അബ്ദുല്ലാഹ് ബ്‌നു അബ്ദുല്‍ ഹമീദ് അല്‍ അഥരി വിവര്‍ത്തനംഃ കബീര്‍ എം. പറളി
സലഫുസ്സ്വാലിഹിന്റെ അഖീദയെ സംബന്ധിച്ച സംക്ഷിപ്ത
വിശകലനമാണ് ഈ കൃതി. ആധുനിക സംഘങ്ങളിലും സംഘടനകളിലും കാണുന്ന ഗുരുതരമായ അഭിപ്രായാന്തരങ്ങളിലും, വിഭാഗീയതകളിലും കഴിയേണ്ടിവരുന്ന ഇന്നത്തെ മുസ്‌ലിം ഉമ്മത്തിന്റെ
അവസ്ഥയാണ് ഇത്തരമൊരു രചനയ്ക്ക് എന്നെ പ്രേരിപ്പിച്ചത്. എല്ലാവരും അവരവരുടെ മന്‍ഹജിലേക്കാണ്
ക്ഷണിക്കുന്നത്. തങ്ങളുടെ സംഘങ്ങളേയാണ് നല്ലവരായി പ്രഖ്യാപിക്കുന്നത്. ഇവര്‍ക്കിടയില്‍
എന്തു ചെയ്യണമെന്നറിയാതെ ജനങ്ങള്‍ അങ്കലാപ്പിലാണ്; ആരോടൊപ്പമാണ്
പോകേണ്ടത്? ആരെയാണ് പിന്തുടരേണ്ടത്? തുടങ്ങിയ
ചോദ്യങ്ങള്‍ അവരെ കുഴക്കുന്നുണ്ട്. പക്ഷെ, സത്യത്തിന്റെ തിരിനാളം
ഈ ഉമ്മത്തില്‍ നിന്നും പൂര്‍ണ്ണമായും നിഷ്‌കാസിതമായിട്ടില്ല. ഒരുനാളും അങ്ങനെയൊന്ന്
സംഭവിക്കുകയുമില്ല. പ്രവാചകന്‍ പറഞ്ഞു: എന്റെ സമുദായത്തില്‍ ഒരു വിഭാഗം സത്യത്തില്‍
വിജയിച്ചുകൊണ്ടേയിരിക്കും. അവരെ നിന്ദിക്കുന്നവർക്കോ എതിര്‍ക്കുന്നവർക്കോ അവര്‍ക്കൊരുപദ്രവവും
വരുത്താനാകില്ല. അല്ലാഹുവിന്റെ (അന്ത്യനാളിനുള്ള) കല്‍പന വരുവോളവും അവര്‍ അതില്‍ നിന്നെ
നിലകൊള്ളുന്നവരായിരിക്കും. (ബുഖാരി)
ഇവിടെ നമ്മളിലൊരു ബാധ്യത കടന്നുവരുന്നുണ്ട്. ആരാണാ
വിഭാഗം? അല്ലാഹുവിന്റെ ദൂതന്‍ പഠിപ്പിക്കുകയും,
സ്വഹാബത്തും, താബിഉകളും,
തബഉത്താബിഉകളുമടങ്ങുന്ന ഉത്തമ തലമുറ ശീലിക്കുകയും ചെയ്ത ശരിയായ ഇസ്‌ലാമിനെ പ്രതിനീധികരിക്കുന്ന
ആ അനുഗൃഹീത വിഭാഗത്തെപ്പറ്റി നാം പഠിച്ചേ മതിയാകൂ. അവരാണ് വിജയ കക്ഷികള്‍! അവരാണ് അല്ലാഹുവിന്റെ
സഹായത്തിന് വിധേയരായ സംഘങ്ങള്‍! ഈ വിഭാഗമാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്ന പേരില്‍
അറിയപ്പെടുന്നത്; സച്ചരിതരായ സലഫുകളുടെ സംശുദ്ധമായ പ്രതിബിംബം.
സലഫിന്റെ അഖീദ: നിര്‍വചനം
ഭാഷാപരമായി, അഖീദ എന്നാല്‍
ബന്ധം (العقد), ഉറപ്പ് (التوثيق), കൃത്യത (الإحكام), ശക്തമായ കെട്ട് (الربط بقوة) എന്നൊക്കെയാണ് അര്‍ഥം.
അതേസമയം, ‘സംശയം
കടന്നു വരാന്‍ സാധ്യതയില്ലാത്ത വിധം ഒരു വിശ്വാസിയില്‍ രൂഢമൂലമായ ഈമാന്‍’ (الإيمان الجازم الذي لا يتطرق إليه شك لدى معتقده) എന്നാണ് അഖീദക്ക് സാങ്കേതികമായി പറഞ്ഞു വരുന്നത്.
സലഫ് എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്? ‘മുമ്പ് കഴിഞ്ഞു പോയത്’ എന്നത്രെ ഈ പദത്തിന്റെ
ഭാഷാര്‍ഥം. മുന്‍കാല സമൂഹം എന്നും ഇതിന് അര്‍ഥമുണ്ട്. പ്രായത്തിലും, പദവിയിലും നി ന്നേക്കാള്‍ മുകളില്‍ നില്‍ക്കുന്ന, നിന്റെ
മുന്‍ഗാമികളായ പിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരേയും സലഫ് എന്ന
വാക്ക് കൊണ്ട് അര്‍ഥ മാക്കാവുന്നതാണ്. ഇസ്‌ലാമിന്റെ
ആദ്യകാല സമൂഹത്തെ സലഫു സ്സ്വാലിഹ് (സച്ചരിതരായ ആദ്യകാല സമൂഹം) എന്ന് വിളിക്കുന്നത്
ഈ അര്‍ഥത്തിലാണ്. അല്ലാഹുവിന്റെ ദൂതനും അവിടുത്തെ സ്വഹാ ബികളും അവരെ നന്‍മയില്‍ പിന്തുടര്‍ന്ന
താബിഉകളുമാണ് മുസ്‌ലിം ഉമ്മത്തിന്റെ സച്ചരിതരായ സലഫ്. പ്രവാചകനും സ്വഹാബത്തും ഏ തൊന്നിലേക്ക്
പ്രബോധനം ചെയ്തുവോ, അതിലേക്ക് പ്രബോധനം ചെയ്യുന്നവരാണ് മന്‍ഹജുസ്സലഫില്‍
(സലഫീ സരണിയില്‍) നില കൊള്ളുന്നവര്‍. സലഫുകളാണ് അനുധാവനം ചെയ്യപ്പെടാന്‍ അര്‍ഹര്‍.
എന്തു കൊണ്ടെന്നാല്‍, വിശ്വാസത്തില്‍ സത്യസന്ധരും അഖീദയി ല്‍
ശക്തരുമായിരുന്നു അവര്‍. തങ്ങളുടെ ഇബാദാത്തുകളില്‍ ആത്മാര്‍ഥ രുമായിരുന്നു. അതുകൊണ്ടുതന്നെയാണ്,
തന്റെ ദീനിന്റെ പ്ര ചരണത്തിന്, തന്റെ ദൂതന്റെ സുന്നത്തുകളുടെ
പ്രബോധനത്തിന് അ ല്ലാഹു തആലാ ആ സമൂഹത്തെ തെരഞ്ഞെടുത്തത്.
സലഫുസ്സ്വാലിഹിന്റെ നേതാവ് അല്ലാഹുവിന്റെ റസൂലാണ്(g). അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ അവര്‍ തിരിച്ചുപോയിരുന്നത് ഖുര്‍ആനിലേക്കും
സുന്നത്തിലേക്കുമാണ്. ഖുര്‍ആന്‍ അവരെ പഠി പ്പിച്ചത് അങ്ങനെയാണ് എന്നതു കൊണ്ടാണത്.
فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآَخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا (سورة النساء: 59)
”വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍
ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും
കൂടുതല്‍ നല്ല പര്യവസാനമുള്ളതും.” (നിസാഅ്: 59)
പ്രവാചകനെ കഴിഞ്ഞാല്‍, ഏറ്റവും ബഹുമാന്യരായ സലഫ്, ന ബി തിരുമേനി()യില്‍
നിന്നും ആത്മാര്‍ഥമായും സത്യസന്ധതയോ ടേയും ദീനുള്‍ക്കൊണ്ട സ്വഹാബത്താണ്. അവരെ പരിചയപ്പെടുത്തി
ക്കൊണ്ട് അല്ലാഹു പറഞ്ഞു:
مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُمْ مَنْ قَضَى نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ وَمَا بَدَّلُوا تَبْدِيلًا (الأحزاب: 23)
”സത്യവിശ്വാസികളുടെ കൂട്ടത്തില്‍
ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ,
അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ)
തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്)
യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.” (അഹ്‌സാബ്: 23)
അതിനാല്‍, സലഫുസ്സ്വാലിഹിനെ
പിന്തുടരുകയും അവരുടെ സരണിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഏതു കാലഘട്ടത്തിലെ,
ആര്‍ക്കും പറയാവുന്ന പേരാണ് സലഫി എന്നത്; സലഫുകളെ
പി ന്തുടരുന്നവന്‍ സലഫി എന്നര്‍ഥം.
സലഫുസ്സ്വാലിഹിന്റെ അഖീദ
സലഫുസ്സ്വാലിഹിന്റെ അഖീദയാണ് പിന്തുടരാന്‍ അര്‍ഹതയുള്ള
ത്; എന്തുകൊണ്ട്? മറ്റൊന്നു
കൊണ്ടുമല്ല; മുസ്‌ലിം സമൂഹത്തെ മൊ ത്തത്തിലും പണ്ഡിതന്‍മാരേയും
പ്രബോധകന്‍മാരേയും പ്രത്യേകിച്ചും ഐക്യപ്പെടുത്തി നിര്‍ത്താന്‍ കെല്‍പുള്ള ഒരേയൊരുമാര്‍ഗം
സലഫു സ്സ്വാലിഹിന്റെ അഖീദയാണ് എന്നത് കൊണ്ടാണത്. അത് അല്ലാഹുവി ന്റെ വഹ്‌യിനും പ്രവാചക
തിരുമേനി(g)യുടെ സുന്നത്തിനും അനു സൃതമായുള്ളതാണ്. ആദരണീയരായ ആദ്യകാല സ്വഹാബീ തലമുറയുടെ ആദര്‍ശമാണത്.
തര്‍ക്കങ്ങളിലും ഭിന്നതകളിലുമായി കഴിയുന്ന മുസ്‌ലിം സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കുക!
സച്ചരിതരായ സലഫിന്റെ അഖീദക്കല്ലാതെ മറ്റൊന്നിനും അവരെ ഐക്യപ്പെടു ത്താന്‍ സാധിക്കുകയില്ല!
അവരുടെ മാര്‍ഗത്തെപ്പറ്റി അല്ലാഹു പറ ഞ്ഞു:
وَمَنْ يُشَاقِقِ الرَّسُولَ
مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ
الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا
(النساء: 115)
”തനിക്ക് സന്‍മാര്‍ഗം
വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും,
സത്യവിശ്വാസികളുടെ തല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും,
നരകത്തിലിട്ട് നാമവ നെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!”
(നിസാഅ്: 115)
അല്ലാഹുവുമായും അവന്റെ ദൂതനുമായും വിശ്വാസികളെ നേരിട്ട്
ബന്ധപ്പെടുത്തുന്ന ആദര്‍ശമാണ് സലഫിന്റേത്. അവര്‍ രണ്ടു പേരോടുമാണ് അവരുടെ ആത്യന്തിക
സ്‌നേഹം എന്നതുകൊണ്ടാണത്. അല്ലാഹു പറഞ്ഞതും അല്ലാഹുവിന്റെ റസൂല്‍(g)പറഞ്ഞതുമായ സം ഗതികളാണ് സലഫിന്റെ അഖീദ. മനുഷ്യന്റെ ശുഷ്‌കബുദ്ധി സ്വാധീനം ചെലുത്തിയിട്ടില്ലാത്ത, ഒരാളുടേയും ദേഹേച്ഛക്ക് ഇടം ലഭിച്ചിട്ടില്ലാ ത്ത ഋജുവായ ആദര്‍ശം.
ലളിതവും സുവ്യക്തവുമാണത്. ദുര്‍ഗ്രാഹ്യതയില്ലാത്ത, പ്രമാണ ങ്ങള്‍ കൈകടത്തലിന് വിധേയമായിട്ടില്ലാത്ത സുന്ദരമായ സരണി!
അതിനെ ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്ക് പിന്നെ സന്ദേഹങ്ങളുടെ പ്രശ്‌ന ങ്ങളില്ല. പിശാചിന്റെ
ദുര്‍ബോധനങ്ങളില്‍ നിന്നും അവന്‍ ഏറെ ദൂരെയായിരിക്കും, തീര്‍ത്തും
ഹൃദയാനന്ദം! കണ്‍കുളിര്‍മ്മ! എന്തുകൊ ണ്ടെന്നാല്‍, ഈ സമുദായത്തിന്റെ
പ്രവചാകന്‍ മുഹമ്മദ് നബി(g) കാണിച്ചു തന്ന മാര്‍ഗത്തിലൂടേയാണ്
അവന്റെ സഞ്ചാരം.
സലഫുസ്സ്വാലിഹിന്റെ അഖീദയുടെ അടിത്തറ
വിശ്വാസത്തിലും കര്‍മ്മത്തിലും സ്വഭാവനിഷ്ഠകളിലുമൊക്കെ
കൃത്യവും വ്യവസ്ഥാപിതവുമായ അടിത്തറകളിലൂടെയാണ് അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ
ആളുകള്‍ ചരിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത അടിത്തറകളാകട്ടെ, അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും, പ്രവാചക
തിരുമേനി(g)യുടെ സ്വഹീഹായ – അവ മുതവാതിറായവ യാകട്ടെ, ആഹാദായവയാകട്ടെ
– ഹദീസുകളില്‍ നിന്നും, പൂര്‍വ സൂരികളായ സ്വഹാബികളും താബിഉകളും
അവരെ നന്‍മയില്‍ പിന്തുടര്‍ന്ന തബഉത്താബിഉകളും സ്വീകരിച്ച നിലപാടുകളില്‍ നിന്നും ഉരുത്തിരി
ഞ്ഞു വന്നവയാണ്. അഥവാ, അഹ്‌ലുസ്സുന്ന അവലംബിച്ചു പോരുന്ന ദീനിന്റെ
അടിസ്ഥാന നിയമങ്ങള്‍ നബി തിരുമേനി (g) വ്യക്തമാക്കി
ത്തന്നവ തന്നെയാകുന്നു എന്നര്‍ഥം. ദീനില്‍ ഏതെങ്കിലുമൊരു കാര്യം പുതുതായി നിര്‍മ്മിക്കാനോ, എന്തെങ്കിലും നിര്‍മ്മിച്ച് അത് ദീനിന്റെ ഭാഗമാണ് എന്ന് വാദിക്കാനോ
ഒരാള്‍ക്കും പാടില്ല എന്ന് വിശ്വസിക്കുന്നവരാണ് അവര്‍. അഖീദയുടെ വിഷയത്തില്‍ ശറഅ് അനുശാസിക്കുന്നവ
മുഴുവന്‍ മുറുകെപ്പിടിക്കുകയും, ബിദഈ വാദങ്ങളെ അപ്പാടെ തള്ളിക്കളയുകയും
ചെയ്യുന്ന രീതിയാണ് അഹ്‌ലുസ്സുന്നത്തിന്റേത്.
ഇസ്‌ലാം ദീനിന്റെ അടിസ്ഥാന ആദര്‍ശങ്ങളായി അഹ്‌ലുസ്സുന്നത്തി
വല്‍ ജമാഅത്ത് വെച്ച് പുലര്‍ത്തുന്ന വിശ്വാസങ്ങളെ താഴെ കാണും പ്രകാരം സംഗ്രഹിച്ച് പറയാവുന്നതാണ്.
1. അല്ലാഹുവിലും, മലക്കുകളിലും, ഗ്രന്ഥങ്ങളിലും, ദൂതന്‍മാരിലും, അ ന്ത്യദിനത്തിലും, ഖദറിലുമുള്ള വിശ്വാസം. ഇവ ഓരോന്നും സംക്ഷിപ്തമായി വിശദീകരിക്കാവുന്നതാണ്:
അല്ലാഹുവിലുള്ള വിശ്വാസം:
അഥവാ, തൗഹീദിന്റെ
മൂന്നിനങ്ങളും അംഗീകരിക്കുകയും, വിശ്വസിക്കുകയും, അവയനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക.
തൗഹീദുര്‍റുബൂബിയ്യ (അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തിലു
ള്ള ഏകത്വം): അല്ലാഹു തന്റെ പ്രവര്‍ത്തനങ്ങളിലും, സൃഷ്ടിപ്പിലും, വിഭവദാനത്തിലും, ജനിപ്പിക്കുന്നതിലും മരിപ്പിക്കുന്നതിലുമൊക്കെ ഏ കനാകുന്നു എന്നും,
സര്‍വ വസ്തുക്കളുടേയും രക്ഷിതാവും, രാജാവും അവനാകുന്നു
എന്നും വിശ്വസിക്കലാണ് തൗഹീദുര്‍റുബൂബിയ്യ.
തൗഹീദുല്‍ ഉലൂഹിയ്യ (അല്ലാഹുവിന്റെ ആരാധ്യതയിലുള്ള
ഏകത്വം): അല്ലാഹുവാണ് സാക്ഷാല്‍ ഇലാഹ്.അവനല്ലാതെ ആരാധിക്ക
പ്പെടുന്നവ മുഴുവന്‍ അയഥാര്‍ഥമാണ്. ആരാധന അല്ലാഹുവിന് മാത്രമാണ് നല്‍കേണ്ടത്. അവനുമായി
ഒരാളേയും പങ്ക് ചേര്‍ത്തു കൂടാ. ഇബാദത്തിന്റെ യാതൊരംശവും അവനല്ലാത്തവരിലേക്ക് തിരിച്ചു
വിടാവുന്നതല്ല.സ്‌നേഹം, ഭയം, പ്രതീക്ഷ
തുടങ്ങിയ സര്‍വ്വം കൊണ്ടും, സമ്പൂര്‍ണ്ണമായി അല്ലാഹുവിന്നാണ്
ഇബാദത്ത് ചെയ്യേണ്ടത്. എന്നീ കാര്യങ്ങളാണ് തൗഹീദുല്‍ ഉലൂഹിയ്യ കൊണ്ട് ഉദ്ദ്യേശിക്കപ്പെട്ടിട്ടുള്ളത്.
തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്ത് (അല്ലാഹുവിന്റെ
നാമങ്ങളിലും ഗുണവിശേഷങ്ങളിലുമുള്ള ഏകത്വം): വഹ്‌യിലൂടെ, വിശുദ്ധ വചനങ്ങളിലൂടെ അല്ലാഹു തന്റെ
ഗുണവിശേഷണങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. സലഫുകള്‍ തങ്ങളുടെ രക്ഷിതാവിനെ മനസ്സിലാക്കിയതും
ഉള്‍ക്കൊണ്ടതും പ്രസ്തുത നാമഗുണവിശേഷണങ്ങളിലൂടെയാണ്. ഖുര്‍ ആനിലൂടെയും പ്രവാചകന്റെ
തിരുനാവിലൂടെയും സ്ഥാപിക്കപ്പെട്ടി ട്ടുള്ള അല്ലാഹുവിന്റെ മുഴുവന്‍ നാമഗുണവിശേഷണങ്ങളേയും,
എങ്ങിനെയെന്ന് ചോദിക്കാതെ, നിഷേധിച്ചു തള്ളാതെ,
വ്യാഖ്യാനി ക്കാതെ, രൂപം നല്‍കാതെയാണ് സലഫുകള്‍
സ്വീകരിച്ചു പോന്നത്. ഇക്കാര്യത്തില്‍ അവരെടുത്ത നിലപാടിന്റെ മാനദണ്ഡം ഖുര്‍ആനാണ്:
لَيْسَ كَمِثْلِهِ شَيْءٌ
وَهُوَ السَّمِيعُ الْبَصِيرُ (الشورى: 11)
”അവന് തുല്യമായി യാതൊന്നുമില്ല.
അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.” (ശൂറ: 11)
ഏഴ് ആകാശങ്ങള്‍ക്കും മീതെ, സര്‍വ സൃഷ്ടികളില്‍ നിന്നുമകന്ന്, അല്ലാഹു
തന്റെ അര്‍ശില്‍ ഉപവിഷ്ഠനാണെന്നും, അവന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും
സമ്പൂര്‍ണ്ണ ജ്ഞാനമുള്ളവനാണെന്നും, താന്‍ ഉദ്ദേശിക്കുന്ന വിധം
വിഭവങ്ങള്‍ നല്‍കിക്കൊണ്ട് അവന്റെ രണ്ട് കൈക ളും നീട്ടിപ്പിടിച്ചവയാണെന്നും യാതൊരു
വ്യാഖ്യാനവും കൂടാതെ അ ഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു. കേള്‍വി, കാഴ്ച, അറിവ്, കഴിവ്, പ്രതാപം, സംസാരം തുടങ്ങിയ സ്വിഫത്തുകള്‍ അല്ലാഹുവിന്നുണ്ടെന്നും
ഖുര്‍ആനും സുന്നത്തും പഠിപ്പിച്ച വിധം അവരംഗീകരിക്കുന്നു. ഈ വക കാര്യങ്ങളിലൊന്നിലും
അവര്‍ ‘എങ്ങിനെ’ എന്ന് ചോദിക്കുക യോ ആ നിലക്ക്
വ്യാഖ്യാനിക്കുകയോ ചെയ്യാറില്ല. ഇവയുടെയൊ ന്നും രൂപഭാവങ്ങള്‍ അല്ലാഹു തആലാ നമുക്ക്
വിശദീകരിച്ചു തന്നിട്ടില്ല എന്നതു കൊണ്ടാണത്.
അതേ പ്രകാരം, പരലോകത്ത് വെച്ച് അടിമകള്‍ക്കിടയില്‍ വിചാ രണ നടത്തി വിധി പറയാനെത്തുന്ന വേളയില്‍, മുഅ്മിനുകള്‍ക്ക് അല്ലാഹുവിനെ നഗ്നനേത്രങ്ങള്‍കൊണ്ട് നോക്കിക്കാണാന്‍ സാധിക്കുമെ
ന്നും വിശ്വസിക്കുന്നവരാണ് അഹ്‌ലുസ്സുന്ന.
മലക്കുകളിലുള്ള വിശ്വാസം:
അല്ലാഹുവിന്റെ മുഴുവന്‍ മലക്കുകളിലും ഭേദമേതുമില്ലാതെ
അ വര്‍ വിശ്വസിക്കുന്നു. അവരുടെ അസ്ഥിത്വത്തെ അംഗീകരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ
സൃഷ്ടികളാണ്,പ്രകാശത്താലാണ് അവര്‍ സൃ ഷ്ടിക്കപ്പെട്ടിട്ടുള്ളത്,
അല്ലാഹുവിനെ ആരാധിക്കുകയും, അവന്റെ ക ല്‍പനകള്‍
നടപ്പില്‍ വരുത്തുകയുമാണ് അവരുടെ സൃഷ്ടിപ്പിന്റെ
ല ക്ഷ്യം തുടങ്ങിയ കാര്യങ്ങളിലും സന്ദേഹമില്ലാതെ അവര്‍ വിശ്വസി ക്കുന്നവരാണ്.
അല്ലാഹു മലക്കുകളെപ്പറ്റി പറഞ്ഞു:
بَلْ عِبَادٌ مُكْرَمُونَ * لَا يَسْبِقُونَهُ بِالْقَوْلِ وَهُمْ بِأَمْرِهِ يَعْمَلُونَ (الأنبياء: 26، 27)
”എന്നാല്‍ (അവര്‍ –
മലക്കുകള്‍) അവന്റെ ആദരണീയരായ ദാസന്‍ മാര്‍ മാത്രമാകുന്നു. അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല.
അവന്റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കുകയാണ്.”
(അമ്പിയാഅ്: 26, 27)
അതേസമയം, വിശുദ്ധരായ
മലക്കുകളെ നമുക്ക് കാണാനാകാ ത്തവിധം അല്ലാഹു മറച്ചു വെച്ചിരിക്കുകയാണ്.
ഗ്രന്ഥങ്ങളിലുള്ള വിശ്വാസം:
മുഴുവന്‍ ദൈവിക ഗ്രന്ഥങ്ങളിലും, അതിലുള്‍ക്കൊള്ളുന്ന മത നിയമങ്ങളിലും, അവയില്‍
നിന്നുല്‍ഭവിക്കുന്ന പ്രകാശധാരകളിലും വിശ്വസിക്കുന്നവരാണ് അഹ്‌ലുസ്സുന്ന. മനുഷ്യ സമൂഹത്തിന്റെ
സന്‍മാ ര്‍ഗത്തിനു വേണ്ടി അല്ലാഹു തന്റെ ദൂതന്‍മാരിലൂടെ അവതരിപ്പി ച്ചവയാണ് വേദഗ്രന്ഥങ്ങള്‍.
തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍, ഇബ്‌റാഹീം നബി (g)ക്കും, മൂസാ നബി(g)ക്കും ലഭിച്ച ഏടുകള്‍
എന്നിവ അവയില്‍ ചിലതാണ്. എന്നാല്‍ പ്രസ്തുത ഗ്രന്ഥങ്ങളേക്കാള്‍ മഹിതവും അവ യുടെ നിയമ
സാധുതയെ ദുര്‍ബലമാക്കിയതുമായ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അല്ലാഹുവില്‍ നിന്നും
അവതീര്‍ണ്ണമായ അവന്റെ കലാമാണ് ഖുര്‍ആന്‍ എന്നും, അത് സൃഷ്ടിയല്ല, (അക്ഷരത്തിലും ആശയത്തിലും) അല്ലാഹുവിന്റെ
യഥാര്‍ഥത്തിലുള്ള സംസാരം ത ന്നെയാണ് എന്നും അഹ്‌ലുസ്സുന്ന കണിശമായും വിശ്വസിക്കുന്നു.
അ ല്ലാഹു അതിനെ ജീബ്‌രീലി(റ)ന് നല്‍കുകയും, ജീബ്‌രീല്‍ മുഹമ്മദ്
നബി(g)ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. ഹൃദയങ്ങള്‍ കാ ത്തു സൂക്ഷിക്കുന്ന, നാവുകള്‍ പാരായണം ചെയ്യുന്ന, ഏടുകളില്‍ രേ
ഖപ്പെടുത്തപ്പെടുന്ന ഖുര്‍ആന്‍, ഖിയാമത്തു നാള്‍വരെ സകലമാന കൈകടത്തലുകളില്‍
നിന്നും സുരക്ഷിതമായിരിക്കുമെന്ന് അല്ലാഹു സുബ്ഹാനഹു വതആല വാഗ്ദാനം ചെയ്തിട്ടുള്ളതാണ്.
ഖുര്‍ആന്‍ പഠിക്കാനും, മനഃപാഠമാക്കാനും, പാരായണം ചെയ്യാനും,
വിശദീകരിക്കാനും, പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും,
അ ങ്ങനെ അല്ലാഹുവിലേക്ക് ആരാധനാപൂര്‍വം അടുക്കാനും ശ്രദ്ധിക്കു ന്നവരാണ്
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്. സ്വാഭീഷ്ട പ്രകാരം ഖുര്‍ആനിനെ വ്യാഖ്യാനിക്കാവുന്നതല്ലെന്നും,
അങ്ങനെ ചെയ്യുന്നത് അല്ലാഹുവിന്റെ മേല്‍ അറിവില്ലാതെ ആരോപണം നടത്തലാണെന്നും
അവര്‍ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ റസൂലില്‍ നിന്നും സ്വഹാബ ത്തില്‍ നിന്നും രേഖാമൂലം
തങ്ങള്‍ക്കു വന്നുകിട്ടിയ പ്രമാണ ങ്ങള്‍ക്ക നുസരിച്ചു മാത്രമേ ഖുര്‍ആനിന്ന് വ്യാഖ്യാനങ്ങളും
വിശദീകരണങ്ങ ളും നല്‍കാവൂ എന്നതാണ് അവരുടെ മതം.
പ്രവാചകന്‍മാരിലുള്ള വിശ്വാസം
ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(g) വരെയുള്ള, അല്ലാഹു പേരെടുത്ത് പറഞ്ഞുതന്നതും
അല്ലാത്തതുമായ മുഴുവന്‍ ദൂതന്‍മാരിലും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു. ഗതകാല പ്ര വാചകന്‍മാരെ
മൊത്തത്തിലും മുഹമ്മദു നബി (g) അന്ത്യ പ്രവാചകനാണ്
എന്ന പരിഗണനയില്‍ അദ്ദേഹത്തെ മുഴുവനായും ഉള്‍ക്കൊ ള്ളുന്നവരാണ് അവര്‍. തിരുമേനി (g) ഉണര്‍ച്ചയില്‍ തന്നെ സ്വശരീരം ആകാശത്തിലേക്ക് യാത്ര ചെയ്‌തെന്നും, അവിടെ അല്ലാഹു ഉദ്ദേശിക്കുന്ന
ഉന്നതങ്ങളിലേക്കൊക്കെ ആരോഹണം നടത്തിയെന്നും അഹ്‌ലുസ്സുന്ന ഉറച്ചു വിശ്വസിക്കുന്നുണ്ട്.
