യാത്രക്കാരന്റെ നമസ്‌കാരവും നോമ്പും എപ്പോഴാണ്, എങ്ങനെയാണ്?

യാത്രക്കാരന്റെ നമസ്‌കാരവും നോമ്പും എപ്പോഴാണ്, എങ്ങനെയാണ്?

ഉത്തരം: യാത്രക്കാരന്‍ തന്റെ നാട്ടില്‍ നി ന്നും പുറപ്പെട്ടത് മുതല്‍ മടങ്ങിവരുന്നത് വരെ നാല് റക്അത്തുള്ള നമസ്‌കാരങ്ങള്‍ രണ്ട് റക്അത്തായിട്ടാണ് നമസ്‌കരിക്കേണ്ടത്. കാരണം ആഇശ(റ) പറയുന്നു:
”നമസ്‌കാരം ആദ്യം നിര്‍ബന്ധമാക്കിയിരുന്നത് രണ്ട് റക്അത്താണ്. യാത്രക്കാര്‍ക്ക് അത് സ്ഥിരപ്പെടുത്തുകയും നാട്ടില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് പൂര്‍ണമാക്കുകയും ചെയ്തു.” മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്: ”നാട്ടില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് വര്‍ധിപ്പിക്കുകയും ചെയ്തു” എന്നാണുള്ളത് (ബുഖാരി, മുസ്‌ലിം).

അനസ്ബ്‌നുമാലിക്(റ)വില്‍ നിന്ന്: ”ഞങ്ങള്‍ നബിﷺയോടൊപ്പം മദീനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെടുകയുണ്ടായി. ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിവരുന്നത് വരെ ഈ രണ്ട് റക്അത്തായിട്ടാണ് നമസ്‌കരിച്ചിരുന്നത്” (ബുഖാരി, മുസ്‌ലിം).

എന്നാല്‍ നാട്ടില്‍ താമസിക്കുന്ന ഇമാമിനൊപ്പമാണ് യാത്രക്കാരന്‍ നമസ്‌കരിക്കുന്നതെങ്കില്‍ നാല് റക്അത്ത് പൂര്‍ത്തീകരിച്ച് നമസ്‌കരിക്കേണ്ടതുണ്ട്. ഇമാമിനൊപ്പം തുടക്കത്തില്‍ തന്നെയാണെങ്കിലും, ഇടക്ക് തുടര്‍ന്ന് നമസ്‌കരിച്ചാലും ശരി. കാരണം റസൂലുല്ലാഹ്ﷺ പറയുന്നു:
”നിങ്ങള്‍ ഇക്വാമത്ത് കേട്ടാല്‍ നമസ്‌കാരത്തിലേക്ക് നടന്ന് പോവുക. സാവധാനം ഗാംഭീര്യതയോടെയാണ് പോകേണ്ടത്. നിങ്ങള്‍ ഓടിപ്പോകാന്‍ പാടില്ല. നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തീകരിക്കുകയും ചെയ്യുക.”
‘നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക, നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തീകരിക്കുകയും ചെയ്യുക’ എന്നതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരന്‍ നാല് റക്അത്ത് നമസ്‌കരിക്കുന്നവന്റെ പിന്നില്‍ നമസ്‌കരിക്കുമ്പോള്‍ പൂര്‍ണമായി നമസ്‌കരിക്കണമെന്നത് ഉള്‍കൊള്ളുന്നുണ്ട്. ഇബ്‌നു അബ്ബാസ്(റ)വിനോട് ചോദിക്കുകയുണ്ടായി: ‘യാത്രക്കാരന്‍ നാട്ടില്‍ താമസിക്കുന്നവന്റെ പിന്നില്‍ നിന്ന് നമസ്‌കരിക്കുമ്പോള്‍ നാല് റക്അത്തും, അല്ലാത്ത അവസരത്തില്‍ നമസ്‌കരിക്കുമ്പോള്‍ രണ്ടു റക്അത്തും നമസ്‌കരിക്കണം. ഇതെന്ത് കൊ ണ്ടാണ്?’ അപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: ‘അത് പ്രവാചക ചര്യയില്‍ പെട്ടതാണ്.’

യാത്രക്കാരനില്‍ നിന്നും ജമാഅത്ത് നമസ്‌കാരം ഒഴിവാകുന്നതല്ല. കാരണം യുദ്ധത്തിന്റെ അവസരത്തില്‍ പോലും അല്ലാഹു പറഞ്ഞത് നാം കാണുക:
”(നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്‌കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും നമസ്‌കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്റെ കൂടെ നമസ്‌കരിക്കുകയും ചെയ്യട്ടെ…” (ക്വുര്‍ആന്‍ 4:102).

ബാങ്ക് കേള്‍ക്കുന്നുവെങ്കില്‍ യാത്രക്കാരന്‍ അവന്റെ നാട്ടിലല്ലെങ്കിലും പള്ളികളിലെ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ പള്ളി വിദൂരത്താണെങ്കിലും, തന്റെ കൂട്ടുകാരെ നഷ്ടപ്പെടുമെന്ന് ഭയപ്പെടുകയുമാണെങ്കില്‍ പങ്കെടുക്കേണ്ടതില്ല. ബാങ്കോ, ഇക്വാമത്തോ കേള്‍ക്കുന്നവര്‍ അതിന് ഉത്തരം നല്‍കി പള്ളികളില്‍ വരല്‍ നിര്‍ബന്ധമാണെന്ന പൊതുവായ തെളിവിന്റെയടിസ്ഥാനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

അതുപോലെ തന്നെ ദുഹ്‌റിനും മഗ്‌രിബിനും ഇശാഇനും മുമ്പും ശേഷവുമുള്ള റവാതിബ് സുന്നത്തുകള്‍ ഒഴിച്ച് വിത്‌റ്, രാത്രി നമസ്‌കാരം, ദുഹാ നമസ്‌കാരം, സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് പോലെയുള്ള സുന്നത്ത് നമസ്‌കാരങ്ങളെല്ലാം യാത്രക്കാര്‍ക്ക് നമസ്‌കരിക്കാവുന്നതാണ്.
അതുപോലെ ദുഹ്ര്‍, അസ്വ്ര്‍ എന്നീ നമസ്‌കാരങ്ങള്‍ ഒരുമിച്ചും, മഗ്‌രിബും ഇശാഉം ഒന്നിച്ചും നമസ്‌കരിക്കാവുന്നതാണ്. അത് മുന്തിച്ചോ, പിന്തിച്ചോ ഏതാണോ കൂടുതല്‍ എളുപ്പവും സൗകര്യവുമുള്ളത് അതനുസരിച്ച് നിര്‍വഹിക്കാവുന്നതാണ്.

എന്നാല്‍ ഒരു സ്ഥലത്ത് താമസിക്കാന്‍ തുടങ്ങിയാല്‍ ജംഅ് ആക്കാതിരിക്കലാണ് നല്ലത്, ജംഅ് ആക്കിയാലും പ്രശ്‌നമില്ല. രണ്ടും റസൂല്‍ﷺയില്‍ നിന്ന് വന്നിട്ടുണ്ട്.

യാത്രക്കാര്‍ക്ക് റമദാനില്‍ നോമ്പനുഷ്ഠിക്കാവുന്നതാണ്. ഒഴിവാക്കിയാല്‍ പ്രശ്‌നവുമില്ല. എത്ര ദിവസമാണോ ഒഴിവാക്കിയത് അത്രയും ദിവസം പകരം നോറ്റുവീട്ടേണ്ടതാണ്. യാത്രക്കാരന് നല്ലതും എളുപ്പവും നോമ്പൊഴിവാക്കലാണെങ്കില്‍ അതാണ് ഏറ്റവും നല്ലത്. കാരണം അല്ലാഹുവിന്റെ ലഘൂകരണം ഉപയോഗപ്പെടുത്തുന്നതാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമുള്ളത്. ലോക രക്ഷിതാവിനാണ് സര്‍വസ്തുതയും.

 

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

റമദാന്‍ മാസപ്പിറവി ദര്‍ശിക്കുന്നതിന് മുമ്പ് നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങിപ്പോയ ഒരു വ്യക്തി നേരം വെളുത്തതിന് ശേഷം ഉണര്‍ന്നപ്പോള്‍ റമദാന്‍ ആരംഭിച്ചുവെന്ന് അറിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടത്? ആ ദിവസത്തെ നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതുണ്ടോ?

റമദാന്‍ മാസപ്പിറവി ദര്‍ശിക്കുന്നതിന് മുമ്പ് നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങിപ്പോയ ഒരു വ്യക്തി നേരം വെളുത്തതിന് ശേഷം ഉണര്‍ന്നപ്പോള്‍ റമദാന്‍ ആരംഭിച്ചുവെന്ന് അറിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടത്? ആ ദിവസത്തെ നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതുണ്ടോ?

ഉത്തരം: റമദാന്‍ മാസപ്പിറവി ദര്‍ശിക്കുന്നതിന് മുമ്പ് നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങിപ്പോയ ഒരു വ്യക്തി നേരംവെളുത്തതിന് ശേഷം ഉണര്‍ന്നപ്പോള്‍ റമദാന്‍ ആരംഭിച്ചുവെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അന്ന് ശേഷിക്കുന്ന സമയം നോമ്പനുഷ്ഠിക്കുകയും ശേഷം മറ്റൊരു ദിവസം നോമ്പ് നോറ്റുവീട്ടുകയും ചെയ്യുക എന്ന അഭിപ്രായമാകുന്നു ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ക്കുമുള്ളത്. ഇതിനെതിരില്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹ്) മാത്രമാണ്.

അദ്ദേഹത്തിന്റെ അഭിപ്രായം; ‘നോമ്പനുഷ്ഠിക്കണമെന്നുള്ള ഉദ്ദേശ്യം മാസപ്പിറവി ദര്‍ശിച്ച വിവരം അറിഞ്ഞത് മുതലാണ് വേണ്ടത്. ഈ വ്യക്തി അത് അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഒഴിവ് കഴിവുണ്ട്. മാസപ്പിറവി ദര്‍ശനമുണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ അദ്ദേഹം ഒരിക്കലും നോമ്പനുഷ്ഠിക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങില്ലായിരുന്നു. അയാള്‍ ആ കാര്യത്തില്‍ അജ്ഞനാണ്. അജ്ഞത ഒഴിവ് കഴിവില്‍ പെട്ടതുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ നോമ്പ് ശരിയാവും.’ ഈ അഭിപ്രായത്തിന്റെയടിസ്ഥാനത്തില്‍ പിന്നീട് നോറ്റുവീട്ടേണ്ടതില്ല.

ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം ആദിവസം നോമ്പനുഷ്ഠിക്കുകയും പിന്നീട് ഒരു ദിവസം നോറ്റുവീട്ടുകയും ചെയ്യണമെന്നാണ്. എന്റെ അഭിപ്രായത്തില്‍ സൂക്ഷ്മതക്ക് നല്ലത് ആ ദിവസത്തിന് പകരമായി ഒരു ദിവസം നോറ്റു വീട്ടുകയാണ് ചെയ്യേണ്ടത് എന്നാണ്.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

നോമ്പൊഴിവാക്കാന്‍ അനുവാദമുള്ള കാരണങ്ങള്‍ ഏതെല്ലാമാണ്?

നോമ്പൊഴിവാക്കാന്‍ അനുവാദമുള്ള കാരണങ്ങള്‍ ഏതെല്ലാമാണ്?

ഉത്തരം: ക്വുര്‍ആനില്‍ വന്നത് പ്രകാരം രോഗം, യാത്ര എന്നിവയാണ് അനുവദനീയമായ കാരണങ്ങള്‍. അതുപോലെ ഗര്‍ഭിണി തനിക്കോ തന്റെ ഉദരത്തിലുള്ള കുഞ്ഞിനോ അപകടം പറ്റുമെന്ന് ഭയപ്പെട്ടാല്‍ അവള്‍ക്ക് നോമ്പൊഴിവാക്കാം. അതുപോലെ മുലയൂട്ടുന്ന സ്ത്രീ തനിക്കോ, തന്റെ കുഞ്ഞിനോ നോമ്പനുഷ്ഠിക്കുന്നതിലൂടെ അപകടം ഭയപ്പെടുകയാണെങ്കില്‍ അവള്‍ക്കും ഒഴിവാക്കാം. നാശത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്തുവാനായി ഒരാള്‍ക്ക് നോമ്പൊഴിവാക്കാവുന്നതാണ്. ഉദാഹരണമായി കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന ഒരാളെ രക്ഷപ്പെടുത്തുക, അഗ്നി പടര്‍ന്ന് പിടിച്ചിരിക്കുന്ന സ്ഥലത്ത് കുടുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്തുക. അതുപോലെ ഇസ്‌ലാം പഠിപ്പിക്കുന്ന ജിഹാദ് ചെയ്യാനായി ഒരാള്‍ക്ക് നോമ്പൊഴിവാക്കാവുന്നതാണ്. ഇത് ഇസ്‌ലാം അനുവദിച്ചതാണ്. കാരണം നബിﷺ ഫത്ഹ് യുദ്ധവേളയില്‍ അനുചരന്‍മാരോടായി പറയുകയുണ്ടായി:

”നാളെ നിങ്ങള്‍ ശത്രുക്കളെ അഭിമുഖീകരിക്കും, അതുകൊണ്ട് നോമ്പൊഴിവാക്കലാണ് നിങ്ങള്‍ക്ക് ആരോഗ്യവും ശക്തിയും ഉണ്ടാവാന്‍ നല്ലത്. അത്‌കൊണ്ട് നിങ്ങള്‍ നോമ്പൊഴിവാക്കുക” (മുസ്‌ലിം).

അനുവദനീയമായ കാരണത്താല്‍ ഒരാള്‍ നോമ്പൊഴിവാക്കി, ആ കാരണം അവസാനിച്ചാല്‍ അവശേഷിക്കുന്ന സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. ഉദാ: ഒരാള്‍ വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ രക്ഷപ്പെടുത്താനായി നോമ്പൊഴിവാക്കിയാല്‍ രക്ഷപ്പെടുത്തിയതിന് ശേഷം അവശേഷിക്കുന്ന സമയം അവന്‍ നോമ്പനുഷ്ഠിക്കേണ്ടതില്ല. ഇതാണ് ഈ വിഷയത്തില്‍ അവലംബയോഗ്യമായ അഭിപ്രായം. പകലില്‍ ഒരാള്‍ക്ക് രോഗശമനമുണ്ടായിയെങ്കില്‍ അവശേഷിക്കുന്ന സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. അതു പോലെ യാത്രക്കാരന്‍ പകലില്‍ തന്റെ ദേശത്തെത്തിയെങ്കില്‍ ബാക്കിയുള്ള സമയം അവന്‍ നോമ്പെടുക്കേണ്ടതില്ല. അതുപോലെ ആര്‍ത്തവകാരി പകലില്‍ (മഗ്‌രിബിന് മുമ്പ്) ശുദ്ധി കൈവരിച്ചാലും അവള്‍ അവശേഷിക്കുന്ന സമയം നോമ്പെടുക്കേണ്ടതില്ല. കാരണം ഇവരെല്ലാം തന്നെ നോമ്പൊഴിവാക്കിയത് ഇസ്‌ലാം അനുവദിക്കുന്ന കാരണങ്ങളാലാണ്. അത്‌കൊണ്ട് തന്നെ അവരെ സംബന്ധിച്ചിടത്തോളം അവശേഷിക്കുന്ന സമയം നോമ്പെടുക്കലും ബാധ്യതയില്ല.

എന്നാല്‍ റമദാന്‍ മാസപ്പിറവിയുണ്ടായത് പകലിലാണ് മനസ്സിലായതെങ്കില്‍ അവശേഷിക്കുന്ന സമയം നോമ്പെടുക്കേണ്ടതുണ്ട്. ഇവ രണ്ടിനുമിടയിലുള്ള വ്യത്യാസം കൃത്യവും പ്രകടവുമാണ്. നോമ്പാണോ, അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്ന് കഴിഞ്ഞാല്‍ ആ ദിവസം നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ വ്യക്തത വന്നെത്തുന്നതിന് മുമ്പ് അവര്‍ അജ്ഞതയെന്ന കാരണത്താല്‍ ഒഴിവ്കഴിവുള്ളവരാണ്.

ഇത്‌കൊണ്ട് തന്നെ ഇന്ന ദിവസം റമദാനില്‍ പെട്ടതാണ് എന്ന് മനസ്സിലാക്കിയവര്‍ക്ക് അവശേഷിക്കുന്ന സമയം നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നാം ആദ്യം വിശദീകരിച്ചവര്‍ നോമ്പ് നിര്‍ബന്ധമാണെന്ന് മനസ്സിലാക്കിയവരാണ്. അവര്‍ ഇസ്‌ലാം അനുവദിക്കുന്ന കാരണങ്ങളാല്‍ നോമ്പൊഴിവാക്കിയവരാണ്. ഇതിനിടയിലെ വ്യത്യാസം വ്യക്തമാണ്.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

തനിക്കും തന്റെ കീഴിലുള്ളവര്‍ക്കും ഉപജീവനം കണ്ടെത്താനായി ഒരാള്‍ റമദാനിലെ നോമ്പൊഴിവാക്കിയാല്‍ അവന്റെ വിധിയെന്താണ്?

തനിക്കും തന്റെ കീഴിലുള്ളവര്‍ക്കും ഉപജീവനം കണ്ടെത്താനായി ഒരാള്‍ റമദാനിലെ നോമ്പൊഴിവാക്കിയാല്‍ അവന്റെ വിധിയെന്താണ്?

ഉത്തരം: രോഗിക്ക് നോമ്പൊഴിവാക്കാന്‍ അനുവാദമുള്ളത് പോലെത്തന്നെയാണ് ഇത്തരക്കാരുടെ കാര്യവും എന്നാണ് ഇവ്വിഷയകമായി ചില പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്, നോമ്പനുഷ്ഠിക്കുവാന്‍ ഒരു രോഗിക്ക് തീരെ സാധ്യമല്ലെങ്കില്‍ അയാള്‍ക്ക് നോമ്പൊഴിവാക്കാം. രോഗം ശിഫയായതിന് ശേഷം നോറ്റുവീട്ടണം; അവന്‍ ജീവിച്ചിരുന്നാല്‍. മരിക്കുകയാണെങ്കില്‍ അവന് പകരം മറ്റൊരാള്‍ അത് വീട്ടണം. അവന്റെ രക്ഷാധികാരിക്ക് അത് നോറ്റുവീട്ടാന്‍ സാധ്യമല്ലെങ്കില്‍ ഓരോ ദിവസത്തിനും പകരമായി ഒരു അഗതിയെ ഭക്ഷിപ്പിക്കേണ്ടതാണ്.

എന്നാല്‍ ഇവരെ രോഗിയോട് തുലനപ്പെടുത്താത്ത പണ്ഡിതന്‍മാരുടെ അഭിപ്രായം താഴെ കൊടുക്കുന്നത് പ്രകാരമാകുന്നു: അതായത് എല്ലാ ആരാധനകളും സമയബന്ധിതമാണ്, ആരെങ്കിലും മതിയായ കാരണമില്ലാതെ ആരാധനാകര്‍മങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സമയത്തില്‍ നിന്നും പിന്തിപ്പിക്കുകയാണെങ്കില്‍ അവനില്‍ നിന്നത് സ്വീകരിപ്പെടുകയില്ല. സല്‍കര്‍മങ്ങളും ഐഛിക കര്‍മങ്ങളും വര്‍ധിപ്പിക്കുകയും അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുകയാണ് പിന്നീട് അവന്‍ ചെയ്യേണ്ടത്. അതിനുള്ള തെളിവ്:

നബിﷺ പറയുന്നു: ”നമ്മുടെ കല്‍പനയില്ലാത്ത വല്ല പ്രവര്‍ത്തനവും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ്”(ബുഖാരി, മുസ്‌ലിം).

ആരാധനകള്‍ അത് നിര്‍വഹിക്കേണ്ട സമയത്തിന് മുമ്പ് ആരെങ്കിലും ചെയ്താല്‍ അത് സ്വീകാര്യമല്ലാത്തത് പോലെത്തന്നെ സമയത്തിന് ശേഷം ചെയ്താലും സ്വീകരിക്കപ്പെടുകയില്ല. എന്നാല്‍ അജ്ഞത, മറവി പോലെയുള്ള കാരണങ്ങളുണ്ടായാല്‍ സ്വീകരിക്കപ്പെടും.

നബിﷺ മറവിയുടെ കാര്യത്തില്‍ പറയുകയുണ്ടായി: ”ആരെങ്കിലും നമസ്‌കാര സമയത്ത് ഉറങ്ങിപ്പോവുകയോ, അല്ലെങ്കില്‍ മറവി സംഭവിക്കുകയോ ചെയ്താല്‍ അവര്‍ ഓര്‍മ വരുമ്പോള്‍ നമസ്‌കരിക്കട്ടെ, അതല്ലാതെ മറ്റു പ്രായച്ഛിത്തമില്ല” (മുസ്‌ലിം).

തനിക്കും തന്റെ മക്കള്‍ക്കുമുള്ള ഉപജീവനത്തിനായി റമദാനിലെ നോമ്പ് ഒഴിവാക്കിയ ആള്‍ വിചാരിക്കുന്നത് മുകളില്‍ നാം വിശദമാക്കി; രോഗിയോട് സാമ്യപ്പെടുത്തുന്ന രൂപത്തിലാണ് വിചാരിക്കുന്നത്. അല്ലാഹുവിനാണ് കൂടുതല്‍ അറിയുക.

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

റമദാന്‍ നോമ്പനുഷ്ഠിച്ച ഒരാള്‍ മറ്റൊരു നാട്ടിലേക്ക് യാത്ര പോയി. ആ സമയം തന്റെ നാട്ടില്‍ (താന്‍ യാത്ര പുറപ്പെട്ട) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുകയും പെരുന്നാള്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ യാത്ര ചെയ്‌തെത്തിയ നാട്ടിലാകട്ടെ ശവ്വാല്‍ പിറവി ദര്‍ശിച്ചിട്ടുമില്ല, ഈ അവസരത്തില്‍ എന്താണ് ചെയ്യേണ്ടത്?

റമദാന്‍ നോമ്പനുഷ്ഠിച്ച ഒരാള്‍ മറ്റൊരു നാട്ടിലേക്ക് യാത്ര പോയി. ആ സമയം തന്റെ നാട്ടില്‍ (താന്‍ യാത്ര പുറപ്പെട്ട) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുകയും പെരുന്നാള്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ യാത്ര ചെയ്‌തെത്തിയ നാട്ടിലാകട്ടെ ശവ്വാല്‍ പിറവി ദര്‍ശിച്ചിട്ടുമില്ല, ഈ അവസരത്തില്‍ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ഒരാള്‍ ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് യാത്ര പോയാല്‍ അയാള്‍ ഏതൊരു നാട്ടിലാണോ എത്തിപ്പെട്ടത് അവരുടെ വിധിയാണ് ഇസ്‌ലാമികാനുഷ്ഠാനങ്ങളില്‍ അയാള്‍ അവലംബിക്കേണ്ടത്. അതായത് അവര്‍ (എത്തപ്പെട്ട നാട്ടിലെ ജനങ്ങള്‍) എപ്പോഴാണോ പെരുന്നാള്‍ ആഘോഷിക്കുന്നത് അപ്പോഴാണ് അയാള്‍ പെരുന്നാള്‍ ആഘോഷിക്കേണ്ടത്. കാരണം ജനങ്ങള്‍ നോമ്പനുഷ്ഠിക്കുമ്പോഴാണ് നോമ്പനുഷ്ഠിക്കേണ്ടത് എന്ന് നബിﷺ പറഞ്ഞിരിക്കുന്നു. ഫിത്വ്ര്‍ പെരുന്നാളും ബലിപെരുന്നാളും ആഘോഷിക്കേണ്ടതും അവരോടൊപ്പമാണ്. അത് ഒന്നോ രണ്ടോ ദിവസം വര്‍ധിച്ചാലും ശരി അങ്ങനെയാണ് ചെയ്യേണ്ടത്. അതുപോലെ തന്നെ യാത്ര ചെയ്‌തെത്തുന്ന രാജ്യത്ത് ഒന്നോ രണ്ടോ മണിക്കൂര്‍ വൈകിയാണ് സൂര്യാസ്തമയമുണ്ടാകുന്നതെങ്കിലും അവിടെയുള്ള സമയം നോക്കിയാണ് നോമ്പ് തുറക്കേണ്ടത്. ചില സ്ഥലങ്ങളില്‍ രണ്ടോ, മൂന്നോ അതിലധികമോ മണിക്കൂര്‍ വൈകിയായിരിക്കും സൂര്യാസ്തമയം ഉണ്ടാവുക. ആ സന്ദര്‍ഭത്തില്‍ അവിടെ എപ്പോഴാണോ സൂര്യാസ്തമയം ഉണ്ടാവുന്നത് അപ്പോഴാണ് നോമ്പ് തുറക്കേണ്ടത്,

(ഉദാ: റമദാനില്‍ ഇന്ത്യയില്‍ നിന്ന് രാവിലെ 6 മണിക്ക് സുഊദി അറേബ്യയിലേക്ക് യാത്ര പുറപ്പെട്ട ഒരാള്‍ സുഊദി സമയമനുസരിച്ച് ഇന്ത്യന്‍ സമയത്തെക്കാള്‍ രണ്ടരമണിക്കൂര്‍ വൈകിയാണ് നോമ്പു തുറക്കേണ്ടത്. ഇന്ത്യയില്‍ നോമ്പു തുറക്കുമ്പോള്‍ അയാള്‍ നോമ്പ് അവസാനിപ്പിക്കാന്‍ പാടില്ല എന്ന് സാരം).

കാരണം നബിﷺ പറഞ്ഞത് ‘അതിനെ കണ്ടാല്‍’ അതായത് ചന്ദ്രനെ കണ്ടാല്‍ നോമ്പ് തുറക്കുകയെന്നാണ്. അതുപോലെ നേരെ തിരിച്ചും സംഭവിക്കാവുന്നതാണ്. അതായത് ഒരാള്‍ യാത്ര ചെയ്‌തെത്തിയ നാട്ടില്‍ ഒന്നോ രണ്ടോ ദിവസം മുമ്പ് ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുകയാണെങ്കില്‍ അവന്‍ അവരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കണം. അവന് നഷ്ടപ്പെട്ട ഒന്നോ രണ്ടോ ദിവസത്തെ നോമ്പ് ശവ്വാല്‍ ഒന്നിന് ശേഷം നോറ്റു വീട്ടുകയും ചെയ്യണം. കാരണം റമദാന്‍ ഇരുപത്തൊന്‍പതോ, മുപ്പതോ ആയിരിക്കും. ഒരു ദിവസം നഷ്ടപ്പെട്ടാല്‍ അവന്‍ ഒന്ന് നോറ്റുവീട്ടുക, രണ്ട് ദിവസമാണ് നഷ്ടപ്പെട്ടതെങ്കില്‍ രണ്ടെണ്ണം നോറ്റുവീട്ടുക. കാരണം റമദാന്‍ അടക്കമുള്ള എല്ലാ ലൂണാര്‍ മാസങ്ങളും ഇരുപത്തൊന്‍പതില്‍ കുറയുകയില്ല. റമദാനില്‍ യാത്ര ചെയ്‌തെത്തിയ നാട്ടില്‍ അയാള്‍ക്ക് ഇരുപത്തൊന്‍പത് കിട്ടുന്നതിന് മുമ്പ് ശവ്വാല്‍ മാസപ്പിറവി കാണുകയാണെങ്കില്‍ അയാള്‍ അവരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുക, ശേഷം നഷ്ടപ്പെട്ടത് വീട്ടുകയും ചെയ്യുക. എന്നാല്‍ ഒരു ദിവസം അധികം നോമ്പനുഷ്ഠിക്കേണ്ടി വന്നാല്‍ അങ്ങനെ ചെയ്യണം. കാരണം മാസപ്പിറവി കണ്ടാലാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്. ഒരു ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ വര്‍ധിക്കുന്നത് പോലെ ഒരു ദിവസം വര്‍ധിച്ചുവെന്ന് കണക്കാക്കിയാല്‍ മതിയാകുന്നതാണ്.

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

വെറുപ്പിനെതിരെ സൗഹൃദ കേരളം

വെറുപ്പിനെതിരെ സൗഹൃദ കേരളം

ഒക്ടോ:10 - ഡിസം:10
സന്ദേശ പ്രചാരണം

സമാധാനവും സൗഹാർദ്ദവും നിലനിൽക്കുന്ന ഒരു നാട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷെ, നമ്മുടെ രാജ്യത്തിന്റെ നിലവിലെ അവസ്ഥ നമ്മെ ദുഃഖിപ്പിക്കുന്നു. വർഗീയതയും വിഭാഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും അതിശക്തമായി തുടരുകയാണ്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വസ്ഥതയും സമാധാനവും നിറഞ്ഞ, വർഗീയ ചേരിതിരിവില്ലാതെ ഒത്തൊരുമയോടെ നാനാജാതി മതസ്ഥർ ജീവിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് കേരളം തന്നെയാണ്. വിദ്യാഭ്യാസ മികവും വിവിധ മതസമൂഹങ്ങളിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങളും രാഷ്ട്രീയമായ അവബോധവുമൊക്കെയാണ് കേരള ജനതയുടെ ഈ പ്രബുദ്ധതക്ക് കാരണം.

എന്നാൽ ഈയിടെയായി ഈ ഒത്തൊരുമക്കും സൗഹാർദ്ദത്തിനും കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.

എന്തുകൊണ്ട് വെറുപ്പുൽപാദനം ?

തങ്ങളുടെ സ്വാർത്ഥ അജണ്ടകൾ നടപ്പാക്കാൻ ചിലർ സ്വീകരിച്ച അപകടം പിടിച്ച വഴിയാണ് വെറുപ്പുൽപാദനം. ജനനന്മലാക്കാക്കിയുള്ള പ്രവർത്തനങ്ങൾക്ക് പകരം മറ്റുള്ളവരോട് വെറുപ്പ് ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങൾ ആസൂത്രിതമായി നടപ്പാക്കുകയാണ് വിഭജനമനസ്സുള്ള വർഗീയ ചിന്താഗതിക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. വെറുപ്പുൽപാദനം ഇത്തരക്കാർക്ക് അധികാരത്തിലേക്കുള്ള എളുപ്പവഴിയാണ്.

സാമൂഹിക മാധ്യമങ്ങളാണ് ഇതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വ്യാജ വിലാസങ്ങളിൽ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ തുടങ്ങിഅവയിലൂടെ വിഷം ചീറ്റുമ്പോൾ ചിലരെങ്കിലും അത് സത്യമാണെന്നു ധരിക്കുകയും ലൈക്കും ഷെയറും നൽകി കുപ്രചരണങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്നു.

പ്രതീക്ഷ കൈവിടരുത്

ഈയിടെ ‘ജിഹാദ്’ എന്ന പദം ഇസ്ലാമിക വിരുദ്ധമായ ചില കാര്യങ്ങളുടെ കൂടെ ചേർത്തു പറഞ്ഞപ്പോൾ മിക്ക നേതാക്കളും മാധ്യമങ്ങളും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളത്തിലെ സൗഹാർദ്ദം കാത്തുസൂക്ഷിക്കുവാൻ ശ്രമിച്ചു എന്നത് ശ്രദ്ധേയമാണ്.

എന്നാൽ, ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലരും ഒറ്റപ്പെട്ട ചില മാധ്യമങ്ങളും എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

മൃതദേഹം അനാദരിക്കപ്പെടുമ്പോൾ

ജനങ്ങൾക്കിടയിലെ സൗഹാർദ്ദം തകർന്നു എന്നു വിധിച്ചാൽ അവിടെ വെറുപ്പ് സ്ഥാനം പിടിച്ചു എന്നാണർഥം. ഇത് വളരെ വലിയ പ്രത്യാഘാതം സമൂഹത്തിലുണ്ടാക്കുമെന്നതിൽ സംശയമില്ല. ഏതാനും ആഴ്ചകൾക്കുമുമ്പ് അസമിൽ കർഷകർക്ക് നേരെ പോലീസ് വെടിയുതിർത്ത സംഭവമുണ്ടായി. അവിടെ പിടഞ്ഞുവീണ ഒരു കർഷകന്റെ അടുത്തേക്ക് ഒരു ഫോട്ടോഗ്രാഫർ ഓടിവരികയും ആ കർഷകന്റെ മുഖത്തേക്കും നെഞ്ചിലേക്കും ഉയർന്നു ചാടുകയും ചെയ്തതിന്റെ വീഡിയോ മിക്കയാളുകളും കണ്ടിട്ടുണ്ടാകും. ഉപദ്രവകാരിയായ പേപ്പട്ടിയെയോ പാമ്പിനെയോ തല്ലിക്കൊന്നാൽ പോലും അവയുടെ മുകളിലേക്ക് എടുത്തുചാടി ഒരു മനുഷ്യനും ആഹ്ലാദപ്രകടനം നടത്താറില്ല. ആ ഒരു പരിഗണന പോലും മരിച്ചുവീണ വ്യക്തിയോട് കാണിക്കാൻ മനസ്സില്ലാത്ത വിധം ആ ഫോട്ടോഗ്രാഫർ അധഃപതിച്ചതിൻറെ കാരണമെന്തായിരിക്കും? അയാളുടെ മനസ്സിനുള്ളിൽ അത്രമാത്രം വെറുപ്പും പകയും അടിഞ്ഞുകൂടിയിട്ടുണ്ടാകും എന്നതുതന്നെ.

സൗഹാർദ്ദം തകർന്നിട്ടില്ല..

നമ്മുടെ നാട്ടിൽ പല മതവിശ്വാസികളും മതമില്ലാത്തവരും ഒപ്പം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരുമുണ്ട്. എന്നാൽ അതിന്റെ പേരിൽ പരസ്പരം വെറുപ്പും ശത്രുതയും ഉണ്ടാക്കിക്കൂടാ. സൗഹൃദാന്തരീക്ഷത്തെ തകർക്കുവാൻ ആരുതന്നെ രംഗത്തുവന്നാലും, അതിനെ ഒന്നിച്ച് നേരിടാൻ നാം മലയാളികൾ തയ്യാറാകണം.

നമുക്കിടയിൽ ഇപ്പോഴും സൗഹാർദ്ദം നില നിൽക്കുന്നുണ്ട്. ന്യൂനാൽ ന്യൂനപക്ഷമാണ് വെറുപ്പുൽപാദകരും വിതരണക്കാരുമായി രംഗത്തുള്ളത്.

സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നതല്ല നാട്ടിൻ പുറങ്ങളിലുള്ള പച്ചയായ ജീവിതം. അവിടങ്ങളിലൊക്കെ മനുഷ്യർ പരസ്പര സഹകരണത്തിലും സൗഹാർദ്ദത്തിലുമാണ് കഴിയുന്നത്. കേരളം വലിയ ജനസാന്ദ്രതയുള്ള, എല്ലാ വിഭാഗം ജനങ്ങളും ഇടകലർന്നു ജീവിക്കുന്ന സംസ്ഥാനമാണ്. അവർക്കിടയിൽ പെട്ടെന്ന് വിഭാഗീയതയുടെ വിള്ളലുകളുണ്ടാക്കാൻ ശ്രമിച്ചവർക്കൊന്നും വിജയിക്കാൻ കഴിഞ്ഞിട്ടില്ല.

വിദ്യാലയങ്ങൾ, അങ്ങാടികൾ, ആശുപത്രികൾ, വിവാഹ സദസ്സുകൾ. എല്ലായിടത്തും നമുക്ക് നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആശയം പ്രോജ്വലിച്ചു നിൽക്കുന്നതായി കാണാം. എവിടെയും ജാതിയുടെയും മതത്തിന്റെയും പാർട്ടിയുടെയും പേരിൽ കള്ളിതിരിച്ച് ജനങ്ങളെ അകറ്റാൻ ആർക്കും കഴിയില്ല. പകയുടെ പുകയുമായി ജീവിക്കുന്ന ആരെങ്കിലും അതിന് ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെതിരിൽ നാം ജാഗ്രത പാലിക്കണം. മാധ്യമ പ്രവർത്തകർ, കലാകാരന്മാർ, സാഹിത്യകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, മതപ്രബോധകർ തുടങ്ങിയ വരെയൊക്കെ നിസ്സാരകാര്യങ്ങൾ എടുത്തു കാട്ടി, പ്രത്യക്ഷമായ യാതൊരു തെളിവുമില്ലാതെ വർഗീയതയുടെയും വിഭാഗീയതയുടെയും ചാപ്പ കുത്തി പ്രചരിപ്പിക്കുന്ന പ്രവണത വലിയ പ്രതിസന്ധിയാണുണ്ടാക്കുക.

തിരുത്തൽ രീതി.

മതം നോക്കി പൗരത്വനിയമ ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങിയപ്പോൾ ജനകീയസമരം അരങ്ങേറി. എല്ലാ മതക്കാരും അതിൽ അണിചേർന്നു. ഭരണകൂടത്തിന് ഞെട്ടലുണ്ടാക്കുന്ന ജനസാന്നിധ്യമാണ് ആ സമരങ്ങളിൽ കാണാനായത്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെയാണ് അത് വെളിവാക്കിയത്. അത് നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ ജാഗ്രത എല്ലാവരും കാണിക്കേണ്ടതുണ്ട്.
ഏത് വിഭാഗത്തിൽ പെട്ടവരിൽ നിന്നാണോ പ്രശ്നക്കാർ ഉടലെടുക്കുന്നത്, അവരെ തിരുത്തുവാൻ ആ വിഭാഗത്തിൽ നിന്നുതന്നെയാണ് ശബ്ദം ഉയരേണ്ടത്. ഏതെങ്കിലുമൊരു മതവിഭാഗത്തിൽ പെട്ടവരിൽ നിന്ന് സൗഹാർദ്ദം തകർക്കുന്ന, ശത്രുതയുണ്ടാക്കുന്ന വല്ല സമീപനവും ഉണ്ടായാൽ മറ്റു മതവിഭാഗത്തിലുള്ളവർ എതിർപ്പുമായി രംഗത്തുവരും. പ്രസ്താവനകളിറക്കും. റാലിയും മാർച്ചുമൊക്കെ സംഘടിപ്പിക്കും. അത് പെട്ടെന്നുതന്നെ രംഗം വഷളാക്കുമെന്നതിൽ സംശയമില്ല. മറിച്ച് ഏതൊരു സമുദായത്തിൽ പെട്ടവരിൽനിന്നാണോ ആ അപക്വമായ സമീപനമുണ്ടായിട്ടുള്ളത്, അതിനെ ആ സമുദായത്തിന്റെ നേതൃത്വം തിരിച്ചറിയുകയും അവർ തന്നെ അത് തിരുത്തിക്കുവാൻ മുന്നിൽ നിൽക്കുകയും വേണം.

ഐ. എസ്. ഐ. എസ് എന്ന അക്രമി സംഘം

ഐ എസ് ഐ എസ് ലോകത്ത് ഉദയം ചെയ്തു. ഇസ്‌ലാമിന്റെ രക്ഷകരായാണ് അവർ സ്വയം പരിചയപ്പെടുത്തിയത്. എന്നാൽ അവർ ചെയ്യുന്നതെല്ലാം ഇസ് ലാമിക വിരുദ്ധമായിരുന്നു. അതുകൊണ്ട് തന്നെ അത് ഇസ് ലാമല്ല, അവർക്കെതിരിൽ സർവശക്തിയുമുപയോഗിച്ചു കൊണ്ട് എല്ലാവരും രംഗത്തുവരണം എന്ന് ലക്ഷങ്ങളെ സാക്ഷിനിർത്തി ശക്തമായി പറഞ്ഞത് പരിശുദ്ധ ഹജ്ജിലെ അറഫാ പ്രസംഗത്തിൽ ഗ്രാന്റ് മുഫ്തിയായ ഇമാം ആലുങ്ങുഖായിരുന്നു. ലോകത്തുള്ള പ്രഗത്ഭ മുസ്ലിം പണ്ഡിതൻമാർ ഇതുതന്നെയാണ് ജനങ്ങളെ ഉദ്ബോധിപ്പിച്ചത്.

‘നാർകോട്ടിക് ജിഹാദ്’ എന്ന അനാവശ്യ പ്രയോഗം വിവാദമായപ്പോൾ ക്രൈസ്തവ സമൂഹത്തിൽ പെട്ട ധാരാളം ബിഷപ്പുമാർ അതിനെതിരെ രംഗത്തുവന്നു. ചില കന്യാസ്ത്രീകൾ ഭയലേശമനെ പരസ്യമായിത്തന്നെ ഇത് ശരിയല്ല എന്ന് തുറന്നു പറഞ്ഞു. ആ സമുദായത്തിൽതന്നെയുള്ള പല എഴുത്തുകാരും നിരീക്ഷകരും ചിന്തകന്മാരും ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ചു. ഇത് സ്വാഗതാർഹമാണ്. കൈവെട്ടു വിഷയത്തിൽ മുസ് ലിം സമൂഹം അതിനെ തള്ളിപ്പറഞ്ഞത് നമുക്കിവിടെ സ്മരിക്കാം. ഈ നിലപാട് കൂടുതൽ വ്യാപകമാകേണ്ടതുണ്ട്. എന്നാൽ വിരലിലെണ്ണാവുന്നവർ കൊടിയ വർഗീയതപടർത്തുന്ന സോഷ്യൽമീഡിയ ഗ്രൂപ്പുകളുമായി സജീവമായി രംഗത്തുണ്ട്. അത്തരം പ്രവണതകൾക്ക് കൂച്ചുവിലങ്ങിടാൻ അതത് സമുദായങ്ങളിൽ നിന്നു തന്നെ കരുത്തുറ്റ കൈകൾ ഉയർന്നു വരേണ്ടതുണ്ട്. സാമൂഹ്യമാധ്യമങ്ങളെ വർഗീയത പടർത്തുവാനായി ഏത് മതവിഭാഗത്തിൽ പെട്ടവർ ഉപയോഗിക്കാൻ ശ്രമിച്ചാലും ഭരണകൂടം അതിന് തടയിടേണ്ടതുണ്ട്.

ഹലാൽ വിവാദം...!

ഹലാൽ സ്റ്റിക്കർ ഒട്ടിച്ച് സാധനങ്ങൾ വിൽക്കണമെന്ന ആഹ്വാനം ഇവിടെ മുസ്ലീം സംഘടനകളോ അറിയപ്പെടുന്ന പണ്ഡിതന്മാരോ ആരും നടത്തിയിട്ടില്ലെന്ന് എല്ലാവർക്കുമറിയാം.

മുസ്ലിംകൾക്ക് മാത്രമായി ഇവിടെ ഒരു ഭക്ഷണവും ഇല്ല. എല്ലാവരും കഴിക്കുന്നതേ അവരും കഴിക്കുന്നുള്ളൂ. എന്നാൽ ഏതു കാര്യത്തിലും സഷ്ടാവിന്റെ തൃപ്തി അവന് പ്രധാനമാണ്. വിശ്വാസ- ആരോഗ്യ കാരണങ്ങളാൽ അത് ഭക്ഷണത്തിലും പ്രത്യേകം പരിഗണിക്കണം. അതിനാലാണ് ചില ഭക്ഷണങ്ങൾ വർജിക്കുന്നത്. അത് അന്യമതസ്തരോടുള്ള വിദ്വേഷത്തിന്റെ ഭാഗമേ അല്ല. ഹലാൽ എന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ടോയെന്ന് നോക്കിയല്ല ഒരു മുസ്ലിമിന് ഭക്ഷണം അനുവദനീയവും നിഷിദ്ധവുമാകുന്നത്. അത് അവന്റെ വിശ്വാസവും ദൈവഭക്തിയും വിലയിരുത്തിയാണ്.

എന്നാൽ ചില കച്ചവടക്കാർ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി കണ്ടെത്തുന്ന വിവിധ പ്രചാരണ മാർഗങ്ങളിൽ ഒന്നായി ഹലാൽ സ്റ്റിക്കർ പതിക്കാൻ തുടങ്ങിയിട്ടും കാലമേറെയായി.
ഇത് ലോകത്തെല്ലാം ദൃശ്യമാണ്. അതിൽ എല്ലാ വിഭാഗം ആളുകളും നടത്തുന്ന കടകളും പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളും ഉണ്ട് എന്നതാണ് വസ്തുത.ആഗോളതലത്തിൽ ജൂതന്മാരുടെ Kosher food, ഇന്ത്യയിൽ ബ്രാഹ്മണർ നടത്തുന്ന pure vegetarian hotel, കേരളത്തിൽ ശബരിമല സീസണിൽ ചില ഹോട്ടലുകളിൽ എഴുതിവെക്കാറുള്ള സസ്യാഹാരം മാത്രം, അയ്യപ്പന്മാർക്ക് സ്വാഗതം..! എന്നിവക്ക് കിട്ടാത്ത വർഗീയ പട്ടം എങ്ങനെയാണ് ഹലാൽ ഫുഡിന് മാത്രം ചാർത്തിക്കിട്ടുന്നത് ? അതിന്റെ പിന്നിലുള്ള ലക്ഷ്യം തിരിച്ചറിയാൻ മലയാളികൾക്ക് സാധിക്കും.

ഹലാൽ എന്നാൽ അനുവദനീയം എന്നാണർത്ഥം. നിഷിദ്ധമാണെന്ന് അറിയിക്കപ്പെട്ടത് ഒഴിച്ച് മറ്റെല്ലാ ഭക്ഷണ സാധനങ്ങളും അനുവദനീയമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഖുർആനിൽ പറയുന്നത് കാണുക.

‘ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ( ജീവനോടെ ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു.’ (ഖുർആൻ – 05:03)

അതേ പോലെ ഹലാലാകാൻ ഭക്ഷ ണത്തിലെല്ലാം ഊതുന്നുണ്ട് എന്നു ചിലർ പ്രചരിപ്പിക്കുന്നത് അവരുടെ അറിവില്ലായ്മ മൂലമോ ബോധപൂർവ്വമായ തെറ്റിദ്ധരിപ്പിക്കലോ ആണ്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഇതിന്റെ പേരിൽ പരസ്പരം കലഹിക്കാൻ സാധിക്കില്ല.

ജിഹാദ്...?!

ജിഹാദ് പല പേരുകളോട് ചേർത്ത് വസ്തുതാ വിരുദ്ധമായ പദാവലികൾ കണ്ടെത്തി പ്രചരിപ്പിക്കുന്നവർ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നവരാണ്. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് സ്രഷ്ടാവിന്റെ മാർഗത്തിൽ നടത്തുന്ന അങ്ങേയറ്റത്തെ ത്യാഗപരിശ്രമങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ‘ജിഹാദ്’ എന്നത്. അന്യമതസ്ഥരെ കൊന്നൊടുക്കലാണ് ഇസ്ലാമിലെ ജിഹാദ് എന്ന് കാലങ്ങളായി വിമർശകർ പ്രചരിപ്പിച്ചുവരുന്നുണ്ട്.

‘സ്വന്തം ശരീരത്തോട് ജിഹാദ് ചെയ്തവനാണ് യഥാർഥ മുജാഹിദ് എന്ന് മുഹമ്മദ് നബി(സ്വ) പറയുകയുണ്ടായി. സ്വന്തം ശരീരത്തെ വെട്ടിപ്പരിക്കേൽപിക്കാനല്ലല്ലോ ഇപ്രകാരം പറഞ്ഞത്. സ്വന്തം ശരീരത്തെ തിന്മകളിൽ നിന്നും സം രക്ഷിച്ച് ദൈവിക നിർദേശങ്ങൾക്ക് അനുസരിച്ച് ചിട്ടപ്പെടുത്തുന്നതിനുള്ള കഠിന പ്രയത്നമാണ് ഇവിടെ ജിഹാദുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് ഹജ്ജിനെക്കുറിച്ചും അക്രമിയായ ഭരണാധികാരിയുടെ മുമ്പിൽ സത്യം വെട്ടിത്തുറന്നു പറയുന്നതിനെക്കുറിച്ചും പ്രവാചക വചനങ്ങളിൽ ‘അഫ്ളലുൽ ജിഹാദ്’ (ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്) എന്ന് പരാമർശിച്ചതായി കാണാം. അതുപോലെ പ്രായമായ മാതാപിതാക്കളെ പരിചരിക്കൽ ജിഹാദാണെന്നാണ് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്. ഇവിടെയൊന്നും ആയുധമുപയോഗിച്ചുള്ള ഭീകരപ്രവർത്തനമോ യുദ്ധമോ ഒന്നുമല്ല ഉദ്ദേശിച്ചിട്ടുള്ളത്.

ജിഹാദിനെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ വർധിച്ചുവരുമ്പോൾ അതിന്റെകൂടെ സഞ്ചരിക്കുന്നതിന് പകരം ഇസ് ലാം പഠിപ്പിച്ച ജിഹാദ് എന്താണെന്ന് ബോധ്യപ്പെടുത്തുവാനുള്ള ശ്രമമാണ് മുസ്ലിംകളിൽ നിന്നും ഉണ്ടാകേണ്ടത്. അല്ലാത്തപക്ഷം മറ്റുള്ളവരിൽ കടുത്ത തെറ്റിദ്ധാരണ യു ണ്ടാകും. ഇസ്ലാമിലെ സായുധ ജിഹാദിന്റെ നിയമങ്ങൾ പഠിച്ചാലും അതിലെ മാനവിക സമീപനം ആർക്കും ബോധ്യമാകും.

ഇസ് ലാമെന്നാൽ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും മതമാണെന്നാണ് വിശുദ്ധ ഖുർആനിന്റെ അധ്യാപനം: ‘അല്ലാഹുവിനാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വമനസ്സോടെയും നിർബന്ധിതരായിട്ടും അവരുടെ നിഴലുകളും അവന്ന് പ്രണാമം ചെയ്യുന്നു’ (ഖുർആൻ 13:15). സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്നതാണതിന്റെ അടിത്തറ. യഥാർത്ഥ ജീവിതമായ പരലോക വിജയത്തിന്റെ മുഖ്യ യോഗ്യത ഏകദൈവാരാധനയാണ്.

നാം ഒറ്റക്കെട്ടാവുക.

സഹോദരങ്ങളേ, നമ്മുടെ രാജ്യത്ത് ശാന്തിയും സമാധാനവും നിലനിൽക്കണം. നന്മയിൽ നാം ഒന്നിക്കണം. തിന്മകൾക്കെതിരിൽ നാം ഒറ്റക്കെട്ടായി നിൽക്കണം. മതത്തിന്റെയും ജാതിയുടെയും പാർട്ടിയുടെയും പേരിൽ വിഭാഗീയതയും വിദ്വേഷവും വളർത്തുന്നവരെ നാം കരുതിയിരിക്കണം; അത്തരക്കാരെ ഒറ്റപ്പെടുത്തണം. അങ്ങനെ സൗഹൃദകേരളം സമാധാനത്തിന്റെ തീരമായി നിലനിൽക്കണം.

സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.

Wisdom Islamic Organisation

Elementor #13042

ബഖറഃ (പശു)

മദീനയില്‍ അവതരിച്ചത്

വചനങ്ങള്‍ 286 – വിഭാഗം (റുകൂഉ്) 40


ആയത്: 31-33     


📝 Thafseer Post: 36                 

🕒 Reading Time: 2 mint

——————–

Join Our Whatsapp Group:

https://chat.whatsapp.com/IkBMP5Ys2bVDht4pQCeZRh

——————–


*വിശദീകരണം തുടരുന്നു*

  

എല്ലാ പേരുകളും ( الْأَسْمَاءَ كُلَّهَا ) എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം എല്ലാതരം വസ്തുക്കളുടെയും പേരുകള്‍ എന്നാണെന്നാണ് മിക്ക വ്യാഖ്യാതാക്കളും പറയുന്നത്. ഇബ്‌നു അബ്ബാസ് (رضي الله عنه) മുതലായവരില്‍ നിന്നുള്ള ചില രിവായത്തുകളും അതാണ് കാണിക്കുന്നത്. ഇമാം ബുഖാരീ (رحمه الله) ഈ വിഷയത്തിന് ഒരു പ്രത്യേക ശിര്‍ഷകം തന്നെ കൊടുത്തിട്ടുണ്ട്. അതില്‍ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് حديث الشفاعة (ശുപാര്‍ശയുടെ ഹദീഥ്) എന്നറിയപ്പെടുന്ന പ്രസിദ്ധ ഹദീഥാകുന്നു, ക്വിയാമത്തുനാളില്‍ ‘മഹ്ശറി’ല്‍ വെച്ചു തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുവാന്‍വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യണമെന്ന് മനുഷ്യര്‍ പ്രമുഖരായ നബിമാരോട് അപേക്ഷിക്കുന്ന വിവരമാണ് അതിലുള്ളത്. അതില്‍ ആദം നബി (عليه السلام) യെ സംബന്ധിച്ച ഭാഗം ഇങ്ങിനെയാകുന്നു: ‘അവര്‍ ആദമിന്‍റെ അടുക്കല്‍ ചെന്നു പറയും: അവിടുന്നു മനുഷ്യപിതാവാണ്. അല്ലാഹു അവന്‍റെ തൃക്കൈകൊണ്ട് അങ്ങയെ സൃഷ്ടിച്ചു. അങ്ങേക്കു മലക്കുകളെക്കൊണ്ട് സുജൂദും ചെയ്യിച്ചിരിക്കുന്നു. എല്ലാ വസ്തുക്കളുടെയും പേരുകളും അങ്ങേക്കവന്‍ പഠിപ്പിച്ചിരിക്കുന്നു. അത്‌കൊണ്ട് ഞങ്ങള്‍ക്ക് ഈ സ്ഥാനത്ത് നിന്ന് ആശ്വാസം നല്‍കുവാന്‍ അങ്ങുന്ന് റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്താല്‍ കൊള്ളാമായിരുന്നു!…’ (ഈ ഹദീഥ് മുസ്‌ലിം മുതലായ പലരും ഉദ്ധരിച്ചതാണ്) ഇതില്‍ ‘എല്ലാ വസ്തുക്കളുടെയും പേരുകള്‍’ എന്ന് നബി (ﷺ) പ്രസ്താവിച്ചിരിക്കുന്നുവല്ലോ. എന്നാല്‍, തുടര്‍ന്നുള്ള വാക്യങ്ങളില്‍ ആ വസ്തുക്കളെ ഉദ്ദേശിച്ചുകൊണ്ട് هم (അവര്‍) എന്നു- ബുദ്ധി ജീവികളെ ഉദ്ദേശിച്ച് ഉപയോഗിക്കപ്പെടുന്ന സര്‍വ്വനാമം ( ضَمِير ) ചേര്‍ത്തു-പറഞ്ഞിരിക്കുന്നത് സാഹിത്യശൈലികളില്‍പെട്ട ഒരു ശൈലിയാണെന്നും (*) ആ വ്യാഖ്യാതാക്കള്‍ ചുണ്ടിക്കാട്ടിയിരിക്കുന്നു. (24: 45) മുതലായ സ്ഥലങ്ങളില്‍ ഈ പ്രയോഗം ഖുർആനില്‍ വേറെയും കാണാവുന്നതുമാണ്. എങ്കിലും തുടര്‍ന്നുള്ള ഈ പ്രയോഗങ്ങളെ അടിസ്ഥാനമാക്കി ബുദ്ധിജീവികളുടെ പേരുകള്‍ മാത്രമാണിവിടെ ഉദ്ദേശ്യമെന്നും വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. أَلَّله أُعْلَم


(*) ബൂദ്ധിജീവികളും അല്ലാത്തവയും ഉള്‍കൊള്ളുന്നവയെക്കുറിച്ചു മൊത്തത്തില്‍ ബുദ്ധി ജീവികളെന്നും, ആണും പെണ്ണും ഉള്‍കൊള്ളുന്നവയെക്കുറിച്ചു പുരുഷന്‍മാരെന്നും പ്രത്യക്ഷത്തില്‍ തോന്നുമാറുള്ള പ്രയോഗങ്ങള്‍ ഭാഷാസാഹിത്യങ്ങളില്‍ പതിവുള്ളതാണ്. നപുംസകത്തെപ്പറ്റി ചിലപ്പോള്‍ ‘അവന്‍’ എന്നും, സ്ത്രീയും പുരുഷനുമടങ്ങുന്ന ആള്‍ക്കൂട്ടത്തെപ്പറ്റി ‘അവന്‍മാര്‍’ എന്നും സൂര്യനെയും ചന്ദ്രനെയും ഉദ്ദേശിച്ചു ‘സൂര്യചന്ദ്രന്മാര്‍’ എന്നുമൊക്കെ പറയുന്നത് ഇതിനു ഉദാഹരണങ്ങളാകുന്നു.


‘പേരുകള്‍ പഠിപ്പിച്ചു’ എന്നു പറഞ്ഞതിന്‍റെ വിവക്ഷ ഓരോന്നിനും ഇന്നിന്ന പേരാണെന്ന് പഠിപ്പിച്ചുവെന്നാണെന്നും, എല്ലാ വസ്തുക്കളുടെയും പേരടക്കം അവയെ സംബന്ധിച്ച വിവരങ്ങള്‍ പഠിപ്പിച്ചുവെന്നാണെന്നും പറയപ്പെടുന്നു. ഏതായാലും വസ്തുക്കളെ സംബന്ധിച്ച് അറിയുന്നതിലും പഠിപ്പിക്കുന്നതിലും അവയുടെ പേരുകള്‍ക്ക് മുഖ്യസ്ഥാനമുണ്ടെന്നും, പേരുകള്‍ മുഖേനയാണ് വസ്തുക്കളെ പരിചയപ്പെടുന്നതെന്നും പറയേണ്ടതില്ല. എന്തെല്ലാമായിരുന്നു, എപ്രകാരമായിരുന്നു ആദം നബി (عليه السلام) ക്ക് പഠിപ്പിച്ചത് എന്നൊന്നും നമുക്കറിയാവതല്ല. അതെല്ലാം നമ്മെ സംബന്ധിച്ചേടത്തോളം അദൃശ്യമായ വിവരങ്ങളാക കൊണ്ട് അല്ലാഹുവോ അവന്‍റെ റസൂലോ പറഞ്ഞതിനപ്പുറം വല്ലതും അനുമാനിക്കുവാനും നമുക്ക് നിവൃത്തിയില്ല. അതുപോലെത്തന്നെ, പിന്നീട് ആ വസ്തുക്കളെ മലക്കുകള്‍ക്ക് കാട്ടിക്കൊടുത്തു എന്ന് പറഞ്ഞതിന്‍റെ വിശദീകരണവും നമുക്ക് അറിയുവാന്‍ കഴിയാത്തതാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഭൂമിയില്‍ അല്ലാഹു ഏര്‍പ്പെടുത്തുവാന്‍ പോകുന്ന ഖിലാഫത്തിന് മനുഷ്യവര്‍ഗമാണ്-മലക്കുകളല്ല-അര്‍ഹരെന്നും, മനുഷ്യരില്‍ മലക്കുകള്‍ക്ക് ഈഹിക്കുവാന്‍ കഴിയാതിരുന്ന ചില പ്രകൃതി വിശേഷതകള്‍ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ടെന്നും, മലക്കുകള്‍ വളരെ പരിശുദ്ധരും ഉത്തമന്മാരുമായ സൃഷ്ടികള്‍ തന്നെയാണെങ്കിലും ഈ സവിശേഷതകള്‍ അവര്‍ക്കില്ലെന്നും, അല്ലാഹു എല്ലാം അറിയുന്ന സര്‍വ്വജ്ഞനും എല്ലാം യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന അഗാധജ്ഞനുമാണെന്നും, തങ്ങളുടെ ആദ്യത്തെ മറുപടിയില്‍ തങ്ങള്‍ ഊഹിച്ചതും സൂചിപ്പിച്ചതും അബദ്ധമായെന്നും, മനുഷ്യനെ ഖലീഫഃയാക്കുന്നതില്‍ മഹത്തായ യുക്തിരഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുമൊക്കെ മലക്കുകള്‍ക്ക് ഈ സംഭവം മൂലം തെളിഞ്ഞു കഴിഞ്ഞു.


—————-

Install Android & Iphone:

https://www.thafseeramani.com/AppLink



Elementor #12614

Add Your Heading Text Here

നാമേവരും ഖുർആൻ പാരായണം ചെയ്യുന്നവരാണ്. പക്ഷെ നമ്മളിൽ പലരും ഖുർആനിൽ ചില ചിഹ്നങ്ങൾ ഉള്ള സ്ഥലം എങ്ങനെ പാരായണം ചെയ്യണം എന്നറിയാത്തവരാണ്. ഖുർആനിൽ അത്തരത്തിൽ വന്നിട്ടുള്ള ചിഹ്നങ്ങളെ പരിചയപ്പെടാം.

01 -

സ്വിലാ എന്ന ഈ ചിഹ്നം അൽ വസ്‌ലു അവ് ലാ – കൂട്ടിച്ചേർത്തു ഓതലാണ് ഏറ്റവും നല്ലത് എന്നതിന്റെ ചുരുക്ക രൂപമാണിത്.

ഇതിന്റെ വിവക്ഷ, ഇത് വഖ്‌ഫ്‌ അനുവദനീയമായിട്ടുള്ള ഒരു സ്ഥലമാണെങ്കിലും അവിടെ നിർത്തി ഓതുന്നതിനേക്കാൾ ഉത്തമം ചേർത്തി ഓതലാണ്.

ഉദാഹരണമായി സൂറത്തു യാസീനിലെ 26 ആം വചനം. 

قِيلَ ادْخُلِ الْجَنَّةَ ۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ

ഇവിടെ الْجَنَّةَ എന്ന ഭാഗത്തു നിർത്തി അടുത്ത ഭാഗം ഓതാമെങ്കിലും, നിർത്താതെ ചേർത്തി ഓതലാണ് ഉത്തമം. 

മറ്റൊരു കാര്യം കൂടി, ഇനി ഒരാൾ അവിടെ വഖ്‌ഫ്‌ ചെയ്‌തു ഓതിയെങ്കിൽ അടുത്ത ഭാഗം തൊട്ട് ഓതിയാൽ മതിയാകും, മുൻ ഭാഗം വീണ്ടും ഓതേണ്ടതില്ല. 

ഖുർആനിൽ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ചിഹ്നം കാണാൻ സാധിക്കും. 

സൂറത്തുൽ ബഖറയിലെ 38 ആം ആയത്ത്:

قُلْنَا اهْبِطُوا مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

ഇവിടെ قُلْنَا اهْبِطُوا مِنْهَا جَمِيعًا എന്ന ഭാഗത്ത് നിർത്തി അടുത്ത ഭാഗം ഓതൽ അനുവദനീയമാണ്, എന്നാൽ നിർത്താതെ ചേർത്തി ഓതലാണ് ഉത്തമം.

02:

ഖിലാ എന്ന് ചുരുക്കി വിളിക്കാവുന്ന ഈ ചിഹ്നം അൽ വഖഫു അവ് ലാ മിനൽ വസ്വൽ അഥവാ ചേർത്തി ഓതുന്നതിനേക്കാൾ ഉത്തമം നിർത്തി ഓതലാകുന്നു എന്നതിന്റെ ചുരുക്ക രൂപമാണ്.

ഉദാഹരണം സൂറത്തുൽ കഹ്ഫിലെ 17 ആം ആയതിൽ 

وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ ۗ مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا

ഇവിടെ ذَٰلِكَ مِنْ آيَاتِ اللَّهِ ۗ എന്ന സ്ഥലത്തു നിർത്താതെ തുടർന്ന് ഓതൽ അനുവദനീയമാണെകിലും, ഇവിടെ നിർത്തി ഓതലാണ് നല്ലത്.

മറ്റൊരു ഉദാഹരണം നോകാം 

സൂറത്തുൽ ബഖറയിലെ 205 ആം വചനം:

وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّهُ لَا يُحِبُّ الْفَسَادَ

ഇവിടെ وَيُهْلِكَ الْحَرْثَ وَالنَّسْلَ എന്ന സ്ഥലത്ത് വഖഫ് ചെയ്യാതെ തുടർന്ന് ഓതൽ അനുവദനീയമാണ്, എന്നാൽ ഇവിടെ നിർത്തി ഓതലാണ് ഉത്തമം  

03:

ജീം എന്ന ചിഹ്നം ജാഇസ് അഥവാ അനുവദനീയം എന്നതിനെയാണ് കുറിക്കുന്നത്. ഇവിടെ വഖഫ് അനുയോജ്യവും, അനുവദനീയവുമായ സ്ഥലമാണ്. ഇവിടെ ചേർത്ത് ഓതൽ കൊണ്ടും കുഴപ്പമില്ല.

നിർത്തി ഓതലാണ് ഏറ്റവും അനുയോജ്യമെന്നോ അതല്ല ചേർത്ത് ഓതലാണോ ഏറ്റവും അനുയോജ്യമെന്നോ പ്രത്യേകം പറയാനില്ലാത്ത സ്ഥലങ്ങളിലാണ് ഈ ചിഹ്നം നെൽകിയിട്ടുള്ളത്.

ഉദാഹരണം സൂറത്തു യാസീനിലെ 38 ആം വചനം:   

وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ

ഇവിടെ لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ എന്നതിലെ لَّهَا കഴിഞ്ഞു നിർത്തി ഓതാം. لَّهَا കഴിഞ്ഞു നിർത്താതെ ذَٰلِكَ എന്ന ഭാഗം ചേർത്തി ഓതി ആ ആയത്ത് പൂർത്തിയാകാം. രണ്ടും അനുവദനീയമാണ്. 

04:

“ലാ” എന്ന അടയാളം “ലാ വഖഫ്” അഥവാ ഇവിടെ വഖഫ് ചെയ്യാൻ പാടില്ല എന്ന അർത്ഥമാണ് സൂചിപ്പിക്കുന്നത്. 

ശ്വാസക്കുറവ് പോലെയുള്ള നിർബന്ധിത സാഹചര്യങ്ങളിലല്ലാതെ ഇഷ്ടാനുസരണം വഖ്ഫ് ചെയ്യാൻ പാടില്ല. ഇനി ഈ ചിഹ്നം വരുന്നിടത്തു നിർത്തുന്ന പക്ഷം വീണ്ടും ഓതി തുടങ്ങുമ്പോൾ തൊട്ടു മുൻപിലുള്ള ആയത്തുകൂടി അർഥം യോജിക്കുന്ന രീതിയിൽ ചേർത്തോതേണ്ടതാണ്.

ഉദാഹരണം സൂറത്തു സുമറിലെ 33 ആം ആയത്തിൽ

وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ ۙ أُولَٰئِكَ هُمُ الْمُتَّقُونَ

ഇവിടെ وصدق به കഴിഞ്ഞ് أُولَٰئِكَ എന്ന വാക്കു കൂടി ചേർത്തോത്തണം 

ഈ ചിഹ്നം നൽകിയിട്ടുള്ളത് അർഥം അപൂർണ്ണമായ സ്ഥലങ്ങളിലാണ്. ചിലർ “ലാ” എന്ന ചിഹ്നം വന്നിടത്ത് അർഥം പൂർണ്ണമായും വന്നെന്നു കരുതി നിർത്താറുണ്ട്. അത് തെറ്റിദ്ധാരണയാണ്. ചേർത്തോതുകയാണ് വേണ്ടത്.

ചില മുസ്ഹഫുകളിൽ ആയത്തിന്റെ അവസാനം ആണ് ലാ എന്ന ചിഹ്നം കാണുന്നത്. അവിടെ ആ ആയത്ത് നിർത്തി അടുത്ത ആയത്ത് ഓതുകയാണ് വേണ്ടത് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.

മറ്റൊരു ഉദാഹരണം നോകാം 

وَيَقُولُ الَّذِينَ آمَنُوا أَهَٰؤُلَاءِ الَّذِينَ أَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَالُهُمْ فَأَصْبَحُوا خَاسِرِينَ

ഇവിടെ أَيْمَانِهِمْ എന്ന പദം കഴിഞ്ഞാലുടൻ വഖ്ഫ് ചെയ്യാൻ പാടില്ല. മറിച്ച്, അവിടെ വഖ്ഫ് ചെയ്യാതെ ചർത്ത് ഓതുകയാണ് വേണ്ടത്.

05:

ഈ രീതിയിൽ മീം എന്ന അക്ഷരം വന്നെങ്കിൽ ആ ഭാഗത്തു വഖ്ഫ് ചെയ്യൽ അനിവാര്യമാണ് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. നിർത്താതെ ചേർത്തോതുമ്പോൾ അർത്ഥത്തിൽ തെറ്റിദ്ധാരണ വരാൻ സാധ്യത ഉള്ള സ്ഥലങ്ങളിലാണ് ഈ ചിഹ്നം നൽകിയിട്ടുള്ളത്.

ഉദാഹരണം സൂറത്തു യാസീനിലെ76 ആം വചനത്തിൽ

فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ

ഈ ഭാഗത്ത് قَوْلُهُمْ കഴിഞ്ഞു നിർത്തി, ശേഷം അടുത്ത വാക്കായ إِنَّا نَعْلَمُ എന്ന ഭാഗം മുതൽ ഓതലാണ് വേണ്ടത്. ഈ സ്ഥലത്തു നിർത്താതെ ചേർത്തോതുന്നത് ശിക്ഷാർഹമായ ഹറാം ആണ് എന്നല്ല ഇതിനർത്ഥം. എങ്കിലും ഖുർആൻ ഓതുമ്പോൾ പാലിക്കപ്പെടേണ്ട മര്യാദകളിൽ ഈ ഭാഗത്തു നിർത്തി ഓതലാണ് അഭികാമ്യം.

മറ്റൊരുദാഹരണം : സൂറത്തുൽ അൻആം36 ആം വചനം

إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ

ഇവിടെ,يَسْمَعُونَ എന്ന ഭാഗത്തു വഖ്ഫ് ചെയ്ത്, ബാക്കിയുള്ള ഭാഗം പാരായണം ചെയ്യുകയാണ് വേണ്ടത്.

ഇവിടെ വഖ്ഫ് ചെയ്യുമ്പോൾ, വീണ്ടും പിറകിലേക്ക് പോയി ഓതി വന്ന ഭാഗം തന്നെ കൂട്ടിയോതേണ്ടതില്ല. വഖ്ഫ് ചെയ്തതിനു ശേഷമുള്ള ഭാഗം മുതൽ പാരായണം ചെയ്തു തുടങ്ങിയാൽ മതിയാകും.

06:

വഖ്ഫ് അനിവാര്യമെന്ന് സൂചിപ്പിക്കുന്ന മീം എന്ന അക്ഷരത്തിനു വ്യത്യസ്തമായി താഴോട്ട് വാൽ നീട്ടിയ ഒരു മീം ചിഹ്നം മുസ്ഹഫുകളിൽ കാണാൻ സാധിക്കും.

ഇത് ഇഖ്‌ലാബ് എന്ന പാരായണ നിയമത്തയാണ് സൂചിപ്പിക്കുന്നത്. അതായത് ഒരു സുക്കുനുള്ള നൂനിന്റെയോ തൻവീനിന്റെയോ ശേഷം ബ എന്ന അക്ഷരമാണ് വരുന്നതെങ്കിൽ ആ പദത്തിലുള്ള സുക്കൂനുള്ള നൂനിനെ അല്ലെങ്കിൽ തൻവീനിൽ അടങ്ങിയിട്ടുള്ള നൂനിനെ മീം ആക്കി മാറ്റിമണിച്ചുച്ചരിക്കണം .

ഉദാഹരണം സൂറത്തു ഹുമസയിലെ4 ആം വചനം:

                كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ

ഇവിടെ ലയുംബദന (لَيُنبَذَنَّ) എന്ന പദത്തിൽ സുക്കുനുള്ള നൂനിന് ശേഷം ബ എന്ന അക്ഷരം ആയതിനാൽ ആ നൂനിനെ മറിച്ചു മീം ആക്കി മാറ്റി. അവിടെ ആരെങ്കിലും ആ നൂനിനെ തന്നെ ഉച്ചരിച്ചാൽ ആ ഖിറാഅത്ത് സ്വഹീഹ് ആകുന്നതല്ല. അതായത്, ഓതേണ്ടത് യുൻബദൽ എന്നല്ല, മറിച്ച് യുംബദന്ന എന്നാണ്. 

പ്രത്യേകം ശ്രദ്ധിക്കേണ്ടത് നൂനിനെ മീമാക്കി മാറ്റുക മാത്രമല്ല, മണിക്കുക കൂടി വേണം.

മറ്റു ചില ഉദാഹരണങ്ങൾ നോക്കാം:

സൂറത്തു യാസീനിലെ 9 ആം വചനത്തിൽ;

من بين أيديهم

ഇവിടെ, പാരായണം ചെയ്യേണ്ടത് മിൻ ബയ്തി എന്നല്ല. മറിച്ച്, മിം. ബയ്തി എന്നാണ്. (നൂനിന് പകരം വന്ന മീം മണിക്കാൻ മറക്കരുത്)

സുകൂനുള്ള നൂനിന് ശേഷം ‘ബ’ എന്ന അക്ഷരം വന്നപ്പോൾ ഉള്ള ഉദാഹരണമാണ് ഇത്. ഇനി തൻവീനിന്  ശേഷം ബ വന്നാലുള്ള പാരായണത്തിന് ഒരു ഉദാഹരണം കൂടി നമുക്ക് നോക്കാം..

സൂറത്തുൽ ഹദീദിലെ9 ആം വചനത്തിൽ;

اینت بنتی

ഇവിടെ, ചിൽ എന്ന പദത്തിലെ തൻവീനിന് ശേഷം ‘ബ’ വന്നു.. അപ്പോൾ പാരായണം ചെയ്യേണ്ടത് ആയാതിൻ ബയ്യിനാത് എന്നല്ല. മറിച്ച്, ആയാതിം.. ബയ്യിനാത് എന്ന്, തൻവീനിലെ നൂനിനെ മീമാക്കി മാറ്റി മറിച്ച്  പാരായണം ചെയ്യണം.

07:

സീൻ എന്ന ഈ അക്ഷരം സിക്ത എന്ന നിയമത്തെ കുറിക്കുന്നു.

ശ്വാസം അയച്ചു ഒരു സ്ഥലത്തു നിർത്തുന്നതാണ് വഖ്ഫ് എങ്കിൽ ശ്വാസം അയക്കാതെ ശബ്ദം മുറിച്ച് അല്പം അടങ്ങുന്നതിനാണ് സിക്ത എന്ന് പറയുന്നത്.

ഉദാഹരണം: 1) സൂറത്തു യാസീനിലെ 52 ആം വചനം:

قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ

ഇവിടെ  مَّرْقَدِنَا എന്ന വാക്കിനു ശേഷം ശ്വാസം സ്വല്പം അയച്ചു നിർത്താതെ അടുത്ത വരികൾ കൂടി ഓതി പൂർത്തീകരിക്കണം.

ഖുർആനിൽ ഇത് നാല് സ്ഥലങ്ങളിലാണ് ഉള്ളത്.

മറ്റുള്ള മൂന്ന് ആയത്തുകൾ കൂടി നോക്കാം..

2) സൂറത്തുൽ കഹ്ഫ് : ഒന്നാം വചനം.

          الْحَمْدُ لِلَّهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ

3) സൂറത്തുൽ ഖിയാമ: 27 ആം വചനം.

وَقِيلَ مَنْ ۜ رَاقٍ

4) സൂറത്തുൽ മുത്വഫ്ഫിഫീൻ 14 ആം വചനം.

كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ

ഇവിടെയെല്ലാം, സികയുടെ ചിഹ്നം കാണുന്നിടത്ത് ശ്വാസം വിടാതെ അൽപ്പം നിർത്തിയാണ് പാരായണം ചെയ്യേണ്ടത്.

08:

സ്വാദ് എന്ന അക്ഷരത്തിനു മുകളിലോ , താഴെയോ ആയി സീൻ എന്ന അക്ഷരം അടയാളപ്പെടുത്തിയതായി കാണാം.

ഇതുപോലെയുള്ള 3 പദങ്ങളാണുള്ളത്.

1) സൂറത്തുൽ ബഖറയിലെ 245 ആം ആയത്ത്

2) സൂറത്തുൽ അഅറാഫിലെ 69 ആം ആയത്ത്

ഈ രണ്ടു പദങ്ങളിലും സ്വാദ് എന്ന അക്ഷരത്തിനു മുകളിൽ സീൻ നൽകിയതായി കാണാം . ഈ രണ്ടു  പദങ്ങളിലും സ്വാദിന് 

പകരം സീൻ കൊണ്ടാണ് പാരായണം ചെയ്യേണ്ടത് എന്നാണ് ഈ അടയാളത്തിന്റെ വിവക്ഷ.

3) മൂന്നാമതായി സൂറത്തു തൂർ ലെ 37 മത്തെ ആയത്ത്

ഇവിടെ സ്വാദിന് താഴെയായി സീൻ എന്ന അക്ഷരം നൽകിയത് കാണാം . ഈ ഭാഗത്തു സ്വാദു കൊണ്ടും സീൻ എന്ന അക്ഷരം കൊണ്ടും പാരായണം ചെയ്യാവുന്നതാണ്. എന്നാൽ ഇവിടെ സ്വാദ് കൊണ്ടാണ് പാരായണം ചെയ്യൽ ഏറ്റവും നല്ലത് എന്നാണ് ഈ അടയാളം കൊണ്ട് സൂചിപ്പിക്കുന്നത്.

ചില മുസ്ഹഫുകളിൽ സൂറത്തുൽ ഗാശിയയിലെ 22 ആം ആയത്തിൽ بِمُصَيْطِرٍ എന്ന പദത്തിൽ സ്വാദിന് താഴെ സീൻ നൽകിയതായി കാണുന്നുണ്ട്. ഇവിടെ സ്വാദ് എന്ന അക്ഷരം കൊണ്ട് തന്നെയാണ് പാരായണം ചെയ്യേണ്ടത്.

08:

ഖുർആനിൽ ചില സ്ഥലങ്ങളിൽ മുകളിൽ ഉള്ളത് പോലെ മൂന്നു കുത്തുകളുള്ള രണ്ടു പുള്ളികൾ അടുത്തടുത്ത് വന്നതായി കാണാം ഇതിനു വഖ്ഫുൽ മുറാഖബ വഖ്ഫുൽ മുആനഖ തുടങ്ങിയ പേരുകളിലറിയപ്പെടുന്നു.

ഇതുകൊണ്ടുള്ള ഉദ്ദേശം ഈ ഭാഗത്ത് രണ്ടിൽ ഒരു സ്ഥലത്തു വഖ്ഫ് ചെയ്യാമെന്നും, ഏതെങ്കിലും ഒരു സ്ഥലത്തു നിർത്തിയാൽ മറ്റേ സ്ഥലത്തു നിർത്തരുത് എന്നുമാണ്.

ഉദാഹരണമായി സൂറത്തു ബഖറയിലെ ആദ്യ ഭാഗത്ത്

   ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ

ഈ ഭാഗത്തു  لَا رَيْبَ ۛഎന്ന് നിർത്തി ഓതാം , അല്ലെങ്കിൽ  فِيهِ ആകുമ്പോൾ നിർത്താം . ശ്രദ്ധിക്കേണ്ടത് രണ്ടിടത്തും നിർത്തി ഓതാൻ പാടില്ല. ഒരിടത്തു മാത്രം നിർത്തി ഓതാവുന്നതാണ് .

ഇനിയൊരാൾ, ഈ രണ്ടു സ്ഥലത്തും നിർത്താതെ പാരായണം ചെയ്താൽ അതും അനുവദനീയമാണ്.  പാരായണത്തിനിടയിൽ ഈ രണ്ടിടത്തും വഖ്ഫ് ചെയ്യലാണ് പാടില്ലാത്തത്.

പ്രവാചകൻ(ﷺ) പഠിപ്പിച്ച നോമ്പ്

പ്രവാചകൻ(ﷺ) പഠിപ്പിച്ച നോമ്പ് 

നോമ്പിൻറെ നിർവ്വചനം :

നോമ്പു മുറിക്കുന്ന കാര്യങ്ങൾ വെടിഞ്ഞുകൊണ്ട് പ്രഭാതം മുതൽ സൂര്യാസ്തമയം വരെ മനസ്സിനേയും ശരീരത്തേയും പിടിച്ചു നിർത്തിക്കൊണ്ട് അല്ലാഹുവിന് വേണ്ടി നിർവ്വഹിക്കുന്ന മഹത്തായ ഒരാരാധനയാണ് നോമ്പ്.

നോമ്പിന്റെ ഇസ്ലാമികവിധി : ഇസ്ലാമിൻറ അടിസ്ഥാന സ്തംഭങ്ങളായ ഇസ്ലാം കാര്യങ്ങളിൽ ഒന്നാണ് നോമ്പ്; ബുദ്ധിയും ആരോഗ്യവുമുള്ള, പ്രായപൂർത്തിയായ എല്ലാ വിശ്വാസികൾക്കും അത് നിർബന്ധമാണ്.

അല്ലാഹു പറയുന്നു “സത്യവിശ്വാസികളെ നിങ്ങൾക്ക് മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരുന്ന പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധ മാക്കപ്പെട്ടിരിക്കുന്നു നിങ്ങൾ ഭക്തരാകുന്നതിനു വേണ്ടിയതെ അത്.” (സൂറ ബഖറ: 186) .

പ്രവാചകൻ(സ) പറയുന്നു “ഇസ്ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിൻറെ റസൂലാണെന്നും സാക്ഷ്യം വഹിക്കൽ, നമസ്കാരം കൃത്യതയോടെ നിർവഹിക്കൽ, സകാത് (നിർബന്ധ ദാനം) നൽകൽ, റമളാൻ മാസം നോമ്പനുഷ്ഠിക്കൽ, കഴിവുള്ളവർ ഹജ്ജ് കർമ്മം നിർവ്വഹിക്കൽ എന്നിവയത്രെ അത്  (മുസ്ലിം).

റമദാൻ മാസത്തിൻറെ പ്രത്യേകതകൾ

1, ഖുർആൻ അവതരിച്ച് മാസം 

“മനുഷ്യർക്ക് സൻമാർഗവും സത്യാസത്യ വിവേചനത്തിനും മാർഗദർശനത്തിനുമുള്ള തെളിവുകളുമായിക്കൊണ്ട് ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമത റമദാൻമാസം. (സൂറ: ബഖറ:).

2. ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്ർ ഉൾക്കൊള്ളുന്ന മാസം

“തീർച്ചയായും നാം അതിനെ (ഖുർആനിനെ) ലൈലത്തുൽ ഖദ്റിലാണ് അവതരിപ്പിച്ചത് അതിനെ സംബന്ധിച്ച് നിനക്ക് എന്ത് അറിയാം അത് ആയിരം മാസത്തേക്കാൾ ശ്രഷ്ഠമേറിയതാകുന്നു”. (സൂറത്തുൽ ഖദ്ർ).

3. നോമ്പുകാരന്റെ പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നു. 

നബി(സ) പറഞ്ഞു “മൂന്ന് വിഭാഗത്തിൻറെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുകതന്നെചെയ്യും “നോമ്പുകാരൻറ പ്രാർത്ഥന, മർദ്ദിതന്റെ പ്രാർത്ഥന, യാത്രക്കാരൻ പ്രാർത്ഥന എന്നിവയത്രെ അത് ” (ബൈഹഖി).

4. പിശാചുക്കൾ ബന്ധിക്കപ്പെടുന്നു, സ്വർഗകവാടങ്ങൾ തുറക്കപ്പെടുന്നു, നരക കവാടങ്ങൾ അടക്കപ്പെടുന്നു. (ബുഖാരി).

5. തെററുകളിൽനിന്നു സംരക്ഷണം ലഭിക്കുന്നു 

നബി(സ)പറയുന്നു. “യുവ സമൂഹമേ നിങ്ങൾക്ക് വിവാഹം കഴിക്കാൻ ആവശ്യമായ കഴിവ് എത്തിക്കഴിഞ്ഞാൽ ഉടനെ നിങ്ങൾ വിവാഹിതരാവുക. അത് നിങ്ങളുടെ കണ്ണുകളെ താഴ്ത്തുന്നു, ജനനേന്ദ്രിയത്തെ സംരക്ഷിക്കുന്നു. അതിന് കഴിയാത്തവർ നോമ്പ് അനുഷ്ഠിക്കട്ടെ. അത് അവന്നൊരു കാവലാണ് (ബുഖാരി, മുസ്ലിം).

6. നോമ്പ് ഒരു പരിചയാണ്. 

നബി(സ) പറയുന്നു: “നോമ്പ് ഒരു പരിചയാണ്. അടിമ അതുകൊണ്ട് നരകത്തെ തടുക്കുന്നു.” (അഹ്മദ്).

7. നോമ്പ് സ്വർഗപ്രവേശനം നൽകുന്നു. 

അബുഉമാമ(റ) നബി(സ)യോട് ചോദിച്ചു സ്വർഗ്ഗപ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു കാര്യം എനിക്ക് അറിയിച്ച് തരണം നബി(സ) പറഞ്ഞു “നീ നോമ്പനുഷ്ഠിക്കുക. അതിനുതുല്യമായി മറെറാന്നുമില്ല. (നസാഇ).

8. നോമ്പും ഖുർആനും ശുപാർശക്കായി എത്തുന്നതാണ് (നബി വചനം )

9. നോമ്പ്കാർക്ക് സ്വർഗപ്രവേശനത്തിന് പ്രത്യേകം കവാടം ഉണ്ടായിരിക്കും

 നബി (സ)പറഞ്ഞു “സ്വർഗത്തിന് റയ്യാൻ എന്ന ഒരു കവാടമുണ്ട് അതിലുടെ നോമ്പുകാർ മാത്രമായിരിക്കും പ്രവേശിക്കുക” (ബുഖാരി)

10. നോമ്പിന് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്നു (ഹദീസ് തുർമുദി).

11. നോമ്പ് മനുഷ്യനിൽ തഖ്വയുണ്ടാക്കും (ഖുർആൻ).

12. നോമ്പ് അല്ലാഹുവിന് മാത്രമായി ചെയ്യാൻകഴിയുന്ന ഇബാദത്താണ്. 

“അല്ലാഹു പറയുന്നു: ദാസൻ എനിക്കുവേണ്ടി മാത്രമാണ് ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുന്നത്. നോമ്പ് എനിക്കുമാത്രമുള്ളതാണ്”(മുസ്ലിം)

13. നോമ്പ് മുൻപാപങ്ങൾ പൊറുക്കുന്നു 

നബി(സ)പറയുന്നു ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി നോമ്പനുഷ്ഠിച്ചാൽ അവന്റെ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് (ബുഖാരി).

നോമ്പ് നിയമമാക്കപ്പെട്ടവർ

1, പ്രായപൂർത്തിയായ ബുദ്ധിയുള്ള ആരോഗ്യമുള്ളവർക്ക് നോമ്പ് നോമ്പനുഷ്ഠിക്കൽ നിർബന്ധമാണ്.

2, പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് നോമ്പ് നിർബന്ധമില്ല; എങ്കിലും അവരെ പരിശീലിപ്പിക്കേണ്ടതാണ്.

3, ആരോഗ്യമില്ലാത്ത വൃദ്ധർക്കും ശമനം തീരെ പ്രതീക്ഷയില്ലാത്ത രോഗികൾക്കും ഇളവ് നൽകപ്പെട്ടിട്ടുണ്ട്. അവർ ഓരോ നോമ്പിനും ഓരോ അഗതിക്ക് വീതം ഭക്ഷണം പ്രായശ്ചിത്തം നൽകേണ്ടതാണ്.

4, ശമനം പ്രതീക്ഷയുള്ള രോഗിക്കും നോമ്പ് ഒഴിവാക്കാം; പിന്നീട് നോറ്റുവീട്ടൽ നിർബന്ധമാണ്.

5, യാത്രക്കാർ വളരെ ബുദ്ധിമുട്ടി നോമ്പനുഷ്ഠിക്കാതിരിക്കലാണ് ഉത്തമം. അവർ പിന്നീട് നോറ്റ് വീട്ടിയാൽ മതി.

6, ഗർഭിണികളും മുലയൂട്ടുന്ന മാതാക്കളും വിഷമിച്ച് നോററ് കൊള്ളണമെന്നില്ല. പിന്നീട് നോററ്വീട്ടിയാൽ മതി.

7, ആർത്തവകാരികളും പ്രസവരക്തമുള്ളവരും നോമ്പനുഷ്ഠിക്കൽ ഹറാമാണ്.

നോമ്പിന്റെ മര്യാദകൾ

1, നിർബന്ധ നോമ്പിന് പ്രഭാതത്തിന് മുമ്പായി നിയ്യത്ത് ചെയ്യേണ്ടതാണ്. നിയ്യത്ത് എന്നാൽ മനസ്സിൽ കരുതലാണ്. നാവിനോ ചുണ്ടുകൾക്കോ അതിൽ യാതൊരു സ്ഥാനവുമില്ല. നിയ്യത്ത്പറയൽ സുന്നത്തുപോലുമില്ല അത് നബിചര്യക്ക് എതിരുമാണ്.

2, അത്താഴം കഴിക്കുക, കഴിവതും പിന്തിച്ച് കഴിക്കുകയും ചെയ്യുക.

3, ഭക്ഷണ പാനീയങ്ങൾ എന്നപോലെ ചീത്തവാക്കും, പ്രവൃത്തിയും, ചിന്തയും ഒഴിവാക്കുക.

4, സമയമായാൽ ഉടനെ നോമ്പ് തുറക്കുക.

നോമ്പ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ

1, സംയോഗം: റമളാനിൻറപകലിൽ ഭാര്യാഭർതൃ ബന്ധത്തിലേർപ്പെട്ടാൽ നോമ്പ് ദുർബലപ്പെടുകയും അത് നോറ്റുവീട്ടുന്നതോടൊപ്പം ഭാരിച്ച പ്രായശ്ചിത്തവും നിർബന്ധമാണ്. (ഒന്നുകിൽ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക, അല്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് നോൽക്കുക, അതുമല്ലെങ്കിൽ അറുപത് അഗതികൾക്ക് ഭക്ഷണം നൽകുക എന്നതാണ് പ്രായശ്ചിത്തം).

2, തിന്നുകയോ കുടിക്കുകയോ ചെയ്യൽ.

3, ശരീര പോഷണത്തിന് ഇഞ്ചക്ഷൻ എടുക്കൽ.

4, കരുതിക്കൂട്ടി ചർദ്ദിക്കൽ.

5, സ്വയംഭോഗം ചെയ്യൽ

6, ആർത്തവമോ പ്രസവരക്തമോ പുറപ്പെടൽ.

(മേൽപറഞ്ഞ കാര്യങ്ങൾ നോമ്പു മുറിക്കുന്നവയാണ് എന്ന് അറിഞ്ഞുകൊണ്ടും മനപൂർവ്വവും പ്രവർത്തിക്കുമ്പോൾ മാതമേ നോമ്പുമുറിയുകയുള്ളൂ).

ഇവക്കെല്ലാം പുറമെ നാം നോമ്പുകാരനാണ് എന്ന ബോധത്തോടെ സദാകഴിഞ്ഞുകൂടാൻ ശ്രമിക്കുകയും വേണം. നബി(സ) പറയുന്നത് കാണുക: “വല്ലവനും ചീത്തവാക്കും, പ്രവൃത്തിയും ഒഴിവാക്കുന്നില്ലങ്കിൽ

അവൻ പട്ടിണികിടക്കണമെന്ന് അല്ലാഹുവിന്ന് യാതൊരാവശ്യവുമില്ല.” (ബുഖാരി).

‘എത്രയെത് നോമ്പുകാരാണ് അവരുടെ നോമ്പുകൊണ്ട് വിശപ്പും ദാഹവും സഹിക്കുന്നു എന്നതിൽ കവിഞ്ഞു മറെറാന്നും നേടാൻ കഴിയാത്തവർ, അതുപോലെ എത്ര രാതി (തറാവീഹ്) നമസ്കാരക്കാരാണുള്ളത് അവരുടെ നമസ്കാരംകൊണ്ട് ഉറക്കം നഷ്ടപ്പെട്ടു എന്നതല്ലാതെ മറെറാന്നും നേടാൻ കഴിയാത്തവർ.” (ദാരിമി).

നോമ്പുകാലത്തെ പുതൃകർമങ്ങൾ

ഖുർആൻ പഠനം, ഖുർആൻ പാരായണം,ദിക്‌ർ , തസ്ബീഹ്, പ്രാർത്ഥന എന്നിവ അധികരിപ്പിക്കൽ, രാത്രി ദീർഘമായി നമസ്കരിക്കൽ, പള്ളിയിൽ ഇഅ്തികാഫ് ഇരിക്കൽ, ദാനധർമം അധികരിപ്പിക്കൽ നോമ്പുകാരനെ നോമ്പു തുറപ്പിക്കൽ, ഉംറ ചെയ്യൽ മററ് സൽകർമങ്ങൾ വർധിപ്പിക്കൽ എന്നിവയാണ്.

അവസാനത്തെ പത്തിൽ

اللهم إنك عفو تحب العفو فاعف عتي (متفق عليه).

(അല്ലാഹുമ്മ ഇന്നകഅഫുവ്വൻ തുഹിബ്ബുൽഅവ ഫഅ് അന്നീ). 

“അല്ലാഹുവേ നീ പാപമോചനം നൽകുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ് എന്റെ പാപങ്ങൾ നീ എനിക്ക് പൊറുത്തുതമേണമേ” എന്ന് കൂടുതൽ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.

നോമ്പുകാലത പുണ്യകർമങ്ങൾ

അവസാനത്തെ പത്തിലാണ് ആയിരം മാസത്തേക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദ്ർ ഉൾക്കൊള്ളുന്നത്. ലൈലത്തുൽ ഖദ്ർ ഇന്ന ദിവസമാണ് എന്ന് എനിക്കുമനസ്സിലാകുകയാണ് എങ്കിൽ അന്ന് ഞാൻ എന്താണ് കൂടുതലായി പ്രാർത്ഥിക്കേണ്ടത് ? എന്ന് ആയിശ(റ) നബി(സ) യോട് ചോദിച്ചപ്പോൾ മേൽകൊടുത്ത പ്രാർത്ഥന പ്രാർത്ഥിക്കുവാനാണ് പറഞ്ഞത്. നബി(സ) അവസാനത്തെ പത്ത് സമാഗതമായാൽ തൻറ അരയുടുപ്പ് മുറുക്കിയുടുക്കുകയും, കുടുംബത്തെ വിളിച്ചുണർത്തുകയും രാത്രിമുഴുവനും (ആരാധനയിൽ മുഴുകി ജീവസ്സുററതാക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി).

അത്കൊണ്ട് ഒരായുഷ്കാലം മുഴുവനും ആരാധനയിൽ മുഴുകിയാൽ കിട്ടുന്നത് പുണ്യം ഒരുരാത്രികൊണ്ട് നേടാൻ കഴിയും.

നോമ്പും തിരുത്തേണ്ട ധാരണകളും

റമളാനിൻറ രാത്രികളിൽ ഭാര്യാഭർതൃ ബന്ധത്തിലേർപ്പെടുക, സുബ്ഹിക്ക് മുമ്പായി രാതിയിൽ തന്നെ കുളിക്കാൻ കഴിയാതിരിക്കുക, നോമ്പിൻപകലിൽ പല്ല് തേക്കുക, മുങ്ങിക്കുളിക്കുക, ഇഞ്ചക്ഷൻ എടുക്കുക, കണ്ണിൽ സുറുമ പോലുള്ളവ ഉപയോഗിക്കുക, രക്തപരിശോധന നടത്തുക ഭക്ഷണം രുചിനോക്കുക, ഉറക്കത്തിൽ സ്ഖലനം നടക്കുക എന്നിവയൊന്നും നോമ്പിനെ ദുർബലപ്പെടുത്തുകയില്ല.

റമദാനിനെ സ്വാഗതം ചെയ്യൽ

പശ്ചാത്തപിച്ച് പാപമുക്തിനേടി ഹൃദയശുദ്ധി വരുത്തുക, ബാധ്യതകൾ നിർവ്വഹിക്കുക, പ്രാർത്ഥനാനിരതരായി കഴിയുക, സൽകർമങ്ങൾക്ക് മുൻകൂട്ടി സമയം നിശ്ചയിക്കുക, മാസപ്പിറവി കാണുമ്പോൾ നബി (സ) പഠിപ്പിച്ച് പ്രാർത്ഥന പ്രാർത്ഥിക്കുക. എന്നിവയെല്ലാം റമദാനിന് മുമ്പായി നാം ചെയ്യേണ്ട മുന്നൊരുക്കങ്ങളാണ്.

മാസപ്പിറവി കാണുമ്പോഴുള്ള പ്രാർത്ഥന താഴെപറയും പ്രകാരമാണ്.

الله أكبر، اللهم أهله علينا بالأمن والإيمان والسلامة والإسلام

والتوفيق لما تحب وترضى ربنا وربك الله (الترمذي)

“അല്ലാഹു ഏററവും വലിയവനാകുന്നു. അല്ലാഹുവേ നിർഭയത്വവും വിശ്വാസവും സമാധാനവും രക്ഷയും, നീ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങൾ പ്രവർത്തിക്കാനുള്ള അനുഗ്രവുമായിക്കൊണ്ട് ഈ മാസത്തെ ഞങ്ങളിൽ ഉദിപ്പിക്കേണമേ. (ഉദയചന്ദ്രനെ നോക്കിക്കൊണ്ട് പറയുക) ഞങ്ങളുടേയും നിൻറയും നാഥൻ അല്ലാഹുവാണ്.” (തുർമുദി).

നോമ്പു തുറക്കൽ

സമയമായാലുടനെ നോമ്പു തുറക്കുക എന്നതാണ് നബിചര്യ. നോമ്പുകാരൻ നോമ്പുതുറക്കുന്നതിനു മുമ്പായി നടത്തുന്ന പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണ് എന്ന് പ്രവാചകൻ പറഞ്ഞിട്ടുള്ളതിനാൽ പ്രസ്തുത സമയത്ത് പ്രാർത്ഥനകൾ അധികരിപ്പിക്കേണ്ടതാണ്.

ഈത്തപ്പഴം അത് കിട്ടിയില്ലങ്കിൽ കാരക്ക അതുമില്ലങ്കൽ പച്ചവെള്ളം മുൻഗണനാക്രമം

(ذهب الظمأ وابتلت الغروق وثبت الأجر إن شاء الله)

(ദഹബദ്ളമള വല്ലതിൽ ഉറുഖ വഥബതൽ അജ്റു ഇൻശാഅല്ലാഹ്).

(ദാഹമെല്ലാം നീങ്ങി ഞരമ്പുകൾക്കെല്ലാം പുതുജീവൻ ലഭിച്ചു അല്ലാഹു ഉദ്ദേശിച്ചാൽ

പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും.) 

എന്ന് പ്രാർത്ഥിക്കുകയും ചെയ്യുക.

പുണ്യ മാസത്തിലും അനാചാരം?

ബദ്രീങ്ങളുടെ ആണ്ട് :

ചിലപ്രദേശങ്ങളിൽ റമദാൻ മാസം എന്നാൽ റമളാൻ പതിനേഴിന്ന് ബദ്രീങ്ങളുടെ ആണ്ട് എന്നപേരിൽ വലിയ സദ്യയൊരുക്കാനും അതിന്നായി ഒരുങ്ങാനുമുള്ളതാണ് എന്ന് തോന്നിപ്പോകും വിധത്തിലാണ് കണ്ടു വരുന്നത്. റമദാൻമാസം പിറന്നാൽ ഉടനെ കമ്മിറ്റിയുണ്ടാക്കലും പണം പിരിക്കലുമായി ആളുകൾ അതിന്റെ പിന്നാലെ നീങ്ങുന്നു!? എത്ര ദയനീയമാണാ രംഗം! പുണ്യദിനങ്ങൾ ബിദ്അത്തുകൾക്കും ശിർക്കിനുമായി നീക്കിവെക്കുന്നു. ബദ്രീങ്ങളുടെ പേരിൽ നേർച്ചനേരുകയും അവരോടു പ്രാർത്ഥിക്കുകയും സഹായം തേടുകയും ചെയ്യുന്നു!?.

ഇവയല്ലാം യഥാർത്ഥത്തിൽ ഇബാദത്താണ്, ഇബാദത്ത് അല്ലാഹുവല്ലാത്തവരുടെ പേരിൽ നിർവ്വഹിക്കൽ അല്ലാഹു ഒരിക്കലും പൊറുക്കാത്തതും, ശാശ്വത നരകാവകാശിയാക്കുന്നതുമായ ശിർക്കാണാനും.

ബദ്ർയുദ്ധം നടന്നത് ഹിജ്റ രണ്ടാം വർഷം റമദാൻ പതിനേഴിന്നായിരുന്നു എന്നത് തർക്കമററകാര്യമാണ്. എന്നാൽ എന്തിനു വേണ്ടിയായിരുന്നു ബദ്ർയുദ്ധം നടന്നത് എന്നത് ചിന്തിക്കാതെപോകുന്നതാണ് കഷ്ടം! നബി(സ) അന്ന് ബദറിൽവെച്ച് പ്രാർത്ഥിച്ചത് അല്ലാഹുമ്മ ഇൻതഹിക് ഹാദിഹിൽഉസ്വാബ: ലൻ തുഅ്ബദ ഫിൽഅർദ് (അല്ലാഹുവേ ഈയൊരു ചെറിയ സംഘം ഇവിടെ വെച്ച് നശിച്ച് പോയാൽ ഭൂമിയിൽ നിന്നെ മാത്രം ആരാധിക്കുന്ന ഒരവസ്ഥയുണ്ടാകുന്നതല്ല, അതുകൊണ്ട് ഞങ്ങളെ നീ വിജയിപ്പിക്കേണമേ എന്നായിരുന്നു.

അപ്പോൾ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്നായിരുന്നു ബദർ യുദ്ധം നടന്നത്. അല്ലാതെ മറ്റു ചിലയാളുകൾ പ്രചരിപ്പിക്കുന്നതുപോലെ ബദർ മർദ്ദിതൻറ മോചനദിനവുമല്ല. മറിച്ചു തൗഹീദിൻറ വിജയദിനമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ദിവസത്തിൽ ബദ്രീങ്ങൾ പ്രവർത്തിച്ചതുപോലെ തൗഹീദിന്റെ മാർഗ്ഗത്തിൽ നമുക്ക് പ്രിയപ്പെട്ടതെന്തും നാഥൻറ് പ്രീതിക്കായി സമർപ്പിക്കുവാൻ നാമും പ്രതിജ്ഞയെടുക്കുക. ബദറിൻറ ആവേശമല്ല നമുക്ക് ആവശ്യം ബദറിൻറ ആദർശമായിരിക്കണം അതിനാൽ ഇന്ന് സമൂഹം കാട്ടിക്കൂട്ടുന്നതിന് യാതൊരു മാതൃകയുമില്ല. ബദറിന് ശേഷം എട്ടു കൊല്ലം നബി(സ)ജീവിച്ചു. ഏതെങ്കിലും ഒരു വർഷം ബദർദിനത്തിൽ പ്രത്യേക ദിക്സറുകളോ, അവരുടെ മദ്ഹ് പറയുകയോ, അവർക്കു വേണ്ടിഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുകയോ, അതിനു കൽപ്പിക്കുകയോ ചെയ്തതായി യാതൊരു രേഖയുമില്ല. അക്കാരണത്താൽ തന്നെ അത് ബിദ്അത്താണ്. ബിദ്അത്തുകൾ നമ്മെ വഴി കേടിലേക്കും നരകത്തിലേക്കുമാണ് എത്തിക്കുക. അതിനാൽ അല്ലാഹുവും പ്രവാചക(സ)യും കൽപ്പിക്കാത്ത കാര്യങ്ങളിൽനിന്നും നാം വിട്ടുനിൽക്കുക. അല്ലാഹു, അവനിഷ്ടപ്പെടുന്ന വിധം റമദാനിനെ സ്വാഗതം ചെയ്യാനും, നമ്മുടെ പണ്യകർമ്മങ്ങളെക്കൊണ്ട് സ്വർഗ്ഗം തുറപ്പിക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ

റമദാനിലെ നബിചര്യകൾ.

1,നിർബന്ധനോമ്പിന് പ്രഭാതത്തിനു മുമ്പായി നിയ്യത്ത് (തീരുമാനമെടുക്കൽ)

“ആരെങ്കിലും പ്രഭാതത്തിനുമുമ്പ് നിയ്യത്തു ചെയ്തിട്ടില്ലെങ്കിൽ അവന്നു നോമ്പില്ല” (ഹദീസ് തുർമുദി).

നിയ്യത്ത് പറയൽ നബിചര്യയല്ല. നിയ്യത്തിനെ സംബന്ധിച്ച് ശാഫിഈ പൺഡിതനായ ഇമാം നവവി(റ) പറയുന്നത് ശ്രദ്ധിക്കുക. “നിയ്യത്തെന്നാൽ കരുതലാണ്, അത് മനസ്സിൻ ഉറപ്പാണ്” (ഫത്ഹുൽബാരി).

2, അത്താഴം കഴിക്കുക, കഴിവതും പിന്തിച്ചു മാത്രം കഴിക്കുക.

‘നിങ്ങൾ അത്താഴം കഴിക്കുക, തീർച്ചയായും അത്താഴത്തിൽ അനുഗ്രഹമുണ്ട്” (ബുഖാരി)

സൈദുബ്നു ഥാബിത്(റ) പറയുന്നു, ഞങ്ങൾ നബിയോടൊപ്പം അത്താഴം കഴിച്ചാൽ പിന്നീട് നമസ്കാരത്തിന് അമ്പത് ആയത്ത് ഓതുന്ന സമയം മാത്രമേ ബാക്കിയുണ്ടാകുമായിരുന്നുള്ളൂ (ബുഖാരി, മുസ്ലിം)

3,സമയമായാലുടൻ നോമ്പു തുറക്കക്കുക.

“നോമ്പുതുറക്കാൻ ധൃതികാണിക്കുന്ന കാലത്തോളം ജനങ്ങൾ നന്മയിലായിരിക്കും”

(മുസ്ലിം).

നബി(സ) ഈത്തപ്പഴം, അതില്ലെങ്കിൽ കാരക്ക, അതുമില്ലെങ്കിൽ വെള്ളം എന്നിവ കൊണ്ടായിരുന്നു നോമ്പുതുറന്നിരുന്നത് (അബുദാവൂദ്, തുർമുദി).

നബി(സ) നോമ്പുതുറന്നാൽ താഴെ പറയുന്ന പ്രാർത്ഥന ചൊല്ലുമായിരുന്നു.

ذهب الظما وابتلت العروق وثبت الأجر إن شاء الله

ദഹബ ദ്ളമല വബലത്തിൽ ഉറൂഖു വഥബതൽ അജ്റു ഇൻശാഅല്ലാഹ്

“ദാഹമെല്ലാം നീങ്ങി, ഞരമ്പുകൾക്ക് പുതുജീവൻ ലഭിച്ചു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും.” (നസാഇ, അബൂദാവൂദ്).

4. തറാവീഹ് നമസ്കാരം

من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه

البخاري )

“ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാനിൽ നമസ്കരിച്ചാൽ അവൻ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്”. (ബുഖാരി)

നബി(സ) റമദാനിൽ പതിനൊന്ന് റക്അത്തിനേക്കാൾ അധികം നമസ്കരിച്ചിട്ടില്ല എന്ന ഹദീസാണ് ബുഖാരി തറാവീഹ് എന്ന അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

5, ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് അവസാനത്തെ പത്ത് കൂടുതൽ ശ്രദ്ധിക്കുക.

“നബി(സ) അവസാനപത്തിൽ തന്റെ അരമുറുക്കി തയ്യാറെടുക്കുകയും രാത്രി സജീവമാക്കുകയും തന്റെ വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുമായിരുന്നു’. (ബുഖാരി)

അവസാനത്തെ പത്തിൽ (അല്ലാഹുമ്മ ഇന്ന് അബുവ്വൻ തുഹിബ്ബുൽ അഫുവ ഫഅ്ഫുഅന്നീ) “അല്ലാഹുവേ നീപാപമോചനം നൽകുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ് എന്നോടു നീ പൊറുക്കേണമേ.” (തുർമുദി, അഹ്മദ്).എന്ന് കൂടുതൽ പ്രാർത്ഥിക്കുക.

6,നോമ്പ് നിഷ്ഫലമാകാതെ സൂക്ഷിക്കുക

“ആരെങ്കിലും ചീത്തവാക്കും പ്രവർത്തിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കണമെന്ന് അല്ലാഹു വിന് ആവശ്യമില്ല.” (ബുഖാരി)

7. റമദാൻ അവസാനം ഫിത്വ്ർ സകാത്ത് സംഘടിതമായി വിതരണം ചെയ്യുക.

——–

അല്ലാഹു പ്രവാചകചര്യ പിന്തുടരാൻ നമ്മെ അനുഗ്രഹിക്കട്ടെ (ആമീൻ)

وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين

തയ്യാറാക്കിയത്:

അബ്ദുൽ ലത്വീഫ് സുല്ലമി മാറഞ്ചേരി