ഹദീസ് 22​

ഹദീസ് 22

“നരകം ദേഹേച്ഛകൾ കൊണ്ടും, സ്വർഗ്ഗം വെറുപ്പായ കാര്യങ്ങൾ കൊ ണ്ടും മറയിടപ്പെട്ടിരിക്കുന്നു.” (ബുഖാരി: 6478)

അബൂഹുറൈറർ (സ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– ദേഹേഛകൾ നരകത്തിലേക്കുള്ള വാതിലാണ്, ആരെങ്കി ലും മദ്യപാനം, പലിശ, വ്യഭിചാരത്തിന്റെ വിവിധ ഇനങ്ങൾ പോലെയുള്ള കാര്യങ്ങൾ ചെയ്താൽ അവൻ നരകത്തിൽ പതിക്കും. എന്നാൽ ആ കാര്യങ്ങളിൽ നിന്ന് മനസ്സിനെ ത ടഞ്ഞ് നിർത്തി അവ ഉപേക്ഷിച്ചാൽ നരകത്തിന്റെ മറ നീക്ക പ്പെടാതെ അതിൽ നിന്നും രക്ഷപ്പെടും.
– അല്ലാഹുവിനെയും റസൂൽ (സ) യേയും അനുസരിക്കാതെ ധി ക്കാരം നിറഞ്ഞ ജീവിതമാണ് നയിക്കുന്നതെങ്കിൽ സ്വർഗ്ഗ ത്തിന്റെ മറ നീക്കാൻ കഴിയില്ല. മനസ്സിന് വെറുപ്പും, അകൽ ച്ചയും തോന്നുതായ എല്ലാ സൽക്കർമങ്ങളും ചെയ്ത് കൊ ണ്ട് മുന്നേറിയാൽ ആ മറക്കപ്പുറത്തുള്ള സ്വർഗ്ഗത്തിലെ ത്താം.
– നരകത്തിന്റെ മറയായ ദേഹേച്ഛകൾ/തിൻമകൾ ചെയ്യാതെയും സ്വർഗത്തിന്റെ മറയായ സൽകർമങ്ങൾ ചെയ്ത് കൊ ണ്ടുമാണ് മനുഷ്യൻ ജീവിക്കേണ്ടത്.
– “ശഹവാത്ത്’ (ദേഹേഛകൾ) എന്നാൽ മനസ്സിന് ഇഷ്ടപ്പെടു തായ വിവിധ തിൻമകളാണ്. അവ ചെയ്യുമ്പോൾ അവൻ നരകത്തിലേക്കുള്ള മാർഗ്ഗ തടസ്സങ്ങൾ നീക്കുകയാണ്. അ ങ്ങനെ അവൻ നരകത്തിലേക്ക് പതിക്കും.
– അഞ്ച് നേരത്തെ നമസ്കാരം, റമദ്വാനിലെ നോമ്പ്, സകാ ത്ത്, ഹജ്ജ്, മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ, കുടുംബ ബന്ധങ്ങൾ ചേർക്കൽ, ചീത്ത കൂട്ടുകെട്ടുകൾ ഒഴിവാക്കൽ തുടങ്ങി മനസ്സിന് ചെയ്യാൻ മടിയുണ്ടാവുന്ന കാര്യങ്ങൾ ചെയ്താൽ സ്വർഗ്ഗത്തിലേക്കെത്താനുള്ള തടസ്സങ്ങൾ നീ ക്കാൻ അവന് കഴിയും. അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കു കയും ചെയ്യും.
– ദേഹേച്ഛകളെ പിന്തുടരുന്നത് സൂക്ഷിക്കാൻ വിശുദ്ധ കുർ ആൻ ആവർത്തിച്ച് അറിയിക്കുന്നുണ്ട്.
അല്ലാഹു പറയുന്നു: “എന്നിട്ട് അവർക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറ വന്നു. അവർ നമസ്കാരം പാഴാക്കു കയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തൻമൂലം ദുർമാ ർഗത്തിന്റെ ഫലം അവർ കണ്ടെത്തുന്നതാണ്”. (മർയം:59)
തന്നിഷ്ടത്തെ നീ പിന്തുടർന്നു പോകരുത്. കാരണം അത് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് നിന്നെ തെറ്റിച്ചുകളയും’. (സ്വാദ്:26).
മുത്തക്വികളുടെ വിശേഷണമായി കുർആൻ അറിയിക്കുന്ന ത് അവർ പൊതുവെ മനസിന് വെറുപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളായ സൽകർമങ്ങളിൽ മുന്നേറുവരായിരുന്നു എന്ന് കാണാം.
അല്ലാഹു പറയുന്നു: “രാത്രിയിൽ നിന്ന് അൽപഭാഗമേ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.’ “രാതിയുടെ അന്ത്യവേളകളിൽ അവർ പാപമോചനം തേടുന്നവരായിരുന്നു.’ “അവരുടെ സ്വത്തുക്കളിലാ കട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും’. അഥവാ അവർ നല്ല കാ ര്യങ്ങളിൽ അധ്വാനിക്കുവരായിരുന്നു.

Leave a Comment