അവസാന നാളിലുള്ള വിശ്വാസം:
നബി തിരുമേനി (g) അറിയിച്ചു തന്ന, വരാനിരിക്കുന്ന എല്ലാ വ ലുതും ചെറുതുമായ
അന്ത്യനാളിന്റെ അടയാളങ്ങളിലും അഹ്‌ലുസ്സു ന്നക്ക് വിശ്വാസമുണ്ട്. ദജ്ജാലിന്റെ പുറപ്പാട്,
മഹ്ദിയുടെ വരവ്, പ്ര വാചക(g)ന്റെ സന്താനപരമ്പരയില്‍ നിന്നാണ് മഹ്ദി എന്നത്, ഈസാ നബി(g)യുടെ ആഗമനം, അദ്ദേഹം ദജ്ജാലിനെ കൊല്ലുന്നത്,
ഭൂമിയില്‍ ഇസ്‌ലാമികമായി ഭരിക്കുന്നത്, സൂര്യന്‍
പടിഞ്ഞാറു നിന്ന് ഉദിക്കുന്നത്, ദാബ്ബത്തുല്‍ അര്‍ള് അതിന്റെ
വാസസ്ഥാനത്തു നിന്നും പുറത്തുവരുന്നത്, യഅ്ജൂജ് മഅ്ജൂജ് എന്നീ
വര്‍ഗങ്ങള്‍ വന്നെത്തു ന്നത് തുടങ്ങിയ അനേകം കാര്യങ്ങള്‍ അന്ത്യനാളിന്റെ അടയാളങ്ങളായി
നബി(g)പ്രസ്താവിച്ചിട്ടുണ്ട്.
മരണാന്തരം സംഭവിക്കുമെന്ന് നബി(g) സാക്ഷ്യപ്പെടുത്തിയ, ഖബറിലെ ശിക്ഷാരക്ഷകള്‍, മുന്‍കര്‍, നകീര്‍ മലക്കുകളുടെ ചോദ്യങ്ങള്‍, ഖബറില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്, ലോകരക്ഷിതാവായ
അല്ലാഹുവിന്റെ മുമ്പിലേക്ക് നഗ്നരും നഗ്നപാദരുമായുള്ള മനുഷ്യരു ടെ പോക്ക് തുടങ്ങിയ
കാര്യങ്ങളില്‍ ഉറച്ച വിശ്വാസമാണ് അഹ്‌ലുസ്സുന്ന ത്തിനുള്ളത്. ഖിയാമത്തു നാളില്‍ അല്ലാഹു
തന്റെ ദാസന്‍മാരോട് സംസാരിക്കുമെന്നും, അവര്‍ക്കിടയില്‍ ഒരു പരിഭാഷകന്റെയും
ആവ ശ്യമുണ്ടാകില്ലെന്നും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നുണ്ട്. വിചാരണാ മൈതാനിയില്‍ മനുഷ്യകുലം
ഒരുമിച്ചു ചേരുമെന്നതും, അവിടെ വെച്ച് അവരുടെ കൃത്യമായ വിചാരണ
നടക്കുമെന്നതും സത്യമാണ്. അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ തൂക്കിക്കണക്കാക്കാന്‍ തുലാസുണ്ടെന്ന
തും അതിന് രണ്ട് തട്ടുകളുണ്ടെന്നതും സത്യമാണ്. ഇടതു കയ്യില്‍ അല്ലെങ്കില്‍ വലതു കയ്യില്‍
കര്‍മ്മരേഖയുടെ ഗ്രന്ഥം നല്‍കപ്പെടും. നരകത്തിന്റെ മധ്യത്തിലൂടെ സ്വിറാത്തെന്ന പാലം
സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ഗവും നരകവും സൃഷ്ടികളാണ്, അവ
ഒരിക്കലും നശിക്കുകയില്ല. വിചാരണാ മൈതാനിയില്‍ നബി()ക്ക് പ്രത്യേകമായൊരു ഹൗളുണ്ട്.
അതിലെ ജലം പാലിനേക്കാള്‍ വെളുത്തതും, തേനിനേക്കാള്‍ മധുരമുള്ളതുമാണ്.
അതിന്റെ മണമാകട്ടെ മിസ്‌കിനേക്കാള്‍ സുഗന്ധ മുള്ളതാണ്. അത് കോരിക്കൊടുക്കാനുള്ള പാത്രങ്ങള്‍
ആകാശത്തി ലെ താരകങ്ങളോളം സമൃദ്ധമാണ്. അതില്‍ നിന്ന് ഒരിക്കല്‍ കുടിക്കുന്നവന്ന് പിന്നെ
ദാഹമനുഭവപ്പെടുന്ന പ്രശ്‌നമില്ല. ദീനില്‍ പുത്തനാചാരങ്ങള്‍ അഥവാ ബിദ്അത്തുകള്‍ നിര്‍മ്മിച്ചുണ്ടാക്കി
ആചരിക്കുന്നവ ന്ന് ഹൗളുല്‍ കൗസറിലെ വെള്ളം ലഭിക്കുന്നതല്ല. ശഫാഅത്ത് യാഥാ ര്‍ഥ്യമാണ്.
ഇതര തെറ്റുകള്‍ക്കായി നരകത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തൗഹീദിന്റെ ആളുകള്‍, കത്തിയമര്‍ന്ന് കരിക്കട്ടയായതിനു ശേഷം, ശഫാഅത്തിലൂടെ
നരകമുക്തരാകും തുടങ്ങിയ ഇസ്‌ലാമിക പാഠങ്ങളില്‍ മുഴുവന്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ
സന്ദേഹമില്ലാതെ വി ശ്വക്കുന്നവരാണ്.
വിധിയിലുള്ള വിശ്വാസം
അഹ്‌ലുസ്സുന്ന, നന്‍മകളാകട്ടെ തിന്‍മകളാകട്ടെ, അല്ലാഹുവിന്റെ വിധിയില്‍
നിസ്സംശയം വിശ്വസിക്കുന്നു. സംഭവിച്ചതും വരാനിരിക്കു ന്നതുമായ എല്ലാ സംഗതികളും അല്ലാഹുവിനറിയാം.
എല്ലാം അവന്‍ തീര്‍ച്ചപ്പെടുത്തുകയും ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തി വെക്കു കയും
ചെയ്തിട്ടുണ്ട്. ദുനിയാവില്‍ സംഭവിക്കുന്ന നന്‍മയും തിന്‍മയും കുഫ്‌റും, ഈമാനും, അനുസരണവും, നിഷേധവും എല്ലാമെല്ലാം
അല്ലാഹു മുമ്പേ ഉദ്ദേശിച്ചവയും തീരുമാനിച്ചു സൃഷ്ടിച്ചവയുമാണ്. അല്ലാഹുവിന്ന് അനുസരണത്തോട്
ഇഷ്ടവും അനുസരണക്കേടിനോട് വെറുപ്പുമാണ്. അവനുദ്ദേശിക്കുന്നവരെ അവന്‍ സന്‍മാര്‍ഗ്ഗത്തിലാ
ക്കുന്നു. വഴികേടിലാക്കുന്നതും അങ്ങനെ തന്നെ. എന്തുകൊണ്ട് വഴികേടിലാക്കി എന്നതിന് അവന്‍
ഒരാളോടും കാരണം ബോധിപ്പിക്കുന്നതല്ല. ഏതൊരാള്‍ക്കും തന്റെ കര്‍മ്മങ്ങളും വിശ്വാസങ്ങളും
തെര ഞ്ഞെടുക്കാം. എങ്കിലും അവന്‍ അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കനു സരിച്ചാണ് ജീവിക്കുന്നത്.
അല്ലാഹു ഉദ്ദേശിക്കുന്നതെന്തൊ അതു നടന്നിരിക്കും
അവനുദ്ദേശിക്കാത്തത് നടക്കാന്‍ സാധ്യതയേയില്ല. ഈ പറയപ്പെട്ട സംഗതികളെല്ലാം അഹ്‌ലുസ്സുന്നത്തിന്റെ
വിശ്വാസ കാര്യങ്ങളാണ്.
2. ഈമാനിനെ സംബന്ധിച്ചുള്ള സലഫുസ്സ്വാലിഹിന്റെ
വിശ്വാസം
ഈമാന്‍ ഹൃദയം കൊണ്ട് സാക്ഷ്യപ്പെടുത്തലും, നാവുകൊണ്ട് പ്രഖ്യാപിക്കലും, അവയവങ്ങള്‍
കൊണ്ട് പ്രവര്‍ത്തിക്കലുമാണ്. ഈമാന്‍ പുണ്യകര്‍മ്മങ്ങള്‍ക്കനുസൃതം വര്‍ദ്ധിക്കുകയും
പാപകര്‍മ്മങ്ങ ള്‍ക്കനുസൃതം കുറയുകയും ചെയ്യും. പ്രവര്‍ത്തനം കൊണ്ടല്ലാതെ ഈമാനിന് നിലനില്‍പില്ല.
വാക്കാവട്ടെ പ്രവര്‍ത്തനമാകട്ടെ നിയ്യത്തിലൂടെയേ സഫലമാകൂ. വാക്കും പ്രവൃത്തിയും നിയ്യത്തുമൊക്കെ
പ്രവാചക സുന്നത്തുമായി യോജിക്കുമ്പോഴാണ് സാര്‍ഥക മായിത്തീരുക. ഈമാനുമായി ബന്ധപ്പെട്ട,
സലഫുസ്സ്വാലിഹിന്റെ അടിസ്ഥാന വിശ്വാസങ്ങളാണ് മേലെ വായിച്ചത്.
3. പാപം ചെയ്ത ഒരു മുസ്‌ലിമിനേയും കാഫിറായി
കാണുന്ന രീതിയല്ല സലഫിന്റേത്.
ഇസ്‌ലാമിന്റെ അംഗീകൃതമായൊരു നിയമത്തെ ബോധപൂര്‍വം
നിഷേധിക്കുന്നുവെങ്കിലല്ലാതെ, കബാഇറുകളിലകപ്പെട്ടവരെപ്പോലും
കാഫിറെന്ന് വിധിക്കാന്‍ അവര്‍ തയ്യാറല്ല. ഈമാന്‍ കുറഞ്ഞവരും, ഫിസ്ഖ് സംഭവിച്ചവരുമെന്നേ അവരെപ്പറ്റി സലഫുകള്‍ അഭിപ്രായം പറയുകയുള്ളൂ. അങ്ങനെയുള്ള
ഒരാള്‍ മരിച്ചാല്‍, അവന്റെ വിധി അല്ലാഹുവി ങ്കലാണെന്നും,
അവനുദ്ദേശിക്കുന്നുവെങ്കില്‍ ആ വ്യക്തിക്ക് പൊറുത്തു കൊടുക്കുകയോ,
അവനെ ശിക്ഷക്ക് വിധേയമാക്കുകയൊ ചെയ്യും എന്നുമാണ് സലഫിന്റെ വിശ്വാസം.
കുഫ്‌റിനെ അവര്‍ രണ്ടായി വിഭജിച്ചിട്ടുണ്ട്:
A. കുഫ്ർ അക്ബര്‍ അഥവാ വലിയ
നിഷേധം. ഇത് സംഭവിക്കുന്ന ഒരാള്‍ ഇസ്‌ലാമില്‍ നിന്നും ബഹിഷ്‌കൃതനാകും.
B. കുഫ്ർ അസ്ഗര്‍ അഥവാ
ചെറിയ നിഷേധം. ഇത് സംഭവിക്കുന്ന ഒരാളെ ഇസ്‌ലാമില്‍ നിന്നും ബഹിഷ്‌കൃതനാക്കുകയില്ല.
കൃത്യമായ ശറഈ രേഖയില്ലാതെ വാക്കു കൊണ്ടൊ, പ്രവൃത്തി കൊണ്ടൊ ഒരു മുസ്‌ലിമിനേയും കാഫിറെന്ന് മുദ്രകുത്താവതല്ല.
കാഫിറെന്ന് പറയാന്‍ തക്ക നിബന്ധനകള്‍ അയാളില്‍ വ്യക്തമായി കാ ണുന്നുവെങ്കിലേ അത്തരമൊരു
നിലപാടെടുക്കാന്‍ അനുവാദമുള്ളൂ.
4. മുസ്‌ലീംകളുടെ കൈകാര്യകര്‍ത്തക്കളായ
ഭരണാധികാരികളെ നന്‍മകളില്‍ അനുസരിക്കല്‍ നിര്‍ബന്ധമാണെന്നും, അവരെങ്ങാനും പാപകര്‍മ്മത്തിലേക്ക് കല്‍പിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍
അവരെ അനുസരിക്കേണ്ടതില്ലെന്നും, എന്നാല്‍ അതല്ലാത്ത അവരുടെ നന്‍മകള്‍
കൊണ്ടുള്ള കല്‍പനകളെ മാനിച്ച് അവരെ അനുസരിക്കണമെന്നും സലഫുകള്‍ അഭിപ്രായപ്പെടുന്നു.
അവരുടെ ഇമാമത്തിനു കീഴില്‍ നമസ്‌കരിക്കുക, അവരോടൊപ്പം ജിഹാദിനിറങ്ങുക, അവരുടെ നന്‍മക്കും,
സ്ഥിരതക്കും വേണ്ടി പ്രാര്‍ഥിക്കുക, അവരോട് ഗുണകാംക്ഷയോടെ
പെരുമാറുക തുടങ്ങിയ കാര്യങ്ങള്‍ മുസ്‌ലിം പ്രജകളുടെ ബാധ്യതയാണ്. പ്രത്യക്ഷ നിലപാടു
കളിലെ നല്ലവശത്തെ മാനിച്ചുകൊണ്ടാകണം ഇതൊക്കെ.
വ്യക്തമായ കുഫ്‌റല്ലാത്ത മറ്റു തിന്‍മകള്‍ പ്രവര്‍ത്തിച്ചൂ
എന്നതി ന്റെ പേരില്‍ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരില്‍ കലഹത്തിന് പുറപ്പെടുന്നത്
നിഷിദ്ധമാണ്. പാപകര്‍മ്മങ്ങളിലൊഴിച്ച്, അവരില്‍
പ്ര ത്യക്ഷനിഷേധം ഉണ്ടാകാത്തിടത്തോളം കാലം, മറ്റു നന്‍മകളില്‍
അവ രെ അനുസരിക്കണമെന്ന നിര്‍ദ്ദേശം പ്രവാചക തിരുമേനി(g)പ്രത്യേ കം നല്‍കിയിട്ടുള്ളതാണ്. ചില വഴിപിഴച്ച സംഘങ്ങളെപ്പോലെ അവ ര്‍ക്കെതിരില്‍
വിപ്ലവത്തിനൊരുങ്ങുന്നത് അനുവദനീയമായ കാര്യമല്ല.
5. പ്രവാചക(g)ന്റെ സ്വഹാബത്തിനെ സംബന്ധിച്ച് വിശുദ്ധമായ കാ ഴ്ചപ്പാടാണ് സലഫിനുള്ളത്. അവരെ അകമഴിഞ്ഞ്
സ്‌നേഹിക്കുക,അ വര്‍ നിഷ്‌കളങ്ക ഹൃദയരായിരുന്നു
എന്ന് വിശ്വസിക്കുക, അവരെപ്പറ്റി നല്ലതുമാത്രം പറയുക. ഇതാണവരുടെ
നിലപാട്.
സ്വഹാബത്ത് മുഴുവനും നീതിമാന്‍മാരും, മുസ്‌ലിം ഉമ്മത്തിലെ ഉല്‍കൃഷ്ടന്‍മാരുമാണ്. വിശ്വാസം കൊണ്ടും മഹത്വംകൊണ്ടും
സ്വ ഹാബികള്‍ അഗ്രേസരന്‍മാരാണെന്ന സംഗതി, ദീനിന്റെ കണിശവും ഖണ്ഡിതവുമായ
അടിസ്ഥാന വിശ്വാസമാണ്. അവരോടുള്ള സ്‌നേഹം ദീനും ഈമാനുമാണ്. അവരോടുള്ള വെറുപ്പ് കുഫ്‌റും
നിഫാഖുമാണ്.
അല്ലാഹുവിന്റെ റസൂലിനോടൊപ്പം സഹവസിക്കുകയോ, തിരുമേനിയെ ദര്‍ശിക്കുകയൊ ചെയ്ത, മുസ്‌ലിമായ
നിലയില്‍ മരണപ്പെട്ട ഏതൊരാളും സ്വഹാബികളില്‍
ഉള്‍പ്പെട്ടവനാണ്. നബി() യോടൊ ത്തുള്ള അദ്ദേഹത്തിന്റെ സഹവാസം, ഒരു വര്‍ഷമോ, ഒരു മാസമോ, ഒരു ദിവസമോ,
ഒരു മണിക്കൂറോ മാത്രം ഉള്ളതായിരുന്നാലും ശരി അദ്ദേഹം സ്വഹാബിയായിത്തന്നെയാണ്
പരിഗണിക്കപ്പെടുക. സ്വഹാബികള്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായാന്തരങ്ങളുടെ പേരില്‍ അവ
ര്‍ ആക്ഷേപിക്കപ്പെടേണ്ടവരല്ല. അവരുടെ കാര്യങ്ങള്‍ തങ്ങളുടെ റബ്ബ് തീരുമാനിക്കുന്നതാണ്.
ഏതൊരു കാര്യത്തില്‍ അവര്‍ ഗവേഷണാത്മ കമായി ഒരു തീരുമാനം കൈകൊണ്ടിട്ടുണ്ടൊ, ആ തീരുമാനം ശരി യാണെങ്കില്‍ രണ്ട് പ്രതിഫലമാണ് അല്ലാഹുവില്‍ നിന്നവര്‍ക്ക്
ലഭിക്കുക. പ്രസ്തുത തീരുമാനം തെറ്റായിരുന്നുവെങ്കില്‍ത്ത ന്നെയും ഒരു പ്രതിഫലത്തിന്
അര്‍ഹരാണവര്‍. അവരെടുത്ത നിലപാടുകളില്‍ പിഴ വു സംഭവിച്ചതിന്റെ പേരില്‍ അവരിലൊരാളേയും
ആക്ഷേപിക്കുന്നത് അനുവദനീയമല്ല. നബി(g)ഗൗരവത്തോടെ പറഞ്ഞ
സംഗതിയാണത്. അവിടുന്ന് അരുളി:
«لا
تسبوا أصحابي، فوالذي نفسي بيده لو أنفق أحدكم مثل أحد ذهبًا ما بلغ مد أحدهم ولا
نصيفه» [البخاري]
”നിങ്ങള്‍ എന്റെ സ്വഹാബികളെ ആക്ഷേപിച്ചു
പറയരുത്. അല്ലാഹു സത്യം, നിങ്ങളിലൊരാള്‍ ഉഹദ് പര്‍വതത്തോളം സ്വര്‍ണ്ണം
ചെലവഴി ച്ചാലും,അവരിലൊരാള്‍ ചെലവഴിച്ച ഒരു മുദ്ദിന്റെ അല്ലെങ്കില്‍
അര മു ദ്ദിന്റെ സ്ഥാനത്തേക്കെത്താന്‍ അവന്ന് സാധിക്കുകയില്ല.”(ബുഖാരി)
അതെ, സ്വഹാബികളെ
ഏറ്റവും മാന്യവും ആദരണീയവുമായ നിലയിലാണ് വിശ്വാസികള്‍ അനുസ്മരിക്കേണ്ടത്. മുബ്തദിഉകള്‍, റാഫിദകള്‍, ഖവാരിജുകള്‍ തുടങ്ങിയ കക്ഷികള്‍ സ്വഹാബത്തിനെ അ വമതിക്കുന്നവരും അവരുടെ പദവികളെ
നിഷേധിക്കുന്നവരുമാണ്.അ തു കൊണ്ടുതന്നെ അത്തരക്കാരുടെ നിലപാടുകള്‍ക്ക് വിരുദ്ധമായിരി
ക്കണം സ്വഹാബികളുടെ കാര്യത്തില്‍ മുഅ്മിനുകളുടേത്.
സ്വഹാബികള്‍ പാപസുരക്ഷിതര്‍ (മഅ്‌സൂമുകള്‍) ആണെന്ന
വിശ്വാസം സലഫികള്‍ക്കില്ല. അല്ലാഹു തന്റെ ദിവ്യസന്ദേശം പ്രബോധ നം ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന
പ്രവാചകന്‍മാര്‍ മാത്രമാണ് സകല മാന തെറ്റില്‍ നിന്നും സുരക്ഷിതരായ മഅ്‌സൂമുകള്‍ എന്നാണ്
അവ രുടെ വിശ്വാസം. അതേ സമയം ഓരോ വ്യക്തിയെ എന്നതിനപ്പുറം മുസ്‌ലിം ഉമ്മത്തിനെ മൊത്തത്തില്‍
അല്ലാഹു പിഴവുകളില്‍ നിന്നും സംരക്ഷിക്കുന്നതാണ്.
പ്രവാചക തിരുമേനി(g)കഴിഞ്ഞാല്‍, മുസ്‌ലിം ഉമ്മത്തിലെ ഉല്‍കൃഷ്ടര്‍
അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ),
അലി(റ) എന്നീ നാലു സ്വഹാബികളാണെന്നും അവരാണ് സച്ചരിതരും സന്‍മാര്‍ഗ ചാരികളുമായ
ഖലീഫമാരെന്നും അഹ്‌ലുസ്സുന്ന മനസ്സിലാക്കുന്നു. ‘അല്ലാഹുവിന്റെ
പേരില്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു; നിങ്ങ ളെന്റെ അഹ്‌ലുബൈത്തിനെ
പരിഗണിക്കുക’ എന്ന പ്രവാചകോപ
ദേശത്തെ മാനിച്ചു കൊണ്ട്, നബി കുടുംബത്തെ (അഹ്‌ലുല്‍ ബൈത്ത്)
സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണവര്‍. വിശ്വാസികളുടെ മാതാക്കളായ നബി പത്‌നിമാര്‍
അഹ്‌ലുല്‍ ബൈത്തില്‍ ഉള്‍പ്പെടുന്നവരാണെന്നും, അവര്‍ വിശുദ്ധകളും
നിഷ്‌കള ങ്കരുമാണെന്നും, പരലോകത്തും അവര്‍ തന്നെയാകും പ്രവാചക(g)ന്റെ പത്‌നിമാരെന്നും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു.
6. ഏതൊരു മനുഷ്യന്റേയും പര്യവസാനം ഏതുവിധത്തിലായിരിക്കു
മെന്നത് നിഗൂഢമാണെന്നും, ഒരാള്‍ക്കും അതുസംബന്ധമായി അറിയാനാകില്ലെന്നും
വിശ്വസിക്കുന്നവരാണ് സലഫുകള്‍. ഇസ്‌ലാമിലാ യിരിക്കെ മരണപ്പെടുന്ന മുഅ്മിനുകളില്‍ നിന്നും
മുത്തഖികളില്‍ നിന്നുമുള്ള ഏതൊരാളും, അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍, സ്വര്‍ഗത്തി ലാണ് എന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. എന്നാല്‍ കാഫിറുകളും മുനാഫിഖുകളും
നരകത്തിന്റെ ആളുകളായിരിക്കും.
ഏത് നിലവാരത്തില്‍ നിലകൊള്ളുന്നവനായിരുന്നാലും ശരി, അല്ലാഹുവിന്റെ റസൂല്‍(g)കൃത്യമായി വ്യക്തമാക്കിത്തന്ന വ്യക്തിക ളൊഴിച്ച് മറ്റൊരാളേയും സ്വര്‍ഗ്ഗാവകാശിയാണെന്നൊ
നരകാവകാശി യാണെന്നൊ ഖണ്ഡിതമായി പറുയുന്ന സ്വഭാവം അഹ്‌ലുസ്സുന്നക്കില്ല. എന്നാല്‍ നന്‍മ
പ്രവര്‍ത്തിച്ചവന്ന് നന്‍മ പ്രതിഫലം ലഭിക്കണേ എന്ന ആഗ്രഹവും, തിന്‍മ പ്രവര്‍ത്തിച്ചവന്ന് ശിക്ഷ ലഭിക്കുമല്ലോ എന്ന ഭയ വും അവരിലുണ്ട്.
സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവന്നു പോലും അല്ലാ ഹുവിന്റെ ദയയും അനുഗ്രഹവുമുണ്ടെങ്കിലല്ലാതെ
സ്വര്‍ഗ പ്രവേശം സാധ്യമല്ല എന്നതാണ് അവരുടെ വിശ്വാസം. എല്ലാ സൃഷ്ടികള്‍ക്കും ഒരു കാലാവധിയുണ്ടെന്നും,
അല്ലാഹുവിന്റെ അനുമതികൂടാതെ ഒരു ആത്മാവിനും മരണം സംഭവിക്കില്ലെന്നും,
എല്ലാം ഖണ്ഡിതമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അഹ്‌ലുസ്സുന്ന
വിശ്വസിക്കുന്നു. സ്വര്‍ഗം ലഭിക്കുമെന്ന് അല്ലാഹുവിന്റെ റസൂലിനാല്‍ സന്തോഷവാര്‍ത്ത
അറിയിക്കപ്പെട്ട പത്തുപേരിലും, അവിടുന്ന്() സ്വര്‍ഗം കൊണ്ട് സാക്ഷ്യം
നിന്ന മററു സ്വഹാബികളിലും അഹ്‌ലുസ്സുന്ന വിശ്വാസമര്‍പ്പിക്കുന്നു.
7. ഔലിയാക്കളുടെ കറാമത്തുകള്‍ അംഗീകരിക്കുന്നവരാണ്
അഹ്‌ലുസ്സുന്ന. പടച്ചതമ്പുരാന്‍ തന്റെ ഔലിയാക്കളില്‍ ചിലരെ ആദരിക്കുന്ന തിന്റെ ഭാഗമായി
അവരിലൂടെ പ്രകടപ്പിക്കപ്പെടുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്തുകള്‍. ഖുര്‍ആനും സുന്നത്തും
അതിന്റെ സാധുതയെ വ്യക്തമാക്കിയിട്ടുണ്ട്. വലിയ്യുകളുടെ കറാമത്തുകളെ നി ഷേധിക്കുന്നവരുടെ
കൂട്ടത്തിലല്ല അഹ്‌ലുസ്സുന്ന. കറാമത്തുകളുടെ ആ ധികാരികത സ്ഥീരീകരിക്കാനുള്ള മതപരമായ
മാനദണ്ഡങ്ങളെ അഹ് ലുസ്സുന്ന കണിശമായി പാലിക്കാറുണ്ട്. ഒരു വ്യക്തിയിലുണ്ടാകുന്ന എല്ലാ
അസാധാരണ സംഭവങ്ങളും കറാമാത്തായിക്കൊള്ളണമെന്നില്ല. പിശാചില്‍ നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങളുമാകാം.
മാരണങ്ങളിലുടേയും, പൈശാചിക വൃത്തികളിലൂടേയും,
മറ്റു ജാലവിദ്യകളിലൂടേയുമുള്ള അസാധാരണ കൃത്യങ്ങള്‍ കറാമത്തിന്റെ പരിധിയില്‍
വ രുകയില്ല. കറാമത്തിനേയും മാരണകൃത്യങ്ങളേയും തമ്മില്‍ വേര്‍തിരി ക്കുന്ന വ്യക്തമായ
അതിര്‍വരമ്പു തന്നെയുണ്ട്. അഥവാ, കറാമത്ത് സംഭവിക്കുന്നത് അല്ലാഹുവിന്റേയും
റസൂലിന്റേയും വിധിവിലക്കുക ളെ അനുസരിച്ച് ജീവിക്കുന്നത് മൂലമാണ്. എന്നാല്‍ മാരണ കൃത്യങ്ങ
ളിലൂടെയുള്ള അസാധാരണ സംഭവങ്ങളാകട്ടെ, അഹങ്കാരത്തിന്റേയും ദൈവധിക്കാര
ത്തിന്റേയും ഫലമായിട്ടാണ് ഉണ്ടായിത്തീരുന്നത്.
8. പ്രമാണങ്ങളുള്‍ക്കൊള്ളുന്നതിലും
തെളിവുകള്‍ സ്വീകരിക്കുന്നതിലും അഹ്‌ലുസ്സുന്നയുടെ മന്‍ഹജ് കൃത്യവും വ്യക്തവുമാണ്.
അല്ലാഹു വിന്റെ ഗ്രന്ഥത്തിലും അവന്റെ റസൂലിന്റെ സുന്നത്തിലും വന്നതെ ന്തൊ അത് പൂര്‍ണ്ണമായി
അംഗീകരിച്ച് അനുധാവനം ചെയ്യുക എന്ന താണ് അക്കാര്യങ്ങളില്‍ അവരുടെ രീതി. സ്വഹാബികളുടെ, വിശിഷ്യാ ഖുലഫാഉ റാഷിദുകളുടെ
നിലപാടുകളെയും അവര്‍ പിന്തുടരുന്നവ രാണ്. ഖുര്‍ആനിന്നും സുന്നത്തിന്നും വിരുദ്ധമായ
ഒന്നിനോടും, അത് ഖിയാസാകട്ടെ, അഭിരുചിയാകട്ടെ,
വീക്ഷണമാകട്ടെ, ഏതെങ്കി ലും പണ്ഡിതന്റേയൊ,
ഇമാമിന്റേയൊ വാക്കുകളാകട്ടെ, അവര്‍ക്ക് യാതൊരു
തരത്തിലുള്ള പ്രതിബദ്ധതയുമില്ല.
അല്ലാഹുവിന്റേയും റസൂലിന്റേയും വാക്കുകള്‍ക്കപ്പുറം
ഒരാളു ടെ വാക്കുകള്‍ക്കും പ്രാമുഖ്യം നല്‍കുന്നവരല്ല അഹ്‌ലുസ്സുന്ന. തെളി ഞ്ഞ ബുദ്ധി
(العقل الصريح) എന്നാല്‍ സ്വഹീഹായ പ്രമാണങ്ങളെ അം ഗീകരിക്കുന്നത്
(ما يوافق النقل الصحيح) എന്നാണ് അഹ്‌ലുസ്സുന്നയുടെ
വീ ക്ഷണം. അതേ പ്രകാരം തന്നെ, ഖുര്‍ആനും സുന്നത്തും
കഴിഞ്ഞാല്‍, മുസ്‌ലിം ഉമ്മത്തിലെ പണ്ഡിതന്‍മാരുടെ ഏകോപിതാഭിപ്രായങ്ങളെ
(الإجماع) അഹ്‌ലുസ്സുന്ന പ്രമാണമായി
സ്വീകരിക്കുന്നു. അതേസമയം, പ്രവാചകന്നപ്പുറം(g)ഏതെങ്കിലും വ്യക്തിക്ക് പാപസുരക്ഷിതത്തമുണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നില്ല.ഏതൊരാളുടെ
വീക്ഷണത്തേയും ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്നുവെങ്കില്‍ സ്വീകരിക്കു മെന്നല്ലാതെ, ഒരു വീക്ഷണത്തോടും പക്ഷപാതിത്തം കാണിക്കുന്നവരല്ല അവര്‍. പ്രമാണങ്ങളെ
ആധാരമാക്കി ഇജ്തിഹാദിലേര്‍പ്പെടുന്ന ഒരാള്‍ക്ക് ശരി സംഭവിക്കാവുന്നതു പോലെത്തന്നെ പിഴവും
സംഭ വിക്കാം. പണ്ഡിത ലോകം അംഗീകരിച്ചിട്ടുള്ള അറിവിന്റെ നിബന്ധന കള്‍ പൂര്‍ണ്ണമായും
ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരാള്‍ക്കു മാത്രമേ ഇജ്തിഹാദിലേര്‍പ്പെടാന്‍ അര്‍ഹതയുള്ളൂ തുടങ്ങിയ
കണിശമായ വീക്ഷണങ്ങളാ ണ് ഇജ്തിഹാദിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്ന വെച്ചു പുലര്‍ത്തുന്നത്.
ഇജ്തിഹാദീ വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ പര്‌സപര
ശത്രുതക്കും, അകല്‍ച്ചക്കും വഴിവെക്കരുതെന്നും,
അന്യോന്യം സ്‌നേഹിച്ചും ആദരിച്ചുമാണ് കഴിയേണ്ടതെന്നുമുള്ള നിലപാടാണ്
അഹ്‌ലുസ്സുന്നയുടേത്. കര്‍മ്മശാസ്ത്ര മേഖലയിലെ ശാഖാപരമായ വിഷയങ്ങളില്‍ വീക്ഷണ വ്യത്യാസങ്ങള്‍
വെച്ചു പുലര്‍ത്തുമ്പോഴും, പരസ്പര ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും,
ഒരാള്‍ മറ്റൊരാളുടെ പിന്നില്‍ നിന്ന് നമസ്‌കരിക്കാനും തയ്യാറാകണമെന്നതാണ്
അഹ്‌ലുസ്സു ന്നത്തിന്റെ മതം. എന്നാല്‍ ബിദ്അത്തിന്റെ ആളുകളോടുള്ള നിലപാട് അത്തരത്തിലുള്ളതായിക്കൂടാ.
ഏതെങ്കിലുമൊരു കര്‍മ്മശാസ്ത്ര പണ്ഡിതന്റെ മദ്ഹബില്‍
മാത്രം കെട്ടുപിണഞ്ഞു കിടക്കാന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്നവരല്ല അഹ്‌ലുസ്സുന്ന.
എന്നാല്‍ ഒരു വിഷയത്തില്‍ ഏതെങ്കി ലുമൊരു മദ്ഹബിന്റെ വീക്ഷണങ്ങളെ, പ്രമാണബദ്ധമായി സ്വീകരി ക്കുന്നതിനോ അനുധാവനം ചെയ്യുന്നതിനോ വിരോധമില്ല.അന്ധമായ
അനുകരണ മാകരുത് എന്ന് മാത്രം. നിലവില്‍ സ്വീകരിച്ചിട്ടുള്ള ഒരു മദ്ഹബിന്റെ വീക്ഷണത്തേക്കാള്‍
പ്രമാണത്തിന്റെ പിന്‍ബലമുള്ളത് മറ്റേ മദ്ഹബിന്റെ വീക്ഷണത്തിനാണെങ്കില്‍ നിലവിലുള്ളത്
ഒഴിവാക്കി മറ്റേ മദ്ഹബിന്റെ വീക്ഷണത്തെയാണ് വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. കാരണം,
ഏതൊരു വിഷയത്തിലും പ്രമാണങ്ങളുടെ ആധികാരിക തയെയും പ്രബലതയേയുമാണ് മുസ്‌ലിംകള്‍
പരിഗണിക്കേണ്ടത്. മത നിയമങ്ങളില്‍ കൂടുതല്‍ അറിവില്ലാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം
അവന്ന് ചെയ്യാവുന്നത്, പണ്ഡിതന്‍മാരുടെ ഫത്‌വകളെ പിന്തുടരുക എന്നതാണ്.
എന്നാല്‍ കര്‍മ്മശാസ്ത്ര സംബന്ധിയായ വി ഷയങ്ങളില്‍ ഇമാമുകള്‍ സ്വീകരിച്ച രേഖകളെ മനസ്സിലാക്കാനുള്ള
കഴിവും നൈപുണ്യവുമുള്ള ഒരു ത്വാലിബുല്‍ ഇല്‍മിന് (മതവിജ്ഞാന പഠിതാവ്), രേഖകളുടെ ബലാബലത്തെ പരിഗണിച്ച് ഓരോ ഇമാമി ന്റെയും വീക്ഷണങ്ങളെ പിന്‍തുടരാ വുന്നതാണ്.
അതാകട്ടെ, ഒരു മുജ്തഹിദിന്റെ റോളില്‍ നിന്നുകൊണ്ടല്ല,
മുത്തബിഇന്റെ നിലപാടില്‍ നിന്നു കൊണ്ടാകണം. എന്തു കൊണ്ടെന്നാല്‍, ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഒരു പ്രത്യേക വിഷയത്തിലുള്ള മതവിധി
ഗവേഷണം ചെയ്‌തെടുക്കലാണ് ഇജ്തിഹാദ്. അതിന്നാകട്ടെ, പ്രത്യേകം
നിയമങ്ങളും നിബന്ധനകളും പാലിക്കപ്പെടേണ്ടതുമുണ്ട്. ഖുര്‍ആനും സുന്നത്തും ആധാരമാക്കി
കര്‍മ്മ ശാസ്ത്ര മേഖലയില്‍, ആ നിലക്ക് വിധിനിര്‍ദ്ധാരണം നടത്തിയവരാണ്
വിശ്രുതരായ നാലു ഇമാമുക ളും, അവരല്ലാത്ത മറ്റു ഫിഖ്ഹീ-ഹദീസ് വിശാരദന്‍മാരും.
9. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്
നന്‍മ കല്‍പിക്കുന്നതിലും തിന്‍മ വിരോധിക്കുന്നതിലും ശ്രദ്ധചെലുത്തുന്നവരാണ്. മുസ്‌ലിം
ഉമ്മത്തിന്റെ നന്‍മ നിലനില്‍ക്കുന്നതു തന്നെ ഈ രണ്ട് അടിത്തറകളിലാണ്. നന്‍മയുടെ പ്രചാരണവും
തിന്‍മയുടെ വിപാടനവും ഇസ്‌ലാമിന്റെ മഹത്തായ ചിഹ്നങ്ങളാണ്. മുസ്‌ലിം ജമാഅത്ത് പോറലേല്‍ക്കാതെ
നില കൊള്ളുന്നതും അതുകൊണ്ടുതന്നെയാണ്. നന്‍മ കല്‍പിക്കുക, തിന്‍മ വിരോധിക്കുക എന്നീ രണ്ടു സംഗതികളും സാധ്യമാകുന്നത്ര നിര്‍വ
ഹിക്കപ്പെടേണ്ട ബാധ്യതകളാണ്. ആ രംഗത്ത് പരിഗണിക്കപ്പെടേണ്ട പ്രധാന വശം ഗുണകാംക്ഷയായിരിക്കണം.
ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ മുഴുവന്‍ നടപ്പില്‍ വരുത്താന്‍
അഹ്‌ലുസ്സുന്ന പ്രത്യേകം താത്പര്യമെടുക്കാറുണ്ട്. ജുമുഅ നമസ്‌കാരം, ജമാഅത്തു നമസ്‌കാരം എന്നിവ കൃത്യമായി നിലനിര്‍ത്തിപ്പോരുക,
നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അവയുടെ ആദ്യ സമയത്തു തന്നെ നിര്‍വ ഹിക്കാന്‍
മാത്സര്യം കാണിക്കുക, നമസ്‌കാരങ്ങളില്‍ ഭയവും, ഭക്തി യും, ഒതുക്കവും ശീലിക്കാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക,
ഖിയാമു ല്ലൈല്‍ (രാത്രിനമസ്‌കാരം) സ്ഥിരമായി നമസ്‌കാരിക്കുക,
തുടങ്ങിയ കാര്യങ്ങളില്‍ അതീവ ശ്രദ്ധയാണ് അഹ്‌ലുസ്സുന്നത്തിനുള്ളത്.
എല്ലാ മുസ്‌ലിംകളോടും ഗുണകാംക്ഷ കാണിച്ചും, പുണ്യത്തിലും ഭക്തിയിലും സഹകരിച്ചും നിലകൊള്ളുന്ന രീതിയാണ് അഹ്‌ലുസ്സു
ന്നയുടേത്. പരീക്ഷണ-പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ഥിരതയോടെ, ക്ഷമയോടെ
വര്‍ത്തിക്കാനും, അനുഗ്രഹങ്ങളുടെ വേളകളില്‍ അല്ലാ ഹുവിനോട് നന്ദിയുള്ളവരാകാനും,
പടച്ചവന്റെ ഏതുതരം വിധിയേ യും സംതൃപ്തിയോടെ സ്വീകരിക്കാനും ഉള്ള അവരുടെ
ശേഷി ഒന്നു വേറെത്തന്നെയാണ്.
ആദരണീയമായ സ്വഭാവങ്ങളും, ഉത്കൃഷ്ടമായ നിലപാടുകളും ജീവിതത്തില്‍ കാത്തു സൂക്ഷിക്കുന്നവരാണ്
അഹ്‌ലുസ്സുന്ന. മുഅ്മി നുകളില്‍ ഈമാന്‍ സമ്പൂര്‍ണ്ണമായവന്‍, അവരിലെ
ഏറ്റവും നല്ല സ്വഭാവ നിഷ്ഠയുള്ളവനാണ് എന്ന പ്രവാചകമൊഴിയാണ് അവര്‍ക്കതിന് പ്രചോദകം.
കുടുംബ ബന്ധം തുടരാനും, സലാം വ്യാപകമാക്കാനും, വിശക്കുന്നവന്ന് ഭക്ഷണം നല്‍കാനും, ദരിദ്രരോടും അശരണരോടും,
അനാഥകളോടും കാരുണ്യം കാണിക്കാനും അഹ്‌ലുസ്സുന്നത്ത് കാ ണിക്കുന്ന താത്പര്യം
അനന്യമാണ്.
10. ഇങ്ങനെയൊക്കെയാണെങ്കിലും, വിശുദ്ധ ഇസ്‌ലാമില്‍, അതിലില്ലാത്ത നൂതനാചാരങ്ങള്‍
പടച്ചുണ്ടാക്കുന്ന മുബ്തദിഉകളോട് അഹ്‌ലു സ്സുന്നക്ക് അടങ്ങാത്ത നീരസമാണുള്ളത്. അവരെ
സ്‌നേഹിക്കുക യൊ, അവരുമായി സഹവസിക്കുകയൊ, അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുകയൊ, അവരുമായി ഒന്നിച്ചിരി
ക്കുകയൊ, അവരോട് അനാവശ്യ തര്‍ക്ക വിതര്‍ക്കങ്ങളിലേര്‍പ്പെ ടുകയൊ
ചെയ്യുന്നവരല്ല അഹ്‌ലുസ്സുന്ന. മുബ്തദിഉകളുടെ നിരര്‍ഥക വാദങ്ങളില്‍ നിന്ന് സ്വന്തം
കാതുകളെ സംരക്ഷിക്കുന്നതിലാണ് അവരുടെ കണിശമായ ശ്രദ്ധ.ബിദ്അത്ത് തൗഹീദിന്റെ പൂര്‍ണ്ണതക്ക്
ഭംഗം വരുത്തും എന്നതാണ് അവരുടെ വീക്ഷണം. ശിര്‍ക്കിലേക്കെ ത്തിക്കുന്ന വിവിധ മാധ്യമങ്ങളി
ല്‍ ഒന്നാണ് ബിദ്അത്ത്. അല്ലാഹു മത നിയമമാക്കി നിശ്ചയിച്ചു തന്നി ട്ടില്ലാത്ത ഒരു കര്‍മ്മം
കൊണ്ട് അവനെ ആരാധിക്കുക എന്ന ലക്ഷ്യമാണ് അതിലുള്ളത്. ലക്ഷ്യങ്ങള്‍ക്കുള്ള വിധി തന്നെയാണ്
അതിലേക്കെ ത്തിക്കുന്ന മാര്‍ഗങ്ങള്‍ക്കും ഇസ്‌ലാം സ്വീകരിക്കുന്നത്. അതു കൊണ്ടു തന്നെ
അല്ലാഹുവിനെ ആരാധിക്കു ന്നതില്‍ ശിര്‍ക്ക് വരുത്താവു ന്നതും, ദീനില്‍ പുത്തനാചാരങ്ങള്‍ക്ക് അവസരം നല്‍കുന്നതുമായ മുഴുവന്‍ പഴുതുകളേയും കൊട്ടിയടക്കണമെന്ന
നിര്‍ബന്ധ ബുദ്ധിയാണ് അഹ്‌ലുസ്സുന്ന ത്തിനുള്ളത്.
മുബ്തദിഉകളെ വേറിട്ടു നിര്‍ത്തുന്ന ചില ലക്ഷണങ്ങളുണ്ട്.
പ്ര വാചക സുന്നത്തിന്റെ പ്രചാരകരോട് അവര്‍ക്ക് ശത്രുതാ മനസ്ഥിതി യും, പുച്ഛമനോഭാവവുമായിരിക്കും. മാത്രമല്ല, അവരെയവര്‍
ഹശ്‌വി കള്‍, ളാഹിരികള്‍, മുശബ്ബിഹുകള്‍
എന്നിങ്ങനെ പ്രത്യേകം പേരുകള്‍ വിളിച്ച് ആക്ഷേപിക്കുകയും ചെയ്യും. എന്നാല്‍ മുബ്തദിഉകളുടെ
ഏ തു തരം പ്രവര്‍ത്തനത്തേയും കരുതലോടെ നിരീക്ഷിക്കുന്നവരും, അ
വരുടെ വിതണ്ഡ വാദങ്ങള്‍ക്ക് പ്രമാണ ബദ്ധമായ മറുപടികള്‍ നല്‍ കുന്നവരുമാണ് സലഫുകള്‍.
മുബ്തദിഉകളെ സംബന്ധിച്ച സലഫി ന്റെ നിലപാടു വ്യക്തമാക്കുന്ന അനേകം പ്രസ്താവനകള്‍ വിവിധ
ഗ്രന്ഥങ്ങളില്‍ നിര്‍ലോഭം കാണാനാകും.
മുസ്‌ലിം ഉമ്മത്തിന്റെ ആദ്യ തലമുറയുടെ അഖീദയാണ്
മേല്‍ പ റയപ്പെട്ടതൊക്കെ. ഖുര്‍ആനിന്റേയും സുന്നത്തിന്റേയും മാര്‍ഗത്തിലൂ ന്നി നിന്നുകൊണ്ടുള്ള
തെളിമയാര്‍ന്ന, കറകള്‍ തീര്‍ന്ന അഖീദയാണ ത്. ആദ്യകാല
വിശ്വാസീ സമൂഹത്തിന്റെ ഹൃദയങ്ങളെ സജീവമാക്കി നിര്‍ത്തിയ ഋജുവായ മാര്‍ഗം. സലഫുസ്സ്വാലിഹിന്റെ,
ഫിറഖത്തുന്നാ ജിയയുടെ, അഹ്‌ലുല്‍ ഹദീസിന്റെ,
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ ത്തിന്റെ വിശ്വാസ സംഹിത. പരിഗണനീയമായ മദ്ഹബിന്റെ
നാല് ഇ മാമുമാരുടേയും അഖീദ. ബഹു ഭൂരിഭാഗം ഫുഖഹാക്കളുടേയും മു ഹദ്ദിസുകളുടേയും,
നിഷ്‌കാമകര്‍മ്മികളായ പണ്ഡിതന്‍മാരുടേയും അ വരുടെയൊക്കെ സരണി പിന്തുടരുന്ന
ഇന്നോളമുള്ള ആരുടേയും വി ശ്വാസധാര. സച്ചരിത സലഫിന്റെ വീക്ഷണങ്ങളെ വിമര്‍ശിക്കുന്ന പി
ല്‍കാലക്കാരുടെ വാക്കുകളുണ്ടാകാം; അതില്‍ നാം വഞ്ചിതരാകേണ്ട തില്ല.
ആകയാല്‍, നമ്മുടെ പൂര്‍വഗാമികളായ ഉല്‍കൃഷ്ട
സലഫുകള്‍ ഏതൊരു സ്രോതസ്സില്‍ നിന്നു ദാഹശമനം വരുത്തിയോ ആ സ്രോത സ്സിലേക്ക് തെളിമയാര്‍ന്ന
അഖീദയുമായി തിരിച്ചു ചെല്ലുകയാണ് ന മ്മുടെ ധര്‍മ്മം. അവര്‍ നിശ്ശബ്ദത പാലിച്ച കാര്യങ്ങളില്‍
നമ്മളും നിശ്ശ ബ്ദരാകുക. അവര്‍ പ്രവര്‍ത്തിച്ചവിധം നമ്മളും ആരാധനകളനുഷ്ഠി ക്കുക. വിശുദ്ധ
ഖുര്‍ആനും, പ്രവാചക സുന്നത്തും, സലഫിന്റെ ഇജ് മാഉം, പുതിയ പ്രശ്‌നങ്ങളില്‍ ശരിയായ
ഖിയാസും അവലംബിച്ചു കൊണ്ടാകട്ടെ നമ്മുടെ ജീവിതം.