ചെരിഞ്ഞ പാത്രം കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ 2021 ജനുവരി 02

ചെരിഞ്ഞ പാത്രം

ചെരിഞ്ഞുകിടക്കുന്ന വെള്ളപ്പാത്രവും വെളുത്തുമിനുത്ത പാറയും തമ്മില്‍ ഒറ്റനോട്ടത്തില്‍ ബന്ധമില്ല. എന്നാല്‍ മനുഷ്യ ഹൃദയങ്ങളുടെ രണ്ടു അവസ്ഥയെ നബിﷺ ഉപമിച്ച പ്രതീകങ്ങളാണിതു രണ്ടും. ഉറച്ച നിലപാടും വിശുദ്ധിയുമുള്ള ഹൃദയം ഈ പാറക്കല്ലുപോലെയാണ്. അതിന്റെ വെണ്‍മക്ക് മങ്ങലേല്‍പിക്കുന്നവണ്ണം പൊടിയും മറ്റും പറ്റിപ്പിടിച്ചാല്‍ തന്നെ ഒരു കാറ്റോ മഴയോ വന്നാല്‍ അവയങ്ങ് ഒലിച്ചുപോയി ശേഷം പാറ അതിന്റെ വെണ്മ നിലനിര്‍ത്തും. ഇതുപോലെ നല്ല ഹൃദയങ്ങള്‍ മാനുഷികമായ പാപങ്ങളാല്‍ മലിനമായാല്‍ വീണ്ടുവിചാരത്തിലേക്ക് പെട്ടെന്ന് തരിച്ചുവരും. ഹുദൈഫത്തുല്‍ യമാന്‍(റ) നബിﷺ യില്‍ നിന്നുദ്ധരിച്ചതും മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തതുമായ ഒരു ഹദീഥിലാണ് മേല്‍കൊടുത്ത ഉപമയുള്ളത്.

അബദ്ധങ്ങളും വീഴ്ചകളും വരാത്തവരാരുമില്ല. അത് ബോധ്യപ്പെടുമ്പോള്‍ തിരുത്തുന്നതാണ് നല്ല ഹൃദയത്തിന്റെ ലക്ഷണം. മുന്‍ഗാമികളില്‍ എത്രയോ മാതൃകകള്‍ ഈ വിഷയത്തില്‍ കാണാം.

അബൂ മസ്ഊദില്‍അന്‍സാരി(റ) പറയുന്നു: ”ഞാനൊരിക്കല്‍ എന്റെ ഒരടിമയെ അവന്‍ ചെയ്ത ഏതോ തെറ്റുമൂലം അടിക്കുകയായിരുന്നു. പെട്ടെന്ന് പിന്നില്‍നിന്നൊരു ശബ്ദം കേട്ടു: ‘അബൂമസ്ഊദ്! ആ അടിമയുടെ കാര്യത്തില്‍ നിന്നെക്കാള്‍ കഴിവുള്ളവനാണ് അല്ലാഹു എന്നോര്‍ക്കണം.’ തിരിഞ്ഞു നോക്കിയപ്പോള്‍ അത് റസൂല്‍ﷺ ആയിരുന്നു! അബൂമസ്ഊദിന്ന് അബദ്ധം ബോധ്യപ്പെട്ടു. അദ്ദേഹം അപ്പോള്‍തന്നെ ആ അടിമയെ സ്വതന്ത്രനാക്കി. ന്യായം പറഞ്ഞ് കടിച്ചുതൂങ്ങാതെ തിരുത്താന്‍ തയ്യാറായ അബ്ദുമസ്ഊദി(റ)നോട് നബിﷺ പറഞ്ഞു: ‘നീയിത് ചെയ്തില്ലായിരുന്നുവെങ്കില്‍ നരകം നിന്നെ കരിക്കുമായിരുന്നു!’ വിശ്വാസിയായ ഒരു സ്വഹാബിയില്‍നിന്ന് ഒരബദ്ധം വന്നു. ബോധ്യപ്പെട്ടപ്പോള്‍ തിരുത്തി. അതോടെ തന്റെ വിശ്വാസ വിശുദ്ധി അദ്ദേഹം വീണ്ടെടുത്തു.

മദീനയിലെ ബനൂനദീര്‍ എന്ന ജൂതഗോത്രമായി ചില കാര്യങ്ങള്‍ സംസാരിക്കാന്‍ നബിﷺ അബൂലുബാബ(റ)യെ പറഞ്ഞയച്ചു. ആ ഗോത്രവുമായി സൗഹൃദത്തിലായിരുന്നു അബൂലുബാബ(റ). നബിﷺ പറയരുതെന്ന് കല്‍പിച്ച ഒരു കാര്യം അദ്ദേഹം അവരെ ആംഗ്യത്തില്‍കൂടി അറിയിച്ചു. തിരിച്ചു നബിﷺ യുടെ അടുത്തേക്ക് വരുമ്പോള്‍ അദ്ദേഹം ചിന്തിച്ചു; താന്‍ നബിﷺ യെ വഞ്ചിച്ചിരിക്കുകയാണ്. ആ രഹസ്യവിവരം അവരോട് പറയാന്‍ പാടില്ലായിരുന്നു എന്ന്. തെറ്റ് ബോധ്യപ്പെട്ട ആ സ്വഹാബി പിന്നെ നബിﷺ യെ അഭിമുഖീകരിച്ചില്ല. നേരെ പള്ളിയില്‍ ചെന്ന് തന്നെ ഒരു തൂണില്‍ അയാള്‍ സ്വയം ബന്ധിച്ചു. ആരുമറിയാതെ താന്‍ ചെയ്ത ഈ തെറ്റിന്ന് അല്ലാഹു മാപ്പുതരാതെ ഈ ബന്ധനം താന്‍ ഒഴിവാക്കുകയില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു!

നബിﷺ വിവരം അറിഞ്ഞു. രാജ്യത്തിന്റെ രഹസ്യവിവരമാണ് ശത്രുക്കള്‍ക്ക് നല്‍കിയത് എന്നതിനാല്‍ അബൂലുബാബത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ തീരുമാനം വരട്ടെ എന്ന് നബിﷺ പറഞ്ഞു. ആറു ദിവസം അദ്ദേഹം അതേ ബന്ധനത്തില്‍ പശ്ചാത്തപിക്കുന്ന മനസ്സുമായി കഴിഞ്ഞുകൂടി. നമസ്‌കാര സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ വന്ന് കെട്ടഴിച്ചുകൊടുക്കും. അത് കഴിഞ്ഞാല്‍ അവര്‍ തന്നെ ഭര്‍ത്താവിനെ തൂണില്‍കെട്ടി തിരിച്ചുപോകും! ആറാം ദിവസം രാത്രി നബിﷺ തന്റെ ഭാര്യ ഉമ്മു സലമ(റ)യുടെ വീട്ടിലായിരിക്കെ, അബൂലുബാബത്തിന്റെ പശ്ചാത്താപം സ്വീകരിച്ചുകൊണ്ട് ദിവ്യബോധനം വന്നതായി അറിയിച്ചു. എല്ലാവരും സന്തോഷിച്ചു. സ്വഹാബികള്‍ കെട്ടഴിച്ചുകൊടുക്കാന്‍ ധൃതികൂട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘വേണ്ട, നബിﷺ തന്നെ സുബ്ഹിക്ക് മസ്ജിദിലേക്കു വന്ന് കെട്ടഴിച്ചാലേ എനിക്ക് മനഃസമാധാനമാവൂ.’ അങ്ങനെ നബിﷺ ആ കെട്ടഴിച്ചുകൊടുത്തു. മനംമാറ്റത്തിന്റെ മഹിതമായ ഉപമകള്‍ ഇങ്ങനെ എത്രയോ ഉണ്ട് ചരിത്രത്തില്‍.

എന്നാല്‍ ചെരിഞ്ഞുകിടക്കുന്ന വെള്ളപ്പാത്രത്തോടുപമിച്ച മനസ്സുകള്‍ നോക്കുക. എത്രയെത്ര ഉപദേശങ്ങള്‍ കേട്ടാലും മാറ്റമില്ലാത്തവര്‍. എത്രവെള്ളമൊഴിച്ചാലും ചെരിഞ്ഞുകിടക്കുന്ന കൂജയിലേക്ക് അത് കടക്കുകയില്ല. അതില്‍ നേരത്തെയുള്ളത് പുറത്തേക്ക് ഒലിച്ചുപോവുകയുമില്ല. മാറാത്ത മനസ്സുകള്‍! ഇവയെയാണ് നാം ഭയപ്പെടേണ്ടത്. മാറ്റത്തിന്ന് വഴങ്ങിക്കൊടുക്കുകയാണ് വേണ്ടത്.

”വല്ല നീചകൃത്യവും ചെയ്താല്‍, അഥവാ സ്വന്തത്തോടുതന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും വന്നുപോയ പാപങ്ങള്‍ക്കു മാപ്പിരക്കുകയും ചെയ്യുന്നവര്‍”(ക്വുര്‍ആന്‍ 3:135). ”സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്കു താക്കീതു നല്‍കിയാലും ഇല്ലെങ്കിലും സമമായിരിക്കും. അവര്‍ വിശ്വസിക്കുന്നതല്ല തന്നെ” (ക്വുര്‍ആന്‍ 2:6). ഇതാണ് രണ്ടുതരം മനസ്സിന്റെ ഉടമകള്‍. ഇതില്‍ നാം ഏതു വിഭാഗത്തിലാണെന്ന് ആത്മപരിശോധന നടത്തുക

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം

 
 

Elementor #12614

Add Your Heading Text Here

നാമേവരും ഖുർആൻ പാരായണം ചെയ്യുന്നവരാണ്. പക്ഷെ നമ്മളിൽ പലരും ഖുർആനിൽ ചില ചിഹ്നങ്ങൾ ഉള്ള സ്ഥലം എങ്ങനെ പാരായണം ചെയ്യണം എന്നറിയാത്തവരാണ്. ഖുർആനിൽ അത്തരത്തിൽ വന്നിട്ടുള്ള ചിഹ്നങ്ങളെ പരിചയപ്പെടാം.

01 -

സ്വിലാ എന്ന ഈ ചിഹ്നം അൽ വസ്‌ലു അവ് ലാ – കൂട്ടിച്ചേർത്തു ഓതലാണ് ഏറ്റവും നല്ലത് എന്നതിന്റെ ചുരുക്ക രൂപമാണിത്.

ഇതിന്റെ വിവക്ഷ, ഇത് വഖ്‌ഫ്‌ അനുവദനീയമായിട്ടുള്ള ഒരു സ്ഥലമാണെങ്കിലും അവിടെ നിർത്തി ഓതുന്നതിനേക്കാൾ ഉത്തമം ചേർത്തി ഓതലാണ്.

ഉദാഹരണമായി സൂറത്തു യാസീനിലെ 26 ആം വചനം. 

قِيلَ ادْخُلِ الْجَنَّةَ ۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ

ഇവിടെ الْجَنَّةَ എന്ന ഭാഗത്തു നിർത്തി അടുത്ത ഭാഗം ഓതാമെങ്കിലും, നിർത്താതെ ചേർത്തി ഓതലാണ് ഉത്തമം. 

മറ്റൊരു കാര്യം കൂടി, ഇനി ഒരാൾ അവിടെ വഖ്‌ഫ്‌ ചെയ്‌തു ഓതിയെങ്കിൽ അടുത്ത ഭാഗം തൊട്ട് ഓതിയാൽ മതിയാകും, മുൻ ഭാഗം വീണ്ടും ഓതേണ്ടതില്ല. 

ഖുർആനിൽ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ചിഹ്നം കാണാൻ സാധിക്കും. 

സൂറത്തുൽ ബഖറയിലെ 38 ആം ആയത്ത്:

قُلْنَا اهْبِطُوا مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

ഇവിടെ قُلْنَا اهْبِطُوا مِنْهَا جَمِيعًا എന്ന ഭാഗത്ത് നിർത്തി അടുത്ത ഭാഗം ഓതൽ അനുവദനീയമാണ്, എന്നാൽ നിർത്താതെ ചേർത്തി ഓതലാണ് ഉത്തമം.

02:

ഖിലാ എന്ന് ചുരുക്കി വിളിക്കാവുന്ന ഈ ചിഹ്നം അൽ വഖഫു അവ് ലാ മിനൽ വസ്വൽ അഥവാ ചേർത്തി ഓതുന്നതിനേക്കാൾ ഉത്തമം നിർത്തി ഓതലാകുന്നു എന്നതിന്റെ ചുരുക്ക രൂപമാണ്.

ഉദാഹരണം സൂറത്തുൽ കഹ്ഫിലെ 17 ആം ആയതിൽ 

وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ ۗ مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا

ഇവിടെ ذَٰلِكَ مِنْ آيَاتِ اللَّهِ ۗ എന്ന സ്ഥലത്തു നിർത്താതെ തുടർന്ന് ഓതൽ അനുവദനീയമാണെകിലും, ഇവിടെ നിർത്തി ഓതലാണ് നല്ലത്.

മറ്റൊരു ഉദാഹരണം നോകാം 

സൂറത്തുൽ ബഖറയിലെ 205 ആം വചനം:

وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّهُ لَا يُحِبُّ الْفَسَادَ

ഇവിടെ وَيُهْلِكَ الْحَرْثَ وَالنَّسْلَ എന്ന സ്ഥലത്ത് വഖഫ് ചെയ്യാതെ തുടർന്ന് ഓതൽ അനുവദനീയമാണ്, എന്നാൽ ഇവിടെ നിർത്തി ഓതലാണ് ഉത്തമം  

03:

ജീം എന്ന ചിഹ്നം ജാഇസ് അഥവാ അനുവദനീയം എന്നതിനെയാണ് കുറിക്കുന്നത്. ഇവിടെ വഖഫ് അനുയോജ്യവും, അനുവദനീയവുമായ സ്ഥലമാണ്. ഇവിടെ ചേർത്ത് ഓതൽ കൊണ്ടും കുഴപ്പമില്ല.

നിർത്തി ഓതലാണ് ഏറ്റവും അനുയോജ്യമെന്നോ അതല്ല ചേർത്ത് ഓതലാണോ ഏറ്റവും അനുയോജ്യമെന്നോ പ്രത്യേകം പറയാനില്ലാത്ത സ്ഥലങ്ങളിലാണ് ഈ ചിഹ്നം നെൽകിയിട്ടുള്ളത്.

ഉദാഹരണം സൂറത്തു യാസീനിലെ 38 ആം വചനം:   

وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ

ഇവിടെ لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ എന്നതിലെ لَّهَا കഴിഞ്ഞു നിർത്തി ഓതാം. لَّهَا കഴിഞ്ഞു നിർത്താതെ ذَٰلِكَ എന്ന ഭാഗം ചേർത്തി ഓതി ആ ആയത്ത് പൂർത്തിയാകാം. രണ്ടും അനുവദനീയമാണ്. 

04:

“ലാ” എന്ന അടയാളം “ലാ വഖഫ്” അഥവാ ഇവിടെ വഖഫ് ചെയ്യാൻ പാടില്ല എന്ന അർത്ഥമാണ് സൂചിപ്പിക്കുന്നത്. 

ശ്വാസക്കുറവ് പോലെയുള്ള നിർബന്ധിത സാഹചര്യങ്ങളിലല്ലാതെ ഇഷ്ടാനുസരണം വഖ്ഫ് ചെയ്യാൻ പാടില്ല. ഇനി ഈ ചിഹ്നം വരുന്നിടത്തു നിർത്തുന്ന പക്ഷം വീണ്ടും ഓതി തുടങ്ങുമ്പോൾ തൊട്ടു മുൻപിലുള്ള ആയത്തുകൂടി അർഥം യോജിക്കുന്ന രീതിയിൽ ചേർത്തോതേണ്ടതാണ്.

ഉദാഹരണം സൂറത്തു സുമറിലെ 33 ആം ആയത്തിൽ

وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ ۙ أُولَٰئِكَ هُمُ الْمُتَّقُونَ

ഇവിടെ وصدق به കഴിഞ്ഞ് أُولَٰئِكَ എന്ന വാക്കു കൂടി ചേർത്തോത്തണം 

ഈ ചിഹ്നം നൽകിയിട്ടുള്ളത് അർഥം അപൂർണ്ണമായ സ്ഥലങ്ങളിലാണ്. ചിലർ “ലാ” എന്ന ചിഹ്നം വന്നിടത്ത് അർഥം പൂർണ്ണമായും വന്നെന്നു കരുതി നിർത്താറുണ്ട്. അത് തെറ്റിദ്ധാരണയാണ്. ചേർത്തോതുകയാണ് വേണ്ടത്.

ചില മുസ്ഹഫുകളിൽ ആയത്തിന്റെ അവസാനം ആണ് ലാ എന്ന ചിഹ്നം കാണുന്നത്. അവിടെ ആ ആയത്ത് നിർത്തി അടുത്ത ആയത്ത് ഓതുകയാണ് വേണ്ടത് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.

മറ്റൊരു ഉദാഹരണം നോകാം 

وَيَقُولُ الَّذِينَ آمَنُوا أَهَٰؤُلَاءِ الَّذِينَ أَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَالُهُمْ فَأَصْبَحُوا خَاسِرِينَ

ഇവിടെ أَيْمَانِهِمْ എന്ന പദം കഴിഞ്ഞാലുടൻ വഖ്ഫ് ചെയ്യാൻ പാടില്ല. മറിച്ച്, അവിടെ വഖ്ഫ് ചെയ്യാതെ ചർത്ത് ഓതുകയാണ് വേണ്ടത്.

05:

ഈ രീതിയിൽ മീം എന്ന അക്ഷരം വന്നെങ്കിൽ ആ ഭാഗത്തു വഖ്ഫ് ചെയ്യൽ അനിവാര്യമാണ് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. നിർത്താതെ ചേർത്തോതുമ്പോൾ അർത്ഥത്തിൽ തെറ്റിദ്ധാരണ വരാൻ സാധ്യത ഉള്ള സ്ഥലങ്ങളിലാണ് ഈ ചിഹ്നം നൽകിയിട്ടുള്ളത്.

ഉദാഹരണം സൂറത്തു യാസീനിലെ76 ആം വചനത്തിൽ

فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ

ഈ ഭാഗത്ത് قَوْلُهُمْ കഴിഞ്ഞു നിർത്തി, ശേഷം അടുത്ത വാക്കായ إِنَّا نَعْلَمُ എന്ന ഭാഗം മുതൽ ഓതലാണ് വേണ്ടത്. ഈ സ്ഥലത്തു നിർത്താതെ ചേർത്തോതുന്നത് ശിക്ഷാർഹമായ ഹറാം ആണ് എന്നല്ല ഇതിനർത്ഥം. എങ്കിലും ഖുർആൻ ഓതുമ്പോൾ പാലിക്കപ്പെടേണ്ട മര്യാദകളിൽ ഈ ഭാഗത്തു നിർത്തി ഓതലാണ് അഭികാമ്യം.

മറ്റൊരുദാഹരണം : സൂറത്തുൽ അൻആം36 ആം വചനം

إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ

ഇവിടെ,يَسْمَعُونَ എന്ന ഭാഗത്തു വഖ്ഫ് ചെയ്ത്, ബാക്കിയുള്ള ഭാഗം പാരായണം ചെയ്യുകയാണ് വേണ്ടത്.

ഇവിടെ വഖ്ഫ് ചെയ്യുമ്പോൾ, വീണ്ടും പിറകിലേക്ക് പോയി ഓതി വന്ന ഭാഗം തന്നെ കൂട്ടിയോതേണ്ടതില്ല. വഖ്ഫ് ചെയ്തതിനു ശേഷമുള്ള ഭാഗം മുതൽ പാരായണം ചെയ്തു തുടങ്ങിയാൽ മതിയാകും.

06:

വഖ്ഫ് അനിവാര്യമെന്ന് സൂചിപ്പിക്കുന്ന മീം എന്ന അക്ഷരത്തിനു വ്യത്യസ്തമായി താഴോട്ട് വാൽ നീട്ടിയ ഒരു മീം ചിഹ്നം മുസ്ഹഫുകളിൽ കാണാൻ സാധിക്കും.

ഇത് ഇഖ്‌ലാബ് എന്ന പാരായണ നിയമത്തയാണ് സൂചിപ്പിക്കുന്നത്. അതായത് ഒരു സുക്കുനുള്ള നൂനിന്റെയോ തൻവീനിന്റെയോ ശേഷം ബ എന്ന അക്ഷരമാണ് വരുന്നതെങ്കിൽ ആ പദത്തിലുള്ള സുക്കൂനുള്ള നൂനിനെ അല്ലെങ്കിൽ തൻവീനിൽ അടങ്ങിയിട്ടുള്ള നൂനിനെ മീം ആക്കി മാറ്റിമണിച്ചുച്ചരിക്കണം .

ഉദാഹരണം സൂറത്തു ഹുമസയിലെ4 ആം വചനം:

                كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ

ഇവിടെ ലയുംബദന (لَيُنبَذَنَّ) എന്ന പദത്തിൽ സുക്കുനുള്ള നൂനിന് ശേഷം ബ എന്ന അക്ഷരം ആയതിനാൽ ആ നൂനിനെ മറിച്ചു മീം ആക്കി മാറ്റി. അവിടെ ആരെങ്കിലും ആ നൂനിനെ തന്നെ ഉച്ചരിച്ചാൽ ആ ഖിറാഅത്ത് സ്വഹീഹ് ആകുന്നതല്ല. അതായത്, ഓതേണ്ടത് യുൻബദൽ എന്നല്ല, മറിച്ച് യുംബദന്ന എന്നാണ്. 

പ്രത്യേകം ശ്രദ്ധിക്കേണ്ടത് നൂനിനെ മീമാക്കി മാറ്റുക മാത്രമല്ല, മണിക്കുക കൂടി വേണം.

മറ്റു ചില ഉദാഹരണങ്ങൾ നോക്കാം:

സൂറത്തു യാസീനിലെ 9 ആം വചനത്തിൽ;

من بين أيديهم

ഇവിടെ, പാരായണം ചെയ്യേണ്ടത് മിൻ ബയ്തി എന്നല്ല. മറിച്ച്, മിം. ബയ്തി എന്നാണ്. (നൂനിന് പകരം വന്ന മീം മണിക്കാൻ മറക്കരുത്)

സുകൂനുള്ള നൂനിന് ശേഷം ‘ബ’ എന്ന അക്ഷരം വന്നപ്പോൾ ഉള്ള ഉദാഹരണമാണ് ഇത്. ഇനി തൻവീനിന്  ശേഷം ബ വന്നാലുള്ള പാരായണത്തിന് ഒരു ഉദാഹരണം കൂടി നമുക്ക് നോക്കാം..

സൂറത്തുൽ ഹദീദിലെ9 ആം വചനത്തിൽ;

اینت بنتی

ഇവിടെ, ചിൽ എന്ന പദത്തിലെ തൻവീനിന് ശേഷം ‘ബ’ വന്നു.. അപ്പോൾ പാരായണം ചെയ്യേണ്ടത് ആയാതിൻ ബയ്യിനാത് എന്നല്ല. മറിച്ച്, ആയാതിം.. ബയ്യിനാത് എന്ന്, തൻവീനിലെ നൂനിനെ മീമാക്കി മാറ്റി മറിച്ച്  പാരായണം ചെയ്യണം.

07:

സീൻ എന്ന ഈ അക്ഷരം സിക്ത എന്ന നിയമത്തെ കുറിക്കുന്നു.

ശ്വാസം അയച്ചു ഒരു സ്ഥലത്തു നിർത്തുന്നതാണ് വഖ്ഫ് എങ്കിൽ ശ്വാസം അയക്കാതെ ശബ്ദം മുറിച്ച് അല്പം അടങ്ങുന്നതിനാണ് സിക്ത എന്ന് പറയുന്നത്.

ഉദാഹരണം: 1) സൂറത്തു യാസീനിലെ 52 ആം വചനം:

قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ

ഇവിടെ  مَّرْقَدِنَا എന്ന വാക്കിനു ശേഷം ശ്വാസം സ്വല്പം അയച്ചു നിർത്താതെ അടുത്ത വരികൾ കൂടി ഓതി പൂർത്തീകരിക്കണം.

ഖുർആനിൽ ഇത് നാല് സ്ഥലങ്ങളിലാണ് ഉള്ളത്.

മറ്റുള്ള മൂന്ന് ആയത്തുകൾ കൂടി നോക്കാം..

2) സൂറത്തുൽ കഹ്ഫ് : ഒന്നാം വചനം.

          الْحَمْدُ لِلَّهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ

3) സൂറത്തുൽ ഖിയാമ: 27 ആം വചനം.

وَقِيلَ مَنْ ۜ رَاقٍ

4) സൂറത്തുൽ മുത്വഫ്ഫിഫീൻ 14 ആം വചനം.

كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ

ഇവിടെയെല്ലാം, സികയുടെ ചിഹ്നം കാണുന്നിടത്ത് ശ്വാസം വിടാതെ അൽപ്പം നിർത്തിയാണ് പാരായണം ചെയ്യേണ്ടത്.

08:

സ്വാദ് എന്ന അക്ഷരത്തിനു മുകളിലോ , താഴെയോ ആയി സീൻ എന്ന അക്ഷരം അടയാളപ്പെടുത്തിയതായി കാണാം.

ഇതുപോലെയുള്ള 3 പദങ്ങളാണുള്ളത്.

1) സൂറത്തുൽ ബഖറയിലെ 245 ആം ആയത്ത്

2) സൂറത്തുൽ അഅറാഫിലെ 69 ആം ആയത്ത്

ഈ രണ്ടു പദങ്ങളിലും സ്വാദ് എന്ന അക്ഷരത്തിനു മുകളിൽ സീൻ നൽകിയതായി കാണാം . ഈ രണ്ടു  പദങ്ങളിലും സ്വാദിന് 

പകരം സീൻ കൊണ്ടാണ് പാരായണം ചെയ്യേണ്ടത് എന്നാണ് ഈ അടയാളത്തിന്റെ വിവക്ഷ.

3) മൂന്നാമതായി സൂറത്തു തൂർ ലെ 37 മത്തെ ആയത്ത്

ഇവിടെ സ്വാദിന് താഴെയായി സീൻ എന്ന അക്ഷരം നൽകിയത് കാണാം . ഈ ഭാഗത്തു സ്വാദു കൊണ്ടും സീൻ എന്ന അക്ഷരം കൊണ്ടും പാരായണം ചെയ്യാവുന്നതാണ്. എന്നാൽ ഇവിടെ സ്വാദ് കൊണ്ടാണ് പാരായണം ചെയ്യൽ ഏറ്റവും നല്ലത് എന്നാണ് ഈ അടയാളം കൊണ്ട് സൂചിപ്പിക്കുന്നത്.

ചില മുസ്ഹഫുകളിൽ സൂറത്തുൽ ഗാശിയയിലെ 22 ആം ആയത്തിൽ بِمُصَيْطِرٍ എന്ന പദത്തിൽ സ്വാദിന് താഴെ സീൻ നൽകിയതായി കാണുന്നുണ്ട്. ഇവിടെ സ്വാദ് എന്ന അക്ഷരം കൊണ്ട് തന്നെയാണ് പാരായണം ചെയ്യേണ്ടത്.

08:

ഖുർആനിൽ ചില സ്ഥലങ്ങളിൽ മുകളിൽ ഉള്ളത് പോലെ മൂന്നു കുത്തുകളുള്ള രണ്ടു പുള്ളികൾ അടുത്തടുത്ത് വന്നതായി കാണാം ഇതിനു വഖ്ഫുൽ മുറാഖബ വഖ്ഫുൽ മുആനഖ തുടങ്ങിയ പേരുകളിലറിയപ്പെടുന്നു.

ഇതുകൊണ്ടുള്ള ഉദ്ദേശം ഈ ഭാഗത്ത് രണ്ടിൽ ഒരു സ്ഥലത്തു വഖ്ഫ് ചെയ്യാമെന്നും, ഏതെങ്കിലും ഒരു സ്ഥലത്തു നിർത്തിയാൽ മറ്റേ സ്ഥലത്തു നിർത്തരുത് എന്നുമാണ്.

ഉദാഹരണമായി സൂറത്തു ബഖറയിലെ ആദ്യ ഭാഗത്ത്

   ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ

ഈ ഭാഗത്തു  لَا رَيْبَ ۛഎന്ന് നിർത്തി ഓതാം , അല്ലെങ്കിൽ  فِيهِ ആകുമ്പോൾ നിർത്താം . ശ്രദ്ധിക്കേണ്ടത് രണ്ടിടത്തും നിർത്തി ഓതാൻ പാടില്ല. ഒരിടത്തു മാത്രം നിർത്തി ഓതാവുന്നതാണ് .

ഇനിയൊരാൾ, ഈ രണ്ടു സ്ഥലത്തും നിർത്താതെ പാരായണം ചെയ്താൽ അതും അനുവദനീയമാണ്.  പാരായണത്തിനിടയിൽ ഈ രണ്ടിടത്തും വഖ്ഫ് ചെയ്യലാണ് പാടില്ലാത്തത്.

പ്രവാചകൻ(ﷺ) പഠിപ്പിച്ച നോമ്പ്

പ്രവാചകൻ(ﷺ) പഠിപ്പിച്ച നോമ്പ് 

നോമ്പിൻറെ നിർവ്വചനം :

നോമ്പു മുറിക്കുന്ന കാര്യങ്ങൾ വെടിഞ്ഞുകൊണ്ട് പ്രഭാതം മുതൽ സൂര്യാസ്തമയം വരെ മനസ്സിനേയും ശരീരത്തേയും പിടിച്ചു നിർത്തിക്കൊണ്ട് അല്ലാഹുവിന് വേണ്ടി നിർവ്വഹിക്കുന്ന മഹത്തായ ഒരാരാധനയാണ് നോമ്പ്.

നോമ്പിന്റെ ഇസ്ലാമികവിധി : ഇസ്ലാമിൻറ അടിസ്ഥാന സ്തംഭങ്ങളായ ഇസ്ലാം കാര്യങ്ങളിൽ ഒന്നാണ് നോമ്പ്; ബുദ്ധിയും ആരോഗ്യവുമുള്ള, പ്രായപൂർത്തിയായ എല്ലാ വിശ്വാസികൾക്കും അത് നിർബന്ധമാണ്.

അല്ലാഹു പറയുന്നു “സത്യവിശ്വാസികളെ നിങ്ങൾക്ക് മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരുന്ന പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധ മാക്കപ്പെട്ടിരിക്കുന്നു നിങ്ങൾ ഭക്തരാകുന്നതിനു വേണ്ടിയതെ അത്.” (സൂറ ബഖറ: 186) .

പ്രവാചകൻ(സ) പറയുന്നു “ഇസ്ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിൻറെ റസൂലാണെന്നും സാക്ഷ്യം വഹിക്കൽ, നമസ്കാരം കൃത്യതയോടെ നിർവഹിക്കൽ, സകാത് (നിർബന്ധ ദാനം) നൽകൽ, റമളാൻ മാസം നോമ്പനുഷ്ഠിക്കൽ, കഴിവുള്ളവർ ഹജ്ജ് കർമ്മം നിർവ്വഹിക്കൽ എന്നിവയത്രെ അത്  (മുസ്ലിം).

റമദാൻ മാസത്തിൻറെ പ്രത്യേകതകൾ

1, ഖുർആൻ അവതരിച്ച് മാസം 

“മനുഷ്യർക്ക് സൻമാർഗവും സത്യാസത്യ വിവേചനത്തിനും മാർഗദർശനത്തിനുമുള്ള തെളിവുകളുമായിക്കൊണ്ട് ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമത റമദാൻമാസം. (സൂറ: ബഖറ:).

2. ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്ർ ഉൾക്കൊള്ളുന്ന മാസം

“തീർച്ചയായും നാം അതിനെ (ഖുർആനിനെ) ലൈലത്തുൽ ഖദ്റിലാണ് അവതരിപ്പിച്ചത് അതിനെ സംബന്ധിച്ച് നിനക്ക് എന്ത് അറിയാം അത് ആയിരം മാസത്തേക്കാൾ ശ്രഷ്ഠമേറിയതാകുന്നു”. (സൂറത്തുൽ ഖദ്ർ).

3. നോമ്പുകാരന്റെ പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നു. 

നബി(സ) പറഞ്ഞു “മൂന്ന് വിഭാഗത്തിൻറെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുകതന്നെചെയ്യും “നോമ്പുകാരൻറ പ്രാർത്ഥന, മർദ്ദിതന്റെ പ്രാർത്ഥന, യാത്രക്കാരൻ പ്രാർത്ഥന എന്നിവയത്രെ അത് ” (ബൈഹഖി).

4. പിശാചുക്കൾ ബന്ധിക്കപ്പെടുന്നു, സ്വർഗകവാടങ്ങൾ തുറക്കപ്പെടുന്നു, നരക കവാടങ്ങൾ അടക്കപ്പെടുന്നു. (ബുഖാരി).

5. തെററുകളിൽനിന്നു സംരക്ഷണം ലഭിക്കുന്നു 

നബി(സ)പറയുന്നു. “യുവ സമൂഹമേ നിങ്ങൾക്ക് വിവാഹം കഴിക്കാൻ ആവശ്യമായ കഴിവ് എത്തിക്കഴിഞ്ഞാൽ ഉടനെ നിങ്ങൾ വിവാഹിതരാവുക. അത് നിങ്ങളുടെ കണ്ണുകളെ താഴ്ത്തുന്നു, ജനനേന്ദ്രിയത്തെ സംരക്ഷിക്കുന്നു. അതിന് കഴിയാത്തവർ നോമ്പ് അനുഷ്ഠിക്കട്ടെ. അത് അവന്നൊരു കാവലാണ് (ബുഖാരി, മുസ്ലിം).

6. നോമ്പ് ഒരു പരിചയാണ്. 

നബി(സ) പറയുന്നു: “നോമ്പ് ഒരു പരിചയാണ്. അടിമ അതുകൊണ്ട് നരകത്തെ തടുക്കുന്നു.” (അഹ്മദ്).

7. നോമ്പ് സ്വർഗപ്രവേശനം നൽകുന്നു. 

അബുഉമാമ(റ) നബി(സ)യോട് ചോദിച്ചു സ്വർഗ്ഗപ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു കാര്യം എനിക്ക് അറിയിച്ച് തരണം നബി(സ) പറഞ്ഞു “നീ നോമ്പനുഷ്ഠിക്കുക. അതിനുതുല്യമായി മറെറാന്നുമില്ല. (നസാഇ).

8. നോമ്പും ഖുർആനും ശുപാർശക്കായി എത്തുന്നതാണ് (നബി വചനം )

9. നോമ്പ്കാർക്ക് സ്വർഗപ്രവേശനത്തിന് പ്രത്യേകം കവാടം ഉണ്ടായിരിക്കും

 നബി (സ)പറഞ്ഞു “സ്വർഗത്തിന് റയ്യാൻ എന്ന ഒരു കവാടമുണ്ട് അതിലുടെ നോമ്പുകാർ മാത്രമായിരിക്കും പ്രവേശിക്കുക” (ബുഖാരി)

10. നോമ്പിന് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്നു (ഹദീസ് തുർമുദി).

11. നോമ്പ് മനുഷ്യനിൽ തഖ്വയുണ്ടാക്കും (ഖുർആൻ).

12. നോമ്പ് അല്ലാഹുവിന് മാത്രമായി ചെയ്യാൻകഴിയുന്ന ഇബാദത്താണ്. 

“അല്ലാഹു പറയുന്നു: ദാസൻ എനിക്കുവേണ്ടി മാത്രമാണ് ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുന്നത്. നോമ്പ് എനിക്കുമാത്രമുള്ളതാണ്”(മുസ്ലിം)

13. നോമ്പ് മുൻപാപങ്ങൾ പൊറുക്കുന്നു 

നബി(സ)പറയുന്നു ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി നോമ്പനുഷ്ഠിച്ചാൽ അവന്റെ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് (ബുഖാരി).

നോമ്പ് നിയമമാക്കപ്പെട്ടവർ

1, പ്രായപൂർത്തിയായ ബുദ്ധിയുള്ള ആരോഗ്യമുള്ളവർക്ക് നോമ്പ് നോമ്പനുഷ്ഠിക്കൽ നിർബന്ധമാണ്.

2, പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് നോമ്പ് നിർബന്ധമില്ല; എങ്കിലും അവരെ പരിശീലിപ്പിക്കേണ്ടതാണ്.

3, ആരോഗ്യമില്ലാത്ത വൃദ്ധർക്കും ശമനം തീരെ പ്രതീക്ഷയില്ലാത്ത രോഗികൾക്കും ഇളവ് നൽകപ്പെട്ടിട്ടുണ്ട്. അവർ ഓരോ നോമ്പിനും ഓരോ അഗതിക്ക് വീതം ഭക്ഷണം പ്രായശ്ചിത്തം നൽകേണ്ടതാണ്.

4, ശമനം പ്രതീക്ഷയുള്ള രോഗിക്കും നോമ്പ് ഒഴിവാക്കാം; പിന്നീട് നോറ്റുവീട്ടൽ നിർബന്ധമാണ്.

5, യാത്രക്കാർ വളരെ ബുദ്ധിമുട്ടി നോമ്പനുഷ്ഠിക്കാതിരിക്കലാണ് ഉത്തമം. അവർ പിന്നീട് നോറ്റ് വീട്ടിയാൽ മതി.

6, ഗർഭിണികളും മുലയൂട്ടുന്ന മാതാക്കളും വിഷമിച്ച് നോററ് കൊള്ളണമെന്നില്ല. പിന്നീട് നോററ്വീട്ടിയാൽ മതി.

7, ആർത്തവകാരികളും പ്രസവരക്തമുള്ളവരും നോമ്പനുഷ്ഠിക്കൽ ഹറാമാണ്.

നോമ്പിന്റെ മര്യാദകൾ

1, നിർബന്ധ നോമ്പിന് പ്രഭാതത്തിന് മുമ്പായി നിയ്യത്ത് ചെയ്യേണ്ടതാണ്. നിയ്യത്ത് എന്നാൽ മനസ്സിൽ കരുതലാണ്. നാവിനോ ചുണ്ടുകൾക്കോ അതിൽ യാതൊരു സ്ഥാനവുമില്ല. നിയ്യത്ത്പറയൽ സുന്നത്തുപോലുമില്ല അത് നബിചര്യക്ക് എതിരുമാണ്.

2, അത്താഴം കഴിക്കുക, കഴിവതും പിന്തിച്ച് കഴിക്കുകയും ചെയ്യുക.

3, ഭക്ഷണ പാനീയങ്ങൾ എന്നപോലെ ചീത്തവാക്കും, പ്രവൃത്തിയും, ചിന്തയും ഒഴിവാക്കുക.

4, സമയമായാൽ ഉടനെ നോമ്പ് തുറക്കുക.

നോമ്പ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ

1, സംയോഗം: റമളാനിൻറപകലിൽ ഭാര്യാഭർതൃ ബന്ധത്തിലേർപ്പെട്ടാൽ നോമ്പ് ദുർബലപ്പെടുകയും അത് നോറ്റുവീട്ടുന്നതോടൊപ്പം ഭാരിച്ച പ്രായശ്ചിത്തവും നിർബന്ധമാണ്. (ഒന്നുകിൽ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക, അല്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് നോൽക്കുക, അതുമല്ലെങ്കിൽ അറുപത് അഗതികൾക്ക് ഭക്ഷണം നൽകുക എന്നതാണ് പ്രായശ്ചിത്തം).

2, തിന്നുകയോ കുടിക്കുകയോ ചെയ്യൽ.

3, ശരീര പോഷണത്തിന് ഇഞ്ചക്ഷൻ എടുക്കൽ.

4, കരുതിക്കൂട്ടി ചർദ്ദിക്കൽ.

5, സ്വയംഭോഗം ചെയ്യൽ

6, ആർത്തവമോ പ്രസവരക്തമോ പുറപ്പെടൽ.

(മേൽപറഞ്ഞ കാര്യങ്ങൾ നോമ്പു മുറിക്കുന്നവയാണ് എന്ന് അറിഞ്ഞുകൊണ്ടും മനപൂർവ്വവും പ്രവർത്തിക്കുമ്പോൾ മാതമേ നോമ്പുമുറിയുകയുള്ളൂ).

ഇവക്കെല്ലാം പുറമെ നാം നോമ്പുകാരനാണ് എന്ന ബോധത്തോടെ സദാകഴിഞ്ഞുകൂടാൻ ശ്രമിക്കുകയും വേണം. നബി(സ) പറയുന്നത് കാണുക: “വല്ലവനും ചീത്തവാക്കും, പ്രവൃത്തിയും ഒഴിവാക്കുന്നില്ലങ്കിൽ

അവൻ പട്ടിണികിടക്കണമെന്ന് അല്ലാഹുവിന്ന് യാതൊരാവശ്യവുമില്ല.” (ബുഖാരി).

‘എത്രയെത് നോമ്പുകാരാണ് അവരുടെ നോമ്പുകൊണ്ട് വിശപ്പും ദാഹവും സഹിക്കുന്നു എന്നതിൽ കവിഞ്ഞു മറെറാന്നും നേടാൻ കഴിയാത്തവർ, അതുപോലെ എത്ര രാതി (തറാവീഹ്) നമസ്കാരക്കാരാണുള്ളത് അവരുടെ നമസ്കാരംകൊണ്ട് ഉറക്കം നഷ്ടപ്പെട്ടു എന്നതല്ലാതെ മറെറാന്നും നേടാൻ കഴിയാത്തവർ.” (ദാരിമി).

നോമ്പുകാലത്തെ പുതൃകർമങ്ങൾ

ഖുർആൻ പഠനം, ഖുർആൻ പാരായണം,ദിക്‌ർ , തസ്ബീഹ്, പ്രാർത്ഥന എന്നിവ അധികരിപ്പിക്കൽ, രാത്രി ദീർഘമായി നമസ്കരിക്കൽ, പള്ളിയിൽ ഇഅ്തികാഫ് ഇരിക്കൽ, ദാനധർമം അധികരിപ്പിക്കൽ നോമ്പുകാരനെ നോമ്പു തുറപ്പിക്കൽ, ഉംറ ചെയ്യൽ മററ് സൽകർമങ്ങൾ വർധിപ്പിക്കൽ എന്നിവയാണ്.

അവസാനത്തെ പത്തിൽ

اللهم إنك عفو تحب العفو فاعف عتي (متفق عليه).

(അല്ലാഹുമ്മ ഇന്നകഅഫുവ്വൻ തുഹിബ്ബുൽഅവ ഫഅ് അന്നീ). 

“അല്ലാഹുവേ നീ പാപമോചനം നൽകുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ് എന്റെ പാപങ്ങൾ നീ എനിക്ക് പൊറുത്തുതമേണമേ” എന്ന് കൂടുതൽ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.

നോമ്പുകാലത പുണ്യകർമങ്ങൾ

അവസാനത്തെ പത്തിലാണ് ആയിരം മാസത്തേക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദ്ർ ഉൾക്കൊള്ളുന്നത്. ലൈലത്തുൽ ഖദ്ർ ഇന്ന ദിവസമാണ് എന്ന് എനിക്കുമനസ്സിലാകുകയാണ് എങ്കിൽ അന്ന് ഞാൻ എന്താണ് കൂടുതലായി പ്രാർത്ഥിക്കേണ്ടത് ? എന്ന് ആയിശ(റ) നബി(സ) യോട് ചോദിച്ചപ്പോൾ മേൽകൊടുത്ത പ്രാർത്ഥന പ്രാർത്ഥിക്കുവാനാണ് പറഞ്ഞത്. നബി(സ) അവസാനത്തെ പത്ത് സമാഗതമായാൽ തൻറ അരയുടുപ്പ് മുറുക്കിയുടുക്കുകയും, കുടുംബത്തെ വിളിച്ചുണർത്തുകയും രാത്രിമുഴുവനും (ആരാധനയിൽ മുഴുകി ജീവസ്സുററതാക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി).

അത്കൊണ്ട് ഒരായുഷ്കാലം മുഴുവനും ആരാധനയിൽ മുഴുകിയാൽ കിട്ടുന്നത് പുണ്യം ഒരുരാത്രികൊണ്ട് നേടാൻ കഴിയും.

നോമ്പും തിരുത്തേണ്ട ധാരണകളും

റമളാനിൻറ രാത്രികളിൽ ഭാര്യാഭർതൃ ബന്ധത്തിലേർപ്പെടുക, സുബ്ഹിക്ക് മുമ്പായി രാതിയിൽ തന്നെ കുളിക്കാൻ കഴിയാതിരിക്കുക, നോമ്പിൻപകലിൽ പല്ല് തേക്കുക, മുങ്ങിക്കുളിക്കുക, ഇഞ്ചക്ഷൻ എടുക്കുക, കണ്ണിൽ സുറുമ പോലുള്ളവ ഉപയോഗിക്കുക, രക്തപരിശോധന നടത്തുക ഭക്ഷണം രുചിനോക്കുക, ഉറക്കത്തിൽ സ്ഖലനം നടക്കുക എന്നിവയൊന്നും നോമ്പിനെ ദുർബലപ്പെടുത്തുകയില്ല.

റമദാനിനെ സ്വാഗതം ചെയ്യൽ

പശ്ചാത്തപിച്ച് പാപമുക്തിനേടി ഹൃദയശുദ്ധി വരുത്തുക, ബാധ്യതകൾ നിർവ്വഹിക്കുക, പ്രാർത്ഥനാനിരതരായി കഴിയുക, സൽകർമങ്ങൾക്ക് മുൻകൂട്ടി സമയം നിശ്ചയിക്കുക, മാസപ്പിറവി കാണുമ്പോൾ നബി (സ) പഠിപ്പിച്ച് പ്രാർത്ഥന പ്രാർത്ഥിക്കുക. എന്നിവയെല്ലാം റമദാനിന് മുമ്പായി നാം ചെയ്യേണ്ട മുന്നൊരുക്കങ്ങളാണ്.

മാസപ്പിറവി കാണുമ്പോഴുള്ള പ്രാർത്ഥന താഴെപറയും പ്രകാരമാണ്.

الله أكبر، اللهم أهله علينا بالأمن والإيمان والسلامة والإسلام

والتوفيق لما تحب وترضى ربنا وربك الله (الترمذي)

“അല്ലാഹു ഏററവും വലിയവനാകുന്നു. അല്ലാഹുവേ നിർഭയത്വവും വിശ്വാസവും സമാധാനവും രക്ഷയും, നീ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങൾ പ്രവർത്തിക്കാനുള്ള അനുഗ്രവുമായിക്കൊണ്ട് ഈ മാസത്തെ ഞങ്ങളിൽ ഉദിപ്പിക്കേണമേ. (ഉദയചന്ദ്രനെ നോക്കിക്കൊണ്ട് പറയുക) ഞങ്ങളുടേയും നിൻറയും നാഥൻ അല്ലാഹുവാണ്.” (തുർമുദി).

നോമ്പു തുറക്കൽ

സമയമായാലുടനെ നോമ്പു തുറക്കുക എന്നതാണ് നബിചര്യ. നോമ്പുകാരൻ നോമ്പുതുറക്കുന്നതിനു മുമ്പായി നടത്തുന്ന പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണ് എന്ന് പ്രവാചകൻ പറഞ്ഞിട്ടുള്ളതിനാൽ പ്രസ്തുത സമയത്ത് പ്രാർത്ഥനകൾ അധികരിപ്പിക്കേണ്ടതാണ്.

ഈത്തപ്പഴം അത് കിട്ടിയില്ലങ്കിൽ കാരക്ക അതുമില്ലങ്കൽ പച്ചവെള്ളം മുൻഗണനാക്രമം

(ذهب الظمأ وابتلت الغروق وثبت الأجر إن شاء الله)

(ദഹബദ്ളമള വല്ലതിൽ ഉറുഖ വഥബതൽ അജ്റു ഇൻശാഅല്ലാഹ്).

(ദാഹമെല്ലാം നീങ്ങി ഞരമ്പുകൾക്കെല്ലാം പുതുജീവൻ ലഭിച്ചു അല്ലാഹു ഉദ്ദേശിച്ചാൽ

പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും.) 

എന്ന് പ്രാർത്ഥിക്കുകയും ചെയ്യുക.

പുണ്യ മാസത്തിലും അനാചാരം?

ബദ്രീങ്ങളുടെ ആണ്ട് :

ചിലപ്രദേശങ്ങളിൽ റമദാൻ മാസം എന്നാൽ റമളാൻ പതിനേഴിന്ന് ബദ്രീങ്ങളുടെ ആണ്ട് എന്നപേരിൽ വലിയ സദ്യയൊരുക്കാനും അതിന്നായി ഒരുങ്ങാനുമുള്ളതാണ് എന്ന് തോന്നിപ്പോകും വിധത്തിലാണ് കണ്ടു വരുന്നത്. റമദാൻമാസം പിറന്നാൽ ഉടനെ കമ്മിറ്റിയുണ്ടാക്കലും പണം പിരിക്കലുമായി ആളുകൾ അതിന്റെ പിന്നാലെ നീങ്ങുന്നു!? എത്ര ദയനീയമാണാ രംഗം! പുണ്യദിനങ്ങൾ ബിദ്അത്തുകൾക്കും ശിർക്കിനുമായി നീക്കിവെക്കുന്നു. ബദ്രീങ്ങളുടെ പേരിൽ നേർച്ചനേരുകയും അവരോടു പ്രാർത്ഥിക്കുകയും സഹായം തേടുകയും ചെയ്യുന്നു!?.

ഇവയല്ലാം യഥാർത്ഥത്തിൽ ഇബാദത്താണ്, ഇബാദത്ത് അല്ലാഹുവല്ലാത്തവരുടെ പേരിൽ നിർവ്വഹിക്കൽ അല്ലാഹു ഒരിക്കലും പൊറുക്കാത്തതും, ശാശ്വത നരകാവകാശിയാക്കുന്നതുമായ ശിർക്കാണാനും.

ബദ്ർയുദ്ധം നടന്നത് ഹിജ്റ രണ്ടാം വർഷം റമദാൻ പതിനേഴിന്നായിരുന്നു എന്നത് തർക്കമററകാര്യമാണ്. എന്നാൽ എന്തിനു വേണ്ടിയായിരുന്നു ബദ്ർയുദ്ധം നടന്നത് എന്നത് ചിന്തിക്കാതെപോകുന്നതാണ് കഷ്ടം! നബി(സ) അന്ന് ബദറിൽവെച്ച് പ്രാർത്ഥിച്ചത് അല്ലാഹുമ്മ ഇൻതഹിക് ഹാദിഹിൽഉസ്വാബ: ലൻ തുഅ്ബദ ഫിൽഅർദ് (അല്ലാഹുവേ ഈയൊരു ചെറിയ സംഘം ഇവിടെ വെച്ച് നശിച്ച് പോയാൽ ഭൂമിയിൽ നിന്നെ മാത്രം ആരാധിക്കുന്ന ഒരവസ്ഥയുണ്ടാകുന്നതല്ല, അതുകൊണ്ട് ഞങ്ങളെ നീ വിജയിപ്പിക്കേണമേ എന്നായിരുന്നു.

അപ്പോൾ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്നായിരുന്നു ബദർ യുദ്ധം നടന്നത്. അല്ലാതെ മറ്റു ചിലയാളുകൾ പ്രചരിപ്പിക്കുന്നതുപോലെ ബദർ മർദ്ദിതൻറ മോചനദിനവുമല്ല. മറിച്ചു തൗഹീദിൻറ വിജയദിനമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ദിവസത്തിൽ ബദ്രീങ്ങൾ പ്രവർത്തിച്ചതുപോലെ തൗഹീദിന്റെ മാർഗ്ഗത്തിൽ നമുക്ക് പ്രിയപ്പെട്ടതെന്തും നാഥൻറ് പ്രീതിക്കായി സമർപ്പിക്കുവാൻ നാമും പ്രതിജ്ഞയെടുക്കുക. ബദറിൻറ ആവേശമല്ല നമുക്ക് ആവശ്യം ബദറിൻറ ആദർശമായിരിക്കണം അതിനാൽ ഇന്ന് സമൂഹം കാട്ടിക്കൂട്ടുന്നതിന് യാതൊരു മാതൃകയുമില്ല. ബദറിന് ശേഷം എട്ടു കൊല്ലം നബി(സ)ജീവിച്ചു. ഏതെങ്കിലും ഒരു വർഷം ബദർദിനത്തിൽ പ്രത്യേക ദിക്സറുകളോ, അവരുടെ മദ്ഹ് പറയുകയോ, അവർക്കു വേണ്ടിഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുകയോ, അതിനു കൽപ്പിക്കുകയോ ചെയ്തതായി യാതൊരു രേഖയുമില്ല. അക്കാരണത്താൽ തന്നെ അത് ബിദ്അത്താണ്. ബിദ്അത്തുകൾ നമ്മെ വഴി കേടിലേക്കും നരകത്തിലേക്കുമാണ് എത്തിക്കുക. അതിനാൽ അല്ലാഹുവും പ്രവാചക(സ)യും കൽപ്പിക്കാത്ത കാര്യങ്ങളിൽനിന്നും നാം വിട്ടുനിൽക്കുക. അല്ലാഹു, അവനിഷ്ടപ്പെടുന്ന വിധം റമദാനിനെ സ്വാഗതം ചെയ്യാനും, നമ്മുടെ പണ്യകർമ്മങ്ങളെക്കൊണ്ട് സ്വർഗ്ഗം തുറപ്പിക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ

റമദാനിലെ നബിചര്യകൾ.

1,നിർബന്ധനോമ്പിന് പ്രഭാതത്തിനു മുമ്പായി നിയ്യത്ത് (തീരുമാനമെടുക്കൽ)

“ആരെങ്കിലും പ്രഭാതത്തിനുമുമ്പ് നിയ്യത്തു ചെയ്തിട്ടില്ലെങ്കിൽ അവന്നു നോമ്പില്ല” (ഹദീസ് തുർമുദി).

നിയ്യത്ത് പറയൽ നബിചര്യയല്ല. നിയ്യത്തിനെ സംബന്ധിച്ച് ശാഫിഈ പൺഡിതനായ ഇമാം നവവി(റ) പറയുന്നത് ശ്രദ്ധിക്കുക. “നിയ്യത്തെന്നാൽ കരുതലാണ്, അത് മനസ്സിൻ ഉറപ്പാണ്” (ഫത്ഹുൽബാരി).

2, അത്താഴം കഴിക്കുക, കഴിവതും പിന്തിച്ചു മാത്രം കഴിക്കുക.

‘നിങ്ങൾ അത്താഴം കഴിക്കുക, തീർച്ചയായും അത്താഴത്തിൽ അനുഗ്രഹമുണ്ട്” (ബുഖാരി)

സൈദുബ്നു ഥാബിത്(റ) പറയുന്നു, ഞങ്ങൾ നബിയോടൊപ്പം അത്താഴം കഴിച്ചാൽ പിന്നീട് നമസ്കാരത്തിന് അമ്പത് ആയത്ത് ഓതുന്ന സമയം മാത്രമേ ബാക്കിയുണ്ടാകുമായിരുന്നുള്ളൂ (ബുഖാരി, മുസ്ലിം)

3,സമയമായാലുടൻ നോമ്പു തുറക്കക്കുക.

“നോമ്പുതുറക്കാൻ ധൃതികാണിക്കുന്ന കാലത്തോളം ജനങ്ങൾ നന്മയിലായിരിക്കും”

(മുസ്ലിം).

നബി(സ) ഈത്തപ്പഴം, അതില്ലെങ്കിൽ കാരക്ക, അതുമില്ലെങ്കിൽ വെള്ളം എന്നിവ കൊണ്ടായിരുന്നു നോമ്പുതുറന്നിരുന്നത് (അബുദാവൂദ്, തുർമുദി).

നബി(സ) നോമ്പുതുറന്നാൽ താഴെ പറയുന്ന പ്രാർത്ഥന ചൊല്ലുമായിരുന്നു.

ذهب الظما وابتلت العروق وثبت الأجر إن شاء الله

ദഹബ ദ്ളമല വബലത്തിൽ ഉറൂഖു വഥബതൽ അജ്റു ഇൻശാഅല്ലാഹ്

“ദാഹമെല്ലാം നീങ്ങി, ഞരമ്പുകൾക്ക് പുതുജീവൻ ലഭിച്ചു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും.” (നസാഇ, അബൂദാവൂദ്).

4. തറാവീഹ് നമസ്കാരം

من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه

البخاري )

“ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാനിൽ നമസ്കരിച്ചാൽ അവൻ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്”. (ബുഖാരി)

നബി(സ) റമദാനിൽ പതിനൊന്ന് റക്അത്തിനേക്കാൾ അധികം നമസ്കരിച്ചിട്ടില്ല എന്ന ഹദീസാണ് ബുഖാരി തറാവീഹ് എന്ന അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

5, ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് അവസാനത്തെ പത്ത് കൂടുതൽ ശ്രദ്ധിക്കുക.

“നബി(സ) അവസാനപത്തിൽ തന്റെ അരമുറുക്കി തയ്യാറെടുക്കുകയും രാത്രി സജീവമാക്കുകയും തന്റെ വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുമായിരുന്നു’. (ബുഖാരി)

അവസാനത്തെ പത്തിൽ (അല്ലാഹുമ്മ ഇന്ന് അബുവ്വൻ തുഹിബ്ബുൽ അഫുവ ഫഅ്ഫുഅന്നീ) “അല്ലാഹുവേ നീപാപമോചനം നൽകുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ് എന്നോടു നീ പൊറുക്കേണമേ.” (തുർമുദി, അഹ്മദ്).എന്ന് കൂടുതൽ പ്രാർത്ഥിക്കുക.

6,നോമ്പ് നിഷ്ഫലമാകാതെ സൂക്ഷിക്കുക

“ആരെങ്കിലും ചീത്തവാക്കും പ്രവർത്തിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കണമെന്ന് അല്ലാഹു വിന് ആവശ്യമില്ല.” (ബുഖാരി)

7. റമദാൻ അവസാനം ഫിത്വ്ർ സകാത്ത് സംഘടിതമായി വിതരണം ചെയ്യുക.

——–

അല്ലാഹു പ്രവാചകചര്യ പിന്തുടരാൻ നമ്മെ അനുഗ്രഹിക്കട്ടെ (ആമീൻ)

وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين

തയ്യാറാക്കിയത്:

അബ്ദുൽ ലത്വീഫ് സുല്ലമി മാറഞ്ചേരി

പെരുന്നാൾ നമസ്‌കാരത്തിന്റെ വിധിവിലക്കുകൾ ചുരുക്കത്തിൽ

പെരുന്നാൾ നമസ്‌കാരത്തിന്റെ വിധിവിലക്കുകൾ ചുരുക്കത്തിൽ

1- പെരുന്നാൾ നമസ്‌കാരം വാജിബ് (നിർബന്ധം ആണ്) 

2- പെരുന്നാൾ നമസ്‌കാരത്തിന്റെ മുമ്പും പിമ്പും സുന്നത്ത് നമ സ്‌കാരങ്ങളില്ല.

3- പെരുന്നാൾ നമസ്‌കാരം മുസ്വല്ലയിൽ (മൈതാനത്ത്) വെച്ച് ആണ് നിർവഹിക്കപ്പെടേണ്ടത്.

4- പെരുന്നാൾ നമസ്‌കാരം ദ്വുഹാ സമയത്താണ് നിർവഹിക്ക പ്പെടേണ്ടത്. 

5- പെരുന്നാൾ നമസ്‌കാരം ഖുത്വ്ബക്ക് മുമ്പ് നിർവഹിക്കപ്പെ ടണം.

6- പെരുന്നാൾ നമകാരത്തിന് ബാങ്കും ഇഖാമത്തും ഇല്ല.

7- പെരുന്നാൾ നമസ്‌കാരത്തിൽ ഒന്നാമത്തെ റക്അത്തിൽ തക് ബീറത്തുൽ ഇഹ്‌റാമിന് പുറമെ ഏഴ് തക്ബീറുകളും, രണ്ടാമ ത്തെ റക്അത്തിൽ സുജൂദിൽ നിന്ന് ഉയരുമ്പോഴുള്ള തക്ബീറിന് പുറമെ അഞ്ച് തക്ബീറുകളും ചൊല്ലണം. ഓരോ തക്ബീർ ചൊ ല്ലുമ്പോഴും കൈ ഉയർത്തണം.

8- പെരുന്നാൾ നമസ്‌കാരത്തിൽ ഒന്നാം റക്അത്തിൽ ഫാതിഹ ക്ക് ശേഷം സൂറത്തു ക്വാഫോ, രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ക്വമറോ, അല്ലെങ്കിൽ ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ അഅ്‌ലയോ, രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഗ്വാശിയയോ ഓതുന്നത് സുന്നത്താണ.്

9- സമയം തെറ്റിയതിന് ശേഷമാണ് പെരുന്നാൾ അറിഞ്ഞതെ ങ്കിൽ അടുത്ത ദിവസമാണ് നമസ്‌കാരം നിർവഹിക്കേണ്ടത്. മറ്റു കാരണങ്ങളാൽ നമസ്‌കാരം നഷ്ടപ്പെട്ടവന് പിന്നീട് അത് നിർവഹി ക്കേണ്ടതില്ല. ഇമാം അവസാന ഇരുത്തത്തിൽ ആകുമ്പോൾ ആണ് ഒരാൾ നമസ്‌കാരത്തിന് എത്തിയതെങ്കിൽ ഇമാം സലാം വീട്ടിയ തിന് ശേഷം എഴുന്നേറ്റ് അവൻ രണ്ട് റക്അത്ത് (പെരുന്നാൾ നമസ്‌കാരം) നിർവഹിക്കണം. 

10- യാത്രയിൽ പെരുന്നാൾ നമസ്‌കാരം നിർവഹിക്കപ്പെടുന്ന സ്ഥലത്ത് എത്തിയവന് അത് നിർവഹിക്കാവുന്നതാണ്. ഇല്ലെങ്കി ൽ അവന് അത് ഒഴിവാക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.

11- ജുമുഅ ദിവസം പെരുന്നാൾ ആയാൽ പെരുന്നാൾ നമസ്‌കാ രം നിർവഹിച്ചവന് ജുമുഅ നമസ്‌കാരത്തിന് ഇളവുണ്ട്. ഇങ്ങനെ വന്നാൽ നബി g ജുമുഅയും നിർവഹിക്കാറുണ്ടായിരുന്നു. 

12- പെരുന്നാൾ ഖുത്വ്ബയിൽ പങ്കെടുക്കുന്നത് സുന്നത്ത് ആണ്.

13- പെരുന്നാളിലെ ഖുത്വ്ബ ഒറ്റ ഖുത്വ്ബയാണ്. ഫുക്വഹാക്കൾ പറഞ്ഞത് പോലെ ജുമുഅ പോലെ രണ്ട് ഖുത്ബ നടത്താവുന്ന തുമാണ്.

14- പെരുന്നാൾ ഖുത്വ്ബയിൽ സ്ത്രീകളെ പ്രത്യേകം ഉപദേശി ക്കൽ സുന്നത്താണ്.

15- പെരുന്നാൾ ഖുത്വ്ബ തക്ബീർ കൊണ്ട് തുടങ്ങാനോ, ഖുത്വ് ബകൾക്കിടയിൽ തക്ബീർ ചൊല്ലാനോ സ്വഹീഹായ ഹദീസ് തെളിവായില്ല.

പെരുന്നാളിന്റെ സുന്നത്തുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

1- തക്ബീർ ചൊല്ലൽ.

2- കുളിക്കൽ, നല്ല വസ്ത്രം ധരിക്കൽ.

3- ബലിപെരുന്നാൾ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷിക്കാതിരിക്കലും, ഫിത്വ്ർ പെരുന്നാൾ നമസ്‌കാരത്തിന് പുറ പ്പെടുന്നതിന് മുമ്പ് വല്ലതും ഭക്ഷിക്കലും.

4- മുസ്വല്ലയിലേക്ക് നേരത്തെ പോകൽ.

5- സ്ത്രീകൾ, കുട്ടികൾ അടക്കം എല്ലാ മുസ്‌ലീംകളും മുസ്വല്ല യിലേക്ക് പുറപ്പെടൽ.

6- മുസ്വല്ലയിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും രണ്ട് വഴി സ്വീകരിക്കൽ.

7- ഈദ് ആശംസ നേരൽ.

8- നമസ്‌കാര സ്ഥലത്തേക്ക് നടന്നോ വാഹനത്തിലോ പോകാം.

ഹദീസ് 29

ഹദീസ് : 29

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، قَالَ: لَمْ يَكُنِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاحِشًا وَلاَ مُتَفَحِّشًا، وَكَانَ يَقُولُ: «إِنَّ مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلاَقًا»- صحيح البخاري ومسلم

അബ്ദുല്ലാഹി ബ്‌നു അംറ് (റ) പറഞ്ഞു: നബി തോന്നിവാസിയോ തോന്നിവാസം പറയുന്നവരോ ചെയ്യുന്നവരോ ആയിരുന്നില്ല. നബി പറയാറുണ്ടായിരുന്നു: നിശ്ചയം നിങ്ങളിലെ ഉത്തമർ നിങ്ങളിലെ നല്ല സ്വഭാവമുള്ളവരാകുന്നു. (ബുഖാരി, മുസ്‌ലിം)

വിവരണം

> ഏറ്റവും നല്ല ഉൽകൃഷ്ട സ്വഭാവ ഗുണങ്ങളുടെ മതമാണ് ഇസ്‌ലാം. വാക്കിലും പ്രവൃത്തിയിലുമെല്ലാം ആ സ്വഭാവ വിശേഷണങ്ങൾ കാത്തു സൂക്ഷിക്കാൻ ഓരോരുത്തരം ബാധ്യസ്ഥരാണ്. നബി g ഏറ്റവും നല്ല സ്വഭാവത്തിനുടമയായിരുന്നു എന്ന് വിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു:

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ

തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ക്വലം:4)

·> നബി ﷺ അശ്ലീലങ്ങൾ പറയുന്നവരോ അത്തരം സ്വഭാവാത്തിന്റെ ആളോ ആയിരുന്നില്ല. ഓരോ വിശ്വാസിയും അത് പോലെ ശുദ്ധമായ സ്വഭാവ ഗുണങ്ങൾ കാണിക്കേണ്ടവരാണ്. 

·> അശ്ലീല സംസാരങ്ങളും പ്രവർത്തനങ്ങളും ഒരു വിശ്വാസിയിൽ ഉണ്ടാവാനേ പാടില്ല. മാന്യമായ കാര്യങ്ങളേ പറയാവൂ. നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്ന പ്രവാചകാധ്യാപനം നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തേണ്ടതാണ്.

·> അനാവശ്യമായി ശബ്ദം ഉയർത്തി സംസാരിച്ച് കൂടാ. എല്ലായിടത്തും ഈ മര്യാദ പാലിക്കാൻ നമുക്കാവണം.

·> ഒരാളോട് ആരെങ്കിലും മോശമായി പെരമാറുകയോ സംസാരിക്കുകയോ ചെയ്താൽ അതിന് അതേ പോലെ മറുപടി നൽകാൻ പാടില്ല. മറിച്ച് നല്ല രീതിയിൽ അവനോട് സംസാരിക്കണം.

·> ലജ്ജയില്ലാത്ത അവസ്ഥയിലാണ് തോന്നിവാസങ്ങൾ സംസാരിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. ലജ്ജയില്ലാത്തവൻ എന്തും പറയുന്ന അവസ്ഥയായിരിക്കും.

> ജനങ്ങളിൽ ഏറ്റവും നല്ലവർ നല്ല സ്വഭാവമുള്ളവരാണെന്ന് റസൂൽ  g നമ്മെ അറിയിച്ചിരിക്കുന്നു. അത്തരത്തിൽ എല്ലാ നല്ല സ്വഭാവ ഗുണങ്ങളും ജീവിതത്തിൽ പകർത്താൻ നാം ശ്രദ്ധിക്കുക.

ഹദീസ് 30

ഹദീസ് : 30

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ جَرِيرٍ، قَالَ: كُنَّا جُلُوسًا عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذْ نَظَرَ إِلَى القَمَرِ لَيْلَةَ البَدْرِ قَالَ: «إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا القَمَرَ، لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ، وَصَلاَةٍ قَبْلَ غُرُوبِ الشَّمْسِ، فَافْعَلُوا»- البخاري ومسلم

ജരീർ (റ) പറഞ്ഞു: ഞങ്ങൾ റസൂൽ യുടെ അടുക്കൽ ഇരിക്കുകയായിരുന്നു, അപ്പോൾ റസൂൽ പൂർണ്ണചന്ദ്രനെ നോക്കി പറഞ്ഞു: നിശ്ചയം നിങ്ങൾ ഈ ചന്ദ്രനെ കാണുന്നത് പോലെ നിങ്ങളുടെ റബ്ബിനെ കാണും. അവനെ കാണുന്നതിൽ നിങ്ങൾക്ക് മങ്ങൽ ഉണ്ടാവുകയില്ല. ആയതിനാൽ സൂര്യോദയത്തിന് മുമ്പുള്ള ഒരു നമസ്‌കാരവും, സൂര്യാസ്തമയത്തിന് മുമ്പുള്ള ഒരു നമസ്‌കാരവും നിർവ്വഹിക്കുന്നതിന് (ചില തടസ്സങ്ങളാൽ) നിങ്ങൾ അതിജയിക്കപ്പെടാതെ നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങൾ അവ ചെയ്യുക. (ബുഖാരി മുസ്‌ലിം)

വിവരണം

> വിശ്വാസികൾക്ക് അന്ത്യദിനത്തിൽ അല്ലാഹുവിനെ കാണാൻ സാധിക്കും. ഇത് അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിൽ സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു:

وُجُوهٌ يَوْمَئِذٍ نَّاضِرَةٌ

إِلَىٰ رَبِّهَا نَاظِرَةٌ

ചില മുഖങ്ങൾ അന്ന് പ്രസന്നതയുള്ളതും ? അവയുടെ രക്ഷിതാവിന്റെ നേർക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (ക്വിയാമ:22-23)

> പതിനാലാം രാവിൽ പൂർണ്ണ ചന്ദ്രനെ കാണുന്നത് പോലെ അന്ന് അല്ലാഹുവിനെ വ്യക്തമായി കാണാനാകും എന്നാണ് റസൂൽ g അറിയിച്ചിട്ടുള്ളത്.

> വിശ്വാസികൾ മാത്രമേ റബ്ബിനെ കാണുകയുള്ളൂ. അവിശ്വാസികൾക്ക് അതിന് സാധിക്കുകയില്ല. അല്ലാഹു പറയുന്നു:

كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ

അല്ല; തീർച്ചയായും അവർ അന്നേ ദിവസം അവരുടെ രക്ഷിതാവിൽ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു. (മുത്വഫ്ഫിഫീൻ:15)

> പരലോകത്ത് അല്ലാഹുവിനെ കാണൽ വലിയൊരു സമ്മാനമാണ്. അത് അതിനർഹമായ കർമങ്ങൾ ചെയ്തവർക്ക് മാത്രം ലഭിക്കുന്ന സവിശേഷ പദവിയാണ്.

> ഇതിന് നിബന്ധനയായി റസൂൽ g അറിയിച്ചത് വീഴ്ച കൂടാതെ ഫജ്ർ നമസ്‌കാരവും, അസ്വ്ർ നമസ്‌കാരവും കൃത്യമായി നിർവ്വഹിക്കുക എന്നതാണ്. 

فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഉറക്കം, തിരക്കുകൾ തുടങ്ങിയവ നിങ്ങളെ അതിജയിച്ച് ഇവ കൃത്യമായി ചെയ്യാൻ സാധിക്കാതെ വരരുത് എന്നാണ്. അങ്ങനെ നിങ്ങൾ അതിൽ പരാജയപ്പെടാതെ അവ നിർവ്വഹിക്കുന്നവരാകണം.

> ഈ രണ്ട് നമസ്‌കാരങ്ങൾ ഈ സന്ദർഭത്തിൽ പറയാൻ കാരണം ഇവക്ക് മറ്റു നമസ്‌കാരങ്ങളേക്കാൾ ശ്രേഷ്ടതയുണ്ട് എന്നതാണ്. അവ ഹദീസുകളിൽ വന്നിട്ടുണ്ട്. ഈ രണ്ട് നമസ്‌കാരങ്ങളും കൃത്യമായി നിർവ്വഹിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. കാരണം ഫജ്ർ ഉറക്ക സമയവും അസ്വ്ർ നമസ്‌കാര സമയം തിരക്കുകളുടെ സന്ദർഭവുമാണ്. ഇത്തരം കാരണങ്ങൾ നമ്മെ അതിജയിക്കാതെ നോക്കാൻ നമുക്കാവണം. ഓരോ കർമങ്ങളും ഭംഗിയായി നിർവ്വഹിച്ചാൽ അതിന്റെ പ്രതിഫലങ്ങൾ പരിപൂർണമായി ലഭിക്കാൻ കാരണമാകും.

> നാളെ അല്ലാഹുവിനെ കണ്ടുമുട്ടുന്ന സൗഭാഗ്യവാൻമാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുമാറാവട്ടെ..ആമീൻ

 

ഹദീസ് 28

ഹദീസ് : 28

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن جُنْدَب بْن عَبْدِ اللَّهِ قَالَ: قَالَ رَسُولُ اللَّهِ صلّى الله عليه وسلم: ” كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ بِهِ جُرْحٌ، فَجَزِعَ، فَأَخَذَ سِكِّينًا فَحَزَّ بِهَا يَدَهُ، فَمَا رَقَأَ الدَّمُ حَتَّى مَاتَ، قَالَ اللَّهُ تَعَالَى: بَادَرَنِي عَبْدِي بِنَفْسِهِ، حَرَّمْتُ عَلَيْهِ الجَنَّةَ ”  – رواه البخاري

ജുൻദുബു ബ്‌നു അബ്ദില്ല (റ) നിവേദനം. റസൂൽ പറഞ്ഞു: നിങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയവരിൽ ഒരാൾക്ക് ഒരു മുറിവ് ഉണ്ടായിരുന്നു, അങ്ങനെ അയാൾ ക്ഷമ കാണിക്കാതെ ഒരു കത്തിയെടുത്ത് തന്റെ കൈ മുറിച്ചു, അങ്ങനെ രക്തം വാർന്ന് അദ്ദേഹം മരിച്ചു. അല്ലാഹു പറഞ്ഞു: എന്റെ അടിമ അവന്റെ ആത്മാവ് കൊണ്ട് എന്നെ മുൻ കടന്നിരിക്കുന്നു. ഞാൻ അവന് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി).

വിവരണം

> മുൻകാല സമുദായത്തിലെ ഒരാളുടെ ചരിത്രമാണ് ഈ ഹദീസിൽ ഉള്ളത്. 

> അയാളുടെ ശരീരത്തിൽ ഒരു മുറിവ് ഉണ്ടായിരുന്നു, അതിൽ അയാൾ വിഷമിച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. അതിന്റെ അപകടകരമായ അനന്തരഫലം ഈ ഹദീസിൽ വിവരിക്കുന്നു.

> പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ക്ഷമിക്കുകയാണ് വേണ്ടത്, ക്ഷമകേട് കൊണ്ട് ചെയ്യുന്ന അരുതായ്മകൾ ഒന്നിനും പരിഹാരമല്ല. 

> ആത്മഹത്യ വലിയ കുറ്റകരമായ കാര്യമാണ്. ആത്മഹത്യ ചെയ്യുന്നവർക്ക് സ്വർഗ്ഗം നിഷിദ്ധമാണെന്ന് നബി  അറിയിക്കുന്നു. 

> ആരെങ്കിലും സ്വന്തം ആത്മാവിനെ ഏതെങ്കിലും നിലക്ക് വധിച്ചാൽ നരകത്തിൽ അങ്ങനെ തന്നെ അവൻ ശിക്ഷിക്കപ്പെടുന്നതാണ്. 

> മലയിൽ നിന്ന് ചാടിയോ, വിഷം കഴിച്ചോ, ആയുധം ഉപയോഗിച്ചോ ആരെങ്കിലും ആത്മഹത്യ ചെയ്താൽ അവർ അത് പോലെ നരകത്തിൽ ശാശ്വതമായി ചെയ്ത് കൊണ്ടിരിക്കേണ്ടി വരും എന്നും ഹദീസിൽ ഉണ്ട്.

> അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് ആരും നിരാശരാകരുത്. നിരാശരാകുന്നവർ യഥാർത്ഥ വിശ്വാസികളല്ല എന്ന് അല്ലാഹു പറയുന്നു:

يَا بَنِيَّ اذْهَبُوا فَتَحَسَّسُوا مِن يُوسُفَ وَأَخِيهِ وَلَا تَيْأَسُوا مِن رَّوْحِ اللَّهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ

അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച. (യൂസുഫ്:87)

 

ഹദീസ് 27

ഹദീസ് : 27

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: “مَا مِنْ يَوْمٍ يُصْبِحُ العِبَادُ فِيهِ، إِلَّا مَلَكَانِ يَنْزِلاَنِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا”- رواه البخاري ومسلم

അബൂഹുറൈറ (റ) നിവേദനം. നബി പറഞ്ഞു: അടിമകൾ പ്രഭാതത്തിലുണരുന്നതായ ഏതൊരു ദിവസത്തിലും രണ്ട് മലക്കുകൾ ഇറങ്ങും. അവരിൽ ഒരാൾ പറയും: അല്ലാഹുവേ ചിലവഴിക്കുന്നവന് നീ വീണ്ടും നൽകേണമേ... അടുത്തയാൾ പറയും: അല്ലാഹുവേ (ദാനം നൽകാതെ) തടഞ്ഞു വെക്കുന്നവന് നീ നാശം നൽകേണമേ.. (ബുഖാരി, മുസ്‌ലിം).

വിവരണം

> സമ്പത്ത് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട ഹദീസ് ആണിത്.

·> മനുഷ്യർ അറിയാതെ മനുഷ്യരെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും മറ്റും അല്ലഹു പ്രത്യേകം മലക്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

·> എല്ലാ ദിവസങ്ങളിലും ഇത്തരത്തിൽ മലക്കുകൾ ഭൂമിയിൽ ഇറങ്ങുന്നുണ്ട് എന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം.

·> ഒരാൾക്ക് സാമ്പത്തിക വിശാലത ഉണ്ടെങ്കിൽ അവൻ അവന്റെ സമ്പത്തിനെ നല്ല നിലക്ക് ചിലവഴിക്കണം. അവൻ പിശുക്ക് ഇല്ലാതെ ഔദാര്യം കാണിക്കുന്നവനാവണം.

·> നല്ല വഴിയിൽ സമ്പത്ത് ചിലവഴിക്കുന്നതിന് വലിയ ശ്രേഷ്ടത ഉണ്ടെന്ന് ഹദീസ് വ്യക്തമാക്കുന്നു. അവന്റെ സമ്പത്തിൽ വർദ്ധനവുണ്ടാകാൻ മലക്കകളുടെ പ്രാർത്ഥന എല്ലാ ദിവസവുമുണ്ടാകും. 

·> ക്വുദ്‌സിയ്യായ ഒരു ഹദീസിൽ അല്ലാഹു പറയുന്നു: ആദമിന്റെ മകനേ.. നീ ചിലവഴിക്കുക, നിനക്കായി ചിലവഴിക്കപ്പെടും.

· വിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു:

وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ

നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ. (സബഅ്: 39).

·> സ്വന്തം കുടുംബത്തിന് ചിലവഴിക്കുന്നതടക്കം എല്ലാ നല്ല ചിലവഴിക്കലും മലക്കുകളുടെ പ്രാർത്ഥനയുടെ പരിധിയിൽ പെടും. സമ്പത്തിൽ വളർച്ചയും വർദ്ധനവും ആഗ്രഹിക്കുന്നവർ സമ്പത്ത് നല്ല നിലയിൽ ചിലവഴിച്ച് കൊള്ളട്ടെ.

·> എന്നാൽ സമ്പത്ത് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവർക്ക് സമ്പത്തിൽ നാശമുണ്ടാകട്ടെ എന്നും വേറൊരു മലക്ക് പ്രാർത്ഥിക്കും. അനന്തരം അവന്റെ സമ്പത്ത് നല്ല നിലയിൽ ഉപകരിക്കാതെ പാഴായിപ്പോകുന്ന അവസ്ഥ അവനുണ്ടാകും.

·> സമ്പത്ത് ചിലവഴിക്കുമ്പോൾ അതിൽ വർദ്ധനവ് ഉണ്ടാകുന്നതിന്റെ ഉപമ അല്ലാഹു പറയുന്നു:

مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ

അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ് (2:261)

ഹദീസ് 26

ഹദീസ് : 26

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الجَنَّةُ أَقْرَبُ إِلَى أَحَدِكُمْ مِنْ شِرَاكِ نَعْلِهِ، وَالنَّارُ مِثْلُ ذَلِكَ»- البخاري

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം. നബി പറഞ്ഞു: സ്വർഗ്ഗം നിങ്ങളിൽ ഒരാളിലേക്ക് അവന്റെ ചെരുപ്പിന്റെ വാറിനേക്കാൾ ഏറ്റവും അടുത്തുള്ളതാണ്, നരകവും അങ്ങനെ തന്നെ- (ബുഖാരി).

വിവരണം

> ഈ ഹദീസിൽ تَرْغِيب ഉം تَرْهِيب ഉം ആണുള്ളത്. ആദ്യത്തെ വാചകത്തിൽ ആഗ്രഹമുണ്ടാക്കലും, രണ്ടാമത്തെ വാചകത്തിൽ ഭയപ്പെടുത്തലുമാണ്.

> സ്വർഗ്ഗവും നരകവും മനുഷ്യന്റെ ഏറ്റവും അടുത്താണുള്ളത്. അത് ചെരുപ്പിന്റെ വാറിനേക്കാൾ അടുത്താണെന്നാണ് നബി g പറഞ്ഞിരിക്കുന്നത്.

> നന്മകൾ വർധിപ്പിക്കലും, നിഷിദ്ധങ്ങൾ ഒഴിവാക്കലും സ്വർഗ്ഗ പ്രവേശനത്തിന് കാരണമാണ്. അത് അല്ലാഹു എളുപ്പമാക്കിയവർക്ക് നിസാരമായ കാര്യമാണ്. 

> എന്നാൽ മതപരമായ കാര്യങ്ങൾ കൃത്യമായി ചെയ്യാത്തവർക്ക് അത് വലിയ പ്രയാസവുമാണ്.

> തിൻമകളെ സൂക്ഷിക്കണം. ഏത് തിൻമ കാരണമാണ് നാം നരകത്തിൽ പതിക്കുക എന്ന് നമുക്കാർക്കുമറിയില്ല. നരകവും നമ്മോട് ഏറെ അടുത്ത് തന്നെയുണ്ട്. 

> സ്വർഗ്ഗ പ്രവേശനവും, നരക പ്രവേശനവും എളുപ്പത്തിൽ സംഭവിക്കുന്നതാണെന്ന് ഹദീസ് മനസ്സിലാക്കി തരുന്നു. സ്വർഗ്ഗത്തിന് വേണ്ടി പണിയെടുക്കുന്നവർ സ്വർഗ്ഗത്തിലും, നരകത്തിന് വേണ്ടി പണിയെടുക്കുന്നവർ നരകത്തിലും പതിക്കും. 

> അതിനാൽ സൽകർമങ്ങളെയൊന്നും ആരും നിസാരമാക്കരുത്. തിൻമകളേയും നിസാരമായി കണ്ട് ചെയ്ത് കൂട്ടുകയും അരുത്.

> സ്വർഗ്ഗപ്രവേശനത്തിന് കാരണമായ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും നരകപ്രവേശനത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യണം.

നരകം ഭീകരമാണ് 

> നരകത്തെ കുറിച്ച് അല്ലാഹു പറയുന്നു:

إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا

തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്ക് നാം വേറെ തൊലികൾ മാറ്റികൊടുക്കുന്നതാണ്. അവർ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാൻ വേണ്ടിയാണത്. തീർച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. (നിസാഅ്:56)

സ്വർഗ്ഗം അനുഭൂതിയുടെ കേന്ദ്രമാണ്

അല്ലാഹു പറയുന്നു:

فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ

എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല. (സജദ:17)

ഹദീസ് 25

ഹദീസ് : 25

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنِ ابْنِ عَبَّاسٍ، قَالَ: لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ مِنَ الرِّجَالِ، وَالمُتَرَجِّلاَتِ مِنَ النِّسَاءِ- صحيح البخاري

ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: സ്ത്രീ വേഷം കെട്ടുന്ന പുരുഷൻ മാരെയും പുരുഷ വേഷം കെട്ടുന്ന സ്ത്രീകളേയും നബി ശപിച്ചിരിക്കുന്നു. (ബുഖാരി).

വിവരണം

> ഒരു മുസ്‌ലിമിന് സ്ത്രീകളോട് സാദൃശ്യപ്പെടാൻ പാടുള്ളതല്ല, മുസ്‌ലിം സ്ത്രീക്ക് പുരുഷനോടും സാദൃശ്യമാകാൻ പാടില്ല. വേഷത്തിലും സ്വഭാവത്തിലും, നടത്തത്തിലും, സംസാരത്തിലും ഒന്നും ഈ സാദൃശ്യപ്പെടൽ അനുവദനീയമല്ല. രണ്ട് വിഭാഗത്തിനേയും അല്ലാഹു പ്രത്യേകം പ്രത്യേകം വേർതിരിച്ചിട്ടുണ്ട്. ആ വേർതിരിവ് മാനിച്ച് കൊണ്ട് ജീവിക്കൽ എല്ലാവർക്കം നിർബന്ധമാണ്. 

·> ഇങ്ങനെ സാദൃശ്യപ്പെടുന്ന പുരുഷനും സ്ത്രീക്കുമെതിരെ നബി ﷺ യുടെ ശാപ പ്രാർത്ഥന ഉണ്ട്.

·> ഇത്തരത്തിൽ സാദൃശ്യപ്പെടുന്നവരെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ നബി ﷺ കൽപ്പിച്ചിട്ടുണ്ട്.

·> ഈ കാലത്ത് സ്ത്രീകളോട് സാദൃശ്യപ്പെടുന്ന ധാരാളം ചെറുപ്പക്കാരെ കാണാൻ സാധിക്കും, താടിയും മീശയും വടിച്ച് സ്ത്രീകളെപ്പോലെ മുടി വളർത്തി, സ്ത്രീകൾ ധരിക്കുന്ന ആഭരണങ്ങൾ വരെ ധരിക്കുന്നവർ. അവർ നബി ﷺ യുടെ ഈ ശാപ പ്രാർത്ഥനയെ സൂക്ഷിക്കണം.

·> സ്ത്രീകളാണ് ഈ സാദൃശ്യപ്പെടലിൽ ഏറ്റവും മുന്നിൽ. അവർ പുരഷൻമാരെ പോലെ പെരുമാറുകയും, സംസാരിക്കുകയും, പുരുഷൻമാരുടെ വേഷവിധാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിൽ പുരുഷ വസ്ത്രധാരണമായി അറിയപ്പെടുന്നവ സ്ത്രീകൾക്ക് യോജിച്ചതല്ല. അങ്ങനെ ചെയ്യുമ്പോൾ അവർ പുരുഷൻമാരോട് സാദൃശ്യപ്പെടുകയാണ് ചെയ്യുന്നത്. 

·> രക്ഷിതാക്കൾ കുട്ടികൾക്ക് വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

·> ഏറ്റവും നല്ല വിധമാണ് അല്ലാഹു ഓരോന്നിനേയും സൃഷ്ടിച്ചിട്ടുള്ളത്. ആണിനും പെണ്ണിനും പ്രത്യേകം പ്രകൃതങ്ങളും സ്വഭാവ വിശേഷണങ്ങളും അവൻ നൽകിയിട്ടുണ്ട്. അതിൽ മാറ്റങ്ങൾ വരുത്താൻ നമുക്ക് അധികാരമില്ല.

·> സ്ത്രീവേഷം ധരിക്കുന്ന പുരുഷനേയും പുരുഷ വേഷം ധരിക്കുന്ന സ്ത്രീയേയും റസൂൽ ﷺ ശപിച്ചിട്ടുണ്ട്. 

ഇത്തരത്തിലുള്ള അപകടങ്ങൾ വരാതിരിക്കാൻ

1- മക്കളെ നല്ല രീതിയിൽ വളർത്തണം

2- ചെറുപ്പക്കാർക്ക് ആണത്തം എന്നത് അന്തസ്സാക്കി മനസ്സിലാക്കി കൊടുക്കണം. 

3- നല്ല മാതൃകകളായ നമ്മുടെ പൂർവ്വികരുടെ ജീവിത രീതികൾ പറഞ്ഞ് കൊടുക്കണം

4- ഇസ്‌ലാമിക പാഠങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കണം. മറ്റു ചിന്താധാരകൾ സ്വീകരിക്കേണ്ടതല്ലെന്ന ബോധം സമൂഹത്തിൽ വളർത്തണം. 

5- ഇസ്‌ലാമിക മൂല്യങ്ങളിൽ അന്തസ്സ് ഉണ്ടാക്കിയെടുക്കണം.

6- വ്യക്തി സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ വശങ്ങൾ കൃത്യമായി പഠിപ്പിക്കപ്പെടണം.

7- സമൂഹത്തിലെ തെറ്റായ ആചാരങ്ങളേയും, നാട്ടുനടപ്പുകളേയും കുറിച്ച് ബോധവാൻമാരാവണം.

8- സ്ത്രീയും പുരുഷനും പ്രത്യേകം പാലിക്കേണ്ട മൂല്യങ്ങളെ കുറിച്ച് ഓരോരുത്തരും ബോധവാൻമാരാകണം.