സൈദുബ്നു ഖത്വാബ് (റ)

സൈദുബ്നു ഖത്വാബ് (റ)

ഉഹ്ദ് രണാങ്കണം തീപ്പൊരി പാറിക്കൊണ്ടിരുന്ന ഘട്ടത്തിൽ സൈദ് (റ) നാലുപാടും നോക്കാതെ പൊരുതിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കവ ചം താഴെ വീണു കിടക്കുന്നത് ഉമർ (റ) കണ്ടു. അദ്ദേഹം സഹോദരനോട് ഉച്ചത്തി ൽ വിളിച്ചു
പറഞ്ഞു: “ദേ, ഇതാ നിന്റെ കവചം. ഇതെടുത്ത് ധരിക്കു.’

സൈദ് (റ) ഇങ്ങനെ മറുപടി പറഞ്ഞു: “ഉമറേ, എനിക്ക് വേണ്ടത് കവചമല്ല, രക്തസാക്ഷിത്വമാകുന്നു.”

ഉമർ (റ)ന്റെ ജ്യേഷ്ഠസഹോദരനായിരുന്നു സൈദ് (റ). ഒരു വയസ്സ് വ്യത്യാസമേ അവർ തമ്മിൽ ഉണ്ടായിരുന്നുള്ളു. ഉമർ (റ) ഇസ്ലാമാശ്ലേഷിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മുസ്ലിമായിരുന്നു.

നബി (സ)യുടെ നിര്യാണത്തെ തുടർന്ന് മതപരിത്യാഗികളായിത്തീർന്ന ചില അറബി ഗോത്രങ്ങളുമായി അബുബക്കർ (റ)ന്റെ ഭരണകാലത്ത് നടന്ന സമരങ്ങളിൽ സുപ്രസിദ്ധമായിരുന്നു യമാമയുദ്ധം. പ്രസ്തതയുദ്ധത്തിൽ സൈദ് (റ)ന്റെ സേവനം സ്മരണീയമായിരുന്നു. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഒരു വിപൽഘട്ടമായിരുന്നു അത്. പ്രവാചകരുടെ നിര്യാണം സൃഷ്ടിച്ച മാനസികവ്യഥക്ക് പുറമെ, അതിന്റെ ശത്രുക്കളും അൽപ വിശ്വാസികളായിരുന്ന മതപരിത്യാഗികളും ഇസ്ലാമിന്റെ അസ്തിത്വം അപകടപ്പെടുത്തുമാറ് സംഘടിച്ചു. അവർ ഇസ്ലാമി നെതിരെ സാമ്പത്തിക ഉപരോതം ഏർപ്പെടുത്തി. പക്ഷെ, ധൈര്യശാലിയും ദൃഢചിത്തനുമായിരുന്ന ഒന്നാം ഖലീഫ പ്രസ്തുത വെല്ലുവിളി നേരിടാൻ തന്നെ തീരുമാനിച്ചു. മദീനയിൽ ഒരു വലിയ സൈന്യത്തെ സസജ്ജമാക്കി. അതിന്റെ നേത്യത്വം സ്വയം ഏറ്റെടുത്ത് യമാമയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. ഖലീഫ മദീന വിട്ട് സമരമുഖ ത്തേക്ക് പുറപ്പെടുന്നത് ഉമറ് (റ)യെ പോലുള്ള പ്രമുഖ സഹാബിമാർ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം മദീനയിൽ തന്നെ നിൽക്കാനും പകരം പ്രാപ്തനായ ഒരാളെ സൈനിക നേത്യത്വം ഏൽപ്പിക്കാനും അവർ തീരുമാനിച്ചു.

ഖലീഫ, സൈദ് (റ)യെ വിളിച്ച് മുസ്ലിം സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. സൈദ് (റ) ഇങ്ങനെ മറുപടി പറഞ്ഞു:

“വന്ദ്യരായ ഖലീഫ, ഞാൻ നബി (സ)യുടെ കാലത്ത് തന്നെ രക്തസാക്ഷിയാകണമെന്ന് കൊതിച്ചിരുന്നതാണ്. അന്ന് എനിക്കതിന്ന് സാധിച്ചില്ല. ഇപ്രാവശ്യമെങ്കിലും എനിക്ക് ആ സൗഭാഗ്യം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു സൈന്യനായകന്ന് രണാങ്കണത്തിൽ നേരിട്ടിറങ്ങി യുദ്ധം ചെയ്യാൻ സാധ്യമല്ലല്ലോ. അതുകൊണ്ട് എന്നെ ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിയാലും.”

അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് ഖലീഫ, സൈദ് (റ)യെ ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിക്കൊടുത്തു.

യമാമയിലെ കള്ളപ്രവാചകനായിരുന്ന മുസൈലിമയുടെ ഒന്നാമത്ത അനുയായിയായിരുന്ന റജ്ജാല്ബ്നുഉൻഫുവ.

ആദ്യകാലത്ത് ഒരു മുസ്ലിമായിരുന്ന ഇദ്ദേഹം നബി (സ)യുടെ നിര്യാണത്തെ തുടർന്ന് , മുസൈലിമയുടെ ജനപിന്തുണയും വിജയസാധ്യതയും കണ്ടു അയാളെ പിന്തുടരുകയാണ് ചെയ്തത്. അബൂഹുറൈറ (റ)യെ പോലുള്ള ഉന്നത സ്വഹാബിമാരോട് സഹവാസമുണ്ടായിരുന്ന റജ്ജാൽ പരിശുദ്ധ ഖുർആൻ പഠിക്കുകയും ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെയും പ്രവാചകനെയും സംബന്ധിച്ചു കല്ലുവെച്ച നുണകൾ അയാൾ പ്രചരിപ്പിക്കാൻ തുടങ്ങി.
മുസൈലിമയുടെ പ്രവാചകത്വം മുഹമ്മദ് (സ) അംഗീകരിച്ചിരുന്നു എന്നും എല്ലാ അവകാശങ്ങളിലും മുസൈലിമ മുഹമ്മദ് നബി (സ)യുടെ പങ്കാളിയാണെന്നും ഇപ്പോഴെത്തെ ഖലീഫയായ അബൂബക്കർ (റ) അതെല്ലാം നിഷേധിക്കുകയാണ്ന്നും റജ്ജാൽ തട്ടിവിട്ടു. അതിന്നു ഉപോൽബലകമായി പരിശുദ്ധ ഖുർആൻ വാക്യ ങ്ങളാണെന്ന വ്യാജേന അദ്ദേഹം ചില സൂക്തങ്ങൾ ഓതാനും വിശദീകരിക്കാനും തുടങ്ങി. യമാമയിലെ സാധാരണക്കാരായ ജനങ്ങളെ അത് വശീകരിച്ചു. അത് കാരണം മുസ്ലിംകൾക്ക് റജ്ജാലിനോട് അടക്കവയ്യാത്ത പകയും വിദ്വേഷവുമുണ്ടായിരുന്നു. റജ്ജാലിനെ സ്വന്തം വാളുകൊണ്ട് കഥ കഴിക്കണമെന്ന് ഓരോ മുസ്ലിം സേനാനിയും ആഗ്രഹിച്ചിരുന്നു.

പ്രസ്തുത ആഗ്രഹം സഫലീകൃതമാക്കിയത് സൈദ് (റ) ആയിരുന്നു. ആ ശപിക്കപ്പെട്ട ശത്രു അദ്ദേഹത്തിന്റെ കൈകൊണ്ടാണ് വധിക്കപ്പെട്ടത്.

ധൈര്യശാലിയായ പോരാളിയും നിശ്ശബ്ദ സേവകനുമായിരുന്നു സൈദ്(റ). അല്ലാഹുവിലും റസൂലിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസം രൂഢമൂലമായിരുന്നു. ഇസ്ലാം തരണം ചെയ്ത എല്ലാ പ്രതിസന്ധിയിലും അദ്ദേഹം നബി (സ)യുടെ കൂടെ
ഉണ്ടായിരുന്നു. റണാങ്കണത്തിൽ വിജയത്തേക്കാൾ അദ്ദേഹം ആഗ്രഹിച്ചത് രക്തസാക്ഷിത്വമായിരുന്നു. ഉഹ്ദ് രണാങ്കണം തീപ്പൊരി പാറിക്കൊണ്ടിരുന്ന ഘട്ടത്തിൽ സൈദ് (റ) നാലുപാടും നോക്കാതെ പൊരുതിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കവചം താഴെ വീണു കിടക്കുന്നത് ഉമർ (റ) കണ്ടു. അദ്ദേഹം സഹോദരനോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: “ദേ, ഇതാ നിന്റെ കവചം. ഇതെടുത്ത് ധരിക്കൂ.”

സൈദ് (റ) ഇങ്ങനെ മറുപടി പറഞ്ഞു: “ഉമറേ, എനിക്ക് വേണ്ടത് കവചമല്ല, രക്തസാക്ഷിത്വമാകുന്നു.”

യമാമയുദ്ധക്കളത്തിൽ പലപ്രാവശ്യം മുസ്ലിം സൈന്യം പരാജയത്തിന്റെ വക്കോളമെത്തുകയുണ്ടായി. നിരവധി സ്വഹാബിമാർ രക്തസാക്ഷികളായിത്തീർന്നു. ഖാലിദ് (റ) പതാകവാഹകരിൽ ഒരാളായി സൈദ് (റ)നെ തിരഞ്ഞെടുത്തു. ചില മുസ്ലിം സൈനികരുടെ മുഖത്ത് പരാജയത്തെക്കുറിച്ചുള്ള പരിഭ്രാന്തി സൈദ് (റ)ന്ന് ദൃശ്യമായി . അദ്ദേഹം ഒരു ഉയർന്ന സ്ഥലത്ത് കേറി നിന്ന് മുസ്ലിം സൈനികരോട് ഇങ്ങനെ വിളിച്ചുപറഞ്ഞു:

“മുസ്ലിം സഹോദരൻമാരേ, നിങ്ങൾ അണപ്പല്ലുകൾ മുറുകെ കടിക്കുക. ശത്രുസൈന്യത്തെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് മുന്നേറുക. ശത്രുസൈന്യം പരാജപ്പെട്ട ശേഷമല്ലാതെ ഒരു വാക്കുപോലും ഞാൻ സംസാരിക്കുന്നതല്ല.”

അനന്തരം അദ്ദേഹം ശത്രുനിരയിലേക്ക് എടുത്തുചാടി. ആ കണ്ണുകൾ അഭിശപ്തനായ റജ്ജാലിനെ മാത്രമായിരുന്നു പരതിയിരുന്നത്. നാലുവശത്തുനിന്നും അപ്രതിരോധ്യമായി വരുന്ന മനുഷ്യമതിലുകൾ തരണം ചെയ്ത സൈദ് (റ) റജ്ജാലിനെ
കണ്ടുമുട്ടി. ഒരു ഘോരസമരത്തിന് ശേഷം റജ്ജാലിന്റെ ശിരസ്സ് താഴെ വീണു. അതോടെ മുസൈലിമയുടെ താങ്ങും തണലും നഷ്ടപ്പെട്ടു.

സൈദ്(റ) ഇരു കരങ്ങളും ആകാശത്തിലേക്ക് ഉയർത്തി, മൗനമായി അല്ലാഹു വിനോട് നന്ദി പറഞ്ഞു, തന്റെ വാൾ കയ്യിലെടുത്തു. രണാങ്കണത്തിൽ കാറ്റ് ഇസ്ലാമിന്ന് അനുകൂലമായി വീശുന്നത് അദ്ദേഹം മനസ്സിലാക്കി.

ഐഹികജീവിതത്തിന്റെ ബന്ധത്തിൽ നിന്ന് വിശാലമായ ജന്നാത്തുൽ ഫിർദൗസിലേക്ക് നീങ്ങാനുള്ള തന്റെ സുവർണ്ണാവസരം ഇത് തന്നെയാണെന്ന് അദ്ദേഹം തീരുമാനിച്ചു. ഫിർദൗസിന്റെ പരിമളം നാസികാദ്വാരങ്ങളെ തലോടി ഹൃദയം അഭിവാഞ്ഛകൊണ്ടു നിറഞ്ഞു, കൺതടങ്ങൾ ആർദ്രമായി. അദ്ദേഹം ശത്രുനിരയിലേക്ക് എടുത്തുചാടി.

വിജയികളായി മുസ്ലിം സൈന്യം മദീനയിലേക്ക് മടങ്ങി. അബൂബക്കർ (റ)യും ഉമർ (റ)യും അവരെ സ്വീകരിക്കാൻ തയ്യാറെടുത്ത് വഴിയിൽ വന്നു നിന്നു. തന്റെ സഹോദരനെ കാണാനുള്ള ആകാംക്ഷയോടെ ഉമർ (റ)ന്റെ കണ്ണുകൾ ആ സൈന്യ
വ്യൂഹത്തിനിടയിലൂടെ പരതിക്കൊണ്ടിരുന്നു. പക്ഷെ, സൈദ് (റ)ന്റെ മരണവാർത്തയാണ് അദ്ദേഹത്തിന്ന് കേൾക്കാൻ കഴിഞ്ഞത്. കണ്ണുനീർ തുടച്ചുകൊണ്ട് ഉമർ (റ)പറഞ്ഞു: “അല്ലാഹു സൈദിനെ അനുഗ്രഹിക്കട്ടെ. രണ്ടു ഗുണങ്ങളും എന്നേക്കാൾ
മുമ്പ് അവൻ കരസ്ഥമാക്കി. എനിക്ക് മുമ്പ് ഇസ്ലാമാശ്ലേഷിച്ചു. എനിക്ക് മുമ്പ് രക്തസാക്ഷിയാവുകയും ചെയ്തു.’

ബനൂഹനീഫ ഗോത്രത്തിൽ നിന്ന് ഒരു നിവേദകസംഘം യമാമയുദ്ധാനന്തരം ഉമർ (റ)യുടെ അടുത്ത് വന്നു. അവരിൽ സൈദ്(റ)യുടെ ഘാതകനായ അബുമർയമും ഉണ്ടായിരുന്നു. ഉമർ (റ)യോട് അദ്ദേഹം പ്രസ്തുത സംഭവം വിശദീ
കരിച്ചതിങ്ങനെയാണ്.

“ഞങ്ങൾ രണ്ടു പേരും വാള് കൊണ്ട് യുദ്ധം തുടങ്ങി. രണ്ടു പേരുടെയും വാളുകൾ മുറിഞ്ഞുപോയി. പിന്നീട് കുന്തം കൊണ്ട് പയറ്റി. അതും പൊട്ടിപ്പോയി. അനന്തരം ഞങ്ങൾ ദ്വന്ദ്വയുദ്ധം നടത്തി ഭൂമിയിൽ വീണു. തക്കം നോക്കി ഞാൻ എന്റെ കത്തിയെടുത്തു അദ്ദേഹത്തെ അറുത്തുകളഞ്ഞു.”

ഇതുകേട്ടു അടുത്തുനിന്നിരുന്ന സൈദ് (റ)ന്റെ കൊച്ചുപുത്രി തലയിൽ കൈവെച്ചുകൊണ്ടു കരഞ്ഞു. കൂടെ ഉമർ (റ)യും.

നിരന്തരമായ വിജയങ്ങൾക്ക് ശേഷം ഇസ്ലാം അതിന്റെ വെന്നിക്കൊടി വാനിലുയർത്തിയപ്പോൾ ഉമർ (റ) ഇങ്ങനെ പറയുമായിരുന്നു: “പ്രഭാതമാരുതൻ തഴുകിയെത്തുമ്പോഴെല്ലാം സൈദിന്റെ പരിമളം ഞാൻ അനുഭവിക്കുന്നു.”

അതെ, ഇസ്ലാമിന്ന് അന്ത്യനാൾ വരെ എവിടെ വിജയത്തിന്റെ മാരുതൻ വീശിയാലും “ഖത്താബിന്റെ സന്തതികളുടെ പരിമളം അത് ഉൾക്കൊണ്ടിരിക്കും, തീർച്ച.”

ഖത്താബിന്റെ ധീരസന്തതികൾക്ക് അല്ലാഹു അപാരമായ അനുഗ്രഹംവർഷിക്കട്ടെ.

സൈദുബ്നുഹാരിസ(റ)

സൈദുബ്നുഹാരിസ(റ)

പതിഞ്ഞ മുക്കും കറുത്തനിറവുമുള്ള ആ കുറിയ മനുഷ്യൻ നബി (സ)യുടെ അനുയായികളിൽ പരിശുദ്ധ ഖുർആൻ പേരെടുത്തു പറഞ്ഞ ഏക വ്യക്തിയാകുന്നു. നബി (സ്വ)യുടെ പ്രിയങ്കരൻ എന്നർത്ഥം വരുന്ന “അൽഹിബ്ബ്’ എന്ന സ്ഥാനപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.

“മനുഷ്യമഹാത്മ്യം ദൈവഭയത്തിൽ അധിഷ്ഠിതമാകുന്നു. കുടുംബബന്ധത്തിനും ഗോത്രമഹിമക്കും അവിടെ സ്ഥാനമില്ല” എന്ന ഇസ്ലാമികസിദ്ധാന്തത്തിന്റെ നിദർശനമാകുന്നു സൈദുബ്ഹാരിസ(റ) ന്റെ ജീവചരിത്രം.

ഖബ്ബാബ് (റ), ബിലാൽ (റ), സുഹൈബ്(റ) എന്നിവരെപോലെ സൈദുബ്നുഹാരിസ(റ) യും ഒരു അടിമയായിരുന്നു.

പതിഞ്ഞ മുക്കും കറുത്തനിറവുമുള്ള ആ കുറിയ മനുഷ്യൻ നബി (സ)യുടെ അനുയായികളിൽ പരിശുദ്ധ ഖുർആൻ പേരെടുത്തു പറഞ്ഞ ഏക വ്യക്തിയാകുന്നു. നബി (സ)യുടെ പ്രിയങ്കരൻ എന്നർത്ഥം വരുന്ന “അൽഹിബ്ബ്’ എന്ന സ്ഥാനപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.

ആയിശ (റ) അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:

“സൈദുബ്ഹാരിസ ഉൾക്കൊള്ളുന്ന എല്ലാ സൈനിക സംഘത്തിന്റെയും നേതൃത്വം നബി (സ) അദ്ദേഹത്തെ തന്നെയായിരുന്നു ഏൽപ്പിച്ചിരുന്നത്. നബി (സ)ക്ക് ശേഷം അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നമുക്ക് അദ്ദേഹത്തെ ഖലീഫയാക്കാമായിരുന്നു.”

ചരിത്ര പ്രസിദ്ധമായ മുഅ്തത്ത് യുദ്ധത്തിൽ അദ്ദേഹത്തെയാണ് നബി (സ) അമീറാക്കിയത്. ഹിർഖലിന്റെ സൈന്യത്തെ നേരിടാൻ ഒരുക്കി നിർത്തിയ മുസ്ലിം സൈന്യത്തെ യാത്രയയച്ചപ്പോൾ നബി (സ) ഇങ്ങനെ പ്രഖ്യാപിച്ചു: “സൈദുബ്നുഹാരിസ് സൈനികനേത്യത്വം ഏറ്റെടുക്കട്ടെ. അദ്ദേഹം രക്തസാക്ഷിയായാൽ ജഅഫറും, അതിനുശേഷം അബ്ദില്ലാ
ഹിബ്നു റവാഹയുമാണ് നേത്യത്വമേറ്റെടുക്കേണ്ടത്.”

തന്റെ പിതൃവ്യപുത്രനും ഖുറൈശിയുമായ ജഅഫർ (റ)നേക്കാൾ പരിഗണന നൽകിക്കൊണ്ട് നബി (സ) സൈദുബ്ഹാരിസ(റ)യെ ആദരിക്കുകയാണിവിടെ ചെയ്തത്.

സ്വതന്ത്രനായ ഹാരിസയുടെ വത്സല പുത്രനായിരുന്നു സൈദുബ്നുഹാരിസ(റ). ഹാരിസയുടെ സ്നേഹവതിയായ പത്നി സുഅ്ദ ഒരിക്കൽ തന്റെ കുഞ്ഞിനെയുമായി അവളുടെ കുടുംബത്തിലേക്ക് വിരുന്നുപോയി. ബനുമിഅൻ ഗോത്രമായിരുന്നു അവരുടേത്. പ്രസ്തുത ഗോത്രത്തിൽ തന്റെ ഉറ്റ കുടുംബവുമൊത്ത് അവർ താമസിച്ചുകൊണ്ടിരുന്നപ്പോൾ കരാള രാത്രിയിൽ ഒരു കൊള്ളസംഘം ആ ഗോത്രത്തെ കടന്നാക്രമിച്ചു. ബനുമിഅൻ പരാജയപ്പെട്ടു. അവർക്കെല്ലാം നഷ്ടപ്പെട്ടു. കൂട്ടത്തിൽ സൈദും.

സുഅ്ദ ഏകാകിയായി ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിച്ചെന്നു. തന്റെ പ്രിയപുത്രൻ നഷ്ടപ്പെട്ടതറിഞ്ഞ ആ പിതാവ് ഹൃദയം തകർന്നു കരഞ്ഞു. പുത്രവിരഹത്തിന്റെ പേറാനാവാത്ത ഭാരവും വഹിച്ച് അദ്ദേഹം മണലാരുണ്യത്തിലെ കുടിലുകളിലും കുരകളിലും ഒരു ഭ്രാന്തനെപോലെ തെണ്ടിനടന്നു. കണ്ണിൽ കാണുന്ന കാഫിലക്കാരോടും ഖബീലക്കാരോടും തന്റെ പുത്രനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. തന്റെ കുഞ്ഞോമനയെക്കുറിച്ചുള്ള സ്മരണകൾ ദുഃഖത്തിന്റെ ഈണം പകർന്ന ഇരടികളായി
അദ്ദേഹം ഒട്ടകപ്പുറത്തിരുന്ന് പാടിക്കൊണ്ടിരുന്നു:

സൈദിനെ ഓർത്തു ഞാൻ കണ്ണീർ പൊഴിക്കുന്നു. അവനെന്ത് പിണത്തു?

പ്രതീക്ഷക്കിടം നൽകുമാറ് അവൻ ജീവിച്ചിരിപ്പുണ്ടോ?

അതല്ല, അവൻ വിധിക്ക് വിധേയചനായിപ്പോയോ?

സുര്യൻ, ഉദയസമയത്ത് അവനെക്കുറിച്ചുള്ള സ്മരണകളുമായി പാഞ്ഞെത്തുന്നു!

അസ്തമന സമയത്ത് വീണ്ടും അതാവർത്തിക്കുന്നു!

മന്ദമാരുതൻ തഴുകിയെത്തുമ്പോൾ ആ സ്മരണ എന്നിൽ ഇളകിവ ശാകുന്നു.

എന്റെ ദുഃഖത്തിന്റെ ദൈർഘ്യം ഭയാനകം തന്നെ!

അങ്ങനെ വളരെക്കാലത്തിന്ന് ശേഷം നിരാശനായ ആ പിതാവ് തന്റെ മകനെക്കുറിച്ചുള്ള പ്രദീക്ഷ അവസാനിപ്പിച്ചു.

കൊള്ളസംഘം പിന്നീട് സൈദുബ്നു ഹാരിസ(റ). അടിമയായി ഉക്കാദ് ചന്തയിൽ വിൽപനക്ക് കൊണ്ടുവന്നു. ഖദീജയുടെ സഹോദര പുത്രനായ ഹകീമുബ്നുഹിശാം ഖദീജക്ക് വേണ്ടി നാനൂറ് വെള്ളിക്കാശ് കൊടുത്ത് സൈദുബ്നു ഹാരിസ(റ).വാങ്ങി. അന്ന് സൈദുബ്നു ഹാരിസ്(റ)ക്ക് എട്ട് വയസ്സായിരുന്നു.

ഖദീജ(റ)യുടെ അടിമയായി മക്കയിൽ സൈദുബ്നു ഹാരിസ(റ) വളർന്നുവന്നു.

നബി (സ)യും ഖദീജ (റ)യും തമ്മിലുള്ള വിവാഹം നടന്നപ്പോൾ സൈദുബ്നു ഹാരിസ(റ)യെ അവർ നബി (സ)ക്ക് നൽകി. നബി സൈദുബ്നു ഹാരിസ(റ)യെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുകയും സ്നേഹസമ്പന്നനായ ഒരു മകനെപോലെ വളർത്തുകയും ചെയ്തു.

ഒരിക്കൽ ഹാരിസയുടെ ഗോത്രത്തിൽപെട്ട ചിലർ ഹജ്ജിന് വേണ്ടി മക്കയിൽ എത്തി. അവർ സൈദുബ്നു ഹാരിസ(റ) അവിടെ വെച്ച് കണ്ടു മുട്ടി.

തന്റെ പിതാവിന്റെ സുഖവിവരങ്ങൾ സൈദുബ്നു ഹാരിസറ) അവരോട് സന്തോഷപൂർവ്വം അന്വേഷിച്ചറിഞ്ഞശേഷം, പിതാവിനോട് തന്റെ ക്ഷേ മൈശ്വര്യങ്ങളും അഭിവാദനങ്ങളും അറിയിക്കാനും, ഞാനിവിടെ ആദരണീയനായ ഒരു പിതാവിന്റെ കുടെ സന്തുഷ്ടനായി ജീവിതം നയിക്കുന്നു എന്ന വിവരം നൽകാനും ആവശ്യപ്പെട്ടു.

നഷ്ടപ്പെട്ട പുത്രനെ കുറിച്ചറിഞ്ഞപ്പോൾ ഹാരിസ് മക്കയിലേക്ക് പുറപ്പെട്ടു. സഹോദരൻ കഅബും കൂടെയുണ്ടായിരുന്നു. രണ്ടു പേരും മുഹമ്മദുൽ അമീനെയുമന്വേഷിച്ചുകൊണ്ടാണ് അവിടെയെത്തിയത്. അവർ നബി (സ)യെ കണ്ടുമുട്ടി. ഔപചാരികമായ ആദരവുകൾ പ്രകടിപ്പിച്ച ശേഷം ഇങ്ങനെ പറഞ്ഞു:

“അബ്ദുൽ മുത്വലിബിന്റെ മകനെ, നിങ്ങൾ ഹറമിന്റെ സംരക്ഷകരും അഗതികളുടെ അവലംബവും ബന്ദികളെ ഭക്ഷണമൂട്ടുന്നവരുമാണല്ലോ! ഞങ്ങൾ ഞങ്ങളുടെ നഷ്ടപ്പെട്ട മകനെത്തേടി വന്നവരാണ്. ഞങ്ങളോട് ഔദാര്യം കാണിച്ചാലും! എന്ത് നഷ്ടപരിഹാരവും നൽകാൻ ഞങ്ങൾ സന്നദ്ധരാണ്.”

നബി (സ)ക്ക് ഒറ്റനോട്ടത്തിൽ തന്നെ അവരുടെ സത്യസന്ധത മനസ്സിലായി. നബി (സ) ഹാരിസയോട് പറഞ്ഞു: സൈദിനെ വിളിച്ചു ചോദിക്കു. അവന്റെ ഇഷ്ടം പോലെയാവട്ടെ. നിങ്ങളുടെ കൂടെ വരുന്നതാണ് അവനിഷ്ടമെങ്കിൽ നിരുപാദികം ഞാൻ അവനെ വിട്ടുതരാം. എനിക്കൊരു നഷ്ടപരിഹാരവും ആവശ്യമില്ല. മറിച്ച് എന്നോടൊന്നിച്ച് കഴിയുന്നതാണ് അവനിഷ്ടമെങ്കിൽ, എന്നെ ഇഷ്ടപ്പെടുന്ന ഒരാൾക്കു പകരം ഞാനൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയുമില്ല. അവൻ എന്റെ കൂടെ തന്നെ നിൽക്കേണ്ടതുമാകുന്നു.”

ഇതുകേട്ട ഹാരിസ സന്തുഷ്ടനായി നബി (സ)യുടെ മഹാമനസ്കതക്ക് നന്ദി പറഞ്ഞു.

നബി (സ) സൈദിനോട് ചോദിച്ചു:

“ഇവർ രണ്ടു പേരെയും നീ അറിയുമോ?”

സൈദ് (റ) പറഞ്ഞു: അതേ, ഇതെന്റെ പിതാവും അത് പിത്യവ്യനുമാകുന്നു.”

നബി (സ) പറഞ്ഞു:

“ദേ, നിന്റെ ആഗ്രഹം പോലെ നിനക്ക് പ്രവർത്തിക്കാം. നിന്നെ അന്വേഷിച്ചു വന്ന നിന്റെ പിതാവിന്റെ കൂടെ താമസിക്കാം. നിന്റെ അഭീഷ്ടം വ്യക്തമാക്കുക.”

 സൈദ് (റ) പറഞ്ഞു: “ഇല്ല, ഞാനൊരിക്കലും അങ്ങയെ ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുന്നില്ല. എന്റെ പിതാവും പിതൃവ്യനുമെല്ലാം അങ്ങുതന്നെയാകുന്നു.”

സഹാനുഭൂതിയുടെയും അനുകമ്പയുടെയും രണ്ടിറ്റു കണ്ണീർ നബിതിരുമേനിയുടെ നനയങ്ങളിൽ ഈറിനിന്നു. നബി (സ) സൈദിന്റെ കൈ പിടിച്ച് കഅബയുടെ മുറ്റത്തേക്ക് നടന്നു. ഖുറൈശി പ്രമുഖരെ സാക്ഷി നിർത്തി പ്രഖ്യാപിച്ചു: “സൈദ് എന്റെ പുത്രനാകുന്നു. ഞാൻ അവന്റെയും അവൻ എന്റെയും അനന്തരാവകാശിയാകുന്നു.”

ഈ പ്രഖ്യാപനം കേട്ട് ഹാരിസയുടെ ഹൃദയത്തിൽ സന്തോഷം പീലിവിടർത്തി. തന്റെ പുത്രൻ സ്വതന്ത്രൻ മാത്രമല്ല, ഖുറൈശി പ്രമുഖനായ വിശ്വസ്തന്റെ വളർത്തുപുത്രനും അനന്തരാവകാശിയുമായിത്തീർന്നിരിക്കുന്നു. അതിലുപരി എന്തുവേണം! ആ പിതാവും പിത്യവ്യനും സന്തുഷ്ടരായി നാട്ടിലേക്ക് മടങ്ങി. സൈദുബ്നു ഹാരിസ(റ) മക്കയിൽ നബി (സ)യുടെ ദത്തുപുത്രനായി വളർന്നു വരികയും ചെയ്തു. സൈദുബ്നു മുഹമ്മദ് എന്നായിരുന്നു അദ്ദേഹത്തെ മക്കാനിവാസികൾ വിളിച്ചിരുന്നത്.

നബി (സ)ക്ക് പ്രവാചക പദവി ലഭിക്കുകയും പ്രബോധനമാരംഭിക്കുകയും ചെയ്തപ്പോൾ സൈദുബ്നു ഹാരിസ(റ) നബി (സ്വ)യിൽ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തു. നബി (സ)യുടെ അനുചരൻമാരിൽ അബൂബക്കർ (റ)ക്ക് ശേഷം രണ്ടാമത് വിശ്വസിച്ചത് സൈദുബ്നു ഹാരിസ്(റ) ആയിരുന്നു. തിരുമേനിയുടെ പ്രിയങ്കരൻ എന്നർത്ഥം വരുന്ന “സൈദുൽ ഹിബ്ബ്’ എന്ന് സഹാബികൾ അദ്ദേഹത്തെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു.

നബി (സ) തന്റെ പിതൃസഹോദരിയുടെ പുത്രിയായ സൈനബയെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു.

സൈനബയെ പിന്നീട് അദ്ദേഹം വിവാഹമോചനം നടത്തുകയും അതിന്ന് ശേഷം നബി (സ)തന്നെ അവരെ വിവാഹം ചെയ്യുകയും ചെയ്തു. പ്രതിയോഗികളിൽ ഇത് ഒച്ചപ്പാട് സൃഷ്ടിച്ചു. തന്റെ പുത്രൻ വിവാഹമോചനം ചെയ്ത സ്ത്രീയെ മുഹമ്മദ് വിവാഹം ചെയ്തിരിക്കുന്നു എന്ന് അവർ കൊട്ടിഘോഷിക്കാൻ തുടങ്ങി. ഈ വിഷയത്തെ കുറിച്ച് പരിശുദ്ധ ഖുർആൻ ഇങ്ങനെ അവതരിച്ചു:

“മുഹമ്മദ് നിങ്ങളിൽ ഒരാളുടെയും പിതാവല്ല. ദൈവദൂതനും അന്ത്യ പ്രവാചകനും മാത്രമാകുന്നു.”

ഇതോടുകുടി വളർത്തുപുത്രനുമായുള്ള ബന്ധം സാക്ഷാൽ പിത്യപുത്ര ബന്ധമല്ലെന്ന് വ്യക്തമാക്കപ്പെടുകയും സൈദുബ്നു ഹാരിസ് എന്ന് തന്നെ വിളിക്കുകയും ചെയ്തു.

ജുമുഹ്, ത്വറഫ്, ഇയസ്, ഹിസ്മാ എന്നീ രണാങ്കണങ്ങളിലെല്ലാം മുസ്ലിം സൈന്യത്തിന്റെ നായകൻ സൈദുബ്നു ഹാരിസ(റ)ആയിരുന്നു.

ആണിക്കല്ലുകൾ ഇളകിയാടാൻ തുടങ്ങിയിരുന്ന റോമാസാമ്രാജ്യം ഇസ്ലാമിക ശക്തിയുടെ ഉയിർത്തെഴുന്നേൽപ് കണ്ട് വിറളി പൂണ്ടു. അവരുടെ കൊളോണിയലിസം നിലനിന്നിരുന്ന സിറിയയെ കേന്ദ്രീകരിച്ചുകൊണ്ട് സർവ്വശക്തിയും പ്രയോഗിച്ചു ഇസ്ലാമിനെതിരെ ആഞ്ഞടിക്കാൻ അവർ തീരുമാനിച്ചു.

ഹിർഖലിന്റെ റോമാവംശജരും അതിർത്തിനിവാസികളായ ചില അറബി ഗോത്രങ്ങളും ഉൾക്കൊള്ളുന്ന രണ്ടു ലക്ഷത്തോളം വരുന്ന ഒരു സൈനികവ്യൂഹം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത സംഭവം മണത്തറിഞ്ഞ നബി(സ) ഹിജ്റ എട്ടാം വർഷം ജമാദുൽ ഊലാ മാസത്തിൽ അവരെ നേരിടാൻഒരു സൈന്യത്തെ അയച്ചു. മശാരിഫ് എന്ന സ്ഥലത്ത് റോമാസൈന്യം തയ്യാറായി നിൽപുണ്ടായിരുന്നു. മുഅ്തയിൽ മുസ്ലിം സൈന്യവും ചെന്നിറങ്ങി.

അതുകാരണം മുഅ്ത എന്ന പേരിലാണ് ഈ യുദ്ധം അറിയപ്പെടുന്നത്.

ചരിത്രപ്രസിദ്ധമായ ആ സമരത്തിന്റെ നേത്യത്വം സൈദ്, ജഅഫർ,അബ്ദുല്ലാഹിബ്നു റവാഹ എന്നിവർ ക്രമാനുസൃതം ഏറ്റെടുക്കണമെന്ന്

നബി (സ) പ്രഖ്യാപിച്ചു. മുഅ്ത രണാങ്കണത്തിൽ സൈദുബ്നു ഹാരിസ്(റ) ഇസ്ലാമിന്റെ പതാക വഹിച്ച് മുന്നേറി. വെട്ടുകിളിപോലെ നാലു ദിക്കിൽ നിന്നും പറന്നടുത്ത ശത്രുസൈന്യം അദ്ദേഹത്തെ ഒട്ടും ഭയചകിതനാക്കിയില്ല.

വിജയവും പരാജയവും ജീവിതവും മരണവും ഇവയിലൊന്നിന്നും അദ്ദേഹത്തിന്റെ ചിന്തയിൽ ഒരിടവുമുണ്ടായിരുന്നില്ല!

തന്റെ മുൻപിൽ തുറന്നുകിടക്കുന്ന വിശാലമായ ജന്നാത്തുൽ ഫിർതൗസിന്റെ കവാടത്തിലേക്ക് ഇടവും വലവും നോക്കാതെ അദ്ദേഹം കുതിച്ചുപാഞ്ഞു. ഇസ്ലാമിന്റെ പതാക തന്റെ പിൻഗാമിയായ ജഅഫർ (റ)ന്റെ കയ്യിൽ ഏൽപ്പിച്ചുകൊണ്ട് ആ മണിസൗധത്തിലേക്ക് അദ്ദേഹം എടുത്ത് ചാടുകയും ചെയ്തു.

നബി (സ)യുടെ പ്രഖ്യാപനത്തിലെ ക്രമമനുസരിച്ച് ആ മൂന്നുപേരും രക്തസാക്ഷികളായി.

സുബൈറുബ്നുൽ അവ്വാം

സുബൈറുബ്നുൽ അവ്വാം (റ)

നബി(സ)യുടെ പിതൃസഹോദരിയായ സഫിയ്യയുടെ പുത്രനാണ് സുബൈർ. അദ്ദേഹത്തിന്റെ പിതാവ് ഖദീജ(റ)യുടെ സഹോദരൻ അവ്വാമുബ്നു ഖുവൈലിദാണ്.

ത്വൽഹത്തും സുബൈറും സന്തതസഹചാരികളായിരുന്നു. രണ്ടുപേരുടെയും ചരിത്രം അടർത്തിയെടുക്കാനാവാത്ത വിധം ബന്ധമുള്ളതാകുന്നു. നബി(സ) പലപ്പോഴും അവർ രണ്ടുപേരെയും പരസ്പരം ബന്ധപ്പെടുത്തി സംസാരിക്കുമായിരുന്നു. ത്വൽഹത്ത് നബി(സ)യുടെ പിതാമഹനായ മുർറത്തിന്റെയും സുബൈർ ഖുസൈയ്യിന്റെയും പരമ്പരകളിൽപെട്ടവരാകുന്നു.

സ്വഭാവം, വളർച്ച, സമ്പത്ത്, ഐശ്വര്യം, ധൈര്യം എന്നീ ഗുണങ്ങളിൽ അവർ തുല്യരായിരുന്നു. രണ്ടുപേരും സ്വർഗ്ഗം വാഗ്ദത്തം ചെയ്യപ്പെട്ട പത്തുസഹാബിമാരിൽ ഉൾപ്പെടുന്നു.

ഉമർ(റ) മരണ വക്രത്തിൽ തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ നിയമിച്ച ആറു പേരടങ്ങുന്ന ആലോചന സമിതിയിലും അവരെ ഇണപിരിക്കാൻ കഴിഞ്ഞില്ല!

സുബൈർ (റ) പ്രാരംഭഘട്ടത്തിൽ തന്നെ ഇസ്ലാംമതമാശ്ലേഷിച്ചു. അന്ന് ഏഴു പേർ തികഞ്ഞിട്ടില്ലാത്ത ഒരു പ്രസ്ഥാനമായിരുന്നു ഇസ്ലാം. അദ്ദേഹത്തിന്ന് അന്ന്പതിനാറു വയസ്സു പ്രായമായിരുന്നു. അർഖമിന്റെ വീട്ടിൽ നബി(സ) രഹസ്യപ്രബോധനം നടത്തിയപ്പോൾ അദ്ദേഹം അതിലൊരംഗമായിരുന്നു.

ചെറുപ്പത്തിലേ പ്രാപ്തനായ ഒരു കുതിരപ്പടയാളിയായിരുന്നു അദ്ദേഹം.

ഇസ്ലാമിന്ന് വേണ്ടി ആദ്യമായി ഉറയിൽനിന്ന് ഊരിയവാൾ സുബൈറിന്റെതായിരുന്നു എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

സുബൈറും കൂട്ടുകാരും ഒരിക്കൽ അർഖമിന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. അവിടെ ഒരു കിംവദന്തി പറന്നെത്തി. മക്കയിൽ ഒരു വഴിയിൽ വെച്ചു നബി(സ) വധിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു വാർത്ത!

അതു കേട്ട മാത്രയിൽ യുവാവായ സുബൈർ തന്റെ വാൾ ഊരിപ്പിടിച്ചു കൊണ്ട് മക്കയിലെ തെരുവിലേക്ക് ഇറങ്ങി. താൻ കേട്ടത് ശരിയാണെങ്കിൽ ഓരോ ഖുറൈശി പ്രമുഖരുടെയും തല തൻ്റെ വാളിന്നിരയാക്കണമെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നടന്നു. ഊരിയ വാളുമായി ഈറ്റപ്പുലിയെപ്പോലെ പാഞ്ഞുവരുന്ന സുബൈറി(റ )നെ നബി (സ) വഴിയിൽ വെച്ചു കണ്ടുമുട്ടി.

നബി()യെ കണ്ട് സുബൈർ സന്തുഷ്ടനായി. നബി (സ) അദ്ദേഹത്തോട്
ചോദിച്ചു: “സുബൈർ എന്തു പിണഞ്ഞു?”

സുബൈർ കഥ വിവരിച്ചു. സന്തുഷ്ടനായ നബി (സ) അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു.

പുതിയ മതം അവലംബിച്ചതിന് പിതൃവ്യൻ അദ്ദേഹത്തെ ക്രൂരമായി ശിക്ഷിച്ചു. ഒരു പായയിൽ ചുരുട്ടി തീയിട്ടു പുകച്ചു ശ്വാസം മുട്ടിക്കുക പോലും ചെയ്തു!

കൊടും ക്രൂരതക്ക് വിധേയനായിക്കൊണ്ടിരിക്കുമ്പോൾ സുബൈറിനോട് പിതൃവ്യൻ ഇങ്ങനെ പറയുമായിരുന്നു: “

സുബൈറേ, മുഹമ്മദിനെ തള്ളിപ്പറയു,അവനെ അവിശ്വസിക്കൂ എങ്കിൽ നിന്നെ ഞാൻ വിമുക്തനാക്കാം.’

ഇല്ല, ഞാനൊരിക്കലും കുഫ്റിലേക്ക് മടങ്ങുകയില്ല എന്നു മാത്രമായിരുന്നു സുബൈറിന്റെ മറുപടി!

ഉരുക്കുപോലെ ഉറച്ച വിശ്വാസത്തിന്ന് മുമ്പിൽ പിതൃവ്യൻ പരാജിതനായി.

സുബൈർ(റ) അബ്സീനിയായിലേക്ക് രണ്ടു തവണയും ഹിജ്റ പോയിരുന്നു.

എല്ലാ യുദ്ധങ്ങളിലും സുബൈർ (റ) നബി (സ)യുടെ കൂടെ മുൻപന്തിയിൽ നിലയുറപ്പിച്ചു. ഉഹ്ദ് രണാങ്കണത്തിലെ വിപൽസന്ധിയിൽ അടിയുറച്ചു പൊരുതിയ ചുരുക്കം ചില സഹാബിമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ സംരക്ഷണത്തിന്ന് വേണ്ടി ഏറ്റ മുറിവുകൾക്കൊണ്ട് അദ്ദേഹത്തിന്റെ ശരീരം ആവരണം ചെയ്യപ്പെട്ടിരുന്നു. വിരിമാറിൽ കുന്തമുനകളും ഖഡ്ഗങ്ങളും പതിഞ്ഞ പാടുകൾ നിരവധിയായിരുന്നു. അതുകണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന തന്റെ കൂട്ടുകാരോട് അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു: “ഇതെല്ലാം നബി(സ)യുടെ കൂടെ അല്ലാഹു വിന്റെ മാർഗത്തിൽ പിണഞ്ഞ മുറിവുകളുടെ കലയാണ്.”

ഉഹ്ദ് യുദ്ധം കഴിഞ്ഞു ശത്രുസൈന്യം മക്കയിലേക്ക് മടങ്ങുകയായിരുന്നു. നബി(സ) അബൂബക്കറിനെയും (റ) സുബൈറിനെയും(റ) ഖുറൈശി സൈന്യത്തെ പിൻതുടരാൻ നിയോഗിച്ചു.

ജേതാക്കളായ ഒരു സൈന്യത്തെയാണ് തങ്ങൾ പിൻതുടരുന്നതെന്ന് വകവെയ്ക്കാതെ എഴുപത് പേരടങ്ങിയ ഒരു സൈന്യവുമായി അവർ മുന്നേറി.

കുറിക്കൊണ്ട് ഒരു യുദ്ധതന്ത്രമായിരുന്നു അത്. സുശക്തമായ ഒരു സൈന്യത്തിന്റെ മുൻനിരയെയാണ് സുബൈറും അബൂബക്കറും (റ) നയിക്കുന്നതെന്ന്ധരിച്ച ഖുറൈശികൾ അതിവേഗം മക്കയിലേക്ക് മടങ്ങി. മുസ്ലിം സൈന്യം ഇപ്പോഴും സുശക്തമാണെന്ന ഒരു ധാരണ ശത്രുക്കളിൽ വരുത്തിത്തീർക്കാൻ അതുവഴി അവർക്കു കഴിഞ്ഞു.

യർമൂക്ക് യുദ്ധക്കളത്തിൽ അദ്ദേഹം പ്രകടിപ്പിച്ച ധീരത തുല്യതയില്ലാത്തതായിരുന്നു.

ശ്രതുക്കളാൽ നിബിഡമായ റോമാപർവ്വതത്തിന്റെ പ്രാന്തത്തിൽ നിന്ന് പിന്തിരിയാൻ ശ്രമിക്കുകയായിരുന്ന തന്റെ സൈന്യത്തിന് ധൈര്യം നൽകിക്കൊണ്ട്  ശത്രുനിരയിലേക്ക് എടുത്തുചാടി അദ്ദേഹം പ്രകടിപ്പിച്ച രണപാടവം ചരിത്രത്തിന്റെ താളുകളിൽ മായാതെ കിടക്കുന്നു.

ദൈവിക മാർഗത്തിലുള്ള രക്തസാക്ഷിത്വം! അദ്ദേഹത്തിന്റെ അടക്കവയ്യാത്ത ഒരഭിനിവേശമായിരുന്നു അത്. രക്തസാക്ഷികളോടുള്ള ബഹുമാനവും അദ്ദേഹത്തിന് അതുല്യമായിരുന്നു.

അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “മുഹമ്മദ് നബി(സ)യുടെ ശേഷം പ്രവാചകന്മാർ ഉണ്ടാവുകയില്ല എന്നറിഞ്ഞിട്ടും ത്വൽഹത്ത് തന്റെ സന്തതികൾക്ക് പ്രവാച കന്മാരുടെ നാമം കൊടുത്തിരുന്നു. ഞാൻ എന്റെ സന്താനങ്ങൾക്ക് ശുഹദാക്കളുടെ നാമമാണ് ഇഷ്ടപ്പെടുന്നത്. അവർ അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷികളായി തീർന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.”

അബ്ദുല്ല, മുൻദിർ, ഉർവത്ത്, ഹംസ, ജഅ്ഫർ, മിസ്ഹബ്, ഖാലിദ് എന്നീ പ്രസിദ്ധരായ രക്തസാക്ഷികളുടെ പേരാണ് അദ്ദേഹം തന്റെ സന്തതികൾക്ക് നൽകിയത്.

ഉഹ്ദ് യുദ്ധക്കളത്തിൽ അംഗപരിഛേദിതനായി വികൃത രൂപത്തിൽ കിടക്കുന്നതന്റെ അമ്മാവൻ ഹംസ( റ)യുടെ ദയനീയ രൂപം കണ്ടു പല്ലിറുമ്മി, വാളിന്റെ പിടിയിൽ കൈ ഞെരിച്ചുകൊണ്ട് അടക്കവയ്യാത്ത പ്രതികാര വാഞ്ഛയോടെ ആമൃതശരീരത്തിന്റെ മുമ്പിൽ നിമിഷങ്ങൾ മൂകനായി അദ്ദേഹം നിന്നു. ഇതിന്നുതക്കതായ പ്രതികാരം ചെയ്യും എന്ന് അദ്ദേഹം ആത്മഗതം ചെയ്തു.

കീഴടങ്ങാൻ വിസമ്മതിച്ചു കോട്ടയ്ക്കകത്ത് കഴിയുകയായിരുന്ന ബനൂഖുറൈള ഗോത്രക്കാരുടെ കോട്ടമതിലിന്ന്  താഴെനിന്നുകൊണ്ട്, തന്റെ കൂട്ടുകാരനായ അലി (റ)യോടൊപ്പം അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞങ്ങളുടെ ഹംസ അനുഭ
വിച്ചത് പോലെ നിങ്ങളെയും ഞങ്ങളനുഭവിപ്പിക്കും.”

അനന്തരം അവർ രണ്ടുപേരും കോട്ടക്കകത്ത് പ്രവേശിച്ചു. മുസ്ലിംകൾക്ക് വാതിൽ തുറന്നുകൊടുത്തു.

നബി (സ) അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു: എല്ലാ പ്രവാചകന്മാർക്കും ഓരോ അടുത്ത സഹായികളുണ്ട്. എന്റെ സഹായി സുബൈർ (റ) ആകുന്നു.

അദ്ദേഹത്തെക്കുറിച്ച് ഹസ്സാനുബ്നു സാബിത് (റ) പാടി:

“നബി (സ)യുടെ ആ സഹായി അവിടുത്തെ പ്രതിജ്ഞ തെറ്റാതെ നിലകൊണ്ടു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും സമാനമായിരുന്നു. പ്രസിദ്ധനും ധൈര്യശാലിയുമായിരുന്നു അദ്ദേഹം. യുദ്ധദിവസങ്ങളിൽ അദ്ദേഹം കുതിച്ചു ചാടുമായിരുന്നു. ഇസ്ലാമിന്ന് ചെയ്ത സേവനം അദ്ദേഹത്തെ പ്രസിദ്ധനാക്കി തീർത്തു. അല്ലാഹുവിന്റെ പ്രവാചകനുമായി അടുത്ത കുടുംബബന്ധമായിരുന്നു അദ്ദേഹത്തിന്ന്. സുബൈറിന്റെ വാൾ നബിയിൽ നിന്ന് അകറ്റിയ കഷ്ടതകൾ നിരവധിയാണ്! അല്ലാഹു അദ്ദേഹത്തിന് നിറഞ്ഞ പ്രതിഫലം നൽകട്ടെ.”

ഒരു വലിയ കച്ചവടക്കാരനായിരുന്നു അദ്ദേഹം. ഇസ്ലാമിന്നു വേണ്ടി അവശ്യാനുസൃതം ചിലവഴിക്കു വഴി എല്ലാം അവസാനിച്ച് കടക്കാരനായിക്കൊണ്ടാണ് അദ്ദേഹം രക്തസാക്ഷിയായത്.

തന്റെ വസ്വിയ്യത്തിൽ പുത്രൻ അബ്ദുല്ലയോട് ഇങ്ങനെ പറയുന്നു: “എന്റെ കടം വീട്ടാൻ നിനക്ക് കഴിയാതെ വന്നാൽ എന്റെ യജമാനനോട് സഹായം തേടണം.”

അബ്ദുല്ല (റ) ചോദിച്ചു: “അങ്ങയുടെ യജമാനനോ, ആരാണത്?

സുബൈർ പറഞ്ഞു: “അതേ, യജമാനരിൽ വെച്ച് ഉത്തമനും സഹായിയുമായ അല്ലാഹു തന്നെ. അല്ലാതെ മറ്റാരുമല്ല.”

പിന്നീട് അബ്ദുല്ല (റ) ഇങ്ങനെ പറയുകയുണ്ടായി: “എന്റെ പിതാവിന്റെ കടബാദ്ധ്യതകൾ കൊണ്ടു ഞാൻ വിഷമിക്കുമ്പോൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കും. ഉടനെ അത് പരിഹരിക്കപ്പെടുകയും ചെയ്യും.’

ജമൽ യുദ്ധദിവസം. രണാങ്കണത്തിൽനിന്ന് പിന്തിരിഞ്ഞ സുബൈർ(റ) തന്റെ നാഥന്റെ മുമ്പിൽ നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അംറുബ്നു ജർമൂസ് എന്ന ഭാഗ്യദോഷി അദ്ദേഹത്തെ പിന്നിൽ നിന്നു കുത്തി.

ഘാതകൻ പ്രസ്തുത ‘സന്തോഷവാർത്ത അറിയിക്കാൻ അലി (റ)യുടെ സന്നിധിയിലെത്തി. (അലി (റ )യുടെ എതിരാളിയായിരുന്നല്ലോ സുബൈർ), സുബൈറിന്റെ ഘാതകൻ തന്റെ മുന്നിൽ നിൽക്കുന്നത് കണ്ട അലി (റ) അയാളെ ആട്ടി
യോടിച്ചു. ഇങ്ങനെ വിളിച്ചുപറഞ്ഞു: സഫിയ്യയുടെ പുത്രനെ കൊന്ന കൊലയാളിക്ക് അല്ലാഹു നൽകുന്ന ശിക്ഷ നരകമായിരിക്കും.”

അനന്തരം സുബൈറിന്റെ വാൾ ചുംബിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“ഹാ, ഈ വാൾ…

അല്ലാഹുവിന്റെ പ്രവാചകന് താങ്ങും തണലും നൽകിയ വാളാണിത്.

പ്രവാചകരുടെ ഉത്തമ സ്നേഹിതാ, അല്ലാഹു അങ്ങക്ക് രക്ഷ നൽകട്ടെ.

ഹിജ്റ 36-ാം വർഷം 64-ാം വയസ്സിലാണ് സുബൈർ (റ) രക്തസാക്ഷിയായത്.

സുജൂദ് സഹ്‌വ്

സുജൂദ് സഹ്‌വ്

بسم الله الرحمن الرحیم

الحمد لله رب العالمين والصلاة والسلام على نبينا محمد الذي بلغ البلاغ المبين وعلى آله وأصحابه والتابعين لهم بإحسان إلى يوم الدين . أمابعد: 

മുസ്ലീങ്ങളിൽ അധികവും നമസ്കാരത്തിലുള്ള സുജൂദ് സഹ്‌വിന്റെ (മറവിയുടെ) വിധികളെ സംബന്ധിച്ച് അജ്ഞതയിലാകുന്നു. ചിലർ സഹ്‌വിന്റെ സുജൂദ് നിർബ്ബന്ധമായ അവസരത്തിൽ ഉപേക്ഷിക്കുകയും, ആവശ്യമില്ലാത്ത അവസരത്തിൽ നിർവ്വഹിക്കുകയും ചെയ്യുന്നു. ചിലയാളുകൾ സലാമിൻറ ശേഷം ചെയ്യേണ്ട സഹ്‌വിന്റെ സുജൂദ് സലാം വീട്ടുന്നതിന്ന് മുമ്പ് ചെയ്യുന്നു, മറ്റു ചിലയാളുകൾ നേരേ വിപരീതവും ചെയ്യുന്നു. ആയതിനാൽ ഒരു മുസ്ലിം ഇതിൻറ വിധികളെ സംബന്ധിച്ച് അറിഞ്ഞിരിക്കൽ അനിവാര്യമാകുന്നു, പ്രത്യേകിച്ച് ജനങ്ങൾക്ക് ഇമാമത്ത് നിൽക്കുന്നവർ. കാരണം തന്റെ പിന്നിൽ തന്നെ പിൻപറ്റി നമസ്ക്കരിക്കുന്നവരും തൻറ ഉത്തരവാദിത്വത്തിലാണെന്ന ബോധം ഒരു ഇമാമിന്ന് ഉണ്ടായിരിക്കേണ്ടതുണ്ട്. ആയതിനാൽ സത്യവിശ്വാസികളായ അല്ലാഹുവിൻറ അടിമകൾക്ക് ഉപകാരപ്രദാമവട്ടെ എന്ന്ഉദ്ദേശത്തോടെ ഇതിന്റെ ചില വിധികളെ സംബന്ധിച്ച് അൽപം ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്. അല്ലാഹുവിനോട് സത്യം തോന്നിപ്പിച്ച് തരുവാൻ സഹായം ചോദിക്കുന്നു.

സൂജൂദ് സഹ്‌വ്:

മറവിയാൽ നമസ്കാരത്തിൽ കുറവോ, വർദ്ദനവോ, അല്ലെങ്കിൽ ഏറ്റകൂറിച്ചിലിനെ സംബന്ധിച്ചുള്ള സംശയമോ സംഭവിച്ച് കഴിഞ്ഞാൽ നമസ്കരിക്കുന്നവൻ നിർബ്ബന്ധമായും ചെയ്യേണ്ട രണ്ട് സുജൂദാകൂന്നു. 

മൂന്ന് കാര്യങ്ങൾ കൊണ്ട് സഹ്‌വിന്റെ സുജൂദ് ആവശ്യമായി വരും.

(1): നമസ്കാരത്തിൽ വല്ലതും വർദ്ദിക്കുക.
(2): നമസ്കാരത്തിൽ വല്ലതും കുറവ് വരുക.
(3): നമസ്കാരത്തിൽ വല്ലതും കൂടുകയോ, കുറവ് വന്നിട്ടുണ്ടോയെന്ന് സംശയിക്കുക .

ഒന്ന് : വർദ്ദനവ് 
നമസ്കരിക്കുന്നവൻ തൻറ നമസ്കാരത്തിൽ ബോധപൂർവ്വം നിർത്തം, ഇരുത്തം,റുകൂഹ്, സുജൂദ് പോലെയുള്ളത് വല്ലതും കൂട്ടിചേർത്താൽ അവൻറ നമസ്ക്കാരം ബാത്വിലാകും (നിശ്ഫലമാകും).
ഇനി തന്റെ നമസ്കാരത്തിൽ നിന്ന് വിരമിച്ചതിൻറ ശേഷമാണ് തന്റെ നമസ്കാരത്തിൽ സംഭവിച്ച വർദ്ദനവിനെ സംബന്ധിച്ച് അവന്ന് ബോധ്യപ്പെട്ടതെങ്കിൽ അവൻ സജൂദ് സഹ്‌വ്ചെയ്യേണ്ടതുണ്ട്, അവൻന്റെ നമസ്കാരം സ്വഹീഹാകുന്നു, എന്നാൽ നമസ്ക്കാരത്തിനിടക്കാണ് വർദ്ദനവ് ബോധ്യപ്പെട്ടതെങ്കിൽ അവൻ ആ വർദ്ദനവിൽ നിന്ന് വിരമിച്ചതിന് ശേഷം മറവിയുടെ സുജൂദ് ചെയ്യൽ നിർബ്ബന്ധമാകുന്നു. അവൻ നമസ്കാരവും സ്വഹീഹാകുന്നു

ഉദാഹരണം:
ഒരാൾ ളുഹർ അഞ്ച് റകഅത്ത് നമസ്കരിച്ചു, അവൻ അഞ്ച് റകഅത്ത് നമസ്കരിച്ചു വന്നത് തന്റെ അവസാനത്ത അത്തഹിയാത്തിൽ ഇരിക്കുമ്പോഴാണ് ബോധ്യപ്പെട്ടെതെങ്കിൽ അവൻ അത്തഹിയാത്ത് പൂർത്തിയാക്കിയതിന് ശേഷം സലാം വീട്ടുക, തുടർന്ന് സഹ്‌വിന്റെ സുജൂദ് ചെയ്തതിന്ന് ശേഷം വീണ്ടും സലാം വീട്ടുക. ഇനി അവൻ സലാം വീട്ടിയതിന് ശേഷമാണ് തെറ്റ് ബോധ്യപ്പെട്ടതെങ്കിൽ അവൻ സുജൂദ് ചെയ്തതിന്ന് ശേഷം സലാം വീട്ടുക.

എന്നാൽ അഞ്ചാമത്ത റകഅത്തിൻറ ഇടയിൽ വെച്ചാണ് അവന്ന്  ബോധ്യപ്പെട്ടെതെങ്കിൽ അവൻ ഏത് അവസ്ഥയിലായിരുന്നാലും അത്തഹിയാത്തിന് വേണ്ടി ഇരിക്കുകയും അത്തഹിയാത്ത് പൂർത്തിയാക്കി സലാം വീട്ടുക. തുടർന്ന് സഹ്വിന്റെ സൂജൂദ് ചെയ്യുകയും സലാം വീട്ടുകയും ചെയ്യുക.

ഇതിന്നുള്ള തെളിവ്:
അബ്ദുല്ലാഇബ്നു മസ്ഊദിൽ നിന്നും നിവേദനം: നബി (സ) ളുഹർ അഞ്ച് റകഅത്ത് നമസ്കരിച്ചു, അപ്പോൾ പ്രവാചകനോട് ചോദിച്ചു, നമസ്കാരത്തിൽ വർദ്ദനവുണ്ടായോ? അപ്പോൾ തിരുമേനി ചോദിച്ചു എന്താണ്? അവർ മറുപടി പറയുകയുണ്ടായി, താങ്കൾ അഞ്ച് റകഅത്ത് നമസ്കരിച്ചു. അപ്പോൾ നബി(സ) രണ്ട് സുജൂദ് ചെയ്തു. (നബി സലാം വീട്ടി നമസ്കാരത്തിൽ നിന്ന് വിരമിച്ചതിന്ന് ശേഷമാണ് മറവിയുടെ സുജൂദ് ചെയ്തത്) വേറെ ഒരു റിപ്പോർട്ടിൽ ഉള്ളത് തൻറ കാലുകൾ നേരെയാക്കി ക്വിബിലക്കഭിമുഖമായി രണ്ട് സുജൂദ് ചെയ്തു, പിന്നീട് സലാം വീട്ടുകയും ചെയ്തു. അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജ.

നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പുള്ള സലാം വീട്ടൽ

നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പുള്ള സലാം വീട്ടൽ നമസ്കാരത്തിലുള്ള വർദ്ദനവാകുന്നു. ഒരാൾ നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് മന:പൂർവ്വം സലാം വീട്ടിയാൽ അവൻ നമസ്കാരം നിശ്ഫലമാകുന്നു.ഒരാൾ തൻറ നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് സലാം വീട്ടി, കുറെ സമയത്തിന് ശേഷമാണ് അവന്ന് മനസ്സിലായതെങ്കിൽ അവൻ ആ നമസ്ക്കാരം വീണ്ടും മടക്കി പൂർത്തിയാക്കി നമസ്കരിക്കേണ്ടതാകുന്നു. ഇനി കുറഞ്ഞ സമയത്തിനുള്ളിൽ തന്ന അവന്ന് ബോധം വന്നാൽ (രണ്ടോ, മൂന്നോ മിനുട്ടിനുള്ളിൽ) അവൻ ബാക്കി നമസ്കരിച്ച് സലാം വീട്ടുക, തുടർന്ന് സഹ്‌വിന്റെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക.

ഇതിന്നുള്ള തെളിവ്.
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി(സ) അവരെയും സ്വഹാബികളെയുംകൊണ്ട് ളുഹറോ, അസറോ നമസ്ക്കരിക്കുകയും രണ്ട് റകഅത്തിന് ശേഷം സലാം വീട്ടുകയും വേഗം നടന്ന് പള്ളിയുടെ വാതിലിനടുത്തേക്ക് പോകുകയും ചെയ്തപ്പോൾ സ്വഹാബികൾ നബി(സ)യോട് ചോദിച്ചു നമസ്കാരം ചുരുക്കിയോ? അപ്പോൾ നബി(സ) പളളിയിലെ ഒരു മരത്തടിയിൽ പിടിച്ച് കൊണ്ട് ദേഷ്യമുള്ള രൂപത്തിൽ ഊന്നി നിൽക്കുകയുണ്ടായി, അപ്പോൾ ഒരാൾ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു അല്ലയോ പ്രവാചകരെ താങ്കൾ മറന്നതാണോ, അതോ നമസ്കാരം ചുരുക്കിയതാണോ? അപ്പോൾ നബി(സ) പറഞ്ഞു, “ഞാൻ മറന്നിട്ടുമില്ല, നമസ്കാരം ചുരുക്കിയിട്ടുമില്ല. വീണ്ടും അയാൾ പറഞ്ഞു. താങ്കൾ മറന്നിട്ടുണ്ട്. പ്രവാചകൻ സ്വഹാബികളോട് ചോദിച്ചു, അദ്ദേഹം പറയുന്നത് ശരി തന്നെയാണോ? സ്വഹാബികൾ പറഞ്ഞു. അതേ, അപ്പോൾ നബി(സ) മുന്നിട്ട് കൊണ്ട് ബാക്കി നമസ്കരിക്കുകയും സലാം വീട്ടുകയും ചെയ്തു. തുടർന്ന് സഹ്‌വിന്റെ സുജൂദ് ചെയ്ത് സലാം വീട്ടുകയും ചെയ്തു. (ബുഖാരി. മുസ്ലിം.)

ഇനി ഇമാം നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് സലാം വീട്ടുകയും, പിന്നിൽ നിൽക്കുന്ന മഅ്മൂമിങ്ങൾ എഴുന്നേറ്റ് ബാക്കി നമസ്കരിക്കുകയും ചെയ്താൽ, ഇമാം തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കി കൊണ്ട് ബാക്കി നമസ്കരിക്കുവാൻ നിന്നാൽ നേരത്തെ  “മഅ്മൂമിങ്ങൾ പൂർത്തിയാക്കുവാൻ തുടങ്ങിയതിൽ തന്നെ തുടർന്ന് പോകുകയും, അവസാനം മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യാം, അത്പോലെ ഇമാമിന്റെ കൂടെ തുടർന്ന് നമസ്കരിക്കുകയും ചെയ്തിട്ട് തങ്ങൾക്ക് ഇമാമിൻറകൂടെ കിട്ടാത്ത നമസ്ക്കാരം പൂർത്തിയാക്കിയിട്ട് സലാം വീട്ടിയതിന്ന് ശേഷം മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക. എന്നാൽ ഇമാമിന്റെ കൂടെ തുടരലാകുന്നു ഏറ്റവും നല്ലത്.

രണ്ട്: കൂറവ് സംഭവിക്കൽ.
(1) നമസ്ക്കാരത്തിൻറ റുക്‌സുകളിൽ കൂറവ് സംഭവിക്കൽ. ഒരാൾ തന്റെ നമസ്കാരത്തിലെ റുക്‌സു ഉപേക്ഷിച്ചെതെങ്കിൽ അത് ആദ്യത്തെ തക്ബീറത്തുൽ ഇഹ്റാമാണെങ്കിൽ അവന്ന് നമസ്കാരമില്ല. അവൻ മനഃപൂർവ്വമാണങ്കിലും, മറന്ന് കൊണ്ടായിരുന്നാലും ശരി. കാരണം അവൻ നമസ്ക്കാരം നിലവിൽ വന്നിട്ടില്ല. (അതായത് നമസ്കാരം തുടങ്ങുന്നത് തക്ബീറത്തുൽ ഇഹ്റാം കൊണ്ടാകുന്നു)

ഇനി തക്ബീറത്തുൽ ഇഹ്റാമല്ലാത്ത മറ്റു റുക്സകളാണെങ്കിൽ അവൻ മനഃപൂർവ്വം ഉപേക്ഷിച്ചതാണെങ്കിൽ അവൻ നമസ്കാരം ബാത്വിലാകുന്നു. ഇനി അവൻ മറന്ന് കൊണ്ടാണ് ഉപേക്ഷിച്ചെതെങ്കിൽ അവൻ അടുത്ത റകഅത്ത് തുടങ്ങിയിട്ടുണ്ടെങ്കിൽ റുക്സ് ഉപേക്ഷിച്ച റകഅത്ത് പരിഗണിക്കാതെ (ഉപേക്ഷിച്ച് കൊണ്ട്) തുടർന്നുള്ള റകഅത്ത് ഉപേക്ഷിച്ച് റകഅത്തിന്ന് പകരമാക്കുക. ഇനി അവൻ അടുത്ത റകഅത്തിലേക്ക് പ്രവേശിച്ചില്ലായെങ്കിൽ അവൻ ഉപേക്ഷിച്ച റുക്സിലേക്ക് മടങ്ങൽ നിർബ്ബന്ധമാകുന്നു. തുടർന്ന് അതിന്ന് ശേഷമുള്ളത് പൂർത്തിയാക്കുക, മേൽ പറയപ്പെട്ട രണ്ട് രൂപത്തിലാണെങ്കിലും അവന്ന് സുജൂദ് സഹ്് നിർബ്ബന്ധമാകുന്നു, അവൻ സലാം വീട്ടിയതിന്ന് ശേഷം സുജൂദ് ചെയ്യണം.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ നമസ്കാരത്തിൽ ഒന്നാമത്തെ റകഅത്തിൽ ഒരു സുജൂദ് മറന്ന് പോയി, അവൻ രണ്ട് റകഅത്തിന്റെ ഇടയിലുള്ള ഇരുത്തത്തിലാണ് അത് ഓർമ്മ വന്നതെങ്കിൽ ഒന്നാമത്തെ റകഅത്ത് പരിഗണിക്കാതെ രണ്ടാമത്തെ റകഅത്ത് ഒന്നാമത്തെ റകഅത്തായി പരിഗണിച്ച് ബാക്കി നമസ്കാരം പൂർത്തിയാക്കി സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക.

മറ്റൊരു ഉദാഹരണം:
ഒരാൾ തൻറ നമസ്കാരത്തിൽ ഒന്നാമത്തെ റകഅത്തിൽ രണ്ടാമത്തെ സുജൂദും അതിനു മുമ്പുള്ള ഇരുത്തവും
മറന്ന് പോയി രണ്ടാമത്തെ റകഅത്തിലെ റൂകഇൽ നിന്ന് എഴുന്നേറ്റതിന് ശേഷമാകുന്നു അവന്ന് ഓർമ്മ വന്നതെങ്കിൽ അവൻ അവിടെ നിന്നും മടങ്ങി ഉപേക്ഷിച്ച് ഇരുത്തവും, സൂജൂദും നിർവ്വഹിച്ചതിന് ശേഷം ബാക്കിയുള്ളത് പൂർത്തിയാക്കുകയും സലാം വീട്ടുകയും തുടർന്ന് മറവിയുടെ സുജൂദ് ചെയ്യുകയും വീണ്ടും സലാം വീട്ടുകയും ചെയ്യുക.

(2) നമസ്കാരത്തിലെ വാജിബുകൾ ഉപേക്ഷിക്കൽ
ഒരാൾ തൻറ നമസ്ക്കാരത്തിലെ വാജിബാതുകളിൽ പെട്ട എന്തെങ്കിലും ഒന്ന് മനഃപൂർവ്വം ഉപേക്ഷിച്ചാൽ അവൻ നമസ്കാരം സാധുവാകുകയില്ല. ഇനി മറന്നതാണെങ്കിൽ അവൻ ആ വാജിബിന്റെ സ്ഥാനം വിടുന്നതിന്ന് മുമ്പ് ഓർമ്മ വരുകയാണെങ്കിൽ അവൻ അത് ചെയ്യുക. അവന്റെ മേൽ ഒന്നുമില്ല.

എന്നാൽ ഒരാൾ ആ വാജിബിൻറ സ്ഥാനത്തിൽ നിന്ന് വിടുകയും അതിനോട് തുടർന്ന് വരുന്ന റൂകിനിലേക്ക് എത്തുന്നതിന്ന് മുമ്പ് അവന്ന് ഓർമ്മ വരുകയും ചെയ്താൽ അവൻ ആ മറന്ന വാജിബിലേക്ക് മടങ്ങുക, തുടർന്ന് ബാക്കി നമസ്കാരം പൂർത്തിയാക്കി സലാം വീട്ടുക, എന്നിട്ട് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക.

ഇനി ഒരാൾക്ക് അടുത്ത് റൂക്സിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് ഓർമ്മ വന്നതെങ്കിൽ അവൻ അതിലേക്ക് മടങ്ങേണ്ടതില്ല. അവൻ തൻറ നമസ്കാരം തുടരുക. സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്യുക.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ തൻറ നമസ്കാരത്തിൽ രണ്ടാമത്തെ റകഅത്തിലെ രണ്ടാമത്തെ സുജൂദിൽ നിന്ന് ആദ്യത്ത അത്തഹിയ്യാത്ത് മറന്ന് കൊണ്ട് എഴുന്നേൽക്കാൻ മുതിർന്നു, എന്നാൽ എഴുന്നേൽക്കുന്നതിന്ന് മുമ്പ് അവന്ന് ഓർമ്മ വന്നാൽ അവൻ അവിടെ ഇരുന്ന് തശഹുദ് ചൊല്ലണം. തുടർന്ന് അവൻ അവന്റെ നമസ്കാരം പൂർത്തിയാക്കണം. അവന്റെ മേൽ ഒന്നുമില്ല തന്നെ.

ഇനി അവൻ സൂജൂദിൽ നിന്ന് എഴുന്നേറ്റ് ശരിക്കും നിവർന്ന് നിൽക്കുന്നതിന്ന് മുമ്പ് അവന്ന് ഓർമ്മ വന്നാൽ അവൻ ആ നിർത്തത്തിൽ നിന്നും മടങ്ങി ഇരുന്ന് തശഹുദ് ചൊല്ലുകയും തന്റെ നമസ്കാരം പൂർത്തിയാക്കി സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടേണ്ടതാകുന്നു.

എന്നാൽ പരിപൂർണമായി നിന്നതിന്ന് ശേഷമാണ് അവന്ന് ഇടയിലെ ഇരുത്തവും, തശഹുദൂം മറന്നത് ഓർമ്മ വന്നതെങ്കിൽ അവൻ അതിലേക്ക് മടങ്ങേണ്ടതില്ല. ഇങ്ങനെയാണെങ്കിൽ അവന് തശഹുദിൻറ ആവശ്യമില്ല. തുടർന്ന് അവൻറ നമസ്കാരം പൂർത്തിയാക്കി സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സൂജുദ് ചെയ്യേണ്ടതാകുന്നു.

ഇതിന്നുള്ള തെളിവ്.
ഇമാം ബുഖാരിയും മറ്റുള്ളവരും അബ്ദുല്ലാഇബ് ബുഹൈന(റ)ൽ നിന്ന് ഉദ്ദരിക്കുന്ന ഹദീസിൽ നമുക്ക് കാണാം “നബി(സ) അവരെയും കൊണ്ട് ളുഹ്ർ നമസ്കരിച്ചു. രണ്ടാമത്ത റകഅത്തിന് ശേഷം ആദ്യത്തെ തശഹൂദിന് ഇരിക്കാതെ എഴുന്നേൽ
ക്കുകയുണ്ടായി, ജനങ്ങളും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റു, അങ്ങിനെ നമസ്കാരം അവസാനിക്കുന്നത് വരെ സ്വഹാബികൾ കാത്തിരുന്നു സലാം വീട്ടുന്നതിന്ന് മുമ്പായി കൊണ്ട് അവർ തക്ബീർ ചൊല്ലി. പ്രവാചകൻ സലാം വീട്ടുന്നതിന്ന് മുമ്പായി രണ്ട്
സുജൂദ് ചെയ്തു എന്നിട്ട് സലാം വീട്ടി.

മൂന്ന്: സംശയം
സംശയമെന്ന് പറഞ്ഞാൽ, എന്താണ് സംഭവിച്ചതെന്ന് ഉറപ്പിക്കുവാൻ സാധിക്കാതെ മനസ്സിൽ ആശയ കുഴപ്പമുണ്ടാകുക എന്നാകുന്നു. ആരാധനയിൽ സംശയം മൂന്ന് അവസ്ഥയിൽ നിന്ന് വിട്ട് കടക്കുകയില്ല.
(1) വെറും സംശയം, അതിന്ന് യാദാർത്ഥ്യമില്ല, അത് വസ്വാസാകുന്നു.
(2) ഒരാൾ ഏത് ആരാധന ചെയ്താലും അയാളെ അതിൽ സംശയം പിടികൂടുന്നു.
(3) ഒരാൾ ഒരു ആരാധന ചെയ്തതിന്ന് ശേഷം അവന്ന് സംശയം ഉണ്ടാകുന്നു, എന്നാൽ
അവൻ അതിനെ പരിഗണിക്കേണ്ടതില്ല, ഇനി സംശയം ബലപ്പെട്ടതാണെങ്കിൽ അവൻ ബലപ്പെട്ടത് ചെയ്യേണ്ടതാകുന്നു.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ ളുഹ്റ് നമസ്കാരം നിർവ്വഹിച്ചു, തൻറ നമസ്കാരത്തിൽ നിന്ന് വിരമിച്ചതിന്ന് ശേഷം അവന്ന് സംശയമായി താൻ മൂന്നാണോ, നാലാണോ നമസ്കരിച്ചതെന്ന് എന്നാൽ അവൻ ഈ സംശയം പരിഗണിക്കേണ്ടതില്ല. ഇനി താൻ മൂന്ന് നമസ്കരി ച്ചിട്ടൊള്ളൂ എന്ന സംശയം ബലപ്പെട്ടതാണെങ്കിൽ അധികം സമയം വൈകിയിട്ടില്ലെങ്കിൽ അവൻ വിട്ട് പോയത് പൂർത്തിയാക്കി സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക. ഇനി ഈ സംശയം ബലപ്പെട്ടത് കൂടുതൽ സമയത്തിന് ശേഷമാണെങ്കിൽ അവൻ ഈ നമസ്കാരത്തെ മടക്കി നമസ്കരിക്കേണ്ടതാകുന്നു.

എന്നാൽ മേൽ വിവരിക്കപ്പെട്ട രീതിയിലല്ലാതെയാണ് സംശയം ഉണ്ടായതെങ്കിൽ അവ പരിഗണിക്കേണ്ടതാകുന്നു. നമസ്കാരത്തിൽ സംശയം ഉണ്ടാകുന്നത് പ്രധാനമായും രണ്ട് രൂപത്തിലാകുന്നു.

ഒന്നാമത്തെ അവസ്ഥ:
തനിക്ക് സംശയമുണ്ടായ കാര്യത്തിൽ ഒരു അഭിപ്രായം ബലമുള്ളതാകുക, ഇങ്ങനെയുള്ള അവസരത്തിൽ തനിക്ക് ബലമുള്ളത് അനുസരിച്ച് പ്രവർത്തിക്കുക, അതിന് ശേഷം ചെയ്യേണ്ട് ചെയ്ത് നമസ്ക്കാരം പൂർത്തിയാക്കി സലാം വീട്ടുക, എന്നിട്ട് മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾക്ക് തൻറ ളുഹ്ർ നമസ്കാരത്തിൽ ഞാനിപ്പോഴുള്ളത് രണ്ടാമത്തെ റകഅത്തി ലാണോ, മൂന്നാമത്തെ റകഅത്തിലാണോ എന്ന് സംശയം ഉണ്ടായി, അവന്ന് കൂടുതൽ ബലമുള്ള സംശയം മൂന്നാമത്ത റകഅത്തിലാണെന്നാണ്, എന്നാൽ അവൻ ആ റകഅത്ത് മൂന്നാമത്തേതായി പരിഗണിച്ച് ഒരു റകഅത്തും കൂടി നമസ്കരിച്ച് സലാം വിട്ടുകയും സഹ്‌വിന്റെ സുജൂദ് ചെയ്യുകയും വീണ്ടും സലാം വീട്ടുകയും ചെയ്യേണ്ടതാകുന്നു.

ഇതിന്നുള്ള തെളിവ്:
ബുഖാരിയിലും, മൂസ്ലിമിലും സ്വഹീഹായ ഹദീസിൽ അബ്ദുല്ലാഇബ്നു മസ്ഊദ് (റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: (ആർക്കെങ്കിലും തൻറ് നമസ്കാരത്തിൽ സംശയം ഉണ്ടായാൽ തനിക്ക് കൂടുതൽ ശരി തോന്നുന്ന കാര്യമെടുക്കുകയും, അതിനനുസരിച്ച് തൻറ നമസ്ക്കാരം പൂർത്തിയാക്കുകയും സലാം വീട്ടുകയും തുടർന്ന് മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യട്ടേ.) ഇത് ബുഖാരിയുടെ റിപ്പോർട്ടാകുന്നു.

രണ്ടാമത്തെ അവസ്ഥ:
ഒരാൾക്ക് തന്റെ സംശയത്തിൽ ഒരു അഭിപ്രായത്തിലേക്കും കൂടുതൽ ബലം നൽകുവാൻ സാധിക്കാത്ത അവസ്ഥയിലാണെങ്കിൽ അവൻ കൂടുതൽ ഉറപ്പ് നൽകുവാൻ സാധിക്കുന്ന കുറവുള്ള അഭിപ്രായം സ്വീകരിക്കുകയും അതിനനുസരിച്ച് നമസ്കാരം പൂർത്തിയാക്കി സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടേണ്ടതാകുന്നു.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ അസർ നമസ്കരിക്കുന്നതിന്നിടയിൽ തനിക്ക് സംശയം വന്നു താനിപ്പോൾ നിർവ്വഹിച്ച് കൊണ്ടിരിക്കുന്നത് രണ്ടാമത്തെ റകഅത്താണോ, മൂന്നാമത്തേതാണോ എന്ന്. അവന്ന് രണ്ടാണോ, മൂന്നാണോയെന്ന് തീരുമാനിക്കുവാൻ സാധിക്കുന്നില്ല, എങ്കിൽ അവൻ അത് രണ്ടാമത്തെ റകഅത്തായി പരിഗണിച്ച് കൊണ്ട് ഇടയിലെ തശഹൂദിന് ഇരുന്നതിന്ന് ശേഷം രണ്ട് റകഅത്തുകൂടി നമസ്കരിച്ച് പൂർത്തിയാക്കി സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക.

ഇതിന്നുള്ള തെളിവ്:
മുസ്ലിം അബി സഈദുൽ ഖുദ്രിയിൽ നിന്ന് നിവേദനം: “നബി(സ) പറഞ്ഞു: ( ആർക്കെങ്കിലും തൻറ നമസ്കാരത്തിൽ രണ്ട് റകഅത്താ, മൂന്ന് റകഅത്താ ഞാൻ നമസ്ക്കരിച്ചതെന്ന് സംശയം വന്നാൽ, അവൻ സംശയം ഉപേക്ഷിക്കട്ടെ, കൂടുതൽ ഉറപ്പായ കൂറഞ്ഞ റകഅത്ത് അവൻ എടുക്കട്ടെ, സലാം വിട്ടുന്നതിന്ന് മുമ്പ് അവൻ മറവിയുടെ സുജൂദ് ചെയ്യട്ടെ, ഇനി അവൻ അഞ്ച് റകഅത്ത് നമസ്കരിച്ചുവെങ്കിൽ സഹ്‌വിന്റെ സുജൂദും പരിഗണിച്ച് അവന്നത് രണ്ട് റകഅത്ത് സുന്നത്തായിരിക്കും, മറിച്ച് നാല് റകഅത്ത് തന്നെയാണ് നമസ്കരിച്ചതെങ്കിൽ പിശാചിന്നത് ഒരു പ്രഹരവുമായിരിക്കും.)

സംശയത്തിൻറ ഉദാഹരണങ്ങൾ:
ഇമാം റുകൂഇലായിരിക്കെ ഒരാൾ വന്ന് തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നേരെ നിന്നു, പിന്നീട് അവൻ റുകൂഇലേക്ക് കടന്നു, ഇങ്ങനെയുള്ള അവസ്ഥ മൂന്ന് രൂപത്തിലായിരിക്കും.

(1) ഇമാം റുകൂഇൽ നിന്ന് ഉയരുന്നതിന്ന് മുമ്പ് തന്നെ താൻ റുകൂഇൽ പ്രവേശിച്ചിട്ടുണ്ട് ആയതിനാൽ തനിക്ക് ആ റകഅത്ത് കിട്ടിയെന്ന് അദ്ദേഹത്തിന് ഉറപ്പ് വരുക, അങ്ങനെയാണെങ്കിൽ അവന്ന് ഫാത്വിഅ സൂറത്ത് ഓതേണ്ടതില്ല.
(2) അവൻ റുകൂഇലേക്ക് പ്രവേശിക്കുന്നതിന്ന് മുമ്പ് ഇമാം റുകൂഇൽ നിന്ന് ഉയർന്നിട്ടു ണ്ടെന്ന് അവന്ന് ഉറപ്പ് വരുക, അങ്ങനെയാണെങ്കിൽ അവന്ന് ആ റകഅത്ത് കിട്ടിയിട്ടില്ല.
(3) തനിക്ക് ഇമാമിൻറ കൂടെ റുകൂഅ് കിട്ടിയെന്ന് അവൻ സംശയിക്കുക, എങ്കിൽ അവന്ന് ആ റുകൂഇൽ കിട്ടി, അതല്ല താൻ റുകൂഇലേക്ക്  പ്രവേശിക്കുന്നതിന്ന് മുമ്പ് ഇമാം റുകൂഇൽ നിന്ന് ഉയർന്നിട്ടുണ്ടെന്ന് അവന്ന് സംശയം വന്നാൽ അവന്ന് ആ റകഅത്ത് കിട്ടിയിട്ടില്ല. മേൽ പറയപ്പെട്ട രണ്ട് കാര്യത്തിൽ ഒന്നിനെ സംബന്ധിച്ച് തനിക്ക് കൂടുതൽ ഉറപ്പുണ്ടെങ്കിൽ അവൻ അത് സ്വീകരിക്കുകയും ബാക്കി നമസ്കാരം പൂർത്തിയാക്കി സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക, ഇനി അവന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലായെങ്കിൽ അവന്ന് മറവിയുടെ സുജൂദ് ആവശ്യവുമില്ല. ഇനി രണ്ടിലൊരു അഭിപ്രായത്തേയും മുന്തിപ്പിക്കാൻ സാധിച്ചില്ലായെങ്കിൽ അവൻ കൂടുതൽ ഉറപ്പുള്ള റകഅത്ത് കിട്ടിയിട്ടില്ല എന്ന അഭിപ്രായത്തെ മൂന്തിപ്പിക്കുക. പിന്നീട് അവൻ തൻറ നമസ്കാരം പൂർത്തിയാക്കുകയും വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുകയും ചെയ്യുക.

പാഠം:
ഒരാൾക്ക് തൻറ നമസ്കാരത്തിൽ സംശയം ഉണ്ടായാൽ അവന്ന് ഉറപ്പുള്ളത് അവൻ സ്വികരിച്ചു, അല്ലെങ്കിൽ കൂടുതൽ ബലമുള്ളത് അവൻ സ്വീകരിച്ചു, മേൽ വിശദമായി വിശദീകരിച്ചത് പ്രകാരം. പിന്നീട് അവൻ ചെയ്തത് തന്നെയാണ് ശരിയെന്ന് അവന്ന് ശരിക്കും ബോധ്യപ്പെട്ടാൽ (നമസ്കാരത്തിൽ തന്നെ) തൻ നമസ്കാരത്തിൽ ഒന്നും സംഭവിക്കാത്തതിനാൽ അവന്ന് മറവിയുടെ സുജൂദ് ആവശ്യമില്ലായെന്നാണ് മദ്ഹബിൽ മശ്ഹൂറായ അഭിപ്രായ പ്രകാരം, കാരണം സുജൂദ് ആവശ്യമായ കാരണം നീങ്ങിയത് കൊണ്ട് തന്നെ. എന്നാൽ മറ്റൊരു അഭിപ്രായം സുജൂദ് വേണമെന്നാകുന്നു. നബി(സ) ഹദിസിൽ പറഞ്ഞത് പ്രകാരം (അവൻ പരിപൂർണമായി തന്നെയാണ് നമസ്കരിച്ചെ തെങ്കിൽ  മറവിയുടെ സുജൂദ് പിശാചിന്ന് ഒരു – പ്രഹരമാകുന്നു) – പിശാചിന്ന് പ്രഹരമാകുവാൻ വേണ്ടി.. കാരണം അവൻ തൻറ നമസ്കാരത്തിൽ സംശയിച്ച് കൊണ്ട് ചില ഭാഗങ്ങൾ നിർവ്വഹിച്ചത് കൊണ്ട് അവന്ന് മറവിയുടെ സുജൂദ് വേണം, ഈ അഭിപ്രായമാകുന്നു കൂടുതൽ പ്രബലമായത്.

തുടർന്ന് നമസ്ക്കരിക്കുന്നവരുടെ മറവിയുടെ സുജൂദ്,
ഇമാം മറന്നാൽ മഅ്മിന്ന് മഅ്മൂമിന്ന് മറവിയുടെ സുജൂദിൽ പിൻപറ്റൽ നിർബ്ബന്ധമാകുന്നു കാരണം നബി(സ) പറയുന്നു (തീർച്ചയായും ഇമാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പിൻപറ്റുവാൻ വേണ്ടിയാകുന്നു നിങ്ങൾ അദ്ധേഹത്തിന് എതിർ പ്രവർത്തിക്കരുത്.) തുടർന്ന് ഇത് വരെ നബി(സ) പറയുകയുണ്ടായി (ഇമാം സുജൂദ് ചെയ്താൽ നിങ്ങളും സുജൂദ് ചെയ്യുക) അബൂഹുറൈറയിൽ നിന്ന് ബുഖാരിയും, മുസ്ലിമും ഉദ്ദരിച്ച ഹദീസ്.

ഇമാം സലാം വീട്ടുന്നതിന്ന് മുമ്പോ, ശേഷമാ മറവിയുടെ സുജൂദ് ചെയ്താൽ മഅ്മൂമിന്ന് പിൻപറ്റുന്നവർ) ഇമാമിനെ പിൻപറ്റൽ നിർബ്ബന്ധമാകുന്നു, അവൻ നമസ്കാരം ആരംഭിച്ചതിന് ശേഷം ഇടയിൽ തുടർന്നവരല്ലെങ്കിൽ. കാരണം ഇമാം സലാം വീട്ടിയതിന് ശേഷം അവന്ന് ഇമാമിനോടൊപ്പം നമസ്കാരത്തിൽ നഷ്ടപ്പെട്ടത് നിർവ്വഹിക്കുവാൻ വേണ്ടി അവൻ എഴുന്നേൽക്കുന്നത് കൊണ്ട് സലാം വീട്ടിയതിന് ശേഷമുള്ള മറവിയുടെ സൂജൂദ് ഇമാമിനോടൊപ്പം നിർവ്വഹിക്കേണ്ടതില്ല, മറിച്ച് അവൻ തനിക്ക് നഷ്ടപ്പെട്ടത് നിർവ്വഹിച്ചതിന് ശേഷം സലാം വീട്ടി മറവിയുടെ സുജൂദ് ചെയ് വീണ്ടും സലാം വീട്ടുക.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ ഇമാമിനോട് കൂടി അവസാനത്തെ റകഅത്തിൽ തുടർന്നു, ഇമാം വീട്ടിയതിന് ശേഷം അവൻ തനിക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാൻ വേണ്ടി എഴുന്നേറ്റപ്പോൾ ഇമാം മറവിയുടെ സുജൂദ് ചെയ്ത്തൂ, എങ്കിൽ അവൻ ചെയ്യേണ്ടത്തൻ നമസ്ക്കാരം പൂർത്തിയായതിന് ശേഷം സലാം വീട്ടി മറവിയുടെ സുജൂദ് ചെയ് സലാം വീട്ടുകയാണ് ചെയ്യേണ്ടത്.

ഇനി മഅ്മൂമീങ്ങൾക്ക് നമസ്കാരത്തിൽ ഒന്നും നഷ്ടപ്പെടാതിരിക്കുകയും, എന്തെങ്കിലും മറക്കുകയും ഇമാമിന്ന് അങ്ങനെ സംഭവിക്കുകയും ചെയ്തിട്ടില്ലെങ്കിൽ അവർ സുജൂദ് ചെയ്യേണ്ടതില്ല. കാരണം ഇമാമിനെ കൂടാതെ സുജൂദ് ചെയ്താൽ അത് ഇമാമിനെ ധിക്കരിക്കുകയും, അദ്ദേഹത്തിനെ പിൻപറ്റുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യലാകുന്നു. ഇതിന്നുള്ള തെളിവായിട്ട് സ്വഹാബാക്കൾ ‘ഒന്നാമത്തെ തശഹുദ് നബി(സ) അതിന് വേണ്ടി ഇരിക്കാതെ എഴുന്നേറ്റപ്പോൾ അവരും ഇമാമിനെ പിൻപറ്റുന്നതും, അദ്ദേഹത്തെ ധിക്കരിക്കാതിരിക്കലും പരിഗണിച്ച് കൊണ്ട് തശഹുദ് ഉപേക്ഷിച്ച് കൊണ്ട് റസൂലിനോടൊപ്പം എഴുന്നേൽക്കുകയുണ്ടായി. എന്നാൽ ഇമാമിനോടൊപ്പം നമസ്കാരത്തിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെടുകയും, ഇമാമിനോടൊപ്പമോ, അല്ലെങ്കിൽ തനിക്ക് നഷ്ടപ്പെടുന്നത് വീണ്ടെടുക്കുന്നതിനിടയിലോ വല്ലതും മറന്നാൽ അവൻ മറവിയുടെ സുജൂദ് മേൽ വിവരിച്ചത് പ്രകാരം വീട്ടുന്നതിന് മുമ്പോ ശേഷമോ ചെയ്യേണ്ടതുണ്ട്.

ഇതിന്നുള്ള ഉദാഹരണം:
ഇമാം തൻറ റുകൂഇൽ سُبْحَانَ رَبِّيَ الْعَظِيمِ എന്ന് പറയുവാൻ മറന്നു, എന്നാൽ അവന്ന് നമസ്കാരത്തിൽ ഒന്നും തന്നെ നഷ്ടപ്പെടുകയും ചെയ്തിട്ടില്ലെങ്കിൽ അവന്ന് മറവിയുടെ സുജൂദ് ചെയ്യേണ്ടതില്ല. എന്നാൽ മഅ്മൂമിന്ന് ഒരു റകഅത്തോ, അതിലധികമോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിർവ്വഹിച്ചതിന്ന് ശേഷം സലാം വീട്ടുന്നതിന്ന് മുമ്പായി മറവിയുടെ സുജൂദ് ചെയ്യേണ്ടതാണ്.

മറ്റൊരു ഉദാഹരണം:
ഇമാമോട് കൂടി ളുഹ്ർ നമസ്കരിച്ചു, ഇമാം നാലാമത്തെ റകഅത്തിലേക്ക് പ്രവേശിച്ചപ്പോൾ മഅ്മൂം നാല് റകഅത്ത് കഴിഞ്ഞുവെന്ന് വിചാരിച്ച് അത്തഹിയ്യാത്തിന് ഇരുന്നു, ഇരൂന്ന് കഴിഞ്ഞപ്പോഴാണ് ഇമാം റകഅത്തിന് എഴുന്നേറ്റത് മനസ്സിലായത്, എങ്കിൽ അവൻ എഴുന്നേറ്റ് ഇമാമിനെ തുടരുക. അവന്ന് ഇമാമിനോടൊപ്പം ഒന്നും തന്നെ നഷ്ടപ്പെട്ടില്ലെങ്കിൽ അവന്ന് മറവിയുടെ സുജൂദ് ചെയ്യേണ്ടതില്ല, എന്നാൽ അവന്ന് നമസ്കാരത്തിൽ ഇമാമിനോടൊപ്പം വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവൻ അത് പൂർത്തിയാക്കിയതിന് ശേഷം സലാം വീട്ടി മറവയൂടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടേണ്ടതാകുന്നു.

മേൽ വിവരിക്കപ്പെട്ടതിൻറ രത്ന ചുരുക്കം: മറവിയുടെ സുജൂദ് ചിലപ്പോൾ വീട്ടുന്നതിന്ന് മുമ്പും, ചിലപ്പോൾ വീട്ടിയതിന്ന് ശേഷവുമായിരിക്കും.

സലാം വീട്ടുന്നതിന്ന് മുമ്പുള്ളത് രണ്ട് സന്ദർഭത്തിലായിരിക്കും:

ഒന്ന്: നമസ്കാരത്തിൽ കുറവ് സംഭവിച്ചാൽ മറവിയുടെ സുജൂദ് സലാം വീട്ടുന്നതിന്ന് മുമ്പായിരിക്കും. മേൽ വിവരിച്ച് അബ്ദുല്ലാഇബ്നു ബുഹൈനയുടെ ഹദീസിൽ വിവരിച്ചത് പ്രകാരം, നബി(സ) ഒന്നാമത്തെ തശഹുദ് മറന്നപ്പോൾ സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്യുകയുണ്ടായി..

രണ്ട്, നമസ്കാരത്തിൽ മൂന്നാണോ, നാലാണാ നമസ്കരിച്ചതെന്ന് സംശയം ഉണ്ടാകുകയും ഒരു അഭിപ്രായത്തെയും മുന്തിപ്പിക്കുവാൻ സാധിക്കാതിരിക്കുകയും ചെയ്താൽ മുകളിൽ വിവരിച്ച അബീ സഈദുൽ ഖുദ്രി(റ)വിൻറ ഹദീസിൽ കാണുന്നത് പോലെ “ഒരാൾ മൂന്നാണോ, നാലാണോ നമസ്കരിച്ചതെന്ന് സംശയം ഉണ്ടായാൽ നബി(സ) കൽപിച്ചത് സലാം വീട്ടുന്നതിന്ന് മുമ്പാണ് മറവിയുടെ സൂജൂദ് ചെയ്യേണ്ടതെന്നാകുന്നു.

സലാം വീട്ടിയതിന് ശേഷം രണ്ട് സന്ദർഭത്തിലായിരിക്കും:

ഒന്ന്: നമസ്കാരത്തിൽ എന്തെങ്കിലും വർദ്ദനവുണ്ടായാൽ സലാം വീട്ടിയതിന് ശേഷമാകുന്നു മറവിയുടെ സുജൂദ് ചെയ്യേണ്ടത്. അബ്ദുല്ലാഇബ്നു മസ് ഊദിൻറ ഹദീസിൽ നബി(സ) ളുഅർ അഞ്ച് റകഅത്ത് നമസ്കരിച്ച് സലാം വീട്ടിയതിന്ന് ശേഷമാണ് അഞ്ച് റകഅത്ത് നമസ്കരിച്ചത് സ്വഹാബികൾ ഉണർത്തിയത്, അപ്പോൾ പ്രവാചകൻ മറവിയുടെ സുജൂദ് ചെയ്തു. ഇവിടെ നബി(സ) സ്വഹാബികൾക്ക് വിവരിച്ച് കൊടുത്തില്ല ഞാൻ സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്തത് അറിയാത്തത് കൊണ്ടാണന്ന്, മറിച്ച് നബി(സ) സുജൂദ് ചെയ്യുകയാണ് ചെയ്തത്. അപ്പോൾ മൊത്തത്തിലുള്ള വിധി നമസ്കാരത്തിൽ എന്തെങ്കിലും വർദ്ദനവ് വരുകയാണെങ്കിൽ മറവിയുടെ സുജൂദ് ചെയ്യേണ്ടത് സലാം വീട്ടിയതിന് ശേഷമാകുന്നു, വർദ്ദനവ് സലാം വീട്ടുന്നതിന്ന് മുമ്പ് അറിഞ്ഞാലും, അറിഞ്ഞില്ലെങ്കിലും ശരി. ഇതിൽ പെട്ടതാകുന്നു. 

നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് മറന്ന് കൊണ്ട് സലാം വീട്ടുകയും, അതിന്ന് ശേഷം നമസ്ക്കാരം പൂർത്തിയാക്കുകയും ചെയ്താൽ നമസ്കാരത്തിനിടയിൽ ഒരു സലാം വർദ്ദിപ്പിച്ചത് കൊണ്ട് സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്യേണ്ടതാകുന്നു, ഇതാണ് മുകളിൽ വിവരിച്ച അബൂഹുറൈറ(റ) ഉദ്ദരിച്ച ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ളുഹ്റ് , അസറോ രണ്ട് റകഅത്ത് നമസ്കരിച്ചതിന് ശേഷം നബി(സ) സലാം വീട്ടുകയും, സ്വഹാബികൾ കൂറവ് അറിയിച്ച് കൊടുക്കുകയും ചെയ്തപ്പോൾ നബി(സ) ബാക്കി നമസ്ക്കരിക്കുകയും സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുകയുണ്ടായി.

രണ്ട്, നമസ്കാരത്തിൽ സംശയം ഉണ്ടാകുകയും ഏതെങ്കിലും ഒരു അഭിപ്രായത്തെ ഉറപ്പാക്കാൻ സാധിക്കുകയും ചെയ്താൽ മേൽ വിവരിച്ച് ഇബ്നു മസ്ഊദിൻറ ഹദീസിൽ ഉള്ളത് പ്രകാരം കൂടുതൽ ഉറപ്പുള്ളത് സ്വീകരിക്കുകയും, അതനുസരിച്ച് നമസ്ക്കാരം പൂർത്തിയാക്കി സലാം വീട്ടുകയും തുടർന്ന് മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യുക.

ഇനി ഒരാൾക്ക് ഒരു നമസ്കാരത്തിൽ തന്നെ സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്യേണ്ട മറവിയും, സലാം വീട്ടുന്നതിന് മുമ്പ് സുജൂദ് ചെയ്യേണ്ട മറവിയും സംഭവിച്ചാൽ പണ്ഡിതന്മാർ പറയുന്നത് വീട്ടുന്നതിന്ന് മുമ്പ് ചെയ്യേണ്ട സുജൂദാകുന്നു ചെയ്യാൻ കൂടുതൽ അർഹതയുള്ളതെന്നാകുന്നു.

ഇതിന്നുള്ള ഉദാഹരണം.
ഒരാൾ ളുഹ്ർ നമസ്കരിക്കുകയാണ് അദ്ദേഹം രണ്ടാമത്തെ റകഅത്താണെന്ന് ധരിച്ച് മൂന്നാമത്ത റകഅത്തിന് ശേഷം ഇരിന്നു, തുടർന്ന് അദ്ദേഹത്തിന് ബോധ്യമായി ഇത് മൂന്നാമത്തെ റകഅത്താണെന്ന് അപ്പോൾ ബോധ്യമായാൽ അവൻ അവിടെ നിന്നും എഴുന്നേറ്റ് ബാക്കി നിർവ്വഹിച്ച് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക.

ഈ വ്യക്തി ഒന്നാമത്തെ തശഹൂദ് ഉപേക്ഷിച്ചതിനാൽ അതിന്റെ സുജൂദ് സലാം വീട്ടുന്നതിന് മുമ്പും, മൂന്നാമത്തെ റകഅത്തിൽ ഒരു ഇരുത്തം അധികരിപ്പിച്ചത് കൊണ്ട് അതിൻറെ സുജൂദ് സലാം വീട്ടിയതിന് ശേഷവുമാകുന്നു, രണ്ടു രൂപത്തിലും വന്നത് കൊണ്ട് സലാം വീട്ടുന്നതിന്ന് മുമ്പുള്ളതാകുന്നു നിർവ്വഹിക്കുവാൻ കൂടുതൽ ഉത്തമമായത്. അല്ലാഹുവാകുന്നു ഏറ്റവും അറിയുന്നവൻ.

ഖുർആനും, പ്രവാചക ചര്യയും യദാർത്ഥ രൂപത്തിൽ മനസ്സിലാക്കുവാനും, അതനുസരിച്ച് ബാഹ്യമായും, ആന്തരികമായും യദാർത്ഥ വിശ്വാസം ഉൾകൊള്ളുവാനും, ജീവിക്കുവാനും അതിൽ തന്നെ മരിക്കുവാനും അല്ലാഹു നമുക്കും മറ്റെല്ലാ മുസ്ലീങ്ങൾക്കും തൗഫീഖ്നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലോക രക്ഷിതാവായ സർവ്വ സ്തുതിയും, മുഹമ്മ് നബി(സ) യുടെയും, അദ്ദേഹത്തിൻറെ അനുചരന്മാരുടെയും മേൽ അല്ലാഹുവിൻറെ അനുഗ്രഹവും, സമാധാനവും സദാ വർഷിക്കുമാറാവട്ടെ…

മുഹമ്മദ് സ്വാലിഹ് അൽ ഉഥൈമീൻ
പരിഭാഷ : സയ്യിദ് സഹ്ഫർ സ്വാദിഖ്

സാലിം മൗലാ അബീഹുദൈഫ(റ)

സാലിം മൗലാ അബീഹുദൈഫ(റ)

നബി (സ) പറഞ്ഞു: “ഇബ്നുമസ്ഊദ്, സാലിം, ഉബയ്യ്, മുആദ് എന്നിവരിൽ നിന്ന് നിങ്ങൾ പരിശുദ്ധ ഖുർആൻ പഠിക്കുക”

പേർഷ്യയിലെ ഇസ്തഖർ എന്ന പ്രദേശത്തെ പാവപ്പെട്ടവനും അപ്രശസ്തനുമായ ഒരു വ്യക്തിയുടെ മകനായിരുന്നു സാലിം (റ). 

അബൂഹുദൈഫ (റ) യുടെ ഭാര്യയുടെ അടിമയായി അദ്ദേഹം മക്കയിൽ ജീവിച്ചു. അബൂഹുദൈഫ (റ) യുടെ പിതാവ് ബദറിൽ കൊല്ലപ്പെട്ട ഉത്ബത്ത് ഇസ്ലാമിന്റെ ബദ്ധ ശത്രുക്കളിൽ ഒരാളായിരുന്നു. തന്റെ മകൻ അബുഹുദൈഫ (റ) ഇസ്ലാം സ്വീകരിച്ചപ്പോൾ അയാൾ പുത്രനെ ദ്രോഹിച്ചുകൊണ്ടിരുന്നു.

അബൂഹുദൈഫ (റ) തന്റെ ഭാര്യയുടെ ഉടമയിലായിരുന്ന സാലിമിന്ന് മോചനം നൽകി. ദത്തെടുത്തു. രണ്ടുപേരും സ്നേഹിതൻമാരെപ്പോലെ ജീവിച്ചു. ദീനീസേവനരംഗത്ത് പിരിയാതെ നിലകൊണ്ടു. മരണത്തിൽ പോലും അവർ ഒന്നിച്ചു!.സാലിമുബ്നു അബീഹുദൈഫ (അബൂഹുദൈഫയുടെ പുത്രൻ സാലിം)എന്നായിരുന്നു സാലിം (റ)യെ വിളിച്ചിരുന്നത്. ഇസ്ലാം ദത്തെടുക്കൽ സമ്പ്രദായംനിരോധിച്ചതോടു കൂടി സാലിം മൗലാ അബീഹുദൈഫ (അബൂഹുദൈഫ മോചിതനാക്കിയ സാലിം ) എന്ന് വിളിക്കാൻ തുടങ്ങി.

സാമൂഹ്യ സാംസ്കാരിക രംഗത്ത് മാനവതക്ക് പുതിയ അർത്ഥവും വ്യാപ്തിയുംനൽകി പ്രാവർത്തികമാക്കിയ ഇസ്ലാം സാലിം (റ)ക്ക് നൽകിയ പദവി ഉന്നതമായിരുന്നു.

ജാഹിലിയത്തിലെ പൗരപ്രധാനികളും തറവാടികളുമായ അബൂലഹബിനെയും ഉത്ബത്തിനെയും ഇസ്ലാം താഴ്ത്തിക്കെട്ടിയപ്പോൾ അപ്രശസ്തരും അവഗണിക്കപ്പെട്ടവരുമായിരുന്ന, അടിമകളായിരുന്ന സൽമാൻ(റ), ഖബ്ബാബ് (റ), ബിലാൽ (റ),സാലിം (റ) തുടങ്ങിയവരെ ഇസ്ലാം ഉന്നതപദവിയിൽ ഉയർത്തി.

കറുപ്പും വെളുപ്പും അറബീയതയും അനറബീയതയും അവിടെ പരിഗണിക്കപ്പെട്ടില്ല. പരിഗണിക്കപ്പെട്ടതാവട്ടെ “തഖ്വ’ മാത്രം.
തന്റെ അടിമയെ മോചിപ്പിച്ച് തന്റെ സഹോദരപുത്രിയെ വിവാഹം ചെയ്യിപ്പിച്ച് ,ചുമലിൽ കയ്യിട്ട് നടക്കുന്നത് തനിക്കഭിമാനകരമാക്കി തീർത്ത പുതിയ സാമൂഹ്യനീതി പഴമയുടെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുമാറ്റി . പുതിയ ലോക ിം(റ) പരിഗണനീയനായിത്തീർന്നു.

നബി (സ) അദ്ദേഹത്തെ കുറിച്ച് പറഞ്ഞു: എന്റെ സമുദായത്തിൽ നിന്നെ പോലുള്ളവരെ സൃഷ്ടിച്ച അല്ലാഹുവിന്ന് സ്തുതി.”

പരിശുദ്ധ ഖുർആനിൽ അവഗാഹം നേടിയിരുന്നു അദ്ദേഹം.

നബി (സ) പറഞ്ഞു:
 “ഇബ്നുമസ്ഊദ്, സാലിം, ഉബയ്യ്, മുആദ് എന്നിവരിൽ നിന്ന് നിങ്ങൾ പരിശുദ്ധ ഖുർആൻ പഠിക്കുക.’

എല്ലാ ഉത്തമ സ്വഭാവങ്ങളുടെയും ഉറവിടമായിരുന്നു സാലിം (റ). തനിക്ക്സത്യമെന്ന് തോന്നുന്ന അഭിപ്രായം തുറന്ന് പറയാൻ ആരെയും അദ്ദേഹം ഭയപ്പെട്ടില്ല.

മക്കാവിജയ൦ നടന്നുകൊണ്ടിരിക്കുമ്പോൾ നബി (സ) അയൽപ്രദേശങ്ങളിലേക്കും അടുത്ത ഗോത്രങ്ങളിലേക്കും ചെറിയ സൈനിക സംഘങ്ങളെ നിയോഗിച്ചു.
“ഞാൻ നിങ്ങളെ നിയോഗിക്കുന്നത് പോരാളികളെന്ന നിലക്കല്ല, പ്രബോധകരായിട്ടാണ്.”

ഖാലിദുബ്നു വലീദ് (റ) ആയിരുന്നു ഒരു സംഘത്തിന്റെ നേതാവ്. ആ സംഘത്തിൽ സാലിം (റ)യും ഉണ്ടായിരുന്നു.ഖാലിദ് (റ)നേത്യത്വത്തിൽ ആ സൈന്യം ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലും നടത്തി. സാലിമിന്ന് അത് ഇഷ്ടപ്പെട്ടില്ല. അവർ തമ്മിൽ അഭിപ്രായ സംഘട്ടനം തന്നെ നടന്നു. ഖാലിദ് (റ) സാലിം (റ)യുടെ അഭിപ്രായം സശ്രദ്ധം കേട്ടു മനസ്സിലാക്കിയെങ്കിലും തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടിരുന്നു. സാലിം (റ) അച്ചടക്കമുള്ള ഒരു സൈനികനായി ഖാലിദ് (റ)യുടെ ദൗത്യം തീരുന്നത് വരെ നിലകൊണ്ടു. ഇസ്ലാമിക ശിക്ഷണത്തിന്റെ മാഹാത്മ്യമായിരുന്നു അത്.

അവിടെ നടന്ന രക്തച്ചൊരിച്ചിലിന്റെ കഥയറിഞ്ഞ നബി (സ) പിന്നീട് അല്ലാഹു വിനോട് സങ്കടപ്പെട്ടുകൊണ്ട് പറഞ്ഞു: “നാഥാ, ഖാലിദ് ചെയ്തതിന്ന് ഞാൻ ഉത്തരവാദിയല്ല.”

ഉമർ (റ) ഖാലിദ് (റ)യെ കുറിച്ച് പറയുമായിരുന്നു: “ഖാലിദിന്റെ വാളിന്ന് വലിയ ധൃതിയാകുന്നു.”

നബി (സ) ദിവംഗതനായി. അബൂബക്കർ (റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്ലാമിന്റെ ഭദ്രതയെ തകിടം മറിക്കുമാറ് മതപരിത്യാഗികൾ തലപൊക്കി. അവരെ അടിച്ചമർത്താൻ ഖലീഫ സൈന്യത്തെ തയ്യാറാക്കി നിർത്തി. സൈനിക
നേതൃത്വം ആരെ ഏൽപ്പിക്കണം?

സൈദുബ്നുഖത്താബ് (റ)യെയും അബൂഹുദൈഫ (റ)യെയും സാലിം (റ)യെയും യഥാക്രമം വിളിച്ചുവരുത്തി, സൈനിക നേതൃത്വം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു.

അവർ മൂന്ന് പേരും അത് തിരസ്കരിച്ചു. എല്ലാവരും പറഞ്ഞ മറുപടി ഒന്നുതന്നെയായിരുന്നു.

“വന്ദ്യരായ ഖലീഫ, അവിടുന്ന് ഇതിന്ന് നിർബന്ധിക്കരുത്. നബി തിരുമേനി (സ)യുടെ കാലത്ത് എല്ലാ യുദ്ധങ്ങളിലും ഞങ്ങൾ പങ്കെടുത്തു. അന്നെല്ലാം ഞങ്ങൾ രക്തസാക്ഷിത്വം കൊതിച്ചിരുന്നു. പക്ഷെ, ആ സൗഭാഗ്യം അന്നു ഞങ്ങൾക്കു ലഭിച്ചില്ല. ഈ സമരത്തിലെങ്കിലും ഞങ്ങൾക്ക് അത് കൈവരിക്കണം! സൈനിക നേതാവിന്ന് ഒരു സാധാരണ ഭടനെ പോലെ പടക്കളത്തിലിറങ്ങി പടപൊരുതി രക്തസാക്ഷിയാവാൻ സാധ്യമല്ലല്ലോ. അതുകൊണ്ട് ആ ഉത്തര ത്വത്തിൽ നിന്ന്
ഞങ്ങളെ ഒഴിവാക്കിയാലും!”

ഖലീഫ അവരുടെ അപേക്ഷ സ്വീകരിച്ചു. ഖാലിദുബ്നു വലീദ് (റ)യെ പടനായകനായി നിയമിച്ചു. അവർ യമാമയിലേക്ക് പുറപ്പെട്ടു. കള്ളപ്രവാചകനായ മുസൈലിമ സൈന്യവുമായി ഏറ്റുമുട്ടി. മുസ്ലിംകൾ ദയനീയമായ പരീക്ഷണങ്ങൾക്ക് വിധേയമായ ഒരു സമരമായിരുന്നു അത്.

മൂന്നുപ്രാവശ്യം അവർ പരാജയം നേരിൽ കണ്ടു. സാലിം (റ) അടക്കം ഒട്ടനവധി സഹാബിമാർ രക്തസാക്ഷികളായി!.

പലനാൾ കൊതിച്ചു പരാജയപ്പെട്ട ആ സൗഭാഗ്യം കരസ്ഥമാക്കാൻ, തന്റെ പ്രിയങ്കരനായ കുട്ടുകാരൻ ഹുദൈഫ (റ)യോടൊപ്പം സാലിം (റ) രണാങ്കണത്തിലിറങ്ങി!
ജാഹിലിയത്തിനെ മടക്കിവിളിക്കാനും, ഇസ്ലാമിന്റെ കൈത്തിരി ഊതിക്കെടുത്താനും ബന്ധകങ്കണരായി പടപൊരുതുന്ന ശത്രുക്കളുടെ ശിരസ്സ് സാലിം (റ)ന്റെവാൾ ഇമിഞ്ഞുവീഴ്ത്തിക്കൊണ്ടിരുന്നു.
    തൊട്ടടുത്ത് മുഹാജിറുകളുടെ പതാക വഹിച്ചു ശത്രുവിന്റെ നേരെ കുതിച്ച സൈദുബ്നുഖത്താബ് (റ) വെട്ടേറ്റ് വീഴുന്നത് സാലിം (റ) കണ്ടു. അദ്ദേഹം അങ്ങോട്ട് കുതിച്ചു. ആ പതാക പൊക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു:

എന്റെ മരണത്തിന് മുമ്പ് മുസ്ലിംകൾക്ക് പരാജയം സംഭവിച്ചെങ്കിൽ ഞാൻ എത്ര കൊളളരുതാത്തവനായിത്തീരും!”

അദ്ദേഹം സ്വന്തം കാലുകൊണ്ട് ഒരു വൃത്തമുണ്ടാക്കി. അവിടെ നിന്ന് പതറാതെപൊരുതി! ശത്രുക്കൾ അദ്ദേഹത്തെ വളഞ്ഞു. അപ്രതിരോധ്യമായവാൾപ്രയോഗത്തിന്നു മുമ്പിൽ സാലിം (റ) പിടഞ്ഞു വീണു! തൊട്ടടുത്ത് അബുഹുദൈഫ (റ)യും!. സാലിം (റ)യുടെ കാലിന്നടുത്ത് തലയും, തലക്കടുത്ത് കാലും ചേർത്ത് വെച്ചുകൊണ്ടായിരുന്നു അബൂഹുദൈഫ (റ) വീണുകിടന്നിരുന്നത്.
  മരണത്തിലും ആ സാഹോദര്യ ബന്ധം വേർപിരിഞ്ഞില്ല! യുദ്ധം മുസ്ലിംകൾക്ക് അനുകൂലമായി പര്യസാനിച്ചു. മുസൈലിമ വധിക്കപ്പെട്ടു. ശത്രുക്കൾ പരാജിതരായി. മരണപാരവശ്യത്തിൽ കിടക്കുന്ന സാലിം (റ) ചോദിച്ചു:

“എന്റെ സ്നേഹിതൻ അബൂഹുദൈഫ എവിടെ? അദ്ദേഹത്തിന്റെ കാര്യം
എന്തായി?”
അവർ അറിയിച്ചു: “അദ്ദേഹം രക്തസാക്ഷിയായിരിക്കുന്നു.”സാലിം (റ) പറഞ്ഞു: “
എന്നെ അദ്ദേഹത്തിന്റെ അടുത്തു കൊണ്ടുപോയികിടത്തു!”

ഇതാ , നിങ്ങളുടെ അടുത്തു തന്നെയാണ് അബൂഹുദൈഫ കിടക്കുന്നത്’, അവർ അറിയിച്ചു.
   “അൽഹംദുലില്ലാഹ്’
ആ ചുണ്ടുകളിൽ അവസാനത്തെ പുഞ്ചിരി വിടർന്നു. ഒന്നിച്ചു ഇസ്ലാമായി,ഒന്നിച്ചു ജീവിച്ചു, യാതന സഹിച്ചു, അവസാനം ഒന്നിച്ചു രക്തസാക്ഷികളാവുകയും ചെയ്തു!
     ബിലാലു മുസ്നി പറയുന്നു:
“ഞങ്ങൾ യമാമയുദ്ധം കഴിഞ്ഞു മദീനയിലേക്ക് മടങ്ങുകയായിരുന്നു. ഞാൻ സാലിം (റ)യെ സ്വപ്നം കണ്ടു. സാലിം (റ) എനിക്കൊരു സ്ഥലം നിർണ്ണയിച്ചുതന്നു. കൊണ്ട് പറഞ്ഞു: “എന്റെ പടയങ്കി അവിടെ ഒരു പാത്രത്തിന്റെ ചുവട്ടിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. താങ്കൾ ചെന്ന് അത് പുറത്തെടുത്ത് ആവശ്യമുള്ളവർക്ക് വിൽക്കുക, അതിന്റെ വില എന്റെ കുടുംബത്തിന്ന് എത്തിച്ചു കൊടുക്കുകയും എന്റെ കടം
വീട്ടാൻ ആവശ്യപ്പെടുകയും ചെയ്യുക”

 ഞാൻ സാലിം (റ) നിർദ്ദേശിച്ച സ്ഥലത്തുചെന്നു. അവിടെ പടയങ്കിയുണ്ടായിരുന്നു. അത് എടുത്ത് ഞാൻ ഖലീഫ അബൂബക്കർ (റ)ന്റെ അടുത്ത് ചെന്നു. സംഭവം അദ്ദേഹത്തെ അറിയിച്ചു.

ഖലീഫയുടെ സമ്മത പ്രകാരം സാലിം (റ)യുടെ വസിയ്യത്ത് ഞാൻ നിർവ്വഹിക്കുകയും ചെയ്തു..