വിവാഹവും ആഘോഷവും
അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി
വിവാഹ സുദിനം ഏതൊരാളുടെയും ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിൽപെട്ടതായിരിക്കും . കൊല്ലങ്ങളോളം മനസ്സിൽ കണക്കുക്കൂട്ടുകയും താലോലിക്കുകയും ചെയ്തിരുന്ന സ്വപ്നങ്ങൾക്കും സങ്കൽപ്പങ്കളും ചിറക് മുളക്കുന്ന ദിവസമായിരിക്കും . അതുകൊണ്ട് തന്നെ ആ സുദിനം ആഹ്ലാദപ്രദമാക്കാൻ ഏതൊരാളും കൊതിക്കുക തന്നെ ചെയ്യും . ഇസ്ലാം ദഫ്ഫ് മുട്ടി പാട്ടുകൾ പാടി വിവാഹ സുദിനം സന്തോഷകരമാക്കാൻ അനുവാദം നൽകുന്നുണ്ട് . “ റുബയ്യിഅ ബിൻത് മുഅവ്വിദ് ( റ ) പറയുന്നു : ഞാൻ വിവാഹിതയായ ദിവസം നബി ( സ ) അവിടെ കടന്നു വന്നു ; അന്നേരം ഏതാനും പെൺകുട്ടികൾ ദഫ്ഫ് മുട്ടി ബദറിൽ കൊല്ലപ്പെട്ടവരെ പുകഴ്ത്തി പാട്ട് പാടുകയും ചെയ്തു . ഇടക്ക് ” വഫീനാ നബിയ്യുൻ യഅ്മലു മാഫീ ഗദീ ‘ ( നാളത്തെ കാര്യങ്ങൾ അറിയുന്ന ഒരു പ്രവാചകൻ ഞങ്ങളിലുണ്ട് ) എന്ന് പാടിയപ്പോൾ നിങ്ങൾ അത് പാടരുത് ; അദൃശ്യം അല്ലാഹുവല്ലാതെ മറ്റാരും അറിയുകയില്ല എന്ന് പറഞ്ഞു തിരുത്തുകയും ചെയ്തു . ആയിഷ ( റ ) ഒരു പെൺകുട്ടിയെ മണവാട്ടിയായി ഒരുക്കി വരന്റെ അടുത്തേക്ക് പുറപ്പെടുവിക്കുന്ന സമയം നബി ( റ ) ചോദിച്ചു ; ആയിഷ നിങ്ങളുടെ കൂടെ കളിക്കാരൊന്നുമില്ലേ? അൻസാരികൾ അതിൽ വലിയ ആനന്ദം കാണുന്നവരാണ് . ഇത് ബുഖാരിയും ഹാകിമും ബൈഹഖിയുമെല്ലാം രേഖ പ്പെടുത്തിയിട്ടുണ്ട് .
മറ്റൊരു റിപ്പോർട്ടിൽ നിങ്ങളെന്താണ് അവളോടൊപ്പം ദഫ്ഫ് മുട്ടി പാടുന്ന കൂട്ടുകാരികളെയെന്നും അയക്കുന്നില്ലേ ? എന്ന് ചോദിച്ചതായും വന്നിട്ടുണ്ട് .
ആമിറു ബ്നു സഅദ്ശ് ( റ ) പറയുന്നു : “ ഞാൻ ഒരിക്കൽ ഖുറളതു ബ് കഅബ് , അബു മസ്ഊദ് എന്നിവരുടെ അടുക്കൽ കടന്നു ചെന്നു . അന്നേരം അവിടെ പെൺകുട്ടികൾ ദഫ്ഫ് മുട്ടി പാട്ട് പാടു ന്നുണ്ടായിരുന്നു . ഞാൻ ചോദിച്ചു : നിങ്ങൾ എന്താണ് ഇത് അംഗീകരിച്ചു കൊടുക്കുന്നത് , നിങ്ങൾ മുഹമ്മദ് നബി ( റ ) യുടെ സ്വഹാബികളല്ലേ ? അന്നേരം അവർ പറഞ്ഞു: വിവാഹാവസരത്തിൽ ഇതും ( ദഫ്ഫ് മുട്ടി പാട്ടുകൾ പാടലും ) മയ്യിത്തിന്റെ പേരിൽ സങ്കടപ്പെട്ട് കരയലും നബി ( സ ) അനുവദിച്ച വിഷയങ്ങളാണ് . “( ചരമ വിലാപമല്ല ഇവിടെ പറയപ്പെട്ട കരയൽ . അത് തീർത്തും നിഷിദ്ധമാണ് . )
“ഹലാലിനേയും ഹറാമിനേയും തമ്മിൽ വേർപ്പെടുത്തുന്നത് വിവാഹാവസരത്തിലെ ദഫ്ഫിന്റെ ശബ്ദമാണ്.” മുകളിൽ പറഞ്ഞ സംഭവങ്ങളുടെ മറവിൽ ഇന്ന് ചിലർ വിവാഹാവസരങ്ങളിൽ കാട്ടിക്കൂട്ടുന്ന പേക്കൂ ത്തുകൾക്ക് ന്യായീകരണം കണ്ടെത്താനാവുകയില്ല . വിവാഹ ദിവസമോ അതല്ലെങ്കിൽ വിവാഹ ത്തിന്റെ തലേ ദിവസമോ നടത്തുന്ന ഗാനമേളകൾ വീഡിയോ റിക്കാർഡിംഗ് എന്നിവയെന്നും വിശ്വാസികൾക്ക് അനുവദിക്കുന്നതല്ല . പണ്ടു കാലങ്ങളിൽ കല്ല്യാണ വീടുകളിൽ നടപ്പുണ്ടായിരുന്ന കൈകൊട്ടിപ്പാട്ടുകൾ പോലുള്ളത് മുകളിൽ പറഞ്ഞ ഹദീസുകളിലൂടെ പരിധിയിൽ ഉൾപ്പെടുമെന്നാണ് മനസ്സിലാക്കുന്നത് .
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
ഒരു വിശ്വാസിയുടെ ജീവിതത്തിലെ എല്ലാ അവസരങ്ങളിലും ഹലാലും ഹറാമും പാലിക്കുകയും തഖ്വ കൈകൊള്ളുകയും ചെയ്യൽ അനിവാര്യമാണ് വിവാഹാവസരത്തിലല്ലാത്ത സന്ദർഭങ്ങളിൽ നിഷിദ്ധമായ കാര്യങ്ങൾ വിവാഹ സ്പെഷ്യലായി അനുവദിക്കപ്പെടുന്നതല്ല . അതുകൊണ്ട് തന്നെ താഴെ പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണ് .
പുരുഷന്മാർ സ്വർണ്ണം ധരിക്കൽ:
വിവാഹ ദിവസം കുടുംബക്കാരും സ്നേഹിതന്മാരും വധുവിന്റെ മാതാവും പുതുമാരന് സ്വർണ്ണ മോതിരമോ മററ് സ്വർണ്ണാഭരണമോ നൽകുന്ന സമ്പ്രദായം ഒഴിവാക്കേണ്ടതാണ് . വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാൻ അല്ലാഹു അനുഗ്രഹിച്ചതിന് കൂടുതൽ അല്ലാഹുവുമായി അടുത്ത് അവൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ട് അല്ലാഹുവിന് നന്ദി കാണിക്കുകയാണ് ചെയ്യണ്ടത് . സ്വർണ്ണവും പട്ടും പുരുഷ വിഭാഗത്തിന് തന്നെ ചെറിയ കുട്ടികളോ വലിയവരോ എന്ന വ്യത്യാസമി ല്ലാതെ ഹറാമാണ് . സ്വർണ്ണത്തിന്റെ അളവിനേക്കാൾ അധികമായി മറ്റ് ലോഹങ്ങൾ ചേർത്തു കൊണ്ട് ഹറാമിൽ നിന്നും രക്ഷപ്പെടാൻ ചിലർ ശ്രമം നടത്താറുണ്ട് അതും നിഷിദ്ധം തന്നെയാണ് .
“ അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവർ പട്ടും സ്വർണ്ണവും ധരിക്കാതിരിക്കട്ടെ ‘ .
ഇബ്നു അബ്ബാസ് ( റ ) പറയുന്നു : നബി ( 5 ) ഒരു പുരുഷന്റെ കയ്യിന്മേൽ ഒരു സ്വർണ്ണ മോതിരം കണ്ടു . അന്നേരം അത് ഊരിയെടുക്കുകയും വലിച്ചെറിയുകയും ചെയ്തു . ശേഷം നിങ്ങൾ ആരെങ്കിലും ഒരു തീക്കട്ട എടുത്ത് കൈകളിൽ അണിയുമോ എന്ന് ചോദിച്ചു .
സ്ത്രീകൾ പർദ്ദ ഒഴിവാക്കൽ :
കല്ല്യാണാവസരങ്ങളിലും അല്ലാത്തപ്പോഴും അത് മണവാട്ടിയും അല്ലാത്തവരും മുൻകൈയ്യും മുഖവും ഒഴിച്ചുള്ള ഭാഗങ്ങൾ അന്യ പുരുഷന്മാരുടെ മുന്നിൽ മറച്ചിരിക്കേണ്ടാതാണ് . സാധരണ ഇസ്ലാമികമായി വസ്ത്രം ധരിക്കുന്ന ചിലർ കല്ല്യാണമല്ലെ എന്ന് കരുതി അത് അവഗണിക്കുന്നു .
