ഹദീസ് 26

ഹദീസ് 26

“ഞാൻ അബൂഹുറൈറ വിനോടൊപ്പം പള്ളിയുടെ മുകളിൽ കയറി. അങ്ങനെ അദ്ദേ ഹം വുദൂഅ് ചെയ്തു. എന്നിട്ട് പറഞ്ഞു: നിശ്ചയം നബി പറയുതായി ഞാൻ കേട്ടിട്ടുണ്ട്: നിശ്ചയം വുദൂഇന്റെ അടയാള മായി (പ്രസ്തുത) അവയവങ്ങൾ (പശോഭയുള്ളവരായി അന്ത്യദിനത്തിൽ എന്റെ ഉമ്മത്ത് വിളിക്കപ്പെടും. ആയതിനാൽ വുദൂഇന്റെ ആ പശോഭ നീട്ടാൻ ആർക്ക് സാധിക്കുവോ അവനത് ചെയ്യട്ടെ.” (ബുഖാരി: 136)

നുഐമു ബ്നു മുജ്മിർ (റ)പറഞ്ഞു:

ഹദീസ് റിപ്പോർട്ട് ചെയ്തത്: നുഐമു ബ്നു അബ്ദില്ല അൽ മുജ്മിർ അൽമദനി.
– വുദൂഇന്റെ മഹത്വമറിയിക്കുന്ന ഹദീസ് ആണിത്.
– സ്വഹാബിമാർ സന്ദർഭത്തിനനുസരിച്ച് വിജ്ഞാനം പരസ്പരം പങ്കുവെക്കുമായിരുന്നു.
– പാപങ്ങൾ പൊറുക്കപ്പെടാനും, മഹത്വങ്ങൾ കൈവരിക്കാ നുമുള്ള വലിയൊരു കർമമാണ് വുദൂഅ്. ഈ ഉമ്മത്തിന്മാത്രം പ്രത്യേകമായ ഒരു കാര്യമാണിത്.
– മറ്റു സമുദായങ്ങളിൽ നിന്ന് മുഹമ്മദ് നബിയുടെ സമുദാ യത്തെ വ്യതിരിക്തമാക്കി കാണിക്കുന്ന വിധം വുദൂഇന്റെ അവയങ്ങൾ വെളുത്ത് നിൽക്കുന്നതാണ്.
– عُرَّة എന്നാൽ ഭാഷാപരമായി കുതിരയുടെ മുഖത്ത് ഉള്ള വെളുപ്പ് നിറം ആണ്, الحجلة എന്നാൽ കുതിരയുടെ കാലു കളിൽ ഉള്ള വെളുപ്പ് നിറവുമാണ്. അപ്പോൾ عُرَّة മുഖത്തെ പ്രകാശത്തേയും الحجلة എന്നത് കൈകാലുകളിലെ പ്രശോഭയേയും സൂചിപ്പിക്കുന്നു.
– വുദൂഇന്റെ ആളുകളുടെ മുഖങ്ങളും കൈകാലുകളുമെല്ലാം വുദൂഅ് കാരണത്താൽ പ്രകാശപൂരിതമായിരിക്കുമെന്നാണ് ഹദീസിന്റെ ആശയം. ഈ നിലക്കാണ് പരലോകത്ത് ഈ സമുദായം വിളിക്കപ്പെടുക.
– ഈ ഹദീസിലെ فمن استطاع منكم أن يطيل غه فليفعل എന്ന ഭാഗം അബൂഹുറൈറ വിന്റെ വാക്കാണ്. അഥവാ ഹദീസ് നിദാന ശാസ്ത്രമനുസരിച്ച് അതിന്റെ പേര് മുദ്റജ് എന്നാണ്. അതിൽ عُرَّة (മുഖത്തെ പ്രകാശം) നീട്ടാൻ ഉദ്ദേ ശിക്കുന്നവർ അങ്ങനെ ചെയ്യട്ടെ എന്ന് പറഞ്ഞിരിക്കുന്നു.
– വുദൂഅ് പരിപൂർണ്ണമായി എടുക്കണം. അതിൽ ന്യൂനത ഉണ്ടാവാൻ പാടില്ല.

Leave a Comment