നിർണ്ണിത കാലടികൾക്ക് ലക്ഷക്കണക്കിന് പ്രതിഫലം

   ദിവസങ്ങളും, മാസങ്ങളും കൊഴിഞ്ഞ് പോകുന്നത് അധികമാളുകളും അറിയുന്നില്ല, അവർ അശ്രദ്ധയിലാണ്. ഉറക്കവും ഐഹിക ജീവിതസുഖഭോഗങ്ങളും അവരെ അതിനെത്തൊട്ട് അശ്രദ്ധമാക്കിയിരിക്കുന്നു. പാരത്രിക ജീവിതത്തിന് വേണ്ടിയല്ലാതെ പാഴാക്കിക്കളഞ്ഞ മുഴുവൻ സമയങ്ങളെ സംബന്ധിച്ചും നാളെ പരലോകത്ത് അവർ ചോദ്യം ചെയ്യപ്പെടുന്നതാണ്. കാരുണ്യത്തിന്റെ പ്രവാചകൻ   (സ) പറയുന്നു, “പരലോകത്ത് നാല് കാര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടാതെ ഒരാളുടെയും കാൽപാദം മുന്നോട്ട് ചലിപ്പിക്കുവാൻ കഴിയില്ല. തന്റെ ആയുസ്സ് അതെങ്ങനെ കഴിച്ചുകൂട്ടി, തന്റെ യുവത്വം എന്തിന് വേണ്ടിയാണ് ചെലവഴിച്ചത്? വിജ്ഞാനം കൊണ്ട് എന്ത് പ്രവർത്തിച്ചു? സമ്പത്ത് എങ്ങനെ സമ്പാദിച്ചു, ഏത് രൂപത്തിൽ ചെലവഴിച്ചു” (തിർമിദി).

നന്മകൾക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം നൽകപ്പെടുന്ന സമയത്തെ സംബന്ധിച്ച് പലയാളുകളും അശ്രദ്ധയിലാണ്. അവരുടെ ജീവിത രീതിയോ, അശ്രദ്ധയോ അവരെ അതിൽ നിന്നും പിൻതിരിച്ച് കളഞ്ഞിരിക്കുന്നു . ആയത്കൊണ്ടുതന്നെ താൻ ചെയ്യുന്ന കാര്യം ചെറുതും, വളരെ നിസ്സാരവുമാണെന്ന് തോന്നുന്നുവെങ്കിലും അല്ലാഹുവിന്റെയടുത്ത് അത് വളരെ വലുതും തുലാസ്സിൽ അധികം ഭാരം തൂങ്ങുന്നതുമാകുന്നു.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം നന്മകൾ ചെയ്യുവാൻ സാധിക്കും. ആ നന്മകൾക്ക് വർദ്ധിച്ച പ്രതിഫലമാണ് അല്ലാഹു നൽകുക. അതിലൂടെ ഒരു മുസ്ലിമിന് നിമിഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് നന്മകൾ  ചെയ്യുവാൻ കഴിയുന്നു. ഇവിടെ തനിക്ക് അല്ലാഹു അനുഗ്രഹമായി നൽകിയ  സമയം നന്മകൾ ചെയ്തുകൊണ്ട് പ്രതിഫലം കരസ്ഥമാക്കുന്നവനും, അനുഗ്രഹമാകുന്ന സമയം ഉപയോഗപ്പെടുത്താതെ പാഴാക്കിക്കളയുന്നവനും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാകുന്നു.

പ്രിയ സുഹ്യത്തേ, ഈ ചെറു ലേഖനത്തിലൂടെ താങ്കളെ ഉണർത്തുവാനാഗ്രഹിക്കുന്നത്, ഇങ്ങനെ  ചെറിയ സമയത്തിനുള്ളിൽ വർദ്ധിച്ച പ്രതിഫലം. കരസ്ഥക്കുവാൻ സാധിക്കുന്ന ജുമുഅയുടെ  മര്യാദയെ കുറിച്ചാണ്. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ.

ജുമുഅയുടെ മര്യാദകളിൽ ആ ദിവസം കുളിക്കുകയെന്നതല്ലാതെ മറ്റൊന്നും അറിയാത്തവരാണ് നമ്മളിൽ അധികപേരും. മറ്റു ചിലർ ചെറുപ്പം മുതലേ ശീലിച്ച് പോന്നത് കൊണ്ട് വൃത്തിയുണ്ടാകുവാൻ കുളിക്കുകയുമാണ്. എന്നാൽ ആ കുളി കഴിഞ്ഞാൽ അനേകം സുന്നത്തുകൾ ചെയ്യുവാനുണ്ട്, അങ്ങനെ ചെയ്യുന്നവർക്ക് നാളെ പരലോകത്ത് വളരെയധികം പ്രതിഫലം ലഭിക്കുന്നതാണ്, അതിൽപ്പെട്ട് അഞ്ച് മര്യാദകൾ പ്രവാചകൻ (സ) ഒരു ഹദീസിലൂടെ പറയുന്നു:

“ആരെങ്കിലും വെള്ളിയാഴ്ച കുളിക്കുകയും, (പളളിയിലേക്ക്) നേരത്തെ വാഹനം കയറാതെ നടന്ന് പോവുകയും, ഇമാമിനടുത്തിരുന്ന് വർത്തമാനം പറയാതെ ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ അവൻ ഓരോ കാലടിക്കും ഓരോ വർഷവും നിന്ന് നമസ്കരിക്കുകയും, നോമ്പനുഷ്ടിക്കുകയും ചെയ്തവന്റെ  പ്രതിഫലമാണ് അവന് ലഭിക്കുന്നത്.” (അഹ്മദ്. അൽബാനി സ്വഹീഹാക്കിയിട്ടുണ്ട്).

ഹദീസിന്റെ ആശയം: ആരെങ്കിലും വെളളിയാഴ്ച കുളിക്കുകയും, വളരെ നേരത്തെ പള്ളിയിലേക്ക് വാഹനത്തിൽ കയറാതെ നടന്നു പോവുകയും ചെയ്ത് ഖുതുബ മുഴുവനും ഇമാമിന്റെ അടുത്തിരുന്ന് കൊണ്ട് സംസാരിക്കാതെ ശ്രവിക്കുകയും ചെയ്താൽ ഹദീസിൽ പറഞ്ഞത് പ്രകാരമുള്ള പ്രതിഫലമവന് ലഭിക്കുന്നതാണ്.

പ്രതിഫലാർഹമായ ഈ മര്യാദകൾ പാലിക്കുന്നവർ വളരെ വിരളമാണ്. ഓരോ  കാലടിക്കും സമ്പൂർണമായ ഒരു വർഷം രാത്രി  നിന്ന് നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്ത പ്രതിഫലമാണ് ലഭിക്കുക. ഒരു കാലടിക്ക് ഒരു വർഷത്തെ പ്രതിഫലമാണെങ്കിൽ പത്ത് കാലടിയാണങ്കിലോ?  അവന് അങ്ങയറ്റത്തെ പ്രതിഫലമാണ് ലഭിക്കുവാൻ പോകുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രമാത്രം   പ്രതിഫലം ലഭിക്കുമ്പോൾ അതിനെ അവഗണിക്കുകയാണ് അധികം ആളുകളും. ലാ ഹൌല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്.

മുകളിൽ നാം വിവരിച്ച ഹദീസ് പ്രകാരം വെള്ളിയാഴ്ച രാവിലെ കുളിക്കുകയും ,പള്ളിയിലേക്ക് നേരത്തെ നടന്ന് പോവുകയും , ഇമാമിനടുത്തിരുന്ന് ഖുതുബ ശ്രവിക്കുകയും ചെയ്ത് നമസ്കാര ശേഷം പുറത്തിറങ്ങിയപ്പോൾ വർദ്ധിച്ച നന്മയും ഐശ്വര്യവുമാണ് ആ ദിവസവും തുടർന്നുള്ള ദിവസവും ലഭിച്ചതെന്ന് എനിക്കേറെ വിശ്വസ്ഥനായ ഒരാൾ എന്നോട് പറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹം വിശാലമാണ്. ഐഹികവും പാരത്രികവുമായ ഈ ഐശ്വര്യത്തിന് കാരണമായത് ഈ ചെറിയ പ്രവർത്തനമാകുന്നു.

ആയതിനാൽ ഓരോ വെളളിയാഴ്ചയും ഈ സൽകർമ്മം ചെയ്യുവാൻ പരിശ്രമിക്കുകയും, അത് മുഖേന അധികമാളുകളും പാഴാക്കിക്കളയുന്ന വമ്പിച്ച പ്രതിഫലം കരഗതമാക്കുവാനും പരിശ്രമിക്കുക.

സഹോദരാ, ഈ സുന്നത്തുകൾ നിന്റെ ജീവിതത്തിൽ പകർത്തിയാൽ, നിന്റെ വീടിന്റെയും  പള്ളിയുടെയുമിടയ്ക്ക് 1000 കാൽപ്പാദത്തിന്റെ ദൂരവുമാണെങ്കിൽ എത്രയാണ് പ്രതിഫലം ലഭിക്കുകയെന്ന് നീ കണക്ക് കൂട്ടുക.

നിനക്ക് 1000 വർഷം നിന്ന് നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്ത പ്രതിഫലമാണ്. ഇത് ഒരു ജുമുഅക്കോ? 4000 വർഷത്തെ പ്രതിഫലമാണ് ലഭിക്കുക. (4 ജുമുഅ x 1000 = 4000 വർഷം) ഇങ്ങനെ നീ ഒരു വർഷം മുഴുവനും ഈ സുന്നത്തുകൾ ജീവിതത്തിൽ പകർത്തുകയാണെങ്കിലോ? (12 മാസം അതായത് 48 ജുമുഅ) നിനക്ക് 4800 വർഷത്തെ പ്രതിഫലമാണ് ലഭിക്കുക. (48 ജുമുഅ X 1000 കാലടി = 4800 വർഷം). ഇത് ഒരു വർഷത്തെ പ്രതിഫലമാണ്. അല്ലാഹു നിനക്ക് ആയുസ്സ് നീട്ടി തന്ന് നീ ഇങ്ങനെ കുറഞ്ഞത് ഒരു നാൽപത് വർഷം തുടരുകയാണെങ്കിലോ? (480 മാസം അതായത് 1920 ജുമുഅ). നിനക്ക് ലഭിക്കുന്നത് 1,920,000 വർഷത്തെ പ്രതിഫലം, (1920 x 1000 കാലടി = 1,920,000 വർഷം) 19 ലക്ഷത്തി ഇരുപതിനായിരം വർഷം നിന്ന് നമസ്കരിക്കുകയും, നോമ്പെടുക്കുകയും ചെയ്ത പ്രതിഫലം. അതുപോലെ ഓരോ വർഷവും 1000 നന്മയായി അല്ലാഹു രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്. അങ്ങനെയാണെങ്കിൽ 1,900,000 വർഷത്തിന് ലഭിക്കുന്ന പ്രതിഫലം എത്രയാണ്? 1,920,000 X 1000 = 1920000000 നന്മയാണ് ലഭിക്കുക.

 നിന്റെ വീടിന്റെയും പള്ളിയുടെയും ഇടയിൽ 1000 കാലടിയേക്കാൾ ദൂരമുണ്ടെങ്കിലോ? നിനക്ക് 40 വർഷത്തിലേറെ ജീവിക്കുവാൻ അല്ലാഹു സൗഭാഗ്യം നൽകിയെങ്കിലോ? ഒരു വർഷത്തിൽ നിനക്ക് 1000 നന്മയ്ക്കാൾ കൂടുതൽ നൽകിയാലോ ? ഒരു പക്ഷേ അല്ലാഹു 1,920,000,000 നന്മ 700 ഇരട്ടിയായിട്ടോ അതിലേറെ മടങ്ങായിട്ടോ പ്രതിഫലം നൽകിയാലോ? കർമ്മങ്ങൾ തൂക്കി നോക്കുവാൻ തുലാസുകൾ നാട്ടപ്പെടുന്ന ദിവസം നിന്റെ തുലാസിൽ എത്രയാണ് നന്മകൾ ഭാരം തൂങ്ങുക?

അല്ലാഹു തന്നെയാണ് സത്യം! നമ്മോട് ആരെങ്കിലും ഒരുമാസം നോമ്പനുഷ്ടിക്കുവാനോ നിന്ന് നമസ്കരിക്കുവാനോ കൽപിക്കുകയാണെങ്കിൽ അത് നമുക്ക് പ്രയാസമായി അനുഭവപ്പെടുമായിരുന്നു. എന്നാൽ അല്ലാഹു അവന്റെ അപാരമായ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും അത്രയും മഹത്തായ പ്രതിഫലം വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ കുറച്ച് കർമ്മങ്ങൾകൊണ്ട് കരസ്ഥമാക്കുവാൻ ദുർബ്ബലമായ മനുഷ്യന് അവസരം നൽകിയിരിക്കുന്നു, അല്ലാഹു പറയുന്നു:

“അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണുകയാണെങ്കിൽ അത് തിട്ടപ്പെടുത്തുവാൻ സാധ്യമല്ല” (നഹ്ൽ: 18)

കർമ്മങ്ങളുടെ ഏടുകൾ നിറയ്ക്കുവാനുപയുക്തമായ നന്മകളാണ് ചുരുങ്ങിയ കർമ്മങ്ങൾ കൊണ്ട് അല്ലാഹു നമുക്ക് ഒരുക്കിത്തന്നിരിക്കുന്നത്. ഇത്രയും പ്രതിഫലമുണ്ടെന്നറിഞ്ഞിട്ട് അതുപേക്ഷിക്കുകയോ? കരസ്ഥമാക്കുവാൻ സാധിച്ചിട്ട് അത് അവഗണിക്കുകയോ? ആയതിനാൽ അവ കരഗതമാക്കുവാനായി നാം ശ്രദ്ധിക്കുക, അശ്രദ്ധയും അവഗണനയും ഉപേക്ഷിക്കുക. അതിലൂടെ വിശ്വാസവും കർമ്മങ്ങളും നന്നാക്കുവാൻ സാധിക്കും.

ആയതിനാൽ, ഇനിയുള്ള ആയുസ്സിലെങ്കിലും ഈ പ്രതിഫലം കരഗതമാക്കുവാൻ ഒരുങ്ങുക. ഈ നിസ്സാരമായ പ്രവർത്തനത്തിലൂടെ ഇത്രയും പ്രതിഫലം കരസ്ഥമാക്കുവാനുള്ള അവസരം നൽകിയതിലുള്ള യുക്തി ഇമാം ഉപദേശിക്കുന്ന ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും, അത് ജീവിതത്തിൽ പകർത്തുവാൻ സജ്ജരാക്കുകയും അങ്ങനെ ജീവിതം മുഴുവനും വിശുദ്ധഖുർആനും തിരുസുന്നത്തും അനുസരിച്ച് ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കുകയെന്നതായിരിക്കും.

വൈകി പള്ളിയിൽ വരുകയും, ഖുതുബ ശ്രവിക്കുവാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുന്നവരെ നീ ശ്രദ്ധിക്കുക, മഹത്തായ ഒരു വാജിബിൽ ഉപേക്ഷ വരുത്തിയതിനവർ ഖേദിക്കു

നതാണ്. വെറും രണ്ട് റക്അത്തിൽ അവർ മതിയാക്കുകയാണ്. അങ്ങനെയുള്ളവർക്ക് മതത്തിലുള്ള വിജ്ഞാനം വളരെ കുറവും, പരലോകത്തക്കുറിച്ചവർ അജ്ഞരുമായതിനാൽ തന്നെ അല്ലാഹു അവരുടെ കാഴ്ച്ചക്ക് മറയിടുകയും ഹൃദയങ്ങളിൽ മുദ്ര വെക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവർ  അശ്രദ്ധരുമായിരിക്കുന്നു. പ്രവാചക തിരുമേനി(സ) പറയുന്നു:

“അലംഭാവം കാരണത്താൽ ആരെങ്കിലും മൂന്ന് ജുമുഅ ഉപേക്ഷിച്ചാൽ അല്ലാഹു അവന്റെ ഹൃദയത്തിൽ മുദ്രയടിക്കുന്നതാണ്.” (അഹ്മദ്- അൽബാനി സ്വഹീഹാക്കിയിട്ടുണ്ട്). വീണ്ടും പറയുന്നു: “ജുമുഅ ഉപേക്ഷിക്കുകയെന്ന കാര്യം സമൂഹം ഉപേക്ഷിക്കുക. അല്ലായെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്രയടിക്കുകയും പിന്നീടവർ അശ്രദ്ധയിലാവുക തന്നെ ചെയ്യുന്നതുമാണ്.” (മുസ്ലിം).

ഹൃദയത്തിന് സീൽ വീണു പോയാൽ അവർ അശ്രദ്ധയിലായിത്തീരുകതന്നെചെയ്യും.

നമസ്കരിക്കുവാൻ കഴിയാത്ത രോഗി, വയോവൃദ്ധൻ, സ്ത്രീ തുടങ്ങി ജുമുഅ ഉപേക്ഷിക്കുവാൻ അനുവാദമുള്ളവരെ ഞാൻ മറന്നു പോകുന്നില്ല. ഇത്രയും പ്രതിഫലം കരസ്ഥമാക്കുവാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചേക്കാം, പക്ഷേ, അവർക്കത് സാധിക്കുകയില്ല. എന്നാൽ അങ്ങനെയുള്ളവരോട് പറയട്ടെ; നിങ്ങൾ ഈ കാര്യം അറിയാത്തവർക്ക് എത്തിച്ച് കൊടുക്കുക. അതിലൂടെ നിങ്ങൾക്ക് പ്രതിഫലം കരസ്ഥമാക്കുവാനാവുന്നതാണ്. പ്രവാചക(സ) പറയുകയുണ്ടായി: “ആരെങ്കിലും ഒരു നന്മ സൂചിപ്പിച്ചാൽ അവന് ചെയ്തവന്റെ പോലെ പ്രതിഫലം ലഭിക്കുന്നതാണ്.” (മുസ്ലിം)

അവസാനം: ഒരു നന്മ സൂചിപ്പിച്ചുവെന്നുമാത്രം. പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുമാറാവട്ടെ. തിരുമേനി അരുളി “തീർച്ചയായും നന്മ സൂചിപ്പിക്കുന്നവൻ ആ നന്മ ചെയ്യുന്നവനെപ്പോലെയാണ്.” (തിർമിദി). അല്ലാഹുവിനെ മാത്രം ആരാധിച്ച്, അവനോട് മാത്രം പ്രാർത്ഥിച്ച്, തിരുമേനി (സ) പഠിപ്പിച്ച്തന്ന നന്മകൾ മാത്രം ചെയ്ത് കൊണ്ട്, ബിദ്അത്തുകളും, കെട്ടുകഥകളും ഉപേക്ഷിച്ച് വിശുദ്ധഖുർആനും തിരുസുന്നത്തും പഠിച്ച് ജീവിതത്തിൽ പകർത്തുകയും അതിന് പരിശ്രമിക്കുകയും ചെയ്യുക. ഞാൻ ഇത്ര വലിയ പ്രതിഫലമുള്ള കാര്യമാണല്ലോ ചെയ്യുന്നതെന്ന് വിചാരിച്ച് ഈ മര്യാദകൾ മാത്രം ജീവിതത്തിൽ പകർത്തി മറ്റു നന്മകളും, കർമ്മങ്ങളും ഉപേക്ഷിക്കാതിരിക്കുക. മുഴുവൻ നന്മകളും ജീവിതത്തിൽ പകർത്തുവാൻ ശ്രദ്ധിക്കുക. അങ്ങിനെ മുവഹ്ഹിദായി ജീവിച്ച് മുഅ്മിനായി മരിക്കുവാൻ അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ.

നമ്മുടെ പ്രവാചകൻ മുഹമ്മദ് (സ)യുടെ മേലിൽ അല്ലാഹുവിന്റെ ശാന്തിയും സമാധാനവും ഉണ്ടാകുമാറാവട്ടെ. ആമീൻ

റമദാനും നോമ്പും

വിശ്വാസികൾ വളരെ സന്തോഷത്തോടെ
സ്വീകരിക്കുന്ന മാസമാണ് റമളാൻ. സ്വർഗ കവാടങ്ങൾ തുറക്കുകയും, നരക
കവാടങ്ങൾ കൊട്ടിയടക്കുകയും, പിശാചുക്കളെ ബന്ധിക്കുകയും ചെയ്യുന്ന
മാസം. വിശുദ്ധഖുർആൻ അവതീർണമായ, ആയിരം മാസത്തേക്കാൾ ഉത്തമമായ ലൈലത്തുൽ
ഖദ്റുള്ള മാസം. അല്ലാഹു പറയുന്നു. “സത്യ വിശ്വാസികളേ, നിങ്ങൾക്കു
മുമ്പുള്ളവർക്ക് നോമ്പ് നിർബ്ബന്ധമാക്കപ്പെട്ടിരുന്നതുപോലെ നിങ്ങൾക്കും അതു
നിർബ്ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ധർമനിഷ്ഠയുള്ളവരായിത്തീരാൻ വേണ്ടിയാണത് (അൽബഖറ:
183)

റസൂൽ (സ) അരുളി: “ഇസ്ലാം അഞ്ചു
കാര്യങ്ങളിൽ നിർമ്മിതമാണ്…….”

അതിൽ വ്രതാനുഷ്ടാനവും
ഉൾപ്പെടുത്തിയിട്ടുണ്ട്.( ബുഖാരി, മുസ്ലിം)

റമളാനിലെ വൃതാനുഷ്ഠാനം
നിർബ്ബന്ധമാണെന്നതിലും അത് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണെന്നതിലും മുസ്ലിം സമുദായം
ഏക അഭിപ്രായക്കാരാണ്.

ശ്രേഷ്ഠത:

വതമനുഷ്ഠിക്കുന്നത് വർദ്ദിച്ച പ്രതിഫലം
ലഭിക്കുന്ന മഹത്തായ  ഒരു ആരാധനാ കർമ്മമാണ്. ഖുദ്സിയായ ഹദീസിൽ
തിരുദൂതർ (സ) പറയുന്നു: “ആദം സന്തതിയുടെ ഓരോ സൽകർമത്തിനും
പത്തുമുതൽ എഴുനൂറ് ഇരട്ടികളായി പ്രതിഫലം നൽകപ്പെടും. അല്ലാഹു പറയുന്നു. ‘നോമ്പ് ഒഴികെ, അത് എനിക്കുള്ളതാണ്. ഞാനാണ് അവന്
പ്രതിഫലം നൽകുക.” (മുസ്ലിം)

ഈ ഹദീസിൽ നിന്നുതന്നെ നമുക്ക് നോമ്പിന്റെ
പ്രത്യേകതയും ,ശ്രേഷ്ടതയും  മനസിലാക്കാനാവുന്നതാണ്. പ്രവാചകൻ(സ)
പറയുന്നു: “സ്വർഗത്തിൽ റയ്യാൻ എന്നൊരു കവാടമുണ്ട് .നോമ്പുകാർക്ക് 
മാത്രമേ
അന്ത്യനാളിൽ ആ കവാടത്തിലൂടെ  പ്രവേശിക്കാനാവൂ.
മറ്റാർക്കും അതിലൂടെ പ്രവേശനമില്ല. അവിടെ വെച്ച് “നോമ്പുകാർ
എവിടെ” എന്ന് വിളംബരം ഉണ്ടാകും. അപ്പോൾ
അവരെല്ലാവരും അതിലൂടെ കടന്നുപോകും. പിന്നെ ആ കവാടം അടക്കയ്പ്പെടും. വേറെ
ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല” (മുത്തഫഖുൻ അലൈഹി)

പുണ്യങ്ങളുടെയും നന്മയുടെയും പൂക്കാലമാണ് റമളാൻ. ഒരിക്കലും വീണ്ടെടുക്കാനാവാത്ത കാലം, ഓരോ
വിശ്വാസികളും ഈ അസുലഭാവസരം പരമാവധി ഉപയോഗപ്പെടുത്തുക.

നോമ്പ് നിയമമാക്കിയതിലെ തത്വം:

മനുഷ്യ മനസ്സിനെ ദു:സ്വഭാവങ്ങളിൽ നിന്നും
വിമലീകരിക്കുക, ഭൗതിക
സുഖഭോഗങ്ങളോട് വിരക്തിയുണ്ടാക്കുക, ശരീരത്തിൽ പിശാചിന്റെ സഞ്ചാരത്തിന്
തടസ്സമുണ്ടാക്കുക, പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ സഹാനുഭൂതിയും സഹതാപവുമുണ്ടാകുക, സർവ്വോപരി പരലോക ചിന്തയുണ്ടാക്കുക
തുടങ്ങി ഒരു വിശ്വാസിയെ വിശുദ്ധ ജീവിതത്തിന് പരിശീലനം നൽകുവാൻ ഉപയുക്തമായതാണ്
വ്രതാനുഷ്ഠാനം.

റമളാൻ
വ്രതം, പ്രായ്ശ്ചിത്ത
വ്രതം, നേർച്ചയാക്കിയ വ്രതം തുടങ്ങിയ നിർബ്ബന്ധമായും നിർവ്വഹിക്കേണ്ട
വ്രതത്തിന് നിയത്ത് (ഉദ്ദേശം) അനിവാര്യമാണ്. നിയ്യത്ത്
എന്ന് പറയുമ്പോൾ
അർത്ഥമറിയാത്ത വാചകങ്ങൾ ഉരുവിടുകയല്ല. മറിച്ച്, മനസ്സിൽ
കരുതലാകുന്നു.
ആയിശാ(റ) യിൽ നിന്നും ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ ഇങ്ങനെ
കാണാം. “പ്രഭാതത്തിന്
മുമ്പ് നോമ്പെടുക്കണമെന്ന് തീരുമാനിക്കാത്തവന്
നോമ്പുണ്ടായിരിക്കുകയില്ല”
(അഹ്മദ്, ഇബ്നു ഹിബ്ബാൻ) ഐഛികവ്രതമാണെങ്കിൽ പ്രഭാതോദയത്തിന് ശേഷം
നോമ്പു മുറിയുന്ന സംഗതിയൊന്നുമുണ്ടായില്ലെങ്കിൽ  പകൽ സമയത്ത് തന്നെ ഉദ്ദേശിച്ചിരുന്നാലും
(നിയ്യത്തുണ്ടായാൽ) അതു മതിയാകുന്നതാണ്.

ആയിശാ(റ)
പറയുന്നുത് ശ്രദ്ധിക്കുക:
“ഒരു ദിവസം (പകലിൽ) നബി(സ) എന്റെയടുത്ത് കടന്നുവന്ന്
ചോദിച്ചു. “കഴിക്കുവാൻ വല്ലതുമുണ്ടോ?” ഞാൻ
പറഞ്ഞു: “ഒന്നുമില്ല” നബി(സ) പറഞ്ഞു: “എങ്കിൽ ഞാൻ നോമ്പുകാരനാവുകയാണ്.

നോമ്പിന്റെ സുന്നത്തുകൾ:

1. ഖുർആൻ, ദിക്റ്
പാരായണം, ദാനധർമ്മങ്ങൾ നിർവ്വഹിക്കുക,
വെറുക്കപ്പെട്ട കാര്യങ്ങളിൽ
നിന്ന് നാവിനെ നിയന്ത്രിക്കുക .ഇബ്നു അബ്ബാസ്(റ) വിൽ നിന്ന്
നിവേദനം:

“നബി(സ) ജനങ്ങളിൽ വച്ച് ഏറ്റവും ദാനധർമ്മം ചെയ്തിരുന്ന വ്യക്തിയായിരുന്നു.
റമളാനിലെ ഓരോ രാത്രിയിലും ജിബ്രീൽ(അ) നബി(സ)ക്ക് ഖുർആൻ ഓതികേൾപ്പിച്ചിരുന്നപ്പോഴാണ് പ്രവാചകൻ ഏറ്റവും കൂടുതൽ ദാനധർമ്മങ്ങൾ നിർവഹിച്ചിരുന്നത് ‘. അപ്പോൾ
അടിച്ചു വീശുന്ന കാറ്റിനേക്കാൾ ധർമ്മംനൽകുന്നവനായിരുന്നു”(ബുഖാരി)

2. ആരെങ്കിലും 
തന്നെ ഉപേക്ഷിക്കുകയാണെങ്കിൽ ഞാൻ നോമ്പുകാരനാണെന്ന് ഉച്ചത്തിൽ
പറയുന്നത് നല്ലതാണ്. ബുഖാരിയും മുസ്ലിമും ഉദ്ദരിച്ച ഹദീസിൽ നമുക്ക് കാണാം:

3. അത്താഴം കഴിക്കുക: പ്രവാചകൻ(സ) പറയുന്നു: “നിങ്ങൾ അത്താഴം കഴിക്കുക, തീർച്ചയായും
അത്താഴം കഴിക്കുന്നതിൽ അനുഗ്രഹം ഉണ്ട്” (മുസ്ലിം)

4. അത്താഴം പിന്തിപ്പിക്കുക: നോമ്പുതുറക്കുന്നത് പെട്ടന്നാകുക:  

പ്രവാചകൻ(സ) പറയുന്നു: അത്താഴം പിന്തിപ്പിക്കുകയും 
ധൃതിയിൽ നോമ്പ് തുറക്കുകയും ചെയ്യുന്ന കാലത്തോളം എന്റെ സമുദായം നന്മയിൽ
തന്നെയായിരിക്കും” (അഹ്മദ്)

5. ഈത്തപ്പഴം,
കാരക്ക,വെള്ളം
എന്നിവ കൊണ്ട് നോമ്പ് തുറക്കുക .അതില്ലെങ്കിൽ ഏതു ഭക്ഷണപാനീയമായിരുന്നാലും
മതിയാവുന്നതാണ്(അബൂദാവൂദ്)

6. നോമ്പ് തുറക്കുന്ന വളയിൽ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും  പ്രാർത്ഥിക്കുക.

“നോമ്പുകാരന്റെ തുറവിയുടെ
സമയത്തുള്ള പ്രാർത്ഥന തള്ളപ്പെടാത്തതാണ്’ (ഇബ്നുമാജ)

തുറക്കുന്ന വേളയിൽ താഴെ വരും പ്രകാരം
പ്രാർത്ഥിക്കലും സുന്നത്താണ്.

ذَهب الظمأ وابتلت العروق وثبت الأجر إن شاء
الله (رواه
أبو
داود)

“ദാഹം തീർന്നു. അന്നനാളികൾ ഈറനണിഞ്ഞു. ഇൻശാ അള്ളാഹ് അല്ലാഹുവിന്റെ പ്രതിഫലം സ്ഥിരപ്പെട്ടു.”

7. മിസ് വാക് ചെയ്യുക:
ആമിറുബ്നു റബീഅ:
പറയുന്നു.:
“നബി
തിരുമേനി
നോമ്പുകാരനായിരിക്കെ
തന്നെ നിരവധി തവണ മിസ് വാക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട് ” (തിർമിദി)

8- റമളാനിൽ തറാവീഹ് നമസ്കരിക്കുക.

ഹദീസുകളിൽ നമുക്കതിന് തെളിവുകൾ കണ്ടെത്താനാവും.

9.നോമ്പ് തുറപ്പിക്കുക
റസൂലുല്ലാഹി പറയുന്നു :നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്ര തന്നെ പുണ്യം നേടാനാകും. എന്നാൽ അയാളുടെ പ്രതിഫലത്തിന് യാതൊരു കുറവും
വരികയില്ല.

10- ‘ഇഹ്തികാഫ്, ഇരിക്കുക: പ്രവാചകൻ അവസാനത്തെ പത്തിൽ സ്ഥിരമായി ഇഹ്തികാഫ് ഇരിക്കാറുണ്ടായിരുന്നെന്ന് ഹദീസുകളിൽ കാണാൻ കഴിയും.

11. കൂടുതൽ സത്കർമ്മങ്ങൾ അധികരിപ്പിക്കുക. ആഇശാ(റ) പറയുന്നു. അവസാനത്തെ പത്ത്
കടന്നു വന്നാൽ 
തിരുമേനി(സ)
ഉറക്കമിളക്കുകയും തന്റെ കുടുംബത്തെ ഉണർത്തുകയും ആരാധനാനുഷ്ഠാനങ്ങൾക്കായി
കഠിന പരിശ്രമം നടത്തുകയും ചെയ്യുമായിരുന്നു “.(മുത്തഫഖുൻ
അലൈഹി)

ഉമിനീർ ശേഖരിച്ച് ഒന്നിച്ച്
വിഴുങ്ങുന്നതും, വായ കൊപ്ളിക്കുന്നതിലും മൂക്കിൽ വെള്ളം ചീറ്റുന്നതിലും
അതിരുകവിയുന്നതും, ആവശ്യമില്ലാതെ ഭക്ഷണത്തിന്റെ രുചിനോക്കുന്നതും നോമ്പുകാർക്ക്
കറാഹത്താണ്.

കളവ്,
ഏഷണി, പരദൂഷണം, വഴക്ക്, അസഭ്യം
എന്നിവ വർജിക്കണ്ടത് എല്ലാ സമയത്തും നിർബ്ബന്ധമാണെങ്കിലും നോമ്പുകാരൻ ഇതെല്ലാം
ഉപേക്ഷിക്കണ്ടത് പ്രത്യേകം നിർബന്ധമാണ്. പ്രവാചകന്റെ ഹദീസ് ശ്രദ്ധിക്കുക: “വ്യാജ സംസാരവും പ്രവർത്തനവും അവിവേകം കാണിക്കുന്നതും
ഒരാൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ അയാൾ ഭക്ഷണ പാനീയങ്ങൾ വർജ്ജിക്കണമെന്ന് അല്ലാഹുവിന്
യാതൊരു ആവശ്യവുമില്ല- (ബുഖാരി).

നോമ്പനുഷ്ഠിച്ചാൽ
ദോഷമുണ്ടാകുമെന്ന്
ഭയപ്പെടുന്ന രോഗി, നമസ്കാരം ഖസ്റാക്കുവാൻ അനുവദനീയമായ
യാത്രക്കാരൻ (നിങ്ങളിലാരെങ്കിലും
രോഗിയാവുയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയുംഎണ്ണം (നോമ്പെടുക്കേണ്ടതാണ്)”
(അൽബഖറ: 184),
തുടങ്ങിയവർക്ക് നോമ്പ്
ഒഴിവാക്കാം. പകരം നോറ്റ് വീട്ടിയാൽ മതി.

“യാത്രക്കാരൻ നോമ്പനുഷ്ഠിക്കുക പുണ്യത്തിൽ പെട്ടതല്ല (മുത്തഫഖുൻ അലൈഹി) ഇനി
നോമ്പെടുത്താൽ അത് മതിയാവുന്നതാണ്.

ആർത്തവകാരിയും പ്രസവ രക്തക്കാരിയും നോമ്പൊഴിവാക്കണം.
പിന്നീട് നോറ്റുവീട്ടണം. ഇവർക്ക് നോമ്പെടുക്കൽ അനുവദനീയമല്ല. അവരുടെ നോമ്പ് ഹറാം
തന്നെയാണ്.

ഗർഭിണിയും മുലയൂട്ടുന്നവളും: അവർക്കും
കുട്ടികൾക്കും ഒന്നിച്ചോ, അതല്ല അവർക്ക് മാത്രമോ
ബുദ്ധിമുട്ടുണ്ടാവുമെന്ന് ഭയമുണ്ടെങ്കിൽ നോമ്പൊഴിവാക്കാം. എന്നാൽ രോഗിയെപ്പോലെ
നോറ്റു വീട്ടേണ്ടതുണ്ട്. എന്നാൽ അവർക്ക് പ്രശ്നമില്ല, കുട്ടികൾക്കും മാത്രമേ പ്രശ്നമുള്ളുവെങ്കിൽ
നോമ്പൊഴിവാക്കാം. പക്ഷെ നോറ്റുവീട്ടുകയും ഒപ്പം ഓരോ ദിവസത്തിനും ഓരോ അഗതിക്ക്
ഭക്ഷണം നൽകുകയും വേണം. അല്ലാഹു പറയുന്നു: (ഞെരുങ്ങികൊണ്ട് മാത്രം) അതിനു സാധിക്കുന്നവർ
(പകരം) ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായശ്ചിതമായി
നൽകേണ്ടതാണ്.”

(അൽബഖറ:184)

നോമ്പെടുക്കാനാവാത്ത വൃദ്ധൻ, ഭേദമാവുമെന്ന്
പ്രതീക്ഷയില്ലാത്ത രോഗി ഇവർക്ക് നോമ്പ് ഒഴിവാക്കാം. പകരം ഓരോ ദിവസത്തിനും ഓരോ
അഗതിക്കും അന്നാട്ടിലെ അര صاع ഭക്ഷണം നൽകണം. മുങ്ങി മരിക്കുവാൻ
പോകുന്നവനെ രക്ഷിക്കാനോ, ജിഹാദിന് വേണ്ടിയോ നോമ്പ് മുറിക്കുന്നവന്
അതിന് അനുവാദമുണ്ട്. ഇത്തരം കാരണങ്ങളൊന്നുമില്ലാതെ നോമ്പൊഴിവാക്കാനനുവാദമില്ല.
മനപൂർവ്വം നോമ്പൊഴിവാക്കിയാൽ അവന് കുറ്റമുണ്ട്.
അവൻ തൗബ ചെയ്യൽ
നിർബന്ധമാണ്. വീട്ടുകയും വേണം.

നോമ്പ് അസാധുവാകുന്ന കാര്യങ്ങൾ:

റമളാനിൽ മനപൂർവ്വം ഭക്ഷണമോ പാനീയമോ
അതിന് തുല്യമായ ഗ്ലൂക്കോസ് ഇഞ്ചക്ഷനോ രക്തം കയറ്റലോ തുടങ്ങിയവ ചെയ്യാം. എന്നാൽ, ഗ്ലൂക്കോസല്ലാത്ത
ഇഞ്ചക്ഷനാണെങ്കിൽ നോമ്പ് മുറിയുകയില്ല. ഒഴിവാക്കലാണ് നല്ലത്.

മറന്നുകൊണ്ടാണ്
ഭക്ഷണം
കഴിച്ചതെങ്കിൽ കുഴപ്പമില്ല. റസൂൽ (സ) പറയുന്നു: “നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട്
ആരെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്താൽ അവൻ നോമ്പ്
പൂർത്തിയാക്കട്ടെ.
.അല്ലാഹുവാണ് അവനെ തീറ്റിപ്പിക്കുകയും കുടിപ്പിക്കുകയും
ചെയുന്നത്.”
(ബുഖാരി ,മുസ്ലിം, അബൂദാവൂദ്,
തിർമിദി)

വായിലൂടെയോ മൂക്കിലൂടെയോ വല്ലതും അകത്തു
കടക്കുക. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വല്ല ഈച്ചയോ പൊടിയോ അകത്തു കടന്നാൽ ഒരു
പ്രശ്നവുമില്ല.

മനപൂർവ്വം ഛർദ്ദിക്കൽ. എന്നാൽ
ഛർദ്ദിവന്നാൽ കുഴപ്പമില്ല.

സ്വന്തം പ്രവൃത്തികൊണ്ട്
ഇന്ദ്രിയംപുറപ്പെടൽ. സംയോഗമോ  ചുംബനമോ
സ്പർശനമോ നോട്ടമോ
സ്വയംഭോഗമോ ഇവയൊക്കെ കാരണമാകാം.

കൊമ്പ് വെച്ചിട്ടോ, രക്തദാനത്തിനോ
ശരീരത്തിൽ നിന്നും രക്തംഎടുക്കൽ. എന്നാൽ രക്തം പരിശോധിക്കുവാനോ പല്ലെടുക്കൽ,
മുറിവ് ഇതിലൂടെയൊക്കെ വരുന്ന അൽപം ചോര നോമ്പിനെ ബാധിക്കുകയില്ല.

ആർത്തവ രക്തവും പ്രസവ രക്തവും. ഇതുണ്ടാവുന്നത്
സൂര്യാസ്തമനത്തിന് തൊട്ടു മുമ്പാണെങ്കിലും ശരി നോമ്പു
മുറിയും.

സംയോഗം. സ്ഖലനമുണ്ടായാലും ഇല്ലെങ്കിലും
ശരി നോമ്പു മുറിയും.

നോമ്പ് മുറിയുന്നതിന്റെ നിബന്ധനകൾ:

നോമ്പ്
മുറിയുന്ന
കാര്യങ്ങളെ സംബന്ധിച്ച് അറിവുള്ളവനായിരിക്കണം.
അറിവില്ലാത്തവനായിരിക്കരുത്.
ഓർമ്മയാടെയാവണം. മറന്ന് കൊണ്ടാവരുത്. നിർബന്ധിതനായിട്ടാകരുത്. സ്വന്തം
ഇഷ്ടപ്രകാരമാവണം. അറിവില്ലാതെയോ ഉദ്ദേശമില്ലാതയോ മേൽപറഞ്ഞ നോമ്പ് മുറിയുന്ന
കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് ചെയ്താൽ നോമ്പു മുറിയുകയില്ല. നോമ്പ് സാധുവായിത്തീരുന്നതാണ്.

സുന്നത്ത് നോമ്പുകൾ:

“ഏറ്റവും ശ്രേഷ്ഠമായ നോമ്പ് ദാവൂദ്(അ)യുടേതാണ്. ഒരു ദിവസം
നോമ്പെടുക്കും അടുത്ത ദിവസം ഒഴിവാക്കും.” (ബുഖാരി, മുസ്ലിം)

റമളാൻ
മാസത്തിന്ന്
ശേഷം എറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ
മുഹർറം മാസത്തിലെ
നോമ്പാണ്. (മുസ്ലിം) അതിൽ എറ്റവും പ്രധാനം മുഹർറം ഒമ്പതും
പത്തും.

മുഹർറം പത്തിന്റെ നോമ്പ് കഴിഞ്ഞ വർഷത്തെ
പാപങ്ങൾക്ക് പ്രായശ്ചിത്തമാണ്. പത്തിന് മുമ്പോ പിമ്പോ ഒരു ദിവസം (ഒമ്പതോ, പതിനൊന്നോ)
നോമ്പെടുക്കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്.

ശവ്വാലിലെ ആറു ദിവസത്തിലെ നോമ്പ് .
മുസ്ലിം നിവേദനം ചെയ്ത ഹദീസ്.  “റമളാനിൽ
നോമ്പെടുത്തിട്ട് അതിന്റെ തുടർച്ചയായി ആറു ദിവസം ശവ്വാലിൽ നിന്നും ചേർത്താൽ ആയുഷ്ക്കാലത്തെ
മുഴുവൻ നോമ്പിനെപ്പോലെയായി.”

ദുൽ ഹിജ്ജ : ഒന്നു മുതൽ ഒൻപത് വരെ. അതിൽ
പ്രധാനം ഒൻപത്. അറഫാ ദിനം. 9 ലെ നോമ്പ്
രണ്ടു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും. എന്നാൽ ഹജ്ജ് ചെയ്യുന്നവർക്ക് ഈ നോമ്പില്ല.

എല്ലാ മാസവും മൂന്ന് ദിവസത്തെ നോമ്പ്.
അതിൽ ഏറ്റവും പ്രധാനം 13, 14, 15 വെളുത്ത ദിവസങ്ങൾ എന്ന പേരിലറിയപ്പെടുന്ന അയ്യാമുൽ ബീള്.

 എല്ലാ തിങ്കളും വ്യാഴവും. ഹദീസ് ശ്രദ്ധിക്കുക. “കർമ്മങ്ങളൊക്കെ അല്ലാഹുവിന്റെ
മുമ്പിൽ
സമർപ്പിക്കപ്പെടുന്ന ദിവസങ്ങളാണിത്. നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ
സമർപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു”.

 റജബിലെ നോമ്പ്.
വെള്ളിയാഴ്ച
മാത്രമായി നോമ്പെടുക്കുന്നത്, സംശയ ദിവസം
നോമ്പെടുക്കുന്നത്, ശഅബാൻ
പതിനഞ്ചിന് മാത്രം നോമ്പെടുക്കുന്നത് എന്നീ നോമ്പുകൾ വെറുക്കപ്പെട്ടതാകുന്നു. കാരണം
ഹദീസുകളിൽ ഇങ്ങനെയുള്ള നോമ്പിന് യാതൊരു അടിസ്ഥാനവുമില്ല.

രണ്ട് പെരുന്നാൾ ദിവസം നോമ്പെടുക്കുന്നത്
നിഷിദ്ധമാണ്.

അതുപോലെ അയാമുത്തശ്രീഖിൽ ബലിയറുക്കുവാൻ
കഴിയാത്ത ഹാജിമാർക്കൊഴികെ നോമ്പെടുക്കുന്നത് നിഷിദ്ധമാണ്.

ലൈലത്തുൽ ഖദ്ർ- “തീർച്ചയായും
നാം ഇതിനെ (ഖുർആനിനെ) നിർണ്ണയത്തിന്റെ രാത്രിയിൽ
അവതരിപ്പിച്ചിരിക്കുന്നു.
നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ?
നിർണയത്തിന്റെ
രാത്രി ആയിരം മാസത്തേക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ
രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി
വരുന്നു.” (ഖദ്ർ. 1-5)

ശ്രദ്ധിക്കുക, വലിയ അശുദ്ധിയോടെയാണ് ഒരാൾ ഉണരുന്നതെങ്കിൽ അവൻ അത്താഴം കഴിച്ച് നോമ്പെടുക്കണം. സുബഹിക്ക്
ശേഷം കുളിച്ചാലും മതിയാവുന്നതാണ്. ആർത്തവകാരിയും,
പ്രസവരക്തക്കാരിയും
സുബഹിക്ക് തൊട്ടുമുമ്പ് ശുദ്ധിയായാലും നോമ്പ് എടുക്കണം. സുബഹിക്ക് ശേഷം
കുളിച്ചാലും മതിയാവുന്നതാണ്.

വിശുദ്ധ ക്വുര്‍ആന്‍: പഠനവും സമീപനവും

കുഞ്ഞുമുഹമ്മദ് പറപ്പൂര്‍

ചരിത്രകാലം മുതല്‍ അനേകം ബൃഹത് രചനകളെപ്പറ്റി മനുഷ്യന്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ജ്ഞാനികളുടെ സാരോപദേശങ്ങള്‍, രാഷ്ട്രപ്രമാണങ്ങള്‍, ബഹുവിജ്ഞാന കോശങ്ങള്‍, വിപ്ലവങ്ങള്‍ക്ക് വഴി തെളിച്ച സാഹിത്യ കൃതികള്‍….എന്നിങ്ങനെ പലതും. കഥകള്‍, കാവ്യങ്ങള്‍, ആഖ്യാനങ്ങള്‍ തുടങ്ങിയ ആവിഷ്കാര ശൈലികളും മാനവരാശി ധാരാളം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ കൃതികള്‍ ചരിത്രത്തില്‍ അതതു കാലത്ത് അമൂല്യങ്ങളും അപ്രമാദിത്വമുള്ളവയും ആയിരുന്നെങ്കിലും അല്‍പായുസ്സുള്ളവയായിരുന്നു. അഥവാ, കാലത്തെ അതിജീവിച്ച് മനുഷ്യന് പിന്തുടരാവുന്ന സന്ദേശം വഹിച്ചിരുന്നവയല്ല അവയില്‍ ഒന്നുപോലും. ക്വുര്‍ആനിന്‍റെ അവസ്ഥ അതല്ല. അത് ഏത് മാനദണ്ഡം വെച്ച് നോക്കിയാലും കാലത്തെ അതിജീവിച്ച് കൊണ്ടേയിരിക്കുന്നു. കാരണം ക്വുര്‍ആന്‍ ദൈവികകൃതിയാണ്. അതിന്‍റെ ആശയങ്ങളും അക്ഷരങ്ങളും ആവിഷ്കാര ശൈലിയും അല്ലാഹുവിന്‍റേതാണ്. അവന്‍റെ മാത്രം. മുഹമ്മദ് നബി(ﷺ) ആ വചനങ്ങള്‍ മനുഷ്യരെ കേള്‍പ്പിച്ചുവെന്ന് മാത്രം. ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണെന്നതിന് തെളിവ് ആ ഗ്രന്ഥം തന്നെയാണ്.

ശുദ്ധമായ അറബി ഭാഷയാണ് ക്വുര്‍ആനിന്‍റേത്. പാരായണ ലാളിത്യവും ആശയസമ്പുഷ്ടവുമായ സൂക്തങ്ങള്‍. ആയിരത്തി നാനൂറ് വര്‍ഷങ്ങളായി കാലത്തെ അതിജീവിച്ച് തെളിച്ചം മങ്ങാതെ പ്രയോഗക്ഷമമായ സാഹിത്യ മാധ്യമമായി നിലനില്‍ക്കുന്ന ഭാഷ ക്വുര്‍ആനിന്‍റേതല്ലാതെ മറ്റേതാണ് ലോകത്ത്? അക്ഷരാഭ്യാസമില്ലാതെ, നാഗരികതയുടെ യാതൊരു പാരമ്പര്യവുമില്ലാതെ ജീവിച്ച ഒരു ജനതയെ ഇരുപത്തിമൂന്ന് വര്‍ഷംകൊണ്ട് മാനവരാശിക്ക് എല്ലാ അര്‍ത്ഥത്തിലും മാതൃകയാക്കാവുന്ന ഒരു വിഭാഗമാക്കി മാറ്റാന്‍-അതും വിജ്ഞാന വിപ്ലവത്തില്‍ കൂടി മാത്രം-മറ്റേത് ഗ്രന്ഥത്തിനാണ് ചരിത്രത്തില്‍ കഴിഞ്ഞത്? നൂറ്റാണ്ടുകള്‍ക്ക് ശേഷം മാത്രം മനുഷ്യന്‍ കണ്ടു പിടിച്ച പ്രപഞ്ച സൃഷ്ടിപ്പിന്‍റെ, മനുഷ്യവളര്‍ച്ചയുടെ ഉള്ളറകളെ പറ്റി കണിശവും കൃത്യവുമായ വിവരങ്ങള്‍ നല്‍കിയ ക്വുര്‍ആന്‍ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്‍റേതല്ലെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക? മനുഷ്യന്‍ ചെയ്യാന്‍ പാടില്ലാത്ത, അവനെ തീരാനഷ്ടത്തിലെത്തിക്കുന്ന ഒട്ടേറെ നിരോധന നിയമങ്ങളുണ്ട് ക്വുര്‍ആനില്‍. അപരിഷ്കൃത കാലത്ത് ജീവിച്ച, അക്ഷര വിവരം നേടാത്ത മുഹമ്മദ് നബി(ﷺ) ക്വുര്‍ആന്‍ ഓതിത്തന്നു കൊണ്ട് വെളിപ്പെടുത്തിയ ആ നിരോധന നിയമങ്ങള്‍ നാടിനും മനുഷ്യനും വേണ്ടപ്പെട്ടവയായിരുന്നു എന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക?. അപ്രകാരം ക്വുര്‍ആന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ അനാവശ്യവും മനുഷ്യ പുരോഗതിക്ക് തടസ്സവുമാണെന്ന് അവകാശപ്പെടാന്‍ ആര്‍ക്കാണ് സാധിക്കുക?. ക്വുര്‍ആനിന്‍റെ നിയമ നിര്‍ദ്ദേശങ്ങളും വിധിവിലക്കുകളും എന്നും എവിടെയും പ്രസക്തമാണ്.

ഇന്നു നാം കാണുന്ന ഈ ക്രമത്തിലേ അല്ല ക്വുര്‍ആന്‍ അല്ലാഹു ഇറക്കിയത്. വിവിധ സാഹചര്യങ്ങളില്‍ സാന്ദര്‍ഭികമായി ഇറക്കിയ സൂക്തങ്ങള്‍ പിന്നീട് പ്രത്യേക അധ്യായങ്ങളില്‍ ഈ ക്രമത്തില്‍ ക്രോഡീകരിച്ച് പഠിപ്പിച്ചത് അല്ലാഹുവാണ്. ആ നിയമങ്ങള്‍ക്കനുസരിച്ച് വ്യക്തി-കുടുംബ-സമൂഹ ജീവിതം സംവിധാനിക്കേണ്ടത് എങ്ങനെയെന്ന് പ്രായോഗികമായി വിവരിക്കുകയും കാണിച്ച് തരികയുമാണ് നബി(ﷺ) ചെയ്തത്.

“അതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേ ഇല്ല. സൂക്ഷമത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്” (2: 2).

“അതിന്‍റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായ ഒരുവനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്” (41: 42).

“നിശ്ചയം, ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (17:9).

നമ്മുടെ ബന്ധം?

ഒരു ഗ്രന്ഥത്തെയും അതിലെ ആശയങ്ങളെയും നിരാകരിക്കാന്‍ ബുദ്ധിപരമോ, തത്വപരമോ ആയ യാതൊരു ന്യായവുമില്ലെന്നിരിക്കെ പിന്നെ എന്ത് പറഞ്ഞാണ് അതിനെ നാം അവഗണിക്കുക? ധിക്കാരമല്ലാതെ.

“എന്‍റെ ഉദ്ബോധനത്തെ വിട്ടു വല്ലവനും തിരിഞ്ഞു കളയുന്ന പക്ഷം, തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ അവനെ നാം അന്ധനായി ഹാജറാക്കുകയും ചെയ്യും. അവന്‍ പറയും: എന്‍റെ റബ്ബേ എന്തിന് നീയെന്നെ അന്ധനായി ഹാജറാക്കിക്കൊണ്ടുവന്നു? ഞാന്‍ കാഴ്ച്ചയുള്ളവനായിരുന്നുവല്ലോ. അല്ലാഹു പറയും: അങ്ങനെത്തന്നെ. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നിരുന്നുവല്ലോ. അപ്പോള്‍ നീയത് മറന്നു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അപ്രകാരം, അതിരുവിട്ട, തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു. പരലോകത്തെ ശിക്ഷ കൂടുതല്‍ കടുത്തതും നിതാന്തവുമായിരിക്കും” (20: 124-127).

നാം ക്വുര്‍ആനിനെ പരിഗണിച്ചിട്ടുണ്ടോ? അല്ലാഹു പറഞ്ഞു: “ഇഖ്റഅ്” (നീ വായിക്കുക) എന്ന്. നാം വായിച്ചുവോ?. എത്രയെത്ര നാം വായിക്കുന്നു. എന്തെല്ലാം നാം പഠിക്കുന്നു. പഠനത്തിന് വേണ്ടി നാം എത്ര പണവും സമയവും അധ്വാനവും ചിലവഴിക്കുന്നു. എന്നാല്‍, ക്വുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനും ഇതില്‍ എത്ര നീക്കി വെച്ചിട്ടുണ്ട്?.

ക്വുര്‍ആന്‍ രണ്ടു വിഭാഗം ജനങ്ങളെ ഏറ്റവും രൂക്ഷമായ പ്രയോഗത്തില്‍ ആക്ഷേപിച്ചിട്ടുണ്ട്. ഒന്ന്, വേദം പഠിക്കാതെ അതിന്‍റെ ആളായി നടക്കുന്നവനെ. രണ്ട്, ക്വുര്‍ആന്‍ പഠിച്ചിട്ടും അതനുസരിച്ച് ജീവിക്കാത്തവനെ.

“തൗറാത് സ്വീകരിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെടുകയും എന്നിട്ടത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു……” (62:5).

“അപ്പോള്‍ അവര്‍ക്കെന്ത് പറ്റി? സിംഹത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്ന വിളറി പിടിച്ച കഴുതകളെപ്പോലെ….” (74:49-51).

“നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും അങ്ങനെ ചെകുത്താന്‍ പിന്നാലെ കൂടുകയും എന്നിട്ട് ദുര്‍മാര്‍ഗ്ഗികളില്‍ പെട്ടുപോകുകയും ചെയ്ത ഒരാളുടെ വൃത്താന്തം നീ അവര്‍ക്ക് ഓതിക്കേള്‍പ്പി ക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയിലേക്ക് തിരിയുകയും തന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തു. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടേത് പോലെയാണ്. നീ അതിനെ വിരട്ടിയാല്‍ അത് നാവ് തൂക്കിയിടും. അതിനെ നീ വെറുതെ വിട്ടാലും നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിയ ആളുകളുടെ ഉപമ. അത് കൊണ്ട് ഈ കഥ വിവരിച്ച് കൊടുക്കുക. അവര്‍ ചിന്തിച്ചേക്കാം” (7:175-176).

വേദഗ്രന്ഥത്തിനോട് നിഷേധ സമീപനം പുലര്‍ത്തിയ ജനങ്ങളെയാണ് അല്ലാഹു മേല്‍ വചനങ്ങളില്‍ ഉപമിച്ചത്. ക്വുര്‍ആനിനോട് നിഷേധ സമീപനം പുലര്‍ത്തുന്നവര്‍ ഈ ഉപമക്ക് പുറത്താവുകയില്ലല്ലോ.

നമ്മുടെ ന്യായം

അല്ലാഹുവിന്‍റെ വചനങ്ങളാണിത്. അത് പഠിക്കുന്നവര്‍ക്കും പകര്‍ത്തുന്നവര്‍ക്കും അല്ലാഹു എളുപ്പം നല്‍കിയിരിക്കുന്നു.

“നിശ്ചയം, ആലോചിച്ചു മനസ്സിലാക്കാന്‍ ക്വുര്‍ആനിനെ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?” 54:17,22,32,40).

“അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളുണ്ടോ?” (47:24).

പഠിക്കാന്‍ സമയമില്ല, പഠിച്ചാല്‍ മനസ്സിലാവില്ല എന്നിങ്ങനെ ക്വുര്‍ആന്‍ പഠനത്തെ അവഗണിക്കുന്നവര്‍ ന്യായീകരിച്ചൊഴിഞ്ഞു മാറുകയാണ്. ഒരു വിഭാഗം ആളുകളെ പറ്റി അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക.

“നീ ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്ത വരുടെയും ഇടയില്‍ കാഴ്ച്ചയില്‍ പെടാത്ത ഒരു മറ നാം ഉണ്ടാക്കുന്നതാണ്. അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും അവരുടെ കാതുകളില്‍ ഒരു തരം കട്ടി വെക്കുന്നതുമാണ്. ക്വുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെ പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞു പോകുന്നതുമാണ്” (17: 45,46).

പരലോകത്തില്‍ വിശ്വാസമില്ലാത്ത, അല്ലാഹു വിന്‍റെ ഏകത്വത്തില്‍ അംഗീകരിക്കാത്തവരുടെ വിശ്വാസവും ക്വുര്‍ആനിനോടുള്ള നിലപാടും വ്യക്ത മാക്കുന്നതാണ് മേല്‍ വചനങ്ങളെന്നിരിക്കെ, വിശ്വാസികളെന്ന് പറയുന്നവരുടെ നിലപാട് അവരുടേത് പോലെത്തന്നെ ആയിക്കൂടല്ലോ.

പൗരോഹിത്യം വന്ന വഴി

അതിനാല്‍ നാം ക്വുര്‍ആന്‍ പഠിക്കുക. അത് മന:ശാന്തി നല്‍കും. ജീവിതത്തില്‍ മാറ്റമുണ്ടാക്കും. സന്‍മാര്‍ഗ്ഗത്തിലേക്ക് വെളിച്ചം നല്‍കും. പഠനം ആത്മാര്‍ത്ഥമായിരിക്കണം. ജീവിതത്തില്‍ പകര്‍ത്താനായിരിക്കണം. ക്വുര്‍ആന്‍ പഠിച്ച് അത്കൊണ്ട് കാലക്ഷേപം കഴിക്കുന്ന പ്രൊഫഷനലുകളാവരുത്. നബി(ﷺ) പറഞ്ഞു. “നിങ്ങളില്‍ ഉത്തമന്‍ ക്വുര്‍ആന്‍ പഠിച്ചവനും പഠിപ്പിക്കുന്നവനുമാണ്” (ബുഖാരി).

ഒരു കാലത്ത് ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നത് പുരോഹിതന്‍മാര്‍ വിലക്കിയിരുന്നു. ക്വുര്‍ആന്‍ എന്നും അജ്ഞതയില്‍ നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. എങ്കിലേ അന്ധവിശ്വാസങ്ങള്‍ സമുഹത്തില്‍ അവശേഷിക്കൂ എന്നതായിരിക്കണം അവരുടെ ആഗ്രഹം. കാരണം, അല്ലാഹുവിനോടല്ലാതെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവരാണല്ലോ അവര്‍. ഉദാഹരണമായി സൂറ: സുഖ്റുഫിലെ താഴെ പറയുന്ന സൂക്തത്തിന്‍റെ ഒരു ഭാഗം മാത്രം ഉദ്ധരിച്ച് കൊണ്ട് യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തെളിവുണ്ടെന്ന് വാദിക്കുന്നു.

“നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ച് നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്” (43:45).

ഇവിടെ പുരോഹിതന്‍മാര്‍ ‘വസ്അല്‍’ മുതല്‍ ‘മിന്‍ റുസുലിനാ’ വരെ ഉദ്ധരിക്കുകയും എന്നിട്ട് പ്രവാചകന്‍മാരോട് തേടാം, പ്രാര്‍ത്ഥിക്കാം എന്നിങ്ങനെ വ്യാജവ്യാഖ്യാനം നല്‍കിക്കൊണ്ട് നബിമാരോടും മറ്റ് മഹാന്‍മാരോടും പ്രാര്‍ത്ഥിക്കാമെന്ന് പാമരന്‍മാരെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. ഇത് കേള്‍ക്കുന്ന സാധാരണക്കാര്‍ ക്വുര്‍ആന്‍ പഠിച്ചവരാണെങ്കില്‍ ഈ പുരോഹിതന്‍മാരെ ഈ ദുര്‍വ്യാഖ്യാനത്തിനനുവദിക്കുകയില്ല. അല്ലാഹുവല്ലാത്ത മറ്റു ആരാധ്യന്‍മാരില്ല എന്ന ഇസ്ലാമിന്‍റെ അടിത്തറ ഖണ്ഡിതമായി വിവരിക്കുന്ന ക്വുര്‍ആന്‍ വചനത്തെയാണിവര്‍ നേര്‍ വിപരീതാര്‍ത്ഥം നല്‍കി ദുര്‍വ്യാഖ്യാനിക്കുന്നത് എന്നോര്‍ക്കണം. ഇപ്രകാരം സൂറ: ആലുഇംറാനിലെ 52-ാം വചനവും ഈ പുരോഹിതന്‍മാര്‍ അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടാനായി തെളിവായി ഉദ്ധരിക്കാറുണ്ട്. ഇങ്ങനെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആരും ക്വുര്‍ആന്‍ വ്യാഖ്യാനിക്കാതിരിക്കാന്‍ ക്വുര്‍ആന്‍ പഠനം മുസ്ലിം സമൂഹത്തില്‍ കൂടുതല്‍ പ്രചാരം നേടേണ്ടിയിരിക്കുന്നു. എങ്കിലേ മുസ്ലിംകള്‍ക്കിടയില്‍ നിന്ന് പൗരോഹിത്യം നാടുനീങ്ങുകയുള്ളൂ.

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാന്‍ മാത്രമല്ല, ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസങ്ങളെ അവഗണിച്ച് അതിനെ കേവല രാഷ്ട്രീയ-വിപ്ലവ പ്രത്യയശാസ്ത്രമാക്കി അവതരിപ്പിക്കുന്നവരും പ്രവാചകന്‍മാരുടെ മുഅ്ജിസത്തുകളെ തങ്ങളുടെ ബുദ്ധിക്ക് വഴങ്ങാത്തതിന്‍റെ പേരിലോ ഭൗതിക പ്രസരം കൊണ്ടോ ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവരും എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇവരുടെ കെടുതികളില്‍ നിന്ന് രക്ഷപ്പെടണമെങ്കിലും ക്വുര്‍ആന്‍ പഠനം അനിവാര്യമാകുന്നു.

എങ്ങനെ വ്യാഖ്യാനിക്കണം?

ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണ്. അതിലെ ഉള്ളടക്കങ്ങളുടെ പ്രായോഗിക ജീവിതരീതി എങ്ങനെയെന്ന് അല്ലാഹു തന്നെയാണ് വിവരിക്കുന്നത്. അത് പലപ്പോഴായി നബി(ﷺ)ക്ക് വഹ്യ്യു മുഖേന വിശദീകരിച്ച് കൊടുത്തതാണ്. ഉദാഹരണത്തിന്, “നിങ്ങള്‍ നമസ്കാരം നില നിര്‍ത്തുക” എന്ന അല്ലാഹുവിന്‍റെ കല്‍പ്പനയുടെ പ്രായോഗിക രീതി വിവരിച്ച് തരാന്‍ നബി(ﷺ)ക്ക് മാത്രമേ കഴിയൂ. എത്ര നേരം, എങ്ങനെ, ഏത് വിധം എന്നിങ്ങനെ നമസ്കാരത്തിന്‍റെ വിശദാംശം നബി(ﷺ)ക്ക് ലഭിച്ചത് അവിടുന്ന് മനുഷ്യരെ പഠിപ്പിച്ചു. അതിനാല്‍, ക്വുര്‍ആനിന്‍റെ യഥാര്‍ത്ഥ വ്യാഖ്യാതാവ് മുഹമ്മദ് നബി(ﷺ) തന്നെയാണ്. അതാവട്ടെ, വഹ്യ്യുമാണ്. അതാണ് നബിചര്യ(സുന്നത്തുറസൂല്‍). നബി(ﷺ)യില്‍ നിന്ന് നേരിട്ട് കേട്ടവരും കണ്ടവരുമായ സ്വഹാബികള്‍ ആ വ്യാഖ്യാനം മനുഷ്യലോകത്തിന് കൈമാറിയിട്ടുണ്ട്. സ്വഹീഹായ ഹദീസുകളില്‍ കൂടി ആ വ്യാഖ്യാനം നാം മനസ്സിലാക്കുന്നു. അപ്പോള്‍ ഹദീസുകളുടെ പിന്‍ബലമില്ലാത്ത, സ്വന്തമായ വ്യാഖ്യാനങ്ങള്‍ നമുക്കുണ്ടായിക്കൂടാ. ഹദീസ് നിഷേധികള്‍ക്ക് ക്വുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ അര്‍ഹതയുമില്ല.

അപകടകരമായ പ്രവണതകള്‍

എന്നാല്‍, ക്വുര്‍ആന്‍ പഠന വ്യാഖ്യാന രംഗത്ത് അപകടം നിറഞ്ഞ പ്രവണതകള്‍ ഉണ്ടാവുന്നുണ്ടോ എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു. ഹദീസുകളുടെയോ പ്രാമാണികരായ വ്യാഖ്യാതാക്കളുടേയോ അര്‍ത്ഥ വ്യാഖ്യാനങ്ങളെ അവഗണിച്ച് ഭാഷാനിഘണ്ഡുകള്‍ നോക്കി അര്‍ത്ഥം പറയുകയും തോന്നും പോലെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന അവലംബ നിലപാട് മഹാ കുറ്റകരമാണെന്ന് നാം അറിയണം. ക്വുര്‍ആന്‍ സര്‍വ്വലോക നിയന്താവായ അല്ലാഹുവിന്‍റെ വചനങ്ങളാണെന്നും നബി(ﷺ)യുടെ ഏറ്റവും വലിയ മുഅ്ജിസത്താണെന്നുമുള്ള ഗൗരവം ഈ വിശുദ്ധ ഗ്രന്ഥത്തെ സമീപിക്കുമ്പോള്‍ നമുക്കുണ്ടാവണം. അക്ഷരസ്ഫുടമല്ലാത്ത പാരായണം, അസ്ഥാനത്ത് അത് പ്രയോഗിക്കല്‍, ആദരവില്ലാതെ അതിനെ കൈകാര്യം ചെയ്യല്‍ എന്നിങ്ങനെയുള്ള അബദ്ധങ്ങള്‍ നാം സൂക്ഷിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.

ഈദ് ആഘോഷിക്കുന്നതിന് മുമ്പ്

എല്ലാ കണ്ണുകളും മക്കയിലേക്ക്… –
ഹജ്ജ്  കർമത്തിന് മണിക്കൂറുകൾ മാത്രം ബാക്കി!
ഇബ്റാഹീം (അ)യുടെ വിളിക്ക് ഉത്തരം ചെയ്ത്
ഒഴുകിയെത്തിയ ജനലക്ഷങ്ങൾ!

എന്തൊരു നയന മനോഹര ദൃശ്യങ്ങളാണവിടെ….

രാജാവും പ്രജയും വെളുത്തവനും കറുത്തവനും തുല്യർ. വേഷമൊന്ന്. കർമമൊന്ന്… മന്ത്രമൊന്ന്….
ഒരേ ഈണത്തിൽ, ഒരൊറ്റ താളത്തിൽ ഉയർന്നു പൊങ്ങുന്ന തൽബിയത്തിന്റെ വരികൾ….
അത് ചുണ്ടുകളുടെ യാന്ത്രിക  മർമരങ്ങളല്ല;
മറിച്ച്, ഹൃദയത്തിന്റെ ആത്മാർഥ ഭാഷണങ്ങളാണ്…

സുഹൃത്തേ,
അകലെ, കടലിനപ്പുറത്ത്, ഓർമകളുടെ സംഗമഭൂമിയിൽ ജനലക്ഷങ്ങൾ ഒന്നിക്കുമ്പോൾ, താങ്കളുടെ മനോഗതമെന്താണ്? ആ പുണ്യഭൂവിൽ എത്തിച്ചേരാൻ മനസ്സ് കൊതിച്ചിരുന്നോ? താങ്കളുടെ സ്വപ്നങ്ങളിൽ ഒരു ഹജ്ജ് യാത്രയുണ്ടോ? സ്വീകരിക്കപ്പെടുന്ന ഹജ്ജിന്റെ യോഗ്യതകൾ താങ്കൾ നേടിയിട്ടുണ്ടോ? -സുഹ്യത്തേ,  നമുക്കിത് ഒാർമക്കുളിരിന്റെ ‘പെരുന്നാളാ’ണ്; ഇബ്റാഹീം (അ)യുടെ ത്യാഗസ്മരണകളുടെ ദിനങ്ങൾ… പുത്തൻ പ്രതിജ്ഞകളുടെ സന്ദർഭങ്ങൾ…! നന്മയുടെ മുന്നൊരുക്കങ്ങൾക്കുള്ള ഉണർത്തലുകൾ… ആവി പറക്കുന്ന ചൂടു ബിരിയാണിയും വർണ മനോഹാരിത പകരുന്ന പുത്തനുടുപ്പുകളുമാണ് പലർക്കും പെരുന്നാൾ…..  ചിലർക്കെങ്കിലും ഗിറ്റാറും വീണയും  “ചൂളം വിളിക്കുന്ന ഇശൽ സന്ധ്യകളും…!

താങ്കളുടെ ആയുസ്സിൽ നിരവധി ഈദുകൾ കടന്നുപോയ്‌. ഇപ്പോഴെങ്കിലും സ്വയം ചോദിക്കുക
“ഞാൻ ഈ ഈദ് ആഘോഷിക്കാൻ അർഹനാണോ
സ്വയം ചോദിക്കാനുള്ള ചോദ്യങ്ങൾ ഇവിടെ തുടങ്ങുന്നു…

ഇബ്റാഹീം (അ) തന്റെ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടതെന്തിന്? ജ്വലിക്കുന്ന അഗ്നിയിൽ തള്ളപ്പെട്ടതെന്തിന്? |

ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചതിനാണോ? സ്വഭാവദൂഷ്യത്തിനോ രാജ്യദ്രോഹ കുറ്റത്തിനോ? നിയമലംഘനത്തിന് നേത്യത്വം നൽകിയതിനാലോ ആണോ? അല്ല, ഇതൊന്നുമല്ല കാരണം… അദ്ദേഹം സ്വീകരിച്ച വ്യക്തമായ നിലപാടുകളോടും ആദർശത്തോടും തന്റെ ജനത കാണിച്ച പ്രതികാരവും പ്രതിരോധവുമാണ് പീഡനങ്ങളായി രൂപപ്പെട്ടത്. എങ്കിൽ, എന്താണാ നിലപാട്?  മഹാത്മാക്കളുടെ ബിംബങ്ങൾക്കു മുന്നിൽ സങ്കടഹരജി ബോധിപ്പിച്ച തന്റെ ജനതയോട് അദ്ദേഹം പറഞ്ഞു: ഹസ്ബിയല്ലാഹു വ നിഅ്മൽ വകീൽ” എനിക്ക് എന്റെ റബ്ബ് മതി. ഭരമേൽപിക്കാൻ ഏറ്റവും അർഹൻ അവനാണ്.

സുഹൃത്തേ,

ഈ വാചകത്തിന്റെ വിവക്ഷ എന്താണ്?
മനുഷ്യന്റെ വേദനയും വേവലാതിയും ബോധിപ്പിക്കേണ്ടത് അല്ലാഹുവിനോടു മാത്രമാണ്. അവൻ മാത്രമാണ് നമ്മുടെ രക്ഷാ അവലംബം…ഇതു കേൾക്കുമ്പോൾ മഹാത്മാക്കളെ രക്ഷകരായി
കണ്ട നംറൂദിന്റെ രാജ്യം പ്രതിഷേധിക്കുക സ്വാഭാവികം. ഇവിടെ താങ്കൾ ആരുടെ കൂടെയാണ്? ഇബ്റാഹീം (അ)ന്റെ കൂടെയോ, അതോ നംറൂദിന്റെ കൂടെയോ? ഏലസ്സും ഐക്കല്ലും ചരടും തകിടും പ്രശ്നപരിഹാരത്തിനവലംബിക്കുന്നവർക്ക് ഞാൻ ഇബ്റാഹീം (അ)യുടെ കൂടെയാണ് എന്ന് പറയാനാകുമോ?

ഈ നബിവചനം കാണുക: ഇസാ ബിൻ അബ്ദിർറഹ്മാൻ (റ) നിവേദനം, പ്രവാചകൻ (സ്വ) പറഞ്ഞു: “ഒരാൾ തന്റെ ശരീരത്തിൽ (രക്ഷ  പ്രതീക്ഷിച്ച്) വല്ലതും ബന്ധിച്ചാൽ അവനതിലേക്ക് ഏൽപ്പിക്കപ്പെട്ടു. (തിർമിദി)

സുഹൃത്തേ, എങ്കിൽ, ഈദിന്റെ അത്തർ പുരട്ടിയ കുപ്പായത്തിനുള്ളിൽ കെട്ടിയിട്ട ഏലസ്സും ഐക്കല്ലും ചരടും ഇനിയെങ്കിലും അഴിച്ചുകൂടേ? പ്രവാചകന്മാരുടെ പ്രബോധിത സമൂഹങ്ങളിൽ മഹാഭൂരിപക്ഷവും വിഗ്രഹപൂജ നടത്തിയപ്പോൾ മുന്നിലെ കല്ലിനോടല്ല തേടിയത്, മറിച്ച്, ആ കല്ല് ഏതോ ഒരു മഹാത്മാവിന്റെ പ്രതീകം മാത്രമാണ് എന്നവർ വിശ്വസിച്ചു. നൂഹ് (അ)യുടെ ജനത പ്രാർഥിച്ച ബിംബങ്ങൾ മഹാത്മാക്കളായിരുന്നുവെന്നും അവരുടെ ഓർമയ്ക്കായി അവരെ ആദരിക്കാനായി ഒരു ജനത സ്ഥാപിച്ച രൂപങ്ങൾ ആ തലമുറയ്ക്ക് ശേഷം ആരാധിക്കപ്പെടുകയായിരുന്നുവെന്നുമുള്ള ചരിത്ര സാക്ഷ്യത്തിൽനിന്ന് ഇത് വ്യക്തമാണ്. ബിംബനിർമാതാവായ പിതാവിനെ ഇബ്റാഹീം(അ) ഗുണകാംക്ഷയോടെ തിരുത്തുമ്പോഴും ഇതു തന്നെയാണ് അടിസ്ഥാനം. നാട്ടി നിർത്തിയ കല്ലുകളെ മാത്രമല്ല സഹോദരാ, പ്രവാചകന്മാർ എതിർത്തത്. ഉയർത്തിക്കെട്ടിയ മഖ്ബറകൾ ഇബ്റാഹീമീ മില്ലത്തിന്റെ ഭാഗവുമല്ല. ജാബിർ (റ) നിവേദനം: ഖബ്റിൽ കുമ്മായം പൂശുന്നതും അതിന്മേൽ ഇരിക്കുന്നതും അവ കെട്ടി ഉയർത്തുന്നതും പ്രവാചകൻ (സ്വ) നിരോധിച്ചിരിക്കുന്നു. (മുസ്ലിം) മക്കാ വിജയ ദിനത്തിൽ പ്രവാചകൻ (സ്വ) അലി(റ)യോട്
പറഞ്ഞു. “ഉയർന്നു നിൽക്കുന്ന പ്രതിമകൾ നീ തട്ടിത്തകർക്കണം, കെട്ടി ഉയർത്തിയ ഖബ്ർ നീ നിരപ്പാക്കുകയും വേണം  എങ്കിൽ, ഖബ്റുകൾ കെട്ടി ഉയർത്തുന്നവർക്കും ഖബ്റാളികൾക്കു വേണ്ടി പ്രാർഥിക്കാൻ  ഇസ്‌ലാം  നിശ്ചയിച്ച ഖബ്ർ സന്ദർശനം അവരോടു വിളിച്ചു പ്രാർഥിക്കുന്ന സിയാറത്ത് യാത്രകളാക്കിയവർക്കും ബലിപെരുന്നാൾ ആഘോഷിക്കാൻ എന്ത് യോഗ്യതയാണുള്ളത്? ചിന്തിക്കുക.

സുഹൃത്തേ, “ഹസ്ബിയല്ലാഹു വ നിഅ്മൽ വകീൽ” എന്നത്
അലങ്കരിക്കപ്പെട്ട ഫ്രയിമുകളിൽ എഴുതി തുക്കാനുള്ള
പ്രദർശന വസ്തുവല്ല; അത് ഹൃദയത്തിൽ
നിറഞ്ഞൊഴുകേണ്ട ആദർശമാണ്. അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതിലും പ്രാർഥനയ്ക്ക് ഉത്തരം പ്രതീക്ഷിക്കുന്നതിലും ഇബ്റാഹീം(അ) ഒരിക്കലും നിരാശനായില്ല; അല്ലാഹുവിനെ വെടിഞ്ഞ് മറ്റാരെയും തേടി പോയതുമില്ല. മക്കളില്ലാത്ത ദുഃഖം അലയടിക്കുന്ന മനസ്സുമായി ആ വയോധികൻ ജീവിച്ചു.
ഹാജിറ : (റ) വാർധക്യത്തിലേക്ക് എത്തിച്ചേർന്നി രിക്കുന്നു. ചുരുണ്ടുകൂടിയ ഗർഭപാത്രത്തിൽ തനിക്കായിഒരു ജീവന്റെ തുടിപ്പ് അവർ കൊതിച്ചു; കാത്തിരുന്നു… എന്റെ രക്ഷിതാവേ, സദ് വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യണെ  , (വി.ഖു. 37:100) നിരാശയില്ലാത്ത പ്രാർഥനാ വാചകങ്ങൾ… നാമാണെങ്കിലോ? എന്തെല്ലാം  പറയും? ആരോടെല്ലാം കയർക്കും?
ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കുന്നവർ നമ്മിലില്ലേ? അല്ലാഹു അക്ബർ..!! പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ പ്രഖ്യാപനം; നിലയ്ക്കാത്ത മന്ത്രധ്വനി. ഈ പ്രകീർത്തനങ്ങളുടെ അകപ്പൊരുളുകൾ തിരിച്ചറിയാനാണ് ഈദ് ആഘോഷിക്കപ്പെടേണ്ടത്.

നാം അനുഭവിക്കുന്ന ഏതു പ്രതിസന്ധിയുടെയും പരിഹാരം റബ്ബിന് വളരെ ലളിതമാണ്. നമ്മുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരം അവനെ സംബന്ധിച്ച് വെറും നിസാരമാണ്.
അതെ, അവന്റെ അറിവ് അതിർ വരമ്പുകളില്ലാത്തതാണ്.
എങ്കിൽ എന്തിന് നാം പ്രതീക്ഷ വെടിയണം?പ്രതീക്ഷ വെടിയണം

സുഹൃത്തേ, ഭൂമിയിൽ  എത്രയെത്ര ജീവജാലങ്ങളുണ്ട്. അതിൽ ഒരു ഇനമാണല്ലോ മരം. മരങ്ങൾ തന്നെ പലവിധമില്ലേ?
എത്ര എത്ര ഇലകളാണ് ഒാരോന്നിലും ഉളളത്. അതിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഒരു ഇല താഴെ വീണാൽ അതുപോലും റബ്ബ്  അറിയും. “അവന്റെ പക്കലാണ് അദ്യശ്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവൻ അറിയാത ഒരു ഇലപോലും വീഴുന്നില്ല. (വി.ഖു.6:59)
അവന്റെ അറിവ് എത്രമാത്രം വിശാലം എങ്കിൽ, ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികകളിൽ താങ്കൾ ചെയ്യുന്ന മുഴുവൻ
കാര്യങ്ങളും അവൻ കാണുന്നു; അറിയുന്നു.
”അവർ ജനങ്ങളിൽനിന്ന് (കാര്യങ്ങൾ) ഒളിച്ചുവെക്കുന്നു. അല്ലാഹുവിൽനിന്ന് (ഒന്നും) ഒളിച്ചുവെക്കാൻ അവർക്ക് കഴിയില്ല.” (വി.ഖു. 4:108) ജാറവും ബീവിയും പുണ്യസ്ഥാനങ്ങളും
മനുഷ്യൻ അവലംബിക്കുന്നത് എന്തുകൊണ്ടാണ്?
അവർ തന്റെ വിളി കേൾക്കും, മനസ്സിന്റെ നോവുകൾ
അറിയും എന്നെല്ലാം വിശ്വസിക്കുന്നതുകൊണ്ടുതന്നെ. എന്നാൽ ഇബ്റാഹീം (അ)ന്റെ ചരിത്രം ഈ വിശ്വാസത്തെ നിരാകരിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ മലക്കുകൾ അതിഥികളായി വന്നു;
അതിഥികൾക്ക് അദ്ദേഹം ഭക്ഷണം വിളമ്പി, അവർ ഭക്ഷിക്കാതിരിക്കുമ്പോൾ അത്ഭുതം കൂറിയ ഇബ്റാഹീം (അ), വന്നത് മലക്കുകളാണെന്ന് അറിയുന്നത് അവർ ആ കാര്യം
വ്യക്തമാക്കുമ്പോൾ മാത്രമാണ്. അപ്പോൾ, മഹാത്മാക്കൾ അല്ലാഹു അറിയുംപോലെ അറിയും എന്നു പറയുന്നതോ?
അല്ലാഹു പ്രവാചകനെക്കൊണ്ട് പ്രഖ്യാപിപ്പിക്കുന്നത് കാണുക: “അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ പക്കലുണ്ടെന്ന്
ഞാൻ നിങ്ങളോട് പറയുന്നില്ല. മറഞ്ഞ കാര്യം ഞാൻ
അറിയികയുമില്ല. ഞാൻ ഒരു മലക്കാണ് എന്നും ഞാൻ
നിങ്ങളോട് പറയുന്നില്ല “ (വി.ഖു.6:50) സ്വന്തം ചോരയിൽ പിറന്ന പ്രിയപുത്രനെ ബലിയറുക്കാനുള്ള ദൈവകൽപന ബുദ്ധിയുടെ മൂശയിൽ പരീക്ഷിച്ചെടുക്കാതെ ശിരസ്സാവഹിക്കാൻ തയ്യാറായ ഇബ്റാഹിം നബി(അ)യെ, ഹദീഥ് സ്വീകരിക്കണമെങ്കിൽ തന്റെ തലച്ചോർ അംഗീകരിക്കണമെന്ന് പറയുന്നവർക്ക് എങ്ങനെ മാത്യകയാക്കാൻ കഴിയും? പ്രബോധനമെന്നാൽ തങ്ങളുടെ ‘കോംപ്ലക്സിലേക്ക് ഒളിച്ചോടലാണെന്ന് മനസ്സിലാക്കിയവർക്കെങ്ങനെ ബഹുതല സ്പർശിയായി.
സാമൂഹികജീവിതത്തിൽ അറിഞ്ഞിടപെട്ട ഇബ്റാഹിം
നബി (അ)യെ മാത്യകയാക്കാൻ കഴിയും? മുസ്ലിമേതര ഭരണകൂടത്തിന് കീഴിൽ ജീവിക്കുമ്പോഴും രാജ്യത്തിനെതിരെ ഒരിക്കൽ പോലും ആയുധമെടുക്കാതെത്തന്നെ ആദർശജീവിതം സാധ്യമാവുമെന്ന് മനസ്സിലാക്കിയ ആദർശപിതാവെങ്ങനെ വാളിലൂടെ ഇസ്ലാമിക രാജ്യം സ്വപ്നം കാണുന്നവർക്ക് മാത്യകയാവും?

സുഹൃത്തേ,

മതം അതിന്റെ സ്രോതസ്സുകളിൽ നിന്ന് പഠിക്കണം
പ്രമാണങ്ങളിൽ വിരലുകൾ വെച്ച്, കണ്ണുകൾ കൊണ്ട്
നോക്കിക്കണ്ട്, ഹ്യദയം കൊണ്ട് ബോധ്യപ്പെട്ട്, പിന്നെ ജീവിതത്തിന്റെ കൈപ്പുസ്തകമാക്കി മാറ്റി. അവനാണ് ഇബ്റാഹീമി മില്ലത്ത്. അത്തർ പുരട്ടിയ ഈദ് കുപ്പായവും, ധരിച്ച്
തക്ബീർ മുഴങ്ങുന്ന മനസ്സുമായി, സ്വന്തക്കാരുടെ കൂടെ പെരുന്നാൾ ആഘോഷിക്കാൻ യോഗ്യതകൾ ഉറപ്പുവരുത്തുക.
കാരണം, അടുത്ത ഈദിന് മുമ്പ് നമ്മുടെ ഭൗതികശരീരം ഒരുപക്ഷെ, ഖബ്റിലെ പുഴുക്കൾ ആഘോഷിക്കുകയാവാം.

വുള്വു, നമസ്കാരം

പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തിൽ

സർവ്വ സ്തുതിയും അല്ലാഹുവിന്ന്. അവന്റെ ദൂതരിൽ അന്തിമനായ മുഹമ്മദ് നബി(സ)യിലും കുടുംബത്തിലും ബന്ധുമിത്രാദികളിലും അല്ലാഹുവിന്റെ അളവറ്റ കരുണാ കടാക്ഷങ്ങൾ വർഷിക്കുമാറാകട്ടെ.
മാന്യ സഹോദരാ, സ്വഹീഹും കുറ്റമറ്റതുമായ ഹദീസുകളാൽ സ്ഥിരപ്പെട്ട, കർമ്മങ്ങളുടെ ശ്രേഷ്ഠതകളും പ്രതിഫലവും വിവരിക്കുന്ന തിരഞ്ഞെടുത്ത നബിവചനങ്ങളുടെ വിവർത്തനമാണ് താങ്കളുടെ കയ്യിലിരിക്കുന്ന ലഘുലേഖ.

പ്രവാചകൻ(സ)യിൽനിന്നു സ്ഥിരപ്പെട്ട, ഇവിടെ വിവരിക്കപ്പെട്ടതും അല്ലാത്തതുമായ അമലുകൾ (കർമ്മങ്ങൾ) മുഖേന അല്ലാഹുവിലേക്ക് അടുത്ത് അവന്റെ പ്രീതി തേടൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്. അതുപോലെ അവ തനിക്കും മറ്റുള്ളവർക്കും കൂടി പ്രയോജനമാകും വിധം പ്രചരിപ്പിക്കലും അനിവാര്യമാണ്. ഇക്കാര്യം നബിവചനത്തിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അല്ലാഹു പ്രവാചകചര്യ പിൻപറ്റി ജീവി ക്കാനും അത് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കാനും അതിലൂടെ പരലോക മോക്ഷം നേടാനും നമ്മെ അനുഗ്രഹിക്കട്ടെ (ആമീൻ).

1. വുദുവിന്റെ ശ്രേഷ്ഠത

عن عقبة بن عامر : أدركت رسول الله قائما يحدث الناس ما من مسلم يتوضأ فيحسن وضوءه ثم يقوم فيصلي ركعتين مقبل عليهما بقلبه ووجهه إلا وجبت له الجنة (رواه مسلم)


ഉഖ്ബത് ബ്നു ആമിർ (റ) വിൽനിന്ന്: നബി(സ) ജനങ്ങളോട് ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു “ഏതൊരു മുസ്ലിമാണോ നേരാംവണ്ണം വുദുവുണ്ടാക്കി തന്റെ മുഖവും മനസ്സും അല്ലാഹുവിലേക്ക് തിരിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുന്നത് അവന് സ്വർഗ്ഗം നിർബന്ധമായിത്തീരുന്നതാണ് ” (മുസ്ലിം 553

ما _من أحد يتوضأ فيبلغ_ أو فيسبغ الوضوء ثم يقول{أشهد أن لاإله إلا الله وأن محمداً عبده ورسوله الا فتحت أبواب الجنة الثمانية يدخل من أيها شاء (مسلم)

ഉമർ (റ) വിൽ നിന്ന്: നബി(സ) പറഞ്ഞു: “നിങ്ങളിൽ ആരാണോ പൂർണ്ണമായ നിലയിൽ വുദു നിർവ്വഹിച്ച ശേഷം ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വ അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു ‘ (ല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ലെന്നും അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്നും; മുഹമ്മദ് (സ) അവന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് പറയുന്നത്; സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങൾ അവന് വേണ്ടി
തുറക്കപ്പെടാതിരിക്കുകയില്ല.. അവൻ ഉദ്ദേശിക്കുന്നതിലൂടെ അവന് പ്രവേശിക്കാവുന്നതാണ് ” (മുസ്ലിം)

2. നമസ്കാര ശ്രേഷ്ഠത

عن أبي هريرة (ر) قال، قال رسول الله صلى الله عليه وسلم: صلاة الرجل في جماعة تزيد على صلاته في سوقه بضعا وعشرين درجة. وذلك أحدهم إذا توضأ فأحسن الوضوء ثم أتى إلى
المسجد لا ينهزه الا الصلاة، لا يريد الا الصلاة فلم يخط خطوة إلا رفع له بها درجة وخط عنه بها خطيئة حتى يدخل المسجد . فإذا دخل المسجد کان في الصلاة ما كانت الصلاة هي تحبسة والملائكة يصلون على أحدكم ما دام في مجلسه الذي صلى فيه ، يقولون: اللهم ارحمه، اللهم اغفر له تب عليه ما لم يؤذ فيه، ما لم يحدث فيه مسلم

(1506)

അബൂ ഹുറൈറയിൽ നിന്ന്: നബി(സ) പറഞ്ഞു: “ജമാഅത്തായുള്ള ഒരാളുടെ നമസ്കാരം അവൻ അങ്ങാടിയിലോ വീട്ടിലോ വെച്ച് നമസ്കരിക്കുന്നതിനേക്കാൾ ഇരുപതിൽ പരം മടങ്ങ് വർദ്ധനവുളളതാണ്. കാരണം, ഒരാൾ നല്ല നിലക്ക് വുദു നിർവ്വഹിച്ച് നമസ്ക്കാരം ഉദ്ദേശിച്ച് മാത്രം പള്ളിയിലേക്ക് പോകുന്നുവെങ്കിൽ പള്ളിയിൽ പ്രവേശിക്കുന്നത് വരെയുള്ള അവന്റെ ഓരോ കാൽവെപ്പുകൾക്കും ഒരോ നന്മ രേഖപ്പെടുത്തുകയും അത് മുഖേന അവന്റെ ഒരോ  തിന്മ മായ്ച്ചുകളയുകയും ചെയ്യുന്നതാണ്. ഇനി അവൻ പള്ളിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ നമസ്കാരത്തിനായി അവൻ പള്ളിയിൽ കഴിഞ്ഞുകൂടുന്ന അത്രയും സമയം അവൻ നമസ്കാരത്തിലായിരിക്കും(പോലെ പ്രതിഫലത്തിലായിരിക്കും). നമസ്കാരം നിർവ്വഹിച്ച സ്ഥലത്ത് വുദുവോടുകൂടി ഇരിക്കുന്ന അത്രയും സമയം നിങ്ങൾക്ക് വേണ്ടി മലക്കുകൾ ഇപ്രകാരം പാർത്ഥിച്ചുകൊണ്ടെയിരിക്കുന്നതുമാണ്; “അല്ലാഹുവേ ഇവന് നീ കരുണ ചൊരിയേണമേ,അല്ലാഹുവേ ഇവന് നീ പൊറുത്ത് കൊടുക്കണമേ, അല്ലാഹുവേ ഇവന്റെ പശ്ചാതാപം നീ സ്വീകരിക്കേണമേ” (മുസ്ലിം നമ്പർ: 1506)

നമസ്കാരം പള്ളിയിൽ വെച്ച് സംഘടിതമായി നിർവഹിക്കേണ്ടതിന്റെ ഗൗരവവും  അതിന്റെ ശ്രേഷ്ഠതയുമാണ് മുകളിൽ കൊടുത്ത ഹദീസിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് അല്ലാഹു നമുക്ക് ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുക; ജമാഅത്ത് നമസ്ക്കാരം പതിവാക്കുക.

۲. عن أبي أمامة رضي الله عنه أن رسول الله : قال من خرج من بيته متطهرا إلى صلاة مكتوبة فأجره كأجر الحاج المحرم ومن خرج إلى تسبيح الضحى لا ينصبه إلا إياه فاجره كأجر المعتمر ، وصلاة على إثر صلاة لا لغو بينهما كتاب في العليين (أبو داود حسنه الألباني)

 അബൂ ഉമാമ: (റ); നബി(സ) പറഞ്ഞു: “വല്ലവനും തന്റെ വീട്ടിൽ നിന്നു ശുദ്ധിവരുത്തി നിർബന്ധ നമസ്ക്കാരത്തിനായി പുറപ്പെട്ടാൽ അവനുള്ള പ്രതിഫലം ഇഹ്റാമിൽ പ്രവേശിച്ചവനായി ഹജിന് പുറപ്പെട്ടവനുള്ള പ്രതിഫലമായിരിക്കും. ളുഹാ നമസ്കാരം മാത്രം ഉദ്ദേശിച്ച് അത് നിർവ്വഹിക്കാനായി പുറപ്പെട്ടവന് ഉംറ നിർവ്വഹിക്കുന്നവനുള്ള പ്രതിഫലവുമാണ് .ഒരു നമസ്കാരത്തിനു ശേഷം യാതൊരു വിധ അനാവശ്യവും പ്രവർത്തിക്കാതെ മറ്റൊരു നമസ്കാരം നിർവ്വഹിക്കുന്നവൻ ഗ്രന്ഥം ഇല്ലിയ്യീനിൽ രേഖപ്പെടുത്തുന്നതാണ്” (അബുദാവൂദ് 588. സ്വഹീഹ് അൽബാനി.

عن عثمان بن عفان رضي الله عنه سمعت رسول الله صلى الله عليه وسلم يقول من صلى العشاء في جماعة فكأنما قام نصف الليل ومن صلى الصبح في جماعة فكأنما صلى الليل كله

ഉഥ്മാൻ (റ) വിൽ നിന്ന് നബി(സ) പറയുന്നത് ഞാൻ കേട്ടു “ആരെങ്കിലും ഇശാ നമസ്കാരം ജമാഅത്തായി നമസ്കരിച്ചാൽ അവൻ രാത്രി പകുതി സമയം നമസ്കരിച്ചവനെപ്പോലെയാണ്. ആരെങ്കിലും സുബഹി നമസ്കാരം ജമാഅത്തായി നമസ്കരിച്ചാൽ അവൻ രാത്രി മുഴുവനും നമസ്കരിച്ചവനെപ്പോലെയുമാണ്.’ (മുസ്ലിം 1491)

عن أبي هريرة أن رسول الله من اغتسل يوم الجمعة غسل الجنابة ثم راح فكأنما قرب بدنه ومن راح في الساعة الثانية فكأنما قرب بقرة ومن راح في الساعة الثالثة فكأنما قرب كبشا أقرن ومن في الساعة الرابعة فكأنما قرب دجاجة ومن راح في الساعة الخامسة فكأنما قرب بيضة فإذا خرج الإمام حضرت الملائكة يستمعون الذكر(البخاري ۸۱ ۸)

അബുഹുറൈറ (റ)വിൽ നിന്ന്: നബി(സ) പറഞ്ഞു:വല്ലവനും വെള്ളിയാഴ്ച ദിവസം വലിയ ശുദ്ധിയിൽ നിന്നും (കുളിക്കുംപ്രകാരം) കുളിച്ച് (നേരത്തെ പള്ളിയിലേക്ക്) പോയാൽ അവൻ ഒരു ഒട്ടകത്തെ ബലി നൽകിയവനെപ്പോലെയാണ്. രണ്ടാം സമയത്ത് പോയാൽ അവൻ ഒരു പശുവിനെ ബലി നൽകിയവനെപ്പോലെയാണ്. മൂന്നാം സമയം പോയാൽ അവൻ ഒരു ആടിനെ ബലി നൽകിയവനെപ്പോലെയാണ്. നാലാംസമയം പോയാൽ അവൻ ഒരു കോഴിയെ ബലി നൽകിയവനെപ്പോലെയാണ്. അഞ്ചാംസമയത്ത് പോയാൽ അവൻ ഒരു കോഴിമുട്ട ബലി നൽകിയവനെപ്പോലെയാണ്. ഇമാം
(ഖുതുബ നിർവ്വഹിക്കാൻ) പുറപ്പെട്ടാൽ പിന്നീട് മലക്കുകൾ ഉൽബോധനം കേൾക്കുന്നതുമാണ്. (ബുഖാരി 881)


عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم من
شهد الجنازة حتى يصلي عليها فله قيراط ومن شهدها حتى تدفن فله قيراطان. قيل فما القيراطان؟ قال مثل الجبلين العظيمين (رواه مسلم 2189

അബൂഹുറൈറ(റ)വിൽ നിന്ന് നബി (സ) പറഞ്ഞു ‘വല്ലവനും മയ്യത്തിന് സാക്ഷ്യംവഹിച്ച് (സന്ദർശിച്ച്) മയ്യിത്തിന് വേണ്ടി നമസ്കാരം നിർവ്വഹിച്ചാൽ അവന് ഒരു ഖീറാത്ത് പ്രതിഫലമുണ്ട്. മറവ് ചെയ്യുന്നത് വരെ അതിനെ അനുഗമിച്ചവന് രണ്ട് ഖീറാ
ത്തുമുണ്ട്, എന്താണ് രണ്ട് ഖീറാത്ത് എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു അത് വലിയ രണ്ട് പർവ്വതങ്ങളെപ്പോലെയു
ള്ളതാണ്” (മുസ്ലിം 2182 )

عن عائشة رضي الله عنها عن النبي صلى الله عليه وسلم قال
ركعتا الفجر خير من الدنيا وما فيها (مسلم ۱۹۸۸ )

ആയിഷ(റ)യിൽ നിന്ന്: നബി(സ) പറഞ്ഞു: “ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്ത് ഈ ലോകവും അതിലെ വസ്തുക്കളെക്കാളും ഉത്തമമാണ്’ (മുസ്ലിം 1888)

സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് നമസ്കാരമാണ് ഉദ്ദേശ്യം. പതിവായി അത് നിർവ്വഹിക്കുന്ന ഒരാൾക്ക് ജമാഅത്തിന് മുമ്പ് അത് നഷ്ടപ്പെട്ടാൽ സുബ്ഹി നമസ്കാരത്തിന്റെ ശേഷവും അത് നിർവ്വഹിക്കാവുന്നതാണ്.

عن أبي ذر رضي الله عنه عن النبي صلى الله عليه وسلم  أنه قال يصبح
على كل سلامى من أحدكم صدقة فكل تسبيحة صدقة وكل تحميدة صدقة و كل تهليلة صدقة وكل تكبيرة  صدقة وأمر بالمعروف صدقة ونهي عن المنكر صدقة ويجزئ من ذلك ركعتان يركعهما من الضحی (مسلم ۱۹۷۱)

 അബൂദർറ് (റ) വിൽ നിന്ന്: നബി(സ) പറഞ്ഞു. “എല്ലാ പുലരിയിലും നിങ്ങളുടെ ഓരോ സന്ധിയിലും നിങ്ങള്‍ക്ക് ധർമം ഉണ്ട് സുബ്ഹാനല്ലാ, അൽഹംദുലില്ല ,ലാ ഇലാഹ ഇല്ലല്ലാ, അല്ലാഹു അക്ബർ എന്നിവകളെല്ലാം ധർമ്മമാണ്. നന്മ കൽപ്പിക്കൽ ധർമ്മമാണ്. തിന്മ വിരോധിക്കൽ ധർമമാണ്. രണ്ട് റക്അത്ത് ളുഹാ നമസ്കരിക്കൽ നിർവ്വഹിക്കൽ ഇവയ്ക്കെല്ലാം പകരമാകുന്നതുമാണ് (മുസ്ലിം 1671)

. عن أم حبيبة رضي الله عنها قالت قال النبي صلى الله عليه وسلم
من صلى في يوم اثنتي عشرة سجدة تطوعا بنى له بيتا في الجنة (مسلم ۱۹۹۰)

ഉമ്മു ഹബീബ:(റ)യിൽ നിന്ന്: നബി(സ)പറഞ്ഞു; “ഒരാൾ ഒരു ദിവസം പന്ത്രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരം നിർവ്വഹിച്ചാൽ സ്വർഗ്ഗത്തിൽ അവന് ഒരു വീട് നിർമ്മിക്കപ്പെട്ടതാണ്” (മുസ്ലിം 1695)
ളുഹ്റിന് മുന്‍പ് നാല് ശേഷം രണ്ട്,  മഗരിബിന് ശേഷം രണ്ട്, ഇശാഇന് ശേഷം രണ്ട് സുബ്ഹിന് മുമ്പ് രണ്ട് പന്ത്രണ്ട് റക്അത്തുകളാണ് മുകളിൽ കൊടുത്ത ഹദീസിൽ പറയപ്പെട്ടത്.

ശിര്‍ക്കിന്റെ ഇനങ്ങള്‍

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

സംസാരത്തില്‍ വന്നുപോകുന്ന (വാക്കാലുണ്ടാകുന്ന) ശിര്‍ക്കിന്റെ ഇനങ്ങള്‍ ഏതെല്ലാമാണ്?

ഇബാദത്തിന്റെ ഇനങ്ങളില്‍ വല്ലതും അല്ലാഹു അല്ലാത്തവരിലേക്ക് തിരിക്കലാണ് ശിര്‍ക്ക്. അല്ലാഹു   അല്ലാത്തവര്‍ക്കുവേണ്ടി അറുക്കുക,   അല്ലാഹു   അല്ലാത്തവര്‍ക്കായി നേര്‍ച്ചയാക്കുക,  അല്ലാഹു  അല്ലാത്തവരോട്  ദുആ  ചെയ്യുക,  ഇന്ന് ജാറങ്ങളില്‍ ക്വബ്ര്‍പൂജകര്‍ ചെയ്യുന്നതുപോലെ മരണപ്പെട്ടവരെ വിളിച്ചുകൊണ്ട് അവരോട് സഹായതേട്ടം നടത്തുക, മരണ െപ്പട്ടവരോട് ആവശ്യനിര്‍വ്വഹണത്തിനും പ്രയാസങ്ങള്‍ നീക്കുന്നതിനും തേടുക, ജാറങ്ങളെ ത്വവാഫ്  ചെയ്യുക,  മരണെപ്പട്ടവരുടെ  സാമീപ്യം തേടി  ജാറങ്ങളില്‍  ബലി നല്‍കുക, മരണപ്പെട്ടവര്‍ക്ക്  നേര്‍ച്ചയാക്കുക  തുടങ്ങിയതെല്ലാം  ശിര്‍ക്കിന്റെ  ഉദാഹരണങ്ങളാകുന്നു.  ഇതത്രേ ശിര്‍ക്കുല്‍ അക്ബര്‍;  കാരണം  ശിര്‍ക്കുല്‍ അക്ബര്‍  എന്നാല്‍, ഇബാദത്തിനെ അല്ലാഹു അല്ലാത്തവരിലേക്ക് തിരിക്കലാകുന്നു. അല്ലാഹുവാകട്ടെ പറയുന്നത് നോക്കൂ:

فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا

“അതിനാല്‍  വല്ലവനും  തന്റെ  രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്  ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍   സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും,   തന്റെ രക്ഷിതാവിനുള്ള   ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ” (വി. ക്വു. അല്‍കഹ്ഫ്: 110)

وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا

“നിങ്ങള്‍  അല്ലാഹുവെ  ആരാധിക്കുകയും അവനോട്  യാതൊന്നിനേയും  പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക” (വി.ക്വു. അന്നിസാഅ്: 36)

وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ

“കീഴ്‌വണക്കം  അല്ലാഹുവിന്  മാത്രം  ആക്കികൊണ്ട് ഋജുമനസ്‌കരായ നിലയില്‍  അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പ്പിക്കെപ്പട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം” (വി. ക്വു. അല്‍ബയ്യിനഃ : 5)

ഈ വിഷയത്തില്‍ ആയത്തുകള്‍ ധാരാളമുണ്ട്‌.

ശിര്‍ക്ക് വിവിധ ഇനങ്ങളാകുന്നു:

ഒന്ന്: ഇസ്‌ലാമിക മില്ലത്തില്‍നിന്ന്  ആളെ  പുറത്താക്കുന്ന ശിര്‍ക്ക്. ഇബാദത്തിന്റെ ഇനങ്ങളില്‍ വല്ലതും അല്ലാഹു അല്ലാത്തവരിലേക്ക്  തിരിക്കലാണ്  ശിര്‍ക്കെന്ന് നാം  ഉണര്‍ത്തിയല്ലോ.  അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി അറുക്കുക, അല്ലാഹു അല്ലാത്തവര്‍ക്കായി നേര്‍ച്ചയാക്കുക, അല്ലാഹു അല്ലാത്തവരോട്   ദുആ   ചെയ്യുക, അല്ലാഹു അല്ലാത്തവരോട്   സഹായം   തേടുക പോലുള്ളതെല്ലാം  അതില്‍െപ്പട്ടതാണ്.  ഇസ്‌ലാമിക മില്ലത്തില്‍ നിന്ന്  ആളെ  പുറത്താക്കുന്ന വലിയ ശിര്‍ക്കാകുന്നു  ഇത്.  വലിയശിര്‍ക്ക്  പ്രവര്‍ത്തിക്കുന്നവന്‍  അല്ലാഹുവിലേക്ക്  തൗബ ചെയ്ത് മടങ്ങാത്ത അവസ്ഥയില്‍ മരണെപ്പട്ടാല്‍ അവന്‍  നരകത്തില്‍ നിത്യനിവാസിയാകുന്നു. അല്ലാഹു പറയുന്നു:

إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ

“അല്ലാഹുവോട്  വല്ലവനും  പങ്കുചേര്‍ക്കുന്ന പക്ഷം  തീര്‍ച്ചയായും  അല്ലാഹു  അവന്ന്  സ്വര്‍ഗ്ഗം നിഷിദ്ധമാക്കുന്നതാണ്. നരകം  അവന്റെ വാസസ്ഥലമായിരിക്കുകയും  ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല.” (വി. ക്വു. അല്‍ മാഇദഃ : 72) അല്ലാഹു, തൗബഃ കൊണ്ടു മാത്രമാണ് വലിയശിര്‍ക്ക് പൊറുത്തുതരിക. അല്ലാഹു പറഞ്ഞു:

إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا

“തന്നോട്  പങ്കുചേര്‍ക്കെപ്പടുന്നത്  അല്ലാഹു  ഒരിക്കലും പൊറുക്കുകയില്ല.  അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  അവന്‍  പൊറുത്തുകൊടുക്കുന്നതാണ്.  ആര്‍  അല്ലാഹുവോട് പങ്കുചേര്‍ത്തുവോ   അവന്‍   തീര്‍ച്ചയായും   ഗുരുതരമായ   ഒരു   കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്”. (വി. ക്വു. അന്നി സാഅ്: 48)

രണ്ട്: ശിര്‍ക്കുന്‍ അസ്ഗര്‍ (ചെറിയ ശിര്‍ക്ക്).

അത് ഇസ്‌ലാമിക മില്ലത്തില്‍നിന്ന് പുറത്താക്കുകയില്ലെങ്കിലും അതിന്റെ  അപകടവും  വളരെ  വലുതാണ്.  പണ്ഡിതന്മാരുടെ  ശരിയായ  അഭിപ്രായ  പ്രകാരം ചെറിയശിര്‍ക്കും തൗബഃ കൊണ്ടല്ലാതെ പൊറുക്കെപ്പടുകയില്ല. കാരണം, അല്ലാഹു പറഞ്ഞു:

إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا

“തന്നോട്  പങ്കുചേര്‍ക്കെപ്പടുന്നത്  അല്ലാഹു  ഒരിക്കലും പൊറുക്കുകയില്ല.  അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  അവന്‍  പൊറുത്തുകൊടുക്കുന്നതാണ്.  ആര്‍  അല്ലാഹുവോട് പങ്കുചേര്‍ത്തുവോ   അവന്‍   തീര്‍ച്ചയായും   ഗുരുതരമായ   ഒരു   കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്”. (വി. ക്വു. അന്നി സാഅ്: 48)

തന്നോട്  പങ്കുചേര്‍ക്കപ്പെടുന്നത്  അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല  എന്നത്  വലിയ  ശിര്‍ക്കിനേയും  ചെറിയ ശിര്‍ക്കിനേയും ഉള്‍കൊള്ളുന്നു.

അല്ലാഹു  അല്ലാത്തവരെക്കൊണ്ട്  സത്യംചെയ്യല്‍  ചെറിയ ശിര്‍ക്കിന്  ഉദാഹരണമാകുന്നു. സൃഷ്ടാവിന്റെ   ഉദ്ദേശ്യത്തെ സൃഷ്ടിയുടെ   ഉദ്ദേശവുമായി   അത്ഫ്   ചെയ്യുന്നതുകൊണ്ട് (സംയോജിപ്പിക്കുന്നതുകൊണ്ട്)  ‘അല്ലാഹുവും  താങ്കളും  ഉദ്ദേശിച്ചത്’  എന്നവാക്കും  ചെറിയ ശിര്‍ക്കാകുന്നു. കാരണം, അത്ഫ് ചെയ്യുവാനുപയോഗിച്ച സംയോജകാവ്യയമായ ‘വാവ്’ പങ്കാളിയാക്കുന്നതിനെയാണ് തേടുന്നത്. ശരിയായത്, ‘അല്ലാഹുവും ശേഷം താങ്കളും ഉദ്ദേശിച്ചത്’ എന്ന് പറയലാണ്. കാരണം, അത്ഫ് ചെയ്യുവാനുപയോഗിച്ച ‘ഥുമ്മ’ എന്ന സംയോജകാവ്യയം ശേഷം എന്ന ആശയെത്തയാണ് തേടുന്നത്. ‘അല്ലാഹുവും  താങ്കളും  ഇല്ലായിരുന്നുവെങ്കില്‍’  എന്ന  വാക്കും  അതിനു തുല്ല്യമായ  വാക്കുകളും സംസാരത്തില്‍ വന്നു പോകുന്ന ശിര്‍ക്കിന്റെ ഉദാഹരണങ്ങളാണ്. രിയാഉം (ലോകമാന്യത) ചെറിയ ശിര്‍ക്കാണ്.  പക്ഷേ,  അത്  ശിര്‍ക്കുന്‍ഖഫിയ്യാ (ഗോപ്യമായ ശിര്‍ക്കാ)ണ്.  കാരണം,  രിയാഅ്  ഉച്ചരിക്കെപ്പടാത്തവിധം  ഹൃദയത്തിന്റെ  പ്രവൃത്തികളില്‍ െപ്പട്ടതാണ്.  അവയവങ്ങളുടെ  പ്രവൃത്തികളിലോ നാവിലോ  പ്രകടമാകാത്തതും  എന്നാല്‍ ഹൃദയത്തില്‍ മാത്രം ഉണ്ടാവുകയും ചെയ്യുന്ന ഒന്നാണ്  ലോകമാന്യത. അത് അല്ലാഹുവല്ലാതെ മറ്റാരും അറിയുകയില്ല. അപ്പോൾ ശിര്‍ക്ക് എന്നുള്ളത്, വലിയ ശിര്‍ക്ക്, ചെറിയ ശിര്‍ക്ക്, ഗോപ്യമായ ശിര്‍ക്ക് എന്നിങ്ങനെ മൂന്ന്  ഇനങ്ങളാണ്.  ലോകമാന്യതയും  ഹൃദയത്തില്‍  അല്ലാഹു അല്ലാത്തവര്‍ക്കായുള്ള  ഉദ്ദേശ ലക്ഷ്യങ്ങളുമാണ് ഗോപ്യമായ ശിര്‍ക്ക്.

ലോകമാന്യത:

ഒരാള്‍,  ബാഹ്യവശം  അല്ലാഹുവിനെന്ന്  തോന്നിപ്പിക്കുംവിധം  ഒരു  പ്രവൃത്തി  ചെയ്യുകയും എന്നാല്‍,  പ്രസ്തുത  പ്രവൃത്തികൊണ്ട്  അല്ലാഹുവെ  ഉദ്ദേശിക്കാതെ  ജനങ്ങള്‍  തന്നെ പുകഴ്ത്തുക,  സ്തുതിക്കുക,  ഭൗതികമായ  വല്ല താല്‍പര്യങ്ങളും  നേടുക  തുടങ്ങിയ  കാര്യങ്ങള്‍ ഉദ്ദേശിക്കുകയും ചെയ്യുന്നതിനെയാണ്  രിയാഅ് അര്‍ത്ഥമാക്കുന്നത്. അല്ലാഹു പറഞ്ഞു:

مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ

“ഐഹികജീവിതെത്തയും  അതിന്റെ  അലങ്കാരെത്തയുമാണ് ആരെങ്കിലും  ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ  പ്രവര്‍ത്തനങ്ങള്‍  അവിടെ  (ഇഹലോകത്ത്)  വെച്ച്  അവര്‍ക്ക് നാം നിറവേറ്റി കൊടുക്കുന്നതാണ്.  അവര്‍ക്കവിടെ  യാതൊരു  കുറവും  വരുത്തെപ്പടുകയില്ല.    പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ”. (വി. ക്വു. ഹൂദ്: 15,16) ഹജ്ജ്  ചെയ്യുകയോ  വിജ്ഞാനം  തേടുകയോ  അല്ലെങ്കില്‍  ഇബാദത്തുകളില്‍  വല്ലതും അനുഷ്ഠിക്കുകയോ  ചെയ്യുന്ന  ഒരു  വ്യക്തി,  തന്റെ  കര്‍മ്മംകൊണ്ട്  ഭൗതികമായ  വല്ല താല്‍പര്യങ്ങളുമാണ് നിയ്യത്താക്കുന്നതെങ്കില്‍  അയാള്‍  ഭൗതികത  മാത്രമാണ്  ഉദ്ദേശിക്കുന്നത്. അതാകട്ടെ കര്‍മത്തെത്തന്നെ പൊളിച്ചുകളയും.

ലോകമാന്യത  കര്‍മ്മങ്ങളെ നിഷ്ഫലമാക്കും.  കര്‍മ്മങ്ങള്‍  കൊണ്ട്  ഭൗതികത  ലക്ഷ്യമാക്കുന്നത് കര്‍മ്മെത്തത്തന്നെ  പൊളിച്ചുകളയും.  മഹ്മൂദ്  ഇബ്‌നു  ലബീദില്‍നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:

إن أخوف ما أخاف عليكم الشرك الأصغر قالوا وما الشرك الأصغر يا رسول الله؟ قال الرياء

നിശ്ചയം,  ഞാന്‍ നിങ്ങളില്‍  ഭയക്കുന്നതില്‍  ഏറ്റവും ഭയാനകമായത്  ശിര്‍ക്കുൽ അസ്ഗർ ആകുന്നു.  അവര്‍  ചോദി ച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എന്താണ്  ശിര്‍ക്കുല്‍ അസ്ഗർ? അദ്ദേഹം പറഞ്ഞു:ലോകമാന്യത.

അല്ലാഹുവിന്റെ റസൂല്‍ (സ്വ) അബൂബകറിനോട്  പറഞ്ഞു:

والذي نفسي بيده؛ للشرك أخفى من دبيب النمل، ألا أدلك على شيء إذا قلته ذهب عنك قليله وكثيره؟ قل: اللهم إني أعوذ بك أن أشرك بك وأنا أعلم، وأستغفرك لما لا أعلم

അബൂബക്കര്‍, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നിശ്ചയം, ശിര്‍ക്ക് ഉറുമ്പ് അരിക്കുന്നതിനേക്കാള്‍ ഗോപ്യമാണ്. താങ്കള്‍ക്ക് ഒരു കാര്യം ഞാന്‍ അറിയിച്ച് തരട്ടയോ? താങ്കള്‍  അത്  പ്രവര്‍ത്തിച്ചാല്‍  ശിര്‍ക്ക്  കുറച്ചായാലും  കൂടുതലായാലും,  താങ്കളില്‍നിന്ന്  അത് പൊയ്‌പോകും. (പ്രവാചകന്‍) പറഞ്ഞു: താങ്കള്‍  പറയുക:

”അല്ലാഹുവേ, ഞാന്‍ അറിഞ്ഞുകൊണ്ട് നിന്നില്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് ഞാന്‍ നിന്നിലഭയം തേടുന്നു, ഞാനറിയാത്തതില്‍നിന്ന് നിന്നോട് ഇസ്തിഗ്ഫാറിനെ തേടുകയും ചെയ്യുന്നു.

ഒരു മുസ്‌ലിം, തന്റെ വാക്കുകളും പ്രവൃത്തികളും അല്ലാഹുവിന് നിഷ്‌ക്കളങ്കമാക്കുക എന്നതും തന്നില്‍നിന്ന്  ഉത്ഭൂതമാകുന്ന  വാക്കിലും  പ്രവൃത്തിയിലും നിയ്യത്തിലുമെല്ലാം  അല്ലാഹുവിനെ കരുതുക  എന്നതുമാണ്  അനിവാര്യമായത്.  തന്റെ  കര്‍മ്മം  അല്ലാഹുവിങ്കല്‍  ശരിയായതും സ്വീകരിക്കപ്പെടുന്നതുമാകുന്നതിന് വേണ്ടിയാണിത്. അല്ലാഹുവേ, നിന്റെ  തൗഫീക്വിനായി  കേഴുന്നു. നമ്മുടെ  പ്രവാചകന്‍  മുഹമ്മദ് നബിയിലും അദ്ദേഹത്തിന്റെ കുടുംബത്തിലും അനുചരന്മാരിലും സ്വലാത്തും സലാമും അല്ലാഹുവില്‍നിന്ന് സദാ വര്‍ഷിക്കുമാറാകട്ടെ.

മലയാളത്തിലെ ശൈഖന്‍മാരും ഇസ്ലാം സമുദായവും

ഇ. മൊയ്തു മൗലവി (رحمهالله)

അന്യന്മാരുടെ പ്രവൃത്തിമൂലം മാത്രം കഴിച്ചുകൂട്ടണമെന്നുള്ള ദുര്‍മോഹം നിമിത്തം ഒരുങ്ങിപ്പുറപ്പെട്ടിട്ടുള്ള ഒരുതരം ശൈഖന്മാരാല്‍ ക്ഷീണിച്ചുകിടക്കുന്ന ഇസ്ലാം സമുദായത്തില്‍ പിടിപെട്ടിട്ടുള്ള അനാചാരങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കണക്കില്ല. കൊടികയറ്റി മതവിരുദ്ധന്മാരായ സകല ആഡംബരങ്ങളോടുകൂടി നേര്‍ച്ച കഴിച്ച് പണം സമ്പാദിക്കുന്നവരായ ശൈഖന്‍മാരും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. കൊല്ലം തോറും മുരീദന്മാരില്‍നിന്നും പാട്ടം വാങ്ങുന്നവരും കുറവല്ല. ജനങ്ങളെ അലസന്മാരാക്കുകയും തങ്ങളിലേക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്യേണ്ടതിനുള്ള പല യുക്തിയും ഇവര്‍ക്കറിയാം. മതഭക്തിയോ സമുദായ സ്നേഹമോ ഉള്ള ഒരൊറ്റ ശൈഖും ഇല്ലെന്നു പറയുന്നതില്‍ തീരെ അബദ്ധമില്ല. ശൈഖിയ്യ, തറവാട്ടു തായവഴിയായോ അല്ലെങ്കില്‍ ചില മനുഷ്യ നിര്‍മിതമായ ദിക്റുകള്‍ മാത്രം പാഠമിടുന്നതുകൊണ്ടോ കിട്ടുന്നതല്ല. നമ്മുടെ ശൈഖന്മാര്‍ മിക്കവരും, എന്നുവേണ്ട സര്‍വരും ഈ വകക്കാരാണ്. ഒരുത്തന്‍ വാസ്തവമായ ശൈഖ് ആവണമെങ്കില്‍ അവന്‍ ഫിഖ്ഹ്, അഖീദ മുതലായവയില്‍ ഒരു സാമാന്യ ജ്ഞാനമെങ്കിലും ഉണ്ടായിരിക്കുകയും ആരംഭത്തില്‍ തന്‍റെ മുരീദിനുണ്ടാവുന്ന സംശയങ്ങളെ നീക്കത്തക്ക നിലയിലുള്ള ഇത്തിലാഉം (കാര്യജ്ഞാനവും) ഖല്‍ബുകളെ കമാലാത്തും നഫ്സുകളുടെ ആഫാത്തും രോഗങ്ങളും ഔഷധങ്ങളും അവയെ ന്യായമായ വിധത്തില്‍ സൂക്ഷിക്കേണ്ടതിനുള്ള വഴിയും അറിവുള്ളവനാകേണ്ടതും സര്‍വ ജനങ്ങളോടും പ്രത്യേകം മുരീദന്മാരോടും ദയവുള്ളവനായിരിക്കേണ്ടതും നാസിഹായിരിക്കേണ്ടതും ആണ്. ഇങ്ങനത്തെ ശൈഖന്മാരെ മാത്രം തുടര്‍ന്നാലേ നജാത്ത് കിട്ടുകയുള്ളൂ എന്ന് എല്ലാവരും എല്ലായ്പ്പോഴും അറിഞ്ഞിരിക്കേണ്ടതാണ്. ഈയിനത്തില്‍പ്പെട്ട ശൈഖ് ഇല്ലാത്ത പക്ഷം ഖുര്‍ആനോടും ഹദീസോടും തുടരുക മാത്രമാണ് വേണ്ടത്.

وَشَيْخٌ بِهِ اقْتَد أَوْ كِتَابٍ وَسُنَّةٍ إِذَا لَمْ تَجِدْ شَيْخًا يُرَبِّي وَيُلْقَحُ

എന്ന് ഒരു കവി പറഞ്ഞത് എത്രയോ വാസ്തവമായിട്ടുള്ളതാണ്. നമ്മുടെ ശൈഖന്മാരെല്ലാം കേവലം വിദ്യാശൂന്യന്മാരും മതവിരുദ്ധമായി എന്തും പ്രവര്‍ത്തിക്കാന്‍ മടിയില്ലാത്തവരാണെന്നും ഏവര്‍ക്കും അറിയാം. ഇവര്‍ ളാല്ലും മുളില്ലും (വഴി പിഴച്ചവരും പിഴപ്പിക്കുന്നവരും) ആണ്. പക്ഷെ, നമസ്കാരം, നോമ്പ് മുതലായ ശറഇയായ അഅ്മാലുകള്‍ തീരെ ഉപേക്ഷിക്കണമെന്ന് ഇത്തരക്കാര്‍ക്ക് വാദമില്ല. അത് അങ്ങനെയിരിക്കട്ടെ. ഇനി മാനസിക പരിഷ്കാരം മാത്രം മതി മറ്റൊന്നും വേണമെന്നില്ല. നമസ്കാരം, നോമ്പ്, സകാത്ത് എന്നീ അഅ്മാലുകള്‍ തീരെ പ്രയോജനകരമല്ല. ആദ്യമായി റബ്ബിനെ അറിയുകയാണ് വേണ്ടത്. വിശുദ്ധ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും സാഹിര്‍ മുറാദല്ല. അതായത് ലഫ്ളുകള്‍ അറിയിക്കുന്ന അര്‍ത്ഥമല്ല അവയില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അവയുടെ ഉള്‍സാരം അറിഞ്ഞു നടന്നാലേ മുക്തി കിട്ടുകയുള്ളൂ എന്ന് വാദിക്കുന്നവരും സുലഭമാണ്. ഇവരാണ് വഹ്ദത്തുല്‍വുജൂദുകാര്‍. കഞ്ചാവ് മുതലായ ലഹരിപദാര്‍ത്ഥങ്ങള്‍ കൂടാതെ ജീവിച്ചിരിക്കുക എന്നുള്ളത് ഇവരില്‍ പലര്‍ക്കും അസാധ്യമാണ്. ഈ കൂട്ടരെക്കൊണ്ട് ഇസ്ലാംസമുദായത്തിന് ഉണ്ടായിട്ടുള്ള നാശങ്ങള്‍ക്ക് ഒരതിരും അളവുമില്ല. എത്രയോ സാധുക്കളാണ് ഇവരുടെ കെണിയില്‍ അകപ്പെട്ട്, ഇസ്ലാമിനും മുസ്ലിമീങ്ങള്‍ക്കും പരമവൈരികളായി തീര്‍ന്നിരിക്കുന്നത്. ഏതാനും കാലമായി ഇത്തരക്കാരുടെ ബഹളം നമ്മുടെ നാട്ടില്‍ കുറെ അധികം തന്നെയാണ്.അന്ത്രോത്ത്ദ്വീപുകാരാണ് ഈ നശീകരണ വിത്ത് ആദ്യമായി ഇവിടങ്ങളില്‍ പാകിയത്‌.അക്കാലം ചില എട്ടുംപൊട്ടും തിരിയാത്തവര്‍ മാത്രമേ ഇവരെ അനുഗമിച്ചിരുന്നുള്ളൂ. (ഇവര്‍ പണ്ടേതന്നെ യാതൊരു മതവും ഇല്ലാത്തവരാണ്. “പോവുന്ന തോണിക്ക് ഒരു ഉന്ത്” എന്നു പറഞ്ഞതുപോലെ തങ്ങള്‍ക്ക് ഇത് നല്ലൊരു ആക്കമായിത്തീര്‍ന്നു) ക്രമേണ ഈ പകര്‍ച്ചവ്യാധി ഏതാനും ധനികന്മാരിലും വ്യാപിച്ചു. പിന്നത്തെ കഥയെപ്പറ്റി എന്തു പറയാനാണ്? അപ്പോഴേക്ക് ചില മുസ്ല്യാക്കന്മാരും ഇവരുടെ സംഘത്തില്‍ ചേര്‍ന്നു പല പ്രകാരേണ ഉപദേശങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അതോടുകൂടി ഇവര്‍ക്കു ചുവടുറപ്പും പ്രാബല്യവും ഏറിയേറിക്കൊണ്ടു വരുന്നു. “പണം കണ്ടാല്‍ പിണവും വായ്‌പൊളിക്കും” എന്നുണ്ടല്ലോ. ഇക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ ഈയിടെ തിരൂരിനടുത്തു ചിലേടങ്ങളില്‍ ചെന്ന്‌ ഈ വക പല ഉപദേശങ്ങളും നടത്തിയതില്‍ മുന്നൂറിനുമീതെ വീട്ടുകാര്‍ അയാളെ തുടര്‍ന്നു തങ്ങളുടെ സര്‍വസ്വത്തുക്കളും ശൈഖിനു ദാനം ചെയ്തിരിക്കുന്നു. ഇയാള്‍ക്കും സഹായി പ്രസിദ്ധനായ ഒരു മുസ്ല്യാര്‍ തന്നെ ആയിരുന്നു. മുമ്പ് തിരൂരിലും മറ്റും സ്വര്‍ണവ്യപാരത്തിനായി വന്ന ശൈഖിന്‍റെ ഒത്താശക്കാരനായിരുന്നതും ഈ മുസ്ല്യാര്‍ തന്നെയായിരുന്നു. ഇവര്‍ ത്വരീഖത്തുകാരാണുപോല്‍! തങ്ങള്‍ക്കു ശരീഅത്തിനു വിരോധമായി പലതും പ്രവര്‍ത്തിക്കാമത്രെ! ബഹുമാനപ്പെട്ട മുഹ്യുദ്ദീന്‌ബ്നുഅറബി അവര്‍കളുടെതാണെന്നു പ്രസിദ്ധപ്പെട്ടതും ബാതിനിയാക്കളില്‍പ്പെട്ട ഖാഷാനീ ഉണ്ടാക്കിയതും വിശുദ്ധഖുര്‍ആനിനെ അതിന്‍റെ ഉദ്ദിഷ്ടാര്‍ത്ഥത്തില്‍നിന്നു തീരെ വികൃതപ്പെടുത്തുന്നതുമായ തഫ്സീറാണ് ഇവര്‍ മുറുകെ പിടിച്ചിരിക്കുന്നത്. ഇത് ഖാഷാനീ തന്‍റെ അഭിപ്രായങ്ങളെ ബലപ്പെടുത്തുന്നതിനായി ശൈഖുല്‍ അക്ബര്‍ മുഹ്യിദ്ദീന്‍ അവര്‍കളുടെ മേല്‍ ചുമത്തിയിട്ടുള്ളതാണ്. അദ്ദേഹത്തിനു ശരീഅത്തിനെതിരായ യാതൊരു വാദവുമില്ലെന്നു തന്‍റെ ഫുതൂഹാത്തുല്‍ മക്കിയ്യ മുതലായ കിതാബുകള്‍ പരിശോധിച്ചാല്‍ അറിയാവുന്നതാണ്. കൂടാതെ ഇങ്ങനെയൊരു തഫ്സീര്‍ താന്‍ നിര്‍മിച്ചിട്ടില്ല എന്നതിനു പല തെളിവുകളുമുണ്ട്.

ومن ذلك تفسير الذي يسبون للشيخ الأكبر الذين عزلي وأنها هو للقاشاني الباطني الشهير وفيه من النزعات, ما يتبرّأ منه دين الله وكتابه العزيزا

(ഈ ഇബാറത്തിന്‍റെ താല്‍പര്യം തന്നെയാണ് മുകളില്‍ വിവരിച്ചിട്ടുള്ളത്.) ത്വരീഖത്തും ശരീഅത്തും വാസ്തവത്തില്‍ ഒന്നുതന്നെയാണ്. ശരീഅത്ത് (മന്‍ഹിയ്യാത്തിനെ- വിരോധിക്കപ്പെട്ടവയെ – ഉപേക്ഷിക്കുകയും, മഅമൂറാത്തിനെ – കല്‍പ്പിക്കപ്പെട്ടവയെ – എടുക്കുകയും ചെയ്യുക) ത്വരീഖത്ത് (നമ്മുടെ റസൂല്‍ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ അഫ്ആലിനെ ആരാഞ്ഞാഞ്ഞ് ലവലേശം പിഴക്കാതെ അതെ പ്രകാരം തന്നെ നടക്കുക). ഇതാണ് യഥാര്‍ത്ഥ ത്വരീഖത്തും ശരീഅത്തും. നേരെ മറിച്ച് റസൂലിന്‍റെയും സഹാബത്തിന്‍റെയും കാലം മുതല്‍ക്ക് ഇതേവരെ യാതൊരു ഇന്‍ഖിതാഉം കൂടാതെ മുസ്ലിമീങ്ങള്‍ ഐക്യകണ്ഠമായി ആചരിച്ചുപോരുന്ന നമസ്കാരം, നോമ്പ് മുതലായ ഇബാദത്തുകള്‍ ത്യജിച്ച്, കള്ളും കഞ്ചാവും ഉപയോഗിച്ചു മതവിരുദ്ധമായ പല വാക്കുകളും പറഞ്ഞു തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഇവര്‍ ദൈവത്തിന്‍റെ വിരോധികളും പിശാചിന്‍റെ കൂട്ടുകാരുമാണ്.

فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا(مريم: 59) بيْنَ الْكُفْرِ وَالإِيمَانِ تَرْكُ الصَّلاَةِ (حديث)

എന്നീ ദിവ്യവാക്യങ്ങള്‍ ഇത്തരം കപടഭക്തന്മാരായ ശൈഖന്മാര്‍ അറിഞ്ഞിട്ടില്ലായിരിക്കാം.

അവലംബം: അല്‍ഇസ്ലാം, പുസ്തകം 1, റംസാന്‍ 1336, ജൂണ്‍ 1918, ലക്കം 3

ഇസ്‌ലാം ശാന്തിയുടെ മതം

പ്രാര്‍ത്ഥന, ഇസ്തിഗാസ, തവസ്സുല്‍

നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന് നാം അര്‍പ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ നന്ദി പ്രകടനമാണ് പ്രാര്‍ത്ഥന. നാം ചെയ്യുന്ന എല്ലാ ആരാധനകളുടെയും ജീവനും പ്രാര്‍ത്ഥന തന്നെ. അതിനാല്‍ പ്രാര്‍ത്ഥനകളെല്ലാം അവനോട് മാത്രമായിരിക്കണം. അത് ഇസ്‌ലാമിന്റെ നിര്‍ബന്ധ നിയമമാണ്. നബി(സ്വ) പറയുന്നു: 

”നുഅ്മാനുബ്‌നു ബശീര്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂല്‍ അരുളി: നിശ്ചയം പ്രാര്‍ത്ഥന അത് ഇബാദത്തു തന്നെയാണ്. ശേഷം നബി(സ്വ) ഓതി, നിങ്ങളുടെ നാഥന്‍ അരുളിയിരിക്കുന്നു.  എന്നോട് നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുക. നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും. എനിക്ക് ഇബാദത്തെടുക്കുവാന്‍ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (തിര്‍മുദി: 2969, 3247, 3372, ഇബ്‌നുമാജ: 3828)

പ്രാര്‍ത്ഥന ആരാധനയാണെന്നും  അത് അല്ലാഹു വിനോട് മാത്രമെ പാടുള്ളൂ എന്നും യാതൊരു സംശയങ്ങള്‍ക്കും പഴുതില്ലാത്ത വിധം മേല്‍ നബിവചനം പഠിപ്പിക്കുന്നു. അതിനാല്‍ പ്രാര്‍ത്ഥനകളെല്ലാം അല്ലാഹുവോട് മാത്രമാക്കുക. സൃഷ്ടികള്‍ അവരെത്ര ഉന്നതരായിരുന്നാലും അതിന് അര്‍ഹരല്ല. മാത്രമല്ല, അവരോടുള്ള പ്രാര്‍ത്ഥന അവന്‍ ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിര്‍ക്കാ (ബഹുദൈവാരാധന)ണ് എന്നുകൂടി ഇസ്‌ലാം പഠിപ്പിക്കുന്നു. ചില ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുക:

”അല്ലാഹുവിനോടുള്ളത് മാത്രമാണ് സത്യമായ പ്രാര്‍ത്ഥന. (മറ്റുള്ളവരോടുള്ള പ്രാര്‍ത്ഥന അസത്യത്തിന്റേതുമാണ്.) അവന്ന് പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ വന്നെത്താന്‍ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടി കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ത്തന്നെയാകുന്നു.” (സൂറഃ റഅ്ദ് – 14)

ഒരു മുസ്‌ലിം തന്റെ നമസ്‌കാരത്തിലൂടെ ഓരോ ദിവസവും ചുരുങ്ങിയത് 17 പ്രാവശ്യമെങ്കിലും പ്രതിജ്ഞയെടുക്കുന്നത് ഇപ്രകാരമാണ്: ”നിന്നെമാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു” (സൂറഃ ഫാതിഹ- 5)

മറ്റൊരു സ്ഥലത്ത് ഖുര്‍ആന്‍ പറയുന്നു: ”അന്ത്യനാള്‍ വരെ ഉത്തരം ചെയ്യാത്തവരോട് പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ മറ്റാരാണ്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെക്കുറിച്ച് അശ്രദ്ധരുമാണ്. (മാത്രമല്ല, അന്ത്യനാളില്‍) മനുഷ്യരെ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍ അവര്‍ ഇവരുടെ (പ്രാര്‍ത്ഥിച്ചവരുടെ) ശത്രുക്കളായിത്തീരുകയും, ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുകയും ചെയ്യും.” (സൂറഃ അഹ്ഖാഫ്- 5,6)

വീണ്ടും ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ”നിങ്ങളുടെ നാഥന്‍ പ്രഖ്യാപിക്കുന്നു: എന്നോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. തീര്‍ച്ചയായും എന്നെ ആരാധിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) കാര്യത്തില്‍ അഹങ്കരിക്കുന്നവര്‍ പിന്നീട് നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (സൂറഃ ഗാഫിര്‍ – 60)

ചുരുക്കത്തില്‍, അല്ലാഹുവിനോടു മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ എന്നും മറ്റുള്ളവര്‍ക്ക് അത് കേള്‍ക്കാനോ ഉത്തരം ചെയ്യാനോ സാധ്യമല്ലെന്നും, അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്‍ക്കായിത്തീരുമെന്നും മേല്‍ വചനങ്ങളിലൂടെ വ്യക്തമായി.

മാത്രമല്ല, ഒരു വിശ്വാസി രാവിലെ ഉറക്കില്‍ നിന്നുണരുന്നതു മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതു വരെയുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തേണ്ട നൂറുക്കണക്കിന് സുന്നത്തായ പ്രാര്‍ത്ഥനകള്‍ നബി(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. (ഉദാ:- വാഹനത്തില്‍ കയറുമ്പോള്‍, പുതുവസ്ത്രം ധരിക്കുമ്പോള്‍, ഇടിമിന്നലുണ്ടാകുമ്പോള്‍, രോഗശാന്തിക്ക്, ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍….) എന്നാല്‍ ഈ പ്രാര്‍ത്ഥനകളിലെവിടേയും അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയുടെ ഒരു സൂചന പോലും കാണാന്‍ സാധ്യമല്ല! എല്ലാം അല്ലാഹുവോട് മാത്രമാണെന്നും അവയിലൊന്നും ആരുടേയും ഹഖും ജാഹും ബര്‍ക്കത്തുമില്ലെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. അതിനാല്‍ ഈ മാതൃക സ്വീകരിച്ച് ഇടയാളന്‍മാരും മധ്യവര്‍ത്തികളുമില്ലാതെ നേര്‍ക്കുനേരെ അല്ലാഹുവിനോടു മാത്രം പ്രാര്‍ത്ഥിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഇസ്തിഗാസഃ

സഹായം തേടുക എന്നാണ് ‘ഇസ്തിഗാസ’ എന്നതുകൊണ്ടു ദ്ദേശിക്കുന്നത്. എന്നാല്‍ ഇസ്തിഗാസയില്‍ അനുവദിച്ചതും വിരോധിച്ചതുമുണ്ട്. സാമൂഹ്യ ജീവിയായ മനുഷ്യര്‍ പരസ്പരം അവര്‍ക്ക് ലഭ്യമായ കഴിവില്‍പെട്ട സഹായം ചോദിക്കല്‍ സര്‍വ്വസാധാരണയാണല്ലോ. ഉദാഹരണമായി: ഒരു സുഹൃത്തിനോട് 100 രൂപ വായ്പ ചോദിക്കല്‍. ഇങ്ങനെ ഇസ്‌ലാം വിരോധിക്കാത്ത കാര്യങ്ങളില്‍ സഹായം ചോദിക്കുന്നത് അനുവദനീയമാണ്. ചിലപ്പോള്‍ അത്യാവശ്യവുമാണ്.

എന്നാല്‍ തെറ്റായതും വിരോധിക്കപ്പെട്ടതുമായ ഒരു ഇസ്തിഗാസയുണ്ട്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ മഹാത്മാക്കളോട് സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള കാര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സഹായാര്‍ത്ഥനയാണത്. എന്നാല്‍ ഈ തരത്തിലുള്ള സഹായം തേടലിന് ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവ് കണ്ടെത്താന്‍ സാധിക്കുകയില്ല. മാത്രമല്ല, അത് അല്ലാഹുവിന്റെ മാത്രം കഴിവില്‍ പെട്ടതാണ് താനും. അതിനാല്‍ അത് സൃഷ്ടികളോട് ചോദിക്കല്‍ തെറ്റാണ്; ശിര്‍ക്കുമാണ്.

ഉദാഹരണമായി: ഒരാള്‍ക്ക് രോഗം ബാധിച്ചു. അദ്ദേഹം ഒരു ഡോക്ടറുടെ അടുക്കല്‍ പോയി പറയുന്നു: ‘എനിക്ക് രോഗമാണ് എന്നെ സഹായിക്കണം.’ ഇത് അനുവദനീയമായ ഇസ്തിഗാസയാണ്. കാരണം ഇവിടെ ആ രോഗിയുടെ ഉദ്ദേശ്യം, തന്റെ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍, അദ്ദേഹം പഠിച്ച അറിവുവെച്ച് തന്നെ ചികില്‍സിക്കുമെന്നും ആവശ്യമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുമെന്നാണ്. അപ്പോള്‍ ഇവിടെയുള്ള സഹായം മനുഷ്യന് ലഭിച്ച കഴിവില്‍ പെട്ടതാണ്. കാര്യകാരണ ബന്ധങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതുമാണ്. അതിനാല്‍ ആ ചോദ്യം തെറ്റല്ല; അനുവദനീയമാണ്.

എന്നാല്‍ ഇതേ രോഗി തന്നെ ‘ബദ്‌രീങ്ങളേ, മുഹ്‌യിദ്ദീന്‍ ശൈഖേ! എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടുത്തണേ…’ എന്ന് ഇസ്തിഗാസ നടത്തിയാല്‍ അത് തെറ്റാണ്. അല്ലാഹു പൊറുക്കാത്ത ശിര്‍ക്കാണത്. കാരണം, ഇവിടെ, ആ മഹാത്മാക്കള്‍ സഹായിക്കുമെന്നും രോഗം മാറ്റുമെന്നും വിശ്വസിക്കുന്നത് നമുക്കറിയാത്ത, ഭൗതികമല്ലാത്ത മാര്‍ഗ്ഗത്തിലൂടെയാണ്. നേരത്തെ പറഞ്ഞ ഡോക്ടറുടെ രൂപത്തില്‍, നേര്‍ക്കുനേരെ വന്ന് ചില്‍സിക്കുകയും മരുന്ന് നല്‍കുകയും ചെയ്യും എന്ന നിലയ്ക്കല്ല. മറിച്ച് അല്ലാഹു ചെയ്യുന്നതുപോലെ കാര്യ-കാരണ ബന്ധങ്ങള്‍ക്കതീതമായി (അഭൗതികമായി) സഹായിക്കുമെന്നാണ്. അതാകട്ടെ അല്ലാഹുവിന്റെ മാത്രം കഴിവില്‍പ്പെട്ടതാണുതാനും.

അതിനാല്‍, ഒരു മരണപ്പെട്ട നബിയെക്കുറിച്ചോ വലിയ്യിനെ കുറിച്ചോ ആരെങ്കിലും അപ്രകാരം വിശ്വസിച്ചാല്‍ അത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അവന്റെ കഴിവില്‍ അവരെ പങ്കു ചേര്‍ക്കലായി മാറുന്നു. അതുകൊണ്ടുതന്നെ അത് ശിര്‍ക്കായിത്തീരുകയും ചെയ്യും! അതിനാല്‍ രോഗ ശമനം, സന്താനലബ്ധി, നരകമോചനം… തുടങ്ങിയ, സൃഷ്ടികളുടെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ക്കു വേണ്ടിയുള്ള സഹായ തേട്ടങ്ങള്‍ അല്ലാഹുവിനോടു മാത്രമേ പാടുള്ളൂ. അതൊരിക്കലും സൃഷ്ടികളോട് പാടില്ല. ഇക്കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ് നേരത്തെ നാം ഉദ്ധരിച്ചതും. ഇനി ഒരു നബി വചനം ശ്രദ്ധിക്കുക: നബി(സ്വ)പറഞ്ഞു: ”നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് തേടുക.” (തിര്‍മുദി ഹദീസ് നമ്പര്‍: 6516)

തവസ്സുല്‍

‘തവസ്സുല്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്, സൃഷ്ടികള്‍ അവരുടേയും അല്ലാഹുവിന്റേയും ഇടയില്‍ ഒന്നിനെ മദ്ധ്യവര്‍ത്തിയാക്കി നിര്‍ത്തി അതുമുഖേന അല്ലാഹുവിലേക്ക് അടുക്കുക എന്നാണ്. അങ്ങനെ ഇടയാളനായി ഇന്ന് അധികമാളുകളും സ്വീകരിക്കാറുള്ളത് മരിച്ചുപോയ മഹാത്മാ ക്കളേയും ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ഹഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവയുമാണ്.

ഇന്ന് നമ്മുടെ സമൂഹത്തിലെ പൊതുജനങ്ങളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്, നമുക്കാര്‍ക്കും അല്ലാഹുവിലേക്ക് നേരിട്ടടുക്കാന്‍ സാധിക്കില്ലെന്നാണ്. കാരണം നാം അല്ലാഹുവോടടുത്തവരല്ല, നിത്യേന നിരവധി തെറ്റുകള്‍ ചെയ്യുന്ന പാപികളാണ്. അതുകൊണ്ട് അവനിലേക്ക് കൂടുതല്‍ അടുത്ത അവന്റെ ഇഷ്ട ദാസന്മാരായ അമ്പിയാ- ഔലിയാക്കള്‍ വഴി മാത്രമേ അവനോടടുക്കാന്‍കഴിയൂ. അവര്‍ നമ്മുടെ കാര്യങ്ങള്‍ അല്ലാഹുവോടു പറയും; എങ്കില്‍ അതൊരിക്കലും അല്ലാഹു തട്ടിമാറ്റുകയില്ല! ഇതാണ് ഈ വിഷയത്തിലുള്ള നമ്മുടെ സമൂഹത്തിന്റെ വിശ്വാസം.

എന്നാല്‍ ഈ വിശ്വാസത്തെ ഒരു നിലയ്ക്കും ഇസ്‌ലാം അനുവദിക്കുന്നില്ല. കാരണം അത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഇടയാളന്മാരില്ലാതെ നേരിട്ട് അടുക്കുവാന്‍ പറ്റിയ അങ്ങേയറ്റത്തെ കാരുണ്യത്തിന്റെ നാഥനായിട്ടാണ്. അവന്റെ വിശേഷണങ്ങളായി വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പരിചയപ്പെടുത്തുന്നത് ‘റഹ്മാന്‍’ (പരമ കാരുണികന്‍) ‘റഹീം'(കരുണാനിധി) എന്നിവയാണ്. സൃഷ്ടികളുമായുള്ള അവന്റെ അടുപ്പത്തെ കുറിച്ച് അവന്‍ തന്നെ പ്രഖ്യാപിക്കുന്നത് നോക്കൂ: ”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചു. അവന്റെ ഹൃദയം മന്ത്രിക്കുന്നത് നാം അറിയുന്നു. തന്റെ കണ്ഠനാടിയേക്കാള്‍ നാം അവനോട് അടുത്തവനാണ്.” (സൂറ: ഖാഫ്: 16)

”എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ (പറയുക,) തീര്‍ച്ചയായും ഞാന്‍ അവരുടെ സമീപസ്ഥനാണ്. (അതുകൊണ്ട്) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യും.” (സൂറഃ അല്‍ബഖറ – 180)

നോക്കൂ, എത്രവലിയ കാരുണ്യവാനാണവന്‍! നമ്മോട് ഏറ്റവും അടുത്തവനാണെന്നും തെറ്റുകളും കുറ്റങ്ങളും ചെയ്തുകൂട്ടിയവരോട് പോലും നിരാശപ്പെടേണ്ടതില്ല; പൊറുത്തുതരാന്‍ താന്‍ എപ്പോഴും ഒരുക്കമാണെന്നും അറിയിക്കുന്നു! എന്നിട്ട് ആ നാഥനിലേക്ക് അടുക്കാന്‍ മറ്റൊരാളുടെ ഇടയാളത്തമാവശ്യമുണ്ടെന്നോ? അവന് നമ്മെ മറ്റാരെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കുകയും അടുപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നോ?! വല്ലാത്ത വിശ്വാസം തന്നെ!

എന്നാല്‍ ശറഇല്‍ അനുവദിക്കപ്പെട്ട ചില തവസ്സുലുകളുണ്ട്. അവ ഇനി പറയുന്നവയാണ്: അവനവന്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് ചോദിക്കല്‍, ജീവിച്ചിരിക്കുന്ന ഒരു സ്വാലിഹിന്റെ അടുക്കല്‍ പോയി എനിക്കുവേണ്ടി താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടല്‍, അല്ലാഹുവിന്റെ നാമ-ഗുണ-വിശേഷണങ്ങള്‍ (മുന്‍നിര്‍ത്തി) എടുത്തു പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കല്‍. ഇവയാണത്. ഇതിലപ്പുറം നമ്മുടെ നാട്ടില്‍ നടക്കുന്ന മരണപ്പെട്ടു പോയ മഹാത്മാക്കളെയും അവരുടെ ഹഖ്-ജാഹ്-ബര്‍ക്കത്തും തവസ്സുലാക്കിക്കൊണ്ടുള്ള തേട്ടം ഇസ്‌ലാം അനുവദിക്കാത്തതാണ്.

മാത്രമല്ല, നിരവധി അമ്പിയാക്കളുടെ പ്രാര്‍ത്ഥനകള്‍ ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ അവയിലൊന്നില്‍ പോലും തങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരെക്കൊണ്ടോ അവരുടെ ഹഖ്-ജാഹ്-ബര്‍ക്കത്തുകൊണ്ടോ തവസ്സുല്‍ ചെയ്ത പ്രാര്‍ത്ഥനയില്ല എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ അത്തരം തെറ്റായ തവസ്സുലിനെ നാം കയ്യൊഴിച്ചേ മതിയാകൂ.

വ്യവസായവല്‍ക്കരിക്കപ്പെടുന്ന ക്വബ്ർ സിയാറത്ത്

ആദം(അ)ന്റെ കാലം കഴിഞ്ഞ് പത്ത് തലമുറകള്‍ പിന്നിട്ടപ്പോഴാണ് മാനവരാശിയില്‍ ബഹുദൈവത്വം കടന്നു വന്നത്. അതായത് വദ്ദ് എന്ന മഹാന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തോട് അങ്ങേയറ്റം ആദരവുണ്ടായിരുന്നവരില്‍ വിശ്വാസപരമായ ദൗര്‍ബല്യമുണ്ടായിരുന്ന ചിലരെ മനുഷ്യകുലത്തിന്റെ ശത്രുവായ പിശാചിന് സ്വാധീനിക്കാന്‍ കഴിഞ്ഞു. ഓര്‍ക്കാന്‍ വേണ്ടി ചിത്രങ്ങളുണ്ടാക്കി വെക്കാനാണ് സ്‌നേഹനിധിയായ ഒരു ഗുണകാംക്ഷിയുടെ മട്ടില്‍ പിശാച് ആദ്യമായി അവരില്‍ ദുര്‍ബോധനം നല്‍കിയത്. ചിലര്‍ അങ്ങനെ ചെയ്തു. ചിലര്‍ ചിത്രങ്ങളുണ്ടാക്കുകയും ചിലര്‍ പ്രതിമകള്‍ നിര്‍മിക്കുകയും ചെയ്തു. അവര്‍ വദ്ദിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല.

എന്നാല്‍ അടുത്ത തലമുറയിലെ ദുര്‍ബലരില്‍ മറ്റൊരു ദുര്‍ബോധനമാണ് പിശാച് നല്‍കിയത്. അതായത്, എത്രയോ രക്ഷിതാക്കള്‍ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിലും വദ്ദിന്റെ മാത്രം ചിത്രങ്ങളും പ്രതിമകളും നാടു നീളെ സൂക്ഷിക്കപ്പെടാനുള്ള കാരണം അദ്ദേഹം റബ്ബിന്റെ അരികില്‍ ഉയര്‍ന്ന പദവി നേടിയ മഹാനായതു കൊണ്ടാണ്, പാപികളായ നിങ്ങള്‍ റബ്ബിനോട് നേരിട്ട് പ്രാര്‍ത്ഥന നടത്താതെ വദ്ദ് മുഖേന അവനിലേക്ക് അടുക്കുകയാണ് വേണ്ടതെന്നാണ് അവരെ ധരിപ്പിച്ചത്. അങ്ങനെ അവര്‍ വദ്ദിന്റെ ഖബറിങ്കൽ ഭജനമിരിക്കുകയും വദ്ദിനെ വിളിച്ചു തേടാന്‍ ആരംഭിക്കുകയും ചെയ്തു.

പിന്നീട് സുവാഅ് യഗൂഥ്, യഊക്വ്, നസ്വ്‌റ് എന്നിവരുടെ കാര്യത്തിലും ഇതേ ചരിത്രം ആവര്‍ത്തിച്ചു. ഖബറാളികളുടെ പൊരുത്തത്തിനു വേണ്ടി നേര്‍ച്ചകളും വഴിപാടുകളും സുജൂദും പ്രാര്‍ത്ഥനകളുമൊക്കെ യഥേഷ്ടം നടമാടാന്‍ തുടങ്ങി. അര്‍ഹതയില്ലാത്തവര്‍ പൂജിക്കപ്പെടുകയും പ്രാര്‍ത്ഥിക്കപ്പെടുകയും ചെയ്തു. പൂജാരിമാരും പുരോഹിതന്മാരും ഇതിനെ വരുമാനത്തിനുള്ള നല്ലൊരു മേഖലയായി വളര്‍ത്തി.

വിവാഹം നടക്കാനും കുട്ടികളുണ്ടാകാനും കടത്തില്‍ നിന്ന് കരകയറാനും മറ്റും മറ്റുമായി ആഗ്രഹ സഫലീകരണവും ദുരിതനിവാരണവും ലക്ഷ്യമിട്ട് സാക്ഷാല്‍ ആരാധ്യനായ സ്രഷ്ടാവിനെയല്ല, കേവലം സൃഷ്ടികളെയാണ് സമീപിക്കേണ്ടതെന്നും എങ്കിലേ എളുപ്പത്തില്‍ പരിഹാരം കിട്ടുകയുള്ളുവെന്ന മട്ടിൽ അത്ഭുതകഥകളും കറാമത്തു കഥകളും പാട്ടുകളുമൊക്കെ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടു.

‘നിശ്ചയം, ഭൂരിപക്ഷം പുരോഹിതന്മാരും പാതിരിമാരും ജനങ്ങളുടെ സ്വത്ത് അന്യായമായി ഭുജിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു………’ (വിശുദ്ധക്വുര്‍ആന്‍ 9:34)

ഏകദൈവാരാധനയുടെ സന്ദേശം പഠിപ്പിക്കാന്‍ നിയുക്തരായ പ്രവാചകന്മാരെയെല്ലാം അവരുടെ കാലശേഷം അനുയായികള്‍ തന്നെ ധിക്കരിക്കാന്‍ തുടങ്ങി. പ്രവാചകരില്‍ അന്തിമനായ മുഹമ്മദ് നബി(സ) തന്റെ അനുയായികളെക്കുറിച്ചും അതേ ആശങ്ക പ്രകടിപ്പിച്ചു. നബി(സ) പറഞ്ഞു: ‘എന്റെ സമുദായം ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങളുടെ മുന്‍കഴിഞ്ഞവരുടെ ചര്യ പിന്തുടരുക തന്നെ ചെയ്യും.  സ്വഹാബികള്‍ പറഞ്ഞു: ഞങ്ങള്‍ ചോദിച്ചു: ജൂതക്രൈസ്തവരെയാണോ? അദ്ദേഹം പറഞ്ഞു: അല്ലാതെ മറ്റാര്?!’ (മുസ്‌ലിം).

തന്റെ അവസാന നാളുകളില്‍ നബി(സ) ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്, ‘ജൂതക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു, കാരണം അവര്‍ തങ്ങളുടെ നബിമാരുടെ (മഹാന്മാരുടേയും) ക്വബ്‌റുകളെ സുജൂദിന്റെ കേന്ദ്രങ്ങളാക്കിയിരിക്കുന്നു’.

മാത്രമല്ല, അദ്ദേഹം മനം നൊന്തു പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, നീ എന്റെ ഖബർ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ’. അതായത്, ബഹുദൈവാരാധകര്‍ വിഗ്രഹങ്ങള്‍ക്കരികില്‍ നടത്തുന്ന ആരാധനകള്‍ തന്റെ കബറിങ്കൽ നടക്കുമെന്ന് അദ്ദേഹം ഭയപ്പെടുകയും ചെയ്തിരുന്നുവെന്നു തീര്‍ച്ച.

ഇന്ന് മക്ബറകൾ പൗരോഹിത്യത്തിന്റെ വലിയ വിളവെടുപ്പു കേന്ദ്രങ്ങളാണ്. തിന്മകളുടെ കൂത്തരങ്ങുകളായ ഉറൂസുത്സവങ്ങളുടെ പേരില്‍ ഭൗതികവിഭവങ്ങള്‍ സ്വന്തമാക്കാനുള്ള മത്സരങ്ങള്‍ക്കിടയില്‍ മതത്തിന്റെ പവിത്രമായ കല്‍പനകളോരോന്നും ലംഘിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രമാണവിരുദ്ധമായ അത്തരം അത്യാചാരങ്ങള്‍ക്കെതിരെ പോരാടേണ്ട പണ്ഡിതരിലെ തന്നെ വലിയൊരു വിഭാഗം ഇത്തരം ഹറാമായ സമ്പാദ്യത്തിന്റെ പങ്കു പറ്റുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വൈരുധ്യമാണിവിടെ നില നില്‍ക്കുന്നത്.

ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നത് പ്രവാചകന്‍ നിരോധിച്ചു. ഒരു ചാണില്‍ കൂടുതല്‍ ഒരാളുടെയും ക്വബ്ർ ഉയര്‍ത്താന്‍ പാടില്ലെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ജാബിര്‍(റ) നിവേദനം ചെയ്യുന്ന നബിവചനം കാണുക: ‘ക്വബ്‌റുകള്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും എടുപ്പുണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു’. എന്നിട്ടും മഹാന്മാരുടേതെന്ന പേരില്‍ എത്ര മക്ബറകളാണ് നാട്ടില്‍ കെട്ടി ഉയര്‍ത്തപ്പെടുന്നതും ഹറാമായ സുജൂദിന്റേയും വിളക്കു വെക്കലിന്റേയും ചന്ദനക്കുടം, ത്വവാഫ്, ഉറൂസ് തുടങ്ങിയവയുടേയും കേന്ദ്രങ്ങളായിത്തീരുന്നത്! എന്നാല്‍ നബി(സ) നിര്‍ദ്ദേശിച്ചതോ? അബുല്‍ ഹയ്യാജ്(റ)വില്‍ നിന്ന് നിവേദനം: അലി(റ) എന്നോടു പറഞ്ഞു: ‘നബി(സ) എന്നെ നിയോഗിച്ച അതേ കാര്യത്തിനു വേണ്ടി ഞാന്‍ താങ്കളെ നിയോഗിക്കുകയാണ്. ഒരു വിഗ്രഹവും തകര്‍ക്കാതെയും കെട്ടി ഉയര്‍ത്തപ്പെട്ട ഒരു ക്വബ്‌റും നിരപ്പാക്കാതെയും നീ വിടരുത്’ (സ്വഹീഹ് മുസ്‌ലിം). മുസ്‌ലിംകളുടെ ക്വബ്‌റുകളാണ് അദ്ദേഹം ഇവിടെ ഉദ്ദേശിച്ചതെന്ന് മുസ്വന്നഫ് അബ്ദിറസാക്വില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹോന്നതരില്‍ മഹോന്നതനായ നബി(സ)യുടെ ക്വബ്ർ പോലും ഒരു ചാണ്‍ മാത്രമാണ് ഉയര്‍ത്തപ്പെട്ടതെന്ന് സ്വഹീഹായ ഹദീഥുകളില്‍ വ്യക്തമാണ്. 

ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്‌നു ഹജറുല്‍ ഹൈഥമി എഴുതി: ‘കെട്ടിപ്പൊക്കിയ ക്വബ്‌റുകളും അതിന്മേലുള്ള ക്വുബ്ബകളും പൊളിച്ചു നീക്കല്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ അത് (കപടവിശ്വാസികളുടെ) മസ്ജിദുദ്ദിറാറിനേക്കാള്‍ അപകടകാരിയാണ്. ഇത്തരം ജാറങ്ങളും ക്വുബ്ബകളും നിര്‍മിക്കപ്പെട്ടത് നബി(സ)യുടെ കല്‍പന ധിക്കരിച്ചു കൊണ്ടുമാണ്. കാരണം നബി(സ) അതെല്ലാം നിരോധിച്ചി രിക്കുന്നു’ (സവാജിര്‍ 1/149).

ഉറ്റവരുടേയും ഉടയവരുടേയും ക്വബ്ർ സിയാറത്തു ചെയ്യുന്നത് പുരുഷന്മാര്‍ക്ക് പുണ്യമുള്ള കാര്യമാണ്. അത് മരണത്തേയും പരലോകത്തേയും ഓര്‍മിപ്പിക്കുമെന്ന് നബി(സ) വ്യക്തമാക്കി. ക്വബ്‌റാളികള്‍ക്കു വേണ്ടി അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയും അവര്‍ക്കു വേണ്ടി സലാം പറയുകയുമാണ് നമുക്കു ചെയ്യാനുള്ളത്.

മരണത്തെ ഓര്‍ക്കാനാണ് നബി(സ) ഖബര്‍ സിയാറത്ത് അനുവദിച്ചതെങ്കില്‍, ദുനിയാവിനെ ഓര്‍ക്കാനും പണ സമ്പാദനത്തിനുള്ള മാര്‍ഗമാക്കാനുമാണ് ഖബര്‍ സിയാറത്തിന്റെ മറവില്‍ പൗരോഹിത്യം പരിശ്രമിച്ചത്.

എന്നാല്‍ ക്വബ്ർ സിയാറത്ത് ലക്ഷ്യം വെച്ച് പ്രത്യേക മക്ബറകളിലേക്കും പള്ളികളിലേക്കും തീര്‍ത്ഥാടനം നടത്തുന്നത് അനുവദനീയമല്ല. മൂന്നു പള്ളികളിലേക്കല്ലാതെ തീര്‍ത്ഥാടനം പാടില്ല. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയി ലെ മസ്ജിദുന്നബവി, ഫലസ്തീനിലെ മസ്ജിദുല്‍ അക്‌സാ എന്നിവയാണവ. ഇതല്ലാത്ത ഏതൊരു കേന്ദ്രത്തിലേക്കുള്ള പുണ്യം പ്രതീക്ഷിച്ചു കൊണ്ടുള്ള സിയാറത്തു ടൂറുകളും പ്രവാചകചര്യക്കു വിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമാണ്.

പരലോകത്ത് താങ്ങാനാവാത്ത ഖേദം വരുത്തുന്ന ശിക്ഷകളില്‍ നിന്ന് കരകയറാന്‍ സമൂഹത്തെ സഹായിക്കുകയെന്ന ഗുണകാംക്ഷ മാത്രമാണ് ഇത്തരം ബോധവല്‍ക്കരണങ്ങളുടെ പിന്നിലെന്ന് ഉള്‍ക്കൊള്ളുക. നാളെ നാഥനെ വിചാരണക്കായി തനിച്ചു സമീപിക്കേണ്ടി വരുന്ന യാഥാര്‍ത്ഥ്യത്തെ ക്കുറിച്ച് നന്നായി ആലോചിക്കുക. ശിര്‍ക്കും കുഫ്‌റും കലര്‍ന്ന അത്യാചാരങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ജാഗ്രത പുലര്‍ത്തുക. പൗരോഹിത്യത്തിന്റെ കെണികളില്‍ നിന്ന് കരകയറാനും പ്രമാണ ബദ്ധമായി ഇസ്‌ലാമികാദര്‍ശങ്ങള്‍ പഠിച്ചുള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനും പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ. 

മാലമൗലീദുകള്‍: പൗരോഹിത്യം മാപ്പു പറയണം

വിശ്വാസപരമായും ആചാരപരമായും സാംസ്‌കാരികമായും അങ്ങേയറ്റം ദുഷിച്ച ജാഹിലിയ്യാ ജനതയില്‍ വിശുദ്ധക്വുര്‍ആനിലൂടെയും തന്റെ ജീവിത മാതൃകയിലൂടെയും അതുല്യമായ മാറ്റം വരുത്താന്‍ മുഹമ്മദ് നബി(സ)ക്ക് സാധിച്ചു. സൃഷ്ടിപൂജയില്‍ നിന്ന് അവരെ മോചിപ്പിക്കുകയും സ്രഷ്ടാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കാവൂ, ആരാധിക്കാവൂ എന്ന തത്വത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു അദ്ദേഹം. അതോടൊപ്പം പില്‍ക്കാലത്ത് മതത്തില്‍ വീണ്ടും അപചയങ്ങള്‍ കടന്നുകൂടുന്നതിനെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

ആ സമയത്ത് വഴി തെറ്റിപ്പോകാതിരിക്കാന്‍ വിശുദ്ധക്വുര്‍ആനും തിരുസുന്നത്തും മുറുകെപ്പിടിക്കുക മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാചകന്റെ പ്രവചനപ്രകാരം ചാണിനു ചാണായും മുഴത്തിനു മുഴമായും ജൂതക്രൈസ്തവരുടെ മാര്‍ഗത്തില്‍ പില്‍ക്കാലത്ത് മുസ്‌ലീം സമുദായം പ്രവേശിക്കുക തന്നെ ചെയ്തു. ക്വുര്‍ആന്‍ കേവല പാരായണത്തി നുള്ള ഗ്രന്ഥമായി മാറുകയും ഒരു വേള എഴുതിക്കെട്ടാനും കലക്കിക്കുടിക്കാനുമുള്ള ഒറ്റമൂലികളായി കാണുകയും ആരെങ്കിലും അത് പാരായണം ചെയ്യുന്നുവെങ്കില്‍ റമദാന്‍ മാസത്തില്‍ മാത്രമോ മരണവീടുകളിലോ ആയി മാറുകയും ചെയ്തു. സുന്നത്താകട്ടെ പഠിക്കുന്നതും പകര്‍ത്തുന്നതും പാടെ അവഗണിക്കപ്പെട്ടു. ക്വുര്‍ആന്‍ ഓതുന്നതും പഠിക്കുന്നതും പ്രത്യേകം പുണ്യം പോലുമില്ലെന്നു പോലും ഗ്രന്ഥമെഴുതി പഠിപ്പിക്കുന്ന സാഹചര്യമുണ്ടായി.

പകരം ഇരുട്ടിന്റെ ശക്തികളായ മതമേലാളന്മാര്‍ മാലപ്പാട്ടുകളും മൗലിദുകളും ക്വുത്വുബിയ്യത്ത് റാത്തീബ് ഹദ്ദാദ് മുതല്‍ പക്ഷിപ്പാട്ട്, കുപ്പിപ്പാട്ട് കപ്പപ്പാട്ട് വരെയുള്ള സംഗതികളും മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. മാറിവന്ന തലമുറകള്‍ വാസ്തവമറിയാതെ പിതാക്കളെയും പൗരോഹിത്യത്തേയും അന്ധമായി അനുകരിച്ചു. അങ്ങനെ അവയൊക്കെ പുണ്യം നിറഞ്ഞ നേര്‍ച്ചപ്പാട്ടുകളായി നാട്ടില്‍ സ്ഥാനം പിടിച്ചു. ചില തലമുറകള്‍ പിന്നിട്ടപ്പോഴേക്കും പ്രസവനേരത്തും മരണവീടുകളിലും കല്യാണസദസ്സിലും രോഗശയ്യയിലും സന്തോഷത്തിലും സന്താപത്തിലുമൊക്കെ ഈ മാലപ്പാട്ടുകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതും ദീനീ പരിവേഷമുള്ളതുമായിത്തീര്‍ന്നു.

അല്ലാഹുവെക്കൂടാതെ അവന്റെ സൃഷ്ടികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന വരികളും അല്ലാഹുവിന്റെ സ്ഥാനവും പദവിയും സൃഷ്ടികള്‍ക്ക് വക വെച്ചു കൊടുക്കുന്ന വരികളും ഇവയിലുണ്ടെന്ന ഗൗരവം മനസ്സിലാക്കാതെ സാധാരണക്കാര്‍ ഇവ പ്രാധാന്യപൂര്‍വം ചൊല്ലിപ്പോരുന്നു. ഇതു ബോധ്യപ്പെടു ത്തിക്കൊടുക്കേണ്ട പണ്ഡിതരില്‍ വലിയൊരു വിഭാഗം ഇവക്കു പ്രോത്സാഹനം നല്‍കുകയും പാമരന്മാരായ സാധാരണക്കാരെ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നത്.

അഹ്‌ലുസ്സുന്നത്തിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജൂതനായ ഇബ്‌നു സബഅ് രൂപം കൊടുത്ത ശിയാഇസമാണ് ക്വുര്‍ആനിന്റേയും സുന്നത്തിന്റേയും സ്ഥാനത്ത് ഗാനങ്ങളും കെട്ടുകഥകളും കൊണ്ടുവരാന്‍ യത്‌നിച്ചത്. ശിയാസ്വാധീനത്തില്‍ ക്വബ്ര്‍ പൂജയോടൊപ്പം അത്തരം പിഴച്ച രീതികള്‍ നമ്മുടെ നാട്ടിലും അനുകരിക്കപ്പെട്ടു. ദീനെന്നാല്‍ കേവലം ചില പാട്ടുത്സവങ്ങളാണെന്ന തരംതാണ ധാരണ പ്രചരിപ്പിക്കപ്പെട്ടു.

അങ്ങനെ നമ്മുടെ നാട്ടില്‍ ഏറെ പ്രചാരത്തിലുള്ള മാലമൗലിദുകളില്‍ സ്ഥാനം പിടിച്ച ശിര്‍ക്കിന്റേയും കുഫ്‌റിന്റേയും ചില ഉദാഹരണങ്ങള്‍ കാണുക. നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ പോലും മൗലിദ് കിത്താബുകളില്‍ കാണാന്‍ കഴിയും

ശര്‍റഫല്‍ അനാം മൗലിദില്‍:

(ആകാശഭൂമികളുടെ കേന്ദ്രബിന്ദുവും ഗൗഥുമായ മഹാനവര്‍കളേ, ആകാശലോകത്തും ഭൂമിലോകത്തുമുള്ളവര്‍ക്ക് ഉപകാരപ്രദമായ അരുവിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനേ)

എത്ര ഗുരുതരമാണ് ഇത്തരം വരികളെന്ന് ചിന്തിച്ചു നോക്കൂ. അല്ലാഹു പറയുന്നു: ‘നിശ്ചയം, പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവിന്റെ കൂടെ ഒരാളെയും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കരുത് (വിശുദ്ധ ക്വുര്‍ആന്‍ 72:18). ഇങ്ങനെ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നത് സ്വര്‍ഗം നിഷിദ്ധമാക്കുമെന്നും നരകം നിര്‍ബന്ധമാക്കുമെന്നും പ്രമാണങ്ങളിലൂടെ പഠിച്ചു മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് ഇത്തരം മാലപ്പാട്ടുകളും മൗലിദ് ബൈത്തുകളും എങ്ങനെ ചൊല്ലാന്‍ കഴിയും!

മാലപ്പാട്ടുകള്‍ക്കൊപ്പം ചൊല്ലപ്പെടുന്ന ചില വ്യാജസ്വലാത്തുകളുടേയും അവസ്ഥ ഇതു തന്നെയാണ്. നാരിയ സ്വലാത്തില്‍ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. നബിയെക്കൊണ്ട് എല്ലാ കെട്ടുകളും അഴിയും. ദുരിതങ്ങള്‍ നീങ്ങും. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും…….’എന്നിങ്ങനെയുള്ള വരികളുള്ളതിനാല്‍ നാരിയസ്വലാത്ത് ശിര്‍ക്കിലേക്കും അതു വഴി നരകത്തിലേക്കുമാണ് നയിക്കുക. താജുസ്സ്വലാത്തും കമാലിയ്യാ സ്വലാത്തുമടക്കം പുരോഹിതന്മാര്‍ പഠിപ്പിക്കുന്ന മിക്ക സ്വലാത്തുകളും കടുത്ത അപകടവും ശിര്‍ക്കും നിറഞ്ഞവയാണ്.

കേവലം മുന്നൂറു വര്‍ഷം മുമ്പു മാത്രം രചിക്കപ്പെട്ട ക്വുത്തുബിയത്തും നാനൂറു വര്‍ഷം മുമ്പു മാത്രം എഴുതപ്പെട്ട മുഹ്‌യിദ്ദീന്‍ മാലയും അറുനൂറു കൊല്ലം മുമ്പ് മൊറോക്കോയില്‍ ഉണ്ടാക്കപ്പെട്ട നാരിയ സ്വലാത്തും എഴുനൂറു കൊല്ലം മുമ്പു മാത്രം രചിക്കപ്പെട്ട ബുര്‍ദബൈത്തുകളുമൊക്കെ പ്രവാചകന്റെ കാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട ഇസ്‌ലാമിന്റെ ചിഹ്‌നങ്ങളായി ഗണിക്കപ്പെടുന്നതും ഒരു പിഴവും കൂടാതെ ചൊല്ലിത്തീര്‍ക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ മണിമേടം കിട്ടാന്‍ അവ പര്യാപ്തമാണെന്നു വിശ്വസിക്കുന്നതും എത്ര പരിതാപകരമാണ്!

ഇങ്ങനെയൊക്കെയെങ്കിലും കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ വിശ്രമമില്ലാത്ത പ്രബോധനവും ക്വുര്‍ആന്‍ ആശയങ്ങളുടെ തനതായ പ്രചാരണവും ഈ സമൂഹത്തില്‍ ഒട്ടൊന്നുമല്ല വെളിച്ചം വിതറിയതും തിന്മകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും കരകയറ്റിയിട്ടുള്ളതും. എത്രത്തോളമെന്നാല്‍, പിഴച്ച മാലപ്പാട്ടുകളുടേയും ശിര്‍ക്കിന്റേയും കുഫ്‌റിന്റേയും വരികള്‍ നിറഞ്ഞ ബൈത്തുകളുടേയുമൊക്കെ നിജസ്ഥിതി അര്‍ത്ഥ സഹിതം തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് അവസരമുണ്ടായിത്തുടങ്ങുകയും ക്വുര്‍ആനിന്റേയും തിരുസുന്നത്തിന്റേയും ആശയങ്ങള്‍ അവര്‍ തിരിച്ചറിയുകയും ചെയ്തതോടെ പൗരോഹിത്യം തന്നെ അങ്കലാപ്പിലായിരിക്കുകയാണ്.

മാത്രവുമല്ല ‘സംവാദ വീരന്മാരായി’ സ്വയം പരിചയപ്പെടുത്താറുള്ള ചില പണ്ഡിതന്മാര്‍ നാട്ടില്‍ ഏറ്റവും പ്രചാരത്തിലുള്ള മൗലിദുകളെത്തന്നെ തള്ളിപ്പറയാന്‍ ഇപ്പോള്‍ തയ്യാറായിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത വല്ലപ്പുഴയില്‍ അടുത്ത കാലത്തു നടന്ന മാലമൗലിദുകള്‍ സംബന്ധിച്ച ഒരു സംവാദവ്യവസ്ഥയില്‍, അബദ്ധങ്ങളില്ലെന്ന് സധൈര്യം പറയാവുന്ന(!) മൗലിദുകള്‍ കേവലം അഞ്ചെണ്ണം മാത്രമാണെന്നും നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഏഴായിരത്തിലധികം വരുന്ന മൗലിദുകള്‍ ഇനിയും പരിശോധനാ വിധേയമാക്കേണ്ടതുണ്ടെന്നുമാണ് സക്വാഫി മുസ്‌ല്യാന്മാരുടെ ഒരു കൂട്ടം പറഞ്ഞത് (വീഡിയോ ലഭ്യം). അംഗീകരിക്കുന്നുവെന്നു പറഞ്ഞതില്‍ തന്നെ ശിര്‍ക്കന്‍ വരികള്‍ക്ക് ഒരു പഞ്ഞവുമില്ലതാനും.

നാട്ടിലെ ഏറിയ കൂറും ചൊല്ലിപ്പോരുന്ന ദശക്കണക്കിന് മാലമൗലിദുകള്‍ അങ്ങനെത്തന്നെ അംഗീകരിക്കാന്‍ കഴിയില്ലെന്നു പറയുകയും മാല ചൊല്ലുന്നത് പുണ്യമാണെന്നു തെളിയിക്കാന്‍ സന്നദ്ധമാവാതിരിക്കുകയും ചെയ്യുന്ന പൗരോഹിത്യം പാമരന്മാരെ ഇവ മുഖേന ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുകയും സമൂഹത്തോടു മാപ്പു പറഞ്ഞ് അല്ലാഹുവിലേക്കു ഖേദിച്ചു മടങ്ങുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സമൂഹം തിരിച്ചു നടക്കട്ടെ ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളിലേക്ക്.

പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കൂ. ഒരിക്കലും ഞാന്‍ അവനില്‍ പങ്കു ചേര്‍ക്കുകയില്ല’ (വിശുദ്ധ ക്വുര്‍ആന്‍ 72:20).

മാനവതയ്ക്ക് ഗുണം മാത്രം കാംക്ഷിക്കുന്ന ദൈവിക മതത്തെ, ഇസ്‌ലാമിനെ തെളിവുകളിലൂടെ പഠിച്ചറിയുകയും പവിത്രമായ പാതയിലൂടെ ജീവിതം നയിക്കുകയും ചെയ്യാന്‍ പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ,.   

ത്വരീക്വത്ത്, തബ്‌ലീഗ്, ശിആയിസം

ഇസ്‌ലാമിന്റെ പൊയ്മുഖമണിഞ്ഞ് സമൂഹത്തില്‍ പ്രത്യക്ഷപ്പെടാറുള്ള ചിന്താധാരകളില്‍പ്പെട്ടതാണ് ത്വരീക്വത്ത് പ്രസ്ഥാനങ്ങളും തബ്‌ലീഗും ശിയാഇസവുമെല്ലാം. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളുടെ അടിത്തറയായ ക്വുര്‍ആനിന്റെ മുന്നില്‍ നിഷ്പ്രഭരായ ജൂതസമൂഹം ക്വുര്‍ആന്‍ തിരുത്തുന്നതില്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടപ്പോള്‍ ക്വുര്‍ആനിന്ന് പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി മുസ്‌ലിം സമൂഹത്തെ വഴിതെറ്റിക്കാന്‍ ആസൂത്രിതമായി രൂപം നല്‍കിയ ചിന്താധാരകളിലൊന്നാണ് ശിയാഇസം.

അബ്ദുല്ലാഹിബ്‌നു സബആണ് ശിആയിസം എന്ന കുഴപ്പത്തിന്ന് തുടക്കം കുറിച്ചത്. സുറാറത്ത്, അബൂബസ്വീര്‍, അബ്ദുല്ലാഹിബ്‌നു യഅ്ഫൂര്‍, അബൂമിഖ്‌നഫ് തുടങ്ങിയ മതഭ്രഷ്ടരും അയാളോടൊപ്പം ചേര്‍ന്നു. അലിയുടെ പേരിലേക്കാണ് ഈ കക്ഷി ചേര്‍ക്കപ്പെടുന്നതെങ്കിലും അലി(റ)ന് ഈ കക്ഷിയുമായി ബന്ധമൊന്നുമില്ല. ഉഥ്മാനു ബ്‌നു അഫ്ഫാന്‍(റ)വിനെ ഉപരോധിച്ച് വധിച്ചത് ഇസ്‌ലാമിന്റെ വേഷം ധരിച്ച ജൂതനായ അബ്ദുല്ലാഹിബ്‌നു സബഇന്റെ ഈ സംഘമാണ്.

ലോകഭരണത്തിനുള്ള അവകാശം നിശ്ചിത ഇമാമുമാര്‍ക്കു മാത്രം എന്ന ഇമാമത്ത് (ഹാകിമിയ്യത്ത്) സിദ്ധാന്തത്തെ ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തമാക്കുകയും സ്വഹാബികളില്‍ മൂന്നോ നാലോ പേരൊഴികെ ബാക്കിയെല്ലാവരും പിഴച്ചവരും സ്വജനപക്ഷപാതികളും കാഫിറുകളുമെന്നൊക്കെ വിധിയെഴുതുകയും നിലവിലുള്ള ക്വുര്‍ആന്‍ അവിശ്വസിക്കുകയും ഹദീഥ്ഗ്രന്ഥങ്ങള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ് വ്യാജഹദീഥുകള്‍ സൃഷ്ടിച്ച് അവ പ്രമാണമാക്കുകയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തില്‍ നിന്ന് പുറത്തു പോവുകയും ചെയ്തവരാണ് ശിയാ പ്രസ്ഥാനം.

ഈ ശിയാക്കളിലൂടെയാണ് പിഴച്ച ത്വരീക്വത്തിന്റെ ചിന്തകള്‍ ആദ്യമായി പുറത്തുവന്നത്. ത്വരീക്വത്ത് എന്നാല്‍ മാര്‍ഗം എന്നര്‍ത്ഥം. തെരഞ്ഞെടുക്കപ്പെട്ട ചില ശൈഖുമാരിലൂടെ അവര്‍ക്ക് ബൈഅത്ത് ചെയ്ത് ഒരു മയ്യിത്തു കണക്കെ ചിന്തകളോ പ്രമാണപരിശോധനയോ ഇല്ലാതെ അവര്‍ ജല്‍പിക്കുന്ന ദിക്‌റുകളും ആരാധനകളും നിര്‍വഹിച്ചു കൊണ്ട് സ്വീകരിക്കുന്ന സൂഫീ മാര്‍ഗമാണ് ജീവിത മോക്ഷത്തിന് ഇസ്‌ലാം നിശ്ചയിച്ചത് എന്ന തെറ്റായ വിശ്വാസമാണ് തരീക്വത്ത് പ്രസ്ഥാനങ്ങളായി നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ മുഹമ്മദ് നബി(സ) വിശുദ്ധ ക്വുര്‍ആനിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിച്ചു കൊണ്ട് സ്വഹാബത്തിനെ പഠിപ്പിച്ചതും പരിശീലിപ്പിച്ചതുമാണ് ഇസ്‌ലാം. മുഹമ്മദ് നബി(സ) വരച്ചു കാണിച്ചതല്ലാത്ത ഒരു തരീക്വത്ത് (മാര്‍ഗം) അതിന്ന് ഉണ്ടായിക്കൂടാ. ഇതത്രെ എന്റെ നേരായ മാര്‍ഗം. നിങ്ങള്‍ അതു പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ശിഥിലമാക്കിക്കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്’ (വി:ക്വു: 6:153)

ഇസ്‌ലാമിക പ്രമാണങ്ങളെ നേരിടാന്‍ കെൽപ്പില്ലാത്ത ജൂതന്മാരും അവര്‍ വളര്‍ത്തിയെടുത്ത ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിക നിലപാടുകളെ വളച്ചൊടിക്കാന്‍ പല തരം കൃത്രിമങ്ങള്‍ നടത്തിയിട്ടുണ്ട്. പിഴച്ച കക്ഷികളുടെ ജനനം ആ രൂപത്തിലാണെന്നു ചരിത്രം വ്യക്തമാക്കുന്നു. ഈ പ്രപഞ്ചവും അതിലുള്ള സകലതും അല്ലാഹുവിന്റെ കേവലം സൃഷ്ടികളാണെന്നും സാക്ഷാല്‍ ആരാധ്യന്‍ ഏകനും അതുല്യനും സ്രഷ്ടാവുമായ അല്ലാഹു മാത്രമാണെന്നുമുള്ള ഇസ്‌ലാമിക അധ്യാപനങ്ങളെ തള്ളുകയും സൃഷ്ടികളെല്ലാം സൃഷ്ടാവിന്റെ തന്നെ ഭാഗമാണെന്നും സൃഷ്ടാവിൽ വലയം പ്രാപിക്കലാണ് സൃഷ്ടികളുടെ ലക്ഷ്യമെന്നും സ്വര്‍ഗം മോഹിക്കുന്നതും നരകം പേടിക്കുന്നതും പൂര്‍ണമനുഷ്യന്റെ ലക്ഷണമല്ലെന്നുമാണ് എല്ലാ ത്വരീക്വത്തിന്റേയും അടിസ്ഥാനവിശ്വാസം. ഇസ്‌ലാമിക വിശ്വാസത്തിനു വിരുദ്ധമായി പിഴച്ച അദ്വൈതത്തെ വഹ്ദത്തുല്‍ വുജൂദ് എന്നു പേരിടുകയും അല്ലാഹുവിനു വിശുദ്ധ ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ നല്‍കാത്ത നാമങ്ങളും വിശേഷണങ്ങളും നല്‍കി അവയില്‍ കൃത്രിമം കാണിക്കുകയും ചെയ്യുകയാണ് ത്വരീക്വത്തുകാരുടെ രീതി.

ആദിയില്‍ അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്ന് മുഹമ്മദ് നബി(സ) ഉണ്ടായിയെന്നും മുഹമ്മദില്‍ നിന്ന് ആദമും പിന്നെ അമ്പിയാക്കളും ഔലിയാക്കളുമായി മാറിയത് അല്ലാഹുവിന്റെ ഒളി തന്നെയാണെന്നുമുള്ള വ്യാജജല്‍പനത്തിന്റേയും നബി പ്രകാശകഥയുടേയും അടിത്തറയിലാണ് സകല സൂഫീ ത്വരീക്വത്തുകളും പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അവരുടെ ജല്‍പനങ്ങളില്‍ നിന്ന് പരമപരിശുദ്ധനും ഉന്നതനുമാണ് സാക്ഷാല്‍ ആരാധ്യനായ അല്ലാഹു.

‘ഞാന്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ്’ എന്ന് വാദിച്ചുകൊണ്ട് ഇബ്‌നു അറബി എന്ന ഒരു സൂഫീത്വരീക്വത്തിന്റെ ആചാര്യനാണ്  ത്വരീക്വത്തിന്റെ പിഴച്ച സിദ്ധാന്തങ്ങള്‍ ആദ്യമായി ജനകീയമാക്കാന്‍ ശ്രമിച്ചത്. വിവിധ ശൈഖുമാരുടെ പേരില്‍ ഇതേ തത്വങ്ങള്‍ പരസ്പരം മത്സരിച്ചു കൊണ്ടാണെങ്കിലും ശിയാക്കളിലൂടെയും മറ്റു പിഴച്ച കക്ഷികളിലൂടെയും വേരു പിടിക്കുകയുണ്ടായി.

ത്വരീക്വത്തിലേക്ക് അഥവാ സൂഫിസത്തിലേക്ക് ചേര്‍ത്തു പറയുകയും അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്ന നിരവധി കക്ഷികളുണ്ട്. ശാദുലിയ്യ, തീജാനിയ്യ, നഖ്ശബന്ദിയ, ക്വാദിരിയ്യ,  രിഫാഇയ്യ, മൗലവിയ്യ, ബറയല്‍വിയ്യ എന്നിങ്ങനെ വിവിധ ശൈഖുമാരിലേക്കു ചേര്‍ക്കപ്പെടുന്ന ത്വരീക്വത്ത് പ്രസ്ഥാനങ്ങള്‍ ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്.

സുന്നത്തിനെ പാടേ അവഗണിക്കുകയും സൂഫികള്‍ പടച്ചുണ്ടാക്കുന്ന ഇസ്‌ലാമിക വിരുദ്ധമായ സംഗീതവും നൃത്തവും അടക്കം പുണ്യാരാധനകളായി അംഗീകരിക്കപ്പെടുകയും പള്ളികളേക്കാള്‍ ഖാന്‍ഖാഹുകള്‍ക്ക് പ്രാധാന്യം കൊടുത്ത് ഒരു തരം ലഹരി വിശ്വാസം ഇസ്‌ലാമിന്റെ പേരില്‍ അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് പാമരന്മാരെ സംഘടിപ്പിക്കുകയാണ് ശിയാ വിശ്വാസത്തിന്റേയും ത്വരീക്വത്തിന്റേയും ശൈലി. ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന കുത്ത് റാത്തീബുകളുടേയും തുള്ളല്‍ ദിക്‌റുകളുടേയും ഉറവിടവും ഇതേ ത്വരീക്വത്തുകളാണ്.

പിഴച്ച ഈ ത്വരീക്വത്തുകളെ പുനര്‍ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തബ്‌ലീഗ് ജമാഅത്ത് എന്ന പ്രസ്ഥാനം വടക്കേ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടത്. അതിന്റെ സ്ഥാപകനായ മുഹമ്മദ് ഇല്‍യാസ് ഖാദിരിയ്യാ, ചിശ്ത്തിയ്യ, നക്വ്ശബന്ദിയ തുടങ്ങി വിവിധ ത്വരീക്വത്തുകളുടെ ശൈഖായി പരിചയപ്പെടുത്തപ്പെടാറുള്ളയാളാണ്. ഇസ്‌ലാമിന്റെ ഏതൊരു കാര്യത്തിനും വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാണ് പ്രമാണങ്ങളെങ്കില്‍ സൂഫികളെപ്പോലെ കശ്ഫിന്റെ ഇല്‍മിനെ (ശൈഖിന്റെ സ്വപ്ന വെളിപാടിനെ) തെളിവാക്കുന്നവരാണ് തബ്‌ലീഗുകാര്‍. തബ്‌ലീഗ് ജമാഅത്ത് എന്ന സംഘടന രൂപീകരിക്കപ്പെട്ടതും ഗസ്ത് പോകേണ്ട രൂപങ്ങള്‍ ഗ്രഹിച്ചതും പ്രമാണങ്ങളില്‍ നിന്നല്ല, മറിച്ച് മുഹമ്മദ് ഇല്‍യാസ് സ്വപ്നം(!) കണ്ടതാണെന്ന് അമലുകളുടെ മഹത്വങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ അവര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്മാരുടേതല്ലാത്ത സ്വപ്നമൊന്നും മതപരമായി പ്രമാണമായി അംഗീകരിച്ചുകൂടാ എന്നതാണ് അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം.

‘ഏയ്, വേദക്കാരേ നിങ്ങള്‍ മതത്തില്‍ അതിരുകവിയരുത്’ എന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിശ്വാസത്തിലും ആരാധനകളിലുമെല്ലാം അതിരുവിട്ട സമീപനമാണ് ബിദ്അത്തിന്റെ കക്ഷികളില്‍പ്പെട്ട തബ്‌ലീഗ് ജമാഅത്തുകാരും സൂഫീമാര്‍ഗത്തില്‍ പ്രവേശിച്ച സകല കക്ഷികളും അനുവര്‍ത്തിക്കുന്നതെന്നു കാണാം.

ഒരു ഉദാഹരണം കാണുക: ‘ഇബ്‌നു ദകീകുല്‍ ഈദിയ്യ്’ എന്ന മഹാന്‍ അത്താഴം കഴിക്കുന്നതിനെപ്പറ്റി ചില സൂഫിയാക്കളുടെ അഭിപ്രായമായി ഇങ്ങനെ പറയുന്നു: അത്താഴം കഴിക്കല്‍ നോമ്പിന്റെ ലക്ഷ്യത്തിന് മാറ്റമാണ്. കാരണം വയറിന്റേയും ഗുഹ്യസ്ഥാനത്തിന്റേയും അതിരു കടന്ന ആഗ്രഹം മുറിക്കുക എന്നതാണ് നോമ്പിന്റെ ലക്ഷ്യം. അത്താഴം കഴിക്കുന്നതു കൊണ്ട് ഈ ലക്ഷ്യം കരഗതമാകാതായിപ്പോകും’ (റമദാനിന്റെ മഹത്വങ്ങള്‍). നോക്കൂ, അത്താഴം കഴിക്കലാണ് പുണ്യമെന്നും അതില്‍ ബര്‍കത്തുണ്ടെന്നും അത്താഴം ഉപേക്ഷിക്കല്‍ ജൂതന്റെ ആചാരമാണെന്നും നബി(സ) പഠിപ്പിച്ചതെന്നു വ്യക്തമായിരിക്കെ തബ്‌ലീഗുകാരന്‍ അതിരു കവിഞ്ഞ് ജൂതമാതൃകയില്‍ പ്രവേശിക്കുകയാണ്.

ആയിശാ(റ) പറയുന്നു: പ്രവാചകന്‍ ചെയ്ത കാര്യം സ്വയം നിഷിദ്ധമാക്കി കൂടുതല്‍ പരിശുദ്ധി നേടാമെന്നു കരുതിയ ചിലരെപ്പറ്റി വിവരം ലഭിച്ചപ്പോള്‍ നബി(സ) പറഞ്ഞു: ഞാന്‍ ചെയ്യുന്ന കാര്യം ചെയ്യാന്‍ കൂട്ടാക്കാതെ പരിശുദ്ധന്മാരാകുവാന്‍ കൊതിക്കുന്നവരുടെ സ്ഥിതിയെന്താണ്? അല്ലാഹുവാണെ സത്യം എനിക്കാണവരെക്കാള്‍ നന്നായി അല്ലാഹുവെക്കുറിച്ചറിയുക. അവരെക്കാള്‍ അവനെ ഭയപ്പെടുന്നതും ഞാന്‍ തന്നെ (ബുഖാരി, മുസ്‌ലിം).

പ്രവാചകവിരുദ്ധമായ ആരാധനയുടെ വേറെയും ചില തബ്‌ലീഗ് സൂഫീ കഥകള്‍ കാണുക!

‘ഒരു സയ്യിദ് സാഹിബിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ‘ഒരു വുദു കൊണ്ട് പന്ത്രണ്ടു ദിവസം വരെ തുടരെ അദ്ദേഹം നമസ്‌കരിച്ചു. പതിനഞ്ചു വര്‍ഷം വരെ അദ്ദേഹം കിടന്നിട്ടേയില്ല. അനേകം ദിവസം യാതൊരു വസ്തുവും ഭക്ഷിക്കാതെ കഴിഞ്ഞിരുന്നു’ (നമസ്‌കാരത്തിന്റെ മഹത്വങ്ങള്‍). ഇങ്ങനെ ആരാധനകളില്‍ അതിരു കവിയുന്നത് നബിചര്യയാണോ? പ്രവാചകനെക്കുറിച്ചോ സ്വഹാബത്തിനെക്കുറിച്ചോ ഇത്തരം കഥകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതു പ്രത്യേകം ഓര്‍ക്കുകയും വേണം.

അബൂഹുറൈറ(റ)വില്‍ നിന്നു നിവേദനം. നബി(സ) പറഞ്ഞു: മതം ലളിതമാണ്. മതത്തില്‍ തീവ്രത പുലര്‍ത്താന്‍ ആരു ശ്രമിച്ചാലും അതവനെ പരാജയപ്പെടുത്തുക തന്നെ ചെയ്യും. അതുകൊണ്ട് നിങ്ങള്‍ ശരിയായ മാര്‍ഗം സ്വീകരിക്കുകയും മിതത്വം പുലര്‍ത്തുകയും സന്തോഷിക്കുകയും രാവിലേയും വൈകുന്നേരവും രാത്രിയും സഹായമര്‍ത്ഥിക്കുകയും ചെയ്യുക’ (ബുഖാരി).

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: തീവ്രത പുലര്‍ത്തുന്നവന്‍ നശിച്ചു പോയിരിക്കുന്നു. മൂന്നു  തവണ അദ്ദേഹം ഇതാവര്‍ത്തിച്ചു. (മുസ്‌ലിം).

നാല്‍പത് വര്‍ഷം ഒരേ വുദു കൊണ്ട് ഇശാഉം സ്വുബ്ഹും നമസ്‌കരിച്ച ശൈഖു മാരുണ്ടെന്ന കഥയും നാല്‍പതു വര്‍ഷം തുടര്‍ച്ചയായി നോമ്പു നോറ്റവരെക്കുറിച്ചുള്ള കഥയുമൊക്കെ ‘ഒരു മഹാന്‍ പറഞ്ഞു, പറയപ്പെട്ടിരിക്കുന്നു’ എന്നിങ്ങനെ ഇസ്‌ലാം വെറുക്കുന്ന ക്വാലക്വീലകള്‍ രേഖയാക്കി നിരവധി വ്യാജകഥകള്‍ അമലുകളുടെ മഹത്വങ്ങള്‍ വിവരിക്കുന്ന ഓരോ ഗ്രന്ഥത്തിലും തബ്‌ലീഗുകാര്‍ പടച്ചു വിട്ടിട്ടുണ്ട്.

വ്യാജഹദീഥുകളുടെ ഗോഡൗണാണ് തബ്‌ലീഗ് കിത്താബുകള്‍ എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവുകയില്ല. ആദം നബി റബ്ബിനോട് പ്രാര്‍ത്ഥിക്കാന്‍ അന്നു ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത മുഹമ്മദ് നബിയെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ചുവെന്ന സ്വഹീഹായ രേഖയില്ലാത്ത ഒരു സൂഫീ കഥ തബ്‌ലീഗുകാര്‍ പ്രചരിപ്പിക്കുന്നു (ദിക്‌റിന്റെ മഹത്വങ്ങള്‍). ഹജ്ജിന്റെ മഹത്വങ്ങള്‍ എന്ന പുസ്തകത്തില്‍ കാഴ്ചയില്ലാത്ത ഒരാള്‍ നബി(സ)യോട് ഇസ്തിഗാഥ നടത്തിയെന്ന കഥ എഴുതിയിരിക്കുന്നു. അതേ പുസ്തകത്തില്‍ ഹജ്ജിനേക്കാള്‍ പ്രാധാന്യം മദീനാസിയാറത്തിനു നല്‍കിയെന്നു മാത്രമല്ല, നബി(സ)യുടെ ക്വബ്‌റിന്നരികില്‍ കണ്ണടച്ച് അങ്ങേയറ്റത്തെ കീഴ്‌വണക്കത്തോടെ (ആരാധനാ’ഭാവത്തോടെ) നില്‍ക്കാനും അദ്ദേഹത്തോട് ഇസ്തിഗാഥ ചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന ശിര്‍ക്കന്‍ പ്രചാരണം നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു.

മൂസാ മൗലാനാ വിവര്‍ത്തനം ചെയ്ത സ്വലാത്തിന്റെ മഹത്വങ്ങള്‍ എന്ന പുസ്തകത്തില്‍ ‘കരുണക്കടലാം നബിയുല്ലാ കരുണ ചെയ്യുക ഞങ്ങള്‍ക്ക് യാ റഹ്മത്തന്‍ ലില്‍ ആലമീന്‍’… എന്നിങ്ങനെ നബി(സ)യോട് ഇസ്തിഗാഥ തേടുന്ന ഗാനശകലങ്ങള്‍ തന്നെ കൊടുത്തിരിക്കുന്നു.

ഖുറാസാനിലെ ചില മഹാന്മാരെ ക്വഅ്ബ അങ്ങോട്ട് ചെന്ന് സിയാറത്ത് ചെയ്തിട്ടുണ്ടെന്നും രിഫാഈ ശൈഖ് സിയാറത്തിനു ചെന്നപ്പോള്‍ നബി(സ) ക്വബ്‌റില്‍ കൈനീട്ടിക്കൊടുത്ത് ശൈഖ് ആ കൈയില്‍ ചുംബിച്ചുവെന്നുമൊക്കെ ഹജ്ജിന്റെ മഹത്വങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ കാണാം.

ഇങ്ങനെ പ്രമാണങ്ങള്‍ക്കു പകരം കെട്ടുകഥകള്‍ അവലംബിക്കുകയും തൗഹീദുല്‍ ഉലൂഹിയ്യത്തിനെ അവഗണിക്കുകയും ചെയ്യുന്നു തബ്‌ലീഗിസം. പ്രവാചകന്റെ ദഅ്‌വത്ത് രീതിയെ അവഗണിക്കുകയും ഇസ്‌ലാമിനു പുറത്തുള്ളവരില്‍ ദഅ്‌വത്ത് നടത്തുന്നതിനെ നിരാകരിക്കുകയും ചെയ്യുന്നു.

കള്ളദിക്‌റുകള്‍ പ്രചരിപ്പിക്കുകയും മീലാദാഘോഷം, നമസ്‌കാരശേഷമുള്ള കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയ ബിദ്അത്തുകള്‍ പ്രചരിപ്പിക്കുകയും പഠിപ്പിക്കപ്പെടാത്ത ബിദ്അത്തിന്റെ നമസ്‌കാരങ്ങള്‍ അണികളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തബ്‌ലീഗിസത്തിന്റെ അപകടം തിരിച്ചറിയുകയും പ്രവാചകന്റെ സുന്നത്തിലേക്കു തിരിച്ചു വരാന്‍ അവര്‍ തയ്യാറാവുകയും വേണം.

അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസങ്ങളേയും ആചാരങ്ങളേയും ഒന്നൊന്നായി ചോദ്യം ചെയ്തു കൊണ്ടാണ് ജൂതനായ ഇബ്‌നു സബഅ് ശിയാഇസത്തിനു രൂപം കൊടുത്തത്. ക്വുര്‍ആനിനെക്കുറിച്ച് തെറ്റായ പ്രചാരവേലകള്‍ നടത്തുകയും സ്വഹാബികള്‍ കാഫിറാണെന്ന് വിശ്വസിക്കുകയും അതിനാല്‍ത്തന്നെ അവര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീഥുകള്‍ ക്രോഡീകരിച്ച ബുഖാരിയും മുസ്‌ലിമും ക്രോഡീകരിച്ച ഹദീഥുകളടക്കം തള്ളുകയും ചെയ്ത ശിയാ വിശ്വാസങ്ങളാണ് പിഴച്ച സൂഫിസത്തിന്റേയും ആധാരം. ആ സൂഫിസത്തെ ന്യായീകരിക്കുന്ന തബ്‌ലീഗിസമടക്കുള്ള പിഴച്ച ത്വരീക്വത്ത് മാര്‍ഗങ്ങള്‍ ഇസ്‌ലാമില്‍ നിന്ന് ബഹുദൂരം അകന്നു പോയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ.   

”എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ (പറയുക) തീര്‍ച്ചയായും ഞാന്‍ അവരുടെ സമീപസ്ഥനാണ്. (അതു കൊണ്ട്) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യും.” (സൂറഃ അല്‍ബഖറ – 180)

അല്ലാഹു എത്രവലിയ കാരുണ്യവാന്‍! നമ്മോട് ഏറ്റവും അടുത്തവനാണെന്നും തെറ്റുകളും കുറ്റങ്ങളും ചെയ്തുകൂട്ടിയവരോട് പോലും നിരാശപ്പെടേണ്ടതില്ല; പൊറുത്തുതരാന്‍ താന്‍ എപ്പോഴും ഒരുക്കമാണെന്നുമറിയിക്കുന്നു! എന്നിട്ട് ആ നാഥനിലേക്ക് അടുക്കാന്‍ മറ്റൊരാളുടെ ഇടയാളത്തമാവശ്യമുണ്ടെന്നോ? അവന് നമ്മെ മറ്റാരെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കുകയും അടുപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നോ?! വല്ലാത്ത വിശ്വാസം തന്നെ!

സഹോദരീ, വസ്ത്രത്തെ ശ്രദ്ധിക്കുക

പ്രിയ സഹോദരിക്ക്,

ജോലിത്തിരക്കിലാണെന്നറിയാം, എങ്കിലും അനിവാര്യമായ ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്. തിരക്കുകൾക്കിടയിൽ ഇത് അവഗണിച്ചാൽ തിരക്കുകളില്ലാത്ത ലോകത്ത് കൈവിരൽ കടിക്കുമെന്നുറപ്പാണ്! അതിനാൽ, ഈ സന്ദേശംനിങ്ങളെ ഏൽപിക്കുകയാണ്. പ്രവാസ ജീവിതത്തിന്റെ വേദനകൾക്കിടയിലും കണ്ണീർ തുള്ളികൾക്കൊണ്ടെഴുതിയ പ്രിയ പിതാവിന്റെ, പ്രിയതമന്റെ, പൊന്നോമന പുത്രന്റെ, സ്നേഹനിധിയായ സഹോദരന്റെയൊക്കെ എത്രയെത്ര കത്തുകൾ ആർത്തിയോടെ ഈ കണ്ണുകൾ വായിച്ചു തീർത്തു…..!

ഈ കടലാസു കഷണം സഹോദരീ നിങ്ങൾക്ക് അത്രയൊന്നും പ്രിയപ്പെട്ടതാവില്ല. എങ്കിലും ഇതുമൊന്ന് വായിച്ചുകൂടെ? അത് നിങ്ങൾക്ക് നന്മയേ വരുത്തൂ. അതിനാൽ, അവഗണിക്കില്ല എന്ന പ്രതീക്ഷയോടെ അല്പം ചില കാര്യങ്ങൾ.

നിങ്ങൾ ഒരു മുസ്ലീം സ്ത്രീയല്ലേ? മരണത്തിനു ശേഷംരക്ഷാ ശിക്ഷകളുടെ വിധി നിർണയ നാൾ വരാനുണ്ടെന്ന് വിശ്വസിക്കുന്നവരല്ലേ…? അല്ലാഹു വാഗ്ദാനം ചെയ്ത സ്വർഗത്തിലെത്തണമെന്ന മോഹം നിങ്ങൾക്കില്ലേ? അതോ കത്തിയെരിയുന്ന നരകത്തിന്റെ വിറകുകൊള്ളിയാവാനാണോ നിങ്ങളാഗ്രഹിക്കുന്നത്?

മുസ്ലീം സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന നിങ്ങൾ വസ്ത്രം ധരിക്കുമ്പോൾ പടച്ചവന്റെ നിയമങ്ങൾ അനുസരിക്കാറുണ്ടോ ? ഇല്ലെങ്കിൽ നിങ്ങൾ പിശാചിന്റെ അനുയായിയായിത്തീരുകയല്ലേ ചെയ്യുന്നത്.? എങ്കിൽ നിങ്ങൾ നിങ്ങളുടെ ശരീരത്തിലേക്ക് ഒന്നു നോക്കൂ… ഇസ്ലാമിക വസ്ത്രമാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്?

അല്ലാഹു പറയുന്നു: “സ്ത്രീകൾ അവരുടെ മുഖമക്കനകൾ മാറിലൂടെ താഴ്ത്തിയിടട്ടെ”. (വി.ഖു. 24:31)

മുഖവും മുൻകയ്യും ഒഴിച്ച് മറ്റവയവങ്ങളെല്ലാം മുസ്ലീം സ്ത്രീകൾ മറക്കട്ടെ എന്നാണ് നബി (സ)യും പഠിപ്പിക്കുന്നത്. ഇസ്ലാമിലെ സ്ത്രീയുടെ വേഷവിധാനത്തിൽ അനിവാര്യമായും ഉണ്ടാകേണ്ടതാണ് മുഖമക്കനയെന്ന് ഈ വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നില്ലേ? മുഖമക്കനകൾ പിരടിയിൽ ചുറ്റികെട്ടാനുള്ളതല്ല, മാറിലൂടെ താഴ്ത്തിയിടേണ്ടതാണ് എന്നല്ലേ റബ്ബ് പറയുന്നത്. സഹോദരീ, ഇത് നിങ്ങൾ കേട്ടിട്ടില്ലേ? അറിഞ്ഞിട്ടില്ലേ? എന്നിട്ടെന്താണ് നിങ്ങളുടെ ഭാവം?

ഇസ്ലാമിക വസ്ത്രധാരണം സൗന്ദര്യത്തിന് കോട്ടമാണ്‌, ഇക്കാലത്ത്  നടപ്പില്ല എന്ന ചിന്തയല്ലേ നിങ്ങളുടെ മനസ്സിൽ?

സഹോദരീ, പടച്ചവനെ വെല്ലുവിളിച്ച് നിങ്ങൾക്ക് രക്ഷപ്പെടാനാവുമോ? ഈ സന്ദേശം വായിച്ച് കഴിയുന്നതിനുമുമ്പ് നിങ്ങളുടെ മയ്യിത്ത് പൊതിയാൻ തുണി വാങ്ങണ്ടി വരികയില്ലെന്നാരറിഞ്ഞു? നിങ്ങളുടെ സൗന്ദര്യം അല്ലാഹുവിന്റെ ദാനവും അനുഗ്രഹവുമാണ്. അത് അന്യരുടെ മുന്നിൽ പ്രദർശിപ്പിക്കാനുള്ളതല്ല. അത് നിങ്ങളുടെ ഭർത്താവിനുള്ളതാണ്, എന്തിന് വായ്‌ നോക്കികൾക്കും പൂവാലന്മാർക്കും നിങ്ങളുടെ മേനിയഴക് കാട്ടിക്കൊടുക്കണം?

സഹോദരീ, അടുക്കളയിലെ സ്റ്റൗവൊന്ന് പൊട്ടിത്തെറിച്ചാൽ, തീയൊന്നാളിയാൽ തീർന്നില്ലേ. സൗന്ദര്യം? ഇത് പുറത്ത് കാണിച്ച് പരലോകം നഷ്ടപ്പെടുത്തണോ?

ഇന്ന് നിങ്ങൾ പുറത്ത് കാണിക്കുന്ന കയ്യും, വയറിന്റെ ഭാഗവും, കഴുത്തുമൊക്കെ നാളെ ഖബറിലേക്ക് കെട്ടി പൊതിഞ്ഞിറക്കി വെക്കാനുള്ളതാണ്. മറ്റന്നാൾ നീര് വന്ന് വീർത്ത് പൊട്ടിയൊഴുകി, നാലാം നാൾ മണ്ണോടു  ചേരാനുളളതാണ്. ഒാർക്കുക…! അപ്പോഴേക്കും നിങ്ങളെ നോക്കി നടന്നവർ നിങ്ങളെ മറന്നുകാണും. നിങ്ങളോ അവർക്ക് വേണ്ടി ഒരുങ്ങിയിറങ്ങിയതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാനും തുടങ്ങിയിരിക്കും,

നിങ്ങൾ തുറന്നിടുന്ന സുന്ദരമായ കറുത്ത തലമുടി നാളെ നരയ്ക്കാനുള്ളതാണ്. മുടി കൊഴിഞ്ഞ് തലയോട്ടി പുറത്ത് കാണുന്നതാണ്. നിങ്ങൾ മിനുക്കുന്ന കവിളും, ചുവന്ന ചുണ്ടും, ചുവപ്പിച്ച വിരലുമൊക്കെ നാളെ ചുക്കിച്ചുളിയാനുള്ളതാണ്, പുഴുക്കളുടെ ആഹാരവും. സഹോദരീ, നഗ്നത മറയ്ക്കാതെ നടന്നാലുള്ള കഠിനശിക്ഷ എന്തെന്ന് നിങ്ങളറിഞ്ഞിട്ടുണ്ടോ? “അവർ സ്വർഗ്ഗം കാണില്ല. സ്വർഗത്തിന്റെ സുഗന്ധംപോലും അനുഭവിക്കില്ല” എന്നാണ് നബി തിരുമേനി (സ) പറഞ്ഞത്. (മുസ്ലിം).

“വസ്ത്രം ധരിച്ചിട്ടും നഗ്നത മറയ്ക്കാത്ത സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു” എന്നും പ്രവാചകൻ (സ) അരുളി (ത്വബ്റാനി).

സഹോദരീ, നിങ്ങൾക്ക് അല്ലാഹുവിന്റെ ശാപം ഏൽക്കണോ? വൃദ്ധയാകുമ്പോൾ മാത്രം, ചുക്കിച്ചുളിഞ്ഞ, ആർക്കും വേണ്ടാത്ത ശരീരം പർദ്ദയിൽ പൊതിഞ്ഞ് നടന്നാൽ മതിയെന്നാണോ തീരുമാനം….? പുഴകളിലും തോടുകളിലും മറ്റു പൊതു കുളിസ്ഥലങ്ങളിലും അർദ്ധനഗ്നയായി കുളിക്കുവാനും, അലക്കുവാനും നിങ്ങൾക്ക് യാതൊരു ലജ്ജയുമില്ലെന്നോ…? ചിന്തിക്കുക… ഇന്നുതന്നെ മാറിക്കൂടേ? പശ്ചാത്താപവും പർദ്ദയും നാളെയാകാമെന്ന് കരുതി മാറ്റിവെച്ചാൽ ആ നാളെ നിങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ഇപ്പോൾത്തന്നെ തീരുമാനമെടുക്കുക.

താടിയുള്ളവരേയും പ്രായമായവരേയും മൗലവിമാരേയും കാണുമ്പോൾ ധ്യതിപ്പെട്ട് തലമറയ്ക്കാൻ വെമ്പൽ കൊള്ളുന്ന സഹോദരീ, എന്തേ, നിങ്ങൾ അവരെയാണോ പേടിക്കുന്നത്? നിങ്ങൾ എന്തുകൊണ്ട് പടച്ചവനെ പേടിക്കുന്നില്ല?

ആയിരങ്ങൾ മുടക്കി വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ ബ്ലൗസിന് കുറച്ചുകൂടി തുണി വാങ്ങിക്കൂടെ…? ആരുടെ തൃപ്തിക്കു വേണ്ടിയാണ് നിങ്ങൾ പടച്ചവനെ ധിക്കരിച്ച വേഷം ധരിക്കുന്നത്? ഭർത്താവ് പറഞ്ഞിട്ടാണോ? എങ്കിൽ അദ്ദേഹത്തോട് പറയുന്നു, ഈ ശരീരം നിങ്ങൾക്കുള്ളതാണ്, മറ്റുള്ളവർക്കു മുൻപിൽ മറയ്ക്കേണ്ടതാണ്. അതാണ് മാന്യത എന്ന്. ഭർത്താവിന്റെ തൃപ്തിക്ക് വേണ്ടി അല്ലാഹുവിന്റെ വെറുപ്പ് സമ്പാദിക്കണോ? അല്ലാഹു വെറുത്താൽ പരലോകത്ത് രക്ഷിക്കാൻ ഭർത്താവിനാവില്ല എന്നു കൂടി സ്മരിക്കുക. കൂട്ടുകാരിയോ നാട്ടുകാരിയോ പറഞ്ഞിട്ടാണോ…? എങ്കിൽ ഓർക്കുക! പരലോകത്ത് നിങ്ങൾ ഒറ്റയ്ക്കാണ് പടച്ചവന്റെ മുന്നിൽ ചെല്ലേണ്ടി വരിക. നിങ്ങളെ രക്ഷിക്കാനാരുമില്ലാത്ത സന്ദർഭം…..
ഒരു പെണ്ണിനെ പത്ത് പേർ പ്രാപിക്കുന്നതിനെ സദാചാര ബോധമുള്ള നിന്റെ മനസ്സിന് അംഗീകരിക്കുവാൻ കഴിയുമോ? പിന്നെ എന്തേ പത്ത് പേർക്ക് തിന്മകൾക്ക് പ്രേരകമാവും വിധം നീ നിന്റെ ശരീരവും മാംസള ഭാഗങ്ങളും പ്രദർശിപ്പിച്ച് നടക്കുന്നത്?

ഇടുങ്ങിയതും, നേരിയതും, ആകർഷകമായതും ധരിക്കരുതെന്ന് പറഞ്ഞിട്ടും നീ ഷോപ്പിംഗിന് കേറുമ്പോൾ ഷെൽഫുകളിൽ നിന്ന് അങ്ങനെയുള്ളവ മാത്രം തിരഞ്ഞെടുക്കുന്നു? ഓരോ
ഡിസൈനുകളും മാറ്റി മറിച്ചിടുമ്പോൾ ഒാർത്തോ അടുത്ത ഷെൽഫിൽ നിന്നെ നോക്കി പരിഹാസത്തോടെ ചിരിക്കുന്ന, ഇന്നല്ലെങ്കിൽ നാളെ നീ എന്നെ തേടി വരുമെന്ന് പറയുന്ന വെളുത്ത കഫൻ തുണിയെക്കുറിച്ച്…?

ഒന്നോർത്തു നോക്കൂ, വെള്ളത്തിന് വെള്ളം, ഭക്ഷണത്തിന് ഭക്ഷണം, വീടിന് വീട്, വാഹനത്തിന് വാഹനം… എല്ലാം നിനക്ക് നാഥൻ തന്നു. .എന്നിട്ടും എന്തിനീ ധിക്കാരം?

എല്ലാം കഴിഞ്ഞ് എങ്ങാട്ടാണ് പോകേണ്ടത്…? പരലോകത്തേക്ക്. എന്നിട്ടോ…?

അല്ലാഹു പറയുന്നു:

“നിഷേധികൾക്ക് നരകം കാണിച്ചു കൊടുക്കപ്പെടുന്ന ദിവസം. അന്ന് പറയപ്പെടും ഇഹലോകത്ത് എത്രയെത്ര (പരലോക
രക്ഷയ്ക്കുള്ള) നല്ല അവസരങ്ങളെയാണ് നിങ്ങൾ പാഴാക്കിക്കളഞ്ഞതും മതിമറന്ന് ആനന്ദിച്ച് ജീവിച്ചതും. ഇന്നേ ദിവസമിതാ അന്യായമായി അഹങ്കരിച്ചതിനും, ആഭാസം ചെയ്തതിനും അതിനിന്ദ്യമായ ശിക്ഷ അനുവദിച്ചു കൊള്ളുക.” (അഹ്ഖാഫ്)

ഇതു പറയുന്നത് അല്ലാഹുവാണ്. നമ്മോട് ക്ഷമിച്ച് നമുക്ക് സ്വർഗ്ഗം തരേണ്ട നാഥൻ. അവൻ നാളെ നമ്മോടിങ്ങനെ പറഞ്ഞാൽ പിന്നെ ആരുണ്ട് സഹോദരീ നമ്മെ രക്ഷിക്കാൻ?

പ്രിയ മാതാവേ, നിങ്ങളുടെ പുന്നാര മോൾക്ക് ഒരു മുറിവ്‌ പറ്റിയാൽ ഉറങ്ങാതെ കാത്തിരിക്കില്ലേ നിങ്ങൾ? നാളെയല്ലെങ്കിൽ അടുത്ത നിമിഷം നിങ്ങളുടെ പുന്നാരമോളുടെ മയ്യിത്ത് കഫൻ
തുണിയിൽ പൊതിഞ്ഞ് മുറ്റത്തിറക്കുമ്പോൾ പൊട്ടിക്കരയാൻ മാത്രം കഴിയുന്ന ഉമ്മാ, നിങ്ങളുടെ മകൾ നരകത്തിൽ കിടന്ന് കത്തിയെരിയുമ്പോൾ ഒാർത്തുനോക്കു.. ഇനിയെങ്കിലും റബ്ബിന്റെ
കൽപനകൾ അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ പുന്നാരമോളോട് പറഞ്ഞുകൂടെ ? ആയിരങ്ങൾ മുടക്കി നഗ്നത മറയാത്ത വസ്ത്രങ്ങൾ ഇനിയെങ്കിലും വാങ്ങാതിരുന്നുകൂടേ? ഇന്നുതന്നെതീരുമാനമെടുക്കൂ.

തൽക്കാലം ഇവിടെ നിർത്തുകയാണ്. ജീവിതത്തിന്റെ ഇന്നലെകളിലേക്ക് മടങ്ങുക, കഴിഞ്ഞകാല ജീവിതത്തെ പുനർവിചിന്തനം നടത്തുക. നാളെ ഈ കടലാസ് കഷണവും നാഥന്റെ കോടതിയിൽ സാക്ഷിയാക്കപ്പെട്ടാൽ….. ഇത് വായിച്ചിട്ടെന്തു ചെയ്തുവെന്ന് അവൻ ചോദിച്ചാൽ അല്ലാഹുവിന്റെ മുൻപിൽ മറുപടി പറയാൻ ഇന്നുതന്നെ വസ്ത്രം ഇസ്ലാമികമാക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ…

മാറുന്ന കലണ്ടറുകളും മാറാത്ത മനസ്സുകളും

ശരീഫ് കാര

പുതുവത്സരത്തിലേക്ക് പ്രവേശിക്കുന്ന നിമിഷങ്ങള്‍ ആഘോഷിക്കുവാനും ആനന്ദിക്കുവാനുമായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടുതിന്റെ വാര്‍ത്തകള്‍ വായിച്ചുകഴിഞ്ഞിട്ടുണ്ടാകും. 

ഈ വര്‍ഷവും ലഹരിയില്‍ ആറാടിക്കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുവാനായിരുന്നു യുവസമൂഹത്തിന് താല്‍പര്യം. കൊച്ചിയില്‍ ഇക്കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകള്‍ക്കിടയില്‍ നടന്ന മയക്കുമരുന്ന് വേട്ടയുടെ വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതും കൊച്ചിയില്‍ നിന്നായിരുന്നു. 

ലഹരിയില്‍ ആറാടി സ്വയം മറക്കുവാനല്ല, കാലം ദിവസങ്ങളായും മാസങ്ങളായും വര്‍ഷങ്ങളായും കടന്നുപോകുമ്പോള്‍ നല്‍കുന്ന സന്ദേശമെന്തെന്നറി യുവാനാണ് നാം ശ്രമിക്കേണ്ടത്.ചുമരില്‍ തൂക്കിയ പുതിയ കലണ്ടര്‍ ചില കാര്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. സമയത്തിന്റെ വിലയാണ് അതില്‍ പ്രധാനമായത്. ഓരോ ദിവസത്തിന്റെ പ്രഭാതത്തിലും ആ ദിവസം ‘ഞാന്‍ ഇന്ന് ഒരു പുതിയ ദിവസവും നിന്റെ പ്രവര്‍ത്തനത്തിന്റെ സാക്ഷിയുമാണ് മനുഷ്യാ! അതിനാല്‍ നീ എന്നെ ഉപയോഗപ്പെടുത്തുക. ഞാന്‍ കടന്നുപോയാല്‍ പിന്നീടൊരിക്കലും അന്ത്യനാള്‍ വരെ തിരിച്ചുവരില്ല’ എന്ന മുന്നറിയിപ്പ് തരുന്നുവെന്ന ഹസനുല്‍ ബസ്വരിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ഒന്നിനും സമയം തികയുന്നില്ല എന്നു പറയുന്നവര്‍ കിട്ടിയ സമയം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. 

മരണത്തെ, മരണാനന്തര ജീവിതത്തെ ഓര്‍ക്കുക എന്നതാണ് മറ്റൊരു സന്ദേശം. ആയുസ്സില്‍നിന്ന് ഒരേടുകൂടി മറിച്ചുകൊണ്ടാണ് ഓരോ പുതുവര്‍ഷവും നമ്മെ തേടിയെത്തുന്നത്. നാം നമ്മുടെ മരണത്തിലേക്ക്, ക്വബ്‌റിലേക്ക്, വിചാരണയിലേക്ക് ഒരു വര്‍ഷംകൂടി അടുത്തിരിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു:

”ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകള യുന്നവരാകുന്നു” (21:1).

അന്ത്യനാളിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് മറ്റൊന്ന്. അന്ത്യനാളിന്റെ ലക്ഷണങ്ങളിലൊന്നായി നബിﷺ പറഞ്ഞു: ”കാലം പരസ്പരം അടുത്തുവ രുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. അപ്പോ ള്‍ വര്‍ഷം മാസത്തെപ്പോലെ, മാസം ആഴ്ചയെ പ്പോലെ, ആഴ്ച ദിവസത്തെപ്പോലെ, ദിവസം മണി ക്കൂര്‍ പോലെ, മണിക്കൂര്‍ ഒരു പനമ്പട്ട കത്തിക്കരി യുന്ന സമയംപോലെ (ദൈര്‍ഘ്യമുള്ളത്) ആയിരി ക്കും” (അഹ്മദ്).

പുതിയ കലണ്ടര്‍ ചുമരില്‍ തൂക്കുമ്പോള്‍ പഴയ കലണ്ടര്‍ വാങ്ങിയ നിമിഷംപോലും നാം മറന്നിട്ടില്ല. ഒരു റമദാന്‍ കടന്നുവരുമ്പോള്‍, പെരുന്നാള്‍ വരുമ്പോ ള്‍ നാം പറയും: ഇന്നലെ കഴിഞ്ഞതുപോലെ… എത്ര പെട്ടെന്ന്….!

സ്വജീവിതത്തെ വിലയിരുത്തണമെന്നതാണ് മറ്റൊരു ഓര്‍മപ്പെടുത്തല്‍. 365 ദിവസങ്ങള്‍ കൊഴിഞ്ഞുവീ ണപ്പോള്‍ അതില്‍നിന്ന് എത്രസമയം പരലോക രക്ഷക്കും നാഥന്റെ തൃപ്തിക്കുമായി വിനിയോഗിച്ചു എന്ന വിലയിരുത്തല്‍. അങ്ങനെയൊരാത്മപരി ശോധന ചെയ്യാന്‍ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നുണ്ട്: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളത് എന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു” (ക്വുര്‍ആന്‍ 59:18).

നിര്‍ബന്ധ കര്‍മങ്ങളും ഐഛിക കര്‍മങ്ങളുമടക്കം എത്രയെത്ര ഇബാദത്തുകള്‍ ചെയ്യാനുള്ള അവസങ്ങളാണ് കടന്നുപോയത്! മതം പഠിക്കാനും പഠിപ്പിക്കാനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അനുകൂല സാഹചര്യങ്ങള്‍ കിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തിയോ? ആത്മാര്‍ഥമായി പരിശോ ധിക്കുക.

വരും കാലത്തേക്കുള്ള ആസൂത്രണമാണ് മറ്റൊന്ന്. കഴിഞ്ഞ കാലത്തില്‍നിന്നും സന്ദേശങ്ങളും ഗുണപാഠങ്ങളുമുള്‍ക്കൊണ്ട് ഇനി ലഭിക്കാനിരിക്കുന്ന കാലം പാഴാക്കാതെ ജീവിക്കാനുള്ള ഉള്ളറിഞ്ഞു കൊണ്ടുള്ള ആസൂത്രണം.  കൃത്യവും വ്യക്തവുമായ പ്ലാനിംഗോടുകൂടി ജീവിതത്തെ മുന്നാട്ടു നയിക്കുക. ഇരുലോകജീവിതത്തെ ധന്യമാക്കുക.