മറ്റു ചിലർ മുല്ലപ്പൂവ് കൊണ്ട് തലമുടി ഭംഗിയാക്കി ഇസ്ലാമിക വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നു . വേറൊരു കൂട്ടർ ഇന്ന് അവരുടെ ( പെണ്ണിനെ ചമയിക്കുന്ന ആൺ വീട്ടിൽ നിന്ന് വന്നവരുടെ ) നിയമവും അവകാശവുമാണ് എന്ന് പറഞ്ഞ് എന്തും വകവെച്ചു കൊടുക്കുന്നു . ഇതെല്ലാം കുറ്റകരമാണ് . നബി ( സ ) പറയുന്നത് കാണുക : “ നരകാവകാശികളായ രണ്ട് വിഭാഗം , ഞാൻ അവരെ കണ്ടിട്ടില്ല ; പശുക്കളുടെ വാല് പോലുള്ള ചാട്ടവാറും കയ്യിൽ പിടിച്ച് ജനങ്ങളെ മർദ്ദിച്ച് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളാണ് അവരിലൊന്ന് . മറ്റൊരു വിഭാഗം വസ്ത്രം ധരിച്ച നഗ്നരായ സ്ത്രീകളാണ് . ചാഞ്ഞും ചരിഞ്ഞുമിരിക്കുന്ന , ഒട്ടകങ്ങളുടെ പൂഞ്ഞ പോലെയുള്ള തലകളായിരിക്കും അവർക്ക് . അവര് അന്യരിലേക്ക് ചാഞ്ഞും മറ്റുള്ളവരെ തങ്ങളിലേക്ക് വശീകരിച്ചും കൊണ്ടേയിരിക്കും . അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല . സ്വർഗ്ഗത്തിന്റെ പരിമളം ആസ്വദിക്കുക പോലുമില്ല . എത്രയോ ദൂരത്തേക്ക് അടിച്ചു വീശുന്നതാണ് അതിന്റെ ( സ്വർഗ്ഗത്തിന്റെ ) പരിമളം . ‘ ‘
കൃത്രിമ സൗന്ദര്യം പാടില്ല :
ഒരു കാരണവാശാലും വിവാഹാവസരങ്ങളിലും നിഷിദ്ധ കാര്യങ്ങൾ പ്രവർത്തിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല . മുടിയിൽ കൃത്രിമ മുടി വെച്ചു കെട്ടി ചമയിക്കുക , നഖത്തിന്മേലും ചുണ്ടുകളിലു മെല്ലാം ചായങ്ങൾ ഉപയോഗിക്കുക എന്നിവയെല്ലാം നിഷിദ്ധമാണ് . രോഗം കാരണം മുടി കൊഴിഞ്ഞ ഒരു സ്ത്രീക്ക് കല്യാണ ദിവസം പോലും കൃത്രിമ മുടി വെക്കാൻ നബി ( സ ) അനുവദിച്ചിട്ടില്ല . അദ്ദേഹം പറഞ്ഞത് ” കൃത്രിമ മുടി വെക്കുന്നവളേയും വെച്ചു കൊടുക്കു ന്നവളേയും അല്ലാഹു ശപിക്കട്ടെ എന്നണ് .
നമസ്കാരം ഉപേക്ഷിക്കുന്നു:
വിവാഹാവസരങ്ങളിൽ സ്ത്രീകളും പുരുഷന്മാരും നമസ്കാരത്തിന്റെ വിഷയം മറക്കുകയോ നിസ്സാരമായി എടുക്കുകയോ ചെയ്യുന്നു . കല്ല്യാണ വീട്ടുകാർ എല്ലാ കാര്യങ്ങൾക്കും സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോൾ പള്ളികൾ അടുത്ത് ഇല്ലെങ്കിൽ നമസ്കരിക്കാനുള്ള സൗകര്യം ഏർപ്പെടുത്താൻ ശ്രദ്ധിക്കാറുമില്ല . സൗകര്യം ഏർപ്പെടുത്തിയിട്ടില്ലെന്ന കാരണം പറഞ്ഞ് ഒരാൾക്കും രക്ഷപ്പെടാനാകില്ല . വേറെ ചിലർ പിന്നീട് ഖളാഅ് വീട്ടി നമസ്കരിക്കാം എന്ന ധാരണയിൽ സമാധാനിക്കുന്നു . ആ രീതിയും ഇസ്ലാമികമല്ല എന്ന് ഓർമ്മപ്പെടുത്തുന്നു . അല്ലാഹു പറയുന്നു : “ നിശ്ചയം സത്യ വിശ്വാസികളുടെ മേൽ സമയ ബന്ധിതമായ നിർബന്ധ കർമ്മമാണ് . ‘ ‘
പുരുഷൻ താടി വടിക്കുന്നു:
നബി ( സ ) വളരെയേറെ പ്രാധാന്യത്തോടെ പറഞ്ഞ താടി വളർത്തുക എന്നത് അധികമാളുകളും ശ്രദ്ധിക്കാറില്ല . ശ്രദ്ധിക്കുന്നവരിൽ ചിലർ വിവാഹ ദിവസം അത് ഒഴിവാക്കി ക്ലീൻ ഷേവ് ചെയ്യുന്ന രീതിയും തീരെ പാടില്ലാത്തതാണ് .
“ നിങ്ങൾ മറ്റുള്ളവരുടെ ആചാരങ്ങളോട് സദൃശ്യമായാൽ നിങ്ങളും അവരെപ്പോലെയായി . ” എന്ന നബി വചനം നാം സഗൗരവം ശ്രദ്ധിക്കേണ്ടതാണ് .
പുണ്യമെന്ന് കരുതുന്ന പലതും പുണ്യമല്ല:
നിക്കാഹിന്റെ അവസരത്തിൽ വരനും വധുവിന്റെ പിതാവും വുളു ഉണ്ടാക്കണമെന്ന് പലരും ധരിച്ചു വെച്ചിരിക്കുന്നതായി കാണുന്നു . അതടിസ്ഥാനത്തിൽ നിക്കാഹിന്റെ സമയമായാൽ വുളു എടുക്കാൻ തിരക്ക് കൂട്ടുകയും ചെയ്യുന്നു . ഇതിൽ യാതൊരു വിധ സുന്നത്തോ പുണ്യമോ ഇല്ല . അതു പോലെ തന്നെയാണ് നിക്കാഹിന്റെ സമയത്ത് തല മറക്കുന്നതിന്റെ വിധിയും . ഒരാൾ എല്ലാ സമയങ്ങളിലും അയാൾ ഇഷ്ടപ്പെട്ടതായ വേഷം എന്ന നിലക്ക് തല മറക്കുന്ന വ്യക്തിയാണെങ്കിൽ വിരോധമില്ല . അതല്ലാതെ മതത്തിന്റെ നിർദ്ദേശം എന്ന നിലക്ക് തല മറക്കാൻ കൽപ്പിക്കുകയോ പ്രോത്സാഹിപ്പി ക്കുകയോ പുണ്യകരമാണെന്ന് എടുത്ത് പറയുകയോ ചെയ്ത ഒരവസരവും ഇല്ല ; എന്നതാണ് സത്യം . വരൻ വധു വീട്ടിലേക്ക് പുറപ്പെടുന്ന അവസരത്തിൽ പ്രത്യേകമായ നിലക്ക് കൂട്ടു പ്രാർത്ഥന നടത്തുന്ന രീതിയും മാതൃകയില്ലാത്തതാണ് . വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് പ്രാർത്ഥിക്കാൻ പറഞ്ഞതായ ഏതെങ്കിലും പ്രാർത്ഥന ഉരുവിട്ട് പുറപ്പെടുക എന്നത് മാത്രമാണ് ചെയ്യാനുള്ളത് .
വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോഴുള്ള ഒരു പ്രാർത്ഥന താഴെ കൊടുക്കുന്നു : ഒരാൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ബിസ്മില്ലാഹി തവക്കൽതു അലല്ലാഹി ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാ ( അല്ലാഹുവിന്റെ നാമത്തിൽ അല്ലാഹുവിൽ ഭാരമേൽപ്പിച്ച് കൊണ്ട് ( പുറപ്പെടുന്നു ) എല്ലാ കഴിവും ശക്തിയും അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല ) എന്ന് പറഞ്ഞ് പുറപ്പെട്ടാൽ ; നിനക്ക് അത് മതി , നീ നേർമാർഗ്ഗത്തിലാവുകയും , മതിയായവനാകുകയും , സുരക്ഷിതനാവുകയും ചെയ്തിരിക്കുന്നു എന്ന് പറയപ്പെടുകയും പിശാച് അവനിൽ നിന്ന് മാറിപ്പോവുകയും ചെയ്യും .
വലീമത്ത് ( വിവാഹ സദ്യ ):
വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ ദായകമായ സന്ദർഭമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ . അതുകൊണ്ട് തന്റെ സന്തോഷത്തിൽ തന്റെ കുടുംബാംഗങ്ങളെയും കൂട്ടു കാരെയും പങ്കെടുപ്പിക്കലും , തങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കെടുക്കാനുള്ള താൽപര്യവും മോഹവും മറ്റുള്ളവർക്കും ഉണ്ടാകൽ സ്വാഭാവികമാണ് . എന്നാൽ ഇസ്ലാം അതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും , ഒരു വേള വിവാഹത്തിനോടനുബന്ധിച്ച് ചെയ്യേണ്ടതായ പ്രധാനപ്പെട്ട ഒരു കാര്യമായി തന്നെ നിർദ്ദേശിക്കുന്നുമുണ്ട് .
അലി ( റ ) നബി ( സ ) യുടെ മകൾ ഫാത്വിമ ( റ ) യെ വിവാഹം കഴിച്ച അവസരത്തിൽ അദ്ദേഹത്തോടായി ഇങ്ങനെ പറഞ്ഞു ; “ വിവാഹത്തോടനുബന്ധിച്ച് സദ്യ നൽകൽ നിർബന്ധമാണ് . ‘ ‘
അബ്ദുർറഹ്മാനു ബ്നു ഔഫ് വിവാഹിതനായ വിവരം അറിഞ്ഞ പ്രവാചകൻ ( സ ) അദ്ദേഹത്തോട് പറഞ്ഞു : “ ഒരാടിനേയെങ്കിലും ( അറുത്ത് ) സദ്യ നടത്തണം ‘
നബി ( സ ) യുടെ വിവാഹങ്ങളിലെല്ലാം വലീമത് നടത്തി മാതൃക കാണിക്കുകയും ചെയ്തു . നബി (സ ) സ്വഫിയ ( റ ) യെ വിവാഹം ചെയ്തത് ബൈബർ യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു . എന്നിട്ടും വലീമത് നീട്ടിവെക്കാതെ യാത്രാ വേളയിൽ തന്നെ അത് നൽകുകയുണ്ടായി . ഇതെല്ലാം വിവാഹത്തോടനുബന്ധിച്ച് വലീമത് നൽകേണ്ടതിന്റെ പ്രാധാന്യമാണ് വിളിച്ചറിയിക്കുന്നത് .
എപ്പോൾ നൽകണം വലീമത് എന്ന അറബി പദം വലമ് “ ഒരുമിച്ച് കൂട്ടുക ‘ എന്ന പദത്തിൽ നിന്നുണ്ടായതാണ് . വിവാഹ ജീവിതത്തിലേക്ക് ഭാര്യയും ഭർത്താവും ഒരുമിച്ച് ചേരലാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് . അതിനാൽ ദമ്പതിമാർ തമ്മിൽ ബന്ധപ്പെട്ടതിന് ശേഷമാണ് അത് നൽകാൻ ഏറ്റവും അനുയോജ്യമായ അവസരം . തന്നെയുമല്ല അപ്പോൾ മാത്രമെ ദമ്പതിമാർ രണ്ടുപേരുമായി പങ്കെടുക്കുന്ന ആളുകൾക്ക് സന്തോഷം പ്രകടമാക്കാനും അവസരം ലഭിക്കുകയുള്ളൂ . നിക്കാഹിന്റെ സമയത്ത് നിക്കാഹിന് സാക്ഷികളാകുവാൻ ആവിശ്യമായ ആളുകൾ കൂടുതൽ ഒരുമിച്ച് ചേരുന്ന അവസരങ്ങൾ കണ്ടെത്തുകയും , വലീമത്ത് ഭാര്യയുമായി ദാമ്പത്യത്തിൽ ഏർപ്പെട്ടതിന് ശേഷം മറ്റൊരു ദിവസം നൽകുക എന്നതായിരിക്കും കൂടുതൽ ശരിയായ രീതി . നബി ( സ ) വിവാഹ സദ്യ നടത്തിയത് ഭാര്യയുമായി ദാമ്പത്യത്തിൽ ഏർപ്പെട്ടതിന് ശേഷമായിരുന്നു .
അനസ് ( റ ) പറയുന്ന ചില സംഭവങ്ങൾ കാണുക : നബി ( സ ) തന്റെ ഭാര്യയുമായി കൂടി താമസിച്ചതിന് ശേഷം എന്നെ ആളുകളെ ക്ഷണിക്കാൻ അയക്കുകയും ഞാൻ ജനങ്ങളെ ഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു .
നബി ( സ ) യുടെ ഒരു വിവാഹ ദിവസം വിവാഹം കഴിഞ്ഞ് അവരുമായി വീടു കൂടിയതിന് അടുത്ത ദിവസം എന്റെ മാതാവ് ഉമ്മു സുലൈം നബി ( സ ) ക്ക് വേണ്ടി കുറച്ച് അലീസ പോലുള്ള ഭക്ഷണമു ണ്ടാക്കി കൊടുത്തയച്ചു . അത് കിട്ടിയപ്പൾ നബി ( സ ) എന്നോടു പറഞ്ഞു : നീ ഇന്ന ഇന്ന ആളുക ളെയൊക്കെ ( ചിലരെ പേരെടുത്ത് പറഞ്ഞു ) വിളിക്കുക . പിന്നെ കാണുന്നവരെയൊക്കെ വിളിക്കുക . അങ്ങിനെ മുന്നൂറിൽ പരം ആളുകൾ ആ സദ്യയിൽ പങ്കെടുക്കുകയുണ്ടായി .
നബി ( സ ) സൈനബ ( റ ) യുമായുള്ള വിവാഹത്തിന് വലീമത്ത് നടത്തിയത് പോലെ മറ്റൊരാളുടെ തിനും നടത്തിയാതായി ഞാൻ കണ്ടിട്ടില്ല . അന്ന് അദ്ദേഹം ഒരാടിനെ അറുത്ത് സദ്യ നടത്തി .
മാംസവും റൊട്ടിയും ആളുകൾക്ക് മതിയാവോളം നൽകുകയുണ്ടായി .
നബി ( സ ) മറ്റൊരിക്കൽ വലീമത് നടത്തിയത് രണ്ട് മുദ്ദ് ഗോതമ്പ് കൊണ്ടാണ് വലീമത് നടത്തിയത് . “ നബി ( സ ) തന്റെ ഭാര്യമാരിൽ ചിലർക്ക് രണ്ട് മുദ്ദ് ( രണ്ട് വാരൽ ) ഗോതമ്പ് കൊണ്ടായിരുന്നു വലീമത്ത് നടത്തിയത് . ‘ ‘
നബി ( സ ) സ്വഫിയ്യ ( റ ) യെ വിവാഹം ചെയ്ത അവസരത്തിൽ വലീമത് നടത്തിയത് ഈത്തപ്പഴും വെണ്ണയും പാൽകട്ടിയും നൽകിക്കൊണ്ടായിരുന്നു .
മേൽപറയപ്പെട്ട സംഭവങ്ങളിൽ നിന്നും ഒരോരുത്തരുടെയും കഴിവും സാഹചര്യവും അനുസരിച്ച് സദ്യയുടെ വിഭവങ്ങളും രീതിയും തെരെഞ്ഞെടുത്ത് നൽകാൻ സ്വാതന്ത്രമുണ്ടായിരിക്കും എന്ന് മനസ്സിലാക്കാം . എന്നാൽ ഏത് അവസരത്തിലും മിതത്വം കൈകൊള്ളുക , ധൂർത്ത് ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധമാണ് .
ആരെയാണ് ക്ഷണിക്കണ്ടത്:
വിവാഹത്തിന് ക്ഷണിക്കുമ്പോൾ സമ്പന്നരെ മാത്രം ക്ഷണിക്കുകയും പാവങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് വളരെ മോശപ്പെട്ട രീതിയായിട്ടാണ് പ്രവാചകൻ ( സ ) പഠിപ്പിക്കുന്നത് . അത്തരം സദ്യ ഏറ്റവും മോശപ്പെട്ട ഭക്ഷണമായും നബി ( സ ) എടുത്ത് പറഞ്ഞിട്ടുണ്ട് . “ ഭക്ഷണങ്ങളിൽ മോശമായ ഭക്ഷണം ധനികരെ ക്ഷണിക്കുകയും പാവങ്ങൾക്ക് നിഷേധിക്കുകയും ചെയ്യുന്ന വിവാഹസദ്യയുടെ ഭക്ഷണമാണ് . ‘ ‘ മറ്റൊരു റിപ്പോർട്ടിൽ ആവിശ്യക്കാരെ ക്ഷണിക്കാതിരിക്കുകയും വരാൻ തയ്യാറില്ലാത്തവരെ ക്ഷണിക്കുകയും ചെയ്യുന്ന ഭക്ഷണമാണ് എന്നും കാണാം . സമൂഹത്തിൽ കഷ്ടതയനുഭവിക്കുകയും ഒരു നേരത്തെ ആഹാരത്തിന് പോലും പ്രയാസപ്പെടുകയും ചെയ്യുന്നവരെ ക്ഷണിക്കാതെ ധനികരെ മാത്രം പരിഗണിക്കുകയും ചെയ്യുന്ന സമ്പ്രദായം തീർത്തും ഒഴിവാക്കേണ്ടതാണ് .
ക്ഷണം സ്വീകരിക്കൽ നിർബന്ധം:
ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകളിൽ പെട്ടതാണ് ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക എന്നത് . എന്നാൽ വിവാഹത്തിന് ക്ഷണിച്ചാൽ അത് സ്വീകരിക്കൽ നിർബന്ധമാണെ ന്നാണ് നബി ( സ ) യുടെ നിർദ്ദേശം . “നിങ്ങൾ ക്ഷണിക്കപ്പെട്ടാൽ അവൻ അത് സ്വീകരിക്കട്ടെ , അവൻ നോമ്പ്കാരനാണെങ്കിൽ അവൻ പങ്കെടുക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകകയും ചെയ്യട്ടെ , നോമ്പുകാരനല്ലെങ്കിൽ അവൻ ഭക്ഷണം കഴിക്കുകയും ചെയ്യട്ടെ.”
മറ്റൊരു ഹദീസിൽ ക്ഷണം സ്വീകരിക്കാത്താവൻ അല്ലാഹുവിനോടും റസൂലിനോടും ധിക്കാരം പ്രവർത്തിച്ചവനാണെന്നും ഹദീസിൽ വന്നിട്ടുണ്ട് : “ വല്ലവനും ക്ഷണം സ്വീകരിച്ചിട്ടില്ലെങ്കിൽ അവൻ അല്ലാഹിവിനോടും റസൂലിനോടും ധിക്കാരം പ്രവർത്തിച്ചവനാണ് . ” വിവാഹത്തിന് ക്ഷണിക്കുമ്പോൾ ക്ഷണിക്കുന്നവന്റെ സന്തോഷത്തിൽ പങ്കു ചേരുന്നതോടൊപ്പം വിവാഹം പരസ്യപ്പെടുത്തുക എന്ന കൽപ്പന കൂടി നിർവ്വഹിക്കപ്പെടുകയുള്ളൂ . അതിനായിരിക്കാം നോമ്പുള്ളവരാണെങ്കിൽ പോലും ക്ഷണം സ്വീകരിക്കണം എന്ന് പ്രവാചകൻ ( സ ) കർശനമാക്കിയത് . നോമ്പുകാരന് ക്ഷണം സ്വീകരിച്ച് നോമ്പ് മുറിക്കാൻ പോലും ഇസ്ലാം സ്വാതന്ത്യം നൽകുന്നുണ്ട് . കാരണം വിവാഹത്തിന്റെ തൊട്ട് മുമ്പ് വരെ അന്യരായി കഴിഞ്ഞിരുന്ന ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് ഒരിടത്ത് കാണുമ്പോൾ സ്വഭാവികമായും തെറ്റിദ്ധാരണകൾക്ക് കാരണമാകും . അതു കൊണ്ടാണ് വിവാഹം കഴിവതും പരസ്യപ്പെടുത്തണമെന്നും വിവാഹത്തിന് കഷണിച്ചാൽ ക്ഷണം സ്വീകരിക്കൽ നിർബന്ധമാണെന്നും ഇസ്ലാം നിർദ്ദേശിച്ചതിലുള്ള ഔചിത്യം .
എന്നാൽ ഇസ്ലാം നിഷിദ്ധമാക്കിയ വിഭവങ്ങൾ വിളമ്പുന്നതോ ഇസ്ലാം അനുവദിച്ചതല്ലാത്തതും അനാചാരത്തിന്റെ പേരിൽ ഒരുക്കിയതുമായ സദ്യയിലേക്ക് ക്ഷണിച്ചാൽ അത് ഒരിക്കലും സ്വീകരി ക്കേണ്ടതില്ല . നബി ( സ ) പറയുന്നത് കാണുക : “ അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്ന ഒരാൾ മദ്യം വിളമ്പുന്ന ഭക്ഷണത്തളികയിൽ പങ്കെടുക്കരുത്.”
ക്ഷണം സ്വീകരിച്ചാൽ വിവാഹ സദ്യയിൽ ദമ്പതിമാർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതാണ് . അതിനുള്ള പദങ്ങൾ നബി ( 5 ) പഠിപ്പിച്ചു തന്നിട്ടുണ്ട് .
“ബാറക്കല്ലാഹു ലക വബാറക അലൈക്ക വജമഅ ബൈനകുമാ ഫീ ബൈറ് ( അല്ലാഹു നിന്നെ അനുഗ്രഹിക്കുകയും നിന്റെ മേൽ അനുഗ്രഹം ചൊരിയുകയും നന്മയിൽ നിങ്ങളെ രണ്ട് പേരേയും ഒരുമിച്ച് ചേർക്കുകയും ചെയ്യട്ടെ”
അതു പോലെ ക്ഷണം സ്വീകരിച്ചതിന് ശേഷം ഭക്ഷണം നൽകിയ ആതിഥേയർക്ക് വേണ്ടിയും നബി ( സ ) പ്രാർത്ഥിക്കാറുണ്ടായിരുന്നു : “ അല്ലാഹുമ്മ അത്വം മൻ അത്വ അമനി വസഖി മൻ അസ്‌കാനി . ( അല്ലാഹുവേ എന്നെ ഭക്ഷിച്ചവന് നീ ഭക്ഷണം നൽകുകയും എന്നെ കുടിപ്പിച്ചവനെ നീ കുടിപ്പിക്കുകയും ചെയ്യേണമേ ) .”
ഈ പ്രാർത്ഥന വിവാഹത്തിന് ക്ഷണിച്ചവർക്കായി മാത്രമുള്ള പ്രാർത്ഥനയല്ല എന്നു കൂടി ഓർമ്മ പ്പെടുത്തുന്നു . വിവാഹത്തിന് ക്ഷണിച്ചാൽ കുടുംബ സമേതം തന്നെ പങ്കെടുക്കാവുന്നതാണ് . സ്വഹീഹുൽ ബുഖാരിയിൽ സ്ത്രീകളും കുട്ടികളും വിവാഹത്തിന് പങ്കെടുക്കൽ എന്ന ഒരു അധ്യായം തന്നം കാണാം . “ സ്ത്രീകളും കുട്ടികളും വിവാഹത്തിന് പോകൽ ‘
അതിഥികളെ സ്ത്രീകൾക്കും സ്വീരിക്കാം:
വിവാഹ സദ്യ വരനും വധുവും ഒരു പോലെ പങ്കാളിയാവേണ്ട അവസരമാണല്ലോ . അതുകൊണ്ട് തന്നെ അത്തരം സന്തോഷത്തിൽ സ്ത്രീ പങ്കാളിയാകുന്നതിനെയോ അത്ഥികൾക്ക് ഭക്ഷണം വിളമ്പി ക്കൊടുക്കുന്നതിനെയോ ഇസ്ലാം വിലക്കിയിട്ടില്ല . ഒരു മുസ്ലിം സ്ത്രീ നിർബന്ധമായും അന്യരുടെ മുമ്പിൽ മറക്കൽ നിർബന്ധമായ ഭാഗങ്ങൾ മറച്ച് കൊണ്ടായിരിക്കണം എന്നു മാത്രം . ശരീഅത്ത് നിശ്ചയിച്ച വസ്ത്രധാരണ രീതി സ്വീകരിച്ച് സ്ത്രീകൾ നബി ( സ ) യുടെ കാലത്ത് അത്തരം മേഖലകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പ്രവാചകൻ ( സ ) വിലക്കിയിട്ടില്ല എന്നാണ് കാണാൻ കഴിയും . “ സഹ്ൽ ( റ ) നിന്ന് നിവേദനം ; അബു ഉസൈദുസ്സായിദി ( അ ) തന്റെ ദാമ്പത്യത്തിലേർപ്പെട്ട് കഴിഞ്ഞപ്പോൾ നബി ( സ ) യെയും സ്വഹാബികളെയും ( തന്റെ വീട്ടിലേക്ക് ക്ഷണിച്ചു . അന്നേരം അവർക്ക് ഭക്ഷണം ഉണ്ടാക്കിയതും അത് അവർക്ക് വിളമ്പിക്കൊടുത്തതുമെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുസ അദ് ( റ ) ആയിരുന്നു . അവർ കല്ല് കൊണ്ടുള്ള പാത്രത്തിൽ ഈത്തപ്പഴം നനച്ച് വെച്ചിരിന്നു . നബി ( സ ) ഭക്ഷണം കഴിച്ച് വിരമിച്ചപ്പോൾ ഉമ്മു സഅദ് ( റ ) അവരുടെ മൂന്ന് വിരലുകൾ കൊണ്ട് നബി ( സ ) ക്ക് അത് എടുത്തു കൊടുക്കുകയും അതോടൊപ്പം കുടിക്കാൻ ഒഴിച്ച് കൊടുക്കുകയും ചെയ്തിരുന്നു . അങ്ങിനെ അവർ നബി ( സ ) യെ പ്രത്യേകമായി പരിഗണിക്കുകയും ചെയ്തിരുന്നു . ‘ ‘ ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജറുൽ അസ്ഖലാനി ബുഖാരിയുടെ ശറഹായ ഫത്ഹുൽ ബാരിയിലും , ഇമാം നവവി ശറഅ് മുസ്ലിമിലും സ്ത്രീ അതിഥികൾക്ക് സേവനം ചെയ്യൽ അനുവദനീയമാണ് എന്നും അത്ഥികളിൽ ചിലരെ പ്രത്യേകം പരിഗണിക്കാവുന്നതാണ് എന്നും രേഖപ്പെടുത്തിയതായി കാണാം .
പാല് കൊടുക്കൽ :
വിവാഹ ദിവസങ്ങളിൽ നമ്മുടെ നാട്ടുകളിൽ നടപ്പുള്ള അമ്മായി ( വധുവിന്റെ മാതാവ് ) വരന് പാൽ കൊടുക്കാറുള്ളത് പോലുള്ള ഒരു സമ്പ്രദായം നമുക്ക് ഹദീസുകളിൽ കാണാൻ കഴിയും . ഒരു പക്ഷെ അതിനെ അനുകരിച്ച് തുടങ്ങുകയും പിന്നീട് പ്രചരിക്കപ്പെട്ടിട്ടുള്ളത് പോലെ അതും ഒരു ചടങ്ങും പരസ്പരം ദുരഭിമാനം നടുക്കാനുള്ള ഒരവസരമായി പരിണമിച്ചതുമാകാം . ഇന്ന് പാൽ കുടിക്കാൻ കൊടുക്കുമ്പോൾ വലിയ ഒരു സംഖ്യയോ സ്വർണ്ണമോ അതിന് പകരം നൽകണം എന്നെല്ലാമുള്ള ആചാരങ്ങളാണ് ഇതിന്റെ പിന്നിൽ . എന്നാൽ അതിന് ഒരിക്കലും ഇസ്ലാം പഴുത് നൽകുന്നില്ല . അത്തരം ഒരു ലാഭക്കച്ചവടമായി അതിനെ പഠിപ്പിച്ചിട്ടുമില്ല . വധൂവരൻമാർ തമ്മിൽ ഒരുമിക്കുമ്പോൾ എന്തെങ്കിലും മധുരപാനിയമോ പാലോ പരസ്പരം കുടിക്കുക , കൂടെയുള്ളവർക്ക് കൂടി അതിൽ പങ്ക് ചേരാൻ അവസരം ഉണ്ടാക്കുക എന്നതിന് നമുക്ക് ഹദീസിൽ മാതൃക കാണാൻ കഴിയും.
അസ്മാഅ് ബിൻത് യസീദ് ( റ ) പറയുന്ന ഒരു സംഭവം കാണുക : “ ഞാൻ ആയിഷ ( റ ) യെ നബി ( സ ) ക്ക് വേണ്ടി അണിയിച്ച് ഒരുക്കി . ശേഷം നബി ( സ ) യുടെ അടുത്ത് ചെന്ന് , അദ്ദേഹത്തെ അവളെ കാണാൻ വിളിച്ചു . അദ്ദേഹം വരികയും അവളുടെ അടുത്തായി ഇരിക്കുകയും ചെയ്തു . അന്നേരം ഒരു പാത്രം പാൽ കൊണ്ടു വരികയും നബി ( സ ) അതിൽ നിന്ന് കുടിച്ച ശേഷം അവളുടെ ( ആയിഷ ( റ ) യുടെ ) നേരെ നീട്ടി ; അപ്പോൾ അവൾ ലജ്ജിച്ച് തലതാഴ്ത്തി . അന്നേരം ഞാൻ അവളോട് ഗൗര വമായി പറഞ്ഞു : നബി ( സ ) യുടെ കൈയ്യിൽ നിന്ന് അത് വാങ്ങു . അപ്പോൾ അവൾ അത് വാങ്ങി അൽപം കുടിച്ചു . അന്നേരം നബി ( സ ) പറഞ്ഞു ; ഇനി അത് നിന്റെ കൂട്ടുകാരിക്ക് കൊടുത്തേക്ക് . അസ്മാഅ് ( റ ) പറഞ്ഞു : നബിയേ , നിങ്ങൾ അത് വാങ്ങി കുടിച്ച ശേഷം നിങ്ങളുടെ കൈ കൊണ്ട് എനിക്ക് തന്നേക്കൂ . നബി ( സ) അത് വാങ്ങി കുടിച്ച ശേഷം എനിക്ക് തന്നു . ഞാൻ അത് വാങ്ങി എന്റെ കാലിന്റെ മുട്ടിന്മേൽ വെച്ച് തിരിച്ച് നബി ( സ ) കുടിച്ച ഭാഗത്ത് തന്നെചുണ്ട് വെച്ച് കുടിച്ചു . പിന്നീട് എന്റെ അടുത്തുണ്ടായിരുന്ന സ്ത്രീകൾക്ക് കൂടി അത് കൊടുക്കാൻ പറഞ്ഞു . അവർ പറഞ്ഞു : ഞങ്ങൾക്കു വേണ്ട ! അപ്പോൾ നബി ( സ) അവരോട് പറഞ്ഞു . വിശപ്പും പിന്നെ അതിന്റെ കൂടെ കളവും എന്തിനാണ് നിങ്ങൾ കൂട്ടിച്ചേർക്കുന്നത് .