ഹദീസ് – 9

ഹദീസ് - 9

“നിശ്ചയം സ്വർഗത്തി ൽ ചില റൂമുകളുണ്ട് (ഭവനങ്ങളുണ്ട്), അതിന്റെ പുറം ഭാഗം ഉള്ളിൽ നിന്നും അതിന്റെ ഉൾഭാഗം പുറമേ നിന്നും കാണപ്പെ ടും. അപ്പോൾ ഒരു ഗ്രാമീണനെഴുന്നേറ്റു ചോദിച്ചു: അത് ആർ ക്കുള്ളതാണ് റസൂലേ...? റസൂൽ (സ) പറഞ്ഞു: സംസാരം നന്നാ ക്കുവനും, ഭക്ഷണം നൽകുന്നവനും, നോമ്പ് പതിവാക്കുന്നവ നും, ജനങ്ങൾ ഉറങ്ങുമ്പോൾ രാത്രിയിൽ നമസ്കരിക്കുന്നവ നുമാണത്.” (തിർമിദി:2527)

അലി (റ) നിവേദനം, നബി (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. അലിയ്യു ബ്നു അബീ ത്വാലി ബ് അൽകുറശി, മരണം ഹിജ്റ: 40

– ചില സൽക്കർമങ്ങൾക്ക് വലിയ പ്രതിഫലമാണ് ലഭിക്കുക എന്ന് മതം നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സ്വർഗത്തിലെ വിവിധ അനുഭൂതികൾ ചില പ്രവർത്തനങ്ങൾക്ക് പ്രത്യേക മാക്കിയതായി ഹദീസുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

– അതിൽ പെട്ടതാണ് നല്ല വാക്ക് പറയുന്നവർക്കും, പാവങ്ങൾക്ക് ഭക്ഷണം നൽകുന്നവർക്കും, നോമ്പ് പതിവാക്കുന്ന വർക്കും, രാത്രി നമസ്കാരം നിർവ്വഹിക്കുന്നവർക്കും ഉള്ള സമ്മാനം. സ്വർഗത്തിലെ പ്രത്യേകതരം ഭവനങ്ങളാണത്. അതിന്റെ ഉൾഭാഗം പുറത്ത് നിന്നും, പുറം ഭാഗം ഉള്ളിൽ നിന്നും കാണാവുന്ന തരത്തിലാണതെന്ന് ഹദീസിലുണ്ട്. അതിന്റെ യഥാർത്ഥ രൂപം നമുക്കറിയില്ല.

നല്ല വാക്ക് പറയൽ:

– ഇത് വളരെ പുണ്യമുള്ളതും നമ്മിൽ പലരും അശ്രദ്ധരാകു ന്നതുമായ കാര്യമാണ്. വേണ്ടതും വേണ്ടാത്തതുമൊക്കെ സംസാരിക്കുന്ന പ്രകൃതമാണ് നമ്മിൽ പലർക്കും. അത് സൂക്ഷിക്കണം. പറയുകയാണെങ്കിൽ നല്ലത് പറയണം അല്ലെങ്കിൽ മിണ്ടാതിരിക്കണമെന്നാണ് റസൂൽ പഠിപ്പിച്ചിട്ടു ള്ളത്.

– കേൾക്കുന്നതൊക്കെ പറയുന്ന ശീലം നല്ലതല്ല. അത് വേണ്ടാത്തത് പറയുന്നതിലേക്ക് നമ്മെ എത്തിക്കും. നല്ലതാണെന്ന് ഉറപ്പുള്ളത് മാത്രം പറയാൻ നമുക്ക് കഴിയണം.

ഭക്ഷണം നൽകൽ:

സാധുക്കൾക്ക് ഭക്ഷണം നൽകൽ പുണ്യമുള്ള കാര്യമാണ്. വലിയ പ്രതിഫലമാണ് അതിനുള്ളത്. ദീനിലെ പല കാര്യ ങ്ങൾക്കും പ്രായശ്ചിത്തം ചെയ്യുമ്പോൾ അതിൽ സാധുക്ക ൾക്ക് ഭക്ഷണം നൽകാൻ ഉള്ള നിർദേശം നമുക്ക് കാണാൻ സാധിക്കും. അത് അതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. പുണ്യവാൻമാരുടെ വിശേഷണങ്ങളിൽ പെട്ടതാണ് അശര ണരെ ഭക്ഷിപ്പിക്കൽ (സൂറത്തുൽ ഇൻസാൻ:8), സമാധാനത്തോടെ സ്വർഗത്തിലേക്ക് കടക്കാൻ സാധിക്കുന്ന വിധം മഹത്വമുള്ള കാര്യമാണിതെന്ന് നബി (സ) യും പഠിപ്പിച്ചിട്ടുണ്ട്. ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നരകത്തെ സൂക്ഷിക്കണം എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.

കൊടും പകർച്ചാവ്യാധി വ്യാപകമായി ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ സന്ദർഭത്തിൽ നമുക്ക് ചുറ്റും ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്നവരുണ്ടോ എന്ന് ശ്രദ്ധിക്കാൻ നമുക്ക് കഴിയണം. ഇതിൽ ജാതി-മത വേലിക്കെട്ടുകളൊന്നുമില്ല എന്ന് നാം അറിയണം.

നോമ്പ് പതിവാക്കൽ:

നോമ്പിന്റെ പ്രതിഫലം നാം ധാരാളം മനസ്സിലാക്കിയതാണ്, റമദ്വാനിൽ മാത്രമല്ല, അല്ലാത്തപ്പോഴും പഠിപ്പിക്കപ്പെട്ട നോമ്പുകൾ എടുക്കാൻ നമുക്ക് കഴിയണം.

രാതി നമസ്കാരം:

രാത്രി നമസ്കാരം ഒരു വിശ്വാസിയുടെ നല്ല ആയുധമാണ്. അവന് രണ്ട് ലോകത്തും വിജയം നേടാൻ അത് മുഖേന സാധിക്കും. രാത്രിയുടെ അന്ത്യയാമങ്ങളിൽ നമസ്കരിക്കുതാണ് കൂടുതൽ ഉത്തമം, എല്ലാവരും ഉറങ്ങുമ്പോൾ അല്ലാ ഹുവിന്റെ മുന്നിൽ വന്ന് പറയാനുള്ളത് പറയുമ്പോൾ അതിന് വലിയ പ്രാധാന്യം തന്നെയാണ്.

ഈ കാര്യങ്ങൾ ചെയ്യുന്നവർക്കാണ് സ്വർഗത്തിൽ ഒരുക്കി വെച്ചിട്ടുള്ള പ്രത്യേക ഭവനങ്ങൾ ലഭിക്കുന്നത്.

മനുഷ്യൻ എത്ര ദുർബലൻ

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പതിമൂന്ന്

മനുഷ്യൻ എത്ര ദുർബലൻ ! "وخلق الإنسان ضعيفا"

ഭൂമിയിലെ മനുഷ്യരെ മുഴുവൻ കൊന്നൊടുക്കാൻ മാത്രം പ്രഹരശേഷിയുള്ള ആണവായുധങ്ങൾ കൈവശമുള്ള , ചന്ദ്രനിലെ ജിവിത സാധ്യതകളെ കുറിച്ച് പഠനം നടത്തുന്ന, ആകാശം മുട്ടെ കെട്ടിടങ്ങൾ പണിത് അഹങ്കരിക്കുന്ന, വിവര സാങ്കേതിക തികവിൽ നൂറു കടന്നു എന്ന് മേനിനടിക്കുന്ന …. മനുഷ്യൻ ഇന്ന് ഭയത്തിലാണ്. ഭൂരിഭാഗവും സ്വന്തം ഭവനങ്ങളിൽ അഭയം തേടിയിരിക്കുന്നു. അപരന് അഭിവാദ്യം പോലും അകലെ നിന്ന്! അടിയന്തിര ആവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഭരണാധികാരികളുടെ ശക്തമായ താക്കീത്… കാരണമെന്താണ്? ഒരു സോപ്പു വെള്ളം തട്ടിയാൽ നശിച്ചു പോവുന്ന, നഗ്നനേത്രം കൊണ്ട് കാണാത്ത ഒരു സൂക്ഷ്മ ജീവി !
മനുഷ്യന്റെ സർവ്വ ആയുധങ്ങളും പരാജയപ്പെട്ടിരിക്കുന്നു. അവൻ അക്ഷരാർത്ഥത്തിൽ കീഴടങ്ങി ! ആണവായുധത്തേക്കാൾ മൂർച്ചയുണ്ട് ഇന്നത്തെ സോപ്പുകുമിളകൾക്ക് ! വല്ലാത്ത കാലം! മനുഷ്യാ നീയെത്ര ദുർബലൻ !
മനുഷ്യരുടെ സ്രഷ്ടാവ് അവന്റെ ഗ്രന്ഥത്തിലൂടെ അത് എന്നോ പ്രഖ്യാപിച്ചിട്ടുണ്ട്.
(یُرِیدُ ٱللَّهُ أَن یُخَفِّفَ عَنكُمۡۚ وَخُلِقَ ٱلۡإِنسَـٰنُ ضَعِیفࣰا)

“നിങ്ങള്ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്ബലനായിക്കൊണ്ടാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌
[ النساء. 28]
അതെ ,അധികം ഭാരം ചുമക്കാൻ മനുഷ്യർക്കാവില്ല.
ഒരു ഉറുമ്പിനെ നോക്കൂ! നമ്മുടെ കണ്ണിൽ അത് നിസ്സാര ജീവി! പക്ഷേ, ഒരു നിലക്ക് മനുഷ്യനേക്കാൾ ശക്തിയുണ്ടതിന്. തന്റെ ശരീര ഭാരത്തേക്കാൾ പതിന്മടങ്ങ് ഭാരം വഹിക്കാൻ അതിനാവും!
മനുഷ്യനതിനാവില്ല. എത്ര ദുർബലൻ ! മനുഷ്യരേക്കാൾ കാഴ്ചയുള, കേൾവിയുള്ള,…. എത്ര ജീവികൾ ഇവിടെ ജീവിക്കുന്നു! അഹങ്കാരം മനസ്സിലേക്കു വരുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ പറ്റുന്ന രീതിയിൽ അവയൊക്കെ നമ്മുടെ ചുറ്റിലും തന്നെയുണ്ട്.

മനുഷ്യന്റെ ഏതു രംഗത്തും ദുർബലതയുണ്ട്. ഇമാം സഅദി (റ) പറയുന്നു:
بضعف الإنسان من جميع الوجوه ….
“മനുഷ്യൻ എല്ലാ മേഖലയിലും ദുർബലനായത് കൊണ്ട് …”
ഈ ദൗർബല്യം സ്രഷ്ടാവിനറിയുന്നത് കൊണ്ടാണ് മനുഷ്യർക്ക് ചെയ്യാനാവാത്ത ഒന്നും മതത്തിൽ അവൻ പഠിപ്പിച്ചിട്ടില്ല. പ്രയാസം തോന്നുന്നവർക്ക് ധാരാളം ഇളവുകളും നൽകി. ആ ഇളവുകൾ ഇന്ന് നമ്മൾ അനുഭവിക്കുന്നുണ്ട്. ജുമുഅക്ക് പോവേണ്ട നാം ഭവനങ്ങളിൽ നിന്ന് ളുഹർ നമസ്കരിക്കുന്നു. ഇതൊരു ഇളവാണ്. കാരുണ്യവാനായ റബ്ബിന്റെ ദുർബലരായ അടിമകകൾക്ക് അവൻ നൽകിയ ഔദാര്യം!

മനുഷ്യന്റെ ദുർബലത തെളിയിക്കാൻ നിരവധി കാര്യങ്ങൾ അല്ലാഹു പറയുന്നുണ്ട്.
നിസ്സാരമായ ഒരു ഇന്ദ്രീയ തുള്ളിയിൽ നിന്നാണ് മനുഷ്യന്റെ സൃഷ്ടിപ്പ് !
(خَلَقَ ٱلۡإِنسَـٰنَ مِن نُّطۡفَةࣲ فَإِذَا هُوَ خَصِیمࣱ مُّبِینࣱ)
മനുഷ്യനെ അവന് ഒരു ബീജകണത്തില് നിന്ന് സൃഷ്ടിച്ചു. എന്നിട്ട് അവനതാ വ്യക്തമായ എതിര്പ്പുകാരനായിരിക്കുന്നു.
[Surat An-Nahl 4]

ജനിക്കുമ്പോൾ ഒന്നുമറിയാത്തവനാണവൻ!
(وَٱللَّهُ أَخۡرَجَكُم مِّنۢ بُطُونِ أُمَّهَـٰتِكُمۡ لَا تَعۡلَمُونَ شَیۡـࣰٔا وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَـٰرَ وَٱلۡأَفۡـِٔدَةَ لَعَلَّكُمۡ تَشۡكُرُونَ)

നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില് നിന്ന് നിങ്ങള്ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില് അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്ക്കു അവന് കേള്വിയും കാഴ്ചകളും ഹൃദയങ്ങളും നല്കുകയും ചെയ്തു. നിങ്ങള് നന്ദിയുള്ളവരായിരിക്കാന് വേണ്ടി.
[Surat An-Nahl 78]

പിന്നീട് അല്ലാഹു പഠിപ്പിച്ചതാണവനെ.അവൻ സ്വയം പഠിക്കുന്നതല്ല.
(عَلَّمَ ٱلۡإِنسَـٰنَ مَا لَمۡ یَعۡلَمۡ)
മനുഷ്യന് അറിയാത്തത് അവന് പഠിപ്പിച്ചിരിക്കുന്നു.
[Surat Al-Alaq 5]

ഇനി മനുഷ്യന് കിട്ടിയ പഠിപ്പോ, വളരെ തുഛം !
( وَمَاۤ أُوتِیتُم مِّنَ ٱلۡعِلۡمِ إِلَّا قَلِیلࣰا)

“അറിവില് നിന്ന് അല്പമല്ലാതെ നിങ്ങള്ക്ക് നല്കപ്പെട്ടിട്ടില്ല.”
[Surat Al-Isra’ 85]

ശരിയല്ലേ ? മനുഷ്യ ശരീരത്തിലെ തന്നെ പല ഭാഗങ്ങളെ കുറിച്ചുള്ള അറിവുകളും ഇന്നും ഭാഗീകമാണ്! പലകാര്യങ്ങൾക്കും ശ്രാസ്ത്രത്തിന് ഉത്തരം തന്നെയില്ല! ശുക്ലത്തിലെ ആൺ ബീജത്തേക്കാൾ ഭാരം കുറവും വേഗത കൂടുതലുമാണ് പെൺ ബീജങ്ങൾക്ക്. സ്വാഭാവികമായും അണ്ഡവുമായി കൂടിച്ചേരാൻ എപ്പോഴും സാധ്യത പെൺ ബീജങ്ങൾക്കാണ്.എന്നിട്ടുമെങ്ങിനെ ആൺകുട്ടികൾ ജനിക്കുന്നു എന്നത് ശാസ്ത്ര ലോകത്തിനിപ്പോഴും കൗതുകമാണ്. സ്രഷ്ടാവിന്റെ വൈഭവം എന്നാണ് നമുക്കുള്ള മറുപടി.
പർവ്വതങ്ങൾളും ഭൂമിയും നമുക്ക് മുന്നിലുള്ള സൃഷ്ടികളാണ്. അവ ചൂണ്ടികാണിച്ച് അല്ലാഹു പറയുന്നു:
(وَلَا تَمۡشِ فِی ٱلۡأَرۡضِ مَرَحًاۖ إِنَّكَ لَن تَخۡرِقَ ٱلۡأَرۡضَ وَلَن تَبۡلُغَ ٱلۡجِبَالَ طُولࣰا)
“നീ ഭൂമിയില് അഹന്തയോടെ നടക്കരുത്‌. തീര്ച്ചയായും നിനക്ക് ഭൂമിയെ പിളര്ക്കാനൊന്നുമാവില്ല. ഉയരത്തില് നിനക്ക് പര്വ്വതങ്ങള്ക്കൊപ്പമെത്താനും ആവില്ല, തീര്ച്ച.”
[Surat Al-Isra’ 37]

മനുഷ്യന്റെ ദുർബലത തെളിയുകയാണിവിടെ.
മനുഷ്യർ എത്ര ഉയർന്നു എന്ന് നടിച്ചാലും അവൻ അല്ലാഹുവിലേക്ക് കൈ നീട്ടി യാചിക്കേണ്ട ദരിദ്രനാണ് എന്ന മഹത്തായ സന്ദേശമാണ് ഇത്തരം ആയത്തുകളിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. ഇന്ന് അത് ശരിക്കും മനുഷ്യർക്ക് ബോധ്യമായി ക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ നിഴലിൽ നിന്ന് ദൈവവിശ്വാസത്തെ തമസ്കരിക്കാൻ ശ്രമിച്ചവരൊക്കെ ഇന്ന് മൃതസമാന മൗനത്തിലാണ്. അല്ലാഹുവിന്റെ പ്രഖ്യാപനം നോക്കൂ!

(۞ یَـٰۤأَیُّهَا ٱلنَّاسُ أَنتُمُ ٱلۡفُقَرَاۤءُ إِلَى ٱللَّهِۖ وَٱللَّهُ هُوَ ٱلۡغَنِیُّ ٱلۡحَمِیدُ)
“മനുഷ്യരേ, നിങ്ങള് അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്ഹനുമാകുന്നു.”
[Surat Fatir 15]

വിശ്വാസികൾ എപ്പോഴും ചൊല്ലേണ്ട ഒരു ദിക്റ് ആണല്ലോلا حول ولا قوة الا بالله എന്നത്. മനുഷ്യന്റെ ദുർബലത അവൻ പ്രാഖ്യാപിക്കുന്ന ഒരു വാചകം കൂടിയാണിത്. ഒരു ശക്തിയും കഴിവും അല്ലാഹുവിനെ കൊണ്ടല്ലാതെയില്ല എന്നാണതിന്റെ പൊരുൾ.
ഇത് സ്വർഗത്തിലെ നിധിയാണ് എന്നാണ് പ്രവാചകാധ്യാപനം.
يَا عَبْدَ اللَّهِ بْنَ قَيْسٍ “. قُلْتُ : لَبَّيْكَ رَسُولَ اللَّهِ. قَالَ : ” أَلَا أَدُلُّكَ عَلَى كَلِمَةٍ مِنْ كَنْزٍ مِنْ كُنُوزِ الْجَنَّةِ ؟ ” قُلْتُ : بَلَى يَا رَسُولَ اللَّهِ فَدَاكَ أَبِي وَأُمِّي. قَالَ : ” لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ “
സ്വർഗത്തിലെ നിധിയായ ഒരു വചനം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? അബ്ദുല്ലാഹിബ്ൻ ഖൈസിനോട് നബി (സ) ചോദിച്ചു. അതെ. لا حول ولا قوة الا بالله എന്നതാണത്.
(ബുഖാരി : 4205)

ഇതിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) പറയുന്നു:
وقال النووي: هي كلمة استسلام وتفويض، وأن العبد لا يملك من أمره شيئا، وليس له حيلة في دفع شر ولا قوة في جلب خير إلا بإرادة الله تعالى.
ഇത് കീഴടങ്ങലിന്റേയും കാര്യങ്ങൾ ഏൽപിച്ചു കൊടുക്കുന്നതിന്റേയും വാക്യമാണ്. ഒരടിമ അവന്റെ ഒരു കാര്യവും സ്വന്തമായി ഉടമപ്പെടുത്തുന്നില്ല. ഒരു നന്മ ചെയ്യാനും തിന്മയെ തടയാനും അല്ലാഹുവിന്റെ ഉദ്ദേശ്യമുണ്ടെങ്കിലല്ലാതെ സാധ്യമല്ല. (ഫത്ഹുൽ ബാരി. 2704 മത്തെ ഹദീസിന്റെ വിശദീകരണം)

അടിമ ഈ വാക്യം പറയുമ്പോൾ അല്ലാഹു ഇങ്ങനെ പറയും
عن أبي هريرة:] ألا أدُلُّكَ على كلمةٍ من تحتِ العرشِ من كنزِ الجنَّةِ؟ تقول: لا حولَ ولا قوةَ إلا بالله. فيقولُ اللهُ عزَّ وجلَّ: أسلَمَ عبدي واستسلمَ
എന്റെ അടിമ വിശ്വസിച്ചു , അവൻ കഴടങ്ങി!
السلسلة الصحيحة ٤/٣٥ الألباني

അതെ , നമക്ക് റബ്ബിന്റെ മുന്നിൽ കീഴൊതുങ്ങുകയല്ലാതെ നിർവാഹമില്ല! അതാണ് ബുദ്ധി!
മുകളിലേക്ക് വലിച്ച ശ്വാസം താഴേക്ക് വിടണമെങ്കിൽ അല്ലാഹുവിന്റെ സഹായം തന്നെ വേണം. മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾക്കതിനു കഴിയില്ല.
കൊറോണ ബാധിച്ച് ശ്വാസതടസ്സം നേരിട്ട് നിരവധി പേർ നിത്യേന മരിക്കുന്നു (അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ – ആമീൻ) അതു നോക്കി നിൽക്കാൻ മാത്രമേ മനു ഷ്യന് കഴിയുന്നുള്ളൂ!
അല്ലാഹുവിന്റെ ഈ വചനം എത്ര ശരി !

(فَلَوۡلَاۤ إِذَا بَلَغَتِ ٱلۡحُلۡقُومَ
وَأَنتُمۡ حِینَىِٕذࣲ تَنظُرُونَ .
وَنَحۡنُ أَقۡرَبُ إِلَیۡهِ مِنكُمۡ وَلَـٰكِن لَّا تُبۡصِرُونَ
فَلَوۡلَاۤ إِن كُنتُمۡ غَیۡرَ مَدِینِینَ . تَرۡجِعُونَهَاۤ إِن كُنتُمۡ صَـٰدِقِینَ .

“എന്നാല് അത് (ജീവന്) തൊണ്ടക്കുഴിയില് എത്തുമ്പോള് എന്തുകൊണ്ടാണ് (നിങ്ങള്ക്കത് പിടിച്ചു നിര്ത്താനാകാത്തത്‌?)
നിങ്ങള് അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്. പക്ഷെ നിങ്ങള് കണ്ടറിയുന്നില്ല.
അപ്പോള് നിങ്ങള് (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കിൽ .
നിങ്ങള്ക്കെന്തുകൊണ്ട് അത് (ജീവന്) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള് സത്യവാദികളാണെങ്കില്.”

മരണം നോക്കി നിൽക്കാൻ മാത്രമേ മനുഷ്യനാവൂ! അവൻ തീർത്തും ദുർബലനാവുന്ന നിമിഷം !
സകല അഹങ്കാരങ്ങളും നിന്നു പോവുന്ന സമയം !

ഒരു ലേഖനത്തിൽ വായിച്ച കഥ സൂചിപ്പിച്ച് നിർത്താം.
ഒരു പണ്ഡിതനോട് അയാളുടെ വിജ്ഞാനം പരീക്ഷിക്കാൻ വേണ്ടി ഒരു രാജാവ് ചോദിച്ചു: എന്തിനാണ് അല്ലാഹു ഈച്ചകളെ പടച്ചത് ?
പണ്ഡിതൻ മറുപടി പറഞ്ഞു: മനുഷ്യന്റെ അഹങ്കാരത്തെ തകർക്കാൻ. ?
അതെങ്ങനെയാണ്?
ഈച്ച കാഷ്ഠത്തിൽ ഇരിക്കുന്നു.എന്നിട്ട് മനുഷ്യന്റെ മുഖത്തും വന്നിരിക്കും! മനുഷ്യനാവട്ടെ അതിനെ തടയാനാവുന്നുമില്ല!

അതെ മനുഷ്യർ ദുർബലനാണ്. അല്ലാഹുവാണ് ശക്തിയുള്ളവൻ. നമുക്ക് അവനിലേക്ക് മടങ്ങാം.
അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ.

വീട് നന്നാക്കാം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പന്ത്രണ്ട്.

വീട് നന്നാക്കാം.* إصلاح البيت

വീട് എല്ലാവരുടേയും വലിയൊരു സ്വപ്നമാണ്. ജീവിതത്തിരക്കുകൾക്കിടയിൽ മനസ്സിന് കുളിർമയും ആനന്ദവും നൽകുന്നതാണ് വീട്ടിലെ അനുഭവങ്ങൾ. വീടുകളെ കുറിച്ച് അല്ലാഹുവിന്റെ ഈ വചനം ശ്രദ്ധിക്കൂ:


(وَٱللَّهُ جَعَلَ لَكُم مِّنۢ بُیُوتِكُمۡ سَكَنࣰا وَجَعَلَ لَكُم مِّن جُلُودِ ٱلۡأَنۡعَـٰمِ بُیُوتࣰا تَسۡتَخِفُّونَهَا یَوۡمَ ظَعۡنِكُمۡ وَیَوۡمَ إِقَامَتِكُمۡ وَمِنۡ أَصۡوَافِهَا وَأَوۡبَارِهَا وَأَشۡعَارِهَاۤ أَثَـٰثࣰا وَمَتَـٰعًا إِلَىٰ حِینࣲ)
‘അല്ലാഹു നിങ്ങള്ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളില് നിന്നും അവന് നിങ്ങള്ക്ക് പാര്പ്പിടങ്ങള് നല്കിയിരിക്കുന്നു. നിങ്ങള് യാത്ര ചെയ്യുന്ന ദിവസവും നിങ്ങള് താവളമടിക്കുന്ന ദിവസവും നിങ്ങള് അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില് നിന്ന് ഒരു അവധി വരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും (അവന് നല്കിയിരിക്കുന്നു.)
[നഹ്‌ല് :80]

വീടിന്റെ ലക്ഷ്യവും ഈ ലോകത്തിലെ ഭവനങ്ങളുടെ നശ്വരതയും ഈ ആയത്തിൽ അല്ലാഹു സൂചിപ്പിക്കുന്നു. വീടുകൾ സമാധാനം നിറഞ്ഞതാവുമ്പോഴാണ് അതിന്റെ ലക്ഷ്യം പൂർത്തിയാവുന്നത്. വീടിന്റെ ഭംഗിയും വലിപ്പവുമല്ല സമാധാനത്തിന്റെ മാനദണ്ഡം. പ്രത്യുത, അതിന്റെയകം എത്രമാത്രം ഇസ്‌ലാമികമാവുന്നു എന്നതാണ്. വീട് ഇസ്‌ലാമികമാവാൻ നിരവധി കാര്യങ്ങൾ മതം പഠിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ ചുരുക്കി പറയുന്നത്.
– വീട് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണെന്ന തിരിച്ചറിവുണ്ടാവണം.
– ഈ അനുഗ്രഹം ചോദ്യം ചെയ്യപ്പെടും എന്ന ഉത്തമ ബോധ്യം ഉണ്ടാവണം
– നമ്മുടെ ശത്രുവായ പിശാചിന് വീട്ടിൽ താമസം നൽകാതിരിക്കുക
– വീട്ടിൽ കയറുമ്പോൾبسم الله എന്നു പറഞ്ഞാൽ പിശാചിന് താമസം തടയപ്പെടും (മുസ്ലിം : 2018 )
– കുടുംബത്തിനും അതിഥിക്കും ആവശ്യമുള്ള മുറികൾ ആവാം. അമിതമായുള്ള മുറികൾ പിശാചിനുള്ളതാണ് (നസാഇ : 3385)
– ഉറങ്ങുന്ന വേളകളിൽ വാതിലടക്കണം , പാത്രങ്ങൾ മൂടിവെക്കണം , വിളക്കണക്കണം , പാനപാത്രങ്ങൾ അടച്ചു വെക്കണം (ബുഖാരി : 5624)
– വീടുകളിൽ നമസ്കാരവും ക്വുർആൻ പാരായണവും നടക്കണം. സൂറത്തുൽ ബഖറ ഓത പ്പെടുന്ന വീടുകളിൽ നിന്ന് പിശാച് ഒഴിവാക്കും. (മുസ്ലിം : 780 )
– കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ആവാം. അത് പ്രദർശന വസ്തുവാക്കരുത്.
– ധൂർത്ത് വെടിയണം. (ഭക്ഷണം, വസ്ത്രം, അലങ്കാരം …. )
– അലങ്കാര ആവശ്യത്തിന് നായയെ വളർത്തരുത്.
– ബറകത്ത് പ്രതീക്ഷിച്ചു കൊണ്ട് ആയത്തോ ഹദീസോ കെട്ടി തൂക്കരുത്.
– അലങ്കാരത്തിനായി ആയത്തുകൾ അലങ്കരിച്ചെഴുതി തൂക്കിയിടുന്നത് ഒഴിവാക്കലാണ് സൂക്ഷമത.
– ബാത്ത്റൂമുകൾ ക്വിബ് ലക്ക് മുന്നിട്ടോ പിന്നിട്ടോ ആവരുത് .
-സുന്നത്തു നമസ്കാരങ്ങൾ വീടുകളിൽ നിന്ന് നിർവഹിക്കാൻ ശ്രദ്ധിക്കണം.
– ജീവനുള്ളവയുടെ ഫോട്ടോകൾ പ്രദർശന വസ്തുവാക്കരുത്.
– കുട്ടികൾക്ക് കിട്ടുന്ന ഉപഹാരങ്ങളിൽ അവരുടെ ഫോട്ടോ പതിച്ചിട്ടുണ്ടെങ്കിൽ ഫോട്ടൊ ഒഴിവാക്കി ആൾ മറയിൽ വെക്കുക.
– വിരിപ്പുകൾ, കർട്ടനുകൾ വസ്ത്രങ്ങൾ എന്നിവയിലും ജീവനുള്ളതിന്റെ ചിത്രങ്ങൾ പാടില്ല.
– ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളുടെ തോൽ നിഷിദ്ധമാണ്. അത് വീടുകളിൽ ഉപയോഗിക്കരുത്.
– അധികം പണച്ചിലവില്ലാത്ത രീതിയിലാണെങ്കിലും അവക്ക് അപകടം വരാത്ത രീതിയിലു മാ ണെങ്കിൽ പക്ഷികളെ വീട്ടിൽ വളർത്താം (ഉസൈമീൻ (റ) -لقاء الباب المفتوح 2/474 )
– അയൽവാസിയുടെ അവകാശങ്ങൾ , ആവശ്യങ്ങൾ എന്നിവ അറിയണം.
– ഉറുമ്പുകളെ തീയിട്ട് കൊല്ലരുത് .
-ചുറ്റുമതിൽ ഇല്ലാത്ത പുരപ്പുറങ്ങളിൽ ഉറങ്ങരുത് (الصحيحة 826)
– സകാത്ത് നൽകാത്ത സമ്പത്തും ആഭരണങ്ങളും വീട്ടിലുണ്ടാവരുത് .
-സംഗീതം, സിനിമ, ….. തുടങ്ങിയവ വീടുകളിൽ അരുത്.
– ഗൃഹനാഥനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ ആണ് വീട്ടിലെ ജമാഅത്തുകൾക്ക് നേതൃത്വം നൽകേണ്ടത്.
– പത്തു വയസ്സായാൽ മക്കളെ വേറെ കിടത്തണം.
– വീട്ടിൽ കയറുമ്പോൾ സലാം പറയണം.
– ദീർഘയാത്രകൾ കഴിഞ്ഞ് വരുമ്പോൾ മുൻകൂട്ടി അറിയിക്കണം.
– വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പ്രാർത്ഥിക്കണം.
– വീടുകൾ വൃത്തിയുള്ളതാവണം.
ഉമർ (റ) മിമ്പറിൽ വച്ച് ഇപ്രകാരം പറയുകയുണ്ടായി.


– [عن أسلم الحبشي:] كان عمرُ يقول على المنبرِ يا أيها الناسُ ! أصلِحُوا عليكم مثاوِيكم
الألباني ، صحيح الأدب المفرد ٣٤٧
*നിങ്ങൾ നിങ്ങളുടെ താമസ സ്ഥലം വൃത്തിയാക്കൂ!*
– കുടുംബാംഗങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കണം.

പല കാര്യങ്ങൾ മാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ.
പ്രാർത്ഥന തന്നെയാണ് പ്രധാനം. അല്ലാഹു അനുഗ്രഹിക്കട്ടെ.

സുറത്തുൽ കഹ്ഫും വെള്ളിയാഴ്ചയും-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പതിനൊന്ന്

സുറത്തുൽ കഹ്ഫും വെള്ളിയാഴ്ചയും سورة الكهف ويوم الجمعة

വിശ്വാസികൾക്ക് അനവധി ഗുണപാഠങ്ങൾ പകർന്നു തരുന്ന വിശുദ്ധ ക്വുർആനിലെ ഒരധ്യായമാണ് സൂറത്തുൽ കഹ്ഫ് . 110 ആയത്തുകൾ ഉൾകൊള്ളുന്ന പ്രസ്തുത അധ്യായത്തിന് പല ശ്രേഷ്ഠതകളുമുണ്ട്,

باب فضل سورة الكهف

എന്ന അധ്യായത്തിൽ ,ഒരു സ്വഹാബി വീട്ടിൽ വച്ച് സുറത്തുൽ കഹ്ഫ് പാരായണം ചെയ്തപ്പോൾ കെട്ടിയിട്ടിരുന്ന കുതിരകൾ വിഭ്രാന്തി കാണിക്കുകയും ഒരു മേഘം അവിടെ മൂടുകയും ചെയ്തുവെന്നും അക്കാര്യം തിരുമേനി(സ) അറിയിച്ചപ്പോൾ അത് കുർആൻ കാരണമായി അവതരിച്ച سكينة ആയിരുന്നു എന്ന് പറയുകയും ചെയ്തതായി കാണാം .
(ബുഖാരി : 5011 )
ഈ അധ്യായത്തിന്റെ മറ്റാരു ശ്രേഷ്ഠത പ്രവാചകൻ പറഞ്ഞത് ഇപ്രകാരമാണ്.
عَنْ أَبِي الدَّرْدَاءِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ “.
“ആരെങ്കിലും സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകൾ മന: പാഠമാക്കിയാൽ അവന് ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ് ” (മുസ്ലിം : 809)
മറ്റൊരു പ്രത്യേകത പ്രവാചകൻ പറഞ്ഞതി പ്രകാരമാണ്.
فَمَنْ أَدْرَكَهُ مِنْكُمْ فَلْيَقْرَأْ عَلَيْهِ فَوَاتِحَ سُورَةِ الْكَهْفِ ؛ فَإِنَّهَا جِوَارُكُمْ مِنْ فِتْنَتِهِ
“നിങ്ങളിലാരെങ്കിലും ദജ്ജാലിനെ കാണുകയാണെങ്കിൽ അവന്റെ മേൽ സൂറത്തുൽ കഹ്ഫിന്റെ പ്രാരംഭ ഭാഗം ഓതുക. അവന്റെ ഫിത്നയിൽ നിന്ന് അതു നിങ്ങൾക്ക് സംരക്ഷണമാണ്. “
(മുസ്ലിം : 4321 )
ദജ്ജാലിന്റെ ഫിത്നയേക്കാൾ വലിയൊരു പരീക്ഷണം മനുഷ്യർക്ക് വേറെയില്ലല്ലോ. അതിൽ നിന്ന് വിശ്വാസിക്കുള്ള സംരക്ഷണമാണ് ഈ സൂറത്ത് എന്ന് വരുമ്പോൾ ഇതിന്റെ മഹത്വം എത്രയാണ്!

വിശ്വാസികൾക്ക് ആഴ്ചയിലുള്ള ഈദ് ആണല്ലോ വെള്ളിയാഴ്ച . അന്നു പ്രത്യേകമായി ഈ സൂറത്ത് പാരായണം ചെയ്യുന്നതിന്റെ മഹത്വം ഹദീസുകളിലുണ്ട്. ചിലത് കാണുക.
١٥- [عن أبي سعيد الخدري:] من قرأ سورةَ الكهفِ في يومِ الجمعةِ، أضاء له من النورِ ما بين الجمُعتَينِ
الألباني ، صحيح الجامع ٦٤٧٠ • صحيح
“ആരെങ്കിലും ജുമുഅ ദിനത്തിൽ കഹ്ഫ് പാരായണം ചെയ്താൽ രണ്ട് ജുമുഅകൾ ക്കിടയിൽ അവന് പ്രകാശം നൽകപ്പെടുന്നതാണ്. “

[عن أبي سعيد الخدري:] من قرأ سورةَ الكهفِ يومَ الجمعةِ أضاء له النُّورُ ما بينَه وبين البيتِ العتيقِ
الألباني ، صحيح الجامع ٦٤٧١ • صحيح
“വെള്ളിയാഴ്ച ആരെങ്കിലും കഹ്ഫ് ഓതിയാൽ അവന്റെയും കഅബയുടെയും ഇടയിൽ അവന് പ്രകാശം നൽക പ്പെടുന്നതാണ് “

വെള്ളിയാഴ്ചയിൽ -അതെപ്പോഴുമാവാം – കഹ്ഫ് ഓതുന്നതിന്റെ മഹത്വമാണ് ഈ നബിവചനങ്ങളിലെല്ലാം ഉള്ളത്.

ഇനി നാം ചിന്തിക്കേണ്ടത് , എന്താണ് കഹ്‌ഫിലുള്ളത് എന്നാണ്. അതിന്റെ തുടക്കവും ഒടുക്കവും തൗഹീദിലാണ്. നാല് കഥകൾ അതിൽ പരാമർശിക്കപ്പെടുന്നു.
1- അസ്ഹാബുൽ കഹ്ഫ്
2-തോട്ടക്കാർ
3- മൂസാ നബി (അ) ഖളിർ (അ) എന്നിവരുടെ കഥ .
4-ദുൽഖർ നൈൻ

ഇവക്കു പുറമേ അല്ലാഹുവിന്റെ മഹത്വം, പരലോകം, സ്വർഗം, നരകം,നിരവധി അദബുകൾ, മനുഷ്യ സൃഷ്ടിപ്പ്, പിശാചും അവന്റെ സന്താനങ്ങളും ….എന്നിങ്ങനെ പല വിഷയങ്ങളും അതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
എത്രയെത്ര ഗുണപാഠങ്ങളാണ് ഈ അധ്യായത്തിലുള്ളത്!
അസ്ഹാബുൽ കഹ്ഫിന്റെ സംഭവത്തെ കുറിച്ച് ഇമാം സഅദി (റ) പറയുന്നത് നോക്കൂ!

في هذه القصة، دليل على أن من فر بدينه من الفتن، سلمه الله منها. وأن من حرص على العافية عافاه الله ومن أوى إلى الله، آواه الله، وجعله هداية لغيره، ومن تحمل الذل في سبيله وابتغاء مرضاته، كان آخر أمره وعاقبته العز العظيم من حيث لا يحتسب
“ഫിത്നയിൽ നിന്ന് തന്റെ ദീനുമായി ഒരാൾ ഓടി രക്ഷപ്പെട്ടാൽ അല്ലാഹു ആ ഫിത്നയിൽ നിന്നയാളെ രക്ഷിക്കും, ആഫിയത്ത് ആഗ്രഹിച്ചവന് അല്ലാഹു വത് നൽകും, അല്ലാഹുവിലേക്ക് അഭയം തേടിയവന് അവൻ അഭയം നൽകുകയും മറ്റുള്ളവർക്ക് ഒരു മാർഗദർശിയായി അവനെ മാറ്റുകയും ചെയ്യും, അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് അവന്റെ മാർഗത്തിൽ പ്രയാസങ്ങൾ സഹിക്കുന്ന വർക്ക് അവരറിയാത്ത രീതിയിൽ അവസാനം പ്രതാപം നൽകും എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ കഥയിൽ നിന്ന് നമുക്ക് ലഭിക്കും. “

നോക്കൂ! ഭരണവും നാടും എതിരായിട്ടും വെറും 7 പേർ മാത്രമായിട്ടും അല്ലാഹു അവരെ സംരക്ഷിച്ചു.! ഉറങ്ങുന്നേടത്തുവരെ സംരക്ഷണം !! എണ്ണമല്ല മനസ്സിലെ വിശ്വാസം തന്നെയാണ് റബ്ബിന്റെ സഹായത്തിന്റെ മാനദണ്ഡം! തങ്ങൾ എത്ര കാലം ഉറങ്ങി എന്നവർ അറിഞ്ഞില്ല! അല്ലാഹുവിന്റെ ഔലിയാക്കൾ ആയിട്ടു പോലും! ചിന്തിക്കുന്നവർക്ക് ഗുണപാഠങ്ങൾ എമ്പാടുമുണ്ട്.

മൂസാ നബി (അ) ന്റെ കഥയിൽ നിന്ന് നാം പഠിക്കേണ്ട 38 ഗുണ പാഠങ്ങൾ ഇമാം സഅദി (റ) തന്റെ തഫ്സീറിൽ പരാമർശിച്ചിട്ടുണ്ട്.!! കഴിയുന്നവർ അതു വായിക്കാൻ ശ്രമിക്കുക. മുഴുവൻ ഇവിടെ പരാമർശിക്കാൻ കഴിയില്ല.
ഉസൈമീൻ (റ) തന്റെ തഫ്സീറിൽ ഇതു വായിക്കണമെന്നു പറയുന്നുണ്ട്.
فيه عجائب!
ഈ കഥ ഉപയോഗിച്ച് സൂഫികൾ നടത്തുന്ന തട്ടിപ്പുകളും അവരുടെ പിഴച്ച വാദങ്ങളും ഇബ്നു ഹജർ അസ്ഖലാനി (റ) തന്റെ ഫത്ഹുൽ ബാരിയിൽ പൊളിച്ചെഴുതുന്നുണ്ട്. (ബുഖാരി : 112 ന്റെ ശർഹ് നോക്കുക)

ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാനെന്ന പേരിൽ ഇത്തരം ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ട്.الصائفة
യുദ്ധവേളയിൽ ഈ ഗുഹയുടെ അടുത്തു കൂടി മുആവിയ(റ) ന്റെ സൈന്യം കടന്നുപോയി. അതു കാണാൻ മുആവിയ(റ) ആഗ്രഹം പറഞ്ഞപ്പോൾ ഇബ്നു അബ്ബാസ് (റ) അത് തടഞ്ഞ സംഭവം സ്വഹീഹായി അബ്ദു ബ്നു ഹുമൈദ് ഉദ്ധരിച്ചത് ഇബ്നു ഹജർ (റ) ഫത്ഹുൽ ബാരിയിൽ കൊടുത്തിട്ടുണ്ട്. (ബുഖാരി : 3464 വിശദീകരണം നോക്കുക ) ചിന്തിക്കുന്നവർക്ക് ഏറെ ഗുണ പാഠമുണ്ട് ഈ സംഭവത്തിൽ !
അബൂഹുറൈറ (റ) തൂർ മല കാണാൻ പോയതിനെ കുറിച്ച് നീ പോവുന്നതിന്റെ മുമ്പ് ഞാൻ കണ്ടിരുന്നെങ്കിൽ നിന്നെ ഞാൻ തടയുമായിരുന്നുവെന്ന് ബസ്റ(റ) പറഞ്ഞ വാചകവും (നസാഇ : 1430 ) ഇവിടെ ചേർത്തു വായിക്കുക.

നന്മകൾ വർധിപ്പിക്കാനും
ബിദ്അത്തുകളിൽ നിന്ന് വിട്ടു നിൽക്കാനും അല്ലാഹു നമ്മെ സഹായിക്കട്ടെ! 

ആമീൻ.

പ്രവാചകചരിത്രം പഠിച്ചു തുടങ്ങാം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം
വിഭവങ്ങളൊരുക്കാം

പാഠം : പത്ത്

പ്രവാചകചരിത്രം പഠിച്ചു തുടങ്ങാം... نبدأ دراسة السيرة النبوية

ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് (റ) യുടെ സുപ്രസിദ്ധമായ ഗ്രന്ഥമാണ്الأصول الثلاثة എന്നത്. ഒരു വ്യക്തി നിർബന്ധമായും ജ്ഞാനിയാവേണ്ടേ മൂന്ന് അടിസ്ഥാനങ്ങളെ കുറിച്ചാണ് ഇമാം അതിൽ വിവരിച്ചിട്ടുളളത്. അദ്ദേഹം പറയുന്നു:
فإذا قيل لك ما الأصول الثلاثة التي يجب على الإنسان معرفتها؟فقل معرفة العبد ربه ودينه ونبيه.
“ഒരു മനുഷ്യൻ നിർബന്ധമായും പഠിച്ചിരിക്കേണ്ട മൂന്ന് അടിത്തറകൾ ഏതൊക്കെയാണെന്ന് നിന്നോട് ചോദിക്കപ്പെട്ടാൽ നീ പറയണം , ഒരു അടിമ തന്റെ റബ്ബിനേയും അവന്റെ മതത്തേയും അവന്റെ പ്രവാചകനേയും പഠിക്കലാകുന്നു അത്. “

ഈ മൂന്ന് കാര്യങ്ങളിൽ മൂന്നാമത്തേതാണ് നാം ഇന്ന് ചർച്ച ചെയ്യുന്നത്.

നമുക്ക് നിരവധി വ്യക്തികളെ പരിചയമുണ്ടാവും. നമ്മുടെ കുടുംബക്കാർ , കൂട്ടുകാർ, സഹപ്രവർത്തകർ, നാട്ടുകാർ …..അങ്ങനെ പലരേയും . അവരുടെ പേര് , കുടുംബം ,നാട്, ജോലി, മക്കൾ,….. എല്ലാം നമുക്കറിയാം. എന്നാൽ ഇവരേക്കാളെല്ലാം നമുക്ക് ബന്ധവും കടപ്പാടും ആരോടാണ്? സംശയം വേണ്ട; അത് നമ്മുടെ നേതാവായ റസൂൽ (സ) യോട് തന്നെയാണ്. എന്നാൽ ആ റസൂലിനെ കുറിച്ച് നമ്മുടെ വിവരമെന്താണ്? അവിടുത്തെ ജനനം, ജീവിതം, കുടുംബം, മരണം …. ഇതിനെ കുറിച്ചൊക്കെയുള്ള നമ്മുടെ ജ്ഞാനത്തിന്റെ അവസ്ഥ എന്താണ്? നമ്മുടെ ശഹാദത്തിൽ നാം ചേർത്തു പറഞ്ഞിട്ടുള്ള റസൂലിനെ കുറിച്ച് നമ്മൾ പഠിക്കേണ്ടതില്ലേ? തീർച്ചയായും. ഇതുവരെ അത്തരമൊരു ശ്രമം ബോധപൂർവ്വം നമ്മിൽ നിന്ന് ഉണ്ടായിട്ടുണ്ടോ? വിമർശിക്കാനല്ല; ആത്മവിചിന്തനത്തിനു വേണ്ടി മാത്രം പറയുകയാണ്. ഇല്ലെങ്കിൽ ഉണ്ടാവണം. അതിനു പറ്റിയ സമയമാണിത്. ഭൂരിഭാഗം ആളുകൾക്കും ഒഴിവ് സമയം ധാരാളമുണ്ടിപ്പോൾ. ഈ ലോക് ഡൗൺ കഴിയുന്നതിനു മുമ്പ് പ്രവാചക ചരിത്രം ഒരു തവണ വായിച്ചു തീർക്കും എന്നു നാം ദൃഢനിശ്ചയം ചെയ്താൽ നടക്കില്ലേ? നടക്കും എന്നാണ് തോന്നുന്നത്. എല്ലാ ഭാഷകളിലും പ്രവാചകന്റെ ജീവചരിത്ര കൃതികൾ ലഭ്യമാണ്. നമ്മുടെയൊക്കെ വീടുകളിലും അതുണ്ടാവും. ഇല്ലാത്തവർ വാങ്ങണം. വാങ്ങിയാൽ പോരാ വായിക്കണം.

നബി (സ) യെ കുറിച്ചുള്ള പഠനം നമ്മുടെ ഈമാനിൽ ചെറുതല്ലാത്ത വർധനവുണ്ടാക്കും എന്നതിൽ സന്ദേഹമില്ല. ലോകത്ത് നമ്മുടെ നേതാവിനേക്കാൾ മഹത്വമുള്ള മറ്റൊരു വ്യക്തിത്വമുണ്ടോ?
അവിടുത്തെ മുഴുവൻ കാര്യങ്ങളും നമുക്ക് മാതൃകയാണ്.
നബി ജീവിതത്തിന്റെ സൂക്ഷ്മ മേഖലകൾ വരെ രേഖപ്പെട്ടു കിടക്കുന്നുണ്ട്.
അല്ലാഹു തന്നെ നബി (സ) യെ എമ്പാടും പുകഴ്ത്തിയിട്ടുണ്ട്.
(وَإِنَّكَ لَعَلَىٰ خُلُقٍ عَظِیمࣲ)
“തീര്ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.”
(ഖലം : 4 )
അല്ലാഹു ഇങ്ങനെ പുകഴ്ത്തിയ ഒരു വ്യക്തിത്വം നമ്മുടെ നേതാവല്ലാതെ മറ്റാരുണ്ട്?! ഉള്ളും പുറവും ഒരുപോലെ പരിശുദ്ധം, തികഞ്ഞ മാതൃക,…. ഇങ്ങനെ പ്രവാചക ജീവിതത്തെ പുകഴ്ത്താൻ എമ്പാടുമുണ്ട്. മുസ്ലിമല്ലാത്തവർ വരെ ഇന്ന് പ്രവാചകനെ പഠിച്ചു കൊണ്ടിരിക്കുന്നു. പ്രവാചകനെ പഠിച്ചതു കാരണം എത്രയാളുകളാണ് ഇസ്ലാം പുൽകിയത്!
കൊറോണ കാലത്ത് പ്രവാചക നിർദ്ദേശങ്ങളാണല്ലോ എല്ലാവരും ചര്യയാക്കിക്കൊണ്ടിരിക്കുന്നത്!! കാലാതിവർത്തിയായി പഠിക്കപ്പെടുന്ന ചര്യകളാണ് റസൂലിന്റേത്. ഇതൊക്കെ നമുക്കറിയാം. പക്ഷേ, ലോകം പഠിച്ചു കൊണ്ടിരിക്കുന്ന പ്രവാചകനെ നമ്മൾ എത്ര പഠിച്ചിട്ടുണ്ട് , എത്ര പഠിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നതാണ് വിഷയം.
അതിനാൽ, പ്രവാചകനെ(സ) പഠിക്കൽ ഇന്നുതന്നെ തുടങ്ങി വെക്കാം.

സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ മാത്രം രചിക്കപ്പെട്ട പ്രവാചക ചരിത്ര ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ്. അതവലംബിക്കലാണ് നല്ലത്.
من فى الدنيا مثل محمد صلى الله عليه وسلم
എന്നأبو عبد الرحمن عادل شوشة എന്ന ആധുനിക പണ്ഡിതന്റെ കൃതി ഈ കുറിപ്പുകാരന് ഏറെ ആകർഷകമായി തോന്നിയ ഒന്നാണ്. ഈ വിഷയത്തിലെ ഏതെങ്കിലും ഒരു കൃതി വായിച്ചിരിക്കുക എന്നതാണ് ലക്ഷ്യം. അത് ചെറുതാവാം വലുതാവാം. അതിനുള്ള ഒരു താൽപര്യമാണ് നമുക്ക് ആദ്യം ഉണ്ടാവേണ്ടത്. ഈ ഒഴിവു സമയം അതിനൊരു തുടക്കമാവട്ടെ. വായിക്കാൻ സൗകര്യമില്ലാത്തവർ ഈ വിഷയത്തിലെ പ്രഭാഷണങ്ങൾ കേൾക്കാനെങ്കിലും ശ്രദ്ധിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

ആമീൻ.

വിശുദ്ധ റമളാൻ – ചോദ്യങ്ങൾ

വിശുദ്ധ റമളാൻ - ചോദ്യങ്ങൾ

 

(1) നോമ്പുകൊണ്ട് വിവക്ഷിക്കുന്നത് എന്താണ്?

പിടിച്ചുനിർത്തുക എന്നാണ് صوم എന്നതിന് ഭാഷാപരമായ അർത്ഥം. സംസാരം പിടിച്ചുനിർത്തുന്നതിന് ഭാഷയിൽ صوم എന്ന് പ്രയോഗിക്കാറുണ്ട്. പ്രത്യേക ഉദ്ദേശത്തോടുകൂടി പ്രഭാതോദയം മുതൽ സൂര്യാസ്തമനം വരെ ചില കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനാണ് സാങ്കേതികമായി നോമ്പ് എന്നു പറയുക.

(2) റമദാനിൽ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധി എന്താകുന്നു?

റമദാൻ നോമ്പ് ഫർള് (നിർബന്ധം) ആകുന്നു. അല്ലാഹു പറയുന്നു: ((സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധിക്കപ്പെട്ടിരിക്കുന്നു.) (പ്രായപൂർത്തിയായ, ബുദ്ധിയുളള, ശാരീരികശേഷിയുളള, യാത്രകാരനല്ലാത്ത, എല്ലാ മുസ്ലിം സ്ത്രീ പുരുഷൻമാർക്കും നോമ്പ് നിർബന്ധമാണ്. മാറാരോഗം, നോമ്പെടുക്കാൻ കഴിയാത്തത്ര വാർദ്ധക്യം ബാധിച്ചവർ എന്നിവർക്ക്, ഒരു അഗതിക്ക് ഒരുനേരത്തെ ഭക്ഷണം എന്ന തോതിൽ ഓരോ നോമ്പിനും പകരം ഫിദിയ കൊടുത്താൽമതി. ഗർഭിണി മുലയൂട്ടുന്നവർ എന്നിവർ തങ്ങൾക്കോ കുഞ്ഞിനോ നോമ്പ് ഹാനികരമാകും എന്നറിഞ്ഞാൽ നോമ്പ് ഒഴിവാക്കി പിന്നീട് നോറ്റുവീട്ടിയാൽമതി. അപ്രകാരം രോഗി രോഗം സുഖമായ ശേഷം നോറ്റുവീട്ടണം,

(3) നോമ്പനുഷ്ഠിക്കുന്നതിന്റെ ലക്ഷ്യമെന്താണ്?

നോമ്പിലൂടെ വിശ്വാസിയിൽ സൂക്ഷതാബോധം ഉണ്ടാക്കുക എന്നതാണ് നോമ്പിന്റെ ലക്ഷ്യം. അല്ലാഹു പറയുന്നു. ((സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുളളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധിക്കപ്പെട്ടിരിക്കുന്നു നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്ര അത്). ധാരാളം രോഗങ്ങൾക്കുളള പരിഹാരവുമാണ് വതം. പണക്കാരനും പണിക്കാരനും ഒരുപോലെ നിർബന്ധമായ നോമ്പുവഴി ഇസ്ലാം വിഭാവനം ചെയ്യുന്ന മനുഷ്യസമത്വം പ്രകടമാകുന്നു, ധനികൻ ദരിദ്രനോട് സ്നേഹവും വാൽസല്യവും കാരുണ്യവും കാണിക്കാൻ ഇടയാകുന്നു. എങ്കിലും നോമ്പിന്റെ യഥാർത്ത ലക്ഷ്യം വിശ്വാസിയിൽ “തഖ്വ’ ഉണ്ടാക്കിയെടുക്കലാണ്.

(4) നോമ്പനുഷ്ഠിക്കുക വഴി ഒരു വിശ്വാസിയിൽ എങ്ങിനെയാണ് ‘തഖ്വ’യുണ്ടാവുക?

ദുർഘടമായ പാതയിലൂടെ സഞ്ചരിക്കുന്നയാളിനുണ്ടാകുന്ന ശ്രദ്ധയെ സൂക്ഷതാബോധം അഥവാ തഖ്വാഎന്ന് ഭാഷാപരമായി പറയാം. മരണംവരെയുള്ള ജീവിതത്തിൽ ഓരോ സെക്കളും ചിലവഴിക്കുന്നത് റബ്ബിന്റെ ഇഷ്ടത്തിനനുസരിച്ചായിരിക്കണം ഇതാണ് തഖ്വ. നോമ്പുമൂലം ഇത്തരത്തിലുളള തഖ്വ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു. കൈകളെയും, നാവിനേയും, വികാരങ്ങളെപ്പോലും നോമ്പുമൂലം നിയന്ത്രിക്കുവാൻ കഴിയുന്നു. നോമ്പല്ലാത്ത സമയങ്ങളിൽ അനുവദനീയമായിരുന്ന ആഹാരപാനീയങ്ങൾ, ഇണചേരൽ മുതലായവ നാമ്പിൽ വർജിക്കുന്ന വിശ്വാസി പിന്നീട് എങ്ങിനെയാണ് വ്യഭിചാരം, നിഷിദ്ധ സംമ്പാദ്യം, അശ്ലീല സംസാരങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയ ചീത്തപ്രവർത്തനങ്ങളെ സമീപിക്കുക?. അതുകൊണ്ടാണ് നോമ്പ് ഒരു പരിചയാണന്ന്പ്രവാചകൻ  (സ)  പരിചയപ്പെടുത്തിയത്.

(5) നോമ്പിന്റെ ശ്രേഷ്ഠതയുമായി ബന്ധപെട്ടുവന്ന ഹദീസുകൾ ഏതൊക്കെയാണ്? നോമ്പിന്റെ അശ്രഷ്ഠതയുമായി വന്ന ചില ഹദീസുകൾ ഇപ്രകാരമാണ്;

1 . പാപങ്ങൾ പൊറുക്കാൻ കാരണമാകുന്നു

നബി  (സ) പറഞ്ഞു: “വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ആരെങ്കിലും റമദാനിൽ നോമ്പനുഷ്ഠിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും” ( ബുഖാരി, മുസ്ലിം ) നബി  (സ)  പറഞ്ഞു: അഞ്ചുനേരത്തെ നമസ്കാരം, ഒരു ജുമുഅ മുതൽ മറ്റൊരു ജുമുഅ വരെ ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ, അവക്കിടയിൽ പ്രവർത്തിച്ച് പാപങ്ങൾ പൊറുക്കപ്പെടുന്നതാകുന്നു. വൻ പാപങ്ങൾ വെടിയപട്ടാൽ” ( മുസ്ലിം )

2 . നോമ്പുകാരന് കയ്യും കണക്കുമില്ലാതെ പ്രതിഫലം ലഭിക്കുന്നു.

നബി  (സ)  പറഞ്ഞു: അല്ലാഹു  (സ)  പറഞ്ഞിരിക്കുന്നു: ആദം സന്തതിയുടെ എല്ലാ പ്രവർത്തനവും അവനാകുന്നു, നോമ്പൊഴിച്ച് അത് എന്നിക്കുളളതാകുന്നു ഞാനാകുന്നു അതിന് പ്രതിഫലം കൊടുക്കുന്നത്. നോമ്പ് ഒരു പരിചയാകുന്നു. നിങ്ങളിൽ ഒരാൾ നോമ്പുനാളിൽ അനാവശ്യമായി സംസാരിക്കുകയോ ബഹളമുണ്ടാക്കുകയോ അരുത്. ഇനി ആരെങ്കിലും അവനെ ശകാരിക്കുകയോ അവനോട് ഏറ്റുമുട്ടാൻ വരികയോ ചെയ്താൽ ഞാൻ നോമ്പുകാരനാണെന്ന് അവൻ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ സത്യം നോമ്പുകാരന്റെ വായിലെ വാസന അല്ലാഹുവിന്റെയടുക്കൽ കസ്തുരിയുടെ വാസനയേക്കാൾ പരിമള മാണ്. നോമ്പുകാരന് രണ്ട് സന്തോഷങ്ങൾ ഉണ്ട്, നോമ്പ് മുറിക്കുമ്പോൾ അതിന്റെ സന്തോഷവും (നാള) അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷവും. ( ബുഖാരി, മുസ്ലിം )

നബി  (സ)  പറഞ്ഞു: ആദം സന്തതിയുടെ എല്ലാ പ്രവർത്തനങ്ങളും അവനുതന്നെയാകുന്നു സൽകർമങ്ങൾ പത്ത് മുതൽ എഴുന്നൂറ് ഇരട്ടി വരെ വർദ്ധിപ്പിക്കപ്പെടുന്നു. അല്ലാഹു പറഞ്ഞു: നോമ്പാഴികെ, അത് എനിക്കുളളതാകുന്നു അതുകൊണ്ട് ഞാനാകുന്നു പ്രതിഫലം കൊടുക്കുന്നത്, എനിക്കുവേണ്ടി അവന്റെ ഭക്ഷണവും വികാരവും അവൻ ഉപേക്ഷിക്കുന്നു” (മുസ്ലിം)

3. നോമ്പ് ശുപാർശക്കാരനാകുന്നു.

നബി  (സ) പറഞ്ഞു: നോമ്പും, കുർആനും പരലോകത്ത് ഒരു അടിമക്ക് ശുപാർശ പറയും. നോമ്പ് പറയും: റബ്ബ ഞാൻ അദ്ദേഹത്തിന് വികാരത്തെയും ഭക്ഷണത്തയും തടഞ്ഞുനിർത്തി അതിനാൽ അദ്ദേഹത്തിന്റെ വിഷയത്തിൽ എന്റെ ശുപാർശ സ്വീകരികേണമേ, കർആൻ പറയും: രാത്രി ഞാനദ്ദേഹത്തെ നിദ്രാവിഹീനനാക്കി അതിനാൽ അദ്ദേഹത്തിന്റെ വിഷയത്തിൽ എന്റെ ശുപാർശ സ്വീകരിക്കേണമേ. അപ്പോൾ അവ രണ്ടിന്റേയുംശുപാർശ സ്വീകരിക്കപ്പെടുന്നു. ( അഹദ് )

(6) റമദാൻ മാസത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് ?

റമദാൻ മഹത്ത്വരമായ ഒരു മാസമാണ് അതിന് ധാരാളം പ്രത്യേകതകൾ ഉണ്ട് അവയിൽപെട്ട ചിലതാണ്

  •  മനുഷ്യ സമൂഹത്തിന് മാർഗദർശനമായി ഇറക്കപ്പെട്ട കുർആൻ അവതരിപ്പിക്കപ്പെട്ടത് ഈ ത്തിലാകുന്നു. അല്ലാഹു പറയുന്നു: ((ജനങ്ങൾക്ക് മാർഗ്ഗദർശനമായികൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായികൊണ്ടും വിശുദ്ധ കൂർആൻ അവതരിക്കപ്പെട്ട മാസമാകുന്നു റമദാൻ.)
  • സ്വർഗകവാടങ്ങൾ തുറക്കപ്പെടുകയും നരകത്തിന്റെ കവാടങ്ങൾ അടക്കപ്പെടുകയും ചെയ്യുന്നു. ഇമാം ബുഖാരിയും മുസ്ലിമും അബൂഹുറൈറ (റ) വിൽനിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം നബി  (സ)  പറഞ്ഞു: റമദാൻ ആഗതമായാൽ സ്വർഗ്ഗകവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ അടക്കപ്പെടുകയും പിശാചുകൾ ബന്ധിക്കപ്പെടുകയും ചെയ്യുന്നു”.
  • ആയിരം മാസങ്ങളേക്കാൾ ഉത്തമമായ ലൈലത്തുൽ ക്വദ്ർ (നിർണ്ണയത്തിന്റെ രാത്രി) ഉൾകൊളളുന്ന മാസമാകുന്നു റമദാൻ മാസം. അല്ലാഹു പറയുന്നു: (തീർച്ചയായും നാം ഇതിനെ (ക്രർആനിനെ) നിർണ്ണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണ്ണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ?. നിർണ്ണയത്തിന്റെ രാത്രി ആയിരം മാസത്തക്കാൾ ഉത്തമമാകുന്നു) ( വി:കൂ 97 : 1,2,3 )

(7) നോമ്പിനെ ദുർബലപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

റമദാനിന്റെ പകലിൽ സംഭോഗം. ചുംബനം സ്വയംഭോഗം എന്നിവയാൽ അറിഞ്ഞുകൊണ്ട് സ്ഖലനമുണ്ടാക്കൽ, തിന്നുക, കുടിക്കുക, ഭക്ഷണ പാനീയങ്ങൾക്ക് പകരമായുളള ഗ്ളൂക്കോസ് പോലുളളത് സ്വീകരിക്കൽ, കരുതിക്കൂട്ടി ഛർദ്ദിക്കുക, ഋതുരക്തം, (പ്രസവ രക്തം എന്നിവ പുറപ്പെടുക, അബോധാവസ്ഥയുണ്ടാവുക ഇതെല്ലാം നോമ്പ്ദുർബലപ്പെടുത്തുന്ന കാര്യങ്ങളാണ്. അറിഞ്ഞുകൊണ്ടും സ്വമേധയാലും മനഃപൂർവ്വവും ചെയ്യുമ്പോഴാണ് നോമ്പ് നിഷ്ഫലമാകുക. ഇല്ലെങ്കിൽ നോമ്പ് മുറിയുകയില്ല. ചെവി, കണ്ണ് എന്നിവയിൽ മരുന്ന് ഒഴിക്കുക, മറന്ന് ഭക്ഷണപാനീയങ്ങൾ കഴിക്കുക, സ്വപ്നസ്ഖലനം ഉണ്ടാവുക, രുചി നോക്കുക,വെളളത്തിൽ മുങ്ങുക, പല്ല് തേക്കുക. ശരീരം തണുപ്പിക്കുക, സൂര്യൻ അസ്തമിച്ചു എന്ന് വിചാരിച്ചും സുബ്ഹി ആയിട്ടില്ല എന്ന് കരുതിയും ഭക്ഷണം കഴിക്കൽ ഇവകൊണ്ടാന്നും നോമ്പ് മുറിയില്ല. അനാവശ്യ സംസാരങ്ങളും പ്രവർത്തനങ്ങളുംമൂലം നോമ്പ് നിഷ്ഫലമാകുകയില്ലെങ്കിലും അവ ഒഴിവാക്കൽ അനിവാര്യമാണ്.

(8) റമദാനിലെ പുണ്യകർമ്മങ്ങൾ എന്തൊക്കെയാണ്?

മറ്റു മാസങ്ങളിൽ ചെയ്യുന്ന എല്ലാ കർമ്മങ്ങളും റമദാനിലും പുണ്ണ്യകരമാണ് പ്രതിഫലച്ചയായും പ്രവാചകചര്യക്കനുസരിച്ചുമായിരിക്കണം പ്രവർത്തിക്കേണ്ടത്. നോമ്പ്, കുർആൻ പാരായണം, ദാനധർമ്മങ്ങൾ, രതി നമസ്കാരം (തറാവീഹ്), പളളിയിൽ ഭജനമിരിക്കൽ (ഇഅ്ത്തിക്കാഫ് ദികകൾ, നമസ്കാരം ജമാഅത്തായി സമയത്തുതന്നെ നിർവ്വഹിക്കൽ, നോമ്പ് തുറപ്പിക്കൽ. ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കൽ ഇല്ലെങ്കിൽ കാരക്ക അതുമില്ലെങ്കിൽ വെള്ളം എന്നിവകൊണ്ട് നോമ്പ് തുറക്കൽ. സമയമായാൽ വകാതെ പട്ടന്ന് നോമ്പ് തുറക്കൽ, നോമ്പുതുറന്നാൽ ഇപ്രകാരം ذَهَبَ الظَمَأُ وَابْتَلّتْ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شاءَ الله ( ദാഹം ശമിച്ചു, ഞരമ്പുകൾ നനഞ്ഞു, അല്ലാഹു ഉദ്ധേശിച്ചാൽ പ്രതിഫലം ഉറപ്പായി ) എന്ന് പ്രാർത്ഥിക്കൽ, അത്താഴം വൈകിപ്പിക്കൽ ഇതെല്ലാം പുണ്ണ്യകർമമാണ്. നിയ്യത്ത് ഇല്ലാത്ത നോമ്പ് സ്വീകാര്യമല്ലാത്തതുപോലെത്തന്നെ നിയ്യത്ത് നാവുകൊണ്ട് ഉച്ചരിക്കൽ പ്രവാചക ചര്യയിൽപെട്ടതല്ല.

 

(9) നോമ്പിന്റെ ചില മര്യാദകൾ എന്തെല്ലാമാണ്?

നോമ്പ് മുറിയുന്ന കാര്യങ്ങളിൽനിന്നും ഒഴിവാകുക, നിഷിദ്ധകാര്യങ്ങളിൽനിന്ന് കണ്ണ് ,ചെവി,നാവ് എന്നിവയെ സൂക്ഷിക്കുക, കോപം, വഞ്ചന,..മുതലായ രോഗങ്ങളിൽനിന്ന് മനസ്സിനെ മുക്തമാക്കുക, കർമ്മങ്ങൾ സ്വീകരിക്കപ്പെടുവാൻ നാഥനോട് പ്രാർത്ഥിക്കുക, അല്ലാഹു നമ്മുടെ നോമ്പും, രാത്രി നമസ്കാരവും മറ്റു ആരാധനാ കർമ്മങ്ങളും സ്വീകരിക്കുമാറാകട്ടെ.

ഹദീസ് – 8

ഹദീസ് - 8

“നിങ്ങളിൽ ഒരാൾ തന്റെ ഇസ്ലാമിനെ നന്നാക്കിയാൽ (അഥവാ അവൻ യഥർത്ഥ മുസ്ലിമായാൽ) അവൻ ചെയ്യുന്ന എല്ലാ നൻമയും അതിന്റെ പത്ത് ഇരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയായി അവന് രേഖപ്പെടുത്തപ്പെടും. (അതുപോലെ) അവൻ ചെയ്യുന്നതായ എല്ലാ തിൻമയും അതുപോലെ (ഇരട്ടിയാവാതെ) അവന് രേഖപ്പെടുത്തപ്പെടും.” (ബുഖാരി, മുസ്ലിം)

അബൂഹുറൈറ (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57.
– ഇസ്ലാമികമായ ചിട്ടവട്ടങ്ങളിൽ കൃത്യതയോടെ തുടരുന്നതിന്റെ മഹത്വമറിയിക്കുന്നതാണ് ഈ ഹദീസ്. കുർആനും തിരുസുന്നത്തും പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തിൽ നേരാംവണ്ണം നടപ്പിലാക്കാൻ സാധിക്കണം. അങ്ങനെ ചെയ്യുന്നവർക്കുള്ള പ്രതിഫലമാണ് നബി (സ) അറിയിക്കുന്നത്.
– ഒരാളുടെ ഇസ്ലാം കുറ്റമറ്റതായാൽ അവൻ ചെയ്യുന്ന സൽകർമങ്ങളൊക്കെയും ഇരട്ടിയായി രേഖപ്പെടുത്തപ്പെടും, അവന്റെ ആത്മാർത്ഥതക്കനുസരിച്ച് അത് 10 മുതൽ 700 വരെ ഇരട്ടിയായി പ്രതിഫലം നൽകപ്പെടും.
– എന്നാൽ അവൻ ഒരു തിൻമ ചെയ്താൽ അത് ഒരു തിൻമ മാത്രമായാണ് രേഖപ്പെടുത്തപ്പെടുക.

– ഇസ്ലാമിലെ പല കർമങ്ങൾക്കുമുള്ള പ്രതിഫലം അനേകം ഇരട്ടിയാണ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. ഒരു ധാന്യം ഏഴു കതിരുകളിലായി എഴുന്നൂറോളം ധാന്യങ്ങളെ ഉത്പാദിപ്പിക്കുന്നത് (ബക്വറ:261) പോലെയാണ് ദാനം പോലുള്ള കർമങ്ങളുടെ പ്രതിഫലം നൽകപ്പെടുന്നത്.
– ഒരാൽ ഇസ്ലാമിലേക്ക് പുതുതായി കടന്ന് വരികയാണെങ്കിൽ അവൻ മുമ്പ് ചെയ്ത എല്ലാ പാപങ്ങളും മായ്ക്കപ്പെടും. അതും ഈ മതത്തിന്റെ പ്രത്യേകതയാണ്.
– തനിക്ക് അനുഗുണമല്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ ഒരാളുടെ നല്ല ഇസ്ലാമിന്റെ ലക്ഷണമാണ്.
– ചില കർമങ്ങൾ ചെയ്യാൻ എളുപ്പമുള്ളതും എന്നാൽ അതിന്റെ പ്രതിഫലം അതിമഹത്തരമായതുമാണ്. അത്തരം വാക്കുകളും, പ്രവർത്തനങ്ങളും പഠിച്ച് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ അത് നമുക്ക് വളരെയേറെ ഗുണകരമാകും.
– കിട്ടിയ സമയങ്ങൾ പാഴാക്കാതെ ഇത്തരം ഇരട്ടി പ്രതിഫലങ്ങൾ നേടിയെടുക്കാൻ നാം സദാ ശ്രമിക്കണം.

ഹദീസ് – 7

ഹദീസ് - 7

“നിശ്ചയം എന്റെ മേൽ കളവ് പറയൽ മറ്റൊരാളുടെ മേലും കളവ് പറയുന്നത് പോലെയല്ല. എന്റെ മേൽ ആരെങ്കിലും മനഃപ്പൂർവ്വം കളവ് പറഞ്ഞാൽ അവൻ അവന്റെ സ്ഥാനം നരകത്തിൽ ഒരുക്കിക്കൊള്ളട്ടെ.” (ബുഖാരി, മുസ്ലിം)

മുഗീറ (റ) പറഞ്ഞു: നബി(സ) പറയുന്നതായി ഞാൻ കേട്ടു

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അൽമുഗീറതു ബ്നു ശുഅ്ബ അസ്സക്വഫി, മരണം ഹിജ്. 50…
– കളവ് പറയൽ വളരെ നീചമായ ഒരു സ്വഭാവമാണ്. വിശുദ്ധ കുർആനും, തിരു സുന്നത്തും നിഷിദ്ധമാക്കിയ കാര്യമാത്.
– യാഥാർത്ഥ്യമല്ലാത്തത് പറയലാണ് കളവ്. അത് മനഃപ്പൂർവമാണെങ്കിലും മനഃപ്പൂർവമല്ലെങ്കിലും കളവ് തന്നെയാണ്. അറിവില്ലാതെ പറഞ്ഞ് പോയാൽ ശിക്ഷിക്കപ്പെടില്ല. എന്നാൽ അറിഞ്ഞ് കൊണ്ട് പറഞ്ഞാൽ ശിക്ഷ ഉറപ്പാണ്.
– റസൂൽ (സ) യുടെ മേൽ കളവുകൾ പറയൽ അപകടമുള്ള തിൻമയാണ്, അത് മറ്റുള്ളവരെ സംബന്ധിച്ച് പറയുന്നത് പോലെയല്ല. നരകത്തിനർഹരാണ് അത്തരക്കാർ എന്നാണ് നബി (സ) അറിയിച്ചിരിക്കുത്.

– റസൂൽ പറയാത്തതും പഠിപ്പിക്കാത്തതും നബിയുടെ പേരിൽ പറയുക എന്നത് വലിയ ആരോപണവും കളവുമാണ് എന്നാണ് നബിക്ക് അറിയിച്ചിട്ടുള്ളത്.
– ഈ കാലത്ത് ഓരോ കാര്യങ്ങൾ എഴുതിയിട്ട് നബിവചനം എന്നോ, ഹദീസ് എന്നോ അടിക്കുറിപ്പ് വെച്ച് പലതും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. നല്ല ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാവേണ്ടതാണ്.
– സ്ഥിരപ്പെടാത്തതും, ദുർബലവും, കെട്ടിച്ചമച്ചതുമായ ഹദീസുകൾ പ്രചരിപ്പിക്കുന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ഹദീസ് 6

ഹദീസ് 2

നബി (സ) പറഞ്ഞിരിക്കുന്നു: “നിങ്ങൾ എന്റെ അനുയായികളെ ചീത്ത വിളിക്കരുത്. നിശ്ചയം നിങ്ങളിൽ ഒരാൾ ഉഹുദിനോളം (ഉഹുദ് മലയോളം) സ്വർണ്ണം ചിലവഴിച്ചാലും അവരുടെ ഒരു പിടിയുടെ അല്ലെങ്കിൽ അതിന്റെ പകുതിയോളം അത് എത്തുകയില്ല.” (ബുഖാരി, മുസ്ലിം)

അബൂ സഈദുൽ ഖുദ്രി (റ) പറഞ്ഞു

– സ്വഹാബിമാരിൽ ആർക്കെങ്കിലും വല്ല ലിതവും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ അവരെ ആക്ഷേപിക്കാൻ നമുക്ക് അർഹതയില്ല.
– സ്വഹാബിമാരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്, അവർ ഒരു പിടി അല്ലെങ്കിൽ അതിന്റെ പകുതി സ്വർണ്ണം ചിലവഴിച്ചാൽ മറ്റുള്ളവർ ഉഹുദ് മലയോളം ചിലവഴിച്ചാലും രണ്ടും സമമാവുകയില്ല. സ്വഹാബത്ത് വളരെ കുറച്ച് ചിലവഴിച്ചാൽ തന്നെ അത് വളരെ ശ്രേഷ്ഠമായാണ് അല്ലാഹു സ്വീകരിക്കുന്നത്. അത് അവരുടെ മഹത്വത്തെ കുറിക്കുന്നു.
– പിഴച്ച കക്ഷികളായ ശിയാക്കൾ, ഹദീസ് നിഷേധികൾ എന്നിവരൊക്കെയാണ് സ്വഹാബിമാരെ ചീത്ത വിളിക്കാനും അവരെ ഇകഴ്ത്തിക്കാണിക്കാനും മുന്നിൽ നിൽക്കുന്നത്.

– അവരെ ചീത്ത വിളിക്കൽ വാൻപാപങ്ങളുടെ കൂട്ടത്തിലാണ് ചില പണ്ഡിതൻമാർ ഉൾപ്പെടുത്തിയത്. മാത്രമല്ല സ്വഹാബിമാരെ ചീത്ത വിളിക്കുന്നവർക്ക് അല്ലാഹുവിന്റെയും മലക്കുകളുടേയും മുഴുവൻ മനുഷ്യരുടേയും ശാപമുണ്ട് എന്ന് റസൂൽ (സ) അറിയിച്ചിട്ടുമുണ്ട്.
– സ്വഹാബിമാരിൽ ആർക്കെങ്കിലും വല്ല ലിതവും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ അവരെ ആക്ഷേപിക്കാൻ നമുക്ക് അർഹതയില്ല.
– സ്വഹാബിമാരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്, അവർ ഒരു പിടി അല്ലെങ്കിൽ അതിന്റെ പകുതി സ്വർണ്ണം ചിലവഴിച്ചാൽ മറ്റുള്ളവർ ഉഹുദ് മലയോളം ചിലവഴിച്ചാലും രണ്ടും സമമാവുകയില്ല. സ്വഹാബത്ത് വളരെ കുറച്ച് ചിലവഴിച്ചാൽ തന്നെ അത് വളരെ ശ്രേഷ്ഠമായാണ് അല്ലാഹു സ്വീകരിക്കുന്നത്. അത് അവരുടെ മഹത്വത്തെ കുറിക്കുന്നു.
– പിഴച്ച കക്ഷികളായ ശിയാക്കൾ, ഹദീസ് നിഷേധികൾ എന്നിവരൊക്കെയാണ് സ്വഹാബിമാരെ ചീത്ത വിളിക്കാനും അവരെ ഇകഴ്ത്തിക്കാണിക്കാനും മുന്നിൽ നിൽക്കുന്നത്.