07 – സന്മാർഗത്തിനും ദീനിൽ ഉറച്ച് നിൽക്കാനും

07 - സന്മാർഗത്തിനും ദീനിൽ ഉറച്ച് നിൽക്കാനും

سؤال الله الهداية والرشد والثبات على الدين

ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം ഹിദായത്ത് ലഭിക്കുക എന്നുളളതാണ്. ലഭിച്ച ഹിദായത്ത് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. എത്ര ദൗർഭാഗ്യവാന്മാരാണ് അത്തരത്തിലുളളവർ. രാവിലെ വിശ്വാസിയായവൻ വൈകിട്ട് അവിശ്വാസിയും വൈകിട്ട് വിശ്വാസിയായവൻ രാവിലെ അവിശ്വാസിയും ആകാനുളള സാധ്യതകൾ തിരുദൂതരുടെ വചനങ്ങളിൽ നമുക്ക് കാണാം. അതു കൊണ്ട് തന്നെ ലഭിച്ച മഹത്തായ അനുഗ്രഹം നിലനിൽക്കാൻ നാം നിരന്തരം പ്രാർത്ഥിക്കണം. ഒരു വിശ്വാസി ഒരു ദിവസം നിർബന്ധമായും പതിനേഴ് തവണ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് ഞങ്ങളെ നീ നേർമാർഗത്തിൽ ചേർക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല. (അൽ-ഫാത്തിഹ: 6-7) എന്നത്. 

അത്തരത്തിൽ സന്മാർഗത്തിനും ദീനിൽ ഉറച്ച് നിൽക്കാനും നാം പഠിക്കേണ്ട ചില പ്രാർത്ഥനകളാണ് ഈ അദ്ധ്യായത്തിൽ വിശദീകരിക്കുന്നത്. 

01

اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى

അല്ലാഹുവേ, ഞാൻ നിന്നോട് സന്മാർഗവും ഭക്തിയും പാപമോചനവും ഐശര്യവും ചോദിക്കുന്നു.

തിർമിദി
02

اللَّهُمَّ إنِّي أَسْأَلُكَ الهُدَى وَالسَّدَادَ

അല്ലാഹുവേ, ഞാൻ നിന്നോട് ഹുദയും (നേർമാർഗം) സദാദും (ലക്ഷ്യപ്രാപ്തിയും) തേടുന്നു.

ഇബ്നുഹിബ്ബാൻ
03

اللَّهُمَّ إِنِّي أَسْتَهْدِيكَ لأَرْشَدِ أَمْرِي، وَأَعُوذُ بِكَ مِنْ شَرِّ نَفْسِي

“അല്ലാഹുവേ, എന്റെ കാര്യങ്ങളിൽ എനിക്ക് നീ വഴി കാണിക്കേണമേ, എന്റെ മനസ്സിന്റെ തിന്മകളിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു.”

ത്വബ്റാനി
04

اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِي فِيمَا أَعْطَيْتَ ، وَقِنِي شَرَّ مَا قَضَيْتَ ، إِنَّكَ تَقْضِي وَلا يُقْضَى عَلَيْكَ ، إِنَّهُ لا يَذِلُّ مَنْ وَالَيْتَ ، وَلا يَعِزُّ مَنْ عَادَيْتَ ، تَبَارَكْتَ وَتَعَالَيْتَ

“അല്ലാഹുവേ! നീ ഹിദായതിൽ (സന്മാർഗത്തിൽ) ആക്കിയവരിൽ (ഉൾപ്പെടുത്തി) എന്നെയും നീ ഹിദായതിൽ ആക്കേണമേ! നീ സൗഖ്യം നൽകിയവരിൽ എനിക്കും സൗഖ്യം നൽകേണമേ! നീ കാര്യങ്ങൾ ഏറ്റെടുത്തവരിൽ (ഉൾപ്പെടുത്തി) എന്റെ കാര്യങ്ങളും നീ ഏറ്റെടുക്കേണമേ! നീ എനിക്ക് നൽകിയതിൽ ബറകത് (അനുഗ്രഹം) ചൊരിയേണമേ! നീ വിധിച്ച ദോഷങ്ങളിൽ നിന്ന് എന്നെ നീ രക്ഷിക്കേണമേ! നീയാണ് വിധിക്കുന്നവന്‍; നിനക്കെതിരെ വിധിക്കപ്പെടുകയില്ല. നീ (കാര്യങ്ങൾ) ഏറ്റെടുത്തവർ അപമാനിതരാവുകയില്ല. (നീ ശത്രുത സ്വീകരിച്ചവന്‍ പ്രതാപം നേടുകയില്ല.) ഞങ്ങളുടെ റബ്ബായ നീ പരിശുദ്ധനും അനുഗ്രഹസമ്പൂർണ്ണനും ഉന്നതനുമായിരിക്കുന്നു.”

ഇബ്നുമാജ, തിർമിദി, അബൂദാവൂദ്, നസാഈ, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി
05

اللَّهُمَّ اجْعَلْ فِي قَلْبِي نُورًا وَفِي بَصَرِي نُورًا وَفِي سَمْعِي نُورًا وَعَنْ يَمِينِي نُورًا وَعَنْ يَسَارِي نُورًا وَفَوْقِي نُورًا وَتَحْتِي نُورًا وَأَمَامِي نُورًا وَخَلْفِي نُورًا وَاجْعَلْ لِي نُورًا

“അല്ലാഹുവേ, നീ എന്റെ ഹൃദയത്തിലും നാവിലും കേൾവിയിലും കാഴ്ചയിലും ഇടതും വലതും മുകളിലും താഴെയും പ്രകാശമാക്കേണമേ. നീ എനിക്ക് വെളിച്ചമേകേണമേ.” നബി ﷺ ബാങ്കു വിളികേട്ട് പള്ളിയിലേക്ക് പുറപ്പെട്ടപ്പോൾ മുകളിലെ ദുആ ചൊല്ലിയതായി ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

ശറഹുസ്സുന്നഃ ബഗവി
06

رَبَّنَا آتِنَا مِنْ لَدُنْكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

“ഞങ്ങളുടെ റബ്ബേ, നിന്റെ പക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ നൽകുകയും ഞങ്ങളുടെ കാര്യം നേരാം വണ്ണം നിർവഹിക്കുവാന്‍ നീ സൗകര്യം നൽകുകയും ചെയ്യേണമേ.” ആദർശ സംരക്ഷണാർത്ഥം നാടും വീടും വിട്ട് പാലായനം ചെയ്ത് ഗുഹയിൽ അഭയം കണ്ടെത്തിയ ഒരു സംഘം യുവാക്കൾ (അസ്വ്‌ഹാബുൽകഹ്ഫ്) നിർവ്വഹിച്ച ദുആയാണ് മുകളിൽ കൊടുത്തത്. (ബൈഹഖി)

അൽ കഹ്‌ഫ്: 10
07

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ۞ رَبَّنَا إِنَّكَ جَامِعُ النَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ اللَّـهَ لَا يُخْلِفُ الْمِيعَادَ

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാർഗ്ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു. ഞങ്ങളുടെ നാഥാ, തീർച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതിൽ യാതൊരു സംശയവുമില്ല. നിശ്ചയം അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല.

ആലുഇംറാൻ: 8-9
08

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

‘ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിക്കേണമേ’

09

اللهمَّ مُصَرِّفَّ الْقُلُوبِ ، صَرِّفْ قُلُوبَنَا عَلَى طَاعَتِكَ

‘ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിനക്കുള്ള അനുസരണത്തിൽ ഉറപ്പിക്കേണമേ’

നസാഈ
10

اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لَا إِلَهَ إِلَّا أَنْتَ أَنْ تُضِلَّنِي أَنْتَ الْحَيُّ الَّذِي لَا يَمُوتُ وَالْجِنُّ وَالْإِنْسُ يَمُوتُونَ

“അല്ലാഹുവേ, നിനക്ക് ഞാൻ കീഴ്പ്പെട്ടു. നിന്നിൽ ഞാൻ വിശ്വസിച്ചു. നിന്നിൽ ഞാൻ ഭരമേൽപ്പിച്ചു. നിന്നിലേക്ക് ഞാൻ മടങ്ങി. നിനക്ക് വേണ്ടി ഞാൻ തർക്കിച്ചു. അല്ലാഹുവേ, എന്നെ വഴി പിഴപ്പിക്കുന്നതിൽ നിന്ന് നിന്റെ പ്രതാപം കൊണ്ട് ഞാൻ രക്ഷ ചോദിക്കുന്നു. നീയല്ലാതെ ആരാധ്യനില്ല. നീ എന്നെന്നും മരിക്കാതെ ജീവിച്ചിരിക്കുന്നവനാണ്. ജിന്നുകളും മനുഷ്യരും മരിക്കുന്നവരാണ്.”

മുസ്‌ലിം
11

اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ، وَالْعَزِيمَةَ عَلَى الرُّشْدِ، وَأَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَأَسْأَلُكَ شُكْرَ نِعْمَتِكَ، وَحُسْنَ عِبَادَتِكَ

“അല്ലാഹുവേ, കാര്യങ്ങളിൽ സ്ഥൈര്യവും വിവേകത്തിൽ മനക്കരുത്തും (ശരിയായ കാര്യത്തിൽ ഉറച്ച് നിൽക്കാനുളള കഴിവ്) ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ കാരുണ്യവും പാപമോചനവും ഉറപ്പായും ലഭിക്കുന്ന മാർഗങ്ങൾ ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാനും നിന്നക്ക് നന്നായി ആരാധനകൾ ചെയ്യാനുമുളള (കഴിവ്) ഞാൻ നിന്നോട് ചോദിക്കുന്നു.”

അഹ്‌മദ്
12

اللَّهُمَّ إِنِّى أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ ، أَوْ أَزِلَّ أَوْ أُزَلَّ ، أَوْ أَظْلِمَ أَوْ أُظْلَمَ ، أَوْ أَجْهَلَ أَوْ يُجْهَلَ عَلَىَّ.

“അല്ലാഹുവേ, ഞാന്‍ വഴിപിഴക്കുന്നതിൽ നിന്നും വഴിപിഴപ്പിക്കപ്പെടുന്നതിൽ നിന്നും വ്യതിചലിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കപ്പെടുന്നതിൽനിന്നും അക്രമിക്കുന്നതിൽനിന്നും അക്രമിക്കപ്പെടുന്നതിൽ നിന്നും അവിവേകം പ്രവൃത്തിക്കുന്നതിൽ നിന്നും എന്നോട് അവിവേകം കാണിക്കപ്പെടുന്നതിൽ നിന്നും നിന്നിൽ ഞാന്‍ അഭയം തേടുന്നു.”

അബൂദാവൂദ്

08 – ദുനിയാവിലെയും പരലോകത്തെയും ​

08- ദുനിയാവിലെയും പരലോകത്തെയും നന്മകൾക്കായ്

നമ്മുടെ ജീവിത ലക്ഷ്യം പരലോക വിജയമാണ്, എന്നാൽ ദുനിയാവിനെ മറന്ന് കളയുകയും വേണ്ട എന്ന് അല്ലാഹു തന്നെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇരു ലോകത്തും നന്മക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് നബി ﷺ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അത്തരത്തിലുളള പ്രാർത്ഥനകളാണ് ഈ അദ്ധ്യായത്തിൽ ഉൾകൊളളിച്ചിരിക്കുന്നത്. 

01

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്‌.”

ബഖറ: 201
02

اللَّهُمَّ إِنِّي أَسْأَلُكَ مِنْ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ وَأَعُوذُ بِكَ مِنْ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَعُوذُ بِكَ مِنْ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا

“അല്ലാഹുവേ, ദുനിയാവിലെയും ആഖിറത്തിലെയും, ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ മുഴുവന്‍ നന്മകളും നിന്നോട് ഞാന്‍ തേടുന്നു. അല്ലാഹുവേ, ദുനിയാവിലെയും ആഖിറത്തിലേയും, ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ മുഴുവന്‍ തിന്മകളിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു. അല്ലാഹുവേ, നിന്റെ ദാസനും നബിയുമായ (മുഹമ്മദ് ﷺ) നിന്നോട് തേടിയ നന്മകൾ നിന്നോട് ഞാന്‍ തേടുന്നു. നിന്റെ ദാസനും നബിയുമായ (മുഹമ്മദ് ﷺ) നിന്നിൽ അഭയം തേടിയ തിന്മകളിൽനിന്ന് നിന്നിൽ ഞാന്‍ അഭയം തേടുന്നു. അല്ലാഹുവേ, സ്വർഗവും സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും ഞാന്‍ നിന്നോട് തേടുന്നു. നരകത്തിൽനിന്നും നരകത്തിലേക്ക് അടുപ്പിക്കുന്ന വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും നിന്നിൽ ഞാന്‍ അഭയം തേടുന്നു. നീ വിധിച്ച എല്ലാ വിധിയും എനിക്കു നന്മയാക്കുവാന്‍ ഞാന്‍ നിന്നോട് തേടുന്നു.”

ഇബ്‌നുമാജ
03

اللَّهُمَّ اغْفِرْ لِي ذَنْبِي، وَوَسِّعْ لِي فِي دَارِي، وَبَارِكْ لِي فِيمَا رَزَقْتَنِي

അല്ലാഹുവേ, എന്റെ പാപം പൊറുത്ത് തരേണമേ, എന്റെ വീട് വിശാലമാക്കേണമേ, എനിക്ക് നീ നൽകിയതിൽ അനുഗ്രഹം ചൊരിയെണമേ.

അഹ്‌മദ്
04

اللهمَّ انْفَعْنِي بِمَا عَلَّمْتَنِي ، وَعَلِّمْنِي مَا يَنْفَعُنِي ، وَزِدْنِي عِلْمًا

“അല്ലാഹുവേ, നീ എന്നെ പഠിപ്പിച്ചത് കൊണ്ട് എനിക്ക് ഉപകാരം നൽകേണമേ, എനിക്ക് ഉപകാരമുളളത് നീ എന്നെ പഠിപ്പിക്കേണമേ, എനിക്ക് അറിവ് വർദ്ധിപ്പിക്കേണമേ.”

ഇബ്‌നുമാജ
05

اللهم) فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ)

ആകാശ ഭൂമികളുടെ സ്രഷ്ടവായ അല്ലാഹുവേ, ഈ ലോകത്തെയും പരലോകത്തെയും എന്റെ രക്ഷാധികാരി നീയാണ്. എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സദ്‌വൃത്തരോടൊപ്പം ചേർക്കുകയും ചെയ്യേണമേ. (സൂറത്ത് യൂസുഫ്: 10)axആകാശ ഭൂമികളുടെ സ്രഷ്ടവായ അല്ലാഹുവേ, ഈ ലോകത്തെയും പരലോകത്തെയും എന്റെ രക്ഷാധികാരി നീയാണ്. എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സദ്‌വൃത്തരോടൊപ്പം ചേർക്കുകയും ചെയ്യേണമേ.

സൂറത്ത് യൂസുഫ്: 10
06

اَللَّهُمَّ أَعِنَّا عَلَى شُكْرِكَ، وَذِكْرِكَ، وَحُسْنِ عِبادتِكَ

“അല്ലാഹുവേ, നിനക്ക് നന്ദി കാണിക്കാനും നിന്നെ ഓർക്കാനും നന്നായി ആരാധനകൾ ചെയ്യാനും ഞങ്ങളെ നീ സഹായിക്കേണമേ”.

അഹ്‌മദ്
07

اَللَّهُمَّ أَحْسَنْتَ خَلْقِي، فَأَحْسِنْ خُلُقِي

“അല്ലാഹുവേ, നീ എന്റെ സൃഷ്ടിപ്പ് നന്നാക്കിയിരിക്കുന്നു. അതിനാൽ എന്റെ സ്വഭാവം നന്നാക്കേണമേ.”

അഹ്‌മദ്
08

اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ وَرَحْمَتِكَ، فَإِنَّهُ لا يَمْلِكُهَا إِلا أَنْتَ

“അല്ലാഹുവേ, ഞാൻ നിന്റെ കാരുണ്യവും ഔദാര്യവും ചോദിക്കുന്നു. തീർച്ചയായും നീയല്ലാതെ അവ ഉടമപ്പെടുത്തുന്നില്ല.”

ത്വബ്റാനി
09

رَبِّ اشْرَحْ لِي صَدْرِي. وَيَسِّرْ لِي أَمْرِي

“രക്ഷിതാവെ, എന്റെ ഹൃദയം വിശാലമാക്കേണമേ, എന്റെ കാര്യങ്ങൾ എളുപ്പമാക്കേണമേ.”

ത്വാഹ: 25-26
10

رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِين

ഞങ്ങളുടെ രക്ഷിതാവെ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളെ സാക്ഷികളോടൊപ്പം രേഖപ്പെടുത്തേണമേ.

ആലുഇംറാൻ: 53
11

رَبِّ زِدْنِي عِلْمًا

“രക്ഷിതാവെ, എനിക്ക് നീ അറിവ് വർദ്ധിപ്പിച്ച് തരേണമേ.”

ത്വാഹ: 114
12

اللَّهُمَّ إِنِّى أَسْأَلُكَ فِعْلَ الْخَيْرَاتِ وَتَرْكَ الْمُنْكَرَاتِ وَحُبَّ الْمَسَاكِينِ وَأَنْ تَغْفِرَ لِى وَتَرْحَمَنِى وَإِذَا أَرَدْتَ فِتْنَةَ قَوْمٍ فَتَوَفَّنِى غَيْرَ مَفْتُونٍ أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ

‘അല്ലാഹുവേ, നന്മകൾ പ്രവർത്തിക്കലും തിന്മകൾ വെടിയലും സാധുക്കളോടുള്ള സ്നേഹവും ഞാന്‍ നിന്നോട് യാചിക്കുന്നു. നീ എന്നോടു പൊറുക്കുവാനും കരുണ കാണിക്കുവാനും (ഞാന്‍ നിന്നോടു തേടുന്നു.) ജനങ്ങളിൽ നീ വല്ല പരീക്ഷണവും ഉദ്ദേശിക്കുകയാണെങ്കിൽ പരീക്ഷണത്തിനു വിധേയനാക്കപ്പെടാത്തവിധം നീ എന്നെ (മരണത്തിലൂടെ) പിടികൂടേണമേ. നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന കർമ്മത്തോടുള്ള സ്നേഹവും ഞാന്‍ നിന്നോടു തേടുന്നു’

തിർമിദി

09 – മാതാപിതാക്കൾക്കും മക്കൾക്കും കുടുംബത്തിനും​

09 - മാതാപിതാക്കൾക്കും മക്കൾക്കും കുടുംബത്തിനും

അല്ലാഹു തട്ടിക്കളയാത്ത ചില പ്രാർത്ഥനകൾ നബി ﷺ പഠിപ്പിച്ച് തന്നിട്ടുണ്ട്. മാതാപിതാക്കൾ മക്കൾക്ക് അനുകൂലമായും പ്രതികൂലമായും പ്രാർത്ഥിച്ചാൽ, മക്കൾ മാതാപിതാക്കളുടെ നന്മക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അല്ലാഹു ആ പ്രാർത്ഥനകൾ സ്വീകരിക്കുമെന്ന് നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കൾക്ക് വേണ്ടിയും മക്കൾക്കും കുടുംബത്തിനും വേണ്ടിയും പ്രാർത്ഥനകൾ നിർവഹിക്കുക എന്നത് നമ്മുടെ കടമയാണ്. ക്വുർആനിലും ഹദീസിലും ഈ വിഷയത്തിൽ ധാരാളം പ്രാർത്ഥനകൾ കാണാം. അവയിൽ ചിലത് താഴെ കൊടുക്കുന്നു. 

رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ

“എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തുതരേണമേ.”
ഖുർആൻ
നൂഹ്: 28

رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

“എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ”
ഖുർആൻ
ഇസ്റാഅ്: 24

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കണ്‍കുളിർമ നൽകുകയും ധർമ്മനിഷ്ഠപാലിക്കുന്ന വർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.”
ഖുർആൻ
അൽ-ഫുർഖാൻ: 74

قَالَ رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ.

“അദ്ദേഹം (സകരിയ്യ നബി n) തന്റെ റബ്ബിനോട് പ്രാർത്ഥിച്ചു: എന്റെ റബ്ബേ, എനിക്ക് നീ നിന്റെ പക്കൽ നിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു.”
ഖുർആൻ
ആലുഇംറാൻ: 38

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ.

എന്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളിൽ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാർത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.
ഖുർആൻ
സൂറ ഇബ്റാഹീം: 40

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ.

“എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കുവാനും നീ എനിക്ക് പ്രചോദനം നൽകേണമേ. എന്റെ സന്തതികളിൽ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീർച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.”
ഖുർആൻ
അൽ-അഹ്ഖാഫ് 15

10 – പരലോകവും ദീനും നന്നാവാൻ​

10- പരലോകവും ദീനും നന്നാവാൻ

പരലോകത്ത് വിജയിക്കണമെങ്കിൽ ഇഹലോക ജീവിതത്തിൽ ദീൻ അനുസരിച്ച് ജീവിക്കണം. നമ്മുടെ ഇഹലോക ജീവിതം സമാധാനം നിറഞ്ഞതാവാൻ ദീൻ നമ്മുടെ ജീവിതത്തിലുണ്ടായാൽ മതി. അതു കൊണ്ട് തന്നെയാണ് പരലോകവും ദീനും നന്നാവാൻ നബി ﷺ ധാരാളം പ്രാർത്ഥനകൾ നമ്മെ പഠിപ്പിച്ചത്. 

اللَّهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلْ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ وَاجْعَلْ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ

“എന്റെ കാരുണ്യത്തിന് സുരക്ഷിതത്വം നൽകുന്ന എന്റെ ദീനിനെ നീ നന്നാക്കണമേ, എന്റെ ജീവിതം നിലനിൽക്കുന്ന എന്റെ ദുനിയാവിനെയും നീ നന്നാക്കണമേ, എനിക്ക് മടങ്ങിച്ചെല്ലാനുളള എന്റെ പരലോകത്തെയും നീ നന്നാക്കണമേ, എന്റെ ജീവിതത്തെ എനിക്ക് നന്മ വർദ്ധിപ്പിക്കുന്ന തരത്തിൽ ആക്കി തീർക്കേണമേ. മരണത്തെ നീ എനിക്ക് എല്ലാ നാശങ്ങളിൽ നിന്നുമുളള ആശ്വാസമാക്കി തീർക്കേണമേ.”
(മുസ്‌ലിം)​

اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي

“അല്ലാഹുവേ, നിന്റെ അദൃശ്യജ്ഞാനം കൊണ്ടും സൃഷ്ടികളുടെ മേലുളള നിന്റെ കഴിവ് കൊണ്ടും എനിക്ക് ജീവിതം നന്മയാകുന്ന കാലത്തോളം കാലം എന്നെ ജീവിപ്പിക്കേണമേ, മരണമാണ് എനിക്ക് നല്ലതെന്ന് നീ അറിയുന്നുവെങ്കിൽ എന്നെ മരിപ്പിക്കേണമേ.”
(സ്വഹീഹ് ഇബ്‌നുഹിബ്ബാൻ)​

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ ضِيقِ الدُّنْيَا وَضِيقِ يَوْمِ الْقِيَامَةِ

“അല്ലാഹുവേ, ഇഹലോകത്തെയും അന്ത്യദിനത്തിലെയും ഞെരുക്കത്തിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.”
(അബൂദാവൂദ്)​

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَعِلْمٍ لَا يَنْفَعُ وَدَعْوَةٍ لَا يُسْتَجَابُ لَهَا

“അല്ലാഹുവെ, ഭക്തിയില്ലാത്ത മനസ്സിൽ നിന്നും സ്വീകരിക്കപ്പെടാത്ത പ്രാർത്ഥനകളിൽ നിന്നും ആർത്തിയടങ്ങാത്ത മനസ്സിൽ നിന്നും ഉപകാരമില്ലാത്ത അറിവിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.”
(നസാഈ)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ

അല്ലാഹുവേ, ഞാൻ ചെയ്തതിന്റെ തിന്മയിൽ നിന്നും ഞാൻ ചെയ്തിട്ടില്ലാത്തതിന്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.
(അബൂദാവൂദ്)

وَلَا تُخْزِنَا يَوْمَ الْقِيَامَةِ

“ഞങ്ങളെ അന്ത്യദിനത്തിൽ നീ നിന്ദ്യരാക്കരുതേ,”
(ആലുഇംറാൻ: 194)​

اللهم افتَحْ لي أبوابَ رحمتك

“അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്ക് വേണ്ടി നീ തുറക്കേണമേ.”
(മുസ്‌ലിം)​

اَللَّهُمَّ اِجْعَلْنِي مِنْ اَلتَّوَّابِينَ, وَاجْعَلْنِي مِنْ اَلْمُتَطَهِّرِينَ

“അല്ലാഹുവേ, എന്നെ നീ പശ്ചതപിക്കുന്നവരിൽ ഉൾപ്പെടുത്തേണമേ, ശുദ്ധി പാലിക്കുന്നവരിലും ഉൾപ്പെടുത്തേണമേ.”
(തിർമിദി)​

اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ

“ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചിന്റെ കെടുതികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാന്‍ അവന്‍ ക്ഷണിക്കുന്ന കാര്യങ്ങളിൽനിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതിൽ നിന്നും അത് ഒരു മുസ്‌ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.”
(തിർമിദി)​

18 – പ്രദോഷത്തിലെ ദിക്റുകളും ദുആകളും​

18 - പ്രദോഷത്തിലെ ദിക്റുകളും ദുആകളും

أَمْسَيْنَا عَلَى فِطْرَةِ الإِسْلامِ ، وَكَلِمَةِ الإِخْلَاصِ، وَدِينِ نَبِيِّنَا مُحَمَّدٍ ﷺ ، وَمِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا ، وَمَا كَانَ مِنَ الْمُشْرِكِينَ.

“ഇസ്‌ലാമിന്റെ ഫിത്വ്‌റത്തിലും, ഇഖ്‌ലാസ്വിന്റെ കലിമത്തിലും, ഞങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബി ﷺയുടെ ദീനിലും, ഋജു മനസ്കനും മുസ്‌ലിമും മുശ്രിക്കുകളിൽ പെടാത്തവനുമായ ഞങ്ങളുടെ പിതാവായ ഇബ്റാഹീ nമിന്റെ മില്ലത്തിലും ആയിക്കൊണ്ട് ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു.”

കുറിപ്പ്: —————————————

അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നാലും വൈകുന്നേരമായാലും ഇപ്രകാരം പറയുമായിരുന്നു എന്നും മറ്റൊരു റിപ്പോർട്ടിൽ അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നാലും വൈകുന്നേരമായാലും ഇങ്ങനെ പറയുവാന്‍ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു എന്നും ഹദീഥുകളിൽ വന്നിട്ടുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തത്. ഇമാം നവവി, ഹൈഥമി, ഇറാക്വി, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്നും ഇബ്നുഹജർ, സ്വുയൂത്വി എന്നിവർ ഹസനെന്നും വിശേഷിപ്പിച്ചട്ടുണ്ട്.

رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ رَسُولاً

“അല്ലാഹുവിനെ റബ്ബായിട്ടും ഇസ്‌ലാമിനെ ദീനായിട്ടും മുഹമ്മദി ﷺനെ റസൂലായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.” 

 കുറിപ്പ്: —————————————

1. പുലരുമ്പോൾ മൂന്ന് തവണയും വൈകുന്നേരം മൂന്ന് തവണയും ഇപ്രകാരം ചൊല്ലിയാൽ, അന്ത്യനാളിൽ അവനെ തൃപ്തിപ്പെടുക എന്നത് അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു എന്ന് മുസ്നദുഅഹ്മദിലുണ്ട്. ചില റിപ്പോർട്ടുകളിൽ ‘റസൂലന്‍‘ എന്നും മറ്റുചിലതിൽ ‘നബിയ്യന്‍‘ എന്നുമാണുള്ളത്. 

2. ഇമാം ത്വബറാനിയുടെ റിപ്പേർട്ടിൽ: ആരെങ്കിലും നേരം പുലരുമ്പോൾ ഇപ്രകാരം ചൊല്ലയാൽ, “അപ്പോൾ ഞാനാണ് നായകന്‍, ഞാന്‍ അവന്റെ കൈ പിടിക്കുകതന്നെ ചെയ്യും, ശേഷം അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും” എന്ന് തിരുമേനി ﷺ പറഞ്ഞതായും ഉണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്

 

اللَّهُمَّ بِكَ أَمْسَيْنَا، وَبِكَ أَصْبَحْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ وَإِلَيْكَ الْمَصِيرُ.

അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു മടക്കം.

കുറിപ്പ്: —————————————

തിരുമേനി ﷺ, തന്റെ എല്ലാ പ്രഭാത പ്രദോഷങ്ങളിൽ ഈ ദുആ ചൊല്ലിയതായും ചൊല്ലുവാന്‍ കൽപ്പിച്ചതായും അബൂഹുറയ്റഃ hയിൽനിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്. നബി ﷺ ചൊല്ലിയതായി അറിയിക്കുന്ന ഹദീഥുകളെ ഇമാംനവവി, ഇബ്നുഹിബ്ബാന്‍, ഇബ്നുഹജർ, ഇബ്നുൽ ക്വയ്യിം, അൽബാനി എന്നിവർ സ്വഹീഹെന്നും നബി ﷺ സ്വഹാബികളോട് കൽപ്പിച്ചതായി അറിയിക്കുന്ന ഹദീഥുകളെ ഇമാം തിർമിദിയും നവവിയും ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്.

കുറിപ്പ്: —————————————

1. ആരെങ്കിലും ഈ മഹത് വചനം ഒരു ദിനം നൂറുതവണ പറഞ്ഞാൽ, അത് അവന് പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്ല്യമായി, അവന് നൂറ് പുണ്യങ്ങൾ രേഖപ്പെടുത്തപ്പെടും, നൂറ് തിന്മകൾ അവനെതൊട്ട് മായ്ക്കപ്പെടും, അവന്റെ ആ ദിനം പ്രദോഷമാകുന്നത് വരെ അത് അവന് ശൈത്വാനിൽനിന്നുള്ള സുരക്ഷയായിരിക്കും, അവന്‍ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും കൊണ്ടുവന്നിട്ടില്ല. അതിനേക്കാൾ വർദ്ധിപ്പിച്ച് കർമ്മങ്ങൾ ചെയ്തയാളൊഴികെ എന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ വന്നിട്ടുണ്ട്.

2. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് ഇപ്രകാരം നൂറ് തവണ പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതുപോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവനോ അല്ലാതെ എന്ന് ഇമാം തിർമിദിയുടെ റിപ്പോർട്ടിലുണ്ട്. ഇമാം തിർമിദിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْـلِحْ لِي شَأْنِي كُلَّهُ وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ

എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോട് ഞാന്‍ സഹായം അർത്ഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കിത്തരേണമേ. കണ്ണിമവെട്ടുന്ന നേരമെങ്കിലും എന്റെ കാര്യം നീ എന്നിലേക്ക് ഏൽപ്പിക്കരുതേ.

കുറിപ്പ്: —————————————

നബി ﷺ മകൾ ഫാത്വിമ ﷺയോട് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാന്‍ വസ്വിയ്യത് ചെയ്തത്. ഇമാം അൽമുന്‍ദിരി ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നു ഹജറും അൽബാനിയും ഹദീഥിനെ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 

ആയത്തുൽകുർസിയ്യ്

اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255)

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (അല്‍ ബഖറ:255)

കുറിപ്പ്: —————————————

പ്രഭാതത്തിൽ ആയത്തുൽകുർസിയ്യ് പാരായണം ചെയ്താൽ വൈകുന്നേരമാകുവോളവും വൈകുന്നേരമാകുമ്പോൾ പാരായണം ചെയ്താൽ നേരംപുലരുവോളവും പിശാചുക്കളിൽനിന്ന് സംരക്ഷണമുണ്ടാകുമെന്ന ജിന്നിന്റെ വാർത്തയെ നബി ﷺ സത്യപ്പെടുത്തിയതായി ഹദീഥിൽ വന്നിട്ടുണ്ട്. ഇമാം ഹാകിമും ദഹബിയും ഇബ്നുഹിബ്ബാനും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

സയ്യിദുൽഇസ്തിഗ്ഫാർ

أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ

അല്ലാഹുവേ, നീയാണ് എന്റെ നാഥന്‍. നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളിൽനിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാന്‍ നിനക്ക് മുമ്പിൽ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.

കുറിപ്പ്: —————————————

ഈ വചനങ്ങൾ ദൃഢവിശ്വാസിയായികൊണ്ട് പകലിൽ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും ഇവ ദൃഢ വിശ്വാസിയായികൊണ്ട് രാത്രിയിൽ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വർഗ്ഗവാസികളിൽ പെട്ടവനാണെന്ന് ഇമാം ബുഖാരി സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

سُبـْحَانَ اللهِ وَبِحَمْدِهِ

അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. 

കുറിപ്പ്: —————————————

ആരെങ്കിലും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും ഈ ദിക്ർ നൂറുതവണ പറഞ്ഞാൽ അവന്‍ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും അന്ത്യനാളിൽ കൊണ്ടുവന്നിട്ടില്ല; അയാൾ പറഞ്ഞതുപോലുള്ള അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിച്ച് ചൊല്ലിയ വ്യക്തിയൊഴികെ എന്ന് ഇമാം മുസ്‌ലിമും ഇമാം തിർമിദിയും റിപ്പോർട്ട് ചെയ്ത ഹദീഥുകളിലുണ്ട്. 

سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ

മഹത്വമേറിയവനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. 

കുറിപ്പ്: —————————————

ആരെങ്കിലും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും ഇപ്രകാരം നൂറുതവണ പറഞ്ഞാൽ അവന്‍ പൂർത്തീകരിച്ച് എത്തിച്ചതുപേലെ സൃഷ്ടികളിൽ ഒരാളും എത്തിച്ചിട്ടില്ലെന്ന് സുനനുഅബീദാവൂദിലുണ്ട്. ഇമാം ഇബ്നുഹിബ്ബാനും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ ، عَالِمَ الْغَيْبِ وَالشَّهَادَةِ ، لَا إِلٰهَ إِلَّا أَنْتَ رَبَّ كُلِّ شَيْءٍ وَمَلِيكَهُ ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ ، وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ .

ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചിന്റെ കെടുതികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാന്‍ അവന്‍ ക്ഷണിക്കുന്ന കാര്യങ്ങളിൽനിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതിൽ നിന്നും അത് ഒരു മുസ്‌ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.

കുറിപ്പ്: —————————————

അബൂബകറി ﷺനോട് പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാന്‍ നബി ﷺ കൽപ്പിച്ചത്. സുനനു അബീദാവൂദ്, സുനനുത്തിർമിദി. ഇമാംഹാകിം, ദഹബി, നവവി, ഇബ്നുഹിബ്ബാന്‍, ഇബ്നുഹജർ, ഇബ്നുൽക്വയ്യിം, തിർമിദി, അൽബാനി തുടങ്ങിയവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَمـْسَينَا وَ أَمسَى المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ اللهُ وَحدَهُ لاَ شَريِك َلـَهُ لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذِهِ اللَيلَةِ وَ خَيْرَ مَا بَعْدَهَا، وَأَعُوذُ بِكَ مِنْ شَرِّ هَذِهِ اللَّيلةِ وَ شَرِّ مَا بَعدَهَا، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ

പ്രദോശമായിരിക്കെ ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. സർവ്വസ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. എന്റെ രക്ഷിതാവേ, ഈ രാത്രിയിലെ നന്മയും ശേഷമുള്ള രാത്രികളിലെ നന്മയും ഞാന്‍ തേടുന്നു. ഈ രാത്രിയിലെ തിന്മയിൽ നിന്നും ശേഷമുള്ള രാത്രികളിലെ തിന്മയിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, അലസതയിൽനിന്നും വാർദ്ധക്യത്തിന്റെ കെടുതികളിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, നരക ശിക്ഷയിൽനിന്നും ക്വബ്ർ ശിക്ഷയിൽ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു.

കുറിപ്പ്: —————————————

അല്ലാഹുവിന്റെ റസൂൽ ﷺ, പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും ഈ പ്രാർത്ഥനാ വചനങ്ങളെ ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി hൽനിന്നുള്ള ഹദീഥിലുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തത്. ഇമാം ഹാകിം, ദഹബി, നവവി, ഹൈഥമി, ഇബ്‌നുഹിബ്ബാന്‍, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്നും ഇബ്നുഹജർ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي

അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ദീനിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്റെ നഗ്നത മറക്കേണമേ, എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽനിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതിൽനിന്ന് നിന്റെ മഹത്വത്തിൽ ഞാന്‍ അഭയം തേടുന്നു.

കുറിപ്പ്: —————————————

പ്രവാചകന്‍ ﷺ വൈകുന്നേരമാകുമ്പോഴും നേരംപുലരുമ്പോഴും ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം മുസ്‌ലിമും ഇമാം അഹ്മദും ഇമാം തിർമിദിയും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ

അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം (അനുസ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം സസൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (മൂന്ന് തവണ)

കുറിപ്പ്: —————————————

1. ഒരാൾ പ്രദോഷത്തിൽ ഈ ദിക്ർ മൂന്നുതവണ പറഞ്ഞാൽ നേരം പുലരുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാളെ ബാധി ക്കുകയില്ല എന്നും ഒരാൾ പ്രഭാതത്തിലാണ് ഇത് മൂന്നുതവണ പറയുന്നതെങ്കിൽ വൈകുന്നേരമാകുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അവനെ ബാധിക്കുകയില്ല എന്നും ഉഥ്മാന്‍ ഇബ്നുഅ ഫ്ഫാനി hൽനിന്നുള്ള ഹദീഥിലുണ്ട്. സുനനു അബീദാവൂദ്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

2. എല്ലാ പ്രഭാതത്തിലും എല്ലാ പ്രദോഷത്തിലും ഈ വചനം മൂന്ന് തവണ പറയുന്ന വ്യക്തിയെ യാതൊന്നും ഉപദ്രവിക്കുകയില്ലന്ന് മറ്റൊരു റിപ്പോർട്ടിലുണ്ട്. സുനനുത്തിർമിദി. ഇമാം തിർമിദിയും ഇബ്നു ബാസും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

سُبْحَانَ اللهِ عَدَدَ خَلْقِهِ، سُبْحَانَ اللهِ رِضَا نَفْسِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ مِدَادَ كَلِمَاتِهِ

അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ നഫ്സിന്റെ തൃപ്തിയോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ അർശിന്റെ തൂക്കത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ വചനങ്ങളുടെ വ്യാപ്തിയോളം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് തവണ)

سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ

 അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ നഫ്സിന്റെ തൃപ്തിയോളവും അവന്റെ അർശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളുടെ വ്യാപ്തിയോളവും അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് തവണ)

കുറിപ്പ്: —————————————

ജുവൈരിയ്യഃ ﷺയിൽനിന്ന് നിവേദനം: റസൂൽ ﷺ സുബ്ഹി നമസ്കരിച്ച് പ്രഭാതത്തിൽ അവരുടെ അടുക്കൽനിന്ന് പുറപ്പെട്ടു. അവർ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരുന്നു. പൂർവ്വാഹ്നം പിന്നിട്ടപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ മടങ്ങിവന്നു. അവർ അപ്പോഴും അവിടെ ഇരിക്കുകയായിരുന്നു. റസൂൽ ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ പിരിഞ്ഞിറങ്ങിയ അതേ അവസ്ഥയിൽ തന്നെയാണോ നിങ്ങളിപ്പോഴും.” അവർ പറഞ്ഞു: അതെ. തിരുമേനി ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ പിരിഞ്ഞ ശേഷം നാല് വചനങ്ങൾ മൂന്ന് തവണ ചൊല്ലുകയുണ്ടായി. ഇന്ന് നിങ്ങൾ ചൊല്ലിയ ദിക്റുകളെല്ലാം അവയോടൊത്ത് തൂക്കുകയാണെങ്കിൽ അവയായിരിക്കും കനം തൂങ്ങുക.” സ്വഹീഹു മുസ്‌ലിം, സുനനുത്തിർമിദി. 
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لاَ إِلٰهَ إِلاَّ أَنْتَ.

അല്ലാഹുവേ, നീ എനിക്ക് എന്റെ ശരീരത്തിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കേൾവിയിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കാഴ്ചയിൽ സൗഖ്യമേകേണമേ. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.

اللَّهُمَّ إِنِّى أَعُوذُبِكَ مِنَ الْكُفْرِوَالْفَقْرِاللَّهُمَّ إِنِّى أَعُوذُبِكَ مِنْ عَذَاب الْقَبْرِلاَإِلَهَ إِلاَّأَنْتَ

അല്ലാഹുവേ അവിശ്വാസത്തിൽനിന്നും ദാരിദ്ര്യത്തിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ ക്വബ്റിലെ ശിക്ഷയിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. 

കുറിപ്പ്: —————————————

അബ്ദുർറഹ്മാന്‍ ഇബ്നു അബീബകറഃ (റ)തന്റെ പിതാവ് അബൂബക റഃ (റ)യോട് ചോദിച്ചു: “എന്റെ പിതാവേ, താങ്കൾ എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും മൂന്ന് തവണ ഈ വചനങ്ങൾ ആവർത്തിച്ച് ചൊല്ലുന്നതായി ഞാന്‍ കേൾക്കുന്നുവല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി ﷺ ഇവകൊണ്ട് (പ്രഭാതത്തിലും പ്രദോഷത്തിലും മൂന്ന് തവണ ആവർത്തിച്ച്) ദുആ ചെയ്തതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിൽപിന്നെ തിരുമേനി ﷺയുടെ സുന്നത്ത് പ്രാവർത്തികമാക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. (മുസ്‌നദു അഹ്മദ്) ഇമാം ഇബ്നു ഹിബ്ബാന്‍ ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നു ഹജറും ശുഐബ് അൽഅർനാഊത്വും ഹദീഥിനെ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 

മൂന്ന് തവണ വീതം

سورة الإخلاص
سورة الفلق
سورة الناس

കുറിപ്പ്: —————————————

ഖുബയ്ബി ﷺൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു: “ഞങ്ങൾ കോരിച്ചൊരിയുന്ന മഴയും കൂരിരിട്ടുമുള്ള ഒരു രാത്രി അല്ലാഹുവിന്റെ തിരുദൂതരെ ﷺ തേടി പുറപ്പെട്ടു. തിരുമേനി ﷺ ഞങ്ങൾക്ക് നമസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. (അബ്ദുല്ലാഹ്‌ഇ ബ്നുഖുബയ്ബ് ﷺ) പറയുന്നു: അങ്ങിനെ ഞാന്‍ അദ്ദേഹത്തെ കണ്ടെത്തി. അപ്പോൾ തിരുദൂതർ ﷺ പറഞ്ഞു: “താങ്കൾ പാരായണം ചെയ്യുക” അപ്പോൾ ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. വീണ്ടും തിരുദൂതർ ﷺ പറഞ്ഞു: “താങ്കൾ പാരായണം ചെയ്യുക” അപ്പോഴും ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. ഞാന്‍ ചോദിച്ചു: ‘എന്താണ് ഞാന്‍ പാരായണം ചെയ്യേണ്ടത് ﷺ’ തിരുമേനി ﷺ പറഞ്ഞു: “രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും താങ്കൾ അൽഇഖ്‌ലാസ്വ്, അൽഫലക്വ്, അന്നാസ് എന്നിവ മൂന്നുതവണ പാരായണം ചെയ്യുക; അവ താങ്കൾക്ക് എല്ലാ കാര്യത്തിനും മതിയാകുന്നതാണ്.” 
ഇമാം തിർമിദിയും നവവിയും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
 
لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. (പത്ത് തവണ) 

കുറിപ്പ്: —————————————

ഒരാൾ പ്രഭാതത്തിൽ പ്രവേശിക്കുമ്പോൾ ഈ ദിക്ർ പത്ത് തവണ ചൊല്ലിയാൽ, അവന്‍ ചൊല്ലിയ ഓരോന്നുകൊണ്ടും അല്ലാഹു അവന് പത്ത് നന്മകൾ രേഖപ്പെടുത്തും. അതുകൊണ്ട് അല്ലാഹു അവനിൽ നിന്ന് പത്ത് തിന്മകൾ മായിക്കും അതുകൊണ്ട് അല്ലാഹു അവന് പത്ത് പദവികൾ ഉയർത്തും അവ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടി മകളെപ്പോലെയായിരിക്കും പകലിന്റെ ആദ്യം മുതൽ പകലിന്റെ അന്ത്യം വരെ അവ അവന്(പിശാചിൽനിന്ന്) സുരക്ഷയായിരിക്കും. ഇവയെ മറി കടക്കുന്ന ഒരു കർമ്മവും അവന്‍ അന്നേരം ചെയ്തിട്ടേയില്ല. അവന്‍ വൈകുന്നേരമാകുമ്പോൾ ചൊല്ലിയാലും അപ്രകാരം തന്നെയാണ് എന്നും തിരുമൊഴിയിലുണ്ട്. ഇമാം ഇബ്നു ഹിബ്ബാനും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 
اسْتَغْفِرُ اللهَ

അല്ലാഹുവോട് ഞാന്‍ പാപം പൊറുക്കുവാന്‍ തേടുന്നു. 

കുറിപ്പ്: —————————————

അല്ലാഹുവോട് നൂറ് തവണ ഇസ്തിഗ്ഫാറിനുവേണ്ടി തേടാതെ ഞാന്‍ ഒരിക്കലും പ്രഭാതത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് നബി ﷺ പറഞ്ഞതായി ഹദീഥിലുണ്ട്. ഹദീഥിനെ ഇമാം സ്വുയൂത്വി ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
سُبْحَانَ اللهِ ، الْحَمْدُ للهِ ، الله أَكْبَرُ لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

അല്ലാഹു പരമപരിശുദ്ധനാകുന്നു. സ്തുതികൾ മുഴുവനും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹു ഏറ്റവും വലിയവനാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്. 

കുറിപ്പ്: —————————————

അംറ് ഇബ്നു ശുഐബ് (റ) തന്റെ പ്രപിതാവിൽനിന്നും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി നിവേദനം ചെയ്യുന്നു: “വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ സുബ്ഹാനല്ലാഹ് (തസ്ബീഹ്) ചൊല്ലിയാൽ അത് നൂറ് ഒട്ടകങ്ങളേക്കാൾ ശേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ ‘അൽഹംദുലില്ലാഹ്(തഹ്മീദ്) ചൊല്ലിയാൽ അത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) വഹിക്കപ്പെടുന്ന നൂറ് കുതിരകളേക്കാൾ ശ്രേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ അല്ലാഹു അക്ബർ (തക്ബീർ) ചൊല്ലിയാൽ അത് നൂറ് അടിമകളെ മോചിപ്പിച്ചതിനേക്കാൾ ശേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ:”
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

എന്നു പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവനോ അല്ലാതെ. ഇമാം തിർമിദിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

 

സ്വലാത്ത് ചൊല്ലുക (സ്വലാത്തിന്റെ ഒരു രൂപം) 

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ.

അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്റെ കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ കരുണ ചൊരിയേണമേ! നിശ്ചയം നീ സ്തുത്യർഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിനേയും ഇബ്റാഹീമിന്റെ കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം, നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.

കുറിപ്പ്: —————————————

വല്ലവനും, പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും എന്റെ മേൽ പത്ത് സ്വലാത്തുകൾ വീതം ചൊല്ലിയാൽ അവന്‍ അന്ത്യനാളിൽ എന്റെ ശഫാഅത്ത് കണ്ടെത്തുന്നതാണ് എന്ന് ഹദീഥിൽ വന്നിട്ടുണ്ട്. ത്വബറാനിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 
أَعـُوذُ بـِكَلِمَاتِ اللهِ التـَامّاتِ مِنْ شَـرِّ ماَ خَلَـقَ

അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾകൊണ്ട് അവന്‍ സൃഷ്ടിച്ചതിലെ തിന്മകളിൽനിന്ന് ഞാന്‍ അഭയം തേടുന്നു.

കുറിപ്പ്: —————————————

തേൾ കടിച്ച ഒരു വ്യക്തിയോട്, ഈ ദുആ പ്രദോഷത്തിലായിരിക്കെ പറഞ്ഞിരുന്നുവെങ്കിൽ അത് താങ്കൾക്ക് ഉപദ്രവമേൽപ്പിക്കില്ലായിരുന്നു എന്ന് തിരുമേനി ﷺ പറഞ്ഞതായി ഇമാം തിർമിദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇബ്നുഹജർ, ഇബ്നുഹിബ്ബാന്‍, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

17 – പ്രഭാതത്തിലെ ദിക്റുകളും ദുആകളും​

17 - പ്രഭാതത്തിലെ ദിക്റുകളും ദുആകളും

أَصْبَحْنَا عَلَى فِطْرَةِ الإِسْلامِ ، وَكَلِمَةِ الإِخْلَاصِ، وَدِينِ نَبِيِّنَا مُحَمَّدٍ ﷺ ، وَمِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا ، وَمَا كَانَ مِنَ الْمُشْرِكِينَ

“ഇസ്‌ലാമിന്റെ ഫിത്വ്‌റത്തിലും, ഇഖ്‌ലാസ്വിന്റെ കലിമത്തിലും, ഞങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബി ﷺയുടെ ദീനിലും, ഋജു മനസ്കനും മുസ്‌ലിമും മുശ്രിക്കുകളിൽ പെടാത്തവനുമായ ഞങ്ങളുടെ പിതാവായ ഇബ്റാഹീ nമിന്റെ മില്ലത്തിലും ആയി ക്കൊണ്ട് ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു.”

 കുറിപ്പ്: —————————————

അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നാലും വൈകുന്നേരമായാലും ഇപ്രകാരം പറയുമായിരുന്നു എന്നും മറ്റൊരു റിപ്പോർട്ടിൽ അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നാലും വൈകുന്നേരമായാലും ഇങ്ങനെ പറയുവാന്‍ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു എന്നും ഹദീഥുകളിൽ വന്നിട്ടുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തത്. ഇമാം നവവി, ഹൈഥമി, ഇറാക്വി, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്നും ഇബ്നുഹജർ, സ്വുയൂത്വി എന്നിവർ ഹസനെന്നും വിശേഷിപ്പിച്ചട്ടുണ്ട്.

رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ رَسُولاً

“അല്ലാഹുവിനെ റബ്ബായിട്ടും ഇസ്‌ലാമിനെ ദീനായിട്ടും മുഹമ്മദി ﷺനെ റസൂലായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.” 

 കുറിപ്പ്: —————————————

1. പുലരുമ്പോൾ മൂന്ന് തവണയും വൈകുന്നേരം മൂന്ന് തവണയും ഇപ്രകാരം ചൊല്ലിയാൽ, അന്ത്യനാളിൽ അവനെ തൃപ്തിപ്പെടുക എന്നത് അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു എന്ന് മുസ്നദുഅഹ്മദിലുണ്ട്. ചില റിപ്പോർട്ടുകളിൽ ‘റസൂലന്‍‘ എന്നും മറ്റുചിലതിൽ ‘നബിയ്യന്‍‘ എന്നുമാണുള്ളത്. 

2. ഇമാം ത്വബറാനിയുടെ റിപ്പേർട്ടിൽ: ആരെങ്കിലും നേരം പുലരുമ്പോൾ ഇപ്രകാരം ചൊല്ലയാൽ, “അപ്പോൾ ഞാനാണ് നായകന്‍, ഞാന്‍ അവന്റെ കൈ പിടിക്കുകതന്നെ ചെയ്യും, ശേഷം അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും” എന്ന് തിരുമേനി ﷺ പറഞ്ഞതായും ഉണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്

أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً

അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന കർമവും ഞാന്‍ നിന്നോട് ചോദിക്കുന്നു. 

കുറിപ്പ്: —————————————

അല്ലാഹുവിന്റെ റസൂൽ ﷺ സുബ്ഹി നമസ്കരിച്ച് സലാം വീട്ടിയാൽ ഇപ്രകാരം പറയുമായിരുന്നു എന്നും പ്രഭാതത്തിൽ പ്രവേശിച്ചാൽ ഇപ്രകാരം പറയുമായിരുന്നുവെന്നും ഉമ്മുസലമഃ(റഅ)യിൽ നിന്നുള്ള റിപ്പോർട്ടുകളിലുണ്ട്. സുനനു ഇബ്നിമാജഃ, മുസ്നദുൽ ഇമാംഅഹ്മദ്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

اللَّهُمَّ بِكَ أَصْبَحْنَا وَبِكَ أَمْسَيْنَا ، وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ

അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു മടക്കം. 

കുറിപ്പ്: —————————————

തിരുമേനി ﷺ, തന്റെ എല്ലാ പ്രഭാത പ്രദോഷങ്ങളിൽ ഈ ദുആ ചൊല്ലിയതായും ചൊല്ലുവാന്‍ കൽപ്പിച്ചതായും അബൂഹുറയ്റഃ hയിൽനിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്. നബി ﷺ ചൊല്ലിയതായി അറിയിക്കുന്ന ഹദീഥുകളെ ഇമാംനവവി, ഇബ്നുഹിബ്ബാന്‍, ഇബ്നുഹജർ, ഇബ്നുൽ ക്വയ്യിം, അൽബാനി എന്നിവർ സ്വഹീഹെന്നും നബി ﷺ സ്വഹാബികളോട് കൽപ്പിച്ചതായി അറിയിക്കുന്ന ഹദീഥുകളെ ഇമാം തിർമിദിയും നവവിയും ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്.

കുറിപ്പ്: —————————————

1. ആരെങ്കിലും ഈ മഹത് വചനം ഒരു ദിനം നൂറുതവണ പറഞ്ഞാൽ, അത് അവന് പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്ല്യമായി, അവന് നൂറ് പുണ്യങ്ങൾ രേഖപ്പെടുത്തപ്പെടും, നൂറ് തിന്മകൾ അവനെതൊട്ട് മായ്ക്കപ്പെടും, അവന്റെ ആ ദിനം പ്രദോഷമാകുന്നത് വരെ അത് അവന് ശൈത്വാനിൽനിന്നുള്ള സുരക്ഷയായിരിക്കും, അവന്‍ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും കൊണ്ടുവന്നിട്ടില്ല. അതിനേക്കാൾ വർദ്ധിപ്പിച്ച് കർമ്മങ്ങൾ ചെയ്തയാളൊഴികെ എന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ വന്നിട്ടുണ്ട്.

2. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് ഇപ്രകാരം നൂറ് തവണ പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതുപോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവനോ അല്ലാതെ എന്ന് ഇമാം തിർമിദിയുടെ റിപ്പോർട്ടിലുണ്ട്. ഇമാം തിർമിദിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْـلِحْ لِي شَأْنِي كُلَّهُ وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ

എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോട് ഞാന്‍ സഹായം അർത്ഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കിത്തരേണമേ. കണ്ണിമവെട്ടുന്ന നേരമെങ്കിലും എന്റെ കാര്യം നീ എന്നിലേക്ക് ഏൽപ്പിക്കരുതേ.

കുറിപ്പ്: —————————————

നബി ﷺ മകൾ ഫാത്വിമ ﷺയോട് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാന്‍ വസ്വിയ്യത് ചെയ്തത്. ഇമാം അൽമുന്‍ദിരി ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നു ഹജറും അൽബാനിയും ഹദീഥിനെ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 

ആയത്തുൽകുർസിയ്യ്

اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255)

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (അല്‍ ബഖറ:255)

കുറിപ്പ്: —————————————

പ്രഭാതത്തിൽ ആയത്തുൽകുർസിയ്യ് പാരായണം ചെയ്താൽ വൈകുന്നേരമാകുവോളവും വൈകുന്നേരമാകുമ്പോൾ പാരായണം ചെയ്താൽ നേരംപുലരുവോളവും പിശാചുക്കളിൽനിന്ന് സംരക്ഷണമുണ്ടാകുമെന്ന ജിന്നിന്റെ വാർത്തയെ നബി ﷺ സത്യപ്പെടുത്തിയതായി ഹദീഥിൽ വന്നിട്ടുണ്ട്. ഇമാം ഹാകിമും ദഹബിയും ഇബ്നുഹിബ്ബാനും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

സയ്യിദുൽഇസ്തിഗ്ഫാർ

أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ

അല്ലാഹുവേ, നീയാണ് എന്റെ നാഥന്‍. നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളിൽനിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാന്‍ നിനക്ക് മുമ്പിൽ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.

കുറിപ്പ്: —————————————

ഈ വചനങ്ങൾ ദൃഢവിശ്വാസിയായികൊണ്ട് പകലിൽ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും ഇവ ദൃഢ വിശ്വാസിയായികൊണ്ട് രാത്രിയിൽ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വർഗ്ഗവാസികളിൽ പെട്ടവനാണെന്ന് ഇമാം ബുഖാരി സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

سُبـْحَانَ اللهِ وَبِحَمْدِهِ

അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. 

കുറിപ്പ്: —————————————

ആരെങ്കിലും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും ഈ ദിക്ർ നൂറുതവണ പറഞ്ഞാൽ അവന്‍ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും അന്ത്യനാളിൽ കൊണ്ടുവന്നിട്ടില്ല; അയാൾ പറഞ്ഞതുപോലുള്ള അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിച്ച് ചൊല്ലിയ വ്യക്തിയൊഴികെ എന്ന് ഇമാം മുസ്‌ലിമും ഇമാം തിർമിദിയും റിപ്പോർട്ട് ചെയ്ത ഹദീഥുകളിലുണ്ട്. 

سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ

മഹത്വമേറിയവനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. 

കുറിപ്പ്: —————————————

ആരെങ്കിലും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും ഇപ്രകാരം നൂറുതവണ പറഞ്ഞാൽ അവന്‍ പൂർത്തീകരിച്ച് എത്തിച്ചതുപേലെ സൃഷ്ടികളിൽ ഒരാളും എത്തിച്ചിട്ടില്ലെന്ന് സുനനുഅബീദാവൂദിലുണ്ട്. ഇമാം ഇബ്നുഹിബ്ബാനും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ ، عَالِمَ الْغَيْبِ وَالشَّهَادَةِ ، لَا إِلٰهَ إِلَّا أَنْتَ رَبَّ كُلِّ شَيْءٍ وَمَلِيكَهُ ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ ، وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ .

ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചിന്റെ കെടുതികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാന്‍ അവന്‍ ക്ഷണിക്കുന്ന കാര്യങ്ങളിൽനിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതിൽ നിന്നും അത് ഒരു മുസ്‌ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.

കുറിപ്പ്: —————————————

അബൂബകറി ﷺനോട് പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാന്‍ നബി ﷺ കൽപ്പിച്ചത്. സുനനു അബീദാവൂദ്, സുനനുത്തിർമിദി. ഇമാംഹാകിം, ദഹബി, നവവി, ഇബ്നുഹിബ്ബാന്‍, ഇബ്നുഹജർ, ഇബ്നുൽക്വയ്യിം, തിർമിദി, അൽബാനി തുടങ്ങിയവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَصْبَحْنَا وَ أَصْبَحَ المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ اللهُ وَحدَهُ لاَ شَريِك َلـَهُ ، لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذَا الْيَوْمِ وَ خَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ هَذَا الْيَوْمِ وَ شَرِّ مَا بَعدَهُ، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ

ഈ പ്രഭാതത്തിൽ മുഴുവന്‍ ആധിപത്യവും അല്ലാഹുവിന് മാത്രമായിരിക്കെ ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. സർവ്വസ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. എന്റെ രക്ഷിതാവേ, ഈ ദിനത്തിലെ നന്മയും ശേഷമുള്ള ദിനങ്ങളിലെ നന്മയും ഞാന്‍ തേടുന്നു. ഈ ദിനത്തിലെ തിന്മയിൽ നിന്നും ശേഷമുള്ള ദിനങ്ങളിലെ തിന്മയിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, അലസതയിൽ നിന്നും വാർദ്ധക്യത്തിന്റെ കെടുതികളിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, നരകശിക്ഷയിൽനിന്നും ക്വബ്ർ ശിക്ഷയിൽനിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. 

കുറിപ്പ്: —————————————

അല്ലാഹുവിന്റെ റസൂൽ ﷺ, പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും ഈ പ്രാർത്ഥനാ വചനങ്ങളെ ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി hൽനിന്നുള്ള ഹദീഥിലുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തത്. ഇമാം ഹാകിം, ദഹബി, നവവി, ഹൈഥമി, ഇബ്‌നുഹിബ്ബാന്‍, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്നും ഇബ്നുഹജർ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي

അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ദീനിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്റെ നഗ്നത മറക്കേണമേ, എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽനിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതിൽനിന്ന് നിന്റെ മഹത്വത്തിൽ ഞാന്‍ അഭയം തേടുന്നു.

കുറിപ്പ്: —————————————

പ്രവാചകന്‍ ﷺ വൈകുന്നേരമാകുമ്പോഴും നേരംപുലരുമ്പോഴും ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം മുസ്‌ലിമും ഇമാം അഹ്മദും ഇമാം തിർമിദിയും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ

അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം (അനുസ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം സസൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (മൂന്ന് തവണ)

കുറിപ്പ്: —————————————

1. ഒരാൾ പ്രദോഷത്തിൽ ഈ ദിക്ർ മൂന്നുതവണ പറഞ്ഞാൽ നേരം പുലരുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാളെ ബാധി ക്കുകയില്ല എന്നും ഒരാൾ പ്രഭാതത്തിലാണ് ഇത് മൂന്നുതവണ പറയുന്നതെങ്കിൽ വൈകുന്നേരമാകുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അവനെ ബാധിക്കുകയില്ല എന്നും ഉഥ്മാന്‍ ഇബ്നുഅ ഫ്ഫാനി hൽനിന്നുള്ള ഹദീഥിലുണ്ട്. സുനനു അബീദാവൂദ്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

2. എല്ലാ പ്രഭാതത്തിലും എല്ലാ പ്രദോഷത്തിലും ഈ വചനം മൂന്ന് തവണ പറയുന്ന വ്യക്തിയെ യാതൊന്നും ഉപദ്രവിക്കുകയില്ലന്ന് മറ്റൊരു റിപ്പോർട്ടിലുണ്ട്. സുനനുത്തിർമിദി. ഇമാം തിർമിദിയും ഇബ്നു ബാസും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 

سُبْحَانَ اللهِ عَدَدَ خَلْقِهِ، سُبْحَانَ اللهِ رِضَا نَفْسِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ مِدَادَ كَلِمَاتِهِ

അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ നഫ്സിന്റെ തൃപ്തിയോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ അർശിന്റെ തൂക്കത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ വചനങ്ങളുടെ വ്യാപ്തിയോളം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് തവണ)

سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ

 അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ നഫ്സിന്റെ തൃപ്തിയോളവും അവന്റെ അർശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളുടെ വ്യാപ്തിയോളവും അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് തവണ)

കുറിപ്പ്: —————————————

ജുവൈരിയ്യഃ ﷺയിൽനിന്ന് നിവേദനം: റസൂൽ ﷺ സുബ്ഹി നമസ്കരിച്ച് പ്രഭാതത്തിൽ അവരുടെ അടുക്കൽനിന്ന് പുറപ്പെട്ടു. അവർ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരുന്നു. പൂർവ്വാഹ്നം പിന്നിട്ടപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ മടങ്ങിവന്നു. അവർ അപ്പോഴും അവിടെ ഇരിക്കുകയായിരുന്നു. റസൂൽ ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ പിരിഞ്ഞിറങ്ങിയ അതേ അവസ്ഥയിൽ തന്നെയാണോ നിങ്ങളിപ്പോഴും.” അവർ പറഞ്ഞു: അതെ. തിരുമേനി ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ പിരിഞ്ഞ ശേഷം നാല് വചനങ്ങൾ മൂന്ന് തവണ ചൊല്ലുകയുണ്ടായി. ഇന്ന് നിങ്ങൾ ചൊല്ലിയ ദിക്റുകളെല്ലാം അവയോടൊത്ത് തൂക്കുകയാണെങ്കിൽ അവയായിരിക്കും കനം തൂങ്ങുക.” സ്വഹീഹു മുസ്‌ലിം, സുനനുത്തിർമിദി. 
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لاَ إِلٰهَ إِلاَّ أَنْتَ.

അല്ലാഹുവേ, നീ എനിക്ക് എന്റെ ശരീരത്തിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കേൾവിയിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കാഴ്ചയിൽ സൗഖ്യമേകേണമേ. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.

اللَّهُمَّ إِنِّى أَعُوذُبِكَ مِنَ الْكُفْرِوَالْفَقْرِاللَّهُمَّ إِنِّى أَعُوذُبِكَ مِنْ عَذَاب الْقَبْرِلاَإِلَهَ إِلاَّأَنْتَ

അല്ലാഹുവേ അവിശ്വാസത്തിൽനിന്നും ദാരിദ്ര്യത്തിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ ക്വബ്റിലെ ശിക്ഷയിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. 

കുറിപ്പ്: —————————————

അബ്ദുർറഹ്മാന്‍ ഇബ്നു അബീബകറഃ (റ)തന്റെ പിതാവ് അബൂബക റഃ (റ)യോട് ചോദിച്ചു: “എന്റെ പിതാവേ, താങ്കൾ എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും മൂന്ന് തവണ ഈ വചനങ്ങൾ ആവർത്തിച്ച് ചൊല്ലുന്നതായി ഞാന്‍ കേൾക്കുന്നുവല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി ﷺ ഇവകൊണ്ട് (പ്രഭാതത്തിലും പ്രദോഷത്തിലും മൂന്ന് തവണ ആവർത്തിച്ച്) ദുആ ചെയ്തതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിൽപിന്നെ തിരുമേനി ﷺയുടെ സുന്നത്ത് പ്രാവർത്തികമാക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. (മുസ്‌നദു അഹ്മദ്) ഇമാം ഇബ്നു ഹിബ്ബാന്‍ ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നു ഹജറും ശുഐബ് അൽഅർനാഊത്വും ഹദീഥിനെ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 

മൂന്ന് തവണ വീതം

سورة الإخلاص
سورة الفلق
سورة الناس

കുറിപ്പ്: —————————————

ഖുബയ്ബി ﷺൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു: “ഞങ്ങൾ കോരിച്ചൊരിയുന്ന മഴയും കൂരിരിട്ടുമുള്ള ഒരു രാത്രി അല്ലാഹുവിന്റെ തിരുദൂതരെ ﷺ തേടി പുറപ്പെട്ടു. തിരുമേനി ﷺ ഞങ്ങൾക്ക് നമസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. (അബ്ദുല്ലാഹ്‌ഇ ബ്നുഖുബയ്ബ് ﷺ) പറയുന്നു: അങ്ങിനെ ഞാന്‍ അദ്ദേഹത്തെ കണ്ടെത്തി. അപ്പോൾ തിരുദൂതർ ﷺ പറഞ്ഞു: “താങ്കൾ പാരായണം ചെയ്യുക” അപ്പോൾ ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. വീണ്ടും തിരുദൂതർ ﷺ പറഞ്ഞു: “താങ്കൾ പാരായണം ചെയ്യുക” അപ്പോഴും ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. ഞാന്‍ ചോദിച്ചു: ‘എന്താണ് ഞാന്‍ പാരായണം ചെയ്യേണ്ടത് ﷺ’ തിരുമേനി ﷺ പറഞ്ഞു: “രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും താങ്കൾ അൽഇഖ്‌ലാസ്വ്, അൽഫലക്വ്, അന്നാസ് എന്നിവ മൂന്നുതവണ പാരായണം ചെയ്യുക; അവ താങ്കൾക്ക് എല്ലാ കാര്യത്തിനും മതിയാകുന്നതാണ്.” 
ഇമാം തിർമിദിയും നവവിയും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
 
لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. (പത്ത് തവണ) 

കുറിപ്പ്: —————————————

ഒരാൾ പ്രഭാതത്തിൽ പ്രവേശിക്കുമ്പോൾ ഈ ദിക്ർ പത്ത് തവണ ചൊല്ലിയാൽ, അവന്‍ ചൊല്ലിയ ഓരോന്നുകൊണ്ടും അല്ലാഹു അവന് പത്ത് നന്മകൾ രേഖപ്പെടുത്തും. അതുകൊണ്ട് അല്ലാഹു അവനിൽ നിന്ന് പത്ത് തിന്മകൾ മായിക്കും അതുകൊണ്ട് അല്ലാഹു അവന് പത്ത് പദവികൾ ഉയർത്തും അവ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടി മകളെപ്പോലെയായിരിക്കും പകലിന്റെ ആദ്യം മുതൽ പകലിന്റെ അന്ത്യം വരെ അവ അവന്(പിശാചിൽനിന്ന്) സുരക്ഷയായിരിക്കും. ഇവയെ മറി കടക്കുന്ന ഒരു കർമ്മവും അവന്‍ അന്നേരം ചെയ്തിട്ടേയില്ല. അവന്‍ വൈകുന്നേരമാകുമ്പോൾ ചൊല്ലിയാലും അപ്രകാരം തന്നെയാണ് എന്നും തിരുമൊഴിയിലുണ്ട്. ഇമാം ഇബ്നു ഹിബ്ബാനും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 
اسْتَغْفِرُ اللهَ

അല്ലാഹുവോട് ഞാന്‍ പാപം പൊറുക്കുവാന്‍ തേടുന്നു. 

കുറിപ്പ്: —————————————

അല്ലാഹുവോട് നൂറ് തവണ ഇസ്തിഗ്ഫാറിനുവേണ്ടി തേടാതെ ഞാന്‍ ഒരിക്കലും പ്രഭാതത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് നബി ﷺ പറഞ്ഞതായി ഹദീഥിലുണ്ട്. ഹദീഥിനെ ഇമാം സ്വുയൂത്വി ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
سُبْحَانَ اللهِ ، الْحَمْدُ للهِ ، الله أَكْبَرُ لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

അല്ലാഹു പരമപരിശുദ്ധനാകുന്നു. സ്തുതികൾ മുഴുവനും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹു ഏറ്റവും വലിയവനാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്. 

കുറിപ്പ്: —————————————

അംറ് ഇബ്നു ശുഐബ് (റ) തന്റെ പ്രപിതാവിൽനിന്നും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി നിവേദനം ചെയ്യുന്നു: “വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ സുബ്ഹാനല്ലാഹ് (തസ്ബീഹ്) ചൊല്ലിയാൽ അത് നൂറ് ഒട്ടകങ്ങളേക്കാൾ ശേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ ‘അൽഹംദുലില്ലാഹ്(തഹ്മീദ്) ചൊല്ലിയാൽ അത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) വഹിക്കപ്പെടുന്ന നൂറ് കുതിരകളേക്കാൾ ശ്രേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ അല്ലാഹു അക്ബർ (തക്ബീർ) ചൊല്ലിയാൽ അത് നൂറ് അടിമകളെ മോചിപ്പിച്ചതിനേക്കാൾ ശേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ:”
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

എന്നു പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവനോ അല്ലാതെ. ഇമാം തിർമിദിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

 

സ്വലാത്ത് ചൊല്ലുക (സ്വലാത്തിന്റെ ഒരു രൂപം) 

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ.

അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്റെ കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ കരുണ ചൊരിയേണമേ! നിശ്ചയം നീ സ്തുത്യർഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിനേയും ഇബ്റാഹീമിന്റെ കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം, നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.

കുറിപ്പ്: —————————————

വല്ലവനും, പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും എന്റെ മേൽ പത്ത് സ്വലാത്തുകൾ വീതം ചൊല്ലിയാൽ അവന്‍ അന്ത്യനാളിൽ എന്റെ ശഫാഅത്ത് കണ്ടെത്തുന്നതാണ് എന്ന് ഹദീഥിൽ വന്നിട്ടുണ്ട്. ത്വബറാനിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 
أَعـُوذُ بـِكَلِمَاتِ اللهِ التـَامّاتِ مِنْ شَـرِّ ماَ خَلَـقَ

അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾകൊണ്ട് അവന്‍ സൃഷ്ടിച്ചതിലെ തിന്മകളിൽനിന്ന് ഞാന്‍ അഭയം തേടുന്നു.

കുറിപ്പ്: —————————————

തേൾ കടിച്ച ഒരു വ്യക്തിയോട്, ഈ ദുആ പ്രദോഷത്തിലായിരിക്കെ പറഞ്ഞിരുന്നുവെങ്കിൽ അത് താങ്കൾക്ക് ഉപദ്രവമേൽപ്പിക്കില്ലായിരുന്നു എന്ന് തിരുമേനി ﷺ പറഞ്ഞതായി ഇമാം തിർമിദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇബ്നുഹജർ, ഇബ്നുഹിബ്ബാന്‍, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

16 – നമസ്ക്കാരശേഷമുളള ദിക്റുകൾ​

16 - നമസ്ക്കാരശേഷമുളള ദിക്റുകൾ

നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ

أَسْـتَغْفِرُ الله

“അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു” (മൂന്ന് പ്രാവശ്യം ചൊല്ലണം)

أَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ

“അല്ലാഹുവേ നീയാണ് അസ്സലാം (സമാധാനം നൽകുന്നവൻ), നിന്നിൽ നിന്നാണ് സമാധാനം, ഉന്നതിയുടേയും മഹത്വത്തിന്റേയും ഉടമസ്ഥനേ നീ അനുഗ്രഹ പൂർണ്ണനായിരിക്കുന്നു.” 

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، أَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ، وَلاَ مُعْطِيَ لِمَا مَنَعتَ ،وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ

“യഥാർത്ഥ ആരാധ്യനായി അല്ലാഹു വല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്ര മാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അവനെല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ നീ നൽകുന്നത് തടയുന്നവനായി ആരുമില്ല. നീ തടയുന്നത് നൽകുന്നവനായി ആരുമില്ല. നിന്റെ അടുക്കൽ ധനമുള്ളവന് ധനം ഉപകരിക്കുകയില്ല.” 

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ، لاَحَوْلَ وَلاَ قُوَّةَ إلاَّ بِاللهِ ، لاَ إلـَهَ إلاَّ اللهُ ، وَلاَنَعْبُدُ إلاَّ إيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إلـهَ إلاَّ اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ

“യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതിയും അവനുമാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവെ കൊണ്ടല്ലാതെ ഒരു കഴിവും ശേഷിയുമില്ല. അല്ലാഹുവല്ലാതെ യാതൊരുആരാധ്യനുമില്ല. അവനെയല്ലാതെ ഞങ്ങൾ ആരാധിക്കുന്നുമില്ല. സർവ്വ അനുഗ്രഹങ്ങളും ഔദാര്യങ്ങളും അവന്റേത് മാത്രാണ്. ഉത്തമമായ സ്തുതികൾ അവനുണ്ട്. അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. വണക്കം അവന് നിഷ്കളങ്കമാക്കുന്നവരിലാണ് ഞാന്‍; സത്യനിഷേധികൾ വെറുപ്പ് പ്രകടിപ്പിച്ചാലും.”

سُبْحَانَ اللهِ

“അല്ലാഹു എത്ര പരിശുദ്ധൻ”

മുപ്പത്തിമൂന്ന് തവണ

الْحَمْدُ للهِ

“അല്ലാഹുവിനാണ് സർവ്വ സ്തുതിയും”

മുപ്പത്തിമൂന്ന് തവണ

اللهُ أَكْبَرْ

“അല്ലാഹുവാണ് വലിയവൻ”

മുപ്പത്തിമൂന്ന് തവണ

നൂറ് തികക്കാൻ

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.

കുറിപ്പ്: —————————————

ഈ ദിക്റുകൾ നൂറ് തികച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ സമുദ്രത്തിലെ നുരകൾക്ക് തുല്യമാണെങ്കിലും പൊറുക്കപ്പെടുമെന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

ശേഷം ഈ മൂന്ന് സൂറത്തുകളും പാരായണം ചെയ്യുക. 

1. സൂറത്തുൽ ഇഖ്‌ലാസ്

بسم الله الرحمن الرحيم ۞ قُلْ هُوَ اللهُ أَحَدٌ ۞ اللهُ الصَّمَدُ ۞ لَمْ يَلِدْ وَلَمْ يُولَدْ ۞ وَلَمْ يَكُن لَّهُ كُفُواً أَحَدٌ

2. സൂറത്തുൽ ഫലഖ് 

بسم الله الرحمن الرحيم ۞ قُلْ أَعُوذُ بِرَبِّ الْفَلَقِ ۞ مِن شَرِّ مَا خَلَقَ ۞ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ۞ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ۞ وَمِن شَرِّ حَاسِدٍ إِذَا حَسَدَ

3. സൂറത്തുന്നാസ്

بسم الله الرحمن الرحيم ۞ قُلْ أَعُوذُ بِرَبِّ النَّاسِ ۞ مَلِكِ النَّاسِ ۞ إِلَهِ النَّاسِ ۞ مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ ۞ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ۞ مِنَ الْجِنَّةِ وَالنَّاسِ ۞

ആയത്തുൽ കുർസിയ്യ് ഓതുക 

اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255)

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (അല്‍ ബഖറ:255)

കുറിപ്പ്: —————————————

നബി ﷺ പറഞ്ഞു: (ആരെങ്കിലും എല്ലാ നമസ്കാരശേഷവും ആയത്തുൽ കുർസിയ്യ് ഓതിയാൽ മരണമല്ലാതെ അയാളുടെ സ്വർഗ്ഗ പ്രവേശനത്തിന് തടസ്സമായി ഒന്നുമില്ല) (സുനനു ന്നസാഇ)

സുബ്ഹിക്കും മഗ്‌രിബിനും ശേഷം  [പത്ത് തവണവീതം ചൊല്ലേണ്ടതാണ്]

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്

കുറിപ്പ്: —————————————

ഒരാൾ നമസ്കാരാനന്തരം ഈ ദിക്ർ പത്ത് തവണ ചൊല്ലിയാൽ, അവന്‍ ചൊല്ലിയ ഓരോന്നു കൊണ്ടും അല്ലാഹു അവന് പത്ത് നന്മകൾ രേഖപ്പെടുത്തുമെന്നും അതുകൊണ്ട് അല്ലാഹു അവനിൽനിന്ന് പത്ത് തിന്മകൾ മായിക്കുമെന്നും അതുകൊണ്ട് അല്ലാഹു അവന് പത്ത് പദവികൾ ഉയർത്തുമെന്നും അവ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടിമകളെപ്പോലെയായിരിക്കുമെന്നും പ്രദോഷം വരെ അവ അവന് (പിശാചിൽനിന്ന്) സുരക്ഷയായിരിക്കുമെന്നും. അവന്‍ വൈകുന്നേരമാകുമ്പോൾ ചൊല്ലിയാലും അപ്രകാരം തന്നെയാണ് എന്നും തിരുമൊഴിയിലുണ്ട്. 

 

15 – അല്ലാഹുവിന്റെ സംരക്ഷണവും സഹായവും

15 - അല്ലാഹുവിന്റെ സംരക്ഷണവും സഹായവും

وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا

Quran 4:75

“ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകൾ അധിവസിക്കുന്ന ഈ നാട്ടിൽ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ.” (അന്നിസാഅ്: 75)

رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ

Quran 28:21

“എന്റെ രക്ഷിതാവേ, അക്രമികളായ ജനതയിൽ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.” (അൽ-ഖസ്വസ്: 21)

رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ. وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونِ.

Quran 23:97,98

“ എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന് ഞാന്‍ നിന്നോടു രക്ഷ തേടുന്നു. അവർ (പിശാചുക്കൾ) എന്റെ അടുത്ത് സന്നിഹിതരാകുന്നതിൽനിന്നും എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷ തേടുന്നു.” (അല്‍ മുഅ്മിനൂന്‍: 97, 98)

اللَّهُمَّ احْفَظنِي بالإِسْلاَمِ قائِماً، واحْفَظْنِي بالإِسْلاَمِ قاعِداً، واحْفَظنِي بالإِسْلاَمِ راقِداً، ولا تُشْمِتْ بِي عَدُوّاً ولا حاسِداً. اللَّهُمَّ إِنِّي أسْألُكَ مِنْ كُلِّ خَيْر خزائِنُهُ بِيَدِكَ، وأعُوذُ بِكَ مِنْ كُلِّ شَرَ خَزَائِنُهُ بِيَدِكَ

الحاكم

“അല്ലാഹുവെ, നിറുത്തത്തിലും ഇരുത്തത്തിലും ഉറക്കത്തിലുമെല്ലാം ഇസ്‌ലാം കൊണ്ട് നീ എന്നെ സംരക്ഷിക്കേണമേ, എന്നെ കൊണ്ട് എന്റെ ശത്രുവിനെയോ അസൂയക്കാരനെയോ നീ സന്തോഷിപ്പിക്കരുതെ, അല്ലാഹുവേ, നിന്റെ കയ്യിലുളള നന്മകളുടെ ഖജനാവിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ കരങ്ങളിലുളള നാശത്തിന്റെ ഖജനാവുകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.” (ഹാകിം) 

14 – ഫിത്‌നകളിൽ നിന്ന് കാവൽ ചോദിക്കൽ​

14 - ഫിത്‌നകളിൽ നിന്ന് കാവൽ ചോദിക്കൽ

اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ.

‘അല്ലാഹുവേ ക്വബ്‌ർ ശിക്ഷയിൽ നിന്നും നരക ശിക്ഷയില്‍ നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളില്‍നിന്നും മസീഹുദ്ദജ്ജാലിന്‍റെ പരീക്ഷണകെടുതികളില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.’

رَبَّنَا لَا تَجْعَلْنَا فِتْنَةً لِلْقَوْمِ الظَّالِمِينَ

Quran 10:85

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്റെ മർദ്ദനത്തിന് ഇരയാക്കരുതേ.” (യൂനുസ്: 85)

بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ 

الترمذي

‘അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം അനുസ്മരിക്കുന്നതോടെ ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം സൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.’ (തിർമിദി)

കുറിപ്പ്:

ഈ വചനം പ്രദോഷത്തിൽ മൂന്നു തവണ ചൊല്ലിയാൽ പുലരുന്നതുവരേയും പ്രഭാതത്തിൽ മൂന്നു തവണ ചൊല്ലിയാൽ വൈകുന്നതുവരേയും പെട്ടെന്നുള്ള ഒരു പരീക്ഷണവും ബാധിക്കുകയില്ലെന്ന് ഹദീഥിൽ വന്നിട്ടുണ്ട്. 

13 – മാനസിക – ശാരീരിക പ്രയാസങ്ങളിൽ നിന്നുളള കാവൽ തേട്ടം

13 - മാനസിക - ശാരീരിക പ്രയാസങ്ങളിൽ നിന്നുളള കാവൽ തേട്ടം

اللَّهُمَّ إنِّي أعُوذُ بِكَ مِنَ العَجْزِ والكَسَلِ والجُبْنِ والبُخْلِ والهَرَمِ والقَسْوَةِ والغَفْلَةِ والعَيْلَةِ والذِّلَّةِ والمَسْكَنَةِ، وأعُوذُ بِكَ مِنَ الفَقْرِ والكُفْرِ والفُسُوقِ والشِّقاقِ والنِّفاقِ والسُّمْعَةِ والرِّياءِ، وأعُوذُ بِكَ مِنَ الصَّمَمِ والبَكَمِ والجُنُونِ والجُذامِ والبَرَصِ وَسَيِّىءِ الأَسْقامِ

أحمد

‘അല്ലാഹുവേ അശക്തത, അലസത, ഭീരുത്വം, പിശുക്ക്, വാർദ്ധക്യം, പാരുഷ്യം, അശ്രദ്ധ, അന്യാശ്രയത്വം, നിന്ദ്യത, അധമത്വം എന്നിവയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. ദാരിദ്രം, കുഫ്ർ, നീചവൃത്തി, അനൈക്യം, കാപട്യം, ലോകപ്രശസ്തി, ലോകമാന്യത, എന്നിവയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. ബധിരത, മൂകത, ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട്, മോശമായ രോഗങ്ങൾ എന്നിവയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു.’ (അഹ്‌മദ്)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْجُوعِ فَإِنَّهُ بِئْسَ الضَّجِيعُ وَأَعُوذُ بِكَ مِنْ الْخِيَانَةِ فَإِنَّهَا بِئْسَتِ الْبِطَانَةُ

‘അല്ലാഹുവേ, വിശപ്പിൽനിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു; കാരണം വിശപ്പ് മോശമായ കിടപ്പറയിലെ പങ്കാളിയാകുന്നു. വഞ്ചനയിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു; കാരണം വഞ്ചന മോശക്കാരനായ ആത്മമിത്രമാകുന്നു.’

اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَعِلْمٍ لَا يَنْفَعُ وَدَعْوَةٍ لَا يُسْتَجَابُ لَهَا

صحيح مسلم

“അല്ലാഹുവേ, എന്റെ ശരീരത്തിന് അതിന്റെ ഭക്തി നീ നൽകേണമേ. നീ അതിനെ സംസ്കരിക്കേണമേ. നീ അതിനെ സംസ്കരിക്കുന്ന ഏറ്റവും ഉത്തമനാണല്ലോ. നീ അതിന്റെ രക്ഷാധികാരിയും യജമാനനുമാണല്ലോ. അല്ലാഹുവേ ഉപകാരപ്പെടാത്ത അറിവിൽനിന്നും ഭയപ്പെടാത്ത ഹൃദയത്തിൽ നിന്നും (വിശപ്പുമാറി) നിറയാത്ത ശരീരത്തിൽ നിന്നും ഉത്തരം നൽകപ്പെടാത്ത ദുആഇൽനിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.” (മുസ്‌ലിം)

اللَّهُمَّ إنِّي أَعُوذُ بِكَ مِنَ الهَمِّ وَالحَزَنِ، وَالعَجْزِ وَالكَسَلِ، وَالجُبْنِ وَالبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ

صحيح البخاري

‘അല്ലാഹുവേ, മനോവ്യഥയിൽ നിന്നും ദുഃഖത്തിൽ നിന്നും അശക്തതയിൽനിന്നും അലസതയിൽ നിന്നും ഭീരുത്വത്തിൽ നിന്നും പിശുക്കിൽനിന്നും കടഭാരത്തിൽ നിന്നും ആളുകളുടെ മേൽകോയ്മ‌യിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (ബുഖാരി)

 اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ

صحيح البخاري

‘അല്ലാഹുവേ, പരീക്ഷണ കെടുതിയിൽ നിന്നും ദൗർഭാഗ്യ കയത്തിൽനിന്നും വിധിയിലെ വിപത്തിൽനിന്നും എനിക്കേൽക്കുന്ന പ്രയാസത്തിൽ ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (ബുഖാരി)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ يَوْمِ السُّوءِ، وَمِنْ لَيْلَةِ السُّوءِ، وَمِنْ سَاعَةِ السُّوءِ، وَمِنْ صَاحِبِ السُّوءِ، وَمِنْ جَارِ السُّوءِ فِي دَارِ الْمُقَامَةِ

الطبراني

‘അല്ലാഹുവേ, മോശമായ ദിനം, മോശമായ രാവ്, മോശമായ സമയം, മോശമായ കൂട്ടുകാരന്‍, ദാറുൽമുക്വാമിലുള്ള(നാട്ടിലുള്ള) ചീത്ത അയൽവാസി എന്നിവയിൽനിന്ന് ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (ത്വബ്റാനി)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَدْمِ ، وَأَعُوذُ بِكَ مِنَ التَّرَدِّي وَأَعُوذُ بِكَ مِنَ الْغَرَقِ وَالْحَرَقِ وَالْهَرَمِ وَأَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا ، وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا.

أبي داود

‘അല്ലാഹുവേ തകർന്ന് വീണു (മരിക്കു) ന്നതിൽ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. ഉയരത്തിൽ നിന്ന് വീണു (മരിക്കു) ന്നതിൽ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. മുങ്ങിമരിക്കുന്നതിൽ നിന്നും തീപിടുത്തത്തിൽ (മരിക്കു)ന്നതിൽ നിന്നും വാർദ്ധക്യത്തിൽ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. മരണവേളയിൽ പിശാച് എന്നെ വീഴ്ത്തുന്നതിൽനിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞ് ഓടി ഞാന്‍ മരിക്കുന്നതിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. വിഷ ജന്തുവിന്റെ കടിയേറ്റ് മരിക്കുന്നതിൽ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. (അബൂദാവൂദ്)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ

صحيح مسلم

‘അല്ലാഹുവേ, നിന്റെ അനുഗ്രഹം നീങ്ങി പോകുന്നതിൽ നിന്നും നിന്റെ സൗഖ്യം വഴിമാറുന്നതിൽ നിന്നും പെട്ടെന്നുള്ള നിന്റെ പ്രതികാര നടപടിയിൽനിന്നും നിന്റെ മുഴുകോപത്തിൽനിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (മുസ്‌ലിം)

اللَّهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عَقُوبَتِكَ، وَأَعُوذُ بِكَ مِنْكَ لا أُحْصِي ثَنَاءً عَلَيكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ

النسائي

“അല്ലാഹുവേ, നിന്റെ തൃപ്തി കൊണ്ട് നിന്റെ കോപത്തിൽ നിന്നും സൌഖ്യം കൊണ്ട് ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. ഞാൻ നിന്നെ കൊണ്ട് നിന്നിൽ നിന്ന് രക്ഷചോദിക്കുന്നു. നീ നിന്നെ സ്വയം പുകഴ്ത്തിയ പോലെ കണക്കില്ലാത്തയത്ര ഞാൻ നിന്നെ പുകഴ്ത്തുന്നു.” (നസാഈ)

اللَّهُمَّ جَنِّبْنِي مُنْكَرَاتِ اَلْأَخْلَاقِ، وَالْأَهْوَاءِ، وَالْأَعْمَالِ، وَالْأَدْوَاءِ 

الطبراني

“അല്ലാഹുവേ, മോശമായ സ്വഭാവങ്ങളിൽ നിന്നും ഇച്ഛകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എന്നെ അകറ്റേണമേ.”  (ത്വബ്റാനി)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي وَمِنْ شَرِّ بَصَرِي وَمِنْ شَرِّ لِسَانِي وَمِنْ شَرِّ قَلْبِي وَمِنْ شَرِّ مَنِيِّي

أبي داود

‘അല്ലാഹുവേ, എന്റെ കേൾവിയുടേയും കാഴ്ചയുടേയും നാവിന്റെയും ഹൃദയത്തിന്റെയും ലൈംഗികാവയവത്തിന്റെയും വിപത്തിൽ നിന്ന് ഞാന്‍ നിന്നിൽ അഭയം തേടുന്നു.’ (അബൂദാവൂദ്)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْفَقْرِ وَالْقِلَّةِ وَالذِّلَّةِ وَأَعُوذُ بِكَ مِنْ أَنْ أَظْلِمَ أَوْ أُظْلَمَ

أبي داود

“അല്ലാഹുവേ, ദാരിദ്ര്യത്തിൽ നിന്നും കുറവിൽ നിന്നും നിന്ദ്യതയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. ഞാൻ അക്രമം പ്രവർത്തിക്കുന്നതിൽ നിന്നും അക്രമം പ്രവർത്തിക്കപ്പെടുന്നവരിൽ നിന്നും രക്ഷ ചോദിക്കുന്നു.” (അബൂദാവൂദ്)