തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്തുകള്‍

ഇബ്നുല്‍ക്വയ്യിം (റ) തന്‍റെ, ‘ജലാഉല്‍ അഫ്ഹാം ഫി സ്സ്വലാത്തി വസ്സലാമി അലാഖയ്രില്‍അനാം’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: ‘തിരുദൂതരെ (സ്വ) പുകഴ്ത്തുക, തിരുദൂതരു (സ്വ) ടെ സ്ഥാന വും മഹത്ത്വവും പ്രഖ്യാപിക്കുക, തിരുമേനി (സ്വ) യെ ആദരിക്കുവാനും അടുപ്പിക്കുവാനുമുദ്ദേശിച്ചത് പ്രഘോഷിക്കുക തുടങ്ങിയതാണ് അല്ലാഹുവിന്‍റേയും മലക്കുകളുടേയും സ്വലാത്ത്. തന്‍റെ സ്വലാത്തിനെ കുറിച്ചും മലക്കുകളുടെ സ്വലാത്തിനെ കുറിച്ചും അല്ലാഹു പറഞ്ഞത് അവനോടു തേടലാണ് സൂറത്തു അഹ്സാബിലെ ആയത്തിലൂടെ നമ്മോടു കല്‍പിക്കപെട്ട സ്വലാത്ത്.’
പണ്ഡിതന്മാര്‍ സ്വലാത്തിന് മറ്റ് അര്‍ത്ഥങ്ങളും പറഞ്ഞിട്ടുണ്ട്. നമ്മോട് സ്വാലത്തു ചൊല്ലുവാന്‍ ആവശ്യപെട്ട സൂറത്ത് അഹ്സാബിലെ വചനം താഴെ വരുന്നതാണ്.
إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا
തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (അല്ലാഹുവിന്‍റെ) സ്വലാത്തും സലാമുമുണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുക. (വിശുദ്ധ ഖുർആൻ 33:56)
സ്വലാത്തിന്‍റെ മഹത്ത്വങ്ങള്‍ അറിയിക്കുന്ന ധാരാളം തിരുമൊഴികള്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. ‘വല്ലവനും എന്‍റെമേല്‍ ഒരു സ്വലാത്തുചൊല്ലിയാല്‍ അല്ലാഹു അവന് പത്തു സ്വലാത്ത് നിര്‍വ്വഹിക്കു’മെന്നും ‘അന്ത്യനാളില്‍ തിരുദൂതരോ (സ്വ) ട് ഏറ്റവും കടപ്പെട്ടവന്‍ സ്വലാത്തിനെ വര്‍ദ്ധിപ്പിക്കുന്നവനാണെന്നും’ ‘സ്വലാത്തിനെ വര്‍ദ്ധിപ്പിക്കുന്നവര്‍ക്ക് മനഃപ്രയാസത്തില്‍നിന്നു രക്ഷ നല്‍കപ്പെടുമെന്നും’ അറിയിക്കുന്ന ഹദീഥുകള്‍ സ്വഹീഹായി വന്നിട്ടുണ്ട്. തിരുദൂതര്‍ (സ്വ) പറയപ്പെട്ടിട്ട് സ്വലാത്തു ചൊല്ലാത്തവന്‍ പിശുക്കനാണെന്നും, അവന്‍ സ്വര്‍ഗ ത്തിലേക്കുള്ള വഴി തെറ്റിയവനാണെന്നും, അവന്‍ ഭാഗ്യം കെട്ടവനാണെന്നും, നാശംഭവിച്ചവനാണെന്നുമൊക്കെ അ റിയിക്കുന്ന ഹദീഥുകളും ഈ വിഷയത്തിലുണ്ട്. ഇമാം ഇ ബ് നുഹജര്‍ ഫത്ഹുല്‍ബാരിയില്‍ പ്രസ്തുത ഹദീഥുകളെ വിശദമായി നല്‍കിയിട്ടുണ്ട്.
നബികുടുംബത്തിന് എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന സ്വഹാബത്തിന്‍റെ ചോദ്യത്തിന് തിരുമേനി (സ്വ) പ്രതികരിച്ചത് കഅ്ബ് ഇബ്നുഉജ്റഃയില്‍നിന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍكَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ
‘അല്ലാഹുവേ ഇബ്റാഹീമിനും കുടുംബത്തിനും നീ സ്വലാത്ത് നിര്‍വ്വഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ സ്വ ലാത്തു നിര്‍വ്വഹിക്കേണമേ! നിശ്ചയം നീ സ്തുത്യര്‍ഹനും ഉ ന്നതനുമാണ്. അല്ലാഹുവേ ഇബ്റാഹീമിനേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതു പോലെ മുഹമ്മദിനേയും കുടുംബ ത്തേയും നീ അനുഗ്രഹിക്കേണമേ. നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’
കഅ്ബ് ഇബ്നു ഉജ്റഃ (റ) യില്‍ നിന്നുള്ള ഇമാം ബുഖാരിയുടെ തന്നെ നിവേദനത്തില്‍ സ്വലാത്തിന്‍റെ മറ്റൊരു രൂപം ഇപ്രകാരമാണ്:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد، اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍكَمَا بَارَكْتَ عَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ
‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ സ്വലാത്ത് നിര്‍വ്വഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ സ്വ ലാത്ത് നിര്‍വ്വഹിക്കേണമേ! നിശ്ചയം നീ സ്തുത്യര്‍ഹനും ഉന്ന തനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്ന തനുമാണ്.’
എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന ചോദ്യത്തിനു തിരുമേനി (സ്വ) പ്രതികരിച്ചത് ഇമാം ബുഖാരി അബൂ സഈദില്‍ഖുദ്രി (റ) യില്‍നിന്നു ഇപ്രകാരം നിവേദനം:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ
‘അല്ലാഹുവേ, ഇബ്റാഹീമിനു നീ സ്വലാത്ത് നിര്‍വ്വഹിച്ചതു പോലെ നിന്‍റെ ദാസനും ദൂതനുമായ മുഹമ്മദിനു നീ സ്വലാത്ത് നിര്‍വ്വഹിക്കേണമേ! അല്ലാഹുവേ, ഇബ്റാഹീമിനേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ!’
എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന ചോ ദ്യത്തിനു തിരുമേനി (സ്വ) പ്രതികരിച്ചത് അബൂഹുമെയ്ദ് അസ്സാ ഇദീ (റ) യില്‍നിന്നു ഇമാം ബുഖാരി ഇപ്രകാരം നിവേദനം:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ സ്വലാത്ത് നിര്‍വ്വഹിച്ചതുപോലെ മുഹമ്മദിനും ഭാര്യമാര്‍ക്കും സന്താനങ്ങള്‍ക്കും നീ സ്വലാത്ത് നിര്‍വ്വഹിക്കേണമേ! ഇബ്റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹിച്ചതു പോലെ മുഹമ്മദിനേയും ഭാര്യമാരേയും സന്താനങ്ങളേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’
എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന ബ ശീര്‍ ഇബ്നു സഅ്ദി?ന്‍റെ ചോദ്യത്തിനു തിരുമേനി പ്രതി കരിച്ചത് അബൂ മസ്ഊദ് അല്‍അന്‍സ്വാരി (റ) യില്‍ നിന്നു ഇ മാം മുസ്ലിം ഇപ്രകാരം നിവേദനം:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ
‘അല്ലാഹുവേ, ഇബ്റാഹീമിനു നീ സ്വലാത്തു നിര്‍വ്വഹിച്ചതു പോലെ മുഹമ്മദിനും മുഹമ്മദിന്‍റെ കുടുംബത്തിനും നീ സ്വലാത്തു നിര്‍വ്വഹിക്കേണമേ! അല്ലാഹുവേ, ലോകരില്‍ ഇബ് റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹിച്ചതുപോലെ മുഹ മ്മദിനേയും മുഹമ്മദിന്‍റെ കുടുംബത്തേയും നീ അനുഗ്രഹി ക്കേണമേ, നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’
തിരുനബി (സ്വ) ചൊല്ലിയിരുന്നതായി അബൂഹുമെയ്ദ് അസ്സാഇദീ(റ) യില്‍ നിന്നു ഇമാം അബൂദാവൂദ് നിവേദനം. അല്‍ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും പത്നിമാര്‍ ക്കും സന്താനങ്ങള്‍ക്കും നീ കരുണ ചെയ്യേണമേ. നിശ്ചയം നീ സ്തുത്യര്‍ഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമി ന്‍റെ കുടുംബത്തിന് നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും പത്നിമാര്‍ക്കും സന്താനങ്ങള്‍ക്കും നീ അനു ഗ്രഹമേകേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനു മാണ്.’
താഴെ വരുന്ന സ്വലാത്ത് ഒരു വ്യക്തിയെ തിരുനബി (സ്വ) പഠിപ്പിച്ചതായി ഉക്വ്ബത്ത് ഇബ്നു അംറി(റ)ല്‍ നിന്നു ഇമാം അഹ്മദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ صَلِّ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَى آلِ مُحَمَّدٍ ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ
‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ കരുണ വര്‍ഷിച്ചതുപോലെ നിരക്ഷരനും നബിയുമായ മുഹമ്മദിനും മുഹമ്മദിന്‍റെ കുടുംബത്തിനും നീ കരുണ വര്‍ഷിക്കേണമേ. അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹി ച്ചതുപോലെ നിരക്ഷരനും നബിയുമായ മുഹമ്മദിനും മു ഹമ്മദിന്‍റെ കുടുംബത്തിനും നീ അനുഗ്രഹമേകേണമേ! നിശ്ച യം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’
അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി