വിസര്‍ജ്ജന മര്യാദയുമായി ബന്ധപ്പെട്ട ദിക്റുകള്‍
വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍
മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുന്ന മനുഷ്യരുടെ നഗ്നതകള്‍ ജിന്നുകളില്‍ നിന്നു മറക്കുവാന്‍ ബിസ്മില്ലാഹ് ചൊല്ലണമെന്ന് തിരുമൊഴി അറിയിക്കുന്നു. ഹദീഥിനെ അല്‍ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
بِسْــمِ اللهِ
‘അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ പ്രവേശിക്കുന്നു)’
മലമൂത്രവിസര്‍ജ്ജന സ്ഥലങ്ങളില്‍ പിശാചുക്കള്‍ സന്നിഹിതരാകുന്നതിനാല്‍ വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുന്നവര്‍ താഴെ വരുന്ന ദുആ ചൊല്ലുവാന്‍ നബി (സ്വ) കല്‍പിച്ചതായും തിരുമേനി (സ്വ) ഇതു ചൊല്ലിയതായും സ്വഹീഹായ ഹദീഥുകളിലുണ്ട്.
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
‘അല്ലാഹുവേ, ആണ്‍പിശാചുക്കളില്‍ നിന്നും പെണ്‍പിശാചുക്കളില്‍ നിന്നും ഞാന്‍ നിന്നോട് കാവലിനെ തേടുന്നു.’
വിസര്‍ജ്ജന സ്ഥലത്തുനിന്ന് ഇറങ്ങുമ്പോള്‍
തിരുനബി (സ്വ) വിസര്‍ജ്ജന സ്ഥലത്തുനിന്ന് പുറപ്പെട്ടാല്‍,
غُفْــرَانَكَ
‘അല്ലാഹുവേ ഞാന്‍ നിന്‍റെ പാപമോചനം തേടുന്നു.’ എന്ന് പറയാറുണ്ടായിരുന്നുവെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
അബുൽ ജബ്ബാർ അബ്ദുള്ള മദീനി