പ്രാർത്ഥന

പ്രാർത്ഥന – 1

اللَّهُمَّ أَنْتَ رَبِّي، لاَ إِلَهَ إِلاَّ أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ بِذَنْبِي، فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ

അല്ലാഹുവേ; നീയാണ് എന്റെ സ്രഷ്ടാവും സംരക്ഷകനും അന്നം നൽകുന്നവനുമായ റബ്ബ്. യഥാർത്ഥത്തിൽ നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ അടിമയും ആരാധകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാൻ പാലിക്കുന്നു. ഞാൻ പ്രവർത്തിച്ചിട്ടുള്ളതിലെ സർവ്വതിന്മയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു.( ശരിയാവണം നന്ദി കാണിക്കാതെയും മറ്റും) എന്നിൽ നിന്ന് സംഭവിച്ച പാപങ്ങളും ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ. നിശ്ചയം, നീയല്ലാതെ പാപങ്ങൾ ഏറ്റവുമധികം പൊറുക്കുന്നവനില്ല.

——-رواه البخاري ——

പ്രാർത്ഥന – 2

اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

അല്ലാഹുവേ; ഞാൻ അനേകം പാപങ്ങൾ ചെയ്ത് എന്റെ ആത്മാവിനോട് അനേകം അക്രമങ്ങൾ ചെയ്തുപോയിട്ടുണ്ട്.നീയല്ലാതെ ഏറ്റവുമധികം പൊറുക്കുകയില്ല. അതിനാൽ നിന്റെ പക്കൽ നിന്നുള്ള മാപ്പ് കൊണ്ട് നീ എനിക്ക് പൊറുത്തുതരേണമേ. എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ ഏറ്റവുമധികം പൊറുക്കുന്നവനും കരുണയുള്ളവനുമാണ്.

——-رواه البخاري——-

പ്രാർത്ഥന – 3

رَبِّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي كُلِّهِ وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي خَطَايَايَ وَعَمْدِي وَجَهْلِي وَهَزْلِي، وَكُلُّ ذَلِكَ عِنْدِي، اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ

അല്ലാഹുവേ എന്റെ അറിവോടെ വന്ന് പോയ തെറ്റുകുറ്റങ്ങളും, അറിവില്ലാതെ വന്നുപോയ തെറ്റുകുറ്റങ്ങളും,മതനിയമം ലംഘിച്ച് ചെയ്ത തെറ്റുകുറ്റങ്ങളും എന്നെക്കാൾ കൂടുതൽ നിനക്കറിയാവുന്നതാണ്; നീ എനിക്ക് അവയെല്ലാം പൊറുത്തുതരേണമേ. കളിയായും, കാര്യമായും,കരുതിക്കൂട്ടിയും എന്റെ പക്കൽനിന്ന് വന്നുപോയ എല്ലാ തെറ്റുകുറ്റങ്ങളും എനിക്ക് നീ പൊറുത്തുതരേണമേ, അവയെല്ലാം എന്റെ പക്കൽനിന്നാണ് സംഭവിക്കുന്നത്.

——-رواه البخاري——-

പ്രാർത്ഥന – 4

اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ، دِقَّهُ، وَجِلَّهُ، وَأَوَّلَهُ، وَآخِرَهُ، وَعَلَانِيَتَهُ، وَسِرَّهُ

അല്ലാഹുവേ എന്റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തുതരേണമേ; അതിലെ ചെറുതും വലുതും , ആദ്യം ചെയ്തതും ഇനി ചെയ്യാവുന്നതും, പരസ്യമായി ചെയ്തതും രഹസ്യമായി ചെയ്തതുമായ എല്ലാ പാപങ്ങളും പൊറുത്തു തരേണമേ.

——-رواه مسلم——-

പ്രാർത്ഥന – 5

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ، وَأَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا ي، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ

അല്ലാഹുവേ; എന്റെ ചിന്താകുലത, ദു:ഖം, ദുർബ്ബലത, മടി, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകൾ എന്നെ കീഴ്പ്പെടുത്തൽ എന്നിവയിൽ നിന്നെല്ലാം ഞാൻ നിന്നോട് രക്ഷതേടുന്നു.

——-رواه البخاري——-

പ്രാർത്ഥന – 6

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ، وَأَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا ي، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ

അല്ലാഹുവേ; പിശുക്കിൽ നിന്നും, ഭീരുത്വത്തിൽ നിന്നും, വാർദ്ധക്യത്തിൽ ജീവച്ഛവമാകുന്നതിൽ നിന്നും, ഭൗതികവിപത്തുകളിൽ നിന്നും, (കഠിന) പരീക്ഷണത്തിൽ നിന്നും, ഖബർ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.

——-رواه البخاري——-

പ്രാർത്ഥന – 7

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكَسَلِ وَالْهَرَمِ وَالْمَأْثَمِ وَالْمَغْرَمِ، وَمِنْ فِتْنَةِ الْقَبْرِ وَعَذَابِ الْقَبْرِ، وَمِنْ فِتْنَةِ النَّارِ وَعَذَابِ النَّارِ، وَمِنْ شَرِّ فِتْنَةِ الْغِنَى، وَأَعُوذُ بِكَ مِنْ فِتْنَةِ الْفَقْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، اللَّهُمَّ اغْسِلْ عَنِّي خَطَايَاىَ بِمَاءِ الثَّلْجِ وَالْبَرَدِ، وَنَقِّ قَلْبِي مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ، وَبَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ

അല്ലാഹുവേ വാർദ്ധക്യം, അലസത, പാപങ്ങൾ, കടബാധ്യതകൾ, ഖബറിലെ ചോദ്യം ചെയ്യൽ, ഖബർ ശിക്ഷ, നരക ശിക്ഷ, ഐശര്യം കൊണ്ടുള്ള പരീക്ഷണം തുടങ്ങിയവയിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. ദാരിദ്രത്തിന്റെ പരീക്ഷണത്തിൽ നിന്നും നിന്നോട് ശരണം തേടുന്നു, മസീഹുദ്ദ ജജാലിന്റെ പരീക്ഷണത്തിൽ നിന്നും നിന്നോട് ഞാൻ കാവൽതേടുന്നു, അല്ലാഹുവേ എന്നെ മഞ്ഞ് കൊണ്ടും ഐസ് കൊണ്ടും പാപങ്ങളിൽ നിന്ന് കഴുകേണമേ. വെള്ളവസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധീകരിക്കുന്നത് പോലെ പാപങ്ങളിൽ നിന്നെന്റെ ഹൃദയത്തെ ശുദ്ധീകരിക്കണമേ.കിഴക്കിനും പടിഞ്ഞാറിനുമിടയിൽ നീ അകറ്റിയത് പോലെ എന്നേയും പാപങ്ങളേയും നീ അകറ്റേണമേ.

——-رواه البخاري——-

പ്രാർത്ഥന – 8

اللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَىْءٍ، فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ، وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ، اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ

ആകാശങ്ങളുടെ (സ്രഷ്ടാവും സംരക്ഷകനും നിയന്ത്രിക്കുന്നവനും രക്ഷിതാവുമായ) റബ്ബും അതിഗാംഭീര്യള്ള ‘അർശിന്റെ ‘ റബ്ബും, ഞങ്ങളുടെ റബ്ബും, മുഴുവൻ വസ്തുക്കളുടെയും റബ്ബും, ധാന്യവും വിത്തും മുളപ്പിച്ച് പിളർത്തുന്നവനും, തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനുമായി അല്ലാഹുവേ; നീ മൂർദ്ധാവ് പിടിച്ചിരിക്കുന്ന (കടിഞ്ഞാണിടുന്ന) എല്ലാ വസ്തുക്കളുടെയും ജന്തുക്കളുടെയും തിന്മകളിൽ നിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ; നീ ആദ്യമേയുള്ളവനാണ്;നിനക്ക് മുമ്പ് ഒന്നുമില്ല. ശേഷമുള്ളവനും നീ തന്നെ; നിനക്ക് ശേഷം ശേഷിക്കുന്നതൊന്നുമില്ല.നീ ‘അള്ളാഹിറാ’ണ്. നിന്നെക്കാൾ മുകളിൽ ഒന്നുമില്ല. നീ ‘അൽ ബാതിനാ’ണ്. നിന്നെക്കാൾ അടുപ്പം ഒന്നുമില്ല. നീ ഞങ്ങളുടെ കടം വീട്ടുകയും, ഞങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് അകറ്റി ഞങ്ങൾക്ക് ക്ഷേമം നൽകുകയും ചെയ്യണമേ.

——-رواه مسلم——-

പ്രാർത്ഥന – 9

اللَّهُمَّ إِنِّي أَ عُوذُ بِكَ مِنْ شَرِّ aمَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ

അല്ലാഹുവേ; ഞാൻ ചെയ്തുപോയ കാര്യങ്ങളിലുണ്ടാകുന്ന തിന്മയിൽ നിന്നും, ചെയ്യാതെ വിട്ടുപോയ കാര്യങ്ങളാലുണ്ടാവുന്ന തിന്മയിൽ നിന്നും,(അതിൻറെ അഭാവത്താലുണ്ടാകുന്ന തിന്മയിൽ നിന്നും) ഞാൻ നിന്നോട് രക്ഷതേടുന്നു.

——-رواه مسلم——-

പ്രാർത്ഥന – 10

اللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَاىَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ

അല്ലാഹുവേ; എന്റെ ഇഹ-പര രക്ഷാകവചമായ എന്റെ മതകാര്യങ്ങൾ എനിക്ക് നന്നാക്കി തരേണമേ. ഉപജീവനം നിലകൊള്ളുന്ന എന്റെ ഭൗതിക കാര്യങ്ങളെയും നീ എനിക്ക് നന്നാക്കി തരേണമേ. എന്റെ മടക്കസ്ഥാനം നിലകൊള്ളുന്ന പരലോക കാര്യങ്ങളെയും നീ എനിക്ക് നന്നാക്കി തരേണമേ.സർവ്വനന്മകളിലും എന്റെ ജീവിതകാലം നീ വർദ്ധിപ്പിച്ചു തരേണമേ.(ശേഷം) മരണത്തെ തിന്മയിൽ നിന്നുള്ള മുക്തിയുമാക്കേണമേ.

——-رواه مسلم——-

പ്രാർത്ഥന – 11

اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى

അല്ലാഹുവേ; സന്മാർഗവും അല്ലാഹുവിനോടുള്ള ഭയവും, തിന്മ വർജ്ജിക്കലും , പരാശ്രയമുക്തിയും നിന്നോട് ഞാൻ തേടുന്നു.

——-رواه مسلم——-

പ്രാർത്ഥന – 12

 اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ، وَالْجُبْنِ وَالْبُخْلِ، وَالْهَرَمِ وَعَذَابِ الْقَبْرِ ، اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلاَهَا، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ، وَمِنْ قَلْبٍ لاَ يَخْشَعُ، وَمِنْ نَفْسٍ لاَ تَشْبَعُ، وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا

അല്ലാഹുവേ; ദുർബലത, അലസത, ഭീരുത്വം, പിശുക്ക്, വാർദ്ധക്യത്തിൽ ജീവച്ഛവമാകൽ എന്നിവയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ; എൻറെ മനസ്സിന് നിന്നോടുള്ള ഭയം പ്രദാനം ചെയ്യണമേ. എൻറെ മനസ്സിനെ(ആത്മാവിനെ) ശുദ്ധീകരിക്കേണമേ. അതിനെ ശുദ്ധീകരിക്കുന്നതിൽ അത്യുത്തമനാണ് നീ. അതിന്റെ രക്ഷാധികാരിയും യജമാനനും നീ തന്നെ. അല്ലാഹുവേ; ഫലശൂന്യമായ അറിവിൽ നിന്നും, നിന്നോട് വളരെയധികം വിനയം കാണിക്കാത്ത ഹൃദയത്തിൽ നിന്നും, സംതൃപ്തി വരാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.

——-رواه مسلم——-

പ്രാർത്ഥന – 13

اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ، اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لاَ إِلَهَ إِلاَّ أَنْتَ أَنْ تُضِلَّنِي، أَنْتَ الْحَىُّ الَّذِي لاَ يَمُوتُ وَالْجِنُّ وَالإِنْسُ يَمُوتُونَ

അല്ലാഹുവേ; എൻറെ സർവ്വസ്വവും നിന്നിലർപ്പിച്ചു ഞാനൊരു സത്യമുസ്‌ലിമായി. നിന്നിൽ ഏറ്റവുമധികം വിശ്വസിച്ചു , ഏറ്റവുമധികം ഭരമേൽപ്പിച്ചു. ഇസ്‌ലാമിക മാർഗ്ഗത്തിലേക്ക് ഞാൻ താണുകേണ് മടങ്ങി. നിന്റെ സഹായം കൊണ്ടാണ് ഞാൻ (ശത്രുവിനെതിരെ) പൊരുതിയത്. വഴിതെറ്റിപ്പോകുന്നതിൽ നിന്നും നിന്റെ അതിപ്രതാപ കൊണ്ട് ഞാൻ രക്ഷതേടുന്നു. ആരാധനക്കർഹൻ യഥാർത്ഥത്തിൽ നീയല്ലാതെ മറ്റാരുമില്ല. നീ മരിച്ചു പോകാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ജിന്നുവർഗ്ഗവും മനുഷ്യവർഗ്ഗവും മരിച്ചുപോകുന്നു.

——-رواه مسلم——-

പ്രാർത്ഥന – 14

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ

അല്ലാഹുവേ; നീ തന്നിട്ടുള്ള അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്നും, ആരോഗ്യം നഷ്ടപ്പെടുന്നതിൽ നിന്നും, പെട്ടെന്നുണ്ടാകുന്ന നിന്റെ ഉഗ്രകോപത്തിൽ നിന്നും, നീ വെറുക്കുന്ന സർവ്വകാര്യങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.

——-رواه مسلم——-

പ്രാർത്ഥന – 15

اللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ

അല്ലാഹുവേ; ഹൃദയങ്ങളെ മൂല്യനിർണയം ചെയ്യുന്നവനെ, നമ്മുടെ ഹൃദയങ്ങളെ നിന്നെ അനുസരിച്ചു ജീവിക്കുന്നതിൽ ചിലവഴിക്കുന്നതാക്കേണമേ.

——-رواه مسلم——-

പ്രാർത്ഥന – 16

اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ، فَاطِرَ السَّمَوَاتِ وَالأَرْضِ، عَالِمَ الْغَيْبِ وَالشَّهَادَةِ، أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ، اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ، إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ

ജിബിരീൽ, മീകാഈൽ, ഇസ്റാഫീൽ എന്നിവരുടെ റബ്ബും, ആകാശഭൂമികളുടെ സ്രഷ്ടാവും ദൃശ്യാദൃശ്യങ്ങൾ അറിയുന്നവനുമായ അല്ലാഹുവേ;
നിന്റെ അടിമകളുടെ ഇടയിൽ ഭിന്നിപ്പുള്ള കാര്യത്തിൽ വിധിക്കുന്നവൻ നീയാണ്. ദിന്നിച്ചിട്ടുള്ളതിൽ സത്യത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ. നീ ഉദ്ദേശിക്കുന്നവരെ നീ നേർമാർഗത്തിലേക്ക് നയിക്കുന്നു.

——-رواه مسلم——-

പ്രാർത്ഥന – 17

اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَأَعُوذُ بِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ، لاَ أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ

അല്ലാഹുവേ; നിശ്ചയം നിന്റെ അസംതൃപ്തിയിൽ നിന്നും, കോപത്തിൽ നിന്നും നിന്റെ തൃപ്തിയും ഇഷ്ടവും കൊണ്ട് ഞാൻ രക്ഷതേടുന്നു. നിന്റെ ശിക്ഷയിൽ നിന്ന് വിട്ടുവീഴ്ചയും മാപ്പും കൊണ്ട് ഞാൻ രക്ഷതേടുന്നു.നിന്നിൽ നിന്നും (ഉള്ള എല്ലാ ശിക്ഷയെ തൊട്ടും) ഞാൻ നിന്നോട് തന്നെ രക്ഷതേടുന്നു. നീ അർഹിക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാൻ കഴിയില്ല. നീ നിന്റെ അതിമഹത്വം വാഴ്ത്തിയത് എങ്ങനെയാണോ , അങ്ങനെ തന്നെയാണ് നീ.

——-رواه مسلم——-

പ്രാർത്ഥന – 18

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ جَهْدِ الْبَلَاءِ وَدَرَكِ الشَّقَاءِ وَسُوءِ الْقَضَاءِ وَشَمَاتَةِ الْأَعْدَاءِ

അല്ലാഹുവേ; കഠിനമായ പരീക്ഷണങ്ങളിൽ നിന്നും, ദുരിതങ്ങളിൽ മുങ്ങിനശിക്കുന്നതിൽ നിന്നും, വിധിയുടെ തിന്മയിൽ നിന്നും, എനിക്ക് ദുരിതമുണ്ടാകുന്നത് കണ്ട് ശത്രുക്കൾ സന്തോഷിക്കുന്ന അവസ്ഥയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.

——-رواه البخاري——-

പ്രാർത്ഥന – 19

اللَّهُمَّ اجْعَلْ لِي فِي قَلْبِي نُورًا، وَفِي لِسَانِي نُورًا، وَفِي سَمْعِي نُورًا وَفِي بَصَرِي نُورًا، وَمِنْ فَوْقِي نُورًا، وَمِنْ تَحْتِي نُورًا، وَعَنْ يَمِينِي نُورًا، وَعَنْ شِمَالِي نُورًا، وَمِنْ بَيْنِ يَدَىَّ نُورًا، وَمِنْ خَلْفِي نُورًا، وَاجْعَلْ فِي نَفْسِي نُورًا وَأَعْظِمْ لِي نُورًا

അല്ലാഹുവേ! നീ എന്റെ ഹൃദയത്തിൽ വെളിച്ചം (സത്യം, നേർമാർഗം, ഇസ്‌ലാമികത) ഉണ്ടാക്കേണമേ. നീ എന്റെ നാവിലും കേൾവിയിലും കാഴ്ചയിലും വെളിച്ചമുണ്ടാക്കേണമേ. നീ എന്റെ പിൻഭാഗത്തും മുൻഭാഗത്തും മുകൾ ഭാഗത്തും താഴ്ഭാഗത്തും (എല്ലായിടത്തും) എനിക്ക് വെളിച്ചം നൽകേണമേ. അല്ലാഹുവേ! നീ എന്റെ മനസ്സിൽ വെളിച്ചം നൽകേണമേ, എനിക്ക് വെളിച്ചത്തെ മഹത്വപ്പെടുത്തി തരണമേ.

——-رواه البخاري——-

പ്രാർത്ഥന – 20

اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا

അല്ലാഹുവേ; എനിക്കറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ എല്ലാ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു.എനിക്ക് അറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ സകല തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.അല്ലാഹുവേ; ഞാൻ നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി(സ്വ) ചോദിച്ച നന്മ ഞാൻ നിന്നോട് ചോദിക്കുന്നു. നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി(സ്വ) രക്ഷതേടിയ തിന്മയിൽ നിന്ന് ഞാൻ നിന്നോട് രക്ഷതേടുന്നു. അല്ലാഹുവേ ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കും പ്രവർത്തിയും ചോദിക്കുന്നു.നരകത്തിൽ നിന്നും നരകത്തോടടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.നീ വിധിച്ച എല്ലാ വിധിയും എനിക്ക് നന്മയാക്കി തീർക്കേണമേ.

——-رواه ابن ماجه——-

പ്രാർത്ഥന – 21

اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي، اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى، وَأَسْأَلُكَ نَعِيمَاً لاَ يَنْفَدُ، وأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعْ، وَأَسْأَلُكَ الرِّضَاءَ بَعَدَ الْقَضَاءِ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأْلُكَ لَذَّةَ النَّظَرِ إلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ، فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الإِيمَانِ، وَاجْعَلْنَا هُدَاةً مُهْتَدِينَ

അല്ലാഹുവേ; നിന്റെ അദൃശ്യജ്ഞാനം കൊണ്ടും സൃഷ്ടികളുടെ മേലുള്ള കഴിവു കൊണ്ടും ഞാൻ നിന്നോട് ചോദിക്കുന്നു.എനിക്ക് ജീവിതമാണ് ഗുണകരമെന്ന് നീ മനസ്സിലാക്കുന്ന പക്ഷം നീ എന്നെ ജീവിപ്പിക്കേണമേ.എനിക്ക് മരണമാണ് ഗുണകരമെന്ന് നീ മനസ്സിലാക്കുന്ന പക്ഷം നീയെന്നെ മരിപ്പിക്കേണമേ. അല്ലാഹുവേ; ദൃശ്യത്തിലും ആദർശത്തിലുമൊക്കെ നിന്നെ ഭയപ്പെടാനുള്ള കരുത്തും, തൃപ്തിയിലും അതൃപ്തിയിലും സത്യവചനം ഉരുവിടാനുള്ള ഉതവിയും, ദാരിദ്ര്യത്തിലും ഐശ്വര്യത്തിലും മിതത്വം പാലിക്കാനുള്ള കഴിവും ഞാൻ നിന്നോട് ചോദിക്കുന്നു.തീരാത്ത അനുഗ്രഹവും, മറഞ്ഞുപോവാത്ത കൺകുളിർമയും, വിധിക്കുശേഷം സംതൃപ്തിയും, മരണശേഷം സുഖജീവിതവും ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ മുഖത്തേക്ക് നോക്കാനുള്ള ദൃഷ്ടിസുഖവും, യാതൊരു ഉപദ്രവവും പ്രയാസവും കൂടാതെ നിന്നെ കണ്ടുമുട്ടാനുള്ള താൽപര്യവും ഞാൻ നിന്നോട് ചോദിക്കുന്നു.അല്ലാഹുവേ; ഞങ്ങളെ നീ ഈമാനിന്റെ അലങ്കാരം കൊണ്ട് അലങ്കരിക്കേണമേ,ഞങ്ങളെ സന്മാർഗ്ഗികളും സന്മാർഗം കാണിക്കുന്നവരുമാക്കിത്തീർക്കേണമേ.

——-رواه النَّسائي——-

പ്രാർത്ഥന – 22

اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَاىَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَىَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي

.അല്ലാഹുവേ! ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാൻ നിന്നോട് തേടുന്നു . അല്ലാഹുവേ! എന്റെ മതകാര്യത്തിലുംഐഹീക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാൻ തേടുന്നു .അല്ലാഹുവേ!എന്റെ ദൗർബല്ല്യങ്ങൾ നീ മറച്ച് വെക്കുകയും എൻറെ ഭയപ്പാടിൽ നിന്ന് എനിക്ക് സമാധാനം നല്കുകയും ചെയ്യേണമേ . അല്ലാഹുവേ! എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലുടെയും ഇടതുഭാഗത്തിളലുടെയും മുകളിലുടെയും
എന്നെ കാത്തു രക്ഷിക്കേണമേ! താഴ്ഭാഗത്തിലുടെ (ഭൂമിയിൽ നിന്ന് )ഞാൻ വഞ്ചിക്കപ്പെടുന്നതിൽ നിന്ന് നിന്റെ മഹതം കൊണ്ട് ഞാൻ രക്ഷതേടുന്നു

——-رواه أبو داود——-

പ്രാർത്ഥന – 23

اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ، فَاطِرَ السَّمَوَاتِ وَالأَرْضِ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ

 ആകാശഭൂമികൾ സൃഷ്ടിച്ചവനും, ദൃശ്യാദൃശ്യങ്ങൾ അറിയുന്നവനുമായ അല്ലാഹുവേ; സർവ്വവസ്തുക്കളുടെയും നാഥനും ഉടമയുമായവനേ; അല്ലാഹുവേ; എന്റെ സ്വന്തം ആത്മാവിന്റെ തിന്മയിൽ നിന്നും പിശാചിന്റെയും അവന്റെ ശിർക്കിന്റെയും (കൂട്ടുകാരുടെയും)തിന്മയിൽ നിന്നും ഞാൻ രക്ഷതേടുന്നു.

——-رواه الترمذي——-

പ്രാർത്ഥന – 24

اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الأَمْرِ، وَالْعَزِيمَةَ عَلَى الرُّشْدِ، وَأَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَأَسْأَلُكَ شُكْرَ نِعْمَتِكَ، وَحُسْنَ عِبَادَتِكَ، وَأَسْأَلُكَ قَلْبًا سَلِيمًا، وَلِسَانًا صَادِقًا، وَأَسْأَلُكَ مِنْ
خَيْرِ مَا تَعْلَمُ، وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ، وَأسْتَغْفِرُكَ لِمَا تَعْلَمُ، إِنَّكَ أَنْتَ عَلَّامُ الْغُيُوبِ

 അല്ലാഹുവേ ഞാൻ എല്ലാ കാര്യങ്ങളിലും നിന്നോട് സ്ഥിരതയും, നേർമാർഗത്തിൽ ഉറച്ച് നിൽക്കാനും ചോദിക്കുന്നു. നിന്റെ കാരുണ്യത്തിനും, പാപമോചനത്തിനും കാരണമാവുന്ന കാര്യങ്ങളെയും ചോദിക്കുന്നു. നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുവാനും, നേരാംവണ്ണം ആരാധന കർമങ്ങൾ നിർവഹിക്കാനുമുള്ള തൗഫീഖിനെ ചോദിക്കുന്നു.നിഷ്കള ങ്കമായ ഹൃദയത്തെയും, സത്യസന്ധമായ നാവിനെയും നിന്നോട് ചോദിക്കുന്നു. നിനക്കറിയാവുന്ന ഖൈറുകളിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. നിനക്കറിയാവുന്ന കെടുതികളിൽ നിന്നും ഞാൻ ശരണം തേടുന്നു, നിനക്കറിയാവുന്ന കാര്യങ്ങളിൽ ഞാൻ പാപമോചനം തേടുന്നു, നിശ്ചയം നീ എല്ലാ അദൃശ്യ കാര്യങ്ങളേയും നന്നായി അറിയുന്നവനാകുന്നു.

——-رواه الطبراني——-

പ്രാർത്ഥന – 25

اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ
عَمَّنْ سِوَاكَ

അല്ലാഹുവേ; നീ അനുവദനീയമാക്കിയത് കൊണ്ട് എനിക്ക് തൃപ്തിയും മതിയും വരുത്തി,
നീ നിഷിദ്ധമാക്കിയതിൽ നിന്ന് എന്നെ അകറ്റേണമേ. നിന്റെ ഔദാര്യവും കൃപയും ആശ്രയവും കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീ അല്ലാത്തവരുടെ ഔദാര്യവും ആശ്രയവും ചോദിക്കുന്നതിൽ നിന്നുമെന്നെ അകറ്റേണമേ.

——-رواه الترمذي——-

പ്രാർത്ഥന – 26

اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لاَ إِلَهَ إِلاَّ أَنْتَ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لاَ إِلَهَ إِلاَّ أَنْتَ

അല്ലാഹുവേ; എന്റെ ശരീരത്തിന് നീ ആരോഗ്യം നൽകേണമേ, അല്ലാഹുവേ; എന്റെ കേൾവിക്ക് നീ ആരോഗ്യം നൽകേണമേ, അല്ലാഹുവേ; എന്റെ കാഴ്ചക്ക് നീ ആരോഗ്യം നൽകേണമേ. യഥാർത്ഥത്തിൽ നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അല്ലാഹുവേ; അവിശ്വാസത്തിൽ നിന്നും, ദാരിദ്ര്യത്തിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.യഥാർത്ഥത്തിൽ ആരാധനക്കർഹനായി നീയല്ലാതെ മറ്റാരുമില്ല.

——-رواه أبو داود——-

പ്രാർത്ഥന – 27

رَبِّ أَعِنِّي وَلاَ تُعِنْ عَلَىَّ، وَانْصُرْنِي وَلاَ تَنْصُرْ عَلَىَّ، وَامْكُرْ لِي وَلاَ تَمْكُرْ عَلَىَّ، وَاهْدِنِي وَيَسِّرِ الْهُدَى لِي، وَانْصُرْنِي عَلَى مَنْ بَغَى عَلَىَّ، رَبِّ اجْعَلْنِي لَكَ شَكَّارًا، لَكَ ذَكَّارًا، لَكَ رَهَّابًا، لَكَ مِطْوَاعًا، لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا، رَبِّ تَقَبَّلْ تَوْبَتِي وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِي وَثَبِّتْ حُجَّتِي وَسَدِّدْ لِسَانِي وَاهْدِ قَلْبِي وَاسْلُلْ سَخِيمَةَ صَدْرِي

അല്ലാഹുവേ ; നീ എന്നെ തുണക്കേണമേ, നീ എനിക്കെതിരെ ആരെയും തുണക്കരുതേ. അല്ലാഹുവേ; നീ എന്നെ സഹായിക്കേണമേ, നീ എനിക്കെതിരെ ആരെയും സഹായിക്കരുതേ. അല്ലാഹുവേ; നീ എനിക്ക് അനുകൂലമായി തന്ത്രം പ്രയോഗിക്കേണമേ, നീ എനിക്കെതിരെ തന്ത്രം പ്രയോഗിക്കാൻ ആരെയും സഹായിക്കരുതേ.( എനിക്കെതിരെ തന്ത്രം പ്രയോഗിക്കരുതേ).
അല്ലാഹുവേ; നീ എന്നെ നേർമാർഗത്തിലാക്കുകയും, നേർമാർഗ്ഗം എനിക്ക് എളുപ്പമുള്ള ആകുകയും ചെയ്യേണമേ. അല്ലാഹുവേ; എനിക്കെതിരെ ക്രൂരതയും അനീതിയും കാണിക്കുന്നവർക്കെതിരെ നീ എന്നെ സഹായിക്കേണമേ. അല്ലാഹുവേ; നീ എന്നെ, നിനക്ക് വളരെയധികം നന്ദി ചെയ്യുന്നവനാക്കുകയും, നിന്റെ അതി മഹത്വത്തെ വളരെയധികം സ്തുതിച്ചു വാഴ്ത്തുന്നവനാക്കുകയും, നിന്നെ വളരെയധികം ഭയപ്പെടുന്നവനാക്കുകയും, നിന്നെ വളരെയധികം അനുസരിക്കുന്നവനാക്കുകയും, വളരെയധികം താഴ്മ കാണിക്കുന്നവനാക്കുകയും, നിന്റെ മാർഗത്തിലേക്ക് വളരെയധികം പശ്ചാത്തപിച്ച് മടങ്ങുന്നവനാക്കുകയും ചെയ്യേണമേ.
അല്ലാഹുവേ; നീ എന്റെ പാപം പൊറുത്തുതരികയും, എന്റെ പശ്ചാത്താപം സ്വീകരിക്കുകയും എന്റെ തിന്മ ശുദ്ധീകരിക്കുകയും, എന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും,എന്റെ സത്യവാദത്തെ ദൃഢമാക്കുകയും, എന്റെ ഹൃദയത്തെ നേർമാർഗത്തിലാക്കുകയും എന്റെ വാക്കുകൾ സത്യമുള്ളതാക്കുകയും, എന്റെ ഹൃദയം വിദ്വേഷമുക്തമാക്കുകയും ചെയ്യണമേ.

——-رواه الترمذي——-

പ്രാർത്ഥന – 28

اللَّهُمَّ لَكَ الْحَمْدُ كُلُّهُ، اللَّهُمَّ لاَ قَابِضَ لِمَا بَسَطْتَ، وَلاَ بَاسِطَ لِمَا قَبَضْتَ، وَلاَ هَادِيَ لِمَنْ أَضْلَلْتَ، وَلاَ مُضِلَّ لِمَنْ هَدَيْتَ، وَلاَ مُعْطِيَ لِمَا مَنَعْتَ، وَلاَ مَانِعَ لِمَا أَعْطَيْتَ، وَلاَ مُقَرِّبَ لِمَا بَاعَدْتَ، وَلاَ مُبَاعِدَ لِمَا قَرَّبْتَ، اللَّهُمَّ ابْسُطْ عَلَيْنَا مِنْ بَرَكَاتِكَ وَرَحْمَتِكَ وَفَضْلِكَ وَرِزْقِكَ، اللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ الْمُقِيمَ الَّذِي لاَ يَحُولُ وَلاَ يَزُولُ، اللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ يَوْمَ الْعَيْلَةِ، وَالأَمْنَ يَوْمَ الْخَوْفِ، اللَّهُمَّ إِنِّي عَائِذٌ بِكَ مِنْ شَرِّ مَا أَعْطَيْتَنَا وَشَرِّ مَا مَنَعْتَ، اللَّهُمَّ حَبِّبْ إِلَيْنَا الإِيمَانَ وَزِيِّنْهُ فِي قُلُوبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ، اللَّهُمَّ تَوَفَّنَا مُسْلِمِينَ، وَأَحْيِنَا مُسْلِمِينَ، وَأَلْحِقْنَا بِالصَّالِحِينَ غَيْرَ خَزَايَا وَلاَ مَفْتُونِينَ، اللَّهُمَّ قَاتِلِ الْكَفَرَةَ الَّذِينَ يُكَذِّبُونَ رُسُلَكَ، وَيَصُدُّونَ عَنْ سَبِيلِكَ، وَاجْعَلْ عَلَيْهِمْ رِجْزَكَ وَعَذَابَكَ، اللَّهُمَّ قَاتِلِ الكَفَرَةَ الَّذِينَ أُوتُوا الْكِتَابَ إِلَهَ الْحَقِّ

 അല്ലാഹുവേ ; നിനക്കാണ് എല്ലാത്തിനും സർവ്വസ്തുതിയും നന്ദിയും. അല്ലാഹുവേ; നീ വിശാലമാക്കി ഞെരുക്കാക്കാൻ കഴിവുള്ളവനില്ല. നീ ഞെരുക്കമാക്കിയത് വിശാലമാക്കാൻ കഴിവുള്ളവനുമില്ല.നീ വഴികേടിലാക്കിയവനെ സത്യമാർഗ്ഗത്തിലാക്കുവാൻ കഴിവുള്ളവനുമില്ല. നീ സത്യമാർഗ്ഗത്തിലാക്കിയവനെ വഴികേടിൽ വിടുവാൻ കഴിവുള്ളവനുമില്ല. നീ തടഞ്ഞത് തരാനും കഴിവുള്ളവനില്ല, നീ തരുന്നത് തടയാൻ കഴിവുള്ളവനുമില്ല. നീ വിദൂരമാക്കിയത് അടുപ്പിക്കുവാൻ കഴിവുള്ളവനില്ല , നീ അടുപ്പിച്ചത് വിദൂരമാക്കുവാൻ കഴിവുള്ളവനുമില്ല. അല്ലാഹുവേ; ഞങ്ങളുടെ മേൽ അനുഗ്രഹവും കാരുണ്യവും ജീവിതവിഭവങ്ങളും വിശാലമാക്കി നൽകേണമേ. അല്ലാഹുവേ; മുറിഞ്ഞു പോവുകയും തട്ടിനീക്കുകയും ചെയ്യാത്ത ഇഹ-പര ആസ്വാദനങ്ങൾ നിന്നോട് ഞാൻ തേടുന്നു. ഞങ്ങളുടെ മേൽ നീ നിന്റെ അനുഗ്രഹവും കാരുണ്യവും ഔദാര്യവും ജീവിതവിഭവങ്ങളും വിശാലമാക്കി ത്തരേണമേ. അല്ലാഹുവേ കുടുംബങ്ങൾ കൂടെയുള്ള വേളകളിൽ (വിശ്രമവേളയിൽ) സുഖാസ്വാദനവും ഭീകരതയുടെ വേളകളിൽ (ശത്രുഭയമുള്ള വേളയിൽ) സമാധാനവും നിന്നോട് ഞാൻ തേടുന്നു. അല്ലാഹുവേ; ഞങ്ങൾക്ക് നൽകിയതിൽ (നൽകിയ വിഭവം മൂലമുണ്ടാകുന്ന) ദോഷബാധയിൽ നിന്നും, നീ തടഞ്ഞുവെച്ചത് (തടഞ്ഞുവെച്ച വിഭവത്തിന്റെ അഭാവം മൂലമുണ്ടാകുന്ന) ദോഷബാധയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ ; നീ ഞങ്ങൾക്ക് ഇസ്‌ലാമും സത്യവിശ്വാസവും ഇഷ്ടമുള്ളതാക്കി തീർക്കുകയും, ഞങ്ങളുടെ ഹൃദയങ്ങളിൽ അലംകൃതമായി തോന്നിക്കുകയും ചെയ്യേണമേ. അല്ലാഹുവേ; അവിശ്വാസവും അധർമവും അനിഷ്ടകരമാക്കുകയും ചെയ്യണമേ. (അങ്ങനെ) ഞങ്ങളെ നേർമാർഗം വരിച്ചവരിൽ ഉൾപ്പെടുത്തേണമേ. അല്ലാഹുവേ; നീ ഞങ്ങളെ ബലപ്രയോഗവും പ്രലോഭനങ്ങളും കൂടാതെ തന്നെ മുസ്‌ലിമായി (ദീർഘായുസ്സോടെ) ജീവിപ്പിക്കുകയും, (ശേഷം) മുസ്‌ലിമായി മരിപ്പിക്കുകയും ചെയ്യേണമേ. അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമ്മം ചെയ്ത് ജീവിക്കുന്ന മുസ്‌ലിം പുണ്യവാളന്മാരോട് ചേർക്കുകയും ചെയ്യേണമേ. അല്ലാഹുവേ; മുഹമ്മദ് (സ്വ)യെ നിഷേധിക്കുകയും ധർമ്മപാതയിൽ നിന്ന് ആളുകളെ തടയുകയും ചെയ്യുന്ന (മൃതശരീരം പോലും കടിച്ചുകീറുന്ന അതിക്രൂരന്മാരായ ഉഹ്ദ് യുദ്ധത്തിലെ പോലുള്ള), സത്യനിഷേധികളെ നശിപ്പിക്കുകയും, അവരുടെ മീതെ ശിക്ഷയും നാശവും നീ ഉണ്ടാക്കുകയും ചെയ്യേണമേ. അല്ലാഹുവേ ; യഥാർത്ഥ ആരാധ്യൻ (അല്ലാഹു) ഇറക്കിയ ഖുർആനിനെ നിഷേധിക്കുന്ന (ആ ഉഹ്ദ് യുദ്ധത്തിലെ പോലുള്ള) നിഷേധികളെ നീ ശപിക്കേണമേ.

——-رواه الإمام أحمد——-

പ്രാർത്ഥന – 29

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ
حَمِيدٌ مَجِيدٌ

അല്ലാഹുവേ; ഇബ്രാഹിം(അ)ക്കും കുടുംബത്തിനും മേൽ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീർച്ചയായും നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ; ഇബ്രാഹിം(അ)നേയും കുടുംബത്തെയും നീ അനുഗ്രഹിച്ചത് പോലെ മുഹമ്മദ് നബി(സ്വ)യേയും കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. തീർച്ചയായും, അല്ലാഹു വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്.

——-رواه البخاري——-

ഹദീസ് – 20

ഹദീസ് - 20

റസൂൽ (സ) പറയുന്നതായി ഞാൻ കേട്ടു: “ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന് അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പേ അല്ലാഹു സൃഷ്ടികളുടെ കണക്കുകൾ (ക്വദ്റുകൾ) എഴുതി വെച്ചു.” (മുസ്ലിം: 6842)

അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ് (റ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുല്ലാഹി ബ്നു അംറു ബൽ ആസ് അസ്സഹ്മി അൽകുറശി, മരണം ഹിജ്റ: 63.
– സൃഷ്ടികളുടെ വിധിനിർണ്ണയങ്ങൾ അവരെ സൃഷ്ടിക്കുന്നതി ന് മുമ്പേ അല്ലാഹു രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. വിധി വിശ്വാ സത്തിൽ പെട്ട കാര്യമാണിത്. മുഴുവൻ മുസ്ലീംകളും ക്വദ റിൽ വിശ്വസിക്കണം എന്നത് അവർക്ക് നിർബന്ധമാണ്.

അല്ലാഹു പറയുന്നു: “ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അ തിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയിൽ ഉൾപെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവെസംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു”. (അൽഹദീദ്:22)

– ഈ പ്രപഞ്ചത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ രേഖപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അവന്റെ അറിവോട് കൂടിയാണ്.
– ക്വദറിന്റെ ഘട്ടങ്ങൾ നാലെണ്ണമാണ്. ഇത് മനസ്സിലാക്കിയാൽ ക്വദറിലുള്ള കുറേ സംശയങ്ങൾക്ക് പരിഹാരമാകും.
അവ:
ഒന്ന് : ജ്ഞാനം
രണ്ട് : രേഖപ്പെടുത്തൽ
മുന്ന് : ഉദ്ദേശം
നാല്: സൃഷ്ടിപ്പ്
– ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല കാര്യങ്ങളെ കുറിച്ചും അറിവുള്ളവനാണ് അല്ലാഹു. ഓരോ വസ്തുക്കളേയും സൃഷ്ടിക്കുന്നതിന് മുമ്പേ അല്ലാഹുവിന് ആ കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ട്. ആ അറിവ് അനുസരിച്ചാണ് ഓരോ വസ്തുവിനെ കുറിച്ചും അല്ലാഹു എഴുതിവെച്ചത്. വഴിപിഴക്കുന്ന ആളുകൾ; അവർ വഴി തെറ്റിയ ജീവിതമാണ് നയിക്കുക എന്ന് അല്ലാഹുവിന് മുന്നേ തന്നെയുള്ള അറിവുണ്ട്. അതവൻ എഴുതി വെച്ചിരിക്കുന്നു. അന്യായമായി ആരെയും വഴി തെറ്റിക്കുക എന്നത് അല്ലാഹു ചെയ്യുന്നില്ല.
– അല്ലാഹുവിന്റെ അറിവിന്റെ അടിസ്ഥാനത്തിൽ ഓരോന്നി നെ കുറിച്ചും അല്ലാഹു ലൗഹുൽ മഹ്ഫൂദിൽ രേഖപ്പെടു ത്തി വെച്ചു. ഈ കാര്യമാണ് ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിക്കുന്നതിന് അമ്പതിനായിരം വർഷം മുമ്പ് എഴുതി വെച്ചു എന്ന് പറഞ്ഞത്. ഈ എഴുതി വെച്ച കാര്യങ്ങൾ അല്ലാഹു ഉദ്ദേശിക്കുന്നതിനനുസരിച്ച് അല്ലാഹു നടപ്പിൽ വരു ത്തുന്നു. അല്ലാഹു ഉദ്ദേശിക്കുന്നത് ലോകത്ത് സംഭവിക്കും, അല്ലാഹു ഉദ്ദേശിക്കാത്തത് സംഭവിക്കില്ല. സൃഷ്ടിപ്പ് എന്നഘട്ടം ഇതിലെ നാലമത്തേതാണ്.
– നമുക്ക് സംഭവിക്കുന്ന ഏത് കാര്യവും, അത് നൻമയാണങ്കിലും, തിൻമയാണെങ്കിലും അല്ലാഹുവിന്റെ വിധിയനുസരിച്ച് മാത്രമാണെന്ന് ആശ്വസിക്കാൻ നമുക്ക് സാധിക്കണം.

ഹദീസ് – 19

ഹദീസ് - 19

“കേട്ടതെ ല്ലാം പറയൽ ഒരു മനുഷ്യന് കളവിന് മതിയായതാണ്.” (മുസ് ലിം:8)

അബൂഹുറൈറച്ചു (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57.
– കളവ് പറയലും കളവ് പ്രചരിപ്പിക്കലും മതത്തിൽ അപകട മുള്ള കാര്യമാണ്. നാട്ടിൽ കേട്ടത് മുഴുവൻ പാടി നടക്കുന്ന സ്വഭാവം ചിലർക്കുണ്ട്. അവർ മനസ്സിലാക്കേണ്ട ഒരു കുർആനിക വചനം നോക്കൂ:
“സത്യവിശ്വാസികളേ, ഒരു അധർമകാരി വല്ല വാർത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങളതിനെപ്പറ്റി വ്യക്തമാ യി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങൾ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേ രിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേ ണ്ടി”. (ഹുജുറാത്ത്:6).
– കേട്ടത് മുഴുവൻ പ്രചരിപ്പിക്കരുത്. അങ്ങനെ ചെയ്താൽ ചിലപ്പോൾ ഖേദിക്കേണ്ട അവസ്ഥ വന്നേക്കാം. നെറ്റിലും, സോഷ്യൽ മീഡിയയിലും ഓരോന്ന് ഷെയർ ചെയ്യുമ്പോഴും നാം നല്ലോണം സൂക്ഷിക്കേണ്ടതുണ്ട്.
അല്ലാഹു നമ്മിൽ നിന്ന് വെറുക്കുന്ന മൂന്ന് കാര്യങ്ങളിൽ ഒന്നാണ് “പറഞ്ഞു, പറയപ്പെട്ടു’ എന്നിങ്ങനെയുള്ള വാർത്ത കൾ പ്രചരിപ്പിക്കൽ.
ഈ ഹദീസിന്റെ ആശയം മൂന്ന് രൂപത്തിൽ മനസ്സിലാക്കാം:
ഒന്ന്: സംസാരം അധികരിപ്പിക്കുന്നത് വിലക്കുന്നതിലേക്കുള്ള സൂചന (ഹദീസിലുണ്ട്), കാരണം സംസാരം അധികരിപ്പിക്കൽ തെറ്റിലേക്ക് എത്താൻ കാരണമാകും.
രണ്ട്: ഒരാൾ ഇങ്ങനെ പറഞ്ഞു, ഇങ്ങനെ പറയപ്പെട്ടു എന്നിങ്ങ നെയുള്ള വൈയക്തിക സംസാരങ്ങൾ അധികരിപ്പിക്കുന്നതിനെ തൊട്ടുള്ള വിലക്കൽ.
മൂന്ന്: മതപരമായ കാര്യങ്ങൾ ഒരാൾ ഇങ്ങനെ പറഞ്ഞു, മറ്റെയാൾ ഇങ്ങനെ പറയുന്നത് കേട്ടു എന്നിങ്ങനെയുള്ള സംസാര ങ്ങൾ വിലക്കൽ. ഇത് അധികരിപ്പിക്കൽ മതവിഷയങ്ങൾ തെറ്റായി പ്രചരിക്കാൻ കാരണമാകും.
– കിംവദന്തികളെ നന്നായി സൂക്ഷിക്കേണ്ടതുണ്ട്. പ്രത്യേകി ച്ചും ഫിതയുടെ കാലത്ത്. കിംവദന്തികൾ ധാരാളം അപക ടങ്ങൾ ഉണ്ടാക്കിയതായി ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. അത്തരം കാര്യങ്ങളുമായി അടുക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം.

ഹദീസ് – 18

ഹദീസ് - 18

“നബി (സ) പറയുതായി ഞാൻ കേട്ടിട്ടുണ്ട് : കിസ്ത്യാനികൾ ഇബ് നു മർയമിനെ അമിതമായി പുകഴ്ത്തിയ പോലെ നിങ്ങൾ എന്നെ അമിതമാ യി പുകഴ്ത്തരുത്. നിശ്ചയം ഞാൻ അവന്റെ അടിമയാണ്, ആയതിനാൽ അല്ലാഹുവിന്റെ അടിമ എന്നും അവന്റെ റസൂൽ എന്നും നിങ്ങൾ ( എന്നെ) പറഞ്ഞ് കൊള്ളുക.” (ബുഖാരി:3445)

ഉമർ (റ) മിമ്പറിൽ വെച്ച് പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അമീറുൽ മുഅ്മിനീൻ ഉമറു ബ്നുൽ ഖത്വാബ് അൽ അദവി, മരണം ഹിജ്റ: 23.
– മതത്തിന്റെ ഒരു വിഷയത്തിലും അതിരു വിടാൻ പാടില്ല. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കണം. അത് നബി ഇടക്കിടക്ക് നമ്മെ ഉണർത്തിയ കാര്യമാണ്. അതിരു വിട്ട് പ്രവർത്തിച്ചവർക്കൊന്നും മതകാര്യങ്ങൾ പഠിപ്പിക്കപ്പെട്ട പോലെ ചെയ്യാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല.
– നബി (സ) യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതിരുവിടൽ നബിക്ക് ഒരിക്കലും അനുവദിച്ചിട്ടില്ല. അതിനുള്ള സാഹച ര്യങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെട്ട എല്ലാ വിഷയങ്ങളിലും നബി (സ) കണിശമായ ജാഗ്രതയോടെ വിശദീകരണം നൽകി യിട്ടുണ്ട്.
– നബി (സ) യുടെ ക്വബ്ർ ആരാധനാലയമാകുമോ എന്ന് ഭയപ്പെട്ട റസൂൽ (സ) അല്ലാഹുവിനോട് ആ കാര്യം പ്രാർത്ഥിക്കു കയുണ്ടായിട്ടുണ്ട്. “അല്ലാഹുവേ എന്റെ ക്വബ്റിനെ ആരാധി ക്കപ്പെടുന്ന വിഗ്രഹമാക്കരുതേ’ എന്നാണ് നബി (സ) ? പ്രാർ ത്ഥിച്ചത്.
– മതം പഠിപ്പിക്കാത്ത ഒരുകാര്യം ചെയ്ത് കൊണ്ടും നബി (സ) പുകഴ്ത്തപ്പെട്ടുകൂടാ എന്നതാണ് ഈ ഹദീസ് വ്യക്തമാക്കു ന്നത്. നബി (സ) യെ പുകഴ്ത്തൽ മതത്തിലുള്ളതാണ്, എന്നാൽ ഈസാ  (അ) നബിനെ ക്രിസ്ത്യാനികൾ അമിതമായി പാടി പ്പുകഴ്ത്തി അല്ലാഹുവിന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയർത്തി. ഈ അപകടകരമായ പ്രവണതയെ നബി (സ)  നിശിതമായി വിമർശിച്ചിട്ടുണ്ട്. അങ്ങനെ എന്നെ അമിതമായി പുകഴ്ത്തരുത് എന്ന് നബി (സ)  വിലക്കുകയാണുണ്ടായത്. .
– നബി (സ)  യുടെ വിലക്കിനെ നബിയെ സ്നേഹിക്കുന്ന എല്ലാവരും മാനിക്കണം.
– നബി (സ) യെ പുകഴ്ത്താൻ മതം പഠിപ്പിച്ച കാര്യങ്ങൾ ചെയ്യണം, അവയിൽ പെട്ടതാണ്: നബി (സ) യുടെ പേര് കേൾക്കു മ്പോൾ സ്വലാത്ത് ചൊല്ലൽ, നബി (സ) യുടെ ഹദീസുകൾ പഠിക്കലും, പഠിപ്പിക്കലും, നബി (സ) യുടെ സുന്നത്തുകൾ ജീ വിതത്തിൽ പകർത്തൽ, നബി യെ കണ്ടുമുട്ടാൻ ആഗ്രഹിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് വഴി നാം നബി (സ)  യെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്.
– അല്ലാഹുവിനോട് സങ്കടങ്ങൾ പറയുന്നത് പോലെ നബി (സ)  യോട് പറയാൻ മതം അനുവദിച്ചിട്ടില്ല. പ്രാർത്ഥനയും, ആരാധനയുമെല്ലാം അല്ലാഹുവിന് മാത്രമുള്ളതാണ്. അത് നബി അടക്കമുള്ള ആർക്കും നൽകാൻ പാടില്ല.
-നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള മൗലൂദ് പുസ്തകങ്ങൾ എല്ലാം ശിർക്കൻ വരികൾ കൊണ്ടും, അമിതമായ പുകഴ്ത്ത ലുകൾ കൊണ്ടും നിറഞ്ഞവയാണ്. അവ പാടുന്നതിലൂടെഅവർ ചെയ്യുന്നത് നബി (സ) യെ ധിക്കരിക്കലാണ്.
– റസൂൽ (സ)  അദൃശ്യജ്ഞാനമറിയുമെന്നും, ഈ ദുൻയാവ് സൃഷ്ടിക്കപ്പെട്ടത് റസൂൽ (സ) യുടെ കാരണത്താൽ ആണെന്നുമൊക്കെ മദ്ഹെന്ന പേരിൽ വിവരമില്ലാത്തവർ പ്രചരിപ്പി ക്കുന്നുണ്ട്.
ബൂസൂരിയുടെ ബുർദയിലുള്ള ചില ശിർക്കൻ വരികൾ ശ്രദ്ധിക്കുക:
സൃഷ്ടികളിൽ ശ്രേഷ്ടനായ മഹാത്മാവേ..
പൊതു വായ വിപത്തുകൾ ഇറങ്ങുമ്പോൾ അങ്ങല്ലാതെ എനിക്ക് അഭയം തേടാൻ ആരുമില്ല.
മടക്ക ദിനത്തിൽ ഔദാര്യമായിക്കൊണ്ട് എന്റെ കൈ പിടിക്കാൻ അവിടുന്നില്ലെങ്കിൽ…
അടി തെറ്റിയവനേ എന്ന് താങ്കൾ എന്നെ വിളിക്കുക.
നിശ്ചയം ഇഹവും അതിലെ വസ്തുക്കളും അവിടു ത്തെ ഔദാര്യത്തിൽ പെട്ടതാണ്.
നിശ്ചയം ക്വലമിന്റെയും, ലൗഹിന്റേയും വിവരം അങ്ങയുടെ വിവരങ്ങളിൽ പെട്ടതാണ്.

ഹദീസ് – 17

ഹദീസ് – 17

“പലിശ തിന്നുന്നവനേയും, അത് തീറ്റു ന്നവനേയും, അത് എഴുതുന്നവനേയും, അതിന്റെ രണ്ട് സാ ക്ഷികളേയും അല്ലാഹുവിന്റെ റസൂൽ ശപിച്ചിരിക്കുന്നു. റസൂൽ പറഞ്ഞു: അവർ (പാപത്തിൽ) തുല്യരാണ്.” (മുസ് ലിം:4100)

ജാബിർ (റ) പറഞ്ഞു:

ഹദീസ് റിപ്പോർട്ട് ചെയ്തത്: ജാബിറു ബ്നു അബ്ദില്ലാഹി ബ്നു അംറു ബ്നുഹറാം അൽഅൻസ്വാരി അൽഖസ്റജി, മരണം: ഹിജ്:71.
പലിശ എല്ലാ നിലക്കും നിഷിദ്ധമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു.
പലിശ തിന്നൽ വൻപാപങ്ങളിൽ പെട്ടതാണ്. അതിൽ ഇട പെടുന്നവർ അല്ലാഹുവിനോടും അവന്റെ റസൂൽ (സ) യോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അല്ലാഹു പറയുന്നു (അൽബക്വറ:278-279).
– പലിശയുമായി ബന്ധപ്പെട്ട എല്ലാതരം ജോലികളും, ഇടപാടുകളും നിഷിദ്ധമാണെന്ന് റസൂൽ (സ) പഠിപ്പിച്ചിരിക്കുന്നു. അതിന് കരാർ എഴുതലും, അതിന് സാക്ഷി നിൽക്കലും പോലെയുള്ളവ അതിൽപെടും. റസൂൽ (സ) യുടെ ശാപം കിട്ടാൻകാരണമാകുന്ന പ്രവർത്തനമാണവ.
– പലിശയുമായി ബന്ധമുള്ള ബാങ്കുകളിൽ ജോലി ചെയ്യുന്നതും അനുവദനീയമല്ല എന്ന് പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്.
അല്ലാഹു പറയുന്നു: “പലിശ തിന്നുന്നവർ പിശാച് ബാധ നിമിത്തം മറിഞ്ഞു വീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോ ലെത്തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമത്ര അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയിൽ നിന്ന്) വിരമിച്ചാൽ അവൻ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹു വിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മട ങ്ങുകയാണെങ്കിൽ അവരതെ നരകാവകാശികൾ. അവര തിൽ നിത്യവാസികളായിരിക്കും.” (അൽബക്വറ:275)
– ഏഴ് വാൻപാപങ്ങളിലെ ഒരു തിൻമയാണ് പലിശ തിന്നൽ. ജീവിതത്തിലെ പല അനുഗ്രഹങ്ങളും നഷ്ടപ്പെടാൻ കാര ണമാകുന്ന വിപത്താണത് എന്ന് നാം മനസ്സിലാക്കണം.
– പലിശയുമായി ഇടപെട്ട ആരും യഥാർത്ഥത്തിൽ വിജയിച്ചി ട്ടില്ല എന്നത് ഉറപ്പാണ്.

ഹദീസ് – 16

ഹദീസ് – 16

“ഒരാളുടെ അയൽവാസി അയാളുടെ ദോഹങ്ങളിൽ നിന്ന് നിർഭയനാ കുന്നത് വരെ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.” (മു സ്ലിം:81)

അബുഹുറൈറ (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57.
– അയൽപക്കവുമായിട്ടുള്ള ബന്ധം എങ്ങനെ ആയിരിക്ക ണം എന്നാണ് ഈ ഹദീസ് വിവരിക്കുന്നത്. അയൽക്കാരോš നല്ല നിലയിൽ വർത്തിക്കണമെന്നാണ് ഇസ്ലാം പഠിപ്പി ച്ചിരിക്കുന്നത്. ഒരാളുടെ സ്വർഗ്ഗ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യമാണിത് എന്ന് ഹദീസ് മനസ്സിലാക്കി തരുന്നു.
– ഒരാളിൽ നിന്ന് തന്റെ അയൽവാസിക്ക് ഒരു നിലക്കുമുള്ള ദോഹങ്ങളും ഉണ്ടാവാൻ പാടില്ല. മാനസികമോ, ശാരീരി കമോ ആയ പ്രയാസങ്ങൾ അവനിൽ നിന്ന് ഉണ്ടാകാൻ പാടില്ല.
– പരസ്പര സഹകരണവും, നല്ല സ്വഹവർത്തിത്വവുമാണ് അയൽക്കാർ തമ്മിലുണ്ടാവേണ്ടത്. അയൽക്കാരന്റെ വിഷ യത്തിൽ അവന് അനന്തരാവകാശം നൽകേണ്ടി വരുമോഎന്ന് ഞാൻ വിചാരിക്കുന്നത് വരെ ജിബ്രീൽ എന്നെ ഉപ് ദേശിക്കുകയുണ്ടായി എന്ന് റസൂൽ (സ) പറഞ്ഞിട്ടുണ്ട്.

അയൽക്കാരെ നിർണ്ണയിക്കുതിൽ ധാരാളം അഭിപ്രായങ്ങൾ കാണാൻ കഴിയും. ഒരാളുടെ വീടിന്റെ ചുറ്റുമുള്ള നാൽപത് വീടുകൾ അയൽപ്പക്ക് പരിധിയിൽ പെടുമെന്ന് ആഇശാ, (റ)  ഔസാഇ ,(റ)  ഹസനുൽ ബസ്വരി (റ) , സുഹ്രി (റ) തുടങ്ങിയ വർ പറഞ്ഞിട്ടുണ്ട്. (ഫത്ഹുൽബാരി:10 447), ഒരോ നാട്ടിലെയും നാട്ടുനടപ്പനുസരിച്ച് അയൽക്കാർ ആരാണോ അവരൊ ക്കെയും അയൽപ്പക്ക് പരിധിയിൽ പെടുമെന്ന് പണ്ഡിതൻ മാർ പ്രബല അഭിപ്രായമാക്കിയതും കാണാവുന്നതാണ് (ത ഫ്സീറുൽ ആലൂസി:5/29, ഫത്ഹുൽ ക്വദീർ:1/743).
– അവരുടെ സ്ത്രീകളോട് മോശമായി പെരുമാറൽ, അവരുടെ ന്യൂനതകളെ നോക്കി നടക്കൽ, അവരുടെ കാര്യങ്ങളിൽ ചാരപ്പണി നടത്തൽ, അവരുടെ രഹസ്യങ്ങളെ പരസ്യപ്പെടു ത്തൽ, അവരെ കുറിച്ച് മോശമായി സംസാരിക്കൽ, അവരു ടെ അഭിമാനത്തിന് ക്ഷതമേൽപിക്കൽ, അവർക്കിടയിൽ കു ഴപ്പങ്ങളുണ്ടാക്കൽ, വലിയ ശബ്ദം കൊണ്ടും മറ്റും അവർക്ക് ശല്യമുണ്ടാക്കൽ, അവരുടെ വഴിയിൽ തടസ്സങ്ങളുണ്ടാക്കൽ, തുടങ്ങി ധാരാളം കാര്യങ്ങൾ അയൽക്കാരോടുള്ള ദോഹ ങ്ങളിൽ പെട്ടതാണ്.
– തന്റെ കുഴപ്പങ്ങൾ കാരണം മറ്റു അയൽക്കാരൊക്കെയും ഒഴിവാക്കി, അകറ്റി നിർത്തിയിട്ടുള്ളവനാണ് ഏറ്റവും മോശം അയൽക്കാരൻ.
– “നല്ല ഭാര്യ, വിശാലമായ ഭവനം, നല്ല അയൽവാസി, സ്വസ്ഥ മായി യാത്ര ചെയ്യാവുന്ന വാഹനം എന്നീ നാല് കാര്യങ്ങൾ സ്വൗഭാഗ്യത്തിൽ പെട്ടതാണ്. മോശം അയൽവാസി, ചീത്ത ഭാര്യ, ഇടുങ്ങിയ ഭവനം, മോശം വാഹനം എന്നീ നാല് കാര്യങ്ങൾ ദൗർഭാഗ്യത്തിൽ പെട്ടതുമാണ് നബി (റ) പറഞ്ഞിട്ടുണ്ട്’. (സ്വഹീഹു ഇബ്നി ഹിബാൻ:4094)

ഹദീസ് – 15

ഹദീസ് – 15

“നിങ്ങൾ അക്രമത്തെ സൂക്ഷിക്കുക, നിശ്ചയം അക്രമം അന്ത്യ ദിനത്തിൽ അന്ധകാരങ്ങളാണ്. നിങ്ങൾ ലുബ്ദതയെ സൂക്ഷി ക്കുക, നിശ്ചയം ലുബ്ദതയാണ് നിങ്ങൾക്ക് മുമ്പുള്ളവരെ നശി പ്പിച്ചിട്ടുള്ളത്, അത് അവരെ അവരുടെ രക്തം ചിന്താനും നിഷി ദ്ധങ്ങളെ അനുവദനീയമാക്കാനും പ്രേരിപ്പിച്ചു.” (മുസ്ലിം:6668)

ജാബിറു ബ്നു അബ്ദില്ലജം (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: ജാബിറു ബ്നു അബ്ദില്ലാഹി ബ്നു അംറുബ്നു ഹറാം അൽഅൻസ്വാരി അൽഖസ്റജി, മരണം: ഹിജ്:71
– രണ്ട് ദുർഗുണങ്ങളെ കുറിച്ച് അറിയിക്കുന്ന ഹദീസാണിത്. അകമവും, ലുബ്ദതയുമാണവ. ഇത് രണ്ടും അതിന്റെ ആൾ ക്ക് പ്രയാസങ്ങൾ സമ്മ മ്മാനിക്കുന്നവയാണ്.

അക്രമം:
– അക്രമം രണ്ട് ഇനമുണ്ട്, ഒന്ന്: ഒരാൾ സ്വന്തത്തോട് ചെയ്യുന്ന അക്രമം. അവൻ ശിർക്ക് പോലുള്ള കാര്യങ്ങൾ ചെയ്താൽ അവൻ സ്വന്തത്തോട് തന്നെയാണ് അക്രമം പ്രവർത്തിക്കുന്നത്.
രണ്ട്. മറ്റുള്ളവരോട് ചെയ്യുന്ന അക്രമം. ഇത് രണ്ട് ഇനമുണ്ട്, (1. അവർക്ക് നൽകേണ്ട കടമകൾ നിറവേറ്റാതെ ചെയ്യുന്ന അകമങ്ങൾ. (2. അവർക്കെതിരെ ശത്രുതയിലും മറ്റും പെരുമാറൽ.
 –  ഏത് തരം അക്രമമായാലും അതിനെ സൂക്ഷിക്കണം എന്നാണ് റസൂൽ (സ) കൽപ്പിച്ചിരിക്കുന്നത്.
ലുബ്ധത:
ലുബ്ദതയാണ് രണ്ടാമത്തെ ദുർഗുണം. അത് പിശുക്കിനേക്കാൾ വീര്യം കൂടിയതാണ്. പിശുക്ക് എന്നാൽ ചിലവഴിക്കേണ്ടിടത്ത് ചിലവഴിക്കാതെ തടഞ്ഞ് വെക്കലാണ്. എന്നാൽ ലുബ്ദത തന്റെ അടുക്കൽ ഇല്ലാത്തതിന് അത്യാഗ്രഹം കാണിക്കലാണ്. ലുബ്ദത കാണിക്കുവൻ ജനങ്ങളുടെ അടുക്കലുള്ളത് ആഗ്രഹിക്കുകയും തന്റെ പക്കലുള്ളത് ചിലവഴിക്കാതെ തടഞ്ഞ് വെക്കുകയും ചെയ്യും.
 – മനസ്സിന്റെ ലുബ്ദതയിൽ നിന്ന് രക്ഷപ്പെട്ടവർ വിജയികളാണെന്ന് (തഗാബുൻ:16) അല്ലാഹു അറിയിച്ചതായി കാണാം.
 – ലുബ്ദത അക്രമത്തിലേക്കെത്തിക്കും. മുമ്പുള്ള ആളുകൾ നശിക്കാൻ കാരണമായ കാര്യമാണ് ലുബ്ദത എന്നും പരസ്പരം രക്തം ചിന്താൻ വരെ അത് കാരണമായിട്ടുണ്ട് എന്നും റസൂൽ (സ) അറിയിച്ചിരിക്കുന്നു.

ഹദീസ് – 14

ഹദീസ് – 14

“വൻപാപങ്ങളിൽ ഏറ്റവും വലുതായിട്ടുള്ളത്. അല്ലാഹുവിൽ പങ്കുചേർക്കലും, മനുഷ്യനെ വധിക്കലും, മാതാപിതാക്കളെ വ്യസനിപ്പിക്കലും, കള്ളവാക്ക് പറയലും അല്ലെങ്കിൽ കള്ള സാക്ഷ്യം പറയലുമാണ്.” (ബുഖാരി, മുസ്ലിം)

അനസു ബ്നു മാലിക് (റ) നിവേദനം, നബി (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. അനസു ബ്നു മാലിക് അൽ അൻസ്വാരി അജ്ജാരി.
– വൻപാപങ്ങളിലെ ഏറ്റവും വലിയ പാപങ്ങൾ ഏതൊക്കെയാണ് എന്ന് നബി (സ) നമ്മെ പഠിപ്പിക്കുന്നു. വളരെ ഗുരുതരമായ അപകടങ്ങളുള്ള പാപങ്ങളാണിവ.
– ഇത് പറയുമ്പോൾ നബി (സ) ചാരി ഇരിക്കുകയായിരുന്നു, അപ്പോൾ നേരെ ഇരുന്നിട്ട് ഇത് ആവർത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നു. നബിക്ക് (സ)  ഒന്ന് മിണ്ടാതിരുന്നെങ്കിൽ എന്ന് സ്വഹാബികൾ പറയുന്നത് വരെ ഇതുണ്ടായി എന്ന് ഹദീസിലുണ്ട്.

അല്ലാഹുവിൽ പങ്കുചേർക്കൽ:

ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ്. അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങളിൽ സഷ്ടികളെ പങ്കാളി കളാക്കലാണ് ശിർക്ക്. പ്രാർത്ഥന, നേർച്ച, ബലി പോലെയുള്ള ആരാധനകൾ അല്ലാഹുവിന് മാത്രം സമർപ്പിക്കേണ്ടവയാണ്. അത് അല്ലാഹു അല്ലാത്തവർക്ക് നൽകിയാൽ അത് വലിയ കുറ്റമാ ണ്. ശിർക്ക് ചെയ്യുന്നവന് നരകം ഉറപ്പും, സ്വർഗ്ഗം നിഷിദ്ധവുമാണ്.

കൊലപാതകം:

ഒരു ആത്മാവിനെ അന്യായമായി വധിക്കുക എന്നത് വലിയ തിൻമയാണ്. ഏറ്റവും വലിയ തിൻമയായ ശിർക്കിന് ശേഷം അറിയിക്കപ്പെട്ട വൻ പാപമാണത്. അല്ലാഹു ഹറാം ആക്കിയ കാര്യമാണത് എന്ന് വിശുദ്ധ കുർആനിൽ നമുക്ക്കാണാം.
ഒരാളും മറ്റൊരാളെയും, അല്ലെങ്കിൽ സ്വന്തത്തേയും വധിക്കാൻ പാടില്ല. ആത്മഹത്യയും ഈ ഹദീസിൽ പറഞ്ഞ കൊലയുടെ പരിധിയിൽ പെടും.
– ശതുക്കളെ നേരിടാൻ എന്ന പേരിൽ ചാവേറായി മരിക്ക ലും ആത്മഹത്യയുടെ ഇനത്തിൽ പെടുന്നതാണ്.
– അന്യായമായി ഒരു ആത്മാവിനെ ആരെങ്കിലും വധിച്ചാൽ അത് മുഴുവൻ മനുഷ്യരെയും വധിച്ചത് പോലെയാണെന്ന് വിശുദ്ധ കുർആനിലുണ്ട് (മാഇദ:32)

മാതാപിതാക്കളെ പ്രയാസപ്പെടുത്തൽ:

മാതാപിതാക്കളെ പ്രയാസപ്പെടുത്താനോ അവരെ നിന്ദിക്കാ നോ ഒരിക്കലും പാടില്ല. അല്ലാഹുവിനെ ആരാധിക്കുതിനെ അറിയിച്ച ശേഷം മാതാപിതാക്കൾക്ക് നൻമ ചെയ്യാൻ അറിയിച്ച വചനം (ഇസ്റാഅ്:23) വിശുദ്ധ കുർആനിൽ നമുക്ക് കാണാൻ കഴിയും. അത്രക്ക് പ്രാധാന്യമുള്ളതാണ് അവർക്ക് നൻമ ചെയ്യൽ.
മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നതിന്റെ ചില പ്രകട രൂപങ്ങൾ താഴെ കൊടുക്കുന്നു.
– അവരെ ദുഖിപ്പിക്കലും കരയിപ്പിക്കലും.
– അവരോട് കയർത്ത് സംസാരിക്കലും അമിത ശബ്ദത്തിൽഅവരോട് സംസാരിക്കലും.
– അവർ പറയുന്ന കാര്യങ്ങൾ അനുസരിക്കാതിരിക്കലും അവരോട് “ചെ’ എന്ന രൂപത്തിലുള്ള പദപ്രയോഗങ്ങൾ നടത്ത ലും (ഇസ്റാഅ്:23).
– അവരോട് മുഖം ചുളിക്കലും നല്ല മുഖത്തോടെ അവരെ അഭിസംബോധന ചെയ്യാതിരിക്കലും.
– അവർ ചെയ്ത കാര്യങ്ങളെ കുറ്റപ്പെടുത്തൽ. (അവരുണ്ടാക്കിയ ഭക്ഷണത്തെ കുറ്റപ്പെടുത്തുന്നത് പോലെ).
– അവരുടെ ജോലികളിൽ അവരെ സഹായിക്കാതിരിക്കൽ.
– മറ്റുള്ളവരുടെ മുമ്പിൽ സ്വന്തം മാതാപിതാക്കളെ കുറ്റപ്പെടുത്തി സംസാരിക്കൽ.
– മാതാപിതാക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാര്യങ്ങളിൽ ഏർപ്പെടൽ.

