ഹദീസ് – 16

ഹദീസ് – 16

“ഒരാളുടെ അയൽവാസി അയാളുടെ ദോഹങ്ങളിൽ നിന്ന് നിർഭയനാ കുന്നത് വരെ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.” (മു സ്ലിം:81)

അബുഹുറൈറ (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57.
– അയൽപക്കവുമായിട്ടുള്ള ബന്ധം എങ്ങനെ ആയിരിക്ക ണം എന്നാണ് ഈ ഹദീസ് വിവരിക്കുന്നത്. അയൽക്കാരോš നല്ല നിലയിൽ വർത്തിക്കണമെന്നാണ് ഇസ്ലാം പഠിപ്പി ച്ചിരിക്കുന്നത്. ഒരാളുടെ സ്വർഗ്ഗ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യമാണിത് എന്ന് ഹദീസ് മനസ്സിലാക്കി തരുന്നു.
– ഒരാളിൽ നിന്ന് തന്റെ അയൽവാസിക്ക് ഒരു നിലക്കുമുള്ള ദോഹങ്ങളും ഉണ്ടാവാൻ പാടില്ല. മാനസികമോ, ശാരീരി കമോ ആയ പ്രയാസങ്ങൾ അവനിൽ നിന്ന് ഉണ്ടാകാൻ പാടില്ല.
– പരസ്പര സഹകരണവും, നല്ല സ്വഹവർത്തിത്വവുമാണ് അയൽക്കാർ തമ്മിലുണ്ടാവേണ്ടത്. അയൽക്കാരന്റെ വിഷ യത്തിൽ അവന് അനന്തരാവകാശം നൽകേണ്ടി വരുമോഎന്ന് ഞാൻ വിചാരിക്കുന്നത് വരെ ജിബ്രീൽ എന്നെ ഉപ് ദേശിക്കുകയുണ്ടായി എന്ന് റസൂൽ (സ) പറഞ്ഞിട്ടുണ്ട്.

അയൽക്കാരെ നിർണ്ണയിക്കുതിൽ ധാരാളം അഭിപ്രായങ്ങൾ കാണാൻ കഴിയും. ഒരാളുടെ വീടിന്റെ ചുറ്റുമുള്ള നാൽപത് വീടുകൾ അയൽപ്പക്ക് പരിധിയിൽ പെടുമെന്ന് ആഇശാ, (റ)  ഔസാഇ ,(റ)  ഹസനുൽ ബസ്വരി (റ) , സുഹ്രി (റ) തുടങ്ങിയ വർ പറഞ്ഞിട്ടുണ്ട്. (ഫത്ഹുൽബാരി:10 447), ഒരോ നാട്ടിലെയും നാട്ടുനടപ്പനുസരിച്ച് അയൽക്കാർ ആരാണോ അവരൊ ക്കെയും അയൽപ്പക്ക് പരിധിയിൽ പെടുമെന്ന് പണ്ഡിതൻ മാർ പ്രബല അഭിപ്രായമാക്കിയതും കാണാവുന്നതാണ് (ത ഫ്സീറുൽ ആലൂസി:5/29, ഫത്ഹുൽ ക്വദീർ:1/743).
– അവരുടെ സ്ത്രീകളോട് മോശമായി പെരുമാറൽ, അവരുടെ ന്യൂനതകളെ നോക്കി നടക്കൽ, അവരുടെ കാര്യങ്ങളിൽ ചാരപ്പണി നടത്തൽ, അവരുടെ രഹസ്യങ്ങളെ പരസ്യപ്പെടു ത്തൽ, അവരെ കുറിച്ച് മോശമായി സംസാരിക്കൽ, അവരു ടെ അഭിമാനത്തിന് ക്ഷതമേൽപിക്കൽ, അവർക്കിടയിൽ കു ഴപ്പങ്ങളുണ്ടാക്കൽ, വലിയ ശബ്ദം കൊണ്ടും മറ്റും അവർക്ക് ശല്യമുണ്ടാക്കൽ, അവരുടെ വഴിയിൽ തടസ്സങ്ങളുണ്ടാക്കൽ, തുടങ്ങി ധാരാളം കാര്യങ്ങൾ അയൽക്കാരോടുള്ള ദോഹ ങ്ങളിൽ പെട്ടതാണ്.
– തന്റെ കുഴപ്പങ്ങൾ കാരണം മറ്റു അയൽക്കാരൊക്കെയും ഒഴിവാക്കി, അകറ്റി നിർത്തിയിട്ടുള്ളവനാണ് ഏറ്റവും മോശം അയൽക്കാരൻ.
– “നല്ല ഭാര്യ, വിശാലമായ ഭവനം, നല്ല അയൽവാസി, സ്വസ്ഥ മായി യാത്ര ചെയ്യാവുന്ന വാഹനം എന്നീ നാല് കാര്യങ്ങൾ സ്വൗഭാഗ്യത്തിൽ പെട്ടതാണ്. മോശം അയൽവാസി, ചീത്ത ഭാര്യ, ഇടുങ്ങിയ ഭവനം, മോശം വാഹനം എന്നീ നാല് കാര്യങ്ങൾ ദൗർഭാഗ്യത്തിൽ പെട്ടതുമാണ് നബി (റ) പറഞ്ഞിട്ടുണ്ട്’. (സ്വഹീഹു ഇബ്നി ഹിബാൻ:4094)

Leave a Comment