ഹദീസ് 28

ഹദീസ് : 28

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن جُنْدَب بْن عَبْدِ اللَّهِ قَالَ: قَالَ رَسُولُ اللَّهِ صلّى الله عليه وسلم: ” كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ بِهِ جُرْحٌ، فَجَزِعَ، فَأَخَذَ سِكِّينًا فَحَزَّ بِهَا يَدَهُ، فَمَا رَقَأَ الدَّمُ حَتَّى مَاتَ، قَالَ اللَّهُ تَعَالَى: بَادَرَنِي عَبْدِي بِنَفْسِهِ، حَرَّمْتُ عَلَيْهِ الجَنَّةَ ”  – رواه البخاري

ജുൻദുബു ബ്‌നു അബ്ദില്ല (റ) നിവേദനം. റസൂൽ പറഞ്ഞു: നിങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയവരിൽ ഒരാൾക്ക് ഒരു മുറിവ് ഉണ്ടായിരുന്നു, അങ്ങനെ അയാൾ ക്ഷമ കാണിക്കാതെ ഒരു കത്തിയെടുത്ത് തന്റെ കൈ മുറിച്ചു, അങ്ങനെ രക്തം വാർന്ന് അദ്ദേഹം മരിച്ചു. അല്ലാഹു പറഞ്ഞു: എന്റെ അടിമ അവന്റെ ആത്മാവ് കൊണ്ട് എന്നെ മുൻ കടന്നിരിക്കുന്നു. ഞാൻ അവന് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി).

വിവരണം

> മുൻകാല സമുദായത്തിലെ ഒരാളുടെ ചരിത്രമാണ് ഈ ഹദീസിൽ ഉള്ളത്. 

> അയാളുടെ ശരീരത്തിൽ ഒരു മുറിവ് ഉണ്ടായിരുന്നു, അതിൽ അയാൾ വിഷമിച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. അതിന്റെ അപകടകരമായ അനന്തരഫലം ഈ ഹദീസിൽ വിവരിക്കുന്നു.

> പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ക്ഷമിക്കുകയാണ് വേണ്ടത്, ക്ഷമകേട് കൊണ്ട് ചെയ്യുന്ന അരുതായ്മകൾ ഒന്നിനും പരിഹാരമല്ല. 

> ആത്മഹത്യ വലിയ കുറ്റകരമായ കാര്യമാണ്. ആത്മഹത്യ ചെയ്യുന്നവർക്ക് സ്വർഗ്ഗം നിഷിദ്ധമാണെന്ന് നബി  അറിയിക്കുന്നു. 

> ആരെങ്കിലും സ്വന്തം ആത്മാവിനെ ഏതെങ്കിലും നിലക്ക് വധിച്ചാൽ നരകത്തിൽ അങ്ങനെ തന്നെ അവൻ ശിക്ഷിക്കപ്പെടുന്നതാണ്. 

> മലയിൽ നിന്ന് ചാടിയോ, വിഷം കഴിച്ചോ, ആയുധം ഉപയോഗിച്ചോ ആരെങ്കിലും ആത്മഹത്യ ചെയ്താൽ അവർ അത് പോലെ നരകത്തിൽ ശാശ്വതമായി ചെയ്ത് കൊണ്ടിരിക്കേണ്ടി വരും എന്നും ഹദീസിൽ ഉണ്ട്.

> അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് ആരും നിരാശരാകരുത്. നിരാശരാകുന്നവർ യഥാർത്ഥ വിശ്വാസികളല്ല എന്ന് അല്ലാഹു പറയുന്നു:

يَا بَنِيَّ اذْهَبُوا فَتَحَسَّسُوا مِن يُوسُفَ وَأَخِيهِ وَلَا تَيْأَسُوا مِن رَّوْحِ اللَّهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ

അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച. (യൂസുഫ്:87)

 

Leave a Comment