ഹദീസ് : 17
عن أَبي هُرَيْرَةَ، قال: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِذَا فَرَغَ أَحَدُكُمْ مِنَ التَّشَهُّدِ الآخِرِ، فَلْيَتَعَوَّذْ بِاللَّهِ مِنْ أَرْبَعٍ: مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ الْمَسِيحِ الدَّجَّالِ. – مسلم
അബൂ ഹുറൈറ (റ) നിവേദനം. റസൂൽ ﷺ പറഞ്ഞു: നിങ്ങളിൽ ഒരാൾ അവസാനത്തെ തശഹ്ഹുദിൽ നിന്ന് വിരമിച്ചാൽ അവൻ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിന കൊണ്ട് രക്ഷ ചോദിക്കട്ടെ: നരക ശിക്ഷയിൽ നിന്നും, ക്വബ്‌റിലെ ശിക്ഷയിൽ നിന്നും, ജീവിതത്തിലേയും മരണത്തിലേയും കുഴപ്പങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പത്തിൽ നിന്നും ആണ് അവ. (മുസ്‌ലിം).
വിവരണം
> നമസ്‌കാരത്തിൽ പ്രാർത്ഥിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ ഹദീസ് വിവരിക്കുന്നത്.
·> നമസ്‌കാരത്തിൽ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാം. അവസാനത്തെ തശഹ്ഹുദ് (അത്തഹിയ്യാത്ത്) ന് ശേഷം നബി g യുടെ മേലുള്ള സ്വലാത്ത് കഴിഞ്ഞാൽ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്.
·> പ്രാർത്ഥനകൾ നമസ്‌കാരത്തിലും ദിക്‌റുകൾ നമസ്‌കാര ശേഷവും എന്ന രീതിയിലാണ് അധ്യാപനങ്ങളുള്ളാത്. നമസ്‌കാര ശേഷവും ആവശ്യമുള്ള കാര്യങ്ങൾ പ്രാർത്ഥിക്കാവുന്നതാണ്.
·> അതിൽ പ്രാർത്ഥിക്കാൻ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാം ഉൾക്കൊള്ളുന്നതുമായ ഒരു പ്രാർത്ഥനയെ കുറിച്ചാണ് നബി g പഠിപ്പിക്കുന്നത്.
·> നാല് കാര്യങ്ങളെ തൊട്ട് അല്ലാഹുവിനോട് രക്ഷ ചോദിക്കൽ നമസ്‌കരിക്കുന്നവന് സുന്നത്താണ്. ഇത് വാജിബല്ല.
1- നരക ശിക്ഷയിൽ നിന്ന്
2- ക്വബ്‌റിലെ ശിക്ഷയിൽ നിന്ന്
3- ജീവിതത്തിലേയും മരണത്തിലേയും ഫിത്‌നയിൽ നിന്ന്
4- മസീഹുദ്ദജ്ജാലിന്റെ കുഴപ്പത്തിൽ നിന്ന്
·> നരകശിക്ഷയെ തൊട്ട് നാം എല്ലായ്‌പ്പോഴും അല്ലാഹുവിനോട് രക്ഷ ചോദിക്കേണ്ടതാണ്.
·> ക്വബ്ർ ശിക്ഷ യാഥാർത്ഥ്യമാണ്. അതിനെ നിഷേധിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ഹദീസ്.വിവിധ തരത്തിലുള്ള ശിക്ഷകൾ ക്വബ്‌റിൽ ഉണ്ടാവുമെന്ന് ഹദീസുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ജീവിതത്തിലേയും മരണത്തിലേയും കുഴപ്പങ്ങൾ എന്താണ്?
·> ജീവിതത്തിലെ കുഴപ്പങ്ങൾ: ജീവിതത്തിൽ അഭിമുഖീകരിക്കുന്ന വിവിധ കുഴപ്പങ്ങളുണ്ട്, തിൻമകൾ ചെയ്യലും, നൻമ ചെയ്യതിരിക്കലും തുടങ്ങി ധാരാളം പ്രശ്‌നങ്ങൾ ഇതിൽ പെടുന്നു.
·> മരണത്തിന്റെ കുഴപ്പങ്ങൾ: അഥവാ മരണ വേളയിൽ ഒരു അടിമക്ക് അനുഭവിക്കേണ്ടതായ പ്രയാസങ്ങളുണ്ട്. നല്ല ആൾക്ക് ആ സന്ദർഭം വളരെ എളുപ്പമായിരിക്കും. എന്നാൽ തിൻമകളിൽ കഴിഞ്ഞ ആളുകൾക്ക് വലിയ പ്രയാസം തന്നെയാണ് ആ സന്ദർഭം.
·> മരണ ശേഷമുള്ള വിവിധ ഫിത്‌നകളും കുഴപ്പങ്ങളും ഇതിൽ പെടും.
·> മസീഹുദ്ദജ്ജാൽ മനുഷ്യരെ വഴി തെറ്റിക്കാനും നരകത്തിലേക്ക് നയിക്കാനും ശ്രമിക്കും. അവന്റെ പക്കലുള്ള വിവിധ തന്ത്രങ്ങളിലൂടെ മനുഷ്യരെ അവൻ വഴി തെറ്റിക്കും. ആദം (അ) നെ സൃഷ്ടിച്ചത് മുതൽ അന്ത്യദിനം വരെയുള്ള കാലത്തെ ഏറ്റവും വലിയ ഫിത്‌നയാണ് മസീഹുദ്ദജ്ജാലിന്റെ ഫിത്‌ന. ആയതിനാൽ അതിൽ നിന്നും രക്ഷ തേടാൻ നബി g കൽപിച്ചിരിക്കുന്നു.
·> പ്രാർത്ഥിക്കേണ്ട രൂപം:
اللهم إِنِّيي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ الْمَسِيحِ الدَّجَّالِ
അർത്ഥം: അല്ലാഹുവേ.. നരക ശിക്ഷയിൽ നിന്നും, ക്വബ്‌റിലെ ശിക്ഷയിൽ നിന്നും, ജീവിതത്തിന്റേയും മരണത്തിന്റേയും കുഴപ്പങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു.