LGBT: ആക്റ്റിവിസം ജീവനെടുക്കുമ്പോള്‍

LGBT: ആക്റ്റിവിസം ജീവനെടുക്കുമ്പോള്‍

ഗുരുതരമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒരു വിഭാഗം ആളുകള്‍. അവരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ ശ്രമിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും പകരം കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ് LGBT ആക്റ്റിവിസം. ട്രാന്‍സ്‌ജെന്‍ഡറുകളെപറ്റിയും ആക്റ്റിവിസത്തെപറ്റിയും ഗൗരവകരമായ പുനര്‍വിചിന്തനങ്ങള്‍ അത്യാവശ്യമാണ്.

ഇക്കഴിഞ്ഞ ജൂണ്‍ മാസം ലോകമെമ്പാടും ‘പ്രൈഡ് മന്ത്’ ആയാണ് സ്വവര്‍ഗാനുരാഗ, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ ആചരിച്ചിരുന്നത്. തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മര്‍ദിതരായ ഒരുപറ്റം മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും അവരെ അവരുടെ അസ്തിത്വത്തെ പറ്റി അഭിമാനമുള്ളവരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ ഒരു മാസം പിന്നിടുന്നതിന് മുമ്പേ തന്നെ നമ്മുടെ കൊച്ചുകേരളത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും അവരുടെ പങ്കാളിയും ആത്മഹത്യ ചെയ്ത വേദനാജനകമായ വാര്‍ത്തയും നമുക്ക് വായിക്കേണ്ടി വന്നു.

അതിന്റെ കാരണമായി പറയപ്പെടുന്ന ലിംഗമാറ്റ ശസ്ത്രക്രിയയും അതില്‍ പറ്റിയ അബദ്ധവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമെല്ലാം ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ട, വ്യക്തത വരുത്തേണ്ട വിഷയങ്ങളാണ്. എന്നാല്‍ ഈ സംഭവവും സമാന സംഭവങ്ങളും ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ചും LGBTQ ആക്റ്റീവിസത്തെ പറ്റിയുമുള്ള ഗൗരവകരമായ ചില ആലോചനകള്‍ക്ക് വഴിതെളിക്കേണ്ടതുണ്ട്.

ആരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍?

ആണ്, പെണ്ണ് എന്നിങ്ങനെ രണ്ട് ജെന്‍ഡറുകളാണ് ഉള്ളത് എന്നാണ് പൊതുവെ ജനം മനസ്സിലാക്കിയിട്ടുള്ളത്. ആണിന്റെയും പെണ്ണിന്റെയും ശരീരവും മനസ്സും സംസാരവും ചിന്തകളും ആഭിമുഖ്യങ്ങളും താല്‍പര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. അതിനെല്ലാം പിന്നിലുള്ള കാരണങ്ങള്‍ നാം ശാസ്ത്രീയമായി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു മുണ്ട്. ആണ് എന്തുകൊണ്ട് ആണത്വം കാണിക്കുന്നു എന്നും പെണ്ണ് എന്തുകൊണ്ട് സ്ത്രീത്വം പ്രകടിപ്പിക്കുന്നു എന്നും ഇപ്പോള്‍ ലഭ്യമായ ശാസ്ത്രീയ വിജ്ഞാനങ്ങള്‍ കൊണ്ട്തന്നെ നമുക്ക് വിശദീകരിക്കാനാകും.

പൊതുവില്‍ ആണിന്റെ ശരീരത്തോടെ ജീവിക്കുന്ന ഒരാളുടെ മനസ്സും ആണിന്റെത് തന്നെയായിരിക്കും, പെണ്ണിന്റെതും തഥൈവ. ഇവിടെയാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യത്യാസം അവകാശപ്പെടുന്നത്. അവരുടെ തന്നെ വാദപ്രകാരം ശാരീരികമായി പൂര്‍ണമായി പുരുഷന്‍ ആയിരിക്കുമ്പോഴും ഒരു പെണ്ണിന്റെ മനസ്സ് പേറി നടക്കേണ്ടി വരുന്ന (തിരിച്ചും) അവസ്ഥയെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് പറയുന്നത്. ശാരീരികമായി നോക്കുകയാണെങ്കില്‍ അവരുടെ ശരീരത്തിനോ ലൈംഗിക അവയവങ്ങള്‍ക്കോ യാതൊരു വ്യത്യാസവുമുണ്ടാവുകയുമില്ല, പക്ഷേ, അവരുടെ മനസ്സ് എതിര്‍ലിംഗത്തിന്റെതായിരിക്കും. ശരീരം ആണിന്റെതായിരിക്കുമ്പോഴും താനൊരു ആണാണെന്ന് അംഗീകരിക്കാന്‍ അവര്‍ക്കാവില്ല.

നമ്മുടെ സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന് പറയുമ്പോള്‍, അവര്‍ രണ്ട് ലൈംഗിക അവയവങ്ങള്‍ ഉള്ളവരാണെന്നും ലൈംഗിക അവയവങ്ങളില്‍ എന്തെങ്കിലും ദൗര്‍ബല്യം ഉള്ളവരാണെന്നുമുള്ള ഒരു തെറ്റുധാരണ നിലനില്‍ക്കുന്നുണ്ട്. അത്തരം അവസ്ഥകള്‍ ഉള്ളവരെ ആധുനിക സാങ്കേതിക പദാവലി പ്രകാരം ‘ഇന്റര്‍സെക്‌സ്’ എന്നാണ് വിളിക്കുന്നത്. അത് വേറെ തന്നെ വിശദമായി ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയവുമാണ്.

എന്തുകൊണ്ടിങ്ങനെ?

ഒരു പുരുഷശരീരത്തില്‍ സ്ത്രീയുടെ മനസ്സോടെയും സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്റെ മനസ്സോടെയും ജീവിക്കേണ്ടി വരുന്ന ഈ അവസ്ഥ എന്തുകൊണ്ട് എന്നത് ഇന്നും പഠനങ്ങള്‍ നടക്കുന്ന ഒരു വിഷയമാണ്. ‘മനസ്സ്’ എന്നതുതന്നെ ശാസ്ത്രത്തിനും പഠനങ്ങള്‍ക്കും പിടിതരാത്ത ഒരു പ്രഹേളികയായി തുടരുന്ന അവസ്ഥയില്‍ പൂര്‍ണമായ ഒരു തീര്‍ച്ചയിലെത്തല്‍ അസാധ്യമാണ്.

ആണ്‍കുട്ടിയായി ജനിച്ച ഒരു കുട്ടിയെ പെണ്‍കുട്ടിയെ പോലെ വളര്‍ത്തുന്നതോ, അങ്ങനെ വസ്ത്രധാരണം ചെയ്യുന്നതോ ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കും എന്ന വാദം ശക്തമാണ്. ഒരു മനുഷ്യന്റെ വ്യക്തിത്വം പൂര്‍ണതയിലെത്തുന്നത് നാല്‍പത് വയസ്സോടെ മാത്രമാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുമ്പോള്‍, അതിന് മുമ്പുള്ള, പ്രത്യേകിച്ചും ചെറുപ്പത്തിലുള്ള സാഹചര്യങ്ങളും അനുഭവങ്ങളും ശിക്ഷണവുമെല്ലാം ഒരാളുടെ മനസ്സിനെ സാരമായ രീതിയില്‍ ബാധിക്കും എന്നതില്‍ തര്‍ക്കമില്ല. ഇതോടൊപ്പം തന്നെ ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങളും അശ്ലീല ചിത്രങ്ങളുമെല്ലാം ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്ന് നമുക്ക് കാണാന്‍ സാധിക്കും. ജെന്‍ഡര്‍ എന്നത് ഒരു സാമൂഹിക നിര്‍മിതിയാണെന്ന ആധുനിക പുരോഗമനവാദക്കാരുടെ വാദപ്രകാരവും ഇത്തരം സാമൂഹികമായ കാരണങ്ങള്‍കൊണ്ട് ഈ അവസ്ഥകള്‍ സാധ്യമാണ് എന്ന കാര്യത്തിനാണ് കൂടുതല്‍ സാധുത.

ഇതോടൊപ്പം തന്നെ ഗര്‍ഭസ്ഥശിശു ആണ്‍കുട്ടിയാണെങ്കില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ടെസ്‌റ്റോസ്റ്റിറൊണ്‍ എന്ന ഹോര്‍മോണ്‍ കുട്ടിയുടെ തലച്ചോറിനെ തികച്ചും ഒരു ആണിന്റെ തലച്ചോറാക്കി മാറ്റുമെന്നും, ആ ഉത്പാദനം കൃത്യമായി നടന്നില്ലെങ്കില്‍ ആ കുട്ടിയുടെ തലച്ചോര്‍ ഒരു പെണ്ണിന്റെ തലച്ചോറിനോട് കുറച്ച് സാമ്യതകള്‍ കാണിക്കുമെന്നും കുട്ടിക്ക് സ്ത്രീത്വം കാണപ്പെടുമെന്നുമുള്ള വാദങ്ങളും നമുക്ക് കാണാന്‍ സാധിക്കും.

ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമാണ് കാരണമെന്നോ മറ്റുള്ളവ പൂര്‍ണമായി തള്ളിക്കളയണമെന്നോ നമുക്ക് പറയാനാകില്ല. ജൈവശാസ്ത്രപരമായ മേല്‍പറഞ്ഞ പ്രശ്‌നങ്ങള്‍ മുതല്‍ ചെറുപ്പത്തിലെ അനുഭവങ്ങളും പീഡനങ്ങളും സാമൂഹിക കാരണങ്ങളുമെല്ലാം ഇതില്‍ ഏറിയും കുറഞ്ഞും കാരണമായേക്കാം.

എന്നാല്‍ ഇതിലേറ്റവും വലിയ പ്രഹേളികയായി നിലനില്‍ക്കുന്നത് ആരെയാണ്, എന്തിന്റെ അടിസ്ഥാനത്തിലാണ് നാം ട്രാന്‍സ്‌ജെന്‍ഡറുകളായി മനസ്സിലാക്കേണ്ടത് എന്നതാണ്. ശാരീരികമായി ഒരു വ്യത്യാസവും ഇല്ലെന്നിരിക്കെ ഒരു വ്യക്തിയുടെ മനസ്സിലെ തോന്നല്‍ മാത്രമാണ് ഇതിന്റെ അടിസ്ഥാനം. മനസ്സ് വായിക്കാനോ എത്രത്തോളം ഗൗരവകരമാണ് വിഷയമെന്ന് നിശ്ചയിക്കാനോ നമ്മുടെ കയ്യില്‍ യാതൊന്നുമില്ലെന്നിരിക്കെ ഒരു വ്യക്തി സ്വയം സാക്ഷ്യപ്പെടുത്തുക എന്നത് മാത്രമാണ് നമുക്ക് അവലംബിക്കാന്‍ സാധിക്കുന്ന കാര്യം. വളരെ നിഷ്‌കപടമായി കാര്യങ്ങള്‍ പറയുന്ന ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും എന്നാല്‍ ചെറിയൊരു തോന്നലിന്റെ അടിസ്ഥാനത്തില്‍ മാത്രം താന്‍ എതിര്‍ ലിംഗമാണെന്ന് കരുതുന്നവരും അതേപോലെതന്നെ വ്യാജന്മാരും നിറഞ്ഞാടുന്ന അവസ്ഥയില്‍ എങ്ങനെ നാം വേര്‍തിരിക്കും എന്നത് വലിയൊരു പ്രശ്‌നമാണ്. നാം നിത്യജീവിതത്തില്‍ കാണുന്ന പല പുരുഷന്മാര്‍ക്കും അവരുടെ സംസാരത്തിലോ നടത്തത്തിലോ ഒക്കെ ചെറിയ അളവില്‍ സ്ത്രീത്വം പ്രകടമാകാറുണ്ട്. പൗരുഷം കൂടുതലുള്ള സ്ത്രീകളുമുണ്ട്. ഇവരെയെല്ലാവരെയും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആയി വിധിപറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ?!

ഇതൊരു വൈകല്യമാണോ?

ശരീരം ഒരുലിംഗവും മനസ്സ് എതിര്‍ലിംഗവുമാകുന്ന ഈ അവസ്ഥയെ ‘ജെന്‍ഡര്‍ ഡിസ്‌ഫോറിയ’ എന്നായിരുന്നു ശാസ്ത്രലോകം വിശേഷിപ്പിച്ചിരുന്നത്. മാനസിക വൈകല്യങ്ങളുടെ പട്ടികയായ ഡി.എസ്.എമ്മില്‍ ഇടംപിടിച്ച ഒരു കാര്യവും കൂടിയായിരുന്നു ഈ അവസ്ഥ. മാത്രവുമല്ല, റാപ്പിഡ് ഓണ്‍സെറ്റ്, ഓട്ടോജിനിഫിലിക്, ചൈല്‍ഡ്ഹുഡഓണ്‍സെറ്റ് ജെന്‍ഡര്‍ ഡിസ്‌ഫോറിയ എന്നിങ്ങനെ മൂന്നായി ഈ അവസ്ഥയെ തിരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനെ വൈകല്യം എന്ന് വിശേഷിപ്പിക്കുന്നത് ഇത്തരം അവസ്ഥകള്‍ അനുഭവിക്കുന്നവരോടുള്ള വിവേചനമാണെന്നും അത് അവരുടെ സ്വത്വമായി, സ്വാഭാവികമായി പരിഗണിച്ച് അവരെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന് വിശേഷിപ്പിക്കണം എന്നുമുള്ള LGBTQ ആക്റ്റിവിസ്റ്റ് വാദങ്ങള്‍ പിന്നീട് ശക്തിപ്പെട്ടു. അതോടെ പ്രസ്തുത പട്ടികയില്‍നിന്ന് അത് നീക്കംചെയ്യപ്പെടുകയാണുണ്ടായത്.

ഏതൊരു പ്രശ്‌നത്തെയും പ്രശ്‌നമായി അംഗീകരിക്കലാണ് പരിഹാരത്തിലേക്കുള്ള ആദ്യപടി. എന്നാലിവിടെ ഈ അവസ്ഥയെ വൈകല്യമെന്നോ പ്രശ്‌നമെന്നോ വിശേഷിപ്പിക്കാന്‍പോലും പാടില്ലെന്ന തിട്ടൂരമിറക്കുന്നതോടെ ഇത്തരക്കാര്‍ക്കുള്ള പരിഹാരത്തിലേക്കുള്ള വാതില്‍കൂടിയാണ് അടയ്ക്കുന്നത്. ആ നിലയ്ക്ക് ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോട് ഏറ്റവും ക്രൂരത ചെയ്യുന്നത് ഇത്തരം ആക്റ്റിവിസ്റ്റുകളാണ്. എത്ര ശ്രമിച്ചാലും മാറ്റിയെടുക്കാന്‍ പ്രയാസമുള്ളവര്‍ മുതല്‍ ചെറിയൊരു കൗണ്‍സിലിംഗ് കൊണ്ടുതന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നവര്‍വരെ ഉണ്ടെന്നിരിക്കെ പരിഹാരത്തിനുള്ള വാതിലുകള്‍ കൊട്ടിയടക്കുന്നത് എന്തുമാത്രം ക്രൂരതയാണ്!

ശാസ്ത്രപഠനങ്ങള്‍ തടയുന്ന ആക്റ്റിവിസം!

ഏതൊരു പ്രശ്‌നത്തെപ്പറ്റിയും കൂടുതല്‍ പഠിക്കുമ്പോഴാണ് നമുക്ക് അതിന്റെ പരിഹാരത്തിനുള്ള വാതിലുകള്‍ തുറക്കപ്പെടുന്നത്. വൈദ്യശാസ്ത്ര രംഗത്ത് ഇത് കൂടുതല്‍ പ്രസക്തമാണ്. അതുകൊണ്ട്തന്നെ ഈ വിഷയത്തിലും എല്ലാരീതിയിലുമുള്ള പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ആത്മാര്‍ഥമായി പരിഹാരം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.

എന്നാല്‍ ലോകത്തെമ്പാടുമുള്ള LGBTQ ആക്റ്റിവിസ്റ്റുകള്‍ ചെയ്യുന്നതാകട്ടെ ഈ വിഷയത്തിലുള്ള പഠനങ്ങള്‍ പരമാവധി തടയുക എന്നതാണ്. ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച് ചും അതിന്റെ കാരണങ്ങളെ പറ്റിയും അവരുടെ തലച്ചോറിനെപ്പറ്റിയുമെല്ലാം കൂടുതല്‍ പഠിച്ചാല്‍ ഒരുപക്ഷേ നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടേക്കാം. എന്നാല്‍ LGBT ആക്റ്റിവിസം പറയുന്നത് അവരെക്കുറിച്ച് പഠിക്കുന്നതും അതിനുള്ള പരിഹാരങ്ങള്‍ തേടുന്നതും അവരെ ‘വൈകല്യമുള്ളവരാക്കി’ ചിത്രീകരിക്കല്‍ ആണെന്നും അതുകൊണ്ട് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകള്‍ തേടിയുള്ള പഠനങ്ങളോ ഗവേഷണങ്ങളോ അനുവദിക്കരുത് എന്നുമാണ്.

അതിന്റെ ഭാഗമായി ലോകത്ത് ന്യൂറോളജിയും സെക്‌സോളജിയിലുമെല്ലാം നടക്കുന്ന അനവധി ഗവേഷണങ്ങള്‍ അവര്‍ തടയുകയും അതിന്റെ ഫണ്ടിങ് നിര്‍ത്തലാക്കിപ്പിക്കുകയും ചെയ്തു. പ്രമുഖ ന്യൂറോസയന്റിസ്റ്റ് ആയ ഡോ. ഡെബ്ര സോഹ് ഇവരുടെ ശല്യം സഹിക്കവയ്യാതെ പഠനവും ഗവേഷണങ്ങളും അവസാനിപ്പിക്കുകയും ‘എന്‍ഡ് ഓഫ് ജെന്‍ഡര്‍’ എന്ന പുസ്തകമെഴുതി ഇവരുടെ ശാസ്ത്ര വിരുദ്ധതയെ ചോദ്യംചെയ്ത് രംഗത്തുവരികയും ചെയ്തിരുന്നു. മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കൗണ്‍സിലിംഗുകളും ചികിത്സകളും നിയമവിരുദ്ധമാക്കാനുള്ള ചരടുവലികളും ശക്തമാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ഇവരുടെ സങ്കല്‍പങ്ങള്‍ക്കും തിയറികള്‍ക്കുമപ്പുറം ആരും ഈ വിഷയത്തില്‍ പഠിക്കാനോ പറയാനോ പോലും പാടില്ലെന്ന സമീപനത്തിലൂടെ പരിഹാരത്തിനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുകയാണ് ചെയ്യുന്നത്!

ലിംഗമാറ്റ ശസ്ത്രക്രിയ എന്ന പരിഹാരം?

സ്വന്തം ലിംഗത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കി, അതിന് സഹായിക്കുന്ന കൗണ്‍സിലിംഗുകള്‍ പോലും തടഞ്ഞ് LGBTQ ആക്റ്റിവിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട പരിഹാരം ലിംഗമാറ്റ ശസ്ത്രക്രിയയാണ്. ആണിന്റെ ശരീരത്തില്‍ ‘അകപ്പെട്ട’ പെണ്ണിനെ മോചിപ്പിക്കാന്‍ ആ ശരീരം മുഴുവന്‍ അഴിച്ചുപണി നടത്തി സ്ത്രീശരീരമാക്കുക എന്നതാണ് അവര്‍ കാണുന്ന ഒരു പരിഹാരം.

എന്നാല്‍ ആണും പെണ്ണും തമ്മില്‍ ലൈംഗിക അവയവങ്ങള്‍ തമ്മില്‍ മാത്രമല്ല വ്യത്യാസമുള്ളത്. അക്ഷരാര്‍ഥത്തില്‍ ആണിന്റെ ഓരോ കോശവും ആണിന്റെതാണ്, പെണ്ണിന്റെ ഓരോ കോശവും പെണ്ണിന്റെതാണ് എന്നതാണ് വസ്തുത. രണ്ട് ലിംഗത്തില്‍ ഉള്ളവരിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ അളവുകള്‍ വ്യത്യസ്തമായതുകൊണ്ട് കേവലം ലൈംഗിക അവയവങ്ങളോ ഗര്‍ഭപാത്രവും സ്തനവുമോ മാറ്റിവെച്ചതുകൊണ്ട് അവസാനിക്കുന്നതല്ല ഈ സര്‍ജറികള്‍. ശരീരം മൊത്തത്തില്‍തന്നെ അഴിച്ചുപണിയാന്‍ ഒന്നിന് ശേഷം മറ്റൊന്ന് എന്ന രീതിയില്‍ ഒരുപാട് സര്‍ജറികളും അതിനുശേഷം ജീവിതകാലം മുഴുവനായി ഹോര്‍മോണ്‍ കുത്തിവെപ്പുകളുമൊക്കെ വേണ്ടിവരും എന്നതാണ് യാഥാര്‍ഥ്യം.

എന്നിട്ട് പോലും അവര്‍ക്ക് ജീവിതാവസാനം വരെ വേദനയും പ്രയാസവുമായി ജീവിക്കേണ്ടിവരുന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരമായ വസ്തുത. അതുകൊണ്ട് കൂടിയാണ് ഇത്തരത്തില്‍ സര്‍ജറികള്‍ ചെയ്ത വലിയൊരു വിഭാഗം ആളുകള്‍ തങ്ങള്‍ ചെയ്ത കാര്യത്തില്‍ പശ്ചാതപിക്കുകയും തങ്ങളുടെ യഥാര്‍ഥ ലിംഗത്തിലേക്ക് തിരിച്ചുപോകണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നത്.

വാള്‍ട്ട് ഹയര്‍ എന്ന ലോകപ്രശസ്ത എഴുത്തുകാരന്‍ ഇത്തരത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയാവുകയും എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് പുരുഷനായി ഡീട്രാന്‍സിഷന്‍ സര്‍ജറി ചെയ്യുകയും ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണ്. അദ്ദേഹമാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരുടെ നീറുന്ന അനുഭവങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇത്തരം സര്‍ജറികള്‍ ചെയ്ത് പശ്ചാത്തപിക്കുന്നവരുടെ അനുഭവങ്ങള്‍ മാത്രം ഉള്‍പെടുത്തിക്കൊണ്ട് www. sexchangeregret.com എന്ന ഒരു വെബ്‌സൈറ്റ് തന്നെ ഇന്ന് നമുക്ക് ലഭ്യമാണ്.

ഇവിടെയാണ് സ്വന്തം ലിംഗത്തില്‍തന്നെ ജീവിക്കാനും അതിലേക്ക് മടങ്ങാനുമുള്ള സാധ്യതകളെ കൊട്ടിയടച്ച് ഈ ആക്റ്റീവിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന ഈ പരിഹാരം എത്ര ഭീകരമാണ് എന്നത് നാം തിരിച്ചറിയേണ്ടത്. ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെക്കൊണ്ട് തന്നെ ഈ സര്‍ജറികളാണ് നിങ്ങള്‍ക്കുള്ള പരിഹാരം എന്ന് വിശ്വസിപ്പിക്കുകയും മറിച്ചുള്ള പരിഹാരം അവതരിപ്പിക്കുന്നവരെ ശത്രുക്കളായി ചിത്രീകരിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.

ഇരകള്‍ക്കെതിരെയല്ല, വേട്ടക്കാര്‍ക്കെതിരെ

തങ്ങളുടെ ലിബറല്‍വാദങ്ങളും ലൈംഗികതയെപ്പറ്റിയുള്ള കുത്തഴിഞ്ഞ സങ്കല്‍പങ്ങളുമെല്ലാം നടപ്പിലാക്കാനാണ് LGBTQ ആക്റ്റിവിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന പ്രതീതിയുണ്ടാക്കുകയും തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെല്ലാം മനുഷ്യാവകാശങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആക്റ്റിവിസ്റ്റുകളാണ് ഈ മനുഷ്യരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.

അവിടെയാണ് നാം ശബ്ദിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഈ റാഡിക്കല്‍ ലെഫ്റ്റ് സിദ്ധാന്തങ്ങള്‍ പേറി അരാജകത്വം സ്വപ്‌നം കാണുന്ന ആക്റ്റിവിസ്റ്റുകള്‍ക്കെതിരിലാ ണെന്നതും അല്ലാതെ പ്രയാസം അനുഭവിക്കുന്ന ഇരകള്‍ക്കെതിരെയല്ല എന്നതും പ്രസക്തമാകുന്നത്. അപൂര്‍വമെങ്കിലും ചിലരെങ്കിലും ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരായി നമ്മുടെ ചുറ്റിലുമുണ്ട്. അവരെ അനുഭാവപൂര്‍വം കാണാനും അവരെ ഈ ആക്റ്റിവിസ്റ്റുകളുടെ കെണിയില്‍ പെടാതെ സംരക്ഷിക്കാനും പരിഗണിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരാള്‍ക്ക് മാനസികമായി ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാകുന്നു എന്നത് അവരെ കുറ്റക്കാരോ അവഗണിക്കേണ്ടവരോ ആക്കുന്നില്ല. അവരുടെ പ്രശ്‌നങ്ങള്‍ ഒരു മാനസിക പ്രശ്‌നമായി തിരിച്ചറിയാനും ആ നിലയ്ക്ക് തന്നെ ഏറ്റവും നന്നായി അവരോട് പെരുമാറുവാനും അവരെ സാധാരണ രീതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് നാം ശ്രമിക്കേണ്ടത്. ക്രോസ് ഡ്രസ്സിംഗ് ചെയ്തു കൊണ്ടോ സൗന്ദര്യവര്‍ധക വസ്തുക്കളും ആഭരണങ്ങളും ഉപയോഗിച്ചുകൊണ്ടോ അത്തരം സ്വത്വസങ്കല്‍പത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനെ ഇസ്‌ലാം അനുവദിക്കുന്നില്ല.

മുസ്‌ലിം സമുദായത്തിലടക്കം ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോട് നിരുത്തരവാദപരമായ സമീപനങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് കാണപ്പെടുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങുമ്പോഴേക് ക് അവരെ മര്‍ദിച്ചും അനാവശ്യപേരുകള്‍ വിളിച്ചും ഒറ്റപ്പെടുത്തിയും പ്രയാസത്തിന്റെ കയങ്ങളിലേക്ക് തള്ളിവിടുന്ന അവസ്ഥ ദയനീയമാണ്. അങ്ങനെയുണ്ടാകുമ്പോഴാണ് ഇവര്‍ വീടും കുടുംബവും വിട്ടിറങ്ങുന്നതും ആക്റ്റിവിസ്റ്റുകളുടെയും സെക്‌സ് മാഫിയകളുടെയും കെണിയില്‍ അകപ്പെട്ട് ജീവിതം തന്നെ തുലയ്ക്കുന്നതും. അതിനുപകരം അവരോട് അവരുടെ പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നല്ല നിലയില്‍ പെരുമാറുകയും ഇത് ഒരു പരീക്ഷണമാണെന്ന് അവരെ ബോധ്യപ്പെടുത്തി ക്ഷമിക്കാനും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കാനും പ്രേരിപ്പിക്കുകയുമാണ് വേണ്ടത്.

സോഷ്യല്‍ മീഡിയയിലൂടെയും സിനിമകളിലൂടെയുമെല്ലാം വളരെ പ്രതിലോമകരമായ ആശയങ്ങള്‍ നിരന്തരം പ്രസരിപ്പിക്കുന്നത് കൊണ്ടുതന്നെ നമുക്ക് ചുറ്റിലും നമ്മുടെ കുടുംബങ്ങളിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ വളരെ അവധാനതയോടെ നാമത് കൈകാര്യം ചെയ്യേണ്ടതുണ്ട്. വേദനയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയെന്ന പേരില്‍ അവര്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണെന്നും അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ കെണിയിലായിരിക്കും അകപ്പെടുന്നത് എന്നും സമൂഹത്തോട് ഉറക്കെയുറക്കെ നാം പറഞ്ഞുകൊണ്ടേയിരിക്കണം.

ഏറ്റവും അവസാനം ജീവന്‍ വെടിഞ്ഞ വ്യക്തിയടക്കം ഇവര്‍ മുന്നോട്ടുവെക്കുന്ന വ്യാജ പരിഹാര സിദ്ധാന്തത്തിന്റെ ഇരയാണെന്നും ഇനിയുമൊരു ജീവന്‍ പൊലിഞ്ഞുകൂടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

അബ്ദുല്ല ബാസില്‍ സി.പി

 

Elementor #14203

اَللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

وَعَافِنِي فِيمَنْ عَافَيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

وَتَوَلَّنِي فِيمَنْ تَوَلَّيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

وَبَارِكْ لِي فِيمَا أَعْطَيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

وَقِنِي شَرَّمَا قَضَيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

فَإِنَّكَ تَقْضِي وَلَ يُقْضَى عَلَيْكَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

فَإِنَّهُ لَ يَذِلُّ مَنْ وَالَيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

സ്ത്രീപുരുഷന്മാര്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ്? ഇതിന് നോമ്പ് ഒരു ഉപാധി ആണോ? ഇഅ്തികാഫ് ഇരിക്കുന്നവന്‍ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ്? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെനിന്ന് പുറത്ത് പോകേണ്ടതും എപ്പോള്‍?

സ്ത്രീപുരുഷന്മാര്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ്? ഇതിന് നോമ്പ് ഒരു ഉപാധി ആണോ? ഇഅ്തികാഫ് ഇരിക്കുന്നവന്‍ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ്? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെനിന്ന് പുറത്ത് പോകേണ്ടതും എപ്പോള്‍?

ഇഅ്തികാഫ് സ്ത്രീപുരുഷന്മാര്‍ക്ക് ഒരുപോലെ സുന്നത്താണ്. നബി ﷺ റമദാനില്‍ ഇഅ്തികാഫ് ഇരുന്നതായും തന്റെ അവസാന നാളുകളില്‍ റമദാനിലെ ഒടുവിലത്തെ പത്തില്‍ ഇത് പതിവാക്കിയതായും ഹദീഥുകളില്‍ സ്ഥിരപ്പെട്ടതാണ്. നബി ﷺ യുടെ കൂടെ തന്റെ ഭാര്യമാരില്‍ ചിലര്‍ ഇഅ്തികാഫിരുന്നതായും അദ്ദേഹത്തിന്റെ മരണശേഷം അവര്‍ ഇത് തുടര്‍ന്നതായും കാണാം.

നമസ്‌കാരം ജമാഅത്തായി നിര്‍വ്വഹിക്കപ്പെടുന്ന പള്ളികളാണ് ഇഅ്തികാഫിന് തിരഞ്ഞെടുക്കേണ്ടത്. ഇഅ്തികാഫിനിടയില്‍ വെള്ളിയാഴ്ച വരുമെങ്കില്‍ ജുമുഅ നടക്കുന്ന പള്ളികളാണുത്തമം. ഇഅ്തികാഫിന് നിശ്ചിത സമയമില്ലെന്നതാണ് പ്രബലമായ അഭിപ്രായം. നോമ്പ് അഭികാമ്യമാണെങ്കിലും അനിവാര്യമല്ല. ഇഅ്തികാഫിന് ഉദ്ദേശിക്കുമ്പോള്‍ ഭജനസ്ഥലത്ത് പ്രവേശിക്കുകയും ഉദ്ദിഷ്ട സമയം കഴിഞ്ഞാല്‍ പുറത്ത് വരികയുമാണ് നബിചര്യ. ഇഅ്തികാഫ് സുന്നത്തായതിനാല്‍ (നേര്‍ച്ചയാക്കിയതല്ലെങ്കില്‍) ഇടക്കുവെച്ച് നിര്‍ത്താവുന്നതുമാണ്. റമദാനിലെ ഒടുവിലത്തെ പത്തില്‍ നബിചര്യ പിന്തുടര്‍ന്നുകൊണ്ട് ഭജനമിരിക്കുന്നവന്‍ ഇരുപത്തിഒന്നിന് ഫജ്ര്‍ നമസ്‌കാരശേഷം ഭജനസ്ഥലത്ത് പ്രവേശിക്കുകയും മാസം അവസാനിക്കുമ്പോള്‍ പുറത്ത് വരികയുമാണ് വേണ്ടത്. സൗകര്യമുണ്ടെങ്കില്‍ വിശ്രമത്തിന്നായി പ്രത്യേകം സ്ഥലം ഒരുക്കുന്നതാണുത്തമം. ദിക്ര്‍, ക്വുര്‍ആന്‍ പാരായണം, പാപമോചനത്തിനായുള്ള പ്രാര്‍ഥന, മറ്റു പ്രാര്‍ഥനകള്‍, സുന്നത്ത് നമസ്‌കാരങ്ങള്‍ എന്നിവക്കായിരിക്കണം സമയം വിനിയോഗിക്കേണ്ടത്. ഇഅ്തികാഫിരിക്കുന്നവനെ അയാളുടെ സ്‌നേഹിതന്മാര്‍ സന്ദര്‍ശിക്കുന്നതിനോ, അവരുമായി സംസാരിക്കുന്നതിനോ വിരോധമില്ല.

നബി ﷺ യുടെ ചില ഭാര്യമാര്‍ ഭജനസമയത്ത് അദ്ദേഹത്തെ വന്ന് കാണുകയും സംഭാഷണം നടത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ തന്റെയടുത്ത് വന്ന് സഫിയ(റ) തിരിച്ച് പോകുമ്പോള്‍ യാത്രയയക്കാന്‍ നബി ﷺ പള്ളിയുടെ പ്രവേശനകവാടം വരെ അനുഗമിക്കുകയുണ്ടായി. (ഈ സംഭവം നബി ﷺ യുടെ അങ്ങേയറ്റത്തെ വിനയത്തേയും ഭാര്യമാരുമായുള്ള ഉല്‍കൃഷ്ട ബന്ധത്തെയും വ്യക്തമാക്കുകകൂടി ചെയ്യുന്നു).

 

നേർപഥം വാരിക
ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ്

നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന കാര്യങ്ങള്‍ ഏതെല്ലാം?

നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന കാര്യങ്ങള്‍ ഏതെല്ലാം?

ഉത്തരം: താഴെ കൊടുക്കുന്ന കാര്യങ്ങള്‍ മുഖേന നോമ്പ് നിഷ്ഫലമാകും.

1. സംയോഗം ചെയ്യല്‍

2. ഭക്ഷണം കഴിക്കല്‍

3. പാനീയം കുടിക്കല്‍

4. വികാരത്തോടെ ശുക്ലം പുറത്ത് വരല്‍

5. ഭക്ഷണ പാനീയത്തിന് പകരമായുള്ളവ ഉപയോഗിക്കല്‍

6. മനഃപൂര്‍വം ഛര്‍ദിക്കല്‍

7. കൊമ്പ് (ചീത്ത രക്തം ഒഴിവാക്കുവാനുള്ള ഒരു ചികില്‍സ) വെക്കല്‍

8. ആര്‍ത്തവരക്തം, പ്രസവരക്തം എന്നിവ പുറത്ത് വരല്‍.

ഭക്ഷണ പാനീയം, സംയോഗം എന്നിവ നോമ്പുകാരന് നിഷിദ്ധമാണെന്നതിനുള്ള തെളിവ്. അല്ലാഹു പറയുന്നു: ”അതിനാല്‍ ഇനിമേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക'(ക്വുര്‍ആന്‍ 2: 187).

വികാരത്തോടെ ശുക്ലം (മനിയ്യ്) പുറത്ത് വന്നാല്‍ നോമ്പ് അസാധുവാകുമെന്നതിന് തെളിവ്:

ക്വുദ്‌സിയായ ഹദീഥില്‍ ഇങ്ങനെ കാണാവുന്നതാണ്: ”അവന്റെ ഭക്ഷണവും പാനീയവും വികാരവും എനിക്ക് വേണ്ടി അവന്‍ ഉപേക്ഷിക്കുന്നു” (ഇബ്‌നു മാജ).

ഒരു ഹദീഥ് കൂടി കാണുക: നബിﷺ പറയുകയുണ്ടായി: ‘നിങ്ങള്‍ ഭാര്യമാരുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെടുന്നത് ധര്‍മമാണ്.’ അവര്‍ ചോദിക്കുകയുണ്ടായി: ‘ഓ, അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളില്‍ ഒരാള്‍ തന്റെ വികാരം ശമിപ്പിക്കുന്നതിലും പ്രതിഫലം ഉണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അത് നിഷിദ്ധമായ മാര്‍ഗത്തില്‍ ശമിപ്പിക്കുകയാണെങ്കില്‍ അതിന് കുറ്റമുണ്ടോ? നിങ്ങളുടെ അഭിപ്രായമെന്താണ്? അപ്രകാരം തന്നെ അതിനെ അനുവദനീയമായതില്‍ വെക്കുകയാണെങ്കില്‍ അതിന് പ്രതിഫലവുമുണ്ട്’ (മുസ്‌ലിം).

ഇവിടെ അതിനെ വെക്കുകയെന്നത് കൊണ്ടുദ്ദേശിക്കുന്നത് മനിയ്യാണ്. പ്രബലമായ അഭിപ്രായ പ്രകാരം മദ്യ്യ് (വികാരമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ലിംഗത്തില്‍ നിന്നും പുറപ്പെടുന്ന ഒരുതരം ദ്രാവകം) വികാരത്തോടെയോ, ചുംബനം കൊണ്ടോ മറ്റോ സംയോഗം കൂടാതെ പുറപ്പെട്ടാല്‍ നോമ്പ് മുറിയില്ലായെന്ന് പറയുവാന്‍ കാരണം ഇതാണ്.

ഭക്ഷണ പാനീയത്തിന് പകരമായി ഉപയോഗിക്കുന്ന ഇഞ്ചക്ഷന്‍ പോലെയുള്ളത് ഉപയോഗിക്കുകയാണെങ്കില്‍ നോമ്പ് നിഷ്ഫലമാകുന്നതാണ്. അവ ഭക്ഷണ പാനീയമല്ലെങ്കിലും ആ ലക്ഷ്യത്തിന്‌വേണ്ടി ഉപയോഗിക്കുന്നതായത്‌കൊണ്ട് അവ ഉപയോഗിച്ചാല്‍ നോമ്പ് നിഷ്ഫലമാവും.

മനഃപൂര്‍വം ഛര്‍ദിക്കുന്നതിലൂടെ നോമ്പ് അസാധുവാകുമെന്നതിന് തെളിവ്:

അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബിﷺ പറയുകയുണ്ടായി: ”ആരെങ്കിലും ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ ആ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ ആരെങ്കിലും മനഃപൂര്‍വം ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ അത് നോറ്റുവീട്ടട്ടെ. ആരെങ്കിലും മനഃപൂര്‍വമല്ലാതെ ഛര്‍ദിക്കുകയാണെങ്കില്‍ അവന് ക്വള്വാഅ് ഇല്ല” (അബൂദാവൂദ്, തിര്‍മിദി).

കൊമ്പ് വെക്കുന്നതിലൂടെ നോമ്പ് മുറിയുമെന്നതിനുള്ള തെളിവ്:

നബിﷺ പറയുകയുണ്ടായി: ”കൊമ്പ് വെക്കുന്നവനും വെപ്പിക്കുന്നവനും നോമ്പ് തുറന്നിരിക്കുന്നു” (ബുഖാരി തഅ്‌ലീക്വായി ഉദ്ധരിച്ചത്).

ആര്‍ത്തവരക്തമോ പ്രസവരക്തമോ പുറപ്പെടല്‍: ഒരു സ്ത്രീയോട് നബിﷺ പറയുകയുണ്ടായി:

”ആര്‍ത്തവമുണ്ടായാല്‍ അവള്‍ നോമ്പനുഷ്ഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യേണ്ടതില്ല” (ബുഖാ രി). ആര്‍ത്തവ, പ്രസവ രക്തമുള്ളവരുടെ നോമ്പ് ശരിയാവുകയില്ലായെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു.

മൂന്ന് ഉപാധികളോട് കൂടി മാത്രമെ മുകളില്‍ കൊടുത്ത ഏഴ് കാര്യങ്ങള്‍ കൊണ്ട് നോമ്പ് നിഷ്ഫലമാവുകയുള്ളൂ.

അവ താഴെ കൊടുക്കുന്നു:

1. ഇന്ന കാര്യം ചെയ്താല്‍ നോമ്പ് നിഷ്ഫലമായി പോകുമെന്നതിനെക്കുറിച്ച് അറിവുള്ളവനായിരിക്കണം.

2. സ്വബോധത്തോടെയാവണം.

3. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയിട്ടാകരുത്. സ്വന്തം ഇഷ്ടപ്രകാരമാവണം. ഒരാള്‍ നിര്‍ബന്ധിപ്പിച്ച് മറ്റൊരാളെ വെള്ളം കുടിപ്പിച്ചാല്‍ നോമ്പ് മുറിയുകയില്ല.

അറിവില്ലാതെയോ ഉദ്ദേശ്യമില്ലാതേയോ മുമ്പു പ്രസ്താവിച്ച കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ നോമ്പു മുറിയുകയില്ല. നോമ്പ് സാധുവായിത്തീരുന്നതാണ്. അല്ലാഹു പറയുന്നു:

”…ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റു പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ…” (ക്വുര്‍ആന്‍ 2:286).

”…അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തുപോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ് കൊണ്ടുചെയ്തത്’ (കുറ്റകരമാകുന്നു)…” (ക്വുര്‍ആന്‍ 33:5).

പ്രവാചക ചര്യയില്‍ നിന്ന് ഇതിന് തെളിവായി നമുക്ക് കാണാം:

അദിയ്യുബ്‌നുഹാത്വിം(റ)വില്‍ നിന്ന്: ”അദ്ദേഹം നോമ്പനുഷ്ഠിക്കുകയും തലയിണക്കടിയില്‍ രണ്ട് കയര്‍ വെക്കുകയും ചെയ്തു. (ആ രണ്ട് കയറുകള്‍ ഒട്ടകത്തെ കെട്ടിയിടാന്‍ ഉപയോഗിക്കുന്നതായിരുന്നു). അതില്‍ ഒന്ന് കറുപ്പും മറ്റൊന്ന് വെളുപ്പുമായിരുന്നു. അങ്ങനെ കറുപ്പില്‍നിന്ന് വെളുപ്പ് കൃത്യമായി കാണുന്നത് വരെ ഭക്ഷണം കഴിക്കുകയും വെള്ളംകുടിക്കുകയും ചെയ്തു. എന്നിട്ടാണ് നോമ്പെടുത്തത്. നേരം പുലര്‍ന്നപ്പോള്‍ നബിﷺയുടെ അടുത്ത് ചെന്ന് കാര്യം പറയുകയും ചെയ്തു. അപ്പോള്‍ നബിﷺ അദ്ദേഹത്തിന് വിശദീകരിച്ച് കൊടുക്കുകയുണ്ടായി: ‘ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട കറുത്ത നൂലും വെളുത്ത നൂലും കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെയടുത്ത കറുപ്പും വെളുപ്പും നൂലല്ല. മറിച്ച് വെളുത്ത നൂല്‍കൊണ്ട് ഉദ്ദേശിക്കുന്നത് പകലിന്റെ വെളുപ്പും കറുപ്പ് നൂല് കൊണ്ട് ഉദ്ദേശിക്കുന്നത് രാത്രിയുടെ കറുപ്പുമാണ്.’ എന്നാല്‍ അദ്ദേഹത്തോട് നബിﷺ നോമ്പ് കള്വാഅ് വീട്ടാന്‍ കല്‍പിച്ചില്ല” (ബുഖാരി, മുസ്‌ലിം). അദ്ദേഹം വിധിയെ സംബന്ധിച്ച് അജ്ഞനായതിനാല്‍ നോമ്പ് നിഷ്ഫലമായില്ല.

സമയത്തെ സംബന്ധിച്ച് അജ്ഞതയാണെങ്കിലും നോമ്പ് നിഷ്ഫലമാവില്ല. അതിന് തെളിവായി നമുക്ക് കാണാം: അസ്മാഅ് ബിന്‍ത് അബൂബക്കര്‍(റ)വില്‍ നിന്ന്: അവര്‍ പറയുകയുണ്ടായി: ”നബിﷺയുടെ കാലത്ത് മേഘാവൃതമായ സമയത്ത് ഞങ്ങള്‍ നോമ്പ് തുറന്നു. അതിന് ശേഷമാണ് സൂര്യനസ്തമിച്ചത്” (ബുഖാരി). അവരോട് നബിﷺ ആ നോമ്പ് നോറ്റുവീട്ടാന്‍ പറഞ്ഞില്ല. ഇങ്ങനെയുള്ള അവസരത്തില്‍ നോറ്റുവീട്ടല്‍ നിര്‍ബന്ധമായിരുന്നെങ്കില്‍ അവരോട് കല്‍പിക്കുമായിരുന്നു. അവരോട് കല്‍പിച്ചിരുന്നെങ്കില്‍ സമുദായത്തിനായി അവരത് ഉദ്ധരിക്കുകയും ചെയ്യുമായിരുന്നു. കാരണം അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാമാണ് ഈ ഉല്‍ബോധനത്തെ അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാണ്” (ക്വുര്‍ആന്‍ 15:9).

ആവശ്യമുള്ള സാഹചര്യമുണ്ടായിട്ടും അങ്ങനെ ഉദ്ധരിക്കപ്പെടാത്തതിനാല്‍ നബിﷺ അവരോട് അങ്ങനെ കല്‍പിച്ചില്ലായെന്നാണ് മനസ്സിലാക്കേണ്ടത്. നോറ്റുവീട്ടാന്‍ കല്‍പിക്കാത്തത്‌കൊണ്ട് തന്നെ അത് നിര്‍ബന്ധമല്ലായെന്നും മനസ്സിലാക്കാവുന്നതാണ്. അതുപോലെ തന്നെ ഒരാള്‍ ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുകയും ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയും ചെയ്തു. അതിന് ശേഷമാണ് താന്‍ ഭക്ഷണപാനീയം കഴിച്ചത് പ്രഭാതോദയത്തിന് ശേഷമാണെന്ന് മനസ്സിലായത്. എങ്കില്‍ അവന് ആ നോമ്പ് ക്വള്വാഅ് വീട്ടേണ്ടതില്ല. കാരണം അവന്‍ അറിയാതെ ചെയ്തതാണ്.

രണ്ടാമത്തെ നിബന്ധന: സ്വബോധത്തോടെയായിരിക്കണം. മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ, പാനീയം കുടിക്കുകയോ ചെയ്താല്‍ നോമ്പ് ശരിയാകും. അത് നോറ്റ് വീട്ടേണ്ടതില്ല. അല്ലാഹു പറയുന്നു:

”…ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ…”(ക്വുര്‍ആന്‍ 2:286).

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: ”ആരെങ്കിലും മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ. കാരണം അല്ലാഹുവാണ് അവനെ തീറ്റുകയും കുടിപ്പിക്കുകയും ചെയ്തത്” (ബുഖാരി, മുസ്‌ലിം).

മൂന്നാമത്തെ നിബന്ധന: സ്വമേധയാ ചെയ്യുന്നതായിരിക്കണം. ആരെങ്കിലും നിര്‍ബന്ധിപ്പിക്കുകയോ മറ്റോ ചെയ്തിട്ടാവരുത്. സ്വമേധയാ അല്ലാതെയാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ നോമ്പ് നിഷ്ഫലമാവില്ല. അല്ലാഹു പറയുന്നു:

”വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും” (ക്വുര്‍ആന്‍ 16:106).

നിര്‍ബന്ധിപ്പിച്ച് കൊണ്ട് കുഫ്‌റിന്റെ കാര്യം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള വിധി ഇതാണെങ്കില്‍ അതിനേക്കാള്‍ ഗൗരവം കുറഞ്ഞ കാര്യത്തില്‍ നാം സംശയിക്കേണ്ടതില്ലല്ലോ. ഒരു ഹദീഥ് കാണുക:

നബിﷺപറയുന്നു: ”അബദ്ധവും മറവിയും നിര്‍ബന്ധിപ്പിക്കപ്പെട്ടതും എന്റെ സമുദായത്തിന് മാപ്പു നല്‍കപ്പെട്ടിരിക്കുന്നു” (ഇബ്‌നുമാജ, ത്വബ്‌റാനി).

ഇതുപോലെ തന്നെ നോമ്പുകാരന്റെ മൂക്കിലൂടെ പൊടിപടലമോ മറ്റോ പ്രവേശിക്കുകയും അതിന് രുചിയുണ്ടാവുകയും അത് വയറില്‍ പ്രവേശിക്കുകയും ചെയ്താല്‍ അത് കാരണത്താല്‍ അവന്റെ നോമ്പ് നിഷ്ഫലമാവില്ല, കാരണം അവന്റെ ഉദ്ദേശത്തോടെയല്ലല്ലോ അങ്ങനെ സംഭവിക്കുന്നത്. അതുപോലെ തന്നെ ഒരാളെ നിര്‍ബന്ധിപ്പിച്ച് വെള്ളം കുടിപ്പിക്കുകയാണെങ്കില്‍ അത് കൊണ്ടും നോമ്പ് മുറിയുകയില്ല. ഉറക്കത്തില്‍ സ്വപ്‌നസ്ഖലനമുണ്ടായാലും നോമ്പ് നിഷ്ഫലമാവില്ല, കാരണം അവന്റെ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ലല്ലോ അങ്ങനെ സംഭവിക്കുന്നത്. അതുപോലെ ഭര്‍ത്താവ് ഭാര്യയെ നോമ്പ് അസാധുവാകുന്ന കാര്യങ്ങള്‍ക്ക് നിര്‍ബന്ധിപ്പിച്ചാല്‍ ഭാര്യയുടെ നോമ്പിന് ഭംഗം വരുകയില്ല. കാരണം അവള്‍ സ്വമേധയാ ചെയ്തതല്ല, മറിച്ച് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന്റെ മുമ്പില്‍ വിധേയമായതാണ്.

ഒരു പ്രത്യേകം ഇവിടെ ഉണര്‍ത്തുന്നു; റമദാനില്‍ നോമ്പ് നിര്‍ബന്ധമുള്ള ഒരു പുരുഷന്‍ (ഇളവില്ലാത്തവന്‍) പകലില്‍ സംയോഗം ചെയ്താല്‍ അഞ്ച് കാര്യങ്ങള്‍ അതിലൂടെ അവന് വരുന്നതാണ്:

1. അവശേഷിക്കുന്ന സമയം അവന്‍ നോമ്പ് പിടിക്കണം. 2. അവന്റെ നോമ്പ് നിഷ്ഫലമാവും. 3. ക്വള്വാഅ് വീട്ടണം. 4. പ്രായച്ഛിത്തം ചെയ്യണം. 5. അവന്‍ തെറ്റു ചെയ്തു.

ഈ കാര്യത്തില്‍ അറിവുള്ളവന്‍, അറിവില്ലാത്തവന്‍ എന്ന വ്യത്യാസമില്ല. അതായത് നോമ്പ് നിര്‍ബന്ധമായ ഒരു പുരുഷന്‍ റമദാനിന്റെ പകലില്‍ സംയോഗം ചെയ്താല്‍ അവന് പ്രായച്ഛിത്തം നിര്‍ബന്ധമാണെന്ന് അറിയാതെയാണ് ചെയ്തതെങ്കിലും അവന്, മുകളില്‍ നാം വിശദമാക്കിയ വിധികള്‍ ബാധകമാണ്. കാരണം നോമ്പിനെ മുറിക്കുന്ന കാര്യം ബോധപൂര്‍വം ചെയ്തതാണ്. നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന കാര്യം ബോധപൂര്‍വം ചെയ്താല്‍ അതിന്റെ വിധിയും അതിന് ബാധകമാണ്. ഹദീഥില്‍ നമുക്ക് കാണാം:

അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീഥില്‍ ഒരാള്‍ നബിﷺയുടെ അടുത്ത് വന്ന് പറയുന്നു: ‘പ്രവാചകരേ, ഞാന്‍ നശിച്ചു.’ നബിﷺചോദിച്ചു: ‘എന്താണ് നിന്നെ നശിപ്പിച്ചത്?’ അയാള്‍ പറഞ്ഞു: ‘റമദാനിന്റെ പകലില്‍ നോമ്പുകാരനായി ഞാന്‍ ഭാര്യയുമായി ലൈംഗിക വേഴ്ചയിലേര്‍പെട്ടു പോയി’ (ബുഖാരി).

അപ്പോള്‍ നബിﷺ അയാളോട് പ്രായച്ഛിത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. അയാള്‍ക്കറിയില്ലായിരുന്നു ഇങ്ങനെ ചെയ്താല്‍ പ്രായച്ഛിത്തം ചെയ്യണമെന്നത്. ഇവിടെ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമുള്ളവന്‍ എന്ന് പ്രത്യേകം പറയാന്‍ കാരണമുണ്ട്. ഭാര്യയും ഭര്‍ത്താവും യാത്ര ചെയ്ത് തിരിച്ചെത്തിയ ശേഷം അവര്‍ സംസര്‍ഗത്തിലേര്‍പെട്ടാല്‍ അവര്‍ക്ക് പ്രായച്ഛിത്തം നിര്‍ബന്ധമില്ല. കാരണം യാത്രക്കാരായതിനാല്‍ അവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലല്ലോ. അതുപോലെ യാത്രക്കാരന്‍ നോമ്പനുഷ്ഠിച്ചാല്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമില്ല. അവന്‍ ഉദ്ദേശിച്ചാല്‍ പൂര്‍ത്തിയാക്കാം, ഉദ്ദേശിച്ചില്ലെങ്കില്‍ പൂര്‍ത്തീകരിക്കേണ്ടതുമില്ല. പൂര്‍ത്തീകരിച്ചില്ലെങ്കില്‍ (യാത്രക്കാരന് നോമ്പ് നിര്‍ബന്ധമില്ലാത്തത് കൊണ്ട്) അവന്‍ ക്വള്വാഅ് വീട്ടിയാല്‍ മതി.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

മുലയൂട്ടുന്നവര്‍ക്ക് നോമ്പൊഴിവാക്കാമോ? അവര്‍ എപ്പോഴാണത് നോറ്റുവീട്ടേണ്ടത്? അവര്‍ അഗതികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ടോ?

മുലയൂട്ടുന്നവര്‍ക്ക് നോമ്പൊഴിവാക്കാമോ? അവര്‍ എപ്പോഴാണത് നോറ്റുവീട്ടേണ്ടത്? അവര്‍ അഗതികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ടോ?

ഉത്തരം: നോമ്പനുഷ്ഠിച്ചാല്‍ കുട്ടിക്ക് കൊടുക്കേണ്ട മുലപ്പാല്‍ കുറഞ്ഞ് പോകുമെന്നോ, മറ്റു വല്ല പ്രയാസവും കുട്ടിക്കുണ്ടാകുമോ എന്നോ ഭയപ്പെട്ടാല്‍ അവര്‍ക്ക് നോമ്പൊഴിവാക്കാം. പക്ഷേ, രോഗിയെ പോലെ പിന്നീട് നോറ്റു വീട്ടേണ്ടതുണ്ട്. അതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

”…ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല…” (ക്വുര്‍ആന്‍ 2:185).

എപ്പോഴാണോ കാരണം നീങ്ങിപ്പോകുന്നത് ആ സമയം നോറ്റു വീട്ടാനാരംഭിക്കുകയും ചെയ്യണം. അന്തരീക്ഷം തണുക്കുകയും പകല്‍ സമയം കുറയുകയും ചെയ്യുന്ന ശൈത്യകാലത്തോ, അതല്ലെങ്കില്‍ അടുത്ത വര്‍ഷമോ നോറ്റു വീട്ടാവുന്നതാണ്. നീങ്ങിപ്പോവാത്ത കാരണങ്ങളോ, ശമനം പ്രതീക്ഷിക്കാത്ത രോഗമോ ഉള്ളവരാണ് ഓരോ ദിവസത്തിനും പകരമായി ഓരോ അഗതികള്‍ക്ക് ഭക്ഷണം നോമ്പിന് പകരമായി നല്‍കേണ്ടത്.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

നോമ്പുകാരന്‍ പല്ല് തേക്കുന്നതിന്റെയും സുഗന്ധം ഉപയോഗിക്കുക സുറുമയിടുക എന്നതിന്റെ വിധി

നോമ്പുകാരന്‍ പല്ല് തേക്കുന്നതിന്റെയും സുഗന്ധം ഉപയോഗിക്കുക സുറുമയിടുക എന്നതിന്റെ വിധി

നോമ്പുകാരന്‍ പല്ല് തേക്കുന്നതിന്റെയും സുഗന്ധം ഉപയോഗിക്കുന്നതിന്റെയും വിധി എന്താണ്?

ഉത്തരം: നോമ്പ്കാരന്‍ പകലിന്റെ തുടക്കത്തിലോ, അവസാനത്തിലോ പല്ല് തേക്കുന്നത് പ്രവാചക ചര്യയില്‍ പെട്ടതാണ്. ഹദീഥ് കാണുക:

നബിﷺ പറയുകയുണ്ടായി: ”പല്ല് തേക്കല്‍ വായക്ക് ശുദ്ധിയുണ്ടാക്കുന്നതും രക്ഷിതാവിന് തൃപ്തിയുമുള്ള കാര്യമാണ്” (ബുഖാരി).

നബിﷺ പറഞ്ഞു: ”എന്റെ സമുദായത്തിന് പ്രയാസമുണ്ടാകുമായിരുന്നില്ലെങ്കില്‍ ഓരോ നമസ്‌കാരത്തിന് മുമ്പും മിസ്‌വാക്ക് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു”(ബുഖാരി, മുസ്‌ലിം).

അതുപോലെ നോമ്പുകാരന് പകലിന്റെ ആദ്യത്തിലോ, അവസാനത്തിലോ എപ്പോഴാണെങ്കിലും സുഗന്ധം ഉപയോഗിക്കാവുന്നതാണ്. അത് പുകരൂപത്തിലോ, ദ്രാവക രൂപത്തിലോ, മറ്റു വല്ല രൂപത്തിലോ ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സുഗന്ധം കലര്‍ന്ന പുക മൂക്കിലൂടെ കടത്തിവിടരുത്. കാരണം സുഗന്ധം കലര്‍ന്ന പുക മൂക്കിലൂടെ പ്രവേശിച്ച് അത് വയറില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് കൊണ്ടാണ് നബിﷺ ലുഖൈത്വ്ബ്‌നു സ്വബ്‌റയോട് പറഞ്ഞത്: ”നീ നോമ്പുകാരനല്ലായെങ്കില്‍ മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുന്നത് അധികരിപ്പിക്കുക” (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).

നോമ്പുകാരന്‍ സുറുമയിടുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: നോമ്പുകാരന് സുറുമയിടാവുന്നതാണ്, അതിന് പ്രശ്‌നമില്ല. അതുപോലെ കണ്ണുകളിലും ചെവിയിലും തുള്ളിമരുന്നും ഉപയോഗിക്കാവുന്നതാണ്. കാരണം അത് ഭക്ഷണപാനീയം കഴിക്കലല്ല. കണ്ണിലും മൂക്കിലും തുള്ളിമരുന്ന് ഉപയോഗിക്കുന്നതിന് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുകയെന്ന് പറയില്ല. തന്നെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതാണ് വിലക്കിയിട്ടുള്ളത്. ഈ അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്)ക്ക് ഉള്ളത്. എന്നാല്‍ മൂക്കില്‍ മരുന്ന് ഉപയോഗിച്ച് മനഃപൂര്‍വം അത് വായില്‍ എത്തിയാല്‍ നോമ്പ് നിഷ്ഫലമാകുന്നതാണ്. ഒരു ഹദീഥ് കാണുക:

നബിﷺ പറയുകയുണ്ടായി: ”നീ നോമ്പുകാരനല്ലായെങ്കില്‍ മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുന്നത് അധികരിപ്പിക്കുക” (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).

നോമ്പുകാരന്‍ സുഗന്ധം വാസനിക്കാന്‍ പാടുണ്ടോ?

ഉത്തരം: വ്രതമനുഷ്ഠിച്ചവന് സുഗന്ധം വാസനിക്കാവുന്നതാണ്. സുഗന്ധം പുകക്കുന്നതിനും പ്രശ്‌നമില്ല. എന്നാല്‍ സുഗന്ധത്തിന്റെ പുക മൂക്കിലൂടെ അകത്തേക്ക് പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല. കാരണം പുകക്ക് വെള്ളത്തെപ്പോലെ വയറിലേക്ക് എത്തുവാനുള്ള സാഹചര്യമുണ്ട്. വാസനിക്കല്‍ മാത്രമാണെങ്കില്‍ യാതൊരു കുഴപ്പവുമില്ല.

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

കഫം, മൂക്കില്‍ നിന്നും വരുന്നവ തുടങ്ങിയവ വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?

കഫം, മൂക്കില്‍ നിന്നും വരുന്നവ തുടങ്ങിയവ വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?

ഉത്തരം: കഫം, മൂക്കില്‍ നിന്നും വരുന്നവ എന്നിവ വായിലേക്കെത്തുന്നില്ലെങ്കില്‍ നോമ്പ് അസാധുവാകില്ല, അതില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ അവ വായിലെത്തുകയും അത് വിഴുങ്ങുകയും ചെയ്യുന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ രണ്ട് അഭിപ്രായത്തിലാണ്: ഭക്ഷണ പാനീയത്തോട് ചേര്‍ത്തിക്കൊണ്ട് നോമ്പ് മുറിയും എന്ന് പറഞ്ഞവരാണ് ഒരു വിഭാഗം പണ്ഡിതന്‍മാര്‍. എന്നാല്‍ മറുവിഭാഗം പറയുന്നത് ഉമിനീരിനോട് സാദൃശ്യപ്പെടുത്തി നോമ്പ് അസാധുവാകില്ലായെന്നാണ്. ഉമിനീര് വിഴുങ്ങിയാല്‍ നോമ്പ് നിഷ്ഫലമാകാത്തത് പോലെ തന്നെ.

പണ്ഡിതന്‍മാര്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ അവലംബം ക്വുര്‍ആനും സുന്നത്തുമാണ്. ഈ കാര്യം കൊണ്ട് ആരാധന കുഴപ്പത്തിലാവുമോ, കുഴപ്പത്തിലാവുകയില്ലേ എന്ന കാര്യത്തില്‍ നാം സംശയത്തിലായാല്‍, അതിന്റെ അടിസ്ഥാനം കുഴപ്പത്തിലാവില്ലായെന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നോമ്പ് അസാധുവാകില്ല എന്നാണ് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ കഫം, അതുപോലെ മൂക്കില്‍ നിന്ന് വരുന്നവ പോലെയുള്ളവ വായില്‍ വന്നാല്‍ തന്നെ നോമ്പുകാരനാണെങ്കിലും, അല്ലെങ്കിലും ശരി അത് പുറത്തേക്ക് തുപ്പിക്കളയുകയാണ് ഒരു മുസ്‌ലിം ചെയ്യേണ്ടത്. എന്നാല്‍ നോമ്പ് നിഷ്ഫലമാവും എന്ന് പറയാന്‍ അല്ലാഹുവിന്റെ മുമ്പില്‍ സ്ഥാപിക്കാന്‍ തെളിവ് ആവശ്യമാണ്.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

ഒരാള്‍ക്ക് റമദാനിലെ ഒരു നോമ്പ് ക്വളാഅ് വീട്ടാനുണ്ട്. എന്നാല്‍ അടുത്ത റമദാന്‍ വരുന്നതിന് മുമ്പ് അത് വീട്ടാന്‍ സാധിച്ചില്ല, എന്താണ് ചെയ്യേണ്ടത്?

ഒരാള്‍ക്ക് റമദാനിലെ ഒരു നോമ്പ് ക്വളാഅ് വീട്ടാനുണ്ട്. എന്നാല്‍ അടുത്ത റമദാന്‍ വരുന്നതിന് മുമ്പ് അത് വീട്ടാന്‍ സാധിച്ചില്ല, എന്താണ് ചെയ്യേണ്ടത്?

ഉത്തരം: അല്ലാഹു വ്യക്തമായി പറയുന്നു: ”…അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)…” (ക്വുര്‍ആന്‍ 2:185).

മതപരമായ കാരണത്താല്‍ നോമ്പൊഴിവാക്കിയ വ്യക്തി ഉന്നതനും പ്രാതാപവാനുമായ അല്ലാഹുവിന്റെ കല്‍പന പ്രകാരം നോറ്റുവീട്ടേണ്ടതുണ്ട്. അതേവര്‍ഷം തന്നെ അത് നോറ്റുവീട്ടല്‍ നിര്‍ബന്ധവുമാണ്. അടുത്ത റമദാന്‍ കഴിയുന്നത് വരെ അത് നീട്ടിവെക്കാന്‍ പാടുള്ളതല്ല. അതാണ് ആഇശ(റ)യുടെ ഹദീഥ് നമ്മെ കൃത്യമായി പഠിപ്പിക്കുന്നത്:

ആഇശ(റ)യില്‍ നിന്ന്. അവര്‍ പറയുന്നു: ”എനിക്ക് റമദാനിലെ നോമ്പ് ക്വളാഅ് വീട്ടുവാനുണ്ടാകും. പ്രവാചകന്‍ﷺയുടെ സാന്നിധ്യം കാരണം എനിക്ക് ശഅ്ബാനിലല്ലാതെ അത് വീട്ടുവാന്‍ സാധിച്ചിരുന്നില്ല’ (ബുഖാരി).

‘എനിക്ക് ശഅ്ബാനിലല്ലാതെ വീട്ടാന്‍ സാധിച്ചിരുന്നില്ല’ എന്ന ആഇശ(റ)യുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അടുത്ത റമദാന്‍ വരുന്നതിന് മുമ്പ് വീട്ടണം എന്നതാണ്. എന്നാല്‍ അടുത്ത റമദാനിന് ശേഷവും പിന്തിപ്പിക്കുകയാണെങ്കില്‍ അവന്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും പിന്തിപ്പിച്ചതില്‍ ഖേദിക്കുകയും ക്വളാഅ് വീട്ടുകയും ചെയ്യേണ്ടതുണ്ട്. സമയം പിന്തിപ്പിച്ചതിനാല്‍ ക്വളാഅ് വീട്ടല്‍ ഒഴിവാകുകയില്ല. അടുത്ത റമദാനിന് ശേഷമാണെങ്കില്‍ അവനത് നോറ്റുവീട്ടേണ്ടതുണ്ട്. അല്ലാഹുവാണ് തൗഫീക്വ് നല്‍കുന്നവന്‍.

 
നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

ആധുനിക കാലത്ത് അത്യാധുനിക യാത്രാസൗകര്യങ്ങളുള്ളതിനാല്‍ യാത്രക്കാരന് നോമ്പനുഷ്ഠിക്കല്‍ (പഴയ കാലത്തെ അപേക്ഷിച്ച്) പ്രയാസമുള്ള കാര്യമല്ല. ഈ സാഹചര്യത്തില്‍ യാത്രക്കാരന്‍ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധിയെന്താണ്?

ആധുനിക കാലത്ത് അത്യാധുനിക യാത്രാസൗകര്യങ്ങളുള്ളതിനാല്‍ യാത്രക്കാരന് നോമ്പനുഷ്ഠിക്കല്‍ (പഴയ കാലത്തെ അപേക്ഷിച്ച്) പ്രയാസമുള്ള കാര്യമല്ല. ഈ സാഹചര്യത്തില്‍ യാത്രക്കാരന്‍ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: യാത്രക്കാരന് നോമ്പനുഷ്ഠിക്കുകയും നോമ്പൊഴിവാക്കുകയും ചെയ്യാവുന്നതാണ്. അല്ലാഹു പറയുന്നു: ”…ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)…” (ക്വുര്‍ആന്‍ 2:185).

പ്രവാചകന്‍ﷺയോടൊപ്പം സ്വഹാബാക്കള്‍ യാത്ര ചെയ്യാറുണ്ടായിരുന്നു, അവരില്‍ നോമ്പനുഷ്ഠിക്കുന്നവരും നോമ്പൊഴിവാക്കിയവരും ഉണ്ടായിരുന്നു. നോമ്പനുഷ്ഠിച്ചവരെ ഒഴിവാക്കിയവര്‍ ആക്ഷേപിക്കുകയോ, നോമ്പൊഴിവാക്കിയവരെ അനുഷ്ഠിച്ചവര്‍ ആക്ഷേപിക്കുകയോ ചെയ്തിരുന്നില്ല. നബിﷺ യാത്രയില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു.

അബൂദര്‍ദ്ദാഅ്(റ) പറയുകയുണ്ടായി: ”റമദാനില്‍ ശക്തമായ ചൂടുള്ള സമയത്ത് ഞങ്ങള്‍ നബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. ഞങ്ങളില്‍ നബിﷺയും അബ്ദുല്ലാഹ് ഇബ്‌നു റവാഹയും ഒഴിച്ച് മറ്റാരും (ഈ യാത്രയില്‍) നോമ്പനുഷ്ഠിച്ചിരുന്നില്ല” (ബുഖാരി, മുസ്‌ലിം).

യാത്രക്കാരനുള്ള നിയമം അവന് നോമ്പനുഷ്ഠിക്കുകയോ, ഒഴിവാക്കുകയോ ചെയ്യാം എന്നതാണ്. എന്നാല്‍ യാത്രക്കാരന് പ്രയാസമില്ലെങ്കില്‍ നോമ്പനുഷ്ഠിക്കലാണ് നല്ലത്. കാരണം അതില്‍ മൂന്ന് പ്രയോജനങ്ങള്‍ ഉണ്ട്:

1. നബിﷺയുടെ ചര്യ പിന്‍തുടരല്‍ 2. സൗകര്യം: ജനങ്ങളോടൊപ്പം വ്രതമനുഷ്ഠിക്കലാണ് ഒറ്റക്ക് നോമ്പനുഷ്ഠിക്കുന്നതിനെക്കാള്‍ കൂടുതല്‍ സൗകര്യപ്രദമായത്. 3. തന്റെ ബാധ്യത പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു.

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)