കള്ളവാക്ക് പറയൽ, കള്ള സാക്ഷ്യം പറയൽ:

കള്ളവാക്കും കള്ള സാക്ഷ്യവും വാൻപാപങ്ങളിൽ പെട്ടതാണ്. സാക്ഷി പറയേണ്ടി വന്നാൽ ഉള്ളത് പോലെ പറയണം. ഇല്ലാത്തത് പറയലും ഉള്ളത് മറച്ച് വെക്കലും കള്ള സാക്ഷ്യത്തിൽ പെടും.

ഹദീസ് – 13

ഹദീസ് – 13

“നിങ്ങൾ നിങ്ങളുടെ ഭവനങ്ങളെ ശ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽ ബക്വറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടി അകന്ന് പോകും.” (മുസ്ലിം:1774)

അബൂഹുറൈറ (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– വിശുദ്ധ കുർആൻ പാരായണവുമായി ബന്ധപ്പെട്ട ഹദീസാ ണ് ഇത്. ഒരു വിശ്വാസിക്ക് കുർആനുമായി നിരന്തരബന്ധം ഉണ്ടായിരിക്കണം. എല്ലാ ദിവസവും കുർആൻ പാരായണം ചെയ്യുന്ന സാഹചര്യം അവൻ ഉണ്ടാക്കിയിരിക്കണം.
– ഭവനങ്ങളിൽ കുർആൻ പാരയണം ചെയ്യുന്നതിനെ ആണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. വീടുകളിൽ വിശുദ്ധ കുർ ആൻ പാരായണം എന്നും നിലനിൽക്കണം. വിശുദ്ധകുർആൻ പാരായണം ചെയ്യപ്പെടാത്ത വീടുകൾ ക്വബ്റിടങ്ങൾ പോലെയാണ് എന്നാണ് റസൂൽ (സ) അറിയിച്ചത്.
– ക്വബ്റിടങ്ങളിൽ കുർആൻ പാരായണം പാടില്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.
– അല്ലാഹുവിനെ സ്മരിക്കാതിരിക്കാതെയും, ആരാധനകൾ നിർവ്വഹിക്കാതെയും, കുർആൻ പാരായണം നടത്താതെയും കഴിയുന്നവർ മയ്യിത്തിനെ പോലെയാണ്.
– നിങ്ങളുടെ സുന്നത്ത് നമസ്കാരങ്ങൾ വീടുകളിൽ വെച്ചാക്കുക, അതിനെ നിങ്ങൾ ക്വബ്റുകളാക്കരുത് എന്നും മറ്റൊ രു ഹദീസിൽ വന്നിട്ടുണ്ട്. അഥവാ നമസ്കാരത്തിനും, സുജൂദിനും ഉള്ള സ്ഥലമല്ല ക്വബ്റുകൾ എന്ന് റസൂൽ അറിയിക്കുകയാണ്. വീടുകളെ ക്വബ്റിടങ്ങൾ പോലെയാക്കാതെ അവിടെ ആ സൽക്കർമങ്ങളൊക്കെയും ചെയ്യണമെന്നും നബി പഠിപ്പിക്കുന്നു.
– വീടുകളെ ക്വബ്റിടങ്ങളാക്കരുത് എന്നതിൽ അവിടെ മറവ് ചെയ്യാനും പാടില്ല എന്ന് കൂടെ മനസ്സിലാക്കാം. പണ്ഡിതൻമാർ ഇത് വിശദീകരിച്ചിട്ടുണ്ട്. നബിമാർ എവിടെ മരിക്കുന്നോ അവിടെ മറമാടണം എന്നത് കൊണ്ടാണ് നബിയുടെ (സ) ക്വബ്ർ ആഇശ.(റ) യുടെ വീട്ടിലായത്. അബൂബക്കർ (റ), ഉമർ (റ) എന്നിവരുടെ ക്വബ്റുകളും നബി (സ) യുടെ ക്വബറിന്റെ അടുത്ത് ആക്കിയത് അവരുടെ കാര്യത്തിൽ ജനങങൾ അതിരു വിടുമോ എന്ന് ഭയപ്പെട്ടത് കൊണ്ടാണ്.
– ക്വബ്റിന്റെ അടുക്കൽ കുർആൻ പാരായണം ചെയ്യലും അവിടെ നമസ്കാരങ്ങൾ നിർവ്വഹിക്കലും ബിദ്അത്താണ്. അത് പിഴച്ച കക്ഷികൾ പിൽക്കാലത്ത് കടത്തിക്കൂട്ടിയ ആ ചാരങ്ങളാണ്.
– സൂറതുൽ ബക്വറയുടെ മഹത്വം ഈ ഹദീസ് അറിയിക്കു ന്നു. സൂറതുൽ ബക്വറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടി അകന്ന് പോകും എന്നാണ് റസൂൽ (സ) പഠിപ്പിക്കുന്നത്. ആയതിനാൽ പിശാചിൽ നിന്നുള്ള സംര ക്ഷണം വീടുകളിൽ ഉറപ്പാക്കാൻ നമുക്കാവണം.

നേർപഥം ക്വിസ് മത്സരം – 3 (ലക്കം 173)

നേർപഥം ക്വിസ് മത്സരം – 3 (ലക്കം 173)

1 / 10

ഈ ലോകത്തെ ഏറ്റവും ഉത്തമമായ വിഭവമാണെന്നാണ് നബി(സ) വിശേഷിപ്പിച്ചത്?

2 / 10

”ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” ഇത് ക്വുര്‍ആനിലെ എത്രാം സൂറഃയില്‍, എത്രാം വചനം?

3 / 10

”ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ‘നബിയേ, എനിക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കുവാനുതകുന്ന ഒരു കര്‍മം താങ്കള്‍ നിര്‍ദേശിച്ചു തരിക.’ നബി(സ) പറഞ്ഞു: ‘നീ നോമ്പെടുക്കുക. അതിനോട് കിടപിടിക്കുന്ന ഒന്നും തന്നെയില്ല.’ പിന്നീട് ഒരിക്കല്‍കൂടി ഞാന്‍ ചെന്ന് ഇതേകാര്യം ആവശ്യപ്പെട്ടു. അപ്പോഴും നബി(സ) പറഞ്ഞു: ‘നീ നോമ്പെടുക്കുക” (അഹ്മദ്, നസാഈ). ഇതില്‍ പറയുന്ന ഞാന്‍ ഏത് സ്വഹാബിയാണ്?

4 / 10

പുരാതന ബാബിലോണിലെ പ്രസിദ്ധനായ ഒരു നിയമജ്ഞന്‍?

5 / 10

”ബോധപൂര്‍വമായ ഇന്ദ്രിയ സ്ഖലനം മൂലം നോമ്പ് മുറിയുന്നതാണ്. എന്നാല്‍ സ്വപ്ന സ്ഖലനം, ബോധപൂര്‍വമല്ലാതെയുണ്ടാകുന്ന സ്ഖലനം എന്നിവകൊണ്ട് നോമ്പ് മുറിയുന്നതല്ല” ഇത് ഏത് കിതാബിലെ ഉദ്ധരണിയാണ്?

6 / 10

”(നോമ്പിന്റെ കാര്യത്തില്‍) യാത്രക്കാരനെ മൂന്ന് തരമാക്കി വിഭജിക്കാം. 1) നോമ്പെടുക്കാന്‍ യാതൊരു പ്രയാസവും ഇല്ലാത്തവര്‍; അത്തരക്കാര്‍ നോമ്പെടുക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. 2) നോമ്പെടുക്കല്‍ കൊണ്ട് പ്രയാസം അനുഭവിക്കാന്‍ സാധ്യതയുള്ളവര്‍. അത്തരക്കാര്‍ നോമ്പൊഴിവാക്കലാണ് ഏറ്റവും ശ്രേഷ്ഠം. 3) നോമ്പെടുക്കുന്നത് ശരീരത്തിന് അങ്ങേയറ്റം പ്രയാസമുണ്ടാക്കുമെന്ന് ബോധ്യമുള്ളവര്‍. അവര്‍ നോമ്പെടുക്കല്‍ നിഷിദ്ധമാണ് എന്ന് ഹദീഥുകളില്‍ നിന്ന് ഗ്രഹിക്കാം” ഇത് എത് പണ്ഡിതന്റെ വാക്കുകളാണ്?

7 / 10

”സോദരിമാരുടെ ചുണ്ടുകളിൽ നിന്ന്” എന്ന കൃതിയുടെ കര്‍ത്താവ്?

8 / 10

……………..യെ തന്റെ പിന്നിലിരുത്തി അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്കു പോകുമ്പോള്‍ തിരുമേനി ജനങ്ങളോട് മൊത്തത്തില്‍ ഇപ്രകാരം ആജ്ഞാപിച്ചു: ”ജനങ്ങളേ, സമാധാനം കൈക്കൊള്ളുക. സമാധാനം കൈക്കൊള്ളുക”(മുസ്‌ലിം).

9 / 10

കുര്‍ആനിലെ 4:135 വചനം അമേരിക്കയിലെ ഏത് ലൈബ്രറിയുടെ മുഖ്യകവാടത്തിലാണ് എഴുതിവച്ചിരിക്കുന്നത്?

10 / 10

CAIRന്റെ പൂര്‍ണ രൂപം?