സിഹ്റിന്റെ ഹദീസ്

സിഹ്റിന്റെ ഹദീസ്- മടവൂർ വിഭാഗത്തിന്റെ ഇരട്ടത്താപ്പ്

وعن أبي موسى، قال رسول الله صلى الله عليه وسلم: ثلاثة لا يدخلون الجنة: مدمن الخمر، وقاطع الرحم، ومصدق بالسحر

 رواه أحمد وابن حبان في “صحيحه”

അബൂ മൂസ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി സ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു “മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, കുടുംബബന്ധം മുറിച്ചവൻ, സിഹ്റിൽ വിശ്വസിച്ചവൻ ” (അഹ് മദ്, ഇബ്ൻ ഹിബ്ബാൻ)

ഈ ഹദീസിൽ പരാമർശിച്ച ” സിഹ്റിൽ വിശ്വസിക്കുക” എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണു അഹുലുസ്സുന്നത്തിന്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം.

എന്നാൽ, സിഹ്ർ ബാധിക്കുകയില്ലായെന്നും നബി സ്വല്ലള്ളാഹു അലൈഹിവസല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് അസ്വീകാര്യമാണെന്നും വാദിക്കുന്ന മടവൂർ മുജാഹിദുകൾ ഈ ഹദീസ് തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് “സിഹ്റിൽ വിശ്വസിക്കുന്നവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല ” എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുണ്ട് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സത്യത്തിൽ ഒരു അബദ്ധം ന്യായീകരിക്കാൻ മറ്റൊരു അബദ്ധം ചെയ്യുകയാണവർ.

വാസ്തവത്തിൽ ഈ ഹദീസിന്റെ വിവക്ഷ അവർ മനസ്സിലാക്കിയത് പോലെയല്ല. സിഹ്റിന് സ്വാധീനമില്ലായെന്നൊ അതിനു യാഥാർത്ഥ്യമില്ലായെന്നോ അല്ല ഈ ഹദീസ് കൊണ്ട് മനസ്സിലാവുക. മറിച്ച്, സിഹ്ർ ചെയ്യുന്ന ആൾ, അല്ലെങ്കിൽ ജോത്സ്യൻ ഇങ്ങിനെ ആരായിരുന്നാലും ഇവർ പറയുന്ന മറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നവരെക്കുറിച്ചാണ്. ഇതാണ് ഇവ്വിഷയകമായി ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്.

ബലികർമം


നേർച്ചപോലെ തന്നെ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിമാത്രം നടത്തുന്ന മറ്റൊരു ആരാധനാകർമ്മമാണ് ബലികർമ്മവും,(നേർച്ച അറവ്)

വിശുദ്ധ ഖുർആൻ പറയുന്നു:
فصل لربك وانحر (سورة الكوثر: ۲)
“നീനിന്റെ രക്ഷിതാവിനുവേണ്ടി നമസ്കരിക്കുകയും ബലിയറുപ്പിക്കുകയും ചെയ്യുക” (സൂറ അൽകൗസർ: 2)
നബി (സ) പറഞ്ഞു;
لعن الله من ذبح لغير الله
(صحیح مسلم رقم: ۱۹۷۸ ، باب تحريم الذبح لغير الله ولعن فاعله )
“അലി (റ) ഉദ്ധരിക്കുന്നു. അല്ലാഹുവല്ലാത്തവർക്കുവേണ്ടി
അറുക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു.” (സ്വഹീഹ് മുസ്ലിം
ഹദീസ് നമ്പർ 1978).
                    അപ്പോൾ ബലികർമം (അറവ്) അല്ലാഹുവിന് മാത്രം നിർവ്വഹിക്കേണ്ട ആരാധനയാണ്, അതുകൊണ്ട് അല്ലാഹുവല്ലാത്തവർക്ക് അത് നിർവഹിച്ചുകൂടാ., മാത്രമല്ല, അല്ലാഹുവല്ലാത്തവരുടെ പ്രീതി പ്രതീക്ഷിച്ചുകൊണ്ടുള്ള നേർച്ചകളെ പണ്ഡിതന്മാർ ശക്തിയായി വിലക്കിയിട്ടുണ്ട്. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:

وأما الذبح لغير الله  فالمراد به أن بذبح باسم غير الله تعالی كمن ذبع للصنم أو الصليب او لموسی أولعيسى عليهماأوللكعبة ونحو ذلك، فكل هذا حرام ولا تحل هذه الذبيحةسواء كان الذابح مسلما أو نصرافيا نص عليه الشافعي وتفق عليه أسحابنا (شرح مسلم ١٥٦/٧، ١٥٧)
“എന്നാൽ അല്ലാഹു അല്ലാത്തവർക്കുവേണ്ടി ബലിയറുക്കുക
എന്നതിന്റെ ഉദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരിൽ ബലിയ
റുക്കുക എന്നതാണ്. കഅ്ബ, മൂസാനബി(അ), ഈസാനബി(അ),
കുരിശ് എന്നിവർക്കു വേണ്ടിയും (അവരുടെ പൊരുത്തംകിട്ടാൻ), അതുപോലുള്ളവർക്കും വേണ്ടി ബലിയറുക്കുന്നവനെപ്പോലെ ഈ ബലിയറുക്കപ്പെട്ടതിന്റെ മാംസം ഭക്ഷിക്കൽ അനുവദനീയമല്ല. അറുത്ത വ്യക്തി മുസ്ലിമായിരുന്നാലും ക്രിസ്ത്യാനിയായിരുന്നാലും യഹൂദിയായിരുന്നാലും ശരി അതൊക്കെ തുല്യമാണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യ
ത്തിൽ നമ്മുടെ ആളുകൾ ഏകോപിച്ചിരിക്കുന്നു.” (ശറഹു മുസ്ലിം
7/156, 157)

ശാഫിഈ മദ്ഹബിലെ മറ്റൊരു പ്രമുഖ പണ്ഡിതനായ ഇബനുഹജറുൽ ഹൈത്തമി രേഖപ്പെടുത്തുന്നു.
قال العلماء لو ذبح مسلم ذبيحة وقصد بذبحها التقرب بهاإلى غير الله تعالى صار مرتدا وذبيحته ذبيحة مرتد (الزواجر: ۱- ۲۱۷)
“പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു. ഒരു മുസ്ലിം ബലികർമം നിർവ്വഹിക്കുകയും പ്രസ്തുത ബലികൊണ്ട് അല്ലാഹു അല്ലാത്തവരുടെ സാമീപ്യം ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതത്തിൽനിന്ന് പുറത്തുപോയവൻ) ആയിത്തീർന്നു. അവൻ ബലി മുർത്തദ്ദിന്റെ ബലിയായിത്തീരുകയും ചെയ്തു. (അതിനാൽ അത് ഭക്ഷ്യയോഗ്യമല്ല.) (സവാജിർ. 1/217)

അപ്പോൾ പല ജാറങ്ങളിലും പള്ളികളിലും കാണുന്ന മേൽപറഞ്ഞതുപോലുള്ള സമ്പ്രദായം തെറ്റാണെന്നും, അവിടെ
വിതരണം ചെയ്യുന്ന മാംസം ഭക്ഷിക്കാൻ പാടില്ലെന്നും വ്യക്തം

മന്ത്രം, ഏലസ്,ഐകല്ല്,നൂല്

മന്ത്രം എന്നതുകൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത് അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ്. അതിനാൽ ആ അർത്ഥത്തിൽ ഖുർആൻ കൊണ്ടും അല്ലാഹുവിന്റെ മറ്റു ദിക്റുകൾകൊണ്ടും മന്ത്രിക്കാവുന്നതാണ്. ഉറങ്ങാൻ കിടക്കുമ്പോൾ നബി(സ) കയ്യിൽ ഊതി ശരീരത്തിൽ തടവാനുള്ള പ്രത്യേക മന്ത്രം (പ്രാർത്ഥന) പഠിപ്പിച്ചത് അതിന് ഉദാഹരണമാണ്. ഇതു പോലെ രോഗശമനത്തിനും നമുക്ക് മന്ത്രിക്കാവുന്നതാണ്, എന്നാൽ അത് ശിർക്കിന്റെ  ( ബഹുദൈവ വിശ്വാസത്തിന്റെ)

കലർപ്പുള്ളതാകരുതെന്നും,  സ്യഷ്ടികളുടെ പേരും മറ്റും ഉരുവിട്ടുകൊണ്ടാവരുതെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പക്ഷെ, മന്ത്രം എന്ന പേരിൽ ഇന്ന് സമൂഹത്തിൽ  നടക്കുന്നത് മന്ത്രവാദമാണ്. ആ രംഗത്ത് ധാരാളം തട്ടിപ്പുകളും ചൂഷണങ്ങളുംനടക്കുന്നു. അർത്ഥമറിയാതെ എന്തോ കുറേ ശബ്ദങ്ങളുരുവിട്ട് കൊണ്ടുള്ള പല  മന്ത്രവാദങ്ങളും പ്രചാരത്തിലാണ്. ഇതിനെയെല്ലാമാണ്  ഇസ്ലാം എതിർക്കുന്നത്. മാത്രമല്ല,മന്ത്രിച്ച ശേഷം എന്തെങ്കിലും എഴുതിക്കെട്ടലും കലക്കിക്കുടിക്കലും തിരുദൂതൻ പഠിപ്പിച്ചതല്ല,

അവിടുന്ന് ഗൗരവപൂർവം പറഞ്ഞു:
من علق تميمة فقد أشرك (مسند احمد: ۱٧٤٢۷)
“നിശ്ചയം വല്ലവനും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ചെയ്തു.” (അഹ്മദ് ഹദീസ് നമ്പർ 17427)

മറ്റൊരു നബി വചനവും കൂടി ശ്രദ്ധിക്കുക
إن الرقى والتمائم والتولة شرك (أبوداود: ۳۸۸۳ )
“നിശ്ചയം മന്ത്രങ്ങളും ഏലസ്സും ഭാര്യ ഭർത്താക്കന്മാർ പിണിങ്ങിയാൽ അവരെ യോജിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ആഭിചാരക്രിയകളുംശിർക്കാണ്.” (അബൂദാവൂദ് ഹദീസ് നമ്പർ: 3883)

നോക്കു എത്ര ഗൗരവത്തോടെയാണ് ഉറുക്കും ഏലസും നൂലുമെല്ലാം കെട്ടുന്നതിനെ ഇസ്ലാം കാണുന്നത്. ഇനി ഈ വിഷയത്തെ സ്വഹാബികൾ എപ്രകാരമാണ് കണ്ടിരുന്നത് എന്നുകൂടി ശ്രദ്ധിക്കുക:
عن حذيفة (ر) انه دخل على مريض يعود فلمس عضده فإذا فيه خيط فقال: ما هذا؟ قال شيئ رقي لي فيه. فقطعه وقال: لو مت وهو عليك ما صليت عليك (ابوحاتم)
“ഹുദൈഫ(റ) പറയുന്നു. അദ്ദേഹം ഒരു രോഗിയെ സന്ദർശിച്ചു. രോഗിയുടെ കയ്യിൽ തടവിയപ്പോൾ ഒരു നൂല് കെട്ടിയത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ചോദിച്ചു; എന്താണിത്? രോഗി പറഞ്ഞു: മന്ത്രിച്ചു കെട്ടിയതാണ്. അപ്പോൾ ഹുദൈഫ(റ) അത് മുറിച്ചുമാറ്റുകയുണ്ടായി.
ശേഷം പറഞ്ഞു: ഈ നൂലുമായിട്ടാണ് നീ മരിക്കുന്നതെങ്കിൽ ഞാൻനിനക്ക് മയ്യിത്ത് നമസ്കരിക്കുകയില്ല.” (അബൂഹാതിം)

ചുരുക്കത്തിൽ ഇസ്ലാം അനുവദിച്ച രൂപത്തിലും തരത്തിലും മാത്രം മന്ത്രം ആവാമെന്നും, എന്നാൽ അതോടൊപ്പം എന്തെങ്കിലും ഊതി കുടിക്കുകയോ ശരീരത്തിലോ മറ്റോ കെട്ടുകയോ ചെയ്യാൻ പാടില്ലെന്നും അത് ശിർക്കും കുഫ്റുമാണെന്നും വ്യക്തമായി.
അതിനാൽ പല തങ്ങന്മാരും ബീവിമാരും മൊല്ലമാരും ജാറക്കമ്മറ്റിക്കാരുമെല്ലാം മന്ത്രിച്ചൂതി കൊടുക്കുന്ന നൂല്, ഐക്കല്ല്, ഏലസ്….തുടങ്ങിയതെല്ലാം ശരീരത്തിലോ മറ്റെവിടെയെങ്കിലുമോ കെട്ടുന്ന സമ്പ്രദായം തെറ്റാണെന്നും അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്കിലേക്ക് നയിക്കുന്നതാണെന്നും നാം തിരിച്ചറിയുക. കണക്കു  നോട്ടക്കാരെയും    ജോത്സ്യൻമാരെയും  കാണൽ
ഇസ്ലാം പ്രത്യേകം വിരോധിച്ച മറ്റൊന്നാണ് ഭാവി അറിയാനും നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടുകിട്ടാനും മറ്റും കണക്കുനോട്ടക്കാ
രെയും ജോത്സ്യന്മാരെയും അത്തരം കഴിവുകൾ ആരോപിക്കപ്പെടുന്ന തങ്ങന്മാരെയും ബീവിമാരെയുമെല്ലാം സമീപിക്കൽ, നബി (സ) താക്കീത് ചെയ്തത് കാണുക:
من أتى عرافا قسأله عن شيء، فصقه لم تقبل
له صلاة أربعين ليلة. (صحیح مسلم: ۲۲۳۰ )
“ആരെങ്കിലും ഒരുകണക്കുനോട്ടക്കാരനെ സമീപിക്കുകയും എന്നിട്ട് അദ്ദേഹത്തോട് എന്തെങ്കിലും ചോദിക്കുകയും, അദ്ദേഹത്തെ വിശ്വസിക്കുകയും ചെയ്താൽ അവന്റെ നാൽപ്പത് രാത്രിയിലെ നമസ്കാരം   സ്വീകരിക്കപ്പെടുകയില്ല .”(സ്വഹീഹ് മുസ്ലിം,
ഹദീസ് നമ്പർ: 2230)

ഉണരുക! നമ്മുടെ സമൂഹത്തിൽ പലയാളുകളിലും, പ്രത്യേകിച്ച് സഹോദരിമാരിൽ ഇന്ന് കാണുന്ന ഗുരുതരമായ ഒരു രോഗമാണിത്. തങ്ങളുടെ ഭാവിയറിയാനും നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടുകിട്ടാനുമെല്ലാമാണ് കണക്കുനോട്ടക്കാരെയും തങ്ങന്മാരെയും ബീവിമാരെയുമെല്ലാം സമീപിക്കുന്നത്. എന്നാൽ അത് തെറ്റാണെന്നും കുഫ്റാണെന്നും മേൽ വചനങ്ങളിലൂടെ നബി(സ)നമ്മെപഠിപ്പിക്കുന്നു.

നഹ്സ് (ലക്ഷണം) നോക്കൽ
സത്യവിശ്വാസികൾ ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കാൻവേണ്ടി അവരെക്കൊണ്ടാവുന്നതെല്ലാം ചെയ്യുകയും ബാക്കി അല്ലാഹുവിൽ ഭരമേൽപിക്കുകയും (തവക്കുൽ) ചെയ്യും.
അതല്ലാതെ എന്തെങ്കിലും പ്രശ്നങ്ങളുടെ പേരിൽ അന്ധവിശ്വാസങ്ങൾ അവർ വെച്ചുപുലർത്തുകയില്ല. (ഉദാ:- യാത്ര ചെയ്യാൻ വേണ്ടിവീട്ടിൽനിന്നിറങ്ങിയ ഉടനെ ഒരു കറുത്ത പൂച്ച മുന്നിലൂടെ ഓടിയതിന്റെ പേരിൽ യാത്ര മാറ്റിവെക്കുക, അപകടമോ രോഗമോ സംഭവിച്ചാൽ അത് ഇന്ന കാര്യം ചെയ്യാത്തതിന്റെ/ചെയ്തതിന്റെ പേരിലാണെന്ന് വിശ്വസിക്കൽ, വികൃത രൂപമുള്ള ഒരു മനുഷ്യനെ രാവിലെ ആദ്യമായി കണ്ടാൽ (കണി കണ്ടാൽ) അന്നത്തെ ദിവസം മോശമാണെന്നുള്ള വിശ്വാസം… ഇവിടെയെല്ലാം അവർ അല്ലാഹുവിലല്ല ഭരമേൽപിക്കുന്നത്. മറിച്ച് ഇവിടെ പറയപ്പെട്ട കറുത്ത പൂച്ചയിലും മറ്റുമാണ്. അതിനാൽ അത്തരം വിശ്വാസങ്ങൾ ശിർക്കിന്റെ പരിധിയിലാണ് ഉൾപ്പെടുക. നബി(സ) അരുളി:
الطيرة شرك ، الطيرة شرك ، الطيرة شرك ثلاثا
(أبوداو ود رقم: ۳۹۱۰)
“ഇബ്നുമസ്ഊദ്(റ) പ്രസ്താവിച്ചു: നബി(സ) പറഞ്ഞു:
‘ ലക്ഷണം നോക്കൽ ശിർക്കാണ്. പ്രവാചകൻ ഇത് മൂന്നുതവണ
ആവർത്തിച്ചു.” (അബൂദാവൂദ് ഹദീസ് നമ്പർ: 3910)

ഇതുപോലെ ചില ദിവസങ്ങൾക്കും സമയത്തിനും നഹ്സ് (അവലക്ഷണം) കൽപിക്കുന്ന സമ്പ്രദായം ഹൈന്ദവ സഹോദരങ്ങൾക്കുളളതുപോലെ ഇന്നത്തെ മുസ്ലിംകളിലും കാണാൻ സാധിക്കും. (ഉദാ:- അല്ലാഹു പവിത്രമാക്കിയ മുഹർറമാസത്തിലെ ആദ്യത്തെ 10 ദിവസങ്ങൾ..) ഇതെല്ലാം പല മുസ്ലിം കലണ്ടറുകളിലും പ്രത്യേകം അടയാളപ്പെടുത്തിയതായും കാണാം, ഈ വിശ്വാസത്തിനും ഇസ്ലാമികമായി യാതൊരു അടിസ്ഥാനവുമില്ല
നബി(സ) പറഞ്ഞു:
عن أبي هريرة قال: قال النبي : قال الله تعالى: يؤذيني ابن آدم, يسب الدهر ، بيدي الأمر، أقلب    اليل والنهار ،
(صحيح البخاری رقم : ا٧٤٩، ٤٨٢٦  ، صحيح المسلم رقم: ٢٢٤٦ )
“അബൂഹുറൈറ(റ) നിവേദനം: നബി (സ) പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു. ആദമിന്റെ സന്തതികൾ എന്നെ ഉപദ്രവിക്കുന്നു.(കാരണം) അവർ കാലത്തെ ചീത്ത പറയുന്നു. എന്നാൽ എന്റെ കയ്യിലാണ് കാര്യങ്ങളെല്ലാമുള്ളത്.

രാപ്പകലുകൾ മാറ്റിക്കൊണ്ടിരിക്കുന്നത് ഞാനാണ്.” (സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ: 7491,4826, സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ: 2246)

ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമി ഇതു സംബന്ധമായ ഒരു ചോദ്യത്തിന് നൽകിയ മറുപടിയിൽ പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക:
وإن ذلك من سنة اليهود لا من هدي المسلمين المتوكلين على خالقهم وبارئهم (الفتاوى الحديثية : ۲۳ )
“ഇത് ( ദിവസങ്ങൾക്കും സമയങ്ങൾക്കുമെല്ലാം നഹ്സ്
കൽപിക്കൽ) തീർച്ചയായും ജൂതന്മാരുടെ സമ്പ്രദായമാണ്; സൃഷ്ടാവിലും രക്ഷിതാവിലും ഭരമേൽപിക്കുന്ന മുസ്ലിംകളുടെ ചര്യയിൽ പെട്ടതല്ല.”(ഫതാവൽ ഹദീസിയ്യ: പേജ്. 23)
ചുരുക്കത്തിൽ, എന്ത് നല്ലകാര്യങ്ങൾ ചെയ്യാനൊരുങ്ങുമ്പോഴും
നാളും നാഴികയും നോക്കുന്ന സമ്പ്രദായം അലാഹുവിൽ അടിയുറച്ച് വിശ്വസിക്കുന്ന മുസ്ലിംകളുടെ മാർഗ്ഗമല്ലെന്നും, അത് നമ്മുടെ നാട്ടിലെ ഹൈന്ദവ മതക്കാരുടെ യും പിഴച്ച കക്ഷികളായ ജൂതന്മാരുടെയും ശിയാക്കളുടെയും ചര്യയാണെന്നും ശരിക്കും തിരച്ചറിയുക.

സത്യം ചെയ്യൽ
ഇന്നത്തെ മുസ്ലിംകളിൽ വ്യാപകമായി കാണുന്ന തെറ്റായ ഒരു സമ്പ്രദായമാണ് അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യൽ, ഉദാഹരണമായി ‘ബദ്രീങ്ങളാണ് സത്യം!, മുഹിയദ്ധീൻശൈഖാണ് സത്യം! ഞാനത് ചെയ്തിട്ടില്ല, എടുത്തിട്ടില്ല’ എന്നിങ്ങനെ മഹാത്മാക്കളെക്കൊണ്ടും മഖാമുകളെക്കൊണ്ടും ഖുർആനിൻ പ്രതി പിടിച്ചുകൊണ്ടുമെല്ലാം അവരത് ചെയ്യാറുണ്ട്. എന്നാൽ അത് ഇസ്ലാം ശക്തിയായി വിരോധിച്ചതും വെറുത്തതുമാണ്.
നബി(സ)യുടെ ചില ഗൗരവമേറിയ താക്കീതുകൾ ശ്രദ്ധിക്കുക:
من حلف بغير الله فقد کفر أو أشرك
(أبوداود، رقم :۳۲٥۱)
“നബി(സ) പറഞ്ഞു: അല്ലാഹു അല്ലാത്തവരെക്കൊണ്ട് വല്ലവനും സത്യം ചെയ്താൽ അവൻ കാഫിറായി അല്ലെങ്കിൽ ശിർക്കു ചെയ്തു”: ” (അബൂദാവൂദ് ഹദീസ് നമ്പർ: 3252,)

മറ്റൊരു നബി വചനം ശ്രദ്ധിക്കുക;
عن ابن عمر أنه سمع رجلا يقول لا والكعبة فقال: ل لاتحلف بغير الله فإني سمعت رسول الله يقول: من حلف بغير الله  فقر كفر أو أشرك
( الترمذي ، رقم ١٥٣٥)
“ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം ഒരാൾ പറയുന്നതു കേട്ടു: ‘കഅബയാണ് സത്യം!’ അപ്പോൾ അദ്ദേഹം പറഞ്ഞു: നീ അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യരുത്, നിശ്ചയം അല്ലാഹുവിന്റെ ദൂതൻ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. വല്ലവനും  അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്താൽ അവൻ കാഫിറായി അല്ലെങ്കിൽ ശിർക്ക് ചെയ്തു.” (തിർമുദി, ഹദീസ് നമ്പർ:1535)

മറ്റൊരിക്കൽ നബി(സ) പറഞ്ഞു:
من حلف بشي دون الله فقد أشرك، أو قال ألاهو مشرك (المصنف ۸ – ٤٦٨ “അല്ലാഹുവിനു പുറമെ മാറ്റാരെയെങ്കിലും പിടിച്ച് സത്യംചെയ്താൽ നിശ്ചയം അവൻ ശിർക്ക് ചെയ്തു. അറിയുക, അവൻ മുശ് രിക്കാണ്.” (മുസ്വന്നഫ് 8- 468)
മാത്രമല്ല അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നവർ,
(ഉദാ- മഖ്ബറകളിൽ പോയി സത്യം ചെയ്യുന്നവർ) യഥാർത്ഥത്തിൽ അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ, അല്ലെങ്കിൽ അതിനേക്കാൾകഠിനമായി അവരെ (ഖബറാളികളെ) ഭയപ്പെടുന്നു. എന്നാൽ ഇതേആളുകൾക്കുതന്നെ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യാൻ യാതൊരു ഭയവുമില്ലതാനും!. അപ്പോൾ മഹാത്മാക്കളെക്കുറിച്ചുള്ള ഭയവും പ്രതീക്ഷയും മറ്റൊരു രൂപത്തിലും ശിർക്കായിത്തീരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ചുരുക്കത്തിൽ സത്യം ചെയ്യേണ്ടിവരുന്ന ഘട്ടമുണ്ടാകുമ്പോൾ അല്ലാഹുവിന്റെ നാമം കൊണ്ട് (അവന്റെ വിശേഷണങ്ങൾ
കൊണ്ടും) മാത്രം സത്യം ചെയ്യുക, പലരും സത്യം ചെയ്യാറുള്ളതു പോലെ ഇന്ന ജാറത്തിലെ ഔലിയയാണ് സത്യം.! പള്ളിയാണ് സത്യം!, ബദ്രീങ്ങളാണ് സത്യം!. എന്നിങ്ങനെ സൃഷ്ടികളെക്കൊണ്ടുള്ള സത്യം ചെയ്യൽ ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും അത് അല്ലാഹു പൊറുക്കാത്ത മഹാപാപമായ ശിർക്കായിത്തീരുമെന്നും ഗൗരവ പൂർവ്വം തിരിച്ചറിയുക!

സിഹ്റ് ചെയ്യലും ചെയ്യിപ്പിക്കലും
സൽകർമങ്ങളെയെല്ലാം ഹനിച്ചുകളയുന്ന മഹാപാപങ്ങളിലൊന്നായിട്ടാണ് ഇസ്ലാം സിഹ്റിനെ കാണുന്നത്.
ആഭിചാരം, മാരണം, കുട്ടിച്ചാത്തൻ, ചേക്കുട്ടിപ്പാപ്പ, ഉസ്മ്. ത്വൽസമാത്ത് എന്നിങ്ങനെ പല പേരുകളിലായി അറിയപ്പെടുന്നതെല്ലാം ഇപ്പറഞ്ഞ മഹാപാപമായ സിഹ്റു തന്നെ. സ്രഷ്ടാവിൽ നിന്നു മാറി,സൃഷ്ടികളിലെ (ജിന്ന് വർഗ്ഗത്തിലെ) ദുഷ്ടന്മാരായ പിശാചുക്കളെ ആശ്രയിച്ചും അവരെ കൂട്ടുപിടിച്ചും അവരോട് സഹായമർത്ഥിച്ചും ആരാധിച്ചുമാണ് സിഹ്റ് ചെയ്യുന്നത്. അതുകൊണ്ടല്ലാമാണ്
ഇസ്ലാം അതിനെ മഹാപാപങ്ങളിലും കുഫ്റിലും ഉൾപ്പെടുത്തിയത്. 
നബി (സ) പറഞ്ഞു:
إجتنبوا المويقات: الشرك بالله، والسحر (البخاري رقم: ٥٧٦٤)
“നിങ്ങൾ മഹാപാപങ്ങളെ ഉപേക്ഷിക്കുക! (അത്) ശിർക്കും സിഹ്റുമാണ്.” (സ്വഹീഹുൽ ബുഖാരി, നമ്പർ: 5764)
ഇതുപോലെ സിഹ്റിനെ 7 മഹാ പാപങ്ങളുടെ കൂട്ടത്തിൽ
എണ്ണിയതായും ഹദീസുകളിൽ (ബുഖാരി. 2766, മുസ്ലിം: 89) ൽ കാണാം. മറ്റൊരിക്കൽ നബി(സ) പറഞ്ഞു:
لا يدخل الجنة. . . . مؤمن بسحر (أحمد: ۱۰۷ ۱ ۱ )
“അഞ്ച് വിഭാഗം ആളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. സിഹ്റിൽ വിശ്വസിക്കുന്നവൻ (അത് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്യുന്നവൻ)” (മുസ്നദ് അഹ്മദ്, നമ്പർ: 11107,11781)
മാത്രമല്ല, സിഹ്റ് ചെയ്യുന്നയാൾക്ക് അദൃശ്യകാര്യങ്ങളറിയുമെന്നും
അഭൗതികമായി  കഴിവുകളുണ്ടെന്നും വിശ്വസിക്കുകകൂടി ചെയ്യുന്നതു കൊണ്ടാണ് പ്രസ്തുത വിശ്യാസത്തിന്റെ
ഗൗരവം വർദ്ധിക്കുന്നത്.

നബി(സ) പറയുന്നു:
من اتی كاهنا أو ساحرا فصدقه بما يقول فقد كفر
بما أنزل علی محمد ﷺ (البزار)
“ആരെങ്കിലും ജോത്സ്യനെയോ സിഹ്റ് (മാരണം) ചെയ്യുന്നവനെയോ സമീപിക്കുകയും എന്നിട്ട് അവർ പറഞ്ഞത് സത്യപ്പെടുത്തുകയും ചെയ്താൽ നിശ്ചയം അവൻ മുഹമ്മദ്
നബി(സ)ക്ക് ഇറക്കിയതിൽ അവിശ്വസിച്ചു” ( ബസ്സാർ)
ആളുകളെ തമ്മിൽ തെറ്റിക്കാനും മറ്റൊരാൾക്ക് നഷ്ടംവരുത്താനും രോഗം, മരണം തുടങ്ങിയ പരീക്ഷങ്ങൾ നിന്നും
രക്ഷപ്പെടാനും ആളുകൾ സിഹ്റുമായി ബന്ധപ്പെടുന്നു. തകിടിലും കടലാസുകളിലും കുറെ കളങ്ങൾ വരച്ച് അതിൽ പല അക്ഷരങ്ങളും അക്കങ്ങളും എഴുതിയും കോഴിമുട്ട കറുത്ത കോഴി,
കുപ്പി തുടങ്ങിയവയിൽ എഴുതിയും കെട്ടിയും മറ്റുമായി അവചെയ്യാറുണ്ട്. ചില തങ്ങന്മാരെയും മൊല്ലമാരെയും കുട്ടിച്ചാത്തന്മാരെയും സ്വാമിമാരെയുമെല്ലാം അത്തരം ആവശ്യങ്ങൾക്കായി ആളുകൾ സമീപിക്കുന്നു. മുസ്ലിം സ്ത്രീകളാണ് ഈ വിഷയത്തിൽ മറ്റു മതസ്ഥരെപ്പോലും
കടത്തിവെട്ടുന്നത് എന്ന് യാഥാർത്ഥ്യം മാത്രമാണ്. എന്നാൽ ഇതല്ലാം വിരോധിക്കപ്പെട്ടവയാണെന്നും കുഫ്റിലേക്കും ശിർക്കിലേക്കും നയിക്കുന്നവയാണെന്നും ഗൗരവപൂർവ്വം ഓർക്കുക.

ചുരുക്കത്തിൽ സിഹ്റ് ചെയ്യലും അത്തരം ഗൂഢോത്രങ്ങൾ ചെയ്യുന്നവരെ സമീപിക്കലും അവർ പറയുന്നത് വിശ്വസിക്കലും തെറ്റും കുഫ്റ്മാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മാത്രമല്ല സിഹ്റ്
ചെയ്യുന്നവൻ കാഫിറാണെന്നും അതിനാൽ അവനെ വധിച്ച് കളയണമെന്നു പോലും ഇമാം മാലിക് (റ) യെ പോലുള്ള പണ്ഡിതന്മാർ പറഞ്ഞതായി കാണാം. എന്നാൽ സിഹ്റിന് യാഥാർത്ഥ്യമുണ്ടെന്ന കാര്യം നിഷേധിക്കുവാനും പാടില്ല.


മാല- മൗലീദുകൾ

നമ്മുടെ സമൂഹം പുണ്യം പ്രതീക്ഷിച്ച് ഏറെ ഭക്തിബഹുമാനങ്ങളോടെ ചൊല്ലുകയും ചൊല്ലിപ്പിക്കുകയും ചെയ്യുന്ന പദ്യ-ഗദ്യ സമാഹാരമാണ് മാലകളും മൗലിദുകളും. അവയിലുള്ളത് മഴുവൻ സത്യസമ്പൂർണ്ണമാണെന്നും അത് മഹാന്മാരുടെ മദ്ഹാണെന്നുമാണ് പൊതുജനത്തിന്റെ ധാരണ. എന്നാൽ അവയുടെ അകത്തളങ്ങളിലേക്ക് കടന്നുനോക്കിയാൽ മാത്രമേ അവയിൽ പതിയിരക്കുന്ന ഭീകരമായ അപകടങ്ങളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു.!
ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ (ഏകദൈവവിശ്വാസം) പൊളിച്ചുകളയുന്നതും തൽസ്ഥാനത്ത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്ക് (ബഹുദൈവ- വിശ്വാസം) ഊട്ടിയുറപ്പിക്കുന്നതുമായ നിരവധി വരികൾ അവയിൽ കാണാൻ സാധിക്കും.
ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക:
മുഹിയദ്ധീൻ മാലയിൽ പറയുന്നു:  “വല്ല നിലത്തീന്നും എന്നെ വിളിപ്പോർക്ക് വായ്ക്കുടാതുത്തീരം ചെയ്യും ഞാനെന്നോവർ .”
ചിന്തിക്കുക. ഈ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ആര് വിളിച്ചു തേടിയാലും അവരുടെ വായ അടയുന്നതിന്റെ മുമ്പ് ഉത്തരംചെയ്യാൻ ശൈഖ് ജീലാനി(റ)ക്ക് സാധിക്കുമത്രെ!

ഇവിടെ അല്ലാഹുവിന്റെ കഴിവാണ് ശൈഖിന് വകവെച്ചു  കൊടുത്തിരിക്കുന്നത്. കാരണം ദൂരപരിധിയും സമയപരിധിയും കാല-ദേശ പരിധിയൊന്നുമില്ലാതെ എല്ലാം ഒരേ സമയത്ത് കേൾക്കാനും കാണാനും ഉത്തരം ചെയ്യാനുമുള്ള കഴിവ് അല്ലാഹുവിന്റേതു മാത്രമാണല്ലോ.
ഈ കഴിവാണ് മേൽ വരിയിലൂടെ നൂറ്റാണ്ടുകൾക്കു മുമ്പ് മരണപ്പെട്ടുപോയ ശൈഖിന് വകവെച്ചുകൊടുക്കുന്നത്! ഇതുപോലെ ഖുതുബിയ്യത്തിൽ പറയുന്നത് കാണുക.:

ومن ينادی اسمی الفا بخلوته عزما بهته صرما لغفوته
أجبته مسرعامن أجل دعوته فليدع يا عبد القادر محی الدين
بعد الصلاة الثنتى عشرة من ركعة
مع الفتح والإخلاص مع خضعة
باغوث الاعظم عبدالقادر السرعة
باسیداحضری بامحی الدين
“ആരെങ്കിലും മനക്കരുത്തോടും തന്റെ വിഷമം മനസ്സിരുത്തി ക്കൊണ്ടും വിജനസ്ഥലത്തുവെച്ച് എന്റെ പേർ ആയിരം പ്രാവശ്യംവിളിച്ചാൽ അവൻ തേടിയതു കാരണത്താൽ വേഗത്തിൽ ഞാനവന് ഉത്തരം ചെയ്യും. അതിനാൽ ഹേ അബ്ദുൽ ഖാദർ മുഹ്യിദ്ദീനേ എന്ന് അവൻ വിളിക്കട്ടെ. അത് (ആവിളി) സൂറത്തുൽ ഫാതിഹയും സൂറത്തുൽ ഇഖ്ലാസും (ഓതിക്കൊണ്ട്) വിനയത്തോട്
കൂടി 12 റക്അത്ത് നമസ്കരിച്ചതിന് ശേഷമായിരിക്കണം. ഗൗസുൽ അഅ്ളമേ, അബ്ദുൽ ഖാദിറേ, വേഗം വരൂ ഇവിടെ സന്നിഹിതരാകൂ, എന്റെ അടുക്കൽ ഹാജരാകണേ യജമാനരേ….”
ഇതും മുകളിൽ പറഞ്ഞതുപോലെതന്നെ എത്ര അപകടകരമായ വരികളാണ്.
ഇനി മങ്കൂസ് മൗലീദിലെ ഒരു വരി നോക്കു:

إرتكبت على الخطى غير حصر وعدد
لك أشگوا فيه يا سیدی خير النبي

‘ “ഞാൻ നിരവധി തെറ്റുകൾ ചെയ്തിരിക്കുന്നു .നബിമാരിൽ
ഉത്തമരായ പ്രവാചകരെ, എന്റെ യജമാനരേ! അക്കാര്യത്തിൽ
അങ്ങയോട് മാത്രമാണ് ഞാൻ സങ്കടം ബോധിപ്പിക്കുന്നത്.”

നോക്കു, എന്താണീ പറഞ്ഞത്? ഞാൻ എണ്ണമറ്റ തെറ്റ് ചെയ്തിട്ടുണ്ട്. അത് പൊറുത്ത് കിട്ടാൻ അയാൾ അപേക്ഷിക്കുന്നത് നബിയോട് മാത്രമാണെന്ന് !

ഇനി ശർറഫൽ അനാം മൗലിദിൽ പറയുന്നത് കാണുക ‘ :
عبد المسكين يرجوافضلك الجم الغفير
فيك قد أحسنت ظني يابشير يانذير
فأغثني وأجرني يامجير من السعير
ياغياثي يا ملاذی في ملمات الأمور
“ബശീറും നദീറുമായ റസൂലേ, അങ്ങയെക്കുറിച്ചുള്ള ഉത്തമമായ
വിശ്വാസമാണ് എനിക്കുള്ളത്. ഈ സാധുവായ അങ്ങയുടെ അടിമ
ധാരാളമായി അവിടുത്തെ ഔദാര്യത്തെ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്നെ രക്ഷിക്കുകയും സഹായിക്കുകയും
ചെയ്യേണമേ, നരകത്തിൽ നിന്ന് രക്ഷിക്കുന്നവരേ, വിഷമഘട്ടത്തിൽ എന്റെ സഹായമേ, എന്റെഅഭയസ്ഥാനമേ….”

അല്ലാഹുവിനോട് മാത്രം അപേക്ഷിക്കേണ്ടുന്ന കാര്യങ്ങളാണ്
നബി(സ)യോട് അടിമത്തവും അങ്ങേയറ്റത്തെ വിനയവും പ്രകടിപ്പിച്ചു കൊണ്ട് ഇവിടെ പ്രാർത്ഥിച്ചിരിക്കുന്നത്!
ചുരുക്കത്തിൽ, മരണപ്പെട്ടു പോയ മഹാത്മാക്കളെ വിളിച്ചു കൊണ്ടുള്ള ശരിയായ പ്രാർത്ഥനകളാണിതെല്ലാം! ഇനി നിഷ്പക്ഷമായി ചിന്തിക്കുക. ഇതെല്ലാം ഇസ്ലാം പഠിപ്പിച്ചതാണോ? അതോ അല്ലാഹുവും റസൂലും പഠിപ്പിച്ച് ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ തകർത്തെറിയുന്നതോ?! ഖുർആൻ പഠിപ്പിക്കുന്നത് കാണുക:
فلا تدعو مع الله أحدا  (سورة الجن: ۱۸)
– “അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങൾ വിളിച്ചുപ്രാർത്ഥിക്കരുത്.’ (സൂറഃ ജിന്ന്- 18)

إن تدعوهم لا يسمعوا دعاءكم ولو سمعوا 
مااستجابوا لكم ويوم القيامة يكفرون بشرككم ولا ينبئك مثل خبير (سورة الفاطر: 14 )
“നിങ്ങളവരോട് പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല. ഇനി കേട്ടാൽ തന്നെ അവർ നിങ്ങൾക്കുത്തരം
നൽകുന്നതുമല്ല. നിങ്ങൾ ചെയ്ത ഈ ശിർക്കിനെ അവർ അന്ത്യ ദിനത്തിൽ നിഷേധിക്കുകയും ചെയ്യും.”
(സൂറ: ഫാത്വിർ – 14)
മാത്രമല്ല,എത്ര വലിയ  തെറ്റുകൾ സംഭവിച്ചാലും അതെല്ലാം അല്ലാഹുവിനോട്  നേരിട്ട് പറഞ്ഞ് പശ്ചാത്തപിക്കണമെന്നും എങ്കിൽ അവൻ പൊറുത്ത് തരുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഖുർആൻ പറയുന്നു:
ومن يغفر الذنوب إلا الله (آل عمران : ١٣٥)
“അല്ലാഹുവല്ലാതെ ദോഷം പൊറുക്കുന്നവനാരാണ്?” (ആരു
മില്ലെന്നർത്ഥം) (സൂറഃ ആലുഇംറാൻ: 135)

قل يا عبادي الين أسرفوا على أنفسهم لا تقنطوا من رحمة الله إن الله يغفر الذنوب جميعا إنه هو الغفور الرحيم (سورة الزمر: ٥٣ )
“(നബിയേ, എന്റെ അടിമകളോട് ഞാൻ പറഞ്ഞതായി) പറയുക, തങ്ങളുടെ സ്വന്തം ശരീരങ്ങളോട് അതിക്രമം(തെറ്റ്)
പ്രവർത്തിച്ചിട്ടുള്ള എന്റെ അടിമകളേ, നിങ്ങൾ അല്ലാഹുവിന്റെ
കാരുണ്യത്തെപ്പറ്റി നിരാശരാകരുത്. അല്ലാഹു പാപങ്ങൾ മുഴുവനും
പൊറുത്തുതരികതന്നെ ചെയ്യും. തീർച്ചയായും അവൻ തന്നെയാണ്
വളരെയധികം പൊറുക്കുന്നവനും
കരുണ ചെയ്യുന്നവനും ” (സൂറ:സുമർ:53)
– ചുരുക്കത്തിൽ, ഏത് പ്രയാസ ഘട്ടത്തിലും അല്ലാഹുവിനോടു മാത്രം
തേടണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കാരണം, സൃഷ്ടികളായ നമ്മുടെ വികാരങ്ങളുംവിചാരങ്ങളുമറിയുന്നവനും, ഈ ലോകത്തിന്റെ ഏത് കോണിൽനിന്നും എത്രപേർ-ഏതു സമയത്തും-ഏതു ഭാഷയിൽ വിളിച്ചുതേടിയാലും അതെല്ലാം ഒരേസമയം കേൾക്കാനും അവരെ കാണാനും ഒരേസമയം ഉത്തരം ചെയ്യാനും കഴിയുന്നവനും സ്രഷ്ടാവായ അല്ലാഹു മാത്രമാണ്. അതിനാൽ അവന്റെ മുമ്പിൽ മാത്രമേ നമ്മുടെ പ്രാർത്ഥനകളും തേട്ടങ്ങളും അർപ്പിക്കാവൂ. അവനല്ലാത്തവരോട് തേടിയാൽ അവർക്കത് കേൾക്കാനോ കാണാനോ ഉത്തരം ചെയ്യാനോ സാധിക്കുകയുമില്ല! കൂടാതെ അത് അവനൊരിക്കലും പൊറുക്കാത്ത ശിർക്കാണ്താനും. എന്നാൽ ഇസ്ലാമിന്റെ ഈ മൗലിക നിയമത്തെ വെല്ലുവിളിക്കുകയാണ് മാലകളും മൗലീദുകളും ചെയ്യുന്നത്. അതുകൊണ്ട് നാം അവയെ കയ്യൊഴിച്ചേ പറ്റു. പകരം, നമുക്ക് വഴികാട്ടിയായി അല്ലാഹു അവതരിപ്പിച്ചു തന്ന ഖുർആനും അതിന്റെ വ്യാഖ്യാനമായ നബി(സ)യുടെ സുന്നത്തും പഠിക്കുകയും പകർത്തുകയും ചെയ്യുക.

പെരുന്നാൾ , മര്യാദകളും നിയമങ്ങളും

അബ്ദുർറഹ്മാൻ അബ്ദുൽ ലത്വീഫ്

(ശൈഖ്‌ ഇബ്നു ഉസൈമീൻ റഹിമഹുല്ല , ശൈഖ്‌ ഇബ്നു ബാസ് റഹിമഹുല്ല തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും ഫത്’വകളും അവലംബിച്ച് തയ്യാറാക്കിയത്)

മുസ്ലിമീങ്ങള്‍ക്ക് മൂന്ന് ആഘോഷങ്ങളാണ് ഉള്ളത്:

ഒന്ന്: ചെറിയ പെരുന്നാൾ. റമദാനിലെ വ്രതാനന്തരം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണത്.

(الشرح الممتع ، باب صلاة العيدين).

രണ്ട്: വലിയ പെരുന്നാൾ. ഏറ്റവും ശ്രേഷ്ടകരമായ കര്‍മ്മങ്ങൾ ഈ പത്ത് ദിവസങ്ങളിൽ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളാണ് എന്ന് പ്രവാചകൻ(സ) പഠിപ്പിച്ച ദുല്‍ഹിജ്ജ ആദ്യത്തെ പത്തിന്‍റെ അവസാനദിവസം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണ് ബലി പെരുന്നാൾ.  (الشرح الممتع ، باب صلاة العيدين).

മൂന്ന്: ഓരോ ആഴ്ചകളുടെ അവസാനത്തിലും വിശ്വാസികള്‍ക്ക് ലഭിക്കുന്ന ആനന്ദത്തിന്‍റെയും സന്തോഷത്തിന്‍റെയും സുദിനമായ വെള്ളിയാഴ്ചയാണത്. മാത്രമല്ല മറ്റ് ഒട്ടനേകം സവിശേഷതകൾ ജുമുഅ ദിവസത്തിന് ഉണ്ട്. പിന്നീട് ഒരവസരത്തിൽ വിശദീകരിക്കാം. (الشرح الممتع ، باب صلاة العيدين).

ഈ മൂന്ന് ആഘോഷങ്ങളല്ലാതെ മറ്റൊരു ആഘോഷങ്ങളും സത്യ വിശ്വാസിക്ക് ഇല്ല. ബദ്റിന്‍റെ ആണ്ട്, മുസ്ലിമീങ്ങള്‍ക്ക് വിജയം ലഭിച്ച മറ്റു യുദ്ധങ്ങളുടെ ആണ്ട്, അതുപോലെ മനുഷ്യരിലെ ഒരാളുടെയും ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ഇതൊന്നും തന്നെ ഒരു വിശ്വാസിക്ക് പാടില്ല. മനുഷ്യരിൽ വച്ച് ഏറ്റവും ശ്രേഷ്ഠനായ പ്രവാചകൻ (സ) യുടെപ്പോലും ജന്മദിനം ആഘോഷിക്കാൻ അദ്ദേഹം പഠിപ്പിച്ചില്ലെങ്കിൽ പിന്നെ മറ്റുള്ളവരുടെ ജന്മദിനം എങ്ങനെയാണ് ആഘോഷിക്കുക.

(الشرح الممتع ، باب صلاة العيدين).

ഇനി പ്രവാചകനെ ഓര്‍ക്കാനാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിക്കുന്നത് എന്നാണ് ചിലരുടെ വാദമെങ്കിൽ, അദ്ദേഹത്തെക്കുറിച്ച് രാവും പകലും, അതല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് അഞ്ചു നേരം നമസ്കരിക്കുമ്പോൾ സ്വലാത്ത് ചൊല്ലുന്ന സന്ദര്‍ഭത്തിലെങ്കിലും ഓര്‍ക്കുന്നവരാണ് ഓരോ വിശ്വാസിയും എന്നാണ് അവരോട് പറയാനുള്ളത്.

ഒരു വിശ്വാസിയുടെ കര്‍മ്മം സ്വീകരിക്കപ്പെടാൻ രണ്ട് നിബന്ധനകൾ ആവശ്യമാണ്‌.

ഒന്ന്: നിഷ്കളങ്കമായി അത് അല്ലാഹുവിന് വേണ്ടി അനുഷ്ടിക്കപ്പെടുന്നതായിരിക്കണം.

രണ്ട്: അത് പ്രവാചകന്‍റെ മാതൃക അനുസരിച്ച് ഉള്ളതായിരിക്കണം.

അല്ലാത്തതെല്ലാം ശിക്ഷയായി അനുഷ്ടിക്കുന്നവന് എതിരിൽ തിരിഞ്ഞ് വരുന്നതാണ്. അതിനാൽ അല്ലാഹുവിനെ സൂക്ഷിക്കുക.പ്രവാചകന്‍റെ സുന്നത്തിനെ മുറുകെ പിടിക്കുക.

പ്രവാചക ചര്യ പിന്‍പറ്റുന്നതിൽ മാത്രമേ നന്മയുള്ളൂ. പ്രവാചകന്‍റെ ചര്യ പിന്‍പറ്റി പെരുന്നാൾ ആഘോഷിക്കാൻ ആവശ്യമായ ചില നിര്‍ദേശങ്ങളാണ് ഇനി പറയുന്നത്:

തക്ബീർ ചൊല്ലൽ:

തക്ബീർ രണ്ടു വിധമുണ്ട്:

ഒന്ന് : التكبير المطلق, സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീർ.

രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമെന്നോണം ചൊല്ലുന്ന തക്ബീർ.

സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീർ: ചെറിയ പെരുന്നാളിന് മാസം കണ്ടത് മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിന് വരുന്ന വരെയും, ദുല്‍ഹിജ്ജയിൽ ദുല്‍ഹിജ്ജ ഒന്ന് മുതൽ ദുല്‍ഹിജ്ജ 13 സൂര്യാസ്ഥമയം വരെയും നിര്‍വഹിക്കാം. – (الشرح الممتع ، باب صلاة العيدين).

എന്നാൽ എല്ലാ ഫര്‍ദ് നമസ്കാര ശേഷവും പ്രത്യേകമായി തക്ബീർ ചൊല്ലൽ ചെറിയ പെരുന്നാളിന് ഇല്ല. ബലി പെരുന്നാളിനാകട്ടെ, അറഫയുടെ ദിവസം ഫജ്റ് മുതൽ അയ്യാമു തശ്രീഖിന്‍റെ അവസാന ദിവസം അസർ നമസ്കാരാനന്തരം വരെയാണ് ഇത് നിര്‍വഹിക്കേണ്ടത്. – (الشرح الممتع ، باب صلاة العيدين).

പുരുഷന്മാർ തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കണം. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീർ ചൊല്ലേണ്ടത്.

അബൂ ഹുറൈറ (റ) പറയുന്നു: “ഉമറുബ്നുൽ ഖത്താബും (റ), ഇബ്നു ഉമർ (റ) തക്ബീർ ചൊല്ലിക്കൊണ്ട്‌ അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീർ കേട്ട് മറ്റുള്ളവരും തക്ബീർ ചൊല്ലും.” – [ബുഖാരി].

തക്ബീറിന്‍റെ രൂപം:
الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

അതല്ലെങ്കിൽ ഒരാൾ ചൊല്ലിക്കൊടുത്ത് മറ്റുള്ളവർ ഏറ്റുചൊല്ലുന്ന രീതി , അതുപോലെ ഫര്‍ദ് നമസ്കാര ശേഷം കൂട്ടം ചേര്‍ന്ന് ഒരേ ഈണത്തിലും ശബ്ദത്തിലും എന്നോണം തക്ബീർ ചൊല്ലുന്ന രീതി ഇത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്.

കുളിക്കലും സുഗന്ധം പൂശലും നല്ല വസ്ത്രം ധരിക്കലും: ഇവയെല്ലാം സുന്നത്താണ്. എന്നാൽ അതിൽ അമിതത്വം കാണിക്കരുത്. പുരുഷന്മാർ നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കരുത്. താടി വടിക്കരുത്. പെരുന്നാൾ സന്ദര്‍ഭത്തിലാവട്ടെ അല്ലാതിരിക്കട്ടെ അതെല്ലാം ചെയ്യൽ ഹറാമാണ്. അതുപോലെ സ്ത്രീകൾ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന രൂപത്തിൽ മുസ്വല്ലയിലേക്ക് പോകരുത്. സുഗന്ധം പൂശരുത്. പുരുഷനാവട്ടെ സ്ത്രീയാവട്ടെ അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടാവരുത് അല്ലാഹുവിനെ ആരാധിക്കുവാനുള്ള മുസ്വല്ലയിലേക്ക് വരേണ്ടത്. അതിനാൽ തന്നെ ഈ ദിവസത്തിന്‍റെ പവിത്രത മനസ്സിലാക്കി അല്ലാഹുവിനെ സൂക്ഷികുക.

ഉമറുബ്നുൽ ഖത്താബ് പ്രവാചകൻ (സ) യുടെ അടുത്തേക്ക് അങ്ങാടിയിൽ നിന്നും ഒരു പട്ട് കൊണ്ട് നെയ്ത വസ്ത്രവുമായി വരുകയും പ്രവാചകരേ അങ്ങ് പെരുന്നാൾ ദിവസത്തിൽ അലങ്കാരമെന്നോണം ഈ വസ്ത്രം അണിയണം എന്നും പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു : “ഇത് (സച്ചരിതരല്ലാത്ത) ദൗർഭാഗ്യവാൻമാരുടെ വസ്ത്രമാണ്.” – [ ബുഖാരി , മുസ്‌ലിം].

ഈ ഹദീസിൽ പെരുന്നാളിന് നല്ല വസ്ത്രം അണിയുക എന്ന കാര്യത്തെയല്ല പ്രവാചകൻ (സ) എതിർത്തത്. മറിച്ച് അത് പട്ട് വസ്ത്രമായതിനാൽ ആണ്. പട്ടുവസ്ത്രം പുരുഷന്മാർക്ക് നിഷിദ്ധമാണല്ലോ. നല്ല വസ്ത്രം ധരിക്കാമെന്നും, ഹദിയകൾ കൈമാറാമെന്നും എന്നാൽ നിഷിദ്ധമായ വസ്ത്രധാരണം ആയിരിക്കരുത് എന്നും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.

മുസ്വല്ലയിൽ നമസ്കരിക്കൽ (ഈദ്ഗാഹ്) :

عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه ، قَالَ: كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَاْلأَضْحَى إِلَى الْمُصَلَّى
അബൂ സഈദ് അൽ ഖുദ്’രി (റ) വിൽ നിന്നും നിവേദനം: ” പ്രവാചകൻ (സ) ചെറിയ പെരുന്നാൾ ദിനത്തിലും, ബലി പെരുന്നാൾ ദിനത്തിലും മുസ്വല്ലയിലേക്ക് പോകും….. ” – [ اللؤلؤ والمرجان، 510 ].

നടന്ന് മുസ്വല്ലയിലേക്ക് പോകൽ: ശൈഖ് അല്‍ബാനി (റഹിമഹുല്ല) തന്‍റെ ഇര്‍വാഉൽ ഗലീൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഇമാം ഫിര്‍യാബി, ഇമാം സഈദ് ബിൻ അല്‍മുസയ്യിബിൽ നിന്നും നിവേദനം ചെയ്യുന്നു: ചെറിയ പെരുന്നാൾ സുദിനത്തിന്‍റെ സുന്നത്തുകൾ മൂന്നെണ്ണമാണ് ” മുസ്വല്ലയിലേക്ക് നടക്കൽ, മുസ്വല്ലയിലേക്ക് പോകുന്നതിന് മുൻപ് വല്ലതും കഴിക്കൽ, കുളിക്കൽ” – [إرواء الغليل : 3/104 ]. ഇത് വലിയ പെരുന്നാൾ ആകുമ്പോൾ ഭക്ഷണം കഴിക്കാതെ മുസ്വല്ലയിലേക്ക് പോകലാണ് സുന്നത്ത്.

അബ്ദുല്ലാഹിബ്നു ബുറൈദ (റ) തന്‍റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു:

كَانَ النَّبِيُّ صلى الله عليه وسلم َلا يَخْرُجُ يَوْمَ الْفِطْرِ حَتَّى يَطْعَمَ، وََلا يَطْعَمُ يَوْمَ الْأَضْحَى حَتَّى يُصَلِّيَ.

“പ്രവാചകൻ (സ) ചെറിയ പെരുന്നാൾ ദിവസം വല്ലതും കഴിക്കാതെ (മുസ്വല്ലയിലേക്ക്) പോകാറുണ്ടായിരുന്നില്ല. ബലി പെരുന്നാൾ ദിവസം പെരുന്നാൾ നമസ്കാരം നിര്‍വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുമുണ്ടായിരുന്നില്ല.” – [صحيح / صحيح سنن الترمذي للألباني، 542].

രണ്ടു പെരുന്നാൾ ദിവസവും നോമ്പെടുക്കൽ ഹറാം: അബീ സഈദ് അൽ ഖുദ്’രി (റ) വിൽ നിന്നും നിവേദനം: പ്രവാചകൻ (സ)പറഞ്ഞു:
لا صَوْمَ فِي يَوْمَيْنِ: الْفِطْرِ وَالْأَضْحَى.
“രണ്ടു ദിനങ്ങളിൽ നോമ്പ് നിഷിദ്ധമാണ്. ചെറിയ പെരുന്നാൾ ദിവസവും, വലിയ പെരുന്നാൾ ദിവസവും” – [ ബുഖാരി].

പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ വിധി:
പണ്ഡിതന്മാർക്ക് ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്. അത് ‘ഫർദ് ഐൻ’ ആണ് എന്നതാണ് ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ലയുടെ അഭിപ്രായം. എന്നാൽ അത് ‘ഫർദ് കിഫായ’ ആണ് എന്നതാണ് ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ അഭിപ്രായം. ഏതായാലും അത് പ്രായപൂർത്തിയും വിവേകവുമുള്ള പുരുഷൻ അതൊഴിവാക്കുന്നത് ഏറെ ഗൗരവപരമായ കാര്യമാണ്.

എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതിൽ പങ്കെടുക്കൽ ഏറെ പുണ്യകരമാണ്. മാത്രമല്ല പ്രവാചകൻ(സ) അശുദ്ധിയുള്ള സ്ത്രീകളോട് പോലും അതിൽ പങ്കെടുക്കുവാനും , നമസ്കാര സമയത്ത് മാത്രം മുസ്വല്ലയിൽ നിന്നും മാറി നില്ക്കുവാനും കൽപ്പിച്ചിട്ടുണ്ട്‌.

മുസ്വല്ലയിൽ എത്തിയാൽ അവിടെ വച്ച് തഹിയ്യത്ത് നമസ്കാരം ഇല്ല: ഇബ്നു മസ്ഊദ് (റ) പെരുന്നാൾ ദിവസം മുസ്വല്ലയിലേക്ക് കടന്നു ചെന്നുകൊണ്ട് പറഞ്ഞു: ” അല്ലയോ ജനങ്ങളേ ഇമാമിന് മുന്നേ നമസ്കരിക്കുക എന്നത് സുന്നത്തിൽ പെട്ടതല്ല : –

[ നസാഇ – അൽബാനി : സ്വഹീഹ്].

വഴി മാറി തിരിച്ചു വരൽ:
മുസ്വല്ലയിലേക്ക് പോയ വഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെ തിരിച്ചു വരൽ സുന്നത്ത് ആണ്. അബീ റാഫിഇൽ നിന്നും നിവേദനം: പ്രവാചകൻ (സ) രണ്ടു പെരുന്നാളുകളിലും (മുസ്വല്ലയിലേക്ക്) നടന്നാണ് പുറപ്പെടാറുണ്ടായിരുന്നത്. എന്നിട്ട് ബാങ്കും ഇഖാമത്തുമില്ലാതെ പെരുന്നാൾ നമസ്കാരം നിർവഹിക്കും. തിരിച്ചു വരുമ്പോൾ മറ്റൊരു വഴിയിലൂടെ തിരിച്ചു വരികയും ചെയ്യും” – [ത്വബറാനി, – അൽബാനി , സ്വഹീഹ്].

പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ:
പെരുന്നാൾ നമസ്കാരത്തിന്റെ അതേ രൂപത്തിൽ രണ്ടു റക്അത്ത് നമസ്കരിക്കണം.
ഇമാം ബുഖാരി തന്റെ സ്വഹീഹിൽ (പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടവൻ രണ്ട്‌ റക്അത്ത് നമസ്കരിക്കുക) എന്ന ഒരു ബാബ് തന്നെ കൊടുത്തതായി കാണാം.

ശൈഖ് അൽബാനി റഹിമഹുല്ലാഹ് പറയുന്നു: ” പ്രബലമായ അഭിപ്രായം പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ , അതിന്റെ അതേ രൂപത്തിൽ തന്നെ വീട്ടണം എന്നതാണ്. പെരുന്നാൾ നമസ്കാരം രണ്ട്‌ റക്അത്താണ്. അതാർക്കെങ്കിലും നഷ്ടപ്പെട്ടാൽ ഇമാം എപ്രകാരമാണോ നമസ്കരിക്കുന്നത് അതേ രൂപത്തിൽ വീട്ടിക്കൊള്ളട്ടെ ” [ സിൽസിലതുൽ ഹുദാ വന്നൂർ , കാസറ്റ് 376].

ഉളുഹിയത് അറുക്കൽ:
പെരുന്നാൾ നമസ്കാര ശേഷമാണ് ഉളുഹിയത് അറുക്കേണ്ടത്. പ്രവാചകൻ(സ) പറഞ്ഞു :
” പെരുന്നാൾ നമസ്കാരത്തിന് മുന്‍പായി ആരെങ്കിലും ബലി മൃഗത്തെ അറുത്തിട്ടുണ്ടെങ്കിൽ, അതിന്‍റെ സ്ഥാനത്ത് മറ്റൊന്നിനെ അറുക്കുക. കാരണം അവൻ ബലിയറുത്തിട്ടില്ല.” – [ബുഖാരി, മുസ്‌ലിം].

നാല് ദിനങ്ങളാണ് അറവ് അനുവദനീയമായിട്ടുള്ളത്. പെരുന്നാൾ ദിനവും അയ്യാമുതശ്രീഖിന്‍റെ മൂന്ന് ദിനങ്ങളും. പ്രവാചകൻ (സ) പറഞ്ഞു:
“അയ്യാമു തശ്രീഖിന്‍റെ ദിനങ്ങളെല്ലാം ബലികര്‍മ്മത്തിന്‍റെ ദിനങ്ങളാണ്” – [അല്‍ബാനി – സ്വഹീഹ്].

ബലിയറുത്തതിൽ നിന്നും ഭക്ഷിക്കൽ:
അത് പ്രവാചകന്‍റെ മാതൃകയാണ്. പ്രവാചകൻ (സ) പറഞ്ഞു: “നിങ്ങൾ അതിൽ നിന്നും ഭക്ഷിക്കുകയും, സംഭരിച്ച് വെക്കുകയും, ദാനം ചെയ്യുകയും ചെയ്യുക.” – [മുസ്‌ലിം].

പെരുന്നാൾ സുദിനത്തിൽ സത്യവിശ്വാസികൾക്ക് പരസ്പരം ആശംസകൾ നേരാം:

“നബി (സ) യുടെ സ്വഹാബത്ത് പരസ്പരം ‘തഖബ്ബലല്ലാഹു മിന്നാ വ മിൻകും’ എന്ന് പറയാറുണ്ടായിരുന്നു.

ഏതായാലും ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ വ്യത്യസ്ത വിശദീകരണങ്ങൾ പരിശോധിച്ചാൽ അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് :

1-ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യം പരാമർശിക്കപ്പെട്ടിട്ടില്ല.

2-ആശംസകൾ നേരുന്നത് അനുവദനീയമാണ്. സലഫുകളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള പദം : ‘തഖബ്ബലല്ലാഹു മിന്നാ വ മിൻകും’ , എന്നാൽ ഏത് ഭാഷയിലും, ഏത് പദങ്ങളിലൂടെയും ആശംസകൾ നേരാം. അതിൽ തെറ്റില്ല. ഹറാമായ പദങ്ങളോ, അർത്ഥങ്ങളോ ആശംസക്ക് ഉപയോഗിക്കരുത്.

3-ആശംസ നേരുന്നത് ബിദ്അത്ത് ആണ് എന്ന വാദത്തിന് യാതൊരു അടിസ്ഥാനവും ഇല്ല.

4-ഹലാലായ രൂപത്തിൽ സന്തോഷം പങ്കിടുന്നതിൽ പെട്ടതാണ് അത്.

5-ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യമോ, പ്രത്യേക പ്രാധാന്യമോ പ്രതിപാദിക്കപ്പെട്ടിട്ടില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ ………………..

ഞാനൊരു മുജാഹിദായതിൽ അഭിമാനിക്കുന്നു

സംവാദങ്ങളിലൂടെ എതിരാളികളെ നിലംപരിശാക്കിയ ചരിത്രം മുജാഹിദ് പ്രസ്ഥാനത്തിന് പുതുമയുള്ള ഒന്നല്ല. എന്നാൽ ഇന്നലെ സില്‍സില നൂരിയ്യ ത്വരീഖതു വിഭാഗവുമായി പരപ്പനങ്ങാടിക്കടുത്ത്  ഉള്ളണം സലഫി മസ്ജിദിൽ വെച്ചു നടന്ന പരസ്യ സംവാദം ഏറെ പുതുമകൾ നിറഞ്ഞതും സലഫി പ്രസ്ഥാനത്തിന്റെ അജയ്യത വിളിച്ചോതുന്നതുമായിരുന്നു.

ത്വരീഖതു വിഭാഗത്തിന്റെ വിചിത്ര വാദങ്ങൾ കേട്ട് അത്ഭുതപ്പെട്ടു നിന്ന ഓരോ മുജാഹിദും ‘ഞാനൊരു മുജാഹിദായതിൽ അഭിമാനിക്കുന്നു’ എന്ന് ഓരോ സെക്കന്റിലും മനസ്സിൽ പറഞ്ഞിരിക്കണം. തൗഹീദിന്റെ ശരിയായ പാതയിൽ എത്തിച്ചതിനു അല്ലാഹുവിനോട് ആത്മാര്‍ഥമായി നന്ദി പറഞ്ഞിരിക്കണം.

ഉള്ളണം പ്രദേശത്ത്, സമസ്തക്കാര്‍ക്ക് പോലും ഭീഷണിയായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന, EK സമസ്ത പണ്ഡിതൻ അമ്പലക്കടവിന്റെ പരിപാടി കലക്കാൻ മാത്രം ആള്‍ബലമുള്ള, ധാരാളം പ്രഫഷനലുകൾ പോലും ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, സില്‍സില നൂരിയ്യ ത്വരീഖതിന്റെ കടക്കലാണ് ബഹുമാന്യ പണ്ഡിതൻ ഫൈസൽ മൗലവി ഇന്നലെ കത്തി വെച്ചത്. ഉള്ളണം സലഫി മസ്ജിദിൽ വെച്ചു നടന്ന സംവാദം പരസ്യമായിരുന്നു. ത്വരീഖതിന്റെ പിഴച്ച വാദം പേറിയ നൂറുകണക്കിന് ചെറുപ്പക്കാ ർ പള്ളിയിൽ തടിച്ചു കൂടി… ഒച്ചപ്പാടുകളും ബഹളവുമില്ലാതെ…..

മനുഷ്യനിര്‍മ്മിത ആശയങ്ങൾ പ്രപഞ്ച രക്ഷിതാവിന്റെ വെളിപാടുകള്‍ക്കു മുന്നിൽ കത്തിചാമ്പലാകുന്നത് നോക്കി നിന്നു…

സംവാദത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ത്വരീഖതു വിഭാഗം പരമാവധി ശ്രമിച്ചിരുന്നു. ഓഡിയോ – വീഡിയോ റെക്കോഡിങ് നടത്താം എന്ന മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ച വ്യവസ്ഥയിലെ ഭാഗം നീക്കം ചെയ്യണം എന്ന് വാശി പിടിച്ചപ്പോൾ സംവാദം നടക്കാൻ വേണ്ടി നമ്മൾ അത് അംഗീകരിക്കുകയും എങ്കിൽ പരസ്യ സംവാദം ആകട്ടെ എന്ന് നമ്മൾ നിര്‍ദേശിക്കുകയും ചെയ്തു.

അര്‍ദ്ധരാത്രി ഒരു മണിക്ക് അവസാനിച്ച , അഞ്ചു മണിക്കൂറിലേറെ നീണ്ട സംവാദത്തിൽ മുജാഹിദ് പക്ഷത്തു നിന്നു ഫൈസൽ മൗലവിയും ത്വരീഖതു വിഭാഗത്തു നിന്നു മുജീബുറഹ്മാൻ സാഹിബും ആണ് സംസാരിച്ചത്. നബീൽ രണ്ടത്താണി ആയിരുന്നു മുജാഹിദു വിഭാഗത്തിൽ നിന്നുള്ള മോഡറേറ്റർ.

‘അല്ലാഹുവിനു മാത്രം നൽകേണ്ട പ്രാർത്ഥന, അല്ലാഹുവിന്റെ നാമഗുണ വിശേഷങ്ങൾ എന്നിവ മാല മൗലൂദുകളിലൂടെയും മറ്റും അല്ലാഹു അല്ലാത്തവര്‍ക്ക് ത്വരീഖതു വിഭാഗം നൽകുന്നു ഇത് ശിര്ക്കാകുന്നു’ ഇതായിരുന്നു മുജാഹിദുകൾ വിഷയമായെഴുതിയത്.

തങ്ങൾ അല്ലാഹു അല്ലാത്തവര്‍ക്ക് ഇത്തരത്തിൽ ഒന്നും നൽകുന്നില്ല എന്നും അത് കൊണ്ട് അതൊന്നും ശിര്ക്കുമല്ല എന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം.

വിഷയാവതരണത്തിൽ ത്വരീഖതുകാർ തങ്ങളുടെ വിചിത്ര തത്വശാസ്ത്രം അവതരിപ്പിച്ചു.

ഓരോ മുസ്ലിമും അന്തം വിട്ടു പോകുന്ന വാദങ്ങള്‍ക്ക് മേമ്പൊടി നൽകാൻ ആയത്തുകൾ തുടരെ ഓതുകയുണ്ടായി. സ്വന്തം കീശയിൽ നിന്നും വ്യാഖ്യാനങ്ങൾ!!!!

ത്വരീഖത്തിന്റെ ഭാഷ നമുക്ക് അപരിചിതമാണ്.  അവർക്ക് മാത്രം പരിചയമുള്ള ഒരു വലിയ പദസഞ്ചയം തന്നെയുണ്ട്.. പ്രപഞ്ച രഹസ്യങ്ങൾ  അവർക്ക് വെളിപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവരെല്ലാം ബാഹ്യമായി എന്തൊക്കെയോ കാണുന്നുവെന്നും അവർ വാദിക്കുന്നു. എല്ലാം ഒരു തരം ബസീരതോടെ കാണാൻ പറ്റാത്തതാണ് മനുഷ്യന്റെ പ്രശനം. ഈ ഉള്‍ക്കാഴ്ച കിട്ടാൻ നമ്മൾ പരിശ്രമിക്കണം അതിനു നമുക്ക് ഷെയ്ഖ്‌ വേണം.!!!! ഇതാണ് മര്‍മ്മം.

ഫൈസൽ മൗലവി തന്റെ വിഷയാവതരണത്തിൽ തൗഹീദും ശിർക്കും കൃത്യമായി പഠിപ്പിച്ചു. ത്വരീഖതിന്റെ ശൈഖുമാർ പറഞ്ഞു വെച്ച പിഴച്ച വാദങ്ങൾ ഉദാഹരണ സഹിതം ഉദ്ധരിച്ചു. മാലമൗലൂദുകളിലെ ശിര്‍ക്കൻ പരാമര്‍ശങ്ങൾ നിരവധി വിവരിച്ചു.

ചോദ്യം ചോദിക്കാനുള്ള ആദ്യ അവസരം ത്വരീഖതു വിഭാഗത്തിനായിരുന്നു. അഞ്ചു അവസരങ്ങളിലായി ആകെ ഒരു ചോദ്യമാണവർ ചോദിച്ചത്.

‘അല്ലാഹുവിന്റെ സ്വിഫതിൽ നിന്നും സൃഷ്ടിയിലേക്കു വല്ല ഫയ്ളാഉ (ഒഴുക്ക്) ഉണ്ടോ എന്നതായിരുന്നു അവരുടെ ചോദ്യം.!!!!!

സൃഷ്ടിയിലേക്കു അല്ലാഹുവിന്റെ സ്വിഫതിൽ നിന്നും ഒരു ഒഴുക്കും ഇല്ല എന്ന് ഫൈസൽ മൗലവി ഉത്തരം പറഞ്ഞു.. ഉടനെ അവരുടെ വിശദീകരണങ്ങൾ എത്തി..

അവരുടെ വാദം വിശദീകരിക്കുമ്പോഴാണ് ത്വരീഖതു മതം എത്ര ഭീകരമാണെന്ന് നമുക്ക് മനസ്സിലാവുക. അവരുടെ വാദം അല്ലാഹുവിന്റെ സ്വിഫത് മനുഷ്യനിലേക്ക് ഒഴുകി വരുന്നു എന്നാണു !!!! മആദല്ലാഹ്…

മനുഷനു കേള്‍വിയും കാഴ്ചയും ഇല്ലായിരുന്നു. അല്ലാഹുവിന്റെ സ്വിഫതിൽ നിന്നും ഒരു ഒഴുക്ക് ഉണ്ടാവുകയും അവനു കാഴ്ചയും കേള്‍വിയും നല്കപ്പെടുകയും ചെയ്തു.. !!!

തെളിവായി ഉദ്ധരിച്ചത് സൂറത്ത് ഇന്‍സാനിലെ രണ്ടാമത്തെ സൂക്തം “അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു” !!!!

ഈ വാദത്തെ ഫൈസൽ മൗലവി പൊളിച്ചു കയ്യിൽ കൊടുത്തത് നിമിഷങ്ങള്‍ക്കുള്ളിനാണ്.

മനുഷ്യന് കൊടുത്ത കാഴ്ചയും കേള്‍വിയും അല്ലാഹിവിന്റെ സ്വിഫതിൽ നിന്നുള്ള ഒഴുക്കല്ല. ആയതിന്റെ ആദ്യഭാഗം ‘കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തിൽ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു’ എന്നാണെന്നും അതിനു ശേഷം കേള്‍വിയും കാഴ്ചയും നല്‍കിയ കാര്യവുമാണ് പറയുന്നതെന്നും അദ്ദേഹം വിവരിച്ചു. മനുഷ്യന്റെ കാഴ്ചയും അല്ലാഹുവിന്റെ കാഴ്ചയും ഒന്നല്ല എന്ന് തെളിവ് സഹിതം വിശദീകരിച്ചു.

ഇത് അല്ലാഹുവിന്റെ സ്വിഫതിൽ നിന്നുള്ള ഒഴുക്കാണെന്ന് ആര് പറഞ്ഞു? ‘അവന്ന്‌ പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ’ എന്ന (അല്‍കഹഫിലെ: 65) ആയത്ത് പിന്നെന്താണ്? എന്ന ചോദ്യത്തിന് മുമ്പിൽ ത്വരീഖതു വിഭാഗം പകച്ചു നിന്നു.

നമ്മൾ കേട്ടു മാത്രം പരിചയമുള്ള വഹ്ജത്തുൽ വുജൂദും ഫനാഉം ഹുലൂലും അവർ അംഗീകരിക്കുന്നത് കാണുമ്പോൾ നമ്മൾ ഞെട്ടിപ്പോകും. !!!!!!

എല്ലാറ്റിനും തെളിവ് ഒരു തരം വക്രീകരിക്കപ്പെട്ട ഫിലോസഫി ആണ്.. ഇലക്റ്റ്രിസിട്ടിയും ഫാനും കാറ്റും കണ്ണാടിയും മുഖവും എല്ലാം ഉപമയായെത്തുന്നു.

അവരുടെ ഫിലോസഫിക്ക് മൗലവി അക്കമിട്ടു ഉത്തരം പറഞ്ഞു. അല്ലാഹുവിനു സ്തുതി.

ഫൈസൽ മൌലവിയുടെ ആദ്യ ചോദ്യം ഫനാഉ (സൃഷ്ടിയും സ്രഷ്ടാവുമുള്ള ലയനം), ഹുലൂൽ (സ്രഷ്ടാവ് സൃഷ്ടിയിലേക്കു ഇറങ്ങി വരൽ) എന്നിവ നിങ്ങൾ വിശ്വസിക്കുണ്ടോ എന്താണ് ഇതിനു തെളിവ്? എന്നതായിരുന്നു..

ഉണ്ട് എന്നതായിരുന്നു മറുപടി ഫനാഉ മുജാഹിദുകള്‍ക്ക് മനസ്സിലായിട്ടില്ല എന്നും അത് ഒരു ശൈഖിന്റെ കീഴിൽ അഭ്യസിക്കാത്തത് കൊണ്ട് സംഭവിച്ചതാനെന്നും അവർ തട്ടി വിട്ടു.

ഫനാഇന്റെ ഒരു രൂപമാണ് അലി (റ) ക്ക് കാലിൽ തറച്ച അമ്പ് ഊരാൻ ശ്രമിച്ചപ്പോൾ അസഹ്യമായ വേദന അനുഭവപ്പെടുകയും നിസ്കാരത്തിൽ എടുക്കാമെന്നും നിസ്കാര സമയത്ത് അല്ലാഹുവുമായി ലയിച്ചു നിൽക്കുമ്പോൾ മറ്റൊന്നും അറിയില്ല എന്നും പറഞ്ഞ സംഭവം!!!!

ഈ സംഭവം സഹീഹ് അല്ലെന്നും നമസ്കാരത്തിൽ പരിസരം എല്ലാം മറന്നു ഇങ്ങനെ ലയിച്ചു നിൽക്കുന്ന ഒരവസ്ഥ മുഹമ്മദ്‌ നബി (സ) ക്ക് പോലും ഉണ്ടായിട്ടില്ല എന്നും കുട്ടികൾ കരയുന്നത് കാരണം നമസ്കാരത്തിലെ പാരായണം ചുരുക്കുന്ന, സുജൂദിൽ വീണു കിടക്കുമ്പോൾ ചുമലിൽ കളിക്കുന്ന പേരക്കുട്ടികളെ പരിഗണിച്ച നബി (സ)യേയുമാണ് മുസ്ലിം ലോകത്തിനു പരിചയമുള്ളത് എന്നും അലി (റ) ന്റെ പേരിൽ കള്ളക്കഥ പടച്ചു വിടുന്ന ശിയാക്കളുടെ പിന്മുറക്കാരനാണ് എല്ലാ ത്വരീഖാതുകാരും എന്ന് ഫൈസൽ മൗലവി സമര്‍ഥിചപ്പോൾ  അവർക്ക് മറുപടികൾ ഉണ്ടായിരുന്നില്ല.

നിങ്ങൾ എല്ലാ മാലകളും അംഗീകരിക്കുന്നുണ്ടോ? മാലകളിൽ മരിച്ചവരോട് സഹായം ചോദിക്കുന്ന വരികള്‍ക്ക് എന്താണ് തെളിവ് എന്നതായിരുന്നു ഫൈസൽ മൌലവിയുടെ അടുത്ത ചോദ്യം..

എല്ലാ മാലകളും അംഗീകരിക്കുന്നുവെന്നും മരിച്ചവർ സഹായം നൽകുന്നില്ല, ജീവിച്ചിരിക്കുന്നവരും സഹായം നൽകുന്നില്ല.. എല്ലാം അല്ലാഹുവിന്റെ സ്വിഫതിൽ നിന്നുള്ള ഒഴുക്ക് കാരണം നമുക്ക് അനുഭവപ്പെടുകയാണ് ചെയ്യുന്നതെന്നും ആ സമയത്ത് നമുക്ക് സഹായങ്ങൾ ചോദിക്കാമെന്നും അവർ വാദിച്ചു..

പിഴച്ച ജബരിയ്യതിന്റെ വാദങ്ങളാണ് നിങ്ങൾ പേറിക്കൊണ്ടിരിക്കുന്നത്, നിങ്ങൾ ഇസ്ലാമിക അഖ്ഖീദയിൽ നിന്നും ബഹുദൂരം അകലെയാണ്. വേഗം തൗബ ചെയ്തു മടങ്ങി വരിക. എന്നും മൗലവി വേദനയോടെ ഓര്‍മ്മിപ്പിച്ചു.

മുഹയ്ദീൻ ഷെയ്ഖ്‌ നൂഹ് നബിയുടെ കപ്പലിന് മുകളിൽ ഉണ്ടായിരുന്നു, മൂസാ, ഈസ നബിമാര്‍ക്കൊപ്പം അവരെ സഹായിക്കാൻ ഉണ്ടായിരുന്നു എന്നതിന് തെളിവ് എന്താണ് എന്നതായിരുന്നു മൌലവിയുടെ മറ്റൊരു സംശയം.

മനുഷ്യൻ അല്ലാഹുവിന്റെ ഖലീഫ (പ്രതിനിധി) ആണെന്നും അല്ലാഹുവിന്റെ മഹത്വം മനുഷ്യനിലൂടെ പ്രകടമാവുകയാണ് ചെയ്യുന്നതെന്നുമാണ് അവരുടെ വാദം.

ചിലരിലൂടെ ഇത് കൂടുതൽ വെളിവാകും അതാണ്‌ കറാമത്തുകൾ. മനുഷ്യൻ സ്വന്തത്തെ മനസിലാക്കുന്നില്ല അവൻ അല്ലാഹുവിന്റെ പ്രതിനിധിയാനെന്ന കാര്യം പോലും മറന്നു പോകുന്നു. എന്നാൽ മറ്റു ചിലർ അതെല്ലാം മനസ്സിലാക്കി വല്യ ദറജകളിൽ എത്തിപ്പെടുന്നു.. അവരാണ് വലിയ്യുകൾ.

ഇതിനു അവർ ഒരു ഉദാഹരണവും പറഞ്ഞു. നമ്മുടെ രാജ്യം നമ്മളെ ഇന്ത്യയുടെ പ്രതിനിധി ആയി അമേരിക്കയിലേക്ക് അയച്ചു.

അമേരിക്ക ഉദ്യോഗസ്ഥർ നമ്മളെ സ്വീകരിക്കാൻ നെയിം ബോഡും പിടിച്ചു വിമാനത്താവളത്തിൽ നിൽക്കുന്നുണ്ട്. ചിലർ അമേരിക്കയിൽ എത്തിയപ്പോൾ താൻ ഇന്ത്യൻ പ്രതിനിധി ആണെന്ന കാര്യം മറന്നു പോയി.. അവർക്ക് അമേരിക്കയിൽ കഷ്ടപ്പാടാണ് ഏറ്റു വങ്ങേണ്ടി വരിക. എന്നാൽ താൻ ഇന്ത്യയുടെ പ്രതിനിധി ബോധമുള്ളവർ സ്വീകരണങ്ങൾ ഏറ്റു വാങ്ങി സന്തോഷത്തോടെ കഴിയുന്നു. ഇതാണ് സാധാരണക്കാരും വലിയ്യുകളും ഉള്ള വ്യത്യാസം.!!!!!

ഈ വ്യത്യാസങ്ങൾ നബി യുടെയും സ്വഹാബാതിന്റെയും ജീവിതത്തിൽ നിന്നും കാണിക്കാമോ എന്ന് ഫൈസൽ മൌലവിയുടെ ചോദ്യം അവർ കേട്ടതായി ഭാവിച്ചില്ല.

“എന്നുടെ ഏകൽ ഉടയെവൻ തന്റെകൽ…ആകെന്നു ഞാൻ ചൊല്ലുകിൽ ആകും അതെന്നോവർ” എന്ന മുഹ്യധീൻ മാലയിലെ വരിയും സമാനമായ രിഫായീ മാലയിലെ വരിയും പാടി ‘ഇന്ത്യയുടെ പ്രതിനിധി അമേരിക്ക ഭരിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്’ എന്ന് മൗലവി പറഞ്ഞപ്പോൾ സദസ്സ് കൂട്ടത്തോടെ ചിരിച്ചു..

ഇബ്നു അറബിയെയും ബിസ്താമിയെയും അംഗീകരിക്കുന്നുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം..ഉണ്ടെങ്കിൽ അവർ ഇസ്ലാമിക ശരീഅത്തിനു വിരുദ്ധമായി ചെയ്തത് എങ്ങെനെ നിങ്ങൾ ഉള്‍ക്കൊള്ളുന്നു എന്ന ചോദ്യത്തിന് എല്ലാ ശൈഖന്മാരെയും അംഗീകരിക്കും എന്നും…അവരുടെ വിവിധ അവസ്ഥകൾ പരിഗണിച്ചാൽ ഇതൊന്നും ഒരു പ്രശനവും ഇല്ലെന്നുമായിരുന്നു മറുപടി.

ഇതൊന്നും മുജാഹിദ്കള്‍ക്ക് മനസ്സിലാകണമെന്നില്ല. കെമിസ്ട്രി ഒന്നും അറിയാതവനോട് H2O പറഞ്ഞാൽ അത് ജലമാണ് എന്ന് മനസ്സിലാക്കാൻ അയാള്‍ക്ക്‌ പറ്റില്ല എന്നതായിരുന്നു ന്യായം. അതിനു LKG , UKG മുതൽ കോളേജ് വരെ പഠിച്ചു കഴിയണം ..!!

ഇതെല്ലാം ഓരോ ‘ഫന്നു’കൾ ആണെന്നും ഇതൊന്നും പഠിക്കാതതാണ് നിങ്ങളുടെ പ്രശ്നം എന്നും ത്വരീഖത്തുകാരൻ ഒരു 20 തവണയെങ്കിലും ഈ സംവാദത്തിൽ പറഞ്ഞിട്ടുണ്ടാകും.. അവസാനമായപ്പോഴേക്കും ഇതെല്ലാം ഒരു ‘ഫണ്‍’ ആയി മുജാഹിദുകള്‍ക്ക് അനുഭവപ്പെടാൻ തുടങ്ങി.

പിന്നീട് സദസ്സിന്റെ ഊഴമായിരുന്നു.. നബിയുടെ പ്രകാശമാണ് ആദ്യം സൃഷിഷ്ടിക്കപ്പെട്ടത്‌ എന്ന് നിങ്ങളുടെ ഒരു വിശദീകരണത്തിൽ പറഞ്ഞല്ലോ എന്താണ് തെളിവ് എന്ന് ത്വരീഖതുകാരനോട് ചോദിക്കപ്പെട്ടു.

തെളിവ് ഖുര്‍ആൻ ആണെന്നും ഖുര്‍ആനിൽ ”അല്ലാഹുവിങ്കൽ നിന്ന്‌ ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു” (മാഇദ :15)  ഇതിൽ പ്രകാശം എന്നതിന് മുഹമ്മദ്‌ നബി യാണെന്ന് പലരും തഫ്സീർ നടത്തിയിട്ടുണ്ട്. അത് കൊണ്ട് നബി പ്രകാശമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്!!!

അങ്ങനെയാണെങ്കിൽ ചന്ദ്രനെ കുറിച്ചും നൂർ (പ്രകാശം) ആണെന്ന് ഖുര്‍ആൻ പറഞ്ഞിട്ടുണ്ടല്ലോ.. ആദ്യം സൃഷ്ടിച്ചത് ചന്ദ്രനെ ആണെന്ന് നിങ്ങൾ പറയുമോ എന്ന് ഫൈസൽ മൗലവി ചോദിച്ചപ്പോൾ ത്വരീഖതുകാരുടെ മുഖത്തെ മുഴുവൻ പ്രകാശവും കേട്ട് പോയി.

അല്ലാഹുവിനു സ്തുതി.. അല്ഹംദുലില്ലാഹ് അല്ഹംദുലില്ലാഹ്..

തൊപ്പിയിട്ട ചുറുചുറുക്കുള്ള ചെറുപ്പക്കാർ സംവാദം കഴിയുന്നത് വരെ സാകൂതം ഫൈസൽ മൗലവിയെ ശ്രദ്ധിക്കുകയായിരുന്നു. യഥാര്‍ത്ഥ ഇസ്ലാം കേള്‍ക്കുകയായിരുന്നു.  അവർക്ക് മാറ്റമുണ്ടാകാതിരിക്കില്ല..  തീര്‍ച്ച അല്ലാഹു അനുഗ്രഹിക്കട്ടെ.

ത്വരീഖതിന്റെ പിഴച്ച വാദങ്ങളെ ഫൈസൽ മൗലവി നേരിട്ട കാഴ്ച കാണേണ്ടതു തന്നെയായിരുന്നു. പതറാതെ.. പക്വമായി..         ഒരു ഗുരുനാഥനെ പോലെ തിരുത്തിച്ചും, ചിന്തിപ്പിച്ചും ഓര്‍മ്മപ്പെടുത്തിയും… മാഷാആല്ലാഹ്..അല്ലാഹു ഇനിയും അറിവ് വര്‍ദ്ധിപ്പിച്ചു നല്കട്ടെ…അമീൻ .

ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്കട്ടെ..

ആമീന്‍…

പെരുന്നാൾ സുദിനം, സൂക്ഷിക്കേണ്ട ചില നിഷിദ്ധങ്ങൾ…

ഇതിൽ പറയുന്ന നിഷിദ്ധങ്ങളെല്ലാം പെരുന്നാൾക്ക് എന്ന് മാത്രമല്ല. എല്ലായിപ്പോഴും നിഷിദ്ധമാണ്. എന്നാൽ പെരുന്നാളിന് കൂടുതൽ ആളുകളും ഈ കാര്യങ്ങളിൽ അശ്രദ്ധരാവാറുണ്ട് എന്നതിനാൽ പ്രത്യേകം ഉണർത്തുന്നു എന്ന് മാത്രം.

1. നമസ്കാരം പാഴാക്കൽ:
പലപ്പോഴും പലരും പെരുന്നാൾ സുദിനത്തിൽ ഫർള് നമസ്കാരങ്ങളുടെ വിഷയത്തിൽ അശ്രദ്ധ കാണിക്കാറുണ്ട്. ഇത് കഠിനമായ പാപമാണ്.
അല്ലാഹു പറയുന്നു :

فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا
“എന്നിട്ട്‌ അവര്‍ക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിന്‍തലമുറ വന്നു. അവർ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവർ കണ്ടെത്തുന്നതാണ്‌. ” – [മർയം : 59]

അഥവാ നമസ്കാരം പാഴാക്കുന്നവരെ കാത്തു കിടക്കുന്നത് കത്തിയാളുന്ന നരകമാണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ ..

2- അന്യ സ്ത്രീ പുരുഷന്മാർ ഇടകലരൽ:
ഇത് പ്രവാചകൻ (സ) വിരോധിച്ചതാണ്. ഏറെ പാപകരവുമാണ്. അതിനാൽ തന്നെ അല്ലാഹു പവിത്രമാക്കിയ പെരുന്നാൾ സുദിനങ്ങളെ പാപങ്ങൾ കൊണ്ട് മലീമസമാക്കരുത്.

അല്ലാഹു പറയുന്നു :

قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ
“(നബിയേ,) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവർ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.” – [النور :30]

وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

“സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകള്‍ക്ക്‌ മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാർ, അവരുടെ പിതാക്കൾ, അവരുടെ ഭര്‍തൃപിതാക്കൾ, അവരുടെ പുത്രന്‍മാർ, അവരുടെ ഭര്‍തൃപുത്രന്‍മാർ, അവരുടെ സഹോദരന്‍മാർ, അവരുടെ സഹോദരപുത്രന്‍മാർ, അവരുടെ സഹോദരീ പുത്രന്‍മാർ, മുസ്ലിംകളിൽ നിന്നുള്ള സ്ത്രീകൾ, അവരുടെ വലംകൈകൾ ഉടമപ്പെടുത്തിയവർ ( അടിമകൾ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകർ, സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികൾ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവർ വെളിപ്പെടുത്തരുത്‌. തങ്ങൾ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.” – [النور :31].

3- നിഷിദ്ധമായ വിനോദങ്ങൾ പാടില്ല: സംഗീത സദസ്സുകളും, പരിഹാസ സദസ്സുകളും സംഘടിപ്പിക്കുന്നതും അതിൽ പങ്കെടുക്കുന്നതും കഠിനമായ ശിക്ഷ താക്കീത് ചെയ്യപ്പെട്ട കാര്യമാണ്. സംഗീതത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു :

وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا
هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ
“യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തിൽ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.” – [لقمان : 6].

ഇബ്നു മസ്ഊദ് (റ) മൂന്നു പ്രാവശ്യം അല്ലാഹുവിൽ സത്യം ചെയ്തുകൊണ്ട് പറഞ്ഞു: വിനോദവാര്‍ത്തകൾ എന്ന് പറഞ്ഞത് സംഗീതത്തെ കുറിച്ചാണ് എന്ന്. അല്ലാഹു പറയുന്നത് നോക്കൂ: “വിനോദവാര്‍ത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.” അതിനാൽ സൂക്ഷിക്കുക.

4- താടി വടിക്കൽ :
താടി വടിക്കൽ പ്രവാചകന്റെ കൽപനക്ക് വിരുദ്ധമാണ്. താടി വടിക്കുന്നത് നിഷിദ്ധമാണ് എന്ന് ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഇ, ഇമാം അഹ്മദ് (റഹിമഹുമുല്ലാഹ്) തുടങ്ങിയവരെല്ലാം ഐക്യഖണ്ഡേന അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇബ്നു ഉമർ (റ) വിൽ നിന്നും നിവേദനം: പ്രവാചകൻ (സ) പറഞ്ഞു : “നിങ്ങൾ മുശ്‌രിക്കീങ്ങളിൽ നിന്നും വ്യത്യസ്തരാവുക. നിങ്ങൾ നിങ്ങളുടെ താടി വളർത്തുകയും മീശ വെട്ടിച്ചുരുക്കുകയും ചെയ്യുക ” . – [ബുഖാരി].

5- സ്ത്രീകൾ സൗന്ദര്യം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ച് പുറത്ത് പോകൽ:
അതി ഗൗരവപരമായ ഒരു തെറ്റാണിത്. പ്രവാചകൻ (സ) പറഞ്ഞു : “ഞാനിതുവരെ കണ്ടിട്ടില്ലാത്ത നരകാവകാശികളായ രണ്ടു വിഭാഗം ആളുകളുണ്ട്. (അഥവാ അവർ പ്രവാചകന്റെ കാലശേഷം ആണ് വരിക) . ഒരു കൂട്ടരുടെ കയ്യിൽ പശുവിന്റെ വാലുപോലുള്ള ചാട്ടവാർ ഉണ്ടായിരിക്കും. അവരതുകൊണ്ട് ജനങ്ങളെ ഉപദ്രവിക്കും. മറ്റൊരു കൂട്ടർ വസ്ത്രം ധരിച്ചു എന്നാൽ വസ്ത്രം ധരിച്ചിട്ടില്ലാത്ത സ്ത്രീകളാണ്.

അവർ (കൊഞ്ചിക്കുഴഞ്ഞു) അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും വ്യതിചലിക്കുകയും മറ്റുള്ളവരെ വ്യതിചലിപ്പിക്കുകയും ചെയ്യും. അവരുടെ തലകൾ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ ആയിരിക്കും. അവർ സ്വർഗത്തിൽ പ്രവേശിക്കില്ല. അതിന്റെ സുഗന്ധം പോലും അവർക്ക് ലഭിക്കുകയില്ല. അതിന്റെ ഗന്ധം അവരിൽ നിന്നും എത്രയോ അകലെയായിരിക്കും.” – [സ്വഹീഹ് മുസ്‌ലിം].

ഏറെ ശ്രേഷ്ടകരമായ ദുൽഹിജ്ജയിലെ പത്ത് ദിനങ്ങളിൽ ഒന്നാണ് പെരുന്നാൾ ദിവസവും. അതിന്റെ പവിത്രത നഷ്ടപ്പെടുത്താതിരിക്കുക.

അല്ലാഹു പറയുന്നു:

ذَلِكَ وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ [الحج : 30]

“അതെ, അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ തന്‍റെ രക്ഷിതാവിന്‍റെ അടുക്കൽ അവന്ന്‌ ഗുണകരമായിരിക്കും.” – [അല്‍ഹജജ്: 30].

അതുപോലെ അല്ലാഹു പറഞ്ഞു:
ذَلِكَ وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ. [الحج:32]
“അതെ, വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖവയിൽ നിന്നുണ്ടാകുന്നതത്രെ” – [അല്‍ഹജജ്: 32].

സൂക്ഷ്മത പാലിക്കുന്ന ആളുകളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തു മാറാകട്ടെ ..

നബിയുടെ ഖദീജ (റ:അ)…..

നബിയുടെ ഭാര്യമാരിൽ ഏക കന്യകയും, സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു ആയിഷ.. رضي الله عنه
ആ മഹതി ഒരിക്കൽ പറഞ്ഞു

“ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത്
ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ
ഭാര്യ ഖദീജയോട്.. സത്യത്തിൽ ഞാൻ അവരെ കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും.. എനിക്കത് കേള്‍ക്കുമ്പോൾ അവരോടു അസൂയ
തോന്നും.. നബിക്കവരെ അത്രമേൽ ഇഷ്ടമായിരുന്നു..”

ഒരിക്കൽ ആയിഷ ചോദിച്ചു

“എന്തിനാ നബിയെ അങ്ങേപ്പോഴും ആ വൃദ്ധയായ ഖദീജയെ ഓര്‍ക്കുന്നത് ? അങ്ങേയ്ക്ക് അല്ലാഹു സുന്ദരിയും, കന്യകയും, ചെറുപ്പവുമായ എന്നെ പകരം തന്നില്ലേ.?”

അത് കേട്ടതും നബിയുടെ മുഖം വിവര്‍ണമായി..

അവിടുത്തെ കണ്ണുകൾ നിറഞ്ഞു

“ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ കള്ളനാക്കിയപ്പോൾ അവൾ അവൾ എന്നിൽ വിശ്വസിച്ചു….. ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ
അവൾ എന്നെ സ്വീകരിച്ചു… അവളുടെ ധനം മുഴുവൻ അവളെനിക്കു തന്നു, ജനം അതെനിക്ക് തടഞ്ഞിരിക്കുകയായിരുന്നു.. അള്ളാഹു എനിക്ക് മക്കളെ തന്നത് ഖദീജയിലാണ് , ഖദീജയോടുള്ള സ്നേഹം അള്ളാഹു എന്‍റെ ഹൃദയത്തിൽ കുടിയിരുത്തിയിരിക്കുന്നു ആയിഷാ..”

മക്കയിലെ കോടീശ്വരിയും, സുന്ദരിയുമായിരുന്നു
ഖദീജ ബീവി.. നബി അവരെ വിവാഹം ചെയ്യും മുന്‍പ് ബീവി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്.. ഭര്‍ത്താക്കന്മാരിൽ ഒരാൾ രോഗം വന്നും, മറ്റൊരാൾ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലും മരിച്ചു..
രണ്ടിലും ഓരോ ആണ്‍ മക്കൾ..(അവർ രണ്ടു പേരും പിന്നീട് ഇസ്ലാം സ്വീകരിച്ചു ) ബീവിയുടെ പിതാവ് മക്കയിലെ വലിയ ബിസിനസ്കാരനായിരുന്നു.. ബീവിയും കച്ചവടത്തിൽ മികവു പുലര്‍ത്തി..
പിതാവും, ഭര്‍ത്താവും മരിച്ചു ഏകയായ ബീവിയോട് വിവാഹ അഭ്യര്‍ത്ഥനയുമായി പലരും വന്നെങ്കിലും എല്ലാം ബീവി നിരസിച്ചു…

വിദൂര ദിക്കുകളിലേയ്ക്കു പോകുന്ന കച്ചവട സംഘത്തെ നയിക്കാൻ ഒരു പുരുഷനെ ഏല്‍പ്പിക്കാറായിരുന്നു ബീവിയുടെ പതിവ്.. കൂടെ ബീവിയുടെ പ്രിയ വേലക്കാരി മൈസറയും
കൂട്ടരും ഉണ്ടാകും.. എന്തെങ്കിലും തട്ടിപ്പ് നടത്തിയാൽ ഉടനെ ആ വിവരം അവർ ബീവിയെ അറിയിക്കും.. സത്യസന്ധത ഉള്ളവരെ കിട്ടാഞ്ഞ് ബീവി വിഷമിച്ച സമയത്താണ് തമാശയ്ക്ക് പോലും
കളവു പറയാത്ത, മക്കക്കാർ അൽ അമീൻ (വിശ്വസ്തൻ ) എന്ന് വിളിക്കുന്ന മുഹമ്മദിനെ പറ്റി ബീവി കേള്‍ക്കുന്നത്.. ബീവി ഉടനെ
മുഹമ്മദിനെ കച്ചവടം ചെയ്യാൻ ഏല്‍പ്പിച്ചു..

ആ സംഘം തിരിച്ചു വന്നത് വൻ ലാഭവുമായിട്ട്….
ശമ്പളവും വാങ്ങി മുഹമ്മദ്‌ പോയ ശേഷം മൈസറ വിവരിച്ചു “ബീവി, മുഹമ്മദ്‌ ഒരു അത്ഭുതമാണ്.. അയാൾ സാധാരണ ആള്‍ക്കാർ ചെയ്യുന്ന പോലെ നമ്മുടെ സാധനങ്ങളുടെ കുറവുകൾ മറച്ചു വെച്ചില്ല… എല്ലാം തുറന്നു പറഞ്ഞിട്ടാണ് വിറ്റത്,
എന്നിട്ട് പോലും ജനം എല്ലാം വാങ്ങി.. ഒന്നും ബാക്കിയായില്ല..”

ബീവിക്ക് സന്തോഷമായി.. മൈസറ തുടര്‍ന്നു

“ഒരു സംഭവമുണ്ടായി, മുഹമ്മദ്‌ ഒരു മരത്തിനടിയിൽ
വിശ്രമിക്കുമ്പോൾ ഒരു ജൂത പണ്ഡിതൻ എന്നോട് ചോദിച്ചു “

“ആ മനുഷ്യൻ അനാഥനാണോ, നിരക്ഷരൻ ?”

“അതെ” എന്ന് ഞാൻ ഉത്തരം പറഞ്ഞപ്പോൾ അയാൾ
പറഞ്ഞു “ പാറാൻ (മക്ക ) പര്‍വത നിരകളിൽ
നിന്നും ഒരു നിരക്ഷരനായ (എഴുത്തും വായനയും അറിയാത്ത )
ദൈവദൂതൻ വരാൻ സമയമായിട്ടുണ്ട്.. ഇദ്ദേഹത്തിൽ ചില ലക്ഷണങ്ങൾ കാണുന്നു…”

മുഹമ്മദിനെ പറ്റി കേട്ട കാര്യങ്ങളും, നേരിൽ കണ്ടപ്പോൾ മനസ്സിലായ സ്വഭാവ വിശുദ്ധിയും കാരണം ബീവിയുടെ മനസ്സിൽ മുഹമ്മദ്‌ സ്ഥാനം പിടിച്ചു..

ബീവിക്ക് പ്രായം നാല്‍പത്‌.. മുഹമ്മദിനു ഇരുപത്തഞ്ച്.. അറബ് ആചാരത്തിൽ വയസ്സ് വ്യത്യാസം ഒരു പ്രശ്നമല്ല.. ഖദീജയുടെ വിവാഹ ആലോചനയുമായി ദൂതന്മാർ മുഹമ്മദിനെ കണ്ടു.

ആ വിവാഹം നടന്നു.. വിവാഹ രാത്രിയിൽ അബൂജഹലും
പ്രമാണിമാരും പറഞ്ഞു “അനാഥനും, പണമില്ലാത്തവനുമായ മുഹമ്മദിനെ മാത്രമേ ഖദീജയക്ക് കിട്ടിയുള്ളൂ..?”

ഇതറിഞ്ഞ ബീവി അവരെയെല്ലാം ഒരു സദ്യക്ക് വിളിച്ചു . എന്നിട്ട് പറഞ്ഞു “മക്കക്കാരെ നിങ്ങൾ സാക്ഷി, എന്‍റെ മുഴുവൻ സ്വത്തും ഞാനിതാ മുഹമ്മദിനു നല്കുന്നു.. ഇപ്പൊ അദ്ദേഹം കോടീശ്വരനാണ്, ഞാനാണ് പാവപ്പെട്ടവൾ..”

അത് കേട്ട് പ്രമാണിമാർ വായ അടക്കി..

ആരിലും അസൂയ ഉളവാക്കുന്ന ദാമ്പത്യമായിരുന്നു അവരുടേത്.. നബിയിൽ എന്തോ പ്രത്യേകത ഉള്ളത് അന്നേ ബീവി മനസ്സിലാക്കിയിരുന്നു.. നബി കാണുന്ന സ്വപ്‌നങ്ങൾ ഒക്കെ ബീവിയോടു പറയും, പ്രസ്തുത സ്വപ്‌നങ്ങൾ പലതും പിന്നീടു
പുലരുന്നതും ബീവി കണ്ടു.. പ്രായം നാല്‍പ്പതിനടുത്തതും നബിക്ക് ഏകാന്ത ജീവിതത്തിനു താല്പര്യമായി… മക്കയിലെ ഹിറ
ഗുഹയിൽ ഏകനായി അവിടുന്ന് ഇരിക്കാൻ തുടങ്ങി..
നബി വരാത്ത ദിവസങ്ങളിൽ അവിടുത്തേയ്ക്ക് ഭക്ഷണവുമായി ആ 55 വയസ്സുള്ള ഉമ്മ മല കയറുമായിരുന്നു.. സഹായത്തിനു പോലും അവർ ആരെയും കൂട്ടിയില്ല..
അതിനു പറഞ്ഞ കാരണം “എന്‍റെ ഭര്‍ത്താവിന് ഞാൻ തന്നെ ഭക്ഷണം കൊടുക്കണം” എന്നാണ്.. ഇന്ന് പടവുകൾ ഉണ്ടാക്കിയിട്ടും ആ മല കയറാൻ ആരോഗ്യമുള്ളവര്‍ക്ക് പോലും
ഒരു മണിക്കൂർ വേണം.. അപ്പോ ആ ഉമ്മ എത്ര മാത്രം കഷ്ടപ്പെട്ട് കാണും ? എത്രമാത്രം അവർ നബിയെ സ്നേഹിച്ചു കാണും..?

ഒരു നാൾ, റമളാൻ മാസം , നബിക്ക് മുന്‍പിൽ ജിബ്രീൽ
മാലാഖ പ്രത്യക്ഷപ്പെട്ടു..

“വായിക്കുക”

“എനിക്ക് വായിക്കാനറിയില്ല” എന്ന് നബി മറുപടി പറഞ്ഞു..

മാലാഖ നബിയെ ആലിംഗനം ചെയ്തു വീണ്ടും അത് ആവര്‍ത്തിച്ചു,

നബി ഉത്തരവും ആവര്‍ത്തിച്ചു..

മൂന്നാം തവണ നബി ചോദിച്ചു

“ഞാൻ എന്താണ് വായിക്കേണ്ടത്”

“വായിക്കുക, സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ (ഗര്‍ഭാശയത്തിൽ ) ഒട്ടിപ്പിടിക്കുന്ന
ഭ്രൂണത്തിൽ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ എഴുതാൻ പഠിപ്പിച്ചവൻ…., മനുഷ്യന്‌ അറിയാത്തത്‌ അവൻ പഠിപ്പിച്ചിരിക്കുന്നു… (ഖുർ ആൻ 96/1-5)”

ഉടനെ മാലാഖ അപ്രത്യക്ഷമായി.. മേൽ വാക്കുകൾ നബിക്ക് ഹൃദിസ്ഥമായി..

നബി പേടിച്ചു ഓടി വീട്ടിലെത്തി

“എന്നെ പുതപ്പിക്കൂ.. പുതപ്പിക്കൂ”

എന്നദ്ദേഹം ബീവിയോടു പറഞ്ഞു..
ബീവി പരിഭ്രാന്തയായി..

നബി സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു..
ഖുർ ആൻ കേള്‍പ്പിച്ചു

ബീവി ആശ്വസിപ്പിച്ചു “അങ്ങ് പേടിക്കരുത്… ഇത് മനുഷ്യ വചനങ്ങൾ അല്ല.. അങ്ങയെ അള്ളാഹു കൈവിടില്ല.. അങ്ങ്
പാവങ്ങളെ സഹായിക്കുന്നു.. നന്മകൾ മാത്രം ചെയ്യുന്നു..”

ബീവിയുടെ വാക്കുകൾ നബിക്ക് ആശ്വാസമേകി..

നബി താൻ പ്രവാചകൻ ആയ കാര്യം ആദ്യം അറിയിച്ചത്
ഖദീജ ബീവിയെ ആണ്… ഉടനെ ഖദീജ ബീവി നബിയിൽ
വിശ്വസിച്ചു.. അങ്ങനെ മുഹമ്മദ്‌ നബിയിൽ വിശ്വസിച്ച ആദ്യത്തെ ആളായി , വിശ്വാസിയായി ബീവി മാറി …

നബിക്ക് പിന്നീട് പരീക്ഷണങ്ങൾ ആയിരുന്നു..
പീഡനങ്ങൾ, ബഹിഷ്കരണങ്ങൾ , മൂന്നു വര്‍ഷം ഒരു മലമുകളിൽ മക്കളുമായി നബിക്കൊപ്പം നേരാം വണ്ണം കഴിക്കാൻ ഭക്ഷണമില്ലാതെ ഖദീജ ബീവി കഴിഞ്ഞു..
എന്നിട്ടും ഒരിക്കൽ പോലും ബീവി അസഹ്യത കാണിച്ചില്ല..

പിന്നീടു ബഹിഷ്കരണം അവസാനിച്ചതും ബീവി രോഗം ബാധിച്ചു കിടപ്പിലായി..

മരണ സമയം അടുത്തിരുന്നു കണ്ണീർ വാര്‍ത്ത നബി യോടായി അവർ പറഞ്ഞു

“ നബിയെ, അങ്ങേയ്ക്ക് അള്ളാഹു നല്ല ഭാര്യമാരെ
തരട്ടെ.. നല്ല മക്കളെയും തരട്ടെ..”

മരണ വേദനയിൽ പോലും നബിക്ക് സുഖം ആശംസിച്ച
ആ ബീവിയുടെ സ്നേഹം എത്ര മഹത്തരം..!

അന്ന് നബിയോടൊപ്പം ആ വീട്ടിൽ താമസിച്ചിരുന്ന
ബാലനായ അലി പറയുന്നു

“ ഖദീജ ബീവി മരിച്ചതിനു ശേഷം എല്ലാ രാത്രിയും
നബി ബീവിയെ ഓര്‍ത്ത് ഏങ്ങിക്കരയുമായിരുന്നു “

പിന്നീടു നബിയുടെ ജീവിതത്തിൽ പല ഭാര്യമാരും കടന്നു വന്നു.. അതിൽ ഒരേ ഒരു കന്യക മാത്രമേ (ആയിഷ) ഉണ്ടായിരുന്നുള്ളൂ.. ബാക്കിയെല്ലാവരും വിധവകളോ, വിവാഹ മോചിതരോ ആയിരുന്നു.. പക്ഷെ അവര്‍ക്കാര്‍ക്കും ഖദീജയുടെ സ്ഥാനം
നബിയുടെ മനസ്സിൽ കിട്ടിയിരുന്നില്ല..

വര്‍ഷങ്ങൾ കഴിഞ്ഞ് മക്ക കീഴടക്കാൻ എത്തിയ സമയം നബി തമ്പടിച്ചത് ഖദീജ ബീവിയുടെ ഖബറിനടുത്തായിരുന്നു… അത്രമേൽ ബീവിയുമായി ഹൃദയ ബന്ധമുണ്ടായിരുന്നു നബിക്ക്..

ഒരു മനുഷ്യൻ എങ്ങനാണെന്നു ഏറ്റവും നന്നായി അറിയുക അയാളുടെ ജീവിത പങ്കാളിക്കാണ് .

മാതാ പിതാക്കൾ മക്കളെ പറ്റി എന്നും നല്ലതേ പറയൂ..
പക്ഷെ ഒരു ഭാര്യയെ പറ്റി അല്ലെങ്കിൽ ഭര്‍ത്താവിനെ പറ്റി അവരുടെ പങ്കാളി നല്ലത് പറഞ്ഞാൽ, അതാണ്‌ യഥാര്‍ത്ഥത്തിൽ
അവര്‍ക്കു കിട്ടാവുന്ന ഏറ്റവും നല്ല സര്‍ട്ടിഫിക്കറ്റ്..

അതിനാൽ തന്നെ ഖദീജ ബീവി ഏറെ ഉന്നതയാണ്..
പുണ്യ നബിയുടെ സ്നേഹം പൂര്‍ണമായി കിട്ടിയ ഭാര്യയാണവർ.. . പക്ഷെ ഈ ഉമ്മയുടെ മഹത്വം നമ്മൾ തീരെ മനസ്സിലാക്കിയിട്ടില്ല..

അര്‍ഹിക്കുന്ന പോലെ ഓര്‍ക്കപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ ആ ഉമ്മ ഒരു ഭാഗത്ത് കിടക്കുന്നു..

പ്രിയ സഹോദരീ സഹോദരന്മാരെ…
ഈ ഉമ്മയെ നമ്മളാരും കാണാതെ പോകരുത്…
ആരുമില്ലാതിരുന്ന നമ്മുടെ നബിക്ക് എല്ലാമായിരുന്ന ഈ ഉമ്മയെ നമ്മൾ ഒരു കാലത്തും മറക്കരുത്…

നബിയുടെ പുണ്യ ഖബറിടം സന്ദര്‍ശിച്ചും, നബി ശിഷ്യരെ ഓര്‍ത്തും നടക്കുമ്പോൾ ഈ ഉമ്മയേയും നമ്മൾ ഓര്‍ക്കണം..

നബിയിലേക്കുള്ള എളുപ്പ മാര്‍ഗമാണ് ഈ ഉമ്മ..

ആ ഖബറിടത്തിന് സമീപം നില്‍ക്കുമ്പോൾ പുന്നാര നബി പറഞ്ഞ ഈ വാക്കുകൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാകട്ടെ..

“ ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ കള്ളനാക്കിയപ്പോൾ അവൾ എന്നെ സത്യവാനാക്കി… ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ അവൾ എന്നെ സ്വീകരിച്ചു… ഖദീജയോടുള്ള സ്നേഹം അള്ളാഹു എന്‍റെ
ഹൃദയത്തിൽ കുടിയിരുത്തിയിരിക്കുന്നു ആയിഷാ..”

ആ കുടിലിൽ നിന്ന് കേട്ടത്..!

താജുദ്ദീൻ സ്വലാഹി
ആ കുടിലിൽ നിന്ന് കേട്ടത്..!

ഡോർ ടു ഡോറിന് ഇറങ്ങിയ ഒരു ടീം അവരുടെ ഫീഡ് ബാക്ക് ഫോമിൽ എഴുതിയതിന്റെ രത്നചുരുക്കം ഇങ്ങനെ:

പണക്കാരും പാവങ്ങളും തിങ്ങി താമസിക്കുന്ന ഒരു ഗല്ലി..!
ഒരു വീട്ട് മുറ്റത്ത്‌ എത്തിയപ്പോൾ അകത്ത്‌ നിന്ന് ഹുസൈൻ സലഫിയുടെ മനോഹര ശബ്ദം..!
ഞങ്ങൾ ഇപ്പോൾ വിതരണം നടത്തുന്ന അതേ സ്പീച്ച് അവർ കേൾക്കുന്നു..?! സാകൂതം ശ്രദ്ധിച്ചു..
അതാ ആ കൊച്ചു കുടിലിനകത്ത് ഒരു ഉമ്മയും മോളും…
അവർ ആ പ്രസംഗത്തിൽ ലയിച്ചിരിക്കുന്നു..!
മനസ്സിൽ നിറയെ സന്തോഷം..!
ഞങ്ങൾ ശരിക്കും അത്ഭുതപെട്ടു.. ഇവിടെ ഒരു സലഫി വീടോ..?
പുറത്തെ ആളനക്കം കേട്ട് അവർ ഇറങ്ങി വന്നു.. അല്‍പനേരം സംസാരിച്ചു.. പാവം…
മതം പഠിക്കാൻ തീരെ അവസരം കിട്ടിയിട്ടില്ല..
ഒരുപാട് ദു:ഖങ്ങളിൽ ഇവർ ജീവിക്കുന്നു..!
അങ്ങനെ അവർ ഒരു സലഫി കുടുംബമല്ലെന്ന് വ്യക്തമായി മനസ്സിലായി..

പക്ഷെ മനസ്സ് വീണ്ടും ചോദിച്ച് കൊണ്ടേ ഇരിന്നു.
പിന്നെ ഈ സിഡിയോ? സലഫികളുടെ സിഡി കേള്‍ക്കുന്നതോ?

റിക്ഷ്വ ഡ്രൈവറായ ഇവരുടെ ഭര്‍ത്താവിനു നമ്മുടെ ഏതോ ഒരു ഡോർ ടു ഡോർ ടീം നല്‍കിയതാണ് ഈ പ്രസംഗം..
അദ്ദേഹം ഉടൻ അത് വീട്ടിൽ എത്തിച്ചു..
നോക്കൂ..
കിട്ടിയ ഉടനെ അറിയാനുളള കൊതിയോടെ കേൾക്കുകയാണ് ആ കുടുംബം..!”

സഹോദരാ…! നാം അറിഞ്ഞ ഈ സത്യം കേൾക്കാൻ, കാണാൻ,അറിയാൻ സമൂഹംകാത്തിരിക്കുന്നു, എന്നല്ലേ ഈ സംഭവം തെളിയിക്കുന്നത്..?
എങ്കിൽ ഇരുട്ടിൽ നിന്ന് മോചനം കൊതിക്കുന്ന,ആ ജന കോടികള്‍ക്കു വെളിച്ചം പകരാൻ താങ്കൾ തയ്യാറാണോ..?
ഓര്‍ക്കുക..
ഇത് നമ്മുടെ ബാധ്യതയാണ്‌ ഔദാര്യമല്ല… ഈ പ്രവാഹത്തിൽ താങ്കൾ ഒരു കണ്ണിയാകാൻ വിളികളും നിര്‍ബന്ധങ്ങളും കാത്തുനില്‍ക്കാതെ, സ്വയം ഒരുങ്ങി വരിക…
റിയാലിറ്റി നാം ഉള്‍കൊളളണം.. ഹൃദയം അറിഞ്ഞ് ഇടപെടണം..!
നമ്മുക്ക് ഫീല്‍ഡിൽ ഇറങ്ങാൻ മെമ്പർ മാരും,വീടുകളിൽ നല്‍കാൻ സിഡിയും വേണം.. ഒരു വീട്ടിലേക്കു നാം തയ്യാറാക്കിയ ഒരു ദഅവ: മെറ്റീരിയൽ കിറ്റിനു 50 രൂപ വില വരും.. താങ്കൾക്ക് എത്ര കിറ്റ് നല്‍കാനാകും? ചിന്തിച്ച്,തീരുമാനിച്ച് അറിയിക്കുക..!
ഷോപ്പിംഗ്‌..
വീട്ടു ചെലവ്…
മക്കളുടെ കോഴ്സ് ഫീ..
ആല്‍ബൈക് അറേബ്യയിലെ ബില്ലുകൾ..
കുഴി മന്തി..കബാബ്.. മൊബൈൽ,കരണ്ട്&നെറ്റ് ബിൽ..
ഇത്തരംനിരവധി കാര്യങ്ങൾക്ക് നാം എത്ര സമ്പത്ത് നല്‍കുന്നു? എത്ര ചെലവുകൾ?!!
ഈ ജരിയായ സംരംഭത്തിലേക്ക് ബോധപൂര്‍വ്വം ഒരു സംഖ്യ നല്‍കുക..
സ്വയം നല്‍കാൻ കഴിയാത്തവർ പലരേയും കണ്ട് സംസാരിച്ച് പണം സംഘടിപ്പിച്ച് നല്‍കുക..!
പിന്നെ പൂനൂരിൽ താങ്കൾ വരികയാണെങ്കിൽ മിനിമം താങ്കളിലൂടെ 50+ വീട് പൂര്‍ത്തികരിക്കാൻ സാധിക്കും.. താങ്കൾ വന്നില്ലെങ്കിൽ മിനിമം 50+ അധികം വീടുകളിൽ സന്ദേശം ഇപ്പോൾ എത്തില്ല..!
60000+ വീട് കുറ്റിപ്പുറം കേന്ദ്രീകരിച്ച് നാം പൂര്‍ത്തിയാക്കി.താങ്കൾ വന്നിരുന്നെങ്കിൽ ഒരു 50 വീടുകൾ കൂടി കൂട്ടമായിരുന്നു..
അതിനാൽ സംസാരിക്കാൻ കഴിയില്ലെങ്കിൽ കഴിയുന്നവരുടെ കൂടെ പോകാം..കിറ്റ് പിടിക്കാനെങ്കിലും വരിക..

ഒരു ടൂർ കഴിഞ്ഞെത്തുന്നതിലേറെ ആഹ്ലാദത്തിൽ മടങ്ങാം..
ഒരു വലിയ പുണ്യം ചെയ്ത് തീര്‍ത്ത് വീട്ടിലേക്ക് മടങ്ങുന്ന നവംബറിലെ ഈ അന്ത്യ രാത്രി, മുകളിൽ ഒരുവൻ അള്ളാഹു പറയുന്നുണ്ടാകും “എനിക്ക് അവനെ ഇഷ്ട്ടമാണ്”
ആ ഇഷ്ട്ടമാണല്ലോ നമ്മുടെ സ്വപ്ന സാക്ഷാല്‍കാരം..!
അതിനാൽ നമ്മുടെ ഖബർ പ്രകാശ പൂരിതമാക്കാൻ.. നാളെ രോഗതുരമായ അവസ്ഥയിൽ സുന്ദര ഓര്‍മ്മകൾ അയവിറക്കാൻ പുറപ്പെടുക..

ഇറാനിയൻ ശീഈ നേതാവിന്റെ രഹസ്യ സന്ദർശനം: സമസ്ത – ശിയാ ബന്ധം: നിഗൂഢതകൾ പുറത്തുവരുന്നു

അബ്ദുൽ മാലിക് സലഫി മൊറയൂർ​

ഇസ്ലാമിന്റെ സുശക്തമായ അടിത്തറകളെ ഇളക്കിയെടുത്ത് ജൂത വിശ്വാസങ്ങൾ കടത്തിക്കൂട്ടി ഇസ്ലാമിനെ ആന്തരികമായി തകർക്കാ ൻ വേണ്ടി ജൂത കുബുദ്ധികൾ ലോകത്ത് ജന്മം നൽകിയ സംവിധാനമാണ് ശീഇസം.

ഇസ്ലാമിന്റെ കുപ്പായമണിഞ്ഞ ജൂതായിസമാണ് അത് എന്നത് ഇന്ന് മുസ്ലിം ലോകം പൊതുവെ തിരിച്ചറിഞ്ഞു കഴിഞ്ഞു. പേർഷ്യ മുസ്ലിംകൾ കീഴടക്കിയപ്പോൾ താത്ക്കാലികമായി നിറം മാറിയെങ്കിലും, തങ്ങളുടെ ഹൃദയത്തിന്റെ തീകുണ്ഡങ്ങളിൽ മജൂസിയത്തും ജൂതായിസവും കെടാതെ സൂക്ഷിച്ച ഇവർ , ഖുമൈനിയുടെ നേതൃത്വത്തിൽ നടത്തിയ അട്ടിമറിയിലൂടെ ഇറാന്റെ ഭരണം കൈവശമാക്കുകയും തങ്ങളുടെ ശീഈ ചിന്തകൾ പ്രചരിപ്പിക്കാൻ സര്‍വ്വ മാർഗ്ഗങ്ങളും ഉപയോഗിക്കുകയും ചെയ്തു.

തീർത്തും ഒരു ഇസ്ലാമിക വിരുദ്ധ ഗവണ്മെന്റ് ഇറാനിൽ വന്നതോടെ അവിടെയുള്ള അഹ്ലുസ്സുന്നയുടെ ആളുകൾക്ക് സകല സ്വാതന്ത്ര്യം നഷ്ടമാവുകയും അവർ കണക്കറ്റ പീഢനങ്ങൾക്ക് ഇരയാവുകയും ചെയ്തു. എത്രത്തോളമെന്നാൽ, ഇറാനിലെ ഒരു വലിയ നഗരത്തിലും – പ്രത്യേകിച്ച് തെഹ്റാനിൽ അഹ്ലുസ്സുന്നക്ക് ഒരു പള്ളിയോ കേന്ദ്രമോ നിര്‍മ്മിക്കാൻ ഇന്നു വരെ അനുവാദം ലഭിച്ചിട്ടില്ല. തെഹ്റാനിൽ മാത്രം ദശക്കണക്കിന് ജൂത-കൃസ്ത്യൻ പള്ളികൾ ഉണ്ടായിരിക്കെയാണ് അഹ്ലുസുന്നയോട് ഈ അവഗണന എന്നത് പ്രത്യേകം ഓര്‍ക്കണം. ഇറാനിലെ വൻ നഗരങ്ങളിലെ അഹ്ലുസ്സുന്നയുടെ പല പള്ളികളും കേന്ദ്രങ്ങളും ഇവർ പൊളിച്ച് നീക്കി. ഇറാനിലെ റേഡിയോയിൽ അഹ്ലുസസുന്നയുടെ പരിപാടികൾക്ക് വിലക്കാണ്. ഇറാൻ ഗവൺമെന്റിന്റെ ഒരു സ്ഥാനവും അഹ്ലുസ്സുന്നയിൽ പെട്ട ഒരാൾക്കും അനുവദിക്കപ്പെടരുത് എന്നതാണ് അവരുടെ ഭരണഘടനയുടെ പ്രധാന വശം തന്നെ. (ഇറാനിൽ അഹ്ലുസ്സുന്നയുടെ ആളുകൾ അനുഭവിക്കുന്ന വിലക്കുകളും പീഢനങ്ങളും കൂടുതൽ അറിയാൻ ‘അഹ്ലുസ്സുന്നത്തി വൽ ജമാഅ ഫീ ഇറാൻ ഖബ്ല സര്വഅത്തിൽ ഖുമൈനി വ ബഅ്ദഹാ’, ‘ഹാദാ മാ യഹ്സുലു ലിസ്സുന്നത്തി ഫീ ഇറാൻ’ എന്നീ ഗ്രന്ഥങ്ങൾ കാണുക)
ഇത്രയും കാര്യങ്ങൾ ഇപ്പോൾ ഓര്‍ക്കാൻ കാരണം, ഈയിടെ ഒരു മലയാള പത്രത്തിൽ വന്ന ഒരു വാർത്തയാണ്. അഹ്ലുസ്സുന്നയുടെ മുഖ്യശത്രുക്കളായ ഇറാനിയൻ ഗവണ്മെഫന്റിന്റെ ഇപ്പോഴത്തെ ‘ആത്മീയാചാര്യനായ’ ഖംനാഇയുടെ ഒരു പ്രത്യേക പ്രതിനിധി, അബ്ദുൽ ഹുസൈൻ അൽ മൂസവി, കേരളത്തിലെ സമസ്തയുടെ നേതാക്കളെ സന്ദർശിചച്ച് രഹസ്യ ചര്‍ച്ചകൾ നടത്തിയതായും പട്ടിക്കാട്ടും ചെമ്മാടുമുള്ള ഇ.കെ. സമസ്തയുടെ സ്ഥാപനങ്ങൾ ഇയാൾ സന്ദർശിച്ചതായും പറയുന്നതായിരുന്നു വാർത്ത (ചന്ദ്രിക. ജനുവരി. 17). മാത്രവുമല്ല, സമസ്തക്കാർ പുറത്തിറക്കുന്ന അറബി മാസികയായ ‘അന്നഹ്ള’യിൽ ഇയാളുടെ ഒരു അഭിമുഖം ഇവർ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. (അന്നഹ്ള. ഫെബ്രുവരി-മാർച്ച് . പേജ്. 9).
അഭിമുഖത്തിൽ ഈ ശീഈ നേതാവിനെ പരിചയപ്പെടുത്തിയിരിക്കുന്നത്, ‘ഹുജ്ജത്തുൽ ഇസ്ലാം’ (?) (ഇസ്ലാമിന്റെ പ്രമാണം) എന്നാണ്!!! ഒരു കറകളഞ്ഞ ശീഇക്ക് മാത്രം പ്രവേശനം നല്കപ്പെടുന്ന ‘ഖുമ്മി’ലെ സര്‍വ്വകലാശാലയിൽ നിന്നാണ് ഇയാൾ ബിരുദമെടുത്തിട്ടുള്ളത് എന്നും അഭിമുഖത്തിൽ പറയുന്നു. പക്ഷെ, സന്ദർശന ഉദ്ദേശ്യം എന്തായിരുന്നു എന്ന് മാത്രം വെളിപ്പെടുത്തിയിട്ടില്ല.

ഒരു ശീഈ നേതാവിന് സമസ്തക്കാരുമായുള്ള ‘ബന്ധം’ എന്തായിരിക്കുമെന്ന അന്വേഷണം സമസ്തക്കാര്‍ക്ക് ശീഇ കളുമായുള്ള ബന്ധത്തിന്റെ തെളിവുകളിലേക്ക് നമ്മെ നയിക്കും. “ഞങ്ങൾ അഹ്ലുസ്സുന്നയാണ്” എന്ന് നാഴികക്ക് നാൽപ്പത് വട്ടം വിളിച്ച് കൂവുന്ന ഇവർ യഥാർത്ഥത്തിൽ കേരളക്കരയിലെ ശീഈ ഏജന്റുമാരാണ് എന്ന നഗ്നസത്യം നാൾക്ക് നാൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

അതിന്റെ അവസാനത്തെ എപ്പിസോഡാണ് ഈ സന്ദർശനം. യഥാർത്ഥ അഹ്ലുസ്സുന്നയെ തകർക്കാനും തളര്‍ത്താനും കഴിവിന്‍റെ പരമാവധി പരിശ്രമിക്കുന്ന ഇറാനിയൻ ശിയാക്കളുമായി വിശ്വാസ, ആചാര, കർമ്മ രംഗത്ത് കേരളത്തിലെ സമസ്തക്കാർ വെച്ച് പുലർത്തുന്ന അത്ഭുതകരമായ സാമ്യത സമസ്ത-ശീഈ ബാന്ധവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടന്നു ചെന്നാൽ നമുക്ക് ദര്‍ശിക്കാനാവും.
കേരളക്കരയിൽ അഹ്ലുസ്സുന്നയുടെ ആദര്‍ശന-ആചാരങ്ങളായി സമസ്തക്കാർ പഠിപ്പിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും തനിച്ച ശീഇസമാണെന്നതിന് ധാരാളം തെളിവുകൾ നമുക്ക് നിരത്താനാവും. സമസ്തയുടെ ലോക ആത്മീയ കേന്ദ്രം ഇറാൻ ആണെന്ന് സമസ്തക്കാരുടെ പ്രഖ്യാപനം കൂടി വന്നാൽ ആരും അത്ഭുപ്പെടേണ്ടതില്ല.

ഇറാനിയൻ നേതാവിന്റെ ഇപ്പോഴത്തെ ഈ സന്ദർശന ഫലം കേവലം യാദൃശ്ചി സംഭവമായി നാമാരും കാണുന്നുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഇസ്ലാഹ്’ മാസികയിൽ ‘സമസ്ത-ശിയാഇസം വിശ്വാസ താരതമ്യം’ എന്ന പേരിൽ ഒരു ലേഖന പരമ്പര ഈ ലേഖകൻ തന്നെ എഴുതിയിരുന്നു. ഇന്നു വരേക്കും ഒരു സമസ്തക്കാരനും അതിന് മറുപടി എഴുതിയിട്ടില്ല.

അല്ലാഹുവിന്റെ കഴിവിലെ സമാനത, പ്രപഞ്ചത്തിന്റെ നിയന്ത്രണം, വലിയ്യുകൾ രക്ഷകർ , ഇമാമുകളുടെ അറിവിന്റെ വ്യാപ്തി, ഇമാമുകൾ മഅ്സൂമുകളാണെന്ന വിശ്വാസം, ആദിയിൽ പ്രവാചക പ്രകാശം, ശൈഖന്മാരുടെ അദൃശ്യ സാന്നിധ്യം, ശവകുടീരങ്ങളിൽ അഭയം തേടൽ, ജന്മമദിനാഘോഷങ്ങൾ, ദിവസങ്ങൾക്ക് നഹ്സ് കണക്കാക്കൽ തുടങ്ങി നിരവധി വിഷയങ്ങളിൽ സമസ്തക്കാരുടെ വിശ്വാസം തനിച്ച ശീഈ വിശ്വാസമാണെന്ന് തെളിവുകൾ സഹിതം നാം ആ ലേഖനങ്ങളിൽ വിവരിച്ചിരുന്നു.
എന്നാൽ, കേരളത്തിലെ സമസ്തക്കാർ തന്നെ തങ്ങൾ വിശ്വസിച്ചാചരിക്കുന്ന പല കാര്യങ്ങളും-സലഫികൾ എതിര്‍ക്കുന്ന കാര്യങ്ങൾ-തനിച്ച ശീഈ വിശ്വാസമാണെന്ന് മുമ്പൊരിക്കൽ അറിയാതെ തുറന്നെഴുതിയിട്ടുണ്ട്. അത് വായിച്ചാൽ നമുക്ക് മനസ്സിലാകും, എന്താണ് ശീഈ പ്രതിനിധികൾ ഇടക്കിടെ സമസ്താലയങ്ങളും സമസ്ത നേതാക്കളെയും സന്ദർശിക്കുന്നതിന്റെ ഉദ്ദേശ്യം എന്ന്.

തീവ്ര ക്വുബൂരീ വാരികയായിരുന്ന ‘അൽ മുബാറക്’ വാരികയിൽ 22 വര്‍ഷങ്ങൾക്ക് മുമ്പ് വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് തന്നെ ‘സുന്നികളും ശിയാക്കളും വഹാബികളും മൌദൂദികളും’ എന്നായിരുന്നു. ലേഖന കര്‍ത്താവ് പ്രൊഫ: ഓമാനൂർ മുഹമ്മദ് എന്ന ഒറിജിനൽ ഖുറാഫിയാണ്.

പ്രസ്തുത ലേഖനത്തിലെ ചില പ്രധാന ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ. “സുന്നികളുടെ അംഗീകൃത മദ്ഹബുകൾ തമ്മിൽ ഭിന്നതയുണ്ട്. എന്നാൽ ഈ ഭിന്നത ഫുറൂഇയ്യാത്ത് അഥവാ ശാഖാപരമായ കാര്യങ്ങളിൽ മാത്രമാണ്.

എന്നാൽ സുന്നികളും വഹാബികളും തമ്മിലുള്ള ഭിന്നത ‘തൗഹീദ്’ -ഏകദൈവത്തിലുള്ള വിശ്വാസം-മുതൽക്കു തന്നെ തുടങ്ങുന്നുണ്ട്.

മരിച്ചുപോയ പ്രവാചകന്മാര്‍ക്കും ഔലിയാഅ് എന്ന് പറയുന്ന പുണ്യാത്മാക്കൾക്കും അവരുടെ മരണശേഷവും ഭൗതിക ലോകത്തെ കാര്യങ്ങളിൽ ഇടപെടാനും, ലോകരെ സഹായിക്കാനും, വേണമെങ്കിൽ ഉപദ്രവിക്കാനും അല്ലാഹു കഴിവ് നൽകുമെന്നാണ് അശ്അരീ-മാതുരീദീ സുന്നികളുടെ വിശ്വാസം.
ഇതുതന്നെയാണ് ശിയാക്കളും വിശ്വസിക്കുന്നത്. എന്നാൽ മരണത്തോടെ അമ്പിയാഇന്റെ അമാനുഷിക സിദ്ധികളും (മുഅ്ജിസാത്ത്) ഔലിയാഇന്റെ അതിമാനുഷ കഴിവുകളും (കറാമാത്) അവസാനിക്കുന്നത് കൊണ്ട് അവര്‍ക്ക് ഭൗതിക ലോകത്ത് ഒന്നും ചെയ്യാൻ സാധ്യമല്ലെന്നും അവരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്നത് ദൈവത്തിൽ പങ്ക് ചേര്‍ക്കലാണെന്നും അക്കാരണത്താൽ നബിയോടും മറ്റും മരണാനന്തരം സഹായം അഭ്യർത്ഥിക്കുന്നവർ ശിര്‍ക്കാണ് പ്രവര്‍ത്തിക്കുന്നതെന്നും വഹാബികൾ വാദിക്കുന്നു ഇക്കാരണത്താൽ സുന്നീ-വഹാബീ ഭിന്നത അടിസ്ഥാനപരമാണെന്ന് തന്നെ പറയുന്നതിൽ അതിശയോക്തിയില്ല. അടിസ്ഥാന വിശ്വാസമായ തൗഹീദിൽ സുന്നികളും ശിയാക്കളും യോജിക്കുന്നു.” (അൽ മുബാറക്. 1410. മുഹറം. 13. പേജ്. 5)
നോക്കൂ! അടിസ്ഥാന തൗഹീദിൽ തന്നെ ഇവർ ശിയാക്കളുമായി യോജിപ്പിലാണത്രെ! പിന്നെ എന്തിനാണ് സമസ്തക്കാരേ, “ഞങ്ങളാണ് അഹ്ലുസ്സുന്ന” എന്ന് പറഞ്ഞ് ഈ പാമര കേരളജനതയെ നിങ്ങൾ വഞ്ചിക്കുന്നത്? തങ്ങൾ കേരള ശീഇകളാണെന്ന് ഇനിയെങ്കിലും തുറന്ന് പറയാൻ എന്തിനാണ് ഇവർ മടി കാണിക്കുന്നത്? തീര്‍ന്നില്ല. ഇവരുടെ ശീഈ ബന്ധത്തെക്കുറിച്ച് വീണ്ടും ലേഖകൻ പറയുന്നു.

“പുണ്യാത്മാക്കളുടെ ഖബ്റിടങ്ങൾ സന്ദർശിച്ച് അവരുടെ അനുഗ്രഹം തേടുന്നത് സുന്നികളും ശിയാക്കളും പുണ്യകർമ്മമായിട്ടാണ് കരുതുന്നത്. വഹാബികളുടെ വീക്ഷണത്തിൽ ഖബ്റിടം സന്ദര്‍ശിക്കുന്നത് പരേതന് വേണ്ടി പ്രാർത്ഥിക്കാനും നാമും മരിക്കേണ്ടവരാണെന്ന് ഓര്‍മ്മി ക്കാനുമാണ്. പുണ്യാത്മാവിന്റെ അനുഗ്രഹം തേടൽ വഴിയുള്ള ഖബർ സന്ദർശനം വഹാബീ വീക്ഷണത്തിൽ നിഷിദ്ധമാണ്. ഖബറുകൾ കെട്ടിപ്പൊക്കുന്നത് അവർ ഹറാമായിട്ടാണ് കരുതുന്നത്. സുന്നികളും ശിയാക്കളും അമ്പിയാഅ്, ഔലിയാഅ്, സ്വാലിഹീങ്ങൾ തുടങ്ങിയവരുടെ ഖബറുകൾ സിയാറത്ത് സൗകര്യാത്ഥം കെട്ടിപ്പടുക്കാമെന്നാണ് പറയുന്നത്.” (അതേ വാരിക) നോക്കൂ! ഇസ്ലാമിലില്ലാത്ത പുത്തൻ സംഗതികളായ ക്ബറുകൾ കെട്ടിയുയര്‍ത്തലും അവിടെ ചെന്ന് സഹായമഭ്യർത്ഥി ക്കലുമെല്ലാം ഇരുകൂട്ടര്‍കും ഒരു പോലെ ഹലാലാണത്രെ! സമസ്തക്കാരുടെ ആദര്‍ശ വേരുകൾ ശീഇസത്തിന്റെ വികലമായ അഴുക്കുചാലുകളിൽ നിന്നാണ് ഊര്‍ജ്ജം സ്വീകരിക്കുന്നത് എന്നതിന് ഇതിൽ പരം തെളിവ് ഇനിയെന്ത് വേണം?

കേരള മുസ്ലിം സമൂഹത്തിൽ അഹ്ലുസ്സുന്നയുടെ വേഷം ധരിച്ച ശീഈ വിശ്വാസക്കാരാണ് സമസ്തക്കാർ എന്ന സത്യമാണ് ഇതിലൂടെയെല്ലാം പുറത്ത് വരുന്നത്.

തീര്‍ന്നില്ല, ലേഖകൻ തുടര്‍ന്നെഴുതുന്നത് ശ്രദ്ധിക്കുക. “സൂഫിസവും അതിന്റെ വിവിധ മാര്‍ഗ്ഗങ്ങളായ ത്വരീഖത്തുകളും ദൈവസാമീപ്യം കൈവരിക്കാനുള്ള മഹത്തായ മാർഗ്ഗങ്ങളായിട്ടാണ് സുന്നികളും ശിയാക്കളും കരുതുന്നത്. വഹാബികളെ സംബന്ധിച്ചിടത്തോളം സൂഫിസവും ത്വരീഖത്തുകളും മാര്‍ഗ്ഗ വശങ്ങളാണ്. ഇസ്ലാമിന് അന്യമായ സന്യാസം വളര്‍ത്താനേ അത് ഉപകരിക്കൂവെന്നാണ് അവർ കരുതുന്നത്. വഹ്ദതുൽ വുജൂദ്, ഫനാഅ്, മുശാഹദ തുടങ്ങിയ സൂഫീ സ്റ്റേജുകളെ ശിയാക്കളും ഒരു പരിധി വരെ ചില സുന്നികളും ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ വഹാബികൾ അത്തരം സൂഫീ ഘട്ടങ്ങൾ തനി കുഫ്രിയ്യത്താണെന്ന് തീർത്ത് പറയുന്നു.”

കണ്ടല്ലോ! ഇസ്ലാമിൽ സന്യാസം കടത്തിക്കൂട്ടാൻ ചില തൽപ്പര കക്ഷികൾ പടച്ചുണ്ടാക്കിയ സൂഫിസമെന്ന തിന്മയെ പ്രചരിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിലും ശിയാക്കളും സമസ്തസുന്നികളും ഒറ്റക്കെട്ടാണ്. സമസ്താലയത്തിൽ ഇറാൻ ആത്മീയനേതാവിന്റെ സ്വന്തം പ്രതിനിധി എന്ത് കൊണ്ട് സന്ദർശനം നടത്തുന്നു എന്ന ചോദ്യത്തിന്റെ ഉത്തരങ്ങൾ വായനക്കാര്‍ക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും.

ഇറാനിൽ അഹ്ലുസ്സുന്നക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ സമാന പതിപ്പാണ് കേരളത്തിലെ ‘വഹാബികൾ’ക്കെതിരിൽ ഇവിടെയുള്ള സമസ്തക്കാർ നടത്തുന്ന കയ്യേറ്റങ്ങൾ. ഇറാൻ ശീഇ-കൾക്ക് ഏറ്റവും വലിയ ശത്രുക്കൾ സൗദിയിലെ സലഫികളാണ്. കേരളത്തിലെ സമസ്തക്കാര്‍ക്ക് ഏറ്റവും വലിയ ശത്രുക്കൾ കേരളത്തിലെ സലഫികൾ ആയത് പോലെ.

ശീഈ-സമസ്ത വിശ്വാസ ബാന്ധവത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം തെളിച്ച് ലേഖകൻ തുടരുന്നു. “മീലാദുന്നബി പോലെയുള്ള പുണ്യാത്മാക്കളുടെ ജന്മദിനം ആഘോഷിക്കലും ചരമദിനം അനുസ്മരിക്കലും സുന്നീ ശിയാ വിശ്വാസപ്രകാരം പുണ്യകർമ്മങ്ങളാണ്. മിഅ്റാജ്, ബറാഅത്ത് എന്നിവയെല്ലാം പ്രാധാന്യപൂര്‍വ്വം ശിയാക്കൾ ആഘോഷിക്കുന്നു. മുഹറം പത്തിന് നോമ്പനുഷ്ഠിക്കുന്നതല്ലാതെ പ്രത്യേക ആഘോഷങ്ങളൊന്നും സുന്നികൾക്കില്ല. ശിയാക്കൾക്ക് മുഹറം പത്ത് കര്‍ബലാ അനുസ്മരണമാണ്. എന്നാൽ മീലാദുന്നബി പോലെയുള്ള ആഘോഷങ്ങൾ വഹാബീ വീക്ഷണത്തിൽ അടിസ്ഥാനരഹിതങ്ങളായ ദുരാചാരങ്ങളാണ്.” (അൽ മുബാറക്. 1410. മുഹറം. 13. പേജ്. 5)

ശിര്‍ക്കിന്റെ കാര്യത്തിൽ മാത്രമല്ല, നൂതന ആചാരങ്ങളുടെ (ബിദ്അത്തുകളുടെ) വിഷയത്തിലും ശീഈ പാരമ്പര്യം പേറുന്നവരാണ് സമസ്തക്കാരെന്ന സത്യം അവരുടെ തൂലികകൾ തന്നെ വിളിച്ച് പറഞ്ഞത് നാം കണ്ടു. സലഫികൾ ഈ പുത്തൻ വാദികൾക്കെതിരായി നിലപാട് സ്വീകരിക്കുന്നവരാണെന്നും ഇവർ തന്നെ അംഗീകരിച്ചു. ഇനി സാധാരണക്കാർ ചിന്തിക്കട്ടെ. ശീഇസവുമായി സകല മേഖലകളിലും അത്ഭുതകരമായ സാമ്യം പുലർത്തുകയും ശീഇകളുമായി ഈടുറ്റ ബന്ധം നിലനിര്‍ത്തുകയും അവരെ തങ്ങളുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ക്ഷണിച്ച് വരുത്തി സ്വീകരണം നൽകുകയും ശീഇകളെ പുകഴ്ത്തി സാധാരണക്കാർ വായിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ലേഖനമെഴുതുകയും ചെയ്യുന്ന സമസ്തക്കാർ ആണോ കേരളത്തിലെ അഹ്ലുസ്സുന്നയുടെ ആളുകൾ?

അതോ, ശീഇസവുമായി ഒരു വിധത്തിലുമുള്ള ബന്ധത്തിനും കൂട്ടാക്കാത്ത സലഫികളാണോ അഹ്ലുസ്സുന്നയുടെ വക്താക്കൾ? നിഷ്പക്ഷരായ മുസ്ലിം സഹോദരങ്ങൾ മറുപടി കണ്ടെത്തട്ടെ. കാര്യങ്ങൾ ഇത്രത്തോളമെത്തിയ സ്ഥിതിക്ക് അഹ്ലുസ്സുന്നയുടെ മുഖംമൂടി ധരിച്ച് കേരളത്തിൽ വിലസുന്ന ഈ ശിയാ ചാരന്മാരെ മുസ്ലിം കൈരളി തിരിച്ചറിയേണ്ടിയിരിക്കുന്നു.

നമ്മോടെങ്ങനെ പെരുമാറുന്നു എന്നതല്ല, നാമെങ്ങനെ പെരുമാറുന്നു എന്നതാണ്

   മരണംകാത്ത് ശയ്യാവലംബിയായിക്കിടക്കുന്ന ഒരാൾ ഏറ്റവുമധികം ആലോചിക്കുന്നത് എന്തായിരിക്കും? താൻ കുറച്ചു സമയം കൂടി ഓഫീസിൽ അല്ലെങ്കിൽ ജോലിസ്ഥലത്ത് ചെലവഴിച്ചിരുന്നെങ്കിൽ എന്നാവാൻ വഴിയില്ല. കുറച്ചു കൂടി ടി.വി കണ്ടിരുന്നെങ്കിൽ, കുറെക്കൂടി സമയം ഫേസ്ബുക്കിലോ വാട്‌സ്ആപ്പിലോ ചെലവഴിച്ചിരുന്നുവെങ്കിൽ എന്നാകാനും തീരെ സാധ്യതയില്ല. ഒരുപക്ഷേ, ജീവിച്ച് കൊതി തീരുംമുമ്പേ തീര്‍ന്നുപോകുന്ന തന്റെ ആയുസ്സ് ഏതെങ്കിലും സേവന മാര്‍ഗത്തിൽ പുനരര്‍പ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, കുടുംബത്തെയും കുട്ടികളെയും കുറച്ചുകൂടി സ്‌നേഹിക്കാനും ലാളിക്കാനുമായിരുന്നെങ്കിൽ, അവര്‍ക്കൊരു വഴികാട്ടിയായി കൂടെയുണ്ടായിരുന്നെങ്കിൽ, തന്റെ സമ്പത്തും സൗകര്യങ്ങളും ഫലപ്രദമായി പരലോക ജീവിതത്തിന്‌വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ എന്നിങ്ങനെയൊക്കെയായിരിക്കും അയാളുടെ ചിന്ത! ഇത് യാഥാര്‍ഥ്യമാണെങ്കിൽ, നമ്മുടെ ഓരോരുത്തരുടെ ജീവിതത്തെക്കുറിച്ചും ഈ നിമിഷം അങ്ങനെ ചിന്തിക്കുക. കുറച്ചുകൂടി ഫലപ്രദമായി നമ്മുടെ ജീവിതം ക്രമീകരിക്കാൻ അതുപകരിക്കും.

  ജീവിത വിജയത്തെക്കുറിച്ച് പറയുന്നവരും പ്രശ്‌നങ്ങളില്‍നിന്നുള്ള മോചനത്തെക്കുറിച്ച് പഠിപ്പിക്കുന്നവരും നമ്മോട് പലതരം പരിഹാരങ്ങൾ നിര്‍ദേശിക്കാറുണ്ട്. നാമത് പരിശീലിച്ചു നോക്കും. പക്ഷേ, പലപ്പോഴും പ്രശ്‌നപരിഹാരം അകലെത്തന്നെയായിരിക്കും! എന്തുകൊണ്ടിങ്ങനെ? ഇത്തരം പല പരിഹാരങ്ങളും കുറുക്കുവഴികളാണ്. ഉദാഹരണത്തിന്, നാം പലപ്പോഴും കേള്‍ക്കുന്നതാണ് ജീവിതത്തെ എപ്പോഴും പോസിറ്റീവായി കാണണം, നിത്യവും രാവിലെ എഴുന്നേല്‍ക്കുമ്പോൾ ആത്മവിശ്വാസത്തോടെയുള്ള വര്‍ത്തമാനങ്ങൾ സ്വന്തത്തോട് പറയണം, നമുക്കിടയിലെ ബന്ധങ്ങൾ നന്നാക്കാൻ എപ്പോഴും സുസ്‌മേരവദനനായിരിക്കണ൦ അങ്ങനെയങ്ങനെ! നല്ലതു തന്നെ. ഇത്തരം കാര്യങ്ങളെ വില കുറച്ച് കാണേണ്ടതില്ല. പക്ഷേ, ഇങ്ങനെയൊക്കെ ചെയ്തുനോക്കിയിട്ടും നാമുദ്ദേശിക്കുന്ന ലക്ഷ്യം പലപ്പോഴും നേടാനാകുന്നില്ലെങ്കിൽ പ്രശ്‌നം കുറേകൂടി കലിങ്കിഷമാ യി ആലോചിക്കേണ്ടതുണ്ട്. ജീവിതവിജയം കുറുക്കുവഴികളിലൂടെ നേടേണ്ടതല്ല. അതിന്, പ്രകൃത്യായുള്ള ചില വഴികളുണ്ട്. നിയതമായ ചില രീതികളുണ്ട്.

  ഒരു കര്‍ഷകൻ വിളവെടുക്കുന്നതുപോലെ എന്നുദാഹരണം പറയാം. ഒരു കര്‍ഷകൻ, കൃഷിഭൂമിയൊരുക്കുകയും വിത്തുവിതക്കുകയും നനയ്ക്കുകയുമൊക്കെ ചെയ്യേണ്ട സമയത്ത് ഉഴപ്പി നടന്നിട്ട് വിളവെടുക്കേണ്ട സമയമാകുമ്പോൾ കൊയ്യാൻ ചെന്നാൽ വയലിൽ എന്താണുണ്ടാവുക! അതുപോലെ, പരീക്ഷക്കൊരുങ്ങേണ്ട വിദ്യാര്‍ഥി പഠനസമയം പാഴാക്കിയതിനുശേഷം പരീക്ഷാഹാളില്‍നിന്ന് നടത്തുന്ന കോപ്പിയടി കൊണ്ടുമാത്രം രക്ഷപ്പെട്ടുകളയാമെന്ന് വിചാരിക്കുന്നതു പോലെയാണ് ചില്ലറ അഡ്ജസ്റ്റുമെന്റുകൾ കൊണ്ടുമാത്രം നമുക്ക് ജീവിതത്തിൽ വിജയിച്ചുകളയാമെന്ന മോഹം. ജീവിതത്തിന്റെ ഏതു മേഖലയിലും ഈ തത്ത്വം ബാധകമാണ്. ഉദാഹരണത്തിന്, നമ്മുടെ ബന്ധങ്ങളിൽ പുരോഗതിയുണ്ടാകണമെങ്കിൽ ആ പുരോഗതി കൈവരിക്കാൻ  വേണ്ട ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങൾ നടത്തണം.നാം ചെയ്യുന്ന ഏതു പ്രവൃത്തിയുടെയും പൂര്‍ണ ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. ഏതെങ്കിലും നിരുത്തരവാദപരമായ പ്രവൃത്തിയിലേര്‍പ്പെട്ടതിന് ശേഷം, അത് നൈമിഷിക ദൗര്‍ബല്യമായിരുന്നു, അല്ലെങ്കിൽ എന്റെ സ്വഭാവം, പ്രകൃതം അങ്ങനെയാണ്, എനിക്ക് പൈതൃകമായി കിട്ടിയതാണ് എന്നൊക്കെയുള്ള ന്യായീകരണങ്ങൾ ബാലിശമാണ്. എന്ത് പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനമെടുക്കാനുള്ള ശേഷി മനുഷ്യനുണ്ട്. ഒരു സംഗതി ചെയ്യുന്നതിന് മുമ്പ് അതിന്റെ അനന്തരഫലം മുന്‍കൂട്ടി കാണാനുള്ള കഴിവ്. താൻ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്കനുസരിച്ച് ഏത് പ്രവൃത്തിയെയും ആസൂത്രണം ചെയ്യാനുള്ള കഴിവ്. വാസ്തവത്തിൽ, ഈ കഴിവ് എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചാണ് ഒരാൾ മഹാനാകുന്നതും മറ്റൊരാൾ നിന്ദ്യനാകുന്നതും. ഉദാഹരണത്തിന്, നമ്മോടൊരാൾ എങ്ങനെ പെരുമാറുന്നുവെന്നത് നമ്മുടെ നിയന്ത്രണത്തിലല്ല, പക്ഷേ അയാളോടുള്ള നമ്മുടെ പ്രതികരണം തീര്‍ച്ചയായും നമ്മുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണ്. ആ പ്രതികരണം എങ്ങനെ നമ്മൾ നടത്തുന്നുവെന്നിടത്ത് നമ്മുടെ മഹത്വം വെളിപ്പെടുന്നു.

  മുഹമ്മദ് നബിയെ നോക്കുക. പ്രവാചകത്വം ലഭിച്ചതിന് ശേഷം മക്കയിലെ തന്റെ ജീവിതകാലം മുഴുവനും അദ്ദേഹത്തെയും അനുയായികളെയും ശത്രുക്കൾ കഠിനമായി മര്‍ദിച്ചു. അവരുടെ മര്‍ദനം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നില്ല. എന്നാൽ അതിനോടുള്ള പ്രതികരണം പൂര്‍ണമായും അദ്ദേഹത്തിന് മാത്രം നിയന്ത്രണമുള്ള കാര്യമായിരുന്നു. അത് അദ്ദേഹം വേണ്ട രൂപത്തിൽ ഉപയോഗിച്ചപ്പോൾ (ക്ഷമിക്കാനും സഹിക്കാനും തീരുമാനിച്ചപ്പോൾ) പ്രവാചകന് സമൂഹത്തിൽ നല്ല സ്വാധീനം ഉണ്ടാക്കാനും ധാരാളം പേരെ തന്നിലേക്ക് അടുപ്പിക്കാനും കഴിഞ്ഞു. ഒരുപക്ഷേ, തുടക്കത്തിൽ തന്നെ പകരത്തിന് പകരം എന്ന സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ എതിരാളികള്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനത്തെ  മുളയിലേ നുള്ളിക്കളയാൻ പറ്റുമായിരുന്നു. പിന്നീട് പതിറ്റാണ്ടിന്‌ശേഷം മക്കയുടെയും മദീനയുടെയും ഭരണ നേതൃത്വത്തിൽ അവരോധിക്കപ്പെട്ടതിന് ശേഷവും വിട്ടുവീഴ്ചയുടെയും മാപ്പിന്റേതുമായ സമീപനമാണ് പ്രവാചകനിൽ നിന്നുണ്ടായത്.

   വിഖ്യാതമായ “സെവൻ ഹാബിറ്റ്‌സ് ഓഫ് ഹൈലി ഇഫക്ടീവ് പീപ്പ്ള്‍” എന്ന ഗ്രന്ഥത്തിൽ സ്റ്റീഫൻ കവി ഈ തത്ത്വത്തെക്കുറിച്ച് പറയുന്നുണ്ട്. അതായത്, നമ്മുടെ ജീവിതത്തിൽ നിത്യേനയെന്നോണം സംഭവിക്കുന്ന സംഗതികളും അതിനോടുള്ള നമ്മുടെ പ്രതികരണവുമാണ് വാസ്തവത്തിൽ നാമാരാണെന്ന് തീരുമാനിക്കുന്നത്. അതായത്, മറ്റുള്ളവരുടെ പെരുമാറ്റം, വാക്ക്, മനോഭാവം തുടങ്ങി നാം നേരിടുന്ന വ്യത്യസ്തമായ പരീക്ഷണങ്ങൾ, അപകടങ്ങൾ, നഷ്ടങ്ങൾ അല്ലെങ്കിൽ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ, വിജയങ്ങൾ  ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാൽ, ഇത്തരം സംഗതികളോട് നാമെന്ത് സമീപനം സ്വീകരിക്കുന്നുവെന്നതാണ് ജീവിത വിജയത്തിന്റെയും മഹത്വത്തിന്റെയും അടിസ്ഥാനം.

  റോബിൻ ഐലന്റിലെ ഒറ്റമുറി ജയിലിൽ കിടക്കുമ്പോൾ നെല്‍സണ്‍ മണ്ടേല സ്വപ്നം കണ്ടത് വര്‍ണവെറിയില്ലാത്ത ഒരു ദക്ഷിണാഫ്രിക്കയെക്കുറിച്ചായിരുന്നു. മണ്ടേലയുടെ ശരീരത്തെ തടവിലിടാൻ ശത്രുക്കള്‍ക്ക് കഴിഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ തളയ്ക്കാൻ അവര്‍ക്കായില്ല. ഫലമോ? നീണ്ട ഇരുപത്തിയേഴ് വര്‍ഷത്തെ കാരാഗൃഹവാസത്തിന് ശേഷം ജയിൽ മോചിതനായ മണ്ടേല പിന്നീട് ആ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുയര്‍ന്നു. നിശ്ചയദാര്‍ഢ്യവും താനുറച്ചുവിശ്വസിക്കുന്ന മൂല്യങ്ങൾ ഒരിക്കൽ നടപ്പിലാവുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസവുമാണ് ഈ മഹോന്നത വിജയത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. മറ്റുള്ളവര്‍ക്ക് നമ്മെ ശാരീരികമായി ഉപദ്രവിക്കാൻ സാധിച്ചേക്കാം. ഭൗതികമായി നമ്മുടെ സ്വാതന്ത്ര്യത്തെ തടയാൻ സാധിച്ചേക്കാം. നമ്മുടെ മുന്നിൽ പലവിധ തടസ്സങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ സ്വപ്നം കാണാനുള്ള നമ്മുടെ മനസ്സിനെ ആര്‍ക്കും തടയുക സാധ്യമേയല്ല. ആ സ്വപ്നത്തിൽ ഉയിരെടുക്കുന്ന ചിന്തകളും അവയെ പ്രായോഗികമായി നടപ്പിലാക്കാനുള്ള വഴികളും മനസ്സിൽ കൊണ്ടുനടക്കുന്ന ആൾ അനുഭവിക്കുന്ന വിശാലമായ ഒരു സ്വാതന്ത്ര്യമുണ്ട്. പ്രവര്‍ത്തിക്കാനുള്ള നമ്മുടെ ഇടവും ആ സ്വാതന്ത്ര്യത്തിന്റെ വലിപ്പത്തിനനുസരിച്ച് വലുതായിക്കൊണ്ടിരിക്കും. ഇവ്വിഷയകമായി ശൈഖുൽ ഇസ്‌ലാം ഇമാം ഇബ്‌നു തൈമിയയുടേതായി ഉദ്ധരിക്കപ്പെടുന്ന ഒരു വചനമുണ്ട്: “ഐഹിക ജീവിതത്തിൽ ഒരു സ്വര്‍ഗമുണ്ട്. ആ സ്വര്‍ഗത്തിൽ പ്രവേശിച്ചിട്ടില്ലാത്തവന് പരലോകത്തെ സ്വര്‍ഗത്തിൽ പ്രവേശിക്കുക സാധ്യമല്ല.” ദൈവസ്മരണയിലൂടെ കൈവരുന്ന മാനസിക സമാധാനമാകുന്ന സ്വര്‍ഗത്തെക്കുറിച്ചാണ് അദ്ദേഹം ഇവിടെ സൂചിപ്പിക്കുന്നത്. ഏത് തരം പ്രശ്‌നങ്ങളുടെ നടുക്കടലിലാണെങ്കിലും അസ്വസ്ഥതകളില്ലാത്ത, അചഞ്ചലമായ മനസ്സുമായി നടക്കാൻ സാധിക്കുകയെന്നത് ഒരുതരം സ്വര്‍ഗീയാനുഭൂതി തന്നെയാണ്. വിശ്വാസത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയാണത്. അതുതന്നെയാണ്, തങ്ങൾ വിശ്വസിച്ച ആദര്‍ശത്തിന്റെ പേരിൽ ഭരണാധികാരികൾ തടവിലിട്ടപ്പോൾ പണ്ഡിതവര്യരായ നമ്മുടെ മുന്‍ഗാമികൾ പറഞ്ഞത്: “ഞങ്ങളിപ്പോഴും അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ച് ഈ രാജാക്കന്മാരെങ്ങാനും അറിഞ്ഞിരുന്നുവെങ്കിൽ, അതിന്റെ പേരിൽ വാളുകളുമായി നമ്മോടു യുദ്ധം ചെയ്യാൻ അവര്‍ വരുമായിരുന്നു.”

നമ്മുടെ മനസ്സിൽ സന്തോഷത്തിന്റെ ഒരു ലോകം പണിയാൻ ശ്രമിച്ചുകൂടേ നമുക്ക്?!

ഉദുഹിയത്ത് അറുക്കുന്നയാൾ നഖവും മുടിയും നീക്കം ചെയ്യാതിരിക്കൽ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്കും ബാധകമോ ?

ഉദുഹിയത്ത് അറുക്കുന്നയാൾ  നഖവും മുടിയും നീക്കം ചെയ്യാതിരിക്കൽ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്കും ബാധകമോ ?

ഹജ്ജും ഉംറയും ചെയ്യാനാഗ്രഹിക്കുന്ന ഒരാളാണെങ്കിൽ പോലും ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നവാനാണ് എങ്കിൽ ദുല്‍ഹിജ്ജ മാസത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ മുടി, രോമം, നഖം, തൊലി (ചിലർ കാലിലെ തൊലി നീക്കം ചെയ്യാറുണ്ട്) എന്നിവ നീക്കം ചെയ്യാൻ  പാടില്ല. എന്നാൽ ഹജ്ജിന്‍റെ ഭാഗമായോ അല്ലാതെയോ ദുല്‍ഹിജ്ജ പത്തിനിടക്ക് ഉംറ നിര്‍വഹിക്കുന്നവര്‍ക്ക്, ഉംറയുടെ ഭാഗമായുള്ള (നുസുക്) തലമുടി നീക്കം ചെയ്യലിന് ഈ നിരോധനം ബാധകമല്ല.

എന്നാൽ നുസുക് അല്ലാത്ത എല്ലാ മുടി നീക്കം ചെയ്യലും, നഖം വെട്ടലും ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്ത് നിഷിദ്ധമാണ്. ഇഹ്റാമിൽ പ്രവേശിക്കുന്ന സമയത്ത് വൃത്തിയാവുക എന്ന നിലക്ക് സാധാരണ ആളുകൾ  ചെയ്യാറുള്ള രോമം നീക്കം ചെയ്യലും നഖം വെട്ടലും ഈ നിഷിദ്ധത്തിൽ ഉള്‍പ്പെടുന്നു.

ശൈഖ് ഇബ്നു ഉസൈമീൻ  (റഹിമഹുല്ല) പറയുന്നു: ” ഹജ്ജ് ചെയ്യുന്ന ഒരാൾ  ഉംറ കൂടി നിര്‍വഹിക്കുകയാണ്‌ എങ്കിൽ അയാളെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായും മുടി വെട്ടേണ്ടി വരും. അയാളുടെ നാട്ടിൽ ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നയാൾ  ആളാണെങ്കിൽ പോലും അയാൾ  മുടി വെട്ടിക്കൊള്ളട്ടെ. ചില ആളുകൾ  അവരോടൊപ്പം അവരുടെ കുടുംബവും ഹജ്ജ് നിര്‍വഹിക്കുന്നില്ലെങ്കിൽ അയാള്‍ക്കും അവര്‍ക്കും വേണ്ടി ഉദുഹിയത്തിന്‍റെ മൃഗം വാങ്ങി നല്‍കുകയോ, തന്‍റെ മക്കളെയോ സഹോദരങ്ങളെയോ തുടങ്ങി മറ്റാരെയെങ്കിലും അതേല്‍പ്പിക്കുകയോ ചെയ്യാറുണ്ട്. ഇത്തരം സന്ദര്‍ഭത്തിൽ അയാൾ  ഉംറക്കാരനാണെങ്കിൽ തന്‍റെ മുടി വെട്ടുന്നതിൽ തെറ്റില്ല. കാരണം ഉംറയിൽ മുടി വെട്ടുക എന്നുള്ളത് ഒരു ഉംറയുടെ ഒരു ഘടകം (നുസുക്) ആണല്ലോ. ”

അതുപോലെ ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: ഒരാൾ  ഹജ്ജു കാരനോ മറ്റോ ആകട്ടെ അയാൾ  ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നവനായിരിക്കെ (ദുല്‍ഹിജ്ജ മാസം പ്രവേശിക്കുന്നതിന് മുന്‍പ്) തന്‍റെ മുടി വെട്ടുകയോ, മുടി നീക്കം ചെയ്യുകയോ നഖം വെട്ടുകയോ ഒക്കെ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷെ അയാൾ  ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നവനായിരിക്കെ ദുല്‍ഹിജ്ജ മാസത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ഉദുഹിയത്ത് അറുക്കുന്നത് വരെ തന്‍റെ മുടിയിൽ നിന്നോ , നഖത്തിൽ നിന്നോ, തൊലിയിൽ നിന്നോ വല്ലതും നീക്കം ചെയ്യുന്നതിനെ അവൻ  വര്‍ജ്ജിക്കേണ്ടതുണ്ട്. കാരണം പ്രവാചകൻ  (സ) പറഞ്ഞു: “ദുല്‍ഹിജ്ജ മാസം പിറക്കുകയും നിങ്ങൾ  ഉദുഹിയത്ത് അറുക്കുവാൻ  ആഗ്രഹിക്കുകയും ചെയ്‌താൽ തന്‍റെ മുടിയിൽ നിന്നോ, തൊലിയിൽ നിന്നോ, നഖത്തിൽ നിന്നോ യാതൊന്നും തന്നെ അവൻ  നീക്കം ചെയ്യാൻ  പാടില്ല.” – [സ്വഹീഹ് മുസ്‌ലിം]. ” 

അതിനാൽ തന്നെ ഹജ്ജ് ചെയ്യുന്നവർ ആണെങ്കിൽ പോലും ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നവർ ആണെങ്കിൽ ദുല്‍ഹിജ്ജ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ അറുക്കുന്നത് വരെ മുടിയും നഖവുമൊന്നും നീക്കം ചെയ്യരുത്. എന്നാൽ ഹജ്ജിന് മുന്‍പായോ അല്ലാതെയോ ദുല്‍ഹിജ്ജ പത്തിൽ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് , ഉംറയുടെ അവസാനത്തിൽ അതിന്‍റെ ഭാഗമായി നിര്‍വഹിക്കുന്ന മുടി നീക്കം ചെയ്യൽ നിര്‍വഹിക്കാവുന്നതാണ്‌.

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ….