20: ആരാധനകളുടെ സാമൂഹികമാനം

ഇസ്ലാമിക ജീവിതത്തിൽ സത്യവിശാസത്തിന്റെ സ്ഥായീകരണവും പ്രതിഫലനവുമാണ് ആരാധനകൾ. വിശാസം ആരാധനകൾക്ക് ചൈതന്യവും സൂക്ഷമതയും കൃത്യനിഷ്ഠതയും ആത്മാർഥതയും ഉത്പാദിപ്പിച്ചു നൽകുമ്പോൾ ആരാധനകൾ വിശാസത്തിന്നു വെള്ളവും വളവും നൽകി വളർത്തുന്നു. വിശ്വാസമില്ലാത്ത ആരാധനയും ആരാധനയില്ലാത്ത വിശാസവും അപൂർണമാണ്. ഇവിടെയാണ് കുട്ടികളിൽ വിശ്വാസ വളർച്ചക്കുള്ള ചുവടു വെപ്പുകൾ ഉണ്ടാക്കി യെടുക്കുന്നതോടൊപ്പം ആരാധനാകർമങ്ങൾ ജീവിത ശീലങ്ങളുടെ ഭാഗമാക്കി വളർത്തൽ അനിവാര്യമാകുന്നത്. ഈ വഴിയിൽ മാതാപിതാക്കൾക്കും മറ്റ് രക്ഷിതാക്കൾക്കും നല്ല അവബോധവും ക്ഷമയും ആവശ്യമുണ്ട്.
ആരാധനകൾ പഠിപ്പിക്കുക മാത്രമല്ല ഇവിടെ ബാധ്യതയാകുന്നത്, അത് കുട്ടികൾക്കു ഇഷ്ടകരമായ, സ്വയം താൽപര്യമുള്ള ഒരു ജീവിത ശീലമാക്കാൻ വേണ്ടുന്ന രീതിയിൽ നമ്മുടെ ഭാഗത്തു നിന്ന് തുടക്കം മുതലേ അനിവാര്യമായ കാൽവയ്പ്പുകൾ ഉണ്ടാവുകയെന്നതാണ് പ്രധാനമായും വേണ്ടത്. ആരാധനകൾ പഠിപ്പിച്ചെടുക്കുകയെന്നത് മതവിദ്യാഭ്യാസത്തിന്റെ ഭാഗമായി നേടിക്കൂടായ്ക്കയില്ല. എന്നാൽ അത് അവരുടെ നിത്യജീവിത ശീലങ്ങളുടെ അജണ്ടയിലേക്ക് ചേർത്ത് കിട്ടുകയെന്നത് പ്രയാസകരമാണെങ്കിലും പ്രധാനം തന്നെയാണ്. ഇവിടെയാണ് നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാനുള്ളത്. വളർന്നുകൊണ്ടിരിക്കുന്ന ഒരു വിശ്വാസിയിൽ നിർബന്ധ ബാധ്യതയായിട്ടുള്ള ഇസ്ലാമിലെ പ്രധാന ആരാധനാകർമങ്ങൾ നമസ്കാരം, നോമ്പ്, സകാത്, ഹജ്ജ് എന്നിവയാണല്ലോ. ഇതിന്റെ അനിവാര്യത ബോധ്യപ്പെട്ട ഹൃദയത്തിന്റെ പ്ചോദനത്തിൽ നിന്ന് ശീലത്തിന്റെ ഫലകങ്ങളിലേക്ക് ആരാധനകൾ കർമമായി പരിവർത്തിക്കപ്പെടാൻ നമ്മെ സഹായിക്കാനുള്ളത് പ്രവാചകന്റെ ജീവിത രീതികളും അവ സ്വീകരിച്ച് അനുവർത്തിച്ച് സ്വഹാബികളുടെ മാതൃകകളും തന്നെയാണ്. ഏറ്റവും നല്ല ഒരു രണ്ടാം തലമുറ വളർന്നു വരാനും അവരിൽ ആരാധനകൾ ഇഷ്ടപ്പെട്ട ജീവിത ശീലങ്ങളാവാനും അവർ പ്രയോഗിച്ച മാർഗങ്ങൾ തന്നെയാണ് നമുക്കും അവലംബനീയം. അവയെ ഒരു ശിക്ഷണത്തിന്റെ (തർബിയത്) കണ്ണിലൂടെ വിലയിരുത്താനാണ് നാം ശ്രമിക്കുന്നത്. (കർമശാസ്ത്ര കണ്ണിലൂടെ അല്ലെന്നർഥം).
നമസ്കാരം
അല്ലാഹുവിന്റെ വിശുദ്ധ വചനത്തിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം ആ അന്വേഷണം. അള്ളാഹു പറഞ്ഞു: “നിന്റെ കുടുംബത്തോട് നീ നമസ്കരിക്കാൻ കൽപിക്കുകയും, അതിൽ (നമസ്കാരത്തിൽ) നീ ക്ഷമാപൂർവം ഉറച്ചുനിൽക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നൽകുകയാണ് ചെയ്യുന്നത്. ധർമനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം”(20:132).
രണ്ടു കാര്യങ്ങളാണ് ഈ വചനത്തിലൂടെ അല്ലാഹു പ്രവാചകൻ യോട് കൽപിക്കുന്നത്; കുടുംബത്തോട് നമസ്കാരം കൽപിക്കാനും സ്വയം നമസ്കാരത്തിൽ ക്ഷമാപൂർവം ഉറച്ചു നിൽക്കാനും. കേവല കൽപന കൊണ്ട് നമസ്കാരം ശീലമാവില്ലെന്നും അത് കൽപിക്കുന്നവർ അതിൽ വീഴ്ച വരുത്തുന്നില്ലന്നു കൽപിക്കപ്പെട്ടവർക്ക് കൺനിറയെ കാണാൻ കഴിയുമാറ് അതിൽ നിഷ്ഠ പുലത്തുന്നവർ കൂടിയാവണം എന്നുമാണ് ഇതിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. ഇത് തന്നെയാണ് ഒന്നാമത്തെ കാൽവയ്പ്. ക്ഷീണത്തിലും ഉന്മേഷത്തിലും രോഗത്തിലും ആരോഗ്യത്തിലും താമസത്തിലും യാത്രയിലും കൈവിടാതെ നിലനിർത്തുന്ന ഒന്ന് എന്റെ മാതാപിതാക്കളോടൊപ്പം ഉണ്ടെന്ന തിരിച്ചറിവ് ഉണ്ടാകണം. ആ സമയം അവരും അതിൽ പങ്കാളികളാവണമെന്ന രക്ഷിതാക്കളുടെ “കൽപന’ വരുമ്പോൾ അതീവ ഗൗരവത്തിൽ അവർ സ്വാഭാവികമായും അതിലേക്ക് പ്രവേശിച്ചു തുടങ്ങും. എന്നാൽ തിരിച്ചാവുമ്പോൾ കേവല “കല്പന’യുടെ ശബ്ദ തരംഗങ്ങൾക്ക് പ്രതിധ്വനി പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. നമസ്കാരം മുറതെറ്റാതെ ഗൗരവത്തിൽ നിലനിർത്തുന്ന രക്ഷിതാക്കൾക്കാണ് മക്കളിൽ ആ ശീലം എളുപ്പം വളർത്തിയെടുക്കാൻ കഴിയുകയുള്ളൂ എന്നർഥം. അതില്ലാത്തിടത്തോളം കാലം മദ്റസകളെയും അധ്യാപകരെയും പഴിപറയുന്നതിൽ കാര്യമില്ല.
കുട്ടിക്കാലം മുതലേ നമസ്കാരത്തിൽ മക്കളെ രക്ഷിതാക്കൾ കൂടെ കൂട്ടലാണ് നമസ്കാരം ശീലിപ്പിക്കാനുള്ള ഒരു വഴി. നബി പറഞ്ഞു: “കുട്ടിക്ക് അവന്റെ ഇടതിൽ നിന്ന് വലത് ഭാഗം (വേർതിരിച്ചു) അറിഞ്ഞാൽ (പ്രായമായാൽ) അവനോടു നിങ്ങൾ നമസ്കാരത്തെ കൽപിച്ചു കൊള്ളുവിൻ” (മജ്മഉസ്സവാഇദ് 1/299). അഥവാ കുഞ്ഞു പ്രായം മുതൽക്ക് തന്നെ അവർ നമസ്കാരത്തിൽ പങ്കാളികളായി തുടങ്ങണമെന്ന്. എന്നാൽ നിർബന്ധമായും ഏഴ് വയസ്സാകുമ്പോഴാണ് അവരോടു നമസ്കാരം കൽപിക്കേണ്ടതും നമസ്കാരത്തിന്റെ നിയമങ്ങളും രൂപങ്ങളും പഠിപ്പിച്ചു തുടങ്ങേണ്ടതും. നാം ധാരാളം കേട്ട് ശീലിച്ച നബിവചനമണല്ലോ ഏഴു വയസ്സായാൽ കുട്ടികളോട് നമസ്കാരം കൊണ്ട് കൽപിക്കണമെന്നും പത്തു വയസ്സായാൽ (അതിൽ വീഴ്ച വരുത്തിയാൽ) അടിക്കണം (അബൂദാവൂദ്) എന്നുമുള്ളത്. എന്നാൽ ഇമാം തിർമിദി ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീഥിൽ കൽപിക്കുക എന്ന പദത്തിന്റെ സ്ഥാനത്ത് പഠിപ്പിക്കുക എന്നാണുള്ളത്. ഒരു കുട്ടിക്ക് ഏഴ് വയസ്സായാൽ തന്നെ അവനെ നമസ്കാരം പഠിപ്പിക്കണമെന്നർഥം.
നബിയും അനുചരന്മാരായ രക്ഷിതാക്കളും മക്കളെ നേരിട്ട് നമസ്കാരത്തിന്റെ രൂപവും വുദൂഇന്റെ രൂപവും അവയുടെ മര്യാദകളും പ്രാർഥനകളും യഥാവിധി പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യ്തിരുന്നതായി നമുക്ക് ഹദീഥ് ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും.
ഇമാം ഹസൻ ഇബ്ൻ അലി ഷാക്ക് വിത്ർ നമസ്കാരത്തിൽ ചൊല്ലാനുള്ള പ്രാർഥന നബി പഠിപ്പിച്ചതായി ഇമാം തിർമിദിയും നസാഈയും ഉദ്ധരിക്കുന്ന ഹദീഥിൽ കാണാം. നബിയുടെ പത്നിയായഉമ്മുസലമയുടെ വീട്ടിൽ അവരുടെ ബന്ധുക്കളിൽ പെട്ട ഒരു കുട്ടി വരികയും അന്ന് നമസ്കരിക്കുന്ന
സമയം സുജൂദിൽ പോകുമ്പോൾ (മണ്ണ് നെറ്റിയിലും മൂക്കിലും പതിയാതിരിക്കാൻ) നിലത്ത് ഊതുകയും ചെയ്തു. അപ്പോൾ അവർ പറഞ്ഞു: അങ്ങനെ ചെയ്യരുത്. നബിട്ട് ഞങ്ങളുടെ കൂട്ടത്തിലെ ഒരു കുട്ടിയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്; “ഓ റബാഹ്! നിന്റെ മുഖത്ത് മണ്ണായിക്കൊള്ളട്ടെ’ (എന്നാലും നിലത്ത് ഊതരുത്). നമസ്കാരത്തിന് നബിയുടെ കൂടെ അണികളായി നിൽക്കുമ്പോൾ നബി കുട്ടികളുടെ സ്ഥാനം നിർണയിച്ചു കൊടുത്തിരുന്നു. വിവേകമുള്ള മുതിർന്നവർ മുന്നിലും അവർക്ക് പിന്നിൽ കുട്ടികളും അവർക്ക് പിന്നിൽ സ്ത്രീകളും എന്ന കമം നബിട്ട് പഠിപ്പിച്ചു.
ഇമാം മുസ്ലിം ഇബ്നു മസ്ഊദ് വിൽ നിന്ന് ഉദ്ധരിക്കുന്നു: നബി നമസ്കാരത്തിന്റെ തുടക്കത്തിൽ ഞങ്ങളുടെ തോളുകളിൽ തട്ടി ഇങ്ങനെ പറയാറുണ്ടായിരുന്നു: “നേരെചൊവ്വ നിൽക്കുക, അണികൾ ഭിന്നിക്കരുത്. അപ്പോൾ നിങ്ങളുടെ ഹൃദയം ഭിന്നിക്കും. വിവരവും വിവേകവും ഉള്ളവർ എന്റെ തൊട്ടുപിന്നിൽ നിൽക്കട്ടെ. അതിന്റെ പിന്നിൽ മറ്റുള്ളവരും(കുട്ടികൾ) അതിന്റെ പിന്നിൽ മറ്റുള്ളവരും (സ്ത്രീകൾ).”
ഇപ്രകാരം നബി യും സ്വഹാബികളും കുട്ടികളെ നമസ്കാരത്തിൽ പങ്കാളികളാക്കുകയും അവർക്കാവശ്യമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിൽ ശ്രദ്ധപുലർത്തുകയും ചെയ്തിരുന്നു. അതിലൂടെ അവർക്ക് നമസ്കാരം ഇഷ്ടമുള്ളതും പ്രധാനപ്പെട്ടതും ശീലവും ആയിത്തീർന്നു. ആ പാത തന്നെയാണ് നമ്മളും പിന്തുടരേണ്ടത്.
അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക