niyasadm
ഹദീസ് – 12
ഹദീസ് – 12

“അല്ലാഹു പാപങ്ങൾ പൊറുത്ത് തരുന്നതും പദവികൾ ഉയർത്തിത്തരുന്നതുമായ ഒരു കാര്യം ഞാൻ നിങ്ങളെ അറിയിക്കട്ടെയോ? അവർ (സ്വഹാബികൾ) പറഞ്ഞു: അതെ.. അല്ലാഹുവിന്റെ റസൂലേ.., റസൂൽ (സ) പറഞ്ഞു: വെറുപ്പുള്ള സന്ദർഭങ്ങളിൽ വദൂഅ് പരിപൂർണ്ണമാക്കൽ, പള്ളികളിലേക്ക് കാലടികൾ വർ ധിപ്പിക്കൽ, ഒരു നമസ്കാരത്തിന് ശേഷം മറ്റൊരു നമസ്കാരം പ്രതീക്ഷിച്ചിരിക്കൽ എന്നിവയാണത്. അതിൽ നിങ്ങൾ ജാഗരൂകരാവുക.” (മുസ്ലിം:508)
– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– മനുഷ്യ ജീവിതത്തിൽ പാപങ്ങൾ വരാൻ ഇടയുണ്ട്, എന്നാൽ ആ പാപങ്ങൾ മായ്ക്കപ്പെടാനുള്ള വഴികൾ അവൻ കണ്ടെത്തണം. അതിന് സഹായകമാകുന്ന ചില കാര്യങ്ങ ളാണ് ഈ ഹദീസിലുള്ളത്.
– നബിക്ക് (സ) അനുയായികളെ ഇടക്കിടക്ക് ഉപദേശിക്കുകയും അവർക്ക് കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു.
– നല്ല ശൈലിയിൽ അവർക്ക് താൽപര്യം ഉണ്ടാവുന്ന വിധ ത്തിലായിരുന്നു നബി അവരെ അഭിസംബോധന ചെയ്തിരുന്നത്.
– ചില കാര്യങ്ങൾ ചെയ്താൽ മനുഷ്യൻ ചെയ്ത് കൂട്ടിയ പാപങ്ങൾ അല്ലാഹു മായ്ച്ച്തരികയും അവന്റെ പദവികൾ ഉയർത്തുകയും ചെയ്യും എന്നുമാണ് നബി പഠിപ്പിക്കുന്നത്. ആ കാര്യങ്ങൾ അനവധിയാണ്. ഈ ഹദീസിൽ പറയപ്പെട്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. മടുപ്പും വെറുപ്പുമുള്ള സന്ദർഭങ്ങളിൽ വുദൂഅ് പരിപൂർണ്ണമാക്കി ചെയ്യൽ.
വുദൂഇന് വളരെയേറെ മഹത്വം ഇസ്ലാം പഠിപ്പിച്ച് തന്നിട്ടുണ്ട്. വുദൂഅ് ചെയ്യുമ്പോൾ ഓരോ തുള്ളി വെള്ളത്തിലൂടെയും പാപ ങ്ങൾ കൊഴിഞ്ഞ് പോകും എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. തിൻമകളെ കഴുകിക്കളയാനുള്ള പ്രധാനപ്പെട്ട മാർഗമാണിത്. തണുപ്പ്, തിരക്ക് പോലെയുള്ള സന്ദർഭങ്ങളിൽ വുദൂഅ് ചെയ്യുന്നതിൽ അശ്രദ്ധ വരാനിടയുണ്ട്. എല്ലായ്പ്പോഴും വുദൂഅ് നാക്കി ചെയ്യണം, പ്രത്യേകിച്ച് വെറുപ്പുള്ള ഇത്തരം സന്ദർഭങ്ങളിൽ. അപ്പോൾ അത് കൂടുതൽ പുണ്യമുള്ളതായി മാറും.
2. പള്ളികളിലേക്ക് കാലടികൾ വർധിപ്പിക്കൽ.
വീട്ടിൽ നിന്ന് വുദൂഅ് ചെയ്ത് പള്ളികളിലേക്ക് നടക്കൽ വലിയ പുണ്യമായ കാര്യമാണ്. അങ്ങനെ ചെയ്യുമ്പോൾ ഓരോ കാലടി വെക്കുമ്പോഴും അത് നൻമയായി മാറുകയാണ്. ഒരു കാലടി വെക്കുമ്പോൾ പാപങ്ങൾ കൊഴിയുകയും, അടുത്ത കാൽ വെക്കുമ്പോൾ പദവികൾ ഉയരുകയും ചെയ്യും എന്ന് റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട്.
3. ഒരു നമസ്കാരത്തിന് ശേഷം അടുത്ത നമസ്കാരം പ്രതീക്ഷിക്കൽ
നമസ്കാരം ഇസ്ലാമിലെ പ്രധാനപ്പെട്ട ആരാധനയാണ്, അത് സമയബന്ധിതമായി തന്നെ നിർവ്വഹിക്കപ്പെടണം. ഒരാൾ ഒരു നമസ്കാരത്തിന് ശേഷം അടുത്ത നമസ്കാരം പ്രതീക്ഷിച്ചിരിക്കു മ്പോൾ അവന്റെ പാപങ്ങൾ അതിലൂടെ കൊഴിഞ്ഞ് പോവുകയും അവന്റെ പദവികൾ വർധിക്കുകയും ചെയ്യുന്നുണ്ട്. പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിന്റെ ഭവനങ്ങളിലേക്ക് കാലുകളെ ചലിപ്പിക്കാൻ നമുക്ക് കഴിഞ്ഞാൽ നമ്മൾ ഭാഗ്യവാൻമാരാണ്. فذلكم الرباط. എന്നാൽ അല്ലാഹുവിന് ഇബാദത്തെടുക്കുന്ന കാര്യങ്ങളിൽ മനസ്സിനെ തടഞ്ഞ് വെക്കുക, അഥവാ മറ്റു കാര്യ ങ്ങളിലേക്ക് വഴി മാറിപ്പോകാത്തിരിക്കാനും, കർമങ്ങൾ പാഴായി പ്പോകാതിരിക്കാനുമുള്ള ജാഗ്രത കൈക്കൊള്ളുക എന്നാണ്. എപ്പോഴെങ്കിലും ചെയ്യുക എന്ന രീതിയല്ല വേണ്ടത്, എല്ലായപ്പോഴും ചെയ്യുക എന്നതാണ്.
ഹദീസ് – 11
ഹദീസ് – 11

“ഒരാൾ മറ്റൊരാളുടെ ക്വബ്റിന്നരികിലൂടെ നടക്കുകയും, അപ്പോൾ അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്ന് അയാൾ പറയുകയും ചെയ്യുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല.”(ബുഖാരി, മുസ്ലിം)
– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57,
– അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ പെട്ട ഒരു കാര്യമാണ് ഈ ഹദീസിൽ പഠിപ്പിക്കുന്നത്.
– അവസാന കാലഘട്ടങ്ങളിൽ നിരന്തര ഫിത്നകളും, പ്രയാസങ്ങളും കാണേണ്ടി വരും.
– ഒരു വിശ്വാസി എപ്പോഴും തന്റെ റബ്ബിനെ കണ്ടുമുട്ടാൻ തയ്യാറായിരിക്കണം, ഐഹിക ജീവിതത്തിൽ നിർഭയനായിരുന്നു കൂടാ, സഹിക്കാവുന്നതിലും അപ്പുറം പ്രതിസന്ധികൾ വരുമ്പോൾ ഉറച്ച് നിൽക്കാൻ അത് സഹായകമാകും.
– ഭൂരിഭാഗം ആളുകളും ക്വബ്ർ കാണുമ്പോൾ ഈ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്ന് പറയുന്നത് മതകാര്യങ്ങളിൽ ഉള്ള ആശങ്ക കൊണ്ടായിരിക്കില്ല, മറിച്ച് പലരും അതാഗ്രഹിക്കുന്നത് പരീക്ഷണങ്ങളുടെ കടുപ്പം കൊണ്ടാണ്.
– ഫിത്നയുടെ കാലത്ത് ദീൻ നഷ്ടപ്പെടുമോ എന്ന് വിചാരിച്ച് മരണം ആഗ്രഹിക്കുന്ന കാര്യത്തെ കറിച്ചാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത് എന്നും എല്ലാ ആളുകൾക്കും ഇത് ബാധകമല്ല എന്നും, നൻമയുടെ ആളുകൾക്ക് പ്രത്യേകമാണിതെന്നും മുഹദ്ദിസ് ആയ ഇബ്നു ബത്വാൽ (റ) പറഞ്ഞിട്ടുണ്ട്.
– മരണം കൊതിക്കാൻ പാടില്ല എന്ന ഹദീസിനോട് എതിരാകുന്നതല്ലേ ഈ ഹദീസ് എന്ന് ചോദിക്കപ്പെടാം. ഇബ്അബ്ദുൽ ബർറ് പറയുന്നു: “മരണം കൊതിക്കുന്നതിന്റെ വിലക്കിനോട് എതിരാകുന്നതല്ലെ (ഇത്) എന്ന് ചിലർ വിചാരിക്കും, അതങ്ങനെയല്ല, ശരീരത്തിന് ബാധിക്കു കുഴപ്പങ്ങൾക്കല്ല, മറിച്ച് മത കാര്യങ്ങളിൽ കുഴപ്പങ്ങളും, ദൗർബല്യങ്ങളും, അത് (മതം) നഷ്ടപ്പെടും എന്ന ഭയവും കൊണ്ട് ജനങ്ങൾക്ക് ഇറങ്ങുന്ന പരീക്ഷണത്തിന്റെ കാഠിന്യം നിമിത്തം കൊണ്ട് മാത്രമാണിത്.”
– മതത്തിൽ അത്രമാത്രം പ്രയാസമുണ്ടായാൽ മരണമാണ് നല്ലതെങ്കിൽ മരിപ്പിക്കണേ എന്ന് പറയാം എന്നും ഹദീസിൽ വന്നിട്ടുണ്ട്.
വെള്ളിയാഴ്ചയുടെ മഹത്വങ്ങൾ-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : പതിനെട്ട്
വെള്ളിയാഴ്ചയുടെ മഹത്വങ്ങൾ فضائل يوم الجمعة
വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു ദിനമാണ് ജുമുഅ ദിനം അഥവാ വെള്ളിയാഴ്ച . മറ്റു ദിനങ്ങൾക്കില്ലാത്ത നിരവധി മഹത്വങ്ങളും പ്രത്യേകതകളും ഈ ദിനത്തിന് ഉള്ളതായി പ്രമാണങ്ങളിൽ കാണാം. ജുമുഅ നമസ്കാരം ഈ അവസരത്തിൽ നടത്താൻ നമുക്ക് സൗകര്യമിലെങ്കിലും ഈ ദിനത്തിന്റെ മഹത്വത്തിന് യാതൊരു കുറവും ഉണ്ടാവുകയില്ല. അതു കൊണ്ടു തന്നെ ജുമുഅ ഇല്ല എന്ന കാരണത്താൽ ഈ ദിവസം അശ്രദ്ധ വേണ്ടതില്ല എന്നർഥം. വെള്ളിയാഴ്ചയുടെ മഹത്വമായി പ്രമാണങ്ങളിൽ വന്ന കാര്യങ്ങളെ നമുക്ക് പരിചയപ്പെടാം.
1 ) *ക്വുർആനിൽ പരാമർശിക്കപ്പെട്ട ദിനം* (ജുമുഅ: 9)
2 ) *ദിനങ്ങളുടെ* *നേതാവ്*
(سيد الأيام) ( ഇബ്നു മാജ: 1084)
3 ) *നിങ്ങളുടെ* *ദിനങ്ങളിൽ ഏറ്റവും* *മഹത്വമുള്ളത്* (أفضل أيامكم) (അബൂദാവൂദ്: 1047 )
4) *സൂര്യനുദിക്കുന്ന ദിനങ്ങളിൽ ഏറ്റവും പുണ്യമുള്ള ദിവസം*
(خير يوم طلعت عليه الشمس ) (മുസ്ലിം : 854 )
5) – *ആദ്യ മനുഷ്യൻ ആദം (അ) സൃഷ്ടിക്കപ്പെട്ടു.*
فِيهِ خُلِقَ آدَمُ،
(മുസ്ലിം : 854 )
6) *ആദം (അ) സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടു.*
وَفِيهِ أُدْخِلَ الْجَنَّةَ،
( മുസ്ലിം : 854 )
7) *സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.*
وَفِيهِ أُخْرِجَ مِنْهَا “
(മുസ്ലിം : 854 )
8 ) *ആദം (അ) ക്ക് തൗബ നൽകപ്പെട്ടു*
وَفِيهِ تِيبَ عَلَيْهِ
(അബൂദാവൂദ്: 1046 )
9) *ആദം നബി (അ) മരിച്ചത് വെള്ളിയാഴ്ച*
وَفِيهِ مَاتَ
(അബൂദാവൂദ്: 1046 )
10 ) *അന്ത്യനാൾ സംഭവിക്കുന്നത് വെള്ളിയാഴ്ചയിൽ*
وَفِيهِ تَقُومُ السَّاعَةُ
(നസാഇ : 1430 )
11 *ഭൂമിയിലെ മനുഷ്യരും ജിന്നുകളുമല്ലാത്ത മുഴുവൻ ജീവജാലങ്ങളും അന്ത്യനാൾ സംഭവിക്കുന്നതിനെ കുറിച്ച ഭയത്തിലാണ് വെളിയാഴ്ചയിൽ പ്രഭാതത്തിലേക്ക് പ്രവേശിക്കുന്നത്.*
وَمَا مِنْ دَابَّةٍ إِلَّا وَهِيَ مُسِيخَةٌ يَوْمَ الْجُمُعَةِ مِنْ حِينِ تُصْبِحُ حَتَّى تَطْلُعَ الشَّمْسُ شَفَقًا مِنَ السَّاعَةِ، إِلَّا الْجِنَّ وَالْإِنْسَ،
(അഹ്മദ്: 10303)
12 ) *മലക്കുകൾ, ആകാശം, ഭൂമി, കാറ്റ്, പർവ്വതങ്ങൾ, സമുദ്രം എന്നിവ വെള്ളിയാഴ്ചയെ കുറിച്ച് ഭയക്കുന്നു.*
مَا مِنْ مَلَكٍ مُقَرَّبٍ، وَلَا سَمَاءٍ وَلَا أَرْضٍ، وَلَا رِيَاحٍ وَلَا جِبَالٍ، وَلَا بَحْرٍ إِلَّا وَهُنَّ يُشْفِقْنَ مِنْ يَوْمِ الْجُمُعَةِ
(ഇബ്നുമാജ : 1084)
13 ) *പ്രാർത്ഥനക്ക് തീർച്ചയായും ഉത്തരം കിട്ടുന്ന ഒരു സമയം വെള്ളിയാഴ്ചയിലുണ്ട്.*
وَفِيهِ سَاعَةٌ لَا يَسْأَلُ اللَّهَ فِيهَا الْعَبْدُ شَيْئًا إِلَّا أَعْطَاهُ،
(ഇബ്നുമാജ : 1084)
ഈ സമയമേതാണ് എന്ന് കൃത്യമായി ഹദീസുകളിൽ നിന്നു വ്യക്തമല്ല. ഇബ്നുൽ ക്വയിം (റ) പതിനൊന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശേഷം രണ്ട് അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം നൽകിയിട്ടുണ്ട്. 1-ഖത്വീബ് മിമ്പറിൽ ഇരുന്നതു മുതൽ ജുമുഅ നമസ്കാരം കഴിയുന്നതു വരേക്കുമുള്ള സമയം.
2- അസറിനു ശേഷമുള്ള സമയം
(زاد المعاد 1/388 )
ഈ രണ്ടു സമയവും പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ് നല്ലത്.والله أعلم
14) *വെള്ളിയാഴ്ച ഫജ്റ് നമസ്കാരത്തിൽ നബി (സ) സൂറ: സജദയും ഇൻസാറും ഓതി.*
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقْرَأُ فِي صَلَاةِ الْفَجْرِ يَوْمَ الْجُمُعَةِ ( الم تَنْزِيلُ ) السَّجْدَةِ، وَ ( هَلْ أَتَى عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ ).
(മുസ്ലിം. 879)
ഇബ്നു തൈമിയ്യ (റ) പറഞ്ഞു:
“ഈ രണ്ട് സൂറകളിൽ ഈ ദിനത്തിലെ ചില കാര്യങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ആദം നബിയുടെ സൃഷ്ടിപ്പ്, പരലോകം, ഉയർത്തെഴുന്നേൽപ്പ് എന്നിവ പോലെ. ഇത് ആളുകൾക്കൊരു മുന്നറിയിപ്പ് എന്നതു പോലെയാണിത്. “
(زاد المعاد )
ഇബ്നുൽ ക്വയിം (റ) പറയുന്നു:
“സജദയിലെ സുജൂദ് കിട്ടാൻ വേണ്ടിയല്ല ഈ സൂറത്ത് ഓതുന്നത്. ഈ സൂറത്തലെങ്കിൽ സുജൂദുള്ള മറ്റു സൂറത്തുകൾ ചില വിവരം കുറഞ്ഞവർ ഓതാറുണ്ട്! അതിനാൽ ഈ തെറ്റിദ്ധാരണ നീക്കാൻ വേണ്ടിയാണ് , എല്ലാ വെള്ളിയാഴ്ചയും ഇത് ഓതൽ കറാഹത്താണ് എന്നു ചില പണ്ഡിതന്മാർ പറഞ്ഞത്. (زادالمعاد)
15 ) *സൂറ കഹ്‌ഫ് ഓതണം*
16 ) *നബി (സ) യുടെ പേരിൽ സ്വലാത്തുകൾ വർധിപ്പിക്കണം*
(ഇവ രണ്ടിനേയും കുറിച്ച് വിശദമായി കഴിഞ്ഞ വെള്ളിയാഴ്ചകളിൽ നാം പഠിച്ചു കഴിഞ്ഞു.الحمد لله)
17 ) *ജുമുഅയുടെ സമയമാവുന്നതിനു മുമ്പ് , സുന്നത്തുകൾ അധികരിപ്പിക്കാം.*
അവന് കഴിയുന്നത്ര നമസ്കരിക്കുകയും ചെയ്താൽ
ثُمَّ يُصَلِّي مَا كُتِبَ لَهُ،
എന്ന പ്രയോഗം ഹദീസിൽ കാണാം. (ബുഖാരി : 883)
18 ) *ജുമുഅ നമസ്കാരത്തിൽ സൂറ: ജുമുഅ, മുനാഫിക്കൂൻ / അഅ്ലാ , ഗ്വാഷിയ എന്നീ സൂറത്തുകൾ പ്രവാചകൻ (സ) ഓതി*.
(മുസ്ലിം : 877)
ഇബ്നുൽ ക്വയിം (റ) പറഞ്ഞു.
ഈ സൂറത്തുകൾ മുഴുവനായിട്ട് ഓതണം. മുറിച്ച് ഓതരുത്. അത് സുന്നത്തിന് എതിരാണ്.
19 ) *ജുമുഅക്കു വേണ്ടി പ്രത്യേകം വസ്ത്രം ഒരുക്കി വെക്കൽ സുന്നത്താണ്*.
مَا عَلَى أَحَدِكُمْ لَوِ اشْتَرَى ثَوْبَيْنِ لِيَوْمِ الْجُمُعَةِ، سِوَى ثَوْبِ مِهْنَتِهِ “.
حكم الحديث: صحيح
(ഇബ്നുമാജ : 1094)
20 ) *ജുമുഅക്ക് വേണ്ടി നേരത്തെ കുളിച്ച് സുഗന്ധം പുരട്ടി നടന്ന് പോയി , ഇമാമിന്റെ അടുത്തിരുന്ന് ഉപദേശം ശ്രമിച്ചാൽ വമ്പിച്ച പ്രതിഫലമുണ്ട്*
. ഓരോ കാലടിക്കും ഒരു വർഷത്തെ നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും കൂലി കിട്ടും!
” مَنْ غَسَّلَ يَوْمَ الْجُمُعَةِ وَاغْتَسَلَ، ثُمَّ بَكَّرَ وَابْتَكَرَ، وَمَشَى وَلَمْ يَرْكَبْ، وَدَنَا مِنَ الْإِمَامِ فَاسْتَمَعَ وَلَمْ يَلْغُ ؛ كَانَ لَهُ بِكُلِّ خُطْوَةٍ عَمَلُ سَنَةٍ ؛ أَجْرُ صِيَامِهَا وَقِيَامِهَا “.
حكم الحديث: صحيح
(അബൂദാവൂദ്: 345 )
21 ) *വെള്ളിയാഴ്ച ആഴ്ചയിലെ പെരുന്നാൾ ആണ്. അന്നു മാത്രം പ്രത്യേകം വ്രതം പാടില്ല.*
سَأَلْتُ جَابِرَ بْنَ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا – وَهُوَ يَطُوفُ بِالْبَيْتِ – أَنَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ صِيَامِ يَوْمِ الْجُمُعَةِ ؟ فَقَالَ : نَعَمْ، وَرَبِّ هَذَا الْبَيْتِ.
(മുസ്ലിം : 1143)
ഇത് ചില കാര്യങ്ങൾ മാത്രം. ഇത്രയും പുണ്യമുള ദിനത്തിലാണ് നാം ഉള്ളത്. ജുമുഅ ഇല്ലെങ്കിലും ഇന്ന്يوم الجمعة തന്നെയാണെന്ന് നാം വിസ്മരിക്കരുത്. ഹാജി മാർ അറഫയിൽ നിൽക്കുന്ന ദിനത്തിന്റെ പേര്يوم عرفة എന്നായതു പോലെ. അത് ദുൽഹിജജ 9 ആണ്. അന്ന് ഹാജിമാർ അറഫയിലുണ്ടായാലും ഇല്ലെങ്കിലും . ഇതു ഗ്രഹിച്ചാൽ അറഫാ നോമ്പിന്റെ സംശയവും തീരും.
അല്ലാഹു അനുഗ്രഹിക്കട്ടെ.
ആമീൻ.
അബൂത്വാലിബ് താഴ്‌വരയിലെ മൂന്ന് വർഷങ്ങൾ-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : പതിനേഴ്
അബൂത്വാലിബ് താഴ്‌വരയിലെ മൂന്ന് വർഷങ്ങൾ! ثلاثة أعوام في شعب أبي طالب!
ഒരു തരത്തിലുള്ള വീട്ടുതടങ്കലിലാണല്ലോ നാമുള്ളത്. നിരവധി പ്രയാസങ്ങൾ അതുമൂലം നമുക്കുണ്ട്. എന്നാൽ നമ്മുടെ നേതാവായ റസൂൽ (സ) നേരിട്ട ഒരു തുറന്ന തടവുണ്ടായിട്ടുണ്ട് ചരിത്രത്തിൽ . അബൂ ത്വാലിബ് താഴ് വരയിൽ. ഒരു മാസമല്ല! മൂന്നു വർഷം. പ്രസ്തുത ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് ഈ ഒരവസ്ഥയിൽ നന്നാവും എന്ന് തോന്നുന്നു.
നബി (സ) യുടെ പ്രബോധനം ശക്തിപ്രാപിക്കുകയും ഉമർ (റ) ഹംസ (റ) എന്നിവർ മുസ്ലിം ആവുകയും ചെയ്തു. മുശ്രിക്കുകൾ ആകെ ഇളകി വശായി. പ്രവാചകനെ ഇനിയും വെച്ചു കൂടാ. എങ്ങനെയെങ്കിലും വക വരുത്തിയേ തീരൂ .അവർ ബനൂ കിനാനയുടെ വാസസ്ഥലത്ത് ഒരുമിച്ചുകൂടി .ബനൂ ഹാഷിം ബനു
ൽ മുത്വലിബ് എന്നീ ഗോത്രങ്ങളുമായി നിസ്സഹകരണം പ്രഖ്യാപിച്ചു.
അവരുമായി വിവാഹബന്ധം പാടില്ല, അവർക്ക് സാധനങ്ങൾ വിൽക്കാൻ പാടില്ല.അവരിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പാടില്ല, അവരുമായി സഹകരിക്കുത് , സംസാരിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചു. പ്രവാചകനെ വധിക്കുന്നതുവരേക്കും ഇതിൽ യാതൊരു മാറ്റവുമില്ല. ഒരു കരുണയും അവരോട് കാണിക്കേണ്ടതില്ല. ഈയൊരു കരാർ എഴുതി അവർ കഅബയുടെ ഉള്ളിൽ ചുമരിൽ തൂക്കിയിട്ടു.
അങ്ങിനെ പ്രവാചക നിയോഗത്തിന്റെ ഏഴാം വർഷം മുഹറം മാസത്തിലെ ആദ്യത്തിൽ നബി (സ)യും കുടുംബാംഗങ്ങളും (ബനൂ ഹാഷിം, ബനുൽ മുത്വലിബ് ) അബൂതാലിബ് താഴ്വരയിൽ തടവിലാക്കപ്പെട്ടു . അവിടേക്ക് ഭക്ഷണങ്ങൾ കൊണ്ടുപോകുന്നത് ഖുറൈശികൾ നിരോധിച്ചു. നബി (സ)കുടുംബങ്ങളും ഇലയും തോലും വരെ ഭക്ഷിക്കേണ്ട സ്ഥിതിവന്നു. വിശപ്പും ദാഹവും മൂലം സ്ത്രീകളുടേയും കുട്ടികളുടേയും ആർത്തനാദം താഴ്വരയിൽ നിന്ന് ഉയർന്നു. എപ്പോഴെങ്കിലും അല്പം വസ്തുക്കൾ അവിടേക്കെത്തി .അതും വളരെ രഹസ്യമായി .യുദ്ധം പാടില്ലാത്ത മാസങ്ങളിൽ മാത്രമായിരുന്നു അവർ താഴ്‌വര വിട്ട് ഇറങ്ങിയിരുന്നത്.
നബി (സ) ക്കും കുടുംബത്തിനും ചിലർ രഹസ്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുന്നത് അബൂജഹൽ അറിഞ്ഞപ്പോൾ അയാൾ അത് വിലക്കിയ ചരിത്രവും നമുക്ക് കാണാം
മൂന്നുവർഷക്കാലം പ്രവാചകനും കുടുംബവും അവിടെ കഴിഞ്ഞു. പൂർണമായ ഒറ്റപ്പെടൽ. തന്റെ കുടുംബക്കാർ , തന്റെ നാട്ടുകാർ ,തന്നെ സഹായിക്കാൻ ബാധ്യതപ്പെട്ടവർ എല്ലാവരും കൈയൊഴിഞ്ഞു. പച്ചിലകൾ തിന്നു വിഷപ്പു ശമിപ്പിച്ചു. എന്തിനുവേണ്ടിയായിരുന്നു ഇതെല്ലാം? അല്ലാഹുവിന്റെ ദീനിന് വേണ്ടി . ആരാണ് ഇത് സഹിക്കുന്നത് ? ലോകത്തുള്ള മനുഷ്യരിൽ ഏറ്റവും ഉത്തമനായ പ്രവാചകനാണ് ഇത് സഹിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ വിശ്വാസികൾ ആയിട്ടുള്ള ആദ്യ മുസ്ലിമീങ്ങളും !
അവസാനം കുറൈശികളുടെ ഭാഗത്തു നിന്നു തന്നെ ഈ കരാർ ലംഘിക്കുന്ന അവസ്ഥയുണ്ടായി. ഹിഷാം ,സുഹൈർ, അദിയ്യ് എന്നിവരടങ്ങുന്ന സംഘം ഈ കരാർ തകർക്കാർ പ്ലാൻ ചെയ്തു. അവർ മുശ്രിക്കുകൾ തന്നെയായിരുന്നു. കഅ്ബയുടെമേൽ തൂക്കിയിരുന്ന ആ കരാർ പിച്ചിച്ചീന്താൻ അവർ തീരുമാനിച്ചു.
അബൂജഹ്ൽ അതിനെ എതിർക്കാൻ നോക്കിയെങ്കിലും നടന്നില്ല. കൃത്യമായ പ്ലാനിങ്ങോ കൂടി അവർ അത് നിർവഹിക്കാൻ തീരുമാനിച്ചു. അതിനിടെ നബി (സ) അബൂത്വാലിബിനോട് ഒരു കാര്യം പറഞ്ഞിരുന്നു. ആ കരാറിൽ അല്ലാഹുവിന്റെ നാമം അല്ലാത്ത എല്ലാം ചിതൽ തിന്നിട്ടുണ്ടാകും! ഈ വിവരം അബൂത്വാലിബ് ഖുറൈശികളെ ധരിപ്പിച്ചു. അത് ശരിയാണോ എന്ന് പരിശോധിക്കാൻ അവർ ചെന്നു. ആ സന്ദർഭത്തിൽ “ബിസ്മിക അല്ലാഹുമ്മ ” എന്ന എഴുത്തു മാത്രം ബാക്കിയാക്കി ബാക്കിയെല്ലാം ചിതൽ നശിപ്പിച്ചിരുന്നു !
അങ്ങനെ ആ ഉപരോധം അവസാനിച്ചു!
അവർ ആ മലഞ്ചെരുവിൽ നിന്ന് പുറത്തുവന്നു .
വീടുകളിൽ തടവിലാക്കപ്പെട്ട ഈ ഒരവസ്ഥയിൽ മൂന്നുവർഷക്കാലം പ്രവാചകൻ സഹിച്ച പ്രയാസത്തിന്റെയും സഹനത്തിന്റെയും ചരിത്രം നമുക്ക് ഊർജ്ജം നൽകാതിരിക്കില്ല.
യാത്രാ സ്വാതന്ത്ര്യമടക്കമുള്ള ചില സ്വാതന്ത്ര്യങ്ങൾ മാത്രം പരിമിതമായ തോതിൽ തടയപ്പെട്ടപ്പോഴേക്കും നമുക്കുണ്ടാവുന്ന പ്രയാസമെത്രയാണ്! എന്നാൽ മക്കയുടെ കൊടും ചൂടിൽ മര്യാദക്ക് താമസ സൗകര്യം പോലുമില്ലാതെ ഭക്ഷണം തടയപ്പെട്ട് യാത്രാസൗകര്യം തടയപ്പെട്ട് അവർ കഴിച്ചു കൂട്ടിയ മൂന്നു വർഷം! വല്ലാത്ത ചരിത്രം!
صلى الله عليه وسلم
നബി (സ) യുടെ നാമങ്ങൾ-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : പതിനാറ്
നബി (സ) യുടെ നാമങ്ങൾ أسماء النبي صلى الله عليه وسل
ഇരു ലോകത്തും നമ്മുടെ നേതാവാണ് നബി (സ). അവിടുത്തെ ജീവചരിത്രം പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മുമ്പ് നാം വിശദീകരിച്ചിട്ടുണ്ട്. നബി (സ) പഠിക്കുമ്പോൾ നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ് അവിടുത്തെ പേരുകൾ .
നബി(സ) യുടെ പേരുകൾ മറ്റുള്ളവരുടെ പേരുപോലെയല്ല . ഇബ്നുൽ ക്വയ്യിം(റ) പറയുന്നു:
وكلها نعوت ليست أعلاما محضة لمجرد التعريف.بل أسماء مشتقة من صفات قائمة به توجب له المدح والكمال
“കേവലം തിരിച്ചറിയാൻ വേണ്ടി മാത്രമുള്ള പേരുകളല്ല പ്രവാചകന്റേത്. അത് വിശേഷണങ്ങൾ ആണ്. പൂർണതയും പ്രശംസയും അനിവാര്യമായും ഉണ്ടാവുന്ന ചില വിശേഷണങ്ങളിൽ നിന്ന് നിർദ്ധരിച്ചെടുത്തവയാണവ. “
(زاد المعاد 1/86 )
ക്വുർആനിലും സുന്നത്തിലും പരാമർശിക്കപ്പെട്ട പ്രവാചകന്റെ പേരുകളും അവയുടെ ആശയവും രഹസ്യങ്ങളുമാണ് ഇനി പരിശോധിക്കുന്നത്.
1-محمد
നബി (സ) യുടെ നാമങ്ങളിൽ ഏറ്റവും പ്രസിദ്ധവും മുൻ വേദങ്ങളിൽ പരാമർശിക്കപ്പെട്ട നാമവുമാണിത്. ഈ പേരിൽ ഒരു അദ്ധ്യായം ക്വുർആനിലുണ്ട്. നാലു തവണ ഈ പേര് പറയപ്പെട്ടിട്ടുണ്ട്. (ആലു ഇംറാൻ : 144 , അഹ്സാബ്: 40, മുഹമ്മദ് : 2,ഫത്ഹ് : 2 ) നാലും മദനീ ആയത്തുകളാണ്!
എന്തുകൊണ്ടാണ്محمد എന്ന പേര് കിട്ടിയത് ? എന്താണതിന്റെ തൽപര്യം? ഇബ്നുൽ ക്വയ്യിം(റ) പറയുന്നു:
فمحمد هو الذى كثر حمد الحامدين له مرة بعد أخرى أو الذى يستحق أن يحمد مرة بعد أخرى
ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തിന് സ്തുതി പറയുന്നവരുടെ സ്തുതികൾ അധികരിച്ചിരിക്കുന്നു. അതല്ലെങ്കിൽ, തുടരെത്തുടരെ സ്തുതിക്കപ്പെടാൻ അവകാശപെട്ടവർ അതാണ് മുഹമ്മദ് “
( جلاء ا لأفهام :277)
ഈ പേരാണ് അദ്ദേഹത്തിന് തൗറാത്തിലുള്ളത്. അദ്ദേഹത്തിന്റെയും ഉമ്മത്തിന്റേയും അദ്ദേഹത്തിന്റെ ശരീഅത്തിന്റേയും സ്തുത്യർഹമായ നിരവധി കാര്യങ്ങൾ തൗറാത്തിൽ പരാമർശിക്കപ്പെട്ടതു കൊണ്ടാണത്. എത്രത്തോളമെന്നാൽ മൂസാ നബി (അ) വരെ നബി (സ) ഉമ്മത്തിൽ ഞാനും ഉൾപ്പെട്ടെങ്കിൽ എന്നാഗ്രഹിച്ചു പോയി. (زاد المعاد )
മുഹമ്മദ് എന്ന നാമം അറബികൾക്ക് മുമ്പ് ഉപയോഗിച്ചിട്ടില്ലാത്ത നാമമാണ്. എന്നാൽ ജാഹിലിയത്തിലെ ചിലരുടെ പേര് മുഹമ്മദ് എന്ന് ചരിത്രത്തിൽ കാണുന്നുണ്ട്. അതിനൊരു കാരണമുണ്ട്. അറബികൾ പല നാടുകളിലേക്കും യാത്ര ചെയ്യുന്നവരായിരുന്നല്ലോ. ആ യാത്രക്കിടയിൽ പല വേദപണ്ഡിതരേയും അവർ കണ്ടുമുട്ടിയിരുന്നു. അറബികൾക്കിടയിൽ നിന്ന് മുഹമ്മദ് എന്ന പേരുള്ള ഒരു പ്രവാചകൻ വരാൻ സമയമായിട്ടുണ്ട് എന്നവർ പറയുമായിരുന്നു. ഇതു കേട്ട അറബികളിൽ ചിലർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുഹമ്മദ് എന്ന പേര് വച്ചു. പ്രസ്തുത പ്രവാചകൻ തങ്ങളുടെ മകനാവട്ടെ എന്നു വിചാരിച്ച്! (ഫത്ഹുൽ ബാരി : ഹദീസ് :3532 ന്റെ വിശദീകരണം കാണുക)
ശഹാദത്തിലും ബാങ്കിലും സ്വലാത്തിലും ഈ നാമം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നത് ഈ നാമത്തിന്റെ പ്രത്യേകതയാണ്.
ഈ പേരു പോലെ തന്നെ, അല്ലാഹുവിന്റെ പക്കലും , മലക്കുകളുടെ അടുക്കലും , ഭൂമിയിലും, പ്രവാചകന്മാരുടെ പക്കലും , എല്ലാം അദ്ദേഹം സ്തുതിക്കപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ കരങ്ങളിലായിരിക്കുംلواء الحمد ഉണ്ടാവുക.المقام المحمودന്റെ ഉടമയും അവിടുന്നു തന്നെ. (جلاء الأفهام)
സാന്ദർഭികമായി ഒരു കാര്യം പറയട്ടെ. ഈ പേര് ഉച്ചരിക്കുന്നതിൽ പലരും അബദ്ധം വരുത്താറുണ്ട്.مهمد എന്നതാണ് പലരും ഉച്ചരിക്കാറ് .ح എന്നത് ه എന്നാക്കി മാറ്റിയാൽ അർഥവ്യത്യാസം സംഭവിക്കും. അതിനാൽمحمد എന്നു തന്നെ പറയണം.
2-أحمد
ക്വുർആനിൽ ഒരു തവണ പറയപ്പെട്ട നാമമാണിത്. ( സ്വഫ് : 6) ഈസാ (അ) നബി (സ)യെ കുറിച്ച് സന്തോഷ വാർത്ത അറിയിക്കുന്നതാണ് ആയത്തിന്റെ സന്ദർഭം. ഈ ആയത്തും മദനിയാണ്.
أحمد الناس لربه
ജനങ്ങളിൽ ഏറ്റവും കൂടുതൽ റബ്ബിനെ സ്തുതിക്കുന്നവൻ എന്നാണതിന്റെ ആശയം.
തൗറാത്തിൽ പ്രവാചകന്റെ പേര് മുഹമ്മദ് എന്നായിട്ടും
ഇവിടെ മുഹമ്മദ് എന്നു പറയാതെ അഹ്മദ് എന്നു പറഞ്ഞത് എന്തുകൊണ്ടാണ് ? ഈ രഹസ്യം ഇബ്നുൽ ക്വയ്യിം(റ) തന്റെ جلاء الأفهامലും زاد المعد ലും വിശദമായി വിവരിച്ചിട്ടുണ്ട്. ചുരുക്കം ഇതാണ് . രണ്ടു പേരുകളും വിശേഷണമാണ്. ഓരോ സമൂഹത്തിനടുക്കലും കൂടുതൽ പ്രസിദ്ധവും പ്രാധാന്യവുമുള്ള കാര്യങ്ങൾ ഉൾകൊണ്ട പേരുകൾ പറഞ്ഞു. മൂസാ നബി (അ) യുടെ സമൂഹം കൂടുതൽ വിജ്ഞാനികളായിരുന്നു. എന്നാൽ ഈസാ (അ) യുടെ സമൂഹത്തിന് കൂടുതൽ ആരാധനകൾ ഉണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ സ്തുതിക്കുന്നവൻأحمد എന്നതാണ് അവർക്കിടയിൽ പ്രത്യേകമായത്. മൂസാ നബിയുടെ ഉമ്മത്ത് നബി (സ) സ്തുതിക്കപ്പെടുന്ന കൂടുതൽ കാര്യങ്ങളെ കുറിച്ച് ഗ്രഹിച്ചവരായിരുന്നു. അതുകൊണ്ട് അവരുടെ അടുക്കൽمحمد ( കൂടുതൽ സ്തുതിക്കപ്പെട്ടവൻ)ആയി!
(والله اعلم )
3 -المتوكل
അൽ മുതവക്കിൽ – എന്ന നാമം തൗറാത്തിൽ അല്ലാഹു നബി (സ) ക്ക് നൽകിയ മറ്റൊരു പേരാണ്.
അബ്ദുല്ലാഹ് ബിൻ അംറ് ബിൻ ആസ് (റ) അക്കാര്യം പറയുന്നത് കാണുക.
عَطَاءِ بْنِ يَسَارٍ ، قَالَ : لَقِيتُ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُمَا، قُلْتُ : أَخْبِرْنِي عَنْ صِفَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي التَّوْرَاةِ. قَالَ : أَجَلْ، وَاللَّهِ إِنَّهُ لَمَوْصُوفٌ فِي التَّوْرَاةِ بِبَعْضِ صِفَتِهِ فِي الْقُرْآنِ : ” يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا، وَحِرْزًا لِلْأُمِّيِّينَ، أَنْتَ عَبْدِي وَرَسُولِي، سَمَّيْتُكَ الْمُتَوَكِّلَ، لَيْسَ بِفَظٍّ وَلَا غَلِيظٍ، وَلَا سَخَّابٍ فِي الْأَسْوَاقِ، وَلَا يَدْفَعُ بِالسَّيِّئَةِ السَّيِّئَةَ، وَلَكِنْ يَعْفُو وَيَغْفِرُ، وَلَنْ يَقْبِضَهُ اللَّهُ حَتَّى يُقِيمَ بِهِ الْمِلَّةَ الْعَوْجَاءَ ؛ بِأَنْ يَقُولُوا : لَا إِلَهَ إِلَّا اللَّهُ، وَيَفْتَحُ بِهَا أَعْيُنًا عُمْيًا، وَآذَانًا صُمًّا، وَقُلُوبًا غُلْفًا “
(ബുഖാരി : 2125)
ഇതിൽ ഞാൻ നിനക്ക്المتوكل (ഭരമേൽപ്പിക്കുന്നവൻ) എന്ന് പേരിട്ടിരിക്കുന്നുവെന്ന ഭാഗം കാണം.
4-الماحى
തുടച്ചു നീക്കുന്നവൻ എന്ന അർഥമാണ്الماحى എന്ന നാമത്തിനുള്ളത്. ഭൂലോകത്തു നിന്ന് സത്യനിഷേധത്തെ തുടച്ചുനീക്കുക എന്നതാണ് താൽപര്യം.
5 -الحاشر
ആദ്യമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നവൻ എന്ന അർഥമാണിതിനുള്ളത്. അവിടുന്നാണല്ലോ ഒന്നാമതായി ക്വബറിൽ നിന്ന് എഴുന്നേൽക്കുന്ന വ്യക്തി.
6-العاقب
അവസാനത്തെയാൾ എന്ന അർഥത്തിലുള്ള നാമമാണിത്. നബി (സ) അവസാനത്തെ പ്രവാചകനാണല്ലോ. ഇനിയൊരു പ്രവാചകൻ ഇല്ല .
ഈ നാമങ്ങൾ എല്ലാം ഉൾകൊണ്ട ഒരു ഹദീസ് കാണുക.
لِي خَمْسَةُ أَسْمَاءٍ : أَنَا مُحَمَّدٌ، وَأَحْمَدُ، وَأَنَا الْمَاحِي الَّذِي يَمْحُو اللَّهُ بِيَ الْكُفْرَ، وَأَنَا الْحَاشِرُ الَّذِي يُحْشَرُ النَّاسُ عَلَى قَدَمِي ، وَأَنَا الْعَاقِبُ “.
(ബുഖാരി : 3532)
പ്രസിദ്ധവും വേദക്കാർക്ക് പരിചിതവുമായ പേരുകളാണിവിടെ അഞ്ചെണ്ണം എണ്ണിയത്. അവ മാത്രം എന്ന അർഥത്തിലല്ല. (ഫത്ഹുൽ ബാരി)
ഇബ്നു ഹജർ (റ) തന്റെ ഫത്ഹുൽ ബാരിയിൽ ഉദ്ധരിച്ച ചില നാമങ്ങൾ കൂടി കാണുക.
7, الشاهد
8 -المبشر
9 – النذير المبين
10 – الداعي إلى الله
11, السراج المنير
12 – المذكر
13, الرحمة
14-النعمة
15, – الهادي
16 -, الشهيد
17 -, الأمين
18 – المزمل
19 – المدثر “
20 – المختار
21, المصطفى
22 -الشفيع المشفع
23,الصادق المصدوق “
ഇതെല്ലാം നബി (സ) യുടെ വിശേഷണങ്ങൾ അടങ്ങിയ നാമങ്ങളാണ്.
ഇവ ക്വുർആനിലും ഹദീസിലും വ്യത്യസ്ത സന്ദർഭങ്ങളിലായി വന്നവയാണ്.
മുന്നൂറു വരെ എണ്ണിയവരുണ്ട്. അതൊക്കെയും വിശേഷണങ്ങളാണ്.
صلى الله عليه وسلم.
അഹ് ലൻ റമളാൻ-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : പതിനഞ്ച്
അഹ് ലൻ റമളാൻ ! أهلا رمضان
വിശുദ്ധ റമളാൻ ആഗതമാവാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. വിശ്വാസികളുടെ ജീവിതത്തിൽ ലഭിക്കുന്ന മഹാ സൗഭാഗ്യമാണ് റമളാൻ. ജീവിത യാത്രയിൽ വന്നു പോയ അരുതായ്മകൾ അല്ലാഹുവിനോട് മനം നൊന്ത് ഏറ്റുപറയാനും ഈമാനിന്റെ തോത് വർധിപ്പിക്കാനും ഉള്ള അവസരമായാണ് വിശ്വാസികൾ റമളാനിനെ കാണുന്നത്. അത്താഴം, പകലിലെ നോമ്പ്, ജമാഅത്ത് നമസ്കാരങ്ങൾ, ക്വുർആൻ പാരായണം, പഠന ക്ലാസ്സുകൾ, നോമ്പുതുറകൾ , തറാവീഹ്, സ്വദഖകൾ, ഇഅതികാഫ് , ക്വിയാമുലൈൽ … ഇങ്ങനെ റമളാൻ നമുക്ക് നൽകുന്ന മധുരങ്ങൾ അനവധിയാണ്. ഈ ലോക്ഡൗൺ കാലത്ത് ഇതിൽ പലതും എത്രമാത്രം പ്രായോഗികമാവും എന്നത് അറിയില്ല. അല്ലാഹു എല്ലാം എളുപ്പമാക്കട്ടെ. (ആമീൻ)
റമളാനിന്റെ വരവോടെ പ്രകൃതിയിൽ തന്നെ ചില അപൂർവ്വതകൾ സംഭവിക്കുന്നുണ്ട്. പുണ്യങ്ങളുടെ പൂക്കാലത്തെ വരവേൽക്കാൻ വാന ഭൂമികൾ തയ്യാറെടുക്കുന്നു എന്നു സാരം.
സ്വർഗ കവാടങ്ങൾ തുറന്നു വെക്കപ്പെടുന്നു , നരകവാതിലുകൾ ബന്ധിക്കപ്പെടുന്നു , പിശാചുക്കളിലെ പോക്കിരികളെ പിടിച്ചു വെക്കപ്പെടുന്നു , നന്മ കൊതിക്കുന്നവരേ കുതിച്ചു വരൂ, തിന്മയുടെ വക്താക്കളേ നിങ്ങൾ ചുരുക്കൂ എന്നിങ്ങനെ വാനലോകത്ത് നിന്ന് മലക്കുകൾ ഉണർത്തിക്കൊണ്ടിരിക്കുന്നു ,…. ഇങ്ങനെ നിരവധി ഒരുക്കങ്ങൾ പ്രകൃതിയിൽ തന്നെ സംഭവിക്കുന്നു. ഇതെല്ലാം റമളാനിൽ മാത്രം! ഈ വിശുദ്ധ മാസം റബ്ബിന്റെയടുക്കൽ എത്രമാത്രം വിശേഷപ്പെട്ടതാണെന്ന് ഇതിൽ നിന്നെല്ലാം ഗ്രഹിക്കാം. റമളാനിന്റെ മഹത്വങ്ങൾ നിരവധിയുണ്ട്. ചിലതിവിടെ കൊടുക്കുന്നു.
1- *വേദ ഗ്രന്ഥങ്ങളുടെ അവതരണ മാസമാണത്.*
ഇബ്രാഹീം നബി (അ)യുടെ ഗ്രന്ഥം , തൗറാത്ത്, ഇൻജീൽ, സമ്പൂർ എന്നിവ ഇറക്കപ്പെട്ടത് റമളാനിലാണ്.
(الألباني ، السلسلة الصحيحة ١٥٧٥ )
ക്വുർആൻ അവതരിച്ചതും റമളാനിലാണ്. (ബകറ : 185)
2- *സ്വർഗ വാതിലുകൾ തുറക്കപ്പെടുന്നു*
الألبانى فى صحيح سنن النسائى حديث رقم (2102)
3 – *നരകവാതിലുകൾ അടക്കപ്പെടുന്നു*
صحيح الجامع حديث رقم (6995)
4- *പിശാചുക്കൾ ബന്ധിക്കപ്പെടുന്നു*
الألبانى فى صحيح سنن النسائى حديث رقم (2102 )
5 – *നന്മകൾ ചെയ്യാനും തിന്മകൾ ചുരുക്കാനും പ്രതിദിനം മലക്കുകൾ വിളിച്ചു പറയുന്നു*
صحيح الترغيب والترهيب حديث رقم (998)
6- *വൻ പാപങ്ങൾ വെടിഞ്ഞാൽ ഒരു റമളാൻ അടുത്ത റമളാൻ വരേക്കുമുള്ള പാപങ്ങൾക്ക് പരിഹാരമാണ്.*
(مسلم 370)
7 – *റമളാനിലെ ഉംറ ഹജ്ജിന് സമാനം*
(مسلم 2276 )
8- *ആയിരം മാസങ്ങളേക്കാൾ മഹത്വമുള്ള ലൈലത്തുൽ ക്വദ്റ് റമളാനിലാണ്*
(ഖദ്റ് : 1-5 , ദുഖാൻ :3 )
9 – *നബി (സ) ഏറ്റവും ഔദാര്യവാനായി കാണപ്പെട്ടത് റമളാനിലാണ്.*
(ബുഖാരി : 1938)
10 – *ജിബ്രീൽ പ്രവാചകന് ക്വുർആൻ പാഠം നോക്കിയിരുന്നത് റമളാനിലാണ്*
(ബുഖാരി : 1812)
11 – *പ്രവാചകൻ 10 ദിവസം പള്ളിയിൽ ഇഅതികാഫ് ഇരുന്നത് റമളാനിൽ*
(ബുഖാരി : 1938)
12- *പ്രവാചകൻ (സ) രാത്രി നമസ്കാരം സംഘടിതമായി പള്ളിയിൽ വച്ച് നിർവഹിച്ചത് റമളാനിലാണ്.*
(ബുഖാരി : 924)
13- *റമളാനിലെ രാത്രി നമസ്കാരം പാപമോചനത്തിന് കാരണമാണ്*
(ബുഖാരി : 37 )
14 – *റമളാനിലെ വ്രതം പാപ പരിഹാരമാണ്*
(ബുഖാരി : 38 )
15 – *റമളാൻ ബറകത്തുള്ള മാസമാണ്*
(നസാഇ : 2106.صحيح )
16 – *ക്വുർആനിൽ പേരു പരാമർശിക്കപ്പെട്ട മാസം*
(ബകറ : 185)
17 – *റമളാനിലെ എല്ലാ ദിനത്തിലും ഒരു സംഘം ആളുകൾക്ക് നരക മോചനം ലഭിക്കുന്നു.*
(صحيح الترغيب 1001 )
18 – *റമളാൻ ക്ഷമയുടെ മാസമാണ്*
(الألباني ، السلسلة الصحيحة ٢٦٢٣ )
ഇത്രയും പുണ്ണ്യമേറിയ മാസത്തിലേക്കാണ് നാം പ്രവേശിക്കാനിരിക്കുന്നത്. വിശ്വാസം കൊണ്ടും മനസ്സുകൊണ്ടും അല്ലാഹുവിന്റെ ഈ സമ്മാനത്തെ സ്വീകരിക്കാൻ നാം സജ്ജരാവേണ്ടതുണ്ട്.
റമളാൻ വന്നാൽ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്. അതിൽ ഏറ്റവും പ്രമുഖം നോമ്പു തന്നെ. നോമ്പ് അതിന്റെ പൂർണ്ണതയോടെ നോറ്റുവീട്ടണമെങ്കിൽ അതിനെ കുറിച്ചുള്ള അറിവ് നമുക്കുണ്ടാവണം. റമളാനിനു മുമ്പ് നോമ്പിനെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ വായിക്കാനോ , പ്രഭാഷണങ്ങൾ ശ്രവിക്കാനോ , നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊരു സൽക്കർമവും ജ്ഞാനത്തോടെ ചെയ്യുമ്പോഴാണ് അബദ്ധങ്ങൾ അന്യം നിൽക്കുക.
അല്ലാമാ സഈദ് അൽ കഹ്ത്വാനി (റ) രചിച്ച
الصيام في الإسلام
എന്ന കൃതി ഈ വിഷയത്തിലെ ഏറ്റവും നല്ല ഗ്രന്ഥങ്ങളിലൊന്നാണ്.
ക്വുർആൻ പാരായണമാണ് മറ്റൊരു കർമ്മം. ചുരുങ്ങിയത് ഒരു തവണയെങ്കിലും ക്വുർആൻ ഓതി തീർക്കണമെന്ന ഉറച്ച തീരുമാനം നമുക്കുണ്ടാവേണ്ടതുണ്ട്. നമ്മുടെ ജോലി എന്തുമാവട്ടെ, നാം എത്ര തിരക്കുള്ളവരുമാവട്ടെ, ഒരു തവണയെങ്കിലും റമളാനിൽ പോലും ക്വുർആൻ ഓതി തീർക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് നമുക്കതിന് സാധിക്കുക?
ജമാഅത്ത് നമസ്കാരങ്ങൾ ഒന്നു പോലും നഷ്ടപെടാതിരിക്കാനുള്ള നിയ്യത്തും ജാഗ്രതയും നമുക്കുണ്ടാവണം. ലോക് ഡൗൺ നീണ്ടാലും വീടുകളിൽ വച്ച് ജമാഅത്തും തറാവീഹും നടക്കണം. അല്ലാഹു എല്ലാം എളുപ്പമാക്കട്ടെ.
റമളാൻ ഉറക്കിന്റെ മാസമല്ല. ഉണർവിന്റേയും വിജ്ഞാനത്തിന്റേയും മാസമാണത്. മതത്തെ കുറിച്ചുള്ള ജ്ഞാന പരിസരങ്ങൾ വിപുലപ്പെടുത്താനുള്ള പദ്ധതികൾ നാം ആലോചിക്കുക.
പ്രാർത്ഥനയുടെ മാസമാണല്ലോ റമളാൻ . റബ്ബിലേക്ക് കരങ്ങൾ ധാരാളം ഉയരണം. പ്രത്യേകിച്ചും ഉത്തരം കിട്ടുന്ന സമയങ്ങളിൽ . അത്താഴ സമയം അതിലൊന്നാണ്.
റമളാനിൽ സോഷ്യൽ മീഡിയകൾക്ക് ടൈം ടേബിൾ നിശ്ചയിച്ചില്ലെങ്കിൽ പുണ്യ നിമിഷങ്ങൾ പാഴാവുന്നത് നാം അറിയില്ല.
വയറിനൊപ്പം വായക്കു കൂടി വ്രതമില്ലെങ്കിൽ പട്ടിണി വെറുതെയാവും.
റമളാൻ സൗഭാഗ്യമാണ്. അത് ലഭിച്ചിട്ടും ഉപയോഗിക്കാത്തവനെതിരെ ജിബ്രീൽ പ്രാർത്ഥിക്കുകയും പ്രവാചകൻ (സ) ആമീൻ പറയുകയും ചെയ്തിട്ടുണ്ടല്ലോ.
(തിർമിദി: 3545صحيح)
മുമ്പ് മരണപ്പെട്ട രക്തസാക്ഷിയേക്കാൾ ഒരു വേള മുമ്പിലെത്താൻ ഒരു വർഷത്തെ റമളാൻ കൊണ്ട് സാധിക്കും എന്നു വരെ പ്രവാചകൻ (സ) പഠിപ്പിച്ചത്
(الألباني ، صحيح ابن ماجه ٣١٨٥
നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇഅതികാഫിനും ക്വിയാമുലൈലിനുമുള്ള ആഗ്രഹം നമ്മൾ സൂക്ഷിക്കുക. സാഹചര്യം പ്രതികൂലമായാലും ആഗ്രഹിച്ചതിന്റെ പുണ്യം നമുക്ക് നേടാം.
റമളാനും ക്വുർആനും നമുക്കെതിരെ സാക്ഷി നിൽക്കുന്ന അവസ്ഥ അതി ഭീകരം തന്നെയാണ് (معاذ الله)
സകാത്തു നൽകി സമ്പത്തു ശുദ്ധീകരിക്കാനും സ്വദകകൾ വർധിപ്പിച്ച് നന്മകൾ വാരി കൂട്ടാനും ഉള്ള അവസരമാണ് റമളാൻ
റമളാനിലും വീട്ടിൽ തന്നെ നിൽക്കേണ്ട അവസ്ഥ വന്നാൽ പോലും അതും സഹിക്കേണ്ടവരാണ് നാം. അതു മൂലം പ്രതിഫലം നഷ്ടമാവാതെ നാം കരുതേണ്ടതുമുണ്ട്.
അതുകൊണ്ട് റമളാനിനു വേണ്ടി ഒരുങ്ങേണ്ട സമയമാണിത്. കാര്യങ്ങളൊക്കെ ആലോചിച്ച് തീരുമാനങ്ങൾ ഉണ്ടാവേണ്ട സന്ദർഭമാണിത്.
അല്ലാഹു എല്ലാം എളുപ്പമാക്കട്ടെ.
ഈ വിശുദ്ധ റമളാനിലെ ഓരോ നിമിഷങ്ങളും റബ്ബിന്റെ തൃപ്തിക്കു വേണ്ടി മാത്രം ഉപയോഗിക്കാൻ അവൻ നമ്മെ സഹായിക്കട്ടെ.
ആമീൻ.
ഇമാം അഹമദ് (رحمه الله) എന്ന ആദർശ നേതാവ്-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : പതിനാല്
ഇമാം അഹമദ് (رحمه الله) എന്ന ആദർശ നേതാവ് إمامنا أحمد رحمه الله
ചരിത്രം മുന്നോട്ടുള്ള ഗമനത്തിന് വെളിച്ചം നൽകുന്ന ഒന്നാണ്. അത് അഹ് ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ചരിത്രമാവുമ്പോൾ പ്രത്യേകിച്ചും.
അഹ്ലുസുന്നയുടെ ഇമാം (إمام أهل السنة ) എന്ന പേരിലറിയപ്പെടുന്ന ഇമാം അഹ് മദ് (റ) യുടെ ജീവചരിത്രത്തിലെ ചില ഏടുകളാണ് നാം ഇന്ന് പരിശോധിക്കുന്നത്.
താൻ ഉൾക്കൊണ്ട സത്യത്തിൽ അടിയുറച്ച് നിന്നതിന്റെ പേരിൽ ഇത്രമാത്രം യാതനകൾ സഹിക്കേണ്ടിവന്നവർ ചരിത്രത്തിൽ അധികമൊന്നുമില്ല. പരീക്ഷണങ്ങളിൽ പതറാതിരിക്കുന്നവരാണ് ഇമാം ആവുന്നത്.
അല്ലാഹു പറയുന്നു:
(وَجَعَلۡنَا مِنۡهُمۡ أَىِٕمَّةࣰ یَهۡدُونَ بِأَمۡرِنَا لَمَّا صَبَرُوا۟ۖ وَكَانُوا۟ بِـَٔایَـٰتِنَا یُوقِنُونَ)
“അവര് ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില് ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള് അവരില് നിന്ന് നമ്മുടെ കല്പന അനുസരിച്ച് മാര്ഗദര്ശനം നല്കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു.”
[സജദ :24]
ഇബ്നു കഥീർ (റ) പറയുന്നു. :بالصبر واليقين تنال الإمامة فى الدين “ക്ഷമകൊണ്ടും ദൃഢ ജ്ഞാനം കൊണ്ടുമാണ് ദീനിൽ ഇമാമത്ത് ലഭിക്കുന്നത്. “
ഇത് ഇമാം അഹ്മദ് (റ) യെ സംബന്ധിച്ച് പൂർണമായും ശരിയാണ്.
ഹി. 164 ൽ ബഗ്ദാദിലാണ് അബൂ അബ്ദില്ല അഹ്മദ് ബിൻ ഹമ്പൽ അശൈബാനി ജനിച്ചത്. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടു. ഉമ്മയുടെ ശിക്ഷണത്തിൽ വളർന്ന ഇമാം അറിവു തേടി നിരവധി നാടുകൾ സഞ്ചരിച്ചു. ഇമാം ശാഫി ( റ ) യെ കണ്ടുമുട്ടി. ശിഷ്യത്വം സ്വീകരിച്ചു. ഇമാം അഹ്മദി (റ)നെ കുറിച്ച് ഇമാം ശാഫി ( റ ) പറഞ്ഞത് 8 കാര്യത്തിൽ അദ്ദേഹം ഇമാം ആണ് എന്നാണ്. ദീൻ , കർമ്മശാസ്ത്രം, ഭാഷ, ക്വുർആൻ, വിരക്തി, ഭക്തി , സുന്നത്ത് , ദാരിദ്ര്യം എന്നിവയാണവ.
30000 ഹദീസുകൾ ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ മുസ്നദ് ഹദീസ് വിജ്ഞാനത്തിലെ മഹാത്ഭുതമാണ്.
സ്വാലിഹ് അബ്ദുല്ല എന്നിവരാണ് പ്രശസ്തരായ മക്കൾ.
അദ്ദേഹത്തിന്റെ കാലത്തെ ഭരണാധികാരിയായിരുന്നു ഹാറൂൺ. ശേഷം അമീൻ ഭരണാധികാരിയായി. ഇവർ രണ്ടു പേരും വിശ്വാസ രംഗത്ത് പിഴച്ച വിശ്വാസങ്ങൾ ഇല്ലാത്തവരായിരുന്നു. പിന്നീട് മഅമൂൻ ഭരണമേറ്റു.അക്കാലത്താണ് ബിഷ്റ് മിരീസി എന്ന മനുഷ്യൻ രംഗത്തു വരുന്നത്. മുഅത്തസിലി ചിന്തയുടെ പ്രചാരകനായ അയാൾ ക്വുർആൻ സൃഷ്ടിയാണ് എന്ന് വാദിച്ചു തുടങ്ങി. അയാൾ ഭരണകൂടത്തെ സ്വാധീനിച്ചു. മഅമൂൻ ആ വാദം ഏറ്റെടുത്തു. അക്കാലത്തെ 7 പ്രഗൽഭ പണ്ഡിതരെ ഈ വാദം അംഗീകരിക്കാൻ അയാൾ നിർബന്ധിച്ചു. രണ്ട് പേരൊഴിക മറ്റുള്ളവർ പ്രത്യക്ഷത്തിൽ ആ വാദം സ്വീകരിച്ചു. ഇമാം അഹ്മദും മുഹമ്മദ് ബിൻ നൂഹും (റ) അതു സ്വീകരിച്ചില്ല. ഖുർആൻ സൃഷ്ടിയല്ല അത് അല്ലാഹുവിന്റെ കലാം ആണ് എന്ന വാദത്തിൽ അവർ ഉറച്ചു നിന്നു . ഇതറിഞ്ഞ മഅമൂൻ അവരെ രണ്ടു പേരേയും വിളിപ്പിച്ചു. അഹ്മദി നെ കണ്ടാൽ ഞാൻ കൊല്ലും എന്നയാൾ ഭീഷണി മുഴക്കിയിരുന്നു. ഇതറിഞ്ഞ ഇമാം അഹ്മദ് (റ) അദ്ദേഹത്തെ കണ്ടുമുട്ടാൻ ഇടവരരുതേ എന്ന് മനമുരുകി അല്ലാഹുവിനോട് തേടി. പ്രാർത്ഥന ഫലിച്ചു. മഅമൂ നിന്റെ മരണ വാർത്ത എത്തി! ഇമാം സന്തോഷിച്ചു. എന്നാൽ സന്തോഷം അധികം നീണ്ടില്ല. മുഅതസീം ഭരണമേറ്റു. അയാളും മുഅതസിലിയായിരുന്നു. അവരോട് ബാഗ്ദാദിലേക്ക് വരാൻ കൽപന കൊടുത്തു. വഴിമധ്യേ മുഹമ്മദ് ബിൻ നൂഹ് (റ) മരണപെട്ടു. അദ്ദേഹം രോഗിയായിരുന്നു. ഇനി ഇമാം മാത്രം ബാക്കി!
ഒരു നാട് മൊത്തം എതിര് !
അഹ്ലുസ്സുന്നയിൽ പെട്ട ഒരു പണ്ഡിതൻ മാത്രം ഒരു നാട്ടിൽ ബാക്കിയായ അവസ്ഥ !
കൊട്ടാരത്തിലെത്തിയ ഇമാമിനോട് സൃഷ്ടിവാദം സ്വീകരിക്കാൻ മുഅതസിം നിർബന്ധിച്ചു. പക്ഷേ ഇമാം അഹമദ് വഴങ്ങിയില്ല. സത്യത്തിൽ നിന്ന് തെറ്റിയിട്ട് ലഭിക്കുന്ന ഭൗതിക സുഖത്തേക്കാൾ നല്ലത്, അല്ലാഹുവിന്റെ തൃപ്തിയിലൂടെ കിട്ടുന്ന പാരത്രീക സൗഖ്യമാണെന്ന് ഇമാം മനസ്സിലാക്കി.
അതൊരു റമളാൻ മാസമായിരുന്നു. തന്റെ വാദത്തിൽ നിന്ന് ഇമാം പിന്നോട്ടില്ല എന്ന് മനസ്സിലാക്കിയ ഭരണാധികാരി അദ്ദേഹത്തെ കാരാഗ്രഹത്തിലടക്കാൻ കൽപന കൊടുത്തു. മുപ്പത് മാസത്തോളം ജയിലിൽ ! ഒരു തെറ്റും ചെയ്യാതെയാണ് ജയിലിൽ പോകുന്നത്!ഏകാന്തനായി നാലു ചുമരുകൾക്കുള്ളിൽ ഇമാം കഴിച്ചു കൂട്ടി.
അതിനിടെ ഇമാം അഹമദിന്റെ ബന്ധു ചെന്ന് അദ്ദേഹത്തെ വിടണമെന്ന് ശിപാർശ പറഞ്ഞു. അദ്ദേഹവുമായി നിങ്ങൾ സംവദിക്കൂ എന്ന നിർദേശവും മുന്നോട്ടുവച്ചു.
അങ്ങനെ സംവാദത്തിന് കളമൊരുങ്ങി. ഇബ്നു അബീദാവൂദ് ആണ് മറുപക്ഷത്ത്. മൂന്ന് ദിവസം സംവാദം നീണ്ടു. അവസാനം ഇമാം അഹമ്മദ് (റ) പറഞ്ഞു:
ما أعطوني شيئا من كتاب الله ولا سنة رسوله فأقول به
“അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നോ പ്രവാചകന്റെ ചര്യയിൽ നിന്നോ ഒന്നും അവർ എന്റെ മുന്നിൽ കൊണ്ടുവന്നില്ല. എങ്കിൽ എനിക്കത് പറയാമായിരുന്നു! “
ഇതു കേട്ട എതിർപക്ഷം ചോദിച്ചു: “ഇതുണ്ടെങ്കിൽ മാത്രമേ നിങ്ങളിതു പറയൂ?”
അദ്ദേഹം പറഞ്ഞു. :
وهل يقوم الإسلام إلا بالكتاب والسنة
“ക്വുർആനും സുന്നത്തും കൊണ്ടല്ലേ ഇസ്ലാം നിലനിൽക്കുന്നത്?”
ഇമാം അവരെ സംവാദത്തിൽ പരാജയപ്പെടുത്തി. പക്ഷേ, ഭരണകൂടം അദ്ദേഹത്തെ ശിക്ഷിക്കാൻ തീരുമാനിച്ചു. ചാട്ടവാർ കൊണ്ട് ശക്തിയായി അടിക്കാൻ കൽപനയുണ്ടായി. ഇമാമിനെ അവർ അടിച്ചു ! ഓരോ അടി അടിക്കുമ്പോഴും കുറച്ചു കൂടെ ശക്തിയായി അടിക്കൂ എന്ന് മുഅതസീം അലറിക്കൊണ്ടിരുന്നു. ഇമാം ബോധരഹിതനായി താഴെ വീണു! സത്യപാതയിൽ ഉറച്ചു നിന്നതിന് അഹ്ലുസ്സുന്നയുടെ ഇമാമിന് കിട്ടിയ
” സമ്മാനം” !
ഇമാം വീട്ടിലേക്ക് മടങ്ങി. ശരീരമാസകലം മുറിവുണ്ട്. പല ഭാഗങ്ങളിലും ക്ഷതവുമുണ്ട്. വീട്ടിൽ താമസിച്ചു. രോഗശമന മുണ്ടായി.
മുഅതസിം മരിച്ചു. വാസിക് ഭരണാധികാരിയായി. അയാളും മുൻഭരണാധികാരിയിൽ നിന്ന് ഭിന്നനായിരുന്നില്ല. ഇമാം അഹമ്മദി(റ)യോട് നാട് വിടാൻ കൽപിച്ചു. അദ്ദേഹം ഒളിവിൽ കഴിഞ്ഞു. വീട്ടിലേക്ക് വന്നതേയില്ല. നമസ്കാരം പോലും രഹസ്യമായി നിർവഹിച്ചു. വല്ലാത്ത പരീക്ഷണം! നിരപരാധിയായ ഒരു മനുഷ്യനോട് അപരാധികൾ ചെയ്തു കൂട്ടിയ അപരാധങ്ങൾ!
വാസിഖും മരിച്ചു. ഇരുട്ടുകൾക്ക് ശേഷം പ്രകാശകിരണങ്ങൾ തല കാട്ടി. ജഅഫർ മുതവകിൽ ഭരണമേറ്റു. അദ്ദേഹം സുന്നത്തിനെ സ്നേഹിച്ചു. ഇമാമിനെ ആദരിച്ചു. പുത്തൻ വാദങ്ങളെ തള്ളിക്കളഞ്ഞു. അഹ് ലുസ്സുന്നക്ക് കരുത്തു പകർന്നു. ഇമാമിന് എല്ലാ സൗകര്യങ്ങളും ഒരുക്കി. പക്ഷേ ഭൗതിക സൗകര്യങ്ങൾ എല്ലാം തന്നെ ഇമാം വേണ്ടെന്നു വച്ചു. നാട്ടിൽ ഹദീസ് പ്രചാരണവുമായി കഴിച്ച് കൂട്ടി. അങ്ങിനെ പ്രയാസങ്ങളുടെയും പരീക്ഷണങ്ങളുടേയും കൊടുമുടികൾ താണ്ടി വിജയശ്രീലാളിതനായി തന്റെ നാട്ടിൽ സന്തോഷത്തോടെ ജീവിച്ചു. പതിനായിരങ്ങൾ അദ്ദേഹത്തിൽ നിന്ന് മതം പഠിക്കാൻ എത്തിക്കൊണ്ടിരുന്നു.
അങ്ങിനെ ഹിജ്റ 241 റബീഉൽ അവ്വൽ 12 വെള്ളിയാഴ്ച തന്റെ എഴുപത്തി ഏഴാമത്തെ വയസ്സിൽ അല്ലാഹുവിലേക്ക് യാത്രയായി!
إنا لله وإنا إليه راجعون
ബഗ്ദാദിൽകണ്ണീർ പുഴ ഒഴുകി. മുസ്ലിം രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ മരണ വാർത്ത പരന്നു.
ലക്ഷങ്ങൾ മയ്യിത്ത് നമസ്കാരത്തിന് എത്തി. അറുപതിനായിരം സ്ത്രീകൾ നമസ്കാരത്തിൽ പങ്കു കൊണ്ടു. അഹ്ലുസ്സുന്നയുടെ ഇമാമിന്റെ മയ്യിത്ത് നമസ്കാരത്തിനെത്തിയവരുടെ ആധിക്യം തന്നെ മതി അദ്ദേഹം വിശ്വാസികളുടെ മനസ്സിൽ എത്ര ആദരണീയനാണ് എന്നതിനു തെളിവായി.
ഏഴു പതിറ്റാണ്ടിനിടയിൽ
എണ്ണമറ്റ നന്മകളുമായിട്ടാണ് അഹ്ലുസ്സുന്നയുടെ നേതാവ് അല്ലാഹുവിലേക്ക് മടങ്ങിയത്. അല്ലാഹുവേ നീ സ്വീകരിക്കേണമേ! ആമീൻ.
അദ്ദേഹം പരീക്ഷണങ്ങളിൽ ഉറച്ചുനിന്നതു പോലെ അഹ്ലുസ്സുന്നയുടെ വഴിയിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾക്കു നീ തൗഫീഖ് നൽകേണമേ.
ആമീൻ.
ഹദീസ് – 10
ഹദീസ് - 10

“കടുത്ത പരീക്ഷണത്തിൽ നിന്നും, ദൗർഭാഗ്യം വരുന്നതിൽ നിന്നും, മോശം വിധിയിൽ നിന്നും, (തങ്ങൾക്ക് വരുന്ന പരീക്ഷണത്തിൽ) ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും നിങ്ങൾ അഭയം തേടുക.” (ബുഖാരി:6616)
– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57.
– ഹദീസിൽ പറയപ്പെട്ട കാര്യങ്ങളിൽ നിന്ന് രക്ഷ ചോദിക്കാനുള്ള കൽപനയാണ് ഹദീസിലുള്ളത്.
– ഏത് കാര്യത്തിനും നാം പ്രാർത്ഥിക്കുകയാണെങ്കിൽ ഹദീ സുകളിൽ സ്ഥിരപ്പെട്ട പ്രാർത്ഥനകളാണ് അവക്ക് ഏറ്റവും ഉത്തമം.
– ഹദീസുകളിലുള്ളതല്ലാത്തവ കൊണ്ടും പ്രാർത്ഥിക്കാം. അഥവാ നമ്മുടെ മനസ്സിന്റെ പ്രയാസങ്ങൾ ഏതും നമുക്ക് കഴി യും വിധം അല്ലാഹുവിനോട് പറയാം.
“നിങ്ങൾ എന്നോട് പ്രാർത്ഥിക്കു ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം’ (ഗാഫിർ:60) എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. നാം നന്നായി പ്രാർത്ഥിക്കുന്നവരാകണം.
– ഈ ഹദീസിൽ നാല് കാര്യങ്ങളെ തൊട്ട് രക്ഷ ചോദിക്കാ നാണ് പറഞ്ഞിരിക്കുന്നത്. ഇത് പ്രാർത്ഥിക്കേണ്ട രൂപം:
اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ
- "കടുത്ത പരീക്ഷണത്തിൽ നിന്നും, ദൗർഭാഗ്യം വരുന്നതിൽ നിന്നും, മോശം വിധിയിൽ നിന്നും, (തങ്ങൾക്ക് വരുന്ന പരീക്ഷ ണത്തിൽ) ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും അല്ലാഹു വേ ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.”
– സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമുള്ള കടുത്ത പരീ ക്ഷണങ്ങൾ ഒരു പക്ഷേ നേരിടേണ്ട സാഹചര്യം നമുക്കു ണ്ടാകാം, അത്തരം പ്രയാസങ്ങളിൽ നിന്ന് രക്ഷ ചോദിക്കാ നാണ് നബി നമ്മെ പഠിപ്പിക്കുന്നത്. ഇത് നാം നമ്മുടെ ജീവിതത്തിൽ പതിവാക്കണം.
– ദൗർഭാഗ്യകരമായ പ്രയാസങ്ങൾ നിറഞ്ഞ കാര്യങ്ങളെ തൊട്ടും രക്ഷ ചോദിക്കണം. തിൻമകളിൽ പെട്ടുപോകൽ പോലെയുള്ള കാര്യങ്ങൾ സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ രക്ഷ ചോദിക്കുന്നത്. സൗഭാഗ്യമുള്ള സന്തുഷ്ട ജീവിതമാണ് നമുക്ക് വേണ്ടത്, അതിന് വിരുദ്ധമായ എല്ലാ കാര്യങ്ങളെതൊട്ടും രക്ഷ ചോദിക്കണം. അതാണ് രണ്ടാമത്തെ കാര്യത്തിൽ അറിയിക്കുത്.
– മോശം വിധിയെ തൊട്ടുള്ള രക്ഷ ചോദിക്കലാണ് മൂന്നാമത്തേത്. ഒരു വിശ്വാസിക്ക് തന്റെ സ്വന്തത്തിലും സമ്പത്തിലും, കുടുംബത്തിലും, മക്കളിലും, അവന്റെ ജീവിതത്തിലും, മരണത്തിലുമെല്ലാം സംഭവിക്കാവുന്ന എല്ലാ മോശം വിധിയെതൊട്ടും രക്ഷ ചോദിക്കാൻ നബി (സ) അറിയിക്കുന്നു.
– മുസ്ലിംകൾക്ക് വല്ല പ്രയാസങ്ങളും സംഭവിക്കുകയാണെങ്കിൽ അതിൽ അവിശ്വാസികൾ സന്തോഷിക്കുന്ന അവസ്ഥ ഇല്ലാതിരിക്കാനുള്ള തേട്ടമാണ് ഈ പ്രാർത്ഥനയിലെ നാലാമത്തേത്.
– നബി ഈ പ്രാർത്ഥന പ്രാർത്ഥിക്കാറുണ്ടായിരുന്നു. എല്ലാം ഉൾക്കൊള്ളുന്ന പ്രാർത്ഥനയാണ് ഇത്. മനഃപ്പാഠമാക്കി നാം ധാരാളമായി ഇത് പ്രാർത്ഥിക്കുക.
– പ്രാർത്ഥനയിലും, ഖുത്ബയിലുമെല്ലാം കഷ്ടപ്പെട്ട് പാസമൊപ്പിച്ച് പദങ്ങൾ ഉപയോഗിക്കാവതല്ല. എന്നാൽ കുർആനിലും ഹദീസിലും അത് പോലെ വന്ന പ്രാർത്ഥനകൾ നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. പ്രയാസമില്ലാതെയും അർത്ഥ മാറ്റങ്ങളില്ലാതെയും സ്വമേധയാ ഉണ്ടാകുന്ന പ്രാസം ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല.