക്കര്‍ (റ) വിലമതിച്ചു. സത്യമാര്‍ഗത്തിന്‍റെ വെള്ളിവെളിച്ചവുമായി തന്‍റെ ജനതയ്ക്ക് ദൈവത്താല്‍ ഒരു വഴികാട്ടി നിയുക്തനാവുക തന്നെ ചെയ്യും എന്ന് അബൂബക്കര്‍ (റ) ദൃഢമായി വിശ്വസിച്ചു. സൈദുബ്നു അംറിന്‍റെയും ഖുസ്സുബ്നു സാഇദയുടെയും ഉപദേശങ്ങളും കവിതകളും അബൂബക്കര്‍ (റ)ധാരാളമായി ശ്രദ്ധിച്ചു. ഒരിക്കല്‍ കഅബാലയത്തിന്‍റെ ഭിത്തിയില്‍ ചാരി നിന്ന് സൈദ് ഇങ്ങനെ പാടി:
“ഭീമാകരമായ പാറക്കഷ്ണങ്ങള്‍ വഹിച്ചുനില്‍ക്കുന്ന ഈ പര്‍വ്വതങ്ങള്‍ ഏതൊരു ശക്തിക്ക് കീഴ്പ്പെട്ടിരിക്കുന്നുവോ അവന് എന്‍റെ ശരീരവും കീഴ്പ്പെട്ടി
രിക്കുന്നു! ശുദ്ധ ജലം പൊഴിക്കുന്ന കാര്‍മേഘങ്ങള്‍ ഏതൊരു നാഥന് കീഴ്പ്പെട്ടിരിക്കുന്നുവോ അവനു മാത്രം എന്‍റെ ശരീരം കീഴ്പ്പെടുന്നു! “
സൈദിന്‍റെ കവിത കേട്ട അബൂബക്കര്‍ (റ) പറഞ്ഞു:
“ഇബ്റാഹിമിന്‍റെ നാഥനാണെ, ഇത് സത്യമാകുന്നു. എങ്കിലും സംശയാതീതമായ ഒരു ദൃഢജ്ഞാനം ലഭിക്കുന്നതിന് ഞങ്ങള്‍ എത്രമാത്രം പൊറുക്കേി വരും!”
ദൈവം ഒരു പ്രവാചകനെ നിയോഗിക്കുക. അദ്ദേഹം അവര്‍ക്ക് സന്ദേശം നല്‍കുക. പാരത്രിക ജീവിതത്തെ കുറിച്ച് വ്യക്തമായ ജ്ഞാനം ലഭിക്കുക. അത്
സാക്ഷാത്ക്കരിക്കപ്പെടുമോ?… പ്രതീക്ഷയോടു കൂടി കാത്തിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അബൂബക്കര്‍ (റ).

മക്കയിലെ കുബേരനും വര്‍ത്തകപ്രമുഖനുമായിരുന്നു അദ്ദേഹം. കച്ചവടത്തിന് വേണ്ടി ദൂരദിക്കുകള്‍ സന്ദര്‍ശിക്കുമായിരുന്നു. പ്രധാനമായും സിറിയ. നബി(സ)യുടെ നിയുക്തമായ ഘട്ടത്തില്‍ അദ്ദേഹം സിറിയയിലായിരുന്നു. നാട്ടിലെന്നപോലെ താന്‍ തേടുന്ന സത്യത്തെക്കുറിച്ചു വിദേശത്തുവെച്ചും
തന്‍റെ സമാന ചിന്താഗതിക്കാരോട് അദ്ദേഹം സംസാരിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്യുമായിരുന്നു. പഴയ വേദങ്ങളില്‍ പാണ്ഡിത്യം ലഭിച്ച പല പുരേഹിതരും പണ്ഡിതരും അന്ന് അബൂബക്കര്‍ (റ) നെപോലെ ഒരുപ്രവാചകന്‍റെ ആഗമനം അടുത്തു കഴിഞ്ഞിരുന്നു എന്ന് വിശ്വസിച്ചിരുന്നവരായിരുന്നു.
തങ്ങള്‍ പ്രദീക്ഷിക്കുന്ന പ്രവാചകന്‍റെ ആഗമനം എവിടെയായിരിക്കുമെന്ന കാര്യത്തില്‍ പോലും അവര്‍ക്ക് ധാരണയുണ്ടായിരുന്നു. ഇബ്റാഹീം(അ)ന്‍റെയും ഇസ്മായീല്‍(അ)ന്‍റെയും ജീവിത ചരിത്രത്തിന്‍റെയും ത്യാഗസമ്പൂര്‍ണമായ സംഭവങ്ങള്‍ക്കും സാക്ഷിയായ മക്കയിലാകുമെന്നായിരുന്നു അവരുടെ അഭിപ്രായം!

ഒരിക്കല്‍ അബൂബക്കര്‍(റ) സിറിയയില്‍ വെച്ച് ഒരു സ്വപ്നം കണ്ടു. ആകാശത്തില്‍ നിന്ന് ചന്ദ്രന്‍ ഇറങ്ങിവന്നു മക്കയുടെ മുകളില്‍ അത് ഛിന്നഭിന്നമായി. ഓരോ കഷ്ണവും ഓരോ വീടുകളില്‍ ചെന്നെത്തി. അവിടെ പ്രകാശം പരത്തി. പിന്നീട് ആ കഷ്ണങ്ങള്‍ ഒത്തുകൂടി പൂര്‍വ്വസ്ഥിതി പ്രാപിച്ച് അബൂബക്കര്‍ (റ)ന്‍റെ മടിയില്‍ വന്നുവീണു! അത് ഒരു അര്‍ത്ഥഗര്‍ഭമായ സ്വപ്നമാണെന്ന് തോന്നിയ അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഭക്തനായ ഒരു പുരോഹിതനെ സമീപിച്ചു സ്വപ്ന വിവരമറിയിച്ചു. സ്വപ്നം കേട്ടു പ്രസന്നവദനനായ പുരോഹിതന്‍ പറഞ്ഞു: “അദ്ദേഹത്തിന്‍റെ ആഗമനം അടുത്തിരിക്കുന്നു. അബൂബക്കര്‍ (റ) ചോദിച്ചു: ആരുടെ ആഗമനം? നാം പ്രദീക്ഷിക്കുന്ന പ്രവാചകന്‍റെതോ?. പുരോഹിതന്‍ പറഞ്ഞു: അതേ, നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കും. അതു നിമിത്തം സൗഭാഗ്യവാനായിത്തീരുകയും ചെയ്യും!.

അബൂബക്കര്‍ (റ)ന്‍റെ സാര്‍ത്ഥവാഹക സംഘം മക്കയിലേക്കു തിരിച്ചു: ദീര്‍ഘനാളത്തെ സിറിയാ വാസത്തിനു ശേഷം! മക്കയുടെ കവാടത്തിലേക്ക് അബൂബക്കര്‍ (റ)നെ വരവേല്‍ക്കാന്‍ ഒരു ചെറിയ സംഘം നടന്നു ചെന്നു, അബൂജഹലിന്‍റെ നേതൃത്വത്തില്‍! അവര്‍ പരസ്പരം ആശ്ലേഷിച്ചു. അഭിവാദനം നടത്തി. അബൂജഹല്‍ ചോദിച്ചു:”നിന്‍റെ സ്നേഹിതനെക്കുറിച്ചു നീ വല്ലതും പറഞ്ഞുകേട്ടോ?”അബൂബക്കര്‍ (റ)ചോദിച്ചു: മുഹമ്മദുല്‍ അമീനെക്കുറിച്ചാണോ ചോദിക്കുന്നത്?. അബുജഹല്‍: അതെ, ബനൂഹാശിമിലെ ആ അനാഥനെക്കുറിച്ചു തന്നെ. അവന്‍ ഒരു പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നു. അബൂബക്കര്‍ (റ) : നീ വല്ലതും കേട്ടോ. എന്താണ് വാദങ്ങള്‍? അബൂജഹല്‍: അതേ, ഞാന്‍ കേട്ടു. നമ്മുടെ ജനങ്ങളും കേട്ടു. അബൂബക്കര്‍ (റ): എന്താണദ്ദേഹം പറയുന്നത്?
അബൂജഹല്‍: ആകാശത്ത് ഒരു ദൈവമുണ്ട്. നാം അവനെ മാത്രമേ ആരാധിക്കാവൂ എന്ന സന്ദേശവുമായി ദൈവം അവനെ നിയോഗിച്ചിരിക്കുന്നുവത്രെ! നമ്മുടെ പൂര്‍വികര്‍ ആരാധിച്ചുപോന്ന ഇലാഹുമാരെ നാം കൈവെടിയുകയും ചെയ്യണമത്രെ!

അബൂബക്കര്‍ (റ): ദൈവം അദ്ദേഹത്തിന് ദിവ്യബോധനം നല്‍കി എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടോ? എങ്ങനെയാണത്രെ ദൈവം അദ്ദേഹത്തോട് സംസാരിച്ചത്? അബൂജഹല്‍: ഹിറാഗുഹയിലേക്ക് ജിബ്രീല്‍ എന്ന മലക്ക് വന്നാണത്രേ അദ്ദേഹത്തോട് സംസാരിച്ചത്! അബൂബക്കര്‍ (റ)ന്‍റെ വദനം പ്രസന്നമായി, അനര്‍ഘമായ ഏതോ ഒന്ന് എത്തിപ്പിടിക്കാന്‍ കഴിഞ്ഞ ഒരു സന്തോഷത്തോടെ അദ്ദേഹം മന്ദഹസിച്ചു. ശാന്തമായി പറഞ്ഞു: അദ്ദേഹം അങ്ങനെ പറഞ്ഞെങ്കില്‍ അത് സത്യം തന്നെയായിരിക്കും. അബൂബക്കര്‍ (റ)ന്‍റെ അഭിപ്രായം അബൂജഹലിന് ഒരു വലിയ സ്ഫോടനമായാണ് അനുഭവപ്പെട്ടത്.

വീട്ടില്‍ മടങ്ങി എത്തിയ അബൂബക്കര്‍ (റ) നബി (സ)യെ തേടിയിറങ്ങി. ഖദീജയും നബി (സ)യും വീട്ടിലിരിക്കുകയായിരുന്നു. നബി (സ) അബൂബക്കര്‍ (റ)നെ സ്വീകരിച്ചു. അവര്‍ സംസാരമാരംഭിച്ചു. അബൂബക്കര്‍ (റ) ചോദിച്ചു: ജനങ്ങള്‍ നിങ്ങളെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നത് ശരിയാണോ? നബി (സ): എന്താണവര്‍ പറയുന്നത്? അബൂബക്കര്‍ (റ): അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, അവന് പങ്കുകാരില്ല എന്ന സന്ദേശവുമായി ദൈവം എന്നെ നിയോഗിച്ചിരിക്കുന്നു എന്ന് താങ്കള്‍ അവകാശപ്പെടുന്നുവെന്ന്!. നബി (സ): അതെ, എന്നിട്ട് നിങ്ങള്‍ അവരോട് എന്ത് പറഞ്ഞു? അബൂബക്കര്‍ (റ): അദ്ദേഹം അങ്ങനെ പറഞ്ഞുവെങ്കില്‍ അത് സത്യമായിരിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്!.

നബി (സ) സന്തോഷവാനായി. അബൂബക്കര്‍ (റ)നെ ആശ്ലേഷിച്ചു. നെറ്റിയില്‍ ചുംബിച്ചു. ഹിറാഗുഹയില്‍ വെച്ചുായ സംഭവം വിവരിച്ചു. പ്രഥമ സന്ദേശമായ വചനങ്ങള്‍ അബൂബക്കര്‍ (റ)ന് ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. ഭയഭക്തിയോടുകൂടി ശ്രദ്ധാപൂര്‍വ്വം അബൂബക്കര്‍ (റ) വചനം ശ്രവിച്ചു. എഴുന്നേറ്റു നിന്നു അദ്ദേഹം പറഞ്ഞു: അങ്ങ് സത്യസന്ധനും വിശ്വസ്തനുമായ പ്രവാചകനാകുന്നു. അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹ്”.. അങ്ങനെ അബൂബക്കര്‍ (റ) ഇസ്ലാമിലെ ഒന്നാമത്തെ പുരുഷ അംഗമായിത്തീര്‍ന്നു.

അബൂഖുഹാഫ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഉസ്മാന്‍ ആയിരുന്നു അബൂബക്കര്‍ (റ)ന്‍റെ പിതാവ്. അവരുടെ പരമ്പര നബി(സ) യുടെ പിതാമഹ ന്‍മാരില്‍പ്പെട്ട മുര്‍റത്തുമായി ബന്ധപ്പെട്ടതാണ്. സഖറിന്‍റെ പുത്രി സല്‍മയായിരുന്നു മാതാവ്. അവര്‍ക്ക് “ഉമ്മുല്‍ ഖൈര്‍” എന്ന ഓമനപ്പേരുായിരുന്നു.
പിതാവ് അബൂഖുഹാഫ ദീര്‍ഘകാലം ജീവിച്ചു. ഇസ്ലാമിനെ അദ്ദേഹം ആദ്യഘട്ടത്തില്‍ വെറുക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. മക്കാ വിജയ ദിവസം അബൂബക്കര്‍ (റ) തന്‍റെ പിതാവിനെ നബി(സ)യുടെ സന്നിധിയില്‍ കൂട്ടിക്കൊണ്ടുവന്നു. തൊണ്ണൂറു തികഞ്ഞ ഒരു പടുവൃദനായിരുന്നു അന്ന് അദ്ദേഹം. താടിയും തലമുടിയും പാല്‍ നുരപോലെ വെളുത്തിരുന്നു. നബി(സ) അദ്ദേഹത്തിന് സാക്ഷ്യവചനം ചൊല്ലിക്കൊടുത്തു. അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ഹിജ്റ  14 ല്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് 97 വയസ്സ് പ്രായമുണ്ടായിരുന്നു. കാഴ്ച്ച നഷ്ടപ്പെട്ടു പരിക്ഷീണിതനായിരുന്നു അദ്ദേഹം. അബൂബക്കര്‍ (റ)ന്‍റെ ആഗമനം ഇസ്ലാമിക പ്രബോധനത്തിന്‍റെ നാന്ദികുറിച്ചു. വരാനിരിക്കുന്ന ഒരു മഹാവിപ്ലവത്തിന്‍റെ തുടക്കം. ഖദീജ(റ)യും അലി(റ)യും സൈദുബ്നു ഹാരിസ(റ)യും മാത്രമായിരുന്നു അന്ന് ഇസ്ലാമിലെ അംഗങ്ങള്‍! ഒരു സ്ത്രീയും ഒരു ദരിദ്രബാലനും ഒരു അടിമയും.

അബൂബക്കര്‍ (റ)പ്രചാരണം തുടങ്ങി. ഉസ്മാനുബ്നു അഫ്ഫാന്‍, സുബൈറര്‍, അബ്ദുദുറഹ്മാനുബ്നു ഔഫ്, സഅ്ദുബ്നു അബീവഖാസ്, ത്വല്‍ഹത്ത്(റ) എന്നീ പ്രസിദ്ധരായ സഹാബിമാര്‍ ഇസ്ലാമിലേക്ക് വന്നത് അബൂബക്കര്‍ (റ)ന്‍റെ പ്രബോധന പ്രവര്‍ത്തനം നിമിത്തമായിരുന്നു. അനന്തര ജീവിതത്തില്‍ അബൂബക്കര്‍ (റ) നബി (സ)യുടെ വലം കൈയും ഉറ്റ കൂട്ടാളിയുമായിതീര്‍ന്നു. മുഹമ്മദ് (സ)യും അബൂബക്കര്‍ (റ)യും ഒരു കാര്യത്തില്‍ യോജിച്ചു കഴിഞ്ഞാല്‍ അത് തള്ളിക്കളയാവുന്നതല്ല എന്ന് മക്കാ നിവാസികള്‍ക്കറിയാമായിരുന്നു. അതുനിമിത്തം അബൂബക്കര്‍ (റ)ന്‍റെ പ്രബോധന പ്രവര്‍ത്തനത്തിന് നല്ല ഫലമുണ്ടായി. പ്രസിദ്ധരായ പലരും അദ്ദേഹത്തിന്‍റെ വഴിക്ക് ഇസ്ലാം സ്വീകരിച്ചു. ഉസ്മാനുബ്നു മള്ഊന്‍, അബൂ ഉബൈദ, അബൂ സല്‍മ, ഖാലിദുബ്നു സഈദ് എന്നിങ്ങനെ പലരും! നബി(സ)യ്ക്ക് അദ്ദേഹം ഒരിക്കലും കൂട്ടുപിരിയാത്ത ഒരു തുണയായിരുന്നു. സന്തോഷത്തിലും സന്താപത്തിലും ആപല്‍ഘട്ടങ്ങളിലും നിര്‍ഭയാവസ്ഥയിലുമൊക്കെ! അബൂബക്കര്‍ (റ)ന്‍റെ സമ്പത്തും ശരീരവും നബി(സ) നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തില്‍ സമര്‍പ്പിക്കപ്പെട്ടു. നബി(സ) അദ്ദേഹത്തെക്കുറിച്ച് പറയുകയുണ്ടായി: “നമുക്ക് സഹായം നല്‍കിയ ഒരാള്‍ക്കും നാം പ്രത്യുപകാരം നല്‍കാതിരുന്നിട്ടില്ല. അബൂബക്കറിന് ഒഴികെ. അദ്ദേഹം നല്കിയ സഹായത്തിന്‍റെ പ്രതിഫലം അന്ത്യനാളില്‍ അല്ലാഹു തന്നെയാണ് നല്‍കേണ്ടത്. അബൂബക്കറിന്‍റെ സമ്പത്ത് നമുക്ക് ഉപകാരപ്പെട്ടത് പോലെ മറ്റൊരാളുടേതും ഉപകരിച്ചിട്ടുമില്ല.”

മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു: ഇസ്ലാമിനെ മുന്നില്‍ വെച്ചുകൊടുത്തപ്പോള്‍ ഏതൊരാളും പ്രഥമഘട്ടത്തില്‍ ഒരു വിമുഖത കാണിക്കാതിരുന്നില്ല. അബൂബക്കര്‍(റ) ഒഴികെ, അദ്ദേഹം അങ്ങനെയായിരുന്നില്ല. ഒട്ടും സംശയിക്കാതെ അത് സ്വീകരിച്ചു.അദ്ദേഹത്തിന്‍റെ ഈ സ്വഭാവം ഒരിക്കല്‍ മാത്രമായിരുന്നില്ല. പലപ്പോഴും അങ്ങനെയായിരുന്നു. നബി(സ) എന്തു പറയുന്നുവോ അദ്ദേഹം അത് അപ്പടി വിശ്വസിക്കും വീുവിചാരമോ സംശയമോ പ്രകടിപ്പിക്കാറുണ്ടായിരുന്നില്ല. ഒരിക്കല്‍ നബി (സ) കഅബയുടെ സമീപത്ത് ചിന്താമഗ്നനായി ഇരിക്കുകയായിരുന്നു. അബൂജഹല്‍ അടുത്തു ചെന്നു. പരിഹാസപൂര്‍വ്വം ചോദിച്ചു: അല്ലാ, മുഹമ്മദേ (സ) ഇന്ന് പുതിയ വല്ലതുമുണ്ടോ നബി (സ) തല ഉയര്‍ത്തി അബൂജഹലിനോടു പറഞ്ഞു: “ഉണ്ട് , ഇന്നലെ രാത്രി ഞാന്‍ സിറിയയിലെ ബൈത്തുല്‍ മുഖദ്ദസിലേക്ക് ആനയിക്കപ്പെട്ടു.” അബൂജഹല്‍: നേരം പുലര്‍ന്നപ്പോഴേക്കും ഞങ്ങളുടെ അടുത്ത് മടങ്ങി എത്തുകയും ചെയ്തു അല്ലേ? നബി (സ): അതേ. അബൂജഹല്‍ ഒരു പുതിയ സന്ദര്‍ഭം കൈവന്ന സന്തോഷത്തോടെ തന്‍റെ കൂട്ടുകാരോട് ആര്‍ത്തട്ടഹസിച്ചു 

“സഹോദരന്‍മാരേ, വരൂ, ഇതാ മുഹമ്മദി(സ)ന്‍റെ ഒരു പുതിയ വാര്‍ത്ത!” അവര്‍ ഓടിക്കൂടി. ഇപ്രാവശ്യം തന്‍റെ അനുയായികള്‍ മുഹമ്മദിനെ കൈയൊഴിയുമെന്ന് അവര്‍ കണക്കു കൂട്ടി. അത്രമാത്രം അസംഭവ്യമാണല്ലോ പുതിയ വാദം. അബൂജഹല്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചുകൊടുത്തു. മുസ്ലിംകള്‍
ക്കിടയില്‍ അഭിപ്രായവിത്യാസം സൃഷ്ടിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു. ഒരു സംഘം അബൂബക്കര്‍(റ)ന്‍റെ സമീപത്ത് ചെന്നു. അവര്‍ അദ്ദേഹത്തെ വിളിച്ചു: “അബൂബക്കര്‍, (റ) വളരെ അല്‍ഭുതകരമായിട്ടുണ്ട് നിന്‍റെ കൂട്ടുകാരന്‍റെ പുതിയ വാദം!” അബൂബക്കര്‍(റ) എന്താണുണ്ടായത്? അവര്‍ പറഞ്ഞു: ബുദ്ധിശൂന്യമായ വാദം! എങ്ങനെ നിങ്ങളിതൊക്കെ സഹിക്കും ഇന്നലെ രാത്രി നിന്‍റെ കൂട്ടുകാരന്‍ ബൈത്തുല്‍ മുഖദ്ദസില്‍ പോയത്രെ! പുലരുന്നതിന്ന് മുമ്പ് മടങ്ങിവരികയും ചെയ്തു! ഇതൊക്കെ നിങ്ങള്‍ വിശ്വസിക്കുന്നുല്ലോ! അബൂബക്കര്‍(റ)പറഞ്ഞു: അദ്ദേഹം അങ്ങനെ പറഞ്ഞെങ്കില്‍ അത് സത്യം തന്നെയായിരിക്കും. ഒരു സംശയവുമില്ല. ഞങ്ങള്‍ എന്തിന് സംശയിക്കണം? അതിലുപരി എത്ര വലിയ കാര്യങ്ങളാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആകാശ ലോകത്ത് നിന്ന് പ്രഭാതത്തിലും പ്രദോഷത്തിലും അദ്ദേഹത്തിനു ലഭിക്കുന്ന വൃത്താന്തം വിശ്വസിച്ചവരാണ് ഞങ്ങള്‍. അതിലുപരിയുണ്ടോ ഇത്? അബൂബക്കര്‍(റ) നബി(സ)യുടെ അടുത്ത് ചെന്നു. നബി(സ) കഅബയുടെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. അദ്ദേഹം നബി (സ) അശ്ലേഷിച്ചശേഷം ഇങ്ങനെ പറഞ്ഞു: “പ്രവാചകരെ, അങ്ങ് സത്യസന്ധനാണ്. അങ്ങ് സത്യസന്ധനാണ്. ദൈവം സാക്ഷി”.

നബി (സ) പറയുന്ന എല്ലാ കാര്യങ്ങളും സംശയലേശമന്യേ അപ്പടി വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തതു നിമിത്തം അദ്ദേഹത്തിന് സിദ്ദീഖ് (സത്യം അംഗീകരിക്കുന്നവന്‍ എന്ന ബഹുമതി നാമം ലഭിക്കുകയുണ്ടായി. പലായനത്തില്‍ നബി (സ)യുടെ കൂടെ പോവാന്‍ അവസരം ലഭിച്ചത് അബൂബക്കര്‍(റ)ന്‍റെ നിസ്തുലമായ ഒരു സൗഭാഗ്യമായിരുന്നു. നബി(സ)യെ സബന്ധിച്ചിടത്തോളം ആ യാത്രയിലുപരി ഒരു ആപല്‍ഘട്ടമുണ്ടായിരുന്നില്ലല്ലോ. ശത്രുക്കള്‍ ഒന്നടങ്കം നബി (സ)യെ അകപ്പെടുത്താനും നശിപ്പിക്കാനും ഒരുങ്ങിയ ഘട്ടം! ആത്മരക്ഷക്കുവേണ്ടി പര്‍വ്വത ഗുഹയില്‍ ഒളിച്ചിരിക്കേണ്ടി വന്നു. അബൂബക്കര്‍(റ) അല്ലാതെ മറ്റൊരു തുണയുണ്ടായിരുന്നില്ല. ശത്രുക്കളുടെ പാതവിന്യാസം കേട്ടു ഭയവിഹ്വലനായ അബൂബക്കര്‍(റ) നബ(സ)യോട് ചോദിക്കുന്നു: “നബിയേ, അതാ അവര്‍ നമ്മെ കാണും. കാല്‍ നമ്മുടെ കഥയെന്താകും” മാര്‍വിടത്തില്‍ തടവി സമാശ്വസിപ്പിച്ചുകൊണ്ട് നബി (സ) പറയുന്നു. “അബൂബക്കര്‍, ഭയപ്പെടേ. നമ്മോടൊപ്പം അല്ലാഹുവുണ്ട്.” ഹിജ്റയെ സംബന്ധിച്ചു പരിശുദ്ധ ഖുര്‍ആന്‍ വിവരിച്ചപ്പോള്‍ അബൂബക്കര്‍(റ)നെക്കുറിച്ച് വിശേഷിപ്പിച്ചത് നബി (സ)യുടെ സാഹിബ് (സഹചരന്‍) എന്നായിരുന്നു.നബി (സ) യും കൂട്ടുകാരും മദീനയില്‍ എത്തിനന്തരം നബി(സ)യുടെ സംഭവബഹുലമായ ജീവിതത്തില്‍ അബൂബക്കര്‍(റ) സന്തതസഹചാരിയും താങ്ങും തണലുമായും നിലകൊണ്ടു. യുദ്ധത്തിലും സന്ധിയിലും സമാധാനത്തിലുമെല്ലാം ഒന്നുപോലെ! ഇസ്ലാമിക ചരിത്രത്തിലെ അടര്‍ത്തിയെടുക്കാന്‍ കഴിയാത്ത ഒരു അനിവാര്യഘടകമായിരുന്നു അബൂബക്കര്‍(റ)ന്‍റെ ജീവിതം.നബി (സ)യും കൂട്ടുകാരും മദീനില്‍ ഒരു പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചു. സ്വതന്ത്രമായി സ്രഷ്ടാവിനെ ആരാധിക്കാന്‍ ഒരു കേന്ദ്രം! ആദ്യമായി നിര്‍മിച്ച പള്ളിയായിരുന്നു അത്. “ഖുബാ മസ്ജിദ്” അതിന്‍റെ ഒന്നാമത്തെ കല്ല് നബി (സ)യുടെ കൈകൊണ്ട് സ്ഥാപിച്ചു രണ്ടാമത്തേത് അബൂബക്കര്‍(റ)ന്‍റെ വകയും! പിന്നീടാണ് നബി (സ) മദീനയിലെ മസ്ജിദുന്നബവിക്ക് തറക്കല്ലിട്ടത്. ഇസ്ലാമിന്‍റെ ആസ്ഥാനമായിത്തീര്‍ന്ന പ്രസ്തുത പള്ളിയുടെ സ്ഥലം നല്‍കിയത് മദീനയിലെ രണ്ട് അനാഥ ബാലന്‍മാരായിരുന്നു. ബനൂന്നജ്ജാര്‍ ഗോത്രക്കാരായിരുന്നു അവര്‍ പള്ളിയുടെ സ്ഥലം നബി (സ)ക്ക് പ്രതിഫലം കൂടാതെ നല്‍കാനാണ് അവര്‍ തീരുമാനിച്ചതെങ്കിലും നബി (സ) അതു സ്വീകരിച്ചില്ല. വിലയ്ക്ക് വാങ്ങാനാണ് നബി (സ) തീരുമാനിച്ചത്. അതിന്ന് അബൂബക്കര്‍(റ) സ്വന്തം ധനം ചെലവഴിക്കുകയും ചെയ്തു.

ബദറിലും ഉഹ്ദിലും അബൂബക്കര്‍(റ)ന്‍റെ ത്യാഗം നിസ്തുലമായിരുന്നു. ഉഹ്ദില്‍ മുസ്ലിം സൈന്യം അടിപതറുകയും നബി (സ) അക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ സ്ഥിരചിത്തതയോടെ പൊരുതിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അബൂബക്കര്‍(റ). രണാങ്കണത്തില്‍ നബി (സ) സൈനിക നേതൃത്വം ഏല്‍പ്പിക്കാറുണ്ടായിരുന്നു അദ്ദേഹത്തെ! അദ്ദേഹത്തിന്‍റെ വിശ്വാസവും പക്വതയും മറികടക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഹുദൈബിയാ സന്ധി വ്യവസ്ഥയെക്കുറിച്ചു സഹാബികള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടായി. ഉമര്‍(റ)പോലും അതില്‍ അസന്തുഷ്ടനായിരുന്നു. ഉമര്‍(റ)നെ സമാശ്വസിപ്പിച്ചുകൊണ്ടു അബൂബക്കര്‍(റ) പറയുന്നത് നോക്കൂ: “നബി (സ) അല്ലാഹുവിന്‍റെ ദൂതനാകുന്നു. അദ്ദേഹത്തിനു തെറ്റു പറ്റുകയില്ല. അതുകൊണ്ടു നബി (സ)ക്ക് എതിരായി ഉമര്‍ (റ) ഒന്നും പറയരുത്. നബി (സ) നമുക്ക് എപ്പോഴും സഹായിയാകുന്നു.”

ദാനത്തില്‍ അദ്വിതീയനായിരുന്നു അദ്ദേഹം. മല്‍സരബുദ്ധിയോടു കൂടി അദ്ദേഹത്തെ മറികടക്കാന്‍ ശ്രമിച്ച പലരും പരാജയപ്പെടുകയാണ് ചെയ്തത്.! റോമിലെ കൈസര്‍ മദീനയെ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പരന്നു. മുസ്ലിംകള്‍ സാമ്പത്തികമായി വളരെ വിഷമിച്ച ഒരു ഘട്ടമായിരുന്നു അത്. പ്രതിരോധത്തിനു വേണ്ടി തയ്യാറെടുക്കാന്‍ നബി (സ) യുടെ ആഹ്വാനമുണ്ടായി. എല്ലാവരോടും സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. നബി (സ)യുടെ മുമ്പിൽ സംഭാവനകളുടെ കൂമ്പാരം! ഉസ്മാനും (റ) ഉമറും (റ) ഭാരിച്ച സംഖ്യകള്‍ തന്നെ സമര്‍പ്പിച്ചു. അബൂബര്‍ (റ)വും മുന്‍പന്തിയിലായിരുന്നു. പലരും ആകെ സ്വത്തിന്‍റെ ഒരു വിഹിതമായിരുന്നു സമര്‍പ്പിച്ചിരുന്നെതെങ്കില്‍ അബൂബക്കര്‍(റ)തന്‍റെ കുടുംബത്തിന് വേണ്ടി ബാക്കിവെച്ചത് അല്ലാഹുവിനെയും റസൂല്‍ (സ)നെയും മാത്രമായിരുന്നു. ഒരു വിഷയത്തിലും ആ മഹാനുഭാവനെ കവച്ചുവെക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞിരുന്നില്ല. അഗാധമായ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്‍റെത്. ദീര്‍ഘദൃഷ്ടിയും നിശ്ചയദാര്‍ഢ്യവും അപാരമായിരുന്നു. വിനയത്തിലും ഉദാരമനസ്കതയിലും ആര്‍ക്കും മാതൃകയുമായിരുന്നു. നബി (സ) രോഗഗ്രസ്തനായപ്പോള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തെയാണ് ഏല്‍പ്പിച്ത്. ഹിജ്റ ഒമ്പതാം വര്‍ഷത്തില്‍ ഇസ്ലാമിലെ ഒന്നാമത്തെ ഹജ്ജ് നിര്‍വഹണത്തിന് നേതാവായി നിയോഗിക്കപ്പെട്ടത് അബൂബക്കര്‍(റ)നെ ആയിരുന്നു. നബി (സ) വഫാത്തായപ്പോള്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ചു വളരെയേറെ അഭിപ്രായവിത്യാസവും വാഗാദവും നടന്നു. ഭിന്നിപ്പിന്‍റെ വക്കോളമെത്തി. മുഹാജിറുകളും അന്‍സാരികളും (റ) നേതൃത്വത്തിനു വേണ്ടി അവകാശവാദമുന്നയിച്ചു. അവര്‍ ബനൂസാഇദയുടെ ഹാളില്‍ സമ്മേളിച്ചു. അബൂബക്കര്‍(റ) കുഴപ്പമൊതുക്കാന്‍ ശ്രമിച്ചു. അദ്ദേഹം നേതൃത്വം മുഹാജിറുകളായ ഖുറൈശികള്‍ക്ക് ലഭിക്കേതിന്‍റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. എല്ലാവരും അത് അംഗീകരിച്ചു. പക്ഷേ, ആരായിരിക്കണം ഖലീഫ? ഉമര്‍ നിര്‍ദ്ദേശിച്ചു: അത് അബൂബക്കര്‍(റ) തന്നെയാവണം . അദ്ദേഹമാണ് അതിനര്‍ഹന്‍. അങ്ങനെ തീരുമാനിക്കപ്പെടുകയും ചെയ്തു.ഖിലാഫത്ത് ഏറ്റെടുത്ത അദ്ദേഹം മിമ്പറില്‍ കയറി ഒന്നാമത്തെ ഔദ്യോഗിക പ്രസംഗം നിര്‍വ്വഹിച്ചു: “അല്ലയോ ജനങ്ങളെ, ഞാന്‍ നിങ്ങളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഞാന്‍ നിങ്ങളെക്കാള്‍ ഒട്ടും ശ്രേഷ്ഠനല്ല. ഞാന്‍ നല്ലത് ചെയ്യുമ്പോള്‍ നിങ്ങള്‍ എന്നെ സഹായിക്കണം. വേണ്ടാത്തത് ചെയ്യുന്നെങ്കിൽ നിങ്ങള്‍ എന്നെ ചൊവ്വെ നടത്തുകയും വേണം. അല്ലാഹുവിനെയും റസൂല്‍ (സ)യേയും ഞാന്‍ അനുസരിക്കുന്നേടത്തോളം കാലം നിങ്ങള്‍ എന്നെ പിന്‍പറ്റുക. ഞാന്‍ അവരെ ധിക്കരിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതുമില്ല!”

ദൈര്യത്തിന്‍റെയും സ്ഥിരചിത്തതയുടെയും ഉദാഹരണമായിരുന്നു അദ്ദേഹത്തിന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. നബി(സ)യുടെ നിര്യാണത്തെ തുടര്‍ന്നുള്ള ആലസ്യത്തില്‍ നിന്ന് മുസ്ലിം ലോകം വിമുക്തിനേടുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഉസാമത്ത് (റ)ന്‍റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അതിര്‍ത്തിയിലേക്ക് യാത്രയാക്കുകയുണ്ടായി. ഈ ദൗത്യം നബി (സ) തന്നെ തീരുമാനിച്ചതായിരുന്നു. അതിർത്തിപ്രദേശങ്ങളിൽ ഇസ്ലാമിന് ശല്യമായിത്തീര്‍ന്ന റോമാ സൈനികരോട് എതിരിടാന്‍ കേവലം യുവാവായ ഉസാമത്തിന്‍റെ നേതൃത്വത്തില്‍ ഒരു സൈനിക സംഘം! യുവാവും അടിമയുടെ പുത്രനുമായ ഉസാമയുടെ സൈന്യത്തില്‍ പ്രമുഖരായ പല ഖുറൈശികളും സാധാരണ സൈനികരായിരുന്നു. ഉസാമത്തിന്‍റെ സൈനിക ദൗത്യം തല്‍ക്കാലം മാറ്റിവെക്കണമെന്ന് പ്രമുഖ സഹാബിമാരില്‍ പലരും അബൂബക്കര്‍(റ)നോട് ആവശ്യപ്പെടുകയുണ്ടായെങ്കിലും, നബി (സ)യുടെ തീരുമാനം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച്ചക്ക് അദ്ദേഹം തയ്യാറായില്ല. ഉസാമത്തിനെ ഒരുക്കി അയക്കുകയും ഉസാമത്തും സൈന്യവും വിജയശ്രീലാളിതരായി തിരിച്ചുവരികയും ചെയ്തു. അുഹമ്മദ് നബി (സ)ന്‍റെ മരണത്തോടുകൂടി ഇസ്ലാമിന്‍റെ ശക്തി ക്ഷയിച്ചുപേയി എന്ന് മനപ്പായസമുണ്ടിരുന്ന ശത്രുക്കള്‍ക്ക് അവരുടെ അഭിപ്രായം തിരുത്താനുള്ള അവസരമായിരുന്നു ഖലീഫ (റ) സൃഷ്ടിച്ചത്. തന്‍റെ അനുയായികളില്‍ കേവലം സാധാരണക്കാരും യുവാവും ഒരു അടിമയുടെ മകനുമായ ഉസാമത്തിനെ ഒട്ടകപ്പുറത്തിരുത്തി നിലത്തുനിന്ന് അതിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഉസാമത്തിന്‍റെ മുഖത്തേക്ക് കഴുത്ത് പൊക്കിപ്പിടിച്ച് ഖുറൈശിയായ ഒരു ഖലീഫ, യുദ്ധത്തില്‍ അനുവര്‍ത്തിക്കേ മര്യാദകളും സൂത്രങ്ങളും ഉപദേശിക്കുന്ന ചിത്രം ഒന്നു ഓര്‍ത്തുനോക്കൂ! ലേക ചരിത്രം പരതിയാല്‍ ഇതിന്ന് സമാനമായ ഒരു സംഭവം ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കുമോ?

നബി (സ)യുടെ നിര്യാണാനന്തരം ഇസ്ലാമിനോട് അനുസരണക്കേട് കാണിക്കുകയും സക്കാത്ത് നിഷേധിക്കുകയും ചെയ്ത അറബിഗോത്രങ്ങളോട് അദ്ദേഹം സ്വീകരിച്ച നിലപാട് ധൈര്യവും ദൃഢചിത്തതയും വിളിച്ചോതുന്നു. മത പരിത്യാഗത്തിന്‍റെയും ശത്രുതയുടെയും കാര്‍മേഘം ജസീറത്തുല്‍ അറബിനെ മൂടിക്കളഞ്ഞു. ഇസ്ലാമിനെ പരിപൂര്‍ണമായി, മനസ്സാവാചാകര്‍മണാ അംഗീകരിക്കാതിരുന്ന ഒട്ടധികം ഗോത്രക്കാര്‍ നബി (സ)യുടെ വിയോഗത്തോടെ ഇസ്ലാമി
നെ നശിപ്പിക്കാന്‍ അവസരം കാത്തിരുന്നു. ഏസദേ, ഗത്ഫാന്‍, ബനൂസുലൈം, ഉസയ്യത്ത്, ഉമൈറത്ത്, ഖിഫാഫ്, കല്‍ബ്, ഖുസാഅത്ത്, ബനൂആമിര്‍, ഫിസാറ, കിന്‍ത, ബനൂഹനീഫ, എന്നിങ്ങനെ നിരവധി ഗോത്രക്കാര്‍ സക്കാത്ത് നിഷേധിച്ചു. അബൂബക്കര്‍ (റ) അവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. നബി(സ)യുടെ കാലത്ത് ഇസ്ലാമിനെ അംഗീകരിക്കുകയും അതിനെ സഹായിച്ചവരുമായിരുന്നു പ്രസ്തുത ഗോത്രങ്ങള്‍. അത്തരക്കാരുമായി വീണ്ടുമൊരുയുദ്ധവും ശത്രുതയും ആകാമോ? പലരും സംശയം പ്രകടിപ്പിച്ചു. ഉമര്‍ (റ) ചോദിച്ചു:”നബി (സ) പറഞ്ഞത് ഇങ്ങനെയാണല്ലോ; ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനം അംഗീകരിക്കുന്നത് വരെ സമരം ചെയ്യാനാകുന്നു എന്നോട് കല്‍പ്പിക്ക പ്പെട്ടിരിക്കുന്നത്. അത് അവര്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ അവരുടെ സമ്പത്തും ദേഹവും എന്‍റെ പക്കല്‍ സുരക്ഷിതമാകുന്നു. മറ്റു ബാധ്യതകള്‍ ഇല്ലെങ്കില്‍ എന്നലേ” പിന്നെ നാം അവരോട് എങ്ങനെ യുദ്ധം ചെയ്യും?”അബൂബക്കര്‍(റ) പറഞ്ഞു: “അല്ലാഹുവാണ് സത്യം. നമസ്കാരത്തെയും സക്കാത്തിനെയും വേര്‍തിരിച്ചവരോട് ഞാന്‍ യുദ്ധം ചെയ്യുക തന്നെചെയ്യും. സക്കാത്ത് ധനത്തില്‍ നിന്നുള്ള ബാധ്യതയാകുന്നു. നബി(സ) യുടെ കാലത്ത് നല്‍കിയിരുന്ന ഒരു കയര്‍പോലും അവര്‍ നിഷേധിച്ചാല്‍ യുദ്ധം ചെയ്തു ഞാനത് വാങ്ങുക തന്നെ ചെയ്യും. ഇസ്ലാമിക ചരിത്രത്തില്‍ അതിപ്രധാനമായ പങ്ക് വഹിച്ച് ഒരു സമരം തന്നെയായിരുന്നു പിന്നീട് നടന്നത്. ആമാമയിലെ ബനൂഹനീഫ ഗോത്രത്തിന്‍റെ നായകന്‍ മുസൈലിമത്തുല്‍ കദ്ദാബ് പ്രവാചകത്വം വാദിക്കുകയും ഇസ്ലാമിനെതിരെ പുറപ്പെടുകയും ചെയ്തു. ഖാലിദുബ്നു വലീദിന്‍റെ നേതൃത്വത്തില്‍ അബൂബക്കര്‍(റ) അത് അടിച്ചമര്‍ത്തുകയും അവനെ വധിച്ചുകളയുകയും ചെയ്തു. ത്വയ്യ്, അസദ്, ഗദ്ഫാന്‍ എന്നീ ഗോത്രക്കാര്‍ അധിവസിച്ചിരുന്ന നജ്ദിലെ ബുസാഖയിലും മദീനയുടെ മറ്റു ഭാഗങ്ങളിലും ഖൈബര്‍, തൈമാഅ്, ബഹറൈന്‍, അസദ്, ഉമ്മാന്‍, സന്‍ആഅ്, കിന്‍ദ, ഹദറമൗത്ത് എന്നിവിടങ്ങളിലും തലപൊക്കിയ കലാപം തന്‍റെ ദൃഢചിത്തതയും ധൈര്യവുമുപയോഗിച്ച് അബൂബക്കര്‍ (റ) അടിച്ചമര്‍ത്തി. മുഖരിതമായ ഇസ്ലാമികാന്തരീക്ഷം ശാന്തമാക്കിത്തീര്‍ത്തു.

പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയിരുന്ന ഒട്ടനവധി സ്വഹാബിവര്യന്മാർ പ്രസ്തുത യുദ്ധങ്ങളിൽ മരണപെട്ടു. മനഃപാഠമാക്കിയ ഹൃദയങ്ങളായിരുന്നു അന്ന് പ്രധാനമായും പരിശുദ്ധ ഖുർആൻന്റെ ഉറവിടം. അത് നഷ്ടപ്പെട്ടു പോകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. പ്രബലരായ സ്വഹാബിമാരെ വിളിച്ചു കൂടിയാലോചന നടത്തി. മുസ്ഹഫ് ക്രോഡീകരിച്ചു. കോപ്പികൾ സൂക്ഷിച്ചു. ശാമിലേക്കും ഇറാഖിലേക്കും മതപ്രചാരണാര്ഥം പ്രബോധക സംഘങ്ങളെ അയച്ചു. ഖാലിദ് (റ) നേതൃത്വത്തിൽ ഇറാഖിലേക് അയച്ച സൈന്യം ഇറാഖിന്റെ വിവിധ ഭാഗങ്ങൾ ജയിച്ചടക്കി. യര്മൂക്കിൽ വെച്ച് റോമൻ ചക്രവർത്തിയുമായി യുദ്ധം ചെയ്തു. ചക്രവർത്തിയുടെ സൈന്യം പരാജയപെട്ടു. നബി (സ) കാലം മുതൽ അപ്രതിരോധ്യമായി തുടർന്നുവന്ന ഇസ്ലാമിന്റെ മുന്നേറ്റത്തിന് പുതിയ ഖലീഫയുടെ കരുത്തും കഴിവും ആക്കം കൂട്ടിയതല്ലാതെ ഒട്ടും മങ്ങലേൽപ്പിച്ചില്ല. മുഹമ്മദ്‌ നബി (സ) വഫാത്തോടുകൂടി ഇസ്ലാമിന്റെ വളർച്ച മുരടിച്ചു എന്ന് കരുതിയ അറബികളും അനറബികളുമായ ഇസ്ലാമിന്റെ ശത്രുക്കൾ അബൂബക്കർ (റ) ന്റെ ഭരണപാടവും മുന്നേറ്റവും കണ്ടു അന്താളിച്ചുപോയി. അറുപത്തിമൂന്നാമത്തെ വയസ്സിൽ ഒന്നാം ഖലീഫ വഫാത്തായി. അന്ന് യര്മൂക് യുദ്ധം നടക്കുകയായിരുന്നു. രണ്ടു വർഷവും മൂന്ന് മാസവും പത്തു ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലംമുഹമ്മദ

നോമ്പിന്‍റെ വിധിവിലക്കുകള്‍ – Part 2

/25

നോമ്പിന്‍റെ വിധിവിലക്കുകള്‍ – Part 2

പരിശുദ്ധ റമദ്വാൻ ആഗതമാവുകയായി. റമദ്വാനിനെ കുറിച്ചും നോമ്പിനെ കുറിച്ചും നമുക്ക് നല്ല അറിവുണ്ടായിരിക്കണം. അതിന് സഹായകമാകുന്ന 25 ചോദ്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. ഉത്തരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കുക. മുഴുവന്‍ അടയാളപ്പെടുത്തിക്കാഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും ശരിയുത്തരങ്ങളും കാണാവുന്നതാണ്. കൂടുതല്‍ പഠിക്കാനുള്ള ഒരു അവസരമായി ഇത് മാറട്ടെ. ഹദീസുകള്‍ അടിസ്ഥാനമാക്കിയാണ് കൂടുതല്‍ ചോദ്യങ്ങളും തയ്യാറാക്കിയിരിക്കുന്നത്, അതിനാല്‍ ചോദ്യങ്ങള്‍ ശ്രദ്ധിച്ച് വായിക്കണം.
നിങ്ങള്‍ ചെയ്‌താല്‍ മറ്റുള്ളവരിലേക്കും ഷെയര്‍ ചെയ്യുക ..
അല്ലാഹു സഹായിക്കട്ടെ…ആമീന്‍

1 / 25

………………………….. ഒഴിവാക്കാത്ത നോമ്പ് അല്ലാഹുവിന് ആവശ്യമില്ല ?

2 / 25

മനപ്പൂര്‍വ്വം തിന്നലും കുടിക്കലും, പോഷകങ്ങള്‍ ശരീരത്തിലേക്ക് കുത്തി വെക്കല്‍, നോമ്പുകാരനായിരിക്കെ ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഏര്‍പ്പെടല്‍, ആര്‍ത്തവം-പ്രസവ രക്തം, ചുംബനം കൊണ്ടോ മറ്റോ ശുക്ലം പോകല്‍ എന്നിവ നോമ്പിനെ നഷ്ടപ്പെടുത്തും. താഴെ കൊടുത്തവയില്‍ ഒരു കാര്യം കൂടി ഇതിലേക്ക് ചേര്‍ക്കാനുണ്ട്. അത് കണ്ടെത്തുക ? *

3 / 25

ക്വുര്‍ആന്‍ ഇറങ്ങിയ രാത്രിയുടെ പേര് എന്ത് ?

4 / 25

തറാവീഹ് നമസ്കാരത്തിന്‍റെ പ്രതിഫലം എന്ത് ?

5 / 25

ഒരു നോമ്പിന്‍റെ പ്രതിഫലം എന്ത് ?

6 / 25

റമദ്വാനിലെ ഉംറയുടെ പ്രതിഫലം എന്താണ് ?

7 / 25

ഇഅ്തികാഫ് അവസാനിക്കുന്നതെപ്പോള്‍ ?

8 / 25

മറ്റൊരാളെ നോമ്പ് തുറപ്പിക്കുന്നവന് ലഭിക്കുന്ന പ്രതിഫലം ?

9 / 25

അവസാന പത്തില്‍ ഇഅ്ത്തികാഫ് ഉദ്ദേശിക്കുന്നവന് എപ്പോഴാണ് ഇഅ”ത്തികാഫ് ആരംഭിക്കുന്നത് ?

10 / 25

നബി صلى الله عليه وسلم എത്ര റക്അത്താണ് തറാവീഹ് നമസ്കരിച്ചത് ?

11 / 25

റമദ്വാനിലെ പകലില്‍ പല്ലു തേക്കാന്‍ പറ്റുമോ ?

12 / 25

നോമ്പ് തുറക്കാന്‍ ധൃതി കാണിക്കല്‍ ………… ആണ് ?

13 / 25

ഇഅ്തികാഫില്‍ ചെയ്യേണ്ടതെന്തൊക്കെ?

14 / 25

റമദ്വാനിലെ നോമ്പും ……………………നോമ്പും ഒരു വര്ഷം നോമ്പെടുത്തതിന് തുല്യമാണ് ?

15 / 25

ഏത് വര്‍ഷത്തിലാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത് ?

16 / 25

നബി صلى الله عليه وسلم പറഞ്ഞു : നിങ്ങള്‍ അത്താഴം കഴിക്കുക. നിശ്ചയം അത്താഴത്തില്‍ …………….. ഉണ്ട്.

17 / 25

സുന്നത്ത് നോമ്പുകളില്‍ ഏറ്റവും ശ്രേഷ്ഠം ആയ നോമ്പാണ്‌ ?

18 / 25

എന്താണ് ഇഅ്തികാഫ്? ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക *

19 / 25

ഇഅ്തികാഫില്‍ ഉള്ളവന് പള്ളിയില്‍ നിന്ന് പുറത്തേക്ക് പോകല്‍ ………………….ആണ് ?

20 / 25

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന?

21 / 25

നോമ്പുകാര്‍ മാത്രം പ്രവേശിക്കുന്ന സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍ ഏത് ?

22 / 25

റമദ്വാനില്‍ മനപ്പൂര്‍വ്വം നോമ്പ് ഉപേക്ഷിക്കുന്നവനെ കുറിച്ച് എന്ത് പറയുന്നു ?

23 / 25

ഏഷണി, പരദൂഷണം പോലെയുള്ളവ നോമ്പിനെ മുറിക്കുമോ ?

24 / 25

മറന്ന് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നവനെ കണ്ടാല്‍ അതവനെ ഓര്‍മപ്പെടുത്തേണ്ടതുണ്ടോ ?

25 / 25

ജനാബത്തുകാരനായ ഒരാള്‍ ശുദ്ധിയാകുന്നതിന് മുമ്പേ ഫജ്ര്‍ ബാങ്ക് വിളിക്കപ്പെട്ടാല്‍ അയാളുടെ നോമ്പ് ……?

Your score is

സൈദുബ്നു ഖത്വാബ് (റ)

സൈദുബ്നു ഖത്വാബ് (റ)

ഉഹ്ദ് രണാങ്കണം തീപ്പൊരി പാറിക്കൊണ്ടിരുന്ന ഘട്ടത്തിൽ സൈദ് (റ) നാലുപാടും നോക്കാതെ പൊരുതിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കവ ചം താഴെ വീണു കിടക്കുന്നത് ഉമർ (റ) കണ്ടു. അദ്ദേഹം സഹോദരനോട് ഉച്ചത്തി ൽ വിളിച്ചു
പറഞ്ഞു: “ദേ, ഇതാ നിന്റെ കവചം. ഇതെടുത്ത് ധരിക്കു.’

സൈദ് (റ) ഇങ്ങനെ മറുപടി പറഞ്ഞു: “ഉമറേ, എനിക്ക് വേണ്ടത് കവചമല്ല, രക്തസാക്ഷിത്വമാകുന്നു.”

ഉമർ (റ)ന്റെ ജ്യേഷ്ഠസഹോദരനായിരുന്നു സൈദ് (റ). ഒരു വയസ്സ് വ്യത്യാസമേ അവർ തമ്മിൽ ഉണ്ടായിരുന്നുള്ളു. ഉമർ (റ) ഇസ്ലാമാശ്ലേഷിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മുസ്ലിമായിരുന്നു.

നബി (സ)യുടെ നിര്യാണത്തെ തുടർന്ന് മതപരിത്യാഗികളായിത്തീർന്ന ചില അറബി ഗോത്രങ്ങളുമായി അബുബക്കർ (റ)ന്റെ ഭരണകാലത്ത് നടന്ന സമരങ്ങളിൽ സുപ്രസിദ്ധമായിരുന്നു യമാമയുദ്ധം. പ്രസ്തതയുദ്ധത്തിൽ സൈദ് (റ)ന്റെ സേവനം സ്മരണീയമായിരുന്നു. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഒരു വിപൽഘട്ടമായിരുന്നു അത്. പ്രവാചകരുടെ നിര്യാണം സൃഷ്ടിച്ച മാനസികവ്യഥക്ക് പുറമെ, അതിന്റെ ശത്രുക്കളും അൽപ വിശ്വാസികളായിരുന്ന മതപരിത്യാഗികളും ഇസ്ലാമിന്റെ അസ്തിത്വം അപകടപ്പെടുത്തുമാറ് സംഘടിച്ചു. അവർ ഇസ്ലാമി നെതിരെ സാമ്പത്തിക ഉപരോതം ഏർപ്പെടുത്തി. പക്ഷെ, ധൈര്യശാലിയും ദൃഢചിത്തനുമായിരുന്ന ഒന്നാം ഖലീഫ പ്രസ്തുത വെല്ലുവിളി നേരിടാൻ തന്നെ തീരുമാനിച്ചു. മദീനയിൽ ഒരു വലിയ സൈന്യത്തെ സസജ്ജമാക്കി. അതിന്റെ നേത്യത്വം സ്വയം ഏറ്റെടുത്ത് യമാമയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. ഖലീഫ മദീന വിട്ട് സമരമുഖ ത്തേക്ക് പുറപ്പെടുന്നത് ഉമറ് (റ)യെ പോലുള്ള പ്രമുഖ സഹാബിമാർ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം മദീനയിൽ തന്നെ നിൽക്കാനും പകരം പ്രാപ്തനായ ഒരാളെ സൈനിക നേത്യത്വം ഏൽപ്പിക്കാനും അവർ തീരുമാനിച്ചു.

ഖലീഫ, സൈദ് (റ)യെ വിളിച്ച് മുസ്ലിം സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. സൈദ് (റ) ഇങ്ങനെ മറുപടി പറഞ്ഞു:

“വന്ദ്യരായ ഖലീഫ, ഞാൻ നബി (സ)യുടെ കാലത്ത് തന്നെ രക്തസാക്ഷിയാകണമെന്ന് കൊതിച്ചിരുന്നതാണ്. അന്ന് എനിക്കതിന്ന് സാധിച്ചില്ല. ഇപ്രാവശ്യമെങ്കിലും എനിക്ക് ആ സൗഭാഗ്യം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു സൈന്യനായകന്ന് രണാങ്കണത്തിൽ നേരിട്ടിറങ്ങി യുദ്ധം ചെയ്യാൻ സാധ്യമല്ലല്ലോ. അതുകൊണ്ട് എന്നെ ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിയാലും.”

അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് ഖലീഫ, സൈദ് (റ)യെ ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിക്കൊടുത്തു.

യമാമയിലെ കള്ളപ്രവാചകനായിരുന്ന മുസൈലിമയുടെ ഒന്നാമത്ത അനുയായിയായിരുന്ന റജ്ജാല്ബ്നുഉൻഫുവ.

ആദ്യകാലത്ത് ഒരു മുസ്ലിമായിരുന്ന ഇദ്ദേഹം നബി (സ)യുടെ നിര്യാണത്തെ തുടർന്ന് , മുസൈലിമയുടെ ജനപിന്തുണയും വിജയസാധ്യതയും കണ്ടു അയാളെ പിന്തുടരുകയാണ് ചെയ്തത്. അബൂഹുറൈറ (റ)യെ പോലുള്ള ഉന്നത സ്വഹാബിമാരോട് സഹവാസമുണ്ടായിരുന്ന റജ്ജാൽ പരിശുദ്ധ ഖുർആൻ പഠിക്കുകയും ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെയും പ്രവാചകനെയും സംബന്ധിച്ചു കല്ലുവെച്ച നുണകൾ അയാൾ പ്രചരിപ്പിക്കാൻ തുടങ്ങി.
മുസൈലിമയുടെ പ്രവാചകത്വം മുഹമ്മദ് (സ) അംഗീകരിച്ചിരുന്നു എന്നും എല്ലാ അവകാശങ്ങളിലും മുസൈലിമ മുഹമ്മദ് നബി (സ)യുടെ പങ്കാളിയാണെന്നും ഇപ്പോഴെത്തെ ഖലീഫയായ അബൂബക്കർ (റ) അതെല്ലാം നിഷേധിക്കുകയാണ്ന്നും റജ്ജാൽ തട്ടിവിട്ടു. അതിന്നു ഉപോൽബലകമായി പരിശുദ്ധ ഖുർആൻ വാക്യ ങ്ങളാണെന്ന വ്യാജേന അദ്ദേഹം ചില സൂക്തങ്ങൾ ഓതാനും വിശദീകരിക്കാനും തുടങ്ങി. യമാമയിലെ സാധാരണക്കാരായ ജനങ്ങളെ അത് വശീകരിച്ചു. അത് കാരണം മുസ്ലിംകൾക്ക് റജ്ജാലിനോട് അടക്കവയ്യാത്ത പകയും വിദ്വേഷവുമുണ്ടായിരുന്നു. റജ്ജാലിനെ സ്വന്തം വാളുകൊണ്ട് കഥ കഴിക്കണമെന്ന് ഓരോ മുസ്ലിം സേനാനിയും ആഗ്രഹിച്ചിരുന്നു.

പ്രസ്തുത ആഗ്രഹം സഫലീകൃതമാക്കിയത് സൈദ് (റ) ആയിരുന്നു. ആ ശപിക്കപ്പെട്ട ശത്രു അദ്ദേഹത്തിന്റെ കൈകൊണ്ടാണ് വധിക്കപ്പെട്ടത്.

ധൈര്യശാലിയായ പോരാളിയും നിശ്ശബ്ദ സേവകനുമായിരുന്നു സൈദ്(റ). അല്ലാഹുവിലും റസൂലിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസം രൂഢമൂലമായിരുന്നു. ഇസ്ലാം തരണം ചെയ്ത എല്ലാ പ്രതിസന്ധിയിലും അദ്ദേഹം നബി (സ)യുടെ കൂടെ
ഉണ്ടായിരുന്നു. റണാങ്കണത്തിൽ വിജയത്തേക്കാൾ അദ്ദേഹം ആഗ്രഹിച്ചത് രക്തസാക്ഷിത്വമായിരുന്നു. ഉഹ്ദ് രണാങ്കണം തീപ്പൊരി പാറിക്കൊണ്ടിരുന്ന ഘട്ടത്തിൽ സൈദ് (റ) നാലുപാടും നോക്കാതെ പൊരുതിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കവചം താഴെ വീണു കിടക്കുന്നത് ഉമർ (റ) കണ്ടു. അദ്ദേഹം സഹോദരനോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: “ദേ, ഇതാ നിന്റെ കവചം. ഇതെടുത്ത് ധരിക്കൂ.”

സൈദ് (റ) ഇങ്ങനെ മറുപടി പറഞ്ഞു: “ഉമറേ, എനിക്ക് വേണ്ടത് കവചമല്ല, രക്തസാക്ഷിത്വമാകുന്നു.”

യമാമയുദ്ധക്കളത്തിൽ പലപ്രാവശ്യം മുസ്ലിം സൈന്യം പരാജയത്തിന്റെ വക്കോളമെത്തുകയുണ്ടായി. നിരവധി സ്വഹാബിമാർ രക്തസാക്ഷികളായിത്തീർന്നു. ഖാലിദ് (റ) പതാകവാഹകരിൽ ഒരാളായി സൈദ് (റ)നെ തിരഞ്ഞെടുത്തു. ചില മുസ്ലിം സൈനികരുടെ മുഖത്ത് പരാജയത്തെക്കുറിച്ചുള്ള പരിഭ്രാന്തി സൈദ് (റ)ന്ന് ദൃശ്യമായി . അദ്ദേഹം ഒരു ഉയർന്ന സ്ഥലത്ത് കേറി നിന്ന് മുസ്ലിം സൈനികരോട് ഇങ്ങനെ വിളിച്ചുപറഞ്ഞു:

“മുസ്ലിം സഹോദരൻമാരേ, നിങ്ങൾ അണപ്പല്ലുകൾ മുറുകെ കടിക്കുക. ശത്രുസൈന്യത്തെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് മുന്നേറുക. ശത്രുസൈന്യം പരാജപ്പെട്ട ശേഷമല്ലാതെ ഒരു വാക്കുപോലും ഞാൻ സംസാരിക്കുന്നതല്ല.”

അനന്തരം അദ്ദേഹം ശത്രുനിരയിലേക്ക് എടുത്തുചാടി. ആ കണ്ണുകൾ അഭിശപ്തനായ റജ്ജാലിനെ മാത്രമായിരുന്നു പരതിയിരുന്നത്. നാലുവശത്തുനിന്നും അപ്രതിരോധ്യമായി വരുന്ന മനുഷ്യമതിലുകൾ തരണം ചെയ്ത സൈദ് (റ) റജ്ജാലിനെ
കണ്ടുമുട്ടി. ഒരു ഘോരസമരത്തിന് ശേഷം റജ്ജാലിന്റെ ശിരസ്സ് താഴെ വീണു. അതോടെ മുസൈലിമയുടെ താങ്ങും തണലും നഷ്ടപ്പെട്ടു.

സൈദ്(റ) ഇരു കരങ്ങളും ആകാശത്തിലേക്ക് ഉയർത്തി, മൗനമായി അല്ലാഹു വിനോട് നന്ദി പറഞ്ഞു, തന്റെ വാൾ കയ്യിലെടുത്തു. രണാങ്കണത്തിൽ കാറ്റ് ഇസ്ലാമിന്ന് അനുകൂലമായി വീശുന്നത് അദ്ദേഹം മനസ്സിലാക്കി.

ഐഹികജീവിതത്തിന്റെ ബന്ധത്തിൽ നിന്ന് വിശാലമായ ജന്നാത്തുൽ ഫിർദൗസിലേക്ക് നീങ്ങാനുള്ള തന്റെ സുവർണ്ണാവസരം ഇത് തന്നെയാണെന്ന് അദ്ദേഹം തീരുമാനിച്ചു. ഫിർദൗസിന്റെ പരിമളം നാസികാദ്വാരങ്ങളെ തലോടി ഹൃദയം അഭിവാഞ്ഛകൊണ്ടു നിറഞ്ഞു, കൺതടങ്ങൾ ആർദ്രമായി. അദ്ദേഹം ശത്രുനിരയിലേക്ക് എടുത്തുചാടി.

വിജയികളായി മുസ്ലിം സൈന്യം മദീനയിലേക്ക് മടങ്ങി. അബൂബക്കർ (റ)യും ഉമർ (റ)യും അവരെ സ്വീകരിക്കാൻ തയ്യാറെടുത്ത് വഴിയിൽ വന്നു നിന്നു. തന്റെ സഹോദരനെ കാണാനുള്ള ആകാംക്ഷയോടെ ഉമർ (റ)ന്റെ കണ്ണുകൾ ആ സൈന്യ
വ്യൂഹത്തിനിടയിലൂടെ പരതിക്കൊണ്ടിരുന്നു. പക്ഷെ, സൈദ് (റ)ന്റെ മരണവാർത്തയാണ് അദ്ദേഹത്തിന്ന് കേൾക്കാൻ കഴിഞ്ഞത്. കണ്ണുനീർ തുടച്ചുകൊണ്ട് ഉമർ (റ)പറഞ്ഞു: “അല്ലാഹു സൈദിനെ അനുഗ്രഹിക്കട്ടെ. രണ്ടു ഗുണങ്ങളും എന്നേക്കാൾ
മുമ്പ് അവൻ കരസ്ഥമാക്കി. എനിക്ക് മുമ്പ് ഇസ്ലാമാശ്ലേഷിച്ചു. എനിക്ക് മുമ്പ് രക്തസാക്ഷിയാവുകയും ചെയ്തു.’

ബനൂഹനീഫ ഗോത്രത്തിൽ നിന്ന് ഒരു നിവേദകസംഘം യമാമയുദ്ധാനന്തരം ഉമർ (റ)യുടെ അടുത്ത് വന്നു. അവരിൽ സൈദ്(റ)യുടെ ഘാതകനായ അബുമർയമും ഉണ്ടായിരുന്നു. ഉമർ (റ)യോട് അദ്ദേഹം പ്രസ്തുത സംഭവം വിശദീ
കരിച്ചതിങ്ങനെയാണ്.

“ഞങ്ങൾ രണ്ടു പേരും വാള് കൊണ്ട് യുദ്ധം തുടങ്ങി. രണ്ടു പേരുടെയും വാളുകൾ മുറിഞ്ഞുപോയി. പിന്നീട് കുന്തം കൊണ്ട് പയറ്റി. അതും പൊട്ടിപ്പോയി. അനന്തരം ഞങ്ങൾ ദ്വന്ദ്വയുദ്ധം നടത്തി ഭൂമിയിൽ വീണു. തക്കം നോക്കി ഞാൻ എന്റെ കത്തിയെടുത്തു അദ്ദേഹത്തെ അറുത്തുകളഞ്ഞു.”

ഇതുകേട്ടു അടുത്തുനിന്നിരുന്ന സൈദ് (റ)ന്റെ കൊച്ചുപുത്രി തലയിൽ കൈവെച്ചുകൊണ്ടു കരഞ്ഞു. കൂടെ ഉമർ (റ)യും.

നിരന്തരമായ വിജയങ്ങൾക്ക് ശേഷം ഇസ്ലാം അതിന്റെ വെന്നിക്കൊടി വാനിലുയർത്തിയപ്പോൾ ഉമർ (റ) ഇങ്ങനെ പറയുമായിരുന്നു: “പ്രഭാതമാരുതൻ തഴുകിയെത്തുമ്പോഴെല്ലാം സൈദിന്റെ പരിമളം ഞാൻ അനുഭവിക്കുന്നു.”

അതെ, ഇസ്ലാമിന്ന് അന്ത്യനാൾ വരെ എവിടെ വിജയത്തിന്റെ മാരുതൻ വീശിയാലും “ഖത്താബിന്റെ സന്തതികളുടെ പരിമളം അത് ഉൾക്കൊണ്ടിരിക്കും, തീർച്ച.”

ഖത്താബിന്റെ ധീരസന്തതികൾക്ക് അല്ലാഹു അപാരമായ അനുഗ്രഹംവർഷിക്കട്ടെ.

സൈദുബ്നുഹാരിസ(റ)

സൈദുബ്നുഹാരിസ(റ)

പതിഞ്ഞ മുക്കും കറുത്തനിറവുമുള്ള ആ കുറിയ മനുഷ്യൻ നബി (സ)യുടെ അനുയായികളിൽ പരിശുദ്ധ ഖുർആൻ പേരെടുത്തു പറഞ്ഞ ഏക വ്യക്തിയാകുന്നു. നബി (സ്വ)യുടെ പ്രിയങ്കരൻ എന്നർത്ഥം വരുന്ന “അൽഹിബ്ബ്’ എന്ന സ്ഥാനപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.

“മനുഷ്യമഹാത്മ്യം ദൈവഭയത്തിൽ അധിഷ്ഠിതമാകുന്നു. കുടുംബബന്ധത്തിനും ഗോത്രമഹിമക്കും അവിടെ സ്ഥാനമില്ല” എന്ന ഇസ്ലാമികസിദ്ധാന്തത്തിന്റെ നിദർശനമാകുന്നു സൈദുബ്ഹാരിസ(റ) ന്റെ ജീവചരിത്രം.

ഖബ്ബാബ് (റ), ബിലാൽ (റ), സുഹൈബ്(റ) എന്നിവരെപോലെ സൈദുബ്നുഹാരിസ(റ) യും ഒരു അടിമയായിരുന്നു.

പതിഞ്ഞ മുക്കും കറുത്തനിറവുമുള്ള ആ കുറിയ മനുഷ്യൻ നബി (സ)യുടെ അനുയായികളിൽ പരിശുദ്ധ ഖുർആൻ പേരെടുത്തു പറഞ്ഞ ഏക വ്യക്തിയാകുന്നു. നബി (സ)യുടെ പ്രിയങ്കരൻ എന്നർത്ഥം വരുന്ന “അൽഹിബ്ബ്’ എന്ന സ്ഥാനപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.

ആയിശ (റ) അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:

“സൈദുബ്ഹാരിസ ഉൾക്കൊള്ളുന്ന എല്ലാ സൈനിക സംഘത്തിന്റെയും നേതൃത്വം നബി (സ) അദ്ദേഹത്തെ തന്നെയായിരുന്നു ഏൽപ്പിച്ചിരുന്നത്. നബി (സ)ക്ക് ശേഷം അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നമുക്ക് അദ്ദേഹത്തെ ഖലീഫയാക്കാമായിരുന്നു.”

ചരിത്ര പ്രസിദ്ധമായ മുഅ്തത്ത് യുദ്ധത്തിൽ അദ്ദേഹത്തെയാണ് നബി (സ) അമീറാക്കിയത്. ഹിർഖലിന്റെ സൈന്യത്തെ നേരിടാൻ ഒരുക്കി നിർത്തിയ മുസ്ലിം സൈന്യത്തെ യാത്രയയച്ചപ്പോൾ നബി (സ) ഇങ്ങനെ പ്രഖ്യാപിച്ചു: “സൈദുബ്നുഹാരിസ് സൈനികനേത്യത്വം ഏറ്റെടുക്കട്ടെ. അദ്ദേഹം രക്തസാക്ഷിയായാൽ ജഅഫറും, അതിനുശേഷം അബ്ദില്ലാ
ഹിബ്നു റവാഹയുമാണ് നേത്യത്വമേറ്റെടുക്കേണ്ടത്.”

തന്റെ പിതൃവ്യപുത്രനും ഖുറൈശിയുമായ ജഅഫർ (റ)നേക്കാൾ പരിഗണന നൽകിക്കൊണ്ട് നബി (സ) സൈദുബ്ഹാരിസ(റ)യെ ആദരിക്കുകയാണിവിടെ ചെയ്തത്.

സ്വതന്ത്രനായ ഹാരിസയുടെ വത്സല പുത്രനായിരുന്നു സൈദുബ്നുഹാരിസ(റ). ഹാരിസയുടെ സ്നേഹവതിയായ പത്നി സുഅ്ദ ഒരിക്കൽ തന്റെ കുഞ്ഞിനെയുമായി അവളുടെ കുടുംബത്തിലേക്ക് വിരുന്നുപോയി. ബനുമിഅൻ ഗോത്രമായിരുന്നു അവരുടേത്. പ്രസ്തുത ഗോത്രത്തിൽ തന്റെ ഉറ്റ കുടുംബവുമൊത്ത് അവർ താമസിച്ചുകൊണ്ടിരുന്നപ്പോൾ കരാള രാത്രിയിൽ ഒരു കൊള്ളസംഘം ആ ഗോത്രത്തെ കടന്നാക്രമിച്ചു. ബനുമിഅൻ പരാജയപ്പെട്ടു. അവർക്കെല്ലാം നഷ്ടപ്പെട്ടു. കൂട്ടത്തിൽ സൈദും.

സുഅ്ദ ഏകാകിയായി ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിച്ചെന്നു. തന്റെ പ്രിയപുത്രൻ നഷ്ടപ്പെട്ടതറിഞ്ഞ ആ പിതാവ് ഹൃദയം തകർന്നു കരഞ്ഞു. പുത്രവിരഹത്തിന്റെ പേറാനാവാത്ത ഭാരവും വഹിച്ച് അദ്ദേഹം മണലാരുണ്യത്തിലെ കുടിലുകളിലും കുരകളിലും ഒരു ഭ്രാന്തനെപോലെ തെണ്ടിനടന്നു. കണ്ണിൽ കാണുന്ന കാഫിലക്കാരോടും ഖബീലക്കാരോടും തന്റെ പുത്രനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. തന്റെ കുഞ്ഞോമനയെക്കുറിച്ചുള്ള സ്മരണകൾ ദുഃഖത്തിന്റെ ഈണം പകർന്ന ഇരടികളായി
അദ്ദേഹം ഒട്ടകപ്പുറത്തിരുന്ന് പാടിക്കൊണ്ടിരുന്നു:

സൈദിനെ ഓർത്തു ഞാൻ കണ്ണീർ പൊഴിക്കുന്നു. അവനെന്ത് പിണത്തു?

പ്രതീക്ഷക്കിടം നൽകുമാറ് അവൻ ജീവിച്ചിരിപ്പുണ്ടോ?

അതല്ല, അവൻ വിധിക്ക് വിധേയചനായിപ്പോയോ?

സുര്യൻ, ഉദയസമയത്ത് അവനെക്കുറിച്ചുള്ള സ്മരണകളുമായി പാഞ്ഞെത്തുന്നു!

അസ്തമന സമയത്ത് വീണ്ടും അതാവർത്തിക്കുന്നു!

മന്ദമാരുതൻ തഴുകിയെത്തുമ്പോൾ ആ സ്മരണ എന്നിൽ ഇളകിവ ശാകുന്നു.

എന്റെ ദുഃഖത്തിന്റെ ദൈർഘ്യം ഭയാനകം തന്നെ!

അങ്ങനെ വളരെക്കാലത്തിന്ന് ശേഷം നിരാശനായ ആ പിതാവ് തന്റെ മകനെക്കുറിച്ചുള്ള പ്രദീക്ഷ അവസാനിപ്പിച്ചു.

കൊള്ളസംഘം പിന്നീട് സൈദുബ്നു ഹാരിസ(റ). അടിമയായി ഉക്കാദ് ചന്തയിൽ വിൽപനക്ക് കൊണ്ടുവന്നു. ഖദീജയുടെ സഹോദര പുത്രനായ ഹകീമുബ്നുഹിശാം ഖദീജക്ക് വേണ്ടി നാനൂറ് വെള്ളിക്കാശ് കൊടുത്ത് സൈദുബ്നു ഹാരിസ(റ).വാങ്ങി. അന്ന് സൈദുബ്നു ഹാരിസ്(റ)ക്ക് എട്ട് വയസ്സായിരുന്നു.

ഖദീജ(റ)യുടെ അടിമയായി മക്കയിൽ സൈദുബ്നു ഹാരിസ(റ) വളർന്നുവന്നു.

നബി (സ)യും ഖദീജ (റ)യും തമ്മിലുള്ള വിവാഹം നടന്നപ്പോൾ സൈദുബ്നു ഹാരിസ(റ)യെ അവർ നബി (സ)ക്ക് നൽകി. നബി സൈദുബ്നു ഹാരിസ(റ)യെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുകയും സ്നേഹസമ്പന്നനായ ഒരു മകനെപോലെ വളർത്തുകയും ചെയ്തു.

ഒരിക്കൽ ഹാരിസയുടെ ഗോത്രത്തിൽപെട്ട ചിലർ ഹജ്ജിന് വേണ്ടി മക്കയിൽ എത്തി. അവർ സൈദുബ്നു ഹാരിസ(റ) അവിടെ വെച്ച് കണ്ടു മുട്ടി.

തന്റെ പിതാവിന്റെ സുഖവിവരങ്ങൾ സൈദുബ്നു ഹാരിസറ) അവരോട് സന്തോഷപൂർവ്വം അന്വേഷിച്ചറിഞ്ഞശേഷം, പിതാവിനോട് തന്റെ ക്ഷേ മൈശ്വര്യങ്ങളും അഭിവാദനങ്ങളും അറിയിക്കാനും, ഞാനിവിടെ ആദരണീയനായ ഒരു പിതാവിന്റെ കുടെ സന്തുഷ്ടനായി ജീവിതം നയിക്കുന്നു എന്ന വിവരം നൽകാനും ആവശ്യപ്പെട്ടു.

നഷ്ടപ്പെട്ട പുത്രനെ കുറിച്ചറിഞ്ഞപ്പോൾ ഹാരിസ് മക്കയിലേക്ക് പുറപ്പെട്ടു. സഹോദരൻ കഅബും കൂടെയുണ്ടായിരുന്നു. രണ്ടു പേരും മുഹമ്മദുൽ അമീനെയുമന്വേഷിച്ചുകൊണ്ടാണ് അവിടെയെത്തിയത്. അവർ നബി (സ)യെ കണ്ടുമുട്ടി. ഔപചാരികമായ ആദരവുകൾ പ്രകടിപ്പിച്ച ശേഷം ഇങ്ങനെ പറഞ്ഞു:

“അബ്ദുൽ മുത്വലിബിന്റെ മകനെ, നിങ്ങൾ ഹറമിന്റെ സംരക്ഷകരും അഗതികളുടെ അവലംബവും ബന്ദികളെ ഭക്ഷണമൂട്ടുന്നവരുമാണല്ലോ! ഞങ്ങൾ ഞങ്ങളുടെ നഷ്ടപ്പെട്ട മകനെത്തേടി വന്നവരാണ്. ഞങ്ങളോട് ഔദാര്യം കാണിച്ചാലും! എന്ത് നഷ്ടപരിഹാരവും നൽകാൻ ഞങ്ങൾ സന്നദ്ധരാണ്.”

നബി (സ)ക്ക് ഒറ്റനോട്ടത്തിൽ തന്നെ അവരുടെ സത്യസന്ധത മനസ്സിലായി. നബി (സ) ഹാരിസയോട് പറഞ്ഞു: സൈദിനെ വിളിച്ചു ചോദിക്കു. അവന്റെ ഇഷ്ടം പോലെയാവട്ടെ. നിങ്ങളുടെ കൂടെ വരുന്നതാണ് അവനിഷ്ടമെങ്കിൽ നിരുപാദികം ഞാൻ അവനെ വിട്ടുതരാം. എനിക്കൊരു നഷ്ടപരിഹാരവും ആവശ്യമില്ല. മറിച്ച് എന്നോടൊന്നിച്ച് കഴിയുന്നതാണ് അവനിഷ്ടമെങ്കിൽ, എന്നെ ഇഷ്ടപ്പെടുന്ന ഒരാൾക്കു പകരം ഞാനൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയുമില്ല. അവൻ എന്റെ കൂടെ തന്നെ നിൽക്കേണ്ടതുമാകുന്നു.”

ഇതുകേട്ട ഹാരിസ സന്തുഷ്ടനായി നബി (സ)യുടെ മഹാമനസ്കതക്ക് നന്ദി പറഞ്ഞു.

നബി (സ) സൈദിനോട് ചോദിച്ചു:

“ഇവർ രണ്ടു പേരെയും നീ അറിയുമോ?”

സൈദ് (റ) പറഞ്ഞു: അതേ, ഇതെന്റെ പിതാവും അത് പിത്യവ്യനുമാകുന്നു.”

നബി (സ) പറഞ്ഞു:

“ദേ, നിന്റെ ആഗ്രഹം പോലെ നിനക്ക് പ്രവർത്തിക്കാം. നിന്നെ അന്വേഷിച്ചു വന്ന നിന്റെ പിതാവിന്റെ കൂടെ താമസിക്കാം. നിന്റെ അഭീഷ്ടം വ്യക്തമാക്കുക.”

 സൈദ് (റ) പറഞ്ഞു: “ഇല്ല, ഞാനൊരിക്കലും അങ്ങയെ ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുന്നില്ല. എന്റെ പിതാവും പിതൃവ്യനുമെല്ലാം അങ്ങുതന്നെയാകുന്നു.”

സഹാനുഭൂതിയുടെയും അനുകമ്പയുടെയും രണ്ടിറ്റു കണ്ണീർ നബിതിരുമേനിയുടെ നനയങ്ങളിൽ ഈറിനിന്നു. നബി (സ) സൈദിന്റെ കൈ പിടിച്ച് കഅബയുടെ മുറ്റത്തേക്ക് നടന്നു. ഖുറൈശി പ്രമുഖരെ സാക്ഷി നിർത്തി പ്രഖ്യാപിച്ചു: “സൈദ് എന്റെ പുത്രനാകുന്നു. ഞാൻ അവന്റെയും അവൻ എന്റെയും അനന്തരാവകാശിയാകുന്നു.”

ഈ പ്രഖ്യാപനം കേട്ട് ഹാരിസയുടെ ഹൃദയത്തിൽ സന്തോഷം പീലിവിടർത്തി. തന്റെ പുത്രൻ സ്വതന്ത്രൻ മാത്രമല്ല, ഖുറൈശി പ്രമുഖനായ വിശ്വസ്തന്റെ വളർത്തുപുത്രനും അനന്തരാവകാശിയുമായിത്തീർന്നിരിക്കുന്നു. അതിലുപരി എന്തുവേണം! ആ പിതാവും പിത്യവ്യനും സന്തുഷ്ടരായി നാട്ടിലേക്ക് മടങ്ങി. സൈദുബ്നു ഹാരിസ(റ) മക്കയിൽ നബി (സ)യുടെ ദത്തുപുത്രനായി വളർന്നു വരികയും ചെയ്തു. സൈദുബ്നു മുഹമ്മദ് എന്നായിരുന്നു അദ്ദേഹത്തെ മക്കാനിവാസികൾ വിളിച്ചിരുന്നത്.

നബി (സ)ക്ക് പ്രവാചക പദവി ലഭിക്കുകയും പ്രബോധനമാരംഭിക്കുകയും ചെയ്തപ്പോൾ സൈദുബ്നു ഹാരിസ(റ) നബി (സ്വ)യിൽ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തു. നബി (സ)യുടെ അനുചരൻമാരിൽ അബൂബക്കർ (റ)ക്ക് ശേഷം രണ്ടാമത് വിശ്വസിച്ചത് സൈദുബ്നു ഹാരിസ്(റ) ആയിരുന്നു. തിരുമേനിയുടെ പ്രിയങ്കരൻ എന്നർത്ഥം വരുന്ന “സൈദുൽ ഹിബ്ബ്’ എന്ന് സഹാബികൾ അദ്ദേഹത്തെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു.

നബി (സ) തന്റെ പിതൃസഹോദരിയുടെ പുത്രിയായ സൈനബയെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു.

സൈനബയെ പിന്നീട് അദ്ദേഹം വിവാഹമോചനം നടത്തുകയും അതിന്ന് ശേഷം നബി (സ)തന്നെ അവരെ വിവാഹം ചെയ്യുകയും ചെയ്തു. പ്രതിയോഗികളിൽ ഇത് ഒച്ചപ്പാട് സൃഷ്ടിച്ചു. തന്റെ പുത്രൻ വിവാഹമോചനം ചെയ്ത സ്ത്രീയെ മുഹമ്മദ് വിവാഹം ചെയ്തിരിക്കുന്നു എന്ന് അവർ കൊട്ടിഘോഷിക്കാൻ തുടങ്ങി. ഈ വിഷയത്തെ കുറിച്ച് പരിശുദ്ധ ഖുർആൻ ഇങ്ങനെ അവതരിച്ചു:

“മുഹമ്മദ് നിങ്ങളിൽ ഒരാളുടെയും പിതാവല്ല. ദൈവദൂതനും അന്ത്യ പ്രവാചകനും മാത്രമാകുന്നു.”

ഇതോടുകുടി വളർത്തുപുത്രനുമായുള്ള ബന്ധം സാക്ഷാൽ പിത്യപുത്ര ബന്ധമല്ലെന്ന് വ്യക്തമാക്കപ്പെടുകയും സൈദുബ്നു ഹാരിസ് എന്ന് തന്നെ വിളിക്കുകയും ചെയ്തു.

ജുമുഹ്, ത്വറഫ്, ഇയസ്, ഹിസ്മാ എന്നീ രണാങ്കണങ്ങളിലെല്ലാം മുസ്ലിം സൈന്യത്തിന്റെ നായകൻ സൈദുബ്നു ഹാരിസ(റ)ആയിരുന്നു.

ആണിക്കല്ലുകൾ ഇളകിയാടാൻ തുടങ്ങിയിരുന്ന റോമാസാമ്രാജ്യം ഇസ്ലാമിക ശക്തിയുടെ ഉയിർത്തെഴുന്നേൽപ് കണ്ട് വിറളി പൂണ്ടു. അവരുടെ കൊളോണിയലിസം നിലനിന്നിരുന്ന സിറിയയെ കേന്ദ്രീകരിച്ചുകൊണ്ട് സർവ്വശക്തിയും പ്രയോഗിച്ചു ഇസ്ലാമിനെതിരെ ആഞ്ഞടിക്കാൻ അവർ തീരുമാനിച്ചു.

ഹിർഖലിന്റെ റോമാവംശജരും അതിർത്തിനിവാസികളായ ചില അറബി ഗോത്രങ്ങളും ഉൾക്കൊള്ളുന്ന രണ്ടു ലക്ഷത്തോളം വരുന്ന ഒരു സൈനികവ്യൂഹം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത സംഭവം മണത്തറിഞ്ഞ നബി(സ) ഹിജ്റ എട്ടാം വർഷം ജമാദുൽ ഊലാ മാസത്തിൽ അവരെ നേരിടാൻഒരു സൈന്യത്തെ അയച്ചു. മശാരിഫ് എന്ന സ്ഥലത്ത് റോമാസൈന്യം തയ്യാറായി നിൽപുണ്ടായിരുന്നു. മുഅ്തയിൽ മുസ്ലിം സൈന്യവും ചെന്നിറങ്ങി.

അതുകാരണം മുഅ്ത എന്ന പേരിലാണ് ഈ യുദ്ധം അറിയപ്പെടുന്നത്.

ചരിത്രപ്രസിദ്ധമായ ആ സമരത്തിന്റെ നേത്യത്വം സൈദ്, ജഅഫർ,അബ്ദുല്ലാഹിബ്നു റവാഹ എന്നിവർ ക്രമാനുസൃതം ഏറ്റെടുക്കണമെന്ന്

നബി (സ) പ്രഖ്യാപിച്ചു. മുഅ്ത രണാങ്കണത്തിൽ സൈദുബ്നു ഹാരിസ്(റ) ഇസ്ലാമിന്റെ പതാക വഹിച്ച് മുന്നേറി. വെട്ടുകിളിപോലെ നാലു ദിക്കിൽ നിന്നും പറന്നടുത്ത ശത്രുസൈന്യം അദ്ദേഹത്തെ ഒട്ടും ഭയചകിതനാക്കിയില്ല.

വിജയവും പരാജയവും ജീവിതവും മരണവും ഇവയിലൊന്നിന്നും അദ്ദേഹത്തിന്റെ ചിന്തയിൽ ഒരിടവുമുണ്ടായിരുന്നില്ല!

തന്റെ മുൻപിൽ തുറന്നുകിടക്കുന്ന വിശാലമായ ജന്നാത്തുൽ ഫിർതൗസിന്റെ കവാടത്തിലേക്ക് ഇടവും വലവും നോക്കാതെ അദ്ദേഹം കുതിച്ചുപാഞ്ഞു. ഇസ്ലാമിന്റെ പതാക തന്റെ പിൻഗാമിയായ ജഅഫർ (റ)ന്റെ കയ്യിൽ ഏൽപ്പിച്ചുകൊണ്ട് ആ മണിസൗധത്തിലേക്ക് അദ്ദേഹം എടുത്ത് ചാടുകയും ചെയ്തു.

നബി (സ)യുടെ പ്രഖ്യാപനത്തിലെ ക്രമമനുസരിച്ച് ആ മൂന്നുപേരും രക്തസാക്ഷികളായി.

യാത്രക്കാർ ശ്ര ക്കുക

യാത്രക്കാർ ശ്രദ്ധിക്കുക

ആമുഖം


بسم الله الرحمن الرحيم

പ്രകൃതിമതമായ ഇസ്ലാം മനുഷ്യന്റെ പ്രകൃതിക്കിണങ്ങുന്ന നിയമനിർദ്ദേശ ങ്ങൾ മാതമേ മനുഷ്യരോട് അനു സരിക്കാൻ കൽപിച്ചിട്ടുളളൂ. ഇസ്ലാ മിന്റെ ഏതൊരു അനുശാസനത്തെ സംബന്ധിച്ചും നാം ചിന്തിക്കുകയും പഠിക്കുകയും ചെയ്യുകയാണെങ്കിൽ ആത്യന്തികമായി അതിന്റെ പരിണിത ഫലം മനുഷ്യന്റെ ഇഹപരലോക വി ജയത്തിനുതകുന്നതായി നമുക്ക് ഗ്ര ഹിക്കാൻ സാധിക്കും. സാമൂഹ്യ ജീ വിയായ മനുഷ്യന് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത് ചെയ്യൽ അനിവാര്യമായിത്തീരുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളി ലേക്കും വെളിച്ചം വീശുന്ന ഇസ്ലാം, അതു കൊണ്ട് തന്നെ, യാത്ര പുറപ്പെടുമ്പോൾ മുതൽ വീട്ടിൽ തിരിച്ചെ ത്തുന്നത് വരെ വിശ്വാസികൾ പാലി ക്കേണ്ട മര്യാദകളും ചൊല്ലേണ്ട പാ ർത്ഥനകളും വളരെ പ്രാധാന്യത്തോ തന്ന മനുഷ്യനെ പഠിപ്പിക്കുന്നു. പ്രസ്തുത കാര്യങ്ങൾ ചെറിയ രീതി യിൽ ഉണർത്തുവാനാണ് ഈ ലഘു കൃതിയിലൂടെ ആഗ്രഹിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ. ടെ മഹാനായ റസൂലുല്ലാഹ് (സ)യാത യെ സംബന്ധിച്ച് പറയുന്ന ഒരു ഹദീസ് നാം ശ്രദ്ധിക്കുക: عن أبي هريرة رضي الله عنه أتي شول الله صلى الله عليه وسلم قال : الف قطعة من العذاب يمنع أحدكم تؤمه وطعامه وشرابه فإذا قضى أم نقمته ليعجل إلى أهله (بخاري) 9/-, ദനം: അബൂഹുറൈറ(റ)വിൽ നിന്ന് നിവേ റസൂലുല്ലാഹ് (5) പറയുകയു ണ്ടായി: ശിക്ഷയുടെ ഒരു ഭാഗമാ കുന്നു യാത്ര. അത് നിങ്ങളുടെ ഉറക്ക ത്തെയും, ഭക്ഷണത്തെയും, പാനീയ ത്തെയും തടയുന്നു. ആരുടെയെങ്കി ലും(യാത്രയുടെ) ഉദ്ദേശം പൂർത്തി യായാൽ അവൻ പെട്ടെന്ന് തന്റെ വീട്ടുകാരുടെ അടുത്തേക്ക് മടങ്ങേ ണ്ടതാകുന്നു. (ബുഖാരി) യാത്ര ചോദിക്കൽ പ്രവാചകചര്യ പരിശോധിക്കുമ്പോൾ യാത്ര പോകുന്ന വ്യക്തി മറ്റുള്ളവ രോട് യാത്ര ചോദിക്കൽ സുന്നത്താ ണെന്ന് കാണാൻ സാധിക്കുന്നതാണ്. ഒരു ഹദീസ് നോക്കുക:


عن سالم بن عبد الله قال كان أبي عبد الله ب مممم إذا أتى الرجل وهو يريد
السفر قال: له اذن حتى أودعك كما كان شول الله صلى الله عليه وسلم
ودعنا فيقول أستودع الله دينك وأمانك وخواتيم ملي (أحمد)

സാലിമുബ്നു അബ്ദുല്ലാഹ് (റ)വിൽ നിന്ന് നിവേദനം: എന്റെ പിതാവ് അബ്ദുല്ലാഹ് ഇബ്നു ഉമർ ആരെ ങ്കിലും യാത്ര പോകുവാൻ ഉദ്ദേശിച്ചു കൊണ്ട് വരികയാണെങ്കിൽ അദ്ദേഹ ത്തോട് പറയുമായിരുന്നു: നീ അടു ത്ത് നിൽക്കുക, പ്രവാചകൻ(സ) ങ്ങളെ യാത് അയക്കുന്നത് പോലെ ഞാൻ താങ്കളെയും യാത്രയയക്കാം എന്ന് പറഞ്ഞ് കൊണ്ട് പറയും: താങ്കളുടെ മതത്തെയും, താങ്കളുടെ വിശ്വസ്തതയേയും, താങ്കളുടെ കർമ്മങ്ങളുടെ പര്യാവസാനത്തെയും ഞാൻ അല്ലാഹുവിൽ ഏൽപിക്കുന്നു. (അഹ്മദ്) സഛരിതരായ സലഫു സ്വാലിഹീ ങ്ങളിൽ നിന്നും ഒരു പാട് ഉദ്ധരണി കളും നമുക്ക് ഈ വിഷയത്തിൽ കാണാവുന്നതാണ്. അത് കൊണ്ട് ത ന്നെ പ്രവാചകന്റെ സുന്നത്ത് എന്ന നിലക്ക് ഈ കാര്യം നാം ജീവിത ത്തിൽ പകർത്തുക. ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുക: യാത്ര പോകുമ്പോൾ ചുരുങ്ങിയത് മൂന്ന് പേരെങ്കിലും ഒന്നിച്ച് പോകുന്ന താണ് നല്ലത് എന്ന് പ്രവാചകൻ(6) യുടെ സുന്നത്തിൽ നിന്നും നമുക്ക് ഉൾകൊള്ളുവാൻ സാധിക്കുന്ന കാര്യ മാണ്. അതിനെ സംബന്ധിച്ചുള്ള ഒരു ഹദീസ് നാം വായിക്കുക: عن ابن عمر عن النبي صلى الله عليه ولم قال: لو يعلم التاش ما في الودة ما أعلم ما سار رابرت بليل وخده (بخاري) പോലെ ഇബ്നുഉമർ(റ)വിൽ നിന്ന് നിവേദ പ്രവാചകൻ ( 8 )പറഞ്ഞു: ഒറ്റക്ക് യാത്ര പോകുമ്പോഴുണ്ടാകുന്ന കാര്യ ങ്ങളെ സംബന്ധിച്ച് ഞാൻ അറിയു ന്നത് മനുഷ്യർ അറിഞ്ഞിരു ന്നുവെങ്കിൽ ഒരു രാത്രിയിലും ഒരാ ളും വാഹനം കയറി ഒറ്റക്ക് യാത്ര പോകില്ലായിരുന്നു. (ബുഖാരി) 3 ع عمرو بن شعيب عن أبيه عن جده آن شول الله صلى الله عليه وسلم قال الرايب شيطا وال ایران شیطانان والله رب قال أيمو عیسی حدیث ابن عمر حديث حسن صحيح الترمذي) അ അംറുബ്നു ശുഐബ്(റ) തന്റെ പിതാവിൽ നിന്നും അദ്ദേഹം തന്റെ പിതാവിൽ നിന്നും നിവേദനം: പ്രവാ ചകൻ (8) പറയുകയുണ്ടായി: ഒറ്റക്ക് യാത്ര ചെയ്യുന്നവൻ ശൈത്വാനാണ്, രണ്ടാളുകൾ യാത്ര ചെയ്യുകയാണെ ങ്കിൽ അവർ രണ്ട് ശൈത്വാനാണ്, മൂന്നാളുകൾ യാത് ചെയ്യുന്നതാണ് യഥാർത്ഥത്തിലുള്ള യാത്ര. (തിർമിദി) ഈ ഹദീസിനെ വിശദീകരിച്ചു കൊ ണ്ട് മഹാൻമാർ പറയുന്നത് ഇവിടെ ശൈത്വാനാണ് എന്ന് പറഞ്ഞത് അവ രെ പിശാച് വഴിതെറ്റിക്കുവാനും, തു പോലെ ഉപദ്രവങ്ങളേൽപ്പിക്കുവാ സാധ്യത കൂടുതലുണ്ടെന്നാണ്. അത് കൊണ്ട് തന്നെ മൂന്നാ ളുകളു ടെ സംഘമാണ് യഥാർത്ഥത്തിൽ യാത്രയെന്ന് പറയുവാൻ സാധിക്കുക യുള്ളൂ. അങ്ങിനെയാകുമ്പോൾ അവ ർക്ക് ശക്തിയുണ്ടാ കും, സമാധാ നാവും ഉണ്ടാകും. മൂന്നാളുകളിൽ നിന്ന് ഒരാളെ അമീറാക്കുകയും ചെയ്യണം. പ്രവാചകൻ(സ) പഠിപ്പിക്കുന്നത് നോക്കുക. അമീർ ഉണ്ടായിരിക്കണം: عن أبي سعيد الخدري أين رشول الله صلى الله عليه وسلم قال إذا خرج لائه في سفر فليؤمموا أحدهم (أبوداود- (ألباني – حسن صحيح)   അബൂസഈദുൽ ഖുദ്രി (റ)വിൽ നിന്ന് നിവേദനം: റസൂലുല്ലാഹ്(സ) പറഞ്ഞു: ഏതെങ്കിലും മൂന്നാളുകൾ യാത് പുറപ്പെടുകയാണെങ്കിൽ അവ് രിൽ ഒരാളെ അമീറായി നിശ്ചയിക്കട്ടെ. (അബൂദാവൂദ്) നായ, മണിനാദം പോലെയുള്ളവ കൂടെ കൊണ്ടു പോകാതിരിക്കുക. അല്ലാഹുവിനോട് പ്രാർത്ഥിച്ച് കൊണ്ട് പുറപ്പെടുന്ന യാത്രയായത് കൊണ്ട് തന്നെ ആ യാത്രയിൽ അല്ലാഹു വിന് ഇഷ്ടമില്ലാത്തത് കൂടെ കൊണ്ടു പോകുവാനും പാടില്ല. അതാണ് വരുന്ന ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. താ ഴെ عن أبي هريرة أن شول الله صلى الله عليه وسلم قال: لا تضح الملاك وفقه فيها كل ولا ج (مسلم) അബൂഹുറൈറ(റ)പറയുന്നു: റസൂലു ല്ലാഹ് (8)പറഞ്ഞു:മണിനാദവും(ബെ ല്ല്),നായയുമുള്ളവരോടൊപ്പം മലക്കു കൾ കൂടെ പോവുകയില്ല. (മുസ്ലിം) സ്ത്രീകൾ മഹ്‌റമിന്റെ കൂടെ: യാത്ര പോകുമ്പോൾ അപ്രതീക്ഷിതമായി ചില ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടേണ്ടി വരുന്നതാണ്, അതുപോലെ സഞ്ചരിക്കുന്ന വാഹന ങ്ങളും, മറ്റു യാത്ര മാധ്യമങ്ങളും കേടുവരുവാനും സാധ്യത കൂടുതലാണ്. ഈ കാര്യങ്ങളെല്ലാം സ്ത്രീകൾ ക്ക് വളരെയധികം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുത്തി വെക്കും. അ ങ്ങിനെയള്ള സാഹചര്യങ്ങളിൽ 5 അവരുടെ സുരക്ഷ പരിഗണിച്ചു കൊണ്ട് ഇസ്ലാം സ്ത്രീകളോട് പറയുന്നത് നി ങ്ങൾ മഹ്റമിന്റെ (ഭർത്താവോ, വിവാഹം നിഷിദ്ധമായ മകൻ, പിതാവ്, സഹോദരൻ തുടങ്ങിയവരാണ് ഉദ്ദേശിക്കുന്നത്) കൂടെ മാത്രമേ യാത്ര ചെയ്യുവാൻ പാടുള്ളൂ. ഇത് സ്ത്രീകൾക്ക് ഇസ്ലാം നൽകുന്ന സ്വാത്രന്ത്യ വും, സുരക്ഷിതത്വവുമാണെന്ന് ബു ദ്ധിയുള്ളവർക്കൊക്കെ മനസിലാക്കു വാൻ സാധിക്കുന്ന കാര്യമാണ്. അ താണ് പ്രവാചകൻ(സ) നമ്മെ പഠിപ്പി ക്കുന്നത്. عن أبي هريرة أن شول الله صلى الله عليه وسلم قال: لا ي لإمرأة تؤم بالله واليوم الأخير تناؤ مسيرة يوم وليلة مع ذي محرم عليها (مسلم) അ അബൂഹുറൈറ(റ)വിൽ നിന്ന്; പ്രവാചകൻ(സ)പറയുകയുണ്ടായി: അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിനിക്ക് തന്റെ മഹ്റമിന്റെ കൂടെയല്ലാതെ ഒരു രാത്രിയും, പകലും യാത്ര ദൂരമു ള്ള യാത്ര പാടില്ലാത്തതാകുന്നു. (മുസ്ലിം) عن أبي عبير قال سمعت ابن عباس قول مع النبي صلى الله عليه وسلم يخطب يقول لا يخلو جل بامرأة إلا ومعها و مخم و ساير المراة إلا مع ذي مخرم فقام رجل فقال يا رسول الله إن امرأتي خرج حاجة وإني اب في غزوة كذا وكذا قال انطلي ځج مع 6 امريك (مسلم) പറ അബൂമഅ്ബദിൽ(റ) നിന്നും നിവേദനം; ഇബ്നുഅബ്ബാസ്(റ) പറയുന്ന തായി ഞാൻ കേട്ടു: പ്രവാചകൻ (സ)പ്രസംഗിക്കുമ്പോൾ ഇങ്ങനെ പറയുന്നതായി ഞാൻ കേൾക്കുകയുണ്ടായി; ഒരു സ്ത്രീയും പുരുഷനും ഒഴിഞ്ഞിരിക്കുവാൻ പാടില്ല, അവളുടെ കൂടെ മഹ്റമില്ലാതെ, മഹ്റമിന്റെ കൂടെയല്ലാതെ ഒരു സ്ത്രീ യാത്ര ചെയ്യുവാൻ പാടില്ല. അപ്പോൾ ഒരാൾ എഴുന്നേറ്റ് കൊണ്ട് ചോദിക്കുകയു ണ്ടായി: അല്ലാഹുവിന്റെ തിരുദൂതരെ, എന്റെ ഭാര്യ ഹജ്ജിന് പുറപ്പെട്ടിരി ക്കുകയാണ്, എന്നാൽ ഞാനാകട്ടെ ഇന്നയിന്ന യുദ്ധത്തിന് പോകു വാനായി തീരുമാനിച്ചിരിക്കുന്നു, അപ്പോ ൾ തിരുമേനി പറഞ്ഞു: നീ ഭാര്യയു കൂടെ ഹജ്ജ് ചെയ്യാനായി പുറപ്പെടുക. (മുസ്ലിം) വ്യാഴാഴ്ചയുള്ള യാത്ര. പ്രത്യേകമായ ദിവസം മാത്രമെ നിങ്ങൾ യാത്ര പുറപ്പെടുവാൻ പാടുള്ളൂവെന്ന് പ്രവാചകൻ(സ) നമ്മോട് നിർദ്ദേശിച്ചിട്ടില്ല. എന്നാൽ യാത്ര പുറപ്പെടുന്നത് വ്യാഴാഴ്ചയാകുന്നത് പ്രവാചകൻ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഹദീസുകളിൽ കാണാവുന്നതാണ്. ഒരു ഹദീസ് ശ്രദ്ധിക്കുക: عن عبد الرحمن بني كعب بني مالي عن أبيه رضي الله عنه أن النبي صلى الله عليه وسلم خرج يوم الخميس في غزوة تبوك كان يجب أن 7 يخرج يوم الخميس ( بخاري) അബ്ദുർറഹ്മാനുബ്നു കഅ്ബ് ബ്നു മാലിക്(റ) തന്റെ പിതാവിൽനിന്നും നിവേദനം;പ്രവാചകൻ (സ) തബുക്ക് യുദ്ധത്തിന് വേണ്ടി വ്യാഴാഴ്ചയാണ് പുറപ്പെട്ടത്, വ്യാഴാഴ്ച പുറപ്പെടുവാ ൻ അദ്ദേഹം ഇഷ്ടപ്പെടാറുണ്ടായിരു ന്നു. (ബുഖാരി) عن كعب بن مالك قال قلما كان شول الله صلى الله عليه وسلم يخرج في شفر إلأ يوم الخميس ( أبو داود) കഅ്ബ്നു ബ്നുമാലികിൽ (ജ) നി ന്നും നിവേദനം: പ്രവാചകൻ വ്യാഴാഴ്ചയല്ലാതെ യാത്ര പുറപ്പെടുന്നത് കുറവായിരുന്നു. (അബൂദാവൂദ്) യാത്രയിലെ പ്രാർത്ഥനകൾ ജീവിതത്തിന്റെ വ്യത്യസ്ത മേഖലക ളിൽ ചൊല്ലേണ്ട് പ്രത്യേകമായ പ്രാർത്ഥനകൾ പ്രവാചകൻ(സ) നമുക്ക് പഠിപ്പിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ بسم الله ، توكل على الله ولا حول ولا قوة إلا അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവിന്റെ മേൽ ഞാൻ ഭരമേൽപ്പി ക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു ശക്തിയും കഴിവുമില്ല. (അ ബൂദാവൂദ്, തുർമുദി ) 8 للهم إني أعود بك أن أضل أو أضل ، أو أزل أو أزل ، أو أظلم أو أظلم ، أو أجهل أو يجهل علي. [صحيح الترمذي 3/ ۱۵۲] അല്ലാഹുവേ, ഞാൻ വഴി തെറ്റുകയോ തെറ്റിക്കപെടുകെയോ ചെയ്യുന്നതിൽ നിന്നും, ഞാൻ വ്യതിചലിക്കുകയോ വ്യതിയാനത്തിന് വിധേയ ക്കുകയോ വ്യതിചലി ന്നും നി ചെയ്യുന്നതിൽ നിന്നും ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും അവിവേകം ചെയ്യുകയോ അവിവേ കത്തിന് ചെ യ്യുന്നതിൽ നിന്നും നിന്നോട് വിധേയമാകുകയോ ഞാൻ അഭയം ചോദിക്കുന്നു. ( തുർമുദി) വാഹനത്തിൽ കയറുമ്പോൾ ഘമായ ദീർ കറയുമ്പോഴും, വാഹനത്തിൽ വാഹനം ത്തിൽ കയറി വാഹന യാത്രപോകാനായി സഞ്ചരിക്കു വാൻ തുടങ്ങുമ്പോഴും: عن ابن عمر قال: أين رشول الله صلى الله عليه وسلم كان إذا استوي على بيرو ځايرا إلى ﺎف تی ام ال ( شبحان الذي ځير لنا هذا وما ځا له قرنين وإنا إلى ربنا لمنقبون ) اللهم ا تألك في قنا هذا البر والتقوى وبين العمل ما ترضى الله هون علينا سفرنا هذا واطو عنا بعده اللهم أنت الاب في السفر والخليفة في الأهلي اللهم إني أعود بك من 9 وغناء التمر وابير المنظر وشوء المنقلب في المالي والأهلي وإذا رجع قاله وزاد فيه آبون تابوت عابدون رنا ابيون (مسلم) നം: ക്കു ഇബ്നുഉമർ(റ)വിൽ നിന്ന് നിവേദ യാത് പുറപ്പെടുവാനായി പ്രവാ ചകൻ (സ) തന്റെ വാഹനപ്പുറത്ത് ക യറിയാൽ മൂന്ന് പ്രാവശ്യം തക്ബീർ ( അള്ളാഹു അക്ബർ )ചൊല്ലാറുണ്ടായിരുന്നു. എന്നിട്ട് ഇങ്ങനെ പറയും: ഞങ്ങൾക്ക് ഈ വാഹനം ഒരുക്കിത്തന്നവൻ പരമ പരിശു ദ്ധനാകുന്നു, ഞങ്ങൾക്കിത് ഒരുക്കിതന്നവൻ കഴിവില്ലായിരുന്നു, തീർച്ച യായും ഞങ്ങൾ അവനിലേക്ക് തന്നെ മടങ്ങുന്നവരാണ്. അല്ലാഹുവേ, ഈ യാത്രയിൽ ഞങ്ങൾ നിന്നോട് പുണ്യവും, സൂക്ഷ്മതാബോധവും, നീ ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങളും ചോദിക്കുന്നു, അല്ലാഹുവേ, ഈ യാ ത ഞങ്ങൾക്ക് നീ എളുപ്പമാക്കി തരികയും, ഞങ്ങളിൽ നിന്ന് ദൂരം ചുരുക്കുകയും ചെയ്യേണമേ, അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും, വീ ട്ടിലെ പ്രതിനിധിയും നീയാണ്, അല്ലാഹുവേ, യാത്രയുടെ ബുദ്ധിമുട്ടുകളിൽ ചീത്ത കാഴ്ചയിൽ നി ന്നും, സമ്പത്തിലും കുടും ബത്തിലു മുണ്ടാകുന്ന ചീത്തപര്യാവസാനത്തിൽ നിന്നും ഞങ്ങൾ നിന്നോട് ശരണം ചോദിക്കുന്നു. തിരുമേനി(സ) ത്രയിൽ നിന്ന് മടങ്ങി വന്നാൽ ഇ ങ്ങനെയും കൂടി അധികരിപ്പിക്കാറുണ്ടായിരുന്നു. “ഞങ്ങൾ മടങ്ങുന്നവരാണ്, ഞങ്ങൾ പശ്ചാതാപിക്കുന്നവരാണ്, ഞങ്ങൾ നിന്നും, യാ 10   ആരാധന ചെയ്യുന്ന വരാണ്, ഞങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നവരുമാകുന്നു. (മുസ്ലിം) ഉയർന്ന സ്ഥലത്തും, താഴ്ന്ന സ്ഥ ലത്തും: സഞ്ചരിക്കുന്ന വഴികളിൽ സ്വാഭാവി കമായും താഴ പ്രദേശങ്ങളും, ഉയ ർന്ന പ്രദേശങ്ങളും ഉണ്ടാകും. അങ്ങി നെയുള്ള സന്ദർഭങ്ങളിൽ പ്രവാചക ൻ (3) പ്രത്യേകം പ്രത്യേകം പ്രാർത്ഥനകൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഒരു ഹ ദീസ് കാണുക: وكان النبي صلى الله عليه وسلم وجيوشه إذا علا الثنايا كبروا وإذا هبطوا (ألله اکبر) سبحان الله പ്രവാചകൻ (സ )യും, സൈന്യങ്ങളും ഉയർന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുകയാണെങ്കിൽ തക്ബീർ മുഴക്കാറുണ്ടായിരുന്നു, അതിൽ നിന്നിറങ്ങി താഴ്ന്ന പ്രദേങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ തസ്ബീഹ് ചൊല്ലാറുണ്ടായിരുന്നു. (അബൂദാവൂദ്) പ്രാർത്ഥന അധികരിപ്പിക്കുക: പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ ന്ദർഭമാണ് യാത്രാ വേളയെന്ന് പ്ര വാചകൻ (സ) നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് യാത്രയിൽ നമ്മുടെ ചെറുതും വലുതുമായ കാര്യങ്ങൾക്ക് വേണ്ടി സർവ്വശക്തനും, സൃഷ്ടാവുമായ പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുക.ഒരു ഹദീസ് നോക്കുക:   عن أبي هريرة قال قال رشول الله صلى الله عليه وسلم لا دعوات مستجابات لا شك فيه دعوة المظلوم ونموه المسافر ودعوة الوالي على അബൂഹുറൈറ(റ)വിൽ നിന്ന്: റസൂ ലുല്ലാഹ്(റ)പറയുകയുണ്ടായി: മൂന്ന് പ്രാർത്ഥനകൾ ഉത്തരം ലഭിക്കുന്നതാകുന്നു, അതിൽ യാതൊരു സംശയ വുമില്ല. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന, സന്താനത്തെതിരെയുള്ള പിതാവിന്റെ പ്രാർത്ഥന.എന്നിവയാണവ. (തിർമിദി). എവിടെയെങ്കിലും ഇറങ്ങുമ്പോൾ സുദീർഘമായി യാത്ര ചെയ്യുമ്പോൾ വിശ്രമിക്കുവാനും മറ്റും വേണ്ടി നമു ക്ക് അറിയുന്നതോ, അറിയാത്തതോ ആയിട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങേ ണ്ടി വരുന്നതാണ്. ആ സന്ദർഭങ്ങളി ൽ റസൂലുല്ലാഹ്(സ) പഠിപ്പിച്ച് പ്രാർ ത്ഥന ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണെങ്കിൽ അവിടെ നിന്ന് നമുക്ക് ഉപദ്രവവുമുണ്ടാവുകയില്ല. നാം യാതൊരു سعد بن أبي وقاص و تنوع خولة بنت حكيم الشكوي تو سيع رسول الله صلى الله عليه وسلم يقول من نزل منزلا ثم قال أغوية بكلمات الله التامات من شر ما خلق لم نره حتى يرتحل من منزله لك ണ രക്ഷ സഅദ്ബ്നു അബീവഖാസ്( റ)വിൽ നിന്നും നിവേദനം: ഖൗലാബിന്ത് ഹ ഖീമുസ്സലമി പറയുന്നതായി ഞാൻ കേട്ടു, റസൂലുല്ലാഹ് (സ) പറയുന്ന തായി ഞാൻ കേൾക്കുകയുണ്ടായി: ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങു കയും, ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹുവിന്റെ പരിപൂർ പദങ്ങൾ കൊണ്ട് സൃഷ്ടികളുടെ മുഴുവൻ ഉപദ്രവങ്ങളിൽ നിന്നും ഞാൻ ചോദിക്കുന്നു എന്ന് പ്രാർ ത്ഥിക്കുകയാണെങ്കിൽ അവിടെ നി ന്നും തിരിച്ച് യാത്ര പുറപ്പെടുന്നത് വ അവന് ഉപ്രദവവുമേ ൽക്കുകയില്ല തന്നെ. (മുസ്ലിം) ഒന്നിച്ച് ഇറങ്ങുക, ഭക്ഷണം കഴിക്കുക: യാത്രയുടെ മര്യാദകളിൽ പെട്ടതും, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുവാൻ ഉള്ള സാഹചര്യം ഒരുക്കുന്നതിലും പെ ട്ടതാണ് ഒന്നിച്ച് ഇറങ്ങുകയും, ഒന്നി ച്ചിരുന്നത് ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നുള്ളത്. ഹദീസ് നോക്കുക: രെ യാതൊരു ഒരു كنا أبو علبة الخشني قال كان الا إذا نزلوا منزلا قال عمو گان الاش إذا نزل شول الله صلى الله عليه وسلم منزلا تفرقوا في الشعاب والأؤيرية قال ترشول الله صلى الله عليه وسلم إثر تفقكم في هذه الشعاب والأووية إنما لكم من الشيطان قلم ينزل بعد ذلك منزلا إلا انضم بعضهم إلى بعض حتى يقال لؤ بيط عليهم وت لهم (أبوداود- صحح الألباني) അബൂഥഅബ അൽഖുശനിയ്യ് (റ) വിൽ നിന്ന് നിവേദനം: ജനങ്ങൾ എ വിടെയെങ്കിലും ഇറങ്ങിയാൽ ,പല അംറ് പറയുന്നു: ജനങ്ങൾ പ്രവാചകനോ ടൊപ്പം എവിടെയെങ്കിലും ഇറങ്ങുക യാണെങ്കിൽ വഴികളിലൂടെ, പ ല താഴ്വരകളിലൂടെ അവർ പോകുമാ യിരുന്നു, അപ്പോൾ പ്രവാചകൻ (1) പറയുകയുകയുണ്ടായി: ഈ താഴ്വര കളിലും, കുന്നിൻചെരുവുകളിലും ഇ നിങ്ങൾ ഭിന്നിച്ച് നടക്കുകയെ ന്ന് പിശാചിൽ നിന്നുള്ളതാകുന്നു. അ തിന് ശേഷം അവർ എവിടെയെങ്കി ലും ഇറങ്ങുകയാണെങ്കിൽ ഒരു തു ണി കൊണ്ട് അവരെ വലയം ചെയ്യു വാൻ കഴിയുന്ന രൂപത്തിൽ കൂട്ടമാ യി നടക്കുമായിരുന്നു. (അബൂദാവൂദ്, അൽബാനി സ്വഹീ ഹാക്കിയ ഹദീ സ്) . ങ്ങനെ s ممتا وی ب زب بيني و بين حزب عن أبيه عن جده وخشي أنهم قالوا یا شول الله إنا تأكل ولا تشبع قال قلمملكم أتموت ممتفقين قالوا نعم قال فاجتمعوا على طعام واذكروا اسم الله عليه يبارك لكم فيه (أبو داود) ന്നു: ഭക്ഷണം വഹ്ശിയ്യുബ്നു ഹർബുബ്നു വഹ്ശ് ($്) തന്റെ പിതാവിൽ നിന്നും, അദ്ദേ ഹം തന്റെ പിതാവിൽ നിന്നും പറയു അവർ റസൂലുല്ലാഹ്(s) യോട് പറയുകയുണ്ടായി: പ്രവാചകരെ, ങ്ങൾ കഴിക്കാറുണ്ട്, പ ക്ഷേ, വിശപ്പടങ്ങാറില്ല. തിരുമേനി പ റഞ്ഞു: നിങ്ങൾ ഒരു പക്ഷേ, ഒറ്റ ക്കൊറ്റക്കായിരിക്കും ഭക്ഷണം കഴി ക്കുന്നത്, അവർ പറയുകയുണ്ടായി: അതെ, പറഞ്ഞു: നിങ്ങൾ കഴിക്കുവാനായി ഒരുമിക്കുകയും, അ തിൽ അല്ലാഹുവിന്റെ നാമം ഉച്ചരി ക്കുകയും ചെയ്യുക. നിങ്ങൾക്കതി ൽ അല്ലാഹു അനുഗ്രഹം ചൊരി ഞ്ഞക്കാം. (അബൂദാവൂദ്). ഭക്ഷണം പെട്ടെന്ന് മടങ്ങുക. യാത്രയുടെ ഉദ്ദേശം പൂർത്തിയായി കഴിഞ്ഞാൽ പെട്ടെന്ന് സ്വന്തം നാട്ടി ലേക്കും, കുടുംബത്തിലേക്കും ണ്ടതാണ്. അതാണ് പ്രവാചകൻ(38) മുൻ വിവരിച്ച ഹദീസിലൂടെ നമ്മെ പഠിപ്പിക്കുന്നത്. മടങ്ങ هريرة رضي الله عنه أن شول الله صلى الله عليه وسلم قال : الف عن أبي هريرة رضي قطعة من العذاب يمنع أحدكم تؤم وطعامه وشرابه فإذا قضى أكگم نهمته فليقل إلى أهلي؟ (بخاري) ദനം: അബൂഹുറൈറ(ജ)വിൽ നിന്ന് നിവേ റസൂലുല്ലാഹ് (b) പറയുകയു ണ്ടായി: ശിക്ഷയുടെ ഒരുഭാഗമാകുന്ന യാത്ര, അത് നിങ്ങളുടെ ഉറക്കത്തെ യും, ഭക്ഷണത്തെയും, പാനീയ ത്തെയും തടയുന്നു. ആരുടെയെങ്കി ലും(യാത്രയുടെ) ഉദ്ദേശം പൂർത്തി യായാൽ അവൻ പെട്ടെന്ന് തന്റെ വീ ട്ടുകാരുടെ അടുത്തേക്ക് മടങ്ങേണ്ട താകുന്നു. (ബുഖാരി) വീട്ടിൽ രാതിയിൽ പ്രവേശിക്കു ന്നത് വെറുക്കപ്പെട്ടതാണ്. യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങു മ്പോൾ വീട്ടുകാരെ അറിയിക്കേണ്ട തുണ്ട്, പെട്ടെന്ന് കയറി ചെല്ലരുത്. ചിലരെങ്കിലും വീട്ടുകാരെ അറിയി പെട്ടെന്ന് കയറിച്ചെന്ന് വീട്ടു കാരെ വിസ്മയിപ്പിക്കാറുണ്ട്. ഇത് പ്രവാചകൻ(5) വിരോധിച്ച കാര്യ മാണ്. ആയതിനാൽ വീട്ടുകാരെ അറിയിച്ചു കൊണ്ടായിരിക്കണം വീട്ടി ലേക്ക് പ്രവേശിക്കേണ്ടത്. പ്രവാചക ന്റെ അധ്യാപനം കേൾക്കുക: ക്കാത നാം 15