06 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 06]

ഇസ്റാഉം മിഅ്റാജും

പ്രവാചകൻ(ﷺ) എല്ലാ നിലയിലും ദു:ഖാകുലനായി കഴിഞ്ഞു കൂടുന്ന സന്ദർഭത്തിലായിരുന്നു ഇസ്റാഅ് മിഅ്റാജ് എന്നീ അൽഭുത സംഭവങ്ങൾ നടന്നത്. എല്ലാവരും അല്ലാഹു അടക്കം പ്രവാചകനെ കയ്യൊഴിച്ചു എന്ന് വരെ ശത്രുക്കൾ കൊട്ടിഘോഷിക്കാൻ തുടങ്ങി. ഈ അവസരത്തിലാണ് അല്ലാഹു പ്രവാചകനെ ഒരു പ്രത്യേക കൂടിക്കാഴ്ചക്കായി അവസരമൊരുക്കിയത് എന്ന് പറയാവുന്ന വിധത്തിൽ പ്രസ്തുത സംഭവങ്ങൾക്ക് പ്രവാചകൻ(ﷺ) യെ തിരഞ്ഞെടുത്തത്.

ഈ സംഭവങ്ങൾ ഏത് വർഷത്തിൽ ഏത് തീയതിയിലാണ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർ ഏകാഭിപ്രായക്കാരല്ല. എന്നാൽ മദീന ഹിജ്റയുടെ ഒരു വർഷം മുമ്പാണ് എന്നിടത്താണ് പലരും എത്തി നിൽക്കുന്നത്. ആ ദിവസം ഏതെന്ന് അറിയുന്നതിൽ പ്രത്യേക നേട്ടമുണ്ടായിരുന്നുവെങ്കിൽ അതൊരിക്കലും അല്ലാഹു അവ്യക്തമാക്കുമായിരുന്നില്ല. ഒരു പക്ഷേ, പിൽക്കാലത്ത് ജനങ്ങൾ അതിൻറ പേരിൽ ആഘോഷങ്ങളും ആരാധനകളും സംഘടിപ്പിക്കാതിരിക്കാനായി ഒളിപ്പിച്ചു വെച്ചതുമായേക്കാം

മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സ്വയിലേക്ക് അല്ലാഹു പ്രവാചകൻ (ﷺ) യെ രാതി സഞ്ചരിപ്പിച്ചതിന് ഇസ്റാഅ് എന്നും അവിടെനിന്നും വാനലോകത്തേക്കുള്ള സഞ്ചാരത്തെ മിഅ്റാജ് എന്നും പറയുന്നു. ഇത് രണ്ടും ശാരീരികമായും ഒരേ രാത്രിയിൽ തന്നെയുമായിരുന്നു എന്നും ഹദീസുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.

ഹദീസുകളിലും തഫ്സീറുകളിലും വന്നിട്ടുള്ള സ്വഹാബികളുടെ വാക്കുകളിൽ നിന്നും പ്രസ്തുത സംഭവത്തെ നമുക്ക് താഴെ പറയും വിധം മനസ്സിലാക്കാവുന്നതാണ്. നബി(ﷺ) യുടെ അടുക്കൽ രാത്രിയിൽ ജിബ്രീൽ (عليه السلام) ബുറാഖ് എന്ന ഒരു പ്രത്യേക തരം വാഹനവുമായി – ത് കഴുതയേക്കാൾ വലുതും കോവർ കഴുതയേക്കാൾ ചെറുതും വെള്ള നിറത്തോട് കൂടിയതുമായിരുന്നു എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട് – വരികയും പ്രവാചകനേയും കൊണ്ട് ബൈതുൽമുഖദ്ദസ് വരെ യാത്ര ചെയ്യുകയും ചെയ്തു. കണ്ണെത്താവുന്ന അത്ര ദൂരത്തിലായിരുന്നു അതിന്റെ ഓരോ കാലുകളും പറിച്ചുവെച്ചിരുന്നത് എന്ന പ്രവാചക വചനത്തിൽ നിന്ന് അതിന്റെ വേഗത നമുക്ക് മനസ്സിലാക്കാവുന്നതാണ്. 

ബൈതുൽ മുഖദ്ദസിന്റെ കവാടത്തിൽ ബുറാഖിനെ ബന്ധിച്ച ശേഷം പ്രവാചകൻ (ﷺ) അതിനുള്ളിൽ കയറി രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കരിച്ചു. ശേഷം അല്ലാഹു മററ് പ്രവാചകന്മാരെയെല്ലാം നബി(ﷺ)ക്ക് മുന്നിൽ ഹാജറാക്കുകയും അവർക്ക് നേതൃത്വം വഹിച്ചുകൊണ്ട് പ്രവാചകൻ (ﷺ) നമസ്കരിക്കുകയും ചെയ്തു. ഈ സംഭവമാണ് ഇസ്റാഅ് എന്ന് അറിയപ്പെടുന്നത്. പിന്നീട് ഗോവണി പോലുള്ള പ്രത്യേക തരത്തിലുള്ള ഒരു വാഹനം കൊണ്ട് വരപ്പെടുകയും അതിലൂടെ ആകാശ ലോകത്തേക്ക് അല്ലാഹുവിൻറെ അനുഗ്രഹത്താൽ കയറിപ്പോവുകയും ചെയ്തു. 

ഒന്നാമത്തെ ആകാശത്ത് വെച്ച് ആദം നബി (عليه السلام) യെ കണ്ടു. അന്യോന്യം സലാം പറഞ്ഞ ശേഷം അല്ലാഹു അദ്ദേഹത്തിന് സജ്ജനങ്ങളുടെയും ദുർജനങ്ങളുടെയും ആത്മാക്കളെ കാണിച്ചുകൊടുത്തു. രണ്ടാം ആകാശത്ത് യഹ്യ, ഈസ (عليه السلام), മൂന്നാം ആകാശത്തിൽ യൂസുഫ്(عليه السلام), ആകാശത്ത് ഇദ്രീസ് (عليه السلام), അഞ്ചാം ആകാശത്ത് ഹാറൂൻ (عليه السلام), ആറാം ആ കാശത്ത് മൂസാ (عليه السلام), ഏഴാം ആകാശത്ത് ഇബ്റാഹീം (عليه السلام) എന്നിവരേയും കണ്ടു. എല്ലാവരും പ്രവാചകനെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിൻറ പ്രവാചകത്വത്തെ അംഗീകരിക്കുകയും ചെയ്തു. തുടർന്ന് വാനലോകത്തുള്ള സിദ്റത്തുൽ മുൻതഹ: എന്ന പ്രത്യേക വൃക്ഷവും, ഭൂമിയിലെ കഅബക്ക് തുല്യമായി വാനലോകത്തെ മന്ദിരമായ ബൈതുൽ മഅ്മൂറുമെല്ലാം അല്ലാഹുവിൻറ അത്യുന്നത സ്ഥാനത്തിനോടടുത്ത് എത്താറാകുകയും അവിടെ വെച്ച് ല്ലാഹു അദ്ദേഹവുമായി സംസാരിക്കുകയും അൻമ്പത് സമയങ്ങളിലുള്ള നമസ്കാരം വിശ്വാസികളുടെ മേൽ നിർബന്ധമാക്കുകയും ചെയ്തു. അതിനു മടക്ക യാതയിൽ ആറാം ആകാശത്ത് മൂസാ(عليه السلام)നെ വീണ്ടും കണ്ട്മുട്ടുകയും അല്ലാഹുവിൽ നിന്നും എന്താണ് പാരിതോഷികമായി ലഭിച്ചിട്ടുള്ളതെന്നത് എന്ന് അന്വേഷിക്കുകയും ചെയ്തു. അമ്പത് സമയത്തെ നമസ്കാരത്തെ സംബന്ധിച്ച് പ്രവാചകൻ (ﷺ) അറിയിച്ചു. അന്നേരം, താങ്കളുടെ സമൂഹത്തേക്കാൾ ശാരീരികമായും മാനസികമായും ശക്തരും കരുത്തരും എല്ലാം ആയിരുന്ന എൻറ സമുദായത്തിന് ഇതിലും കുറഞ്ഞ ആരാധനകൾ ചുമത്തിയിട്ട്  അത് അവർക്ക് നിർവ്വഹിക്കാനായിരുന്നില്ല. അതിനാൽ അല്ലാഹുവിങ്കലേക്ക് തിരിച്ചുപോയി ലഘൂകരിക്കാൻ ആവശ്യപ്പെടുക എന്ന് പറഞ്ഞു. അത് അനുസരിച്ച് പ്രവാചകൻ(ﷺ) പല പ്രാവശ്യങ്ങളിലായി ലഘൂകരിക്കാൻ ആവശ്യപ്പെട്ട് അമ്പത് സമയമുള്ളത് അഞ്ച് സമയമാക്കി ചുരുക്കി നിശ്ചയിക്കപ്പെട്ടു. അന്നേരം പ്രവർത്തനത്തിൽ ലഘൂകരണം വരുത്തിയെങ്കിലും പ്രതിഫലത്തിൻറ കാര്യത്തിൽ നാം തീരുമാനം മാററാൻ ഉദ്ദേശിക്കുന്നില്ല എന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു.

കൂടാതെ പ്രവാചകൻ (ﷺ) ക്ക് അല്ലാഹു പ്രസ്തുത യാതയിൽ സ്വർഗ നരകങ്ങളെയും അതിലെത്തിപ്പെടുന്നതിനുള്ള കാരണങ്ങളേയും കാണിച്ചുകൊടുക്കുകയുണ്ടായി. വ്യത്യസ്ത റിപ്പോർട്ടുകളായി വന്നിട്ടുള്ള വിഷയങ്ങളിൽ ഏതാനും ചിലത് മാത്രം താഴെ ചേർക്കുന്നു. 

അനാഥകളുടെ സ്വത്ത് തിന്നുന്നവർ: ഒട്ടകത്തിൻറ വായകളാടുകൂടിയുള്ള ഒരു വിഭാഗം ആളുകൾ അവർ തീക്കട്ടകൾ വിഴുങ്ങുകയും അത് അവരുടെ പിൻഭാഗത്തിലൂടെ താഴേക്ക് വീഴുകയും ചെയ്യുന്നു. അനാഥകളുടെ സ്വത്ത് ഭുജിക്കുന്നവർക്ക് ഉണ്ടാകാൻ പോകുന്ന അനുഭവമായിരിക്കും ഇത് എന്ന് ജിബ്രീൽ വിവരിച്ചു കൊടുത്തു.

പലിശ തിന്നുന്ന ആളുകൾ: അവർ വലിയ കെട്ടിടങ്ങൾ പോലുള്ള വയറുകളോട് കൂടി പ്രയാസപ്പെടുന്നു.

വ്യഭിചാരികൾ: അവർ നല്ല മാംസം ഒരു ഭാഗത്ത് ഉള്ളതിലേക്ക് ശ്രദ്ധിക്കുക പോലും ചെയ്യാതെ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന മാംസം തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

തങ്ങൾക്ക് ജനിച്ച സന്താനങ്ങളെ പിതാക്കളിലേക്കല്ലാതെ ചേർത്ത് പറയുന്ന സ്ത്രീകൾ അവരുടെ സ്തനങ്ങളിൽ കെട്ടിത്തൂക്കപ്പെട്ട നിലയിൽ പ്രയാസപ്പെടുന്നു.

നമസ്കാര സമയത്ത് കിടന്നുറങ്ങുന്നവർ: അവരുടെ മുഖം മറെറാരു വിഭാഗം ആളുകൾ കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കുകയും മുഖം വികൃതമായാൽ കല്ല് കയ്യിൽ നിന്നും വീണ് ഉരുണ്ട് പോകുകയും അത് എടുത്ത് വരുമ്പോഴേക്ക് മുഖം പഴയ രൂപത്തിലായിരിക്കും. വീണ്ടും അവർ ചതച്ച് വികൃതമാക്കപ്പെടുന്നു. ഇപ്രകാരം ആ വർത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഇങ്ങനെ വിവിധ തരത്തിലുള്ള കുററകൃത്യങ്ങൾക്കുള്ള ശിക്ഷാരീതികൾ കാണിക്കപ്പെട്ടു.

അപ്രകാരം തന്നെ സ്വർഗവും കാണിക്കപ്പെട്ടു. സ്വർഗീയ സൗകര്യങ്ങളും, ചെറുപ്രായത്തിൽ മരണപ്പെട്ട കുട്ടികൾ ഇബ്റാഹീം (عليه السلام) യോടൊപ്പം ഒന്നിച്ച് ആഹ്ലാദിച്ച് കഴിയുന്നതും അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. അങ്ങിനെ എല്ലാം കണ്ടശേഷം അതേ രാത്രിയിൽ തന്നെ പ്രവാചകൻ(ﷺ) തിരിച്ചെത്തുകയും ചെയ്തു.

നേരം പുലർന്നപ്പോൾ നടന്ന സംഭവങ്ങളെല്ലാം പ്രവാചകൻ (ﷺ) സ്വഹാബികൾക്ക് വിവിരിച്ചു കൊടുത്തു. വിവരം അറിഞ്ഞ മുശ്രികുകൾ പരിഹസിക്കാൻ തുടങ്ങി. അത് കണ്ട് വിശ്വാസം ഉറച്ചിട്ടില്ലാത്ത ആളുകളിൽ പോലും സംശയത്തിന്റെ വക്കിനോളം എത്തിച്ചു. എന്നാൽ പ്രസ്തുത സംഭവം വിവരിക്കുന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന അബൂബക്കറിനെ ചെന്നു കണ്ട് ഖുറൈശികൾ വിവരം ധരിപ്പിച്ചു. അന്നേരം പ്രവാചകൻ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാനത് വിശ്വസിക്കുക തന്നെ ചെയ്തിരിക്കുന്നു എന്നായിരുന്നു അബൂബക്കർ(رضي الله عنه)വിൻറ പ്രതി കരണം. ഇത് അറിഞ്ഞ പ്രവാചകൻ(ﷺ) അബൂബക്കർ (رضي الله عنه)ന് സിദ്ദീഖ് (സത്യപ്പെടുത്തിയവൻ) എന്ന സ്ഥാനപ്പേര് നൽകി അനുമോദിക്കുകയും ചെയ്തു.

എന്നാൽ മുശ്രികുകൾ പ്രവാചകനോട് ബൈതുൽ മുഖദ്ദസിന്റെ വിശേഷണങ്ങളെ സംബന്ധിച്ച് പല ചോദ്യങ്ങളും ചോദിച്ചു. അതിനെല്ലാം കൃത്യമായി മറുപടി പറഞ്ഞപ്പോൾ അവർക്ക് അത് ശരിവെക്കുകയല്ലാതെ നിർവ്വാഹമുണ്ടായിരുന്നില്ല. പിന്നീട് അവർ മറെറാരു ചോദ്യത്തിലേക്ക് തിരിഞ്ഞു. അവരുടെ ഒരു കച്ചവട സംഘം സിറിയയുടെ ഭാഗത്തേക്ക് പോയിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള വിവരണങ്ങളും അത് എപ്പോൾ തിരിച്ചെത്തും എന്നെല്ലാം അവർ പ്രവാചകനോട് ചോദിച്ചു. എല്ലാറ്റിനും കൃത്യമായി മറുപടി പറയുകയും അതുമായി സംഭവങ്ങൾ യോജിച്ചു വരികയും ചെയ്തങ്കിലും അവർ ഇത് മുഹമ്മദിന്റെ ജാലവിദ്യയാണ് എന്ന് പറഞ്ഞ് നിഷേധത്തിൽ തുടരുക തന്നെ ചെയ്തു.

ഒന്നാം അഖബാ ഉടമ്പടി 

മുശ്രികുകളുടെ മർദ്ദനങ്ങൾക്ക് ശക്തികൂടിയപ്പോൾ പവാചകൻ (ﷺ) പ്രബോധന പ്രവർത്തനങ്ങൾ മക്കയുടെ പുറംനാടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് ആലോചിച്ചു. അതിന് വേണ്ടി ഹജ്ജ് സമയങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് യഥ്രിബിൽ നിന്നും ഹജ്ജിന്നായി വന്നിരുന്ന ആളുകളുമായി സംസാരിക്കുകയും അവരിൽ ചിലർ അത് ഉൾക്കൊള്ളാൻ തയ്യാറാവുകയും ചെയ്തു. അതനുസരിച്ച് ആറ് പേർ മുസ്ലിമാവുകയും അവർ നാട്ടിൽ ഈ സത്യം മററുള്ളവരെ

അറിയിക്കുമെന്നും, കൂടുതൽ ആളുകളെ ലഭിക്കുകയാണെങ്കിൽ അടുത്ത വർഷം അവരെയും താങ്കളുടെ അടുക്കലേക്ക് കൊണ്ടുവരും എന്നും വാഗ്ദത്തം ചെയ്ത് പിരിഞ്ഞു. ഈ സംഭവങ്ങൾ പ്രവാചകത്വത്തിൻറ പതിനൊന്നാം വർഷത്തിലായിരുന്നു. മേൽ പറയപ്പെട്ട ആറ് വ്യക്തികൾ യഥ്രിബിൽ തിരിച്ചെത്തി, യഥ്രിബിൽ നടത്തിയ പ്രബോധന പ്രവർത്തനങ്ങളുടെ ഫലമായി അടുത്തവർഷം നുബുവ്വത്തിന്റെ പന്തണ്ടാം വർഷം ആദ്യം നബിയിൽ വിശ്വസിച്ചവരിൽ പെട്ട അഞ്ച് പേർ ഉൾപ്പടെ പന്ത്രണ്ട് പേർ ഹജ്ജിനായി മക്ക

യിൽ വരികയും മീനക്ക് സമീപം അഖബയിൽ വെച്ച് നബി (ﷺ)യുമായി കൂടിക്കാഴ്ച നടത്തി മഹത്തായ ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. “അല്ലാഹുവിനെയല്ലാതെ ആരാധിക്കുകയില്ല, വ്യഭിചാരം, കവർച്ച, ശിശുഹത്യ, അപവാദം പറഞ്ഞു പരത്തുക എന്നിവ പൂർണ്ണമായും വർജ്ജിക്കുക, ഒരിക്കലും പ്രവാചകനോട് എതിര് പ്രവർത്തിക്കാതിരിക്കുക എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകൾ. ഈ കരാർ ആണ് ഒന്നാം അഖബ: ഉടമ്പടി എന്ന പേരിൽ അറിയപ്പെടുന്നത്.

രണ്ടാം അഖബാ ഉടമ്പടി

ഒന്നാം ഉടമ്പടി കഴിഞ്ഞ് യഥ്രിബിലേക്ക് തിരിച്ചുപോയ സംഘത്തോടൊപ്പം മിസ്അബ് ബ്നു ഉമർ (رضي الله عنه) വിനെ പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി പറഞ്ഞയച്ചു. മിസ്അബ് (رضي الله عنه) വിന്റെ നേതൃത്വത്തിൽ യഥ്രിബിലെ പ്രബോധനം  ശക്തിപ്പെടാൻ തുടങ്ങി. തൽഫലമായി അടുത്ത വർഷം നുബുവ്വത്ത് പതിമൂന്നാം വർഷം എഴുപത്തിരണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും യഥ്രിബിൽ നിന്നും ഹജ്ജിനു വന്ന മുശ്രികുകളോടൊപ്പം മക്കയിൽ എത്തി. അവർ പ്രവാചകൻ(ﷺ)യും വിശ്വാസികളും അനുഭവിക്കുന്ന മർദ്ദനങ്ങളെ സംബന്ധിച്ച് മനസ്സിലാക്കി; സത്യ ദീനിന്റെ പേരിൽ പ്രവാചകൻ(ﷺ) പ്രയാസപ്പെടുന്നത് ശരിയല്ല എന്ന് അവർ പരസ്പരം പറയാൻ തുടങ്ങി. അങ്ങിനെ അവർ പ്രവാചകനെ യഥ്രിബിലേക്ക് സ്വാഗതം ചെയ്തു; അക്കാര്യം പ്രവാചകനോട് അറിയിച്ചു. നിങ്ങളുടെ പ്രയാസങ്ങൾ ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ ഞങ്ങളുടെ നാട്ടിലേക്ക് വരികയാണ് എങ്കിൽ നിങ്ങൾക്ക് എല്ലാവിധ സംരക്ഷണവും സഹായങ്ങളും നൽകാൻ ഞങ്ങൾ തയ്യാറാണ് എന്ന് അറിയിച്ചു.

അങ്ങിനെ അവർ പ്രവാചകനുമായി താഴെ പറയുന്ന വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ഒരു കരാറിൽ ഒപ്പുവെച്ചു. ഇതായിരുന്നു രണ്ടാം അഖബ: ഉടമ്പടി. 

എല്ലാ നിലയിലും പ്രവാചകനെ അനുസരിക്കുക. പ്രയാസത്തിന്റേയും എളുപ്പത്തിന്റേയും അവസരത്തിൽ ഇസ്ലാമിക മാർഗ്ഗത്തിൽ ചിലവഴിക്കുക. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. ഒരാളുടെ ആക്ഷേപവും വകവെക്കാതെ മതത്തിൽ ഉറച്ച്നിൽക്കുക. ഞാൻ നിങ്ങളിലേക്ക് വന്നാൽ നിങ്ങളുടെ മക്കളേയും ഭാര്യമാരേയും സംരക്ഷിക്കുംപ്രകാരം, സ്വർഗ്ഗം മാത്രം ലക്ഷ്യം വെച്ച് എന്നെ സംരക്ഷിക്കുക. അങ്ങിനെ സംഘത്തിലുണ്ടായിരുന്ന ഓരോരുത്തരും മേൽ വ്യവസ്ഥകൾ പാലിക്കു മെന്ന് നബി(ﷺ)യുടെ കെപിടിച്ചുകൊണ്ട് (രണ്ട് സ്ത്രീകൾ ഒഴികെ) തന്നെ ഉടമ്പടി ചെയ്തു. തദടിസ്ഥാനത്തിൽ പ്രവാചകൻ(ﷺ) അവരിലെ ഓരോ ഗോത്രത്തിൽ നിന്നും പ്രസ്തുത കരാർ പാലിക്കുന്ന ഉത്തരവാദിത്വം ഏൽപ്പിച്ച് ഓരോ നേതാക്കളെയും തിരഞ്ഞെടുത്തു.

 

അബ്ദുൽ ലത്തീഫ് സുല്ലമി

05 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 05]

ഉത്ബത്തിന്റ ഭരണ വാഗ്ദാനം

ഹംസ, ഉമർ (رضي الله عنه) എന്നിവരുടെ ഇസ്‌ലാം  മതാശ്ലേഷണം ഖുറൈശികളുടെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. ഒരിക്കൽ നബി(ﷺ) കഅബയുടെ പരിസരത്ത് ഒറ്റക്ക് ഇരിക്കുന്നത് കണ്ട് മുശ്രിക്കുകളുടെ കൂട്ടത്തിലെ തലയെടുപ്പുള്ള നേതാവായ ഉത്ബത്ത് (അബുൽ വലീദ്) തൻറ അനുയായികളോട് ചിലത് സംസാരിച്ച ശേഷം ഇപ്രാവശ്യം എന്തായാലും ഞാൻ മുഹമ്മദിനെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും എന്ന് പറഞ്ഞ് പ്രവാചകൻ നേർക്ക് ചെന്നു. ശേഷം ഇപ്രകാരം പറഞ്ഞു: മുഹമ്മദേ നീ ഞങ്ങളിലെ മാന്യനും ഉന്നതനുമാണ്. പക്ഷേ നമ്മൾ പൂർവ്വീകരായി ചെയ്തു ശീലിച്ച ആചാരങ്ങളിൽ നിന്നും മാറിക്കൊണ്ട് നീ ഒരു പുതിയ ആശയവുമായി പുറപ്പെട്ടിരിക്കുകയാണല്ലോ. എന്താണ് ഇതിന്റെ പിന്നിലെ നിൻറ ലക്ഷ്യം ? നീ ഇവിടുത്തെ ഭരണമാണ് ആഗ്രഹിക്കുന്നത് എങ്കിൽ നിന്നെ ഞങ്ങൾ ഭരണം ഏൽപ്പിച്ച് നൽകാം, അതല്ല ധനമാണ് നിന്റെ ലക്ഷ്യമെങ്കിൽ നീ ആവശ്യപ്പെടുന്ന സമ്പത്ത് ഞങ്ങൾ സ്വരൂപിച്ച് നൽകാം, അതല്ല വല്ല പെൺകുട്ടികളേയും വിവാഹം കഴിക്കാനാണ് നിൻ ഒരുക്കമെങ്കിൽ അതിന് ഞങ്ങൾ അവസരം ഉണ്ടാക്കി തരാം. അതല്ല നിനക്ക് വല്ല രോഗവുമാണ് എങ്കിൽ ഞങ്ങൾ ചികിൽസിച്ച് മാററാം.

ഇത് പറഞ്ഞു തീർന്നപ്പോൾ നബി(ﷺ) ഖുർആനിലെ 41ാം അദ്ധ്യായമായ സൂറത്ത് ഹാമീം സജദയിലെ (ഫുസ്വിലത്ത്) ആയത്തുകൾ ഓതിക്കൊടുക്കാൻ തുടങ്ങി.

“ഇനി അവർ തിരിഞ്ഞു കളയുകയാണ് എങ്കിൽ പറഞ്ഞക്കുക, ആദ്, ഥമൂദ് എന്നീ സമൂഹങ്ങൾക്ക് നേരിട്ട ഭയങ്കര ശിക്ഷ പോലുള്ള ഒരു ശിക്ഷയെപ്പററി ഞാനിതാ നിങ്ങൾക്ക് താക്കീത് നൽകുന്നു” എന്ന വചനം എത്തിയപ്പോൾ ഉത്ബത്ത് എഴുന്നേറ്റു, കുടുംബത്തെ വിചാരിച്ച് നീ അൽപം കാരുണ്യം കാണിക്കണം എന്നു പറഞ്ഞ് നബി(ﷺ)യുടെ പൊത്തുകയും ഉടനെ അവിടുന്ന് സ്ഥലം വിടുകയും ചെയ്തു. ഉത്ബത്തിൻറ മടക്കം കണ്ട ഉടനെ, കണ്ട് നിന്നവർ പറഞ്ഞു: “ഉത്ബത്ത് പോയ ഉഷാറോടുകൂടിയല്ല വരുന്നത്’. വന്ന ഉടനെ ഖുറൈശീ സമൂഹമേ, നിങ്ങൾ ആ മനുഷ്യനെ വിട്ടേക്കുക. ഞാൻ ഒരു വാക്ക് കേട്ടു അവനിൽനിന്ന്. അതുപോലൊന്ന് മുമ്പ് ഒരിക്കലും ഞാൻ കേട്ടിട്ടേയില്ല. അത് കവിതയുമല്ല, ജോൽസ്യവുമല്ല. അതുകൊണ്ട് അവനെ വിട്ട് ഒഴിഞ്ഞ് മാറുന്നതാണ് നല്ലത്. അത്തരത്തിലുള്ള ഭീകരമായ ഒന്നായിരുന്നു അവൻ എന്നെ കേൾപ്പിച്ചത്.

ബഹിഷ്കരണം 

അവസാനത്തെ അടവ് എന്ന നിലക്ക് പിന്നീട് ഖുറൈശികൾ കണ്ടെത്തിയ മാർഗ്ഗം നബി(ﷺ)ക്കും അനുയായികൾക്കും ഊരുവിലക്കും ബഹിഷ്കരണവും ഏർപ്പെടുത്തുക എന്നതായിരുന്നു. മുസ്‌ലിംകളുമായുള്ള വിവാഹം, മററ് ഇടപാടുകൾ, പരസ്പരമുള്ള സമ്പർക്കങ്ങൾ, കച്ചവടം (വാങ്ങലും വിൽക്കലും), സംസാരം അടക്കം എല്ലാ നിലക്കുമുള്ള സഹായ സഹകരണങ്ങളും സമ്പർക്കവും നിർത്തൽ ചെയ്തുകൊണ്ട് ഒരു കരാർ എഴുതിയുണ്ടാക്കി കഅബയിൽ കെട്ടിത്തൂക്കി. തദടിസ്ഥാനത്തിൽ വിശ്വാസികൾക്ക് അവർ ഭക്ഷണ പാനീയങ്ങൾ പോലും വിലക്കി. കൈവശം ഉണ്ടായിരുന്ന പണം കൊണ്ട് പോലും പ്രയോജനമില്ലാതെയായി. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളിൽ പുറം നാടുകളിൽ നിന്നും കച്ചവടക്കാർ വരുന്ന അവസരങ്ങളിൽ മാത്രമായിരുന്നു എന്തെങ്കിലും കൊള്ളക്കൊടുക്കകൾ നടത്താൻ കഴിഞ്ഞിരുന്നത്. അല്ലാത്ത അവസരങ്ങളിൽ തങ്ങൾ കാലിൽ ധരിച്ചിരുന്ന തോലിൻ ചെരുപ്പുകൾ വെള്ളത്തിലിട്ട് കുതിർത്തി അത് പോലും കടിച്ച് തിന്നു നോക്കിയിരുന്നു, എന്നും. പച്ചിലകൾ കടിച്ചു തിന്ന്, ആടുകൾ കാഷ്ടിക്കുന്നത് പോലെയായിരുന്നു ഞങ്ങൾ കാഷ്ടിച്ചിരുന്നത് എന്നും സ്വഹാബികളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടയിൽ ഖദീജ (رضي الله عنها)യുടെ സഹോദരപുത്രൻ ഇടക്ക് തന്റെ അമ്മായി എന്ന ബന്ധം പരിഗണിച്ച് ചോളവും മറ്റും എത്തിച്ചുകൊടുത്തിരുന്നത് ഒഴിച്ച് മറെറല്ലാ സമ്പർക്കവും നബി(ﷺ)ക്കും അനുയായികൾക്കും തടയപ്പെട്ടു. പൂർണ്ണമായും ഉപരോധം തന്നെയായിരുന്നു. ഈ അവസ്ഥയിൽ മൂന്ന് കൊല്ലം കഴിച്ചുകൂട്ടേണ്ടി വന്നു !. 

എന്നാൽ ഖുറൈശികൾക്ക് ഇടയിൽ തന്നെ പ്രവാചകനും സ്വഹാബികളും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളിൽ അനുകമ്പയുള്ള ചിലയാളുകളുണ്ടായിരുന്നു. അക്കൂട്ടത്തിലൊരാളായ ഹിഷാമ് ബ്നു അംറ്, നബിയുമായി കുടുംബ ബന്ധമുണ്ടായിരുന്ന സുഹൈറ് ബ്നു അബീ ഉമയ്യയെ (ഇദ്ദേഹം നബിയുടെ പിത്യ സഹോദരിയായ ആതിഖയുടെ മകനാണ്) ചെന്ന് കാണുകയും നമ്മുടെ കുടുംബക്കാരായ ഒരു കൂട്ടം ആളുകളോട് ഈ രൂപത്തിൽ ക്രൂരമായി പെരുമാറാൻ മാത്രം എന്ത് തെററാണ് അവർ ചെയ്തത് ? വർഷങ്ങളായി ഭക്ഷണം പോലും തടയപ്പെട്ടിരിക്കുന്നു !. അന്നേരം ഞാൻ ഒററക്ക് എന്ത് ചെയ്യാനാണ് ? എന്നായിരുന്നു അയാളുടെ മറുപടി. അന്നേരം ഹിശാം പറഞ്ഞത് ഒരാൾ മാത്രമല്ല രണ്ടാമനായി ഞാനുമുണ്ട് മൂന്നാമനായി മുത്ഇമു ബ്നു അദിയ്യിനേയും അതുപോലെ അബുൽ ബുഹ്രിയേയും ഈ വിഷയത്തിൽ തങ്ങളോടൊപ്പം ലഭിച്ചു. അങ്ങിനെ നാലു പേരും കൂടി ഖുറൈശികളോടായി കരാർ വലിച്ചു കീറുന്നതിനെ സംബന്ധിച്ച് സംസാരിച്ചു. അന്നേരം അബൂജഹൽ നീ പറയുന്നത് നടക്കാൻ പോകുന്നില്ല എന്ന് പറഞ്ഞു. ഉടനെ ആദ്യം സംസാരിച്ച് സുഹൈറിനോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും കൂടി അത് നടക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞു. ഈ സന്ദർഭത്തിൽ പ്രസ്തുത

സംസാരങ്ങൾ ശ്രദ്ധിച്ചിരുന്ന അബൂത്വാലിബ് പറഞ്ഞു: നിങ്ങൾ തർക്കിക്കേണ്ടതില്ല, അത് അല്ലാഹു തന്നെ ഏറെറടുത്ത് കഴിഞ്ഞിരിക്കുന്നു. ഇക്കാര്യം അല്ലാഹു മുഹമ്മദിനെ അറിയിച്ചു കഴിഞ്ഞു. ഇത് കേട്ട മുത്ഇമുബ്നു അദിയ്യ് കരാർ പ്രതം വലിച്ചു കീറുന്നതിനായി ചെന്ന് നോക്കിയപ്പോൾ തുടക്കത്തിൽ എഴുതപ്പെട്ടിരുന്ന ബിസ്മികല്ലാഹുമ്മ (അല്ലാഹുവിൻറെ നാമത്തിൽ) എന്നവചനം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചിതൽ നശിപ്പിക്കപ്പെട്ടിരുന്നു. അതോടെ ബഹിഷ്കരണവും അവസാനിച്ചു. പ്രവാചകനും സ്വഹാബികളും ശഅബ് അബൂത്വാലിബിൽ (അബൂത്വാലിബിന്റെ മലഞ്ചെരുവിൽ) നിന്നും മക്കയിലേക്ക് തിരിച്ചുവന്നു. 

ദുഃഖ വർഷം 

പ്രവാചകത്വത്തിൻറെ പത്താം വർഷം പ്രവാചകനെ സംബന്ധിച്ചേടത്തോളം തങ്ങാവുന്നതിലുമപ്പുറം ദു:ഖവും പ്രയാസവും അനുഭവിക്കേണ്ടതായി വന്ന വർഷമായിരുന്നു. അതുകൊണ്ട് തന്നെ ചരിത്രകാരന്മാർ ദു:ഖ വർഷം എന്നാണ് പ്രസ്തുത വർഷത്തിന് പേരു നൽകിയിട്ടുള്ളത്. വിശ്വാസിയായില്ലെങ്കിലും മരണം വരെ തന്നെ സംരക്ഷിക്കുന്നതിലും, സഹായിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്ന അബൂത്വാലിബിന്റേയും അവിടുത്തെ പിയ പത്നി ഖദീജ (رضي الله عنها)യുടേയും വിയോഗമായിരുന്നു അതിനുള്ള കാരണം. പ്രവാചകനും അനുയായികളും ശിഅബ് അബൂത്വാലിബിലെ ഉപരോധം കഴിഞ്ഞ് പുറത്ത് വന്ന് അധികം കഴിഞ്ഞില്ല; അപ്പോഴേക്കും പ്രവാചകന് താങ്ങും തണലുമായി വർത്തിച്ചിരുന്ന അബൂ ത്വാലിബ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ആസന്നമായ അവസരത്തിൽ

പ്രവാചകൻ(ﷺ) അവിടെ കടന്നുചെല്ലുകയും അദ്ദേഹത്തോട് “ മൂത്താപ്പാ, നിങ്ങളൊന്ന് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ. എങ്കിൽ അത് വെച്ച് എനിക്ക് അല്ലാഹുവിങ്കൽ ഒന്ന് വാദിച്ചുനോക്കാം”. എന്ന് ആവശ്യപ്പെട്ടു. അന്നേരം അവിടെ സന്നിഹിതരായിരുന്ന അബൂജഹൽ, അബ്ദുല്ലാഹിബ്നു അബീഉമയ്യ എന്നിവർ പറഞ്ഞു. അബൂ ത്വാലിബ്, നിങ്ങൾ അബ്ദുൽ മുത്തലിബിൻറ കയ്യൊഴിക്കുകയാണോ!? അന്നേരം അബൂ ത്വാലിബ് പ്രവാചകനോടായി പറഞ്ഞത് ഇങ്ങിനെയാണ്. മോനേ, നിന്റെ മതമാണ് ഏററവും നല്ല എന്ന് എനിക്കറിയാം. പക്ഷേ ഈ ജനതയുടെ ആക്ഷേപം ഇല്ലായിരുന്നുവെങ്കിൽ നിന്നിൽ വിശ്വസിക്കുന്ന ഒന്നാമത്തെ വ്യക്തി ഞാനാകുമായിരുന്നു. ഇത്പറഞ്ഞുകൊണ്ട് അബ്ദുൽ മുത്തലിബിൻറ മതത്തിലായിക്കൊണ്ട് എന്ന് പറഞ്ഞ് അബൂത്വാലിബ് കണ്ണടക്കുകയാണുണ്ടായത്. ഇത് പ്രവാചകനിൽ അങ്ങേയറ്റം പ്രയാസമുണ്ടാക്കി.

ദു:ഖ ഭാരത്താൽ, “എന്നോട് വിരോധിക്കാത്തതു വരെഞാൻ അങ്ങേക്ക് വേണ്ടി പാപമോചനത്തിനായി പാർത്ഥിക്കും”. എന്ന് പ്രവാചകൻ പറഞ്ഞു. പക്ഷേ അല്ലാഹു ഇപ്രകാരം ഖുർആൻ വചനം അവതരിപ്പിച്ച് അത് തിരുത്തുക തന്നെ ചെയ്തു. “ബഹു ദൈവ വിശ്വാസികൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങൾക്ക് വ്യക്തമായിക്കഴിഞ്ഞതിനു ശേഷം അവർക്കുവേണ്ടി പാപമോചനം തേടുവാൻ, അവർ അടുത്തബന്ധമുള്ളവരായാൽ പോലും പ്രവാചകനും സത്യവിശ്വാസി കൾക്കും പാടുള്ളതല്ല” (ഖുർആൻ 9: 113) “നിശ്ചയം, നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേർവഴി യിലാക്കാൻ ആവില്ല” (ഖുർആൻ 28: 56)

ഖദീജാ ബീവി (رضي الله عنها) യുടെ വഫാത്

അബൂത്വാലിബിൻറ മരണത്തിന് ശേഷം രണ്ടോ മൂന്നോ മാസം പിന്നിടുമ്പോഴേക്ക്, നബിയെ സാമ്പത്തികമായും ശാരീരികമായും മാനസികമായും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അവിടുത്തെ പിയപത്നി ഖദീജ (رضي الله عنها)യും വേർപിരിഞ്ഞു. നുബുവ്വത്ത് പത്താം വർഷം റമദാൻ മാസത്തിലായിരുന്നു അത്. അന്ന് അവർക്ക് 65 വയസ്സും നബി(ﷺ)ക്ക് 50 വയസ്സുമായിരുന്നു പ്രായം. ഇരുപത്തഞ്ച് വർഷത്തെ ആ ദാമ്പത്യജീവിതം പ്രവാചകൻ(ﷺ) തന്റെ ജീവിതത്തിൽ എന്നുമെന്നും ഓർക്കാറുണ്ടായിരുന്നു. ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നബി(ﷺ) ഖദീജ (رضي الله عنها)യെ അനുസ്മരിച്ച് പറഞ്ഞത് നമുക്ക് ഇങ്ങിനെ കാണാം. “എല്ലാവരും എന്നിൽ അവിശ്വസിച്ചപ്പോൾ ഖദീജ (رضي الله عنها)എന്നിൽ വിശ്വസിച്ചു, എല്ലാവരും എന്നെ കളവാക്കിയപ്പോൾ അവർ എന്നെ സത്യപ്പെടുത്തി. ജനങ്ങൾ എന്നെ തടഞ്ഞപ്പോൾ അവർ അവരുടെ സമ്പത്ത് കൊണ്ട് എന്നെ സഹായിച്ചു, അവരിലാണ് അല്ലാഹു എനിക്ക് സന്താനങ്ങളെ നൽകിയതും” (അഹ്മദ്).

മറെറാരു ഹദീസ് കൂടി കാണുക: “ഒരിക്കൽ ജിബ്രീൽ (عليه السلام) നബി(ﷺ)യുടെ അടുക്കൽ വന്നു പറഞ്ഞു: ഖദീജ (رضي الله عنها)ഇപ്പോൾ താങ്കളുടെ അടുത്ത് വരും അവർ എത്തിയാൽ അല്ലാഹു അവർക്ക് സലാം പറഞ്ഞയച്ചതായി അറിയിക്കുക. അതുപോലെ അല്ലാഹു അവർക്കായി ഒരു ഭവനം ഒരുക്കി വെച്ചതായും സന്തോഷമറിയിക്കുക” (ബുഖാരി).

പ്രവാചകൻ(ﷺ) ത്വാഇഫിലേക്ക്

അബൂത്വാലിബിന്റേയും ഖദീജ (رضي الله عنها)യുടേയും വേർപാട് ഖുറൈശികൾ തികച്ചും മുതലെടുത്തു. അവർ, തങ്ങൾ നടത്തിവന്നിരുന്ന മർദ്ദന മുറകൾക്ക് ശക്തി കൂട്ടി. ഇത് പ്രവാചകനിൽ കൂടുതൽ ദു:ഖവും പ്രയാസവുമുണ്ടാക്കി. സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ പ്രവാചകൻ തൻറ മാതൃ കുടുംബക്കാരുടെ പ്രദേശമായ ത്വാഇഫിലേക്ക് പുറപ്പെട്ടു. നുബുവ്വത്ത് പത്താം വർഷം ശവ്വാൽ മാസം പ്രവാചകൻ(ﷺ) തന്റെ അടിമയായിരുന്ന സൈദ്ബ്നു ഹാരിഥമൊത്ത് ത്വാഇഫിലേക്ക് പുറപ്പെട്ടു. എന്നാൽ തന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന വിധത്തിലായിരുന്നു അനുഭവങ്ങൾ.

പത്ത് ദിവസത്തോളം ത്വാഇഫിൽ കഴിച്ചുകൂട്ടി തൻറ ദൗത്യം അവരുടെ മുന്നിൽ വിശദീകരിച്ചു. പക്ഷേ ഒരാൾ പോലും അത് സ്വീകരിക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല അവർ തങ്ങളുടെ നാട്ടിൽ നിന്നും ഇറങ്ങിപ്പോകുവാൻ ആവശ്യപ്പെടുകയും പ്രവാചകനെ അസഭ്യം പറയുവാനും കല്ലെടുത്തെറിയുവാനും അങ്ങാടിപ്പിള്ളരെ സജ്ജരാക്കുകയുമാണ് ചെയ്തത്. അങ്ങിനെ പ്രവാചകൻറ ശരീരത്തിൽ നിന്നും രക്തം പൊട്ടി ഒഴുകുമാറ് പ്രവാചകനും കൂടെയുണ്ടായിരുന്ന സൈദും ഉപദ്രവങ്ങൾ ഏൽപ്പിക്കപ്പെട്ടു. അവസാനം പ്രവാചകൻ (ﷺ) നിരാശനായി അവിടെനിന്നും യാത്ര തിരിച്ചു. മടക്കയാത്രയിൽ, ഒരാൾ പോലും തന്നെ സഹായിക്കുവാനോ തന്നിൽ വിശ്വസിക്കുവാനോ തയ്യാറാകാത്തതിൽ

മനം നൊന്ത് അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ക്ഷീണം അധികമായപ്പോൾ റബീഅ:യുടെ മക്കളായ ഉത്ബത്തിന്റേയും ശൈബത്തിൻറെയും മുന്തിരിത്താട്ടത്തിൽ അൽപം വിശ്രമിക്കാനായി കടന്നുചെന്നു; അവിടെയുണ്ടായിരുന്ന ഒരു മതിലിൽ ചാരി ഇരുന്നു. അന്നേരം അല്ലാഹു ജിബ്രീൽ എന്ന മലക്കിനോടൊപ്പം പർവ്വതങ്ങളുടെ ചുമതലയുള്ള മലക്കിനെ പറഞ്ഞയച്ച് നബി(ﷺ)യെ ഉപദ്രവിച്ച് സമൂഹത്ത നശിപ്പിക്കാൻ അനുവാദം ചോദിച്ചു. ഉടനെ കാരുണ്യത്തിൻറെ പ്രവാചകൻ അതിന് അനുവാദം നൽകിയില്ല; എന്നു മാത്രമല്ല. അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിക്കുകയാണ് ചെയ്തത്.

അല്ലാഹുവേ ഈ ജനത അവർക്ക് വിവരമില്ലാത്തത് കൊണ്ട് ചെയ്തു പോയതാണ്. അതിനാൽ അവർക്ക് നീ പൊറുത്ത് കൊടുക്കേണമേ. അവർക്ക് ജനിക്കുന്ന പിൻ തലമുറയിൽ നിന്നെങ്കിലും ഒരാൾ നിന്നെ മാത്രം ആരാധിക്കുന്നവനായി ഉണ്ടാകുന്നുവെങ്കിൽ അതാണ് ഞാൻ ആഗ്രഹിക്കുന്നത്.”

“അഅങ്ങിനെ പ്രവാചകൻ ഖുറൈശീ പ്രമുഖരിൽ പെട്ട മുത്ഇമു ബ്നു അദിയ്യിൻറ സംരക്ഷണത്തിൽ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു.

 

അബ്ദുൽ ലത്തീഫ് സുല്ലമി

04 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 04]

ഒന്നാം ഹിജ്റ:

പ്രവാചകൻറെ പ്രബോധന പ്രവർത്തനങ്ങൾ നാൾക്കുനാൾ വിജയത്തിലേക്ക് നീങ്ങി; വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇത് ശ്രതുക്കളിൽ പരിഭ്രാന്തിപരത്തി. അവർ പ്രവാചകപിതൃവ്യനെ കണ്ട് നബി (ﷺ)ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പറഞ്ഞുനോക്കി; പക്ഷേ ഫലം നിരാശ മാത്രം. തങ്ങളുടെ എല്ലാ അടവുകളും പാളിപ്പോയപ്പോൾ അവർ മർദ്ദനത്തിൻറ ശക്തി കൂട്ടാൻ തന്നെ തീരുമാനിക്കുകയും വിശ്വാസികളെ സർവ്വവിധേനെയും ഉപദ്രവിക്കുകയും ചെയ്തു. സഅദ് ബ്നു അബീവഖാസ്(رضي الله عنه) വിനെ അവർ വെട്ടി പരിക്കേൽപ്പിച്ചു. ഈ സന്ദർഭത്തിൽ പ്രവാചകൻ(ﷺ) വിശുദ്ധ ഖുർആനിലെ കഴിഞ്ഞകാല വിശ്വാസികളുടെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് സമാശ്വസിപ്പിക്കുകയും താൽക്കാലികമായ ഒരു ആശ്വാസമെന്ന നിലക്ക് അബ്സീനയിലേക്ക് ഹിജ്റ പോകുവാൻ (പാലായനം ചെയ്യാൻ) അനുമതി നൽകുകയും ചെയ്തു. അബ്സീനിയയിലെ അക്കാലത്തെ രാജാവായിരുന്ന നജ്ജാശി മുസ്ലിമല്ലാഎങ്കിൽ പോലും ജനങ്ങളോട് നീതിയോടും ഗുണകാംക്ഷയോടും വർത്തിക്കുന്ന വ്യക്തിയായിരുന്നു എന്നത് പ്രസിദ്ധമായിരുന്നു. ഇസ്ലാമികേതര രാഷ്ട്രത്തിലും വിശ്വാസികൾക്ക് മുസ്ലിമായി ജീവിക്കുന്നതിന് പ്രശ്നമൊന്നുമില്ലാ എന്ന് ഇത് വ്യക്തിമാക്കിത്തരുന്നു. അതോടൊപ്പം മതത്തെ സംരക്ഷിച്ച് അല്ലാഹുവിനെ മാത്രം ആരാധിച്ച് ഒരിടത്ത് ജീവിക്കുവാൻ പ്രയാസമായി വരുമ്പോൾ, നിർബന്ധ സാഹചര്യത്തിൽ പോലും ശിർക്ക് ചെയ്യാൻ ഇസ്‌ലാം  അനുവദിക്കുന്നില്ല എന്ന് കാണാൻ കഴിയും. 

പ്രവാചകത്വത്തിന്റെ അഞ്ചാം വർഷം റജബ് മാസത്തിലായിരുന്നു വിശ്വാസികളുടെ ഒന്നാമത്തെ ഹിജ്റ സംഘം അബീസീനിയയിലേക്ക് നീങ്ങിയത്. ഉഥ്മാൻ(رضي الله عنه) വിൻറ നേതൃത്വത്തിൽ പന്ത്രണ്ട് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു പ്രസ്തുത സംഘത്തിലുണ്ടായിരുന്നത്. തങ്ങളുടെ നാട്ടിൽ അഭയം തേടിയെത്തിയ മുസ്‌ലിംകൾക്ക് നജ്ജാശി രാജാവ് എല്ലാവിധ സംരക്ഷണവും സഹായങ്ങളും ചെയ്തു കൊടുത്തു. രണ്ട് മാസത്തോളം അവിടെ താമസിച്ച വിശ്വാസികൾ പിന്നീട് മക്കയിലേക്ക് തന്നെ മടങ്ങുകയുണ്ടായി. 

ഹിജ്റയും ഖുറൈശികളുടെ കുതന്ത്രവും

ആദ്യ ഹിജ്റ സംഘം അബ്സീനിയയിലായിരുന്ന സന്ദർഭത്തിൽ പ്രവാചകൻ(ﷺ) ഒരിക്കൽ റമദാൻ മാസം കഅബയുടെ അടുത്ത് ചെന്ന് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. ഖുറൈശീ പ്രമുഖരും നേതാക്കളുമടക്കം ഒരു വലിയ സംഘം അവിടെ ഹാജറുണ്ടായിയിരുന്നു; പ്രവാചകൻ(ﷺ) ഓതിയിരുന്ന സൂറത്ത് നജ്മ് ഖുറൈശികൾ ശ്രദ്ധപൂർവ്വം കേട്ടു നിൽക്കുകയും അതിലെ അവസാന വചനമായ  “فَاسْجُدُوا لِلَّهِ وَاعْبُدُوا ” (നിങ്ങൾ അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുകയും അവനെ ആരാധിക്കുകയും ചെയ്യുക) എന്ന് എത്തിയപ്പോൾ പ്രവാചകൻ സുജൂദ് (സാഷ്ടാംഗം) ചെയ്തു. അതോടൊപ്പം അത് ശ്രദ്ധിച്ചുനിന്നിരുന്ന ഖുറൈശീ പ്രമുഖരടക്കം എല്ലാവരും സുജൂദ് ചെയ്തു. ഇത് ജനങ്ങൾക്കിടയിൽ വലിയ സംസാരവിഷയമായി. ഇതാകട്ടെ അബ്സീനിയിലുണ്ടായിരുന്ന മുസ്‌ലിംകളുടെ കാതിൽ മക്കാ ഖുറൈശീ പ്രമുഖരെല്ലാം ഇസ്‌ലാം  വിശ്വസിച്ചു എന്ന നിലക്കായിരുന്നു എത്തിയിരുന്നത്. അത് സത്യമായിരിക്കും എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആദ്യ ഹിജ്റാ സംഘം മക്കയിലേക്ക് തിരിച്ചുവന്നത്. 

മുസ്‌ലിംകൾക്ക് നജ്ജാശി രാജാവ് മാന്യമായ സംരക്ഷണം നൽകി; എന്ന വിവരം അറിഞ്ഞ ഖുറൈശികൾ തങ്ങൾ നടത്തിക്കൊണ്ടിരുന്ന മർദ്ദനമുറകൾ രൂക്ഷമാക്കി; എല്ലാ നിലക്കും വിശ്വാസികളെ കഷ്ടപ്പെടുത്താൻ തന്നെ തീരുമാനിച്ചു. അത് മനസ്സിലാക്കിയ പ്രവാചകൻ (ﷺ) വിശ്വാസികളോട് വീണ്ടും അബ്സീനിയയിലേക്ക് പാലായനം ചെയ്യാൻ നിർദ്ദേശിച്ചു. അതനുസരിച്ച് എൺപത്തിരണ്ട് പുരുഷന്മാരും പത്തൊമ്പത് സ്ത്രീകളുമടങ്ങുന്ന ഒരു വലിയ സംഘം രണ്ടാമതും നജ്ജാശിയുടെ നാട്ടിലേക്ക് പാലായനം ചെയ്തു. മുസ്‌ലിംകൾ വീണ്ടും അബ്സീനയിലേക്ക് പുറപ്പെടുന്നതിൽ അരിശംപൂണ്ട ഖുറൈശികൾ തങ്ങളുടെ കൂട്ടത്തിലെ സമർത്ഥരും ശക്തരുമായ രണ്ടാളുകളെ തിരഞ്ഞടുത്ത് ഒരു പാട് വിലപിടിപ്പുള്ള പാരിതോഷികങ്ങളുമായി മുസ്‌ലിംകൾക്ക് സംരക്ഷണം കൊടുക്കരുതെന്ന് ആവശ്യവുമായി നജ്ജാശിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. അംറുബ്നുൽ ആസ്വിയും, അബ്ദുല്ലാഹിബ്നു അബീറബീഅയുമായിരുന്നു പ്രസ്തുത രണ്ട് വ്യക്തികൾ.

മേൽപറയപ്പെട്ട രണ്ടാളുകളും നജ്ജാശിയുടെ അടുക്കൽ ചെന്ന് ഇങ്ങിനെ പറഞ്ഞു: “അല്ലയോ രാജാവേ, ഞങ്ങളുടെ നാട്ടിൽനിന്നും ഒരുകൂട്ടം വിഡ്ഢികളായ ആളുകൾ ഇതാ താങ്കളുടെ നാട്ടിലേക്ക് കുടിയേറി വന്നിരിക്കുന്നു; അവർ അവരുടെ ജനതയുടെ മതം ഉപേക്ഷിച്ചുകൊണ്ടാണ് വന്നിരിക്കുന്നത് എന്നാൽ താങ്കളുടെ മതത്തിലേക്ക് പ്രവേശിച്ചിട്ടുമില്ല. അവർ താങ്കൾക്കോ ഞങ്ങൾക്കോ പരിചയമില്ലാത്ത ഒരു പുതിയ മതവുമായാണ് വന്നിരിക്കുന്നത്. അതുകൊണ്ട് അവർക്ക് സംരക്ഷണം കൊടുക്കാതെ

അവരെ ഞങ്ങളുടെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കണം എന്ന് പറയാൻ ഞങ്ങളിലെ പ്രമുഖരും മാന്യന്മാരുമാണ് ഞങ്ങളെ താങ്കളുടെ അടുത്തേക്ക് പറഞ്ഞയച്ചിട്ടുള്ളത്”. ഇത് കേട്ടപ്പോൾ നേരത്തെ പാരിതോഷികങ്ങളിൽ നിന്നും ഒരു വിഹിതം നൽകി ഒരുക്കി നിറുത്തിയിരുന്ന പുരോഹിതന്മാർ അത് ശരിവെച്ചുകൊണ്ട് അവരെ തിരിച്ചയക്കുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. സമ്പത്തും പാരിതോഷികങ്ങളും കിട്ടുമെന്ന് കണ്ടാൽ ഏത് നെറികേടുകൾക്കും കൂട്ടുനിൽക്കുന്നവർ എക്കാലത്തുമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം !! – എന്നാൽ മാന്യനും ബുദ്ധിമാനുമായിയുന്ന രാജാവ് രണ്ട് ഭാഗത്ത് നിന്നുമുള്ള സംസാരം കേൾക്കാതെ ഒന്നും പ്രവർത്തിക്കുകയില്ലെന്ന് അറിയിച്ചു. മുസ്‌ലിംകളോട് തന്റെ മുന്നിൽ ഹാജറാകുവാൻ ആവശ്യപ്പെടുകയും സത്യാവസ്ഥ അന്വേഷിക്കുകയും ചെയ്തു.

രാജാവ് ചോദിച്ചു : “നിങ്ങൾ നിങ്ങളുടെ പൂർവ്വീകരുടെ മതം ഉപേക്ഷിച്ച് ഒരു പുതിയ മതം ഉൾക്കൊണ്ടിരിക്കുന്നു എന്ന് കേൾക്കുന്നുവല്ലൊ എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ?”അന്നേരം മുസ്‌ലിംകളുടെ ഭാഗത്ത് നിന്ന് ജഅ്ഫറു ബിൻ അബീത്വാലിബ് താഴെ പറയുന്ന വിധം പ്രസംഗിച്ചു:

“അല്ലയോ മഹാരാജാവേ, ഞങ്ങൾ അജ്ഞാന കാലത്ത് വിഗ്രഹാരാധകരും, ശവം ഭക്ഷിക്കുന്നവരും, അധർമ്മങ്ങൾ പ്രവർത്തിക്കുന്നവരും, അന്യോന്യം അക്രമിക്കുന്നവരും, കുടുംബം വിച്ചേദിക്കുന്നവരും, അയൽപക്കത്തെ മാനിക്കാത്തവരുമായിട്ടായിരുന്നു കഴിഞ്ഞിരുന്നത്. അങ്ങിനെ ഞങ്ങളിൽ ഉയർന്ന ഗോത്രക്കാരനും സത്യസന്ധനും വിശ്വസ്തനുമായ ഞങ്ങൾക്ക് നേരിട്ട് അറിയുന്ന ഒരു വ്യക്തിയെ അല്ലാഹു ഞങ്ങളിലേക്ക് പ്രവാചകനായി നിയോഗിച്ചു. അദ്ദേഹം ഞങ്ങളെ തൗഹീദിലേക്ക് (അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക്) ക്ഷണിക്കുകയും ഞങ്ങളും ഞങ്ങളുടെ പൂർവ്വീകരും ആരാധിച്ചുവന്ന വിഗ്രഹങ്ങളെയെല്ലാം കയ്യൊഴിക്കണമെന്ന് ആവശ്യപ്പെടുകയും, സത്യസന്ധതയോടും വിശ്വസ്തതയോടെയും വർത്തിക്കുവാനും, കുടുംബ ബന്ധം ചേർത്തുവാനും അയൽപക്കത്തെ മാനിക്കുവാനും ഞങ്ങളോട് കൽപിച്ചു. പരസ്പരമുള്ള കലഹങ്ങളും രക്തച്ചൊരിച്ചിലും മേച്ചകാര്യങ്ങളുമെല്ലാം അദ്ദേഹം ഞങ്ങളോട് വിലക്കി. നമസ്കാരവും സകാത്തും നോമ്പുമെല്ലാം അനുഷ്ഠിക്കാനായി ഞങ്ങളോട് ആവശ്യപ്പെട്ടു, ഞങ്ങളത് അംഗീകരിക്കുകയും അദ്ദേഹത്തിൽ വിശ്വസിക്കുകയും ചെയ്തു.” 

അന്നേരം അദ്ദേഹം നിങ്ങൾക്ക് ഓതിത്തന്ന എന്തെങ്കിലും നിങ്ങളുടെ പക്കലുണ്ടോ എന്ന് രാജാവ് അവരോട് ചോദിച്ചു. തദവസരം ജഅ്ഫർ(رضي الله عنه), സൂറത്ത് മറിയമിലെ ആദ്യഭാഗം അദ്ദേഹത്തിന് ഓതിക്കേൾപ്പിച്ചു; അത് കേട്ട് അദ്ദേഹം തൻറ താടിരോമങ്ങൾ പോലും നനയുമാറ് കരഞ്ഞു പോവുകയും തീർച്ചയായും ഞാനീ കേട്ട വചനങ്ങൾ ഈസബ് മറിയമിന് അവതരിച്ചിരുന്ന അതേ കേന്ദത്തിൽ നിന്നാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു എന്ന് അവരോട് പറയുകയും ചെയ്തു. ശേഷം അംറുബ്നുൽ ആസ്വിനോടും അബ്ദുല്ലാഹിബ്നു അബീ റബീഅയോടുമായി പറഞ്ഞു: “നിങ്ങൾ ഇറങ്ങിപ്പോവുക ഞാനൊരിക്കലും ഇവരെ നിങ്ങൾക്ക് വിട്ടുതരുന്നതല്ല”. 

പിന്നീട് അടുത്ത ദിവസം ഇവർ ഈസബ് മറിയമിനെ സംബന്ധിച്ച് മോശമായി പറയുന്നവരാണ് എന്ന് പറഞ്ഞുനോക്കി. അന്നേരം രാജാവ് ആവശ്യപ്പെട്ടത് അനുസരിച്ച് ജഅ്ഫർ(رضي الله عنه), അദ്ദേഹം അല്ലാഹുവിൻറ ദാസനും റസൂലും ആത്മാവും കന്യകയായ മറിയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത വചനവുമാണ് എന്ന് പറഞ്ഞു. ഇത് കേട്ട് രാജാവ് പറഞ്ഞത് ഇതുതന്നെയാണ് ഈസ് ബ്നു മറിയമിനെ സംബന്ധിച്ച വാസ്തവമായിട്ടുള്ള കാര്യങ്ങൾ എന്നായിരുന്നു. തുടർന്ന് മുസ്‌ലിംകളോട് നിങ്ങൾ എൻറ ദേശത്ത് എല്ലാവിധ നിർഭയത്വത്തോടുകൂടി കഴിഞ്ഞുകൊള്ളുക എന്നും ഖുറൈശികളോട് അവർ കൊണ്ടുവന്ന പാരിതോഷികങ്ങളുമായി സ്ഥലം വിട്ടുകൊള്ളാനും ആവശ്യപ്പെട്ടു. അങ്ങിനെ ആ കുതന്ത്രവും വിഫലമായി.

അബൂത്വാലിബിൻ മുന്നിൽ

തങ്ങളുടെ കുതന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ട ഖുറൈശികൾ അബൂത്വാലിബിനെ സമീപിച്ച് തന്റെ സംരക്ഷണത്തിൽ കഴിയുന്ന പ്രവാചകന് സംരക്ഷണത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനാണ് തീരുമാനിച്ചത്. അതനുസരിച്ച് അവർ അബൂത്വാലിബിനെ സമീപിച്ച് ഇങ്ങിനെ അറിയിച്ചു “താങ്കൾ ഞങ്ങളിൽ തല മുതിർന്ന, സ്ഥാനമാനങ്ങളുള്ള മാന്യതയുള്ള ഒരു വ്യക്തിയാണ്. ഞങ്ങൾ ഇതിന് മുമ്പ് മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിന്നും അവനെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഇനി ഞങ്ങൾ ക്ഷമിക്കുകയില്ല. നമ്മുടെ പൂർവികരെ വിഡ്ഢികളാക്കി, ദൈവങ്ങളെ അധിക്ഷേപിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും നിങ്ങൾ അവനെ തടയുക; അതല്ലെങ്കിൽ അവനെ ഞങ്ങൾക്ക് എൽപ്പിച്ചു തരിക” 

ഇത് അബൂത്വാലിബിൽ വലിയ പ്രയാസമുണ്ടാക്കി അദ്ദേഹം നബി(ﷺ)യെ വിളിച്ചു സംഭവങ്ങൾ വിശദീകരിച്ച ശേഷം, നിന്റെ ഈ പ്രവർത്തനങ്ങൾ എന്നെ പ്രയാസപ്പെടുത്തിയിരിക്കുകയാണ്, അതിനാൽ എനിക്ക് താങ്ങാവുന്നതിലുമപ്പുറം എന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞു. ഇത് കേട്ട പ്രവാചകൻ (ﷺ) പിതൃവ്യൻ കൂടി തന്നെ കയ്യൊഴിച്ചു എന്ന് മനസ്സിലാക്കുകയും ശേഷം താഴെ പറയുന്ന വിധം കനപ്പെട്ട വാക്കുകൾ പറഞ്ഞ് കണ്ണീരോടുകൂടി അവിടെനിന്നും എഴുന്നേറ്റു; “മൂത്താപ്പാ, നിങ്ങളെ ഞാനൊരിക്കലും പ്രയാസപ്പെടുത്തുന്നില്ല. എന്നാൽ അവരെല്ലാവരും കൂടി എനിക്ക് സൂര്യനെ മുന്നിൽ വെച്ചുതന്നുകൊണ്ട് ഇതിൽ നിന്നും പിന്തിരിയണമെന്ന് പറഞ്ഞാലും ഞാൻ പിന്തിരിയുന്നതല്ല. ഒന്നുകിൽ എൻറ ദൗത്യം വിജയിക്കുക അതല്ലെങ്കിൽ ആ മാർഗ്ഗത്തിൽ ഞാൻ പിടഞ്ഞു മരിക്കുക” ഇതും പറഞ്ഞ് ഇറങ്ങിപ്പോകാൻ ശ്രമിച്ച് പ്രവാചകനെ അബൂത്വാലിബ് തിരിച്ചു വിളിച്ചുകൊണ്ട് പറഞ്ഞു; “ഇല്ല മകനേ ഞാനൊരിക്കലും നിന്നെ അവർക്ക് ഏൽപ്പിക്കുകയില്ല. നീ നിന്റെ ഇഷ്ടമനുസരിച്ച് പ്രവർത്തിച്ചു കൊള്ളുക, എന്റെ തല മണ്ണിൽ തട്ടുന്നത് വരെ നിന്നെ ഒരാൾക്കും ഉപ്രദവിക്കാൻ ഞാൻ അനുവദിക്കുന്നതല്ല” എന്ന് സധൈര്യം പറഞ്ഞു. 

അബൂ ത്വാലിബ് മുഹമ്മദിനെ കയ്യൊഴിക്കുന്നില്ലെന്ന് അറിഞ്ഞ ഖുറൈശികൾ സുമുഖനും ആരോഗ്യവാനുമായ ഇമാറത്തു ബ്നു വലീദ് ബ്നു മുഗീറയേയും കൊണ്ട് അബൂത്വാലിബിനെ സമീപിച്ചുകൊണ്ട് പറഞ്ഞു: “ഇതാ ഖുറൈശികളിൽ സുന്ദരനും തൻറടിയും ആരോഗ്യവാനുമായ യുവാവിനേയും കൊണ്ടാണ് ഞങ്ങളിപ്പോൾ വന്നിരിക്കുന്നത്. നിങ്ങളിവനെ മകനായി സ്വീകരിക്കുക പകരം മുഹമ്മദിനെ ഞങ്ങൾക്ക് ഏൽപ്പിച്ചുതരിക ഞങ്ങളവൻറ കഥകഴിക്കുകയും ചെയ്യാം. ഇതുകേട്ട് ബുദ്ധിമാനായ അബൂത്വാലിബ് പറഞ്ഞു: നിങ്ങളുടെ തീരുമാനം രസകരം തന്നെ; എന്റെ മകനെ ഞാൻ നിങ്ങൾക്ക് കൊല്ലാൻ ഏൽപ്പിച്ചു തരിക എന്നിട്ട് നിങ്ങളുടെ മകനെ ഞാൻ തീററിപ്പോറ്റി വളർത്തുകയും ചെയ്യുക; നാണമില്ലേ നിങ്ങൾക്കിത് പറയാൻ. ഇറങ്ങിപ്പോവുക എൻറെ മുന്നിൽ നിന്നും. അങ്ങിനെ അതിലും പരാജയപ്പെട്ട അവർ ഇളിഭ്യരായി തിരിച്ചുപോയി.

ഹംസ (رضي الله عنه)വിൻറ ഇസ്‌ലാം  മതാശ്ലേഷണം

ഖുറൈശികളുടെ കുതന്ത്രങ്ങളൊന്നും വിലപ്പോകുന്നില്ലെന്ന് കണ്ടപ്പോൾ അവർ പ്രവാചകനെ കെലപ്പെടുത്താൻ തന്നെ തീരുമാനിച്ചു. അതിനായി ഓരോരുത്തരും തനിക്ക്കഴിയുന്നതിൽ മൽസര ബുദ്ധിയോടെ പ്രവർത്തിച്ചു തുടങ്ങി. അങ്ങിനെ ഒരിക്കൽ പ്രവാചകൻ(ﷺ) കഅബയുടെ പരിസരത്ത് സഫയുടെ അടുത്തുകൂടെ നടന്നു പോകുക യായിരുന്നു; അന്നേരം അബൂ ജഹൽ അദ്ദേഹത്തെ വളരെ മോശമായ നിലയിൽ അസഭ്യങ്ങൾ പറഞ്ഞു. പ്രവാചകൻ(ﷺ) തിരിച്ചൊന്നും പറയാതെ നടന്നുപോകുന്നത് കണ്ട് അബൂജഹൽ ഒരു കല്ലെടുത്ത് പ്രവാചകനെ ശക്തിയായി മർദ്ദിക്കുകയും, തൽഫലമായി നബി(ﷺ)യുടെ തലക്ക് മുറിവു പററി രക്തം ധാരയായി ഒഴുകാൻ തുടങ്ങി. ഇതെല്ലാം കണ്ടു നിന്നിരുന്ന അബ്ദുല്ലാഹിബ്നു ജദ്ആനിൻറെ ഒരു അടിമ ഇക്കാര്യം ഹംസ(رضي الله عنه)വിന്റെ ശ്രദ്ധയിൽ പെടുത്തി. ഹംസ (رضي الله عنه) തന്റെ ആയുധങ്ങളുമെടുത്ത് അബൂ ജഹലിന്റെ നേരെ ചെന്നുകൊണ്ട് പറഞ്ഞ വാക്ക് പ്രവാചകൻറയും വിശ്വാസികളുടേയും മനസ്സിൽ തേൻ മഴ വർഷിക്കുന്നതായിരുന്നു. അത് ഇപ്രകാരമായിരുന്നു. “നീ എന്റെ സഹോദര പുത്രനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്ത അല്ലേ, എന്നാൽ ഇനി അതൊന്ന് ആവർത്തിച്ചു നോക്കൂ; ഞാനും ഇതാ അവൻ മതത്തിൽ ചേർന്നിരിക്കുന്നു” അത് തുടക്കത്തിൽ തന്റെ സഹോദര പുത്രനേററ പ്രയാസമറിഞ്ഞുള്ള രോഷാഗ്നിയായിരുന്നുവെങ്കിലും അല്ലാഹു, ആ മനസ്സിൽ നിന്നും പുറത്ത് വന്ന വാക്കിനെ അന്വർത്ഥമാക്കും വിധം അദ്ദേഹത്തിൻറെ മനസ്സിന് ഇസ്‌ലാം ഉൾക്കൊള്ളാൻ വിശാലത നൽകി. അതാകട്ടെ തന്റെ രക്ത സാക്ഷിത്വം നടക്കുന്നത് വരെ ഇസ്ലാമിനും മുസ്‌ലിംകൾക്കും വൻ ശക്തിയായി പരിണമിച്ചു.

ഉമറും ഇസ്ലാമിലേക്ക് !

ഈ അവസരത്തിൽ തന്നെയാണ് ഉമർ (رضي الله عنه) ഹുവിൻറ ഇസ്‌ലാം  ആശ്ലേഷണവും നടക്കുന്നത്. നുബുവ്വത്തിൻറ ആറാം വർഷം ദുൽഹജ്ജ് മാസത്തിലായിരുന്നു അത്. ഹംസ(رضي الله عنه) വിൻറ ഇസ്‌ലാം വിശ്വാസത്തിന്റെ മൂന്നാം ദിവസമായിരുന്നു പ്രസ്തുത സംഭവം. ശത്രുക്കളുടെ മർദ്ദനങ്ങൾ കൂടിവന്നപ്പോൾ പ്രവാചകൻ(ﷺ) “അല്ലാഹുവേ ഉമറു ബ്നുൽ ഖത്താബ്, അംറു ബ്നു ഹിശാം (അബൂ ജഹൽ) ഇവരിൽ നീ ഇഷ്ടപ്പെടുന്ന വ്യക്തിയെക്കൊണ്ട് ഇസ്‌ലാമിന് ശക്തി പകരേണമേ” എന്ന് പ്രാർത്ഥിച്ചിരുന്നതായി ഹദീസുകളിൽ കാണാവുന്നതാണ്. അല്ലാഹു ആ ഭാഗ്യത്തിന് ഉമർ(رضي الله عنه) യാണ് തിരഞ്ഞടുത്തത്. 

ഹംസ(رضي الله عنه) വിൻറ ഇസ്‌ലാം  സ്വീകരണം ഖുറൈശികൾക്ക് വലിയ തലവേദന തന്നെ ഉണ്ടാക്കിത്തീർത്തു. അതനുസരിച്ച് ഇനി എന്തായാലും മുഹമ്മദിനെ വകവരുത്തുക തന്നെ വേണം എന്ന് തീർച്ചപ്പെടുത്തി. അതിനായി അവരുടെ കൂട്ടത്തിലെ ഏററവും കരുത്തരിൽ ഒരാളായ ഉമറിനെ തന്നെ അവർ തിരഞ്ഞെടുത്തു. എല്ലാവരും കൂടി തന്നിലേൽപ്പിച്ച ആത്മവിശ്വാസം അത് ശരിവെച്ചുകൊണ്ട് അദ്ദേഹം തൻറ വാളുമെടുത്ത് ആകർത്തവ്യം നിർവ്വഹിക്കാനായി ഒരുങ്ങിത്തന്നെ പുറപ്പെട്ടു. വഴിയിൽ വെച്ച് നഈമുബ്നു അബ്ദുല്ല എന്ന വ്യകി അദ്ദേഹത്തെ കണ്ട് മുട്ടുകയും യാത്രയുടെ ഉദ്ദേശ്യത്തെ അന്വേഷിക്കുകയും ചെയ്തു. വിഷയം മനസ്സിലാക്കിയ അദ്ദേഹം, സ്വന്തം കുടുംബത്തെ നേരെയാക്കിയിട്ട് പോരെ മററുള്ളവരെ നേരെയാക്കൽ; എന്ന് പറഞ്ഞു കൊണ്ട് തങ്കളുടെ സഹോദരിയും ഭർത്താവും മതം മാറിയിരിക്കുന്നു എന്ന വിവരം അറിയിച്ചു. ഇതു കേൾക്കേണ്ട താമസം ഉമറിന് മുഹമ്മദിനോട് ഉണ്ടായിരുന്നതിനേക്കാൾ ദേഷ്യത്തോടെ സഹോദരിയുടെ വീട്ടിലേക്ക് ചെന്നു. ഖബ്ബാബ്ബ അറത് (رضي الله عنه) അവരെ ഖുർആൻ പഠിപ്പിക്കു കയായിരുന്നു അന്നേരം.

ഉമറിനെ കണ്ട മാത്രയിൽ ഖബ്ബാബ് ഒളിച്ചിരുന്നു. ഉമർനേരെ സഹോദരീ ഭർത്താവിനെ ശക്തമായി പ്രഹരിച്ചുകൊണ്ട് താൻ കേട്ട വാർത്തയെയും, അവർ പാരായണം ചെയ്തിരുന്ന വചനങ്ങളെയും സംബന്ധിച്ച് ചോദിച്ചു. അന്നേരം, താൻ ഉൾക്കൊണ്ടതിനപ്പുറമാണ് സത്യം എന്ന് മനസ്സിലായതിനാൽ ഉടനെ വീണ്ടും തന്റെ വാളുമായി ഓങ്ങുമ്പോഴേക്കും ഭർത്താവിനെ രക്ഷപ്പെടുത്താനായി സഹോദരി ഫാത്വിമ ഇടപെടുകയും അത് അവരുടെ മുഖത്ത് മുറിവേൽപ്പിക്കുകയും രക്തം ഒഴുക്കുകയും

ചെയ്തു. അത് ശ്രദ്ധിക്കാതെ അവർ ധീരമായി പറഞ്ഞു. “ഉമറേ നീ വിശ്വസിച്ചിരിക്കുന്നതിലല്ല സത്യം. ഞങ്ങൾ മുസ്ലിമായിരിക്കുന്നു എന്ന് പറഞ്ഞ് ശഹാദത്ത് ഉറക്കെ ഉച്ചരിച്ചു.” ഇതെല്ലാം ഉമറിനെ നിരാശനാക്കിയെങ്കിലും സഹോദരിയുടെ ധീരമായ പ്രഖ്യാപനത്തിൽ അൽഭുതപ്പെടുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. അതോടൊപ്പം സഹോദരിയുടെ ശരീരത്തിൽ നിന്നും ഒഴുകുന്ന രക്തം കണ്ട് അദ്ദേഹത്തിൽ മാനസാന്തരമുണ്ടാവുകയും ശാന്തനായിക്കൊണ്ട് അവർ പാരായണം ചെയ്തിരുന്ന ഖുർആൻ സൂക്തങ്ങൾ താൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് അവരിൽ പ്രതീക്ഷയുണ്ടാക്കി. അന്നേരം സഹോദരി പറഞ്ഞു “ഉമറേ അത് പരിശുദ്ധമായ ദൈവീക വചനങ്ങളാണ് അശുദ്ധിയുള്ള നിന്നെ അത് ഏൽപ്പിച്ചു കൂടാ”. അന്നേരം ഉമർ ശുദ്ധിയായി വന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ ആ ഏടുകൾ വായിച്ചുനോക്കി: “ത്വാഹാ,നിനക്ക് നാം ഖുർആൻ അവര വതരിപ്പിച്ചു തന്നത് നീ കഷ്ടപ്പെടാൻ വേണ്ടിയല്ല. ഭയപ്പെടുന്നവർക്ക് ഉൽബോധനം നൽകാൻ വേണ്ടി മാത്രമാണ്”. എന്നു തുടങ്ങുന്ന

ഖുർആനിലെ അദ്ധ്യായമായ സൂറത്ത് ത്വാഹയായിരുന്നു അത്. പ്രസ്തുത വചനങ്ങൾ പാരായണം ചെയ്ത അദ്ദേഹം ഇതിൽ നിന്നാണോ ആളുകൾ ഓടിപ്പോകുന്നത് !? എന്ന് പറഞ്ഞ് മുഹമ്മദ് എവിടെയാണ് എന്ന് എനിക്ക് പറഞ്ഞുതരൂ എന്ന് ആവശ്യപ്പെട്ടു. അന്നേരം ഒളിച്ചിരുന്നിരുന്ന ഖബ്ബാബ് (رضي الله عنه) പുറത്ത് വന്ന് ഇങ്ങിനെ പറഞ്ഞു: “ഉമറേ നീ ഭാഗ്യവാനാണ്, കഴിഞ്ഞ ദിവസം പ്രവാചകൻ (ﷺ) ഉമർ, അംറ് ഇവരിൽ രണ്ടാലൊരാളെക്കൊണ്ട് നാഥാ നീ ഇസ്ലാമിന് ശക്തി പകരേണമേ എന്ന് പ്രാർത്ഥി ച്ചത് ഞാൻ കേട്ടിരുന്നു” എന്ന് പറഞ്ഞു പ്രവാചകനും അനുയായികളും കഴിഞ്ഞുകൂടുന്ന വീട് പറഞ്ഞു കൊടുത്തു. ഉമർ നേരെ അങ്ങോട്ട് ചെന്ന് പ്രവാചകനെ ആലിംഗനം ചെയ്തുകൊണ്ട് അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹുവ അശ്ഹദു അന്നക്ക റസൂലുല്ലാഹ് എന്ന് ചൊല്ലി മുസ്ലിമായി. അല്ലാഹു അക്ബർ !

ഈ സംഭവം വിശ്വാസികൾക്ക് എന്തെന്നില്ലാത്ത ആനന്ദവും ശത്രുക്കൾക്ക് ഏററ ഒരു ഇടിത്തീയുമായിരുന്നു. ഉമർ പ്രവാചകനോട് ചോദിച്ചു. നബിയേ നാം ജീവിച്ചാലും മരിച്ചാലും സത്യത്തിന്റെ വക്താക്കളല്ലെ ? നബി(ﷺ) അതെ, എന്ന് ഉത്തരം നൽകി. എങ്കിൽ ഇനി നാം ഒളിച്ചിരുന്നുകൂടാ. എന്ന് പറഞ്ഞുകൊണ്ട് വിശ്വാസികളെ രണ്ട് അണികളാക്കി ഒരണിയുടെ മുന്നിൽ ഹംസ(رضي الله عنه) വും മറെറാന്നിൻ മുന്നിൽ ഉമർ(رضي الله عنه)വും നേതൃത്വം നൽകി അവർ പരസ്യമായി കഅബയിലേക്ക് മാർച്ച് ചെയ്ത് ത്വവാഫും നമസ്കാരവും നിർവ്വഹിച്ചു. അന്നാണ് പ്രവാചകൻ(ﷺ) ഉമർ(رضي الله عنه)വിനെ ഫാറൂഖ് (സത്യവും അസത്യവും വേർതിരിച്ചവൻ) എന്ന പേര് നൽകി അനുമോദിച്ചത്. ഉമർ(رضي الله عنه) വിൻറ ഇസ്‌ലാം മത വിശ്വാസത്തിന് ശേഷം മാത്രമാണ് ഞങ്ങൾക്ക് കഅബയുടെ അടുത്ത് വെച്ച് നമസ്കരിക്കുവാനും ത്വവാഫ് ചെയ്യുവാനും കഴിഞ്ഞിട്ടുള്ളത് എന്ന് സ്വഹാബികളിൽ പലരിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.

 

അബ്ദുൽ ലത്തീഫ് സുല്ലമി

03 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 03]

പ്രബോധനത്തിന്റെ തുടക്കം

നബി(ﷺ)ക്ക് തൻറെയടുക്കൽ വന്നത് അല്ലാഹുവിൽ നിന്നുള്ള മലക്ക് ആയിരുന്നു എന്ന് ബോധ്യപ്പെടുകയും അങ്ങിനെ തന്നിലേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെ സംബന്ധിച്ച് ബോധവാനാവുകയും ചെയ്തു. അതോടെ വീണ്ടും ഹിറാഗുഹയിൽ കണ്ട ആ മലക്ക് പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു. പക്ഷേ കുറച്ച് കാലത്തേക്ക് പിന്നീട് വഹ്യ് (ദിവ്യസന്ദേശം) ഒന്നും ലഭിക്കുയുണ്ടായില്ല. നബിക്കതിൽ ദു:ഖവും പ്രയാസവുമുണ്ടായി. അന്നേരം വീണ്ടും പ്രവാചകർക്ക് വഹ്‌യ് എത്തിച്ചുകൊടുക്കുന്ന മാലാഖ നബിയുടെ അടുത്ത് പ്രത്യക്ഷപ്പെടുകയും ഖുർആനിലെ 74ാം അദ്ധ്യായമായ സൂറത്തുൽ മുദ്ദഥ്ഥിറിലെ ആദ്യഭാഗങ്ങൾ ഓതിക്കേൾപ്പിക്കുകയും ചെയ്തു. അതനുസരിച്ച് പ്രവാചകൻ തന്റെ ഏറ്റവും അടുത്ത ആളുകളോട് പ്രബോധനം ആരംഭിച്ചു.

ഭാര്യ ഖദീജ (رضي الله عنها) ക്ക് ശേഷം നബിയിൽ വിശ്വസിച്ചവർ കുട്ടികളിൽ നിന്ന് പിതൃവ്യപുത്രനായ അലി(رضي الله عنه)വും, കുടുംബക്കാരല്ലാത്തവരിൽ നിന്ന് തന്റെ സുഹൃത്തായിരുന്ന അബൂബക്കർ(رضي الله عنه)വും അടിമകളുടെ കൂട്ടത്തിൽ നിന്ന് സെദ്(رضي الله عنه)വും ആയിരുന്നു. ഏകദേശം മൂന്ന് വർഷത്തോളം അടുത്തവരോടും കുടുംബക്കാരോടുമായി പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. അതിന് ശേഷം തൻറ ഉത്തരവാദിത്വം പരസ്യമാക്കണമെന്ന് അല്ലാഹുവിന്റെ കൽപ്പനയുണ്ടായി. അതിൻറെ അടിസ്ഥാനത്തിൽ പ്രബോധനം പരസ്യപ്പെടുത്താൻ തന്നെ തീരുമാനിച്ചു.

പരസ്യപ്രബോധനം

“നിൻറെ അടുത്ത ബന്ധുക്കൾക്ക് നീ താക്കീത് നൽകുക” എന്ന, സൂറത്ത് ശുഅറാഇലെ 214 ാം വചനം അവതരിച്ചപ്പോൾ നബി(ﷺ) സ്വഫാ കുന്നിൻ മുകളിൽ കയറി നിന്നുകൊണ്ട് തന്റെ കുടുംബക്കാരെയെല്ലാം വിളിച്ചു വരുത്തുകയും അവർ ഓരോ ഗോത്രങ്ങളേയും, ഫിഹ്ർ സന്തതികളേ, അദിയ്യ് സന്തതികളേ, ഖുറൈശി സമൂഹമേ എന്നിങ്ങനെ ഓരോരുത്തരേയും പേരെടുത്ത് വിളിച്ച് അവരോടായി ഇപകാരം

പറഞ്ഞു. ഖുറൈശീ സമൂഹമേ നിങ്ങൾ നിങ്ങളുടെ ശരീരത്തെ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുക, അല്ലയോ കഅബിൻറ സന്തതികളേ നിങ്ങൾ നിങ്ങളുടെ ശരീരത്ത നരകത്തിൽ നിന്നും രക്ഷപ്പെടു ത്തുക, അല്ലയോ പ്രവാചകന്റെ മകളായ ഫാത്വിമാ നിന്റെ ശരീരത്തെ നീ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുക. നിശ്ചയം അല്ലാഹുവിങ്കൽ നിങ്ങൾക്ക് വേണ്ടി യാതൊന്നും ചെയ്യാൻ കഴിയുകയില്ല. ശേഷം അവരോട് എല്ലാവരോടുമായി ചോദിച്ചു: ഇതാ ഈ പർവ്വതത്തിനു പുറകിലായി ഒരു വലിയ കുതിരപ്പട നിങ്ങളെ അക്രമിക്കാനായി വന്നിരിക്കുന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? അവർ എല്ലാവരും ഏകസ്വരത്തിൽ ഇങ്ങനെ പറഞ്ഞു; തീർച്ചയായും ഞങ്ങൾ വിശ്വസിക്കും. കാരണം ഞങ്ങൾക്ക് സത്യമല്ലാതെ നിന്നിൽ നിന്നും പരിചയമില്ല. അന്നേരം പ്രവാചകൻ(ﷺ) പറഞ്ഞു: ഞാൻ അല്ലാഹുവിങ്കൽ നിന്നും നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്, ഒരു വലിയ ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുവാൻ പോവുകയാണ്. ഉടനെത്തന്നെ പ്രവാചകന്റെ പിതൃവ്യൻ കൂടിയായ അബൂലഹബ് ഇപ്രകാരം ആകാശിച്ചു: തബ്ബൻ ലക് അ ലിഹാദാ ജമഅ്നാ ? (എടാ, നിനക്ക് നാശം ഇതിനാണോ നീ ഞങ്ങളെ വിളിച്ചു ചേർത്തത്). അത് ഒരു പൊട്ടിത്തെറിയുടെ തുടക്കമായിരുന്നു. എന്നാൽ അല്ലാഹു അതേ ശൈലിയിൽ തന്നെ അതിന് തിരിച്ചടി നൽകി! 

“അബൂലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു” എന്ന് തുടങ്ങുന്ന വിശുദ്ധ ഖുർആനിലെ 111 ാം അദ്ധ്യായമായ സൂറത്ത് ലഹബിന്റെ അവതരണം പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു.

എന്നാൽ പ്രവാചകൻ(ﷺ) തന്നിലേൽപ്പിക്കപ്പെട്ട ദൗത്യവുമായി മുന്നോട്ട് പോകുകതന്നെ ചെയ്തു. വിഗ്രഹാരാധനയുടെ പൊള്ളത്തരങ്ങളെ സംബന്ധിച്ച് പരസ്യമായി ബോധവൽക്കരിച്ച് സംസാരിക്കാൻ തുടങ്ങി. അതോടൊപ്പം തങ്ങൾ ഇബ്റാഹീം (عليه السلام) നബിയുടെ പിൻതലമുറക്കാരാണ് എന്ന അവരുടെ വാദത്തിൻറ അർത്ഥശൂന്യത അവരെ അറിയിച്ചു; കാരണം ഇബ്റാഹീം (عليه السلام) നബി ഒരിക്കലും വിഗ്രഹാരാധകനായിരുന്നില്ല എന്ന് മാത്രമല്ല അദ്ദേഹം ആ കാലത്ത വിഗ്രഹാരാധകർക്കെതിരിൽ ആഞ്ഞടിച്ച പടവാളായിരുന്നു എന്നും തെര്യപ്പെടുത്തി. അതു പോലെ ഞങ്ങൾ ഞങ്ങളുടെ കാക്കകാരണവന്മാരുടെ മാർഗ്ഗങ്ങൾ കയ്യൊഴിക്കുകയില്ല എന്ന എക്കാലത്തെയും സത്യനിഷേധികളുടെ വാദത്തെ പ്രവാചകൻ മുൻകഴിഞ്ഞ പ്രവാചകരുടെ ചരിതം ഉദ്ധരിച്ച് അവരെല്ലാം കാക്കകാരണവന്മാരെ അനുസരിച്ചവർ ആയിരുന്നില്ല. മറിച്ച് സത്യത്തെയും തെളിവുകളേയും പിന്തുണച്ചവരായിരുന്നു എന്ന് അവരെ പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഇതൊന്നും കേൾക്കുവാനോ അംഗീകരിക്കുവാനോ അവർ തയ്യാറായില്ല. മുഹമ്മദ് തങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുകയും തങ്ങളുടെ പൂർവ്വികരെ വിഡ്ഢികളാക്കുകയും ബുദ്ധിയെ കളിയാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് വിശ്വാസികളേയും പ്രവാചകനേയും മർദ്ദിച്ച് ഒതുക്കാൻ തന്നെ തീർച്ചപ്പെടുത്തി.

തുടർന്നങ്ങോട്ടുള്ള ജീവിതം പ്രവാചകനും അനുയായികൾക്കും മർദ്ദനങ്ങളുടേയും കഷ്ടപ്പാടുകളുടേയും കാലമായിരുന്നു. ഇസ്‌ലാം  ആശ്ലേഷിച്ചതിൻറെ പേരിൽ വിശ്വാസികൾ ഏൽക്കേണ്ടിവന്ന കഷ്ടതകൾ കുറച്ചൊന്നുമായിരുന്നില്ല. ഉമയ്യത്തു ബ്നു ഖലഫിന്റെ അടിമയായിരുന്ന ബിലാൽ (رضي الله عنه) വിനെ യജമാനൻ കഴുത്തിൽ കയറിട്ട് നിലത്തുകൂടെ വലിപ്പിക്കുകയും, ചുട്ടുപൊള്ളുന്ന മണലിൽ മലർത്തിക്കിടത്തി നെഞ്ചത്ത് വലിയ പാറക്കല്ലുകൾ കയറ്റിവെച്ച് ചാട്ടവാർ കൊണ്ട് അടിക്കുക വരെ ചെയ്തു. പക്ഷേ അതൊന്നും തൻറ വിശ്വാസത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല എന്ന് മാത്രമല്ല; ഓരോ അടിയേൽക്കുന്ന സമയത്തും അഹദ്… അഹദ്. എന്ന് (അല്ലാഹു ഏകനാണ്) എന്ന് വിളിച്ചു പറയുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഇത്തരത്തിൽ മർദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് അതിലൂടെ കടന്നുവന്ന അബൂബക്കർ(رضي الله عنه) ഉമയ്യത്തിൽ നിന്നും അയാൾ പറഞ്ഞ വിലകൊടുത്ത് ബിലാൽ(رضي الله عنه)നെ വില കൊടുത്ത് വാങ്ങി സ്വത്രന്തനാക്കി.

ഇതുപോലെത്തന്നെ അബൂജഹൽ അടക്കമുള്ള ഖുറൈശി പ്രമുഖർ യാസിർ കുടുംബത്തിന് ഏൽപ്പിച്ച് മർദ്ധനത്തിനും കണക്കില്ലായിരുന്നു, അമ്മാർ (رضي الله عنه) , പിതാവ് യാസിർ (رضي الله عنه), മാതാവ് സുമയ്യ (رضي الله عنها), എന്നിവരെ മണലിൽ മലർത്തിക്കിടത്തി ചുട്ട് പഴുപ്പിച്ച ഇരുമ്പ് ദൺഡുകൾ ശരീരത്തിൽ കുത്തിയിറക്കിയായിരുന്നു മർദ്ധിച്ചിരുന്നത്. ഇങ്ങനെയുള്ള മർദ്ധനത്തിൻറ കാഠിന്യത്താൽ സുമയ്യ (رضي الله عنها) ഇസ്ലാമിന്ന് വേണ്ടി ആദ്യത്തെ രക്തസാക്ഷി എന്ന പദവിയിലേക്ക് എത്തിച്ചേർന്നു. ഒരിക്കൽ നബി(ﷺ) അവർ മർദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നതിന് അടുത്തുകൂടെ നടന്നുപോയപ്പോൾ അവരോടായി പറഞ്ഞ വാക്ക് “യാസിർ കുടുംബമേ, ക്ഷമിക്കു തീർച്ചയായും നിങ്ങൾക്കുള്ള വാഗ്ദത്തം സ്വർഗ്ഗമാണ്” എന്നായിരുന്നു.

മററു ചിലരെ മുറികളിൽ അടച്ചുപൂട്ടി പുകയിട്ടു ബുദ്ധിമുട്ടിച്ചു, ചിലർക്ക് ഇരുമ്പ് ദൺഡുകൾ കൊണ്ടുള്ള പ്രഹരങ്ങൾ ഏൽക്കേണ്ടിവന്നു. പ്രവാചകൻ (ﷺ) യേയും അവർ മർദ്ദനങ്ങളിൽ നിന്നും ഒഴിവാക്കിയില്ല. ഒരിക്കൽ നബി(ﷺ) കഅബയുടെ അടുത്ത് വെച്ച് നമസ്കരിച്ചുകൊണ്ടിരിക്കെ അത് കണ്ട് വന്ന അബൂജഹലും കൂട്ടരും ഇപ്രകാരം പറഞ്ഞു: “ആരുണ്ട് ഇപ്പോൾ ഒരു ഒട്ടകത്തിൻറെ കുടൽ മാല കൊണ്ടുവന്ന് മുഹമ്മദിൻറ കഴുത്തിൽ ചാർത്താൻ?” അന്നേരം ദുഷ്ടനായ ഉഖ്ബത്ത് ബ് അബീമുഈത് ആവേശത്തോടുകൂടി ആ കൃത്യം നിർവ്വഹിക്കുക തന്നെ ചെയ്തു; പ്രവാചകൻ നമസ്കാരത്തിൽ സുജൂദിലായിരിക്കെ അദ്ദേഹത്തിന്റെ കഴുത്തിൽ ചീഞ്ഞളിഞ്ഞ കുടൽ

മാല വലിച്ചുകൊണ്ട് വന്ന് ഇടുകയും മറ്റുള്ളവരെല്ലാം അത് കണ്ട് ആഹ്ളാദിക്കുകയും ചെയ്തു. പ്രവാചകന്ന് സുജൂദിൽ നിന്നും തല ഉയർത്താൻ കഴിയാതെ പ്രയാസപ്പെടുകയും അവസാനം പ്രവാചകപുത്രി ഫാത്വിമ (رضي الله عنها) വിവരമറിഞ്ഞു ഓടിയെത്തി പിതാവിന്റെ കഴുത്തിൽ നിന്നും അത് വലിച്ചുമാറ്റുകയും ചെയ്തു. തല ഉയർത്തിയ ശേഷം നബി (ﷺ) ഖുറൈശീ പ്രമുഖരായ അബൂജഹൽ, ഉത്ബത്, ശൈബത്, വലീദ് ബ്നു ഉത്ബഃ, ഉമയ്യത്തുബ്നു ഖലഫ്, ഉഖ്ബത് ബ്നു അബീ മുഈത് എന്നീ ശതു പ്രധാനികളുടെ പേരെടുത്ത് പറഞ്ഞ് അവർക്കെതിരിൽ പ്രാർത്ഥിക്കുകയുണ്ടായി. ഇബ്നു മസ്ഊദ്(رضي الله عنه) പറഞ്ഞതായി ഇമാം ബുഖാരി രേഖപ്പെടുത്തിയതനുസരിച്ച് മേൽപ്പറയപ്പെട്ട എല്ലാവരും ബദറിൽ കൊല്ലപ്പെട്ടതായി കാണാവുന്നതാണ്. അതുപോലെത്തന്നെ പ്രവാചകൻ നടന്നു പോകുന്ന വഴികളിൽ പോലും മാലിന്യങ്ങളും മ്ലേഛ വസ്തുക്കളും വലിച്ചെറിഞ്ഞ് തന്റെ പിതൃവൻ അബൂലഹ് ബും ഭാര്യ ഉമ്മു ജമീലും ഉപദ്രവങ്ങളിൽ പങ്കുചേർന്നു.

മേൽ പറഞ്ഞ നിലക്കുള്ള മർദ്ദനങ്ങളുടെ പട്ടിക വിവരിക്കുകയാണ് എങ്കിൽ അത് നീണ്ട് പോവുക തന്നെ ചെയ്യും. പ്രവാചകൻ(ﷺ)യും അനുയായികളും ഇസ്ലാമിന് വേണ്ടി സഹിക്കേണ്ടി വന്ന ത്യാഗത്തിൻറെ ചരിത്രം മനസ്സിലാക്കി, വിശ്വാസികളായ നാം നമ്മുടെ വിശ്വാസം വർദ്ധിപ്പിച്ച് മതത്തോടു നമുക്കുള്ള ബാധ്യതകൾ നിർവ്വഹിക്കാനാണ് ഇത്തരുണത്തിൽ ശ്രദ്ധിക്കേണ്ടത്.

സാഹിത്യകാരന്മാർ മുട്ടുമടക്കുന്നു

എന്നാൽ മേൽപ്പറഞ്ഞ നിലക്കുള്ള മർദ്ധനങ്ങളും പീഠനങ്ങളുമെല്ലാം അവർക്ക് മതത്തിലുള്ള വിശ്വാസം ഉറപ്പിക്കുവാനല്ലാതെ തെല്ലും അതിൽനിന്ന് പിന്തിരിപ്പിക്കാനാവുന്നില്ലെന്ന് മനസിലാക്കിയ ഖുറൈശികൾ മറെറാരു അടവ് പ്രയോഗിക്കാൻ തീരുമാനിച്ചു. ഖുറൈശീ പ്രമുഖരെല്ലാവരും കൂടി അക്കാലഘട്ടത്തിലെ പേരുകേട്ട് സാഹിത്യ സാമ്രാട്ടായിരുന്ന വലീദ് ബ്നുമുഗീറയെ സമീപിച്ചുകൊണ്ട് ഇപ്രകാരം ആവശ്യപ്പെട്ടു:

“മുഹമ്മദിൻറ പ്രസ്ഥാനം ദിനേനെ എന്നോണം മക്കയിലും പരിസരത്തും വ്യാപിച്ചു വരികയാണ്, അതിനെ തടയിടാനായി മുഹമ്മദ് ഓതിക്കൊടുക്കുന്ന വചനങ്ങളെ ഇകഴ്ത്തിക്കാണിക്കുകയും അവൻ പറയുന്നതിനെ പരാജയപ്പെടുത്തിക്കൊണ്ട് അതിനെ വെല്ലുന്ന നിലക്കുള്ളതുമായ എന്തെങ്കിലും ഒരു വചനം താങ്കൾ ജനങ്ങളോട് പറയണം; അതിന് പ്രാപ്തനായി താങ്കളെയല്ലാതെ മറ്റാരേയും ഞങ്ങൾ കാണുന്നില്ല. ജനങ്ങളിൽ അവൻ പറയുന്നത് ജനങ്ങളിൽ സ്വാധീനിക്കാതിരിക്കാൻ ഇനി അതല്ലാത്തൊരു മാർഗ്ഗവും ഞങ്ങൾ കാണുന്നുമില്ല”. 

അന്നേരം വലീദ് തന്നെ സമീപിച്ചവരോടായി പറഞ്ഞു; “ഞാൻ എന്ത് പറയണം എന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത് ? പറയൂ നമുക്കൊന്നായി അത് ജനങ്ങളോട് പറയാം”. 

അന്നേരം അവർ പറഞ്ഞത്, അവൻ ഒരു ജോൽസ്യനാണ് എന്ന് പറയണം. അന്നേരം വലീദ് പറഞ്ഞു. അല്ലാഹുവാണ് അത് ശരിയല്ല. അവൻ ഒരിക്കലും ജോൽസ്യനല്ല. ജോൽസ്യന്മാരേയും ജോൽസ്യന്മാരുടെ വചനങ്ങളും നന്നായി അറിയുന്നവനാണ് ഞാൻ. അവൻ പറയുന്നത് അതൊന്നുമല്ല. അന്നേരം അവർ പറഞ്ഞു അവൻ ഒരു സാഹിർ (ആഭിചാരകനാണ്) എന്ന് പറയാം. അന്നേരം അയാൾ പറഞ്ഞു. അല്ല അവൻ ആഭിചാരകനുമല്ല, അവരുടെ പ്രവചനവുമല്ല അവൻ പറയുന്നത്. എന്നാൽ അവൻ ഭാന്തനാണെന്ന് പറയാം, അന്നേരം അയാൾ പറഞ്ഞു ഭാന്തിന്റെ പല ലക്ഷണങ്ങളും നാം കാണാറുണ്ട് എന്നാൽ അതൊന്നും അവനിലില്ല. അപ്പോൾ പിന്നെ നാം എന്ത് പറയും ? അന്നേരം അയാൾ പറഞ്ഞത്: അല്ലാഹുവാണ് സത്യം അവൻ പറയുന്ന വാക്കുകൾക്ക് വല്ലാത്തൊരു മധുരമാണ് അനുഭവപ്പെടുന്നത്. അത്കൊണ്ട് എനിക്കൽപ്പം സാവകാശം തരൂ ഞാനൊന്ന് ചിന്തിക്കട്ടെ എന്നു പറഞ്ഞു അയാൾ ഒഴിഞ്ഞുമാറുകയാണുണ്ടായത്.

 

 

അബ്ദുൽ ലത്തീഫ് സുല്ലമി

02 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 02]

വിവാഹം

ഖദീജ (رضي الله عنها)തന്നിലുദിച്ച ആഗ്രഹം തന്റെ തോഴിയായ നുഫെസയെ അറിയിക്കുകയും, പ്രവാചകന്റെ  താൽപ്പര്യം അറിയുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തെ സംബന്ധിച്ച് നുഫൈസ് പ്രവാചകനോട് സംസാരിച്ചപ്പോൾ, താൻ അതിനുള്ള സാമ്പത്തിക ശേഷിയുള്ള വ്യക്തിയല്ലെന്നും, തന്നെയുമല്ല പ്രമുഖരും സമ്പന്നരുമായ പലരും വിവാഹാഭ്യാർത്ഥന നടത്തി അതെല്ലാം നിരസിച്ചിട്ടുള്ള ഖദീജ (رضي الله عنها)യുമായി അതെങ്ങനെ തനിക്ക് സാധ്യമാകും എന്ന് മാത്രമായിരുന്നു പ്രവാചകൻറ അന്നേരത്തെ മറുപടി. ഇക്കാര്യം നുഫെസ് ഖദീജ (رضي الله عنها)യെ അറിയിച്ചപ്പോൾ താങ്കളുടെ കുടുംബമഹിമ, വിശ്വസ്തത, സൽ സ്വഭാവം, സത്യസന്ധത എന്നിവയിലാണ് താൻ താൽപ്പര്യം കാണുന്നത്. അതിനാൽ തന്നെ മറെറാന്നും തനിക്ക് പ്രശ്നമല്ലെന്ന കാര്യം അദ്ദേഹത്തിനെ അറിയിക്കുകയും ചെയ്തു.

മുഹമ്മദ്(ﷺ)യുടെ സമ്മതം അറിഞ്ഞ ഖദീജ (رضي الله عنها)ഇക്കാര്യം തന്റെ പിതൃവ്യനായ അംറുബ്നു അസദിനെ അറിയിക്കുകയും അദ്ദേഹം നബി(ﷺ)യുടെ പിതൃവ്യനായ അബൂത്വാലിബിനോട് ഔപചാരികമായി അറിയിക്കുകയും വിവാഹാന്വേഷണം നടത്തുകയും ചെയ്തു. അബൂത്വാലിബ് തൻറ സഹോദര പുത്രന് കൈവന്ന ഈ ഭാഗ്യത്തിൽ സന്തോഷിക്കുകയും ഇരു കുടുംബത്തിന്റേയും സന്തോഷ സാന്നിദ്ധ്യത്തിൽ പ്രവാചകൻ(ﷺ) തന്റെ ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ ഖദീജ (رضي الله عنها)യെ വിവാഹം കഴിക്കുകയും ചെയ്തു. നേരത്ത രണ്ട് തവണ വിവാഹിതയായെങ്കിലും ഭർത്താക്കൾ മരണപ്പെട്ട് വിധവയായി കഴിയുകയായിരുന്ന ഖദീജ (رضي الله عنها)ക്ക് അന്ന് നാൽപ്പത് വയസ്സായിരുന്നു പ്രായം. ഖദീജ (رضي الله عنها)യുമായി നടന്ന വിവാഹത്തിന് പ്രവാചകൻ 20 ഒട്ടകമായിരുന്നു മഹ്റായി നൽകിയത് എന്നും അബൂത്വാലിബ് ആയിരുന്നു വിവാഹ ഖുതുബ നിർവ്വഹിച്ചത് എന്നും ചരിത്രത്തിൽ കാണാവുന്നതാണ്. നബി(ﷺ)യുടെ ഒന്നാമത്തെ വിവാഹമായിരുന്നു അത്.

നീണ്ട ഇരുപത്തഞ്ച് വർഷത്തെ അവരുടെ ദാമ്പത്യജീവിതം സംതൃപ്തി നിറഞ്ഞതും മാതൃകാപരവുമായിരുന്നു. ഖദീജ (رضي الله عنها)യിൽ കാസിം, അബ്ദുല്ല എന്നീ രണ്ട് ആൺമക്കളും സൈനബ, റുഖിയ്യ, ഉമ്മുകുൽധൂം, ഫാത്വിമ: എന്നീ നാല് പെൺമക്കളും ജനിച്ചു. അറുപത്തഞ്ചാം വയസ്സിൽ ഖദീജ (رضي الله عنها)മരണപ്പെടുന്നത് വരെ നബി (ﷺ) മററാരേയും വിവാഹം കഴിച്ചിട്ടില്ല.

അൽ അമീൻ (വിശ്വസ്തൻ)

നബി (ﷺ) അക്കാലത്ത് നടപ്പുണ്ടായിരുന്ന എല്ലാ നിലക്കുമുള്ള ജീവിതക്രമങ്ങളിൽ നിന്നും വ്യത്യസ്തമായി, മഹത്തായ സ്വഭാവ ഗുണങ്ങളുടെ ഉടമയായിട്ടായിരുന്നു തന്റെ ജീവിതം നയിച്ചിരുന്നത്. അത്കൊണ്ട് തന്നെ എല്ലാവരുടേയും സ്നേഹാദരവുകളും പ്രശംസകളും പിടിച്ചുപററാൻ അദ്ദേഹത്തിന് കഴിഞ്ഞു. അക്കാലത്ത് തന്റെ സമപ്രായക്കാരായ യുവാക്കളിലും ചെറുപ്പക്കാരിലും കാണപ്പെട്ടിരുന്ന വൃത്തികേടുകളിലോ മററ് ചീത്ത നടപടി ക്രമങ്ങളിലോ ഒന്നും അദ്ദേഹം ഇടപെട്ടിരുന്നില്ല. എന്ന് മാത്രമല്ല അതിനോട് വെറുപ്പും അറപ്പുമുള്ള മനസ്സുമായിട്ടായിരുന്നു അദ്ദേഹം ജീവിച്ചുപോന്നത്. ചെറുപ്പം മുതൽക്ക് തന്നെ താൻ അറിയുകയോ, പ്രതീക്ഷിക്കുകയോ ചെയ്യാതെത്തന്നെ അല്ലാഹു അദ്ദേഹത്തെ ഒരു പ്രത്യേക ലക്ഷ്യത്തിന്ന് ഒരുക്കിക്കൊണ്ട് വന്നിരുന്നു എന്ന് വേണം കരുതാൻ. ഇക്കാര്യത്തെ ബലപ്പെടുത്തുന്ന ഒരു സംഭവം ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നത് കാണുക: “ജാബിർ(رضي الله عنه)ൽ നിന്ന് നിവേദനം, കഅബ പുനർനിർമ്മാണം നടക്കുന്ന സമയം നബി(ﷺ)യും അബ്ബാസ്(رضي الله عنه)വും കൂടി കല്ലുകൾ എടുത്ത് കൊണ്ട് പോകുവാൻ സഹായിക്കുകയുണ്ടായി. അന്നേരം അബ്ബാസ്(رضي الله عنه), നബി(ﷺ) കുട്ടിയായിരുന്നതിനാൽ ഉടുതുണി അഴിച്ച് ചുമലിൽ വെച്ചാൽ വേദനിക്കുകയില്ല എന്ന് പറയുകയും, നബി (ﷺ) അത് അനുസരിക്കുകയും ചെയ്തു. പക്ഷേ പെട്ടന്ന് നബി(ﷺ) ബോധം നഷ്ടപ്പെട്ടവനായി നിലത്ത് വീഴുകയും തന്റെ കണ്ണുകൾ ആകാശത്തക്ക് ഉയർത്തി “എന്റെ തുണീ,എന്റെ തുണീ’. എന്ന് പറയുകയും അങ്ങിനെ മററുള്ളവർ അദ്ദേഹത്തെ തുണിടുപ്പിക്കുകയും ചെയ്തു”. ഇത് പോലെ വേറെയും സംഭങ്ങൾ കാണാൻ സാധിക്കും.

മേൽ പറയപ്പെട്ട നിലക്കുള്ള സ്വഭാവ മാഹാത്മ്യവും വിശ്വസ്തതയും കാരണത്താൽ ഏവർക്കും പ്രിയങ്കരനും കണ്ണിലുണ്ണിയുമായി അദ്ദേഹം വളരുകയും എല്ലാവരും അദ്ദേഹത്തെ അൽ അമീൻ (വിശ്വസ്തൻ) എന്ന് വിശേഷിപ്പിക്കുകയും; ആ പേരിൽ അദ്ദേഹം അറിയപ്പെടുകയും ചെയ്തു.

തർക്കത്തിന് പരിഹാരം കാണുന്നു

നബി(ﷺ)ക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശക്തമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മററും കാരണത്താൽ കഅബാലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ഖുറൈശികൾ അത് പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ചെയ്തു. വലീദ് ബ്നു മുഗീറയുടെ നേതൃത്വത്തിൽ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും പ്രസ്തുത പുണ്യകർമ്മത്തിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. വേശ്യാവൃത്തി, പലിശ തുടങ്ങിയ മാർഗ്ഗത്തിലൂടെയുള്ള സമ്പാദ്യങ്ങൾ ഒരു കാരണവശാലും പ്രസ്തുത കർമ്മത്തിന്ന് ഉപയോഗിക്കുയില്ല; മറിച്ച് വിശിഷ്ഠ മാർഗ്ഗത്തിലൂടെയുള്ള വരുമാനം മാത്രമേ കഅബാ നിർമ്മാണത്തിന് ഉപയോഗിക്കൂ എന്ന അന്നത്തെ അവരുടെ തീരുമാനം എടുത്ത് പറയേണ്ടതും; കഅബയുടെ നേരെ അവരുടെ മനസ്സിലുണ്ടായിരുന്ന പവിത്രതയും ആദരവും എത്രമാത്രമുണ്ടായിരുന്നു എന്ന് വിളിച്ചോതുന്നതുമായിരുന്നു പ്രസ്തുത സംഭവം. 

എന്നാൽ പ്രസ്തുത കർമ്മം നടക്കുന്നതിനിടയിലുണ്ടായ ഒരു സംഭവം പ്രത്യേകം ശ്രദ്ധേയമാണ്. എല്ലാ ഗോത്രങ്ങളും തങ്ങളുടേതായ പങ്ക് നിർവ്വഹിച്ചിരുന്നു എന്നത് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. അത്കൊണ്ട് തന്നെ കഅബയുടെ ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്തകല്ലുണ്ട്. ഹജറുൽ അസ്‌വദ് (കറുത്ത കല്ല്) എന്നാണ് അതിന് പറഞ്ഞുവരുന്നത്. മനുഷ്യന്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് ഭൂമിയിൽ സ്ഥാപിക്കപ്പെട്ട

ആദ്യ മന്ദിരം അതിൻറ തുടക്കം മുതൽ ഏകദൈവാരാധനക്ക് ക്ഷ്യം വഹിച്ച് ഒരു കല്ല് അതിൻറ നിലനിൽപ്പ് കാലമത്രയും സംരക്ഷിക്കപ്പെടുക എന്നത് അല്ലാഹുവിൻറ ഒരു തീരുമാനമാകാം. ചരിത്രപരമായി അതിന് പ്രാധാന്യവും പ്രത്യേകതയുമുണ്ട് എന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണ് എന്നതിൽ തർക്കമില്ല; പ്രവാചകൻ (ﷺ) കഅബ പദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്. അതിൽ കവിഞ്ഞ പ്രത്യേകതയോ ദിവ്യത്തമോ അതിന് സങ്കൽപ്പിച്ചു കൂടാത്തതുമാണ്. മഹാനായ രണ്ടാം ഖലീഫ ഉമർ(رضي الله عنه) ഒരിക്കൽ കഅബ പ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുൽ അസ്വദ് ചുംബിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ നാം പ്രത്യേകം മനസ്സിലാക്കിയിരിക്കേണ്ടതാണ്. “കല്ലേ, നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്ക് അറിയാം. നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപ്രദവത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്താനോ കഴിയുകയില്ല. നബി(ﷺ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല” (ബുഖാരി).

കഅബയുടെ പുനർനിർമ്മാണ സമയത്ത് ഹജറുൽ അസ്‌വദ് വെക്കേണ്ട സ്ഥാനം എത്തിയപ്പോൾ പ്രസ്തുത കർമ്മം ആര് നിർവ്വഹിക്കണമെന്ന കാര്യത്തിൽ അവർ അഭിപ്രായ വ്യത്യാസത്തിലാവുകയും ഓരോരുത്തരും തങ്ങൾക്ക് അത് നിർവ്വഹിക്കണമെന്ന് വാദിക്കുകയും ചെയ്തു. അവസാനം തർക്കപരിഹാരത്തിനായി അവർ കണ്ടത്തി മാർഗ്ഗം ഇനി ആദ്യം കഅബയുടെ അടുത്തേക്ക് കടന്നു വരുന്ന വ്യക്തിയാരാണോ അദ്ദേഹത്തിൻറ തീരുമാനത്തിന് വിടാം എന്നതായിരുന്നു.

അങ്ങിനെ അവരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിൽ പ്രവാചകൻ(ﷺ) ആയിരുന്നു അങ്ങോട്ട് കടന്നുവന്നത്; അവരെല്ലാ വരും വിളിച്ചു പറഞ്ഞു “അതാവരുന്നു അൽ അമീൻ, ഞങ്ങൾ അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കുന്നതാണ്” അവർ പ്രവാചകനെ വിഷയം ധരിപ്പിച്ചു. അദ്ദേഹം ഒരു തുണി കൊണ്ടുവരാൻ പറഞ്ഞു. അങ്ങിനെ അത് വിരിച്ചു അതിലേക്ക് തന്റെ കൈകൊണ്ട് ഹജറുൽ അസ്‌വദ് എടുത്ത് വെച്ച ശേഷം എല്ലാ ഗോത്രത്തലവന്മാരോടും അതിന്റെ ഓരോ ഭാഗം പിടിച്ച് പൊക്കാൻ ആവശ്യപ്പെടുകയും കല്ല് വെക്കേണ്ടതായ സ്ഥാനത്തെത്തിയപ്പോൾ പ്രവാചകൻ(ﷺ) തന്നെ കല്ല് യഥാസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. അങ്ങിനെ എല്ലാവരുടേയും പരിപൂർണ്ണ സംതൃപ്തിയോടുകൂടി, സംഘട്ടനത്തിൻറവക്കിനോളം എത്തിയിരുന്ന പ്രശ്നം പ്രവാചകൻ (ﷺ) സമംഗളമായി പരിഹരിച്ചു.

പ്രവാചകത്വത്തിൻറെ തുടക്കം

നബി(ﷺ) ക്ക് പ്രായം നാൽപ്പത് വയസ്സോടടുത്തപ്പോൾ അദ്ദേഹം ചില സ്വപ്നങ്ങൾ കാണാൻ തുടങ്ങുകയും നേരം പുലരുമ്പോൾ അവയതയും പകൽവെളിച്ചം പോലെ പുലരുന്നതായും അനുഭവപ്പെട്ടുകൊണ്ടിരുന്നു. അതോടൊപ്പം മക്കയിൽ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന, മദ്യപാനം, ചൂതാട്ടം പലിശ തുടങ്ങിയ ജനദ്രോഹപരവും നീചവുമായ കാര്യങ്ങളോട് അമർഷം തോന്നുകയും അതിൽനിന്നും ദുർവൃത്തികളിൽ എർപ്പെട്ടുകൊണ്ടിരിക്കുന്നവരിൽ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താൽപ്പര്യം ജനിക്കുയും അതിനായി മക്കയിൽ ഏതാനും കിലോമീറ്റർ മാത്രം ദൂരമുള്ള ജബൽ നൂർ എന്ന പർവ്വതമുളിലെ ഹിറാ ഗുഹ അദ്ദേഹം കണ്ടെത്തുകയും ചെയ്തു. ആഴ്ചകളും മാസങ്ങളും അവിടെ കഴിച്ചുകൂട്ടൽ അദ്ദേഹത്തിൻറ പതിവായിത്തീർന്നു. ഇത്രയും കാലത്തേക്ക് വേണ്ട ഭക്ഷണസാധനങ്ങൾ നേരത്തെ തന്നെ തന്നെ തന്റെ ജീവിതപങ്കാളിയായ ഖദീജ(رضي الله عنها) തയ്യാറാക്കിക്കൊടുക്കും. ചിലപ്പോൾ തിരിച്ചു വരുന്ന ദിവസം വൈകുമ്പോൾ അവർ ഭക്ഷണം അങ്ങോട്ട് എത്തിച്ചുകൊടുക്കുകയും പതിവാക്കിയിരുന്നു.

അങ്ങിനെ ഒരുനാൾ തൻറ ഏകാന്തതയെ ഭേദിച്ചുകൊണ്ട് ഗുഹാമുഖത്ത് ഒരാൾ പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ ഭയവിഹ്വലനായി നിന്ന അദ്ദേഹത്തോട് വന്നയാൾ “ഇഖ്റഅ്” (നീ വായിക്കുക) എന്ന് പറഞ്ഞു; അതുകേട്ട് എഴുത്തും വായനയും എന്തെന്ന് അറിയാത്ത പ്രവാചകൻ “മാ അന ബിഖാരിഇൻ” (എനിക്ക് വായിക്കാനറിഞ്ഞുകൂട) എന്ന് മറുപടിപറഞ്ഞു. അന്നേരം, വന്നയാൾ അദ്ദേഹത്ത ശക്തിയായി തന്നിലേക്ക് ചേർത്ത് പിടിച്ചു; വിട്ടശേഷം വീണ്ടും ആദ്യ ചോദ്യവും മറുപടിയും ആവർത്തിച്ചു. മൂന്നാം തവണ ആഗതൻ വിശുദ്ധ ഖുർആനിലെ 96ാം അദ്ധ്യായത്തിൻറ ആദ്യഭാഗത്തുള്ള വചനങ്ങൾ അദ്ദേഹത്തിന് ഓതിക്കൊടുത്തു:

“സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.”

ഇതായിരുന്നു പ്രവാചകൻ നുബുവ്വത്തിൻറ (പ്രവാചകത്വത്തിൻറ) തുടക്കം. ക്രിസ്താബ്ദം 610 ആഗസ്ത് മാസം10ന് തിങ്കളാഴ്ച, റമദാൻ 17 ന് ആയിരുന്നു ഇതെന്നാണ് ചരിത്ര രേഖകളിൽ നിന്നും മനസ്സിലാകുന്ന പ്രബലമായ അഭിപ്രായം. പ്രസ്തുത വചനങ്ങൾ ഓതിക്കൊടുത്ത് ആഗതൻ അപത്യക്ഷമായി; അസാധാരണമായുണ്ടായ ഈ അനുഭവം

പ്രവാചകനെ പേടിപ്പെടുത്തുകയും പരിഭാന്തനായി വീട്ടിലേക്ക് ചെന്ന് ഖദീജ (رضي الله عنها)യോട് “എനിക്ക് പുതച്ച് തരൂ’ എന്ന് പറയുകയും ഖദീജ (رضي الله عنها)അദ്ദേഹത്തെ പുതപ്പിട്ട് മൂടി ഇപ്രകാരം സമാധാനിപ്പിക്കുകയും ചെയ്തു. “ഇല്ല, അല്ലാഹു ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല. താങ്കൾ കുടും ബബന്ധം ചേർക്കുന്നു, മററുള്ളവരുടെ ഭാരങ്ങൾ ഏറെറടുക്കുന്നു, ഇല്ലാത്തവന് സമ്പാദിച്ചു കൊടുക്കുന്നു, അതിഥിയെ മാനിക്കുന്നു, വിപത്തുകളിൽ സഹായം നൽകുന്നു” ശേഷം ഭയമെല്ലാം നീങ്ങിയപ്പോൾ സംഭവിച്ച കാര്യങ്ങളെല്ലാം ഖദീജ (رضي الله عنها) ചോദിച്ചറിയുകയും നബി(ﷺ) വിവരിച്ചുകൊടുക്കുകയും ചെയ്തു.

അന്നരം ഇക്കാര്യത്തിൻറ പൊരുളെന്തെന്ന് അറിയാനായി ഖദീജ (رضي الله عنها)യുടെ പിതൃവ്യ പുത്രനും വേദപണ്ഡിതനുമായിരുന്ന വറഖത്തു ബിൻ നൗഫൽ എന്ന വ്യക്തിയുടെ അടുത്തേക്ക് ഖദീജ (رضي الله عنها) നബി(ﷺ)യേയും കൊണ്ട് പോകുകയും സംഭവങ്ങൾ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു.

അന്നേരം അദ്ദേഹം നബി(ﷺ)യെ സമാശ്വസിപ്പിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു.

“നിശ്ചയം മൂസയുടെ അടുക്കൽ വന്ന മാലാഖയാണ് താങ്കളുടെ അടുക്കൽ വന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കൾ ഭയപ്പെടേണ്ടതില്ല, സന്തോഷിക്കൂ. നിങ്ങൾ ഈ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്.”

ശേഷം അദ്ദേഹം ഇതും കൂടി ചേർത്ത് പറഞ്ഞു: “നിങ്ങളെ ഈ നാട്ടിൽ നിന്നും സമൂഹം ആട്ടിപ്പുറത്താക്കുന്ന സമയം ഞാൻ ഉണ്ടാകുമെങ്കിൽ, തീർച്ചയായും ഞാൻ നിങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് നിങ്ങളുടെ കൂടെയുണ്ടായിരിക്കും.” ഇത്രയും പറഞ്ഞുകേട്ടപ്പോൾ നബി(ﷺ) അൽഭുതത്തോടെ ചോദിച്ചു. “ഈ ജനത എന്നെ ആട്ടിപ്പുറത്താക്കുമെന്നോ !?” അദ്ദേഹം പറഞ്ഞു: “മുമ്പുകഴിഞ്ഞു പോയ എല്ലാ പ്രവാചകന്മാരുടേയും അവസ്ഥ അപ്രകാരമായിരുന്നു.”

 

അബ്ദുൽ ലത്തീഫ് സുല്ലമി

01 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 01 ]

കുടുംബവും പിതാമഹൻമാരും

സുഊദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയിൽപെട്ട മക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബമാണ് പ്രവാചകൻ (ﷺ) യുടെ കുടുംബ പാരമ്പര്യം.

അദ്ദേഹത്തിന്റെ പ്രപിതാക്കൾ താഴെ പറയും പ്രകാരമാണെന്നാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നത്. അബ്ദല്ല, അബ്ദുൽ മുത്തലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസ്വയ്യ്, കിലാബ്, മുർറത്ത്, കഅബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്റ്, മാലിക്, നുള്വറ്, കിനാനം, ഖുസൈമ:, മുദ്രികാ, ഇൽയാസ്, മുള്വറ്, നിസാർ, മുഅദ്ദ്, അദ്നാൻ . ഇത്രയും പറയപ്പെട്ട പരമ്പര ഇമാം ബുഖാരി തൻറ സ്വഹീഹിൽ രേഖപ്പെടുത്തിയതാണ്. (ഫത്ഹുൽ ബാരി 7/169) അദ്നാൻ ഇബ്റാഹീം (عليه السلام) യുടെ മകൻ ഇസ്മാഈൽ (عليه السلام) യുടെ സന്തതികളിൽ പെട്ട വ്യക്തിയുമാണ്. ഇത്രയും ചരിത്രകാരന്മാരാൽ ഏകാഭിപ്രായമുള്ളതാണ്. എന്നാൽ ആദം (عليه السلام) വരെ ചെന്നെത്തുന്ന പരമ്പരകളും ഇബ്നു ഇസ്ഹാഖിനെ പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

മാതാവ് ഖുറൈശിയിൽ പെട്ട ആമിനയും അവരുടെ പരമ്പരയും താഴെ പറയും പകാരം പിതാവിൻറ പരമ്പരയി ൽ തന്നെ ചെന്നെത്തുന്നതാണ്. ആമിന അവരുടെ പിതൃ പരമ്പര വഹബ്, അബ്ദുമനാഫ്, സുഹ്ഫ, കിലാബ്, മുർറത്ത്, കഅബ്, ലുഅയ്യ് . പിതാവ് നബി (ﷺ) യുടെ ജനനത്തിന് രണ്ട് മാസം മുമ്പ് തന്നെ മരണപ്പെട്ടിരുന്നു എന്നതാണ് ചരിത്ര രേഖകളിലെ പ്രബലമായ അഭിപ്രായം.

പിതൃവ്യന്മാർ: ഹാരിഥ്, സുബൈർ, ഹംസ, അബ്ബാസ്, അബൂലഹബ്, അബൂത്വാലിബ് എന്നിവരാണ്. ഇവരിൽ ഹംസ, അബ്ബാസ് എന്നിവർ മാത്രമാണ് ഇസ്‌ലാം  ഉൾക്കൊണ്ടവർ.

അമ്മായിമാർ (പിതൃ സഹോദരിമാർ): സ്വഫിയ്യ (رضي الله عنها): ഇവർ മുസ്ലിമാവുകയും ഹിജ്റ: പോവുകയും ചെയ്തിട്ടുള്ള മഹതിയാണ്, മറെറാരാൾ അർവ എന്നവരുമാണ്.

ജനനം 

ക്രിസ്താബ്ദം 571 ഏപ്രിൽ 20 ന്, റബീഉൽ അവ്വലിൽ ഒരു തിങ്കളാഴ്ചയായിരുന്നു ലോകാനുഗ്രഹിയായ ആ പുണ്യ പുരുഷന്റെ ജനനം. അത് റബീഉൽ അവ്വലിലെ ഏത് തിയ്യതിയിലായിരുന്നു എന്ന കാര്യത്തിൽ ചരിത്രകാരന്മാർ ഏകാഭിപ്രായക്കാരല്ല. റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന് പ്രചരിക്കപ്പെട്ടിട്ടുണ്ടെങ്കിലും രണ്ട്, എട്ട്, പത്ത്, പതിനേഴ്, ഇരുപത്തിരണ്ട് എന്നിങ്ങനെ വ്യത്യസ്ത തീയതികളാണെന്ന അഭിപ്രായമുള്ളവരുമുണ്ട് എന്ന് ഇബ്കഥീർ (رضي الله عنه) തന്റെ പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ “അൽ ബിദായ വന്നിഹായ 2/260′ ൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒമ്പതിനാണെന്ന അഭിപ്രായം വേറെയുമുണ്ട്. ഒരു പക്ഷേ ഇത് അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള ഒരു തീരുമാനമാകാം. ജന്മദിനത്തിൻറ പേരിൽ പിൽക്കാലത്ത് ഒരു ദുരാചാരം ഉടലെടുക്കാതിരിക്കാനായിരിക്കും എന്ന് മത ബോധമുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാവുകയില്ല. (കൂടുതൽ അല്ലാഹുവിനറിയാം). 

നബി (ﷺ) യുടെ ജനനം നടന്നത്, യമനിലെ ചക്രവർത്തിയായിരുന്ന അബഹത്ത് ഒരു കൂട്ടം ആനകൾ അടങ്ങിയ സൈന്യവുമായി കഅബാലയം പൊളിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട സംഭവം നടന്ന അതേ വർഷമായിരുന്നു പ്രസ്‌തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരന്മാർ ആ വർഷത്തിന് ആനക്കലഹ വർഷം (ആമുൽ ഫീൽ) എന്നാണ് പറഞ്ഞു വന്നിരുന്നത്. (ഇവിടെ സൂചിപ്പിക്കപ്പെട്ട പൊളിക്കാൻ ശ്രമം നടത്തിയവരെ അല്ലാഹു പരാജയപ്പെടുത്തിയ സംഭവം വിശുദ്ധ ഖുർആനിൽ 105ാം അദ്ധ്യായമായ സൂറത്തുൽ ഫീലിൽ വിവരിക്കുന്നുണ്ട്).

ശൈശവം

ജനനത്തിന് മുമ്പ് തന്നെ പിതാവ് മരണപ്പെട്ട് അനാഥനായി പിറന്ന കുഞ്ഞിൻറ സംരക്ഷണം പിതാമഹനായ അബ്ദുൽ മുത്തലിബ് ആയിരുന്നു ഏറെറടുത്തത്. പുത്രൻ അബ്ദുല്ലയുടെ വേർപാടിൽ ദു:ഖിതനായിരുന്ന അബ്ദുൽ മുത്തലിബ് കുഞ്ഞിനെ അതിരറ്റ  ലാളനയിൽ വളർത്തുകയും മുഹമ്മദ് എന്ന് പേരിടുകയും ചെയ്തു.

നബി (ﷺ) യെ സംരക്ഷിക്കുവാനും താരാട്ട് പാടി മുലയൂട്ടുവാനും മാതാവായ ആമിനക്ക് പുറമെ മറ്റ് പലർക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്. അവരിൽ പെട്ടവരാണ് പിതാവിൽ നിന്നും അനന്തരമായി ലഭിച്ച ഉമ്മു ഐമൻ (അവരുടെ യഥാർത്ഥ പേർ ബറക: എന്നാണ്) എന്ന അടിമ സ്ത്രീയും, തന്റെ പിതൃവ്യനായ അബൂലഹബിൻറ അടിമയായിരുന്ന ഗുവൈബഃയും. ഇക്കാര്യം ബുഖാരിയും, ഇബ്നുകഥീർ അൽബിദായ വന്നിഹായയിലും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷത്തിലെ പരിശുദ്ധതയിൽ വളരുവാനും അതോടൊപ്പം കലർപ്പില്ലാത്ത ശുദ്ധമായ അറബി ഭാഷ സ്വായത്തമാക്കുവാനും വേണ്ടി കുഞ്ഞുങ്ങളെ ഗ്രാമീണ സ്ത്രീകളെ ഏൽപ്പിക്കൽ അക്കാലഘട്ടത്തിൽ പതിവായിരുന്നു. പ്രസ്തുത നാട്ടുനടപ്പ് അനുസരിച്ച് ബനൂസഅദ് ഗോത്രത്തിലെ സ്ത്രീകൾ കുട്ടികളെ ഏറെറടുക്കാനായി മക്കയിലെത്തുകയും സമ്പന്നരുടെ വീടുകളിൽ നിന്നും കുട്ടികളെ ഏറെറടുത്ത് തിരിച്ചു പോവുകയും ചെയ്തു. പലരും അബ്ദുൽ മുത്തലിബിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അവിടുത്തെ ദരിദാവസ്ഥ മനസ്സിലാക്കി അനാഥനായ കുട്ടിയെ ഏറെറടുക്കാതെ മടങ്ങിപ്പോവുകയാണുണ്ടായത്.

എന്നാൽ കുട്ടികളെ ഏറെറടുക്കാനായി വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ചിരുന്ന ഹലീമ: എന്ന സ്ത്രീ മററു കുട്ടികളെയൊന്നും ലഭിക്കാത്തത് കാരണം ദരിദ്രനും യത്തീമുമായ മുഹമ്മദിനെ തന്നെ ഏറെറടുത്തു. ഇതാകട്ടെ അവരിൽ ഏറ്റവും കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കുവാനും മററു കൂട്ടുകാരികളെല്ലാം അസൂയപ്പെടുന്ന വിധത്തിലുള്ള ഒരവസ്ഥയിലേക്ക് അവരെ എത്തിക്കുകയും ചെയ്തു. പതിവനുസരിച്ച് മുലകുടി പ്രായം കഴിഞ്ഞ് കുട്ടിയെ മാതാവിനെ തിരിച്ചേൽപ്പിക്കുവാനായി കൊണ്ടു ചെന്നെങ്കിലും തങ്ങളുടെ അതീവ താൽപ്പര്യമനുസരിച്ച് മാതാവിൻറ സമ്മതപ്രകാരം കുറച്ചു കാലം കൂടി, തങ്ങൾക്ക് നഷ്ടപ്പെടുമെന്ന് കരുതിയ ആ കാലം അവർക്ക് തിരിച്ചു കിട്ടിയ സന്തോഷത്തോടെ അവർ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് മടങ്ങി.

ഈ കാലഘട്ടത്തിൽ മുലകുടിയിലുള്ള തന്റെ സഹോദരങ്ങളുമൊത്ത് ആടുകളെ മേക്കാൻ പോകുക പ്രവാചകൻറെ പതിവായിരുന്നു. അങ്ങിനെ ഒരിക്കൽ ആടുകളെ മേക്കുന്നതിനിടയിൽ, വെളുത്ത വസ്ത്രം ധരിച്ച്, മനുഷ്യരൂപത്തിൽ ജിബ്രീൽ എന്ന മാലാഖ നബിയുടെ അടുക്കൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ പിടിച്ചു മലർത്തിക്കിടത്തി. ശേഷം അവിടുത്തെ നഞ്ച് പിളർത്തി, ഹൃദയം പുറത്തടുത്ത് അതിൽ നിന്നും പൈശാചികം എന്ന് പറഞ്ഞ് ഒരു രക്‌ത പിണ്ഡം എടുത്ത് കളഞ്ഞ് ശേഷം ഹൃദയം ഒരു സ്വർണ്ണത്തളികയിൽ വെച്ച് സംസം വെള്ളംകൊണ്ട് കഴുകിയ ശേഷം തൽസ്ഥാനത്ത് വെച്ച് പൂർവ്വാവസ്ഥയിലേക്ക് മാറ്റുകയും ചെയ്തു. (മുസ്‌ലിം 1/92) ഈ സംഭവം കൂട്ടുകാരായി തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളേയും, അവർ പറഞ്ഞതനുസരിച്ച് ഹലീമയേയും ഭയപ്പെടുത്തി. താമസിയാതെ കുട്ടിയെ മാതാവിനെതന്നെ തിരിച്ചേൽപ്പിക്കുകയും ചെയ്തു; അന്ന് അദ്ദേഹത്തിന് ആറ് വയസ്സായിരുന്നു പ്രായം.

മാതാവിന്റെ വിയോഗം

കുട്ടിയെ ഏററുവാങ്ങി അധികം താമസിയാതെ കുട്ടിയേയും കൊണ്ട് ഭർത്താവിൻറ ഖബർ സന്ദർശിക്കുന്നതിനായി അടിമയായിരുന്ന ഉമ്മു ഐമൻ ഒന്നിച്ച് മദീനയിലേക്ക് പോയി. ഒരു മാസക്കാലം അവിടെ കഴിച്ചു കൂട്ടി. ശേഷം മക്കയിലേക്കുള്ള മടക്കയാത്രയിൽ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ മാതാവായ ആമിന രോഗിയാവുകയും അവിടെ വെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. പിന്നീട് പിതാവും മാതാവും നഷ്ടപ്പെട്ട കുട്ടിയുടെ സംരക്ഷണം പരിപൂർണ്ണമായും അബ്ദുൽ മുത്തലിബിൽ വന്നു ചേർന്നു. പക്ഷേ അധിക കാലം അദ്ദേഹത്തിനും അതിന് അവസരം ലഭിച്ചില്ല. പ്രവാചകൻ(ﷺ)ക്ക് എട്ട് വയസും ഏതാനും മാസങ്ങളും പ്രായമായ സമയത്ത് വാൽസല്യ നിധിയായിരുന്ന പിതാമഹനും കുഞ്ഞിനെ വിട്ടു പിരിഞ്ഞു.

പിതാമഹനായിരുന്ന അബ്ദുൽ മുത്തലിബ് തന്റെ മരണത്തിന് മുമ്പ്തന്നെ വസിയ്യത്ത് ചെയ്തതനുസരിച്ച് പിന്നീട് പ്രവാചകൻറ സംരക്ഷണചുമതല ഏറെറടുത്തത് പിതൃവ്യനായിരുന്ന അബൂത്വാലിബ് ആയിരുന്നു.

പിതൃവ്യന്റെ ലാളനയിൽ

ധനികനല്ലെങ്കിലും തന്റെ സഹോദര പുത്രനെ പ്രയാസങ്ങളറിയിക്കാതെ എല്ലാ നിലക്കുമുള്ള സഹായങ്ങളും പരിഗണനകളും നൽകി അബൂത്വാലിബ് സംരക്ഷിച്ചു പോന്നു. എന്നാൽ പ്രവാചകൻ(ﷺ)യാകട്ടെ തനിക്കാവുന്ന കാര്യങ്ങളിലെല്ലാം പിതൃവ്യനെ സഹായിച്ചു പോന്നു. ബനൂ സഅദ് ഗോത്രത്തിലെ ഹലീമാ ബീവിയോടൊത്തുള്ള കാലത്ത് തന്നെ ആടുകളെ മേക്കാൻ പരിചയിച്ച പ്രവാചകൻ അബൂത്വാലിബിൻറ ആടുകളെ മേക്കൽ പതിവാക്കി. സ്വയം അദ്ധ്വാനത്തിലൂടെയുള്ള ജീവിതത്തിൻറ മഹത്വം പ്രവാചകൻ അന്നുതന്നെ മനസ്സിലാക്കിയിരുന്നു, എന്നു വേണം കരുതാൻ. പ്രവാചകൻമാരെല്ലാം സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിതം നയിച്ചവരായിരുന്നു എന്നും സ്വന്തം അദ്ധ്വാനത്തിലൂടെ കഴിക്കുന്ന ഭക്ഷണത്തെക്കാൾ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ലെന്നും പ്രവാചകൻ വ്യക്തമാക്കിയത് ഹദീസു ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്.

‘ആടുകളെ മേച്ചിരുന്നവരെയല്ലാതെ അല്ലാഹു നബിയായി നിയോഗിച്ചിട്ടില്ല” എന്നും “ഞാൻ മക്കക്കാർക്ക് ഏതാനും നാണയത്തുട്ടുകൾക്ക് ആടുകളെ മേച്ചിരുന്ന വ്യക്തിയായിരുന്നു”(ബുഖാരി) എന്ന് നബി (ﷺ) പിന്നീട് വ്യകമാക്കിയതും ഹദീസുകളിൽ കാണാവുന്നതാണ്.

ക്രിസ്തീയ പാതിരിയുടെ കൂടിക്കാഴ്ച:

ആടുകളെ മേക്കുന്നതിൽ മാത്രം തന്റെ സഹോദര പുത്രൻ പ്രാവീണ്യം നേടിയാൽ പോര, എന്ന് മനസ്സിലാക്കിയ അബൂതാലിബ് കച്ചവടാവശ്യാർത്ഥമുള്ള തന്റെ ശാം യാത്രയിൽ പ്രവാചകനേയും കൊണ്ട് പോകാൻ തീർച്ചപ്പെടുത്തുകയും, രണ്ട് പേരും കൂടി യാത്രാസംഘത്തോടൊപ്പം പുറപ്പെടുകയും ചെയ്തു. വഴിമദ്ധ്യേ ബുസ്റ എന്ന സ്ഥലത്ത് എത്തിയപ്പോൾ വിശ്രമിക്കാനായി അവർ അവിടെ താവളമടിച്ചു. അന്നേരം അവിടെയുണ്ടായിരുന്ന ബുഹൈറ എന്ന് അറിയപ്പെട്ടിരുന്ന ജർജീസ് എന്ന് പേരുള്ള ക്രിസ്തീയ പാതിരി യാതാസംഘത്തിലുണ്ടായിരുന്ന പ്രവാചകനെ തിരിച്ചറിയുകയും

മാന്യമായി സൽക്കരിക്കുകയും ചെയ്തു. പതിവിനു വിപരീതമായി കച്ചവട സംഘക്കാർക്ക് അനുഭവപ്പെട്ട സൽക്കാരത്തിൽ അവർ അൽഭുതപ്പെടുകയും കാരണം തിരക്കുകയും ചെയ്തപ്പോൾ പുരോഹിതൻ പ്രവാചക(ﷺ)യുടെ കൈപിടിച്ച് ഇപ്രകാരം പറഞ്ഞു: “തീർച്ചയായും ഈ കുട്ടി ലോകത്തിന് നേതാവായിത്തീരും ഇദ്ദേഹം ലോകാനുഗ്രഹിയായി നിയോഗിക്കപ്പെടാൻ പോകുന്ന പ്രവാചകനുള്ള എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ

വ്യക്തിയായി ഞാൻ കാണുന്നു. ഞങ്ങളുടെ വേദഗ്രന്ഥത്തിൽ സൂചിപ്പിക്കപ്പെട്ട പ്രവാചക മുദ്ര പോലും ഞാൻ ഇദ്ദേഹത്തിൽ കാണുന്നുണ്ട്. അത്കൊണ്ട് യഹൂദ ഭൂരിപക്ഷ പ്രദേശമായ ശാമിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോകാതിരിക്കുക”ഇത്രയും കേട്ടപ്പോൾ ശാമിലേക്ക് പ്രവാചകനെ കൊണ്ടുപോകാതിരിക്കലാണ് ഉത്തമമെന്ന് മനസ്സിലാക്കിയ അബൂത്വാലിബ് അദ്ദേഹത്തെ മക്കയിലേക്ക് തന്നെ മടക്കി അയച്ചു. അന്ന് പ്രവാചകന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം.

വ്യാപാര രംഗത്തേക്ക്

പ്രവാചകൻ (ﷺ) ബാല്യത്തിൽ ആടുകളെ മേച്ചായിരുന്നു കഴിഞ്ഞുകൂടിയത് എങ്കിൽ കച്ചവടരംഗത്ത് ആയിരുന്നു തന്റെ യുവത്വം കഴിച്ചുകൂട്ടിയത്. അക്കാലത്തെ പ്രമുഖ കച്ചവടക്കാരിയായിരുന്ന ഖുവൈലിദിൻറ മകൾ ഖദീജ (رضي الله عنها) പ്രവാചകൻ സത്യസന്ധതയും സ്വഭാവ മഹിമയും കേട്ടറിഞ്ഞ് പ്രവാചകനെ (ﷺ) തൻറ വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. നല്ല തുക കൂലിയായി വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തിക പരാധീനതകളാൽ പ്രയാസപ്പെട്ടിരുന്ന അബൂത്വാലിബിനും ഇത് ആശ്വാസമായി. അങ്ങിനെ പ്രവാചകൻ (ﷺ) അബൂത്വാലിബിൻറ സമ്മതപ്രകാരം ഖദീജയുടെ കച്ചവടച്ചരക്കുമായി തന്റെ ഇരുപത്തഞ്ച് വയസ്സിനോടടുത്ത സമയത്ത് സിറിയയിലേക്ക് യാത്ര ചെയ്തു. കൂടെ സഹായത്തിനായി ഖദീജ (رضي الله عنها) യുടെ ഭൃത്യനായിരുന്ന മെസറയുമുണ്ടായിരുന്നു.

മുഹമ്മദ് (ﷺ) യെ തന്റെ കച്ചവടത്തിന്റെ നേതൃത്വം ഏൽപ്പിച്ചതിന് ശേഷമുണ്ടായ പുരോഗതിയിലും നേട്ടങ്ങളിലുമെല്ലാം ഖദീജ (رضي الله عنها) അങ്ങേയററം സന്തുഷ്ടയായിത്തീർന്നു. അതോടൊപ്പം തൻറ ഭൃത്യനായിരുന്ന മെസറയിൽ നിന്നും കേട്ടറിഞ്ഞ പ്രവാചകൻറെ  സ്വഭാവമഹിമയും സത്യസന്ധതയും വിശ്വസ്തതയും യാത്രാവിവരണവുമെല്ലാം അവരിൽ അളക്കാനാകാത്ത നേഹവും വിസ്മയവുമുണ്ടാക്കി.

ഇതെല്ലാം അവരുടെ മനസ്സിൽ ഒരു പുതിയ ചിന്തക്ക് തിരികൊളുത്തുകയും; മുഹമ്മദ് എന്ന ഈ ഖുറൈശി യുവാവിനെ തനിക്ക് ഭർത്താവായി ലഭിച്ചെങ്കിലെന്ന് ആശിക്കുകയും ചെയ്തു.

 

അബ്ദുൽ ലത്തീഫ് സുല്ലമി

കബർ ശിക്ഷക് കാരണമാകുന്ന ചില പാപങ്ങൾ

കബർ ശിക്ഷക് കാരണമാകുന്ന ചില പാപങ്ങൾ

പ്രമാണങ്ങൾകൊണ്ട് സ്ഥിരപ്പെട്ട യാഥാർഥ്യമാണ് ക്വബ്ർ ശിക്ഷ. പരലോകത്ത് ഒരുമിച്ചുകൂട്ടപ്പെടുകയും വിചാരണക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നതിനു മുമ്പ് ക്ബിറിൽ ശിക്ഷിക്കപ്പെടാൻ കാരണമായ ചില പാപങ്ങളെക്കുറിച്ച് പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്. അവ ഏതെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.

ശിർക്ക്(അല്ലാഹുവിൽ പങ്കുചേർക്കൽ)

ശിർക്കുചെയ്താൽ ഉണ്ടാകുന്ന അപകടങ്ങൾ വളരെ വലുതും ഗൗരവതരവുമാണ്. അവ ദുൻയാവിൽ തുടക്കം കുറിച്ച് ക്വബ്റിലും ആഖിറത്തിലുമൊക്കെ അപകടം വിതക്കുന്നതാണ്. ഒരിക്കലും ശിർക്കിന്റെ വിഷയത്തിൽ ലാഘവബുദ്ധി ഉണ്ടാകാവതല്ല. ശിർക്ക് ചെയ്താൽ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് അല്ലാഹു പറഞ്ഞു:

“…അവർ (അല്ലാഹുവോട്) പങ്കുചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു” (വി. കു. 6: 88).

“തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമം നിഷ്ഫലമായിപ്പോകുക യും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും” (39: 65).

“തന്നോടു പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർത്തുവോ അവൻ തീർച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്” (4:48).

“അല്ലാഹുവോടു വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല” (5:72).

ശിർക്കിൽ മരിച്ചവർക്ക് ബർസഖീ ലോകത്ത് ശിക്ഷയുണ്ടെന്നറിയിക്കുന്ന ഒരു സംഭവം ഇപ്രകാരം സ്വഹീഹായി സ്ഥിരപ്പെട്ടിരിക്കുന്നു: ബനൂനജ്ജാർ ഗോത്രക്കാരുടെ ഒരു തോട്ടത്തിൽ നബി തന്റെ ഒരു കോവർ കഴുതയുടെ പുറത്തായിരിക്കെ സ്വഹാബികളിൽ ചിലർ തിരുമേനിയോടൊപ്പമുണ്ടായിരുന്നു. അന്നേരം കഴുത വഴിമാറി വിരണ്ട് ഓടുകയും തിരുമേനിയെ പുറത്തുനിന്ന് അത് തള്ളിയിടാറുമായി. അവിടെ ഏതാനും ക്വബ്റുകൾ നബിയുടെ ശ്രദ്ധയിൽപ്പെട്ടു. തിരുമേനി ചോദിച്ചു:

“ഈ കബറുകളിലുള്ള ആളുകളെ ആര് അറിയും?’ അപ്പോൾ ഒരാൾ പറഞ്ഞു: “ഞാൻ.’ തിരുമേനി പറഞ്ഞു: “എപ്പോഴാണ് ഇവർ മരണപ്പെട്ടത്?’ അയാൾ പറഞ്ഞു: “ശിർക്കിലായിരിക്കെയാണ് അവർ മരണപ്പെട്ടത്.’ അപ്പോൾ തിരുമേനി പറഞ്ഞു: “നിശ്ചയം, ഈ സമുദായം തങ്ങളുടെ ക്വബറുകളിൽ പരീക്ഷിക്കപ്പെടും. നിങ്ങൾ അന്യോന്യം മറമാടുകയില്ലെന്ന് (ഞാൻ ഭയന്നില്ലായിരുന്നുവെങ്കിൽ,) ക്വബ്റിൽനിന്ന്

ഞാൻ കേൾക്കുന്ന ശിക്ഷ നിങ്ങൾക്കുകൂടി കേൾപ്പിക്കുവാൻ ഞാൻ അല്ലാഹുവോട് ദുആ ചെയ്യുമായിരുന്നു.” (മുസ്ലിം).

ശിർക്കെന്നെ മഹാപാപത്തെ സൂക്ഷിക്കുക. മനുഷ്യന്റെ ഇഹവും പരവും ഒരുപോലെ നഷ്ടപ്പെടുത്തുന്ന ഈ മഹാദുരന്തത്തിൽ നിന്ന് രക്ഷക്കായി അല്ലാഹുവോട് സദാസമയവും ദുആ ചെയ്യുക. നബി, അബൂബക്കറിനോട് പ്രാവർത്തികമാക്കുവാൻ പറഞ്ഞ ഒരു വിഷയം ഇപ്രകാരമുണ്ട്:

“അബൂബകർ, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം! നിശ്ചയം, ശിർക്ക് ഉറുമ്പ് അരിച്ചെത്തുന്നതിനേക്കാൾ ഗോപ്യമാണ്. താങ്കൾക്ക് ഒരു കാര്യം ഞാൻ അറിയിച്ചു തരട്ടെയോ? താങ്കൾ അതു പ്രവർത്തിച്ചാൽ ശിർക്ക് കുറച്ചായാലും കൂടുതലായാലും താങ്കളിൽനിന്ന് അത് പൊയ്പോകും.” നബി പറഞ്ഞു: താങ്കൾ (ഇപ്രകാരം) പറയുക: “അല്ലാഹുവേ, ഞാൻ അറിഞ്ഞുകൊണ്ട് നിന്നിൽ പങ്കുചേർക്കുന്നതിൽനിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു, ഞാനറിയാത്തതിൽ നിന്ന് നിന്നോട് പാപമോചനം തേടുകയും ചെയ്യുന്നു.” (അദബുൽമുഫ്റദ്, ബുഖാരി. അൽബാനി സ്വഹീഹായി അംഗീകരിച്ചത്).

മൂത്ര വിസർജനശേഷം ശുദ്ധിവരുത്താതിരിക്കലും മറ സ്വീകരിക്കാതിരിക്കലും

മൂത്ര വിസർജനത്തിന് ശേഷം ശുദ്ധിവരുത്താതിരിക്കുക, മൂത്രം പൂർണമായി വിസർജിക്കാതെ ബാക്കി ഒലിച്ചിറങ്ങുന്ന രീതിയിൽ തിരക്കുകൂട്ടി നിർവഹിക്കുക, മൂത്രമൊഴിക്കുന്ന സ്ഥലത്തു നിന്ന് തിരിച്ചു തെറിക്കുന്നതിൽനിന്ന് മറസ്വീകരിക്കാതിരിക്കുക, മൂത്ര വിസർജനം നടത്തുമ്പോൾ നഗ്നത മറ്റുള്ളവർ കാണുന്നതിൽനിന്ന് മറസ്വീകരിക്കാതിരിക്കുക തുടങ്ങിയ തെറ്റുകളെല്ലാം വിശ്വാസികൾ സൂക്ഷിക്കേണ്ടതുണ്ട്. മൂത്രത്തിന്റെ വിഷയത്തിൽ ക്വബ്റിൽ ശിക്ഷിക്കപ്പെടുമെന്ന് ഹദീഥുകളിൽ നിന്നും വ്യക്തമായി മനസ്സിലാക്കാം. ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം:

“നബിട്ട് രണ്ടു ക്വബ്റുകൾക്കരികിലൂടെ നടന്നു. അപ്പോൾ നബി പറഞ്ഞു: തീർച്ചയായും അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നു. വലിയ(തിന്മ ചെയ്ത)തിലല്ല അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നത്.”

ശേഷം നബി പറഞ്ഞു: “എന്നാൽ അവരിൽ രണ്ടിൽ ഒരാൾ തന്റെ മൂത്രത്തിൽ നിന്ന് (മൂത്രം തിരിച്ച് തെറിക്കുന്നതിൽ നിന്ന്) മറ സ്വീകരിക്കുമായിരുന്നില്ല”

(ബുഖാരി).

“…അയാൾ മൂതത്തെതൊട്ട് അല്ലെങ്കിൽ മൂത്രത്തൽനിന്ന് ശുദ്ധി പ്രാപിക്കുമായിരുന്നില്ല…”

ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: “ക്വബ്ർ ശിക്ഷയിൽ കൂടുതലും മൂത്രത്തിന്റെ (വിഷയത്തിലാണ്). അതിനാൽ നിങ്ങൾ മൂത്രത്തിൽ നിന്ന് ശുദ്ധിയാവുക’.

അബൂഹുറയ്റാം യിൽ നിന്നും അനസിഷം ൽ നിന്നും മറ്റും നിവേദനം: “നിങ്ങൾ മൂത്രത്തിൽ നിന്നും വെടിപ്പാകുക. കാരണം ക്വബ്ർ ശിക്ഷയിൽ ഏറ്റവും കൂടുതൽ അതിനാലാണ്” (മൂത്രവിസർജനത്തിന്റെ വിഷയത്തിൽ വന്ന ഈ ഹദീഥുകളെ അൽബാനിസ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).

നമീമത്ത്

കുഴപ്പം സൃഷ്ടിക്കുന്നതിനുവേണ്ടി ജനങ്ങൾക്കിടയിൽ വാർത്തയുമായി നടക്കുന്നതിനാണ് നമീമത്ത് എന്നു പറയുന്നത്. ഇസ്ലാമിൽ വളരെ വലിയ പാപമാണിത്.

ഇബ്നുഅബ്ബാസിൽ നിന്നുള്ള നിവേദനത്തിൽ ക്വബ്റിൽ ശിക്ഷിക്കപ്പെടുന്ന ഒരു വ്യക്തിയെ കുറിച്ച് നാം വായിച്ചുവല്ലോ. ക്വബ്റിൽ ശിക്ഷിക്കപ്പെടുന്ന മറ്റേ വ്യക്തിയെ കുറിച്ചുള്ള ഹദീഥിന്റെ ബാക്കി ഭാഗം ഇപ്രകാരമാണ്:

“…എന്നാൽ അപരനാകട്ടെ ഏഷണിയുമായി നടക്കുന്നവനായിരുന്നു.” ശേഷം നബി പച്ചയായ ഒരു ഈത്തപ്പന പട്ടയെടുത്ത് അതു രണ്ടു പകുതിയായി പിളർത്തി. ഓരോ ക്വബ്റിന്മേലും ഓരോന്ന് കുത്തിനിറുത്തി. അവർ ചോദിച്ചു: “അല്ലാഹുവിന്റെ തിരുദൂതരേ, നിങ്ങൾ എന്തിനാണ് ഇതു ചെയ്തത്?” തിരുമേനി പറഞ്ഞു: “അവ രണ്ടും ഉണങ്ങാത്ത കാലമത്രയും അവർ രണ്ടുപേർക്കും ഇളവുനൽകപ്പെട്ടേക്കാം”(ബുഖാരി).

ഗുലൂൽ (മോഷണവും ചതിച്ചെടുക്കലും)

മോഷണത്തിലൂടെയും ചതിയിലൂടെയും സമ്പാദിക്കുന്നത് ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നതിന് കാരണമാകും. മോഷ്ടിച്ചെടുത്തതും ചതിച്ചെടുത്തതും തന്റെ ശരീരത്തിൽ തീയായി കത്തുമെന്ന്താക്കീതുണ്ട്. അബ്ദുല്ലാഹ് ഇബ്നുഅംറ്റം പറയുന്നു:

“നബി യുടെ യാത്രാസാമഗ്രികൾ നോക്കിയിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. അയാൾക്ക് കിർകിറഃ എന്ന് പറയപ്പെട്ടിരുന്നു. അയാൾ മരണപ്പെട്ടു. അപ്പോൾ നബി പറഞ്ഞു: “നിശ്ചയം, അയാൾ തീയിൽ കത്തിക്കരിയുന്നു.” അപ്പോൾ അവർ (തിരഞ്ഞു) നോക്കി. അന്നേരം അയാൾ അപഹരിച്ചെടുത്ത ഒരു വസ്ത്രം കണ്ടെത്തി” (ബുഖാരി).

അബൂഹുറയ്റയിൽ നിന്ന് നിവേദനം: “ഖൈബർ യുദ്ധദിവസം ഞങ്ങൾ നബിയുടെ കൂടെ പുറപ്പെട്ടു. ഞങ്ങൾ യുദ്ധാർജിത സ്വത്തായിട്ട് പണവും വസ്ത്രവും ഭക്ഷണവുമാണ് നേടിയത്. സ്വർണവും വെള്ളിയും നേടിയില്ല. അങ്ങനെ ബനൂഖുബൈബ് ഗോത്രത്തിൽ പെട്ട രിഫാഅത്ത് ഇബ് സൈദ് എന്ന ഒരു മനുഷ്യൻ നബിക്ക് മിദ്അം എന്നു വിളിക്കപ്പെടുന്ന ഒരു അടിമയെ നൽകി. അങ്ങനെ നബി വാദികുറായിലേക്ക് തിരിച്ചു. റസൂലുല്ലാഹിയുടെ

ഒട്ടകക്കട്ടിൽ ഇറക്കിവെക്കുന്നതിനിടയിൽ ഒരു അസ് മിദ്അമിൽ തറക്കുകയും അത് അയാളെ കൊന്നുകളയുകയും ചെയ്തു. അപ്പോൾ ജനങ്ങൾ പറഞ്ഞു: “അയാൾക്കു മംഗളം, അയാൾക്കു സ്വർഗമുണ്ട്.” അപ്പോൾ അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:

“അങ്ങനെയൊന്നുമല്ല കാര്യം. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, അയാൾ ബൈബർ യുദ്ധദിവസം ഗനീമത്ത് സ്വത്തുക്കൾ വീതിക്കുന്നതിനുമുമ്പ് എടുത്ത മേലാട അയാളുടെമേൽ കത്തിയാളുകയാണ്.” ഇത് ജനങ്ങൾ കേട്ടപ്പോൾ, ഒരാൾ ഒരു ചെരിപ്പിന്റെ വാറുമായി അല്ലെങ്കിൽ രണ്ടു വാറുകളുമായി നബിയുടെ അടുത്തേക്കുവന്നു. അപ്പോൾ നബി പറഞ്ഞു: “തീകൊണ്ടുള്ള ചെരിപ്പുവാർ, അല്ലെങ്കിൽ തീകൊണ്ടുള്ള രണ്ടുചെരിപ്പുവാറുകൾ” (ബുഖാരി).

അതിനാൽ, സമ്പാദ്യവും ഭക്ഷണവും നന്നാക്കുക. നിഷിദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അല്ലാഹു ഹലാലാക്കിയതിൽ തൃപ്തിപ്പെടുക. ഹറാമിൽനിന്ന് രക്ഷക്കായി അല്ലാഹുവോട് തേടുക.

കുർആൻ കയ്യൊഴിക്കൽ, നമസ്കാര സമയത്ത് ഉറങ്ങൽ

ചില പാപികൾ തങ്ങളുടെ ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നത് നബിക്ക് സ്വപ്നത്തിലൂടെ കാണിക്കപ്പെടുകയുണ്ടായി. സമുറ ഇബ്നു ജുൻദു ബിൽനിന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു:

“അല്ലാഹുവിന്റെ റസൂൽ തന്റെ സ്വഹാബത്തിനോട് കൂടുതൽ ചോദിക്കുന്നതിൽ പെട്ടതാണ് നിങ്ങളിൽ ആരെങ്കിലും വല്ല സ്വപ്നവും കണ്ടിട്ടുണ്ടോ എന്നത്. അപ്പോൾ അല്ലാഹു ഉദ്ദേശിച്ചവരെല്ലാം താൻ പറയുവാൻ ഉദ്ദേശിച്ചത് തിരുമേനിയോട് പറയും. തി രുമേനി ഒരു പ്രഭാതത്തിൽ ഞങ്ങളോട് പറഞ്ഞു:

“നിശ്ചയം രണ്ട് പേർ ഈ രാത്രി എന്റെ അടുക്കൽ വന്നു. അവർ രണ്ടുപേരും എന്നെ കിടക്കുന്നിടത്തുനിന്ന് എഴുന്നേൽപിച്ചു. അവർ രണ്ടുപേരും എന്നോട് പറഞ്ഞു: “നിങ്ങൾ നടക്കൂ.”

ഞാൻ അവരോടൊപ്പം പോയി. ചരിഞ്ഞ് കിടക്കുന്ന ഒരു വ്യക്തിയുടെ അടുക്കൽ ഞങ്ങൾ ചെന്നെത്തി. അപ്പോഴതാ അയാളുടെ മുകളിൽ മറ്റൊരാൾ ഒപാറയുമായി നിൽക്കുന്നു. അങ്ങനെ അയാൾ പാറയുമായി (കിടക്കുന്ന)യാളിലേക്ക് കുനിയുകയും അയാളുടെ തല ചതക്കുകയും ചെയ്യുന്നു. അതിൽ പിന്നെ ആ കല്ല് അവിടിവിടങ്ങളിലായി ഉരുണ്ടകലുന്നു.

അയാൾ ആ കല്ലിനു പിന്നാലെ പോകുകയും അത് എടുക്കുകയും ചെയ്യും. അയാളുടെ (ചതഞ്ഞുതെറിച്ച)തല പൂർവസ്ഥിതി പ്രാപിക്കുന്നതുവരെ അയാൾ ഈ വ്യക്തിയിലേക്ക് മടങ്ങുകയില്ല. ശേഷം അയാൾ മടങ്ങിവരും. എന്നിട്ട് ആദ്യതവണ പ്രവർത്തിച്ചതു പോലെ അയാളിൽ പ്രവർത്തിക്കും.

അവർ രണ്ടുപേരോടും ഞാൻ ചോദിച്ചു: “സുബ്ഹാനല്ലാഹ്! ഈ രണ്ടുപേർ ആരാണ്?”

മലക്കുകൾ എന്നോടു പറഞ്ഞു: “നിങ്ങൾ നടന്നാലും…”

ഈ ആഗതരിൽ ഒന്ന് ജിബ്രീലും അപരൻ മീകാഈലുമായിരുന്നു. നബി കണ്ട് അത്ഭുതങ്ങൾ ശേഷം അവർ വിശദീകരിക്കുന്നുണ്ട്. ഈ വ്യക്തി ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറ്, യുടെതന്നെ ഹദീഥിലുള്ളത് ഇപ്രകാരമാണ്:

“..കല്ലുകൊണ്ട് തന്റെ തല ചതച്ചരക്കപ്പെടുന്ന ഒന്നാമത്തെ വ്യക്തി കുർആൻ പഠിച്ച് അത് കയ്യൊഴിക്കുകയും നിർബന്ധനമസ്കാര സമയത്ത് ഉറങ്ങുകയും ചെ യ്തവനാണ്…” (ബുഖാരി).

ഇമാം ബുഖാരിയുടെ തന്നെ മറ്റൊരു റിപ്പോട്ടിൽ ഇപ്രകാരം കൂടിയുണ്ട്: “…കാരണം, അല്ലാഹു അയാളെ കുർആൻ പഠിപ്പിച്ചു. എന്നാൽ അയാൾ രാത്രി (കുർആൻ പാരായണം ചെയ്യാതെ) കിടന്നുറങ്ങി. പകലിലാകട്ടെ (കുർആനിലുള്ളതനുസരിച്ച്) പ്രവർത്തിക്കുകയും ചെയ്തില്ല. ക്വിയാമത്തുനാൾ വരെ അയാളെക്കൊണ്ട് അപ്രകാരം പ്രവർത്തിക്കപ്പെടും.’

കള്ളം പറയൽ

സമുറം യുടെ ഉപരിസൂചിത ഹദീഥിൽ കളവ് പറയുന്നവർ ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നതുമയി ബന്ധപ്പെട്ട് ഇപ്രകാരമുണ്ട്. നബി പറയുന്നു:

“ശേഷം ഞങ്ങൾ പോയി. അപ്പോളതാ ഒരാൾ തന്റെ പിരടിയിൽ മറിഞ്ഞുകിടക്കുന്നു. മറ്റൊരാൾ ഇരുമ്പിന്റെ കൊളുത്തുമായി അയാളുടെ അടുത്തു നിൽക്കുന്നു. അപ്പോൾ അയാൾ (കിടക്കുന്ന വ്യക്തിയുടെ) മുഖത്തിന്റെ രണ്ടിൽ ഒരു ഭാഗത്തിലൂടെ വരികയും അങ്ങനെ അയാളുടെ മോണ പിരടിവരെ മുറിക്കുകയും ചെയ്യുന്നു. അയാളുടെ മൂക്ക് പിരടിവരെ മുറിക്കുന്നു. അയാളുടെ കണ്ണും പിരടിവരെ മുറിക്കുന്നു… ശേഷം (നിൽക്കുന്ന വ്യക്തി കിടക്കുന്ന വ്യക്തിയുടെ മുഖത്തിന്റെ) മറുവശത്തേക്ക് തിരിയുന്നു. ആദ്യഭാഗത്ത് ചെയ്തത്രതയും അതുപോലെ ആ ഭാഗത്തും ചെയ്യുന്നു. എന്നാൽ ഈ ഭാഗത്തുനിന്ന് വിരമിക്കുമ്പോഴേക്കും മറ്റേ ഭാഗം ശരിയാം വിധം പൂർവസ്ഥിതി പ്രാപിക്കും. വീണ്ടും അയാൾ മടങ്ങിവന്ന് ആദ്യതവണ പ്രവർത്തിച്ചതുപോലെ പ്രവർത്തിക്കുന്നു. അവർ രണ്ടുപേരോടും ഞാൻ ചോദിച്ചു: “സുബ്ഹാനല്ലാഹ്! ഇവർ രണ്ടുപേരും ആരാണ്?’ മലക്കുകൾ എന്നോടു

പറഞ്ഞു: “നിങ്ങൾ നടന്നാലും…’ (ബുഖാരി).

ഈ വ്യക്തി ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറഃയുടെ ഹദീഥിലുള്ളത് ഇപ്രകാരമാണ്:

“…തന്റെ മോണ പിരടിവരെ മുറിക്കപ്പെടുന്ന, മൂക്ക് പിരടിവരെ മുറിക്കപ്പെടുന്ന, കണ്ണ് പിരടിവരെ മുറിക്കപ്പെടുന്ന വ്യക്തി, അയാൾ തന്റെ വീട്ടിൽനിന്ന് പ്രഭാതത്തിൽ പുറപ്പെടുകയും ചകവാളം മുട്ടുമാറ് കളവുപറയുകയും ചെയ്യുന്ന വ്യക്തിയായിരുന്നു…”(ബുഖാരി).

ഇമാം ബുഖാരിയുടെ തന്നെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: “..എന്നാൽ മോണ പിളർക്കപ്പെടുന്നതായി നിങ്ങൾ കണ്ട് വ്യക്തി പെരുംകള്ളം പറയുന്നവനായിരുന്നു. അയാൾ ഒരു കളവ് പറയുകയും പ്രസ്തുത കളവ് അയാളിൽ നിന്ന് ഏറ്റുപിടിക്കപ്പെടുകയും ചെയ്യും; അതു ചക്രവാളത്തിലേക്ക് എത്തുംവരെ. അതു കാരണത്താൽ (ശിക്ഷ) അയാളിൽ അന്ത്യനാൾവരേക്കും പ്രവർത്തിക്കപ്പെടും…” (ബുഖാരി).

വ്യഭിചാരം

സമുറ യുടെ ഉപരിസൂചിത ഹദീഥിൽ വ്യഭിചാരികൾ ബർസഖീലോകത്ത് ശിക്ഷിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇപ്രകാരമുണ്ട്. നബി പറയുന്നു:

“…അങ്ങനെ ഞങ്ങൾ പോയി. തന്നൂർ(ചൂള) പോലുള്ളതിനരികിൽ ഞങ്ങൾ എത്തി….

അപ്പോഴതാ അതിൽ ബഹളവും ശബ്ദകോലാഹലങ്ങളും. ഞങ്ങൾ അതിൽ എത്തിനോക്കി. അതിലതാ നഗ്നരായ പുരുഷന്മാരും സ്ത്രീകളും! അവരുടെ കീഴ്ഭാഗത്തു നിന്ന് അവരിലേക്ക് ഒരു ജ്വാല എത്തുന്നു. ആ ജ്വാല അവരിലേക്ക് എത്തിയാൽ അവർ ആർത്തുവിളിച്ച് സഹായാർഥന നടത്തുകയായി…”

അവർ രണ്ടുപേരോടും ഞാൻ ചോദിച്ചു: “ഇവർ ആരാണ്?’ മലക്കുകൾ എന്നോടു പറഞ്ഞു: “നിങ്ങൾ നടന്നാലും, നിങ്ങൾ നടന്നാലും.’ (ബുഖാരി). ഇമാം ബുഖാരിയുടെതന്നെ മറ്റൊരു റിപ്പോർട്ടിലുള്ളത്: “…അങ്ങനെ ഞങ്ങൾ തന്നൂർ(ചൂള) പോലെയുള്ള ഒരു മാളത്തിലേക്കു പോയി. അതിന്റെ മുകൾഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലവുമാണ്. അതിന്റെ അടിയിലാകട്ടെ തീ കത്തുന്നുമുണ്ട്. തീനാളം അടുത്താൽ അതിലുള്ളവർ അതിൽനിന്ന് പുറത്തു ചാടാറാകുംവരെ ഉയർന്നുപൊങ്ങും. തീയണഞ്ഞാൽ അവർ അതിലേക്കു തന്നെ മടങ്ങും. അതിൽ നഗ്നരായ സ്ത്രീകളും പുരുഷന്മാരുമാണ്. ഈ വ്യക്തികൾ ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറഷ്ഠ യുടെ ഹദീഥിലുള്ളത് ഇപ്രകാരമാണ്: “…എന്നാൽ, തന്നൂർ(ചൂള) പോലുള്ളതിൽകാണപ്പെട്ട നഗ്നരായ പുരുഷന്മാരും സ്ത്രീകളും തീർച്ചയായും വ്യഭിചാരികളാണ്.” (ബുഖാരി).

പലിശ ഭുജിക്കൽ

സമുറം യുടെ ഉപരിസൂചിത ഹദീഥിൽ പലിശ തിന്നുന്നവർ ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇപ്രകാരമുണ്ട്. നബി പറയുന്നു:

“…ഞങ്ങൾ പോയി. അങ്ങനെ രക്തംപോലെ ചുവന്ന ഒരു പുഴക്കരികിൽ ഞങ്ങൾ എത്തി. അപ്പോഴതാ പുഴയിൽ ഒരാൾ നീന്തുന്നു. പുഴക്കരയിലാകട്ടെ ഒരാളുണ്ട്. അയാൾ ധാരാളം കല്ലുകൾ ശേഖരിച്ചിരിക്കുന്നു. പുഴയിൽ നീന്തുന്ന വ്യക്തി നീന്തി നീന്തി കല്ലുകൾ ശേഖരിച്ച വ്യക്തിയുടെ അരികിലെത്തി വായതുറക്കും. അയാൾ ഒരു കല്ലെടുത്ത് വായിലേക്ക്

എറിഞ്ഞുകൊടുക്കും. അപ്പോൾ അയാൾ നീന്തി നീന്തി അകന്നു പോകും. വീണ്ടും മടങ്ങി വരും. മടങ്ങിവരുമ്പോഴെല്ലാം വായതുറക്കുകയും മറ്റേ വ്യക്തികല്ല് വായിലേക്കിട്ടു കൊടുക്കുകയും ചെയ്യും.

അവർ രണ്ടുപേരോടും ഞാൻ ചോദിച്ചു: “ഇവർരണ്ടു പേരും ആരാണ്?’ മലക്കുകൾ എന്നോടു പറഞ്ഞു: “നിങ്ങൾ നടന്നാലും, നിങ്ങൾ നടന്നാലും….”

(ബുഖാരി).

ഈ വ്യക്തി ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറ യുടെ ഹദീഥിലുള്ളത് ഇപ്രകാരമാണ്:

“… നദിയിൽ നീന്തുകയും കല്ല് വായിലേക്ക് എറിയപ്പെടുകയും ചെയ്യുന്നവ്യക്തി, നിശ്ചയം പലിശ തിന്നുന്നവനാണ്…” (ബുഖാരി).

കടബാധ്യതയോടെ മരണപ്പെട്ടവൻ

കടം വാങ്ങിക്കൂട്ടി, ഭാരം മുതുകിൽ പേറി അന്ത്യയാത്രയാകുന്നത് ഭയക്കുക. കാരണം കടബാധ്യതയുള്ളവന്റെ പരലോകയാത്ര ഏറെ ദുഷ്കരമാണ്. കടത്തിനു കൈനീട്ടുവാൻ നിർബ ന്ധിതനായാൽ തന്നെ അത്യാവശ്യത്തിനുമാത്രം കടം കൊള്ളുക. അതു വീട്ടുവാൻ ഏറെ പരിശ്രമിക്കുക. കടബാധ്യതയുള്ളവനായി മരണപ്പെടുന്ന വ്യക്തി ക്വബ്റിൽ ബന്ധിതനാണ്. സഅ്ദ് ഇബ്നുൽ അത്വലിക്കൽനിന്ന് നിവേദനം: അദ്ദേഹത്തിന്റെ സഹോദരൻ മരണപ്പെട്ടു. മുന്നൂറ് ദിർഹമുകളാണ് അദ്ദേഹം (അനന്തര സ്വത്തായി) ഉപേക്ഷിച്ചത്. സന്താനങ്ങളെയും അയാൾ വിട്ടേച്ചിട്ടുണ്ട്. ഞാൻ ആ ദിർഹമുകൾ അദ്ദേഹത്തിന്റെ സന്താനങ്ങൾക്ക് ചെലവഴിക്കുവാൻ ഉദ്ദേശിച്ചു. അപ്പോൾ തിരുനബി പറഞ്ഞു: “താങ്കളുടെ സഹോദരൻ കടം കാരണത്താൽ ബന്ധിതനാണ്. താങ്കൾ അദ്ദേഹത്തിന്റെ കടം വീട്ടുക.” ഞാൻ പോയി അദ്ദേഹത്തിന്റെ കടം വീട്ടി. ശേഷം തിരിച്ചുവന്നു. ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ അദ്ദേഹത്തിന്റെ കടങ്ങൾ വീട്ടി.

ഒരു മഹതി വാദിച്ച രണ്ടു ദീനാറുകൾ ഒഴികെ. അവർക്കാകട്ടെ, തെളിവൊന്നുമില്ല.” നബി പറഞ്ഞു:

“അവർക്ക് അത് കൊടുത്തുവീട്ടുക. കാരണം, അവർ സത്യസന്ധയാണ്” (സുനനു ഇബ്നിമാജഃ, മുസ്തദു അഹ്മദ്. അൽബാനിയും അർനാഊതും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).

ശഹീദിനുപോലും കടം ഭാരമാണ്: ഏറെ അനുഗ്രഹങ്ങളും ആനുകൂല്യങ്ങളും സന്തോഷവാർത്തയായി അറിയിക്കപ്പെട്ട പുണ്യാളനാണ് ശഹീദ്. ശഹീദിന്റെ ആദ്യരക്തം ചിന്തുമ്പോൾ തന്നെ അയാളോടു പൊറുക്കപ്പെടുകയും ക്വബ്ർ ശിക്ഷയിൽനിന്ന് അയാൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. ശഹീദിന്റെ മഹത്ത്വമാ യി അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: 

“…തന്റെ രക്തത്തിൽ ആദ്യചിന്തലിൽതന്നെ അവനു പൊറുത്തു കൊടുക്കപ്പെടും.”(മുസ്നദു അഹ്മദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).

എന്നാൽ ക്വബ്റടക്കപ്പെടുന്ന ശഹീദ് കടക്കാരനാണെങ്കിൽ അയാൾക്ക് ഈ അനുഗ്രഹവും ആനുകൂല്യവും തടയപ്പെടും. അബ്ദുല്ലാഹ് ഇബ്നുഅംറിഷ്കൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: “..ശഹീദിനു എല്ലാ പാപങ്ങളും പൊറുക്കപ്പെടും; കട(ബാധ്യത) ഒഴിച്ച്…” (മുസ്ലിം).

ശഹീദിനുവരെ ബർസഖീലോകത്ത് കടം ഒരു ബാധ്യതയായി തന്റെ പിരടിയിൽ തൂങ്ങുമെന്നർഥം. മരിച്ചവരുടെ കടം വീട്ടുവാൻ മൃതി കാണിക്കുക: സമുറഃ ഇബ്ജുൻദുബിംൽനിന്ന് നിവേദനം: “ഞങ്ങൾ നബിയോടൊപ്പം ഒരു ജനാസ സംസ്കരണത്തിലായിരുന്നു. അപ്പോൾ തിരുമേനി ചോദിച്ചു: “ഇവിടെ ഇന്ന കുടുംബത്തിലെ ഒരാളെങ്കിലുമുണ്ടോ?’ തിരുമേനി ഇത് മൂന്നു പ്രാവശ്യം ചോദിച്ചു. അപ്പോൾ ഒരാൾ എഴുന്നേറ്റു. നബിട്ട് അയാളോടു പറഞ്ഞു: “ആദ്യത്തെ രണ്ടു തവണ എനിക്കു ഉത്തരം ചെയ്യുന്നതിനു താങ്കൾക്കു തടസ്സമായത് എന്താണ്? ഞാൻ ഒരു നന്മക്കു മാത്രമാണ് താങ്കളെ ഉറക്കെ വിളിച്ചത്. അയാളുടെ കുടുംബത്തിൽ നിന്നു മരിച്ച ഒരു വ്യക്തി തന്റെ കടംകാരണത്താൽ ബന്ധിതനാണ്.’ (നിവേദകൻ) പറയുന്നു: “അയാളുടെ കുടുംബക്കാരും അയാൾക്കു വേണ്ടി ദുഃഖിക്കുന്നവരും അയാളുടെ കടം വീട്ടുന്നതായി ഞാൻ കണ്ടു; യാതൊരാളും അയാളോടു യാതൊന്നും ചോദിച്ചുവരാത്തവിധം” (മുസ്തദുഅഹ്മദ്. അർനാഊത് സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).

കടം വീടുവാൻ പ്രാർഥിക്കുക: തന്റെ കടത്തിന്റെ കാര്യത്തിൽ ആവലാതിപ്പെടുന്ന, മോചനപ്രതം എഴുതപ്പെട്ട ഒരു അടിമയോട് അലി പറഞ്ഞു:

“അല്ലാഹുവിന്റെ റസൂൽ എന്നെ പഠിപ്പിച്ച ഏതാനും വചനങ്ങൾ താങ്കൾക്കു ഞാൻ പഠിപ്പിച്ചുതരട്ടയോ? താങ്കൾക്ക് സ്വയറ് പർവതത്തോളം കടം ഉണ്ടെങ്കിലും അല്ലാഹു അത് വീട്ടിത്തരും. താങ്കൾ പ്രാർഥിക്കുക: “അല്ലാഹുവേ, നിന്റെ ഹറാമിൽ നിന്ന് നിന്റെ ഹലാലിൽ നീ എനിക്ക് മതിവരുത്തേണമേ, നിന്റെ ഔദാര്യം കൊണ്ട് നീ അല്ലാത്തവരിൽനിന്ന് എനിക്ക്നീ ധന്യത നൽകേണമേ” (സുനനുത്തിർമുദി. അൽ

ബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).

 
 
അബ്‌ദുൾ ജബ്ബാർ മദീനി
നേർപഥം വാരിക

കുടുംബം

കുടുംബം

തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായിത്തീരണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നിട്ടും പലരുടെയും ദാമ്പത്യജീവിതം ദുസ്സഹവും കലഹങ്ങള്‍ നിറഞ്ഞതുമായിത്തീരുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊലചെയ്ത വാര്‍ത്തകള്‍ പത്രങ്ങളില്‍ പതിവ് വാര്‍ത്തയായി പ്രത്യക്ഷപ്പെടുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന ഭാര്യമാരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. വിവാഹമോചനം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 

ദമ്പതികളുടെ പരസ്പര സഹകരണവും വിശ്വാസവുമാണ് ഒരു നല്ല കുടുംബത്തിന്റെ അടിത്തറ. അതിന്റെ അഭാവത്തില്‍ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുക സ്വാഭാവികം. എങ്ങനെ ഒരു നല്ല ഭര്‍ത്താവാകാം? എങ്ങനെ ഒരു നല്ല ഭാര്യയാകാം? ഇസ്‌ലാം വളരെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ രംഗത്ത് നല്‍കുന്നുണ്ട്. ഒരു നല്ല മനുഷ്യനായിത്തീരണമെങ്കില്‍ നല്ല ഭര്‍ത്താവായിത്തീരണമെന്ന് മുകളില്‍ കൊടുത്ത നബിവചനം മനസ്സിലാക്കിത്തരുന്നു.

സമൂഹ മധ്യെ മാന്യരും നല്ലവരുമായി അറിയപ്പെടുന്ന പലരും സ്വന്തം ഭാര്യമാരുടെയടുക്കല്‍ ചെന്നാല്‍ ക്രൂരരും മനുഷ്യത്വമില്ലാത്തവരുമായിരിക്കും. മാന്യതയുടെ മുഖംമൂടിയണിഞ്ഞവര്‍. സ്വന്തം ഭാര്യയോട് മാന്യമായി പെരുമാറാന്‍ കഴിയാത്തവന്റെ സമൂഹമധ്യത്തിലുള്ള മാന്യതയ്ക്കും സല്‍പേരിനും എന്തുവില?

”നിങ്ങള്‍ അവരോട് നല്ല നിലയില്‍ പെരുമാറുക” എന്ന ഭര്‍ത്താക്കന്മാരോടുള്ള ക്വുര്‍ആനിന്റെ കല്‍പനയും (4:129) ”സ്ത്രീ വാരിയെല്ലുപോലെയാണ്, ബലം പ്രയോഗിച്ച് നീ അവളെ നേരെയാക്കാനുദ്ദേശിക്കുന്നപക്ഷം പൊട്ടിക്കേണ്ടിവരും” എന്ന് തുടങ്ങുന്ന നബിവചനവും വിശ്വാസികളായ എല്ലാ ഭര്‍ത്താക്കന്മാരും ശ്രദ്ധിക്കേണ്ടതാണ്. 

സ്ത്രീ ഏറെ ക്ഷമിക്കുന്നവളാണെങ്കിലും പല വിഷയങ്ങളിലും അക്ഷമയും മുന്‍കോപവും അശ്രദ്ധയും മറ്റ് കൊച്ചുകൊച്ചു അപാകതകളും സ്ത്രീസഹജമായി അവളില്‍ കണ്ടേക്കാം. അതെല്ലാം പൂര്‍ണമായി മാറ്റിയെടുത്ത് താന്‍ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവവും ഇല്ലാത്തവളായി തന്റെ ഭാര്യയെ മാറ്റാമെന്നുള്ളത് വെറും വ്യാമോഹമാണ്. അതിനുശ്രമിച്ചാല്‍ ബന്ധം തകര്‍ന്നുപോവുകയായിരിക്കും ഫലം. നബിﷺ പറഞ്ഞു: ”ഒരു സത്യവിശ്വാസി തന്റെ ഇണയെ വെറുക്കരുത്. അവളില്‍ ഒരു സ്വഭാവത്തെ അവന്‍ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ തൃപ്തിപ്പെട്ടേക്കാം”.

തന്റെ ചരിത്ര പ്രധാനമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ നബിﷺ സ്ത്രീകളെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു:

 ”അറിയുക, സ്ത്രീകളെ സംബന്ധിച്ച് നന്മ നിങ്ങള്‍ വസ്വിയ്യത്ത് ചെയ്യണം. അവര്‍ നിങ്ങളുടെ അടുക്കല്‍ ഏല്‍പിക്കപ്പെട്ട അമാനത്താണ് (സൂക്ഷിപ്പ് സ്വത്ത്). മറ്റൊരധികാരവും നിങ്ങള്‍ക്കില്ല. വ്യക്തമായ അസാന്മാര്‍ഗിക നടപടി അവര്‍ ചെയ്താലല്ലാതെ, അത് അവര്‍ ചെയ്താല്‍ (പോലും വിവാഹ മോചനം ചെയ്യാതെ) കിടപ്പറയില്‍നിന്ന് നിങ്ങളവരെ വെടിയുകയും പരുക്കേല്‍പിക്കാതെ അടിക്കുകയും ചെയ്യുക. അപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വഴിപ്പെട്ടാല്‍ പിന്നീട് അവര്‍ക്കെതിരില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്. അറിയുക. നിശ്ചയം നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യമാരില്‍നിന്നും ഭാര്യമാര്‍ക്ക് നിങ്ങളില്‍നിന്നും ചില അവകാശങ്ങള്‍ ഉണ്ട്. അവരില്‍നിന്ന് നിങ്ങള്‍ക്ക് ലഭിക്കുവാനുള്ള അവകാശം നിങ്ങളുടെ വിരിപ്പ് നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ കൊണ്ട് ചവിട്ടിക്കാതിരിക്കുകയും നിങ്ങളുടെ ഭവനങ്ങളിലേക്ക് നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യലാണ്. അറിയുക; നിങ്ങളില്‍നിന്ന് അവര്‍ക്ക് ലഭിക്കുവാനുള്ള അവകാശങ്ങള്‍ വസ്ത്രത്തിലും ഭക്ഷണത്തിലും മറ്റും അവര്‍ക്ക് നന്മ ചെയ്യലാണ്.” (തുര്‍മുദി 1163).

അതെ, ഭാര്യയും ഭര്‍ത്താവും അവനവന്റെ കടമകളും കടപ്പാടുകളും മനസ്സിലാക്കി പരസ്പരം വിശ്വസിച്ചും സഹകരിച്ചും ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും സുഖദുഃഖങ്ങള്‍ പങ്കുവെച്ചുമാണ് ജീവിക്കേണ്ടത്. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 

 

പി.എന്‍. അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക

സ്ത്രീ ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോള്‍

സ്ത്രീ ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോള്‍

പുറത്തിറങ്ങുമ്പോള്‍ രണ്ടു തരം സ്ത്രീകളെ കാണാനാകും. ഈജിപ്തിലെ രാജാവിന്റെ പത്‌നിയുടെ രോഗം ബാധിച്ചവരാകും ചിലര്‍. അണിഞ്ഞൊരുങ്ങി സുഗന്ധം പൂശി ഏവരെയും ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗമാണ് ഒന്ന്. ‘വേഗത്തില്‍ കടന്നുവന്നാലും’ എന്ന് രാജാവിന്റെ പത്‌നി യൂസുഫ് നബിയോടു ശൃംഗാരഭാവത്തില്‍ ആവശ്യപ്പെട്ടതുപോലെ പറയാതെ പറയുന്ന ചിലര്‍. 

രണ്ടാമത്തെ വിഭാഗം, ശരീരം മറക്കേണ്ട പോലെ മറച്ച് മാന്യത കാക്കുന്നവര്‍. അനിവാര്യമായ അവളുടെ ആവശ്യ നിര്‍വഹണത്തിന്നവള്‍ പുറത്തിറങ്ങാന്‍ നിര്‍ബന്ധിതയായതാണ്. ‘ഇടയന്മാര്‍ വെള്ളം കോരി മടങ്ങുന്നതു വരെ കിണറിന്നടുത്തു ചെല്ലാതെ കാത്തിരുക്കുകയാണ്. ഞങ്ങളുടെ പിതാവ് വയോവൃദ്ധനാണ്’ എന്ന് മൂസാനബി(അ)യോട് പറഞ്ഞ സ്ത്രീകളെ പോലെയാണിവര്‍.

ആദ്യവിഭാഗം സ്ത്രീകളോട് യൂസുഫ് നബി(അ) പെരുമാറിയതു പോലെ പെരുമാറുക. കണ്ണു താഴ്ത്തി ‘അല്ലാഹുവില്‍ ശരണം’ എന്നു പറയുക. 

രണ്ടാമത്തെ വിഭാഗം സ്ത്രീകളെ കണ്ടുമുട്ടിയാല്‍ മൂസാ നബി(അ) പെരുമാറിയതു പോലെ പെരുമാറുക. മാന്യത കൈവിടാതെ ആവശ്യമായ സഹായം ചെയ്തു കൊടുക്കാം. എന്നിട്ട് സ്വന്തം വഴിക്കു പോവുക. മൂസാ നബി(അ) രണ്ടു പേര്‍ക്കും വെള്ളം കോരി നല്‍കി പിന്നെ തണല്‍ തേടി പോകുകയാണുണ്ടായത്. 

യൂസുഫ് നബിയുടെ പവിത്രത അദ്ദേഹത്തെ ഈജിപ്തിന്റെ ഭരണ പീഠത്തിലെത്തിച്ചു. മൂസാ നബിയുടെ മാന്യത അദ്ദേഹത്തിന്ന് സദ്‌വൃത്തയായ ഭാര്യയെയും അഭയസ്ഥലവും നേടിക്കൊടുത്തു. അല്ലാഹുവേ, ജീവിത വിശുദ്ധിയും മാന്യതയുടെ ആവരണവും നീ പ്രദാനം ചെയ്യേണമേ. 

സ്ത്രീകളുടെ വസ്ത്രധാരണരീതി അവളുടെ പിതാവ് അവളെ വളര്‍ത്തിയെടുത്ത സംസ്‌കാരത്തെയും അവളുടെ ഭര്‍ത്താവിന്റെ പൗരുഷത്തെയും അവളുടെ മാതാവിന്റെ ശ്രദ്ധയെയും മേല്‍നോട്ടത്തെയും വിളിച്ച് പറയുന്നുണ്ട്. അതിനെല്ലാം ഉപരി അല്ലാഹുവിന്റെ നിരീക്ഷണത്തെക്കുറിച്ച അവളുടെ അവബോധവും വസ്ത്രധാരണ രീതിയില്‍ പ്രതിഫലിക്കുന്നു. 

മറ്‌യം ബീവിയോട് നാട്ടുകാര്‍ പറഞ്ഞത് ഓര്‍ക്കുക: ‘അല്ലയോ ഹാറൂനിന്റെ സഹോദരീ, നിന്റെ പിതാവ് ഒരു മോശപ്പെട്ടവനോ മാതാവ് ഒരു ദുര്‍ന്നടപ്പുകാരിയോ ആയിരുന്നില്ല.’ മറ്‌യമിനെതിരെ അവര്‍ കുറ്റവിചാരണക്കൊരുങ്ങിയത് അവരുടെ വേണ്ടപ്പെട്ടവരുടെ (സഹോദരന്‍, പിതാവ്, മാതാവ്) സദാചാരനിഷ്ഠ ഓര്‍മപ്പെടുത്തിക്കൊണ്ടാണ്. ഇവരുടെ ധര്‍മബോധത്തെ ആശ്രയിച്ചാണ് അവര്‍ ധര്‍മനിഷ്ഠയുള്ളവളാവുന്നത് എന്നര്‍ഥം. 

ഒരു സഹോദരി പറയട്ടെ: ”നഗ്‌നത മറയ്ക്കാത്ത വിവസ്ത്രയായ ഒരു പെണ്ണിനെ കാണാനിടവന്നാല്‍ ഞാന്‍ അവളുടെ മാതാപിതാക്കളെക്കുറിച്ചു ചിന്തിക്കും. ക്വുര്‍ആനിക വചനം ഓര്‍ത്തു പോകും: ‘അവരെ തടഞ്ഞു വെക്കുക, തീര്‍ച്ചയായും അവര്‍ ചോദ്യം ചെയ്യപ്പെടുന്നവരാണ്’ (സ്വാഫ്ഫാത്ത്  24). അപ്പോള്‍ ഞാന്‍ കൂടുതല്‍ നാണവും മാനവുമുള്ളവളാകും; എന്റെ ഉമ്മയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യാതിരിക്കാന്‍! 

ഭൗതിക ലോകത്ത് വിരോധിച്ച പലതും സ്വര്‍ഗത്തില്‍ അനുവദിക്കപ്പെട്ടതാണ്. എന്നാല്‍ ഭൂമിയില്‍ വിലക്കപ്പെട്ട നഗ്‌നതാ പ്രദര്‍ശനം സ്വര്‍ഗത്തിലും വിലക്കപ്പെട്ടതാണ്. കൂടുതല്‍ ഉടയാടകള്‍ അണിഞ്ഞു ശരീരം മറയ്ക്കുന്നത് സ്വര്‍ഗ സോപാനത്തില്‍ ഒരു ദൈവികാനുഗ്രമാണ്. ‘അവിടെ (സ്വര്‍ഗത്തില്‍) വിശക്കാതിരിക്കാനും നഗ്‌നനാവാതിരിക്കാനും നിനക്ക് അവകാശമുണ്ട്.’

 

പി.എന്‍. അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക

വൃത്തിയുടെ പ്രസക്തി

വൃത്തിയുടെ പ്രസക്തി

ഇസ്‌ലാമിന്റെ ദൈവികതയെയും പ്രായോഗികതയെയും വിളിച്ചോതുന്നതും ചെറുപ്പം മുതലേ മുസ്‌ലിംകള്‍ കേട്ടു പരിചയിക്കുന്നതുമായ ഒരു നബിവചനമാണ് ‘വൃത്തി വിശ്വാസത്തിന്റെ പകുതിയാണ്’ എന്നത്. 1400 വര്‍ഷങ്ങള്‍ക്കുമപ്പുറം നിരക്ഷരരും സംസ്‌കാര ശൂന്യരുമായ ഒരു ജനതയിലേക്ക് പ്രവാചകനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി ﷺ യിലൂടെ അവതീര്‍ണമായ ക്വുര്‍ആനിന്റെയും തിരുചര്യയുടെയും  അധ്യാപനങ്ങളിലൂടെ -സയന്‍സിലും ടെക്‌നോളജിയിലും ‘ബിഗ് ബാംഗുകള്‍’ നടക്കുന്ന ഇക്കാലത്തും- പ്രകൃതിമതമായ ഇസ്‌ലാമിന്റെ ദൈവികതയും അതിന്റെ പ്രായോഗികതയും പ്രോജ്വലമായി നിലകൊള്ളുന്നതായി നമ്മള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. അതിനുള്ള ഒരു ഉദാഹരണമാണ് വൃത്തിയെക്കുറിച്ചുള്ള ഇസ്‌ലാമികാധ്യാപനം.

ക്വുര്‍ആന്‍ ഒരു ശാസ്ത്ര/വൈദ്യശാസ്ത്രഗ്രന്ഥമോ മുഹമ്മദ് നബി ﷺ  ഒരു ശാസ്ത്രജ്ഞനോ അല്ല. എന്നാല്‍ മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും സ്രഷ്ടാവിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്നതിനാല്‍ വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും വായിക്കുമ്പോള്‍ ശാസ്ത്ര/വൈദ്യശാത്ര പാഠങ്ങളും നമുക്കതില്‍ ദര്‍ശിക്കാന്‍ കഴിയും.

ഒരു മുസ്‌ലിം നിര്‍ബന്ധമായും ചെയ്യാന്‍ നിഷ്‌കര്‍ഷിക്കപ്പെട്ടതും ക്വബ്‌റില്‍ വെച്ച് പ്രാരംഭമായി തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടുള്ളതും, ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ രണ്ടാമത്തേതുമായ നമസ്‌കാരത്തിനു മുന്നോടിയായി അവന്‍ ഉറപ്പാക്കേണ്ട സംഗതിയാണ് പ്രത്യക്ഷ മാലിന്യങ്ങളില്‍ നിന്നുള്ള ശാരീരിക ശുദ്ധി. 

മനുഷ്യരെല്ലാം വൃത്തിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇസ്‌ലാം അതിനെ ഒരു നിര്‍ബന്ധ കര്‍മമായി അവതരിപ്പിക്കുന്നു. വ്യക്തിശുചിത്വം എല്ലാ അവസരങ്ങളിലും അഭികാമ്യമാണ്, എങ്കില്‍കൂടി ചില സന്ദര്‍ഭങ്ങളില്‍ അത് നിര്‍ബന്ധമായും ഉറപ്പാക്കേണ്ടതാണ്. പണ്ഡിതന്മാര്‍ പ്രധാനമായും മൂന്നു തരത്തിലാണ് വ്യക്തിശുചിത്വത്തെ വ്യവഛേദിച്ചു കാണുന്നത്. അനുഷ്ഠാനപരമായ കുളി, വുദൂഅ് എന്നിവയും വസ്ത്രവും പരിസരവും നജസുകളില്‍ നിന്നും വൃത്തിയായി സൂക്ഷിക്കുക എന്നതും, ശരീരത്തിലെ ചില അവയവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതും ചില പ്രത്യേക ഇടവേളകളില്‍ ആവര്‍ത്തിക്കേണ്ടതും (അല്ലാത്തതും) ആയ വൃത്തിപാഠങ്ങളുമാണ് (ഫിത്വ്‌റ) അവ.

ഏകനായ ദൈവത്തിന്റെ മുമ്പിലുള്ള വിശ്വാസിയുടെ കീഴ്‌വണക്കമായ നമസ്‌കാരത്തിന് വൃത്തി കൂടിയേതീരൂ എന്നത് സ്രഷ്ടാവിന്റെ ഉദ്‌ബോധനമാണ്:  

”സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്‌കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക…” (ക്വുര്‍ആന്‍ 5:6) എന്ന വചനത്തിലൂടെ അല്ലാഹു നമസ്‌കാരത്തിനു മുമ്പായി വുദൂഅ് ചെയ്യണമെന്ന് പഠിപ്പിക്കുന്നു. 

നബി ﷺ  പറഞ്ഞു: ”ചെറിയ അശുദ്ധിയായിക്കഴിഞ്ഞാല്‍ ശുദ്ധിയാകാതെ- വുദൂഅ് ചെയ്യാതെ- ആരുടെയും നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല” (മുസ്‌ലിം).

വുദൂഅ് എന്ന കര്‍മത്തിന്റെ പവിത്രതയും അതിന്റെ കണിശതയും  ഉള്‍ക്കൊണ്ടുകൊണ്ട് അത് ചെയ്യുന്ന വിശ്വാസിയുടെ കൈകാലുകള്‍, മുഖം മുതലായ അവയവങ്ങള്‍ എപ്പോഴും വൃത്തിയായിരിക്കും. അതോടൊപ്പം വിചാരണനാളില്‍ അവന്‍ ഈ അവയവങ്ങള്‍ തിളങ്ങുന്ന രൂപത്തില്‍ ഹാജറാകുമെന്നും പ്രവാചകന്‍ ﷺ  അരുളിയിരിക്കുന്നു. വുദൂഅ് ചെയ്യുന്ന അവയവങ്ങളില്‍ വെള്ളം ചേരാന്‍ തടസ്സമായ രീതിയില്‍ വല്ല വസ്തുക്കളുമുണ്ടെങ്കില്‍ അത് ആദ്യം നീക്കിക്കളയണം. അവയവങ്ങളില്‍ വെള്ളം ശരിയായി എത്തേണ്ടതുണ്ട്. താടി തിക്കകറ്റി കഴുകുകയും വിരലുകള്‍ വിടര്‍ത്തി ഇടകള്‍ കഴുകുകയും വേണം. നാസികാ ദ്വാരങ്ങളും വൃത്തിയാക്കണം. നനയേണ്ടതായ അല്‍പഭാഗം പോലും നനയാതിരുന്നാല്‍ പറ്റില്ല.

സ്ത്രീപുരുഷ ലൈംഗികബന്ധം, സ്ഖലനം, ആര്‍ത്തവം, പ്രസവരക്തം എന്നീ കാര്യങ്ങള്‍ മൂലം വലിയ അശുദ്ധി  ഉണ്ടാകുന്നു. അതിനാല്‍ ഇക്കാര്യങ്ങള്‍ കുളി നിര്‍ബന്ധമാകുന്ന കാര്യങ്ങളാകുന്നു. ”…നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ഉള്ളവരാണെങ്കില്‍ ശുദ്ധിയായിക്കൊള്ളുക…” (ക്വുര്‍ആന്‍ 5:6).

”സത്യവിശ്വാസികളേ, നിങ്ങള്‍ പറയുന്നത് നിങ്ങള്‍ ഗ്രഹിക്കുന്ന അവസ്ഥയിലല്ലാതെ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്. ജനാബത്തുള്ള വരാകുമ്പോള്‍-വഴിയിലൂടെ കടന്നുപോകുന്നവരായിക്കൊണ്ടല്ലാതെ-കുളിക്കുന്നത്‌വരെയും നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്” (ക്വുര്‍ആന്‍ 4:43).

നിര്‍ബന്ധമല്ലാത്ത രൂപത്തിലും നബിചര്യയിലൂടെ സ്ഥിരപ്പെട്ട പല അവസരങ്ങളിലും വുദൂഅ്, കുളി തുടങ്ങിയ കര്‍മങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതായി കാണാന്‍ കഴിയും.

നിര്‍ബന്ധമായ കുളിക്കു മുമ്പ്, ബാങ്കിനു മുമ്പ്, സഅ്‌യിനുവേണ്ടി, വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍… തുടങ്ങിയ അവസരങ്ങളില്‍ ഒരു വിശ്വാസി വുദൂഅ് ഉള്ളവനാകല്‍ നല്ലതാണ്. ജുമുഅയുടെ കുളി, അമുസ്‌ലിം മുസ്‌ലിമായാല്‍, മയ്യിത്ത് കുളിപ്പിച്ചാല്‍, ഹജ്ജിനു ഇഹ്‌റാം ചെയ്യുമ്പോള്‍, മക്കയില്‍ പ്രവേശിക്കുമ്പോള്‍, രണ്ടു പെരുന്നാളുകള്‍ എന്നീ അവസരങ്ങളിലാണ് ഐഛികമായ കുളി പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളത്. കുളിയും അവയവ ശുദ്ധിയും ഇത്രയേറെ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റെന്തിലും പോലെ വെള്ളത്തിന്റെ ഉപയോഗത്തിലും മിതത്വം പാലിക്കാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നത് നാം വിസ്മരിച്ചു കൂടാ.

വെള്ളത്തിന് വലിയ ക്ഷാമമൊന്നുമില്ലാത്ത കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് കുളി എന്നത് ദിനചര്യയുടെ ഭാഗമാണ്. വര്‍ഷത്തില്‍ വല്ലപ്പഴും മാത്രം മഴലഭിക്കുന്ന അറേബ്യന്‍ മണലാരുണ്യത്തില്‍ ജീവിക്കുന്ന സമൂഹത്തോട് നിര്‍ബന്ധമായ കുളി മതത്തിന്റെ ഭാഗമാണെന്ന് അനുശാസിച്ച (അതും 6ാം നൂറ്റാണ്ടില്‍)ഇസ്‌ലാമിന്റെ ശുദ്ധിബോധനം എത്ര പ്രസക്തമാണെന്ന് നാം ചിന്തിക്കണം. 

‘നജസ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാമാന്യമായി നാം മ്ലേഛമെന്ന് ഗണിക്കുന്നതും നിര്‍ബന്ധമായി കഴുകിക്കളയാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതുമായ ചില പ്രത്യേക മാലിന്യങ്ങളാണ്. കാഷ്ഠം, മൂത്രം, രക്തം, ചലം, ഛര്‍ദിച്ചത്… പോലുള്ളവ ഉദാഹരണം. ദ്രാവക രൂപത്തിലള്ള ലഹരിവസ്തുക്കള്‍, പന്നി, നായ മുതലായവയും നജസില്‍ പെടുന്നു. എല്ലാതരം നജസുകളില്‍ നിന്നും ശുദ്ധമായ വെള്ളം കൊണ്ട് ശുദ്ധീകരണം നടത്തല്‍ മുസ്‌ലിമിന്റെ ബാധ്യതയാണ്. തന്റെ ശരീരം, വസ്ത്രം, വീട്, ആരാധനാ സ്ഥലങ്ങള്‍ എന്നിവ എല്ലായ്‌പ്പോഴും നജസുകളില്‍ നിന്നും മുക്തമായിരിക്കണം.

വ്യക്തിശുചിത്വത്തില്‍ ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയ ഒന്നാണ്് ‘ദന്തശുദ്ധീകരണം.’ ദന്തശുദ്ധി ഉറപ്പുവരുത്തുക എന്നതിനുള്ള ആരോഗ്യ പരമായുള്ള പ്രാധാന്യം ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നു. ദന്തശുദ്ധീകരണം നിര്‍ബന്ധമായും അഭികാമ്യമായും വിശദീകരിച്ച സന്ദര്‍ഭങ്ങള്‍ ദ്യോതിപ്പിക്കുന്നത് സ്വശരീരത്തിനുള്ള കരുതല്‍ എന്നതിനൊപ്പം മനുഷ്യനെന്ന സാമൂഹ്യജീവിയുടെ മറ്റുള്ളവരോടുള്ള ശീതളമായ ബന്ധത്തിന്റെ നിലനില്‍പു കൂടിയാണ്. നബി ﷺ  പറഞ്ഞതായി ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”എന്റെ സമുദായത്തിന് പ്രയാസകരമാവില്ലെങ്കില്‍ ഓരോ നമസ്‌കാരത്തിന്റെയും വുദൂഇന്് മുമ്പായി പല്ലുതേക്കാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു”(മുസ്‌ലിം).

ഹദീഥുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ‘മിസ്‌വാക്’ എന്ന അറബി പദം കൊണ്ട് ഉദ്ദേശിക്കുന്നത് ‘അറാക്ക്’ എന്ന അറബിയില്‍ അറിയപ്പെടുന്ന ”സല്‍വഡൊറ പേര്‍സികാ” എന്ന വൃക്ഷത്തിന്റെ ചെറിയ കമ്പുകളാണ്. അണുനാശക സ്വഭാവമുള്ളതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ പ്രകൃതിദത്തമായ ഈ വസ്തു അറേബ്യന്‍ നാടുകളില്‍ ഇപ്പോഴും ടൂത്ത് ബ്രഷിനു പകരമായി ഉപയോഗിക്കുന്നു. ഓരോ നമസ്‌കാരത്തിനും വുദൂഇനും മുമ്പും, ഭക്ഷണത്തിനു മുമ്പും ശേഷവും വീട്ടില്‍ പ്രവേശിക്കുമ്പോഴും, ഉറങ്ങാന്‍ കിടക്കുമ്പോഴും, രാത്രി നമസ്‌കാരത്തിന് വേണ്ടി എഴുന്നേറ്റാലും, ഉറക്കമുണര്‍ന്നാലും എല്ലാം തന്നെ ദന്തശുദ്ധി വരുത്തണമെന്ന് വളരെ പ്രാധാന്യത്തോടെ ഇസ്‌ലാം ഉദ്‌ബോധിപ്പിക്കുന്നു.

വീട്ടില്‍ പ്രവേശിച്ചാല്‍ നബി ﷺ  ആദ്യമായി എന്തായിരുന്നു ചെയ്യാറുണ്ടായിരുന്നതെന്ന് ആഇശ(റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ മഹതി പറഞ്ഞത് നബി ﷺ  ആദ്യമായി ദന്തശുദ്ധിവരുത്തും എന്നാണ്.(മുസ്‌ലിം).

ഹുദൈഫ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ കാണാം: ”നബി ﷺ  രാത്രി നമസ്‌കാരത്തിനു വേണ്ടി എഴുന്നേറ്റാല്‍ ആദ്യം പല്ലുകള്‍ വൃത്തിയാക്കുമായിരുന്നു” (മുസ്‌ലിം). 

രാത്രിയുടെ അന്ത്യയാമങ്ങളില്‍ തന്റെ നാഥനോടുള്ള പ്രാര്‍ഥനക്കുവേണ്ടി ഒരുങ്ങുന്ന വിശ്വാസി വായ ദുര്‍ഗന്ധരഹിതമാക്കേണ്ടതുണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

വ്യക്തിശുചിത്വത്തില്‍ മൂന്നാമത്തെ ഇനമാണ് ശുദ്ധപ്രകൃതിയുടെ ഭാഗമായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍. അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: നബി ﷺ  പറഞ്ഞു: ”അഞ്ചു കാര്യങ്ങള്‍ ശുദ്ധപ്രകൃതിയില്‍ പെട്ടതാണ്. ഗുഹ്യരോമങ്ങള്‍ നീക്കം ചെയ്യല്‍, ചേലാകര്‍മം ചെയ്യല്‍, മീശവെട്ടല്‍, കക്ഷം വൃത്തിയാക്കല്‍, നഖം വെട്ടല്‍ എന്നിവയാണവ”(ബുഖാരി, മുസ്‌ലിം).

ഇസ്‌ലാമില്‍ പുരുഷന്മാര്‍ക്ക് നിര്‍ബന്ധമായ ഒരു കര്‍മമാണ് ചേലാകര്‍മമെന്നത് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ചേലാകര്‍മം ചെയ്യല്‍ ഇബ്‌റാഹീം നബി(അ)ന്റെ മില്ലത്തില്‍ പെട്ടതാണെന്ന് അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീഥില്‍ കാണാവുന്നതാണ്. ലിംഗത്തിന്റെ ഘടനാപരമായ പ്രത്യേകത-അഗ്രഭാഗത്തുള്ള അയഞ്ഞചര്‍മം- ചേലാകര്‍മത്തിന്റെ ആവശ്യകതയെ സാധൂകരിക്കുന്നതാണ്. ചേലാകര്‍മം ചെയ്യുക വഴി ലിംഗാഗ്രത്തില്‍ മൂത്രവിസര്‍ജനത്തിനു ശേഷം ചെറുതായെങ്കിലും മൂത്രം അവശേഷിക്കുന്നതില്‍ നിന്നും തടയുന്നു. അതുപോലെ മറ്റു അഴുക്കുകള്‍ അടിഞ്ഞുകൂടുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നു. മുസ്‌ലിംകള്‍ മതപരമായ കര്‍മം എന്ന രീതിയില്‍ ഇത് പ്രാവര്‍ത്തികമാക്കുമ്പോള്‍ വൈദ്യശാസ്ത്രം ഫിമോസിസ്, ബാലനോപോസ്‌തൈറ്റിസ്, ദീര്‍ഘകാലനുബന്ധിയായ മൂത്രാണുബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സയായും പ്രതിരോധ കര്‍മമായും ഇതിനെ പ്രാവര്‍ത്തികമാക്കുന്നു. ലിംഗഭാഗത്തുള്ള കാന്‍സര്‍ ബാധക്കും ഒരുപരിധിവരെ ചേലാകര്‍മം പ്രതിരോധമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

സബ്‌സഹാറന്‍, ആഫ്രിക്ക തുടങ്ങിയ H.I.V  ബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ WHOയുടെ നിര്‍ദേശപ്രകാരം H.I.V സംക്രമണം കുറക്കുന്നതിനു വേണ്ടി പുരുഷചേലാകര്‍മം പ്രോത്സാഹിപ്പിക്കുന്നുണ്ട്. The Royal Dutch Medical Association പോലുള്ള സംഘടനകള്‍, രക്ഷിതാക്കളുടെ താല്‍പര്യം മാത്രം കണക്കിലെടുത്തും കുഞ്ഞുങ്ങളുടെ താല്‍പര്യം കണക്കിലെടുക്കാതെയും കുറ്റമറ്റ മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ സേവനം ഉറപ്പാക്കാതെയുമുള്ള നിര്‍ബന്ധിത ചേലാകര്‍മത്തിനെതിരെ നിയമ പരിരക്ഷക്കുവേണ്ടി രംഗത്തുള്ളത് നാമെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാവും. ഇവിടെ കുട്ടിക്ക് അപകടകരമായ ഒന്നും സംഭവിക്കില്ലെന്നും പ്രായോഗിക പരിശീലനമുള്ള അംഗീകരിക്കപ്പെട്ട പ്രൊഫഷണലാണ് ചെയ്യുന്നതെന്നും നമ്മള്‍ വിശ്വാസികള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. മറ്റുപല അനാചാരങ്ങളെയും പോലെ ഇതിനെ ചുറ്റിപ്പറ്റിയുള്ള അനാവശ്യ ചടങ്ങുകളും എതിര്‍ക്കപ്പെടേണ്ടതുണ്ട്.

അനുഷ്ഠാനങ്ങള്‍ക്കു വേണ്ടി ശുചിത്വം നിര്‍ബന്ധമായതിനാല്‍, ഗുഹ്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യല്‍ ശരീരശുചിത്വത്തിലേക്ക് സഹായകരമാകുന്നു. മലദ്വാരം, മൂത്രദ്വാരം, യോനി എന്നീ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഗുഹ്യഭാഗത്തുള്ള രോമവളര്‍ച്ച കൃത്യമായ ഇടവേളകളില്‍ നിയന്ത്രിച്ചില്ലെങ്കില്‍ അണുബാധക്കു കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ പ്രദേശങ്ങളിലെ രോമങ്ങള്‍ നീക്കം ചൊയ്യാന്‍ നാല്‍പതു ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഇടവേള ഉണ്ടാവരുതെന്ന് വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മീശവെട്ടലും താടി നീട്ടലുമാണ് നബിചര്യ, മീശ വളര്‍ന്ന് ചുണ്ടിലേക്കും വായിലേക്കും കടന്നുവരുന്നത് വൃത്തിക്ക് അഭികാമ്യമല്ലെന്നത് പറയേണ്ടതില്ലല്ലോ. 

കക്ഷങ്ങളിലുള്ള രോമങ്ങള്‍ നീക്കം ചെയ്യലും ശുദ്ധപ്രകൃതിയുടെ ഭാഗമാണ്. വിയര്‍പ്പു ഗ്രന്ഥികള്‍ കൂടുതലുള്ള സ്ഥലമാണെന്നതിനാല്‍ ഇവിടെയും രോമങ്ങള്‍ നീക്കം ചെയ്യാതെ ഉപേക്ഷിച്ചുകൂടാത്തതാണ്.

നഖങ്ങള്‍ മുറിച്ച് വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യന്താപേക്ഷിതം തന്നെ. നീണ്ടതും അഴുക്കുകള്‍ ഇരിക്കാന്‍ സാധ്യതയുള്ളതുമായ നഖം വിശ്വാസിക്ക് യോജിച്ചതല്ല. 

മലമൂത്ര വിസര്‍ജനത്തിനു ശേഷം ബന്ധപ്പെട്ട അവയവങ്ങള്‍ സസൂക്ഷ്മം വൃത്തിയാക്കുക എന്നത് ഇസ്‌ലാം മതം കണിശമായി ആവശ്യപ്പെടുന്നു. മൂത്രമൊഴിച്ച ശേഷം നന്നായി വൃത്തിയാക്കാത്തതിന്റെ പേരില്‍ ക്വബ്‌റില്‍ ശിക്ഷിക്കപ്പെടുമെന്ന് നബി ﷺ  അറിയിച്ചിട്ടുണ്ടെങ്കില്‍ അത് വൃത്തിക്ക് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നു. വിസര്‍ജ്യസ്ഥലത്തേക്കു പ്രവേശിക്കുമ്പോള്‍ ചെരിപ്പ് ധരിക്കലും അഭികാമ്യമാണ്. ഇതെല്ലാം അവഗണിക്കല്‍ രോഗങ്ങള്‍ വരുത്തിവെക്കാനുള്ള ചെയ്തി എന്നതിലപ്പുറം സുന്നത്തിനോടുള്ള നിന്ദ കൂടിയാണ്.

വൃക്തി ശുചിത്വത്തിനൊപ്പം  തന്നെ നമ്മുടെ പരിസരവും നമ്മള്‍ ശുഷ്‌കാന്തിയോടു കൂടിത്തന്നെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ചുറ്റുപാടുകള്‍ക്കും അതുവഴി സാമൂഹികാന്തരീക്ഷത്തിനും ഹാനികരമാകുന്ന ദുര്‍വൃത്തികളെ നബി ﷺ  വിലക്കിയിട്ടുണ്ട്.

പൊതു ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് നീചമായ പ്രവൃത്തിയാണ്. ജലാശയങ്ങളിലും (പ്രത്യേകിച്ച് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍) ജനങ്ങള്‍ വിശ്രമിക്കുന്ന തണല്‍ പ്രദേശങ്ങളിലും വഴിയോരങ്ങളിലും മലമൂത്രവിസര്‍ജനം ഇസ്‌ലാം കര്‍ശനമായി വിലക്കിയിരിക്കുന്നു. പള്ളികളിലെയും പൊതുസ്ഥലങ്ങളിലെയുമൊക്കെ ശൗചാലയങ്ങള്‍ വൃത്തിയായി കൈകാര്യം ചെയ്യാന്‍ നാം ശീലിക്കേണ്ടതുണ്ട്. 

പൊതുസ്ഥലങ്ങളില്‍ അറവുമാലിന്യങ്ങളും മറ്റു ഗാര്‍ഹിക, കച്ചവട മാലിന്യങ്ങളും നിക്ഷേപിക്കുന്നവര്‍ ചെയ്യുന്നത് ക്രൂരമായ സാമൂഹ്യദ്രോഹമാണ്. ഇത്തരക്കാര്‍ക്ക് ഇസ്‌ലാം ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. തനിക്കും തന്റെ ചുറ്റുപാടിനും ദോഷകരമായ ഒരു പ്രവൃത്തിയും മുസ്‌ലിമിന്റെ ഭാഗത്തുനിന്നുണ്ടായിക്കൂടാ. അഴുക്കുകളും മാലിന്യങ്ങളും നമ്മില്‍ നിന്നും നീങ്ങിയാല്‍ മാത്രം പോരാ; അയല്‍ക്കാരനും സമൂഹത്തിനും അത് ദോഷകരമാകാതിരിക്കുകയും വേണം. ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്നതും രോഗസംക്രമത്തിനു കാരണമാകുന്നതുമായ പ്രവൃത്തികള്‍ ചെയ്യുന്നത് ഒരു സമൂഹത്തിന്റെ സംസ്‌കാരശൂന്യതയെയാണ് പ്രതിഫലിപ്പിക്കുന്നത്. വഴിയിലെ ഒരു തടസ്സം മാറ്റുന്നത് പോലും വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം. 

പ്രബോധന പ്രവര്‍ത്തനത്തിനിറങ്ങുന്ന പ്രവാചകനോട് അല്ലാഹുവിന്റെ നിര്‍ദേശം ”നിന്റെ വസ്ത്രങ്ങള്‍ നീ ശുദ്ധമാക്കുക” (ക്വുര്‍ആന്‍ 74:4) എന്നതായിരുന്നു.

ജനങ്ങള്‍ കൂടുന്നിടത്ത് വൃത്തിയോടെ പെരുമാറുക എന്നതും നമ്മുടെ ബാധ്യതയാണ്. ”ഉള്ളിയോ വെളുത്തുള്ളിയോ തിന്നവര്‍ പള്ളിയില്‍ നിന്നും വിട്ടു നില്‍ക്കണം, അവര്‍ വീട്ടിലിരിക്കട്ടെ” എന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ കാണാവുന്നതാണ്. അതിന്റെ പച്ചമണം മറ്റുള്ളവര്‍ക്ക് അസഹനീമായിരിക്കും എന്നതിനാലാണ് ഈ വിലക്ക്. 

ഇസ്‌ലാം പഠിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നതിലെ മര്യാദകളിലും വൃത്തിപാഠങ്ങള്‍ നമുക്ക് കാണാം. വലതുകൈകൊണ്ട് മാത്രമാണ് ഭക്ഷണം കഴിക്കേണ്ടതെന്നും ഭക്ഷണപദാര്‍ഥങ്ങള്‍ അടച്ചുസൂക്ഷിക്കണമെന്നും ഇസ്‌ലാം അറിയിക്കുന്നുണ്ട്. എലി മുതലായ ജീവികള്‍ പാത്രങ്ങളും ഭക്ഷണങ്ങളും വഴി രോഗം പരത്തുന്നത് നാം ശ്രദ്ധിക്കേണതുണ്ട്.  

അബൂഹുറയ്‌റ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍ പറയുകയുണ്ടായി: ”നിങ്ങള്‍ വെള്ളംകുടിക്കുമ്പോള്‍ പാത്രത്തില്‍ ഊതരുത്, വിസര്‍ജന സ്ഥലത്ത് എത്തിയാല്‍ വലതുകൈകൊണ്ട് ലിംഗം തൊടരുത്. വലതു കൈകൊണ്ട് ശൗചം ചെയ്യുകയുമരുത്”(ബുഖാരി, മുസ്‌ലിം). 

മനുഷ്യരുടെ ഇഹലോക ജീവിതത്തിന്റെ സകലമാന കോണുകളിലേക്കും മാര്‍ഗനിര്‍ദേശം നല്‍കുകയും പ്രവര്‍ത്തനഫലങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗനരകങ്ങളില്‍ ശാശ്വത ജീവിതം വാഗ്ദാനം ചെയ്യുകയും ചെയ്ത ഇസ്‌ലാം വൃത്തിക്കു നല്‍കിയ പദവി ഉന്നതം തന്നെ!

”തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു” (ക്വുര്‍ആന്‍ 2:222).

 

ഡോ.ജസ്‌റതുന്നിസ
നേർപഥം വാരിക