വർഗീയതക്കെതിരെ… മതേതര ചേരി ഉണർന്ന് പ്രവർത്തിക്കുക

ഇന്ത്യയെ വർഗീയതയിൽ അധിഷ്ഠിതമായ ഒരു ഹിന്ദുത്വ
രാഷ്ട്രമാക്കാനുള്ള തീവ്രശ്രമത്തിലാണ് ചില ദുഷ്ട ശക്തികൾ,
ഇതര മതങ്ങളെയും സംസ്കാരങ്ങളെയും ഇല്ലായ്മ ചെയ്ത്
ഏകശിലാത്മകമായ മതവും സംസ്കാരവും രാജ്യത്തിനുമേൽ
അടിച്ചേൽപിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങളും പദ്ധതികളും അവർ
ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി സർക്കാർ മേൽനോട്ടത്തിൽ തന്നെ
ന്യൂനപക്ഷങ്ങളും ദളിതുകളും വേട്ടയാടപ്പെട്ടു തുടങ്ങി. അവർക്ക് വേണ്ടി
ശബ്ദിച്ച് പല എഴുത്തുകാരും ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും
കൊലചെയ്യപ്പെട്ടു. നിരപരാധികളായ മഹാഭൂരിപക്ഷം ഹിന്ദുക്കളുടെ
പേരിൽ ന്യൂനപക്ഷം വരുന്ന ഫാഷിസ്റ്റുകളുടെ നേതൃത്വത്തിൽ
ഹിന്ദുത്വം അഴിഞ്ഞാടി. വർഗീയത ഫണം നിവർത്തി ആടിത്തിമിർത്തു.
പിഞ്ചുകുട്ടികൾ പോലും മതത്തിന്റെ പേരിൽ ക്രൂരമായി വധിക്കപ്പെട്ടു.
രാജ്യത്തെ മഹാഭൂരിപക്ഷമായ മതേതര ജനതക്കിടയിൽ നിലനിൽക്കുന്ന
ഭിന്നതകളാണ് ഫാഷിസ്റ്റുകളുടെ ഈ കുതിപ്പിന് കാരണം. മതേതര
ജനാധിപത്യ പ്രസ്ഥാനങ്ങൾ ഭിന്നിച്ചു പോവുകയും കേവലം ചില
നയനിലപാടുകളിലും വീക്ഷണങ്ങളിലുമുള്ള വ്യത്യാസങ്ങളുടെ പേരിൽ
പരസ്പരം സഹകരിക്കാതിരിക്കുകയും വ്യക്തികൾ തമ്മിലുള്ള
അസ്വാരസ്യങ്ങൾ കാരണം പിളർന്നു പിളർന്നു ഗ്രൂപ്പുകളായിത്തീരുകയും
ചെയ്യുന്ന സ്ഥിതി വന്നപ്പോൾ ഫാഷിസ്റ്റുകൾക്ക് പിടിച്ചുകയറാനുള്ള
ഒരു ഏണിയായി അത് മാറി. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ
വ്യാപകമായ അഴിമതികൾ ഉണ്ടെന്നു സമർഥിക്കാൻ ഫാഷിസ്റ്റുകൾക്ക്
സാധിച്ചതോടെ മതേതര പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും തകർന്നു.
ഇന്ത്യയിലെ ഹൈന്ദവ സമുദായം ഉൾക്കൊള്ളുന്ന മഹാ
ഭൂരിപക്ഷം സുശക്തമായ ഒരു രാഷ്ട്രത്തിനു വേണ്ടി മതേതര
ആശയങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണ്.
ഫാഷിസ്റ്റുകൾക്ക് ശക്തമായ സ്വാധീനം ഉണ്ടെന്ന് അവർ
അവകാശപ്പെടുന്ന സംസ്ഥാനങ്ങളിൽ ഹൈന്ദവ സമുദായത്തിലെ
മതേതരവിശ്വാസികളുടെ വോട്ടുകൾ ഛിന്നഭിന്നമായത് മതേതര
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ ഈഗോ
ക്ലാഷുകൾ നിമിത്തം മാത്രമാണ്. അത് പരിഹരിക്കപ്പെടണമെങ്കിൽ
രാഷ്ട്രശിൽപികൾ ഉയർത്തിപ്പിടിച്ച് മൂല്യബോധം ആദർശമായി
സ്വീകരിച്ച നിഷ്കാമികളുടെ നേതൃത്വം മതേതര പ്രസ്ഥാനങ്ങൾക്ക്
അനിവാര്യമാണ്.
വർഗീയതക്കെതിരെ മതേതര കൂട്ടായ്മ വളർന്നു വരണം. ശക്തിപ്പെടണം.
ലോകം കാതോർക്കുന്ന കാലത്തിന്റെ ആവ
ശ്യമാണത്.സ്വാതന്ത്ര്യസമര നേതാക്കളായ മുഹമ്മദ് അബ്ദുറഹ്മാൻ
സാഹിബ്, വക്കം മൗലവി, കെ.എം മൗലവി, സീതി സാഹിബ് തുടങ്ങിയ
മുസ്ലിം നവോത്ഥാന നായകരും ഡോ.ഉസ്മാൻ സാഹിബ്,
കെ.പി മുഹമ്മദ് മൗലവി തുടങ്ങിയ മഹാരഥന്മാരും ഉയർത്തിപ്പിടിച്ച
ആശയാദർശങ്ങൾ ശക്തമായി പിന്തുടരുന്ന മുജാഹിദ് പ്രബോധന
വിഭാഗമായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്
ഇതാണ് ഈ വിഷയത്തിൽ പറയാനുള്ളത്.

പിശാചിന്റെ കൊമ്പും മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ ജനനവും

പിശാചിന്റെ കൊമ്പും മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ ജനനവും. ഇന്റർനെറ്റിൽ ഈ വിഷയം സേര്‍ച്ച്‌ ചെയ്‌താൽ മനസ്സിലാകും ഈ കൂട്ടർ എത്രമാത്രം കളവ് പ്രചരിപ്പിക്കുന്നുണ്ട് എന്ന്. നബിതിരുമേനിയുടെ പേരിൽ ഒരു കളവ് പറഞ്ഞാൽ അവന്‍ നരകത്തിൽ ഒരു സീറ്റ് ഒരുക്കി കൊള്ളട്ടെ എന്നാണ് നബി വചനം!

സമസ്തക്കാരുടെ കുപ്രചരണം ഒരുപൊളിച്ചെഴുത്ത്. “നജ്ദിൽ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക,” എന്ന് നബി(സ) പറഞ്ഞ ഒരു ഹദീസിനെ നൂറ്റാണ്ടു പതിനാലിനിടക്ക് ആധികാരിക പണ്ഡിതൻമാർ ആരും വിശദീകരിക്കാത്തരൂപത്തിൽ ദുർവ്യാഖ്യാനിച്ചിട്ടാണ് അവർ ഇതിനെ വഹാബികളുടെ മേൽ ചാർത്തുന്നത്.

അല്ലെങ്കിലും ഇവർ ഉദ്ധരിക്കുന്ന ആയത്തുകൾക്കോ ഹദീസുകൾക്കോ ഒന്നും തന്നെ ഇവർ നൽകുന്ന വിശദീകരണങ്ങൾ മുൻഗാമികൾ ആരും തന്നെ പറയാത്തതാണെന്ന് എല്ലാവരേക്കാളുമേറെ ബോധ്യമുള്ളത് ഇവർക്ക് തന്നെയാണല്ലോ.

ഇത്തരത്തിൽ കോട്ടിമാട്ടുന്ന വിഷയം തന്നെയാണ് നജ്ദിൽ നിന്ന് ഉത്ഭവിക്കുന്ന പിശാചിന്റെ കൊമ്പ് കൊണ്ട് ഉദ്ദേശം വഹാബികളാണ് എന്നത്. ഇത് സമർത്ഥിക്കാൻ ഇവർക്ക് ആകെയുള്ള ന്യായം മുഹമ്മദിബ്്നു അബ്ദുൽ വഹാബിന്റെ നാടും നജ്ദ് എന്ന് പേരുള്ള ഒരു സ്ഥലമായിപ്പോയി എന്നത് മാത്രമാണ്. നജ്ദ് എന്ന് പേരുള്ള നാടുകളെല്ലാം ശപിക്കപ്പെട്ടതാണെങ്കിൽ എത്ര പ്രദേശങ്ങൾ ആ ഗണത്തിൽ ഇക്കൂട്ടർ ഉൾപ്പെടുത്തേണ്ടിവരും…!

രാജ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വിശ്രുത ഗ്രന്ഥമായ മുഅ്ജമുൽ ബുൽദാനിൽ പറയുന്നു: “അറേബ്യയിൽ തന്നെ ധാരാളം നജ്ദുകളുണ്ട് അതിൽ പെട്ടതാണ് യമാമയിലെ ഒരു താഴ് വരയായ നജ്ദുൽ ബർഖ്, നജ്ദുൽ ഖാൽ തുടങ്ങിയവ… “ചുരുക്കത്തിൽ ധാരാളമുള്ളതിൽ നിന്ന് പന്ത്രണ്ടണ്ണം മാത്രം അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിൽ എടുത്തു കൊടുത്തു എന്നു മാത്രം. ഈ നജ്ദുകളെല്ലാം ശപിക്കപ്പെട്ട പ്രദേശങ്ങളാണെന്നും അവിടെ നിന്നെല്ലാം പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്നും ലോകത്ത് ഏതെങ്കിലും ഒരു വ്യക്തിക്ക് വാദമുണ്ടോ? ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ല. എങ്കിൽ പിന്നെ ഈ നജ്ദുകളിൽ ഏതിനെ കുറിച്ചാണ് നബി (സ) അങ്ങനെ പ്രവചിച്ചത്?. ആ പ്രവചനത്തിലൂടെ നബി) (സ) തങ്ങൾ ഉദ്ദേശിച്ച നജ്ദിൽ തന്നെയാണോ മുഹമ്മദിബ്നു അബ്ദുൽ വഹാബ് ജനിച്ചത്.? ഇനി ആണെങ്കിൽ തന്നെ അദ്ദേഹം പ്രബോധനം ചെയ്ത ആശയങ്ങൾ പൈശാചിക ആശയങ്ങളാണോ എന്നൊക്കെയാണല്ലോ ഒരു വിശ്വാസി അന്വേഷിക്കേണ്ടത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും അവക്കുമുൻഗാമികൾ നൽകിയ വ്യാഖ്യാനങ്ങളും പരിശോധിക്കുമ്പോൾ നേരെ തിരിച്ചാണ് നമുക്ക് മനസ്സിലാകുന്നത്. നമുക്ക് അവയൊന്ന് പരിശോധിക്കാം. ആദ്യം ഇതുമായി ബന്ധപ്പെട്ട ഹദീസ് എന്താണെന്നു നോക്കാം. ഇമാം ബുഖാരി തന്റെ സ്വഹീഹുൽ ബുഖാരിയിൽ – 7092, 7093 നമ്പറുകളായി റിപ്പോർട്ട് ചെയ്യുന്നു. “ഇബ്നു ഉമർ(റ)വിൽനിന്ന് നിവേദനം: നബി(സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുനിന്നുകൊണ്ട് പറയുന്നതായി ഞാൻ കേട്ടു. അറിയണേ, കുഴപ്പങ്ങൾ ഇവിടെനിന്നാകുന്നു. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തു നിന്ന്.

7094-ാം നമ്പർ ഹദീസ് ഇപ്രകാരമാണ്, ് 2 – ﺫﻛَﺮ ﺍﻟﻨﺒﻲُّ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪ ﻭﺳﻠَّﻢ : ‏( ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﺷﺎﻣِﻨﺎ ، ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﻳَﻤَﻨِﻨﺎ ‏) . ﻗﺎﻟﻮﺍ : ﻳﺎ ﺭﺳﻮﻝَ ﺍﻟﻠﻪِ ، ﻭﻓﻲ ﻧَﺠﺪِﻧﺎ ؟ ﻗﺎﻝ : ( ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﺷﺎﻣِﻨﺎ ، ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﻳَﻤَﻨِﻨﺎ ‏) . ﻗﺎﻟﻮﺍ : ﻳﺎ ﺭﺳﻮﻝَ ﺍﻟﻠﻪِ ، ﻭﻓﻲ ﻧَﺠﺪِﻧﺎ ؟ ﻓﺄﻇﻨُّﻪ ﻗﺎﻝ ﻓﻲ ﺍﻟﺜﺎﻟﺜﺔِ : ‏( ﻫﻨﺎﻙ ﺍﻟﺰﻻﺯِﻝُ ﻭﺍﻟﻔِﺘَﻦُ ، ﻭﺑﻬﺎ ﻳَﻄﻠُﻊُ ﻗﺮﻥُ ﺍﻟﺸﻴﻄﺎﻥِ ‏) . ﺍﻟﺮﺍﻭﻱ : ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﺍﻟﻤﺤﺪﺙ : ﺍﻟﺒﺨﺎﺭﻱ – ﺍﻟﻤﺼﺪﺭ : ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ – ﺍﻟﺼﻔﺤﺔ ﺃﻭ ﺍﻟﺮﻗﻢ : 7094 ﺧﻼﺻﺔ ﺣﻜﻢ ﺍﻟﻤﺤﺪﺙ : ധﺻﺤﻴﺢ

ഇബ്നു ഉമർ (റ) വിൽനിന്ന് നിവേദനം: “നബി(സ) പറഞ്ഞു, അല്ലാഹുവേ, ഞങ്ങൾക്ക് ഞങ്ങളുടെ ശാമിൽ നീ അനുഗ്രഹം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളുടെ യമനിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ. സ്വഹാബികൾ പറഞ്ഞു. നബിയേ, ഞങ്ങളുടെ നജ്ദിലും. നബി (സ) പറഞ്ഞു.അല്ലാഹുവേ, ഞങ്ങളുടെ ശാമിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ, ഞങ്ങളുടെ യമനിൽ ഞങ്ങൾക്ക് നീ അനുഗ്രഹം ചെയ്യേണമേ. അവർ പറഞ്ഞു. പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും. മൂന്നാമത്തെ തവണയാണെന്ന് തോന്നുന്നു. നബി (സ) ഇപ്രകാരം പറഞ്ഞു. അവിടെയാണ് ഭൂമികുലുക്കങ്ങളും കുഴപ്പങ്ങളും, അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും. സ്വഹീഹുൽബുഖാരിയിൽതന്നേ , 3279, 3511 എന്നീ നമ്പറുകളിലും ഇതേ ഹദീസ് തന്നെ ആവർത്തിച്ചു വന്നതായി കാണാം. മാത്രമല്ല, സ്വഹീഹ് മുസ്ലിമിൽ 5167, 5169, 5171, 5172 ഇമാം അഹമ്മദ്(ജ) തന്റെ മുസ്നദിൽ 4738,5152, 5401, 5758, 5968, 6020 ഇമാം മാലിക് (ജ) തന്റെ മുവത്വയിൽ 1544 എന്നീ നമ്പറുകളിലും ഇതേ ഹദീസ് പദപ്രയോഗങ്ങളിൽ ചെറിയ വ്യത്യാസങ്ങളോടെ റിപ്പോർട്ട് ചെയ്തതായി കാണാം. ഈ റിപ്പോർട്ടുകളിൽ എല്ലാം തന്നെ നബി (സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത് എന്ന് വ്യക്തമാണ്. മാത്രവുമല്ല, എല്ലാ കുഴപ്പങ്ങളുടേയും കേന്ദ്രമാണ് കിഴക്കൻഭാഗമെന്ന് മറ്റ് ധാരാളം ഹദീസുകളിൽ നബി (സ) പ്രസ്താവിച്ചിരിക്കുന്നു. ഉദാഹരണമായി നബി (സ) പറഞ്ഞു. ﺃﻥَّ ﺭﺳﻮﻝَ ﺍﻟﻠﻪِ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪِ ﻭﺳﻠَّﻢَ ﻗﺎﻝ : ﺭﺃﺱُ ﺍﻟﻜﻔﺮِ ﻧﺤﻮُ ﺍﻟﻤﺸﺮﻕِ ، “കുഫ്റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു. (ബുഖാരി. 3501, മുസ്ലിം 75) ഈ രൂപത്തിലുള്ള ഹദീസുകൾ ഹദീസ് ഗ്രന്ഥങ്ങളിൽ ധാരാളം വന്നതായി കാണാം. എങ്കിൽ ഏതാണ് ഈ കിഴക്ക് ഭാഗം. വെറുമൊരു ഭൂപടം മാത്രം മതിയല്ലോ ഇത് കണ്ടുപിടിക്കാൻ. നബി (സ) തങ്ങൾ മദീനയിൽനിന്നാണ് ഇത് പറയുന്നത്. അതും അവിടുത്തെ മിമ്പറിൽവെച്ച് എന്നും, മിമ്പറിന്റെ സമീപത്തുവെച്ച് എന്നുമൊക്കെ ഹദീസിൽ വന്നിട്ടുണ്ട്. (ഉദാഹരണം. ബുഖാരി 3511 അഹ്മദ് 5758, 5968) മദീനയിലെ കിഴക്ക് ഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസറ എന്നിവ ഉൾകൊള്ളുന്ന ഇറാഖ് ആണ് എന്നത് ഭൂപടത്തിൽ നിന്നുതന്നെ വളരെ വ്യക്തമാണ്. എന്നാൽ ഹദീസുകളും ഇക്കാര്യങ്ങൾ വ്യക്തമാക്കിത്തരുന്നത് കാണാം. ഇമാം മുസ്ലിം (റ) തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്.(7297) ﻩ ﻗﺎﻝ ﺳﻤﻌﺖ ﺳﺎﻟﻢ ﺑﻦ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻳﻘﻮﻝ : ﻳﺎﺃﻫﻞ ﺍﻟﻌﺮﺍﻕ ﻣﺎﺃﺳﺄﻟﻜﻢ ﻋﻦ ﺍﻟﺼﻐﻴﺮﺓ ،ﻭﺃﺭﻛﺒﻜﻢ ﻟﻠﻜﺒﻴﺮﺓ ﺳﻤﻌﺖ ﺃﺑﻲ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻳﻘﻮﻝ ﺳﻤﻌﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﻘﻮﻝ ﺇﻥ ﺍﻟﻔﺘﻨﺔ ﺗﺠﻲﺀ ﻣﻦ ﻫﻬﻨﺎ ﻭﺃﻭﻣﺄ ﺑﻴﺪﻩ ﻧﺤﻮ ﺍﻟﻤﺸﺮﻕ ﻣﻦ ﺣﻴﺚ ﻳﻄﻠﻊ ﻗﺮﻧﺎ ﺍﻟﺸﻴﻄﺎﻥ ﻣﺴﻠﻢ സാലിമിബ്നു അബ്ദുല്ലാഹ് (റ) പറയുന്നു: “അല്ലയോ ഇറാഖ്കാരേ, ചെറിയകാര്യങ്ങളെക്കുറിച്ചുപോലും നിങ്ങൾ ചോദിച്ചറിയുന്നു. എന്നാൽ വലിയ വലിയ കാര്യങ്ങൾ (തിന്മകൾ) നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം! എന്റെ പിതാവ് അബ്ദുല്ലാഹിബ്നു ഉമർ (റ) കിഴക്കുഭാഗത്തേക്ക് ചൂണ്ടി കൊണ്ട് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് തീർച്ചയായും കുഴപ്പങ്ങളെല്ലാം ഇവിടെനിന്നാണ്. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്. മൂസാ നബി ഫിർഔൻ കുടുംബത്തിൽ പെട്ടവനെ അബദ്ധത്തിൽ കൊലചെയ്തതിനെക്കുറിച്ചുപോലും ഖുർആൻ പറഞ്ഞത് “നീ ഒരാളെ കൊല്ലുകയുണ്ടായി” (ത്വാഹാ 40) എന്നാണ്. നിങ്ങളാകട്ടെ പരസ്പരം കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു (മുസ്ലിം 5172) ഇബ്നു അബീ നുഐം(റ)പറയുന്നു: “ഞാൻ ഇബ്നു ഉമർ (റ)വിന്റെ കൂടെ നിൽക്കുമ്പോൾ ഒരാൾ അദ്ദേഹത്തോട് കൊതുകിന്റെ രക്തത്തെക്കുറിച്ച് (കൊതുകിനെ കൊല്ലുന്നത്/കൊതുകുരക്തം വസ്ത്രത്തിലായാലുള്ള വിധി സംബന്ധിച്ച്) ചോദിക്കുകയുണ്ടായി. അപ്പോൾ ഇബ്നു ഉമർ(റ) ചോദിച്ചു. നീ ഏതുനാട്ടുകാരനാണ്. അദ്ദേഹം പറഞ്ഞു. ഇറാഖിയാണ്. ഇബ്നു ഉമർ(റ)പറഞ്ഞു. ഇവരുടെ കാര്യം നിങ്ങൾ ഒന്ന് നോക്കൂ. ഇവർ ഒരു കൊതുകിന്റെ രക്തത്തിന്റെ കാര്യത്തിലാണ് എന്നോട് ചോദിക്കുന്നത്. അവരാകട്ടെ നബി(സ)യുടെ പേരക്കുട്ടിയെ കൊന്നവരാണ് താനും. (ബുഖാരി 5994, തിർമുദി3703,അഹ്മദ് 5417) ഇപ്പോൾ വളരെ വ്യക്തമായി. കിഴക്ക്കൊണ്ട് നബി(സ) ഉദ്ദേശിച്ചത് ഇറാഖ് ആണെന്ന് ഇമാം അഹ്മദ് ഉദ്ധരിച്ച ഒരു ഹദീസിൽ ഇതൊന്നുകൂടി വ്യക്തമാക്കുന്നത് കാണാം. അതിപ്രകാരമാണ്. “ഇബ്നു ഉമർ (റ) പറയുന്നു. നബി(സ) തന്റെ കൈ കൊണ്ട് ഇറാഖിനു നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ, ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ,എന്ന് മൂന്നുതവണ പറഞ്ഞു. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നത് അവിടെനിന്നാകുന്നു. (അഹ്മദ് 6020)

ഇമാം ബുഖാരി ഉദ്ധരിച്ച 7094 ാം ഹദീസിനെ വിശദീകരിക്കവെ ഇമാം അസ്ക്വലാനി(റ) പറയുന്നു. “മദീനക്കാരുടെ നജ്ദ് ഇറാഖും അതിന്റെ പ്രാന്തപ്രദേശങ്ങളുമാണ്. അതാണ് മദീനക്കാരുടെ കിഴക്കുഭാഗമെന്ന് ഖത്താബി പറഞ്ഞിരിക്കുന്നു നബി(സ) പ്രാർത്ഥിക്കാൻ വിസമ്മതിച്ച നജ്ദ് ഇറാഖാണെന്ന് വ്യക്തം. നബി(സ)യുടെ പ്രാർത്ഥനയെക്കുറിച്ചു തന്നെ വന്ന റിപ്പോർട്ടുകളിൽ തന്നെയും നജ്ദിനുവേണ്ടിയും എന്ന സ്ഥാനത്ത് ‘ഇറാഖിൻ വേണ്ടിയും’ എന്ന് തന്നെ വന്നതായി കാണാം. പ്രസ്തുത റിപ്പോർട്ട് ഇമാം ഫസ്വി തന്റെ ‘അൽമഅ്രിഫത്തു വത്താരീഖ്’ എന്ന ഗ്രന്ഥത്തിൽ 2/746 ൽ കൂഫയെക്കുറിച്ച് പറയുന്ന അദ്ധ്യായം എന്ന ശീർഷകത്തിൽ കൊടുത്തിട്ടുണ്ട് . അതിന്റെ പൂർണരൂപം ഇപ്രകാരമാണ്. “നബി(സ) പറഞ്ഞു. അല്ലാഹുവേ, ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും ഞങ്ങളുടെ സ്വാഇലും ഞങ്ങളുടെ യമനിലും ഞങ്ങളുടെ ശാമിലും നീ ഞങ്ങൾക്ക് ബർക്കത്ത് ചെയ്യണേ. അപ്പോൾ ഒരാൾ പറഞ്ഞു. നബിയേ ഞങ്ങളുടെ ഇറാഖിലും. അപ്പോൾ നബി(സ) പറഞ്ഞു: അവിടെയാണ് ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാവുക. അവിടെനിന്നുതന്നെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും ഇനി നജ്ദുകൊണ്ടുള്ള ഉദ്ദേശം ഇബ്നു അബ്ദുൽ വഹാബിന്റെ ജന്മനാടായ സഊദി അറേബ്യയിലെ നജ്ദ് ആണെങ്കിൽ ഹദീസിൽ സൂചിപ്പിക്കപ്പെട്ട ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാകുമെന്നതും കുഫ്റിന്റെ കേന്ദ്രമാണെന്നതും എല്ലാം ആ നജ്ദിന്റെ ചരിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ടോ?

എന്നാൽ ഇറാഖിലോ? അന്നുമുതൽ ഇന്നുവരെ എല്ലാകുഴപ്പങ്ങളുടേയും കേന്ദ്രബിന്ദു ഇറാഖാണ് എന്നതല്ലേ വസ്തുത? പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും അവിടെനിന്നുതന്നെ എന്നതും ഇറാഖ്പോലെ പുലർന്ന മറ്റൊരു ദേശം കാണുക സാധ്യമല്ല. മുസ്ലിം സമുദായത്തിന്റെ ഐക്യം തകർത്ത് ഛിദ്രതയുണ്ടാക്കിയ പിഴച്ച കക്ഷികൾ മിക്കവാറും ഉത്ഭവിച്ചത് ഇറാഖിൽനിന്നാണെന്ന് കാണാം. ഇമാം അസ്ഖലാനി പറയുന്നു. “ഒന്നാമത്തെ കുഴപ്പം കിഴക്കുഭാഗത്തു നിന്നായിരുന്നു. അത് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പിൻ കാരണമായി. അതാകട്ടെ. പിശാചിൻ അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണല്ലോ. അതുപോലെ തന്നെ ബിദ്അത്തുകൾ ഉത്ഭവിച്ചതും ആ ഭാഗത്തു നിന്നാണ്. ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി മാറുമെന്നും അതിൽ എഴുപത്തിരണ്ട് കക്ഷികൾ നരകക്കാരാണെന്നും ഉള്ള ഹദീസിനെ വിശദീകരിക്കവേ മുല്ലാ അലിയ്യുൽ ഖാരി പറയുന്നു (മേൽഹദീഥ് ഇമാം തുർമുദി, ഇബ്നുമാജ, ഹാകിം, തുടങ്ങിയവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . “ബിദഈ കക്ഷികളുടെ അടിസ്ഥാനം ഏഴ് വിഭാഗങ്ങളാണ്. മുഅ്തസിലി, ശീആ, ഖവാരിജ്, നജ്ജാരിയ്യ, ജബ്രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ എന്നിവരാണവർ. ഇവർ യഥാക്രമം 20,22,20,3,1,5,1 എന്നീ എണ്ണം ഉപവിഭാഗങ്ങളായി പിന്നീട് ഭിന്നിച്ചു. (ആകെ 72). പിഴച്ച കക്ഷികളായ 72 കക്ഷികളും ഉൽഭവിച്ചത് ഈ ഏഴ് കക്ഷികളിൽനിന്നാണ് എന്ന് ചുരുക്കം.

പിന്നീട് ലോകത്ത് പുതിയ കക്ഷികൾ ഉടലെടുത്തിട്ടുണ്ടങ്കിൽ അവരുടെ ആദർശം ഈ എഴുപത്തിരണ്ടിൽ ഏതെങ്കിലും ഒന്നിന്റേതായിരിക്കും എന്നർത്ഥം. ഈ ഏഴ് കക്ഷികളുടേയും നേതാക്കൾ ഇറാഖുകാരായിരുന്നു. ചരിത്രപണ്ഡിതനായ സുലൈമാൻ (മരണം 1372 ഹിജ്റ) തന്റെ നബിചരിത്രം എന്ന ഗ്രന്ഥത്തിൽ പറയുന്നു: മുഴുവൻ പിഴച്ച കക്ഷികളും വലിയ വലിയ കുഴപ്പങ്ങളും എല്ലാം പ്രത്യക്ഷപ്പെട്ടത് ഇറാഖിലെ നാടുകളിൽ നിന്നാണ്. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതുതന്നയാണ്. ഇതിൻ ചരിത്രം സാക്ഷിയുമാണ്. ഉസ്മാൻ(റ) വിൻ എതിരെയുള്ള കലാപങ്ങളുടെ തുടക്കം ഇറാഖ് ഭാഗത്തുനിന്നായിരുന്നു. ജമൽ, സ്വിഫ്ഫീൻ യുദ്ധങ്ങൾ നടന്നതും ആ പ്രദേശങ്ങളിൽ തന്നെ. അലി(റ) വധിക്കപ്പെടുന്നതും ഇറാഖിൽവച്ചുതന്നെ. ഖവാരിജുകൾ, ജബ്രികൾ, ഖദ്രികൾ തുടങ്ങിയവരെല്ലാം ഉടലെടുത്തതും അവിടെനിന്നുതന്നെ. കള്ളപ്രവാചകനായ മുഖ്താർ പ്രവാചകത്വം വാദിച്ചതും അവിടെനിന്നു തന്നെ. ദജ്ജാലിന്റെയും യഅ്ജൂജ് മഅ്ജൂജിന്റെയും പുറപ്പാട് ആ ഭാഗത്തു നിന്നായിരിക്കുമെന്ന് ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. നബി(സ)യുടെ പേരിൽ ലക്ഷക്കണക്കായ ഹദീസുകൾ വ്യാജമായി നിർമ്മിച്ചുണ്ടാക്ക പ്പെട്ടതിൽ ഭൂരിഭാഗവും ഇറാഖിൽനിന്നായിരുന്നുവെന്നത് ഒരു ചരിത്ര യാഥാർത്ഥ്യം കൂടിയാണല്ലോ. ഒരുകാലത്ത് ‘ഹദീസ് അടി ക്കുന്ന കേന്ദ്രം’ എന്ന അപരനാമത്തിൽ കുപ്രസിദ്ധമായതും ഇറാഖായിരുന്നുവല്ലോ. ഇക്കാര്യം ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത് നോക്കുക. താബിഈ പണ്ഡിതനായ ഹിശാം ബ്നു ഉർവ(റ) പറയുന്നു:

“നിന്നോട് ഒരു ഇറാഖീ ആയിരം ഹദീസുകൾ പറഞ്ഞാൽ നീ അതിൽ 990 എണ്ണം ഒഴിവാക്കുക. ബാക്കിയുള്ളത് നീ സംശയിക്കുകയും ചെയ്യുക. റബീഅത്തുബ്നു അബ്ദിറഹിമാൻ(റ) പറയുന്നു: “പൂർണ്ണ ബുദ്ധിയുള്ള ഒരു ഇറാഖിയേയും ഞാൻ കണ്ടിട്ടില്ല. ഇമാം ത്വാഊസ്(റ) പറയുന്നു. “നിന്നോട് ഒരു ഇറാഖി നൂറ് ഹദീസുകൾ പറഞ്ഞാൽ 99 എണ്ണവും നീ ഉപേക്ഷിക്കുക. ഇമാം ശാഫിഈ(റ) പറയുന്നു: “ഇറാഖിൽ നിന്നും വന്ന ഏതൊരുഹദീസും തന്നെ ഹിജാസിൽ അതിൻ അടിസ്ഥാനമുണ്ടങ്കിലല്ലാതെ നീ സ്വീകരിക്കരുത്. ചുരുക്കത്തിൽ പ്രവാചകൻ(സ) പ്രാർത്ഥിക്കാൻ വിസമ്മതിച്ചതും ഫിത്ത്നയുടെ കേന്ദ്രമായും പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്ന സ്ഥലമായും ഒക്കെപ്പറഞ്ഞത് ഇറാഖിലെ നജ്ദാണെന്ന് പ്രമാണങ്ങൾകൊണ്ടും ചരിത്ര യാഥാർത്ഥ്യങ്ങൾകൊണ്ടും വ്യക്തമായി. എന്നാൽ ശൈഖ് മുഹമ്മദ്ബ്്നു അബ്ദുൽ വഹാബിന്റെ ജന്മസ്ഥലമായ ഇന്നത്തെ സഊദി അറേബ്യയുടെ ഭാഗമായ നജ്ദ് ഏതെങ്കിലും രൂപത്തിൽ ശപിക്കപ്പെട്ട തായി ഹദീസുകളിൽ വന്നിട്ടുണ്ടോ?

ഇല്ലെന്ന് മാത്രമല്ല, നബി തങ്ങൾ ബർകത്തിനായി പ്രാർത്ഥിച്ച പ്രദേശങ്ങളിൽ പെട്ടതാണ് അത് എന്നതാണ് യാഥാർത്ഥ്യം. അതായത് നബി(സ) ശാമിനും യമനിനും വേണ്ടി പ്രാർത്ഥിക്കുകയും അവയെ പുകഴ്ത്തുകയും ചെയ്തത് ധാരാളം ഹദീസുകളിൽ സ്ഥിരപ്പട്ടിട്ടുണ്ട്. മക്ക തിഹാമയിൽപെട്ടതും, തിഹാമ യമനിൽപെട്ടതുമാണ് എന്ന് ഇമാം നവവി(റ),അസ്ഖലാനി(റ)തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട്്.

ﻗﺎﻝ ﺍﺑﻦ ﺣﺠﺮ ﻓﻲ ﺍﻟﻔﺘﺢ ‏( 13/47‏) ،ﻭﺍﻟﻌﻴﻨﻲ ﻓﻲ ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ( 24/200‏) ﻗﺎﻝ ﺍﻟﺨﻄﺎﺑﻲ : ‏( ﻧﺠﺪ ﻣﻦ ﺟﻬﺔ ﺍﻟﻤﺸﺮﻕ ﻭﻣﻦ ﻛﺎﻥ ﺑﺎﻟﻤﺪﻳﻨﺔ ﻛﺎﻥ ﻧﺠﺪﻩ ﺑﺎﺩﻳﺔ ﺍﻟﻌﺮﺍﻕ ﻭﻧﻮﺍﺣﻴﻬﺎ ﻭﻫﻲ ﻣﺸﺮﻕ ﺃﻫﻞ ﺍﻟﻤﺪﻳﻨﺔ ، ﻭﺃﺻﻞ ﻧﺠﺪ ﻣﺎﺃﺭﺗﻔﻊ ﻣﻦ ﺍﻷﺭﺽ ﻭﻫﻮ ﺧﻼﻑ ﺍﻟﻐﻮﺭ ﻓﺈﻧﻪ ﻣﺎ ﺍﻧﺨﻔﺾ ﻣﻨﻬﺎ ﻭﺗﻬﺎﻣﺔ ﻛﻠﻬﺎ ﻣﻦ ﺍﻟﻐﻮﺭ ﻭﻣﻜﺔ ﻣﻦ ﺗﻬﺎﻣﺔ ).

മക്കയുടേയും യമനിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്നതാണല്ലോ സഊദി അറേബ്യയിലെ നജ്ദ്. ഈ പ്രദേശം മുമ്പ് നജ്ദുൽ യമാമ എന്നായിരുന്നത്രേ അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെക്കുറിച്ച് നജ്ദ് എന്നും നജ്ദുൽ യമാമ എന്നും ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീഥിൽ വന്നിട്ടുണ്ട്. യമാമയെക്കുറിച്ച് വിശദീകരിക്കവെ അല്ലാമാ കർമാനി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്. മക്കയിൽനിന്നും നാല് മർഹല അകലെയുള്ള യമനിലെ ഒരു പ്രദേശമാകുന്നു. ശാമിനും യമനിനും വേണ്ടി നബി(സ) പ്രാർത്ഥിക്കാനുള്ള കാരണം ഹനഫീ പണ്ഡിതനായ അബ്ദുൽഹഖ് ദഹ്ലവി ഇപ്രകാരം രേഖപ്പെടുത്തുന്നു. “കാരണം മക്ക നബി(സ) യുടെ ജന്മനാടാണ്. അത് യമനിൽ പെട്ടതാണ്. മദീന നബി(സ) യുടെ വാസസ്ഥലവും മറവ് ചെയ്യപ്പെട്ട ഇടവുമാണ്. അത് ശാമിൽപെട്ടതുമാണ്.(മിർഖാത് 5/650) ചുരുക്കത്തിൽ ഇന്ന് സഊദി അറ്യേയുടെ ഭാഗമായ നജ്ദ് അന്ന് നബി(സ) ബർക്കത്തി നായി ദുആ ചെയ്ത യമനിന്റെ ഭാഗമാണ് എന്നർത്ഥം. ഇനിയും ഈ യാഥാർത്ഥ്യം ബോധ്യപ്പെടാത്തവരോ ബോധ്യപ്പെട്ടില്ലെന്ന് നടിക്കുന്നവരോ ആയ ആരെങ്കിലും ബാക്കിയുണ്ടങ്കിൽ അവരുടെ ശ്രദ്ധയിലേക്കായി ഇവരുടെ പ്രസിദ്ധീകരണമായ ഐ.പി. പുറത്തിറക്കിയ ‘വഹാബിസം വിമർശനപഠനം’ എന്ന പുസ്തകത്തിലെ ഏതാനും വരികൾകൂടി കൊടുത്തുകൊണ്ട ് അവസാനിപ്പിക്കട്ടെ. അതിപ്രകാരമാണ് “വരണ്ട ഭൂപ്രദേശമായ നജ്ദിന്റെ ഊഷരസ്വഭാവം ആനാടിന്റെ ധൈഷണിക ചരിത്രത്തിലും പ്രതിഫലിക്കുന്നുണ്ട്. ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്ന കാര്യത്തിൽ സിറിയ, യമൻ തുടങ്ങിയ പ്രദേശങ്ങളുമായി അനുകൂലമല്ലാത്ത തരത്തിൽ താരതമ്യപ്പെടുത്തുന്ന ചില സൂചനകൾ ഹദീസിലുണ്ട്. അവിടെനിന്നും കുഴപ്പങ്ങളും അക്രമങ്ങളും പിശാചിന്റെ തലമുറയും ഉയർന്നുവരുമെന്നാണ് സൂചന. പ്രവചന സ്വഭാവമുള്ള ഹദീസിനെ നിരീക്ഷണക്ഷമമായ ചരിത്ര പ്രതിഭാസങ്ങളുമായി ബന്ധിപ്പിക്കുന്നത് വിഷമം പിടിച്ച പണിയാണ്. അതിൻ ശ്രമിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. ഈ പ്രത്യേക ഹദീസ് ആധികാരികമാണെങ്കിൽ തന്നെയും അതിൻ വഹ്ഹാ ബിസവുമായി യാതൊരു ബന്ധവുമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നജദ് എവിടെ? عن ابن عمر رضي الله عنهما قال : ذكر النبي صلى الله عليه وسلم فقال : اللهم بارك لنا في شامنا ، اللهم بارك لنا في يمننا ، قالوا : وفي نجدنا ، قال: اللهم بارك لنا في شامنا ، اللهم بارك لنا في يمننا ، قالوا : يا رسول الله وفي نجدنا فأظنه قال الثالثة : هناك الزلازل والفتن ، وبها يطلع قرن الشيطان . رواه البخاري والترمذي وأحمد . وفي هذا الحديث لفظ : نجدنا .

عن ابن فضيل عن أبيه قال : سمعت سالم بن عبدالله بن عمر يقول : يا أهل العراق ! ما أسألكم عن الصغيرة وأركبكم للكبيرة ! سمعت أبي عبدالله بن عمر يقول : سمعت رسول الله صلى الله عليه وسلم يقول : إن الفتنة تجيء من ههنا ، وأومأ بيده نحو المشرق ، من حيث يطلع قرنا الشيطان وأنتم يضرب بعضكم رقاب بعض ….. الحديث . رواه مسلم بهذا اللفظ . وعن ابن عباس رضي الله عنهما قال دعا النبي صلى الله عليه وسلم : اللهم بارك لنا في صاعنا ومدنا ، وبارك لنا في شامنا ويمننا . فقال رجل من القوم يا نبي الله وفي عراقنا . قال : إن بها قرن الشيطان ، وتهيج الفتن ، وإن الجفاء بالمشرق . قال الهيثيمي في المجمع : رواه الطبراني في الكبير ورجاله ثقات . وهاتان الروايتان صريحتان في تعيين المراد مما أبهم في غيرها من الروايات .

പ്രവാചകന്‍ മദീനത്തെ പള്ളിയിൽ ഇരിക്കെ യമന് വേണ്ടിയും ശാമിൻ (ഇന്നത്തെ സിറിയ) ക്ക് വേണ്ടിയും ദുആ ചെയ്തപ്പോൾ ഒരാൾ നജദിനു വേണ്ടിയും പ്രവാചകരെ എന്ന് പറയുകയും പ്രവാചകന്‍ ദുആ ചെയ്യാതിരുന്നപ്പോൾ അയാൾ നജദി നു വേണ്ടിയും പ്രവാചകരെ എന്ന് ആവർത്തിക്കുകയും ചെയ്തപ്പോൾ (ഒരു രിവായത്തിൽ ഇറാക്കിൻ വേണ്ടിയും എന്ന് തന്നെ വന്നിട്ടുണ്ട്) പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് കൈ ചൂണ്ടി അവിടെ നിന്ന് ഫിത്ത്ന പുറപ്പെടും, കുഴപ്പം ഉണ്ടാകും, പിശാചിന്‍റെ കൊമ്പു പുറപ്പെടും, കുഫ്ര്‍ പുറപ്പെടും, എന്നൊക്കെ വ്യത്യസ്‌ത രിവായത്തുകളിൽ വന്നിട്ടുണ്ട്. പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് മദീന പള്ളിയിൽ ഇരുന്നു ചൂണ്ടിക്കാട്ടിയത് ഒരിക്കലും തെക്ക് ഭാഗം സ്ഥിതി ചെയ്യുന്ന ഇന്നത്തെ റിയാള് എന്ന നജിദിനെ കുറിച്ചാകില്ല എന്നുറപ്പല്ലേ?. മാത്രമല്ല, ഉസ്മാന്‍ (റ) യുടെ വധത്തിൽ കലാശിച്ച ഫിത്ത്നയിൽ ഇറാക്കിൽ നിന്നുള്ളവരുടെ പങ്കും വളരെ വലുത് തന്നെയാണ്, ശേഷം ഇസ്ലാമിൽ പൊട്ടി പുറപ്പെട്ട ഫിത്‌നകൾ, ഖവാരിജുകൾ ശിയാക്കൾ, റാഫിളികൾ ബാത്വിനിയാക്കൾ, ഖദരിയ്യാക്കൾ, ജമ്ഹ്മികൾ മുഅതസില എന്ന് തുടങ്ങി എല്ലാവരും ഇറാക്കിൽ നിന്നായിരുന്നു ആരംഭം. ഇതിൽ ഒന്ന് പോലും റിയാദിൽ നിന്നുള്ളതല്ല.!

അല്ലാഹുവിന്‍റെ പ്രവാചകന്‍റെ മുഅജിസത്തായി ഈ പ്രവചനത്തെ ഇത് കൊണ്ട് തന്നെ പണ്ഡിതന്‍മാർ വിശദീകരിച്ചിട്ടുണ്ട്. ഇത് ഖത്താബിയും ഇബ്ന്‍ ഹജർ അസ്ഖലാനിയും നജദ് എന്നത് ഇറാക്കിലാണ് എന്ന് വിശദീകരിച്ചിട്ടുണ്ട്. ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുൽ വഹാബ് (റ) കൊണ്ടുവന്ന ഏതു ആശയമാണ് ഇസ്ലാമിൽ പുതുതായുള്ളത്?. അദ്ദേഹം ചെയ്ത ഉയര്‍ന്ന ഖബറുകളെ നിരപ്പാക്കിയതും ഖബറുകളെയും മരങ്ങളെയും കല്ലുകളെയും നേര്‍ച്ച സ്ഥലമാക്കി അവരോടു സഹായം തേടിയിരുന്നതിനെ തടയുന്നതുമാണോ?. അതോ മദ്ഹബുകളുടെ പേരിൽ അന്യോന്യം കലഹിച്ചും ആക്രമിച്ചും മസ്ജിദുൽ ഹറമിൽ പോലും നാല് മിമ്പറുകളും അവര്‍ക്ക് വേറെ വേറെ ജമാഅത്തുകളും നടന്നിരുന്നത് നിര്‍ത്തലാക്കിയതോ?. അന്യോന്യം കലഹിച്ചു അനേകം നാട്ടു രാജ്യങ്ങളായി നിലനിന്നിരുന്ന സൗദി അറേബ്യയെ ഇന്ന് കാണുന്ന രീതിയിൽ ഒരൊറ്റ ഭരണത്തിനു കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ അനുകൂലിച്ചതാണോ തെറ്റ്?. ഇന്ന് കേരളത്തിൽ ഉള്ള പോലെ മാലയും മൗലൂദ് റാത്തീബുകളും നേര്‍ച്ച മാമാങ്കങ്ങളും ഇസ്ലാമികമാണോ? അതോ ജൂതന്‍ മാരുടെയും ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ആചാരങ്ങളുടെ മിശ്രിതങ്ങളോ?. മരിച്ചവരുടെ ഖബർ കെട്ടി പൊക്കുന്നത് പ്രവാചകൻ വിരോധിച്ചതായി എണ്ണമറ്റ ഹദീസുകളിൽ വന്നതും ജൂതന്മാർ അവരുടെ ആചാരമായി കൊണ്ട് നടക്കുന്നതുമല്ലേ? അല്ലാഹുവിന്‍റെ പ്രവാചകൻ മരണത്തെ ഓര്‍ക്കാനും ഖബറാളികള്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതിനും ഖബർ സന്ദര്‍ശനം സുന്നത്താക്കിയെങ്കിൽ ഖബറുകളിലെ മരിച്ചവരോട് ആവശ്യം പറയാനും നേര്‍ച്ച മാമാങ്കങ്ങൾ നടത്താനും ജൂതന്മാരെയും ക്രിസ്ത്യാനികളെയും പോലെ ദുരുപയോഗം ചെയ്യുന്നവരല്ലേ യഥാര്‍ത്ഥ ചാരന്‍മാർ? അല്ലാഹുവിന്‍റെ സിഫത്തുകൾ മരിച്ച മുഹിയുദ്ധീൻ ശൈഖിനും രിഫാഈ ശൈഖിനും മമ്പുറത്തെ തങ്ങള്‍ക്കും എന്തിനു ഭ്രാന്തനായ അണ്ണാച്ചിക്ക് വരെ വക വെച്ച് കൊടുത്തു, അവരോടൊക്കെ ആവശ്യ നിര്‍വഹണത്തിൻ സഹായം ചോദിക്കുന്ന തനിച്ച ശിര്‍ക്കല്ലേ? യഥാര്‍തത്തിൽ ശിര്‍ക്കിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ഇസ്ലാമിലേക്ക് കടത്തി വിടാന്‍ ജൂതൻ ശ്രമിക്കുന്ന യഥാര്‍ത്ഥ ചാരപ്പണി?

അത് ഭംഗിയായി ചെയ്യുന്നത് ഇന്ന് ലോകത്ത് ശിയാക്കളും ഖുറാഫികളുമല്ലേ? അല്ലാഹുവിന്‍റെ പ്രവാചകൻ പഠിപ്പിച്ച സ്വഹീഹായ ഹദീസുകളിൽ വന്നത് അതേപോലെ അനുഷ്ടിക്കുന്ന സലഫികളെ, ഊരും പേരും തിരിയാത്തതും അണ്ണാച്ചിയുടെയും ശവങ്ങളെ പൂജിക്കുന്ന സമസ്തക്കാർക്ക് എങ്ങിനെയാണ് വിമര്‍ശിക്കാനാകുക?. ഇന്ന് സമസ്തക്കാർ ‍ പുണ്യമായി കരുതികൊണ്ടാടുന്ന, മൗലൂദ്ദ്, മാലപ്പാട്ടകൾ, റാതീബ്, ജാറപ്പൂജകൾ തുടങ്ങി ഏതു ബിദ് അത്തിനാണ് ഖുര്‍ആനിന്‍റെയോ ഹദീസിന്‍റെയോ പിന്‍ബലമുള്ളത്?.

ഇതെല്ലാം ശിയാക്കളുടെയും തനിച്ച ജൂതായിസത്തിന്‍റെയും ബാക്കി പത്രമാണ്‌ എന്ന് ആളുകള്‍ക്ക് മനസ്സിലാകും എന്നായപ്പോൾ ശരിയായ ഖുര്‍ആനും ഹദീസും പ്രഖ്യാപിക്കുന്ന ശുദ്ധമായ തൌഹീദും പ്രവാചകന്‍റെ സുന്നത്തും യഥാവിധി പിന്‍പറ്റുന്ന സലഫികൾ ചെയ്യുന്ന ഏതു അമലുകൾ ആണ് പ്രവാചകൻ പഠിപ്പിക്കാത്തതൊന്നും ജൂത ക്രിസ്ത്യാനികളുടെ ചര്യയുമായി ബന്ധമുള്ളതെന്നും വ്യക്തമാക്കുമോ?. അഹല്സ്സുന്നയുടെ ആദര്‍ശം എന്നത് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും എങ്ങിനെ സ്വഹാബികളും ഉത്തമ നൂറ്റാണ്ടിലെ മുന്‍ഗാമികളും മനസ്സിലാക്കിയോ അതേ പോലെ മനസ്സിലാക്കുകയും ആചരിക്കുകയും ചെയ്യുക എന്നതാണ്. അതിനെതിരായി ആര് എന്ത് പറഞ്ഞാലും അത് അവര്‍ക്ക് പറ്റിയ അബദ്ധമായി കണക്കാക്കി പ്രമാണത്തിലേക്ക് മടങ്ങുക എന്നതാണ് കേരളത്തിലെ യഥാര്‍ത്ഥ മുജാഹിദുകൾ എന്നും സ്വീകരിച്ച നിലപാട്. അത് തന്നെയാണ് ലോകത്ത് സലഫികൾ സ്വീകരിച്ച നിലപാടും.

ഇസ്മത്തു (പാപ സുരക്ഷിതത്വം) ലഭിച്ച പ്രവാചകന്മാർ അല്ലാത്ത ആര് പറയുന്നതിലും നെല്ലും പതിരും ഉണ്ടാകും എന്നത് കൊണ്ടാണ് പ്രമുഖരായ നാല് മദ് ഹബുകളുടെ ഇമാമീങ്ങൾ പോലും പറഞ്ഞതിൽ സ്വഹീഹായ പ്രമാണവുമായി എതിരാവുമ്പോൾ അത് കയ്യൊഴിഞ്ഞു സ്വഹീഹായ ഹദീസ് പിടിക്കാന്‍ അവർ ആവശ്യപ്പെട്ടത് അതേ പോലെ മുജാഹിദുകൾ നടപ്പിൽ വരുത്തുന്നത്. അത് കൊണ്ട് പ്രമാണ വിരുദ്ധമായി ആര് പറഞ്ഞതായാലും അത് തള്ളിക്കളഞ്ഞു പ്രമാണത്തോടൊപ്പം നില്‍ക്കുന്ന മുജാഹിദുകളെ വലത്ത് നിന്ന് ഇടത്തോട്ടെഴുതിയ ഏതു കിതാബിലുള്ളതും തെളിവായി എടുത്തു, അതിനെതിരായി വ്യക്തമായ ഖുര്‍ആനും ഹദീസും ഒഴിവാക്കി പോലും ശിര്‍ക്കിലും ബിദ്അത്തിലും മുങ്ങിയ നിങ്ങള്‍ക്ക് ആദര്‍ശം കൊണ്ട് ഒന്ന് തോണ്ടാൻ പോലും കഴിയില്ല.

അതിനാൽ തങ്ങൾ ഇന്ന് ചെയ്യുന്ന ഓരോ കര്‍മങ്ങളുടെയും അടിസ്ഥാനം യഥാവിധി പരിശോധിച്ച് തിരുത്താൻ തയ്യാറായാൽ നാളെ പരലോകത്ത് വിരൽ കടിക്കുന്ന 72 വിഭാഗങ്ങളിൽ ഒന്നാവാതെ രക്ഷപ്പെടാം. അല്ലാഹു നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.. സഹായിക്കട്ടെ … ആമീൻ…..

നബിദിനാഘോഷം പ്രമാണങ്ങൾക്കു മുമ്പിൽ പിടയുന്ന ബിദഇകൾ

നബിദിനം ആഘോഷിക്കാം;  പണ്ഡിതരുടെ ഖിയാസ്

   ✍🏼മൗലിദാഘോഷത്തിന്ന് തെളിവായി  ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസാണ്  സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഖിയാസ്വ് ചെയ്യുന്നത് കാണുക…

ഹദീസ് ചുവടെ ഉദ്ധരിക്കുന്നു:

٣٣٩٧ – حدّثنا عليّ بن عبد اللّٰه، حدّثنا سفيان، حدّثنا أيّوب السّختيانيّ، عن ابن سعيد بن جبير، أن أبيه، عن ابن عبّاس رضي اللّٰه عنهما، أن النّبيّ صلّى اللّٰه عليه وسلّم، لمّا قدم المدينة، وجدهم يصومون يوما، يعني عاشوراء، فقالوا: هذا يوم عظيم، وهو يوم نجى اللّٰه فيه موسى، وأغرق آل فرعون، فصام موسى شكرا للّٰه، فقال ‘أنا أولى بموسى منهم’ فصامه وامر بصيامه. (صحيح البخاري)

١٢٧ – (١١٣٠) حدّثنا يحيى بن يحيى، أخبرنا هشيم، عن أبي بشر، عن سعيد بن جبير، عن ابن عبّاس رضي اللّٰه عنهما، قال: قدم  رسول اللّٰه صلّى اللّٰه عليه وسلّم المدينة، فوجد اليهود يصومون يوم عاشوراء  فسىٔلوا عن ذلك؟ فقالوا: هذا اليوم الّذي أظهر اللّٰه فيه موسى، وبني إسراىٔيل على فرعون، فتحن نصومه تعظيما له، فقال النّبيّ صلّى اللّٰه عليه وسلّم: نحن أولى بموسى منكم فأمر بسومه. (صحيح مسلم)

وقد سىٔل شيخ الإسلام حافظ العصر أبو الفضل ابن حجر عن عمل المولد، فأجاب بما نصه: أصل عمل المولد بدعة لم تنقل عن احد من السّلف الصّالح من القرون الثّلاثة، ولكنّها مع ذلك قد اشتملت على محاسن وضدّها، فمن تحرّى في عملها المحاسن وتجنب ضدّها كان بدعة حينة والّا فلا، قال: وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصّحيحين من ‘أنّ النّبيّ صلّى اللّٰه عليه وسلّم قدم المدينة فوجد اليهود يصومون يوم عاشوراء، فسألهم فقالوا: هو يوم أغرق اللّٰه فيه فرعون ونجى موسىفنحن نصومه شكرا للّٰه تعالى’, فيستفاد منه فعل الشكر للّٰهعلى ما من به في يوم معين من إسداء نعمة أو دفع نعمة أو دفع نقمة، ويعاد ذلك في نظيىر ذلك اليوم من كلّ سنة، والشّكر للّٰه يحصل بأنواع العبادة كالسّجود والصّيام والصّدقة والثلاوة، وأيٌ نعمةأعظم من النّعمة ببرور هذا النّبيّ نبي الرّحمة في ذلك اليوم؟ وعلى هذا فينبغي أن يتحرّى اليوم بعنينه حتّى يطابق قصة موسى في يوم عاشوراء. (الكتاب: الحاوي للفتاوي)

 3 ലക്ഷം ഹദീസ് മനഃപ്പാഠമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ് ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ് ബഹു: ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ)പറയുന്നു:

നബിദിനം കഴിക്കുന്നതിന് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായി ഞാന്‍ മനസ്സിലാക്കുന്നു. അതായത് നബിﷺ മദീനയിൽ ചെന്നപ്പോള്‍ അവിടത്തെ ജൂതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു. അപ്പോള്‍ അവരോട് നബിﷺചോദിച്ചു എന്തിനാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്? അവര്‍ പറഞ്ഞു ഫിര്‍ഔനിനെ അല്ലാഹുﷻ മുക്കി കൊന്നതും മൂസാ നബി(അ)നെ അല്ലാഹുﷻ രക്ഷിച്ചതും ഈ ദിവസമാണ്. അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രകടിപ്പിച്ച് നോമ്പ് നോക്കുകയാണ്…

ഇതിൽ നിന്നും ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുﷻ ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടനം നടത്തുക, വർഷംതോറും ആ ദിവസത്തിൽ അതിനെ ആവർത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹുﷻ ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുﷻവിന് ഷുക്റ് ചെയ്യാമെന്നും വർഷം തോറും ആ ദിവസത്തിൽ അതിനെ ആവർത്തിക്കപ്പെടാമെന്നും ഇതിൽ നിന്നും മനസ്സിലാവുന്നു…

അതിനാൽ നബിﷺയുടെ ജനനം എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു അനുഗ്രഹം ഇനി ഏതുണ്ട്..? അതിനാൽ നബിﷺ ഈ ലോകത്തേക്ക് വന്ന ദിവസമായ റബീഉൽ അവ്വൽ12 ന് നബിദിനാഘോഷം അനുവദനീയമാകുന്നു…

ആഷൂറാആ് ദിവസത്തിൽ മൂസാ നബി(അ) മിന്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബി(അ)നെ ഫിർഔനിൽ നിന്നും രക്ഷപ്പെടുത്തിയ ദിവസത്തിന് അവർ പ്രത്യേകത കൽപിച്ചത് പോലെ നബിﷺ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജന്മദിനാഘോഷം നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവർകൾ സ്ഥിരപ്പെടുത്തുന്നത്…

الكتاب: الحاوي للفتاوي

വീണ്ടുംസ്വഹീഹ് ബുഖാരിയിൽ നിന്ന് ഹദീസും‌, ഷറഹും നോക്കാം..

قَالَ [ص: ١٠] عُرْوَةُ، وثُوَيْبَةُ مَوْلاَةٌ لِأَبِي لَهَبٍ: كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النّبيّ صلّى اللّٰه عليه وسلّم، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ، قَالَ لَهُ: مَاذَا لَقِيتَ؟ قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ. (صحيح البخاري)

وذكر السّهيليّ أنّ العبّاس قال لمّا مات أبو لهب رأيته في منامي بعد حول في شرّ حال في شرّ حال فقال ما لقيت بعدكم راحة الّا أنّ العذاب يخفّف عنّي كلّ يوم اثنين قال وذلك أنّ النّبيّ صلّى اللّٰه عليه وسلّم ولد يوم الاثنين وكانت ثويبة بشّرت أبا لهب بمولده فأعتقها. (فتح الباري ابن حجر العسقلاني)

ويذكر أن بعض أهل أبي لهب: أي وهو أخوه العباس رضي اللّٰه تعالى عنه رآه في النوم في حالة سينة، فعن العبّاس رضي اللّٰه تعالى عنه قال: مكنت حول بعد موت أبي لهب لا أراه في نوم، ثم رأيته في شر حال: فقلت له: ماذا لقيت فقال له أبو لهب: لم أذق بعدكم رخاء . وفي لفظ: فقال له بشر جيبة، بفتح الخاء المعجمة، وقيل بكسر الخاء: وهي سوء الحال، غير أني سقيت في هذه وأشار الى النقرة المذكورة بعتاقتيثويبة، ذكره الحافظ الدمياظى والذي في المواهب: وقد رؤى أبو لهب بعد موته في النوم: فقيل له: ما حالك؟ فقال في النار، إلا أنّه يخفف عني كل ليلة اثنين، وأمص ذلك بإعتاقي لثوبية عند ما بشرتين بولادة النّبيّ صلّى اللّٰه عليه وسلّم وبإرضاعها فليتأمل. (سيرة الحلبية ١/١٢٤)

ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തിൽ അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്.

അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുണ്ട്. നബിﷺ തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താൽ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു…

 (ഫത്ഹുല് ബാരി 9/145)

നബിﷺ ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചത് കൊണ്ടാണ് അബൂലഹബിന് നരകത്തിൽ വിരലുകള്‍ക്കിടയിലൂടെ തെളിനീര് ലഭിച്ചത്….!

അവിശ്വാസികൾക്ക് പോലും ഹബീബ്ﷺ യുടെ ജനനത്തിൽ സന്തോഷിച്ച കാരണം കൊണ്ട് പ്രത്യേകമായി ശിക്ഷയിൽ നിന്ന് ഇളവ്  അല്ലാഹുﷻ നൽകിയെങ്കിൽ നബി‌‌ﷺ യുടെ ഉമ്മത്തായ നമ്മൾക്ക് തീർച്ചയായും അല്ലാഹുﷻ അതിലധികമായി നൽകാതിരിക്കുകയില്ല… 

ഇൻ ശാ അല്ലാഹ്……..

കേരള സമസ്തയുടെ ഗ്രൂപ്പുകൾ……

കേരള സമസ്തയുടെ ഗ്രൂപ്പുകൾ……

1. നൂരിഷ ത്വരീഖത് 

2. കൊണ്ടോട്ടി ത്വരീഖത് 

3. കോരൂർ ത്വരീഖത് 

4. ചോറ്റൂർ ത്വരീഖത് 

5. ശംഷിയ ത്വരീഖത് 

6. തീജാനി ത്വരീഖത് 

7. വടകര ത്വരീഖത് 

8. പട്ടിക്കാട് ത്വരീഖത് 

9. ബഗ്ദാദി ത്വരീഖത് 

10. അമദാനി ത്വരീഖത് 

11. മുദുമ്മൽ ത്വരീഖത് 

12. അകലാട് ത്വരീഖത് 

13. പുലാമന്തോൾ ത്വരീഖത് 

14. ആലുവ ത്വരീഖത് 

15. വേങ്ങാട് ത്വരീഖത് 

16. കക്കാട് ത്വരീഖത് 

17. ആലന്തറ ത്വരീഖത് 

18. കാളന്തോട് ത്വരീഖത് 

19. പൂക്കടശ്ശേരി ത്വരീഖത് 

20. പടപ്പറമ്പ് ത്വരീഖത് 

21. തുളിക്കോട് ത്വരീഖത് 

22. എ.പി 

23. ഇ.കെ 

24. ദക്ഷിണ 

25. സമസ്ഥാനം

നാഴികക്ക് നാൽപ്പതു വട്ടം മുജാഹിദ് എട്ടായി എന്നു പാടി നടക്കുന്ന സംസ്തക്കാരോട്…

അറിയാഞ്ഞിട്ടു ചോദിക്കുവാ…. 

ഇതിൽ ഏതു ഗ്രൂപാ നിങ്ങളുടെത്????

1. കാന്തപുരം AP വിഭാഗം:

അതിൽ തന്നെ ജിശാൻ മാഹി ഗ്രൂപ്പ്‌, രാമന്ദളി ഗ്രൂപ്പ്‌, പൊന്മള ഗ്രൂപ്പ്‌, മുടി അംഗീകരിക്കുന്ന ഗ്രൂപ്പ്‌,

മുടി അംഗീകരിക്കാത്ത ഗ്രൂപ്പ്‌.

2. EK വിഭാഗം സുന്നി.

3. ചേളാരി സുന്നി.

4. ദക്ഷിണ കേരള സുന്നി.

5. നജീബ് മൗലവിയുടെ സംസ്ഥാന സുന്നി.

6. ആലുവ ത്വരീകത്തു സുന്നി.

7. ഖാദ്റിയ ത്വരീകത്തു സുന്നി.

8. രിഫായി ത്വരീകത്തു സുന്നി.

9. നക്ഷബന്ദിയ ത്വരീകത്തു സുന്നി.

10. നുരിഷാ ത്വരീകത്തു സുന്നി.

11. കക്കാട് ഫൈസിയുടെ ബസുകി ത്വരീകത്തു സുന്നി.

12. തബ്ലീഗ് ജമാത്തിനെ അംഗീകരിക്കുന്ന സുന്നി.

13. തബ്ലീഗ് ജമാത്തിനെ അംഗീകരിക്കാത്ത സുന്നി. 

അങ്ങനെ മറ്റു പല ഗ്രൂപുകളും…..

ഇതിൽ പേരറിയാതെ വല്ലതും ഒഴിഞ്ഞുപോയെങ്കിൽ ക്ഷമിക്കണം………..

ആയിഷ ബീവിയുടെ അടുത്ത് ചെന്ന് മഴ തേടിയ സംഭവം

حدثنا أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت: انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال: ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق سنن الدارمي ١ـ ٥٦
ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. “അബുൽ ജൗസാഉവിനെ തൊട്ട് നിവേദനം: മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. ‘നബി(സ)യുടെ ഖബറിനെ സമീപിക്കുക. ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം ‘ആമുൽ ഫത്ഖ്’ എന്ന പേരിൽ അറിയപ്പെട്ടു.

حَدَّثَنَا أَبُو النُّعْمَانِ / حَدَّثَنَا سَعِيدُ بْنُ زَيْدٍ/. حَدَّثَنَا عَمْرُو بْنُ مَالِكٍ النُّكْرِيُّ / حَدَّثَنَا أَبُو الْجَوْزَاءِ أَوْسُ بْنُ عَبْدِ اللَّهِ

അബൂനുഅമാന്‍ , സഈദ് ബ്നു സഈദ്, അമ്രുബ്നു മാലിക് , അബുൽ ജൗസാ. എന്നീ നാലാളുകളാണ് സനദിലുള്ളത് ഈ നാലു പേരും ഹദീസ് പണ്ഡിതന്മാര്‍ക്കിടയിൽ പരാമർശ വിധേയരാണ്. ദുർബലരാണ്. അസ്ക്കലാനി

(റ): سعيد ابن زيد ابن درهم الأزدي الجهضمي أبو الحسن البصري أخو حماد صدوق له أوهام من السابعة مات سنة سبع وستين خت م د ت ق الكتاب: تقريب التهذيب ابن حَجَر العَسْقلاني (2312773هـ – 852هـ، 1372م – 1448م-)

ഹദീസ് ഉദ്ധരിക്കുന്ന അബുൽ ജൌസാഉവിനെ കുറിച്ച് ഇമാം ബുഖാരി പറയുന്നത് ഇയാളുടെ കാര്യത്തിൽ ചിന്തിക്കേണ്ടതുണ്ട് എന്നാണ്. ഇതേ അഭിപ്രായം ഇബ്നു ഹജര്‍ അസ്ഖലാനി(റ) ത്വഖ് രീബിലും ഇമാം ദഹബി (റ) മീസാനിലും രേഖപ്പെടുത്തുന്നു. ആഇശ(റ)യെയോ ഇബ്നു മസ്ഊദ്(റ) തുടങ്ങിയ സഹാബി വര്യന്മാരെയോ ഇദ്ദേഹം കണ്ടിട്ടില്ലെന്നും ഇമാം ബുഖാരി പറയുന്നു.

ആഇശ(റ)യെ ഇദ്ധേഹം കണ്ടിട്ടില്ലെങ്കിൽ റിപ്പോർട്ടർമാരിൽ ചിലർ വിട്ടുപോയിട്ടുണ്ടെന്നും അങ്ങനെ അജ്ഞാതരായ റിപ്പോർട്ടർമാരുടെ നിജസ്ഥിതി അറിയപ്പെടാത്തതിനാൽ ഇത് പരമ്പര മുറിഞ്ഞ മുൻഖതി ആയ റിപ്പോര്‍ട്ട് ആണെന്നും ദുർബലമാണ് എന്ന് തെളിയുന്നു.

രണ്ടാമത്തെ റിപ്പോർട്ടറായ അംറുബ്നുമാലിക് അബദ്ധങ്ങളും പുതുമയുള്ള ഒറ്റപ്പെട്ട സംഭവങ്ങളും ഉദ്ധരിക്കുന്ന വ്യക്തിയാണെന്നും ഇമാം ബുഖാരിയുടെ അഭിപ്രായത്തിൽ ഇയാൾ ദുർബലനാണെന്നും തഹ്ദീബിൽ രേഖപ്പെടുത്തുന്നു. മൂന്നാമത്തെ റിപ്പോർട്ടർ ആയ സഈദ് ബിനു സഈദിനെക്കുറിച്ച് കൂടുതൽ മോശമായ അഭിപ്രായമാണ് ഇമാം ദഹബിയുടെ മീസാനിലും ഇബ്നു ഹജര്‍ അസ്ഖലാനിയുടെ തഹ്ദീബിലും പറയുന്നത്:
سعيد بن زيد [حب، م، د، ت، ق] أبو الحسن. أخو حماد بن زيد. مات قبل حماد [بن زيد] (3) قال على – عن يحيى بن سعيد: ضعيف. وقال السعدي: ليس بحجة يضعفون حديثه. وقال النسائي وغيره: ليس بالقوي. وقال أحمد: ليس به بأس. كان يحيى بن سعيد لا يستمرئه(4)  الكتاب: ميزان الاعتدال في نقد الرجال  الذَهَبي، شمس الدين (673 هـ – 748هـ، 1275م – 1347م(3185 –  قال أبو حاتم: اختلط في آخر عمره، وزال عقله، فمن سمع منه قبل العشرين ومائتين فسماعه جيد. وقال أبو داود: استحكم به الاختلاط

سنة ست وعشرين ومائتين. وقال ابن حبان: اختلط في آخر عمره، وتغير حتى كان لا يدرى ما الحديث فوقع في حديثه المناكير، وإذا لم يعلم هذا من هذا ترك الكل،
ولم يحتج بشيء منه. الكتاب: المختلطين صلاح الدين العلائي (694 – 761 هـ = 1295 – 1359 م( قال ابن المديني سمعت يحيى ابن سعيد يضعفه جدا في الحديث 
ഇബുൽ മദനി പറയുന്നു : ഹദീസിന്റെ കാര്യത്തിൽ വളരെ ബലഹീനന്‍ ആണെന്ന് യഹിയ ബ്നു സ ഈദ്..

وقال ابو حاتم والنسائي ليس بالقوي
പ്രബലനല്ലെന്നു അബൂഹാതിമും നസാഇയും പറയുന്നു :
وقال الجوزجاني يضعفون حديثه وليس بحجة
ഇദ്ദേഹം ഉദ്ധരിക്കുന്ന ഹദീസുകൾ ബലഹീനവും ഇദ്ദേഹം തെളിവിന്‌ കൊള്ളാത്ത വ്യക്തിയുമാണ്.

وقال ابن حبان كان صدوقا حافظا ممن كان يخطئ في الاخبار ويهم حتى لا يحتج به إذا انفرد.

സത്യവാനും ഹാഫിളും എന്നാൽ സ്വന്തം നിലക്ക് സ്വീകാര്യയോഗ്യനല്ലെന്നും ഹദീസുകൾ ഉദ്ധരിക്കുന്നതിൽ പിഴവ് സംഭവിക്കുന്ന വ്യക്തിയാണെന്നുംഒറ്റക്ക് ഉദ്ധരിക്കുന്ന ഹദീസുകൾ തെളിവിന്‌ പറ്റുകയില്ലെന്നും ഇമാം ഇബ്നു ഹിബ്ബാന്‍ (റ).
وقال الدارقطني ضعيف.
ഇദ്ദേഹംദുർബലനാണെന്ന് ഇമാം ദാറഖുത്നി (റ)യും പറയുന്നു :
ഈ കഥയുടെ പിന്നിലുള്ള അവസാനത്തെ റാവിയായ അബൂ നുഉമാന്‍ വാര്‍ദ്ധ്യക്യ കാലത്ത് മാറ്റം സംഭവിച്ച ആളാണെന്ന് ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി ഇദ്ദേഹത്തെപരിചയപ്പെടുത്തുന്നു.
ഇമാം ബുഖാരിയുടെ അഭിപ്രായവും ഇതുതന്നെയാണെന്ന് ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റ) ഉദ്ധരിക്കുന്നു. ഇമാം അബൂദാവൂദ് (റ) ഇദ്ദേഹത്തിൽ നിന്നും ഹദീസുകൾ സ്വീകരിച്ചിരുന്നില്ല.

ഹിജ്റ 220 വരെ ഇദ്ദേഹത്തിനുതകരാറുകളൊന്നും സംഭവിച്ചിരുന്നില്ലെന്നുംഅവസാന കാലത്ത് സ്ഥിതി മാറിയെന്നും ഇമാം അബൂഹാതിം (റ) പ്രസ്താവിക്കുന്നു.
“وهذا سند ضعيف لا تقوم به حجة لأمور ثلاثة : أولها : أن سعيد بن زيد وهو أخو حماد بن يزيد فيه ضعف . قال فيه الحافظ في “التقريب” : صدوق له أوهام . وقال الذهبي في “الميزان” : “قال يحيى بن سعيد : ضعيف . وقال السعدي : ليس بحجة ، يضعفون حديثه . وقال النسائي وغيره : ليس بالقوي . وقال أحمد : ليس به بأس ، كان يحيى بن سعيد لا يستمرئه” .
ഈ സംഭവം സ്വഹീഹ് അല്ല….
يسأله السقيا ولا غيرها ، ولو كان مشروعا لفعلوه ولو مرة واحدة بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر عليه أحد من الصحابة ، فدل ذلك على أن ما فعله عمر هو الحق وأن ما فعله هذا الرجل لو قدر أنه صحيح منكر ووسيلة إلى الشرك . وأمـا تسـمية السائل في رواية سيف المذكـورة ( بـلال بـن الحارث ) فمردودة أيضا ؛ لأن سيفا هذا هو ابن عمر التميمي متفق على ضعفه عند المحدثيـن بل قال ابن حبان فيه : ( يروي الموضوعات عن الأثبات ، وقالوا : إنه كان يضع الحديث ) ومن كانت هذه حاله فلا تقبل روايته لا سيما عند المخالفة . الأثر الثاني : قـال أحمد دحلان 🙁 ذكر السمهودي في خلاصة الوفاء أن من الأدلة الدالة على صحة التوسل بالنبي صلى الله عليه وسلم بعد وفاته ما رواه الدارمي في سننه عن أبي الجوزاء قال : ” قحـط أهل المدينة قحطا شديدا فشكوا إلى عائشة رضي الله عنها فقالت : انظروا إلى قبر رسول الله صلى الله عليه وسلم فاجعلوا منه كـوة إلى السماء حتى لا يكـون بينه وبـين السماء سقف فعلوا فمطروا حتى نبت العشب وسمنت الإبل حتى تفتقت من الشحم (الجزء رقم : 74، الصفحة رقم: 202) حديث أبي الجوزاء أوس بن عبد الله رضي الله عنه قال : قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت : انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف قال: ففعلوا فمطرنا مطرا حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق . استدل بهذا الأثر تقي الدين علي السبكي في شفاء السقام [ ص 128 ] ، والشيخ يوسف خطار في موسوعته [ ص 111 ] ، والشيخ محمد علوي مالكي في مفاهيمه [ ص 87 ] . قلت : أخرجه الدارمي في السنن فقال : حدثنا أبو النعمان ثنا سعيد بن زيد ثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال قحط أهل المدينة قحطا شديدا فشكوا … الحديث [ ص 52 / 1 ] . وهذا الحديث ضعيف لا يصح وذلك من حيث الرواية لعلل فيه ، فالعلة الأولى : أبو النعمان هو محمد بن الفضل بالمعروف بعارم ثقة ثبت فاضل تغير في آخر عمره ، قال أبو حاتم : اختلط عارم في آخر عمره و زال عقله ، فمن سمع منه قبل الاختلاط فسماعه صحيح ، وليس لدينا دليل صريح على أن الدارمي سمع منه قبل الاختلاط في التوقف فيه حتى يثبت دليل على سماعه منه أو عدمه ، نعم قد يقول قائل أن عارما شيخ البخاري ومسلم ، والدارمي شيخ مسلم فيكون سماع الدارمي منه قديم ، فالجواب : هذا ليس بلازم وذلك لأن البخاري والمسلم ينتخبان الأحاديث فهما خرجا بعض أحاديث الضعفاء بعدما انتقوا ما صح منها ، والسبب الآخر احتمال أن يكون سماع الدارمي منه متأخرا ، وقد يكون سماع الدارمي أثناء اختلاطه الأول فقد قال أبو داود : (( بلغني أن عارما أنكر سنة ثلاث عشرة ومائتين ثم راجعه عقله ثم استحكم به الاختلاط سنة ست عشرة ومائتين )) [ ميزان الاعتدال ص 298 / 6 ] ، فيسقط احتمال تحمل الدارمي من عارم في حال عدم الاختلاط . قال الذهبي في ترجمة عارم : (( وقال الدارقطني تغير بآخره وما ظهر له بعد اختلاطه حديث منكر وهو ثقة قلت فهذا قول حافظ العصر الذي لم يأت بعد النسائي مثله فأين هذا القول من قول ابن حبان الخساف المتهور في عارم فقال اختلط في آخر عمره وتغير حتى كان لا يدري ما يحدث به فوقع في حديثه المناكير الكثيرة فيجب التنكب عن حديثه فيما رواه المتأخرون فإذا لم يعلم هذا من هذا ترك الكل ولا يحتج بشيء منها قلت ولم يقدر ابن حبان أن يسوق له حديثا منكرا فأين ما زعم بل مفرداته )) [ ميزان الاعتدال ص 298 / 6 ]

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്ന കള്ളക്കഥ”

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്ന കള്ളക്കഥ”

സഹോദരന്മാരെ, അസ്സലാമു അലൈകും

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ “താരീഖ് ബാഗ്ദാദ് ” ലുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ട് ചിലർ പോസ്റ്റ്‌ ഇടുന്നുണ്ട് ..

അത് ശുദ്ധമായ കളവാണ് . അങ്ങനെ ഒരു സംഭവം സ്വഹീഹായ വിധത്തിൽ വന്നിട്ടില്ല .. ബാതിലായ ഒരു കെട്ടുകഥയാണത്.

ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തിൽ ഉള്ള ഒരു തബറുക്ക് നടത്തിയതായി ഇല്ല .. മുഹിയദ്ധീന്‍ മാല ഉണ്ടാക്കിയ  കോഴിക്കോട്ടുകാരന്‍ ഖാളി മുഹമ്മദ് മാലയിൽ പറയുന്നത് എല്ലാം മുഹിയുദ്ധീന്‍ ശൈഖ്‌ പറഞ്ഞോവർ വിട്ടോവർ എന്നല്ലേ ….

ആ മുസ്ലിയാര്‍ക്ക് ആ കള്ളക്കഥകൾ ഒക്കെ എവിടെ നിന്നാണ് കിട്ടിയത്….?

ബഹ്ജ എന്ന കീറവാറോലയിൽ നിന്നും മൂപ്പർ തെണ്ടിപ്പെറുക്കി എഴിതിക്കൂട്ടിയതാണ് .. അതും മുഹിയദ്ദീൻ ശൈഖിന്‍റെ കിതാബ് അല്ല… വേറെ ഒരു യൂസഫ്‌ ശെതുനൂഫി എന്ന മൊല്ലാക്ക ഇതേ പോലെ എഴുതിക്കൂട്ടിയ വാറോല ആണത് ..

പതിനായിരക്കണക്കിനു കര്‍മ്മ ശാസ്ത്രപരമായ മസ്അലകൾ പറഞ്ഞിട്ടുള്ള ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തിൽ ഉള്ള ഒരു തബറുക്ക് അദ്ദേഹം നടത്തിയതായി ഇല്ല ..  അങ്ങനെ ഖബറിങ്കൽ പോയി ബറക്കത്ത് എടുക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഇമാം ശാഫി പറയുന്നില്ല. അതുകൊണ്ടുതന്നെ ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ
ഖബറിങ്കൽ പോയി ബറക്കത്ത് എടുത്തു എന്ന് പറയുന്നത് പൂര്‍ണമായും കളവാണ്. അതൊക്കെ പില്‍ക്കാലത്ത് വന്ന ചില
മൊല്ലാക്കമാർ നമ്മുടെ നാട്ടിൽ “മുഹിയദ്ദീൻ മാല” എന്ന കള്ളപ്പാട്ട് ഉണ്ടാക്കിയ പോലെ ഉണ്ടാക്കിയ കള്ളക്കഥകൾ ആണ് ..

ഇനി എന്തൊക്കെയാണ് താരീഖ് ബാഗ്ദാദ് എന്ന കിത്താബിൽ പറയുന്നത് ..?
അതേ , ഇതാണ് ആ വാറോലക്കഥ ..

أَخْبَرَنَا الْقَاضِي أَبُو عَبْد الله الحسين بْن عَلِيّ بْن مُحَمَّد الصيمري، قَالَ: أَخبرنا عُمَر بْن إِبْرَاهِيمَ المقرئ قَالَ: حَدَّثَنَا مكرم بْن أَحْمَد، قَالَ: حَدَّثَنَا عُمَر بْن إسحاق بْن إِبْرَاهِيمَ، قَالَ: حَدَّثَنَا عَلِيّ بْن ميمون، قَالَ: سمعت الشافعي، يقول: إني لأتبرك بأبي حنيفة وأجيء إِلَى قبره في كل يوم، يَعْنِي زائرا، فإذا عرضت لي حاجة صليت ركعتين، وجئت إِلَى قبره وسألت الله تعالى الحاجة عنده

ഇമാം ഷാഫി അബൂഹനീഫ യുടെ ഖബറിൽ ചെന്ന് തവസ്സുലാക്കി

ബറക്കത്തെടുത്തു എന്നൊക്കെ മുസ്ലിയാക്കന്മാർ പറയുന്ന  “താരീഖ് ബാഗ്ദാദ്” എന്ന കിതാബിലെ കള്ളറിപ്പോര്‍ട്ടാണ് മുകളിൽ ഉള്ളത് . ഈ റിപ്പോര്‍ട്ട് കള്ളക്കഥയാണ് എന്ന് വെറുതെ പറയുകയല്ല.

ഇമാം ഷാഫി അബൂഹനീഫയുടെ ഖബറിൽ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ മുസ്ലിയാക്കന്മാർ പറയുന്ന ഈ കള്ളക്കഥയുടെ സനദിൽ മുകറം ബിന്‍ അഹമ്മദ് എന്ന ഒരാളുണ്ട്. ഈ കള്ളക്കഥ ഉദ്ധരിച്ച അതേ താരീഖുൽ ബാഗ്ദാദ്എന്ന കിത്താബിൽ ഖത്തീബുൽ ബാഗ്ദാദി തന്നെ മറ്റൊരിടത്ത് ഈ കള്ളക്കഥയുടെ സനദിൽ ഉള്ള മുകറം ബിന്‍ അഹമ്മദ് എന്ന ആളെ കുറിച്ച് അയാൾ അഹമദ് ബിന്‍ മുഖ്ലിസ് എന്നയാൾ കെട്ടിയുണ്ടാക്കിയ അബൂഹനീഫയെ മഹത്വപ്പെടുത്തുന്ന കള്ളഹദീസുകൾ ഉദ്ധരിക്കുന്ന ആളാണ്‌ എന്ന് ഇമാം ദാറഖുത്നീ പറയുന്നതായി പ്രസ്താവിക്കുന്നു :

قال الخطيب البغدادي رحمه الله : تاريخ بغداد… حدثني أبو القاسم الأزهري قال سئل أبو الحسن على بن عمر الدارقطني وانا اسمع عن جمع مكرم بن احمد فضائل أبى حنيفة فقال موضوع كله كذب وضعه احمد بن المغلس الحماني قرابة جبارة وكان في الشرقيه – NO.1896-

ഇമാം ദാറഖുത്നീ (റ) : പ്രഗത്ഭനായ ഹദീസ് പണ്ഡിതനാണ്. താരീഖ് ബാഗ്ദാദ് എന്ന കിത്താബിൽ ഈ കെട്ടുകഥ ഉദ്ധരിച്ച  മുകറം ബിന്‍ അഹമ്മദ് എന്ന റാവിയെക്കുറിച്ച് അതേ കിത്താബിൽ തന്നെ ഗ്രന്ഥകര്‍ത്താവായ ഇമാം ഖത്തീബുൽ ബാഗ്ദാദി
രേഖപ്പെടുത്തിയ ഇമാം ദാറഖുത്നീ (റ)യുടെ അഭിപ്രായമാണ്  മുകളിൽ കൊടുത്തത്.
ഇമാം ഖത്തീബുൽ ബാഗ്ദാദിയും ഇമാം ദാറഖുത്നീ (റ)യും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ മെമ്പര്‍മാരാണോ ..?
അല്ലല്ലോ .. മാത്രമല്ല!! ഇതിന്‍റെ പരമ്പരയിൽ ഉള്ള വേറെ ഒരു റാവി ആയ അലിയ്യ് ബിനു മഅമൂന്‍ ഇമാം ശാഫി (റ)യിൽ നിന്നും കേട്ട് പഠിച്ച ശിഷ്യനാണ് എന്നത് സ്ഥിരപ്പെട്ടിട്ടില്ല. ഈ വാറോലക്കഥ കെട്ടിയുണ്ടാക്കിയതാണ് എന്ന് ഇമാം മൊഹിയിദ്ധീന്‍ ബര്‍ക്കവി(റ)യും ഇമാം ഇബ്നുൽ ഖയ്യിമും പ്രസ്താവിച്ചിട്ടുണ്ട്.

ويقول العلامة ابن القيم رحمه الله : ” والحكاية المنقولة عن الشافعي أنه كان يقصد الدعاء عند قبر أبي حنيفة من الكذب الظاهر ” انتهى.

പിന്നെ അതേ താരീഖ് ബാഗ്ദാദ് ൽ തന്നെ ഇമാം അബൂഹനീഫയെ കുറിച്ച് ചിലരൊക്കെ കെട്ടി ഉണ്ടാക്കി പറഞ്ഞ ഡസന്‍ കണക്കിന് പേജുകൾ മോശമായി പറയുന്നു ..

ഇതൊക്കെ നിങ്ങൾ വിശ്വസിക്കുമോ .സമസ്തക്കാരെ .?

ഇമാം ഷാഫി തന്നെ പറയുന്നു എന്ന് പറഞ്ഞുകൊണ്ട് ചിലരൊക്കെ കെട്ടി ഉണ്ടാക്കി പറഞ്ഞ അബൂഹനീഫയെ കുറിച്ച് മോശമായി പറഞ്ഞ കാര്യങ്ങൾ അതിൽ ഉണ്ട്. തിരിച്ച് ഇമാം ഷാഫിയെ കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങളും മദ്ഹബീ പക്ഷപാതികളായവർ ഗ്രൂപ്പ് തര്‍ക്കം മൂത്ത് പറഞ്ഞത് ആ കിത്താബിൽ തന്നെ ഉണ്ട് ……

അതിൽ ചിലത് താഴെ കൊടുക്കുന്നു….

أخبرني الأزهري، قال: حدثنا أبو المفضل الشيباني، قال: حدثنا عبد الله بن أحمد الجصاص، قال: حدثنا إسماعيل بن بشر، قال: سمعت عبد الرحمن بن مهدي، يقول: ما أعلم في الإسلام فتنة بعد فتنة الدجال أعظم من رأي أبي حنيفة الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

ദജ്ജാലിന്റെ ഫിത്ത്നയെക്കാൾ വലിയ ഫിത്ത്ന എനിറിക്കയില്ല, അതിലും വലിയ ഫിത്ത്ന ആണ് അബു ഹനീഫ ഇമാമിന്‍റെ ഫിത്ത്ന.

وقال سليمان بن حرب: حدثنا حماد بن زيد، قال: قال ابن عون: نُبئت أن فيكم صدادين، يصدون عن سبيل الله. قال سليمان بن حرب: وأبو حنيفة، وأصحابه، ممن يصدون عن سبيل الله. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തെ തൊട്ടു ജനങ്ങളെ തടയുന്നവർ ആണ് അബു ഹനീഫ ഇമാമും അനുയായികളും എന്ന് എനിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

وقال الحميدي: سمعت سفيان يقول: ما وُلد في الإسلام مولودٌ أضر على الإسلام من أبي حنيفة. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

അബു ഹനീഫ ഇമാമിനെക്കാൾ ദോഷം ചെയ്യുന്ന ഒരു കുട്ടിയും ഇസ്ലാമിൽ ജനിച്ചിട്ടില്ല.

سمعت مالكًا يقول: الداء العضال الهلاك في الدين، وأبو حنيفة من الداء العضال.الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

മാലിക് പറയുന്നതായി കേട്ടു. ദീനിന്റെ നാശം ആണ് മരുന്നില്ലാത്ത രോഗം, അബു ഹനീഫ മതത്തിന്റെ നാശം ആണ്…. അതായതു പരിഹാരം ഇല്ലാത്ത രോഗം ആണ് എന്ന്.

وقال عبد الله بن المبارك: من نظر في كتاب الحِيَل لأبي حنيفة، أَحل ما حَرَّمَ الله، وَحَرَّمَ ما أحل الله. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

قال: سمعت عبد الله ابن المبارك، يقول: من كان عنده كتاب حيل أبي حنيفة يستعمله أو يفتي به، فقد بطل حجه، وبانت منه امرأته، فقال مولى ابن المبارك: يا أبا عَبْد الرَّحْمَن، ما أرى وضع كتاب الحيل إلا شيطان، فقال ابن المبارك: الذي وضع كتاب الحيل أشر من الشيطان. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال أحمد بن سعيد الدارمي: سمعتُ النضر بن شُميل يقول: في كتاب الحِيَل كذا كذا مسألة، كلها كُفر. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال ابن المبارك: كنتَ إذا أتيتَ مجلسَ سفيان، فشئتَ أن تسمع كتابَ الله، سمعته، وإن شئتَ أن تسمع آثارَ رسول اللهِ r، سمعتَها، وإن شئتَ أن تسمع كلامًا في الزهد، سمعتَه، وأما مجلسٌ، لا أذكر أني سمعتُ فيه قط، صُلِّىَ على رسول اللهِ r، فمجلسُ أبي حنيفة. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال عبد الله بن عبد الرحمان الدارمي: سُئل قيس بن الربيع، عن أبي حنيفة، فقال: مِنْ أجهل الناس بما كان، وأعلمه بما لم يكن. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال ابن أبي حاتم: حدثني الربيع بن سليمان المرادي، قال: سمعتُ الشافعي يقول: أبو حنيفة يضع أول المسألة خطأ، ثم يقيس الكتاب كله عليها. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

قَالَ: حَدَّثَنَا عَبْد الكريم بن أَحْمَد بن شُعَيْب النَّسَائِي، قَالَ: حَدَّثَنَا أَبِي، قَالَ: أَبُو حنيفة النُّعْمَان بن ثابت كوفي، لَيْسَ بالقوي في الحديث. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

وقال مُسَدَّد: سمعتُ أبا عاصم يقول: ذكر عند سفيان موتُ أبي حنيفة، فما سمعته يقول رحمه الله، ولا شيئًا، قال: الحمد لله الذي عافانا مما ابتلاه به. الكتاب: تاريخ بغداد الخطيب البغدادي (392 – 463 هـ = 1002 – 1072 م)

 

ഇസ്തിഗായെ എതിര്‍ത്തത് ഇബ്നു തീമിയയുടെ കാലശേഷം ആണോ???

സ്വാലിഹുകളായ മരണപ്പെട്ടവരുടെ കാര്യത്തിലാണ് ആദ്യമായി ശരീഅത്തിൽ നിന്നും വ്യതിചലിച്ചതും, ആരാധന തുടങ്ങിയതും എന്ന് കൃത്യമായി തഫ്സീറുകളിൽ കാണാം.

وَلِهَذَا قَالَ هَاهُنَا: وَمَكَرُوا مَكْراً كُبَّاراً وَقالُوا لَا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُواعاً وَلا يَغُوثَ وَيَعُوقَ وَنَسْراً وَهَذِهِ أَسْمَاءُ أَصْنَامِهِمُ الَّتِي كَانُوا يَعْبُدُونَهَا مِنْ دُونِ اللَّهِ.
قَالَ الْبُخَارِيُّ: حَدَّثَنَا إِبْرَاهِيمُ، حَدَّثَنَا هِشَامٌ عَنِ ابْنِ جُرَيْجٍ، وَقَالَ عَطَاءٌ عَنِ ابْنِ عَبَّاسٍ:
صَارَتِ الْأَوْثَانُ الَّتِي كَانَتْ فِي قَوْمِ نُوحٍ فِي الْعَرَبِ بَعْدُ: أَمَّا وَدٌّ فَكَانَتْ لِكَلْبٍ بِدَوْمَةِ الْجَنْدَلِ، وَأَمَّا سُوَاعٌ فَكَانَتْ لِهُذَيْلٍ، وَأَمَّا يَغُوثُ فَكَانَتْ لِمُرَادَ ثُمَّ لِبَنِي غُطَيْفٍ بِالْجُرُفِ عند سبأ، وأما يَعُوقُ فَكَانَتْ لِهَمْدَانَ، وَأَمَّا نَسْرٌ فَكَانَتْ لِحَمِيرَ لِآلِ ذِي كَلَاعٍ وَهِيَ أَسْمَاءُ رِجَالٍ صَالِحِينَ مِنْ قَوْمِ نُوحٍ عَلَيْهِ السَّلَامُ، فَلَمَّا هَلَكُوا أَوْحَى الشَّيْطَانُ إِلَى قَوْمِهِمْ أَنِ انْصِبُوا إِلَى مَجَالِسِهِمُ الَّتِي كَانُوا يَجْلِسُونَ فِيهَا أَنْصَابًا وَسَمُّوهَا بِأَسْمَائِهِمْ فَفَعَلُوا فَلَمْ تُعْبَدْ حَتَّى إِذَا هَلَكَ أُولَئِكَ وَتَنَسَّخَ الْعِلْمُ عُبِدَتْ «2» . وَكَذَا رُوِيَ عَنْ عِكْرِمَةَ وَالضَّحَّاكِ وَقَتَادَةَ وَابْنِ إِسْحَاقَ نَحْوُ هَذَا، وَقَالَ عَلِيُّ بْنُ أَبِي طَلْحَةَ عَنِ ابْنِ عَبَّاسٍ: هَذِهِ أَصْنَامٌ كَانَتْ تُعْبَدُ فِي زَمَنِ نُوحٍ.
وَقَالَ ابْنُ جَرِيرٍ «3» : حَدَّثَنَا ابْنُ حُمَيْدٍ، حَدَّثَنَا مِهْرَانُ عَنْ سُفْيَانَ عَنْ مُوسَى عَنْ محمد بن قيس وَلا يَغُوثَ وَيَعُوقَ وَنَسْراً قَالَ: كَانُوا قَوْمًا صَالِحِينَ بَيْنَ آدَمَ وَنُوحٍ وَكَانَ لَهُمْ أَتْبَاعٌ يَقْتَدُونَ بِهِمْ، فَلَمَّا مَاتُوا قَالَ أَصْحَابُهُمُ الَّذِينَ كَانُوا يَقْتَدُونَ بِهِمْ: لَوْ صَوَّرْنَاهُمْ كَانَ أَشْوَقَ لَنَا إِلَى الْعِبَادَةِ إِذَا ذَكَرْنَاهُمْ، فَصَوَّرُوهُمْ فَلَمَّا مَاتُوا وَجَاءَ آخَرُونَ دَبَّ إِلَيْهِمْ إِبْلِيسُ فَقَالَ: إِنَّمَا كَانُوا يَعْبُدُونَهُمْ وَبِهِمْ يُسْقَوْنَ الْمَطَرَ فَعَبَدُوهُمْ.
(الكتاب: تفسير القرآن العظيم (ابن كثير)
[ابن كثير القرشي [700 – 774هـ

അർത്ഥം:
ഇമാം ബുഖാരി , ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. നൂഹ് നബി(അ) മിന്റെ ജനതയുടെ കാലത്തുണ്ടായിരുന്ന വിഗ്രഹങ്ങൾ പിന്നെ അറബികളിലേക്ക് വ്യാപിച്ചു. വദ്ധിനെ കുറിച്ച് പരാമർശിക്കുകയാണെങ്കിൽ:  ദവ്മതുൽ ജന്ദൽ എന്ന സ്ഥലത്തെ കൽബു ഗോത്രക്കാരുടെ വിഗ്രഹമായിരുന്നു. സുവാഹു : ഹുദയ്യു ഗോത്രത്തിന്റെയും, യഘൂഥ്‌  : മുരാദ് ഗോത്രത്തിന്റെയും പിന്നീടത്‌ സബാ എന്നാ സ്ഥലത്ത് ബാനി ഘുതയ്ഫ് എന്ന ഗോത്രക്കാർ അതിനെ ആരാധിച്ചു. യഊഖ് : ഹംദാൻ  ഗോത്രത്തിന്റെയും,

നസ്ര് : ധുകാല വംശത്തിൽപ്പെട്ട  ഹിമയർ ഗോത്രത്തിന്റെയും വിഗ്രഹങ്ങളായിരുന്നു. ഈ വിഗ്രഹങ്ങളുടെ പേർ വന്നത് നൂഹ് നബിയുടെ ജനതയുടെ കാലത്തുണ്ടായിരുന സ്വാലിഹികളായ ആളുകളായിരുന്നു. ഇവാൻ മരണപ്പെട്ടപ്പോൾ ശൈത്താൻ നൂഹ് നബിയുടെ ജനങ്ങളിലേക്ക് ഇവരുടെ ബഹുമാനത്തിനു വേണ്ടി അവർ കുടിയിരുന്ന സ്ഥലത്തിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. എന്നിട്ട് ഈ വിഗ്രഹങ്ങൾക്ക്  ഇവരുടെ പേരുകൾ നൽകി. ഇത് തുടർന്ന്കൊണ്ടേ ഇരുന്നു. പക്ഷെ ഇതുണ്ടാക്കിയ തലമുറ പോകുകയും അറിവ് നഷ്ട്ടപ്പെടുകയും ചെയ്യുന്നതുവരെ ഈ വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടിരുന്നില്ല, അതിനു ശേഷം ആണ് വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടത്. ഇത് ഇക്രിമ, ഖത്താദ, ഇബ്ൻ ഇസ്ഹാഖ് എന്നിവരും രേഖപ്പെടുത്തിയിട്ടുണ്ട്, അലി ബിൻ അബി തൽഹാ ഇബ്ൻ അബ്ബാസിൽ നിന്നും രേഖപ്പെടുത്തുന്നു: നൂഹ് നബി (അ) മിന്റെ കാലത്തെ ജനത ആരാധിച്ചിരുന്ന വിഗ്രഹങ്ങളാണത്. ഇബ്ൻ ജരീർ മുഹമ്മദ്‌ ബിൻ ഖയ്സിൽ നിന്നും  യഘൂഥ്‌, യഊഖ്, നസ്ര് എന്നിവരെപറ്റി രേഖപ്പെടുത്തുന്നു. ഇവർ നൂഹ് (അ) ന്റെയും ആദം (അ) ഇടക്കുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്വാലിഹുകളായിരുന്നു. നേർമാർഗ്ഗത്തിൽ ജീവിച്ചിരുന്ന അനുയായികളും ഉണ്ടായിരുന്നു ആ സമയത്ത്. പിന്നെ അവർ മരണപ്പെട്ടപ്പോൾ അവരെ പിന്തുടർന്ന അനുയായികൾ പറഞ്ഞു : “ഞങ്ങൾ ഇവരുടെ രൂപത്തിൽ വിഗ്രഹം ഉണ്ടാക്കി അവരെ ഓർമ്മിച്ചാൽ അത് ആരാധനകൾ കൂടുതൽ ചെയ്യാൻ പ്രേരിപ്പിക്കും. ഈ കാരണം കൊണ്ട് അവർ വിഗ്രഹങ്ങൾ ഉണ്ടാക്കി. പിന്നെ ഈ തലമുറ മരണപ്പെട്ടപ്പോൾ, ഇബ്ലീസ്‌ അവരിലേക്ക്‌ വന്നു പറഞ്ഞു നിങ്ങളുടെ മുൻഗാമികൾ ഈ വിഗ്രഹങ്ങളെ ആരാധിച്ചപ്പോൾ, അവർക്ക് മഴ ലഭിച്ചിരുന്നു, പിന്നീട് അത് ആരാധിക്കപ്പെട്ടു.

ഇമാം റാസിയുടെ വിശദീകരണം.

كان يموت أقوام صالحون فكانوا يتخذون تماثيل على صورهم ويشتغلون بتعظيمها، وغرضهم تعظيم أولئك الأقوام الذين ماتوا حتى يكونوا شافعين لهم عند الله وهو المراد من قولهم:

{ مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى ٱللَّهِ زُلْفَى }

[الزمر: 3] الوجه الخامس: أنه ربما مات ملك عظيم، أو شخص عظيم، فكانوا يتخذون تمثالاً على صورته وينظرون إليه، فالذين جاؤا بعد ذلك ظنوا أن آباءهم كانوا يعبدونها فاشتغلوا بعبادتها لتقليد الآباء، أو لعل هذه الأسماء الخمسة وهي: ود، وسواع، ويغوث، ويعوق، ونسر، أسماء خمسة من أولاد آدم، فلما ماتوا قال إبليس لمن بعدهم: لو صورتم صورهم، فكنتم تنظرون إليهم، ففعلوا فلما مات أولئك قال لمن بعدهم: إنهم كانوا يعبدونهم فعبدوهم، ولهذا السبب نهى الرسول عليه السلام عن زيارة القبور أولاً، ثم أذن فيها على ما يروى أنه عليه السلام قال: كنت نهيتكم عن زيارة القبور ألا فزوروها فإن في زيارتها تذكرة……. الأصنام الخمسة كانت أكبر أصنامهم، ثم إنها انتقلت عن قوم نوح إلى العرب،

സദ്‌വൃത്തരായ ആളുകൾ മരിച്ചിരുന്ന സന്ദർഭങ്ങളിൽ അവരുടെ രൂപങ്ങളിൽ അവർ പ്രതിമകൾ ഉണ്ടാക്കുകയും അവരെ വന്ദിക്കുന്നതിൽ വ്യാപൃതരായി കഴിയുകയും ചെയ്തിരുന്നു. തങ്ങൾക്ക് ഈ മരിച്ചു പോയ ആളുകൾ അള്ളാഹുവിന്റെ പക്കൽ ശുപാർശകരായിരിക്കുന്നതിന് വേണ്ടിയാണ് അവർ അവരെ വന്ദിച്ചുപോന്നത്.

“നമ്മെ അവർ അള്ളാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവര ആരാധിക്കുന്നത്.”[الزمر: 3]

എന്ന അവരുടെ (മുശ്രിക്കുകളുടെ) വാക്കിന്റെ അർത്ഥം ഇതാണ്.

ഒരു മഹാനായ രാജാവ് അല്ലെങ്കിൽ വലിയ ഒരാൾ മരിച്ചു എന്ന് വരുമ്പോൾ അവർ അവരുടെ രൂപത്തിൽ പ്രതിമയുണ്ടാക്കും, അതിൽ നോക്കികൊണ്ടിരിക്കുകയും ചെയ്യുക പതിവായിരുന്നു. അവരുടെ പിൻഗാമികളായി വന്നവരാകട്ടെ തങ്ങളുടെ പൂർവ്വ പിതാക്കന്മാർ അവയെ ആരാധിക്കയാണ് ചെയ്തിരുന്നത് എന്നു വിചാരിച്ചു
തങ്ങളുടെ പൂർവ്വ പിതാക്കളെ അനുകരിച്ച് അവർ അവരെ ആരാധിക്കുന്നതിൽ ഏർപ്പെട്ടു.

അല്ലെങ്കിൽ വദ്ദ്, സുആഅ്, യഗൂസ്, യഖൂക്, നസ്റ് എന്നീ പേരുകൾ ആദമിന്റ മക്കളിൽ അഞ്ച് പേരുടെ നാമങ്ങളായിരിക്കാം. അവർ മരിച്ചപ്പോൾ അവർക്ക് ശേഷമുള്ളവരോട് ഇബ്ലീസ്
പറഞ്ഞു: ‘നിങ്ങൾ അവരുടെ രൂപങ്ങൾ ഉണ്ടാക്കുകയും അവയിൽ നോക്കികൊണ്ടിരിക്കുകയും ചെയ്തുവെങ്കിലോ’ അങ്ങിനെ അവർ അപ്രകാരം ചെയ്തു. ആ ആളുകൾ മരിച്ചപ്പോൾ അവർക്ക് ശേഷമുള്ളവരോടും “അവർ അവരെ ആരാധിക്കുകയാണ് ചെയ്തിരുന്നത്” എന്ന് അവൻ (ഇബ്ലീസ്) പറഞ്ഞു കേൾപിച്ചു. അങ്ങിനെ അവർ അവരെ ആരാധിച്ചു.

ഇത് കാരണത്താൽ കബറുകൾ സന്ദർശിക്കുന്നതിനെ റസൂൽ (ﷺ) ആദ്യം നിരോധിച്ചിരുന്നു. ‘ഖബർ സന്ദർശിക്കുന്നതിനെ ഞാൻ നിങ്ങളോട് നിരോധിച്ചിരുന്നു. ;എന്നാൽ (ഇപ്പാൾ) നിങ്ങളവയെ സന്ദർശിച്ച് കൊള്ളുവീൻ നിശ്ചയമായും അവ സന്ദർശിക്കുന്നതിൽ നിങ്ങൾക്ക് ഒരൂ ഉണർത്തലുണ്ട്” എന്ന ഹദീസ് അനുസരിച്ച്.
ഈ അഞ്ച് ബിംബങ്ങളും അവരുടെ ബിംബങ്ങിൽ വച്ച് ഏറ്റവും വലുതായിരുന്നു. പിന്നീട് അവ നൂഹ് നബിയുടെ ജനതയിൽ നിന്നും അറബികളുടെ ഇടയിലേക്ക് മാറുകയും ചെയ്തു.
(തഫ്സീറുൽ കബീർ) 

ഇമാൻ റാസി (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ :
സൂറത്തു യൂനുസിലെ 18-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: “തീര്‍ച്ചയായും അവർ ഈ വിഗ്രഹങ്ങളെയും പ്രതിമകളെയും സ്ഥാപിച്ചിട്ടുള്ളത്‌ അവരുടെ നബിമാരുടെയും മഹത്തുക്കളുടെയും രൂപത്തിലാകുന്നു.

ഇതിൽ നിന്നും ഒരു കാര്യം ഉറപ്പാണ്‌ വെറും കല്ല്‌ എന്ന് കരുതിയിട്ടല്ല ആരാധന തുടങ്ങിയത് മറിച്ച്‌ ആ വിഗ്രഹത്തെ ലക്ഷ്യം വെച്ചത് സ്വാലിഹുകളായ ആളുകളാണെന്നാണ് തഫ്സീറുകളിൽ കാണുന്നത്. 

حدثنا ابن حمید، قال: ثنا مھران، عن سفیان، عن أبیھ، عن عكرِمة، قال: كان بین
آدم ونوح عشرة قرون، كلھم على الإسلام.

 ആദം നബി (അ) വിന്‍റെയും നൂഹ് (അ) വിന്‍റെയും ഇടയിലെ പത്ത് തലമുറകൾ  മുഴുവൻ ഇസ്ലാമിലായിരുന്നു. 

ഇനി ഇബ്ന്‍ തീമിയക്ക്‌ (ഹിജ്റ 661-728) മുന്‍പ് ആരെങ്കിലും ഇതിനെ പറ്റി ഉദ്ധരിചിട്ടുണ്ടോ എന്നാണ് എങ്കിൽ ഉണ്ട്. 

ഇബ്ന്‍ ജവ്സീ (റ) : 

قال ابن عقيل لما التكاليف على الجهال والضغام عدلوا عن أوضاع الشرع إلى تعظيم أوضاع وضعوها لأنفسهم فسهلت عليهم إذ لم يدخلوا بها تحت أمر غيرهم قال وهم كفار عندي بهذه الأوضاع مثل تعظيم القبور وإكرامها بما نهى الشرع عنه من إيقاد النيران وتقبيلها وتخليفها وخطاب الموتى بالألواح وكتب الرقاع فيها يا مولاي أفعل بي كذا وكذا وأخذ التراب تبركا وإفاضة الطيب على القبور وشد الرحال اليها وإلقاء الخرق على الشجر أقتداء بمن عبد اللات والعزى
الكتابتلبيس إبليس(354)
ابن الجوزي، أبو الفرج (508هـ – 597، 1116 – 1201؟م).

ഇബ്ന്‍ അഖീൽ പറയുന്നു: അറിവില്ലാത്തവര്‍ക്ക് ബുദ്ധിമുട്ടുകൾ  നേരിട്ടാൽ അവർ ശരീഅത്തില്‍നിന്ന് വ്യതിചലിക്കുകയും അവർ അവരുടെ ഇച്ചകളെ പിന്തുടരുകയും ചെയ്യും, ഇത് അവര്‍ക്ക് ഒരു ബുദ്ധിമുട്ടും തോന്നുകയില്ല കാരണം അവർ അവരുടെ സ്വന്തം ഇച്ചകളെയല്ലാതെ വേറെ ഒന്നും അവർ പിന്തുടരില്ല. 

അദ്ദേഹം പറഞ്ഞു : ഖബർ വന്ദിക്കലും, അതുപോലെ തന്നെ ശരീഅത്തിൽ വിരുദ്ധമായ ആദരവ് എന്ന രീതിയിൽ വിളക്ക് കൊളുത്തലും, ചുംബിക്കലുംമരിച്ചവരോട് അവരുടെ ആവശ്യത്തിനു വേണ്ടി യാ മവ്ലാ എനിക്ക് ഇന്ന ഇന്ന ആവശ്യങ്ങൾ  ചെയ്തു തരാൻ ആവശ്യപ്പെട്ടു കൊണ്ട് പറയുകയും എഴുതുകയും ചെയ്യുന്നതും, അവിടെയുള്ള മണ്ണ് തബറുക്കിന്നു വേണ്ടി എടുക്കുകയും, സുഗന്ധ ദ്രവ്യങ്ങൾ  ഖബറിന്മേൽ ഒഴിക്കുകയും, ലാത്തയെയും ഉസ്സയെയും സംരക്ഷണം തേടുകയും ചെയ്യുന്നത് ഞാൻ അവരെ കാഫിറായിട്ടു തന്നെ കരുതുന്നു.

ഇബ്ന്‍ ഖുസയ്മ തന്റെ അൽ-തവ്ഹീദിൽ ഉദ്ധരിക്കുന്നു:

قَالَ أَبُو بَكْرٍأَفَلَيْسَ الْعِلْمُ مُحِيطًا يَا ذَوِي الْحِجَا؟ أَنَّهُ غَيْرُ جَائِزٍ أَنْ يَأْمُرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالتَّعَوُّذِ بِخَلْقِ اللَّهِ مِنْ شَرِّ خَلْقِهِ؟ هَلْ سَمِعْتُمْ عَالِمًا يُجِيزُ، أَنْ يَقُولَ الدَّاعِيأَعُوذُ بِالْكَعْبَةِ مِنْ شَرِّ خَلْقِ اللَّهِ؟ [ص:402] أَوْ يُجِيزُ أَنْ يَقُولَأَعُوذُ بِالصَّفَا وَالْمَرْوَةِ، أَوْ أَعُوذُ بِعَرَفَاتٍ وَمِنًى مِنْ شَرِّ مَا خَلَقَ اللَّهُ، هَذَا لَا يَقُولُهُ وَلَا يُجِيزُ الْقَوْلَ بِهِ مُسْلِمٌ يَعْرِفُ دِينَ اللَّهِ، مُحَالٌ أَنْ يَسْتَعِيذَ مُسْلِمٌ بِخَلْقِ اللَّهِ مِنْ شَرِّ خَلْقِهِ
ابن خُزَيْمةَ، أبو بكر (223 – 311هـ، 838 – 923م).

)الكتابكتاب التوحيد وإثبات صفات الرب عز وجل(1/401)

നിങ്ങൾ  ഏതെങ്കിലും പണ്ഡിതർ ഒരാളെ ഇങ്ങനെ പറയാൻ വേണ്ടി സമ്മതം കൊടുത്തതായി കേട്ടിട്ടുണ്ടോ? : ഞാൻ എല്ലാ ശറിൽ നിന്ന് കഅബയോട് ശരണം തേടുന്നു. ഈ വാചകം ദീൻ അറിയാവുന്ന ഒരു മുസ്ലിമും അല്ലാഹുവല്ലാത്ത ഒരാളോടും സൃഷ്ടികളുടെ ശറിൽ നിന്ന് അഭയം തേടാം എന്നത് അനുവദനീയമാണെന്ന് പറയില്ല.

ഇബ്ന്‍ ഹജർ അസ്കലാനി (റ) തന്റെ ഫത് ഉൽ ബാരിയിൽ പറയുന്നു:

 فتح الباري(6 / 410 ) – ابن حجر
قَالَ الْخَطَّابِيُّ كَانَ أَحْمَدُ يَسْتَدِلُّ بِهَذَا الْحَدِيثِ عَلَى أَنَّ كَلَامَ اللَّهِ غَيْرُ مَخْلُوقٍ وَيَحْتَجُّ بِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَسْتَعِيذُ بِمَخْلُوقٍ.

ഇബ്ൻ ഹജർ (റ) പറയുന്നു : ഖതാബി (റ) ഇതിനെ വിവരിക്കുന്നത് “ഇമാം അഹ്മദ് ഈ ഹദീസിൽ പറയുന്ന كَلَامَ اللَّهِ (ഖുര്‍ആൻ) സൃഷ്ടി അല്ല  എന്നത് കൊണ്ട് ലക്ഷ്യമാക്കുന്നു. നബി (സ) ഒരു സൃഷ്ട്ടിയോടും സഹായം തേടില്ല (എന്ന് ഈ ഹദീസ് കൊണ്ട് തെളിയിക്കുന്നു).
(ഇബ്ൻ ഹജർ (റ) ഫത് ഉൽ ബാരി – 6/410

ഇമാം ബുഖാരി തന്റെ ഹാലിഖ് അഫ്അൽ ഇബാദ എന്ന ഗ്രന്ഥത്തിൽ പറയുന്നു :

باب ما كان النبي صلى االله علیھ و سلم یستعیذ بكلمات االله لا بكلام غیره
وقال نعیم لا یستعاذ بالمخلوق ولا بكلام العباد والجن والإنس والملائكة وفي ھذا دلیل أن كلام
االله غیر مخلوق وأن سواه مخلوق
البُخاري، أبو عبد الله (194 – 256هـ ، 810 – 870م).
الكتابخلق أفعال العباد(96)

നബി (സ) അല്ലാഹുവിന്റെ കലിമാത്തുകളെ കൊണ്ടാണ് കാവലിനെ തേടിയത്, അല്ലാഹു അല്ലാത്തവരുടെ കലാം കൊണ്ടല്ല. നയീം പറഞ്ഞു ” ഒരു സൃഷ്ട്ടികളോടും (നബി (സ)) സഹായം തേടിയിട്ടില്ല. അതുപോലെ തന്നെ അടിമകളുടെ കലാം കൊണ്ടും സഹായം തേടിയിട്ടില്ല, ജിന്നിനെ കൊണ്ടും, മനുഷ്യരെകൊണ്ടോ, മലക്കുകളെകൊണ്ടോ കാവലിനെ തേടിയിട്ടില്ല. തീര്‍ച്ചയായും ഇതിൽ തെളിവ് ഉണ്ട്  അല്ലാഹുവിന്റെ കലാം സൃഷ്ട്ടി അല്ല എന്ന്. അവനെല്ലാത്തത് മുഴുവനും സൃഷ്ട്ടികളാണ്താനും.  
( ഇമാം ബുഖാരി – ഹാലിഖ് അഫ്അൽ ഇബാദ – 96)

وَلَا يَصِحُّ أَنْ يَسْتَعِيذَ بِمَخْلُوقٍ مِنْ مَخْلُوقٍ , فَدَلَّ أَنَّهُ اسْتَعَاذَ بِصِفَةٍ مِنْ صِفَاتِ ذَاتِهِ , وَأَمَرَ أَنْ يُسْتَعَاذَ بِصِفَةٍ مِنْ صِفَاتِ ذَاتِهِ , وَهِيَ غَيْرُ مَخْلُوقَةٍ كَمَا أَمَرَهُ اللَّهُ تَعَالَى أَنْ يَسْتَعِيذَ بِذَاتِهِ , وَذَاتُهُ غَيْرُ مَخْلُوقٍ
الكتابالأسماء والصفات للبيهقي
البيهقي (384 – 458 هـ = 994 – 1066 م)

ഇബ്ന്‍ റജബ് ഇബ്ന്‍ ഹംബലി  (റ) തന്റെ  “ജാമിഉൽ ഉലൂം വൽ ഹികാം” എന്നാ ഗ്രന്ഥത്തിൽ പറയുന്നു :

اعْلَمْ أَنَّ سُؤَالَ اللَّهِ تَعَالَى دُونَ خَلْقِهِ هُوَ الْمُتَعَيَّنُ، لِأَنَّ السُّؤَالَ فِيهِ إِظْهَارُ الذُّلِّ مِنَ السَّائِلِ وَالْمَسْكَنَةِ وَالْحَاجَةِ وَالِافْتِقَارِ، وَفِيهِ الِاعْتِرَافُ بِقُدْرَةِ الْمَسْئُولِ عَلَى دَفْعِ هَذَا الضَّرَرِ، وَنَيْلِ الْمَطْلُوبِ، وَجَلْبِ الْمَنَافِعِ، وَدَرْءِ الْمَضَارِّ، وَلَا يَصْلُحُ الذُّلُّ وَالِافْتِقَارُ إِلَّا لِلَّهِ 

وَحْدَهُ، لِأَنَّهُ حَقِيقَةُ الْعِبَادَةِ،

الكتابجامع العلوم والحكم في شرح خمسين حديثا من جوامع الكلم

ابن رجب الحنبلي ( 736 – 795هـ، 1336 – 1393م) 

وَفِي هَذَا الْحَدِيثِ مِنَ الْفِقْهِ أَيْضًا أَنَّ كَلَامَ اللَّهِ عَزَّ وَجَلَّ غَيْرُ مَخْلُوقٍ وَعَلَى ذَلِكَ أَهْلُ السُّنَّةِ أَجْمَعُونَ وَهُمْ أَهْلُ الْحَدِيثِ وَالرَّأْيِ فِي الْأَحْكَامِ وَلَوْ كَانَ كَلَامُ اللَّهِ أَوْ كَلِمَاتُ اللَّهِ مَخْلُوقَةٌ مَا أَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحَدًا أَنْ يَسْتَعِيذَ بِمَخْلُوقٍ دَلِيلُ ذَلِكَ قَوْلُ اللَّهِ عَزَّ وَجَلَّ وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا

الكتابالتمهيد لما في الموطأ من المعاني والأسانيد

ابن عبد البر (368 – 463 هـ = 978 – 1071 م)

ഇബ്ന്‍ അബുൽ ബര്ര്‍ (റ) അദ്ദേഹത്തിന്റെ തംഹീദിൽ പറയുന്നു:
അല്ലാഹുവിന്റെ കലാം അത് സൃഷ്ടിയല്ല എന്നുള്ളതിന്മേൽ അഹ്‌ലുസുന്നയുടെ പണ്ഡിതർ യോജിച്ചിരിക്കുന്നു (ഇജ്മാഹ്). അല്ലാഹുവിന്‍റെ കലാം അല്ലെങ്കിൽ കലിമാത്തു എന്നത് സൃഷ്ട്ടി ആയിരുന്നു എങ്കിൽ അല്ലാഹുവിന്റെ പ്രവാചകൻ ഒരാളോടും കല്‍പ്പിക്കുമായിരുന്നില്ല ശരണം തേടാൻ. അല്ലാഹുവിന്റെ കൗല് ആണ് അതിന്നു തെളിവായി ആയി നൽകുന്നത്. ചിലർ ജിന്നുകളോട് നടത്തിയ തേട്ടം.

ഹിജ്‌റ അഞ്ഞൂറുകളിൽ ജീവിച്ചു മരിച്ച ഇമാം കാസാനി (റ) പറയുന്നു :

وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ 

الكتاببدائع الصنائع في ترتيب الشرائع (5/126)
الكاشاني (000 – 587 هـ = 1191 000 م)

 ഒരാള്‍ക്ക് അവൻ പ്രാര്‍ത്ഥനയിൽ അല്ലാഹുവിന്റെ അംബിയാക്കളുടെയോ  റസൂലിന്റെയോ ഹഖ് കൊണ്ട് എന്നോ  പറയുന്നത് വെറുക്കപെട്ടതാണ് കാരണം ആര്‍ക്കും അല്ലാഹുവിന്റെ മുകളിൽ യാതൊരു ഹഖും ഇല്ല.

പ്രമുഖ ഹനഫീ പണ്ഡിതൻ ഇമാം കാസാനി റഹിമഹുല്ലാഹ്

 ( വഫാത്ത് ഹിജ്‌റ 587 ) 

അവർകളുടെ ബദാഇഉ സ്സനാഇഉ എന്ന കിതാബിൽ നിന്ന് :

بدائع الصنائع في ترتيب الشرائع
أبو بكر مسعود بن أحمد الكاساني
……………………

وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ وَكَذَا يُكْرَهُ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَرُوِيَ عَنْ أَبِي يُوسُفَ أَنَّهُ لَا بَأْسَ بِذَلِكَ لِوُرُودِ الْحَدِيثِ وَهُوَ مَا رُوِيَ { عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ يَقُولُ فِي دُعَائِهِ اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ } ( وَجْهُ ) ظَاهِرِ الرِّوَايَةِ أَنَّ ظَاهِرَ هَذَا اللَّفْظِ يُوهِمُ التَّشْبِيهَ لِأَنَّ الْعَرْشَ خَلْقٌ مِنْ خَلَائِقِ اللَّهِ تَبَارَكَ وَتَعَالَى جَلَّ وَعَلَا فَاسْتَحَالَ أَنْ يَكُونَ عِزَّ اللَّهُ تَبَارَكَ وَتَعَالَى مَعْقُودًا بِهِ وَظَاهِرُ الْخَبَرِ الَّذِي هُوَ فِي حَدِّ الْآحَادِ إذَا كَانَ مُوهِمًا لِلتَّشْبِيهِ فَالْكَفُّ عَنْ الْعَمَلِ بِهِ أَسْلَمُ  

 الكتاببدائع الصنائع في ترتيب الشرائع  (5/126)
الكاشاني (000 – 587 هـ = 1191 000 م)

ആശയ സംഗ്രഹം : ഒരാൾ തന്റെ ദുആയിൽ

 أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ

‘ ഞാൻ നിന്റെ നബിമാരുടെയും മുർസലീങ്ങളുടെയും ഹഖ് കൊണ്ട് ചോദിക്കുന്നു ‘ എന്ന് പറയൽ കറാഹത്താണ്. കാരണം അല്ലാഹുവിനു മേൽ ഒരാൾക്കും ഒരു അവകാശവും/ഹഖും ഇല്ല .അത് പോലെ

أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك

നിന്റെ അർശിൽ  നിന്റെ പ്രതാപം / ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു എന്ന് ദുആയിൽ പറയലും കറാഹത്താണ്. എന്നാൽ ഈ രണ്ടാമത് പറഞ്ഞ രൂപത്തിൽ ദുആ കുഴപ്പമില്ല എന്നതാണ് ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ സഖാവ് അബൂ യൂസുഫ് എന്നവരുടെ പക്ഷം . ഈ വിഷയത്തിൽ

 اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ

എന്ന ഒരു ഹദീസ് ( എന്നാൽ ഈ ഹദീസ് സ്വഹീഹായി സ്ഥിരപ്പെട്ടതല്ല എന്ന് ചില മുഹദ്ദിസുകൾ പ്രസ്താവിച്ചിട്ടുണ്ട്  ) വന്നതിന്റെ അടിസ്ഥാനത്തിലാണ് അബൂ യൂസുഫ് അവർകൾ ഇങ്ങിനെ അഭിപ്രായപ്പെട്ടത്. അർശ് എന്നത് അല്ലാഹുവിന്റെ പടപ്പുകളിൽ പെട്ട ഒരു പടപ്പാണ് . അതിനാൽ  അല്ലാഹു തആലായുടെ പ്രതാപം അർഷുമായി ബന്ധപ്പെടുത്തൽ ശരിയല്ല.

ഈ വിഷയത്തിൽ വന്ന ഹദീസ്  ആഹാദിൽ പെട്ടതും തശ്ബീഹ് ഉണ്ടാക്കുന്നതും ആയതിനാൽ ഇത് പ്രകാരം അമൽ ചെയ്യാതിരിക്കുന്നതാണ് കൂടുതൽ  സുരക്ഷിതം.

ഷാഫി മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതൻ ഇമാം മക്രിസി പറയുന്നത് കാണുക:

 والنّاس في هذا الباب – أعنيزيارة القبور – على ثلاثة أقسام:
قوم يزورون الموتى فيدعون لهموهذه هي الزّيارة الشرعيّة.
وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.
وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: “اللهم لا تجعل قبري وثنا يعبد، وهؤلاء هم المشركون في الربوبيّة.
الكتابتجريد التوحيد المفيد (1/20)
المقريزي (766 – 845 هـ = 1365 – 1441 م)

ഈ വിഷയത്തിൽ ജനങ്ങൾ  – അതായത് ഖബർ സന്ദര്‍ശിക്കുന്ന വിഷയത്തിൽ 3 വിഭാഗം ആണുള്ളത്:

ചില ആളുകൾ  മരിച്ചവരെ സന്ദര്‍ശിക്കും അവര്‍ക്ക് വേണ്ടി ദുഅ ചെയ്യും. അത് ശറഈആയ സിയാറത്ത് ആണ്.

ചില ആളുകൾ  ഖബർ സന്ദര്‍ശിക്കും അവരെകൊണ്ട് ദുഅ ചെയ്യും അവർ ഉലൂഹീയത്തിൽ ശിര്‍ക്ക് ചെയ്തവർ ആണ്.
ചില ആളുകൾ  ഖബർ സന്ദര്‍ശിക്കും അവരോടു തന്നെ പ്രാർത്ഥിക്കും അല്ലാഹുവിന്‍റെ റസൂൽ(സ) പറഞ്ഞു “അല്ലാഹുവേ എന്‍റെ ഖബറിടത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ” ഇവർ റുബൂബീയതിൽ ശിര്‍ക്ക് വെക്കുന്ന ആളുകൾ  ആണ്.

(وَيُكْرَهُ أَنْ يَدْعُوَ اللَّهَ إِلَّا بِهِ؛ فَلَا يَقُولُ أَسْأَلُكَ بِفُلَانٍ أَوْ بِمَلَائِكَتِكَ أَوْ بِأَنْبِيَائِكَ وَنَحْوِ ذَلِكَ لِأَنَّهُ لَا حَقَّ لِلْمَخْلُوقِ عَلَى الْخَالِقِ،

الكتابالاختيار لتعليل المختار (٤/١٦٤)

ابن مودود الموصلي (599 – 683 هـ = 1203 – 1284 م)

നഫീസത്തുൽ മിസ്രിയുടെ ഖബറുമായി ബന്ധപ്പെട്ടു ജനങ്ങൾ  ചെയ്യുന്നതിനെ ഇമാം ദഹബി വിവരിക്കുന്നു.

وَلِجَهَلَةِ المِصْرِيِّيْنَ فِيْهَا اعْتِقَادٌ يَتَجَاوَزُ الوَصْفَ وَلاَ يَجُوْزُ مِمَّا فِيْهِ مِنَ الشِّرْكِ وَيَسْجُدُوْنَ لَهَا، وَيَلْتَمِسُوْنَ مِنْهَا المَغْفِرَةَ، وكان ذلك من دسائس دعاة العبيدية.

الكتابسير أعلام النبلاء (8/284)

الذَهَبي، شمس الدين (673 هـ – 748هـ، 1275م – 1347م). 

വിവര ദോഷികളായ ഈജീപ്തുകാർക്ക് അവരിൽ (നഫീസതുൽ മിസ് റിയ്യയിൽ) ചില വിശ്യാസങ്ങളുണ്ട്. അത് വിവരണാതീതമായ വിശേഷണങ്ങളാണ്. ശിർക്കിൻ പെട്ട കാര്യങ്ങൾ അതിൽ അടങ്ങിയതിനാൽ അത് അനുവദനീയമല്ല . അവർ (മിസ്റികൾ) അവൾക്ക് വേണ്ടി സുജൂദ് ചെയ്യുന്നു. അവരിൽ നിന്നും പാപമോചനം തേടുന്നു, …….

(സീറു അഅലാമിൽ നുബല – 8/284)



തഫ്സീർ ഖുര്‍ത്തുബി.

 [سورة فاطر (35) : آية 14]
إِنْ تَدْعُوهُمْ لَا يَسْمَعُوا دُعاءَكُمْ وَلَوْ سَمِعُوا مَا اسْتَجابُوا لَكُمْ وَيَوْمَ الْقِيامَةِ يَكْفُرُونَ بِشِرْكِكُمْ وَلا يُنَبِّئُكَ مِثْلُ خَبِيرٍ (14)
قَوْلُهُ تَعَالَى: (إِنْ تَدْعُوهُمْ لَا يَسْمَعُوا دُعاءَكُمْأَيْ إِنْ تَسْتَغِيثُوا بِهِمْ فِي النَّوَائِبِ لَا يَسْمَعُوا دُعَاءَكُمْ، لِأَنَّهَا جمادات لا تبصر ولا تسمعإِذْ لَيْسَ كُلُّ سَامِعٍ نَاطِقًاوَقَالَ قَتَادَةُالْمَعْنَى لَوْ سَمِعُوا لَمْ يَنْفَعُوكُمْوَقِيلَأَيْ لَوْ جَعَلْنَا لَهُمْ عُقُولًا وَحَيَاةً فَسَمِعُوا دُعَاءَكُمْ لَكَانُوا أَطْوَعَ لِلَّهِ مِنْكُمْ، وَلَمَا اسْتَجَابُوا لَكُمْ عَلَى الْكُفْرِ. (وَيَوْمَ الْقِيامَةِ يَكْفُرُونَ بِشِرْكِكُمْأَيْ يَجْحَدُونَ أَنَّكُمْ عَبَدْتُمُوهُمْ، وَيَتَبَرَّءُونَ مِنْكُمْثُمَّ يَجُوزُ أَنْ يَرْجِعَ هَذَا إِلَى الْمَعْبُودِينَ مِمَّا يَعْقِلُ، كَالْمَلَائِكَةِ وَالْجِنِّ وَالْأَنْبِيَاءِ وَالشَّيَاطِينِ أَيْ يَجْحَدُونَ أَنْ يَكُونَ مَا فَعَلْتُمُوهُ حَقًّا، وَأَنَّهُمْ أَمَرُوكُمْ بِعِبَادَتِهِمْ، كَمَا أَخْبَرَ عَنْ عِيسَى بِقَوْلِهِ:” مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ” «1»
[
المائدة: 116] وَيَجُوزُ أَنْ يَنْدَرِجَ فِيهِ الْأَصْنَامُ أَيْضًا، أَيْ يُحْيِيهَا اللَّهُ حَتَّى تُخْبِرَ أَنَّهَا لَيْسَتْ أَهْلًا للعبادة.

الكتاب : الجامع لأحكام القرآن = تفسير القرطبي

القرطبي، شمس الدين (600 – 671هـ، 1204 – 1273م).

അര്‍ത്ഥം

إِن تَدْعُوهُمْ
നിങ്ങൾ  അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം
لَا يَسْمَعُوا دُعَاءَكُمْ
അവർ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല.
وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ
അവർ കേട്ടാലും നിങ്ങള്‍ക്കവർ ഉത്തരം നല്‍കുന്നതല്ല.
وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങൾ  അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്‌.
وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാൻ ആരുമില്ല.
(സൂറത്ത് ഫാത്വിർ – 14)

إِن تَدْعُوهُمْ
നിങ്ങൾ  അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം
اَيْ إِنْ تَسْتَغِيثُوا بِهِمْ فِي النَّوَائِبِ
അതായത് , വിപൽഘട്ടങ്ങളിൽ അവരോട് നിങ്ങൾ ഇസ്തിഗാസ നടത്തിയാൽ
 لَا يَسْمَعُوا دُعَاءَكُمْ؛
നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല
لِأَنَّهَا جَمَادَاتٌ
കാരണം അവർ ജീവനില്ലാത്ത വസ്തുക്കളാണ്
لَا تُبْصِرُ وَلَا تَسْمَعُ.
അവക്ക് കേൾവിയുമില്ല കാഴ്ചയുമില്ലാ

. وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ إِذْ لَيْسَ كُلُّ سَامِعٍ نَاطِقًا .
അവർ കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ല.. എന്തെന്നാൽ കേൾക്കുന്ന എല്ലാവരും സംസാരിക്കുന്നവരല്ലാ..
وَقَالَ قَتَادَةُ : الْمَعْنَى لَوْ سَمِعُوا لَمْ يَنْفَعُوكُمْ .
ഖതാദ(റ) പറഞ്ഞു : അതിന്റെ അർത്ഥം .. അവർ കേട്ടാൽ തന്നെ  നിങ്ങൾക്കവർ ഉപകാരം ചെയ്യുകയില്ലാ എന്നാണ്
وَقِيلَ : أَيْ لَوْ جَعَلْنَا لَهُمْ عُقُولًا وَحَيَاةً فَسَمِعُوا دُعَاءَكُمْ لَكَانُوا أَطْوَعَ لِلَّهِ مِنْكُمْ ،
ഇങ്ങനേയും പറയപ്പെട്ടിരിക്കുന്നു : അതായത് അല്ലാഹു അവർക്ക് തിരിച്ചറിവും ജീവനും നൽകിപ്പിച്ച് .. നിങ്ങളുടെ വിളി അവർ കേട്ടാൽ തന്നെ അവർ നിങ്ങളേക്കാളുപരി അല്ലാഹുവിനെ അനുസരിക്കുയാണ് ചെയ്യുക
وَلَمَا اسْتَجَابُوا لَكُمْ عَلَى الْكُفْرِ .
നിങ്ങളുടെ ഈ കുഫ്റിന്റെ മേൽ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ലാ എന്നും പറയപ്പെട്ടിരിക്കുന്നു. ..

اَيْ يَجْحَدُونَ أَنَّكُمْ عَبَدْتُمُوهُمْ،
എന്നാൽ, തീര്‍ച്ചയായും നിങ്ങൾ അവരെ ആരാധ്യവസ്തുവാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്
وَيَتَبَرَّءُونَ مِنْكُمْ.
നിങ്ങളിൽ നിന്നും അവർ ഒഴിഞ്ഞു മാറുന്നതാണ്
ثُمَّ يَجُوزُ
പിന്നീട് അത് നടപ്പിൽ വരുത്തുന്നതാണ്
أَنْ يَرْجِعَ هَذَا إِلَى المَعْبُودِينَ
നിശ്ചയം അവരെ ആരാധിക്കുന്നതിലേക്ക് അത് മടങ്ങുന്നതാണ്
مِمَّا يَعْقِلُ؛
അത് അറിയിക്കുന്നതെന്തിനാൽ
كَالمَلَائِكَةِ
മലക്കുകളെ ആരാധിച്ചപോലെ
وَالْجِنِّ
ജിന്നിനെ ആരാധിച്ചപോലെ
وَالأَنْبِيَاءِ
നബിമാരെ ആരാധിച്ചപോലെ
وَالشَّيَاطِينَ
പിശാചുക്കളെ ആരാധിച്ചപോലെ
أَيْ
അതായത്
يَجْحَدُونَ أَنْ يَكُونَ مَا فَعَلْتُمُوهُ حَقًّا،
നിങ്ങൾ പ്രവൃത്തിച്ച യാതൊന്ന് സത്യമാണ് എന്നതിനെ അവർ നിഷേധിക്കുന്നതാണ്
وَأَنَّهُمْ أَمَرُوكُمْ بِعِبَادَتِهِمْ؛
അവരെ ആരാധിക്കാനായ് നിങ്ങളോട് അവർ കൽപിച്ചൂവെന്നതിനേയും അവർ നിഷേധിക്കുന്നതാണ്
كَمَا أَخْبَرَ عَنْ عِيسَى بِقَوْلِهِ :
ഈസാ നബി  (അ) യെ പറ്റി വാർത്ത അറിയിച്ച പോലെ , അദ്ദേഹം പറഞ്ഞു :
“مَا يَكُونُ لِي أَنْ أَقُولَ   مَا لَيْسَ لِي بِحَقٍّ”
ഇല്ല ഇല്ല .. എനിക്ക് യാതൊരു വിധ അവകാശവുമില്ല .. അത് പറയാൻ എനിക്ക് പാടില്ലാത്തതാണേ..
 (സൂറത്ത് മാഇദ – 116)  المَائِدَةُ: ١١٦

وَيَجُوزُ أَنْ يَنْدَرِجَ فِيهِ الأَصْنَامُ أَيْضًا،
വിഗ്രഹങ്ങളും അതിൽ ഉൾപ്പെടുന്നൂ എന്നതും ഉദ്ദേശിക്കാവുന്നതാണ്
أَيْ يُحْيِيهَا اللهُ
അതായത് അല്ലാഹു അവയെ ജീവിപ്പിക്കുന്നതാണ്
حَتَّى تُخْبِرَ أَنَّهَا لَيْسَتْ أَهْلًا لِلعِبَادَةِ،
തീര്‍ച്ചയായും ഇബാദത്തിന് അവർ അർഹരല്ലെന്ന് പ്രഖ്യാപിക്കുന്നത് വരെ.

(തഫ്സീർ ഖുർത്വുബി ,  സൂറത്ത് ഫാത്വിർ – 14)…

ഉബാദത്ത് ബന് സ്വമിത്‌ (رضي الله عنه ) വിൽ നിന്ന് നിവേദനം:

أنه كان في زمن النبي صلى الله عليه وسلم منافق يؤذي المؤمنين ، فقال بعضهم : قوموا بنا نستغيث برسول الله صلى الله عليه وسلم من هذا المنافق . فقال النبي صلى الله عليه وسلم : ” انه لا يستغاث بي ، انما يستغاث بالله عزوجل .”

“നബി ( صلى الله عليه وسلم ) യുടെ കാലത്ത് വിശ്വാസികളെ ഉപദ്രവിക്കുന്ന ഒരു കപട വിശ്വാസിയുണ്ടായിരുന്നു. അപ്പോൾ  ചില സ്വഹാബികൾ  പറഞ്ഞു: വരൂ നമുക്ക് ഈ കപടവിശ്വാസിയിൽ നിന്ന്അല്ലാഹുവിന്റെ റസൂലിനോട് സഹായാര്ത്ഥന  നടത്താം.  അപ്പോൾ  നബി ( صلى الله عليه وسلم ) പറഞ്ഞു ; “നിശ്ചയം, എന്നോട് സഹായാർത്ഥന പാടില്ല, സഹായാർത്ഥന അല്ലാഹുവോട് മാത്രം.” (ത്വബ്റാനി )

ഇസ്തിഗാസ ഇമാമുമാരുടെ ഉദ്ദരണികൾ

لا تشكون في حالة البلية الى احد من خلق الله فذلك اشراك منك به لا يملك معه فى ملكه احد شيئا لا ضار ولا نافع ولا رافع ولا دافع ولا جالب ولا منقم ولا مبلى ولا معافى ولا مبرئ غيره فلا تشتغل بالخلق فعليك بالا ستغاثة إليه

الشيخ جيلاني)

വിപൽഘട്ടങ്ങളിൽ അല്ലാഹുവിന്റെ  സൃഷ്ടികളിൽ ആരോടും നീ ആവലാതിപ്പെടരുത്‌ അതു നിന്നിൽ നിന്നുള്ള ശിർക്ക്‌ ആണു അല്ലാഹുവിന്റെ  അധികാരത്തിൽ ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കൽ, വിപത്തുണ്ടാക്കൽ, രോഗം നൽകൽ, സുഖപ്പെടുത്തൽ, എന്നിവ ചെയ്യാൻ ആർക്കും സാധ്യമല്ല അതിനാൽ സൃഷ്ടികളുമായി നീ വ്യാപൃതനാവരുത് നീ അല്ലാഹുവിനോട്‌ മാത്രം ഇസ്തിഗാസ ചെയ്യൽ നിർബന്ധമാണ്  

(ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി)

على أن القرآن غير مخلوق إذ لو كان مخلوقا لم يستعذ بها إذ

لا يستعاذ بمخلوق، قال االله تعالى :{ ْ فَاسْتَعِذ بِاللَّهِوقال النبي صلى االله عليه وسلم: “وإذا استعذت فاستعذ باالله

(امام احمد في كتاب السنة)

അറിയണം നിശ്ചയം ഖുർആൻ സൃഷ്ടിയല്ല കാരണം അതു സൃഷ്ടിയാണെങ്കിൽ നബി(സ) അതുമുഖേന അല്ലാഹുവിനോട്‌ ഇസ്തിയാനത്ത്‌ നടത്തുകയില്ല കാരണം സൃഷ്ടികളെ കൊണ്ട്‌ ഇസ്തിയാനത്ത്‌ നടത്തരുത്‌ എന്നും അല്ലാഹുവിനോട്‌ ഇസ്തിയാനത്ത്‌ നടത്തണമെന്നും അല്ലാഹുവും റസൂലും പറഞ്ഞിട്ടുണ്ട്‌    

(ഇമാം അഹ്മദിബ്നു ഹംമ്പൽ)

لا ينبغي لا ان يدعو الله الا به

(الدر المختارامام ابو حنيفة)

നിശ്ചയം ആർക്കും തന്നെ അല്ലാഹുവിനോട്‌ തേടുമ്പോൾ അവന്റെ വിശേഷണങ്ങൾ കൊണ്ടല്ലാതെ തേടുവാൻ അവകാശമില്ല
(ഇമാം അബു ഹനീഫ)

قال بشر بن الوليد سمعت ابايوسف يقول قال ابو حنيفة لا ينبغي لأحد ان يدعو الله الا به وأكره ان يقول بحق فلان وبحق انبيائك ورسلك وبحق البيت الحرام

(شرح كتاب الكرخي)

ബിശ്രുബ്നു വലീദ്‌(റ) പറയുന്നു: അബുയൂസുഫ്‌(റ) ഇമാം അബുഹനീഫയിൽ നിന്നും ഇപ്രകാരം ഉദ്ദരിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്‌ ആർക്കും അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുമ്പോൾ അവന്റെ  സ്വഭാവഗുണങ്ങൾ എടുത്തുപറഞ്ഞിട്ടല്ലാതെ പ്രാർത്ഥിക്കുവാൻ അവകാശമില്ല ഒരാൾ ഇന്നവരുടെ ഹഖ്‌ കൊണ്ട്‌, നിന്റെ  പ്രവാചകരുടെ ഹഖ്‌ കൊണ്ട്‌ എന്നൊക്കെ പറഞ്ഞു അല്ലാഹുവിനോട്‌ തേടുന്നതിനെ ഞാൻ വെറുക്കുന്നു
(ശറഹു കിതാബിൽ ഖർഹി)

وتحقيق الكلام في هـذا المقام ان الاستغاثة بمخلوق وجعله وسيلة بمعنى طلب الدعاء منه لاشك فى جوازه ان كان المطلوب منه حيّا
الكتابروح المعاني (3/294)
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).

 നിശ്ചയം സഹായം ആവശ്യപ്പെടുന്നവൻ ജീവിച്ചിരിക്കുന്നവനാണെങ്കിൽ അത്തരം സൃഷ്ടികളോട്‌ ഇസ്തിഗാസ ചെയ്യൽ അനുവദനീയമാണെന്നതിൽ യാതൊരു സംശയവുമില്ല അതുപോലെ അവൻ തനിക്കു വേണ്ടി അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നതും അനുവദനീയമാണു 

 وأما إذا كان المطلوب منه ميتا أو غائبا فلا يستريب عالم أنه غير جائز وأنه من البدع التي لم يفعلها أحد من السلف،
الكتابروح المعاني (3/294)
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).

എന്നാൽ സഹായം ആവശ്യപ്പെടുന്നവൻ മരണപ്പെട്ടവനൊ അല്ലങ്കിൽ അദൃശ്യനായവനൊ ആണെങ്കിൽ അവനോട്‌ ഇസ്തിഗാസ ചെയ്യൽ അനുവദനീയമല്ല എന്നതിൽ ഒരു പണ്ഡിതനും സംശയിക്കുകയില്ല നിശ്ചയം ഇതു അനാചാരമാണു സലഫുസ്സാലിഹീങ്ങളിൽ ഒരാളും ഇതു ചെയിതിട്ടില്ല.

(തഫ്സീറുൽ മആനി ഇമാം ആലൂസി)

ومن ذلك ان يجعل بينه و بين الله تعالى و سائط يتوكل عليهـم ويدعوهـم ويسألهـم قالوا اجماعا

ഒരാൾ അല്ലാഹുവിന്‍റെയും അവന്‍റെയും ഇടയിൽ മധ്യവർത്തികളെ നിറുത്തി അവരിൽ ഭരമേൽപ്പിക്കുക അവരോട്‌ തേടുക, അവരോട്‌ ചോദിക്കുക എന്നിവയും മുർത്തദ്ദാകുന്ന സംഗതികളാണെന്നു പണ്ഡിതന്മാർ ഇജുമാആയി  പറഞ്ഞിരിക്കുന്നു

(കിതാബ്‌ അഅലാം 1/169)

 إذا سألت فاسأل الله، وإذا استعنت فاستعن بالله،

إشارة إلى أن العبد لا ينبغي له أن يعلق سره بغير الله ، بل يتوكل عليه في سائر أموره ، ثم إن كانت الحاجة التي يسألها لم تجر العادة بجريانها على أيدي خلقه : كطلب الهداية ، والعلم ، والفهم في القرآن والسنة ،وشفاء المرض ، وحصول العافية من بلاء الدنيا وعذاب الآخرة ، سأل ربه ذلك . وإن كانت الحاجة التي يسألها جرت العادة أن الله سبحانه وتعالى يجريها على أيدي خلقه ، كالحاجات المتعلقة بأصحاب الحرف والصنائع وولاة الأمور ، سأل الله تعالى أن يعطف عليه قلوبهم

 الأربعون نووي

നീ ഇസ്തിഗാസ നടത്തുകയാണെങ്കിൽ അല്ലാഹുവിനോട്‌ ഇസ്തിഗാസ നടത്തണം എന്ന ഹദീസ്‌ ഉദ്ദരിച്ചുകൊണ്ട്‌ ഇമാം നവവി(റ) പറയുന്നു മനുഷ്യ കഴിവിനപ്പുറമുളള കാര്യങ്ങൾ ഉദാഹരണം ഹിദായത്തിനെ ചോദിക്കുക ഖുർആനിലും ഹദീസിലും അറിവ്‌ ലഭിക്കാൻ വേണ്ടി ചോദിക്കുക രോഗശമനത്തിനു വേണ്ടി ചോദിക്കുക, ദുനിയാവിലും ആഖിറത്തിലുമുളള പ്രയാസങ്ങൾ തീരാൻ വേണ്ടി ചോദിക്കുക ഇത്തരം കാര്യങ്ങൾ  നീ നിന്‍റെ റബ്ബിനോട്‌ മാത്രം ചോദിക്കണം എന്നാൽ ആദിയായി മനുഷ്യരുടെ കൈക്ക്‌ നടക്കുന്ന കാര്യങ്ങൾ ഉദാഹരണം നിർമാണതൊഴിലാളിയോട്‌ കെട്ടിടം നിർമിക്കാനാവശ്യപ്പെടുക ഗവൺമെന്റിനോട് വല്ലതും ആവശ്യപ്പെടുക തുടങ്ങിയകാര്യങ്ങൾ അവരോടു ചോദിക്കുന്നതോടൊപ്പം അവരുടെ മനസ്സ്‌ നമുക്ക്‌ അനുകൂലമാകാൻ തൗഫീഖിനു വേണ്ടിയും നീ അല്ലാഹുവിനോട്‌ ചോദിക്കണം.

(ഇമാം നവവി(റ)

كيف تقول لا الآه الا الله وفي قلبك كم اله؟ كل شئ تعتمد عليه و نثق به دون الله صنمك لا ينفعك توحيد اللسان مع شرك القلب

(شيخ جيلاني)

നീ എങ്ങനെ ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്നു പറയും എത്രയോ ഇലാഹുകൾ നിന്റെ  മനസ്സിലുണ്ടായിരിക്കെ, അല്ലാഹുവിനു പുറമെ നീ ആശ്രയിക്കുകയും വിശ്വാസമർപ്പിക്കുകയും ചെയ്യുന്നവർ നീ പ്രതിഷ്ഠിച്ച നിന്റെ  വിഗ്രഹങ്ങൾ തന്നെയാണു മനസ്സിൽ ശിർക്ക്‌ ഉണ്ടായിരിക്കെ നാവുകൊണ്ടുളള നിന്റെ  തൗഹീദ്‌ നിനക്ക്‌ ഉപകരിക്കുകയില്ലാ…

(ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി)

اجعل قلبك مسجدا لا تدع مع الله احدا كما قال الله تعالى عزوجل و ان المساجد الله فلا تدعوا مع الله احدا

(. شيخ جيلاني)

നീ നിന്റെ  മനസ്സിനെ ഒരു പളളിയാക്കുക അല്ലാഹുവിന്റെ  കൂടെ നീ ആരെയും വിളിച്ചു തേടരുത്‌ അല്ലാഹു ഖുർആനിൽ പറഞ്ഞതു പോലെ പള്ളികൾ അല്ലാഹുവിനു ഉള്ളതണു അവന്റെ  കൂടെ മറ്റ്‌ ആരെയും നിങ്ങൾ വിളിച്ചു തേടരുത്‌ എന്ന്
(ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി)

വിപത്തിന്റെ  ഘട്ടങ്ങളിൽ മക്കമുശ്രിക്കുകൾ അല്ലാഹുവിനോട്‌ മാത്രമാണു ഇസ്തിഗാസനടത്തിയിരുന്നത്‌ എന്ന ആയത്തുകൾ ഉദ്ധരിച്ചു ഇമാം ആലൂസി അദ്ധേഹത്തിന്റെ  ഖുർആൻ തഫ്സീറിൽ പറയുന്നു

وايا ما كان فالآية دالة على ان المشركين لا يدعون غيره تعالى في تلك الحال وانت خبير بان الناس اليوم اذا اعتر اهـم امر خطير وخطب جسيم في براو بحر دعوا من لا يضر ولا ينفع ولا يرى ولا يسمع فمنهـم من يدعو الخضر والياس ومنهـم من ينادي ابا الخميس والعباس ومنهـم من يستغيث باحد الأئمة ومنهـم من يتضرع الى شيخ من مشائخ الأمة

الكتابروح المعاني في تفسير القرآن (6/93)

الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).

ആയത്തിന്റെ  അവതരണകാരണം എന്തായിരുന്നാലും ശരി വിപത്തിന്റെ  അവസരങ്ങളിൽ നിശ്ചയം മുശ്രിക്കുകൾ അല്ലാഹുവിനെ മാത്രമെ വിളിച്ചു തേടിയിരുന്നുള്ളുവെന്നു ഈ ആയത്ത്‌ അറിയിക്കുന്നുണ്ട്‌, എന്നാൽ ഇന്നത്തെ ജനങ്ങളുടെ അവസ്ഥ എന്താണെന്നു നീ തന്നെ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്‌ അവർക്ക്‌ കരയിലൊ കടലിലൊ വെച്ചു വലിയ നാശമൊ വിപത്തൊ നേരിട്ടാൽ യാതൊരു ഉപകാരമൊ ഉപദ്രവമൊ ചെയ്യാത്തവരെ  കാണുകയൊ കേൾക്കുകയൊ ചെയ്യാത്തവരെ വിളിച്ചു തേടുന്നു അങ്ങിനെ അവരിൽ ചിലർ ഖിളർ നബിയെ വിളിക്കുന്നു മറ്റു ചിലർ ഇല്യാസ്‌ നബിയെ വിളിക്കുന്നു അബ്ബാസിനെയും അബുൽഖമീസിനെയും വിളിക്കുന്നവരും അവരിലുണ്ട്‌ ഇമാമുകളെ വിളിച്ചു ഇസ്തിഗാസ ചെയ്യുന്നവരുമുണ്ട്‌ സമുദായത്തിലെ ശൈഖന്മാരിലേക്ക്‌ തളറുഹ്‌ ആക്കുന്നവരുമുണ്ട്‌

(തഫ്സീർ റൂഹുൽ മആനി)

قد احتال عليك الشيطان و زين لك الكذب و الأعمال القبيحة ، تكذب حتى فى صلاتك ، لأنك تقول الله أكبر و تكذب ، لأن فى قلبك الها غيره ، كل ما تعتمد عليه فهو الهك ، كل شئ تخاف منه و ترجوه فهو الهك ، قلبك لا يوافق لسانك ، فعلك لا يوافق قولك ، قل الله أكبر ألف مره بقلبك و مره بلسانك ،  ما تستحى أن تقول لا اله إلا الله و لك ألف معبود غيره ؟ تب إلى الله عز و جل من جميع ما أنت فيه 

അര്‍ത്ഥം :- “പിശാചു നിനെക്കെതിരിൽ കുതന്ത്രം പ്രവര്‍ത്തിച്ചിരിക്കുന്നു. കളവു പറയലും തര്‍കിക്കലും നീചമായ പ്രവര്‍ത്തനങ്ങളും പിശാചു നിനക്ക് നല്ലവയാണെന്ന് ഭംഗിയായി കാണിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നമസ്‌കാരത്തിൽ പോലും കളവു പറയുന്നു. അല്ലാഹു ഏറ്റവും മഹാനാണ് (അല്ലാഹു അക്ബർ) എന്ന് നീ പറയുന്നു. നീ ഈ പറയുന്നത് കളവാണ്. കാരണം നിന്‍റെ മനസ്സിൽ അല്ലാഹു അല്ലാതെ കുറെ ആരാധ്യരുമുണ്ട്. നീ ആരൊക്കെയാണോ ആശ്രയിക്കുന്നത് അവരൊക്കെ  നിന്‍റെ ഇലാഹാണ്. നിന്‍റെ മനസ്സുകൊണ്ട് ഭയക്കുകയോ മോഹമര്‍പ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെല്ലാം നിന്‍റെ ഇലാഹുകളാണ്. നീ നാവ് കൊണ്ട് അല്ലാഹു അക്ബർ എന്ന് പറയുന്നതിനോട് നിന്‍റെ മനസ്സ് യോജിക്കുന്നില്ല. നീ ഈ പറയുന്ന വചനത്തിനോട് നിന്‍റെ പ്രവര്‍ത്തിയും യോജിക്കുന്നില്ല. നീ നിന്‍റെ ഹൃദയം കൊണ്ട്  ആയിരം പ്രാവശ്യം അല്ലാഹു അക്ബർ എന്ന് പറയുകയും  നാവുകൊണ്ട് ഒരു പ്രാവശ്യം പറയുകയും വേണം. മനസ്സിൽ ആയിരക്കണക്കിന്  ആരാധ്യരുമുണ്ടായിരിക്കെ അല്ലാഹു മാത്രമാണ് ആരാധ്യനും മഹാനുമെന്നു പറയാൻ നിനക്ക് നാണമില്ലേ? നിന്‍റെ ഈ വിശ്വാസ പ്രവര്‍ത്തനങ്ങളിൽ നിന്നെല്ലാം നീ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക.
(ശൈഖ്‌ അബ്ദുൽ ഖാദർ ജീലാനി)

ഇമാം സുയൂഥി (റ) അദ്ധേഹത്തിന്റെ ഗ്രന്ഥമായ അൽ അംറുബിൻ ഇത്തിബാഇൽ പറയുന്നു:

والصحابة رضي الله عنهم – وقد أجدبوا مراتٍ – ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي  إلى المصلى فاستسقى به، ولم يستسقوا عند قبر النبي

فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب

“നബി (സ) യുടെ കാലശേഷം സ്വഹാബികൾക്ക്‌ പലപ്പോഴും ക്ഷാമങ്ങളും വിപത്തുകളുമുണ്ടായിറ്റും അവർ എന്ത് കൊണ്ട് നബി (സ) യുടെ ഖബറിങ്കൽ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തിട്ടില്ല അവരായിരുന്നല്ലോ ഉത്തമ സമുദായക്കാർ എന്നാൽ ഉമർ (റ) അവരെയുമായി മൈതാനിയിൽ ചെന്ന് അബ്ബാസ് (റ) വിന്റെ നേതൃത്വത്തിൽ മഴക്ക്‌ വേണ്ടി നിസ്ക്കരിക്കുകയാണു ഉണ്ടായത്‌ നബി (സ)യുടെ ഖബറിന്നരികിൽ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!

അതിനാൽ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കിൽ നിന്റെ സച്ചരിതരായ മുൻഗാമികളെ നീയും പിന്തുടരുക. യഥാർത്ഥ  തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാൽ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനിൽ ഒരാളെയും നീ പങ്ക് ചേർക്കരുത്‌

“എന്നെ മാത്രം നിങ്ങൾ  ആരാധിക്കുവീൻ” എന്ന് അല്ലാഹു

കൽപ്പിച്ചുവല്ലോ ? അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതിൽ ഒരാളെയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ അതിനാൽ നീ അവനെയല്ലാതെ ആരാധിക്കരുത്, അവനോടല്ലാതെ പ്രാർത്ഥിക്കരുത്‌‌ അവനോടല്ലാതെ നീ സഹായം തേടരുത്.

നൽകാനും തടയാനും ഉപകാരോപദ്രവങ്ങൾ  ചെയ്യാനും അവനല്ലാതെയാരുമില്ല.”
ഇമാം സുയൂതി (റഹി)
(ഇമാം സുയൂത്തി അൽ അംറു ബിൽ ഇത്തിബാഅ് : 47)

و يكره ان يدعو الله الا به ولا يقول أسألك بملائكتك او انبيائك نحو ذالك لانه لا حق لمخلوق على خالقه

(شرح المختار)

അല്ലാഹുവിനോട്‌ തേടുമ്പോൾ അവനെകൊണ്ടല്ലാതെ തേടാൻ പാടില്ല മലക്കുകളുടെ ഹഖ്‌ കൊണ്ട്‌ അല്ലങ്കിൽ പ്രവാചകന്മാരുടെ ഹഖ്‌ കൊണ്ട്‌ അല്ലങ്കിൽ അതുപോലെ മറ്റു വല്ലതിന്റെ യും ഹഖ്‌ കൊണ്ട്‌ എന്നു അവൻ പറയുവാൻ പാടില്ല കാരണം സൃഷ്ടികൾക്ക്‌ സൃഷ്ടാവിന്റെ മേൽ ഹഖില്ലാ
(ശറഹുൽ മുഖ്താർ)

നബിയോട്‌ നേരിട്ടുളള തേട്ടം മാത്രമല്ല ഹഖ്‌ ജാഹ്‌ ബർക്കത്ത്‌ കൊണ്ടുള്ള തേട്ടം പോലും ഇമാമുമാർ ശക്തമായി വിമർശിച്ചു
ഇമാം ത്വഹാവി പറയുന്നത്‌ കാണുക

وإنما هـاذا من الاعتداء في الدعاء وقال تعالى (ادعوا ربكم تضرعا وخفية انه لا يحب المعتدينالأعراف ٥٥  و هـاذا و نحوه من الأدعية المبتدعة ولم ينقل عن النبي ولا عن الصحابة ولا عن التابعين ولا عن احد من الأئمة (رضى الله عنهـمو إنما يوجد مثل هـاذا فى الحروز و الهـيا كل التى يكتب بهـا الجاهـال والطرقية و الدعاء من أفضل العبادات و العبادات مبناهـا على السنة والاتباع لا على الهـوى والابتداع

(امام طحاوى )

“നിശ്ചയം ഇതു നിങ്ങളുടെ പ്രാർത്ഥനയിൽ നിയമത്തെ ലംഘിക്കലാണു അല്ലാഹു പറയുന്നു നിങ്ങൾ നിങ്ങളുടെ റബ്ബിനെ വിളിച്ചു തേടുക താഴ്മയോടും ഗോപ്യമായ നിലയ്ക്കും, നിശ്ചയം നിയമം ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.”

(സൂറത്‌ അഅറാഫ്‌ 55)

എന്നാൽ ഈ തേട്ടം ബിദുഅത്തിന്റെ  പാർട്ടികളുടേതാണു ഇതു നബി(സ)യിൽ നിന്നൊ സഹാബിമാരിൽ നിന്നൊ താബിയുകളിൽ നിന്നൊ ഉദ്ധരിക്കപ്പെട്ടിട്ടില്ല വിഢികളും ബുദ്ധിശൂന്യന്മാരുമായ ചിലർ ഉറുക്ക്‌ ഐക്കല്ല് എന്നിവ എഴുതുമ്പോഴാണ് ഇത്തരം തേട്ടങ്ങൾ കാണാറുളളത്‌ പ്രാർത്ഥന ഇബാദത്തിൽ ഏറ്റവും ശ്രേഷ്ഠമായതാണു ഇബാദത്തിന്റെ  അടിത്തറ സുന്നത്തിനെ പിന്തുടരൽ മാത്രമാണു പുതിയ കണ്ടുപിടുത്തത്തിന്റെ യും ഇഛയുടെയും അടിസ്ഥാനത്തിലല്
(ശറഹുൽ അഖീദ ഇമാം ത്വഹാവി)

നബിജന്മദിനം_അനാചാരം.

….. ٱﻟْﻴَﻮْﻡَ ﺃَﻛْﻤَﻠْﺖُ
ﻟَﻜُﻢْ ﺩِﻳﻨَﻜُﻢْ ﻭَﺃَﺗْﻤَﻤْﺖُ ﻋَﻠَﻴْﻜُﻢْ ﻧِﻌْﻤَﺘِﻰ ﻭَﺭَﺿِﻴﺖُ ﻟَﻜُﻢُ ٱﻹِْﺳْﻠَٰﻢَ
ﺩِﻳﻨًﺎ ۚ….

“ഇന്ന്
ഞാൻ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം
നിങ്ങള്‍ക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ
നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.” (ഖു൪ആൻ
:5/3)

നബിയുടെ(സ്വ) അവസാന
കാലത്ത് അവതരിച്ച വിശുദ്ധ ഖു൪ആനിലെ ആയത്താണിത്. ഈ വചനം അവതരിച്ചതിന് ശേഷം ഏതാനും
ചില ആയത്തുകൾ അവതരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പുതിയ വിധികളൊന്നും പിന്നീട്
അവതരിക്കുകയുണ്ടായിട്ടില്ല. അല്ലാഹു അവന്റെ മതത്തെ – ഇസ്ലാമിനെ – പൂര്‍ത്തിയാക്കിയിട്ടുള്ള
കാര്യമാണ് ഇതിലൂടെ അറിയിക്കുന്നത്.  അഥവാ മതത്തിൽ ആവശ്യമായ സര്‍വ്വ നിയമ നിര്‍ദ്ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും  നല്‍കി കഴിഞ്ഞിരിക്കുന്നു. അതിൽ ഇനി ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ലെന്ന്
ചുരുക്കം. 

നബി(സ്വ) പറഞ്ഞു :
നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാൻ
പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തിൽ നിന്ന് അകറ്റുന്ന ഒരു കാര്യവും   പറഞ്ഞുതരാതെ പോയിട്ടില്ല. (ത്വബ്റാനി)

قال امام مالك : من ابتدع في الاسلام بدعه يراها حسنه فقد زعم ان محمدا ( صلى الله عليه وسلم ) خان الرسالة لان الله يقول ( اليوم أكملت لكم دينكم ) فما لم يكن يومئذ دينا فلا يكون اليوم دينا

   ഇമാം മാലിക് (റഹി) പറഞ്ഞു: ആരെങ്കിലും മതത്തിൽ പുതുതായി ഒരു കാര്യം ഉണ്ടാക്കുകയും അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താൽ അവൻ മുഹമ്മദ്‌ നബി(സ്വ) ദൗത്യ നിര്‍വഹണത്തിൽ വഞ്ചന കാണിച്ചുവെന്ന് വാദിക്കുന്നവനാണ്. കാരണം അല്ലാഹു പറയുന്നു: ‘ഇന്ന് ഞാൻ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു’. അന്ന് ദീനല്ലാത്തത് എന്തൊക്കെയാണോ അത് ഇന്നും ദീനിൽ ഇല്ലാത്തതാണ്. (അൽ ഇഅതിസ്വാം)

മേൽ പറഞ്ഞിട്ടുള്ളതിൽ
നിന്നും ചുരുക്കി ഇപ്രകാരം മനസ്സിലാക്കാം.

ദീനുൽ ഇസ്ലാമിന്റെ
പൂ൪ത്തീകരണത്തിന് ശേഷമാണ് നബി(സ്വ) വഫാത്തായിട്ടുള്ളത്.

ദീനുൽ ഇസ്ലാമിൽ ഇനി
എന്തെങ്കിലും കൂട്ടിച്ചേ൪ക്കുകയോ അതിൽ നിന്നും എന്തെങ്കിലും എടുത്തുമാറ്റുകയോ
വേണ്ടതില്ല.

അല്ലാഹുവിൽ നിന്നും
ലഭിച്ചിട്ടുള്ള എല്ലാ സന്ദേശങ്ങളും നബി(സ്വ)
നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.

നബിയുടെ(സ്വ) കാലത്ത്
എന്തെല്ലാം ദീനാണോ അതെല്ലാം ഇന്നും ദീനാണ്. നബിയുടെ(സ്വ) കാലത്ത് എന്തെല്ലാം ദീൻ
അല്ലയോ അതെല്ലാം ഇന്നും ദീനല്ല.

ദീനിലേക്ക്  എന്തെങ്കിലും പുതുതായി കൂട്ടിച്ചേ൪ത്ത് അത് നല്ലതാണെന്ന് വാദിക്കുന്ന പക്ഷം, നബി(സ്വ) തന്റെ ദൗത്യ നിര്‍വഹണത്തിൽ വഞ്ചന കാണിച്ചുവെന്നാണ് അവൻ പറയാതെ പറയുന്നത്. കാരണം ഈ നല്ല കാര്യം നബി(സ്വ) നമുക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ എന്നാണ് അങ്ങനെ പറയുന്നതിലൂടെ സംഭവിക്കുന്നത്.

ഈ  തത്വം മുന്നിൽ വെച്ചുവേണം നബിദിനാഘോഷത്തിന്റെ ഇസ്ലാമികമായ മാനം  നാം മനസ്സിലാക്കേണ്ടത്.

ഇസ്ലാമിൽ രണ്ടേരണ്ട്
ആഘോഷങ്ങൾ മാത്രമാണുള്ളത്.

ഈദുൽ ഫിത്വ്൪ (ചെറിയ
പെരുന്നാൾ) : റമദാനിലെ വ്രതാനന്തരം ശവ്വാൽ ഒന്നിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന
സന്തോഷത്തിന്റെ ദിനമാണത്.

ഈദുൽ അദ്ഹ (ബലി പെരുന്നാൾ)
: ഇബ്രാഹീം നബിയുടേയും (അ) മകൻ
ഇസ്മാഈൽ നബിയുടേയും (അ) ത്യാഗസ്മരണയിൽ ദുല്‍ഹജ്ജ് പത്തിന് വിശ്വാസികള്‍ക്ക്
ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.

ഈ രണ്ട് ആഘോഷങ്ങളല്ലാതെ
മൂന്നാമതൊരു ആഘോഷവും ഒരു മുസ്‌ലിമിനില്ല. നബി(സ്വ) അങ്ങനെയൊന്ന് കാണിച്ചു
തന്നിട്ടില്ല എന്നുള്ളതാണ് അതിന്റെ കാരണം. നബി(സ്വ) ‘പ്രവാചകൻ’ എന്ന നിലയിൽ 13 വര്‍ഷം
മക്കയിലും 10 വര്‍ഷം
മദീനയിലും  ജീവിച്ചു. അതിനിടയിൽ ഒരിക്കല്‍പോലും നബി(സ്വ) തന്റെ
ജന്മദിനം ആഘോഷിക്കുകയോ സ്വഹാബികളോട് ആഘോഷിക്കാൻ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.

എങ്കില്‍പിന്നെ എന്നാണ് നബിദിനാഘോഷവും മൗലീദാഘോഷവും ആരംഭിച്ചതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നബിദിനാഘോഷമെന്ന പുത്തനാചാരം ആദ്യമായി ഉണ്ടാക്കിയത് പുത്തന്‍വാദികളും സ്വൂഫികളുമായ ഫാത്വിമിയാക്കളിലെ പ്രധാനി ഉമറുബ്‌നു മുഹമ്മദ് അല്‍മുല്ലയാണ്. അദ്ദേഹത്തെ പിന്‍പറ്റിയാണ് മുളഫ്ഫർ രാജാവ് അടക്കമുള്ള ശേഷക്കാർ ഇത് ചെയ്ത് പോന്നത്.

قال الامام سخاوي: ان عمل المولد حدث بعد قرون ثلاثة

ഇമാം സഖാവി പറയുന്നു: നിശ്ചയമായും ഈ മൗലീദ് കഴിക്കുന്ന സമ്പ്രദായം ഹിജ്റ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം പുതുതായിട്ടുണ്ടായതാണ്. (സയ്യിദുല്‍ബഖരിയുടെ ഇആനത്തുത്വാലിബീൻ – 3/348)

രാജാക്കന്‍മാരിൽ നിന്നും ആദ്യമായി മൗലീദ് കഴിക്കുന്ന സമ്പ്രദായം പുതുതായി ഉണ്ടാക്കിയത് ‘അബൂസഊദി’ എന്നറിയപ്പെടുന്ന ആറാം നൂറ്റാണ്ടുകാരനായ മുളഫ൪ രാജാവാണ്. ഇ൪ബൽ രാജ്യത്തെ അധിപനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അക്കാലത്ത് ‘ഹാഫിള്ബ്നു ദഹിയ്യത്ത് ‘ എന്നു പേരായ ഒരു പണ്ഢിതൻ ‘അത്തന്‍വീ൪ ഫീ മൗലിദിൽ ബഷീറിന്നദീ൪’ എന്ന പേരിൽ ഒരു മൗലിദ് രചിച്ചുകൊടുത്തു. മുളഫ൪ അതിന് സമ്മാനമായി ആയിരം ദീനാ൪ അയാള്‍ക്ക് നല്‍കി. (സയ്യിദുല്‍ബഖരിയുടെ ഇആനത്തുത്വാലിബീൻ – 3/365-366)

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ ، فَأَجَابَ بِمَا نَصُّهُ : أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ ،

 ഇബ്നുഹജ൪ അസ്ഖലാനി (റ) നബിദിനാഘോഷത്തെ പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു : നബി ജന്മദിനാഘോഷത്തിന്റെ അടിസ്ഥാനം  തന്നെ ബിദ്അത്താണ്. ആദ്യകാല മൂന്ന് നൂറ്റാണ്ടിലെ സലഫുസ്വാലിഹീങ്ങളായ മുൻഗാമികളിൽ ഒരാളിൽ നിന്നു പോലും അത് നിവേദനം ചെയ്തതായി വന്നിട്ടില്ല.(ഇമാം സുയൂത്തിയുടെ അൽ ഹാവി ലിൽ ഫതാവാ : 1/196)

ഇമാം ഫാക്കിഹാനി(റ) നബിദിനാഘോഷത്തെ പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ‘മാന്യന്മാരായ പല സംഘങ്ങളിൽ നിന്നും, റബീഉൽ അവ്വൽ മാസത്തിൽ ജനങ്ങൾ ഇക്കാലത്ത് മൗലിദെന്ന പേര് പറഞ്ഞ് ഒരുമിച്ചുകൂടി പല ആചാരങ്ങളും നടത്തിവരുന്നുണ്ട്, ഇതിന് ശരീഅത്തിൽ വല്ല അടിസ്ഥാനവുമുണ്ടോ? എന്ന ചോദ്യം എനിക്കാവർത്തിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു. അതിന് വ്യക്തവും സുദൃഢവുമായ ഒരു മറുപടിയാണവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഞാൻ പറയുകയാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ: പരിശുദ്ധ ഖുർആനിലോ നബിയുടെ(സ്വ) സുന്നത്തിലോ ഇതിനൊരടിസ്ഥാനവും ഉള്ളതായി ഞാനറിയുന്നില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികന്മാരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. എന്നാലോ അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആൾക്കാരുടെ നിർമ്മിതവും ഏതോ തീറ്റക്കൊതിയന്മാരുടെ സ്വാർത്ഥതക്കൊപ്പിച്ച് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. ശറഇയായ വിധികൾ വെച്ചു നോക്കിയാൽ ഇത് ഹറാം അല്ലെങ്കിൽ അതിനോട് അടുത്ത കറാഹത്ത് എന്നീ രണ്ടു വകുപ്പുകളിൽ ഏതിലെങ്കിലും പെട്ടതായിരിക്കാനേ നിവൃത്തിയുള്ളൂ. അല്ലാഹുവിന്റെ തിരുസന്നിധിയി ൽ വെച്ച് എന്നോട് ചോദിക്കപ്പെട്ടാൽ അവിടെ വെച്ച് എനിക്ക് പറയാനുള്ള മറുപടി തന്നെയാണ് ഞാൻ ഈ പറഞ്ഞത്.’

(ഇമാം
സുയൂത്തിയുടെ അൽ ഹാവി ലിൽ ഫതാവാ : 1/190)

قال الإمام ابن الحاج رحمه الله : فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة

ഇമാം ഇബ്നുൽ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737) പറയുന്നു: മൗലീദ് എന്നത് : അവർ പുതുതായുണ്ടാക്കിയ ബിദ്അത്തുകളിൽ ഒന്നാണ്. റബീഉൽ അവ്വൽ മാസത്തിൽ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശിആറാണെന്നും അവർ കരുതുന്നുവെങ്കിലും അത് മൊത്തത്തിൽ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്. (المدخل : 2/10)

قال الإمام الشاطبي : فمعلوم أن إقامة المولد على الوصف المعهود بين الناس بدعة محدثة وكل بدعة ضلالة, فالإنفاق على إقامة البدعة لا يجوز والوصية به غير نافذة بل يجب على القاضي فسخه 

ഇമാം ശാത്വിബി അൽ
മാലിക്കി (റ) (വഫാത്ത് ഹിജ്റ 790) പറയുന്നു: ഇന്ന ആളുകൾ ആചരിക്കുന്നത് പോലെയുള്ള മൗലിദ് ആഘോഷം അത് പുത്തനാചാരമായ
ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. അതുകൊണ്ടുതന്നെ ഒരു ബിദ്അത്ത്
നടപ്പിലാക്കാൻ വേണ്ടി ധനം നല്‍കി സഹായിക്കാൻ പാടില്ല. ഇനി അപ്രകാരം ഒരാൾ തന്റെ
മരണാനന്തരമുള്ള വസ്വിയത്തിൽ എഴുതി വച്ചാൽ പോലും ആ വസ്വിയത്ത്
നടപ്പാക്കപ്പെടുകയില്ല. മറിച്ച് അത്തരം വസ്വിയത്തുകൾ ഖാളി അസാധുവാക്കണം.
[ഫതാവശാത്വിബി : 203, 204]

لا نعلم ذلك -أي عمل المولد- ولو بإطعام الطعام عن السلف

അൽ ഇമാം അൽ ഹാഫിള് അബൂ
സുര്‍അ അൽ ഇറാഖി (റ) (വഫാത്ത് : ഹിജ്റ 836)  പറയുന്നു:  അപ്രകാരം ചെയ്യൽ – അഥവാ മൗലിദ് ആഘോഷിക്കൽ – ഏറ്റവും
ചുരുങ്ങിയ പക്ഷം ഭക്ഷണം വിതരണം ചെയ്തെങ്കിലും ആചരിക്കൽ മുന്‍ഗാമികൾ ആരെങ്കിലും
ചെയ്തതായി നമുക്കറിയില്ല . (തശ്നീഫുൽ അദാ’ൻ : പേജ് : 136)

നബിദിനാഘോഷത്തെ
അനുകൂലിച്ച പണ്ഢിതന്‍മാരാണ് ഇമാം സുയൂത്തി(റ), ഇമാം ഇബ്നു ഹജ൪ ഹൈത്തമി(റ), ഇമാം
ക്വസ്ത്വല്ലാനി(റ) എന്നിവ൪. എന്നാൽ അവ൪ പോലും അത് ഹിജ്റ മുന്നൂറിന് ശേഷം
വന്നതാണന്നാണ് പറഞ്ഞിട്ടുള്ളത്.  

أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة، 

ഇമാം ഇബ്നു ഹജർ ഹൈതമി(റ)
പറയുന്നു : മൌലൂദ് കർമ്മം അത് പുത്തനാചാരമാണ്. ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച
സലഫുസ്സാലിഹീങ്ങളിൽ നിന്ന് ഇങ്ങനെ ഒന്ന് ഉണ്ടായി’ട്ടേയില്ല.

നമ്മുടെ കേരളത്തിൽ
നബിദിനം ആഘോഷിക്കുന്നവ൪ തന്നെയും ഇത് സുന്നത്താണെന്ന് അവകാശപ്പെടുന്നില്ല.
മാത്രമല്ല നബിദിനാഘോഷം ഹിജ്റ മുന്നൂറിന് ശേഷം ഉണ്ടായതാണെന്ന് അവ൪ അംഗീകരിക്കുകയും
ചെയ്യുന്നു.

നബി തിരുമേനിയുടെ(സ്വ)
കാലത്ത് ഏതെങ്കിലും പ്രവാചകന്റേയോ പുണ്യപുരുഷന്റേയോ ജന്‍മദിനം കൊണ്ടാടുന്ന
സമ്പ്രദായം നിലവിലില്ല. അതുകൊണ്ടുതന്നെ അതിനെ കുറിച്ച് തിരുമേനി വ്യക്തമായി
ഒന്നും നി൪ദ്ദേശിച്ചിട്ടുമില്ല. (അൽ മുഅല്ലിം മാസിക : 2006 ഏപ്രിൽ , പേജ് -7, ചീഫ്
എഡിറ്റ൪ കെ.ടി. മാനുമുസ്ലിയാ൪) 

ഒരാൾ മൗലീദ്
ആഘോഷത്തിനെപറ്റി ഇബ്നുഹജ൪ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്നു ഹജ൪ മറുപടി പറഞ്ഞു:
അടിസ്ഥാനപരമായി മൗലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ
മുസ്ലീങ്ങളിൽ നിന്ന് കൈമാറി വന്ന ആചാരമല്ല അത് (സുന്നി വോയ്സ് – 2000 ജൂലായ് 16 , പേജ് 26).

‘മൗലീദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ’.(അൽ മവാഹിബുൽ ജലിയ്യ 3/50)

നമ്മുടെ നാടുകളിലെ
പള്ളികളിൽ ജുമുഅ ഖുതുബയായി ഓതാറുള്ള ‘നുബാത്തി ഖുതുബയിൽ’ റബീഉൽ
അവ്വൽ മാസത്തിലെ ഒറ്റ ഖുതുബയിലും നബിദിനാഘോഷത്തെ പറ്റിയുള്ള ഒരു സൂചന
പോലുമില്ലെന്നുള്ളത് സാന്ദ൪ഭികമായി നാം മനസ്സിലാക്കേണ്ടതാണ്. നബിയുടെ(സ്വ)
വഫാത്തിനെ കുറിച്ചുള്ള സൂചനകളാണ് ഈ മാസത്തിലെ ഖുതുബയിൽ പരാമ൪ശിച്ചിട്ടുള്ളത്. 

ആദ്യ മൂന്ന് നൂറ്റാണ്ടിൽ
നബിദിനാഘോഷം ഉണ്ടായിരുന്നില്ലെന്നും മൂന്ന് നൂറ്റാണ്ടിന് ശേഷമാണ് നബിദിനാഘോഷം
ഉണ്ടായതെന്നും വ്യക്തമാണ്. നബിദിനാഘോഷം നടത്തിയിട്ടില്ലാത്ത ആ മൂന്ന് നൂറ്റാണ്ട്
ഏതാണെന്നും നാം മനസ്സിലാക്കേണ്ടതാണ്.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ

നബി(സ്വ) പറഞ്ഞു: ജനങ്ങളിൽ
ഏറ്റവും ഉത്തമർ എന്റെ നൂറ്റാണ്ടാണ്‌. പിന്നീട് അതിനുശേഷം വന്നവർ, പിന്നീട് അവര്‍ക്ക് ശേഷം വന്നവർ. (ബുഖാരി:2533)

നബിയിൽ (സ്വ)  നിന്ന്‌ ദീൻ നേരിട്ട് പഠിച്ച സ്വഹാബികൾ , സ്വഹാബികളെ നേരിൽ കണ്ട് അവരിലൂടെ ദീൻ പഠിച്ച താബിഉകൾ, താബിഉകളിൽ ദീൻ മനസ്സിലാക്കിയ തബഉത്താബിഉകൾ
എന്നിവരാണ്  നബി(സ്വ) പറഞ്ഞിട്ടുള്ള ഉത്തമതലമുറ. ഇവരാണ്  ‘സ്വലഫുകൾ’
എന്നറിയപ്പെടുന്നത്.

നബിയോ(സ്വ) നിന്ന് ദീൻ
പഠിച്ച സ്വഹാബികളോ ഉത്തമ നൂറ്റാണ്ടുകാരായ  മുസ്ലിംകളോ ചെയ്യാത്ത ഈ പുത്തനാചാരം ഇന്ന് നമ്മുടെ സമൂഹത്തിൽ വലിയ
പ്രാധാന്യത്തോടെയാണ് ആളുകൾ കൊണ്ടാടുന്നത്. ഇസ്‌ലാം പഠിപ്പിക്കാത്ത ഇത്തരം
ആഘോഷങ്ങൾ പലപ്പോഴും ഇതരമതങ്ങളിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. നാം മറ്റൊരു
സമൂഹത്തിന്റെ ആചാരങ്ങൾ സ്വീകരിച്ചാൽ നാമും അവരിൽ പെട്ടവരാകുന്നതാണെന്ന വസ്തുത
പലരും വിസ്മരിക്കുന്നു.

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏

ഇബ്‌നു ഉമറിൽ(റ) നിന്ന്
നിവേദനം: നബി(സ്വ) പറയുന്നു : ആരെങ്കിലും ഏതെങ്കിലും ജനതയോട്‌ സാമ്യപ്പെട്ടാൽ അവൻ
അവരില്‍പെട്ടവനാണ്‌.(അബൂദാവൂദ്‌:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ ‏”‏‏.

അബൂസഈദിൽ(റ) നിന്ന്
നിവേദനം : നബി (സ്വ) പറഞ്ഞു: നിശ്ചയം നിങ്ങൾ നിങ്ങളുടെ മുന്‍ഗാമികളുടെ പാത
പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ
അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിന്‍പറ്റി
നിങ്ങളും അതിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാൽ
ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി (സ്വ) പറഞ്ഞു :  അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)

നബിദിനാഘോഷത്തെ ഇങ്ങനെ എതി൪ക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കുന്ന നല്ലവരായ സാധാരണക്കാരുണ്ട്. ബിദ്അത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാണ് ആളുകളിൽ ഇങ്ങനെയൊരു ചിന്ത വരുന്നത്. ബിദ്അത്തെന്ന് പറഞ്ഞാൽ ഒരു സമാന്തര മതമാണ്. ബിദ്അത്തിന്റെ അനന്തരഫലത്തെ കുറിച്ച് ഗൗരവമായി കണ്ടിരുന്നുവങ്കിൽ ആരും ഇങ്ങനെ ചിന്തിക്കില്ലായിരുന്നു.

നമ്മുടെ ജീവിതത്തിൽ
സംഭവിച്ച് പോയിട്ടുള്ള പാപങ്ങൾ പൊറുത്തുകിട്ടാൻ ആഗ്രഹിക്കുന്നവരും അതിന് വേണ്ടി
പശ്ചാത്താപിക്കുന്നവരുമാണ് സത്യവിശ്വാസികൾ. എന്നാൽ ബിദ്അത്ത് ചെയ്തുവരുന്നയാളുടെ
പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതല്ല.   

عَنْ أَنَسِ بْنِ مَالِكٍ قَالَ  قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ

അനസ് ബ്നു മാലികിൽ(റ)
നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം
(തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു, അവൻ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ. (ത്വബ്റാനി)

പരലോകത്ത്‌ ദാഹാർത്ഥനായി
എത്തുമ്പോൾ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി തിരുനബിയുടെ(സ്വ) കൈയ്യിൽ നിന്ന്
ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാൽ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതിൽ നിന്ന്
കുടിക്കാൻ കഴിയില്ല.  അവരുടെയും നബിയുടേയും ഇടയിൽ മറ ഇടപ്പെടുന്നതാണ്. 

فَأَقُولُ إِنَّهُمْ مِنِّي‏.‏ فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ‏.‏ فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي 

അപ്പോൾ ഞാൻ വിളിച്ചു
പറയും: അവർ എന്നിൽ (എന്റെ സമുദായത്തൽ) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക്
ശേഷം അവർ (മതത്തിൽ) പുതുതായുണ്ടാക്കിയത് താങ്കൾ അറിയില്ല. തല്‍സമയം ഞാൻ പറയും:
എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവർ ദൂരെപ്പോകൂ
ദൂരെപ്പോകൂ.( ബുഖാരി:6584)

ബിദ്അത്തുകാ൪ക്ക് ഹൗളിൽ നിന്ന് കുടിക്കാൻ ലഭിക്കാത്തതിന്റെ കാരണം മതത്തിൽ നബി(സ്വ) പഠിപ്പിക്കാത്ത പുതിയ കാര്യങ്ങൾ അനുഷ്ഠിച്ചതാണ്‌. അവ൪ ബിദ്അത്തുകാരാണെന്ന് അറിയുമ്പോൾ നബിയുടെ(സ്വ) പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് നബി(സ്വ) ശക്തമായ രീതിയിൽ ബിദ്അത്തിനെ കുറിച്ച് താക്കീത് ചെയ്തിട്ടുള്ളത്.

وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ

നബി(സ്വ)പറഞ്ഞു: (മതത്തിൽ
ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി
ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്‌.

എല്ലാ അനാചാരങ്ങളും വഴി
കേടുമാണ്‌. (അബൂദാവൂദ്‌ :4607 – അല്‍ബാനി
സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ ‏

ആയിശയിൽ(റ) നിന്ന്
നിവേദനം: നബി(സ്വ) പറഞ്ഞു: നമ്മുടെ ഈ മതത്തിൽ, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.
(ബുഖാരി:2697)

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നബി(സ്വ) പറഞ്ഞു:
ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താൽ അത്
തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ ‏”‏ صَبَّحَكُمْ وَمَسَّاكُمْ ‏”‏ ‏.‏ وَيَقُولُ ‏”‏ بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ‏”‏ ‏.‏ وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى وَيَقُولُ ‏”‏ أَمَّا بَعْدُ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ ‏”

ജാബി൪ ബിൻ അബ്ദുള്ള(റ) നിന്ന് നിവേദനം: നബി(സ്വ)  ഖുതുബ നി൪വ്വഹിക്കുമ്പോൾ അവിടുത്തെ കണ്ണുകൾ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും, ശത്രുവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സേനാ നായകനെപ്പോലെ.. അവിടുന്ന് (ഖുതുബകളിൽ ഇപ്രകാരം) പറയാറുണ്ട് : നിശ്ചയം, ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളിൽ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്. (മുസ്ലിം:867)

എല്ലാ വ൪ഷവും റബീഉൽ അവ്വൽ
12 നാണ് നബിദിനം ആഘോഷിക്കുന്നത്.
എന്നാൽ റബീഉൽ അവ്വൽ 12 നാണ്
നബി ജനിച്ചതെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. വ൪ഷത്തെ കുറിച്ചും മാസത്തെ
കുറിച്ചും ദിവസത്തെ കുറിച്ചും വരെ അഭിപ്രായ വ്യത്യാസമുണ്ട്. നബി(സ്വ) ജനിച്ചത്
തിങ്കളാഴ്ച ദിവസമായിരുന്നു വെന്ന കാര്യത്തിൽ മാത്രമാണ് അഭിപ്രായ
വ്യത്യാസമില്ലാത്തത്. 

എന്നാൽ നബി(സ്വ)
വഫാത്തായത് റബീഉൽ അവ്വൽ 12
തിങ്കളാഴ്ചയാണ്. നബിദിനാഘോഷം നടത്തുന്നവ൪  നബി(സ്വ) ജനിച്ചതും നബി(സ്വ) വഫാത്തായതും റബീഉൽ അവ്വൽ 12 നാണെന്ന അഭിപ്രായക്കാരനാണ്. അവിടെയാണ് ഇമാം അബൂ അംറ്
ഇബ്നുൽ അലാഇന്റെ (റ) വചനം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്.

ഇമാം അബൂ അംറ് ഇബ്നുൽ
അലാഅ്(റ)പറഞ്ഞു: റസൂൽ(സ്വ) ജനിച്ച അതേ റബീഉൽ അവ്വൽ മാസത്തിൽ തന്നെയാണ് അവിടുന്ന്
വഫാത്തായത്. എങ്കിൽ ആ മാസത്തിൽ ദുഖിക്കുന്നതിനേക്കാൾ യോജിച്ചതല്ല സന്തോഷം.

عن عطاء بن أبي رباح عن النبي صلي الله عليه و سلم إذا أصيب أحدكم بمصيبة فليذكر مصيبته بي فإنها أعظم المصائب

അത്വാഅ് ബ്നു അബീറബാഹിൽ(റ)
നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളിൽ ആര്‍ക്കെങ്കിലും വല്ല പ്രയാസങ്ങളും
ബാധിച്ചാൽ അവൻ എന്റെ മരണത്തെക്കുറിച്ച് ഓര്‍ക്കട്ടെ, കാരണം ദുരന്തങ്ങളിൽ ഏറ്റവും വലുത് അതാണ്‌. (സുനൻ
അദ്ദാരിമി :1/40).

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلْتُ عَلَى أَبِي بَكْرٍ ـ رضى الله عنه ـ فَقَالَ فِي كَمْ كَفَّنْتُمُ النَّبِيَّ صلى الله عليه وسلم قَالَتْ فِي ثَلاَثَةِ أَثْوَابٍ بِيضٍ سَحُولِيَّةٍ، لَيْسَ فِيهَا قَمِيصٌ وَلاَ عِمَامَةٌ‏.‏ وَقَالَ لَهَا فِي أَىِّ يَوْمٍ تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم قَالَتْ يَوْمَ الاِثْنَيْنِ‏.‏ قَالَ فَأَىُّ يَوْمٍ هَذَا قَالَتْ يَوْمُ الاِثْنَيْنِ‏.‏ قَالَ أَرْجُو فِيمَا بَيْنِي وَبَيْنَ اللَّيْلِ

ആയിശയിൽ(റ) നിന്ന്
നിവേദനം: അബൂബക്കർ(റ) രോഗിയായി കിടക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്ത്
പ്രവേശിച്ചു. അപ്പോൾ ചോദിച്ചു: നബിയെ(സ്വ) നിങ്ങൾ എത്ര വസ്ത്രത്തിലാണ് കഫൻ ചെയ്തത്? ആയിശ(റ) പറഞ്ഞു: യമനിൽ നിര്‍മ്മിച്ച മൂന്ന് വെളുത്ത
വസ്ത്രത്തിൽ . അതിൽ കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല. ഏത് ദിവസമാണ് നബി(സ)
മരിച്ചത്? ആയിശ(റ)
പറഞ്ഞു: തിങ്കളാഴ്ച ദിവസം. അബൂബക്കർ (റ) ചോദിച്ചു: ഇന്ന് ഏത് ദിവസമാണ്. ആയിശ(റ)
പറഞ്ഞു: തിങ്കളാഴ്ചയാണ്. അദ്ദേഹം പറഞ്ഞു: രാത്രിയുടെയും എന്റെയും ഇടയിൽ ഞാൻ
(മരിക്കുവാൻ) ആഗ്രഹിക്കുന്നു. (ബുഖാരി :1387)

അല്ലാഹു പവിത്രമാക്കിയ നാല്
മാസങ്ങളിൽ റബീഉൽ അവ്വൽ ഇല്ലെന്നുള്ളതും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.

ﺇِﻥَّ ﻋِﺪَّﺓَ ٱﻟﺸُّﻬُﻮﺭِ ﻋِﻨﺪَ ٱﻟﻠَّﻪِ ٱﺛْﻨَﺎ ﻋَﺸَﺮَ ﺷَﻬْﺮًا ﻓِﻰ ﻛِﺘَٰﺐِ ٱﻟﻠَّﻪِ ﻳَﻮْﻡَ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻣِﻨْﻬَﺎٓ ﺃَﺭْﺑَﻌَﺔٌ ﺣُﺮُﻡٌ ۚ

ആകാശങ്ങളും ഭൂമിയും
സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കൽ
മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.

അവയിൽ നാലെണ്ണം (യുദ്ധം
വിലക്കപ്പെട്ട) പവിത്ര മാസങ്ങളാകുന്നു. ……. (ഖു൪ആൻ : 9/36)

عَنْ أَبِي بَكْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : الزَّمَانُ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلاَثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ، وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ 

അബീ ബക്റ  (റ) നിവേദനം: റസൂൽ (സ) പറഞ്ഞു: ” ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതിൽ
നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതിൽ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന
മാസങ്ങളാണ്, അഥവാ
ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ
റജബുമാണത്.(ബുഖാരി:3197)

നബിദിനാഘോഷം ഹിജ്റ
മുന്നൂറിന് ശേഷം വന്നതാണെന്നും അത് ബിദ്അത്താണെന്നും അത് ആഘോഷിക്കുന്നവ൪ക്കും
വ്യക്തമായി അറിയാം. എന്നിട്ടും അവ൪ക്കാ൪ക്കും അതിൽ നിന്നും പിന്‍മാറാൻ
കഴിയില്ലെന്ന് മാത്രമല്ല, നബിദിനാഘോഷം
രണ്ട് പെരുന്നാളുകളേക്കാളും ലൈലത്തുൽ ഖദ്റിനേക്കാളും ശ്രേഷ്ടകരമെന്ന് വരെ പറയുന്ന
അവസ്ഥയിലേക്ക് വരെ എത്തുകയും ചെയ്തു.   

നബിദിനം മുസ്ലിംകള്‍ക്ക്
ആഘോഷമാണ്. പെരുന്നാളിനേക്കാൾ വലിയ ആഘോഷം. (രിസാല 1987 നവംബർ)

മുസ്ലിംകള്‍ക്ക് മുഹമ്മദ്
നബിയുടെ(സ്വ) ജന്മ ദിനത്തേക്കാൾ ആനന്ദ ദായകമായ മറ്റൊരാഘോഷവുമില്ല.

(സിറാജ് :1994 ആഗസ്റ്റ് 20)

ചെറിയ
പെരുന്നാളിനേക്കാളും ബലി പെരുന്നാളിനേക്കാളും പൊലിമയേറിയത് നബിദിനാഘോഷങ്ങളാണെന്ന്
ദ്വീപുകളിലെ അന്തരീക്ഷം സാക്ഷ്യപ്പെടുത്തുന്നു. (ദി ഐലന്റ്  2009 ഏപ്രിൽ) 

കഴിഞ്ഞുപോയ രാത്രികളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമേറിയത് നബി(സ്വ) ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമേറിയ എന്ന് ഖു൪ആൻ പ്രസ്താവിച്ച ലൈലത്തുൽ ഖദ്റിനേക്കാൾ മഹത്വം ഉള്ളത് നബി(സ്വ) ജനിച്ച രാത്രിക്കാണ്. (സുന്നി അഫ്ഗാ൪ വാരിക : 2002 മാ൪ച്ച് 20, പേജ് – 25)

ഇബ്നു ഉമർ(റ) പറയുന്നു: ‘എല്ലാ ബിദ്അത്തും വഴിപിഴിവാണ്. ജനങ്ങള്‍ക്ക്‌ എത്ര
നന്നായി തോന്നിയാലും’ (ദാരിമി)

അതെ, അല്ലാഹു പറഞ്ഞതെത്ര ശരി, പിശാച് ഇസ്ലാമികമല്ലാത്ത ആചാരങ്ങളെ അവ൪ക്ക് ഭംഗിയായി
കാണിച്ച് കൊടുക്കുന്നു.

നബിജന്മദിനം_അനാചാരം.

( الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلامَ دِينًا )

ഇന്ന്‌ ഞാൻ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു.

قوله صلى الله عليه وسلم : من أحدث في أمرنا هذا ما ليس منه فهو رد

وفي الرواية الثانية : من عمل عملا ليس عليه أمرنا فهو رد

നബി(സ) പറഞ്ഞു: ഈ ദീനിൽ എന്റെ കൽപന ഇല്ലാത്ത വല്ല കർമ്മവും ആരെങ്കിലും പിന്നീട് ഉണ്ടാക്കിയാൽ അതു തള്ളേണ്ടതാണ്.

(എന്‍റെ കാലത്തില്ലാത്ത വല്ല കർമ്മവും പിന്നീട് ആരെങ്കിലും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്)

قال نبي(ص): تركت فيكم أمرين لن تضلو ماتمسكتم بهما كتاب الله وسنة رسوله

നബി(സ) പറഞ്ഞു: രണ്ട് കാര്യം വിട്ടേച്ച് ഞാൻ പോകുന്നു അതു രണ്ടും മുറുകെപിടിക്കുന്ന കാലത്തോളം നിങ്ങൾ വഴി പിഴക്കില്ല അല്ലാഹുവിന്‍റെ ഖുർആനും എന്‍റെ ചര്യയും (ഹദീസ്) ആണത്.

( كل محدثة بدعة ، كل بدعه ضلالة ، وكل ضلالة في النار) رواه مسلم .

നബി(സ) പറഞ്ഞു: എല്ലാ പുതിയതും അനാചാരമാണ്, എല്ലാ അനാചാരവും വഴികേടാണ്, എല്ലാ വഴികേടും നരകത്തിലേക്കാണ്.

قال امام مالك : من ابتدع في الاسلام بدعه يراها حسنه فقد زعم ان محمدا ( صلى الله عليه وسلم ) خان الرسالة لان الله يقول ( اليوم أكملت لكم دينكم ) فما لم يكن يومئذ دينا فلا يكون اليوم دينا

ഇമാം മാലിക്ക്(റ) പറഞ്ഞു: ആരെങ്കിലും ദീനിൽ പുതുതായി ഒരു ബിദ്അത്ത് ഉണ്ടാക്കി എന്നിട്ട് അത് നല്ലതാണ് എന്ന് വാദിച്ചാൽ മുഹമ്മദ് നബി(സ) തന്റെ ദൗത്യത്തിൽ വഞ്ചന കാണിച്ചു എന്നു പറയുന്നതിനു തുല്യമാണ്.

عَنْ عَبْدِ اللَّهِ بن مسعود رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ،

നബി(സ) പറഞ്ഞു: ഏറ്റവും ഉത്തമരായ ആളുകൾ എന്റെ കൂടെ ജീവിച്ചവരാണ് പിന്നെ അടുത്ത നൂറ്റാണ്ട് പിന്നെ അതിനടുത്ത നൂറ്റാണ്ട്.

أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة،

മൌലൂദ് കർമ്മം അത് പുത്തനാചാരമാണ് (പുത്തൻ വാദികൾ ഉണ്ടാക്കിയതാണ്) ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച സലഫുസ്സാലിഹീങ്ങളിൽ നിന്ന് ഇങ്ങനെ ഒന്ന് ഉണ്ടായിട്ടേയില്ലാ….

(ഇമാം ഇബ്നു ഹജർ ഹൈതമി)

قال الامام سخاوي: ان عمل المولد حدث بعد قرون ثلاثة

ഇമാം സഹാവീ(റ) പറഞ്ഞു: മൗലൂദ് കഴിക്കുന്ന സമ്പ്രദായം മൂന്നു നൂറ്റാണ്ടുകൾക്ക് ശേഷം ഉണ്ടായതാണ്.

(ഈആനത്തു ത്താലിബീൻ)

وكذلك ما تركها النبي (ص) مع قيام المقتضى فيكون تركه سنة وفي علهـه بدعة مذمومة

നബി(സ) ഒരു കാര്യം ഒഴിവാക്കി അത് ചെയ്യാനുളള സാഹചര്യം അവിടെ ഉണ്ടായിട്ടും, എങ്കില്‍ നാമും അതു ഒഴിവാക്കൽ സുന്നത്താണ് അത് ചെയ്യൽ ബിദ്അത്താണ്

(ഫതാവൽ ഹദീസ് ഇമാം ഹൈതമി)

قال امام فكان: لا اعلم لهذا الميلاد أصل في كتاب ولا سنة، ولا ينقل عمله عن أحد من علماء الأمة، الذين هم القدوة في الدين، المتمسكون بآثار المتقدمين، بل هو بِدعة احدث البنطلون و شهوة نفس يعتنا به الأكوان

ഇമാം ഫാക്കിഹാനി(റ) പറയുന്നു: ഈ മൗലൂദ് സമ്പ്രദായത്തെ കുറിച്ച് ഖുർആനിലോ ഹദീസിലോ യാതൊന്നും ഞാൻ കണ്ടിട്ടില്ല പൂർവീകരുടെ ചര്യ പിൻപറ്റി ജീവിച്ച ഒരാളിൽ നിന്നും ഇങ്ങിനെയൊന്ന് ഉണ്ടായിട്ടില്ലാ.. ചില പുത്തൻവാദികളായ തീറ്റക്കൊതിയന്മാർ ഉണ്ടാക്കിയതാണ് ഈ അനാചാരം

എന്ന ഗ്രന്ഥത്തിൽ ഹിജറ 769 ഇൽ നിര്യാതനായ 

محمد بن عبد الله الشبلي (റ)

ഇപ്രകാരം പറയുന്നു.

قَالَ سُفْيَان النوري الْبِدْعَة أحب إِلَى إِبْلِيس من الْمعْصِيَة لِأَن الْمعْصِيَة يُتَاب مِنْهَا والبدعة لَا يُتَاب مِنْهَا

സുഫിയാനുസൌരീ (റ) പറയുന്നു. ദോഷങ്ങളേക്കാൾ ഇബ്ലീസിനു ഏറ്റവും പ്രിയപ്പെട്ടതു പുത്തനാചാരങ്ങൾ ആണ് , കാരണം ദോഷി പാശ്ചാത്തപിച്ചേക്കാം എന്നാൽ പുത്തനാചാരി പാശ്ചാത്തപിക്കുകയില്ല.

നബിയുടെ ഖബറിനരികിൽ വന്നു ഈസാ നബി (അ സ) യാ മുഹമ്മദ്‌ എന്ന് വിളിക്കും ?

വഫാത്തായ നബിയുടെ ഖബറിന് അടുത്ത്‌ വന്ന് “യാ മുഹമ്മദ്‌” എന്ന് വിളിച്ചാൽ തീർച്ചയായും ഞാൻ ഉത്തരം നൽകുകതന്നെ ചെയ്യുമെന്ന് നബി(സ)….
വലിയൊരു ഹദീസിന്റെ ഒരു വാൽകഷ്ണം മാത്രമാണ് ജനങ്ങളെ തെറ്റി ധരിപ്പിക്കുവാൻ വേണ്ടി ഈ ഇസ്ലാമിനെ പൊളിക്കാൻ ഇവിടെ ഉദ്ധരിച്ചത്‌.
ആദ്യം മനസ്സിലാക്കേണ്ട കാര്യം ഈ ഹദീസ്‌ കാരന്തൂരികളല്ലാത്ത ആരെങ്കിലും ഈ വിഷയത്തിന് തെളിവാക്കിയിട്ടുണ്ടെങ്കിൽ അത് അഹ്ലു സുന്നഃയോട് പുറം തിരിഞ്ഞ് നിൽക്കുന്ന ശിയാക്കൾ മാത്രമാണ്. ശിയാക്കളുടെ വെബ്സൈറ്റിൽ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ കൊടുത്ത നാൽപ്പത് ‘തെളിവ്’കളിൽ പതിമൂന്നാം നമ്പർ ‘തെളിവാണ്‌ ഇത്‌..
ഇപ്പോൾ മനസ്സിലായി കാണുമല്ലോ ഇവർ തമ്മിലുളള ബന്ധം…
ഇനി ഹദിസിന്റെ പൂർണ്ണതയിലേക്ക്‌ വരാം :-
وعن ابي هريرة رضي الله عنه قال : سمعت رسول الله صلى الله عليه وسلم يقول: والذي نفس أبي القاسم بيده لينزلن عيسى ابن مريم اماما مقسطا، و حكما عدلا، فليكسرن الصليب، و يقتلن الخنزير، و ليصلحن ذات البين ، وليذهبن الشحناء، و ليعرضن عليه المال فلا يقبله، ثم لئن قام على قبري فقال: يا محمد لأجيبنه)
അബൂഹുറയ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ പറയുന്നത്‌ ഞാൻ കേട്ടു. അബൂഖാസിമിന്റെ (നബിയുടെ) ആത്മാവിനെ നിയന്ത്രിക്കുന്നവൻ തന്നെയാണ്‌ സത്യം. തീര്‍ച്ചയായും മര്‍യമിന്റെ പുത്രൻ ഈസാ ഇറങ്ങുകതന്നെ ചെയ്യും. നീതിമാനായ നേതാവും നീതിമാനായ വിധികര്‍ത്താവുമായി. കുരിശ്‌ അദ്ദേഹം പൊട്ടിക്കുകതന്നെ ചെയ്യും. പന്നികളെ അദ്ദേഹം കൊലപ്പെടുത്തും. വിയോജിപ്പുകളെ അദ്ദേഹം നല്ലതാക്കും. ശത്രുതയും പകയും അദ്ദേഹം ഇല്ലാതെയാക്കും. ധനം അദ്ദേഹത്തിന്‌ നല്‍കപ്പെടും. അദ്ദേഹം അത്‌ തിരസ്‌കരിക്കും. ശേഷം അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്തുനില്‍ക്കുകയും മുഹമ്മദേ, എന്ന്‌ വിളിക്കുകയും ചെയ്‌താൽ ഞാൻ അദ്ദേഹത്തിന്‌ ഉത്തരം നല്‍കുകതന്നെ ചെയ്യുന്നതാണ്‌.”
(അബൂയഅ്‌ല, ഇബ്‌നുഅസാകീർ)…..
ബുഖാരി, മുസ്ലിം, അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്‌, ബൈഹഖി പോലെയുള്ള അറിയപ്പെടുന്ന ഗ്രന്ഥങ്ങളി ലൊന്നും ഈ ഹദീസ്‌ ഉദ്ധരിക്കുന്നില്ല. അവർ ഉദ്ധരിച്ച ഹദീസുകളിൽ എല്ലാംതന്നെ ധനം അദ്ദേഹത്തിന്‌ നല്‍കിയാൽ അദ്ദേഹം സ്വീകരിക്കുകയില്ല' എന്ന ഭാഗം വരെ മാത്രമാണ്‌ ഉദ്ധരിക്കുന്നത്‌. അതിനാൽ,അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്ത്‌ നിന്നുകൊണ്ട്‌ യാ മുഹമ്മദ്‌' എന്ന്‌ വിളിച്ചാൽ ഞാൻ ഉത്തരം നല്‍കുമെന്ന ഭാഗം നബി(സ) പറഞ്ഞതല്ല. ഈ ഹദീസിന്റെ പരമ്പരയിൽ ഊഹിച്ച്‌ പറയുന്ന ഒരു വ്യക്തിയുണ്ട്‌. അദ്ദേഹത്തിന്റെ പ്രസ്‌താവനയാകാനാണ്‌ സാധ്യത. ഈ ഹദീസിന്റെ പരമ്പരയിൽ അബൂസ്വഖർ എന്നൊരു വ്യക്തിയുണ്ട്‌. ഹുമൈദ്‌ബ്‌നു സിയാദ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ ശരിയായ പേര്‌. ഇദ്ദേഹംദുര്‍ബലനാണെ’ന്ന്‌
• ഇബ്‌നുമഈൻ(റ) എന്ന പ്രസിദ്ധ ഹദീസ്‌ നിരൂപകൻ പറയുന്നു.
• ഇമാം നസാഈ(റ)യും ഇബ്‌നുഅദിയ്യും(റ) ഇയാള്‍ `ദുര്‍ബലനാണെ’ന്ന്‌ പറയുന്നു (മീസാൻ 1:592, തഹ്‌ദീബ്‌ 3:37).
• ഇബ്‌നു ഹജറുൽ അസ്‌ഖലാനി (റ) പറയുന്നു: “ഇയാള്‍ സത്യസന്ധനും ഊഹിച്ച്‌ പറയുന്നവനുമാണ്‌”
(തഖ്‌റീബ്‌ 1546).
• ഹിജ്‌റ 510 ൽ ജനിച്ച്‌ 597ൽ മരണപ്പെട്ട പ്രസിദ്ധ ഹദീസ്‌ പണ്ഡിതനായ -മുസ്ലിയാക്കന്മാർ അംഗീകരിക്കുന്നവനായ- ഇമാം ഇബ്‌നു ജൗസി(റ)ക്ക്‌ കിതാബുദ്ദുഅഫാഇ വൽ മത്‌റുകീന (ദുര്‍ബലന്മാരെയും ഉപേക്ഷിക്കപ്പെട്ടവരെയും വിവരിക്കുന്ന ഗ്രന്ഥം) എന്നൊരു പ്രസിദ്ധ ഗ്രന്ഥമുണ്ട്‌.
ഈ ഗ്രന്ഥത്തിൽ ഇയാളെയും ഇമാം ഇബ്‌നുജൗസി(റ) അസ്വീകാര്യതയുടെ കൂട്ടത്തിൽ ചേര്‍ത്തിട്ടുണ്ട്‌.
(1:238 നമ്പർ 1027)
ഇമാം യഹ്‌യ(റ) ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞ അഭിപ്രായവും ഇബ്‌നുജൗസി(റ) ഉദ്ധരിക്കുന്നു….

ഇനി ഈ ഹദീസ് സ്വഹീഹും എല്ലാ മുസ്ലിങ്ങൾക്കും ഇത്‌ ബാധകമാവുകയാണെങ്കിൽ നമുക്കും എന്തും ചെയ്യാമെന്ന് വരും
യാ മുഹമ്മദ്‌ എന്ന് വിളിക്കാം എന്ന് വരും..
ഒരു വിശ്വാസിക്ക് മഹാനായ നബി(സ്വ)യെ ‘മുഹമ്മദേ’ എന്ന് വിളിക്കാൻ പാടില്ല. കാരണം,നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ റസൂലിനെ വിളിക്കരുതെന്ന് ഖുർആൻ പറയുന്നു. അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബത്ത് ഒരിക്കലും
‘ഏ മുഹമ്മദേ’ എന്ന് വിളിച്ചിരുന്നില്ല. മറിച്ച് ‘യാ റസൂലല്ലാ’ എന്നോ ‘യാ നബിയ്യല്ലാ’ എന്നീ വാചകങ്ങളാണ് വിളിച്ചിരുന്നത്. റസൂലിനെ യാ മുഹമ്മദ് എന്ന് വിളിച്ചത് ഇസ്ലാം പൂർണമായും ഉൾകൊണ്ടിട്ടില്ലാത്ത അഅറാബികളും ഇസ്ലാമിന്റെ ശത്രുക്കളായ മുനാഫികുകൾ, ജൂതന്മാർ തുടങ്ങിയവരുമൊക്കെയാണ്. അത്കൊണ്ട്‌ തന്നെ ഇത്‌ ഈസാനബിയുടെ കിയാമത്ത്‌ നാൾ അടുക്കാറാകുമ്പോൾ ഉണ്ടാവുന്ന ഒരു സംഭവമെന്നെ വരൂ. അത്‌കൊണ്ട്‌ സഹോദരന്മാരെ ഇവനെ പോലെയുളള ഷിയാ ചാരന്മാരുടെ കെണിയിൽ നിന്ന് രക്ഷപെടുത്താൻ അല്ലാഹുവോട്‌ തേടുക.
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ..

ഇസ്തിഗാസക്ക് തെളിവാക്കുന്നത്…….
• ഈ ഹദീസ് അവസാന നാളുമായി ബന്ധപ്പെട്ടതല്ലേ?
o അതെ!
• കുരിശു തകർക്കുന്നത് ആരാ?
o ഈസ നബി (അ)
• പന്നിയെ കൊല്ലുന്നത്‌ ആരാ?
o ഈസ നബി (അ)
• പരസ്പരം സഹകരണമുണ്ടാക്കുന്നത് ആരാ?
o ഈസ നബി (അ)
• വിദ്വേഷം ഇല്ലാതാക്കുന്നത് ആരാ?
o ഈസ നബി (അ)
• പണം കാണിച്ചാൽ നിരസിക്കുന്നതു ആരാ?
o ഈസ നബി (അ)
• ഓ മുഹമ്മദ് എന്ന് വിളിക്കുന്നത് ആരാ?
o ഈസ നബി (അ)
• നബി (സ) ഉത്തരം നൽകുന്നത് ആർക്കാണ്?
o ഈസ നബിക്ക്
അല്ലെ? അങ്ങിനെതന്നെയല്ലേ?
അങ്ങിനെയല്ലെങ്കിൽ അവസാനം പറഞ്ഞ രണ്ടു കാര്യം മാത്രമേ സമസ്തക്കാർക്ക് സ്വീകാര്യമുള്ളൂ?
അതോ ആദ്യം പറഞ്ഞ പന്നിയെ കൊല്ലലും, കുരിശു തകർക്കലും സമസ്തക്കാർ മുമ്പെ തുടങ്ങിയിട്ടുണ്ടോ?
ഒന്നു ചിന്തിച്ചൂടെ മുന്നേറ്റമേ?
അവസാന കാലത്ത് നടക്കുന്ന ഈസ നബിയുമായി ബന്ധപ്പെട്ട ഒരു ഹദീസെടുത്തു നിലവിലുള്ള ഇസ്തിഗാസക്ക് തെളിവാക്കുന്നത് വങ്കത്തമല്ലേ മുന്നേറ്റമേ?
ഒന്നു ബുദ്ധി കൊടുത്തു ചിന്തിച്ചൂടെ?