18: പ്രവാചകനെ അറിയുന്ന മക്കൾ

നബിക്ക് ചുറ്റും വളർന്ന അനുചരന്മാരുടെ കുട്ടികൾക്ക് നബിയോടുള്ള സ്നേഹത്തിന്റെ ആഴവും അതിന്റെ മാതൃകകളുമാണ് കഴിഞ്ഞ ലക്കത്തിൽ നാം വായിച്ചറിഞ്ഞത്. എന്നാൽ നബിയെ കണ്ടിട്ടില്ലാത്ത, നബിയെ മറ്റുള്ളവർ സ്നേഹിക്കുന്നത് നോക്കിക്കാണാൻ കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ കുട്ടികളിൽ എങ്ങനെ പ്രവാചക സ്നേഹം വളർത്തിയെടുക്കും?
ചില മാർഗങ്ങൾ
1. നബിയുടെ ജീവിതത്തിലുണ്ടായ അമാനുഷിക സംഭവങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. ഒപ്പം നബിയുടെ മഹനീയമായ സ്വഭാവഗുണങ്ങൾ വിവരിച്ചു കൊടുക്കുക. അക്രമിക്കപ്പെടുന്നവനെ സഹായിക്കൽ, അനാഥകളോടും അഗതികളോടും കരുണകാണിക്കൽ, ജന്തുജാലങ്ങളോടുള്ള കാരുണ്യം. ഇങ്ങനെ വിവരിച്ചുകൊടുക്കുവാൻ പ്രവാചക ജീവിതത്തിലെ ഏടുകൾ എമ്പാടുമുണ്ടല്ലോ.
2. നബി തന്റെ സമുദായത്തെ എത്രകണ്ട് സ്നേഹിച്ചിരുന്നുവെന്ന് മനസ്സി ലാക്കിക്കൊടുക്കുക. അദ്ദേഹം തനിക്ക് ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള പ്രാർഥന പോലും തന്റെ സമുദായത്തിന് വേണ്ടി പ്രാർഥിക്കാൻ ഉയർത്തെഴുന്നേൽപിന്റെ നാളിലേക്ക് മാറ്റിവെച്ചതു പോലുള്ള ഉദാഹരണങ്ങൾ പറഞ്ഞു കൊടുക്കുക.
3. നബിയുടെ അനുചരന്മാർ നബിയെ സ്നേഹിച്ച രീതിയും അദ്ദേഹത്തിന് വേണ്ടി അവർ സഹിച്ച ത്യാഗങ്ങളും വിശദമാക്കിക്കൊടുക്കുക. യുദ്ധവേളയിൽ നബിയെ ശത്രുക്കൾ ആക്രമിക്കാൻ വന്നപ്പോൾ അനുചരന്മാർ നബിക്ക് ചുറ്റും ശരീരമറ സൃഷ്ടിച്ച് അമ്പുകൾ ഏറ്റുവാങ്ങിയ സംഭവം പോലുള്ളവഉദാഹരണം.
4. പ്രവാചക വചനങ്ങളിൽ നിന്ന് എളുപ്പമുള്ളതും അത്യാവശ്യമുള്ളതും മനഃപാഠമാക്കാൻ പ്രോത്സാഹിപ്പിക്കുകയും നിത്യജീവിതത്തിലെ നബിചര്യകൾ ശീലിപ്പിക്കുകയും ചെയ്യുക. മാതാപിതാക്കൾ സ്വജീവിതത്തിൽ നബിചര്യ പിന്തുടർന്ന് മാതൃക കാണിക്കുകയും നബിയോടുള്ള ഇഷ്ടം കൊണ്ടാണ് അതെന്ന് അവർക്കു ബോധ്യപ്പെടുത്തുകയും ചെയ്യുക.
5. കേവല കഥ പറച്ചിലിന് പകരം നബിജീവിതവുമായി ബന്ധപ്പെട്ടു ചോദ്യങ്ങൾ ചോദിക്കാനും ചർച്ചക്കും ധൈര്യം പകരുകയും അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുക.
6. നബിചരിതം വിവരിക്കുന്നതിൽ ആകാംഷയെ ഉദ്ദീപിപ്പിക്കും വിധമുള്ള ശൈലി സ്വീകരിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുക.
7. ഇവിടെ വെച്ച് നബിയെ സ്നേഹിക്കുന്നവർക്ക് പരലോകത്തു നബിയെ കാണാൻ അവസരം ഉണ്ടാകുമെന്ന കാര്യം പറഞ്ഞുകൊടുക്കുക. നബിയുടെ കൈകൊണ്ട് “കൗസർ’ പാനീയം വാങ്ങിക്കുടിക്കാൻ അർഹതയുള്ളവരും, അന്ന് നബിക്ക് ആട്ടിയ
കറ്റുന്നവരും തമ്മിലുള്ള വ്യത്യാസം വേർതിരിച്ചു മനസ്സിലാക്കിക്കൊടുക്കുക.
8. നബിജീവിതവും നബിസ്നേഹവുമായി ബന്ധപ്പെട്ടു ചെറിയ പ്രാജകുകൾ ചെയ്യാൻ സഹായിക്കുക. തത് വിഷയത്തിൽ നമ്മുടെ കലാലയങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികൾ ഉണ്ടാവുകയും അതിൽരക്ഷിതാക്കളെ കൂടി പങ്കാളികളാക്കുകയും ചെയ്യുക.
9. നബിയുടെ കുട്ടിക്കാല ജീവിതം അവർക്ക് മുമ്പിൽ തുറന്നു വെക്കുക. നബിയുടെ അനാഥത്വം, ഹലീമയുടെ വീട്ടിലെ ശൈശവം, അക്കാലത്ത് ഹലീമയുടെ കുടുംബത്തിനു വന്നുകിട്ടിയ അനുഗ്രഹങ്ങൾ, യാത്രകളിൽ നബിയെ കുറിച്ച് മറ്റുള്ളവർ സൂ
ചിപ്പിച്ചത്, നബിയുടെ സത്യസന്ധതയും അത് മൂലം നബിക്ക് സമൂഹത്തിൽ കിട്ടിയ ആദരവും സൽപ്പേരും, തെറ്റുകളിൽ നിന്നുള്ള സംരക്ഷണം… തുടങ്ങി അല്ലാഹു നബിയെ പരിഗണിച്ചതും പരിരക്ഷിച്ചതുമായ സംഭവങ്ങൾ പറഞ്ഞുകൊടുക്കുക.
10. നബി നിയോഗിക്കപ്പെട്ടതിന്റെ ലക്ഷ്യം കുർആൻ വിവരിക്കുന്നത് പറഞ്ഞുകൊടുക്കുക. ഉദാഹരണം: “നബിയേ, തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നൽകുന്ന ഒരു വിളക്കും ആയിക്കൊണ്ട്” (33:45,46).
11. ഇരു ലോകത്തും വിജയിക്കാൻ ആഗ്രഹിക്കുന്നവർക്ക് നബിജീവിതം പിൻപറ്റൽ മാത്രമാണ് സുരക്ഷിതവും ലളിതവുമായ പൂർണ മാർഗമെന്ന് ബോധ്യപ്പെടുത്തുക.
12. നബിക്ക് മാത്രമുള്ള പ്രത്യേകതകൾ പഠിപ്പിക്കുക മൂലം അദ്ദേഹത്തെ പിൻപറ്റുന്ന വിഷയത്ത ഗൗരവത്തിലെടുക്കാൻ മക്കൾക്കു കഴിയും. ഉദാ: അബൂഹുറയ്റയിൽ നിന്ന് നിവേദനം: നബി ആർ പറഞ്ഞു: “ആറ് കാര്യങ്ങളിൽ ഞാൻ മറ്റു പ്രവാചകന്മാരിൽ ശഷ്ടമാക്കപ്പെട്ടു. വചനങ്ങളുടെ ആശയസംഗ്രഹം എനിക്ക് നൽകപ്പെട്ടു. ശ്രതുക്കളിൽ എ
ന്നെക്കുറിച്ച് ഭയം തോന്നിപ്പിച്ചു. എന്നെ സഹായിച്ചു. ബനീമുലക്ക് യുദ്ധമുതൽ അനുവദനീയമാക്കപ്പെട്ടു. ഭൂമി മുഴുക്കെ എനിക്ക് പള്ളിയും ശുദ്ധിയുള്ളതുമാക്കപ്പെട്ടു. എല്ലാ സൃഷ്ടികളിലേക്കുമായി ഞാൻ അയക്കപ്പെട്ടു. എന്നിലൂടെ പ്രവാചകത്വത്തിന്നു വിരാമം കുറിക്കപ്പെട്ടു” (ഇമാം മുസ്ലിം).
13. സുന്നത്ത് (നബി ചര്യ) പിന്തുടരേണ്ടതിന്റെ പ്രാധാന്യവും ബിദ്അത്ത് (നബി ചാര്യയല്ലാത്തത് മതമായി അനുഷ്ഠിക്കൽ) ചെയ്യുന്നതിന്റെ അപകടവും ഓർമപ്പെടുത്തൽ.
14. നാം കാണാത്ത നബി യെ സ്നേഹിക്കുമ്പോൾ നമ്മളെ കാണാത്ത നബിക്ക് നമ്മെ കാണാൻ ഇഷ്ടമുണ്ടന്നും പരലോകത്ത് അതിന് അല്ലാഹു അവസരമൊരുക്കുമെന്നും അവർക്ക് നാം പറഞ്ഞു കൊടുക്കുക. അനസം നിവേദനം. നബി ൾ പറഞ്ഞു:
“എന്റെ സഹോദരങ്ങളെ കണ്ടുമുട്ടാൻ എനിക്ക് കൊതിയായി.” അപ്പോൾ സ്വഹാബികൾ ചോദിച്ചു: “ഞങ്ങളല്ലയോ താങ്കളുടെ സഹോദരങ്ങൾ?” അപ്പോൾ നബി പറഞ്ഞു: “നിങ്ങൾ എന്റെ സഖാക്കളാകുന്നു. എന്നാൽ എന്റെ സഹോദരങ്ങൾ; എന്നിൽ വിശ്വസിച്ചവരും എന്നാൽ എന്നെ കണ്ടിട്ടില്ലാത്തവരുമാണവർ” (സിൽസിലതുസ്സ്വഹീഹ, അൽബാനി).
ഇതെല്ലാം അധ്യാപകർക്കും രക്ഷിതാക്കളൾക്കുമൊക്കെ പ്രാപ്യമായ ചില മാർഗങ്ങൾ മാത്രമാണ്.
നമ്മുടെ മനസ്സും ജീവിതവും നിറയെ പ്രവാചകൻ ഉണ്ടെങ്കിലേ ഈ സാധ്യതകളെല്ലാം നമുക്ക് പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ. ബാലസാഹിത്യങ്ങളും ഇസ്ലാമിക സമൂഹവും
സച്ചരിതരും ധീരരും ത്യാഗികളുമൊക്കെയായ മുൻഗാമികളുടെ ജീവിത മാതൃകകൾ കുട്ടികളുടെ മനസ്സുകളിൽ സന്നിവേശിപ്പിക്കപ്പെടാവുന്ന വിധത്തിൽ
ആകർഷണീയവും ഗുണനിലവാരമുള്ളതുമായ വൈജ്ഞാനിക ഉത്പന്നങ്ങൾ എത്രത്തോളം ലഭ്യമാണ് നമ്മുടെ നാട്ടിൽ എന്നത് പഠനവിധേയമാക്കേണ്ട ഒരു ഗൗരവമാർന്ന വിഷയമാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വാമൊഴികളിൽ മാത്രം സാധ്യമാകുന്നതല്ല മുമ്പ് സൂചിപ്പിച്ച് ചുവടുവെപ്പുകൾ.
കുട്ടികളുടെ മനസ്സിനെ കീഴ്പെടുത്തി വെച്ചിരിക്കുന്നത് അർഥ രഹിതമായ കഥാപാത്രങ്ങളും ജീവിത ശൈലികളുമാണ്. സൂപ്പർമാനും സ്പൈഡർമാനും
അടക്കമുള്ളവ ഉദാഹരണം. വായിക്കാൻ മക്കൾക്ക് നല്ലത് നൽകണമെന്ന് ഉപദേശിക്കുന്നവരോട് ചില രക്ഷിതാക്കളെങ്കിലും ചോദിക്കുന്നു; ബദലുകൾ എവിടെ എന്ന്. കേരളത്തെ പോലെ ഇസ്ലാമിക വൈജ്ഞാനിക പ്രസീദ്ധികാരണ രംഗത്ത് ഉന്നതിയിൽ
എത്തിയ മറ്റു പ്രദേശങ്ങളും ഭാഷകളും കുറവാണ്. എന്നിട്ടും ഈ മേഖല തീർത്തും ദാരിദ്ര്യ രേഖക്ക് താഴെയാണ്. എന്നാൽ അറബ് ലോകത്ത് കുട്ടികളുടെ മാനസിക-ബൗദ്ധിക നിലവാരങ്ങൾക്കൊത്ത ധാരാളം ഇസ്ലാമിക ഉൽപന്നങ്ങളുണ്ട്.
പ്രവാചകൻമാർ മുതൽ താഴോട്ടുള്ള മഹാരഥന്മാരുടെ ജീവിത ഏടുകൾ ഏറ്റവും നല്ല നിലവാരത്തിൽ കുട്ടികൾക്കായി സമർപ്പിക്കാവുന്ന വിധം മനഃപൂർവമുള്ള ഇടപെടലുകൾക്ക് നാം തയ്യാറാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം, അറിവും ശീലങ്ങളും ഏറ്റവും വേര് പിടിക്കുന്ന ഘട്ടത്തിൽ വില്ലന്മാർ അവരുടെ മനസ്സിനെയും ബുദ്ധിയെയും വിലക്കടുത്തിട്ടുണ്ടാകും.
ഈ മേഖലയിൽ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കാം:
1. ഇസ്ലാമിക ബാലവൈജ്ഞാനിക ഉൽപന്നങ്ങൾക്ക് മാത്രമായി ഒരു വിഭാഗം പ്രത്യേകം പാജെക്ടുകളുമായി നിലകൊള്ളുക.
2. അറബ് ലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഇസ്ലാമിക ബാലവൈജ്ഞാനിക ഉൽപന്നങ്ങൾ സംഘടിപ്പിക്കുകയും അവ മാതൃകയാക്കിയോ പരിഭാഷകപ്പെടുത്തിയോ പുസ്തക രൂപത്തിലും ഡിജിറ്റൽ രൂപത്തിലും പുറത്തിറക്കുക.
3. കുട്ടികളുടെ വളർച്ചാഘട്ടത്തെ പരിഗണിച്ചു കൊണ്ട് നല്ല ഭാഷയും ഡിസൈനിങ്ങും ഉറപ്പ് വരുത്തുക. നഴ്സറി തലം മുതൽ ഹൈസ്കൂൾ തലം വരെയും ള്ളവരെ പരിഗണിച്ചുകൊണ്ട് ഉൽപന്നങ്ങൾ പുറത്തിറക്കുക. കുട്ടികൾക്ക് അനുയോജ്യമായ ബാലമാസികകൾക്ക് പ്രാധാന്യം നൽകുക.
4. മദ്റസകളിലും മറ്റു ഇസ്ലാമിക കലാലയങ്ങളിലും ഇത്തരം പ്രാഡക്റ്റകളടങ്ങിയ ലൈബ്രറി നിർബന്ധമാക്കുകയും വ്യവസ്ഥാപിതമായ പുസ്തക, സിഡി വിതരണത്തിന് സമയം അനുവദിക്കുകയും ചെയ്യുക.
നേർപഥം വാരിക