ഹദീസ് – 11

ഹദീസ് – 11

“ഒരാൾ മറ്റൊരാളുടെ ക്വബ്റിന്നരികിലൂടെ നടക്കുകയും, അപ്പോൾ അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്ന് അയാൾ പറയുകയും ചെയ്യുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല.”(ബുഖാരി, മുസ്ലിം)

അബൂഹുറൈറഃ, (റ) നിവേദനം, നബി (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57,
– അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ പെട്ട ഒരു കാര്യമാണ് ഈ ഹദീസിൽ പഠിപ്പിക്കുന്നത്.
– അവസാന കാലഘട്ടങ്ങളിൽ നിരന്തര ഫിത്നകളും, പ്രയാസങ്ങളും കാണേണ്ടി വരും.
– ഒരു വിശ്വാസി എപ്പോഴും തന്റെ റബ്ബിനെ കണ്ടുമുട്ടാൻ തയ്യാറായിരിക്കണം, ഐഹിക ജീവിതത്തിൽ നിർഭയനായിരുന്നു കൂടാ, സഹിക്കാവുന്നതിലും അപ്പുറം പ്രതിസന്ധികൾ വരുമ്പോൾ ഉറച്ച് നിൽക്കാൻ അത് സഹായകമാകും.
– ഭൂരിഭാഗം ആളുകളും ക്വബ്ർ കാണുമ്പോൾ ഈ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്ന് പറയുന്നത് മതകാര്യങ്ങളിൽ ഉള്ള ആശങ്ക കൊണ്ടായിരിക്കില്ല, മറിച്ച് പലരും അതാഗ്രഹിക്കുന്നത് പരീക്ഷണങ്ങളുടെ കടുപ്പം കൊണ്ടാണ്.
– ഫിത്നയുടെ കാലത്ത് ദീൻ നഷ്ടപ്പെടുമോ എന്ന് വിചാരിച്ച് മരണം ആഗ്രഹിക്കുന്ന കാര്യത്തെ കറിച്ചാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത് എന്നും എല്ലാ ആളുകൾക്കും ഇത് ബാധകമല്ല എന്നും, നൻമയുടെ ആളുകൾക്ക് പ്രത്യേകമാണിതെന്നും മുഹദ്ദിസ് ആയ ഇബ്നു ബത്വാൽ (റ) പറഞ്ഞിട്ടുണ്ട്.
– മരണം കൊതിക്കാൻ പാടില്ല എന്ന ഹദീസിനോട് എതിരാകുന്നതല്ലേ ഈ ഹദീസ് എന്ന് ചോദിക്കപ്പെടാം. ഇബ്അബ്ദുൽ ബർറ് പറയുന്നു: “മരണം കൊതിക്കുന്നതിന്റെ വിലക്കിനോട് എതിരാകുന്നതല്ലെ (ഇത്) എന്ന് ചിലർ വിചാരിക്കും, അതങ്ങനെയല്ല, ശരീരത്തിന് ബാധിക്കു കുഴപ്പങ്ങൾക്കല്ല, മറിച്ച് മത കാര്യങ്ങളിൽ കുഴപ്പങ്ങളും, ദൗർബല്യങ്ങളും, അത് (മതം) നഷ്ടപ്പെടും എന്ന ഭയവും കൊണ്ട് ജനങ്ങൾക്ക് ഇറങ്ങുന്ന പരീക്ഷണത്തിന്റെ കാഠിന്യം നിമിത്തം കൊണ്ട് മാത്രമാണിത്.”
– മതത്തിൽ അത്രമാത്രം പ്രയാസമുണ്ടായാൽ മരണമാണ് നല്ലതെങ്കിൽ മരിപ്പിക്കണേ എന്ന് പറയാം എന്നും ഹദീസിൽ വന്നിട്ടുണ്ട്.

Leave a Comment