ഹദീസ് - 19

“കേട്ടതെ ല്ലാം പറയൽ ഒരു മനുഷ്യന് കളവിന് മതിയായതാണ്.” (മുസ് ലിം:8)
– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57.
– കളവ് പറയലും കളവ് പ്രചരിപ്പിക്കലും മതത്തിൽ അപകട മുള്ള കാര്യമാണ്. നാട്ടിൽ കേട്ടത് മുഴുവൻ പാടി നടക്കുന്ന സ്വഭാവം ചിലർക്കുണ്ട്. അവർ മനസ്സിലാക്കേണ്ട ഒരു കുർആനിക വചനം നോക്കൂ:
“സത്യവിശ്വാസികളേ, ഒരു അധർമകാരി വല്ല വാർത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങളതിനെപ്പറ്റി വ്യക്തമാ യി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങൾ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേ രിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേ ണ്ടി”. (ഹുജുറാത്ത്:6).
– കേട്ടത് മുഴുവൻ പ്രചരിപ്പിക്കരുത്. അങ്ങനെ ചെയ്താൽ ചിലപ്പോൾ ഖേദിക്കേണ്ട അവസ്ഥ വന്നേക്കാം. നെറ്റിലും, സോഷ്യൽ മീഡിയയിലും ഓരോന്ന് ഷെയർ ചെയ്യുമ്പോഴും നാം നല്ലോണം സൂക്ഷിക്കേണ്ടതുണ്ട്.
അല്ലാഹു നമ്മിൽ നിന്ന് വെറുക്കുന്ന മൂന്ന് കാര്യങ്ങളിൽ ഒന്നാണ് “പറഞ്ഞു, പറയപ്പെട്ടു’ എന്നിങ്ങനെയുള്ള വാർത്ത കൾ പ്രചരിപ്പിക്കൽ.
– ഈ ഹദീസിന്റെ ആശയം മൂന്ന് രൂപത്തിൽ മനസ്സിലാക്കാം:
ഒന്ന്: സംസാരം അധികരിപ്പിക്കുന്നത് വിലക്കുന്നതിലേക്കുള്ള സൂചന (ഹദീസിലുണ്ട്), കാരണം സംസാരം അധികരിപ്പിക്കൽ തെറ്റിലേക്ക് എത്താൻ കാരണമാകും.
രണ്ട്: ഒരാൾ ഇങ്ങനെ പറഞ്ഞു, ഇങ്ങനെ പറയപ്പെട്ടു എന്നിങ്ങ നെയുള്ള വൈയക്തിക സംസാരങ്ങൾ അധികരിപ്പിക്കുന്നതിനെ തൊട്ടുള്ള വിലക്കൽ.
മൂന്ന്: മതപരമായ കാര്യങ്ങൾ ഒരാൾ ഇങ്ങനെ പറഞ്ഞു, മറ്റെയാൾ ഇങ്ങനെ പറയുന്നത് കേട്ടു എന്നിങ്ങനെയുള്ള സംസാര ങ്ങൾ വിലക്കൽ. ഇത് അധികരിപ്പിക്കൽ മതവിഷയങ്ങൾ തെറ്റായി പ്രചരിക്കാൻ കാരണമാകും.
– കിംവദന്തികളെ നന്നായി സൂക്ഷിക്കേണ്ടതുണ്ട്. പ്രത്യേകി ച്ചും ഫിതയുടെ കാലത്ത്. കിംവദന്തികൾ ധാരാളം അപക ടങ്ങൾ ഉണ്ടാക്കിയതായി ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. അത്തരം കാര്യങ്ങളുമായി അടുക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം.