പറയുക : അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു . പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽപിൻറെ നാളിലേക്ക് നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുകയും ചെയ്യും . അതിൽ യാതൊരു സംശയവുമില്ല . പക്ഷെ മനുഷ്യരിൽ അധികപേരും അറിയുന്നില്ല . ( ഖുർആൻ 45 : 26 )
وَإنْ كثيرًا مِنَ النَّاس بِلِقَاء رَهِمْ لَكَافِرُونَ
മനുഷ്യരിൽ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിൽ വിശ്വാസമില്ലാത്തവരത്രെ . ( ഖുർആൻ 30 : 8 )
മനുഷ്യരിൽ ധാരാളം പേർ പരലോകത്തെ നിഷേധിക്കുന്നുവെങ്കിലും അത് അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ്:
( فورب السماء والأرض إنه لحق مثل ما أنكم تنطقون )
ആകാശത്തിന്റെയുംഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ് , സത്യം ! നിങ്ങൾ സംസാരിക്കുന്നു എന്നതു പോലെ തീർച്ചയായും ഇത് സത്യമാകുന്നു . ( ഖുർആൻ 51 : 23 )
ആർക്കും നിഷേധിക്കാൻ സാധിക്കാത്ത ഒരു വലിയ സത്യം:
(وَأَنَّ الساعة آتية لا ريب فيهَا وَأَنَّ اللَّه يَبْعث مَنْ فِي الْقُبُورِ )
അന്ത്യസമയം വരിക തന്നെചെയ്യും . അതിൽ യാതൊരു സംശയവുമില്ല . ഖബറുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും . ( ഖുർആൻ 22 : 7 )
പരലോകമില്ലെന്ന് വാദിക്കുന്നവർ പറയുന്ന ന്യായീകരണങ്ങൾ ഖുർആൻ പരാമർശിക്കുന്നുണ്ട്:
( وقالوا مَا هي إلا حياتنا الدّنْيَا نمُوت ونحيا وَمَا يُهلِكُنا إلا الدهر وَمَا لهُمْ بِذَلِكَ مِنْ عِلم إِنْ هُمْ إِلا يَظنونَ )
അവർ പറഞ്ഞു : ജീവിതമെന്നാൽ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു . നാം മരിക്കുന്നു . നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. ( വാസ്തവത്തിൽ) അവർക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല . അവർ ഊഹിക്കുക മാത്രമാകുന്നു . (ഖുർആൻ 45 : 24)
( أَيَعِدُكُمْ أَنَّكُمْ إِذا متمْ وكنْتُمْ تُرَابًا وَعِظامَا أَنكمْ مخرَجُونَ ( ) هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ ( ) إن هي إلا حَيَاتُنَا الدّنْيَا نَمُوتُ وَنحيا وَمَا نحن بِمبعُوثين ( )
നിങ്ങൾ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താൽ നിങ്ങൾ (വീണ്ടും ജീവനോടെ ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവൻ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നത് ?
നിങ്ങൾക്ക് നൽകപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം!
ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു . നാം മരിക്കുന്നു . നാം ജനിക്കുന്നു . നാം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരല്ല തന്നെ . ( ഖുർആൻ 23 : 35 – 37 )
( أإِذَا مِتْنَا وَكُنَّا تُرَابًا ذَلِكَ رَجْعُ ُ بَعيد )
നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ ( ഒരു പുനർ ജൻമം ? ) അത് വിദൂരമായ ഒരു മടക്കമാകുന്നു . ( ഖുർആൻ 50 : 3 )
പല ന്യായീകരണങ്ങളും പറഞ്ഞ് പരലോകത്തെ നിഷേധിക്കുന്നവരോട് അല്ലാഹു ചോദിക്കുന്നു :
( أَفَحَسِبْتُمْ أنمَا خَلَقنَاكُمْ عَبَثا وَأَنكمْ إِلَيْنَا لا تُرْجَعُونَ )
അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ ? (ഖുർആൻ 23 : 115)
അങ്ങനെ കണക്കാക്കിയാലും ഇല്ലെങ്കിലും മരണത്തിനു ശേഷം ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നത് ഒരു സത്യമാണ് .
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പരലോകത്തിൽ വിശ്വസിക്കുക എന്നത് അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ,
( يَا أَيّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزلَ عَلَى رَسُولِهِ وَالْكِتَابِ الَّذِي أَنْزَلَ مِنْ قَبْلُ وَمَنْ يَكْفُرْ بِاللَّهِ وَمَلَائكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ فَقَد ضل ضلالا بعيدً )
സത്യവിശ്വാസികളേ , അല്ലാഹുവിലും , അവന്റെ ദൂതനിലും , അവന്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ . അല്ലാഹുവിലും , അവന്റെ മലക്കുകളിലും , അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതൻമാരിലും , അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു ( ഖുർആൻ 4 : 136 )
യഥാർഥ വിശ്വാസികളുടെ ഗുണമായി അല്ലാഹു പറയുന്നത് അവർ പരലോകത്തിൽ ദൃഡമായി വിശ്വസിക്കുന്നു എന്നതാണ്.
وَالَّذِينَ يُؤمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ وَبِالآخِرَةِ هُمْ يُوقِنُونَ
നിനക്കും നിന്റെ മുൻഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസിക്കുകയും , പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ (സൂക്ഷ്മത പാലിക്കുന്നവർ ). (ഖുർആൻ 2 : 4)
നരകാവകാശികളുടെ ദൂഷ്യങ്ങളിൽ പെട്ടതാണ് പരലോക നിഷേധം എന്നത്.
إِنَّ جَهَنَّمَ كَانَت مِرَادًا ( ) للطاغينَ مَابًا ( ) لا يثينَ فِيهَا أَحَقابا ( ) لا يَدُوقُونَ فِيهَا بَرَنَا وَلا تُرَابًا ( ) إلا مِيمَا وَعَتَاقَا ( ) جَرَاء وَفَاقَا ( ) إِنَّهُمْ كَانُوا لا يَرْجُونَ كِتَابًا
തീർച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു അതിക്രമകാരികൾക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.
അവർ അതിൽ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
കുളിർമയോ കുടിനീരോ അവർ അവിടെ ആസ്വദിക്കുകയില്ല.
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ അനുയോജ്യമായ പ്രതിഫലമത്രെ അത്.
തീർച്ചയായും അവർ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു. ( ഖുർആൻ 78 : 21 – 27 )
സ്വർഗാവകാശികൾ നരകാവകാശികളോട് ചോദിക്കും
مَا سَلَكَكُمْ في سَقَرَ ( ) قَالُوا لَم نَكَ مِنَ الْمُلِينَ ( ) وَ نَكَ تُلْهِمُ الْمِدِينَ ( ) وكُنّا حُوض مَعَ الخالِمِينَ ( ) وَكُنَّا نُكَرَب يُيّم الدّين
( ) നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന് അവർ ( കുറ്റവാളികൾ ) മറുപടി പറയും : ഞങ്ങൾ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല .
ഞങ്ങൾ അഗതിക്ക് ആഹാരം നൽകുമായിരുന്നില്ല . തോന്നിവാസത്തിൽ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു . പ്രതിഫലത്തിൻറെ നാളിനെ ഞങ്ങൾ നിഷേധിച്ചു കളയുമായിരുന്നു . ( ഖുർആൻ 14 : 42 – 46 ) –
പരലോകം ഇല്ലെന്ന് പറഞ്ഞവരും പരലോകത്ത് വരേണ്ടിവരും . അന്ന് അവർക്ക് എല്ലാം കൃത്യമായി ബോധ്യപ്പെടും പക്ഷേ എന്തുകാര്യം ?
പരലോകമുണ്ടെന്നതിന് ധാരാളം തെളിവുകൾ പരിശുദ്ധ ഖുർആൻ നമുക്ക് മുൻപിൽ നിരത്തുന്നുണ്ട് . ബുദ്ധിയുള്ളവർക്ക് ആലോചിച്ചാൽ മനസ്സിലാക്കാവുന്ന ധാരാളം തെളിവുകൾ.
പരലോകം എന്ന ചിന്ത മനുഷ്യനെ തെറ്റിൽനിന്ന് മുക്തനാകുന്നു . തന്റെ മുഴുവൻ കർമങ്ങളും വിചാരണ ചെയ്യപ്പെടുമെന്ന ബോധമുണ്ടെങ്കിൽ തെറ്റുകൾ ചെയ്യാൻ മനുഷ്യന് സാധിക്കുകയില്ല. പോലീസ് ഉണ്ടെന്നറിഞ്ഞാൽ നിയമം പാലിക്കുന്ന ആളുകളും , അധ്യാപകൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ തെറ്റ് ചെയ്യാൻ മടിക്കുന്ന വിദ്യാർത്ഥികളും, തന്നെ ഒരാൾ നിരീക്ഷിക്കുന്നുണ്ടെന്നും താൻ വിചാരണ ചെയ്യപ്പെടുമെന്നുമുള്ള ബോധം മനുഷ്യനെ നന്മനിറഞ്ഞവനാക്കിമാറ്റുമെന്നതിനുള്ള തെളിവുകളാണ്. ഏതൊരു കാര്യത്തിന്റെയും റിസൾട്ട് നാം പ്രതീക്ഷിക്കുന്നു. ഈ ലോകത്ത് മാന്യരായി ജീവിക്കുന്ന ആളുകൾക്ക് മഹത്തായ പ്രതിഫലം ലഭിക്കപ്പെടുന്ന ഒരു ലോകം മനുഷ്യബുദ്ധിയുടെ തേട്ടമാണ് . അക്രമികൾക്ക് സമ്പൂർണമായി ശിക്ഷ ലഭിക്കപ്പെടുന്ന ഒരു ലോകം നന്മയുള്ള മനസ്സുകൾ ആഗ്രഹിക്കുന്നു. പല നിരപരാധികളും അകാരണമായി പിടിക്കപ്പെടുന്നു. പലയാളുകളും അന്യായമായി പീഡിപ്പിക്കപ്പെടുന്നു. പല കുറ്റവാളികളും അധികാരവും, സമ്പത്തും, സ്വാധീനവും ഉപയോഗപ്പെടുത്തി രക്ഷപ്പെടുകയും ചെയ്യുന്നു. ഒരാളെ കൊന്നവനും നൂറാളെ കൊന്നവനും ഈ ലോകത്ത് പരമാവധി നൽകാവുന്നത് ഒരു വധശിക്ഷ മാത്രമാണ്. ഇത് എങ്ങിനെ നീതിയാകും. ആയിരങ്ങളെയും , പതിനായിരങ്ങളെയും ചുട്ടുകരിച്ച ക്രൂരന്മാർ ആഡംബര ജീവിതം നയിക്കുമ്പോൾ നീതി അനിവാര്യമല്ലേ ?
തീർച്ചയായും . മനുഷ്യൻ ആഗ്രഹിക്കുന്നു സമ്പൂർണമായി നീതി ലഭിക്കുന്ന ഒരു ലോകം അതാണ് പരലോകം
أَم نَجعَلُ الَّذِينَ آمَنُوا وعَمِلُوا الصَّالِحَاتِ کَالمُفسِدِينَ فِي الأَرضِ أَم نَجعَلُ المُتَّقِينَ کَالفُجَّارِ .
അതല്ല , വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ ? അതല്ല , ധർമ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടൻമാരെ പോലെ നാം ആക്കുമോ ? ( ഖുർആൻ 38 : 28 ) .
وَاتَّقُوا يَومًا تُرجَعُونَ فِيهِ إِلَی ثُمَّ تُوَفَّی کُلُّ نَفسٍ مَا کَسَبَت وَهُم لَا يُظلَمُونَ.
നിങ്ങൾ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക . എന്നിട്ട് ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിന്റെ ഫലം പൂർണ്ണമായി നൽകപ്പെടുന്നതാണ് . അവരോട് ( ഒട്ടും ) അനീതി കാണിക്കപ്പെടുകയില്ല ( ഖുർആൻ 2 : 281 ) .
മനുഷ്യനെ ആദ്യതവണ സൃഷ്ടിച്ച അല്ലാഹു വീണ്ടും സൃഷ്ടിക്കുവാൻ പ്രയാസമില്ലാത്തവനാണ്.
وَهُوَ الَّذِي يَبدَءُ الخَلقَ ثُمَّ يُعِيدُهُ وَهُوَ اُهوَنُ عَلَيْهِ وَلَهُ الْمَثَلُ الأَعلَى فِي السَّمَاوَاتِ وَالأَرْضِ وَهُوَ العَزِيزُ الحَكِيمُ .
അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ . പിന്നെ അവൻ അത് ആവർത്തിക്കുന്നു . അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാകുന്നു . ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു . അവൻ പ്രതാപിയും യുക്തിമാനുമത്രെ . ( ഖുർആൻ 30 : 27 )
– ഒരിക്കൽ ഒരാൾ മരിച്ചവരുടെ എല്ലുകൾ പൊടിച്ചത് മുഹമ്മദ് നബി ( സ ) യുടെ മുഖത്തേക്ക് ഊതികൊണ്ട് ചോദിച്ചു ” ആരാണ് ഈ എല്ലുകളെ പുനർജ്ജീവിപ്പിക്കുക ” എന്ന് . അപ്പോൾ അയാൾക്ക് അല്ലാഹു മറുപടി നൽകി
أوَلَمْ يَرَ الإنْسَانُ أَنَّا خَلَقَنَاهُ مِنْ نُطفَةٍ فَإِذَا هُوَ خَصِيم ُُُ مُبِين ( ) ضرَب لَنَا مَثَلًا وَنَسِي خَلقَهُ قَالَ مَنْ يُحيِ العِظَامَ وَهِيَ رَمِيمُ ( ) قُل يُحيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةِ وَهُوَ بِكُلِ خَلقٍ عَلِيمُ ( )
മനുഷ്യൻ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തിൽ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു.
അവൻ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു . തന്നെ സൃഷ്ടിച്ചത് അവൻ മറന്നുകളയുകയും ചെയ്തു .അവൻ പറഞ്ഞു : എല്ലുകൾ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത് ? പറയുക : ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ . ( ഖുർആൻ 36 : 77 – 79 )
ഒന്നാമത്ത തവണ സൃഷ്ടിക്കുക എന്നതാണല്ലോ സൃഷ്ടി ആവർത്തിക്കുന്നതിനേക്കാളും പ്രയാസകരമായത് . എന്നാൽ അല്ലാഹുവിന് എല്ലാം വളരെ എളുപ്പമാണ്.
مَا خَلَقَكُمْ وَلا بَعْتُكُمْ لا تَنَفس وَاحِدَةٍ إنَ اللهُ سَمِيعُ بَصير
നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത് പോലെ മാത്രമാകുന്നു തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നവനത്രെ (ഖുർആൻ 31 : 28)
നയെ സൃഷ്ടിച്ചത് അല്ലാഹുവാണെന്ന് മനുഷ്യരിലെ മഹാഭൂരിപക്ഷം ആളുകളും അംഗീകരിക്കുമ്പോൾ എന്തുകൊണ്ടാണ് അവൻ തന്നെ നമ്മ വീണ്ടും സൃഷ്ടിക്കും എന്ന് വിശ്വസിക്കാനിത്ര പ്രയാസം?
അല്ലാഹുവിനെ നിഷേധിക്കുന്നവരോട് അവൻ ചോദിക്കുന്നു كيف تكمُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتَا فَأَحْيَاكُمْ ثم يُمِيتُكُمْ ثم يُحييكُمْ تُم إِلَيْهِ تُرْجَعُونَ
നിങ്ങൾക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാൻ കഴിയുക ? നിങ്ങൾ നിർജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവൻ നിങ്ങൾക്ക് ജീവൻ നൽകി . പിന്നെ അവൻ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു . പിന്നീട് അവൻകലേക്ക് തന്നെ നിങ്ങൾ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും . ( ഖുർആൻ 2 : 28 )
മനുഷ്യ സൃഷ്ടിപ്പിന്റെ ഓരോ ഘട്ടവും പരിശുദ്ധ ഖുർആൻ വിശദീകരിക്കുന്ന ശേഷം പരലോക നിഷേധികൾക്ക് മറുപടി നൽകുന്നു .
م وَلَقَ خَلَقَنَا الإنْسَانَ مِنْ سُلَالَةٍ مِن طينِ ( ) ثم جَعَلْنَاهُ تُطفَةً في قَرَارِ مَدِينِ ( ) ثم حُلَفَنَا النُطفَةَ عَلَقَةً فَخَلَقَنَا الْعَلَقَةً مُسْعَةً فَخَلَفَنَا الْمُسْعَةً عِظامًا فَكَسَوْنَا الْعِظامَ حَمّا ثم أَنْشَأنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنَ الخالِقِينَ ( ) ثم إنكُمْ بَعْدَ ذَلِكَ لَمَيْتُونَ ( ) ثم إنكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ ( )
തീർച്ചയായും മനുഷ്യനെ കളിമണ്ണിൻറെ സത്തിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു . പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി . അനന്തരം ആ ഭൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി . തുടർന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി . എന്നിട്ട് നാം അസ്ഥികൂടത്ത മാംസം കൊണ്ട് പൊതിഞ്ഞു . പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു . അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു പിന്നീട് തീർച്ചയായും നിങ്ങൾ അതിനു ശേഷം മരിക്കുന്നവരാകുന്നു . തീർച്ചയായും നിങ്ങൾ പിന്നീട് ഉയിർത്തെഴുന്നേൽപിൻറെ നാളിൽ എഴുന്നേൽപിക്കപ്പെടുന്നതാണ് . ( ഖുർആൻ 23 : 12 – 16 )
و با يَا أَيُهَا النَّاس إِنْ كُنْتُمْ في رَيْب مِنَ الْبَغَتِ وَإِنَّا خَلَقَنَاكُمْ مِنْ تُرَابِ تُم مِنْ تُطفَةٍ ثم مِنْ عَلَقَةٍ ثم مِنْ مُضعَةٍ عَلَقَةٍ وَعَيْرِ مُحَلَقَةٍ لِتُبَيَّنَ لَكُمْ وَتَقِرُ في الأرْحَام مَا تَشَاء إِلَى أَجَلِ مُسَمَّى مُ خَرَجَكُمْ طفلا م لِبَأَعُوا أَنْكُمْ وَمِنْكُمْ مَنْ يُتَوَفَى وَمِنْكُمْ مَنْ يُرَةً إِلَى أَرْدَلِ الْعُمُرِ لِكَيْلا يَعْلَمُ مِنْ بَعْدِ عِلم سُنَنَا وَتَرَى الأرْض هَامِدَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاء اهُنَرْتُ وَرَبَتْ وَأَنْبَتَتْ مِنْ كُلِ رَوَج هيج ( ) ذَلِكَ بِأَنَّ اللَّهَ هُوَ الحق وَأَنَّهُ يُخي الْمَوْتَى وَأَنَّهُ عَلَى كُل شيء قدير ( ) | من و مو و و ۱۰۱ മനുഷ്യരേ , ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ ( ആലോചിച്ച് നോക്കുക : ) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽ നിന്നും , പിന്നീട് ബീജത്തിൽ നിന്നും , പിന്നീട് ഭ്രൂണത്തിൽ നിന്നും , അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത് . നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി പറയുകയാകുന്നു . ) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു . പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു . അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ്ണ ശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളർത്തുന്നു . ) ( നേരത്ത് ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട് . അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട് . ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം . എന്നിട്ട് അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും , കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു . അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ് സത്യമായുള്ളവൻ . അവൻ മരിച്ചവരെ ജീവിപ്പിക്കും . അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാണ് . ( ഖുർആൻ 22 : 5 , 6 )
മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ഖുർആൻ പരാമർശിക്കുന്ന കാര്യങ്ങൾ ശാസ്ത്രം അംഗീകരിക്കുന്നു . ഇങ്ങനെ വളരെ കൃത്യമായി , അൽഭുതകരമായി മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവിന് അത് ആവർത്തിക്കാൻ എന്തു പ്രയാസമാണുള്ളത് ? മനുഷ്യന്റെ ഉറക്കം വലിയ അത്ഭുതമായി പരിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട് . ആകാശഭൂമികൾ അത്ഭുതമായത് പോലെ രാവും പകലും മാറിമാറി വരുന്നത് അത്ഭുതകരമായതുപോലെ വലിയൊരു അത്ഭുതമാണ് ഉറക്കം
۰ وَمِنْ آيَاتِهِ مَنَامُكُمْ بِاللَّيْلِ وَالنَّهَارِ وَابْتِعَاوَكُمْ مِنْ فَضلِهِ إِنَّ في ذَلِكَ لآيَاتِ لِقَوْم يَسْمَعُونَ
രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും , അവൻറെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ ഉപജീവനം തേടുന്നതും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ . തീർച്ചയായും അതിൽ കേട്ടുമനസ്സിലാക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട് . ( ഖുർആൻ 30 : 23 ) –
ഉറക്കം ഒരു ലഘു മരണമാണെങ്കിൽ ഉണർച്ച ഉയർത്തെഴുന്നേൽപ്പ് ഓർമപ്പെടുത്തുന്നതാണ് . ഉറങ്ങിക്കിടക്കുന്ന വ്യക്തിയുടെ അരികിൽ നടക്കുന്ന കാര്യങ്ങൾ അയാൾ അറിയുന്നില്ല . അയാൾ ഉറക്കത്തിൽ കാണുന്ന കാഴ്ചകൾ കൂടെ കിടക്കുന്നവർ പോലും അറിയുന്നില്ല . അതുകൊണ്ടുതന്നെ ഉറക്കവും , ഉണർച്ചയും മരണത്തേയും , മരണാനന്തര ജീവിതത്തെയും ഓർമപ്പെടുത്തുന്നു
اللهُ يَتَوَى انْفَسَ حِينَ مَؤهَا وَالّتي لم تمت في مَنَامِهَا فَيَمْسِك التي قضى عَلَيْهَا الْمَوْتُ وَيُرَيان الأخرى إلى أجَلِ مُسَمّى إِنَّ فِي ذَلِكَ لآيَاتِ لِقَوْم يَتَفَكُرُونَ
ലക്ഷ് ആത്മാവുകളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണ്ണമായി ഏറ്റെടുക്കുന്നു . മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും . എന്നിട്ട് ഏതൊക്കെ ആത്മാവിന് അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചു വെയ്ക്കുന്നു . മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട് . ( ഖുർആൻ 39 : 42 ) – മഴ പെയ്യുക എന്നത് ഒരു ദൃഷ്ടാന്തമാണ്.
മഴ പെയ്താൽ ഉണങ്ങിയ ഭൂമിയിൽനിന്ന് സസ്യങ്ങൾ മുളച്ചു വരുന്നത് പോലെ മരണത്തിനുശേഷം മനുഷ്യർ കബറുകളിൽളിൽനിന്ന് മുളച്ചു വരും . ഒരിക്കലും സസ്യ മുളക്കില്ലന്ന് നാം ധരിക്കുന്ന സ്ഥലങ്ങളിൽ പോലും മഴപെയ്താൽ സസ്യം ഭൂമിയെ പിളർത്തി പുറത്തുവരുന്നതുപോലെ അവസാന നാളിൽ ഒരു മഴ പെയ്യുമ്പോൾ ആ മഴയിൽ മനുഷ്യർ ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്ന് ഖുർആൻ പഠിപ്പിക്കുന്നു . وَتَرَى الأرْض هَامِدَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاء افْتَرَكَ وَرَبَتْ وَأَنْبَتَتْ مِنْ كُلِ رَوّج بَهِيج ( ) ذَلِكَ بِأَنَّ الله هُوَ الْقَ وَأَنَّهُ يُحِي الْمَوْتَى وَأَنَّهُ عَلَى كُل شيء قَدِيز ( 1 )
ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം . എന്നിട്ട് അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും , കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു . അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ് സത്യമായുള്ളവൻ . അവൻ മരിച്ചവരെ ജീവിപ്പിക്കും . അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാണ് . ( ഖുർആൻ 22 : 5 , 6 )
وَنَزَلْنَا مِنَ السَمَاء مَاءً مُبَارَا فَأَنْبَتَنَا بِهِ جَنَّاتِ وَحَ الحصيدِ ( ) وَالتَحُ بَاسِقَاتِ فَا طلَعَ نَضيد ( ) ررُهَا لِلْعِبَادِ وَأَحَيَيْنَا بِهِ بَلْدَةً مَيْنَا كَذَلِك الخروج ( 0 )
ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വർഷിക്കുകയും , എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു . അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും .
(നമ്മുടെ) ദാസൻമാർക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിർജീവമായ നാടിനെ
അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു
(ഖബ്റുകളിൽ നിന്നുള്ള പുറപ്പാട്. (ഖുർആൻ 50:9-11)
يخرج الحي من الميت وتخرج الميت من الحي ويحي الأرض بعد مؤها وكذلك تخرجو
നിർജീവമായതിൽ നിന്ന് ജീവനുള്ളതിനെ അവൻ പുറത്ത് കൊണ്ട് വരുന്നു.
ജീവനുള്ളതിൽ നിന്ന് നിർജീവമായതിനെയും അവൻ പുറത്ത് കൊണ്ട് വരുന്നു.
ഭൂമിയുടെ നിർജീവാവസ്ഥയ്ക്ക് ശേഷം അതിന്നവൻ ജീവൻ നൽകുകയും ചെയ്യുന്നു.
അതുപോലെത്തന്നെ നിങ്ങളും പുറത്ത് കൊണ്ട് വരപ്പെടും (ഖുർആൻ 30:19)
മനുഷ്യന്റെ വിരൽത്തുമ്പ് പോലും ശരിപ്പെടുത്തിയ അല്ലാഹുവിന്ന് വീണ്ടും അവനെ
ജീവിപ്പിക്കുവാൻ ഒരു പ്രയാസവുമില്ല.
أيحسب الإنسان أن تجمع عظامه () بلی قادرين على أن تسوي بنائه ()
നാം
അവൻറെ
എല്ലുകളെ
മനുഷ്യൻ വിചാരിക്കുന്നുണ്ടോ;
ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
പോലും
ശരിപ്പെടുത്താൻ
അ ത്, നാം അവൻറെ വിരൽത്തുമ്പുകളെ
കഴിവുള്ളവനായിരിക്കെ. (ഖുർആൻ 75:3,4)
ലോകത്തുള്ള കോടിക്കണക്കിനു മനുഷ്യരുടെ വിരലുകൾ വ്യത്യസ്ത രീതിയിൽ
സംവിധാനിച്ച് അല്ലാഹു മരണത്തിനുശേഷം വീണ്ടും മനുഷ്യനെ ജീവിപ്പിക്കുവാൻ
കഴിവുള്ളവനല്ലേ?
പച്ചമരത്തിൽ നിന്ന് തീ ഉണ്ടാക്കിത്തന്നവനാണ് അല്ലാഹു
الذي جعل لكم من الشجر الأخضر نارا فإذا أنتم مثه توقدون
പച്ചമരത്തിൽ നിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കിത്തന്നവനത്ര അവൻ അങ്ങനെ
നിങ്ങളതാ അതിൽ നിന്ന് കത്തിച്ചെടുക്കുന്നു. (ഖുർആൻ 36:80)
മാത്രവുമല്ല അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.
أوليس الذي خلق السماوات والأرض بقادر على أن يخلق مثلهم بلى وهو الخلاق
العليم () إنما أمره إذا أراد شيئا أن يقول له كن فيكو )
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാൻ
കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവ്വവും സൃഷ്ടിക്കുന്നവനും എല്ലാം
അറിയുന്നവനും.
താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു
അവൻറെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു (ഖുർആൻ 36:81,82)
ഈ കാര്യങ്ങളെല്ലാം നമ്മെ അറിയിക്കുന്നത് അല്ലാഹു മനുഷ്യനെ വീണ്ടും
സൃഷ്ടിക്കുമെന്നതിൽ സന്ദേഹമില്ലന്നതാണ്.
بنا إلى جامع الناس يؤم لا ريب فيه إن الله لا يخلف الميعاد
ഞങ്ങളുടെ നാഥാ, തീർച്ചയായും നീ ജനങ്ങളെയെല്ലാം ഒരു
ദിവസം
ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതിൽ
യാതൊരു സംശയവുമില്ല. തീർച്ചയായും
അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല. (ഖുർആൻ 3:9)