അറിയാത്തത് പറയരുത്.

അറിയാത്തത് പറയരുത്

വിശുദ്ധ ക്വു൪ആനിലെ സൂറത്തു അബസയിൽ ഒരു പ്രയോഗമുണ്ട് “വ ഫാകിഹത്തൻ വ അബ്ബാ”. (അബസ- 31) എന്താണ് ഫാകിഹത്ത് എന്നു എല്ലാവ൪ക്കും അറിയാം. എന്നാൽ “അബ്ബാ” എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.? പരിഭാഷകളിൽ മേച്ചിൽ പുല്ല് എന്ന അ൪ത്ഥം വായിക്കാം. മുറിച്ചെടുക്കുന്ന പുല്ല് എന്നും ഇതിന് അ൪ത്ഥം നൽകിയത് കാണാം. ഇതും രണ്ടും ശരിയായ അ൪ത്ഥമാണ്. മനുഷ്യ൪ തിന്നാത്തതും മൃഗങ്ങൾ കഴിക്കുന്നതുമായ പുല്ലിനാണ് അബ്ബാ എന്നു പറയുക എന്നു പണ്ഡിതന്മാ൪ വിവരിച്ചത് കാണാം.

┈•✿❁✿•••┈

ഈ ആയത്ത് അവതരിക്കുമ്പോൾ എന്താണ് ഇതിന്റെ അ൪ത്ഥം എന്ന് അബൂബക്ക൪ (റ) വിനും ഉമ൪ (റ) വിനും മനസ്സിലായില്ല. അബൂബക്കർ (റ) വിനോട് ഇതിന്റെ അ൪ത്ഥം ചോദിച്ചവരോട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ എനിക്കറിയാ ത്തത് ഞാൻ വിളിച്ചു പറഞ്ഞാൽ ഏതു ആകാശ മാണ് എനിക്ക് തണലിട്ടു തരിക.? ഉമ൪ (റ) അതിനെ ക്കുറിച്ച് ആലോചിച്ചു ക്കൊണ്ട് പറഞ്ഞു: അതെനിക്ക് മനസ്സിലായില്ല. അറിയുന്നത് കൊണ്ട് പ്രവ൪ത്തിക്കുക, അറിയാത്തത് കൊണ്ട് പ്രവ൪ത്തിക്കാ തിരിക്കാനും വിളിച്ചു പറയാതിരിക്കാനും ശ്രമിക്കുക.

┈•✿❁✿•••┈

നോക്കൂ, മഹാന്മാരായ രണ്ടു പേ൪ അവ൪ക്ക് അറിയാത്തത് അവ൪ പറയാൻ ശ്രമിച്ചില്ല. മൌനം അവലംബിച്ചു. എന്നാൽ ഇന്നോ? അറിയാത്തത് പറയാൻ എന്തൊരു ആവേശമാണ്!!! അറിവ് നേടാൻ പറയുന്ന ഇസ്ലാം അറിയാത്ത് മിണ്ടാതിരിക്കാനും പഠിപ്പിച്ചിട്ടുണ്ട്.

നബി (സ്വ) യോട് ഒരാൾ വന്നു ചോദിച്ചു: നബിയെ, ഏറ്റവും മോശമായ സ്ഥലം ഏതാണ് ? നബി (സ്വ) പറഞ്ഞു: എനിക്കറിയി ല്ല. ജിബ്രീൽ (അ) വന്നപ്പോൾ നബി (സ്വ) ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: എനിക്കറിയില്ല. നോക്കൂ നിങ്ങൾ, നബി (സ്വ) ക്ക് അറിയില്ല എന്ന് പറയാൻ മടിയുണ്ടായില്ല. ജിര്ബീൽ (അ) ക്കും അപ്രകാരം തന്നെയായി രുന്നു.

┈•✿❁✿•••┈

ഇമാം മാലിക് (റഹി) യോട് ഒരുപാട് ദൂരെ നിന്നു വന്ന ഒരു വ്യക്തി ഒരു ചോദ്യം ചോദിച്ചു. ഇമാം മാലിക് (റഹി) പറഞ്ഞു: അറിയില്ല…അയാൾ പറഞ്ഞു: ഞാൻ ദൂരെ നിന്നാണ് വരുന്നത് താങ്കളുടെ മറുപടിക്ക് വേണ്ടി എന്റെ നാട്ടുകാ൪ കാത്തിരിക്കു ന്നുണ്ട്. അപ്പോൾ ഇമാം മാലിക് (റഹി) പറഞ്ഞു: അവരോട് പോയി പറയുക, എനിക്ക് അറിയില്ല എന്നു ഞാൻ പറഞ്ഞിട്ടുണ്ട് എന്ന്.

┈•✿❁✿•••┈

ഇറാഖിലെ പ്രമുഖ പണ്ഡിതനായ ഇമാം ശഅബി (റഹി) യോട് ഒരു സംശയം ഒരാൾ ചോദിച്ചു. അദ്ദേഹം പറഞ്ഞു: എനിക്കറിയില്ല. ചോദ്യ ക൪ത്താവ് പറഞ്ഞു; നിങ്ങൾക്ക് നാണമില്ലേ അറിയില്ല എന്നു പറയാൻ? അപ്പോൾ ഇമാം ശഅബി (റഹി) പറഞ്ഞത് മലക്കുകളും അമ്പിയാക്കളും അറിയില്ലെന്ന് പറയാൻ ലജ്ജ കാണിച്ചിട്ടില്ല. പിന്നെ ഞാനെന്തിന് ലജ്ജിക്കണം.?

┈•✿❁✿•••┈

നബി (സ്വ) യുടെ അനുചരന്മാ൪ ഒരു യാത്രയിലാണ്. ആ യാത്രക്കിടയിൽ തലയിൽ മുറിവ് പറ്റിയ ഒരാൾ തന്റെ കൂട്ടുകാരോട് ചോദിച്ചു ഞാൻ ജനാബത്തുകാരനാണ്. (കുളി നി൪ബന്ധമുളള അവസ്ഥയിലാണ്) എനിക്ക് ശുദ്ധിയാകാൻ കുളിക്കു പകരം തയമ്മം ചെയ്താൽ മതിയോ? അവ൪ പറഞ്ഞു: പോരാ, താങ്കൾ കുളിക്കണം. അങ്ങനെ ആ മനുഷ്യൻ കുളിക്കുകയും തലയിൽ ബാധിച്ച മുറിവിൽ വെളളം ഇറങ്ങി അതു കാരണം അയാൾ മരണപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞ നബി (സ്വ) തന്റെ അനുചരന്മാരോട് കോപിച്ചു. “നിങ്ങളദ്ദേഹത്തെ കൊന്നു കളഞ്ഞു” അറിയാത്തത് പറഞ്ഞതു കൊണ്ട് സംഭവിച്ച ഒരു അപകടം നോക്കൂ..

┈•✿❁✿•••┈

പ്രിയരെ, അറിയുന്നത്, ഉറപ്പുളളത് മാത്രം പറയുക. അത് ദുനിയാവിന്റെ കാര്യത്തിലും മതത്തിന്റെ കാര്യത്തിലും. മത കാര്യത്തിൽ അറിയാത്തത് പറഞ്ഞാൽ അത് നമ്മുടെ പരലോക ത്തെ ബാധിക്കും എന്ന ബോധം എപ്പോഴും നമുക്കുണ്ടാ വണം. അറിയാത്തത് അറിയില്ലെന്ന് പറയാൻ മടി കാണിക്കരുത്. മൌനം അവലംബിക്കുക. 

 

അല്ലാഹു അനുഗ്രഹിക്കട്ടെ..

സമീർ മുണ്ടേരി

 

ഇമാം അഹമദ് (رحمه الله) എന്ന ആദർശ നേതാവ്-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പതിനാല്

ഇമാം അഹമദ് (رحمه الله) എന്ന ആദർശ നേതാവ് إمامنا أحمد رحمه الله

ചരിത്രം മുന്നോട്ടുള്ള ഗമനത്തിന് വെളിച്ചം നൽകുന്ന ഒന്നാണ്. അത് അഹ് ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ചരിത്രമാവുമ്പോൾ പ്രത്യേകിച്ചും.
അഹ്ലുസുന്നയുടെ ഇമാം (إمام أهل السنة ) എന്ന പേരിലറിയപ്പെടുന്ന ഇമാം അഹ് മദ് (റ) യുടെ ജീവചരിത്രത്തിലെ ചില ഏടുകളാണ് നാം ഇന്ന് പരിശോധിക്കുന്നത്.

താൻ ഉൾക്കൊണ്ട സത്യത്തിൽ അടിയുറച്ച് നിന്നതിന്റെ പേരിൽ ഇത്രമാത്രം യാതനകൾ സഹിക്കേണ്ടിവന്നവർ ചരിത്രത്തിൽ അധികമൊന്നുമില്ല. പരീക്ഷണങ്ങളിൽ പതറാതിരിക്കുന്നവരാണ് ഇമാം ആവുന്നത്.
അല്ലാഹു പറയുന്നു:
(وَجَعَلۡنَا مِنۡهُمۡ أَىِٕمَّةࣰ یَهۡدُونَ بِأَمۡرِنَا لَمَّا صَبَرُوا۟ۖ وَكَانُوا۟ بِـَٔایَـٰتِنَا یُوقِنُونَ)
“അവര് ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില് ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള് അവരില് നിന്ന് നമ്മുടെ കല്പന അനുസരിച്ച് മാര്ഗദര്ശനം നല്കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു.”
[സജദ :24]
ഇബ്നു കഥീർ (റ) പറയുന്നു. :بالصبر واليقين تنال الإمامة فى الدين “ക്ഷമകൊണ്ടും ദൃഢ ജ്ഞാനം കൊണ്ടുമാണ് ദീനിൽ ഇമാമത്ത് ലഭിക്കുന്നത്. “
ഇത് ഇമാം അഹ്മദ് (റ) യെ സംബന്ധിച്ച് പൂർണമായും ശരിയാണ്.

ഹി. 164 ൽ ബഗ്ദാദിലാണ് അബൂ അബ്ദില്ല അഹ്മദ് ബിൻ ഹമ്പൽ അശൈബാനി ജനിച്ചത്. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടു. ഉമ്മയുടെ ശിക്ഷണത്തിൽ വളർന്ന ഇമാം അറിവു തേടി നിരവധി നാടുകൾ സഞ്ചരിച്ചു. ഇമാം ശാഫി ( റ ) യെ കണ്ടുമുട്ടി. ശിഷ്യത്വം സ്വീകരിച്ചു. ഇമാം അഹ്മദി (റ)നെ കുറിച്ച് ഇമാം ശാഫി ( റ ) പറഞ്ഞത് 8 കാര്യത്തിൽ അദ്ദേഹം ഇമാം ആണ് എന്നാണ്. ദീൻ , കർമ്മശാസ്ത്രം, ഭാഷ, ക്വുർആൻ, വിരക്തി, ഭക്തി , സുന്നത്ത് , ദാരിദ്ര്യം എന്നിവയാണവ.
30000 ഹദീസുകൾ ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ മുസ്നദ് ഹദീസ് വിജ്ഞാനത്തിലെ മഹാത്ഭുതമാണ്.
സ്വാലിഹ് അബ്ദുല്ല എന്നിവരാണ് പ്രശസ്തരായ മക്കൾ.
അദ്ദേഹത്തിന്റെ കാലത്തെ ഭരണാധികാരിയായിരുന്നു ഹാറൂൺ. ശേഷം അമീൻ ഭരണാധികാരിയായി. ഇവർ രണ്ടു പേരും വിശ്വാസ രംഗത്ത് പിഴച്ച വിശ്വാസങ്ങൾ ഇല്ലാത്തവരായിരുന്നു. പിന്നീട് മഅമൂൻ ഭരണമേറ്റു.അക്കാലത്താണ് ബിഷ്റ് മിരീസി എന്ന മനുഷ്യൻ രംഗത്തു വരുന്നത്. മുഅത്തസിലി ചിന്തയുടെ പ്രചാരകനായ അയാൾ ക്വുർആൻ സൃഷ്ടിയാണ് എന്ന് വാദിച്ചു തുടങ്ങി. അയാൾ ഭരണകൂടത്തെ സ്വാധീനിച്ചു. മഅമൂൻ ആ വാദം ഏറ്റെടുത്തു. അക്കാലത്തെ 7 പ്രഗൽഭ പണ്ഡിതരെ ഈ വാദം അംഗീകരിക്കാൻ അയാൾ നിർബന്ധിച്ചു. രണ്ട് പേരൊഴിക മറ്റുള്ളവർ പ്രത്യക്ഷത്തിൽ ആ വാദം സ്വീകരിച്ചു. ഇമാം അഹ്മദും മുഹമ്മദ് ബിൻ നൂഹും (റ) അതു സ്വീകരിച്ചില്ല. ഖുർആൻ സൃഷ്ടിയല്ല അത് അല്ലാഹുവിന്റെ കലാം ആണ് എന്ന വാദത്തിൽ അവർ ഉറച്ചു നിന്നു . ഇതറിഞ്ഞ മഅമൂൻ അവരെ രണ്ടു പേരേയും വിളിപ്പിച്ചു. അഹ്മദി നെ കണ്ടാൽ ഞാൻ കൊല്ലും എന്നയാൾ ഭീഷണി മുഴക്കിയിരുന്നു. ഇതറിഞ്ഞ ഇമാം അഹ്‌മദ് (റ) അദ്ദേഹത്തെ കണ്ടുമുട്ടാൻ ഇടവരരുതേ എന്ന് മനമുരുകി അല്ലാഹുവിനോട് തേടി. പ്രാർത്ഥന ഫലിച്ചു. മഅമൂ നിന്റെ മരണ വാർത്ത എത്തി! ഇമാം സന്തോഷിച്ചു. എന്നാൽ സന്തോഷം അധികം നീണ്ടില്ല. മുഅതസീം ഭരണമേറ്റു. അയാളും മുഅതസിലിയായിരുന്നു. അവരോട് ബാഗ്ദാദിലേക്ക് വരാൻ കൽപന കൊടുത്തു. വഴിമധ്യേ മുഹമ്മദ് ബിൻ നൂഹ് (റ) മരണപെട്ടു. അദ്ദേഹം രോഗിയായിരുന്നു. ഇനി ഇമാം മാത്രം ബാക്കി!
ഒരു നാട് മൊത്തം എതിര് !
അഹ്ലുസ്സുന്നയിൽ പെട്ട ഒരു പണ്ഡിതൻ മാത്രം ഒരു നാട്ടിൽ ബാക്കിയായ അവസ്ഥ !
കൊട്ടാരത്തിലെത്തിയ ഇമാമിനോട് സൃഷ്ടിവാദം സ്വീകരിക്കാൻ മുഅതസിം നിർബന്ധിച്ചു. പക്ഷേ ഇമാം അഹമദ് വഴങ്ങിയില്ല. സത്യത്തിൽ നിന്ന് തെറ്റിയിട്ട് ലഭിക്കുന്ന ഭൗതിക സുഖത്തേക്കാൾ നല്ലത്, അല്ലാഹുവിന്റെ തൃപ്തിയിലൂടെ കിട്ടുന്ന പാരത്രീക സൗഖ്യമാണെന്ന് ഇമാം മനസ്സിലാക്കി.
അതൊരു റമളാൻ മാസമായിരുന്നു. തന്റെ വാദത്തിൽ നിന്ന് ഇമാം പിന്നോട്ടില്ല എന്ന് മനസ്സിലാക്കിയ ഭരണാധികാരി അദ്ദേഹത്തെ കാരാഗ്രഹത്തിലടക്കാൻ കൽപന കൊടുത്തു. മുപ്പത് മാസത്തോളം ജയിലിൽ ! ഒരു തെറ്റും ചെയ്യാതെയാണ് ജയിലിൽ പോകുന്നത്!ഏകാന്തനായി നാലു ചുമരുകൾക്കുള്ളിൽ ഇമാം കഴിച്ചു കൂട്ടി.
അതിനിടെ ഇമാം അഹമദിന്റെ ബന്ധു ചെന്ന് അദ്ദേഹത്തെ വിടണമെന്ന് ശിപാർശ പറഞ്ഞു. അദ്ദേഹവുമായി നിങ്ങൾ സംവദിക്കൂ എന്ന നിർദേശവും മുന്നോട്ടുവച്ചു.
അങ്ങനെ സംവാദത്തിന് കളമൊരുങ്ങി. ഇബ്നു അബീദാവൂദ് ആണ് മറുപക്ഷത്ത്. മൂന്ന് ദിവസം സംവാദം നീണ്ടു. അവസാനം ഇമാം അഹമ്മദ് (റ) പറഞ്ഞു:
ما أعطوني شيئا من كتاب الله ولا سنة رسوله فأقول به
“അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നോ പ്രവാചകന്റെ ചര്യയിൽ നിന്നോ ഒന്നും അവർ എന്റെ മുന്നിൽ കൊണ്ടുവന്നില്ല. എങ്കിൽ എനിക്കത് പറയാമായിരുന്നു! “
ഇതു കേട്ട എതിർപക്ഷം ചോദിച്ചു: “ഇതുണ്ടെങ്കിൽ മാത്രമേ നിങ്ങളിതു പറയൂ?”
അദ്ദേഹം പറഞ്ഞു. :
وهل يقوم الإسلام إلا بالكتاب والسنة
“ക്വുർആനും സുന്നത്തും കൊണ്ടല്ലേ ഇസ്ലാം നിലനിൽക്കുന്നത്?”
ഇമാം അവരെ സംവാദത്തിൽ പരാജയപ്പെടുത്തി. പക്ഷേ, ഭരണകൂടം അദ്ദേഹത്തെ ശിക്ഷിക്കാൻ തീരുമാനിച്ചു. ചാട്ടവാർ കൊണ്ട് ശക്തിയായി അടിക്കാൻ കൽപനയുണ്ടായി. ഇമാമിനെ അവർ അടിച്ചു ! ഓരോ അടി അടിക്കുമ്പോഴും കുറച്ചു കൂടെ ശക്തിയായി അടിക്കൂ എന്ന് മുഅതസീം അലറിക്കൊണ്ടിരുന്നു. ഇമാം ബോധരഹിതനായി താഴെ വീണു! സത്യപാതയിൽ ഉറച്ചു നിന്നതിന് അഹ്ലുസ്സുന്നയുടെ ഇമാമിന് കിട്ടിയ
” സമ്മാനം” !
ഇമാം വീട്ടിലേക്ക് മടങ്ങി. ശരീരമാസകലം മുറിവുണ്ട്. പല ഭാഗങ്ങളിലും ക്ഷതവുമുണ്ട്. വീട്ടിൽ താമസിച്ചു. രോഗശമന മുണ്ടായി.
മുഅതസിം മരിച്ചു. വാസിക് ഭരണാധികാരിയായി. അയാളും മുൻഭരണാധികാരിയിൽ നിന്ന് ഭിന്നനായിരുന്നില്ല. ഇമാം അഹമ്മദി(റ)യോട് നാട് വിടാൻ കൽപിച്ചു. അദ്ദേഹം ഒളിവിൽ കഴിഞ്ഞു. വീട്ടിലേക്ക് വന്നതേയില്ല. നമസ്കാരം പോലും രഹസ്യമായി നിർവഹിച്ചു. വല്ലാത്ത പരീക്ഷണം! നിരപരാധിയായ ഒരു മനുഷ്യനോട് അപരാധികൾ ചെയ്തു കൂട്ടിയ അപരാധങ്ങൾ!
വാസിഖും മരിച്ചു. ഇരുട്ടുകൾക്ക് ശേഷം പ്രകാശകിരണങ്ങൾ തല കാട്ടി. ജഅഫർ മുതവകിൽ ഭരണമേറ്റു. അദ്ദേഹം സുന്നത്തിനെ സ്നേഹിച്ചു. ഇമാമിനെ ആദരിച്ചു. പുത്തൻ വാദങ്ങളെ തള്ളിക്കളഞ്ഞു. അഹ് ലുസ്സുന്നക്ക് കരുത്തു പകർന്നു. ഇമാമിന് എല്ലാ സൗകര്യങ്ങളും ഒരുക്കി. പക്ഷേ ഭൗതിക സൗകര്യങ്ങൾ എല്ലാം തന്നെ ഇമാം വേണ്ടെന്നു വച്ചു. നാട്ടിൽ ഹദീസ് പ്രചാരണവുമായി കഴിച്ച് കൂട്ടി. അങ്ങിനെ പ്രയാസങ്ങളുടെയും പരീക്ഷണങ്ങളുടേയും കൊടുമുടികൾ താണ്ടി വിജയശ്രീലാളിതനായി തന്റെ നാട്ടിൽ സന്തോഷത്തോടെ ജീവിച്ചു. പതിനായിരങ്ങൾ അദ്ദേഹത്തിൽ നിന്ന് മതം പഠിക്കാൻ എത്തിക്കൊണ്ടിരുന്നു.
അങ്ങിനെ ഹിജ്റ 241 റബീഉൽ അവ്വൽ 12 വെള്ളിയാഴ്ച തന്റെ എഴുപത്തി ഏഴാമത്തെ വയസ്സിൽ അല്ലാഹുവിലേക്ക് യാത്രയായി!
إنا لله وإنا إليه راجعون
ബഗ്ദാദിൽകണ്ണീർ പുഴ ഒഴുകി. മുസ്ലിം രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ മരണ വാർത്ത പരന്നു.
ലക്ഷങ്ങൾ മയ്യിത്ത് നമസ്കാരത്തിന് എത്തി. അറുപതിനായിരം സ്ത്രീകൾ നമസ്കാരത്തിൽ പങ്കു കൊണ്ടു. അഹ്ലുസ്സുന്നയുടെ ഇമാമിന്റെ മയ്യിത്ത് നമസ്കാരത്തിനെത്തിയവരുടെ ആധിക്യം തന്നെ മതി അദ്ദേഹം വിശ്വാസികളുടെ മനസ്സിൽ എത്ര ആദരണീയനാണ് എന്നതിനു തെളിവായി.
ഏഴു പതിറ്റാണ്ടിനിടയിൽ
എണ്ണമറ്റ നന്മകളുമായിട്ടാണ് അഹ്ലുസ്സുന്നയുടെ നേതാവ് അല്ലാഹുവിലേക്ക് മടങ്ങിയത്. അല്ലാഹുവേ നീ സ്വീകരിക്കേണമേ! ആമീൻ.
അദ്ദേഹം പരീക്ഷണങ്ങളിൽ ഉറച്ചുനിന്നതു പോലെ അഹ്ലുസ്സുന്നയുടെ വഴിയിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾക്കു നീ തൗഫീഖ് നൽകേണമേ.

 ആമീൻ.

നമസ്‌ക്കാരം നബിചര്യയിലൂടെ​

നമസ്‌ക്കാരം നബിചര്യയിലൂടെ

 ജറീർ(റ) നിവേദനം: “നമസ്കാരം നിലനിർത്തുവാനും, സകാത്ത്‌ നൽകുവാനും, എല്ലാമുസ്ലീംകൾക്കും ഗുണം കാംക്ഷിക്കുവാനും നബി(സ)ക്ക്‌ ഞാൻ ബൈഅത്ത്‌ (പ്രതിഞ്ജാ ഉടമ്പടി) ചെയ്യുകയുണ്ടായി”. (ബുഖാരി)

അനസ്(റ) നിവേദനം: “അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ‘നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്ല: യെ ഖിബ്ലയാക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രേ മുസ്ലീം. അവന്ന് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണ ബാധ്യതയുണ്ട്. അതുകൊണ്ട് അല്ലാഹുവിന്റെ സംരക്ഷണ ബാധ്യതയില്‍ നിങ്ങള്‍ ലംഘനം പ്രവര്‍ത്തിക്കരുത്”. (ബുഖാരി)

അബ്ദുല്ല(റ) നിവേദനം: “പ്രവർത്തനങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഏതെന്ന് തിരുമേനി (സ)യോട്‌ ഞാൻ ചോദിച്ചു. തിരുമേനി (സ) അരുളി: “സമയത്ത്‌ നമസ്കരിക്കുന്നത്‌ തന്നെ. പിന്നീട്‌ ഏതെന്ന്‌ ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: “മാതാപിതാക്കൾക്ക്‌ നന്മ ചെയ്യൽ. പിന്നീട്‌ ഏതെന്ന്‌ ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ്ചെയ്യൽ”. അബ്ദുല്ല(റ) പറയുന്നു: “ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട്‌ അരുളിയതാണ്‌.തിരുമേനി(സ)യോട്‌ ഞാൻ കൂടുതൽ ചോദിച്ചിരുന്നെങ്കിൽ തിരുമേനി(സ) എനിക്ക്‌ വർദ്ധനവ് നൽകുമായിരുന്നു”. (ബുഖാരി)  

ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ആരാധനയാണ് അഞ്ച് നേരത്തെ നമസ്‌ക്കാരം. മുസ്‌ലിമിന്റെ തിരിച്ചറിയൽ രേഖ കൂടിയാണ് നമസ്‌ക്കാരം. ഒരു പള്ളിയിലെ തന്നെ ആളുകളുടെ നമസ്‌ക്കാരം വീക്ഷിച്ചാൽ മിക്കവാറും ഭിന്നമായ രീതിയിൽ തന്നെയായിരിക്കും അവരുടേ ഓരോരുത്തരുടെയും നമസ്‌ക്കാരം. പ്രവാചക ചര്യയിലൂടെ നമസ്‌ക്കാരത്തിലേക്ക് ഒരു സൂക്ഷ്‌മമായ കാൽവെപ്പാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്. ഏതൊരു ആരാധന കർമ്മങ്ങൾ ചെയ്യുമ്പോളും നേരായ ഉദ്ദേശശുദ്ധി ഉണ്ടെങ്കിലേ അത് അല്ലാഹു സ്വീകരിക്കൂ. ആരെങ്കിലും താൻ വലിയ നമസ്‌ക്കാരക്കാരനാണെന്നോ നോമ്പുകാരനാണെന്നോ ദാന ധർമ്മിയാണെന്നോ ജനത്തെ ധരിപ്പിക്കാൻ ഉദ്ദേശിച്ചാൽ അത് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ ഒരു കർമ്മമാകില്ല. അതിനാലാണ് റസൂൽ [സ] പറഞ്ഞത് “ഉദ്ദേശങ്ങളുനസരിച്ചു മാത്രമാണ് കർമ്മങ്ങളുടെ മൂല്യം. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് ലഭിക്കുന്നു”. [ബുഖാരി 1]

അപ്പോൾ, ഉദ്ദേശ്യ ശുദ്ധി ഇല്ലെങ്കിൽ അല്ലാഹു അമലുകൾ സ്വീകരിക്കില്ല. അതിനാൽ നമസ്‌ക്കരിക്കുമ്പോൾ നേരായ ഉദ്ദേശശുദ്ധി [നിയ്യത് ] വേണം. നാവുകൊണ്ട് ഒന്ന് ഒരുവിടുകയും ഹൃദയത്തിൽ മറ്റൊന്ന് വിചാരിക്കുകയും ചെയ്‌താൽ അല്ലാഹു സ്വീകരിക്കില്ല. നിയ്യത്തായി നബി [സ ] പ്രത്യേകിച്ചു ഒന്നും തന്നെ പഠിപ്പിച്ചിട്ടില്ല. അതിനാൽ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചു നമസ്‌കരിക്കുക . 

നിയ്യത്ത്

 قَوْلُهُ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى قَالَ الْقُرْطُبِيُّ فِيهِ تَحْقِيقٌ لِاشْتِرَاطِ النِّيَّةِ وَالْإِخْلَاصِ فِي الْأَعْمَالِ فَجَنَحَ إِلَى أَنَّهَا مُؤَكَّدَةٌ. 

ഇമാം ഖുർതുബി പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ” വ ഇന്നമാ ലി കുല്ലി ഇമ്രിഇൻ മാ നവാ -എല്ലാ ഓരോരുത്തർക്കും അവർ കരുതിയത്‌ ഉണ്ടാകും /ലഭിക്കും എന്ന് പറയുന്നതിനാൽ നിയ്യത്ത്/ഉദ്ദേശ്യം കർമ്മത്തിന്റെ ഒരു ഉപാധിയാണെന്നും കർമ്മങ്ങളിൽ ഇഖ്ലാസ്വ് അത്യാവശ്യമാണെന്നും മനസ്സിലാക്കാം.

وَقَالَ غَيْرُهُ بَلْ تُفِيدُ غَيْرَ مَا أَفَادَتْهُ الْأُولَى لِأَنَّ الْأُولَى نَبَّهَتْ عَلَى أَنَّ الْعَمَلَ يَتْبَعُ النِّيَّةَ وَيُصَاحِبُهَا فَيَتَرَتَّبُ الْحُكْمُ عَلَى ذَلِكَ وَالثَّانِيَةُ أَفَادَتْ أَنَّ الْعَامِلَ لَا يحصل لَهُ الا مَا نَوَاه. 

നിയ്യത്ത്/ഉദ്ദേശ്യ ശുദ്ധി ഇല്ലാതെ ചെയ്യുന്ന കർമ്മത്തിന് അതിന്റെ പ്രതിഫലം ലഭിക്കില്ല. 

 

 وَقَالَ بن دَقِيقِ الْعِيدِ الْجُمْلَةُ الثَّانِيَةُ تَقْتَضِي أَنَّ مَنْ نَوَى شَيْئًا يَحْصُلُ لَهُ يَعْنِي إِذَا عَمِلَهُ بِشَرَائِطِهِ أَوْ حَالَ دُونَ عَمَلِهِ لَهُ مَا يُعْذَرُ شَرْعًا بِعَدَمِ عَمَلِهِ وَكُلُّ مَا لَمْ يَنْوِهِ لَمْ يَحْصُلْ لَهُ وَمُرَادُهُ بِقَوْلِهِ مَا لَمْ يَنْوِهِ أَيْ لَا خُصُوصًا وَلَا عُمُومًا

ഇബ്നു ദഖീഖ് അൽ ഈദ് പറയുന്നു: “ഒരാള് ഒരു കർമ്മം ഉദ്ദേശ്യ ശുദ്ധിയോടെ ചെയ്യുക എന്നാൽ അത് അതിന്റെ എല്ലാ ശർതുകളും പാലിച്ചു ചെയ്യുക എന്നാണ്. ഉദ്ദേശ്യം /നിയ്യത്ത് ഇല്ലാതെ കർമ്മം പ്രവർത്തിക്കുമ്പോൾ അയാൾ ആ കർമ്മം ചെയ്തു എന്ന് പറയാമെങ്കിലും അത് പ്രതിഫലാർഹമാവില്ല. ഇവിടെ ഇബ്നു ദഖീഖ് ഉദ്ദേശ്യം/നിയ്യത് എന്ന് പറഞ്ഞത് പൊതുവായ ഒരു നിയ്യത്തോ പ്രത്യേകമായ നിയ്യത്തോ ആണ്.

 أَمَّا إِذَا لَمْ يَنْوِ شَيْئًا مَخْصُوصًا لَكِنْ كَانَتْ هُنَاكَ نِيَّةٌ عَامَّةٌ تَشْمَلُهُ فَهَذَا مِمَّا اخْتَلَفَتْ فِيهِ أَنْظَارُ الْعُلَمَاءِ وَيَتَخَرَّجُ عَلَيْهِ مِنَ الْمَسَائِلِ مَا لَا يُحْصَى وَقَدْ يَحْصُلُ غَيْرُ الْمَنْوِيِّ لِمُدْرَكٍ آخَرَ كَمَنْ دَخَلَ الْمَسْجِدَ فَصَلَّى الْفَرْضَ أَوِ الرَّاتِبَةَ قَبْلَ أَنْ يَقْعُدَ فَإِنَّهُ يَحْصُلُ لَهُ تَحِيَّةُ الْمَسْجِدِ نَوَاهَا أَوْ لَمْ يَنْوِهَا لِأَنَّ الْقَصْدَ بِالتَّحِيَّةِ شَغْلُ الْبُقْعَةِ وَقَدْ حَصَلَ وَهَذَا بِخِلَافِ مَنِ اغْتَسَلَ يَوْمَ الْجُمُعَةِ عَنِ الْجَنَابَةِ فَإِنَّهُ لَا يَحْصُلُ لَهُ غُسْلُ الْجُمُعَةِ عَلَى الرَّاجِحِ لِأَنَّ غُسْلَ الْجُمُعَةِ يُنْظَرُ فِيهِ إِلَى التَّعَبُّدِ لَا إِلَى مَحْضِ التَّنْظِيفِ فَلَا بُدَّ فِيهِ مِنَ الْقَصْدِ إِلَيْهِ بِخِلَافِ تَحِيَّةِ الْمَسْجِدِ وَاللَّهُ أَعْلَمُ. 

ഇനി ഒരാൾ ഒരു കർമ്മത്തിന് പ്രത്യേകമായി നിയ്യത്ത് ചെയ്തില്ല; എന്നാൽ പൊതുവായ/മൊത്തത്തിലുള്ള ഒരു നിയ്യത്ത് ഉണ്ട് എങ്കിൽ അത് സംബന്ധിച്ച് ഉലമാക്കൾ വ്യത്യസ്ത മസ്അലകൾ പറയുന്നുണ്ട്. ചില ഘട്ടങ്ങളിൽ പ്രത്യേക നിയ്യത്ത് ഇല്ലാതെയും കർമ്മത്തിനു പ്രതിഫലം ലഭിക്കും. ഉദാഹരണമായി, ഒരാൾ പള്ളിയിൽ/മസ്ജിദിൽ പ്രവേശിക്കുകയും ഇരിക്കുന്നതിനു മുമ്പ് ഫർദോ റവാതിബു സുന്നത്തോ നിസ്ക്കരിക്കുകയും ചെയ്‌താൽ അയാൾ തഹിയ്യതിന്റെ നിയ്യത്ത് വച്ചാലും ഇല്ലെങ്കിലും തഹിയ്യത് നിസ്ക്കാരം അയാൾക്ക്‌ ലഭിക്കും. എന്നാൽ ഒരാൾ വെള്ളിയാഴ്ച ദിവസം ജനാബതു കുളി കുളിച്ചാൽ -ജുമുഅയുടെ സുന്നത് കുളിയുടെ നിയ്യത് കരുതാതെ- ജുമുഅയുടെ സുന്നത് കുളി അയാൾക്ക്‌ ലഭിക്കില്ല എന്നതാണ് പ്രബലമായ/റാജിഹായ അഭിപ്രായം. അല്ലാഹു ഏറ്റവും അറിയുന്നവൻ.

وَقَالَ بن السَّمْعَانِيِّ فِي أَمَالِيهِ أَفَادَتْ أَنَّ الْأَعْمَالَ الْخَارِجَةَ عَنِ الْعِبَادَةِ لَا تُفِيدُ الثَّوَابَ إِلَّا إِذَا نَوَى بِهَا فَاعِلُهَا الْقُرْبَةَ كَالْأَكْلِ إِذَا نَوَى بِهِ الْقُوَّةَ عَلَى الطَّاعَةِ. 

ഇബ്നു സ്സംആനി പറയുന്നു: “അടിസ്ഥാനപരമായി ഇബാദതു/ആരാധന അല്ലാത്ത പ്രവർത്തികൾ നല്ല നിയ്യത്തോടെ ചെയ്തില്ലെങ്കിൽ പ്രതിഫലാർഹമാവില്ല .ഉദാഹരണമായി, ഭക്ഷണം കഴിക്കുന്നത്‌ കൊണ്ട് ആരാധന /ഇബാദതു ചെയ്യാനുള്ള കഴിവ് /ഖുവ്വത് ഉണ്ടാവുക എന്ന നല്ല നിയ്യത്ത് ഇല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനു പ്രതിഫലം ലഭിക്കില്ല.

നമസ്ക്കാരാരംഭം 

തക്ബീറത്തുൽ ഇഹ്റാം 

 തക്ബീർ ചൊല്ലി കൈകൾ ഇരു ഷോൾഡറുകൾക് ഒപ്പം ഉയർത്തി രണ്ടു ചെവികൾക്കും നേരെ കൈപ്പടം ഉയർത്തി തക്ബീർ ചൊല്ലിയശേഷം കൈകൾ തന്റെ ഇടതു കൈപ്പത്തിയുടെ മീതെ വലതു കൈപത്തിയായികൊണ്ട് പിടിക്കുക. എന്നിട്ട് നെഞ്ചിൽ വെക്കുക. 

حَدَّثَنِي مُحَمَّدُ بْنُ رَافِعٍ، حَدَّثَنَا عَبْدُ الرَّزَّاقِ، أَخْبَرَنَا ابْنُ جُرَيْجٍ، حَدَّثَنِي ابْنُ شِهَابٍ، عَنْ سَالِمِ بْنِ عَبْدِ اللَّهِ، أَنَّ ابْنَ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ لِلصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ مَنْكِبَيْهِ ثُمَّ كَبَّرَ فَإِذَا أَرَادَ أَنْ يَرْكَعَ فَعَلَ مِثْلَ ذَلِكَ وَإِذَا رَفَعَ مِنَ الرُّكُوعِ فَعَلَ مِثْلَ ذَلِكَ وَلاَ يَفْعَلُهُ حِينَ يَرْفَعُ رَأْسَهُ مِنَ السُّجُودِ ‏.‏

 നബി(സ) നമസ്ക്കരത്തിന്നു നിന്നാല്‍ കൈകള്‍ ഉയര്‍ത്തി തക്ബീര്‍ ചൊല്ലുമായിരുന്നു, റുകൂഇലും ഉയരുമ്പോഴും ഇത് ചെയ്യുമായിരുന്നു (കൈകള്‍ ഉയര്‍ത്തല്‍). പക്ഷെ സുജൂദില്‍ നിന്നു തല ഉയര്‍ത്തുമ്പോള്‍ ഇത് ചെയ്തില്ല.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ إِلَى الصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ مَنْكِبَيْهِ ثُمَّ كَبَّرَ

عَنْ وَائِلِ بْنِ حُجْرٍ، قَالَ قُلْتُ لأَنْظُرَنَّ إِلَى صَلاَةِ رَسُولِ اللَّهِ صلى الله عليه وسلم كَيْفَ يُصَلِّي قَالَ فَقَامَ رَسُولُ اللَّهِ صلى الله عليه وسلم فَاسْتَقْبَلَ الْقِبْلَةَ فَكَبَّرَ فَرَفَعَ يَدَيْهِ حَتَّى حَاذَتَا أُذُنَيْهِ

വാഇൽ ഇബ്ൻ ഹുജർ [റ] നിന്ന്: “ഞാൻ നബിയുടെ നമസ്കാരം നോക്കി നിന്നു. നബി [സ] ഖിബലക്ക് അഭിമുഖമായി നിന്നു. എന്നിട്ട് തക്ബീർ ചൊല്ലി തന്റെ കൈകൾ ചെവികൾക്ക് മുന്നിലായി ഉയർത്തി …” [അബൂദാവൂദ് 726]

കൈ കെട്ടേണ്ടത്

عَنْ سَهْلِ بْنِ سَعْدٍ، قَالَ كَانَ النَّاسُ يُؤْمَرُونَ أَنْ يَضَعَ الرَّجُلُ الْيَدَ الْيُمْنَى عَلَى ذِرَاعِهِ الْيُسْرَى فِي الصَّلاَةِ‏

സഹൽ ഇബ്ൻ സഅദ് [റ] നിന്നു നിവേദനം: “നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ നബി [സ] കൽപ്പിക്കാറുണ്ടായിരുന്നു.” [ ബുഖാരി 740]

عن موسى ابن اسماعيل عن حماد بن سلمة عن عاصم الجحدري عن أبيه عن عقبة ابن ظبيان عن علي وضع اليد اليمنى على الساعد الأيسر ثم وضعه على صدره ” . تاريخ الكبير 3061 , 2332 بيهكي

“തന്റെ വലതു കൈ ഇടതു കൈയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക” [താരീഖ് ബുഖാരി 3061, സുനനുൽ കുബ്‌റാ ബെഹക്കി 2332, അഹ്‌കാമുൽ ഖുർആൻ ജസ്സാസ് 5/376]

സ്വഹീഹായ സനാദോടു കൂടെ വന്നതതാണീ നിവേദനം . കൂടാതെ ഇതിനു ഷാഹിദായി മറ്റു പല റിപ്പോർട്ടുകളും

أخبرنا أبو طاهر ، نا أبو بكر ، نا أبو موسى ، نا مؤمل ، نا سفيان ، عن عاصم بن كليب ، عن أبيه ، عن وائل بن حجر قال : ” صليت مع رسول الله – صلى الله عليه وسلم – ، ووضع يده اليمنى على يده اليسرى على صدره .

വാഇൽ ഇബ്ൻ ഹുജർ [റ] നിന്നു: “നബി [സ്വ] തന്റെ ഇടതു കൈത്തണ്ടയുടെ മീതെ വലത് കൈ നെഞ്ചിന്മേൽ വെച്ചു [ ഇബ്ൻ ഖുസൈമ 479]

حدثنا يحيى بن سعيد عن سفيان حدثني سماك عن قبيصة بن هلب عن أبيه قال رأيت النبي صلى الله عليه وسلم ينصرف عن يمينه وعن يساره ورأيته قال يضع هذه على صدره وصف يحيى اليمنى على اليسرى فوق المفصل

ഹുൽബുത്താഈ [റ] നിന്നും നിവേദനം: “നബി [സ] തന്റെ ഇടംകയ്യിന്റെ മണികണ്ഡത്തിനു മീതെയായി വലതുകൈ നെഞ്ചിൻമേൽ വെച്ചത് ഞാൻ കണ്ടിട്ടുണ്ട്” [അഹമ്മദ് 21460]

وأخرج ابن أبي شيبة في المصنف والبخاري في تاريخه، وابن جرير، وابن المنذر، وابن أبي حاتم والدارقطني في الأفراد وأبو الشيخ والحاكم،وابن مردويه والبيهقي في “سننه” عن علي بن أبي طالب في قوله : فصل لربك وانحر قال : وضع يده اليمنى على وسط ساعده اليسرى ثم وضعهما على صدره في الصلاة 

ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: “ഇബ്ന് അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന് ജരീറും ഇബ്നു മുൻദിറും ഇബ്നു അബീ ഹതിമും ദാറുഖുത്നി തന്റെ ഇർഫാദിലും അബു ശൈഖു, ഹാകിം, ഇബ്നു മർദവയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന് فصل لربك وانحر എന്ന ആയത്തിന് ഒരാൾ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക എന്നർഥം ഉദ്ധരിക്കുന്നു. (ദാറുല് മൻസൂർ 8 /650)

أن علي بن أبي طالبرضي الله عنه قال في قول الله : ( فصل لربك وانحر ) قال : وضع يده اليمنى على وسط ساعده الأيسر ، ثم وضعهما على صدره . 

അലി(റ) നിന്ന് [فصل لربك وانحر എന്ന ആയത്തിന്] ഒരാൾ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക എന്നാണ് [തഫ്‌സീർ ത്വബരി]

കൈ കെട്ടേണ്ടത് പൊക്കിളിനു താഴെയാണ് എന്ന് അലി [റ]വിൽ നിന്നും ഇമാം അബുദാവൂദും ബെഹഖിയും ദാറുഖുത്‌നിയുമെല്ലാം ഉദ്ധരിക്കുന്നുണ്ട്. പ്രസ്‌തുത ഹദീസിന്റെ സനദ് ദുർബലമാണ്. 

حدثنا محمد بن محبوب حدثنا حفص بن غياث عن عبد الرحمن بن إسحق عن زياد بن زيد عن أبي جحيفة أن عليا رضي الله عنه قال من السنة وضع الكف على الكف في الصلاة تحت السرة

അലി [റ] നിന്നു നിവേദനം: “കൈപ്പടം പൊക്കിളിനു താഴെ വെക്കലാണ് സുന്നത്ത്” [അബുദാവൂദും ബെഹഖി, ദാറുഖുത്‌നി, അഹമ്മദ്]

എന്നാൽ പ്രസ്‌തുത ഹദീസ് ദുർബലമാണ്. അതിലെ അബ്ദുറഹ്മാൻ ഇബ്ൻ ഇസഹാക് വാസിഥ്വി ദുർബലനാണ് .

يحيى ابن معين أنه قال: عبد الرحمن بن إسحاق الكوفي ضعيف ليس بشئ.

الجرح والتعديل لابن أبي حاتم5/ 213 

ഇബ്ൻ മുഈൻ പറഞ്ഞു ; ദുർബലനാണ് [ജർഹ് വ തഅദീൽ അബീ ഹാത്തിം 5/213]

أبو زرعة الرازي ليس بقوي، أحمد بن حنبل ليس بشيء منكر الحديث،

يحيى بن معين ضعيف ليس بشيء

ഇമാം അബൂ സർഅത്തു റാസി : “ഇദ്ദേഹം പ്രബലനല്ല”

ഇമാം അഹമ്മദ്: “ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല നിഷിദ്ധമാണിദ്ദേഹത്തിന്റെ ഹദീസുകൾ” 

യഹ്‌യ ഇബ്ൻ മുഈൻ : “ദുർബലനാണ്. ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല”

[തഹ്ദീബ് കമാൽ 3754]

അതുപോലെ തന്നെ പൊക്കിളിനു മുകളിലാണ് കൈ വെക്കേണ്ടത് എന്ന ഹദീസം ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നുണ്ട് .

حَدَّثَنَا مُحَمَّدُ بْنُ قُدَامَةَ، – يَعْنِي ابْنَ أَعْيَنَ – عَنْ أَبِي بَدْرٍ، عَنْ أَبِي طَالُوتَ عَبْدِ السَّلاَمِ، عَنِ ابْنِ جَرِيرٍ الضَّبِّيِّ، عَنْ أَبِيهِ، قَالَ رَأَيْتُ عَلِيًّا – رضى الله عنه – يُمْسِكُ شِمَالَهُ بِيَمِينِهِ عَلَى الرُّسْغِ فَوْقَ السُّرَّةِ  

ജരീർ അദാബി പറയുന്നു : “അലി [റ] നമസ്കാരത്തിൽ ഇടതു കൈയുടെ മുകളിൽ വലതു കൈയായി പൊക്കിളിനു മുകളിൽ വെക്കുന്നത് ഞാൻ കണ്ടു.” [ അബൂദാവൂദ് 757]

എന്നാൽ പ്രസ്‌തുത സംഭവവും തെളിവിന് കൊള്ളില്ല. കാരണം അതിൽ അറിയപ്പെടാത്തവരുണ്ട്.

انّ جريراً والد غزوان مجهول

ബെഹക്കി പറയുന്നു ഒസ്വാന്റെ പിതാവ് ജരീർ മജ്‌ഹുലാണ് 

[ബൈഹക്കി 2/ 29]

قال الذهبي: جرير الضبي عن علي وعنه ابنه غزوان لا يعرف

ഇമാം ദഹബി പറയുന്നു : “അലി [റ] നിന്നു ഉദ്ദരിക്കുന്ന ജരീർ ആരെന്നറിയില്ല, മജ്‌ഹൂലാണ്.” [മീസാൻ 1/ 365 , തഹ്ദീബ് അൽ കമാൽ 4/ 552]

ചുരുക്കി പറഞ്ഞാൽ നമസ്കാരത്തിൽ കൈകെട്ടൽ വാജിബാണ്‌. അതിനു ബുഖാരിയുടെ ഹദീസ് സാക്ഷിയാണ്. അതിൽ കൈകെട്ടാൻ കല്പിക്കാറുണ്ടായിരുന്നു എന്നാണുള്ളത്. എവിടെ കൈ വെക്കണം എന്നതിൽ സ്വഹീഹായി വന്നത് നെഞ്ചിൽ എന്നാണ്. പൊക്കിളിനു മുകളിലാണെന്നോ പൊക്കിളിനു താഴെയാണെന്നോ നബിയിൽ നിന്ന് സ്വഹീഹായി വന്നിട്ടില്ല.

ദുആഉല്‍ ഇഫ്‌ത്തിതാഹ്

നബി(സ) തക്ബീറിന്നും ഖുര്‍ആന്‍ ഓതുന്നതിനും ഇടയില്‍ നിശബ്ദമായി ഈ ദുആകള്‍ ചൊല്ലാറുണ്ടായിരുന്നു

أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا افْتَتَحَ الصَّلاَةَ قَالَ ‏ “‏ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ ‏”‏ ‏.‏ 

അർത്ഥം : “അല്ലാഹുവേ… നീ പരിശുദ്ധനാണ്. നിനക്കാണ് സകല സ്തുതിയും. (നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു). നിന്റെ നാമം അനുഗൃഹീതമാണ്. നിന്റെ മഹത്വം അത്യുന്നതമാണ്. നീയല്ലാതെ ഒരു ഇലാഹ്/ആരാധ്യനും ഇല്ല”. (സുനനു നസാഇ)

إِسْكَاتُكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ مَا تَقُولُ قَالَ ‏ “‏ أَقُولُ اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَاىَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ ‏”‏‏.

അല്ലാഹുവേ…. കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകലത്തിലാക്കിയത് പോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകലത്തിൽ ആക്കണേ… അഴുക്കിൽ നിന്ന് വെള്ള വസ്ത്രത്തെ ശുദ്ധിയാക്കുന്നതു പോലെ എന്നെ നീ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കണേ… അല്ലാഹുവേ…. എന്റെ പാപങ്ങളെ വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകിക്കളയേണമേ. (ബുഖാരി)

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفاً مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (അല്ലാഹുവിലേക്ക്‌) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായും അര്‍പ്പണത്തോടെയും തിരിച്ചിരിക്കുന്നു. ഞാന്‍ മുശ്‌രിക്കുകളില്‍ പെട്ടവനുമല്ല. 

إِنَّ صَلاَتِي ، وَنُسُكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ

നിശ്ചയം, എന്റെ നിസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് പങ്കുകാരേ ഇല്ല. അതാണ്‌ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനുമാണ്.

اَللّهُمَّ أَنْتَ الْمَلِكُ لاَ إِلَـٰهَ إِلَّا أَنْتَ، أَنْتَ رَبِّي وَأَنَا عَبْدُكَ

അല്ലാഹുവേ! പരമാധികാരമുള്ളവന്‍ നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്.

ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ يَغْفِرُ الذُّنُوبُ إِلَّا أَنْتَ

ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.

وَاهْدِنِي لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إِلَّا أَنْتَ ، وَاصْرِفْ عَنِّي سَيِّئَهَا ، لاَ يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ

(അല്ലാഹുവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.

لَبَّيْكَ وَسَعْدَيْكَ ، وَالْخَيْرُ كُلُّهُ بِيَدَيْكَ ، وَالشَّرُّ لَيْسَ إِلَيْكَ

(അല്ലാഹുവേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍  നിന്നെ സഹായിക്കാന്‍ സന്നദ്ധനായിരിക്കുന്നു. നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.

أَنَا بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

(അല്ലാഹുവേ!) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണ്ണനും പരമോന്നതനുമാകുന്നു! (അല്ലാഹുവേ!) ഞാന്‍ നിന്നോട് പാപമോചനം ചോദിക്കുകയും, നിന്റെ മാര്‍ഗ‍ത്തിലേക്ക് ഞാന്‍ തൗബ ചെയ്ത് മടങ്ങുകയും ചെയ്യുന്നു. – (മുസ്‌ലിം, അബുദാവൂദ്)

താഴെ പറയുന്ന ദുആ ചൊല്ലാവുന്നതാണ്‌

حَدَّثَنَا مُحَمَّدُ بْنُ مِهْرَانَ الرَّازِيُّ، حَدَّثَنَا الْوَلِيدُ بْنُ مُسْلِمٍ، حَدَّثَنَا الأَوْزَاعِيُّ، عَنْ عَبْدَةَ، أَنَّ عُمَرَ بْنَ الْخَطَّابِ، كَانَ يَجْهَرُ بِهَؤُلاَءِ الْكَلِمَاتِ يَقُولُ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ ‏.‏ وَعَنْ قَتَادَةَ أَنَّهُ كَتَبَ إِلَيْهِ يُخْبِرُهُ عَنْ أَنَسِ بْنِ مَالِكٍ أَنَّهُ حَدَّثَهُ قَالَ صَلَّيْتُ خَلْفَ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَكَانُوا يَسْتَفْتِحُونَ بِـ ‏{‏ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ‏}‏ لاَ يَذْكُرُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ قِرَاءَةٍ وَلاَ فِي آخِرِهَا ‏.‏(مسلم)

  سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ, وَلااله غَيْرُكَ

ഉച്ചാരണം: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക വതബാറകസ്മുക വതആലാ ജദ്ദുക, വലാഇലാഹ ഗയ്റുക.

അ‌ര്‍ത്ഥം: അല്ലാഹുവേ നീയാണ് പരിശുദ്ധന്‍. സര്‍വ്വസ്തുതിയും മഹിമയും നിനക്കാകുന്നു. നിന്റെ നാമം ഏറ്റവും അനുഗൃഹീതം. നിന്റെ മഹത്വവും മേന്മയും സര്‍വ്വത്തെയും കവച്ചുവെക്കുന്നു. നീ അല്ലാതെ വേറെ ആരാധ്യനുമില്ല.

ഫത്തിഹയും സൂറത്തും

ദുആഉല്‍ ഇഫ്‌ത്തിതാഹിനു ശേഷം സൂറത്തുല്‍ ഫാത്തിഹ ഓതുക. (ഫാതിഹ ഓതാത്തവന്‌ നിസ്കാരമില്ല) എന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. എല്ലാ റക്‌അത്തിലും ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്‌

يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم ‏ “‏ لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ ‏”

ഫാതിഹ ഇല്ലാതെ നമസ്‌കാരമില്ല. (മുസ്ലിം) 

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ صَلَّى صَلاَةً لَمْ يَقْرَأْ فِيهَا بِفَاتِحَةِ الْكِتَابِ فَهْىَ خِدَاجٌ ‏”‏

ഫാത്തിഹ ഓതാത്തവന്റെ നമസ്ക്കാരം പൂര്‍ണ്ണമല്ല. 

عَنْ أَبِيهِ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقْرَأُ فِي الظُّهْرِ فِي الأُولَيَيْنِ بِأُمِّ الْكِتَابِ وَسُورَتَيْنِ، وَفِي الرَّكْعَتَيْنِ الأُخْرَيَيْنِ بِأُمِّ الْكِتَابِ، وَيُسْمِعُنَا الآيَةَ، وَيُطَوِّلُ فِي الرَّكْعَةِ الأُولَى مَا لاَ يُطَوِّلُ فِي الرَّكْعَةِ الثَّانِيَةِ، وَهَكَذَا فِي الْعَصْرِ وَهَكَذَا فِي الصُّبْحِ‏.‏

പ്രവാചകന്‍ (സ) നമസ്ക്കാരത്തിലെ ആദ്യ രണ്ടു റക്അത്തില്‍ ഫാത്തിഹയും തുടര്‍ന്നു സുറത്തും ഓതാറുണ്ട്. കൂടാതെ, അവസാന രണ്ടു റക്അത്തില്‍ ഫാത്തിഹ മാത്രമാണ് ഓതാറുള്ളത്‌ ളുഹര്‍ നമസ്ക്കാരത്തില്‍.

പക്ഷെ ഇമാമിന്റെ നിര്‍ത്തത്തില്‍ നിന്ന് ഫാതിഹക്ക് ആവശ്യമായ സമയം കിട്ടാത്തവന്‌ ഫാതിഹ നിര്‍ബന്ധമില്ല. ബിസ്മി ഉള്‍പ്പെടെയാണ്‌ ഫാതിഹ ഓതേണ്ടത്. 

ബിസ്മി പതുക്കെ ചൊല്ലല്‍

ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നമസ്കാരങ്ങളില്‍ ‘ബിസ്മി…’ പതുക്കെ ചൊല്ലുന്നവരും ശബ്ദത്തില്‍ ചൊല്ലുന്നവരുമുണ്ട്. ഈ വിഷയത്തില്‍ ഏതാണ് സുന്നത്ത് എന്ന് നമുക്ക് പരിശോധിക്കാം. നബി (സ) യുടെയും പ്രഗത്ഭരായ സ്വഹാബിമാരുടെയും ചര്യ ഹദീസുകളില്‍ നിന്ന് തന്നെ കാണുക:-

عن أنس قال: صليت مع رسول الله (ص) ،وأبي بكر،وعمر، وعثمان، فلم أسمع أحد منهم يقرأ بسم الله الرحمن الرحيم.

(صحيح مسلم:399)

“അനസ് (റ) നിവേദനം: “ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ), അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവരുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്. അവരില്‍ ആരും തന്നെ ബിസ്മി ഓതുന്നത് ഞാന്‍ കേട്ടിട്ടില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)

ഇനി ബുഖാരി ഉദ്ധരിച്ച മറ്റൊരു ഹദീസ് കാണുക:-

عن أنس (ر): أن النبيّ (ص) وأبا بكر وعمر رضي الله عنهما، كانوا يفتتحون الصلاة: بألحمدلله رب العالمين. 

(صحيح البخاري:743)

“അനസ്ബ്നു മാലിക് (റ) നിവേദനം: അബൂബക്കര്‍ (റ)വും ഉമര്‍ (റ) വും (നമസ്കാരത്തില്‍) ഖുര്‍ആന്‍ പാരായണം ‘അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ കൊണ്ടാണ് ആരംഭിച്ചിരുന്നത്.”

(ബുഖാരി. ഹദീസ് നമ്പര്‍: 743)

മുസ്‌ലിമിന്‍റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്:-

لا يذكرون بسم الله الرحمن الرحيم في أول قراءة، ولا في آخرها.

“അവര്‍ ആരും തന്നെ ഖുര്‍ആന്‍ പാരായണത്തിന്‍റെ മുമ്പോ ശേഷമോ ബിസ്മി ഓതിയിരുന്നില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)

നോക്കൂ, എത്ര വ്യക്തമാണ് മേല്‍ ഹദീസുകള്‍! ഇവിടെ നബി (സ) യും അബൂബക്കര്‍ (റ) വും ഉമര്‍ (റ) വും ഉസ്മാന്‍ (റ)വും നമസ്കാരത്തില്‍ ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ ഓതിയിരുന്നില്ല എന്ന് വ്യക്തമായി തന്നെ പറയുന്നു. അതിനര്‍ത്ഥം അവര്‍ നമസ്കാരത്തില്‍ ‘ബിസ്മി’ തീരെ ഓതിയിരുന്നില്ല എന്നല്ല. മറിച്ച്, അത് പതുക്കെയാണ് ചൊല്ലിയിരുന്നത്. ഇക്കാര്യം ഹദീസുകളില്‍ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്. മാത്രമല്ല, ബിസ്മി ഖുര്‍ആനില്‍ പെട്ടതാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ അത് ഓതേണ്ടതാണ്. അതിനാല്‍ നമസ്കാരത്തിലും അത് ഓതേണ്ടതുണ്ട്. പക്ഷേ പതുക്കെയായിരിക്കണം എന്ന് മാത്രം.

റുകൂഇലും ഇഅ്‌ത്തിദാലിലും സുജൂദിലും ചൊല്ലേണ്ടത്

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍ (സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 

നമസ്കാരത്തില്‍ ‘റുകൂഇ’ല്‍ മൂന്നു പ്രാവശ്യം

 سبحان ربى العضيم 

(എന്റെ മഹാനായ റബ്ബിനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു) 

റുകൂഇലും സുജൂദിലും ചൊല്ലാവുന്ന ദിക്റുകൾ

سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي

 സുജൂദി’ല്‍ മൂന്നു പ്രാവശ്യം

 سبحان ربى الاعلى 

(അത്യുന്നതനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും ചൊല്ലുക

قَالَ صَلَّيْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم ذَاتَ لَيْلَةٍ فَاسْتَفْتَحَ بِسُورَةِ الْبَقَرَةِ فَقَرَأَ بِمِائَةِ آيَةٍ لَمْ يَرْكَعْ فَمَضَى قُلْتُ يَخْتِمُهَا فِي الرَّكْعَتَيْنِ فَمَضَى قُلْتُ يَخْتِمُهَا ثُمَّ يَرْكَعُ فَمَضَى حَتَّى قَرَأَ سُورَةَ النِّسَاءِ ثُمَّ قَرَأَ سُورَةَ آلِ عِمْرَانَ ثُمَّ رَكَعَ نَحْوًا مِنْ قِيَامِهِ يَقُولُ فِي رُكُوعِهِ ‏”‏ سُبْحَانَ رَبِّيَ الْعَظِيمِ سُبْحَانَ رَبِّيَ الْعَظِيمِ سُبْحَانَ رَبِّيَ الْعَظِيمِ ‏”‏ ‏.‏ ثُمَّ رَفَعَ رَأْسَهُ فَقَالَ ‏”‏ سَمِعَ اللَّهُ لِمَنْ حَمِدَهُ رَبَّنَا لَكَ الْحَمْدُ ‏”‏ ‏.‏ وَأَطَالَ الْقِيَامَ ثُمَّ سَجَدَ فَأَطَالَ السُّجُودَ يَقُولُ فِي سُجُودِهِ ‏”‏ سُبْحَانَ رَبِّيَ الأَعْلَى سُبْحَانَ رَبِّيَ الأَعْلَى سُبْحَانَ رَبِّيَ الأَعْلَى ‏”‏ ‏.‏ لاَ يَمُرُّ بِآيَةِ تَخْوِيفٍ أَوْ تَعْظِيمٍ لِلَّهِ عَزَّ وَجَلَّ إِلاَّ ذَكَرَهُ ‏.

 റുകൂഇല്‍ ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്നു മൂന്നു പ്രാവശ്യം,  റുകൂഇല്‍ നിന്നും തല ഉയര്‍ത്തിയാല്‍ “സമി അല്ലാഹു ലിമന് ഹമിദ റബ്ബനാ ലക്കല്‍ ഹംദ്”  സുജൂദില്‍ ‘സുബ്ഹാന റബ്ബിയല്‍ അഅല’ എന്ന് മൂന്ന് പ്രാവശ്യം. (സുനന് നസാഇ)

عَنْ سَعْدِ بْنِ عُبَيْدَةَ، عَنِ الْمُسْتَوْرِدِ بْنِ الأَحْنَفِ، عَنْ صِلَةَ بْنِ زُفَرَ، عَنْ حُذَيْفَةَ، قَالَ صَلَّيْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَرَكَعَ فَقَالَ فِي رُكُوعِهِ ‏”‏ سُبْحَانَ رَبِّيَ الْعَظِيمِ ‏”‏ ‏.‏ وَفِي سُجُودِهِ ‏”‏ سُبْحَانَ رَبِّيَ الأَعْلَى ‏”‏ ‏.‏

 ഹുദൈഫ(റ) നിവേദനം: “നബി(സ)യോടൊന്നിച്ചു ഞാന്‍ നമസ്കരിച്ചു അപ്പോള്‍ റുകൂഇല്‍ ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്നും സുജൂദില്‍ ‘സുബ്ഹാന റബ്ബിയല്‍ അഅ’ല’ എന്നും  നബി(സ) ചൊല്ലി” (അഹ്മദ്, അബു ദാവൂദ്, തിർമിദി, നസാഈ)

രണ്ടാം ശാഫീ എന്ന് അറിയപ്പെടുന്ന ഇമാം നവവി(റ) എഴുതുന്നു: “സുന്നത് ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്ന് 3 പ്രാവശ്യം ചൊല്ലുന്നതാണ്. (ശരഹുല്‍ മുഹദ്ദബ് 3/411)

  قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا قَالَ ‏”‏ سَمِعَ اللَّهُ لِمَنْ حَمِدَهُ ‏”‏‏.‏ قَالَ ‏”‏ اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ ‏”‏‏.‏ وَكَانَ النَّبِيُّ صلى الله عليه وسلم إِذَا رَكَعَ وَإِذَا رَفَعَ رَأْسَهُ يُكَبِّرُ، وَإِذَا قَامَ مِنَ السَّجْدَتَيْنِ قَالَ ‏”‏ اللَّهُ أَكْبَرُ ‏”‏‏.‏

റുകൂഇല്‍  നിന്ന് തല ഉയർത്തുമ്പോൾ ‘സമിഅല്ലാഹു ലിമൻ ഹമിദഹു’ എന്നും ‘റബ്ബനാ വലക്കല്‍ ഹംദ്’ പറയുകയും ചെയ്തിരുന്നു.  രണ്ടു സുജൂദില്‍ നിന്നും ഉയരുമ്പോള്‍ ‘അള്ളാഹു അക്ബര്‍’ എന്ന് തക്ബീര്‍ ചൊല്ലുമായിരുന്നു.

ഇതും പ്രവാചകന്‍ ചൊല്ലാറുണ്ട് 

سَمِعَ اللَّهُ لِمَنْ حَمِدَهُ اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ ‏”

അർത്ഥം: “ഞങ്ങളുടെ രക്ഷിതാവേ, ആകാശവും ഭൂമിയും അവയ്ക്ക് പുറമെ നീ ഉദ്ദേശിക്കുന്ന എല്ലാ വസ്തുക്കളും നിറയെ സ്തുതി നിനക്കുണ്ട്” (മുസ്ലിം)

സുജൂദ്

സുജൂദിലെ ദുആകള്‍:

ചുവടെ വരുന്ന ദുആകളില്‍ ഇഷ്ടമുള്ളതെല്ലാം മാറി മാറി ചൊല്ലാവുന്നതാണ്:

سُبْحَانَ رَبِّيَ الْأَعْلَى –  ثَلَاثُ مَرَّاتٍ

അത്യുന്നതനായ എന്റെ റബ്ബ് എത്രയധികം പരിശുദ്ധന്‍!    – മൂന്ന് തവണ പറയുക. – മുസ്‌ലിം 

سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ

ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് സര്‍വ്വ സ്തുതികളും അര്‍പ്പിക്കുന്നു; അല്ലാഹുവേ! എനിക്ക് നീ പൊറുത്തുതരേണമേ. (ബുഖാരി, മുസ്‌ലിം)

سُبْحَانَكَ اللّهُمَّ رَبَّنَا وَبِحَمْدِكَ اللّهُمَّ اغْفِرْليِ

പരിശുദ്ധി വാഴ്ത്തപ്പെടുന്നവനും മലക്കുകളുടെയും റൂഹി (ജിബ്‌രീല്‍) ന്റെയും റബ്ബുമാകുന്നു (അല്ലാഹു). – മുസ്‌ലിം 

അബ്ദുല്ലാഹിബ്നു മാലിക്(റ) നിവേദനം: “തിരുമേനി(സ) നമസ്കരിക്കുമ്പോള്‍ (സുജൂദില്‍) തന്റെ രണ്ടു കയ്യും (പാര്‍ശ്വങ്ങളില്‍ നിന്ന്) വിടുത്തി വെക്കാറുണ്ടായിരുന്നു. അവിടുത്തെ കക്ഷത്തിലെ വെളുപ്പ് വ്യക്തമാകുന്നതുവരെ. (ബുഖാരി)

സുജൂദുകൾക്കിടയിലെ ഇരുത്തത്തിലെ പ്രാർത്ഥന . 

رَبِّ اغْفِرْلِي رَبِّ اغْفِرْلِي

എന്റെ റബ്ബേ! എനിക്ക് പൊറുത്തു തരേണമേ, എന്റെ റബ്ബേ! എനിക്ക് പൊറുത്ത് തരേണമേ. – (അബൂ ദാവൂദ്‌, നസാഈ) 

   اَللّهُـمَّ اغْفِـرْ لِي ، وَارْحَمْـنِي ، وَاجْبُرْنـِي ، وَارْفَعْـنِي ، وَاهْدِنِـي ، وَعافِنِـي ، وَارْزُقْنِـي 

അല്ലാഹുവേ! എനിക്ക് പൊറുത്ത് തരികയും, എന്നോട് കരുണ കാണിക്കുകയും, എന്റെ ന്യൂനതകള്‍ പരിഹരിച്ച് തരികയും, എന്നെ ഉയര്‍ത്തുകയും, എന്നെ നേര്‍വഴിയിലാക്കുകയും, എനിക്ക് ആരോഗ്യം നല്‍കുകയും, എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ! (അബൂ ദാവൂദ്‌, തിര്‍മിദി, ഇബ്നു മാജ)  

حَدَّثَنَا سَلَمَةُ بْنُ شَبِيبٍ، حَدَّثَنَا زَيْدُ بْنُ حُبَابٍ، عَنْ كَامِلٍ أَبِي الْعَلاَءِ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ بَيْنَ السَّجْدَتَيْنِ ‏ “‏ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي

രണ്ടു സുജൂദുകൾക്കിടയിൽ നബി [സ] اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي എന്ന് പറയുമായിരുന്നു”. [തിർമിദി 284 ] 

അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ وَاجْبُرْنِي ഇല്ലാതാവുകയും പകരം وعافني കയറി വരുകയും ചെയ്യുന്നു .

عن ابن عباس أن النبي صلى الله عليه وسلم كان يقول بين السجدتين اللهم اغفر لي وارحمني وعافني واهدني وارزقني

[അബൂദാവൂദ്  850 ] 

ഇബ്ൻ മാജയുടെ ഒരു റിപ്പോർട്ടിൽ  ഖിയാമുലൈൽ നമസ്കരിക്കുമ്പോൾ രണ്ട്  സുജൂദിനിടയിൽ എന്നാണുള്ളത്  . അതിൽ اللَّهُمَّ  പകരം  رَبِّ എന്ന് വരുന്നു . അതിൽ  وَارْزُقْنِي കയറുകയും  وَاهْدِنِي പോവുകയും ചെയ്യുന്നു .

عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَقُولُ بَيْنَ السَّجْدَتَيْنِ فِي صَلاَةِ اللَّيْلِ ‏ “‏ رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْزُقْنِي وَارْفَعْنِي ‏

 [ ഇബ്ൻ മാജ 898 ]

തശഹ്ഹുദ‍് ‘അത്തഹിയാത്ത്’ പ്രാര്‍ത്ഥന

التَّحِيَّاتُ الْمُبَارَكَاتُ، الصَّلَوَاتُ الطَّيِّبَاتُ لِلَّهِ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ 

അർത്ഥം : “എല്ലാ ഉപചാരങ്ങളും ബർക്കത്തുള്ള കാര്യങ്ങളും നിസ്കാരങ്ങളും മറ്റ് സൽകർമ്മങ്ങളും അല്ലാഹുവിനാകുന്നു. നബിയേ, അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹുവിന്റെ കരുണയും ഗുണസമൃദ്ധിയും ഞങ്ങൾക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അവന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു” (മുസ്ലിം, അബു ദാവൂദ്,  നസാഈ)

‘അത്തഹിയാത്ത്’നെ തുടര്‍ന്ന് നബി صلى الله عليه وسلم ക്ക് വേണ്ടി സ്വലാത്ത്‌ ചൊല്ലുക:

اَللّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ،

അല്ലാഹുവേ! ഇബ്രാഹീം عليه السلام ക്കും കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി صلى الله عليه وسلم ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ! തീര്‍ച്ചയായും നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്!

اَللّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ 

അല്ലാഹുവേ! ഇബ്രാഹീം عليه السلام നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബി صلى الله عليه وسلم യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും അല്ലാഹുവേ!) നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്!” -(ബുഖാരി)

അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള നബി(സ) യുടെ പ്രാര്‍ത്ഥന

اللّهُـمَّ اغْـفِرْ لي ما قَدَّمْـتُ وَما أَخَّرْت ، وَما أَسْـرَرْتُ وَما أَعْلَـنْت ، وَما أَسْـرَفْت ، وَما أَنْتَ أَعْـلَمُ بِهِ مِنِّي . أَنْتَ المُقَـدِّمُ، وَأَنْتَ المُـؤَخِّـرُ لا إِلهَ إِلاّ أَنْـت (مسلم:٧٧١)

അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരേണമേ! ഞാന്‍ ചെയ്തു കഴിഞ്ഞ പാപവും, ഇനി ചെയ്യാന്‍ പോകുന്ന പാപവും, രഹസ്യമായും പരസ്യമായും അതിരുകവിഞ്ഞും ചെയ്ത പാപവും, അവ എന്നേക്കാള്‍ കൂടുതല്‍ അറിയുന്നവന്‍ നീയാണ്. ‘അല്‍-മുഖദ്ദിം’ഉം, ‘അല്‍-മുഅഖ്ഖിര്‍’ഉം (നിന്‍റെ ഔദാര്യമോ ശിക്ഷയോ നല്‍കുന്നതില്‍ മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും) നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല

അല്ലാഹുമ്മ-ഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഹ്ഹര്‍ത്തു വ മാ അസ്റര്‍തു വമാ അഅ്’ലന്‍തു വമാ അസ്റഫ്തു വമാ അന്‍ത അഅ് ലമു ബിഹി മിന്നീ. അന്‍തല്‍ മുഖദ്ദിമു വഅന്‍തല്‍ മുഅഹ്ഹിറു ലാ ഇല്ലാഹ ഇല്ലാ അന്‍ത.

നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലല്‍

നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലല്‍

നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലൽ ഏറെ പുണ്യമുള്ള ഒരു കർമ്മമാകുന്നു.  നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്.

ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻣَﻠَٰٓﺌِﻜَﺘَﻪُۥ ﻳُﺼَﻠُّﻮﻥَ ﻋَﻠَﻰ ٱﻟﻨَّﺒِﻰِّ ۚ ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺻَﻠُّﻮا۟ ﻋَﻠَﻴْﻪِ ﻭَﺳَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ

തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)

صلوة (സ്വലാത്ത്) എന്ന വാക്കിന് അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന എന്നൊക്കെ അര്‍ത്ഥം വരും. അല്ലാഹു നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചെയ്യുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മലക്കുകളോട് നബിയെ(സ്വ) പ്രശംസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.

മലക്കുകള്‍ നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവ൪ നബിക്ക്(സ്വ)  വേണ്ടി പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ അബുല്‍ ആലിയയില്‍ നിന്നും അപ്രകാരമാണ് ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാഹു മലക്കുകളുടെ അടുക്കല്‍ വെച്ച നബിയെ(സ്വ) പ്രശംസിച്ചുകൊണ്ടിരിക്കുന്നുവെന്നും ആ പ്രശംസകള്‍ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും ചുരുക്കം.

يُصَلُّونَ   (യുസ്വല്ലൂന) എന്നാല്‍  അനുഗ്രഹത്തിനായി പ്രാ൪ത്ഥിക്കുകയെന്നാണ് വിവക്ഷയെന്ന് ഇബ്നു അബ്ബാസില്‍(റ) നിന്ന് ഇമാം ബുഖാരിതന്നെ(റ) ഉദ്ധരിക്കുന്നുണ്ട്.

അല്ലാഹു  നബിക്ക് (സ്വ) അനുഗ്രഹവും കാരുണ്യവും നല്‍കുന്നുവെന്നും നബിക്ക് (സ്വ) അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും താല്പര്യം.

ഇവയില്‍ ഏറ്റവും അനുയോജ്യമായത് അബുല്‍ ആലിയയില്‍ നിന്നു ഉദ്ധരിച്ചതാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) തന്റെ  ഫത്ഹുൽ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇമാം ഇബ്നുല്‍ ഖയ്യിം(റ) , ശൈഖ് ഉഥൈമീന്‍(റഹി) എന്നിവരെല്ലാം ഈ അഭിപ്രായക്കാരാണ്. 

اللَّهُمَّ صَلِّ  عَلَى  مُحَمَّدٍ    (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബിയെ പ്രശംസിക്കണമേ എന്നാണ്. നാം സ്വലാത്ത് ചൊല്ലിയില്ലെങ്കിലും അല്ലാഹു നബിയെ പ്രശംസിച്ചു കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ പുതിയ ഒരു കാര്യത്തിനുള്ള പ്രാ൪ത്ഥനയല്ല ഇത്, മറിച്ച് നിലവിലുള്ള  പ്രശംസിച്ച് പറയലിനെ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാ൪ത്ഥനയാണിത്.

وقال الحليمي في الشعب معنى الصلاة على النبي صلى الله عليه وسلم تعظيمه فمعنى قولنا اللهم صل على محمد عظم محمدا والمراد تعظيمه في الدنيا بإعلاء ذكره وإظهار دينه وابقاء شريعته وفي الآخرة باجزال مثوبته وتشفيعه في أمته وابداء فضيلته بالمقام المحمود وعلى هذا فالمراد بقوله تعالى صلوا عليه ادعوا ربكم بالصلاة عليه

നബിയുടെ(സ്വ) മേലുള്ള സ്വലാത്ത് എന്നാൽ നബിയെ (സ്വ) പുകഴ്ത്തലാണ്.

اللَّهُمَّ صَلِّ  عَلى محمدٍ  (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബിയെ പുകഴ്ത്തേണമേ എന്നാണ്. അത് ഐഹിക ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കലും അദ്ദേഹത്തിലുടെ പൂർത്തീകരിക്കപ്പെട്ട മതത്തിന്റെ സ്വീകാര്യത പ്രകടമാക്കലും (വർദ്ധിപ്പിക്കലും), അദ്ദേഹം നൽകിയ ശരീഅത്തിനെ നിലനിർത്തലുമാണ്. പാരത്രിക ജീവിതത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകലും, തന്റെ സമുദായത്തിനുള്ള ശുപാർശക്കുള്ള അവസരം നൽകലും, മഖാമൻ മഹ്മൂദൻ എന്ന പദവിയിൽ അദ്ദേഹത്തിനെ ഉന്നതനാക്കലുമാണ്. അതിനാൽ ‘സ്വല്ലൂ അലൈഹി’ എന്ന് പറയുമ്പോൾ ഇവക്കെല്ലാമുള്ള പ്രാർത്ഥനയാണ് അതിലടങ്ങിയിട്ടുള്ളത് (ഫത്ഹുൽ ബാരി :11/156)

ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: നബിക്ക്(സ്വ) വേണ്ടി സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു കല്‍പ്പിക്കുന്നതിന്റെ ഉദ്ദേശ്യം,  അല്ലാഹുവും മലക്കുകളും എന്തൊരു സ്വലാത്താണോ നി൪വ്വഹിക്കുന്നത് അതിനായി പ്രാ൪ത്ഥിക്കാനാണ് എന്നാണ്. അതായത് അദ്ദേഹത്തെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ മഹത്വവും ശ്രേഷ്ടതയും പ്രകടമാക്കലും അദ്ദേഹത്തെ ബഹുമാനിക്കലും അദ്ദേഹത്തിന് അല്ലാഹുവുമായുള്ള സാമീപ്യത്തെ അധികരിപ്പിക്കാന്‍ ഉദ്ദേശിക്കലുമാണ്. അത് അല്ലാഹു അദ്ദേഹത്തിന്  നല്‍കിയ ആദരവുകളെ എടുത്ത് പറയലും അതിനായി അല്ലാഹുവോട് തേടലുമാണ്. പ്രസ്തുത തേട്ടത്തേയും പ്രാ൪ത്ഥനയേയുമാണ് ഇവിടെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. (ജലാഉല്‍ അഫ്ഹാം ഫിസ്സ്വലാത്തി അലാ ഖൈരില്‍ അനാം)

ശൈഖ് ഉഥൈമീന്‍(റഹി) പറയുന്നു: “ഇവ്വിഷയത്തില്‍ പറയപ്പെട്ടിട്ടുള്ള ഏറ്റവും നല്ല അഭിപ്രായം അബുല്‍ ആലിയയുടേതാണ്. അദ്ദേഹം പറഞ്ഞു: ‘പ്രവാചകന്റെ (സ്വ) മേലുള്ള അല്ലാഹുവിന്റെ സ്വലാത്ത് ഉന്നതമായ (മലക്കുകളുടെ) സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കലാണ്. ‘അല്ലാഹുമ്മ സ്വല്ലി അലൈഹി’ എന്ന് പറയുന്നതിന്റെ അര്‍ത്ഥം ‘അല്ലാഹുവേ, ഉന്നതമായ സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കണേ, എന്നാണ്. അതായത് അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ അടുത്ത് വെച്ച്.” (അശ്ശറഹുല്‍ മുമ്തിഉ -3/163)

സ്വലാത്തിന്റെ ഭാഷാര്‍ത്ഥങ്ങളില്‍ പെട്ട ഈ രണ്ട് നിര്‍വചനങ്ങളും സ്വീകരിച്ചാലും പരസ്പര വിരുദ്ധമാകുന്നില്ലെന്നതാണ് വസ്തുത.

സ്വലാത്തിന്റെ രൂപം

സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമായിരിക്കണമെന്ന് നബി(സ്വ) തന്റെ സ്വഹാബികളുടെ ചോദ്യത്തിന് മറുപടിയായി അവ൪ക്ക് വിവരിച്ചുകൊടുത്തിട്ടുണ്ട്. 

അബ്ദു൪റഹ്മാനു ബ്നു അബൂലൈലയില്‍(റ)നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. എന്നെ കഅബുബ്‌നു ഉജ്റ(റ) കണ്ടുമുട്ടിയപ്പോള്‍ എന്നോടായി അദ്ദേഹം പറഞ്ഞു: “നബിയില്‍ (സ്വ) നിന്നും എനിക്ക് ലഭിച്ച ഒരു ഹദ്’യ (പാരിതോഷികം) ഞാന്‍ താങ്കള്‍ക്ക് സമ്മാനിക്കാം”. തുട൪ന്ന് അദ്ദേഹം പറഞ്ഞു: “സലാം ചൊല്ലേണ്ടത് അല്ലാഹു ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. എങ്ങനെയാണ് താങ്കള്‍ക്കും കുടുംബത്തിനും സ്വലാത്ത് ചൊല്ലേണ്ടതെന്ന് ഞാന്‍ നബിയോട്(സ്വ) ചോദിച്ചു.  അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങൾ ഇപ്രകാരം   സ്വലാത്ത് ചൊല്ലുക: 

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

“അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌ ”

അല്ലാഹുവേ, ഇബ്രാഹീമിനും (അ) കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബിക്കും (സ്വ) കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീമിനേയും(അ)  കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബിയേയും(സ്വ) കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.(ബുഖാരി)

ഇതാണ് ഇബ്രാഹീമിയ സ്വലാത്ത് എന്നറിയപ്പെടുന്നത്. ഇതേ ആശയത്തില്‍ തന്നെ ചെറിയ ചില മാറ്റങ്ങളോടെ വേറെയും ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്.

നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുണ്ട്. അപ്രകാരം സ്വലാത്ത് ചൊല്ലാനായി നബിയും (സ്വ) നി൪ദ്ദേശിച്ചിട്ടുണ്ട്.

 عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَجْعَلُوا بُيُوتَكُمْ قُبُورًا وَلاَ تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَىَّ فَإِنَّ صَلاَتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ

നബി (സ്വ) അരുളി : “എന്റെ ഖബറിടം നിങ്ങള്‍ ഉത്സവം, ഈദ്, ഉറൂസ് സ്ഥലമാക്കരുത്. എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്. (അബൂദാവൂദ് :2042 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) 

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِنَّ لِلَّهِ مَلاَئِكَةً سَيَّاحِينَ فِي الأَرْضِ يُبَلِّغُونِي مِنْ أُمَّتِي السَّلاَمَ 

നബി (സ്വ) അരുളി : “അല്ലാഹുവിന് ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. എന്റെ സമുദായത്തില്‍ നിന്നുള്ള സലാം (സ്വലാത്ത്) അവര്‍ എനിക്ക് എത്തിക്കുന്നതാണ്.(നസാഇ :1282 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَا مِنْ أَحَدٍ يُسَلِّمُ عَلَىَّ إِلاَّ رَدَّ اللَّهُ عَلَىَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلاَمَ

നബി (സ്വ) അരുളി: വല്ലവനും എന്റെ മേല്‍ സലാം ചൊല്ലിയാല്‍ അത് മടക്കുന്നതുവരെ അല്ലാഹു എന്റെ റൂഹിനെ എന്റെ മേല്‍ ഇടുന്നതാണ്. (അബൂദാവൂദ് :2041 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

സ്വലാത്തിന്റെ ശ്രേഷ്ടതകള്‍

1. അല്ലാഹു പത്ത് പ്രാവശ്യം സ്വലാത്ത് നേരുന്നതാണ്

عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ  مَنْ صَلَّى عَلَىَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا

അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: “നബി (സ്വ)പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചെയ്യുന്നതാണ്”. ( മുസ്ലിം: 408)

അല്ലാഹു അവനു വേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അവനെ കുറിച്ച് പ്രശംസിച്ച് പറയുമെന്നും അവനെ അനുഗ്രഹിക്കുമെന്നുമാണ്.

2. പദവികള്‍ ഉയര്‍ത്തപ്പെടും

3. നന്‍മകള്‍ രേഖപ്പെടുത്തും

4. പാപങ്ങള്‍ മായ്ക്കപ്പെടും

عن أبي بردة بن نيار رضي الله عنه قال قال رسول الله صلى الله عليه وسلم قال: من صلى علي من أمتي صلاة مخلصا من قلبه صلى الله عليه بها عشر صلوات ورفعه بها عشر درجات وكتب له بها عشر حسنات ومحا عنه عشر سيئات

അബൂബര്‍ദതു ബ്നുനയ്യാറില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “എന്റെ ഉമ്മത്തില്‍ നിന്നു വല്ലവനും നിഷ്കളങ്ക ഹൃദയത്തോടെ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചെയ്യുകയും അവന് അതു മുഖേന പത്ത് പദവികള്‍ ഉയര്‍ത്തുകയും അതുമൂലം പത്ത് നന്‍മകള്‍ രേഖപ്പെടുത്തുകയും പത്ത് പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്. (നസാഇ – ത്വബ്റാനി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് :2/1659)

5. അന്ത്യനാളില്‍ നബിയുടെ അടുപ്പം ലഭിക്കും

عن ابن مسعود رضي الله عنه قال قال رسول الله صلى الله عليه وسلم إن أولى الناس بي يوم القيامة أكثرهم علي صلاة

ഇബ്നുമസ്ഊദില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും”. (തിര്‍മിദി –  ഇബ്നുഹിബ്ബാന്‍ – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് : 2/1668)

عن أبي أمامة رضي الله عنه قال قال رسول الله صلى الله عليه وسلم أكثروا علي من الصلاة في كل يوم الجمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كان أكثرهم علي صلاة كان أقربهم مني منزلة

അബൂഉമാമയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: “നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായി സ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍. (ബൈഹഖി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ് : 1673)

6. പ്രാ൪ത്ഥനയ്ക്ക് ഉത്തരം ലഭിക്കും

“നബി(സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു”. (സില്‍സിലത്തു സ്വഹീഹ :2035  – സ്ഹീഹ് ജാമിഉ :4523)

7. പരലോകത്ത് നബയുടെ ശുപാര്‍ശ ലഭിക്കും

നബി(സ്വ) അരുളി : “ആരെങ്കിലും എന്റെ മേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്റെ പരലോക ശുപാര്‍ശ ഖിയാമത്ത് നാളില്‍ ലഭിക്കപ്പെടും”. (സ്ഹീഹ് ജാമിഉ :6357)

8. മന:ക്ളേശങ്ങള്‍ മാറിക്കിട്ടും

أنّ رجلا قال يا رسول الله إني أكثر الصلاة ، فما أجعل لك من صلاتي ؟ قال ما شئت، قال الثلث، قال ماشئت ، وإن زدت فهو خير – إلى أن قال – أجعل لك كل صلاتي . قال إذا تكفى همك أخرجه

ഉബയ്യുബ്നു കഅബില്‍ (റ) നിന്ന് നിവേദനം: “ഒരാള്‍ നബിയോട്(സ്വ) ചോദിച്ചു : ഞാന്‍ താങ്കളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എത്രയാണ് ഞാന്‍ സ്വലാത്ത് ചൊല്ലേണ്ടത്”? അദ്ദേഹം പറഞ്ഞു: “നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക”. “എങ്കില്‍ (രാത്രിയുടെ) മൂന്നിലൊന്ന്?” അദ്ദേഹം പറഞ്ഞു: “നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. നീ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് ഗുണം തന്നെയാണ്”. അങ്ങനെ അദ്ദേഹം, എങ്കില്‍ ഞാന്‍ (രാത്രി മുഴുവനായും) സ്വലാത്ത് ചൊല്ലുമെന്ന് അദ്ദേഹം പറയും വരെ (സംസാരം നീണ്ടുപോയി) എങ്കില്‍ നിന്റെ മന:ക്ളേശങ്ങള്‍ (നീങ്ങാന്‍) അത് മതിയാകുന്നതാണ്”.(അഹ്മദ്, സ്വഹീഹു ജാമിഉതിര്‍മിദി : 4/636, 2457)

9. മലക്കുകളുടെ സ്വലാത്ത് ലഭിക്കും

عَنْ  عَبْدَ اللَّهِ بْنَ عَامِرِ بْنِ رَبِيعَةَ، عَنْ أَبِيهِ،، قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : مَا مِنْ عَبْدٍ يُصَلِّي عَلَيَّ إِلا صَلَّتْ عَلَيْهِ الْمَلائِكَةُ مَا صَلَّى عَلَيَّ

നബി(സ്വ) പറഞ്ഞു : “ഒരാള്‍ എനിക്ക് വേണ്ടി സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുമ്പോഴെല്ലാം മലക്കുകള്‍ അയാള്‍ക്കു വേണ്ടിയും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും.” (അഹ്മദ്)

നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലാത്തവരെ നബി(സ്വ) ആക്ഷേപിക്കുന്നതായും കാണാവുന്നതാണ്.

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : പ്രവാചകൻ(സ്വ) പറഞ്ഞു: “എന്റെ പേർ പറയപ്പെട്ടിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലാത്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ.” (നിന്ദ്യനാവട്ടെ) (തിർമുദി: 3539)

وعن حسين رضي الله عنه عن النبي صلى الله عليه وسلم قال البخيل من ذكرت عنده فلم يصل علي

ഹുസൈനില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: “എന്റെ പേര് ഒരാളുടെ അടുക്കല്‍ പറയപ്പെട്ട്, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് പിശുക്കന്‍”. (നസാഇ, ഇബ്നുഹിബ്ബാന്‍, ഹാകിം, തിര്‍മിദി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ്: 2/1683)

وعن ابن عباس رضي الله عنهما قال قال رسول الله صلى الله عليه وسلم من نسي الصلاة علي خطىء طريق الجنة

ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “എന്റെ മേല്‍ സ്വലാത്ത് മറന്നു പോകുന്നവന്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ പിഴവ് സംഭവിച്ചവനാണ്”. (ഇബ്നുമാജ, ത്വബ്റാനി, അല്‍ബാനിയുടെ സ്വഹീഹു ത്തര്‍ഗീബ് വത്തര്‍ഹീബ്: 2/1682)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَىَّ

അബൂ ഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു :  “ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ നശിക്കട്ടെ.” (അല്‍ബാനിയുടെ (തിര്‍മിദി : 3545 –   അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

قال ومن ذكرت عنده فلم يصل عليك فمات فدخل النار فأبعده الله

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: “ഏതൊരാളുടെ അടുക്കല്‍ എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍, അവന്‍ മരണപ്പെട്ടാല്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹു അതിനെ (നമ്മില്‍ നിന്ന്) അകറ്റുമാറാകട്ടെ”. (സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് : 2/2491)

عن كعب بن عجرة قال قال رسول الله صلى الله عليه وسلم بعد من ذكرت عنده فلم يصل عليك

കഅബു ബ്നു ഉജ്റയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: “ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്യുന്നുവോ അവന്‍ എന്നില്‍ നിന്നും അകന്നു പോകട്ടെ. (സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് :   2/1677)

عن جابر قال قال رسول الله صلى الله عليه وسلم شقي عبد ذكرت عنده ولم يصل علي

ജാബിറില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “ഏതൊരാളുടെ അടുക്കല്‍ എന്നെക്കുറിച്ച് പറയുകയും ശേഷം അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തുവോ അവന്‍ ക്ളേശത്തിലായിക്കഴിഞ്ഞു”. (സ്വഹീഹു അദബുല്‍ മുഫ്റദ് :1/224 , 644)

عن قتادة عن النبي صلى الله عليه وسلم من الجفاء أن أذكر عند الرجل فلا يصلي علي

ഖതാദയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “ഒരാളുടെ അരികില്‍ എന്നെ സംബന്ധിച്ച പറയപ്പെടുകയും എന്നിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കില്‍ അവന്‍ പിണക്കത്തിലായിക്കഴിഞ്ഞു”. (അബ് ദുര്‍ റസാഖ്)

 

സ്വലാത്ത് ചൊല്ലല്‍ പ്രത്യേകം സുന്നത്തായ സന്ദ൪ഭങ്ങള്‍

1. നബിയുടെ പേര്  കേള്‍ക്കുമ്പോള്‍

നബിയുടെ(സ്വ) പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്. صَلَّى اللهُ عَلَيْهِ وَسَلَّمَ    എന്ന് ചുരുങ്ങിയ രീതിയിലെങ്കിലും നബിയുടെ(സ്വ) പേര് കേള്‍ക്കുമ്പോള്‍ പറയേണ്ടതാണ്.   

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : പ്രവാചകൻ(സ്വ) പറഞ്ഞു: “എന്റെ പേർ പറയപ്പെട്ടിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലാത്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ (നിന്ദ്യനാവട്ടെ)”. (തിർമുദി: 3539)

2. പള്ളിയില്‍ പ്രവേശിക്കുമ്പോൾ

നബി(സ്വ) പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു:

بِسْمِ اللهِ ، وَالصَّلاةُ وَالسَّلاَمُ عَلَى رَسُولِ اللهِ اَللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ ،

ബിസ്മില്ലാഹി, വസ്സ്വലാതു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഇഫ്‌തഹ്’ലീ അബ്’വാബ റഹ്മതിക.

“അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ, നിന്റെ പരമകാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ.” (ഇബ്നുമാജ :771 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

3. പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍

നബി(സ്വ) പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു.

بِسْمِ اللهِ وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ  اَللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِ

ബിസ്മില്ലാഹി, വസ്സ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫള്’ലിക. 

“അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ.അല്ലാഹുവേ, നിന്റെ ഔദാര്യവിഭവത്തില്‍നിന്ന് ഞാന്‍ ചോദിക്കുന്നു.” (ഇബ്നുമാജ :771 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു , മുസ്ലിം : 713)

4. നമസ്കാരത്തില്‍ തശഹ്ഹുദില്‍ (അത്തഹിയാത്തില്‍)

നബി(സ്വ) നമസ്കാരത്തില്‍ തശഹ്ഹുദില്‍ (അത്തഹിയാത്തില്‍) ഇപ്രകാരം സ്വലാത്ത് (ഇബ്രാഹീമിയ സ്വലാത്ത് ) ചൊല്ലിയിരുന്നു.(ബുഖാരി : 337)

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ 

സുബ്ഹ് നമസ്കാരത്തില്‍ തശഹ്ഹുദിലും മറ്റ് ഫ൪ള് നമസ്കാരങ്ങളില്‍ രണ്ടാമത്തെ തശഹ്ഹുദിലും സ്വലാത്ത് നി൪ബന്ധമായും ചൊല്ലേണ്ടതാണ്. ഒന്നാമത്തെ തശഹ്ഹുദിലും സ്വലാത്ത് ചൊല്ലാവുന്നതാണ്.

5. മയ്യിത്ത് നമസ്കാരത്തില്‍ രണ്ടാം തക്ബീറിന് ശേഷം

നബി(സ്വ) മയ്യിത്ത്  നമസ്കാരത്തില്‍ രണ്ടാം തക്ബീറിന്  ശേഷം   ഇബ്രാഹീമിയ സ്വലാത്ത് ചൊല്ലിയിരുന്നു. (ബുഖാരി, മുസ്ലിം)

6. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും

നബി (സ്വ) അരുളി : “ആരെങ്കിലും എന്റെ മേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും ഇപ്രകാരം സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്റെ ശഫാഅത്ത് (പരലോക ശുപാര്‍ശ) ഖിയാമത്നാളില്‍ ലഭിക്കപ്പെടും”.  ( സ്വഹീഹ് ജാമിഉ :2357)

اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ

(അല്ലാഹുമ്മ സ്വല്ലി വ സല്ലിം അലാ നബിയ്യിനാ മുഹമ്മദിന്‍.)

അല്ലാഹുവേ, ഞങ്ങളുടെ നബി മുഹമ്മദിന്റെ(സ്വ) മേല്‍ നിന്റെ അനുഗ്രഹവും രക്ഷയും ചൊരിയേണമേ.

7. വെള്ളിയാഴ്ച ദിവസം

عن أبي أمامة رضي الله عنه قال قال رسول الله صلى الله عليه وسلم أكثروا علي من الصلاة في كل يوم الجمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كانأكثرهم علي صلاة كان أقربهم مني منزلة

അബൂഉമാമയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായി സ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍”. (ബൈഹഖി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ് : 1673)

8. ദുആ ആരംഭിക്കുമ്പോള്‍

ഫളാലത്തില്‍(റ) നിന്ന്‌ നിവേദനം: അല്ലാഹുവിനെ സ്തുതിക്കുകയോ നബിയുടെ (സ്വ) പേരിൽ സ്വലാത്ത്‌ ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തിൽ പ്രാർത്ഥിക്കുന്ന ഒരാളെ നബി(സ്വ) കേട്ടു. അന്നേരം റസൂൽ(സ്വ) പറഞ്ഞു: “ഇവൻ (പ്രാർത്ഥനക്ക്‌ മുമ്പ്‌ ഹംദും സ്വലാത്തും കൊണ്ടുവരാതെ) ബദ്ധപ്പാട്‌ കാണിച്ചു. പിന്നീട്‌ അവിടുന്ന്‌ അയാളെ വിളിച്ചിട്ട്‌ അവനോടും മറ്റുള്ളവരോടും പറഞ്ഞു: “നിങ്ങളിലാരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ തന്റെ റബ്ബിനെ ആദ്യമായി സ്തുതിക്കുകയും നബിയുടെ(സ്വ) പേരിൽ സ്വലാത്ത്‌ ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. എന്നിട്ടായിരിക്കണം അവൻ പ്രാർത്ഥിക്കേണ്ടത്‌”. (അബൂദാവൂദ്, തിർമിദി)

നബിയുടെ(സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു. (സില്‍സിലത്തു സ്വഹീഹ :2035 സ്വഹീഹ് ജാമിഉ :4523)

9. ബാങ്കിന് ശേഷം

 عن عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنه أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِذَا سَمِعْتُمْ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ، ثُمَّ صَلُّوا عَلَيَّ ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ، ثُمَّ سَلُوا اللَّهَ لِي الْوَسِيلَةَ ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ ، وَأَرْجُو أَنْ أَكُونَ أَنَا هُوَ ، فَمَنْ سَأَلَ لِي الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ 

അബ്ദുല്ലാഹിബ്‌നു അംറ് ബിന്‍ അല്‍ആസ്വില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറയുന്നതായി അദ്ദേഹം കേട്ടു: “മുഅദ്ദിന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ അത് നിങ്ങള്‍ ഏറ്റു പറയുക. ശേഷം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. ആരെങ്കിലും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുമുഖേന അല്ലാഹു അവന്റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. തുടര്‍ന്ന് എനിക്ക് ‘വസ്വീലത്ത്’ കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. അത് സ്വര്‍ഗത്തിലെ ഒരു സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരാള്‍ക്ക് മാത്രമേ അതിന് അവകാശമുള്ളൂ. ആ ഒരാള്‍ ഞാനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ എനിക്ക് വസ്വീലത്ത് ചോദിക്കുന്നുവോ അവന് ശഫാഅത്ത് ലഭിക്കും (മുസ്‌ലിം: 384 ).

ബാങ്ക് വിളിക്കുമ്പോള്‍ മുഅദ്ദിന്‍ പറയുന്നത് പോലെ പറ‍ഞ്ഞശേഷം ബാങ്കിന്റെ ദുആ ചെയ്യുന്നതിന് മുമ്പ് ഒരു സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

1. യഥാ൪ത്ഥത്തില്‍ നബിക്ക്(സ്വ) നമ്മുടെ സ്വലാത്തിന്റെ ആവശ്യമൊന്നുമില്ല. നാം സ്വലാത്ത് ചൊല്ലിയില്ലെങ്കിലും അല്ലാഹു നബിയെ(സ്വ) പ്രശംസിക്കുന്നതാണ്. നാം സ്വലാത്ത് ചൊല്ലുകയാണെങ്കില്‍ അതിന്റെ ഫലം നമുക്കുതന്നെയായിരിക്കും.

2. ഇബ്രാഹീമിയ്യ സ്വലാത്ത് പല രീതിയില്‍ ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്.     

اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ,صَلَّى اللهُ عَلَيْهِ وَسَلَّمَ  , اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ    

തുടങ്ങി ആശയത്തില്‍ വ്യത്യാസം വരാതെയുള്ള സ്വലാത്തുകളെല്ലാം നമുക്ക് ചൊല്ലാവുന്നതാണ്.

3. പില്‍ക്കാലത്ത് എഴുതി ഉണ്ടാക്കിയിട്ടുള്ളതും ആശയത്തില്‍ വ്യത്യാസം വന്നിട്ടുള്ളതുമായ നാരിയ സ്വലാത്ത് പോലെയുള്ളവ ഒഴിവാക്കേണ്ടതാണ്.

4. സ്വലാത്ത് ഏത് സമയത്തും എപ്പോള്‍ വേണമെങ്കിലും ചൊല്ലാവുന്നതാണ്. നബി(സ്വ) പ്രത്യേകം സമയവും സന്ദ൪ഭവും എണ്ണവും നിശ്ചയിച്ചിട്ടുള്ളത് അപ്രകാരം തന്നെ നി൪വ്വഹിക്കേണ്ടതാണ്. ഉദാഹരണം: എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പത്ത് വീതം, വെള്ളിയാഴ്ച സ്വലാത്ത് വ൪ദ്ധിപ്പിക്കല്‍, പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്ത് ഇറങ്ങുമ്പോഴും, ബാങ്കിന് ശേഷം. നബി(സ്വ) പ്രത്യേകം സമയവും സന്ദ൪ഭവും എണ്ണവും നിശ്ചയിക്കാത്തതില്‍ നാം പ്രത്യേകം സമയവും സന്ദ൪ഭവും എണ്ണവും നിശ്ചയിക്കാന്‍ പാടില്ല.

5. സ്വലാത്ത് ചൊല്ലുന്നതിന് വേണ്ടി പ്രത്യേകം സദസ്സുകളോ സ്വലാത്ത് നഗറുകളോ സംഘടിപ്പിക്കാന്‍ പാടില്ല. കാരണം ഇതിന് നബിയില്‍(സ്വ) നിന്ന് മാതൃകയില്ല. ഇമാം മാലിക് (റ) പറയുന്നു: നല്ലതായ ഒരു സംഗതി ഒരാള്‍ ദ൪ശിച്ചു ഇസ്ലാമില്‍ പുതിയതിനെ നി൪മ്മിച്ചാല്‍ തീ൪ച്ചയായും മുഹമ്മദ് നബി (സ്വ) അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ വഞ്ചന നടത്തിയെന്ന് അയാള്‍ ജല്‍പ്പിക്കുകയാണ് ചെയ്യുന്നത് (അല്‍ഇഅതിസ്വാം. 1/48). കാരണം ഈ പുണ്യക൪മ്മം നബി(സ്വ) പഠിപ്പിക്കാതെയാണല്ലോ പോയത്.

ഖു൪ആന്‍ 33/56  ആയത്തില്‍ നബിയുടെ മേല്‍ (സ്വ) സ്വലാത്ത് ചൊല്ലുന്നതിനോടൊപ്പം സലാമും പറയണമെന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. سلام (സലാം) എന്നാല്‍ അല്ലാഹുവിന്റെ നാമങ്ങളില്‍ പെട്ട ഒന്നാണ്. സലാം എന്ന വാക്കിന് ‘ശാന്തി, സമാധാനം, രക്ഷ’ എന്നീ അര്‍ത്ഥം വരും. അത് താങ്കളില്‍ ഉണ്ടാകട്ടെ എന്നാണ് സലാം പറയുമ്പോള്‍ അ൪ത്ഥമാക്കുന്നത്.

ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) പറയുന്നു: “പ്രവാചകന്റെ(സ്വ) മേലുള്ള തസ്‌ലീമിന്റെ ആശയം, എല്ലാ വിപത്തുകളില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിക്കട്ടെയെന്ന് നാം പ്രാര്‍ഥിക്കുകയാണ്. പ്രവാചകന്റെ(സ്വ) ജീവിത കാലത്ത് ഈ പ്രാര്‍ത്ഥന എന്താണെന്ന് വ്യക്തമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗ ശേഷം എങ്ങിനെയാണ് നാം അദ്ദേഹത്തെ സംരക്ഷിക്കണമെന്ന് പ്രാര്‍ഥിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ടാകും. അതിനുള്ള മറുപടി ജീവിതകാലത്ത് മാത്രമുള്ള രക്ഷയില്‍ പരിമിതമല്ല ഈ പ്രാര്‍ഥന, മറിച്ച് അന്ത്യദിനത്തിന്റെ എല്ലാ ഭയാനകതകളില്‍ നിന്നും രക്ഷ നല്‍കാനും കൂടിയാണ്.(അശ്ശറഹുല്‍ മുമ്തിഉ)

നബിയുടെ മേല്‍ സ്വലാത്തും സലാമും ഒന്നിച്ചും ചൊല്ലാവുന്നതാണ്. 

اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ

(അല്ലാഹുമ്മ സ്വല്ലി വ സല്ലിം അലാ നബിയ്യിനാ മുഹമ്മദിന്‍.)                         

“അല്ലാഹുവേ, ഞങ്ങളുടെ നബി മുഹമ്മദിന്റെ(സ്വ) മേല്‍ നിന്റെ സ്വലാത്തും  സലാമും ചൊരിയേണമേ”.

നമുക്ക് നബിയുടെ(സ്വ) മേല്‍ സ്വലാത്ത് കൃത്യമായി ചൊല്ലാന്‍ പറ്റുന്നുണ്ടോ എന്നുള്ള കാര്യം ആത്മാ൪ത്ഥമായി പരിശോധിക്കേണ്ടതാണ്. നമുക്ക് നമ്മുടെ കാര്യം കഴിഞ്ഞശേഷം മാത്രമാണ് നബിയുടെ(സ്വ) കാര്യത്തില്‍ ശ്രദ്ധയും താല്പര്യവും ഇഷ്ടവും ഉള്ളത് എന്നതിനാലാണ് ഇക്കാര്യത്തില്‍ വീഴ്ച സംഭവിക്കുന്നതെന്ന കാര്യം സാന്ദ൪ഭികമായി ഓ൪ക്കേണ്ടതാണ്.

عن أَنَسٍ قَالَ : قَالَ النَّبِيُّ صلى الله عليه وسلم : لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: “ഒരാള്‍ക്ക്, സ്വന്തം പിതാവിനെക്കാളും സന്താനത്തേക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല”. (മുസ്‌ലിം:44)

ശഅബാൻ മാസം

ശഅബാൻ മാസം

ലോകത്തുളള വിശ്വാസികൾ ശഅബാൻ മാസത്തെ സ്വീകരിച്ചിരിക്കുന്നു. ശഅബാൻ മാസത്തിന് രണ്ട് പ്രത്യേകതകൾ ഹദീസുകളിൽ നമുക്ക് കാണാം.

ഒന്ന്: ശഅബാൻ മാസത്തിൽ അല്ലാഹു അവന്റെ ദാസന്മാ൪ക്ക് പൊറുത്തു കൊടുക്കും

രണ്ട് : നബി (സ്വ) റദമാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നോമ്പ് അനുഷ്ഠിച്ചത് ശഅബാൻ മാസത്തിലാണ്.

പാപമോചനം

┈•✿❁✿•••┈

മുആദ് ബ്നു ജബൽ (റ) വിൽ നിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: “ശഅബാൻ പതിനഞ്ചിന്റെ രാവിൽ അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തർക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികൾക്കും അവൻ പൊറുത്ത് കൊടുക്കുകയും ചെയ്യും.” [ത്വബ്റാനി: 20/108, ഇബ്നു ഹിബ്ബാൻ: 12/481]

നോമ്പ് അധികരിപ്പിക്കുക

➖➖➖

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: “നബി (സ) ചിലപ്പോൾ തുടർച്ചയായി നോമ്പ് നോൽക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാൽ, ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങൾ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോൽക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരു ന്നു. എത്രത്തോളമെന്നാൽ, ഇനി അദ്ദേഹം നോമ്പ് എടു ക്കില്ല എന്ന് ഞങ്ങൾ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്റെ റസൂൽ പരിപൂർണമായി നോമ്പെടുത്തത് ഞാൻ കണ്ടിട്ടേ യില്ല. അതുപോലെ (അതു കഴിഞ്ഞാൽ പിന്നെ) ശഅബാ ൻ മാസത്തേക്കാൾ കൂടുതൽ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല.[മുത്തഫഖുൻ അലൈഹി]

ഇവിടെ നാം പ്രത്യേകം മനസ്സിലാക്കേണ്ടത് റമദാൻ മാസത്തിൽ മാത്രമാണ് പൂ൪ണമായും നോമ്പ് എടുക്കാൻ അനുവാദമുളളത്. ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) റമളാന് ഒഴികെ മറ്റൊരു മാസവും പൂർണമായി നോമ്പ് നോറ്റിട്ടില്ല [മുത്തഫഖുന് അലൈഹി].

ആയിശ (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം വന്നിട്ടു ണ്ട്. “അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂർണമാ യി നോമ്പ് നോറ്റിട്ടില്ല. [സ്വഹീഹ് മുസ്‌ലിം: 746].

➖✿❁✿➖

എന്തു കൊണ്ട് ശഅബാനിൽ നോമ്പ്?

┈•✿❁✿•••┈

നബി (സ്വ) എന്തു കൊണ്ടാണ് ശഅബാൻ മാസത്തിൽ നോമ്പ് അധികരിപ്പിച്ചത് എന്ന് സംശയിക്കുന്നവരുണ്ടാ കാം. നബി (സ്വ) യുടെ കാലത്തും ഈ സംശയം സ്വഹാ ബികൾക്കുണ്ടായി. അവരത് നബി (സ്വ) യോട് ചോദിക്കു കയും ചെയ്തു. ഉസാമത്ത് ബ്നു സൈദ് (റ) ചോദിച്ചു: നബിയെ, നിങ്ങൾ ശഅബാനിൽ നോമ്പ് നോൽക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോമ്പ് എടുക്കു ന്നില്ലല്ലോ? അപ്പോൾ അദ്ദേഹം പറഞ്ഞു: റജബിനും റമദാനിനും ഇടയിൽ ജനങ്ങൾ അശ്രദ്ധരാകുന്ന ഒരു മാസമാണത്. കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാ ണത്. നോമ്പുകാരൻ ആയിരിക്കെ എന്റെ കർമ്മ ങ്ങൾ ഉയർത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. [നസാഇ: 2357].

അതു കൊണ്ടു തന്നെ ഈ മാസത്തിലെ രാപകലുകൾ സൽകർമ്മങ്ങളിൽ വിനിയോഗിക്കണം. ഈ ദിവസങ്ങ ളിൽ നോമ്പെടുക്കൽ പ്രയാസമാണ്. കാരണം പകൽ കൂടുതലും ശക്തമായ ചൂടുമാണ്. എന്നാൽ വിശ്വാസികൾ പ്രതിഫലം പ്രതീക്ഷിച്ച് അതെല്ലാം ക്ഷമിക്കും.

മഹാനായ മുആദ് (റ) മരണം സമീപത്തെത്തിയപ്പോൾ ഇപ്രകാരം പറയുകയുണ്ടായി. “അപ്രത്യക്ഷനാക്കുന്ന സന്ദർശകനായ മരണത്തിന് സ്വാഗതം, അല്ലാഹുവേ, ഞാൻ നിന്നെ ഭയപ്പെട്ടിരുന്നു. ഇന്ന് ഞാൻ നിന്നിൽ പ്രതീക്ഷയർപ്പിക്കുകയാണ്. ഈ ദുനിയാവിൽ മരങ്ങൾ കൃഷി ചെയ്യാനും നദികൾ ഒഴുക്കാനും വേണ്ടി അധിക കാലം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടി ല്ലെന്ന് നിനക്കറിയാം. നോമ്പിന്റെ പകലിലെ ദാഹത്തിനും തണുപ്പുളള രാത്രിയിലെ നമസ്കാരത്തിനും സമയം ഉപ യോഗപ്പെടുത്താനും അറിവിന്റെ സദസുകളിൽ പണ്ഡിത ന്മാരുടെ അടുക്കൽ ചെല്ലാനുമാണ് ഞാൻ ആഗ്രഹിച്ചത്.”

ശഅബാനും ബിദ്അത്തുകളും.

➖✿❁✿➖

ഏതാനും ദുർബല ഹദീസുകൾ മുന്നിൽ വെച്ച്, മുസ്ലിം സമൂഹത്തിലെ ചിലർ മതം പഠിപ്പിക്കാത്ത പലതും ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ദുർബലമായ ഹദീസുകളു ടെ അടിസ്ഥാനത്തിൽ രാത്രി നമസ്കാരങ്ങളും ദുആകളും നിർവഹിക്കുന്നുണ്ട്. ഇത് അനുവദനീയമല്ല. കാരണം ഇബാദത്തുകൾക്ക് വ്യക്തമായ തെളിവ് വേണം. സമൂഹ ത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ദു൪ബല ഹദീസാ ണ് താഴെ നൽകുന്നത്.

ശഅബാൻ 15 ന്റെ രാത്രിയിൽ നിങ്ങൾ നമസ്ക്കരിക്കുക, പകലിൽ നോമ്പ് എടുക്കുക. അന്നേ ദിവസം അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വന്ന് ചോദിക്കും. പാപമോചനം തേടുന്നവരുണ്ടോ? ഞാൻ അവന് പൊറു ത്തു കൊടുക്കും. ഉപജീവനം തേടുന്നവരുണ്ടോ? ഞാൻ അവന് രിസ്ഖ് നൽകും. പരീക്ഷിക്കപ്പെടുന്നവരുണ്ടോ? ഞാൻ അവന് ആഫിയത്ത് നൽകും. ചോദിക്കുന്നവനു ണ്ടോ? ഞാൻ അവന് നൽകും. പ്രഭാതോദയം വരെ അങ്ങ നെ പലതും ചോദിക്കും. (ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇത് കെട്ടിച്ച മച്ച ഹദീസാണ്)

മറ്റൊരു ദു൪ബല ഹദീസ് ഇതാണ്. അഞ്ച് രാത്രികളിലെ പ്രാർത്ഥന തളളപ്പെടുകയില്ല. റജബിലെ ആദ്യത്തെ രാത്രി, ശഅബാൻ 15 ന്റെ രാത്രി, വെളളിയാഴ്ച്ച രാവ്, ഈദുൽ ഫിത്റിന്റെ രാവ്, യൌമുന്നഹറിന്റെ രാവ്. (ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇത് കെട്ടിച്ചമച്ച ഹദീസാണ്)

➖✿❁✿➖

ബറഅത്ത് നോമ്പ്

ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ ശഅബാൻ 15 ന്റെ രാത്രി നമസ്ക്കരിക്കുന്നു, പകലിൽ നോമ്പ് എടുക്കുന്നു. അത് ബിദ്അത്താണ്. ശഅബാൻ പതിനഞ്ചി ന് പ്രത്യേകമായുള്ള നോമ്പ്, ബറാഅത്ത് നോമ്പ് എന്ന പേരിൽ പൊതുവേ ആളുകൾ പറഞ്ഞു വരാറുള്ള നോമ്പാ ണിത്. ആ നോമ്പ് നോൽക്കുന്നവ൪ തെളിവായി കൊണ്ടു വരുന്ന ഹദീസ് ഇപ്രകാര മാണ്. ശഅബാൻ പാതിയായാ ൽ (അഥവാ പതിനഞ്ചായാൽ) അതിന്റെ രാവ് നിങ്ങൾ നിന്ന് നമസ്കരിക്കുകയും, അതിന്റെ പകൽ നിങ്ങൾ നോമ്പെടുക്കുകയും ചെയ്യുക”.

ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസാണ്. അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ്. ഈ ഹദീസ് ദു൪ബ ലമാണ്, സ്വീകാര്യമല്ല എന്ന് ഇമാം ഇബ്നുൽ ജൗസി (റ) ,ബൈഹഖി, ഇമാം അബുൽ ഖത്താബ് ബ്നു ദഹിയ, ഇമാം അബൂശാമ അശാഫിഈ തുടങ്ങിയവരെല്ലാം രേഖപ്പെടു ത്തിയിട്ടുണ്ട്.

➖✿❁✿➖

ഈ മാസത്തിൽ ശ്രദ്ധിക്കുക

┈•✿❁✿•••┈

ഈ മാസവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങൾ പ്രത്യേകം മനസ്സിലാക്കണം.

ഒന്ന്: കഴിഞ്ഞ റമദാനിൽ ഏതെങ്കിലും നോമ്പ് നഷ്ടപ്പെട്ടതുണ്ടെങ്കിൽ അത് പെട്ടെന്ന് നോറ്റു വീട്ടണം.

രണ്ട്: റമദാന്റെ തൊട്ടു മുമ്പുളള ദിവസം (ശഅബാൻ 29 നോ 30 നോ) നോമ്പെടുക്കരുതെന്ന് തെളിവുകൾ വന്നിട്ടു ണ്ട്. റമദാനിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നിങ്ങൾ നോമ്പെടുക്കരുത്. (നബി വചനം) റമദാൻ ആണെങ്കിലോ എന്ന് ഭയപ്പെട്ടു കൊണ്ടാണ് ഇങ്ങനെ നോമ്പെടുക്കുന്നത്. അത് ഒഴിവാക്കേണ്ടതാണ്. എന്നാൽ സ്ഥിരമായി സുന്ന ത്തു നോമ്പെടുക്കുന്നവന് നോമ്പെടുക്കാം.

___

പ്രിയപ്പെട്ടവരെ, സോഷ്യൽ മീഡിയകളിലൂടെ ധാരാളം ദുർബല ഹദീസുകൾ പലരും പ്രചരിപ്പിക്കുന്നുണ്ട്. നാം ഷെയ൪ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും മതം പഠിപ്പിച്ച താണ് എന്ന് ഉറപ്പു വരുത്താൻ നമുക്ക് ബാധ്യതയുണ്ട്. ഈ മാസത്തിൽ നബി (സ്വ) യുടെ മാതൃക പിന്തുടരാനും, തെളിവുകളുടെ പിൻബല മില്ലാതെ ഉണ്ടാക്കിയ ബിദ്അ ത്തുകളെ ഒഴിവാക്കാനും അല്ലാഹു നമ്മെ അനുഗ്രഹി ക്കട്ടെ..

 

അല്ലാഹു അനുഗ്രഹിക്കട്ടെ..

സമീർ മുണ്ടേരി

 

സ്വലാത്ത് ചൊല്ലുക.

സ്വലാത്ത് ചൊല്ലുക.

സൂറത്തു അഹ്സാബിൽ അല്ലാഹു പറഞ്ഞു; തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരു ണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേ ഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയു മുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (അഹ്സാബ്:56)

എന്താണ് അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്ത്?

┈•✿❁✿•••┈

നബിയുടെ മേല്‍ അല്ലാഹുവിന്റെ സ്വലാത്ത് എന്നാൽ മഗ്ഫിറത്തും (പാപമോചനം) റഹ്മത്തുമാണെന്നു പണ്ഡിത ന്മാർ വിവരിച്ചതു കാണാം. എന്നാൽ മലക്കു കളുടെ സ്വലാത്ത് നബി (സ്വ) ക്കു വേണ്ടി അല്ലാഹുവോട് ആദര വു തേടലാണ്. നബി (സ്വ) ക്ക് വേണ്ടി നാം സ്വലാത്ത് ചൊല്ലുക എന്നു പറഞ്ഞാൽ മുഹമ്മദ് നബി (സ്വ) യെ നീ ആദരിക്കേണമേ എന്ന് പ്രാർത്ഥിക്കലാണ്.

നാം സ്വന്തത്തെക്കാൾ സ്നേഹിക്കേണ്ടത് മുഹമ്മദ് നബി (സ്വ) യെയാണ്. അദ്ദേഹത്തിന്റെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലുക എന്നത് നമ്മുടെ കടമയാണ്. പരലോകത്ത് നമുക്ക് ഏറെ പ്രതിഫലം ലഭിക്കുന്ന സൽക൪മ്മവുമാ ണത്. പക്ഷെ ഖേദകരം എന്ന് പറയട്ടെ, നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലാൻ മടി കാണിക്കുന്ന ഒരു കൂട്ടം ആളുകളായി നാം മാറിക്കൊണ്ടിരിക്കുന്നു.

സ്വലാത്ത് ചൊല്ലുന്നതിന്റെ മഹത്വം വിശദീകരിക്കുന്ന ഒരുപാട് ഹദീസുകൾ കാണാം. ഏതാനും ചിലത് ചുവടെ ചേ൪ക്കാം..

┈•✿❁✿•••┈

ഒരാൾ നബി (സ്വ) യോട് ചോദിച്ചു; നബിയെ, എന്റെ ദുആ മുഴുവൻ നിങ്ങൾക്കുളള സ്വലാത്തു ചൊല്ലലാക്കട്ടെ? അപ്പോൾ അദ്ദേഹം പറഞ്ഞു: എങ്കിൽ വിഷമതകളി ൽ നിന്ന് താങ്കൾ സംരക്ഷിക്കപ്പെടും. (ഹദീഥ്)

അബൂബുര്‍ദയില്‍ നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമു ണ്ട്: എന്റെ ഉമ്മത്തികളില്‍ വല്ലവനും ഹൃദയത്തില്‍ തട്ടി നിഷ്കളങ്കമായി എന്റെ മേല്‍ സ്വലാത്തു ചൊല്ലിയാല്‍, അതുകാരണത്താല്‍ അല്ലാഹു അവനു പത്തു സ്വലാത്ത് നിര്‍വ്വഹിക്കുകയും അവനു പത്തു പദവികള്‍ ഉയര്‍ത്തു കയും പത്തു പുണ്യങ്ങള്‍ രേഖപ്പെടുത്തുകയും പത്തു തിന്മകള്‍ മായ്ക്കുകയും ചെയ്യും. (നസാഈ)

ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാ ല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)

എന്റെ ഉമ്മത്തിന്റെ സ്വലാത്ത് എല്ലാ വെള്ളിയാഴ്ച ദിനവും എനിക്കു പ്രദര്‍ശിപ്പിക്കപ്പെടും. അതിനാല്‍ ആരാണോ എന്റെ മേല്‍ ഏറ്റവും കൂടുതല്‍ സ്വലാത്ത് നിര്‍വ്വ ഹിക്കു ന്നത് അവന്‍ എന്നോട് ഏറ്റവും അടുത്ത സ്ഥാനം അലങ്ക രിക്കുന്നവനായിരിക്കും. (ബൈഹഖി)

നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലിയാൽ ലഭിക്കുന്ന നേട്ടങ്ങളാണ് മുകളിലെ ഹദീസുകളിൽ നാം വായിച്ചത്.. ഇനി ഏതെല്ലാം സമയത്ത് സ്വലാത്ത് ചൊല്ല ണം എന്ന് കൂടി നമുക്ക് മനസ്സിലാക്കാം.

┈•✿❁✿•••┈

❤️ നമസ്കാരത്തിലെ ആദ്യത്തെയും അവസാനത്തെയും തശഹുദിൽ

❤️ ബാങ്കിന് ശേഷം.

❤️ വെള്ളിയാഴ്ച്ച സ്വലാത്ത് അധികരിപ്പിക്കുക

❤️ പ്രഭാത പ്രദോഷ പ്രാ൪ത്ഥനകളിൽ

❤️ നബി (സ്വ) യുടെ പേര് കേട്ടാൽ

❤️ പ്രാ൪ത്ഥന നി൪വഹിക്കുമ്പോൾ

❤️ പളളിയിൽ പ്രവേശിക്കുമ്പോഴും പളളിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴും.

❤️ മയ്യിത്ത് നമസ്കാരത്തിലെ രണ്ടാമത്തെ തക്ബീറിന് ശേഷം.

┈•✿❁✿•••┈

സ്വലാത്ത് ചൊല്ലാൻ പഠിപ്പിക്കപ്പെട്ട ഏതാനും സന്ദ൪ഭങ്ങ ളാണ് മുകളിൽ കൊടുത്തിരിക്കുന്നത് നമ്മുടെ ജീവിത ത്തിൽ പല സന്ദ൪ഭങ്ങളും കടന്നു പോകുന്നത് സ്വലാത്ത് ചൊല്ലുവാനുളള സമയങ്ങളിലൂടെയാണ്. അശ്രദ്ധ കൊണ്ട് വലിയ പുണ്യമാണ് നമുക്ക് നഷ്ടപ്പെടുന്നത്.

നബി (സ്വ) പറഞ്ഞു “ഞാന്‍ ഒരാളുടെ അടുക്ക ല്‍ പറയപ്പെട്ടു; അപ്പോള്‍ എന്റെ മേല്‍ സ്വലാത്തു ചൊല്ലാ ത്തവനാണ് പിശുക്കന്‍” സ്വയം പരിശോധിക്കുക..നാം പിശുക്കനാണോ?

പുണ്യം നഷ്ടപ്പെടുത്തുന്നവനാണോ?

┈•✿❁✿•••┈

നമ്മെ ഏറെ സ്നേഹിച്ച നമ്മുടെ തിരുനബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നവരിൽ ഉൾപ്പെടാൻ പരിശ്ര മിക്കുക. ആളുകളെ ബോധിപ്പിക്കാനല്ല. സ്വലാത്തിന്റെ പ്രത്യേക മജ്ലിസുകൾ വേണ്ട. അതിനൊരു മുൻമാതൃക യും ഇല്ല. അതു പോലെ നബി (സ്വ) പഠിപ്പിച്ചതും സ്വഹാ ബികൾക്ക് പരിചയമുളളതുമായ സ്വലാത്തുകളാ ണ് നാം ചൊല്ലേണ്ടത്. ശിർക്കിന്റെ വരികളുളളതും ബിദ്അത്തുക ൾ കടന്നു വരുന്നതുമായ സ്വലാത്തുകളെ ഉപേക്ഷിക്കാ നും മനസ്സു കാണിക്കണം. നബി (സ്വ) പ്രത്യേകം പഠിപ്പി ക്കാത്ത സ്ഥലങ്ങളിലും സന്ദർഭങ്ങളിലും നമ്മുടെ വകയാ യി സ്വലാത്തുകൾ എണ്ണവും വണ്ണവും നിശ്ചയിച്ചു ചൊല്ലു ന്നതും ചൊല്ലിപ്പി ക്കുന്നതും ബിദ്അത്താണ് എന്നു മറന്നു പോകരുത്.

┈•✿❁✿•••┈

ഇബ്രാഹീമിയ സ്വലാത്തിന്റെ രൂപം ഇപ്രകാരമാണ്.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

بخاري

അല്ലാഹു അനുഗ്രഹിക്കട്ടെ..

സമീർ മുണ്ടേരി

ഒരു നാൾ നമ്മളും

ഒരു നാൾ നമ്മളും

അനേകമാളുകളുടെ  മരണ വാ൪ത്തകൾ ദിനേന നാം കേൾക്കാറുണ്ട്.   ചെറിയ പ്രായത്തിൽ തന്നെ ധാരാളം പ്രവ൪ത്തനങ്ങളിൽ പങ്കുചേ൪ന്ന് ക൪മ്മങ്ങളുടെ ഫലമനുഭവിക്കുന്ന ലോകത്തേക്ക് യാത്ര പോയവരുണ്ട്.  ഒത്തിരി വ൪ഷങ്ങൾ ജീവിച്ചിട്ടും നന്മയുടെ രേഖകളിലേക്ക് ഒന്നും എഴുതി ചേ൪ക്കാൻ പറ്റാതെ മരണ പ്പെടുന്നവരുമുണ്ട്..

 

മരണം നമ്മുടെയും കൂടെയുണ്ട്…

എത്രപെട്ടെന്നാണ് മരണം മനുഷ്യരെ പിടികൂടുന്നത്! ആരും പ്രതീക്ഷിക്കുന്ന നേരത്തല്ല മരണം വരുന്നത്.  മാരക രോഗം മൂലവും മറ്റും മരണം കാത്ത് കിടക്കുന്ന പലരും ഇന്ന് ഈ ലോകത്ത് വേദന തിന്നു കൊണ്ട് തന്നെ ജീവിതം തളളി നീക്കുകയാണ്.

ദിവസേന ശരാശരി ഒരു ലക്ഷത്തി അറുപതിനായിരം പേർ മരണമടയുന്നു! വർഷം തോറും ഏതാണ്ട്‌ അഞ്ച് കോടി തൊണ്ണൂറ്  ലക്ഷം ആളുകൾ മരണമട യുന്നു. സെക്കൻഡിൽ ശരാശരി രണ്ടു പേർ.

മരണത്തിൽ നിന്ന്‌ ആരും ഒഴിവാകുകയില്ലെന്ന് നാം തിരിച്ചറിയുന്നുണ്ട്. ജനിച്ചു വീഴുന്ന നിമിഷം മുതൽ അടുത്ത ഏതു നിമിഷവും മരണത്തിനു കീഴടങ്ങാനുള്ള സാധ്യതയാണ്‌ ഓരോ മനുഷ്യനും മുമ്പിലുള്ളത്‌.

മനുഷ്യരായ നമ്മളും മറ്റു ജീവികളെ പോലെ ഒരു നിശ്ചിത സമയമാണ് ഈ ഭൂമുഖത്തുള്ളത്. ഒരു നാൾ മരണം നമ്മെയും തേടിയെത്തും. ഏതു രൂപത്തിലായിരി ക്കുമെന്ന് പറയാൻ സാധ്യമല്ല.. ഇത് നാം മറന്നു പോകരുത്.

 

എല്ലാ ശരീരവും മരണത്തെ ആസ്വദിക്കും.” (21:35, 29:57)

പറയുക: ഏതൊരു മരണത്തില്‍നിന്ന്‌ നിങ്ങള്‍ ഓടിയകലുന്നുവോ തീര്‍ച്ചയായും അത്‌ നിങ്ങള്‍ കണ്ടുമുട്ടുന്നതാണ്‌. പിന്നീട്‌ ദൃശ്യവും അദൃശ്യവും അറിയുന്നവന്റെ അരികിലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (62:8)

മരണം മനുഷ്യന്‌ വിധിക്കപ്പെട്ട കാര്യമാണ്‌. ജനിച്ചവരെല്ലാം മരിക്കും. അതില്‍നി ന്ന്‌ ഒരു രക്ഷാകവചവും മനുഷ്യനെ രക്ഷിക്കുകയില്ല. ഒരു അഭയസ്ഥലവും അവനെ രക്ഷിക്കുകയില്ല.

നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പി ക്കപ്പെടുന്നവനല്ല. (56:60).

നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍പോലും (4:78).

 

മരണത്തിനുമപ്പുറം…

മരണം ജീവിതത്തിന്റെ അവസാനമല്ല. നശിക്കാത്ത ലോകത്തേക്കുളള ജീവിതത്തി ന്റെ തുടക്കമാണ്. മരണ ശേഷം ക൪മ്മങ്ങളുടെ ഫലമനുഭവിക്കുന്ന ലോകമാണ്.  ചെയ്ത നന്മകൾക്കും തിന്മകൾക്കും കണക്കനുസരിച്ച് പ്രതിഫലം ലഭിക്കുന്ന വേദി.
അതു കൊണ്ട് തന്നെ ക൪മ്മങ്ങൾ കൊണ്ട് ജീവിതം ധന്യമാക്കാൻ പരിശ്രമിക്കുക.
പിന്നീട് ചെയ്യാം എന്ന് കരുതി മാറ്റി വയ്ക്കുന്ന കാര്യങ്ങള്‍ നമുക്ക് പിന്നീട് ചെയ്യാ ന്‍ കഴിയണമെന്നില്ല.

അതു കൊണ്ട് പ്രവ൪ത്തിക്കാനുളളത് പ്രവ൪ത്തിക്കുക. പറയാനുളളത് പറഞ്ഞു കൊളളുക. മറ്റൊരവസരം ലഭിച്ചു കൊളളണമെന്നില്ല..

അല്ലാഹു പറഞ്ഞത് നോക്കൂ…

 

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ (18)

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താൻ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ  പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖു൪ആൻ: 59/18)

 

فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ (7) وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ (8)

അപ്പോൾ ആര് ഒരു അണുവിന്റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും. ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും. (ഖു൪ആൻ :99/7-8)

 

يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا وَيُحَذِّرُكُمُ اللَّهُ نَفْسَهُ وَاللَّهُ رَءُوفٌ بِالْعِبَادِ

നന്മയായും തിന്മയായും താൻ പ്രവ൪ത്തിച്ച ഓരോ കാര്യവും (തന്റെ മുമ്പിൽ) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓ൪ക്കുക) തന്റെയും അതിന്റെ (ദുഷ്പ്രവൃത്തിയുടെ) യും ഇടയിൽ വലിയ ദൂരമുണ്ടായി രുന്നെങ്കിൽ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങൾക്ക് താക്കീത് നൽകുന്നു. അല്ലാഹു (തന്റെ) ദാസന്മാരോട് വളരെ ദയയുള്ളവനാകുന്നു. (ഖു൪ആൻ: 3/30)

 

عَنْ عُمَرَ بْنِ الْخَطَّابِ ، أَنَّهُ قَالَ فِي خُطْبَتِهِ : حاسِبُوا أَنْفُسَكُمْ قَبْلَ أَنْ تُحَاسَبُوا وَزِنُوا أَنْفُسَكُمْ قَبْل أَنْ تُوزَنُوا ،

ഉമർ (റ) പറഞ്ഞു: നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക. നിങ്ങളുടെ കര്‍മങ്ങൾ തൂക്കി നോക്കപ്പെടുന്നതിന് മുമ്പ് സ്വയം തൂക്കി നോക്കുക.

 

عَنْ عَمْرِو بْنِ مَيْمُونٍ ، أَنَّ النَّبِيَّ صلى الله عليه وسلم ، قَالَ لِرَجُلٍ : اغْتَنِمْ خَمْسًا قَبْلَ خَمْسٍ : حَيَاتَكَ قَبْلَ مَوْتِكَ ، وَفَرَاغَك قَبْلَ شَغْلِكَ ، وَغِنَاك قَبْلَ فَقْرِكَ ، وَشَبَابَك قَبْلَ هَرَمِكَ ، وَصِحَّتَكَ قَبْلَ سَقَمِك.

 

റസൂൽ (സ്വ)ഒരാളെ ഉപദേശിച്ചു കൊണ്ട്‌ പറഞ്ഞു: അഞ്ച് കാര്യങ്ങൾക്ക് മുമ്പ്‌ ഉള്ള അഞ്ചു കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തുക : പ്രായമാകുന്നതിന് മുമ്പുള്ള നിന്റെ യുവത്വം, രോഗത്തിന് മുമ്പുള്ള നിന്റെ ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പുള്ള നിന്റെ സമ്പന്നത, തിരക്കാവുന്നതിന് മുമ്പുള്ള നിന്റെ ഒഴിവു സമയം, മരണത്തിന് മുമ്പുള്ള നിന്റെ ജീവിതം. (ഹാകിം)

 

സമീർ മുണ്ടേരി

ഏലസ്സും ഉറുക്കും കെട്ടുന്നവരോട് സ്നേഹപൂ൪വ്വം

ഏലസ്സും ഉറുക്കും കെട്ടുന്നവരോട് സ്നേഹപൂ൪വ്വം

ഇസ്ലാമിക പ്രബോധനം നന്മയാണ്.  വിശ്വാസികളുടെ ബാധ്യതയുമാണ്. ഏതെങ്കിലും വ്യക്തികളോടോ വിഭാഗത്തോടെ പക തീ൪ക്കുകയല്ല പ്രബോധ നത്തിന്റെ ലക്ഷ്യം. സഹജീവികൾ മരണാന്തര ജീവിതത്തിൽ രക്ഷപ്പെടണം, നരകത്തിൽ പ്രവേശിക്കരുതെന്നുളള അങ്ങേയറ്റത്ത ആഗ്രഹമാണ് സത്യ സന്ധനായ ഒരു പ്രബോധകനുണ്ടാവേണ്ടത്.  

വ൪ത്തമാന കാലത്ത് ഉറുക്കും ഏലസ്സും ച൪ച്ചയായിക്കൊണ്ടിരിക്കുകയാണ്. എന്തു കൊണ്ട് ച൪ച്ചയായി എന്നത് വിവരിക്കലല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മറിച്ച് ഇസ്ലാം എന്താണ് ഉറുക്കിനെക്കുറിച്ചും ഏലസ്സിനെക്കുറിച്ചും പഠിപ്പിക്കു ന്നത് എന്ന് പരിശോധിക്കലാണ്.

പരിശുദ്ധ ഇസ്ലാം ഏതെങ്കിലും മാ൪ഗത്തിലൂടെ ഈ വിഷയം പഠിപ്പിച്ചിട്ടു ണ്ടോ?  നബി (സ്വ) യും സ്വഹാബത്തും ഉറുക്കും ഏലസ്സും ഉപയോഗിച്ചവരാ ണോ? അന്വേഷിക്കേണ്ടത് പ്രമാണങ്ങളിലൂടെയാണ്. നമുക്കൊന്ന് പ്രമാണ ങ്ങളിലേക്ക് നോക്കാം…  

എന്താണ് ഉറുക്കും ഏലസ്സും?

രോഗം മാറാൻ അല്ലെങ്കിൽ ആഗ്രഹ പൂ൪ത്തീകരണത്തിന് മനുഷ്യ ശരീര ത്തിൽ വിശുദ്ധ ക്വു൪ആനിലെ ആയത്തുകളോ മറ്റു അറബിയിലുളള വല്ല വാക്കുകളോ എഴുതിക്കെട്ടുന്നതാണ് നമുക്ക് പരിചയമുളള ഉറുക്കും ഏലസ്സും.  ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചാൽ ശക്തമായി വിലക്കപ്പെട്ടതാണ് ഉറുക്കും ഏലസ്സും എന്ന് മനസ്സിലാക്കാൻ സാധിക്കും.

ചില ഹദീസുകൾ നോക്കൂ...

ഇമാം അഹ്മദും അബൂദാവൂദും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.   അബ്ദുള്ള ഇബ്നുമസ്ഊദ് (റ) വിൽ നിന്നു നിവേദനം. നബി (സ്വ) പറഞ്ഞിരിക്കുന്നു. (നിശ്ചയം ഉറുക്കും ഏലസും മന്ത്രങ്ങളും ശിർക്കാകുന്നു.)

അബൂദാവൂദ് റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം.

ഉഖ്ബത്ത് ഇബ്നു ആമിർ (റ)വിൽ നിന്നു നിവേദനം. നബി (സ്വ) പറഞ്ഞി രിക്കുന്നു. (ആരെങ്കിലും ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടി ഏലസ് കെട്ടിയാൽ അല്ലാഹു അത് പൂർത്തിയാക്കാതിരിക്കട്ടെ.)

ഇംറാന്‍(റ) നിവേദനം: ഒരിക്കല്‍ നബി(സ) ഒരു മനുഷ്യന്റെ കയ്യില്‍ ഒരു വട്ടക്കണ്ണി കാണുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു; നിനക്ക് നാശം. എന്താണിത്? അയാള്‍ പറഞ്ഞു: വാതരോഗ ശമനത്തിനാണ്. അപ്പോള്‍ നബി (സ) പറഞ്ഞു; ഇത് വാതരോഗം നിനക്ക് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുക. നീ അത് ഊരി എറിയുക. ഇതുമായി നീ മരണപ്പെട്ടാല്‍ നീ ഒരിക്ക ലും വിജയിക്കുകയില്ല. (അഹ്മദ്, ഹാക്കിം, ഇബ്നുഹിബ്ബാന്‍). 

എത്ര ശക്തമായ താക്കീതുകളാണ് മുകളിലെ ഹദീസുകളിൽ നിന്ന് നമുക്ക് വായിക്കാൻ സാധിക്കുന്നത്.  നമ്മുടെ പരലോകത്തെ ബാധിക്കുന്ന കാര്യ മാണ് ആ ഉറുക്കും ഏലസും എന്ന് ബുദ്ധിയുളളവ൪ക്ക് മനസ്സിലാകും.  അല്ലാഹു വിൽ പങ്കുചേ൪ക്കുക എന്നത് ഇസ്ലാം നിഷിദ്ധമാണ് എന്ന് പഠിപ്പിച്ച ഏറ്റവും വലിയ തിന്മയാണ്.  നബി (സ്വ) യും സ്വഹാബത്തും എത്രയോ പ്രയാസ ങ്ങളെ നേരിട്ടു. പല ആഗ്രഹങ്ങളും അവ൪ക്കെല്ലാം ഉണ്ടായിരുന്നു. അത്തരം സന്ദ൪ഭങ്ങളിൽ എന്തായിരുന്നു അവ൪ കാണിച്ചു തന്ന മാതൃക? അവരാരും ക്വു൪ആൻ ആയത്തുകളോ, അറബി വാക്കുകളോ കടലാസ്സിലോ മറ്റോ എഴുതുകയും അതൊരു  ചരടായി കൈയ്യിൽ കെട്ടുകയും ചെയ്തിട്ടില്ല.

രോഗമുണ്ടായപ്പോൾ അവ൪ അല്ലാഹുവോട് പ്രാ൪ത്ഥിച്ചു. ഇസ്ലാം അനുവദിച്ചു തന്ന റുഖ് യ അവ൪ പ്രാവ൪ത്തികമാക്കി. എന്നാൽ ഇന്ന് പലരും ചെയ്തു കൊണ്ടിരിക്കുന്ന ഈ പ്രവ൪ത്തിക്ക് അവരിൽ നമുക്ക് മാതൃക കാണാൻ സാധ്യമല്ല.

രോഗം മാറാൻ വേണ്ടി ഏലസ്സു കെട്ടുന്നവ൪ അറിയേണ്ടത് നബി (സ്വ) യുടെ ഈ വചനമാണ്.  ഉക്ബത്(റ) നിവേദനം: നബി(സ) അരുളി. ആരെങ്കിലും ശരീരത്തില്‍ ഏലസ്സ് കെട്ടിയാല്‍ അല്ലാഹു അവന്റെ രോഗശമനം പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ.. (അഹ്മദ്, ഹാകിം). 

ഹുദൈഫ(റ) ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം രോഗിയുടെ കയ്യിന്മേല്‍ ഒരു നൂല് കണ്ടു. അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം ഓതി. “അവരിൽ അധികമാളുകളും അല്ലാഹുവിൽ ശിര്‍ക്ക് വെച്ചുകൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല” (അബുഹാതിം)

ഹുദൈഫ(റ) പറയുന്നു: അദ്ദേഹം ഒരു രോഗിയെ സന്ദര്‍ശിച്ചു.  രോഗിയുടെ കയ്യില്‍ തടവിക്കൊണ്ടിരുന്നപ്പോള്‍ ഒരു നൂലുള്ളതായി  അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു;   എന്താണിത്? രോഗി പറഞ്ഞു; മന്ത്രിച്ചു കെട്ടിയതാണ്‌. അപ്പോള്‍ ഹുദൈഫ(റ) അത് മുറിച്ചു മാറ്റിയ ശേഷം ഇപ്രകാരം പറഞ്ഞു: ഈ നൂലുമായി നീ മരിച്ചാല്‍ ഞാന്‍ നിനക്ക് മയ്യിത്ത്‌ നമസ്കരിക്കുകയില്ല. (അബു ഹാത്തിം) . 

പ്രിയപ്പെട്ടവരെ, കൂടുതൽ വിവരണം ആവശ്യമില്ലാതെ തന്നെ മനസ്സിലാക്കാ ൻ കഴിയുന്നത് ഉറുക്കും ഏലസ്സും ഇസ്ലാം പഠിപ്പിച്ചതല്ല എന്നതാണ്.  അതിലൂ ടെ രക്ഷ ലഭിക്കുമെന്ന വിശ്വാസം അനിസ്ലാമികമാണ്.

അതു കൊണ്ട് അത്തരം ശിർക്കൻ വിശ്വാസങ്ങളിൽ നിന്ന് അകന്നു നിൽക്കുക. പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടുമ്പോൾ ഉറുക്കും ഏലസ്സും കെട്ട ലോ, കുപ്പി കെട്ടിത്തൂക്കലോ മറ്റോ അല്ല പരിഹാരം.  അല്ലാഹുവില്‍ ഭരമേ ല്‍പിച്ച് അവനോട് പ്രാര്‍ഥിക്കലും ഇസ്‌ലാം പഠിപ്പിച്ച മന്ത്രങ്ങളുമാണ്.  ആ മാർഗം നാം സ്വീകരിക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ.

 

സമീർ മുണ്ടേരി

 

രഹസ്യ ജീവിതം…

രഹസ്യ ജീവിതം...

അല്ലാഹുവിന് ഏറ്റവും ഇഷ്ടമുളള  കാര്യമാണ് രഹസ്യജീവിതം  പരിശുദ്ധമാക്കുക എന്നത്. രഹസ്യ ജീവിതം നന്നായാൽ മാത്രമേ പരസ്യ ജീവിതം നന്നാവുകയൊ ളളൂ.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: രഹസ്യ ജീവിതം നന്നായാൽ അല്ലാഹു പരസ്യ ജീവിതം നന്നാക്കും. (മജുമൂഉൽ ഫതാവ)

ഇബ്നുൽ ജൌസി (റഹി) പറഞ്ഞു: ഒരാളുടെ രഹസ്യ ജീവിതം നന്നായാൽ അവന്റെ മഹത്വത്തിന്റെ സുഗന്ധം എല്ലായിടത്തും പരക്കും.

രഹസ്യ ജീവിതം മോശമാണെങ്കിൽ പരസ്യ ജീവിതം നന്നായിട്ട് കാര്യമില്ല. പ്രകടമാകുന്ന കർമ്മങ്ങൾ ഹൃദയത്തിലുളളതിന്റെ അടയാളമാണ്.

ഇബ്നുൽ ഖയ്യിം (റഹി) പറയുന്നു: നമ്മുടെ മനസ്സിലുളളതാണ് കർമ്മങ്ങളായി പുറത്തുവരിക.

നബി (സ്വ) പറഞ്ഞു: അറിയുക ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്.

അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി അറിയുക അതാണ് ഹൃദയം.

യഥാർത്ഥ ബുദ്ധിമാൻ തന്റെ രഹസ്യ ജീവിതം നന്നാക്കാൻ വേണ്ടി അദ്ധ്വാനി ക്കുന്ന വനായിരിക്കും.

ഇബ്നു ഹിബ്ബാൻ (റഹി) പറഞ്ഞു: രഹസ്യ ജീവിതം നന്നാക്കുവാൻ പരിശ്രമിക്കുക, അവന്റെ അനക്കത്തിലും അടക്കത്തിലും ഹൃദയത്തെ സൂക്ഷിക്കുക എന്നിവ ബുദ്ധിമാന്റെ ലക്ഷണമാണ്.

മുഹമ്മദ് നബി (സ്വ) എപ്പോഴും ഹൃദയ ശുദ്ധിക്ക് വേണ്ടി തേടുമായിരുന്നു.

 

اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا

അല്ലാഹുവേ, എന്റെ മനസ്സിന് സൂക്ഷ്മത നൽകേണമേ, അതിനെ ശുദ്ധമാക്കണെ, നിയല്ലാതെ അതിനെ ശുദ്ധമാക്കുന്നവനില്ല. നിയാണ് അതിന്റെ ഉടമയും രക്ഷാധി കാരിയും. (മുസ്ലിം)

തങ്ങളുടെ രഹസ്യ ജീവിതം നന്നാക്കാൻ മുൻഗാമികൾ പരിശ്രമിച്ചിരുന്നു. അവർ കണ്ടുമുട്ടുമ്പോൾ ഇക്കാര്യത്തെക്കുറിച്ച് പരസ്പരം ഉപദേശിക്കുമായിരുന്നു.

ഇമാം മുഹമ്മദ് ബിൻ ഉബൈദില്ലാ ബിൻ സഈദ് (റഹി) പറയുന്നു: നല്ലവരായ മുൻഗാമികൾ കണ്ടുമുട്ടുമ്പോൾ മൂന്ന് കാര്യങ്ങൾ പരസ്പരം ഉപദേശിക്കുമായി രുന്നു. പരസ്പരം കാണാത്ത സന്ദർഭങ്ങളിൽ അവർ എഴുത്തിലൂടെ ഉപദേശിക്കുമാ യിരുന്നു.

ഒന്ന്: ആരെങ്കിലും പരലോകത്തിന് വേണ്ടി പ്രവർത്തിച്ചാൽ അവന്റെ ഇഹലോക ത്തിന്റെ കാര്യത്തിന് അല്ലാഹു മതിയാകും.

രണ്ട് : ആരെങ്കിലും അല്ലാഹുവിനും തനിക്കും ഇടയിലുളളത് നന്നാക്കിയാൽ ജനങ്ങ ളുടെ കാര്യത്തിൽ അവന് അല്ലാഹു മതിയാകും.

മൂന്ന് : ആരെങ്കിലും രഹസ്യ ജീവിതം നന്നാക്കിയാൽ അല്ലാഹു അവന്റെ പരസ്യ ജീവിതം നന്നാക്കും. തന്റെ രഹസ്യ ജീവിതം നന്നായാൽ അല്ലാഹുവിനെ സതുതി ക്കുകയും നിലനിർത്താൻ വേണ്ടി പ്രാർത്ഥിക്കുകയും വേണം.

ശൈഖ് ഇബ്നു ഉസൈമിൻ (റഹി) പറയുന്നു: രഹസ്യ ജീവിതം നന്നായാൽ നീ നന്മ കൊണ്ട് സന്തോഷിക്കുക.  സമൂഹത്തിൽ ചിലരുണ്ട്. അവരുടെ സ്വകാര്യ ജീവിതം വളരെ മോശമാണ്. ജനങ്ങൾക്കിടയിൽ അവർ നല്ലവരായി അറിയ പ്പെടുന്നു. അങ്ങനയെങ്കിൽ അവർ ആത്മ പരിശോധന നടത്തട്ടെ. അവർ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങട്ടെ. കാരണം രഹസ്യങ്ങൾ വെളിപ്പെടുന്ന ഒരു ദിവസം വരാനുണ്ട്. (ത്വാരിഖ: 9)

ഇമാം ത്വബ്രി ഈ അയത്തിനെ വിശദീകരിച്ചു കൊണ്ട് പറഞ്ഞു: അടിമകളുടെ രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിവസമാണത്. ഈ ലോകത്ത് വെച്ച് ജനങ്ങ ളുടെ കണ്ണിൽ നിന്ന് മറഞ്ഞു കിടന്ന കാര്യങ്ങൾ അന്നേ ദിവസം പുറത്ത് വരും ഈ ലോകത്ത് വെച്ച് ധാരാളം കാര്യങ്ങൾ ആരുമറിയാതെ പോകും. പക്ഷെ പരലോകത്ത് നന്മയുളളവന്റെ നന്മയും തിന്മയു ളളവന്റെ തിന്മയും വെളിപ്പെടും. എല്ലാ കാര്യവും പരസ്യമാവും.

ശൈഖ് ഇബ്നു ഉസൈമിൻ (റഹി) പറയുന്നു: ഹൃദയങ്ങളിലുളള കാര്യങ്ങളു ടെ അവധി അന്ത്യദിനമാണ്. അന്ന് രഹസ്യങ്ങൾ വെളിപ്പെടും മനസ്സുകളിലുളളത് പുറത്ത് കൊണ്ട് വരപ്പെടും.

അതു കൊണ്ട് ഏറ്റവും ആദ്യം നാം നമ്മുടെ മനസ്സിനെ ശുദ്ധമാക്കണം. പിന്നെ പ്രവർത്തനങ്ങളെയും. അല്ലാഹു അനുഗ്രഹിക്കട്ടെ..

 സമീർ മുണ്ടേരി

 

ആതുരസേവന രംഗത്തുളളവരോട്…

ആതുരസേവന രംഗത്തുളളവരോട്..

ആതുരസേവനം എന്ന വാക്കിന് വളരെ പരിശുദ്ധമായ ഒരു അർത്ഥം ഉണ്ട്. ആ അർത്ഥത്തിന്റെ മനുഷ്യരൂപങ്ങളാണ് നഴ്സുമാർ. ആതുര സേവനരംഗത്തെ മാലാഖമാർ.. രാത്രികളെ പകലുകളാക്കി ജോലിചെയ്യുന്നവർ.. മാരകരോഗങ്ങ ള്‍ക്കും, പകർച്ചവ്യാധികൾക്കും നടുവില്‍ ധീരമായി നിന്ന് അനേകം മനസ്സുകൾ ക്കും ജീവിതങ്ങൾക്കും സാന്ത്വനം പകർന്നു നൽകുന്നവർ.. അപ്പോഴും ശരീര ക്ഷീണം മൂലം ഒരു കൈയ്യബദ്ധം പോലും സംഭവിക്കരുതേ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നവർ.. വ്രണിതമായ മനസ്സും ശരീരവും, സ്നേഹത്തോടെ, ചെറു പുഞ്ചിരിയോടെ പരിചരിക്കുന്നവർ തന്നെയാണ് അവരിൽ മഹാഭൂരിപക്ഷവും.

പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ മുതൽ മരണശയ്യയിൽ ജീവിതത്തിന്റെ അന്ത്യനിമിഷങ്ങൾ കാതോർത്തു കിടക്കുന്നവർ വരെ അവരുടെ പരിചരണം അനുഭവിക്കുന്നവരിലുണ്ട്. ജീവിതം നൽകുന്ന അപ്രതീക്ഷിത മുറിവുകളിൽ ഹൃദയവും ശരീരവും തളർന്നു കിടന്നവർ മുതൽ, അനുഗ്രഹമായി തിരിച്ചു കിട്ടുന്ന ജീവിത നിമിഷങ്ങൾക്ക് മുന്നിൽ കൃതജ്ഞത നിർബന്ധമാകുന്ന മനസ്സുകൾ വരെ അവരുടെ സേവനത്തിന്റെ പാതയിൽ നിത്യവും വിടർന്നു നിൽക്കുന്നു…

•┈•✿❁✿•••┈•

അങ്ങനെ ആതുരസേവനരംഗത്ത് കർമ്മനിരതരായ നിങ്ങളോട് വളരെ ഗൗരവത്തിൽ, തികഞ്ഞ ആത്മാർത്ഥതയോടെ ആദരവോടെ ചില കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുന്നു. ശ്രദ്ധയോടെ വായിക്കുമല്ലോ? അതോടൊ പ്പം ചിന്തിക്കുകയും ചെയ്യണമെന്ന് ആദ്യം തന്നെ അപേക്ഷിക്കട്ടെ.

മനുഷ്യ ശരീരത്തെക്കുറിച്ച് ഏറ്റവും നന്നായി മനസ്സിലാക്കിയവരാണ് നിങ്ങൾ. ബാഹ്യവും ആന്തരികവുമായ നമ്മുടെ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്ക് മുന്നിൽ പലപ്പോഴും നമ്മൾ തന്നെ അത്ഭുതം കൂറി നിന്നു പോകുമെന്ന് പറയേണ്ടതില്ലല്ലോ? നമ്മുടെ ശരീരത്തിലെ ആന്തരിക – ബാഹ്യ അവയവങ്ങളും

അവയുടെ ഘടനയുമെല്ലാം ചില യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്..

•┈•✿❁✿•••┈•

ആരാണ് അത്ഭുതം നിറഞ്ഞ മനുഷ്യ ശരീരം സൃഷ്ടിച്ചത്? ആർക്കും ഒരു ന്യൂനതയും കാണുവാന്‍ സാധിക്കാത്ത വിധം നമ്മുടെ ശരീരത്തിന്റെ രൂപം സംവിധാനിച്ചത് ആരാണ്? ഈ അത്ഭുതം നിറഞ്ഞ ശരീരം ആകസ്മികമായി ഉണ്ടായതാണെന്ന് പറയാൻ സാധിക്കുമോ? മനുഷ്യൻ ജനിക്കുന്നതും മരിക്കുന്ന തും അവന്റെ അനുവാദത്തോടെ അല്ല. അപ്പോൾ ഈ കാര്യങ്ങളുടെ തീരുമാനം ആരുടെ കൈകളിലാണ്?

നാം ജനിക്കുമ്പോൾ ഇവിടെ ഭൂമിയും, ആകാശവും, വെള്ളവുമെല്ലാം ഉണ്ടായിരുന്നില്ലേ? ആരാണ് ഇതെല്ലാം സൃഷ്ടിച്ചത്? ഇതെല്ലാം തനിയെ ഉണ്ടായി എന്നാണോ നാം വിശ്വസിക്കേണ്ടത്? ഒരു മൊട്ടുസൂചിയെങ്കിലും തനിയെ ഉണ്ടാകുമോ? ഇല്ല! എത്ര അധ്വാനം അതിന്റെ പിന്നിലുണ്ട്!!!

അങ്ങനെയെങ്കിൽ ഈ ഭൂമി, ആകാശം, വെള്ളം ഇതെല്ലാം എങ്ങനെ ഉണ്ടായി? തനിയെ ഉണ്ടായി എന്ന് പറയാൻ നമ്മുടെ ബുദ്ധി അനുവദിക്കില്ല. ഇതിന്റെ പിന്നിൽ ഒരു സ്രഷ്ടാവുണ്ട്..! ഉണ്ട്…തീര്‍ച്ചയായും ഉണ്ട്.

സ്രഷ്ടാവ്

•┈•✿❁✿•••┈•

ആരാണ് ആ സ്രഷ്ടാവ്? നമ്മെയും ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും സൃഷ്ടിക്കുകയും അവക്ക് ആവശ്യമുളളതെല്ലാം ഒരുക്കിത്തരികയും ചെയ്തവനാ ണ് സ്രഷ്ടാവ്. ചുറ്റുപാടിലേക്ക് കണ്ണോടിച്ചാൽ അവന്റെ അത്ഭുതങ്ങൾ നമുക്ക് കാണാം. അതിലൂടെ അവനെ അറിയാനും ഉൾക്കൊളളാനും ശ്രമിക്കുക.

പ്രവാചകന്മാർ

•┈•✿❁✿•••┈•

സൃഷ്ടിപ്പിന്റെ തുടക്കം മുതൽ തന്നെ മനുഷ്യകുലത്തിന് മാർഗദർശനം നൽകാനായി ദൂതന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ആദം (അ), ഇബ്രാഹിം (അ), മൂസാ (അ), ഈസാ (അ), മുഹമ്മദ് (സ്വ) എന്നിവരെല്ലാം ആ പ്രവാചക ശൃംഖല യിലെ ചില കണ്ണികൾ മാത്രമാണ്. ഇവരുടെയെല്ലാം പ്രബോധന വിഷയങ്ങ ളിൽ പ്രഥമ സ്ഥാനം ഏകദൈവാരാധനക്കായിരുന്നു. എങ്ങിനെയാണ് ഏകദൈവ ത്തെ മാത്രം ആരാധിച്ച് ജീവിക്കേണ്ടത് എന്ന് ആ പ്രവാചകന്മാർ ജീവിച്ച് കാണിച്ച് തന്നിട്ടുമുണ്ട്.

ക്വുർആൻ…

•┈•✿❁✿•••┈•

സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിൽ നിന്ന് മാനവരാശിക്ക് അവതരിപ്പി ക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുർആൻ. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) യിലൂടെയാണ് ലോകം ഖുർആൻ ശ്രവിച്ചത്. ഈ ലോകത്തെ അവസാനത്തെ മനുഷ്യൻ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാണത്. മാനവരാശിക്ക് മുഴുവനുമായി ഇഹപരവിജയം നേടുന്നതിനായി പ്രപഞ്ചനാഥൻഅന്തിമ പ്രവാചകനിലൂടെ അവതരിപ്പിച്ച അവസാന വേദഗ്രന്ഥ മാണ് ഖുർആൻ. ഇത് താങ്കളുടേത് കൂടിയാണ്. ഒരാവർത്തി വായിക്കാൻ ശ്രമിക്കുകയില്ലേ.?

മരണത്തിന് ശേഷം

•┈•✿❁✿•••┈•

മരണം ജീവിതത്തിന്റെ അന്ത്യമല്ല, മറിച്ച് യഥാർത്ഥ ജീവിതത്തിലേക്കുള്ള കവാടമാണ്. മനുഷ്യന്റെ മരണ ശേഷം വീണ്ടും ജീവിപ്പിക്കുകയും മരണത്തിനു മുമ്പ് അവൻ കഴിച്ചുകൂട്ടിയ ജീവിതം വിലയിരുത്തുകയും വിചാരണ നടത്തു കയും ചെയ്യപ്പെടുന്നു. അങ്ങനെ ശരിയും തെറ്റും ബോധ്യപ്പെടുത്തിയ ശേഷം അവരെ ശാശ്വതമായ സ്വർഗീയ സുഖത്തിലേക്ക് അതല്ലെങ്കിൽ ശാശ്വതമായ നരകത്തിലേക്ക് നീക്കുന്നതും ആയിരിക്കും. അവരതിൽ അനന്തമായി കഴി ഞ്ഞു കൂടുകയും ചെയ്യും.

എന്നാൽ മരണാനന്തരം ഒരു ജീവിതമുണ്ട് എന്ന് കേൾക്കുമ്പോൾ ചിലർക്ക് തമാശയായി തോന്നുന്നു. വിവരമില്ലാത്തവരുടെ പഴംപുരാണങ്ങൾ എന്ന് പറഞ്ഞ് അവരത് തള്ളിക്കളയുന്നു. മറ്റുചിലർക്ക് സംശയത്തോടെയുള്ള ദുർബലമായ ഒരു വിശ്വാസമാണുള്ളത്. ഇങ്ങനെയുള്ളവരെല്ലാം ഇഹലോക ജീവിതമാണ് എല്ലാം എന്ന വിശ്വാസത്തിൽ അല്ലാഹുവിനെ മറന്ന് ജീവിക്കുന്നു.

കോടിക്കണക്കിന് മനുഷ്യർ ഈ ഭൂമുഖത്ത് ജീവിച്ചു മരിച്ചു. നമ്മളെല്ലാം ഇപ്പോൾ ജീവിക്കുന്നു. ഒരുപക്ഷെ ഇനിയും എത്രയോ കോടി മനുഷ്യർ വരാനിരിക്കുന്നു. ഈ മനുഷ്യരിൽ നല്ലരുണ്ട്, ചീത്ത മനുഷ്യരുമുണ്ട്. ഈ മനുഷ്യർക്കു മുഴുവനും തുല്യ നീതി നടപ്പാക്കാൻ പറ്റിയ ഏതു കോടതിയുണ്ട് ഈ ലോകത്ത്? പണവും പ്രതാപവുമുള്ളവന് എത്ര വലിയ തെറ്റു ചെയ്താലും അവന്റെ പണം കൊണ്ട് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. അഥവാ അവനെ ശിക്ഷിച്ചാലോ, എല്ലാ സൗകര്യങ്ങളോടും കൂടിയ നക്ഷത്ര സൗകര്യങ്ങളുള്ള ജയിലായിരിക്കും അവന് കിട്ടുക. നൂറുപേരെ കൊന്ന ഒരു മനുഷ്യന് ഒരൊറ്റ മരണ ശിക്ഷ നൽകിയാൽ ആ നൂറുപേരുടെ വേദനയ്ക്ക് തുല്യമാകുമോ?

കൂടാതെ, മദ്യപാനം, വ്യഭിചാരം, മാതാപിതാക്കളെ ഉപദ്രവിക്കൽ, മാരണം, കളവ് പറയൽ, അസൂയ, പരദൂഷണം, കോപം കൊണ്ടും മോശമായ വാക്കുകൾ കൊണ്ടും മറ്റും മറ്റുള്ളവരുടെ സമാധാനം തകർക്കൽ, മുതലായ തെറ്റുകൾക്കെ ല്ലാം ഇഹലോകത്ത് എന്തെങ്കിലും ശിക്ഷകളുണ്ടോ? ഇനി നിങ്ങളുടെ അവസര മാണ്. ചിന്തിക്കുവാനുള്ള അവസരം. മുകളിൽ താങ്കൾ വായിച്ച് തീർത്ത വരികൾ അബദ്ധമാണെങ്കിൽ തളളിക്കളയാം. എന്തു തന്നെ കേട്ടാലും ചിന്തിക്കാത്തവരും, മരണാനന്തരം ഒരു ജീവിതമില്ല എന്നു കരുതുന്നവരുമായ

ധാരാളം പേർ നമ്മുടെയിടയിലുണ്ട്. വിരലിലെണ്ണാവുന്ന ഏതാനും വർഷങ്ങൾ കൂടി ഇങ്ങനെയൊക്കെത്തന്നെ ജീവിച്ചിട്ട് അവര്‍ മരണപ്പെടും. അതിനു ശേഷം മരണാനന്തരവും ജീവിതമുണ്ട് എന്ന് അനുഭവിച്ച് ബോധ്യപ്പെടുമ്പോൾ മാത്രം വിശ്വസിച്ചാൽ മതി എന്നല്ലാതെ അവരോട് എന്തുപറയാൻ…….?

 

സമീർ മുണ്ടേരി