വിശുദ്ധ റമളാൻ – ചോദ്യങ്ങൾ

വിശുദ്ധ റമളാൻ - ചോദ്യങ്ങൾ

 

(1) നോമ്പുകൊണ്ട് വിവക്ഷിക്കുന്നത് എന്താണ്?

പിടിച്ചുനിർത്തുക എന്നാണ് صوم എന്നതിന് ഭാഷാപരമായ അർത്ഥം. സംസാരം പിടിച്ചുനിർത്തുന്നതിന് ഭാഷയിൽ صوم എന്ന് പ്രയോഗിക്കാറുണ്ട്. പ്രത്യേക ഉദ്ദേശത്തോടുകൂടി പ്രഭാതോദയം മുതൽ സൂര്യാസ്തമനം വരെ ചില കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനാണ് സാങ്കേതികമായി നോമ്പ് എന്നു പറയുക.

(2) റമദാനിൽ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധി എന്താകുന്നു?

റമദാൻ നോമ്പ് ഫർള് (നിർബന്ധം) ആകുന്നു. അല്ലാഹു പറയുന്നു: ((സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധിക്കപ്പെട്ടിരിക്കുന്നു.) (പ്രായപൂർത്തിയായ, ബുദ്ധിയുളള, ശാരീരികശേഷിയുളള, യാത്രകാരനല്ലാത്ത, എല്ലാ മുസ്ലിം സ്ത്രീ പുരുഷൻമാർക്കും നോമ്പ് നിർബന്ധമാണ്. മാറാരോഗം, നോമ്പെടുക്കാൻ കഴിയാത്തത്ര വാർദ്ധക്യം ബാധിച്ചവർ എന്നിവർക്ക്, ഒരു അഗതിക്ക് ഒരുനേരത്തെ ഭക്ഷണം എന്ന തോതിൽ ഓരോ നോമ്പിനും പകരം ഫിദിയ കൊടുത്താൽമതി. ഗർഭിണി മുലയൂട്ടുന്നവർ എന്നിവർ തങ്ങൾക്കോ കുഞ്ഞിനോ നോമ്പ് ഹാനികരമാകും എന്നറിഞ്ഞാൽ നോമ്പ് ഒഴിവാക്കി പിന്നീട് നോറ്റുവീട്ടിയാൽമതി. അപ്രകാരം രോഗി രോഗം സുഖമായ ശേഷം നോറ്റുവീട്ടണം,

(3) നോമ്പനുഷ്ഠിക്കുന്നതിന്റെ ലക്ഷ്യമെന്താണ്?

നോമ്പിലൂടെ വിശ്വാസിയിൽ സൂക്ഷതാബോധം ഉണ്ടാക്കുക എന്നതാണ് നോമ്പിന്റെ ലക്ഷ്യം. അല്ലാഹു പറയുന്നു. ((സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുളളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധിക്കപ്പെട്ടിരിക്കുന്നു നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്ര അത്). ധാരാളം രോഗങ്ങൾക്കുളള പരിഹാരവുമാണ് വതം. പണക്കാരനും പണിക്കാരനും ഒരുപോലെ നിർബന്ധമായ നോമ്പുവഴി ഇസ്ലാം വിഭാവനം ചെയ്യുന്ന മനുഷ്യസമത്വം പ്രകടമാകുന്നു, ധനികൻ ദരിദ്രനോട് സ്നേഹവും വാൽസല്യവും കാരുണ്യവും കാണിക്കാൻ ഇടയാകുന്നു. എങ്കിലും നോമ്പിന്റെ യഥാർത്ത ലക്ഷ്യം വിശ്വാസിയിൽ “തഖ്വ’ ഉണ്ടാക്കിയെടുക്കലാണ്.

(4) നോമ്പനുഷ്ഠിക്കുക വഴി ഒരു വിശ്വാസിയിൽ എങ്ങിനെയാണ് ‘തഖ്വ’യുണ്ടാവുക?

ദുർഘടമായ പാതയിലൂടെ സഞ്ചരിക്കുന്നയാളിനുണ്ടാകുന്ന ശ്രദ്ധയെ സൂക്ഷതാബോധം അഥവാ തഖ്വാഎന്ന് ഭാഷാപരമായി പറയാം. മരണംവരെയുള്ള ജീവിതത്തിൽ ഓരോ സെക്കളും ചിലവഴിക്കുന്നത് റബ്ബിന്റെ ഇഷ്ടത്തിനനുസരിച്ചായിരിക്കണം ഇതാണ് തഖ്വ. നോമ്പുമൂലം ഇത്തരത്തിലുളള തഖ്വ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു. കൈകളെയും, നാവിനേയും, വികാരങ്ങളെപ്പോലും നോമ്പുമൂലം നിയന്ത്രിക്കുവാൻ കഴിയുന്നു. നോമ്പല്ലാത്ത സമയങ്ങളിൽ അനുവദനീയമായിരുന്ന ആഹാരപാനീയങ്ങൾ, ഇണചേരൽ മുതലായവ നാമ്പിൽ വർജിക്കുന്ന വിശ്വാസി പിന്നീട് എങ്ങിനെയാണ് വ്യഭിചാരം, നിഷിദ്ധ സംമ്പാദ്യം, അശ്ലീല സംസാരങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയ ചീത്തപ്രവർത്തനങ്ങളെ സമീപിക്കുക?. അതുകൊണ്ടാണ് നോമ്പ് ഒരു പരിചയാണന്ന്പ്രവാചകൻ  (സ)  പരിചയപ്പെടുത്തിയത്.

(5) നോമ്പിന്റെ ശ്രേഷ്ഠതയുമായി ബന്ധപെട്ടുവന്ന ഹദീസുകൾ ഏതൊക്കെയാണ്? നോമ്പിന്റെ അശ്രഷ്ഠതയുമായി വന്ന ചില ഹദീസുകൾ ഇപ്രകാരമാണ്;

1 . പാപങ്ങൾ പൊറുക്കാൻ കാരണമാകുന്നു

നബി  (സ) പറഞ്ഞു: “വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ആരെങ്കിലും റമദാനിൽ നോമ്പനുഷ്ഠിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും” ( ബുഖാരി, മുസ്ലിം ) നബി  (സ)  പറഞ്ഞു: അഞ്ചുനേരത്തെ നമസ്കാരം, ഒരു ജുമുഅ മുതൽ മറ്റൊരു ജുമുഅ വരെ ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ, അവക്കിടയിൽ പ്രവർത്തിച്ച് പാപങ്ങൾ പൊറുക്കപ്പെടുന്നതാകുന്നു. വൻ പാപങ്ങൾ വെടിയപട്ടാൽ” ( മുസ്ലിം )

2 . നോമ്പുകാരന് കയ്യും കണക്കുമില്ലാതെ പ്രതിഫലം ലഭിക്കുന്നു.

നബി  (സ)  പറഞ്ഞു: അല്ലാഹു  (സ)  പറഞ്ഞിരിക്കുന്നു: ആദം സന്തതിയുടെ എല്ലാ പ്രവർത്തനവും അവനാകുന്നു, നോമ്പൊഴിച്ച് അത് എന്നിക്കുളളതാകുന്നു ഞാനാകുന്നു അതിന് പ്രതിഫലം കൊടുക്കുന്നത്. നോമ്പ് ഒരു പരിചയാകുന്നു. നിങ്ങളിൽ ഒരാൾ നോമ്പുനാളിൽ അനാവശ്യമായി സംസാരിക്കുകയോ ബഹളമുണ്ടാക്കുകയോ അരുത്. ഇനി ആരെങ്കിലും അവനെ ശകാരിക്കുകയോ അവനോട് ഏറ്റുമുട്ടാൻ വരികയോ ചെയ്താൽ ഞാൻ നോമ്പുകാരനാണെന്ന് അവൻ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ സത്യം നോമ്പുകാരന്റെ വായിലെ വാസന അല്ലാഹുവിന്റെയടുക്കൽ കസ്തുരിയുടെ വാസനയേക്കാൾ പരിമള മാണ്. നോമ്പുകാരന് രണ്ട് സന്തോഷങ്ങൾ ഉണ്ട്, നോമ്പ് മുറിക്കുമ്പോൾ അതിന്റെ സന്തോഷവും (നാള) അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷവും. ( ബുഖാരി, മുസ്ലിം )

നബി  (സ)  പറഞ്ഞു: ആദം സന്തതിയുടെ എല്ലാ പ്രവർത്തനങ്ങളും അവനുതന്നെയാകുന്നു സൽകർമങ്ങൾ പത്ത് മുതൽ എഴുന്നൂറ് ഇരട്ടി വരെ വർദ്ധിപ്പിക്കപ്പെടുന്നു. അല്ലാഹു പറഞ്ഞു: നോമ്പാഴികെ, അത് എനിക്കുളളതാകുന്നു അതുകൊണ്ട് ഞാനാകുന്നു പ്രതിഫലം കൊടുക്കുന്നത്, എനിക്കുവേണ്ടി അവന്റെ ഭക്ഷണവും വികാരവും അവൻ ഉപേക്ഷിക്കുന്നു” (മുസ്ലിം)

3. നോമ്പ് ശുപാർശക്കാരനാകുന്നു.

നബി  (സ) പറഞ്ഞു: നോമ്പും, കുർആനും പരലോകത്ത് ഒരു അടിമക്ക് ശുപാർശ പറയും. നോമ്പ് പറയും: റബ്ബ ഞാൻ അദ്ദേഹത്തിന് വികാരത്തെയും ഭക്ഷണത്തയും തടഞ്ഞുനിർത്തി അതിനാൽ അദ്ദേഹത്തിന്റെ വിഷയത്തിൽ എന്റെ ശുപാർശ സ്വീകരികേണമേ, കർആൻ പറയും: രാത്രി ഞാനദ്ദേഹത്തെ നിദ്രാവിഹീനനാക്കി അതിനാൽ അദ്ദേഹത്തിന്റെ വിഷയത്തിൽ എന്റെ ശുപാർശ സ്വീകരിക്കേണമേ. അപ്പോൾ അവ രണ്ടിന്റേയുംശുപാർശ സ്വീകരിക്കപ്പെടുന്നു. ( അഹദ് )

(6) റമദാൻ മാസത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് ?

റമദാൻ മഹത്ത്വരമായ ഒരു മാസമാണ് അതിന് ധാരാളം പ്രത്യേകതകൾ ഉണ്ട് അവയിൽപെട്ട ചിലതാണ്

  •  മനുഷ്യ സമൂഹത്തിന് മാർഗദർശനമായി ഇറക്കപ്പെട്ട കുർആൻ അവതരിപ്പിക്കപ്പെട്ടത് ഈ ത്തിലാകുന്നു. അല്ലാഹു പറയുന്നു: ((ജനങ്ങൾക്ക് മാർഗ്ഗദർശനമായികൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായികൊണ്ടും വിശുദ്ധ കൂർആൻ അവതരിക്കപ്പെട്ട മാസമാകുന്നു റമദാൻ.)
  • സ്വർഗകവാടങ്ങൾ തുറക്കപ്പെടുകയും നരകത്തിന്റെ കവാടങ്ങൾ അടക്കപ്പെടുകയും ചെയ്യുന്നു. ഇമാം ബുഖാരിയും മുസ്ലിമും അബൂഹുറൈറ (റ) വിൽനിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം നബി  (സ)  പറഞ്ഞു: റമദാൻ ആഗതമായാൽ സ്വർഗ്ഗകവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ അടക്കപ്പെടുകയും പിശാചുകൾ ബന്ധിക്കപ്പെടുകയും ചെയ്യുന്നു”.
  • ആയിരം മാസങ്ങളേക്കാൾ ഉത്തമമായ ലൈലത്തുൽ ക്വദ്ർ (നിർണ്ണയത്തിന്റെ രാത്രി) ഉൾകൊളളുന്ന മാസമാകുന്നു റമദാൻ മാസം. അല്ലാഹു പറയുന്നു: (തീർച്ചയായും നാം ഇതിനെ (ക്രർആനിനെ) നിർണ്ണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണ്ണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ?. നിർണ്ണയത്തിന്റെ രാത്രി ആയിരം മാസത്തക്കാൾ ഉത്തമമാകുന്നു) ( വി:കൂ 97 : 1,2,3 )

(7) നോമ്പിനെ ദുർബലപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

റമദാനിന്റെ പകലിൽ സംഭോഗം. ചുംബനം സ്വയംഭോഗം എന്നിവയാൽ അറിഞ്ഞുകൊണ്ട് സ്ഖലനമുണ്ടാക്കൽ, തിന്നുക, കുടിക്കുക, ഭക്ഷണ പാനീയങ്ങൾക്ക് പകരമായുളള ഗ്ളൂക്കോസ് പോലുളളത് സ്വീകരിക്കൽ, കരുതിക്കൂട്ടി ഛർദ്ദിക്കുക, ഋതുരക്തം, (പ്രസവ രക്തം എന്നിവ പുറപ്പെടുക, അബോധാവസ്ഥയുണ്ടാവുക ഇതെല്ലാം നോമ്പ്ദുർബലപ്പെടുത്തുന്ന കാര്യങ്ങളാണ്. അറിഞ്ഞുകൊണ്ടും സ്വമേധയാലും മനഃപൂർവ്വവും ചെയ്യുമ്പോഴാണ് നോമ്പ് നിഷ്ഫലമാകുക. ഇല്ലെങ്കിൽ നോമ്പ് മുറിയുകയില്ല. ചെവി, കണ്ണ് എന്നിവയിൽ മരുന്ന് ഒഴിക്കുക, മറന്ന് ഭക്ഷണപാനീയങ്ങൾ കഴിക്കുക, സ്വപ്നസ്ഖലനം ഉണ്ടാവുക, രുചി നോക്കുക,വെളളത്തിൽ മുങ്ങുക, പല്ല് തേക്കുക. ശരീരം തണുപ്പിക്കുക, സൂര്യൻ അസ്തമിച്ചു എന്ന് വിചാരിച്ചും സുബ്ഹി ആയിട്ടില്ല എന്ന് കരുതിയും ഭക്ഷണം കഴിക്കൽ ഇവകൊണ്ടാന്നും നോമ്പ് മുറിയില്ല. അനാവശ്യ സംസാരങ്ങളും പ്രവർത്തനങ്ങളുംമൂലം നോമ്പ് നിഷ്ഫലമാകുകയില്ലെങ്കിലും അവ ഒഴിവാക്കൽ അനിവാര്യമാണ്.

(8) റമദാനിലെ പുണ്യകർമ്മങ്ങൾ എന്തൊക്കെയാണ്?

മറ്റു മാസങ്ങളിൽ ചെയ്യുന്ന എല്ലാ കർമ്മങ്ങളും റമദാനിലും പുണ്ണ്യകരമാണ് പ്രതിഫലച്ചയായും പ്രവാചകചര്യക്കനുസരിച്ചുമായിരിക്കണം പ്രവർത്തിക്കേണ്ടത്. നോമ്പ്, കുർആൻ പാരായണം, ദാനധർമ്മങ്ങൾ, രതി നമസ്കാരം (തറാവീഹ്), പളളിയിൽ ഭജനമിരിക്കൽ (ഇഅ്ത്തിക്കാഫ് ദികകൾ, നമസ്കാരം ജമാഅത്തായി സമയത്തുതന്നെ നിർവ്വഹിക്കൽ, നോമ്പ് തുറപ്പിക്കൽ. ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കൽ ഇല്ലെങ്കിൽ കാരക്ക അതുമില്ലെങ്കിൽ വെള്ളം എന്നിവകൊണ്ട് നോമ്പ് തുറക്കൽ. സമയമായാൽ വകാതെ പട്ടന്ന് നോമ്പ് തുറക്കൽ, നോമ്പുതുറന്നാൽ ഇപ്രകാരം ذَهَبَ الظَمَأُ وَابْتَلّتْ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شاءَ الله ( ദാഹം ശമിച്ചു, ഞരമ്പുകൾ നനഞ്ഞു, അല്ലാഹു ഉദ്ധേശിച്ചാൽ പ്രതിഫലം ഉറപ്പായി ) എന്ന് പ്രാർത്ഥിക്കൽ, അത്താഴം വൈകിപ്പിക്കൽ ഇതെല്ലാം പുണ്ണ്യകർമമാണ്. നിയ്യത്ത് ഇല്ലാത്ത നോമ്പ് സ്വീകാര്യമല്ലാത്തതുപോലെത്തന്നെ നിയ്യത്ത് നാവുകൊണ്ട് ഉച്ചരിക്കൽ പ്രവാചക ചര്യയിൽപെട്ടതല്ല.

 

(9) നോമ്പിന്റെ ചില മര്യാദകൾ എന്തെല്ലാമാണ്?

നോമ്പ് മുറിയുന്ന കാര്യങ്ങളിൽനിന്നും ഒഴിവാകുക, നിഷിദ്ധകാര്യങ്ങളിൽനിന്ന് കണ്ണ് ,ചെവി,നാവ് എന്നിവയെ സൂക്ഷിക്കുക, കോപം, വഞ്ചന,..മുതലായ രോഗങ്ങളിൽനിന്ന് മനസ്സിനെ മുക്തമാക്കുക, കർമ്മങ്ങൾ സ്വീകരിക്കപ്പെടുവാൻ നാഥനോട് പ്രാർത്ഥിക്കുക, അല്ലാഹു നമ്മുടെ നോമ്പും, രാത്രി നമസ്കാരവും മറ്റു ആരാധനാ കർമ്മങ്ങളും സ്വീകരിക്കുമാറാകട്ടെ.

ബേങ്കിൽ നിന്നും ലഭിക്കുന്ന പലിശ, ബേങ്ക് തന്നെ ഈടാക്കുന്ന സർവീസ് ചാർജുകൾക്കും മറ്റും ഉപയോഗിക്കാമോ ?.

ബേങ്കിൽ നിന്നും ലഭിക്കുന്ന പലിശ, ബേങ്ക് തന്നെ ഈടാക്കുന്ന സർവീസ് ചാർജുകൾക്കും മറ്റും ഉപയോഗിക്കാമോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

പലിശ രഹിത ബേങ്കുകൾ ഇല്ലാത്ത ഇടങ്ങളിൽ ആവശ്യമായി വരുകയാണ് എങ്കിൽ മാത്രമേ പലിശ ബേങ്കുകളിൽ അക്കൗണ്ട് തുടങ്ങാവൂ.  ആ അൽകൗണ്ടിൽ നിന്നും നമുക്ക് ലഭിക്കുന്ന പലിശയാകട്ടെ യാതൊരു നിലക്കും നമുക്ക് ഉപയോഗിക്കാൻ പാടില്ല. ബേങ്ക് ഈടാക്കുന്ന സർവ്വീസ് ചാർജുകൾക്ക് അത് നൽകുക എന്നാൽ നാം ആ പലിശയുടെ ധനം സ്വയം ഉപയോഗിക്കലാണ്. കാരണം നാം ഉപയോഗിക്കുന്ന സർവീസുകൾക്ക് അതിൻ്റെ ഫീസ് നൽകുക എന്നത് സ്വാഭാവിക പ്രക്രിയയാണ്. അത് നാം നമ്മുടെ ധനത്തിൽ നിന്നും നൽകണം. അത് പലിശയായി അക്കൗണ്ടിൽ വന്ന ധനത്തിൽ നിന്നും നൽകുമ്പോൾ നാം ആ പലിശ സ്വയം ഉപയോഗിക്കുന്നു. അതുകൊണ്ട് അത് നിഷിദ്ധമാണ്, യാതൊരു കാരണവശാലും അനുവദനീയമാകുന്നില്ല.

പലിശയുടെ പാപ ഗൗരവം നമുക്കറിയാമല്ലോ. 

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية

അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: ” അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ് ” (റവാഹു അഹ്മദ് : 21957).

അതുകൊണ്ട് നമ്മുടെ അൽകൗണ്ടിൽ വരുന്ന പലിശ യാതൊരു നിലക്കും സ്വയം പ്രയോജനപ്പെടുത്താൻ പാടില്ല. അത് تخلص ചെയ്യുക അഥവാ നിർധനരോ നിരാലംബരോ ആയ പാവപ്പെട്ടവർക്ക് നൽകി കയ്യിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഒരു സ്വദഖ എന്ന നിലക്കല്ല അർഹമല്ലാത്തതും കയ്യിൽ നിന്നും ഒഴിവാക്കപ്പെടേണ്ടതുമായ ഒന്നാണ് എന്ന അർത്ഥത്തിലാണ് അത് നാം കയ്യിൽ നിന്നും ഒഴിവാക്കുന്നത്. അതുകൊണ്ടുതന്നെ നാം നൽകുന്ന ധർമ്മമാണ് എന്ന് സ്വീകർത്താവിന് തോന്നാത്ത വിധത്തിൽ ആളറിയാതെ നൽകലാണ് ഉചിതം. മാത്രമല്ല നാം നൽകേണ്ട സ്വദഖകൾക്ക് പകരമായി ഇതിനെ കാണുകയും ചെയ്യരുത്.

അൽകൗണ്ടിൽ വരുന്ന പലിശ എന്ത് ചെയ്യണം എന്ന് തെളിവ് സഹിതം നാം മുൻപ് വിശദീകരിച്ചിട്ടുണ്ട്. അത് ഇവിടെ ആവർത്തിക്കുന്നു: 

നിര്‍ബന്ധിത സാഹചര്യത്തിലോ,അറിവില്ലായ്മ കാരണത്താലോ കയ്യില്‍ വന്ന പലിശയെ ഏത്രൂപത്തില്‍ തന്‍റെ കൈകളില്‍ നിന്നും നീക്കം ചെയ്യണം എന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 

التخلص من المال الحرام , അഥവാ ഹറാമായ മുതലില്‍ നിന്നും തന്‍റെ (സമ്പത്തിനെ) മുക്തമാക്കല്‍ എപ്രകാരം എന്നത് ചര്‍ച്ചചെയ്യുന്നിടത്താണ് പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്.

ചില ആളുകള്‍ ബേങ്കില്‍ നിന്നും അത് സ്വീകരിക്കാതെ അത് ബേങ്കിന് തന്നെ തിരിച്ചു നല്‍കുക എന്ന് പറയുന്നതായി കാണാം. ഇത് യഥാര്‍ത്ഥത്തില്‍ ശരിയല്ല. കാരണം വേണ്ട എന്നെഴുതി നൽകിയാൽ ബേങ്കുകള്‍ ആ പണം സ്വീകരിക്കുകയില്ല. അവര്‍ ആ പണം വല്ല ട്രസ്റ്റുകള്‍ക്കും മറ്റും നല്‍കുകയാണ് ചെയ്യുക.  അതാകട്ടെ  പലപ്പോഴും ഇസ്ലാമിക ആദര്‍ശങ്ങൾക്കോ വിശ്വാസങ്ങൾക്കോ ഒക്കെ വിപരീതമായ ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്ന ട്രസ്റ്റുകൾക്കോ സംഘടനകൾക്കോ ഒക്കെയായിരിക്കാം നല്കപ്പെടുന്നതും . ഏതായാലും ബേങ്കിന് തന്നെ അത് തിരിച്ചു നല്‍കുക എന്ന അഭിപ്രായം വളരേ ദുര്‍ബലമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല കുവൈറ്റില്‍ ഉണ്ടായ ഒരു സംഭവം എന്‍റെ അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞു തന്നിട്ടുണ്ട്. അതായത് സ്വിസ്സ് ബേങ്കില്‍ ACCOUNT ഉള്ള ഒരു പണക്കാരന്‍ ഇനി എനിക്ക് നിങ്ങള്‍ പലിശയിനത്തില്‍ പണം നല്‍കേണ്ടതില്ല എന്ന് അവര്‍ക്ക് കത്തെഴുതി. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന് യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷിനറി ട്രസ്റ്റില്‍ നിന്നും താങ്കള്‍ നല്‍കിയ സംഭാവനക്ക് വളരെ നന്ദി എന്ന്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് വന്നു. ഇനി ബേങ്കിന് തന്നെ അത് തിരിച്ചുനല്‍കുക എന്ന്പണ്ഡിതന്മാരില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ആ പണം പിന്നീട് എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന അറിവ് ലഭിക്കുന്നതിന് മുന്‍പാണ്. ഇനി ബേങ്ക് എടുക്കുന്നു എന്നു തന്നെ സങ്കല്പിക്കുക. നമ്മള്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആ പലിശ അവിടെ രൂപപ്പെടുന്നുണ്ട്. അത് അവര്‍ വീണ്ടും പലിശ സംവിധാനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുക.അതുകൊണ്ട് ബേങ്കിന് അത് തിരിച്ചു നകുക എന്ന അഭിപ്രായം ശരിയല്ല. അത് ബേങ്കുകൾക്ക് തന്നെ തിരിച്ചു നൽകുകയോ, അത് തൻറെ അക്കൗണ്ടിൽ നിന്നും എടുത്ത് കളയാതിരിക്കുകയോ ചെയ്യരുത് എന്ന് കണിശമായിത്തന്നെ പല പണ്ഡിതന്മാരുംപറഞ്ഞിട്ടുമുണ്ട്. ശൈഖ് ഫലാഹ് ഇസ്മാഈൽ മൻദകാർ ഹഫിദഹുല്ലയിൽ നിന്നും ഇപ്രകാരം നേരിട്ട് തന്നെ അറിയാൻ സാധിച്ചിട്ടുമുണ്ട്.

ഇബ്നു ബാസ് (റ) യുടെ ഒരു ഫത്’വയില്‍ ഇപ്രകാരം കാണാം :

” നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കുകയോ,ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്. മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുകയോ, ബാത്റൂമുകള്‍ പോലെയുള്ള കാര്യങ്ങളുടെ നിര്‍മ്മാണത്തിനായോ, കടം തിരിച്ചടക്കാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്കോ നല്‍കുക. നീ അതില്‍ നിന്നും പാപമോചനം തേടുകയും ചെയ്യുക “. – [ ഫതാവ ഇബ്ന്‍ ബാസ് :3978].

ശേഷം അദ്ദേഹം പലിശയുടെ ഗൌരവത്തെക്കുറിച്ചും അതുമായിബന്ധപ്പെട്ട് ഒരിക്കലും ബന്ധപ്പെടരുത് എന്നതിനെക്കുറിച്ചും  വിശദീകരിക്കുന്നുണ്ട്. ആ ഫത്’വയുടെ ചോദ്യത്തിനനുസൃതമായ ഒരു സാഹചര്യമല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ തന്നെ അതിന്‍റെ പൂര്‍ണ രൂപം ഇവിടെ നല്‍കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്.

ഏതായാലും നിഷിദ്ധമായ ധനം കയ്യില്‍ നിന്നും നീക്കം ചെയ്യുന്നവ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ഇവിടെ പ്രതിപാദിച്ചു. അതില്‍ ഓരോന്നും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്:  “നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കരുത്”. അഥവാ ആ പണത്തിന്‍റെ ഉപകാരം ഒരു നിലക്കും നമ്മള്‍ക്ക് കരസ്ഥമാക്കാന്‍ പാടില്ല. നമ്മള്‍ ചിലവിന്നല്‍കുന്നവരുടെ ചിലവിലേക്കായും അത് മാറ്റിവെക്കാന്‍ പാടില്ല. മറിച്ച് ഒരുനിലക്കും അതിന്‍റെ ഉപകാരം നമ്മളിലേക്ക് മടങ്ങാത്ത രൂപത്തില്‍ നമ്മുടെ കയ്യില്‍ നിന്നും അത് പൂര്‍ണമായി നീക്കം ചെയ്യണം.

രണ്ട്: “ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്” -ഇതിന്‍റെകാരണം നമ്മള്‍ മുകളില്‍ വിശദീകരിച്ചതാണ്. അഥവാ അപ്രകാരം ചെയ്യുന്നത് ശര്‍റു വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ഇന്ന് ഈവിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏതാണ്ട് ഏകാഭിപ്രായം ആണ്. കാരണം ഇന്നത്തെ സാഹചര്യത്തില്‍ അത് ശര്‍റു വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്നത് വ്യക്തമാണ്. അത് വ്യക്ത്മാകുന്നതിന്  മുന്പ് പറയപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ ഇവിടെ പ്രസക്തമല്ല. 

മൂന്ന്: “മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. ഇവിടെ അത് ഒരു നന്മ ചെയ്യുകയാണ് എന്ന നിയ്യത്തോടെയും,  അതിന്‍റെ പ്രതിഫലം ലഭിക്കട്ടെ എന്നഉദ്ദേശ്യത്താലും ഒരു പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യണമെന്നാണ് ശൈഖ് പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. കാരണം  പ്രതിഫലമാഗ്രഹിച്ചുകൊണ്ടുള്ള ദാനധര്‍മ്മത്തിന് ആ പണം ഉപയോഗിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം ആണ്. മാത്രമല്ല അല്ലാഹു പരിശുദ്ധനാണ്‌. പരിശുദ്ധമായതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുകയില്ല.അതുകൊണ്ടുതന്നെ തന്‍റെ കയ്യില്‍ അനര്‍ഹമായി വന്ന പണം തന്‍റെ കൈവശത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെ അത് ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണ് അത് അത്തരം കാര്യങ്ങള്‍ക്ക് നല്‍കേണ്ടത്. 

എന്നിട്ടദ്ദേഹം അത് നീക്കം ചെയ്യേണ്ട സംഗതികള്‍ക്ക്ഉദാഹരണമായി പറഞ്ഞത് : “പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുക” . ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഇത് അദ്ദേഹത്തിന്‍റെഉത്തരത്തില്‍ വ്യക്തമാണ്. മാത്രമല്ല ദര്‍സിനു ഇടക്കുള്ള വിശ്രമ സമയത്ത് എന്‍റെ കൂട്ടുകാരനായ അള്‍ജീരിയക്കാരന്‍ തൗഫീഖ് അദ്ദേഹത്തോട് ഒന്നുകൂടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ല പറഞ്ഞിട്ടുള്ള ഈഅഭിപ്രായം വളരെ പ്രബലമായ അഭിപ്രായമായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് والله أعلم . കാരണം പ്രമാണങ്ങളില്‍ ഈ അഭിപ്രായത്തിന് സമാനമായ തെളിവുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ ആ തെളിവുകള്‍ ആകാം ഇബ്നു ബാസ് റഹിമഹുല്ല അപ്രകാരം പറയാന്‍ അവലംഭിച്ചത് :

തെളിവ് ഒന്ന്:  അന്‍സാരികളില്‍ പെട്ട ഒരു സ്വഹാബി റിപ്പോര്‍ട്ട് ചെയ്യുന്നു:  ഒരിക്കല്‍ പ്രവാചകന്‍ (സ) യും ഞങ്ങളും ഒരു ജനാസ നമസ്കാരം കഴിഞ്ഞ് മടങ്ങുന്ന അവസരത്തില്‍ ഒരു ഖുറൈഷിസ്ത്രീ പ്രവാചകന്‍റെ അടുക്കല്‍ വന്നു പറഞ്ഞു :  പ്രവാചകരേ,ഇന്നാലിന്ന സ്ത്രീ താങ്കളെയും കൂടെയുള്ളവരെയും ഭക്ഷണത്തിന് ക്ഷണിക്കുന്നു. അങ്ങനെ അദ്ദേഹം ക്ഷണിക്കപ്പെട്ട സ്ഥലത്തേക്ക് നടന്നു. കൂടെ ഞങ്ങളും നടന്നു. ഞങ്ങള്‍ കുട്ടികള്‍ കുട്ടികള്‍ ഇരിക്കാറുള്ളതുപോലെ ഉപ്പമാരുടെ മടിയില്‍ ഇരുന്നു. അങ്ങനെ ഭക്ഷണം കൊണ്ടുവരപ്പെട്ടു. പ്രവാചകന്‍ (സ) ഭക്ഷണത്തളികയില്‍ഭക്ഷിക്കാനായി കൈവച്ചു. അപ്പോള്‍ മറ്റുള്ളവരും കൈവച്ചു. എന്നാല്‍ എന്തോ ഒരു പന്തികേടുള്ളതുപോലെ പ്രവാചകന്‍ (സ) താന്‍ കഴിച്ച ഉരുള താഴോട്ടിറക്കാതെ  വായില്‍ തന്നെ വച്ചുനില്‍ക്കുന്നത് സ്വഹാബത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ മുതിര്‍ന്നവര്‍ തളികയില്‍ നിന്നും കയ്യെടുത്തു. പക്ഷെ ഞങ്ങള്‍കുട്ടികള്‍ കഴിക്കുന്നത് അവര്‍ ശ്രദ്ധിച്ചില്ല. അതവരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ കയ്യില്‍ പിടിച്ചു. ഞങ്ങളുടെകയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ തളികയിലേക്ക് തന്നെ തട്ടി. അങ്ങനെ അവര്‍ ഞങ്ങളുടെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ (സ) എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പ്രവാചകന്‍ (സ) തന്‍റെ വായിലുള്ള ഭക്ഷണം പുറത്തേക്ക് കളഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു : ” ഉടമസ്ഥന്‍റെ അനുവാദമില്ലാതെ എടുത്ത ആടാണല്ലോ ഇത് ” . അപ്പോള്‍ ആ സ്ത്രീ പറഞ്ഞു : “അല്ലയോ പ്രവാചകരേ, താങ്കള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കണം എന്ന് ഞാന്‍ ഒരുപാട് നാളായി കരുതുന്നു. അങ്ങനെ ഞാന്‍ ബഖീഇലേക്ക് ആടിനെ വാങ്ങിക്കാന്‍ ആളെ വിട്ടു. പക്ഷെ അവിടെ ആടുണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഇന്നലെ ആമിര്‍ ബ്നു അബീ വഖാസ് (റ) ഒരു ആടിനെ വാങ്ങിയത് ഓര്‍ത്തത്. അങ്ങനെ ബഖീഇല്‍ ആട് ലഭ്യമല്ല അതുകൊണ്ട് താങ്കള്‍ ഇന്നലെ വാങ്ങിയ ആടിനെ ആ വിലക്ക്  എനിക്ക് നല്‍കുമോ എന്ന് ചോദിക്കാനായി ഞാന്‍ ഒരാളെ പറഞ്ഞുവിട്ടു. പക്ഷെ അയാള്‍ അവിടെ ചെന്നപ്പോള്‍ ആമിറിനെ കണ്ടില്ല. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞാന്‍ പറഞ്ഞുവിട്ട ആള്‍ക്ക് ആടിനെ നല്‍കി ഇതാണ് സംഭവിച്ചത്. അത് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: ” നിങ്ങള്‍ അത്തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കുക ” – [ അഹ്മദ് – അല്‍ബാനി,ഇസ്നാദുഹു സ്വഹീഹ് ].

ഇതില്‍ നിന്നും പ്രവാചകന്‍ (സ) അവരെ അത് കഴിക്കാന്‍ വിലക്കുകയും, എന്നാല്‍ തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പറയുകയും ചെയ്തു.

തെളിവ് രണ്ട് : അതുപോലെ അബൂബക്കര്‍ (റ) വുമായി ബന്ധപ്പെട്ട് ഒരു ഹദീസ് ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടുണ്ട് :

 

         ألم   

1. അലിഫ്‌-ലാം-മീം

غُلِبَتِ الرُّومُ

2. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു

.فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ

3. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.

 

എന്നീ ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ മുശ്’രികീങ്ങള്‍ ആആയത്തുകളെ കളവാക്കുകയും, റോമിന് വിജയം കിട്ടുകയില്ല എന്നും പറയുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍ (റ) പ്രവാചകന്‍റെ അനുവാദത്തോടെ അത് സംഭവിക്കുമെന്ന്അവരുമായി ബെറ്റ് വച്ചു. അങ്ങനെ അല്ലാഹു റോമുകാര്‍ക്ക് വിജയം നല്‍കിയപ്പോള്‍ അബൂബക്കര്‍ ആ ബെറ്റ് വഴി കിട്ടിയ പാരിതോഷികവുമായി പ്രവാചകന്‍റെ അടുത്ത് വന്നു. അപ്പോള്‍ പ്രവാകന്‍ (സ) പറഞ്ഞു: ” ഇത് അന്യായമായ മുതലാണ്‌, അത് നീദാനം നല്കിയേക്കുക”. മുസ്ലിമീങ്ങള്‍ അവര്‍ക്കല്ലാഹു നല്‍കിയ വിജയത്തില്‍ ഏറെ സന്തോഷിച്ചു (ഇത് ഖിമാര്‍ വിജയിച്ചതിനെ കുറിച്ചല്ല. മറിച്ച് ആയത്തില്‍ പറഞ്ഞ പ്രവചനം സത്യമായതിനെപ്പറ്റി സന്തോഷിചതിനെ സൂചിപ്പിച്ചുകൊണ്ട്പറഞ്ഞതാണ്).  പ്രവാചകന്‍ (സ) അബൂബക്കര്‍ (റ) വിന് ബെറ്റ് വെക്കാന്‍ അനുവാദം നല്‍കിയതിന് ശേഷം ഖിമാര്‍ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് അവതരിച്ചിരുന്നു ” -[ മുസ്നദ് അഹ്മദ് 2495 , തിര്‍മിദി 2551, അല്‍ബാനി : സ്വഹീഹ്]. 

ആ സമയത്ത് ബെറ്റ് വെക്കല്‍ ( ഖിമാര്‍ )നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങിയിട്ടില്ലായിരുന്നു.പക്ഷെ അദ്ദേഹം അത് നടത്തി പണം കൈവശം വന്നപ്പോഴേക്കും അത് അന്യായമായ പണം ആണ് എന്ന് സൂചിപ്പിക്കുന്ന  ഖിമാറിനെ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍ (സ) ആ മുതല്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അബൂ ബക്കര്‍ (റ) വിനെ വിലക്കുകയും അത് ദാനം നല്‍കാന്‍ കല്പിക്കുകയും ചെയ്തതായി കാണാം.

ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്നാ ചോദ്യത്തിന്അദ്ദേഹം നല്‍കിയ മറുപടിയില്‍ കാണാം .. അദ്ദേഹം പറയുന്നു :  ” ഉടമസ്ഥന്‍ തന്നെ അറിഞ്ഞുകൊണ്ട് നല്‍കുന്നപലിശപോലെയുള്ള നിഷിദ്ധമായ ഇടപാടുകള്‍ വഴി വരുന്ന അതിന്‍റെ ഉടമസ്ഥന് തന്നെ തിരിച്ച് നല്‍കേണ്ടതില്ല

ഫത്’വയുടെ പൂർണരൂപം: ” കളവ്, മോഷണം, അക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽ, അതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചും, എത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ള, ഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ,മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷം, ഉദാ: ഒരു മനുഷ്യൻ പലരുടെയും പണംഅപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽ, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനംനല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായിഅറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.

എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) ‘തന്റെ കയ്യിൽ നിന്നും ഒഴിവാക്കുക’ എന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെകൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായിരേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ ” .

المصدر :

مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع 

المصدر :

مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع

من موقع فضيلة الشيخ محمد بن صالح العثيمين رحمه الله

എന്നാൽ ഒരാൾ അത് സ്വയം ഉപയോഗിക്കുവാനോ, താൻ ചിലവിന് നൽകൽ നിർബന്ധമായ തൻറെ ആശ്രിതർക്കത് നൽകുവാനോ പാടില്ല. ഇവിടെ ഇത് സ്വദഖയായിപരിഗണിക്കപ്പെടുന്നുമില്ല. കയ്യിൽ നിന്ന് ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. അതിനൊട്ട് പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ ഹറാമായ സമ്പത്ത് നിർബന്ധിത സാഹചര്യത്തിൽ കൈവശം വരുന്ന ഒരാൾ ഇപ്രകാരം ചെയ്യുന്നുവെങ്കിൽ, തൻറെ സമ്പത്തിൽ ഹറാം കൂടിക്കലരാതിരിക്കാൻ അയാള് കാണിക്കുന്ന സൂക്ഷ്മതക്കും, അതിൽ നിന്നൊരു ചില്ലിക്കാശുപോലും ഉപയോഗിക്കാതെ പൂർണമായും ഒഴിവാക്കാനുള്ള നല്ല മനസ്സിനും അയാൾക്ക് പ്രതിഫലം ലഭിക്കും. 

ഹറാമായ പണം മുസ്ലിമീങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ, കുളിമുറി, കക്കൂസ്, റോഡ്‌ തുടങ്ങി  ആദരണീയമല്ലാത്ത പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുക എന്ന് പണ്ഡിതന്മാർ പറഞ്ഞ ഭാഗം മനസ്സിലാക്കുമ്പോൾ സുപ്രധാനമായ ഒരു നിബന്ധന കൂടി അതോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്. അതായത് തനിക്ക് നേരിട്ട് ഉപകാരം ലഭിക്കുന്ന പൊതു ആവശ്യങ്ങൾക്ക് ആ പണം ഉപയോഗിക്കാൻ പാടില്ല. ഉദാ: തന്റെ വീട്ടിലേക്ക് പോകുന്ന പൊതുവഴി നന്നാക്കാൻ, അവിടെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ തുടങ്ങിയ കാര്യങ്ങൾക്ക് അത് ഉപയോഗിക്കാൻ പാടില്ല. പൊതു ആവശ്യങ്ങൾക്ക് നൽകുന്ന സാഹചര്യത്തിൽത്തന്നെ തനിക്ക് ഉപകാരം ലഭിക്കുന്ന പൊതു ആവശ്യങ്ങൾ നോക്കി അതിനു നൽകൽ നിഷിദ്ധമാണ്.

അല്ലാഹു അനുഗ്രഹിക്കട്ടെ ….

ഇനി ധാരാളം പണം കൈവശമുള്ളവർ അത് ബേങ്കിൽ നേരിട്ട് നിക്ഷേപിക്കാതെ അത് സ്വർണ്ണമാക്കി ലോക്കറിൽ സൂക്ഷിക്കുകയാണ് എങ്കിൽ. അത്രയെങ്കിലും പലിശയിൽ നിന്നും മോചനം നേടാൻ സാധിക്കും. ലോക്കർ ഉപയോഗിക്കുന്നതിനു നൽകുന്ന ഫീസ്‌ നമ്മൾ ഉപയോഗപ്പെടുത്തുന്ന സർവീസിന് ബദലായി നൽകുന്നതായതിനാൽ  ഈ ഇടപാടിൽ പലിശകടന്നുവരുന്നില്ല. മാത്രമല്ല സ്വർണ്ണനിക്ഷേപമാകുമ്പോൾ തൻറെ അധ്വാനത്തിന്റെ യഥാർത്ഥ മൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കുവാനും സാധിക്കുന്നു.

ഇനി കഴിവതും പണം കുമിഞ്ഞുകൂടിക്കിടക്കാത്ത രൂപത്തിൽ ഉപകാരപ്രദമായ ഉത്പാദന പ്രക്രിയകളിൽ ഉപയോഗപ്പെടുത്തുക. അത് സമ്പത്തിനെ വർദ്ധിപ്പിക്കുകയും അനാവശ്യമായി  ബേങ്കിൽ നിക്ഷേപിക്കുന്നതിനെയും ഇല്ലാതാക്കുവാൻ സഹായകമാകും.

ഇനി നിങ്ങളുടെ കൈവശം ഹറാമായ നിങ്ങൾക്ക് സ്വയം ഉപയോഗിക്കൽ അനുവദനീയമല്ലാത്ത പലിശയുടെ ധനമോ മറ്റോ ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ ഉദാത്തമായ മാതൃക കാഴ്ചവെക്കുന്ന ഷെൽറ്റർ ഇന്ത്യയുമായി ബന്ധപ്പെട്ട് അവർക്ക് നൽകുകയാണ് എങ്കിൽ അങ്ങേയറ്റം പ്രാരാബ്ധക്കാരും പ്രയാസപ്പെടുന്നവരുമായ ആളുകളിലേക്ക് ആ പണം എത്തിച്ച് അവർക്കൊരു സഹായമാകാനും നിങ്ങളുടെ കയ്യിൽ നിന്ന് അത് നീക്കം ചെയ്യാനും നിങ്ങൾക്ക് സാധിക്കും.

🏦BANK DETAILS

1⃣-Bank= S B I

A/C Name= SHELTER INDIA

A/C NO= 67372245338

Type = Current

IFSC =SBIN0070443

Branch =CHERUKAVU ADB

♻♻♻♻♻♻♻

2⃣-Bank =FEDERAL BANK

Name =SHELTER INDIA

A/C NO =20670200001093

Type =Current

IFSC= FDRL0002067

Branch= PULIKKAL

 

♦♦♦♦♦♦♦♦♦♦

SHELTER INDIA CHARITABLE TRUST

REG: 249/15

Pulikkal,Malappuram

Pin 673637

📧 mail@shelterindia.org

📥 www.shelterindia.org

 

CONTACT NUMBERS: 

1⃣ Abdu Rahiman Manoli Secretary SheIter India 9744668855

2⃣ Dr.Shabeel Chairman SheIter India 9447197486 [Whatsapp]

3⃣ Admin Shelter India 9061099550

4⃣Shelter India Office 04832793450

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

അക്കൗണ്ടിൽ വരുന്ന പലിശയുടെ പണം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നൽകാമോ ?.

അക്കൗണ്ടിൽ വരുന്ന പലിശയുടെ പണം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നൽകാമോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

വലിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ വേണ്ടി നാമൊരുമിച്ച് പരിശ്രമിക്കുന്ന സാഹചര്യമാണല്ലോ കേരളത്തിലുള്ളത്. ഒരു മുസ്‌ലിമിന് പലിശയുമായി ബന്ധപ്പെടാനോ പലിശയുമായി ബന്ധപ്പെടാനോ പാടില്ലാത്തതിനാല്‍ അവന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശ ഉപയോഗിക്കാറില്ല. അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാമോ എന്നതാണ് ചോദ്യം.

അക്കൗണ്ടില്‍ വരുന്ന പലിശയുടെ പണം ദാനധര്‍മ്മം എന്ന ഉദ്ദേശത്തോടെയല്ലാതെ തന്‍റെ കയ്യില്‍ നിന്നും ഹറാമായ ധനം നീക്കം ചെയ്യുക അര്‍ത്ഥത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാം. അത് സ്വദഖയായി പരിഗണിക്കുകയില്ല. തന്‍റെ കൈവശം ഹലാലല്ലാത്ത മാര്‍ഗേണ വരുന്ന ഏതൊരു ധനവും തനിക്ക് ഉപയോഗിക്കല്‍ നിഷിദ്ധമാണ്. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കോ ദുരിതാശ്വാസത്തിനോ ഒക്കെ നല്‍കിക്കൊണ്ടാണ് അത് നീക്കം ചെയ്യേണ്ടത്. 

മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അവശ്യമായ സാഹചര്യം എന്ന നിലക്കേ പലിശ ബേങ്കില്‍ അക്കൌണ്ട് തുറക്കാവൂ. ഇനി അക്കൗണ്ട് തുറന്നാൽത്തന്നെ തന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശപ്പണം തൻ്റെ കയ്യിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യണം. പ്രളയത്തിൽ പ്രയാസപ്പെടുന്നവരും നിരാലംബരുമായ ആളുകൾക്ക് അത് നൽകുക വഴി തൻ്റെ കയ്യിൽ നിന്ന് അത് ഒഴിവാക്കുന്നതോടൊപ്പം അവർക്കൊരു സഹായമാകുകയും ചെയ്യും..

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ബേങ്ക് അക്കൗണ്ടില്‍ വരുന്ന പലിശ ടാക്സ്/ ഇന്‍ഷുറന്‍സ് തുടങ്ങിയവ അടക്കാന്‍ ഉപയോഗിക്കാമോ ?.

ബേങ്ക് അക്കൗണ്ടില്‍ വരുന്ന പലിശ ടാക്സ്/ ഇന്‍ഷുറന്‍സ് തുടങ്ങിയവ അടക്കാന്‍ ഉപയോഗിക്കാമോ ?

ചോദ്യം: ബാങ്കില്  വരുന്ന നോര്‍മല്‍ (NOT FIXED  DEPOSIT )പലിശ നമുക്ക്  എങ്ങനെ ഉപയോഗിക്കാം? നമുക്ക് വാഹനത്തിന്‍റെ  ടാക്സ്‌ / ഫൈന്‍/ പാര്‍ക്കിംഗ് ഫീ /  ഇന്‍ഷുറന്‍സ് തുടങ്ങിയവ  അടക്കാന്‍ ഉയോഗികമോ ? (OR) വേറേ എന്തെങ്കിലും കാര്യത്തിനു ഉപയോഗിക്കാമോ ?. 

 

 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

 

 നിങ്ങളുടെ അക്കൗണ്ടില്‍ പലിശയുടെ ധനം സ്വന്തത്തിന് നേട്ടമുണ്ടാക്കുന്നതായ ഒരു കാര്യത്തിനും ഉപയോഗിക്കാന്‍ പാടില്ല. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടവയെല്ലാം ഈ പലിശയുടെ ധനം താങ്കളുടെ കൈവശം വന്നില്ലെങ്കിലും താങ്കള്‍ നല്‍കേണ്ടവയാണല്ലോ. അതുകൊണ്ട് അതിന് ഈ പലിശപ്പണത്തെ ഉപയോഗിക്കുന്നുവെങ്കില്‍ അവിടെ യഥാര്‍ത്ഥത്തില്‍ ആ പലിശപ്പണം നിങ്ങള്‍ സ്വീകരിക്കുന്നതിന് തതുല്യമാണ്. അതുകൊണ്ടുതന്നെ  തന്നിലേക്ക് പ്രയോജനം മടങ്ങുന്ന ഒരു രൂപത്തിലും അക്കൗണ്ടില്‍ വരുന്ന പലിശയുടെ ധനം ഉപയോഗിക്കാവുന്നതല്ല.

 

എന്നാല്‍ തന്‍റെ തൃപ്തിയോടെയല്ലാതെ തന്‍റെ കൈവശം വരുന്ന ധനം അത് പാവപ്പെട്ടവര്‍ക്ക് ധര്‍മ്മം ചെയ്യുകയാണ് ചെയ്യേണ്ടത്. ദാനധര്‍മ്മം എന്ന ഗണത്തിലല്ല മറിച്ച് അനുവദനീയമല്ലാത്ത മാര്‍ഗത്തില്‍ വന്ന ധനം തന്റെ കയ്യില്‍ നിന്നും നീക്കം ചെയ്യുക എന്ന ഗണത്തിലാണ് അത് പെടുന്നത്. പാവപ്പെട്ടവര്‍ക്ക് അവരുടെ കയ്യിലേക്ക് അത് ലഭിക്കുന്നത് ഹറാമായ മാര്‍ഗത്തിലൂടെ അല്ലാത്തതിനാല്‍ അവര്‍ക്ക് അത് വിനിയോഗിക്കുന്നതിന് കുഴപ്പമില്ലതാനും.  ഇതാണ് ഈ വിഷയത്തിലെ പ്രമാണബദ്ധമായ നിലപാട്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

മുൻകൂട്ടി കരാർ ചെയ്ത കൂടിയ പൈസക്ക് നാട്ടിൽ നിന്നും വാഹനം ഇൻസ്റ്റാൾ മെന്റിന് എടുക്കാമോ. അടവു തെറ്റിയാൽ മാത്രമേ പ ലിശ വരുന്നുള്ളൂ ?.

മുൻകൂട്ടി കരാർ ചെയ്ത കൂടിയ പൈസക്ക് നാട്ടിൽ നിന്നും വാഹനം ഇൻസ്റ്റാൾ മെന്റിന് എടുക്കാമോ. അടവു തെറ്റിയാൽ മാത്രമേ പ ലിശ വരുന്നുള്ളൂ ?

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ؛ وبعد،

റെഡി കാശിനേക്കാള്‍ കൂടിയ വിലക്ക് ഇന്‍സ്റ്റാള്‍മെന്‍റ് ആയി കാര്‍ വാങ്ങുന്നതിനോ, വില്‍ക്കുന്നതിനോ മതപരമായ വിലക്കില്. പക്ഷെ കച്ചവടം നടന്നു കഴിഞ്ഞാല്‍ അടവ് തെറ്റിയാല്‍പ്പോലും വില വര്‍ദ്ധിക്കുവാനോ കടബാധ്യത വര്‍ദ്ധിക്കുവാനോ പാടില്ല. 

എന്നാല്‍ താങ്കള്‍ സൂചിപ്പിച്ചത് ഇസ്‌ലാമികമായി അനുവദനീയമായ ഇന്‍സ്റ്റാള്‍മെന്‍റ് രീതിയല്ല. മറിച്ച് പലിശക്കരാറാണ്. ഇസ്‌ലാമികമായ ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടത്തില്‍ വാഹനത്തിന്‍റെ ഉടമയാണ് വാങ്ങിക്കുന്ന ആള്‍ക്ക് പണം പിന്നീട് നല്‍കിയാല്‍ മതി എന്ന ഉപാധിയോടെ വാഹനം വില്‍ക്കുന്നത്. അതുപോലെ കച്ചവടം നടന്നു കഴിഞ്ഞാല്‍ ഏത് സാഹചര്യത്തിലും കടബാധ്യത വര്‍ദ്ധിക്കുകയുമില്ല. എന്നാല്‍ താങ്കള്‍ പരാമര്‍ശിച്ചതു പോലെ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഇടപാടുകളില്‍ ഭൂരിഭാഗവും ഏതെങ്കിലും ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആ വാഹനത്തിന്‍റെ ഉടമസ്ഥര്‍ക്ക് നിങ്ങള്‍ക്ക് ബദലായി റെഡി കാശ് നല്‍കുകയും, പകരം അവര്‍ക്ക് നിങ്ങള്‍ കൂടുതല്‍ സംഖ്യ അടച്ച് കൊടുക്കുകയും ചെയ്യേണ്ട ഇടപാടാണ്. നിങ്ങള്‍ക്ക് വില്‍ക്കുന്നതിന് മുന്‍പ് വാഹനം അവര്‍ ഉടമപ്പെടുത്തുകയോ വാങ്ങിക്കുകയോ ചെയ്യുന്നില്ല. ഇത് പലിശ തന്നെയാണ്. രണ്ടാമതായി അവര്‍ക്ക് നിങ്ങള്‍ നല്‍കാനുള്ള കടത്തിന് അടവ് തെറ്റിയാല്‍ ഇത്ര എന്ന തോതില്‍ പലിശ ഈടാക്കുന്നു. അതുകൊണ്ടുതന്നെ പ്രത്യക്ഷമായി പലിശയടങ്ങിയ ഒരു കരാറാണിത്. അതിനാല്‍ത്തന്നെ അത് അനുവദനീയമല്ല. 

അല്ലാഹു പറയുന്നു :

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

” സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന  പലിശയില്‍ നിന്നും  പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്‍റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് ” [അല്‍ ബഖറ – 278,279]. 

 പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് ഹദീസില്‍ കാണാം :

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: “പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു” . എന്നിട്ടദ്ദേഹം പറഞ്ഞു : ” അവരെല്ലാം ഒരുപോലെയാണ് ” . [സ്വഹീഹ് മുസ്ലിം]. 

അതുകൊണ്ട് അപ്രകാരം വാഹനം വാങ്ങിക്കുന്നത് അനുവദനീയമല്ല. ചില ആളുകള്‍ അടവ് തെറ്റിയാല്‍ മാത്രമേ പലിശ വരൂ. അടവ് തെറ്റാതെ നോക്കിയാല്‍ മതി എന്ന് പറയാറുണ്ട്‌. ഇത് അവരുടെ ഈ വിഷയ സംബന്ധമായ അജ്ഞത കൊണ്ടാണ്. കാരണം ഒന്ന് ഇവിടെ വാഹനം വില്‍ക്കുന്നവരും, ഫിനാന്‍സ് നല്‍കുന്നവരും രണ്ടും രണ്ടു തന്നെയാണ്. ഫിനാന്‍സ് നല്‍കുന്നവര്‍ വാഹനം ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ റെഡി കാശ് ആയി നല്‍കേണ്ട പണം താല്‍ക്കാലികമായി അവിടെ നല്‍കി നിങ്ങളെ സഹായിക്കുകയും അതിന് നിങ്ങളില്‍ നിന്നും പലിശ ഈടാക്കുകയുമാണ്‌ അവര്‍ പ്രാഥമികമായിത്തന്നെ ചെയ്യുന്നത്. അതുകൊണ്ട് അടവ് തെറ്റിയിട്ടില്ലെങ്കിലും ഇത് പലിശ തന്നെയാണ്. രണ്ടാമതായി അടവ് തെറ്റിയാല്‍ കൂടുതല്‍ പണം ഈടാക്കും എന്നത് പലിശയാണ്.  അടവ്തെറ്റുക എന്നത് ഭാവിയില്‍ സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിക്കുകയില്ല എന്ന്  ഉറപ്പിച്ചു പറയാന്‍ നമുക്കാര്‍ക്കും തന്നെ സാധിക്കുകയില്ല. അതിനാല്‍ അപ്രകാരമുള്ള ഒരു കരാറില്‍ അങ്ങനെ ഉണ്ടാവുകയില്ല എന്ന അര്‍ത്ഥത്തില്‍ പങ്കാളിയാവാന്‍ സാധിക്കുകയില്ല. അഥവാ ഭാവിയില്‍ ഇന്ന നിബന്ധനപ്രകാരം പലിശ ഈടാക്കും എന്ന് വന്നാല്‍ത്തന്നെ ആ ഇടപാട്  അനിസ്‌ലാമികമാകും എന്നര്‍ത്ഥം. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന മിക്ക ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടങ്ങളും അനിസ്‌ലാമികമാകുന്നത് ഇക്കാരണങ്ങളാലാണ്. അപ്രകാരം വസ്തുക്കള്‍ വാങ്ങിക്കല്‍ മാത്രമല്ല വില്‍ക്കലും നിഷിദ്ധമാണ്. ഇസ്‌ലാമികമായ രീതിയില്‍ നിയമപരമായിത്തന്നെ നമ്മുടെ നാട്ടില്‍ ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടം നടത്താന്‍ സാധിക്കും. പക്ഷെ അതിന് പലപ്പോഴും മുസ്‌ലിം കച്ചവടക്കാര്‍ തന്നെ ശ്രമിക്കുന്നില്ല എന്നതാണ് വാസ്ഥവം.  അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

കൊമേര്‍ഷ്യല്‍ ബേങ്കുകള്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ സ്വീകരിക്കാമോ ?.

കൊമേര്‍ഷ്യല്‍ ബേങ്കുകള്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ സ്വീകരിക്കാമോ ?

 الحمد لله والصلاة والسلام على رسول الله وعى آله وصحبه ومن والاه، وبعد؛

 പലിശ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുമായി നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ ബന്ധപ്പെടാന്‍ തന്നെ പാടില്ല.  അതുകൊണ്ടുതന്നെ ഇസ്‌ലാമിക ബേങ്കുകള്‍ നിലവിലുള്ള രാഷ്ട്രത്തിലാണ് താങ്കള്‍ ജീവിക്കുന്നത് എങ്കില്‍ പലിശ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുമായി ബന്ധപ്പെടരുത് എന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ.

ഇനി ഇസ്‌ലാമിക് ബേങ്കിംഗ് നിലവിലില്ലാത്ത രാഷ്ട്രത്തില്‍ കൊമേര്‍ഷ്യല്‍ ബേങ്കുകളുമായി ഒരാള്‍ക്ക് ബന്ധപ്പെടേണ്ടി വരുകയാണ് എങ്കില്‍ അത്തരം അവസരത്തില്‍ അവര്‍ നല്‍കുന്ന ഗിഫ്റ്റുകളെ രണ്ടായി തിരിക്കാം. ഏത് തരത്തിലുള്ള ഗിഫ്റ്റുകള്‍ ആണ് എങ്കിലും അത് നമുക്ക് ഉപയോഗപ്പെടുത്താന്‍ പാടില്ല. പക്ഷെ ചിലത് നമുക്ക് സ്വീകരിച്ച്, تخلص അഥവാ സ്വയം ഉപയോഗിക്കാന്‍ പാടില്ലാത്തത് ആയതിനാല്‍ കൈവെടിയുക എന്ന അര്‍ത്ഥത്തില്‍  പാവപ്പെട്ട ആളുകള്‍ക്കോ, നമുക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നത് എന്ന് നമുക്ക് അറിവില്ലാത്തതോ ആയ പൊതു ആവശ്യങ്ങള്‍ക്കോ അവ നല്‍കാം.

അവര്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ രണ്ട് വിധമുണ്ട്. ഒന്ന്  അവരുടെ പ്രൊമോഷന്‍ അഥവാ പരസ്യം അടങ്ങുന്ന ഗിഫ്റ്റുകള്‍, ഉദാ: ക്ലോക്ക്, ഓഫീസ് സെറ്റ്, കലണ്ടര്‍, കീച്ചെയ്ന്‍ ,പേന ….etc ഇത്തരം ഗിഫ്റ്റുകള്‍ ഒരിക്കലും തന്നെ കൈപ്പറ്റാനോ, കൈപ്പറ്റിയ ശേഷം മറ്റുള്ളവര്‍ക്ക് നല്‍കാനോ പാടില്ല. കാരണം അത് അവരുടെ പരസ്യം വഹിക്കുന്നതിനാല്‍ ആ തിന്മക്ക് കൂടുതല്‍ പ്രചാരണം നല്‍കാന്‍ കാരണമാകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അത് മറ്റുള്ളവര്‍ക്ക് നല്‍കലും അനുവദനീയമല്ല. എന്നാല്‍ അതിലെ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്ന രൂപത്തില്‍ ഉള്ളവയാണ് എങ്കില്‍ അത് നീക്കം ചെയ്ത ശേഷം പാവപ്പെട്ടവര്‍ക്ക് നല്‍കാം.

രണ്ടാമത്: ഇന്ന് ചില ബേങ്കുകള്‍ നറുക്കെടുപ്പിലൂടെ ചില ഉപഭോക്താക്കളെ തിരഞ്ഞെടുത്ത് നല്‍കുന്ന, പണം, സ്വര്‍ണ്ണം തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ആണ് എങ്കില്‍ അത് സ്വീകരിക്കുകയും അത് പാവപ്പെട്ട ആളുകള്‍ക്ക് ഉപകാരപ്രദമാകുംവിധം അവര്‍ക്ക് നല്‍കുകയോ, അതല്ലെങ്കില്‍ നമുക്ക് നേരിട്ട് പ്രയോജനപ്പെടും എന്നറിയാത്തതായ പൊതുപ്രവര്‍ത്തനങ്ങള്‍ക്കോ നല്‍കുകയാണ് ചെയ്യേണ്ടത്. അതുപോലെ പാവപ്പെട്ട ആളുകള്‍ക്ക് വീട് വെക്കാന്‍, ശൗചാലയം പണിയാന്‍, ചികിത്സക്ക്  എന്നിങ്ങനെയൊക്കെ ആ പണം ഉപയോഗപ്പെടുത്താം. ഒരിക്കലും തന്നെ ബേങ്കിന് തിരികെ നല്‍കാന്‍ പാടില്ല. ചിലര്‍ അത് പലിശക്ക് കടമെടുത്ത ആളുകളുടെ പലിശ വീട്ടാന്‍ വേണ്ടി ഉപയോഗിക്കുക എന്ന് പറയാറുണ്ട്‌. അതിനോട് നിരുപാധികം യോജിക്കാന്‍ സാധിക്കില്ല. കാരണം പലിശക്കെടുക്കുന്നവന്‍ സ്വാഭാവികമായും കുടുങ്ങും എന്നതുറപ്പാണ്. ആ പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് ഒരു പ്രോത്സാഹനമായി ആ പണം പ്രയോജനപ്പെടുത്തേണ്ടതില്ല. എന്നാല്‍ അറിവില്ലാതെ പലിശയുമായി ബന്ധപ്പെട്ടു പോയ ആളുകള്‍ക്കോ, കേസ്, രോഗം മൂര്‍ച്ചിച്ച അവസ്ഥ തുടങ്ങി അത്യധികം നിര്‍ബന്ധിത സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാതെ അതുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിതരായിപ്പോയ ആളുകള്‍ക്കോ ഒക്കെ അവര്‍ അത് കാരണത്താല്‍ ബുദ്ധിമുട്ടുന്നവരും, തങ്ങള്‍ പലിശയുമായി ബന്ധപ്പെട്ടുപോയതില്‍ പശ്ചാത്താപമുള്ളവരും, ഇനി ബന്ധപ്പെടാന്‍ സാധ്യതയില്ലാത്തവരുമാണ് എങ്കില്‍ അവരുടെ കടവും പലിശയുമെല്ലാം വീട്ടാന്‍ അത് ഉപയോഗപ്പെടുത്താം എന്ന് മാത്രം. അതല്ലാതെ പലിശ അടക്കാന്‍ അതുപയോഗിക്കുക എന്ന രൂപത്തില്‍ പലിശയെ പ്രോത്സാഹിപ്പിക്കുന്ന വിപത്തായി അത് മാറരുത്. 

അതുപോലെ ‘നമുക്ക് നേരിട്ട് പ്രയോജനപ്പെടുമോ എന്നറിയാത്തതായ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക്’ എന്ന് പ്രത്യേകം എടുത്ത് പറയാന്‍ കാരണം, നമ്മുടെ വീട്ടിലേക്ക് പോകുന്ന റോഡ്‌, അതല്ലെങ്കില്‍ നമ്മള്‍ പ്രയോജനപ്പെടുത്തുന്ന ഒരു പൊതു സംവിധാനം മെച്ചപ്പെടുത്താന്‍ വേണ്ടി അത് നമ്മള്‍ ഉപയോഗപ്പെടുത്തരുത്. കാരണം അത് നമ്മള്‍ തന്നെ ആ പലിശപ്പണം ഉപയോഗിക്കലാണ്. എന്നാല്‍ നമ്മള്‍ അത് ഒരു പൊതു അതോറിറ്റിക്കോ, പൊതുപ്രവര്‍ത്തകര്‍ക്കോ കൈമാറുകയും അവര്‍ നമ്മുടെ അറിവോടെയല്ലാതെ ആ പണം നമുക്ക് പ്രയോജനമുള്ള ഏതെങ്കിലും പൊതുകാര്യങ്ങളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്‌താല്‍ അതില്‍ തെറ്റില്ല. എന്നാല്‍ നമുക്ക് നേരിട്ട് പ്രയോജനപ്പെടും എന്നറിയാവുന്നതായ  പോതുകാര്യങ്ങള്‍ക്ക് അത് നല്‍കാന്‍ പാടില്ല.

മാത്രമല്ല നിങ്ങളുടെ കൈവശമുള്ള ഹറാമായ ധനം മതപരമായ മാനങ്ങള്‍ പാലിച്ചുകൊണ്ട്‌ കയ്യില്‍ നിന്നും നീക്കം ചെയ്യാനും, അര്‍ഹിക്കുന്ന ആളുകളെ മനസ്സിലാക്കി അവരെ കടക്കെണിയില്‍ നിന്നും മോചിപ്പിക്കാനുമൊക്കെ  ഉതകുന്ന സംവിധാനം അല്‍ഹംദുലില്ലാഹ് ഷെല്‍ട്ടര്‍ ഇന്ത്യയുടെ കീഴില്‍  ‘ആന്‍റി ഇന്‍ററസ്റ്റ്‌ മൂവ്മെന്റ്’ എന്ന പേരില്‍ ഉണ്ട്. അതുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് toshelterindia@gmail.com എന്ന അഡ്രസില്‍ മെയില്‍ ചെയ്യുകയോ, 0091-9061099550 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഷെല്‍റ്റര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട മതപരമായ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാനോ നിര്‍ദേശങ്ങള്‍ അറിയിക്കാനോ ഉണ്ടെങ്കില്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ACCOUNTING, CA തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നത് അനുവദനീയമോ ?

ACCOUNTING, CA തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നത് അനുവദനീയമോ ?

 

നിരുപാധികം അത് നിഷിദ്ധമെന്നോ, അനുവദനീയമെന്നോ വിധി പറയുന്നതിനു പകരം വിശദമായി പറയേണ്ടതാണ് ഈ വിഷയം. ഇസ്ലാമികമായി അനുവദനീയമല്ലാത്ത പലിശ സംവിധാനത്തെ കുറിച്ചും, നികുതി സംവിധാനത്തെക്കുറിച്ചുമെല്ലാം അതില്‍ പഠിക്കേണ്ടി വരുന്നു എന്നതും, ഇന്ന് ഇത്തരം ജോലി ചെയ്യുന്ന ആളുകളില്‍ പലര്‍ക്കും അത്തരം നിഷിദ്ധമായ സംഗതികളുമായി ഇടപെടേണ്ടി വരുന്നു എന്നുള്ളതുമാണ് ഈ സംശയത്തിന്‍റെ ആധാരം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇതിന്‍റെ പഠനവുമായി ബന്ധപ്പെട്ട വശവും, ജോലിയുമായി ബന്ധപ്പെട്ട വശവും വ്യത്യസ്ഥമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മാത്രമല്ല  ഇത് കേവലം ഈ കോഴ്സുകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഇന്നത്തെ സാഹചര്യത്തില്‍ പല പഠന ഗവേഷണ മേഖലകളിലും ഇതേ പ്രശ്നം വരുന്നുണ്ട്. അതുകൊണ്ട് ഓരോ കോഴ്സുകളെക്കുറിച്ചും പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ അത്തരം വിഷയങ്ങള്‍ പഠിക്കുന്നതിന്‍റെ വിധി എന്ത് എന്നത് പൊതുവേ ചര്‍ച്ച ചെയ്യുന്നതായിരിക്കും നല്ലത്.

 

 

ആദ്യം പഠനവുമായി ബന്ധപ്പെട്ടുള്ള ഭാഗം ചര്‍ച്ച ചെയ്യാം. മുകളില്‍ സൂചിപ്പിച്ചത് പോലുള്ള ഭൗതികപഠനങ്ങളില്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള നിലപാട് ഇതാണ്:  ആ പഠനങ്ങളില്‍ അടങ്ങിയിട്ടുള്ള നിഷിദ്ധങ്ങളെക്കുറിച്ച് അത് പഠിക്കുന്ന വിദ്യാര്‍ഥി ബോധവാന്‍ ആയിരിക്കണം. ആ നിഷിദ്ധങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനോ, അതിന്‍റെ പ്രചാരകന്‍ ആകുവാനോ പാടില്ല.

 

മറിച്ച് അത് പഠിക്കുന്നതിലെ ഉദ്ദേശ്യം:

 

1- അതിന്‍റെ ഉപകാരപ്രദമായ വശം പ്രയോജനപ്പെടുത്തി, ഹലാലായ ജോലി ചെയ്യാന്‍.

 

2- അതിന്‍റെ ന്യൂനതകളും അജയ്യതയും മനസ്സിലാക്കാന്‍.

 

3- അതിനെ എതിര്‍ക്കാന്‍.

 

4- ഇസ്‌ലാമിക നിയമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നും എപ്രകാരം വ്യത്യസ്ഥമാകുന്നു എന്നത് മനസ്സിലാക്കാന്‍.

 

5- ഇസ്‌ലാമിക അദ്ധ്യാപനങ്ങളുടെ അജയ്യത മനസ്സിലാക്കാന്‍.

 

 തുടങ്ങി ഇത്തരം ഉദ്ദേശ്യങ്ങള്‍ക്ക് അവ പഠിക്കാം. പക്ഷെ അത് ഒരിക്കലും തന്നെ പഠിതാവിന്‍റെ മതബോധത്തെയോ, മതപരമായ ചിട്ടയെയോ, അല്ലാഹുവുമായുള്ള അവന്‍റെ കടമകളെയോ ബാധിക്കാന്‍ പാടില്ല. ഈ നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് അത് അനുവദനീയമാകുക.

 

സമാനമായ വിഷയത്തില്‍ ശൈഖ് ഇബ്ന്‍ ബാസ് (റ) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യം പ്രസക്തമാണ്‌. നമുക്കറിയാവുന്നപോലെ ഇന്നത്തെ  നിയമ സംഹിതകളില്‍ പലതും ഇസ്ലാമികമായി അംഗീകരിക്കാന്‍ സാധിക്കാത്ത  കാര്യങ്ങളാണല്ലോ. എന്നാല്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥി നിയമ പഠനം നടത്തുന്നത് അനുവദനീയമാണോ എന്ന ചോദ്യത്തിന് ശൈഖ് ഇബ്നു ബാസ് (റ) നല്‍കിയ മറുപടി ശ്രദ്ധേയമാണ്. അതില്‍ പലിശയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്:

 

ചോദ്യം: ഇന്നത്തെ (ഇസ്‌ലാമികമായി അനുവദനീയമല്ലാത്ത കാഴ്ചപ്പാടുകള്‍ അടങ്ങിയ) നിയമപഠനത്തെ കുറിച്ചും, അത് പഠിപ്പിക്കുന്നതിനെ കുറിച്ചും ഉള്ള ഇസ്‌ലാമിക വിധി എന്താണ് ?!.

 

ഉത്തരം:  അത്തരം നിയമങ്ങള്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്ന ആളുകള്‍ രണ്ട് രൂപത്തിലാണ് :

 

ഒന്നാമത്തെ വിഭാഗം: അതിന്‍റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ വേണ്ടിയോ, ഇസ്‌ലാമിക നിയമങ്ങള്‍ക്ക് അവയുടെ മേലുള്ള ശ്രേഷ്ഠത മനസ്സിലാക്കാന്‍ വേണ്ടിയോ, അതല്ലെങ്കില്‍ അതിലടങ്ങിയ ഇസ്ലാമികമായി തെറ്റില്ലാത്ത വശങ്ങളെക്കുറിച്ച് മനസ്സിലാക്കി അത് തനിക്ക് സ്വയം പ്രയോജനപ്പെടുത്താനോ, മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുവാന്‍ വേണ്ടിയോ ഒക്കെ അത് പഠനം നടത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് എങ്കില്‍ മതപരമായി അതില്‍ തെറ്റില്ല എന്നാണ്  ഞാന്‍ മനസ്സിലാക്കുന്നത്. അതില്‍ തെറ്റില്ല എന്നു മാത്രമല്ല അതു പഠിക്കുക വഴി അതിന്‍റെ ന്യൂനതകളും കുറവുകളും മനസ്സിലാക്കി ഇസ്‌ലാമിക നിയമങ്ങളുടെ ശ്രേഷ്ഠതയും അജയ്യതയും സ്ഥാപിക്കാന്‍ സാധിക്കുന്നുവെങ്കില്‍ അത് പ്രശംസനീയവും പ്രതിഫലാര്‍ഹാവുമായ കാര്യമാണ്. അഥവാ പലിശയുടെ നിയമങ്ങള്‍, കള്ളിന്‍റെ ഇനങ്ങള്‍, ചൂതാട്ടത്തിന്‍റെ ഇനങ്ങള്‍ തുടങ്ങിയ വികലമായ കാര്യങ്ങളെക്കുറിച്ച് അത്തരം കാര്യങ്ങള്‍ ഹറാമാണ് എന്ന വിശ്വാസത്തോടെയും തിരിച്ചരിവോടെയും കൂടി, അവയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനും, അവയുടെ മതവിധി മനസ്സിലാക്കാനും, മറ്റുള്ളവര്‍ക്ക് അത് പ്രയോജനപ്പെടാനും വേണ്ടി പഠനം നടത്തുന്ന ആളുകളുടെ അതേ ഹുക്മാണ് അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്ക് വിപരീതമായ നിയമങ്ങള്‍ ഹറാമാണ് എന്ന വിശ്വാസത്തോടെയും, തിരിച്ചരിവോടെയും, അത്തരം നിയമങ്ങളെക്കുറിച്ച് നിയമപഠനം നടത്തുന്ന ആളുകള്‍ക്കും. (അഥവാ മുകളില്‍ സൂചിപ്പിച്ച രൂപത്തില്‍ ആണെങ്കില്‍ അത് അനുവദനീയമാണ്).

 

ഒരിക്കലും തന്നെ അവരെ സിഹ്ര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളുകളുമായി താരതമ്യം ചെയ്യാന്‍ പാടില്ല. കാരണം  സിഹ്റില്‍ ശിര്‍ക്കും പിശാചിനുള്ള ആരാധനയും എല്ലാം അടങ്ങിയിട്ടുള്ളതിനാല്‍ അത് حرام لذاته (സ്വതവേ നിഷിദ്ധമായത്) ആണ്. അഥവാ അത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ശിര്‍ക്കിലൂടെയും, അതിനിഷിദ്ധമായ കാര്യങ്ങളിലൂടെയുമല്ലാതെ അത് പഠിക്കുക ഒരിക്കലും സാധ്യമല്ല.

 

എന്നാല്‍ മനുഷ്യനിര്‍മ്മിതമായ (അനിസ്ലാമികമായ കാഴ്ചപ്പാടുകള്‍ അടങ്ങിയ) നിയമങ്ങളെ, അത് അനുവദനീയമായിക്കാണുകയോ, അതുപ്രകാരമാണ് നിയമങ്ങള്‍ നടപ്പാക്കപ്പെടേണ്ടത് കരുതുകയോ ചെയ്യാതെ, മതപരമായി അനുവദനീയമായ ഒരു കാരണത്തിന് വേണ്ടി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അതുപോലെയല്ല.

 

രണ്ടാമത്തെ വിഭാഗം: അല്ലാഹു അനുവദിച്ചിട്ടില്ലാത്ത നിയമങ്ങളെ അവ നിഷിദ്ധമാണ് എന്ന ബോധ്യത്തോടു കൂടിത്തന്നെ, അത് നടപ്പാക്കാന്‍ വേണ്ടിയോ, മറ്റുള്ളവര്‍ക്ക് അത് നടപ്പാക്കുന്നതില്‍ സഹായകമാകാന്‍ വേണ്ടിയോ ആണ് ഒരാള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് എങ്കില്‍. അതായത് അത് തെറ്റാണ് എന്നറിയാമായിരുന്നിട്ടും തന്‍റെ ഇച്ഛയും പണത്തോടുള്ള ആര്‍ത്തിയും ആണ് അപ്രകാരം ചെയ്യുന്നതിന് പ്രേരകമായതെങ്കില്‍ ഈ വിഭാഗത്തില്‍ പെടുന്ന ആളുകള്‍ ഫാസിഖീങ്ങള്‍ ആണ്. അവരില്‍ ഫിസ്ഖും, ളുല്‍മും, കുഫ്റും എല്ലാമുണ്ട്. പക്ഷെ അവ كفر أصغر , فسق أصغر ,ظلم أصغر , അഥവാ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകാത്ത രൂപത്തിലുള്ള ചെറിയ കുഫ്റും, ഫിസ്ഖും, ളുല്‍മുമാണ്. ഈ വിഭാഗം ഇസ്ലാമിന്‍റെ വൃത്തത്തില്‍ നിന്നും പുറത്ത് പോകുന്നില്ല.  പണ്ഡിതന്മാര്‍ക്കിടയില്‍ ഏറെ സുപരിചിതമായ ഒരു കാര്യമാണിത്. ഇബ്നു അബ്ബാസ് (റ) , ത്വാഊസ് (റ), അത്വാഅ്(റ), മുജാഹിദ് (റ) തുടങ്ങി സലഫുകളിലും ഖലഫുകളിലും ഒരുപാട് പേര്‍ (അല്ലാഹുവിന്‍റെ നിയമം കൊണ്ടല്ലാതെ വിധിക്കുന്നതിനെ നിഷിദ്ധമായി കാണുകയും എന്നാല്‍ അപ്രകാരം വിധിക്കുകയും ചെയ്യുന്നവരുടെ കുഫ്ര്‍, (കുഫ്ര്‍ അസ്ഗര്‍) അഥവാ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകാത്ത കുഫ്ര്‍ ആണ് എന്ന്‍ പറഞ്ഞിട്ടുള്ളവരാണ്. – (തത് വിഷയവുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ബാസ് (റ) നടത്തിയ ചര്‍ച്ച പൂര്‍ണമായും വായിക്കാന്‍ ഈ ലിങ്കില്‍ പോകുക http://www.ibnbaz.org.sa/mat/2497)   

 

 

ശൈഖിന്‍റെ ഈ വിശദീകരണത്തില്‍ നിന്നും കാര്യം വളരെ വ്യക്തമാണ്. അഥവാ അനിസ്‌ലാമികമായ വ്യവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയത് കൊണ്ട് മാത്രം ഒരു പഠനം നിഷിദ്ധമാകുന്നില്ല. എന്നാല്‍ അവ പഠിക്കുന്നത് എന്തിനു വേണ്ടി എന്നതാണ് സുപ്രധാനം.

 

1- പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അത് നടപ്പിലാക്കാനും, അനിസ്ലാമികമായ ജോലി സമ്പാദിക്കാനും ആണെങ്കില്‍ അത് നിഷിദ്ധമാണ്. വളരെ വലിയ പാപവുമാണ്.

 

2- പഠിക്കുന്നത് അതിലുള്ള അനുവദനീയമായ വശങ്ങളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും, അതുവഴി മുസ്ലിമീങ്ങള്‍ക്ക് ഉപകാരപ്പെടും വിധം അനുവദനീയമായ ജോലി ചെയ്യലും ആണെങ്കില്‍ അത് അനുവദനീയമാണ്. ഇനി ഒരുപക്ഷെ ആ വിഷയത്തില്‍ ചിലരെങ്കിലും അവഗാഹം നേടല്‍  മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യമായി വരുന്നുവെങ്കില്‍ ഒരുവേള ‘ഫര്‍ള് കിഫായ’ എന്ന ഗണത്തിലേക്ക് പോലും ഭൗതിക വിഷയങ്ങള്‍ എത്തും. ചര്‍ച്ച നീളുമെന്നതിനാല്‍ ആ ഭാഗം ഇപ്പോള്‍ വിശദീകരിക്കുന്നില്ല.

 

3- പഠിക്കുന്ന വ്യക്തി അതിന്‍റെ ഇസ്‌ലാമിക കാഴ്ചപ്പാടിനെക്കുറിച്ചും, അതില്‍ അനുവദനീയവും നിഷിദ്ധവുമായതേത് എന്നതിനെ സംബന്ധിച്ചും പഠിക്കുവാന്‍ കൂടി തയ്യാറാവേണ്ടതുണ്ട്. സാമ്പത്തിക രംഗം മനുഷ്യന് ഒഴിച്ചുകൂടാന്‍ കഴിയാത്ത രംഗമായതിനാല്‍ അത്തരം രംഗങ്ങളില്‍ പല തരത്തിലുള്ള അനിസ്‌ലാമിക കച്ചവടങ്ങളിലും മുസ്ലിമീങ്ങള്‍ അറിഞ്ഞോ അറിയാതെയോ  ഭാഗവാക്കാകാറുണ്ട്. അത്തരം മേഖലകളില്‍ ഇസ്ലാമികവും, അനിസ്ലാമികവും വേര്‍ത്തിരിച്ച് മനസ്സിലാക്കിക്കൊടുക്കാനും, ഇസ്‌ലാമിക നിയമം എങ്ങനെ അനിസ്‌ലാമിക സമ്പദ് നിയമങ്ങളെക്കാള്‍ പ്രായോഗികമാണ് എന്ന് മനസ്സിലാക്കിക്കൊടുക്കാനുമെല്ലാം രണ്ട് മേഖലകളെക്കുറിച്ചും അറിവുള്ള ആളുകളെ ഇന്ന് ധാരാളമായി ആവശ്യമുണ്ട് താനും…

 

 

ജോലിയെ സംബന്ധിച്ച് ഉള്ള നിലപാട്: മുകളിലെ വിശദീകരണത്തില്‍ നിന്ന് തന്നെ ഇതില്‍ ഒരു വ്യക്തമായ കാഴ്ചപ്പാട് നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടായിരിക്കണം. അഥവാ മുകളില്‍ സൂചിപ്പിച്ച പോലുള്ള കോഴ്സുകള്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നത് പോലും ഹറാമായ ജോലിക്ക് വേണ്ടി ആയിരിക്കരുത് എന്ന് പറഞ്ഞതില്‍ നിന്നും, അത്തരം ജോലികള്‍ തീര്‍ത്തും പാടില്ല എന്നത് വ്യക്തമാണല്ലോ …

 

 

അതോടൊപ്പം സൂചിപ്പിക്കാനുള്ള രണ്ട് സുപ്രധാന കാര്യങ്ങള്‍:

 

 1- കേവലം ഭൌതിക താല്പര്യങ്ങള്‍ മാത്രം മുന്നില്‍ കാണുന്ന രക്ഷിതാക്കള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും തങ്ങള്‍ക്കുള്ള ന്യായീകരണം എന്ന നിലക്ക് ഉപയോഗപ്പെടുത്താന്‍ വേണ്ടി രചിക്കപ്പെട്ട ഒരു ലേഖനമല്ല ഇത്. അതിനാല്‍ തന്നെ തങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം എടുക്കുക എന്ന സമീപനത്തോടെ ഈ ലേഖനത്തെ കാണരുത്. മറിച്ച് മതപരമായ ഒരു വിധി ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനമായി കാണുകയും സൂചിപ്പിക്കപ്പെട്ട ഓരോ കാര്യങ്ങളും വസ്തുനിഷ്ടമായി മനസ്സിലാക്കുകയും ചെയ്യുക.

 

2- കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി വിടുമ്പോള്‍ അവരുടെ വിശ്വാസവും ദീനും സംരക്ഷിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒരുക്കുകയും അതിനുതകുന്ന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യേണ്ടത് ഒരു രക്ഷിതാവിന്‍റെ ബാധ്യതയാണ്. പ്രവാചകന്‍ (സ) പറഞ്ഞത് പോലെ : ” നിങ്ങളില്‍ ഓരോരുത്തരും ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടവരാണ്. നിങ്ങളില്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടവരെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും ” … അതിനാല്‍ തങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, കേവലം അവരുടെ ഭൗതിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കാതിരിക്കുകയും ചെയ്യുക. അതിനാല്‍ തന്നെ ഭൗതികപരമായ അറിവ് നേടാന്‍ അവര്‍ക്ക് നല്‍കുന്ന പ്രോത്സാഹനം മതപരമായ അറിവ് നേടാനും നല്‍കുക. അല്ലാഹു നമുക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നല്‍കുമാറാകട്ടെ …

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?.

ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇന്ന് ലോകത്ത് പൂരിഭാഗമുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങളും അനിസ്ലാമികമാണ്. പ്രത്യേകിച്ച് നമ്മുടെ നാട്ടിലുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍. നാട്ടില്‍ ഇന്ന് ലഭ്യമായ ഇന്‍ഷുറന്‍സ് സംവിധാനങ്ങളില്‍  ഇസ്‌ലാമികമായി അനുവദനീയമായ ഏതെങ്കിലും ഒന്നുള്ളതായി എനിക്കറിയില്ല.

സാധാരണ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സുകള്‍ അനിസ്ലാമികമാണ് എന്ന് പറയാന്‍ ഒരുപാട് കാരണങ്ങളുണ്ട്.

ഒന്ന്: അതില്‍ ചൂതാട്ടം അടങ്ങിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് സംവിധാനത്തിന്‍റെ പ്രവര്‍ത്തന രീതി മനസ്സിലാക്കിയാല്‍ അത് വ്യക്തമാകും. ഉദാ: കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് വാഹന മാര്‍ഗം പോകുന്ന ഒരാള്‍ ഒരു സ്ഥാപനത്തെയോ ഒരു വ്യക്തിയെയോ ആയിരം രൂപ ഏല്പിക്കുന്നു. താന്‍ സുരക്ഷിതമായി ഡല്‍ഹിയില്‍ എത്തിയാല്‍ ആ ആയിരം രൂപ ആ വ്യക്തിക്ക് അതല്ലെങ്കില്‍ സ്ഥാപനത്തിന് എടുക്കാം. തനിക്ക് വല്ല അപകടവും സംഭവിച്ചാല്‍ അതിന്‍റെ നഷ്ടപരിഹാരം നല്‍കണം. ഇവിടെ രണ്ടിലൊരാള്‍ പണത്തിനായി തന്‍റെ ഭാഗ്യ പരീക്ഷണം നടത്തുകയാണ്. ഈ രണ്ടു പേരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ ഇടപാട് കൊണ്ട് ലാഭമുണ്ടാകും. അതുപോലെ ഒരാള്‍ക്ക് നഷ്ടവും. ഇത് ചൂതാട്ടമാണ് എന്നത് വിശദീകരിക്കേണ്ട ആവശ്യമുണ്ട് എന്ന് കരുതുന്നില്ല.

രണ്ട്: അതില്‍ പലിശയുണ്ട്. കാരണം താന്‍ ഒരാള്‍ക്ക് നല്‍കുന്ന പണം തിരികെ നല്‍കണം എന്ന് ഒരാള്‍ ആവശ്യപ്പെടുകയാണ് എങ്കില്‍ അത് കര്‍മശാസ്ത്ര വീക്ഷണത്തില്‍ കടമാണ്. തിരികെത്തരണം എന്ന ഉപാതിയോടെ ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കിയ പണത്തിന് പുറമെ മറ്റെന്ത് നല്‍കണമെന്ന്  അയാളോട് ഉപാതി വെക്കുകയാനെങ്കിലും അത് പലിശ ഇനത്തില്‍ പെടും. കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ: മുന്‍ധാരണപ്രകാരം  നല്‍കിയതില്‍ കൂടുതല്‍ വല്ലതും തിരികെ ഈടാക്കുന്ന എല്ലാ കടവും പലിശയാണ്’. അതിനാല്‍ത്തന്നെ അപകട സമയത്ത് താന്‍ നല്‍കിയ പണവും അതില്‍കൂടുതലും തിരികെ നല്‍കണമെന്ന ഉപാതിപ്രകാരമുള്ള കരാര്‍ പലിശക്കരാറാണ്. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഇത്തരത്തില്‍ പലിശ അടങ്ങിയതിനാല്‍ത്തന്നെ അത് നിഷിദ്ധവുമാണ് . 

ഇതില്‍പുറമെ ഇനിയും കാരണങ്ങള്‍ പണ്ഡിതന്മാര്‍ വിശദീകരിച്ചതായിക്കാണാം.

ഇന്ത്യയെ പോലെയുള്ള ഇസ്‌ലാമിക ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ നിലവിലില്ലാത്ത രാജ്യങ്ങളിലെ ആളുകള്‍ ഇനിയെന്ത് ചെയ്യും എന്നതാണ് അടുത്ത ചോദ്യം : 

നമ്മുടെ നാടിനെപ്പോലെ ചില രാജ്യങ്ങളില്‍ വാഹന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്‌. അതാകട്ടെ അനിസ്‌ലാമിക രീതിയിലുള്ള ഇന്‍ഷുറന്‍സ് സംവിധാനവും. ചില രാജ്യങ്ങളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്‌. ഇങ്ങനെ പല രാജ്യങ്ങളും പല രൂപത്തിലുള്ള ഇന്‍ഷുറന്‍സ് സ്കീമുകളും എടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു.

ഇസ്‌ലാമികമായ ഒരു സംവിധാനം നിലവിലുള്ള നാടാണ് എങ്കില്‍ അവിടെ ആ ഒരു സംവിധാനത്തില്‍ മാത്രമേ പോളിസി എടുക്കാവൂ. എന്നാല്‍ ഇസ്‌ലാമികമായ ഒരു സംവിധാനം ഇല്ലെങ്കിലോ ?!. അത്തരം ഒരു സാഹചര്യത്തെയാണ് നാം ചര്‍ച്ച ചെയ്യുന്നത്.

അത്തരം ഒരു സാഹചര്യത്തില്‍ ഒരു മുസ്‌ലിം എടുക്കേണ്ട നിലപാട് പണ്ഡിതന്മാര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്:

ഒന്ന്: നിയമം കൊണ്ടും അധികാരം കൊണ്ടും നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥ ഇല്ലെങ്കില്‍ ഒരിക്കലും അനിസ്‌ലാമികമായ ഒരു പോളിസിയിലും  അംഗമാകാന്‍ പാടില്ല. അംഗമായവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പോളിസി കേന്‍സല്‍ ചെയ്യണം. ഇനി ഇതുവരെ അടച്ച പണം നഷ്ടപ്പെട്ടാല്‍ പോലും.

രണ്ട്: നിയമം കൊണ്ട് ഭരണകൂടം നിര്‍ബന്ധിക്കുന്ന ഒന്നാണ് എങ്കില്‍ (ഉദാ: നമ്മുടെ നാട്ടിലെ വാഹന ഇന്‍ഷുറന്‍സ്) അതില്‍ ഏറ്റവും ചുരുങ്ങിയ പോളിസി മാത്രം എടുക്കുക. അഥവാ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം. കാരണം കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഒരാള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അംഗമായാല്‍ത്തന്നെ അടച്ച പണത്തേക്കാള്‍ കൂടുതല്‍ യാതൊന്നും തിരിച്ച് ഈടാക്കാന്‍ ഇസ്‌ലാമികമായി അയാള്‍ക്ക് അനുവാദമില്ല. ഇനി ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കല്‍ ഒരു രാജ്യം നിര്‍ബന്ധമാക്കി എന്നിരിക്കട്ടെ ഇസ്‌ലാമിക സംവിധാനമല്ലെങ്കില്‍ അടച്ച പണത്തെക്കാള്‍ യാതൊന്നും ഈടാക്കാന്‍ അയാള്‍ക്ക് അനുവാദമില്ല. പോളിസിയില്‍ പങ്കാളിയാകാന്‍ തന്നെ അനുവദിക്കപ്പെട്ടത് നിര്‍ബന്ധിത സാഹചര്യം മാത്രം പരിഗണിച്ചുകൊണ്ടാണ്. അപ്പോള്‍ പിന്നെ അടച്ചതില്‍ കൂടുതല്‍ ഈടാക്കുക മാത്രമല്ല, വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചാല്‍ കുറച്ചുകൂടി കേടുപാടുകള്‍ മനപ്പൂര്‍വം വരുത്തി മൊത്തത്തില്‍ ക്ലൈം ചെയ്തെടുക്കുന്ന നാട്ടിലെ പതിവ് കാഴ്ചയെക്കുറിച്ച് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ അംഗമായ ഒരാള്‍ക്ക് പോളിസിയുടെ ഭാഗമായി അടച്ച സംഖ്യയില്‍ കൂടുതല്‍ യാതൊന്നും തന്നെ ഇടാക്കല്‍ അനുവദനീയമല്ല. അത് പലിശ ഇനത്തിലാണ് ഉള്‍പ്പെടുക. അപ്രകാരം ചെയ്ത് പോയവര്‍ ഉണ്ടെങ്കില്‍ അവര്‍ തൗബ ചെയ്ത് മടങ്ങണം അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കിത്തരുമാറാകട്ടെ.

എന്നാല്‍ ഇവിടെ പരാമര്‍ശിക്കപ്പെടേണ്ട സുപ്രധാനമായ ഒരു കാര്യമുണ്ട്  മറ്റൊരാള്‍ മൂലം തനിക്ക് സംഭവിച്ച കേടുപാടുകള്‍ക്ക് അയാളില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാനുണ്ടെങ്കില്‍, അത് തനിക്ക് നല്‍കുന്നത് അയാളാണോ, അതല്ല അയാള്‍ പങ്കാളിയായ ഇന്‍ഷുറന്‍സ് കമ്പനിയാണോ എന്ന് ഞാന്‍ അന്വേഷിക്കേണ്ടതില്ല. കാരണം ഞാന്‍ നഷ്ടപരിഹാരത്തുക അര്‍ഹിക്കുന്നവനാണ്. അയാള്‍ അനിസ്‌ലാമികമായ മാര്‍ഗേണയാണ് അത് എനിക്ക് നല്‍കുന്നത് എങ്കില്‍ അതില്‍ അയാളാണ് കുറ്റക്കാരന്‍. ഇനി പോളിസി നിര്‍ബന്ധമാക്കുകയും നഷ്ടപരിഹാരത്തുക കോടതി മുഖാന്തരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നേരിട്ട് ഈടാക്കുകയും ചെയ്യുന്ന നിയമം (തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി പോലെ)  ആണ് ഉള്ളതെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ പോളിസി എടുത്തവനെയും കുറ്റക്കാരന്‍ എന്ന് പറയാന്‍ സാധിക്കില്ല. കാരണം അവന്‍ അടച്ചതില്‍ കൂടുതല്‍ ക്ലൈം ചെയ്യാന്‍ ഉദ്ദേശിച്ചില്ലയെങ്കിലും കേസ് മുഖാന്തരം അത് സംഭവിക്കും.

മൂന്ന്: തന്‍റെ രാജ്യത്ത് ഇസ്‌ലാമിക നിയമപ്രകാരം നിഷിദ്ധങ്ങള്‍ കടന്നുവരാത്ത  ഒരു സംവിധാനമുണ്ടാക്കുവാന്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. സത്യസന്ധമായ പരിശ്രമം നമ്മുടെ ഭാഗത്ത് നിന്നുണ്ടായാല്‍ വഴി തുറന്നുതരും എന്നത് അല്ലാഹുവിന്‍റെ വാഗ്ദാനമാണല്ലോ. കൂടുതല്‍ ബോധവല്‍ക്കരണ പ്രോഗ്രാമുകള്‍ ഇന്‍ ഷാ അല്ലാഹ് അതുമായി ബന്ധപ്പെട്ട് നടത്തണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ.

ഇസ്‌ലാമികമായി അനുവദനീയമായ തരത്തിലുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും നിലവിലുണ്ട് അത്  മറ്റൊരവസരത്തില്‍ വ്യക്തമാക്കാം ഇന്‍ ഷാ അല്ലാഹ് …

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ഭംഗം വരുത്തല്‍ പലിശയുടെ ഏറ്റവും വലിയ ഇനമാണ് എന്ന ഹദീസ് വിശദീകരിക്കാമോ ?.

ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ഭംഗം വരുത്തല്‍ പലിശയുടെ ഏറ്റവും വലിയ ഇനമാണ് എന്ന ഹദീസ് വിശദീകരിക്കാമോ ?

ചോദ്യം: ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ഭംഗം വരുത്തല്‍ പലിശയുടെ ഏറ്റവും വലിയ ഇനമാണ് എന്ന ഹദീസ് വിശദീകരിക്കാമോ ?.

ഉത്തരം:

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഒരു വിശ്വാസിയുടെ അഭിമാനത്തിന് വളരെ വലിയ വിലയാണ് ഇസ്‌ലാം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അവന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നത് അതികഠിന പാപമായ പലിശയുടെ ഇനങ്ങളില്‍ ഒന്നായാണ്  റസൂല്‍ (സ) എണ്ണിയത്:

عن عبد الله بن مسعود رضي الله عنه عن النبي صلى الله عليه وسلم قال: ” الربا ثلاثة وسبعون بابا أيسرها مثل أن ينكح الرجل أمه وإن أربى الربا عرض الرجل المسلم “

ഇബ്നു മസ്ഊദ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: “പലിശ എഴുപത്തിമൂന്ന് (തരം) കവാടങ്ങളാണ്. അതില്‍ ഏറ്റവും ചെറിയത് ഒരാള്‍ തന്‍റെ മാതാവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് തുല്യമാണ്. ഏറ്റവും വലിയ പലിശയാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ്”. – [ഇബ്നു മാജ, ഹാകിം, അല്‍ബാനി: സ്വഹീഹ് – സ്വഹീഹുല്‍ ജാമിഅ് : ഹദീസ്:3539].

ഈ ഹദീസ് സ്വഹീഹാണ് എന്ന് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ശൈഖ് ഇബ്നു ബാസ് (റ) യോട് ഈ ഹദീസ് സ്വഹീഹാണോ എന്ന ചോദ്യത്തിന് : അത് സ്വീകാര്യയോഗ്യമാണ് എന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട് [http://www.binbaz.org.sa/node/3407].

ഈ ഹദീസില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതായുണ്ട്:

ഒന്ന്: പലിശ അതിഗൗരവമുള്ള പാപമാണ്. അതുകൊണ്ട് ഒരു വിശ്വാസി അതില്‍നിന്നും വിട്ടു നില്‍ക്കണം. ബുലൂഗില്‍ മാറാമില്‍ നിന്ന് ഈ ഹദീസ് വിശദീകരിക്കവേ ശൈഖ് സുലൈമാന്‍ റുഹൈലി (ഹ) ഇപ്രകാരം പറയുകയുണ്ടായി:

‘ഈ ഹദീസ് പലിശയുടെ ഗൗരവത്തെപ്പറ്റിയാണ്‌ കണിശമായി സംസാരിക്കുന്നത്. മനുഷ്യന് പാപങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഉള്‍വിളി രണ്ടു വിധമുണ്ട്: ഒന്ന്: മാനുഷികമായി തിന്മക്കെതിരെ അവനിലുള്ള ഉള്‍വിളി. രണ്ട്: ശറഇയ്യായി അഥവാ മതപരമായി തിന്മകളില്‍ നിന്നും അവനെ അകറ്റി നിര്‍ത്തുന്ന ഉള്‍വിളി. മാനുഷികമായി തിന്മക്കെതിരെയുള്ള അവന്‍റെ മനോഭാവം ദുര്‍ബലമാകുന്നിടത്ത് തിന്മക്കെതിരെ അതിശക്തമായ ഭാഷയില്‍ അതിന്‍റെ ഗൗരവം വ്യക്തമാക്കിക്കൊണ്ട് ശറഅ് പ്രതികരിക്കും. എന്നാല്‍ മാനുഷികമായി അവന്‍റെ മനോഭാവം ശക്തിപ്പെടുന്ന കാര്യങ്ങളില്‍ അത്രയും കഠിനമായ ഭാഷയില്‍ വിലക്ക് പരാമര്‍ശിക്കപ്പെട്ടു എന്ന് വരില്ല. പലിശയുമായി ബന്ധപ്പെടുന്ന കാര്യത്തില്‍, പണം ഓരോരുത്തര്‍ക്കും അത്യധികം താല്പര്യമുള്ള കാര്യമാണ് എന്നതുകൊണ്ടുതന്നെ മാനുഷികമായി അതിനെതിരെയുള്ള ഉള്‍വിളി വളരെ കുറവായിരിക്കും എന്നതുകൊണ്ട്‌ തന്നെയാണ് അതിന്‍റെ ഗൗരവം സൂചിപ്പിച്ചുകൊണ്ട് അതിശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയത്” – [കഴിഞ്ഞ വര്‍ഷം കുവൈറ്റില്‍ നടന്ന ദൗറയില്‍ كتاب البيوع വിവരിക്കവേ പരാമര്‍ശിച്ചത്].

മനുഷ്യരെല്ലാം ഒന്നടങ്കം ജാതിമതഭേദമന്യേ അത്യധികം മോശമായിക്കാണുന്ന അതിനീചമായ ഒരു കാര്യമാണ് സ്വന്തം മാതാവുമായി ഒരാള്‍ വ്യഭിചരിക്കുക എന്നുള്ളത്. അതുകൊണ്ടുതന്നെ അതിന്‍റെ ഗൗരവത്തെപ്പറ്റി മനുഷ്യന് പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ പലിശയുടെ ചെറിയ ഇനം പോലും അതിനേക്കാള്‍ ഗൗരവപരമാണ് എന്ന് പറയുമ്പോള്‍ പലിശ എത്രമാത്രം ഭയാനകമാണ് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ മുന്‍പ് എഴുതിയ ഒരു ലേഖനം ഒരുപക്ഷേ നിങ്ങള്‍ക്ക് ഉപകാരപ്പെടും [പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !.].

രണ്ട്: പലിശ വ്യത്യസ്ഥ ഇനങ്ങളാണ്. അഥവാ അതിന്‍റെ പാപഭാരതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. പലിശയുടെ ഏറ്റവും ചെറിയ ഇനം സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതിന് തുല്യമാണ്. ഏറ്റവും വലിയ ഇനമാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതിനും.

മൂന്ന്: പലിശയുടെ ഏറ്റവും വലിയ ഇനം ഒരു വിശ്വാസിയുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതാണ്. നമ്മെ വളരെ ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണിത്.  പലിശയെ എഴുപത്തിമൂന്ന് ഇനങ്ങളാക്കിത്തിരിച്ചാല്‍ അതില്‍ ഏറ്റവും ചെറിയ ഇനം സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതാണ്. അത് എത്രത്തോളം കഠിനമാണ് എന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. എന്നാല്‍ ആ ഇനങ്ങളില്‍ വച്ച് ഏറ്റവും പാപമുള്ള, പലിശയുടെ ഏറ്റവും വലിയ ഇനം ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ് എന്ന് പറയുമ്പോള്‍ അത് എത്ര ഗൗരവപരമായിരിക്കും. അതുകൊണ്ട്  നാവിനെ സൂക്ഷിക്കുക. റസൂല്‍ (സ) പറഞ്ഞു:

“المسلم من سلم المسلمون من لسانه ويده ، والمجاهد من جاهد نفسه في طاعة الله ، والمهاجر من هجر الخطايا والذنوب”

“മറ്റു മുസ്‌ലിമീങ്ങള്‍ തന്‍റെ നാവില്‍ നിന്നും, കയ്യില്‍ നിന്നും രക്ഷപ്പെടുന്നുവോ അവനാണ് മുസ്‌ലിം. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിലകൊള്ളാന്‍ തന്‍റെ നഫ്സിനോട് ജിഹാദ് നടത്തുന്നവനാണ് മുജാഹിദ്.  തിന്മകളില്‍ നിന്നും പാപങ്ങളില്‍ നിന്നും അകന്നുപോകുന്നവനാണ് മുഹാജിര്‍.” – [അഹ്മദ്: 6/21, അല്‍ബാനി : സ്വഹീഹ് – السلسلة الصحيحة : 2/81 ].

നന്മ സംസാരിക്കുക എന്നത് ഒരു വിശ്വാസിയുടെ ലക്ഷണമാണ്.

 “مَنْ كَانَ يُؤمِنُ بِاللهِ وَاليَومِ الآخِرِ فَليَقُل خَيرَاً أَو ليصمُت”

 “ആരെങ്കിലും അല്ലാഹുവിലും  അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ ” – [ബുഖാരി , മുസ്‌ലിം].

അതിനാല്‍ നാവിനെ നിയന്ത്രിക്കുക. ഒരുപക്ഷെ അശ്രദ്ധമായി പറഞ്ഞുപോകുന്ന ഒരു വാക്കായിരിക്കാം നരകത്തില്‍ ആപതിക്കാന്‍ കാരണം. അശ്രദ്ധമായി ഒരു മനുഷ്യന്‍ പറഞ്ഞുപോകുന്ന അല്ലാഹുവിന് തൃപ്തികരമായ ഒരു വാക്ക് കാരണത്താല്‍ ഒരുപക്ഷേ അവന്  സ്വര്‍ഗത്തില്‍ വളരെ വലിയ സ്ഥാനം നല്‍കപ്പെട്ടേക്കാം. അതുപോലെ അശ്രദ്ധമായി ഒരാള്‍ പറഞ്ഞുപോകുന്ന അല്ലാഹുവിന് കോപമുള്ള ഒരു വാക്ക് കാരണത്താല്‍ അവന്‍ നരകത്തിന്‍റെ ആഴങ്ങളിലേക്ക് ആപതിക്കുകയും ചെയ്തേക്കാം എന്ന് നമുക്ക് സ്വീകാര്യയോഗ്യമായ ഹദീസുകളില്‍ കാണാം. – [മാലിക്ക്, തിര്‍മിദി, നസാഇ തുടങ്ങിയവര്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി: ഹദീസ് ഹസന്‍].

അതുകൊണ്ട് നാവിനെ നിയന്ത്രിക്കുക. സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതിനേക്കാള്‍ 73 ഇരട്ടി ഗൗരവപരമാണ് ഒരു വിശ്വാസിയുടെ അഭിമാനത്തിന് ക്ഷതം വരുത്തല്‍ എന്ന് മുകളില്‍ പരാമര്‍ശിക്കപ്പെട്ട ഹദീസില്‍ നിന്നും മനസ്സിലാക്കാം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. പലിശയില്‍ നിന്ന് വിട്ട് നില്‍ക്കുകയും എന്നാല്‍ നാവുകൊണ്ട് അതിനേക്കാള്‍ വലിയ പാപങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്ന ദൗര്‍ഭാഗ്യവാന്മാരില്‍ പെട്ടുപോകാതിരിക്കാനുള്ള തൗഫീഖ് അവന്‍ നമുക്ക് നല്‍കുമാറാകട്ടെ.

നബി (സ) പറഞ്ഞതുപോലെ:   “പലിശ എഴുപത്തിമൂന്ന് (തരം) കവാടങ്ങളാണ്. അതില്‍ ഏറ്റവും ചെറിയത് ഒരാള്‍ തന്‍റെ മാതാവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് തുല്യമാണ്. ഏറ്റവും വലിയ പലിശയാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ്”. അല്ലാഹുവേ,, പലിശയില്‍ നിന്നും, നാവിന്‍റെ പിഴവുകളില്‍ നിന്നും നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ …

നാല്: ഒരു വിശ്വാസിയുടെ അഭിമാനത്തിന്‍റെ പ്രാധാന്യം ഈ ഹദീസില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാം. എന്നാല്‍ അതോടൊപ്പം നാം മനസ്സിലാക്കേണ്ട ഒരു കാര്യം, വിശ്വാസികളെ അധര്‍മ്മത്തിലേക്കും, അനാചാരങ്ങളിലെക്കും ക്ഷണിക്കുന്ന അതിന്‍റെ വക്താക്കളില്‍ നിന്നും താക്കീത് നല്‍കുന്നതിനും, അവരുടെ പിഴവുകള്‍ തുറന്ന് കാണിക്കുന്നതിനും തെറ്റില്ല. മറിച്ച് അത് മതത്തോടുള്ള ഗുണകാംഷയില്‍പ്പെട്ടതാണ്. അതുകൊണ്ടുതന്നെ ബിദ്അത്തുകളെക്കുറിച്ചും അതിന്‍റെ വക്താക്കളെക്കുറിച്ചും താക്കീത് നല്‍കുകയും അവരുടെ വഴികേടിനെക്കുറിച്ച് തുറന്ന് കാണിക്കുകയും ചെയ്യല്‍ വാജിബായ കാര്യമാണ്.

എത്രത്തോളമെന്നാല്‍ സാമൂഹ്യരംഗത്തിന്‍റെ കെട്ടുറപ്പിന് ഭംഗം വരുത്തുന്ന ആളുടെ കാര്യത്തില്‍പോലും ശറഅ് അത് അനുവദിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് സംരക്ഷണം എന്ന നിലക്കും, അയാള്‍ക്കുള്ള ശിക്ഷ എന്ന നിലക്കുമാണ് ശറഅ് അത് അനുവദിച്ചത്.  ധനമുണ്ടായിട്ടും കടം വാങ്ങിയത് തിരിച്ചു നല്‍കാത്ത ആളെ സംബന്ധിച്ച് അവന്‍ കടം വാങ്ങിയാല്‍ തിരിച്ച് നല്‍കാത്തവാനാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. സ്വഹീഹായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:

عن عمرو بن الشريد عن أبيه قال: قال رسول الله صلى الله عليه وسلم :” لي الواجد يحل عرضه وعقوبته “

അംറു ബ്നു ശരീദ് തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: റസൂല്‍ (സ) പറഞ്ഞു: “പണമുണ്ടായിട്ടും കടം തിരിച്ചു നല്‍കാത്തവന്‍റെ (അഭിമാനത്തിന് ഭംഗം വരുത്തലും), അവനെ ശിക്ഷിക്കലും അനുവദിക്കപ്പെട്ടതാണ്” – [അബൂദാവൂദ്, നസാഇ, അല്‍ബാനി: സ്വഹീഹ് – صحيح الترغيب والترهيب : 1815 ].

ധനികനായ ഒരാള്‍ സമയമായിട്ടും കടം തിരിച്ച് നല്‍കുന്നില്ലെങ്കില്‍ അവന്‍ കടം വാങ്ങിയാല്‍ തിരിച്ചു തരാത്തവനാണ് എന്ന് ജനങ്ങളെ അറിയിക്കുന്നതിലും, അവനെ ശിക്ഷിക്കാന്‍ വേണ്ടി അധികാരികളോട് ആവശ്യപ്പെടാനും കടം നല്‍കിയ ആള്‍ക്ക് അവകാശമുണ്ട്.

ഇത് വിലക്കപ്പെട്ട ‘അഭിമാനക്ഷതം വരുത്തലില്‍’ പെടില്ല. മറ്റുള്ള ആളുകള്‍ അവന്‍റെ തിന്മയില്‍ അകപ്പെട്ടു പോകാതിരിക്കാന്‍ വേണ്ടിയാണ് അത്.

എന്നാല്‍ സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം, ഇത്തരം വിഷയങ്ങളില്‍ അങ്ങേയറ്റം സൂക്ഷ്മത ആവശ്യമാണ്‌. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയുവാനും പ്രച്ചരിപ്പിക്കുവാനുമുള്ള ഉപാതിയായി ഇതിനെ കാണരുത്. അതുപോലെ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്ന ആളുകളില്‍ നിന്നും എന്തെങ്കിലും ഒരു തെറ്റ് കാണുമ്പോഴേക്ക് അവരെ താറടിക്കാനും അവരുടെ അഭിമാനത്തിന് ക്ഷതം വരുത്താനും അവരെ ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിക്കാനും തുനിയാം എന്ന് ഇതിന് അര്‍ത്ഥമില്ല. പ്രത്യേകിച്ചും അഭിപ്രായഭിന്നതകളും വീക്ഷണവിത്യാസങ്ങളും നിലനില്‍ക്കുന്ന കാര്യങ്ങളില്‍. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സഹിഷ്ണുതയും പരസ്പരമുള്ള ആദരവും സ്നേഹവും  നിലനിര്‍ത്തുവാന്‍ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

ഖുര്‍ആനും സുന്നത്തും മന്‍ഹജുസ്സലഫും അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്ന വീക്ഷണവിത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനെ തുടര്‍ന്നുണ്ടാകുന്ന ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും നാം വിട്ടുനില്‍ക്കുക. ഒരു സംഘടനയും, ഒരു സംഘവും, ഒരു വ്യക്തിയും നാളെ പരലോകത്ത് നമ്മുടെ രക്ഷക്ക് ഉണ്ടാകില്ല. വീക്ഷണ വിത്യാസങ്ങളെ നാമെല്ലാം അംഗീകരിക്കുന്ന കിബാറുല്‍ ഉലമയിലേക്ക് മടക്കി, സന്മനസ്സോടെ ഉചിതമായ തീരുമാനം കൈകൊണ്ട്, പരസ്പര സഹകരണത്തോടെയും, ഒത്തൊരുമയോടെയും അല്ലാഹുവിന്‍റെ കിതാബിലേക്കും, റസൂല്‍ (സ) യുടെ സുന്നത്തിലേക്കും മന്‍ഹജുസ്സലഫിലേക്കും ആളുകളെ ക്ഷണിക്കുകയാണ് നാം ചെയ്യേണ്ടത്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

സിവില്‍ എഞ്ചിനീയറായ എനിക്ക്, ഹൗസിംഗ് ലോണ്‍ എടുക്കുന്നതിന് എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കാന്‍ പറ്റുമോ ?.

സിവില്‍ എഞ്ചിനീയറായ എനിക്ക്, ഹൗസിംഗ് ലോണ്‍ എടുക്കുന്നതിന് എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കാന്‍ പറ്റുമോ ?

ചോദ്യം : ഞാന്‍ ഒരു സിവില്‍ എഞ്ചിനീയറാണ്. ബേങ്കില്‍ നിന്ന് പലിശക്ക് ഹൗസിംഗ് ലോണ്‍ എടുക്കാന്‍ പലപ്പോഴും എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കേണ്ടി വരാറുണ്ട്. അത് അനുവദനീയമാണോ ?. 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

 

ഉത്തരം:  തിന്മ ചെയ്യുന്നത് പോലെത്തന്നെയാണ് തിന്മക്ക് കൂട്ടുനില്‍ക്കുന്നതും അതിനുവേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുന്നതും. അതുകൊണ്ടുതന്നെ പലിശക്ക് ലോണ്‍ എടുക്കാന്‍ എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കലും നിഷിദ്ധമാണ്.

 

അല്ലാഹു പറയുന്നു: 

 

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَاب

 

“പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.” – [മാഇദ : 2].

 

അതുപോലെ ഹദീസില്‍ ഇപ്രകാരം കാണാം:

 

عن بن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

 

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: ” അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്.” – [ത്വബറാനി : 3/7 – ഹദീസ് 20].

അതുകൊണ്ടുതന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു മുഅ്മിനിന് ഇത്തരത്തിലുള്ള സമ്പാദ്യങ്ങള്‍ അനുവദനീയമല്ല. തന്‍റെ സമ്പാദ്യവും ഉപജീവനവുമെല്ലാം ഹലാലില്‍ നിന്നായിരിക്കാന്‍ ഒരു വിശ്വാസി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പലിശ കടന്നുവരുന്ന വിഷയങ്ങളില്‍. കാരണം പലിശ എഴ് വന്‍പാപങ്ങളില്‍ ഒന്നാണ്.

 

ഹദീസില്‍ ഇപ്രകാരം കാണാം: 

 

 

قال النبي صلى الله عليه وسلم: “اجتنبوا السبع الموبقات – يعني المهلكات – قلنا: وما هن يا رسول الله؟ قال: الشرك بالله، والسحر، وقتل النفس التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات الغافلات المؤمنات”

 

നബി (സ) പറഞ്ഞു: “നിങ്ങള്‍ എഴ് മഹാപാപങ്ങളെ അഥവാ വിനാശകാരികളായ ഏഴ് മഹാപാപങ്ങളെ വെടിയുക. സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, ഏതൊക്കെയാണവ ?. അദ്ദേഹം പറഞ്ഞു: ” ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, സിഹ്ര്‍, ന്യായകാരണങ്ങളാലല്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ ജീവനെടുക്കല്‍, പലിശ ഭുജിക്കല്‍, യതീം കുട്ടികളുടെ പണം അന്യായമായി തിന്നല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പവിത്രവതികളും കുലീനകളും വിശ്വാസിനികളുമായ സ്ത്രീകളെപ്പറ്റി അപവാദം പറയല്‍” – [ബുഖാരി – മുസ്‌ലിം].

 

അതുപോലെ അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: 

 

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ 

ജാബിര്‍ ബിന്‍ അബ്ദുല്ല (റ) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: “പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും, അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവനെയും റസൂല്‍ (സ) ശപിച്ചിരിക്കുന്നു. അവരെല്ലാം ഒരുപോലെയാണ് എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.” – [സ്വഹീഹ് മുസ്‌ലിം].

 

അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും ഹലാലായ മാര്‍ഗങ്ങളിലൂടെ ഉപജീവനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്ക് അവന്‍ കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നതാണ്. അല്ലാഹു പറയുന്നു:

 

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا

“അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌.” – [ത്വലാഖ്: 2, 3]. 

 

അതുപോലെ നബി (സ) പറഞ്ഞു:

إِنَّكَ لَنْ تَدَعَ شَيْئًا لِلَّهِ عَزَّ وَجَلَّ إِلَّا بَدَّلَكَ اللَّهُ بِهِ مَا هُوَ خَيْرٌ لَكَ مِنْهُ

 

“നീ അല്ലാഹുവിന് വേണ്ടി ഏതൊരു കാര്യം ഉപേക്ഷിച്ചാലും, അല്ലാഹു അതിനു പകരം അതിനേക്കാള്‍ നല്ലത് നിനക്ക് നല്‍കാതിരിക്കില്ല.” – [മുസ്നദ് അഹ്മദ് : 23074].

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com