ഹദീസ് – 15

“നിങ്ങൾ അക്രമത്തെ സൂക്ഷിക്കുക, നിശ്ചയം അക്രമം അന്ത്യ ദിനത്തിൽ അന്ധകാരങ്ങളാണ്. നിങ്ങൾ ലുബ്ദതയെ സൂക്ഷി ക്കുക, നിശ്ചയം ലുബ്ദതയാണ് നിങ്ങൾക്ക് മുമ്പുള്ളവരെ നശി പ്പിച്ചിട്ടുള്ളത്, അത് അവരെ അവരുടെ രക്തം ചിന്താനും നിഷി ദ്ധങ്ങളെ അനുവദനീയമാക്കാനും പ്രേരിപ്പിച്ചു.” (മുസ്ലിം:6668)
– ഹദീസ് റിപ്പോർട്ട് ചെയ്തത്: ജാബിറു ബ്നു അബ്ദില്ലാഹി ബ്നു അംറുബ്നു ഹറാം അൽഅൻസ്വാരി അൽഖസ്റജി, മരണം: ഹിജ്:71
– രണ്ട് ദുർഗുണങ്ങളെ കുറിച്ച് അറിയിക്കുന്ന ഹദീസാണിത്. അകമവും, ലുബ്ദതയുമാണവ. ഇത് രണ്ടും അതിന്റെ ആൾ ക്ക് പ്രയാസങ്ങൾ സമ്മ മ്മാനിക്കുന്നവയാണ്.
അക്രമം:
– അക്രമം രണ്ട് ഇനമുണ്ട്, ഒന്ന്: ഒരാൾ സ്വന്തത്തോട് ചെയ്യുന്ന അക്രമം. അവൻ ശിർക്ക് പോലുള്ള കാര്യങ്ങൾ ചെയ്താൽ അവൻ സ്വന്തത്തോട് തന്നെയാണ് അക്രമം പ്രവർത്തിക്കുന്നത്.
രണ്ട്. മറ്റുള്ളവരോട് ചെയ്യുന്ന അക്രമം. ഇത് രണ്ട് ഇനമുണ്ട്, (1. അവർക്ക് നൽകേണ്ട കടമകൾ നിറവേറ്റാതെ ചെയ്യുന്ന അകമങ്ങൾ. (2. അവർക്കെതിരെ ശത്രുതയിലും മറ്റും പെരുമാറൽ.
– ഏത് തരം അക്രമമായാലും അതിനെ സൂക്ഷിക്കണം എന്നാണ് റസൂൽ (സ) കൽപ്പിച്ചിരിക്കുന്നത്.
ലുബ്ധത:
ലുബ്ദതയാണ് രണ്ടാമത്തെ ദുർഗുണം. അത് പിശുക്കിനേക്കാൾ വീര്യം കൂടിയതാണ്. പിശുക്ക് എന്നാൽ ചിലവഴിക്കേണ്ടിടത്ത് ചിലവഴിക്കാതെ തടഞ്ഞ് വെക്കലാണ്. എന്നാൽ ലുബ്ദത തന്റെ അടുക്കൽ ഇല്ലാത്തതിന് അത്യാഗ്രഹം കാണിക്കലാണ്. ലുബ്ദത കാണിക്കുവൻ ജനങ്ങളുടെ അടുക്കലുള്ളത് ആഗ്രഹിക്കുകയും തന്റെ പക്കലുള്ളത് ചിലവഴിക്കാതെ തടഞ്ഞ് വെക്കുകയും ചെയ്യും.
– മനസ്സിന്റെ ലുബ്ദതയിൽ നിന്ന് രക്ഷപ്പെട്ടവർ വിജയികളാണെന്ന് (തഗാബുൻ:16) അല്ലാഹു അറിയിച്ചതായി കാണാം.
– ലുബ്ദത അക്രമത്തിലേക്കെത്തിക്കും. മുമ്പുള്ള ആളുകൾ നശിക്കാൻ കാരണമായ കാര്യമാണ് ലുബ്ദത എന്നും പരസ്പരം രക്തം ചിന്താൻ വരെ അത് കാരണമായിട്ടുണ്ട് എന്നും റസൂൽ (സ) അറിയിച്ചിരിക്കുന്നു.