ഉറക്കവുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

ഉറക്കവുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

ഉറക്കശയ്യ പ്രാപിക്കുമ്പോള്‍

തിരുനബി (സ്വ) രാത്രി കിടപ്പറ പ്രാപിച്ചാല്‍ തന്‍റെ കവിളിന് താഴെ കൈ വെച്ച് ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.

اللَّهُمَّ بِاسْمِكَ أَمُوتُ وَأَحْيَا

‘അല്ലാഹുവേ നിന്‍റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.’

തിരുനബി (സ്വ) രാത്രി കിടപ്പറ പ്രാപിച്ചാല്‍ തന്‍റെ വലതു കൈ വലതു കവിളില്‍ വെച്ച് ഇപ്രകാരം മൂന്ന് തവണ പറയുമായിരുന്നു എന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ قِنِى عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ

‘അല്ലാഹുവേ, നീ നിന്‍റെ ദാസന്മാരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിനം നിന്‍റെ ശിക്ഷയില്‍നിന്ന് എന്നെ കാക്കേണമേ.’

ഒരാള്‍ ഉറങ്ങുവാന്‍ തന്‍റെ വിരിപ്പിലെത്തിയാല്‍ തന്‍റെ വസ്ത്രത്തിന്‍റെ അറ്റംകൊണ്ട് വിരിപ്പ് മൂന്നു തവണ കുടയുവാ നും ഇപ്രകാരം ചൊല്ലുവാനും നബി (സ്വ) കല്‍പിച്ചതായി സ്വഹീഹുല്‍ ബുഖാരിയിലുണ്ട്.

بِاسْمِكَ رَبِّ وَضَعْتُ جَنْبِى وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِى فَاغْفِرْ لَهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ

‘എന്‍റെ രക്ഷിതാവേ നിന്‍റെ നാമത്തില്‍ ഞാന്‍ എന്‍റെ പാര്‍ശ്വം വെച്ചിരിക്കുന്നു. നിന്നെക്കൊണ്ടാണ് ഞാന്‍ അത് ഉയര്‍ത്തുന്നത്. എന്‍റെ ശരീരത്തെ (മരണത്തിലൂടെ) നീ പിടിച്ചുവെങ്കില്‍ അതിനോട് പൊറുക്കേണമേ. നീ അതിനെ (ജീവിക്കുവാന്‍) അയച്ചുവെങ്കില്‍ നിന്‍റെ സജ്ജനങ്ങളായ ദാസന്മാരെ സംരക്ഷിക്കുന്നതുകൊണ്ട് അ തിനേയും നീ സംരക്ഷിക്കേണമേ.’

നബി (സ്വ) എല്ലാ രാത്രിയിലും കിടപ്പറ പ്രാപിച്ചാല്‍ തന്‍റെ ഇരു കൈകളും ചേര്‍ത്ത് അതില്‍ ഊതുകയും ശേഷം ഇഖ്ലാസ്വ്, ഫലക്വ്, നാസ് എന്നീ സൂറത്തുകള്‍ അവയില്‍ ഓതി തന്‍റെ തലയില്‍ തുടങ്ങി മുഖത്തും ശരീരത്തില്‍ കൈ എത്തുന്ന ഭാഗങ്ങളിലെല്ലാം തടവുമായിരുന്നു എന്നും ഇങ്ങനെ മൂന്ന് തവണ ആവര്‍ത്തിക്കുമായിരുന്നു എന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.

താഴെ വരുന്ന ദുആ വചനം തിരുനബി (സ്വ) ചൊല്ലുന്നത് കേട്ടതിനാല്‍ ഇബ്നുഉമര്‍ (റ) ഇതു ചൊല്ലുവാന്‍ കല്‍പിക്കുമായിരുന്നു എന്ന് ഇമാം മുസ്ലിമിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

اللَّهُمَّ خَلَقْتَ نَفْسِى وَأَنْتَ تَوَفَّاهَا لَكَ مَمَاتُهَا وَمَحْيَاهَا إِنْ أَحْيَيْتَهَا فَاحْفَظْهَا وَإِنْ أَمَتَّهَا فَاغْفِرْ لَهَا اللَّهُمَّ إِنِّى أَسْأَلُكَ الْعَافِيَةَ

‘അല്ലാഹുവേ, നീ എന്‍റെ ശരീരത്തെ പടച്ചു. നീ അതിനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. അതിന്‍റെ മരണവും അതിന്‍റെ ജീവിതവും നിന്‍റെ (കഴിവുകൊണ്ടാണ്). നീ അതിനെ ജീവിപ്പിച്ചാല്‍ അതിനെ സംരക്ഷിക്കേണമേ. നീ അതിനെ മരിപ്പിച്ചാല്‍ അതിനോട് പൊറുക്കേണമേ. അല്ലാഹുവേ നിന്നോട് ഞാന്‍ സൗഖ്യം തേടുന്നു.’

മകള്‍ ഫാത്വിമ (റ) യേയും മരുമകന്‍ അലി (റ) യേയും കിടപ്പറ പ്രാപിച്ചാല്‍ തസ്ബീഹുകളും തഹ്മീദുകളും തക്ബീറുകളും ചൊല്ലുവാന്‍ തിരുനബി (സ്വ) പഠിപ്പിച്ചു. വീട്ടില്‍ ഒരു വേലക്കാരന്‍ സഹായത്തിന് ഉണ്ടാകുന്നതിനേക്കാള്‍ ഉത്തമമാണ് ഈ കര്‍മ്മമെന്ന് തിരുമേനി (സ്വ) ഉണര്‍ത്തി. സംഭവം വിശദമായി സ്വഹീഹുല്‍ ബുഖാരിയിലുണ്ട്.

سُبْحَانَ اللهِ
(മുപ്പത്തിമൂന്ന് തവണ വീതം)

الحَمْدُ للهِ
(മുപ്പത്തിമൂന്ന് തവണ വീതം)

اللهُ أَكْبَرُ
(മുപ്പത്തിനാല് തവണ)

ഒരാള്‍ ഉറങ്ങുവാന്‍ ഉദ്ദേശിച്ചാല്‍ വലതുഭാഗം ചെരിഞ്ഞ് കിടക്കുവാനും ശേഷം ചൊല്ലുവാനും തിരുനബി (സ്വ) കല്‍പിച്ചതായി സ്വഹീഹ് മുസ്ലിമിലുണ്ട്.

أَللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ رَبَّنَا وَرَبَّ كُلِّ شَىْءٍ فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْفُرْقَانِ أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ

‘വാനങ്ങളുടേയും ഭൂമിയുടേയും മഹത്തായ സിംഹാസനത്തിന്‍റേ യും ഞങ്ങളുടേയും എല്ലാ വസ്തുക്കളുടേയും നാഥനായ, വിത്തും ധാന്യവും മുളപ്പിച്ചവനായ, തൗറാത്തും ഇഞ്ചീലും ഫുര്‍ക്വാനും അ വതരിപ്പിച്ചവനായ അല്ലാഹുവേ, നിന്‍റെ പിടിത്തത്തിലുള്ളതായ എ ല്ലാ വസ്തുക്കളുടേയും തിന്മയില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീയാകുന്നു അല്‍അവ്വല്‍ നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാകുന്നു അല്‍ആഖിര്‍ നിനക്ക് ശേഷം യാതൊ ന്നുമില്ല. നീയാകുന്നു അളള്വാഹിര്‍ നിനക്കുമീതെ യാതൊന്നുമില്ല. നീയാകുന്നു അല്‍ബാത്വിന്‍ നിന്‍റെ (അറിവു)കൂടാതെ യാതൊന്നു മില്ല. നീ ഞങ്ങളുടെ കടം വീട്ടേണമേ. ദാരിദ്ര്യത്തില്‍ നിന്ന് കരകയ റ്റി ഞങ്ങളെ ധന്യരാക്കേണമേ.’

ഉറക്കശയ്യ പ്രാപിക്കുമ്പോള്‍ താഴെവരുന്ന വചനം പ്രാര്‍ത്ഥിക്കുവാന്‍ അബൂബകറി (റ) നോട് തിരുനബി (സ്വ) കല്‍പ്പിച്ചു. ഇമാം അബൂദാവൂദ് തിര്‍മുദി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തു. നവവിയും ഇബ്നുഹജറും മറ്റും സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ

‘ആകാശങ്ങളും ഭൂമിയും ഇല്ലായ്മയില്‍നിന്നു സൃഷ്ടിച്ചവനായ, ദൃ ശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാര്‍ത്ഥ ആരാധ്യനാ യി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്‍റെ ശരീരത്തിന്‍റെ തിന്മകളില്‍ നിന്നും പിശാചിന്‍റെ കെടുതികളില്‍ നിന്നും അല്ലാഹുവില്‍ പങ്കുചേര്‍ക്കുവാന്‍ അവ ന്‍ ക്ഷണിക്കുന്ന കാര്യങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതില്‍നിന്നും അത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.’

നബി (സ്വ) കിടപ്പറ പ്രാപിച്ചാല്‍ പ്രാര്‍ത്ഥിച്ചിരുന്നതായി അനസി (റ) ല്‍ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്.

الْحَمْدُ لِلَّهِ الَّذِى أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا ، فَكَمْ مِمَّنْ لاَ كَافِىَ لَهُ وَلاَ مُئْوِىَ

‘നമ്മെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും നമ്മുടെ കാര്യങ്ങള്‍ നിര്‍ വ്വഹിക്കുകയും നമുക്ക് അഭയമേകുകയും ചെയ്തവനായ അല്ലാഹു വിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. കാരണം എത്രയാ ളുകളാണ്; അവര്‍ക്ക് കാര്യങ്ങള്‍ നിര്‍വ്വഹിച്ച് നല്‍കുവാനും അഭ യം നല്‍കുവാനും യാതൊരാളുമില്ല.’

കിടപ്പറ തയ്യാറായാല്‍ തിരുനബി (സ്വ) താഴെ വരും വിധം ചൊല്ലിയിരുന്നതായി ഇബ്നുഉമറി (റ) ല്‍നിന്ന് ഇമാം അബൂദാവൂദ് നിവേദനം. അല്‍ബാനി ഹസനുന്‍സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِي كَفَانِي وَآوَانِي وَأَطْعَمَنِي وَسَقَانِي وَالَّذِي مَنَّ عَلَيَّ فَأَفْضَلَ وَالَّذِي أَعْطَانِي فَأَجْزَلَ الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ اللَّهُمَّ رَبَّ كُلِّ شَيْءٍ وَمَلِيكَهُ وَإِلَهَ كُلِّ شَيْءٍ أَعُوذُ بِكَ مِنْ النَّارِ

‘എന്‍റെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും എനിക്ക് അഭയമേകുകയും എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. എന്‍റെമേല്‍ അനുഗ്രഹമ രുളുകയും അതു മഹത്തരമാക്കുകയും എനിക്കു നല്‍കുകയും അത് ധാരാളമാക്കുകയും ചെയ്തവനത്രേ അവന്‍. ഏത് അവസ്ഥ യിലും അല്ലാഹുവിനു മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. എ ല്ലാ വസ്തുക്കളുടേയും രക്ഷിതാവും (സര്‍വ്വാധികാരിയും സര്‍വ്വാ ധിപനുമായ) മലീകും മുഴുവന്‍ വസ്തുക്കളുടെ ആരാധ്യനുമായവ നേ നിന്നോടു നരകത്തീയില്‍ നിന്നും ഞാന്‍ രക്ഷതേടുന്നു.’

കിടപ്പറ പ്രാപിക്കുന്നവന്‍ അവസാനമായി ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ച വചനങ്ങളാണ് ചുവടെ. ഇത് ചൊല്ലി കിടക്കുന്നവന്‍ മരണപ്പെടുകയാണെങ്കില്‍ ഫിത്വ്റത്തിലാണ് (ഇസ്ലാമിലാണ്) മരണപ്പെടുകയെന്ന് തിരുമേനി (സ്വ) ഉണര്‍ത്തി. വിഷയം ഇമാം ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَوَجَّهْتُ وَجْهِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ

‘അല്ലാഹുവേ എന്നെ ഞാന്‍ നിന്നിലേക്ക് ഏല്‍പ്പിച്ചിരിക്കുന്നു. എന്‍റെ മുഖം നിന്നിലേക്ക് തിരിക്കുകയും എന്‍റെ കാര്യങ്ങള്‍ നിന്നി ലര്‍പ്പിക്കുകയും എന്‍റെ മുതുകിനെ ഞാന്‍ നിന്നിലേക്ക് ചേര്‍ക്കുക യും ചെയ്തിരിക്കുന്നു. നിന്‍റെ പ്രതിഫലത്തെ ആഗ്രഹിച്ചുകൊണ്ടും നിന്‍റെ ശിക്ഷയെ ഭയന്നുകൊണ്ടുമാണത്. നിന്നില്‍നിന്ന് നിന്നിലേ ക്കല്ലാതെ രക്ഷയോ അഭയസ്ഥാനമോ ഇല്ല. നീ അവതരിപ്പിച്ച കിതാ ബിലും നീ അയച്ച നിന്‍റെ നബിയിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു.’

ആയത്തുല്‍കുര്‍സിയ്യ് ഓതുക

കിടക്കുവാന്‍ വിരിപ്പിലേക്കണഞ്ഞാല്‍ ആയത്തുല്‍കുര്‍ സിയ്യ് ഓതുവാന്‍ നബി (സ്വ) കല്‍പ്പിക്കുകയും അത് ഓതിയാല്‍ പു ലരുവോളം ശെയ്ത്വാന്‍ അടുക്കുകയില്ലെന്നും അല്ലാഹുവില്‍ നി ന്നുള്ള ഒരു സംരക്ഷകന്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും തിരു നബി (സ്വ) അറിയിക്കുകയും ചെയ്തു. വിഷയം വിശദമായി സ്വ ഹീഹുല്‍ ബുഖാരിയിലുണ്ട്.

സൂറത്തുസ്സജദഃയും സൂറത്തുല്‍മുല്‍കും ഓതുക

ഈ രണ്ട് സൂറത്തുകളും പാരായണം ചെയ്യാതെ തിരു നബി (സ്വ) ഉറങ്ങാറില്ലായിരുന്നു എന്ന് ജാബിറി (റ) ല്‍ നിന്ന് ഇമാം തുര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. അല്‍ബാനി ഹദീ ഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

സൂറത്തുല്‍കാഫിറൂന്‍ ഓതുക

തിരുദൂതരേ, ഞാന്‍ എന്‍റെ കിടപ്പറപ്രാപിച്ചാല്‍ ചൊല്ലു വാന്‍ എന്നെ വല്ലതും പഠിപ്പിച്ചാലുമെന്ന് ഫര്‍വത് ഇബ്നു നൗഫല്‍ (റ) താല്‍പര്യപ്പെട്ടപ്പോള്‍ ‘താങ്കള്‍ അല്‍കാഫിറൂന്‍ പാരാ യണം ചെയ്യുക. കാരണം അത് ശിര്‍ക്കില്‍ നിന്ന് വിട്ടകലലാകു ന്നു’ എന്ന് തിരുമേനി (സ്വ) പ്രതികരിച്ചു. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

സൂറത്തുല്‍ഇസ്റാഉം സൂറത്തുസ്സുമറും ഓതുക

ഈ രണ്ട് സൂറത്തുകളും പാരായണം ചെയ്യാതെ തിരു നബി (സ്വ) തന്‍റെ വിരിപ്പില്‍ ഉറങ്ങാറില്ലായിരുന്നു എന്ന് ആഇശാ (റ) യില്‍നിന്ന് ഇമാം തിര്‍മുദി നിവേദനം ചെയ്തിട്ടുണ്ട്. അല്‍ബാ നി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

ചീത്ത സ്വപ്നം ദര്‍ശിച്ചാല്‍

1. ഇടത് ഭാഗത്തേക്ക് മൂന്ന് പ്രാവശ്യം പാറ്റിത്തുപ്പുക
2. സ്വപ്നത്തിന്‍റെ കെടുതിയില്‍ നിന്ന് അല്ലാഹുവോട് രക്ഷ തേടുക
3. സ്വപ്നത്തില്‍ കണ്ടത് ആരോടും പറയാതിരിക്കുക
4. സ്വപ്നം ദര്‍ശിച്ച ഭാഗം മാറി തിരിഞ്ഞ് കിടക്കുക
5. എഴുന്നേറ്റ് നമസ്കരിക്കുക
6. പാഴ്കിനാവ് പൈശാചിക കളികളാണ്

തിരുനബി (സ്വ) പറഞ്ഞു: “നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാകു ന്നു. ചീത്ത സ്വപ്നം പിശാചില്‍ നിന്നുമാകുന്നു. വല്ലവനും സ്വ പ്നം കാണുകയും അതില്‍ വല്ലതും അവന് അനിഷ്ടകരമാവു കയും ചെയ്താല്‍ അവന്‍ തന്‍റെ ഇടതുഭാഗത്തേക്ക് പാറ്റിത്തു പ്പുകയും അല്ലാഹുവോട് പിശാചില്‍നിന്ന് രക്ഷതേടുകയും ചെ യ്യട്ടേ. അത് അവനെ ഉപദ്രവിക്കുകയില്ല. അതിനെക്കുറിച്ച് ആ രോടും അവന്‍ പറയാതിരിക്കട്ടേ. നല്ല സ്വപ്നമാണ് കാണുന്ന തെങ്കില്‍ അവന്‍ സന്തോഷിക്കട്ടേ. താന്‍ ഇഷ്ടപ്പെടുന്നവരോട് മാത്രം പറയുകയും ചെയ്യട്ടെ.” (മുസ്ലിം) മുസ്ലിമിന്‍റെ മറ്റ് റി പ്പോര്‍ട്ടുകളില്‍: “താനുണ്ടായിരുന്ന ഭാഗത്തുനിന്ന് തിരിഞ്ഞ് കി ടക്കട്ടെ.” എന്നും “എഴുന്നേറ്റ് നമസ്കരിക്കട്ടേ” എന്നും ഉണ്ട്.

നല്ല സ്വപ്നം ദര്‍ശിച്ചാല്‍

ډ നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നുള്ള സുവിശേഷമാണ്
ډ അതിന് അല്ലാഹുവിനെ സ്തുതിക്കുക
ډ ഗുണകാംക്ഷികളോടും ഇഷ്ടക്കാരോടും മാത്രമേ പറയാവൂ.
ډ അസൂയാലുക്കളോട് വിശിഷ്യാ പറയാതിരിക്കുക
ډ നല്ല സ്വപ്നം ദര്‍ശിച്ചാല്‍ സന്തോഷിക്കുക
ഉപരിസൂചിത വിവരങ്ങളും വിധികളും സ്വഹീഹുല്‍ബുഖാരിയിലും മുസ്ലിമിലും വന്ന ഹദീഥുകളില്‍നിന്ന് ക്രോഡീകരിച്ചതാണ്.

ഉറക്കത്തില്‍ പേടിച്ചാല്‍

ഉറക്കില്‍ വല്ലവനും പേടിച്ചാല്‍ ചൊല്ലുവാന്‍ നബി (സ്വ) പഠിപ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

أَعُوذُ بِكَلِمَاتِ اللّهِ التّامّةِ مِنْ غَضَبِهِ ، وَعِقَابِهِ ، وَشَرِّ عِبَادِهِ ، وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُون

അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് അവന്‍റെ കോപ ത്തില്‍നിന്നും ശിക്ഷയില്‍നിന്നും അവന്‍റെ ദാസന്മാരുടെ കെടുതി യില്‍നിന്നും പിശാചുക്കളുടെ കുത്തുകളില്‍നിന്നും പിശാചുക്കള്‍ സന്നിഹിതരാകുന്നതില്‍ നിന്നും ഞാന്‍ രക്ഷതേടുന്നു.

ഉറക്കില്‍ തിരിഞ്ഞ് കിടക്കുമ്പോള്‍

തിരുനബി (സ്വ) ഉറക്കില്‍ തിരിഞ്ഞ് കിടക്കുമ്പോള്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലുമായിരുന്നു എന്ന് ഇമാം ഇബ്നുഹിബ്ബാ നും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

لاَ إِلَهَ إلاَّ الله الوَاحِدُ القَهَّارُ، رَبُّ السَّمَوَاتِ واْلأَرْضِ ، ومَا بَيْنَهُمَا العَزِيزُ الغَفَّارُ

‘ഏകനും എല്ലാം അതിജയിച്ചവനും വാനങ്ങളുടേയും ഭൂമിയുടേയും അവക്കിടയിലുള്ളതിന്‍റേയും നാഥനും ഉന്നതനും പാപങ്ങള്‍ ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല.’

ഉറക്കമുണരുമ്പോഴുള്ള ദിക്റുകള്‍, ദുആഉകള്‍

രാത്രിയില്‍ ഉറക്കമുണര്‍ന്നാല്‍

രാത്രിയാല്‍ ഉറക്കമുണര്‍ന്ന് താഴെ വരുന്ന ദിക്ര്‍ ചൊല്ലി ശേഷം, ‘അല്ലാഹുവേ, നീ എനിക്ക് പൊറുത്തു തരേണമേ… എന്നോ അല്ലെങ്കില്‍ മറ്റു ദുആകള്‍ നിര്‍വ്വഹിക്കുകയോ ചെയ്താല്‍ അവന് ഉത്തരം നല്‍കപ്പെടുമെന്നും അയാള്‍ എഴുന്നേല്‍ക്കുകയും ശേഷം വുദ്വൂഅ് ചെയ്ത് നമസ്കരിക്കുകയും ചെയ്താല്‍ അയാളുടെ നമസ്കാരം സ്വീകരിക്കപ്പെടുമെന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ. الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

രാത്രിയില്‍ ഉറക്കമുണര്‍ന്ന് നമസ്കരിക്കുമ്പോള്‍

ആഇശാ (റ) പറയുന്നു: തിരുനബി (സ്വ) രാത്രിയില്‍ എഴു ന്നേറ്റാല്‍,
പത്തു തവണ തക്ബീറും (അല്ലാഹു അക്ബര്‍)
പത്തു തവണ തഹ്മീദും (അല്‍ഹംദുലില്ലാഹ്)
പത്തു തവണ سُبْحَانَ اللهِ وَبِحَمْدِهِ യും
പത്തു തവണ: سُبْحَانَ المَلِكِ القُدُّوسِ ഉം
പത്തു തവണ ഇസ്തിഗ്ഫാറും (അസ്തഗ്ഫിറുല്ലാഹ്)
പത്തു തവണ തഹ്ലീലും (ലാഇലാഹ ഇല്ലല്ലാഹ്) ശേഷം,

الَّلهُمَّ إِنِّي أَعُوذُ بِكَ مِنْ ضِيقِ الدُّنْيَا وَضِيقِ يَوْمِ القِيَامَةِ

‘അല്ലാഹുവേ, ഭൗതികലോകത്തെ ഇടുക്കങ്ങളില്‍ നിന്നും അന്ത്യനാ ളിലെ ഇടുക്കങ്ങളില്‍നിന്നും ഞാന്‍ നിന്നില്‍ അഭയംതേടുന്നു.’ എന്നു ചൊല്ലി തന്‍റെ (രാത്രി) നമസ്കാരം തുടങ്ങുമായിരുന്നു. (സുനനുഅബീദാവൂദ്) അല്‍ബാനി ഹസനുന്‍സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു.

ഉറക്കില്‍നിന്ന് ഉണരുമ്പോള്‍

തിരുനബി (സ്വ) ഉറക്കമുണരുമ്പോള്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു വെന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ടു ചെയ്തു.

الْحَمْدُ لِلَّهِ الَّذِى أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ

‘നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിനാകുന്നു സര്‍വ്വസ്തുതിയും. അവനിലേക്കാകുന്നു ഉയര്‍ത്തെഴുന്നേല്‍ക്കല്‍.’

ഉറക്കമുണരുന്നവര്‍ താഴെ വരും പ്രകാരം ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തി ട്ടുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

الحَمْدُ لله الَّذِي عَافَانِي في جَسَدِي ورَدَ عَلَيَّ رُوحِي وأَذِنَ لِي بِذِكْرِه

‘എന്‍റെ ശരീരത്തില്‍ സൗഖ്യമേകുകയും എന്‍റെ റൂഹ് എന്നില്‍ തിരിച്ചേകുകയും ദിക്റെടുക്കുവാന്‍ എന്നെ അനുവദിക്കുകയും ചെയ്തവനായ അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.’

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി

Leave a Comment