ഹദീസ് – 17

“പലിശ തിന്നുന്നവനേയും, അത് തീറ്റു ന്നവനേയും, അത് എഴുതുന്നവനേയും, അതിന്റെ രണ്ട് സാ ക്ഷികളേയും അല്ലാഹുവിന്റെ റസൂൽ ശപിച്ചിരിക്കുന്നു. റസൂൽ പറഞ്ഞു: അവർ (പാപത്തിൽ) തുല്യരാണ്.” (മുസ് ലിം:4100)
ഹദീസ് റിപ്പോർട്ട് ചെയ്തത്: ജാബിറു ബ്നു അബ്ദില്ലാഹി ബ്നു അംറു ബ്നുഹറാം അൽഅൻസ്വാരി അൽഖസ്റജി, മരണം: ഹിജ്:71.
പലിശ എല്ലാ നിലക്കും നിഷിദ്ധമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു.
പലിശ തിന്നൽ വൻപാപങ്ങളിൽ പെട്ടതാണ്. അതിൽ ഇട പെടുന്നവർ അല്ലാഹുവിനോടും അവന്റെ റസൂൽ (സ) യോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അല്ലാഹു പറയുന്നു (അൽബക്വറ:278-279).
– പലിശയുമായി ബന്ധപ്പെട്ട എല്ലാതരം ജോലികളും, ഇടപാടുകളും നിഷിദ്ധമാണെന്ന് റസൂൽ (സ) പഠിപ്പിച്ചിരിക്കുന്നു. അതിന് കരാർ എഴുതലും, അതിന് സാക്ഷി നിൽക്കലും പോലെയുള്ളവ അതിൽപെടും. റസൂൽ (സ) യുടെ ശാപം കിട്ടാൻകാരണമാകുന്ന പ്രവർത്തനമാണവ.
– പലിശയുമായി ബന്ധമുള്ള ബാങ്കുകളിൽ ജോലി ചെയ്യുന്നതും അനുവദനീയമല്ല എന്ന് പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്.
അല്ലാഹു പറയുന്നു: “പലിശ തിന്നുന്നവർ പിശാച് ബാധ നിമിത്തം മറിഞ്ഞു വീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോ ലെത്തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമത്ര അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയിൽ നിന്ന്) വിരമിച്ചാൽ അവൻ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹു വിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മട ങ്ങുകയാണെങ്കിൽ അവരതെ നരകാവകാശികൾ. അവര തിൽ നിത്യവാസികളായിരിക്കും.” (അൽബക്വറ:275)
– ഏഴ് വാൻപാപങ്ങളിലെ ഒരു തിൻമയാണ് പലിശ തിന്നൽ. ജീവിതത്തിലെ പല അനുഗ്രഹങ്ങളും നഷ്ടപ്പെടാൻ കാര ണമാകുന്ന വിപത്താണത് എന്ന് നാം മനസ്സിലാക്കണം.
– പലിശയുമായി ഇടപെട്ട ആരും യഥാർത്ഥത്തിൽ വിജയിച്ചി ട്ടില്ല എന്നത് ഉറപ്പാണ്.