ഹദീസ് - 10

“കടുത്ത പരീക്ഷണത്തിൽ നിന്നും, ദൗർഭാഗ്യം വരുന്നതിൽ നിന്നും, മോശം വിധിയിൽ നിന്നും, (തങ്ങൾക്ക് വരുന്ന പരീക്ഷണത്തിൽ) ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും നിങ്ങൾ അഭയം തേടുക.” (ബുഖാരി:6616)
– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57.
– ഹദീസിൽ പറയപ്പെട്ട കാര്യങ്ങളിൽ നിന്ന് രക്ഷ ചോദിക്കാനുള്ള കൽപനയാണ് ഹദീസിലുള്ളത്.
– ഏത് കാര്യത്തിനും നാം പ്രാർത്ഥിക്കുകയാണെങ്കിൽ ഹദീ സുകളിൽ സ്ഥിരപ്പെട്ട പ്രാർത്ഥനകളാണ് അവക്ക് ഏറ്റവും ഉത്തമം.
– ഹദീസുകളിലുള്ളതല്ലാത്തവ കൊണ്ടും പ്രാർത്ഥിക്കാം. അഥവാ നമ്മുടെ മനസ്സിന്റെ പ്രയാസങ്ങൾ ഏതും നമുക്ക് കഴി യും വിധം അല്ലാഹുവിനോട് പറയാം.
“നിങ്ങൾ എന്നോട് പ്രാർത്ഥിക്കു ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം’ (ഗാഫിർ:60) എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. നാം നന്നായി പ്രാർത്ഥിക്കുന്നവരാകണം.
– ഈ ഹദീസിൽ നാല് കാര്യങ്ങളെ തൊട്ട് രക്ഷ ചോദിക്കാ നാണ് പറഞ്ഞിരിക്കുന്നത്. ഇത് പ്രാർത്ഥിക്കേണ്ട രൂപം:
اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ
- "കടുത്ത പരീക്ഷണത്തിൽ നിന്നും, ദൗർഭാഗ്യം വരുന്നതിൽ നിന്നും, മോശം വിധിയിൽ നിന്നും, (തങ്ങൾക്ക് വരുന്ന പരീക്ഷ ണത്തിൽ) ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും അല്ലാഹു വേ ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.”
– സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമുള്ള കടുത്ത പരീ ക്ഷണങ്ങൾ ഒരു പക്ഷേ നേരിടേണ്ട സാഹചര്യം നമുക്കു ണ്ടാകാം, അത്തരം പ്രയാസങ്ങളിൽ നിന്ന് രക്ഷ ചോദിക്കാ നാണ് നബി നമ്മെ പഠിപ്പിക്കുന്നത്. ഇത് നാം നമ്മുടെ ജീവിതത്തിൽ പതിവാക്കണം.
– ദൗർഭാഗ്യകരമായ പ്രയാസങ്ങൾ നിറഞ്ഞ കാര്യങ്ങളെ തൊട്ടും രക്ഷ ചോദിക്കണം. തിൻമകളിൽ പെട്ടുപോകൽ പോലെയുള്ള കാര്യങ്ങൾ സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ രക്ഷ ചോദിക്കുന്നത്. സൗഭാഗ്യമുള്ള സന്തുഷ്ട ജീവിതമാണ് നമുക്ക് വേണ്ടത്, അതിന് വിരുദ്ധമായ എല്ലാ കാര്യങ്ങളെതൊട്ടും രക്ഷ ചോദിക്കണം. അതാണ് രണ്ടാമത്തെ കാര്യത്തിൽ അറിയിക്കുത്.
– മോശം വിധിയെ തൊട്ടുള്ള രക്ഷ ചോദിക്കലാണ് മൂന്നാമത്തേത്. ഒരു വിശ്വാസിക്ക് തന്റെ സ്വന്തത്തിലും സമ്പത്തിലും, കുടുംബത്തിലും, മക്കളിലും, അവന്റെ ജീവിതത്തിലും, മരണത്തിലുമെല്ലാം സംഭവിക്കാവുന്ന എല്ലാ മോശം വിധിയെതൊട്ടും രക്ഷ ചോദിക്കാൻ നബി (സ) അറിയിക്കുന്നു.
– മുസ്ലിംകൾക്ക് വല്ല പ്രയാസങ്ങളും സംഭവിക്കുകയാണെങ്കിൽ അതിൽ അവിശ്വാസികൾ സന്തോഷിക്കുന്ന അവസ്ഥ ഇല്ലാതിരിക്കാനുള്ള തേട്ടമാണ് ഈ പ്രാർത്ഥനയിലെ നാലാമത്തേത്.
– നബി ഈ പ്രാർത്ഥന പ്രാർത്ഥിക്കാറുണ്ടായിരുന്നു. എല്ലാം ഉൾക്കൊള്ളുന്ന പ്രാർത്ഥനയാണ് ഇത്. മനഃപ്പാഠമാക്കി നാം ധാരാളമായി ഇത് പ്രാർത്ഥിക്കുക.
– പ്രാർത്ഥനയിലും, ഖുത്ബയിലുമെല്ലാം കഷ്ടപ്പെട്ട് പാസമൊപ്പിച്ച് പദങ്ങൾ ഉപയോഗിക്കാവതല്ല. എന്നാൽ കുർആനിലും ഹദീസിലും അത് പോലെ വന്ന പ്രാർത്ഥനകൾ നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. പ്രയാസമില്ലാതെയും അർത്ഥ മാറ്റങ്ങളില്ലാതെയും സ്വമേധയാ ഉണ്ടാകുന്ന പ്രാസം ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല.