എനിക്കു ശ്വാസം കിട്ടുന്നില്ല!

എനിക്കു ശ്വാസം കിട്ടുന്നില്ല!

മനുഷ്യനെ തൊലി നിറത്തിന്റെ പേരിൽ വേർതിരിച്ച് കാണുന്ന വെറിക്ക് അമേരിക്കയിൽ ഇപ്പോഴും ഒരു പഞ്ഞവുമില്ല. ഭൗതികതയുടെ ഉന്നതങ്ങൾ കീഴടക്കി എന്ന് സ്വയം അഹന്ത നടിക്കുന്ന (ഇതിന്റെ യാഥാർത്ഥ്യം കൊറോണ വൈറസ് വെളിച്ചത്ത് കൊണ്ടുവന്നു എന്നത് വേറെ കാര്യം ) ഒരു നാട്ടിൽ ഇപ്പോഴും തൊലിനിറത്തിന്റെ പേരിൽ അതിക്രൂരതകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്നത് എന്തു മാത്രം നിന്ദ്യമാണ്. കോവിഡ് ബാധിച്ച് ഒരു ലക്ഷത്തിലധികം പേർ ശ്വാസം മുട്ടി മരിച്ചപ്പോൾ , അതേ നാട്ടിൽ നിന്ന് വന്ന മറ്റൊരു വാർത്ത മന:സ്സാക്ഷിയുള്ള മനുഷ്യരെ മൊത്തം ഞെട്ടിക്കുന്നതാണ്.


ജോർജ് ഫ്ലോയിഡ് എന്ന 48 വയസ്സുകാരനായ നിരപരാധിയെ കൈകൾ കെട്ടി നടുറോട്ടിലിട്ട് കാൽ മുട്ടുകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നിരിക്കുകയാണ് നാലു

“നിയമപാലകർ ” ! “എനിക്ക് ശ്വാസം മുട്ടുന്നു ,എനിക്ക് വെള്ളം തരണേ, എന്നെ വിടണേ “എന്ന് ആ നിരപരാധി കരഞ്ഞ് പറഞ്ഞിട്ടും കറുത്ത മനസ്സിന്റെ ഉടമകൾ അയാളെ വിട്ടില്ല. അഞ്ച് മിനിട്ടോളം അയാളുടെ കഴുത്തിൽ കാൽമുട്ട് ഞെരുക്കി നിന്നു ആ തൊലി വെളുത്ത ക്രൂരനായ കൊലയാളി. തന്റെ കാൽ മുട്ടിന് താഴെ ഞെരിഞ്ഞമരുന്നത് തൊലി കറുത്ത ഒരുവനാണ് എന്നതുകൊണ്ട് യാതൊരു ഭാവമാറ്റവും ആ ബൂട്ടുധാരിയുടെ മുഖത്തു കണ്ടില്ല !
വല്ലാത്ത ക്രൂരത !


ഇത് ചെയ്തവൻ മുസ്ലിമല്ലാത്തതു കൊണ്ട് ഇസ്ലാം തൽക്കാലം രക്ഷപ്പെട്ടു!
തൊലി കറുത്തവനെ മൃഗങ്ങളെപ്പോലെ കാണുന്ന വിഷ മനസ്സുകൾ ഇപ്പോഴും അമേരിക്കയിലും യൂറോപ്പിലുമൊക്കെ ജീവിക്കുന്നു എന്നതിന്റെ തെളിവാണ് മിനിയാ പൊലിസിലെ ഈ കൊടും ക്രൂരത

മനുഷ്യരെ അവന്റെ തൊലിയും ഭാഷയും രാജ്യവും ഗോത്രവും നോക്കി വേർതിരിക്കാതെ, മനുഷ്യരെല്ലാം ഒരു പിതാവിന്റെ പുത്രന്മാരാണ് എന്ന ദൈവീക മതത്തിന്റെ കാഴ്ചപ്പടിനു മാത്രമേ ഈ ക്രൂരതക്ക് അന്ത്യം കുറിക്കാൻ കഴിയുകയുള്ളൂ. ഒരു മനുഷ്യാത്മാവിനെ അന്യായമായി ഹനിച്ചാൽ അവൻ മാനവരെ മുഴുവൻ ഹനിച്ചവനു സമനാണ് എന്ന ക്വുർആനിന്റെ തത്വത്തിനാണ് ഈ തോതിലുള്ള ക്രൂരതകൾക്ക് കൂച്ചുവിലങ്ങിടാൻ കഴിയുക. 

തിന്മയുടെ വക്താക്കൾക്ക് അവരർഹിക്കുന്ന ശിക്ഷ പൂർണമായി നൽകപ്പെടുന്ന ഒരു വേദിയുടെ ആവശ്യകതയും ഇത്തരം വാർത്തകൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പരലോകം അത്തരമൊരു വേദിയാണ്. വെളുത്തവന് കറുത്തവനേക്കാൾ യാതൊരു മഹത്വവുമില്ല എന്നും ഭക്തിയാണ് ദൈവം പരിഗണിക്കുന്നത് എന്നുമുള്ള ഉത്തമ ആശയം മനസ്സുകൾക്കുള്ളിലേക്ക് സന്നിവേശിപ്പിക്കലാണ് ഈ മാനസീക രോഗത്തിനുള്ള വൈദ്യം.
മനുഷ്യരേ, എന്നതാണ് അല്ലാഹുവിന്റെ പ്രഥമ വിളി എന്നത് ഏറെ ശ്രദ്ധേയമാണ്. നമസ്കാരവും ഹജ്ജുമൊക്കെ ഈ സന്ദേശത്തിന്റെ പ്രകട രൂപങ്ങളാണ്.
തൊലി കറുത്ത ബിലാലിനെയും (റ)തൊലി വെളുത്ത സൽമാനെയും (റ) ഹൃദയം കൊണ്ട് ബന്ധിപ്പിച്ചത് ഭക്തിയും വിശ്വാസവും തന്നെയായിരുന്നു.
അതിന്നും സാധ്യമാണ്.


അതല്ലാതെ ഈ വർണ്ണവെറിക്ക് പരിഹാരമില്ല. ഇനി ഒരു മനുഷ്യനും വർണ്ണവെറിയുടെ പേരിൽ ലോകത്ത് ജീവൻ നഷ്ടമായിക്കൂടാ. അതിനാൽ മനുഷ്യരേ, നമുക്ക് മനുഷ്യരാവാം.

“ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.”
(ഹുജുറാത്ത് : 13 )

അബ്ദുൽ മാലിക് സലഫി

ലക്കം 175

ലക്കം 175
ചോദ്യങ്ങള്‍

1) നാല് മുദ്ദ് ഏദേശം എത്ര ഗ്രാം തൂക്കംവരും?
ഉത്തരം: (1) 2. 200 ഗ്രാം (2) 2.300 ഗ്രാം (3) 2.500 ഗ്രാം
2) ”ക്വദ്‌റിന്റെ രാത്രിയില്‍ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും വല്ലവനും നിന്ന് നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും” എന്ന ഹദീഥ് റിപ്പോര്‍ട്ടു ചെയ്തത്?
ഉത്തരം: (1) അബൂദാവൂദ് (2) മുസ്‌ലിം (3) ബുഖാരി).
3. ‘….ല്‍ തന്റെ, ജനസംഖ്യയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെ തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് എന്ന കത്തോലിക്കാ പാതിരിയാണ് ജനസംഖ്യയെ സംബന്ധിച്ച ഭീതി ആദ്യമായി സമൂഹമധ്യത്തിലെത്തിച്ചത്.”
ഉത്തരം: (1) 1897 (2)1798 (3) 1987
4) ഠവല ഡഹശോമലേ ഞലീൌൃരല’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഉത്തരം: (1) ജൂലിയന്‍ എല്‍ സൈമണ്‍ (2) പോള്‍ ഏര്‍ളിച്ച് (3) പൗലോ കൊയ്‌ലോ
5) 1973ല്‍ ഇന്ത്യയിലെ ജനസംഖ്യ?
ഉത്തരം: (1) 69.8 കോടി (2) 48.58 കോടി (3) 59.48 കോടി
6) ”നബി(സ) അവസാന പത്തില്‍ മറ്റൊരു കാലത്തും ചെയ്യാത്ത വിധത്തില്‍ ആരാധനാ കര്‍മങ്ങളില്‍ കഠിനാധ്വാനം ചെയ്യാറുണ്ടായിരുന്നു” (മുസ്‌ലിം). ഇത് ആരുടെ വാക്കുകളാണ്?
ഉത്തരം: (1) അനസ്(റ) (2) ആഇശ(റ) (3) ഉബ്‌നു ഉമര്‍(റ)
7) ”മേഞ്ഞുനടക്കുന്ന ഒട്ടകങ്ങള്‍……. എണ്ണം തികഞ്ഞാല്‍ അതില്‍ നിന്ന് രണ്ടാം വയസ്സിലേക്കു കടന്ന ഒരു ഒട്ടകക്കുട്ടിയെ സകാത്തായി നല്‍കേണ്ടതാണ്.
ഉത്തരം: (1) 40 (2) 20 (3) 30
8) 8. ‘തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു’ ഇത് എത് സൂറത്തില്‍? എത്രാം വചനം ?
ഉത്തരം: 1 ) 3:44 2) 44:3 3) 43: 34
9) ഇയിടെ അറസ്റ്റിലായ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍?
ഉത്തരം: (1) മൗലാനാ സഫറുല്‍ ഇസ്‌ലാം ഖാന്‍ (2) മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ (3) മൗലാനാ സിയാവുദ്ദീന്‍ സര്‍ദാര്‍
10) ആല്‍കമിസ്റ്റ് എന്ന പ്രസിദ്ധ നോവലിന്റെ കര്‍ത്താവ്?
ഉത്തരം: (1) എം. മുകുന്ദന്‍ (2) നെരൂദ (3) പൗലോ കൊയ്‌ലോ

ഹദീസ് 30

ഹദീസ് 30

“ഇസ്ലാം അപരിചിതാവസ്ഥയിലാണ് ആരംഭിച്ചത്, അത് അപരിചിതാവ സ്ഥയായി മടങ്ങുകയും ചെയ്യും. അപ്പോൾ അപരിചിതർക്ക് മംഗളം.” (മുസ്ലിം:289) '

അബൂഹുറൈറയും (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– മക്കയിൽ ഇസ്ലാമിന്റെ തുടക്കം വളരെ കുറഞ്ഞ ആളുകളുമായിട്ടാണ്. അപരിചിതത്വമുള്ള രൂപത്തിലാണതിന്റെ തുടക്കം. നാട്ടിലെ ഭൂരിഭാഗം ആളുകളും അവരോട് എതിർപ്പും ശത്രുതയും പ്രകടിപ്പിക്കുന്ന അവസ്ഥയായിരുന്നു. മദീനയിലേക്ക് വരുമ്പോഴും ഈ അപരിചിതത്വം ഉണ്ടായിരുന്നു. പിന്നീട് ഇസ്ലാമിലേക്ക് കൂട്ടംകൂട്ടമായി ആളുകൾ കടന്ന് വരികയാണുണ്ടായത്.
– عُرْبة എന്നാൽ ഭാഷാർത്ഥം സ്വന്തം നാട്ടിൽ നിന്ന് വിട്ട് വേറെ സ്ഥലത്ത് താമസിക്കൽ എന്നാണ്.
– ഇമാം കുർതുബി പറയുന്നു: സ്വന്തം നാടുകളിൽ നിന്ന് ദീനുമായി ഓടിപ്പോയി പ്രവാസികളായി (അപരിചിതരായി) പോയ മുഹാജിറുകൾ ഈ ഹദീസിന്റെ ഉദ്ദേശ്യത്തിൽ പെടാൻ സാധ്യതയുണ്ട്. അതിന്റെ അർത്ഥം; അവസാന കാല ഘട്ടത്തിൽ മുസ്ലീംകൾക്ക് പരീക്ഷണങ്ങൾ കഠിനമാവുകയും അവർ ദീനുമായി നാടുവിടുകയും ചെയ്യും, അവർ അവരുടെ നാടുകളിൽ നിന്ന് മാറി പ്രവാസം സ്വീകരിക്കും. മുഹാജിറുകൾ ചെയ്തത് പോലെ. (അൽമുഫ്ഹിം:1/363).
– ഇമാം നവവി  (റ) പറഞ്ഞു: ഇമാം  (റ) ക്വാദ്വി, പറഞ്ഞിട്ടുണ്ട്. “ഈ ഹദീസിന്റെ ആശയം പൊതുവായതാണ്, നിശ്ചയം ഇസ്ലാം ഒറ്റപ്പെട്ട കുറച്ച് ആളുകളാൽ ആണ് ആരംഭം കുറിച്ചത്, പിന്നെ അത് വ്യാപിക്കുകയും വിജയിക്കുകയും ചെയ്യ്തു. പിന്നെ ഒറ്റപ്പെട്ട കുറച്ച് ആളുകളല്ലാതെ ബാക്കിയാ വാത്ത വിധം അതിന് കുറവുകളും ആളൊഴിച്ചിലും വന്ന് ചേരും.’ (ശർഹുവവി:2/354).
– ഈ ഹദീസ് നബി യുടെ പ്രവാചകത്വത്തിന്റെ അടയാള ങ്ങളിൽ പെട്ട അടയാളമാണ്, കാരണം ഭാവിയിൽ സംഭവി ക്കുന്നതായ കാര്യമാണ് നബി (സ)  അറിയിക്കുന്നത്, ഇസ്ലാമിന്റെ അപരിചിതത്വം ആണ് അത്.
– ഈ അപരിചിതത്വത്തിന്റെ കാലഘട്ടത്തിൽ ഇസ്ലാം മുറുകെ പിടിക്കുന്ന അപരിചിതർക്ക് മംഗളങ്ങൾ എന്നാണ് റസൂൽ (സ)  ഈ പറഞ്ഞത്. അത് അവരുടെ മഹത്വത്തെ സൂചിപ്പിക്കുന്നു.
– ഇങ്ങനെയുള്ള അവസ്ഥയിൽ മതകാര്യങ്ങൾ ചെയ്യുന്നവർക്ക് 50 സ്വഹാബിമാരുടെ പ്രതിഫലമുണ്ടാവും എന്ന് റസൂൽ (സ)  പറഞ്ഞിട്ടുണ്ട്. അവർ സഹായിക്കപ്പെടുന്ന വിഭാഗവുമാണ്.

ഹദീസ് 29

ഹദീസ് 29

“മയ്യിത്തിനെ മൂന്ന് കാര്യങ്ങൾ പിന്തുടരും, അതിൽ രണ്ടെണ്ണം മടങ്ങുകയും ഒന്ന് മയ്യിത്തിന്റെ കൂടെ അവശേഷിക്കുകയും ചെയ്യും. അവന്റെ കുടുംബവും, സമ്പത്തും അവന്റെ കർമങ്ങ ളും അവനെ പിന്തുടരും, അനന്തരം കുടുംബവും, സമ്പത്തും മടങ്ങുകയും അവന്റെ കർമം (മാത്രം) അവശേഷിക്കുകയും ചെയ്യും.” (ബുഖാരി, മുസ്ലിം)

അനസു ബ്നു മാലിക്(റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

ഹദീസ് റിപ്പോർട്ട് ചെയ്തത്: അനസു ബ്നു മാലിക് അൽ അൻസ്വാരി അജ്ജാരി. മരണം ഹിജ്റ: 92
– ഒരാൾ മരിച്ചാൽ അവന്റെ ക്വബ്റിനടുത്തേക്ക് മൂന്ന് കാര്യങ്ങൾ അനുഗമിക്കും, അവന്റെ മക്കളും, ബന്ധുക്കളുമടങ്ങിയ കുടുംബം, അവൻ നേടിയെടുത്ത സമ്പാദ്യങ്ങൾ, നൻമയും തിൻമയുമായിട്ട് അവൻ ചെയ്ത് കൂട്ടിയ പ്രവർത്തനങ്ങൾ. കുടുംബവും, സമ്പത്തും മടങ്ങിപ്പോകും, അവന്റെ കൂടെ അവന്റെ കർമങ്ങൾ മാത്രം അവശേഷിക്കും. – അവന്റെ സമ്പത്ത് പിന്തുടരും എന്നതിനർത്ഥം അവന്റെ അടിമകൾ, വാഹനം പോലെയുള്ള അവന്റെ സമ്പാദ്യങ്ങളിൽ പെട്ടവ അവനെ അനുഗമിക്കും എന്നാണ്. അല്ലെങ്കിൽ അവന്റെ ബാധ്യതകൾ തീർക്കാനുള്ള സമ്പത്തും ഇതിൽഉൾപ്പെടാം.
– ഇതൊരു ഓർമപ്പെടുത്തലാണ്, ഈ ലോകത്ത് നാം കഠിനാദ്ധ്വാനം ചെയ്ത് നേടിയെടുക്കുന്ന ഭൗതിക കാര്യങ്ങൾ മരണത്തോടെ നമുക്ക് നഷ്ടപ്പെടും, എന്നാൽ നാം ജീവിതത്തി ൽ ചെയ്യുന്ന നല്ല കാര്യങ്ങൾ മരണ ശേഷവും നമ്മോടൊപ്പ മായിരിക്കും.
– നമ്മോടൊപ്പം കർമങ്ങൾ മാത്രമാണുണ്ടാവുക എന്ന അറിയിപ്പിലൂടെ നാം മനസ്സിലാക്കേണ്ടത് നമ്മൾക്ക് ബർസഖീ ലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന കർമങ്ങൾ നമ്മുടെ അടുത്ത് വേണമെന്നതാണ്. സകല കർമങ്ങളും നമുക്ക് ഉപകരിക്കില്ല, സൽകർമങ്ങൾ മാത്രമേ അവിടെ ഉപ കാരപ്രദമാവുകയുള്ളൂ.
– അപ്പോൾ ശാശ്വതമായൊരു ലോകത്തിന് വേണ്ടി നമ്മൾ അധ്വാനിച്ചുണ്ടാക്കിയ പല ഭൗതിക കാര്യങ്ങളും ഉപകരിക്കില്ല എന്നത് വലിയൊരു ചിന്ത നമ്മളിലുണ്ടാക്കേണ്ടതാണ്, നമ്മുടെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും നാം ചില വഴിക്കുന്നത് കുടുംബത്തിനും, സമ്പത്തിനും വേണ്ടിയാണ്. പാരത്രിക ജീവിതത്തിൽ ഉപകരിക്കാനുള്ള നൻമകൾ നേടിയെടുക്കാനുള്ള സമയം കണ്ടെത്തൽ നമ്മുടെ ജീവിതത്തിൽ വളരെ കുറവാണ് എന്ന് മനസ്സിലാക്കാൻ നമുക്കാവണം.
– ആയതിനാൽ നൻമകൾക്കുള്ള പരിശ്രമങ്ങൾ നാം നന്നായി നടത്തണം. കുടംബത്തിനും സമ്പത്തിനും വേണ്ടി നാം നടത്തുന്ന പ്രയത്നങ്ങൾ പോലും നൻമകളാക്കി മാറ്റാൻ നമുക്ക് സാധിച്ചാൽ പാരത്രിക ജീവിതം ധന്യമാക്കാൻ നമുക്കാവും.
– “നീ ദുൻയാവിൽ താമസിക്കുതിനനുസരിച്ച് അതിന് വേണ്ടി പ്രവർത്തിക്കുക, അത് പോലെ പരലോകത്തിൽ നീ താമസിക്കുതിനനുസരിച്ച് അതിന് വേണ്ടിയും പ്രവർത്തിക്കുക’ എന്ന് നമ്മുടെ പൂർവികർ പറയാറുണ്ടായിരുന്നു. ഇഹലോകം നശ്വരവും പരലോകം ശാശ്വതവുമാണ് എന്ന ഓർമപ്പെടുത്തലാണ് അതിലുള്ളത്.

ഹദീസ് 28

“നിങ്ങളി ൽ ഒരാൾ തശഹുദ് (അത്തഹിയ്യാത്ത്) ചൊല്ലിയാൽ നാല് കാര്യങ്ങളെ തൊട്ട് അവൻ അല്ലാഹുവിനോട് രക്ഷ ചോദിക്ക ട്ടെ, അവൻ പറയണം: അല്ലാഹുവേ നിശ്ചയം ഞാൻ നരക ശിക്ഷയിൽ നിന്നും, ക്വബ്റിലെ ശിക്ഷയിൽ നിന്നും, ജീവിത ത്തിലേയും, മരണത്തിലേയും കുഴപ്പത്തിൽ നിന്നും, മസീഹു ദ്ദജ്ജാലിന്റെ ദ്രോഹത്തിൽ നിന്നും നിന്നിൽ ഞാൻ രക്ഷ തേടുന്നു.” (മുസ്ലിം: 1263)

അബുഹുറൈറ നിവേദനം, (റ) റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– നമസ്കാരത്തിലെ അവസാന ഇരുത്തത്തിൽ അത്തഹിയ്യാ ത്തിന് ശേഷം ചൊല്ലേണ്ട പ്രാർത്ഥനയാണ് ഈ ഹദീസിലൂടെ പഠിപ്പിക്കുത്.
– നാല് കാര്യങ്ങളെ കുറിച്ച് അല്ലാഹുവിനോട് രക്ഷ ചോദിക്കാൻ നബി (സ) കൽപിച്ചിരിക്കുന്നു. കുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ നബി (സ) സ്വഹാബികൾക്ക് ഇത് പഠിപ്പിക്കുമായിരുന്നു എന്ന് ഹദീസിലുണ്ട്. ജീവിതത്തിലും മരണത്തിലും ഉണ്ടാകുന്ന സകല ഫിത്നകളിൽ നിന്നു മുള്ള രക്ഷ ചോദിക്കലാണ് ഇതിലുള്ളത്.
– ഇത് പ്രാർത്ഥിക്കുന്നതിന്റെ വിധിയിൽ പണ്ഡിതൻമാർക്കടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇത് സുന്നത്താണെന്ന് പറയുന്നവരുണ്ട്, ഇത് വാജിബ് (നിർബന്ധം) ആണെന്ന് പറയുന്നവരും അവരിലുണ്ട്. ഭൂരിഭാഗം പണ്ഡിതരും ഇത് ചൊല്ലൽ സുന്നത്ത് ആണെന്ന് അഭിപ്രായത്തിലാണ്. അതാണ് ശരി.
– പൂർവ്വികർ ഈ പ്രാർത്ഥനയുടെ കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തിയിരുന്നു, താഊസ് നമസ്കാരത്തിൽ തന്റെ മകൻ ഈ പ്രാർത്ഥന പ്രാർത്ഥിക്കാതിരുന്നപ്പോൾ മടക്കി നമസ്കരിക്കാൻ പറഞ്ഞിരുന്നു എന്ന ഇമാം നവവി (റ) , പറഞ്ഞി ട്ടുണ്ട്. (ശർഹുന്നവവി: 5/89)
– ഈ പ്രാർത്ഥനയുടെ കാര്യത്തിൽ ശൈഖ് മുഹമ്മദ് ബ സ്വാലിഹ് അൽ ഉഥൈമീൻ പറയുന്നത് കാണുക: ‘ഈ നാല് കാര്യങ്ങളിൽ നിന്നുള്ള രക്ഷ ചോദിക്കലിൽ രണ്ട് അഭിപ്രായങ്ങളുണ്ട്.
ഒന്നാമത്തെ അഭിപ്രായം: അത് നിർബന്ധമാണ്, ഇത് ഇമാം അഹ്മദിൽ (റ) നിന്നുള്ള ഒരു റിപ്പോർട്ട് ആണ്, താഴെ പറയുന്ന കാര് ണങ്ങളാലാണത്;
1. അതുമായി ബന്ധപ്പെട്ട് നബി  (സ) യുടെ കൽപനയുള്ളത് കൊണ്ട്.
2. അതിന്റെ അപകടവും വലിപ്പവും കഠിനമായത് കൊണ്ട്.
രണ്ടാമത്തെ അഭിപ്രായം: അത് സുന്നത്താണ്. ഇതാണ് ഭൂരി ഭാഗം പണ്ഡിതരും പറഞ്ഞത്.

– അത് ഒഴിവാക്കൽ നല്ലതല്ല എന്നതിൽ സംശയമില്ല, അത് (മനഃപ്പൂർവം) ഒഴിവാക്കിയാൽ അവൻ രണ്ട് അപകടത്തിലാണ്:
1. അത് ഒഴിവാക്കൽ കുറ്റകരമാണ്.
2. അവന്റെ നമസ്കാരം ശരിയാവുകയില്ല, ഇതിനാലാണ് സലഫുകൾ ഇത് പ്രാർത്ഥിക്കാത്തവരോട് നമസ്കാരം മടക്കി നിർവ ഹിക്കാൻ പറഞ്ഞത്. (ശർഹുൽ മുംതിഅ്:3/199-200)
– നരകം കുറ്റവാളികളുടെ ശിക്ഷയുടെ കേന്ദ്രമാണ്, അവിടത്തെ ശിക്ഷാമുറകളെ കുറിച്ച് കുർആനിലും ഹദീസുകളി ലും ധാരാളം പരാമർശങ്ങളുണ്ട്. നരകത്തിൽ നിന്ന് എപ്പോഴും നാം രക്ഷ ചോദിക്കണം.
– ക്വബ്ർ ശിക്ഷയിൽ നിന്നും രക്ഷ ചോദിക്കാൻ പഠിപ്പിച്ചിരി ക്കുന്നു. ക്വബ്ർ ശിക്ഷയെ നിഷേധിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ഹദീസ്. എല്ലാ ദിവസങ്ങളിലും അതിൽ നിന്ന് രക്ഷ ചോദിക്കണമെന്നാണ് നബി പഠിപ്പിക്കുന്നത്. അത് അത്രക്ക് ഭീകരമായത് കൊണ്ട് തന്നെയാണ്. ജീവിതത്തിൽ തിൻമകൾ ചെയ്തവർക്ക് അവിടെ വിവിധങ്ങളായ ശിക്ഷകൾ ഉണ്ടായിരിക്കും.
– മനുഷ്യന് ജീവിതത്തിലും മരണ വേളയിലും വിവിധ പരീ ക്ഷണങ്ങളെ നേരിടേണ്ടി വരും, കാലവിപത്തുകളും, മനു ഷ്യന്റെ പ്രവർത്തനങ്ങൾ കൊണ്ടുണ്ടാകുന്ന പരീക്ഷണങ്ങളും, മുസ്വീബത്തുകളും എല്ലാം ഇതിൽ പെടും. തിൻമകളിലേക്കും ദേഹേഛകളിലേക്കും മനുഷ്യൻ ചെന്ന് പതിക്കുന്നത് ജീവിതത്തിലുണ്ടാകുന്ന വലിയ പരീക്ഷണമാണ്. ദുർമരണമാണ് മനുഷ്യന് വരുന്നതെങ്കിൽ അവന്റെ കാര്യം കഷ്ടമാണ്, അതിൽ നിന്നുമെല്ലാം രക്ഷ ചോദിക്കൽ ഇതിൽ പെടും.
– ദജ്ജാലിന്റെ ഫിത്നകളെ കുറിച്ച് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അന്ത്യദിനത്തിന്റെ മുടിയായി വരു വലിയ പ്രതിസന്ധിയും പരീക്ഷണവുമാണ് ദജ്ജാലിന്റെ കുഴപ്പങ്ങൾ. അതിൽ നിന്നും സദാ രക്ഷ ചോദിക്കാൻ മതം ആവശ്യപ്പെടുന്നു.
– ആദം നബി (അ) നെ സൃഷ്ടിച്ചത് മുതൽ അന്ത്യദിനം വരേക്കും ഭൂമിയിൽ ഉണ്ടായ ഫിത്നകളിൽ ഏറ്റവും ഭീകരമാണ് ദജ്ജാലിന്റെ കുഴപ്പങ്ങൾ എന്ന് നബി (സ) അറിയിച്ചിട്ടുണ്ട്.
– അവൻ തിന്നുകയും കുടിക്കുകയും ചെയ്യുന്ന മനുഷ്യനാ ണ്, അവൻ ഒറ്റക്കണ്ണനാണ്. അവൻ ഇലാഹ് ആണെന്ന്വാദിക്കും. കപടൻമാരും അവിശ്വാസികളും അവനോട് കൂട്ടു കൂടും.
– അവന്റെ വരവറിഞ്ഞാൽ അവനിൽ നിന്ന് അകന്ന് പോകണ മെന്ന് നബി പറഞ്ഞിട്ടുണ്ട്, കാരണം അവൻ ഉണ്ടാക്കു സംശയങ്ങളും, വിദ്യകളും കൊണ്ട് വഴിതെറ്റി അവനെ പി ന്തുടരാനുള്ള സാഹചര്യമുണ്ട് എന്ന് റസൂൽ അറിയിക്കു ന്നു.
– സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകൾ ആരെങ്കിലും മനഃപ്പാഠമാക്കിയാൽ അവന് ദജ്ജാലിൽ നി ന്നുള്ള സുരക്ഷയുണ്ട് എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
– എല്ലാ ദിവസവും അഞ്ച് നേരം ഈ നാല് കാര്യങ്ങളിൽ നിന്ന് രക്ഷ ചോദിക്കാൻ റസൂൽ നമ്മെ പഠിപ്പിക്കുന്നതി ൽ നിന്ന് അതിന്റെ ഗൗരവം നാം മനസ്സിലാക്കണം.

ഹദീസ് 26

ഹദീസ് 27

“നബി (സ) ശുദ്ധീകരണത്തിലും, മുടി ചീകുന്നതിലും ചെരിപ്പ് ധരിക്കുന്നതിലുമെല്ലാം വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു.” (ബുഖാരി, മുസ്ലിം)

ആഇശ പറഞ്ഞു (റ) :

– ഹദീസ് റിപ്പോർട്ട് ചെയ്തത്: ഉമ്മുൽ മുഅ്മിനീൻ ആഇശ ബിൻത് അബീബക്കർ അസ്സ്വിദ്ദീക് അത്തമിയ്യ, മരണം ഹിജ്റ:57.
– ഓരോ കാര്യങ്ങൾ പ്രവർത്തിക്കുമ്പോൾ വലതിനെ മുന്തി ക്കൽ നബിചര്യയാണ്. നബി (സ) ക്ക് മുഴുവൻ കാര്യങ്ങളിലും കഴിയുന്നത്ര വലതിനെ മുന്തിക്കൽ ഇഷ്ടമായിരുന്നു എന്ന് ഹദീസിലുണ്ട്. ഇതിൽ സുന്നത്തായി പഠിപ്പിച്ചവയും മര്യാ ദയായി പഠിപ്പിക്കപ്പെട്ടവയും ഉണ്ട്. വസ്ത്രം ധരിക്കുമ്പോഴും, മുടി ചീകുമ്പോഴും വലതിനെ മുന്തിച്ചിരുന്നു.
-എന്നാൽ ബാത്ത്റൂമിൽ കയറുമ്പോൾ ഇടത് കാൽ വെച്ച് കയറണം, അതേ പോലെ വസ്ത്രം അഴിക്കുമ്പോൾ ആദ്യം ഇടത് ഭാഗം കൊണ്ട് അഴിച്ച് തുടങ്ങണം.
– ഈ ഹദീസിന്റെ വെളിച്ചത്തിൽ ചെരിപ്പ്, സോക്സ് പോലെ യുള്ളവ ധരിക്കുമ്പോൾ ആദ്യം വലത് കാലിൽ ധരിക്കുകയും അഴിക്കുമ്പോൾ ഇടത് കൊണ്ട് തുടങ്ങുകയും ചെയ്യണം.
– തലമുടി ചീകുമ്പോഴും മറ്റും വലത് ഭാഗം കൊണ്ട് തുടങ്ങ ണം, ഇബ്നു ബത്വാൽ പറയുന്നു: “തർജീൽ (തലമുടി ചീകൽ) എന്നതിൽ തലമുടിയും, താടിയും നേരെയാക്കലും, എണ്ണ പുരട്ടലും പെടും. തലമുടി വടിക്കു സന്ദർഭത്തിൽ വലത് ഭാഗം കൊണ്ട് തുടങ്ങൽ സുന്നത്താണ്’.
– അംഗശുദ്ധി വരുത്തുമ്പോഴും, കുളിക്കുമ്പോഴും, ശുദ്ധീകരി ക്കുമ്പോഴും വലതിനെ മുന്തിക്കൽ മുസ്തഹബ്ബാണെന്നതിന് ഹദീസ് തെളിവാണ്.
– എല്ലാ കാര്യങ്ങളിലും ഇത് ശ്രദ്ധിക്കണമെന്ന പാഠമാണ് നബി (സ) യുടെ അധ്യാപനത്തിൽ നിന്ന് മനസ്സിലാകുന്നത്.
– ഈ ഹദീസിന്റെ രത്നച്ചുരുക്കം:
ആദരിക്കപ്പെടേണ്ട കാര്യങ്ങളിൽ വലതിനെ മുന്തിക്കണം. അത് കൈകൊണ്ട് ചെയ്യുന്നതാണെങ്കിലും, കാൽ കൊണ്ടുള്ളതാണ ങ്കിലും. പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ വലത് കാൽ വെച്ച്കയറലും, പുറത്ത് വരുമ്പോൾ ഇടത് കാൽ വെച്ച് ഇറങ്ങലും അതിനെ ആദരിക്കുന്നതിൽ പെട്ടതാണ്.
മോശമായതോ, വൃത്തികേടുള്ളതോ ആയ കാര്യങ്ങളിൽ ഇടതിനെ മുന്തിക്കണം, കക്കൂസിൽ പ്രവേശിക്കുമ്പോൾ ഇടത് കാൽ വെച്ച് പ്രവേശിക്കുക, ഇറങ്ങുമ്പോൾ വലത് കാൽ വെച്ച് ഇറങ്ങുക പോലെയുള്ളവ.

സുജൂദ് നൽകുന്ന ആനന്ദം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിമൂന്ന്

സുജൂദ് നൽകുന്ന ആനന്ദം لذة السجود

മ്മുടെ ശരീരത്തിലെ നാം ഏറ്റവും ശ്രദ്ധിക്കുന്ന ഭാഗം ഏതാണ്? സംശയമില്ല മുഖം തന്നെ. മണ്ണും പൊടിയും ആവാതെ എപ്പോഴും അത് വൃത്തിയായി സൂക്ഷിക്കാറുണ്ട്. എന്നാൽ, മണ്ണും പൊടിയും നിറഞ്ഞ ആളുകൾ ചവിട്ടി നടക്കുന്ന പ്രതലത്തിലും നാം നമ്മുടെ മുഖം വെക്കാറുണ്ട്. അതെപ്പോഴാണ് ? സുജൂദിൽ . നമ്മുടെ എല്ലാം റബ്ബിന്റെ മുന്നിൽ സമർപ്പിക്കുന്നതിന്റെ ഏറ്റവും മൂർത്തമായ രൂപമാണത്. അതുകൊണ്ടു തന്നെ സുജൂദിന് വലിയ പ്രാധാന്യമാണ് മതത്തിലുള്ളത്.
നമസ്കാരമാണല്ലോ ഒരു വിശ്വാസി ചെയ്യുന്ന കർമങ്ങളിൽ ഏറ്റവും പ്രധാനം. അതിൽ ഏറ്റവും പ്രധാനം സുജൂദാ ണ്. അതുകൊണ്ടാണ് നമസ്കാരത്തെ കുറിച്ച് പറയുമ്പോൾ പലപ്പോഴും സുജൂദിനെ അല്ലാഹു എടുത്തു പറയാൻ കാരണം. (ഇൻസാൻ : 26 ഉദാഹരണം) നമസ്കാരത്തിൽ കൂടുതൽ ഉള്ള കർമവും സുജൂദാണല്ലോ.
നമസ്കാര സ്ഥലത്തിന് مسجد എന്നാണ് അല്ലാഹു പ്രയോഗിച്ച വാക്ക്. സുജൂദ് ചെയ്യുന്ന സ്ഥലം എന്നാണതിനർഥം. നമസ്കാരത്തിൽ സുജൂദ് മാത്രമല്ലല്ലോ ഉള്ളത്.
ഇതെല്ലാം സുജൂദിന്റെ മഹത്വത്തിനുള്ള തെളിവാണ്.

ഒരു മനുഷ്യന്റെ ഏഴ് അവയവങ്ങളാണ് സുജൂദിൽ നിലത്ത് വെക്കുന്നത്.
” أُمِرْنَا أَنْ نَسْجُدَ عَلَى سَبْعَةِ أَعْظُمٍ
(ബുഖാരി : 810)
നെറ്റി (മൂക്കടക്കം ) , രണ്ട് കൈപ്പത്തികൾ ,കാൽ മുട്ടുകൾ, കാൽ വിരലുകൾ എന്നിവയാണവ. ഇവ നിലത്ത് പതിച്ച് റബ്ബിന്റെ മുന്നിൽ നാം നിൽക്കുമ്പോൾ വിനയത്തിലെ പാരമ്യതയിലാണ് നാം. തല ഉയർത്തിയാണ് മനുഷ്യർ പെരുമ നടിക്കാറ്. എന്നാൽ സുജൂദിൽ തല താഴെയാണ്. നെഞ്ച് വിരിച്ച് അഹങ്കാരം കാണിക്കും ചിലർ. സുജൂദിൽ നെഞ്ച് താഴ്ന്നിരിക്കുന്നു . കൈകൾ ചൂണ്ടി ഭീഷണി മുഴക്കുന്ന കരങ്ങൾ നിലത്ത് അമർന്നിരിക്കുന്നു! റബ്ബിന്റെ മുന്നിൽ തന്റെ നിസ്സാരത വെളിപ്പെടുത്തുന്ന ഏറ്റവും നല്ല മാർഗം സുജൂദാണ്.
ഈ പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളും അവന് സുജൂദ് ചെയ്യുന്നു എന്ന് റബ്ബ് പറഞ്ഞിട്ടുണ്ട്.
(وَلِلَّهِ یَسۡجُدُ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ طَوۡعࣰا وَكَرۡهࣰا وَظِلَـٰلُهُم بِٱلۡغُدُوِّ وَٱلۡـَٔاصَالِ ۩)
അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് സുജൂദ് ചെയ്യുന്നു.)
[ റഅദ്:15]
(وَلِلَّهِ یَسۡجُدُ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَمَا فِی ٱلۡأَرۡضِ مِن دَاۤبَّةࣲ وَٱلۡمَلَـٰۤىِٕكَةُ وَهُمۡ لَا یَسۡتَكۡبِرُونَ)
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര് അഹങ്കാരം നടിക്കുന്നില്ല.
[ നഹ്ൽ :49]
(أَلَمۡ تَرَ أَنَّ ٱللَّهَ یَسۡجُدُ لَهُۥ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَمَن فِی ٱلۡأَرۡضِ وَٱلشَّمۡسُ وَٱلۡقَمَرُ وَٱلنُّجُومُ وَٱلۡجِبَالُ وَٱلشَّجَرُ وَٱلدَّوَاۤبُّ وَكَثِیرࣱ مِّنَ ٱلنَّاسِۖ وَكَثِیرٌ حَقَّ عَلَیۡهِ ٱلۡعَذَابُۗ وَمَن یُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ یَفۡعَلُ مَا یَشَاۤءُ ۩)
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില് കുറെപേരും അല്ലാഹുവിന് സുജൂദ് അര്പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില് ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന് ആരും തന്നെയില്ല. തീര്ച്ചയായും അല്ലാഹു താന് ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
[ ഹജ്ജ്: 18]

ഏതാനും ചിലരൊഴിച്ച് ഈ പ്രപഞ്ചത്തിലെ ബാക്കിയുള്ള മുഴുവൻ സൃഷ്ടികളും അവന് സുജൂദ് ചെയ്യുന്നുവെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്.
അവയുടെ സുജൂദ് ആലങ്കാരികമല്ല. അക്ഷരാർത്ഥത്തിൽ തന്നെയാണ്. എന്നാൽ അതിന്റെ രൂപം മനുഷ്യരുടേത് പോലെയാവണമെന്നില്ല.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ) പറയുന്നു:
: “والسجود من جنس القنوت فإن السجود الشامل لجميع المخلوقات هو المتضمن لغاية الخضوع والذل وكل مخلوق فقد تواضع لعظمته وذل لعزته واستسلم لقدرته ولا يجب أن يكون سجود كل شيء مثل سجود الإنسان على سبعة أعضاء ووضع جبهة في رأس مدور على التراب فإن هذا سجود مخصوص من الإنسان” ا (جامع الرسائل: 1/27)
“സുജൂദ് എന്നാൽ താഴ്മ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ്. അത് എല്ലാ സൃഷ്ടികൾക്കും ഉണ്ട്. അത് മനുഷ്യരുടേത് പോലെ തന്നെ അവണം എന്നില്ല. തല മണ്ണിൽ വെച്ച് ഏഴ് അവയവങ്ങളിൽ ചെയ്യുന്ന സുജൂദ് മനുഷ്യർക്കുള്ളതാണ്. “

ഓരോ സുജൂദും റബ്ബിന്റെയടുക്കൽ പദവികളുയരാനും
പാപങ്ങൾ പൊറുക്കപ്പെടാനും കാരണമാണ്.
” مَا مِنْ عَبْدٍ يَسْجُدُ لِلَّهِ سَجْدَةً إِلَّا رَفَعَهُ اللَّهُ بِهَا دَرَجَةً، وَحَطَّ عَنْهُ بِهَا خَطِيئَةً “.
حكم الحديث: صحيح
(തിർമിദി: 388)

ഒരടിമ തന്റെ റബ്ബിലേക്ക് ഏറ്റവും അടുക്കുന്നത് സുജൂദിലാണ്. എങ്ങനെ അല്ലാതിരിക്കും? അവന്റെ എല്ലാം റബ്ബിന്റെ മുന്നിൽ വിനയത്തോടെ സമർപ്പിച്ച് നിൽക്കുന്ന വേളയാണല്ലോ അത്. അത് കൊണ്ട് തന്നെ റബ്ബിനോട് എല്ലാം തുറന്ന് പറയാനും അവനോട് യാചിക്കാനും പറ്റിയ അവസരമാണത്. തന്റെ മുഖം പോലും പൂർണമായി മറ്റൊരാൾ കാണുന്നില്ല! കണ്ണ് ഭൂമിയിലാണ്. അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നില്ല! ഇങ്ങനെയൊരവസരം വേറെയുണ്ടോ? ഇല്ല . അപ്പോൾ തന്നെയാണ് ചോദിക്കാൻ നല്ലത്. തല ഉയർത്തി ചോദിക്കുന്നതിനേക്കാൾ തല താഴ്ത്തി യാചിക്കുന്നതല്ലേ നല്ലത്.
” أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ “.
(മുസ്ലിം : 482)

സുജൂദിലെ ദിക്റ് പോലും ഏറെ അർഥവത്താണ്.
سبحان ربي الأعلى
എന്നതാണല്ലോ ഒരു ദിക്റ് . الأعلى എന്നാൽ ഏറ്റവും ഉന്നതിയിലുള്ളവൻ എന്നാണ്. ഇത് പറയുമ്പോൾ അടിമ ഏറ്റവും താഴ്മയുള്ള അവസ്ഥയിലും!

സുജൂദിന്റെ ആധിക്യം സ്വർഗ പ്രവേശനത്തിന് കാരണമാണ്. സൗബാൻ (റ)നോടും (മുസ്ലിം :488) റബീഅ (റ)നോടും (മുസ്ലിം : 489)തിരുമേനി പറഞ്ഞത് അതാണല്ലോ.

റബ്ബിന്റെ കൽപന പ്രകാരം ഒരു സുജൂദ് നിർവഹിക്കാതിരുന്നതാണല്ലോ ഇബ്ലീസ് പുറത്താക്കപ്പെടാൻ കാരണം. അതുകൊണ്ടു തന്നെ വിശ്വാസികൾ ചെയ്യുന്ന സുജൂദ് അവനെ കരയിപ്പിക്കുന്നുണ്ട്. എന്റെ നാശമേ എന്നവൻ വിലപിക്കുന്നു! എന്നോട് പറയപ്പെട്ടപ്പോൾ ഞാൻ വിസമ്മതിച്ചു. അവനത് ചെയ്തു. അവന് സ്വർഗം, എനിക്ക് നരകം എന്നവൻ പറയും!
” إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ، فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ : يَا وَيْلَهُ “، وَفِي رِوَايَةِ أَبِي كُرَيْبٍ : ” يَا وَيْلِي، أُمِرَ ابْنُ آدَمَ بِالسُّجُودِ، فَسَجَدَ، فَلَهُ الْجَنَّةُ، وَأُمِرْتُ بِالسُّجُودِ، فَأَبَيْتُ، فَلِي النَّارُ “.
(മുസ്ലിം : 81)

വിശ്വാസികളുടെ വ്യതിരിക്തതയാണ് റബ്ബിനുള്ള അവരുടെ സുജൂദ്. രക്ഷിതാവിനോടുള്ള നന്ദി പ്രകടിക്കുന്നതിന്റെ ഭാഗം കൂടിയാണത്. അതാണല്ലോ ഒരു സന്തോഷകരമായ നിമിഷം വന്നാൽ ചെയ്യുന്ന ശുക്റിന്റെ സുജൂദ് . സുജൂദാണ് നന്ദി പ്രകടനത്തിന്റെ ഏറ്റവും ഉയർന്ന രൂപം.
എന്നാൽ ചിലർ ഫർള് നമസ്കാര വേളകളിൽ ഇമാം സുജൂദിലാണെങ്കിൽ ബാക്കിൽ കാത്തു നിൽക്കുന്നു! ഇമാം തല ഉയർത്താൻ വേണ്ടി. ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു സുജൂദാണവർ നഷ്ടപ്പെടുത്തുന്നത് !

അതേസമയം ഈ സുജൂദ് പടപ്പുകളുടെ മുന്നിൽ സമർപ്പിക്കുന്നവന്റെ നന്ദി കേട് ചിന്തിച്ചു നോക്കൂ. റബ്ബിലേക്കടുക്കുന്നതു പോലെ സൃഷ്ടികളിലേക്കടുക്കലാണത്! എന്തു വലിയ നന്ദി കേട് !
സുജൂദിന്റെ ചൈതന്യം ശരിയായി ഉൾകൊണ്ട ഒരാൾക്ക് റബ്ബിനു മുന്നിലെല്ലാതെ അവന്റെ നെറ്റിത്തടം വെക്കാനാവുമോ? ഇല്ലല്ലോ. മയ്യിത്ത് നമസ്കാരത്തിൽ റുകൂഉും സുജൂദും ഇല്ലാത്തതിന്റെ രഹസ്യവും ഇതല്ലേ?

എന്നാൽ സുജൂദ് അല്ലാഹുവിന് മാത്രം എന്നത് പിശാചിന്റെ വാദമാണെന്ന് ചിലർ പറയുന്നു ! പിശാചിനു പോലും ഇല്ലാത്ത വാദം! പിശാചാവട്ടെ സുജൂദ് ചെയ്യാറുമില്ല!

വിശ്വാസികളുടെ മുഖങ്ങളിൽ സുജൂദിന്റെ അടയാളങ്ങളുണ്ടാവും (ഫത്ഹ് : 29 ) അത് ഈമാനിന്റെ വെളിച്ചമാണ്. ആ വെളിച്ചമുള്ളവർക്കേ പരലോകത്തും സുജൂദിന് കഴിയുകയുള്ളൂ. അല്ലാത്തവർക്കതിനു കഴിയില്ല !
(یَوۡمَ یُكۡشَفُ عَن سَاقࣲ وَیُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا یَسۡتَطِیعُونَ)
കണങ്കാല് വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള് ഓര്ക്കുക. സുജൂദ് ചെയ്യാന് (അന്ന്‌) അവര് ക്ഷണിക്കപ്പെടും. അപ്പോള് അവര്ക്കതിന് സാധിക്കുകയില്ല.
[ ക്വലം :42]

ക്വുർആൻ പാരായണ വേളയിലും ചിലയിടങ്ങളിൽ സുജൂദുണ്ട്. അവ ശുദ്ധിയോടെ നിർവഹിക്കലാണ് നല്ലത്.

നിത്യേന നിരവധി തവണ സുജൂദുകൾ നാം നിർവഹിക്കുന്നുണ്ട്. എന്നാൽ അതിന്റെ ആത്മീയ ചൈതന്യം പൂർണ്ണമായി ഉൾക്കൊണ്ട് തന്നെയാണോ നമ്മുടെയൊക്കെ സുജൂദ് എന്നത് നാം ഗൗരവമായി പരിശോധിക്കേണ്ടതാണ്. ധൃതി പിടിച്ചും അശ്രദ്ധമായും ചെയ്യുന്ന സുജൂദിന് ജീവനുണ്ടാവില്ല. കാലുകൾ അടുപ്പിച്ച് വെച്ച് , കൈവിരലുകൾ ചേർത്ത് പിടിച്ച്, അവ ക്വിബ് ലക്ക് നേരേ വെച്ച് , മൂക്ക് ഭൂമിയിൽ തട്ടിച്ച്, കൈകൾ കക്ഷത്തു നിന്നും അൽപം അകറ്റപ്പിടിച്ച്, കൈപത്തി മാത്രം നിലത്ത് തട്ടിച്ചാണ് – (കൈമുട്ടുകൾ നിലത്തു തട്ടാതെ ) സുജൂദ് ചെയ്യേണ്ടത്. മനുഷ്യമനസ്സിനും ഹൃദയത്തിനും ഇത്രയും ആശ്വാസം കിട്ടുന്ന മറ്റൊരു രൂപവും ഇല്ല! കാരണം ശരീരത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ഹൃദയത്തിന് ശാരീരികമായി ഏറ്റവും ആശ്വാസം കിട്ടുന്നത് സുജൂദിലാണ്. കാരണം ശരീരത്തിന്റെ 90 % വും ഈ അവസ്ഥയിൽ ഹൃദയത്തിനു താഴെയാണ്. താഴേക്കുള്ള പ്രത്യേകിച്ചും തലച്ചോറിലേക്കുള്ള വിതരണം ഹൃദയത്തിന് സുജൂദിന്റെ അവസ്ഥയിൽ എളുപ്പം സാധിക്കുന്നു.
അഥവാ, സുജൂദ് വിശ്വാസിക്ക് ആത്മീയവും ശാരീരികവുമായ ഊർജ്ജം നൽകുന്നു. ഹൃദയത്തിനാവട്ടെ വിശ്വാസത്തിന്റെ കുളിർമയും പ്രവർത്തനത്തിലെ ആശ്വാസവും ലഭിക്കുന്നു.
ആരാധനയിലെ ആനന്ദം സുജൂദിനേക്കാൾ മറ്റൊന്നിലുമില്ല.
റബ്ബിന് സ്തുതി.

അഹംഭാവത്തിന്റെ മുനയൊടിക്കുന്ന ആയത്തുൽ കുർസിയ്യ്-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിരണ്ട്

അഹംഭാവത്തിന്റെ മുനയൊടിക്കുന്ന ആയത്തുൽ കുർസിയ്യ് فضل آية الكرسي

അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണം അവനല്ലാതെ അറിയില്ല. വളരെ സൂക്ഷ്മമായവ മുതൽ അർശു വരെ അവന്റെ സൃഷ്ടികളാണ്.
സൃഷ്ടികൾ ഓരോന്നും സ്രഷ്ടാവിന്റെ ഔന്നിത്യം വിളിച്ചോതുന്നുണ്ട്. അവന്റെ സൃഷ്ടികളിൽ ഏറെ ദുർബലനാണ് മനുഷ്യൻ. എന്നാലും അഹങ്കാരത്തിനും നിഷേധത്തിനും ഒരു കുറവുമുണ്ടാവില്ല. മനുഷ്യന് അല്ലാഹുവിന്റെ ഔന്നിത്യം ഗ്രഹിക്കാൻ നിരവധി കാര്യങ്ങൾ അവന്റെ ഗ്രന്ഥത്തിൽ അവൻ പഠിപ്പിക്കുന്നുണ്ട്.
അത്തരത്തിലുള്ള ഒരായത്താണ് ആയത്തുൽ കുർസിയ്യ്.

വിശുദ്ധ ക്വുർആനിലെ ഏറ്റവും മഹത്തരമായ വചനമാണത്. വിശ്വാസി നിത്യജീവിതത്തിൽ നിരവധി തവണ അത് പാരായണം ചെയ്യണമെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്. രാവിലെ, വൈകുന്നേരം , ഉറങ്ങാൻ നേരത്ത്, നിർബന്ധ നമസ്ക്കാരാനന്തരം തുടങ്ങിയവ ചില സമയങ്ങളാണ്.
അല്ലാഹുവിന്റെ കുർസിയിനെ കുറിച്ച് പരാമർശിക്കുന്ന ക്വുർആനിലെ ഏക ആയത്താണിത്.
موضع قدمي الله
“അല്ലാഹുവിന്റെ പാദങ്ങളുടെ സ്ഥാനം ” എന്നതാണ് അഹ്ലുസ്സുന്ന അതിന് നൽകുന്ന വിശദീകരണം. അതാവട്ടെ ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് സ്വീകാര്യമായി നിവേദനം ചെയ്യപ്പെട്ടതാണ്. അല്ലാഹുവിന്റെ അർശിന്റെ മുന്നിലാണ് അതുള്ളത്.
وهو بين يدي العرش كالمقدمة له
എന്ന് ഉസൈമീൻ (റ) ന്റെ തഫ്സീറിൽ കാണാം.

10 ഭാഗങ്ങളാണ് ആയത്തുൽ കുർസിയ്യിനുള്ളത്.

1- ﴿ اللَّهُ لَا إِلَهَ إِلَّا هُوَ ﴾

2- ﴿ الْحَيُّ الْقَيُّومُ ﴾

3- ﴿ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ﴾

4- ﴿ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ﴾

5- ﴿ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ﴾

6- ﴿ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ﴾

7- ﴿ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ ﴾

8- ﴿ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ﴾

9- ﴿ وَلَا يَئُودُهُ حِفْظُهُمَا ﴾

10- ﴿ وَهُوَ الْعَلِيُّ الْعَظِيمُ ﴾ [البقرة: 255].
എന്നിവയാണവ.
അല്ലാഹു മാത്രമാണ് ഈ ആയത്തിലെ വിഷയം.

الله،الحي،القيوم،العلي،العظيم
എന്നീ അല്ലാഹുവിന്റെ അഞ്ച് നാമങ്ങൾ ഇതിലുണ്ട്. ഇതിൽ الحي،القيوم എന്നിവയെ കുറിച്ച്اسم الله الأعظم എന്ന് പറയപ്പെട്ടിട്ടുണ്ട്.
അതിന്റെ പ്രത്യേകത എന്താണ്?
الذي إذا دعي الله به أجاب، وإذا سئل به أعطى،
ഇവകൊണ്ട് പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കും. ചോദിച്ചാൽ ലഭിക്കും. ഇതാണ് പ്രത്യേകത.
ഇമാം നവവി ,ഇബ്നുൽ ക്വയിം, അല്ലാമാ സഅദി, ഉസൈമീൻ എന്നിവർ ഈ അഭിപ്രായത്തിനാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. ( ഈവിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. 14 അഭിപ്രായങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
الحي
എന്ന നാമം അല്ലാഹുവിന്റെ മഹത്വത്തിന്റെ പ്രകടമായ തെളിവാണ്. എന്നെന്നും ജീവിക്കുന്നവൻ അവൻ മാത്രം! മറ്റു
” ആരാധ്യന്മാർ ” ഒന്നുകിൽ മരിച്ചവർ, അല്ലെങ്കിൽ മരിക്കുന്നവർ!
القيوم
അല്ലാഹുവിന്റെ നിരാശ്രയത്വത്തെ കുറിക്കുന്നുണ്ട്. എല്ലാവരും അവനിലേക്ക് ആവശ്യമുള്ളവർ . അവനാരുടെയും ആവശ്യമില്ല. അങ്ങിനെയുള്ളവനാണ് ആരാധ്യനാവുക. എന്നാൽ ചില ആരാധ്യന്മാരെ ആരാധകർ സംരക്ഷിക്കണം !
പ്രളയം, നിപ്പ, കോവിഡ് … ഇതൊന്നും തടുക്കാൻ ആരെയും കാണില്ല. ഇപ്പോൾ അത്തരത്തിലുള്ള
എല്ലാ ” ആരാധ്യന്മാരും ” ഒളിവിലാണ്! ഒരു മാന്ത്രിക മോതിരത്തിന്റേയും ഏലസ്സിന്റേയും പരസ്യങ്ങൾ ഇപ്പോൾ പത്രങ്ങളിലില്ല!
നിന്ന നിൽപിൽ അർബുദം വരെ സുഖപ്പെടുത്തിയവരെ പറ്റിയും ഒരു വിവരവുമില്ല! പാവങ്ങൾ !

അല്ലാഹുവിന്റെ കുർസിയ്യ് ആണല്ലോ ആയത്തിലെ പ്രധാന വിഷയം. ആകാശ ഭൂമികളുടെ വലിപ്പമുണ്ടതിന്! ഏഴ് ആകാശങ്ങളുണ്ട് ! നാം എത്ര കണ്ടിട്ടുണ്ട് ? ഒന്ന്! അതു തന്നെ മുഴുവൻ കണ്ടിട്ടുണ്ടോ? ഇല്ല. ഈ കാണുന്ന സൂര്യചന്ദ്രാതി നക്ഷത്രങ്ങൾ മുഴുവനും ഒന്നാം ആകാശത്താണ് ! എത്ര നക്ഷത്രം നാം കണ്ടു! തുഛം! അവയുടെ വലിപ്പം ?
ഭാവനക്കുമപ്പുറം !
അപ്പോൾ രണ്ടാനാകാശം? ഒന്നിനേക്കാൾ വലുത് ! അങ്ങനെ ചിന്തിക്കൂ, ഏഴാനാകാശത്തിന്റെ വിശാലത എത്രയാണെന്ന്!
സുബ്ഹാനല്ലാഹ്!
അതു കഴിഞ്ഞ് ഭൂമിയുടെ വലിപ്പം എത്രയാണ്? ആരാണ് ഭൂമി മുഴുവൻ കണ്ടത്? ആരുമില്ല! അപ്പോൾ ആകാശങ്ങളുടെയും ഭൂമിയുടേയും വലിപ്പം കൂടിയാൽ എത്രയാണോ അതാണവന്റെ കുർസി യ്യിന്റെ വിശാലത ! എങ്കിൽ അവന്റെ അർശിന്റെ വിശാലത എത്രയായിരിക്കും! ഒരു ഹദീസ് നോക്കൂ!
[عن أبي ذر الغفاري:] ما الكرسيُّ في العرشِ إلّا كَحلقةٍ من حديدٍ أُلْقيَت بينَ ظَهْري فلاةٍ منَ الأرضِ
الألباني ، شرح الطحاوية ٢٧٩ • صحيح •
വിജനഭൂമിയിൽ വീണു കിടക്കുന്ന ഇരുമ്പിന്റെ വളയം പോലെയാണ് അർശിനെ അപേക്ഷിച്ച് കുർസിയ്യ് !
ഈ ചെറിയ ഇരുമ്പു വളയത്തെ കുറിച്ചാണ് ആകാശ ഭൂമിയുടെ വിശാലത എന്നു പറഞ്ഞത് ! അതിനപ്പുറത്ത് വിശാലമായി കിടക്കുന്ന ഭൂമി! അപ്പോൾ അർശിന്റെ വലിപ്പം എത്രയാണ്.! ഇത് അല്ലാഹുവിന്റെ സൃഷ്ടിയാണ്! ഇതുണ്ടാക്കിയ അല്ലാഹു എത്ര വലിയവൻ ! അല്ലാഹു അക്ബർ !
ഇതാണ് അവൻ العظيم ആണെന്ന് പറഞ്ഞത്!

ഈ അർശിന്റെയും മുകളിലാണവൻ ! അതാണ് العلي.

അർശടക്കമുള്ള സൃഷ്ടികളെ അവൻ നിയന്ത്രിക്കുന്നു ! എത്ര കാലമായി? അറിയില്ല! സഹായി ഉണ്ടോ? ഇല്ല! ക്ഷീണം ബാധിച്ചോ? ഇല്ല! മയക്കമുണ്ടോ? ഇല്ല .
ഉറങ്ങുന്നുണ്ടോ? അതും ഇല്ല!
അവൻ എത്ര പരിശുദ്ധൻ!
ഇങ്ങനെയുള്ളവന്റെ അടുക്കൽ അവന്റെ അനുവാദം കൂടാതെ ആർക്ക് മിണ്ടാനാവും?
ആർക്കുമാവില്ല! എല്ലാം അവന്റെ അടിമകൾ!
അവനെത്ര വലിയവൻ, നാം എത്ര നിസ്സാരർ !

അർശിന്റെ വലിപ്പത്തിനു മുന്നിൽ മനുഷ്യന്റെ വലിപ്പം എവിടെയാണ്? വളരെ നിസ്സാരം! പക്ഷേ, മനുഷ്യമനസ്സിലെ അഹങ്കാരത്തിന്റെ വലിപ്പമോ?
ഒരറ്റവും ഇല്ല!

അർശു മുതൽ ആകാശ ഭൂമികളിലുള്ള സൂക്ഷ്മ ജീവികൾ വരെ അവന്റെ ജ്ഞാനത്തിനുള്ളിലാണ്. അവയെ കുറിച്ച പൂർണ്ണ ജ്ഞാനം അവനുണ്ട് !
അവന്റെ ജ്ഞാനം പൂർണ്ണമാണ്. അവ്യക്തതകൾ ഇല്ലാത്തതാണ്.

ഇനി ആലോചിച്ചു നോക്കൂ, ഇങ്ങ് ഭൂമിയിലെ ഒരു കോണിലിരുന്ന് ഇത്തിരിപ്പോന്ന ഒരു മനുഷ്യൻ അത്യുന്നതനും അർശിന്റെയും കുർസിയ്യിന്റെയും ഉടമയുമായ അല്ലാഹുവിനെ നിഷേധിക്കുന്നുവെങ്കിൽ അവൻ എത്ര ധിക്കാരിയാണ് !!
അവൻ എത്ര വലിയ വിഢിയാണ്! അവൻ എത്ര വലിയ അഹങ്കാരിയാണ് !
പിശാചാണ് മനുഷ്യനെ ഇത്രവലിയ അഹങ്കാരിയാക്കുന്നത്. അവൻ വലിയ അഹങ്കാരിയാണല്ലോ. അതുകൊണ്ടു തന്നെ അഹങ്കാരിയായ പിശാചിനെതിരെയുള്ള മികച്ച ആയുധമാണ് ആയത്തുൽ കുർസിയ്യ് .

ഉസൈമീൻ (റ) ഈ ആയത്തിൽ നിന്ന് നിന്ന് ലഭിക്കുന്ന 38 ഗുണപാഠങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതിൽ ഒന്ന് ഇങ്ങനെയാണ്.
فإذا كنت متعاليا فى نفسك فاذكر علو الله.وإذاكنت عظيما في نفسك فاذكر عظمة الله.وإذا كنت كبيرا في نفسك فاذكر كبرياء الله
സ്വയം ഔന്നിത്യബോധം നിനക്കുണ്ടെങ്കിൽ നീ അല്ലാഹുവിന്റെ ഔന്നിത്യം ഓർക്കണം. ഞാൻ മഹാനാണ് എന്ന് നിനക്ക് തോന്നുന്നുവെങ്കിൽ നീ അല്ലാഹുവിന്റെ മഹത്വം ഓർമിക്കുക. ഞാൻ വലിയവനാണ് എന്ന് നിനക്ക് തോന്നുന്നുവെങ്കിൽ അല്ലാഹുവിന്റെ പ്രതാപം നീ ഓർക്കുക.

അതെ, മനുഷ്യനെ റബ്ബിന്റെ മഹത്വം പഠിപ്പിക്കുകയാണീ ആയത്ത് ചെയ്യുന്നത്. അഹങ്കാരത്തിന്റെയും അഹന്തയുടെയും
അഹംഭാവത്തിന്റെയും മുന തകർക്കുന്നതാണ് ഈ ആയത്ത് !
അല്ലാഹുവേ നീ എത്ര പരിശുദ്ധൻ !

ഹദീസ് 26

ഹദീസ് 26

“ഞാൻ അബൂഹുറൈറ വിനോടൊപ്പം പള്ളിയുടെ മുകളിൽ കയറി. അങ്ങനെ അദ്ദേ ഹം വുദൂഅ് ചെയ്തു. എന്നിട്ട് പറഞ്ഞു: നിശ്ചയം നബി പറയുതായി ഞാൻ കേട്ടിട്ടുണ്ട്: നിശ്ചയം വുദൂഇന്റെ അടയാള മായി (പ്രസ്തുത) അവയവങ്ങൾ (പശോഭയുള്ളവരായി അന്ത്യദിനത്തിൽ എന്റെ ഉമ്മത്ത് വിളിക്കപ്പെടും. ആയതിനാൽ വുദൂഇന്റെ ആ പശോഭ നീട്ടാൻ ആർക്ക് സാധിക്കുവോ അവനത് ചെയ്യട്ടെ.” (ബുഖാരി: 136)

നുഐമു ബ്നു മുജ്മിർ (റ)പറഞ്ഞു:

ഹദീസ് റിപ്പോർട്ട് ചെയ്തത്: നുഐമു ബ്നു അബ്ദില്ല അൽ മുജ്മിർ അൽമദനി.
– വുദൂഇന്റെ മഹത്വമറിയിക്കുന്ന ഹദീസ് ആണിത്.
– സ്വഹാബിമാർ സന്ദർഭത്തിനനുസരിച്ച് വിജ്ഞാനം പരസ്പരം പങ്കുവെക്കുമായിരുന്നു.
– പാപങ്ങൾ പൊറുക്കപ്പെടാനും, മഹത്വങ്ങൾ കൈവരിക്കാ നുമുള്ള വലിയൊരു കർമമാണ് വുദൂഅ്. ഈ ഉമ്മത്തിന്മാത്രം പ്രത്യേകമായ ഒരു കാര്യമാണിത്.
– മറ്റു സമുദായങ്ങളിൽ നിന്ന് മുഹമ്മദ് നബിയുടെ സമുദാ യത്തെ വ്യതിരിക്തമാക്കി കാണിക്കുന്ന വിധം വുദൂഇന്റെ അവയങ്ങൾ വെളുത്ത് നിൽക്കുന്നതാണ്.
– عُرَّة എന്നാൽ ഭാഷാപരമായി കുതിരയുടെ മുഖത്ത് ഉള്ള വെളുപ്പ് നിറം ആണ്, الحجلة എന്നാൽ കുതിരയുടെ കാലു കളിൽ ഉള്ള വെളുപ്പ് നിറവുമാണ്. അപ്പോൾ عُرَّة മുഖത്തെ പ്രകാശത്തേയും الحجلة എന്നത് കൈകാലുകളിലെ പ്രശോഭയേയും സൂചിപ്പിക്കുന്നു.
– വുദൂഇന്റെ ആളുകളുടെ മുഖങ്ങളും കൈകാലുകളുമെല്ലാം വുദൂഅ് കാരണത്താൽ പ്രകാശപൂരിതമായിരിക്കുമെന്നാണ് ഹദീസിന്റെ ആശയം. ഈ നിലക്കാണ് പരലോകത്ത് ഈ സമുദായം വിളിക്കപ്പെടുക.
– ഈ ഹദീസിലെ فمن استطاع منكم أن يطيل غه فليفعل എന്ന ഭാഗം അബൂഹുറൈറ വിന്റെ വാക്കാണ്. അഥവാ ഹദീസ് നിദാന ശാസ്ത്രമനുസരിച്ച് അതിന്റെ പേര് മുദ്റജ് എന്നാണ്. അതിൽ عُرَّة (മുഖത്തെ പ്രകാശം) നീട്ടാൻ ഉദ്ദേ ശിക്കുന്നവർ അങ്ങനെ ചെയ്യട്ടെ എന്ന് പറഞ്ഞിരിക്കുന്നു.
– വുദൂഅ് പരിപൂർണ്ണമായി എടുക്കണം. അതിൽ ന്യൂനത ഉണ്ടാവാൻ പാടില്ല.

ഹദീസ് 25

ഹദീസ് 25

“നബി (സ) മക്കയിലെ ഒരു വഴിയി ലൂടെ സഞ്ചരിക്കുകയായിരുന്നു, അപ്പോൾ നബി (സ) ജുംദാൻ എന്ന് പറയപ്പെടുന്ന ഒരു കുന്നിനടുത്ത് കൂടെ നടന്നു, റസൂൽ (സ) പറഞ്ഞു: നടക്കൂ. ഇത് ജുംദാൻ ആണ്, മുഫരിദുകൾ മുൻ കടന്നിരിക്കുന്നു. അവർ (സ്വഹാബികൾ) ചോദിച്ചു: അല്ലാഹു വിന്റെ റസൂലേ; ആരാണ് മുഫരിദുകൾ? റസൂൽ (സ) പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷൻമാരും സ്ത്രീക ളുമാണവർ.” (മുസ്ലിം:6905)

അബൂഹുറൈറജു പറഞ്ഞു:

ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57 –
– അല്ലാഹുവിനെ സ്മരിക്കൽ സൃഷ്ടികൾക്ക് ബാധ്യതയാണ്, അവർ അല്ലാഹുവിനെ ഓർത്താൽ അല്ലാഹു അവരെയും ഓർക്കും (അൽബക്വറ:152). അല്ലാഹുവിനെ ഓർക്കാത്ത ആളുകൾ അവരെ സ്വന്തത്തെ തന്നെയാണ് മറന്നിരിക്കുന്ന ത് എന്ന് അല്ലാഹു പറയുന്നു:
“അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തൻമൂലം അല്ലാഹു അവർക്ക് അവരെ പറ്റി തന്നെ ഓർമയില്ലാതാക്കി. അക്കൂട്ടർ തന്നെയാകുന്നു ദുർമാർഗികൾ.” (ഹശ് ർ:19).
– മുഫരിദുകൾ മുൻകടന്നിരിക്കുന്നു, മുഫരിദ് എന്നാൽ ജനങ്ങളിൽ നിന്ന് ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓർത്ത് കൊണ്ടിരിക്കുന്നവർ അഥവാ ആരാധനകളിൽ മുഴുകിയ ആളുകൾ എന്നാണർത്ഥം.
– അല്ലാഹുവിനെ എല്ലായ്പ്പോഴും ധാരാളമായി ഓർത്ത് കൊണ്ടിരിക്കുന്ന ആളുകളാണവർ. അതിലൂടെ അവർ അല്ലാഹു വിലേക്കുള്ള അടുപ്പവും പ്രതിഫലവും കാംക്ഷിക്കുന്നു.
– അല്ലാഹുവിനെ സ്മരിക്കുക എന്നാൽ നന്നാവും, ഹൃദയവും, ശരീരാവയവങ്ങളും  കൊണ്ട് അല്ലാഹുവിനെ ഓർക്കാൻ സഹായകമാകുന്ന എല്ലാ നല്ല കാര്യങ്ങളും അതിൽ ഉൾക്കൊള്ളുന്നു. ദിക്റ്റ്കൾ ഉരുവിടലും, കുർആൻ പാരായ ണവും, പ്രാർത്ഥനയും, അല്ലാഹുവിന്റെ കഴിവ് കെൽപുകളിൽ ചിന്തിക്കലും എല്ലാം അതിൽ പെടും.
– ഈ ഹദീസിൽ നിന്നുള്ള പ്രധാനപ്പെട്ട മൂന്ന് പ്രയോജനങ്ങൾ:
(1. ഒരാൾ അല്ലാഹുവുമായി നിരന്തര ബന്ധം ഉള്ളവനായിരിക്കണം. അങ്ങനെയുള്ളവരെ അല്ലാഹുവിന് ഇഷ്ടമാണ്.
(2. അല്ലാഹുവിനെ സ്മരിക്കൽ മനസ്സമാധാനം ലഭിക്കാൻ കാരണമാകുന്ന പ്രധാന കാര്യങ്ങളിൽ പെട്ടതാണ്. സഷ്ടാവിനോടുള്ള അടുപ്പം കൊണ്ടല്ലാതെ മനസ്സിന് യഥാർത്ഥ സമാധാനം ലഭിക്കുക യില്ല.
(3. അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന സ്ത്രീകളും പുരുഷ ൻമാരും കർമങ്ങളിൽ മുൻകടന്നവരാണെന്ന് ഈ ഹദീസിലൂടെ റസൂൽ (സ) അറിയിക്കുന്നു. ആയതിനാൽ അല്ലാഹുവിനെ ഓർക്കുന്നതിൽ ഒരിക്കലും അശദ്ധ പാടില്ല. അല്ലാഹു പറയുന്നു: “വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്റെ രക്ഷിതാവിനെ മനസ്സിൽ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്.” (അഅ്റാഫ്:205).
– ജുംദാൻ മല: മക്കാ പ്രവിശ്യയിലെ ഖുലൈസ് എന്ന സ്ഥല ത്തിന്റെ പടിഞ്ഞാറ് അതിർത്ഥിയിൽ തെക്ക് വടക്കായി നീണ്ട് കിടക്കുന്ന ഒരു മലയാണ് ജുംദാൻ. ഈ മലക്കും മക്കക്കും ഇടയിൽ ഏകദേശം 100 കിലോമീറ്റർ ദൂരമുണ്ട്.