രോഗം പടരുമ്പോൾ, ഈ ചരിത്രം വായിക്കണെ….
ഈ കഥ വായിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു. ഇന്നലെകളിൽ ജീവിച്ചവരെക്കുറിച്ചോർത്ത് അഭിമാനം തോന്നി. അവരെത്ര ഭാഗ്യവാന്മാർ!!! അവർ ക്കെങ്ങിനെ ഇത്ര സുന്ദരമായ ജീവിതം നയിക്കാൻ സാധിച്ചു….!!!
┈•✿❁✿•••┈
ഉമർ (റ) ഭരിക്കുന്ന കാലം. സിറിയയിൽ രോഗം പടർന്ന് പിടിക്കുന്ന വിവരം അബൂഉബൈദ (റ) ഖലീഫ ഉമർ (റ) വിനെ അറിയിക്കുന്നു. ആ നാട്ടിലുളള തന്റെ പ്രജകൾ പ്രയാസമനുഭവിക്കുന്ന വിവരം മനസ്സിലാക്കിയ ഖലീഫ ഉമർ (റ) അങ്ങോട്ട് യാത്ര പോകാൻ തീരുമാനിച്ചു. എന്നാൽ ആളുകൾ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് പറഞ്ഞു; അവിടേക്ക് ഇപ്പോൾ പോകരുത്. അവരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി. അപ്പോഴാണ് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നത് നബി (സ്വ) പകർച്ച വ്യാധികൾ ഉളള സ്ഥലത്തേക്ക് പുറത്തുളളവർ പോകരുതെന്നും രോഗം ബാധിച്ച പ്രദേശത്തുളളവർ പുറത്തേക്ക് പോകരുതെന്നും പഠിപ്പിച്ചിട്ടുണ്ട്. (ഹദീസ്) അദ്ദേഹം യാത്ര ഉപേക്ഷിച്ചു…
ഖലീഫ മടങ്ങിയ വിവരം അറിഞ്ഞ സിറിയയിലെ ഗവർണർ ആയിരുന്ന അബൂഉബൈദ (റ) വിന് അൽപം പ്രയാസമുണ്ടായി. അദ്ദേഹം ഖലിഫക്ക് എഴുത്തെഴുതി. “അല്ലാഹുവിന്റെ വിധിയിൽ നിന്ന് താങ്കൾ ഓളിച്ചോടുകയാണോ?” സത്യത്തിൽ ഉമർ (റ) ജനങ്ങളിൽ നിന്ന് ഒളിച്ചോടിയതല്ല. നബി (സ്വ)യുടെ തിരുവചനം കേട്ടപ്പോൾ അതനുസരിച്ചതാണ്.
┈•✿❁✿•••┈
ഉമർ (റ) അബുഉബൈദ (റ) വിന് തിരിച്ചെഴുതി. “ഈ കത്ത് താങ്കളിൽ നിന്ന് പ്രതീക്ഷിച്ചതല്ല” ആ വാചകം ഉമർ (റ) പറയാൻ കാരണം, അബൂഉൈബദ (റ) വിനെ അത്രമാത്രം ഇഷ്ടമായിരുന്നു ഖലീഫക്ക്…
മദീനയിലെ തന്റെ സഹോദരങ്ങളുടെ കൂടെ ഇരിക്കുമ്പോൾ ഉമർ (റ) കൂടെയുളളവരോട് ചോദിക്കുന്നുണ്ട്. എന്താണ് നിങ്ങളുടെ ആഗ്രഹം? അതു പറയുക. അവരിൽ പലരും പറഞ്ഞു: നാം ഇരിക്കുന്ന മുറിയിൽ മുഴുവൻ സ്വർണവും വെളളിയും ലഭിച്ചിരുന്നെങ്കിൽ അതെല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാമായിരുന്നു. എന്നാൽ ഉമർ (റ) തന്റെ ആഗ്രഹമായി പറഞ്ഞത് ഈ റൂം മുഴുവനും അബൂഉബൈദ (റ) വിനെ പോലെയുളളവരെ ലഭിച്ചിരുന്നെങ്കിൽ ഇസ്ലാമുമായി എനിക്ക് ഒരുപാട് മുന്നോട്ട് പോകാമായിരുന്നു.
┈•✿❁✿•••┈
അങ്ങനെ ഉമർ (റ) സ്നേഹിച്ച വ്യക്തിയാണ് അബൂഉബൈദ (റ) . അതു കൊണ്ടാണ് താങ്കളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന് ഉമർ (റ) പറഞ്ഞത്. ഉമർ (റ) അദ്ദേഹത്തോടുളള മറുപടിയിൽ എഴുതി: ഞാൻ അല്ലാഹുവിന്റെ ഒരു വിധിയിൽ നിന്നും മറ്റൊരു വിധിയിലേക്കാണ് പോകുന്നത്. അബൂഉബൈദ (റ) വിന് അത് ബോധ്യമാവുകയും ചെയ്തു.
┈•✿❁✿•••┈
അമീനുൽ ഉമ്മ എന്ന് നബി (സ്വ) വിശേഷിപ്പിച്ച വ്യക്തിയാണ് അബൂ ഉബൈദ (റ). അദ്ദേഹം രോഗം പടർന്ന് പിടിക്കുന്ന നാട്ടിൽ നിൽക്കുന്നത് അപകടമാവുമോ എന്ന് ഉമർ (റ) ചിന്തിച്ചു. കാരണം അദ്ദേഹത്തിന്റെ സേവനം ഇനിയും ഇസ്ലാമിന് വേണം. ഖലീഫ എഴുതിയ കത്തിന്റെ അവസാന ഭാഗത്ത് നേരിട്ടല്ലെങ്കിലും ഇപ്രകാരം അദ്ദേഹം എഴുതി. അബൂഉബൈദാ, എനിക്ക് ചില ആവശ്യങ്ങളുണ്ട്. താങ്കൾ ഈ കത്ത് ലഭിച്ചാൽ മദീനയിലേക്ക് എത്തണം.
┈•✿❁✿•••┈
കത്ത് ലഭിച്ച അബൂഉബൈദ (റ) അത് വായിച്ച ഉടനെ ചിരിച്ചു. കാരണം ഉമർ (റ) എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായി. അദ്ദേഹം ഖലീഫക്ക് വീണ്ടും കത്തെഴുതി. താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് എനിക്ക് മനസ്സിലായി. പക്ഷെ, ഈ നാട്ടുകാരെ വിട്ടു അങ്ങോട്ട് വരുവാൻ എനിക്ക് സാധിക്കില്ല. താങ്കളെന്നോട് ക്ഷമിക്കണം.
മറുപടി ലഭിച്ച ഉടനെ അത് വായിച്ച ശേഷം അദ്ദേഹം കരയാൻ തുടങ്ങി. അനുചരന്മാ൪ ചോദിച്ചു: എന്താണ് അബു ഉബൈദ (റ) വിന് സംഭവിച്ചത്? ഉമ൪ (റ) പറഞ്ഞു: ഇപ്പോൾ ഒന്നും പറ്റിയിട്ടില്ല. പക്ഷെ ഉടനെ തന്നെ സംഭവിക്കാനിരിക്കുന്നു.
┈•✿❁✿•••┈
ഉമ൪ (റ) വിന്റെ നി൪ദേശ പ്രകാരം രോഗം ബാധിച്ചവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റുവാൻ ആരംഭിച്ചു. അത്തരം പ്രവ൪ത്തനങ്ങൾ ഏകോപി ച്ചു കൊണ്ടിരിക്കുമ്പോഴാണ് അബു ഉബൈദ (റ) തന്റെ കുതിരപ്പുറത്ത് നിന്ന് താഴേക്ക് വീഴുന്നത്. അദ്ദേഹത്തിന് കാര്യം മനസ്സിലായി. തന്നെയും രോഗം ബാധിച്ചിരിക്കുന്നു. അദ്ദേഹം തന്റെ പിൻഗാമിയായി മുആദ് ബ്നു ജബൽ (റ) വിനെ തിരഞ്ഞെടുത്തു. പിന്നീടുളള നമസ്കാരത്തിനെല്ലാം മുആദ് ബ്നു ജബൽ (റ) വിന് കൈമാറി.
┈•✿❁✿•••┈
മരണത്തെ പ്രതീക്ഷിച്ചു കിടക്കുന്ന അദ്ദേഹം തന്റെ അനുചരന്മാരോട് നൽകിയ ഉപദേശങ്ങൾ ഇങ്ങനെ വായിക്കാം. ആദം സന്തതികളെ മരണം പിടികൂടും. അരും അതിൽ നിന്ന് ഒഴിവാകുന്നതല്ല. എന്നാൽ ആദം സന്തതികളിൽ ബുദ്ധിയുളളവ൪ നാളേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തിയവരാണ്. (യാത്രാ വിഭവം ഒരുക്കിയവ൪)
┈•✿❁✿•••┈
വളരെ വൈകാതെ അദ്ദേഹം ഈ ലോകത്തോട് വിട പറയുകയും ചെയ്തു. ഉമർ (റ) വാർത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നുണ്ട്; അല്ലാഹു വാണ് സത്യം, എനിക്ക് ശേഷം അബൂ ഉബൈദ (റ) ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തെ ഞാൻ എന്റെ പിന്മഗാമിയാക്കുമായിരുന്നു.
അബുബൈദ (റ) വിന് ശേഷം ഭരണം ഏറ്റെടുത്ത മുആദ് ബ്നു ജബൽ (റ) വും അദ്ദേഹത്തിന്റെ കുടുംബവും ഇതേ രോഗം ബാധിച്ചു മരണപ്പെട്ടു എന്നതാണ് ചരിത്രം. പ്രസിദ്ധരായ ധാരാളം സ്വഹാബികൾ ആ പക൪ച്ച വ്യാധിയുടെ കാലത്ത് മരണപ്പെട്ടിട്ടുണ്ട്.
┈•✿❁✿•••┈
രോഗം പട൪ന്നു പന്തലിക്കുന്ന ഈ കാലത്ത് ഈ ചരിത്രത്തിൽ നിന്ന് ധാരാളം പാഠങ്ങളുണ്ട്. രോഗം വന്നാൽ എടുക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കണം, രോഗം പടരുന്നു എന്നു പറയുന്ന സ്ഥലത്തേക്ക് നാം പോകരുത്. രോഗമുളള സ്ഥലങ്ങളിൽ നിന്നും രോഗം ബാധിച്ചവ൪ മറ്റുളള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുത്. രോഗം വന്നാൽ ചികിത്സിക്കണം. പ്രാ൪ത്ഥനകൾ നി൪വഹിക്കണം. അങ്ങനെ ധാരാളം പാഠങ്ങൾ…
┈•✿❁✿•••┈
എല്ലാത്തിനും പുറമെ അല്ലാഹുവിന്റെ മാർഗത്തിൽ പരസ്പരം സ്നേഹിച്ചും ഉൾക്കൊണ്ടും ജീവിച്ച അവർ നമുക്കെന്നും മാതൃകയാണ്. അവരുടെ മാതൃക പിന്തുടരുക. അല്ലാഹു അവരെയും നമ്മെയും അനുഗ്രഹിക്കട്ടെ….
സമീർ മുണ്ടേരി
I like this story very much.
from this story i can understand so many good points and advice.
in this days this advice will be good.
The advice is this,
don’t go to places were the virus is their.
STAY HOME, STAY SAFE.
Nalla oru padamanu ithil ninn manasilakan kazhichath.alhamdulillah.
Very good document
Awesome
Very good document
Awesome
അല്ലാഹു നമ്മുടെ കർമങ്ങൾ നന്നാക്കി തരട്ടെ..
Allahu nammude karmangal nannaki tharatte
മാഷാ അള്ളാ എത്ര നല്ല ഗുണപാഠം