കേരള സമസ്തയുടെ ഗ്രൂപ്പുകൾ……

കേരള സമസ്തയുടെ ഗ്രൂപ്പുകൾ……

1. നൂരിഷ ത്വരീഖത് 

2. കൊണ്ടോട്ടി ത്വരീഖത് 

3. കോരൂർ ത്വരീഖത് 

4. ചോറ്റൂർ ത്വരീഖത് 

5. ശംഷിയ ത്വരീഖത് 

6. തീജാനി ത്വരീഖത് 

7. വടകര ത്വരീഖത് 

8. പട്ടിക്കാട് ത്വരീഖത് 

9. ബഗ്ദാദി ത്വരീഖത് 

10. അമദാനി ത്വരീഖത് 

11. മുദുമ്മൽ ത്വരീഖത് 

12. അകലാട് ത്വരീഖത് 

13. പുലാമന്തോൾ ത്വരീഖത് 

14. ആലുവ ത്വരീഖത് 

15. വേങ്ങാട് ത്വരീഖത് 

16. കക്കാട് ത്വരീഖത് 

17. ആലന്തറ ത്വരീഖത് 

18. കാളന്തോട് ത്വരീഖത് 

19. പൂക്കടശ്ശേരി ത്വരീഖത് 

20. പടപ്പറമ്പ് ത്വരീഖത് 

21. തുളിക്കോട് ത്വരീഖത് 

22. എ.പി 

23. ഇ.കെ 

24. ദക്ഷിണ 

25. സമസ്ഥാനം

നാഴികക്ക് നാൽപ്പതു വട്ടം മുജാഹിദ് എട്ടായി എന്നു പാടി നടക്കുന്ന സംസ്തക്കാരോട്…

അറിയാഞ്ഞിട്ടു ചോദിക്കുവാ…. 

ഇതിൽ ഏതു ഗ്രൂപാ നിങ്ങളുടെത്????

1. കാന്തപുരം AP വിഭാഗം:

അതിൽ തന്നെ ജിശാൻ മാഹി ഗ്രൂപ്പ്‌, രാമന്ദളി ഗ്രൂപ്പ്‌, പൊന്മള ഗ്രൂപ്പ്‌, മുടി അംഗീകരിക്കുന്ന ഗ്രൂപ്പ്‌,

മുടി അംഗീകരിക്കാത്ത ഗ്രൂപ്പ്‌.

2. EK വിഭാഗം സുന്നി.

3. ചേളാരി സുന്നി.

4. ദക്ഷിണ കേരള സുന്നി.

5. നജീബ് മൗലവിയുടെ സംസ്ഥാന സുന്നി.

6. ആലുവ ത്വരീകത്തു സുന്നി.

7. ഖാദ്റിയ ത്വരീകത്തു സുന്നി.

8. രിഫായി ത്വരീകത്തു സുന്നി.

9. നക്ഷബന്ദിയ ത്വരീകത്തു സുന്നി.

10. നുരിഷാ ത്വരീകത്തു സുന്നി.

11. കക്കാട് ഫൈസിയുടെ ബസുകി ത്വരീകത്തു സുന്നി.

12. തബ്ലീഗ് ജമാത്തിനെ അംഗീകരിക്കുന്ന സുന്നി.

13. തബ്ലീഗ് ജമാത്തിനെ അംഗീകരിക്കാത്ത സുന്നി. 

അങ്ങനെ മറ്റു പല ഗ്രൂപുകളും…..

ഇതിൽ പേരറിയാതെ വല്ലതും ഒഴിഞ്ഞുപോയെങ്കിൽ ക്ഷമിക്കണം………..

ആയിഷ ബീവിയുടെ അടുത്ത് ചെന്ന് മഴ തേടിയ സംഭവം

حدثنا أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت: انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال: ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق سنن الدارمي ١ـ ٥٦
ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. “അബുൽ ജൗസാഉവിനെ തൊട്ട് നിവേദനം: മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. ‘നബി(സ)യുടെ ഖബറിനെ സമീപിക്കുക. ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം ‘ആമുൽ ഫത്ഖ്’ എന്ന പേരിൽ അറിയപ്പെട്ടു.

حَدَّثَنَا أَبُو النُّعْمَانِ / حَدَّثَنَا سَعِيدُ بْنُ زَيْدٍ/. حَدَّثَنَا عَمْرُو بْنُ مَالِكٍ النُّكْرِيُّ / حَدَّثَنَا أَبُو الْجَوْزَاءِ أَوْسُ بْنُ عَبْدِ اللَّهِ

അബൂനുഅമാന്‍ , സഈദ് ബ്നു സഈദ്, അമ്രുബ്നു മാലിക് , അബുൽ ജൗസാ. എന്നീ നാലാളുകളാണ് സനദിലുള്ളത് ഈ നാലു പേരും ഹദീസ് പണ്ഡിതന്മാര്‍ക്കിടയിൽ പരാമർശ വിധേയരാണ്. ദുർബലരാണ്. അസ്ക്കലാനി

(റ): سعيد ابن زيد ابن درهم الأزدي الجهضمي أبو الحسن البصري أخو حماد صدوق له أوهام من السابعة مات سنة سبع وستين خت م د ت ق الكتاب: تقريب التهذيب ابن حَجَر العَسْقلاني (2312773هـ – 852هـ، 1372م – 1448م-)

ഹദീസ് ഉദ്ധരിക്കുന്ന അബുൽ ജൌസാഉവിനെ കുറിച്ച് ഇമാം ബുഖാരി പറയുന്നത് ഇയാളുടെ കാര്യത്തിൽ ചിന്തിക്കേണ്ടതുണ്ട് എന്നാണ്. ഇതേ അഭിപ്രായം ഇബ്നു ഹജര്‍ അസ്ഖലാനി(റ) ത്വഖ് രീബിലും ഇമാം ദഹബി (റ) മീസാനിലും രേഖപ്പെടുത്തുന്നു. ആഇശ(റ)യെയോ ഇബ്നു മസ്ഊദ്(റ) തുടങ്ങിയ സഹാബി വര്യന്മാരെയോ ഇദ്ദേഹം കണ്ടിട്ടില്ലെന്നും ഇമാം ബുഖാരി പറയുന്നു.

ആഇശ(റ)യെ ഇദ്ധേഹം കണ്ടിട്ടില്ലെങ്കിൽ റിപ്പോർട്ടർമാരിൽ ചിലർ വിട്ടുപോയിട്ടുണ്ടെന്നും അങ്ങനെ അജ്ഞാതരായ റിപ്പോർട്ടർമാരുടെ നിജസ്ഥിതി അറിയപ്പെടാത്തതിനാൽ ഇത് പരമ്പര മുറിഞ്ഞ മുൻഖതി ആയ റിപ്പോര്‍ട്ട് ആണെന്നും ദുർബലമാണ് എന്ന് തെളിയുന്നു.

രണ്ടാമത്തെ റിപ്പോർട്ടറായ അംറുബ്നുമാലിക് അബദ്ധങ്ങളും പുതുമയുള്ള ഒറ്റപ്പെട്ട സംഭവങ്ങളും ഉദ്ധരിക്കുന്ന വ്യക്തിയാണെന്നും ഇമാം ബുഖാരിയുടെ അഭിപ്രായത്തിൽ ഇയാൾ ദുർബലനാണെന്നും തഹ്ദീബിൽ രേഖപ്പെടുത്തുന്നു. മൂന്നാമത്തെ റിപ്പോർട്ടർ ആയ സഈദ് ബിനു സഈദിനെക്കുറിച്ച് കൂടുതൽ മോശമായ അഭിപ്രായമാണ് ഇമാം ദഹബിയുടെ മീസാനിലും ഇബ്നു ഹജര്‍ അസ്ഖലാനിയുടെ തഹ്ദീബിലും പറയുന്നത്:
سعيد بن زيد [حب، م، د، ت، ق] أبو الحسن. أخو حماد بن زيد. مات قبل حماد [بن زيد] (3) قال على – عن يحيى بن سعيد: ضعيف. وقال السعدي: ليس بحجة يضعفون حديثه. وقال النسائي وغيره: ليس بالقوي. وقال أحمد: ليس به بأس. كان يحيى بن سعيد لا يستمرئه(4)  الكتاب: ميزان الاعتدال في نقد الرجال  الذَهَبي، شمس الدين (673 هـ – 748هـ، 1275م – 1347م(3185 –  قال أبو حاتم: اختلط في آخر عمره، وزال عقله، فمن سمع منه قبل العشرين ومائتين فسماعه جيد. وقال أبو داود: استحكم به الاختلاط

سنة ست وعشرين ومائتين. وقال ابن حبان: اختلط في آخر عمره، وتغير حتى كان لا يدرى ما الحديث فوقع في حديثه المناكير، وإذا لم يعلم هذا من هذا ترك الكل،
ولم يحتج بشيء منه. الكتاب: المختلطين صلاح الدين العلائي (694 – 761 هـ = 1295 – 1359 م( قال ابن المديني سمعت يحيى ابن سعيد يضعفه جدا في الحديث 
ഇബുൽ മദനി പറയുന്നു : ഹദീസിന്റെ കാര്യത്തിൽ വളരെ ബലഹീനന്‍ ആണെന്ന് യഹിയ ബ്നു സ ഈദ്..

وقال ابو حاتم والنسائي ليس بالقوي
പ്രബലനല്ലെന്നു അബൂഹാതിമും നസാഇയും പറയുന്നു :
وقال الجوزجاني يضعفون حديثه وليس بحجة
ഇദ്ദേഹം ഉദ്ധരിക്കുന്ന ഹദീസുകൾ ബലഹീനവും ഇദ്ദേഹം തെളിവിന്‌ കൊള്ളാത്ത വ്യക്തിയുമാണ്.

وقال ابن حبان كان صدوقا حافظا ممن كان يخطئ في الاخبار ويهم حتى لا يحتج به إذا انفرد.

സത്യവാനും ഹാഫിളും എന്നാൽ സ്വന്തം നിലക്ക് സ്വീകാര്യയോഗ്യനല്ലെന്നും ഹദീസുകൾ ഉദ്ധരിക്കുന്നതിൽ പിഴവ് സംഭവിക്കുന്ന വ്യക്തിയാണെന്നുംഒറ്റക്ക് ഉദ്ധരിക്കുന്ന ഹദീസുകൾ തെളിവിന്‌ പറ്റുകയില്ലെന്നും ഇമാം ഇബ്നു ഹിബ്ബാന്‍ (റ).
وقال الدارقطني ضعيف.
ഇദ്ദേഹംദുർബലനാണെന്ന് ഇമാം ദാറഖുത്നി (റ)യും പറയുന്നു :
ഈ കഥയുടെ പിന്നിലുള്ള അവസാനത്തെ റാവിയായ അബൂ നുഉമാന്‍ വാര്‍ദ്ധ്യക്യ കാലത്ത് മാറ്റം സംഭവിച്ച ആളാണെന്ന് ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി ഇദ്ദേഹത്തെപരിചയപ്പെടുത്തുന്നു.
ഇമാം ബുഖാരിയുടെ അഭിപ്രായവും ഇതുതന്നെയാണെന്ന് ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റ) ഉദ്ധരിക്കുന്നു. ഇമാം അബൂദാവൂദ് (റ) ഇദ്ദേഹത്തിൽ നിന്നും ഹദീസുകൾ സ്വീകരിച്ചിരുന്നില്ല.

ഹിജ്റ 220 വരെ ഇദ്ദേഹത്തിനുതകരാറുകളൊന്നും സംഭവിച്ചിരുന്നില്ലെന്നുംഅവസാന കാലത്ത് സ്ഥിതി മാറിയെന്നും ഇമാം അബൂഹാതിം (റ) പ്രസ്താവിക്കുന്നു.
“وهذا سند ضعيف لا تقوم به حجة لأمور ثلاثة : أولها : أن سعيد بن زيد وهو أخو حماد بن يزيد فيه ضعف . قال فيه الحافظ في “التقريب” : صدوق له أوهام . وقال الذهبي في “الميزان” : “قال يحيى بن سعيد : ضعيف . وقال السعدي : ليس بحجة ، يضعفون حديثه . وقال النسائي وغيره : ليس بالقوي . وقال أحمد : ليس به بأس ، كان يحيى بن سعيد لا يستمرئه” .
ഈ സംഭവം സ്വഹീഹ് അല്ല….
يسأله السقيا ولا غيرها ، ولو كان مشروعا لفعلوه ولو مرة واحدة بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر عليه أحد من الصحابة ، فدل ذلك على أن ما فعله عمر هو الحق وأن ما فعله هذا الرجل لو قدر أنه صحيح منكر ووسيلة إلى الشرك . وأمـا تسـمية السائل في رواية سيف المذكـورة ( بـلال بـن الحارث ) فمردودة أيضا ؛ لأن سيفا هذا هو ابن عمر التميمي متفق على ضعفه عند المحدثيـن بل قال ابن حبان فيه : ( يروي الموضوعات عن الأثبات ، وقالوا : إنه كان يضع الحديث ) ومن كانت هذه حاله فلا تقبل روايته لا سيما عند المخالفة . الأثر الثاني : قـال أحمد دحلان 🙁 ذكر السمهودي في خلاصة الوفاء أن من الأدلة الدالة على صحة التوسل بالنبي صلى الله عليه وسلم بعد وفاته ما رواه الدارمي في سننه عن أبي الجوزاء قال : ” قحـط أهل المدينة قحطا شديدا فشكوا إلى عائشة رضي الله عنها فقالت : انظروا إلى قبر رسول الله صلى الله عليه وسلم فاجعلوا منه كـوة إلى السماء حتى لا يكـون بينه وبـين السماء سقف فعلوا فمطروا حتى نبت العشب وسمنت الإبل حتى تفتقت من الشحم (الجزء رقم : 74، الصفحة رقم: 202) حديث أبي الجوزاء أوس بن عبد الله رضي الله عنه قال : قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت : انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف قال: ففعلوا فمطرنا مطرا حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق . استدل بهذا الأثر تقي الدين علي السبكي في شفاء السقام [ ص 128 ] ، والشيخ يوسف خطار في موسوعته [ ص 111 ] ، والشيخ محمد علوي مالكي في مفاهيمه [ ص 87 ] . قلت : أخرجه الدارمي في السنن فقال : حدثنا أبو النعمان ثنا سعيد بن زيد ثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال قحط أهل المدينة قحطا شديدا فشكوا … الحديث [ ص 52 / 1 ] . وهذا الحديث ضعيف لا يصح وذلك من حيث الرواية لعلل فيه ، فالعلة الأولى : أبو النعمان هو محمد بن الفضل بالمعروف بعارم ثقة ثبت فاضل تغير في آخر عمره ، قال أبو حاتم : اختلط عارم في آخر عمره و زال عقله ، فمن سمع منه قبل الاختلاط فسماعه صحيح ، وليس لدينا دليل صريح على أن الدارمي سمع منه قبل الاختلاط في التوقف فيه حتى يثبت دليل على سماعه منه أو عدمه ، نعم قد يقول قائل أن عارما شيخ البخاري ومسلم ، والدارمي شيخ مسلم فيكون سماع الدارمي منه قديم ، فالجواب : هذا ليس بلازم وذلك لأن البخاري والمسلم ينتخبان الأحاديث فهما خرجا بعض أحاديث الضعفاء بعدما انتقوا ما صح منها ، والسبب الآخر احتمال أن يكون سماع الدارمي منه متأخرا ، وقد يكون سماع الدارمي أثناء اختلاطه الأول فقد قال أبو داود : (( بلغني أن عارما أنكر سنة ثلاث عشرة ومائتين ثم راجعه عقله ثم استحكم به الاختلاط سنة ست عشرة ومائتين )) [ ميزان الاعتدال ص 298 / 6 ] ، فيسقط احتمال تحمل الدارمي من عارم في حال عدم الاختلاط . قال الذهبي في ترجمة عارم : (( وقال الدارقطني تغير بآخره وما ظهر له بعد اختلاطه حديث منكر وهو ثقة قلت فهذا قول حافظ العصر الذي لم يأت بعد النسائي مثله فأين هذا القول من قول ابن حبان الخساف المتهور في عارم فقال اختلط في آخر عمره وتغير حتى كان لا يدري ما يحدث به فوقع في حديثه المناكير الكثيرة فيجب التنكب عن حديثه فيما رواه المتأخرون فإذا لم يعلم هذا من هذا ترك الكل ولا يحتج بشيء منها قلت ولم يقدر ابن حبان أن يسوق له حديثا منكرا فأين ما زعم بل مفرداته )) [ ميزان الاعتدال ص 298 / 6 ]

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്ന കള്ളക്കഥ”

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്ന കള്ളക്കഥ”

സഹോദരന്മാരെ, അസ്സലാമു അലൈകും

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ “താരീഖ് ബാഗ്ദാദ് ” ലുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ട് ചിലർ പോസ്റ്റ്‌ ഇടുന്നുണ്ട് ..

അത് ശുദ്ധമായ കളവാണ് . അങ്ങനെ ഒരു സംഭവം സ്വഹീഹായ വിധത്തിൽ വന്നിട്ടില്ല .. ബാതിലായ ഒരു കെട്ടുകഥയാണത്.

ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തിൽ ഉള്ള ഒരു തബറുക്ക് നടത്തിയതായി ഇല്ല .. മുഹിയദ്ധീന്‍ മാല ഉണ്ടാക്കിയ  കോഴിക്കോട്ടുകാരന്‍ ഖാളി മുഹമ്മദ് മാലയിൽ പറയുന്നത് എല്ലാം മുഹിയുദ്ധീന്‍ ശൈഖ്‌ പറഞ്ഞോവർ വിട്ടോവർ എന്നല്ലേ ….

ആ മുസ്ലിയാര്‍ക്ക് ആ കള്ളക്കഥകൾ ഒക്കെ എവിടെ നിന്നാണ് കിട്ടിയത്….?

ബഹ്ജ എന്ന കീറവാറോലയിൽ നിന്നും മൂപ്പർ തെണ്ടിപ്പെറുക്കി എഴിതിക്കൂട്ടിയതാണ് .. അതും മുഹിയദ്ദീൻ ശൈഖിന്‍റെ കിതാബ് അല്ല… വേറെ ഒരു യൂസഫ്‌ ശെതുനൂഫി എന്ന മൊല്ലാക്ക ഇതേ പോലെ എഴുതിക്കൂട്ടിയ വാറോല ആണത് ..

പതിനായിരക്കണക്കിനു കര്‍മ്മ ശാസ്ത്രപരമായ മസ്അലകൾ പറഞ്ഞിട്ടുള്ള ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തിൽ ഉള്ള ഒരു തബറുക്ക് അദ്ദേഹം നടത്തിയതായി ഇല്ല ..  അങ്ങനെ ഖബറിങ്കൽ പോയി ബറക്കത്ത് എടുക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഇമാം ശാഫി പറയുന്നില്ല. അതുകൊണ്ടുതന്നെ ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ
ഖബറിങ്കൽ പോയി ബറക്കത്ത് എടുത്തു എന്ന് പറയുന്നത് പൂര്‍ണമായും കളവാണ്. അതൊക്കെ പില്‍ക്കാലത്ത് വന്ന ചില
മൊല്ലാക്കമാർ നമ്മുടെ നാട്ടിൽ “മുഹിയദ്ദീൻ മാല” എന്ന കള്ളപ്പാട്ട് ഉണ്ടാക്കിയ പോലെ ഉണ്ടാക്കിയ കള്ളക്കഥകൾ ആണ് ..

ഇനി എന്തൊക്കെയാണ് താരീഖ് ബാഗ്ദാദ് എന്ന കിത്താബിൽ പറയുന്നത് ..?
അതേ , ഇതാണ് ആ വാറോലക്കഥ ..

أَخْبَرَنَا الْقَاضِي أَبُو عَبْد الله الحسين بْن عَلِيّ بْن مُحَمَّد الصيمري، قَالَ: أَخبرنا عُمَر بْن إِبْرَاهِيمَ المقرئ قَالَ: حَدَّثَنَا مكرم بْن أَحْمَد، قَالَ: حَدَّثَنَا عُمَر بْن إسحاق بْن إِبْرَاهِيمَ، قَالَ: حَدَّثَنَا عَلِيّ بْن ميمون، قَالَ: سمعت الشافعي، يقول: إني لأتبرك بأبي حنيفة وأجيء إِلَى قبره في كل يوم، يَعْنِي زائرا، فإذا عرضت لي حاجة صليت ركعتين، وجئت إِلَى قبره وسألت الله تعالى الحاجة عنده

ഇമാം ഷാഫി അബൂഹനീഫ യുടെ ഖബറിൽ ചെന്ന് തവസ്സുലാക്കി

ബറക്കത്തെടുത്തു എന്നൊക്കെ മുസ്ലിയാക്കന്മാർ പറയുന്ന  “താരീഖ് ബാഗ്ദാദ്” എന്ന കിതാബിലെ കള്ളറിപ്പോര്‍ട്ടാണ് മുകളിൽ ഉള്ളത് . ഈ റിപ്പോര്‍ട്ട് കള്ളക്കഥയാണ് എന്ന് വെറുതെ പറയുകയല്ല.

ഇമാം ഷാഫി അബൂഹനീഫയുടെ ഖബറിൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ മുസ്ലിയാക്കന്മാർ പറയുന്ന ഈ കള്ളക്കഥയുടെ സനദിൽ മുകറം ബിന്‍ അഹമ്മദ് എന്ന ഒരാളുണ്ട്. ഈ കള്ളക്കഥ ഉദ്ധരിച്ച അതേ താരീഖുൽ ബാഗ്ദാദ്എന്ന കിത്താബിൽ ഖത്തീബുൽ ബാഗ്ദാദി തന്നെ മറ്റൊരിടത്ത് ഈ കള്ളക്കഥയുടെ സനദിൽ ഉള്ള മുകറം ബിന്‍ അഹമ്മദ് എന്ന ആളെ കുറിച്ച് അയാൾ അഹമദ് ബിന്‍ മുഖ്ലിസ് എന്നയാൾ കെട്ടിയുണ്ടാക്കിയ അബൂഹനീഫയെ മഹത്വപ്പെടുത്തുന്ന കള്ളഹദീസുകൾ ഉദ്ധരിക്കുന്ന ആളാണ്‌ എന്ന് ഇമാം ദാറഖുത്നീ പറയുന്നതായി പ്രസ്താവിക്കുന്നു :

قال الخطيب البغدادي رحمه الله : تاريخ بغداد… حدثني أبو القاسم الأزهري قال سئل أبو الحسن على بن عمر الدارقطني وانا اسمع عن جمع مكرم بن احمد فضائل أبى حنيفة فقال موضوع كله كذب وضعه احمد بن المغلس الحماني قرابة جبارة وكان في الشرقيه – NO.1896-

ഇമാം ദാറഖുത്നീ (റ) : പ്രഗത്ഭനായ ഹദീസ് പണ്ഡിതനാണ്. താരീഖ് ബാഗ്ദാദ് എന്ന കിത്താബിൽ ഈ കെട്ടുകഥ ഉദ്ധരിച്ച  മുകറം ബിന്‍ അഹമ്മദ് എന്ന റാവിയെക്കുറിച്ച് അതേ കിത്താബിൽ തന്നെ ഗ്രന്ഥകര്‍ത്താവായ ഇമാം ഖത്തീബുൽ ബാഗ്ദാദി
രേഖപ്പെടുത്തിയ ഇമാം ദാറഖുത്നീ (റ)യുടെ അഭിപ്രായമാണ്  മുകളിൽ കൊടുത്തത്.
ഇമാം ഖത്തീബുൽ ബാഗ്ദാദിയും ഇമാം ദാറഖുത്നീ (റ)യും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ മെമ്പര്‍മാരാണോ ..?
അല്ലല്ലോ .. മാത്രമല്ല!! ഇതിന്‍റെ പരമ്പരയിൽ ഉള്ള വേറെ ഒരു റാവി ആയ അലിയ്യ് ബിനു മഅമൂന്‍ ഇമാം ശാഫി (റ)യിൽ നിന്നും കേട്ട് പഠിച്ച ശിഷ്യനാണ് എന്നത് സ്ഥിരപ്പെട്ടിട്ടില്ല. ഈ വാറോലക്കഥ കെട്ടിയുണ്ടാക്കിയതാണ് എന്ന് ഇമാം മൊഹിയിദ്ധീന്‍ ബര്‍ക്കവി(റ)യും ഇമാം ഇബ്നുൽ ഖയ്യിമും പ്രസ്താവിച്ചിട്ടുണ്ട്.

ويقول العلامة ابن القيم رحمه الله : ” والحكاية المنقولة عن الشافعي أنه كان يقصد الدعاء عند قبر أبي حنيفة من الكذب الظاهر ” انتهى.

പിന്നെ അതേ താരീഖ് ബാഗ്ദാദ് ൽ തന്നെ ഇമാം അബൂഹനീഫയെ കുറിച്ച് ചിലരൊക്കെ കെട്ടി ഉണ്ടാക്കി പറഞ്ഞ ഡസന്‍ കണക്കിന് പേജുകൾ മോശമായി പറയുന്നു ..

ഇതൊക്കെ നിങ്ങൾ വിശ്വസിക്കുമോ .സമസ്തക്കാരെ .?

ഇമാം ഷാഫി തന്നെ പറയുന്നു എന്ന് പറഞ്ഞുകൊണ്ട് ചിലരൊക്കെ കെട്ടി ഉണ്ടാക്കി പറഞ്ഞ അബൂഹനീഫയെ കുറിച്ച് മോശമായി പറഞ്ഞ കാര്യങ്ങൾ അതിൽ ഉണ്ട്. തിരിച്ച് ഇമാം ഷാഫിയെ കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങളും മദ്ഹബീ പക്ഷപാതികളായവർ ഗ്രൂപ്പ് തര്‍ക്കം മൂത്ത് പറഞ്ഞത് ആ കിത്താബിൽ തന്നെ ഉണ്ട് ……

അതിൽ ചിലത് താഴെ കൊടുക്കുന്നു….

أخبرني الأزهري، قال: حدثنا أبو المفضل الشيباني، قال: حدثنا عبد الله بن أحمد الجصاص، قال: حدثنا إسماعيل بن بشر، قال: سمعت عبد الرحمن بن مهدي، يقول: ما أعلم في الإسلام فتنة بعد فتنة الدجال أعظم من رأي أبي حنيفة الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

ദജ്ജാലിന്റെ ഫിത്ത്നയെക്കാൾ വലിയ ഫിത്ത്ന എനിറിക്കയില്ല, അതിലും വലിയ ഫിത്ത്ന ആണ് അബു ഹനീഫ ഇമാമിന്‍റെ ഫിത്ത്ന.

وقال سليمان بن حرب: حدثنا حماد بن زيد، قال: قال ابن عون: نُبئت أن فيكم صدادين، يصدون عن سبيل الله. قال سليمان بن حرب: وأبو حنيفة، وأصحابه، ممن يصدون عن سبيل الله. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തെ തൊട്ടു ജനങ്ങളെ തടയുന്നവർ ആണ് അബു ഹനീഫ ഇമാമും അനുയായികളും എന്ന് എനിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

وقال الحميدي: سمعت سفيان يقول: ما وُلد في الإسلام مولودٌ أضر على الإسلام من أبي حنيفة. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

അബു ഹനീഫ ഇമാമിനെക്കാൾ ദോഷം ചെയ്യുന്ന ഒരു കുട്ടിയും ഇസ്ലാമിൽ ജനിച്ചിട്ടില്ല.

سمعت مالكًا يقول: الداء العضال الهلاك في الدين، وأبو حنيفة من الداء العضال.الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

മാലിക് പറയുന്നതായി കേട്ടു. ദീനിന്റെ നാശം ആണ് മരുന്നില്ലാത്ത രോഗം, അബു ഹനീഫ മതത്തിന്റെ നാശം ആണ്…. അതായതു പരിഹാരം ഇല്ലാത്ത രോഗം ആണ് എന്ന്.

وقال عبد الله بن المبارك: من نظر في كتاب الحِيَل لأبي حنيفة، أَحل ما حَرَّمَ الله، وَحَرَّمَ ما أحل الله. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

قال: سمعت عبد الله ابن المبارك، يقول: من كان عنده كتاب حيل أبي حنيفة يستعمله أو يفتي به، فقد بطل حجه، وبانت منه امرأته، فقال مولى ابن المبارك: يا أبا عَبْد الرَّحْمَن، ما أرى وضع كتاب الحيل إلا شيطان، فقال ابن المبارك: الذي وضع كتاب الحيل أشر من الشيطان. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال أحمد بن سعيد الدارمي: سمعتُ النضر بن شُميل يقول: في كتاب الحِيَل كذا كذا مسألة، كلها كُفر. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال ابن المبارك: كنتَ إذا أتيتَ مجلسَ سفيان، فشئتَ أن تسمع كتابَ الله، سمعته، وإن شئتَ أن تسمع آثارَ رسول اللهِ r، سمعتَها، وإن شئتَ أن تسمع كلامًا في الزهد، سمعتَه، وأما مجلسٌ، لا أذكر أني سمعتُ فيه قط، صُلِّىَ على رسول اللهِ r، فمجلسُ أبي حنيفة. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال عبد الله بن عبد الرحمان الدارمي: سُئل قيس بن الربيع، عن أبي حنيفة، فقال: مِنْ أجهل الناس بما كان، وأعلمه بما لم يكن. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال ابن أبي حاتم: حدثني الربيع بن سليمان المرادي، قال: سمعتُ الشافعي يقول: أبو حنيفة يضع أول المسألة خطأ، ثم يقيس الكتاب كله عليها. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

قَالَ: حَدَّثَنَا عَبْد الكريم بن أَحْمَد بن شُعَيْب النَّسَائِي، قَالَ: حَدَّثَنَا أَبِي، قَالَ: أَبُو حنيفة النُّعْمَان بن ثابت كوفي، لَيْسَ بالقوي في الحديث. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال مُسَدَّد: سمعتُ أبا عاصم يقول: ذكر عند سفيان موتُ أبي حنيفة، فما سمعته يقول رحمه الله، ولا شيئًا، قال: الحمد لله الذي عافانا مما ابتلاه به. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

 

ഇസ്തിഗായെ എതിര്‍ത്തത് ഇബ്നു തീമിയയുടെ കാലശേഷം ആണോ???

സ്വാലിഹുകളായ മരണപ്പെട്ടവരുടെ കാര്യത്തിലാണ് ആദ്യമായി ശരീഅത്തിൽ നിന്നും വ്യതിചലിച്ചതും, ആരാധന തുടങ്ങിയതും എന്ന് കൃത്യമായി തഫ്സീറുകളിൽ കാണാം.

وَلِهَذَا قَالَ هَاهُنَا: وَمَكَرُوا مَكْراً كُبَّاراً وَقالُوا لَا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُواعاً وَلا يَغُوثَ وَيَعُوقَ وَنَسْراً وَهَذِهِ أَسْمَاءُ أَصْنَامِهِمُ الَّتِي كَانُوا يَعْبُدُونَهَا مِنْ دُونِ اللَّهِ.
قَالَ الْبُخَارِيُّ: حَدَّثَنَا إِبْرَاهِيمُ، حَدَّثَنَا هِشَامٌ عَنِ ابْنِ جُرَيْجٍ، وَقَالَ عَطَاءٌ عَنِ ابْنِ عَبَّاسٍ:
صَارَتِ الْأَوْثَانُ الَّتِي كَانَتْ فِي قَوْمِ نُوحٍ فِي الْعَرَبِ بَعْدُ: أَمَّا وَدٌّ فَكَانَتْ لِكَلْبٍ بِدَوْمَةِ الْجَنْدَلِ، وَأَمَّا سُوَاعٌ فَكَانَتْ لِهُذَيْلٍ، وَأَمَّا يَغُوثُ فَكَانَتْ لِمُرَادَ ثُمَّ لِبَنِي غُطَيْفٍ بِالْجُرُفِ عند سبأ، وأما يَعُوقُ فَكَانَتْ لِهَمْدَانَ، وَأَمَّا نَسْرٌ فَكَانَتْ لِحَمِيرَ لِآلِ ذِي كَلَاعٍ وَهِيَ أَسْمَاءُ رِجَالٍ صَالِحِينَ مِنْ قَوْمِ نُوحٍ عَلَيْهِ السَّلَامُ، فَلَمَّا هَلَكُوا أَوْحَى الشَّيْطَانُ إِلَى قَوْمِهِمْ أَنِ انْصِبُوا إِلَى مَجَالِسِهِمُ الَّتِي كَانُوا يَجْلِسُونَ فِيهَا أَنْصَابًا وَسَمُّوهَا بِأَسْمَائِهِمْ فَفَعَلُوا فَلَمْ تُعْبَدْ حَتَّى إِذَا هَلَكَ أُولَئِكَ وَتَنَسَّخَ الْعِلْمُ عُبِدَتْ «2» . وَكَذَا رُوِيَ عَنْ عِكْرِمَةَ وَالضَّحَّاكِ وَقَتَادَةَ وَابْنِ إِسْحَاقَ نَحْوُ هَذَا، وَقَالَ عَلِيُّ بْنُ أَبِي طَلْحَةَ عَنِ ابْنِ عَبَّاسٍ: هَذِهِ أَصْنَامٌ كَانَتْ تُعْبَدُ فِي زَمَنِ نُوحٍ.
وَقَالَ ابْنُ جَرِيرٍ «3» : حَدَّثَنَا ابْنُ حُمَيْدٍ، حَدَّثَنَا مِهْرَانُ عَنْ سُفْيَانَ عَنْ مُوسَى عَنْ محمد بن قيس وَلا يَغُوثَ وَيَعُوقَ وَنَسْراً قَالَ: كَانُوا قَوْمًا صَالِحِينَ بَيْنَ آدَمَ وَنُوحٍ وَكَانَ لَهُمْ أَتْبَاعٌ يَقْتَدُونَ بِهِمْ، فَلَمَّا مَاتُوا قَالَ أَصْحَابُهُمُ الَّذِينَ كَانُوا يَقْتَدُونَ بِهِمْ: لَوْ صَوَّرْنَاهُمْ كَانَ أَشْوَقَ لَنَا إِلَى الْعِبَادَةِ إِذَا ذَكَرْنَاهُمْ، فَصَوَّرُوهُمْ فَلَمَّا مَاتُوا وَجَاءَ آخَرُونَ دَبَّ إِلَيْهِمْ إِبْلِيسُ فَقَالَ: إِنَّمَا كَانُوا يَعْبُدُونَهُمْ وَبِهِمْ يُسْقَوْنَ الْمَطَرَ فَعَبَدُوهُمْ.
(الكتاب: تفسير القرآن العظيم (ابن كثير)
[ابن كثير القرشي [700 – 774هـ

അർത്ഥം:
ഇമാം ബുഖാരി , ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. നൂഹ് നബി(അ) മിന്റെ ജനതയുടെ കാലത്തുണ്ടായിരുന്ന വിഗ്രഹങ്ങൾ പിന്നെ അറബികളിലേക്ക് വ്യാപിച്ചു. വദ്ധിനെ കുറിച്ച് പരാമർശിക്കുകയാണെങ്കിൽ:  ദവ്മതുൽ ജന്ദൽ എന്ന സ്ഥലത്തെ കൽബു ഗോത്രക്കാരുടെ വിഗ്രഹമായിരുന്നു. സുവാഹു : ഹുദയ്യു ഗോത്രത്തിന്റെയും, യഘൂഥ്‌  : മുരാദ് ഗോത്രത്തിന്റെയും പിന്നീടത്‌ സബാ എന്നാ സ്ഥലത്ത് ബാനി ഘുതയ്ഫ് എന്ന ഗോത്രക്കാർ അതിനെ ആരാധിച്ചു. യഊഖ് : ഹംദാൻ  ഗോത്രത്തിന്റെയും,

നസ്ര് : ധുകാല വംശത്തിൽപ്പെട്ട  ഹിമയർ ഗോത്രത്തിന്റെയും വിഗ്രഹങ്ങളായിരുന്നു. ഈ വിഗ്രഹങ്ങളുടെ പേർ വന്നത് നൂഹ് നബിയുടെ ജനതയുടെ കാലത്തുണ്ടായിരുന സ്വാലിഹികളായ ആളുകളായിരുന്നു. ഇവാൻ മരണപ്പെട്ടപ്പോൾ ശൈത്താൻ നൂഹ് നബിയുടെ ജനങ്ങളിലേക്ക് ഇവരുടെ ബഹുമാനത്തിനു വേണ്ടി അവർ കുടിയിരുന്ന സ്ഥലത്തിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. എന്നിട്ട് ഈ വിഗ്രഹങ്ങൾക്ക്  ഇവരുടെ പേരുകൾ നൽകി. ഇത് തുടർന്ന്കൊണ്ടേ ഇരുന്നു. പക്ഷെ ഇതുണ്ടാക്കിയ തലമുറ പോകുകയും അറിവ് നഷ്ട്ടപ്പെടുകയും ചെയ്യുന്നതുവരെ ഈ വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടിരുന്നില്ല, അതിനു ശേഷം ആണ് വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടത്. ഇത് ഇക്രിമ, ഖത്താദ, ഇബ്ൻ ഇസ്ഹാഖ് എന്നിവരും രേഖപ്പെടുത്തിയിട്ടുണ്ട്, അലി ബിൻ അബി തൽഹാ ഇബ്ൻ അബ്ബാസിൽ നിന്നും രേഖപ്പെടുത്തുന്നു: നൂഹ് നബി (അ) മിന്റെ കാലത്തെ ജനത ആരാധിച്ചിരുന്ന വിഗ്രഹങ്ങളാണത്. ഇബ്ൻ ജരീർ മുഹമ്മദ്‌ ബിൻ ഖയ്സിൽ നിന്നും  യഘൂഥ്‌, യഊഖ്, നസ്ര് എന്നിവരെപറ്റി രേഖപ്പെടുത്തുന്നു. ഇവർ നൂഹ് (അ) ന്റെയും ആദം (അ) ഇടക്കുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്വാലിഹുകളായിരുന്നു. നേർമാർഗ്ഗത്തിൽ ജീവിച്ചിരുന്ന അനുയായികളും ഉണ്ടായിരുന്നു ആ സമയത്ത്. പിന്നെ അവർ മരണപ്പെട്ടപ്പോൾ അവരെ പിന്തുടർന്ന അനുയായികൾ പറഞ്ഞു : “ഞങ്ങൾ ഇവരുടെ രൂപത്തിൽ വിഗ്രഹം ഉണ്ടാക്കി അവരെ ഓർമ്മിച്ചാൽ അത് ആരാധനകൾ കൂടുതൽ ചെയ്യാൻ പ്രേരിപ്പിക്കും. ഈ കാരണം കൊണ്ട് അവർ വിഗ്രഹങ്ങൾ ഉണ്ടാക്കി. പിന്നെ ഈ തലമുറ മരണപ്പെട്ടപ്പോൾ, ഇബ്ലീസ്‌ അവരിലേക്ക്‌ വന്നു പറഞ്ഞു നിങ്ങളുടെ മുൻഗാമികൾ ഈ വിഗ്രഹങ്ങളെ ആരാധിച്ചപ്പോൾ, അവർക്ക് മഴ ലഭിച്ചിരുന്നു, പിന്നീട് അത് ആരാധിക്കപ്പെട്ടു.

ഇമാം റാസിയുടെ വിശദീകരണം.

كان يموت أقوام صالحون فكانوا يتخذون تماثيل على صورهم ويشتغلون بتعظيمها، وغرضهم تعظيم أولئك الأقوام الذين ماتوا حتى يكونوا شافعين لهم عند الله وهو المراد من قولهم:

{ مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى ٱللَّهِ زُلْفَى }

[الزمر: 3] الوجه الخامس: أنه ربما مات ملك عظيم، أو شخص عظيم، فكانوا يتخذون تمثالاً على صورته وينظرون إليه، فالذين جاؤا بعد ذلك ظنوا أن آباءهم كانوا يعبدونها فاشتغلوا بعبادتها لتقليد الآباء، أو لعل هذه الأسماء الخمسة وهي: ود، وسواع، ويغوث، ويعوق، ونسر، أسماء خمسة من أولاد آدم، فلما ماتوا قال إبليس لمن بعدهم: لو صورتم صورهم، فكنتم تنظرون إليهم، ففعلوا فلما مات أولئك قال لمن بعدهم: إنهم كانوا يعبدونهم فعبدوهم، ولهذا السبب نهى الرسول عليه السلام عن زيارة القبور أولاً، ثم أذن فيها على ما يروى أنه عليه السلام قال: كنت نهيتكم عن زيارة القبور ألا فزوروها فإن في زيارتها تذكرة……. الأصنام الخمسة كانت أكبر أصنامهم، ثم إنها انتقلت عن قوم نوح إلى العرب،

സദ്‌വൃത്തരായ ആളുകൾ മരിച്ചിരുന്ന സന്ദർഭങ്ങളിൽ അവരുടെ രൂപങ്ങളിൽ അവർ പ്രതിമകൾ ഉണ്ടാക്കുകയും അവരെ വന്ദിക്കുന്നതിൽ വ്യാപൃതരായി കഴിയുകയും ചെയ്തിരുന്നു. തങ്ങൾക്ക് ഈ മരിച്ചു പോയ ആളുകൾ അള്ളാഹുവിന്റെ പക്കൽ ശുപാർശകരായിരിക്കുന്നതിന് വേണ്ടിയാണ് അവർ അവരെ വന്ദിച്ചുപോന്നത്.

“നമ്മെ അവർ അള്ളാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവര ആരാധിക്കുന്നത്.”[الزمر: 3]

എന്ന അവരുടെ (മുശ്രിക്കുകളുടെ) വാക്കിന്റെ അർത്ഥം ഇതാണ്.

ഒരു മഹാനായ രാജാവ് അല്ലെങ്കിൽ വലിയ ഒരാൾ മരിച്ചു എന്ന് വരുമ്പോൾ അവർ അവരുടെ രൂപത്തിൽ പ്രതിമയുണ്ടാക്കും, അതിൽ നോക്കികൊണ്ടിരിക്കുകയും ചെയ്യുക പതിവായിരുന്നു. അവരുടെ പിൻഗാമികളായി വന്നവരാകട്ടെ തങ്ങളുടെ പൂർവ്വ പിതാക്കന്മാർ അവയെ ആരാധിക്കയാണ് ചെയ്തിരുന്നത് എന്നു വിചാരിച്ചു
തങ്ങളുടെ പൂർവ്വ പിതാക്കളെ അനുകരിച്ച് അവർ അവരെ ആരാധിക്കുന്നതിൽ ഏർപ്പെട്ടു.

അല്ലെങ്കിൽ വദ്ദ്, സുആഅ്, യഗൂസ്, യഖൂക്, നസ്റ് എന്നീ പേരുകൾ ആദമിന്റ മക്കളിൽ അഞ്ച് പേരുടെ നാമങ്ങളായിരിക്കാം. അവർ മരിച്ചപ്പോൾ അവർക്ക് ശേഷമുള്ളവരോട് ഇബ്ലീസ്
പറഞ്ഞു: ‘നിങ്ങൾ അവരുടെ രൂപങ്ങൾ ഉണ്ടാക്കുകയും അവയിൽ നോക്കികൊണ്ടിരിക്കുകയും ചെയ്തുവെങ്കിലോ’ അങ്ങിനെ അവർ അപ്രകാരം ചെയ്തു. ആ ആളുകൾ മരിച്ചപ്പോൾ അവർക്ക് ശേഷമുള്ളവരോടും “അവർ അവരെ ആരാധിക്കുകയാണ് ചെയ്തിരുന്നത്” എന്ന് അവൻ (ഇബ്ലീസ്) പറഞ്ഞു കേൾപിച്ചു. അങ്ങിനെ അവർ അവരെ ആരാധിച്ചു.

ഇത് കാരണത്താൽ കബറുകൾ സന്ദർശിക്കുന്നതിനെ റസൂൽ (ﷺ) ആദ്യം നിരോധിച്ചിരുന്നു. ‘ഖബർ സന്ദർശിക്കുന്നതിനെ ഞാൻ നിങ്ങളോട് നിരോധിച്ചിരുന്നു. ;എന്നാൽ (ഇപ്പാൾ) നിങ്ങളവയെ സന്ദർശിച്ച് കൊള്ളുവീൻ നിശ്ചയമായും അവ സന്ദർശിക്കുന്നതിൽ നിങ്ങൾക്ക് ഒരൂ ഉണർത്തലുണ്ട്” എന്ന ഹദീസ് അനുസരിച്ച്.
ഈ അഞ്ച് ബിംബങ്ങളും അവരുടെ ബിംബങ്ങിൽ വച്ച് ഏറ്റവും വലുതായിരുന്നു. പിന്നീട് അവ നൂഹ് നബിയുടെ ജനതയിൽ നിന്നും അറബികളുടെ ഇടയിലേക്ക് മാറുകയും ചെയ്തു.
(തഫ്സീറുൽ കബീർ) 

ഇമാൻ റാസി (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ :
സൂറത്തു യൂനുസിലെ 18-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: “തീര്‍ച്ചയായും അവർ ഈ വിഗ്രഹങ്ങളെയും പ്രതിമകളെയും സ്ഥാപിച്ചിട്ടുള്ളത്‌ അവരുടെ നബിമാരുടെയും മഹത്തുക്കളുടെയും രൂപത്തിലാകുന്നു.

ഇതിൽ നിന്നും ഒരു കാര്യം ഉറപ്പാണ്‌ വെറും കല്ല്‌ എന്ന് കരുതിയിട്ടല്ല ആരാധന തുടങ്ങിയത് മറിച്ച്‌ ആ വിഗ്രഹത്തെ ലക്ഷ്യം വെച്ചത് സ്വാലിഹുകളായ ആളുകളാണെന്നാണ് തഫ്സീറുകളിൽ കാണുന്നത്. 

حدثنا ابن حمید، قال: ثنا مھران، عن سفیان، عن أبیھ، عن عكرِمة، قال: كان بین
آدم ونوح عشرة قرون، كلھم على الإسلام.

 ആദം നബി (അ) വിന്‍റെയും നൂഹ് (അ) വിന്‍റെയും ഇടയിലെ പത്ത് തലമുറകൾ  മുഴുവൻ ഇസ്ലാമിലായിരുന്നു. 

ഇനി ഇബ്ന്‍ തീമിയക്ക്‌ (ഹിജ്റ 661-728) മുന്‍പ് ആരെങ്കിലും ഇതിനെ പറ്റി ഉദ്ധരിചിട്ടുണ്ടോ എന്നാണ് എങ്കിൽ ഉണ്ട്. 

ഇബ്ന്‍ ജവ്സീ (റ) : 

قال ابن عقيل لما التكاليف على الجهال والضغام عدلوا عن أوضاع الشرع إلى تعظيم أوضاع وضعوها لأنفسهم فسهلت عليهم إذ لم يدخلوا بها تحت أمر غيرهم قال وهم كفار عندي بهذه الأوضاع مثل تعظيم القبور وإكرامها بما نهى الشرع عنه من إيقاد النيران وتقبيلها وتخليفها وخطاب الموتى بالألواح وكتب الرقاع فيها يا مولاي أفعل بي كذا وكذا وأخذ التراب تبركا وإفاضة الطيب على القبور وشد الرحال اليها وإلقاء الخرق على الشجر أقتداء بمن عبد اللات والعزى
الكتابتلبيس إبليس(354)
ابن الجوزي، أبو الفرج (508هـ – 597، 1116 – 1201؟م).

ഇബ്ന്‍ അഖീൽ പറയുന്നു: അറിവില്ലാത്തവര്‍ക്ക് ബുദ്ധിമുട്ടുകൾ  നേരിട്ടാൽ അവർ ശരീഅത്തില്‍നിന്ന് വ്യതിചലിക്കുകയും അവർ അവരുടെ ഇച്ചകളെ പിന്തുടരുകയും ചെയ്യും, ഇത് അവര്‍ക്ക് ഒരു ബുദ്ധിമുട്ടും തോന്നുകയില്ല കാരണം അവർ അവരുടെ സ്വന്തം ഇച്ചകളെയല്ലാതെ വേറെ ഒന്നും അവർ പിന്തുടരില്ല. 

അദ്ദേഹം പറഞ്ഞു : ഖബർ വന്ദിക്കലും, അതുപോലെ തന്നെ ശരീഅത്തിൽ വിരുദ്ധമായ ആദരവ് എന്ന രീതിയിൽ വിളക്ക് കൊളുത്തലും, ചുംബിക്കലുംമരിച്ചവരോട് അവരുടെ ആവശ്യത്തിനു വേണ്ടി യാ മവ്ലാ എനിക്ക് ഇന്ന ഇന്ന ആവശ്യങ്ങൾ  ചെയ്തു തരാൻ ആവശ്യപ്പെട്ടു കൊണ്ട് പറയുകയും എഴുതുകയും ചെയ്യുന്നതും, അവിടെയുള്ള മണ്ണ് തബറുക്കിന്നു വേണ്ടി എടുക്കുകയും, സുഗന്ധ ദ്രവ്യങ്ങൾ  ഖബറിന്മേൽ ഒഴിക്കുകയും, ലാത്തയെയും ഉസ്സയെയും സംരക്ഷണം തേടുകയും ചെയ്യുന്നത് ഞാൻ അവരെ കാഫിറായിട്ടു തന്നെ കരുതുന്നു.

ഇബ്ന്‍ ഖുസയ്മ തന്റെ അൽ-തവ്ഹീദിൽ ഉദ്ധരിക്കുന്നു:

قَالَ أَبُو بَكْرٍأَفَلَيْسَ الْعِلْمُ مُحِيطًا يَا ذَوِي الْحِجَا؟ أَنَّهُ غَيْرُ جَائِزٍ أَنْ يَأْمُرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالتَّعَوُّذِ بِخَلْقِ اللَّهِ مِنْ شَرِّ خَلْقِهِ؟ هَلْ سَمِعْتُمْ عَالِمًا يُجِيزُ، أَنْ يَقُولَ الدَّاعِيأَعُوذُ بِالْكَعْبَةِ مِنْ شَرِّ خَلْقِ اللَّهِ؟ [ص:402] أَوْ يُجِيزُ أَنْ يَقُولَأَعُوذُ بِالصَّفَا وَالْمَرْوَةِ، أَوْ أَعُوذُ بِعَرَفَاتٍ وَمِنًى مِنْ شَرِّ مَا خَلَقَ اللَّهُ، هَذَا لَا يَقُولُهُ وَلَا يُجِيزُ الْقَوْلَ بِهِ مُسْلِمٌ يَعْرِفُ دِينَ اللَّهِ، مُحَالٌ أَنْ يَسْتَعِيذَ مُسْلِمٌ بِخَلْقِ اللَّهِ مِنْ شَرِّ خَلْقِهِ
ابن خُزَيْمةَ، أبو بكر (223 – 311هـ، 838 – 923م).

)الكتابكتاب التوحيد وإثبات صفات الرب عز وجل(1/401)

നിങ്ങൾ  ഏതെങ്കിലും പണ്ഡിതർ ഒരാളെ ഇങ്ങനെ പറയാൻ വേണ്ടി സമ്മതം കൊടുത്തതായി കേട്ടിട്ടുണ്ടോ? : ഞാൻ എല്ലാ ശറിൽ നിന്ന് കഅബയോട് ശരണം തേടുന്നു. ഈ വാചകം ദീൻ അറിയാവുന്ന ഒരു മുസ്ലിമും അല്ലാഹുവല്ലാത്ത ഒരാളോടും സൃഷ്ടികളുടെ ശറിൽ നിന്ന് അഭയം തേടാം എന്നത് അനുവദനീയമാണെന്ന് പറയില്ല.

ഇബ്ന്‍ ഹജർ അസ്കലാനി (റ) തന്റെ ഫത് ഉൽ ബാരിയിൽ പറയുന്നു:

 فتح الباري(6 / 410 ) – ابن حجر
قَالَ الْخَطَّابِيُّ كَانَ أَحْمَدُ يَسْتَدِلُّ بِهَذَا الْحَدِيثِ عَلَى أَنَّ كَلَامَ اللَّهِ غَيْرُ مَخْلُوقٍ وَيَحْتَجُّ بِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَسْتَعِيذُ بِمَخْلُوقٍ.

ഇബ്ൻ ഹജർ (റ) പറയുന്നു : ഖതാബി (റ) ഇതിനെ വിവരിക്കുന്നത് “ഇമാം അഹ്മദ് ഈ ഹദീസിൽ പറയുന്ന كَلَامَ اللَّهِ (ഖുര്‍ആൻ) സൃഷ്ടി അല്ല  എന്നത് കൊണ്ട് ലക്ഷ്യമാക്കുന്നു. നബി (സ) ഒരു സൃഷ്ട്ടിയോടും സഹായം തേടില്ല (എന്ന് ഈ ഹദീസ് കൊണ്ട് തെളിയിക്കുന്നു).
(ഇബ്ൻ ഹജർ (റ) ഫത് ഉൽ ബാരി – 6/410

ഇമാം ബുഖാരി തന്റെ ഹാലിഖ് അഫ്അൽ ഇബാദ എന്ന ഗ്രന്ഥത്തിൽ പറയുന്നു :

باب ما كان النبي صلى االله علیھ و سلم یستعیذ بكلمات االله لا بكلام غیره
وقال نعیم لا یستعاذ بالمخلوق ولا بكلام العباد والجن والإنس والملائكة وفي ھذا دلیل أن كلام
االله غیر مخلوق وأن سواه مخلوق
البُخاري، أبو عبد الله (194 – 256هـ ، 810 – 870م).
الكتابخلق أفعال العباد(96)

നബി (സ) അല്ലാഹുവിന്റെ കലിമാത്തുകളെ കൊണ്ടാണ് കാവലിനെ തേടിയത്, അല്ലാഹു അല്ലാത്തവരുടെ കലാം കൊണ്ടല്ല. നയീം പറഞ്ഞു ” ഒരു സൃഷ്ട്ടികളോടും (നബി (സ)) സഹായം തേടിയിട്ടില്ല. അതുപോലെ തന്നെ അടിമകളുടെ കലാം കൊണ്ടും സഹായം തേടിയിട്ടില്ല, ജിന്നിനെ കൊണ്ടും, മനുഷ്യരെകൊണ്ടോ, മലക്കുകളെകൊണ്ടോ കാവലിനെ തേടിയിട്ടില്ല. തീര്‍ച്ചയായും ഇതിൽ തെളിവ് ഉണ്ട്  അല്ലാഹുവിന്റെ കലാം സൃഷ്ട്ടി അല്ല എന്ന്. അവനെല്ലാത്തത് മുഴുവനും സൃഷ്ട്ടികളാണ്താനും.  
( ഇമാം ബുഖാരി – ഹാലിഖ് അഫ്അൽ ഇബാദ – 96)

وَلَا يَصِحُّ أَنْ يَسْتَعِيذَ بِمَخْلُوقٍ مِنْ مَخْلُوقٍ , فَدَلَّ أَنَّهُ اسْتَعَاذَ بِصِفَةٍ مِنْ صِفَاتِ ذَاتِهِ , وَأَمَرَ أَنْ يُسْتَعَاذَ بِصِفَةٍ مِنْ صِفَاتِ ذَاتِهِ , وَهِيَ غَيْرُ مَخْلُوقَةٍ كَمَا أَمَرَهُ اللَّهُ تَعَالَى أَنْ يَسْتَعِيذَ بِذَاتِهِ , وَذَاتُهُ غَيْرُ مَخْلُوقٍ
الكتابالأسماء والصفات للبيهقي
البيهقي (384 – 458 هـ = 994 – 1066 م)

ഇബ്ന്‍ റജബ് ഇബ്ന്‍ ഹംബലി  (റ) തന്റെ  “ജാമിഉൽ ഉലൂം വൽ ഹികാം” എന്നാ ഗ്രന്ഥത്തിൽ പറയുന്നു :

اعْلَمْ أَنَّ سُؤَالَ اللَّهِ تَعَالَى دُونَ خَلْقِهِ هُوَ الْمُتَعَيَّنُ، لِأَنَّ السُّؤَالَ فِيهِ إِظْهَارُ الذُّلِّ مِنَ السَّائِلِ وَالْمَسْكَنَةِ وَالْحَاجَةِ وَالِافْتِقَارِ، وَفِيهِ الِاعْتِرَافُ بِقُدْرَةِ الْمَسْئُولِ عَلَى دَفْعِ هَذَا الضَّرَرِ، وَنَيْلِ الْمَطْلُوبِ، وَجَلْبِ الْمَنَافِعِ، وَدَرْءِ الْمَضَارِّ، وَلَا يَصْلُحُ الذُّلُّ وَالِافْتِقَارُ إِلَّا لِلَّهِ 

وَحْدَهُ، لِأَنَّهُ حَقِيقَةُ الْعِبَادَةِ،

الكتابجامع العلوم والحكم في شرح خمسين حديثا من جوامع الكلم

ابن رجب الحنبلي ( 736 – 795هـ، 1336 – 1393م) 

وَفِي هَذَا الْحَدِيثِ مِنَ الْفِقْهِ أَيْضًا أَنَّ كَلَامَ اللَّهِ عَزَّ وَجَلَّ غَيْرُ مَخْلُوقٍ وَعَلَى ذَلِكَ أَهْلُ السُّنَّةِ أَجْمَعُونَ وَهُمْ أَهْلُ الْحَدِيثِ وَالرَّأْيِ فِي الْأَحْكَامِ وَلَوْ كَانَ كَلَامُ اللَّهِ أَوْ كَلِمَاتُ اللَّهِ مَخْلُوقَةٌ مَا أَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحَدًا أَنْ يَسْتَعِيذَ بِمَخْلُوقٍ دَلِيلُ ذَلِكَ قَوْلُ اللَّهِ عَزَّ وَجَلَّ وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا

الكتابالتمهيد لما في الموطأ من المعاني والأسانيد

ابن عبد البر (368 – 463 هـ = 978 – 1071 م)

ഇബ്ന്‍ അബുൽ ബര്ര്‍ (റ) അദ്ദേഹത്തിന്റെ തംഹീദിൽ പറയുന്നു:
അല്ലാഹുവിന്റെ കലാം അത് സൃഷ്ടിയല്ല എന്നുള്ളതിന്മേൽ അഹ്‌ലുസുന്നയുടെ പണ്ഡിതർ യോജിച്ചിരിക്കുന്നു (ഇജ്മാഹ്). അല്ലാഹുവിന്‍റെ കലാം അല്ലെങ്കിൽ കലിമാത്തു എന്നത് സൃഷ്ട്ടി ആയിരുന്നു എങ്കിൽ അല്ലാഹുവിന്റെ പ്രവാചകൻ ഒരാളോടും കല്‍പ്പിക്കുമായിരുന്നില്ല ശരണം തേടാൻ. അല്ലാഹുവിന്റെ കൗല് ആണ് അതിന്നു തെളിവായി ആയി നൽകുന്നത്. ചിലർ ജിന്നുകളോട് നടത്തിയ തേട്ടം.

ഹിജ്‌റ അഞ്ഞൂറുകളിൽ ജീവിച്ചു മരിച്ച ഇമാം കാസാനി (റ) പറയുന്നു :

وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ 

الكتاببدائع الصنائع في ترتيب الشرائع (5/126)
الكاشاني (000 – 587 هـ = 1191 000 م)

 ഒരാള്‍ക്ക് അവൻ പ്രാര്‍ത്ഥനയിൽ അല്ലാഹുവിന്റെ അംബിയാക്കളുടെയോ  റസൂലിന്റെയോ ഹഖ് കൊണ്ട് എന്നോ  പറയുന്നത് വെറുക്കപെട്ടതാണ് കാരണം ആര്‍ക്കും അല്ലാഹുവിന്റെ മുകളിൽ യാതൊരു ഹഖും ഇല്ല.

പ്രമുഖ ഹനഫീ പണ്ഡിതൻ ഇമാം കാസാനി റഹിമഹുല്ലാഹ്

 ( വഫാത്ത് ഹിജ്‌റ 587 ) 

അവർകളുടെ ബദാഇഉ സ്സനാഇഉ എന്ന കിതാബിൽ നിന്ന് :

بدائع الصنائع في ترتيب الشرائع
أبو بكر مسعود بن أحمد الكاساني
……………………

وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ وَكَذَا يُكْرَهُ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَرُوِيَ عَنْ أَبِي يُوسُفَ أَنَّهُ لَا بَأْسَ بِذَلِكَ لِوُرُودِ الْحَدِيثِ وَهُوَ مَا رُوِيَ { عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ يَقُولُ فِي دُعَائِهِ اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ } ( وَجْهُ ) ظَاهِرِ الرِّوَايَةِ أَنَّ ظَاهِرَ هَذَا اللَّفْظِ يُوهِمُ التَّشْبِيهَ لِأَنَّ الْعَرْشَ خَلْقٌ مِنْ خَلَائِقِ اللَّهِ تَبَارَكَ وَتَعَالَى جَلَّ وَعَلَا فَاسْتَحَالَ أَنْ يَكُونَ عِزَّ اللَّهُ تَبَارَكَ وَتَعَالَى مَعْقُودًا بِهِ وَظَاهِرُ الْخَبَرِ الَّذِي هُوَ فِي حَدِّ الْآحَادِ إذَا كَانَ مُوهِمًا لِلتَّشْبِيهِ فَالْكَفُّ عَنْ الْعَمَلِ بِهِ أَسْلَمُ  

 الكتاببدائع الصنائع في ترتيب الشرائع  (5/126)
الكاشاني (000 – 587 هـ = 1191 000 م)

ആശയ സംഗ്രഹം : ഒരാൾ തന്റെ ദുആയിൽ

 أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ

‘ ഞാൻ നിന്റെ നബിമാരുടെയും മുർസലീങ്ങളുടെയും ഹഖ് കൊണ്ട് ചോദിക്കുന്നു ‘ എന്ന് പറയൽ കറാഹത്താണ്. കാരണം അല്ലാഹുവിനു മേൽ ഒരാൾക്കും ഒരു അവകാശവും/ഹഖും ഇല്ല .അത് പോലെ

أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك

നിന്റെ അർശിൽ  നിന്റെ പ്രതാപം / ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു എന്ന് ദുആയിൽ പറയലും കറാഹത്താണ്. എന്നാൽ ഈ രണ്ടാമത് പറഞ്ഞ രൂപത്തിൽ ദുആ കുഴപ്പമില്ല എന്നതാണ് ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ സഖാവ് അബൂ യൂസുഫ് എന്നവരുടെ പക്ഷം . ഈ വിഷയത്തിൽ

 اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ

എന്ന ഒരു ഹദീസ് ( എന്നാൽ ഈ ഹദീസ് സ്വഹീഹായി സ്ഥിരപ്പെട്ടതല്ല എന്ന് ചില മുഹദ്ദിസുകൾ പ്രസ്താവിച്ചിട്ടുണ്ട്  ) വന്നതിന്റെ അടിസ്ഥാനത്തിലാണ് അബൂ യൂസുഫ് അവർകൾ ഇങ്ങിനെ അഭിപ്രായപ്പെട്ടത്. അർശ് എന്നത് അല്ലാഹുവിന്റെ പടപ്പുകളിൽ പെട്ട ഒരു പടപ്പാണ് . അതിനാൽ  അല്ലാഹു തആലായുടെ പ്രതാപം അർഷുമായി ബന്ധപ്പെടുത്തൽ ശരിയല്ല.

ഈ വിഷയത്തിൽ വന്ന ഹദീസ്  ആഹാദിൽ പെട്ടതും തശ്ബീഹ് ഉണ്ടാക്കുന്നതും ആയതിനാൽ ഇത് പ്രകാരം അമൽ ചെയ്യാതിരിക്കുന്നതാണ് കൂടുതൽ  സുരക്ഷിതം.

ഷാഫി മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതൻ ഇമാം മക്രിസി പറയുന്നത് കാണുക:

 والنّاس في هذا الباب – أعنيزيارة القبور – على ثلاثة أقسام:
قوم يزورون الموتى فيدعون لهموهذه هي الزّيارة الشرعيّة.
وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.
وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: “اللهم لا تجعل قبري وثنا يعبد، وهؤلاء هم المشركون في الربوبيّة.
الكتابتجريد التوحيد المفيد (1/20)
المقريزي (766 – 845 هـ = 1365 – 1441 م)

ഈ വിഷയത്തിൽ ജനങ്ങൾ  – അതായത് ഖബർ സന്ദര്‍ശിക്കുന്ന വിഷയത്തിൽ 3 വിഭാഗം ആണുള്ളത്:

ചില ആളുകൾ  മരിച്ചവരെ സന്ദര്‍ശിക്കും അവര്‍ക്ക് വേണ്ടി ദുഅ ചെയ്യും. അത് ശറഈആയ സിയാറത്ത് ആണ്.

ചില ആളുകൾ  ഖബർ സന്ദര്‍ശിക്കും അവരെകൊണ്ട് ദുഅ ചെയ്യും അവർ ഉലൂഹീയത്തിൽ ശിര്‍ക്ക് ചെയ്തവർ ആണ്.
ചില ആളുകൾ  ഖബർ സന്ദര്‍ശിക്കും അവരോടു തന്നെ പ്രാർത്ഥിക്കും അല്ലാഹുവിന്‍റെ റസൂൽ(സ) പറഞ്ഞു “അല്ലാഹുവേ എന്‍റെ ഖബറിടത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ” ഇവർ റുബൂബീയതിൽ ശിര്‍ക്ക് വെക്കുന്ന ആളുകൾ  ആണ്.

(وَيُكْرَهُ أَنْ يَدْعُوَ اللَّهَ إِلَّا بِهِ؛ فَلَا يَقُولُ أَسْأَلُكَ بِفُلَانٍ أَوْ بِمَلَائِكَتِكَ أَوْ بِأَنْبِيَائِكَ وَنَحْوِ ذَلِكَ لِأَنَّهُ لَا حَقَّ لِلْمَخْلُوقِ عَلَى الْخَالِقِ،

الكتابالاختيار لتعليل المختار (٤/١٦٤)

ابن مودود الموصلي (599 – 683 هـ = 1203 – 1284 م)

നഫീസത്തുൽ മിസ്രിയുടെ ഖബറുമായി ബന്ധപ്പെട്ടു ജനങ്ങൾ  ചെയ്യുന്നതിനെ ഇമാം ദഹബി വിവരിക്കുന്നു.

وَلِجَهَلَةِ المِصْرِيِّيْنَ فِيْهَا اعْتِقَادٌ يَتَجَاوَزُ الوَصْفَ وَلاَ يَجُوْزُ مِمَّا فِيْهِ مِنَ الشِّرْكِ وَيَسْجُدُوْنَ لَهَا، وَيَلْتَمِسُوْنَ مِنْهَا المَغْفِرَةَ، وكان ذلك من دسائس دعاة العبيدية.

الكتابسير أعلام النبلاء (8/284)

الذَهَبي، شمس الدين (673 هـ – 748هـ، 1275م – 1347م). 

വിവര ദോഷികളായ ഈജീപ്തുകാർക്ക് അവരിൽ (നഫീസതുൽ മിസ് റിയ്യയിൽ) ചില വിശ്യാസങ്ങളുണ്ട്. അത് വിവരണാതീതമായ വിശേഷണങ്ങളാണ്. ശിർക്കിൻ പെട്ട കാര്യങ്ങൾ അതിൽ അടങ്ങിയതിനാൽ അത് അനുവദനീയമല്ല . അവർ (മിസ്റികൾ) അവൾക്ക് വേണ്ടി സുജൂദ് ചെയ്യുന്നു. അവരിൽ നിന്നും പാപമോചനം തേടുന്നു, …….

(സീറു അഅലാമിൽ നുബല – 8/284)



തഫ്സീർ ഖുര്‍ത്തുബി.

 [سورة فاطر (35) : آية 14]
إِنْ تَدْعُوهُمْ لَا يَسْمَعُوا دُعاءَكُمْ وَلَوْ سَمِعُوا مَا اسْتَجابُوا لَكُمْ وَيَوْمَ الْقِيامَةِ يَكْفُرُونَ بِشِرْكِكُمْ وَلا يُنَبِّئُكَ مِثْلُ خَبِيرٍ (14)
قَوْلُهُ تَعَالَى: (إِنْ تَدْعُوهُمْ لَا يَسْمَعُوا دُعاءَكُمْأَيْ إِنْ تَسْتَغِيثُوا بِهِمْ فِي النَّوَائِبِ لَا يَسْمَعُوا دُعَاءَكُمْ، لِأَنَّهَا جمادات لا تبصر ولا تسمعإِذْ لَيْسَ كُلُّ سَامِعٍ نَاطِقًاوَقَالَ قَتَادَةُالْمَعْنَى لَوْ سَمِعُوا لَمْ يَنْفَعُوكُمْوَقِيلَأَيْ لَوْ جَعَلْنَا لَهُمْ عُقُولًا وَحَيَاةً فَسَمِعُوا دُعَاءَكُمْ لَكَانُوا أَطْوَعَ لِلَّهِ مِنْكُمْ، وَلَمَا اسْتَجَابُوا لَكُمْ عَلَى الْكُفْرِ. (وَيَوْمَ الْقِيامَةِ يَكْفُرُونَ بِشِرْكِكُمْأَيْ يَجْحَدُونَ أَنَّكُمْ عَبَدْتُمُوهُمْ، وَيَتَبَرَّءُونَ مِنْكُمْثُمَّ يَجُوزُ أَنْ يَرْجِعَ هَذَا إِلَى الْمَعْبُودِينَ مِمَّا يَعْقِلُ، كَالْمَلَائِكَةِ وَالْجِنِّ وَالْأَنْبِيَاءِ وَالشَّيَاطِينِ أَيْ يَجْحَدُونَ أَنْ يَكُونَ مَا فَعَلْتُمُوهُ حَقًّا، وَأَنَّهُمْ أَمَرُوكُمْ بِعِبَادَتِهِمْ، كَمَا أَخْبَرَ عَنْ عِيسَى بِقَوْلِهِ:” مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ” «1»
[
المائدة: 116] وَيَجُوزُ أَنْ يَنْدَرِجَ فِيهِ الْأَصْنَامُ أَيْضًا، أَيْ يُحْيِيهَا اللَّهُ حَتَّى تُخْبِرَ أَنَّهَا لَيْسَتْ أَهْلًا للعبادة.

الكتاب : الجامع لأحكام القرآن = تفسير القرطبي

القرطبي، شمس الدين (600 – 671هـ، 1204 – 1273م).

അര്‍ത്ഥം

إِن تَدْعُوهُمْ
നിങ്ങൾ  അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം
لَا يَسْمَعُوا دُعَاءَكُمْ
അവർ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല.
وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ
അവർ കേട്ടാലും നിങ്ങള്‍ക്കവർ ഉത്തരം നല്‍കുന്നതല്ല.
وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങൾ  അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്‌.
وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാൻ ആരുമില്ല.
(സൂറത്ത് ഫാത്വിർ – 14)

إِن تَدْعُوهُمْ
നിങ്ങൾ  അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം
اَيْ إِنْ تَسْتَغِيثُوا بِهِمْ فِي النَّوَائِبِ
അതായത് , വിപൽഘട്ടങ്ങളിൽ അവരോട് നിങ്ങൾ ഇസ്തിഗാസ നടത്തിയാൽ
 لَا يَسْمَعُوا دُعَاءَكُمْ؛
നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല
لِأَنَّهَا جَمَادَاتٌ
കാരണം അവർ ജീവനില്ലാത്ത വസ്തുക്കളാണ്
لَا تُبْصِرُ وَلَا تَسْمَعُ.
അവക്ക് കേൾവിയുമില്ല കാഴ്ചയുമില്ലാ

. وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ إِذْ لَيْسَ كُلُّ سَامِعٍ نَاطِقًا .
അവർ കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ല.. എന്തെന്നാൽ കേൾക്കുന്ന എല്ലാവരും സംസാരിക്കുന്നവരല്ലാ..
وَقَالَ قَتَادَةُ : الْمَعْنَى لَوْ سَمِعُوا لَمْ يَنْفَعُوكُمْ .
ഖതാദ(റ) പറഞ്ഞു : അതിന്റെ അർത്ഥം .. അവർ കേട്ടാൽ തന്നെ  നിങ്ങൾക്കവർ ഉപകാരം ചെയ്യുകയില്ലാ എന്നാണ്
وَقِيلَ : أَيْ لَوْ جَعَلْنَا لَهُمْ عُقُولًا وَحَيَاةً فَسَمِعُوا دُعَاءَكُمْ لَكَانُوا أَطْوَعَ لِلَّهِ مِنْكُمْ ،
ഇങ്ങനേയും പറയപ്പെട്ടിരിക്കുന്നു : അതായത് അല്ലാഹു അവർക്ക് തിരിച്ചറിവും ജീവനും നൽകിപ്പിച്ച് .. നിങ്ങളുടെ വിളി അവർ കേട്ടാൽ തന്നെ അവർ നിങ്ങളേക്കാളുപരി അല്ലാഹുവിനെ അനുസരിക്കുയാണ് ചെയ്യുക
وَلَمَا اسْتَجَابُوا لَكُمْ عَلَى الْكُفْرِ .
നിങ്ങളുടെ ഈ കുഫ്റിന്റെ മേൽ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ലാ എന്നും പറയപ്പെട്ടിരിക്കുന്നു. ..

اَيْ يَجْحَدُونَ أَنَّكُمْ عَبَدْتُمُوهُمْ،
എന്നാൽ, തീര്‍ച്ചയായും നിങ്ങൾ അവരെ ആരാധ്യവസ്തുവാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്
وَيَتَبَرَّءُونَ مِنْكُمْ.
നിങ്ങളിൽ നിന്നും അവർ ഒഴിഞ്ഞു മാറുന്നതാണ്
ثُمَّ يَجُوزُ
പിന്നീട് അത് നടപ്പിൽ വരുത്തുന്നതാണ്
أَنْ يَرْجِعَ هَذَا إِلَى المَعْبُودِينَ
നിശ്ചയം അവരെ ആരാധിക്കുന്നതിലേക്ക് അത് മടങ്ങുന്നതാണ്
مِمَّا يَعْقِلُ؛
അത് അറിയിക്കുന്നതെന്തിനാൽ
كَالمَلَائِكَةِ
മലക്കുകളെ ആരാധിച്ചപോലെ
وَالْجِنِّ
ജിന്നിനെ ആരാധിച്ചപോലെ
وَالأَنْبِيَاءِ
നബിമാരെ ആരാധിച്ചപോലെ
وَالشَّيَاطِينَ
പിശാചുക്കളെ ആരാധിച്ചപോലെ
أَيْ
അതായത്
يَجْحَدُونَ أَنْ يَكُونَ مَا فَعَلْتُمُوهُ حَقًّا،
നിങ്ങൾ പ്രവൃത്തിച്ച യാതൊന്ന് സത്യമാണ് എന്നതിനെ അവർ നിഷേധിക്കുന്നതാണ്
وَأَنَّهُمْ أَمَرُوكُمْ بِعِبَادَتِهِمْ؛
അവരെ ആരാധിക്കാനായ് നിങ്ങളോട് അവർ കൽപിച്ചൂവെന്നതിനേയും അവർ നിഷേധിക്കുന്നതാണ്
كَمَا أَخْبَرَ عَنْ عِيسَى بِقَوْلِهِ :
ഈസാ നബി  (അ) യെ പറ്റി വാർത്ത അറിയിച്ച പോലെ , അദ്ദേഹം പറഞ്ഞു :
“مَا يَكُونُ لِي أَنْ أَقُولَ   مَا لَيْسَ لِي بِحَقٍّ”
ഇല്ല ഇല്ല .. എനിക്ക് യാതൊരു വിധ അവകാശവുമില്ല .. അത് പറയാൻ എനിക്ക് പാടില്ലാത്തതാണേ..
 (സൂറത്ത് മാഇദ – 116)  المَائِدَةُ: ١١٦

وَيَجُوزُ أَنْ يَنْدَرِجَ فِيهِ الأَصْنَامُ أَيْضًا،
വിഗ്രഹങ്ങളും അതിൽ ഉൾപ്പെടുന്നൂ എന്നതും ഉദ്ദേശിക്കാവുന്നതാണ്
أَيْ يُحْيِيهَا اللهُ
അതായത് അല്ലാഹു അവയെ ജീവിപ്പിക്കുന്നതാണ്
حَتَّى تُخْبِرَ أَنَّهَا لَيْسَتْ أَهْلًا لِلعِبَادَةِ،
തീര്‍ച്ചയായും ഇബാദത്തിന് അവർ അർഹരല്ലെന്ന് പ്രഖ്യാപിക്കുന്നത് വരെ.

(തഫ്സീർ ഖുർത്വുബി ,  സൂറത്ത് ഫാത്വിർ – 14)…

ഉബാദത്ത് ബന് സ്വമിത്‌ (رضي الله عنه ) വിൽ നിന്ന് നിവേദനം:

أنه كان في زمن النبي صلى الله عليه وسلم منافق يؤذي المؤمنين ، فقال بعضهم : قوموا بنا نستغيث برسول الله صلى الله عليه وسلم من هذا المنافق . فقال النبي صلى الله عليه وسلم : ” انه لا يستغاث بي ، انما يستغاث بالله عزوجل .”

“നബി ( صلى الله عليه وسلم ) യുടെ കാലത്ത് വിശ്വാസികളെ ഉപദ്രവിക്കുന്ന ഒരു കപട വിശ്വാസിയുണ്ടായിരുന്നു. അപ്പോൾ  ചില സ്വഹാബികൾ  പറഞ്ഞു: വരൂ നമുക്ക് ഈ കപടവിശ്വാസിയിൽ നിന്ന്അല്ലാഹുവിന്റെ റസൂലിനോട് സഹായാര്ത്ഥന  നടത്താം.  അപ്പോൾ  നബി ( صلى الله عليه وسلم ) പറഞ്ഞു ; “നിശ്ചയം, എന്നോട് സഹായാർത്ഥന പാടില്ല, സഹായാർത്ഥന അല്ലാഹുവോട് മാത്രം.” (ത്വബ്റാനി )

ഇസ്തിഗാസ ഇമാമുമാരുടെ ഉദ്ദരണികൾ

لا تشكون في حالة البلية الى احد من خلق الله فذلك اشراك منك به لا يملك معه فى ملكه احد شيئا لا ضار ولا نافع ولا رافع ولا دافع ولا جالب ولا منقم ولا مبلى ولا معافى ولا مبرئ غيره فلا تشتغل بالخلق فعليك بالا ستغاثة إليه

الشيخ جيلاني)

വിപൽഘട്ടങ്ങളിൽ അല്ലാഹുവിന്റെ  സൃഷ്ടികളിൽ ആരോടും നീ ആവലാതിപ്പെടരുത്‌ അതു നിന്നിൽ നിന്നുള്ള ശിർക്ക്‌ ആണു അല്ലാഹുവിന്റെ  അധികാരത്തിൽ ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കൽ, വിപത്തുണ്ടാക്കൽ, രോഗം നൽകൽ, സുഖപ്പെടുത്തൽ, എന്നിവ ചെയ്യാൻ ആർക്കും സാധ്യമല്ല അതിനാൽ സൃഷ്ടികളുമായി നീ വ്യാപൃതനാവരുത് നീ അല്ലാഹുവിനോട്‌ മാത്രം ഇസ്തിഗാസ ചെയ്യൽ നിർബന്ധമാണ്  

(ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി)

على أن القرآن غير مخلوق إذ لو كان مخلوقا لم يستعذ بها إذ

لا يستعاذ بمخلوق، قال االله تعالى :{ ْ فَاسْتَعِذ بِاللَّهِوقال النبي صلى االله عليه وسلم: “وإذا استعذت فاستعذ باالله

(امام احمد في كتاب السنة)

അറിയണം നിശ്ചയം ഖുർആൻ സൃഷ്ടിയല്ല കാരണം അതു സൃഷ്ടിയാണെങ്കിൽ നബി(സ) അതുമുഖേന അല്ലാഹുവിനോട്‌ ഇസ്തിയാനത്ത്‌ നടത്തുകയില്ല കാരണം സൃഷ്ടികളെ കൊണ്ട്‌ ഇസ്തിയാനത്ത്‌ നടത്തരുത്‌ എന്നും അല്ലാഹുവിനോട്‌ ഇസ്തിയാനത്ത്‌ നടത്തണമെന്നും അല്ലാഹുവും റസൂലും പറഞ്ഞിട്ടുണ്ട്‌    

(ഇമാം അഹ്മദിബ്നു ഹംമ്പൽ)

لا ينبغي لا ان يدعو الله الا به

(الدر المختارامام ابو حنيفة)

നിശ്ചയം ആർക്കും തന്നെ അല്ലാഹുവിനോട്‌ തേടുമ്പോൾ അവന്റെ വിശേഷണങ്ങൾ കൊണ്ടല്ലാതെ തേടുവാൻ അവകാശമില്ല
(ഇമാം അബു ഹനീഫ)

قال بشر بن الوليد سمعت ابايوسف يقول قال ابو حنيفة لا ينبغي لأحد ان يدعو الله الا به وأكره ان يقول بحق فلان وبحق انبيائك ورسلك وبحق البيت الحرام

(شرح كتاب الكرخي)

ബിശ്രുബ്നു വലീദ്‌(റ) പറയുന്നു: അബുയൂസുഫ്‌(റ) ഇമാം അബുഹനീഫയിൽ നിന്നും ഇപ്രകാരം ഉദ്ദരിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്‌ ആർക്കും അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുമ്പോൾ അവന്റെ  സ്വഭാവഗുണങ്ങൾ എടുത്തുപറഞ്ഞിട്ടല്ലാതെ പ്രാർത്ഥിക്കുവാൻ അവകാശമില്ല ഒരാൾ ഇന്നവരുടെ ഹഖ്‌ കൊണ്ട്‌, നിന്റെ  പ്രവാചകരുടെ ഹഖ്‌ കൊണ്ട്‌ എന്നൊക്കെ പറഞ്ഞു അല്ലാഹുവിനോട്‌ തേടുന്നതിനെ ഞാൻ വെറുക്കുന്നു
(ശറഹു കിതാബിൽ ഖർഹി)

وتحقيق الكلام في هـذا المقام ان الاستغاثة بمخلوق وجعله وسيلة بمعنى طلب الدعاء منه لاشك فى جوازه ان كان المطلوب منه حيّا
الكتابروح المعاني (3/294)
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).

 നിശ്ചയം സഹായം ആവശ്യപ്പെടുന്നവൻ ജീവിച്ചിരിക്കുന്നവനാണെങ്കിൽ അത്തരം സൃഷ്ടികളോട്‌ ഇസ്തിഗാസ ചെയ്യൽ അനുവദനീയമാണെന്നതിൽ യാതൊരു സംശയവുമില്ല അതുപോലെ അവൻ തനിക്കു വേണ്ടി അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നതും അനുവദനീയമാണു 

 وأما إذا كان المطلوب منه ميتا أو غائبا فلا يستريب عالم أنه غير جائز وأنه من البدع التي لم يفعلها أحد من السلف،
الكتابروح المعاني (3/294)
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).

എന്നാൽ സഹായം ആവശ്യപ്പെടുന്നവൻ മരണപ്പെട്ടവനൊ അല്ലങ്കിൽ അദൃശ്യനായവനൊ ആണെങ്കിൽ അവനോട്‌ ഇസ്തിഗാസ ചെയ്യൽ അനുവദനീയമല്ല എന്നതിൽ ഒരു പണ്ഡിതനും സംശയിക്കുകയില്ല നിശ്ചയം ഇതു അനാചാരമാണു സലഫുസ്സാലിഹീങ്ങളിൽ ഒരാളും ഇതു ചെയിതിട്ടില്ല.

(തഫ്സീറുൽ മആനി ഇമാം ആലൂസി)

ومن ذلك ان يجعل بينه و بين الله تعالى و سائط يتوكل عليهـم ويدعوهـم ويسألهـم قالوا اجماعا

ഒരാൾ അല്ലാഹുവിന്‍റെയും അവന്‍റെയും ഇടയിൽ മധ്യവർത്തികളെ നിറുത്തി അവരിൽ ഭരമേൽപ്പിക്കുക അവരോട്‌ തേടുക, അവരോട്‌ ചോദിക്കുക എന്നിവയും മുർത്തദ്ദാകുന്ന സംഗതികളാണെന്നു പണ്ഡിതന്മാർ ഇജുമാആയി  പറഞ്ഞിരിക്കുന്നു

(കിതാബ്‌ അഅലാം 1/169)

 إذا سألت فاسأل الله، وإذا استعنت فاستعن بالله،

إشارة إلى أن العبد لا ينبغي له أن يعلق سره بغير الله ، بل يتوكل عليه في سائر أموره ، ثم إن كانت الحاجة التي يسألها لم تجر العادة بجريانها على أيدي خلقه : كطلب الهداية ، والعلم ، والفهم في القرآن والسنة ،وشفاء المرض ، وحصول العافية من بلاء الدنيا وعذاب الآخرة ، سأل ربه ذلك . وإن كانت الحاجة التي يسألها جرت العادة أن الله سبحانه وتعالى يجريها على أيدي خلقه ، كالحاجات المتعلقة بأصحاب الحرف والصنائع وولاة الأمور ، سأل الله تعالى أن يعطف عليه قلوبهم

 الأربعون نووي

നീ ഇസ്തിഗാസ നടത്തുകയാണെങ്കിൽ അല്ലാഹുവിനോട്‌ ഇസ്തിഗാസ നടത്തണം എന്ന ഹദീസ്‌ ഉദ്ദരിച്ചുകൊണ്ട്‌ ഇമാം നവവി(റ) പറയുന്നു മനുഷ്യ കഴിവിനപ്പുറമുളള കാര്യങ്ങൾ ഉദാഹരണം ഹിദായത്തിനെ ചോദിക്കുക ഖുർആനിലും ഹദീസിലും അറിവ്‌ ലഭിക്കാൻ വേണ്ടി ചോദിക്കുക രോഗശമനത്തിനു വേണ്ടി ചോദിക്കുക, ദുനിയാവിലും ആഖിറത്തിലുമുളള പ്രയാസങ്ങൾ തീരാൻ വേണ്ടി ചോദിക്കുക ഇത്തരം കാര്യങ്ങൾ  നീ നിന്‍റെ റബ്ബിനോട്‌ മാത്രം ചോദിക്കണം എന്നാൽ ആദിയായി മനുഷ്യരുടെ കൈക്ക്‌ നടക്കുന്ന കാര്യങ്ങൾ ഉദാഹരണം നിർമാണതൊഴിലാളിയോട്‌ കെട്ടിടം നിർമിക്കാനാവശ്യപ്പെടുക ഗവൺമെന്റിനോട് വല്ലതും ആവശ്യപ്പെടുക തുടങ്ങിയകാര്യങ്ങൾ അവരോടു ചോദിക്കുന്നതോടൊപ്പം അവരുടെ മനസ്സ്‌ നമുക്ക്‌ അനുകൂലമാകാൻ തൗഫീഖിനു വേണ്ടിയും നീ അല്ലാഹുവിനോട്‌ ചോദിക്കണം.

(ഇമാം നവവി(റ)

كيف تقول لا الآه الا الله وفي قلبك كم اله؟ كل شئ تعتمد عليه و نثق به دون الله صنمك لا ينفعك توحيد اللسان مع شرك القلب

(شيخ جيلاني)

നീ എങ്ങനെ ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്നു പറയും എത്രയോ ഇലാഹുകൾ നിന്റെ  മനസ്സിലുണ്ടായിരിക്കെ, അല്ലാഹുവിനു പുറമെ നീ ആശ്രയിക്കുകയും വിശ്വാസമർപ്പിക്കുകയും ചെയ്യുന്നവർ നീ പ്രതിഷ്ഠിച്ച നിന്റെ  വിഗ്രഹങ്ങൾ തന്നെയാണു മനസ്സിൽ ശിർക്ക്‌ ഉണ്ടായിരിക്കെ നാവുകൊണ്ടുളള നിന്റെ  തൗഹീദ്‌ നിനക്ക്‌ ഉപകരിക്കുകയില്ലാ…

(ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി)

اجعل قلبك مسجدا لا تدع مع الله احدا كما قال الله تعالى عزوجل و ان المساجد الله فلا تدعوا مع الله احدا

(. شيخ جيلاني)

നീ നിന്റെ  മനസ്സിനെ ഒരു പളളിയാക്കുക അല്ലാഹുവിന്റെ  കൂടെ നീ ആരെയും വിളിച്ചു തേടരുത്‌ അല്ലാഹു ഖുർആനിൽ പറഞ്ഞതു പോലെ പള്ളികൾ അല്ലാഹുവിനു ഉള്ളതണു അവന്റെ  കൂടെ മറ്റ്‌ ആരെയും നിങ്ങൾ വിളിച്ചു തേടരുത്‌ എന്ന്
(ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി)

വിപത്തിന്റെ  ഘട്ടങ്ങളിൽ മക്കമുശ്രിക്കുകൾ അല്ലാഹുവിനോട്‌ മാത്രമാണു ഇസ്തിഗാസനടത്തിയിരുന്നത്‌ എന്ന ആയത്തുകൾ ഉദ്ധരിച്ചു ഇമാം ആലൂസി അദ്ധേഹത്തിന്റെ  ഖുർആൻ തഫ്സീറിൽ പറയുന്നു

وايا ما كان فالآية دالة على ان المشركين لا يدعون غيره تعالى في تلك الحال وانت خبير بان الناس اليوم اذا اعتر اهـم امر خطير وخطب جسيم في براو بحر دعوا من لا يضر ولا ينفع ولا يرى ولا يسمع فمنهـم من يدعو الخضر والياس ومنهـم من ينادي ابا الخميس والعباس ومنهـم من يستغيث باحد الأئمة ومنهـم من يتضرع الى شيخ من مشائخ الأمة

الكتابروح المعاني في تفسير القرآن (6/93)

الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).

ആയത്തിന്റെ  അവതരണകാരണം എന്തായിരുന്നാലും ശരി വിപത്തിന്റെ  അവസരങ്ങളിൽ നിശ്ചയം മുശ്രിക്കുകൾ അല്ലാഹുവിനെ മാത്രമെ വിളിച്ചു തേടിയിരുന്നുള്ളുവെന്നു ഈ ആയത്ത്‌ അറിയിക്കുന്നുണ്ട്‌, എന്നാൽ ഇന്നത്തെ ജനങ്ങളുടെ അവസ്ഥ എന്താണെന്നു നീ തന്നെ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്‌ അവർക്ക്‌ കരയിലൊ കടലിലൊ വെച്ചു വലിയ നാശമൊ വിപത്തൊ നേരിട്ടാൽ യാതൊരു ഉപകാരമൊ ഉപദ്രവമൊ ചെയ്യാത്തവരെ  കാണുകയൊ കേൾക്കുകയൊ ചെയ്യാത്തവരെ വിളിച്ചു തേടുന്നു അങ്ങിനെ അവരിൽ ചിലർ ഖിളർ നബിയെ വിളിക്കുന്നു മറ്റു ചിലർ ഇല്യാസ്‌ നബിയെ വിളിക്കുന്നു അബ്ബാസിനെയും അബുൽഖമീസിനെയും വിളിക്കുന്നവരും അവരിലുണ്ട്‌ ഇമാമുകളെ വിളിച്ചു ഇസ്തിഗാസ ചെയ്യുന്നവരുമുണ്ട്‌ സമുദായത്തിലെ ശൈഖന്മാരിലേക്ക്‌ തളറുഹ്‌ ആക്കുന്നവരുമുണ്ട്‌

(തഫ്സീർ റൂഹുൽ മആനി)

قد احتال عليك الشيطان و زين لك الكذب و الأعمال القبيحة ، تكذب حتى فى صلاتك ، لأنك تقول الله أكبر و تكذب ، لأن فى قلبك الها غيره ، كل ما تعتمد عليه فهو الهك ، كل شئ تخاف منه و ترجوه فهو الهك ، قلبك لا يوافق لسانك ، فعلك لا يوافق قولك ، قل الله أكبر ألف مره بقلبك و مره بلسانك ،  ما تستحى أن تقول لا اله إلا الله و لك ألف معبود غيره ؟ تب إلى الله عز و جل من جميع ما أنت فيه 

അര്‍ത്ഥം :- “പിശാചു നിനെക്കെതിരിൽ കുതന്ത്രം പ്രവര്‍ത്തിച്ചിരിക്കുന്നു. കളവു പറയലും തര്‍കിക്കലും നീചമായ പ്രവര്‍ത്തനങ്ങളും പിശാചു നിനക്ക് നല്ലവയാണെന്ന് ഭംഗിയായി കാണിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നമസ്‌കാരത്തിൽ പോലും കളവു പറയുന്നു. അല്ലാഹു ഏറ്റവും മഹാനാണ് (അല്ലാഹു അക്ബർ) എന്ന് നീ പറയുന്നു. നീ ഈ പറയുന്നത് കളവാണ്. കാരണം നിന്‍റെ മനസ്സിൽ അല്ലാഹു അല്ലാതെ കുറെ ആരാധ്യരുമുണ്ട്. നീ ആരൊക്കെയാണോ ആശ്രയിക്കുന്നത് അവരൊക്കെ  നിന്‍റെ ഇലാഹാണ്. നിന്‍റെ മനസ്സുകൊണ്ട് ഭയക്കുകയോ മോഹമര്‍പ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെല്ലാം നിന്‍റെ ഇലാഹുകളാണ്. നീ നാവ് കൊണ്ട് അല്ലാഹു അക്ബർ എന്ന് പറയുന്നതിനോട് നിന്‍റെ മനസ്സ് യോജിക്കുന്നില്ല. നീ ഈ പറയുന്ന വചനത്തിനോട് നിന്‍റെ പ്രവര്‍ത്തിയും യോജിക്കുന്നില്ല. നീ നിന്‍റെ ഹൃദയം കൊണ്ട്  ആയിരം പ്രാവശ്യം അല്ലാഹു അക്ബർ എന്ന് പറയുകയും  നാവുകൊണ്ട് ഒരു പ്രാവശ്യം പറയുകയും വേണം. മനസ്സിൽ ആയിരക്കണക്കിന്  ആരാധ്യരുമുണ്ടായിരിക്കെ അല്ലാഹു മാത്രമാണ് ആരാധ്യനും മഹാനുമെന്നു പറയാൻ നിനക്ക് നാണമില്ലേ? നിന്‍റെ ഈ വിശ്വാസ പ്രവര്‍ത്തനങ്ങളിൽ നിന്നെല്ലാം നീ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക.
(ശൈഖ്‌ അബ്ദുൽ ഖാദർ ജീലാനി)

ഇമാം സുയൂഥി (റ) അദ്ധേഹത്തിന്റെ ഗ്രന്ഥമായ അൽ അംറുബിൻ ഇത്തിബാഇൽ പറയുന്നു:

والصحابة رضي الله عنهم – وقد أجدبوا مراتٍ – ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي  إلى المصلى فاستسقى به، ولم يستسقوا عند قبر النبي

فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب

“നബി (സ) യുടെ കാലശേഷം സ്വഹാബികൾക്ക്‌ പലപ്പോഴും ക്ഷാമങ്ങളും വിപത്തുകളുമുണ്ടായിറ്റും അവർ എന്ത് കൊണ്ട് നബി (സ) യുടെ ഖബറിങ്കൽ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തിട്ടില്ല അവരായിരുന്നല്ലോ ഉത്തമ സമുദായക്കാർ എന്നാൽ ഉമർ (റ) അവരെയുമായി മൈതാനിയിൽ ചെന്ന് അബ്ബാസ് (റ) വിന്റെ നേതൃത്വത്തിൽ മഴക്ക്‌ വേണ്ടി നിസ്ക്കരിക്കുകയാണു ഉണ്ടായത്‌ നബി (സ)യുടെ ഖബറിന്നരികിൽ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!

അതിനാൽ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കിൽ നിന്റെ സച്ചരിതരായ മുൻഗാമികളെ നീയും പിന്തുടരുക. യഥാർത്ഥ  തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാൽ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനിൽ ഒരാളെയും നീ പങ്ക് ചേർക്കരുത്‌

“എന്നെ മാത്രം നിങ്ങൾ  ആരാധിക്കുവീൻ” എന്ന് അല്ലാഹു

കൽപ്പിച്ചുവല്ലോ ? അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതിൽ ഒരാളെയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ അതിനാൽ നീ അവനെയല്ലാതെ ആരാധിക്കരുത്, അവനോടല്ലാതെ പ്രാർത്ഥിക്കരുത്‌‌ അവനോടല്ലാതെ നീ സഹായം തേടരുത്.

നൽകാനും തടയാനും ഉപകാരോപദ്രവങ്ങൾ  ചെയ്യാനും അവനല്ലാതെയാരുമില്ല.”
ഇമാം സുയൂതി (റഹി)
(ഇമാം സുയൂത്തി അൽ അംറു ബിൽ ഇത്തിബാഅ് : 47)

و يكره ان يدعو الله الا به ولا يقول أسألك بملائكتك او انبيائك نحو ذالك لانه لا حق لمخلوق على خالقه

(شرح المختار)

അല്ലാഹുവിനോട്‌ തേടുമ്പോൾ അവനെകൊണ്ടല്ലാതെ തേടാൻ പാടില്ല മലക്കുകളുടെ ഹഖ്‌ കൊണ്ട്‌ അല്ലങ്കിൽ പ്രവാചകന്മാരുടെ ഹഖ്‌ കൊണ്ട്‌ അല്ലങ്കിൽ അതുപോലെ മറ്റു വല്ലതിന്റെ യും ഹഖ്‌ കൊണ്ട്‌ എന്നു അവൻ പറയുവാൻ പാടില്ല കാരണം സൃഷ്ടികൾക്ക്‌ സൃഷ്ടാവിന്റെ മേൽ ഹഖില്ലാ
(ശറഹുൽ മുഖ്താർ)

നബിയോട്‌ നേരിട്ടുളള തേട്ടം മാത്രമല്ല ഹഖ്‌ ജാഹ്‌ ബർക്കത്ത്‌ കൊണ്ടുള്ള തേട്ടം പോലും ഇമാമുമാർ ശക്തമായി വിമർശിച്ചു
ഇമാം ത്വഹാവി പറയുന്നത്‌ കാണുക

وإنما هـاذا من الاعتداء في الدعاء وقال تعالى (ادعوا ربكم تضرعا وخفية انه لا يحب المعتدينالأعراف ٥٥  و هـاذا و نحوه من الأدعية المبتدعة ولم ينقل عن النبي ولا عن الصحابة ولا عن التابعين ولا عن احد من الأئمة (رضى الله عنهـمو إنما يوجد مثل هـاذا فى الحروز و الهـيا كل التى يكتب بهـا الجاهـال والطرقية و الدعاء من أفضل العبادات و العبادات مبناهـا على السنة والاتباع لا على الهـوى والابتداع

(امام طحاوى )

“നിശ്ചയം ഇതു നിങ്ങളുടെ പ്രാർത്ഥനയിൽ നിയമത്തെ ലംഘിക്കലാണു അല്ലാഹു പറയുന്നു നിങ്ങൾ നിങ്ങളുടെ റബ്ബിനെ വിളിച്ചു തേടുക താഴ്മയോടും ഗോപ്യമായ നിലയ്ക്കും, നിശ്ചയം നിയമം ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.”

(സൂറത്‌ അഅറാഫ്‌ 55)

എന്നാൽ ഈ തേട്ടം ബിദുഅത്തിന്റെ  പാർട്ടികളുടേതാണു ഇതു നബി(സ)യിൽ നിന്നൊ സഹാബിമാരിൽ നിന്നൊ താബിയുകളിൽ നിന്നൊ ഉദ്ധരിക്കപ്പെട്ടിട്ടില്ല വിഢികളും ബുദ്ധിശൂന്യന്മാരുമായ ചിലർ ഉറുക്ക്‌ ഐക്കല്ല് എന്നിവ എഴുതുമ്പോഴാണ് ഇത്തരം തേട്ടങ്ങൾ കാണാറുളളത്‌ പ്രാർത്ഥന ഇബാദത്തിൽ ഏറ്റവും ശ്രേഷ്ഠമായതാണു ഇബാദത്തിന്റെ  അടിത്തറ സുന്നത്തിനെ പിന്തുടരൽ മാത്രമാണു പുതിയ കണ്ടുപിടുത്തത്തിന്റെ യും ഇഛയുടെയും അടിസ്ഥാനത്തിലല്
(ശറഹുൽ അഖീദ ഇമാം ത്വഹാവി)

നബിജന്മദിനം_അനാചാരം.

….. ٱﻟْﻴَﻮْﻡَ ﺃَﻛْﻤَﻠْﺖُ
ﻟَﻜُﻢْ ﺩِﻳﻨَﻜُﻢْ ﻭَﺃَﺗْﻤَﻤْﺖُ ﻋَﻠَﻴْﻜُﻢْ ﻧِﻌْﻤَﺘِﻰ ﻭَﺭَﺿِﻴﺖُ ﻟَﻜُﻢُ ٱﻹِْﺳْﻠَٰﻢَ
ﺩِﻳﻨًﺎ ۚ….

“ഇന്ന്
ഞാൻ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം
നിങ്ങള്‍ക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ
നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.” (ഖു൪ആൻ
:5/3)

നബിയുടെ(സ്വ) അവസാന
കാലത്ത് അവതരിച്ച വിശുദ്ധ ഖു൪ആനിലെ ആയത്താണിത്. ഈ വചനം അവതരിച്ചതിന് ശേഷം ഏതാനും
ചില ആയത്തുകൾ അവതരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പുതിയ വിധികളൊന്നും പിന്നീട്
അവതരിക്കുകയുണ്ടായിട്ടില്ല. അല്ലാഹു അവന്റെ മതത്തെ – ഇസ്ലാമിനെ – പൂര്‍ത്തിയാക്കിയിട്ടുള്ള
കാര്യമാണ് ഇതിലൂടെ അറിയിക്കുന്നത്.  അഥവാ മതത്തിൽ ആവശ്യമായ സര്‍വ്വ നിയമ നിര്‍ദ്ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും  നല്‍കി കഴിഞ്ഞിരിക്കുന്നു. അതിൽ ഇനി ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ലെന്ന്
ചുരുക്കം. 

നബി(സ്വ) പറഞ്ഞു :
നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാൻ
പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തിൽ നിന്ന് അകറ്റുന്ന ഒരു കാര്യവും   പറഞ്ഞുതരാതെ പോയിട്ടില്ല. (ത്വബ്റാനി)

قال امام مالك : من ابتدع في الاسلام بدعه يراها حسنه فقد زعم ان محمدا ( صلى الله عليه وسلم ) خان الرسالة لان الله يقول ( اليوم أكملت لكم دينكم ) فما لم يكن يومئذ دينا فلا يكون اليوم دينا

   ഇമാം മാലിക് (റഹി) പറഞ്ഞു: ആരെങ്കിലും മതത്തിൽ പുതുതായി ഒരു കാര്യം ഉണ്ടാക്കുകയും അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താൽ അവൻ മുഹമ്മദ്‌ നബി(സ്വ) ദൗത്യ നിര്‍വഹണത്തിൽ വഞ്ചന കാണിച്ചുവെന്ന് വാദിക്കുന്നവനാണ്. കാരണം അല്ലാഹു പറയുന്നു: ‘ഇന്ന് ഞാൻ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു’. അന്ന് ദീനല്ലാത്തത് എന്തൊക്കെയാണോ അത് ഇന്നും ദീനിൽ ഇല്ലാത്തതാണ്. (അൽ ഇഅതിസ്വാം)

മേൽ പറഞ്ഞിട്ടുള്ളതിൽ
നിന്നും ചുരുക്കി ഇപ്രകാരം മനസ്സിലാക്കാം.

ദീനുൽ ഇസ്ലാമിന്റെ
പൂ൪ത്തീകരണത്തിന് ശേഷമാണ് നബി(സ്വ) വഫാത്തായിട്ടുള്ളത്.

ദീനുൽ ഇസ്ലാമിൽ ഇനി
എന്തെങ്കിലും കൂട്ടിച്ചേ൪ക്കുകയോ അതിൽ നിന്നും എന്തെങ്കിലും എടുത്തുമാറ്റുകയോ
വേണ്ടതില്ല.

അല്ലാഹുവിൽ നിന്നും
ലഭിച്ചിട്ടുള്ള എല്ലാ സന്ദേശങ്ങളും നബി(സ്വ)
നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.

നബിയുടെ(സ്വ) കാലത്ത്
എന്തെല്ലാം ദീനാണോ അതെല്ലാം ഇന്നും ദീനാണ്. നബിയുടെ(സ്വ) കാലത്ത് എന്തെല്ലാം ദീൻ
അല്ലയോ അതെല്ലാം ഇന്നും ദീനല്ല.

ദീനിലേക്ക്  എന്തെങ്കിലും പുതുതായി കൂട്ടിച്ചേ൪ത്ത് അത് നല്ലതാണെന്ന് വാദിക്കുന്ന പക്ഷം, നബി(സ്വ) തന്റെ ദൗത്യ നിര്‍വഹണത്തിൽ വഞ്ചന കാണിച്ചുവെന്നാണ് അവൻ പറയാതെ പറയുന്നത്. കാരണം ഈ നല്ല കാര്യം നബി(സ്വ) നമുക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ എന്നാണ് അങ്ങനെ പറയുന്നതിലൂടെ സംഭവിക്കുന്നത്.

ഈ  തത്വം മുന്നിൽ വെച്ചുവേണം നബിദിനാഘോഷത്തിന്റെ ഇസ്ലാമികമായ മാനം  നാം മനസ്സിലാക്കേണ്ടത്.

ഇസ്ലാമിൽ രണ്ടേരണ്ട്
ആഘോഷങ്ങൾ മാത്രമാണുള്ളത്.

ഈദുൽ ഫിത്വ്൪ (ചെറിയ
പെരുന്നാൾ) : റമദാനിലെ വ്രതാനന്തരം ശവ്വാൽ ഒന്നിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന
സന്തോഷത്തിന്റെ ദിനമാണത്.

ഈദുൽ അദ്ഹ (ബലി പെരുന്നാൾ)
: ഇബ്രാഹീം നബിയുടേയും (അ) മകൻ
ഇസ്മാഈൽ നബിയുടേയും (അ) ത്യാഗസ്മരണയിൽ ദുല്‍ഹജ്ജ് പത്തിന് വിശ്വാസികള്‍ക്ക്
ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.

ഈ രണ്ട് ആഘോഷങ്ങളല്ലാതെ
മൂന്നാമതൊരു ആഘോഷവും ഒരു മുസ്‌ലിമിനില്ല. നബി(സ്വ) അങ്ങനെയൊന്ന് കാണിച്ചു
തന്നിട്ടില്ല എന്നുള്ളതാണ് അതിന്റെ കാരണം. നബി(സ്വ) ‘പ്രവാചകൻ’ എന്ന നിലയിൽ 13 വര്‍ഷം
മക്കയിലും 10 വര്‍ഷം
മദീനയിലും  ജീവിച്ചു. അതിനിടയിൽ ഒരിക്കല്‍പോലും നബി(സ്വ) തന്റെ
ജന്മദിനം ആഘോഷിക്കുകയോ സ്വഹാബികളോട് ആഘോഷിക്കാൻ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.

എങ്കില്‍പിന്നെ എന്നാണ് നബിദിനാഘോഷവും മൗലീദാഘോഷവും ആരംഭിച്ചതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നബിദിനാഘോഷമെന്ന പുത്തനാചാരം ആദ്യമായി ഉണ്ടാക്കിയത് പുത്തന്‍വാദികളും സ്വൂഫികളുമായ ഫാത്വിമിയാക്കളിലെ പ്രധാനി ഉമറുബ്‌നു മുഹമ്മദ് അല്‍മുല്ലയാണ്. അദ്ദേഹത്തെ പിന്‍പറ്റിയാണ് മുളഫ്ഫർ രാജാവ് അടക്കമുള്ള ശേഷക്കാർ ഇത് ചെയ്ത് പോന്നത്.

قال الامام سخاوي: ان عمل المولد حدث بعد قرون ثلاثة

ഇമാം സഖാവി പറയുന്നു: നിശ്ചയമായും ഈ മൗലീദ് കഴിക്കുന്ന സമ്പ്രദായം ഹിജ്റ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം പുതുതായിട്ടുണ്ടായതാണ്. (സയ്യിദുല്‍ബഖരിയുടെ ഇആനത്തുത്വാലിബീൻ – 3/348)

രാജാക്കന്‍മാരിൽ നിന്നും ആദ്യമായി മൗലീദ് കഴിക്കുന്ന സമ്പ്രദായം പുതുതായി ഉണ്ടാക്കിയത് ‘അബൂസഊദി’ എന്നറിയപ്പെടുന്ന ആറാം നൂറ്റാണ്ടുകാരനായ മുളഫ൪ രാജാവാണ്. ഇ൪ബൽ രാജ്യത്തെ അധിപനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അക്കാലത്ത് ‘ഹാഫിള്ബ്നു ദഹിയ്യത്ത് ‘ എന്നു പേരായ ഒരു പണ്ഢിതൻ ‘അത്തന്‍വീ൪ ഫീ മൗലിദിൽ ബഷീറിന്നദീ൪’ എന്ന പേരിൽ ഒരു മൗലിദ് രചിച്ചുകൊടുത്തു. മുളഫ൪ അതിന് സമ്മാനമായി ആയിരം ദീനാ൪ അയാള്‍ക്ക് നല്‍കി. (സയ്യിദുല്‍ബഖരിയുടെ ഇആനത്തുത്വാലിബീൻ – 3/365-366)

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ ، فَأَجَابَ بِمَا نَصُّهُ : أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ ،

 ഇബ്നുഹജ൪ അസ്ഖലാനി (റ) നബിദിനാഘോഷത്തെ പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു : നബി ജന്മദിനാഘോഷത്തിന്റെ അടിസ്ഥാനം  തന്നെ ബിദ്അത്താണ്. ആദ്യകാല മൂന്ന് നൂറ്റാണ്ടിലെ സലഫുസ്വാലിഹീങ്ങളായ മുൻഗാമികളിൽ ഒരാളിൽ നിന്നു പോലും അത് നിവേദനം ചെയ്തതായി വന്നിട്ടില്ല.(ഇമാം സുയൂത്തിയുടെ അൽ ഹാവി ലിൽ ഫതാവാ : 1/196)

ഇമാം ഫാക്കിഹാനി(റ) നബിദിനാഘോഷത്തെ പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ‘മാന്യന്മാരായ പല സംഘങ്ങളിൽ നിന്നും, റബീഉൽ അവ്വൽ മാസത്തിൽ ജനങ്ങൾ ഇക്കാലത്ത് മൗലിദെന്ന പേര് പറഞ്ഞ് ഒരുമിച്ചുകൂടി പല ആചാരങ്ങളും നടത്തിവരുന്നുണ്ട്, ഇതിന് ശരീഅത്തിൽ വല്ല അടിസ്ഥാനവുമുണ്ടോ? എന്ന ചോദ്യം എനിക്കാവർത്തിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു. അതിന് വ്യക്തവും സുദൃഢവുമായ ഒരു മറുപടിയാണവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഞാൻ പറയുകയാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ: പരിശുദ്ധ ഖുർആനിലോ നബിയുടെ(സ്വ) സുന്നത്തിലോ ഇതിനൊരടിസ്ഥാനവും ഉള്ളതായി ഞാനറിയുന്നില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികന്മാരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. എന്നാലോ അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആൾക്കാരുടെ നിർമ്മിതവും ഏതോ തീറ്റക്കൊതിയന്മാരുടെ സ്വാർത്ഥതക്കൊപ്പിച്ച് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. ശറഇയായ വിധികൾ വെച്ചു നോക്കിയാൽ ഇത് ഹറാം അല്ലെങ്കിൽ അതിനോട് അടുത്ത കറാഹത്ത് എന്നീ രണ്ടു വകുപ്പുകളിൽ ഏതിലെങ്കിലും പെട്ടതായിരിക്കാനേ നിവൃത്തിയുള്ളൂ. അല്ലാഹുവിന്റെ തിരുസന്നിധിയി ൽ വെച്ച് എന്നോട് ചോദിക്കപ്പെട്ടാൽ അവിടെ വെച്ച് എനിക്ക് പറയാനുള്ള മറുപടി തന്നെയാണ് ഞാൻ ഈ പറഞ്ഞത്.’

(ഇമാം
സുയൂത്തിയുടെ അൽ ഹാവി ലിൽ ഫതാവാ : 1/190)

قال الإمام ابن الحاج رحمه الله : فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة

ഇമാം ഇബ്നുൽ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737) പറയുന്നു: മൗലീദ് എന്നത് : അവർ പുതുതായുണ്ടാക്കിയ ബിദ്അത്തുകളിൽ ഒന്നാണ്. റബീഉൽ അവ്വൽ മാസത്തിൽ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശിആറാണെന്നും അവർ കരുതുന്നുവെങ്കിലും അത് മൊത്തത്തിൽ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്. (المدخل : 2/10)

قال الإمام الشاطبي : فمعلوم أن إقامة المولد على الوصف المعهود بين الناس بدعة محدثة وكل بدعة ضلالة, فالإنفاق على إقامة البدعة لا يجوز والوصية به غير نافذة بل يجب على القاضي فسخه 

ഇമാം ശാത്വിബി അൽ
മാലിക്കി (റ) (വഫാത്ത് ഹിജ്റ 790) പറയുന്നു: ഇന്ന ആളുകൾ ആചരിക്കുന്നത് പോലെയുള്ള മൗലിദ് ആഘോഷം അത് പുത്തനാചാരമായ
ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. അതുകൊണ്ടുതന്നെ ഒരു ബിദ്അത്ത്
നടപ്പിലാക്കാൻ വേണ്ടി ധനം നല്‍കി സഹായിക്കാൻ പാടില്ല. ഇനി അപ്രകാരം ഒരാൾ തന്റെ
മരണാനന്തരമുള്ള വസ്വിയത്തിൽ എഴുതി വച്ചാൽ പോലും ആ വസ്വിയത്ത്
നടപ്പാക്കപ്പെടുകയില്ല. മറിച്ച് അത്തരം വസ്വിയത്തുകൾ ഖാളി അസാധുവാക്കണം.
[ഫതാവശാത്വിബി : 203, 204]

لا نعلم ذلك -أي عمل المولد- ولو بإطعام الطعام عن السلف

അൽ ഇമാം അൽ ഹാഫിള് അബൂ
സുര്‍അ അൽ ഇറാഖി (റ) (വഫാത്ത് : ഹിജ്റ 836)  പറയുന്നു:  അപ്രകാരം ചെയ്യൽ – അഥവാ മൗലിദ് ആഘോഷിക്കൽ – ഏറ്റവും
ചുരുങ്ങിയ പക്ഷം ഭക്ഷണം വിതരണം ചെയ്തെങ്കിലും ആചരിക്കൽ മുന്‍ഗാമികൾ ആരെങ്കിലും
ചെയ്തതായി നമുക്കറിയില്ല . (തശ്നീഫുൽ അദാ’ൻ : പേജ് : 136)

നബിദിനാഘോഷത്തെ
അനുകൂലിച്ച പണ്ഢിതന്‍മാരാണ് ഇമാം സുയൂത്തി(റ), ഇമാം ഇബ്നു ഹജ൪ ഹൈത്തമി(റ), ഇമാം
ക്വസ്ത്വല്ലാനി(റ) എന്നിവ൪. എന്നാൽ അവ൪ പോലും അത് ഹിജ്റ മുന്നൂറിന് ശേഷം
വന്നതാണന്നാണ് പറഞ്ഞിട്ടുള്ളത്.  

أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة، 

ഇമാം ഇബ്നു ഹജർ ഹൈതമി(റ)
പറയുന്നു : മൌലൂദ് കർമ്മം അത് പുത്തനാചാരമാണ്. ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച
സലഫുസ്സാലിഹീങ്ങളിൽ നിന്ന് ഇങ്ങനെ ഒന്ന് ഉണ്ടായി’ട്ടേയില്ല.

നമ്മുടെ കേരളത്തിൽ
നബിദിനം ആഘോഷിക്കുന്നവ൪ തന്നെയും ഇത് സുന്നത്താണെന്ന് അവകാശപ്പെടുന്നില്ല.
മാത്രമല്ല നബിദിനാഘോഷം ഹിജ്റ മുന്നൂറിന് ശേഷം ഉണ്ടായതാണെന്ന് അവ൪ അംഗീകരിക്കുകയും
ചെയ്യുന്നു.

നബി തിരുമേനിയുടെ(സ്വ)
കാലത്ത് ഏതെങ്കിലും പ്രവാചകന്റേയോ പുണ്യപുരുഷന്റേയോ ജന്‍മദിനം കൊണ്ടാടുന്ന
സമ്പ്രദായം നിലവിലില്ല. അതുകൊണ്ടുതന്നെ അതിനെ കുറിച്ച് തിരുമേനി വ്യക്തമായി
ഒന്നും നി൪ദ്ദേശിച്ചിട്ടുമില്ല. (അൽ മുഅല്ലിം മാസിക : 2006 ഏപ്രിൽ , പേജ് -7, ചീഫ്
എഡിറ്റ൪ കെ.ടി. മാനുമുസ്ലിയാ൪) 

ഒരാൾ മൗലീദ്
ആഘോഷത്തിനെപറ്റി ഇബ്നുഹജ൪ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്നു ഹജ൪ മറുപടി പറഞ്ഞു:
അടിസ്ഥാനപരമായി മൗലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ
മുസ്ലീങ്ങളിൽ നിന്ന് കൈമാറി വന്ന ആചാരമല്ല അത് (സുന്നി വോയ്സ് – 2000 ജൂലായ് 16 , പേജ് 26).

‘മൗലീദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ’.(അൽ മവാഹിബുൽ ജലിയ്യ 3/50)

നമ്മുടെ നാടുകളിലെ
പള്ളികളിൽ ജുമുഅ ഖുതുബയായി ഓതാറുള്ള ‘നുബാത്തി ഖുതുബയിൽ’ റബീഉൽ
അവ്വൽ മാസത്തിലെ ഒറ്റ ഖുതുബയിലും നബിദിനാഘോഷത്തെ പറ്റിയുള്ള ഒരു സൂചന
പോലുമില്ലെന്നുള്ളത് സാന്ദ൪ഭികമായി നാം മനസ്സിലാക്കേണ്ടതാണ്. നബിയുടെ(സ്വ)
വഫാത്തിനെ കുറിച്ചുള്ള സൂചനകളാണ് ഈ മാസത്തിലെ ഖുതുബയിൽ പരാമ൪ശിച്ചിട്ടുള്ളത്. 

ആദ്യ മൂന്ന് നൂറ്റാണ്ടിൽ
നബിദിനാഘോഷം ഉണ്ടായിരുന്നില്ലെന്നും മൂന്ന് നൂറ്റാണ്ടിന് ശേഷമാണ് നബിദിനാഘോഷം
ഉണ്ടായതെന്നും വ്യക്തമാണ്. നബിദിനാഘോഷം നടത്തിയിട്ടില്ലാത്ത ആ മൂന്ന് നൂറ്റാണ്ട്
ഏതാണെന്നും നാം മനസ്സിലാക്കേണ്ടതാണ്.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ

നബി(സ്വ) പറഞ്ഞു: ജനങ്ങളിൽ
ഏറ്റവും ഉത്തമർ എന്റെ നൂറ്റാണ്ടാണ്‌. പിന്നീട് അതിനുശേഷം വന്നവർ, പിന്നീട് അവര്‍ക്ക് ശേഷം വന്നവർ. (ബുഖാരി:2533)

നബിയിൽ (സ്വ)  നിന്ന്‌ ദീൻ നേരിട്ട് പഠിച്ച സ്വഹാബികൾ , സ്വഹാബികളെ നേരിൽ കണ്ട് അവരിലൂടെ ദീൻ പഠിച്ച താബിഉകൾ, താബിഉകളിൽ ദീൻ മനസ്സിലാക്കിയ തബഉത്താബിഉകൾ
എന്നിവരാണ്  നബി(സ്വ) പറഞ്ഞിട്ടുള്ള ഉത്തമതലമുറ. ഇവരാണ്  ‘സ്വലഫുകൾ’
എന്നറിയപ്പെടുന്നത്.

നബിയോ(സ്വ) നിന്ന് ദീൻ
പഠിച്ച സ്വഹാബികളോ ഉത്തമ നൂറ്റാണ്ടുകാരായ  മുസ്ലിംകളോ ചെയ്യാത്ത ഈ പുത്തനാചാരം ഇന്ന് നമ്മുടെ സമൂഹത്തിൽ വലിയ
പ്രാധാന്യത്തോടെയാണ് ആളുകൾ കൊണ്ടാടുന്നത്. ഇസ്‌ലാം പഠിപ്പിക്കാത്ത ഇത്തരം
ആഘോഷങ്ങൾ പലപ്പോഴും ഇതരമതങ്ങളിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. നാം മറ്റൊരു
സമൂഹത്തിന്റെ ആചാരങ്ങൾ സ്വീകരിച്ചാൽ നാമും അവരിൽ പെട്ടവരാകുന്നതാണെന്ന വസ്തുത
പലരും വിസ്മരിക്കുന്നു.

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏

ഇബ്‌നു ഉമറിൽ(റ) നിന്ന്
നിവേദനം: നബി(സ്വ) പറയുന്നു : ആരെങ്കിലും ഏതെങ്കിലും ജനതയോട്‌ സാമ്യപ്പെട്ടാൽ അവൻ
അവരില്‍പെട്ടവനാണ്‌.(അബൂദാവൂദ്‌:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ ‏”‏‏.

അബൂസഈദിൽ(റ) നിന്ന്
നിവേദനം : നബി (സ്വ) പറഞ്ഞു: നിശ്ചയം നിങ്ങൾ നിങ്ങളുടെ മുന്‍ഗാമികളുടെ പാത
പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ
അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിന്‍പറ്റി
നിങ്ങളും അതിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാൽ
ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി (സ്വ) പറഞ്ഞു :  അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)

നബിദിനാഘോഷത്തെ ഇങ്ങനെ എതി൪ക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കുന്ന നല്ലവരായ സാധാരണക്കാരുണ്ട്. ബിദ്അത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാണ് ആളുകളിൽ ഇങ്ങനെയൊരു ചിന്ത വരുന്നത്. ബിദ്അത്തെന്ന് പറഞ്ഞാൽ ഒരു സമാന്തര മതമാണ്. ബിദ്അത്തിന്റെ അനന്തരഫലത്തെ കുറിച്ച് ഗൗരവമായി കണ്ടിരുന്നുവങ്കിൽ ആരും ഇങ്ങനെ ചിന്തിക്കില്ലായിരുന്നു.

നമ്മുടെ ജീവിതത്തിൽ
സംഭവിച്ച് പോയിട്ടുള്ള പാപങ്ങൾ പൊറുത്തുകിട്ടാൻ ആഗ്രഹിക്കുന്നവരും അതിന് വേണ്ടി
പശ്ചാത്താപിക്കുന്നവരുമാണ് സത്യവിശ്വാസികൾ. എന്നാൽ ബിദ്അത്ത് ചെയ്തുവരുന്നയാളുടെ
പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതല്ല.   

عَنْ أَنَسِ بْنِ مَالِكٍ قَالَ  قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ

അനസ് ബ്നു മാലികിൽ(റ)
നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം
(തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു, അവൻ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ. (ത്വബ്റാനി)

പരലോകത്ത്‌ ദാഹാർത്ഥനായി
എത്തുമ്പോൾ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി തിരുനബിയുടെ(സ്വ) കൈയ്യിൽ നിന്ന്
ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാൽ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതിൽ നിന്ന്
കുടിക്കാൻ കഴിയില്ല.  അവരുടെയും നബിയുടേയും ഇടയിൽ മറ ഇടപ്പെടുന്നതാണ്. 

فَأَقُولُ إِنَّهُمْ مِنِّي‏.‏ فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ‏.‏ فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي 

അപ്പോൾ ഞാൻ വിളിച്ചു
പറയും: അവർ എന്നിൽ (എന്റെ സമുദായത്തൽ) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക്
ശേഷം അവർ (മതത്തിൽ) പുതുതായുണ്ടാക്കിയത് താങ്കൾ അറിയില്ല. തല്‍സമയം ഞാൻ പറയും:
എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവർ ദൂരെപ്പോകൂ
ദൂരെപ്പോകൂ.( ബുഖാരി:6584)

ബിദ്അത്തുകാ൪ക്ക് ഹൗളിൽ നിന്ന് കുടിക്കാൻ ലഭിക്കാത്തതിന്റെ കാരണം മതത്തിൽ നബി(സ്വ) പഠിപ്പിക്കാത്ത പുതിയ കാര്യങ്ങൾ അനുഷ്ഠിച്ചതാണ്‌. അവ൪ ബിദ്അത്തുകാരാണെന്ന് അറിയുമ്പോൾ നബിയുടെ(സ്വ) പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് നബി(സ്വ) ശക്തമായ രീതിയിൽ ബിദ്അത്തിനെ കുറിച്ച് താക്കീത് ചെയ്തിട്ടുള്ളത്.

وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ

നബി(സ്വ)പറഞ്ഞു: (മതത്തിൽ
ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി
ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്‌.

എല്ലാ അനാചാരങ്ങളും വഴി
കേടുമാണ്‌. (അബൂദാവൂദ്‌ :4607 – അല്‍ബാനി
സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ ‏

ആയിശയിൽ(റ) നിന്ന്
നിവേദനം: നബി(സ്വ) പറഞ്ഞു: നമ്മുടെ ഈ മതത്തിൽ, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.
(ബുഖാരി:2697)

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നബി(സ്വ) പറഞ്ഞു:
ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താൽ അത്
തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ ‏”‏ صَبَّحَكُمْ وَمَسَّاكُمْ ‏”‏ ‏.‏ وَيَقُولُ ‏”‏ بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ‏”‏ ‏.‏ وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى وَيَقُولُ ‏”‏ أَمَّا بَعْدُ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ ‏”

ജാബി൪ ബിൻ അബ്ദുള്ള(റ) നിന്ന് നിവേദനം: നബി(സ്വ)  ഖുതുബ നി൪വ്വഹിക്കുമ്പോൾ അവിടുത്തെ കണ്ണുകൾ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും, ശത്രുവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സേനാ നായകനെപ്പോലെ.. അവിടുന്ന് (ഖുതുബകളിൽ ഇപ്രകാരം) പറയാറുണ്ട് : നിശ്ചയം, ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളിൽ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്. (മുസ്ലിം:867)

എല്ലാ വ൪ഷവും റബീഉൽ അവ്വൽ
12 നാണ് നബിദിനം ആഘോഷിക്കുന്നത്.
എന്നാൽ റബീഉൽ അവ്വൽ 12 നാണ്
നബി ജനിച്ചതെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. വ൪ഷത്തെ കുറിച്ചും മാസത്തെ
കുറിച്ചും ദിവസത്തെ കുറിച്ചും വരെ അഭിപ്രായ വ്യത്യാസമുണ്ട്. നബി(സ്വ) ജനിച്ചത്
തിങ്കളാഴ്ച ദിവസമായിരുന്നു വെന്ന കാര്യത്തിൽ മാത്രമാണ് അഭിപ്രായ
വ്യത്യാസമില്ലാത്തത്. 

എന്നാൽ നബി(സ്വ)
വഫാത്തായത് റബീഉൽ അവ്വൽ 12
തിങ്കളാഴ്ചയാണ്. നബിദിനാഘോഷം നടത്തുന്നവ൪  നബി(സ്വ) ജനിച്ചതും നബി(സ്വ) വഫാത്തായതും റബീഉൽ അവ്വൽ 12 നാണെന്ന അഭിപ്രായക്കാരനാണ്. അവിടെയാണ് ഇമാം അബൂ അംറ്
ഇബ്നുൽ അലാഇന്റെ (റ) വചനം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്.

ഇമാം അബൂ അംറ് ഇബ്നുൽ
അലാഅ്(റ)പറഞ്ഞു: റസൂൽ(സ്വ) ജനിച്ച അതേ റബീഉൽ അവ്വൽ മാസത്തിൽ തന്നെയാണ് അവിടുന്ന്
വഫാത്തായത്. എങ്കിൽ ആ മാസത്തിൽ ദുഖിക്കുന്നതിനേക്കാൾ യോജിച്ചതല്ല സന്തോഷം.

عن عطاء بن أبي رباح عن النبي صلي الله عليه و سلم إذا أصيب أحدكم بمصيبة فليذكر مصيبته بي فإنها أعظم المصائب

അത്വാഅ് ബ്നു അബീറബാഹിൽ(റ)
നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളിൽ ആര്‍ക്കെങ്കിലും വല്ല പ്രയാസങ്ങളും
ബാധിച്ചാൽ അവൻ എന്റെ മരണത്തെക്കുറിച്ച് ഓര്‍ക്കട്ടെ, കാരണം ദുരന്തങ്ങളിൽ ഏറ്റവും വലുത് അതാണ്‌. (സുനൻ
അദ്ദാരിമി :1/40).

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلْتُ عَلَى أَبِي بَكْرٍ ـ رضى الله عنه ـ فَقَالَ فِي كَمْ كَفَّنْتُمُ النَّبِيَّ صلى الله عليه وسلم قَالَتْ فِي ثَلاَثَةِ أَثْوَابٍ بِيضٍ سَحُولِيَّةٍ، لَيْسَ فِيهَا قَمِيصٌ وَلاَ عِمَامَةٌ‏.‏ وَقَالَ لَهَا فِي أَىِّ يَوْمٍ تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم قَالَتْ يَوْمَ الاِثْنَيْنِ‏.‏ قَالَ فَأَىُّ يَوْمٍ هَذَا قَالَتْ يَوْمُ الاِثْنَيْنِ‏.‏ قَالَ أَرْجُو فِيمَا بَيْنِي وَبَيْنَ اللَّيْلِ

ആയിശയിൽ(റ) നിന്ന്
നിവേദനം: അബൂബക്കർ(റ) രോഗിയായി കിടക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്ത്
പ്രവേശിച്ചു. അപ്പോൾ ചോദിച്ചു: നബിയെ(സ്വ) നിങ്ങൾ എത്ര വസ്ത്രത്തിലാണ് കഫൻ ചെയ്തത്? ആയിശ(റ) പറഞ്ഞു: യമനിൽ നിര്‍മ്മിച്ച മൂന്ന് വെളുത്ത
വസ്ത്രത്തിൽ . അതിൽ കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല. ഏത് ദിവസമാണ് നബി(സ)
മരിച്ചത്? ആയിശ(റ)
പറഞ്ഞു: തിങ്കളാഴ്ച ദിവസം. അബൂബക്കർ (റ) ചോദിച്ചു: ഇന്ന് ഏത് ദിവസമാണ്. ആയിശ(റ)
പറഞ്ഞു: തിങ്കളാഴ്ചയാണ്. അദ്ദേഹം പറഞ്ഞു: രാത്രിയുടെയും എന്റെയും ഇടയിൽ ഞാൻ
(മരിക്കുവാൻ) ആഗ്രഹിക്കുന്നു. (ബുഖാരി :1387)

അല്ലാഹു പവിത്രമാക്കിയ നാല്
മാസങ്ങളിൽ റബീഉൽ അവ്വൽ ഇല്ലെന്നുള്ളതും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.

ﺇِﻥَّ ﻋِﺪَّﺓَ ٱﻟﺸُّﻬُﻮﺭِ ﻋِﻨﺪَ ٱﻟﻠَّﻪِ ٱﺛْﻨَﺎ ﻋَﺸَﺮَ ﺷَﻬْﺮًا ﻓِﻰ ﻛِﺘَٰﺐِ ٱﻟﻠَّﻪِ ﻳَﻮْﻡَ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻣِﻨْﻬَﺎٓ ﺃَﺭْﺑَﻌَﺔٌ ﺣُﺮُﻡٌ ۚ

ആകാശങ്ങളും ഭൂമിയും
സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കൽ
മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.

അവയിൽ നാലെണ്ണം (യുദ്ധം
വിലക്കപ്പെട്ട) പവിത്ര മാസങ്ങളാകുന്നു. ……. (ഖു൪ആൻ : 9/36)

عَنْ أَبِي بَكْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : الزَّمَانُ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلاَثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ، وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ 

അബീ ബക്റ  (റ) നിവേദനം: റസൂൽ (സ) പറഞ്ഞു: ” ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതിൽ
നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതിൽ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന
മാസങ്ങളാണ്, അഥവാ
ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ
റജബുമാണത്.(ബുഖാരി:3197)

നബിദിനാഘോഷം ഹിജ്റ
മുന്നൂറിന് ശേഷം വന്നതാണെന്നും അത് ബിദ്അത്താണെന്നും അത് ആഘോഷിക്കുന്നവ൪ക്കും
വ്യക്തമായി അറിയാം. എന്നിട്ടും അവ൪ക്കാ൪ക്കും അതിൽ നിന്നും പിന്‍മാറാൻ
കഴിയില്ലെന്ന് മാത്രമല്ല, നബിദിനാഘോഷം
രണ്ട് പെരുന്നാളുകളേക്കാളും ലൈലത്തുൽ ഖദ്റിനേക്കാളും ശ്രേഷ്ടകരമെന്ന് വരെ പറയുന്ന
അവസ്ഥയിലേക്ക് വരെ എത്തുകയും ചെയ്തു.   

നബിദിനം മുസ്ലിംകള്‍ക്ക്
ആഘോഷമാണ്. പെരുന്നാളിനേക്കാൾ വലിയ ആഘോഷം. (രിസാല 1987 നവംബർ)

മുസ്ലിംകള്‍ക്ക് മുഹമ്മദ്
നബിയുടെ(സ്വ) ജന്മ ദിനത്തേക്കാൾ ആനന്ദ ദായകമായ മറ്റൊരാഘോഷവുമില്ല.

(സിറാജ് :1994 ആഗസ്റ്റ് 20)

ചെറിയ
പെരുന്നാളിനേക്കാളും ബലി പെരുന്നാളിനേക്കാളും പൊലിമയേറിയത് നബിദിനാഘോഷങ്ങളാണെന്ന്
ദ്വീപുകളിലെ അന്തരീക്ഷം സാക്ഷ്യപ്പെടുത്തുന്നു. (ദി ഐലന്റ്  2009 ഏപ്രിൽ) 

കഴിഞ്ഞുപോയ രാത്രികളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമേറിയത് നബി(സ്വ) ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമേറിയ എന്ന് ഖു൪ആൻ പ്രസ്താവിച്ച ലൈലത്തുൽ ഖദ്റിനേക്കാൾ മഹത്വം ഉള്ളത് നബി(സ്വ) ജനിച്ച രാത്രിക്കാണ്. (സുന്നി അഫ്ഗാ൪ വാരിക : 2002 മാ൪ച്ച് 20, പേജ് – 25)

ഇബ്നു ഉമർ(റ) പറയുന്നു: ‘എല്ലാ ബിദ്അത്തും വഴിപിഴിവാണ്. ജനങ്ങള്‍ക്ക്‌ എത്ര
നന്നായി തോന്നിയാലും’ (ദാരിമി)

അതെ, അല്ലാഹു പറഞ്ഞതെത്ര ശരി, പിശാച് ഇസ്ലാമികമല്ലാത്ത ആചാരങ്ങളെ അവ൪ക്ക് ഭംഗിയായി
കാണിച്ച് കൊടുക്കുന്നു.

നബിജന്മദിനം_അനാചാരം.

( الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلامَ دِينًا )

ഇന്ന്‌ ഞാൻ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു.

قوله صلى الله عليه وسلم : من أحدث في أمرنا هذا ما ليس منه فهو رد

وفي الرواية الثانية : من عمل عملا ليس عليه أمرنا فهو رد

നബി(സ) പറഞ്ഞു: ഈ ദീനിൽ എന്റെ കൽപന ഇല്ലാത്ത വല്ല കർമ്മവും ആരെങ്കിലും പിന്നീട് ഉണ്ടാക്കിയാൽ അതു തള്ളേണ്ടതാണ്.

(എന്‍റെ കാലത്തില്ലാത്ത വല്ല കർമ്മവും പിന്നീട് ആരെങ്കിലും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്)

قال نبي(ص): تركت فيكم أمرين لن تضلو ماتمسكتم بهما كتاب الله وسنة رسوله

നബി(സ) പറഞ്ഞു: രണ്ട് കാര്യം വിട്ടേച്ച് ഞാൻ പോകുന്നു അതു രണ്ടും മുറുകെപിടിക്കുന്ന കാലത്തോളം നിങ്ങൾ വഴി പിഴക്കില്ല അല്ലാഹുവിന്‍റെ ഖുർആനും എന്‍റെ ചര്യയും (ഹദീസ്) ആണത്.

( كل محدثة بدعة ، كل بدعه ضلالة ، وكل ضلالة في النار) رواه مسلم .

നബി(സ) പറഞ്ഞു: എല്ലാ പുതിയതും അനാചാരമാണ്, എല്ലാ അനാചാരവും വഴികേടാണ്, എല്ലാ വഴികേടും നരകത്തിലേക്കാണ്.

قال امام مالك : من ابتدع في الاسلام بدعه يراها حسنه فقد زعم ان محمدا ( صلى الله عليه وسلم ) خان الرسالة لان الله يقول ( اليوم أكملت لكم دينكم ) فما لم يكن يومئذ دينا فلا يكون اليوم دينا

ഇമാം മാലിക്ക്(റ) പറഞ്ഞു: ആരെങ്കിലും ദീനിൽ പുതുതായി ഒരു ബിദ്അത്ത് ഉണ്ടാക്കി എന്നിട്ട് അത് നല്ലതാണ് എന്ന് വാദിച്ചാൽ മുഹമ്മദ് നബി(സ) തന്റെ ദൗത്യത്തിൽ വഞ്ചന കാണിച്ചു എന്നു പറയുന്നതിനു തുല്യമാണ്.

عَنْ عَبْدِ اللَّهِ بن مسعود رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ،

നബി(സ) പറഞ്ഞു: ഏറ്റവും ഉത്തമരായ ആളുകൾ എന്റെ കൂടെ ജീവിച്ചവരാണ് പിന്നെ അടുത്ത നൂറ്റാണ്ട് പിന്നെ അതിനടുത്ത നൂറ്റാണ്ട്.

أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة،

മൌലൂദ് കർമ്മം അത് പുത്തനാചാരമാണ് (പുത്തൻ വാദികൾ ഉണ്ടാക്കിയതാണ്) ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച സലഫുസ്സാലിഹീങ്ങളിൽ നിന്ന് ഇങ്ങനെ ഒന്ന് ഉണ്ടായിട്ടേയില്ലാ….

(ഇമാം ഇബ്നു ഹജർ ഹൈതമി)

قال الامام سخاوي: ان عمل المولد حدث بعد قرون ثلاثة

ഇമാം സഹാവീ(റ) പറഞ്ഞു: മൗലൂദ് കഴിക്കുന്ന സമ്പ്രദായം മൂന്നു നൂറ്റാണ്ടുകൾക്ക് ശേഷം ഉണ്ടായതാണ്.

(ഈആനത്തു ത്താലിബീൻ)

وكذلك ما تركها النبي (ص) مع قيام المقتضى فيكون تركه سنة وفي علهـه بدعة مذمومة

നബി(സ) ഒരു കാര്യം ഒഴിവാക്കി അത് ചെയ്യാനുളള സാഹചര്യം അവിടെ ഉണ്ടായിട്ടും, എങ്കില്‍ നാമും അതു ഒഴിവാക്കൽ സുന്നത്താണ് അത് ചെയ്യൽ ബിദ്അത്താണ്

(ഫതാവൽ ഹദീസ് ഇമാം ഹൈതമി)

قال امام فكان: لا اعلم لهذا الميلاد أصل في كتاب ولا سنة، ولا ينقل عمله عن أحد من علماء الأمة، الذين هم القدوة في الدين، المتمسكون بآثار المتقدمين، بل هو بِدعة احدث البنطلون و شهوة نفس يعتنا به الأكوان

ഇമാം ഫാക്കിഹാനി(റ) പറയുന്നു: ഈ മൗലൂദ് സമ്പ്രദായത്തെ കുറിച്ച് ഖുർആനിലോ ഹദീസിലോ യാതൊന്നും ഞാൻ കണ്ടിട്ടില്ല പൂർവീകരുടെ ചര്യ പിൻപറ്റി ജീവിച്ച ഒരാളിൽ നിന്നും ഇങ്ങിനെയൊന്ന് ഉണ്ടായിട്ടില്ലാ.. ചില പുത്തൻവാദികളായ തീറ്റക്കൊതിയന്മാർ ഉണ്ടാക്കിയതാണ് ഈ അനാചാരം

എന്ന ഗ്രന്ഥത്തിൽ ഹിജറ 769 ഇൽ നിര്യാതനായ 

محمد بن عبد الله الشبلي (റ)

ഇപ്രകാരം പറയുന്നു.

قَالَ سُفْيَان النوري الْبِدْعَة أحب إِلَى إِبْلِيس من الْمعْصِيَة لِأَن الْمعْصِيَة يُتَاب مِنْهَا والبدعة لَا يُتَاب مِنْهَا

സുഫിയാനുസൌരീ (റ) പറയുന്നു. ദോഷങ്ങളേക്കാൾ ഇബ്ലീസിനു ഏറ്റവും പ്രിയപ്പെട്ടതു പുത്തനാചാരങ്ങൾ ആണ് , കാരണം ദോഷി പാശ്ചാത്തപിച്ചേക്കാം എന്നാൽ പുത്തനാചാരി പാശ്ചാത്തപിക്കുകയില്ല.

നബിയുടെ ഖബറിനരികിൽ വന്നു ഈസാ നബി (അ സ) യാ മുഹമ്മദ്‌ എന്ന് വിളിക്കും ?

വഫാത്തായ നബിയുടെ ഖബറിന് അടുത്ത്‌ വന്ന് “യാ മുഹമ്മദ്‌” എന്ന് വിളിച്ചാൽ തീർച്ചയായും ഞാൻ ഉത്തരം നൽകുകതന്നെ ചെയ്യുമെന്ന് നബി(സ)….
വലിയൊരു ഹദീസിന്റെ ഒരു വാൽകഷ്ണം മാത്രമാണ് ജനങ്ങളെ തെറ്റി ധരിപ്പിക്കുവാൻ വേണ്ടി ഈ ഇസ്ലാമിനെ പൊളിക്കാൻ ഇവിടെ ഉദ്ധരിച്ചത്‌.
ആദ്യം മനസ്സിലാക്കേണ്ട കാര്യം ഈ ഹദീസ്‌ കാരന്തൂരികളല്ലാത്ത ആരെങ്കിലും ഈ വിഷയത്തിന് തെളിവാക്കിയിട്ടുണ്ടെങ്കിൽ അത് അഹ്ലു സുന്നഃയോട് പുറം തിരിഞ്ഞ് നിൽക്കുന്ന ശിയാക്കൾ മാത്രമാണ്. ശിയാക്കളുടെ വെബ്സൈറ്റിൽ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ കൊടുത്ത നാൽപ്പത് ‘തെളിവ്’കളിൽ പതിമൂന്നാം നമ്പർ ‘തെളിവാണ്‌ ഇത്‌..
ഇപ്പോൾ മനസ്സിലായി കാണുമല്ലോ ഇവർ തമ്മിലുളള ബന്ധം…
ഇനി ഹദിസിന്റെ പൂർണ്ണതയിലേക്ക്‌ വരാം :-
وعن ابي هريرة رضي الله عنه قال : سمعت رسول الله صلى الله عليه وسلم يقول: والذي نفس أبي القاسم بيده لينزلن عيسى ابن مريم اماما مقسطا، و حكما عدلا، فليكسرن الصليب، و يقتلن الخنزير، و ليصلحن ذات البين ، وليذهبن الشحناء، و ليعرضن عليه المال فلا يقبله، ثم لئن قام على قبري فقال: يا محمد لأجيبنه)
അബൂഹുറയ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ പറയുന്നത്‌ ഞാൻ കേട്ടു. അബൂഖാസിമിന്റെ (നബിയുടെ) ആത്മാവിനെ നിയന്ത്രിക്കുന്നവൻ തന്നെയാണ്‌ സത്യം. തീര്‍ച്ചയായും മര്‍യമിന്റെ പുത്രൻ ഈസാ ഇറങ്ങുകതന്നെ ചെയ്യും. നീതിമാനായ നേതാവും നീതിമാനായ വിധികര്‍ത്താവുമായി. കുരിശ്‌ അദ്ദേഹം പൊട്ടിക്കുകതന്നെ ചെയ്യും. പന്നികളെ അദ്ദേഹം കൊലപ്പെടുത്തും. വിയോജിപ്പുകളെ അദ്ദേഹം നല്ലതാക്കും. ശത്രുതയും പകയും അദ്ദേഹം ഇല്ലാതെയാക്കും. ധനം അദ്ദേഹത്തിന്‌ നല്‍കപ്പെടും. അദ്ദേഹം അത്‌ തിരസ്‌കരിക്കും. ശേഷം അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്തുനില്‍ക്കുകയും മുഹമ്മദേ, എന്ന്‌ വിളിക്കുകയും ചെയ്‌താൽ ഞാൻ അദ്ദേഹത്തിന്‌ ഉത്തരം നല്‍കുകതന്നെ ചെയ്യുന്നതാണ്‌.”
(അബൂയഅ്‌ല, ഇബ്‌നുഅസാകീർ)…..
ബുഖാരി, മുസ്ലിം, അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്‌, ബൈഹഖി പോലെയുള്ള അറിയപ്പെടുന്ന ഗ്രന്ഥങ്ങളി ലൊന്നും ഈ ഹദീസ്‌ ഉദ്ധരിക്കുന്നില്ല. അവർ ഉദ്ധരിച്ച ഹദീസുകളിൽ എല്ലാംതന്നെ ധനം അദ്ദേഹത്തിന്‌ നല്‍കിയാൽ അദ്ദേഹം സ്വീകരിക്കുകയില്ല' എന്ന ഭാഗം വരെ മാത്രമാണ്‌ ഉദ്ധരിക്കുന്നത്‌. അതിനാൽ,അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്ത്‌ നിന്നുകൊണ്ട്‌ യാ മുഹമ്മദ്‌' എന്ന്‌ വിളിച്ചാൽ ഞാൻ ഉത്തരം നല്‍കുമെന്ന ഭാഗം നബി(സ) പറഞ്ഞതല്ല. ഈ ഹദീസിന്റെ പരമ്പരയിൽ ഊഹിച്ച്‌ പറയുന്ന ഒരു വ്യക്തിയുണ്ട്‌. അദ്ദേഹത്തിന്റെ പ്രസ്‌താവനയാകാനാണ്‌ സാധ്യത. ഈ ഹദീസിന്റെ പരമ്പരയിൽ അബൂസ്വഖർ എന്നൊരു വ്യക്തിയുണ്ട്‌. ഹുമൈദ്‌ബ്‌നു സിയാദ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ ശരിയായ പേര്‌. ഇദ്ദേഹംദുര്‍ബലനാണെ’ന്ന്‌
• ഇബ്‌നുമഈൻ(റ) എന്ന പ്രസിദ്ധ ഹദീസ്‌ നിരൂപകൻ പറയുന്നു.
• ഇമാം നസാഈ(റ)യും ഇബ്‌നുഅദിയ്യും(റ) ഇയാള്‍ `ദുര്‍ബലനാണെ’ന്ന്‌ പറയുന്നു (മീസാൻ 1:592, തഹ്‌ദീബ്‌ 3:37).
• ഇബ്‌നു ഹജറുൽ അസ്‌ഖലാനി (റ) പറയുന്നു: “ഇയാള്‍ സത്യസന്ധനും ഊഹിച്ച്‌ പറയുന്നവനുമാണ്‌”
(തഖ്‌റീബ്‌ 1546).
• ഹിജ്‌റ 510 ൽ ജനിച്ച്‌ 597ൽ മരണപ്പെട്ട പ്രസിദ്ധ ഹദീസ്‌ പണ്ഡിതനായ -മുസ്ലിയാക്കന്മാർ അംഗീകരിക്കുന്നവനായ- ഇമാം ഇബ്‌നു ജൗസി(റ)ക്ക്‌ കിതാബുദ്ദുഅഫാഇ വൽ മത്‌റുകീന (ദുര്‍ബലന്മാരെയും ഉപേക്ഷിക്കപ്പെട്ടവരെയും വിവരിക്കുന്ന ഗ്രന്ഥം) എന്നൊരു പ്രസിദ്ധ ഗ്രന്ഥമുണ്ട്‌.
ഈ ഗ്രന്ഥത്തിൽ ഇയാളെയും ഇമാം ഇബ്‌നുജൗസി(റ) അസ്വീകാര്യതയുടെ കൂട്ടത്തിൽ ചേര്‍ത്തിട്ടുണ്ട്‌.
(1:238 നമ്പർ 1027)
ഇമാം യഹ്‌യ(റ) ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞ അഭിപ്രായവും ഇബ്‌നുജൗസി(റ) ഉദ്ധരിക്കുന്നു….

ഇനി ഈ ഹദീസ് സ്വഹീഹും എല്ലാ മുസ്ലിങ്ങൾക്കും ഇത്‌ ബാധകമാവുകയാണെങ്കിൽ നമുക്കും എന്തും ചെയ്യാമെന്ന് വരും
യാ മുഹമ്മദ്‌ എന്ന് വിളിക്കാം എന്ന് വരും..
ഒരു വിശ്വാസിക്ക് മഹാനായ നബി(സ്വ)യെ ‘മുഹമ്മദേ’ എന്ന് വിളിക്കാൻ പാടില്ല. കാരണം,നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ റസൂലിനെ വിളിക്കരുതെന്ന് ഖുർആൻ പറയുന്നു. അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബത്ത് ഒരിക്കലും
‘ഏ മുഹമ്മദേ’ എന്ന് വിളിച്ചിരുന്നില്ല. മറിച്ച് ‘യാ റസൂലല്ലാ’ എന്നോ ‘യാ നബിയ്യല്ലാ’ എന്നീ വാചകങ്ങളാണ് വിളിച്ചിരുന്നത്. റസൂലിനെ യാ മുഹമ്മദ് എന്ന് വിളിച്ചത് ഇസ്ലാം പൂർണമായും ഉൾകൊണ്ടിട്ടില്ലാത്ത അഅറാബികളും ഇസ്ലാമിന്റെ ശത്രുക്കളായ മുനാഫികുകൾ, ജൂതന്മാർ തുടങ്ങിയവരുമൊക്കെയാണ്. അത്കൊണ്ട്‌ തന്നെ ഇത്‌ ഈസാനബിയുടെ കിയാമത്ത്‌ നാൾ അടുക്കാറാകുമ്പോൾ ഉണ്ടാവുന്ന ഒരു സംഭവമെന്നെ വരൂ. അത്‌കൊണ്ട്‌ സഹോദരന്മാരെ ഇവനെ പോലെയുളള ഷിയാ ചാരന്മാരുടെ കെണിയിൽ നിന്ന് രക്ഷപെടുത്താൻ അല്ലാഹുവോട്‌ തേടുക.
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ..

ഇസ്തിഗാസക്ക് തെളിവാക്കുന്നത്…….
• ഈ ഹദീസ് അവസാന നാളുമായി ബന്ധപ്പെട്ടതല്ലേ?
o അതെ!
• കുരിശു തകർക്കുന്നത് ആരാ?
o ഈസ നബി (അ)
• പന്നിയെ കൊല്ലുന്നത്‌ ആരാ?
o ഈസ നബി (അ)
• പരസ്പരം സഹകരണമുണ്ടാക്കുന്നത് ആരാ?
o ഈസ നബി (അ)
• വിദ്വേഷം ഇല്ലാതാക്കുന്നത് ആരാ?
o ഈസ നബി (അ)
• പണം കാണിച്ചാൽ നിരസിക്കുന്നതു ആരാ?
o ഈസ നബി (അ)
• ഓ മുഹമ്മദ് എന്ന് വിളിക്കുന്നത് ആരാ?
o ഈസ നബി (അ)
• നബി (സ) ഉത്തരം നൽകുന്നത് ആർക്കാണ്?
o ഈസ നബിക്ക്
അല്ലെ? അങ്ങിനെതന്നെയല്ലേ?
അങ്ങിനെയല്ലെങ്കിൽ അവസാനം പറഞ്ഞ രണ്ടു കാര്യം മാത്രമേ സമസ്തക്കാർക്ക് സ്വീകാര്യമുള്ളൂ?
അതോ ആദ്യം പറഞ്ഞ പന്നിയെ കൊല്ലലും, കുരിശു തകർക്കലും സമസ്തക്കാർ മുമ്പെ തുടങ്ങിയിട്ടുണ്ടോ?
ഒന്നു ചിന്തിച്ചൂടെ മുന്നേറ്റമേ?
അവസാന കാലത്ത് നടക്കുന്ന ഈസ നബിയുമായി ബന്ധപ്പെട്ട ഒരു ഹദീസെടുത്തു നിലവിലുള്ള ഇസ്തിഗാസക്ക് തെളിവാക്കുന്നത് വങ്കത്തമല്ലേ മുന്നേറ്റമേ?
ഒന്നു ബുദ്ധി കൊടുത്തു ചിന്തിച്ചൂടെ?

ഉമർ (റ) കാലത്ത് സഹാബി മഴ തേടിയ സംഭവം

നബി (സ) വഫാത്തായ ശേഷം ഉമർ  (റ)വിന്റെ കാലത്തും മുആവിയ (റ) വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോൾ ഒരൊറ്റ സഹാബിയും നബി (സ)യുടെ ഖബറിങ്കൽ പോയി മഴക്ക് വേണ്ടി തേടിയ ഒരൊറ്റ സ്വഹീഹായ ഹദീസ് പോലുമില്ല.
നബി (സ)യുടെ ഖബർ  തൊട്ടടുത്ത് ആയിശാ ഉമ്മയുടെ വീട്ടിനുള്ളിൽ ഉണ്ടായിട്ടും അവർ  അവിടെ പോയി തേടിയില്ല . മറിച്ച് നബി (സ)യിൽ നിന്നും നേര്‍ക്ക് നേരെ ദീൻ പഠിച്ചു മനസ്സിലാക്കിയ സഹാബത്ത് മഴക്ക് വേണ്ടിയുള്ള നിസ്ക്കാരം നടത്തുകയും ദുആ ചെയ്യുകയും ജീവിച്ചിരിക്കുന്ന നബി(സ)യുടെ സഹാബികളെക്കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യിപ്പിക്കുകയുമാണ് ചെയ്തത്.

നബി (സ)യിൽ നിന്നും നേര്‍ക്ക് നേരെ ദീൻ പഠിച്ചു മനസ്സിലാക്കിയ സഹാബത്ത് മനസ്സിലാക്കിയ ഇസ്ലാം ദീൻ അതാണ്‌ .

حَدَّثَنَا الْحَسَنُ بْنُ مُحَمَّدٍ قَالَ حَدَّثَنَا مُحَمَدُ بْنُ عَبْدِ اللَّهِ الْأَنْصَارِيُّ قَالَ حَدَّثَنِي أَبِي عَبْدُ اللَّهِ بْنُ الْمُثَنَّى عَنْ ثُمَامَةَ بْنِ عَبْدِ اللَّهِ بْنِ أَنَسٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا قَالَ فَيُسْقَوْنَ
  (صحيح البخاريكتاب الاستسقاء)

അനസ്(റ) നിവേദനം: നിശ്ചയം ഉമറൂബ്നൂൽ ഖത്താബിന്റെ (റ) കാലത്തു അദ്ദേഹം മഴക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നത് അബ്ബാസി(റ)നെ കൊണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറയും: അല്ലാഹുവേ! ഞങ്ങളുടെ നബിയെക്കൊണ്ട് നിന്നോട് ഞങ്ങൾ മഴക്കുവേണ്ടി പ്രാർത്ഥിപ്പിക്കുകയും അപ്പോൾ നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരികയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ നബിയുടെ പിതൃവ്യനെക്കൊണ്ട് ഞങ്ങളിതാ നിന്നോട് മഴക്കു വേണ്ടി പ്രാർത്ഥിപ്പിക്കുന്നു. നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരേണമേ! റാവി പറയുന്നു: അന്നേരം അവർക്കു മഴ ലഭിക്കാറുണ്ട്. (ബുഖാരി)

മുആവിയ (റ)വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോൾ യസീദ് ബിൻ അസ് വദ് (റ)വിനെ ക്കൊണ്ട് മഴക്ക് വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്ത സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തിയത് കാണാം.

رواه الحافظ ابن عساكر رحمه الله تعالى في (تاريخه) (18/151/1) بسند صحيح عن التابعي الجليل سليم ابن عامر الخبَائري: (أن السماء قحطت، فخرج معاوية بن أبي سفيان وأهل دمشق يستسقون، فلما قعد معاوية على المنبر، قال: أين يزيد بن الأسود الجُرَشي؟ فناداه الناس، فأقبل يتخطى الناس، فأمره معاوية فصعد على المنبر، فقعد عند رجليه، فقال معاوية: اللهم إنا نستشفع إليك اليوم بخيرنا وأفضلنا، اللهم إنا نستشفع إليك اليوم بيزيد بن الأسود الجرشي، يا يزيد ارفع يديك إلى الله، فرفع يديه، ورفع الناس أيديهم، فما كان أوشك أن ثارت سحابة في الغرب كأنها ترس، وهبت لها ريح، فسقتنا حتى كاد الناس أن لا يبلغوا منازلهم

നബി(സ)യുടേയും നബി (സ)യിൽ നിന്നും ഒന്നാമതായി ദീൻ പഠിച്ചു മനസ്സിലാക്കിയ സഹാബത്തിന്റെയും നടപടിക്രമങ്ങളില്‍നിന്നും ഈ വിഷയത്തിലുള്ള പ്രാമാണികമായിട്ടുള്ള മാതൃകയാണ് മുകളിൽ നാം കണ്ടത്. നബി(സ)ക്ക് വഫാതിന് ശേഷം വരള്‍ച്ച ഉണ്ടായപ്പോൾ നബി (സ) കാലത്ത് നബി (സ) പഠിപ്പിച്ച അതേ മാതൃക തന്നെ സ്വഹാബത്തും സ്വീകരിച്ചു.

ഉമർ(റ)വിന്‍റെ ഭരണകാലത്ത് വരള്‍ച്ച ഉണ്ടായപ്പോൾ ജീവിച്ചിരിക്കുന്ന അബ്ബാസുബ്നു അബ്ദിൽ മുത്തലിബിനെ കൊണ്ട് മഴക്ക് വേണ്ടി പ്രാർത്ഥിപ്പിച്ചു. മുആവിയ (റ)വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോൾ ജീവിച്ചിരിക്കുന്ന യസീദ്ബിൻ അസ് വദ് (റ) വിനെക്കൊണ്ട് മഴക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിപ്പിച്ചു ആകെയാൽ പ്രവാചകന്മാരോ, അവരെ മാതൃകയാക്കി ജീവിച്ച അനുയായികളോ ആരും തന്നെ മഴക്ക് ക്ഷാമം നേരിട്ടപ്പോൾ അത് പരിഹരിക്കാൻ ആരുടെയെങ്കിലും ഖബറിടത്തിൽ ചെന്ന് ആവലാതിപ്പെടുകയുണ്ടായില്ല.

മദീനത്തെ പള്ളിയുടെ തൊട്ടടുത്ത് തന്നെയുള്ള ആയിശാ ഉമ്മയുടെ വീട്ടിനുള്ളിൽ നബി (സ)യുടെ ഖബർ  ഉണ്ടായിട്ടും ഒരൊറ്റ സഹാബിയും നബി(സ)യുടെ ഖബറിങ്കൽ പോയി മഴക്ക് വേണ്ടി തേടിയില്ല . ഒരാവശ്യത്തിനും അവർ  വഫാത്തായ നബി(സ)യോട് സഹായം തേടിയിട്ടില്ല. അതുകൊണ്ടുതന്നെ, ഈ സ്വപ്ന നാടകക്കഥ ഖുർആനിനും നബി(സ)യുടെ സുന്നത്തിനും നബി(സ)യില്‍നിന്നും ഒന്നാമതായി ദീൻ പഠിച്ചു മനസ്സിലാക്കിയ സ്വഹാബത്തിന്റെ മാതൃകക്കും എതിരാണെന്ന് വരുന്നു.

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഈ സ്വപ്നനാടകക്കഥ തള്ളപ്പെടാൻ ഈ ഒരൊറ്റ കാരണം തന്നെ മതിയായതാണ് .
മാത്രമല്ല. ഈ റിപ്പോര്‍ട്ടര്‍മാരിൽ പെട്ട മാലികുദ്ധാറിനെ പറ്റി പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും മാലികുദ്ധാറിനെ കുറിച്ച് പ്രഗല്ഭ മുഹദ്ദിസുകളായ മഹാനായ ഇമാം മുന്‍ദിരിയും ഇമാം ഹൈസമിയും പറഞ്ഞത് മജ്ഹൂലാണ് എന്നാണ്.

قال الهيثمي في المجمع (3/125) والمنذري في الترغيب (2/41) ومالك الدار لا أعرفه

ഹദീസിന്‍റെ ഉസൂല് പ്രകാരം മജ്ഹൂലായ ഒരാളുടെ റിപ്പോര്‍ട്ടുകൾ സ്വീകാര്യമല്ല.

ഉമറിന്റെ ഖജാനാവ് സൂക്ഷിപ്പുകാരൻ എങ്ങനെ മജ്ഹൂൽ ആവും എന്നൊക്കെ ഉസൂൽ തിരിയാത്ത ചില മുസ്ലിയാക്കന്മാർ  ചോദിക്കാറുണ്ട്. കേരളത്തിലെ ഏതെങ്കിലും മുജാഹിദ് മൌലവിമാർ  ഉണ്ടാക്കിയ ഒരു പ്രയോഗമല്ല ഇത് . മറിച്ച് മഹാന്മാരായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളായ മുഹദ്ദിസീങ്ങൾ ഒരു ഹദീസ് സ്വീകാര്യമാവാൻ റാവികള്‍ക്ക് വെച്ച പ്രാമാണികമായ ചില നിബന്ധനകൾ പൂര്‍ത്തീകരിക്കപ്പെടുന്നില്ലെങ്കിൽ അവരുടെ റിപ്പോര്‍ട്ടുകൾ ഒരിക്കലും തന്നെ സ്വീകരിക്കപ്പെടുകയില്ല . 

ഇമാം മുന്‍ദിരി(റഹി)യും ഇമാം ഹൈസമി(റഹി)യും കേരളത്തിലെ മുജാഹിദ് നേതാക്കളല്ലല്ലോ.


വരള്‍ച്ച ഉണ്ടായപ്പോൾ നബി(സ)യുടെ ഖബറിടത്തിൽ ചെന്നുകൊണ്ട് ആവലാതിപ്പെട്ടുവെന്നു പറയുന്ന ആ “ഒരാൾ” ആരാണെന്നു അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ഒരു കിതാബിലും പൂര്‍ണമായ സ്വഹീഹായ സനദോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് പറഞ്ഞല്ലോ. അജ്ഞാതനായ അയാളുടെ നബിസ്വപ്നമാണ് ഈ കള്ളക്കഥയിലെ ഒരു പ്രധാന സീൻ .

എല്ലാ അർത്ഥത്തിലും ‘കേവലം അജ്ഞാതൻ مجهول ആയ ഒരാളുടെ കോപ്രായങ്ങളും കിനാവുകളും ഇസ്ലാമിൽ തെളിവാകുമോ ..? ഇല്ല .

എല്ലാവർക്കും അറിയാവുന്ന സർവ്വാംഗീകൃതനായ ഒരു സ്വഹാബിയുടെ സ്വപ്നം പോലും ഇസ്ലാമിൽ ഒരു വിധി സ്ഥാപിക്കാനോ,നിഷേധിക്കാനോ സ്വീകരിക്കപ്പെടാവതല്ല എന്ന കാര്യത്തിൽ മുസ്ലിം പണ്ഢിതന്മാർ മുഴുവൻ ഐക്യഖണ്ഠേന അഭിപ്രായപ്പെടുന്നു. എന്നിരിക്കെ ഏതോ ഒരജ്ഞാതന്റെ സ്വപ്നം ഏറ്റവും പ്രാധാന്യമുള്ള സ്വര്‍ഗ്ഗവും നരകവും വേര്‍തിരിക്കപ്പെടുന്ന തൗഹീദുമായി വേര്‍പിരിയുന്ന ഒരു വിഷയത്തിലുള്ള ഇസ്തിഗാസക്ക് തെളിവുദ്ധരിക്കുന്നത് എന്തുമാത്രം ബാലിശവും,ബലഹീനവുമാണ്. 
പേർഷ്യ, റോം മുതലായ മഹാരാഷ്ട്രങ്ങൾ ഇസ്ലാമിനു അധീനമായപ്പോൾ, അതിൽ അരിശംപൂണ്ട ധാരാളം വ്യക്തികളും, സംഘങ്ങളും മുസ്ലിംകളുടെ വേഷമണിഞ്ഞു ഇസ്ലാമിന്റെ നാശത്തിന്നും മുസ്ലിംകളുെ തൗഹീദ് (ഏകദൈവ വിശ്വാസം) ബലഹീനമാക്കിത്തീർക്കുന്നതിനും പദ്ധതിയിട്ടു പ്രവർത്തിച്ചിട്ടുണ്ട്. ലോകം കണ്ട ഏറ്റവും നീതിമാനായ ഉമർ(റ)ന്റെ വധം തുടങ്ങിയ പലതും ഈ വിഭാഗത്തിന്റെ ചെയ്തികളായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തുന്നു.

ഇവിടെ ഈ സ്വപനത്തിന്റെ കഥയിൽ ഉമർ(റ)വിന്റെ മേൽ ഒരാരോപണം ഉൾപ്പെടുത്തുന്നുണ്ട്.

അതായത് ഉമർ തന്റേടത്തോടെ വർത്തിക്കണമെന്ന നബി(സ)യുടെ ഉപദേശം, ഉമർ ഭരണത്തിൽ നബി (സ) ക്ക് തൃപ്തിയില്ലെന്നും ഉമർ  (റ) തന്റേടമില്ലാത്തവനാണ് എന്നും നബി(സ) അഭിപ്രായപ്പെട്ടിരിക്കുന്നു എന്ന ഒരു ദുസ്സൂചന ജനങ്ങളിൽ ഉണ്ടാക്കി മുസ്ലിംകളെ ഉമർ(റ)വിനെതിരിൽ തിരിച്ചു വിടാനുള്ള ഒരു കുതന്ത്രത്തിന്റെ ഭാഗമായിട്ടാണ് നാം ഇതിനെ മനസ്സിലാക്കേണ്ടത്.

ഇനി ഈ സ്വപ്നക്കഥയിൽ വല്ല സത്യവും ഉണ്ടെന്ന് സങ്കല്‍പ്പിച്ചാൽ തന്നെ.. ജൂതനും, മുനാഫിഖുമായ അബ്ദുല്ലാഹിബ്നു സബഇന്റെ നേതൃത്വത്തിൽ രൂപം കൊണ്ടതും പിൽക്കാലത്ത് ശിയാ കക്ഷിയായി രൂപാന്തരപ്പെട്ടതുമായ ഇസ്ലാമിന്റെ ശത്രുക്കളിൽ ഏതോ ഒരു കപടവിശ്വാസിയാണ് സ്വപ്നം കണ്ട അജ്ഞാതൻ എന്നു ന്യായമായും അനുമാനിക്കാവുന്നതാണ്. മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടുവന്ന ആളോടു ഉമറിന്റെ തന്റേടമില്ലായ്മയെക്കുറിച്ച് നബി(സ) ഉണർത്തിയ വിഷയവുമായി ഒരു നിലക്കും ബന്ധപ്പെടാതെ നിൽക്കുന്നു. ഇനി ഉമർ(റ)വിനെ ആ കാര്യം ഉപദേശിക്കലാണ് നബി(സ)യുടെ ഉദ്ദേശമെങ്കിൽ, തന്റെ ഏറ്റവും അടുത്ത അനുയായിയായ ഉമറിനോട് നേരിട്ട് തന്നെ സ്വപ്നം വഴി അക്കാര്യം ഉണർത്താമായിരുന്നുവല്ലോ. ഇവിടെ ഒരു മധ്യവർത്തി യുടെ ആവശ്യം നേരിടുന്നില്ല. ഉപദേശത്തിന്റെ മാർഗവും അതല്ലല്ലോ . ഇതെല്ലാം വെച്ചുനോക്കുമ്പോൾ അജ്ഞാതനായ ഈ ഒരാളും അയാൾ കണ്ടുവെന്നവകാശപ്പെടുന്ന ദർശനവും തീർച്ചയായും ഇസ്ലാമിന്റെ ശത്രുക്കളുടെ മസ്തിഷ്കത്തിൽ ഉരുത്തിരിഞ്ഞ ഒരു കള്ളനാടകം മാത്രമാണ്. ഉമർ  (റ)വിനേയും അബൂബക്കർ  (റ)വിനേയും ആയിഷാബീവി (റ)യേയും മറ്റ് സഹാബാക്കളേയുമൊക്കെ തെറി പറയുന്നതും കള്ളക്കഥകൾ പാടി നടക്കുന്നതും വിലപിക്കുന്നതും പുണ്യം കിട്ടുന്ന സൽക്കര്‍മ്മമായി പഠിപ്പിക്കുന്ന ശിയാക്കള്‍ക്കിടയിൽ നിന്ന് ഇത്തരം കഥകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഉമർ  (റ)വിനെ കൊലപ്പെടുത്തിയ അബൂ ലുഉലുഅ: എന്ന പേര്‍ഷ്യക്കാരനായ മജൂസി ശിയാക്കള്‍ക്കിടയിൽ എത്ര മാത്രം പൂജിക്കപ്പെടുന്ന വ്യക്തിയാണ് എന്ന് കൂടി അറിയുമ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കും. പേര്‍ഷ്യ പിടിച്ചടക്കിയ ഉമറിനെ കൊലപ്പെടുത്തിയതിലൂടെ നാടിന്റെ മാനം കാത്ത മഹാനായി “ഫിറോസാൻ” എന്നും “ശുജായിദീൻ” എന്നുമൊക്കെ വാഴ്ത്തി ഇറാനിലെ കാഷാനിൽ വലിയ ജാറം കെട്ടി സര്‍ക്കാർ  ചെലവിൽ ഇന്നും പാലിക്കപ്പെടുന്ന ശിയാക്കളുടെ പുണ്യ തീര്‍ഥാടനകേന്ദ്രമാണ് ഈ ജാറം.

വിക്കിപീഡിയ ലിങ്ക് താഴെ

https://en.wikipedia.org/wiki/Piruz_Nahavandi

ഉമർ  (റ)വിനേയും അബൂബക്കർ  (റ)വിനേയും തെറി പറഞ്ഞുകൊണ്ട് മുദ്രാവാക്യങ്ങൾ എഴുതി വെച്ച് ശിയാക്കൾ പൂജിക്കുന്ന അബൂലുഉലുഅ: യുടെ ജാറത്തിന്‍റെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=4q5ip-iFP9E&nohtml5=False

https://www.youtube.com/watch?v=


ഇനി ഉമർ  (റ)വിന്റെ കാലത്ത് “സഹാബിയായ ബിലാല് ബിനു ഹാരിസ്(റ)യാണ് നബി (സ)യുടെ ഖബറിങ്കൽ ചെന്ന് മഴക്ക് വേണ്ടി തേടിയത്” എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കി സഹാബിയുടെ പേരിലേക്ക് ചാര്‍ത്തിയ സൈഫ് ഇബ്നു

ഉമർ  അല്‍ദബ്ബി ആരാണ് എന്നത് പരിശോധിക്കുമ്പോൾ ഈ കള്ളക്കഥ ഉണ്ടാക്കിയ ഒരു വലിയ പെരുംകള്ളനെ നാം തിരിച്ചറിയുന്നു :

ആരാണ് ഈ സൈഫ് ..?
ജാറം കെട്ടിപ്പൊക്കി നാലുമൂലക്കും നേര്‍ച്ചപ്പെട്ടി വെച്ച് ജനങ്ങളെക്കൊണ്ട് ഖബറാരാധന ചെയ്യിപ്പിച്ച് പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാർ  അവരുടെ ശിര്‍ക്കൻ വിശ്വാസങ്ങളെ വെള്ളപൂശാന്‍വേണ്ടി ” മഹാനായ ഇമാം സൈഫ് ഇബ്നുഉമർ  റളിയല്ലാഹുഅന്ഹു” എന്നൊക്കെ നീട്ടി വിശേഷിപ്പിച്ച് കൊണ്ട് വരാറുള്ള ഈ വാറോലയുണ്ടാക്കിയ പെരുംകള്ളനെ കുറിച്ച് ലോകപ്രസിദ്ധ മുഹദ്ദിസ്കളായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങൾ എന്തൊക്കെയാണ് അവരുടെ കിതാബുകളിൽ പറഞ്ഞിട്ടുള്ളത്…? നമുക്ക് പരിശോധിക്കാം.
ഖബറാരാധകരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍ ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങൾ പറഞ്ഞത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ ميزان الاعتدال മീസാനുൽ ഇഎതിദാൽ എന്ന കിത്താബിൽ രേഖപ്പെടുത്തിയത് കാണുക :

قال الحافظ الذهبي، في ميزان الاعتدال /3ـ353/ في ترجمة سيف بن عمر: إن يحيى بن معين، قال فيه: فِلسٌ خيرٌ منه، وقال أبو داود: ليس بشيء، وقال أبو حاتم: متروك، وقال ابن حبان: اتهم بالزندقة، وقال ابن عدي: عامة حديثه منكر، وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.

ഇമാം ഇബ്നുൽ ജൌസി(റ) രേഖപ്പെടുത്തുന്നു :

وقال ابن الجوزي في كتابه، الضعفاء والمتروكين /2ـ35/ رقم: 1594: سيف بن عمر الضبي، قال يحيى بن معين: ضعيف الحديث، فِلسٌ خير منه، وقال أبو حاتم الرازي: متروك الحديث، وقال النسائي والدارقطني: ضعيف، وقال ابن حبان: يروي الموضوعات عن الأثبات، وقال إنه يضع الحديث. اهـ

ഈ കള്ളക്കഥ കെട്ടിയുണ്ടാക്കി സഹാബിയുടെ പേരിൽ വെച്ചുകെട്ടിയ സൈഫിനെ കുറിച്ച് അഹുലുസ്സുന്നയുടെ മഹാന്മാരായ ഹദീസ് പണ്ഢിതൻമാ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തിയ അഭിപ്രായങ്ങളാണ് താഴെ കൊടുക്കുന്നത്…

ضعيف الحديث، فِلسٌ خير منه
ഇമാം യാഹ്യ ഇബ്ന് മഈൻ (റ) പറഞ്ഞു: സൈഫ് ദുര്‍ബലനാണ്,ഒരു നയാപൈസയാണ് അവനേക്കാൾ വിലമതിക്കുന്നത്.
و قال أبو داود : ليس بشىء
ഇമാം അബു ദാവൂദ്: പറയപ്പെടാൻ പറ്റാത്ത വ്യക്തിയാണ്
و قال أبو حاتم : متروك الحديث
ഇമാം അബു ഹാത്തിം: തള്ളപ്പെടേണ്ട ആളാണ്
قال ابن حبان: اتهم بالزندقة
ഇമാം ഇബ്നു ഹിബ്ബാൻ: മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്ന ആളാണ് സൈഫ്.
قال ابن عدي: عامة حديثه منكر
ഇമാം ഇബ്നു അദിയ്യ് (റ) പറഞ്ഞു: സൈഫിന്‍റെ ഹദീസുകൾ മൊത്തത്തിൽ അധിക്ഷേപാര്‍ഹമാണ്.
وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
ഇമാം മഖ്ഹൂൽ (റ) പറഞ്ഞു : സൈഫ്, ഹദീസുകൾ കെട്ടി ഉണ്ടാക്കുന്നവനും മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്നവരില്‍പെട്ടവനുമാണ് ഇങ്ങനെയെല്ലാമാണ്

“സൈഫിനെ” ക്കുറിച്ച് അഹ്ലുസ്സുന്നത്ത് വൽ ജമാഅത്ത്ന്‍റെ മഹാന്മാരായ ഹദീസ് പണ്ഡിതൻമാരുടെ അഭിപ്രായമെങ്കിൽ അവന്‍റെ റിപ്പോർട്ട്കൾ എങ്ങനെ സ്വീകാര്യ യോഗ്യമാകും..?

« وتسميته بلالاً في رواية سيف لا يساوي شيئاً، لأن سيفاً هذا – وهو ابن عمر التميمي – متفق على ضعفه عند المحدثين، بل قال ابن حبان فيه « يروي الموضوعات عن الأثبات، وقالوا: إنه كان يضع الحديث». ومن كان هذا شأنه لا تقبل روايته ولا كرامة، لا سيما عند المخالفة». بل رماه ابن حبان والحاكم بالزندقة (تهذيب التهذيب 4/295).

ഇത് സ്വഹാബിയാണ് എന്ന് പറഞ്ഞു ആരോപണം ഉന്നയിച്ച സൈഫ് ഇബ്ന്‍ ഉമർ  തയ്മീ എന്ന് പറയുന്ന ഒരാൾ ആണ്. അദ്ദേഹം ദുര്‍ബ്ബലൻ ആണ് എന്ന് പണ്ഡിതലോകത്തിന്റെ ഏകഖണ്ഡ അഭിപ്രായം ആണ്. ഇബ്ന് ഹിബാൻ (റ) പറയുന്നത് കള്ള കഥകൾ മാത്രം പ്രചരിപ്പിക്കുന്ന ഹദീസിന്റെ ക്രോടീകരണങ്ങളിൽ സൈഫിനെ ഉദ്ധരണികൾ കാണാം. ഇയാൾ ഹദീസ് നിര്‍മ്മിക്കുന്ന വ്യക്തിയാണ്. പ്രവാചകന്റെ പേരിൽ ഹദീസുകൾ നിര്‍മ്മിക്കുകയാണ് ഇവൻ ചെയ്യുന്ന കാര്യം എങ്കിൽ അവന്നു ഒരു മാന്യതയും ഇല്ല അവന്റെ ഉദ്ധരണികൾ സ്വീകരിക്കേണ്ട ബാധ്യതയും ഇല്ല. ഇയാളുടെ വിഷയത്തിൽ തര്‍ക്കം ഉള്ളതുമാണ്. ഇബ്ന്‍ ഹിബാൻ, ഹാക്കിം (റ) ഇവരൊക്കെ  ഇയാളുടെ ഹദീസ് തള്ളാറാണ്

ഇയാൾ മതഭൃഷ്ടൻ ആണ്.

അലി(റ) ആകാശത്തിൽ ജീവിച്ചിരിക്കുകയാണെന്നും, ഒരിക്കൽ അദ്ദേഹം ജീവനോടുകൂടി ദുനിയാവിലേക്ക് തിരിച്ചുവരുമെന്നും വിശ്വസിക്കുന്ന “റാഫിളീ” കക്ഷിയിൽപെട്ട ജാബിറുൽ ജൂഅഫീ യിൽ നിന്നു പോലും ഹദീസ് റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയെന്ന നിലക്ക് ‘സൈഫു’ നിവേദനം ചെയ്യുന്ന ഹദീസുകൾ മുഴുവൻ ഹദീസു പണ്ഡിതൻമാരും അവഗണിച്ചു കളയുന്നു.

ഇങ്ങനെയുള്ള സൈഫിന്റെ റിപ്പോർട്ട് അവലംബമാക്കി ഒരു മതവിധി തീരുമാനിക്കുക എന്നതു എത്ര ബാലിശമാണ്.

ഇമാം ദഹബി (റ), ഇബ്നുൽ ജൌസി(റ) , ഇബ്നു ഹാതിം(റ)

യഹ് യ ഇബ്നു മഈൻ(റ) , ഇമാം അബൂദാവൂദ്(റ), ഇമാം നസാഇ(റ), ഇമാം ഇബ്നു ഹിബ്ബാൻ(റ), ദാറഖുത്നി(റ). ഇമാം അബൂ ഹാതിം(റ) തുടങ്ങിയ അഹുലുസ്സുന്നയുടെ മഹാന്മാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങൾ പറയുന്നു: ഉമർ (റ) വിന്റെ കാലത്ത് സ്വഹാബിയായ ബിലാല്ബിനു ഹാരിസ(റ), നബി (സ)യുടെ ഖബറിങ്കൽ ചെന്ന് മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കിയ സൈഫ് ഇബ്ന്‍ ഉമർ  എന്നവന്റെ ഹദീസുകൾ ഒരിക്കലും തെളിവിന്‌ സ്വീകരിക്കാൻ പറ്റാത്തതാണ്. അവന്റെ മുഴുവൻ ഹദീസുകളും തള്ളപ്പെടെണ്ടതാണ്. അവൻ ദീനിൽ നിന്നും മുർതദ്ദായവനാണ് എന്ന് പറയപ്പെട്ട ആളാണ്‌. ഹദീസുകൾ കെട്ടി ഉണ്ടാക്കുന്നവനാണ് , ഒരു നയാപൈസയുടെ വിലയില്ലാത്തവനാണ് . ഇത്തരത്തിൽ ഹദീസുകൾ കെട്ടി ഉണ്ടാക്കുന്ന കദ്ധാബായ ഒരു പെരും കള്ളനെയാണ് ജാറം പൂജക്ക്‌ തെളിവുണ്ടാക്കാനായി “ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്” എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന പോലെ മുസ്ലിയാക്കന്മാർ  കൂട്ട് പിടിച്ചിരിക്കുന്നത്. 
കൂട്ടത്തിൽ പറയട്ടെ …
പിന്നെ ഇയാളെക്കുറിച്ച് കുറിച്ച് ചിലരൊക്കെ “ചരിത്രത്തിൽ വിശ്വസ്തൻ” ആണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ഈ കള്ളഹദീസ് കെട്ടിയുണ്ടാക്കിയ സൈഫിനെ വീണ്ടും പച്ച പുതപ്പിച്ച് റളിയല്ലാഹു അൻഹു എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് ഔലിയ ആക്കാൻ മുസ്ലിയാക്കന്മാർ  പരിശ്രമിക്കാറുണ്ട്.

ചരിത്രത്തിൽ പലരും പലതും പറയാറുണ്ട്‌.
അതെല്ലാം സത്യമായതാണോ ..? അല്ല.
History = his story ആണ്. ഏതോ രാമൻ മഴു എടുത്തെറിഞ്ഞിട്ടാണ് നമ്മടെ കേരളം ഉണ്ടായത് എന്ന് നമ്മടെ നാട്ടിലെ പല ബുക്കിലും ചരിത്രത്തിലും കാണുന്നുണ്ട്. സ്കൂളിലും പഠിപ്പിക്കുന്നുണ്ട്. എന്നാൽ അതൊക്കെ നമുക്ക് ഇസ്ലാമിലെ തെളിവാക്കാൻ പറ്റുമോ? കുരങ്ങൻ മൂത്തിട്ടാണ് രൂപാന്തരം പ്രാപിച്ചാണ് മനുഷ്യരുണ്ടായത് എന്ന് പലരും പഠിപ്പിക്കാറുണ്ട്. നമ്മൾ വിശ്വസിക്കുമോ ..? ഇല്ല …

നമ്മുടെ നാട്ടിൽ മുജാഹിദുകളുടെയും കാന്തപുരത്തിന്റെയും ചേളാരി സുന്നികളുടെയും വരെ സമ്മേളനങ്ങളിൽ ചരിത്ര സെമിനാറുകൾ ഉല്ഘാടനം ചെയ്യാനും മറ്റും പല അമുസ്ലിംകളെയും നമ്മൾ കൊണ്ട് വരാറുണ്ട്. അവർ  പല ചരിത്രങ്ങളും പറയാറുണ്ട്‌. കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാമിലേക്ക് വന്നതിനെ കുറിച്ച് ചില ഹൈന്ദവ സഹോദരർ  പറയുന്ന ചരിത്രം നമ്മുടേതിൽ നിന്നും വ്യത്യസ്തമാണ്. ചേരമാൻ പെരുമാൾ ഹിന്ദുമതത്തിൽ നിന്നും ഭ്രഷ്ടായപ്പോൾ നിവൃത്തികേട് കൊണ്ട് മുസ്ലിമായതാണത്രേ …. അപ്പോൾ പിന്നെ അവർ  പറയുന്നതൊക്കെ ഇസ്ലാമിൽ നമ്മൾ പ്രമാണമാക്കാറുണ്ടോ.. ഇല്ല. അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങൾ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിൻ ഉമർ  ആ ജാതി ഒരു ചരിത്രകാരൻ എന്ന് കരുതിയാൽ മതി………

അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങൾ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിൻ ഉമര്‍ന്‍റെ കള്ളക്കഥകൾ മുസ്ലിംകളായ നമ്മള്‍ക്ക് ഒരിക്കലും പ്രമാണമല്ല .

ജാറംകെട്ടി നാലുമൂലക്കും നേര്‍ച്ചപ്പെട്ടി വെച്ച് ജനങ്ങളെക്കൊണ്ട് ഖബറാരാധന ചെയ്യിപ്പിച്ച് പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാർ  അവരുടെ ശിര്‍ക്കൻ വിശ്വാസങ്ങളെ വെള്ളപൂശാൻ വേണ്ടി കൊണ്ടുവരാറുള്ള ഒരു വാറോലയാണിത്‌.
ഉമർ(റ) വിന്‍റെ കാലത്ത് വരള്‍ച്ചയുണ്ടായപ്പോൾ ഒരു മനുഷ്യൻ നബിയുടെ ഖബറിങ്കൽ വന്ന് വഫാത്തായ നബിയോട് മഴ കിട്ടാൻ വേണ്ടി തേടി.. സഹാബിയായ ബിലാൽ ബിൻ ഹാരിസയാണ് തേടിയത് എന്ന് സൈഫ് ബിനു ഉമർ  പറഞ്ഞിട്ടുണ്ട്. ഫതഹുൽ ബാരിയിൽ ഉണ്ട്… ഇബ്നു കസീറിന്‍റെ ബിദായയിൽ ഉണ്ട് ..

അവിടെയുണ്ട്, ഇവിടെയുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട് വേറെ കുറെ കിതാബുകളുടെ പേജും നമ്പറും പകുതി കട്ട് മുറിച്ച അറബി ഉദ്ധരണികളും കൊടുത്ത് അറിവില്ലാത്ത അനുയായികളെ ആ ശിര്‍ക്കൻ മതത്തിൽ ഉറപ്പിച്ചു നിര്‍ത്താൻ നടത്തുന്ന ചില തട്ടിപ്പുകൾ ആണിതൊക്കെ…

ഈ റിപ്പോര്‍ട്ടിന്റെ പിന്നിലുള്ള വാസ്തവം എന്തൊക്കെയാണ് എന്ന് പ്രാമാണികമായി വിശദീകരിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ഒരാളെങ്കിലും സത്യം മനസ്സിലാക്കി ശിര്‍ക്കൻ വിശ്വാസങ്ങൾ ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തിന്‍റെ പാത സ്വീകരിച്ചാലോ എന്ന ഗുണകാംക്ഷ മാത്രമേ നമുക്കുള്ളൂ.
അല്ലാഹു സ്വീകരിക്കട്ടെ…. ആമീൻ

ഫത് ഹുൽ ബാരിയിൽ ഇബ്നുഹജർ  അസ്ഖലാനി പറയുന്നത് എന്താണ്.?

وَرَوَى ابْنُ أَبِي شَيْبَةَ بِإِسْنَادٍ صَحِيحٍ مِنْ رِوَايَةِ أَبِي صَالِحٍ السَّمَّانِ عَنْ مَالِكٍ الدَّارِيِّوَكَانَ خَازِنُ عُمَرَقَالَ : أَصَابَ النَّاسَ قَحْطٌ فِي زَمَنِ عُمَرَ فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ اسْتَسْقِ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا ، فَأَتَى الرَّجُلَ فِي الْمَنَامِ فَقِيلَ لَهُ : ائْتِ عُمَرَالْحَدِيثَ . وَقَدْ رَوَى سَيْفٌ فِي الْفُتُوحِ أَنَّ الَّذِي رَأَى الْمَنَامَ الْمَذْكُورَ هُوَ بِلَالُ بْنُ الْحَارِثِ الْمُزَنِيُّ أَحَدُ الصَّحَابَةِ ،

ഇമാം ഇബ്നു അബീശൈബ അബീ സ്വാലിഹ് സമ്മാൻ വരെയുള്ള സ്വഹീഹായ സനദ് സഹിതം ഉമറിന്‍റെ ഖജാനാവ് സൂക്ഷിപ്പുകാരനായിരുന്ന മാലിക് ദാർ(റ) വിൽ നിന്നു നിവേദനം ചെയ്യുന്നു : അദ്ദേഹം പറഞ്ഞു : ഉമർ(റ)ന്റ കാലത്ത് ശക്തമായ ജലക്ഷാമമുണ്ടായി. അപ്പോൾ ഒരു മനുഷ്യൻ നബി(സ്വ) യുടെ ഖബറിങ്കലേക്ക് വന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലെ, നിങ്ങളുടെ സമൂഹം മഴയില്ലാതെ നശിച്ചിട്ടുണ്ട്. അവര്‍ക്ക് മഴക്ക് വേണ്ടി താങ്കൾ പ്രാര്‍ത്ഥിക്കുക, അങ്ങനെ നബി(സ്വ) സ്വപ്നത്തിൽ വന്ന് പറഞ്ഞു. നീ ഉമർ(റ)വിന്റെ അടുത്തുപോവണം..

ഹദീസ് “ഈ സ്വപനം കണ്ട ആൾ സ്വഹാബികളിൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നിയാണെന്ന് “ഫുത്തൂഹ് “എന്ന ഗ്രന്ഥത്തിൽ സൈഫ് ഉദ്ധരിച്ചിരിക്കുന്നു” (ഫത്ുൽബാരി‐2:496)

ആദ്യമായി പറയാനുള്ളത് ഈ റിപ്പോര്‍ട്ട് സ്വഹീഹല്ല എന്നതാണ്.


അബീസ്വാലിഹ് സമ്മാൻ (റ) വരെ മാത്രമേ ഇത് സ്വഹീഹായിട്ടുള്ളൂ എന്നാണ് ഇബ്നു ഹജർ  അസ്ഖലാനി രേഖപ്പെടുത്തിയത് . അതായത് മാലിഖ് ദാർ  വരെ മുഴുവനായി സ്വഹീഹായ സനദ് ഇതിനില്ല ..?

എന്താണ് കാരണം..?
ഇനി ഈ ഹദീസ് സ്വഹീഹല്ല എന്ന് വെറുതെ പറയുന്നതല്ല. ഈ സ്വപ്നനാടകക്കഥയിൽ – ഏതോ ഒരാൾ വന്നു നബി (സ)യുടെ ഖബറിന്നടുത്ത് വന്നുകൊണ്ട് മഴക്ക് വേണ്ടി തേടുവാൻ നബി (സ) യോട് പറഞ്ഞു. അയാൾ പിന്നീട് സ്വപ്നം കാണുന്നു. അത് മാലിക് ദാർ  നോട് ആരാ പറഞ്ഞത് .? ഇവിടെ മാലിക് ദാർ  ഉദ്ധരിക്കുന്നതായി പറയപ്പെടുന്ന കാര്യം അദ്ദേഹം ഞാൻ കണ്ടുവെന്നോ കേട്ടുവെന്നോ പറയുന്നില്ല .

ഇനി വാദത്തിന് വേണ്ടി സമ്മതിച്ചാൽ പോലും വേറൊരു വ്യക്തി സ്വപ്നം കാണുമ്പോൾ മാലിക്ദാർ  എന്തായാലും കൂടെ ഉണ്ടാവില്ലല്ലോ. വേറെ ആരോ വന്നു കൊണ്ട് പറഞ്ഞാലും അത് ആരാണെന്ന് ഇവിടെ വ്യക്തമല്ല. ആ റജൂൽ ഇവിടെ അജ്ഞാതനാണ്. അതുകൊണ്ട് തന്നെ സനദ് മുറിഞ്ഞതാണ്.
അതുകൊണ്ട് തന്നെയായിരിക്കാം ഇവിടെ സ്വഹീഹായ ഹദീസാണ് എന്ന് പറയാതെ അബീസാലിഹ് സമ്മാൻ വരെ ഇസ്നാദിൻ സ്വഹീഹിൻ എന്ന് പറഞ്ഞത്.

എന്നാൽ ഹദീസ് നിദാന ശാസ്ത്രത്തിലെ ഇത്തരം പ്രയോഗങ്ങളെക്കുറിച്ച് ABCD തിരിയാത്ത മുസ്ലിയാക്കന്മാർ  സ്വഹീഹായ ഹദീസിൽ ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജർ  അസ്ഖലാനി പറഞ്ഞിരിക്കുന്നൂ എന്ന് ഈ സ്വപ്നക്കഥയെ കുറിച്ച് കൊട്ടിഘോഷിക്കുകയാണ്. മാലപ്പാട്ടും മരിച്ചേടത്ത് ഓത്തും മൌലിദ് റാതീബുകളും കുത്താറാതീബും കുടിയോത്തും ഉറൂസും സിയാറത്ത് ടൂറുമൊക്കെയായി തിരക്കിട്ട പണികളൊക്കെയുള്ള മുസ്ലിയാക്കന്മാര്‍ക്ക് ഉസൂൽ പഠിക്കാൻ നേരം കിട്ടിയിട്ടുണ്ടാവില്ല.

എന്തായാലും ഇസ്നാദിൻ സ്വഹീഹിൻ എന്ന് പറഞ്ഞാൽ അതെന്താണെന്ന് ഇമാം ഇബ്നു ഹജർ  അൽ അസ്ഖലാനി തന്നെ അദ്ദേഹത്തിന്‍റെ കിതാബായ അന്നുഖത്ത്ൽ രേഖപ്പെടുത്തിയത് ഇപ്പോഴെങ്കിലും ഒന്ന് പഠിക്കുക :

അദ്ദേഹം പറയുന്നു :

قلت: لا نسلم أنَّ عدم العلّة هو الأصل إذ لو كان هو الأصل ما اشترط عدمه في شرط الصحيح فإذا كان قولهم: صحيح الإسناد يحتمل أن يكون مع وجود العلّة لم يتحقق عدم العلّة فكيف يحكم له بالصحة.

ഒരാൾ സ്വഹീഹുൽ ഇസ്നാദ് എന്ന് പറയുകയും അവിടെ ശാദ് ആണെന്നോ ന്യൂനത ഉണ്ടെന്നോ പറഞ്ഞിട്ടില്ലെങ്കിൽ അത് സ്വഹീഹാണ് എന്ന് ( ഇബ്നു സ്വലാഹ് )പറഞ്ഞത് നാം അംഗീകരിക്കുന്നില്ല . ഇല്ലത്ത് (ന്യുനത) അവിടെ പറയാതിരിക്കുക അല്ലെങ്കിൽ എഴുതാതിരിക്കുക എന്നതാണ് അതിന്റെ അടിസ്ഥാനമായിരുന്നുവെങ്കിൽ സ്വഹീഹിന്റെ ശര്‍തിൽ (ഇല്ലത്ത് പറയാതിരിക്കുക അല്ലെങ്കിൽ എഴുതാതിരിക്കുക) എന്നത് ശര്‍തായി പറയുമായിരുന്നു. 

ഇതേ ആശയം തന്നെ ഇബ്ന്‍ കസീർ  (റ) പറയുന്നതായും കാണാം.

 والحكم بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن، إذ قد يكون شاذاً أو معللاً.
الكتاب: اختصار علوم الحديث (1/43)
ابن كثير القرشي (700 – 774هـ).

സനദ് സ്വഹീഹായാൽ മാത്രം ഹദീസ് സ്വഹീഹ് ആകില്ല.

മത് ന്  കൂടി  ഇല്ലത്തിൽ നിന്നും മുക്തമാകണം .

ഇമാം ഇബ്ൻ കസീർ പറയുന്നു

 صحة الإسناد لا يلزم منها صحة الحديث  

ഹദീസിന്റെ സനദ് സ്വഹീഹാകുക എന്നത് ഹദീസ് സ്വഹീഹ്‌ ആകുക എന്നതിനെ അനിവാര്യമാക്കുന്നില്ല ” 

[ അൽ ബാ ഈസ്  42 ]  

 ഇതേ കാര്യം തന്നെ ഇമാം ഹാക്കിമിന്റെ  ഇഖ്തിസാറിലും പറയുന്നു

 والحكم:  بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن، إذ قد يكون شاذاً أو معللاً 

സനദ് ഹസനോ സ്വഹീഹോ ആയാലും മത് ന് സ്വഹീഹകണമെന്നില്ല അത് ശാദ്ധോ, മുഅല്ലലോ ആകാം എന്ന് ഇമാം ഹാക്കിം പറയുന്നു.

[ശറഹ് ഇഖ്തിസാർ ഉലൂമു ഹദീസ്  3/ 17 ]

അപ്പോൾ ( പണ്ഡിത മുഹദ്ധിസീങ്ങളുടെ ) അഭിപ്രായമനുസരിച്ച് സ്വഹീഹുൽ ഇസ്നാദ് എന്ന് മാത്രം പറഞ്ഞാൽ ന്യൂനത അവിടെ ഉണ്ടാവാം എന്നതാണ് അതില്‍നിന്നും എടുക്കപ്പെടുന്നത് , (അതല്ലാതെ) ഒരിക്കലും ഇല്ലത്ത് (ന്യൂനത) അവിടെയില്ലായെന്ന് ഉറപ്പിക്കലല്ല. അപ്പോൾ എങ്ങനെയാണത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.?

فكيف يحكم له بالصحة

അപ്പോൾ ഇസ്നാദിൻ സ്വഹീഹിൻ എന്ന് പറഞ്ഞാൽ എങ്ങനെയാണത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.? എന്നാണ് ഇബ്നു ഹജർ അൽ അസ്ഖലാനി പോലും പറയുന്നത്

ഇനി അങ്ങിനെ പറയാനുള്ള കാരണം എന്താണ് ..?

അതും കൂടി പഠിക്കുക :
ഒരു ഹദീസ് സ്വഹീഹാകണമെങ്കിൽ താഴെ പറയുന്ന 5 നിബന്ധനകൾ ഒത്തുവരേണ്ടതുണ്ട് .

  1. (اتصال السند ) ഇത്തിസ്വാലു സനദ്. നിവേദകന്മാരുടെ പരമ്പര ആദ്യാവസാനം ഇടമുറിയാതെ ചേര്‍ന്നുവരണം. ഇടയിൽ ഒരാൾ പോലും വിട്ടുപോകാൻ പാടില്ല.
  2.  ( عدالة الراوي ) അദാലത്തു റാവി: ഹദീസ് നിവേദക പരമ്പരയിലുള്ള എല്ലാവരും നീതിമാന്മാരായിരിക്കണം.
  3. تمام الضبط തമാമുളളബ്ത്. (റാവികൾ അബദ്ധം സംഭാവിക്കാത്തവിധത്തിൽ തപ്പും തടസ്സവും ഇല്ലാതെ ഓര്‍മ്മിക്കുവാൻ കഴിയുന്ന ഉന്നതമായ ഓര്‍മ്മശക്തിയുള്ളവരായിരിക്കുക).
  4. (شاذ ) ശാദ് .ആവാതിരിക്കൽ: റാവികളിൽ അദ്ദേഹത്തെക്കാൾ പ്രാമാണികനും പരിഗണനീയനുമായ ആളുകളോട് എതിരാവുന്ന അവസ്ഥ ഇല്ലാതിരിക്കുക.
  5. (علة) ഇല്ലത്ത് ഇല്ലാതിരിക്കുക : ഹദീസിന്‍റെ സ്വീകാര്യതക്ക് കോട്ടം തട്ടുന്ന ന്യൂനതകൾ തീരെ ഇല്ലാതിരിക്കുക.

ഇവിടെ മുകളിൽ പറഞ്ഞ റിപ്പോര്‍ട്ട് പല കാരണങ്ങളാലും ന്യൂനതകൾ ഉള്ളതാണ് .1ഉം 4 ഉം 5 ഉം നിബന്ധനകൾ ഒത്തുവരാത്തതാണ്.

സനദ് മുറിഞ്ഞുപോയതാണ്. സനദ് മുറിഞ്ഞുപോയ ഒരു സ്വപ്നക്കഥ മാത്രം

  • ഏതോ ഒരാൾ വന്നുകൊണ്ട് നബി (സ) യുടെ ഖബറിങ്കൽ വന്നുകൊണ്ട് എന്തൊക്കെയോ വിളിച്ച് പറഞ്ഞത് ഇസ്ലാമിൽ തെളിവാകുമോ..? ഇല്ലേയില്ല.
  • അതായത് ഇത് ഇസ്ലാമിലെ അംഗീകരിക്കപ്പെട്ട ഒരു പ്രമാണമേയല്ല.
  • വിശുദ്ധ ഖുര്‍ആനോ സ്വീകാര്യയോഗ്യമായ സ്വഹീഹായ ഹദീസോ അല്ല.
  • നബി (സ)യുടെ വാക്കോ പ്രവര്‍ത്തിയോ മൌനാനുവാദമോ അല്ല .
  • മാത്രമല്ല, ഈ വാറോല നാടകത്തിൽ ഒരു സ്വപ്നത്തിന്റെ സീനുംകൂടി ഉണ്ട്.
  • അമ്പിയാക്കളുടെ സ്വപ്നമല്ലാതെ വേറെ ആരുടെ സ്വപ്നവും ഇസ്ലാമിൽ തെളിവല്ല. 

ഉമർ (റ)വിന്റെ കാലത്ത് മഴ ഇല്ലാതായപ്പോൾ ഒരു സഹാബി നബിയുടെ കബറിനരികിൽ പോയി നബിയോട് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു  (ഇസ്തിഗാസ) നടത്തി എന്നും

ആ സഹാബിയെ ഉമർ (റ) ആദരിച്ചു എന്നും  യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ ഈ കുബൂരികൾ പച്ചക്കളവു പറഞ്ഞു പരത്തുകയാണ്.

ബിലാല്ബിനു ഹരിസുൽ മുസ്നി(റ) നബി(സ)  സ്വപനം കണ്ട വിവരണം അൽ ബിദായതു വന്നിഹായയി വിവരിക്കുന്നുണ്ട്….

 يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :” لقد عهدتك كيسا، وما زلت على ذلك فما شأنك“. قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت(11). قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.
(البداية والنهاية 7/93 للشيخ الحفظ ابن كثير)

സൈഫ്ബ്നു ഉമർ കഅബുബ്നു മാലിക് (റ) നിന്ന് ഉദ്ധരിക്കുന്നു: പതിനെഴാം വർഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു. മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വർഷം).

അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേർ മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല. അപ്പോൾ ബിലാല്ബുനു ഹാരിസുൽ മുസ്നി(റ) വന്നു ഉമർ (റ) യോട് സംസാരിക്കാൻ അനുവാദം തേടി. അദ്ദേഹം സംസാരം ആരംഭിച്ചു. ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്‌. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു. കടുപ്പം കുറച്ച് ഭരിക്കാൻ ഞാൻ നിങ്ങളോട് കരാർ ചെയ്തിരുന്നില്ലെ? ഇതുവരെ ആ കരാർ പ്രകാരം ആയിരുന്നല്ലോ താങ്കൾ നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്? ഉമർ(റ) തിരിച്ചു ചോദിച്ചു: “താങ്കൾ എപ്പോഴാണ് ഈ സ്വപ്നം കണ്ടത്? ” ബിലാൽ ഇന്നലെ രാത്രി. ബിലാൽ ഉടനെ തന്നെ. ഉമർ (റ) ഉടനെ തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക്‌ നിർദ്ദേശം നൽകുകയും അവർക്ക് ഇമാമായി രണ്ട് റകഅത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എണീറ്റ്‌ നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു. ” അല്ലയോ ജനങ്ങളെ അല്ലാഹുവേ മുൻനിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു. ഉത്തമമല്ലാത്ത വല്ല കാര്യവും എന്നിൽ നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ? ” ജനങ്ങൾ പ്രതികരിച്ചു: ‘ഇല്ല’. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?. അപ്പോൾ സദസ്സ് പ്രതികരിച്ചു “. ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാൽ അല്ലാഹുവോടും പിന്നെ മുസ്ലിമീങ്ങളോടും താങ്കൾ സഹായം തേടുക”.

അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു. അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെ ഉമർ(റ) പറഞ്ഞു: ‘അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു. ഒരു ജനതക്ക് അപേക്ഷ സമർപ്പിക്കാൻ അള്ളാഹു അനുമതി നൽകിയിട്ടില്ല. അവരിൽ നിന്നും ബുദ്ധിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കളഞ്ഞിട്ടല്ലാതെ.”. തുടർന്ന് മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിർദ്ദേശം നൽകി. തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക്‌ ഉമർ (റ) നിർദ്ദേശം നൽകുകയും അദ്ദേഹവും കൂടെ അബ്ബാസ്‌ (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയിൽ ഖുതുബയും നിസ്കാരവും നിർവഹിച്ച ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.’ അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അല്ലാഹുവേ ഞങ്ങള്ക്ക് നീ പാപമോചനം കാരുണ്യവും നിന്റെ പ്രീതിയും നൽകേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവർക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു. (അൽബിദായതു വന്നിഹായ 7/93). 


 ഈ കഥയിൽ എവിടെയും പറയുന്നില്ല ബിലാല്ബിനു ഹരിസുൽ മുസ്നി(റ) ഖബറിങ്കൽ പോയി എന്ന്….. 

أَبُو جَعْفَرٍ مُحَمَّدُ بن جرير الطبري صاحب التفسير والتاريخ فَجَمَعَ فِيهِ مُجَلَّدَيْنِ أَوْرَدَ فِيهِمَا طُرُقَهُ وَأَلْفَاظَهُ، وَسَاقَ الْغَثَّ وَالسَّمِينَ وَالصَّحِيحَ وَالسَّقِيمَ، عَلَى مَا جَرَتْ بِهِ عَادَةُ كَثِيرٍ مِنَ الْمُحَدِّثِينَ يُورِدُونَ ما وقع لَهُمْ فِي ذَلِكَ الْبَابِ مِنْ غَيْرِ تَمْيِيزٍ بَيْنَ صَحِيحِهِ وَضَعِيفِهِ.

الكتاب: البداية والنهاية  (5/208)
ابن كثير القرشي (700 – 774هـ).
 

ഉമർ (റ) വിന്റെ കാലത്ത് മഴയ്ക്ക് ക്ഷാമം നേരിട്ട ഒരു സമയം ഉണ്ടായിരുന്നു അത് ശരിയാണ് പക്ഷെ ആ സമയത്ത് സഹാബികൾ മരണപ്പെട്ട നബിയോട് മഴയ്ക്ക്‌ വേണ്ടി തേടിയില്ല. അവർ  എന്താണ് ചെയ്തത് എന്ന്താഴെ കൊടുക്കുന്നു…


മയ്യത്തിനോട് പ്രാര്‍ത്ഥിക്കാൻ കള്ള തെളിവുകൾ ഉണ്ടാക്കുന്ന സമസ്തക്കാർ  ചിന്തിക്കുക മദീനത്തെ പള്ളിയുടെ ഒരു ചുമരിനപ്പുറം ലോകത്തെ ഏറ്റവും ശ്രേഷ്ടമായ മുത്തു നബി(സ)യുടെ കബർ  ഉണ്ടായിട്ടുപോലും ഉമർ(റ)വോ മറ്റേതങ്കിലും ഒരു സഹാബിയെങ്കിലുമോ അവിടെ പോയി നബിയോട് ഇസ്തിഗാസ നടത്തിയോ???   ഇല്ലേ  ഇല്ല.

അവരൊക്കെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും നബി(സ) പഠിപ്പിച്ചത് പോലെ മഴയ്ക്ക് വേണ്ടിയുള്ള നിസ്കാരം നിര്‍വഹിക്കുകയുമാണ് ചെയ്തത്.  നബി(സ)യുടെ കാലത്ത് മഴ ഇല്ലാതായപ്പോൾ നബി(സ) ഇമാം ആയി നിന്ന് നിസ്കരിക്കുകയും അല്ലാഹുവിനോട് തേടുകയും ചെയ്തപ്പോൾ മഴലഭിച്ചു എന്നു ഉമർ(റ) പറയുക പോലും ചെയ്തു. എന്നിട്ടുപോലും നബിയുടെ കബറിനടുത്തു പോകാതെ നബി(സ)യുടെ എളാപ്പയായ അബ്ബാസ്(റ) നെ ഇമാമാക്കി നിസ്കരിപ്പിക്കുകയും അല്ലാഹുവിനോട് മാത്രം അവർ  തേടുകയും ചെയ്തു. 

എന്താണ് സമസ്തക്കാരെ?  കാരണം  ഒന്നുമല്ല നബി(സ) വഫാതായിപ്പോയി അത് തന്നെ കാരണം ഇത് എന്റെ വക പറയുന്നതല്ല കാണുക തെളിവുകൾ

حدثنا ( الحسن بن محمد ) قال حدثنا ( محمد بن عبد الله الأنصاري ) قال حدثني ( أبي عبد الله بن المثنى ) عن ( ثمامة بن عبد الله بن أنس ) عن ( أنس ) أن عمر بن الخطاب رضي الله تعالى عنه كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون

( الحديث 0101 – طرفه في 0173 )

مطابقته للترجمة في قول عمر إنا كنا نتوسل إليك بنبينا إلى آخره بيانه أنهم كانوا إذا استسقوا كانوا يستسقون بالنبي في حياته وبعده استسقى عمر بمن معه بالعباس عم النبي فجعلوه كالإمام الذي يسأل

الكتاب: عمدة القاري شرح صحيح البخاري (7/32)
بدر الدين العيني (762 – 855 هـ = 1361 – 1451 م)

ബുഖാരിയുടെ ശറഹ്  ആയ عمدة القاري യിൽ വളരെ വ്യക്തമായി പറയുന്നു ഈ ഹദീസിന്റെ ഉദ്ദേശ്യം നിശ്ചയം സഹാബികൾ നബി(സ)ജീവിച്ചിരിക്കുമ്പോൾ നബി(സ) മുഖാന്തിരം അല്ലാഹുവിനോടു മഴ തേടി നബി(സ)വഫാതായപ്പോൾ അബ്ബാസ്(റ) മുഖാന്തിരം  അല്ലാഹുവിനോടു മഴ തേടി. 

എന്താണ് കുബുരികളെ  ആളെ മാറ്റാൻ കാരണം ഇനിയും പഠിച്ചോ  മഹാനായ  محمد سيد طنطاوي  അദ്ദേഹത്തിന്റെ  التفسير الوسيط المؤلف എന്ന കിത്താബിൽ കൃത്യായി പറയുന്നു നബി(സ)യെ കൊണ്ട് തവസ്സുൽ ചെയിതിരുന്ന ഉമർ (റ) അബ്ബാസ്(റ) വിനെ മാറ്റി പിടിക്കാനുള്ള കാരണം നബി(സ) മരണപ്പെട്ടു എന്ന കാരണമാണ്.

മഹാനവർകൾ പറയുന്ന ആ ഉദ്ധരണികളും കാണുക സമസ്തക്കാരെ

فلما عدلوا عن التوسل به إلى التوسل بالعباس، علم أن ما يفعل في حياته قد تعذر بموته.

وأما المعنى الثالث الذي لم ترد به سنة فهو التوسل به بمعنى الإقسام على الله بذاته والسؤال بذاته، فهذا لم يكن الصحابة يفعلونه لا في حياته ولا بعد مماته ولا عند قبره ولا غير قبره.

ولا يعرف في شيء من الأدعية المشهورة بينهم وإنما ينقل شيء من ذلك في أحاديث ضعيفة مرفوعة وموقوفة. أو عمن ليس قوله حجة

الكتاب: التفسير الوسيط للقرآن الكريم
المؤلف: محمد سيد طنطاوي

മഹാനവർകൾ കൃത്യമായി പറയുന്നു നബി(സ) വഫാതായി എന്നതാണ് ഉമർ (റ) അബ്ബാസ്(റ)വിനെകൊണ്ട് തവസ്സുലാക്കാനുള്ള കാരണം നബി(സ)യുടെ ദാതു കൊണ്ട് തവസ്സുൽ ചെയ്യുക എന്ന സ്വഭാവം ഒരൊറ്റ സഹാബിയും ചെയിതിട്ടില്ലാ… നബി(സ)യുടെ ജീവിത കാലത്തോ മരണശേഷമോ നബി(സ)യുടെ കബറിനടുത്തോ  അതല്ലാത്ത സ്ഥലത്തുന്നോ അങ്ങിനെ സഹാബികൾ ചെയിതിട്ടേ ഇല്ലാ…. അങ്ങിനെ ഒരു സംഭവം അറിയപ്പെട്ട ഒരൊറ്റ  റിപ്പോര്‍ട്ടിലും വന്നിട്ടില്ലാ… അങ്ങിനെ വന്ന സംഭവം മുഴുവനും തെളിവിനു കൊള്ളാത്ത കെട്ടിച്ചമച്ച കള്ളക്കഥകൾ മാത്രമാകുന്നു.

(തഫ്സീർ  അൽ വസീത് സയ്യിദ് മുഹമ്മദ്‌ ത്വന്താവീ )


ഇതേ ആശയം തന്നെ ഒരുപാട് ഇമാമുകൾ പറഞ്ഞു കുബുരികളെ അതൊക്കെ ഒന്ന് കാണുക 

قوله (استسقى بالعباس بن عبد المطلب): ليس معناه أنه توسل بذاته, بل توسل بدعاءه, والدعاء عملٌ صالح يُتَوسل به, كما توسل الثلاثة الذين انطبق عليهم الغار بأعمالهم الصالحة. وتوسل بدعاء العباس لقربه من النبي عليه الصلاة والسلام ومكانته, وعم الرجل صنو أبيه.

مهمات في الصلاة ( شرح كتاب الصلاة من البلوغ للخضير ) للشيخ عبد الكريم بن عبد الله الخضير نفعنا الله به

كما قال عمرفإنه توسّل بدعائه لا بذاته ، ولهذا عدلوا عن التوسّل به إلى التوسل بعمه العباس ؛ ولو كان التوسل هو بذاته لكان هذا أولى من التوسل بالعباس . فلما عدلوا عن التوسل به إلى التوسل بالعباس ، علم أن ما يفعل في حياته قد تعذر بموته . بخلاف التوسل الذي هو الإيمان به والطاعة له ، فإنه مشروع دائماً .

فلفظ التوسل يراد به ثلاث معان :

أحدهما : التوسّل بطاعته . فهذا فرض لا يتمّ الإيمان إلاّ به .

و الثاني : التوسّل بدعائه وشفاعته وهذا كان في حياته ، ويكون يوم القيامة يتوسلون بشفاعته .

و الثالث : التوسّل به . بمعنى الإقسام على الله بذاته والسؤال بذاته . فهذا هو الذي لم تكن الصحابة يفعلونه في الاستسقاء ونحوه ، لا في حياته ولا في مماته ، لا عند قبره ولا غير قبره ، ولا يعرف هذا في شيء من الأدعية المشهورة بينهم . وإنما ينقل شيءٌ من ذلك في أحاديث ضعيفة مرفوعة وموقوفة . أو عن مَن ليس قوله حجة ، وهذا هو الذي قال أبو حنيفة وأصحابه ، إنه لا يجوز . ونهوا عنه حيث قالوا : لا يسأل بمخلوق محاسن التأويل المؤلف : محمد جمال الدين القاسمي.


ഇത് തന്നെ ഇമാം സുയുത്തി അദ്ദേഹത്തിന്റെ കിത്താബിൽ.
ഇമാം സുയുത്വി(റ) الأمر بالاتباع والنهي عن الابتداع എന്നാ കിതാബിൽ تعظيم الأماكن التي لا تستحق التعظيم എന്ന അധ്യായത്തിൽ പറയുന്നു.


والصحابة رضي الله عنهموقد أجدبوا مراتٍودهمتهم نوائب بعد موته (، فهلا جاءوا فاستسقوا واستغاثوا عند قبر النبي ( وهو أكرم الخلق على الله عز وجل

“സഹാബത്ത്(റ) അവര്‍നിരവധി പ്രതിസന്ധികൾ നേരിട്ടു. മഹാനായ റസൂൽ(സ)യുടെ മരണശേഷം വരള്‍ച്ച വന്നു. ഒരു സഹാബിയും പ്രവാചകന്‍റെ ഖബറിന്റെ അരികിൽ പോയില്ല. പ്രവാചകനോടും തേടിയില്ല, ഖബറിന്റെ അടുത്ത് നിന്നും തേടിയില്ല. റസൂൽ(സ) അല്ലാഹുവിന്‍റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ടനായിട്ടു പോലും.”

എന്നിട്ട് അദ്ദേഹം  തുടരുന്നു.   “ഓ മുസ്ലിം ! നിങ്ങൾ മുസ്ലിം ആണ് എങ്കിൽ സലഫുസ്സലിഹീങ്ങളായ ഇവരെ പിന്തുടരുക യഥാർത്ഥ  തൌഹീദ്  അനുസരിച്ച്  ജീവിക്കുക. അള്ളാഹു അല്ലാത്തവരെ ആരാധിക്കാതിരിക്കുക, അല്ലാഹുവിൽ പങ്കു ചേർക്കാതിരിക്കുക,
അള്ളാഹു  പറയുന്നു.
എന്നെ  നിങ്ങൾ  ആരാധിക്കുക.

  فإياي  فأعبدون  (قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا)
)Surat Al-Kahf 110(

(നബിയേ,) പറയുക: ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാൽ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. 

അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടത്തെ  പറ്റി പ്രശസ്ഥ ശാഫീ പണ്ഡിതനായ   ഇമാം സുയൂഥി (റ) അദ്ദേഹത്തിന്റെ ഗ്രന്ഥമായ അൽ അംറുബിൻ ഇത്തിബാഇൽ പറയുന്നു:

والصحابة رضي الله عنهموقد أجدبوا مراتٍودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي  إلى المصلى فاستسقى به، ولم يستسقوا عند قبر النبي

فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب

“നബി (സ) യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പാഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടും അവർ  എന്ത് കൊണ്ട്  നബി (സ) യുടെ ഖബറിങ്ങൽ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ  ചെയ്തില്ല? അവരായിരുന്നല്ലോ ഉത്തമ സമുദായക്കാർ ? എന്നാൽ ഉമർ  (റ) അവരെയുമായി മൈതാനിയിൽ ചെന്ന് അബ്ബാസ്(റ) വിന്റെ തേൃത്വത്തിൽ മഴയെ തേടുകയാണുണ്ടായത്. നബി (സ) ഖബറിന്നരികിൽ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!

അതിനാൽ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കിൽ നിന്റെ സച്ചരിതരായ മുന്‍ഗാമികളെ നീ പിന്തുടരുക. യഥാര്‍ത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാൽ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനിൽ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. “എന്നെ മാത്രം നിങ്ങൾ ആരാധിക്കുവിൻ

“ എന്ന് അല്ലാഹു കല്‍പ്പിച്ചുവല്ലോ ? ” തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സല്‍കര്‍മ്മങ്ങൾ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക…

 

മയ്യിത്ത് കൊണ്ടുപോകുമ്പോൾ ദിക്റ് ചൊല്ലൽ

മയ്യിത്തിനെ പിന്തുടരുന്ന സന്ദര്‍ഭത്തിൽ  ചിലർ لا إله إلا الله എന്നും മറ്റുപല ദിക്റുകളും ചെല്ലുന്നത് കാണാം. തനിച്ച അനാചാരമാണിത്. നബി(സ)യുടെയും സ്വഹാബിവര്യന്മാരുടെയും, മദ്ഹബിന്റെ ഇമാമുകളുടെ ചര്യയേയും പരിഹസ്സിക്കലും അവഗണിക്കലുമാണിത്. ജനാസ കൊണ്ടു പോകുമ്പോൾ ഉച്ചത്തിലുള്ള ഈ ദിക്റ് ജാഥ ഇസ്ലാമിൽ  പെട്ടതാണോ ?. ഇസ്ലാമിൽ  ഇതിൻ വല്ല തെളിവും ഉണ്ടോ ..?

ഇല്ലേയില്ല ..

ഇസ്ലാമിൽ  ഇതിൻ ഒരു തെളിവും ഇല്ല .

മാത്രമല്ല നബി (സ) ഇത്തരത്തിൽ  ശബ്ദമുണ്ടാക്കി മയ്യിത്ത് കൊണ്ടുപോകുന്നതിനെ വിരോധിച്ചിട്ടുമുണ്ട്. നബി (സ)യിൽ  നിന്നും നേര്‍ക്ക് നേരെ ദീൻ പഠിച്ചു മനസ്സിലാക്കിയ സ്വഹാബത്തും സലഫുസ്സ്വാലിഹീങ്ങളും മൌനമായിട്ടാണ് ജനാസയെ അനുഗമിച്ചിരുന്നത് …

ഇതുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള ചില ഹദീസുകൾ  പരിശോധിക്കാം

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَا تُتْبَعُ الْجَنَازَةُ بِصَوْتٍ، وَلَا نَارٍ

അബൂറൈറ നിവേദനം.നബി(സ്വ) പറഞ്ഞു. ജനാസയെ പിന്തുടരുമ്പോൾ യാതൊരു തരത്തിലുളള ശബ്ദവും അഗ്നിയും പാടില്ല (അബൂദാവൂദ്)

عَنْ زَيْدِ بْنِ أَرْقَمَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ اللهَ عَزَّ وَجَلَّ يُحِبُّ الصَّمْتَ عِنْدَ ثَلَاثٍ، عِنْدَ تِلَاوَةِ الْقُرْآنِ وَعِنْدَ الزَّحْفِ وَعِنْدَ الْجِنَازَةِ

സെയ്ദുബ്നു അർഖം നിവേദനം. നബി(സ്വ അരുളി. മൂന്ന് സന്ദർഭങ്ങളിൽ മൌനമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.   അതിലൊന്ന് ജനാസയുടെ അടുത്ത്.

(ത്വബ്റാനി)

عَنِ الْحَسَنِ قَالَ: أَدْرَكْتُ أَصْحَابَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يستحِبُّونَ خَفْضَ الصَّوْتِ عِنْدَ الْجَنَائِزِ، وَعِنْدَ قِرَاءَةِ الْقُرْآنِ، وَعِنْدَ الْقِتَالِ

ഹസൻ(റ) പറയുന്നു. നബി(സ്വ)യുടെ സ്വഹാബിവര്യന്മാർ ജനാസയെ പിന്തുടരുമ്പോൾ ശബ്ദം ഗോപ്യമാക്കുന്നതിനെ ഇഷ്ടപ്പെടുന്നവരായിട്ടാണ് ഞാൻ ദർശിച്ചത്. അതുപോലെ ഖുർആൻ പാരായണം ചെയ്യുന്ന സമയത്തും യുദ്ധസന്ദർഭത്തിലും. ഈ അഭിപ്രായമാണ് ഞാനും സ്വീകരിക്കുന്നത്.

(മുസന്നഫ്)

عَنِ ابْنِ جُرَيْجٍ ، قَالَ: حُدِّثْتُأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا تَبِعَ الْجِنَازَةَ أَكْثَرَ السُّكَاتَ ، وَأَكْثَرَ حَدِيثَ نَفْسِهِ

( مصنف عبد الرزاق » كِتَابُ الْجَنَائِزِ » بَابُ خَفْضِ الصَّوْتِ عِنْدَ الْجِنَازَةَ )

ഇബ്നുജുറൈജ് നിവേദനം. നിശ്ചയം പ്രവാചകൻ ജനാസയെ അനുഗമിക്കുമ്പോൾ മൌനത്തെയും മനസ്സിനോടുളള വർത്തമാനത്തെയും വർധിപ്പിക്കാറുണ്ടെന്ന് എന്നോട് പറയപ്പെടുകയുണ്ടായി. (മുസന്നഫ്) 

അലി(റ) പറഞ്ഞു: അബൂസഈദെ! നീ നിന്റെ സ്നേഹിതന്റെ ജനാസയുടെ പിന്നിൽ  നടക്കുമ്പോൾ  മൌനം പാലിക്കുക. നിന്റെ മനസ്സിൽ  നീ ചിന്തിക്കുക. (ബസ്സാർ 480 )

ഇനി ജനാസയെ കൊണ്ട് പോകുമ്പോൾ ഏതെങ്കിലും തരത്തിലുളള ശബ്ദം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ശാഫി മദ്ഹബിന്‍റെ നിലപാടെന്തെന്ന് നമുക്കൊന്ന് നോക്കാം…

ശാഫി മദ്’ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം നവവി (റ) അൽ  അദ്കാർ എന്ന കിത്താബിൽ  പറയുന്നത് കാണുക;

اعلم أن الصوابَ المختارَ ما كان عليه السلفُ رضي الله عنهم: السكوتُ في حال السير مع الجنازة، فلا يُرفع صوتا بقراءة، ولا ذكر، ولا غير ذلك، والحكمة فيه ظاهرة، وهي أنه أسكنُ لخاطره، وأجمعُ لفكره فيما يتعلق بالجنازة، وهو المطلوبُ في هذا الحال، فهذا هو الحقّ، ولا تغترّنّ بكثرة من يُخالفه، فقد قال أبو عليّ الفُضيل بن عِياض رضي الله عنه ما معناه: الزمْ طرقَ الهدَى، ولا يضرُّكَ قلّةُ السالكين، وإياك وطرقَ الضلالة، ولا تغترَّ بكثرة الهالكين. وأما ما يفعله الجهلةُ من القراءة على الجنازة بدمشق وغيرها من القراءة بالتمطيط، وإخراج الكلام عن موضوعه، فحرام بإجماع العلماء، وقد أوضحت قبحه، وغلظ تحريمه، وفسق من تمكّن من إنكاره، فلم ينكره في كتابآداب القرّاء

” നീ അറിയണം! മതപരമായി ശരിയായതും മുസ്‌ലിംകൾ  തെരഞ്ഞെടുക്കേണ്ടതും സച്ഛരിതരായ മുന്‍ഗാമികളുടെ രീതിയും ജനാസയുടെ കൂടെ നടക്കുമ്പോൾ  മൗനം പാലിക്കുക എന്ന അവസ്ഥയാണ് ആയതിനാൽ  ഖുര്‍ആൻ പാരായണം ചെയ്തോ ദിക്’ർ ചൊല്ലിയോ മറ്റോ ശബ്ദം ഉയര്‍ത്തപ്പെടരുത്.”

അതിലുള്ള യുക്തിയും വ്യക്തമാണ്. ഈ അവസരത്തിൽ  മനുഷ്യൻ തന്‍റെ വിചാരങ്ങളെ അടക്കിനിര്‍ത്തി മയ്യിത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ  തന്‍റെ ചിന്തയെ ഏകീകരിക്കുക എന്നതാണ് അവനോടുള്ള കല്പന ഇപ്പറഞ്ഞത് മാത്രമാണ് സത്യം ഇതിനു വിരുദ്ധമായി ധാരാളം പേർ ചെയ്യുന്നത് കണ്ട് നീ അവരുടെ ചതിയിൽ  പെട്ടുപോകരുത് .

‘ഫുളയ്‌ലുബ്നു ഇയാള്’ പറഞ്ഞത് പോലെ :- സന്മാര്‍ഗ്ഗം നീ പിന്തുടരുക; ആ വഴിയിൽ  പ്രവേശിക്കുന്നവർ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാര്‍ഗ്ഗം നീ സൂക്ഷിക്കണം. ആ വഴിയിൽ  കടക്കുന്നവരുടെ ആള്‍പെരുപ്പം കണ്ട് നീ വഞ്ചിതനാവരുത് “

ശേഷം അദ്ദേഹം തുടരുന്നു :

“ഡമസ്കസിലും മറ്റും പല ജാഹിലുകളും ചെയ്തുകൊണ്ടിരിക്കുന്ന സമ്പ്രദായം ജനാസയുടെ മേൽ  ഖുര്‍ആൻ പാരായണം ചെയ്യലും , ഖുര്‍ആൻ വാക്യങ്ങളെ യഥാസ്ഥാനത്ത് നിന്നും പുറപ്പെടുവിക്കാതെയുള്ള നീട്ടി ഓതലും മുസ്ലിം പണ്ഡിതന്മാർ ഏകോപിച്ചു ഹാറാമാക്കിയതാണ്. അത് തിന്മയാണെന്നും ഹറാമാണെന്നും അത് തടയാൻ സാധിച്ചിട്ടും തടയാത്തവർ തെമ്മാടിയാണെന്നും ഖുര്‍ആൻ പാരായണം ചെയ്യുന്നവരുടെ മര്യാദകൾ  വിവരിക്കുന്ന കിത്താബിൽ  ഞാൻ വ്യക്തമായി പ്രധിപാദിച്ചിട്ടുണ്ട് .” (അൽ  അദ്കാർ : 136) 

ഇവിടെ ചില മുസ്ലിയാക്കന്മാർ പറയുന്ന പോലെ അനാവശ്യ ശബ്ദങ്ങൾ പാടില്ല ദിക്റും ഖുര്‍ആൻ ഓത്തും ആയിക്കോട്ടെ എന്നാണോ പറഞ്ഞത്….. അല്ലേയല്ല…

മയ്യിത്ത് കൊണ്ട്പോകുമ്പോൾ മൌനമായി കൊണ്ടുപോകണം

മയ്യിത്ത് കൊണ്ട് പോകുമ്പോൾ ശബ്ദമുയർത്താൻ പാടില്ല

ഖുർആൻ പാരായണം. ദിക്ർ ചൊല്ലൽ എന്നിവ പോലും പാടില്ല

മരണവുമായി ബന്ധപ്പെട്ട ചിന്തകളെ വർധിപ്പിക്കണം

അധികമാളുകളും ദിക്ർ ചൊല്ലി ശബ്ദമുയർത്തുന്നു എന്നത് കൊണ്ട് നാം വഞ്ചിതരാകരുത്.

ഖുർആൻ പാരായണവും ദിക്റുമൊക്കെ നല്ലതായിട്ടു കൂടി ഇത്തരം സന്ദർഭത്തിൽ റസൂൽ(സ്വ) മാതൃക കാണിക്കാത്തതുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് ഇമാമുകൾ ഉണർത്തി.

ഇമാം നവവി (റ) അദ്ദേഹത്തിന്‍റെ ശറഹുൽ  മുഹദ്ധബ് എന്ന ഗ്രന്ഥത്തിൽ  പറയുന്നത് കാണുക

المستحب خفض الصوت في السير بالجنازة ومعها ، فلا يشتغلوا بشيء غير الفكر فيما هي لاقية وصائرة إليه ، وفي حاصل الحياة وأن هذا آخرها ولا بد منه وقد أفرد ابن المنذر في الإشراف والبيهقي في السنن الكبيرة بابا في هذه المسألة قال ابن المنذر : روينا عن قيس بن عباد ، بضم العين وتخفيف الباء ، قال : كان أصحاب رسول الله صلى الله عليه وسلم يكرهون رفع الصوت عند ثلاث : عند القتال ، وعند الجنائز ، وعند الذكر

( الكتب » المجموع شرح المهذب » كتاب الجنائز )

“മയ്യിത്തിന്‍റെ കൂടെയുള്ളപ്പോഴും മയ്യിത്ത് വഹിച്ചുകൊണ്ട്പോകുമ്പോഴും ശബ്ദം താഴ്ത്തലാണ് സുന്നത്ത് . മയ്യിത്ത് അഭിമുഖീകരിക്കുകയും അവൻ ആവുകയും മടങ്ങുകയും ചെയ്യുന്ന അവസ്ഥയെകുറിച്ചുള്ള ചിന്തയല്ലാതെ മറ്റൊന്നുകൊണ്ടും അവൻ വ്യാപ്രതനാവുകയും ചെയ്യരുത് .. ഉബാദിൽ  നിന്നുള്ള റിപ്പോര്‍ട്ടായി ഇബ്നു മുന്‍ദിർ പറയുന്നു : നബി (സ) യുടെ സഹാബികൾ  മൂന്ന് രംഗങ്ങളിൽ  ശബ്ദം ഉയര്‍ത്തുന്നതിനെ വെറുത്തിരുന്നു. ദിക്റുകൾ  ചൊല്ലുമ്പോഴും യുദ്ധരംഗത്തും മയ്യിത്തിന്‍റെ അടുത്തുവെച്ചുമായിരുന്നു അത് ..” (ശറഹുൽ  മുഹദ്ധബ്) 

മറ്റു ചില ഉദ്ധരണികൾ  കൂടി കൊടുക്കുന്നു.

എന്നാൽ  സുന്നത്ത്, മരണത്തെ കുറച്ചും അതിന്റെ ശേഷമുള്ളതിനെ കുറിച്ചും ചിന്തിക്കലാണ് (ബാഫളൽ ),

(ഹാശിയതുൽ  കുബ്ര 2 /76)

എന്നാൽ  സുന്നത്ത്, മരണം അതിനു ശേഷമുള്ള അവസ്ഥ ദുനിയാവിന്റെ നാശം എന്നിവയെക്കുറിച്ച് ചിന്തിക്കലാണ്.

(മഹല്ലി 1/437)

ഇവിടെ എല്ലാം തന്നെ മൌനം അവലംബിക്കലാണ് സുന്നത് എന്നാണ് പറയുന്നത്, അല്ലാതെ നല്ലത് പറയണം എന്ന് പറയുന്നില്ല. മാത്രമല്ല മരണം, ദുനിയാവിന്റെ ശേഷമുള്ള അവസ്ഥ എന്നിവയെ കുറിച്ചെല്ലാം ചിന്തിക്കാനുമാണ് പണ്ഡിതന്മാർ നമുക്ക് വിവരിച്ചു തരുന്നത്.

എന്നാൽ  പ്രമാണങ്ങളുടെ മുമ്പിൽ  മുട്ടുമടക്കേണ്ട അവസ്ഥ വരുമ്പോൾ  നമ്മുടെ ചില ഉസ്താദുമാർ ഈ പ്രമാണങ്ങളെ അര്‍ത്ഥം തെറ്റിച്ചും ദുര്‍വ്യാഖാനിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട് .

അതിൽ  പെട്ട ഒന്നാണ് മയ്യിത്ത് കൊണ്ടുപോകുമ്പോൾ  പതുക്കെ ദിക്റ് ചൊല്ലാം എന്ന വാദം. ഇതിനായി ഇവർ ദുര്‍വ്യാഖ്യാനിക്കുന്നത് ഇമാം നവവിയുടെ “മയ്യിത്തിന്‍റെ കൂടെയുള്ളപ്പോഴും മയ്യിത്ത് വഹിച്ചുകൊണ്ട്പോകുമ്പോഴും ശബ്ദം താഴ്ത്തലാണ് സുന്നത്ത്” എന്ന വാചകത്തെയാണ്.

ശേഷം വരുന്ന “മയ്യിത്ത് അഭിമുഖീകരിക്കുകയും അവൻ ആവുകയും മടങ്ങുകയും ചെയ്യുന്ന അവസ്ഥയെകുറിച്ചുള്ള ചിന്തയല്ലാതെ മറ്റൊന്നുകൊണ്ടും അവൻ വ്യാപ്രതനാവുകയും ചെയ്യരുത്” എന്ന വാചകത്തെ മറച്ചു വെക്കുകയും ചെയ്യുന്നു

എന്നാൽ  അവരുടെ ഈ ദുര്‍വ്യാഖാനം അവര്‍ക്ക് തന്നെ എതിരാണ്. എന്തന്നാൽ  ഉദാഹരണത്തിൻ നമസ്കാരത്തിൽ  ഉറക്കെയും പതുക്കെയും ഒതേണ്ട പല ദിക്റുകളും ദുആകളും ഖുര്‍ആൻ വചനങ്ങളുമുണ്ട് .

ഉദാഹരണത്തിൻ നമസ്കാരത്തിന്‍റെ ആരംഭത്തിൽ  ചൊല്ലേണ്ട പ്രാരംഭ പ്രാര്‍ഥനയാണ് വജ്ജഹ്തു. ഇത് പതുക്കെയാണ് ചൊല്ലേണ്ടത്. ഇമാം ചൊല്ലുന്ന വജ്ജഹ്തു പിന്നിൽ  നില്‍ക്കുന്നവര്‍ക്കോ പിന്നിൽ  നില്‍ക്കുന്നവർ ചൊല്ലുന്നത് ഇമാമിനോ കേള്‍ക്കാൻ സാധ്യമല്ല. അതുപോലെ തന്നെ പിന്നിൽ  നില്‍ക്കുന്നവർ ചൊല്ലുന്നത് അവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും കേള്‍ക്കാനോ കഴിയില്ല. ഇതാണ് പതുക്കെ ചൊല്ലുക എന്നതിന്‍റെ മാനം. എന്നാൽ  മയ്യിത്ത് കൊണ്ടുപോകുമ്പോഴുള്ള രീതി ഇതല്ല എന്നത് അവര്‍ക്കെന്നപോലെ എല്ലാവര്‍ക്കും അറിയാവുന്നതാണ് . മുന്നിൽ  നിന്നൊരാൾ  ഉറക്കെ ചൊല്ലുകയും, ചുറ്റുപാടുമുള്ളവർ കേള്‍ക്കെ മറ്റുള്ളവർ അത് ഏറ്റു ചൊല്ലുകയും ചെയ്യുന്ന ഒരു തികഞ്ഞ അനാചാരമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് . പതുക്കെ ചൊല്ലാം എന്നവർ ദുര്‍വ്യാഖ്യാനിക്കുന്നെണ്ടെങ്കിലും അവരുടെ പ്രവര്‍ത്തി അവരുടെ ദുര്‍വ്യാഖ്യാനത്തോട് പോലും യോജിക്കുന്നില്ല എന്നത് പരമസത്യം .

പിന്നെയുള്ള മറ്റൊരുവാദം ഇപ്പഴത്തെ ജനങ്ങൾ  മയ്യിത്ത് കൊണ്ടുപോകുമ്പോൾ  മറ്റു സംസാരങ്ങളിലും നേരമ്പോക്കുകളിലും മുഴുകുന്നതിനെക്കാൾ  നല്ലത് ദിക്റ് ചൊല്ലൽ  അല്ലെ എന്നതാണ് .

എന്നാൽ  പില്‍കാലത്ത് വരുന്ന ജനങ്ങൾ  അവർ എങ്ങനെയായിരിക്കും എന്നത് അറിയുന്ന അല്ലാഹു ഇത്തരം ഒരു വഹിയ്യ് പ്രവാചകൻ നല്‍കുകയോ മറ്റോ ചെയ്തിട്ടില്ല . അല്ലാഹുവും അവന്‍റെ റസൂലും ചെയ്ത് കാണിച്ചു തന്ന രീതിയിൽ  പിന്നീട് മാറ്റം വരുത്തുക എന്നത് ഇസ്ലാമിൽ  അനുവധിനീയമല്ല , അത് എത്ര നല്ലതായി തോന്നിയാലും ശരി .

“ആരെങ്കിലും നല്ലതെന്ന പേരിൽ  ഒരു ബിദ്അത്ത് ചെയ്‌താൽ  മുഹമ്മദ്‌ നബി(സ) തന്റെ രിസാലത്തിൽ  വഞ്ചന കാണിച്ചു എന്ന് അവൻ വാദിക്കുന്നുവെന്നാണ് അതിന്നര്‍ത്ഥം”

ഇമാം മാലിക് (റ) ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.

(സൂറത്ത് മാഇദ :3)

യാതൊരു വിശദീകരണത്തിനും പഴുതില്ലാത്ത വിധം മതത്തിന്റെ സമ്പൂര്‍ണത ഈ ആയത്തിൽ  നിന്നും വ്യക്തമാണല്ലോ? എങ്കിലും, ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധ സുന്നി പണ്ഡിതനായ കെ വി മുഹമ്മദ് മുസ്‌ലിയാർ കൂറ്റനാട് അദ്ദേഹ ത്തിന്റെ ഖുര്‍ആൻ വ്യാഖ്യാനത്തിലെഴുതിയ വരികൾ  സാന്ദര്‍ഭികമായി ഇവിടെ ഉദ്ധരിക്കട്ടെ:

“ദീൻ പൂര്‍ത്തിയാക്കി എന്നുവെച്ചാൽ  ദീനിൽ  വിശ്വസിക്കേണ്ടതും ആചരിക്കേണ്ടതും എന്തൊക്കെയാണോ അതെല്ലാം അറിയിച്ചുതന്നുകഴിഞ്ഞു, ഇപ്പോൾ  നിലവിൽ  വന്നിട്ടുള്ള രൂപം ഇസ്‌ലാമിന്റെ പൂര്‍ണ രൂപമാണ് എന്നത്രെ. അതിനാൽ  ഇനിമേൽ  യാതൊരു കാരണവശാലും അതിൽ  യാതൊരു മാറ്റവും വരുത്തരുത്.” (ഫത്ഹുറഹ്മാൻ 2/23)

ആയിശ(റ) നിവേദനം: നബി(സ) പറഞ്ഞു:

“നമ്മുടെ ഈ മതത്തിൽ , ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ  അത് തള്ളപ്പെടേണ്ടതാണ്.”

(സ്വഹീഹുൽ  ബുഖാരി. ഹദീസ് നമ്പർ: 2697, സ്വഹീഹ് മുസ്‌ലിം. നമ്പർ: 1718)

അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു:

“എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തിൽ  പ്രവേശിക്കും. വിസമ്മതിച്ചവർ ഒഴികെ! അപ്പോൾ  അവർ (സ്വഹാബികൾ ) ചോദിച്ചു: ആരാണ് വിസമ്മതിച്ചവർ? നബി(സ) പറഞ്ഞു: ആര് എന്നെ അനുസരിച്ചുവോ (എന്റെ കല്‍പ്പനകൾ  ജീവിതത്തിൽ  പ്രാവര്‍ത്തികമാക്കിയോ) അവർ സ്വര്‍ഗത്തിൽ  പ്രവേശിച്ചു. ആര് എന്നോട് അനുസരണക്കേട് കാണിച്ചുവോ അവർ എന്നെ വിസമ്മതിച്ചു.”

(സ്വഹീഹുൽ  ബുഖാരി. ഹദീസ് നമ്പർ: 7280)

അബൂഹുറൈറ(റ) നിവേദനം. നബി (സ) പറഞ്ഞു:

“ഞാൻ നിങ്ങൾക്ക് വല്ല കാര്യവും നിരോധിച്ചാൽ  അതു നിങ്ങൾ  വര്‍ജ്ജിക്കുക. ഞാൻ നിങ്ങളോട് എന്തെങ്കിലും കല്‍പിച്ചാൽ  പരമാവധി അത് പ്രവര്‍ത്തിക്കുകയും ചെയ്യുക.”

(സ്വഹീഹുൽ  ബുഖാരി : 8288, സ്വഹീഹ് മുസ്‌ലിം: 1337)

“കാര്യങ്ങളിൽ  വെച്ച് ഏറ്റവും മോശമായത് പുതു നിര്‍മ്മിതങ്ങളാണ്. (ബിദ്അത്തുകളാണ്), എല്ലാ ബിദ് അത്തുകളും വഴികേടുമാണ്.”

(സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പർ: 867)

“നമ്മുടെ നിര്‍ദ്ദേശമില്ലാതെ ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിച്ചാൽ  അത് തള്ളിക്കളയേണ്ടതാണ്.”

(സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പർ: 1718)

സഹോദരന്മാരെ……

പ്രമാണങ്ങളിലേക്ക് മടങ്ങുക, പ്രമാണമനുസരിച്ച് ജീവിക്കുക

അല്ലാഹു അനുഗ്രഹിക്കട്ടെ ..

ആമീൻ…..

 

നാരിയ സ്വലാത്ത്

നന്മയാണെന്ന് കരുതി ജനങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുന്ന അനേകം ദിക്റുകളും കീർത്തനങ്ങളും സമൂഹത്തിൽ പ്രചരിക്കപ്പെട്ടിട്ടുണ്ട്. അവയിൽ വളരെ പ്രചാരത്തിലുള്ള ഒന്നാണ് നാരിയ സ്വലാത്ത്. 

അതിലെ അപകടം മനസ്സിലാക്കാതെ നിഷ്കളങ്കരായ വിശ്വാസികൾ അത് ചൊല്ലിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ളവർക്ക് അതിലടങ്ങിയ അപകടം തുറന്ന് കാണിച്ച് സത്യത്തിലേക്ക് ക്ഷണിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 

അല്ലാഹു അനുഗ്രഹിക്കട്ടെ…..

നാരിയ സ്വലാത്ത്

اللهم صلِّ صلاة كاملة وسلمِ سلاما تاما على سيدنا محمدٍ الّذي تنحلّ به العقد وتنفرج به الكرب وتقضى به الحوائج وتنال به الرغائب وحسن الخواتم ويستسقي الغمام بوجهه الكريم وعلى آله وصحبه في كل لمحة ونفس بعدد كلّ معلوم لك

“അല്ലാഹുവേ, ഞങ്ങളുടെ നേതാവായ മുഹമ്മദ് നബിക്ക് പൂർണ്ണമായ സ്വലാത്തും (അനുഗ്രഹവും) പരിപൂർണ്ണമായ സലാമും (രക്ഷയും) നൽകേണമേ. 

ആ പ്രവാചകനെക്കൊണ്ടാണ് ഞങ്ങളുടെ പ്രയാസങ്ങൾ ഒഴിവാകുന്നതും, ഇടങ്ങേറുകൾ നീങ്ങിക്കിട്ടുന്നതും, ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നതും, ആഗ്രഹങ്ങൾ നേടിയെടുക്കുന്നതും, ശുഭപര്യവസാനവും, മേഘങ്ങൾ മഴവർഷിക്കുന്നതും അദ്ദേഹത്തിന്റെ മാന്യമായ മുഖംകൊണ്ടാണ്.

അദ്ദേഹത്തിന്റെ കുടുംബത്തിനും അനുചരന്മാരിലും എല്ലാ നിമിഷങ്ങളിലും നിന്റെ വിജ്ഞാനത്തിന്റെ എണ്ണം കണക്കെയും (നീ അനുഗ്രഹവും രക്ഷയും നൽകേണമേ)!”

എത്ര അപകടകരമായ വാക്കുകൾ !!!

അല്ലാഹു പറയുന്നു:

 قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ ۚ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ

“(നബിയേ) പറയുക: എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തൽ എന്റെ അധീനത്തിൽ പെട്ടതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യം അറിയുമായിരുന്നുവെങ്കിൽ ഞാൻ ധാരാളം നന്മകൾ നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങൾക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാകുന്നു. (സൂറ: അഅ്റാഫ് – 188)

ഇതാണ് നബി(സ)യുടെ അവസ്ഥ.

1. നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണ് എന്ന് വിശ്വസിക്കുന്നവൻ മാത്രമാണ് യഥാർത്ഥ വിശ്വാസിയായിത്തീരുക. 

2. ഇതിൽ പറയപ്പെടുന്നത് എല്ലാം പ്രവാചകനെക്കൊണ്ടാണ് ഞങ്ങൾക്ക് ലഭിക്കുന്നത് എന്നാണ്. 

ഇതാകട്ടെ, ഇക്കാര്യം അറിഞ്ഞു കൊണ്ടാണ് ചൊല്ലുന്നതെങ്കിൽ അല്ലാഹുവിന്റെ അഫ്ആലുകളിൽ (പ്രവർത്തനങ്ങളിൽ) പങ്ക്ചേർക്കലാണ് (ശിർക്കാണ്). ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ്, മുഴുവൻ സൽക്കർമ്മങ്ങളും അതോടെ നിഷ്ഫലമാകുന്നു. ശാശ്വതമായും നരകാവകാശിയാവുന്നു, ശിർക്ക് പ്രവർത്തിക്കുന്നവർക്ക് ശുപാർശ ലഭിക്കുകയില്ല. ഐഹിക ജീവിതത്തിൽ സമാധാനം പോലും ലഭിക്കുകയില്ല. 

3. ഈ സ്വലാത്ത് നബി(സ) പഠിപ്പിച്ചിട്ടില്ല, സ്വഹാബത്തിന് പരിചയമില്ല

4. നബി(സ) പറഞ്ഞ സ്വലാത്ത് ഒഴിവാക്കുന്ന കുറ്റവും കൂടി പറയേണ്ടതായി വരുന്നു. 

5. അത്തഹിയ്യാത്തിന് ശേഷം നാം ചൊല്ലുന്ന ഇബ്റാഹീമിയ സ്വലാത്ത് ആണ് ഏറ്റവും പരി പൂർണ്ണമായ സ്വലാത്ത്

6. ഇതിന്റെ പേര് അറബിയിൽ എഴുതിയാൽ صلاة النارية നരക സംബന്ധമായ സലാത്ത് എന്നും, മലയാളത്തിൽ പറഞ്ഞാൽ നാരിയ സ്വലാത്ത് എന്നുമാണ്. രണ്ടായാലും പേര് പോലും മോശപ്പെട്ടതാണ്. ഇത് ബിദ്അത്താണ്. ബിദ്അത്ത് നരകത്തിലേക്കുമാണ് എത്തിക്കുക.

ആ നിലയിലും പേരിനോട് യോജിക്കുന്നത് തന്നെ !!!

അത്കൊണ്ട് സുഹൃത്തേ, ഇസ്ലാം പഠിപ്പിച്ചിട്ടില്ലാത്തതും ഇസ്ലാമിക വിശ്വാസത്തിന് എതിരായതുമായ ഇത്തരത്തിലുള്ള സ്വലാത്തുകൾ കയ്യൊഴിക്കുക.

പ്രവാചകൻ(സ) പഠിപ്പിച്ചതും ഹദീസുകളിൽ സ്ഥിരപ്പെട്ടതുമായ സ്വലാത്ത് പതിവാക്കുക. 

നബി(സ) പറയുന്നു: “നിങ്ങൾ ആരെങ്കിലും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന് പത്ത് സ്വലാത്ത് നൽകുന്നതാണ്.” (അഹ്മദ്, നസാഇ)

നാഥാ, ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ. ഞങ്ങൾക്ക് സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ അനുഗ്രഹം നൽകേണമേ…

(ആമീൻ)

المكتب التعـاوني للـدعـوة والإرشـاد وتوعية الجـاليـات بالسلي تحـت إشراف وزارة الشـؤون الإسـلامية والأوقاف والدعوة والإرشاد

ഇബ്റാഹിമിയ സ്വലാത്ത്…

اللهم صل على محمد وعلى آل محمد كما صليت على إبراهيـم وعلى آل إبراهيم إنك حميد مجيد اللهم بارك على مـحـمد وعلى آل محمد كما باركت على إبراهيم وعلى آل إبراهيم إنك حميد مجيد