അബൂ ബക്കര് സ്വിദ്ദിക്ക് (റ)

അബൂബക്കർ സിദ്ധീഖ് (റ)

ഒരിക്കല്‍ നബി (സ) പറഞ്ഞു:
“ഇസ്ലാമിനെ മുന്നില്‍ വെച്ചുകൊടുത്തപ്പോള്‍ ഏതൊരാളും പ്രഥമ ഘട്ടത്തില്‍ ഒരു വിമുഖത കാണിക്കാതിരുന്നില്ല. അബൂബക്കര്‍(റ) ഒഴികെ, അദ്ദേഹം അങ്ങനെയായിരുന്നില്ല. ഒട്ടും സംശയിക്കാതെ അത് സ്വീകരിച്ചു.”

ഏകദൈവത്തെ മാത്രം ആരാധിക്കാന്‍ ഇബ്റാബീം (അ) നിര്‍മിച്ച കഅബ പില്‍കാലത്ത് വിഗ്രഹങ്ങളുടെ കേദാരമായി മാറി. നൂറുകണക്കില്‍ വിഗ്രഹങ്ങള്‍
അവിടെ പ്രതിഷ്ഠിക്കപ്പെട്ടു. ലാത്ത, ഉസ്സ, മനാത്ത, ഉസാഫ്, നാഇല, ഹുബ്ല ഇവയെല്ലാം അവിടത്തുകാര്‍ ആരാധിച്ചിരുന്ന പ്രധാന വിഗ്രഹങ്ങളായിരുന്നു.
ഓരോ ഗോത്രത്തിനും അവരുടേതായ പ്രത്യേക വിഗ്രഹങ്ങള്‍. സൂര്യനെയും മലക്കുകളെയും ജിന്നുകളെയും നക്ഷത്രങ്ങളെയും ആരാധിച്ചിരുന്നവര്‍ വേറെയും. ചുരുക്കം ചില പ്രകൃതി വാദക്കാരും!. ഏകദൈവാരാധന അവിടെ സാമാന്യമായി അപരിചിതമായിരുന്നു എന്നു പറയാം; അവര്‍ ഇബ്റാഹീം (അ)ന്‍റെ താവഴിക്കാണ് ഞങ്ങള്‍ എന്ന് ജല്‍പിക്കാറുണ്ടാരുന്നെങ്കിലും. സൃഷ്ടികളെ ആരാധിക്കുന്നതിനു പകരം സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് സമര്‍ത്ഥിച്ചിരുന്ന ചുരുക്കം ചില വ്യക്തികള്‍ അക്കാലത്തുണ്ടായിരുന്നുവത്രെ. അബൂഖൈസുബ്നുഅനസ്, ഖുസ്സുബ്നു സാഇദ, സൈദുബ്നു അംറ്ബ്നു നുഫൈല്‍, വറഖത്ത്നു നൗഫല്‍ എന്നിവര്‍ അത്തരക്കാരില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചും പാരത്രിക ജീവിതത്തെ സംബന്ധിച്ചും പരമ്പരാഗതമായ ചില കേട്ടുകേള്‍വികളും ധാരണകളും അവര്‍ വെച്ചുപുലര്‍ത്തിയിരുന്നു. വിഗ്രഹാരാധനയെ വെറുക്കുകയും അതിന്‍റെ യുക്തിഹീനതയെ ക്കുറിച്ച് ജനങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു അവര്‍. പ്രവാചകന്‍റെ ആകമനത്തിനു തൊട്ടുമുമ്പ് മക്കാനിവാസികള്‍ക്കിടയില്‍ ജീവിച്ച അവര്‍ അക്കാലത്തെ പണ്ഡിതരും ബുദ്ധിജീവികളും സാഹിത്യകാരന്‍മാരുമായിരുന്നു. ഏകദൈവത്തെക്കുറിച്ചും പരലോക ജീവിതത്തെ സംബന്ധിച്ചും വരാനിരി ക്കുന്ന ഒരു പ്രവാചകന്‍റെ ആഗമനത്തെക്കുറിച്ചും അവരുടെ കവിതകളും പ്രസംഗങ്ങളും ധാരാളമായിരുന്നു.

നബി (സ) യുടെ പ്രവാചകത്വലബ്ധിക്ക് മുമ്പ് അബൂബക്കര്‍(റ) അത്തരക്കാരുമായി ചങ്ങാത്തം പുലര്‍ത്തിയിരുന്നു. ജീവിതത്തില്‍ ഒരിക്കലും വിഗ്രഹാരാധന ചെയ്യാത്ത ആളായിരുന്നു അദ്ദേഹം. എല്ലാ പ്രതിഷ്ഠകളെയും അദ്ദേഹം വെറുത്തു. അതുനിമിത്തം ഏകദൈവവാദികളായ ഇവരുടെ സാമീപ്യവും അഭിപ്രായവും അബൂബക്കര്‍ (റ) വിലമതിച്ചു. സത്യമാര്‍ഗത്തിന്‍റെ വെള്ളിവെളിച്ചവുമായി തന്‍റെ ജനതയ്ക്ക് ദൈവത്താല്‍ ഒരു വഴികാട്ടി നിയുക്തനാവുക തന്നെ ചെയ്യും എന്ന് അബൂബക്കര്‍ (റ) ദൃഢമായി വിശ്വസിച്ചു. സൈദുബ്നു അംറിന്‍റെയും ഖുസ്സുബ്നു സാഇദയുടെയും ഉപദേശങ്ങളും കവിതകളും അബൂബക്കര്‍ (റ)ധാരാളമായി ശ്രദ്ധിച്ചു. ഒരിക്കല്‍ കഅബാലയത്തിന്‍റെ ഭിത്തിയില്‍ ചാരി നിന്ന് സൈദ് ഇങ്ങനെ പാടി:
“ഭീമാകരമായ പാറക്കഷ്ണങ്ങള്‍ വഹിച്ചുനില്‍ക്കുന്ന ഈ പര്‍വ്വതങ്ങള്‍ ഏതൊരു ശക്തിക്ക് കീഴ്പ്പെട്ടിരിക്കുന്നുവോ അവന് എന്‍റെ ശരീരവും കീഴ്പ്പെട്ടി
രിക്കുന്നു! ശുദ്ധ ജലം പൊഴിക്കുന്ന കാര്‍മേഘങ്ങള്‍ ഏതൊരു നാഥന് കീഴ്പ്പെട്ടിരിക്കുന്നുവോ അവനു മാത്രം എന്‍റെ ശരീരം കീഴ്പ്പെടുന്നു! “
സൈദിന്‍റെ കവിത കേട്ട അബൂബക്കര്‍ (റ) പറഞ്ഞു:
“ഇബ്റാഹിമിന്‍റെ നാഥനാണെ, ഇത് സത്യമാകുന്നു. എങ്കിലും സംശയാതീതമായ ഒരു ദൃഢജ്ഞാനം ലഭിക്കുന്നതിന് ഞങ്ങള്‍ എത്രമാത്രം പൊറുക്കേി വരും!”
ദൈവം ഒരു പ്രവാചകനെ നിയോഗിക്കുക. അദ്ദേഹം അവര്‍ക്ക് സന്ദേശം നല്‍കുക. പാരത്രിക ജീവിതത്തെ കുറിച്ച് വ്യക്തമായ ജ്ഞാനം ലഭിക്കുക. അത്
സാക്ഷാത്ക്കരിക്കപ്പെടുമോ?… പ്രതീക്ഷയോടു കൂടി കാത്തിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അബൂബക്കര്‍ (റ).

മക്കയിലെ കുബേരനും വര്‍ത്തകപ്രമുഖനുമായിരുന്നു അദ്ദേഹം. കച്ചവടത്തിന് വേണ്ടി ദൂരദിക്കുകള്‍ സന്ദര്‍ശിക്കുമായിരുന്നു. പ്രധാനമായും സിറിയ. നബി(സ)യുടെ നിയുക്തമായ ഘട്ടത്തില്‍ അദ്ദേഹം സിറിയയിലായിരുന്നു. നാട്ടിലെന്നപോലെ താന്‍ തേടുന്ന സത്യത്തെക്കുറിച്ചു വിദേശത്തുവെച്ചും
തന്‍റെ സമാന ചിന്താഗതിക്കാരോട് അദ്ദേഹം സംസാരിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്യുമായിരുന്നു. പഴയ വേദങ്ങളില്‍ പാണ്ഡിത്യം ലഭിച്ച പല പുരേഹിതരും പണ്ഡിതരും അന്ന് അബൂബക്കര്‍ (റ) നെപോലെ ഒരുപ്രവാചകന്‍റെ ആഗമനം അടുത്തു കഴിഞ്ഞിരുന്നു എന്ന് വിശ്വസിച്ചിരുന്നവരായിരുന്നു.
തങ്ങള്‍ പ്രദീക്ഷിക്കുന്ന പ്രവാചകന്‍റെ ആഗമനം എവിടെയായിരിക്കുമെന്ന കാര്യത്തില്‍ പോലും അവര്‍ക്ക് ധാരണയുണ്ടായിരുന്നു. ഇബ്റാഹീം(അ)ന്‍റെയും ഇസ്മായീല്‍(അ)ന്‍റെയും ജീവിത ചരിത്രത്തിന്‍റെയും ത്യാഗസമ്പൂര്‍ണമായ സംഭവങ്ങള്‍ക്കും സാക്ഷിയായ മക്കയിലാകുമെന്നായിരുന്നു അവരുടെ അഭിപ്രായം!

ഒരിക്കല്‍ അബൂബക്കര്‍(റ) സിറിയയില്‍ വെച്ച് ഒരു സ്വപ്നം കണ്ടു. ആകാശത്തില്‍ നിന്ന് ചന്ദ്രന്‍ ഇറങ്ങിവന്നു മക്കയുടെ മുകളില്‍ അത് ഛിന്നഭിന്നമായി. ഓരോ കഷ്ണവും ഓരോ വീടുകളില്‍ ചെന്നെത്തി. അവിടെ പ്രകാശം പരത്തി. പിന്നീട് ആ കഷ്ണങ്ങള്‍ ഒത്തുകൂടി പൂര്‍വ്വസ്ഥിതി പ്രാപിച്ച് അബൂബക്കര്‍ (റ)ന്‍റെ മടിയില്‍ വന്നുവീണു! അത് ഒരു അര്‍ത്ഥഗര്‍ഭമായ സ്വപ്നമാണെന്ന് തോന്നിയ അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഭക്തനായ ഒരു പുരോഹിതനെ സമീപിച്ചു സ്വപ്ന വിവരമറിയിച്ചു. സ്വപ്നം കേട്ടു പ്രസന്നവദനനായ പുരോഹിതന്‍ പറഞ്ഞു: “അദ്ദേഹത്തിന്‍റെ ആഗമനം അടുത്തിരിക്കുന്നു. അബൂബക്കര്‍ (റ) ചോദിച്ചു: ആരുടെ ആഗമനം? നാം പ്രദീക്ഷിക്കുന്ന പ്രവാചകന്‍റെതോ?. പുരോഹിതന്‍ പറഞ്ഞു: അതേ, നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കും. അതു നിമിത്തം സൗഭാഗ്യവാനായിത്തീരുകയും ചെയ്യും!.

അബൂബക്കര്‍ (റ)ന്‍റെ സാര്‍ത്ഥവാഹക സംഘം മക്കയിലേക്കു തിരിച്ചു: ദീര്‍ഘനാളത്തെ സിറിയാ വാസത്തിനു ശേഷം! മക്കയുടെ കവാടത്തിലേക്ക് അബൂബക്കര്‍ (റ)നെ വരവേല്‍ക്കാന്‍ ഒരു ചെറിയ സംഘം നടന്നു ചെന്നു, അബൂജഹലിന്‍റെ നേതൃത്വത്തില്‍! അവര്‍ പരസ്പരം ആശ്ലേഷിച്ചു. അഭിവാദനം നടത്തി. അബൂജഹല്‍ ചോദിച്ചു:”നിന്‍റെ സ്നേഹിതനെക്കുറിച്ചു നീ വല്ലതും പറഞ്ഞുകേട്ടോ?”അബൂബക്കര്‍ (റ)ചോദിച്ചു: മുഹമ്മദുല്‍ അമീനെക്കുറിച്ചാണോ ചോദിക്കുന്നത്?. അബുജഹല്‍: അതെ, ബനൂഹാശിമിലെ ആ അനാഥനെക്കുറിച്ചു തന്നെ. അവന്‍ ഒരു പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നു. അബൂബക്കര്‍ (റ) : നീ വല്ലതും കേട്ടോ. എന്താണ് വാദങ്ങള്‍? അബൂജഹല്‍: അതേ, ഞാന്‍ കേട്ടു. നമ്മുടെ ജനങ്ങളും കേട്ടു. അബൂബക്കര്‍ (റ): എന്താണദ്ദേഹം പറയുന്നത്?
അബൂജഹല്‍: ആകാശത്ത് ഒരു ദൈവമുണ്ട്. നാം അവനെ മാത്രമേ ആരാധിക്കാവൂ എന്ന സന്ദേശവുമായി ദൈവം അവനെ നിയോഗിച്ചിരിക്കുന്നുവത്രെ! നമ്മുടെ പൂര്‍വികര്‍ ആരാധിച്ചുപോന്ന ഇലാഹുമാരെ നാം കൈവെടിയുകയും ചെയ്യണമത്രെ!

അബൂബക്കര്‍ (റ): ദൈവം അദ്ദേഹത്തിന് ദിവ്യബോധനം നല്‍കി എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടോ? എങ്ങനെയാണത്രെ ദൈവം അദ്ദേഹത്തോട് സംസാരിച്ചത്? അബൂജഹല്‍: ഹിറാഗുഹയിലേക്ക് ജിബ്രീല്‍ എന്ന മലക്ക് വന്നാണത്രേ അദ്ദേഹത്തോട് സംസാരിച്ചത്! അബൂബക്കര്‍ (റ)ന്‍റെ വദനം പ്രസന്നമായി, അനര്‍ഘമായ ഏതോ ഒന്ന് എത്തിപ്പിടിക്കാന്‍ കഴിഞ്ഞ ഒരു സന്തോഷത്തോടെ അദ്ദേഹം മന്ദഹസിച്ചു. ശാന്തമായി പറഞ്ഞു: അദ്ദേഹം അങ്ങനെ പറഞ്ഞെങ്കില്‍ അത് സത്യം തന്നെയായിരിക്കും. അബൂബക്കര്‍ (റ)ന്‍റെ അഭിപ്രായം അബൂജഹലിന് ഒരു വലിയ സ്ഫോടനമായാണ് അനുഭവപ്പെട്ടത്.

വീട്ടില്‍ മടങ്ങി എത്തിയ അബൂബക്കര്‍ (റ) നബി (സ)യെ തേടിയിറങ്ങി. ഖദീജയും നബി (സ)യും വീട്ടിലിരിക്കുകയായിരുന്നു. നബി (സ) അബൂബക്കര്‍ (റ)നെ സ്വീകരിച്ചു. അവര്‍ സംസാരമാരംഭിച്ചു. അബൂബക്കര്‍ (റ) ചോദിച്ചു: ജനങ്ങള്‍ നിങ്ങളെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നത് ശരിയാണോ? നബി (സ): എന്താണവര്‍ പറയുന്നത്? അബൂബക്കര്‍ (റ): അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, അവന് പങ്കുകാരില്ല എന്ന സന്ദേശവുമായി ദൈവം എന്നെ നിയോഗിച്ചിരിക്കുന്നു എന്ന് താങ്കള്‍ അവകാശപ്പെടുന്നുവെന്ന്!. നബി (സ): അതെ, എന്നിട്ട് നിങ്ങള്‍ അവരോട് എന്ത് പറഞ്ഞു? അബൂബക്കര്‍ (റ): അദ്ദേഹം അങ്ങനെ പറഞ്ഞുവെങ്കില്‍ അത് സത്യമായിരിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്!.

നബി (സ) സന്തോഷവാനായി. അബൂബക്കര്‍ (റ)നെ ആശ്ലേഷിച്ചു. നെറ്റിയില്‍ ചുംബിച്ചു. ഹിറാഗുഹയില്‍ വെച്ചുായ സംഭവം വിവരിച്ചു. പ്രഥമ സന്ദേശമായ വചനങ്ങള്‍ അബൂബക്കര്‍ (റ)ന് ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. ഭയഭക്തിയോടുകൂടി ശ്രദ്ധാപൂര്‍വ്വം അബൂബക്കര്‍ (റ) വചനം ശ്രവിച്ചു. എഴുന്നേറ്റു നിന്നു അദ്ദേഹം പറഞ്ഞു: അങ്ങ് സത്യസന്ധനും വിശ്വസ്തനുമായ പ്രവാചകനാകുന്നു. അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹ്”.. അങ്ങനെ അബൂബക്കര്‍ (റ) ഇസ്ലാമിലെ ഒന്നാമത്തെ പുരുഷ അംഗമായിത്തീര്‍ന്നു.

അബൂഖുഹാഫ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഉസ്മാന്‍ ആയിരുന്നു അബൂബക്കര്‍ (റ)ന്‍റെ പിതാവ്. അവരുടെ പരമ്പര നബി(സ) യുടെ പിതാമഹ ന്‍മാരില്‍പ്പെട്ട മുര്‍റത്തുമായി ബന്ധപ്പെട്ടതാണ്. സഖറിന്‍റെ പുത്രി സല്‍മയായിരുന്നു മാതാവ്. അവര്‍ക്ക് “ഉമ്മുല്‍ ഖൈര്‍” എന്ന ഓമനപ്പേരുായിരുന്നു.
പിതാവ് അബൂഖുഹാഫ ദീര്‍ഘകാലം ജീവിച്ചു. ഇസ്ലാമിനെ അദ്ദേഹം ആദ്യഘട്ടത്തില്‍ വെറുക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. മക്കാ വിജയ ദിവസം അബൂബക്കര്‍ (റ) തന്‍റെ പിതാവിനെ നബി(സ)യുടെ സന്നിധിയില്‍ കൂട്ടിക്കൊണ്ടുവന്നു. തൊണ്ണൂറു തികഞ്ഞ ഒരു പടുവൃദനായിരുന്നു അന്ന് അദ്ദേഹം. താടിയും തലമുടിയും പാല്‍ നുരപോലെ വെളുത്തിരുന്നു. നബി(സ) അദ്ദേഹത്തിന് സാക്ഷ്യവചനം ചൊല്ലിക്കൊടുത്തു. അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ഹിജ്റ  14 ല്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് 97 വയസ്സ് പ്രായമുണ്ടായിരുന്നു. കാഴ്ച്ച നഷ്ടപ്പെട്ടു പരിക്ഷീണിതനായിരുന്നു അദ്ദേഹം. അബൂബക്കര്‍ (റ)ന്‍റെ ആഗമനം ഇസ്ലാമിക പ്രബോധനത്തിന്‍റെ നാന്ദികുറിച്ചു. വരാനിരിക്കുന്ന ഒരു മഹാവിപ്ലവത്തിന്‍റെ തുടക്കം. ഖദീജ(റ)യും അലി(റ)യും സൈദുബ്നു ഹാരിസ(റ)യും മാത്രമായിരുന്നു അന്ന് ഇസ്ലാമിലെ അംഗങ്ങള്‍! ഒരു സ്ത്രീയും ഒരു ദരിദ്രബാലനും ഒരു അടിമയും.

അബൂബക്കര്‍ (റ)പ്രചാരണം തുടങ്ങി. ഉസ്മാനുബ്നു അഫ്ഫാന്‍, സുബൈറര്‍, അബ്ദുദുറഹ്മാനുബ്നു ഔഫ്, സഅ്ദുബ്നു അബീവഖാസ്, ത്വല്‍ഹത്ത്(റ) എന്നീ പ്രസിദ്ധരായ സഹാബിമാര്‍ ഇസ്ലാമിലേക്ക് വന്നത് അബൂബക്കര്‍ (റ)ന്‍റെ പ്രബോധന പ്രവര്‍ത്തനം നിമിത്തമായിരുന്നു. അനന്തര ജീവിതത്തില്‍ അബൂബക്കര്‍ (റ) നബി (സ)യുടെ വലം കൈയും ഉറ്റ കൂട്ടാളിയുമായിതീര്‍ന്നു. മുഹമ്മദ് (സ)യും അബൂബക്കര്‍ (റ)യും ഒരു കാര്യത്തില്‍ യോജിച്ചു കഴിഞ്ഞാല്‍ അത് തള്ളിക്കളയാവുന്നതല്ല എന്ന് മക്കാ നിവാസികള്‍ക്കറിയാമായിരുന്നു. അതുനിമിത്തം അബൂബക്കര്‍ (റ)ന്‍റെ പ്രബോധന പ്രവര്‍ത്തനത്തിന് നല്ല ഫലമുണ്ടായി. പ്രസിദ്ധരായ പലരും അദ്ദേഹത്തിന്‍റെ വഴിക്ക് ഇസ്ലാം സ്വീകരിച്ചു. ഉസ്മാനുബ്നു മള്ഊന്‍, അബൂ ഉബൈദ, അബൂ സല്‍മ, ഖാലിദുബ്നു സഈദ് എന്നിങ്ങനെ പലരും! നബി(സ)യ്ക്ക് അദ്ദേഹം ഒരിക്കലും കൂട്ടുപിരിയാത്ത ഒരു തുണയായിരുന്നു. സന്തോഷത്തിലും സന്താപത്തിലും ആപല്‍ഘട്ടങ്ങളിലും നിര്‍ഭയാവസ്ഥയിലുമൊക്കെ! അബൂബക്കര്‍ (റ)ന്‍റെ സമ്പത്തും ശരീരവും നബി(സ) നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തില്‍ സമര്‍പ്പിക്കപ്പെട്ടു. നബി(സ) അദ്ദേഹത്തെക്കുറിച്ച് പറയുകയുണ്ടായി: “നമുക്ക് സഹായം നല്‍കിയ ഒരാള്‍ക്കും നാം പ്രത്യുപകാരം നല്‍കാതിരുന്നിട്ടില്ല. അബൂബക്കറിന് ഒഴികെ. അദ്ദേഹം നല്കിയ സഹായത്തിന്‍റെ പ്രതിഫലം അന്ത്യനാളില്‍ അല്ലാഹു തന്നെയാണ് നല്‍കേണ്ടത്. അബൂബക്കറിന്‍റെ സമ്പത്ത് നമുക്ക് ഉപകാരപ്പെട്ടത് പോലെ മറ്റൊരാളുടേതും ഉപകരിച്ചിട്ടുമില്ല.”

മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു: ഇസ്ലാമിനെ മുന്നില്‍ വെച്ചുകൊടുത്തപ്പോള്‍ ഏതൊരാളും പ്രഥമഘട്ടത്തില്‍ ഒരു വിമുഖത കാണിക്കാതിരുന്നില്ല. അബൂബക്കര്‍(റ) ഒഴികെ, അദ്ദേഹം അങ്ങനെയായിരുന്നില്ല. ഒട്ടും സംശയിക്കാതെ അത് സ്വീകരിച്ചു.അദ്ദേഹത്തിന്‍റെ ഈ സ്വഭാവം ഒരിക്കല്‍ മാത്രമായിരുന്നില്ല. പലപ്പോഴും അങ്ങനെയായിരുന്നു. നബി(സ) എന്തു പറയുന്നുവോ അദ്ദേഹം അത് അപ്പടി വിശ്വസിക്കും വീുവിചാരമോ സംശയമോ പ്രകടിപ്പിക്കാറുണ്ടായിരുന്നില്ല. ഒരിക്കല്‍ നബി (സ) കഅബയുടെ സമീപത്ത് ചിന്താമഗ്നനായി ഇരിക്കുകയായിരുന്നു. അബൂജഹല്‍ അടുത്തു ചെന്നു. പരിഹാസപൂര്‍വ്വം ചോദിച്ചു: അല്ലാ, മുഹമ്മദേ (സ) ഇന്ന് പുതിയ വല്ലതുമുണ്ടോ നബി (സ) തല ഉയര്‍ത്തി അബൂജഹലിനോടു പറഞ്ഞു: “ഉണ്ട് , ഇന്നലെ രാത്രി ഞാന്‍ സിറിയയിലെ ബൈത്തുല്‍ മുഖദ്ദസിലേക്ക് ആനയിക്കപ്പെട്ടു.” അബൂജഹല്‍: നേരം പുലര്‍ന്നപ്പോഴേക്കും ഞങ്ങളുടെ അടുത്ത് മടങ്ങി എത്തുകയും ചെയ്തു അല്ലേ? നബി (സ): അതേ. അബൂജഹല്‍ ഒരു പുതിയ സന്ദര്‍ഭം കൈവന്ന സന്തോഷത്തോടെ തന്‍റെ കൂട്ടുകാരോട് ആര്‍ത്തട്ടഹസിച്ചു 

“സഹോദരന്‍മാരേ, വരൂ, ഇതാ മുഹമ്മദി(സ)ന്‍റെ ഒരു പുതിയ വാര്‍ത്ത!” അവര്‍ ഓടിക്കൂടി. ഇപ്രാവശ്യം തന്‍റെ അനുയായികള്‍ മുഹമ്മദിനെ കൈയൊഴിയുമെന്ന് അവര്‍ കണക്കു കൂട്ടി. അത്രമാത്രം അസംഭവ്യമാണല്ലോ പുതിയ വാദം. അബൂജഹല്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചുകൊടുത്തു. മുസ്ലിംകള്‍
ക്കിടയില്‍ അഭിപ്രായവിത്യാസം സൃഷ്ടിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു. ഒരു സംഘം അബൂബക്കര്‍(റ)ന്‍റെ സമീപത്ത് ചെന്നു. അവര്‍ അദ്ദേഹത്തെ വിളിച്ചു: “അബൂബക്കര്‍, (റ) വളരെ അല്‍ഭുതകരമായിട്ടുണ്ട് നിന്‍റെ കൂട്ടുകാരന്‍റെ പുതിയ വാദം!” അബൂബക്കര്‍(റ) എന്താണുണ്ടായത്? അവര്‍ പറഞ്ഞു: ബുദ്ധിശൂന്യമായ വാദം! എങ്ങനെ നിങ്ങളിതൊക്കെ സഹിക്കും ഇന്നലെ രാത്രി നിന്‍റെ കൂട്ടുകാരന്‍ ബൈത്തുല്‍ മുഖദ്ദസില്‍ പോയത്രെ! പുലരുന്നതിന്ന് മുമ്പ് മടങ്ങിവരികയും ചെയ്തു! ഇതൊക്കെ നിങ്ങള്‍ വിശ്വസിക്കുന്നുല്ലോ! അബൂബക്കര്‍(റ)പറഞ്ഞു: അദ്ദേഹം അങ്ങനെ പറഞ്ഞെങ്കില്‍ അത് സത്യം തന്നെയായിരിക്കും. ഒരു സംശയവുമില്ല. ഞങ്ങള്‍ എന്തിന് സംശയിക്കണം? അതിലുപരി എത്ര വലിയ കാര്യങ്ങളാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആകാശ ലോകത്ത് നിന്ന് പ്രഭാതത്തിലും പ്രദോഷത്തിലും അദ്ദേഹത്തിനു ലഭിക്കുന്ന വൃത്താന്തം വിശ്വസിച്ചവരാണ് ഞങ്ങള്‍. അതിലുപരിയുണ്ടോ ഇത്? അബൂബക്കര്‍(റ) നബി(സ)യുടെ അടുത്ത് ചെന്നു. നബി(സ) കഅബയുടെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. അദ്ദേഹം നബി (സ) അശ്ലേഷിച്ചശേഷം ഇങ്ങനെ പറഞ്ഞു: “പ്രവാചകരെ, അങ്ങ് സത്യസന്ധനാണ്. അങ്ങ് സത്യസന്ധനാണ്. ദൈവം സാക്ഷി”.

നബി (സ) പറയുന്ന എല്ലാ കാര്യങ്ങളും സംശയലേശമന്യേ അപ്പടി വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തതു നിമിത്തം അദ്ദേഹത്തിന് സിദ്ദീഖ് (സത്യം അംഗീകരിക്കുന്നവന്‍ എന്ന ബഹുമതി നാമം ലഭിക്കുകയുണ്ടായി. പലായനത്തില്‍ നബി (സ)യുടെ കൂടെ പോവാന്‍ അവസരം ലഭിച്ചത് അബൂബക്കര്‍(റ)ന്‍റെ നിസ്തുലമായ ഒരു സൗഭാഗ്യമായിരുന്നു. നബി(സ)യെ സബന്ധിച്ചിടത്തോളം ആ യാത്രയിലുപരി ഒരു ആപല്‍ഘട്ടമുണ്ടായിരുന്നില്ലല്ലോ. ശത്രുക്കള്‍ ഒന്നടങ്കം നബി (സ)യെ അകപ്പെടുത്താനും നശിപ്പിക്കാനും ഒരുങ്ങിയ ഘട്ടം! ആത്മരക്ഷക്കുവേണ്ടി പര്‍വ്വത ഗുഹയില്‍ ഒളിച്ചിരിക്കേണ്ടി വന്നു. അബൂബക്കര്‍(റ) അല്ലാതെ മറ്റൊരു തുണയുണ്ടായിരുന്നില്ല. ശത്രുക്കളുടെ പാതവിന്യാസം കേട്ടു ഭയവിഹ്വലനായ അബൂബക്കര്‍(റ) നബ(സ)യോട് ചോദിക്കുന്നു: “നബിയേ, അതാ അവര്‍ നമ്മെ കാണും. കാല്‍ നമ്മുടെ കഥയെന്താകും” മാര്‍വിടത്തില്‍ തടവി സമാശ്വസിപ്പിച്ചുകൊണ്ട് നബി (സ) പറയുന്നു. “അബൂബക്കര്‍, ഭയപ്പെടേ. നമ്മോടൊപ്പം അല്ലാഹുവുണ്ട്.” ഹിജ്റയെ സംബന്ധിച്ചു പരിശുദ്ധ ഖുര്‍ആന്‍ വിവരിച്ചപ്പോള്‍ അബൂബക്കര്‍(റ)നെക്കുറിച്ച് വിശേഷിപ്പിച്ചത് നബി (സ)യുടെ സാഹിബ് (സഹചരന്‍) എന്നായിരുന്നു.നബി (സ) യും കൂട്ടുകാരും മദീനയില്‍ എത്തിനന്തരം നബി(സ)യുടെ സംഭവബഹുലമായ ജീവിതത്തില്‍ അബൂബക്കര്‍(റ) സന്തതസഹചാരിയും താങ്ങും തണലുമായും നിലകൊണ്ടു. യുദ്ധത്തിലും സന്ധിയിലും സമാധാനത്തിലുമെല്ലാം ഒന്നുപോലെ! ഇസ്ലാമിക ചരിത്രത്തിലെ അടര്‍ത്തിയെടുക്കാന്‍ കഴിയാത്ത ഒരു അനിവാര്യഘടകമായിരുന്നു അബൂബക്കര്‍(റ)ന്‍റെ ജീവിതം.നബി (സ)യും കൂട്ടുകാരും മദീനില്‍ ഒരു പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചു. സ്വതന്ത്രമായി സ്രഷ്ടാവിനെ ആരാധിക്കാന്‍ ഒരു കേന്ദ്രം! ആദ്യമായി നിര്‍മിച്ച പള്ളിയായിരുന്നു അത്. “ഖുബാ മസ്ജിദ്” അതിന്‍റെ ഒന്നാമത്തെ കല്ല് നബി (സ)യുടെ കൈകൊണ്ട് സ്ഥാപിച്ചു രണ്ടാമത്തേത് അബൂബക്കര്‍(റ)ന്‍റെ വകയും! പിന്നീടാണ് നബി (സ) മദീനയിലെ മസ്ജിദുന്നബവിക്ക് തറക്കല്ലിട്ടത്. ഇസ്ലാമിന്‍റെ ആസ്ഥാനമായിത്തീര്‍ന്ന പ്രസ്തുത പള്ളിയുടെ സ്ഥലം നല്‍കിയത് മദീനയിലെ രണ്ട് അനാഥ ബാലന്‍മാരായിരുന്നു. ബനൂന്നജ്ജാര്‍ ഗോത്രക്കാരായിരുന്നു അവര്‍ പള്ളിയുടെ സ്ഥലം നബി (സ)ക്ക് പ്രതിഫലം കൂടാതെ നല്‍കാനാണ് അവര്‍ തീരുമാനിച്ചതെങ്കിലും നബി (സ) അതു സ്വീകരിച്ചില്ല. വിലയ്ക്ക് വാങ്ങാനാണ് നബി (സ) തീരുമാനിച്ചത്. അതിന്ന് അബൂബക്കര്‍(റ) സ്വന്തം ധനം ചെലവഴിക്കുകയും ചെയ്തു.

ബദറിലും ഉഹ്ദിലും അബൂബക്കര്‍(റ)ന്‍റെ ത്യാഗം നിസ്തുലമായിരുന്നു. ഉഹ്ദില്‍ മുസ്ലിം സൈന്യം അടിപതറുകയും നബി (സ) അക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ സ്ഥിരചിത്തതയോടെ പൊരുതിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അബൂബക്കര്‍(റ). രണാങ്കണത്തില്‍ നബി (സ) സൈനിക നേതൃത്വം ഏല്‍പ്പിക്കാറുണ്ടായിരുന്നു അദ്ദേഹത്തെ! അദ്ദേഹത്തിന്‍റെ വിശ്വാസവും പക്വതയും മറികടക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഹുദൈബിയാ സന്ധി വ്യവസ്ഥയെക്കുറിച്ചു സഹാബികള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടായി. ഉമര്‍(റ)പോലും അതില്‍ അസന്തുഷ്ടനായിരുന്നു. ഉമര്‍(റ)നെ സമാശ്വസിപ്പിച്ചുകൊണ്ടു അബൂബക്കര്‍(റ) പറയുന്നത് നോക്കൂ: “നബി (സ) അല്ലാഹുവിന്‍റെ ദൂതനാകുന്നു. അദ്ദേഹത്തിനു തെറ്റു പറ്റുകയില്ല. അതുകൊണ്ടു നബി (സ)ക്ക് എതിരായി ഉമര്‍ (റ) ഒന്നും പറയരുത്. നബി (സ) നമുക്ക് എപ്പോഴും സഹായിയാകുന്നു.”

ദാനത്തില്‍ അദ്വിതീയനായിരുന്നു അദ്ദേഹം. മല്‍സരബുദ്ധിയോടു കൂടി അദ്ദേഹത്തെ മറികടക്കാന്‍ ശ്രമിച്ച പലരും പരാജയപ്പെടുകയാണ് ചെയ്തത്.! റോമിലെ കൈസര്‍ മദീനയെ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പരന്നു. മുസ്ലിംകള്‍ സാമ്പത്തികമായി വളരെ വിഷമിച്ച ഒരു ഘട്ടമായിരുന്നു അത്. പ്രതിരോധത്തിനു വേണ്ടി തയ്യാറെടുക്കാന്‍ നബി (സ) യുടെ ആഹ്വാനമുണ്ടായി. എല്ലാവരോടും സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. നബി (സ)യുടെ മുമ്പിൽ സംഭാവനകളുടെ കൂമ്പാരം! ഉസ്മാനും (റ) ഉമറും (റ) ഭാരിച്ച സംഖ്യകള്‍ തന്നെ സമര്‍പ്പിച്ചു. അബൂബര്‍ (റ)വും മുന്‍പന്തിയിലായിരുന്നു. പലരും ആകെ സ്വത്തിന്‍റെ ഒരു വിഹിതമായിരുന്നു സമര്‍പ്പിച്ചിരുന്നെതെങ്കില്‍ അബൂബക്കര്‍(റ)തന്‍റെ കുടുംബത്തിന് വേണ്ടി ബാക്കിവെച്ചത് അല്ലാഹുവിനെയും റസൂല്‍ (സ)നെയും മാത്രമായിരുന്നു. ഒരു വിഷയത്തിലും ആ മഹാനുഭാവനെ കവച്ചുവെക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞിരുന്നില്ല. അഗാധമായ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്‍റെത്. ദീര്‍ഘദൃഷ്ടിയും നിശ്ചയദാര്‍ഢ്യവും അപാരമായിരുന്നു. വിനയത്തിലും ഉദാരമനസ്കതയിലും ആര്‍ക്കും മാതൃകയുമായിരുന്നു. നബി (സ) രോഗഗ്രസ്തനായപ്പോള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തെയാണ് ഏല്‍പ്പിച്ത്. ഹിജ്റ ഒമ്പതാം വര്‍ഷത്തില്‍ ഇസ്ലാമിലെ ഒന്നാമത്തെ ഹജ്ജ് നിര്‍വഹണത്തിന് നേതാവായി നിയോഗിക്കപ്പെട്ടത് അബൂബക്കര്‍(റ)നെ ആയിരുന്നു. നബി (സ) വഫാത്തായപ്പോള്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ചു വളരെയേറെ അഭിപ്രായവിത്യാസവും വാഗാദവും നടന്നു. ഭിന്നിപ്പിന്‍റെ വക്കോളമെത്തി. മുഹാജിറുകളും അന്‍സാരികളും (റ) നേതൃത്വത്തിനു വേണ്ടി അവകാശവാദമുന്നയിച്ചു. അവര്‍ ബനൂസാഇദയുടെ ഹാളില്‍ സമ്മേളിച്ചു. അബൂബക്കര്‍(റ) കുഴപ്പമൊതുക്കാന്‍ ശ്രമിച്ചു. അദ്ദേഹം നേതൃത്വം മുഹാജിറുകളായ ഖുറൈശികള്‍ക്ക് ലഭിക്കേതിന്‍റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. എല്ലാവരും അത് അംഗീകരിച്ചു. പക്ഷേ, ആരായിരിക്കണം ഖലീഫ? ഉമര്‍ നിര്‍ദ്ദേശിച്ചു: അത് അബൂബക്കര്‍(റ) തന്നെയാവണം . അദ്ദേഹമാണ് അതിനര്‍ഹന്‍. അങ്ങനെ തീരുമാനിക്കപ്പെടുകയും ചെയ്തു.ഖിലാഫത്ത് ഏറ്റെടുത്ത അദ്ദേഹം മിമ്പറില്‍ കയറി ഒന്നാമത്തെ ഔദ്യോഗിക പ്രസംഗം നിര്‍വ്വഹിച്ചു: “അല്ലയോ ജനങ്ങളെ, ഞാന്‍ നിങ്ങളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഞാന്‍ നിങ്ങളെക്കാള്‍ ഒട്ടും ശ്രേഷ്ഠനല്ല. ഞാന്‍ നല്ലത് ചെയ്യുമ്പോള്‍ നിങ്ങള്‍ എന്നെ സഹായിക്കണം. വേണ്ടാത്തത് ചെയ്യുന്നെങ്കിൽ നിങ്ങള്‍ എന്നെ ചൊവ്വെ നടത്തുകയും വേണം. അല്ലാഹുവിനെയും റസൂല്‍ (സ)യേയും ഞാന്‍ അനുസരിക്കുന്നേടത്തോളം കാലം നിങ്ങള്‍ എന്നെ പിന്‍പറ്റുക. ഞാന്‍ അവരെ ധിക്കരിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതുമില്ല!”

ദൈര്യത്തിന്‍റെയും സ്ഥിരചിത്തതയുടെയും ഉദാഹരണമായിരുന്നു അദ്ദേഹത്തിന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. നബി(സ)യുടെ നിര്യാണത്തെ തുടര്‍ന്നുള്ള ആലസ്യത്തില്‍ നിന്ന് മുസ്ലിം ലോകം വിമുക്തിനേടുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഉസാമത്ത് (റ)ന്‍റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അതിര്‍ത്തിയിലേക്ക് യാത്രയാക്കുകയുണ്ടായി. ഈ ദൗത്യം നബി (സ) തന്നെ തീരുമാനിച്ചതായിരുന്നു. അതിർത്തിപ്രദേശങ്ങളിൽ ഇസ്ലാമിന് ശല്യമായിത്തീര്‍ന്ന റോമാ സൈനികരോട് എതിരിടാന്‍ കേവലം യുവാവായ ഉസാമത്തിന്‍റെ നേതൃത്വത്തില്‍ ഒരു സൈനിക സംഘം! യുവാവും അടിമയുടെ പുത്രനുമായ ഉസാമയുടെ സൈന്യത്തില്‍ പ്രമുഖരായ പല ഖുറൈശികളും സാധാരണ സൈനികരായിരുന്നു. ഉസാമത്തിന്‍റെ സൈനിക ദൗത്യം തല്‍ക്കാലം മാറ്റിവെക്കണമെന്ന് പ്രമുഖ സഹാബിമാരില്‍ പലരും അബൂബക്കര്‍(റ)നോട് ആവശ്യപ്പെടുകയുണ്ടായെങ്കിലും, നബി (സ)യുടെ തീരുമാനം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച്ചക്ക് അദ്ദേഹം തയ്യാറായില്ല. ഉസാമത്തിനെ ഒരുക്കി അയക്കുകയും ഉസാമത്തും സൈന്യവും വിജയശ്രീലാളിതരായി തിരിച്ചുവരികയും ചെയ്തു. അുഹമ്മദ് നബി (സ)ന്‍റെ മരണത്തോടുകൂടി ഇസ്ലാമിന്‍റെ ശക്തി ക്ഷയിച്ചുപേയി എന്ന് മനപ്പായസമുണ്ടിരുന്ന ശത്രുക്കള്‍ക്ക് അവരുടെ അഭിപ്രായം തിരുത്താനുള്ള അവസരമായിരുന്നു ഖലീഫ (റ) സൃഷ്ടിച്ചത്. തന്‍റെ അനുയായികളില്‍ കേവലം സാധാരണക്കാരും യുവാവും ഒരു അടിമയുടെ മകനുമായ ഉസാമത്തിനെ ഒട്ടകപ്പുറത്തിരുത്തി നിലത്തുനിന്ന് അതിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഉസാമത്തിന്‍റെ മുഖത്തേക്ക് കഴുത്ത് പൊക്കിപ്പിടിച്ച് ഖുറൈശിയായ ഒരു ഖലീഫ, യുദ്ധത്തില്‍ അനുവര്‍ത്തിക്കേ മര്യാദകളും സൂത്രങ്ങളും ഉപദേശിക്കുന്ന ചിത്രം ഒന്നു ഓര്‍ത്തുനോക്കൂ! ലേക ചരിത്രം പരതിയാല്‍ ഇതിന്ന് സമാനമായ ഒരു സംഭവം ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കുമോ?

നബി (സ)യുടെ നിര്യാണാനന്തരം ഇസ്ലാമിനോട് അനുസരണക്കേട് കാണിക്കുകയും സക്കാത്ത് നിഷേധിക്കുകയും ചെയ്ത അറബിഗോത്രങ്ങളോട് അദ്ദേഹം സ്വീകരിച്ച നിലപാട് ധൈര്യവും ദൃഢചിത്തതയും വിളിച്ചോതുന്നു. മത പരിത്യാഗത്തിന്‍റെയും ശത്രുതയുടെയും കാര്‍മേഘം ജസീറത്തുല്‍ അറബിനെ മൂടിക്കളഞ്ഞു. ഇസ്ലാമിനെ പരിപൂര്‍ണമായി, മനസ്സാവാചാകര്‍മണാ അംഗീകരിക്കാതിരുന്ന ഒട്ടധികം ഗോത്രക്കാര്‍ നബി (സ)യുടെ വിയോഗത്തോടെ ഇസ്ലാമി
നെ നശിപ്പിക്കാന്‍ അവസരം കാത്തിരുന്നു. ഏസദേ, ഗത്ഫാന്‍, ബനൂസുലൈം, ഉസയ്യത്ത്, ഉമൈറത്ത്, ഖിഫാഫ്, കല്‍ബ്, ഖുസാഅത്ത്, ബനൂആമിര്‍, ഫിസാറ, കിന്‍ത, ബനൂഹനീഫ, എന്നിങ്ങനെ നിരവധി ഗോത്രക്കാര്‍ സക്കാത്ത് നിഷേധിച്ചു. അബൂബക്കര്‍ (റ) അവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. നബി(സ)യുടെ കാലത്ത് ഇസ്ലാമിനെ അംഗീകരിക്കുകയും അതിനെ സഹായിച്ചവരുമായിരുന്നു പ്രസ്തുത ഗോത്രങ്ങള്‍. അത്തരക്കാരുമായി വീണ്ടുമൊരുയുദ്ധവും ശത്രുതയും ആകാമോ? പലരും സംശയം പ്രകടിപ്പിച്ചു. ഉമര്‍ (റ) ചോദിച്ചു:”നബി (സ) പറഞ്ഞത് ഇങ്ങനെയാണല്ലോ; ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനം അംഗീകരിക്കുന്നത് വരെ സമരം ചെയ്യാനാകുന്നു എന്നോട് കല്‍പ്പിക്ക പ്പെട്ടിരിക്കുന്നത്. അത് അവര്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ അവരുടെ സമ്പത്തും ദേഹവും എന്‍റെ പക്കല്‍ സുരക്ഷിതമാകുന്നു. മറ്റു ബാധ്യതകള്‍ ഇല്ലെങ്കില്‍ എന്നലേ” പിന്നെ നാം അവരോട് എങ്ങനെ യുദ്ധം ചെയ്യും?”അബൂബക്കര്‍(റ) പറഞ്ഞു: “അല്ലാഹുവാണ് സത്യം. നമസ്കാരത്തെയും സക്കാത്തിനെയും വേര്‍തിരിച്ചവരോട് ഞാന്‍ യുദ്ധം ചെയ്യുക തന്നെചെയ്യും. സക്കാത്ത് ധനത്തില്‍ നിന്നുള്ള ബാധ്യതയാകുന്നു. നബി(സ) യുടെ കാലത്ത് നല്‍കിയിരുന്ന ഒരു കയര്‍പോലും അവര്‍ നിഷേധിച്ചാല്‍ യുദ്ധം ചെയ്തു ഞാനത് വാങ്ങുക തന്നെ ചെയ്യും. ഇസ്ലാമിക ചരിത്രത്തില്‍ അതിപ്രധാനമായ പങ്ക് വഹിച്ച് ഒരു സമരം തന്നെയായിരുന്നു പിന്നീട് നടന്നത്. ആമാമയിലെ ബനൂഹനീഫ ഗോത്രത്തിന്‍റെ നായകന്‍ മുസൈലിമത്തുല്‍ കദ്ദാബ് പ്രവാചകത്വം വാദിക്കുകയും ഇസ്ലാമിനെതിരെ പുറപ്പെടുകയും ചെയ്തു. ഖാലിദുബ്നു വലീദിന്‍റെ നേതൃത്വത്തില്‍ അബൂബക്കര്‍(റ) അത് അടിച്ചമര്‍ത്തുകയും അവനെ വധിച്ചുകളയുകയും ചെയ്തു. ത്വയ്യ്, അസദ്, ഗദ്ഫാന്‍ എന്നീ ഗോത്രക്കാര്‍ അധിവസിച്ചിരുന്ന നജ്ദിലെ ബുസാഖയിലും മദീനയുടെ മറ്റു ഭാഗങ്ങളിലും ഖൈബര്‍, തൈമാഅ്, ബഹറൈന്‍, അസദ്, ഉമ്മാന്‍, സന്‍ആഅ്, കിന്‍ദ, ഹദറമൗത്ത് എന്നിവിടങ്ങളിലും തലപൊക്കിയ കലാപം തന്‍റെ ദൃഢചിത്തതയും ധൈര്യവുമുപയോഗിച്ച് അബൂബക്കര്‍ (റ) അടിച്ചമര്‍ത്തി. മുഖരിതമായ ഇസ്ലാമികാന്തരീക്ഷം ശാന്തമാക്കിത്തീര്‍ത്തു.

പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയിരുന്ന ഒട്ടനവധി സ്വഹാബിവര്യന്മാർ പ്രസ്തുത യുദ്ധങ്ങളിൽ മരണപെട്ടു. മനഃപാഠമാക്കിയ ഹൃദയങ്ങളായിരുന്നു അന്ന് പ്രധാനമായും പരിശുദ്ധ ഖുർആൻന്റെ ഉറവിടം. അത് നഷ്ടപ്പെട്ടു പോകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. പ്രബലരായ സ്വഹാബിമാരെ വിളിച്ചു കൂടിയാലോചന നടത്തി. മുസ്ഹഫ് ക്രോഡീകരിച്ചു. കോപ്പികൾ സൂക്ഷിച്ചു. ശാമിലേക്കും ഇറാഖിലേക്കും മതപ്രചാരണാര്ഥം പ്രബോധക സംഘങ്ങളെ അയച്ചു. ഖാലിദ് (റ) നേതൃത്വത്തിൽ ഇറാഖിലേക് അയച്ച സൈന്യം ഇറാഖിന്റെ വിവിധ ഭാഗങ്ങൾ ജയിച്ചടക്കി. യര്മൂക്കിൽ വെച്ച് റോമൻ ചക്രവർത്തിയുമായി യുദ്ധം ചെയ്തു. ചക്രവർത്തിയുടെ സൈന്യം പരാജയപെട്ടു. നബി (സ) കാലം മുതൽ അപ്രതിരോധ്യമായി തുടർന്നുവന്ന ഇസ്ലാമിന്റെ മുന്നേറ്റത്തിന് പുതിയ ഖലീഫയുടെ കരുത്തും കഴിവും ആക്കം കൂട്ടിയതല്ലാതെ ഒട്ടും മങ്ങലേൽപ്പിച്ചില്ല. മുഹമ്മദ്‌ നബി (സ) വഫാത്തോടുകൂടി ഇസ്ലാമിന്റെ വളർച്ച മുരടിച്ചു എന്ന് കരുതിയ അറബികളും അനറബികളുമായ ഇസ്ലാമിന്റെ ശത്രുക്കൾ അബൂബക്കർ (റ) ന്റെ ഭരണപാടവും മുന്നേറ്റവും കണ്ടു അന്താളിച്ചുപോയി. അറുപത്തിമൂന്നാമത്തെ വയസ്സിൽ ഒന്നാം ഖലീഫ വഫാത്തായി. അന്ന് യര്മൂക് യുദ്ധം നടക്കുകയായിരുന്നു. രണ്ടു വർഷവും മൂന്ന് മാസവും പത്തു ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലംമുഹമ്മദ

1 thought on “അബൂ ബക്കര് സ്വിദ്ദിക്ക് (റ)”

Leave a Comment