ആദം നബി (അ) - 03

സൃഷ്ടാവിന്റെ അറിവും സൃഷ്ടികളുടെ അറിവും
അല്ലാഹു ആദം ലിമിനെ സൃഷ്ടിക്കുന്ന വിവരം മലക്കുകളെ അറിയിച്ച്പ്പോൾ അവർ ഇപ്രകാരം ചോദിച്ചു: “അവർ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്.” (2:30).
ആദം ആദ്യത്തെ മനുഷ്യസൃഷ്ടിയാണല്ലോ. മനുഷ്യർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുമെന്നും രക്തം ചിന്തുമെന്നും പിന്നെ എങ്ങനെ മലക്കുകൾ മനസ്സിലാക്കി? ഈ വിഷയത്തിൽ കുർആനിലോ സ്വഹീഹായ ഹദീഥുകളിലോ വിശദീകരണം കാണുന്നില്ലെങ്കിലും മുൻഗാമികളായ പണ്ഡിതന്മാരുടെ വിവരണങ്ങളിൽ നിന്നും നമുക്ക് ഗ്രഹിക്കാവുന്നവ ഇവിടെ ചേർക്കാം.
ഒന്ന്. അല്ലാഹു അവരെ അറിയിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അവർക്ക് മനസ്സിലായി. ഇമാം ഇബ്നുൽ ക്വയ്യിം പറയുന്നത് കാണുക: “നീ പഠിപ്പിച്ചു തന്നതല്ലാതെ ഞങ്ങൾക്ക് യാതൊരു അറിവും ഇല്ല’ (2:32). ഇതിൽ മനുഷ്യർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരാണെന്ന് അല്ലാഹു അവരെ അറിയിച്ചിട്ടുണ്ട് എന്നതിന് തെളിവുണ്ട്. (അല്ലാഹു അവർക്ക് അത് അറിയിച്ചു കൊടുത്തിട്ടില്ലായിരുന്നുവെങ്കിൽ) അവർക്ക് അറിയാത്തത് അവർ എങ്ങനെ പറയും? അല്ലാഹു പറയുന്നു; അവന്റെ വാക്കാണല്ലോ ഏറ്റവും സത്യമായിട്ടുള്ളത്. അവർ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കൽപനയനുസരിച്ച് മാത്രം അവർ പ്രവർത്തിക്കുന്നു(21:27). മലക്കുകൾ അല്ലാഹു കൽപിക്കുന്നതുകൊണ്ടല്ലാതെ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ഇല്ല. അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ അവർ കൽപിക്കപ്പെട്ടത് എന്തോ അത് പ്രവർത്തിക്കുന്നവരാണ് എന്ന്” (മിഫ്താഹു ദാറുസ്സആദ8).
മലക്കുകൾ അല്ലാഹുവിനോട് മനുഷ്യരെക്കുറിച്ച് ഇപ്രകാരം ചോദിച്ചത് അവർക്ക് അല്ലാഹു മുമ്പ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് നമുക്ക് മനസ്സിലാക്കാം.
രണ്ട്: ഭൂമിയിൽ ആദമിനു മുമ്പ് ഉണ്ടായിരുന്നവരായിരുന്നല്ലോ ജിന്ന് വിഭാഗം. അപ്പോൾ അവരുടെ ചെയ്തികളും സ്വഭാവവും മനുഷ്യരിലേക്കും തുലനം ചെയ്ത് മനസ്സിലാക്കി പറഞ്ഞതാവാം. കാരണം ജിന്നുകളും ഭൂമിയിൽ രക്തം ചിന്തുകയും കുഴപ്പം ഉണ്ടാക്കുകയും ചെയ്തവരായിരുന്നല്ലോ
മൂന്ന്: മലക്കുകൾ മനുഷ്യന്റെ പ്രകൃതിയിൽ നിന്ന് മനസ്സിലാക്കിയതാവാം.
നാല്: ഖലീഫഃ എന്നത് കുഴപ്പങ്ങളും അക്രമങ്ങളും ഇല്ലാതാക്കന്നെ നേതാവാണല്ലോ. അപ്പോൾ ഈ പദപ്രയോഗം തന്നെ മനുഷ്യരിൽ കുഴപ്പങ്ങളും രക്തം ചിന്തലുമുണ്ടാകുമെന്ന് ഗ്രഹിക്കാം. ഇബ്ലീസിനെ പോലെ താൻപോരിമ നടിക്കാനോ
അസൂയകൊണ്ടോ അല്ല മലക്കുകൾ അല്ലാഹുവിനോട് ഇങ്ങനെ ചോദിച്ചത്. രക്തം ചിന്തുന്ന, കുഴപ്പമുണ്ടാക്കുന്ന ഇവരെ എന്തിന് സൃഷ്ടിക്കണം എന്ന് അല്ലാഹുവിനെ ആക്ഷേപിച്ച് പറഞ്ഞതുമില്ല. അപ്രകാരം ചെയ്യുന്ന സൃഷ്ടികളുമല്ല അല്ലാഹുവിന്റെ മലക്കുകൾ. അവർ അല്ലാഹുവിനെ മുൻകടന്ന് പറയുന്നവരോ പ്രവർത്തിക്കുന്നവരോ അല്ല. മലക്കുകളെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക
എന്നാൽ (അവർ – മലക്കുകൾ) അവന്റെ ആദരണീയരായ ദാസന്മാർ മാത്രമാകുന്നു. അവർ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കൽപനയനുസരിച്ച് മാത്രം അവർ പ്രവർത്തിക്കുന്നു” (21:26,27).
“അല്ലാഹു അവരോട് കൽപിച്ച കാര്യത്തിൽ അവനോടവർ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കൽപിക്കപ്പെടുന്നത് എന്തും അവർ പ്രവർത്തിക്കുകയും ചെയ്യും”(66:6).
മലക്കുകൾ ഒരുപക്ഷേ, ഈ ചോദ്യത്തിലൂടെ ഉദ്ദേശിച്ചത് ഇവരെ സൃഷ്ടിക്കുന്നതിലെ യുക്തി രഹസ്യമാകാം. നിന്നെ ആരാധിക്കുവാനായിട്ടാണ് ഈകുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ സൃഷ്ടിക്കുന്നത് കൊണ്ടുള്ള ലക്ഷ്യമെങ്കിൽ ഞങ്ങൾ നിന്നെ എപ്പോഴും പ്രകീർത്തിച്ച് പരിശുദ്ധിപ്പെടുത്തി ആരാധിക്കുന്നവരാണല്ലോ. ഇനി വേറെ ഒരു സൃഷ്ടിയുടെ ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഒരു ചോദ്യമാകാം എന്നർഥം. അതിനു അല്ലാഹു നൽകുന്ന ഉത്തരം ഇപ്രകാരമാണ്: “തീർച്ചയായും നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം.’
ഇബ്നു കഥീർ പറയുന്നു: “തീർച്ചയായും നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം; അഥവാ നിങ്ങൾക്കറിയാത്ത, നിങ്ങൾ പറഞ്ഞ കുഴപ്പങ്ങളെക്കാളും പരിഗണനീയമായ ന
ന്മകൾ ഈ വിഭാഗം സൃഷ്ടിയിൽ ഉണ്ടെന്ന് എനിക്കറിയാം. ഞാൻ അവരിലേക്ക് നബിമാരെയും റസൂലുകളെയും അയക്കും. അപ്പോൾ അവരിൽ സത്യസന്ധന്മാരെയും രക്തസാക്ഷികളെയും സ്വാലിഹുകളെയും അല്ലാഹുവിന് ആരാധന ചെയ്യുന്നവരെയും ഐഹിക ജീവിതത്തോട് വിരക്തിയുള്ളവരെയും ഔലിയാഇനെയും പുണ്യവാളന്മാരെയും അല്ലാഹുവിലേക്ക് അടുത്തവരെയും പണ്ഡിതന്മാരെയും കർമങ്ങൾ ചെയ്യുന്നവരെയും ഭയഭക്തിയുള്ളവരെയും അല്ലാഹുവിനെ സ്നേഹിക്കുന്നവരെയും അല്ലാഹുവിന്റെ പ്വാചകന്മാരെ പിന്തുടരുന്നവരെയും അവരിൽ കാണപ്പെടും” (തഫ്സീർ ഇബ്നു കഥീർ).
മനുഷ്യർ കുഴപ്പക്കാരും രക്തം ചിന്തുന്നവരുമാണെന്ന് മലക്കുകൾ അല്ലാഹുവിനോട് പറഞ്ഞപ്പോൾ അവരോട് അല്ലാഹു പറഞ്ഞുവല്ലോ; നിങ്ങൾക്കറിയാത്തത് എനിക്ക് അറിയാം എന്ന്. അപ്പോൾ മലക്കുകൾക്ക് മനുഷ്യനുള്ള ചില പ്രത്യേകതയെങ്കിലും
ബോധ്യപ്പെടുത്തിക്കൊടുത്തു. അതാണ് താഴെയുള്ള സൂക്തത്തിൽ പറയുന്നത്
“അവൻ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവൻ മലക്കുകൾക്ക് കാണിച്ചു കൊടുത്തു. എന്നിട്ടവൻ ആജ്ഞാപിച്ചു. നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇവയുടെ നാമങ്ങൾ എനിക്ക് പറഞ്ഞു തരൂ. അവർ പറഞ്ഞു: നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു. നീ പഠിപ്പിച്ചുതന്നതല്ലാതെ യാതൊരറിവും ഞങ്ങൾക്കില്ല. നീതന്നെയാണ് സർവജ്ഞനും അഗാധജ്ഞാനിയും” (2:31,32).
അല്ലാഹു ആദംലീമിന് എല്ലാ വസ്തുക്കളുടെയും പേരുകൾ പഠിപ്പിക്കുകയും മലക്കുകളോട് അവയുടെ പേരുകൾ പറയാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ അവർക്ക് അതിന് കഴിയാതെ വരികയും ആദം മിനുള്ള പ്രത്യേകത അവർ മനസ്സിലാക്കു
കയും ചെയ്തു. മഹ്ശറിൽ ശഫാഅത്തിനായി മനുഷ്യർ ആദം പലിനെ സമീപിക്കുമ്പോൾ പറയുന്നത് സ്വഹീഹുൽ ബുഖാരിയിൽ ഇപ്രകാരം കാണാം: “താങ്കൾക്ക് അല്ലാഹു എല്ലാറ്റിന്റെയും പേരുകൾ പഠിപ്പിച്ചു തന്നല്ലോ.’ ഇതും അല്ലാഹു ആദമിന് എല്ലാ വസ്തുക്കളുടെയും പേരുകൾ പഠിപ്പിച്ചിട്ടുണ്ടെന്നാണ് അറിയിക്കുന്നത്.അല്ലാഹു ആദമിനെ എന്തെല്ലാമാണ് പഠിപ്പിച്ചതെന്നും എങ്ങനെയാണ് പഠിപ്പിച്ചതെന്നും നമുക്ക് അറിയില്ല. അല്ലാഹുവോ റസൂലോ നമ്മെ അത് പഠിപ്പിച്ചു തരാത്തതിനാൽ അതിനെ കുറിച്ച് കൂടുതൽ
അറിയാൻ നമുക്ക് യാതൊരു മാർഗവുമില്ല. അതിനാൽ കൂടുതൽ അതിനെക്കുറിച്ച് ആരായുവാനോ ചർച്ച നടത്തുവാനോ മുന്നോട്ടു വരാതെ പഠിപ്പിക്കപ്പെട്ടതിൽ ഒതുങ്ങി നിന്ന് ഇത്തരത്തിലുള്ള ഗൈബിയായ കാര്യങ്ങളിൽ അപ്രകാരം വിശ്വസിക്കുകയാണ് വേണ്ടത്.
അല്ലാഹു ആദംലിമിന് എല്ലാ വസ്തുക്കളുടെയും നാമങ്ങൾ പഠിപ്പിച്ചതിന് ശേഷം മലക്കുകൾക്ക് അവയെ കാണിച്ചു കൊടുക്കുകയും എന്നിട്ട് അവരോട് അവയുടെ പേരുകൾ പറയാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവർക്ക് അതിന് സാധിച്ചില്ല.
ചുരുക്കത്തിൽ, ഭൂമിയിൽ അല്ലാഹു ഏർപെടുത്താൻ പോകുന്ന വിഭാഗത്തിന് ചില പ്രകൃതി സവിശേഷതകൾ ഉണ്ടെന്നും, മലക്കുകൾ വളരെ പരിശുദ്ധരും ഉത്തമന്മാരുമായ സൃഷ്ടികൾ തന്നെയാണെങ്കിലും ഈ സവിശേഷതകൾ അവർക്കില്ലെന്നും, അല്ലാഹു
സർവജ്ഞനും യുക്തിപൂർവം പ്രവർത്തിക്കുന്ന അഗാധജ്ഞനുമാണെന്നും, തങ്ങളുടെ ആദ്യത്തെ മറുപടിയിൽ തങ്ങൾ ഊഹിച്ചതും സൂചിപ്പിച്ചതും അബദ്ധമായെന്നും, മനുഷ്യനെ ഖലീഫയാക്കുന്നതിൽ മഹത്തായ യുക്തി രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടന്നുമെല്ലാം മലക്കുകൾക്ക് ഈ സംഭവം മുഖേന ബോധ്യമായി. തുടർന്ന് അവർ ഇപ്രകാരം പറയുകയും ചെയ്തു:
“അവർ പറഞ്ഞു: നിനക്ക് സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങൾക്കില്ല. നീ തന്നെയാണ് സർവജ്ഞനും അഗാധജ്ഞാനിയും” (2:32).
അറിയാത്തത് “അറിയില്ല’ എന്ന് സമ്മതിക്കുന്ന വിനീത ഭാവമാണിവിടെ മലക്കുകൾ പ്രകടമാക്കുന്നത്. പ്രവാചകന്മാരെ അല്ലാഹു ക്വിയാമത്ത് നാളിൽ ഒരുമിച്ചു കൂട്ടി ചോദിക്കുമ്പോൾ അവരുടെ പ്രതികരണവും ഇതേ മറുപടിയാണ്: “അല്ലാഹു ദൂതന്മാരെ ഒരുമിച്ചു കൂട്ടുകയും, നിങ്ങൾക്ക് എന്ത് മറുപടിയാണ്കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവർ പറയും: ഞങ്ങൾക്ക് യാതൊരറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങൾ നന്നായി അറിയുന്നവൻ’ (5:109).
അറിവില്ലാത്ത കാര്യത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടുമ്പോൾ അറിയില്ല എന്ന് പറയുന്നത് നല്ല ദാസന്മാരുടെ ഗുണമായിട്ടാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത് മുസ്ലിംകൾ ഏറെ പ്രാധാന്യപൂർവം സ്വീകരിക്കേണ്ട ഒരു ഉത്തമ ഗുണമാണ്. അ
റിവില്ലാത്തത് അറിയില്ല എന്ന് പറയുന്നത് അപമാനമല്ല, അഭിമാനമാണ്; തിരിച്ചറിവുമാണ്. ഈ തിരിച്ചറിവില്ലാതിരിക്കുമ്പോഴാണ് വഴി പിഴക്കലും പിഴപ്പിക്കലും വർധിക്കുക. അന്ത്യദിനത്തിന്റെ അടയാളമായി പ്രവാചകൻ പറഞ്ഞതിൽ ഒന്ന് അറിവ് ഉയർത്തപ്പെടലാണ്. അറിവ് ഉയർത്തപ്പെടലാണെന്ന് പറയുമ്പോൾ അല്ലാഹു
അറിവ് ഭൂമിയിൽ നിന്ന് ഊരിയെടുക്കലല്ല. മറിച്ച്, ദീനിൽ നല്ല അവഗാഹമുള്ള നിസ്വാർഥരായ പണ്ഡിതന്മാരുടെ മരണത്തിലൂടെയാണ് അറിവ് ഉയർത്തപ്പെടുന്നതെന്ന് ഹദീഥുകളിൽ കാണാം. നല്ല പണ്ഡിതന്മാരുടെ അഭാവത്തിൽ വിവരമില്ലാത്തവരെ നേതാക്കളാക്കുകയും അവരോട് മതവിധി തേടുകയും അജ്ഞതകൊണ്ട് വിധി പ്രഖ്യാപിക്കുകയും അങ്ങനെ ഈ വിധി നൽകുന്നവരും നൽകപ്പെടുന്നവരും പിഴപ്പിക്കപ്പെടുകയും ചെയ്യും. അല്ലാഹു ഇത്തരം ഫിത്നകളിൽ നമ്മെ രക്ഷിക്കുമാറാകട്ടെ, ആമീൻ.
മഹാന്മാരായ സ്വഹാബിമാരുടെയും സലഫുസ്സ്വാലിഹുകളുടെയും ചരിത്രം പരിശോധിച്ചാലും ഇതിന് ധാരാളം ഉദാഹരണങ്ങൾ കാണാം. ഇബ്നു മസ്ഊദ് പറഞ്ഞു: “ഓ, ജനങ്ങളേ. ആരെങ്കിലും തനിക്ക് അറിവുള്ള കാര്യത്തെ കുറിച്ച് ചോദിക്കപ്പെട്ടാൽ അവൻ അതനുസരിച്ച് പറയുകയും ആരെങ്കിലും തനിക്കറിയാത്ത കാര്യത്തെ കുറിച്ച് ചോദിക്കപ്പെട്ടാൽ അവൻ “അല്ലാഹു അഅം’ (അല്ലാഹുവാണ് നന്നായി അറിയുന്നവൻ) എന്നും പറയട്ടെ. അറിവില്ലാത്ത കാര്യത്തിൽ “അല്ലാഹു അഅ്ലം’എന്ന് പറയൽ അറിവിൽ പെട്ടതാണ്. അബൂ അക്വീലിൽ നിന്ന്: അദ്ദേഹം പറഞ്ഞു:
“ഞാൻ ക്വാസിമുബ്നു ഉബൈദില്ലയുടെയും യഹ്യ ബ്നു സഈദിന്റെയും അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ യഹ്യ ക്വാസിമിനോട് പറഞ്ഞു:
“ഓ, അബാ മുഹമ്മദ്! താങ്കളെ പോലെയുള്ളവർക്ക് ഇത് ഗൗരവമാണ്. മതത്തിലെ ഒരു കാര്യത്തെ സംബന്ധിച്ച് താങ്കൾ ചോദിക്കപ്പെട്ടിട്ട് താങ്കൾക്ക് അതിനെ കുറിച്ച് യാതൊരു അറിവും പോംവഴിയും ഇല്ലെങ്കിൽ ഭയങ്കരം തന്നെ.’ അപ്പോൾ അദ്ദേഹത്തോട്
ക്വാസിം ചോദിച്ചു: “അതിനെക്കുറിച്ചോ?’ അദ്ദേഹം (യഹ്യ) പറഞ്ഞു: “താങ്കൾ സന്മാർഗികളായ അബൂബക്ർ, ഉമർ എന്നീ രണ്ട് നേതാക്കളുടെ മകനാണല്ലോ.’ ക്വാസിം അദ്ദേഹത്തോട് പറഞ്ഞു: “അറിവില്ലാത്തത് കൊണ്ട് ഞാൻ അല്ലാഹുവിനെ സംബന്ധിച്ച് ഞാൻ പറയുന്നതോ അല്ലെങ്കിൽ വിശ്വസ്തരല്ലാത്തവരിൽ നിന്ന് (അറിവ്) സ്വീകരിക്കലോ ആണ് അതിനേക്കാൾ ഗൗരവതരമായത്.’ (അബൂ അക്വീൽ)
പറയുന്നു: “അങ്ങനെ അദ്ദേഹം മൗനം പാലിച്ചു. അതിന് ഉത്തരം പറഞ്ഞില്ല.” (മുസ്ലിം).
അബ്ദുറഹ്മാൻ നുബ് മഹ്ദി പറഞ്ഞു: “ഞങ്ങൾമാലിക് ബ്നു അനസിന്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരാൾ വന്നു.
എന്നിട്ട് അദ്ദേഹത്തോട് (ഇമാം മാലികിനോട്) പറഞ്ഞു: “ഓ, അബാ അബ്ദില്ലാ! എന്റെ നാട്ടുകാർ താങ്കളോട് ഒരു മസ്തലയെ കുറിച്ച് ചോദിക്കാനായി എന്നെ ഏൽപിച്ചിട്ട് ആറു മാസത്തെ വഴിദൂരത്തുനിന്നാണ് ഞാൻ താങ്കളുടെ അടുക്കൽ വന്നിരിക്കുന്നത്.’ അപ്പോൾ അദ്ദേഹം (ഇമാം മാലിക്) പറഞ്ഞു: “എനിക്ക് അതു സംബന്ധിച്ച് നന്നായി അറിയില്ല.’
(അബ്ദുറഹ്മാനുബ് മഹ്ദിഷം പറഞ്ഞു: അങ്ങനെ അദ്ദേഹം ഇനി എല്ലാം അറിയുന്ന ആരിലേക്ക് പോകും എന്ന് (ആലോചിച്ച്) അമ്പരന്ന് നിന്നു. എന്നിട്ട്
അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ നാട്ടിലേക്ക് മടങ്ങിയാൽ അവിടത്തുകാരോട് എന്ത് (മറുപടി) പറയും?’ അദ്ദേഹം (ഇമാം മാലിക്) പറഞ്ഞു: “എനിക്ക്
അതിനെ സംബന്ധിച്ച് നന്നായി അറിയില്ലെന്ന് മാലിക് പറഞ്ഞിട്ടുണ്ടെന്ന് താങ്കൾ അവരോട് പറയുക.” (ജാമിഉ ബയാനിൽ ഇൽമ്).
അറിവില്ലാത്ത കാര്യങ്ങൾ പറയുന്നതിനെ പ്രവാചകനും സ്വഹാബിമാരും മറ്റു മഹാന്മാരും എത്ര ഭീതിയോടും ഗൗരവത്തോടെയുമാണ് കണ്ടിരുന്നതെന്ന് ഉപദ്യുക്ത സംഭവങ്ങൾ തെളിയിക്കുന്നുണ്ട്. ഹിജ്റ 250ൽ വഫാതായ ഇബ് സർഹ്ഷം പറയുന്നത് കാണുക:
– “നമ്മുടെ ഈ കാലത്ത് “എനിക്ക് അറിയില്ല’ എന്ന് പറയുന്നത് ഒരു ന്യൂനതയായി മാറിയിരിക്കുന്നു. (അൽകാമിൽ ലി ഇബ്നി അദിയ്യ്).
ഹിജ്റ 250-ൽ വഫാതായ ഒരു പണ്ഡിതന്റെ വാക്കാണിത്. ആ കാലഘട്ടത്തിലെ അവസ്ഥ ഇതാണങ്കിൽ ആലോചിക്കുക; ഈ നൂറ്റാണ്ടിന്റെ അവസ്ഥ! മലക്കുകളോട് അവർക്ക് അറിയാത്ത കാര്യത്തെകുറിച്ച് ചോദിച്ചപ്പോൾ അവർ അല്ലാഹുവിലേക്ക് അത്
മടക്കിയതിനെ കുറിച്ചാണ് നാം പറഞ്ഞുവരുന്നത്.
ഹുസൈന്‍ സലഫി
നേർപഥം വാരിക