ഇബ്‌നു അബ്ദില്‍ വഹാബ്: ആരോപണങ്ങളുടെ നിജസ്ഥിതിയെന്ത്?

ഇബ്‌നു അബ്ദില്‍ വഹാബ്: ആരോപണങ്ങളുടെ നിജസ്ഥിതിയെന്ത്?

മുഹമ്മദ്ബിന്‍ അബ്ദില്‍വഹാബ്(റഹി). ആ പേര് കേള്‍ക്കാത്തവര്‍ വളരെ വിരളമായിരിക്കും. ക്രിസ്താബ്ദം പതിനെട്ടാം നൂറ്റാണ്ടില്‍ മതപ്രബോധനരംഗത്ത് മുസ്‌ലിം ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകന്‍.

പ്രവാചക ചര്യയും മുന്‍ഗാമികളുടെ മാര്‍ഗവും അണപ്പല്ല് ചേര്‍ത്ത് കടിച്ചു പിടിച്ചിരുന്ന സലഫുകള്‍ക്ക് ശേഷം വീണ്ടും മുസ്‌ലിം സമൂഹം മന്‍ഹജില്‍ നിന്ന് മാര്‍ഗഭ്രംശം സംഭവിച്ച് ജാഹിലിയ്യത്തിലേക്ക് തെന്നിയ ദുരവസ്ഥ സംജാതമായി. ഇസ്‌ലാമിന്റെ വിശ്വാസ, ആചാര സംബന്ധമായ മേഖലകളില്‍ നവീനമായ വാദങ്ങളുമായി പൗരോഹിത്യം ചൂഷണം ചെയ്യാന്‍ തുടങ്ങി. അല്ലാഹു ഉദ്ദേശിക്കുന്ന ഘട്ടങ്ങളില്‍ സത്യത്തിന്റെ ദീപശിഖയേന്തി പരിഷ്‌കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആ പരിഷ്‌കര്‍ത്താക്കളെല്ലാം ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ച ഒരു അടിസ്ഥാനപരമായ കാര്യമുണ്ടായിരുന്നു. പ്രവാചകനില്‍ നിന്ന് ഇസ്‌ലാമിനെ പൂര്‍ണമായും ഉള്‍ക്കൊണ്ട് സ്വഹാബത്തും അവരില്‍ നിന്ന് ഇസ്‌ലാമിനെ പഠിച്ച മുസ്‌ലിംകളും ജീവിച്ച മാര്‍ഗങ്ങള്‍ക്കപ്പുറം മറ്റൊന്നും മതത്തില്‍ കൊണ്ടുവരാന്‍ പാടില്ല എന്നതാണ് അത്.

എന്നാല്‍ പുരോഹിതന്മാരും അവരുടെ അനുയായികളും നവോത്ഥാന നായകന്മാരെ പുത്തന്‍ പ്രസ്ഥാനക്കാര്‍ എന്ന് വിളിച്ചാക്ഷേപിച്ചു. അവര്‍ കഴിയുംവിധം ഇവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിന്റെ കാര്യത്തിലും ഇതൊക്കെത്തന്നെയായിരുന്നു സംഭവിച്ചത്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിലെ മുസ്‌ലിം പുരോഹിതന്മാര്‍ പാടി പ്രചരിപ്പിച്ചിരുന്ന ചില വരികള്‍ നമ്മക്ക് ഇങ്ങനെ വായിക്കം:

‘നജ്ദിലെ ശൈത്വാന്‍ അറിവുണ്ടാ

വടിവിഴുങ്ങീട്ട് കഥകണ്ടാ

വിഡ്ഢിത്തങ്ങള്‍ വളരേണ്ടാ

വഹാബികളെ തുടരേണ്ടാ.’

പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളു എന്നും മാലകളിലും മൗലിദ് കിതാബുകളിലും മറ്റും അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും സലഫി പ്രസ്ഥാനം സമൂഹത്തെ ബോധ്യപ്പെടുത്താനിറങ്ങിയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് ബോധ്യമായ പുരോഹിതര്‍ അഴിച്ചുവിട്ട പ്രചാരണങ്ങളില്‍ ഒന്നാണ് നാം മുകളില്‍ വായിച്ചത്.

മഹാനായ മുഹമ്മദ് ഇബ്‌നു അബ്ദില്‍ വഹാബി(റഹി)നെ കുറിച്ചുള്ള ഗുരുതരമായ ഒരാരോപണമാണ് ‘നജ്ദില്‍ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക’ എന്ന നബി ﷺ  വചനത്തിലെ ‘പിശാചിന്റെ കൊമ്പ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിനെയാണ് എന്നത്. പതിനാലു നൂറ്റാണ്ടിനിടയില്‍ ആധികാരിക പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും വിശദീകരിക്കാത്ത രൂപത്തില്‍ ഹദീഥിനെ ദുര്‍വ്യാഖ്യാനിച്ചിട്ടാണ് പുരോഹിതന്മാര്‍ തങ്ങളുടെ പിഴച്ചവാദത്തിന് കഴമ്പുണ്ടാക്കാന്‍ നോക്കുന്നത്.

ഇത് പറയുമ്പോള്‍ ഒരു ചരിത്രമാണ് ഓര്‍മ വരുന്നത്. ബഹുമാന്യ പണ്ഡിതന്‍ കെ. ഉമര്‍ മൗലവി മിഅ്‌റാജ് നോമ്പ് സുന്നത്തില്ലെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞു: ‘പൊന്നാനിക്കാരന്‍ ഒരു മുസ്‌ലിയാര്‍ നൂറു പേജുള്ള ഒരു പുസ്തകമെഴുതിയിട്ടുണ്ടല്ലോ അത് സുന്നത്താണെന്ന് തെളിയിച്ചുകൊണ്ട്.’ ഉടനെ ഉമര്‍ മൗലവിയുടെ മറുപടി: ‘അപ്പോള്‍ തന്നെ മനസ്സിലാക്കാമല്ലോ ഇല്ലാത്ത കാര്യത്തില്‍ തെളിവുണ്ടാക്കുകയാണെന്ന്. അല്ലെങ്കിലെന്തിനാ നൂറ് പേജുള്ള പുസ്തകം? ആയത്തോ ഹദീഥോ ഉണ്ടെങ്കില്‍ അത് പറഞ്ഞാല്‍ പോരേ?’

നജ്ദില്‍ നിന്ന് ഉത്ഭവിക്കുന്ന പിശാചിന്റെ കൊമ്പുകൊണ്ട് ഉദ്ദേശം മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബാണ് എന്ന വാദത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. ഇത് സമര്‍ഥിക്കാന്‍ ഇവര്‍ക്ക് ആകെയുള്ള ഞൊണ്ടിന്യായം അദ്ദേഹത്തിന്റെ നാടിന്റെ പേര് നജ്ദ് എന്നായിപ്പോയി എന്നത് മാത്രമാണ്. നജ്ദ് എന്ന് പേരുള്ള നാടുകളെല്ലാം ശപിക്കപ്പെട്ടതാണെങ്കില്‍ എത്ര പ്രദേശങ്ങള്‍ ആ ഗണത്തില്‍ ഇവര്‍ക്ക് ഉള്‍പ്പെടുത്തേണ്ടിവരും! രാജ്യങ്ങളെ കുറിച്ച് വിശാലമായി പ്രതിപാദിക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥമാണ് യാകൂത്ത് അല്‍ഹമാവി രചിച്ച ‘മുഅ്ജമുല്‍ ബുല്‍ദാന്‍.’ അതില്‍ നമുക്ക് ഇപ്രകാരം കാണാം: ‘അറേബ്യയില്‍ തന്നെ ധാരാളം നജ്ദുകള്‍. അതില്‍ പെട്ടതാണ് യമാമയിലെ ഒരു താഴ്‌വരയായ നജ്ദുല്‍ ബര്‍ഖ്, നജ്ദുല്‍ഖാല്‍ തുടങ്ങിയവ…’ ധാരാളമുള്ളതില്‍ നിന്ന് പന്ത്രണ്ടെണ്ണം മാത്രം അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തില്‍ എടുത്തു കൊടുത്തതായി കാണാം. ഈ നജ്ദുകളെല്ലാം ശപിക്കപ്പെട്ട സ്ഥലങ്ങളാണെന്നും അവിടെ നിന്നെല്ലാം പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്നും ആരും ഏതായാലും പറയില്ല. എങ്കില്‍ പിന്നെ ഈ നജ്ദുകളില്‍ ഏതിനെ കുറിച്ചാണ് നബി ﷺ  അങ്ങനെ പ്രവചിച്ചത്? ആ പ്രവചനത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ച നജ്ദില്‍ തന്നെയാണോ മുഹമ്മദ്ബ്‌നു അബ്ദില്‍വഹാബ് ജനിച്ചത്? ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും അതിന് മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാനങ്ങളും നമുക്ക് പരിശോധിക്കാം:

ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ (ഹദീഥ് 7092, 7093 നമ്പറുകളായി) റിപ്പോര്‍ട്ട് ചെയ്യുന്നു: ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: ”നബി ﷺ  കിഴക്കുഭാഗത്തേക്ക് തിരിഞ്ഞുനിന്നുകൊണ്ട് പറയുന്നതായി ഞാന്‍ കേട്ടു: ‘അറിയണേ, കുഴപ്പങ്ങള്‍ ഇവിടെ നിന്നാകുന്നു. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തു നിന്ന്.’

ബുഖാരിയിലെ തന്നെ മറ്റൊരു ഹദീഥ് (നമ്പര്‍ 7094) ഇപ്രകാരമാണ്: ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ”അല്ലാഹുവേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ശാമില്‍ നീ അനുഗ്രഹം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളുടെ യമനില്‍ നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചെയ്യേണമേ.’ സ്വഹാബികള്‍ പറഞ്ഞു: ‘നബിയേ, ഞങ്ങളുടെ നജ്ദിലും.’ നബ ﷺ  പറഞ്ഞു: ‘അല്ലാഹുവേ, ഞങ്ങളുടെ ശാമില്‍ നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചെയ്യേണമേ, ഞങ്ങളുടെ യമനില്‍ ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചെയ്യേണമേ.’ അവര്‍ പറഞ്ഞു: ‘പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും.’ മൂന്നാമത്തെ തവണയാണെന്ന് തോന്നുന്നു; നബി ﷺ  ഇപ്രകാരം പറഞ്ഞു: ‘അവിടെയാണ് ഭൂമികുലുക്കങ്ങളും കുഴപ്പങ്ങളും; അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും.’

സ്വഹീഹുല്‍ ബുഖാരിയില്‍ ഇതേ ഹദീഥ് തന്നെ ആവര്‍ത്തിച്ചുവന്നതായി (3279, 3511) കാണാം. മാത്രമല്ല, സ്വഹീഹ് മുസ്‌ലിമിലും (5167, 5169, 5171, 5172), ഇമാം അഹ്മദ്(റഹി) തന്റെ മുസ്‌നദിലും (4738, 5152, 5401, 5758, 5968, 6020), ഇമാം മാലിക്(റഹി) തന്റെ മുവത്വയിലും (1544) ഇതേ ഹദീഥ് നല്‍കിയതായി കാണാവുന്നതാണ്. പദപ്രയോഗങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാം. ഈ റിപ്പോര്‍ട്ടുകളില്‍ എല്ലാം തന്നെ നബി ﷺ  കിഴക്കുഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത് എന്ന് വ്യക്തമാണ്. മാത്രവുമല്ല, എല്ലാ കുഴപ്പങ്ങളുടെയും കേന്ദ്രമാണ് കിഴക്കന്‍ ഭാഗമെന്ന് മറ്റു ധാരാളം ഹദീഥുകളിലും കാണാവുന്നതാണ്.

”കുഫ്‌റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു” (ബുഖാരി 3501, മുസ്‌ലിം 75). ഈ രൂപത്തിലുള്ള ഹദീഥുകള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ ധാരാളം വന്നതായി കാണാം.

അപ്പോള്‍ അടുത്ത ചോദ്യം; എങ്കില്‍ ഏതാണ് ഈ കിഴക്കുഭാഗം? ഒരു ഭൂപടം മാത്രം മതിയല്ലോ ഇതിന് ഉത്തരം കണ്ടുപിടിക്കാന്‍. നബി ﷺ  മദീനയില്‍നിന്നാണ് ഇത് പറയുന്നത്. പറഞ്ഞത് അവിടുത്തെ മിമ്പറില്‍വച്ച് എന്നും മിമ്പറിന്റെ സമീപത്തുവച്ച് എന്നുമൊക്കെ ഹദീഥില്‍ വന്നിട്ടുണ്ട് (ബുഖാരി 3511, അഹ്മദ് 5758, 5968). മദീനയിലെ കിഴക്കുഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസ്വറ എന്നിവ ഉള്‍കൊള്ളുന്ന ഇറാഖ് ആണ് എന്നത് ഭൂപടത്തില്‍ നിന്നുതന്നെ വളരെ വ്യക്തമാണ്. ഹദീഥുകളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിത്തരുന്നത് കാണാം. ഇമാം മുസ്‌ലിം(റഹി) തന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥ് (7297) ഇപ്രകാരമാണ്:

സാലിം ഇബ്‌നു അബ്ദുല്ലാഹ്(റ) പറയുന്നു: ‘അല്ലയോ ഇറാഖുകാരേ, ചെറിയകാര്യങ്ങളെക്കുറിച്ചു പോലും നിങ്ങള്‍ ചോദിച്ചറിയുന്നു. എന്നാല്‍ വലിയ വലിയ കാര്യങ്ങള്‍ (തിന്മകള്‍) നിങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം! എന്റെ പിതാവ് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) കിഴക്കുഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. തീര്‍ച്ചയായും കുഴപ്പങ്ങളെല്ലാം ഇവിടെനിന്നാണ്. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്.’

കാര്യങ്ങള്‍ ഇത്രയും വ്യക്തമാണ്. എന്നിട്ടും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും തങ്ങളുടെ പിഴച്ച ആദര്‍ശം മറച്ചുവയ്ക്കാന്‍ വേണ്ടിയും യാതൊരു കഴമ്പുമില്ലാത്ത വാദങ്ങളുമായി ഇവര്‍ രംഗത്ത് വരുന്നു!

നജ്ദുകൊണ്ടുള്ള ഉദ്ദേശം ഇബ്‌നു അബ്ദില്‍ വഹാബിന്റെ ജന്മനാടായ സുഊദി അറേബ്യയിലെ നജ്ദ് ആണെങ്കില്‍ ഹദീഥില്‍ സൂചിപ്പിക്കപ്പെട്ട ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാകുമെന്നതും കുഫ്‌റിന്റെ കേന്ദ്രമാണെന്നതുമെല്ലാം ആ നജ്ദിന്റെ ചരിത്രത്തില്‍ കാണാന്‍ സാധിക്കേണ്ടതാണ്. പക്ഷേ, ചരിത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ അങ്ങനെ ഒന്ന് കാണാവതല്ല.

എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ എല്ലാ കുഴപ്പങ്ങളുടെയും കേന്ദ്രം ഇറാഖാണ് എന്ന് കാണാം. ഇതൊരു വസ്തുതയാണ്. മുസ്‌ലിം സമുദായത്തിന്റെ ഐക്യം തകര്‍ത്തതും അനൈക്യവും ഛിദ്രതയും വിദേ്വഷവും സമ്മാനിച്ചതും ഇറാഖ് തന്നെ. പിഴച്ച കക്ഷികള്‍ മിക്കവാറും ഉത്ഭവിച്ചത് ഇറാഖില്‍നിന്നാണെന്ന് കാണാം.

ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി മാറുമെന്നും അതില്‍ എഴുപത്തിരണ്ട് കക്ഷികള്‍ നരകക്കാരാണെന്നുമുള്ള ഹദീഥിനെ വിശദീകരിക്കവെ മുല്ലാ അലിയ്യുല്‍ഖാരി പറയുന്നു: ‘ബിദഈ കക്ഷികളുടെ അടിസ്ഥാനം ഏഴ് വിഭാഗങ്ങളാണ്. മുഅ്തസിലി, ശീആ, ഖവാരിജ്, നജ്ജാരിയ്യ, ജബ്‌രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ എന്നിവരാണവര്‍. ഇവര്‍ യഥാക്രമം 20,22,20,3,1,5,1 എന്നീ എണ്ണം ഉപവിഭാഗങ്ങളായി പിന്നീട് ഭിന്നിച്ചു.’ (ആകെ 72).

ചുരുക്കത്തില്‍ പിഴച്ച കക്ഷികളായ 72 കക്ഷികളും ഉല്‍ഭവിച്ചത് ഈ ഏഴ് കക്ഷികളില്‍നിന്നാണ്. പിന്നീട് ലോകത്ത് പുതിയ കക്ഷികള്‍ ഉടലെടുത്തിട്ടുണ്ടെങ്കില്‍ അവരുടെ ആദര്‍ശം ഈ എഴുപത്തിരണ്ടില്‍ ഏതെങ്കിലും ഒന്നിന്റെതായിരിക്കും എന്നര്‍ഥം. ഈ ഏഴ് കക്ഷികളുടെയും നേതാക്കള്‍ ഇറാഖുകാരായിരുന്നു!

നേര്‍ക്കുനേര്‍ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന ഒരു കാര്യമാണ് മുഴുവന്‍ പിഴച്ച കക്ഷികളും വലിയ കുഴപ്പങ്ങളുമെല്ലാം പ്രത്യക്ഷപ്പെട്ടത് ഇറാഖിലെ നാടുകളില്‍ നിന്നാണ് എന്ന യാഥാര്‍ഥ്യം. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതുതന്നയാണ്. ഇതിന് ചരിത്രം സാക്ഷിയാണ്. ഉസ്മാന്‍(റ)വിന് എതിരെയുള്ള കലാപങ്ങളുടെ തുടക്കം ഇറാഖ് ഭാഗത്തുനിന്നായിരുന്നു. ജമല്‍, സ്വിഫ്ഫീന്‍ യുദ്ധങ്ങള്‍ നടന്നതും ആ പ്രദേശങ്ങളില്‍ തന്നെ. അലി(റ) വധിക്കപ്പെടുന്നതും ഇറാഖില്‍വച്ചുതന്നെ. മുഅ്തസിലി, ശീഈ, ഖവാരിജ്, നജ്ജാരിയ്യ, ജബ്‌രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ തുടങ്ങിയവരെല്ലാം ഉടലെടുത്തതും അവിടെനിന്നുതന്നെ. മാത്രമല്ല, കള്ളപ്രവാചകനായ മുഖ്താര്‍ പ്രവാചകത്വം വാദിച്ചതും അവിടെനിന്നുതന്നെ. ദജ്ജാലിന്റെയും യഅ്ജൂജ് മഅ്ജൂജിന്റെയും പുറപ്പാട് ആ ഭാഗത്തുനിന്നായിരിക്കുമെന്ന് ഹദീഥുകള്‍ വ്യക്തമാക്കുന്നുമുണ്ട്.

നബി ﷺ യുടെ പേരില്‍ ലക്ഷക്കണക്കായ ഹദീഥുകള്‍ വ്യാജമായി നിര്‍മിച്ചുണ്ടാക്കപ്പെട്ടതില്‍ ഭൂരിഭാഗവും ഇറാഖില്‍നിന്നായിരുന്നുവെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യം കൂടിയാണല്ലോ. ഒരുകാലത്ത് ‘ഹദീഥ് അടിക്കുന്ന കേന്ദ്രം’ എന്ന അപരനാമത്തില്‍ കുപ്രസിദ്ധമായതും ഇറാഖായിരുന്നുവല്ലോ. ഇക്കാര്യം ഹദീഥ് പണ്ഡിതന്മാര്‍ വ്യക്തമാക്കിയതുമാണ്. താബിഈ പണ്ഡിതനായ ഹിശാം ഇബ്‌നു ഉര്‍വ(റഹി) പറയുന്നു: ‘നിന്നോട് ഒരു ഇറാഖുകാരന്‍ ആയിരം ഹദീഥുകള്‍ പറഞ്ഞാല്‍ നീ അതില്‍ 990 എണ്ണം ഒഴിവാക്കുക. ബാക്കിയുള്ളത് നീ സംശയിക്കുകയും ചെയ്യുക.’ ഇമാം ശാഫിഈ(റ) പറയുന്നു: ‘ഇറാഖില്‍ നിന്നും വന്ന ഏതൊരു ഹദീഥുംതന്നെ ഹിജാസില്‍ അതിന് അടിസ്ഥാനമുണ്ടെങ്കിലല്ലാതെ നീ സ്വീകരിക്കരുത്.’

പ്രവാചകന്‍ ﷺ  പ്രാര്‍ഥിക്കാന്‍ വിസമ്മതിച്ചതും ഫിത്‌നയുടെ കേന്ദ്രമായും പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്ന സ്ഥലമായുമൊക്കെ പറഞ്ഞതും ഇറാഖിലെ നജ്ദിനെക്കുറിച്ചാണെന്ന് പ്രമാണങ്ങള്‍കൊണ്ടും ചരിത്ര യാഥാര്‍ഥ്യങ്ങള്‍കൊണ്ടും വ്യക്തമായി.

എന്നാല്‍ ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍വഹാബിന്റെ ജന്മസ്ഥലമായ ഇന്നത്തെ സുഊദി അറേബ്യയുടെ ഭാഗമായ നജ്ദ് ഏതെങ്കിലും രൂപത്തില്‍ ശപിക്കപ്പെട്ടതായി ഹദീഥുകളില്‍ വന്നിട്ടുണ്ടാ? ഇല്ലെന്ന് മാത്രമല്ല നബി ﷺ  ബര്‍കത്തിനായി പ്രാര്‍ഥിച്ച പ്രദേശങ്ങളില്‍ പെട്ടതാണ് അത് എന്നതാണ് യാഥാര്‍ഥ്യം. അതായത് നബി ﷺ  ശാമിനും യമനിനും വേണ്ടി പ്രാര്‍ഥിക്കുകയും അവയെ പുകഴ്ത്തുകയും ചെയ്തത് ധാരാളം ഹദീഥുകളില്‍ സ്ഥിരപ്പട്ടിട്ടുണ്ട്. മക്ക തിഹാമയില്‍ പെട്ടതും തിഹാമ യമനില്‍ പെട്ടതുമാണ് എന്ന് ഇമാം നവവി(റഹി), അസ്‌ക്വലാനി(റഹി) തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തെളിവുകളും യാഥാര്‍ഥ്യവും ഇതാണെന്നിരിക്കെ പിന്നെയും എന്തിന് വേണ്ടിയാണ് പുരോഹിതന്മാര്‍ തങ്ങളുടെ വളഞ്ഞ വാദങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതും സത്യത്തെ മൂടിവെക്കാന്‍ പാടുപെടുന്നതുമെല്ലാം? ആരോടുള്ള വിദ്വേഷമാണ് അവരെ ഇത്തരത്തില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്? എന്താണ് അവരുടെ ലക്ഷ്യം? പരലോകവും സ്വര്‍ഗവും നരകവും യാഥാര്‍ഥ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക് ഇങ്ങനെ ചെയ്യാമോ?

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 5:8).

നമ്മുടെ തലച്ചോറും ബുദ്ധിയുമൊന്നും ഒരാളുടെയും കാല്‍കീഴില്‍ കൊണ്ടുപോയി പണയപ്പെടുത്തിയിട്ടില്ല എങ്കില്‍ നമ്മളോര്‍ക്കുക. ജനിച്ചത് ഏകാകിയായിട്ടാണെങ്കില്‍ മരിക്കുന്നതും അങ്ങനെയാകം. നമ്മുടെ ക്വബ്‌റില്‍ നമ്മള്‍ ഒറ്റക്കാണെങ്കില്‍ നമ്മുടെ വിചാരണയും നമ്മള്‍ ഒറ്റക്ക് തന്നെ നേരിടണം.

സത്യത്തിന്റെ പ്രകാശത്തെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ പരലോക വിജയത്തിന് വിഘാതമാകാതിരിക്കാന്‍ നാം ശ്രദ്ധിക്കണം.

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (അവരെ) തടയുകയും ചെയ്യുന്നു…” (ക്വുര്‍ആന്‍ 9:34).

 

റൈഹാന്‍ അബ്ദുല്‍ ഷഹീദ്
നേർപഥം വാരിക

 

സ്വയംഭൂ സിദ്ധാന്തത്തിലെ നിരര്‍ഥകത

സ്വയംഭൂ സിദ്ധാന്തത്തിലെ നിരര്‍ഥകത

അന്തിമ പ്രവാചകനായ മുഹമ്മദ് നബി ﷺ ക്ക് അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായ വിശുദ്ധ ഗ്രന്ഥമാണ് ക്വുര്‍ആന്‍. മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ഗ്രന്ഥം. 

ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്കിടയില്‍ അറബി ഭാഷയിലാണ് ക്വുര്‍ആന്‍ അവതരിച്ചത്. എന്നാല്‍ ക്വുര്‍ആനിക സന്ദേശങ്ങള്‍ സാര്‍വകാലികവും മനുഷ്യസമൂഹത്തെ മുഴുവന്‍ ഉന്നം വെച്ചുള്ളതുമാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ക്വുര്‍ആനാണ്. ഏറ്റവും കൂടുതല്‍ തെറ്റുധരിപ്പിക്കപ്പെട്ട ഗ്രന്ഥവും ക്വുര്‍ആന്‍ തന്നെ! 

‘എല്ലാ മതങ്ങളുടെ അനുയായികളും ഇത്തരം അവകാശവാദങ്ങള്‍ നടത്തുന്നില്ലേ, മുമ്പെങ്ങോ രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവ ദൈവത്തില്‍ നിന്നാണ് എന്ന് അവകാശപ്പെട്ട് അന്ധമായ വിശ്വാസം പ്രചരിപ്പിക്കാനല്ലേ മതവിശ്വാസികള്‍ ശ്രമിക്കുന്നത്’ എന്ന് ചോദിക്കുന്നവരുണ്ട്.

ക്വുര്‍ആന്‍ ദൈവികമാണ് എന്ന് സ്വയം അവകാശപ്പെടുന്നതിനൊടൊപ്പം അതിന് ഉപയുക്തമായ തെളിവുകളും നല്‍കുന്നു എന്നതാണ് വസ്തുത. കേവല അവകാശവാദങ്ങള്‍ക്കപ്പുറം ശക്തമായ തെളിവുകളാണ് ക്വുര്‍ആനിനെ മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 

ക്വുര്‍ആനിന്റെ സന്ദേശം

ഞാന്‍ എന്തിനാണിവിടെ വന്നത്? എന്താണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യം? ഓരോ വ്യക്തിയും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സ്വയം ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളാണിവ.

നമ്മള്‍ മുമ്പ് എന്തായിരുന്നു എന്ന് നിര്‍വചിക്കുവാന്‍ കഴിയാത്ത ഒരു കാലഘട്ടം കടന്നുപോയിട്ടില്ലേ? മനുഷ്യചിന്തയെ ഉണര്‍ത്തുന്ന ഒരു ചോദ്യം ക്വുര്‍ആന്‍ ചോദിക്കുന്നു: ‘മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?’ (76:1).

അതെ! എന്നാല്‍ ഇന്ന് നാം ഉണ്ട്! പ്രസ്താവ്യയോഗ്യമായ അസ്തിത്വം നമുക്ക് ഇന്നുണ്ട്. അതായത് നമുക്ക് ഒരു തുടക്കമുണ്ട്. 

ക്വുര്‍ആന്‍ വീണ്ടും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു:

 ”അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല” (52:35,36). 

ബുദ്ധിപൂര്‍വവും യുക്തിപരവുമായ ചില ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും ക്വുര്‍ആന്‍ മനുഷ്യമനസ്സുകളുമായി സംവദിക്കുന്നതായി നമുക്കിവിടെ  കാണാം.

മനുഷ്യരായ നമുക്ക് മാത്രമല്ല, മഹാ പ്രപഞ്ചത്തിനും ഒരു തുടക്കമില്ലേ? അത്യത്ഭുതകരമായ ഈ മഹാ പ്രപഞ്ചത്തിന്റെ തുടക്കം എങ്ങനെ എന്നതിനെ സംബന്ധിച്ച് കാലങ്ങളായി മനുഷ്യന്‍ ചിന്തിക്കുന്നു! ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചോല്പത്തിയെ സംബന്ധിച്ച് പ്രധാനമായും രണ്ടു വാദങ്ങളാണ് മുന്നോട്ടു വെച്ചത്.

‘പ്രപഞ്ചം അന്നും ഇന്നും എന്നും ഒരു പോലെ നിലനില്‍കുന്നു’ എന്നതാണ് അതിലൊന്ന്. ഇതിനെ അവര്‍ സ്റ്റഡി സ്‌റ്റേറ്റ് തിയറി എന്ന് വിളിച്ചു. ദൈവത്തില്‍ വിശ്വസിക്കാത്തവരുടെ ജീവവായുവായിരുന്നു സ്റ്റഡി സ്‌റ്റേറ്റ് തിയറി. തുടക്കമില്ലാത്ത പ്രപഞ്ചത്തിന് എന്തിനാണ് ഒരു സ്രഷ്ടാവ്!

‘ഭൗതികമായ എന്തിനും ഒരു തുടക്കമുള്ളത് പോലെ ഈ പ്രപഞ്ചത്തിനും ഒരു തുടക്കമുണ്ട്’ എന്നതാണ് രണ്ടാമത്തേത്.

സ്റ്റഡി സ്‌റ്റേറ്റ് തിയറിയുടെ തലക്കടിച്ച ഹബിള്‍!

1930കളില്‍ എഡ്വിന്‍ പി ഹബിള്‍ ആണ് പ്രപഞ്ചം വികസിക്കുന്നു എന്ന് കണ്ടെത്തിയത്. ഡോപ്ലര്‍ പ്രഭാവം ഉപയോഗിച്ചാണ് ഹബിള്‍ ഇത് കണ്ടെത്തിയത്. അതായത്, ഒരു ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ അതിലെ പുള്ളികള്‍ പരസ്പരം അകന്നു പോകുന്നത് പോലെ ഈ പ്രപഞ്ചത്തിലെ ഗ്യാലക്‌സികള്‍ പരസ്പരം അകന്നു കൊണ്ടിരിക്കുന്നു!

അതായത് സമയം കടന്നു പോകുന്തോറും പ്രപഞ്ചം വലുതായിക്കൊണ്ടിരിക്കുന്നു. യുഗാന്തരങ്ങള്‍ക്കപ്പുറം ഗ്യാലക്‌സികളെല്ലാം അടുത്തായിരുന്നു എന്നര്‍ഥം. അതായത് വളരെ പിന്നിലേക്ക് ചിന്തിച്ചാല്‍ ഗ്യാലക്‌സികള്‍ എല്ലാം ഒരൊറ്റ വസ്തുവായിരുന്ന കാലഘട്ടം ഉണ്ടായിരുന്നു! അനന്തമായ സാന്ദ്രതയുള്ള ഒരു സമയം! എല്ലാ ഭൗതികശാസ്ത്ര നിയമങ്ങളും അവിടെ തകരുന്നു. ആ അവസ്ഥയെ ശാസ്ത്രം ‘സിംഗുലാരിറ്റി’ എന്ന് വിളിച്ചു. അതില്‍ നടന്ന ഒരു മഹാ വിസ്‌ഫോടന(ബിഗ് ബാംഗ്)ത്തിലൂടെയാണ് പ്രപഞ്ചം രൂപം കൊണ്ടത് എന്ന് ഇന്ന് ശാസ്ത്രം പറയുന്നു. സമയവും സ്ഥലവും രൂപം കൊണ്ടത് ഈ മഹാ വിസ്‌ഫോടനത്തിന് ശേഷമാണ്! തിയറികള്‍ മാറി മറിഞ്ഞെക്കാം. എന്നാല്‍ ഒരു കാര്യം ഇന്ന് ഉറപ്പാണ്പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട്!

ആ തുടക്കത്തിന് മൂന്ന് സാധ്യതകളുണ്ട്.  

1. ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി.

2. സ്വയം സൃഷ്ടിച്ചു.

3. മറ്റാരോ സൃഷ്ടിച്ചു.

ഈ മൂന്നു സാധ്യതകളില്‍ ഏതാണ് യാഥാര്‍ഥ്യം എന്ന ചോദ്യമാണ് നേരത്തെ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍ (52:35,36) നാം കാണുന്നത്.   

”അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?” എന്ന ചോദ്യം ശ്രദ്ധിക്കുക.

ഒന്നുമില്ലായ്മയില്‍ നിന്ന് ഈ പ്രപഞ്ചത്തില്‍ ഒന്നുമുണ്ടായിട്ടില്ല എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. താങ്കള്‍ വായിക്കുന്ന ഈ പുസ്തകം തനിയെ ഉണ്ടായതാണ് എന്ന് താങ്കള്‍ വിശ്വസിക്കുമോ? ഇതാണ് ക്വുര്‍ആന്‍ ഉന്നയിക്കുന്ന  ഒരു ചോദ്യം! ഈ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്ന് വാദിക്കുന്നവരാണ് നിരീശ്വരവാദികള്‍. ആധുനിക കാലത്തെ നിരീശ്വരവാദികളില്‍ പ്രമുഖനായ ലോറന്‍സ് ക്രോസ് ‘എ യുനിവേഴ്‌സ് ഫ്രം നതിംഗ്’ (ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു പ്രപഞ്ചം) എന്ന പേരില്‍ ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. 

‘ഒന്നുമില്ലായ്മ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വസ്തുവുമില്ലാത്ത അവസ്ഥ എന്നാണല്ലോ! നമ്മുടെ അന്തരീക്ഷം കാഴ്ചയില്‍ ഒന്നുമില്ലാത്തതായി നമുക്ക് തോന്നുന്നു.  എന്നാല്‍ അവിടെ വായുവുണ്ട്. വിവിധ വാതക പദാര്‍ഥങ്ങള്‍ ഉണ്ട്. ഇനി അന്തരീക്ഷത്തിനു പുറത്ത് ശൂന്യാകാശത്ത് ചെന്നാലോ? അവിടെയും യഥാര്‍ഥത്തില്‍ ഒന്നുമില്ലാത്ത അവസ്ഥയില്ല. അവിടെ ‘ശൂന്യത’ ഉണ്ട്. ‘സ്ഥലം’ ഉണ്ട്. അതിനാലാണ് ബഹിരാകാശ പേടകങ്ങള്‍ക്ക് അതിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്നത്! ഈ ശൂന്യത പോലുമില്ലാത്ത അവസ്ഥയെ നമുക്ക് ‘ഒന്നുമില്ലായ്മ’ എന്ന് വിളിക്കാം! എങ്ങനെയാണ് ഒന്നുമില്ലായ്മയില്‍ നിന്ന് പദാര്‍ഥവും ഊര്‍ജവും ജീവനും ഉണ്ടാകുന്നത്? അത് തീര്‍ത്തും അസംഭവ്യം തന്നെ! 

ലോറന്‍സ ക്രോസ് പറയുന്നത് ‘ക്വാണ്ടം വാക്വം’ എന്ന അവസ്ഥയില്‍ ഊര്‍ജത്തിന്റെ പ്രവര്‍ത്തനം മൂലമാണ് ബിഗ്ബാംഗ് ഉണ്ടായത് എന്നാണ്. എന്നാല്‍ ഈ ‘ക്വാണ്ടം വാക്വം’ ഒന്നുമില്ലായ്മ അല്ലേ? അവയില്‍ പ്രവര്‍ത്തിച്ച ഊര്‍ജം എങ്ങനെ നിലവില്‍ വന്നു? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ക്രോസിന് ഉത്തരമില്ല! ഈ പ്രപഞ്ചത്തിലുള്ള ഏതൊരു വസ്തുവുമാകട്ടെ, ഒന്നും തനിയെ ഉണ്ടാകുന്നില്ല എന്നത് തീര്‍ത്തും യുക്തിപരമായ ഒരു വസ്തുതയാണ്.

‘അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?’ ഉപരിസൂചിത ക്വുര്‍ആന്‍ വചനത്തിലെ അടുത്ത ചോദ്യം ഇതാണ്. നമ്മളല്ല നമ്മെ സൃഷ്ടിച്ചത്. മനുഷ്യന്‍ സ്വയം രൂപപ്പെട്ടവനാണ് എന്ന വാദം തീര്‍ത്തും അബദ്ധ ജടിലവും വൈരുധ്യാത്മകവുമാണ്. പ്രവിശാലമായ പ്രപഞ്ചത്തിനും ഇത് ബാധകം തന്നെ! പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ച് അത് സ്വയംഭൂവാണെന്ന് ഒട്ടനവധി നിരീശ്വരവാദികള്‍ വാദിക്കുന്ന ഇക്കാലത്ത് അല്ലാഹുവിന്റെ ക്വുര്‍ആനിലൂടെയുള്ള ഈ ചോദ്യം ഏറെ പ്രസക്തവും ചിന്തനീയവുമാണ്. 

പിന്നെ ഏക സാധ്യത എന്താണ്? അത് ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്നതാണ്! ഇക്കാര്യം വളരെ മനോഹരമായി, ചിന്തയെ തട്ടിയുണര്‍ത്തുന്ന രൂപത്തിലാണ് ക്വുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. 

ഈ പ്രപഞ്ചം ചലിക്കുന്നത് കൃത്യമായ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അധീനമായാണ്. ഒരു മൊട്ടുസൂചിപോലും തനിയെ ഉണ്ടാകില്ല  എങ്കില്‍ മഹത്തായ പ്രപഞ്ചം യാദൃച്ഛികതയുടെ ഉത്പന്നമാണ് എന്ന വാദമാണോ  അതോ ഈ വ്യവസ്ഥിതിക്ക് പിന്നില്‍ മഹാനായ ഒരു സംവിധായകന്റെ സര്‍ഗവൈഭവമുണ്ടെന്ന വസ്തുതയാണോ, ഏതാണ് യുക്തിസഹചമായത്? മനുഷ്യ മനസ്സുകളെ ദൈവാസ്തിത്വത്തെ സംബന്ധിച്ച സകല സംശയങ്ങളില്‍ നിന്നും മോചിപ്പിച്ച്, നാസ്തികതയുടെ അടിത്തറ ഇളക്കുന്നതാണ് ഈ രണ്ടു ചെറിയ വചനങ്ങള്‍! ഇങ്ങനെ ലളിതവും യുക്തിപരവുമായി മനുഷ്യ മനസ്സിനോട് സംവദിക്കുന്നു എന്നത് തന്നെയാണ് ക്വുര്‍ആന്‍ വചനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതങ്ങളില്‍ ഒന്ന്.

 

മുഹമ്മദ് അജ്മല്‍. സി
നേർപഥം വാരിക

സുന്നത്ത് നമസ്‌കാരങ്ങള്‍

സുന്നത്ത് നമസ്‌കാരങ്ങള്‍

ദിനംപ്രതിയുള്ള അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പുറമെയുള്ള നമസ്‌കാരങ്ങളാണ് ഐഛിക (സുന്നത്ത്) നമസ്‌കാരങ്ങള്‍. നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ വരുന്ന വീഴ്ചകളും പോരായ്മകളും ഐഛിക നമസ്‌കാരങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട്.

തമീമുദ്ദാരി(റ) നിവേദനം: നബി(സ്വ) പറഞ്ഞു: ”അന്ത്യനാളില്‍ ഒരു അടിമ ആദ്യമായി (കര്‍മങ്ങളുടെ കൂട്ടത്തില്‍) ചോദ്യം ചെയ്യപ്പെടുന്നത് അവന്റെ നമസ്‌കാരത്തെ സംബന്ധിച്ചാണ്. അത് പരിപൂര്‍ണമായി നിര്‍വഹിക്കപ്പെട്ടതാണെങ്കില്‍ അവനത് പരിപൂര്‍ണമായി രേഖപ്പെടുത്തുന്നതാണ്. എന്നാല്‍, അത് പരിപൂര്‍ണമല്ലെങ്കില്‍ ഉന്നതനായ അല്ലാഹു തന്റെ മലക്കുകളോട് പറയും: എന്റെ ഇന്ന അടിമക്ക് ഐഛികമായ വല്ല നമസ്‌കാരവും ഉണ്ടോയെന്ന് നോക്കുക. അതിലൂടെ അവന്റെ നിര്‍ബന്ധമായ നമസ്‌കാരങ്ങളില്‍ വന്ന പോരായ്മകള്‍ പൂര്‍ത്തീകരിക്കുക. പിന്നീട് സകാത്ത് ഈ രൂപത്തില്‍ പൂര്‍ത്തീകരിക്കുക. ഇതേരൂപത്തിലാണ് എല്ലാ കര്‍മങ്ങളും സ്വീകരിക്കുന്നത്” (അബൂദാവൂദ്, ഇബ്‌നുമാജ).

അപ്പോള്‍ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ വരുന്ന വീഴ്ചകള്‍ പരിഹരിക്കാന്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ കൊണ്ട് സാധിക്കുന്നു. മാത്രമല്ല, സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ സാധിക്കുകയും പാപങ്ങള്‍ പൊറുക്കപ്പെടുകയും അല്ലാഹുവിന്റെ അടുക്കല്‍ പദവികള്‍ ഉയര്‍ത്തപ്പെടാന്‍ അത് കാരണമാകുകയും ചെയ്യും.

ഥൗബാന്‍(റ) നിവേദനം: നബി(സ്വ) അദ്ദേഹത്തോട് പറയുകയുണ്ടായി:”നീ സുജൂദ് (നമസ്‌കാരം) അധികരിപ്പിക്കുക. കാരണം, നീ അല്ലാഹുവിന് വേണ്ടി സുജൂദ് ചെയ്യുമ്പോഴെല്ലാം ഓരോ സുജൂദ് കൊണ്ടും അല്ലാഹു നിന്റെ പദവി ഉയര്‍ത്താതിരിക്കുകയില്ല. നിന്നില്‍ നിന്ന് പാപങ്ങള്‍ മായ്ച്ചുകളയാതിരിക്കില്ല” (മുസ്‌ലിം).

ഐഛിക നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ സ്വര്‍ഗത്തില്‍ പ്രവാചകന്റെ സാമീപ്യം ലഭിക്കുന്നതാണ്: റബീഅത്ത് ബ്‌നു കഅബ് അല്‍അസ്‌ലമി(റ) നിവേദനം: അദ്ദേഹം പറഞ്ഞു: ”ഞാന്‍ നബി(സ്വ)യോടൊപ്പം രാപ്പാര്‍ക്കുകയുണ്ടായി. തിരുമേനി(സ്വ)ക്ക് വുദൂഅ് ചെയ്യുവാനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം ഞാന്‍ നല്‍കാറുണ്ടായിരുന്നു. അങ്ങനെ എന്നോട് പറയുകയുണ്ടായി: ‘ചോദിക്കുക.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘സ്വര്‍ഗത്തില്‍ താങ്കളുടെ സാമീപ്യം ഞാന്‍ ചോദിക്കുന്നു.’ നബി(സ്വ) പറഞ്ഞു: ‘വേറെ ഒരു കാര്യവും ഇല്ലേ?’ ഞാന്‍ പറഞ്ഞു: ‘എനിക്കതാണാവശ്യം.’ നബി(സ്വ) പറഞ്ഞു: ‘അതിനായി നീ ധാരാളം സുജൂദുകള്‍ ചെയ്ത് കൊണ്ട് എന്നെ സഹായിക്കുക’ (മുസ്‌ലിം).

സുന്നത്ത് നമസ്‌കാരങ്ങളുടെ കാര്യത്തില്‍ പ്രവാചകന്‍(സ്വ) കണിശത പുലര്‍ത്തിയിരുന്നു. അനുചരന്മാരോട് അതിനായി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ പരിപൂര്‍ണതയില്‍ പെട്ടതാണ് ഐഛികമായ കര്‍മങ്ങള്‍ കൂടുതല്‍ ചെയ്യുക എന്നത്.

ആഇശ(റ) നിവേദനം: ”രാത്രി കാലങ്ങളില്‍ നബി(സ്വ) കാലില്‍ നീര് വരുവോളം നിന്ന് നമസ്‌കരിക്കാറുണ്ടായിരുന്നു. ആഇശ(റ) ചോദിക്കുകയുണ്ടായി: ‘അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? അല്ലാഹു താങ്കള്‍ക്ക് മുന്‍ ഞ്ഞതും വരാന്‍ പോകുന്നതുമായ കാര്യങ്ങള്‍ പൊറുത്ത് തന്നിട്ടില്ലയോ?’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഞാന്‍ നന്ദിയുള്ള അടിമയായിത്തീരേണ്ടതില്ലേ?” (ബുഖാരി, മുസ്‌ലിം).

അതിനാല്‍ നാം സുന്നത്ത് നമസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കുക. സുന്നത്ത് നമസ്‌കാരങ്ങള്‍ പല പേരുകളിലും അറിയപ്പെടുന്നു.

1. റവാതിബ് സുന്നത്ത്

അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവും നിര്‍വഹിക്കാനുള്ള നമസ്‌കാരങ്ങള്‍ക്കാണ് റവാതിബ് സുന്നത്ത് എന്ന് പറയുന്നത്. ഇത് ആകെ പന്ത്രണ്ട് റക്അത്താണ്. ചില റിപ്പോര്‍ട്ടുകളില്‍ പത്ത് റക്അത്ത് എന്നും വന്നിട്ടുണ്ട്.

ഉമ്മുഹബീബ(റ) നിവേദനം. അവര്‍ പറഞ്ഞു: ”നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: ‘ആരെങ്കിലും രാപ്പകലുകളിലായി പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അവന് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മിച്ച് നല്‍കപ്പെടുന്നതാണ്.”

മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം: ”മുസ്‌ലിമായ ഒരു അടിമ അല്ലാഹുവിന് വേണ്ടി ഒരു ദിവസം നിര്‍ബന്ധമല്ലാത്ത പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവന് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മിച്ച് നല്‍കാരിക്കുകയില്ല.” അല്ലെങ്കില്‍ ”അവന് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മിച്ച് നല്‍കുന്നതാണ്’ (എന്നാണ് പറഞ്ഞത്)” (മുസ്‌ലിം).

സുബ്ഹിക്ക് മുമ്പ് രണ്ടും ദുഹ്‌റിന് മുമ്പ് നാലും ശേഷം രണ്ടും മഗ്‌രിബിന് ശേഷം രണ്ടും ഇശാഇന് ശേഷം രണ്ടും എന്നിങ്ങനെയാണ് ആ പന്ത്രണ്ട് റക്അത്തുകള്‍.

സുബ്ഹിയുടെ റവാതിബ്

ആഇശ(റ) നിവേദനം: ”നബി(സ്വ) പറഞ്ഞു: സുബ്ഹിക്കു മുമ്പുള്ള രണ്ട് റക്അത്ത് ഈ ലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാകുന്നു” (മുസ്‌ലിം).

നബി(സ്വ) ഏറ്റവുമധികം കണിശത കാണിച്ചിരുന്ന ഒരു സുന്നത്ത് നമസ്‌കാരമായിരുന്നു ഇത്. ഇതിന്റെ പ്രാധാന്യം കാരണത്താല്‍ യാത്രയില്‍പോലും പ്രവാചകന്‍ ഇത് നമസ്‌കരിക്കുമായിരുന്നു. യാത്രയില്‍ നിര്‍ബന്ധ നമസ്‌കാരത്തിന്റെ കൂടെയുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

ദുഹ്‌റിന്റെ റവാതിബ്

ഉമ്മുഹബീബ(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: ”നബി(സ്വ) പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: ‘ആരെങ്കിലും ദുഹ്‌റിനു മുമ്പ് നാല് റക്അത്തും ശേഷം നാല് റക്അത്തും പതിവായി നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവനെ നരകത്തിന് നിഷിദ്ധമാക്കുന്നതാണ്” (അഹ്മദ്).

മഗ്‌രിബിന്റെ റവാതിബ്

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം. അദ്ദേഹം പറഞ്ഞു: ”സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്തുകളിലും മഗ്‌രിബിന് ശേഷമുള്ള രണ്ട് റക്അത്തുകളിലും റസൂല്‍(സ്വ) ‘ക്വുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍,’ ‘ക്വുല്‍ ഹുവല്ലാഹു അഹദ്’ എന്ന സൂറത്തുകള്‍ ഓതുന്നത് എനിക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര പ്രാവശ്യം പാരായണം നടത്തുന്നത് ഞാന്‍ കേട്ടിട്ടുണ്ട്” (തിര്‍മിദി).

ഇശാഇന്റെ റവാതിബ്

ആഇശ (റ) നിവേദനം. നബി(സ്വ) പറഞ്ഞു: ആഇശ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും പന്ത്രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കുന്ന കാര്യത്തില്‍ കൃത്യത കാണിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു വീട് നിര്‍മിച്ച് നല്‍കുന്നതാണ്. ദുഹ്‌റിന് മുമ്പ് നാലും ശേഷം രണ്ടും മഗ്‌രിബിന് ശേഷം രണ്ടും ഇശാഇന് ശേഷം രണ്ടും സുബ്ഹിക്കു മുമ്പ് രണ്ടും റക്അത്തുകള്‍” (തിര്‍മിദി).

മറ്റു ചില സുന്നത്തുകള്‍

അസ്വ്‌റിന് മുമ്പ് നാല് റക്അത്ത്

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം. അദ്ദേഹം പറയുന്നു: ”നബി (സ്വ) പറയുകയുണ്ടായി: ‘അസ്വ്‌റിന് മുമ്പ് ആരെങ്കിലും നാല് റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവനോട് കരുണ കാണിക്കുന്നതാണ്” (അഹ്മദ്).

മഗ്‌രിബിന് മുമ്പുള്ള റണ്ട് റക്അത്ത്

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) നിവേദനം. ”നബി(സ്വ) ‘മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പ് നിങ്ങള്‍ നമസ്‌കരിക്കുവിന്‍’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞു. മൂന്നാം തവണ പറഞ്ഞു: ‘ഉദ്ദേശിക്കുന്നവര്‍” (ബുഖാരി).

അനസ്(റ) പറയുന്നു: ”ഞങ്ങള്‍ മദീനയിലായിരിക്കെ, മഗ്‌രിബിന് മുഅദ്ദിന്‍ ബാങ്ക് വിളിച്ച് കഴിഞ്ഞാല്‍ തൂണുകള്‍ക്ക് പിന്നിലേക്ക് മാറിനിന്ന് ഞങ്ങള്‍ പെട്ടെന്ന് ഈരണ്ട് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. ഏതുവരെയെന്ന് ചോദിച്ചാല്‍ അപരിചിതനായ ഒരാള്‍ ആ സമയം പള്ളിയില്‍ വന്നാല്‍ (മഗ്‌രിബ്) നമസ്‌കാരം കഴിഞ്ഞുവെന്ന് തോന്നിപ്പോകും വിധം ഒരുപാടാളുകള്‍ ഈ രണ്ട് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു” (ബുഖാരി, മുസ്‌ലിം).

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) നിവേദനം: ”നബി(സ്വ) പറഞ്ഞു: എല്ലാ രണ്ട് ബാങ്കുകള്‍ക്കിടയിലും നമസ്‌കാരമുണ്ട്. എല്ലാ രണ്ടു ബാങ്കുകള്‍ക്കിടയിലും നമസ്‌കാരമുണ്ട്. മൂന്നാം പ്രാവശ്യം പറയുകയുണ്ടായി; ഉദ്ദേശിക്കുന്നവര്‍ക്ക് എന്ന്” (ബുഖാരി).

ഇതില്‍ പറഞ്ഞ രണ്ട് ബാങ്കില്‍ ഒന്ന് നമസ്‌കാരസമയമായി എന്നറിയിക്കാന്‍ കൊടുക്കുന്ന ബാങ്കും രണ്ടാമത്തേത് നമസ്‌കാരം ആരംഭിക്കാറായി എന്നറിയിക്കാന്‍ കൊടുക്കുന്ന ഇക്വാമത്തുമാണ്.

ജുമുഅക്ക് ശേഷം നാല് റക്അത്ത്

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ”നിങ്ങളില്‍ ആരെങ്കിലും ജുമുഅ നമസ്‌കരിച്ചാല്‍ അതിന് ശേഷം നാല് റക്അത്ത് നമസ്‌കരിക്കട്ടെ” (മുസ്‌ലിം).

വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നിര്‍വഹിക്കപ്പെടുന്ന സുന്നത്ത് നമസ്‌കാരമാണിത്. ജുമുഅക്ക് വന്നവര്‍ പള്ളിയില്‍വെച്ച് കൊണ്ട് ഈ നാല് റക്അത്ത് നമസ്‌കരിക്കണം. രണ്ട് റക്അത്ത് പള്ളിയില്‍വെച്ചും ബാക്കി രണ്ട് റക്അത്ത് വീട്ടില്‍വെച്ചുമാകാം.

അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ)വില്‍ നിന്ന്: അദ്ദേഹം ജുമുഅ നമസ്‌കരിച്ചു കഴിഞ്ഞാല്‍ വീട്ടില്‍പോയി രണ്ട് റക്അത്ത് നമസ്‌കരിക്കും. പിന്നീട് പറയുകയുണ്ടായി; നബി(സ്വ) ഇപ്രകാരമാണ് ചെയ്യാറുള്ളത്.” (മുസ്‌ലിം).

തഹിയ്യത്ത് നമസ്‌കാരം

പള്ളിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ പള്ളിയോടുള്ള ആദരസൂചകമായി നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമാണ് തഹിയ്യത്തുല്‍ മസ്ജിദ് അഥവാ തഹിയ്യത്ത് നമസ്‌കാരം.

അബൂഖത്വാദ(റ)വില്‍ നിന്ന്; നബി(സ്വ) പറയുകയുണ്ടായി: ”നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത്ത് നമസ്‌കരിക്കട്ടെ” (ബുഖാരി, മുസ്‌ലിം).

”നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുന്നതുവരെ അവന്‍ ഇരിക്കരുത്” (ബുഖാരി, മുസ്‌ലിം).

ദുഹാ നമസ്‌കാരം

അബൂഹുറയ്‌റ(റ) പറയുന്നു: ”എന്റെ കൂട്ടുകാരനായ റസൂല്‍(സ്വ) മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയ്യത്ത് നല്‍കിയിരുന്നു. (അത് മരണം വരെ ഞാന്‍ ഒഴിവാക്കിയിട്ടില്ല): എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കല്‍, റണ്ട് റക്അത്ത് ദുഹാ നമസ്‌കാരം, ഉറങ്ങുന്നതിന് മുമ്പ് വിത്‌റ് നമസ്‌കരിക്കല്‍” (ബുഖാരി, മുസ്‌ലിം).

രാത്രി നമസ്‌കാരം (ക്വിയാമുല്ലൈല്‍)

എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് നിര്‍വഹിക്കുന്ന നമസ്‌കാരമാണ് രാത്രി നമസ്‌കാരം. ഏറെ ശ്രേഷ്ഠകരമാണെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിച്ച ഒരു നമസ്‌കാരം കൂടിയാണിത്.

തറാവീഹ് നമസ്‌കാരം

സാധാരണ രാത്രി ഉറങ്ങുന്നതിന് മുമ്പ് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരം വിശുദ്ധ റമദാനില്‍ നിര്‍വഹിക്കുമ്പോള്‍ അതിന് തറാവീഹ് എന്ന് പറയപ്പെടുന്നു.

ആഇശ(റ) നിവേദനം: ”നബി(സ്വ)യുടെ റമദാനിലെ നമസ്‌കാരം എങ്ങനെയായിരുന്നു എന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അവര്‍ പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതന്‍(സ്വ) റമദാനിലാകട്ടെ, അല്ലാത്ത സന്ദര്‍ഭങ്ങളിലാകട്ടെ പതിനൊന്ന് റക്അത്തിനെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ല” (ബുഖാരി, മുസ്‌ലിം).

തഹജ്ജുദ് നമസ്‌കാരം

രാത്രി നമസ്‌കാരം (ക്വിയാമുല്ലൈല്‍), തറാവീഹ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന നമസ്‌കാരം രാത്രി ഉറക്കില്‍ നിന്ന് എഴുന്നേറ്റ് നിര്‍വഹിക്കുമ്പോള്‍ ആ നമസ്‌കാരത്തിന് പറയപ്പെടുന്ന പേരാണ് തഹജ്ജുദ് എന്ന്.

അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബി(സ്വ) പറയുന്നു: ”റമദാനിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം രാത്രിയിലെ നമസ്‌കാരമാണ്” (മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം; അംറുബ്‌നു അബസ(റ)വില്‍ നിന്ന്: നബി(സ്വ) പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ”രക്ഷിതാവ് അടിമയുമായി ഏറ്റവും കൂടുതല്‍ അടുക്കുന്ന സമയം രാത്രിയുടെ അവസാന യാമത്തിലാകുന്നു. ആയതിനാല്‍ ആ സമയം അല്ലാഹുവിനെ ഓര്‍ക്കുന്നവരില്‍ ഉള്‍പ്പെടാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ നീ അപ്രകാരം ചെയ്യുക” (തിര്‍മിദി).

വിത്ര്‍ നമസ്‌കാരം

അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ”വിത്ര്‍ നമസ്‌കാരം ഓരോ മുസ്‌ലിമിന്റെയും അവകാശവും ബാധ്യതയുമാണ്. മൂന്ന് റക്അത്ത് നമസ്‌കരിച്ച് വിത്‌റാക്കാന്‍ ആരെങ്കിലും ഉദ്ദേശിച്ചാല്‍ അവന്‍ അങ്ങനെ ചെയ്യട്ടെ. ഒരു റക്അത്ത് നമസ്‌കരിച്ച് വിത്‌റാക്കാന്‍ ആരെങ്കിലും ഉദ്ദേശിച്ചാല്‍ അവന്‍ അങ്ങനെ ചെയ്യട്ടെ” (അബൂദാവൂദ്).

അലിയ്യിബ്‌നു അബീത്വാലിബ്(റ) നിവേദനം: ”നബി(സ്വ) വിത്ര്‍ നമസ്‌കരിച്ചു. തുടര്‍ന്ന് പറയുകയുണ്ടായി: ഓ, ക്വുര്‍ആനിന്റെ ആളുകളേ, നിങ്ങള്‍ വിതര്‍ നമസ്‌കരിക്കുക. കാരണം, തീര്‍ച്ചയായും അല്ലാഹു ഒരുവനാണ്. അവന്‍ ഒറ്റയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു” (നസാഇ).

വുദൂഇന് ശേഷം രണ്ട് റക്അത്ത്

അബൂഹുറയ്‌റ(റ) നിവേദനം: ”നബി(സ്വ) സുബ്ഹ് നമസ്‌കാരശേഷം ബിലാല്‍(റ)വിനെ വിളിച്ച് കൊണ്ട് പറയുകയുണ്ടായി: ‘ഓ, ബിലാല്‍, താങ്കള്‍ ഇസ്‌ലാമില്‍ പ്രവര്‍ത്തിച്ച ഏറ്റവും നല്ല പ്രവര്‍ത്തനത്തെ സംബന്ധിച്ച് എന്നോട് പറഞ്ഞ് തന്നാലും. കാരണം, സ്വര്‍ഗത്തില്‍ എന്റെ മുന്നില്‍ താങ്കളുടെ ചെരുപ്പിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുകയുണ്ടായി.’ ബിലാല്‍(റ) പറഞ്ഞു: ‘ഞാന്‍ രാത്രിയിലോ പകലിലോ ഏത് സമയം വുദൂഅ് ചെയ്താലും അതിനായി എനിക്ക് നിര്‍ദേശിക്കപ്പെട്ട രണ്ട് റക്അത്ത് ആ വുദൂഅ് ഞാന്‍ നമസ്‌കരിക്കും. അതല്ലാതെ മറ്റൊരു കര്‍മവും (പ്രത്യേകമായി) അതിന് ഞാന്‍ പ്രവര്‍ത്തിക്കുന്നില്ല” (ബുഖാരി, മുസ്‌ലിം).

ദൂരയാത്ര കഴിഞ്ഞ് വന്നാലുള്ള രണ്ട് റക്അത്ത്

ദൂരയാത്ര കഴിഞ്ഞ് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയാല്‍ അവിടെയുള്ള പള്ളിയില്‍ ചെന്ന് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ചശേഷം വീട്ടിലേക്ക് പോകാന്‍ നബി(സ്വ) പഠിപ്പിച്ചു.

ജാബിര്‍(റ) നിവേദനം. അദ്ദേഹം പറഞ്ഞു: ”നബി (സ്വ) എന്നില്‍ നിന്ന് ഒരു ഒട്ടകത്തെ വാങ്ങുകയുണ്ടായി. അങ്ങനെ ഞാന്‍ മദീനയിലേക്ക് പ്രവേശിച്ചപ്പോള്‍ എന്നോട് പള്ളിയില്‍ വന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കുവാന്‍ കല്‍പിച്ചു” (ബുഖാരി, മുസ്‌ലിം).

നന്മയെ ചോദിച്ചുകൊണ്ടുള്ള സുന്നത്ത് നമസ്‌കാരം

ജീവിതത്തിലെ സാഹചര്യങ്ങള്‍ നമ്മെക്കൊണ്ട് പലകാര്യങ്ങളും ചെയ്യിപ്പിക്കാറുണ്ട്. പലകാര്യങ്ങളും ചെയ്യാന്‍ നാം നിര്‍ബന്ധിതരാകാറുണ്ട്. ചിലത് നല്ലകാര്യങ്ങള്‍ക്കുള്ള തുടക്കങ്ങളുമാകാം. ഏത് നിലപാട് സ്വീകരിക്കുന്നതാണ് ഗുണകരം എന്നറിയാത്ത അവസ്ഥയുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍(സ്വ) പഠിപ്പിച്ച ഒരു സല്‍കര്‍മമാണ് നന്മയെ തേടിക്കൊണ്ടുള്ള നമസ്‌കാരം. ഇതിലെ പ്രാര്‍ഥന സ്വഹാബത്ത് ക്വുര്‍ആന്‍ മനഃപാഠമാക്കുന്നതുപോലെ പഠിക്കുമായിരുന്നു.

‘ജാബിറുബ്‌നു അബ്ദുല്ലാഹ്(റ) പറയുന്നു: ”നബി(സ്വ) ക്വുര്‍ആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ സര്‍വ കാര്യങ്ങളിലും ഇസ്തിഖാറത്ത് ചെയ്യേണ്ടത് ഞങ്ങളെ പഠിപ്പിച്ചിരുന്നു. നബി(സ്വ) പറഞ്ഞു: ‘ഒരു കാര്യം ചെയ്യുന്നതിനെ കുറിച്ച് തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്താല്‍ ഉത്തമമായ മാര്‍ഗം പടച്ചവന്‍ കാണിച്ചുതരും.”

”അല്ലാഹുവേ, നിന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ നിന്നോട് ഉത്തമമേതെന്ന് ഞാന്‍ ചോദിക്കുന്നു. നിന്റെ കഴിവിന്റെ അടിസ്ഥാനത്തില്‍ നിന്നോട് ഞാന്‍ കഴിവിനെ ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യത്തില്‍ നിന്ന് ഞാന്‍ ചോദിക്കുകയും ചെയ്യുന്നു. കാരണം, നീ കഴിവുള്ളവനും ഞാന്‍ കഴിവില്ലാത്തവനുമാണ്. നീ എല്ലാം അറിയുന്നു. ഞാന്‍ അറിയുന്നുമില്ല. നീയാകട്ടെ എല്ലാ പരമ രഹസ്യങ്ങളും നല്ലപോലെ അറിയുന്നവനുമാണ്. അല്ലാഹുവേ (ഇവിടെ കാര്യമെന്തെന്ന് പറയുക) എനിക്ക് എന്റെ മതത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും -അഥവാ എന്റെ വര്‍ത്തമാനത്തിലും ഭാവിയിലും- ഉത്തമമാണെന്ന് നീ അറിയുന്നുവെങ്കില്‍ അതെനിക്ക് വിധിക്കുകയും എനിക്കത് എളുപ്പമാക്കിത്തരികയും പിന്നീട് എനിക്കതില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഈ കാര്യം എന്റെ മതത്തിലും എന്റെ ഐഹിക കാര്യത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ എന്നെ അതില്‍ നിന്നും അതിനെ എന്നില്‍ നിന്നും തിരിച്ചു കളയേണമേ. നന്മ എവിടെയാണോ അതെനിക്ക് വിധിക്കുകയും എന്നിട്ട് അതിനെ എനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ” (ബുഖാരി).

അല്ലാഹു സല്‍കര്‍മങ്ങള്‍ ധാരാളം ചെയ്യുവാനും അത് ജീവിതത്തില്‍ നിലനിര്‍ത്തുവാനും നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

 

ദുല്‍ക്കര്‍ഷാന്‍.എ
നേർപഥം വാരിക

ഹജ്ജ് നല്‍കുന്ന തൗഹീദിന്റെ സന്ദേശം

ഹജ്ജ് നല്‍കുന്ന തൗഹീദിന്റെ സന്ദേശം

ഇസ്‌ലാം കാര്യങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണല്ലൊ ഹജ്ജ്. ശരീരവും മനസ്സും സമ്പത്തും സമയവും ത്യാഗവും എല്ലാം ഒത്ത് ചേരുന്ന ഹജ്ജിനോളം ഗൗരവമേറിയ മറ്റൊരു ആരാധന ഒരു പക്ഷേ, നമുക്ക് കണ്ടെത്താനാവുകയുമില്ല. ജീവിതത്തില്‍ അധികമാളുകള്‍ക്കും അത് നിര്‍വഹിക്കാന്‍ അവസരം ലഭിക്കാറില്ലെന്നതുപോലെത്തന്നെ നിര്‍വഹിക്കുന്നവരില്‍ അധികമാളുകളും അതിന്റെ ലക്ഷ്യം കൈവരിക്കാതെ പോകുന്നു എന്നതും വാസ്തവമാണ്!

മഹാനായ മുജാഹിദ്(റ) ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വിന്റെ അടുത്ത് വെച്ച് ഇപ്രകാരം പറഞ്ഞു: ‘എത്രമാത്രം ഹാജിമാരാണ് ഇപ്രാവശ്യം എത്തിയിട്ടുള്ളത്!’ അന്നേരം ഇബ്‌നു ഉമര്‍(റ) പറഞ്ഞു. എത്രയെത്ര യാത്രാ സംഘങ്ങളാണ് ഇപ്രാവശ്യം എന്ന് പറഞ്ഞാല്‍ മതി’ (മുസ്വന്നഫ് അബ്ദുര്‍റസാക്വ്). 

സ്വഹാബത്തിന്റെ കാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ, മേല്‍ പറയപ്പെട്ട വാക്ക് പറയേണ്ടതായി വന്നിട്ടുണ്ടെങ്കില്‍ ഇന്നത്തെ അവസ്ഥസ്ഥപറയേണ്ടതുണ്ടോ?

അതിനാല്‍ ഹജ്ജിന്റെ ആത്മാവ് എന്താണെന്ന് കൃത്യമായി നാം അറിയേണ്ടതുണ്ട്. അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഹജ്ജ് ശഹാദത്ത് കലിമയുടെ പ്രഖ്യാപനമാണ് എന്നതാണ്. അല്ലാഹു, അവനല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്നും അതിനാല്‍ ആരാധനയുടെ ഏതൊക്കെ വശങ്ങളുണ്ടോ അവയൊക്കെയും അല്ലാഹുവിന് വേണ്ടി മാത്രമെ എന്നില്‍ നിന്നും ഉണ്ടായിത്തീരുകയുള്ളൂ എന്നും ജീവിതം കൊണ്ട് തെളിയിക്കലാണത്. അതുപോലെ ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ, മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ റസൂലാണ് എന്നതും തന്റെ ജീവിതം കൊണ്ട് പ്രഖ്യാപിക്കലാണ് അതില്‍ അടങ്ങിയിട്ടുള്ളത്.

ഹജ്ജും തൗഹീദും

നബി(സ്വ) ഒരു ഹജ്ജ് മാത്രമാണ് നിര്‍വഹിച്ചിട്ടുള്ളത്. പ്രസ്തുത ഹജ്ജിനെ സംബന്ധിച്ച് പറയുന്നിടത്ത് സ്വഹാബികള്‍ വിവരിക്കുന്നതില്‍ ഇപ്രകാരം നമുക്ക് കാണാന്‍ കഴിയും. ജാബിര്‍(റ) പറയുന്നു:

”നബി(സ്വ) തൗഹീദിന്റെ പ്രഖ്യാപനം നടത്തി”(മുസ്‌ലിം).

ഹജ്ജ് പൂര്‍ണമായും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യംവെച്ചായിരിക്കണം എന്നത് നബി(സ്വ)യുടെ ഹജ്ജിനെക്കുറിച്ച് പഠിക്കുമ്പോള്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാനാകും.

നബി(സ്വ) ഹജ്ജിലേക്ക് പ്രവേശിച്ചപ്പോള്‍ ഇപ്രകാരം പ്രാര്‍ഥിക്കുകയുണ്ടായി:

”അല്ലാഹുവേ, ലോകമാന്യതക്കും പ്രശസ്തിക്കുമുള്ള ഒരു ഹജ്ജാക്കാക്കി ഇതിനെ മാറ്റരുതേ” (ബുഖാരി).

തല്‍ബിയത്

”ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക ലക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത ലക വല്‍ മുല്‍ക് ലാശരീക ലക്’ (അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധികാരവും നിനക്കുതന്നെ നിനക്കാരും പങ്കുകാരില്ല).

തൗഹീദിന്റെ പ്രഖ്യാപനവും വിളംബരവുമാണ് നാമിതില്‍ ദര്‍ശിക്കുന്നത്. 

കഅ്ബ

ഹജ്ജിന്റെ കര്‍മങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒരു സ്ഥാനമാണ് കഅ്ബക്കുള്ളത്. അല്ലാഹു പറയുന്നത് കാണുക:

”തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു)” (ആലു ഇംറാന്‍: 96). 

കഅ്ബയോടടുക്കുന്ന ഒരു ഹാജിയുടെ മനസ്സിലുണ്ടാകേണ്ടത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി ആദ്യം നിര്‍മിക്കപ്പെട്ട ഒരു ഭവനത്തിനടുത്താണ് ഞാനുള്ളത് എന്നതാണ്.  

സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഒരിക്കലും ബഹുദൈവ വിശ്വാസം കടന്നുവരാന്‍ പാടില്ല. ഏകനായ അല്ലാഹു മാത്രം ആരാധിക്കപ്പെടുന്ന ഭവനമായി കഅ്ബ സംരക്ഷിക്കപ്പെടണം. ഇബ്‌റാഹീം നബിൗക്ക് അല്ലാഹു അതിനുള്ള സ്ഥാനം നിര്‍ണയിച്ചു കൊടുത്തു.

”ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു)” (അല്‍ഹജ്ജ്: 26).

ത്വവാഫ് 

ഹജ്ജിന്റെയും ഉംറയുടെയും റുക്‌നുകളില്‍ പെട്ടതാണ് കഅ്ബ ത്വവാഫ് ചെയ്യല്‍. 

തൗഹീദിന് നിരക്കാത്തതൊന്നും കഅ്ബയുടെ അടുത്ത് വെച്ചും ത്വവാഫിനിടയിലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ത്വവാഫ് ആരംഭിക്കുന്നത് ‘അല്ലാഹു അക്ബര്‍’ എന്ന പ്രഖ്യാപനത്തോടെ ആയിരിക്കണം. ഹജറുല്‍ അസ്‌വദിന് അടുത്തുനിന്ന് അത് ആരംഭിക്കുവാന്‍ സാധിക്കുമെങ്കില്‍ അതിനെ ചുംബിച്ച് കൊണ്ട,് അതിന് കഴിഞ്ഞില്ലെങ്കില്‍ വലതു കൈ കൊണ്ട് അതിനെ തൊട്ട് കൈ മുത്തിക്കൊണ്ട,് അതിനും കഴിഞ്ഞില്ലെങ്കില്‍ വലതു കൈ മാത്രം ഉയര്‍ത്തി അതിനു നേരെ അഭിവാദ്യം ചെയ്തുകൊണ്ടായിരിക്കണം തുടക്കം. പ്രസ്തുത സന്ദര്‍ത്തില്‍ തൗഹീദിന്റെ ആദര്‍ശം കൈമോശം വന്നു പോകുന്നത് പ്രത്യേകം ശ്രദ്ധിക്കണം. മഹാനായ ഉമര്‍(റ) കഅ്ബ ത്വവാഫ് ചെയ്യുന്ന സമയം ഹജറുല്‍ അസ്‌വദിനെ ചുംബിക്കുമ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്:

”കല്ലേ, നീ ഒരു കല്ല് മാത്രമാണ.് എനിക്ക് ഉപകാരം ചെയ്തു തരാനോ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനോ നിനക്ക് ആകില്ല. നബി (സ്വ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല” (ബുഖാരി).

അല്ലാഹുവിന്റെ ഭൂമിയിലെ ഏറ്റവും പവിത്രമായ സ്ഥലം മക്ക. മക്കയിലെ അനുഗൃഹീത സ്ഥലം  ഹറം. ഹറമിലെ വിശുദ്ധമായ കഅ്ബ. കഅ്ബയിലെ, സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവരപ്പെട്ട കല്ലായ ഹജറുല്‍ അസ്‌വദ്. ശ്രദ്ധിച്ചില്ലെങ്കില്‍ ആദരവ് ആരാധനക്ക് വഴിമാറാന്‍ സാധ്യതയുണ്ട്. ഉപകാരം ചെയ്യുന്നവനും ഉപദ്രവങ്ങള്‍ നീക്കുന്നവനും അല്ലാഹു മാത്രമാണെന്ന ചിന്ത അവിടെവെച്ച് ഒരു വിശ്വാസിയില്‍ നിന്നും നഷ്ടപ്പെട്ടുകൂടാ. 

ത്വവാഫിന്റെ പൂര്‍ണത ത്വവാഫിനുശേഷം മ ക്വാമു ഇബ്‌റാഹീമിന്റെ പുറകിലായി രണ്ട് റക്അത്ത് നമസ്‌കാരം കൂടി നിര്‍വഹിക്കുന്നതോടു കൂടിയാണ് കൈവരിക്കപ്പെടുന്നത്. ജനബാഹുല്യത്താല്‍ അവിടെ വെച്ചു തന്നെ നമസ്‌കരിക്കാന്‍ കഴിയണമെന്നില്ല. ഹറമില്‍ സൗകര്യപ്പെടുന്നിടത്ത് അത് നിര്‍വഹിച്ചാല്‍ മതി. 

പ്രസ്തുത നമസ്‌കാരത്തില്‍ ഒന്നാം റക്അത്തില്‍ ഫാതിഹക്ക് ശേഷം സൂറത്തുല്‍ കാഫിറൂനും രണ്ടാം റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്യേണ്ടതുണ്ട്. രണ്ടും കൃത്യമായും തൗഹീദിനെ വ്യക്തമാക്കുന്ന അധ്യായങ്ങള്‍! 

മക്വാമു ഇബ്‌റാഹീം

അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനായി നിര്‍മിക്കപ്പെട്ട കഅബയുടെ പുനര്‍നിര്‍മാണ സമയത്ത് ഇബ്‌റാഹീം നബിൗ കയറി നിന്ന് പടുക്കാന്‍ ഉയരത്തിനായി ഉപയോഗിച്ച കല്ലാണ് അതെന്ന് പറയപ്പെടുന്നു. അതിന്റെയും ചരിത്രം തൗഹീദിന്റെ ഭാഗം തന്നെ. 

സ്വഫായും മര്‍വയും

ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ അവ രണ്ടിന്റെയും അവിഭാജ്യ ഘടകമായി അനു ഷ്ഠിക്കേണ്ടതാണ് സഅ്‌യ്. 

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വജ്ഞനുമാകുന്നു” (അല്‍ബക്വറ: 158).

‘ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് നടത്തുന്നതില്‍ കുറ്റമില്ല’ എന്ന് പറയാന്‍ പ്രത്യേക കാരണമുണ്ട്:

 ജാഹിലിയ്യ കാലത്ത് സ്വഫായില്‍ ‘ഇസാഫ്’ എന്നും മര്‍വയില്‍ ‘നാഇല’ എന്നും പേരുള്ള വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിഗ്രഹാരാധനയുടെ അപകടം മനസ്സിലാക്കിയ വിശ്വാസികള്‍ അവിടെ സഅ്‌യ് ചെയ്യുമ്പോള്‍ അത് അവരുടെ മനസ്സില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുക സ്വാഭാവികം. അതുകൊണ്ട് നിങ്ങള്‍ വിഷമിക്കേണ്ടതില്ല; അവിടെ സഅ്‌യ് നടത്തുന്നത് കുറ്റകരമായ പ്രവര്‍ത്തനമല്ല എന്ന് അല്ലാഹു അവരെ ആശ്വസിപ്പിക്കുകയാണ്. പണ്ട് വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന സ്ഥലമാണെങ്കിലും ഇന്ന് ഞങ്ങളുടെ പ്രഖ്യാപനം ശിര്‍ക്കിനെതിരിലുള്ള തൗഹീദിന്റെ പ്രഖ്യാപനമാണ് എന്ന് ഹജ്ജും ഉംറയും നിര്‍വഹിക്കുന്നര്‍ ഉറക്കെ പ്രഖ്യാപിക്കുന്നു:

”അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല. അവ ന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. സ്തുതിയും അധികാരവും അവനു തന്നെ. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രെ. അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന്‍ തന്റെ വാഗ്ദത്തം പൂര്‍ത്തീകരിച്ചു. തന്റെ ദാസനെ സഹായിച്ചു. ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി”’

എവിടെയും തൗഹീദിന്റെ വിളംബരം!

അറഫ

ദുല്‍ഹജജ് ഒമ്പതിന് ഉച്ച മുതല്‍ അസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്നു. അവിടെയും അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥനകള്‍. 

”അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. എല്ലാ സ്തുതി കളും ആധിപത്യവും അവനുതന്നെ. അവന്‍ എല്ലാറ്റിനും കഴിവുള്ളവനുമാണ്.”

മുസ്ദലിഫ

ദുല്‍ഹജ്ജ് ഒമ്പത് അസ്തമിച്ച, പത്തിന്റെ രാവില്‍ മുസ്ദലിഫയില്‍ രാപ്പാര്‍ക്കണം. അതിന് ശേഷം പത്തിന്റെ പ്രഭാതത്തില്‍ (സൂര്യോദയത്തിന് മുമ്പ്) മിനായിലേക്ക് പോകണം 

ജാഹിലിയ്യ കാലത്ത് മുസ്ദലിഫയിലെ ഥബീര്‍ പര്‍വത നിരകളിലേക്ക് നോക്കി ‘അല്ലയോ ഥബീര്‍ പര്‍വതമേ, സൂര്യനെ ഞങ്ങളിലേക്ക് ഉദിപ്പിക്കൂ’ എന്ന് പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ അത്തരം ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ക്ക് അവസരം കൊടുക്കാതെ സൂര്യോദയത്തിനു മുമ്പ് തന്നെ മുസ്ദലിഫയില്‍ നിന്നും പോകാന്‍ മുസ്‌ലിംകള്‍ കല്‍പിക്കപ്പെട്ടു. 

ബലിയറുക്കല്‍

ഹജ്ജിന്റെ കര്‍മങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബലിയറുക്കല്‍. അതാകട്ടെ അല്ലാഹുവിനുവേണ്ടി മാത്രമാകണം എന്നതാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്.

”നീ നിന്റെ റബ്ബിനുവേണ്ടി നമസ്‌കരിക്കുകയും ബലിയറുക്കുകയും ചെയ്യുക” (സൂറ: അല്‍കൗഥര്‍).

ജംറകളില്‍ കല്ലെറിയല്‍

അല്ലാഹു തന്നോടു കല്‍പിച്ച ആരാധനയുടെ ഭാഗമായാണ് താനിതു നിര്‍വഹിക്കുന്നത് എന്ന മനസ്സോടെ കടലമണിയോളം വലുപ്പമുള്ള ഏഴു കല്ലുകള്‍ കൊണ്ട് ഏഴു പ്രാവശ്യമാണ് ഓരോ ജംറകളിലും എറിയേണ്ടത്.

‘അല്ലാഹു അക്ബര്‍’ എന്ന് തൗഹീദിന്റെ വാക്യം ഉച്ചരിച്ചാണ് എറിയേണ്ടത്.

എല്ലാം അല്ലാഹുവിന്

ഹജ്ജിന്റെ കര്‍മങ്ങള്‍- ഇഹ്‌റാമില്‍ പ്രവേശിച്ച് തല്‍ബിയത്ത് ചൊല്ലല്‍ മുതല്‍ ത്വവാഫുല്‍ വിദാഅ് വരെയുള്ള എല്ലാ കര്‍മങ്ങളും തൗഹീദ് (ഏകദൈവവിശ്വാസം) മനസ്സിലും ജീവിതത്തിലും ഊട്ടിയുറപ്പിക്കാനാണ് നമ്മെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. ‘അല്ലാഹുവേ,  പങ്കുകാരില്ലാത്ത ഏകനായ റബ്ബേ’ എന്ന് ദിവസങ്ങളോളം രാപ്പകല്‍ വ്യത്യാസമില്ലാതെ ഉറക്കെ വിളിച്ച ഒരു ഹാജിക്ക് എങ്ങനെ അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാനും സങ്കടമുണര്‍ത്തി സഹായമര്‍ഥിക്കാനും സാധിക്കും? ഇല്ല, അതൊരിക്കലും ഉുണ്ടായിക്കൂടാ. തൗഹീദിന്നു വേണ്ടി ജീവിച്ച്, ആമാര്‍ഗത്തില്‍ നിരവധി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച്, സാക്ഷാല്‍ അഗ്‌നി പരീക്ഷണത്തിനു വിധേയനായ ഇബ്‌റാഹീം നബി(സ്വ)യുടെയും കുടംബത്തിന്റെയും ജീവിത മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച് അല്ലാഹുവോടല്ലാതെ പ്രാര്‍ഥിക്കുകയും നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്ന, ഇസ്‌ലാമിന്റെതല്ലാത്ത മാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അവന് ഹജ്ജ് എന്തെന്ന് മനസ്സിലാക്കിയിട്ടില്ല. ഇബ്‌റാഹീം നബിയുടെ പ്രഖ്യാപനം നമുക്ക് ക്വുര്‍ആന്‍ പറഞ്ഞു തരുന്നത് കാണുക:

”നിങ്ങള്‍ക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്‌റാഹീം തന്റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:  ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്” (അല്‍മുംതഹിന: 4).

ഈ ആദര്‍ശം ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. എങ്കില്‍ മാത്രമെ നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയുള്ളൂ; അങ്ങനെ നമുക്കതിലൂടെ സ്വര്‍ഗം നേടുവാന്‍ സാധിക്കുകയുള്ളൂ.

പ്രതീക്ഷയും അര്‍പ്പണവും

വിജനമായ മരുഭൂമിയില്‍ പിഞ്ചു പൈതലിനെയും തന്നെയും തനിച്ചാക്കിക്കൊണ്ട് തിരിച്ചുപോകുന്ന ഭര്‍ത്താവിനോട് ‘ഇത് അല്ലാഹുവിന്റെ കല്‍പനപ്രകാരമാണെങ്കില്‍ അവന്‍ ഞങ്ങളെ കയ്യൊഴിക്കുകയില്ല’ എന്നു പറഞ്ഞ ഹാജറാബീവിയുടെ വിശ്വാസത്തിന്റെ കരുത്ത് അതുല്യമാണ്. അല്ലാഹു കൈവിട്ടില്ല. മരുഭൂമിയില്‍ നീരുറവ (സംസം) നല്‍കി അല്ലാഹു അവരെ സഹായിച്ചു. ഇതെല്ലാം നടന്ന സ്ഥലങ്ങള്‍ നേരില്‍ കാണുകയും അയവിറക്കുകയും അവരുടെ അന്നത്തെ പരിശ്രമം സഅ്‌യിലൂടെ ഓര്‍മിക്കുകയും ചെയ്യുന്ന ഹാജിയുടെ മനസ്സില്‍, തന്റെ ജീവിതവും അല്ലാഹുവിന്നര്‍പ്പിച്ച് അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കാനുള്ള പ്രതിജ്ഞ പുതുക്കലായിരിക്കണം. അതെ, അല്ലാഹുവിന്റെ വാഗ്ദാനം അതെത്ര സത്യം!

”ആര്‍ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നുവോ അവര്‍ക്കവന്‍ മാര്‍ഗം കാണിച്ചു കൊടുക്കുകയും അവന്‍ വിചാരിക്കാത്ത വഴിയിലൂടെ ഉപജീവനം നല്‍കുകയും ചെയ്യും. ആര്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നുവോ അവന് അല്ലാഹു മതി, തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. (65:2,3)

അല്ലാഹു മഖ്ബൂലും മബ്‌റൂറുമായ (സ്വീകാര്യവും പുണ്യകരവുമായ) നിലയില്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുവാനും അതിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കുവാനും മുഴുവന്‍ സഹോദരങ്ങള്‍ക്കും തൗഫീഖ് നല്‍കട്ടെ. തങ്ങളുടെ മാതാക്കള്‍ തങ്ങളെ പ്രസവിച്ച ദിവസത്തിലേതു പോലെ പാപമുക്തരായി തിരിച്ചുവരാനും, പ്രതിഫലമായി സ്വര്‍ഗം കരഗമാക്കുവാനും ഹജ്ജ് ചെയ്യുന്ന മുഴുവന്‍ സഹോദരങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ.(ആമീന്‍).

 

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
നേർപഥം വാരിക

സുന്നത്ത്: സ്വഹാബിമാരുടെ പ്രതിബദ്ധത

സുന്നത്ത്: സ്വഹാബിമാരുടെ പ്രതിബദ്ധത

നബിﷺ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ നേരിട്ടനുസരിക്കുകയായിരുന്നു സ്വഹാബികളുടെ പതിവ്. ”ഞാന്‍ എപ്രകാരം നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അപ്രകാരം നിങ്ങള്‍ നമസ്‌കരിക്കുക, ”എന്നില്‍നിന്ന് നിങ്ങളുടെ ആരാധനാകര്‍മങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക” എന്നിപ്രകാരം നബിﷺ പറയുകയും ചെയ്തിരിക്കുന്നു. മാത്രമല്ല തന്റെ ഒരു പ്രവൃത്തി അതേപടി സ്വീകരിക്കുവാന്‍ സ്വഹാബികളില്‍ ആര്‍ക്കെങ്കിലും മനപ്രയാസമുണ്ടെന്നറിഞ്ഞാല്‍ അദ്ദേഹം കോപിക്കുകപോലും ചെയ്തിരുന്നു. 

ഹുദൈബിയ സംഭവ ദിവസം ഉംറക്ക് ഇഹ്‌റാമില്‍ പ്രവേശിച്ചവരോട് അതില്‍നിന്ന് ഒഴിവാകുവാനും മുടി നീക്കുവാനും നബിﷺ കല്‍പിച്ചു. എന്നാല്‍ ചിലരത് ചെയ്യുവാന്‍ കൂട്ടാക്കിയില്ല. ഇതറിഞ്ഞ പ്രവാചകന്‍ﷺ പെട്ടെന്നെഴുന്നേറ്റ് തന്റെ മുടി നീക്കി ഇഹ്‌റാമില്‍ നിന്നൊഴിവായതായി കാണിച്ചുകൊടുത്തു. അതു കണ്ട് സ്വഹാബികളും അങ്ങനെ ചെയ്തു.

റസൂല്‍ﷺ ഒരു കാര്യം ചെയ്തുകണ്ടാല്‍ അതിന്റെ കാരണമന്വേഷിക്കാതെ തന്നെ സ്വഹാബികള്‍ അദ്ദേഹത്തെ പിന്തുടരുമായിരുന്നു. ഒരിക്കല്‍ റസൂല്‍ﷺ ഒരു സ്വര്‍ണമോതിരം ധരിച്ചു. അതുകണ്ട് സ്വഹാബികളും സ്വര്‍ണമോതിരം ധരിച്ചു. പിന്നീട് നബിﷺ അതൊഴിവാക്കിക്കൊണ്ട് പറഞ്ഞു:’ഇനി ഞാനൊരിക്കലും ഇതുപയോഗിക്കുകയില്ല.’ അപ്പോള്‍ ജനങ്ങളും അതൊഴിവാക്കി. (ബുഖാരി ഇബ്‌നു ഉമറി(റ)ല്‍നിന്ന് ഉദ്ധരിച്ചത്).

അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: ”ഞങ്ങളൊരിക്കല്‍ നബിﷺയുടെ കൂടെ നമസ്‌കരിക്കാന്‍ നില്‍ക്കുകയാണ്. നബിﷺ തന്റെ ചെരിപ്പൂരി ഇടതുഭാഗത്ത് വെച്ചു. ഇതു കണ്ട് സ്വഹാബത്തും അതേപോലെ ചെയ്തു. നമസ്‌കാരം കഴിഞ്ഞ് നബിﷺ ചോദിച്ചു: ‘നിങ്ങളെല്ലാം എന്തിനാണ് ചെരിപ്പൂരി വെച്ചത്?’ അവര്‍ പറഞ്ഞു: ‘അങ്ങ് ചെയ്തതുകൊണ്ട്.’ നബിﷺ പറഞ്ഞു: ‘എന്റെ ചെരിപ്പിന്‍മേല്‍ അശുദ്ധിയുണ്ടെന്ന് ജിബ്‌രീല്‍ അറിയിച്ചതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്.’

നബിﷺയെ അനുസരിക്കുന്ന കാര്യത്തില്‍ സ്വഹാബത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്ന ഒരു ഉദാഹരണം കൂടി കാണുക: അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഒരിക്കല്‍ ജുമുഅ നമസ്‌കാരത്തിന് പള്ളിയിലെത്തിയപ്പോള്‍ നബിﷺ പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം വാതില്‍ക്കലെത്തിയതേയുള്ളു. അപ്പോള്‍ കേള്‍ക്കുന്നത് ‘നിങ്ങള്‍ ഇരിക്കുവിന്‍’ എന്ന നബിﷺയുടെ കല്‍പനയാണ്. ഇത് കേട്ടമാത്രയില്‍ അബ്ദുല്ല(റ) വാതില്‍ക്കല്‍ ഒറ്റയിരിപ്പിരുന്നു. ഇതു കണ്ട നബിﷺ വിളിച്ചുപറഞ്ഞു: ‘അബ്ദുല്ലാ, മുന്നോട്ടു വന്നിരിക്കൂ’ (അബൂദാവൂദ്, ഇബ്‌നു അബ്ദില്‍ബര്‍റ്).

ഇതായിരുന്നു സ്വഹാബികളുടെ നിഷ്ഠ. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും അംഗീകാരവും അവര്‍ മതനിയമമായിത്തന്നെ സ്വീകരിച്ചു. അക്കാര്യങ്ങളില്‍ ബദല്‍ നിര്‍ദേശിക്കാനോ അഭിപ്രായം പ്രകടിപ്പിക്കാനോ അവര്‍ മുതിര്‍ന്നില്ല. കാരണം അവ ദൈവിക ബോധനമനുസരിച്ച് ചെയ്യുന്നതാണെന്ന് അവര്‍ മനസ്സിലാക്കി. എന്നാല്‍ മതനിയമമല്ലെന്നു തോന്നിയ വിഷയങ്ങളില്‍ അവര്‍ മര്യാദയോടെ അഭി്രപായം പ്രകടിപ്പിച്ചു. യുക്തമെന്നു തോന്നിയ നിര്‍ദേശങ്ങള്‍ നബിﷺ അംഗീകരിക്കുകയും ചെയ്തു. ബദ്ര്‍ യുദ്ധ സമയത്ത് മുസ്‌ലിംകള്‍ക്ക് താവളമടിക്കാന്‍ നബിﷺ തെരഞ്ഞെടുത്ത സ്ഥലം യുദ്ധതന്ത്രത്തിനു പറ്റിയതല്ലെന്ന് ഹുബ്ബാബ്(റ) അഭിപ്രായപ്പെട്ടപ്പോള്‍ നബിﷺ അവിടെനിന്ന് മാറിയത് ഇതിന് ഉദാഹരണമാണ്.

നബിﷺയുടെ മരണശേഷം

പ്രവാചകനെ അനുസരിക്കണമെന്ന ക്വുര്‍ആനിലെ കല്‍പനകള്‍ക്ക് കാലനിര്‍ണയമില്ല. മനുഷ്യസമൂഹത്തിന്റെ സമ്പൂര്‍ണജീവിതദര്‍ശനമായി അല്ലാഹു അവതരിപ്പിച്ച ക്വുര്‍ആന്‍ ജീവിതവല്‍കരിച്ചു കാണിച്ചു കൊടുത്ത റസൂലിന്റെ ആ സുന്നത്തും കാലദേശ പരിസ്ഥിതികള്‍ക്കതീതമായ ഒരു ജീവിതമാതൃകയാണെന്ന് സൂക്ഷ്മനീരീക്ഷകര്‍ക്ക് േബാധ്യെപ്പടും. പിതാവ്, പുത്രന്‍, ഭര്‍ത്താവ്, പ്രബോധകന്‍, പടയാളി, വ്യാപാരി, തൊഴിലാളി, തൊഴിലുടമ, യജമാനന്‍, സ്‌നേഹിതന്‍, സമുഹനായകന്‍ എന്നിങ്ങനെ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും അദ്ദേഹം മാതൃകകള്‍ സൃഷ്ടിച്ചത് മനുഷ്യകുലത്തിന് എക്കാലത്തും മാതൃകയായിരിക്കണമെന്ന അല്ലാഹുവിങ്കല്‍നിന്നുള്ള നിശ്ചയപ്രകാരം തന്നെയാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ സ്വഹാബികള്‍ ആ ജീവിത ശൈലി നേരില്‍ കണ്ടു, കേട്ടു, അനുകരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അവിടുത്തെ ചര്യ തലമുറകള്‍ കൈമാറി. ആ ചര്യയില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതിരിക്കാന്‍ പ്രവാചകന്റെ ജീവിതകാലത്തെന്നപോലെ മരണശേഷവും സ്വഹാബികള്‍ ശ്രദ്ധിച്ചു. 

മുആദ്(റ)വിനെ യമനിലേക്ക് നിയോഗിച്ചയച്ചുകൊണ്ട് നബിﷺ ചോദിച്ചു: ‘ഒരു വിഷയത്തില്‍ വിധി നല്‍കേണ്ടിവന്നാല്‍ നീ എന്തുചെയ്യും?’ മുആദ്(റ) പറഞ്ഞു: ‘ക്വുര്‍ആനിനെ അടിസ്ഥാനപ്പെടുത്തി  ഞാന്‍ വിധിപറയും.’ നബിﷺ ചോദിച്ചു: ‘ക്വുര്‍ആനിലില്ലെങ്കിലോ?’ മുആദ്(റ) പറഞ്ഞു: ‘ദൈവദൂതരുടെ ചര്യ അവലംബിക്കും’. ‘അതിലും കണ്ടില്ലെങ്കിലോ?’-നബിﷺ ചോദിച്ചു. ‘ഞാന്‍ കാര്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തി അഭിപ്രായം രൂപീകരിക്കും. ഒട്ടും വീഴ്ച വരുത്തുകയില്ല.’ ഇതുകേട്ട നബിﷺ മുആദിന്റെ നെഞ്ചില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍ നിയോഗിച്ചയച്ച ഈ ദൂതന്  അല്ലാഹുവിന്റെ റസൂലിന് ഇഷ്ടമുള്ളവിധം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവു നല്‍കിയ അല്ലാഹുവിന് സര്‍വസ്തുതിയും’ (അഹ്മദ്, അബൂദാവൂദ്).

ക്വുര്‍ആനിലും നബിചര്യയിലും നേര്‍ക്കുനേരെ വിധികാണാത്ത കാര്യങ്ങളില്‍ അവ ആധാരമാക്കി പരിശോധിച്ചു വിധി തീരുമാനിക്കുമെന്ന മുആദിന്റെ പ്രഖ്യാപനവും റസൂലിന്റെ അംഗീകാരവും ഒരു കാര്യം വ്യക്തമാക്കുന്നു. പ്രവാചകന്റെ ശേഷം മനുഷ്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ ക്വുര്‍ആനിന്റെ അടിസ്ഥാനത്തിലും പിന്നീട് സുന്നത്തിന്റെ അടിസ്ഥാനത്തിലും ഇതു രണ്ടിലും കാണാത്തത് ഇൗ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധന നടത്തിയും തീര്‍പ്പുകല്‍പിക്കേണ്ടതാണ് എന്ന്.

പ്രവാചകന്റെ മരണശേഷവും തന്റെ ചര്യ പിന്തുടരാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാെണന്ന് നബിﷺ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ‘നിങ്ങള്‍ക്കു ഞാന്‍ രണ്ടു കാര്യം വിേട്ടച്ചു പോകുന്നു. അവ മുറുകെ പിടിക്കും കാലം നിങ്ങളൊരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണത്.’

‘എന്റെ സമുദായം മുഴുവനും സ്വര്‍ഗത്തില്‍ കടക്കം.; വിസമ്മതിച്ചവര്‍ ഒഴികെ.’ ഇതു കേട്ടവര്‍ ചോദിച്ചു: ‘ആരാണ് റസൂലേ വിസമ്മതിച്ചവര്‍?’ അദ്ദേഹം പറഞ്ഞു: ‘എന്നെ അനുസരിച്ചവര്‍ സ്വര്‍ഗത്തില്‍ കടക്കും. എന്നോട് അനുസരണക്കേട്  കാണിച്ചവര്‍ വിസമ്മതിച്ചവരത്രെ.’

നബിﷺ ഹജ്ജ് വേളയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞതായി ഹാകിം ഇബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്നു: ”നിങ്ങളുെട നാട്ടില്‍ ചെകുത്താന്‍ ആരാധിക്കപ്പെടുന്ന കാര്യത്തില്‍ അവന്‍ നിരാശപ്പെടുകതന്നെ ചെയ്തിരിക്കുന്നു. എന്നാല്‍ അതല്ലാത്ത, നിങ്ങള്‍ നിസ്സാരമാണെന്ന് കരുതുന്ന നിങ്ങളുടെ കര്‍മങ്ങള്‍ കൊണ്ട് അവന്‍ സംതൃപ്തനാകുന്നതാണ്. അതുകൊണ്ട് ജാഗ്രത പുലര്‍ത്തുക. നിങ്ങള്‍ മുറുകെ പിടച്ചാല്‍ പിഴച്ചുപോകാതിരിക്കാന്‍ പര്യാപ്തമായത് ഞാന്‍ നിങ്ങളില്‍ ബാക്കിവെച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥവും നബിയുടെ ചര്യയുമാണത്.”

നബിﷺ ഞങ്ങളോട് സാരസമ്പൂര്‍ണമായ ഒരു ഉപദേശം നല്‍കി. അതുകേട്ട് ഞങ്ങളുടെ ഹൃദയം വിറച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞങ്ങള്‍ ചോദിച്ചു: ‘അങ്ങ് യാത്ര ചോദിക്കുന്നതുപോലെ തോന്നുന്നുവല്ലോ. അതിനാല്‍ ഞങ്ങളോട് വസ്വിയ്യത്ത് ചെയ്താലും.’ നബിﷺ പറഞ്ഞു: ‘ഞാന്‍ വസ്വിയ്യത്ത് ചെയ്യുകയാണ്; നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നും നിങ്ങളുടെ നേതാവ് ഒരു എത്യോപ്യന്‍ അടിമയാണെങ്കില്‍ പോലും നിങ്ങള്‍ കേട്ടനുസരിക്കണമെന്നും. നിങ്ങളില്‍ ആയുസ്സുള്ളവര്‍ ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കാണാനിടയാകും. അപ്പോള്‍ എന്റെ ചര്യയും സന്മാര്‍ഗികളും സച്ചരിതരുമായ പിന്‍ഗാമികളുടെ ചര്യയും നിങ്ങള്‍ അവലംബിക്കണം. അണപ്പല്ലുകൊണ്ട് അവ കടിച്ചുപിടിക്കുക. പുതുതായി വരുന്ന കാര്യങ്ങള്‍ (ബിദ്അത്തുകള്‍) നിങ്ങള്‍ കരുതിയിരിക്കണം. കാരണം ബിദ്അത്തുകളെല്ലാം വഴികേടാണ്.”

മേലുദ്ധരിച്ചതും മറ്റുമായ ഒട്ടേറെ തിരുമൊഴികള്‍ ഉള്‍ക്കൊണ്ട സ്വഹാബികള്‍ നബിചര്യ അവലംബിക്കുന്ന കാര്യത്തിലും അത് പിന്‍തലമുറക്ക് കൈമാറുന്ന കാര്യത്തിലും നിഷ്‌കര്‍ഷ പുലര്‍ത്തി. പ്രവാചകന്‍ﷺ അതിനവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു:

”എന്റെ വാക്കുകള്‍ കേട്ടിട്ട് കേട്ടപോലെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. നേരില്‍ കേട്ടവരെക്കാള്‍ അവരില്‍ നിന്ന് അറിഞ്ഞ എത്രയോ പേര്‍ കൂടുതല്‍ കാര്യം ഗ്രഹിക്കുന്നവരായേക്കാമല്ലോ.”

സ്വഹാബികളുടെ ജാഗ്രത

സ്വഹാബത്ത് പ്രവാചകനോടൊപ്പമാണ് ജീവിച്ചത്. നാട്ടിലും വീട്ടിലും മസ്ജിദിലും അങ്ങാടിയിലുമെല്ലാം അവരദ്ദേഹെത്ത അനുഗമിച്ചു. മുഴുവന്‍ സമയവും സഹവസിക്കാന്‍ സാധിക്കാത്തവര്‍ അതിന് പരിഹാരം കണ്ടെത്തി. കാരണം അവര്‍ അജ്ഞരായിരുന്നു. ഇപ്പോഴാണവര്‍ വിശ്വാസികളായി മാറിയത്. എന്താണ് വിശ്വാസം, കര്‍മങ്ങള്‍ എന്ന് റസൂലില്‍നിന്ന് അറിയുക തന്നെ വേണം. അതിന്നായി കഴിയുന്നത്ര റസൂലിനോട് ഒത്തുകൂടാന്‍ അവര്‍ ബദ്ധപ്പെട്ടു. ഉമര്‍(റ)വില്‍ നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ”ഞാനും അന്‍സ്വാറുകളില്‍ പെട്ട എന്റെ അയല്‍ക്കാരനും കൂടി ഊഴംവെച്ച് നബിﷺയോട് സഹവസിക്കുകയാണ് പതിവ്. ഇത് പോലെ ദൂരദിക്കുകളില്‍ താമസിക്കുന്ന ഗോത്രങ്ങള്‍ നബിﷺയുടെ അടുത്ത് വന്ന് കാര്യങ്ങള്‍ പഠിക്കുവാന്‍ പ്രതിനിധികളെ അയച്ചു. മക്കയില്‍ താമസിച്ചുവരുന്ന ഉക്വ്ബത്ത്ബ്‌നു ഹാരിസിന്റെ അടുത്ത് ഒരുദിവസം ഒരു സ്ത്രീ വന്നു പറഞ്ഞു: ‘നിനക്കും നിന്റെ ഭാര്യക്കും ഞാന്‍ മുലപ്പാലു തന്നിട്ടുണ്ട്.’ ഇതുകേട്ട ഉക്വ്ബത്ത് എത്രയും വേഗം മദീനയിലേക്ക് നബിﷺയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. അവിടെയെത്തി ഈ പ്രശ്‌നത്തെപ്പറ്റി നബിﷺയോട് ചോദിച്ചു. മുലകുടിബന്ധത്തിലുള്ള സഹോദരിയെ അറിയാതെ വിവാഹം ചെയ്താല്‍ എന്തു ചെയ്യണം? നബിﷺ പറഞ്ഞു: ‘ആ സ്ത്രീ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി എന്തു ചെയ്യാനാണ്?’ (വിവാഹബന്ധം ദുര്‍ബലപ്പെട്ടു എന്നര്‍ഥം). അദ്ദേഹം മക്കയിലേക്ക് മടങ്ങി ഭാര്യയുമായി വേര്‍പിരിഞ്ഞു’ (ബുഖാരി ഉദ്ധരിച്ചത്).

സ്വഹാബത്തിന്ന് നേരിട്ടു പഠിക്കാന്‍ പ്രയാസമുള്ള നബിﷺയുടെ കുടുംബജീവിതത്തിലെ ചര്യകളെപ്പറ്റി അവിടുത്തെ പത്‌നിമാരോട് ചോദിക്കാവുന്നതെല്ലാം അവര്‍ ചോദിക്കുമായിരുന്നു. അതിന്ന് പറ്റാത്ത കാര്യങ്ങള്‍ക്കായി തങ്ങളുടെ ഭാര്യമാരെ നബിﷺയുടെ വീട്ടിലേക്കയച്ച് ചോദിപ്പിക്കുകയായിരുന്നു പതിവ്. നോമ്പുകാരന് ഭാര്യയെ ചുംബിക്കാമോ എന്ന് അന്വേഷിക്കാന്‍ ഒരു സ്വഹാബി തന്റെ ഭാര്യയെ പ്രവാചക പത്‌നി ഉമ്മുസലമ(റ)യുടെ വീട്ടിേലക്കയച്ചു. നബിﷺ അങ്ങനെ ചെയ്തിരുന്നതായി ഉമ്മുസലമ(റ) പറയുകയും ചെയ്തു. ഈ വിവരം ആ സ്ത്രീ ചെന്ന് തന്റെ ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ റസൂലിനെപ്പോലെയല്ല. റസൂലിന് അല്ലാഹു അതൊക്കെ അനുവദിച്ചുകാണും. ‘ഈ വിവരം പിന്നീട് അറിഞ്ഞപ്പോള്‍ നബിﷺ കോപത്തോടുകൂടി പറഞ്ഞു: ‘ഞാനാണ് അല്ലാഹുവിനോട് കൂടുതല്‍ അടുത്തവന്‍. അവന്റെ നിയമ പരിധികള്‍ നന്നായി അറിയുന്നതും എനിക്കാണ്’ (മുസ്‌ലിം).

സ്ത്രീകളെ മാത്രം ബാധിക്കുന്ന ആര്‍ത്തവസംബന്ധമായ വിധികളും മറ്റും ചിലപ്പോള്‍ നബിﷺയോട് സ്വഹാബി വനിതകള്‍ ചോദിക്കുമ്പോള്‍ പത്‌നിമാരോട് ചോദിക്കുവാന്‍ നബിﷺ നിര്‍ദേശിക്കാറുണ്ടായിരുന്നു. (ബുഖാരി, മുസ്‌ലിം, നസാഈ-ആഇശ(റ)യില്‍ നിന്ന്).

ഇങ്ങനെ നബിﷺയില്‍ നിന്ന് വിജ്ഞാനം നേടുന്ന വിഷയത്തില്‍ സ്വഹാബികള്‍ സ്വാഭാവികമായും തുല്യരായിരുന്നില്ല. കാരണം അവരുടെ കൂട്ടത്തില്‍ അങ്ങകലെയുള്ള മരുഭൂവാസികളും വ്യാപാരത്തിനും മറ്റുമായി നാടുചുറ്റി നടക്കുന്നവരും നാട്ടില്‍തന്നെ ജീവിതപ്രശ്‌നങ്ങൡ മുഴുകിയവരും മറ്റു ജോലികളൊന്നുമില്ലാതെ കിടപ്പാടം പോലുമില്ലാതെ പ്രവാചകന്റെ പള്ളിയുടെ മൂലയില്‍ നിത്യവും കഴിഞ്ഞുകൂടിയിരുന്നവരുമെല്ലാമുണ്ടായിരുന്നു. അതിനാല്‍ ചിലര്‍ക്ക് നബിﷺയോടാപ്പം വളരെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. ചിലര്‍ക്ക് കുറച്ചുമാത്രവും. എല്ലാവരും ഒത്തുചേരുക ജുമുഅക്കും പെരുന്നാള്‍ ദിവസങ്ങളിലുമായിരിക്കും. ഇതിന്നു പുറമെ ജനങ്ങളെ ഉപദേശിച്ചു മടുപ്പിക്കാതിരിക്കാനും നബിﷺ ശ്രദ്ധിച്ചിരുന്നു. 

ആദ്യത്തെ നാലു ഖലീഫമാര്‍, നബി പത്‌നിമാര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തുടങ്ങിയവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നബിചര്യ കൂടുതല്‍ അറിയാമായിരുന്നു. അതുപോലെ നബിﷺയെ ചുറ്റിപ്പറ്റി മാത്രം ജീവിച്ചവരോ, നബിയുടെ എഴുത്തുകാരോ ഒക്കെയായിരുന്നവര്‍ക്കും ആപേക്ഷികമായി സുന്നത്ത്കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിച്ചു. അബൂഹുറയ്‌റ(റ), അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്(റ) എന്നിവര്‍ ഈ രണ്ടാം വിഭാഗത്തില്‍ പെടുന്നവരാണ്. കൂടുതല്‍ കാലം നബിﷺയോട് സഹവസിച്ചവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. കാലദൈര്‍ഘ്യം കുറവാണെങ്കിലും കൂടുതല്‍ സമയം അദ്ദേഹത്തോട് സഹവസിച്ചവര്‍ക്കും കൂടുതല്‍ കേള്‍ക്കാനും കാണാനും അനുഭവിക്കാനും അവസരം ലഭിക്കുക സ്വാഭാവികം മാത്രം. ഇതുകൊണ്ടാണ് പല സ്വഹാബികളും നന്നെക്കുറച്ചു മാത്രം ഹദീഥുകള്‍ ഉദ്ധരിച്ചപ്പോള്‍ മറ്റു ചിലര്‍ ചെറിയതും വലിയതുമായ ഒട്ടേറെ ഹദീഥുകള്‍ ഉദ്ധരിച്ചത്.

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

മന്‍ഹജ് വിരോധത്തിന്റെ അന്തര്‍ധാരകള്‍

മന്‍ഹജ് വിരോധത്തിന്റെ അന്തര്‍ധാരകള്‍

പണ്ഡിതരും പഠിതാക്കളും പ്രബോധകരും പ്രബോധിതരും ഇന്നേറെ കേട്ടും ഉപയോഗിച്ചും പരിചയിച്ച പദമാണ് ‘മന്‍ഹജുസ്സലഫ്’ എന്നത്. പ്രമാണങ്ങളുടെ വെളിച്ചെത്തില്‍ മതകാര്യങ്ങളെ അറിയാനും പഠിപ്പിക്കാനുമുള്ള രീതിശാസ്ത്രമാണിത്. ചിലരെങ്കിലും തെറ്റുധരിച്ചപ്പോലെ ഇതൊരു മദ്ഹബോ പ്രമാണമോ അല്ല. തന്നിഷ്ടങ്ങളെ പിന്‍പറ്റി കേവല ബുദ്ധികൊണ്ട് മാത്രം ദീനിനെ അറിഞ്ഞവര്‍ക്ക് ഇതെന്നും അലോസരമായിട്ടുണ്ട്. ക്വദ്‌രിയാക്കള്‍, ഖവാരിജുകള്‍, ശിയാക്കള്‍, മുഅ്തസിലിയാക്കള്‍, സ്വൂഫികള്‍ തുടങ്ങിയ വ്യതിയാന കക്ഷികളെല്ലാം അതിന്റെ വ്യക്തമായ തെളിവുകളാണ്.

മതവിഷയങ്ങളെ ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ക്കൊപ്പിച്ച് വിശദീകരിക്കാതെ ഉത്തമ തലമുറയില്‍ ജീവിച്ചവരില്‍ നിന്ന് മനസ്സിലാക്കുന്ന രീതിയാണ് ശരി. ഇതിനെ ഉപേക്ഷിക്കുന്നവര്‍ വലിയ പിഴവുകളിലകപ്പെടുന്നതില്‍ സംശയമില്ല. 

2018 സെപ്റ്റംബര്‍ 16-30 ലക്കം ‘സത്യധാര’യില്‍ ‘സലഫി മന്‍ഹജ് ഇവിടെ വന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണം’ എന്ന തലക്കെട്ടില്‍ സി.പി. ഉമര്‍ സുല്ലമിയുമായുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിച്ചതായി കണ്ടു. മുജാഹിദുകള്‍ എന്നോ മറുപടി നല്‍കിക്കഴിഞ്ഞ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന അഭിമുഖത്തിലെ ഓരോ വാക്കുകള്‍ക്കും ഈ കുറിപ്പിലൂടെ മറുപടിയാന്‍ ഉദ്ദേശിക്കുന്നില്ല. മന്‍ഹജ് വിരോധത്തിലെ പൊള്ളത്തരം വ്യക്തമാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

സലഫുകളുടെ മന്‍ഹജ് അനുസരിച്ച് പ്രമാണങ്ങളെ മനസ്സിലാക്കുന്നത് ഒരു മഹാപാപമാണെന്ന്‌സമര്‍ഥിക്കുവാനാണ് ഇരു വിഭാഗവും ഇതിലൂടെ ശ്രമിക്കുന്നത്. അദ്ദേഹം പറയുന്നത് കാണുക: ”സലഫി മന്‍ഹജിന്റെ ഇറക്കുമതിയാണ് മുജാഹിദ് പ്രസ്ഥാനത്തിനകത്തെ എല്ലാ പ്രശ്‌നങ്ങളുടെയും കാരണം. നമ്മള്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്താണെന്നു പറയുന്നവരാണ്. നമ്മുടെ സീലും മുദ്രയും അങ്ങനെയാണ്. അതിന്റെ കൂടെ ഒരു ‘മന്‍ഹജുസ്സലഫി’ ചേര്‍ക്കേണ്ടതില്ല. മന്‍ഹജുസ്സലഫിയെന്നാല്‍ ഒരു സലഫിയുടെ മന്‍ഹജാണല്ലോ. ഏതു സലഫിയുടെ മന്‍ഹജാണത്?” (സത്യധാര/പേജ്10).

ക്വുര്‍ആനിനോടും സുന്നത്തിനോടും പ്രതിബദ്ധതയില്ലാത്തവര്‍ക്കും അഹ്‌ലുസ്സുന്നയുടെ മാര്‍ഗത്തെ അവഗണിച്ചവര്‍ക്കും മാത്രമെ ഇങ്ങനെ വിളിച്ചു പറയാനാകൂ. കാരണം പ്രമാണങ്ങള്‍ പഠിക്കുന്നതിന്റെ അടിസ്ഥാനം മന്‍ഹജാകണമെന്നത് ഇസ്‌ലാമിന്റെ നിര്‍ദേശമാണ്. 

അല്ലാഹു പറയുന്നു: ”നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ” (ക്വുര്‍ആന്‍ 2:137).

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

”അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ”(ക്വുര്‍ആന്‍ 30:32). 

ഈ ആയത്തിനെ (30:32) വിശദീകരിച്ച് ഇബ്‌നു കഥീര്‍(റഹി)പറയുന്നു: ”ഈ സമൂഹത്തിലും വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒന്നൊഴികെ എല്ലാം വഴികേടാണ്. അല്ലാഹുവിന്റെ ക്വുര്‍ആനിനെയും നബിﷺയുടെ ചര്യയെയും സ്വഹാബത്താകുന്ന ആദ്യ തലമുറയെയും താബിഉകളെയും ആധുനികരും പൗരാണികരുമായ മുസ്‌ലിം പണ്ഡിതന്മാരെയും മുറുകെ പിടിക്കുന്ന അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയാണവര്‍ (വഴികേടിലാകപ്പെടാത്തവര്‍)” (ഇബ്‌നു കഥീര്‍ വാള്യം 3, പേജ് 574)

അബ്ദുല്ലാഹ്ബ്‌നു അംറ്(റ)വില്‍ നിന്ന്: നബിﷺ പറഞ്ഞു: ”നിശ്ചയം ബനൂഇസ്‌റാഈല്യര്‍ എഴുപത്തി രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമൂഹം എഴുപത്തി മൂന്ന് വിഭാഗങ്ങളായി പിരിയും. ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിലായിരിക്കും.” സ്വഹാബത്ത് ചോദിച്ചു: ”ആരാണ് ആ വിഭാഗം?” നബിﷺ പറഞ്ഞു: ”ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട മാര്‍ഗത്തില്‍ നിലകൊണ്ടവര്‍ ആരാണോ അവര്‍” (തുര്‍മുദി).

അബ്ദുല്ല(റ)വില്‍ നിന്ന്: നബിﷺ പറഞ്ഞു: ”എന്റെ തലമുറയാണ് ഉത്തമ തലമുറ. പിന്നെ അവരെ പിന്‍പറ്റി വരുന്നവര്‍. പിന്നെ അവരെ പിന്‍പറ്റി വരുന്നവര്‍” (മുസ്‌ലിം).

ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ”നിങ്ങളില്‍ ആരെങ്കിലും മാതൃകയാക്കുന്നുവെങ്കില്‍ മുഹമ്മദ് നബിﷺയുടെ സ്വഹാബത്തിനെ മാതൃകയാക്കട്ടെ. അവരാണ് ഈ സമൂഹത്തിലെ ഏറ്റവും നല്ല അവസ്ഥയിലുള്ളവര്‍, അഗാധജ്ഞാനമുള്ളവര്‍, കൃത്രിമത്വം ഒട്ടും ഇല്ലാത്തവര്‍, നേര്‍മാര്‍ഗത്തില്‍ നിലകൊണ്ടവര്‍. തന്റെ പ്രവാചകന്റെ അനുയായികളാവാന്‍ അല്ലാഹു തെരെഞ്ഞെടുത്തവരാണവര്‍. നിങ്ങള്‍ അവരുടെ ശ്രേഷ്ഠത അംഗീകരിക്കണം. അവരുടെ കാല്‍പാടുകളെ നിങ്ങള്‍ പിന്‍പറ്റണം. കാരണം അവരായിരുന്നു നേര്‍മാര്‍ഗത്തില്‍ നിലകൊണ്ടവര്‍” (ഇബ്‌നു അബ്ദുല്‍ ബര്‍റ്, ജാമിഉ ബയാനില്‍ ഇല്‍മ്).

ആദ്യമായി ക്വദ്‌റിനെ നിഷേധിച്ച മഅ്ബദുല്‍ ജുഹ്‌നി ബസ്വറയില്‍ വന്നപ്പോള്‍ താബിഉകളായ യഹ്‌യബ്‌നു യഅ്മറും ഹുമൈദ്ബ്‌നു അബ്ദിറഹ്മാന്‍ അല്‍ഹിമൈരിയും ഇതിനെപ്പറ്റി അറിയാന്‍ സ്വഹാബത്തിനെ തേടിപ്പോയ, ഇമാം മുസ്‌ലിം ഉദ്ധരിച്ച സംഭവം മന്‍ഹജുസ്സലഫിന്റെ പ്രാധാന്യം ബോധ്യമാക്കിത്തരുന്നു.

ഇമാമുസ്സുന്ന എന്നറിയപ്പെടുന്ന അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) പറഞ്ഞു: ‘നമ്മുടെ അടുക്കല്‍ സുന്നത്തിന്റെ അടിസ്ഥാനമെന്നത് റസൂല്‍ﷺയുടെ അനുചരന്മാര്‍ നിലകൊണ്ട മാര്‍ഗം മുറുകെ പിടിക്കലും അവരുടെ മാതൃക പിന്‍പറ്റലുമാണ്” (ഉസ്വൂലുസ്സുന്ന).

ഇത്രയധികം പ്രമാണ പിന്‍ബലമുള്ള ഒന്നിനെ ‘ഇറക്കുമതി,’ ‘മന്‍ഹജുസ്സലഫി’ എന്നിങ്ങനെ പരിഹസിക്കുന്നത് അജ്ഞതയും അവിവേകവുമാണ്.

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ ഹസനുല്‍ ബസ്വരി, സുഫിയാനു ഥൗരി, ലൈസ്ബ്‌നുസഅദ്, അബൂഹനീഫ, മാലിക് ബ്‌നു അനസ്, അഹ്മദ്ബ്‌നു ഹമ്പല്‍, ശാഫിഈ, നുഅമുല്‍ ഹമ്മാദ്, ബുഖാരി, മുസ്‌ലിം, ഇബ്‌നു ഖുസൈമ, ലാലകായി, ആജുരി, ത്വബ്‌രി, ക്വുര്‍ത്വുബി എന്നീ പണ്ഡിതരും മന്‍ഹജിന്റെ മഹത്ത്വം ഉള്‍ക്കൊണ്ടവരും അത് സമൂഹത്തെ ഉണര്‍ത്തിയവരുമാണ്.

ഇനി പ്രസ്ഥാന ചരിത്രം പരിശോധിക്കാം. 1924ല്‍ ‘കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ’യും 1950ല്‍ ‘കേരള നദ്‌വതുല്‍ മുജാഹിദീനും’ രൂപീകരിക്കപ്പെട്ടത് ഈ ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ വേണ്ടി മാത്രമാണ്. സംഘടനയുടെ പ്രഥമ പ്രസിഡന്റായ കെ.എം മൗലവി എഴുതുന്നു: ‘അതായതു നബിﷺ ക്വുര്‍ആന്‍ സ്വഹാബികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും തിരുമേനിﷺയുടെ വാക്കുമൂലവും പ്രവൃത്തിമൂലവും ക്വുര്‍ആനിന്റെ ഉദ്ദേശവും താല്‍പര്യവും അവരെ മനസ്സിലാക്കുകയും ഇങ്ങനെ ക്വുര്‍ആനിനും ഹദീഥിനുമനുസരിച്ചു ജീവിക്കുവാന്‍ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി പരിശുദ്ധ ക്വുര്‍ആനും ഹദീഥും വേണ്ടതിന്‍വണ്ണം ഗ്രഹിക്കുകയും അവയെ പരിപൂര്‍ണമായി അനുസരിച്ചുകൊണ്ടുള്ള ജീവിതം നയിച്ചു പരിശീലനം സിദ്ധിക്കുകയും ചെയ്ത ഒരു ജനത തിരുമേനിയുടെ മരണത്തിന് മുമ്പുതന്നെ നിലവില്‍ വന്നിട്ടുണ്ട്. സ്വഹാബത്ത് താബിഈങ്ങള്‍ക്ക് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും അര്‍ഥം പഠിപ്പിച്ചുകൊടുത്തിട്ടുമുണ്ട്. ക്വുര്‍ആനിനും ഹദീഥിനും സ്വഹാബത്തും താബിഈങ്ങളും കൊടുത്തിട്ടുള്ള അര്‍ഥങ്ങള്‍ക്കും അവയില്‍ നിന്നു മനസ്സിലാക്കിയിട്ടുള്ള സിദ്ധാന്തങ്ങള്‍ക്കും എതിരായി അര്‍ഥം കൊടുക്കുവാനോ വ്യാഖ്യാനം നല്‍കുവാനോ അവരാരും പറയാത്ത അര്‍ഥം സ്വയം കൊടുത്തു ക്വുര്‍ആനിന്റെയും ഹദീഥിന്റെയും ഉദ്ദേശത്തെ അലങ്കോലപ്പെടുത്തുവാനോ ആര്‍ക്കും അവകാശമില്ല തന്നെ” (പരപ്പനങ്ങാടി വാദപ്രതിവാദം, പേജ് 59,60). 

വീണ്ടും അദ്ദേഹം എഴുതുന്നു: ”അല്ലാഹു ഇല്ലെന്നും യാതൊരു നബിമാരെയും അല്ലാഹു അയച്ചിട്ടില്ലെന്നും ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും തനിക്ക് മനസ്സിലായിട്ടുണ്ടെന്നും അതിനാല്‍ തനിക്കതനുസരിച്ചുനടക്കാമോ എന്നും ചോദിക്കും പോലെയാണ് ഈ ചോദ്യം. അത്തരക്കാരോടുള്ള മറുപടി സ്വഹാബത്തും താബിഈങ്ങളും ക്വുര്‍ആനും ഹദീഥും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതനുസരിച്ചു പഠിക്കുവാനും മനസ്സിലാക്കുവാനും ശ്രമിക്കണമെന്നും എന്നിട്ട് അതിന്നനുസരിച്ചു പ്രവര്‍ത്തിക്കണമെന്നും ആകുന്നു” (അതേ പുസ്തകം, പേജ് 61). 

അമാനി മൗലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തിന് 1964ല്‍ കെ.എം മൗലവി എഴുതിയ അവതാരികയില്‍ ഇപ്രകാരം കാണാം: ”ഈ പരിഭാഷയും ഇതിലെ വ്യാഖ്യാനങ്ങളുമെല്ലാം ‘സലഫീ’ങ്ങളുടെ മാതൃകയനുസരിച്ചുകൊണ്ടുള്ളതാണെന്ന് എനിക്ക് തീര്‍ച്ചയായും പറയുവാന്‍ കഴിയുന്നതാണ്. പൗരാണിക മഹാന്മാരുടെ മാതൃക പിന്‍പറ്റുന്നതിലാണ് നമ്മുടെ എല്ലാ നന്മയും സ്ഥിതി ചെയ്യുന്നത്. പില്‍കാലക്കാരുടെ പുത്തന്‍ നിര്‍മാണങ്ങളിലാണ് എല്ലാ തിന്മയും നിലകൊള്ളുന്നത്” (വാള്യം1, പേജ്12).

ഇതിനെയെല്ലാം ചവിട്ടിമെതിച്ചുകൊണ്ടല്ലാതെ മന്‍ഹജ് വിരോധ പരാക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനാവില്ല. പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലം കണ്ടുതുടങ്ങുന്നതിനിടിയില്‍ സമസ്ത, ജമാഅത്തെ ഇസ്‌ലാമി, സി.എന്‍ അഹ്മദ് മൗലവി, ചേകനൂര്‍ മൗലവി തുടങ്ങിയവര്‍ സച്ചരിതരായ പൂര്‍വസൂരികളുടെ പാത വിട്ട് സഞ്ചരിക്കാന്‍ തുടങ്ങി. 

മന്‍ഹജുസ്സലഫ് മാത്രമല്ല സലഫി എന്ന പേരുതന്നെ പരമാവധി ഒഴിവാക്കുവാനും മുജാഹിദ് പ്രസ്ഥാനത്തെ ഇഖ്‌വാനിസത്തിന്റെ ആലയത്തില്‍ കൊണ്ടുപോയി തളയ്ക്കുവാനും അണിയറ ശ്രമങ്ങള്‍ നടത്തിയ മടവൂര്‍ വിഭാഗത്തിന് 2002ല്‍ പ്രസ്ഥാനത്തില്‍ നിന്ന് വേറിട്ടു പ്രവര്‍ത്തിക്കേണ്ട അവസ്ഥ വന്നത് ഓര്‍ക്കുക. സലഫി മന്‍ഹജിനെ അഞ്ചാം മദ്ഹബ് എന്ന് പരിഹസിക്കാനും ഇവര്‍ മടികാണിച്ചില്ല. എന്നാല്‍ കേരളത്തില്‍ മന്‍ഹജുസ്സലഫിനെ പരിഹസിച്ചു നടന്ന അതേസമയം തന്നെ സുഊദി അറേബ്യയിലെ പണ്ഡിതന്മാരുടെയും ഭരണാധികാരികളുടെയും പിന്തുണയും സഹായസഹകരണങ്ങളും ലഭിക്കുവാന്‍ തങ്ങള്‍ സലഫി മന്‍ഹജ് പിന്തുടര്‍ന്ന് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്ന് പ്രചിപ്പിക്കുന്ന ഇരട്ടത്താപ്പ് നയവും ഇവര്‍ കാണിച്ചിരുന്നു. 

2002ല്‍ കെ.എന്‍.എം എറണാകുളത്തുവെച്ച് ആറാം സംസ്ഥാന സമ്മേളനം നടത്തിയപ്പോള്‍ വേറെ സംഘടനയുണ്ടാക്കി പുറത്തുപോയ മടവൂര്‍ വിഭാഗം കോഴിക്കോട് വെച്ച് ആറാം സംസ്ഥാന സമ്മേളനം നടത്തുകയുണ്ടായി. 2002 ഡിസംബര്‍ 15 മുതല്‍ 18 കൂടിയ ദിവസങ്ങളിലായിരുന്നു പ്രസ്തുത സമ്മേളനം. ഈ സമ്മേളനവുമായി ബന്ധപ്പെട്ട് മക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തില്‍ (2002 ഡിസംബര്‍ 12ന് പുറത്തിറങ്ങിയത്) സമ്മേളനവുമായി ബന്ധപ്പെട്ട പ്രസ്താവന വന്നിരുന്നു. (അതിന്റെ ഫോട്ടോ കാണുക).

അര നൂറ്റാണ്ടുകാലമായി സലഫി മന്‍ഹജും വിശ്വാസവും അനുസരിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് തങ്ങള്‍ എന്ന് അതില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്! എന്നാല്‍ കേരളത്തില്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നത് സലഫി മന്‍ഹജ് ഗള്‍ഫിലെ ഇറക്കുമതിയാണെന്നും അഞ്ചാം മദ്ഹബെന്നും! മടവൂര്‍ സാഹിബ് വീണ്ടും വഴിതിരിഞ്ഞപ്പോള്‍ മുജാഹിദുകളെ ശത്രുക്കളായി മാത്രം കാണുന്നവര്‍ക്ക് അവരുടെ പ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍കി ഉമര്‍ സുല്ലമി ഇതാ (2002ലെ പിളര്‍പ്പിനെ തുടര്‍ന്നും ഇദ്ദേഹം ഈ മാര്‍ഗം പിന്തുടര്‍ന്നിരുന്നു) രംഗത്തുവന്നിരിക്കുന്നു. 

മന്‍ഹജിനെ മുജാഹിദുകള്‍ സ്വതന്ത്രമായ ഒരു പ്രമാണമായിട്ടാണ് കാണുന്നത് എന്ന് വരുത്തിത്തീര്‍ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം കാണുക: ”മുമ്പ് സമാനമായ ഒരു പ്രശ്‌നം ഉടലെടുത്തപ്പോള്‍ ഇരുപക്ഷത്തുനിന്നുമുള്ള പത്തുവീതം പണ്ഡിതന്മാര്‍ ചേര്‍ന്നു നമ്മുടെ പ്രമാണമെന്താണെന്ന് തീരുമാനിച്ചതാണ്. അതുപ്രകാരം വിശുദ്ധക്വുര്‍ആന്‍, സ്വഹീഹായ ഹദീസ്, സര്‍വാംഗീകൃത ഇജ്മാഅ്, വ്യക്തമായ ഖിയാസ് എന്നിവയാണ് പ്രമാണങ്ങളെന്ന് അംഗീകരിച്ചതാണ്. അതിനു പുറമെ സലഫീ മന്‍ഹജ് എന്ന പേരില്‍ ഒരു പ്രമാണമില്ല” (പേജ്10).

ഇസ്‌ലാം പ്രമാണമാക്കാത്ത ഒന്നിനെ യഥാര്‍ഥ മുജാഹിദുകളാരും ഇന്നുവരെ പ്രമാണമാക്കിയിട്ടില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്. കെ.എം മൗലവി എഴുതുന്നു: ”ക്വുര്‍ആനിന്റെയും ഹദീഥിന്റയും വ്യാഖ്യാനത്തില്‍ സ്വഹാബത്ത് വിവരിച്ചതും ഗ്രഹിച്ചതുമാണ് പ്രമാണമാക്കേണ്ടത് എന്ന സംഗതി അഹ് ലുസ്സുന്നഃ വല്‍ജമാഅഃ ആണ് തങ്ങളെന്ന് ഓരോ കക്ഷിയും വാദിക്കുന്നതു കൊണ്ടു വ്യക്തമായിരിക്കുന്നു” (പരപ്പനങ്ങാടി വാദപ്രതിവാദം, പേജ് 15).

‘ആദര്‍ശ വ്യതിയാനം ആരോപിച്ച് കൊണ്ടാണല്ലോ രണ്ടായിരത്തില്‍ ഞങ്ങളെ മാറ്റിനിര്‍ത്തിയത്’ എന്ന് സുല്ലമി പരിതപിക്കുന്നുണ്ട്. മാറ്റിനിര്‍ത്തപ്പെട്ട വിഭാഗത്തിന് ആദര്‍ശ വ്യതിയാനം ഉണ്ടെന്ന് 2000 ല്‍ ചൂണ്ടിക്കാണിക്കപ്പെട്ടതില്‍ ഒന്നാമത്തേത് മന്‍ഹജ് തന്നെയാണ്. 2001ല്‍ ഇദ്ദേഹമടക്കം ഇരുപത് പേര്‍ ഒപ്പിട്ട തീരുമാനങ്ങള്‍ ഇവിടെ ചേര്‍ക്കാം.

വ്യതിയാനം: ‘ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാര്‍ഗം(മന്‍ഹജ്) അവലംബിക്കേണ്ടതില്ലെന്നും അങ്ങനെ ഒരു മന്‍ഹജ് തന്നെ ഇല്ലെന്നുമുള്ള വാദം നാം ഇതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ്.’

പ്രതികരണം:’ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റ മാര്‍ഗം അവലംബിക്കേണ്ടതില്ലെന്ന വാദം ഞങ്ങള്‍ക്കില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മന്‍ഹജ് ഇല്ല.’

തീരുമാനം: ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റ മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത് എന്ന് യോഗം അംഗീകരിച്ചു’ (കെ.ജെ.യു നിര്‍വാഹകസമിതി യോഗ തീരുമാനങ്ങള്‍).

ഇതിന്‌ശേഷം ഉമര്‍ സുല്ലമി തന്റെ, ‘എന്റെ നിലപാട്’ എന്ന കൃതിയില്‍ എഴുതിയത് കാണുക: ‘എന്നാല്‍ ഒരഞ്ചാം പ്രമാണത്തിന്റെ അനുകരണം അതിലേക്ക് കടന്നുവരുന്നത് മുജാഹിദുകള്‍ ഒരിക്കലും അംഗീകരിക്കുകയില്ല’ (പേജ് 3).

മേല്‍വിലാസമില്ലാതെ ഇവര്‍ പുറത്തിറക്കിയ നീലപുസ്തകവും ഇവരുടെ മന്‍ഹജ് വ്യതിയാനം സത്യമാണെന്ന് തെളിയിക്കാന്‍ ആക്കം കൂട്ടി. 2014ല്‍ ശബാബില്‍ തന്നെയും വന്നത് ഇങ്ങനെ: ‘മദ്ഹബിനെയും തഖ്‌ലീദിനെയും എതിര്‍ക്കുന്നുവെങ്കിലും ഒരു സലഫീമന്‍ഹജ് വാദം പ്രത്യക്ഷപ്പെട്ടു’ (ശബാബ് 2014 ഫെബ്രുവരി 7, പേജ്10). 

ആദര്‍ശ ശത്രുവിന് സുല്ലമി തന്റെ അഭിമുഖത്തിലൂടെ മുഴുവന്‍ മുജാഹിദുകെളയും അടിക്കുവാന്‍ കൊടുത്ത മുട്ടന്‍ വടി കാണുക: ”ഈ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം മുജാഹിദ് പ്രസ്ഥാനത്തിനകത്ത് സലഫീ മന്‍ഹജ് കടന്ന് കൂടിയതാണ്. കാരണം സലഫികളില്‍ തീവ്രവാദികളുണ്ട്” (പേജ് 13). 

സച്ചരിതരായ പൂര്‍വികരെ പിന്‍പറ്റി ജീവിക്കുന്നവരാണ് സലഫികള്‍. ഈ പേരില്‍ തീവ്രവാദികളെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ചിലരുണ്ട്. സ്വന്തം തീവ്രത മറയ്ക്കലാണതിന്റെ ഉദ്ദേശ്യം. ആദര്‍ശ നിഷ്ഠയും പ്രമാണങ്ങളെ പിന്‍പറ്റല്‍ അനിവാര്യമാണെന്ന ബോധവും ആരിലാണോ ഒന്നിക്കുന്നത് അവര്‍ ആരോപണങ്ങള്‍ക്ക് വിധേയരാവുക സ്വാഭാവികം. കാരണം ഇസ്‌ലാം അതിന്റെ തനിമയോടെ ലോകത്ത് നിലനിക്കുന്നത് പലരുടെയും ഉറക്കം കെടുത്തുന്ന കാര്യമാണ്. 

ശിര്‍ക്കും ബിദ്അത്തും പ്രചരിപ്പിക്കുന്നതില്‍ മത്സരിക്കുന്ന സമസ്ത വിഭാഗങ്ങള്‍ അഹ്‌ലുസ്സുന്ന വല്‍ ജമാഅയായി അവതരിപ്പിക്കപ്പെടുന്നതും ബുദ്ധിക്ക് പ്രമാണത്തെക്കാള്‍ മുന്‍ഗണന നല്‍കുന്ന അക്വ്‌ലാനികള്‍ പ്രവാചകാധ്യാപനങ്ങളെ പിന്‍പറ്റുന്നവരായി അറിയപ്പെടുന്നതും എത്രമേല്‍ വൈരുധ്യം നിറഞ്ഞതാണോ അത്രമേല്‍ വൈരുധ്യം നിറഞ്ഞതാണ് മുജാഹിദുകള്‍ക്കെതിരുള്ള ആരോപണങ്ങളും.

സത്യത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ ആരാണെങ്കിലും അവര്‍ക്കൊന്നും അല്ലാഹുവിന്റെ പ്രകാശത്തിന് മങ്ങലേല്‍പിക്കാന്‍ കഴിയില്ല. ആത്മാര്‍ഥത വറ്റാത്ത, ഊര്‍ജസ്വലതയുള്ള ഒരു ചെറു സംഘം നേരിനായി എപ്പോഴും പ്രത്യക്ഷമായി തന്നെ നിലകൊള്ളും. അല്ലാഹു പറയുന്നു: 

”അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 61:8).

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

തൗഹീദും അതിന്റെ ഇനങ്ങളും

തൗഹീദും അതിന്റെ ഇനങ്ങളും

മനുഷ്യന്‍ നേടുന്ന അറിവുകളില്‍ ഏറ്റവും വലിയ അറിവ് തൗഹീദിനെക്കുറിച്ചുള്ളതാണ്. ‘അല്‍ഫിഖ്വ്ഹുല്‍ അക്ബര്‍’ എന്നാണ് ചില പണ്ഡിതന്മാര്‍ ഇതിനെക്കുറിച്ച് പറയാറുള്ളത്. കര്‍മങ്ങളുടെ സ്വീകാര്യതക്ക് അനിവാര്യമായ ഒന്നാണത്. അത്‌കൊണ്ടുതന്നെ ഒരു മുസ്‌ലിം തൗഹീദിന്ന് പ്രധാന്യം കൊടുക്കുകയും അത് പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യേണ്ടതുണ്ട്.

എന്താണ് തൗഹീദ്?

‘വഹ്ഹദ’ എന്ന് പറഞ്ഞാല്‍ ‘അഫ്‌റദ’ അഥവാ ‘ഏകനാക്കുക’ എന്നാണ് അര്‍ഥം. ‘റുബൂബിയ്യഃ’ (സൃഷ്ടികര്‍തൃത്വം), ഉലൂഹിയ്യഃ (ആരാധ്യത), ‘അല്‍അസ്മാഉ വസ്സ്വിഫാത്’ (നാമവിശേഷണങ്ങള്‍) തുടങ്ങിയ വിഷയങ്ങളില്‍ അല്ലാഹുവിനെ ഏകനാക്കലാണ് തൗഹീദ്.

ഈ വിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ തൗഹീദിനെ മുന്‍ഗാമികള്‍ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

1) തൗഹീദുര്‍റുബൂബിയ്യഃ

2) തൗഹീദുല്‍ ഉലൂഹിയ്യഃ

3) തൗഹീദുല്‍ അസ്മാഇ വസ്സിഫാത്

തൗഹീദുര്‍റുബൂബിയ്യഃ

അല്ലാഹു മാത്രമാണ് പ്രപഞ്ചത്തിന്റെയും അതിലുള്ളതിന്റെയും സ്രഷ്ടാവും നിയന്താവും ഉപജീവനംനല്‍കുന്നവനും എന്ന് വിശ്വസിക്കലാണിത്. എന്നാല്‍ റുബൂബിയ്യത്തില്‍ മാത്രം ഒരു വ്യക്തി വിശ്വസിച്ചത് കൊണ്ട് അവന്റെ തൗഹീദ് പരിപൂര്‍ണമാവുകയില്ല. അല്ലാഹു രക്ഷിതാവാ(റബ്ബ്)ണെന്ന് ഇബ്‌ലീസും അംഗീകരിച്ചിട്ടുണ്ട്. 

”അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ” (ക്വുര്‍ആന്‍ 15:36).

”അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച”(ക്വുര്‍ആന്‍ 15:39).

മക്കയിലെ മുശ്‌രിക്കുകളും റുബൂബിയ്യത്ത് അംഗീകരിക്കുന്നവരായിരുന്നു: ”ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?” (ക്വുര്‍ആന്‍ 29:61). 

എന്നാല്‍ ആരാധന അല്ലാഹുവിനു മാത്രം എന്ന തൗഹീദുല്‍ ഉലൂഹിയ്യഃയില്‍ ശിര്‍ക്ക് വന്നതിനാല്‍ ഇവര്‍ യഥാര്‍ഥ തൗഹീദിന്റെ വക്താക്കളല്ല. 

തൗഹീദുര്‍റുബൂബിയ്യത്തിനുള്ള തെളിവുകള്‍:

1) മനുഷ്യന്റെ ശുദ്ധപ്രകൃതി. 

2) ബുദ്ധി. 

3) പ്രവാചകന്മാരുടെ മുഅ്ജിസത്ത് (അമാനുഷിക ദൃഷ്ടാന്തം). 

4) അല്ലാഹു മുസാനബി(അ)യോട് സംസാരിച്ചത്. 

5) പ്രാപഞ്ചിക അടയാളങ്ങള്‍ (ദൃഷ്ടാന്തങ്ങള്‍).

മനുഷ്യന്റെ ശുദ്ധപ്രകൃതി

അല്ലാഹുവിന്റെ അസ്തിത്വത്തെ ഏതൊരു സൃഷ്ടിയും പ്രകൃത്യാതന്നെ അംഗീകരിക്കുന്ന രൂപത്തിലാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്.

നബിﷺ പറഞ്ഞു: ”ഏതൊരു കുഞ്ഞും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനാക്കുന്നതും ക്രിസ്ത്യാനിയാക്കുന്നതും മജൂസിയാക്കുന്നതും.” 

അല്ലാഹുവാണ് വലിയവനെന്നും സമ്പൂര്‍ണനെന്നും ഉന്നതനെന്നുമുള്ള കാര്യം ഏതൊരു മനുഷ്യ മനസ്സും അംഗീകരിക്കുന്നതാണ്. മനുഷ്യന്റെ പ്രകൃതിയെ മാറ്റിക്കളയുന്ന പ്രേരകങ്ങളൊന്നും ഇല്ലായെങ്കില്‍ യഥാര്‍ഥതൗഹീദിലേക്കും നബിമാര്‍ കൊണ്ടുവന്ന ആദര്‍ശത്തിലേക്കും തന്നെയാണ് മനുഷ്യന്റെ ചിന്തയും ബുദ്ധിയും വശീകരിക്കപ്പെടുക. 

നബിമാരൊക്കെയും ജനങ്ങളെ തൗഹീദുല്‍ ഉലൂഹിയ്യത്തിലേക്കാണ് ക്ഷണിച്ചത്; തൗഹീദുര്‍റുബൂബിയ്യത്തിലേക്ക് ക്ഷണിക്കേണ്ടിവന്നിട്ടില്ല. അല്ലാഹുവിന്റെ അസ്തിത്വത്തില്‍ ഒരു സംശയവും ഇല്ലാത്തവരെഅഭിമുഖീകരിക്കുന്ന പോലെയുള്ള ശൈലിയാണ് അവര്‍ സ്വീകരിച്ചതും.

”അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തിലാണോ സംശയമുള്ളത്? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരു അവധി വരെ നിങ്ങള്‍ക്ക് സമയം നീട്ടിത്തരുവാനുമായി അവന്‍ നിങ്ങളെ ക്ഷണിക്കുന്നു” (ഇബ്‌റാഹിം:10).

ബുദ്ധി: വക്രതയില്ലാത്ത ബുദ്ധി അല്ലാഹുവിന്റെ അസ്തിത്വത്തെ അംഗീകരിക്കും. ഏതൊരു സൃഷ്ടിക്കും പിന്നില്‍ ഒരു സ്രഷ്ടാവുണ്ട്. ഒന്നുമില്ലാത്ത സ്ഥലത്തിലൂടെ ഒരാള്‍ കടന്നുപോകുകയും ആസ്ഥലത്ത് പിന്നീടൊരിക്കല്‍ എത്തിയപ്പോള്‍ അവിടെ ധാരാളം കെട്ടിടങ്ങള്‍ കാണപ്പെടുകയും ചെയ്താല്‍ ഇവ താനെ ഉണ്ടായതാണെന്ന് ബുദ്ധിയുള്ള ഒരാളും പറയുകയില്ല. അതുകൊണ്ടാണ് അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരെക്കുറിച്ച് അല്ലാഹു ഇപ്രകാരം ചോദിച്ചത്: 

”അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?” (ക്വുര്‍ആന്‍ 52:35).

ഇമാം അബൂഹനീഫയെക്കുറിച്ച് ഇപ്രകാരം ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നു: അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ച് ചില നിരീശ്വരവാദികള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ‘അല്‍പനേരത്തേക്ക് എന്നെ ഒന്നു വിട്ടേക്കൂ. ഞാന്‍ കേട്ട ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.  ചില ആളുകള്‍ എന്നോട് പറഞ്ഞു: ഒരുകപ്പല്‍ കടലിലൂടെ സഞ്ചരിക്കുന്നു. അതില്‍ കച്ചവടച്ചരക്കുകളുണ്ട്, എന്നാല്‍ അതിനെ നയിക്കുന്ന കപ്പിത്താനില്ല. എന്നിട്ടും കൃത്യസ്ഥാനത്തേക്ക് അത്‌പോകുകയും വരികയും ചെയ്യുന്നു. തിരമാലകളെ കീറിമുറിച്ച് തരണം ചെയ്ത് മുന്നോട്ട് പോകുന്നു’ എന്ന്. ഇതുകേട്ട നിരീശ്വരവാദികള്‍ പറഞ്ഞു: ‘ബുദ്ധിയുള്ള ഒരാളും ഇത് പറയുകയില്ല.’ അപ്പോള്‍ ഇമാം അബൂഹനീഫ പറഞ്ഞു: ‘എങ്കില്‍ ഈ പ്രപഞ്ചവും അതിലുള്ള സകലതും താനെ ഉണ്ടായി എന്നും താനെ പ്രവര്‍ത്തിക്കുന്നു എന്നും നിങ്ങളെങ്ങനെ പറയുന്നു? അവയ്‌ക്കൊരു നിര്‍മാതാവില്ലേ?’ നിരീശ്വരവാദികളായിരുന്നവര്‍ ഹൃദയം തുറക്കുകയും സത്യത്തിലേക്ക് മടങ്ങുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്തു. (തഫ്‌സീര്‍ ഇബ്‌നുകഥീര്‍ 1/58).

പ്രവാചകന്മാരുടെ മുഅ്ജിസത്തുകള്‍

നബിമാരെ സത്യപ്പെടുത്തിയും ശക്തിപ്പെടുത്തിയും അല്ലാഹു നടപ്പിലാക്കുന്ന മനുഷ്യകഴിവിന്നപ്പുറമുള്ള കാര്യങ്ങള്‍ക്കാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്. ഉദാ:

1. ഇബ്‌റാഹിം നബി(അ)യെ തീയിലിട്ടു, ആ തീ തണുപ്പുള്ളതായിമാറി.

”അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്” (ക്വുര്‍ആന്‍ 21:68-70).

2. മൂസാനബി(അ)യുടെ വടികൊണ്ട് അടിച്ചപ്പോള്‍ കടല്‍ പിളര്‍ന്നു, കല്ലില്‍ അടിച്ചപ്പോള്‍ ഉറവുകളുണ്ടായി, കക്ഷത്തുവെച്ച് പുറത്തെടുത്ത കൈ പ്രകാശിച്ചു…

”അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു. അവന്‍ പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട, നാം അതിനെ അതിന്റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്. നീ നിന്റെ കൈ കക്ഷത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത് പുറത്ത് വരുന്നതാണ്. അത് മറ്റൊരു ദൃഷ്ടാന്തമത്രെ” (ക്വുര്‍ആന്‍ 20:19-22).

3. മുഹമ്മദ് നബിﷺയുടെ മുഅ്ജിസത്തുകള്‍ ഒട്ടനവധിയാണ്. ചന്ദ്രന്‍ പിളര്‍ന്നത്, ഇസ്‌റാഉം മിഅ്‌റാജും, വിരലുകള്‍ക്കിടയിലൂടെ വെള്ളം വന്നത്… തുടങ്ങിയവയെല്ലാം അതില്‍ പെട്ടതാണ്. ഇതില്‍ ഏറ്റവും വലിയ മുഅ്ജിസത്ത് വിശുദ്ധ ക്വുര്‍ആനാണ്. ഈ ലോകം നിലനില്‍ക്കുന്നിടത്തോളം നിലനില്‍ക്കുന്ന ദൃഷ്ടാന്തം. മാറ്റത്തിരുത്തലുകളില്‍ നിന്നും സുരക്ഷിതം.

 ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (ഹിജ്ര്‍:9).

ഇജ്മാഅ്: തൗഹീദുര്‍റുബൂബിയ്യത്ത് ലോകത്തുള്ള ഏതുജനതയും അംഗീകരിച്ചിട്ടുണ്ട്. വിശേഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും തത്തുല്യമായ രണ്ട് സ്രഷ്ടാക്കള്‍ ലോകത്തിനുണ്ടെന്ന് ആരും തന്നെ പറഞ്ഞിട്ടില്ല.

”ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?” (ക്വുര്‍ആന്‍ 29: 61).

എന്നാല്‍ നംറൂദ്, ഫിര്‍ഔന്‍ പോലുള്ളവര്‍ റുബൂബിയ്യത്തിനെ നിഷേധിച്ചത് അഹങ്കാരവും നേതൃത്വ മോഹവും കാരണത്താലായിരുന്നു. 

മൂസാ നബി(അ)യോട് അല്ലാഹു സംസാരിച്ചു

പല സന്ദര്‍ഭങ്ങളിലായി മൂസാനബി(അ)യോട് അല്ലാഹു സംസാരിക്കുകയും ആ സംസാരം മൂസാനബി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അസ്തിത്വത്തെയാണിത് സൂചിപ്പിക്കുന്നത്.

പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍

ലോകത്തുള്ള ഏതൊന്നും ഒരു സ്രഷ്ടാവിനെ അറിയിക്കുന്നു.

1. ആകാശം: അതിന്റെ വലുപ്പം, സൂര്യചന്ദ്രന്മാര്‍, രാവും പകലും മാറിമാറി വരുന്നത്…

”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്” (ക്വുര്‍ആന്‍ 3:190).

2. ഭൂമി: ജീവിച്ചിരിക്കുന്നവര്‍ക്ക് മുകള്‍ഭാഗവും മരണപ്പെട്ടവര്‍ക്ക് ഉള്‍ഭാഗവും എന്ന നിലയ്ക്ക് എല്ലാവരെയും ഉള്‍കൊള്ളുന്ന ഭൂമി. അതിലുള്ള കോടാനുകോടി സൃഷ്ടിജാലങ്ങള്‍, നദികള്‍, മലകള്‍, സമുദ്രങ്ങള്‍, ഭൂമിയിലേക്ക് മഴയിറങ്ങുന്നു. മനുഷ്യനാവശ്യമായ എല്ലാം അതില്‍ നിന്നും മുളച്ചുവരുന്നു. 

”ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട”(ക്വുര്‍ആന്‍ 13:4).

3. കടലുകള്‍: അതിലെ വെള്ളം, തിരമാല, മുത്തുകള്‍ പവിഴങ്ങള്‍, മത്സ്യങ്ങള്‍, അത്ഭുത ജീവികള്‍, കടലിന്നടിയിലെ മലകള്‍, പവിഴപ്പുറ്റുകള്‍… 

”നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ് (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്)” (ക്വുര്‍ആന്‍ 16:14).

4. മനുഷ്യന്റെ സൃഷ്ടിപ്പ്, അവന്റെ സൗന്ദര്യം, ശരീരം, തലച്ചോറ്, ഹൃദയം… ഇവയുടെ പ്രവര്‍ത്തനങ്ങള്‍, നാഡീവ്യൂഹ വ്യവസ്ഥ, രക്തചംക്രമണം, ദഹനവ്യവസ്ഥ, വ്യത്യസ്ത ഭാഷകള്‍, ശബ്ദങ്ങള്‍, ശൈലികള്‍, നിറങ്ങള്‍… 

”നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?” (ക്വുര്‍ആന്‍ 51: 21). 

ഇതെല്ലാം കാണുന്ന ഒരു മുസ്‌ലിം തീര്‍ച്ചയായും പറയും:

”നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീഎത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ” (ക്വുര്‍ആന്‍ 3:191).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

ക്വുര്‍ആനിന്റെ അനുയായികളോട്: 2

ക്വുര്‍ആനിന്റെ അനുയായികളോട്: 2

ക്വുര്‍ആനിന്റെ ആളുകളാണ് ഇമാമത്തിനും നേതൃത്വത്തിനുമര്‍ഹര്‍

നബി ﷺ പറഞ്ഞു: ”ഉന്നതനായ അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതല്‍ പാരായണം ചെയ്യു(അറിയു)ന്നവര്‍ ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കട്ടെ” (മുസ്‌ലിം). 

നബി ﷺ യുടെ അടുത്ത് ഒരു സ്ത്രീ വന്നുകൊണ്ട് ‘പ്രവാചകരേ, ഞാന്‍ എന്നെ താങ്കള്‍ക്ക് സമര്‍പിച്ചിരിക്കുന്നു’വെന്ന് പറഞ്ഞ വേളയില്‍ ഒരു സ്വഹാബി എഴുന്നേറ്റു നിന്ന് പറയുകയുണ്ടായി: ‘പ്രവാചകരേ, അവളില്‍ താങ്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ അവരെ താങ്കളെനിക്ക് വിവാഹം കഴിച്ചു തന്നാലും.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ക്വുര്‍ആനില്‍ നിന്ന് എന്താണ് താങ്കള്‍ക്കറിവുള്ളത്?’ അയാള്‍ പറഞ്ഞു: ‘എനിക്ക് ഇന്നയിന്ന സൂറത്തുകളെല്ലാം അറിയാം.’ അപ്പോള്‍ അവിടുന്ന് ചോദിച്ചു: ‘അത് താങ്കള്‍ക്ക് മനഃപാഠമായി പരായണം ചെയ്യാന്‍ സാധിക്കുമോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ അവിടുന്ന് പറഞ്ഞു: ‘ക്വുര്‍ആനില്‍ നിന്ന് താങ്കള്‍ക്ക് മനഃപാഠമുള്ളതിന് (അതവള്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയെന്ന മഹ്‌റില്‍) അവളെ നീ ഉടമപ്പെടുത്തിയിരിക്കുന്നു” (ബുഖാരി, മുസ്‌ലിം).

മരണപ്പെട്ടതിനു ശേഷം മറമാടുമ്പോള്‍ പോലും ക്വുര്‍ആനിന്റെയാളുകള്‍ക്ക് പ്രത്യേകതയുണ്ട്

ജാബിറുബ്‌നു അബ്ദുല്ലാഹ്(റ)വില്‍ നിന്ന് നിവേദനം: ”ഉഹ്ദ് യുദ്ധത്തില്‍ മരണപ്പെട്ടവരില്‍ രണ്ട് വീതമാളുകളെ നബി ﷺ ഒരു വസ്ത്രത്തില്‍ കഫന്‍ ചെയ്തിരുന്നു. ആ സമയം അവിടുന്ന് ചോദിച്ചു: ‘ഇവരില്‍ ആര്‍ക്കാണ് ക്വുര്‍ആന്‍ കൂടുതല്‍ അറിയുക?’ അവരില്‍ ഒരാളെ ചൂണ്ടിക്കാണിച്ചാല്‍ ആ വ്യക്തിയെ ക്വബ്‌റിലേക്ക് മുന്തിപ്പിക്കുമായിരുന്നു…” (ബുഖാരി).

ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് പിശാചില്‍ നിന്നും അവന്റെ കുതന്ത്രങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതാണ്

നബി ﷺ പറഞ്ഞു: ”നിശ്ചയം സൂറത്തുല്‍ ബക്വറ പാരായണം ചെയ്യുന്ന വീട്ടില്‍ നിന്ന് പിശാച് ഓടിപ്പോകുന്നതാണ്”(മുസ്‌ലിം).

ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്നും ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് രക്ഷ ലഭിക്കുന്നതാണ്. 

അബൂദര്‍ദാഅ്(റ) നിവേദനം: നബി ﷺ പറഞ്ഞു: ”ആരെങ്കിലും സൂറത്തുല്‍ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകള്‍ മനഃപാഠമാക്കിയാല്‍ അവന് ദജ്ജാലില്‍ നിന്നും രക്ഷ ലഭിക്കുന്നതാണ്” (മുസ്‌ലിം).

നാശം വന്നണയുന്ന ഈ ഭൂമിയില്‍ വെച്ച് ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് ലഭിക്കുന്ന ഏതാനും മഹത്ത്വങ്ങളാണിതെല്ലാം. എന്നാല്‍ എന്നെന്നും നിലനില്‍ക്കുന്ന പാരത്രിക ലോകത്ത് അവര്‍ക്ക് ഉന്നതമായ സ്ഥാനവും മഹത്ത്വവും ശ്രേഷ്ഠതയും ലഭിക്കുന്നതാണ്. 

അബ്ദുല്ലാഹ്ബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം: നബി ﷺ പറഞ്ഞു: ”ക്വുര്‍ആനിന്റെ ആളുകളോടു പറയും, നീ പാരായണം ചെയ്യുക, ദുന്‍യാവില്‍ വെച്ച് പാരായണം ചെയ്ത പോലെ സ്വര മാധുര്യത്തോടെ പാരായണം ചെയ്യുക. അവസാനമായി പാരായണം ചെയ്ത ആയത്തിനടുത്തായിരിക്കും നിന്റെ സ്ഥാനം (പരലോകത്ത്)” (അബൂദാവൂദ്, തിര്‍മിദി).

ബുറൈദ(റ) നിവേദനം: നബി ﷺ പറഞ്ഞു: ”ആരെങ്കിലും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവനെ പരലോകത്ത് പ്രകാശം കൊ ണ്ടുള്ള കിരീടം അണിയിക്കുന്നതാണ്. അതിന്റെ പ്രകാശം സൂര്യപ്രകാശം പോലെയായിരിക്കും. അവന്റെ മാതാപിതാക്കളെ രണ്ട് ഉടയാടകള്‍ അണിയിക്കും. ദുന്‍യാവ് പോലും അവക്ക് പകരമാവില്ല. അപ്പോള്‍ മാതാപിതാക്കള്‍ ചോദിക്കും: ‘എന്ത്‌കൊണ്ടാണ് ഞങ്ങളെ ഇത് അണിയിച്ചത്?’ അപ്പോള്‍ പറയും: ‘നിങ്ങളുടെ സന്താനം ക്വുര്‍ആനിനെ സ്വീകരിച്ചതുകൊണ്ട്” (ഹാകിം ഈ ഹദീഥ് സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അതിനോട് ദഹബി യോജിച്ചിട്ടുമുണ്ട്).

അബൂഹുറയ്‌റ(റ) നിവേദനം: നബി ﷺ പറഞ്ഞു: ”അവസാന നാളില്‍ ക്വുര്‍ആന്‍ വന്നുകൊണ്ടു പറയും: ‘എന്റെ രക്ഷിതാവേ, അവനെ അണിയിക്കുക.’ അങ്ങിനെ ‘താജുല്‍ കറാമ’ (ആദരവിന്റെ കിരീടം) അണിയിക്കും. ശേഷം പറയും: ‘എന്റെ രക്ഷിതാവേ, അവന് വര്‍ധിപ്പിച്ച് നല്‍കൂ.’ അങ്ങനെ ‘കറാമ’യുടെ വസ്ത്രമണിയിക്കും. തുടര്‍ന്ന് പറയും: ‘എന്റെ രക്ഷിതാവേ, അവനെ തൃപ്തിപ്പെടുക.’ അവനെ തൃപ്തിപ്പെടുന്നു. പിന്നെ പറയപ്പെടും: ‘നീ പാരായണം ചെയ്യുക.’ ഓരോ ആയത്തിനും നന്മകള്‍ അധികരിപ്പിക്കുകയും ചെയ്യും'(തിര്‍മിദി).

പരലോകത്ത് ജനങ്ങള്‍ വെപ്രാളത്തില്‍ കഴിയുമ്പോള്‍ ക്വുര്‍ആനിന്റെ ആളുകള്‍ നിര്‍ഭയരായിരിക്കും. ജനങ്ങള്‍ ഭയക്കുമ്പോള്‍ അവര്‍ സമാധാനമുള്ളവരായിരിക്കും. അല്ലാഹുവിന്റെ കാരുണ്യത്തിനു ശേഷം അവരുടെ ശുപാര്‍ശകര്‍ ക്വുര്‍ആനായിരിക്കും, അവിടെ അവരുടെ വഴികാട്ടിയും നേതാവും ക്വുര്‍ആനിക സൂറത്തുകളായിരിക്കും.

അബൂ ഉമാമ(റ) നിവേദനം: നബി ﷺ പറഞ്ഞു: ”നിങ്ങള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുക. കാരണം അവസാന നാളില്‍ ക്വുര്‍ആന്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശക്കാരായി വരുന്നതാണ്” (മുസ്‌ലിം).

നബി ﷺ പറഞ്ഞു: ”അവസാന നാളില്‍ ക്വുര്‍ആനിനെ കൊണ്ടുവരും. അതനുസരിച്ച് പ്രവര്‍ത്തിച്ചവരെയും അവരുടെ മുന്നില്‍ സൂറതുല്‍ബക്വറയും സൂറതു ആലുഇംറാനുമുണ്ടായിരിക്കും. അവ രണ്ടും തങ്ങളുടെ ആളുകളെ കുറിച്ചു വാദിച്ചുകൊണ്ടിരിക്കും” (മുസ്‌ലിം).

നമ്മുടെ ബാധ്യത

നമുക്ക് ക്വുര്‍ആനിനോട് ഒരുപാട് ബാധ്യതകളുണ്ട്. അതില്‍ ഒന്ന് ക്വുര്‍ആനിനെ കുറിച്ച് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്ത് വിശ്വസിച്ചുവോ അത് നാമും വിശ്വസിക്കുക.

അത്, ക്വുര്‍ആന്‍ ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ കലാമാകുന്നു. അത് അല്ലാഹുവില്‍ നിന്ന് അവതരിച്ചതാണ്. ക്വുര്‍ആന്‍ സൃഷ്ടിയല്ല. അല്ലാഹുവില്‍ നിന്ന് ആരംഭിക്കുകയും അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. അല്ലാഹുവിന്റെ സംസാരിച്ച കലാമാകുന്നു ക്വുര്‍ആന്‍. നബി ﷺ ക്ക് അവതരിപ്പിച്ച അവന്റെ വഹ്‌യുമാണത്. അതിന്റെ അക്ഷരങ്ങളും ആശയങ്ങളും അല്ലാഹുവിന്റെതാണ്, ജിബ്‌രീല്‍(അ) മുഖേനയാണ് അവസാന പ്രവാചകനായ മുഹമ്മദ് നബി ﷺ ക്ക് അത് അവതരിച്ചത്.

വിശുദ്ധ ക്വുര്‍ആനിന് നല്‍കേണ്ട സ്ഥാനം നല്‍കുകയെന്നതും അതിന്റെ അവകാശത്തില്‍ പെട്ടതാണ്. അതിനെ ആദരിക്കലും, മഹത്തരമാക്കലും അതിനോടുള്ള സ്‌നേഹത്തിന്റെ പൂര്‍ത്തീകരണമാകുന്നു. അത് നമ്മുടെ രക്ഷിതാവിന്റെ കലാമാണ്, അതിനെ ഇഷ്ടപ്പെടല്‍ അത് പറഞ്ഞവനെ ഇഷ്ടപ്പെടലുമാകുന്നു. 

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”ആരെങ്കിലും അല്ലാഹു തന്നെ ഇഷ്ടപ്പെടുന്നുവോ എന്നറിയാന്‍ സ്വന്തത്തെ ക്വുര്‍ആനുമായി പരിശോധിക്കട്ടെ. അവന്‍ ക്വുര്‍ആനിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അല്ലാഹു അവനെ ഇഷ്ടപ്പടുന്നതാണ്. കാരണം ക്വുര്‍ആന്‍ അല്ലാഹുവിന്റെ കലാമാകുന്നു.” (ത്വബ്‌റാനി).

ക്വുര്‍ആനിനെ പഠിക്കലും പഠിപ്പിക്കലും അതിലേക്ക് ക്ഷണിക്കലും അതിന്റെ അവകാശത്തില്‍ പെട്ടതാകുന്നു:

നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ഉത്തമര്‍ ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു” (ബുഖാരി).

അല്ലാഹുവിലേക്ക് അടുക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗവും ഏറ്റവും നല്ല ആരാധനയുമാകുന്നു ക്വുര്‍ആന്‍ പാരായണം.

ആയതിനാല്‍ ക്വുര്‍ആന്‍ തജ്‌വീദോടെ പാരായണം ചെയ്യുവാനും പഠിക്കുവാനും അതിന്റെ ഓരോ അക്ഷരവും കൃത്യമായി ഉച്ചരിക്കുവാനും പരിശ്രമിക്കുക.

നബി ﷺ പറഞ്ഞു: ”ഭംഗിയായി ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവന്‍ ഉന്നതരായ മലക്കുകളോടൊപ്പമായിരിക്കും. തപ്പിത്തടഞ്ഞ് പ്രയാസപ്പെട്ട് ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്” (മുസ്‌ലിം).

ഒരു മനുഷ്യന്‍ മുസ്‌ലിമായിത്തന്നെ ജീവിച്ച് വയോവൃദ്ധനായിട്ടും ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനെക്കാള്‍ വലിയ നിന്ദ്യത മറ്റെന്തുണ്ട്?

അറിവില്ലാതെ പറയുന്നതും സ്വന്തം അഭിപ്രായത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതും കരുതിയിരിക്കുക. അബൂബക്കര്‍(റ)വിനോട് അറിയാത്ത ഒരു ആയത്തിനെ കുറിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് ശ്രദ്ധിക്കുക:

‘അല്ലാഹുവിന്റെ ഗ്രന്ഥത്തെ കുറിച്ച് എനിക്ക് അറിയാത്തത് ഞാന്‍ പറഞ്ഞാല്‍ ഏത് ഭൂമിയാണ് എന്നെ വഹിക്കുക? ഏത് ആകാശമാണ് എനിക്ക് തണല്‍ നല്‍കുക?’

താങ്കളുടെ മുഖത്തെ അല്ലാഹു നരകത്തിനു നിഷിദ്ധമാക്കുമാറാവട്ടെ. വിശുദ്ധക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ആത്മാര്‍ഥതയോടുകൂടിയാവാന്‍ പരിശ്രമിക്കുകയും അല്ലാഹുവിനോടു സഹായം ചോദിക്കുകയും ചെയ്യുക.

അവസാന നാളില്‍ ആദ്യമാദ്യം നരകത്തില്‍ വീഴുന്നവരെ കുറിച്ചു വന്ന ഹദീഥ് നാം കാണുക:  നബി ﷺ പറഞ്ഞു:

”ഒരാള്‍ പഠിക്കുകയും പഠിപ്പിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവനെ കൊണ്ടുവരികയും അവന് നല്‍കിയ അനുഗ്രഹങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യും. ശേഷം അവനോടു ചോദിക്കും: ‘അവകൊണ്ട് നീ എന്താണ് പ്രവര്‍ത്തിച്ചത്?’ അവന്‍ പറയും: ‘ഞാന്‍ അറിവ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. നിനക്ക് വേണ്ടി ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തു.’ അപ്പോള്‍ പറയപ്പെടും: ‘നീ കളവാണ് പറഞ്ഞത്. മറിച്ച് നീ പഠിച്ചത് പണ്ഡിതനാണ് എന്ന് പറയുവാനാണ്. ക്വുര്‍ആന്‍ പാരായണം ചെയ്തത് ഓത്തുകാരന്‍ ആണെന്ന് പറയുവാന്‍ വേണ്ടിയാണ്, അതങ്ങനെ പറയപ്പെട്ടു.’ പിന്നെ അദ്ദേഹത്തെ കേള്‍പിക്കപ്പെടും; മുഖം കുത്തി നരകത്തില്‍ വലിപ്പെറിയപ്പെടാന്‍”(മുസ്‌ലിം).

ക്വുര്‍ആന്‍ കൃത്യതയോടെ, തജ്‌വീദോടെ പാരായണം ചെയ്യുകയെന്നതും ക്വുര്‍ആനിന്റെ അവകാശത്തില്‍ പെട്ടതാകുന്നു. അല്ലാഹു പറയുന്നു:  

”തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു” (ഫാത്വിര്‍:29). 

അതെ, എങ്ങിനെ ആ കച്ചവടം നഷ്ടമാവും? പരിപൂര്‍ണമായ ലാഭം മാത്രം!

നബി ﷺ പറഞ്ഞു: ”ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താല്‍ അവന് ഒരു നന്മയുണ്ട്. ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലം ലഭിക്കും. ‘അലിഫ് ലാം മീം’ എന്നത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, ‘അലിഫ്’ ഒരു അക്ഷരവും ‘ലാം’ ഒരു അക്ഷരവും ‘മീം’ ഒരു അക്ഷരവുമാകുന്നു'(തിര്‍മിദി).

ഓരോ ദിവസവും പതിവായി ക്വുര്‍ആന്‍ പാരായണം ചെയ്യുവാന്‍ പരമാവധി പരിശ്രമിക്കുക. അങ്ങനെ പതിവായി അല്ലാഹുവിന്റെ ഗ്രന്ഥം പരിപൂര്‍ണമാക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്നതാണ്.

ഭയഭക്തിയോടെ  ഉറ്റാലോചിച്ച് തജ്‌വീദിന്റെ നിയമങ്ങള്‍ പാലിച്ച് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വിശദമാക്കുന്ന ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ അത് ചോദിച്ചും ശിക്ഷയുടെയും താക്കീതിന്റെ ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ അതില്‍ നിന്ന് രക്ഷ ചോദിച്ചും കൃത്യതയോടെ പാരായണം ചെയ്യുക. അതുപോലെ സ്വരമാധുര്യത്തോടെ പാരായണം ചെയ്യുക.

ക്വുര്‍ആനില്‍ ഉള്‍ക്കൊണ്ട ആശയങ്ങളും ആദര്‍ശങ്ങളും എന്താണെന്ന് കൃത്യതയാര്‍ന്ന രൂപത്തില്‍ ചിന്തിച്ച് കൊണ്ട് പാരായണം ചെയ്യുവാനാണ് ക്വുര്‍ആന്‍ അവതരിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

”നിനക്ക് നാം അവതരിപ്പിച്ചു തന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധി മാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി” (സ്വാദ്:29).

ഒരു മുസ്‌ലിം ക്വുര്‍ആനില്‍ നിന്ന് അല്‍പമെങ്കിലും മനഃപാഠമാക്കേണ്ടതുണ്ട്, കാരണം നബി ﷺ പറയുന്നു: 

”ക്വുര്‍ആനില്‍ നിന്ന് അല്‍പം പോലും മനഃപാഠമില്ലാത്തവന്‍ പൊട്ടിപ്പൊളിഞ്ഞ് നാശമായ വീടു പോലെയാണ്’ (തിര്‍മിദി).

ക്വുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തുകയെന്നത് ഐഹികവും പാരത്രികവുമായ ജീവിതവിജയത്തിന് നിദാനമാണ്.

നാമും ക്വുര്‍ആനിനെ അവഗണിച്ചവരാണോ? അല്ലാഹു പറയുന്നു:

”(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു” (ഫുര്‍ഖാന്‍: 30).

ക്വുര്‍ആനിനെ അവഗണിക്കുകയാണെങ്കില്‍ നിശ്ചയമായും പരലോകത്ത് അത് നമുക്ക് എതിരെ സാക്ഷിയായി വരുന്നതാണ്. ആയതിനാല്‍ തൗബ ചെയ്യുക, ഇസ്തിഗ്ഫാര്‍ നടത്തുക, ക്വുര്‍ആനിലേക്ക് മടങ്ങുക. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ, ആമീന്‍.

 

മുഹമ്മദ് അര്‍റക്ബാന്‍
നേർപഥം വാരിക

ക്വുര്‍ആനിന്റെ അനുയായികളോട് – 01​

ക്വുര്‍ആനിന്റെ അനുയായികളോട് - 01

അന്ധകാരങ്ങളുടെ പടുകുഴിയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനായി അല്ലാഹു മുഹമ്മദ് ﷺ യെ നിയോഗിക്കുകയുണ്ടായി. ആ പ്രവാചകനെ വ്യക്തമായ ദൃഷ്ടാന്തങ്ങളും, മഹത്തായ മുഅ്ജിസത്തുകളും നല്‍കി സ്തുത്യര്‍ഹനായ അല്ലാഹു ആദരിക്കുകയുണ്ടായി.

അതില്‍ ഏറ്റവും അനുഗൃഹീതവും അമൂല്യമായ സ്ഥാനവും, മഹത്തരവുമായത് വിശുദ്ധ ക്വുര്‍ആനാകുന്നു. നബി ﷺ പറയുന്നു:

നബി ﷺ പറഞ്ഞു: ”മനുഷ്യര്‍ പ്രവാചകന്മാരില്‍ വിശ്വസിക്കേണ്ടതിനായി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. നിശ്ചയം എനിക്ക് നല്‍കപ്പെട്ടത് ദിവ്യസന്ദേശമാകുന്നു. അവസാന നാളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്‍പറ്റപ്പെട്ടവന്‍ ഞാനാകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” (ബുഖാരി, മുസ്‌ലിം).

അത് അല്ലാഹുവിന്റെ വിശുദ്ധ ക്വുര്‍ആനാകുന്നു, അവന്റെ അനുഗൃഹീതമായ വഹ്‌യാ(ദിവ്യസന്ദേശം) കുന്നു.

”ഒരു പ്രമാണ ഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ളതത്രെ അത്” (ഹൂദ്:1).

ക്വുര്‍ആന്‍…അല്ലാഹുവിന്റെ കലാമാകുന്നു, അത് സൃ ഷ്ടിയല്ല, അവനില്‍ നിന്നാണത് ആരംഭിച്ചത്, അവനിലേക്ക് തന്നെ അത് മടക്കപ്പെടുകയും ചെയ്യും.…

”തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്ഥാത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്ന; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്)” (ശുഅറാഅ്: 192-195).

അത് വ്യവസ്ഥിതിയില്‍ ഏറ്റവും ഭംഗിയുള്ളതും വിശദീകരണത്തില്‍ സമ്പൂര്‍ണവും വാക്കുകളില്‍ സ്ഫുടതയും ഹലാലിന്റെയും ഹറാമിന്റെയും കാര്യത്തില്‍ ഏറ്റവും വ്യക്തതയുമുള്ള ഗ്രന്ഥമാകുന്നു.

”അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല.യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നി ന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്” (ഫുസ്സ്വിലത്ത്:42).

അതി(ക്വുര്‍ആനി)ലുള്ളത് അതീവ ഗൗരവതരമാണ്, തമാശയല്ല. അഹങ്കാരം മുഖേന അതിനെ ആരെങ്കിലും ഉപേക്ഷിച്ചാല്‍ അല്ലാഹു അവനോട് പകരം വീട്ടുന്നതാണ്. അതല്ലാത്ത മാര്‍ഗദര്‍ശനം ആരെങ്കിലും സ്വീകരിച്ചാല്‍ അല്ലാഹു അവനെ വഴികേടിലാക്കുന്നതാണ്. അത് അല്ലാഹുവിന്റെ ബലിഷ്ടമായ കയറും യുക്തിമത്തായ ദിക്‌റും ചൊവ്വായ മാര്‍ഗദര്‍ശനവുമാകുന്നു. അത് തന്നിഷ്ടത്തിലേക്ക് വഴിനടത്തുകയോ, നാവുകള്‍ക്ക് ആശയകുഴപ്പമുണ്ടാക്കുകയോ ചെയ്യില്ല. അതില്‍ നിന്ന് പണ്ഡിതന്മാര്‍ക്ക് വിശപ്പടങ്ങുകയോ, വിമര്‍ശനങ്ങളുടെ ആധിക്യം അതിനെ നശിപ്പിക്കുകയോ ചെയ്യില്ല. അതിലെ അത്ഭുതങ്ങള്‍ അവസാനിക്കുകയില്ല. അത്‌കൊണ്ട് ആരെങ്കിലും പറഞ്ഞാല്‍ അവന്‍ സത്യം പറഞ്ഞു. അത്‌കൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന്‍ പ്രതിഫലാര്‍ഹനായിരിക്കും, അത്‌കൊണ്ട് ആരെങ്കിലും വിധിച്ചാല്‍ അവന്‍ നീതിചെയ്തു. ആരെങ്കിലും അതിലേക്ക് ക്ഷണിച്ചാല്‍ ചൊവ്വായ മാര്‍ഗത്തിലേക്കാണ് അവന്‍ മാര്‍ഗദര്‍ശനം നല്‍കിയിരിക്കുന്നത്.

”എന്നാല്‍ അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്നതിന്റെ കാര്യത്തില്‍ അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി” (നിസാഅ്: 166).

ലോകര്‍ക്ക് അനുഗ്രഹമായിട്ടും പ്രവേശിക്കുന്നവര്‍ക്ക് വ്യക്തമായ വഴിയായിട്ടും മുഴുവന്‍ സൃഷ്ടികള്‍ക്കെതിരെയുള്ള തെളിവുമായിട്ടാണ് അല്ലാഹു അതി(ക്വുര്‍ആനി)നെ അവതരിപ്പിച്ചത്. മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും നേതാവിന്റെ അവശേഷിക്കുന്ന മുഅ്ജിസത്തുമാണത്.

അല്ലാഹു അതിന്റെ സ്ഥാനത്തെ പ്രതാപമാക്കുകയും അതിന്റെ അധികാരത്തെ ഉന്നതമാക്കുകയും ജനങ്ങള്‍ക്കിടയിലുള്ള അതിന്റെ സ്ഥാനത്തെ ഘനമുള്ളതാക്കുകയും ചെയ്തിരിക്കുന്നു.

ആരെങ്കിലും അതിനെ ഉയര്‍ത്തിയാല്‍ അല്ലാഹു അവനെയും ഉന്നതിയിലാക്കുന്നതാണ്. ആരെങ്കിലും അതിനെ അവഗണിച്ചാല്‍ അല്ലാഹു അവനെയും അവഗണിക്കുന്നതാണ്.

നബി ﷺ പറഞ്ഞു: ”ഈ ഗ്രന്ഥം മുഖേന അല്ലാഹു ചില സമുഹങ്ങളെ ഉയര്‍ത്തുകയും മറ്റുചിലരെ താഴ്ത്തുകയും ചെയ്യുന്നതാണ്” (മുസ്‌ലിം).

അത് ആദരവാണ്,…എത്ര നല്ല ആദരവ്! നമ്മുടെ രക്ഷിതാവിന്റെ ഗ്രന്ഥം നമ്മുടെ കൈകളില്‍. നമ്മുടെ രക്ഷിതാവിന്റെ കലാം…എല്ലാത്തിനെയും ചൂഴ്ന്ന് നില്‍ക്കുന്ന വിജ്ഞാനം.…

സഹോദരങ്ങളേ, ചിന്തിക്കൂ; ക്വുര്‍ആനുമായി നമ്മുടെ ബന്ധം എന്താണ്?

പാരായണത്തിലും പഠനത്തിലും നാമതിനെ അവഗണിച്ചിരിക്കുന്നു. മനഃപാഠമാക്കുന്നതിലും ഓതുന്നതിലും നാം അലസതയിലാകുന്നു. അതിനെപ്പറ്റി ചിന്തിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും നാം അശ്രദ്ധയിലായിരിക്കുന്നു. അത്ഭുതകരം തന്നെ ഈ സമുദായത്തിന്റെ കാര്യം! മാഗസിനുകളും പത്രങ്ങളും വായിക്കുവാനും സീരിയലുകളും മറ്റു പരിപാടികളും കാണുവാനും സംഗീതവും മറ്റു ആസ്വാദനങ്ങളും കേള്‍ക്കുവാനുമാണ് അധികസമയവും പാഴാക്കിക്കളയുന്നത്. അവരുടെ സമയങ്ങളില്‍ വിശുദ്ധക്വുര്‍ആനിന് സ്ഥാനമില്ല, അതിലെ അഭിസംബോധനകളില്‍ ഭയപ്പെടാനും ഗുണപാഠമുള്‍ക്കൊള്ളാനും അവസരവുമില്ല!

ഈ രണ്ടു കാര്യങ്ങളില്‍ ഏത് കാര്യമാണ് അവര്‍ക്ക് കൂടുതല്‍ ഇ ഷ്ടകരം… ഈ രണ്ട് കാര്യങ്ങളില്‍ ഏതാണ് അവരിലേക്ക് കൂടുതല്‍ അടുത്തത്

നബി ﷺ പറയുന്നു: ”ഒരു മനുഷ്യന്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ളതിന്റെ കൂടെയായിരിക്കും പരലോകത്ത്” (ബുഖാരി, മുസ്‌ലിം).

നമ്മളില്‍ ഒരാള്‍ ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ പദങ്ങള്‍ കൃത്യമായി ഉച്ചരിക്കാന്‍ കഴിയുന്നില്ല,അതിന്റെ ആശയങ്ങളെ സംബന്ധിച്ച് ഉറ്റാലോചിക്കുവാനോ ഉദ്ദേശങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനോ സാധിക്കുന്നില്ല.…

കരഞ്ഞവര്‍ കരയുകയും ഭയഭക്തി കാണിച്ചവര്‍ ഭയഭക്തി കാണിക്കുകയും ചെയ്ത ആയത്തുകളിലൂടെ നമ്മള്‍ സഞ്ചരിച്ചാലും നമുക്ക് ഒന്നും അനുഭവപ്പെടുന്നില്ല. എന്തത്ഭുതം! അത് വല്ല മലയിലെങ്ങാനും അവതരിച്ചിരുന്നെങ്കില്‍…

”…അത് (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു” (ഹശ്ര്‍:21).

നമ്മുടെ ഹൃദയം മൃദുലമാവുന്നില്ല. മനസ്സുകള്‍ക്ക് ഭയഭക്തി ലഭിക്കുന്നില്ല. കണ്ണുകള്‍ കണ്ണുനീര്‍ പൊഴിക്കുന്നില്ല. ഇത് വ്യക്തമാക്കിയ അല്ലാഹു പറഞ്ഞത് എത്ര സത്യം!

”പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു” (അല്‍ബഖറ: 74).

ക്വുര്‍ആനിനെ ഇങ്ങനെ വെടിയുന്നതിനെക്കാള്‍ വലിയ വെടിയല്‍ മറ്റെന്തുണ്ട്? ഈ നഷ്ടത്തെക്കാള്‍ വലിയ നഷ്ടം മറ്റെന്തുണ്ട്?

നബി ﷺ പറയുന്നു: ”ക്വുര്‍ആന്‍ നിനക്ക് സാക്ഷിയാവും, അല്ലെങ്കില്‍ നിനക്കെതിരെ (സാക്ഷിയാവും)” (മുസ്‌ലിം).

ഉഥ്മാന്‍(റ) പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങള്‍ ശുദ്ധീകരിച്ചിരുന്നെങ്കില്‍ നിങ്ങളുടെ രക്ഷിതാവിന്റെ കലാമുകളെ കൊണ്ട് നിങ്ങളുടെ വയറ് നിറയില്ലായിരുന്നു.”

ക്വുര്‍ആനിന്റെ ആളുകളെയും അവരുടെ ശ്രേഷ്ഠതകളെയും കുറിച്ച് അറിയുക. ഒരുപക്ഷേ, ഓര്‍മപ്പെടുത്തല്‍ ഒരു ഉറച്ച തീരുമാനമെടുക്കാനും നാം ആ മഹത്തായ അനുഗ്രഹത്തെ കുറിച്ച് ചിന്തിക്കാനും ഒരു തുടക്കമായിരിക്കാം.

ക്വുര്‍ആനിന്റെയാളുകള്‍ മാത്രമാണ് ക്വുര്‍ആനിനെ തങ്ങളുടെ ജീവിതത്തിന്റെ മാര്‍ഗരേഖയും സ്വഭാവങ്ങളുടെ മാനദണ്ഡവുമാക്കിയിട്ടുള്ളത്. അവര്‍ക്കേ അതിനു സാധിക്കുകയുള്ളൂ. അവരുടെ പ്രതാപത്തിനും സമാധാനത്തിനും നിദാനം വിശുദ്ധ ക്വുര്‍ആന്‍ തന്നെ!…

അല്ലാഹുവിന്റെ ഗ്രന്ഥത്തിന് അര്‍ഹമായ സ്ഥാനവും അവകാശവും അവര്‍ നല്‍കുകയുണ്ടായി. അതിന്റെ പാരായണവും മനഃപാഠവും അതിന്റെ അവകാശമാണ്. ഉറ്റാലോചനയും ആശയങ്ങള്‍ യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കലും അതിന്റെ അവകാശമാണ്. അത് പ്രാവര്‍ത്തികമാക്കലും ജീവിതത്തില്‍ പകര്‍ത്തലും അതിന്റെ അവകാശത്തില്‍ പെട്ടതു തന്നെയാണ്.

അവരെ കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നതു കാണുക:

”അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍” (അന്‍ഫാല്‍:2).

ക്വുര്‍ആനിന് അവര്‍ അതിന്റെ യഥാര്‍ഥ സ്ഥാനം നല്‍കിയതിനാല്‍ അല്ലാഹു അവരുടെ പദവികള്‍ ഉയര്‍ത്തുകയുണ്ടായി. 

അനസ്ബ്‌നു മാലിക്(റ) നിവേദനം: നബി ﷺ പറഞ്ഞു: ”ജനങ്ങളില്‍ അല്ലാഹുവിന് രണ്ട് വിഭാഗം ആളുകളുണ്ട്. അതില്‍ ക്വുര്‍ആനിന്റെ ആളുകള്‍ അല്ലാഹുവിന്റെ ആളുകളും അവന്റെ അടുത്തയാ ളുകളുമാകുന്നു” (അഹ്മദ്, നസാഇ).

അവര്‍ ക്വുര്‍ആനിനെ മഹത്ത്വപ്പെടുത്തി, അപ്പോള്‍ അവരെ അല്ലാഹുവും മഹത്ത്വപ്പെടുത്തി.

അനസ്ബ്‌നു മാലിക്(റ) നിവേദനം: റസൂലുല്ലാഹ് ﷺ പറഞ്ഞു:”അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതില്‍ പെട്ടതാണ് വയോവൃദ്ധരായ മുസ്‌ലിംകളെ ആദരിക്കലും ക്വുര്‍ആനിനെ അവഗണിക്കുകയോ, അതിര് കവിയുകയോ ചെയ്യാതെ പരിഗണിക്കുന്നതും” (അബൂദാവൂദ്).

ഒരാളുടെയും ശ്രേഷ്ഠത പോലെയല്ല അവരുടെ ശ്രേഷ്ഠത. അവരുടെ പ്രതാപം ഒരാളുടെയും പ്രതാപം പോലെയല്ല.…അവര്‍ ജനങ്ങളില്‍ വെച്ച് നല്ലരൂപത്തില്‍ സംസാരിക്കുന്നവരാണ്. സദസ്സുകളിലും മറ്റും ഏറ്റവും ശ്രേഷ്ഠരാണവര്‍, അവരുടെ സദസ്സുകളെ മലക്കുകള്‍ വലയം ചെയ്യുകയും അവര്‍ക്ക് സമാധാനമിറങ്ങുകയും ചെയ്യും.…

നബി ﷺ പറഞ്ഞു: ”സമാധാനമിറങ്ങാതെയും കാരുണ്യം ചുറ്റിപ്പൊതിയാതെയും മലക്കുകള്‍ വലയം ചെയ്യാതെയും അല്ലാഹു അവന്റെയടുത്ത് ഉള്ളവരോട് അവരെപ്പറ്റി പറയാതെയും ഒരു സമൂഹവും അല്ലാഹുവിന്റെ വീടുകളില്‍ ഒരു വീട്ടിലും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയോ, അവര്‍ക്കിടയില്‍ പഠനം നടത്തുകയോ ചെയ്യുന്നില്ല” (മുസ്‌ലിം).

(അവസാനിച്ചില്ല)

 

മുഹമ്മദ് അര്‍റക്ബാന്‍
നേർപഥം വാരിക

നമസ്‌കാരത്തില്‍ ആനന്ദം കണ്ടെത്തുക

നമസ്‌കാരത്തില്‍ ആനന്ദം കണ്ടെത്തുക

മനുഷ്യന്‍ ചെയ്യുന്ന ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠവും മുഖ്യമായതുമാണ് നമസ്‌കാരം. മതത്തിന്റെ സ്തംഭങ്ങളില്‍ പെട്ടതും സത്യവിശ്വാസികള്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയതുമായ ആരാധനയാണ് അത്. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തന്നതാണ് നമസ്‌കാരം. നമസ്‌കാരമില്ലാത്തവന് മതമില്ല എന്നുതന്നെ വേണമെങ്കില്‍ പറയാം. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. മനസ്സില്‍ അല്ലാഹുവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ബോധമില്ലാത്തവനാണ് നമസ്‌കാരത്തില്‍ വീഴ്ച വരുത്തുന്നതും അതില്‍ നിസ്സംഗത കാണിക്കുന്നതും. നബിﷺ നമസ്‌കാരത്തെക്കുറിച്ച് പറഞ്ഞു: ”കാര്യങ്ങളുടെ അടിസ്ഥാനം ഇസ്‌ലാമും അതിന്റെ നെടുംതൂണ്‍ നമസ്‌കാരവുമാണ്.” 

ഇസ്‌ലാമിലെ എല്ലാ ആരാധനകളും ദിവ്യബോധന(വഹ്‌യ്)ത്തിലൂടെ ഭൂമിയില്‍ വെച്ചാണ് ലഭിച്ചതെങ്കില്‍ നമസ്‌കാരം മിഅ്‌റാജിന്റെ വേളയില്‍ ആകാശത്ത് വെച്ച് ലഭിച്ചു എന്നത് അതിന്റെ സ്ഥാനത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. അമ്പത് സമയങ്ങളില്‍ നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരം അഞ്ചാക്കി ചുരുക്കി എന്നത് അല്ലാഹു സത്യവിശ്വാസികളോട് കാണിച്ച കാരുണ്യത്തെ സൂചിപ്പിക്കുന്നു. വിശുദ്ധ ക്വുര്‍ആനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമസ്‌കാരത്തെ കുറിച്ച് പറഞ്ഞു എന്നതുതന്നെ അതിന്റെ ഗൗരവം മനസ്സിലാക്കാന്‍ നമുക്ക് മതിയായതാണ്. 

നമസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരാള്‍ക്കും വിട്ടുവീഴ്ചയില്ലെന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നിന്ന് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഇരുന്നും അതിനും കഴിയില്ലെങ്കില്‍ കിടന്നും ശരീരം ചലിപ്പിക്കാന്‍ സാധ്യമല്ലെങ്കില്‍ സൂചനയിലൂടെയും മനസ്സുകൊണ്ടും വുദൂഇന്ന് സാധ്യമല്ലെങ്കില്‍ തയമ്മമിലൂടെയും അതിനും കഴിയില്ലെങ്കില്‍ ഒരു നിബന്ധനയും ഇല്ലാതെയും നമസ്‌കരിക്കണമെന്നാണല്ലോ! അപ്പോള്‍ കല്യാണ വീടുകളിലും ടൂര്‍ വേളകളിലും എന്നല്ല, ഒരു കാരണവുമില്ലാതെ മനഃപൂര്‍വം നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ ഗതിയെന്താണ്? യാത്രാവേളയിലാണെങ്കില്‍ നാല് റക്അത്തുള്ളത് രണ്ടായി ചുരുക്കാനും ഈരണ്ടു നമസ്‌കാരങ്ങള്‍ ഒന്നിച്ച് നമസ്‌കരിക്കാനും ഇസ്‌ലാം അനുമതി നല്‍കി. കാരണം യാത്രയുടെ ക്ലേശം പറഞ്ഞ് നമസ്‌കാരം ഉപേക്ഷിക്കാന്‍ പാടില്ല. 

നബിﷺ മരണയാതനയില്‍ കിടക്കുന്ന ദിവസങ്ങളില്‍ പോലും- മരണത്തിന്റെ നിമിഷങ്ങള്‍ക്ക് മുമ്പ് പോലും- സ്വഹാബികളെ ഉണര്‍ത്തിയത് ‘നമസ്‌കാരം ശ്രദ്ധിക്കണേ’ എന്നായിരുന്നു. മരിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെ ഇശാഇന്ന് വുദൂഅ് എടുത്ത് പള്ളിയിലേക്ക് പോകാന്‍ പുറപ്പെട്ടപ്പോള്‍ നബിﷺക്ക് ബോധക്ഷയം സംഭവിച്ചു. ബോധം തെളിഞ്ഞപ്പോള്‍ ആദ്യമായി ചോദിച്ചത് ‘ആഇശാ ജനങ്ങള്‍ നമസ്‌കരിച്ചോ?’എന്നായിരുന്നു.

എല്ലാ കാലത്തുമുള്ള സമൂഹങ്ങള്‍ക്കും നമസ്‌കാരം നിര്‍ബന്ധമായിരുന്നു എന്നത് നമസ്‌കാരം അല്ലാഹുവിന് എത്രമാത്രം ഇഷ്ടമുള്ള ഇബാദത്താണെന്ന് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഇബ്‌റാഹീം(അ), ലൂത്വ് (അ), യഅ്ക്വൂബ് (അ). ഇസ്മാഈല്‍ (അ) തുടങ്ങിയവരെക്കുറിച്ച് പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു: ”അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്” (ക്വുര്‍ആന്‍ 21:73).

ഇബ്‌റാഹീം(അ) പ്രാര്‍ഥിക്കുന്നു: ”അല്ലാഹുവേ, എന്നെ നീ നമസ്‌കാരം നിലനിര്‍ത്തുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ നിന്നും…” (ക്വുര്‍ആന്‍ 14:40). ഹാജറയെയും ഇസ്മാഈലിനെയും മക്കയില്‍ വിട്ടേച്ച് പോകുമ്പോള്‍ ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചു: ”നാഥാ നിന്റെ പരിപാവന ഭവനത്തിനു സമീപം കൃഷിയോജ്യമല്ലാത്ത താഴ്‌വരയില്‍ എന്റെ സന്താനത്തെ ഞാനിതാ താമസിപ്പിക്കുന്നു. ഞങ്ങളുടെ നാഥാ അവര്‍ നമസ്‌കാരം നിലനിര്‍ത്താന്‍ വേണ്ടിയാകുന്നു (ഞാനിത് ചെയ്യുന്നത്)” (ക്വുര്‍ആന്‍ 14: 37). ഈസാ നബി(അ) പറയുന്നു: ”നമസ്‌കരിക്കാനും സകാത് നല്‍കാനും എന്നോട് (എന്റെ നാഥന്‍) കല്‍പിച്ചിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം…” (ക്വുര്‍ആന്‍ 19:31). മൂസാ നബി(അ)യോട് അല്ലാഹു പറയുന്നു: ”നിശ്ചയമായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധ്യനില്ല. അതിനാല്‍ എന്നെ മാത്രം ആരാധിക്കുക. എന്നെ ഓര്‍ക്കാന്‍ നമസ്‌കാരം നിലനിര്‍ത്തുകയും ചെയ്യുക” (ക്വുര്‍ആന്‍ 20:14). മുഹമ്മദ് നബിﷺയോട് അല്ലാഹു പറയുന്നു: ”നിന്റെ കുടുംബത്തെ നീ നമസ്‌കാരത്തിനു കല്‍പിക്കുകയും അതില്‍ നീ ക്ഷമ അവലംബിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 20:132), സജ്ജനങ്ങളുടെ സ്വഭാവം വിശദീകരിച്ച് അല്ലാഹു പറയുന്നു: ”വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 7:170).

നമസ്‌കാരത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നു എന്ന് മാത്രമല്ല, അത് നഷ്ടപ്പെടുത്തുന്നവര്‍ക്കുള്ള ശിക്ഷയും ശക്തമായ താക്കീതുകളും ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. സന്മാര്‍ഗദര്‍ശനം നല്‍കപ്പെട്ട നബിമാരെക്കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: ”എന്നിട്ട് അവര്‍ക്കുശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്” (ക്വുര്‍ആന്‍ 19:59).

പരലോകത്ത് മുഖം ചുളിഞ്ഞ് പോകുന്ന, ഭയവിഹ്വലരാകുന്ന ആളുകള്‍ ഈ അവസ്ഥയില്‍ എത്താനുളള കാരണം അല്ലാഹു പറയുന്നു: ”എന്നാല്‍ അവര്‍ വിശ്വസിച്ചില്ല. നമസ്‌കരിച്ചതുമില്ല. പക്ഷേ, അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു. എന്നിട്ടു ദുരഭിമാനം നടിച്ചുകൊണ്ട് അവന്‍ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി. (ശിക്ഷ) നിനക്കേറ്റവും അര്‍ഹമായു തന്നെ. നിനക്കേറ്റവും അര്‍ഹമായതുതന്നെ. മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ അവന്‍ വെറുതെയങ്ങ് വിട്ടേക്കപ്പെടുമെന്ന്” (ക്വുര്‍ആന്‍:75:31-36). സ്വര്‍ഗക്കാര്‍ നരകക്കാരോട് ‘നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണ്’ എന്ന് ചോദിക്കുമ്പോള്‍ അവരുടെ മറുപടി ‘ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല’ എന്നായിരിക്കും. (ക്വുര്‍ആന്‍ 74:42,43).

‘പരലോകത്ത് ആദ്യമായി വിചാരണ ചെയ്യുക നമസ്‌കാരത്തെക്കുറിച്ചായിരിക്കും,’ ‘നമ്മളും അവരും (അവിശ്വാസികള്‍) തമ്മിലുള്ള അന്തരം നമസ്‌കാരമാണ്,’ ‘മനഃപൂര്‍വം വല്ലവനും അത് ഒഴിവാക്കിയാല്‍ അവന്‍ അവിശ്വാസിയായി’… തുടങ്ങിയ നബിവചനങ്ങളെ വളരെ ഗൗരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്. നമസ്‌കാരം ഒഴിവാക്കുന്നവനെക്കുറിച്ച് അവന്‍ ഫാസിക്വാണോ (മ്ലേഛം ചെയ്യുന്നവന്‍), കാഫിറാണോ അതോ മുസ്‌ലിമാണോ എന്ന ചര്‍ച്ച പോലും പണ്ഡിതന്‍മാര്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും നമസ്‌കാരം ഒഴിവാക്കുന്ന യുവാക്കളേ ചിന്തിക്കുക! കാരുണ്യവാനായ അല്ലാഹു, വിദ്യാഭ്യാസം, സമ്പത്ത്, ആരോഗ്യം, കുടുംബം തുടങ്ങിയ ഒട്ടനവധി അനുഗ്രഹങ്ങള്‍ കോരിച്ചൊരിഞ്ഞ് തന്നിട്ടും അവന്റെ മുമ്പില്‍ സുജൂദ് ചെയ്യാനും റുകൂഅ് ചെയ്യാനും നമുക്കാകുന്നില്ല എങ്കില്‍ പിന്നെ എന്തിന് നാം മുസ്‌ലിമിന്റെ പേരിട്ട് നടക്കണം? നരകശിക്ഷ ഒരു നേരത്തേക്ക് സഹിക്കാന്‍ നമുക്ക് സാധ്യമാണോ? വയസ്സ് നാല്‍പതും അമ്പതും കഴിഞ്ഞിട്ട് പോലും നമസ്‌കാരത്തില്‍ വീഴ്ച വരുത്തുന്ന എത്രയെത്ര മുസ്‌ലിം സഹോദരങ്ങള്‍ ഇന്ന് സമൂഹത്തില്‍ ജീവിക്കുന്നു! അവരും ശ്വസിക്കുന്നത് നമസ്‌കരിക്കാന്‍ കല്‍പിച്ച അല്ലാഹുവിന്റെ വായു. അവര്‍ കുടിക്കുന്നത് അല്ലാഹുവിന്റെ വെള്ളം. അവര്‍ ഉപയോഗപ്പെടുത്തുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍. എന്തൊരു നന്ദികേടാണിത്. ഇവിടെ സുജൂദ് ചെയ്യാത്ത ആളുകള്‍ക്ക് നാളെ പരലോകത്ത് അല്ലാഹു ഇറങ്ങി വരുമ്പോള്‍ സുജൂദ് ചെയ്യാന്‍ കഴിയില്ല; സുജൂദ് ചെയ്യാന്‍ പരലോകത്ത് അവര്‍ ശ്രമിച്ചാലും ശരി. 

”സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും” (ക്വുര്‍ആന്‍ 66:6).

നമസ്‌കാരം സ്ഥിരമായി പാഴാക്കുന്നവന്‍ തിന്മയില്‍ ആപതിച്ചുകൊണ്ടേയിരിക്കും. മദ്യപാനം, വ്യഭിചാരം, മാതാപിതാക്കളോടും ഭാര്യയോടും കാണിക്കുന്ന ക്രൂരതകള്‍, നന്മ ചെയ്യാന്‍ തോന്നാതിരിക്കല്‍ തുടങ്ങിയവയെല്ലാം നമസ്‌കാരം പാഴാക്കിയതിന്റെ ദുരന്തഫലങ്ങളാണ്. നമസ്‌കാരം കൃത്യമായി അഞ്ചുനേരം ജമാഅത്തായി നിര്‍വഹിക്കുന്നവന് വൃത്തികേടുകള്‍ പറയാനും പ്രവര്‍ത്തിക്കുവാനും ചിന്തിക്കുവാനും സാധിക്കുകയില്ല: ”നിശ്ചയമായും നമസ്‌കാരം മ്ലേഛവും നികൃഷ്ടവുമായ കാര്യങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്നു” (ക്വുര്‍ആന്‍ 29:45).

എന്തുകൊണ്ട് നമസ്‌കരിക്കുന്നില്ല എന്ന് ചിലരോട് ചോദിച്ചാല്‍ പലതരം മറുപടികള്‍ ലഭിക്കുന്നു. 

1. ‘അവന്‍ സ്ഥിരമായി നമസ്‌കരിക്കുന്നവനല്ലേ, എന്നിട്ടും അവനെന്ത് ഗുണം? അവന്റെ മക്കള്‍ക്ക് എന്നും അസുഖമാണ.് അവനെന്നും ദാരിദ്ര്യമാണ്. ഞാനിതാ നമസ്‌കരിക്കാെതയിരുന്നിട്ട് പോലും സുഖമായി കഴിയുന്നു.’ 

സുഹൃത്തേ! ഇഹലോകത്തെ സുഖങ്ങള്‍ക്കുള്ളതല്ല നമസ്‌കാരം. മറിച്ച് കത്തിയാളുന്ന നരകത്തില്‍ നിന്ന് രക്ഷപ്പെടാനുള്ളതാണ്. അവിടെ സമ്പത്തും കൂട്ടുകെട്ടും രക്തത്തിളപ്പും ഫലം ചെയ്യുകയില്ല. 

2. ‘നമസ്‌കരിക്കുന്ന എത്രയെത്രയാളുകള്‍ മോഷ്ടിക്കുന്നു, വ്യഭിചരിക്കുന്നു, മദ്യപിക്കുന്നു! നമസ്‌കരിക്കാത്ത ഞാനല്ലേ അവരെക്കാള്‍ നല്ലവന്‍?’ 

മറ്റുള്ളവരുടെ ദോഷങ്ങള്‍ എന്തിന് നാം നമ്മുടെ സല്‍കര്‍മങ്ങള്‍ ഒഴിവാക്കാന്‍ ന്യായീകരണമായി കാണുന്നു. അവര്‍ ചെയ്ത തിന്മകളുടെ പേരില്‍ അല്ലാഹു നമ്മോട് ചോദിക്കുകയോ നമ്മെ ശിക്ഷിക്കുകയോ ഇല്ല. നമസ്‌കരിച്ചിട്ടും ചില ആളുകള്‍ തിന്മ ചെയ്യുന്നു എന്നത് നമസ്‌കരിക്കാത്ത നമ്മുടെ ശിക്ഷ ഇല്ലാതാക്കുകയില്ലല്ലോ. പിന്നെ എന്തിനീ ന്യായീകരണം. അവര്‍ മോശക്കാരായിക്കൊള്ളട്ടെ. നാം നന്നാകാന്‍ ശ്രമിക്കുക. അവരുടെ ക്വബ്‌റിലേക്ക് നമ്മളില്ല. നമ്മുടെ ക്വബ്‌റിലേക്ക് അവരുമില്ല.

നമസ്‌കാരത്തിലൂടെയാണ് വിജയം. ”സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരായ”(ക്വുര്‍ആന്‍ 23: 1-2). 

നമസ്‌കരിക്കുന്നവര്‍ക്കാണ് സ്വര്‍ഗം: ”തങ്ങളുടെ നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍)”(ക്വുര്‍ആന്‍ 23:9). 

നമസ്‌കാരം തിന്മകളെ മായ്ച്ച് കളയും: ”പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ നീക്കിക്കളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്” (ക്വുര്‍ആന്‍ 11:114). 

നമസ്‌കാരം നമ്മുടെ അടയാളമായിരിക്കണം. കണ്‍കുളിര്‍മയാകണം. നമസ്‌കരിക്കാതിരുന്നാല്‍ മനസ്സ് അസ്വസ്ഥമാകണം. മരണമെന്ന യാഥാര്‍ഥ്യം കടന്നുവന്ന്, നമ്മുടെ സഹോദരങ്ങള്‍ മൂന്ന് വെള്ളത്തുണിയില്‍ നമ്മളെ പൊതിഞ്ഞ് കൊണ്ടുപോയി, നമുക്ക് വേണ്ടി അവര്‍ മയ്യിത്ത് നമസ്‌കരിക്കുമ്പോള്‍ അത് നമുക്ക് ഗുണം ചെയ്യണമെങ്കില്‍ നമുക്ക് വേണ്ടി നമ്മള്‍ മരണത്തിനുമുമ്പായി നമസ്‌കരിക്കുക: ”തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമകൈക്കൊള്ളുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും തിന്മയെ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്…”(ക്വുര്‍ആന്‍ 13: 22,23).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക