ഹദീസ് : 29
عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، قَالَ: لَمْ يَكُنِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاحِشًا وَلاَ مُتَفَحِّشًا، وَكَانَ يَقُولُ: «إِنَّ مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلاَقًا»- صحيح البخاري ومسلم
അബ്ദുല്ലാഹി ബ്‌നു അംറ് (റ) പറഞ്ഞു: നബി ﷺ തോന്നിവാസിയോ തോന്നിവാസം പറയുന്നവരോ ചെയ്യുന്നവരോ ആയിരുന്നില്ല. നബി ﷺ പറയാറുണ്ടായിരുന്നു: നിശ്ചയം നിങ്ങളിലെ ഉത്തമർ നിങ്ങളിലെ നല്ല സ്വഭാവമുള്ളവരാകുന്നു. (ബുഖാരി, മുസ്‌ലിം)
വിവരണം
> ഏറ്റവും നല്ല ഉൽകൃഷ്ട സ്വഭാവ ഗുണങ്ങളുടെ മതമാണ് ഇസ്‌ലാം. വാക്കിലും പ്രവൃത്തിയിലുമെല്ലാം ആ സ്വഭാവ വിശേഷണങ്ങൾ കാത്തു സൂക്ഷിക്കാൻ ഓരോരുത്തരം ബാധ്യസ്ഥരാണ്. നബി g ഏറ്റവും നല്ല സ്വഭാവത്തിനുടമയായിരുന്നു എന്ന് വിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു:
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ക്വലം:4)
·> നബി ﷺ അശ്ലീലങ്ങൾ പറയുന്നവരോ അത്തരം സ്വഭാവാത്തിന്റെ ആളോ ആയിരുന്നില്ല. ഓരോ വിശ്വാസിയും അത് പോലെ ശുദ്ധമായ സ്വഭാവ ഗുണങ്ങൾ കാണിക്കേണ്ടവരാണ്.
·> അശ്ലീല സംസാരങ്ങളും പ്രവർത്തനങ്ങളും ഒരു വിശ്വാസിയിൽ ഉണ്ടാവാനേ പാടില്ല. മാന്യമായ കാര്യങ്ങളേ പറയാവൂ. നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്ന പ്രവാചകാധ്യാപനം നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തേണ്ടതാണ്.
·> അനാവശ്യമായി ശബ്ദം ഉയർത്തി സംസാരിച്ച് കൂടാ. എല്ലായിടത്തും ഈ മര്യാദ പാലിക്കാൻ നമുക്കാവണം.
·> ഒരാളോട് ആരെങ്കിലും മോശമായി പെരമാറുകയോ സംസാരിക്കുകയോ ചെയ്താൽ അതിന് അതേ പോലെ മറുപടി നൽകാൻ പാടില്ല. മറിച്ച് നല്ല രീതിയിൽ അവനോട് സംസാരിക്കണം.
·> ലജ്ജയില്ലാത്ത അവസ്ഥയിലാണ് തോന്നിവാസങ്ങൾ സംസാരിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. ലജ്ജയില്ലാത്തവൻ എന്തും പറയുന്ന അവസ്ഥയായിരിക്കും.
> ജനങ്ങളിൽ ഏറ്റവും നല്ലവർ നല്ല സ്വഭാവമുള്ളവരാണെന്ന് റസൂൽ g നമ്മെ അറിയിച്ചിരിക്കുന്നു. അത്തരത്തിൽ എല്ലാ നല്ല സ്വഭാവ ഗുണങ്ങളും ജീവിതത്തിൽ പകർത്താൻ നാം ശ്രദ്ധിക്കുക.