സ്വര്‍ഗത്തിലേക്ക് 40 കാര്യങ്ങള്‍

സ്വർഗത്തിലേക്ക് 40 കാര്യങ്ങൾ

വിവർത്തനം: സയ്യിദ് സഹ്‌ഫർ സ്വാദിഖ് മദീനി

بسم الله الرحمن الرحيم

അല്ലാഹുവിനാണ് സ്തുതികൾ മുഴുവനും,അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും, അവൻ ഒരുവനാണെന്നും, അവന് പങ്കുകാരനില്ലായെന്നും സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ റസൂലും, അടിമയുമാണെന്നും സാക്ഷ്യം വഹിക്കുന്നു.

അല്ലാഹു ഒരുക്കിവെച്ചിട്ടുള്ള അനുഗ്രഹഭവനമായ സ്വർഗം പ്രതീക്ഷകൊണ്ടു മാത്രം നേടിയെടുക്കുവാനാവില്ല അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ആരേയും പങ്ക് ചേർക്കാതിരിക്കുകയും, പ്രവാചകൻ (സ്വ) യെ അനുകരിക്കുകയും ചെയ്ത മുസ്‌ലീംകൾ മാത്രമെ അതിൽ പ്രവേശിക്കുകയുള്ളൂ.

സ്വർഗപ്രവേശനം എല്ലാവരും ആഗ്രഹിക്കുന്നതാണ്, അതിനു വേണ്ടിയാണ് പലരും പ്രതീക്ഷയർപിച്ചു കൊണ്ടിരിക്കുന്നത്. ജൂത ക്രൈസ്തവർ പോലും വാദിക്കുന്നത് അവരല്ലാതെ സ്വർഗത്തിൽ മറ്റാരും പ്രവേശിക്കുകയില്ലായെന്നാണ്. അവർ പറയുന്നത് ഖുർആൻ വ്യക്തമാക്കുന്നതു കാണുക:

"(ആർക്കെങ്കിലും) സ്വർഗത്തിൽ പ്രവേശിക്കണമെങ്കിൽ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവർ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാൽ (നബിയേ,) പറയുക; നിങ്ങൾ സത്യവാൻമാരാണെങ്കിൽ (അതിന്ന്) നിങ്ങൾക്ക് കിട്ടിയ തെളിവ് കൊണ്ടുവരൂ എന്ന്) "
ഖുർആൻ
അൽബഖറ :111

ഇത് അല്ലാഹുവും, അവന്റെ പ്രവാചകൻ (സ്വ) യും നമ്മോട് അറിയിച്ച് തന്നതിനു വിരുദ്ധമായകാര്യമാണ്. അല്ലാഹുവിന് സമ്പൂർണ്ണമായി സമർപിച്ച് സൽകർമ്മങ്ങൾ ചെയ്തവർ മാത്രമെ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ.

‘അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലാ’യെന്ന കലിമത്ത് ഉച്ചരിക്കുന്നതിലൂടെ തന്നെ സ്വർഗത്തിൽ പ്രവേശിക്കുമെന്നാണ് ജനങ്ങളിൽ അധികപേരും കരുതിയിരിക്കുന്നത്, മറ്റു കർമ്മങ്ങളൊന്നും ചെയ്യേണ്ടതില്ലായെന്നാണ് അവർ മനസിലാക്കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ സൽകർമ്മങ്ങളിൽ അവർ അലംഭാവം കാണിക്കുകയും,വൻപാപങ്ങളടക്കമുള്ള തെറ്റുകളെ അവർ വളരെയധികം നിസ്സാരവൽക്കരിച്ചിരിക്കുന്നു.

അതെ, ഉന്നതനും പ്രതാപവാനുമായ അല്ലാഹു ചെയ്യുന്നതിനെ കുറിച്ച് ചോദ്യം ചെയ്യാൻ ആരുമില്ല. അല്ലാഹുവിനെയും അവന്റെ അടിമക്കുമിടയിൽ ഇടപെടാൻ ഒരു സൃഷ്ടിക്കു സാധ്യമല്ല തന്നെ. അവൻ ഇഷ്ടമുള്ളവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.

അല്ലാഹുവിൽ ഒന്നിനെയും പങ്കു ചേർക്കാതെ തൗഹീദ് കൃത്യമായി മനസിലാക്കി ജീവിതത്തിൽ പാലിച്ചവർ മാത്രമെ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ. അതാണ് അല്ലാഹു തന്റെ ഗ്രന്ഥത്തിലും,പ്രവാചകൻ (സ്വ)തന്റെ തിരുചര്യയിലും വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് ഈമാനും, സൽകർമ്മങ്ങളും അനിവാര്യമാണ്. അല്ലാഹു പറയുന്നു:

(വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും)
ഖുർആൻ
അൽബഖറ:82
"ആണാകട്ടെ പെണ്ണാകട്ടെ, ആർ സത്യവിശ്വാസിയായിക്കൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല"
ഖുർആൻ
നിസാഅ് :124
"വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് നാം സ്വർഗത്തിൽ താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകുന്ന ഉന്നത സൗധങ്ങളിൽ താമസസൗകര്യം നൽകുന്നതാണ്. അവർ അവിടെ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!"
ഖുർആൻ
അൻകബൂത്ത്:58
"തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂർവ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും"
ഖുർആൻ
ഹൂദ്:23
"അതായത്, നല്ലവരായിരിക്കെ മലക്കുകൾ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവർക്ക്. അവർ (മലക്കുകൾ) പറയും: നിങ്ങൾക്ക് സമാധാനം. നിങ്ങൾ പ്രവർത്തിച്ച് കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ച് കൊള്ളുക"
ഖുർആൻ
നഹ്ൽ :32
"എന്നാൽ പശ്ചാത്തപിക്കുകയും,വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാകുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവർ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല"
ഖുർആൻ
മർയം:60
"അവർ പറയും: നമ്മളോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വർഗത്തിൽ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വർഗ)ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോൾ പ്രവർത്തിച്ചവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!"
ഖുർആൻ
സുമർ:74
"നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾക്ക് അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വർഗമത്രെ അത്"
ഖുർആൻ
സുഖുറുഫ്:72
നമ്മുടെ ദാസൻമാരിൽ നിന്ന് ആർ ധർമ്മനിഷ്ഠപുലർത്തുന്നവരായിരുന്നുവോ അവർക്കു നാം അവകാശപ്പെടുത്തി കൊടുക്കുന്ന സ്വർഗമത്രെ അത്
ഖുർആൻ
മർയം:63
നമ്മുടെ ദാസൻമാരിൽ നിന്ന് ആർ ധർമ്മനിഷ്ഠപുലർത്തുന്നവരായിരുന്നുവോ അവർക്കു നാം അവകാശപ്പെടുത്തി കൊടുക്കുന്ന സ്വർഗമത്രെ അത്
ഖുർആൻ
മർയം:63
"(അവർ) സ്വർഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവർക്ക് നൽകപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്"
ഖുർആൻ
അഹ് ഖാഫ്:14

സ്വർഗപ്രവേശനത്തിനു വിശ്വാസത്തോടൊപ്പം തന്നെ സൽകർമ്മങ്ങളും അനിവാര്യമാണെന്ന് വ്യക്തമാക്കുന്ന ആയത്തുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അതുപോലെ തന്നെ ഈ കൊച്ചു പുസ്തകത്തിൽ സ്വർഗപ്രവേശനം സാധ്യമാക്കുന്ന ഏതാനും ഹദീഥുകളാണ് വിശദമാക്കുവാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് സ്വയംരക്ഷ ആഗ്രഹിക്കുന്നവർ ശേഷം വിശദമാക്കുന്ന ഹദീഥിൽ പരാമർശിച്ച കാര്യങ്ങൾ പരിപൂർണമായി പ്രാവർത്തികമാക്കുവാൻ പരിശ്രമിക്കുക. അല്ലാഹു നമ്മെ സ്വർഗത്തിൽ പ്രവേശിപ്പിക്കുക യും, നരക ശിക്ഷയെ തൊട്ട് രക്ഷപ്പെടുത്തുകയും ചെയ്യുമാറാവട്ടെ,

നന്മ ചെയ്തവരും, തിന്മ ചെയ്തവരും ഒരിക്കലും ഒരു പോലെയല്ല, അത് അല്ലാഹു തന്നെ വ്യക്തമാക്കിയതാണ്. അത് ഏതൊരു മനുഷ്യനും മനസിലാക്കിയ കാര്യമാണ്. അല്ലാഹു പറയുന്നു:

(നരകാവകാശികളും സ്വർഗാവകാശികളും സമമാകുകയില്ല. സ്വർഗാവകാശികൾ തന്നെയാകുന്നു വിജയം നേടിയവർ) (ഹശ്ർ :20).

മനുഷ്യനെ തന്റെ റബ്ബിലേക്ക് അടുപ്പിക്കുന്ന ഏറ്റവും ഉദാത്തവും,ശ്രേഷ്ടവുമായ പ്രവർത്തനം അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും, അവനിൽ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുകയെന്നതാണ്.സൽകർമ്മങ്ങളിൽ ഏറ്റവും ഉന്നതമായിട്ടുള്ളതും, സ്വർഗപ്രവേശനത്തിനു സാധ്യമാവുന്നതിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നതും ഇതു തന്നെ. ഖുർആൻ പാരായണം, അതിലുള്ളതിനനുസരിച്ചുള്ള ജീവിതം, കൽപനകൾ ജീവിതത്തിൽ പകർത്തുകയും, വിരോധങ്ങളിൽ നിന്ന് വിട്ട്നിൽക്കുകയും ചെയ്യുകയെന്നതും സ്വർഗ പ്രവേശനത്തിനും, നരകമോചനത്തിനും സാധ്യമാവുന്ന സത്കർമ്മങ്ങളാകുന്നു. 

വിശുദ്ധ ഖുർആനിനെ ആരാണോ തന്റെ ഇമാമായി അംഗീകരിക്കുന്നത് അവനെ ഖുർആൻ സ്വർഗത്തിലേക്ക് നയിക്കുന്നതാണ്. തിരുദൂതർ പഠിപ്പിച്ച ദിക്‌റുകളും ദുആകളും സ്വർഗപ്രവേശനം സാധ്യമാക്കുന്നവതന്നെ. തസ്ബീഹും, തഹ്‌ലീലും,തഹ്മീദും, തക്ബീറുമെല്ലാംതന്നെ സ്വർഗത്തിൽ മരം ലഭിക്കുന്ന സൽകർമ്മങ്ങളാകുന്നു. അതുപോലെ സ്വർഗപ്രവേശനം എളുപ്പമാക്കുന്ന പ്രവർത്തനത്തിൽ പെട്ടതാണ് വുദുവും, നമസ്‌കാരങ്ങളും. ആരെങ്കിലും ഒരു ദിവസം നിർബ്ബന്ധ നമസ്‌കാരമല്ലാത്ത പന്ത്രണ്ട് റകഅത്ത് റവാതിബ് നമസ്‌കാരം നിർവ്വഹിക്കുകയാണെങ്കിൽ അവന് സ്വർഗത്തിൽ ഒരു വീട് നിർമിക്കപെടുന്നതാണ് . സുജൂദുകൾ (നമസ്‌കാരം) അധികരിപ്പിക്കുന്നത് സ്വർഗത്തിൽ പ്രവാചക സാമീപ്യം ലഭിക്കുന്ന സൽകർമ്മമാണ്. അതാണ് പ്രവാചക സാമീപ്യം ആഗ്രഹിച്ചുവന്ന തന്റെ അനുചരനോട് റസൂലുല്ലാഹ് (സ്വ) പറഞ്ഞത്: (ധാരാള മായി സുജൂദ് ചെയ്തുകൊണ്ട് താങ്കൾക്ക് വേണ്ടി എന്നെ സഹായിക്കുക). ദാനധർമ്മങ്ങളും, നോമ്പും സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നവയാണ്. ആരാണോ ദാനധർമ്മം ചെയ്യുന്നത് അവൻ ‘സ്വദഖ’യുടെ കവാടത്തിലൂടെയും,നോമ്പനുഷ് ടിക്കുന്നവൻ ‘റയ്യാൻ’കവാടത്തിലൂടെയും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.

റസൂലുല്ലാഹ് (സ്വ) പഠിപ്പിച്ച രൂപത്തിൽ ആരെങ്കിലും ഹജ്ജ് ചെയ്താൽ അവന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല. ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ വിശുദ്ധ വാക്യം ഉയർത്തി പിടിക്കുവാനായി ആരെങ്കിലും ജിഹാദ് ചെയ്താൽ മരണത്തോടെ സ്വർഗത്തിൽ പ്രവേശിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദത്തമാണ്. സൽസ്വഭാവം, വിനയം, മൃദുല സ്വഭാവം, വിട്ട്‌വീഴ്ച, ശുദ്ധമായ ഹൃദയം തുടങ്ങിയവയും സർഗപ്രവേശനം സാധ്യമാകുന്നവയാണ്. അനാഥ സംക്ഷണം, മനുഷ്യരോടും, ജീവികളോടും കാരുണ്യം കാണിക്കൽ, വഴിയിൽ നിന്ന് ഉപദ്രവങ്ങളും തടസ്സങ്ങളും നീക്കൽ തുടങ്ങിയവയും സ്വർഗത്തിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങളാണ്. രണ്ട് സഹോദരിമാരെയോ, പെൺമക്കളെയോ കൃത്യമായി വളർത്തി സംരക്ഷണം നൽകുന്നത് സ്വർഗം നൽകുന്ന പ്രവർത്തനങ്ങളാകുന്നു. മാതാപിതാക്കളെ സംരക്ഷിക്കുന്നതും, അവർക്ക് പുണ്യം ചെയ്യലും സ്വർഗത്തിൽ ഇടം നൽകുന്ന ഉന്നതമായ പുണ്യകർമ്മങ്ങളാകുന്നു.

അതുപോലെ തന്നെ രോഗികളെ സന്ദർശിക്കൽ, അല്ലാഹുവിന് വേണ്ടി സുഹൃത്തുക്കളെ സന്ദർശിക്കൽ, പരീക്ഷണങ്ങളിലും, പ്രയാസങ്ങളിലും വിധിയിൽ തൃപ്തിയടയലും ക്ഷമയവലംബിക്കലും സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കുന്ന സൽകർമ്മങ്ങളാകുന്നു. സന്താനം നഷ്ടപ്പെടുമ്പോൾ ക്ഷമിച്ച് അല്ലാഹുവിനെ സ്തുതിക്കുകയാണെങ്കിൽ അവന് സ്വർഗത്തിൽ അല്ലാഹു ‘ഹംദി’ന്റെ വീട് നിർമ്മിച്ചു കൊടുക്കുന്നതാണ്. ആരുടെയെങ്കിലും കണ്ണ് നഷ്ടപ്പെടുകയും, അവന തിൽ ക്ഷമിക്കുകയും ചെയ്താൽ അവന് സ്വർഗംലഭിക്കും. ഇങ്ങനെ സ്വർഗപ്രവേശനം സാധ്യമാവുന്ന നിരവധി സൽകർമ്മങ്ങൾ ഇസ്‌ലാമിക ശരീഅത്തിൽ നമുക്ക് കാണാനാവും. അതിൽ നാൽപത് കാര്യങ്ങളാണ് പ്രമാണബദ്ധമായി ഈ കൊച്ചു കൃതിയിൽ രേഖപ്പെടുത്തുവാനാഗ്രഹിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. അവന്റെ സ്വർഗത്തി ൽ ഒരിടം നൽകി അവൻ നമ്മെയെല്ലാവരെയും അനുഗ്രഹിക്കുമാറാവട്ടെ,

وعن جابر قَالَ : جاء أعرابي إِلَى النَّبيّ فَقَالَ : يَا رَسُول الله ، مَا الموجِبَتَانِ ؟ قَالَ: مَنْ مَاتَ لا يُشْرِكُ بالله شَيئاً دَخَلَ الجَنَّةَ ، وَمَنْ مَاتَ يُشْرِكُ بِهِ شَيْئاً دَخَلَ النَّار

ജാബിറുബ്‌നു അബ്ദുല്ലാഹ് (റ) നിവേദനം: നബി (സ്വ) യുടെ അടുത്ത് വന്ന് ഒരാൾ ചോദിക്കുകയുണ്ടായി, ഓ, പ്രവാചകരെ, നിർബ്ബന്ധമാക്കപ്പെടുന്ന (സ്വർഗം, നരകം) രണ്ടു കാര്യങ്ങൾ ഏവ? അപ്പോൾ തിരുമേനി പറഞ്ഞു: (അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാതെയാണ് ഒരാൾ മരണപ്പെടുന്നതെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും, അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ടാണ് ആരെങ്കിലും മരണപ്പെടുന്നതെങ്കിൽ അവർ നരകത്തിൽ പ്രവേശിക്കുന്നതാണ്)

[ صحيح مسلم ]

وعن عبادة بن الصامت، رضي الله عنه ، قال‏:‏ قال رسول الله، صلى الله عليه وسلم‏:‏ ‏"‏من شهد أن لا إله إلا الله وحده لا شريك له، وأن محمداً عبده ورسوله، وأن عيسى عبد الله ورسوله، وكلمته ألقاها إلى مريم وروح منه، و الجنة حق ، والنار حق أدخله الله الجنة على ما كان من العمل‏"

ഉബാദതുബ്‌നു സ്വാമിത് (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, അവൻ ഒരുവനാണ്, അവന് യാതൊരു പങ്കാളിയില്ലെന്നും, നിശ്ചയം മുഹമ്മദ് അവ(അല്ലാഹുവി)ന്റെ അടിമയും റസൂലുമാണെന്നും, നിശ്ചയം ഈസാ അവ(അല്ലാഹുവി)ന്റെ അടിമയും റസൂലുമാണെന്നും, മർയമിലേക്ക് ഇട്ട് കൊടുത്ത അവന്റെ കലിമത്തും റൂഹുമാണെന്നും, സ്വർഗം സത്യമാണെന്നും,നരകം സത്യമാണെന്നും ആരെങ്കിലും സാക്ഷ്യപ്പെടുത്തിയാൽ അവൻ എന്ത് പ്രവർത്തനത്തിലായാലും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്) 

[ صحيح مسلم ]

عَنْ أَبِي أَيُّوبَ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ دُلَّنِي عَلَى عَمَلٍ أَعْمَلُهُ يُدْنِينِي مِنَ الْجَنَّةِ وَيُبَاعِدُنِي مِنَ النَّارِ قَالَ ‏"‏ تَعْبُدُ اللَّهَ لاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصِلُ ذَا رَحِمِكَ ‏"‏ فَلَمَّا أَدْبَرَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ إِنْ تَمَسَّكَ بِمَا أُمِرَ بِهِ دَخَلَ الْجَنَّةَ ‏"‏

അബൂ അയ്യൂബ് (റ) നിവേദനം: നബി (സ്വ) യുടെ അടുത്ത് വന്ന് ഒരാൾ ചോദിക്കുകയുണ്ടായി, സ്വർഗത്തിലേക്കടുപ്പിക്കുകയും, നരകത്തിൽ നിന്ന് വിദൂരപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനത്തെ കുറിച്ച് എന്നെ അറിയിച്ചു തന്നാലും? പറഞ്ഞു: (അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ ഒന്നിനെയും പങ്ക് ചേർക്കാതിരിക്കുകയും,നമസ്‌കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും, കുടുംബ ബന്ധം ചേർക്കുകയും ചെയ്യുക).അയാൾ അവിടെ നിന്ന് തിരിഞ്ഞു നടന്നപ്പോൾ റസൂലുല്ലാഹ് (സ്വ) പറഞ്ഞു:(അദ്ദേഹത്തോട് കൽപിച്ചത് അവൻ മുറുകെ പിടിക്കുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്)

[ صحيح مسلم ]

وَعَنْ أَبِي أُمَامَةَ ‏- رضى الله عنه ‏- قَالَ : قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏-{ مَنْ قَرَأَ آيَةَ اَلْكُرْسِيِّ دُبُرَ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ اَلْجَنَّةِ إِلَّا اَلْمَوْتُ

അബൂ ഉമാമത (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഒരാൾ നിർബ്ബന്ധ നമസ്‌കാരങ്ങൾക്ക് ശേഷം പതിവായി ആയത്തുൽ കുർസി പാരായണം ചെയ്താൽ അവന് സ്വർഗത്തിൽ പ്രവേശിക്കാൻ മരണമല്ലാതെ തടസ്സമില്ല)

[ لنسائي]

وعن أنس قال: قال رسول الله : سورة من القرآن ما هي إلا ثلاثون آية، خاصمت عن صاحبها حتى أدخلته الجنة، وهي سورة تبارك

അനസ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഖുർആനിലെ ഒരു സൂറത്ത് അതിൽ മുപ്പത് ആയത്തുകളല്ലാതെയില്ല. അത് അതിന്റെ ആളുകൾക്ക് വേണ്ടി വാദിക്കുകയും, സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അത് തബാറക സൂറത്താകുന്നു).

[ الطبراني ]

جابر بن عبدالله قَالَ رَسُولُ اَللَّهِ القرآنُ شافعٌ مشفَّعٌ ، وماحِلٌ مصدَّقٌ ، من جَعلَه أمامَه قادَه إلى الجنَّةِ ، ومن جعلَه خَلفَ ظهرِه ساقَه إلى النَّارِ

അനസ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഖുർആൻ ശുപാർശകനും, ശുപാർശ സ്വീകരിക്കപ്പെടുന്നവനും ആരെങ്കിലും അതിനെ മുന്നിൽ വെച്ചാൽ അവനെയത് സ്വർഗത്തിലേക്ക് നയിക്കും, ആരെങ്കിലും അതിനെ അവഗണിച്ചാൽ അവനെയത് നരകത്തിലേക്ക് നയിക്കും)

[ ابن حبان ]

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ يَا وَيْلَهُ - وَفِي رِوَايَةِ أَبِي كُرَيْبٍ يَا وَيْلِي - أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ ‏"

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (മനുഷ്യൻ സജദയുള്ളത് (ആയത്ത്) പാരായണം ചെയ്താൽ അവൻ സുജൂദ് ചെയ്യുന്നു. പിശാച് കരഞ്ഞുകൊണ്ടു പിൻവാങ്ങും. എന്നിട്ട് പറയും: എന്റെ നാശം. മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: (എന്റെ നാശമേ, മനുഷ്യനോട് സുജൂദ് ചെയ്യാൻ കൽപിക്കുകയും അവൻ സുജൂദ് ചെയ്യുകയും ചെയ്തു, അവന് സ്വർഗമുണ്ട്. ഞാൻ സുജൂദ് കൊണ്ട് കൽപിക്കപ്പെട്ടു, ഞാൻ വിസമ്മതിക്കുകയാണ് ചെയ്തത്. അതുകൊണ്ട് എനിക്ക് നരകവും)

[ صحيح مسلم ]

عن عمر بن الخطاب رضي الله عنه عن النبي صلى الله عليه وسلم قال‏:‏‏"‏ما منكم من أحد يتوضا فيبلغ-أو فيسبغ الوضوء- ثم قال‏:‏ أشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدًا عبده ورسوله، إلا فتحت له أبواب الجنة الثمانية يدخل من أيها شاء‏"

ഉഖ്ബതുബ്‌നു ആമിർ (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (നിങ്ങളിൽ ഒരു മുസ്‌ലിം പരിപൂർണമായി വുദു ചെയ്ത് ഇങ്ങനെ പ്രാർത്ഥിക്കുകയാണെങ്കിൽ 'അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലായെന്നും, അവൻ ഒരുവനാണ്, അവന് യാതൊരു പങ്കാളിയുമില്ലായെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ് അവ(അല്ലാഹുവി)ന്റെ അടിമയും റസൂലുമാണെന്നും ഞാൻസാക്ഷ്യം വഹിക്കുന്നുവെന്നും പറയുകയാ ണെങ്കിൽ അവന് സ്വർഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടാതിരിക്കുകയില്ല. ഉദ്ദേശിക്കുന്നതിലൂടെ അവനതിൽ പ്രവേശിക്കാം)

[ صحيح مسلم ]

وعن شداد بن أوس رضي الله عنه عن النبي صلى الله عليه وسلم قال‏:‏ ‏"‏سيد الإستغفار أن يقول العبد ‏:‏ اللهم أنت ربي، لا إله إلا أنت ، خلقتني وأنا عبدك، وأنا على عهدك ووعدك ما استطعت أعوذ بك من شر ما صنعت أبوء لك بنعمتك علي، وأبوء بذنبي، فاغفر لي فإنه لا يغفر الذنوب إلا أنت، من قالها من النهار موقنا بها، فمات من يومه قبل أن يمسي، فهو من أهل الجنة، ومن قالها من الليل وهو موقن بها فمات قبل أن يصبح، فهو من أهل الجنة

ശദാദ്ബ്‌നു ഔസ് (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (ഇസ്തിഗ്ഫാറിന്റെ നേതാവ്, നീ ഇങ്ങനെ പറയുക:'അല്ലാഹു വേ, നീയാണ് എന്റെ നാഥൻ. നീ അല്ലാതെ ആരാധ്യനില്ല. നീ എന്നെ സൃഷ്ടിച്ചു. നിന്റെ ദാസനാണ് ഞാൻ. എനിക്ക് സാധ്യമാവുന്നിടത്തോളം നിന്നോടുള്ള കരാറും ഉടമ്പടിയും പാലിക്കുന്നതാണ്.നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങ ളും ഞാൻ ചെയ്ത പാപങ്ങളും ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ എനിക്ക് നീ പൊറുത്ത് തരണേ! നിശ്ചയം നീ അല്ലാതെ പാപങ്ങൾ പൊറുക്കുന്നവനില്ല) (ഇത് ഉറപ്പിച്ച് ആരെങ്കിലും പകലിൽ പറയുകയും, ആ ദിവസം വൈകുന്നേരമാകുന്നതിനു മുമ്പ് അവൻ മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗവാസികളിൽ ഉൾപ്പെടുന്നതാണ്. ഇത് ഉറപ്പിച്ച് ആരെങ്കിലും രാത്രിയിൽ പറയുകയും, ആ ദിവസം നേരം വെളുക്കുന്നതിനു മുമ്പ് അവൻ മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗവാസികളിൽ ഉൾപ്പെടുന്നതാണ്.)

[صحيح البخاري]​

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ خَصْلَتَانِ أَوْ خَلَّتَانِ لاَ يُحَافِظُ عَلَيْهِمَا عَبْدٌ مُسْلِمٌ إِلاَّ دَخَلَ الْجَنَّةَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ يُسَبِّحُ فِي دُبُرِ كُلِّ صَلاَةٍ عَشْرًا وَيَحْمَدُ عَشْرًا وَيُكَبِّرُ عَشْرًا فَذَلِكَ خَمْسُونَ وَمِائَةٌ بِاللِّسَانِ وَأَلْفٌ وَخَمْسُمِائَةٍ فِي الْمِيزَانِ وَيُكَبِّرُ أَرْبَعًا وَثَلاَثِينَ إِذَا أَخَذَ مَضْجَعَهُ وَيَحْمَدُ ثَلاَثًا وَثَلاَثِينَ وَيُسَبِّحُ ثَلاَثًا وَثَلاَثِينَ فَذَلِكَ مِائَةٌ بِاللِّسَانِ وَأَلْفٌ فِي الْمِيزَانِ ‏"‏ ‏.‏ فَلَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَعْقِدُهَا بِيَدِهِ قَالُوا يَا رَسُولَ اللَّهِ كَيْفَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ قَالَ ‏"‏ يَأْتِي أَحَدَكُمْ - يَعْنِي الشَّيْطَانَ - فِي مَنَامِهِ فَيُنَوِّمُهُ قَبْلَ أَنْ يَقُولَهُ وَيَأْتِيهِ فِي صَلاَتِهِ فَيُذَكِّرُهُ حَاجَةً قَبْلَ أَنْ يَقُولَهَا

അബ്ദുല്ലാഇബ്‌നു അംറുബ്‌നുൽ ആസ്വ് (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (രണ്ടു കാര്യങ്ങൾ, അല്ലെങ്കിൽ രണ്ട് സ്വഭാവങ്ങൾ ഒരു മുസ്‌ലിമായ അടിമ സംരക്ഷിക്കുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുകയില്ല. അവ രണ്ടും ലളിതമാണ്, എന്നാൽ അവ രണ്ടും പ്രവർത്തിക്കുന്നവർ വളരെ കുറവാണ്. എല്ലാ നമസ്‌കാരത്തിനും ശേഷം പത്തുപ്രാവശ്യം തസ്ബീഹും, പത്തുപ്രാവശ്യം തഹ്മീദും, പത്തുപ്രാവശ്യം തക്ബീറും ചൊല്ലുക. അത് നാവിന് നൂറ്റി അൻപതാണ്, എന്നാൽ തുലാസിൽ ആയിരത്തി അഞ്ഞൂറാണ്. ഉറങ്ങാൻ വിരിപ്പിൽ പ്രവേശിച്ചാൽ മുപ്പത്തിനാല് തവണ തക്ബീറും, മുപ്പത്തിമൂന്ന് തവണ തഹമീദും, മുപ്പത്തി മൂന്ന് തവണ തസ്ബിഹും ചൊല്ലുക. അത് നാവിന് നൂറാണെങ്കിലും തുലാസിൽ ആയിരമാണ്). (റാവി പറയുന്നു) റസൂലുല്ലാഹ് (സ്വ) വിരലുകൾ കൊണ്ട് എണ്ണം പിടിക്കുന്നത് ഞാൻ കാണുകയുണ്ടായി. അവർ പറഞ്ഞു: ഓ, പ്രവാചകരെ, ഇവ രണ്ടും ലളിതവും, അവ പ്രവർത്തിക്കുന്നവർ വിര ളവുമായത് എങ്ങിനെയാണ്? പറഞ്ഞു: (നിങ്ങളിൽ ഒരാളുടെ അടുത്ത് -അതായത് പിശാച്-ഉറങ്ങുന്ന സമയത്ത് വരുകയും ഇത് ചൊല്ലുന്നതിനു മുമ്പ് ഉറക്കുകയും ചെയ്യുന്നു. നമസ്‌കാര സമയത്ത് വരുകയും അത് പറയുന്നതിനു മുമ്പ് മറ്റുള്ള കാര്യങ്ങൾ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു).

[ أبو داود ]

عَنْ عَمْرِو بْنِ دِينَارٍ، مَوْلَى آلِ الزُّبَيْرِ عَنْ سَالِمِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ "‏ مَنْ قَالَ حِينَ يَدْخُلُ السُّوقَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ كُلُّهُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ - كَتَبَ اللَّهُ لَهُ أَلْفَ أَلْفِ حَسَنَةٍ وَمَحَا عَنْهُ أَلْفَ أَلْفِ سَيِّئَةٍ وَبَنَى لَهُ بَيْتًا فِي الْجَنَّةِ ‏"

ഉമറുബ്‌നുൽ ഖത്വാബ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: ആരെങ്കിലും അങ്ങാടിയിൽ പ്രവേശിച്ചാൽ അവൻ ഇങ്ങനെ പറയട്ടെ, (അല്ലാഹു അല്ലാതെ ആരാധ്യനില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് രാജാധിപത്യം. എല്ലാ സ്തുതിയും അവനാണ്.അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.അവൻ എന്നെന്നു ജീവിക്കുന്നവനാണ്. മരിക്കുകയില്ല.എല്ലാ നന്മകളും അവന്റെ കയ്യിലാണ്. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്) അവന് അല്ലാഹു ആയിരമായിരം നന്മ രേഖപ്പെടുത്തുന്നതാണ്. ആയിരമായിരം തിന്മകൾ മായ്ക്കപ്പെടുന്നതാണ്. സ്വർഗത്തിലവന് ഒരു വീട് നിർമ്മിച്ചു കൊടുക്കുകയും ചെയ്യുന്നതാണ്).

[ الترمذي ]

وعن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال‏:‏ ‏ "‏ومن سلك طريقًا يلتمس فيه علما سهل الله له به طريقًا إلى الجنة‏"

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ആരെങ്കിലും വിജ്ഞാനം അന്വേഷിച്ച് ഒരു മാർഗത്തിൽ പ്രവേശിച്ചാൽ അത്‌കൊണ്ട് അല്ലാഹു അവനെ സ്വർഗത്തിലേക്കുള്ള മാർഗം എളുപ്പമാക്കി കൊടുക്കുന്നതാണ്)

[ صحيح مسلم ]

عَمْرُو بْنُ عَبْدِ اللَّهِ بْنِ وَهْبٍ أَبُو سُلَيْمَانَ النَّخَعِيُّ، قَالَ حَدَّثَنِي زَيْدٌ الْعَمِّيُّ، عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏ "‏ مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ قَالَ ثَلاَثَ مَرَّاتٍ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ فُتِحَ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ مِنْ أَيِّهَا شَاءَ

ഉമറുബ്‌നുൽ ഖത്വാബ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (നിങ്ങളിൽ ആരെങ്കിലും വുദു ചെയ്ത്, നല്ല രൂപത്തിൽ വുദുചെയ്തു ഇങ്ങനെ പ്രാർത്ഥിക്കുകയാണെങ്കിൽ 'അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലായെന്നും, അവൻ ഒരുവനാണ്, അവന് യാതൊരു പങ്കാളിയുമില്ലായെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ് അവ(അല്ലാഹുവി)ന്റെ അടിമയും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹുവെ നീ എന്നെ പശ്ചാതാപിക്കുന്നവരോടൊപ്പം ചേർക്കേണമേ, നീ എന്നെ ശുദ്ധീകരിക്കുന്നവരോടൊപ്പം ചേർക്കേണമേയെന്ന് പറയുകയാണെങ്കിൽ അവന് സ്വർഗ ത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടുന്നതാണ്. ഉദ്ദേശിക്കുന്നതിലൂടെ അവനതിൽ പ്രവേശിക്കാം)

[ صحيح مسلم ]

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ ‏ "‏ مَنْ أَذَّنَ ثِنْتَىْ عَشْرَةَ سَنَةً وَجَبَتْ لَهُ الْجَنَّةُ وَكُتِبَ لَهُ بِتَأْذِينِهِ فِي كُلِّ يَوْمٍ سِتُّونَ حَسَنَةً وَلِكُلِّ إِقَامَةٍ ثَلاَثُونَ حَسَنَةً ‏"‏ ‏

ഇബ്‌നു ഉമർ (റ ) നിവേദനം: നബി(സ്വ) പറഞ്ഞു: (ആരെങ്കിലും പന്ത്രണ്ട് വർഷം ബാങ്ക് വിളിച്ചാൽ അവന് സ്വർഗം നിർബ്ബന്ധമായി. ഓരോ ദിവസവും അവന്റെ ബാങ്ക് കാരണം അവന് അറുപത് നന്മ രേഖപ്പെടുത്തുന്നു. എല്ലാ ഇഖാമത്തിനും മുപ്പത് നന്മ രേഖപ്പെടുത്തുന്നു).

[ ابن ماجه ]

أبي موسى رضي الله عنه أن رسول الله صلى الله عليه وسلم قال‏:‏‏ "‏من صلى البردين دخل الجنة‏

അബൂമൂസാ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ആരെങ്കിലും ബറദൈനി (സുബഹിയും, ഇശാഉം) നമസ്‌കരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും)

[ صحيح مسلم ]

عُبَادَةَ بْنِ الصَّامِتِ فَأَخْبَرْتُهُ فَقَالَ عُبَادَةُ كَذَبَ أَبُو مُحَمَّدٍ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ خَمْسُ صَلَوَاتٍ كَتَبَهُنَّ اللَّهُ عَلَى الْعِبَادِ فَمَنْ جَاءَ بِهِنَّ لَمْ يُضَيِّعْ مِنْهُنَّ شَيْئًا اسْتِخْفَافًا بِحَقِّهِنَّ كَانَ لَهُ عِنْدَ اللَّهِ عَهْدٌ أَنْ يُدْخِلَهُ الْجَنَّةَ وَمَنْ لَمْ يَأْتِ بِهِنَّ فَلَيْسَ لَهُ عِنْدَ اللَّهِ عَهْدٌ إِنْ شَاءَ عَذَّبَهُ وَإِنْ شَاءَ أَدْخَلَهُ الْجَنَّةَ

ഉബാദതുബ്‌നു സ്വാമിത് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (അല്ലാഹു തന്റെ അടിമകളുടെ മേൽ അഞ്ച് നമസ്‌കാരം നിർബ്ബന്ധമാക്കിയിരിക്കുന്നു. അതിന്റെ അവകാശത്തെ നിസ്സാരവൽക്കരിച്ചോ (അല്ലാതെയോ) അതിൽ നിന്ന് യാതൊന്നും പാഴാക്കാതെ ആരെങ്കിലും അവ ചെയ്യുകയാണെങ്കിൽ അവന് അല്ലാഹുവിനടുത്ത് ഒരു കരാറുണ്ട്. അത് അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുക എന്നാണ്. ആരെങ്കിലും അത് കൊണ്ടുവരുന്നില്ലായെങ്കിൽ അവന് അല്ലാഹുവിനടുത്തു കരാറില്ല, അവൻ ഉദ്ദേശിച്ചാൽ അവനെ ശിക്ഷി ക്കും, അവൻ ഉദ്ദേശിച്ചാൽ അവനെ സ്വർഗത്തിൽ പ്രവേശി പ്പിക്കുകയും ചെയ്യും)

[ أبو داود ]

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ كَانَتْ عَلَيْنَا رِعَايَةُ الإِبِلِ فَجَاءَتْ نَوْبَتِي فَرَوَّحْتُهَا بِعَشِيٍّ فَأَدْرَكْتُ رَسُولَ اللَّهِ صلى الله عليه وسلم قَائِمًا يُحَدِّثُ النَّاسَ فَأَدْرَكْتُ مِنْ قَوْلِهِ ‏"‏ مَا مِنْ مُسْلِمٍ يَتَوَضَّأُ فَيُحْسِنُ وُضُوءَهُ ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ مُقْبِلٌ عَلَيْهِمَا بِقَلْبِهِ وَوَجْهِهِ إِلاَّ وَجَبَتْ لَهُ الْجَنَّةُ ‏"

ഉഖ്ബതുബ്‌നു ആമിർ (റ) നിവേദനം; റസൂലുല്ലാഹി (സ്വ) പറഞ്ഞു: (ഒരു മുസ്‌ലിം വുദു ചെയ്തു, പരിപൂർണമായി വുദു ചെയ്തു, ശേഷം തന്റെ മുഖത്തെയും ഹൃദയത്തെയും (അല്ലാഹുവിലേക്ക്) മുന്നിടിച്ച് നിന്ന് രണ്ട് റകഅത്ത് നമസ്കരിച്ചാൽ അവന് സ്വർഗം നിർബ്ബന്ധമാവാതിരിക്കില്ല)

[ صحيح مسلم ]

عن أم المؤمنين أم حبيبة رملة بنت أبي سفيان، رضي الله عنهما، قالت سمعت رسول الله صلى الله عليه وسلم، يقول‏:‏ ما من عبد مسلم يصلي لله تعالى كل يوم ثنتي عشرة ركعة تطوعًا غير الفريضة، إلا بنى الله له بيتًا في الجنة أو‏:‏ إلا بني له بيت في الجنة‏"

ഉമ്മു ഹബീബാ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറയുന്നതായി ഞാൻ കേൾക്കുകയുണ്ടായി: (ഒരു മുസ്‌ലിമായ അടിമ എല്ലാ ദിവസവും അല്ലാഹുവിനു വേണ്ടി നിർബ്ബന്ധമല്ലാത്ത പന്ത്രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കരിച്ചാൽ അല്ലാഹു അവനു സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കപ്പെടാതിരിക്കുകയില്ല) അല്ലെങ്കിൽ (അവനു സ്വർഗത്തിൽ വീട് നിർമിക്കപ്പെടാതിരിക്കുകയില്ല)

[ صحيح مسلم ]

وعن أبي يوسف عبد الله بن سلام رضي الله عنه قال‏:‏ سمعت رسول الله صلى الله عليه وسلم يقول‏:‏ ‏ "‏يا أيها الناس أفشوا السلام، وأطعموا الطعام، وصلوا الأرحام وصلوا والناس نيام، تدخلوا الجنة بسلام‏"‏

അബ്ദുല്ലാഇബ്‌നു സലാം (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഓ, ജനങ്ങളെ, നിങ്ങൾ സലാം വ്യാപിപ്പിക്കുക, നിങ്ങൾ ഭക്ഷണം ഭക്ഷിപ്പിക്കുക, കുടുംബബന്ധം ചേർക്കുക, ജനങ്ങൾ ഉറങ്ങുമ്പോൾ രാത്രിയിൽ നിങ്ങൾ നമസ്‌കരിക്കുക, നിങ്ങൾക്ക് സ്വർഗത്തിൽ സമാധാനത്തോടെ പ്രവേശിക്കാം).

[الترمذي ]

وعن سهل بن سعد رضي الله عنه عنه عن النبي صلى الله عليه وسلم قال‏:‏ ‏ "‏إن في الجنة بابًا يقال له‏:‏ الريان، يدخل منه الصائمون يوم القيامة لا يدخل منه أحد غيرهم يقال‏:‏ أين الصائمون‏؟‏ فيقومون لا يدخل منه أحد غيرهم، فإذا دخلوا أغلق فلم يدخل منه أحد‏"

സഹ്ൽ (റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ (സ്വ) പറയുകയുണ്ടായി: (സ്വർഗത്തിൽ റയ്യാൻ എന്നൊരു കവാടമുണ്ട്. നോമ്പുകാർ അന്ത്യനാളിൽ ആ കവാടത്തിലൂടെ പ്രവേശിക്കുന്നതാണ്. മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അവിടെ വെച്ച് നോമ്പുകാർ എവിടെ എന്ന് വിളംബരം ഉണ്ടാകും.അപ്പോൾ അവരെല്ലാവരും അതിലൂടെ കടന്ന് പോകും. പിന്നെ ആ കവാടം അടക്കപ്പെടും. വേറെ ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല)

[ صحيح مسلم ]

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا ‏"‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏"‏ فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً ‏"‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏"‏ فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا ‏"‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏"‏ فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا ‏"‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَا اجْتَمَعْنَ فِي امْرِئٍ إِلاَّ دَخَلَ الْجَنَّةَ ‏"

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (നിങ്ങളിൽ ആരാണ് ഇന്ന് നോമ്പനുഷ്ടിച്ചിട്ടുള്ളത്? അബൂബക്കർ (റ) പറഞ്ഞു: ഞാൻ. ചോദിച്ചു:നിങ്ങളിൽ ആരുണ്ട് ഇന്ന് ജനാസയെ അനുഗമിച്ചത്? അബൂബക്കർ (റ) പറഞ്ഞു: ഞാൻ.നിങ്ങളിൽ ആരുണ്ട് ഇന്ന് സാധുവിനെ ഭക്ഷിപ്പിച്ചത്? അബൂബക്കർ (റ) പറഞ്ഞു: ഞാൻ. നിങ്ങളിൽ ആരുണ്ട് ഇന്ന് രോഗിയെ സന്ദർശിച്ചത്? അബൂബക്കർ (റ) പറഞ്ഞു: ഞാൻ. അപ്പോൾ റസൂലുല്ലാഹ് (സ്വ) പറഞ്ഞു: ഈ കാര്യങ്ങളെല്ലാം ഒരാളിൽ സംഗമിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുകയില്ല)

[ صحيح مسلم ]

وعنه أن رسول الله صلى الله عليه وسلم قال‏:‏ ‏ "‏العمرة إلى العمرة كفارة لما بينهما، والحج المبرور ليس له جزاء إلا الجنة‏"‏ ‏

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഒരു ഉംറ അടുത്ത ഉംറ വരെയുള്ള (പാപങ്ങൾക്കുള്ള) പ്രായ്ശ്ചിത്തമാകുന്നു. മബ്‌റൂറായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല)

[ صحيح مسلم ]

حَدَّثَنَا أَبُو الْيَمَانِ، أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي سَعِيدُ بْنُ الْمُسَيَّبِ، أَنَّ أَبَا هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ مَثَلُ الْمُجَاهِدِ فِي سَبِيلِ اللَّهِ ـ وَاللَّهُ أَعْلَمُ بِمَنْ يُجَاهِدُ فِي سَبِيلِهِ ـ كَمَثَلِ الصَّائِمِ الْقَائِمِ، وَتَوَكَّلَ اللَّهُ لِلْمُجَاهِدِ فِي سَبِيلِهِ بِأَنْ يَتَوَفَّاهُ أَنْ يُدْخِلَهُ الْجَنَّةَ، أَوْ يَرْجِعَهُ سَالِمًا مَعَ أَجْرٍ أَوْ غَنِيمَةٍ

അബൂഹുറയ്‌റ (റ) നിവേദനം: (റസൂലുല്ലാഹ് (സ്വ) പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവൻ-അല്ലാഹുവിനറയാം അവന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവൻ ആരാണ് എന്ന്-നേമ്പനുഷ്ടിച്ച് നിന്ന് നമസ്‌കരിക്കുന്നവരെ പോലെയാണ്. അവന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവൻ മരണപ്പെടുകയാണെങ്കിൽ അവനെ സ്വർഗത്തിൽ പ്രവേശി പ്പിക്കുകയോ, അല്ലെങ്കിൽ യുദ്ധാനന്തര മുതലുമായോ, പ്രതിഫലമായോ അവനെ സുരക്ഷിതമായി മടക്കുകയോ ചെയ്യുമെന്ന കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു)

[صحيح البخاري]​

حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا أَبُو عَوَانَةَ، حَدَّثَنَا عَبْدُ الْمَلِكِ، عَنْ رِبْعِيِّ بْنِ حِرَاشٍ، قَالَ قَالَ عُقْبَةُ بْنُ عَمْرٍو لِحُذَيْفَةَ أَلاَ تُحَدِّثُنَا مَا سَمِعْتَ مِنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ إِنِّي سَمِعْتُهُ يَقُولُ ‏"‏ إِنَّ مَعَ الدَّجَّالِ إِذَا خَرَجَ مَاءً وَنَارًا، فَأَمَّا الَّذِي يَرَى النَّاسُ أَنَّهَا النَّارُ فَمَاءٌ بَارِدٌ، وَأَمَّا الَّذِي يَرَى النَّاسُ أَنَّهُ مَاءٌ بَارِدٌ فَنَارٌ تُحْرِقُ، فَمَنْ أَدْرَكَ مِنْكُمْ فَلْيَقَعْ فِي الَّذِي يَرَى أَنَّهَا نَارٌ، فَإِنَّهُ عَذْبٌ بَارِدٌ ‏"‏‏.‏ قَالَ حُذَيْفَةُ وَسَمِعْتُهُ يَقُولُ ‏"‏ إِنَّ رَجُلاً كَانَ فِيمَنْ كَانَ قَبْلَكُمْ أَتَاهُ الْمَلَكُ لِيَقْبِضَ رُوحَهُ فَقِيلَ لَهُ هَلْ عَمِلْتَ مِنْ خَيْرٍ قَالَ مَا أَعْلَمُ، قِيلَ لَهُ انْظُرْ‏.‏ قَالَ مَا أَعْلَمُ شَيْئًا غَيْرَ أَنِّي كُنْتُ أُبَايِعُ النَّاسَ فِي الدُّنْيَا وَأُجَازِيهِمْ، فَأُنْظِرُ الْمُوسِرَ، وَأَتَجَاوَزُ عَنِ الْمُعْسِرِ‏.‏ فَأَدْخَلَهُ اللَّهُ الْجَنَّةَ ‏"‏‏.‏ فَقَالَ وَسَمِعْتُهُ يَقُولُ ‏"‏ إِنَّ رَجُلاً حَضَرَهُ الْمَوْتُ، فَلَمَّا يَئِسَ مِنَ الْحَيَاةِ أَوْصَى أَهْلَهُ إِذَا أَنَا مُتُّ فَاجْمَعُوا لِي حَطَبًا كَثِيرًا وَأَوْقِدُوا فِيهِ نَارًا حَتَّى إِذَا أَكَلَتْ لَحْمِي، وَخَلَصَتْ إِلَى عَظْمِي، فَامْتَحَشْتُ، فَخُذُوهَا فَاطْحَنُوهَا، ثُمَّ انْظُرُوا يَوْمًا رَاحًا فَاذْرُوهُ فِي الْيَمِّ‏.‏ فَفَعَلُوا، فَجَمَعَهُ فَقَالَ لَهُ لِمَ فَعَلْتَ ذَلِكَ قَالَ مِنْ خَشْيَتِكَ‏.‏ فَغَفَرَ اللَّهُ لَهُ ‏"‏‏.‏ قَالَ عُقْبَةُ بْنُ عَمْرٍو، وَأَنَا سَمِعْتُهُ يَقُولُ ذَاكَ، وَكَانَ نَبَّاشًا

ഹുദൈഫതുബ്‌നുൽ യമാൻ (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (നിങ്ങളുടെ മുൻഗാമികളിൽ ഒരാളുടെ അടുത്ത് അദ്ദേഹത്തിന്റെ ആത്മാവിനെ പിടിക്കാൻ മലക്ക് വരുകയുണ്ടായി, ആ സന്ദർഭത്തിൽ അദ്ദേഹത്തോട് ചോദിച്ചു: താങ്കൾ വല്ല നന്മയും പ്രവർത്തിച്ചിട്ടുണ്ടോ? പറഞ്ഞു: എനിക്കറിയില്ല. അദ്ദേഹത്തോട് പറയപ്പെട്ടു: നീ പരിശോധിക്കുക. ദുൻയാവിൽ ജനങ്ങൾക്ക് ഞാൻ വിൽക്കുകയും അവർക്ക് പ്രതിഫലം നൽകുകയും ചെയ്യുമായിരുന്നു, അവരിലെ സാധുക്കളെ പരിഗണിക്കുകയും, പ്രയാസമനുഭവിക്കുന്നവർക്ക് വിട്ട് വീഴ്ച നൽകുകയും ചെയ്തിരുന്നു. അല്ലാഹു അയാളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയുണ്ടായി)

[صحيح البخاري]​

حَدَّثَنَا إِسْحَاقُ، أَخْبَرَنَا عَبْدُ الصَّمَدِ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ دِينَارٍ، سَمِعْتُ أَبِي، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم ‏ "‏ أَنَّ رَجُلاً رَأَى كَلْبًا يَأْكُلُ الثَّرَى مِنَ الْعَطَشِ، فَأَخَذَ الرَّجُلُ خُفَّهُ فَجَعَلَ يَغْرِفُ لَهُ بِهِ حَتَّى أَرْوَاهُ، فَشَكَرَ اللَّهُ لَهُ فَأَدْخَلَهُ الْجَنَّةَ ‏"‏‏

അബൂഹുറയ്‌റ (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (ഒരു നായ ദാഹം കാരണം മണ്ണ് കപ്പുന്നത് ഒരു മനുഷ്യൻ കാണാനിടയായി. അപ്പോൾ തന്റെ ഷൂ അഴിച്ച് അതിൽ വെള്ളം നിറച്ച് അതിന്റെ ദാഹം തീർക്കുകയുണ്ടായി. അദ്ദേഹത്തിനുവേണ്ടി അല്ലാഹുവിന് നന്ദി കാണിച്ചു. അദ്ദേഹത്തെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുകയുണ്ടായി)

[صحيح البخاري]

حَدَّثَنَا عَمْرُو بْنُ زُرَارَةَ، أَخْبَرَنَا عَبْدُ الْعَزِيزِ بْنُ أَبِي حَازِمٍ، عَنْ أَبِيهِ، عَنْ سَهْلٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا ‏"‏‏.‏ وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى، وَفَرَّجَ بَيْنَهُمَا شَيْئًا‏.

സഹ്‌ലുബ്‌നു സഅദ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇപ്രകാരമാണ്) തിരുമേനി തന്റെ ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ചൂണ്ടികാണിച്ചു.

[صحيح البخاري]

حَدَّثَنَاهُ أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا عُبَيْدُ اللَّهِ، حَدَّثَنَا شَيْبَانُ، عَنِ الأَعْمَشِ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ لَقَدْ رَأَيْتُ رَجُلاً يَتَقَلَّبُ فِي الْجَنَّةِ فِي شَجَرَةٍ قَطَعَهَا مِنْ ظَهْرِ الطَّرِيقِ كَانَتْ تُؤْذِي النَّاسَ ‏"‏

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറയുന്നതായി കേട്ടു, (ജനങ്ങൾക്ക് ഉപദ്രവമായി വഴി മദ്ധ്യത്തിലുണ്ടായിരുന്ന ഒരു മരം മുറിച്ച് മാറ്റിയ ഒരു മനുഷ്യനെ സ്വർഗത്തിൽ ചുറ്റിത്തിരിയുന്നതായി ഞാൻ കാണുകയുണ്ടായി)

[ صحيح مسلم ]

وعن سهل بن سعد قال‏:‏ قال رسول الله صلى الله عليه وسلم‏:‏ ‏ "‏من يضمن لي ما بين لحييه، وما بين رجليه أضمن له الجنة‏"

സഹ്‌ലുബ്‌നു സഅദ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ആരെങ്കിലും രണ്ട് താടിയെല്ലുകൾക്കിടയിലുള്ളതിനെയും, രണ്ട് കാലുകൾക്കിടയിലുള്ളതിനെയും സംരക്ഷിക്കുമെന്ന് സാക്ഷ്യം നിന്നാൽ അവന് സ്വർഗം ലഭിക്കുമെന്നതിന് ഞാനും സാക്ഷ്യം നിൽക്കുന്നതാണ്)

[صحيح البخاري]​

قال رجلٌ : يا رسولَ اللهِ مُرْني بأمرٍ وأقلِلْ لعلِّي أحفظُه ، قال : لا تغضَبْ

അബൂദർദാഅ് (റ) നിവേദനം: (ഒരാൾ റസൂല്ല (സ്വ) യോട് ചോദിക്കുകയുണ്ടായി: സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു കർമ്മത്തെപ്പറ്റി അറിയിച്ച് തന്നാലും. റസൂലുല്ലാഹ് (സ്വ)പറഞ്ഞു: (നീ കോപിക്കരുത്)

[ الطبراني]

وعن أبي الدرداء رضي الله عنه أن رجلاً أتاه فقال‏:‏ إن لي امرأة وإن أمي تأمرني بطلاقها‏؟‏ فقال‏:‏ سمعت رسول الله صلى الله عليه وسلم يقول ‏ "‏الوالد أوسط أبواب الجنة، فإن شئت، فأضع ذلك الباب، أو أحفظه‏"‏

അബൂദർദാഅ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറയുന്നതായി ഞാൻ കേട്ടു: (പിതാവ് സ്വർഗ കവാടങ്ങളിലെ മദ്ധ്യത്തിലുള്ള കവാടമാണ്, നീ ഉദ്ദേശിക്കുകയാണെങ്കിൽ നീയത് പാഴാക്കി കളയുകയോ, അല്ലെങ്കിൽ സംരക്ഷിക്കുകയോ ചെയ്യുക)

[ الترمذي ]

أَخْبَرَنَا عَبْدُ الْوَهَّابِ بْنُ عَبْدِ الْحَكَمِ الْوَرَّاقُ، قَالَ حَدَّثَنَا حَجَّاجٌ، عَنِ ابْنِ جُرَيْجٍ، قَالَ أَخْبَرَنِي مُحَمَّدُ بْنُ طَلْحَةَ، - وَهُوَ ابْنُ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ - عَنْ أَبِيهِ، طَلْحَةَ عَنْ مُعَاوِيَةَ بْنِ جَاهِمَةَ السُّلَمِيِّ، أَنَّ جَاهِمَةَ، جَاءَ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ أَرَدْتُ أَنْ أَغْزُوَ وَقَدْ جِئْتُ أَسْتَشِيرُكَ ‏.‏ فَقَالَ ‏"‏ هَلْ لَكَ مِنْ أُمٍّ ‏"‏ ‏.‏ قَالَ نَعَمْ ‏.‏ قَالَ ‏"‏ فَالْزَمْهَا فَإِنَّ الْجَنَّةَ تَحْتَ رِجْلَيْهَا ‏"

മുആവിയ്യബ്‌നു (റ) നിവേദനം: ജാഹിമ റസൂലുല്ലാഹി (സ്വ) യടുത്ത് വന്നുകൊണ്ടു പറയുകയുണ്ടായി: അല്ലാഹുവിന്റെ തിരുദൂതരെ, യുദ്ധത്തിന് പുറപ്പെടാൻ ഞാൻ ഉദ്ദേശിക്കുന്നു, അങ്ങയോട് കൂടിയാലോചിക്കുവാനാണ് ഞാൻ വന്നത്. അപ്പോൾ പറഞ്ഞു: നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ? പറഞ്ഞു: അതെ, പറഞ്ഞു: നീ അവരുടെ അടുത്തേക്ക് പോവുക. കാരണം അവരുടെ കാലിനടുത്താണ് (അവരെ സേവിക്കുന്നതിലാണ് നിന്റെ) സ്വർഗം)

[ أحمد ]

وعن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال ‏:‏ ‏ "‏ يقول الله تعالى ‏:‏ ما لعبدي المؤمن عندي جزاء إذا قبضت صفيه من أهل الدنيا ثم احتسبه إلا الجنة‏"

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഉന്നതനായ അല്ലാഹു പറയുന്നു: (വിശ്വാസിയായ എന്റെ അടിമക്ക് അവന്റെ ദുൻയാവിലെ ഏറ്റവും പ്രിയപ്പെട്ടവനെ ഞാൻ പിടിച്ച(മരിപ്പിച്ച)പ്പോൾ ക്ഷമിച്ചത് കാരണം എന്റെടുത്ത് സ്വർഗമല്ലാതെ പ്രതിഫലമില്ല)

[صحيح البخاري]​

وعن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال ‏:‏ ‏ "‏ يقول الله تعالى ‏:‏ ما لعبدي المؤمن عندي جزاء إذا قبضت صفيه من أهل الدنيا ثم احتسبه إلا الجنة‏"‏وعن أبي موسى الأشعري رضي الله عنه أن رسول الله صلى الله عليه وسلم قال‏:‏ ‏ "‏إذا مات ولد العبد قال الله تعالى لملائكته‏:‏ قبضتم ولد عبدي‏؟‏ فَيقولون : نَعَمْ ، فيقول : قَبَضْتُمْ ثَمَرَةَ فُؤادِهِ ؟ فيقولون : نَعَمْ ، فيقول : فماذا قال عبدي‏؟‏ فيقولون‏:‏ حمدك واسترجع، فيقول الله تعالى‏:‏ ابنوا لعبدي بيتًا في الجنة، وسموه بيت الحمد‏"‏‏.

അബൂ മുസൽ അശ്അരി (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഒരു അടിമയുടെ കുട്ടി മരണപ്പെട്ടാൽ അല്ലാഹു തന്റെ മലക്കുകളോടു പറയും: എന്റെ അടിമയുടെ കുട്ടിയെ നിങ്ങൾ പിടിച്ചോ? അവർ പറയും: അതെ.അപ്പോൾ പറയും: അവന്റെ ഹൃദയത്തിന്റെ ഫലത്തെ നിങ്ങൾ പിടിച്ചുവോ? അവർ പറയും: അതെ. അപ്പോൾ പറയും: എന്റെ അടിമ എന്താണ് പറഞ്ഞത്? അപ്പോൾ പറയും:അവൻ നിന്നെ സ്തുതിക്കുകയും, ഇസ്തിർജാഅ്(ഇന്നാ ലില്ലാഹി വഇന്നാ ഇ ലൈഹി റാജിഊൻ) നടത്തുകയും ചെയ്തു. അപ്പോൾ അല്ലാഹു പറയും: എന്റെ അടിമക്ക് നിങ്ങൾ സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കുക, അതിന് നിങ്ങൾ ബൈതുൽ ഹംദ് എന്ന് പേര് വെക്കുക).

[ الترمذي ]

قال رسولُ اللهِ - صلَّى اللهُ عليهِ وسلَّم - : المرأةُ إذا صَلَّتْ خَمسَها ، وصامتْ شَهرَها ، وأَحصنتْ فَرجَها ، وأطاعت بَعلَها ؛ فَلْتَدْخُلِ مِنْ أَيِّ أبوابِ الجنةِ شاءتْ

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഒരു സ്ത്രീ അഞ്ച് നേരം നമസ്‌കരിക്കുകയും, ഒരു മാസം നോമ്പനുഷ്ടിക്കുകയും, തന്റെ ഗുഹ്യാവയവം സൂക്ഷിക്കുകയും,തന്റെ ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ അവളോടു പറയും: നീ ഉദ്ദേശിക്കുന്ന സ്വർഗ കവാടത്തിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക)

[ ابن حبان ]

حَدَّثَنِي أَبُو رَجَاءٍ، قُتَيْبَةُ بْنُ سَعِيدٍ حَدَّثَنَا أَبُو عَوَانَةَ، عَنْ قَتَادَةَ، عَنْ سَالِمِ بْنِ أَبِي الْجَعْدِ، عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ ‏ "‏ مَنْ مَاتَ وَهُوَ بَرِيءٌ مِنْ ثَلاَثٍ الْكِبْرِ وَالْغُلُولِ وَالدَّيْنِ دَخَلَ الْجَنَّةَ ‏"‏ ‏.

ഥൗബാൻ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ആരെങ്കിലും അഹങ്കാരത്തിൽ നിന്നും, വഞ്ചനയിൽ നിന്നും, കടത്തിൽ നിന്നും സുരക്ഷിതനായി കൊണ്ടു മരണപ്പെടുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്).

[ ابن حبان ]

حَدَّثَنَا أَحْمَدُ بْنُ مَنِيعٍ، حَدَّثَنَا النَّضْرُ بْنُ إِسْمَاعِيلَ أَبُو الْمُغِيرَةِ، عَنْ مُحَمَّدِ بْنِ سُوقَةَ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ، عَنِ ابْنِ عُمَرَ، قَالَ خَطَبَنَا عُمَرُ بِالْجَابِيَةِ فَقَالَ يَا أَيُّهَا النَّاسُ إِنِّي قُمْتُ فِيكُمْ كَمَقَامِ رَسُولِ اللَّهِ صلى الله عليه وسلم فِينَا فَقَالَ ‏ عَلَيْكُمْ بِالْجَمَاعَةِ وَإِيَّاكُمْ وَالْفُرْقَةَ فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ وَهُوَ مِنَ الاِثْنَيْنِ أَبْعَدُ مَنْ أَرَادَ بُحْبُوحَةَ الْجَنَّةِ فَلْيَلْزَمِ الْجَمَاعَةَ

ഉമർ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (നിങ്ങൾ സംഘമായി നിലകൊള്ളുക. ഭിന്നിപ്പിനെ നിങ്ങൾ കരുതിയി രിക്കുക. കാരണം ഏകനായി നിൽക്കുന്നവനോടൊപ്പമായിരിക്കും പിശാച്, രണ്ടാളാണെങ്കിൽ അവൻ വിദൂരമായിപോകും. ആരെങ്കിലും സ്വർഗപരിമളം ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ജമാഅത്തിനോ (സംഘത്തെ)ടൊപ്പം ചേരട്ടെ)

[ الترمذي ]

وعنه قال‏:‏ قال رسول الله صلى الله عليه وسلم ‏:‏ ‏ "‏من أحب أن يزحزح عن النار، ويدخل الجنة، فلتأته منيته وهو يؤمن بالله واليوم الآخر، وليأتِ إلى الناس الذي يحب أن يؤتى إليه‏"

അബ്ദുല്ലാഇബ്‌നു അംറുബ്‌നുൽ ആസ്വ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറയുകയുണ്ടായി: (ആരെങ്കിലും നരകത്തെ തൊട്ട് വിദൂരപ്പെടുവാനും,സ്വർഗത്തിൽ പ്രവേശിക്കുവാനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ അവസാനനാളിലും, അല്ലാഹുവിലും വിശ്വസിക്കുന്ന അവസരത്തിൽ അവന്റെ മരണം കടന്നുവരട്ടെ, തന്നിലേക്ക് വരാൻ ആഗ്രഹിക്കുന്നതുമായി ജനങ്ങളിലേക്ക് അവൻ വരുകയും ചെയ്യട്ടെ)

[ صحيح مسلم ]

وعن عبادة بن الصامت رضي الله عنه أنه قال: قال رسول الله صلى الله عليه وسلم: ((اضمنوا لي ستًّا من أنفسكم أضمن لكم الجنة: اصدقوا إذا حدثتم، وأوفوا إذا وعدتم، وأدُّوا إذا ائتمنتم، واحفظوا فروجكم، وغضُّوا أبصاركم، وكفُّوا أيديكم))

ഉബാദതുബ്‌നു സ്വാമിത് (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (നിങ്ങളിൽ നിന്ന് ആറ് കാര്യങ്ങൾ കൊണ്ട് നിങ്ങളെനിക്ക് ജാമ്യം നിൽക്കുകയാണെങ്കിൽ നിങ്ങൾക്ക് സ്വർഗത്തിനായി ഞാനും ജാമ്യം നിൽക്കുന്നതാണ്. നിങ്ങൾ സംസാരിച്ചാൽ സത്യം പറയുക, നിങ്ങൾ കരാർ ചെയ്താൽ പൂർത്തീകരിക്കുക, വിശ്വസിച്ചേൽപിച്ചാൽ അത് നിർവ്വഹിക്കുക,നിങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തു സൂക്ഷിക്കുക, നിങ്ങളുടെ കണ്ണുകളെ താഴ്തുക, നിങ്ങളുടെ കൈകളെ നിങ്ങൾ പിടിച്ച് വെക്കുക എന്നിവയാണവ)

[ أحمد ]

وعنه قال‏:‏ قال رسول الله صلى الله عليه وسلم‏:‏ ‏ "‏من عاد مريضًا أو زار أخًا له في الله، ناداه منادٍ، بأن طبت، وطاب ممشاك، وتبوأت من الجنة منزلاً‏"

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ആരെങ്കിലും ഒരു രോഗിയെ സന്ദർശിക്കുകയോ, അല്ലെങ്കിൽ അല്ലാഹുവിലുള്ള ഒരു സഹോദരനെ സന്ദർശിക്കുകയോ ചെയ്താൽ ഒരു വിളിച്ച് പറയുന്നവൻ പറയും: നീ നല്ലത് പ്രവർത്തിച്ചു, നിന്റെ യാത്ര നല്ലതിനായിരിക്കുന്നു, നീ സ്വർഗത്തിൽ ഒരു സ്ഥാനം ഒരിക്കിയിരിക്കുന്നു)

[ الترمذي ]

وعن أبى هريرة رضي الله عنه قال‏:‏ سئل رسول الله صلى الله عليه وسلم عن أكثر ما يدخل الناس الجنة‏؟‏ قال‏:‏ “تقوى الله وحسن الخلق” وسئل عن أكثر ما يدخل الناس النار، قال‏:‏ “الفم والفرج

അബൂഹുറയ്‌റ (റ) നിവേദനം: (ജനങ്ങളിൽ അധികമാളുകളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യം ഏതാണെന്ന് റസൂലുള്ളാഹ് (സ്വ) ചോദിക്കപ്പെട്ടു: അപ്പോൾ പറഞ്ഞു: (അല്ലാഹുവിനെ സൂക്ഷിക്ക(തഖ്‌വ കൈാള്ള)ലും, സൽസ്വഭാവവുമാകുന്നു)

[الترمذي ]

3 thoughts on “സ്വര്‍ഗത്തിലേക്ക് 40 കാര്യങ്ങള്‍”

Leave a Reply to താജുദീൻ Cancel reply